ദൈവഭക്തിയുടെ മർമ്മം

ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. ദൈവം/അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.
(1തിമൊഥെയൊസ് 3:14-16)

☛ ഏകസത്യദൈവമായ പിതാവിനെയും (Father, the only true God) ഏകമനുഷ്യനായ ക്രിസ്തുവിനെയും സംബന്ധിച്ച വലിയൊരു രഹസ്യമാണ് (mystery) പൗലൊസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിലൂടെ സഭയ്ക്ക് വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 17:3; റോമ, 5:15). ➟ദൈവഭക്തിയുടെ മർമ്മത്തെ (The mystery of godliness) ➟ദൈവഭക്തിയുടെ രഹസ്യം (ബെ,ബെ), ➟നീതിയുടെ രഹസ്യം (വിശുദ്ധഗ്രന്ഥം), ➟ആരാധനാ ജീവിതത്തിന്‍റെ രഹസ്യം (ഇ.ആർ.വി), ➟മതവിശ്വാസത്തിന്‍റെ മര്‍മ്മം (സ.വേ.പു. CL), ➟ദൈവഭക്തിയുടെ അഗാധരഹസ്യം (മ.ബൈ.നൂ.പ), ➟മതത്തിൻ്റെ രഹസ്യം (പി.ഒ.സി) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟ഈ മർമ്മം പൗലൊസ് വെളിപ്പെടുത്തിയിട്ട് രണ്ടായിരം വർഷമായെങ്കിലും ഇന്നയോളം ഈ രഹസ്യം വെളിപ്പെടാത്ത അനേകരുണ്ട്. ➟പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തുന്നത്: (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). ➟തുടർന്ന് ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിലൂടെയാണ് വെളിപ്പെട്ടത്. ➟കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം: (റോമ, 11:25). ➟വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം: (റോമർ 16:24-25). ➟മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം: (1കൊരി, 2:7-10). ➟സഭയുടെ ഉൽപാപണ മർമ്മം: (1കൊരി, 15:51-52). ➟ദൈവഹിതത്തിന്റെ മർമ്മം: (എഫെ, 1:9-10). ➟തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. ➟കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ➟എന്നാൽ എല്ലാ മർമ്മങ്ങളിലും വെച്ച് അതിശ്രേഷ്ഠമായ ഒരു മർമ്മമാണ് ➟ദൈവഭക്തിയുടെ മർമ്മം (The mystery of godliness). ➟എന്തെന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം അധർമ്മികളുടെ കയ്യാൽ ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്? എന്ന ചോദ്യത്തിൻ്റെ ഉത്തരം ഉള്ളത് ദൈവഭക്തിയുടെ മർമ്മത്തിലാണ്: (1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). ➟[കാണുക: മർമ്മം]. 

☛ പൗലൊസ് വെളിപ്പെടുത്തിയ മർമ്മം ഗ്രീക്കിലെ പുരാതന കയ്യെഴുത്തുപ്രതികളിൽ ഉൾപ്പെടെ രണ്ടു വിധത്തിലാണ് കാണുന്നത്: ➟Theos ephanerōthē en sarki (ദൈവം ജഡത്തിൽ വെളിപ്പെട്ടു) [കാണുക: Codex Alexandrinus 400-440, Erasmus 1516, Stephanus 1550, Theodore Beza 1598, Elzevir 1624, F.H.A. Scrivener 1894, Greek Orthodox Church 1904, Byzantine Majority Text 2000, TR NT Variants 2017, Apostolic Bible Polyglot, GNT Family 35]. ➟Hos ephanerōthē en sarki (അവൻ ജഡത്തിൽ വെളിപ്പെട്ടു / ജഡത്തിൽ വെളിപ്പെട്ടവൻ) [കാണുക: Codex Sinaiticus 330-360, Nestle, SBLGNT, Tischendorf 8th Edition, Westcott and Hort].  
☛ എന്നാൽ മലയാളത്തിൽ മൂന്നു വിധത്തിലാണ് പരിഭാഷ: ➟ബെഞ്ചമിൻ ബെയ്‌ലിയുടെ മൂന്നു മലയാളം പരിഭാഷകളിലും (1829, 1843, 1876) ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ്. (കാണുക: ബെ.ബെ). ➟ഹെമ്മൻ ഗുണ്ടർട്ടിൻ്റെ (1868) മലയാളം പരിഭാഷയിൽ ➟(ദൈവം) ആയവൻ ജഡത്തിൽ വിളങ്ങി എന്നാണ്. [കാണുക: ഹെ.ഗു]. ➟സത്യേവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക പരിഭാഷകളിലും ➟അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നാണ്. ➟ഉദാ: (സ.വേ.പു, സ.വേ.പു.CL). ➟കത്തോലിക്കരുടെ പരിഭാഷയിൽ ➟ശരീരത്തിൽ പ്രത്യക്ഷപ്പെട്ടവൻ എന്നാണ്. [കാണുക: പി.ഒ.സി, മനോവ). 

☛ ഇംഗ്ലീഷിലും മൂന്നു വിധത്തിലാണ് പരിഭാഷ: ➟God was manifest in the flesh [കാണുക: William Tyndale Bible 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Luther’s Bible 1545, Bishops’ Bible 1568, Geneva Bible 1587, Geneva 1599, King James Bible 1611, Webster’s Bible 1833, Young’s Literal Translation 1862, Julia E. Smith Translation 1876, Jay P. Green’s Literal Translation 1993, Revised YLT NT 2000, AFB, AKJV, ANT, BRG, DARBY, DBT, EASY, EEB, EMT, HNT, JUB, KJV, MEV, MNT, NKJV, NMB, RGT, SLT, WEB, WBT, WNT, WNT, YLT]. ➟He was manifest in the flesh [കാണുക: BSB, CEB, CJB, CSB, CSBA, EHV, ESV, ESVUK, EXB, GW, GNT, GWT, HCSB, ICB, ISV, MSG, NOG, NASB, NCB, NCV, NET, NHEB, NIV, NIVUK, NRSVA, NRSVACE, NRSVCE, NTFE, RSV, RSVCE, TLV, VOICE]. ➟He who was revealed in the flesh [കാണുക: ABPE, ASV, BLB, CPDV, DLNT, DRB, ERV, GNT, Lamsa, LB, LEB, LET, LSB, LSV, MRINT, NABRE, NASB, OJB, WB]. 

☛ മധ്യകാലഘട്ടത്തിലെ (8-13 നൂറ്റാണ്ട്) ഗ്രീക്ക് പ്രതികളിൽ ➟Theos ephanerōthē en sarki (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ് ഭൂരിഭാഗം കയ്യെഴുത്തുപ്രതികളിലും കാണുന്നത്. ➟ഉദാ: മിനുസ്ക്യൂൾ (Minuscule) 18, 33, 35, 330, 565, 1424 മുതലായവ അതിന് തെളിവാണ്. [കാണുക: Minuscule 1424, 10th c]. ➟ആധുനിക പരിഭാഷകളും അധികവും അങ്ങനെതന്നെയാണ്. ➟പിന്നെ കാണുന്നത് ➟Hos ephanerōthē en sarki (അവൻ ജഡത്തിൽ വെളിപ്പെട്ടു / ജഡത്തിൽ വെളിപ്പെട്ടവൻ) എന്നാണ്. 
Hos ephanerōthē en sarki എന്നതിലെ Hos എന്ന പദം ഗ്രീക്കിൽ ആപേക്ഷിക സർവ്വനാമം (Relative Pronoun) ആണെങ്കിലും, അത് സർവ്വനാമമായും (Pronoun) ഉപയോഗിക്കാവുന്നതാണ്. ➟അതുകൊണ്ടാണ്, മലയാളത്തിലെയും ഇംഗ്ലീഷിലെയും ചുരുക്കം പരിഭാഷകളിൽ ഒഴികെ, ബാക്കി എല്ലാറ്റിലും അവൻ – He എന്ന സർവ്വനാമമായിട്ട് പദം ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ➟അവൻ ജഡത്തിൽ വെളിപ്പെട്ടു (He was manifest in the flesh) എന്നാണ് മിക്ക പരിഭാഷകളിലും കാണുക. ➟Hos എന്ന പദത്തെ അവൻ (He) എന്ന സർവ്വനാമമായി (Pronoun) മനസ്സിലാക്കിയാൽ, ➟ആ സർവ്വനാമത്തിൻ്റെ ഉടയവൻ പതിനഞ്ചാം വാക്യത്തിൽ പറയുന്ന ജീവനുള്ള ദൈവം (The Living God) ആണ്: (1തിമൊ, 2:6 ⁃⁃ 1Tim, 3:15). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ 10:10). ➟എന്നുവെച്ചാൽ, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്നുവരും.

Theos ephanerōthē en sarki (ദൈവം ജഡത്തിൽ വെളിപ്പെട്ടു – God was manifest in the flesh) എന്നാണ് പൗലൊസിൻ്റെ ശരിയായ പ്രയോഗം എന്നുവന്നാലും, ➟പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്നുതന്നെയാണ് അർത്ഥം. ➟എന്തെന്നാൽ, പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കുന്നത്: ➟മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.(ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). ➟തന്മൂലം, അവൻ ജഡത്തിൽ വെളിപ്പെട്ടു (He was manifest in the flesh) എന്നുപറഞ്ഞാലും, ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു (God was manifest in the flesh) എന്നുപറഞ്ഞാലും ഒന്നുതന്നെയാണ്. ➟[കാണുക: ഏകദൈവവും യേശുക്രിസ്തുവിൻ്റെ ദൈവവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].

☛ എന്നാൽ ആധുനിക പണ്ഡിതന്മാർ മുന്നോട്ടു വെയ്ക്കുന്ന ഒരു പ്രശ്നമുണ്ട്. ➟പുരാതന പരിഭാഷയിലെ ΟC (Ὃς – Hos) എന്ന ആപേക്ഷക സർവ്വനാമത്തെ (Relative Pronoun), God എന്നർത്ഥമുള്ള Θ̅C̅ (Θεὸς – Theos) എന്നാക്കിമാറ്റി എന്നാണ് അവരുടെ ആരോപണം. ➟[Θ̅C̅ എന്നത് ദൈവം എന്നതിൻ്റെ ചുരുക്കെഴുത്താണ്. ലാറ്റിനിൽനോമിന സാക്ര (Nomina sacra) എന്നറിയപ്പെടുന്നു. ➟Nomina sacra മനസ്സിലാക്കാൻ എളുപ്പമാണ്: അക്ഷരങ്ങളുടെ മകളിൽ തിരശ്ചീനമായി (Horizontal) ഒരു വര (Line) ഉണ്ടായിരിക്കും]. ➟അതിനെ ആപേക്ഷിക സർവ്വനാമമായിട്ട് ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷകളിൽ ഇപ്രകാരമാണ്: ➟He who was revealed in the flesh (ജഡത്തിൽ വെളിപ്പെട്ടവൻ) (ASV), ➟which was manifested in the flesh (ജഡത്തിൽ വെളിപ്പെടുത്തപ്പെട്ടത്) (DRB), ➟it is revealed in the flesh (അത് ജഡത്തിൽ വെളിപ്പെട്ടിരിക്കുന്നു) (Lamsa), ➟Who was revealed in the flesh (ജഡത്തിൽ വെളിപ്പെട്ടവൻ) (LEB), ➟who came to earth as a man (ഒരു മനുഷ്യനായി ഭൂമിയിലേക്ക് വന്നവൻ) (LB), ➟that thing that was showed in flesh” (ജഡത്തിൽ കാണിക്കപ്പെട്ട ആ കാര്യം) (WB). ➟ചിലത് നപുംസക ലിംഗത്തിലാണ് കാണുന്നത്. ➟എന്തായാലും ഈ പ്രയോഗം, യേശുവിനെയാണ് സൂചിപ്പിക്കുന്നത്. ➟ഇതാണ് മർമ്മത്തിലെ ആദ്യപ്രയോഗമെങ്കിൽ, പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മം എന്താണ്? ➟പണ്ഡിതന്മാരുടെ തിരുത്തൽ വാദം വചനപരമായും ചരിത്രപരമായും നിലനില്ക്കുന്നതല്ലെന്ന് കാണാൻ കഴിയും:

1️⃣ വചനപരമായ തെളിവ്:
☛ ദൈവഭക്തിയുടെ മർമ്മം വെളിപ്പെടുത്തിയിരിക്കുന്ന പതിനാറാം വാക്യത്തിൽ ആറു കാര്യങ്ങളാണ് പൗലൊസ് പറയുന്നത്. അതിൽ ആപേക്ഷിക സർവ്വനാമപ്രകാരം നമുക്ക് നോക്കാം: ❶ജഡത്തിൽ വെളിപ്പെട്ടവൻ: ❷ആത്മാവിൽ നീതീകരിക്കപ്പെട്ടു; ❸ദൂതന്മാർക്കു പ്രത്യക്ഷനായി; ❹ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ❺ലോകത്തിൽ വിശ്വസിക്കപ്പെട്ടു; ❻തേജസ്സിൽ എടുക്കപ്പെട്ടു. ➟ഇതാണ് ദൈവഭക്തിയുടെ മർമ്മമെങ്കിൽ, ➟ഇവയിൽ എന്താണ് മർമ്മം? ഇവയെല്ലാം യേശു എന്നു പേരുള്ള മനുഷ്യൻ്റെ ജീവകാലത്ത് സംഭവിച്ചവയാണ്: (യോഹ, 9:11). ➟സംഭവിച്ചുകഴിഞ്ഞ ചരിത്രത്തെ മർമ്മം (രഹസ്യം) എന്നുപറയാൻ ഒരു കാരണവശാലും കഴിയില്ല. ➟നമുക്കത് പരിശോധിക്കാം:

ജഡത്തിൽ വെളിപ്പെട്ടവൻ:
☛ കത്തോലിക്കരുടെ പരിഭാഷയിൽ “ശരീരത്തിൽ പ്രത്യക്ഷനായവൻ” എന്നാണ്. ➟അഥവാ, മനുഷ്യനായി വെളിപ്പെട്ടവൻ എന്നാണ്. ➟താൻ മനുഷ്യനാണെന്ന് യേശുവും, ➟അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ➟ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ടിട്ടുള്ളലരും കാണാത്തവരും എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 
☛ യേശു പഠിപ്പിച്ചത് നോക്കുക: ➟ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34).➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. 
☛ അപ്പൊസ്തലന്മാരും എഴുത്തുകാരും: ➟ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). ➟ദൈവപുത്രൻ മനുഷ്യനാണെന്ന് വചനം സത്യംചെയ്ത് പറയുന്നത് നോക്കുക. ➟മനുഷ്യൻ (മത്താ, 26:72; 26:74), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 5:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (one Man) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6).
☛ ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ടവർ: ➟എന്റെ പിന്നാലെ ഒരു പുരുഷൻ (Man) വരുന്നു: (യോഹ, 1:30). ➟ഇത് യേശുവിന് വഴിയൊരുക്കിയ യോഹന്നാൻ സ്നാപകൻ്റെ വാക്കുകളാണ്. ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28) മുതലായ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യം പറഞ്ഞവരാണ്. ➟യേശു മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
☛ യെഹൂദാ ചരിത്രകാരൻ്റെ സാക്ഷ്യം: ➟യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത്. [Antiquities of the Jews – Book XVIII, 3:3).
☛ യേശു ജഡത്തിൽ വെളിപ്പെട്ടവനാണ്; അഥവാ, മനുഷ്യനായി പ്രത്യക്ഷനായവനാണ് എന്ന് സുവിശേഷങ്ങളിൽത്തന്നെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ➟അല്ലെങ്കിൽ, യേശു എന്ന് പേരുള്ള മനുഷ്യൻ 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) മറിയത്തിൻ്റെ ആദ്യജാതനായി ജനച്ചവനാണ് എന്നത് ആർക്കും നിഷേധിക്കാൻ കഴിയാത്ത ഒരു ചരിത്ര വസ്തുതയാണ്: (ലൂക്കൊ, 2:7; യോഹ, 9:11). 

ആത്മാവിൽ നീതീകരിക്കപ്പെട്ടു: 
☛ ലോകത്തിൻ്റെ പാപം ചുമന്നൊഴിച്ചു കളയാൻ ഭൂമിയിൽ നീതിമാനായി ആരുമില്ലായിരുന്നു: (റോമ, 3:10). ➟എല്ലാവരും ഒരുപോലെ പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തിയവർ ആയിരുന്നു: (റോമ, 3:12;3;23; 5:12). ➟അതിനാൽ, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മനുഷ്യരിൽ നീതിമാനായി ആരുമില്ലാത്തതുകൊണ്ട് (റോമ, 3:10), ➟പരിശുദ്ധാത്മാവിനാൽ പാപരഹിതമായി ഉല്പാദിതനായ യേശു എന്നു പേരുള്ള മനുഷ്യനെ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത്, ➟അവൻ നീതിമാനാണെന്ന് പ്രഖ്യാപിച്ച് യോഹന്നാനെ ചൂണ്ടിക്കാണിക്കയായിരുന്നു. (യോഹ, 9:11; ലൂക്കൊ, 3:22; പ്രവൃ, 10:38; 1യോഹ, 3:5). ➟യോർദ്ദാനിൽ നടന്ന അഭിഷേകം ആത്മാവിൻ്റെ ഒരു നീതീകരണ കർമ്മമായിരുന്നു: (1തിമൊ, 3:16). ➟അതുകൊണ്ടാണ്, യേശു യോഹന്നാനോടു: ➟ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു പറഞ്ഞത്. (മത്താ, 3:15). ➟യേശുവിൻ്റെമേൽ പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ ഇറങ്ങിവരുന്നത് യോഹന്നാനെ ദൈവം കാണിച്ചതുകൊണ്ടാണ്, ➟ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു എന്ന് യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്: (ലൂക്കൊ, 3:22; യോഹ, 1:29). ➟യേശുവിൻ്റെ മരണം കണ്ട ശതാധിപനും (ലൂക്കൊ, 23:47), പുനരുത്ഥാനശേഷം അപ്പൊസ്തലന്മാരും യേശു നീതീമാനാണെന്ന് സാക്ഷ്യം പറഞ്ഞത് പരിശുദ്ധാത്മാവിൽ ആയിരുന്നു. (പ്രവൃ, 3:14; 7:52; 22:14; 1പത്രൊ, 3:18 ⁃⁃ മത്താ, 27:19; 27:24).

ദൂതന്മാർക്കു പ്രത്യക്ഷനായി: 
☛ യേശുവിൻ്റെ ജനനസമയത്തും (ലൂക്കൊ, 2:9-14), പരീക്ഷാവേളയിലും (മത്താ, 4:11), ഗെത്ത്ശെമനയിലെ വ്യഥയിലും (ലൂക്കൊ, 22:43), പുനരുത്ഥാനത്തിലും (മത്താ, 28:2; യോഹ, 20:12) ദൂതന്മാർ അവനെ ദർശിച്ചതായി നാം വായിക്കുന്നു. 

ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു: 
☛ പെന്തെക്കൊസ്തു നാൾ തുടങ്ങി യെഹൂദന്മാരോടും ശമര്യരോടും സകല ജാതികളോടും അപ്പൊസ്തലന്മാർ സുവിശേഷം പ്രസംഗിച്ചു തുടങ്ങി. (മത്താ, 24:14; മർക്കൊ, 13:10; 16:15; ലൂക്കൊ, 24:47).  

ലോകത്തിൽ വിശ്വസിക്കപ്പെട്ടു:
☛ ലോകം മുഴുവൻ വിശ്വസിക്കപ്പെട്ടു എന്നല്ല; ലോകത്തിൽ വിശ്വസിക്കപ്പെട്ടു. ➟ലോകത്തിലെ സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവർ വിശ്വസിച്ചു. (വെളി, 7:9). ➟ക്രിസ്തു ലോകത്തിൽ വിശ്വസിക്കപ്പെട്ടു എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ്, മുമ്പെ ലോകക്കാരും ദൂരസ്ഥരുമായിരുന്ന നമ്മൾ ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നത്.

തേജസ്സിൽ എടുക്കപ്പെട്ടു:
☛ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു, ഏകദൈവത്തിനും മനുഷ്യർക്കും ഇടയിൽ മഹാപുരോഹിതനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായി അർപ്പിച്ചിട്ട്, മൂന്നാംദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട് അന്നുതന്നെ സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയതിനെ ഇത് സൂചിപ്പിക്കുന്നു. (എബ്രാ, 2:9; 1തിമൊ, 2:5-6; എഫെ, 5:2; യോഹ, 20:17). ➟അതായത്, “ജഡത്തിൽ വെളിപ്പെട്ടവൻ ഒന്നാമത്തെ പ്രയോഗം എങ്കിൽ, പൗലൊഷ് പറയുന്ന ആറുകാര്യങ്ങളും യേശു എന്ന് പേരുള്ള മനുഷ്യൻ്റെ ജീവകാലത്ത് ചരിത്രമായവയാണ്. ➟അവ ചരിത്രമായശേഷം പിന്നെയും വർഷങ്ങൾക്കുശേഷം, അതിനെ ഒരു മർമ്മമായി വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടോ? ➟ഒരുകാര്യം സംഭവിക്കുകയും അത് ലോകത്തിൽ പരസ്യമാകുകയും ചെയ്തശേഷം അതിനെ പിന്നെങ്ങനെ രഹസ്യം (മർമ്മം) എന്നനിലയിൽ വെളിപ്പെടുത്താൻ കഴിയും?

ദൈവം ജഡത്തിൽ വെളിപ്പെട്ടു:
ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നതാണ് ഒന്നാമത്തെ പ്രയോഗമെങ്കിൽ, അക്കാര്യം അതുവരെ വെളിപ്പെടാതിരുന്ന ഒരു മർമ്മമാണ്. ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ചവനാണ്: (ലൂക്കൊ, 2:7; യോഹ, 9:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് യെഹൂദന്മാരാൽ ക്രിശിക്കപ്പെട്ടിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത് പുരുഷനായ (Man) നസറായനായ യേശുവിനെയാണെന്ന് പത്രൊസ് പറഞ്ഞിട്ടുണ്ട്: (1പത്രൊ, 2:24; പ്രവൃ, 2:23-24). ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്ന് ഉയിർത്തെഴുന്നേറ്റ യേശുവും പറഞ്ഞിട്ടുണ്ട്: (യോഹ, 20:17). ➟അതിനാൽ, ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചുയിർത്തവൻ മനുഷ്യനാണെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ➟തന്മൂലം, ജഡത്തിൽ വെളിപ്പെട്ടവൻ അല്ലെങ്കിൽ, മനുഷ്യനായി വെളിപ്പെട്ടവൻ ഒരു മർമ്മമല്ല. ➟എന്തെന്നാൽ, മുമ്പേ ചരിത്രമായ ഒരുകാര്യം മർമ്മം (രഹസ്യം) എന്ന് പറയാൻ പറ്റില്ല. ➟എന്നാൽ ജഡത്തിൽ അല്ലെങ്കിൽ യേശു എന്ന മനുഷ്യനായി ഒരു വെളിപ്പാട് എടുത്തവൻ, സാക്ഷാൽ ഏകസത്യദൈവം (Ho monos alethinos Theos ⁃ The only true God). ആണെങ്കിലോ? ➟അക്കാര്യം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തുംവരെ ആർക്കും വെളിപ്പെടാതിരുന്ന ഒരു മർമ്മം (Mystry) തന്നെയാണ്. ➟അതാണ്, ജഡത്തിൽ വെളിപ്പെട്ടു (God was manifested in the flesh) എന്ന ദൈവഭക്തിയുടെ മർമ്മം.

2️⃣ ചരിത്രപരമായ തെളിവ്:
☛ ആദ്യകാലത്ത് സഭാപിതാക്കന്മാർ എന്നറിയപ്പെട്ടവരും തിയോളജിയന്മാരും ദൈവഭക്തിയുടെ മർമ്മം തങ്ങളുടെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ➟അവരെല്ലാം ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് പറഞ്ഞിരിക്കുന്നത്:

Ignatius of Antioch (35 AD – 107 AD):
☛ ഇഗ്നേഷ്യസ് എഫെസോസുകാർക്ക് എഴുതിയ കത്തിൽ ➟God being manifested as a man എന്ന് പറഞ്ഞിട്ടുണ്ട്. ➟[കാണുക: Ignatius To The Ephesians: Chapter 19]. ➟അന്ത്യോക്യയിലെ ഇഗ്നേഷ്യസ് അപ്പൊസ്തലന്മാരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നവനാണ്. ➟ദൈവം മനുഷ്യനായി പ്രത്യക്ഷപ്പെട്ടു എന്നവൻ തൻ്റെ കത്തിൽ എഴുതണമെങ്കിൽ, അത് പൗലൊസ് വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മം അല്ലാതെ മറ്റെന്താണ്? 

Dionysius of Alexandria (190 – 265 AD):
☛ മൂന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖനായ ബിഷപ്പായി കണക്കാക്കിയിരുന്ന അലക്സാണ്ട്രിയയിലെ ഡയനേഷ്യസും ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. ➟[കാണുക: John Burgon quotes]. ➟പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഇംഗ്ലീഷ് ബൈബിൾ പണ്ഡിതനും, ഓക്സ്ഫോർഡിലെ ഡീനും (Dean of Chichester) ആയിരുന്ന ജോൺ വില്യം ബർഗൻ്റെ (John William Burgon, 1813–1888) പുസ്തകത്തിലാണ് ഡയനേഷ്യസിൻ്റെ ഉദ്ധരണിയുള്ളത്. ➟ജോൺ ബർഗൻ്റെ ഒറിജിനൽ ഉദ്ധരണി കാണുക: ➟[The Revision Revised, 1883]. 

Gregory Thaumaturgus (213–270):
☛ മൂന്നാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ സഭാപിതാവായ ഗ്രിഗറി തൗമാതുർഗസ്, ➟ജഡമല്ലാത്ത സത്യദൈവം ജഡത്തിൽ പ്രത്യക്ഷനായി എന്ന് തൻ്റെ പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്. ➟ഒൻപതാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസായിരുന്ന ഫോട്ടിയസിന്റെ (Photius) Bibliotheca (Codex 230) എന്ന ഗ്രന്ഥത്തിലാണ് ഗ്രിഗറി തൗമാതുർഗസിന്റെ ഈ വരികൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ➟ജോൺ വില്യം ബർഗൺ (John William Burgon) എന്നറിയപ്പെടുന്ന ഡീൻ ബർഗൺ എഴുതിയ പുസ്തകത്തിൽ അതിനെക്കുറിച്ച് പരാമർശമുണ്ട്. ➟[കാണുക: The Revision Revised]

☛ ഇന്ന് ലഭ്യമായിരിക്കുന്ന ബൈബിളിൻ്റെ ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്ന് കയ്യെഴുത്തുപ്രതിയായ Codex Vaticanus (AD 300–325), Codex Sinaiticus (330–360), Codex Alexandrinus (400–440) എന്നിവയ്ക്ക് മുമ്പാണ്, ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് ഇഗ്നേഷ്യസും ഡയനേഷ്യസും ഗ്രിഗറിയും പറഞ്ഞിരിക്കുന്നത്. ➟അത് പൗലൊസിലൂടെ ദൈവം വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മത്തിൽ നിന്നല്ലാതെ പുതിയൊരു വെളിപ്പാട് ദൈവം അവർക്ക് കൊടുക്കുമോ? ➟അങ്ങനെവരുമ്പോൾ മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്: ➟ബൈബിൽ വെളിപ്പെടുത്തുന്ന ഏകദൈവത്തിനെതിരെ (The only God) നിഖ്യാ സുനഹദോസ് ഉണ്ടാക്കിയ ത്രിത്വോപദേശത്തെ സാധൂകരിക്കാൻ, ➟നാലാം നൂറ്റാണ്ടിലെ Codex Vaticanus-ലും Codex Sinaiticus-ലും മൂലഗ്രന്ഥത്തിലുണ്ടായിരുന്ന ദൈവം (Theos – God) എന്നർത്ഥമുള്ള Θ̅C̅ (Theos) എന്ന പദം മാറ്റി, ➟തൽസ്ഥാനത്ത് ആര്/അവൻ എന്നർത്ഥമുള്ള ΟC (Hos) എന്ന ആപേക്ഷിക സർവ്വനാമം (Relative Pronoun) ➟നാലാം നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികളിൽ ചേർക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാം.

Didymus of Alexandria (309/314 – 398):
☛ അലക്സാണ്ട്രിയയിലെ ഡിഡിമസ് തൻ്റെ De Trinitate (ത്രിത്വത്തെക്കുറിച്ച്) എന്ന ഗ്രന്ഥത്തിൽതിമൊഥെയൊസ് (Τιμοθέῳ) എന്ന് പേരെടുത്ത് പറഞ്ഞുകൊണ്ട്, ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. ➟ഈ പുസ്തകം പിൽക്കാലത്ത്Patrologia Graeca വോള്യം 39-ൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. ➟[കാണുക: Patrologia Graeca, Vol 39). 

Diodorus of Tarsus (330 – 392):
☛ ടാർസസിലെ ബിഷപ്പ് ആയിരുന്നു ഡയോഡറസും ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു (Θεὸς ἐφανερώθη ἐν σαρκί) എന്ന് പറഞ്ഞിട്ടുണ്ട്. ➟ജോൺ ആന്തണി ക്രാമർ (John Anthony Cramer) എന്ന പണ്ഡിതൻ 1840-കളിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ വെച്ച് പ്രസിദ്ധീകരിച്ച Cramer’s Catena-ൽ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ➟Catena in Epistolam S. Pauli ad Romanos എന്ന പുസ്തകത്തിലെ റോമർക്കുള്ള ലേഖനത്തിന്റെ വ്യാഖ്യാന ഭാഗത്ത് അത് കാണാം: ➟[കാണുക: Catena in Epistolam S. Pauli ad Romanos

Gregory of Nyssa (335-394 AD):
How then was it that ❛God was manifested in the flesh?” [കാണുക: Book IV pege 155 of Against Eunomius]. ➟പിന്നെങ്ങനെയാണ്, ദൈവം ജഡത്തിൽ വെളിപ്പെട്ടതു? എന്നൊരു ചോദ്യമായിട്ടാണ് നിസ്സയിലെ ഗ്രിഗറി തൻ്റെ പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. ➟ദൈവഭക്തിയുടെ മർമ്മം അതല്ലെങ്കിൽ, ➟ദൈവം ജഡത്തിൽ വെളിപ്പെട്ടത് എങ്ങനെയാണെന്ന് ഗ്രിഗരി ചോദിക്കുമായിന്നോ?

The Apostolical Constitutions (produced 375 AD – 380 AD):
God the Lord, who was manifested to us in the flesh. [കാണുക: Apostolical Constitutions Book 7, Chapter 26]. ➟❛അപ്പസ്തോലിക ഭരണഘടനകൾ❜ എന്ന പുസ്തകം ഏകദേശം 375 AD – 380 AD കാലത്ത് സിറിയയിൽ (അന്ത്യോക്യയിൽ) സമാഹരിക്കപ്പെട്ട എട്ട് പുസ്തകങ്ങളടങ്ങിയ ഒരു ക്രൈസ്തവ ഗ്രന്ഥമാണ്. ➟ആദ്യകാല സഭയുടെ ആരാധനാക്രമം, സഭാനിയമങ്ങൾ, വിശ്വാസപ്രമാണങ്ങൾ എന്നിവയെക്കുറിച്ചുള്ള പുരാതന ശേഖരമാണിത്. ➟അതിലും ജഡത്തിൽ (മനുഷ്യനായി) നമുക്ക് വെളിപ്പെട്ട ദൈവമായ കർത്താവു എന്നാണ്. ➟കർത്താവായ ദൈവം പിതാവായ ദൈവത്തെക്കുറിക്കുന്ന പ്രയോഗമാണെന്ന് വ്യക്തമാണല്ലോ?

John Chyrsostom (347-407 AD):
സുവർണ്ണ നാവുകാരൻ എന്നറിയപ്പെടുന്ന ജോൺ ക്രിസോസ്റ്റം നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാമാണ് ഹോമിലി (Homily) എന്നറിയപ്പെടുന്നത്. ➟അതിൽ ദൈവം ജഡത്തിൽ വെളിപ്പെട്ടു (God was manifest in the flesh) എന്നാണ് പറയുന്നത്. ➟വാക്യം മുഴുവൻ വ്യാഖ്യാനിച്ചിട്ടുമുണ്ട്. [കാണുക: Homily XI]. ➟പൗലൊസിൻ്റെ ലേഖനത്തിൽ യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിൽ, ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന അറിവ് ക്രിസോസ്റ്റത്തിന് എവിടുന്നുകിട്ടി? 

Cyril of Alexandria – Patriarch of Alexandria (376 AD – 444 AD): 
☛ അലക്സാണ്ട്രിയയിലെ പാത്രിയർക്കീസായിരുന്ന കുറിലോസിൻ്റെ (St. Cyril of Alexandria) രചനകളിലും ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു (Θεὸς ἐφανερώθη ἐν σαρκί) എന്നുകാണാം. ➟അതിൽ അദ്ദഹം 1തിമൊഥെയൊസ് 3:16 മുഴുവനായി ഉദ്ധരിച്ചിട്ടുണ്ട്. ➟പത്തൊൻപതാം നൂറ്റാണ്ടിൽ ജെ.പി. മിഗ്നെ (J.P. Migne) എഡിറ്റ് ചെയ്ത Patrologia Graeca വാല്യം 76-ലെ 1531-ാം കോളത്തിൽ സിറിലിന്റെ De Recta Fide എന്ന പുസ്തകത്തിലെ വരികൾ അതേപടി അച്ചടിച്ചിട്ടുണ്ട്. ➟[കാണുക: CYRILLI ALEXANDRINI ARCHIEP]. ➟ബൈബിളിൻ്റെ മൂലഗ്രന്ഥത്തിൽ അങ്ങനെ അല്ലായിരുന്നെങ്കിൽ, ➟ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് സിറിളിന് എങ്ങനെ പറയാൻ കഴിയും? 

Theodoret of Cyrus (393 – 460):
☛ സിറിയയിലെ തിയോഡറെറ്റ് (Theodoret of Cyrus) എഴുതിയ എറാനിസ്റ്റസ് (Eranistes) എന്ന പുസ്തകത്തിലെ ആദ്യത്തെ ഭാഗത്തിൽ 1തിമൊഥെയോസ് 3:16 അതുപോലെതന്നെ ഉദ്ധരിച്ചിട്ടുണ്ട്. ➟അതിലും ദൈവം ജഡത്തിൽ വെളിപ്പെട്ടു (God was manifest in the flesh) എന്നാണ്. [കാണുക: Dialogue I.—The Immutable]. മുലഗ്രന്ഥത്തിൽ ഇങ്ങനല്ലായിരുന്നെങ്കിൽ തിയോഡറെറ്റിന് ഈ അറിവ് എവിടുന്നുകിട്ടി? ➟ഇതൊക്കെ കയ്യെഴുത്തുപ്രതികൾക്കും പരിഭാഷകൾക്കും പുറത്തുള്ള ചരിത്രപരമായ തെളിവുകളാണ്. ➟ഇവയെല്ലാം 1തിമൊഥെയൊസ് 3:16-ലെ ദൈവഭക്തിയുടെ മർമ്മം ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണെന്ന് സംശയലേശമന്യേ തെളിയിക്കുന്നതാണ്.

3️⃣ Textus Receptus-ൻ്റെ തെളിവ്:
☛ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു ബൈബിൾ കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–350), Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അതിൽ ആദ്യത്തെ കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിൽ തിമൊഥെയൊസിൻ്റെ ലേഖനം ഉൾപ്പെടെ ചില പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ➟അടുത്ത കയ്യെഴുത്തു പ്രതിയയായ കോഡെക്സ് സിനായ്റ്റിക്കസിൽ ഏതൊരുവൻ (He who) എന്നർത്ഥമുള്ള OC (Ὃς – hos) എന്ന ആപേക്ഷിക സർവ്വനാമം (Relative Pronoun) ആണ്. ➟എന്നാൽ കോഡെക്സ് അലക്സാണ്ട്രിനസിൽ Θ̅C̅ (Theos – God) എന്ന് കാണാൻ കഴിയും.
☛ ഈ മൂന്ന് കോഡെക്സുകളും നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും എഴുതപ്പെട്ടവയാണെങ്കിലും ഇവ കണ്ടുകിട്ടിയത്: Codex Vaticanus 1475-ലും Codex Alexandrinus 1621-ലും Codex Sinaiticus  1844, 1853, 1859-ലുമാണ്. ➟എന്നാൽ അവയുടെ ഉള്ളടക്കം ബൈബിൾ വിവർത്തനങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയത് വളരെ വൈകിയാണ്. ➟1800-കളുടെ പകുതിയോടെയാണ് ഈ മൂന്ന് കോഡെക്സുകളിലെയും കാര്യങ്ങൾ മനുഷ്യർക്ക് പഠിക്കാൻ കഴിഞ്ഞത്. ➟19-ാം നൂറ്റാണ്ട് മുതലുള്ള Critical Text പരമ്പരകളാണ് കോഡെക്സുകൾ അടിസ്ഥാനമാക്കിയുള്ളത്. ➟എന്നാൽ Textus Receptus (TR) പരമ്പരയിലുള്ള ബൈബിളുകളൊന്നും ഈ കോഡെക്സുകൾ അടിസ്ഥാനമാക്കിയുള്ളതല്ല. ➟Textus Receptus-ൻ്റെ ആദ്യത്തെ ഗ്രീക്ക് ബൈബിൾ ഇറാസ്മസ് (Erasmus) 1516-ലാണ് പ്രസിദ്ധീകരിച്ചത്. ➟Erasmus 1516, Stephanus 1550, Theodore Beza 1598, Elzevir 1624, F.H.A. Scrivener 1894 മുതലായ ഗ്രീക്കു ബൈബിളിലും, William Tyndale Bible 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Luther’s Bible 1545, Bishops’ Bible 1568, Geneva Bible 1587, Geneva 1599, King James Bible 1611, Webster’s Bible 1833, Young’s Literal Translation 1862, Julia E. Smith Translation 1876 മുതലായ ഇംഗ്ലീഷ് ബൈബിളിലും ദൈവം ജഡത്തിൽ വെളിപ്പെട്ടു (Theos ephanerōthē en sarki) എന്നാണ്. ➟അതായത്, ഈ കോഡെക്സുകൾക്ക് മുമ്പും പിമ്പുമുള്ള പല പാപ്പിറസുകളിലും (Papyrus) ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നായിരുന്നു എന്ന് Textus Receptus-ൻ്റെ പരമ്പര തെളിവ് നല്കുന്നു.

☛ തന്നെയുമല്ല, ഈ മൂന്ന് കോഡെക്സുകളിൽ ആദ്യ രണ്ടെണ്ണം നാലാം നൂറ്റാണ്ടിലെ നിഖ്യാസുനഹോദോസിനിൻ്റെ അതെ നൂറ്റാണ്ടിൽ ഏകദേശം അതേ കാലയളവിൽ രചിക്കപ്പെട്ടവയാണ്. ➟അതിൽ ഒരെണ്ണത്തിൻ്റെ തിമൊഥെയൊസിൻ്റെ ലേഖനം നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ➟അടുത്തതിലാണ് ദൈവത്തിൻ്റെ സ്ഥാനത്ത് ആപേക്ഷിക സർവ്വനാമം കാണുന്നത്. ➟നിഖ്യാ സുനഹദോസിൻ്റെ സ്വാധീനമാണ് ഈ കോഡെക്സിലെ മാറ്റത്തിന് കാരണമെന്ന് സംശയിക്കണം. ➟അതിനൊരു തെളിവ് ആദ്യരണ്ട് കോഡെക്സിലും കാണാം. ➟യോഹന്നാൻ 1:18-ൽ ഏകജാതനായ ദൈവം എന്നാണ് കാണുന്നത്. ➟ഇത് നിഖ്യാ സുനഹദോസിൻ്റെ ഉപദേശമാണ്. ➟ക്രിസ്തു സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് സുനഹദോസ് പഠിപ്പിച്ചത്. ➟ക്രിസ്തുവിനെ ഏകജാതനെന്നും ആദ്യജാതനെന്നും അഭിന്നമായി വിശേഷിപ്പിച്ചിരിക്കുന്നതിനാൽ അതവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. ➟എന്നാൽ ഏകജാതനായ ദൈവം എന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥമെന്താണ്? ➟ഏകജാതനായ മനുഷ്യൻ എന്നല്ലാതെ, ഏകജാതനായ ദൈവം (സത്യദൈവം) ഉണ്ടാകുക സാദ്ധ്യമോ? ➟ഏകജാതനായപുത്രനെ മാറ്റി, ദൈവം ആക്കിയത് നിഖ്യാ സുനഹോസിൻ്റെ സമ്മർദ്ദം മൂലമാണെന്ന് മനസ്സിലാക്കാം. ➟അതുപോലെ, നിഖ്യായുടെ ഉപദേശത്തെ സാധൂകരിക്കാനാണ് 1തിമൊഥെയോസ് 3:16-ലെ ദൈവത്തെ മാറ്റി തൽസ്ഥാനത്ത് Relative Pronoun ചേർത്തതെന്ന് മനസ്സിലാക്കാം. ➟അല്ലെങ്കിൽ, സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം എന്ന അവരുടെ ഉപദേശം നടപടിയാകില്ല. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും ആരംഭവും അവസാനവും ഇല്ലാത്തവനുമാണ്: (സങ്കീ, 90:2; യെശ, 44:6; 57:15). ➟പിന്നെങ്ങനെയാണ്, ജാതനായ (ജനിച്ച) ഒരു ദൈവം (സത്യദൈവം) ഉണ്ടാകുന്നത്?

4️⃣ New Messianic Version:
☛ New Messianic Version ബൈബിളിൽ, ➤❛God-The Father was manifest in the flesh❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: ❝And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.❞ [കാണുക: NMV]. ➟അതായത്, പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിൽ വെളിപ്പെടാണ് ക്രിസ്തു എന്നവർ മനസ്സിലാക്കുന്നു. അതുതന്നെയാണ് പൗലൊസ് അപ്പൊസ്തലന് വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം. ➟ഈ പരിഭാഷയെ സംബന്ധിച്ച് ശ്രദ്ധേയമായൊരു കാര്യമുണ്ട്: “Dr. ടോവ് റോസ്❜ (Tov Rose) എന്ന ഒരു മശീയാനിക് യഹൂദ (Messianic Jew) പണ്ഡിതനും എഴുത്തുകാരനുമാണ് (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. ➟പൂർണ്ണമായ The New Messianic Version: Holy Bible പ്രസിദ്ധീകരിച്ചത് 2018 സെപ്റ്റംബർ 14-നാണ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ➟❛മശീയാനിക് യെഹൂദർ❜ (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ പാരായണം (Torah), ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ➟മശീയാനിക് യെഹൂദന്മാർ ഉപയോഗിക്കുന്ന പരിഭാഷയിലാണ്, ➟പിതാവായ ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു കാണുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഒരേയൊരു ജാതിയാണ് യെഹൂദന്മാർ എന്നതും കുറിക്കൊള്ളുക. ➟വളരെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയും ഈ പരിഭാഷയിൽ കാണാം: പഴയപുതിയനിയമങ്ങളിൽ യഹോവ എന്ന ദൈവനാമം വരുന്ന സ്ഥാനത്തെല്ലാം “Messiah Pre-Incarnate” എന്നവർ ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. ➤[കാണുക: ഉല്പ, 2:15; മത്താ, 4:7]. ➟അവതാരം (Incarnate) എന്നത് ശരിയായ പദമല്ല; എന്നിരുന്നാലും, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു എന്ന് പേരുള്ള മനുഷ്യൻ എന്ന് അവർ സുവ്യക്തമായി മനസ്സിലാക്കുന്നു: (യോഹ, 9:11 ⁃⁃ യോഹ, 8:40). ➟എന്നാൽ ജാതികളിൽനിന്ന് രക്ഷയിലേക്ക് വന്നവർ ഇപ്പോഴും ക്രിസ്തു ആരാണെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ്. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

5️⃣ യഹോവയ്ക്ക് വഴിയൊരുക്കുവിൻ:
☛ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്നതിന് അനേകം തെളിവുകളുണ്ട്. ➟എളുപ്പം മനസ്സിലാക്കാവുന്ന ഒരു തെളിവുതരാം. ➟യഹോവയായ ഏകദൈവത്തിനാണ് വഴി ഒരുക്കേണ്ടതെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായ പ്രവചനമുണ്ട്. ➟കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. (യെശ, 40:3 ⁃⁃ മലാ, 3:1). ➟യഹോവയ്ക്കാണ് വഴി വരുക്കേണ്ടതെന്ന് യെശയ്യാവും മലാഖിയും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ➟പുതിയനിയമത്തിലും പിതാവായ യഹോവയ്ക്കാണ് വഴി ഒരുക്കേണ്ടതെന്ന് സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. ➟ഗബ്രീയേൽ ദൂതൻ പറയുന്നത് നോക്കുക:അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. (ലൂക്കൊ, 1:16-17). ➟ഇത്, സെഖര്യാപുരോഹിതനോട് അവൻ്റെ മകനായ യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനമാണ്: (ലൂക്കൊ, 1:13-15). ➟ആദ്യഭാഗം ശ്രദ്ധിക്കുക: അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. ഇവിടുത്തെ കർത്താവ് യഹോവയാണ്. ➟അടുത്തഭാഗം: അവൻ ….. ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നു(യഹോവ)വേണ്ടി ഒരുക്കുവാൻ അവന്നു (യഹോവയുടെ) മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. ➟യെശയ്യാപ്രവചത്തിലുള്ളത്: ➟യഹോവെക്കു വഴി ഒരുക്കുവിൻ എന്നാണ്. ➟അതേ കാര്യമാണ് ദൂതനും പറയുന്നത്: യോഹന്നാൻ കർത്താവിൻ്റെ (യഹോവ) മുമ്പായി നടക്കും. ➟വഴിയൊരുക്കുന്നവനാണ് മുമ്പെ നടക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:7; യോഹ, 1:15; 1:30). ➟യെശയ്യാവും മലാഖിയും പ്രവചിച്ച അതേകാര്യം തന്നെയാണ് യഹോവയുടെ ദൂതനും പ്രവചിച്ചത്.

ഇനി സെഖര്യാപുരോഹിതൻ പറയുന്നത് ശ്രദ്ധിക്കുക: ➟“നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” (ലൂക്കോ, 1:76-77). ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ➟ഈ വേദഭാഗത്തെ “അത്യുന്നതനും കർത്താവും” യഹോവയാണ്. ➟വാക്യം ശ്രദ്ധിക്കുക: “കർത്താവിന്റെ (യഹോവ) വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ (യഹോവയുടെ) ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു (യഹോവയുടെ) മുമ്പായി നടക്കും. ➟സെഖര്യാവ് പ്രവചിച്ചത് തൻ്റെ മകനായ യോഹന്നാൻ യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെക്കുറിച്ചാണ്. ➟അതായത്, യഹോവയുടെ പ്രവാചകന്മാരായ യെശയ്യാവും മാലാഖിയും പ്രവചിച്ചതും യഹോവയുടെ ദൂതൻ പ്രവചിച്ചതും യഹോവയുടെ പുരോഹിതനായ സെഖര്യാവ് പ്രവചിച്ചതും യഹോവയുടെ മുമ്പേനടന്ന് യഹോവയ്ക്ക് വഴി ഒരുക്കുന്ന യോഹന്നാൻ സ്നാപകനെക്കുറിച്ചാണ്. ➟ഇത് ഭാഷണവും വാക്കുകളുമില്ലാതെ ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ➟വഴി ഒരുക്കപ്പെട്ടവനെക്കുറിച്ചും ഒരുക്കേണ്ടവനെക്കുറിച്ചും ഏഴുപേരുടെ സാക്ഷ്യം വചനത്തിൽ കാണാം. ➟[കാണുക: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?]

എന്നാൽ യോഹന്നാൻ ആർക്കാണ് വഴിയൊരുക്കിയതെന്ന് അവൻതന്നെ പറഞ്ഞിട്ടുണ്ട്:എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു. (യോഹ, 1:30). ➟ഇവിടെപ്പറയുന്ന “പുരുഷൻ (anir) മനുഷ്യരിലെ പുരുഷൻ (Man) ആണ്. ➟എന്നാൽ ഞാൻ മനുഷ്യനല്ല ദൈവം അത്രേ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟അപ്പോൾ യഹോവ നേരിട്ട് വരികയല്ല ചെയ്തിരിക്കുന്നതെന്ന് വ്യക്തം. ➟യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). ➟അവനെക്കാൾ ഇളയവനായ യേശു എന്നു പേരുള്ള മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാനും കഴിയില്ല: (യോഹ, 9:11). ➟പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്❓ ➟അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ➟“ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. (യോഹ, 1:33). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശുവെന്ന മനുഷ്യനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 2:22; പ്രവൃ, 4:27; 10:38). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟പിന്നെ വായിക്കുന്നത്: യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി എന്നാണ്: (ലൂക്കൊ, 4:1). ➟യോർദ്ദാനിൽവെച്ച് പ്രാപിച്ച അഭിഷേകത്തിൻ്റെ അല്ലെങ്കിൽ ആത്മാവിൻ്റെ ശക്തിയോടെയാണ് യേശു എന്നു പേരുള്ള മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). ➟യേശു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ആത്മാവിനാൽ ജനിച്ചുജീവിച്ച് ശൂശ്രൂഷിച്ച്, ആത്മാവിനാൽത്തന്നെ മരിച്ചുയിർത്തവനാണ്. ➟അവൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു. (മത്താ, 1:20; ലൂക്കൊ, 1:35; മത്താ, 12:28; എബ്രാ, 9:14; 1പത്രൊ, 3:18). ➤[കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം].

☛ ദൈവത്താൽ ആത്മാഭിഷേകം പ്രാപിച്ച മനുഷ്യനായ ക്രിസ്തുയേശുവിന് എങ്ങനെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയും? (1തിമൊ, 2:6). ➟അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്; ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. ➟അത് യഹോവയായ പിതാവല്ലാതെ മറ്റാരാണ്? ➟അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 3:15-16). ➟പിതാവായ യഹോവ അഭിഷേകദാതാവും യേശു അഭിഷിക്തനും (ക്രിസ്തു) ആണ്: (പ്രവൃ, 10:38). ➟അഭിഷേക ദാതാവല്ലാതെ, അഭിഷിക്തൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും? ➟അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15; 1:41). ➟സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ: (മത്താ, 11:11; 11:13). ➟അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാലാണ് (പരിശുദ്ധാത്മാവ്) ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. ➟[കാണുക: ക്രിസ്തുവും യോഹന്നാൻ സ്നാപകനും]. ➟യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ അവൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: ➟യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. (ലൂക്കൊ, 1:68 ⁃⁃ ലൂക്കോ, 1:76-77). ➟യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). ➟യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ➟അതായത്, യഹോവയായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് (1തിമൊ, 3:16; മത്താ, 1:20; ലൂക്കൊ, 2:21), അവനിലൂടെയാണ് തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് ഉദ്ധാരണം ചെയ്തത്. (മത്താ, 1:21; ലൂക്കൊ, 1:68). ➟ഇതും നോക്കുക: (യെശ, 25:8⁃⁃എബ്രാ, 2:14-15യെശ, 35:4-6⁃⁃മത്താ, 11:3-5, ലൂക്കൊ, 7:21-22യെശ, 40;3⁃⁃ലൂക്കൊ, 1:75-77സെഖ, 12:10⁃⁃യോഹ, 19:37). 

6️⃣ ഞാൻ അവൻ ആകുന്നു: 
ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു. (പ്രവൃ, 3:25-26 ⁃⁃ഉല്പ, 22:18). ➟ദൈവം അഭിഷേകം ചെയ്ത അവൻ്റെ പരിശുദ്ധ ദാസനാണു യേശു: (പ്രവൃ, 4:27). ➟ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ➟ഈ ദാസൻ ആരാണെന്ന് യെശയ്യാവ് 43:10-ൽ പറഞ്ഞിട്ടുണ്ട്. ➟എന്നാൽ മിക്ക പരിഭാഷകളിലും വാക്യം തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ➟അതിനാൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ ചേർക്കുന്നു: ➟ഞാൻ അവൻ ആകുന്നു എന്ന് നിങ്ങൾ അറിഞ്ഞു, എന്നെ വിശ്വസിച്ചു, തിരിച്ചറിയേണ്ടതിനു നിങ്ങളും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഭൃത്യനും എൻ്റെ സാക്ഷികൾ ആകുന്നു. എന്നു യഹോവ പറയുന്നു: എനിക്കു മുമ്പെ ഒരു ദൈവവും രൂപമാക്കപ്പെട്ടിട്ടില്ല, എൻ്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10). ➟ഈ വാക്യത്തിൽ മൂന്നുപേരാണ് ഉള്ളത്. ➟“ഞാൻ, എന്നെ എന്നിങ്ങനെ ഉത്തമ പുരുഷനിൽ (1st Person) സംസാരിക്കുന്നത് യഹോവയാണ്. ➟നിങ്ങൾ എന്ന് മധ്യമപുരുഷനിൽ (2nd Person) യഹോവ സംബോധന ചെയ്യുന്നത് യിസ്രായേലിനെയാണ്. ➟ഒന്നാം വാക്യം മുതൽ അത് കാണാൻ കഴിയും. ➟അവൻ എന്ന് പ്രഥമപുരുഷനിൽ (3rd Person) ആദ്യഭാഗത്ത് സംബോധന ചെയ്യുന്നതും ഭൃത്യൻ അഥവാ, ദാസൻ എന്ന്  സംബോധന ചെയ്തിരിക്കുന്നതും ക്രിസ്തുവിനെക്കുറിച്ചാണ്.

☛ യഹോവ പറയുന്നത്: ➟സാക്ഷിയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഭൃത്യൻ, അവൻ ഞാൻ തന്നെയാണ്. ➟അതാണ്, യിസ്രായേൽ അറിയേണ്ടതും വിശ്വസിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ➟പഴയനിയമത്തിൻ്റെ ആദ്യത്തെ ആധികാരികമായ പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ പഴയനിയമം ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ് (Septuagint). ➟അതിൽനിന്ന് കൃത്യമായി മനസ്സിലാക്കാം. ➟ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–50), Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അവ മൂന്നിൻ്റെയും പഴയനിയമം ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ് (Septuagint). ➟അതിൽ ഇപ്രകാരമാണ്: γενεϲθε μοι μαρτυρεϲ · και εγω μαρτυϲ λεγει κϲ ο θϲ · και ο παιϲ ον ε ξελεξαμην · ϊνα γνωται και πιϲτευ ϲητε και ϲυνητε · οτι εγω ειμι · εμ προϲθεν μου · ου κ εγενετο αλλοϲ θϲ· [കാണുക: Codex Sinaiticus]. ➟“Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none. (LXXe). ​➟നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുവിൻ; ഞാനും ഒരു സാക്ഷിയാണ് എന്ന് ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസനും (സാക്ഷിയാണ്). നിങ്ങൾ എന്നെ അറിയാനും വിശ്വസിക്കാനും ഞാനാണ് അവൻ എന്ന് മനസ്സിലാക്കാനും വേണ്ടിയാണിത്. എനിക്ക് മുമ്പ് മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല; എനിക്ക് ശേഷം മറ്റൊരുവൻ ഉണ്ടാകുകയുമില്ല. ➟ബെഞ്ചമിൻ ബെയ്‌ലി പരിഭാഷയിൽ യിസ്രായേലും ഭൃത്യനുമാണ് സാക്ഷികൾ. ➟സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം, യിസ്രായേലും യഹോവയും യഹോവയുടെ ദാസനും സാക്ഷികളാണ്. ➟തന്നെയുമല്ല, താൻ തിരഞ്ഞെടുത്ത ദാസൻ താൻ തന്നെയാണെന്നും യഹോവ പറയുന്നു. ➟യഹോവ സാക്ഷിയായി വരുമെന്ന് പഴയനിയമത്തിൽ വ്യക്തമായി പ്രവചനമുള്ളതാണ്: ➟അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു. (സെഫ, 3:8).

☛ പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-12; മത്താ, 5:17-18; ലൂക്കൊ, 16:17). ➟സത്യത്തിന് സാക്ഷിനില്ക്കേതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. (യോഹ, 18:37). ➟ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്ന് മുകളിൽ നാം കണ്ടതാണ്: (1തിമൊ, 3:16). ➟എന്തെന്നാൽ, മനുഷ്യരെ രക്ഷിക്കാൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: (ആവ, 4:39; യെശ, 45:22). ➟അടുത്തവാക്യം: ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11). ➟യേശുവെന്ന ദാസനെ അയച്ചത് എന്തിനാണെന്ന് യെഹൂദന്മാരോടു പത്രൊസ് പറഞ്ഞത്, ഒന്നുകൂടി ശ്രദ്ധിക്കുക: ➟ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാണ്. (പ്രവൃ, 3:26). ➟എന്നാൽ യഹോവയാണ് യിസ്രായേലിനെ അവൻ്റെ അകൃത്യങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതെന്നും കൃത്യമായി പ്രവചനമുണ്ട്: ➟യഹോവ യിസ്രായേലിനെ; അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും. (സങ്കീ, 130:8). ➟മനുഷ്യരെ രക്ഷിക്കാൻ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. ➟പ്രവചനംപോലെ, യഹോവ തൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായാണ് പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്: (1യോഹ, 3:5;മത്താ, 1:20;ലൂക്കൊ, 2:21). ➟പുതിയനിയമത്തിൽ ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: ➟BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: ➟നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും. (യോഹ, 8:24 ⁃⁃ യോഹ, 8:28; 13:19). ➟ഇവിടെ, ഗ്രീക്കിൽ “ഞാൻ ആകുന്നു” (I AM) എന്നർത്ഥമുള്ള “എഗോ എയ്മി” (Ego Eimi) എന്നാണ്. ➟പുറപ്പാട് പുസ്തകത്തിൽ മോശെ ദൈവത്തിൻ്റെ പേർ ചോദിക്കുമ്പോൾ, ആദ്യം പറയുന്നത് ഞാനാകുന്നവൻ ഞാനാകുന്നു എന്നാണ്: (പുറ, 3:14). ➟എന്നാൽ ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് Ego Eimi എന്നാണ്. ➟അതാണ് യോഹന്നാനിൽ യേശു പറയുന്നത്. ➟താൻ അബ്രാഹാം ജനിച്ചതിന് മുമ്പേയുള്ള എഗോ എയ്മിയാണെന്നും, ഞാനും പിതാവും ഒന്നാകുന്നു എന്നും, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ പറഞ്ഞിരിക്കുന്നതും നോക്കുക: (യോഹ, 8:58; യോഹ, 10:30; യോഹ, 14:9). ➟അതാണ്, ദൈവം ജഡത്തിൽ വെളിപ്പെട്ടു (God manifest in the flesh) എന്ന് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം ➟അല്ലെങ്കിൽ, പിതാവും ക്രിസ്തുവും എന്ന ദൈവീകരഹസ്യം. (1തിമൊ, 3:16; കൊലൊ, 2:2). 

7️⃣ ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝): 
➦ ദൈവത്തിൻ്റെ വെളിപ്പാട് (പ്രത്യക്ഷത) എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ➟അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ➟അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟മാറ്റമില്ലാത്തവനും (മലാ, 3:6) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ➟ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്.(യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. (യെശ, 45:15). ➟താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു: (യിരെ, 23:24). ➟സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു: (സങ്കീ, 139:7-10). ➟സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും ദൈവം അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു: (1രാജാ, 8:27). ➟“അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു എന്നാണ് പൗലൊസ് പറയുന്നത്: (പ്രവൃ, 17:28). ➟അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു എന്ന് പറഞ്ഞാൽ; ➟ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ➟ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ➟സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. ➟അവരിൽ (In them) അല്ല; അവനിൽ (In him) ആണ് നാം ജീവിക്കുന്നത്. ➟ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, ➟അവനിൽ എന്ന ഏകവചനമല്ല (Singular); ➟അവരിൽ എന്ന ബഹുവചനം (Plural) പറയുമായിരുന്നു. ➟സർവപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവമല്ല ക്രൂശിൽ മരിച്ച യേശു; ആ ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ ഏകമനുഷ്യനാണ് ക്രിസ്തു. (1തിമൊ, 3:16 ⁃⁃ 1യോഹ, 3:5; റോമ, 5:15), ➟യേശു എന്നു പേരുള്ള മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്. (യോഹ, 9:11; 1തിമൊ, 2:6; 1പത്രൊ, 2:24). ➟ദൈവം അവനെ മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നു പൗലൊസ് പറയുന്നത്: (1കൊരി, 8:6 ⁃⁃ 1തിമൊ, 2:5-6). ➟ഏകസത്യദൈവമായ പിതാവിനെയും ദൈവത്തിൻ്റെ വെളിപ്പാടും ഏകമനുഷ്യനുമായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3; 1തിമൊ, 3:16; റോമ, 5:15). ➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

8️⃣ 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (𝗮𝗹𝗼𝗻𝗲, 𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ  “ഒരേയൊരു, മാത്രം” (𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്നീ പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (𝗢𝗻𝗲𝗻𝗲𝘀𝘀), ത്രിത്വമോ (𝗧𝗿𝗶𝗻𝗶𝘁𝘆) അല്ല; ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 അഥവാ, ഏകദൈവം (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺 അല്ലെങ്കിൽ ഏകദൈവവിശ്വാസം.

9️⃣ വെളിപ്പാടും അവതാരവും:
☛ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; ദൈവത്തിന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്.
വെളിപ്പാട്: “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.
അവതാരം: “ഒരുത്തൻ തൻ്റെ സ്വരൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. ➟അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; ജാതികളുടെ സങ്കല്പമാണ്. ➟എന്നാൽ അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. ➟അതാണ് സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നത്. ➟ത്രിത്വം (Trinty) എന്ന പദമോ, ആശയമോ ബൈബിളിൽ ഇല്ലാത്തപോലെ, അവതാരം (Incarnation) എന്ന പദമോ, ആശയമോ ബൈബിളിൽ ഉള്ളതല്ല. ➟ദൈവത്തിന് വെളിപ്പാടുകൾ ആണുള്ളത്. ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് ആവർത്തിച്ച് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുമുണ്ട്: ➟മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12 ⁃⁃ വെളി, 4:2). ➟ക്രിസ്തു പറയുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു. (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). ➟അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയെയാണ് ഭക്തന്മാർ കണ്ടത്. ➟ദൈവത്തെ കണ്ടു എന്ന് പറയാതെ, ദൈവം പലർക്കും പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: ➟അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7), ➟യിസ്ഹാക്ക് (ഉല്പ, 26:2; 26:24), ➟യാക്കോബ് (ഉല്പ, 35:9; 48:3), ➟മോശെ (പുറ, 4:5; സംഖ്യാ, 12:8), ➟ബിലെയാം (സംഖ്യാ, 23:4; 23:16), ➟ദാവീദ് (2ദിന, 3:1), ➟ശലോമോൻ (2ദിന, 7:12; 1രാജാ, 11:9) മുതലായവർക്ക് ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. ➟ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം.

☛ ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). ➤[കാണുക: അബ്രാഹാമിന് പ്രത്യക്ഷമായത് ട്രിനിറ്റിയോ?]. ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച, പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യെഹൂദാ കന്യകയിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്. (1തിമൊ, 3:15-16; മത്താ, 1:1; 1:16; 1യോഹ, 3:5; മത്താ, 1:20). ➟അതായത്, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി, പ്രവചനംപോലെ ഒരുക്കപ്പെട്ട ശരീരം (എബ്രാ, 10:5) അല്ലെങ്കിൽ, മനുഷ്യനാണ് യേശു: (യോഹ, 8:40. ഒ.നോ: ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15⁃⁃പ്രവൃ, 7:37; ആവ, 18:18-19⁃⁃പ്രവൃ, 3:22-23; യെശ, 7:14⁃⁃മത്താ, 1:22-23; യെശ, 25:8⁃⁃എബ്രാ, 2:14-15; യെശ, 25:9⁃⁃ലൂക്കൊ, 1:68; യെശ, 35:4-6⁃⁃മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1⁃⁃ലൂക്കൊ, 1:16-17; ലൂക്കൊ, 1:75-77). 

🔟 യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11):
ദൈവം ജഡത്തിൽ വെളിപ്പെട്ടു (God was manifest in the flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ വെളിപ്പാടു (Manifestation of God) എന്നല്ലാതെ, മറ്റൊരു അസ്തിത്വവും യേശുവിനു് വചനത്തിൽ കണ്ടെത്താൻ കഴിയില്ല. ➟അവൻ്റെ സംക്ഷിപ്തമായ ജീവചരിത്രം പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ ആദ്യജാതനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 8:40). 
➟ നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവനും (മത്താ, 1:18-20; ലൂക്കൊ, 2:21), 
➟ അവളുടെ ആദ്യജാതനായി ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; ലൂക്കൊ, 2:7),
➟ അബ്രാഹാമിൻ്റെ സന്തതിയായ പുരുഷപ്രജയാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടവനും (ഉല്പ, 17:10-14; മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21), 
➟ മറിയത്തിൻ്റെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്നുദിവസം കഴിഞ്ഞ് ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുക്കപ്പെട്ടവനും (ലൂക്കൊ, 2:7; 2:22-24 ⁃⁃ ലേവ്യ, 12:4
➟ ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടവനും (ലൂക്കൊ, 2:40
➟ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52
➟ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38; ലൂക്കൊ, 4:16-21) 
➟ പ്രവചനങ്ങൾപോലെ പിതാവിനാൽ “നീ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടവനും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23
➟ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ട് മടങ്ങിയവനും (ലൂക്കൊ, 4:1
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15
➟ ദൈവം യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചവനും (പ്രവൃ, 2:22 ⁃⁃ ലൂക്കൊ, 5:17
➟ ദൈവത്താൽ പാപമോചനം നല്കിയവനും (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8
➟ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത് എന്നു ഉറക്കെ നിലവിളിച്ചവനും (മത്താ, 27:47; മർക്കൊ, 15:34; എബ്രാ, 5:7
➟ തൻ്റെ മനുഷ്യാത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14
➟ മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40
➟ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും (യോഹ, 20:17), 
➟ പിന്നെ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലുടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തതും (പ്രവൃ, 1:2-3), 
➟ താൻ മടങ്ങിവരും എന്ന വാഗ്ദത്തത്തോടെ ഒലിവുമലയിൽനിന്ന് ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തവനും (പ്രവൃ, 1:9-11) ➟ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; ➟യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്നും അവൻ്റെ പൂർവ്വാസ്തിത്വം എന്താണെന്നുമാണ് ദൈവഭക്തിയുടെ മർമ്മത്തിൽ ഉള്ളത്. ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

1️⃣1️⃣ പിതാവും പുത്രനും:
☛ പിതാവിൻ്റെയും പുത്രൻ്റെയും അസ്തിത്വവും (Existence) പ്രകൃതിയും (Nature) പദവിയും (Title) വ്യത്യസ്തമാണ്.
പിതാവായ യഹോവ: (യെശ, 64:8):
➟ യഹോവയുടെ അസ്തിത്വം: സകലത്തിന്നും കാരണഭൂതൻ അഥവാ, സ്രഷ്ടാവ്: (1കൊരി, 8:6; യെശ, 44:24; യെശ, 64:8; മലാ, 2:10)
➟ യഹോവയുടെ പ്രകൃതി: ദൈവം: (1കൊരി, 8:5-6)
➟ യഹോവയുടെ പദവി: പിതാവ്: (ആവ, 32:6; യെശ, 63:16; യെശ, 64:8; മലാ, 2:10)
➟ പിതാവിൻ്റെ പേര്: പഴയനിയമത്തിൽ യഹോവ: (യെശ, 42:8)
പുത്രനായ യേശു (1യോഹ, 1:7):
➟ യേശുവിൻ്റെ അസ്തിത്വം: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്: (1തിമൊ, 3:16)
➟ യേശുവിൻ്റെ പ്രകൃതി: മനുഷ്യൻ: (മർക്കൊ, 15:39; യോഹ, 8:40; യോഹ, 9:11; പ്രവൃ, 2:23; റോമ, 5:15)
➟ യേശുവിൻ്റെ പദവി: പുത്രൻ: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22)
➟ പുത്രൻ്റെ പേര്: യേശു: (മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11)

☛ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ ➟തന്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, ➟അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68, 1തിമൊ, 3:16; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ച നസറായനായ യേശുവെന്ന പുരുഷനെയാണ് (𝐌𝐚𝐧) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, നമുക്ക് പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും ഉണ്ടെന്ന് പറയുന്നത്: (1കൊരി, 8:5-6). ➟നമ്മുടെ പിതാവ് ഏകസത്യദൈവവും നമ്മുടെ രക്ഷിതാവായ ദൈവപുത്രൻ ഏകകർത്താവായ മനുഷ്യനുമാണ്: (1തിമൊ, 2:5-6). ➟ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40).

ദൈവം ജഡത്തിൽ വെളിപ്പെട്ടു
(God was manifest in the flesh)
യഹോവയായ ഏകദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). 
“ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.”
(മർക്കൊസ് 15:39)

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക
ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും

മൂന്നു സ്ത്രീകൾ

മൂന്ന് സ്ത്രീകൾ: പ്രഥമസുവിശേഷത്തിലെ സ്ത്രീ, കാലസമ്പൂർണ്ണതയിലെ സ്ത്രീ, സൂര്യനെ അണിഞ്ഞ സ്ത്രീ.

☛ മൂന്നു പ്രത്യേക സ്ത്രീകളെക്കുറിള്ള പരാമർശം ബൈബിളിൽ കാണാൻ കഴിയും: 
❶ പ്രഥമസുവിശേഷത്തിലെ സ്ത്രീ: (ഉല്പ, 3:15) 
❷ കാലസമ്പൂർണ്ണതയിലെ സ്ത്രീ: (ഗലാ, 4:4)
❸ സൂര്യനെ അണിഞ്ഞ സ്ത്രീ: (വെളി, 12:1).
➦ ഉല്പത്തിയിലെ സ്ത്രീക്കും കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും സൂര്യനെ അണിഞ്ഞ സ്ത്രീക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ➟ഈ സ്ത്രീകൾ ആരെയാണ് പ്രതിനിധീകരിക്കുന്നത്? ➟എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്:

1️⃣ഉല്പത്തിയിലെ സ്ത്രീ
☛ ❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.❞ (ഉല്പ, 3:15). ➟ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നിങ്ങനെ അറിയപ്പെടുന്നു. ➟ഈ വാക്യത്തിൽ നാലുപേരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്; ➟പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. ➟യഹോവയായ ദൈവം പാമ്പിനോടാണിത് കല്പിക്കുന്നതെന്ന് 𝟭𝟰-ാം വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

☛ പാമ്പ്: പിശാചിനെയാണ് (സാത്താൻ) പ്രതിനിധീകരിക്കുന്നത്. ➟ഉല്പത്തിയിലെ പാമ്പിനെ ഉപയായിയായ സർപ്പമെന്നാണ് പൗലൊസ് വിശേഷിപ്പിക്കുന്നത്: (2കൊരി, 11:3). ➟പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ് എന്ന് വെളിപ്പാടിലും കാണാം: (12:9; 20:2).

☛ പാമ്പിൻ്റെ സന്തതി: ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്. ➟പിശാച് ഈ ലോകത്തിൻ്റെ ദൈവമാണ്: ➨❝ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.❞ (2കൊരി, 4:4). ➟പാപം ചെയ്യുന്നവരാണ് പിശാചിൻ്റെ മക്കൾ: ➨❝പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ.❞ (1യോഹ, 3:8). ➨❝സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.❞ (1യോഹ, 5:19). ➟യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ➨❝വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം❞ എന്നാണ് പറഞ്ഞത്: (മത്താ, 4:8-9; ലൂക്കൊ, 4:5-7). ➟സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ❛പിശാചിൻ്റെ മകനെ❜ എന്നാണ് പൗലൊസ് വിളിച്ചത്: (പ്രവൃ, 13:6-10). ➟ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:10), ➟പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18) പിശാചിൻ്റെ സന്തതിയാണ്.

☛ സ്ത്രീയുടെ സന്തതി: ക്രിസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. ➟❛സ്ത്രീയുടെ സന്തതി പാമ്പിൻ്റെ തല തകർക്കും❜ എന്നാണ് പ്രവചനം: പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്: ➨❝പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.❞ (1യോഹ, 3:8).

☛ സ്തീ: ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ➟ഈ വേദഭാഗത്തെ സ്ത്രീ യേശുവിൻ്റെ അമ്മയായ മറിയയാണെന്ന് വിചാരിക്കുന്നവരുണ്ട്. ➟സന്തതി ക്രിസ്തു ആയതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. ➟എന്നാൽ മറിയ ക്രിസ്തുവിനെ പ്രസവിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ് ഗബ്രിയേൽ ദൂതൻ അവളോട് നേരിട്ട് പ്രവചിക്കുന്നതല്ലാതെ, പഴയനിയമത്തിൽ മറിയ എന്ന സ്ത്രീയെക്കുറിച്ച് നേരിട്ട് പ്രവചനമൊന്നും കാണാൻ കഴിയില്ല. ➟അതായത്, രക്ഷകൻ ജനിക്കാനുള്ള സമയം അടുത്തപ്പോൾ മാത്രം ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് അമ്മ മറിയ. ➟ഗബ്രീയേൽ ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ➨❝മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം.❞ (ലൂക്കൊ, 1:30-31).

☛ യെശയ്യാവ് 7:14-16-ലെ ഇമ്മാനൂവേലിൻ്റെ പ്രവചനം യഥാർത്ഥത്തിൽ ആഹാസ് രാജാവിനുള്ള അടയാളമായിരുന്നു. ➟എന്നാൽ ആഹാസ് രാജാവ് അടയാളം നിഷേധിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചതിനാൽ, ആഹാസിനോടുള്ള ബന്ധത്തിൽ ഇമ്മാനുവേലിൻ്റെ പ്രവചനം അപ്രസക്തമായി. ➟എന്നാൽ ദൈവത്തിൻ്റെ വായിൽ നിന്നു പുറപ്പെടുന്ന വചനം താൻ അയച്ചകാര്യം സാധിക്കാതെ വെറുതേ മടങ്ങിപ്പോകുന്നതല്ല: (യെശ, 55:11). ➟അതിനാൽ ആത്മീയമായി ആ പ്രവചനം യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി: (മത്താ, 1:22-23).

☛ കന്യകാജനനം ഒഴികെ പ്രവചനത്തിലെ മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല എന്നതും ശ്രദ്ധിക്കുക: ➟𝟭𝟱-ാം വാക്യം: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ ഇങ്ങനെയൊരു കാര്യം പുതിയനിമത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ➟യേശു അമ്മയുടെ മുലപ്പാൽ കുടിച്ചും (ലൂക്കൊ, 11:27) മറ്റ് ഭക്ഷണങ്ങൾ കഴിച്ചും വളർന്നവനാണ്. ➟മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു എന്ന് താൻതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 11:19; ലൂക്കൊ, 7:34). ➟അതായത്, ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (ലൂക്കൊ, 1:15).

☛ 𝟭𝟲-ാം വാക്യം: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟ആദ്യപ്രയോഗം ശ്രദ്ധിക്കുക: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകും മുമ്പേ.❞ ➟യേശുവിന് തിന്മ തള്ളേണ്ട കാര്യമുണ്ടോ❓ ➟അവനെ പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22), അവനിൽ പാപം ഇല്ല (1യോഹ, 3:5) എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ➟തിന്മ ലവലേശം ഇല്ലാത്തവൻ ഏത് തിന്മയാണ് തള്ളേണ്ടത്❓ ➟അടുത്തഭാഗം: ➨❝നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟ഇങ്ങനെയൊരു സംഭവവും യേശുവിൻ്റെ കാലത്ത് നടന്നിട്ടില്ല. ➟തന്മൂലം, ഈ പ്രവചനം യഥാർത്ഥത്തിൽ  ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് മനസ്സിലാക്കാം.

☛ തന്നെയുമല്ല, യെശയ്യാവ് 7:14-ൽ ❛കന്യക❜ (𝐕𝐢𝐫𝐠𝐢𝐧) എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം 𝗔𝗹𝗺𝗮𝗵 (അൽമാ) ആണ്. ➟❛അൽമാ❜ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (𝐘𝐨𝐮𝐧𝐠 𝐖𝐨𝐦𝐚𝐧) ആണ്. ➟പിഒസി പരിഭാഷയിലും ❛യുവതി❜ എന്നാണ് കാണുന്നത്.

☛ യഥാർത്ഥ കന്യകയെ (𝐕𝐢𝐫𝐠𝐢𝐧) കുറിക്കുന്ന എബ്രായ പ്രയോഗം 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 (ബെതൂലാ) ആണ്. ➟റിബെക്കയെ ❛പുരുഷൻ തൊടാത്ത കന്യക❜ എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ അമ്മ യഥാർത്ഥ 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 (𝐕𝐢𝐫𝐠𝐢𝐧) ആയിരുന്നു: (ലൂക്കൊ, 1:27 ⁃⁃മത്താ, 1:18). ➟ഇതും പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചായിരുന്നില്ല; മറ്റൊരു യുവതി ആയിരുന്നു എന്നതിൻ്റെ തെളിവാണ്. ➟ആത്മീയമായിട്ടാണ് മറിയത്തിലും യേശുവിലും പ്രവചനനിവർത്തി വന്നത്: (മത്താ, 1:22-23).

☛ യിസ്രായേലെന്ന സ്ത്രീ: പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന യിസ്രായേലാണ് ഉല്പത്തി 3:15-ൽ സ്ത്രീ. ➟ഇവിടെ സ്ത്രീയെ (𝐖𝐨𝐦𝐚𝐧) കുറിക്കുന്ന എബ്രായപദം 𝗜𝘀𝗵𝗮𝗵 എന്നാണ്. ➟അത് യിസ്രായേലിന് പല പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതാണ്. ➨❝ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.❞ (യെശ, 54:6). ➟ഇവിടെ യിസ്രായേലിനെ സ്ത്രി (𝐖𝐨𝐦𝐚𝐧), ഭാര്യ (𝐖𝐢𝐟𝐞) എന്നിങ്ങനെ പറയാൻ 𝗜𝘀𝗵𝗮𝗵 എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➨❝യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 3:20 ⁃⁃ യെഹെ, 16:30; 16:32; 16:34). ➟ഇവിടെയും ഭാര്യയെ (𝐖𝐢𝐟𝐞) കുറിക്കാൻ 𝗜𝘀𝗵𝗮𝗵 എന്ന പദമാണ്.

☛ യിസ്രായേൽ കന്യക: ➨❝യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.❞ (യിരെ, 31:4 ⁃⁃ യിരെ, 18:13; 31:12; ആമോ, 5:2). ➟ഇവിടെയെല്ലാം കന്യകയെ (𝐕𝐢𝐫𝐠𝐢𝐧) കുറിക്കുന്ന 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 എന്ന പദമാണ്.

☛ യിസ്രായേലെന്ന അമ്മ: ➨❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.❞ (യെശ, 50:1 ⁃⁃ യെശ, 51:18). ➟ഇവിടെപ്പറയുന്ന അമ്മയും യിസ്രായേലാണ്.

☛ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും ചിത്രീകരിച്ചിട്ടുള്ള അനേകം വാക്യങ്ങളുണ്ട്: (യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4).

☛ യേശു മറിയത്തിൻ്റെ മകൻ ആയിരിക്കുന്നതോടൊപ്പം യിസ്രായേലിൻ്റെ സന്തതിയുമാണ്: ➨❝അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;❞ (റോമ, 9:4-5). ➟❛അവരിൽനിന്നു❜ എന്ന ബഹുവചനം ശ്രദ്ധിക്കുക. യെഹൂദയിൽനിന്ന് യേശു ജനിക്കുന്നതിനെക്കുറിച്ചും പ്രവചനമുണ്ട്: ➨❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും.❞ (മീഖാ 5:2). ➨❝യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ എഴുന്നേല്പിച്ചുതരും❞എന്ന് യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത് നോക്കുക: (ആവ, 18:15, 18:19). ➟നേരിട്ടുള്ള എല്ലാ പ്രവചനങ്ങളും യിസ്രായേലിൽനിന്ന് രക്ഷകൻ എഴുന്നേല്ക്കുന്നതിനെക്കുറിച്ചാണ്.

☛ ഉല്പത്തിയിലെ പ്രവചനനിവൃത്തി നോക്കാം: ➨❝പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി❞ (1യോഹ, 3:8) എന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. ➨❝മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.❞ (എബ്രാ, 2:14,15). ➟ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേല്യരാണ്. ➟യിസ്രായേൽ ക്രിസ്തുവിൻ്റെ അമ്മ ആരിരിക്കുന്നതിനൊപ്പം, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്. (പുറ, 4:22-23). ➟യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 422-23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 ⁃⁃ ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14). ➟സ്ത്രീയുടെ സന്തതി പാമ്പിൻ്റെ (പിശാച്) തല തകർക്കുമെന്ന പ്രവചനം ക്രിസ്തുവിലൂടെ നിവർത്തിയായതായി ഈ വേദഭാഗത്ത് വ്യക്തമാണ്.

☛ ഈ വാക്യത്തിൽ പറയുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്: ➨❝ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അതായത്, സന്തതിയായ ക്രിസ്തു യിസ്രായേലെന്ന സ്ത്രീയുടെ അല്ലെങ്കിൽ അമ്മയുടെ പ്രകൃതി സ്വീകരിച്ചുകൊണ്ടാണ് വന്നത്. ➟എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: ➨❝ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.❞ (എബ്രാ, 2:16). ➟എന്നാൽ 𝗞𝗝𝗩 പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും വിശുദ്ധ ഗ്രന്ഥം മുതലായവയിലും, ➨❝അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ❞ എന്നാണ് കാണുന്നത്. ➟അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്. (ഉല്പ, 22:16-17⁃⁃ പ്രവൃ, 3:25). ➟ദൈവത്തിൻ്റെ പുത്രന്മാരായ യിസ്രായേലാണ് ഉല്പത്തിയിലെ സ്ത്രീ. ➟അതുകൊണ്ടാണ് സ്ത്രീയുടെ സന്തതി യിസ്രായേല്യരുടെ പ്രകൃതി (Nature) സ്വീകരിച്ചുകൊണ്ട് അവരിൽനിന്ന് ഉത്ഭവിച്ചത്: (റോമ, 9:5)

☛ യിസ്രായേലാണ് പ്രവചനത്തിലെ സ്ത്രീ എന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവ് ഉല്പത്തിയിലെ പ്രസ്തുത വാക്യത്തിൽത്തന്നെയുണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ➨❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.❞ ➟വേദഭാഗം വളരെ ശ്രദ്ധിക്കുക. ➟ഇവിടെ രണ്ട് ശത്രുത്വത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്: 

❶ ആദ്യശത്രുത്വം: സാത്താനും (പാമ്പ്) സ്ത്രീയും തമ്മിലാണ്. ➟മനുഷ്യരും സാത്താനും തമ്മിൽ പൊതുവായ ഒരു ശത്രുത്വം ഉണ്ടെന്നത് ഒഴിച്ചാൽ, ക്രിസ്തുവിൻ്റെ അമ്മയായ മറിയയുടെ ജീവകാലത്തൊരിക്കലും അവളുമായി സാത്താന് പ്രത്യേകമായ ഒരു ശത്രുത്വം ഉണ്ടായിട്ടില്ല. ➟ക്രിസ്തുവിനെപ്പോലെയോ, അപ്പൊസ്തലന്മാരെപ്പോലെയോ അവൾ കഷ്ടം നേരിടുകയോ, പരീക്ഷ നേരിടുകയോ ചെയ്തതായി പറഞ്ഞിട്ടില്ല. ➟എന്നാൽ യിസ്രായേൽ ജാതി ഉണ്ടായ കാലം മുതൽ, ദൈവത്തിൻ്റെ സ്വന്തജനമെന്ന നിലയിൽ സാത്താനാൽ പീഡിപ്പിക്കപ്പെടുകയും കഷ്ടം അനുഭവിക്കുകയും ചെയ്യുന്നവരാണ്. ➟ഇത്രയധികം പീഡിപ്പിക്കപ്പെട്ട ഒരു ജാതി ഭൂമുഖത്ത് വേറെയില്ല. ➟വേദപുസ്തകത്തിലും ചരിത്രത്തിലും, ഉടനീളം അതിൻ്റെ തെളിവുകൾ കാണാൻ കഴിയും. ➟തന്മൂലം, അവിടെപ്പറഞ്ഞിരിക്കുന്ന സ്ത്രീ മറിയ അല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

❷ അടുത്ത ശത്രുത്വം: സാത്താൻ്റെ സന്തതിക്കും സ്ത്രീയുടെ സന്തതിക്കും തമ്മിലാണ്. ➟സാത്താൻ്റെ സന്തതി ലോകവും സ്ത്രീയുടെ സന്തതി ക്രിസ്തുവും ആണെന്ന് മുകളിൽ കണ്ടതാണ്. ➨❝നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.❞ (യോഹ, 7:7). ➨❝ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.❞ (യോഹ, 15:18 ⁃⁃ 17:14). ➟സാത്താന്റെ സന്തതിയായ ലോകത്തോടുള്ള ശത്രുത്വത്തിൽനിന്ന് സ്വന്തജനത്തെ രക്ഷിക്കാനാണ് യിസ്രായേലിൻ്റെ സന്തതിയായി ജനിച്ച ക്രിസ്തു, ലോകത്തിൻ്റെയും മരണത്തിന്റെയും അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്. (എബ്രാ, 2:14-16). ➨❝നീ അവന്റെ കുതികാൽ തകർക്കും❞ എന്നത്, പാപത്തിൻ്റെ ഉറവിടമായ സാത്താൻ ക്രിസ്തുവിന് വരുത്തിയെ താല്ക്കാലികമായ കഷ്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്.

☛ തന്മൂലം, പ്രഥമസുവിശേഷത്തിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟യിസ്രായേലെന്ന സ്ത്രീയിൽ നിന്ന് രക്ഷകൻ മാത്രമല്ല രക്ഷയും വന്നു: ➨❝രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. (യോഹ, 4:22). ➟എന്തെന്നാൽ സകല ജാതികൾക്കും വെളിച്ചം പകരാൻ ദൈവം തിരഞ്ഞെടുത്ത സ്ത്രീ (ജനത) യിസ്രായേലാണ്. (യെശ, 42:7; 49:6; പ്രവൃ, 13:47). ➟അതിനാൽ രക്ഷിതാവ് കേവലം മറിയയുടെ സന്തതിയല്ല; അതിലുപരി യിസ്രായേലിൻ്റെ സന്തതിയാണെന്ന് മനസ്സിലാക്കാം.

2️⃣ കാലസമ്പൂർണ്ണതയിലെ സ്ത്രീ: ➨❝എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.❞ (ഗലാ, 4:4-5). ➟ഈ വേദഭാഗം ശ്രദ്ധിക്കുക. കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ➟𝗴𝗲𝗻𝗼𝗺𝗲𝗻𝗼𝗻 𝗲𝗸 𝗴𝘆𝗻𝗮𝗶𝗸𝗼𝘀 𝗴𝗲𝗻𝗼𝗺𝗲𝗻𝗼𝗻 𝗵𝘆𝗽𝗼 𝗻𝗼𝗺𝗼𝗻 എന്ന ഗ്രീക്ക് പ്രയോഗത്തിന് ➟❝സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി❞ എന്നാണർത്ഥം. ➟ഇവിടെപ്പറയുന്ന സ്ത്രീയെ മറിയത്തോട് വേണമെങ്കിൽ ബന്ധിപ്പിക്കാമെങ്കിലും കൂടുതൽ യോജിക്കുന്നത് യിസ്രായേലിനാണ്. ➟അതിൻ്റെ ചില കാരണങ്ങൾ പറയാം:
❶ ലേഖനങ്ങളിൽ ഒരിടത്തും മറിയത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല.
❷ പഴയനിയമത്തിലും മറിയ എന്ന സ്ത്രീയെക്കുറിച്ച് നേരിട്ട് പ്രവചനങ്ങളൊന്നുമില്ല.
❸ റോമാ ലേഖനത്തിൽ മറിയയിൽനിന്ന് ഉത്ഭവിച്ചു എന്നുപറയാതെ, യിസ്രായേലിൽ നിന്ന് ക്രിസ്തു ഉത്ഭവിച്ചു എന്നാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്: (റോമ, 9:5)
❹ ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം ഇപ്രകാരമാണ്: ➨❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.❞ (മീഖാ, 5:2-3). ➟ആദ്യ വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. ➟യിസ്രായേലിന്റെ ബേത്ത്ളേഹേമിൽ നിന്ന് ജനിക്കുമെന്നാണ് പറയുന്നത്. 

അടുത്ത വാക്യം: ➨❝പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.❞ ➟ഈ വേദഭാഗത്ത്, ❛പ്രസവിക്കാനുള്ളവൾ❜ എന്ന് വിശേഷിപ്പിക്കാവുന്നത് പട്ടണത്തെയാണ്. ➟അവൻ ❛അവരെ❜ (𝐓𝐡𝐞𝐦) ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. ➟അതായത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് യിസ്രായേലിൽ എന്ന സ്ത്രീയെ ആണ്. ➟യിസ്രായേലിനെ സ്ത്രീയോട് ഉപമിച്ചിട്ട് ബഹുവചനം പറയുന്ന വേറെയും വാക്യങ്ങളുണ്ട്: ➨❝യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.❞ (യെശയ്യാ 26:17). ➟ഇവിടെ യിസ്രായേലിനെ ❛പ്രസവം അടുത്തിരിക്കുന്ന ഗർഭണി❜ ആയി പറഞ്ഞിട്ട് ❛ഞങ്ങൾ❜ (𝐖𝐞) എന്ന ബഹുവചനം പറയുന്നത് ശ്രദ്ധിക്കുക.

☛ വേറെയും വ്യക്തമായ ഒരു തെളിവുണ്ട്. ➟മീഖാ പ്രവാചകൻ തന്നെ തൊട്ടു മുമ്പിലെ അദ്ധ്യായത്തിൽ, യിസ്രായേലിനെ പ്രസവമടുത്ത അഥവാ, ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിട്ടുണ്ട്: ➨❝സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ചു നീ വിടുവിക്കപ്പെടും; അവിടെവച്ചു യഹോവ നിന്നെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കും.❞ (മീഖാ, 4:10). ➟ഇവിടെ സീയോൻ പുത്രി എന്ന പ്രയോഗം യിസ്രായേൽ ജനത്തെയാണ് കുറിക്കുന്നത്: (സെഖ, 9:9). ➟യിസ്രായേലിനെ പ്രസവം അടുത്ത സ്ത്രീയായി പറയുന്ന വേറെയും വാക്യങ്ങളുണ്ട്: (യെശ, 26:18; യിരെ, 4:31; 13:21). ➟തന്മൂലം, കാലസമ്പൂർണ്ണതയിലെ സ്ത്രീയും യിസ്രായേലാണെന്ന് മനസ്സിലാക്കാം.

3️⃣ സൂര്യനെ അണിഞ്ഞ സ്ത്രീ: ➨❝സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.❞ (വെളി, 12:1). ➟ഈ സ്ത്രീയും മറിയ അല്ല; യിസ്രായേലാണ്. ➟വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിലെ എല്ലാക്കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നില്ല. ➟സ്ത്രീ മറിയ അല്ല; യിസ്രായേൽ ആണെന്നതിൻ്റെ തെളിവുകൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്: 

 വെളിപ്പാട് പുസ്തകം എന്നത് പുർവ്വസംഭവങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥമല്ല; ഭാവിസംഭവങ്ങൾ അനാവരണം ചെയ്ത് കാണിക്കുന്ന പുസ്തകമാണ്. ➟യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 𝟲𝟬 വർഷങ്ങൾക്ക് ശേഷം, പത്മോസിൽവെച്ചാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. ➟അതായത്, ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും ഏകദേശ 𝟭𝟬𝟬 വർഷങ്ങൾക്കുശേഷവും ➟അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 𝟲𝟬 വർഷങ്ങൾക്കു ശേഷവും ➟യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും ➟പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. ➟വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, അവൾ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 

❷ വെളിപ്പാട് 1:1-ൽ ➟❛വേഗത്തിൽ സംഭവിപ്പാനുള്ളതു❜ എന്നും 4:1-ൽ ➟❛മേലാൽ സംഭവിപ്പാനുള്ളവ❜ എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟ഈ രണ്ടു പ്രയോഗങ്ങളും ഭൂതകാലത്തിലെ ചരിത്രത്തെ കുറിക്കുന്നതല്ല; ഭാവിയിൽ നിറവേറാനുള്ള പ്രവചനങ്ങളെ സൂചിപ്പിക്കുന്നതാണ്. ➟വചനം ഇത്രയും സുവ്യക്തമായി പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 

❸ പതിമൂന്നാം വാക്യം: ➨❝തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ട് ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.❞ (വെളി, 12:13). ➟ഇവിടെപ്പറയുന്ന സ്ത്രീ മറിയയല്ലെന്ന് ഈ വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം. ➟നമ്മുടെ രക്ഷകനായ ക്രിസ്തുവിനെ പ്രസവിച്ച് വളർത്തുക എന്നൊരു ദൗത്യം മറിയയ്ക്ക് ഉണ്ടായിരുന്നു. ➟അവൾ തൻ്റെ വേലതികച്ച് ക്രിസ്തുവിനോടൂകൂടി വിശ്രമിക്കുകയാണ്: (2കൊരി, 5:8; ഫിലി, 1:23 ⁃⁃ വെളി, 14:13). ➟എന്നാൽ വെളിപ്പാടിൽ പറയുന്ന കാര്യങ്ങൾ ഇന്നയോളം സംഭവിച്ചിട്ടില്ല; നടക്കാനിക്കുന്നതേയുള്ളു. ➟ക്രിസ്തുവിനോടുകൂടെ ആയിരിക്കുന്ന മറിയത്തെ മഹാസർപ്പം ഉപദ്രവിക്കുമെന്ന് പറയാൻ കഴിയില്ല. ➟അതിനാൽ സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയല്ലെന്ന് വ്യക്തമാണ്.

☛ എ,ഡി. 95-ലാണ് യോഹന്നാൻ വെളിപ്പാട് ദർശിക്കുന്നത്. ➟𝟭,𝟵𝟬𝟬 വർഷം കഴിഞ്ഞിട്ടും താൻ ദർശിച്ച സംഭവം നിവൃത്തിയായിട്ടില്ല. ➟അതിനാൽ, സ്ത്രീയോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം. 𝟭.അതൊരു വ്യക്തിയെ കുറിക്കുന്ന പ്രയോഗമല്ല; ഒരു സമൂഹത്തെക്കുറിക്കുന്ന പ്രയോഗമാണ്. ➟ഒരു വ്യക്തിക്ക് കാലങ്ങളോളം ജീവിച്ചിരിക്കാൻ പറ്റില്ല.𝟮.അത് എന്നേക്കും ഇരിക്കുന്ന ഒരു സമൂഹമാണ്. ➟അതാണ് ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ. ➟എന്നേക്കും ഇരിക്കുന്ന ഒരേയൊരു ജാതിയെ ഭൂമുഖത്തുള്ളു; ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ: (പുറ, 4:22-23 ⁃⁃ സങ്കീ, 89:29-37). ➟തന്മുലം, സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. 

❹ ആറാം വാക്യം: ➨❝സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.❞ (വെളി, 12:6). ➟ഈ വേദഭാഗത്ത്, ദൈവം സ്ത്രീയെ മൂന്നര വർഷം മരുഭൂമിയിൽ പോറ്റുന്നതായി പറഞ്ഞിട്ടുണ്ട്. ➟പതിനാലാം വാക്യത്തിൽ മറ്റൊരു മൂന്നരവർഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➨❝അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.❞ (വെളി, 12:14). ➟ഇവിടെ, ഒരുകാലവും ഇരുകാലവും അരക്കാലവും എന്ന് പറയുന്നത് മൂന്നരവർഷം തന്നെയാണ്. ➟അതായത്, മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളിലുമായി കാണുന്ന ഏഴുവർഷം എന്നത്, ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞ മഹാപീഡന കാലമാണ്. (ദാനീ, 9:27; 12:1, മത്താ, 24:15-21). ➟ദൈവം യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: ➨❝ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീം ദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.❞ (യേഹെ, 20:35,36). ➟അതിനാൽ, വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിൻ്റെ വിഷയം മഹാപീഡനമാണെന്ന് മനസ്സിലാക്കാം.

☛ മഹാപീഡനത്തിന് വിധേയരാകുന്നത് ക്രിസ്തുവിനെ വിശ്വസിക്കാത്ത യിസ്രായേലും ജാതികളുമാണ്. പഴയപുതിയ നിയമങ്ങളിൽ മഹോപദ്രവകാലത്തെ കുറിക്കുന്ന നൂറിലധികം തെളിവുകളുണ്ട്. പല പേരുകളിൽ അത് അറിയപ്പെടുന്നു: ➟അന്ധകാരം, ➟ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ➟ഈറ്റുനോവ്: (മത്താ, 24:8), ➟കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), ➟കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), ➟കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), ➟കഷ്ടകാലം: (ദാനീ, 12:1), ➟കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), ➟കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ➟ക്രോധം: യെശ, 26:20; 34:2), ➟ക്രോധകലശം: വെളി, 16:1), ➟ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ➟ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ➟ദൈവകോപം: (വെളി, 14:19; 16:19), ➟ദൈവക്രോധം: (വെളി, 15:1, 15:7), ➟ന്യായവിധി: (വെളി, 16:5, 16:7; 19:2), ➟പരീക്ഷാകാലം: (വെളി, 3:10), ➟പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), ➟മഹാകഷ്ടം: (വെളി, 7:14), ➟മഹാകോപദിവസം: (വെളി, 6:17), ➟യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), ➟യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), ➟യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), ➟യഹോവയുടെ മഹാദിവസം: (സെഫെ, 1:14), ➨യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), ➟യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), ➟വലിയകഷ്ടം: (മത്താ, 24:21), ➟സംഹാരദിവസം: (സെഫ, 1:18), ➨സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22) മുതലായവ.

പതിനേഴാം വാക്യം: ➨❝മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.❞ (വെളി, 12:17). ➟സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ➟ദൈവത്തോടും സ്വന്തജനമായ യിസ്രായേലിനോടുമാണ് സാത്താന് ശത്രുതയുള്ളത്. ➟അതിനാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയയല്ല; യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. ➟അതായത്, മഹാഹർപ്പം ഉപദ്രവിക്കാൻ ശ്രമിക്കുന്ന സ്ത്രീ യിസ്രായേലും, അവളുടെ സന്തതികൾ എന്ന് പറഞ്ഞിരിക്കുന്നത് മശീഹയിൽ വിശ്വസിക്കാത്ത യിസ്രായേല്യരും ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അതിനാൽ, പ്രഥമസുവിശേഷത്തിലെ സ്ത്രീയും കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ആണെന്നത് വിശ്വാസയോഗ്യമായ വസ്തുതയാണ്.

𝗡𝗕: ഈ വേദഭാഗങ്ങളിലെ ❛സ്ത്രീ❛ ആരാണ് എന്നതിനെക്കുറിച്ച് ക്രൈസ്തവ ദൈവശാസ്ത്രത്തിൽ (Hermeneutics) വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളുണ്ട്. ➟പരമ്പരാഗത കത്തോലിക്കാ/ഓർത്തഡോക്സ് ദൈവശാസ്ത്ര വീക്ഷണങ്ങളിൽ ഈ സ്ത്രീ യേശുവിന്റെ അമ്മയായ മറിയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ➟എന്നാൽ പ്രൊട്ടസ്റ്റന്റ്/ഡിസ്പെൻസേഷണൽ (Dispensation) പണ്ഡിതന്മാർ ഇതിനെ ❛ദൈവസഭയായോ യിസ്രായേലായോ❜ വ്യാഖ്യാനിക്കുന്നു. ➟വിവിധ ദൈവശാസ്ത്ര വീക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ബൈബിൾ പ്രവചനങ്ങളുടെയും പഴയനിയമ പശ്ചാത്തലങ്ങളുടെയും അടിസ്ഥാനത്തിൽ ഈ സ്ത്രീകൾ പ്രതിനിധീകരിക്കുന്നത് ❛യിസ്രായേൽ❜ ജനതയെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

യേശുവിൻ്റെ സ്നാനവും ഏകദൈവത്തിൻ്റെ വെളിപ്പാടുകളും

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവവ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. അതിന് ആധാരമായ വേദഭാഗം ഇപ്രകാരമാണ്: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ആദ്യത്തെ വ്യക്തി, യേശു; രണ്ടാമത്തെവ്യക്തി, പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെവ്യക്തി; ദൈവപിതാവ് അഥവാ, സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിൻ്റെ ശബ്ദം. ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തികൾ. എന്നാൽ, അതിലെ വസ്തുതയെന്താണ്? എത്രപേർ അവിടെ ഉണ്ടായിരുന്നു? എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്. വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ്, ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. തന്മൂലം, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണ മനുഷ്യനെയല്ലാതെ; പിതാവിനെയോ, പരിശുദ്ധാത്മാവിനെയോ വ്യക്തിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. (യോഹ, 8:40,46; 2കൊരി, 5:21; 1തിമൊ, 3:14-16). യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായിരുന്നത്: ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും; മൂന്ന് പേരുമാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ; യേശുവെന്ന പാപമറിയത്ത മനുഷ്യൻ; പരിശുദ്ധാത്മാവ്; ദൈവപിതാവ് അഥവാ, ദൈവപിതാവിൻ്റെ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. മൂന്നു പേർ ആരൊക്കെയാണെന്ന് ചോദിച്ചാൽ; ഏകദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. നമുക്കെല്ലാം വിശദമായി പരിശോധിക്കാം:

1. സ്നാനത്തിൻ്റെയും ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്താ, 3:16). യേശു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോട് യാതൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിന് ഒരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. അവൻ പാപം എന്തെന്നറിയാത്ത പരിശുദ്ധനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും ആയിരുന്നു. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നിങ്ങനെ ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണവിടെ വിവക്ഷിതം. ന്യായപ്രമാണപ്രകാരം, മുപ്പതു വയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ, സ്നാനമാണ്. അതുപോലെ, മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു മോശീയ ന്യായപ്രമാണത്തിനു അവൻ പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടാണ്, അനുഷ്ഠാനപരമായ നീതി നിവർത്തിച്ചത്. അതായത്, തൻ്റെ ദൗത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്, യോർദ്ദാനിൽവെച്ച് പരസ്യമായി യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചത്.

2. ക്രിസ്തു എന്നതുംദൈവപുത്രൻ എന്നതും പ്രവചനത്തിൻ്റെ നിവൃത്തി: ദൈവം മൂന്നു വ്യക്തിയാണെന്ന് കരുതുന്നവർ, യേശുവെന്ന ദൈവപുത്രൻ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, അങ്ങനെ ജനിച്ച ഒരു പുത്രൻ ബൈബിളിൽ ഇല്ല; ആ പുത്രൻ നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ഉല്പന്നമാണ്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7,23;2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി വിശുദ്ധമായി അർപ്പിച്ചതും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തതും. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ അതിനെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം എന്താണ്? അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; 7:14; 9:6; 61:1-2). അതാണ്, ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾനിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നതിൻ്റെ അർത്ഥം. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവത്തിൻ്റെ നിത്യപുത്രനോ അല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16). അഥവാ, ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരത്തിനായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). തന്മൂലം, ദൈവപുത്രൻ എന്നത് പ്രവചന നിവൃത്തിയാകയാൽ, അതവൻ്റെ പ്രകൃതിയല്ല; അഭിധാനം അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം.

3. സ്നാപകൻ കണ്ട അഭിഷേകം അഥവാ, ദർശനവും കേട്ട ശബ്ദവും: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:21,22). സ്നാനാനന്തരമാണ്, അവൻ പ്രവചനം പോലെ; പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്. (പ്രവൃ, 10:38. ഒ.നോ: യെശ, 61:1-2; ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27). അവൻ, “ആത്മാവിനാൽ നീതികരിക്കപ്പെട്ടു” എന്നാണ്, ദൈവഭക്തിയുടെ മർമ്മത്തിൽ പൗലൊസ് പറയുന്നത്. (1തിമൊ, 3:16). അനന്തരം, പ്രവചനം പോലെ, അവൻ ദൈവപുത്രനാകുകയും ചെയ്തു. (ലൂക്കൊ, 1:32; 1:35; 3:22). അങ്ങനെ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിക്കുന്ന മഹാപുരോഹിതനായി അവൻ ദൈവപിതാവിനാൽ നിയമിക്കപ്പെട്ടു. (1തിമൊ, 2:5-6; എബ്രാ, 3:1). ഇതാണ്, യോഹന്നാൻ കണ്ട അഭിഷേകം അഥവാ, ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയു  അർത്ഥം. എന്നാൽ, ദർശനവും ശബ്ദവും  അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയായിരുന്നില്ല; യോഹന്നാൻ സ്നാപകന് മാത്രമുള്ളതായിരുന്നു: “ദൈവാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ അഥവാ, യോഹന്നാൻ കണ്ടു” എന്നാണ് സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. (മത്താ, 3:16). അല്ലാതെ, എല്ലാവരും കണ്ടില്ല. അടുത്ത വാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). ഇവിടെയും നോക്കുക: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ എന്ന് ഏകവചനത്തിലാണ് പറയുന്നത്. യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37).അടുത്തവാക്യം: “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും.” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, ദൈവം യേശുവിനെ അഭിഷേകം ചെയ്തതും ദൈവപുത്രനെന്ന് വിളിച്ചതും യോഹന്നാനെ കാണിച്ചത്, അവനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. എന്നാൽ, വരുവാനുള്ള മശീഹയും ദൈവപുത്രനും യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). ഇതാണ്, യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവിക ഉദ്ദേശ്യം.

4. ദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos) ആണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലരല്ല; ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഇരുപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (2രാജാ, 19:15, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:24). മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, 20 പ്രാവശ്യവും മോണോസ് (monos) ഉപയോഗിച്ചിരിക്കുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹിദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ഒന്നിലധികം പേരാണെന്നോ, വ്യക്തികളാണെന്നോ ആർക്കും തെളിയിക്കാൻ കഴിയില്ല.

5. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തിൽ വ്യക്തികളില്ല; ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയപുതിയ നിയമങ്ങളിൽ കാണാം.

പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത: സ്വർഗ്ഗത്തിൽ ദൈവത്തിന് ഒരു നിത്യമായ പ്രത്യക്ഷതയുണ്ട്: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി അദൃശ്യമായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. (യെഹെ, 1:26; 8:2). പിതാവെന്ന പദവിയിലുള്ള ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ബാക്കിയെല്ലാം, മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലികമായ പ്രത്യക്ഷതകളാണ്. അതുകൊണ്ടാണ്, സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നത്. (ആവ,  32:6; യെശ, 63:16; 64:8; മലാ, 1:6; 2:10; യോഹ, 8:41; 17:3; 1കൊരി, 8:5-6; എഫെ, 4:6; എബ്രാ, 2:11). ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗത്തിലെ ഈ പ്രത്യക്ഷത നിത്യമാണെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൂതന്മാർ എപ്പോഴും കാണുന്ന യഹോവയായ ദൈവപിതാവിതാവിനെ പഴയനിയമത്തിൽ; മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ കണ്ടിട്ടുണ്ട്. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. സ്വർഗ്ഗസിഹാസനത്തിൽ ഇരിക്കുന്ന പിതാവിനെ ദൂതന്മാർ രാപ്പകൽ അഥവാ, എപ്പോഴും ആരാധിക്കുന്നതാണ് യോഹന്നാൻ കണ്ടത്. (വെളി, 4:2,8). അതായത്, ക്രിസ്തു പറഞ്ഞ അതേ കാര്യമാണ് യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്. (മത്താ, 18:11). പിതാവിനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും കണ്ടത്. (6:1-3).

പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട്: അതാണ് ദൈവഭക്തിയുടെ മർമ്മം (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരു പ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ കാലസമ്പൂർണ്ണത വന്നപ്പോൾ, യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അഥവാ, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40, 46; 2കൊരി, 5:21). അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് (യഹോവ) അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിലുള്ള ഒരു പ്രത്യക്ഷത എടുത്ത്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). പഴയനിയമത്തിലും ഏകദൈവമായ യഹോവ മനുഷ്യനായി പ്രത്യക്ഷമായതിൻ്റെ വ്യക്തമായ തെളിവ് കാണാം. (ഉല്പ, 18:1–19-1). മനുഷ്യൻ്റെ പാപത്തിനു ശാശ്വതമായ പരിഹാരം വരുത്താൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:39; 1രാജാ, 8:23; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). [മുഴുവൻ തെളിവുകളും കാണാൻ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ കാണുക]

പരിശുദ്ധാത്മാവെന്ന നിലയിലുള്ള ദൈവത്തിൻ്റെ വെളിപ്പാട്: പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: 1) സങ്കീർത്തനം 139:7-10. 2) യെശയ്യാവ്  6:8-10 – പ്രവൃത്തികൾ 28:26-27. 3) യേശയ്യാവ് 44:24 ഇയ്യോബ് 33:4. 4) മത്തായി 1:20 – മത്തായി 3:17. 5) ലൂക്കൊസ് 3:22 – യോഹന്നാൻ 8:16; 16:32. 6) മത്തായി 12:28 പ്രവൃത്തികൾ 2:22 – പ്രവൃത്തികൾ 10:38. 7) 1പത്രൊസ് 3:18 ഗലാത്യർ 1:1; പ്രവൃത്തികൾ 2:24,31. 8) യോഹ, 3:5-6 1യോഹന്നാൻ 5:1,18. 9) പ്രവൃത്തികൾ 5:3 പ്രവൃത്തികൾ 5:4. 10) 1കൊരിന്ത്യർ 3:16 1കൊരിന്ത്യർ 6:19. 11) യോഹന്നാൻ 8:16; 16:32 മത്തായി 12:24,32. 12) യോഹന്നാൻ 5:44; 17:3. 13) ലൂക്കൊസ് 5:21; റോമർ 16:24; 1കൊരിന്ത്യർ 8ൻ്റെ6; എഫെ, 4:6.

ദൈവത്തിൻ്റെ ഏഴ് ആത്മാവ്: “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ” (വെളി, 1:4-5). ഈ വേദഭാഗത്ത്  പിതാവിൽ നിന്നും യേശുക്രിസ്തുവിൽനിന്നും ഏഴ് ആത്മാവിൽ നിന്നും യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിക്കുന്നത് നോക്കുക. ഏഴ് ആത്മാക്കളെ ഏഴ് ദീപങ്ങളായി സ്വർഗ്ഗത്തിൽ അവൻ കാണുകയും ചെയ്തു. (വെളി, 4:5. ഒ.നോ: 3:1; 5:6). തന്മൂലം, ഇതും ദൈവത്തിൻ്റെ ഒരു വെളിപ്പാടാണെന്ന് മനസ്സിലാക്കാം.

മനുഷ്യപുത്രനോട് സദൃശൻ: സൂര്യതേജസ്സോടെ പത്മോസിൽ യോഹന്നാന് വെളിപ്പെട്ട ഒരു മനുഷ്യപുത്രനോട് സദൃശനെക്കുറിച്ച് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. (1:13-18). അവിടെ, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, ഇതൊരു ഭൗമികൻ്റെ വാക്കാണ്. 5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. [മുഴുവൻ തെളിവുകളും കാണാൻ: മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന വീഡിയോ കാണുക]

അറുക്കപ്പെട്ട കുഞ്ഞാട്: “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, ക്രിസ്തു തന്നെത്താൻ യാഗമാക്കിയത് ലോകാവസാനത്തിൽ അഥവാ, അന്ത്യകാലത്താണ്.(1തിമോ, 2:6; എബ്രാ, 9:26). പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. അവൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്നും നാം കണ്ടതാണ്. ദൈവപുത്രനായ ക്രിസ്തുവിനെയല്ല യോഹന്നാൻ കുഞ്ഞാടായി സ്വർഗ്ഗത്തിൽ കണ്ടതെന്ന് മനസ്സിലാക്കാൻ; അവൻ്റെ ജനനവും മരണവും പരിശോധിച്ചാൽ മതി. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതല്ല; യേശുവെന്ന മനുഷ്യനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ആരുടെയും അവതാരമല്ല; ഒരു പുതിയ ശിശുവിനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉരുവാക്കിയതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). കന്യകയിൽ ഉല്പാദിതനായ അവൻ, മറിയയുടെ ആദ്യജാതനായിട്ടാണ് ജനിക്കുന്നത്. (മത്താ, 1:25; 2:7,23). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവൻ, യോർദ്ദാനിൽവെച്ച് പ്രവചനംപോലെ, ക്രിസ്തുവും ദൊവപുത്രനുമായി. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:25; 10:38). അനന്തരം, യോർദ്ദാനിൽവെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ അഥവാ, ആത്മാവിൻ്റെ ശക്തിയോടെയാണ് താൻ ശുശ്രൂഷ ആരംഭിച്ചത്, (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്ത ദേഹവും (1പത്രൊ,ഴ2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്തവൻ (2കൊരി, 5:21), തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിലാണ് മരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിലാണ് ഉയിർത്തെഴുന്നേറ്റതും. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 7:27; 9:12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറാരെയും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. എൻ്റെ ദൈവവും കർത്താവുമെന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെയാണ്, യെഹൂദനും വിശേഷാൽ, അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷചരിത്രകാലത്ത് ഏകദൈവവും ഏകമനുഷ്യനായ ക്രിസ്തുവും രണ്ടുപേരായിരുന്നു. (യോഹ, 17:3; റോമ, 5:15; 1തിമൊ, 2:5-6). എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ അഥവാ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൽ മറഞ്ഞിരിക്കുകയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് പറഞ്ഞത്. (യോഹ, 16:26). അതിനാലാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നയിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്; ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നിനെക്കുറിക്കുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നിനെക്കുറിക്കുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മാത്രം വെളിപ്പെട്ടവനും തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ശുശ്രൂഷ തികച്ച് ദൈവത്തിൽ മറഞ്ഞവനുമായ ഏകമനുഷ്യനാണ് ക്രിസ്തു. (റോമ, 5:15). ആ മനുഷ്യൻ സ്വർഗ്ഗത്തിൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ നിർണ്ണയിക്കപ്പെട്ട രക്ഷണ്യവേലയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കൂഞ്ഞാടെ മനസ്സിലാക്കാം.

6. യോർദ്ദാനിലെ മൂന്ന് വെളിപ്പാടുകൾ: ദൈവം വ്യക്തിയല്ല; ദൈവത്തിൽ വ്യക്തികളുമില്ല. വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് ഉള്ളതെന്ന് നാം കണ്ടു. അദൃശ്യനായ ഏകദൈവത്തിന് പല പ്രത്യക്ഷതകൾ ഉണ്ടെങ്കിലും, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് പ്രത്യക്ഷതകളാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവും. ആ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി.” (മത്താ, 3:16). ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യനാണ് യോർദ്ദാനിൽവെച്ച് യോഹന്നാനാൽ സ്നാനം ഏറ്റതും, പരിശുദ്ധാത്മാവിനാൽ നീതീകരിക്കപ്പെട്ടതും. “അവൻ ആത്മാവിനാൽ നീതീകരിക്കപ്പെട്ടു” എന്നാണ് ദൈവഭക്തിയുടെ മർമ്മത്തിൽ പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14-16). യോഹന്നാൻ സ്നാനം കഴിപ്പിച്ചതും പരിശുദ്ധാത്മാവ് നീതീകരിച്ചതും ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മണുഷ്യനെയാണ്. 2. പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). 3. ദൈവപിതാവ് അഥവാ,ദൈവപിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം ശബ്ദമായി അഥവാ, വചനമായി ശമൂവേലിനു വെളിപ്പെട്ടതായി പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1ശമൂ, 3:21). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. (2പത്രൊ, 1:17). ഇതാണ്, സ്നാനസമയത്ത് ഉണ്ടായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ.

7. യോർദ്ദാനിൽ ഉണ്ടായിരുന്ന മൂന്നു പേർ: യോർദ്ദാൻ നദിയിൽ സ്നാനസമയത്ത് സന്നിഹിതരായിരുന്നത് മൂന്ന് പേരായിരുന്നു. കരയിൽ കുറേപ്പേർ ഉണ്ടായിരുന്നു; അത് നമ്മുടെ വിഷയമല്ല. 1. ദൈവം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; പ്രവൃ, 4:27). ഏകദൈവമാണ് പിതാവിൻ്റെ ശബ്ദമായും ആത്മാവായും യോർദ്ദാനിൽ വെളിപ്പെട്ടത്. അല്ലാതെ, അത് രണ്ട് വ്യക്തികളല്ല. 2. യേശുവെന്ന മനുഷ്യൻ. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40, ഒ.നോ: മത്താ, 11:19). അതായത്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യനാണ് യോഹന്നാനാൽ സ്നാനമേറ്റതും ദൈവത്താൽ അഭിഷേകം പ്രാപിച്ചതും. (യോഹ, 8:40,46; 2കൊരി, 5:21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. അതായത്, ദൈവം അഭിഷേകം ചെയ്തത് ദൈവത്തെയല്ല; നസ്രറായനായ യേശുവെന്ന മനുഷ്യനെയാണ്. (പ്രവൃ, 2:22; 4:27; 10:38). ദൈവം തൻ്റെ ശുശ്രൂഷകൾക്ക് വേണ്ടി മനുഷ്യന് നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. അഭിഷേകം പ്രാപിക്കാൻ ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). എന്നാൽ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്രക്ഷതയായ യേശു മനുഷ്യനാണ്. ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ലാതിരിക്കെ, ദൈവപുത്രനായ യേശു പ്രകൃതിയിൽ ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചയുള്ളവൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും (യോഹ, 8:40; മത്താ, 11:19), പുത്രൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). യേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരും ക്രിസ്തുവിനുവേണ്ടി ജീവൻ വെച്ചവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ് ചെയ്യുന്നത്. (ലൂക്കൊ, 10:16). യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം പഴഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos) എന്നും, 4 പ്രാവശ്യം ജഡം (സർക്സ്, sarki) എന്നും പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകാർ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? 3. യോഹന്നാൻ സ്നാപകൻ: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). തൻ്റെ ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ സ്നാപകൻ. (യെശ, 40:3; മലാ, 3:1). ഈ മൂന്നുപേരാണ് യോർദ്ദാനിൽ ഉണ്ടായിരുന്നത്. അതായത്, ഏകദൈവവും രണ്ട് മനുഷ്യവ്യക്തികളുമാണ് യോർദ്ദാനിലെ സ്നാനസ്ഥലത്ത് സന്നിഹിതരായിരുന്നത്. ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആണെങ്കിലും, മനുഷ്യനെന്ന നിലയിൽ സുവിശേഷ ചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരുന്നു. അതുകൊണ്ടാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതകളുടെ കൂട്ടത്തിലും മൂന്നുപേരുടെ കൂട്ടത്തിലും യേശു ഉൾപ്പെടുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്; അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതാണ്, യേശുവിൻ്റെ സ്നാനവും വസ്തുകകളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ;,.