പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്❓

പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണെന്ന് ചോദിച്ചാൽ; അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ്. അതായത്, മനുഷ്യരോടുള്ള ബന്ധത്തിലെ, ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഈ വസ്തുത ശരിയായി ഗ്രഹിക്കണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയണം. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം – monos o theos – The only God.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; വെളി, 4:10). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്.

നിത്യദൈവം എന്ന പ്രയോഗം മൂന്നു പ്രാവശ്യമുണ്ട്. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; 11:27). ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 6:16). നിത്യൻ എന്നാൽ, എപ്പോഴും ഉള്ളവൻ അഥവാ, ശാശ്വതവാൻ എന്നാണ്. “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2. ഒ.നോ: യെശ, 57:15). അദൃശ്യൻ അഥവാ, അഗോചരൻ എന്നാൽ; ഇന്ദിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയാത്തവൻ എന്നാണ്. അതായത്, അദൃശ്യനായ ദൈവം അരൂപി അഥവാ, കാണത്തക്ക ഒരു രൂപം ഇല്ലാത്തവനാണ്. അദൃശൻ എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ്, ആരുമൊരുനാളും കാണാത്തവൻ, കാണ്മാൻ കഴിയാത്തവൻ: “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). അതായത്, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ആത്മാവാണ് ദൈവം.

ബൈബിളിൻ്റെ അവസാനത്തെ പുസ്തകം ഉൾപ്പെടെ, അഞ്ച് പുസ്തകങ്ങൾ എഴുതിയ ആളാണ് യോഹന്നാൻ അപ്പൊസ്തലൻ. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് അവനാണ്. കാണ്മാൻ കഴിയില്ലെന്ന് പൗലൊസും പറഞ്ഞിട്ടുണ്ട്. അതിൽ, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല എന്ന് ബൈബിൾ അസന്ദിഗ്ധമായി പറയുമ്പോൾത്തന്നെ, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് പറഞ്ഞ യോഹന്നാൻ ഉൾപ്പെടെ, അനേകംപേർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹൂ, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി ദൈവത്തെ കണ്ടിട്ടുള്ളവരാണ്. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് യോഹന്നാൻ പറഞ്ഞതും, ഭക്തന്മാർ ദൈവത്തെ കണ്ടു എന്ന് പറയുന്നതും ഒരുപോലെ ശരിയാകണം. അല്ലെങ്കിൽ, ബൈബിൽ പരസ്പര വിരുദ്ധമാകും. സിഹാസനത്തിൽ ഇരുന്നുകൊണ്ട്, നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുന്ന ദൈവത്തെ കണ്ടു എന്ന് യോഹന്നാൻതന്നെ പറഞ്ഞിട്ടുള്ളതാണ്. (വെളി, 4:2,8). അതേ യോഹന്നാൻ തന്നെയാണ് ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നും പറഞ്ഞിരിക്കുന്നത്. കണ്ടു എന്ന് പറയുന്നതും കണ്ടിട്ടില്ലെന്ന് പറയുന്നതും ഒരുപോലെ ശരിയായില്ലെങ്കിൽ, യോഹന്നാൻ്റെ പുസ്തകങ്ങൾതന്നെ പരസ്പരവിരുദ്ധമാകും.

അദൃശ്യനായ, ആരുമൊരുനാളും കണ്ടിട്ടില്ലാത്ത, കാണ്മാൻ കഴിയാത്ത ദൈവത്തെ ഭക്തന്മാർ എങ്ങനെയാണ് കണ്ടത്? അതാണ്, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. അതായത്, പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, ദൈവം എടുത്ത പ്രത്യക്ഷ ശരീരങ്ങളെയാണ് കണ്ടത്. അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; 17:1,18:1), യിസ്ഹാക്ക് (ഉല്പ, 26:2,24), യാക്കോബ് (35:7,9), ബിലെയാം (സംഖ്യാ, 23:5,16), ദാവീദ് (2ദിന, 3:1), യിരെമ്യാവ് (യിരെ, 31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ അഥവാ, വെളിപ്പാടുകൾ (Manifestations) എന്ന് പറയുന്നത് കേവലം മായക്കാഴ്ചയല്ല. ചില ഉദാഹരണങ്ങൾ നോക്കുക: “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽ മക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറപ്പാട്, 24:9-11). “അവർ യിസ്രായേലിൻ്റെ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു” എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ദൈവവും മനുഷ്യരുമായുള്ള ഉടമ്പടിയെ കാണിക്കുന്നതാണ്. (ഉല്പ, 26:30; 31:54; സംഖ്യാ, 18:19). ഒരു മായക്കാഴ്ചയുമായി ഉടമ്പടി ചെയ്യാൻ കഴിയുമോ? അടുത്തവാക്യം: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ, 42:5). “എൻ്റെ കണ്ണാൽ നിന്നെ കാണുന്നു” എന്നാണ് ഇയ്യോബ് പറയുന്നത്. കേൾവിയിലൂടെ മാത്രം കേട്ടിരുന്ന ദൈവത്തെ ഒരു മായക്കാഴ്ചയിലൂടെയാണ് കണ്ടതെങ്കിൽ, എൻ്റെ കണ്ണാൽ കാണുന്നു എന്ന പ്രയോഗത്തിന് എന്ത് അർത്ഥമാണുള്ളത്? അടുത്തവാക്യം: “എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1 രാജാ, 22:19). സ്വർഗ്ഗീയ സൈന്യങ്ങളുടെ മദ്ധ്യേ ഇരിക്കുന്ന ദൈവത്തെയാണ് മീഖായാവ് കണ്ടത്. ദൂതന്മാരുടെ മദ്ധ്യ ഇരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:1-3; വെളി, 1:8). അതൊന്നും ഒരു മായക്കാഴ്ചയോ, തോന്നലോ അല്ല. പ്രത്യുത, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നിൽക്കുന്നവനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം, തൻ്റെ ഭക്തന്മാർക്ക് തന്നെത്തന്നെ ദൃശ്യമാക്കാൻ എടുത്ത പ്രത്യക്ഷ ശരീരങ്ങളാണ് അവർ കണ്ടത്. അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷത എന്ന് പറയുന്നത്. “ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.”

ദൈവം മനുഷ്യനായിട്ടും പ്രത്യക്ഷനായിട്ടുണ്ട്. അതിൻ്റെ തെളിവ് പഴയനിയമത്തിലും പുതിയനിയമത്തിലുമുണ്ട്.  അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരുത്തനെ, യഹോവയെന്ന് പത്തുപ്രാവശ്യം മോശെ വിശേഷിപ്പിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-14). പുതിയനിയമത്തിൽ, യേശു എന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത് ജീവനുള്ള ദൈവമാണെന്ന് പൗലൊസ് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; മത്താ, 1:21. ഒ.നോ: യിരെ, 10:10; ലൂക്കൊ, 1:68; യെശ, 28:8,9 – എബ്രാ, 2:14-16; 35:3-6; ). അനേകർ കരുതുന്നപോലെ, ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ പരിശുദ്ധ മനുഷ്യനാണ് യേശു. (മത്താ, 120; ലൂക്കൊ, 2:21; യോഹ, 6:69; 8:40). അഥവാ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവം എടുത്ത ഒരു പ്രത്യക്ഷതയാണ് യേശുവെന്ന മനുഷ്യൻ. ഒന്നുകൂടി വ്യക്തമാക്കിയാൽ, പ്രവചനംപോലെ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അല്ലെങ്കിൽ, മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; സങ്കീ, 40:6; മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 6:69; 8:40; എബ്രാ, 10:5). അതാണ് ദൈവത്തിൻ്റെ വെളിപ്പാടെന്ന് ദൈവഭക്തിയുടെ മർമ്മത്തിൽ പറയുന്നത്. പിതാവും പുത്രനുമെന്ന ദൈവമർമ്മവും അതുതന്നെ: (കൊലൊ, 2:2). യേശുവിനോടുള്ള ബന്ധത്തിൽ, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാം.:

1. ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5).

2. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, മനുഷ്യനാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപരഹിതനായ മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). തന്മൂലം, ദൈവം എടുക്കുന്ന പുതിയ അസ്തിത്വമാണ് വെളിപ്പാടെന്ന് വ്യക്തമാകുന്നു.

3. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), താൻ ദൈവമല്ലെന്നും ക്രിസ്തു സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: (യോഹ, 17:3). താൻ ദൈവമല്ലെന്ന് അനേകം വേദഭാഗങ്ങളിലൂടെ ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 4:10; 19:4; 24:36; മർക്കൊ, 12-29-34; ലൂക്കൊ, 18:18-19; യോഹ, 4:24). താൻ മനുഷ്യനാണെന്നും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:5-6; എഫെ, 4:6; മത്താ, 26:72,74; മർക്കൊ, 14:71; പ്രവൃ, 2:22, റോമ, 5:15; 1കൊരി, 15:21,47; 1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ക്രിസ്തു ദൈവമല്ലെന്ന് യഹോവയായ ഏകദൈവവും പഴയതിയമത്തിലെ മോശെ മുതലുള്ള സകല മശീഹമാരും ഭക്തന്മാരും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ക്രിസ്തു ദൈവമല്ല; ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.

4. സത്യദൈവത്തിനുമീതെ മറ്റൊരു ദൈവമുണ്ടാകുക സാദ്ധ്യമല്ല. എന്നാൽ, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിന്, ഒരു പിതാവും ദൈവവും ഉണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (2കൊരി, 11:31; എഫെ, 1:3,17). പിതാവെന്ന പദത്തിനോ, ദൈവമെന്ന പദത്തിനോ ഏത് അർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ ഒരു പിതാവോ, മറ്റൊരു ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം എടുത്ത മനുഷ്യ പ്രത്യക്ഷതയാണ് യേശുവെന്ന് വ്യക്തമാണ്.

5. ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16) ശാശ്വതവാനും (സങ്കീ, 90:2; യെശ, 57:15), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനുമായ ദൈവത്തിന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊരു രൂപമെടുക്കാൻ കഴിയില്ല. തന്നെത്താൻ താഴ്ത്തി മനുഷ്യനാകാനും കഴിയില്ല. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. പഴയപുതിയനിയമങ്ങളിൽ ദൈവമായിട്ടും മനുഷ്യനായിട്ടും മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനായ ഏകദൈവത്തെയല്ല; ഏകദൈവം എടുത്ത പ്രത്യക്ഷതകളെയാണ്. അതുകൊണ്ടാണ്, ദൈവത്തെ അനേകർ കണ്ടുവെന്നും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നും ഒരുപോലെ പറയാൻ കഴിയുന്നത്. അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആത്മാവുമായ ദൈവത്തെ, താനായിരിക്കുന്ന അവസ്ഥയിൽ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുമില്ല. എന്നാൽ ദൈവത്തിൻ്റെ വെളിപ്പാടുകളെ അഥവാ, ദൈവം മനുഷ്യർക്ക് ദൃശ്യമാക്കാൻ എടുത്ത പ്രത്യക്ഷ ശരീരങ്ങളെ മനുഷ്യർക്ക് കാണാൻ കഴിയും. അതാണ്, പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടത്.

പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ് എന്നതാണ് നമ്മുടെ വിഷയം: പിതാവും പുത്രനും പരിശുദ്ധാത്മാവും അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണെന്ന് തുടക്കത്തിൽത്തന്നെ പറഞ്ഞതാണ്. അത് മനസ്സിലാക്കാനാണ്, അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രകൃതിയുടെ സവിശേഷതകളെക്കുറിച്ച് നാം ചിന്തിച്ചത്. ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ആത്മാവാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് മനസ്സിലാക്കാൻ, വളരെ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: ദൈവം അദൃശ്യനാണ്, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ലെന്ന് അസന്ദിഗ്ധമായി പറയുന്ന ബൈബിൾ തന്നെ, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനേകർ കണ്ടതായും പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്:

ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ക്രിസ്തുവിൻ്റെ വാക്കുകളിൽ നിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 1. പിതാവ് സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന പിതാവിനെക്കുറിച്ച് പഴയപുതിയനിയമങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.” (സങ്കീ, 123:1. ഒ.നോ: 2ദിന, 20:6; സങ്കീ, 2:2; 136:26; വിലാ, 3:41; ദാനീ, 3:41). “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ, മത്തായി 5:16-മുതൽ ലൂക്കോസ് 11:13-വരെ ഇരുപത്തഞ്ചു പ്രാവശ്യം കാണാൻ കഴിയും. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപിതാവ് ഒരു പ്രത്യേകസ്ഥലത്ത് അഥവാ, സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്. എന്നാൽ പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ ദൈവത്തിന് സ്ഥിതിചെയ്യാൻ ഒരു പ്രത്യേകസ്ഥലം ആവശ്യമില്ല. തന്നെയുമല്ല, അദൃശ്യനായ ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങാത്തവനാണ്. (1രാജാ, 8:27).

2. പിതാവിൻ്റെ മുഖം അഥവാ, പിതാവായ യഹോവയെ ദൂതന്മാർ എപ്പോഴും കണ്ടുകൊണ്ടിരിക്കയാണ്. (മത്താ, 18:11). യഹോവ കെരൂബുകൾക്ക് മദ്ധ്യേ വസിക്കുന്നവൻ ആണെന്നും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെ അധിവസിക്കുന്നവൻ ആണെന്നും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവൻ ആണെന്നും പറഞ്ഞിട്ടുണ്ട്. (2ശമൂ, 22:11; സങ്കീ, 18:10). തന്നെയുമല്ല, യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും. (ഉല്പ, 1:27; 3:22-24; 18:1-19:1; പുറ, 3:2-4). ദൈവം മോശെയ്ക്ക് ന്യായപ്രമാണം കൊടുത്തത് ദൂതന്മാർ മുഖാന്തരമാണെന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (പ്പവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). തന്മൂലം, ദൂതന്മാർ എല്ലായ്പ്പോഴും കാണുന്ന ഒരു പിതാവ് ഉണ്ടെന്ന് വ്യക്തമാണ്.

3. മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:8) യഹോവയെ കാണുന്നത് കെരൂബുകളുടെ അഥവാ, ദൂതന്മാരുടെ മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നത് കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). തന്മൂലം, ദൂതന്മാർ എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞ തൻ്റെ പിതാവിനെയാണ്, മനുഷ്യരും സ്വർഗ്ഗത്തിൽ കണ്ടതെന്ന് വ്യക്തമാണ്.

4. എന്റെ പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. വെളിപ്പാടിൽ യോഹന്നാൻ പറയുന്നത് നോക്കുക: “ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). ഇനി അതിൻ്റെ 8-ാം വാക്യം: “നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.” യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: പരിശുദ്ധൻ, പരിശുദ്ധൻ എന്ന് പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിലെ ജീവികൾ പിതാവിനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുകയാണ്. യേശു പറഞ്ഞ കാര്യം തന്നെയാണ് യോഹന്നാനും പറയുന്നത്. അതുതന്നെയാണ് യെശയ്യാവും പറഞ്ഞിരിക്കുന്നത്. (യെശ, 6:1-3). തന്മൂലം, ദൂതന്മാർക്കും മനുഷ്യർക്കും കാണാൻ കഴിയുന്ന ഒരു പിതാവുണ്ടെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

5. “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ  യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?” (സംഖ്യാ, 12:7-8). ഇത് യഹോവതന്നെ പറയുന്നതാണ്. ആദ്യമനുഷ്യനായ ആദാമിനോടും (ഉല്പ, 3:9-14) പൂർവ്വ പിതാക്കന്മാരോടും (ഉല്പ, 22:17-18; 26:5; 28:13,14) സകല പ്രവാചകന്മാരോടും യഹോവ സംസാരിച്ചിട്ടുണ്ട്. (യിരെ, 35:15; ആമോ, 3:7; സെഖ, 1:6). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). വെളിപ്പാട് പുസ്തകത്തിലും പിതാവ് സംസാരിക്കുന്നതായി കാണാം. (21:3-8). ദൈവം മോശെയോട് സംസാരിച്ച കാര്യം യെഹൂദന്മാർ പറയുന്നതായി കാണാം. (യോഹ, 9:29). തന്മൂലം, മനുഷ്യർക്ക് കാണാൻ കഴിയുന്ന, മനുഷ്യരോട് സംസാരിക്കുന്ന ഒരു ദൈവം പിതാവെന്ന പദവിയിൽ സ്വർഗ്ഗത്തിൽ ഉണ്ടെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

6. സൃഷ്ടിയോടുള്ള ബന്ധത്തിലാണ് അദൃശ്യനായ ദൈവം പിതാവെന്ന പദവിയിൽ പ്രത്യക്ഷനായിരിക്കുന്നത്: “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10. അതായത്, സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമാണ് അദൃശ്യനായ ഏകദൈവം പിതാവെന്ന പദവിയിൽ പ്രത്യക്ഷനായിരിക്കുന്നത്. സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (1:26; 8:2. ഒ.നോ: ദാനീ, 7:9; വെളി, 4:2). പിതാവായ യഹോവ ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ദൈവപുരുഷനായ മോശെയും ദൈവപുത്രനായ യേശുവും പറഞ്ഞിട്ടുണ്ട്. (ഉല്പ, 1:27; മത്താ, 19:4). മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 2:7; 5:1. ഒ.നോ: യെശ, 64:8; മലാ, 2:10). അല്ലാതെ, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം നേരിട്ടല്ല മനുഷ്യനെ സൃഷ്ടിച്ചത്. “യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു” എന്ന് പറഞ്ഞിട്ടുണ്ട്. (ഉല്പ, 3:8). അത്, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശനായ ഏകദൈവത്തെക്കുറിച്ചുള്ള പ്രയോഗമല്ലെന്ന് വ്യക്തമാണല്ലോ?

7. അദൃശ്യനായ ഏകദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ക്രിസ്തു പറയുന്നത് നോക്കുക: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്; ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “monos” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. അടുത്തവാക്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, pater ton monon alethinon theon – πατήρ τὸν μόνον ἀληθινὸν θεὸν ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; നീ അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ യാഹീദിന് തുല്യമായ monos കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് monos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. അപ്പൊസ്തലൻ പറയുന്നത് നോക്കുക: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണെന്നാണ് പറയുന്നത്. (ഒ.നോ: യോഹ, 8:41; എഫെ, 4:6). അദൃശ്യനായ ഏകദൈവത്തിൻ്റെ ഏകവും നിത്യവുമായ പ്രത്യക്ഷത പിതാവ് മാത്രം ആയതിനാലാണ്, പിതാവാണ് ഏക ദൈവമെന്നും, പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും അഥവാ, നിത്യം കാണുന്നു എന്നും ക്രിസ്തു പറഞ്ഞതും, ദൂതന്മാർ അവനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നു എന്ന് യോഹന്നാൻ പറഞ്ഞതും. (മത്താ, 18:11; വെളി, 4:8. ഒ,നോ: യെശ, 6:1-3).

ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ പുത്രനെ അനേകായിരങ്ങൾ കാണുകയും അവൻ്റെ വായിൽനിന്നുള്ള ലാവണ്യവാക്കുകൾ കേൾക്കുകയും ചെയ്തിട്ടുണ്ട്. (ലൂക്കൊ, 4:22). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). അടുത്തവാക്യം: “അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു.” (മത്താ, 3:16. ഒ.നോ: മർക്കൊ, 1:10; ലൂക്കൊ, യോഹ, 1:32). യേശുവിൻ്റെ മുഴുവൻ ദേഹരുപത്തിൽ അഥവാ, സ്വർഗ്ഗത്തിൽ ഭക്തന്മാർ കണ്ട പിതാവിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് പരിശുദ്ധാത്മാവ് അവൻ്റെമേൽ ആവസിച്ചത്. പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). അതായത്, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മനുഷ്യസാദൃശ്യത്തിൽ കണ്ടിട്ടുമുണ്ട്; പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അദൃശ്യനായ ഏകദൈവം മനുഷ്യരോടുള്ള ബന്ധത്തിൽ എടുത്ത പ്രത്യക്ഷതകളാണ് കണ്ടതും സംസാരിച്ചതും. തന്മൂലം അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

പിതാവ് ആരാണെന്ന് ചോദിച്ചാൽ, അദൃശ്യനായ ഏകദൈവത്തിൻ്റെ ദൃശ്യവും നിത്യവുമായ ഏക പ്രത്യക്ഷതയാണ്. (മത്താ, 18:11; യേശ, 6:1-3; വെളി, 4:2,8). പിതാവിൻ്റെ പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; പിതാവ് ഏകദൈവമാണ്. “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ,നോ: യോഹ, 8:41; 17:3; എഫെ, 4:6). പരിശുദ്ധാത്മാവ് ആരാണെന്ന് ചോദിച്ചാൽ; ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. (യോഹ, 3:6-8) രണ്ട് പ്രത്യേക സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ സ്നാനസമയത്തും, പെന്തെക്കൊസ്തു നാളിലും. (ലൂക്കൊ, 3:22; പ്രവൃ, 2:3). അതൊഴികെ, പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളെല്ലാം അദൃശ്യമാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ ക്രിസ്തുതന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:5-8). പരിശുദ്ധാത്മാവിൻ്റെ പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; പരിശുദ്ധാത്മാവ് ആത്മാവായ ദൈവം തന്നെയാണ്. എന്നാൽ, പിതാവിൽനിന്ന് വിഭിന്നനായ ദൈവമല്ല. പിതാവായ ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നതിന് അനേകം തെളിവുകൾ ബൈളിലുണ്ട്:

1. സങ്കീർത്തനം 139:7-10 വായിച്ചാൽ ദൈവവും ആത്മാവും ഒരാളാണെന്ന് വ്യക്തമായി മനസ്സിലാക്കാം. “നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും” എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ് പിന്നെ പറയുന്നത്: “ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെയുണ്ടു; പാതാളത്തിൽ കിടക്ക വിരിച്ചാൽ നീ അവിടെയുണ്ടു; ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും” എന്നാണ് പറയുന്നത്.

2. “ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു” എന്ന് ഇയ്യോബ് പറയുന്നു. (ഇയ്യോ, 33:4). എന്നാൽ, യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അനേകം വാക്യങ്ങളിൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24. ഒ.നോ: ഉല്പ, 1:27; 2:7; 5:1). പിതാവ് ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്നും വാക്യങ്ങളുണ്ട്. (മലാ, 2:10. ഒ.നോ: യെശ, 64:8). പിതാവും പരിശുദ്ധാത്മാവും വിഭിന്നരായാൽ, ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? തന്മൂലം, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമാണ്.

3. യെശയ്യാവ്  6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (പ്രവൃ, 28:26-27).

4. യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് പിതാവാണ്. (മത്താ, 3:17; 17:5).

5. പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29).

6. താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ, ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം.

7. ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ഒരാളെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമുണ്ടോ? അല്ലെങ്കിൽ, യേശു രണ്ടുപ്രാവശ്യം ഉയിർത്തു എന്ന് പറയണം.

8. വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5-6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1,18). ഒരു വ്യക്തി രണ്ടുപ്രാവശ്യം രണ്ട് പേരാൽ വീണ്ടുംജനിക്കേണ്ട ആവശ്യമുണ്ടോ?

9. അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). അനന്യാസ് രണ്ട് ദൈവത്തോട് വ്യാജ്യം കാണിച്ചുവെന്ന് മനസ്സിലാക്കണോ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കണോ?

10. വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ? പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല. [ആത്മാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ, പരിശുദ്ധാത്മാവ് ആരാണ്? എന്ന ലേഖനം കാണുക]

പുത്രൻ ആരാണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥാ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:14-16; കൊലൊ, 2:2. ഒ.നോ: യിരെ, 10:10; മത്താ, 1:21; ലൂക്കൊ, 1:68; യെശ, 25:8-9–എബ്രാ, 2:14-15; യെശ, 35:4-6–മത്താ, 11:3-5–ലൂക്കൊ, 7:21-22; യെശ, 40;3–ലൂക്കൊ, 1:75-77; സെഖ, 12:10–യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8 ). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ മനുഷ്യനാണ്; പാപരഹിതനായ മനുഷ്യൻ. മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്തേണ്ടത്, ദൈവമല്ല; മനുഷ്യനാണ്. “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” 1കൊരി, 15:21). മനുഷ്യരുടെ പാപപരിഹാരം വരുത്തിയ; താൻ മനുഷ്യനാണെന്ന്: പുത്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം കന്യകയിലൂടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണ മനുഷ്യൻ. (യോഹ,8:40,46). ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (മത്താ, 1:20; ലൂക്കൊ, 1:35; 2;21; യോഹ, 8:40; 1യോഹ, 3:5). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണ് നമുക്കുവേണ്ടി മരണം ആസ്വദിച്ചത്. (1തിമൊ, 2:6; എബ്രാ, 2:9). അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് ദൈവം. (പ്രവൃ, 2:22-24,36; 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്. (1കൊരി, 8:6. ഒ.നോ: യോഹ, 17:3; 1തിമൊ, 2:5-6).

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; യോഹ, 3:2). ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 14:6). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയായ ദൈവത്തെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. എൻ്റെ ദൈവം (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും: (ആവ, 4:5; 18:16; 26:14; യോശ, 14:8,9; 2ശമൂ, 24:24; 1രാജാ, 3:7). ആരെയാണോ പഴയനിയമ ഭക്തന്മാർ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവം ആയുള്ളോവേ” (My Lord and My God) എന്നേറ്റുപറഞ്ഞത്: (സങ്കീ, 35:23). സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാൽ; പൂർവ്വാസ്തിത്വത്തിൽ യഹോവയായ ദൈവമാണ്: (യൂക്കൊ, 1:68; യെശ, 25:8-9; 35:4-6; 40:3). സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും അവൻ ഏകദൈവം തന്നെയാണ്. (യോഹ, 10:30)). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:9). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവും; അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ ആയതുകൊണ്ടാണ്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നുതന്നെ ആയത്. അതിൻ്റെ ചില തെളിവുകൾ കാണാം: 1. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” (മത്താ, 1:21). യേശു അഥവാ, യേശുക്രിസ്തു എന്ന നാമം പുത്രൻ്റെ നാമം ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇനി പുത്രൻ പറയുന്നത് നോക്കുക: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ?

2. “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും, “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പുത്രൻ പറയുന്നതായി കാണാം. (യോഹ, 17:11-12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു എന്ന് വ്യക്തമാണല്ലോ?

3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ?

4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ?

5. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). യഹോവയായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണ് പുത്രനെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗങ്ങളിൽ നിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:26). പരിശുദ്ധാത്മാവിന് മറ്റൊരു നാമം എവിടെയും പറഞ്ഞിട്ടുമില്ല.

6. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള യേശുക്രിസ്തുവിൻ്റെ കല്പന. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം.

7. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. (പ്രവൃ, 4:12). തന്നെയുമല്ല, പിതാവും പുത്രനും പരിശുദ്ധാത്മാവും അദൃശ്യനായ ഏക ദൈവത്തിൻ്റെ വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അല്ലെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു. [പിതൃപുത്രാത്മാവിൻ്റെ നാമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? എന്ന ലേഖനം കാണുക]

ഇനി, മറ്റൊരു കാര്യം കാണിക്കാം: ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ഏകദൈവത്തിന് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. വ്യത്യസ്തമായ പല വെളിപ്പാടുകൾ ബൈബിളിൽ കാണാം: 1. അബ്രാഹാമിനു മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായ മൂന്നു മനുഷ്യരിൽ ഒരാളെ പത്തുപ്രാവശ്യം യഹോവ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 18:1-2,13). കൂടെയുണ്ടായിരുന്ന രണ്ടുപേർ ദൂതന്മാരാണെന്നും പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:22; 19:1). ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). യഹോവ അബ്രാഹാമിനു പ്രത്യക്ഷനായി എന്നാണ് ആദ്യവാക്യത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, യഹോവയായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനെയാണ് അബ്രാഹാം കണ്ടതും സംസാരിച്ചതും സൽക്കരിച്ചതുമെന്ന് മനസ്സിലാക്കാം.

2. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ  വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” (ദാനീ, 7:13). ആകാശമേഘങ്ങളോടെ വരുന്നതായി ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ്. (ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാടാണ്)

3. യോഹന്നാൻ അപ്പൊസ്തലൻ, പിതാവിനും പുത്രനും ഒപ്പം കൃപയും സമാധാനവും ആംശംസിക്കുന്ന ഏഴ് ആത്മാവിനെ വെളിപ്പാടിൽ കാണാം. (വെളി, 1:4-5. ഒ.നോ: 3:1; 4:5; 5:6). ഏഴ് ആത്മാക്കളായ ഏഴ് ദീപങ്ങൾ സ്വർഗ്ഗത്തിലെ സിഹാസനത്തിനു മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നത് യോഹന്നാൻ കണ്ടതാണ്. (വെളി, 4:5). വെളിപ്പാട് പുസ്തകത്തിൽ ഏഴു ആത്മാവിനെക്കുറിച്ചു മാത്രമല്ല പറയുന്നത്; അനേകം ഏഴുകൾ കാണാം. ഉദാ: ഏഴു സഭകൾ (1:4),  ഏഴു പൊൻനിലവിളക്കുകൾ (1:13), ഏഴു നക്ഷത്രങ്ങൾ (1:15), ഏഴു നിലവിളക്കുകൾ (1:20), ഏഴു മുദ്രകൾ (5:1), ഏഴു കൊമ്പുകൾ (5:6), ഏഴു കണ്ണുകൾ (5:6), ഏഴു ദൂതന്മാർ (8:2), ഏഴു കാഹളങ്ങൾ (8:2), ഏഴു മലകൾ (17:9), ഏഴു രാജാക്കന്മാർ (17:10) തുടങ്ങി അനേകം ഏഴുകൾ കാണാം. അവയെല്ലാം ഏഴുകൾ തന്നെയാണ്. ഒരു ഏഴും ഒന്നാണെന്ന് പറഞ്ഞിട്ടില്ല. തന്മൂലം, ഏഴ് ആത്മാക്കൾ ഏഴ് ആത്മാക്കൾ തന്നെയാണ്. യോഹന്നാൻ കണ്ട ഏഴാത്മാക്കൾ ഏകദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്.

4. “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). സൂര്യതേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനും ഏകദൈവത്തിൻ്റെ ഒരു വെളിപ്പാടാണ്. (അതും ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ഭൗമികരാജാവുമായ ഒരുത്തനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടാണ്)

5. “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളുമുള്ളതായി യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, യേശു തന്നത്താൻ യാഗമാക്കിയത് കാലസമ്പൂർണ്ണതയിലാണ്. (ഗലാ, 4:4; 1തിമൊ, 2:6). തന്നെയുമല്ല, യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്, ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളുമുള്ള യഥാർത്ഥ കുഞ്ഞാടിനെയാണ്. എന്നാൽ, ദൈവപുത്രനായ യേശു അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയും അബ്രാഹാമിൻ്റെ സന്തതിയുടെ സാദൃശ്യം ഉള്ളവനുമായിരുന്നു. (കൊലൊ, 1:15; എബ്രാ, 2:16). അദൃശ്യനായ ഏകദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യമാണ് ഉള്ളത്. (യെഹെ, 1:26; 8:2). അതേ, സാദൃശ്യത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 2:7; 5:1). അതേ സാദൃശ്രത്തിലാണ് ദൈവപുത്രനായ യേശുവും വെളിപ്പെട്ടത്. (എബ്രാ, 2:16 ഇംഗ്ലീഷിൽ നോക്കുക). അതുകൊണ്ടാണ്, മനുഷ്യനെയും ആദാമിനെയും ക്രിസ്തുവിനെയും ദൈവത്തിൻ്റെ പ്രതിമെയെന്ന് അഭിന്നമായി വിശേഷിപ്പിച്ചിരിക്കുന്നതും (1കൊരി, 11:7; 15:49; കൊലൊ, 1:15), ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്ന് വിശേഷിപ്പിച്ചിരിക്കുന്നതും. (റോമ, 5:14). ലോകത്തിൻ്റെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നൊഴിച്ച് കളയാൻ വന്നതുകൊണ്ടാണ്, യേശുവിനെ കുഞ്ഞാടെന്ന് സ്നാപകൻ വിശേഷിപ്പിച്ചത്. (യോഹ, 1:29,36). കുഞ്ഞാടെന്നത് യേശുവിൻ്റെ പദവിയാണ്. അല്ലാതെ, അവൻ യഥാർത്ഥ കുഞ്ഞാടല്ല. ദൈവം ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ച രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടിനെയാണ് അറുക്കപ്പെട്ട കുഞ്ഞാടായി യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്. (ഉല്പ, 3:15; വെളി, 5:6). അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് മേല്പറഞ്ഞതൊക്കെ. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ അനേകം വെളിപ്പാടുകളിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകളെ മാത്രം എടുത്തുകൊണ്ടാണ്, ഏകസത്യദൈവത്തിൽ പലരും ബഹുത്വം ആരോപിക്കുന്നത്.

തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത്, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകൾ ആണെന്ന് മനസ്സിലാക്കാം. അതിൽ, പിതാവും പരിശുദ്ധാത്മാവും ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ നേരിട്ടുള്ള വെളിപ്പാടാണ്. പുത്രനാകട്ടെ, ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷ അഥവാ, ജഡത്തിലുള്ള വെളിപ്പാടാണ്. തന്മൂലം, ദൈവപുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (റോമ, 5:15; പ്രവൃ, 15:11). എന്നാൽ, ഏകമനുഷ്യനായ യേശുക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിൽ അവൻ യഹോവയാണ്. (1തിമൊ, 3:14-16; ലൂക്കൊ, 1:68; യെശ, 25:8-9; 35:4-6; 40:3). സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. (യോഹ, 8:24,28; 10:30; 13:19; 14:9; 20:28). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളപ്പാടാകയാൽ, സുവിശേഷ ചരിത്രകാലത്ത്, യഹോവയായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകമനുഷ്യനും യഥാർത്ഥത്തിൽ ഒന്നായിരുന്നില്ല; ഐക്യത്തിൽ ഒന്നായിരുന്നു. (യോഹ, 17:11, 23; 1തിമൊ, 2:5-6). എന്നാൽ, പൂർവ്വാസ്തിത്വത്തിലും (ലൂക്കൊ, 1:68; യോഹ, 130-33) സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെ ആണ്. (യോഹ, 10:30). അതാണ്, പിതാവും ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലോ, 3:2; 1തിമൊ, 3:14-16). എന്നാൽ, ക്രിസ്തു ഏകസത്യദൈവമായ പിതാവിൽനിന്ന് വ്യത്യസ്തനും നിത്യനുമാമാണെന്ന് പഠിപ്പിക്കുകവഴി ട്രിനിറ്റി അവനെ വ്യാജദൈവം ആക്കുന്നു. യഹോവയല്ലാത്ത മറ്റേവനും അന്യദൈവമാണ്. അതാണ് ഒന്നാം കല്പന. (പുറ, 20:3; ആവ, 5:7). ക്രിസ്തുവിനെ വ്യാജദൈവം ആക്കുന്ന ഉപദേശമാണ് ട്രിനിറ്റി. സത്യം അറിയുക, അംഗീകരിക്കുക, വിശ്വസിക്കുക, രക്ഷപ്രാപിക്കുക!

സെപ്റ്റ്വജിൻ്റിലെ പുതിയനിയമ ഉദ്ധരണികൾക്ക് തെളിവ്

New Testament SeptuagintMasoretic TextKing James

1. Matt. 1:23 / Isaiah 7:14 ♦️ Behold, a virgin shall be with child 🔹 a virgin shall conceive in the womb 🔹 the young woman shall conceive 🔹 a virgin shall conceive.

2. Matt. 3:3; Mark 1:3; John 1:23 / Isaiah 40:3 ♦️ Make his paths straight 🔹 make straight the paths 🔹 make plain in the desert a highway 🔹 make straight in the desert a highway.

3. Matt. 12:21 / Isaiah 42:4 ♦️ And in his name shall the Gentiles trust 🔹 and in his name shall the Gentiles trust 🔹 and the isles shall wait for his teaching 🔹 and the isles shall wait for his law.

4. Matt. 13:15 / Isaiah 6:10 ♦️ For this people’s heart is waxed gross, And their ears are dull of hearing, And their eyes they have closed 🔹 For the heart of this people has become gross, and their ears are dull of hearing, and their eyes have they closed 🔹 Make the heart of this people fat, and make their ears heavy, and shut their eyes 🔹 Make the heart of this people fat, and make their ears heavy, and shut their eyes).

5. Matt. 15:8-9; Mark 7:6-7 / Isaiah 29:13 ♦️ This people draweth nigh unto me with their mouth, and honoureth me with their lips; But their heart is far from me.But in vain they do worship me, Teaching for doctrines the commandments of men 🔹 This people draw nigh to me with their mouth, and they honour me with their lips, but their heart is far from me: but in vain do they worship me, teaching the commandments and doctrines of men 🔹 Forasmuch as this people draw near, and with their mouth and with their lips do honour Me, but have removed their heart far from Me, and their fear of Me is a commandment of men learned by rote 🔹 Forasmuch as this people draw near me with their mouth, and with their lips do honour me, but have removed their heart far from me, and their fear toward me is taught by the precept of men.

6. Matt. 21:16 / Psalm 8:2 ♦️ Out of the mouth of babes and sucklings thou hast perfected praise 🔹 Out of the mouth of babes and sucklings hast Thou founded strength 🔹 Out of the mouth of babes and sucklings hast thou perfected praise 🔹 Out of the mouth of babes and sucklings hast thou ordained strength.

7. Luke 3:5-6 / Isaiah 40:4-5 ♦️ And all flesh shall see the salvation of God 🔹 and all flesh shall see the salvation of God 🔹 and all flesh shall see it together 🔹 and all flesh shall see it together.

8. Luke 4:18 / Isaiah 61:1 ♦️ Because he hath anointed me to preach the gospel to the poor 🔹 because he has anointed me; he has sent me to preach glad tidings to the poor 🔹 because the LORD hath anointed me to bring good tidings unto the humble 🔹 because the LORD hath anointed me to preach good tidings unto the meek.

9. Luke 4:18 / Isaiah 61:1 ♦️ And recovering of sight to the blind 🔹 and recovery of sight to the blind 🔹 and the opening of the eyes to them that are bound 🔹 and the opening of the prison to them that are bound.

10. Luke 4:18 / Isaiah 58:6 ♦️ To set at liberty them that are bruised 🔹 set the bruised free 🔹 and to let the oppressed go free 🔹 and to let the oppressed go free.

11. John 6:31 / Psalm 78:24 ♦️ He gave them bread from heaven to eat 🔹 to eat, and gave them the bread of heaven 🔹 and gave them of the corn of heaven 🔹 to eat, and had given them of the corn of heaven.

12. Acts 2:19 / Joel 2:30 ♦️ Blood, and fire, and vapour of smoke 🔹 blood, and fire, and vapor of smoke 🔹 blood, and fire, and pillars of smoke 🔹 blood, and fire, and pillars of smoke.

13. Acts 2:26 / Psalm 16:9 ♦️ Therefore did my heart rejoice, and my tongue was glad; Moreover also my flesh shall rest in hope 🔹 Therefore my heart rejoiced an my tongue exulted; moreover also my flesh shall rest in hope 🔹 Therefore my heart is glad, and my glory rejoiceth; my flesh also dwelleth in safety 🔹 Therefore my heart is glad, and my glory rejoiceth: My flesh also shall rest in hope.

14. Acts 4:26 / Psalm 2:2 ♦️ And the rulers were gathered together 🔹 and the rulers gathered themselves together 🔹 and the rulers take counsel together 🔹 and the rulers take counsel together.

15. Acts 7:14 / Gen. 46:27 ♦️ threescore and fifteen souls 🔹 seventy-five souls 🔹 were threescore and ten 🔹 were threescore and ten.

16. Acts 7:43 / Amos 5:26 ♦️ Yea, ye took up the tabernacle of Moloch, And the star of your god Remphan 🔹 Yea, ye took up the tabernacle of Moloch, and the star of your god Raephan 🔹 So shall ye take up Siccuth your king and Chiun your images, the star of your god 🔹 But ye have borne the tabernacle of your Moloch and Chiun your images, the star of your god.

17. Acts 8:33 / Isaiah 53:8 ♦️ In his humiliation his judgment was taken away 🔹 In his humiliation his judgment was taken away 🔹 By oppression and judgment he was taken away 🔹 He was taken from prison and from judgment.

18. Acts 13:41 / Habakkuk 1:5 ♦️ Behold, ye despisers, and wonder, and perish 🔹 Behold, ye despisers, and look, and wonder marvelously, and vanish 🔹 Look ye among the nations, and behold, and wonder marvellously 🔹 Behold ye among the heathen, and regard, and wonder marvellously.

19. Acts 15:17 / Amos 9:12 ♦️ That the residue of men might seek after the Lord 🔹 that the remnant of men 🔹 That they may possess the remnant of Edom 🔹 that they may possess the remnant of Edom.

20. Rom. 2:24 / Isaiah 52:5 ♦️ For the name of God is blasphemed among the Gentiles through you 🔹 On account of you my name is continually blasphemed among the Gentiles 🔹 and My name continually all the day is blasphemed 🔹 and my name continually every day is blasphemed.

21. Rom. 3:4 / Psalm 51:4 ♦️ That thou mightest be justified in thy sayings, And mightest overcome when thou art judged 🔹 that thou mightest be justified in thy sayings, and mightest overcome when thou art judged (50:4) 🔹 that Thou mayest be justified when Thou speakest, and be in the right when Thou judgest 🔹 That thou mightest be justified when thou speakest, and be clear when thou judgest.

22. Rom. 3:12 / Psalm 14:1 ♦️ There is none that doeth good, no, not one 🔹 there is none that does goodness, there is not even so much as one (13:1) 🔹 there is none that doeth good 🔹 There is none that doeth good.

23. Rom. 3:13 / Psalm 5:9 ♦️ With their tongues they have used deceit 🔹 with their tongues they have used deceit 🔹 they make smooth their tongue 🔹 They flatter with their tongue.

24. Rom. 3:13 / Psalm 140:3  The poison of asps is under their lips 🔹 the poison of asps is under their lips (139:3) 🔹 vipers’ venom is under their lips 🔹 Adders’ poison is under their lips.

25. Rom. 3:14 / Psalm 10:7 ♦️ Whose mouth is full of cursing and bitterness 🔹 Whose mouth is full of cursing, and bitterness (9:27) 🔹 His mouth is full of cursing and deceit and oppression 🔹 His mouth is full of cursing and deceit and fraud.

26. Rom. 9:17 / Exodus 9:16 ♦️ that I might shew my power in thee 🔹 that I might display in thee my strength 🔹 to show thee My power 🔹 for to shew in thee my power.

27. Rom. 9:25 / Hosea 2:23 ♦️ I will call them my people, which were not my people; And her beloved, which was not beloved 🔹 I will love her that was not loved, and will say to that which was not my people, Thou art my people 🔹 I will have compassion upon her that had not obtained compassion; and I will say to them that were not My people: ‘Thou art My people 🔹 I will have mercy upon her that had not obtained mercy; and I will say to them which were not my people, Thou art my people.

28. Rom. 9:27 / Isaiah 10:22 ♦️ a remnant shall be saved 🔹 a remnant of them shall be saved 🔹 only a remnant of them shall return 🔹 yet a remnant of them shall return.

29. Rom. 9:29 / Isaiah 1:9 ♦️ Except the Lord of Sabaoth had left us a seed 🔹 And if the Lord of Sabaoth had not left us a seed 🔹 Except the LORD of hosts had left unto us a very small remnant 🔹 Except the LORD of hosts had left unto us a very small remnant.

30. Rom. 9:33; 10:11; 1 Peter 2:6 / Isaiah 28:16 ♦️ And whosoever believeth on him shall not be ashamed 🔹 and he that believes on him shall by no means be ashamed 🔹 he that believeth shall not make haste 🔹 he that believeth shall not make haste.

31. Rom. 10:18 / Psalm 19:4 ♦️ Their sound went into all the earth 🔹 Their voice is gone out into all the earth 🔹 Their line is gone out through all the earth 🔹 Their line is gone out through all the earth.

32. Rom. 10:20 / Isaiah 65:1 ♦️ I was made manifest unto them that asked not after me 🔹 I became manifest to them that asked not for me 🔹 I gave access to them that asked not for Me 🔹 I am sought of them that asked not for me.

33. Rom. 10:21 / Isaiah 65:2 ♦️ All day long I have stretched forth my hands unto a disobedient and gainsaying people 🔹 I have stretched forth my hands all day to a disobedient and gainsaying people  I have spread out My hands all the day unto a rebellious people 🔹 I have spread out my hands all the day unto a rebellious people.

34. Rom. 11:26 / Isaiah 59:20 ♦️ There shall come out of Sion the Deliverer,
And shall turn away ungodliness from Jacob 🔹 And the deliverer shall come for Sion’s sake, and shall turn away ungodliness from Jacob 🔹 And a redeemer will come to Zion, and unto them that turn from transgression in Jacob 🔹 And the Redeemer shall come to Zion, and unto them that turn from transgression in Jacob.

35. Rom. 11:27 / Isaiah 27:9 ♦️ When I shall take away their sins 🔹 when I shall have taken away his sin 🔹 and this is all the fruit of taking away his sin 🔹 and this is all the fruit to take away his sin.

36. Rom. 11:34; 1 Cor. 2:16 / Isaiah 40:13 ♦️ For who hath known the mind of the Lord? 🔹 Who has known the mind of the Lord? 🔹 Who hath meted out the spirit of the LORD? 🔹 Who hath directed the Spirit of the LORD.

37. Rom. 12:20 / Prov. 25:21 ♦️ Therefore if thine enemy hunger, feed him; if he thirst, give him drink –🔹 If thine enemy hunger, feed him; if he thirst, give him drink 🔹 If thine enemy be hungry, give him bread to eat, and if he be thirsty, give him water to drink 🔹 If thine enemy be hungry, give him bread to eat; And if he be thirsty, give him water to drink.

38. Rom. 15:12 / Isaiah 11:10  ♦️ And he that shall rise to reign over the Gentiles;
In him shall the Gentiles trust 🔹 and he that shall arise to rule over the Gentiles; in him shall the Gentiles trust 🔹 that standeth for an ensign of the peoples, unto him shall the nations seek 🔹 which shall stand for an ensign of the people; to it shall the Gentiles seek.

39. Rom. 15:21 / Isaiah 52:15 ♦️ To whom he was not spoken of, they shall see:
And they that have not heard shall understand 🔹 for they to whom no report was brought concerning him, shall see; and they who have not heard, shall consider 🔹 for that which had not been told them shall they see, and that which they had not heard shall they perceive 🔹 for that which had not been told them shall they see; and that which they had not heard shall they consider.

40. 1 Cor. 1:19 / Isaiah 29:14 ♦️ I will destroy the wisdom of the wise 🔹 I will destroy the wisdom of the wise 🔹 the wisdom of their wise men shall perish 🔹 the wisdom of their wise men shall perish.

41. 1 Cor. 5:13 / Deut. 17:7 ♦️ Therefore put away from among yourselves that wicked person 🔹 so shalt thou remove the evil one from among yourselves 🔹 So thou shalt put away the evil from the midst of thee 🔹 So thou shalt put the evil away from among you.

42. 1 Cor. 15:55 / Hosea 13:14 = O death, where is thy sting? O grave, where is thy victory? – where is thy penalty, O death? O Hades, where is thy sting? – Ho, thy plagues, O death! Ho, thy destruction – O death, I will be thy plagues; O grave, I will be thy destruction.

43. 2 Cor. 4:13 / Psalm 116:10 ♦️ I believed, and therefore have I spoken 🔹 I believed, wherefore I have spoken (115:8) 🔹 I trusted even when I spoke 🔹 I believed, therefore have I spoken.

44. 2 Cor. 6:2 / Isaiah 49:8 ♦️ I have heard thee in a time accepted 🔹 In an acceptable time have I heard thee 🔹 In an acceptable time have I answered thee 🔹 In an acceptable time have I heard thee.

45. Gal. 3:10 / Deut. 27:26 ♦️ Cursed is every one that continueth not in all things which are written in the book of the law to do them 🔹 Cursed is every man that continues not in all the words of this law to do them 🔹 Cursed be he that confirmeth not the words of this law to do them 🔹 Cursed be he that confirmeth not all the words of this law to do them.

46. Gal. 3:13 / Deut. 21:23 ♦️ Cursed is every one that hangeth on a tree 🔹 for every one that is hanged on a tree is cursed of God 🔹 for he that is hanged is a reproach unto God 🔹 for he that is hanged is accursed of God.

47. Gal. 4:27 / Isaiah 54:1 ♦️ Rejoice, thou barren that bearest not; Break forth and cry, thou that travailest not 🔹 Rejoice, thou barren that bearest not; break forth and cry, thou that dost not travail  Sing, O barren, thou that didst not bear, break forth into singing, and cry aloud 🔹 Sing, O barren, thou that didst not bear; break forth into singing, and cry aloud.

48. 2 Tim. 2:19 / Num. 16:5 ♦️ The Lord knoweth them that are his 🔹 God has visited and known those that are his 🔹 In the morning the LORD will show who are His 🔹 Even to morrow the LORD will shew who are his.

49. Heb. 1:6 / Deut. 32:43 ♦️ And again, when he bringeth in the firstbegotten into the world, he saith, And let all the angels of God worship him 🔹 Rejoice, ye heavens, with him, and let all the angels of God worship him; rejoice ye Gentiles, with his people, and let all the sons of God strengthen themselves in him; for he will avenge the blood of his sons, and he will render vengeance, and recompense justice to his enemies, and will reward them that hate him; and the Lord shall purge the land of his people 🔹 Sing aloud, O ye nations, of His people; for He doth avenge the blood of His servants, and doth render vengeance to His adversaries, and doth make expiation for the land of His people. 🔹 Rejoice, O ye nations, with his people:!For he will avenge the blood of his servants, And will render vengeance to his adversaries,vAnd will be merciful unto his land, and to his people.❌

50. Heb. 2:7 / Psalm 8:5 ♦️ Thou madest him a little lower than the angels 🔹 Thou madest him a little less than angels 🔹 Thou madest him a little less than angels (elohim) 🔹 For thou hast made him a little lower than the angels.

51. Heb. 2:12 / Psalm 22:22 ♦️ In the midst of the church will I sing praise unto thee 🔹 in the midst of the church will I sing praise to thee (21:22) 🔹 in the midst of the congregation will I praise Thee 🔹 In the midst of the congregation will I praise thee.

52. Heb. 2:13 / Isaiah 8:17 ♦️ I will put my trust in him – and I will trust in him 🔹 and I will look for Him 🔹 and I will trust in him.

53. Heb. 3:15; 4:7 / Psalm 95:7 ♦️ To day if ye will hear his voice 🔹 To-day, if ye will hear his voice 🔹 To-day, if ye would but hearken to His voice! 🔹 To day if ye will hear his voice.

54. Heb. 3:15 / Psalm 95:8 ♦️ harden not your hearts, as in the provocation 🔹 harden not your hearts, as in the provocation 🔹 Harden not your heart, as at Meribah 🔹 Harden not your heart As in the provocation.

55. Heb. 8:9 / Jer. 31:32 ♦️ I regarded them not, saith the Lord 🔹 I disregarded them, saith the Lord 🔹 I was a lord (husband) over them, saith the LORD 🔹 I was an husband unto them, saith the LORD.

56. Heb. 10:5 / Psalm 40:6 ♦️ But a body hast thou prepared me 🔹 but a body hast thou prepared me (39:5) 🔹 mine ears hast Thou opened 🔹 Mine ears hast thou opened. ❌

57. Heb. 10:38 / Hab. 2:4 ♦️ But if any man draw back, my soul shall have no pleasure in him 🔹 If he should draw back, my soul has no pleasure in him 🔹 Behold, his soul is puffed up, it is not upright in him 🔹 Behold, his soul which is lifted up is not upright in him.

58. Heb. 11:5 / Gen. 5:24 ♦️ and was not found, because God had translated him: for before his translation he had this testimony, that he pleased God 🔹 And Enoch was well-pleasing to God, and was not found, because God translated him 🔹 And Enoch walked with God, and he was not; for God took him 🔹 and Enoch walked with God: and he was not; for God took him.

59. Heb. 11:21 / Gen. 47:31 ♦️ and worshipped, leaning upon the top of his staff 🔹 And Israel did reverence, leaning on the top of his staff 🔹 And Israel bowed down upon the bed’s head 🔹 And Israel bowed himself upon the bed’s head.

60. Heb. 12:6 / Prov. 3:12 ♦️ And scourgeth every son whom he receiveth 🔹 and scourges every son whom he receives 🔹 even as a father the son in whom he delighteth 🔹 Even as a father the son in whom he delighteth.

61. Heb. 13:6 / Psalm 118:6 ♦️ The Lord is my helper 🔹 The Lord is my helper (117:6) 🔹 The LORD is for me 🔹 The LORDis on my side.

62. James 4:6; 1 Pet. 5:5 / Prov. 3:34 ♦️ God resisteth the proud 🔹 The Lord resists the proud 🔹 If it concerneth the scorners, He scorneth them 🔹 Surely he scorneth the scorners.

63. 1 Peter 1:24 / Isaiah 40:6 ♦️ And all the glory of man as the flower of grass 🔹 and all the glory of man as the flower of grass 🔹 and all the goodliness thereof is as the flower of the field 🔹 and all the goodliness thereof is as the flower of the field.

64. 1 Pet. 2:9 / Exodus 19:6 ♦️ But ye are a royal priesthood 🔹 And ye shall be to me a royal priesthood 🔹 and ye shall be unto Me a kingdom of priests 🔹 and ye shall be unto me a kingdom of priests.

65. 1 Pet. 2:22 / Isaiah 53:9 ♦️ who did no sin 🔹 he practised no iniquity 🔹 he had done no violence 🔹 he had done no violence.

66. 1 Pet. 4:18 / Prov. 11:31 ♦️ And if the righteous scarcely be saved, where shall the ungodly and the sinner appear? 🔹 If the righteous scarcely be saved, where shall the ungodly and the sinner appear? 🔹 Behold, the righteous shall be requited in the earth; how much more the wicked and the sinner! 🔹 Behold, the righteous shall be recompensed in the earth: Much more the wicked and the sinner.

ലോഗോസ് എന്ന പൊതുനാമം

യേശു വചനമല്ല

☛ ബൈബിളിൽ ❝ലോഗോസ്❞ (λόγος – logos) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണെങ്കിലും അതൊരു പ്രത്യേക വ്യക്തിയെയോ, സ്ഥലത്തെയോ, മറ്റെന്തെങ്കിലുമോ സൂചിപ്പിക്കുന്നതല്ല; ഒരു ❝പൊതുനാമം❞ (𝐂𝐨𝐦𝐦𝐨𝐧 𝐧𝐨𝐮𝐧) ആണ്: (മത്താ, 5:37). ➟പുതിയനിയമം വെളിപ്പെടുത്തുന്ന ലോഗോസ് ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പേരോ (𝐍𝐚𝐦𝐞), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. ➟വചനം, വാക്ക്, ഭാഷണം ഹേതു/കാരണം എന്നീ അർത്ഥങ്ങളാണ് പദത്തിനുള്ളത്. ➟പുതിയനിയമത്തിലെ ലോഗോസിൻ്റെ ആദ്യപ്രയോഗം ❝ഹേതു/കാരണം❞ (𝐜𝐚𝐮𝐬𝐞) എന്ന അർത്ഥത്തിലാണ്: (മത്താ, 5:32). ➟ബൈബിളിനുപുറത്ത് ഗ്രീക്ക് ഭാഷയിൽ ❝ലോഗോസ്❞ (λόγος) എന്ന പദത്തിന് ❝വാക്കു❞ എന്നതാണ് ഏറ്റവും അടിസ്ഥാന അർത്ഥം. ➟ബൈബിളിലും പ്രധാനമായി ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെ മനുഷ്യരുടെയും വായിൽനിന്ന് പുറപ്പെടുന്ന ❝വാക്ക് അഥവാ, ഭാഷണം❞ എന്നർത്ഥമാണുള്ളത്. ➟ഏകവചനത്തിലും ബഹുവചനത്തിലും പദം ഉപയോഗിച്ചിട്ടുണ്ട്: ➤❝വാക്കു – Word – ലോഗോൺ -λόγον – lógon❞ (മത്താ, 8:8), ❝വാക്കുകൾ – Words – ലോഗോൻ – λόγων – lógon❞ (മത്താ, 12:37). ➟ലോഗോസ് പുതിയനിയമത്തിൽ 330 പ്രാവശ്യമുണ്ട്. ➟എന്നാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ ❝സെപ്റ്റ്വജിൻ്റിൽ❞ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭 – 𝐋𝐗𝐗) 𝟗𝟒𝟑 പ്രാവശ്യം ലോഗോസ് കാണാം. ➟ആദ്യപ്രയോഗം ➤❝ലോഗൂസ് – Words – λόγους – lógous❞ എന്ന ബഹുവചനമാണ്: (ഉല്പ, 4:23). ➤❝ലോഗോസ്❞ (λόγος – logos) എന്ന ഏകവചനം: (സംഖ്യാ, 11:23). ➤❝വചനം അഥവാ, ലോഗോസ്❞ എന്ന ❝പൊതുനാമം❞ (𝐂𝐨𝐦𝐦𝐨𝐧 𝐧𝐨𝐮𝐧) യേശു ആണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ വചനം യേശുവല്ലെന്ന് ഒന്നാം അദ്ധ്യായത്തിൽത്തന്നെ (𝟏:𝟔-𝟏𝟎) യോഹന്നാൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ➤[കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
പൊതുനാമങ്ങൾ: 
❶ ❝ലോഗോസ്❞ (λόγος – logos) ➤വചനം ⁃⁃ 𝐖𝐨𝐫𝐝 (മത്താ, 5:37)
❷ ❝റീമ❞ (ῥῆμα – rhēma) ➤വചനം ⁃⁃ 𝐖𝐨𝐫𝐝 (മത്താ, 12:36)
❸ ❝ബിബ്ലോസ്❞ (βίβλος – biblos) ➤പുസ്തകം ⁃⁃ 𝐁𝐨𝐨𝐤 (മത്താ, 1:1
❹ ❝ആന്ത്രൊപോസ്❞ (ἄνθρωπος – anthrōpos) ➤മനുഷ്യൻ ⁃⁃ 𝐌𝐚𝐧 (മത്താ, 4:4)  
❺ ❝ഫോസ്❞ (φῶς – phōs) ➤വെളിച്ചം ⁃⁃ 𝐋𝐢𝐠𝐡𝐭 (മത്താ, 5:16)
❻ ❝ദികെയോസിനി❞ (δικαιοσύνη – dikaiosynē) ➤നീതി ⁃⁃ 𝐑𝐢𝐠𝐡𝐭𝐞𝐨𝐮𝐬𝐧𝐞𝐬𝐬 (മത്താ, 5:20)
❼ ❝ഹുയിയോസ്❞ (ഹുയിയോസ് – huios) ➤പുത്രൻ ⁃⁃ 𝐒𝐨𝐧 (മത്താ, 7:9)
❽ ❝പിസ്തിസ്❞ (πίστις – pistis) ➤വിശ്വാസം ⁃⁃ 𝐅𝐚𝐢𝐭𝐡 (മത്താ, 9:22)
❾ ❝സോഫിയ❞ (σοφία – sophia) ➤ജ്ഞാനം ⁃⁃ 𝐖𝐢𝐬𝐝𝐨𝐦 (മത്താ, 11:19)
❿ ❝ഹമർടിയ❞ (ἁμαρτία – hamartia) ➤പാപം ⁃⁃ 𝐒𝐢𝐧 (മത്താ, 12:31)
⓫ ❝അഗാപേ❞ (ἀγάπη – agapē) ➤സ്നേഹം ⁃⁃ 𝐋𝐨𝐯𝐞 (മത്താ, 24:12)
⓬ ❝സോയി❞ (ζωὴ – zōē) ➤ജീവൻ ⁃⁃ 𝐋𝐢𝐟𝐞 (ലൂക്കൊ, 12:15)
⓭ ❝പാറ്റേർ❞ (πατήρ – patēr) ➤പിതാവു് ⁃⁃ 𝐅𝐚𝐭𝐡𝐞𝐫 (ലൂക്കൊ, 15:28)
⓮ ❝ഥനാറ്റോസ്❞ (θάνατος – thanatos) ➤മരണം ⁃⁃ 𝐃𝐞𝐚𝐭𝐡 (റോമ, 5:12)
⓯ ❝ഫിലിയ❞ (φιλία – philia) ➤സ്നേഹം ⁃⁃ 𝐅𝐫𝐢𝐞𝐧𝐝𝐬𝐡𝐢𝐩 (യാക്കോ, 4:4)
➦ ബൈബിളിലെ ഭൂരിഭാഗം നാമപദങ്ങളും ❝പൊതു നാമങ്ങൾ❞ (𝐜𝐨𝐦𝐦𝐨𝐧 𝐧𝐨𝐮𝐧𝐬) ആണ്. ➟അവ അമൂർത്തഗുണങ്ങൾ, ആളുകൾ, വസ്തുക്കൾ, സ്ഥലങ്ങൾ, എന്നിവയുടെ പൊതുനാമങ്ങളാണ്. ➟ഒരു പദം വ്യാകരണപരമായി ഏത് ലിംഗത്തിൽ വരുന്നു എന്നത്, അതൊരു 𝐂𝐨𝐦𝐦𝐨𝐧 𝐧𝐨𝐮𝐧 ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നില്ല. ➟അത് പൊതുവായ നാമത്തെ സൂചിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
ആയിരുന്നു: 
➦ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ഈ വാക്യപ്രകാരം യേശു ആദിമുതലേ വചനമെന്ന ദൈവമായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്ന് പലരും വിചാരിക്കുന്നു. ➟എന്നാൽ യോഹന്നാൻ്റെ സുവിശേഷത്തിൻ്റെ ആദ്യവാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ യേശു വചനമെല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟വാക്യത്തിലെ മൂന്നു പ്രയോഗങ്ങളും ❝ആയിരുന്നു❞ (Was) എന്നർത്ഥത്തിൽ ❝ഏൻ❞ (ἦν – ēn) എന്ന ഭൂതകാലക്രിയയിലാണ് പറഞ്ഞിരിക്കുന്നത്. ➟എന്നാൽ ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്: ➤ദൈവം മോശെയോടു: ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു❞ എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. (പുറ, 3:14). ➟ദൈവത്തിനു് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണുള്ളത്. ➤❝ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.❞ (യെശ, 46:10). ➟സ്ഥലകാലസമയബദ്ധനല്ലാത്ത അഥവാ, സ്ഥലത്തിനും കാലത്തിനും സമയത്തിനും അതീതനായ ദൈവത്തെ ❝ദൈവം ആയിരുന്നു❞ എന്ന് എങ്ങനെ പറയാൻ കഴിയും❓ ➤❝ദൈവം ആയിരുന്നു❞ എന്നുപറഞ്ഞാൽ, ഇപ്പോൾ ദൈവം അല്ലെന്നാണ് അർത്ഥം. ➟ദൈവത്തിനു് ദൈവം അല്ലാതാകാൻ കഴിയുമോ❓ ദൈവത്വം അഴിച്ചുവെച്ചിട്ട് ദൈവമല്ലാതാകാൻ, ➤❝ദൈവം❞ എന്നത് സ്രഷ്ടാവ് ധരിച്ചിരിക്കുന്ന വേഷം (𝐑𝐨𝐥𝐞) അല്ല; അവൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) ആണ്. ➟ഗതിഭേദത്താൽ ആഛാദനമില്ലാത്ത, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത, മാറ്റമില്ലാത്ത ദൈവത്തിനു് തൻ്റെ പ്രകൃതി (Nature) ത്യജിച്ചുകൊണ്ട് ദൈവമല്ലാതാകാൻ കഴിയുമോ❓ (യാക്കോ, 1:17; 2തിമൊ, 2:13; മലാ, 3:6). ➟ഒന്നാം വാക്യത്തിൽപ്പറയുന്ന വചനം യേശുവുമല്ല; ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവുമല്ല. 
ദൈവത്തിൻ്റെ വചനം:
➦ ❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11 ⁃⁃ 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 48:3; യിരെ, 9:20; യെഹെ, 3:17; 33:7). ➟ദൈവത്തിൻ്റെ വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്; അല്ലാതെ ദൈവത്തിൻ്റെ കൂടെ ഇരിക്കുന്ന മറ്റൊരു വ്യക്തിയല്ല. ➟യോഹന്നാൻ്റെ സുവിശേഷം ആത്മീയമായതുകൊണ്ട്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്തിനു് മനുഷ്യത്വാരോപണം (𝐏𝐞𝐫𝐬𝐨𝐧𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧) കൊടുത്തുകൊണ്ടാണ് യോഹന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്. ➟അതുകൊണ്ടാണ്, വചനത്തെ ദൈവത്തോടുകൂടെ ആയിരുന്ന ഒരു വ്യക്തിയെപ്പോലെ അവതരിപ്പിക്കുന്നത്. ➟ദൈവം തൻ്റെ വചനത്താലാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: ➤❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;❞ (സങ്കീ, 33:6). ➟ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ❝ഉളവാകട്ടെ❞ എന്ന് കല്പിച്ചുകൊണ്ടാണ് ആദിയിൽ സൃഷ്ടി നടത്തിയത്. ➟അതിനാലാണ്, ➤❝സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല❞ എന്നിങ്ങനെ ❝അവൻ❞ (𝐡𝐞) എന്ന പുല്ലിംഗസർവ്വനാമം (𝐦𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ച് പറയുന്നത്: (യോഹ, 1:3 ⁃⁃ യോഹ, 1:10). ➟അല്ലാതെ, ആദിമസൃഷ്ടി യേശു മുഖാന്തരമല്ല; ദൈവം സൃഷ്ടിച്ചത്. ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ➤[കാണുക: യേശു സ്രഷ്ടാവല്ല]
വചനം ദൈവം ആയിരുന്നു:
➦ ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ➟ആദിയിൽ ഉണ്ടായിരുന്നു എന്ന്പറഞ്ഞിരിക്കുന്ന വചനം, ദൈവത്തിൻ്റെ വചനമാണ്: (ലൂക്കൊ, 11:28; യോഹ, 3:34). ➟ദൈവത്തിൻ്റെ എല്ലാം അംശങ്ങളും ദൈവം തന്നെയാണ്. ➟എല്ലാ സൽഗുണങ്ങളും ഒത്തുചേർന്ന സമ്പൂർണ്ണ സത്തയാണ് ദൈവം: (മത്താ, 5:48). ➟ദൈവത്തിലുള്ളതും ദൈവത്തിൽനിന്ന് പുറപ്പെടുന്നതും എല്ലാം ദൈവം തന്നെയാണ്. ➟വചനം ഏത് ദൈവത്തൊടുകൂടെ ആയിരുന്നോ, ആ ദൈവംതന്നെയാണ്. ➟അല്ലാതെ, മറ്റോരു ദൈവവമല്ല. ➟വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിരിക്കകൊണ്ടാണ്, ദൈവത്തോടുകൂടെ ആയിരുന്നു എന്നും ദൈവം ആയിരുന്നു എന്നും എടുത്തു പറഞ്ഞിരിക്കുന്നത്. ➤❝ജഡം അഥവാ, മനുഷ്യൻ ആയിത്തീർന്നു❞ എന്ന് പറഞ്ഞിരിക്കുന്ന വചനത്തിൻ്റെ പൂർവ്വാർസ്തിത്വമാണ് യോഹന്നാൻ 𝟏:𝟏-ൻ്റെ വിഷയം. ➟അതുകൊണ്ടാണ്, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്നൊക്കെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ആ വചനം ജഡമായിത്തീർന്നു കഴിഞ്ഞാൽ, പിന്നെ ആ വചനത്തിനു് ഭൂതകാലം മാത്രമേയുള്ളു. ➟അതുകൊണ്ടാണ്, ആമുഖവാക്യം ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟യേശു വചനമല്ല; വെളിച്ചമാണെന്ന് 𝟏:𝟔-𝟏𝟎 വാക്യങ്ങളിൽ യോഹന്നാൻതന്നെ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ദൈവപുത്രൻ വചനമെന്ന ദൈവമാണോ?]
വചനം ജഡമായി തീർന്നു:
➦ ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.❞ (യോഹ, 1:14). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ➤ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനം ജഡമായി അഥവാ, മനുഷ്യനായി (യേശു) തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്. ➟ഇതൊരു ആത്മീയ പ്രയോഗമാണ്. ➟യഥാർത്ഥത്തിൽ യേശു വചനത്തിൻ്റെ ജഡാവസ്ഥയല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). ➟ട്രിനിറ്റിയെ സംബന്ധിച്ച് യേശു പിതാവിനോടു കൂടെയായിരുന്ന വചനമെന്ന മറ്റൊരു വ്യക്തിയാണ്. ➟യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, ➤❝ഞാനും വചനവും ഒന്നാകുന്നു❞ എന്നല്ലാതെ, ➤❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നെങ്ങനെ പറയും❓ (യോഹ, 10:30). ➤❝എന്നെ കണ്ടവർ വചനത്തെ കണ്ടിരിക്കുന്നു❞ എന്നല്ലാതെ, ➤❝എന്ന കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നെങ്ങനെ പറയും❓ (യോഹ, 14:9). ➤❝ഞാൻ തന്നേ അവൻ❞ (പിതാവ്) അഥവാ, ➤❝ഞാനാകുന്നവൻ ഞാനാകുന്നു❞ (ἐγώ εἰμι – egō eimi) എന്നും (യോഹ, 8:24; യോഹ, 8:28), ➤അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi) ആണെന്നും എങ്ങനെ പറയാൻ കഴിയും❓ (യോഹ, 8:58). ➟ക്രിസ്തു പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ഇതൊക്കെ പറയാൻ കഴിഞ്ഞത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]
ആത്മീയ സുവിശേഷം:
➦ യോഹന്നാൻ്റെ സുവിശേഷം സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി ആത്മീയ സുവിശേഷമാണ്. ➟അതായത്, യേശുവിൻ്റെ ശുശ്രൂഷയിലെ ആത്മീയ വിഷയങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം. ➟പുതിയജനനം: (3:1-21), ➟ജീവനുള്ള വെള്ളം: (4:10-14), ➟സത്യനമസ്കാരം: (4:20-24), ➟പിതാവും പുത്രനും തമ്മിലുള്ള ബന്ധം: (5:17-47; 8:16-59; 10:29-41; 15:9-27), ➟നശിച്ചുപോകുന്നതും നിലനില്ക്കുന്നതുമായ ആഹാരം: (6:27-31),➟ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പം: (6:32-69), ➟ജീവജലത്തിൻ്റെ നദി: (7:37-39), ➟ലോകത്തിൻ്റെ വെളിച്ചം (8:12; 9:5; 12;46), ➟പിതാവും പുത്രനും (8:19-30), ➟നല്ല ഇടയൻ (10:1-28), ➟ആടുകളുടെ വാതിൽ (10:7-9), ➟പുനരുത്ഥാനവും ജീവനും (11:21-26), ➟പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും (14:1-6), ➟കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ ആഗമനം: (14:16-17; 14:26; 15:26), ➟സാക്ഷാൽ മുന്തിരിവള്ളി (15:1-8), ➟പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം: (16:7-15), ➟മഹാപുരോഹിതൻ്റെ മാദ്ധ്യസ്ഥം: (17:1-26) മുതലായവ നോക്കുക. ➟സമവീക്ഷണ സുവിശേഷങ്ങൾപോലെ, യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവും മനുഷ്യനാണ്: (മത്താ, 26:72; മർക്കൊ, 15:39; ലൂക്കൊ, 23:4 ⁃⁃ യോഹ, 8:40). ➟യേശുവിൻ്റെ അമ്മ മറിയയാണെന്ന് യോഹന്നാൻ്റെ സുവിശേഷത്തിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (2:1,2:3,2:5, 2:12, 6:42, 19:25, 19:26). ➟തന്നെയുമല്ല, വചനം ജഡമായിത്തീർന്നത് ഉൾപ്പെടെ, യേശു മനുഷ്യനാണെന്ന് യോഹന്നാൻ പതിനേഴ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:14,1:30, 3:27, 4:29,5:12, 7:46, 8:40, 9:11, 9:16, 9:24, 10:33, 11:47, 11:50, 18:14, 18:17, 18:29, 19:5). ➟എന്നാൽ തൻ്റെ സുവിശേഷം ആത്മീയമായതുകൊണ്ടാണ്, ദൈവത്തിൻ്റെ വചനം ജഡമായവനായിട്ട് യോഹന്നാൻ അവനെ അവതരിപ്പിക്കുന്നത്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]
സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ:
➦ ❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ (യോഹ, 3:13 ⁃⁃ യോഹ, 6:38). ➤❝സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.❞ (യോഹ, 6:51). ➤❝മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;❞ (യോഹ, 3:31). ➟യേശു യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് ഇറങ്ങിവന്നവനല്ല; പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col, 2:2). ➟ക്രിസ്തു സ്വർഗ്ഗീയ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയിൽ ഉല്പാദിതനായതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് ആത്മീയമായി പറയുന്നത്. ➟മത്തായിയുടെയും ലൂക്കൊസിൻ്റെയും സുവിശേഷംപോലെ, വംശാവലിയോടെ മറിയയിൽനിന്ന് ഭൂമിയിൽ ജനിച്ചവനായി യേശുവിനെ അവതരിപ്പിച്ചാൽ, അവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് പറയുന്ന അടുത്ത അദ്ധ്യായങ്ങൾ പൂർവ്വാപരവൈരുദ്ധ്യമാകും. ➤❝ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം❞ എന്നു യേശു പറഞ്ഞതിനാൽ (യോഹ, 6:41) യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തത് നോക്കുക: ➤❝ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.❞ (യോഹ, 6:42). ➟അതുപോലെ, പ്രാരംഭത്തിൽ അവൻ മറിയയുടെ മകനായി ജനിച്ചു എന്ന് പറഞ്ഞശേഷം, പിന്നെയവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പറഞ്ഞാൽ തൻ്റെ പുസ്തകത്തിൻ്റെ വിശ്വാസിയത (𝐂𝐫𝐞𝐝𝐢𝐛𝐢𝐥𝐢𝐭𝐲) ചോദ്യംചെയ്യപ്പെടും. ➟അതുകൊണ്ടാണ്, ദൈവം ആദിയിൽ ആകാശവുംഭൂമിയും സൃഷ്ടിച്ച ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനം ജഡമായിത്തീർന്നവനായി അവനെ അവതരിപ്പിക്കുന്നത്. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്തു മാത്രം വെളിപ്പെട്ടവൻ, ആദിയിൽ വചനമായി എങ്ങനെ ഉണ്ടാകും❓ [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്

☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവും സ്രഷ്ടാവും ഒരുത്തൻ മാത്രമാണ്. ➟എന്നാൽ ഏതോ മിഥ്യാധാരണയിയൽ സ്രഷ്ടാവല്ല; സ്രഷ്ടാക്കളാണ് ഉള്ളതെന്ന് ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നു. ➟ദൈവശ്വാസീയമായ തിരുവെഴുത്തുകൾ എന്തുപറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:
ഞാൻ ഒറ്റയ്ക്കു സൃഷ്ടിച്ചു:
➦ യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: ➤❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ➟സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ നോക്കുക: ➤❝എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?❞ (സ.വേ.പു.സ). ➤❝𝐓𝐡𝐮𝐬 𝐬𝐚𝐢𝐭𝐡 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐭𝐡𝐲 𝐫𝐞𝐝𝐞𝐞𝐦𝐞𝐫, 𝐚𝐧𝐝 𝐡𝐞 𝐭𝐡𝐚𝐭 𝐟𝐨𝐫𝐦𝐞𝐝 𝐭𝐡𝐞𝐞 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐰𝐨𝐦𝐛, 𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐭𝐡𝐚𝐭 𝐦𝐚𝐤𝐞𝐭𝐡 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬; 𝐭𝐡𝐚𝐭 𝐬𝐭𝐫𝐞𝐭𝐜𝐡𝐞𝐭𝐡 𝐟𝐨𝐫𝐭𝐡 𝐭𝐡𝐞 𝐡𝐞𝐚𝐯𝐞𝐧𝐬 𝐚𝐥𝐨𝐧𝐞; 𝐭𝐡𝐚𝐭 𝐬𝐩𝐫𝐞𝐚𝐝𝐞𝐭𝐡 𝐚𝐛𝐫𝐨𝐚𝐝 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡 𝐛𝐲 𝐦𝐲𝐬𝐞𝐥𝐟.❞ (𝐊𝐉𝐕). ➟ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. ➟തനിയെ എന്നതിന്, എബ്രായയിൽ കേവലമായ ഒന്നിനെ (ഒറ്റയെ) കുറിക്കുന്ന ❝ബാദ്❞ (בַּד – bad) ആണ്. ➟ഇംഗ്ലീഷിൽ ❝𝐚𝐥𝐨𝐧𝐞❞ ആണ്. ➟അതായത്, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12). ➟ഈ വേദഭാഗത്ത്, ❝ഞാൻ ഭൂമിയെ ഉണ്ടാക്കി, എൻ്റെ കൈ ആകാശത്തെ വിരിച്ചു❞ എന്നിങ്ങനെ ഏകവചന സർവ്വനാമത്തിൽ യഹോവ പറയുന്നത് നോക്കുക. ➟ചിലർ വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ❓ ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായി പറയുമ്പോൾ അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും❓ ➟ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം]
ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം:
➦ ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
❶ ക്രിസ്തു പറഞ്ഞത്: ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➤❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു. 
❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ➤❝അവരെ❞ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 
❸ സൃഷ്ടിച്ച ❝അവൻ❞ (𝐡𝐞) എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ➟ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➤❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. ➟സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6നെഹെ, 9:62രാജാ, 19:15യെശ, 37:16യെശ, 44:2464:8മലാ, 2:10). 
☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20എബ്രാ, 1:2). ➤[കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻനാം നമ്മുടെ സ്വരൂപത്തിൽ]  
എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം:
➦ സ്രഷ്ടാവ് പലരാണെന്ന ചിന്തയ്ക്കടിസ്ഥാനം: ➤❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന വാക്യമാണ്: (ഉല്പ, 1:26). ➟എന്നാൽ അവിടെപ്പറയുന്നത് ദൈവത്തിൻ്റെ ബഹുത്വമല്ല എന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: ➤❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ഈ വേദഭാഗത്ത്, തൻ്റെ (അവൻ്റെ) സ്വരൂപത്തിൽ (𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ബെറ്റ്സൽമോ❞ (betzalmo) എന്ന എബ്രായ പദം പുല്ലിംഗ ഏകവചനമാണ് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞). ➟വാക്യം ശ്രദ്ധിക്കുക: ➤❝ദൈവം മനുഷ്യനെ അവരുടെ (𝐓𝐡𝐞𝐢𝐫) സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ➟ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വമായിരുന്നെങ്കിൽ അഥവാ, പലരും കരുതുന്നപോലെ സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൊവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ➤❝ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐭𝐡𝐞𝐢𝐫 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്നേ പറയുമായിരുന്നുള്ളൂ. ➟അതാണ് ഭാഷയുടെ നിയമം. ➟സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രം ആയതുകൊണ്ടാണ്, ➤❝𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ (ദൈവം അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു) എന്ന് ഏകവചനത്തിൽ എഴുത്തുകാരനായ മോശെ പറഞ്ഞിരിക്കുന്നത്. ➟ഉല്പത്തിയിലെതന്നെ അടുത്ത രണ്ടു വാക്യങ്ങളിലും ❝യഹോവ മനുഷ്യനെ സൃഷ്ടിച്ചു❞ എന്ന ഏകവചന നാമത്തിലാണ് പറഞ്ഞിരിക്കുന്നത്: (ഉല്പ, 2:7; 5:1). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35; 4:39; 6:4; 32:12; 33:26). ➟യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെ പറയുമായിരുന്നോ❓ ➟ബൈബിളിലെ ആദ്യത്തെ മശീഹയും (𝐀𝐧𝐨𝐢𝐧𝐭𝐞𝐝 𝐎𝐧𝐞) വാക്കിലും പ്രവർത്തിയിലും വിശ്വസ്തനും ആയതുകൊണ്ടാണ്, ➤❝അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു❞ എന്ന് ദൈവം മോശെയെക്കുറിച്ച് സാക്ഷ്യംപറഞ്ഞത്. (സംഖ്യാ, 12:7). ➟സൃഷ്ടിയിങ്കൽ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ആരാണന്നറിയാൻ: ➤[കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക, ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, യഹോവ ഒരുത്തൻ മാത്രം
മറ്റു മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: 
➦ ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (2രാജാ, 19:15). ❝𝐇𝐞𝐳𝐞𝐤𝐢𝐚𝐡 𝐩𝐫𝐚𝐲𝐞𝐝 𝐛𝐞𝐟𝐨𝐫𝐞 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐬𝐚𝐢𝐝, 𝐎 𝐋𝐎𝐑𝐃 𝐆𝐨𝐝 𝐨𝐟 𝐈𝐬𝐫𝐚𝐞𝐥, 𝐰𝐡𝐢𝐜𝐡 𝐝𝐰𝐞𝐥𝐥𝐞𝐬𝐭 𝐛𝐞𝐭𝐰𝐞𝐞𝐧 𝐭𝐡𝐞 𝐜𝐡𝐞𝐫𝐮𝐛𝐢𝐦𝐬, 𝐭𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐆𝐨𝐝, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐚𝐥𝐨𝐧𝐞, 𝐨𝐟 𝐚𝐥𝐥 𝐭𝐡𝐞 𝐤𝐢𝐧𝐠𝐝𝐨𝐦𝐬 𝐨𝐟 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡; 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡.❞ (𝐊𝐉𝐕). ➟ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❞ എന്നാണ്. ➤❝നീ❞ (𝐭𝐡𝐨𝐮) എന്ന ഏകവചനവും കേവലമായ ഒന്നിനെ കുറിക്കുന്ന ➤❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദവും ഒരുപോലെ ആദ്യഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. ➟അടുത്തഭാഗം: ➤❝നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡).❞ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❝നീ❞ (𝐭𝐡𝐨𝐮) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ❓ ➟അടുത്തവാക്യം: ➤❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ➟ഈ വേദഭാഗത്തും, കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; ➤❝നീ❞ (𝐭𝐡𝐨𝐮) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ➟ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ❓ ➟അടുത്തവാക്യം: ➤❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ➟ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദംകൊണ്ട് യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. ➟അടുത്തവാക്യം: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10). ➟പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. ➟അടുത്തവാക്യം: ➤❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു❞ എന്ന് പറഞ്ഞശേഷം, ➤❝നീ❞ (𝐭𝐡𝐨𝐮) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. 
അപ്പൊസ്തലന്മാരുടെ സാക്ഷ്യം: 
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ 1കൊരി, 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟അടുത്തവാക്യം: ➤❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤❝തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❞ (𝐭𝐡𝐞 𝐢𝐦𝐚𝐠𝐞 𝐨𝐟 𝐡𝐢𝐦 𝐭𝐡𝐚𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐡𝐢𝐦) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ➟അടുത്തവാക്യം: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7; 14:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു❞ (𝐎 𝐋𝐨𝐫𝐝, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬). പലർ ചേർന്നല്ല; ➤❝നീ❞ (𝐭𝐡𝐨𝐮) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ❝എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി❞ (𝐭𝐡𝐲 𝐩𝐥𝐞𝐚𝐬𝐮𝐫𝐞 𝐭𝐡𝐞𝐲 𝐚𝐫𝐞 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐜𝐫𝐞𝐚𝐭𝐞𝐝). ➟പലരുരുടെ ഇഷ്ടത്താലല്ല; ➤❝നിൻ്റെ❞ (𝐭𝐡𝐲) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് സ്ഫടികസ്ഫുടമായാണ് അപ്പൊസ്തലന്മാരും പറയുന്നത്.
എലോഹീം (Elohim) തെയോസ് (Theos):
☛ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝എലോഹീം❞ (אֱלֹהִים – elohim) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (𝐏𝐥𝐮𝐫𝐚𝐥) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ സത്യദൈവത്തിനു് ❝എലോഹീം❞ എന്ന പദം ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൻ്റെ പ്രധാനപ്പെട്ട ഒരു വചനത്തെളിവ് തരാം: ➤❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃⁃ 𝐆𝐨𝐝 (𝐄𝐥𝐨𝐡𝐢𝐦) 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ എന്നാണ് പറയുന്നത്. (Gen, 1:27). ➤❝എലോഹീം❞ (𝐄𝐥𝐨𝐡𝐢𝐦) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വം (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ഉണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ➤❝അവൻ്റെ❞ (𝐇𝐢𝐬) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (𝐓𝐡𝐞𝐢𝐫) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. 
➦ ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: ❝എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു ⁃⁃  𝐎 𝐦𝐲 𝐆𝐨𝐝, 𝐈 𝐭𝐫𝐮𝐬𝐭 𝐢𝐧 𝐭𝐡𝐞𝐞:❞ (സങ്കീ, 25:2). ➤❝ദൈവമേ, നിന്റെ (𝐭𝐡𝐲) ദയ എത്ര വിലയേറിയതു! ⁃⁃ 𝐇𝐨𝐰 𝐞𝐱𝐜𝐞𝐥𝐥𝐞𝐧𝐭 𝐢𝐬 𝐭𝐡𝐲 𝐥𝐨𝐯𝐢𝐧𝐠𝐤𝐢𝐧𝐝𝐧𝐞𝐬𝐬, 𝐎 𝐆𝐨𝐝!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ➤❝നിന്നിൽ (𝐓𝐡𝐞𝐞), നിൻ്റെ (𝐭𝐡𝐲)❞ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟ബൈബിളിൽ ❝എലോഹീം❞ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ➟ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ➤❝എലോഹീം❞ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിനു് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ഉപയോഗിച്ചിരിക്കുന്നതു കൊണ്ടാണ് ഏകവചന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. 
☛ പഴയനിയമത്തിൽ പരിശുദ്ധാത്മാവിലെ ❝ആത്മാവു❞ (𝐒𝐩𝐢𝐫𝐢𝐭) എന്ന് പരിഭാഷ ചെയ്തിരിക്കുന്നത് ❝റുവാഹ്❞ (רוּחַ – rûaḥ) എന്ന സ്ത്രീലിംഗനാമപദവും (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐍𝐨𝐮𝐧) പുതിയനിയമത്തിൽ ആത്മാവിനെ (𝐒𝐩𝐢𝐫𝐢𝐭) കുറിക്കാൻ ❝പ്ന്യൂമാ❞ (πνεῦμα – pneuma) നപുസകലിംഗ നാമപദവുമാണ് (𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. ➟എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്നവർ, പഴയനിയമത്തിലെ ആത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ ആത്മാവ് നപുംസകമാണെന്നും സമ്മതിക്കുമോ❓ ➟നിങ്ങൾ സമ്മതിക്കില്ലെന്ന് മാത്രമല്ല; അത് ചോദിക്കുന്നവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്നും പറയും. ➤❝ഭാഷയിലെ വചനവും ലിംഗവും നോക്കിയിട്ടല്ല; ദൈവശ്വാസീയമായ തിരുവെഴുത്തുകൾ അതെങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ദൈവത്തിൻ്റെ പ്രകൃതി നിർണ്ണയിക്കുന്നത്.❞ 
☛ പുതിയനിയമത്തിൽ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝തെയോസ്❞ (θεός – Theos) എന്ന പദം ഏകവചനത്തിലുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟പഴയനിയമത്തിൽ ❝എലോഹീം❞ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ ❝തെയോസ്❞ (θεός – Theos) എന്ന ഏകവചനമല്ല (𝐒𝐢𝐧𝐠𝐮𝐥𝐚𝐫); ❝തെയോയി❞ (θεοὶ – theoi) എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. ➟അതിൽ അവരുടെ ദൈവത്തിനു് ❝എലോഹീം❞ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. ➟എന്നാൽ പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ❝തെയോസ്❞ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും ഏകദൈവത്തിലല്ല; ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്! ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?]
തിരുവെഴുത്തികളുടെ സാക്ഷ്യം:
➦ പിതാവായ ദൈവം ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ❝യഹോവ❞ എന്ന ഏകവചന നാമത്തിലും ❝ഞാൻ, എൻ്റെ, നീ, നിൻ്റെ, അവൻ, അവൻ്റെ❞ എന്നിങ്ങനെ ഏകവചന സർവ്വനാമങ്ങളിലും പറയുന്നതിൻ്റെ തെളിവുകൾ കാണുക:
𝟏. ❝ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു;❞ (പുറ, 20:11)
𝟐. ❝ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.❞ (പുറ, 31:17)
𝟑. ❝ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.❞ (1ദിന, 16:26)
𝟒. ❝ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.❞ (2ദിന, 2:12)
𝟓. ❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.❞ (ഇയ്യോ, 38:4)
𝟔. ❝നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,❞ (സങ്കീ, 8:3)
𝟕. ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;❞ (സങ്കീ, 33:6)
𝟖. ❝വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ  കൈക്കലെ ആടുകളും തന്നേ.❞ (സങ്കീ, 95:6-7
𝟗. ❝ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.❞ (സങ്കീ, 96:5
𝟏𝟎. ❝പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.❞ (സങ്കീ, 102:25)
𝟏𝟏. ❝യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.❞ (സങ്കീ, 104:24)
𝟏𝟐. ❝നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.❞ (സങ്കീ, 104:30)
𝟏𝟑. ❝ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.❞ (സങ്കീ, 115:15)
𝟏𝟒. ❝എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.❞ (സങ്കീ, 121:2)
𝟏𝟓. ❝നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.❞ (സങ്കീ, 124:8)
𝟏𝟔. ❝ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.❞ (സങ്കീ, 134:3)
𝟏𝟕. ❝ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ച അവന്നുഅവന്റെ ദയ എന്നേക്കുമുള്ളതു.❞ (സങ്കീ, 136:5)
𝟏𝟖. ❝നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.❞ (സങ്കീ, 139:13)
𝟏𝟗. ❝അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.❞ (സങ്കീ, (146:6)
𝟐𝟎. ❝ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.❞ (സദൃ, 3:19)
𝟐𝟏. ❝യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.❞ (സദൃ, 16:4)
𝟐𝟐. ❝നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.❞ (യെശ, 40:26)
𝟐𝟑. ❝നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.❞ (യെശ, 40:28
𝟐𝟒. ❝ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:❞ (യെശ, 42:5)
𝟐𝟓. ❝എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.❞ (യെശ, 43:7)
𝟐𝟔. ❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12)
𝟐𝟕. ❝ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18)
𝟐𝟖. ❝ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?❞ (യെശ, 51:13)
𝟐𝟗. ❝അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.❞ (യിരെ, 32:17)
𝟑𝟎. ❝അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.❞ (യിരെ, 51:15
𝟑𝟏. ❝ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.❞ (യോനാ, 1:9)
𝟑𝟐. ❝യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.❞ (സെഖ, 12:1)
𝟑𝟑. ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
𝟑𝟒. ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും❞ (മത്താ, 19:4)
𝟑𝟓. ❝സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.❞ (മർക്കൊ, 10:6
𝟑𝟔. ❝ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.❞ (മർക്കൊ, 13:19)
𝟑𝟕. ❝അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,❞ (പ്രവൃ, 4:24)
𝟑𝟖. ❝നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15)
𝟑𝟗. ❝ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു❞ (പ്രവൃ, 17:24)
𝟒𝟎. ❝ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.❞ (റോമ, 1:20)
𝟒𝟏. ❝ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.❞ (റോമ, 1:25)
𝟒𝟐. ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6)
𝟒𝟑. ❝സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.❞ (എഫെ, 3:9)
𝟒𝟒. ❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10)
𝟒𝟓. ❝കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.❞ (എബ്രാ, 1:10)
𝟒𝟔. ❝ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.❞ (എബ്രാ, 11:3
𝟒𝟕. ❝ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും❞ (2പത്രൊ, 3:5)
𝟒𝟖. ❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11)
𝟒𝟗. ❝ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.❞ (വെളി, 10:7)
𝟓𝟎. ❝ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (വെളി, 14:7)

══✿══╡••✦🙏✦••╞══✿══

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

☛ ❝എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.❞ (വെളി, 1:12-13). ➟വെളിപ്പാട് പുസ്തകത്തിൽ അഭൗമമായ തേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുവാണെന്ന് പൊതുവെ കരുതുന്നവരുണ്ട്. ➟അങ്ങനെ ചിന്തിക്കാൻ പല കാരണങ്ങളുമുണ്ട്. ➟എന്നാൽ വചനം ശരിയായി പഠിച്ചാൽ, യോഹന്നാന് കണ്ടത് യേശുക്രിസ്തുവല്ല; മറ്റൊരുത്തനെ പ്രതിനിധീകരിക്കുന്ന ഒരു ദൂതൻ മുഖാന്തരമുള്ള വെളിപ്പാടാണെന്ന് കാണാൻ കഴിയും:

1️⃣ മനുഷ്യപുത്രനോടു സദൃശനായവൻ:
☛ യോഹന്നാൻ കണ്ട ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ യേശു ആണെന്ന് യോഹന്നാൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ ❛മനുഷ്യപുത്രൻ❜ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ഉദാ: (മത്താ, 8:20). ➟എന്നാൽ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. ➟❛𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂❜ എന്ന ഗ്രീക്കുപ്രയോഗത്തിന് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ➟❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ❜ (പി.ഒ.സി), ➟❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ➟❛𝗢𝗻𝗲 𝗹𝗶𝗸𝗲 𝘂𝗻𝘁𝗼 𝘁𝗵𝗲 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (KJV), ➟❛𝗢𝗻𝗲 𝗹𝗶𝗸𝗲 𝗮 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (NASB), ➟❛𝗦𝗼𝗺𝗲𝗼𝗻𝗲 𝗹𝗶𝗸𝗲 𝗮 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ➟❛മനുഷ്യപുത്രനെ കണ്ടു❜ എന്നല്ലാതെ, ➟❛മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) കണ്ടു എന്ന് എങ്ങനെ പറയും? ➟യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യന് യേശുവിനെ വിശേഷിപ്പിക്കാൻ എത്രയോ നാമങ്ങളുണ്ട്. ➟തന്നെയുമല്ല, മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനായി? ➟❛മനുഷ്യപുത്രനോട് സദൃശനായവൻ❜ എന്ന പ്രയോഗത്തിന് രണ്ടർത്ഥമാണുള്ളത്:

☛ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ വചനപരമായ അർത്ഥം: ➟❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന് ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണോ, ➟അവനെയാണ് അല്ലെങ്കിൽ, ➟അവനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്.

☛ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ ഭാഷാപരമായ അർത്ഥം: ➟മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ (സാമ്യമുള്ള) മറ്റൊരുവൻ എന്നാണ്. ➟എന്തായാലും ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന പ്രയോഗം യേശുവിനെ കുറിക്കുന്നതാണെന്ന് പറയാൻ കഴിയില്ല.

☛ പതിനാലാം അദ്ധ്യായത്തിലും മനുഷ്യപുത്രനോട് സദൃശനായവനെ കാണാം: ➟❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.❞ (വെളി, 14:14). ➟ഈ വാക്യത്തിലും മനുഷ്യപുത്രനോടു സദൃശനായവനെ കാണാം. ➟𝟭:𝟭𝟯-ൽ ❛മനുഷ്യപുത്രനോടു സദൃശനായവൻ എന്ന് പറയാൻ ഉപയോഗിച്ചിരുന്ന ❛𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്ന അതേ പ്രയോഗമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ➟എന്നാൽ ഇതൊരു ദൂതനാണെന്ന് താഴോട്ടുള്ള വാക്യങ്ങൾ വായിച്ചാൽ വ്യക്തമായി മനസ്സിലാക്കാം. ➟അതിനാൽ രണ്ട് വെളിപ്പാടും ദൂതൻ മുഖാന്തരം ഉള്ളതാണെന്ന് മനസ്സിലാക്കാം. ➟[കാണുക: വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ]

☛ മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു അല്ലെന്ന് ഒന്നാം വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം: ➟❝യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.❞ (വെളി, 1:1). ➟ഈ വാക്യത്തിൽ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്. ➟യേശുക്രിസ്തു നേരിട്ട് യോഹന്നാന് വെളിപ്പെട്ടെന്നോ, എന്തെങ്കിലും വെളിപ്പെടുത്തിയെന്നോ അല്ല; ദൂതൻ മുഖാന്തരമാണ് യോഹന്നാന് പ്രദർശിപ്പിച്ചത്. ➟ഒന്നാം വാക്യത്തിൽ വെളിപ്പാടിൻ്റെ ഒരു കൈമാറ്റക്രമം കാണാം: ദൈവം ➟യേശുക്രിസ്തു ➟ദുതൻ ➟യോഹന്നാൻ ➟ദൈവത്തിൻ്റെ ദാസന്മാർ (സഭ/വിശ്വാസികൾ). ➟ദൈവം തന്റെ ദാസന്മാർക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി യേശുക്രിസ്തുവിന് നൽകിയതാണ് വെളിപ്പാട്. ➟യേശുക്രിസ്തു അത് തൻ്റെ ദൂതൻ മുഖാന്തരം തൻ്റെ ദാസനായ യോഹന്നാന് പ്രദർശിപ്പിച്ചു. ➟യോഹന്നാൻ താൻ കണ്ടതൊക്കെയും ദൈവത്തിൻ്റെ ദാസന്മാർ വായിച്ചറിയാനും പ്രമാണിക്കാനുമായി എഴുതിവെച്ചു: (വെളി, 1:1-3). 

☛ ഒന്നാം വാക്യത്തിൽ മൂന്ന് പ്രത്യേക ഗ്രീക്കുപദങ്ങളും കാണാം: ➟❛വെളിപ്പാടു❜ (𝐑𝐞𝐯𝐞𝐥𝐚𝐭𝐢𝐨𝐧) എന്നതിന് ❛𝗔𝗽𝗼𝗸𝗮𝗹𝘂𝗽𝘀𝗶𝘀❜ എന്ന പദമാണ്. ➟അർത്ഥം: ❛മറനീക്കി പുറത്തുകൊണ്ടുവരിക❜ അല്ലെങ്കിൽ, ❛രഹസ്യം വെളിപ്പെടുത്തുക❜ എന്നാണ്. ➟❛കാണിക്കുക❜ (𝐭𝐨 𝐬𝐡𝐨𝐰) എന്നതിന് ❛𝗗𝗲𝗶𝘅𝗮𝗶❜ എന്ന പദമാണ്. ➟അർത്ഥം: ❛കാണിച്ചുകൊടുക്കുക❜ അല്ലെങ്കിൽ ❛ചൂണ്ടിക്കാണിക്കുക❜ എന്നാണ്. ➟❛പ്രദർശിപ്പിച്ചു❜ (𝐒𝐢𝐠𝐧𝐢𝐟𝐢𝐞𝐝) എന്നതിന് ❛𝗘𝘀𝗲𝗺𝗮𝗻𝗲𝗻❜ എന്ന പദമാണ്. ➟അർത്ഥം: ❛അടയാളങ്ങളിലൂടെയോ പ്രതീകങ്ങളിലൂടെയോ ദൃശ്യമാക്കുക❜ എന്നാണ്. ➟അതായത്, ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന ഒരു പ്രതീകത്തിലൂടെ അല്ലെങ്കിൽ പ്രതിബിംബത്തിലൂടെ ഒരു ദൂതനാണ് യോഹന്നാന് വെളിപ്പെട്ടതെന്ന് മനസ്സിലാക്കാം. ➟എന്നാൽ ആ ദൂതൻ പ്രതിനിധീകരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; മറ്റാരെയോ ആണ്. ➟യേശുക്രിസ്തുവിന് വെളിപ്പെടാൻ ഒരു ദൂതൻ്റെയും സഹായം ആവശ്യമില്ല. ➟ദൂതൻ മുഖാന്തരമാണ് യോഹന്നാൻ വെളിപ്പാട് ദർശിച്ചത് എന്നതിൻ്റെ വേറെയും തെളിവുണ്ട്: (വെളി, 22:6). ➟യേശുക്രിസ്തുവിൻ്റെ ദൂതനാണ് യോഹന്നാന് വെളിപ്പാട് കാണിച്ചത്. ➟യേശുവിന് സ്വയം വെളിപ്പെടാൻ ആയിരുന്നെങ്കിൽ, ദൂതൻ മുഖാന്തരം പ്രദർശിപ്പിച്ചു എന്ന് പറയുന്നത് എന്തിനാണ്? ➟ദൂതൻ പ്രതിനിധീകരിക്കുന്നത് യേശുവിനെയല്ല; മറ്റൊരുത്തനെയാണ്.  

മനുഷ്യപുത്രനോടു സദൃശനായവൻ ആരാണ്?
☛ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന് പേർ പറഞ്ഞിരിക്കുന്ന ഒരുത്തൻ ബൈബിളിലുണ്ട്: ➟❝രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു.❞ (ദാനീ, 7:13). ➟ഇവിടെ ❛മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ❜ ആകാശമേഘങ്ങളോടെ വരുന്നതു ദാനീയേൽ കണ്ടതായി പറഞ്ഞിട്ടുണ്ട്. ➟എബ്രായയിൽ ❛𝗞𝗯𝗮𝗿 𝗘𝗻𝗮𝘀𝗵❜ എന്നും സെപ്റ്റ്വജിൻ്റിൽ ❛𝗵𝗼𝘀 𝗵𝘂𝗶𝗼𝘀 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂❜ എന്നുമാണ്. ❛മനുഷ്യപുത്രനെപ്പോലെ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐚 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണർത്ഥം. ➟ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവനെയാണ് യോഹന്നാനും കണ്ടത്. ➟ദാനീയേൽ പ്രവചനവും വെളിപ്പാട് പുസ്തകവുമായുള്ള അഭേദ്യമായ ബന്ധം ബൈബിൾ പഠിതാക്കൾക്ക് സുപരിചിതമാണ്: ➟മനുഷ്യപുത്രനോടു സദൃശനായവൻ (ദാനീ, 7:13 ⁃⁃ വെളി, 1:13), ➟മൃഗങ്ങൾ (ദാനീ, 7:3-7 ⁃⁃ വെളി, 13:1-4; 13:11-18), ➟കൊമ്പുകൾ (ദാനീ, 7:7-8; 7:20-24 ⁃⁃ 13:1; 13:11; 17:12), ➟കാലങ്ങൾ (ദാനീ, 12:7 ⁃⁃ വെളി, 11:2; 12:6, 13:5), ➟മീഖായേൽ ദൂതൻ (ദാനീ, 12:7 ⁃⁃ വെളി, 12:7) മുതലായവ നോക്കുക.

☛ ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ യേശുക്രിസ്തു ആണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ➟എന്നാൽ ദർശനംകണ്ട ദാനീയേലിനുപോലും അതാരാണെന്ന് ആദ്യം മനസ്സിലായില്ല. ➟ഒരു ദൂതൻ വ്യാഖ്യാനിച്ചു കൊടുത്തപ്പോഴാണ് അവന് മനസ്സിലായത്. ➟❝അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ (ദാനീ, 7:13-14). ➟മനുഷ്യപുത്രനോടു സദൃശനായവൻ വയോധികൻ്റെ (ദൈവം) അടുക്കൽവന്ന് രാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ കണ്ടത്. ➟ഇനി ദൂതൻ്റെ വ്യാഖ്യാനം നോക്കുക: ➟❝എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.❞ (ദാനീ, 7:18). ➟ഇവിടെപ്പറയുന്ന രാജത്വം പ്രാപിക്കുന്ന ❛അത്യുന്നതന്റെ വിശുദ്ധന്മാർ❜ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ➟❛വിശുദ്ധന്മാർ❜ (𝐐𝐚𝐝𝐝𝐢𝐬𝐢𝐧 ⁃ 𝐓𝐡𝐞 𝐒𝐚𝐢𝐧𝐭𝐬) എന്ന ബഹുവചനം നോക്കുക. 

☛ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ➟❝നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം (𝐇𝐨𝐥𝐲 𝐏𝐞𝐨𝐩𝐥𝐞) ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.❞ (ആവ, 7:6). ➟❝യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ (𝐒𝐚𝐢𝐧𝐭𝐬) എന്റെ അടുക്കൽ കൂട്ടുവിൻ.❞ (സങ്കീ, 50:5 ⁃⁃ പുറ, 19:6; ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). ➟അതായത്, മനുഷ്യപുത്രനോടു സദൃശനായവനെപ്പോലെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. 

☛ ❝വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം❞ (ദാനീ, 7:21). ➟ദൈവം രാജത്വം നൽകുന്നത് യേശുവിനല്ല; യിസ്രായേലിനാണ്. ➟❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27 ⁃⁃ ദാനീ, 2:44). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➟ആകാശമേഘങ്ങളുടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണെന്ന് ഇവിടെയും സംശയലേശമന്യേ മനസ്സിലാക്കാം. ➟യിസ്രായേലാണ് സകലവംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കേണ്ട ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും: (ദാനീ, 7:13-14). ➟[കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?, യെഹൂദന്നു എന്തു വിശേഷത?]

☛ ❝യേശു അവനോടു: ❛ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു❜ എന്നു പറഞ്ഞു.❞ (മത്താ, 26:64 ⁃⁃ മർക്കൊ, 14:62). ➟മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരും എന്ന് യേശു പറഞ്ഞിരിക്കയാൽ, ദാനിയേലിൽ പറയുന്ന മനുഷ്യപുത്രനോടു സദൃശനായവൻ  യേശുവാണെന്ന് കരുതുന്നവരുണ്ട്. ➟ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നതും, ➟മനുഷ്യപുത്രൻ എന്നതും, ➟ആകാശമേഘങ്ങളോടെ വരുന്നവൻ എന്നതും യഥാർത്ഥത്തിൽ യിസ്രായേൽ എന്ന വാഗ്ദത്ത രാജാവിൻ്റെ പദവികളാണ്: (ദാനീ, 7:13-14; സങ്കീ, 110:1; എബ്രാ, 1:13; സങ്കീ, 80:17; 7:27). ➟യേശുക്രിസ്തുവിലൂടെയാണ് വാഗ്ദത്ത സന്തതിയായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്. ➟യേശു രാജാവാകാൻ വന്നതല്ല (യോഹ, 6:15); ➟വാഗ്ദസന്തതിയുടെ രാജ്യവും രാജത്വവും അവന് യഥാസ്ഥാനത്താക്കിക്കൊടുക്കാൻ വന്നതാണ്: (പ്രവൃ, 1:6). ➟അതുകൊണ്ടാണ്, മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരും എന്ന് യേശു പറഞ്ഞത്. ➟ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) രാജാവ് യേശുവല്ല; യിസ്രയേലാണ്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

☛ 𝗗𝗮𝗻𝗶𝗲𝗹 𝟳:𝟭𝟯-ലും 𝗥𝗲𝘃𝗲𝗹𝗮𝘁𝗶𝗼𝗻 𝟭:𝟭𝟯-ലും 𝟭𝟰:𝟭𝟰-ലും കാണുന്ന ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐚 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) യിസ്രായേൽ എന്ന നിത്യരാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. ➟അതിൻ്റെ തെളിവാണ്, 𝟭𝟰-ാം അദ്ധ്യായത്തിൽ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ ദൂതൻ ആണെന്ന് പറഞ്ഞിരിക്കുന്നത്: ➟❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.❞ (വെളി, 14:14-15). ➟𝟭𝟰-ാം വാക്യത്തിൽ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ച് പറഞ്ഞിട്ട്, അടുത്തവാക്യം ആരംഭിക്കുമ്പോൾ, ➟❛മറ്റൊരു ദൂതൻ❜ (𝐊𝐚𝐢 𝐚𝐥𝐥𝐨𝐬 𝐚𝐧𝐠𝐞𝐥𝐨𝐬 ⁃ 𝐀𝐧𝐝 𝐚𝐧𝐨𝐭𝐡𝐞𝐫 𝐚𝐧𝐠𝐞𝐥) എന്ന് പറഞ്ഞിരിക്കുന്നത്, ➟ആദ്യവാക്യത്തിൽപ്പറയുന്ന മനുഷ്യപുത്രനോടു സദൃശനായവനും ദൂതനാണെന്നതിൻ്റെ അസന്ദിഗ്ധമായ തെളിവാണ്. ➟യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന വെളിപ്പാടായതുകൊണ്ടാണ് ദൂതൻ മുഖാന്തരം യോഹന്നാന് വെളിപ്പെടുത്തുന്നത്. ➟യേശുക്രിസ്തുവിന് ദൂതൻ മുഖാന്തരം വെളിപ്പെടേണ്ട ആവശ്യമില്ല; ➟യിസ്രായേൽ എന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിക്ക് മനുഷ്യപുത്രനോട് സദൃശനെപ്പോലെ വെളിപ്പാടാൻ കഴിയില്ല. ➟അതുകൊണ്ടാണ്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാട് യേശുക്രിസ്തു തൻ്റെ ദൂതൻ മുഖാന്തരം കാണിച്ചത്.

☛ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചുള്ള വർണ്ണനകൾ ആലങ്കാരികമാണ്. ➟❝കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;❞ (വെളി, 1:15). ➟പന്ത്രണ്ടാം അദ്ധ്യായതിൽ പറയുന്ന സ്ത്രീയെ ശ്രദ്ധിക്കുക: ❝സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.❞ (വെളി, 12:1). ➟ഈ സ്ത്രീയും യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. ➟പന്ത്രണ്ടാം അദ്ധ്യായം താഴോട്ട് വായിച്ചാൽ മനസ്സിലാകും. ➟മനുഷ്യപുത്രനോട് സദൃശനായവൻ്റെ കയ്യിൽ ഏഴ് നക്ഷത്രമുണ്ടെങ്കിൽ, സ്ത്രീയുടെ കാല്ക്കീഴിൽ ചന്ദ്രനും തലയിൽ പന്ത്രണ്ട് നക്ഷത്രമുള്ള കിരീടവും കാണാം. ➟അതിനാൽ രണ്ടിടത്തെയും പ്രയോഗങ്ങൾ ആലങ്കാരികമാണെന് മനസ്സിലാക്കാം. 

☛ ❝അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.❞ (വെളി, 1:16). ➟❝ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.❞ (വെളി, 19:15). ➟പത്തൊമ്പതാം അദ്ധ്യായത്തിൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യിസ്രായേലിനെ പ്രതിനിധീകരിക്കുകയാണ്. ➟രണ്ട് തെളിവുകൾ തരാം. 𝟭.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന് അവിടെ നാല് പേരുകൾ പറഞ്ഞിട്ടുണ്ട്. ➟നമ്മുടെ കർത്താവിന് ❛യേശു/യേശുക്രിസ്തു❜ എന്നല്ലാതെ മറ്റൊരു നാമം ആകാശത്തിന് കീഴിലില്ല: (പ്രവൃ, 4:10:12). 𝟮.ആറാം അദ്ധ്യായത്തിൽ കുഞ്ഞാടിൽനിന്ന് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: (വെളി, 6:1-2). ➟അതിനാൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ➟മനുഷ്യത്രനോട് സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും വായിൽനിന്ന് ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നതായി കാണാം. ➟അതിനാൽ മനുഷ്യപുത്രനോട് സദൃശനായവനെ കുറിക്കുന്ന വർണ്ണനകൾ ആലങ്കാരികമാണെന്ന് മനസ്സിലാക്കാം. 

യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

☛ യിസ്രായേലിൻ്റെ ദൈവം അവൻ്റെ ജനത്തെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ്റെ പദവികളുമായി എടുത്ത മനുഷ്യപ്രത്യക്ഷയാണ് യേശു. ➟അതിനാൽ യേശുവിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിയാകുന്നത്: (പ്രവൃ, 3:25-26; പ്രവൃ, 13:32-39). ➟യേശുക്രിസ്തു രാജാവാകാനോ, ഈ ഭൂമിയെ ഭരിക്കാനോ ഒന്നും വന്നതല്ല; ➟വാഗ്ദത്ത സന്തതിയായ യിസ്രായേലിനോട് ദൈവം വാഗ്ദത്തം ചെയ്തിരുന്ന രാജ്യവും രാജത്വവും സ്ഥാപിച്ചുകൊടുക്കാൻ വന്നതാണ്. ➟അതിനാൽ യോഹന്നാൻ കാണുന്നത് യേശുക്രിസ്തുവിലൂടെ രാജത്വം പ്രാപിക്കുന്ന യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെ പ്രതിനിധീകരിക്കുന്ന വെളിപ്പാടാണെന്ന് മനസ്സിലാക്കാം.

2️⃣ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു:
☛ ❝അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു.❞ (വെളി 1:17). ➟ഈ വേദഭാഗപ്രകാരം യോഹന്നാൻ മനുഷ്യപുത്രനോടു സദൃശനായവനെ ആരാധിച്ചു എന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ അവൻ അവനെ ആരാധിക്കുകയല്ല; ➟അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തം മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീഴുകയായിരുന്നു. ➟❝ദൈവമായ കർത്താവിനെ മാത്രമേ (𝐨𝐧𝐥𝐲) ആരാധിക്കാവൂ❞ എന്ന് യേശുക്രിസ്തു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കയാൽ, ➟പിതാവിനെയല്ലാതെ മറ്റൊരുത്തനെയും ആരാധിക്കാൻ വചനത്തിൽ വ്യവസ്ഥയില്ല: (മത്താ, 4:10; ലൂക്കൊ, 4:8). ➟പിതാവാണ് ❛ഏകദൈവം അല്ലെങ്കിൽ ഒരേയൊരു ദൈവം❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നും (യോഹ, 5:45), ➟പിതാവാണ് ഏകസത്യദൈവം അല്ലെങ്കിൽ പിതാവ് മാത്രമാണ് സത്യദൈവം (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നും (യോഹ, 17:3), ➟താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ➟എൻ്റെയും നിങ്ങളുടെയും ദൈവം ഒരുവനാണെന്നുമുള്ള (യോഹ, 20:17) യേശുവിൻ്റെ വാക്കുകൾ സുവിശേഷങ്ങളിൽ എഴുതിവെച്ച യോഹന്നാൻ, ➟പത്മോസിൽ വെളിപ്പെട്ടത് ആരായിരുന്നാലും അവനെ ആരാധിക്കും എന്ന് പറയാൻ കഴിയില്ല. 

കാൽക്കൽ വീണത് എന്തുകൊണ്ടാണ്?
☛ യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണത്, അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തമാണ്. ➟പെരുവെള്ളത്തിൻ്റെ ഇരച്ചിൽപോലുള്ള ശബ്ദവും, സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലുള്ള മുഖവും ഒക്കെ കണ്ടിട്ടാണ്. ➟അല്ലാതെ, യേശുക്രിസ്തു ആയതുകൊണ്ടല്ല. ➟ദാനീയേൽ പ്രവചനത്തിൽ യിസ്രായേലെന്ന മനുഷ്യപുത്രനോടു സദൃശനായവൻ ❛ആകാശമേഘങ്ങളോടെ❜ അല്ലെങ്കിൽ മേഘങ്ങളുടെ അകമ്പടിയോടെ തേജസ്സേറിയവനായാണ് വരുന്നത്: (ദാനീ, 7:13). ➟ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: ➟❝നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.❞ (സങ്കീ, 8:5). ➟ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി എന്നാണ് ശരിയായ പ്രയോഗം: (എബ്രാ, 2:7). ➟ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ: (സങ്കീ, 80:8,9). ➟ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ ❛മനുഷ്യനും❜ (Man) ❛മനുഷ്യപുത്രനും❜ (Son of Man) ആണ് യിസ്രായേൽ. (80:15; 80:17). ➟ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: ➟❝അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.❞ (റോമ, 9:4). ➟പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12), ➟ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചുകൊണ്ട്, ➟സകല ജാതികളെക്കാളും അവനെ ശ്രേഷ്ഠനാക്കി. ➟❝നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.❞ (സങ്കീ, 21:5). ➟സകലവംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കേണ്ടതിന്നു ദൈവത്തിൽനിന്ന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചുവനാണ് യിസ്രായേൽ: (ദാനീ, 7:14). ➟ആ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന തേജസ്സോടെയുള്ള വെളിപ്പാട് കണ്ടതുകൊണ്ടാണ്, ➟യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വിണത്. ➟യിസ്രായേലിൻ്റെ രക്ഷകനായ യേശുക്രിസ്തു മുഖാന്തരമാണ്, യിസ്രായേലിന് ഈ മഹത്വവും ആധിപത്യവും രാജത്വവും കൈവരാൻ പോകുന്നത്: (മത്താ, 1:21 ⁃⁃ എബ്രാ, 2:5-16). 

3️⃣ ആദ്യനും അന്ത്യനും:
☛ ❝ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.❞ (വെളി, 1:17). ➟മനുഷ്യപുത്രനോട് സദൃശനായൻ തന്നെത്തന്നെ ❛ആദ്യനും അന്ത്യനും❜ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും, ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ ആദ്യനും അന്ത്യനുമാണ്: (സങ്കീ, 90:2 ⁃⁃ വെളി, 4:9-10; 10:7; 15:7 ⁃⁃ വെളി, 1:8; 21:6; 23:13). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ആദ്യനും അന്ത്യനുമാണ്:  ➟❝അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.❞ (വെളി, 1:17-18). ➟അടുത്തവാക്യം നോക്കുക: ➟❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8). ➟മേല്പറഞ്ഞ രണ്ട് വാക്യങ്ങളും പരിശോധിച്ചാൽ, ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ ➟ദൈവത്തെപ്പോലെ അനാദ്യന്ത്യനായവനല്ല; ➟മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

മരിച്ചവരിൽനിന്നുള്ള ആദ്യനും അന്ത്യനും ആരാണ്?
☛ യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്: (പുറ, 4:22-23; സങ്കീ, 2:7; യിരെ, 31:9; ഹോശേ, 11:1). ➟❝നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു❞ എന്ന രണ്ടാം സങ്കീർത്തനം വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചുള്ളതാണ്: (സങ്കീ, 2:7). ➟യിസ്രായേലിന് ആ പ്രവചനം നിവർത്തിയായതായി പിസിദ്യായിലെ അന്ത്ര്യോക്യയിൽവെച്ച് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ➟❝ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ.❞ (പ്രവൃ, 13:32-33). ➟ഗ്രീക്കിലും ഇംഗ്ലീഷിലും ഇത് ഒറ്റ വാക്യമാണ്: (SBL ⁃⁃ KJV). ➟പിഒസിയും കാണുക: (POC). ➟യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനാണ് നിവൃത്തിയായത്: (പ്രവൃ, 13:32-39). ➟യിസ്രായേൽ എന്നേക്കും അല്ലെങ്കിൽ സദാകാലത്തേക്കും രാജത്വമുള്ള ദൈവസന്തതിയുമാണ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:36-37; ദാനീ, 2:44; 7:18; 7:25). ➟അതായത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാൽ യിസ്രായേലെന്ന മനുഷ്യപുത്രനോടു സദൃശനായവനാണ് മരിച്ചവരിൽനിന്ന് ആദ്യം ഉത്ഥാനം ലഭിച്ചത് എന്ന നിലയിൽ അവൻ ആദ്യനും, ➟യേശുക്രിസ്തുവിലൂടെ അവൻ എന്നേക്കും ഇരിക്കുന്ന രാജാവ് എന്ന നിലയിൽ അവൻ അദ്യനുമാണ്. ➟യിസ്രായേൽ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണെന്നും ഓർക്കുക: (ദാനീ, 7:25). [കാണുക: വാഗ്ദത്ത സന്തതി].

4️⃣ ഞാൻ മരിച്ചവനായിരുന്നു:
☛ ❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.❞ (വെളി, 1:18). ➟❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8).
➟ഈ വാക്യങ്ങളാണ്, മനുഷ്യപുത്രനോടു സദൃശനായവൻ യേശുവാണെന്ന് കരുതാനുള്ള പ്രധാന കാരണം. ➟എന്നാൽ ഇത് മരിച്ചവനായിരുന്നിട്ട് ഇപ്പോൾ എന്നേക്കും ജീവൻ പ്രാപിച്ച ഒരുത്തൻ്റെ സാക്ഷ്യമാണ്. ➟യേശുവിന് ഇങ്ങനെയൊരു സാക്ഷ്യത്തിൻ്റെ ആവശ്യമില്ല. ➟അതിൻ്റെ ചില തെളിവുകൾ നോക്കാം:

𝟭. പ്രവൃത്തികളുടെ പുസ്തകത്തിലും ലേഖനങ്ങളിലുമായി മുപ്പതോളം പ്രാവശ്യം യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ❛ഞാൻ മരിച്ചവനായിയിരുന്നു❜ (𝐈 𝐰𝐚𝐬 𝐝𝐞𝐚𝐝) എന്നർത്ഥമുള്ള ❛𝗲𝗴𝗲𝗻𝗼𝗺𝗲𝗻 𝗻𝗲𝗸𝗿𝗼𝘀❜ എന്ന പ്രയോഗമോ, ➟❛അവൻ മരിച്ചവനായിരുന്നു❜ (𝐰𝐡𝐨 𝐰𝐚𝐬 𝐝𝐞𝐚𝐝) എന്നർത്ഥമുള്ള ❛𝗵𝗼𝘀 𝗲𝗴𝗲𝗻𝗲𝘁𝗼 𝗻𝗲𝗸𝗿𝗼𝘀❜ എന്ന പ്രയോഗമോ മറ്റൊരിടത്തും കാണാൻ കഴിയില്ല. ➟യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്.

𝟮. ❝യേശു കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു❞ എന്നാണ് പറയുന്നത്: (പ്രവൃ, 1:2-3). ➟അല്ലാതെ, ഞാൻ മരിച്ചവനായിരുന്നു; ഉയിർത്തെഴുന്നേറ്റു എന്നൊരു സാക്ഷ്യം യേശു പറഞ്ഞിട്ടില്ല.

𝟯. യേശു തൻ്റെ ജീവനെ കൊടുത്തിട്ട് തിരികെ പ്രാപിച്ചവനാണ്: ➟❝എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.❞ (യോഹ, 10:17-18 ⁃⁃ യോഹ, 10:11; 10:15), ➟അല്ലാതെ, യേശു മരിച്ച അവസ്ഥയിൽ ആയിരുന്നവനല്ല. 

𝟰. പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:3). ➟അതിനാൽ പാപരഹിതനായ യേശുവിൻ്റെമേൽ മരണത്തിന് യാതൊരു അധികാരമില്ലായിരുന്നു. ➟പാപമറിയാത്തവൻ (2കൊരി, 5:21), ➟പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ,7:26). ➟അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), ➟അവനിൽ പാപമില്ല (1യോഹ, 3:5) എന്നിങ്ങനെയാണ് വചനം പറയുന്നത്. ➟പാപമറിയാത്ത യേശുവിൻ്റെമേൽ നമ്മുടെ പാപങ്ങളെ ചുമത്തി ദൈവം അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ് മരണത്തിന് അതീതനായവന് മരണം സാദ്ധ്യമായത്: (2കൊരി, 5:21). ➟മൂന്നാം ദിവസം ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്തു: (പ്രവൃ, 2:24; 10:40). ➟വെള്ളിയാഴ്ച മൂന്നുമണിക്ക് മരിച്ച യേശു ഞായറാഴ്ച അതിരാവിലെ ഉയിർത്തു. ➟𝟰𝟬 മണിക്കൂറിൽ താഴെ സമയമാണ് യേശു മരണത്തിൽ ആയിരുന്നത്. ➟അതിനാൽ യേശുവിൻ്റെ മരണപുനരുത്ഥാനത്തെക്കുറിച്ച് പറയുന്നത് ❛മരിച്ചിട്ട് ഉയിർത്തവൻ❜ എന്നാണ്: (യോഹ, 21:13; റോമ, 6:9; റോമ, 1:5; 7:4; 8:34; 1കൊരി, 15:12; 2തിമൊ, 2:8). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരിച്ചവനായിരുന്നു.

𝟱. യേശുവിനെ സംബന്ധിച്ച് മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ അവസ്ഥയ്ക്കും, ➟മനുഷ്യപുത്രനോടു സദൃശനായവനെ സംബന്ധിച്ച് മരിച്ച അവസ്ഥയ്ക്കുമാണ് പ്രാനാന്യം നല്കുന്നത്. ➟❛𝗲𝗸 𝗻𝗲𝗸𝗿𝗼𝗻 𝗲𝗴ē𝗴𝗲𝗿𝘁𝗮𝗶❜ എന്ന പ്രയോഗത്തിന് ❜അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു❜ (𝐇𝐞 𝐫𝐨𝐬𝐞 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐝𝐞𝐚𝐝) എന്നാണ്: 1കൊരി, 15:12 ⁃⁃ 1കൊരി, 15:20; യോഹ, 21:13; റോമ, 6:9). ➟എന്നാൽ ❛𝘇𝗼𝗻 𝗸𝗮𝗶 𝗲𝗴𝗲𝗻𝗼𝗺𝗲𝗻 𝗻𝗲𝗸𝗿𝗼𝘀❜ എന്ന പ്രയോഗത്തിന് ❛ഞാൻ ജീവനുള്ളവനാണ്, എന്നാൽ ഞാൻ മരിച്ചവനായിരുന്നു❜ (𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐎𝐧𝐞; 𝐈 𝐰𝐚𝐬 𝐝𝐞𝐚𝐝) എന്നാണ്: (വെളി, 1:18 ⁃⁃ വെളി, 2:8). ➟അതായത്, യേശുവിനെ മരണം പിടിച്ചുവെക്കുന്നത് അസാദ്ധ്യമായിരുന്നു: (പ്രവൃ, 2:24). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവനെ മരണം പിടിച്ചുവെച്ചിരിക്കയിയിരുന്നു. ➟അതിൽനിന്ന് എന്നേക്കും ജീവിച്ചു എന്ന ആശയമാണുള്ളത്.

മരിച്ചവനായിരുന്നവൻ ആരാണ്?
☛ ഇവിടെപ്പറയുന്ന മരണം, ജഡത്തിൻ്റെ സ്വാഭാവിക മരണമല്ല; ➟പാപംമൂലമുള്ള അവരുടെ നാശകരമായ അല്ലെങ്കിൽ മരണതുല്യമായ അവസ്ഥയെയും നിത്യമരണത്തെയുമാണ് സൂചിപ്പിക്കുന്നത്. ➟മരിച്ചവനായിരുന്ന വാഗ്ദത്ത സന്തതിയുടെ നിലവിളി പഴയനിയമത്തിൽ കേൾക്കാം. ➟❝അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.❞ (സങ്കീ, 71:20). ➟ഇത് മരണതുല്യമായ അവസ്ഥയിൽനിന്നുള്ള നിലവിളിയാണ്. ➟❝നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.❞ (യെശ, 26:19). ➟ഈ വാക്യം, മരണാവസ്ഥയിലുള്ളവരുടെ പുതുജീവനെയും, ➟യഥാർത്ഥത്തിൽ മരിച്ചവരുടെ ഭാവിയിലുള്ള പുനരുത്ഥാനത്തെയും സുചിപ്പിക്കുന്നതാണ്. ➟ഇതും കാണുക: (സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ➟ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള യെഹെസ്ക്കേലിൻ്റെ ദർശനത്തിൽ യിസ്രായേലിൻ്റെ മൃതാവസ്ഥ വ്യക്തമായിക്കാണാം. ➟അവരുടെ പാപംമൂലം പ്രവാസത്തിലും അടിമത്തത്തിലും കിടക്കുന്ന യിസ്രായേൽ ജനതയെ മരിച്ച അവസ്ഥയിലുള്ളവരായും, ➟പിന്നീട് ദൈവീക വാഗ്ദത്തത്താൽ വീണ്ടും ജീവൻ പ്രാപിക്കുന്നതായുമാണ് ചിത്രീകരിച്ചിക്കുന്നത്: (യെഹെ, 37:1-10). ➟അവർ ശവക്കുഴിയിൽ കിടക്കുന്നതായും പറഞ്ഞിട്ടുണ്ട്: (യെഹെ, 37:12).

പ്രധാനപ്പെട്ട ഒരു തെളിവ്:
➦ ❝പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.❞ (റോമ, 6:23). ➟പാപത്തിൻ്റെ ശമ്പളമാണ് മരണം. ➟എന്നാൽ ക്രിസ്തു പാപമറിയാത്തവനും (2കൊരി, 5:21), ➟പവിത്രനും, ➟നിർദ്ദോഷനും, ➟നിർമ്മലനും, ➟പാപികളോട് വേറുവിട്ടവനും (എബ്രാ, 7:26), ➟പാപം ചെയ്തിട്ടില്ലാത്തവനും, ➟വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22), ➟പാപമില്ലാത്തവനുമാണ്: (1യോഹ, 3:5). ➟അതിനാൽ സ്വാഭാവികമായി യേശുവിന് മരണം അസാദ്ധ്യമായിരുന്നു. ➟ഗത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെമേൽ വ്യാപരിച്ചിരുന്ന ആദാമ്യമ്യപാപം ദൈവം ക്രിസ്തുവിൻ്റെമേൽ ചുമത്തി അല്പസമയത്തേക്ക് അവനെ പാപമാക്കിയതുകൊണ്ടാണ് അവന് മരണം സാദ്ധ്യമായത്: (2കൊരി, 5:21). ➟അതായത്, സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കുവാൻ അവൻ്റെ രക്ഷിതാവായ യേശു യിസ്രായേലിൻ്റെ പാപം ഏറ്റെടുത്ത് മരിച്ചുയിർത്തത് പ്രധാനമായും യിസ്രായേലിന് വേണ്ടിയായിരുന്നു: (മത്താ, 1:21). ➟അല്ലാതെ, തൻ്റെ പാപങ്ങൾക്കുവേണ്ടിയോ, തനിക്കുവേണ്ടിയോ ആയിരുന്നില്ല. ➟എബ്രായലേഖകൻ പറയുന്നത്: ❝യേശു ദൈവകൃപായാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ മരണം അനുഭവിച്ചു❞ എന്നാണ്: (എബ്രാ, 2:9). ➟❝മരണം അവനെ പിടിച്ചുവെക്കുന്നത് അസാദ്ധ്യമായിരുന്നു❞ എന്നാണ് പത്രൊസ് പറയുന്നത്: (പ്രവൃ, 2:24). ➟സ്വാഭാവികമായി മരണം സാദ്ധ്യമല്ലാത്തവൻ, ➟അല്പസമയത്തേക്കുമാത്രം പാപമാക്കപ്പെട്ട് മരിച്ചവൻ, ➟മരണം ആസ്വദിക്കുവാൻ മരണം അനുഭവിച്ചവൻ, ➟മരണത്തിന് പിടിച്ചുവെക്കുവാൻ അസാദ്ധ്യമായവൻ, ➟മരിച്ച് മൂന്നാം ദിവസംതന്നെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ ➟❛ഞാൻ മരിച്ചവനായിരുന്നു; ഇതാ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❜ എന്ന് പറവാൻ ആവശ്യമെന്താണ്?

☛ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് പാപത്തിൽ മരിച്ചവനായ വാഗ്ദത്ത സന്തതിക്ക് എന്നേക്കും ജീവൻ ലഭിച്ചത്; അല്ലെങ്കിൽ ലഭിക്കുന്നത്. ➟❝മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.❞ (എബ്രാ, 2:14-15). ➟ഇവിടെപ്പറയുന്ന മക്കൾ യിസ്രായേലാണ്. ➟അടുത്തവാക്യം നോക്കുക: ➟❝ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല; അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നതു.❞ (എബ്രാ, 2:16). ➟ഇവിടെപ്പറയുന്ന അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്: (ലൂക്കൊ, 1:54-55; 1:68-75). ➟യേശുക്രിസ്തുവിലൂടെ വാഗ്ദത്തനിവൃത്തി പ്രാപിച്ചത് യിസ്രായേലാണെന്ന് പതൊസും പൗലൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 3:25-26; 13:32-39). ➟അതായത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്താൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായവനാണ് എന്നെന്നേക്കും ജീവിച്ചത്.

☛ ദൈവം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് (പുറ, 4:22-23) ചെയ്തിരുന്ന വാഗ്ദത്തമാണ് പുതിയനിയമം: (യിരെ, 31:31-34 ⁃⁃ എബ്രാ, 8:8-12). ➟അത് നിവൃത്തിക്കാനാണ് അവൻ്റെ ദൈവമായ യഹോവ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (1തിമൊ, 3:16,ബെ,ബെ; 1Tim, 3:16,NMV). ➟അതുകൊണ്ടാണ്, ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നതെന്ന് യേശു പറഞ്ഞത്: (മത്താ, 5:17). ➟യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ ഒരു വള്ളിപുള്ളി വ്യത്യാസമില്ലാതെ നിവൃത്തിക്കാനാണ് യേശു വന്നത്: (മത്താ, 5:18; ലൂക്കൊ, 16:17). ➟അതിനാൽ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലം അനുഭവിക്കുന്നത് യിസ്രായേൽ എന്ന വാഗ്ദത്ത സന്തതിയാണ്. ➟അതിനാൽ മരിച്ചവനായിരുന്നിട്ട് യേശുവിലൂടെ ജീവൻ പ്രാപിച്ചവൻ യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.

5️⃣ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ:
☛ ❝മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. (വെളി, 1:18). ➟യേശുവിൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോഒരിടത്തും പറഞ്ഞിട്ടില്ല. ➟❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➟സത്യത്തിന് സാക്ഷി നില്ക്കാൻ ജനിച്ച; അതിനായി ലോകത്തിലേക്കുവന്ന (യോഹ, 18:37) യേശു പറയുന്നത് നോക്കുക: ➟❝അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.❞ (യോഹ, 10:10). ➟സുവിശേഷങ്ങളുടെ ആകെത്തുക ഇതാണ്: ❝യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.❞ (യോഹ, 20:31). ➟ആരെയും മരണത്തിലേക്കോ, പാതാളത്തിലേക്കോ അയക്കാനല്ല യേശു വന്നത്. ➟മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് അവൻ വന്നത്. (മത്താ, 4:5 ⁃⁃ ലൂക്കൊ, 1:78). ➟നമ്മുടെ അതിക്രമങ്ങൾ നിമിത്തമാണ് അവനെ മരണത്തിന്നു ഏല്പിച്ചതും നമ്മുടെ നീതീകരണത്തിനായാണ് അവനെ ഉയിർപ്പിച്ചതും: (റോമ, 4:24⁃⁃ പ്രവൃ, 2:24). ➟മരണത്തിൻ്റെ അധികാരിയായ പിശാചിനെ അവൻ തൻ്റെ മരണത്താൽ നീക്കുകയാണ് ചെയ്തത്. (എബ്രാ, 2:15). ➟അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). ➟ക്രിസ്തുവിൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). ➟യേശു തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, ➟മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്. ➟അല്ലാതെ, മരണത്തിൻ്റെ അധികാരി യേശുവാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ അവൻ്റെ കൈവശമുണ്ടെന്നോ എവിടെയും പറഞ്ഞിട്ടില്ല. ➟അവൻ ആരെയും വിധിക്കാനോ, കൊല്ലാനോ വന്നതല്ല; ➟ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ് വന്നത്: (യോഹ, 3:17). വന്നതു.
➟❝സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല❞ എന്ന് പഠിപ്പിക്കുകയും (യോഹ, 15:13), ➟സ്വജീവനെ മറുവിലയായ നല്കുകയും ചെയ്തവൻ (മത്താ, 20:28; 1തിമൊ, 2:6) മരണത്തിൻ്റെയും പാതാളത്തിൻ്റെയും അധികാരിയാണെന്ന് എങ്ങനെ പറയും? 

താക്കോൽ കൈവശമുള്ളവൻ ആരാണ്?
☛ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കേണ്ട നിത്യരാജാവ്: (2ശമൂ, 2:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21; 7:27). ➟സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ടവനും (സങ്കീ, 2:8-9), ➟സകല ജാതീയ രാജാക്കന്മാരും ചുംബിച്ച് കീഴ്പെടേണ്ട ദൈവപുത്രനും: (സങ്കീ, 2:10-12), ➟സകലരാജാക്കന്മാരും നമസ്കരിക്കയും സകലജാതികളും സേവിക്കയും ചെയ്യുന്ന രാജാവാണ് യിസ്രായേൽ: (സങ്കീ, 72:11; യെശ, 49:7). ➟ജാതികളുടെ നിയമവും ന്യായാധിപനും യിസ്രായേലാണ്. ➟❝യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.❞ (യെശ, 42:7 ⁃⁃ യെശ, 49:9). ➟❝ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.❞ (സങ്കീ, 111:6). ➟എന്നാൽ യിസ്രായേൽ ഒരു സമൂഹമാണ്. ➟അതിനാൽ അവരെല്ലാവരുകൂടി സിംഹാസനത്തിൽ ഇരുന്ന് ഭരിക്കുകയല്ല; ➟അവരുടെ പ്രതിനിധിയായി ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദാണ് സിംഹാസനത്തിൽ ഇരിക്കുന്നത്. ➟❝അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.❞ (യിരെ, 30:9 ⁃⁃ യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5). ➟ദാവീദ് രാജാവ് മാത്രമല്ല; ഇടയനും (യെഹെ, 34:23), ➟പ്രഭുവും (യെഹെ, 34:24; 37:25 ⁃⁃ യെഹെ, 45:22), ➟അധിപതിയും (യെശ, 55:4; യിരെ, 30:21), ➟പുരോഹിതനും (1ശമൂ, 2:35) ആയിരിക്കും. 

☛ ജാതികളെ ഭരിക്കുന്നത് യിശ്ശായി പുത്രനായ ദാവീദാണെന്ന് പുതിയനിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➟❝യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും,❞ (റോമ, 15:12 ⁃⁃ യെശ, 11:1-4). ➟ദുഷ്ടന്മാരെ കൊല്ലുവാനുള്ള അധികാരം ദാവീദിനുണ്ട്: ➟❝അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.❞ (യെശ, 11:4 ⁃⁃ സങ്കീ, 72:4). ➟പുതിയനിയമത്തിൽനിന്ന് ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: ➟❝താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.❞ (പ്രവൃ, 17:31). ➟ഇവിടെ, ❛പുരുഷൻ❜ എന്ന് പറയാൻ ഗ്രീക്കിൽ ❛𝗔𝗻𝗲𝗿❜ എന്ന പദമാണ്. ➟അത് മനുഷ്യരിലെ പുരുഷനെ (𝐌𝐚𝐧) കുറിക്കുന്ന പദമാണ്. ➟എബ്രായയിൽ പുരുഷനെ (𝐌𝐚𝐧) കുറിക്കുന്ന ❛𝗜𝘀𝗵❜ എന്ന പദം ➟ദാവീദിനും (1ശമൂ, 16:18) ➟യിസ്രായേലിനും (സങ്കീ, 8:17) ഉപയോഗിച്ചിട്ടുണ്ട്. ➟ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗔𝗻𝗲𝗿 എന്ന പദമാണ്. ➟പുതിയനിയമത്തിൽ യേശുവിനും ദാവീദിനും 𝗔𝗻𝗲𝗿 എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 2:23 ⁃⁃ പ്രവൃ, 13:22). ദൈവം ലോകത്തെ ന്യായം വിധിക്കുന്നത് ഒരു പുരുഷൻ (𝐌𝐚𝐧) മുഖാന്തരമാണ്. ➟അതായത്, നസറായനായ യേശു എന്ന പുരുഷൻ്റെ മരണപുനരുത്ഥാനത്താൽ ദൈവം തന്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെയും അവരുടെ രാജാവായ ദാവീദിനെയുമാണ് ഉയിർപ്പിച്ചിരിക്കുന്നത്: (പ്രവൃ, 22:23-24 ⁃⁃ 13:32-33). ➟ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും (𝐌𝐚𝐧), യിശ്ശായി പുത്രനുമായ ദാവീദ് മുഖാന്തരമാണ് ദൈവം ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്: (പ്രവൃ, 17:31 ⁃⁃ പ്രവൃ, 13:22; റോമ, 15:12; യെശ, 11:1-4). ➟അതിനാൽ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളത് നിത്യരാജാവായ യിസ്രായേലിൻ്റെ അല്ലെങ്കിൽ, അവരുടെ പ്രതിനിധിയായ ദാവീദിൻ്റെ കയ്യിലാണെന്ന് മനസ്സിലാക്കാം.   

പുത്രൻ്റെ ന്യായവിധി:
➦ ❞എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.❞ (യോഹ, 5:22). ➟ഈ വാക്യപ്രകാരം യേശുവാണ് ന്യായംവിധിക്കുന്നത് എന്ന് കരുതുന്നത് സ്വഭാവികം. ➟എന്നാൽ ഇവിടെ, ❛ന്യായവിധി എല്ലാം എനിക്കു തന്നിരിക്കുന്നു❜ എന്നല്ല; ➟❛ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു❜ എന്ന് പ്രഥമപുരുഷനിലാണ് പറയുന്നത്. ➟ഗ്രീക്കിൽ ❛𝗸𝗿𝗶𝘀𝗶𝗻 𝗽𝗮𝘀𝗮𝗻 𝗱𝗲𝗱𝗼𝗸𝗲𝗻 𝘁𝗼 𝗛𝘂𝗶𝗼❜ എന്ന പ്രയോഗത്തിൽ, ❛അവൻ പുത്രന് കൊടുത്തിരിക്കുന്നു❜ (𝐇𝐞 𝐡𝐚𝐬 𝐠𝐢𝐯𝐞𝐧 𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧) എന്നർത്ഥമുള്ള ❛𝗱𝗲𝗱𝗼𝗸𝗲𝗻 𝘁𝗼 𝗛𝘂𝗶𝗼❜ എന്നത് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഉള്ളതാണ്. ➟ഇത് പിതാവ് യേശുവിന് നൽകിയ അധികാരമായിരുന്നെങ്കിൽ, ➟❛നീ എനിക്ക് തന്നിരിക്കുന്നു❜ (𝐘𝐨𝐮 𝐡𝐚𝐯𝐞 𝐠𝐢𝐯𝐞𝐧 𝐦𝐞) എന്നർത്ഥമുള്ള ❛𝗱𝗲𝗱𝗼𝗸𝗮𝘀 𝗺𝗼𝗶❜ എന്ന് പറയുമായിരുന്നു: (യോഹ, 17:6; 17:9; 17:11). 

☛ അടുത്തവാക്യം: ❝അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.❞ (യോഹ, 5:27). ➟ഇവിടെയും ശ്രദ്ധിക്കുക: ❛അവൻ മനുഷ്യപുത്രൻ ആകയാൽ❜ (𝐇𝐞 𝐢𝐬 𝐚 𝐬𝐨𝐧 𝐨𝐟 𝐦𝐚𝐧) ➟❛ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു❜ (𝐇𝐞 𝐠𝐚𝐯𝐞 𝐡𝐢𝐦 𝐚𝐮𝐭𝐡𝐨𝐫𝐢𝐭𝐲 𝐭𝐨 𝐞𝐱𝐞𝐜𝐮𝐭𝐞 𝐣𝐮𝐝𝐠𝐦𝐞𝐧𝐭). ➟ഗ്രീക്കിൽ ❛𝗲𝘀𝘁𝗶𝗻❜ (𝐡𝐞 𝐢𝐬) എന്നും, ❛𝗮𝘂𝘁𝗼❜ (𝐭𝐨 𝐡𝐢𝐦) എന്നുമുള്ള രണ്ടൂപദവും പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഉള്ളതാണ്. ➟അതായത്, ന്യായവിധി എനിക്കു തന്നിരിക്കുന്നു എന്നല്ല; മനുഷ്യപുത്രനായ അവന് കൊടുത്തിരിക്കുന്നു എന്നാണ്. ➟ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ മനുഷ്യനും മനുഷ്യപുത്രനും വാഗ്ദത്തസന്തതിയായ യിസ്രായേലാണ്: (സങ്കീ, 80:17; 8:4). ➟തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവരുടെ പ്രകൃതിയുമായി ജനിച്ച യേശു, ➟യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ പ്രതിനിധീകരിക്കുന്ന മനുഷ്യനും മനുഷ്യപുത്രനുമാണ്: (മത്താ, 1:21; എബ്രാ, 2:14-16). ➟അതിനാൽ, യേശുക്രിസ്തുവിലുടെ ന്യായവിധിക്ക് അധികാരം പ്രാപിച്ച പുത്രൻ യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്. ➟യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്: (പുറ, 4:22).

☛ ഞാൻ സംസാരിച്ച വചനം ന്യായം വിധിക്കും:
➦ താൻ എന്തിനാണ് ലോകത്തിലേക്ക് വന്നതെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: ➟❝എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.❞ (യോഹ, 12:47). ➟താൻ ലോകത്തെ വിധിക്കാനല്ല; ലോകത്തെ രക്ഷിപ്പാനാണ് വന്നത്. ➟എന്നാൽ ലോകത്തിൻ്റെ ന്യായവിധിയുമായി യേശുവിനൊരു ബന്ധമുണ്ട്: ➟❝എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.❞ (യോഹ, 12:48). ➟യേശു സംസാരിച്ച വചനങ്ങളാണ് മനുഷ്യപുത്രനിലൂടെയുള്ള ലോകത്തിൻ്റെ ന്യായവിധിക്ക് ആധാരം. ➟അല്ലാതെ, യേശു നേരിട്ട് ആരെയും ന്യായം വിധിക്കില്ല.

6️⃣ ദൈവത്തിൻ്റെ പരദീസ:
☛ ❝ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.❞ (വെളി, 2:7). ➟ഇവിടുത്തെ, ❛ദൈവത്തിൻ്റെ പരദീസ❜ എന്ന പ്രയോഗം സ്വർഗ്ഗത്തെ കുറിക്കുന്നതാണ്: (2കൊരി, 12:2-3). ➟ഇവിടെ മനുഷ്യപുത്രനോടു സദൃശനായവൻ ❜ദൈവത്തിന്റെ പരദീസയിലുള്ള ഫലം❜ എന്ന് പ്രഥമപുരുഷനിലാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) പറയുന്നത്. ➟യേശുക്രിസ്തു ആയിരുന്നെങ്കിൽ, ❛എൻ്റെ പരദീസയിലുള്ള ഫലം❜ എന്നോ, ➟❛ഞങ്ങളുടെ പരദീസയിലുള്ള ഫലം❜ എന്നോ ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) പറയുമായിരുന്നു. ➟ദൈവത്തിൻ്റെ ദൂതനെ എഴുത്തുകാരനായ യോഹന്നാൻ അവൻ്റെ (യേശു) ദൂതൻ (His Angel) എന്നും, യേശു എൻ്റെ ദൂതൻ (My Angel) എന്നാണ് പറയുന്നത്: (വെളി, 1:1; 22:6 ⁃⁃ 22:16). സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ലഭിച്ചവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനുമാണ് യേശു: (മത്താ, 28:18; എബ്രാ, 7:26). മനുഷ്യപുത്രനോട് സദൃശനായവൻ യേശു ആയിരുന്നെങ്കിൽ, ❛എൻ്റെ പരദീസ❜ (My Paradise) എന്നവൻ പറയുമായിരുന്നു. അതിനാൽ, മനുഷ്യപുത്രനോട് സദൃശനായവൻ യേശുവല്ല; ഒരു ഭൗമികനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മനസ്സിലാക്കാം.

ദൈവത്തിൻ്റെ പരദീസ എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
☛ ❛ദൈവത്തിൻ്റെ പരദീസ❜ എന്ന പ്രയോഗം ഒരു സ്വർഗ്ഗീയൻ്റെ വാക്കുകളല്ല; ഭൗമികൻ്റെ വാക്കുകളാണ്. ➟മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലെന്ന ഭൗമികനെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ്, ❛ദൈവത്തിൻ്റെ പരദീസ❜ എന്ന് പ്രഥമപുരുഷനിൽ പറയുന്നത്. ➟മനുഷ്യപുത്രനോട് സദൃശനായവൻ സ്വർഗ്ഗീയൻ ആയിരുന്നെങ്കിലോ, ➟സ്വർഗ്ഗീയനെ പ്രതിനിധീകരിക്കുന്നവൻ ആയിരുന്നെങ്കിലോ, ➟എൻ്റെ പരദീസ എന്നോ, ഞങ്ങളുടെ പരദീസ എന്നോ പറയുമായിരുന്നു. 

7️⃣ ദൈവപുത്രൻ:
☛ ❝തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.❞ (വെളി, 2:18). ➟ഇവിടെ, മനുഷ്യപുത്രനോടു സദൃശനായവൻ തന്നെത്തന്നെ ❛ദൈവപുത്രൻ❜ (𝐓𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐆𝐨𝐝) എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, ➟അവൻ യേശു ആണെന്ന് കരുതുന്നവരുണ്ട്. ➟ദൈവത്തിന് യേശു മാത്രമല്ല പുത്രനായിട്ടുള്ളത്. ➟യേശുവിന് മുമ്പും പിമ്പും അനേകം പുത്രന്മാരും പുത്രിമാരും ദൈവത്തിനുണ്ട്. ➟ദൂതന്മാരാണ് ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ: (ഇയ്യോ, 1:6; 2:6; 37:6 ⁃⁃ ദാനീ, 3:25–28). ➟പിന്നെ, ആദാം (ലൂക്കൊ, 3:38), ➟ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), ➟യിസ്രായേൽ (പുറ, 4:22), ➟യേശു (മത്താ, 3:17), ➟ക്രിസ്തു വിശ്വാസികൾ (1യോഹ, 3:2). ➟ദൈവത്തിൻ്റെ അവസാനത്തെ മക്കളാണ് ക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവമക്കളായവർ: (ഗലാ, 3:26). ➟യേശു മറിയത്തിൻ്റെ ആദ്യജാതനായി ജനിക്കുന്നത് 𝗔𝗠 𝟯𝟳𝟱𝟱-ൽ (𝗕𝗖 𝟲) ബേത്ത്ളേഹേമിലാണ്: (ലൂക്കൊ, 2:5-7). ➟ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശു എന്ന് പേരുള്ള മനുഷ്യൻ (ലുക്കൊ, 2:40; 2:52; യോഹ, 9:11), ➟ഏകദേശം മുപ്പത് വയസ്സായപ്പോൾ (ലൂക്കൊ, 2:23), ➟ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽവെച്ച്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (𝗔𝗗 𝟮𝟵) പിതാവായ ഏകദൈവത്താൽ ➟❛നീ എൻ്റെ പിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവന് ➟❛ദൈവപുത്രൻ❜ (𝐓𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐆𝐨𝐝) എന്ന സവിശേഷപദവി ലഭിച്ചത്: (ലൂക്കൊ, 1:32; ലോക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് മക്കൾ ഉണ്ടായിരിക്കെ, ➟മനുഷ്യപുത്രനോടു സദൃശനായായ ദൈവപുത്രൻ യേശു ആണെന്ന് എങ്ങനെ പറയും? ➟മനുഷ്യപുത്രനായ ദൈവപുത്രൻ ആയിരുന്നെങ്കിൽ, അത് യേശുവിന് യോജിക്കുമായിരുന്നു. ➟എന്നാൽ വെളിപ്പാടിൽ കാണുന്നത് മനുഷ്യപുത്രനോടു സദൃശനായ ദൈവപുത്രനാണ് എന്നോർക്കണം. 

ദൈവപുത്രൻ ആരാണ്?
☛ ദൈവം ❛എൻ്റെ പുത്രൻ❜ (𝐌𝐲 𝐒𝐨𝐧) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് രണ്ടുപേരെയാണ്. ➟അതിൽ ആദ്യത്തെ പുത്രൻ യിസ്രായേലാണ്. ➟യിസ്രായേലിനെ അഞ്ചുപ്രാവശ്യവും ➟യേശുവിനെ നാലുപ്രാവശ്യവും ❛എൻ്റെ പുത്രൻ❜ എന്ന് ദൈവം വിശേഷിപ്പിച്ചിട്ടുണ്ട്: ➟❝നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22. പുറ, 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 ⁃⁃ 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; യിരെ, 31:9). ➟❝ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.❞ (മത്താ, 3:17. മത്താ, 2:15; മത്താ, 17:5; പ്രവൃ, 13:33). ➟ഇതിൽ രണ്ടെണ്ണം യിസ്രായേലിൻ്റെ പദവി യേശുവിൽ ആത്മീയമായി നിവൃത്തിയാകുന്നതാണ്: (ഹോശ, 11:1 ⁃⁃ മത്താ, 2:15; സങ്കീ, 2:7 ⁃⁃ പ്രവൃ, 13:32-33). ➟അതിനാൽ വെളിപ്പാടിൽ പറയുന്ന ദൈവപുത്രൻ ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനായ യിസ്രായേലാണെന്ന് മനസ്സിലാക്കാം.

8️⃣ ദാവീദിന്റെ താക്കോലുള്ളവൻ:
☛ ❝ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു.❞ (വെളി, 3:7). ➟ദാവീദിൻ്റെ പുത്രനെന്ന് (𝐒𝐨𝐧 𝐨𝐟 𝐃𝐚𝐯𝐢𝐝) യേശുവിനെ അനേകംപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 8:29). ➟എന്നാൽ യേശുവിൻ്റെ കയ്യിൽ ദാവീദിൻ്റെ താക്കോലുണ്ടെന്നോ, ➟അവൻ ആരും അടയ്ക്കാതവണ്ണം തുറക്കുന്നവനും ആരും തുറക്കാതവണ്ണം അടയ്ക്കുന്നവനാണെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല. 

ദാവീദിന്റെ താക്കോലുള്ളവൻ ആരാണ്?
☛ ❝അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.❞ (യെശ, 22:20-22). ➟ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരുന്നത്. ➟യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം: (2രാജാ, 18:18; 19:2). ➟അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ്, ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 22:15-19). ➟ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്ന ഒരു പ്രത്യേകകാര്യം ശ്രദ്ധിക്കുക: ➟❝അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.❞ (യെശ, 22:21). ➟ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. ➟പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. ➟അതാണ്, വെളിപ്പാടിൽ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനിൽ കാണുന്നത്. ➟തന്നെയുമല്ല, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവാണ്. (2ശമൂ, 7:5-17; 1ദിന, 17:3-15; സങ്കീ, 89:29; 89:36-37). ➟ആ നിലയിലും, യിസ്രായേൽ ദാവീദിൻ്റെ താക്കോലിനും അധികാരത്തിനും അവകാശിയാണ്. ➟അതിനാൽ ദാവീദിൻ്റെ താക്കോലുള്ളവനും ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ➟ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും യിസ്രായേലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്]

9️⃣ എൻ്റെ ദൈവം:
☛ ❝ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.❝ (വെളി, 3:2). ➟❝ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; ➟അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.❞ (വെളി, 3:12). ➟മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലായി, മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ ❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്യുന്നതായി കാണാം. ➟പത്മോസിൽ വെളിപ്പെട്ട മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമാണെന്ന് കരുതുന്നവർക്ക് ഈ രണ്ട് വാക്യങ്ങൾ മതിയാകും. ➟ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം ❛𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱❜ ആണ്: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 5:26; 1തിമൊ, 1:17; യൂദാ 1:24). ➟അതിനാൽ ഒരേയൊരു സത്യദൈവത്തിന് മറ്റൊരു ദൈവം ഉണ്ടാകില്ല. പിതാവായ യഹോവ യേശുവിൻ്റെയും ദൈവമാണ്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34). എന്നാൽ ഇവിടെപ്പറയുന്നത് യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോട് ലദൃശനായൊൻ്റെ ദൈവത്തെക്കുറിച്ചാണ്.

എൻ്റെ ദൈവം എന്ന് പറയുന്നതാരാണ്?
☛ യഹോവ യിസ്രായേലിൻ്റെ ദൈവമാണ്. ➟❝അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.❞ (പുറ, 24:10). ➟❝യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.❞ (ലൂക്കൊ, 1:68). ➟ദൈവം യിസ്രായേലിൻ്റെ ദൈവമായതുകൊണ്ടാണ്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്ത ❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) എന്ന് വിശേഷിപ്പിക്കുന്നത്.

🔟 എൻ്റെ പുതിയ നാമം:
☛ ❝ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.❞ (വെളി, 3:12). ➟ഈ വേദഭാഗത്ത്, ജയിക്കുന്നവന് ദൈവത്തിൻ്റെ നാമവും, ദൈവനഗരത്തിൻ്റെ നാമവും, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമവും കൊടുക്കുന്നതായി പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ദൈവപുത്രനായ യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് വചനത്തിൽ എവിടെയും പറഞ്ഞിട്ടില്ല. ➟തന്നെയുമല്ല, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:10-12). ➟വെളിപ്പാട് രണ്ടു, മൂന്ന് അദ്ധ്യായങ്ങളിൽ സ്വർഗ്ഗത്തിലെ കാര്യങ്ങളല്ല; ഭൂമിയിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.  (വെളി, 2:26-27). ➟അതിനാൽ, ദൈവപുത്രനായ യേശുവിന് ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമം ഉണ്ടാകുക സാദ്ധ്യമല്ല.

യിസ്രായേലിന് പുതിയ നാമമമുണ്ടോ?
☛ ❝സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.❞ (യെശ, 62:1-2 ⁃⁃ യെശ, 65:15). ➟അതിനാൽ മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലിണെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമെന്യേ തെളിയുന്നു.

1️⃣1️⃣ ദൈവസൃഷ്ടിയുടെ ആരംഭം:
☛ ❝ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:❞ (വെളി, 3:14). ➟വെളിപ്പാടിലെ മനുഷ്യപുത്രൻ ദൈവപുത്രനായ യേശുവാണെന്നും, ഈ വേദഭാഗ പ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും യഹോവ സാക്ഷികളെപ്പോലുള്ളവർ കരുതുന്നു. ➟ഭാഷാപരമായി ❛സൃഷ്ടിയുടെ ആരംഭം❜ എന്ന ❛ഏകവചനപ്രയോഗം❜ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം നൽകുന്നില്ല. ➟❛ക്രിയ❜ ബഹുവചനം ആയാലാണ് ❛ആരംഭം❜ എന്ന പദത്തിന് ഒന്നാമത്തേത് (ആദ്യത്തേത്) എന്ന് അർത്ഥം വരുന്നത്. ➟അല്ലെങ്കിൽ, സൃഷ്ടിക്ക് ❜കാരണം❜ (ഹേതു) എന്നാണ് അർത്ഥം വരുന്നത്. ➟അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. (യോഹ, 2:11). ➟അടയാളങ്ങൾ എന്ന ❛ക്രിയ❜ ബഹുവചനം ആയതുകൊണ്ടാണ്, ➟അതിന് ആദ്യത്തെ അടയാളം എന്നർത്ഥം വരുന്നത്. ➟തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ജനിച്ചത് 𝗔𝗠 𝟯𝟳𝟱𝟱-ൽ (𝗕𝗖 𝟲) ആണെന്നും, ➟അവൻ പ്രവചനം പോലെ, ദൈവപുത്രൻ ആയത്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (𝗔𝗗 𝟮𝟵) ആണെന്നും നാം കണ്ടതാണ്. (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പിന്നെങ്ങനെ അവനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പറയാൻ കഴിയും? ➟ഇവിടെപ്പറയുന്ന ദൈവസൃഷ്ടിയുടെ ആരംഭം ദൈവപുത്രനായ യേശുവുമല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന്, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥവുമില്ല. [കാണുക: ദൈവസൃഷ്ടിയുടെ ആരംഭം]

ദൈവസൃഷ്ടിയുടെ കാരണം ആരാണ്?
☛ മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേൽ ആണെങ്കിൽ, അവനെങ്ങനെ ലോകത്തിൻ്റെ സൃഷ്ടിക്ക് കാരണമാകും എന്നാണ് ഇനിയറിയേണ്ടത്. ➟പറയാൻ ഒരുപാടുണ്ടെങ്കിലും പ്രധാനപ്പെട്ട മുന്ന് കാര്യങ്ങൾ പറയാം: 

𝟭. യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത സന്തതി. ➟❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:18). ➟നിൻ്റെ സന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് പറഞ്ഞ സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18). ➟ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14 ⁃⁃ പ്രവൃ, 3:25), ➟ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).

𝟮. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ: ➟❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27 ⁃⁃ 2ശമൂ, 2:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21).

𝟯. ❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമ, 4:13). ➟ഇവിടെപ്പറയുന്ന ❛𝗞𝗼𝘀𝗺𝗼𝘀❜ എന്ന ഗ്രീക്കുപദം മുഴുലോകത്തെയും (𝐓𝐡𝐞 𝐞𝐧𝐭𝐢𝐫𝐞 𝐰𝐨𝐫𝐥𝐝/𝐮𝐧𝐢𝐯𝐞𝐫𝐬𝐞) കുറിക്കുന്നതാണ്. ➟❛ലോകാവകാശി❜ (𝐇𝐞𝐢𝐫 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝) ആകാനുള്ള സന്തതിയാണ് യിസ്രായേൽ. ➟പഴയനിയമത്തിൽ കനാൻ ദേശമാണ് അവന് വാഗ്ദത്തം ചെയ്തിരുന്നതെങ്കിൽ, ➟യേശുക്രിസ്തുവിലൂടെ അവൻ്റെ വാഗ്ദത്തം നിവൃത്തിയാകുമ്പോൾ, ➟കേവലം കനാൻ ദേശമല്ല; മുഴുലോകവും അവൻ്റെ കാൽക്കീഴാകും. ➟ഭാവിലോകത്തെ ദൂതന്മാർക്കല്ല കീഴ്പ്പെടുത്തിയിരിക്കുന്നത്; യേശുക്രിസ്തു മുഖാന്തരം അബ്രാഹാമിൻ്റെ സന്തതിക്കാണെന്ന് എബ്രായ ലേഖകനും പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). ➟ലോകാവകാശിയായ ഒരു സന്തതിയുണ്ടെങ്കിൽ, ➟അവനാണ് ലോകസൃഷ്ടിയുടെ ❛കാരണം/ഹേതു❜ എന്ന കാര്യത്തിൽ സംശയിക്കാൻ യാതൊരു അവകാശവുമില്ല. ➟[കാണുക: ദൈവസൃഷ്ടിയുടെ ആരംഭം, യെഹൂദന്നു എന്തു വിശേഷത?]

☛ ഈ ലോകത്തിൻ്റെ ശാശ്വത അവകാശി യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനാണെങ്കിൽ, അക്കാര്യം ജ്ഞാനസമ്പൂർണ്ണനായ (സർവ്വജ്ഞാനി) ദൈവത്തിന് മുമ്പേ അറിയാതിരിക്കുമോ? (ഇയ്യോ, 37:16). ➟സൃഷ്ടി മുതൽ വചനത്തിൽ കാണുന്നതൊന്നും ആകസ്മിക സംഭവങ്ങളല്ല. ➟ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത്. ➟❛കാരണം കൂടാതെ കാര്യം ഉണ്ടാകില്ല❜ എന്നാണ് ആപ്തവാക്യം. ➟ദൈവസൃഷ്ടിയെന്ന പ്രവൃത്തിക്ക് കാരണമായത് ❛യിസ്രായേൽ❜ എന്ന ലോകാവകാശിയാണ്. ➟അതായത്, ആരംഭത്തിങ്കൽത്തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിപ്പാനുള്ളതും കാണുന്ന ദൈവം, ➟തൻ്റെയും തൻ്റെ സ്നേഹിതനായ അബ്രാഹാമിന്റെയും സന്തതിയായ യിസ്രായേലെന്ന ലോകാവകാശിയെ അഥവാ, ➟സകലതും കാൽക്കീഴാക്കുന്ന ദൈവസന്തതിയെ കാരണമായി കണ്ടുകൊണ്ടാണ് ലോകവും അതിലുള്ളതൊക്കെയും സൃഷ്ടിച്ചത്: (സങ്കീ, 8:4-8; യെശ, 46:10). ➟അതാണ്, ❛ദൈവസൃഷ്ടിയുടെ ആരംഭം❜ എന്ന പ്രയോഗത്തിൻ്റെ അർത്ഥം. ➟വെളിപ്പാട് പുസ്തകത്തിലെ പ്രധാന കഥാപാത്രം യിസ്രായേലാണ്. ➟പഴയപുതിയ നിയമങ്ങൾ നിറഞ്ഞുനിൽക്കുന്ന വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ➟ബൈബിൾ എന്താണെന്നുപോലും മനസ്സിലാക്കാൻ പ്രയാസമായിരിക്കും.

☛ ന്യായമായിട്ടും ഉണ്ടാകാനിടയുള്ള ചില സംശയങ്ങളുണ്ട്. ➟ഏഴ് സഭകൾക്കും ദൂത് കൊടുക്കുന്നത് മനുഷ്യപുത്രനോട് സദൃശനാണ്. ➟യിസ്രായേലാണ് മനുഷ്യപുത്രനോട് സദൃശനെങ്കിൽ, അവിടെപ്പറയുന്ന കാര്യങ്ങളെല്ലാം അവന് എങ്ങനെ യോജിക്കും? ➟യഥാർത്ഥത്തിൽ യിസ്രായേലിനെയല്ല യോഹന്നാൻ കണ്ടത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു ദർശനമാണ്.

𝟭. വെളിപ്പാട് പുസ്തകത്തിലെ എല്ലാക്കാര്യങ്ങളും അക്ഷരാർഥത്തിൽ (𝐥𝐢𝐭𝐞𝐫𝐚𝐥) അല്ല എഴുതിയിരിക്കുന്നത്. ➟ആലങ്കാരികവും (𝐅𝐢𝐠𝐮𝐫𝐚𝐭𝐢𝐯𝐞) ➟ആത്മികവും (𝐒𝐩𝐢𝐫𝐢𝐭𝐮𝐚𝐥) ➟പ്രതിരൂപാത്മകവും (𝐓𝐲𝐩𝐨𝐥𝐨𝐠𝐢𝐜𝐚𝐥) ➟പ്രതീകാത്മകവും (𝐒𝐲𝐦𝐛𝐨𝐥𝐢𝐜) ➟പ്രബോധനാത്മകവും (𝐏𝐞𝐝𝐚𝐠𝐨𝐠𝐢𝐜𝐚𝐥) ➟ദൃഷ്ടാന്തരൂപത്തിലും (𝐀𝐥𝐥𝐞𝐠𝐨𝐫𝐢𝐜𝐚𝐥) ഒക്കെയാണ് എഴുതിയിരിക്കുന്നത്. ➟ചിലതൊക്കെ പ്രബോധനാത്മകമായ വചനങ്ങളാണ്. ➟ഉദാ: ❝ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.❞ (വെളി, 3:21). ➟മനുഷ്യപുത്രനോടു സദൃശനായവൻ്റെ രാജ്യവും സിഹാസനവും ഭൂമിയിലാണ്. ➟തന്മൂലം, താൻ ജയിച്ച് സ്വർഗ്ഗത്തിൽ പിതാവിനോടുകൂടെ അവൻ്റെ സിഹാസനത്തിൽ ഇരിക്കുന്നു എന്നതും, ➟ജയിക്കുന്ന എല്ലാവരെയും എന്നെപ്പോലെ എൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള വരം നല്കും എന്നതൊക്കെ, അക്ഷരാർഥത്തിലല്ല; പ്രബോധനാത്മകമായ വചനങ്ങളാണ്. 

𝟮. ചിലത് ആത്മിക അർത്ഥത്തിലാണ് (𝐒𝐩𝐢𝐫𝐢𝐭𝐮𝐚𝐥) പറഞ്ഞിരിക്കുന്നത്. ➟ഉദാ: ❝ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ  എന്നോടും കൂടെ അത്താഴം കഴിക്കും.❞ (വെളി, 3:20). ➟യഥാർത്ഥത്തിൽ ഏഴു സഭകളോടും സംസാരിക്കുന്നത് മനുഷ്യപുത്രനോട് സദൃശനല്ല; ദൈവത്തിൻ്റെ ആത്മാവാണ്. ➟അതിനാൽ, ചിലയിടത്ത് ആത്മാവ് നേരിട്ടും, ചിലയിടത്ത് മനുഷ്യപുത്രനോട് സദൃശനായവനെ പ്രതിനിധീകരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത്. 

𝟯. ഏഴ് സഭകളോടും സംസാരിക്കുന്നത് ആത്മാവാണെന്ന് അവിടെ വ്യക്തമായി കാണാൻ കഴിയും. ➟എഫെസൊസ് (2:7), ➟സ്മൂർന്ന (2:11), ➟പെർഗ്ഗമൊസ് (2:17), ➟തുയഥൈര (2:29), ➟സർദ്ദിസ് (3:6), ➟ഫിലദെൽഫ്യ (3:13), ➟ലവൊദിക്ക്യ (3:22). ➟അതിനാൽ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം:  ➟❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6 ⁃⁃ വെളി, 1:1; 22:16)

യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?

☛ ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❞ (യെശ, 9:6-7). ➟ഇവിടെപ്പറയുന്ന ശിശു/മകൻ യേശുക്രിസ്തു ആണെന്നും, അവൻ വീരനാം ദൈവവും നിത്യപിതാവും ആണെന്നും അനേകരും വിചാരിക്കുന്നു. ➟എന്നാൽ ഈ വാക്യത്തിന് നമ്മുടെ കർത്താവായ യേശുക്രിസ്തുവുമായി യാതൊരു ബന്ധവും ഇല്ലെന്നും, ➟ഇവിടെപ്പറയുന്നത് ഒരു സത്യദൈവത്തെക്കുറിച്ചല്ലെന്നും, ➟ഒരു മനുഷ്യരാജാവിനെ കുറിക്കുന്ന പ്രാവചനികനാമമാണെന്നും അടിവരയിട്ട് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ➟യേശുക്രിസ്തു അല്ലെന്നതിൻ്റെ തെളിവുകൾ ആദ്യം തരാം:

പുതിയനിയമത്തിൽ തെളിവില്ല:
☛ പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. ➟അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃⁃യെശ, 40:3;മത്താ, 8:17⁃⁃യെശ, 53:4;മത്താ, 12:17-21⁃⁃യെശ, 42:1-4). ➟എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ഉദ്ധരിച്ചിട്ടില്ല. ➟പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും?

കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും:
☛ യെശയ്യാവ് പ്രവചിച്ച കന്യകയും മകനും, യഥാർത്ഥത്തിൽ മറിയയും യേശുവും ആയിരുന്നില്ല: ➟❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:14-16). ➟ഇമ്മാനുവേലിൻ്റെ ഈ അടയാളം യഥാർത്ഥത്തിൽ ആഹാസ് രാജാവിനോടായിരുന്നു. ➟ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയെ ഭീഷണിപ്പെടുത്തുന്ന സമയത്ത്, കർത്താവിലാശ്രയിച്ച് ഉറപ്പോടെയിരിക്കണമെന്നും അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും പ്രവാചകൻ ആഹാസിനോട് പറഞ്ഞു. ➟ആഹാസിന് വിശ്വാസം വരേണ്ടതിനായി ➟❛താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക❜ എന്നു പ്രവാചകൻ കല്പിച്ചു. ➟എന്നാൽ ആഹാസ് യഹോവയെ പരീക്ഷിക്കയില്ലെന്ന് പറഞ്ഞുകൊണ്ട് അടയാളം നിഷേധിച്ചു. ➟രാജാവിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷം, ➟❛കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും❜ എന്ന് പറഞ്ഞുകൊണ്ടാണ്, ➟വിശ്വാസത്തിനായി ഇമ്മാനുവേലിൻ്റെ അടയാളം അവന് നൽകുന്നത്: (യെശ, 7:1-20). ➟എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). ➟അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. ➟പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. ➟എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). ➟തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ➟❛ക്രിസ്തു❛ എന്ന ആത്മീയ രക്ഷകനിലൂടെയും ➟❛മറിയ❜ എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). ➟❛കന്യകാജനനം❜ ഒഴികെ, ശിശുവിനോടുള്ള ബന്ധത്തിൽ യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല എന്നത് ആ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ➟യെശയ്യാവ് 𝟳:𝟭𝟰 യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് അല്ലാതിരുന്നിട്ടും, ആ പ്രവചനം ആത്മീയമായി യേശുവിനോടു ബന്ധിപ്പിച്ച പുതിയനിയമം ➟യെശയ്യാവ് 𝟵:𝟲 എന്തുകൊണ്ട് തള്ളിക്കളഞ്ഞു? ➟അതിന് ഒറ്റ ഉത്തരമേയുള്ളു: ആ പ്രവചനത്തിന് നമുടെ കർത്താവുമായി വീദൂരമായ ബന്ധംപോലുമില്ല. [കാണുക: ഇമ്മാനൂവേൽ]

ഒരു ശിശു ജനിച്ചിരിക്കുന്നു: 
☛ വീരനാം ദൈവം (സത്യദൈവം) ❛ഒരു ശിശുവായി ജനിച്ചിരിക്കുന്നു❜ എന്ന് പറയുന്നതുതന്നെ അധോലോക വിഡ്ഢിത്തമാണ്. ➟ബൈബിൾ വെളിപ്പെടുത്തുന്ന ❛ഏകദൈവം❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) അനാദിയായും ശാശ്വതമായും ഉള്ളവനും ആദ്യനും അന്ത്യനുമാണ്: (സങ്കീ, 90:2; യെശ, 40:28; യെശ, 44:6). വിശേഷാൽ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനും മരണമില്ലാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16). ഗതിഭേദത്താൽ ആഛാദനമില്ലാത്തെ അനാദ്യന്ത്യനായ ദൈവം എങ്ങനെ ശിശുവായി ജനിക്കും? സത്യദൈവത്തെ ഒരു സ്ത്രീ എങ്ങനെ പ്രസവിക്കും? ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ➟വംശാവലിയോടെ ജനിച്ചുജീവിച്ചുമരിച്ചിട്ട് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം എന്താണെന്നറിയാത്തവരാണ്, ➟അവനെ ദൈവമാക്കാൻ വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്: (യോഹ, 9:11; പ്രവൃ, 10:40), 

☛ യേശു ആരുടെയും അവതാരമല്ല; ആരും വേഷംമാറി വന്നതുമല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായതാണ്: (1തിമൊ, 3:16-ബെ,ബെ; KJV). ➟❝അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (മത്താ, 1:20 ⁃⁃ ലൂക്കൊ, 2:21). ➟ഒരു വീരനാം ദൈവത്തെയാണ് (സത്യദൈവം) പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതെന്ന് സുബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ? ➟അനാദ്യന്ത്യനായ ദൈവത്തെയാണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, ➟മോശെയെന്ന ദൈവത്തെക്കാൾ ഒട്ടും വിശേഷതയുള്ളതാകാൻ തരമില്ല: (പുറ, 4:16; 7:1). 

യേശുവിൻ്റെ  സംക്ഷിപ്ത ചരിത്രം: 
➦ കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ ആദ്യജാതനായ യേശു എന്ന് പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 9:11). 
➟ നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21), 
➟ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35), 
➟ അബ്രാഹാമിൻ്റെ സന്തതിയായ മനുഷ്യക്കുഞ്ഞാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടവനും (ഉല്പ, 17:10-14; ലേവ്യ, 12:2-3; മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21), 
➟ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്ന് ദിവസം കഴിഞ്ഞിട്ട് ദൈവാലയത്തിൽ കൊണ്ടുപോയി ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുത്തവനും (ലേവ്യ, 12:3-6; ലൂക്കൊ, 2:7; 2:22-24), 
➟ ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടവനും (ലൂക്കൊ, 2:40), 
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52), 
➟ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38), 
➟ പ്രവചനപോലെ പിതാവിനാൽ ❛നീ എൻ്റെ പിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ട് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവി ലഭിച്ചവനും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23), 
➟ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1),
➟ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15),
➟ ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28 ⁃⁃ പ്രവൃ, 2:22), 
➟ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു എന്നു ഉറക്കെ നിലവിളിച്ചവനും (മത്താ, 27:47; മർക്കൊ, 15:34 ⁃⁃ എബ്രാ, 5:7), 
➟ തൻ്റെ മനുഷ്യത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14),
➟ മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40),
➟ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയവനും (യോഹ, 20:17
➟ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം ശിഷ്യന്മാർക്ക് പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്ക് കാണിച്ചുകൊടുത്തവനും (പ്രവൃ, 1:2-3)
➟ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11 ⁃⁃ മർക്കൊ, 15:39; യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15). ➟ദൈവത്താൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ എപ്പോഴാണ് ദൈവമായത്❓ ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക; ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].

പ്രാവചനികനാമം:
☛ ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. ➟അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (𝐍𝐚𝐦𝐞) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), സംജ്ഞാനാമമോ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ജനിച്ച ശിശുവിനെക്കുറിച്ചുള്ള പ്രാവചനികനാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആണ്. ➟ഒരുത്തനെ ❛വീരനാം ദൈവം❜ എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. ➟പേരും പ്രകൃതിയും വ്യത്യസ്തമാണ്. ➟യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ യഥാർത്ഥത്തിൽ ❛വീരനാം ദൈവം❜ (സത്യദൈവം) ആയിരുന്നെങ്കിൽ, ❛വീരനാം ദൈവം എന്ന് പേർ വിളിക്കും❜ എന്ന് ഒരിക്കലും പറയില്ല; ❛വീരനാം ദൈവം ആയിരിക്കും❜ എന്നേ പറയുമായിരുന്നുള്ളൂ. ➟സത്യദൈവത്തെ സംബന്ധിച്ച് ❛ദൈവം❜ എന്നത് പേരോ, പദവിയോ, പ്രാവചനിക നാമമോ അല്ല; പ്രകൃതിയാണ്. ➟പേരും പദവിയും പ്രകൃതിയും പലർക്കും തിരിച്ചറിയില്ല. 

പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
☛ പിതാവിൻ്റെ പ്രകൃതി: ➟❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❛ദൈവം❜ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞), ➟❛പിതാവു❜ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). 
☛ പുത്രൻ്റെ പ്രകൃതി: ➟❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞), ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➟❝ദൈവത്തോടുകേട്ട സത്യം സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞എന്നാണ് യേശു പഠിച്ചത്: (യോഹ, 8:40), ➟❝ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ❞ എന്നും അവൻ പഠിപ്പിച്ചു: (യോഹ, 14:1). ➟ഈ വാക്യങ്ങൾ ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമാ വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟താൻ ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ? ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➟❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➟❛രണ്ടാം മനുഷ്യൻ❛ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക:മനുഷ്യനായ ക്രിസ്തുയേശു]. 

☛ ❛ദൈവം എന്ന പ്രകൃതി❜ പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്: ➟❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞  (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (𝐢𝐧 𝐡𝐞𝐚𝐯𝐞𝐧 𝐨𝐫 𝐢𝐧 𝐞𝐚𝐫𝐭𝐡) ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് വിളിക്കപ്പെടുന്നവർ (𝐭𝐡𝐚𝐭 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും ➟❛പിതാവായ ഏക ദൈവമേ നമുക്കുള്ളു❜ എന്നാണ് പൗലൊസ് പറയുന്നത്. ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➟❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്? ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ പറയുമായിരുന്നോ? ➟[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

☛ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും യേശുക്രിസ്തു നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➟[കാണുക:കർത്താവ് (kyrios) ദൈവമാണോ?]

പിതാവും നിത്യപിതാവും:
☛ യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി? (യോഹ, 20:17). ➟നമുക്ക് ഒരു പിതാവും ഒരു നിത്യപിതാവുണ്ടെന്ന് ആരെങ്കിലും സമ്മതിക്കുമോ? ➟ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് പഠിപ്പിക്കുന്നവർ തന്നെയാണ്, അവനെ നിത്യപിതാവും ആക്കുന്നത്. ➟സ്വർഗ്ഗസ്ഥനായ ദൈവം ഒരുത്തൻ മാത്രമാണ് നമ്മുടെ ആത്മീയ പിതാവ് എന്ന് ക്രിസ്തു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കെ (മത്താ, 23:9), ➟അവനെത്തന്നെ നിത്യപിതാവാക്കുന്നത് ഏതാത്മാവിലാണെന്ന് ഓരോരുത്തരും പരിശോധിക്കുന്നത് നന്നായിരിക്കും. ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ പിതാവായ ഏകദൈവം യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47;മർക്കൊ, 15:33;യോഹ, 17:3). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. ➟യോഹന്നാനും അവൻ്റെ ദൈവത്തെക്കുറിച്ച് യോഹന്നാനും പറഞ്ഞിട്ടുണ്ട്: ➟❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17 ⁃⁃റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5;1പത്രൊ, 1:3;സ.വേ.പു.CL). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6;എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15;പ്രവൃ, 2:23;1കൊരി, 15:21;15:47;1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്? ➟[കാണുക: പൗലൊസിൻ്റെ ദൈവം,യേശുക്രിസ്തുവിൻ്റെ ദൈവം, ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]

ചരിത്രവും പ്രവചനവും:
☛ ശിശു: ❛ജനിച്ചിരിക്കുന്നു❜ (𝐢𝐬 𝐛𝐨𝐫𝐧) എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന ❛𝘆𝘂𝗹𝗮𝗱❜ എന്ന പദവും, ➟മകൻ: ❛നല്കപ്പെട്ടിരിക്കുന്നു❜ (𝐢𝐬 𝐠𝐢𝐯𝐞𝐧) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛𝗻𝗶𝘁𝗮𝗻❜ എന്ന പദവും ➟എബ്രായ വ്യാകരണത്തിലെ ❛𝗣𝗲𝗿𝗳𝗲𝗰𝘁 (𝐪𝐚𝐭𝐚𝐥)❜ രൂപമാണ്. ➟അത് സാധാരണയായി ഭൂതകാലത്തെ (𝐩𝐚𝐬𝐭 𝐭𝐞𝐧𝐬𝐞) സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ➟ഒരു പ്രവൃത്തി പൂർത്തിയായി (completed action) അഥവാ, അത് മുഴുവനായി നടന്നു കഴിഞ്ഞു എന്ന ആശയമാണ് അതിനുള്ളത്.

☛ അടുത്ത രണ്ട് ഭാഗത്തുമുള്ള, ആധിപത്യം തോളിൽ: ❛ഇരിക്കും❜ (𝐬𝐡𝐚𝐥𝐥 𝐛𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛𝘄𝗮𝘁𝘁𝗲𝗵𝗶❜ എന്ന പദവും, ➟പേർ: ❛വിളിക്കപ്പെടും❜ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛𝘄𝗮𝘆𝘆𝗶𝗾𝗿𝗮❜ എന്ന പദവും ❛𝗦𝗲𝗾𝘂𝗲𝗻𝘁𝗶𝗮𝗹 𝗶𝗺𝗽𝗲𝗿𝗳𝗲𝗰𝘁❜ രൂപമാണ്. ➟അത് പ്രവർത്തി അപൂർണ്ണമോ, തുടർച്ചയായി നടക്കുന്നതോ, അല്ലെങ്കിൽ ഭാവികാലത്തോ ആണെന്ന് കാണിക്കുന്നു (𝐢𝐧𝐜𝐨𝐦𝐩𝐥𝐞𝐭𝐞, 𝐨𝐧𝐠𝐨𝐢𝐧𝐠, 𝐨𝐫 𝐟𝐮𝐭𝐮𝐫𝐞 𝐚𝐜𝐭𝐢𝐨𝐧). ➟❛ശിശു ജിനിച്ചിരിക്കുന്നു, മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന ആദ്യഭാഗത്തെ പ്രയോഗങ്ങൾ ഭൂതകാലത്തിൽ (𝐏𝐞𝐫𝐟𝐞𝐜𝐭, 𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐀𝐜𝐭𝐢𝐨𝐧) ആകയാൽ, ➟അടുത്ത രണ്ടു ഭാഗവും അതിൻ്റെ തുടർച്ചയെന്നവണ്ണം വർത്തമാന കാലത്തിലോ, ആസന്ന ഭാവിയിലോ നടക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. ➟അതായത്, ആദ്യഭാഗം ചരിത്രവും അടുത്ത രണ്ടുഭാഗം ആസന്നഭാവിയിൽത്തന്നെ നടക്കേണ്ട പ്രവചനവുമാണ്. ➟അല്ലാതെ, എഴുന്നൂറ് വർഷംകഴിഞ്ഞ് നടക്കേണ്ട ഒരു കാര്യമല്ല.

ശിശുവല്ല; ഒരു ബാലകനാണ്:
☛ പ്രവചനം മൂന്നുകാലത്തിലും പറയാം. ➟എന്നാൽ അതിൻ്റെ ആദ്യഭാഗം ചരിത്രമാണെന്നതിൻ്റെ തെളിവ് ആ ഭാഗത്തുതന്നെയുണ്ട്. ➟യെശയ്യാവിൻ്റെ പ്രവചചനം ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണ്. ➟സത്യവേദപുസ്തകത്തിൽ, ❛ശിശു, മകൻ❜ എന്നിങ്ങനെ പരിഭാഷ ചെയ്തിക്കുന്നത് ❛𝘆𝗲𝗹𝗲𝗱, 𝗯𝗲𝗻❛ എന്നീ എബ്രായ പദങ്ങളാണ്. ➟അതിൽ, ❛ശിശു❜ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന, 𝘆𝗲𝗹𝗲𝗱 എന്ന പദത്തിന് യുവാവ് (𝐘𝐨𝐮𝐧𝐠 𝐦𝐚𝐧 ⁃ ഉല്പ, 4:23), മകൻ (𝐂𝐡𝐢𝐥𝐝 ⁃ ഉല്പ, 21:8), കുട്ടി (𝐂𝐡𝐢𝐥𝐝 ⁃ ഉല്പ, 21:14), ബാലൻ (𝐂𝐡𝐢𝐥𝐝 ⁃ ഉല്പ, 37:30) എന്നർത്ഥമാണ് മറ്റു ഭാഗങ്ങളിൽ കാണുന്നത്. ➟യാക്കോബിൻ്റെ പതിനൊന്ന് മക്കളെ കുറിക്കാനും (ഉല്പ, 32:22), ➟പതിനേഴ് വയസ്സുള്ളവനായ യോസേഫിനെ കുറിക്കാനും 𝘆𝗲𝗹𝗲𝗱 എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 37:30). ➟മകൻ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന 𝗯𝗲𝗻 എന്ന പദത്തിന്, മകൻ (𝐒𝐨𝐧) എന്ന അർത്ഥമാണുള്ളത്: (ഉല്പ, 4:17; 11:31; 14:12). ➟തേരഹിൻ്റെ മകനായ അബ്രാഹാമിനെ കുറിക്കാനും, അവൻ്റെ സഹോദരൻ്റെ മകൻ ലോത്തിനെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, രണ്ട് പദങ്ങൾക്കും ശിശു എന്ന ഖണ്ഡിതമായ അർത്ഥമല്ല; മകൻ എന്ന സാധാരണ അർത്ഥമാണ് ഉള്ളത്. ➟❛കുഞ്ഞ്, ശിശു❜ എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ❛𝗼𝗹𝗲𝗹❜ ആണ്. ➟കുട്ടി (𝐈𝐧𝐟𝐚𝐧𝐭 ⁃⁃ 1ശമൂ, 15:3), പൈതൽ (𝐂𝐡𝐢𝐥𝐝 ⁃⁃ യിരെ, 44:7) എന്നീ അർത്ഥമാണുള്ളത്. ➟അതിനാൽ പ്രസ്തുത വാക്യത്തിൻ്റെ ആദ്യഭാഗമായ, ➟❛നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്, ➟വിദൂരഭാവിയിൽ ജനിക്കുവാനുള്ള ഒരു ശിശുവിനെക്കുറിച്ചല്ല; ➟അന്ന് ജനിച്ചുകഴിഞ്ഞ ബാലകനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. ➟എബ്രായയിലെ തനാഖിൻ്റെയും മസോറെറ്റിക് ടെക്സ്റ്റിലും എല്ലാ ഭാഗവും ഭൂതകാലത്തിലാണ് (𝐏𝐚𝐬𝐭 𝐓𝐞𝐧𝐬𝐞) പറഞ്ഞിരിക്കുന്നത്: ➟[കാണുക: Tanakh, Masoretic Text]. ➟പ്രവചനത്തിൻ്റെ ഒരു ഭാഗവും വിദൂരഭാവിയിലേക്കുള്ളത് അല്ലാത്തതുകൊണ്ടാണ് അവർ എല്ലാ ഭാഗവും ഭൂതകാലത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്.

സെപ്റ്റ്വജിൻ്റിലെ തെളിവ്:
☛ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റെ ബൈബിളിൽ എബ്രായ ബൈബിളിൽ കാണുന്ന ❛അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❜ എന്നീ നാലുനാമം കാണാൻ കഴിയില്ല; പകരം ❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ (𝐌𝐞𝐬𝐬𝐞𝐧𝐠𝐞𝐫 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്നർത്ഥമുള്ള ❛𝗠𝗲𝗴𝗮𝗹𝗶𝘀 𝗩𝗼𝘂𝗹𝗶𝘀 𝗔𝗻𝗴𝗲𝗹𝗼𝘀❜ എന്ന ഏകനാമാണ് ഉള്ളത്. [കാണുക: Codex Vaticanus, Roman Sixtine Septuagint (1587), Septuagint 1879 Pdf,Brenton Septuagint]

☛  പഴയനിയമത്തിന്റെ ആദ്യത്തെ ആധികാരിക ഗ്രീക്ക് പരിഭാഷയാണ്, ➟ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ വെച്ച് 𝟳𝟮 എബ്രായ പണ്ഡിതന്മാരാൽ തയ്യാറാക്കപ്പെട്ടതാണ് സെപ്റ്റ്വജിന്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭). ➟𝗟𝗫𝗫 എന്നും അറിയപ്പെടുന്ന ഈ പരിഭാഷയ്ക്ക് ചില പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായ പണ്ഡിതന്മാർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ ബൈബിളാണ്. 
𝟯. സെപ്റ്റ്വജിന്റിൽനിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟰. എബ്രായ ഭാഷ അറിയാത്ത യെഹൂദന്മാരും ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് ബൈബിളാണ് ഉപയോഗിച്ചിരുന്നത്.
𝟱. ആദ്യകാല വിശ്വാസികൾ സെപ്റ്റുവജിന്റിനെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം ആയാണ് കണ്ടിരുന്നത്. ➟അതിൽ ചിന്തനീയമായ ചില കാര്യങ്ങളുണ്ട്: 

☛ യെശയ്യാവ് 𝟵:𝟲 യഥാർത്ഥത്തിൽ മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, ➟സെപ്റ്റ്വജിൻ്റ് ബൈബിൾ പരിഭാഷചെയ്ത എബ്രായപണ്ഡിതന്മാർ അവരുടെ മശീഹയെക്കുറിച്ചുള്ള ❛നാലുനാമം❜ കളഞ്ഞിട്ട് ➟❛മഹത്തായ ആലോചനയുടെ ദൂതൻ❜ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന പുതിയൊരു നാമം ചേർക്കുമായിരുന്നോ? 
☛ ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟വിശേഷാൽ, ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).
 ➟അവരുടെ ❛മശീഹ❜ ദൈവമായിരുന്നെങ്കിൽ, ➟ആ വാക്യം മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ ➟❛വീരനാം ദൈവം❜ എന്ന നാമം അവർ മാറ്റിക്കളയുമായിരുന്നോ? ➟മശീഹയും ദൈവമായിരുങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നവർ വിശ്വസിക്കുമായിരുന്നോ? (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟യെഹൂദന്മാർ മശീഹയിൽ വിശ്വസിക്കാത്തവരല്ല; അവരിൽ പലരും യേശു എന്നു പേരുള്ള മശീഹയിൽ വിശ്വസിക്കുന്നില്ല എന്നേയുള്ളു. ➟തന്നെയുമല്ല, യേശു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പെ പരിഭാഷ ചെയ്യപ്പെട്ടതാണ് സെപ്റ്റ്വജിൻ്റ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?]

☛ ആ പ്രവചനം യഥാർത്ഥത്തിൽ മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, ➟ആ നാമം നീക്കികളഞ്ഞ ബൈബിൾ യേശുവും അപ്പൊസ്തലന്മാരും ഉപയോഗിക്കുമായിരുന്നോ? 
☛ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, ➟അത് നീക്കിക്കളഞ്ഞ സെപ്റ്റ്വജിൻ്റിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ? 
☛ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, ➟പുതിയനിയമ എഴുത്തുകാരും എബ്രായരുമായ മത്തായി, മർക്കൊസ്, യോഹന്നാൻ, പൗലൊസ്, യാക്കോബ്, പത്രൊസ്, യൂദാ മുതലയവർ എബ്രായ ബൈബിളിൽനിന്ന് ആ വാക്യം പുതിയനിയമത്തിൽ ഉദ്ധരിക്കാഞ്ഞത് എന്താണ്? 
☛ യെശയ്യാവ് 𝟳:𝟭𝟰 യേശുവിൻ്റെ ജനനത്തോടു ബന്ധിപ്പിച്ച മത്തായി (𝟏:𝟐𝟐-𝟐𝟑). യേശയ്യാവ് 𝟵:𝟲 എന്തുകൊണ്ട് തള്ളിക്കളഞ്ഞു? 
☛ സെപ്റ്റ്വജിൻ്റിലെ വാക്യത്തിൻ്റെ അവസാനഭാഗത്ത്, ➟❛ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.❜ എന്നാണ് പറയുന്നത്. ➟അതായത്, യെശയ്യാവ് 𝟵:𝟲-ൽ പറയുന്നത് ആരെക്കുറിച്ചാണോ, ➟അവൻ്റെ പ്രഭുക്കന്മാർക്ക് സമാധാനവും ➟അവന് (വീരനാം ദൈവം) ആരോഗ്യവും വരുത്തുമെന്നാണ് പറയുന്നത്. ➟വീരനാം ദൈവം സത്യദൈവം ആയിരുന്നെങ്കിൽ, അവൻ ആരോഗ്യം ഇല്ലാത്ത ബലഹീനനായ ദൈവമായിരിക്കുമോ? ➟അതൊരു സത്യദൈവം അല്ലാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ?

4–5 നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികളിലെ തെളിവ്:
☛ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝗖𝗼𝗱𝗲𝘅 𝗩𝗮𝘁𝗶𝗰𝗮𝗻𝘂𝘀 (𝐀.𝐃. 𝟑𝟎𝟎–𝟓𝟎) 𝗖𝗼𝗱𝗲𝘅 𝗦𝗶𝗻𝗮𝗶𝘁𝗶𝗰𝘂𝘀 (𝟑𝟑𝟎-𝟑𝟔𝟎), 𝗖𝗼𝗱𝗲𝘅 𝗔𝗹𝗲𝘅𝗮𝗻𝗱𝗿𝗶𝗻𝘂𝘀 (𝟒𝟎𝟎-𝟒𝟒𝟎). ➟മൂന്നിൻ്റെയും പഴയനിയമം എബ്രായ ബൈബിളല്ല; ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ്. ➟അതിൽ ആദ്യത്തെ രണ്ടു കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലും എബ്രായ ബൈബിളിലുള്ള നാലുനാമം കാണാൻ കഴിയില്ല; പകരം ➟❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന ഒരു നാമം മാത്രമാണ് ഉള്ളത്. ➟[കാണുക: Manuscripts]. ➟എന്നാൽ മൂന്നാമത്തെ കയ്യെഴുത്തുപ്രതിയായ കോഡെക്സ് അലക്സാണ്ട്രിനസിൽ ➟❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ എന്ന സെപ്റ്റ്വജിൻ്റ് നാമത്തോടൊപ്പം എബ്രായ ബൈബിളിലെ നാല് നാമംകൂടി ചേർത്തിട്ടുണ്ട്. ➟എന്നാൽ അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ➟❛വീരനാം ദൈവം❜ എന്നല്ല; ➟❛വീരനാം ഭരണാധികാരി❜ എന്നാണ് ചേർത്തിരിക്കുന്നത്. [കാണുക: Codex Alexandrinus].➟❛വീരനാം ദൈവം❜ സത്യദൈവം ആയിരുന്നെങ്കിൽ, ❛ദൈവം❜ എന്ന പദം ഒഴിവാക്കുമായിരുന്നോ? ➟ആദ്യകാല വിശ്വാസികൾ അത് യേശുവിനെക്കുറിച്ചുള്ള പ്രവചനമല്ലെന്ന് മനസ്സിലാക്കിയിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണത്. 

കോഡെക്സ് വത്തിക്കാനസിലുള്ള അഞ്ച് നാമവും താഴെക്കാണാം:
𝟭. ΜΕΓΑΛΗΣ ΒΟΥΛΗΣ ΑΓΓΕΛΟΣ
➟ Megalis Voulis Angelos
➟ Messenger of Great Counsel
➟ മഹാ ഉപദേശത്തിന്റെ ദൂതൻ
𝟮. ΘΑΥΜΑCTOC CYMBOYΛOC 
➟ Thavmastos Symvoulos
➟ Wonderful Counselor
➟ അത്ഭുത മന്ത്രി 
𝟯. ICXYPOC EΞOYCIACTHC 
➟ Ischyros Exousiastis
➟ Mighty Potentate
➟ വീരനാം ഭരണാധികാരി
𝟰. APXΩN EIRHNHC
➟ Archon Eirinis
➟ Prince of Peace
➟ സമാധാന പ്രഭു
𝟱. ΠATHR TOY MEΛΛONTOC AIΩNOC
➟ Patir tou mellontos aionos
➟ Father of the Age to Come
➟ ഭാവി യുഗത്തിന്റെ പിതാവ്

ഭാഷാപരമായ തെളിവ്:
☛ യെശയ്യാവിൽ പറയുന്ന ❛അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❜ എന്നീ നാലു നാമം യഥാർത്ഥത്തിൽ പ്രാവചനിക നാമമാണ്. ➟പ്രത്യുത, അതിലെ ❛വീരനാം ദൈവം❜ എന്നത് സത്യദൈവം ആയിരുന്നെങ്കിൽ, ബാക്കി മൂന്നും ആ വീരനാം ദൈവത്തിൻ്റെ പദവികളായി മാറും. ➟അതായത്, ❛ദൈവം❜ (𝐆𝐨𝐝) എന്നത് ശിശുവിൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) ❛അത്ഭുതമന്ത്രി, നിത്യപിതാവു, സമാധാന പ്രഭു❜ എന്നിവ അവൻ്റെ പദവികളും (𝐓𝐢𝐭𝐥𝐞𝐬) ആയി മാറും. ➟അങ്ങനെവന്നാൽ, ഭാഷാപരമായും പല പ്രശ്നങ്ങളുണ്ട്. 
𝟭. ഒരുത്തൻ്റെ പ്രകൃതിയെ ഒരിക്കലും ❛നാമം❜ എന്ന് പറയാൻ കഴിയില്ല. 
𝟮. ഒരുത്തൻ്റെ മൂന്ന് പദവികളും പ്രകൃതിയും ചേർത്തും ❛നാമം❜ എന്ന് പറയാൻ കഴിയില്ല. 
𝟯. ദൈവം ആദ്യനും അന്ത്യനും അനാദിയായും ശാശ്വതമായും ഉള്ളവനാണ്: (സങ്കീ, 90:2; യെശ, 44:6). ➟അവൻ എങ്ങനെ ജനിക്കും?
𝟰. പ്രവചനം തന്നെക്കുറിച്ചാണെന്ന് യേശുവിനുപോലും അറിയില്ലായിരുന്നു. ➟❛ഒരേയൊരു സത്യദൈവം പിതാവാണെന്നും❜ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ❛താൻ മനുഷ്യൻ❜ (𝐌𝐚𝐧) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3; യോഹ, 5:44; യോഹ, 5:44 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟യെശയ്യാവിൽ പറയുന്ന ❛വീരനാം ദൈവം❜ താനായിരുന്നെങ്കിൽ, അത് സത്യദൈവം ആയിരുന്നെങ്കിൽ,➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രന് എങ്ങനെ പറയാൻ കഴിയും?
𝟱. പ്രവചനം ക്രിസ്തുവിനെക്കുറിച്ചാണെണ് അപ്പൊസ്തലന്മാർക്കും അറിയില്ലായാരുന്നു. ➟❛പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും❜ (𝐭𝐨 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (1കൊരി, 8:5-6; എഫെ, 4:6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ?

വചനപരമായ തെളിവ്:
☛ വചനപരമായി ഏറ്റവും ശക്തമായ ഒരു തെളിവ് പ്രസ്തുത വേദഭാഗത്തുണ്ട്. ➟ആറാം വാക്യത്തിൻ്റെ തുടർച്ചയാണ് ഏഴാം വാക്യം: ➟❝അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❞ (യെശ, 9:7). ➟ഏഴാം വാക്യം തുടങ്ങുന്നത് ഇപ്രകാരമാണ്: ➟❝അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.❞ ➟ആരുടെ ആധിപത്യത്തിന് അവസാനം ഉണ്ടാകയില്ല? ➟ജനിച്ച ശിശു/മകൻ്റെ ആധിപത്യത്തിന് അവസാനം ഉണ്ടാകയില്ല. ➟അടുത്തഭാഗം: ❝ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും.❞ ➟അപ്പോൾ, ജനിച്ച ശിശു ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കുന്ന ഒരു രാജാവാണെന്ന് വ്യക്തം. ➟അവസാനഭാഗം വളരെ ശ്രദ്ധിക്കുക: ➟❝സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❞ ➟വീരനാം ദൈവമായ ശിശുവിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തീക്ഷ്ണതയോടെ നിവൃത്തിക്കുന്നത് അവൻ തന്നെത്താനല്ല; ➟സൈന്യങ്ങളുടെ യഹോവയായ ദൈവമാണ്. 

വീരനാം ദൈവവും യഹോവയും:
𝟭. വീരനാം ദൈവത്തെയും സൈന്യങ്ങളുടെ യഹോവയെയും വ്യക്തമായ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟രണ്ട് ദൈവം എന്നത് യുക്തിക്കും ബുദ്ധിക്കും വചനത്തിനും നിരക്കാത്ത കാര്യമാണ്. ➟പല ദൈവങ്ങളുള്ള ക്രിസ്ത്യാനികളുണ്ട്; ➟എന്നാൽ എബ്രായബൈബിളിൽ രണ്ട് ദൈവമുണ്ടെന്ന് പറയാൻ പറ്റുമോ? ➟അവർക്ക് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല.
𝟮. പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟തന്മൂലം, ❛വീരനാം ദൈവം❜ എന്ന നാമം വിശേഷിപ്പിക്കപ്പെട്ടവൻ സത്യദൈവമല്ല; ➟ഒരു മനുഷ്യരാജാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
𝟯. ആറാം വാക്യത്തിൽപ്പറയുന്ന ❛വീരനാം ദൈവം❜ സത്യദൈവം ആയിരുന്നെങ്കിൽ, അവൻ്റെ സിംഹാസനവും രാജത്വവും ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്താൻ യഹോവയുടെ തീക്ഷ്തയുടെ ആവശ്യമെന്താണ്? ➟വീരനാം ദൈവം സത്യദൈവം ആണെങ്കിൽ അവൻ്റെ രാജത്വം നിലനിർത്താൻ അവന് സ്വയമായി കഴിയില്ലേ? ➟വീരനാം ദൈവവും യഹോവയും എന്ന രണ്ടു സത്യദൈവം ഉണ്ടാകുക സാദ്ധ്യമോ? ➟അതിനാൽ അവിടെപ്പറയുന്ന ❛വീരനാം ദൈവം❜ സത്യദൈവം ആല്ലെന്നും ➟യേശുക്രിസ്തുവിനെക്കുറിച്ചല്ലെന്നും ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. 

☛ ബൈബിളിൽ ഒരു തെളിവുമില്ലാത്ത വാക്യമാണ് പലരും യേശുവിൽ ആരോപിക്കുന്നത്. ➟വചനത്തെ ദുർവ്യാഖ്യാനം ചെയ്താൽ, യേശു വീരനാം ദൈവമാകുമോ? ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശുവും, ➟അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ➟ഞാൻ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് യഹോവയും, ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് പഴയനിയമവും പറയുന്നതും വെറുതെയോ? ➟യഹോവയായ ഏകദൈവത്തെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും മനുഷ്യനായ ക്രിസ്തുയേശുവിനെയും അവൻ്റെ ശിഷ്യന്മാരെയും പണി പഠിപ്പിക്കാൻ നോക്കുന്നവരാണ് പലരും. ➟ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟അതുകൊണ്ടാണ് വല്ലവിധേനയും അവനെ ദൈവമാക്കാൻ നോക്കുന്നത്. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
✦─── ❖ ── ⚜  ── ❖ ───✦

യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?  
➦ ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരുടെ വ്യാഖ്യാനപ്രകാരം, ➟യെഹൂദായുടെ പതിമൂന്നാമത്തെ രാജാവും ആഹാസിൻ്റെ പുത്രനുമായ ഹിസ്ക്കീയാവ് രാജാവിനെക്കുറിച്ചാണ് യെശയ്യാവ് പ്രവചിച്ചിരിക്കുന്നത്. ➟അവരുടെ വ്യാഖ്യാനവും മറ്റ് തെളിവുകളും നോക്കാം:

പ്രാവചനിക നാമം:
☛ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നത് ഹിസ്ക്കീയാ രാജാവിന് യെശയ്യാവ് കൊടുക്കുന്ന ❛പ്രാവചനിക നാമം❜ (prophetic name) ആണെന്നാണ് യെഹൂദന്മാർ പറയുന്നത്. ➟ഉദാ: (യെശ, 7:3,14; 8:3). ➟ഹിസ്ക്കീയാവിൻ്റെ അപ്പനായ ആഹാസ് മരിച്ചയാണ്ടിലുള്ള അശ്ശൂരിനെതിരെയുള്ള യെശയ്യാവിൻ്റെ പ്രവചനം അത് വ്യക്തമാക്കുന്നതായി അവർ പറയുന്നു. (യെശ, 14:24-27). ➟ആഹാസ് അടയാളം തിരസ്കരിച്ചതിനാൽ, അവൻ്റെ കാലത്ത് യഹോവ ചെയ്യാതിരുന്ന പ്രവൃത്തി ഹിസ്ക്കീയാവിന്റെ കാലത്ത് യഹോവ ചെയ്തതായി കാണാം: (37:6-7,33-35). ➟നിത്യപിതാവെന്ന നാമം അവന് 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയതിനെയാണ് സൂചിപ്പിക്കുന്നത്. (2രാജാ, 20:5-6; യെശ, 38:5). ➟ഹിസ്ക്കീയാവിനെ വീരാനാം ദൈവം എന്ന് വിളിക്കുന്നതിൻ്റെ കാരണവും അവർ വ്യക്തമാക്കിയിട്ടുണ്ട്. ➟അശ്ശൂർപാളയത്തിൽ ദൈവത്തിൻ്റെ ദൂതനിറങ്ങി ഒരുലക്ഷത്തി എൺപത്തയ്യായിരംപേരെ കൊന്നതും, അത് അശ്ശൂർരാജാവായ സൻഹേരിബിൻ്റെ മരണത്തിന് ഇടയാക്കിയതും ഹിസ്ക്കീയാവിൻ്റെ കൂടെയിരുന്ന യഹോവയുടെ സംരക്ഷണത്തെയാണ് കാണിക്കുന്നത്. (2രാജാ, 19:35-37; യെശ, 37:36-37). ➟അതിനാൽ ഹിസ്ക്കീയാവിൻ്റെ ശക്തിയെ വെളിപ്പെടുത്തുന്ന പ്രാവചനിക നാമം ആണ് ❛വീരനാംദൈവം❜ എന്നാണ് അവർ വ്യക്തമാക്കുന്നത്. ➟ഹിസ്ക്കീയാവിൻ്റെ കാലത്ത് സമാധാനവും സത്യവും ഉണ്ടായിരുന്നു. (2രാജാ, 20:19; യെശ, 39:8). ➟അശ്ശൂർരാജാവായ സൻഹേരിബിൻ്റെ മരണശേഷം അവൻ്റെ മഹത്വം വർദ്ധിച്ചതായും പറഞ്ഞിട്ടുണ്ട്. (2ദിന, 32:23). ➟[കാണുക: The Complete Tanakh-Hebrew Bible, Who is the child in Isaiah 9:5-6?, Rashi-യുടെ വ്യാഖ്യാനം, Ibn Ezra-യുടെ വ്യാഖ്യാനം]. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟അതിനാൽ യെഹൂദന്മാരുടെ വ്യാഖ്യാനത്തെ തള്ളിക്കളാൻ നിർവ്വാഹമില്ല. ➟പഴയനിയമത്തെ ആധികാരികമായി വ്യാഖ്യാനിക്കാൻ അവർക്കുമാത്രമാണ് അവകാശമുള്ളത്. ➟അല്ലെങ്കിൽ ക്രിസ്ത്യാനികളെക്കാൾ എന്തുകൊണ്ടും അവകാശമുള്ളവരാണ് യെഹൂദന്മാർ. ➟യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞിട്ടില്ലാത്തതിനാൽ, ➟യെഹൂദന്മാരുടെ വ്യാഖ്യാനം നൂറുശതമാനം വിശ്വാസയോഗ്യമാണ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?]

നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു: 
☛ യെശയ്യാവ് ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത്, ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ചല്ല; ➟അന്ന് ജനിച്ചുകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണെന്ന് മുകളിൽ നാം കണ്ടതാണ്. ➟അതിൻ്റെ ചരിത്രം നോക്കാം: ➟യെഹൂദയിലെ പന്ത്രണ്ടാമത്തെ രാജാവാണ് യോഥാമിന്റെ മകനും ഹിസ്ക്കീയവിൻ്റെ അപ്പനുമായ ആഹാസ്. ➟അവൻ ഇരുപതാമത്തെ വയസ്സിൽ രാജാവായി. ➟പിതാവിനോടൊപ്പം നാലു വർഷവും തനിയെ പതിനാറു വർഷവും ഭരിക്കുകയുണ്ടായി. ➟അവൻ്റെ യഥാർത്ഥ ഭരണകാലം, 𝟳𝟯𝟮/𝟳𝟯𝟭-മുതൽ 𝟳𝟭𝟲/𝟳𝟭𝟱-വരെ പതിനാറു വർഷമാണ്. (2രാജാ, 16:2). ➟ആഹാസ് രാജാവായ ഉടനെയാണ് ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദായ്ക്കെതിരെ യുദ്ധത്തിനായി വരുന്നത്. ➟അത് ഏകദേശം, ബി.സി. 𝟳𝟯𝟭/𝟳𝟯𝟬-ലാണ്. ➟അതിനോടുള്ള ബന്ധത്തിലാണ്, യെശയ്യാവ് ഇമ്മാനുവേലിൻ്റെ അടയാളം കൊടുത്തുകൊണ്ട് അശ്ശൂർരാജാവിൽ ആശ്രയിക്കരുതെന്ന് അവനോട് പറയുന്നത്. (7:14-16). ➟അതിനുശേഷമാണ് 𝟵:𝟲-ലെ ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രവചനം. ➟ആഹാസിൻ്റെ പുത്രനായ ഹിസ്ക്കീയാവ് ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് രാജാവായത്. ➟ബി.സി. 𝟳𝟭𝟱-മുതൽ 𝟲𝟴𝟲-വരെയാണ് അവൻ്റെ ഭരണകാലം. ➟അതായത്, അവൻ്റെ അപ്പനായ ആഹാസ് യെഹൂദയുടെ രാജാവായ സമയത്ത് ഈൻപതോ, പത്തോ വയസ്സുള്ള ബാലകനായിട്ട് ഹിസ്ക്കീയാവ് ഉണ്ടായിരുന്നു. ➟അതായത്, തൻ്റെ അപ്പനായ ആഹാസിന് ഇമ്മാനുവേലിൻ്റെ അടയാളം കൊടുക്കുമ്പോൾത്തന്നെ ഹിസ്ക്കീയാവ് ഉണ്ടായിരുന്നു. ➟അതിനാൽ, ❛നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്ന ആദ്യഭാഗം പ്രവചനമല്ല; ➟ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള പ്രസ്താവനയാണ്. ➟എബ്രായയിലും ഭൂരിപക്ഷം പരിഭാഷകളിലും ആദ്യഭാഗം ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟അതായത്, ❛നമുക്ക് ജനിച്ചിരിക്കുന്നു, നമുക്ക് നൽകപ്പെട്ടിരിക്കുന്നു❜ എന്ന് തന്നെയും ചേർത്ത് ഉത്തമപുരുഷസർവ്വനാമത്തിൽ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐏𝐫𝐨𝐧𝐨𝐮𝐧) യെശയ്യാവ് പ്രസ്താവിക്കുന്നത് 𝟳𝟬𝟬 വർഷങ്ങൾക്കുശേഷം ജനിക്കാനുള്ള യേശുവിനെക്കുറിച്ചല്ല; ➟തങ്ങൾക്കായി ജനിച്ചുകഴിഞ്ഞ, ➟അന്ന് പത്തോ, പതിനൊന്നോ വയസ്സ് പ്രായമുണ്ടായിരുന്ന ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചാണ്. 

ആധിപത്യം അവന്റെ തോളിൽ ഇരിക്കും:
☛ അടുത്തഭാഗത്ത്, ❛ആധിപത്യം അവന്റെ തോളിൽ ഇരിക്കും❜ എന്ന് ഭാവികാലത്തിൽ പറയുന്നത്, ➟അപ്പൻ്റെ ഭരണകാലമായ പതിനാറ് വർഷങ്ങൾക്കുശേഷം രാജാവാകുന്ന ഹീസ്ക്കീയാവെന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനമാണ്. ➟❛ആധിപത്യം❜ എന്നാൽ, അധിപതി എന്ന അവസ്ഥ അല്ലെങ്കിൽ, അധികാരം (പരമാധികാരം, ഭരണം) കൈവരുന്ന അവസ്ഥയാണ്. ➟ഒരു രാജ്യത്തിൻ്റെ അധികാരം രാജാവിൻ്റെ ചുമലിലാണ്. ➟അതായത്, രണ്ടാം ഭാഗത്തുള്ളത്, ആസന്നഭാവിയിൽത്തന്നെ നിറവേറാനുള്ള പ്രവചനം ആയിരുന്നു. ➟അത് ഏകദേശം 𝟭𝟰/𝟭𝟱 വർഷം കഴിഞ്ഞപ്പോൾ നിറവേറി. ➟യേശു ഒരു ഭരണവും ഏറ്റെടുത്തില്ല എന്നതും കുറിക്കൊള്ളുക. ➟അതായത്, ❛ആധിപത്യം അവന്റെ തോളിൽ ഇരിക്കും❜ എന്നത് ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള പ്രവചനമായിരുന്നു. ➟ബി.സി. 𝟳𝟭𝟱-ൽ ഇരുപത്തഞ്ചാമത്തെ വയസ്സിൽ അവൻ രാജാവായപ്പോൾ പ്രവചനം നിവൃത്തിയായി: (2രാജാ, 18:2; 2ദിന, 29:1). 

അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു:
☛ അവസാനഭാഗമായ, ❛അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും❜ എന്ന് ഭാവികാലത്തിൽ പറയുന്നത്, ➟അവനെക്കുറിച്ചുള്ള പ്രാവചനിക നാമം ആണ്. ➟ദൈവം ഹിസ്ക്കീയാവിലൂടെ ചെയ്ത വൻകാര്യങ്ങൾ നിമിത്തം നാല് പ്രാവചനിക നാമവും അവനോടുള്ള ബന്ധത്തിൽ അന്വർത്ഥമായി. ➟അതായത്, യെശയ്യാവ് 𝟵:𝟲-ന് മൂന്ന് ഭാഗങ്ങളുണ്ട്. 
𝟭. നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു ⁃⁃ ഈ ആദ്യഭാഗം: ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള ചരിത്രപരമായ പ്രസ്താവനയായിരുന്നു.
𝟮. ആധിപത്യം അവന്റെ തോളിൽ ഇരിക്കും ⁃⁃ ഈ രണ്ടാം ഭാഗം: ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള പ്രവചനമായിരുന്നു. 
𝟯. അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും ⁃⁃ ഈ മൂന്നാം ഭാഗം: ഹാസ്ക്കീയാവെന്ന ശ്രേഷ്ഠ രാജാവിനെ സംബന്ധിച്ച പ്രാവചനിക നാമം ആയിരുന്നു. ➟അല്ലാതെ, ഈ വാക്യവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് യാതൊരു ബന്ധവുമില്ല.

ഹിസക്കീയാവ് രാജാവ്:
☛ ഹിസ്ക്കീയാവിനെക്കുറിച്ച് ചരിത്രപരമായ ചില കാര്യങ്ങൾ നോക്കാം: ➟ഉസ്സിയാവ്, യോഥാം, ആഹാസ്, ഹിസ്ക്കീയാവ് എന്നീ നാല് യെഹൂദാ രാജാക്കന്മാരുടെ കാലത്താണ് യെശയ്യാവ് പ്രവചിച്ചത്. (യെശ, 1:1). ➟വിഭക്തരാജ്യത്തിലെ 𝟮𝟬 യെഹൂദാ രാജാക്കന്മാരെക്കുറിച്ച് പഠിച്ചാൽ, മൂന്നാമത്തെയും നാലാമത്തെയും രാജാക്കന്മാരായ ആസായും യെഹോശാഫാത്തും കഴിഞ്ഞാൽ (1രാജാ, 15:9-11; 2ദിന, 17:3-6), ➟തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന രണ്ട് രാജാക്കന്മാർ മാത്രമേയുള്ളു. ➟അതിൽ ആദ്യത്തെ രാജാവ് യിസ്ക്കീയാവും (2രാജാ, 18:1-4), ➟അടുത്ത രാജാവ് യോശീയാവുമാണ്. (2രാജാ, 22:1-2). ➟യെഹോരാം (2രാജാ, 8:16-19), ➟അഹസ്യാവ് (2രാജാ, 8:26-27), ➟അഥല്യാ (2രാജാ, 11:1-20), ➟ആഹാസ് ( (2രാജാ, 16:1-4), ➟മനശ്ശെ (2രാജാ, 21:1-3), ➟ആമോൻ (21:19-22), ➟യെഹോവാഹാസ് (2രാജാ, 23:31-32), ➟യെഹോയാക്കീം (2രാജാ, 23:36-37), ➟യെഹോയാഖീൻ (2രാജാ, 24:8-9), ➟സിദെക്കീയാവ് (2രാജാ, 24:18-20) തുടങ്ങിയവർ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ച ദുഷ്ട രാജാക്കന്മാർ ആയിരുന്നു. ➟യോവാശ് (2രാജാ, 12:1-3), ➟അമസ്യാവ് (2രാജാ, 14:1-4), ➟ഉസ്സിയാവ് (2രാജാ, 15:1-5; 2ദിന, 26:16-21), ➟യോഥാം (2രാജാ, 15:32-35) തുടങ്ങിയവർ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ➟തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ലെന്ന് മാത്രമല്ല; ➟പൂജാഗിരികൾക്കു നീക്കം വരുത്താത്തതുമൂലം ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോരുകയാണ് ചെയ്തത്. ➟അതായത്, യെഹോശാഫാത്ത് കഴിഞ്ഞ് 𝟭𝟲𝟴 വർഷങ്ങൾക്ക് ശേഷമാണ് തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് പ്രവൃത്തിക്കുന്ന ഹിസ്ക്കീയാവ് എന്ന രാജാവ് എഴുന്നേല്ക്കുന്നത്. ➟എന്നുവെച്ചാൽ, വളരെക്കാലത്തെ അരാജകത്വമുള്ള ഭരണത്തിനുശേഷം എഴുന്നേല്ക്കുന്ന രാജാവാകയാൽ, ➟പ്രവചനം ഹിസ്ക്കീയാവിനെക്കുറിച്ചാണെന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ല. ➟അവനെക്കുറിച്ച് ദൈവാത്മാവിനാൽ എഴുതപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുകൂടി ചേർത്ത് പഠിച്ചാൽ, ➟യെശയ്യാവിൻ്റെ പ്രവചനം അവനെക്കുറിച്ചാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം:

ഹിസ്ക്കീയാവിൻ്റെ ശ്രേഷ്ഠത:
☛ പ്രധാനപ്പെട്ട അഞ്ചുകാര്യങ്ങൾ അവനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: 
𝟭. ❝അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.❞ (2രാജാ, 18:3).
𝟮. ❝അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു.❞ (2രാജാ, 18:4). ➟അവൻ പൂജാഗിരികളെയും വിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠയെയഉം നീക്കിക്കളഞ്ഞതുകൂടാതെ, ➟മരുഭൂമിയിൽവെച്ച് മോശെ ഉണ്ടാക്കിയതും, ➟അക്കാലമത്രയും നെഹുഷ്ഠാൻ എന്നപേരിൽ യിസ്രായേല്യർ ധൂപംകാട്ടി വന്നതുമായ താമ്രസർപ്പത്തെയും അവൻ തകർത്തുകളഞ്ഞു. ➟അത് മറ്റ് രാജാക്കന്മാരാകട്ടെ, ദാവീദാകട്ടെ ചെയ്യാൻ ധൈര്യപ്പെടാതിരുന്ന പ്രവൃത്തിയാണ്. 
𝟯. ❝അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാ രാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.❞ (2രാജാ, 18:5). ➟ദാവീദും ആസായും യെഹോശാഫാത്തും യോശീയാവും യഹോവയിൽ ആശ്രയിച്ചിരുന്നവരാണ്. ➟എന്നാൽ യഹോവയിൽ ആശ്രയിക്കുന്ന കാര്യത്തിൽ അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും ഹിസ്ക്കീയാവിനോട് തുല്യനായിരുന്നില്ല. ➟ഇത്, ദാവീദ് ഉൾപ്പെടെയുള്ള സകല യെഹൂദാ രാജാക്കന്മാരിൽവെച്ച് ഹിസ്ക്കീയാവിനെക്കുറിച്ച് മാത്രം ദൈവാത്മാവിനാൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നതാണ്. ➟അതവൻ്റെ വൈശിഷ്ട്യത്തെയാണ് കാണിക്കുന്നത്. 
𝟰. ❝അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.❞ (2രാജാ, 18:6). ➟ഹിസ്ക്കീയാവ് യഹോവയോട് പറ്റിച്ചേർന്നിരിക്കുക മാത്രമല്ല, ➟യഹോവയെ വിട്ട് പിന്മാറാതെയിരിക്കയും ചെയ്തുവെന്നാണ് പറഞ്ഞിരിക്കുന്നത്. ➟തന്നെയുമല്ല, യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കുകയും ചെയ്തു. 
𝟱. ❝യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർത്ഥനായ്‌വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.❞ (2രാജാ. 18:7). ➟അവൻ യഹോവയോട് പറ്റിച്ചേർന്നിരുന്നതുകൊണ്ട്, യഹോവയും അവനോടുകൂടെ ഉണ്ടായിരുന്നു. ➟അതിനാൽ അവൻ്റെ അപ്പനായ ആഹാസിനെപ്പോലെയും മറ്റുപല രാജാക്കന്മാരെപ്പോലെയും അശ്ശുർ രാജാവിനെ സേവിച്ചില്ല. ➟ഇതൊക്കെ പരിഗണിച്ചാൽ, യഹോവ കൂടെയിരുന്ന ഹിസ്ക്കീയാരാജാവിനെപ്പോലെ ഭക്തനും ശക്തനുമായ ഒരു രാജാവ് യെഹൂദയിൽ ഉണ്ടായിട്ടില്ല. ➟തന്മൂലം, യെഹൂദാ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ രാജാവായ ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രാവചനിക നാമമാണെന്ന് (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) സംശയലേശമന്യേ മനസ്സിലാക്കാം. 

വീരനാം ദൈവം:
☛ ഹിസ്ക്കീയാവിനെ ❛വീരനാംദൈവം❜ എന്ന് പറയാമോ എന്നോരു സംശയം ആർക്കായാലും തോന്നാം. 
𝟭. ആ പ്രവചനത്തിൽ പറയുന്നത് ആരായാലും, അവനെ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു വിശേഷിപ്പിക്കുകയല്ല ചെയ്യുന്നത്. ➟പ്രത്യുത, അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ (𝐍𝐚𝐦𝐞) വിളിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അതൊരു സംജ്ഞാനാമം (𝐩𝐫𝐨𝐩𝐞𝐫 𝐧𝐨𝐮𝐧) പോലുമല്ല; പ്രാവചനിക നാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആണ്. ➟നാല് സംജ്ഞാനമം ആർക്കും ഉണ്ടാകില്ല. അതിനാൽ അതൊരു പ്രാവചനിക നാമമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ➟തന്നെയുമല്ല, ഒരുത്തൻ ദൈവമാണെന്ന് പറയുന്നതും, ➟അവൻ്റെ പേർ ദൈവം ആണെന്ന് പറയുന്നതുമായി അജഗജാന്തരമുണ്ട്. ➟ഉദാ: ❛യേശു❜ (𝐉𝐞𝐬𝐮𝐬) എന്ന പലർക്കും പേർ വിളിച്ചിട്ടുണ്ട്. ➟യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവിനെക്കുറിച്ച് പൗലൊസ് പറഞ്ഞിട്ടുണ്ട്. (കൊലൊ, 4:11). ➟പ്രവൃത്തികളുടെ പുസ്തത്തിലും (7:45), ➟എബ്രായരിലും (4:8) യോശുവയെ ഗ്രീക്കിൽ, യേസൂസ് (𝐈𝐞𝐬𝐨𝐮𝐬) അഥവാ, യേശു എന്നാണ്. ➟അതുകൊണ്ട് യുസ്തൊസ് എന്നു പറയുന്ന യേശുവും യോശുവയെന്ന യേശുവും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവാണെന്ന് ആരെങ്കിലും പറയുമോ? 
𝟮. ബൈബിളിൽ ദൈവം (𝐠𝐨𝐝) എന്ന് ഒരുത്തന് പേർ പറഞ്ഞിരിക്കുന്ന കാരണത്താലോ, ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താലോ അവൻ സത്യദൈവം ആകില്ല. ➟ഈ പ്രവചനഭാഗത്ത് ❛ദൈവം❜ എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം ❛ഏൽ❜ (𝗘𝗹) ആണ്. ➟𝟮𝟯𝟱 പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള ഈ പദം പ്രധാനമായും ദൈവത്തെ കുറിക്കുന്നതാണെങ്കിലും, ➟അന്യദൈവത്തെയും (ആവ, 32:12, സങ്കീ, 44:20; 81:9), ➟ദേവന്മാരെയും (പുറ, 15:11; ന്യായാ, 9:6; യെശ, 44:10,15,17; 45:20; 46:6; 57:5; ദാനീ, 11:36; മലാ, 2:11), ➟മനുഷ്യരുടെ ശക്തിയെ കുറിക്കാനും (ഉല്പ, 31:29), ➟ദൈവത്തിന് ശക്തികൊടുപ്പിൻ എന്ന് പറയാനുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. (സങ്കീ, 29:1). ➟തന്നെയുമല്ല, ദൈവത്തെക്കുറിക്കുന്ന എലോഹീം (𝐄𝐥𝐨𝐡𝐢𝐦) എന്ന മറ്റൊരു പദം ➟മോശെയെയും (പുറ, 4:16; 7:1), ➟ദൂതനെയും (ന്യായാ, 13:22), ➟യിസ്രായേലിനെയും (സങ്കീ, 82:6), ➟ദേവീദേവന്മാരെയും (ന്യായാ, 6:31; 8:33; 11:24; 16:23; 1രാജാ, 11:5, 33; 11:33; 2രാജാ, 1:2; 19:37; ആമോ, 5:26), ➟കല്ദയരുടെ സ്വന്ത ശക്തിയെയും (ഹബ, 1:11) കുറിക്കാൻ അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ➟പുതിയനിയമത്തിൽ ➟യിസ്രായേലിനെയും (യോഹ, 10:34-35), ➟ദേവനെയും (പ്രവൃ, 7:43; 12:22; 28:6), ➟സാത്താനെയും (2കൊരി, 4:4). ➟ദ്രവ്യാഗ്രഹികളുടെ വയറിനെയും (ഫിലി, 3:19) ❛ദൈവം❜ (𝐓𝐡𝐞𝐨𝐬) എന്ന് പറഞ്ഞിട്ടുണ്ട്. ➟തന്മൂലം, ഹിസ്ക്കീയാവിനെ വീരനാം ദൈവം എന്ന് പേർ വിളിക്കും എന്ന് പറഞ്ഞിരിക്കയാൽ, സംശയക്കേണ്ട ആവശ്യമില്ല. ➟അതിന് വീരനും ശക്തനുമായ ഒരു രാജാവ് എന്ന് മാത്രമേ അർത്ഥമാക്കേണ്ടതുള്ളു. 
𝟯. ഇതൊരു പ്രാവചനിക നാമമാണ്. ➟അല്ലാതെ ഹിസ്ക്കീയാവ് വീരനായ ദൈവം ആണെന്നല്ല പ്രവചനം. ➟ഹിസ്ക്കീയാവ് മാത്രമല്ല, ഒരു സ്ത്രീയിൽനിന്ന് ശിശുവായി ജനിച്ച് ശൈശവം, ബാല്യം, കൗമാരം, യൗവ്വനം എന്നീ അവസ്ഥകളിലൂടെ വളർന്ന് വലുതാകുന്ന ആർക്കും, ➟ആരംഭവും അവസാനവും ഇല്ലാത്ത സത്യദൈവം ആകാൻ കഴിയില്ല. ➟ഇതൊക്കെ ഒരു ബാലപാഠമാണ്. 

യെശയ്യാവ് 𝟳:𝟭𝟰 ⁃⁃ 𝟵:𝟲:
☛ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: യെശയ്യാവ് 𝟳:𝟭𝟰 യഥാർത്ഥത്തിൽ ആഹാസ് രാജാവിനോടുള്ള പ്രവചനമായിരുന്നു എന്ന് നാം മുകളിൽ കണ്ടതാണ്. ➟ആഹാസിൻ്റെ മകനാണ് ഹിസ്ക്കീയാവ്. ➟തന്മൂലം, 𝟵:𝟲-ലെ പ്രവചനം ഹിസ്ക്കീയാവിനോടുള്ളതാണെന്ന് ന്യായമായും മനസ്സിലാക്കാം. ➟അതിന് വ്യക്തമായ തെളിവുണ്ട്: ❝കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും❞ എന്നായിരുന്ന ആഹാസിനോടുള്ള പ്രവചനം. ➟ഇവിടെ ശ്രദ്ധിക്കുക: കന്യക പ്രസവിക്കുന്ന ശിശുവിനെ, ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ❛ഇമ്മാനൂവേൽ❜ എന്നു പേർ വിളിക്കും എന്നാണ് പ്രവചനം. ➟അതുപോലെ, യെശയ്യാവ് 𝟵:𝟲-ൽ നമുക്ക് നല്കപ്പെട്ട മകൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു ആയിരിക്കുമെന്നല്ല; ➟അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ് പ്രവചനം. ➟രണ്ട് പ്രവചനങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: ➟ആദ്യത്തേത്, സംജ്ഞാനാമവും ➟രണ്ടാമത്തേത്, പ്രാവചനികമായ പദവി നാമവുമാണ്. ➟ആദ്യപ്രവചനം, ആഹാസ് രാജാവിന് ദൈവം കൊടുത്ത അടയാളമായിരുന്നെങ്കിൽ, ➟അടുത്തപ്രവചനം, യെഹൂദാ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ ഹിസ്ക്കീയാവെന്ന രാജാവിനെക്കുറിച്ചുള്ള അടയാളമായിരുന്നു. ➟അതിൽ നമുക്കുള്ള സന്ദേശം എന്താണെന്ന് ചോദിച്ചാൽ, ➟ആഹാസിന് അടയാളമായിക്കൊടുത്ത പ്രവചനം നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവിൻ്റെ ജനനത്തോട് ദൈവാത്മാവ് ബന്ധിപ്പിച്ചിട്ടുണ്ട്. ➟രണ്ടാമത്തെ പ്രവചനം ദൈവാത്മാവ് യേശുവിനോട് ബന്ധിപ്പിക്കാതെ തള്ളിക്കളഞ്ഞു. ➟തന്മൂലം, ദൈവാത്മാവിനാൽ യേശുവിൻ്റെ ചരിത്രം ചമച്ച എഴുത്തുകാരും അപ്പൊസ്തലന്മാരും ഉദ്ധരിക്കാത്ത പ്രവചനം ➟യേശുവിൽ ആരോപിക്കുന്നത് വചനവിരുദ്ധവും വല്ലാത്ത ദുരുപദേശവുമാണ്.

യെശയ്യാവിൻ്റെ പുസ്തകം:
☛ യെശയ്യാവിൻ്റെ പുസ്തകം ഒന്ന് പരിശോധിക്കാം: ➟അദ്ധ്യായങ്ങൾ 𝟭–𝟱: യെഹൂദൻ്റെ വിശ്വാസത്യാഗവും അതിനെതിരെയുള്ള ദൈവത്തിൻ്റെ ന്യായവിധി അഥവാ, മഹോപീഢനവും ➟അനന്തരമുള്ള ശുദ്ധീകരണവും സഹസ്രാബ്ദ അനുഗ്രഹവുമാണ് വിഷയം. ➟അദ്ധ്യായം 𝟲: ഉസ്സിയാരാജാവ് മരിച്ച ആണ്ടിൽ (𝐁𝐂 𝟕𝟒𝟎) യെശയ്യാവിന് ദർശനവും തൻ്റെ ശുശ്രൂഷയെക്കുറിച്ചുള്ള നിയോഗവും ഉണ്ടാകുന്നു. ➟അദ്ധ്യായം  𝟳: ഉസ്സിയാവിൻ്റെ പൗത്രനും ഹിസ്ക്കീയാവിൻ്റെ അപ്പനുമായ ആഹാസിന് ഇമ്മാനുവേലിൻ്റെ അടയാളം കൊടുക്കുന്ന സംഭവമാണ് പറയുന്നത്. ➟ഈ അടയാള സംഭവമല്ലാതെ മറ്റൊരു വിഷയവും ആഹാസിനെക്കുറിച്ച് യെശയ്യാവ് പറയുന്നില്ല. ➟അദ്ധ്യായം  𝟴: ഇമ്മാനുവേലിൻ്റെ അടയാളത്തോട് സാമ്യമുള്ള മറ്റൊരു അയാളത്തെക്കുറിച്ച് പറയുന്നതുകാണാം. ➟അതുപക്ഷെ, യെശയ്യാവിന് ഒരു പ്രവാചകിയിൽ ജനിച്ച തൻ്റെ മകനെക്കുറിച്ചാണ്: (യെശ, 8:3-4). ➟അദ്ധ്യായം 𝟵: ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രവചനം. ➟𝟯𝟲-മുതൽ 𝟯𝟵-വരെയുള്ള നാല് അദ്ധ്യായങ്ങൾ, ഹിസ്ക്കിയാരാജാവിൻ്റെ പതിനാലാം ആണ്ടുമുതലുള്ള ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ➟ഏഴാം അദ്ധ്യായത്തിൽ, ആഹാസ് രാജാവിന് ദൈവം കൊടുക്കുന്ന ഇമ്മാനുവേലിൻ്റെ അടയാളമൊഴികെ, ഹിസ്ക്കീയാവ് രാജാവിനെക്കുറിച്ചല്ലാതെ, മറ്റൊരു യെഹൂദ രാജാക്കന്മാരുടെ ചരിത്രവും യെശയ്യാവ് പറഞ്ഞിട്ടില്ലെന്നോർക്കണം. ➟ബൈബിളിൽ മൂന്നു വേദഭാഗങ്ങളിൽ, 2രാജാക്കന്മാർ 𝟭𝟴-𝟮𝟬; 2ദിനവൃത്താന്തം 𝟮𝟵-𝟯𝟮; യെശയ്യാവ് 𝟯𝟲-𝟯𝟵 എന്നീ 𝟭𝟭 അദ്ധ്യായങ്ങളിൽ ഹിസ്ക്കീയാ രാജാവിന്റെ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെന്നും ഓർക്കണം. ➟അതൊക്കെ പരിഗണിച്ചാൽ, യെശയ്യാവിൻ്റെ പ്രവചനം ഹിസ്ക്കീയാവ് രാജാവിക്കുറിച്ചാണെന്ന് വ്യക്തമാകും.

പ്രവചനനിവൃത്തി:
☛ ❝അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.❞ ➟ഈ വേദഭാഗം, ഹിസ്ക്കീയാവിനോടുള്ള ബന്ധത്തിൽ നിറവേറിയതായി പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്തയ്ക്ക് അടിസ്ഥാനമൊന്നുമില്ല. ➟യെശയ്യാവ് 𝟵:𝟲 ഒരു പ്രാവചനിക നാമവും (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) യെശയ്യാവ് 𝟳:𝟭𝟰 ഒരു സംജ്ഞാനാമവുമാണ് (𝐏𝐫𝐨𝐩𝐞𝐫 𝐧𝐨𝐮𝐧). ➟❝അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും❞ എന്നാണ് യെശയ്യാവ് പ്രവചിച്ചത്. ➟കന്യക പ്രസവിക്കുന്ന മകൻ ❜ഏൽ❝ (ദൈവം) ആണെന്നോ, ❛ഇമ്മാനൂവേൽ❜ (ദൈവം നമ്മോടുകൂടെ) ആണെന്നോ അല്ല; ➟ജനിക്കുന്ന ശിശുവിന് ഇമ്മാനൂവേൽ❜ എന്ന് പേർ വിളിക്കും എന്നാണ്. ➟ആഹാസ് ആ അടയാളം തിരസ്കരിച്ചതിനാൽ ആ കുട്ടി ജനിച്ചില്ല. ➟പ്രത്യുത, അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ കുട്ടി ജനിക്കുമായിരുന്നു. ➟അവന് ഇമ്മാനൂവേൽ എന്ന് പേർ വിളിക്കുകയും ചെയ്യുമായിരുന്നു. ➟ഇമ്മാനൂവേൽ എന്നത്ആ ശിശുവിനെ സംബന്ധിച്ച് ഒരു സംജ്ഞാനാമമാണ് (𝐏𝐫𝐨𝐩𝐞𝐫 𝐧𝐨𝐮𝐧). ➟ആ പേരിൻ്റെ അർത്ഥമാണ് ❛ദൈവം നമ്മോടുകൂടെ❜ എന്നത്. ➟എന്നാൽ യെശയ്യാവ് 𝟵:𝟲-ൽ പറയുന്നത് ജനിക്കുന്ന ശിശുവിൻ്റെ സംജ്ഞാനാമമല്ല; ➟പ്രാവചനികമായ നാല് പദവി നാമമാണ്. ➟ഏതെങ്കിലും ഒരു സംജ്ഞാനനാമമാണ് പ്രവചനത്തിൽ ഉണ്ടായിരുന്നതെങ്കിൽ, ജനിക്കുന്ന ശിശുവിന് ആ പേർ നിശ്ചയമായും വിളിക്കപ്പെടണം. ➟എന്നാൽ നമ്മുടെ കർത്താവായ ക്രിസ്തുവിനെ സംബന്ധിച്ച് ❛ഇമ്മാനുവേൽ❜ എന്നപേര് അവൻ്റെ സംജ്ഞാനാമമല്ല; ആയിരുന്നെങ്കിൽ, ➟❛യേശു അഥവാ, യേസൂസ്❜ (𝐈𝐞𝐬𝐨𝐮𝐬) എന്ന പേരിടുവാൻ ദൈവം ദൂതൻ മുഖാന്തരം കല്പിക്കുമായിരുന്നില്ല: (മത്താ, 1:21; ലൂക്കൊ, 1:31). ➟അവൻ്റെ അമ്മയപ്പന്മാർ അവന് ❛യേശു❜ എന്ന പേര് ഇടുകയുമില്ലായിരുന്നു: (മത്താ, 2:21). ➟ആഹാസിനോടുള്ള പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ ഉണ്ടായിരിക്കുന്നത്. ➟അതുകൊണ്ട്, യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞതല്ലാതെ, ❛ഇമ്മാനൂവേൽ❜ എന്ന പേര് ആരുമവനെ വിളിച്ചുമില്ല; വിളിക്കാൻ ആവശ്യവുമില്ല. ➟അതുപോലെ ❝അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും❞ എന്നത് ഹീസ്ക്കീയാവ് രാജാവിനെക്കുറിച്ചുള്ള പ്രാവചനിക നാമമാണ്. ➟അതിനാൽ ആ നാമം യഥാർത്ഥത്തിൽ അവനെ വിളിക്കുവാൻ ആവശ്യമില്ല. ➟അവനോടുള്ള ബന്ധത്തിൽ പ്രവചനം അന്വർത്ഥമാകുകയാണ് ചെയ്തത്. [കാണുക: ഇമ്മാനൂവേൽ].

യെശയ്യാവ് 9:6-ൻ്റെ യഥാർത്ഥ വിഷയം: 
➦ ❝യെഹൂദൻ്റെ നിത്യരാജ്യം (സഹസ്രാബ്ദ രാജ്യം) ഭരിക്കാനിരിക്കുന്ന യിശ്ശായിവേരായ രാജാവിനെ (യേശു അല്ല), യിസ്രായേലിലെ അതിശ്രേഷ്ഠ രാജാവായ ഹിസ്ക്കീയാവിൽ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് യെശയ്യാവിൻ്റെ പ്രവചനം. (യെശ, 11:1-5; റോമ, 15:12). ➟അതിൻ്റെ തെളിവാണ് അടുത്തവാക്യം.❞ (യെശ, 9:7). ➟[കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ നിത്യരാജാവ് ആരാണ്?]

തോമാസിൻ്റെ ദൈവം പുത്രനോ, പിതാവോ?

തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു. (യോഹ, 20:28). ➟ഈ വാക്യത്തിൽ, എന്റെ കർത്താവും എന്റെ ദൈവവും എന്ന് തോമാസ് വിളിക്കുന്നത് ദൈവത്തെയാണെന്നും ദൈവപുത്രനെയാണെന്നും രണ്ട് വാദമുണ്ട് 

❶ ഗ്രീക്കിൽ ഒരാളെ നേരിട്ട് അഭിസംബോധന ചെയ്യാൻ സംബോധന വിഭക്തിയാണ് (𝐕𝐨𝐜𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ഉപയോഗിക്കുന്നത്. ➟എന്നാൽ ഇവിടെ നിർദ്ദേശിക വിഭക്തിയിലാണ് (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) വാക്യം കാണുന്നത്. ➟യേശുവിൻ്റെ പുനരുത്ഥാനത്തിൽ സംശയിച്ചിരുന്ന തോമാസ് അവനെ കണ്ടതിൻ്റെ ആശ്ചര്യത്തിൽ പിതാവായ ഏകദൈവത്തെയാണ് എൻ്റെ കർത്താവും എൻ്റെ ദൈവവും എന്ന് വിളിക്കുന്നതെന്നാണ് ഒന്നാമത്ത വാദം. 

☛ സെപ്റ്റ്വജിൻ്റിലെ (𝐋𝐗𝐗) വാക്യമാണ് അതിന് തെളിവായി കാണിക്കുന്നത്: ➟𝐄𝐱𝐞𝐠𝐞𝐫𝐭𝐡𝐞𝐭𝐢 𝐊𝐲𝐫𝐢𝐞, 𝐤𝐚𝐢 𝐩𝐫𝐨𝐬𝐜𝐡𝐞𝐬 𝐭ē 𝐤𝐫𝐢𝐬𝐞𝐢 𝐦𝐨𝐮, 𝐡𝐨 𝐓𝐡𝐞𝐨𝐬 𝐦𝐨𝐮 𝐤𝐚𝐢 𝐡𝐨 𝐊𝐲𝐫𝐢𝐨𝐬 𝐦𝐨𝐮, 𝐞𝐢𝐬 𝐭ē𝐧 𝐝𝐢𝐤ē𝐧 𝐦𝐨𝐮 ⁃⁃ കർത്താവേ എഴുന്നേല്ക്കണമേ; എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ. (Psa, 34:23). ➟സങ്കീർത്തനത്തിൽ 𝐇𝐨 𝐓𝐡𝐞𝐨𝐬 𝐦𝐨𝐮 𝐤𝐚𝐢 𝐡𝐨 𝐊𝐲𝐫𝐢𝐨𝐬 ⁃⁃ 𝐌𝐲 𝐆𝐨𝐝 𝐚𝐧𝐝 𝐦𝐲 𝐋𝐨𝐫𝐝 (എൻ്റെ ദൈവവും എൻ്റെ കർത്താവും) എന്നും യോഹന്നാനിൽ 𝐇𝐨 𝐊𝐲𝐫𝐢𝐨𝐬 𝐦𝐨𝐮 𝐤𝐚𝐢 𝐡𝐨 𝐓𝐡𝐞𝐨𝐬 𝐦𝐨𝐮 ⁃⁃ 𝐌𝐲 𝐋𝐨𝐫𝐝 𝐚𝐧𝐝 𝐦𝐲 𝐆𝐨𝐝 (എൻ്റെ കർത്താവും എൻ്റെ ദൈവവും) എന്നുമാണ്. ➟ദൈവം, കർത്താവ് എന്നീ പദങ്ങളുടെ സ്ഥാനവ്യത്യാസം ഒഴിച്ചുനിർത്തിയാൽ, ഈ പ്രയോഗം രണ്ടിലും നിർദ്ദേശിക വിഭക്തിയിലാണ് (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞). ➟എന്നാൽ സങ്കീർത്തനത്തിൻ്റെ ആദ്യഭാഗത്ത് 𝐊𝐲𝐫𝐢𝐞 എന്ന സംബോധന വിഭക്തിയിലുള്ള (𝐕𝐨𝐜𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ഒരു പദം അധികമുണ്ട്. ➟അതിൻ്റെ അർത്ഥം കർത്താവേ! എന്നാണ്. ➟കർത്താവേ എന്ന് യഹോവയെ സംബോധന ചെയ്തശേഷമാണ്, ദൈവവും കർത്താവുമായവനോട് തൻ്റെ ന്യായത്തിനായി ജാഗരിക്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നത്. 

☛ യേശുവിനെ സംബോധന വിഭക്തിയിൽ (𝐕𝐨𝐜𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) അഭിസംബോധന ചെയ്യുന്ന 𝟭𝟬𝟬-ലേറെ തെളിവുകൾ സുവിശേഷങ്ങളിലുണ്ട്: ➟𝐊𝐲𝐫𝐢𝐞 (കർത്താവേ! ⁃⁃ മത്താ, 8:2; മത്താ, 8:6), ➟❛𝐈𝐞𝐬𝐨𝐮 𝐍𝐚𝐳𝐚𝐫𝐞𝐧𝐞❜ (നസറായനായ യേശുവേ! ⁃⁃ മർക്കൊ, 1:24; ലൂക്കൊ, 4:34), ➟𝐈𝐞𝐬𝐨𝐮 (യേശുവേ! ⁃⁃ മർക്കൊ, 5:7; ലൂക്കൊ, 8:28), ➟𝐈𝐞𝐬𝐨𝐮 𝐡𝐮𝐢𝐞 𝐃𝐚𝐮𝐢𝐝 (യേശുവേ, ദാവീദുപുത്രാ! ⁃⁃ ലൂക്കൊ, 18:38), ➟𝐇𝐮𝐢𝐞 𝐭𝐨𝐮 𝐓𝐡𝐞𝐨𝐮 (ദൈവപുത്രാ! ⁃⁃ മത്താ, 8:29), ➟𝐂𝐡𝐫𝐢𝐬𝐭𝐞 (ക്രിസ്തുവേ! ⁃⁃ മത്താ, 26:68), ➟𝐃𝐢𝐝𝐚𝐬𝐤𝐚𝐥𝐞 (ഗുരോ ⁃⁃ മത്താ, 8:19; മത്താ,12:38), ➟𝐄𝐩𝐢𝐬𝐭𝐚𝐭𝐚 (നാഥാ! ⁃⁃ ലൂക്കൊ, 5:5; ലൂക്കൊ, 8:24). ➟ഇവിടെയെല്ലാം യേശുവിനെ സംബോധന ചെയ്തിട്ട് അവനോടുതന്നെയാണ് പറയുന്നതെന്ന് കാണാൻ കഴിയും. ➟എന്നാൽ തോമാസ് യേശുവിനെ സംബോധന ചെയ്യുന്നതായി കാണുന്നില്ല. 

☛ പാശ്ചാത്യ ക്രിസ്തീയ ചിന്തകരിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു പ്രമുഖ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായി അറിയപ്പെട്ടിരുന്ന ഹിപ്പോയിലെ അഗസ്റ്റിൻ്റെ (𝐀𝐮𝐠𝐮𝐬𝐭𝐢𝐧𝐞 𝐨𝐟 𝐇𝐢𝐩𝐩𝐨, 𝟑𝟓𝟒 – 𝟒𝟑𝟎) നിരീക്ഷണം ഇപ്രകാരമാണ്: ➟തോമസ് അവനോട്: എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് ഉത്തരം പറഞ്ഞു. അവൻ ആ മനുഷ്യനെ കാണുകയും സ്പർശിക്കുകയും ചെയ്തു; താൻ കാണുകയോ സ്പർശിക്കുകയോ ചെയ്യാത്ത ദൈവത്തെ അവൻ ഏറ്റുപറഞ്ഞു. എന്നാൽ താൻ കണ്ടതിലൂടെയും സ്പർശിച്ചതിലൂടെയും എല്ലാ സംശയങ്ങളും ദൂരെയെറിഞ്ഞ്, മറ്റേതിൽ (ദൈവത്തിൽ) വിശ്വസിച്ചു. [Tractate 121]. ➟അതായത്, അവൻ യേശുവെന്ന മനുഷ്യനെ കാണുകയും കാണാത്ത ദൈവത്തെ ഏറ്റുപറയുകയും ചെയ്തു എന്നാണ് അഗസ്റ്റിൻ്റെ നിരീക്ഷണം. 

തോമാസ് യേശുവിനോട് നേരിട്ടാണ് അത് പറയുന്നതെന്നാണ് അടുത്തവാദം. നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്ന് യേശു തോമാസിനോട് പറഞ്ഞതിൻ്റെ മറുപടി ആയിട്ടാണ്: എൻ്റെ കർത്താവും എൻ്റെ ദൈവവുമേ എന്ന് തോമാസ് തിരിച്ച് പറയുന്നത്: (യോഹ, 20:27-28). ➟എഴുത്തുകാരനായ യോഹന്നാൻ, തോമാസ് അവൻ്റെ മുമ്പിൽ നില്ക്കുന്ന യേശുവിനോടാണ് ഉത്തരം പറഞ്ഞതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ➟𝐚𝐩𝐞𝐤𝐫𝐢𝐭𝐡𝐞 𝐓𝐡𝐨𝐦𝐚𝐬 𝐤𝐚𝐢 𝐞𝐢𝐩𝐞𝐧 എന്നതിന് തോമാസ് അവനോട് ഉത്തരം പറഞ്ഞതു (𝐓𝐡𝐨𝐦𝐚𝐬 𝐚𝐧𝐬𝐰𝐞𝐫𝐞𝐝 𝐚𝐧𝐝 𝐬𝐚𝐢𝐝 𝐮𝐧𝐭𝐨 𝐡𝐢𝐦) എന്നാണ്. ➟അതിനാൽ തോമാസ് ദൈവപുത്രനായ യേശുവിനെയാണ് തൻ്റെ കർത്താവും ദൈവവും എന്ന് പറഞ്ഞതെന്നാണ് ഇക്കൂട്ടരുടെ വാദം. 

☛ ചുരുക്കത്തിൽ, ഭാഷാപരമായി തോമാസ് എൻ്റെ കർത്താവും എൻ്റെ ദൈവവും (𝐌𝐲 𝐋𝐨𝐫𝐝 𝐚𝐧𝐝 𝐦𝐲 𝐆𝐨𝐝) എന്ന് പറഞ്ഞത് ദൈവത്തെയാണെന്നും ദൈവപുത്രനെയാണെന്നും ഒരുപോലെ വാദിക്കാവുന്നതാണ്. ➟എന്നാൽ ഒരു വാക്യം മാത്രം വെച്ചുകൊണ്ട് ഒരുപദേശവും സ്ഥാപിക്കാൻ കഴിയില്ല. ➟മറ്റ് വേദഭാഗങ്ങൾ ഇക്കാര്യത്തിൽ എന്ത് പറയുന്നു എന്ന് പരിശോധിക്കുമ്പോൾ, തോമാസിൻ്റെ ദൈവം യഹോവയാണോ, യേശുവാണോ അല്ലെങ്കിൽ പിതാവാണോ, പുത്രനാണോ എന്ന് വ്യക്തമാകും. ➟വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണം (𝐒𝐜𝐫𝐢𝐩𝐭𝐮𝐫𝐞 𝐢𝐧𝐭𝐞𝐫𝐩𝐫𝐞𝐭𝐬 𝐒𝐜𝐫𝐢𝐩𝐭𝐮𝐫𝐞). ➟അല്ലെങ്കിൽ തിരുവെഴുത്ത് തിരുവെഴുത്തിനെ വിശദീകരിക്കട്ടെ (𝐋𝐞𝐭 𝐒𝐜𝐫𝐢𝐩𝐭𝐮𝐫𝐞 𝐞𝐱𝐩𝐥𝐚𝐢𝐧 𝐒𝐜𝐫𝐢𝐩𝐭𝐮𝐫𝐞) എന്നതാണ് തത്വം:

വളരെ ലളിതമായി ആദ്യംതന്നെ വചനപരമായ വസ്തുത വെളിപ്പെടുത്താം: ➟യേശുക്രിസ്തു പിതാവിനെ വെളിപ്പെടുത്തുവാനും സത്യത്തിന് സാക്ഷിനിൽക്കാനുമാണ് ലോകത്തിൽ ജനിച്ചത്: (യോഹ, 1:18; 18:37). ➟ആ യേശുക്രിസ്തു വെളിപ്പെടുത്തിയ 𝗛𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 അഥവാ, ഒരേയൊരു സത്യദൈവം പിതാവാണ്: (Joh, 17:3). ➟അല്ലാതെ നമുക്ക് രണ്ട് സത്യദൈവമില്ല. ➟ഏകസത്യദൈവമായ പിതാവിനെയാണ് ദൈവപുത്രനായ യേശു എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് എന്ന് വിശേഷിപ്പിച്ചതും എൻ്റെ ദൈവമേ!” എന്ന് സംബോധന ചെയ്തതും: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33). പിതാവിനെയാണ് പൗലൊസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിശേഷിപ്പിച്ചതും (റോമ, 1:8), പൗലൊസും പത്രൊസും യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവം (𝐓𝐡𝐞 𝐆𝐨𝐝 𝐨𝐟 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്ന് വിശേഷിപ്പിച്ചതും: (𝐄𝐩𝐡, 𝟏:𝟑; 𝟏𝐏𝐞𝐭, 𝟏:𝟑; 𝐑𝐞𝐯, 𝟏:𝟔) ➟ദൈവപുത്രനായ യേശു ആരെയാണോ എൻ്റെ ദൈവം എന്ന് വിശേഷിപ്പിച്ചതും സംബോധന ചെയ്തതും, ➟തൻ്റെ സഹ അപ്പൊസ്തലന്മാർ ആരെയാണോ എൻ്റെ ദൈവം എന്നും യേശുക്രിസ്തുവിൻ്റെ ദൈവം എന്നും വിശേഷിപ്പിച്ചതും ➟അവനെയാണ് അപ്പൊസ്തലനായ തോമാസും എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിച്ചത്. ➟അല്ലാതെ, മറ്റൊരു ദൈവം തോമാസിന് ഉണ്ടാകുമോ? ➟ദൈവപുത്രൻ്റെയും അപ്പൊസ്തലന്മാരുടെയും നമ്മുടെയും പിതാവും ദൈവവും ഒന്നുതന്നെയാണ്. അക്കാര്യം അസന്ദിഗ്ധമായി പഠിപ്പിച്ചത് യേശുക്രിസ്തുവാണ്: (യോഹ, 20:17). 

☛ ഒന്നുകൂടി വ്യക്തമാക്കിയാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്, തോമാസ് എൻ്റെ ദൈവം എന്ന് വിളിച്ചത്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33). ➟അല്ലാതെ, യേശുവിൻ്റെ ദൈവം വേറെ, തോമാസിൻ്റെ ദൈവം വേറെ എന്നുപറയാൻ ബൈബിളിൽ ദൈവങ്ങളില്ല; 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱 അഥവാ, ഒരേയൊരു ദൈവം ആണുള്ളത്: (Luk, 5:21; Joh, 5:44; Rom, 16:26; 1Tim, 1:17; Jud, 1:24). ➟ആ ദൈവം പുത്രനല്ല; പിതാവാണ്: (1കൊരി, 8:5-6; എഫെ, 4:6; 2രാജാ, 19:15; 19:19; മലാ, 2:10). ➟അതിനാൽ തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിച്ചത് പുത്രനെയല്ല; പിതാവിനെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟ഈ വസ്തുതയ്ക്ക് ആധാരമായ 𝟮𝟬 വചനത്തെളിവുകൾ താഴെക്കാണാം:

ഞാൻ ഒരുത്തൻ മാത്രം ദൈവം:
യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ➟ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ➟ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), ➟എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), ➟എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ➟ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ➟സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22). 

സ്ത്രീയുടെ സന്തതി (𝐓𝐡𝐞 𝐬𝐞𝐞𝐝 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐦𝐚𝐧) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിനെ ആദ്യം പരിചയപ്പെടുത്തുന്നത് ദൈവമാണ്: (ഉല്പ, 3:15). ➟അടുത്തതായി: മോശെയെപ്പോലെ ഒരു പ്രവാചകൻ (𝐀 𝐩𝐫𝐨𝐩𝐡𝐞𝐭 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐌𝐨𝐬𝐞𝐬 എന്നാണ് പറയുന്നത്: (ആവ, 18:18-9 ⁃⁃ പ്രവൃ, 3:22-23). ➟ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും എന്നെപ്പോലെ മറ്റൊരുത്തനുമില്ലെന്നും പിതാവായ യഹോവ ഖണ്ഡിതമായി പഠിപ്പിക്കയാലും, ➟സ്ത്രീയുടെ സന്തതിയെന്നും മോശെയെപ്പോലൊരു പ്രവാചകനെന്നും ദൈവംതന്നെ യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, തോമാസ് പിതാവിനെയല്ലാതെ പുത്രനെഎൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിക്കുമോ?

സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
യഹോവയെപ്പോലെ ആരുമില്ല (പുറ, 8:10), ➟യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), ➟❛യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ❜ (ആവ, 6:4), ➟യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), ➟ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക എന്നൊക്കെയാണ് യഹോവ അഭിമുഖമായി അറിഞ്ഞ മോശെ പഠിപ്പിച്ചത്: (ആവ, 4:39 ⁃⁃ ആവ, 3:24). 

എന്നെപ്പോലെ ഒരു പ്രവചകൻ (𝐀 𝐩𝐫𝐨𝐩𝐡𝐞𝐭 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐦𝐞) എന്നാണ് ക്രിസ്തുവിനെക്കുറിച്ച് മോശെ പ്രവചിച്ചത്: (ആവ, 18:15 ⁃⁃ പ്രവൃ, 7:37). ➟യഹോവയെപ്പോലെ മറ്റൊരുത്തനുമില്ലെന്നും സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും, എന്നെപ്പോലെ ഒരു പ്രവാചകനാണ് യേശുവെന്നും യെഹൂദന്മാരുടെ ശ്രേഷ്ഠപ്രവാചകനായ മോശെ പഠിപ്പിച്ചിരിക്കയാൽ (ആവ, 34:12), യെഹൂദനായ തോമാസ് ദൈവപുത്രനെ എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്നെങ്ങനെ പറയും? 

യഹോവ ഒരുത്തൻ മാത്രം ദൈവം:   
യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15). ➟യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), ➟യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), ➟യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല (1ദിന, 17:20), ➟യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10), ➟യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), ➟യഹോവയോടു സദൃശൻ ആരുമില്ല (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. ➟യഹോവ ഒരുത്തൻ മാത്രം (𝐀𝐥𝐨𝐧𝐞) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവമെന്നും അവനല്ലാതെ മറ്റൊരുത്തനുമില്ലെന്നും അവനോട് സമനായും സദൃശനായും ആരുമില്ലെന്നും പഴയനിയമ ഭക്തന്മാർ പഠിപ്പിച്ചിരിക്കയാൽ, യഹോവയെയല്ലാതെ മറ്റൊരെയെങ്കിലും എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് തോമാസ് വിളിക്കുമോ?

പിതാവ് മാത്രം ദൈവം:
യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞 𝐋𝐨𝐫𝐝) എന്നാണ് ക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ചത്: (ആവ, 6-4 ⁃⁃മർക്കൊ, 12:29). ➟അല്ലാതെ, ഞാൻ ദൈവമാണെന്നോ, ഞങ്ങൾ ദൈവമാണെന്നോ, ദൈവങ്ങളാണെന്നോ അല്ല പഠിപ്പിച്ചത്. ➟ക്രിസ്തുവിൻ്റെ വാക്കുകേട്ട ശാസ്ത്രി പറഞ്ഞത്: ➟ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (𝐌𝐚𝐬𝐭𝐞𝐫, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐬𝐚𝐢𝐝 𝐭𝐡𝐞 𝐭𝐫𝐮𝐭𝐡: 𝐟𝐨𝐫 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐨𝐧𝐞 𝐆𝐨𝐝; 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐨𝐭𝐡𝐞𝐫 𝐛𝐮𝐭 𝐡𝐞) എന്നാണ്: (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം (പിതാവ്) ഏകനേയുള്ളൂ” (𝐭𝐡𝐞𝐫𝐞 𝐢𝐬 𝐨𝐧𝐞 𝐆𝐨𝐝) എന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല (𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐨𝐭𝐡𝐞𝐫 𝐛𝐮𝐭 𝐡𝐞) അഥവാ, യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് അവൻ (𝐡𝐞) എന്ന പ്രഥമപുരുഷ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ഏകവചന സർവ്വനാമത്തിൽ ഖണ്ഡിതമായാണ് പറയുന്നത്. ➟അതുകേട്ട യേശുവിൻ്റെ മറുപടി അതിലും ശ്രദ്ധേയമാണ്: ➟“നീ ദൈവരാജ്യത്തോടു അകന്നവനല്ല. (മർക്കൊ, 12:34). ➟പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് മുഖ്യകല്പനയായി യേശു പഠിപ്പിച്ചിരിക്കെ, പുത്രനെ എങ്ങനെ എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് തോമാസ് എങ്ങനെ വിളിക്കും?

ഒരേയൊരു ദൈവം:
➦ പിതാവാണ്, ഏകദൈവം ⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ➟പിതാവാണ് ഏകസത്യദൈവം ⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (Joh, 17:3), ➟ദൈവമായ കർത്താവിനെ (യഹോവ) മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10;ലൂക്കൊ, 4:8), ➟എൻ്റെ പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നതു (മത്താ, 24:36) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ഒരേയൊരു, മാത്രം (𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞, 𝐎𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള 𝗠𝗼𝗻𝗼𝘀 എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പഴയനിയമത്തിൽ 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥത്തിൽ ഉപയോഗിച്ചിരിരിക്കുന്ന 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀. ➟ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പഠിപ്പിച്ചത് പിതാവിനെക്കുറിച്ചാണ്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം/ഒരുത്തൻ മാത്രം ദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) എന്നാണ്. ➟ദൈവം ഒരുത്തൻ മാത്രമാണെന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പുത്രൻ പഠിപ്പിച്ചാൽ, ദൈവം  ത്രിത്വമല്ലെന്നാണ് അർത്ഥം. ➟അടുത്തത്, 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നുപറഞ്ഞാൽ, പിതാവ് സത്യദൈവം ആണെന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നാണ്. ➟പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സത്യദൈവം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റൊരുത്തനും സത്യദൈവം അല്ലെന്നാണർത്ഥം. ➟മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➟എൻ്റെ പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നതു എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും മറ്റൊരുത്തനും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➟പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിച്ച പുത്രനെ തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്നെങ്ങനെ പറയും?

പിതാവ് വലിയവൻ:
പിതാവ് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എൻ്റെ പിതാവ് എല്ലാവരെക്കാളും വലിയവൻ (യോഹ, 10:29), ➟ഞാൻ മനുഷ്യനാണ് (യോഹ, 8:40), ➟എനിക്ക് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല” (യോഹ, 5:30), ➟പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17) എന്നൊക്കെയാണ് ദൈവപുത്രൻ പഠിപ്പിച്ചത്. ➟പിതാവ് എന്നെക്കാൾ വലിയവനാണെന്നും എല്ലാവരെക്കാളും വലിയവനാണെന്നും താൻ മനുഷ്യനാണെന്നും തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പിതാവ് തൻ്റെ ദൈവമാണെന്നും പഠിപ്പിച്ചവനെ, തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്നുപറയുമോ?

ദൈവം ഒരുത്തൻ മാത്രം:
ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന ഒരേയൊരു ദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പുത്രനാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ➟ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്നത് ഗ്രീക്കിൽ മോണോസ് ഹോ തെയോസ് (𝐌𝐨𝐧𝐨𝐬 𝐡𝐨 𝐓𝐡𝐞𝐨𝐬) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ദൈവം ഒരുവൻ എന്നല്ല; ഒരേയൊരു ദൈവം/ദൈവം ഒരുത്തൻ മാത്രം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നാണ്. ➟ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ➟ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟പിതാവ് ഒരുത്തർ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിച്ചിരിക്കെ, അപ്പൊസ്തലനായ തോമാസ് യേശുവിനെ എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിക്കുമോ? ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]

പിതാവായ ഏകദൈവമേ നമുക്കുള്ളൂ:
ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (𝐭𝐡𝐨𝐬𝐞 𝐰𝐡𝐨 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു എന്നാണ് പൗലൊസ് പറയുന്നത്. ➟പിതാവായ ഏക ദൈവമേ നമുക്കുള്ളു (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, പിതാവായ ഏക ദൈവമേ നമുക്കുള്ളു എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (𝐨𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് പൗലൊസ് അസന്ദിഗ്ധമായി പഠിപ്പിച്ചിരിക്കെ, തോമാസ് എങ്ങനെ പുത്രനെ എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്നുപറയും?

❼ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 ⁃⁃ 𝗠𝗼𝗻𝗼𝘀:
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝐋𝐗𝐗)  തൽസ്ഥാനത്ത് 𝟐𝟑 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ ഒരേയൊരു, മാത്രം (𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (𝐎𝐧𝐞𝐧𝐞𝐬𝐬), ത്രിത്വമോ (𝐓𝐫𝐢𝐧𝐢𝐭𝐲) അല്ല; ➟മോണോസ് തെയോസ് (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬) അഥവാ, ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺. അല്ലെങ്കിൽ ഏകദൈവവിശ്വാസം. ➟പിതാവായ യഹോവ ഒരേയൊരു ദൈവം (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആയിരിക്കെ, തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് പുത്രനെ വിളിക്കുമോ?

എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
☛ ക്രൂശിൽ കിടന്നുകൊണ്ട് യേശു തൻ്റെ ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്നതായി കാണാം: ➟ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം. (മത്താ, 27:46; സങ്കീ, 22:1 ⁃⁃ മർക്കൊ, 15:33). ➟ഒരു ദൈവം മറ്റൊരു ദൈവത്തോടല്ല; യേശു എന്ന് പേരുള്ള മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവവനെ വിളിച്ചാണ് നിലവിളിച്ചത്: (യോഹ, 9:11; ലൂക്കൊ, 23:46). ➟ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോട് പറഞ്ഞതും ശ്രദ്ധിക്കുക: ➟എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്. ➟അതായത്, യേശു ആരുടെയും ദൈവമല്ല; യേശുവിൻ്റെയും നമ്മുടെയും ദൈവം പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ➟പിന്നെങ്ങനെ തോമാസ് പുത്രനെ എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിക്കും?

മനുഷ്യനായ എന്നെ കൊല്ലുവാൻ നോക്കുന്നു:
ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) മധ്യമപുരുഷനായ യെഹൂദന്മാരോട് (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧) ദൈവത്തെ പ്രഥമപുരുഷനിലാണ് (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) വിശേഷിപ്പിക്കുന്നത്. ➟തന്നെയുമല്ല, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ➟ദൈവതിൽനിന്ന് തന്നെ വേർതിരിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്. ➟ഉദാ: എന്നിലും വിശ്വസിപ്പിൻ; ദൈവത്തിലും വിശ്വസിപ്പിൻ. (യോഹ, 14:1). ➟താൻ ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് യേശു തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ?തിന്നിയും കുടിയനുമായ മനുഷ്യൻ എന്നും യേശു തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 11:19;ലൂക്കൊ, 7:34). ➟ഒരു മനുഷ്യനെ, അവൻ ആരായാലും യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് തൻ്റെ ദൈവമാക്കുമോ?

യേശുക്രിസ്തുവിൻ്റെ ദൈവം:
☛ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➟നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: (വെളി, 1:6). ➟⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧ ➟അതായത്, അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟പൗലൊസ്, പത്രൊസ്, യോഹന്നാൻ മുതലായ അപ്പൊസ്തലന്മാരുടെ ദൈവം യേശുക്രിസ്തുവിൻ്റെ ദൈവമാണെങ്കിൽ, അവരുടെ കൂട്ടത്തിൽപ്പെട്ട തോമാസിന് മറ്റൊരു ദൈവമുണ്ടാകുമോ?

യേശുക്രിസ്തു മൂഖാന്തരം:
☛ പൗലൊസ്, പത്രൊസ്, യൂദാ മുതലായവർ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രം കരേറ്റുന്നതായി കാണാം: ➟നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. (റോമ, 1:8 ⁃⁃ 2:16; 5:11; 5:21; 7:25; 1കൊരി, 15:57). ➟നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേ ണ്ടതിന്നു പണിയപ്പെടുന്നു. (1പത്രൊ, 2:5). ➟നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ 1:24). ➟യെഹൂദന്മാരായ അപ്പൊസ്തലന്മാർക്ക് രണ്ട് ദൈവമില്ല. ➟യേശുക്രിസ്തു മുഖാന്തരം ദൈവത്തെ സ്തുതിക്കുന്നതിനാൽ, യേശു ദൈവമല്ല; പിതാവാണ് ദൈവമെന്ന് മനസ്സിലാക്കാമല്ലോ? ➟പൗലൊസും യൂദായും യേശുക്രിസ്തു മുഖാന്തരം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱 അഥവാ, ഒരേയൊരു ദൈവത്തിനാണ് സ്തോത്രം അർപ്പിക്കുന്നത്: (റോമ, 16:26 ⁃⁃ യൂദാ 1:24). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിക്കുകയും അവൻ മുഖാന്തരം ദൈവത്തിന് സ്തുതിസ്തോത്രങ്ങൾ അർപ്പിക്കുകയും ചെയ്യുമ്പോൾ, ➟അപ്പൊസ്തലന്മാരുടെ ദൈവം യേശുക്രിസ്തുവല്ല; അവൻ്റെ ദൈവമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അപ്പോൾ അപ്പൊസ്തലനായ തോമാസിന് വേറൊരു ദൈവം ഉണ്ടാകുന്നത് എങ്ങനെയാണ്?

യേശു എന്ന് പേരുള്ള മനുഷ്യൻ:
☛ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). ➟മനുഷ്യൻ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ “പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) പുത്രൻ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ പദവിയും (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➟മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
☛ അപ്പൊസ്തലന്മാരും എഴുത്തുകാരും അല്ലാത്തവരുടെ സാക്ഷ്യം കാണുക:: ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28). ➟അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) യഹൂദന്മാരുടെ പുരാതനത്വം (𝐓𝐡𝐞 𝐉𝐞𝐰𝐢𝐬𝐡 𝐀𝐧𝐭𝐢𝐪𝐮𝐢𝐭𝐢𝐞𝐬) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [Antiquities of the Jews – Book XVIII, 3:3). ➟സത്യേകദൈവമായ യഹോവയെ അല്ലാതെ, യേശു എന്ന് പേരുള്ള മനുഷ്യനെ തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് പറയുമോ?

അഭിഷിക്തനായ മനുഷ്യൻ:
☛ അഭിഷേകദാതാവായ ദൈവത്തെയും അഭിഷിക്തനായ മനുഷ്യനെയും പലർക്കും വേർതിരിച്ചറിയില്ല: ➟നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 10:38). ➟ഈ വേദഭാഗത്ത്, അഭിഷേകദാതാവായ ദൈവത്തെയും ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശു എന്നു പേരുള്ള മനുഷ്യനെയും കാണാം: (യോഹ, 9:11 ⁃⁃യോഹ, 8:40). ➟യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. ➟ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. ➟യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1;ലൂക്കൊ, 2:11;3:22 ⁃⁃ പ്രവൃ, 10:38). ➟പിന്നെ വായിക്കുന്നത്: യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി എന്നാണ്: (ലൂക്കൊ, 4:1). ➟ഒരു ദൈവമല്ല; യേശു എന്നു പേരുള്ള മനുഷ്യനാണ് പരിശുദ്ധാത്മാവിൽ നിറഞ്ഞത്: (യോഹ, 9:11). ➟യേശു എന്ന മനുഷ്യനെ (𝐌𝐚𝐧) ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ നിറയ്ക്കുകയായിരുന്നു. ➟പിന്നെ വായിക്കുന്നത്: യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു എന്നാണ്: (ലൂക്കൊ, 4:14). ➟ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ അല്ല ആത്മാവിനാൽ ശക്തി പ്രാപിച്ചത്: യേശു എന്ന മനുഷ്യനാണ്: (യോഹ, 8:40). ➟അനന്തരം നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു (അഭിഷിക്തൻ) ആയതെന്ന് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശു എന്ന് പേരുള്ള മനുഷ്യനെ, അപ്പൊസ്തലനായ തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിക്കുമോ?

ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല:
➦ ദൈവപുത്രനായ യേശുവിനെ ഒരു പ്രമാണി വന്നിട്ട് നല്ല ഗുരോ എന്നു വിളിച്ചപ്പോൾ, താനത് നിഷേധിക്കുകയും ➨ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല എന്ന് അവനോടു പറയുകയുമാണുണ്ടായത്: (മർക്കൊ, 10:17-18 ⁃⁃ മത്താ, 19:17; ലൂക്കൊ, 18:19). ➟അതിനർത്ഥം ദൈവപുത്രൻ നല്ലവനല്ല എന്നല്ല; യേശുവിനെയും നല്ലവനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 7:12). ➟എന്നാൽ ആത്യന്തികമായി നല്ലവൻ എന്ന പദവി യഹോവയായ ദൈവത്തിന് മാത്രമുള്ളതാണ്: (2ദിന, 7:3; എസ്രാ, 3:11; സങ്കീ, 34:8; 135:3; 136:1; 145:9). ➟ദൈവപുത്രൻ ദൈവമല്ല; പാപരഹിതനായ മനുഷ്യൻ ആയതിനാലാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്ന് വിളിച്ചപ്പോൾ താനത് നിഷേധിച്ചത്: (യോഹ, 17:3; യോഹ, 8:40; 1യോഹ, 3:5). ➟തന്നെ നല്ലവൻ എന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപത്രനെയാണ് തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിച്ചതെങ്കിൽ, അവൻ തോമാസിനെ വിലക്കുമായിരുന്നില്ലേ?

ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യൻ:
യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. (റോമ, 8:11). ➟ക്രിസ്തു ദൈവാത്മാവിനാൽ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ (എബ്രാ, 9:14), തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ➟ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: ➟ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു (പ്രവൃ, 2:24), ➟ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു (പ്രവൃ, 2:31), ➟ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ (പ്രവൃ, 4:10), ➟യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു (പ്രവൃ, 5:30), ➟ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു (പ്രവൃ, 10:40) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം അമർത്യനാണ്: (1തിമൊ, 6:16). ➟എന്നാൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശുവാണ് മരിച്ചതെന്നും (1തിമൊ, 2:6), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെയാണ് ദൈവം മരണപാശങ്ങളെ അഴിച്ചിട്ട് ഉയിർപ്പിച്ചതു എന്നും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). ➟മരിച്ചിട്ട് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട നസറായനായ യേശു എന്ന പുരുഷനെ (𝐌𝐚𝐧) അപ്പൊസ്തലനായ തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് പറയുമോ?

ദൈവത്തിൻ്റെ ദാസൻ:
☛ ആദിസഭയ്ക്ക് യേശുക്രിസ്തു ദൈവമല്ലായിരുന്നു; അവൻ ദൈവത്തിൻ്റെ ദാസനും മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു. ➟ദൈവത്തിൻ്റെ ദാസൻ (𝐒𝐞𝐫𝐯𝐚𝐧𝐭 𝐨𝐟 𝐆𝐨𝐝) ആദിമസഭ അവനെ വിശേഷിപ്പിച്ചത്: ➟അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു. (പ്രവൃ, 3:13). ➟ആദിമസഭയുടെ ചരിത്രം പറയുന്ന പ്രവർത്തികളുടെ പുസ്തകത്തിൽ നാലുപ്രാവശ്യം അവനെ ദാസൻ (𝐒𝐞𝐫𝐯𝐚𝐧𝐭) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ➟പൈസ് (𝐏𝐚𝐢𝐬) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43 ⁃⁃ മത്താ, 12:17; പ്രവൃ, 3:13; 3:26; 4:27; 4:30). ➟അതിൽ ലൂക്കൊസിൽ ബാലൻ (𝐁𝐨𝐲) എന്നും ബാക്കിയെല്ലായിടത്തും ദാസൻ (𝐒𝐞𝐫𝐯𝐚𝐧𝐭) എന്നുമാണ്. ➟ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ➟ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55 ⁃⁃ ലൂക്കൊ, 1:71; പ്രവൃ, 4:26). ➟തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിച്ചത് ദൈവപുത്രനെയാണെങ്കിൽ, അതിനുശേഷം ആദിമസഭ അവനെ ദൈവത്തിൻ്റെ ദാസൻ (𝐒𝐞𝐫𝐯𝐚𝐧𝐭 𝐨𝐟 𝐆𝐨𝐝) എന്ന് വിശേഷിപ്പിക്കുമോ? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]

യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം:
☛ യേശുവിൻ്റെ ജീവചരിത്രം പരിശോധിച്ചാൽ, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് ആർക്കും മനസ്സിലാകും: ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ ആദ്യജാതനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 8:40). 
➟ നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവനും (മത്താ, 1:18-20; ലൂക്കൊ, 2:21), 
➟ അവളുടെ ആദ്യജാതനായി ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; ലൂക്കൊ, 2:7),
➟ അബ്രാഹാമിൻ്റെ സന്തതിയായ പുരുഷപ്രജയാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടവനും (ഉല്പ, 17:10-14; മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21), 
➟ മറിയത്തിൻ്റെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്നുദിവസം കഴിഞ്ഞ് ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുക്കപ്പെട്ടവനും (ലൂക്കൊ, 2:7; 2:22-24 ⁃⁃ ലേവ്യ, 12:4
➟ ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടവനും (ലൂക്കൊ, 2:40
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52
➟ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38
➟ പ്രവചനങ്ങൾപോലെ പിതാവിനാൽ ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ടവനും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23
➟ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ട് മടങ്ങിയവനും (ലൂക്കൊ, 4:1
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15
➟ ദൈവം യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചവനും (പ്രവൃ, 2:22 ⁃⁃ ലൂക്കൊ, 5:17
➟ ദൈവത്താൽ പാപമോചനം നല്കിയവനും (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8
➟ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത് എന്നു ഉറക്കെ നിലവിളിച്ചവനും (മത്താ, 27:47; മർക്കൊ, 15:34; എബ്രാ, 5:7
➟ തൻ്റെ മനുഷ്യാത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14
➟ മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40)
➟ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയവനും (യോഹ, 20:17)
➟ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലുടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തവനും (പ്രവൃ, 1:2-3),
➟ നാല്പതാം നാൾ ഒലിവുമലയിൽനിന്ന് ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തതവനും (പ്രവൃ, 1:9) ➟ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; ➟യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11). ➟പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായ ഈ മനുഷ്യൻ തൻ്റെ ദൈവമാണെന്ന് തോമാസ് പറയുമോ?

പ്രവചനങ്ങളിൽമാത്രം ഉണ്ടായിരുന്നവൻ:
➦ പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ➟കന്യകാജനനം (യെശ, 7:14) ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് ഇക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (1പത്രൊ, 1:20).
☛ പ്രവചനനിവൃത്തിയായി എ.എം. 𝟯𝟳𝟱𝟱-ലാണ് (𝐁𝐂 𝟔) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്യജാതനായ ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു (𝐈𝐞𝐬𝐨𝐮𝐬) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ദൈവം അനാദ്യന്ത്യനാണ്: (സങ്കീ, 90:2; യെശ, 44:6; 57:15). ➟പരിശുദ്ധാത്മാവിനാൽ 𝗕𝗖 𝟲-ൽ ഉല്പാദിതനായവനും 𝗔𝗗 𝟮𝟵-ൽ പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനും ആയവനെ യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിക്കുമോ?

ഏകദൈവം:
ദൈവം എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ നമുക്ക് പിതാവായ ഏകദൈവമേ ഉള്ളെന്നാണ് പൗലൊസ് വ്യക്തമാക്കുന്നത്: ➟ആകാശത്തിലോ (𝐡𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; (1കൊരി, 85-6). ➟അതിനാൽ ഒരു യെഹൂദൻ സ്രഷ്ടാവും പിതാവുമായ യഹോവയായ ഏകദൈവത്തെയല്ലാതെ മറ്റാരെയും എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) അഥവാ, ഹോ തെയോസ് മൂ (𝐇𝐨 𝐓𝐡𝐞𝐨𝐬 𝐌𝐨𝐮) എന്ന് സംബോധന ചെയ്യില്ല. ➟എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ➟ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). ➟പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ➟ദൈവപുത്രനായ ക്രിസ്തു അഞ്ചുപ്രാവശ്യവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) ➟പൗലൊസ് ആറുപ്രാവശ്യവും (റോമ, 1:8; 1കൊരി, 1:4; 2കൊരി, 12:21; ഫിലി, 1:6; ഫിലി, 4:19; ഫിലേ, 1:6) ➟മനുഷ്യപുത്രനോട് സദൃശൻ അഞ്ചുപ്രാവശ്യവും (വെളി, 3:2; വെളി, 3:12) ➟പിതാവിനെ എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ പഴയനിയഭക്തന്മാരും ദൈവപുത്രനായ യേശുക്രിസ്തുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും എൻ്റെ ദൈവം എന്ന് വിശേഷിപ്പിച്ചത്, ➟ആരെയാണോ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്, ➟അവനാണ് തോമാസിൻ്റെയും ദൈവം. ➟ദൈവപുത്രനായ യേശുവിൻ്റെയും തോമാസിൻ്റെയും ദൈവമാണ് നമ്മുടെയും ദൈവം. ➟ഒരു ദൈവമുള്ള യേശുവിനെ യെഹൂദനായ തോമാസ് എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്ന് വിളിക്കുമോ?

⓴ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
☛ ന്യൂ മശീയാനിക് വേർഷനിൽ ഇപ്രകാരമാണ്: 𝗔𝗻𝗱 𝗧’𝗼𝗺𝗮 𝗮𝗻𝘀𝘄𝗲𝗿𝗲𝗱 𝗮𝗻𝗱 𝘀𝗮𝗶𝗱 𝘂𝗻𝘁𝗼 𝗵𝗶𝗺, 𝗠𝘆 𝗟𝗼𝗿𝗱 – 𝗞𝘂𝗿𝗶𝗼𝘀 𝗮𝗻𝗱 𝗺𝘆 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿. (NMV). ➟ഇതിൽ എൻ്റെ കർത്താവും എൻ്റെ പിതാവായ ദൈവവും എന്നാണ്. ➟അതായത്, തോമാസ് എൻ്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്നത് പുത്രനെയല്ല; പിതാവിനെയാണെന്ന് ഈ പരിഭാഷയിൽനിന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ഈ പരിഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്: ❛ടോവ് റോസ്❜ (𝐓𝐨𝐯 𝐑𝐨𝐬𝐞) എന്ന ഒരു മശീയാനിക് യഹൂദ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰) പണ്ഡിതനും എഴുത്തുകാരനുമാണ് 𝗡𝗠𝗩 പരിഭാഷയുടെ ഉപജ്ഞാതാവ്. ➟മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ➟മശീയാനിക് യെഹൂദർ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰𝐬) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: ➟തോറാ (𝐓𝐨𝐫𝐚𝐡) പാരായണം, ➟ശബ്ബത്താചരണം (𝐒𝐚𝐛𝐛𝐚𝐭𝐡), ➟പെസഹ (𝐏𝐚𝐬𝐬𝐨𝐯𝐞𝐫), ➟പെന്തെക്കൊസ്ത് (𝐏𝐞𝐧𝐭𝐞𝐜𝐨𝐬𝐭), ➟കൂടാരപ്പെരുനാൾ (𝐅𝐞𝐚𝐬𝐭 𝐨𝐟 𝐓𝐚𝐛𝐞𝐫𝐧𝐚𝐜𝐥𝐞𝐬), ➟പ്രതിഷ്ഠോത്സവം (𝐇𝐚𝐧𝐮𝐤𝐤𝐚𝐡) മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ➟യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ. (റോമ, 3:1-2). ➟പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ. (സങ്കീ, 147:19-20;യോഹ, 10:35;റോമ, 9:4). ➟വിശേഷാൽ, ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യെഹൂദന്നാരാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟അതിനാൽ, യെഹൂദാ ക്രിസ്ത്യാനികളുടെ ബൈബിൾ വിശ്വസയോഗ്യമാണ്. ➟യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അവർക്ക് നല്ല ബോധ്യമുണ്ട്. ➟അതിനാൽ തോമസിൻ്റെ ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

☛ യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതും പാപമോചനം നൽകിയതും സ്വന്തശക്തിയായല്ല; ദൈവത്താലാണ്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 5:21; മത്താ, 9:8). ➟യേശു എന്ന് പേരുള്ള മനുഷ്യൻ മരണത്തിൽനിന്ന് ഉയിർത്തത് തന്നെത്താനല്ല; ദൈവം ഉയിർപ്പിച്ചതാണ്: (യോഹ, 9:11 ⁃⁃ പ്രവൃ, 10:40). ➟യേശു തൻ്റെ ജനനം മതൽ മരണംവരെ ദൈവവമെന്ന നിലയിൽ ചെയ്ത ഒരു പ്രവർത്തിപോലും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. ➟യേശു മരിച്ചുയിർത്തശേഷം ദൈവമായി എന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ഉയിർത്തെഴുന്നേവൻതന്നെ താൻ ദൈവമല്ലെന്ന് പറഞ്ഞിട്ടുണ്ട്: (യോഹ, 20:17). ➟തന്മൂലം, തോമായുടെ ദൈവം ദൈവപുത്രനായ യേശുവല്ല; പിതാവായ ഏകദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. ➟ഇത് കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെ ഉറപ്പുള്ള കാര്യമാണ്.

ഉപസംഹാരം:
➦ “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24). ➟ഇവിടെപ്പറയുന്ന, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച പുരുഷൻ ഗ്രിക്കിൽ 𝗔𝗻𝗲𝗿 ആണ്. ➟ഇത് മനുഷ്യരിലെ പുരുഷനെ (𝐌𝐚𝐧) കുറിക്കുന്ന പദമാണ്. ➟യേശു മനുഷ്യനും (യോഹ, 9:11) ➟മനുഷ്യപുത്രനും (മത്താ, 8:20), ➟വിശേഷാൽ പുരുഷനുമാണ്: (യോഹ, 1:30). ➟എന്നാൽ ദൈവം മനുഷ്യനോ, മനുഷ്യപുത്രനോ അല്ല: (സംഖ്യാ, 23:19; 1ശമൂ, 15:29). ➟ദൈവത്തിന് ലിംഗഭേദവും (𝐆𝐞𝐧𝐝𝐞𝐫) ഇല്ല. ➟ഞാൻ മനുഷ്യനല്ല ദൈവമത്രേ എന്നാണ് യഹോവ പഠിപ്പിച്ചത്: (ഹോശേ, 11:9). ➟എന്നാൽ ഒരേയൊരു സത്യദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവാണെന്നും (യോഹ, 17:3), ➟താൻ മനുഷ്യനാണെന്നുമാണ് (𝐌𝐚𝐧) യേശു പഠിപ്പിച്ചത്: (യോഹ, 8:40). ➟ദൈവവും യേശുവും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? ➟അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് യെഹൂദന്മാരാൽ ക്രശിക്കപ്പെട്ട പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ, ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് അവനെ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). ➟യേശു മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട കാര്യം തോമാസ് ആദ്യം വിശ്വസിച്ചില്ല: (യോഹ, 20:25). ➟ദൈവം ഉയിർപ്പിച്ചവനെ അവിശ്വസിച്ച കാരണത്താലാണ്, യേശു എന്ന പുരുഷനെ (𝐌𝐚𝐧) തൻ്റെ കണ്ണാൽ കണ്ടപ്പോൾ, അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച പിതാവിനെ എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്.

☛ പിതാവാണ്, ഏകദൈവമെന്നും (𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱), എകസത്യദൈവമെന്നും (𝗛𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱), എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നും പഠിപ്പിച്ച യേശു പഠിപ്പിച്ച (യോഹ 5:44; 17:3; 20:17), പിതാവായ ഏകദൈവത്തെയാണ് തോമാസ് എൻ്റെ കർത്താവും എൻ്റെ ദൈവവും എന്ന് വിളിച്ചത്. ➟അതായത്, പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച പുരുഷനായ (𝗠𝗮𝗻) നസറായനായ യേശുവിനെ കണ്ടപ്പോൾ (പ്രവൃ, 2:24; ഗലാ, 1:1), യേശുവിൻ്റെയും തൻ്റെയും പിതാവും ദൈവവുമായവനെ (യോഹ, 20:17) തോമാസ് എൻ്റെ കർത്താവും എൻ്റെ ദൈവവുമേ എന്നേറ്റുപറയുകയാണ് ചെയ്തത്: (യോഹ, 20:28). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: താൻ ഉയിർപ്പിൽ സംശയിച്ചവനായ യേശു എന്ന് പേരുള്ള മനുഷ്യനെ (𝗠𝗮𝗻) തോമാസ് തൻ്റെ കണ്ണാൽ കാണുകയും (യോഹ, 9:11) കാണാത്ത ഏകദൈവത്തെ (𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀) അവൻ ഏറ്റുപറയുകയും ചെയ്തു,
         ✦─── ❖ ── ⚜  ── ❖ ───✦

ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്❓

യഹോവ സർവ്വഭൂമിക്കും രാജാവാകും

☛ ദാവീദിൻ്റെ സന്തതിയും കർത്താവുമായ (യജമാനൻ) ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. ➟ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. ➟യഥാർത്ഥത്തിൽ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല; മറ്റൊരു ക്രിസ്തുവാണ്. ➟ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ ഏക സത്യദൈവത്തെയോ, ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, ➟അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.

ദൈവം നിയമിച്ച പുരുഷൻ:
➦ ❝താൻ (ദൈവം) നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.❞ (പ്രവൃ, 17:31). ➟ഇവിടെപ്പറയുന്ന ❛പുരുഷൻ❜ ഗ്രീക്കിൽ ❛𝗔𝗻𝗲𝗿❜ (അനേർ) ആണ്. ➟ഇതൊരു ലിംഗപരമായ (𝐆𝐞𝐧𝐝𝐞𝐫-𝐬𝐩𝐞𝐜𝐢𝐟𝐢𝐜) പദമാണ്. ➟സ്ത്രീയുടെ വിപര്യായമായ ❛പുരുഷൻ❜ എന്നാണ് പദത്തിൻ്റെ അർത്ഥം. ➟ഇംഗ്ലീഷിൽ 𝗠𝗮𝗹𝗲/𝗠𝗮𝗻 ആണ്. ➟അതായത്, ദൈവം ഏതൊരുത്തൻ മൂഖാന്തരമാണോ ലോകത്തെ നീതിയിൽ ന്യയം വിധിപ്പാൻ ഒരു ദിവസത്തെ നിശ്ചയിച്ചിരിക്കുന്നത്, ആ ഒരുത്തൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ അല്ല; മനുഷ്യരുടെ കൂട്ടത്തിലുള്ള ഒരു പുരുഷനാണ്. ➟ആത്മീയ അർത്ഥത്തിൽ ഇത് ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച പുരുഷനായ (𝐀𝐧𝐞𝐫) നസറായനായ യേശുവാണ്: (പ്രവൃ, 2:23-24). ➟എന്നാൽ യഥാർത്ഥത്തിൽ ഇത് യേശുക്രിസ്തു അല്ല; യേശുവിൻ്റെ മരണപുനരുത്ഥാനത്താൽ ജീവൻ പ്രാപിച്ച ഒരു പുരുഷനാണ്. ➟അവൻ മുഖാന്തരമാണ് ദൈവം ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. ➟അവനാണ് ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്.

എന്നേക്കും സിംഹാസനമുള്ള സന്തതി:
➦ ശമൂവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17 ⁃⁃ 1ദിന, 17:7-15). ➟𝟴𝟵-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 𝟯𝟯:𝟮𝟬-𝟮𝟭-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. ➟അത് ദൈവം ദാവീദിന് കൊടുത്ത വാഗ്ദത്തമാണ്. ➟ശമൂവേലിൽ ❛നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി❜ എന്നും, ദിനവൃത്താന്തത്തിൽ ❛നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി❜ എന്നും കാണാം. (2ശമൂ, 7:12 ⁃⁃ 1ദിന, 17:11). ➟അവിടെ ❛അവൻ എൻ്റെ നാമത്തിന് ഒരു ആലയം പണിയും❜ എന്ന് ദൈവം പറയുന്നതായി കാണാം. (2ശമൂ, 7:13 ⁃⁃ 1ദിന, 17:12). ➟ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). ➟അതിനാൽ അവിടെ പറയുന്ന യഥാർത്ഥ വാഗ്ദത്തസന്തതി ശലോമോനാണെന്ന് തോന്നാം. ➟എന്നാൽ ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ, യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ചാണെന്ന് മനസ്സിലാകും. ➟ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്. 
𝟭. ❝ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:13 ⁃⁃ 1ദിന, 17:12). ➟എന്നാൽ ശലോമോൻ്റെ  സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പത് വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30). 
𝟮. ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.❞ (2ശമൂ, 7:14 ⁃⁃ 1ദിന, 17:13). ➟ഇക്കാര്യം ശലോമോനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; എന്നാൽ അതേ വാക്യത്തിലെ അടുത്ത പ്രയോഗം അവനു് യോജിക്കുന്നതല്ല: ➟❝അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.❞ (1ദിന, 22:10). ➟ശ്രദ്ധിക്കുക: ❝യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും❞ എന്ന പ്രയോഗം അവന് യോജിക്കുന്നതല്ല. ➟(ഇതെക്കുറിച്ച് താഴെ വിശദമായിക്കാണാം). 
𝟯. ❝അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). ➟ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. 
𝟰. ❝ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.❞ (1ദിന, 17:14). ➟അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ➟ആലയം 𝟯𝟳𝟬 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. ➟രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്. 
𝟱. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). ➟വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). ➟തന്മൂലം, നിത്യരാജാവ് ശലോമോനല്ലെന്ന് വ്യക്തമാണ്.
☛ ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ➟ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ➟ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് ക്രിസ്തുവല്ല. ➟അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്.

❶ വാഗ്ദത്ത സന്തതി ദൈവപുത്രനാണ്: ➤❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14 ⁃⁃ 1ദിന, 17:13). ➟ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ് ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് യേശു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. ➟എന്നാൽ ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: ➤❝ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും❞ എന്നാണ്. ➟വേദഭാഗം ശ്രദ്ധിക്കുക: ➤❝ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആകുന്നു എന്നല്ല; ആയിരിക്കും❞ എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ➟എബ്രായയിൽ 𝗘𝗵𝘆𝗲𝗵 എന്ന ക്രിയാപദത്തിന് ❛ഞാൻ ആയിരിക്കും❜ (𝐈 𝐰𝐢𝐥𝐥 𝐛𝐞) എന്നും 𝗬𝗶𝗵𝘆𝗲𝗵 എന്ന ക്രിയപദത്തിന് ❛അവൻ ആയിരിക്കും❜ (𝐇𝐞 𝐰𝐢𝐥𝐥 𝐛𝐞) എന്നാണ്. ഇംഗ്ലീഷിൽ, 𝗜 𝘄𝗶𝗹𝗹 𝗯𝗲 𝗵𝗶𝘀 𝗳𝗮𝘁𝗵𝗲𝗿, 𝗮𝗻𝗱 𝗵𝗲 𝘀𝗵𝗮𝗹𝗹 𝗯𝗲 𝗺𝘆 𝘀𝗼𝗻 എന്നാണ്: (𝐊𝐉𝐕). 𝘄𝗶𝗹𝗹-ഉം 𝘀𝗵𝗮𝗹𝗹-ഉം ഭാവികാലത്തെ സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, ➤❝ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആകുന്നു❞ എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. ➟അല്ലാതെ, ❛ആയിരിക്കും❜ എന്ന് ഭാവികാലത്തിൽ പറയില്ല. 
➦ അടുത്തഭാഗം: ➤❝അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ ➟❛അവൻ കുറ്റം ചെയ്താൽ❜ (𝐈𝐟 𝐡𝐞 𝐜𝐨𝐦𝐦𝐢𝐭 𝐢𝐧𝐢𝐪𝐮𝐢𝐭𝐲). ➟അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. ➟𝗶𝗻𝗶𝗾𝘂𝗶𝘁𝘆 എന്ന പദത്തിനു് അധർമ്മം, അനീതി, അന്യായം, പാപം എന്നൊക്കെയാണർത്ഥം. ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ ദൈവം തന്നെയാണ്. ➟❛ദൈവം കുറ്റം ചെയ്താൽ❜ എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും❓ ➟ഇനി, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് (അഭിഷിക്തനായ മനുഷ്യൻ) ബൈബിൾ പറയുന്നത്: ➤❝പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല❞ എന്നൊക്കെയാണ്. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). ➟അതിനാൽ, യേശു ദൈവമായാലും മനുഷ്യനായാലും അവൻ കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. ➟തന്മൂലം, ❛കുറ്റം ചെയ്താൽ❜ എന്ന പ്രയോഗം യേശുവിനെക്കിറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
➦ അതിനടുത്തഭാഗം; ➤❝ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ ➟ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ➟മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതിനാലാണ് അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തത്. (2കൊരി, 5:21). ➟അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). ➟അതിനാൽ, യേശുവല്ല രാജാവായ സന്തതിയെന്ന് സംശയലേശമെന്യേ മനസ്സിലാകാം.

രണ്ടാം സങ്കീർത്തനം: 
➦ഈ സങ്കീർത്തനത്തിലും രാജാവിനെ കാണാം: ➤❝യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.❞ (സങ്കീ, 2:2). ➟ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. ➟യേശുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, ➟രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. ➟യഥാർത്ഥത്തിൽ, ഈ പ്രവചനം യേശുവിനെക്കുറിച്ചല്ലെങ്കിലും ആത്മീയമായി ഈ പ്രവചനം അവനോട് ബന്ധിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 4:25-28). ➟അടുത്തവാക്യം: ➤❝എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.❞ (സങ്കീ, 2:6). ➟പ്രവചനമാണെങ്കിലും ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല. [കാണുക: രണ്ടാം സങ്കീർത്തനം]

നാല്പത്തഞ്ചാം സങ്കീർത്തനം: 
➦ഈ സങ്കീർത്തനത്തിലും അഭിഷിക്തനായ രാജാവിനെ കാണാം: ➤❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:6-7). ➟ഈ വേദഭാഗം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യേശുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8-9). ➟ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. ➟അതിൻ്റെ തെളിവാണ് അടുത്തവാക്യം: ➤❝നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:7). ➟ആറാം വാക്യത്തിൽ പറയുന്ന ❛ദൈവം❜ സത്യദൈവമാണെങ്കിൽ, ➟ഏഴാം വാക്യത്തിൽ ആ ദൈവത്തിന് ഒരു ദൈവം ഉണ്ടാകില്ല. ➟സത്യദൈവം ഒന്നല്ലേയുള്ളു (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝, 𝐅𝐚𝐭𝐡𝐞𝐫 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝): (Joh, 5:44; Joh, 17:3). ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ➟മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. ➟അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. ➟കോരെഹ് പുത്രന്മാർ പറയുന്ന ഏകദൈവം അഭിഷേകം ചെയ്ത ❛എലോഹീം❜ (ദൈവം) യേശുക്രിസ്തുവുമല്ല, സത്യദൈവവുമല്ല; ➟ദൈവവപുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) ഒരു ഭൗമികരാജാവാവാണ്. 

☛ നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ രാജാവ് യേശുക്രിസ്തു അല്ലെന്നതിൻ്റെ തെളിവ് ആ സങ്കീർത്തനം താഴോട്ട് വായിച്ചാൽ കാണാം: 
𝟭. ❝നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു.❞ (സങ്കീ, 45:9). ➟ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവിന് സ്ത്രിരത്നങ്ങളുമുണ്ട്; അതിൽ രാജകുമാരികളുമുണ്ട്. ➟ഇത് യേശുവിന് യോജിക്കുമോ❓ 
𝟮. ❝അപ്പോൾ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.❞ (സങ്കീ, 45:11). ➟❛രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും❜ എന്ന് രാജാവിൻ്റെ വലത്തുഭാഗത്ത് ഓഫീർ തങ്കമണിഞ്ഞു നില്ക്കുന്ന രാജ്ഞിയോട് പറയുന്നതതാണ്. ➟യേശുക്രിസ്തുവാണ് രജ്ഞിയുടെ സൗന്ദര്യത്തെ ആഗ്രഹിക്കുന്നതെന്ന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും പറയുമോ❓
𝟯. ❝അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻ കസവുകൊണ്ടുള്ളതു. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.❞ (സങ്കീ, 45:13-14). ➟വാക്യം ശ്രദ്ധിക്കുക: ➤❝അന്തഃപുരത്തിലെ രാജകുമാരിയെയും അവളുടെ കന്യകമാരായ തോഴിമാരെയും രാജാവിൻ്റെ അടുക്കൽ കൊണ്ടുവരും.❞ ➟അന്തഃപുരത്തിലെ രാജകുമാരിയെയും അവളുടെ കന്യകമാരായ തോഴിമാരെയും രാജാവിൻ്റെ അടുക്കൽ കൊണ്ടുവരുന്നത് രാജാവിനു് അവരിൽ സന്തോഷിക്കാനാണ്. ➟ഇതും യേശുക്രിസ്തുവിനെക്കുറിച്ച് അല്ലെന്ന് വ്യക്തമാണല്ലോ❓ ➟നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ അഭിഷിക്തനായ രാജാവ് (എലോഹീം) യേശുവാണെന്ന് വിചാരിക്കുന്നവരിൽ വേറേതോ ആത്മാവാണുള്ളത്. ➤[കാണുക: എബ്രായർ 1:8-ലെ ദൈവം ആരാണ്?, യേശുക്രിസ്തുവിൻ്റെ ദൈവം]

എഴുപത്തിരണ്ടാം സങ്കീർത്തനം: 
➦ഈ സങ്കീർത്തനത്തിലും രാജാവിനെക്കാണാം: ➤❝അവൻ  ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.❞ (സങ്കീ, 72:15). ➟ദൈവത്തിൻ്റെ വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. ❛𝘄𝗮𝘆𝗶𝘁𝗽𝗮𝗹𝗹𝗲𝗹 𝗯𝗮𝗮𝗱𝗼𝘄❜ എന്ന എബ്രായ പദത്തിന് ❛അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും❜ എന്നാണ്. ❛𝘄𝗮𝘆𝗶𝘁𝗽𝗮𝗹𝗹𝗲𝗹❜ (𝐏𝐫𝐚𝐲𝐞𝐫 𝐰𝐢𝐥𝐥 𝐛𝐞 𝐦𝐚𝐝𝐞) എന്നത് ഒരു ഭാവികാല ക്രിയാപദമാണ്. ➟ഭാവിയിൽ സിംഹാസനത്തിൽ ഇരിക്കുന്ന നിത്യരാജാവ് പ്രാർത്ഥന ആവശ്യമുള്ളവനാണ്. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: ➤❝അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.❞ (സ.പു.സ.പ ⁃⁃ വിശുദ്ധഗ്രന്ഥം, പി.ഒ.സി). ➟ദൈവപുത്രനായ യേശുക്രിസ്തു അതിരാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും രാത്രിമുഴുവനും ദൈവത്തോടു പ്രാർത്ഥിച്ചതായി കാണാം. ➟അത് തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ്. അല്ലാതെ യാതൊരു മനുഷ്യൻ്റെയും പ്രാർത്ഥന യേശുവിന് ആവശ്യമില്ല. ➟അതിനാൽ, എപ്പോഴും ജനങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ള ഒരു സന്തതിയാണ് ഭാവിരാജാവെന്ന് മനസ്സിലാക്കാം.  

എൺപത്തൊൻപതാം സങ്കീർത്തനം: 
➦ഈ സങ്കീർത്തനത്തിലും നിത്യരാജാവിനെ കാണാം: ➤❝ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.❞ (സങ്കീ, 89:29-32). ➟ഇവിടെ, 𝟮𝟵-ാം വാക്യത്തിൽ ❛സന്തതി❜ (𝐒𝐞𝐞𝐝) എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; ➟𝟯𝟬-ാം വാക്യത്തിൽ ❛പുത്രന്മാർ❜ (𝐂𝐡𝐢𝐥𝐝𝐫𝐞𝐧) എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. ➟തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ❓ ➟𝟯𝟬-𝟯𝟮 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. ➟നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. ➟അതിനാൽ, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തു അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

നൂറ്റിപ്പത്താം സങ്കീർത്തനം:
➦ഈ സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: ➤❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ (സങ്കീ, 110:1-2). ➟ദൈവത്തിൻ്റെ വലത്തുഭാഗമാണ് വാഗ്ദത്ത സന്തതിയുടെ സ്ഥാനം. ➟എന്നാൽ ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ➟ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം എന്ന പരിധി ഉണ്ടാകില്ലായിരുന്നു. ➟അടുത്തവാക്യം: ➤❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ ➟ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ ദൈവം കാൽക്കീഴിൽ ആക്കുവോളം ➤❝ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക❞ എന്നാണ് പറയുന്നത്. ➟അടുത്തവാക്യത്തിൽ, ➤❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക❞ എന്നാണ് പറയുന്നത്. ➟അതായത്, നിലവിൽ ശത്രുക്കളുടെ മദ്ധ്യേയാണ് വാഗ്ദത്തസന്തതി വാഴുന്നത്. ➟തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ➟ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ➟𝟭.നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല. ➟𝟮.ഭാവിയിൽ അഥവാ, ദൈവം രാജാവിൻ്റെ രാജ്യം സ്ഥാപിച്ചുകൊടുത്ത് കഴിഞ്ഞാൽ ശത്രുക്കൾ ഉണ്ടാകുകയില്ല. ➟ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ചശേഷം അഥവാ, ശത്രുക്കളെ രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. ➟അതിനാൽ, ഭൂമിയിൽ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരു സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. ➟എന്തായാലും, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തുവല്ല. ➟ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവായ (യജമാനൻ) രാജാവ്. ➟തൻ്റെ വാഗ്ദത്തസന്തതി രാജാവായതുകൊണ്ടാണ്, അവൻ അവനെ ആത്മാവിൽ ❛എൻ്റെ കർത്താവു❜ (adon) എന്ന് വിശേഷിപ്പിക്കുന്നത്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

☛ അദോനായിയും അദോനും:
➦ ഈ സങ്കീർത്തനത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവിനെ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟ഇവിടെ ❛𝗹𝗮-𝗮𝗱𝗼𝗻𝗶❜ എന്ന എബ്രായ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇതിൻ്റെ അർത്ഥം: ➤❝എൻ്റെ കർത്താവിനോടു/എൻ്റെ യജമാനനോടു❞ (𝐓𝐨 𝐦𝐲 𝐋𝐨𝐫𝐝) എന്നാണ്. ➟ഇത് ഭൗമിക കർത്താക്കന്മാരെ കുറിക്കുന്ന പദമാണ്. (Gen, 24:36, Gen, 32:4; Psa, 110). ➟❛യജമാനൻ❜ (𝐥𝐨𝐫𝐝, 𝐦𝐚𝐬𝐭𝐞𝐫) എന്നർത്ഥമുള്ള ❛adon❜ എന്ന പദത്തോടൊപ്പം ❛𝘁𝗼❜ എന്നർത്ഥമുള്ള ❛𝗹𝗮❜ എന്ന ഉപസർഗ്ഗവും (Prefix), ❛𝗺𝘆❜ എന്നർത്ഥമുള്ള ❛𝗶❜ എന്ന പ്രത്യയവും (suffix) ചേർന്നാണ് ❛𝗹𝗮𝗱𝗼𝗻𝗶❜ എന്ന പദമുണ്ടായത്. ➟❛എൻ്റെ യജമാനൻ/കർത്താവു❜ (𝐌𝐲 𝐋𝐨𝐫𝐝) എന്നർത്ഥമുള്ള കൃത്യമായ എബ്രായപദം ❛𝗮𝗱𝗼𝗻𝗶❜ ആണ്. ➟❛𝗮𝗱𝗼𝗻, 𝗮𝗱𝗼𝗻𝗶❜ ദൈവമല്ല; മനുഷ്യനാണ്: (ഉല്പ, 23:6⁃⁃Gen, 23:6; ഉല്പ, 24:12⁃⁃Gen, 24:12; ഉല്പ, 24:27⁃⁃Gen, 24:27). ➟എന്നാൽ ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്നത് ❛എൻ്റെ കർത്താവു❜ (𝐌𝐲 𝐋𝐨𝐫𝐝) എന്നർത്ഥമുള്ള ❛𝗔𝗱𝗼𝗻𝗮𝗶❜ എന്ന പദമാണ്: (പുറ, 4:10⁃⁃Exo, 4:10; പുറ, 4:13⁃⁃Exo, 4:13; പുറ, 34:9⁃⁃Exo, 34:9). ➟ഇതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ 𝗔𝗱𝗼𝗻𝗮𝗶 എന്നപദം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. (BibleHub). ➟അതിനാൽ ❛ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❜ എന്ന ആത്മീയ പദവി ഒരു ദൈവത്തിൻ്റെയല്ല; ➟ഒരു ഭൗമിക കർത്താവിൻ്റെയാണെന്ന് മനസ്സിലാക്കാം.

ദൈവപുത്രനായ ക്രിസ്തു രാജാവാണോ
➦ യഹോവയായ ദൈവമാണ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവ്: 
𝟭. രാജത്വം യഹോവയായ ദൈവത്തിനുള്ളതാണ്: ➤❝യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.❞ (1ദിന, 29:11). 
𝟮. യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: ➤❝യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.❞ (സങ്കീ, 103:19 ⁃⁃ സങ്കീ, 11:4). 
𝟯. അവൻ്റെ സിംഹാസനം സ്ഥിരമാണ്: ➤❝യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.❞ (സങ്കീ, 93:1-2). 
𝟰. അവൻ ശാശ്വതരാജാവാണ്: ➤❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10). 
𝟱. യഹോവ എന്നേക്കും ഭൂമിയിൽ രാജാവായി വാഴുമെന്ന് വ്യക്തമായ പ്രവചനവുമുണ്ട്: ➤❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9). 
𝟲. യഹോവ എന്നേക്കും രാജാവാണ്: ➤❝യഹോവ എന്നും എന്നേക്കും രാജാവായി വാഴും.❞ (പുറ, 15:18). 
𝟳. യഹോവ സർവ്വഭൂമിയുടെയും മഹാരാജാവാണ്: ➤❝അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.❞ (സങ്കീ, 47:2). 
𝟴. യഹോവ സർവ്വഭൂമായുടെയും രാജാവാണ്: ➤❝ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.❞ (സങ്കീ, 47:7). 
𝟵. യഹോവയായ രാജാവിനെ നമസ്കരിക്കേണ്ടത് യെരൂശലേമിലാണ്: ➤❝ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല.❞ (സെഖ, 14:17). 
𝟭𝟬. പ്രവചനനിവർത്തിയായി രാജാവാകുന്നതും പിതാവായ യഹോവയാണ്: ➤❝അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.❞ (വെളി, 19:6 ⁃⁃ സങ്കീ, 9:7; സങ്കീ, 10:16; സങ്കീ, 29:10;; സങ്കീ, 145:13; സങ്കീ, 146:10; യെശ, 33:22; വിലാ, 5:19; ദാനീ, 4:3; ദാനീ, 6:26; 1തിമൊ, 1:17; 1തിമൊ, 6:15; വെളി, 11:15). ➟പിതാവും പുത്രനുംകൂടി രാജാവാകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല.

വാഗ്ദത്ത രാജാവ് ആരാണ്❓ 
➦ പ്രസ്തുത വേദഭാഗങ്ങളിൽ രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം:
❶ പതിമൂന്നാം വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝അവൻ  എന്റെ നാമത്തിന്നു ഒരു ആലയം പണിയും.❞ (2ശമൂ, 7:13 ⁃⁃ 1ദിന, 17:12). ➟യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്. ➟അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ➟ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ➟ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. ➟വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ➟ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. ➟അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (യെഹെ, 40:1 ⁃⁃ 43:17). ➟അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി (എതിർക്രിസ്തു) വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4 ⁃⁃ ദാനീ, 11:31; 12:11). ➟ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും പണിയുന്നത് യിസ്രായേലുമായിരിക്കും. ➟അന്ത്യകാലത്ത് യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2-3 ⁃⁃ മീഖാ, 4:2-3). ➟2ശമൂവേൽ 7:10-ൽ, തൻ്റെ ജനമായ യിസ്രായേലിനു് ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കും എന്ന് പറഞ്ഞിട്ടുമുണ്ട്. ➟ആ രാജ്യവും സന്തതികളും യിസ്രായേലാണ്. ➟തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് മനസ്സിലാക്കാം.

❷ വാക്യത്തിൻ്റെ അടുത്തഭാഗം: ➤❝ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:13 ⁃⁃ 1ദിന, 17:12). ➟ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. ➟യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➤❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27 ⁃⁃ സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18; 7:21). ➟ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ➟ആദ്യഭാഗത്ത് ➤❛വിശുദ്ധന്മാർ❜ എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ➤❛അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു❜ എന്ന് ഏകവചനത്തിൽ പറയുന്നത് നോക്കുക. ➟ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22-23; സങ്കീ, 2:7; യെഹെ, 21:10; ഹോശേ, 11:1). ➟അതായത്, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. ➟അടുത്തഭാഗം: ➤❝സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ ➟സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. ➟അതിനാൽ, നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ❓ ➟ഒരുകാര്യം പ്രത്യേകം ഓർക്കുക: ➤യിസ്രായേൽ ദാവീദിൻ്റെ സാക്ഷാൽ പുത്രനല്ല; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ❛ദാവീദിൻ്റെ പുത്രൻ❜ എന്നത് യിസ്രായേലിൻ്റെ പദവിയാണ്.

❸ പതിനാലാം വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.❞ (2ശമൂ, 7:141ദിന, 17:13). ➟പഴയനിയമത്തിൽ ദൈവം ➤❛എൻ്റെ പുത്രൻ❜ എന്ന് സംബോധന ചെയ്തിരിക്കുന്നതും, പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ ഏകപുത്രനും ആദ്യജാതനും യിസ്രായേലാണ്: ➤❝നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22 ⁃⁃ പുറ, 4:23; സങ്കീ, 2:7; 2:12; യെഹെ, 21:10; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32-33; റോമ, 9:4;9:26; എബ്രാ, 2:14). ➟യഹോവ യിസ്രായലിൻ്റെ പിതാവാണ്: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു.❞ (യെശ, 64:8). ➤❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10 ⁃⁃ യെശ, 63:16; യോഹ, 8:41). ➟യിസ്രായേൽ ദൈവത്തിൻ്റെ ❛മക്കൾ ആകുന്നു❜ എന്ന് വർത്തമാനകാലത്തിലും: ➤❝നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.❞ (ആവ, 14:1). ➟❛മക്കൾ ആകും❜ എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: ➤❝നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.❞ (റോമർ 9:26 ⁃⁃ ഹോശേ, 1:10). ➟യഹോവയും യിസ്രായേലും തമ്മിൽ യഥാർത്ഥ പിതൃപുത്ര ബന്ധത്തിൽ ആകുന്നത് ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോഴാണ്: (110:1). ➤[കാണുക:യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]

❹ വാക്യത്തിൻ്റെ അടുത്തഭാഗം: ➤❝അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). ➟കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും❓ ➟യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. ➟യിസ്രായേലിനെപ്പോലെ ജാതികളാൽ അല്ലെങ്കിൽ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. ➤❝അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.❞ (എബ്രാ, 12:7-8). ➟എബ്രായരോടു ലേഖകൻ പറയന്ന വാക്കുകളാണിത്. ➟ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്ന് സങ്കീർത്തനത്തിലും കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).

❺ യിസ്രായേലിൻ്റെ രാജത്വം നിത്യമായിരിക്കും: ➤❝ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.❞ (1ദിന, 17:14 ⁃⁃ 2ശമൂ, 7:16). ➟സ്ഥിരമായ രാജത്വമുണ്ടാകുന്ന വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. ➤❝എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.❞ (ദാനീ, 7:18). ➟അതിനാൽ, ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. ➟മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. ➤❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.❞ (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ➟ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25 ⁃⁃ യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). ➟❝ഭൂമിയിലെ സകലജാതികളും നിൻ്റെ സന്തതി മുഖാന്തരം അനുഗ്രഹിക്കപ്പെടും❞ എന്ന് ദൈവം പൂർവ്വപിതാക്കന്മാരോട് തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് പറഞ്ഞിരിക്കുന്ന സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്: ➤❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു ❛നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു❜ എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:18; ഉല്പ, 26:5, ഉല്പ, 28:14; പ്രവൃ, 3:25 ⁃⁃ യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). ➟യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെക്കുറിച്ച് പഠിക്കാതെ ➟ദൈവം ആരാണെന്നോ, ➟ബൈബിളിൻ്റെ ❛ഉള്ളടക്കം❜ (content) എന്താണെന്നോ, ➟ക്രിസ്തു ആരാണെന്നോ, ➟ഭാവിയെക്കുറിച്ച് പഠിപ്പിക്കുന്ന വെളിപ്പാട് പുസ്തകമോ യഥാർത്ഥമായി മനസ്സിലാക്കാൻ കഴിയില്ല. ➟യിസ്രായേലെന്ന ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളും അനവധിയാണ്. [കാണുക: യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും പദവികളും, യെഹൂദന്നു എന്തു വിശേഷത?]

പ്രവചനങ്ങളുടെ അംശമായ നിവൃത്തി:
➦ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് യഹോവ തന്നോടു പറഞ്ഞതായി ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:5-6). ➟പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). ➟അതിനു് വ്യക്തമായ ഒരു കാരണമുണ്ട്. ➟ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. ➟പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായും കാണാം. ➟അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). ➟സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). ➟സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിനാണ് നിവൃത്തിയാകുന്നത്. (യെഹെ, 40:1-മുതൽ 43:17-വരെ, ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). ➟പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ➟ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 17:7-15; സങ്കീ, 89:29-33), ➟നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ➟ദൈവത്തിൻ്റെ സന്തതിയും ഒരാളായിരിക്കണം: (പുറ, 4:22-23; സങ്കീ, 2:7; യെഹെ, 21:10; ഹോശേ, 11:1). ➟അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). ➟ശലോമോൻ്റെ വാഴ്ചയെക്കുറിച്ച് പഠിക്കുകയാണെങ്കിൽ, യിസ്രായേലിൻ്റെ നിത്യരാജത്വവുമായി അവൻ്റെ ഭരണത്തിന് സാമ്യമുള്ളതായിക്കാണാം. 1രാജാക്കന്മാർ നാലാം അദ്ധ്യായത്തിൽ ശലോമോൻ്റെ ശക്തിയെയും ജ്ഞാനത്തെയും വാഴ്ചയെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, യിസ്രായേലിൻ്റെ നിത്യരാജത്വത്തോടുള്ള പ്രവചനങ്ങളുമായി സാമ്യമുള്ളതാണ്. കാണുക: (1രാജാ, 4:1 ⁃⁃ യെഹെ, 37:21-24. 1രാജാ, 4:21 ⁃⁃ സങ്കീ, 72:8-11. 1രാജാ, 4:24 ⁃⁃ സെഖ, 9:10. 1രാജാ, 4:24 ⁃⁃ യെശ, 9:7. 1രാജാ, 4:25 ⁃⁃ മീഖാ, 4:4. 1രാജാ, 4:7; 4:27 ⁃⁃ സങ്കീ, 72:16; യോവേ, 2:26. 1രാജാ, 4:30-31 ⁃⁃ യെശ, 11:2. 1രാജാ, 4:33-34 ⁃⁃ യെശ, 2:2-3). ➟അതിനാൽ, വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശലോമോനിൽ അംശമായി നിവൃത്തിയായതായി മനസ്സിലാക്കാം. [കാണുക: പ്രവചനങ്ങൾ]

ക്രിസ്തു ആരാണ്
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➤❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

ക്രിസ്തുവിൻ്റെ പ്രകൃതി: 
➦ യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (ലൂക്കൊ, 1:35; 1യോഹ, 3:5; 1തിമൊ, 2:6). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (യെശ, 40:3; ലൂക്കൊ, 76-77യോഹ, 1:30) സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). പിതാവിൻ്റെയും പുത്രൻ്റെയും നാമവും ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 17:11;യോഹ, 17:12). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം]

എന്റെ രാജ്യം ഐഹികമല്ല:
➦ ❝എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:36-37). ➟ഈ വേദഭാഗത്ത്; തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ ❛രാജാവുതന്നേ❜ എന്നുമാണ് യേശു പറയുന്നത്. ➟വാക്യം ശ്രദ്ധിക്കുക: ❛രാജാവ് ആകുമെന്നല്ല; രാജാവുതന്നേ❜ എന്നാണ് പറയുന്നത്. ➟നിത്യരാജാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് താൻ രാജാവുതന്നേ എന്ന് ക്രിസ്തു പറയുന്നത്. ➟ഭൂമിയിൽ യഹോവ രാജാവാകും എന്നാണ് പ്രവചനമുള്ളത്: ➤❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9 ⁃⁃ പുറ, 15:18; സങ്കീ, 47:2; സങ്കീ, 47:7). ➟യഹോവ സർവ്വഭൂമിക്കും രാജാവാകുമെന്ന് അസന്ദിഗ്ദ്ധമായി പ്രവചിച്ചിരിക്കെ, മറ്റൊരു വ്യക്തിയെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന ദൈവപുത്രനായ ക്രിസ്തു എങ്ങനെ ഭൂമിയിലെ രാജാവാകും❓ ➟യഹോവയായ സർവ്വശക്തിയുള്ള ദൈവം രാജാവാകുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്: (വെളി, 19:6). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാൽ, പുത്രൻ മറ്റൊരുത്തനായി ഉണ്ടാകയില്ല. ➟പിന്നെങ്ങനെയാണ് ക്രിസ്തു ഭൂമിയിൽ രാജാവാകുന്നത്❓ ➤[കാണുക: വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ]

യിസ്രായേലിൻ്റെ ശാശ്വതരാജ്യം:
➦ ❝നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.❞ (ഉല്പ, 13:15; 17:8; ഉല്പ, 48:4). ➟ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം (പലസ്തീൻ) ശാശ്വതാവകാശമായി നല്കിയതാണ്: ➤❝നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.❞ (പുറ, 32:13 ⁃⁃ ഉല്പ, 17:8; പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25). ➟ദൈവം പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: ➤❝ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും❞ എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). ➟എന്നാൽ അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ➟ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). ➟എന്നാൽ കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) ➟അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, ➤❝നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും❞ എന്ന് ദൈവം ആദ്യമായി വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). ➟യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). ➟യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). ➟അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. ➟യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, ➟1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ➟ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അഥവാ, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ➟ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. ➟തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. ➟എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. ➟തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ➟ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). ➟അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്. ➟അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് ദൈവം അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. ➟അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ, സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). ➟അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13; 7:16; സങ്കീ, 72:7; 72:16; 85:9-10; യെശ, 7:21-2211:1 ⁃⁃ 12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7; 60:21; 62:8-9; 65:21-25; യിരെ, 31:5-6; യെഹെ, 39:29; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21; 7:27; യോവേ, 2:23; 2:28-30; 3:18; സെഖ, 14:8). 

ആയിരമാണ്ട് വാഴ്ച:
➦ വെളിപ്പാടിൽ പറയുന്ന ❛ആയിരമാണ്ടു❜ എന്ന പ്രയോഗം സന്ദിഗ്ധമാണ്. ➟പഴയനിയമത്തിൽ ഒരിടത്തും ❛ആയിരം വർഷം❜ എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. ➟വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യവും (നിത്യരാജ്യം) രാജത്വവുമാണ്. ➤❝ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), ➟എന്നേക്കും അവകാശമായി പ്രാപിക്കും (പുറ, 32:13), ➟ആകാശമുള്ള കാലത്തോളം (89:29), ➟സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), ➟എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), ➟നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), ➟സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), ➟നിത്യരാജത്വം (7:27)❞ എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ➟അതിനാൽ, ❛ആയിരമാണ്ടു❜ എന്നത് കൃത്യമായ ആയിരം വർഷമാണെന്ന് പറയാൻ പറ്റില്ല. ➤❝മൂവായിരം വർഷമായി വാഗ്ദത്ത നിവൃത്തിക്കായി കാത്തിരിക്കുന്നവർക്ക്, ആയിരം വർഷത്തെ സ്വസ്ഥത കൊടുക്കും❞ എന്നത് നീതിയായ ഒരു കണക്കല്ല. ➟വെളിപ്പാട് പുസ്തകത്തിൻ്റെ ഭാഷയുടെ പ്രത്യേകതകൂടി കണക്കിലെടുത്താൽ, ❛ആയിരമാണ്ടു❜ എന്നത് യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രതീകാത്മക പ്രയോഗമാണെന്ന് മനസ്സിലാക്കാം. ➟ഒരുകാര്യം ഉറപ്പിച്ചുപറയാം: ➤ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജ്യവും രാജത്വവുമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

യിസ്രായേലിൻ്റെ രാജത്വം:
➦ യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് അനേകം തെളിവുകളുണ്ട്: ➤❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27). ➟ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29; 36,37). ➟അവൻ്റെ രാജത്വത്തിൻ്റെ തെളിവുകൾ കാണുക: (2ശമൂ, 7:12; 1ദിന, 7:11; 7:14; സങ്കീ, 2:6; 2:8; 20:9; 21:1; 21:7; 45:1; 45:5-7; 61:6; 72:1; 89:3-4; 89:29; 89:36-37; 110:1-7; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21). ➟ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). ➟മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ➟ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). ➟തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). ➟അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ➟ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ➟ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ➟ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവും (യജമാനൻ) യിസ്രായേലാണ്: (സങ്കീ, 110:1). ➟യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ➟ദാനീയേലിൽ, ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് (അത്യുന്നതനായ ദൈവം) നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27).

ലോകാവകാശിയായ സന്തതി:
➦ ലോകാവകാശിയായ ലന്തതി യിസ്രായേൽ: ➤❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമ, 4:13). ➟യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ➟ലോകാവകാശി (𝐭𝐡𝐞 𝐡𝐞𝐢𝐫 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. ➟എബ്രായലേഖകൻ പറയുന്നത് നോക്കുക. ➤❝നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ  ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.❞ (എബ്രാ, 2:5). ➟അടുത്തവാക്യം: ➤❝ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നത്.❞ (എബ്രാ, 2:16). ➟ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. ➟അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്. ➟ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമായല്ലോ❓ ➤❛ലോകത്തിൻ്റെ അവകാശി❜ (𝐭𝐨 𝐤𝐥𝐢𝐫𝐨𝐧𝐨𝐦𝐨𝐧 𝐭𝐨𝐮 𝐤𝐨𝐬𝐦𝐨𝐮 – 𝐓𝐡𝐞 𝐡𝐞𝐢𝐫 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝) എന്നാൽ, അവിടെ പറയുന്ന ❛ലോകം❜ (𝐤𝐨𝐬𝐦𝐨𝐬 – 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝) ഒരു പ്രത്യേക ഭൂപ്രദേശത്തെ (കനാൻ) കുറിക്കുന്നതല്ല; ➟മുഴുവൻ ലോകവും (𝐓𝐡𝐞 𝐞𝐧𝐭𝐢𝐫𝐞 𝐰𝐨𝐫𝐥𝐝) ആണ്. ➟മുഴുവൻ ലോകത്തിനും അവകാശിയായ ഒരു ദൈവസന്തതിയുണ്ടെങ്കിൽ, അവൻ ഈ ഭൂമിയെ ഭരിക്കുന്നവനാണ് എന്ന കാര്യത്തിൽ ആർക്കാണ് സംശയം❓ ➤❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്നു ദൈവം തന്നെക്കൊണ്ടു തന്നേ സത്യംചെയ്തു തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18 ⁃⁃ പ്രവൃ, 3:25). ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?]. ➟തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം ഒരു ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:21; ലൂക്കൊ, 1;68; 1തിമൊ, 2:6;3:16). ➟മനുഷ്യപുത്രനോടു സദൃശനായ രാജാവ്: ➤❝രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ (ദാനീ, 7:13-14). ➟വയോധികനിൽ നിന്ന് (ദൈവം) നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; ➟അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18; 7:21; 7:27). ➤[കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

☛ ന്യായപ്രമാണം നിവർത്തിച്ചവൻ:
➦ യേശു ന്യായപ്രമാണത്തെ നിവർത്തിച്ചവനാണ്: ❝ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.❞ (മത്താ, 5:17-18 ⁃⁃ ലൂക്കൊ, 16:17). ➟പുതിയനിയമം എന്നത് പഴയനിയമത്തിൻ്റെ ബാക്കിയോ, ആകാശത്തുനിന്ന് പൊട്ടിവിണതോ അല്ല; പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. ദൈവം പഴയപുതിയനിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും❓ ➟യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും❓ ➟പഴയനിയമത്തെ ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിക്ക് നിവൃത്തിക്കാൻ വന്നവൻ അതിൻ്റെ അവകാശിയാകുന്നത് എങ്ങനെയാണ്❓ ➟ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവന് വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുവെന്ന ക്രിസ്തു. (ഗലാ, 3:19). ➟അത് നിവൃത്തിക്കാനാണ്, അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ ഒരു പ്രത്യക്ഷത എടുത്തത്. (1തിമൊ, 3:16). അതായത്, യഹോവയായ ഏകദൈവം പ്രവചനപോലെ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14 ⁃⁃ മത്താ, 1:20; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). ➟യിസ്രായേലിനെ അവൻ്റെ പാപത്തിൽനിന്ന് രക്ഷിച്ച് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായാണ് അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. ➟അതുകൊണ്ടാണ്, പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത്. ➟അതിനാൽ, യിസ്രായേലിന് അവൻ്റെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജത്വവും ക്രിസ്തുവിലൂടെ അപഹരിക്കാൻ ദൈവത്തിന് കഴിയില്ല; അതിൻ്റെ ആവശ്യവുമില്ല. ➟യേശുവിന് രാജാവാകണമായിന്നെങ്കിൽ രണ്ടായിരം വർഷം മുമ്പുതന്നെ ആകാമായിരുന്നു. ➟അന്ന് യിസ്രായേൽ ജനം അവനെപ്പിടിച്ച് രാജാവാക്കാൻ നോക്കിയതാണ്: (യോഹ, 6:15). ➟എന്നാൽ അവൻ രാജാവാകാൻ വന്നതല്ല; യിസ്രായേലിനെ രാജാവാക്കാൻ അവൻ്റെ രാജകീയ പദവിയുമായി ഭൂമിയിൽ ജനിച്ചവനാണ്: (മത്താ, 2:2; ലൂക്കൊ, 2:7).

മനോഹരമായ ഒരു ക്ലൈമാക്സ്:
➦ കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (𝐜𝐥𝐢𝐦𝐚𝐱) കൂടിയുണ്ട്. ➟വാഗ്ദത്തപ്രകാരം ഈ ഭൂമിയെ ഭരിക്കേണ്ട ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. ➟എന്നാൽ എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, ➟𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ സങ്കീർത്തനങ്ങളിൽ ദൈവം ജനിപ്പിച്ച സന്തതിയും, ➟ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, ➟എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ➟ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും (ആചാരപരമായ നമസ്കാരം), ➟ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ➟ദാവീദ് ആത്മാവിൽ ❛എൻ്റെ കർത്താവു❜ എന്ന് സംബോധന ചെയ്യുന്നവനുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. ➟അതെങ്ങനെ ശരിയാകും❓ ➟ദാവീദിനെ, ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ❓ ➟ദാവീദ്, തന്നെത്തന്നെ ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ❓ ➟ദാവീദ്, തന്നെത്തന്നെ കർത്താവെന്ന് (യജമാനൻ) വിളിക്കുമോ❓ ➟ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. ➟എന്നാൽ മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8-9). ➟സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്, അതിൻ്റെ സൂചനയും പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. ➟സങ്കീർത്തനം 8:26-27 വാക്യം: ➤❝നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും❞ എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. ➟അടുത്തവാക്യം: ➤❝ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും❞ എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. ➟ഇതൊക്കെ ഭാവികാലത്തിലാണ് (𝐅𝐮𝐭𝐮𝐫𝐞 𝐓𝐞𝐧𝐬𝐞) പറയുന്നത്. ➟എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്❓ ➟അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. ➟ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. ➟എന്നാൽ യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. ➟അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്. ➟സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവായ യഹോവയുടെയും ➟ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന ➟രാജാവും, ➟ഇടയനും, ➟പ്രഭുവും, ➟അധിപതിയും, ➟പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: (1ശമൂ, 13:14; പ്രവൃ, 13:22 ⁃⁃ KJV). ➟വ്യക്തമായ തെളിവുകൾ കാണുക:☟

രാജാവ്:
➦ ❝അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.❞ (യിരെ, 30:9 ⁃⁃ യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5).
ഇടയൻ: 
➦ ❝അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.❞ (യെഹെ, 34:23).
പ്രഭു: 
➦ ❝അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.❞ (യെഹെ, 34:2437:25). ➤❝അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.❞ (യെഹെ, 45:22). ➟യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ (നിഷ്പാപൻ) ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ല. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: ➤❝ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.❞ (യെശ, 32:1).
അധിപതി: 
➦ ❝ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.❞ (യെശ, 55:4). ➤❝അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21).
പുരോഹിതൻ: 
➦ ❝എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.❞ (1ശമൂ, 2:35). ➟ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ➟ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. ➟യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ദൈവത്തിനു് ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ❓ ➟ഇതും കാണുക: (ആമോ, 9:11-15യെശ, 55:3-4; യിരെ, 3:17-18; 30:18-22; 31:31-34; 32:37-44; 33:14-26യെഹെ, 34:25-30; 37:21-28; 46:2-8; 49:12; ഹോശേ, 3:5). ദാവീദിൻ്റെ ➟നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3-4; പ്രവൃ, 13:34). 

വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന:
➦ വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: ➤❝എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.❞ (യെശ, 11:1-5 ⁃⁃ സങ്കീ, 72:1-14). ➟ഇതായിരിക്കും വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണ സംവിധാനം. ➟ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. ➟അതായത്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവു് ദാവീദിൻ്റെ വേരായ യേശുവല്ല; യിശ്ശായിവേരായ ദാവീദാണ്: ➤❝യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.❞ (റോമർ 15:12 ⁃⁃ യെശ, 11:10; പ്രവൃ, 13:22). ➟ഇതാണ് തുടക്കത്തിൽ നാം കണ്ട ദൈവം നിയമിച്ച പുരുഷൻ (പ്രവൃ, 17:31). ➟യഹോവയുടെ ആത്മാവ് ആവസിച്ച യിശ്ശായി പുത്രൻ എന്ന ഈ പുരുഷൻ മുഖാന്തരമാണ് ദൈവം ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. ➟ഈ മർമ്മം വലിയതാണ്. ➟ഇത് യഥാവിധി ഗ്രഹിക്കുന്നവൻ ഏകസത്യദൈവമായ പിതാവായ യഹോവയെയും (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ഏകമനുഷ്യനായ യേശുക്രിസ്തുവിനെയും തിരിച്ചറിയും. ➤❝ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15)

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

☛ സർവ്വസൃഷ്ടിക്കും ആദ്യജാതൻ:
1:15. ❝അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
1:16. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
1:17. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
1:18. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
1:19. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
1:20. അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ (കൊലൊ, 1:15-20). ➟കൊലൊസ്യരിലെ ഈ വേദഭാഗത്തെ വിഷയം ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുതുസൃഷ്ടിയാണ്. ➟❝ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും വിധേയമായ ആകാശഭൂമികളെയും അവയിലുള്ളവയെയും ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരമാണ് ദൈവം പുതുക്കുന്നത്.❞ 

അദൃശ്യനായ ഡൈവത്തിൻ്റെ പ്രതിമ:
☛ 15-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❛അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമ.❜ ക്രിസ്തു അദൃശ്യനായ ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്. ➟അദൃശ്യനായ ദൈവത്തിന്റെ പ്രതിമ എന്ന പ്രയോഗം, അവൻ ദൈവമല്ലെന്നും അവൻ സൃഷ്ടിക്ക് മുമ്പേ ഉണ്ടായിരുന്നവനല്ല എന്നതിൻ്റെ തെളിവാണ്. ➟❛ദൈവം❜ (സത്യദൈവം) എന്നത് ആരുടെയും പേരോ, പദവിയോ അല്ല; സ്രഷ്ടാവിൻ്റെ പ്രകൃതിയാണ് (Nature). ➟അതുപോലെ ❛ദൈവത്തിൻ്റെ പ്രതിമ❜ എന്നത് ക്രിസ്തുവിൻ്റെ അസ്തിത്വമോ, പ്രകൃതിയോ അല്ല; അവൻ്റെ പദവിയാണ്. ➟ദൈവത്തെ ഒരിക്കലും ദൈവത്തിൻ്റെ പ്രതിമ എന്ന് പറയില്ല; പറഞ്ഞാൽ അബദ്ധമാണ്. ➟മനുഷ്യനെ മനുഷ്യൻ്റെ പ്രതിമയെന്നും പറയില്ല. ➟ക്രിസ്തുവിനെ മാത്രമല്ല; പുരുഷനെയും (Man) ദൈവത്തിൻ്റെ പ്രതിമ എന്ന് പറഞ്ഞിട്ടുണ്ട്: (1കൊരി, 11:7). [കാണുക: പ്രതിമ]. 

സർവ്വസൃഷ്ടിക്കും ആദ്യജാതൻ:
☛ 15-ൻ്റെ അടുത്തഭാഗം: ❛സർവ്വസൃഷ്ടിക്കും ആദ്യജാതൻ.❜ ➟ഇതും അവൻ്റെ അസ്തിത്വമല്ല; പദവിയാണ്. ➟അവനെ ❛സർവ്വസൃഷ്ടിക്കും ആദ്യജാതൻ❜ എന്നതിനെ അക്ഷരാർഥത്തിൽ മനസ്സിലാക്കിയാൽ, അവൻ സൃഷ്ടികൾക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവൻ ആണെന്നേ വരൂ. ➟യേശു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രധാന പ്രശ്നം:

യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

☛ ❛ആദ്യജാതൻ❜എന്ന പ്രയോഗം അനന്തരജാതന്മാരെ (ഇളയ സഹോദരങ്ങളെ) വ്യഞ്ജിപ്പിക്കുന്നതാണ്. ➟❛സർവ്വസൃഷ്ടിക്കും ആദ്യജാതൻ❜ എന്ന പ്രയോഗം യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവൻ എന്നണർത്ഥം. ➟അതായത്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടികൾക്കും (ദൂതൻ, മനുഷ്യൻ, പക്ഷിമൃഗാദികൾ ഉൾപ്പെടെ) ക്രിസ്തു മൂത്ത സഹോദരനായിരിക്കണം. ➟എന്നാൽ ക്രിസ്തു വിശ്വാസികളുടെ മാത്രം മൂത്തസഹോദരനാണ്: (റോമ, 8:29). ➟അവൻ ദൂതന്മാരുടെയോ, ഭൂമിയിലെ മറ്റ് സൃഷ്ടികളുടെയോ മൂത്തസഹോദരല്ല. ➟അതിനാൽ, ആ പ്രയോഗം അക്ഷരാർത്ഥത്തിലല്ല അവൻ്റെ പദവിയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: സഹോദരന്മാരിൽ ആദ്യജാതൻ]

☛ ഏകജാതൻ എന്ന പദം അഞ്ചുപ്രാവശ്യവും (യോഹ, 1:141:183:163:181യോഹ, 4:9) ആദ്യജാതൻ എന്ന പദം നാലുപ്രാവശ്യവും ക്രിസ്തുവിന് ഉപയോഗിച്ചിട്ടുണ്ട്. ➟ഈ വേഭാഗത്ത് രണ്ടുപ്രാവശ്യമുണ്ട്: (കൊലൊ, 1:151:18 ⁃⁃ റോമ, 8:29വെളി, 1:5). ➟ഏകജാതൻ, ആദ്യജാതൻ എന്നിവ യഥാർത്ഥത്തിലാണെങ്കിൽ, രണ്ടും പരസ്പരവിരുദ്ധമാണ്. ➟ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟തന്മൂലം, അതവൻ്റെ പദവിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

☛ ❝സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), ➟സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), ➟മരിച്ചവരുടെ ഇടയിൽനിന്നുള്ള ആദ്യജാതൻ (കൊലൊ, 1:18), ➟മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5)❞ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ, ❛ആദ്യജാതൻ❜ എന്നത് അവൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞); പദവി (𝐓𝐢𝐭𝐥𝐞) ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അപ്പോൾ എന്തുകൊണ്ടായിരിക്കും അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്❓ ➟അവൻ സർവ്വസൃഷ്ടിയുടെയും ഉദ്ധാരകൻ എന്ന നിലയിലാണ് ❛സർവ്വസൃഷ്ടിക്കും ആദ്യജാതൻ❛ എന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്: (റോമ, 8:19-22). 

സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു:
☛ 16-ാം വാക്യം: ❝സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.❞ ➟ഈ വേദഭാഗം ആദിയിലെ സൃഷ്ടിയെക്കുറിച്ചല്ല; പുതുവാനഭൂമിയുടെ സൃഷ്ടിയെക്കുറിച്ചാണ് പറയുന്നത്. ➟അതിന് ചില തെളിവുകൾ തരാം: 

☛ ആദിയിൽ ആകാശങ്ങളും ഭൂമിയും മനുഷ്യനെയും സൃഷ്ടിച്ചത് യഹോവയായ ദൈവം ഒറ്റയ്ക്കാണ്. ➟തൻ്റെയൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ഒരു വെല്ലുവിളിയെന്നവണ്ണം യഹോവ ചോദിക്കുന്നത് നോക്കുക: ➟❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝐀𝐥𝐨𝐧𝐞) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟അടുത്തവാക്യം: ❝ഇങ്ങനെ ദൈവം തന്റെ (𝐇𝐢𝐬) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ദൈവം ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അനേകം വാക്യങ്ങളിൽ ആവർത്തിച്ചു പറഞ്ഞിരിക്കെ, ക്രിസ്തു മുഖാന്തരമാണ് സൃഷ്ടിച്ചതെന്ന് എങ്ങനെ പറയും? ക്രിസ്തു മുഖാന്തരമാണ് സൃഷ്ടിച്ചിരുന്നതെങ്കിൽ താൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്ന് ദൈവം പറയുമായിരുന്നോ? [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചുനാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുകയഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]

☛ ആദിമ സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ➟അതിന്നു യേശു: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4). ➟വാക്യം ശ്രദ്ധിക്കുക: ക്രിസ്തു പഠിപ്പിച്ചത്: ❛സൃഷ്ടിച്ച അവൻ❜ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❛സൃഷ്ടിച്ച അവൻ❜ എന്ന ഏകവചനമല്ല, ❛സൃഷ്ടിച്ച ഞങ്ങൾ❜ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ഒ.നോ: (മർക്കൊ, 10:6). ➟ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ ആദിമസൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. വിശദമായറിയാൻ: [കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?]

☛ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (മത്താ, 1:20ലൂക്കൊ, 2:21മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟അഒൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟കന്യകാജനനം (യെശ, 7:14), ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്.

☛ പ്രവചനനിവൃത്തിയായി 𝗔𝗠 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22പ്രവൃ, 4:27പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്നവൻ, എങ്ങനെയാണ് ആദിയിലെ സൃഷ്ടിയിൽ ഉണ്ടാകുന്നത്?

അവൻ മുഖാന്തരവും അവനായിട്ടും:
☛ ❝അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കയാൽ, ആദിയിലെ സൃഷ്ടിയെക്കുറിച്ചാണെന്ന് കരുതണ്ട. ➟യഹോവയായ ഏകദൈവം ആദിയിങ്കൽ ഒറ്റയ്ക്ക് സൃഷ്ടിച്ചതെല്ലാം ❛എത്രയും നല്ലതായിരുന്നു.❜ (ഉല്പ, 1:31). ➟സൃഷ്ടിയിങ്കൽ എത്രയും നല്ലതായിരുന്നവ ആദാം മുഖാന്തരമാണ് പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായത്: (ഉല്പ, 3:17-19റോമ, 8:20). ➟ആദാം മുഖാന്തരം പാപത്തിലും ശാപത്തിലുമായിപ്പോയ സൃഷ്ടികൾക്ക്, ക്രിസ്തു മുഖാന്തരം ഉദ്ധാരണംവരുത്തി, പുതുവാനഭൂമികൾ സൃഷ്ടിക്കുന്നതാണ് വിഷയം. (റോമ, 5:15-18). ➟ദൈവത്തെ സംബന്ധിച്ച് പുതിയസൃഷ്ടിയും പുതുവനഭൂഭികളുടെ സൃഷ്ടിയും ക്രിസ്തുവിൻ്റെ മരണപുനരുദ്ധാനങ്ങളോടെ പൂർത്തിയായി. ➟എന്നാൽ നമുക്കത് ഗോചരമായിട്ടില്ലെന്നേയുള്ളൂ. ➟ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. ➟അതുകൊണ്ടാണ് ഭൂതകാലത്തിൽ പറയുന്നത്. ➟അതിൻ്റെ തെളിവാണ്: ➟❝നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.❞ (എഫെ, 2:10). ➟ദൈവം ക്രിസ്തുയേശുവിലൂടെ സൽപ്രവർത്തികൾക്കായിട്ടു നമ്മെ സൃഷ്ടിച്ചത് ആദിയിലല്ല; കാലസമ്പൂർണ്ണതയിൽ അവൻ്റെ മരണപുനരുത്ഥാനത്താലാണ്: (എഫെ, 2:5-9 ⁃⁃ 2കൊരി, 2:17ഗലാ, 6:15). ➟പുതുവാനഭൂമിയെ യോഹന്നാൻ വെളിപ്പാടിൽ കാണുന്നുണ്ട്: ➟❝ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.❞ (വെളി, 21:1). ➟നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. ➟അതുകൊണ്ടാണ്, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. ➟എബ്രായ ലേഖനത്തിൽ ഇത് വ്യക്തമായി മനസ്സിലാക്കാം. (അത് താഴെ അത് കാണാം).

അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ:
☛ 17-ാം വാക്യം: ❝അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.❞ ➟ഈ വേദഭാഗത്തുള്ള, ❛സർവ്വത്തിന്നും മുമ്പേയുള്ളവൻ❜ എന്ന പ്രയോഗത്തിന് യഥാർത്ഥത്തിൽ അവൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല; ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവൃത്തി ദൈവം മുന്നിയമിച്ചിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്: (പ്രവൃ, 4:28റോമ, 8:29-301കൊരി, 2:7). ➟രണ്ട് വേദഭാഗങ്ങൾ തെളിവായി കാണിക്കാം:

☛ ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും❞ (എഫെ, 1:4). ➟ഈ വാക്യപ്രകാരം, ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നെങ്കിൽ, ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടായിരിക്കണം. ➟നമ്മളിലില്ലാതെ നമ്മളെ എങ്ങനെ തിരഞ്ഞെടുക്കും? ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താൽ ഉള്ളതാണ്. ➟കാലസമ്പൂർണ്ണതയിലെ തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും, അവനിലൂടെ രക്ഷപ്രാപിക്കുന്നവരെയും ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുന്നതാണ്, മുന്നിയമനത്തിനും തിരഞ്ഞെടുപ്പിനും അടിസ്ഥാനം. ➟അല്ലാതെ, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവോ, നമ്മളോ ലോകസ്ഥാപനത്തിന്നു മുമ്പെ ഇല്ലായിരുന്നു.

☛ പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ❝ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നവൻ എന്നല്ല; മുന്നറിയപ്പെട്ടവൻ❞ എന്നാണ് പറയുന്നത്. ➟അടുത്തഭാഗം: ❝അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവൻ, സർവ്വത്തിന്നും മുമ്പേ യഥാർത്ഥത്തിൽ എങ്ങനെയുണ്ടാകും? ➟അവൻ സർവ്വത്തിനുമുമ്പേ ഉണ്ടായിരുന്നത് ദൈവത്തിൻ്റെ ഉള്ളിലാണ്. ➟അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനായ ഒരു ക്രിസ്തു, അവൻ ജനിക്കുന്നതിനുമുമ്പേ ഇല്ലായിരുന്നു. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]

അവൻ സകലത്തിനും ആധാരമായിരിക്കുന്നു:
☛ 17-ൻ്റെ അടുത്തഭാഗം: ❝അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.❞ ➟ആദിമസൃഷ്ടി ഒന്നാമത്തെ ആദാം മുഖാന്തരം നശ്വരമാണ്. ➟എന്നാൽ നിത്യരക്ഷയുടെ കാരണഭൂതനായ ഒടുക്കത്തെ ആദാം അനശ്വരമായ സകലത്തിനും ആധാരമാണ്. ➟ഈ ആകാശഭൂമികളും മറ്റു സൃഷ്ടികളും നശ്വരമാകാൻ കാരണം ആദ്യമനുഷ്യനായ ആദമാണ്. ➟എന്നാൽ പുതുവാനഭൂമിയും അതിലെ സൃഷ്ടികളും വിശ്വാസികളും ഉൾപ്പെട്ട നിലനില്ക്കുന്നതായ സകലത്തിന്നും ആധാരമായിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. ➟അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തമാണ്: (കൊലൊ, 1:20

അവൻ സഭ എന്ന ശരീരത്തിന്റെ തല:
☛ 18-ാം വാക്യം: ❝അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.❞ ➟ആദ്യഭാഗം: ❝അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു.❞ ➟ക്രിസ്തു സർവ്വത്തിന്നും മീതെ തലയും (എഫെ, 1:22), ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയും (എഫെ, 1:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമാണ്: (കൊലൊ, 2:10). ➟തലയായവനിൽ നിന്നാണ് സഭയ്ക്ക് ചൈതന്യം ലഭിച്ച് ദൈവികമായ വളർച്ചപ്രാപിക്കുന്നത്: (കൊലൊ, 2:19). ➟ആദിമസൃഷ്ടിക്ക് ക്രിസ്തുവിൻ്റെ ഒരു സംഭാവനയും (𝐂𝐨𝐧𝐭𝐫𝐢𝐛𝐮𝐭𝐢𝐨𝐧) ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്, ➟അത് ആദാം മൂഖാന്തരം നശ്വരമായിത്തീർന്നത്. 

സകലത്തിലും താൻ മുമ്പനാകേണ്ടതിന്:
☛ 18-ൻ്റെ അടുത്തഭാഗം: ❝സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു.❞ ➟ഈ പ്രയോഗം ശ്രദ്ധിക്കുക: ക്രിസ്തു സകലത്തിന്നും മുമ്പനാണെന്നോ, മുമ്പേ ഉണ്ടായിരുന്നെന്നോ അല്ല പറയുന്നത്; ➟❝സകലത്തിലും താൻ മുമ്പൻ ആകേണ്ടതിന്നു❞ (𝐭𝐡𝐚𝐭 𝐢𝐧 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬 𝐇𝐞 𝐦𝐚𝐲 𝐡𝐚𝐯𝐞 𝐭𝐡𝐞 𝐩𝐫𝐞𝐞𝐦𝐢𝐧𝐞𝐧𝐜𝐞) എന്നാണ് പറയുന്നത്: (NKJV). ➟❝സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു❞ എന്ന പ്രയോഗം, അവൻ യഥാർത്ഥത്തിൽ മുമ്പേ ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്. ➟അതായത്, സകലത്തിലും ക്രിസ്തു മുമ്പനാകേണ്ടതിനാണ് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യജാതനായി എഴുന്നേറ്റതും. ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24പ്രവൃ, 2:36പ്രവൃ, 5:31). ➟അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് അവൻ സകലത്തിനും മുമ്പനായത്. ➟ഈ വേദഭാഗത്ത്, ആദ്യനായി എഴുന്നേറ്റു എന്നല്ല; ആദ്യജാതനായി (prōtotokos) എഴുന്നേറ്റു എന്നാണ്. ➟❛ആദ്യജാതൻ❛ എന്നത് ക്രിസ്തുവിൻ്റെ പദവിയാണ് എന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്ന വേദഭാഗമാണിത്.

അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാൻ:
☛ 19-ാം വാക്യം: ❝അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും.❞ ➟യോർദ്ദാനിലെ അഭിഷേക സമയത്താണ് യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ മേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതെ ദേഹരൂപമായി ആവസിച്ചത്: (യെശ, 61:1മത്താ, 3:16ലൂക്കൊ, 4:1ലൂക്കൊ, 4:18-21പ്രവൃ, 4:27പ്രവൃ, 10:38). ➟❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➟അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (ലൂക്കോ, 3:22 ⁃⁃ കൊലൊ, 2:9). ➟[കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]

അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം:
☛ 20-ാം വാക്യം: ❝അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ ➟❝അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി.❞ ➟ഈ വാക്യം: കൊലൊസ്സ്യർ 1:15-20 ആദിമസൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെയുള്ള ദൈവത്തിൻ്റെ പുതുസൃഷ്ടിയെക്കുറിച്ചാണ് (𝐍𝐞𝐰 𝐜𝐫𝐞𝐚𝐭𝐢𝐨𝐧) എന്നതിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ്. ➟ആദാം മുഖാന്തരം നശ്വരമായിത്തീർന്ന സൃഷ്ടിയെ ക്രിസ്തുവിലൂടെയാണ് നിരപ്പിക്കുന്നത്. ➟❝ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ ➟നിരപ്പ് വരുത്തണമെങ്കിൽ അത് മുമ്പെ കുഴപ്പമുള്ളത് ആയിരിക്കണമല്ലോ. ➟കാലസമ്പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുള്ളതും എല്ലാം ക്രിസ്തുവൻ്റെ പാപപരിഹാരബലിയിലൂടെ ഒന്നാക്കുന്നതാണ് ദൈവികവ്യവസ്ഥ: ➟❝അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.❞ (എഫെ, 1:10). ➟ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ഉളവായ ആകാശഭൂമികൾ (യെശ, 55:11 ⁃⁃ സങ്കീ, 33:6) ➟ആദ്യത്തെ ആദാം മൂഖാന്തരം ശാപഗ്രസ്ഥമായതിനാൽ അത് തീക്കായി സൂക്ഷിച്ചിരിക്കയാണ്: ➟❝ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.❞ (2പത്രൊ, 3:5-7). ➟ഇനി, നീതിവസിക്കുന്നതും ശാശ്വതവുമായ പുതിയ ആകാശഭൂമികളാണ് ദൈവം ക്രിസ്തുവിലൂടെ സൃഷ്ടിക്കുന്നത്: ➟❝ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർ‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ➟ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.❞ (യെശ, 65:17വെളി, 21:1 ⁃⁃ 2പത്രൊ, 3:13യെശ, 66:22). 

☛ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ:
➦ ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ ട്രിനിറ്റി പഠിപ്പിക്കുന്നപോലെ അവൻ സർവ്വസൃഷ്ടികൾക്കും മുമ്പെ ജനിച്ചവനോ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ സൃഷ്ടിക്കപ്പെട്ടവനോ അല്ല. ➟❝സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.❞ (റോമ, 8:19-22). ➟❝സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു❞ എന്നാണ് പൗലോസ് പറയുന്നത്. ➟ആദാമിൻ്റെ ലംഘനം നിമിത്തം മനുഷ്യൻ മാത്രമല്ല; സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായി. (ഉല്പ, 3:17-19റോമ, 5:12-19). ➟❝നിൻ്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു❞ എന്നാണ് ദൈവം ആദാമിനോട് പറഞ്ഞത്. ➟എന്നാൽ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. ➟❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15 – 5:17). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. ➟മനുഷ്യൻ്റെ പാപംമൂലമാണ് സൃഷ്ടികൾ ശപിക്കപ്പെട്ടത്; മനുഷ്യൻ്റെ യഥാസ്ഥാപനം സർവ്വസൃഷ്ടികളുടെയും അനുഗ്രഹത്തിനും ഉദ്ധാരണത്തിനും കാരണമാകും. ➟മനുഷ്യരുടെ പുതുസൃഷ്ടിക്കും ((2കൊരി, 5:17- 18 – ഗലാ, 6:14-15) സഹസ്രാബ്ദരാജ്യത്തിലെ അനുഗ്രഹങ്ങൾക്കും പുതുവാനഭൂമിക്കും കാരണം, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ്. ➟അതിനാലാണ്, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന പദവിക്ക് അർഹനായത്. (എബ്രാ, 2:14-15). ➟അല്ലാതെ, അവൻ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി 𝗔𝗠 3755-ൽ (BC 6) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായ യേശുവന്ന മനുഷ്യൻ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി ചരിത്രപരമായി 𝗔𝗗 29-ൽ യോർദ്ദാനിൽവെച്ചാണ് ദൈവപുത്രനായത്: (ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22). ➟തന്മൂലം, ദൈവം ക്രിസ്തുവിലൂടെ മനുഷ്യരെയും (2കൊരി, 5:17- 18) വാനഭൂമികളെയും (വെളി, 21:1) പുനഃസൃഷ്ടിക്കുന്നതാണ് പ്രസ്തുത വേദഭാഗത്തെ വിഷയമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

ആദിമസൃഷ്ടിയും പുതുസൃഷ്ടിയും:
➦ ദൈവം ആദിമ സൃഷ്ടിയിൽ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദാമിനെയാണ് അവൻ സൃഷ്ടികളിൽ മകുടമായി കണ്ടത്. ➟ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പും പിമ്പുമുള്ള ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ➟❝അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.❞ (ഉല്പ, 1:26-28). ➟പ്രപഞ്ചത്തിലുള്ള സകലത്തിന്മേലും അധികാരമുള്ളവനായി ആദാമിനെ സൃഷ്ടിച്ചതുകൊണ്ടാണ്, അവൻ്റെ പാപം സർവ്വസൃഷ്ടിയുടെയും പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും കാരണമായത്. ➟ആദിമസൃഷ്ടി ക്രിസ്തു മുഖാന്തരം ആയിരുന്നെങ്കിൽ, ആദാം പാപംചെയ്ത് അതിനെ പാപപങ്കിലം ആക്കുവാൻ ക്രിസ്തു അനുവദിക്കില്ലായിരുന്നു.

അതിൻ്റെ തെളിവ് എബ്രായ ലേഖനത്തിലുണ്ട്: ➟❝ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.❞ (എബ്രാ, 1:2-4). ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ആദിയിലെ കാര്യങ്ങളല്ല എബ്രായലേഖകൻ പറയുന്നത്; ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ് പറയുന്നതെന്ന് മനസ്സിലാക്കാം:

❶ ❝ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു.❞ ➟ഇത് ആദിയിൽ അരുളിച്ചെയ്തതല്ല; ഈ അന്ത്യകാലത്ത് അരുളിച്ചെയ്തിരിക്കുന്നു.

❷ ❝അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു;❞ ➟ഇതും ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യമാണ്.

❸ ❝അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.❞ ➟അതിനാൽ ഇതും ആദിമസൃഷ്ടിയെക്കുറിച്ചല്ല; അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയുള്ള പുതുസൃഷ്ടിയെക്കുറിച്ചും പുതുവാനഭൂമിയെക്കുറിച്ചുമാണെന്ന് മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18യെശ, 66:22). ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിവൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. പുതിയ ആകാശവും പുതിയ ഭൂമിയും യോഹന്നാൻ കണ്ടതാണ്: (വെളി, 21:1).

❹ ❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും❞ ➟ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്.

❺ ❝അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.❞ ➟ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്. അതിനാൽ, എബ്രായലേഖകൻ പറയുന്നത് ക്രിസ്തുവിലൂടെയുള്ള പുനഃസൃഷ്ടിയെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. ➟ഈ വേദഭാഗത്ത്, ❛ലോകം❜ (𝐖𝐨𝐫𝐥𝐝) എന്നത് ഏകവചനമല്ല; ❛ലോകങ്ങൾ❜ (𝐖𝐨𝐫𝐥𝐝𝐬) എന്ന ബഹുവചനമാണ് വരേണ്ടത്. ➟മൂലഭാഷയിൽ, ❛aiónas❛ എന്ന ബഹുവചനമാണ്. ➟എബ്രായർ 𝟮-𝟰 വാക്യങ്ങളിൽ പറയുന്നതെല്ലാം ആദിയിലെ കാര്യങ്ങളല്ല; അന്ത്യകാലത്ത് യേശുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ്.

☛ ഇനിയും മനസ്സിലാകാത്തവർക്ക് ഒരു തെളിവുകൂടി തരാം: ❝ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും❞ (എബ്രാ, 1:2-3). രണ്ടാം വാക്യത്തിൽ ❛പുത്രൻ മുഖാന്തരം ലോകങ്ങളെയും (Worlds) ഉണ്ടാക്കി❜ എന്ന് പറഞ്ഞശേഷം, അടുത്തവാക്യത്തിൽ ❛സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകന്നു❜ എന്നാണ് പറയുന്നത്. ഗ്രീക്കിൽ 𝗣𝗵𝗲𝗿𝗼𝗻 എന്ന പദത്തിന് മലയാളത്തിൽ ❛വഹിക്കുന്നവൻ❜ (upholding) എനാണ്. ദൈവം ക്രിസ്തു മുഖാന്തരം പുതുവാനഭൂമിയ സൃഷ്ടിക്കുക മാത്രമല്ല, സകലത്തെയും താങ്ങിനിർത്തുകയും (Sustains), സംരക്ഷിക്കുകയും (Preserves), നിയന്ത്രിക്കുകയും (Governs) ചെയ്യുന്നു എന്ന വലിയ സത്യമാണ് ❛𝗣𝗵𝗲𝗿𝗼𝗻 ⁃ 𝗨𝗽𝗵𝗼𝗹𝗱𝗶𝗻𝗴❜ എന്ന ഒരൊറ്റ വാക്കിലൂടെ വ്യക്തമാകുന്നത്. 

ഇവിടെയൊരു ചോദ്യമുണ്ട്: ആദിമ സൃഷ്ടിയെയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിച്ചിരുന്നതെങ്കിൽ, ആദാം മുഖാന്തരം അതെങ്ങനെ പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായി? ➟പുത്രൻ വഹിച്ചിരുന്നത് (സംരക്ഷിച്ചിരുന്നത്) ആദിമസൃഷ്ടി ആയിരുന്നെങ്കിൽ, പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയപാമ്പിന് ഹവ്വായെ ഉപായത്താൽ ചതിച്ചുകൊണ്ട് അതിനെ പാപപങ്കിലമാക്കാൻ കഴിയുമായിരുന്നോ? (2കൊരി, 11:3; വെളി, 12:9). ➟ഒരിക്കലുമില്ല. ➟ആദിമസൃഷ്ടി ആദാമിനെയാണ് ദൈവം ഏല്പിച്ചിരുന്നത്: (ഉല്പ, 1:26-28). ➟അവൻ അതിനെ പാപപങ്കിലമാക്കി. ➟ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായ ആകാശഭൂമികളെ ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരം പുതുക്കുന്നതാണ് വിഷയം. ➟അതിനാൽ, പാപത്തിൻ്റെയും മരണത്തിൻ്റെയും അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയശേഷം അവൻ മുഖാന്തരം സൃഷ്ടിക്കപ്പട്ട പുതുവാനഭൂമിയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതായി എബ്രായലേഖകൻ പറയുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (എബ്രാ, 2:14-15). ➟അതിനെ കളങ്കപ്പെടുത്താൻ ഇനി ഒരു സാത്താനും വരില്ല. ➟കാരണം, സാത്താൻ്റെ പണി തീർത്തിട്ടാണ് പുതുവാനഭൂമിയിൽ വാസം തുടങ്ങുന്നത്. ➟തന്മൂലം, കൊലൊസ്സ്യരിലും എബ്രായരിലും പറയുന്നത് ആദിമ സൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടതും അവൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതുമായ പുതുവാനഭൂമികളുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (2കൊരി, 5:17-18 ⁃⁃ യെശ, 65:17-18; യെശ, 66:22)

സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ:
➦ ❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും❞ (എബ്രാ, 1:3). ➟ഈ വേദഭാഗത്ത്, ❛സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ❜ എന്ന് പറഞ്ഞിരിക്കയാൽ, പുത്രൻ തൻ്റെ ശക്തിയുള്ള വചനത്താലാണ് സകലവും വഹിക്കുന്നതെന്നാണ് പലരും കരുതുന്നത്. ഈ വാക്യത്തിൻ്റെ ആരംഭത്തിൽ കാണുന്ന ❛അവൻ❜ പുത്രനാണ്. ഗ്രീക്കിൽ 𝗵𝗼𝘀 𝗼𝗻 എന്നാണ്. ഈ പദം ഒരു 𝗥𝗲𝗹𝗮𝘁𝗶𝘃𝗲 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ്. അത് രണ്ടാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന പുത്രനെയാണ് സൂചിപ്പിക്കുന്നത്. അടുത്തത്, ഒരു പുല്ലിംഗ ക്രിയാപദം (Masculine Verb) ആണ്. അർത്ഥം ❛ആയിരിക്കുന്നവൻ❜ എന്നാണ്. രണ്ടുംചേർത്ത് ഇംഗ്ലീഷിൽ 𝘄𝗵𝗼 𝗯𝗲𝗶𝗻𝗴 എന്നാണ്. അത് പുത്രനെയാണ് കുറിക്കുന്നത്. വാക്യത്തിൽ അടുത്തതായി ❛അവൻ്റെ❜ (of him) എന്നർത്ഥമുള്ള 𝗮𝘂𝘁𝗼𝘂 എന്ന സർവ്വനാമം (Pronoun) രണ്ടുപ്രാവശ്യം കാണാം. അടുത്തു വരുന്ന രണ്ട് പ്രയോഗങ്ങൾ ഇവയാണ്: 𝟭.അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും. 𝟮.സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും. രണ്ടുഭാഗത്തിനും ഒരേ സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യഭാഗത്തെ ❛അവൻ്റെ❜ (of him) സർവ്വനാമം ദൈവത്തെ കുറിക്കുന്നതാണെന്ന് ആർക്കും തർക്കമില്ല. അതേ സർവ്വനാമം രണ്ടാംഭാഗത്ത് പുത്രനെ കുറിക്കണമെങ്കിൽ, പേരോ, പദവിയോ, വിശേഷണമോ ചേർക്കണം. അതാണ് ഭാഷാപരമായ നിയമം. അല്ലെങ്കിൽ ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നവൻ തന്നെയാണ് അടുത്തഭാഗത്തെ സർവ്വനാമത്തിൻ്റെ ഉടയവൻ എന്നാണ് ഭാഷാപരമായ അർത്ഥം. ഒരേ സർവ്വനാമത്തെ ❛അവൻ്റെ❜ (of him) എന്നും ❛തൻ്റെ❜ എന്നും സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തു തതാണ് പ്രശ്നം. അതായത്, പുത്രൻ സകലത്തെയും വഹിക്കുന്നത് തൻ്റെ വചനത്തിൻ്റെ ശക്തിയാലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ് വഹിക്കുന്നത്. ഇതിന് ആധാരമായ ചില തെളിവുകൾ തരാം:

𝟭. റീമ (𝗥𝗵𝗲𝗺𝗮):
☛ ഇവിടെപ്പറയുന്ന ❛വചനം❜ 𝗥𝗵𝗲𝗺𝗮 (റീമ) ആണ്. ഈ വാക്യം കൂടാതെ ഈ ലേഖനത്തിൽ ❛റീമ❜ മൂന്ന് പ്രാവശ്യമാണുള്ളത്. അത് മൂന്നും ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്നതാണ്: ദൈവത്തിൻ്റെ നല്ല വചനം (6:5), ലോകം സൃഷ്ടിക്കപ്പെട്ട ദൈവത്തിൻ്റെ വചനം (11:3), ദൈവം ഹോരേബിൽവെച്ച് യിസ്രായേൽ ജനത്തോട് കല്പിച്ച വചനം: (12:19 ⁃⁃ ആവ, 5:25). അതിനാൽ എബ്രായലേഖകൻ പറയുന്നത് പുത്രൻ്റെ വചനമല്ല; പിതാവിൻ്റെ വചനമാണെന് വ്യക്തമാണ്.
𝟮. പിതാവ് പുത്രൻ്റെ നാവിൽ നൽകിയ വചനം:
☛ ❝നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.❞ (ആവ, 18:18). ഇത് ദൈവം യേശുവിനെക്കുറിച്ച് മോശെയോട് പറയുന്നതാണ്: (പ്രവൃ, 3:22). ഇവിടെപ്പറയുന്ന വചനം (Word) എബ്രായ ബൈബിളിൽ 𝗗𝗮𝗯𝗮𝗿 (ദബാർ) ആണ്. എന്നാൽ ക്രിസ്തുവും അപ്പോസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൽ 𝗥𝗵𝗲𝗺𝗮 (റീമ) ആണ്. അതായത്, പിതാവ് പുത്രൻ്റെ നാവിൽ ആക്കിക്കൊടുത്ത വചനവും എബ്രായരിൽ പറയുന്ന വചനവും റീമ (𝗥𝗵𝗲𝗺𝗮) ആണ്. 
𝟯. ദൈവത്തിൻ്റെ വചനം:
☛ പുതിയനിയമത്തിൽ ➟❛ദൈവത്തിന്റെ വായിൽകൂടി വരുന്ന വചനം❜ എന്ന് യേശു പഠിപ്പിച്ചതും (മത്താ, 4:4; ലൂക്കൊ, 4:4), 
❛ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു❜ എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞതും (യോഹ, 3:34), ❝ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു❞ എന്ന് യേശു പഠിപ്പിച്ചതും (യോഹ, 14:10), ❝നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു❞ എന്ന് പുത്രൻ പിതാവിനോട് പറഞ്ഞതും (യോഹ, 17:8) റീമയെ (𝗥𝗵𝗲𝗺𝗮) കുറിച്ചാണ്. അതിനാൽ ❝പുത്രൻ സകലത്തേയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും❞ എന്നാണ് എബ്രായ ലേഖകൻ പറയുന്നതെന്ന് മനസ്സിലാക്കാം. 

കാണുക:

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ദൈവഭക്തിയുടെ മർമ്മം