പൂർവ്വപിതാക്കന്മാരുടെ വാഗദത്തസന്തതി

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

“ഞാൻ യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും സന്തതിയെ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിക്കു (the seed of Abraham, Isaac, and Jacob) അധിപതിമാരായിരിപ്പാൻ അവന്‍റെ സന്തതിയിൽ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കു കരുണകാണിക്കയും ചെയ്യും.” (യിരെ, 33:26)

“ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 12:2,3)

“നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:18)

“ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:5)

“നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:14)

“എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). 

“ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16)

ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. ബൈബിളിൽ ഒരു വാഗ്ദത്ത സന്തതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. (ഉല്പ, 22:16-18; 26:2:5; 28:12-14; റോമ, 4:13-16,20; 9:8,9; 15:8; ഗലാ, 3:16-22; 4:23; എബ്രാ, 6:13-17; 7:6; 11:9,11,18). അത് കല്ദയ പട്ടണമായ ഊരിൽനിന്ന് ദൈവം വിളിച്ചു വേർതിരിച്ച അബ്രാഹാമിനോടു ചെയ്ത നിയമത്തിൽ പെട്ടതാണ്. ദൈവത്തിൻ്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23), ദൈവത്തിൽ അചഞ്ചലമായ വിശ്വാസം ആർപ്പിച്ചവനുമായ അബ്രാഹാമിനോടു ദൈവം ചെയ്ത വാഗ്ദത്തനിയമം നിരുപാധികവും നിത്യവുമാണ്. (ഉല്പ, 17:7,13,19). പില്ക്കാലത്ത് ദൈവം യിസ്രായേലിനോട് ചെയ്ത എല്ലാ ഉടമ്പടികൾക്കും അടിസ്ഥാനം അബ്രഹാമ്യ നിയമമത്രേ. അതിൽ ഏഴ് വാഗ്ദത്തങ്ങളുണ്ട്: ഒന്ന്; ഞാൻ നിന്നെ വലിയോരു ജാതിയാക്കും. (ഉല്പ, 12:2). രണ്ട്; നിന്നെ അനുഗ്രഹിക്കും. (12:2). മൂന്ന്; ഞാൻ നിൻ്റെ പേർ വലുതാക്കും. (12:2). നാല്; നീ ഒരു അനുഗ്രഹമായിരിക്കും. (12:2). അഞ്ച്; നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. (12:3). ആറ്; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. (12:3). ഏഴ്; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (12:3). അതിൽ ഒന്നാമത്തെയും ഏഴാമത്തെയും വാഗ്ദത്തം ശ്രദ്ധേയമാണ്. ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും’ എന്നതാണ് ഒന്നാമത്തെ വാഗ്ദത്തം. ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് ഏഴാമത്തെ വാഗ്ദത്തം. എബ്രായരുടെ പിതാവ് എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട അബ്രാഹാമാണ്. (ഉല്പ, 14:13). ഈ വാഗ്ദത്തങ്ങൾ പോലെ, ഭൂമിയിലെ പൊടിപോലെയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഒരു ഭൗമിക സന്തതിയെയും ആത്മീയ സന്തതികളെയും അബ്രാഹാമിനു ലഭിച്ചു. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). ഒന്നും ഏഴും വാഗ്ദത്തപ്രകാരം ഭൗമികസന്തതി ന്യായപ്രമാണമുള്ള യിസ്രായേൽ ജനതയും, ആത്മീയസന്തതി ന്യായപ്രമാണമില്ലാത്ത വിശ്വാസികളുമാണ്. അഥവാ, പ്രവൃത്തിയുടെ മക്കളും (യാക്കോ, 2:21) വിശ്വാസത്തിൻ്റെ മക്കളും. (റോമ, 4:16).

യിസ്ഹാക്കിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നോക്കിയാൽ, ദൈവം വാഗ്ദത്തം ചെയ്ത സന്തതി യിസ്ഹാക്കാണെന്ന് തോന്നും. (ഉല്പ, 21:1-3). അതുകൊണ്ടാണ് വാഗദത്തസന്തതി യിസ്ഹാക്കാണെന്ന് പലരും പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. എന്നാൽ, യഥാർത്ഥത്തിൽ വാഗ്ദത്തസന്തതി യിസ്ഹാക്കുമല്ല; യേശുക്രിസ്തുവുമല്ല. നാം മുകളിൽ ചിന്തിച്ച ഹാരാനിൽവെച്ചുള്ള ഏഴ് വാഗ്ദത്തങ്ങളുടെ കൂട്ടത്തിൽ യിസ്ഹാക്കെന്ന ഏകനല്ല ഉള്ളത്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” നിൻ്റെ സന്തതിയാലല്ല; ‘നിന്നിൽ’ അഥവാ അബ്രാഹാമിൽ: ‘സകല വംശങ്ങളും.’ അവിടെ ഒരു സന്തതിയില്ല; അബ്രാഹാമിലൂടെ സകലവംശങ്ങളും അനുഗ്രഹം പ്രാപിക്കുമെന്നാണ് വാഗ്ദത്തം. അനുഗ്രഹിക്കപ്പെടേണ്ടവർ ഭൂമിയിലുള്ള സകല മനുഷ്യരുമാണ്. അവരുടെ കൂട്ടത്തിൽ യിസ്ഹാക്ക് ഉൾപ്പെടുമെന്ന് മാത്രമേയുള്ളു. എന്നാൽ ഈ വാഗ്ദത്തം പൂർവ്വപിതാക്കന്മാരോട് (അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്) സ്ഥിരീകരിക്കുമ്പോൾ, അബ്രാഹാമിലൂടെ ഒരു ‘വാഗ്ദത്തസന്തതി’ വരുന്നതുകാണാം. എന്നാൽ ആ സന്തതിയും വാഗ്ദത്തം സാക്ഷാത്കരിക്കുന്നതിൽ പരാജയപ്പെടുകയും, ഒടുവിൽ ദൈവംതന്നെ അബ്രാമിന്റെ സന്തതിയായ മനുഷ്യനായി വെളിപ്പെട്ട് അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചു കൊടുക്കുകയായിരുന്നു. നമുക്കിനി വാഗദത്തസന്തതി ആരാണെന്നുനോക്കാം:

വാഗദത്തസന്തതി: ദൈവം അബ്രാഹാമിന് രണ്ടാം പ്രാവശ്യം പ്രത്യക്ഷനായത് ഹാരാനിൽവെച്ചാണ്. അവിടെവെച്ചാണ് “ഞാൻ നിന്നെ വലിയൊരു ജാതിയാക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നീ വാഗ്ദത്തം നല്കിയത്. (ഉല്പ, 12:1-3). അബ്രാഹാമിനു ദൈവം ഈ വാഗ്ദത്തം നല്കിയപ്പോൾ അവന് എഴുപത്തഞ്ച് വയസ്സായിരുന്നു. (ഉല്പ, 12:4). ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം അവന് നൂറ് വയസ്സുള്ളപ്പോഴാണ് യിസ്ഹാക്ക് ജനിക്കുന്നത്. (ഉല്പ, 21:5). അബ്രാഹാമിനോട് നിൻ്റെ മകനെ യാഗം കഴിക്കാൻ ദൈവം കല്പിക്കുമ്പോൾ യിസ്ഹാക്കിന എത്ര വയസ്സുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, ‘അവന് ഇരുപത്തഞ്ച് വയസ്സിൽ കുറയാത്ത പ്രായം അന്നുണ്ടായിരുന്നു’ എന്നാണ് ഏകദേശം യേശുക്രിസ്തുവിൻ്റെ സമകാലികനും യെഹൂദാ ചരിത്രകാരനുമായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. (കാണുക: Flavius Josephus). യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിക്കാൻ മടിക്കായ്കകൊണ്ട്, അവൻ തൻ്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടശേഷമാണ്, ദൈവം അവന് യഥാർത്ഥ വാഗ്ദത്തസന്തതിയെക്കുറിച്ചുള്ള ഉറപ്പ് നല്കുന്നത്. (റോമ, 4:1-3; എബ്രാ, 11:18,19). അമ്പത് വർഷങ്ങൾക്കുശേഷം വാഗ്ദത്തം സ്ഥിരീകരിച്ചപ്പോൾ “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നതുമാറി, “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (ഉല്പ, 22:19). സകലജാതികളും അനുഗ്രഹിക്കപ്പെടേണ്ട വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; പിന്നെയാരാണ്? നമുക്കുനോക്കാം:

വാഗ്ദത്തസ്ഥിരീകരണം; അബ്രാഹാമിനോടു: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒന്ന്; ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. (22:17). ‘ഞാൻ നിന്നെ’ ഇത് യിസ്ഹാക്കല്ല; അബ്രാഹാമാണ്. രണ്ട്; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും. (22:17). ഇതും യിസ്ഹാക്കല്ല; നിൻ്റെ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ‘ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും’ എന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലിനെയാണ്. മൂന്ന്; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. (22:17). ഇതും യിസ്ഹാക്കല്ല; ഇവിടെയും നിൻ്റെ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞശേഷം ‘ശത്രുക്കളുടെ പട്ടണങ്ങളെ (കനാൻ) കൈവശമാക്കുന്ന’ യിസ്രായേലിനെ കുറിച്ചാണ് പറയുന്നത്. നാല്; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും. (22:18). ഇവിടെ വ്യക്തമല്ലേ? അബ്രാഹാം മുഖാന്തരമല്ല, സന്തതി മുഖാന്തരമാണ് അനുഗ്രഹിക്കപ്പെടേണ്ടത്. ആ സന്തതി യിസ്ഹാക്കല്ല; ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും പെരുകി, ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കുന്ന യിസ്രായേലാണ്. മിസ്രയീമിൽ അവർ വർദ്ധിച്ചുപെരുകി നാല്പത് ലക്ഷത്തിലധികം പേരാണ് പുറപ്പെട്ടുവന്ന് ശത്രുക്കളുടെ പട്ടണമായ കനാൻ കൈവശമാക്കിയത്. (ആവ, 20:16,17). (കാണുക: പുറപ്പാടിലെ ജനസംഖ്യ)

യിസ്ഹാക്കിനോടു: “ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:3-5). അബ്രാഹാമിനോടു പറഞ്ഞ അതേ കാര്യംതന്നെയാണ് യിസ്ഹാക്കിനോടും പറയുന്നത്. ഇവിടെ അഞ്ച് കാര്യങ്ങൾ കാണാം: ഒന്ന്; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും. (26:3). രണ്ട്; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും. (26:3). ഇവിടെയും സന്തതിയെന്ന് പറയുന്നത് ഏകവചനത്തിലാണ്. മൂന്ന്; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. (26:3). നാല്; ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും. (26:5). ഇവിടെ വ്യക്തമല്ലേ? സന്തതി ഏകനല്ല; ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ പെരുപ്പമുള്ളതാണ്. അഞ്ച്; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (26:5). ഇവിടെയും സ്പഷ്ടമല്ലേ; സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. അബ്രാഹാമിനോടുള്ള സന്തതിയുടെ വാഗ്ദത്തം യിസ്ഹാക്കിനും കൊടുക്കുമ്പോൾ, സന്തതി യിസ്ഹാക്കല്ല; അനേകരായ യിസ്രായേലാണെന്ന് ഉറപ്പിക്കാമല്ലോ? 

യാക്കോബിനോടു: “അവൻ (യാക്കോബ്) ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:13,14). ഇവിടെയും നാലുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും: (28:13). 2. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും: (28:14). 3. നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും: (28:4). 4. നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും: (28:14). ദൈവം അബ്രാഹാമിനു വാഗ്ദത്തങ്ങൾ നല്കുമ്പോൾ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറഞ്ഞിരുന്നു: (12:2,3). എന്നാൽ വാഗ്ദത്തം വീണ്ടും ഉറപ്പിക്കുമ്പോൾ, അബ്രാഹാമിനോടും യിസ്ഹാക്കിനോടും ‘നിൻ്റെ സന്തതി മുഖന്തരം’ എന്നാണ് പറയുന്നത്: (22:18; 26:5). എന്നാൽ, അതേ വാഗ്ദത്തം യാക്കോബിനു കൊടുക്കുമ്പോൾ, ‘നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും’ എന്നാണ് പറയുന്നത്. ‘നീ മുഖാന്തരം അഥവാ യാക്കോബ് മുഖാന്തരം’ എന്നു പറയാൻ കാരണം: അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. ഒരേ വാഗ്ദത്തം മൂന്നുപേർക്കും ഒരുപോലെ നല്കുന്നതനാലും സന്തതി ആകാശത്തിലെ നക്ഷത്രങ്ങളെപോലെയും ഭൂമിയിലെ പൊടപോലെയും പെരുകുന്നവനും ആകയാൽ, വാഗ്ദത്തസന്തതി യിസ്ഹാക്കുമല്ല, യാക്കോബുമല്ല, രൂബേനുമല്ല; ദൈവം സകലജാതികളിലും വെച്ചു തനിക്കു പ്രത്യേക സമ്പത്തായി തിരഞ്ഞടുത്ത സ്വന്തജനമായ യിസ്രായേലാണെന്നു സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ് എന്നതിൻ്റെ അഞ്ച് തെളിവുകൾ: ഒന്ന്; അബ്രാഹാമിനോടുള്ള നിത്യവും നിരുപാധികവുമായ വാഗ്ദത്തം: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും എന്നും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നാണ്. (ഉല്പ, 12:2,3). ഈ വാഗ്ദത്തം യിസ്ഹാക്കിനോടല്ല; അബ്രാഹാമിനോടാണ്. അനുഗ്രഹിക്കപ്പെടേണ്ടവർ, യിസ്രായേലും ജാതികളും ഉൾപ്പെടുന്ന അഥവാ ഭൗമിക സന്തതികളും ആത്മീയ സന്തതികളും ഉൾപ്പെടുന്ന അസംഖ്യം വ്യക്തികളാണ്. രണ്ട്; അബ്രാഹാമിനോട് വാഗ്ദത്തം പുതുക്കുമ്പോൾ, “നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറയുന്നു. (22:18). ‘നിൻ്റെ സന്തതി മുഖാന്തരം’ എന്നു ഏകവചനത്തിൽ പറയുമ്പോൾ, യിസ്ഹാക്കാണെന്ന് തോന്നുമെങ്കിലും, യിസ്ഹാക്കല്ല; അത് യിസ്രായേലാണെന്ന് മനസ്സിലാക്കാം. കാരണം: യിസ്ഹാക്കിനും (26:5), യാക്കോബിനും (28:14) ദൈവം അതേ വാഗ്ദത്തമാണ് നല്കുന്നത്. അതിനാൽ, വാഗ്ദത്തസന്തതി യിസ്ഹാക്കും, യാക്കോബും, രൂബേനുമല്ല; യിസ്രായേലാണെന്ന് വ്യക്തം. മൂന്ന്; വാഗ്ദത്തസന്തതി യിസ്ഹാക്കല്ല എന്നതിന് ശക്തമായൊരു തെളിവ് പുതിയ നിയമത്തിലുണ്ട്. എന്തായാലും അബ്രാഹാമിൻ്റെ സന്തതിയാണല്ലോ വാഗ്ദത്ത സന്തതി. എന്നാൽ എബ്രായലേഖകൻ പറയുന്നു: യിസ്ഹാക്കല്ല; യിസ്ഹാക്കിൽനിന്ന് ജനിക്കുന്നവരാണ് അബ്രാഹാമിൻ്റെ സന്തതി: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു.” (11:18). യിസ്ഹാക്കിൽനിന്ന് ജനിച്ചവരാണല്ലോ യിസ്രായേല്യർ. ‘ജനിക്കുന്നവർ നിൻ്റെ സന്തതി എന്നു വിളിക്കപ്പെടും’ ഇവിടെ നോക്കുക: ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ’ എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം ‘സന്തതി’ എന്നു ആ ജനതയെ ഏകവചനത്തിൽ പറയുന്നത് ശ്രദ്ധിക്കുക. ഇതിൽക്കൂടുതൽ തെളിവെന്തിനാണ്. നാല്: വാഗ്ദത്തസന്തതി യിസ്രായേല്യർ ആണെന്നതിന് മറ്റനവധി തെളിവുകൾ പുതിയനിയമത്തിലുണ്ട്: “അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:33. ഒ.നോ: യോഹ, 8:37; പ്രവൃ, 2:39; 3:25; 13:32; റോമ, 4:13; 9:4; 9:8; 15:8; 2കൊരി, 11:22; എബ്രാ, 2:16; 6:17; 11:12; 11:18). അഞ്ച്; ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കി വെച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (യെശ, 49:6). “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 49:7). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു യേശു പറഞ്ഞതും കുറിക്കൊള്ളുക. (യോഹ, 4:22). അതിനാൽ, സന്തതി യിസ്ഹാക്കല്ല; യിസ്രായേലാണെന്ന് പകൽപോലെ വ്യക്തമാകുന്നു.

അബ്രാഹാമിനോടുള്ള നിത്യവും നിരുപാധികവുമായ വാഗ്ദത്തം: “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നതാണ് വാഗ്ദത്തം. (ഉല്പ, 12). ഈ വാഗ്ദത്തപ്രകാരം, ‘നിന്നിൽ’ അഥവാ അബ്രാഹാമിലൂടെ, ‘ഭൂമിയിലെ സകല വംശങ്ങളും’ അനുഗ്രഹിക്കപ്പെടണം. എന്നാൽ ദൈവം വാഗ്ദത്തം പുതുക്കുമ്പോൾ, പൂർവ്വപിതാക്കന്മാർ മൂന്നുപേർക്കും അതിൻ്റെ ഉറപ്പുകൊടുക്കുന്നു. ഒപ്പം വാഗ്ദത്തത്തിന്മേൽ ഒരു വ്യത്യാസവും വരുത്തുന്നു. ‘നിന്നിൽ’ അബ്രാഹാമിൽ എന്നതുമാറി, “നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” അഥവാ, “അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും സന്തതി മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (22:18; 26:5; 28:14). ആ സന്തതി യിസ്രായേലാണെന്ന് ദൈവത്തിൻ്റെ വചനം വ്യക്തമായി പറഞ്ഞിരിക്കുന്നത് നാം കണ്ടുകഴിഞ്ഞു. ഈ സന്തതി അഥവാ യിസ്രായേൽജനത മുഖാന്തരമാണ് ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. (യെശ, 42:7; 49:6; യോഹ, 4:22).

അബ്രാഹാമിൻ്റെ സന്തതി പുതിയനിയമത്തിൽ: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). അബ്രാഹാമിൻ്റെ സന്തതിയായ സാക്ഷാൽ ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. എന്നാൽ ഇവിടെ പൗലൊസ് പറയുന്ന ക്രിസ്തു യേശുവാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയെന്താണെന്ന് വിശ്വാസികൾ അറിയാതെ പോയതിൻ്റെ ഒരു കാരണം: അബ്രാഹാമിൻ്റെ സാക്ഷാൽ സന്തതിയായ യിസ്രായേലെന്ന ക്രിസ്തുവിനെ അറിയാതെ പോയതാണ്. അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (ഉല്പ, 12:7; 13:5,16; 15:5,13,18; 16:10; 17:7,8,9,10,19; 22:17,18; 24:7). യിസ്രായേൽ അബ്രാഹാമിൻ്റെ മാത്രം സന്തതിയല്ല; യിസ്ഹാക്കിൻ്റെയും (ഉല്പ, 26:3,5,24) യാക്കോബിൻ്റെയും (ഉല്പ, 28:13,14; 32:12; 23:12) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36,37=ദാനീ, 7:27), വിശേഷാൽ ദൈവത്തിൻ്റെയും സന്തതിയാണ്. (പുറ, 4:22,23; സങ്കീ, 2:7, 2:12; ഹോശേ, 11:2). പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ‘ എന്നു വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല” എന്നരുളിച്ചെയ്ത യിസ്രായേലിന്റെ ദൈവം അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ അവരുടെ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനാകുകയായിരുന്നു. (യെശ, 49:15; മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,16). ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച സന്തതി യിസ്രായേലും; ആ വാഗ്ദത്തം തൻ്റെ മരണത്താൽ അവന് നിവൃത്തിച്ച ദൈവസന്തതി യേശുക്രിസ്തുവും ആണ്. (മത്താ, 5:17,18; എബ്രാ, 2:14-16).

വാഗ്ദത്തസന്തതി: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25,26. ഒ.നോ: ഉല്പ, 22:18). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നു. അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ഈ ദാസനാരാണെന്ന് യെശയ്യാവ് പറഞ്ഞിട്ടുണ്ട്: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ഈ വാക്യം മിക്ക പരിഭാഷകളിലും തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ഈ പരിഭാഷപ്രകാരം ദാസൻ യിസ്രായേലാണ്. യിസ്രായേലിനെ ‘ദാസൻ’ എന്നു അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1). എന്നാൽ ഈ വാക്യത്തിലുള്ള ദാസൻ യിസ്രായേലല്ല; യഹോവയാണ്. Christian Standard Bible-ൽ നിന്നു ചേർക്കുന്നു: “You are my witnesses” — this is the LORD’s declaration — “and my servant whom I have chosen, so that you may know and believe me and understand that I am he. No god was formed before me, and there will be none after me.” “നിങ്ങൾ എന്റെ സാക്ഷികളാണ്” – ഇതാണ് കർത്താവിന്റെ പ്രഖ്യാപനം – “ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, അങ്ങനെ നിങ്ങൾ എന്നെ അറിയുകയും വിശ്വസിക്കുകയും ഞാൻ അവനാണെന്ന് മനസ്സിലാക്കുകയും ചെയ്യും. എനിക്ക് മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എനിക്ക് ശേഷം ഒരു ദൈവവും ഉണ്ടാകുകയുമില്ല.” ‘ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ‘ എന്നു പറഞ്ഞശേഷം അല്പവിരാമമിട്ടു (comma) നിർത്തിയശേഷം മൂന്നു കാര്യങ്ങൾ പറയുന്നു: അങ്ങനെ നിങ്ങൾ എന്നെ അറിയണം, വിശ്വസിക്കണം, ഞാൻ അവനാണെന്ന് മനസ്സിലാക്കണം എന്നിട്ടാണ് പൂർണ്ണവിരാമം (Fullstop) ഇടുന്നത്. എന്താണ് അറിയുകയും വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്?ഞാൻ തിരഞ്ഞെടുത്ത എൻ്റെ ദാസൻ; അവൻ ഞാൻതന്നെയാണ് (I am he).” എന്തെന്നാൽ, “എനിക്ക് മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എനിക്ക് ശേഷം ഒരു ദൈവവും ഉണ്ടാകുകയുമില്ല.” സെപ്റ്റ്വജിൻ്റ് ട്രാൻസ്‌ലേഷനും കാണുക: “Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.” (BST). അതാണ് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാരഹസ്യം. “God was manifest in the flesh” ദൈവം ജഡത്തിൽ വെളിപ്പെട്ടു. (KJV. 1തിമൊ, 3:16). ഏകസത്യദൈവം തന്നെത്താൻ താഴ്ത്തി ദാസരൂപമെടുത്തു ക്രൂശിലെമരണത്തോളം അനുസരണമുള്ള മനുഷ്യനായതാണ് ക്രിസ്തു. (ഫിലി, 2:6-8). (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു)

അബ്രാഹാമിനോടുള്ള വിശുദ്ധനിയമം: “അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.” (ലൂക്കോ, 1:75). യോഹന്നാൻ സ്നാപകൻ്റെ ജനനത്തിൽ അവൻ്റെ അപ്പനായ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ദൈവം, അബ്രാഹാമിനോടു അവൻ്റെ സന്തതിയായ യിസ്രായേലിനെക്കുറിച്ച് ചെയ്ത വിശുദ്ധനിയമത്തിൻ്റെ ഫലമായാണ് അവൻ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്തത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യോസേഫിനോട് മറിയയെക്കുറിച്ചുള്ള ഗബ്രീയേൽ ദൂതൻ്റെ പ്രവചനത്തിലും ഇത് വ്യക്തമാക്കുന്നു: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യഹോവയുടെ ജനമാണ് യിസ്രായേൽ: “മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.” (ആവ, 27:9; സംഖ്യാ, 11:29; 16:41; ന്യായാ, 11:5). അബ്രാഹാമിൻ്റെ സന്തതിയെ രക്ഷിക്കാനാണ് യഹോവയായ ദൈവം മനുഷ്യനായത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയെ വീണ്ടെടുത്തത്. (1തിമൊ, 3:14-16). അബ്രാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:54; യോഹ, 8:33; 8:37; റോമ, 4:13; 9:7; 11:1; 2കൊരി, 11:22; എബ്രാ, 216). (കാണുക: യിസ്രായേലിൻ്റെ പദവികൾ, അവൻ ജഡത്തിൽ വെളിപ്പെട്ടു)

അബ്രാഹാം കണ്ട യഹോവ: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:56). യേശു യെഹൂദന്മാരോട് പറയുന്നതാണിത്. എപ്പോഴാണ് അബ്രാഹാം യേശുവിൻ്റെ ദിവസം അഥവാ യേശുവിനെ കണ്ട് സന്തോഷിച്ചത്? മമ്രേയുടെ തോപ്പിൽ മനുഷ്യനായി അബ്രാഹാമിനും പ്രത്യക്ഷനായ യഹോവ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മരണം വരിച്ചത്. (ഉല്പ, 18:1-33; 1തിമൊ, 3:14-16). അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ ആറേഴുനാഴിക അവനോടുകൂടി ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച് അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയതായി കാണാം. ആ മൂന്ന് പുരുഷന്മാരിൽ ഒരാൾ യഹോവയായിരുന്നു: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി;” (ഉല്പ, 18:1. ഒ.നോ: വാക്യം 13,14,17,19,20,22,26,33). മറ്റു രണ്ടുപേർ ദൂതന്മാർ ആയിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽത്തന്നെ നില്ക്കുമ്പോൾ രണ്ടു പുരുഷന്മാരാണ് സോദോമിലേക്ക് പോയത്. ആ രണ്ട് ദൂതന്മാർ അവിടെയെത്തിയതായി അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ പറയുന്നു: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). ‘ആ രണ്ടുദൂതന്മാർ’ ഏത് ദൂതന്മാർ? മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായ മൂന്ന് പുരുഷന്മാരിൽ ഒരാളായ യഹോവ അബ്രാഹാമിൻ്റെ അടുക്കൽ മമ്രേയുടെ തോപ്പിൽ നില്ക്കുമ്പോൾ, കൂടെയുണ്ടായിരുന്ന ദൂതന്മാരായ രണ്ട് പുരുഷന്മാർ സോദോമിൽ എത്തി. മമ്രേയുടെ തോപ്പിൽ അബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായത് ആരോണോ അവൻ തന്നെയാണ് പുതിയനിയമത്തിൽ ജഡപ്രകാരം അബ്രാഹാമിൻ്റെ പുത്രനായി വെളിപ്പെട്ടത്. (1തിമൊ, 3:16; 2തിമൊ, 1:10; എബ്രാ, 9:26; 1പത്രൊ, 1:20; 1യോഹ, 3:5). (കാണുക: ഞാനാകുന്നവൻ ഞാനാകുന്നു)

ഭൗമിക സന്തതിയും ആത്മീയ സന്തതിയും: ദൈവം അബ്രാഹാമിനു കൊടുത്ത നിത്യവും നിസ്തുലവും നിരുപാധികവുമായ വാഗ്ദത്തപ്രകാരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടണം. (ഉല്പ, 12:2,3). വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ, ഒരു സന്തതിയിലൂടെയാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടതെന്നും, ആ സന്തതി യിസ്രായേലാണെന്നും മുകളിൽ നാം കണ്ടുകഴിഞ്ഞു. അപ്പോൾത്തന്നെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിനെ പൂർവ്വപിതാക്കന്മാരുടെ സന്തതിയായി പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നു. (മത്താ, 1:1,2; ലൂക്കൊ, 3:34; ഗലാ, 3:16). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാനോ, സകല ജാതികൾക്കും വെളിച്ചമാകാനോ കഴിയാതിരുന്ന സന്തതിക്കുവേണ്ടി, അവൻ്റെ ദൈവം അവൻ്റെ പദവിയുമായി മനുഷ്യനായി വെളിപ്പെട്ടതാണ് യേശുക്രിസ്തു. യിസ്രായേൽ ഇപ്പോഴും ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ ദൈവത്തിൻ്റെ ഭൗമിക സന്തതിയായി തിനിച്ചുപാർക്കുന്ന ഒരു വാഗ്ദത്ത സന്തതിയാണ്. (സംഖ്യാ, 23:9). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന ദൈവസന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളിലും നിന്ന് (യിസ്രായേൽ, ശമര്യ, ജാതികൾ: ലൂക്കൊ, 24:47; പ്രവൃ, 1:8) ഒരു ആത്മീയ സന്തതികൾ ഇപ്പോൾ ദൈവത്തിനുണ്ട്. (യോഹ, 1:12,13; 3:15-18; എഫെ, 1:18; കൊലൊ, 1:20; 1:20). ക്രിസ്തുവെന്ന ദൈവസന്തതിയുടെ രക്തംകൊണ്ട് ദൈവത്തിനായി വിലയ്ക്ക് വാങ്ങപ്പെട്ടവരിൽ യിസ്രായേൽ ഉൾപ്പെടെ, സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരുണ്ട്. (വെളി, 5:9). ഇനി, യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ ഭൗമിക സന്തതിയോടുള്ള ബന്ധത്തിലും വാഗ്ദത്തത്തിനു നിവൃത്തിവരും. (പ്രവൃ, 1:6).

സകല ജാതികളുടെയും വെളിച്ചം: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശയ്യാ 49:6). പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏക സന്തതിയും; പൂർവ്വപിതാക്കന്മാരുടെ സന്തതിയും യിസ്രായേലാണെന്ന് നാം കണ്ടതാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കി വെച്ചിരുന്നത് യിസ്രായേലിനെയാണ്. ഒന്നുകൂടി പറഞ്ഞാൽ; സകല ജാതികളിലേക്കും ദൈവത്തിൻ്റെ രക്ഷയെത്താൻ തിരഞ്ഞെടുത്തിരുന്ന ക്രിസ്തു അഥവാ അഭിഷിക്തൻ യിസ്രായേലായിരുന്നു. (2ശമൂ, 2:10, 35; സങ്കീ, 132:10, 17). എന്നാൽ റോമാലേഖനത്തിൽ പൗലൊസ് പറയുന്നതുപോലെ; ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്താലുള്ള നീതി കരസ്ഥമാക്കാൻ യിസ്രായേലിന് കഴിഞ്ഞില്ല; അവർ അതിൽ പരാജയപ്പെട്ടുപോയി. “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ന്യായപ്രമാണം മോശെയുടെ ബുദ്ധിമൂശയിൽ നിന്ന് ഉളവായതല്ല; ദൈവം നല്കിയതാണ്. അവിടെ പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; യിസ്രായേൽ ജനതയുടേതാണ്. നമുക്കറിയാം: ന്യായപ്രമാണം ആചരിക്കുന്നവർ നീതികരിക്കപ്പെടുന്നു (റോമ, 2:13), ന്യായപ്രമാണം വിശുദ്ധം (റോമ, 7:12), ആത്മികം (7:14), നല്ലത് (7:16), അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും (10:5; ഗലാ, 3:12) എന്നൊക്കെയാണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കുമെന്ന് പറഞ്ഞാൽ; കേലവജീവനെക്കുറിച്ചല്ല; നിത്യജീവനെക്കുറിച്ചാണ് പറയുന്നത്.  നിത്യജീവൻ അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ച ഒരു പ്രമാണിയോട് യേശു പറഞ്ഞത്; കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ്. (മർക്കൊ, 10:17-19; ലൂക്കൊ, 18:18-20). അതായത്, ന്യായപ്രമാണം ബലഹീനമായിരുന്നില്ല; യെഹൂദന്മാരുടെ പാപസ്വഭാവംനിമിത്തം ന്യായപ്രമാണം പൂർണ്ണമായി ആചരിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത. “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല” എന്ന് യേശുവും (യോഹ, 7:19), “ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല” എന്ന് സ്തെഫാനോസും (പ്രവൃ, 7:53), “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലത്ത നുകം” എന്ന് പത്രൊസും പറയുന്നതും ഓർക്കുക. (പ്രവൃ, 15:10). അപ്പോൾ, കുഴപ്പം ന്യായപ്രമാണമല്ല; അവരുടെ പാപമാണ്. എന്നാൽ ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയം അഥവാ രണ്ടാമത്തെ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഒന്നാമത്തെ നിയമം അഥവാ ന്യായപ്രമാണം ബലഹീനമാകുകയും നീങ്ങിപ്പോകുകയും ചെയ്തു. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 7:17-19; 8:8-13). 

പർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ അഭിഷിക്തൻ, ആദ്യജാതൻ, ജാതികളുടെ പ്രകാശം, ദാസൻ, പുത്രൻ, പരിശുദ്ധൻ, പുരുഷൻ, പുരോഹിതൻ, പ്രവാചകൻ, മനുഷ്യപുത്രൻ, മുന്തിരിവള്ളി, രക്ഷാവാഹകൻ, രാജാവ്, വലത്തുഭാഗത്തിരിക്കുന്ന കർത്താവ് തുടങ്ങിയ പദവികൾ ദൈവം യിസ്രായേലിന്നു നല്കിയതായിരുന്നു. എന്നാൽ, ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം അവർക്ക് ആ പദവികളൊന്നും സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. അതിനാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിച്ചിട്ട് അവരുടെ പദവികളെല്ലാം തൻ്റെ മരണത്താൽ സാക്ഷാത്കരിച്ചു കൊടുത്തിട്ട്, അവരിലൂടെ അഥവാ അവരിൽ തുടങ്ങി സകല ജാതികളെയും രക്ഷിക്കാനാണ് (ലൂക്കൊ, 24:47; പ്രവൃ, 1:8), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: ലൂക്കൊ, 1:32,35). യഹോവയുടെ ജനമായ യിസ്രായേലിനു വേണ്ടി (സംഖ്യാ, 11:29), അവൻ തന്നെയാണ് വചനം ജഡമായ (യോഹ, 1:1; 1:14) മനുഷ്യനായി പ്രത്യക്ഷനായത്. (ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).

ഉപസംഹാരം: ദൈവം തൻ്റെ കൃപയാൽ അബ്രാഹാമിനു നല്കിയ ഉപാധികളൊന്നുമില്ലാത്ത വാഗ്ദത്തം, പാപംനിമിത്തം വാഗ്ദത്തസന്തതിയായ യിസ്രായേലിനു സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ, അബ്രാഹാമിൻ്റെ ദൈവവും യിസ്ഹാക്കിൻ്റെ ദൈവവും യാക്കോബിന്റെ ദൈവവുമായ യഹോവതന്നെ ആ കുറ്റം ഏറ്റെടുത്തുകൊണ്ട്, അബ്രാഹാമിൻ്റെ സന്തതിയും യിസ്ഹാക്കിൻ്റെ സന്തതിയും യാക്കോബിന്റെ സന്തതിയും വിശേഷാൽ തൻ്റെ സന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാൻ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും മനുഷ്യനായി ഭുമിയിൽ പ്രത്യക്ഷനായി മരിച്ച് യിസ്രായേലിലൂടെ വാഗ്ദത്തം ചെയ്തിരുന്ന രക്ഷ സർവ്വജാതികൾക്കും പ്രദാനം ചെയ്യുകയായിരുന്നു. എന്നിലൂടെ രക്ഷ വരുന്നുവെന്നല്ല; ‘രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു’ യേശു പറഞ്ഞതും കുറിക്കൊള്ളുക. സത്യം അറിയുകയും സത്യം എല്ലാവരെയും സ്വതന്ത്രമാക്കുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

“യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68 = മത്താ, 1:21) അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.”

ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം

ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വം

“ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). 

ക്രിസ്തു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി നിത്യതമുതൽക്കേ ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ ത്രിത്വോപദേശിമാർ എടുക്കുന്ന ഒരു വേഭാഗമാണ് മേല്പറഞ്ഞത്. ‘യേശുക്രിസ്തു തൻ്റെ ജനനത്തിനുമുമ്പേ ഉണ്ടായിരുന്നോ’ എന്ന് ചോദിച്ചാൽ; യേശുക്രിസ്തുവെന്ന മഹാദൈവം എന്നേക്കും ഉള്ളവനാണ്. അവൻ ഇല്ലാതിരുന്ന ഒരു കാലമില്ല; ഇനി ഇല്ലാതിരിക്കുന്ന ഒരു കാലവും ഉണ്ടാകുകയുമില്ല. അവനാണ് സർവ്വത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും സർവ്വശക്തനുമായ ഏകസത്യനിത്യദൈവം. എന്നാൽ യേശുവെന്ന അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തു തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. കന്യകയായ മറിയയിൽ ജനിക്കുമ്പോഴാണ് യേശുവെന്ന പരിശുദ്ധ മനുഷ്യൻ്റെ ചരിത്രം ആരംഭിക്കുന്നത്. ചരിത്രം ദൈവത്തിനുള്ളതല്ല; മനുഷ്യനുള്ളതാണ്. യേശുവിന് ജഡത്തിൽ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നുവെന്ന് ത്രിത്വം പഠിപ്പിക്കുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരുപദേശം മാത്രമാണത്. അതാണ് ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനപൂർത്തി പ്രാപിക്കാൻ തടസ്സമായിരിക്കുന്ന ഒരുകാര്യം. യേശു ജഡത്തിൽ പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതിരുന്ന പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?). ദൈവം ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനാണ്. അഥവാ, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്തവനാണ്.   (യാക്കോ, 1:17; എബ്രാ, 13:8). അവന് പ്രത്യക്ഷനാകാനല്ലാതെ; അവതാരമെടുക്കാൻ കഴിയില്ല. അതായത്, ദൈവം ചിലപ്പോൾ മനുഷ്യനായിട്ടും മറ്റുചിലപ്പോൾ ദൈവമായിട്ടും അവസ്ഥാഭേദം വരുന്നവനല്ല.

ബൈബിളിൽ ഒരേയൊരു ദൈവവ്യക്തി മാത്രമേയുള്ളു. ആ ദൈവം യഹോവ മാത്രമാണ്: (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24), അവനെ മാത്രമേ സേവിക്കാൻ പാടുള്ളു: (1ശമൂ, 7:3; 7:4; 12:24; നെഹെ, 9:6; സങ്കീ, 72:18; 83:18; 148:13; യെശ, 2:11, 2:17; 26:13; 45:24). യഹോവയ്ക്ക് സമനും സദൃശനുമില്ല: (പുറ, 15:11; സങ്കീ, 35:10; 40:5; 71:19; 86:8; 89:6; 113:5; യെശ, 40:25; 46:5; യിരേ, 10:6, 10:7; 49:19; 50:44; മീഖാ, 7:18). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: ആവ, 4:39; 4:35; 1രാജാ, 8:59; യെശ, 45:5; 44:8; 45:6; 45:18; ഹോശേ, 13:4). പിതാവായ ഏക ദൈവമേ നമുക്കുള്ളു: (1കൊരി, 8:6. ഒ.നോ: മർക്കൊ, 12:29-33; യോഹ, 17:3; എഫെ, 4:6). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം. ഈ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന അഭിഷിക്തമനുഷ്യൻ അഥവാ ക്രിസ്തു. ആദാമ്യപാപത്തിൻ്റെ ഫലമായി മനുഷ്യവർഗ്ഗം മുഴുവൻ പാപത്തിൽ നിപതിച്ചതിനാൽ (റോമ, 3:12, 23; 5:12), മനുഷ്യനു തന്നെത്തന്നെയോ മറ്റുള്ളവരെയോ രക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. (സങ്കീ, 49:7-9). അതിനാൽ, പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കുവാൻ യഹോവയായ ദൈവം (ലൂക്കൊ, 1:68), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. (മത്താ, 1:21,22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യെഹസ്ക്കേൽ പ്രവചിക്കുന്നു: “ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.” (39:7). യേശുക്രിസ്തുവെന്ന വിശുദ്ധനാമം പിതാവിൻ്റെ നാമംതന്നെയാണ്. ‘നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം’ എന്നാണ് ക്രിസ്തു പറയുന്നത്. (യോഹ, 17:11; 17:12. ഒ.നോ: യോഹ, 5:43; 12:28; 17:6; 17:26). യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് സുവിശേഷകന്മാരും വ്യക്തമാക്കുന്നു. (മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ, 12:13). യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് കാര്യസ്ഥനായ പരിശുദ്ധാത്മാവും വന്നത്. (യോഹ, 14:26). അതായത്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു: (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). പുതിയനിയമത്തിൽ സകലത്തിൻ്റെയും സ്രഷ്ടാവായ ദൈവത്തിൻ്റെ പേരും മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയ മനുഷ്യൻ്റെ പേരും ഒന്നുതന്നെയാണ്. അതായത്, മഹാദൈവമായ യേശുക്രിസ്തുവിനെയും ആ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശുവിനെയും അനേകർ വേർതിരിച്ചു മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത: (1തിമൊ, 2:5,6; 3:14-16: തീത്തൊ, 2:12). [മനുഷ്യനായ ക്രിസ്തു യേശുവും മഹാദൈവമായ യേശുക്രിസ്തുവും]

നമുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത ഒരു മുഷ്യൻ മാത്രമായിരുന്നു. (1തിമൊ, 2:6; 3:14-16). യേശുവിൻ്റെ ജനനത്തിൽ തനിക്ക് ദൈവപുത്രനെന്ന പദവിപോലും ഉണ്ടായിരുന്നില്ല. താൻ ജനിച്ച് ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷം ദൂതൻ്റെ പ്രവചനംപോലെ (ലൂക്കൊ, 1:32,35) യോർദ്ദാനിലെ സ്നാനസമയത്ത് പരിശുദ്ധാത്മ അഭിഷേകത്തോടെ ദൈവപുത്രനെന്ന് വിളിക്കപ്പെടുകയായിരുന്നു. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22; യോഹ, 1:34; പ്രവൃ, 10:38). ജനനത്തിനു മുമ്പേ പേർ വിളിക്കപ്പെട്ട എട്ടുപേരിൽ അവസാനത്തെ വ്യക്തിയാണ് യേശു. എട്ടുപേരിൽ ജനനത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പേ പേർപറയപ്പെട്ടവർ പോലുമുണ്ട്. എന്നാൽ യേശുവിൻ്റെ പേരാകട്ടെ, താൻ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനും തൊട്ടുമുമ്പുമാത്രം നല്കപ്പെട്ടതാണ്. അതായത്, മറിയയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുമ്പെ യേശുവെന്ന പരിശുദ്ധമനുഷ്യനോ, ആ പേരോപോലും ഇല്ലായിരുന്നുവെന്നതാണ് വസ്തുത. അപ്പോൾ, “യേശുക്രിസ്തു മഹാദൈവം (തീത്തൊ, 2:12), ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (എബ്രാ, 13:8), അല്ഫയും ഒമേഗയും (വെളി, 1:8; 21:6; 22:13), ആദിയും അന്തവും (21:6; 22:13), ആദ്യനും അന്ത്യനും (1:17; 2:8), ഒന്നാമനും ഒടുക്കത്തവനും (22:13) എന്നൊക്കെ പറയുന്നത് ആരെയാണ്? അത് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ യഹോവയായ ദൈവത്തെ അഥവാ ഏകസത്യദൈവത്തെ കുറിച്ചാണ്. അല്ലാതെ, ജഡത്തിൽ വെളിപ്പെട്ടു നിൽക്കുന്ന പരിശുദ്ധ മനുഷ്യനെക്കുറിച്ചല്ല. പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയയുടെ ഉദരത്തിലൂടെ ജനിച്ചവനും, പരിശുദ്ധാത്മാവിനാൽ അഭിഷിക്തനുമായ അഥവാ ക്രിസ്തുവും ആയവനാണ് പറയുന്നത്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:5). എന്താണ് അതിൻ്റെ വസ്തുത? ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ മറ്റൊരു വ്യക്തിയായി പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്നെന്നോ? നമുക്കതൊന്ന് പരിശോധിക്കാം:

1. ലോകം ഉണ്ടാകുംമുമ്പെ: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ക്രിസ്തുവിലൂടെയുള്ള ദൈവത്തിൻ്റെ രക്ഷ, ആദാം പാപം ചെയ്തതിനു ശേഷമോ, ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാതെ വന്നപ്പോഴോ നിർണ്ണയിച്ചതല്ല; തൻ്റെ അനാദി നിർണ്ണയപ്രകാരം ഉള്ളതാണ്. (എഫെ, 3:11,12). ദൈവം സമസ്തവും സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മനുഷ്യൻ പാപം ചെയ്യുമെന്നും, പാപപരിഹാരം അവർക്കസാദ്ധ്യമാകയാൽ, താൻതന്നെ മനുഷ്യരുടെ പാപപരിഹാരാർത്ഥം അഭിഷിക്തമനുഷ്യനായി (ക്രിസ്തു) ഭൂമിയിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തണമെന്നും തൻ്റെ സർവ്വജ്ഞാനത്താൽ അറിയുകയും നിർണ്ണയിക്കുകയും ചെയ്തിരുന്നു. (എഫെ, 1:4; 1പത്രൊ, 1:20). ദൈവം ഈ രക്ഷ ലോകസ്ഥാപനത്തിന് മുമ്പേ ഒരുക്കിയതിനാലാണ്, ക്രിസ്തുവാകുന്ന കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടവനാണെന്ന് വെളിപ്പാടിൽ പറയുന്നു. (13:8). മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ലോകസ്ഥാപനം മുമ്പുതുടങ്ങി ദൈവം ക്രിസ്തുവിനെ വേർതിരിച്ചിരിക്കുകയാണ്. ഈ പ്രയോഗങ്ങളും ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനു മുമ്പെ മുന്നിയമിക്കപ്പെട്ടു. (1പത്രൊ, 1:20). ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിനെ സ്നേഹിച്ചു. (യോഹ, 17;24). ലോകസ്ഥാപനത്തിനു മുമ്പെ അറുക്കപ്പെട്ടു (വെളി, 13:8). ലോകസ്ഥാപനത്തിനു മുമ്പെ ഒരുക്കിയിരിക്കുന്ന രാജ്യം (മത്താ, 25:34). ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു (എഫെ, 1:4). ലോകസ്ഥാപനത്തിനു മുമ്പെ ജീവപുസ്തകത്തിൽ പേരെഴുതി (വെളി, 17:8).

2. നിൻ്റെ അടുക്കൽ: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ദൈവത്തിൻ്റെ അടുക്കൽ ക്രിസ്തു മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നോ? സമവീക്ഷണ സുവിശേഷങ്ങളിൽ നിന്നും വിഭിന്നമാണ് യോഹന്നാൻ്റെ സുവിശേഷം. യോഹന്നാനിൽ ക്രിസ്തു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ യോഹന്നാനിലെ ക്രിസ്തു ആരാണെന്നറിയണം. നമുക്കറിയാം യേശുവിൻ്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന നാല് സുവിശേഷങ്ങളും വ്യത്യസ്ത വീക്ഷണകോണിൽ (perspective) കൂടിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. അതിൽ യോഹന്നാൻ്റെ സുവിശേഷത്തിത്തിലൊഴികെ, സമവീക്ഷണ സുവിശേഷങ്ങളിലൊന്നും ഇങ്ങനെയൊരു പ്രയോഗം കാണാത്തതിൻ്റെ കാരണമെന്താണ്? ബൈബിളിലെ പുസ്തകങ്ങളായാലും മറ്റേതു പുസ്തകമായാലും ആമുഖം (introduction) അഥവാ തുടക്കം പ്രാധാന്യമർഹിക്കുന്നതാണ്. ഏതൊരു പുസ്തകത്തിൻ്റെയും തുടക്കത്തിൽത്തന്നെ കേന്ദകഥാപാത്രത്തിൻ്റെ പ്രകൃതി എന്താണെന്നു മനസ്സിലാക്കാൻ കഴിയും. മത്തായിയുടെ ക്രിസ്തു കന്യകാജാതനായ രാജാവാണ്. അതിനാൽ, അബ്രാഹാമിൻ്റെ സന്തതിയായായ ദാവീദ് മുതലുള്ള രാജകീയ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. ലൂക്കൊസിൻ്റെ ക്രിസ്തു കന്യകാജാതനായ മനുഷ്യനാണ്. ആദാമ്യപാപത്തിനു പരിഹാരം വരുത്താൻ അവൻ്റെ വംശാവലിയിൽ ജനിച്ച മനുഷ്യനാണ് ക്രിസ്തു. അതിനാൽത്തന്നെ, ഏതൊരു മനുഷ്യനെപ്പോലെയും ഒരു മനുഷ്യസ്ത്രീയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവരികയും ആത്മാവിനാൽ ബലപ്പെടുകയും ചെയ്ത യേശുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്ഥിത്വം മത്തായിയുടെയും ലൂക്കൊസിൻ്റെയും വിഷയമല്ല. (ലൂക്കൊ, 2:40,52). മർക്കൊസിൻ്റെ ക്രിസ്തു വംശാവലിയില്ലാത്ത ദാസനാണ്. മൂന്നുപേർക്കാണ് വംശാവലിയില്ലാത്തത്; ദൈവത്തിനും ദൂതനും ദാസനും. ദൈവം വംശാവലിയോ ജനനമോ മരണമോ ഇല്ലാത്തവനും എന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (യിരെ, 10:10; ദാനീ, 4:34;12;7; 1തിമൊ, 1:7). ദൂതന്മാർ എല്ലാവരും ദൈവത്തിൻ്റെ നേരിട്ടുള്ള സൃഷ്ടികളാണ്; അവർ വിവാഹം കഴിക്കുകയോ തലമുറകളെ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല: (മത്താ, 22:20). അതുകൊണ്ട് വംശാവലിയില്ലാത്ത മർക്കൊസിൻ്റെ ക്രിസ്തു ദാസനായ മനുഷ്യനാണെന്നു മനസ്സിലാക്കാം. അതിനാൽ, മർക്കൊസ് നേരെ ക്രിസ്തുവിൻ്റെ സുവിശേഷത്തിലേക്കാണ് കടക്കുന്നത്; ക്രിസ്തുവിൻ്റെ ജനനമോ പൂർവ്വാസ്തിത്വമോ അവൻ്റെയും വിഷയമല്ല. എന്നാൽ യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വചനം ജഡമായവനാണ്. അതിനാൽ സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പല പ്രയോഗങ്ങളും യോഹന്നാനിൽ കാണാൻ കഴിയും. അതെല്ലാം അക്ഷരാർത്ഥത്തിലാണെന്ന് കരുതരുത്; പ്രതിരൂപകാത്മകമായും, ആത്മികമായും, ആലങ്കാരികമായും പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ വലിയ കുഴപ്പമാണ്. യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്; തെറ്റാണത്. ക്രിസ്തു അഥവാ അഭിഷിക്തൻ ദൈവമല്ല; മനുഷ്യനാണ്. അഭിഷേകദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (പ്രവൃ, 10:38). ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ, അവന് തൻ്റെ സ്വരൂപവും സ്വഭാവവും ത്യജിച്ചുകൊണ്ട് അവതരിക്കാനോ, ജഡമായിത്തീരാനോ കഴിയില്ല; ദൈവം പ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്: (1തിമൊ, 3:14-16; യാക്കോ, 1:17; മലാ, 3:6). അതായത്, യോഹന്നാനിൽ ജഡമായിത്തീർന്നു എന്നു പറഞ്ഞിരിക്കുന്നത് ദൈവമല്ല; ദൈവത്തിൻ്റെ വചനമാണ്: (1:14).

യോഹന്നാൻ്റെ ക്രിസ്തു ദൈവം ജഡമായവനല്ല; വചനം ജഡമായവനാണ്. അതിനാൽ, വചനമെന്ന നിലയിയിലാണ് അവൻ്റെ പൂർവ്വാസ്തിത്വം. അതുകൊണ്ടാണ് സമവീക്ഷണ സുവിശേഷങ്ങളിലൊന്നും കാണാത്ത പ്രയോഗങ്ങൾ യോഹന്നാനിലുള്ളത്. അവൻ്റെ ലേഖനങ്ങളും ആ നിലയിലുള്ളതാണ്: (1യോഹ, 1:1,2). ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ (1തിമൊ, 3:14-16) അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ലോഗോസ് ജഡമായതായിട്ടാണ് യോഹന്നാൻ അവതരിപ്പിക്കുന്നത്. ലോഗോസ് (logos) അഥവാ വചനം (word) പഴയനിയമത്തിൽ ‘ദവാർ’ (dabar) ആണ്. ദവാർ ദൈവത്തിൻ്റെ വായിൽനിന്നു വരുന്നതാണ്: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3; മത്താ, 4:4; ലൂക്കൊ, 4:4). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ആ വചനത്താലാണ് ‘ഉളവാകട്ടെ’ എന്നു കല്പിച്ചുകൊണ്ട് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;” (സങ്കീ, 33:6. ഒ.നോ: ഉല്പ, 1:3, 24). ദൈവത്തിൻ്റെ വായിലെ വചനമാണ് കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നത്: (യോഹ, 1:14; ഗലാ, 4:4). ജഡമായിത്തീർന്ന ദൈവത്തിൻ്റെ വചനത്തിനു എഴുത്തുകാരൻ ആളത്തം കല്പിച്ചിരിക്കകൊണ്ടാണ്, ‘വചനം ദൈവത്തോടുകൂടെ ആയിരുന്നു’ എന്നു പറഞ്ഞിരിക്കുന്നത്: (യോഹ, 1:1). മാത്രമല്ല, ദൈവത്തിൻ്റെ വചനത്തിനു തന്നിൽത്തന്നെ ജീവനും ചൈതന്യവുമുള്ളതാണ്: എബ്രാ, 4:12: 6:63). ഇനി ചിലർ കരുതുന്നതുപോലെ, യഥാർത്ഥത്തിൽ യേശു ദൈവത്തോടു കൂടെയുള്ള വചനമെന്ന മറ്റൊരു വ്യക്തിയും ദൈവവും ആണെങ്കിൽ, ‘വചനം ദൈവം ആയിരുന്നു’ എന്നെങ്ങനെ പറയും? ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണ് ഉള്ളത്. വചനം അക്ഷരാർത്ഥത്തിൽ ദൈവത്തോടു കൂടെയുള്ള നിത്യപുത്രനും ദൈവവും ആണെങ്കിൽ ‘വചനം ദൈവം ആകുന്നു’ എന്നല്ലാതെ, ‘ദൈവം ആയിരുന്നു’ എന്നു ഒരിക്കലും പറയാൻ കഴിയില്ല. അതായത്, ദൈവത്തിന് ഏത് കാരണം ചൊല്ലിയും കുറച്ചുകാലത്തേക്ക് ദൈവമല്ലാതാകാനോ, സ്വയം ത്യജിച്ചുകൊണ്ട് മറ്റൊന്ന് ആയിത്തീരാനോ കഴിയില്ല; എന്തെന്നാൽ, ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാണ്: (യാക്കോ, 1:17; മലാ, 3:6). എന്നാൽ ദൈവം അയക്കുന്ന തൻ്റെ വചനത്തിനു സകലവും സാദ്ധ്യമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11). ഇവിടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം; ഞാൻ അയച്ച കാര്യം സാധിപ്പിക്കും.” അപ്പോൾ ദൈവം അയച്ച തൻ്റെ വായിലെ വചനമാണ് യോഹന്നാൻ്റെ ക്രിസ്തു, ദൈവത്തിൻ്റെ വചനം ജഡമായവൻ ആകയാലാണ്, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു എന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ യേശു വചനം ജഡമായവൻ അഥവാ മനുഷ്യനായവൻ ആകയാലാണ്, “ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ” എന്നു പറയുന്നത്: (യോഹ, 17:5). ഈ വാക്യത്തിൽ ദൈവത്തിൻ്റെ ‘അടുക്കൽ ഉണ്ടായിരുന്നു‘ എന്നു പറഞ്ഞിരിക്കുന്നത് യഥാർത്ഥത്തിൽ യേശുവെന്ന മനുഷ്യനെക്കുറിച്ചല്ല; കാലസമ്പൂർണ്ണതിയിൽ ജഡമായിത്തീർന്ന അഥവാ മനുഷ്യനായിത്തീർന്ന വചനത്തെക്കുറിച്ചാണ്: (യോഹ, 1:1; 1:4). ആ വചനമാകട്ടെ, ദൈവത്തിൻ്റെ വായിലെ വചനമാണ്. എന്നാലത് പറയുന്നത്; വചനം മനുഷ്യനായവനാണ്. [കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു]

3. ഉണ്ടായിരുന്ന മഹത്വം: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ഇത് ദൈവത്തിൻ്റെ വചനം ജഡമായ മനുഷ്യൻ്റെ വാക്കുകളാണ്. ലോകം ഉണ്ടാകും മുമ്പെ യേശു വചനമെന്ന ദൈവമായി ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതായി ത്രിത്വം വിശ്വസിക്കുന്നു. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” യോഹ്യ, 1:1). ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിൻ്റെ വായിലെ വചനം ജഡമാകയി അഥവാ മനുഷ്യനായി തീർന്നതിനാലും യോഹന്നാൻ ദൈവത്തിൻ്റെ വചനത്തിന് ആളത്വം കല്പിച്ചിരിക്കയാലുമാണ് വചനം ദൈവത്തോടു കൂടിയായിരുന്നു എന്നും ദൈവമായിരുന്നു എന്നു പറഞ്ഞിരിക്കുന്നത്; അല്ലാതെ മറ്റൊരു വ്യക്തിയായതുകൊണ്ടല്ല. വചനം മാത്രമല്ല; ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ ആത്മാവും കരുണയും കൃപയും ജ്ഞാനവും ഭുജവും വചനവും വിവേകവും ശക്തിയുമെല്ലാം ദൈവമാണ്. ദൈവത്തിൻ്റെ ആത്മാവിനെയും വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല; എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. ദൈവത്തിൻ്റെ വചനത്തിനും ആത്മാവിനും സവിശേഷ ഗുണങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം ആളത്തം കൊടുത്താൽ അവയോരോന്നും ദൈവത്തോടു കൂടെയുണ്ടായിരുന്നു എന്നു പറയാൻ കഴിയും. സദൃശ്യവാക്യത്തിൽ ജ്ഞാനം പറയുന്നതോർക്കുക. (8:1-36). ഇവിടെ വചനം ജഡമായ ദൈവത്തിൻ്റെ ക്രിസ്തുവെന്ന മനുഷ്യനാണ് പറയുന്നത്; “എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” അത് പുത്രനെന്ന മറ്റൊരു വ്യക്തിയുടെ മഹത്വമല്ല; അത് ദൈവത്തിൻ്റെ വായിലെ സ്വന്തവചനത്തിൻ്റെ മഹത്വമാണ്. യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവെന്ന മനുഷ്യൻ അഥവാ പ്രത്യക്ഷതയുടെ ഉദ്ദേശ്യം പൂർത്തിയാൽ അഥവാ തൻ്റെ ജഡത്തിലെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല.

‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്ന് പൗലോസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യത്തിൻ്റെ മറ്റൊരു പ്രയോഗമാണ് ദൈവത്തോടു കൂടെയായിരുന്ന വചനം ജഡമായി എന്നത്. (1തിമൊ, 3:16; യിരെ, 10:10). ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ യോഹന്നാൻ, അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ലോഗോസായി അവതരിപ്പിക്കുകയാണ്. കാരണം, ഒരാളുടെ ഹൃദയം ആവിഷ്കരിക്കാൻ (express) ഏറ്റവും നല്ല മാർഗ്ഗമാണ് ലോഗോസ് അഥവാ വായിലെ വാക്കുകൾ. ദൈവത്തിൻ്റെ ലോഗോസ് ദൈവത്തിൻ്റെ കൂടെത്തന്നെയല്ലേ ഉണ്ടാകുന്നത്? ദൈവത്തെയും വചനത്തെയും വേർപെടുത്താൻ കഴിയുമോ? ഈ വചനം ദൈവത്തിൻ്റെ എവിടെയാണ് ഇരിക്കുന്നതെന്നും 1:18-ൽ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ്. bosom എന്നാൽ, നെഞ്ച്, ഹൃദയം, മാറിടം, മനസ്സ് എന്നൊക്കെയാണ്. യോഹന്നാൻ 13:23-ൽ അതേ പദത്തെ ‘മാറിടം’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ഹൃദയം നിറഞ്ഞുകവിയുന്നതാണ് വായ സംസാരിക്കുന്നതെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 12:34). അതായത്, സ്നേഹത്തിൻ്റെ അപ്പൊസ്തലാനായ യോഹന്നാൻ അവിടെ പറയുന്നത്; “ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹമാണ് തൻ്റെ ഹൃദയത്തിലുള്ള വചനം ജഡമായിത്തീർന്ന പുത്രനിലൂടെ വെളിപ്പെടുത്തുന്നത്.” മൂന്നാം വാക്യത്തിൽ ‘സകലവും അവൻ മുഖാന്തരം ഉളവായി’ ക്രിസ്തു മുഖാന്തരം ഉളവായി എന്നല്ല; ദൈവത്തിൻ്റെ വചനം മുഖാന്തരം സകലവും ഉളവായിയി എന്നാണ്. ദൈവത്തിൻ്റെ ഈ വചനത്തെക്കുറിച്ച് പഴയനിയമം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ആദിയിൽ ദൈവം സകലവും സൃഷ്ടിച്ചത് തൻ്റെ വചനം മുഖാന്തരം ‘ഉളവാകട്ടെ’ എന്ന് കല്പിച്ചുകൊണ്ടാണ്. (ഉല്പ, 1:24; സങ്കീ, 33:6). 

ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതും (സങ്കീ, 33:6. ഒ.നോ: യോഹ, 1:3; എബ്രാ, 11:3; 2പത്രൊ, 3:5,7), സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നതും (സങ്കീ, 107:20), ജീവൻ നല്കുന്നതും (സങ്കീ, 119:50) വചനത്താലാണ്. ദൈവത്തിൻ്റെ വചനം അതിവേഗം ഓടുന്നതാണ്. (സങ്കീ, 147:15). വചനമായിട്ടാണ് യഹോവ ശമൂവേലിനു വെളിപ്പെട്ടത്. (1ശമൂ, 3:17). ദൈവത്തോടു കൂടെയുണ്ടായിരുന്ന അതേ വചനം കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശ, 55:11) എന്ന് യഹോവ പറയുന്നതും കുറിക്കൊള്ളുക. (യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12).

യോഹന്നാൻ 17:5-ൽ യേശു പറയുന്നത് എന്താണെന്ന് ഇനി വ്യക്തമാകും. തൻ്റെ ഭൗമിക ശുശ്രൂഷയുടെ അന്ത്യഘട്ടത്തോടു അടുത്ത സമയത്താണ് യേശു ഇത് പറയുന്നത്. പരസ്യശുശ്രൂഷയും ശിഷ്യന്മാരോടുള്ള അന്ത്യപ്രഭാഷണവും കഴിഞ്ഞുള്ള മഹാപൗരോഹിത്യ പ്രാർത്ഥനയിലാണ് താനിത് പറയുന്നത് അല്ലെങ്കിൽ പ്രാർത്ഥിക്കുന്നത്. ക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. ദൈവമായിരുന്നില്ല എന്നു മാത്രമല്ല; ജനനത്തിൽ അവൻ ദൈവപുത്രനോ ക്രിസ്തുവോ പോലും ആയിരുന്നില്ല; കന്യകാജാതനായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. “പാപമറിയാത്തവൻ, പാപം ചെയ്തിട്ടില്ല; വായിൽ വഞ്ചനയില്ലായിരുന്നു; അവനിൽ പാപമില്ല” എന്നിത്യാദി പ്രയോഗങ്ങൾ ദൈവത്തെ കുറിക്കുന്നതല്ല; പാപമില്ലാത്ത മനുഷ്യനെ കുറിക്കുന്നതാണ്. (2കൊരി, 5:22; 1പത്രൊ, 2:22; 1യോഹ, 3:5). കന്യകാജാതനായി ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വർഷം കഴിഞ്ഞപ്പോൾ യോർദ്ദാനിൽ വെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ,2:40,52; മത്താ, 3:16; പ്രവൃ, 10:38). അനന്തരം ‘ദൈവപുത്രനെന്ന് വിളിക്കപ്പെടും’ എന്നുള്ള ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ ‘ഇവൻ എൻ്റെ പ്രിയപുത്രൻ’ എന്നു വളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ,3:17). ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനാകുന്നതിനെ കുറിക്കുന്ന പ്രയോഗമാണ്, “പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ഒന്നുകൂടി പറഞ്ഞാൽ: സാക്ഷാൽ യഹോവയായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണ്, ‘എന്നെ പൂർവ്വമഹത്വത്തിൽ മഹത്വപ്പെടുത്തേണമേ’ എന്നു പറയുന്നത്. എന്തെന്നാൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. കാരണം, ജഡത്തിലെ ശുശ്രുഷയോടുള്ള ബന്ധത്തിൽ ബി.സി. 6 മുതൽ എ.ഡി. 33 വരെയുള്ള 38 വർഷം മാത്രമാണ് പുത്രൻ പിതാവിൽ നിന്നു വ്യതിരിക്തനായ ഒരു മനഷ്യവ്യക്തിയായി ഉണ്ടായിരുന്നത്. നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരു വ്യക്തിയാണ്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു, ഞാനും പിതാവും ഒന്നാകുന്നു]

4. ക്രിസ്തുവല്ല; അവനെക്കുറിച്ചുള്ള പ്രവചനങളാണ് ഉണ്ടായിരുന്നത്: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.” (ലൂക്കോ, 18:31). “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45. ഒ.നോ: മത്താ, 26:24; മർക്കൊ, 14:21; ലൂക്കൊ, 22:37; 24:44; യോഹ, 5:46; ;6:45; 12:15,16; 15:25). പഴയനിയമ പുസ്തകങ്ങളിലെല്ലാം വരുവാനുള്ളവൻ അഥവാ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ. അതിനാൽ, പഴയനിയമത്തിൽ യേശുവെന്ന ദൈവപുത്രനായ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. പ്രവചനം ഭൂതവർത്തമാനകാലത്തെ ചരിത്രമല്ല; ഭാവിയിൽ നിറവേറാനുള്ളതാണ്. പ്രവചനം നിവൃത്തിയാകാതെ ചരിത്രമാകുന്നില്ല. ചരിത്രത്തിലെ ക്രിസ്തു കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്: (ഗലാ, 4:4). ജനനത്തിനുമുമ്പെ അവൻ ഉണ്ടായിരുന്നെങ്കിൽ, പഴയനിയമത്തിലുള്ളതൊന്നും പ്രവചനങ്ങളല്ല; പഴമ്പുരാണങ്ങളാണ്. ഒരുദാഹരണം പറഞ്ഞാൽ മനസ്സിലാകും: ബൈബിളിൽ പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഈ വാക്യത്തിലെ സ്ത്രീയുടെ സന്തതി ക്രിസ്തുവാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, സ്ത്രീയാരാണെന്ന് എല്ലാവർക്കും അറിയില്ലായിരിക്കും. സ്ത്രീ ഹവ്വായുമല്ല മറിയയുമല്ല; യിസ്രായേലാണ്. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. യാക്കോബെന്ന വ്യക്തിയിൽനിന്ന് അവൻ്റെ സന്തതികളായ പന്ത്രണ്ടു ഗോത്രങ്ങളും, ആ ജനതയും അവരുടെ രാജ്യവും യിസ്രായേലെന്ന് വിളിക്കപ്പെട്ടു. പറഞ്ഞുവന്നത്; ബൈബിളിലെ പ്രഥമസുവിശേഷമാണ്, ദൈവത്തിൻ്റെ സന്തതി സർപ്പത്തിൻ്റെ തല തകർക്കുമെന്നല്ല; സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റ തല തകർക്കുമെന്നാണ്. കാലസമ്പൂർണ്ണത വന്നപ്പോൾ ക്രിസ്തു സ്ത്രീയുടെ സന്തതിയായി ജനിക്കുകയും, അവനാൽ, ക്രൂശിൽ സാത്താൻ്റെ തല തകരുകയും ചെയ്തു. (ഗലാ, 4:4; എബ്രാ, 2:14,15). ക്രിസ്തുവിൻ്റെ ഉത്ഭവത്തിനു കാരണമായ സ്ത്രീ അഥവാ അമ്മയായ യിസ്രായേൽപോലും (യിസ്രായേലെന്ന വ്യക്തിയോ, ആ ഗോത്രങ്ങളോ, ആ ജനതയോ, അവരുടെ രാജ്യമോപോലും) അന്നില്ലാതിരിക്കേ, ക്രിസ്തുവെങ്ങനെ ലോകസ്ഥാപധത്തിനു മുമ്പെ ഉണ്ടാകും? ഇവിടെയൊരു ചോദ്യംകൂടിയുണ്ട്: ബൈബിളിലെ പ്രഥമ സുവിശേഷവും പ്രവചനവുമാണ് സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തലയെ തകർക്കുമെന്നത്. യേശുക്രിസ്തുവിനാൽ സർപ്പത്തിൻ്റെ തല തകരുകയും ചെയ്തു. (എബ്രാ, 2:14,15). ക്രിസ്തു യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയല്ലാതെ, അക്ഷരാർത്ഥത്തിൽ അവൻ്റെ പുത്രനായിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തല തകർക്കുമെന്ന് പ്രവചിക്കുമായിരുന്നോ? ദൈവത്തിൻ്റെ സന്തതി ദൈവത്തിൻ്റെ തലയെ തകർക്കുമെന്ന് എന്തുകൊണ്ട് പറഞ്ഞില്ല? അവൻ ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയല്ല; ദൈവപുത്രനെന അഭിധാനത്തിൽ ജഡതിൽ വെളിപ്പെട്ട യഹോവയായ ദൈവമാണ്. [കാണുക: മൂന്നു സ്ത്രീകൾ, യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?]

5. നമ്മുടെ തിരഞ്ഞെടുപ്പ്: “നാം ദൈവത്തിൻ്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു.” (എഫെ, 1:4). മേല്പറഞ്ഞതൊന്നും വിശ്വാസമാകാത്തവർക്ക് വിശ്വസിക്കാൻ ഈ വേദഭാഗം മതിയാകും. വാക്യം ശ്രദ്ധിക്കുക: ‘ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു’ എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അക്ഷരാർത്ഥത്തിൽ ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നെങ്കിൽ, അന്ന് തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കളും ഉണ്ടാകണ്ടേ? അത് സാദ്ധ്യമോ? അപ്പോൾ ദൈവത്തിൻ്റെ വചനം ഭോഷ്ക്കാണോ പറയുന്നത്? ഒരിക്കലുമല്ല. മുകളിൽ പറഞ്ഞതുപോലെ ദൈവത്തിൻ്റെ രക്ഷാകരപ്രവൃത്തിയെല്ലാം തൻ്റെ സർവ്വജ്ഞാനത്താൽ മുൻകണ്ട് നിയമിച്ചതാണ്. ലോകസ്ഥാപനത്തിനു മുമ്പെ യേശുവെന്ന അഭിഷിക്ത മനുഷ്യൻ മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ അടുക്കൽ ഇല്ലായിരുന്നു. എന്നാൽ ദൈവത്തിൻ്റെ ഹൃദയത്തിൽ ഭാവി മശീഹയായി അഥവാ വചനമായി ഉണ്ടായിരുന്നു. (യോഹ, 1:18). അഥവാ താൻതന്നെ മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തണമെന്ന ദൈവത്തിൻ്റെ മുന്നറിവിലാണ് നമ്മെ ഓരോരുത്തരെയും ക്രിസ്തുവിൽ തിരഞ്ഞെടുത്തത്. അത് ഭാവിയിൽ ആരൊക്കെ ക്രിസ്തുവിനെ സ്വീകരിക്കുമെന്നുള്ള സർവ്വജ്ഞാനത്താലാണ്. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന ദൈവത്തിന് ഇതൊന്നും അസാദ്ധ്യമല്ലല്ലോ. (യെശ, 46:10). “ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടു” (വെളി, 13:8) എന്ന പ്രയോഗവും ശ്രദ്ധിക്കുക. നമുക്കറിയാം, ലോകസ്ഥാപനത്തിലല്ല; കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു അറുക്കപ്പെട്ടത്. അടുത്തപ്രയോഗം നോക്കുക: “ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാത്തവർ” (വെളി, 13:8; 17:8). “ജീവപുസ്തകത്തിൽ പേർ എഴുതിയവർ” (ഫിലി, 4:3; വെളി, 21:27). കാലസമ്പൂർണ്ണതയിൽ ക്രിസ്തു ജനിച്ചുമരിച്ച് ഉയിർത്തഴുന്നേറ്റ ശേഷം നാം കൃപയാൽ ക്രിസ്തുവിനെ രക്ഷകനും കർത്താവും ദൈവവുമായി വിശ്വസിച്ചപ്പോഴല്ലേ നമ്മുടെ പേർ എഴുതപ്പെട്ടത്. ഇനിയും എത്രയോ പേരുടെ പേർ എഴുതാനിരിക്കുന്നു. ഇത് നമ്മുടെ പുസ്തകത്തിലെ കണക്കാണ്. എന്നാൽ, ദൈവത്തിൻ്റെ പുസ്തകത്തിൽ ക്രിസ്തുവിൻ്റെ വീണ്ടുംവരവുവരെ രക്ഷിക്കപ്പെടുവാനുള്ള എല്ലാവരുടെയും പേർ ലോകസ്ഥാപത്തിനു മുമ്പെ എഴുതിവെച്ചിരിക്കുകയാണ്. അതിൻ്റെയർത്ഥം ലോകസ്ഥാപനത്തിനു മുമ്പെ നാം ഉണ്ടായിരുന്നു എന്നല്ലല്ലോ; അതുതന്നെയാണ് ക്രിസ്തുവിനെക്കുറിച്ചും പറഞ്ഞിരിക്കുന്നത്. അല്ലാതെ, ക്രിസ്തുവെന്ന പരിശുദ്ധ മനുഷ്യൻ ഒരു വ്യക്തിയായി ലോകസ്ഥാപനത്തിനു മുമ്പെന്നല്ല; ജനനത്തിനു മുമ്പുപോലും ഇല്ലായിരുന്നു.

6. ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവൻ: പത്രൊസ് അപ്പൊസ്തലൻ കൃത്യമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടായിരുന്നുവെന്നല്ല; മുന്നറിയപ്പെട്ടവനാണ്. എന്നാൽ അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്. മുന്നറിയപ്പെടുക, മുന്നറിയിപ്പ് എന്നൊക്കെ പറഞ്ഞാൽ, മുൻകൂട്ടിക്കൊടുക്കുന്ന അറിയിപ്പാണ്. ഈ മുന്നറിയിപ്പുള്ളതുകൊണ്ടാണ് ക്രിസ്തുവിൻ്റെ ആത്മാവുള്ള പ്രവാചകന്മാർ അതൊക്കെ കണ്ടെത്താൻ ഒരു ശ്രമം നടത്തിയത്: “അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രൊ, 1:11). മറ്റുപല മലയാളം പരിഭാഷകളിലും, ‘ലോകസ്ഥാപനത്തിനു മുമ്പെ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തു’ എന്നാണ്. (ഇ.ആർ.വി; മലയാളം ഓശാന; ഓശാന നൂതന പരിഭാഷ). അതായത്, എപ്രകാരം ‘നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു’ എന്നു പറയുന്നുവോ; അപ്രകാരം തന്നെയാണ് ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തു എന്നു പറയുന്നതും. നമ്മളും ലോകസ്ഥാപനത്തിനു മുമ്പെ ഇല്ലായിരുന്നു; യേശുവെന്ന അഭിഷിക്ത മനുഷ്യനും ഇല്ലായിരുന്നു. എന്നാൽ, യേശുക്രിസ്തുവെന്ന മഹാദൈവം ഇന്നലെയും ഇന്നും എന്നെന്നേക്കും ഉള്ളവനാണ്. (എബ്രാ, 13:8). 

ബാഹ്യമായൊരു തെളിവ്: യേശുക്രിസ്തു എന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനു മുമ്പെ ഇല്ലായിരുന്നു എന്നതിന് ബാഹ്യമായ ഒരു തെളിവുകൂടി നല്കാം: അസ്തിത്വദ്യോതകമാണ് പേര്. അസ്തിത്വമുള്ള എന്തിൻ്റെയെങ്കിലും (വ്യക്തിയോ, വസ്തുവോ) കൂടെ മാത്രമേ പേരിന് നിലനില്ക്കാൻ കഴിയുകയുള്ളു; പേർ കൂടാതെ ലോകത്തിൽ ഒന്നും നിലനില്ക്കുന്നില്ല. ഉദാ: ഒരു ചുഴലിക്കാറ്റു വന്നാലും അതിന് കത്രീന, കരീന, ബുറേവി എന്നൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ? നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ് എന്നിങ്ങനെ രണ്ടുപേരുണ്ട്. അതിൻ്റെ വകഭേദങ്ങൾക്കും ഡെല്‍റ്റ, ഒമിക്രോൺ എന്നിങ്ങനെ പല പേരുകളുമുണ്ട്. സകലത്തെയും ചമച്ചവനും ആകാശസൈന്യങ്ങൾക്ക് പേരിട്ടവനും (യെശ, 40:26), ആകാശത്തിലെയും ഭൂമിയിലെയും പക്ഷിമൃഗാദികൾക്കും ജീവജന്തുക്കൾക്കും ആദാമിനെക്കൊണ്ട് പേർ ഇടുവിച്ചവനുമാണ് ദൈവം. (ഉല്പ, 2:19). ആ ദൈവത്തിന് ഒരു പുത്രനുണ്ടായിരിക്കുകയും, ആ പുത്രന് ഒരു പേരുപോലും ഇല്ലാതിരിക്കുകയും, കന്യകമറിയയിലൂടെ 2,028 വർഷംമുമ്പ് ജനിക്കുന്നതിനു പത്തുമാസങ്ങൾക്ക് മുമ്പുമാത്രമാണ് പേരിടുകയും ചെയ്തതെന്നു വന്നാൽ ശരിയാകുമോ? പോട്ടെ, പേരില്ലാതെ ആ പുത്രൻ ഉണ്ടായിരുന്നു എന്നിരിക്കട്ടെ; യഹോവ സർവ്വശക്തനായ ദൈവമായും, യഹോവ നാമത്തിലും അനേകർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെയും അനേകർ കണ്ടിട്ടുണ്ട്. യഹോവയുടെ ചുറ്റും ദൂതന്മാരെയല്ലാതെ, ഈ പുത്രനെയാരും കാണാഞ്ഞതെന്താണ്? പുത്രൻ തന്നെത്തന്നെ ആർക്കും വെളിപ്പെടുത്താഞ്ഞതെന്താണ്? ത്രിത്വദുരുപദേശം എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കുവാൻ യേശുക്രിസ്തുവെന്ന അഭിഷിക്ക മനുഷ്യൻ മിത്തും മിഥ്യയുമൊന്നുമല്ല; ചരിത്രസത്യമാണ്. “യഹോശൂവാ അഥവാ യഹോവ രക്ഷ” എന്നർത്ഥമുള്ള ‘യേശു’ എന്നൊരു വാഗ്ദത്തനാമം മറിയയയോട് പൈതലിനെക്കുറിച്ച് ദൂതൻ പ്രവചിക്കുന്നതിനു മുമ്പെ ഇല്ലായിരുന്നു. എന്നുവെച്ചാൽ, യേശുക്രിസ്തുവെന്ന പരമപരിശുദ്ധമനുഷ്യനും മുമ്പെ ഇല്ലായിരുന്നു. പിന്നെ, ഉണ്ടായിരുന്നത് ആരാണ്? യേശുക്രിസ്തുവെന്ന മഹാദൈവമാണ്. അന്നവൻ്റെ പേർ യേശുവെന്നല്ലായിരുന്നു; യഹോവ എന്നായിരുന്നു. അവനാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32) ചരിത്രം ചമക്കാൻ ചരിത്രത്തിലേക്ക് മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമായ മനുഷ്യനായ ക്രിസ്തു യേശുവിനെയും മഹാദൈവമായ യേശുക്രിസ്തുവിനെയും വേർതിരിച്ചു മനസ്സിലാക്കാത്തതാണ് അനേകരുടെയും പ്രശ്നം. അതായത്, പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവായ ദൈവത്തിൻ്റെയും മനുഷ്യനായ പുത്രൻ്റെയും പേര് യേശുക്രിസ്തു എന്നാണ്. ഈ തിരിച്ചറിവ് അഥവാ ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം അനേകർക്കും വെളിപ്പെട്ടിട്ടില്ല. [ദൈവഭക്തിയുടെ മർമ്മം, ഏകസത്യദൈവം, മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും]

ഒരു തെളിവുകൂടി: ദൈവത്തിൻ്റെ വചനം ജഡമായ പുത്രനാണ് പറയുന്നത്: “പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.” ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയായി അവൻ്റെയടുക്കൽ ഉണ്ടായിരുന്നെങ്കിൽ, സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ ജ്ഞാനം പറയുന്നത് കൂടി ശ്രദ്ധിക്കുക; “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ, 8:30. ഒ.നോ: 8:22-29). മാത്രമല്ല, ദൈവം ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം അവനോടുകൂടെ ഉണ്ടായിരുന്നു. (സദൃ, 8:27). ജ്ഞാനത്താലാണ് യഹോവ ഭൂമിയെ സ്ഥാപിച്ചത്. (സദൃ, 3:19; യിരെ, 10:12; 51:12), ജ്ഞാനം പല കാര്യങ്ങൾ ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്: ഘോഷിക്കുന്നു (1:2), വിളിക്കുന്നൂ 1:21), ചോദ്യം ചോദിക്കുന്നു 1:22), വിളിച്ചുപറയുന്നു (8:1), വീടു പണിയുന്നു (9:1), സദ്യ ഒരുക്കുന്നു (9:2-5), പീഠത്തിന്മേൽ ഇരിക്കുന്നു (9:15) തുടങ്ങിയ അനവധി കാര്യങ്ങൾ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇനിയും നോക്കുക: “ആകാശത്തെ സൃഷ്ടിച്ചപ്പോൾ ജ്ഞാനം ദൈവത്തോടുകൂടെ ഉണ്ടായിരുന്നു.” (8:27). വചനത്തെക്കുറിച്ചു പറയുന്നു: “അവൻ (വചനം) ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.” (യോഹ, 1:2). “ജ്ഞാനത്തെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു.” (8:35). വചനത്തെക്കുറിച്ചു പറയുന്നു; “അവനിൽ ജീവൻ ഉണ്ടായിരുന്നു.” (യോഹ, 1:4; 3:36). “ജ്ഞാനത്തോടു പിഴെക്കുക്കുന്നവൻ പ്രാണഹാനി വരുത്തുന്നു.” (8:36). വചനം ജഡമായ പുത്രനെക്കുറിച്ചു പറയുന്നു: “പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്: “പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു” എന്നാണ്. ജ്ഞാനം പറയുന്നു: “ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ജനിച്ചു.” (8:24). ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു പറയുന്നവർ, ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ദൈവത്തോടൊപ്പം ശില്പിയായി അഥവാ എഞ്ചിനീയറായി ഉണ്ടായിരുന്ന ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കുമോ? ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ജ്ഞാനത്തെ ‘അവൻ’ എന്ന് സ്ത്രീലിംഗമായാണ് പറഞ്ഞിരിക്കുന്നത്. (സദൃ, 8:1-3). ദൈവത്തിൻ്റെ വചനം ജഡമായ പുത്രൻ നിത്യപുത്രനാണെന്ന് പറയുന്നവർ, ദൈവത്തിനൊരു നിത്യപുത്രികൂടി ഉണ്ടെന്ന് സമ്മതിക്കുമോ? വചനം ജഡമാകുന്നതിന് മുമ്പ് പുത്രൻ മറ്റൊരു വ്യക്തിയായി ഇല്ലായിരുന്നു; വചനം ജഡമായ പുത്രൻ ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യമായശേഷം മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. എന്തെന്നാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷതയായ പുത്രൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി അഥവാ ആ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല; ഉണ്ടാകുക സാദ്ധ്യമല്ല: (എബ്രാ, 10:5). ആകയാൽ, ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും ഇരിക്കുന്ന ജീവനുള്ളദൈവമായ യേശുക്രിസ്തുവിൽ മാത്രം വിശ്വസിക്കുക. “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹ, 8:32)

“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11)

മൂന്നു സ്ത്രീകൾ

മൂന്നു സ്ത്രീകൾ

“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15)

“എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാത്യർ 4:4)

“സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളിപ്പാടു 12:1)

മൂന്നു പ്രത്യേക സ്ത്രീകളെപ്പറ്റിയുള്ള പരാമർശം ബൈബിളിൽ കാണാം: ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമസുവിശേഷത്തിലെ സ്ത്രീ, കാലസമ്പൂർണ്ണതയിലെ സ്ത്രീ, സൂര്യനെ അണിഞ്ഞ സ്ത്രീ. ഈ സ്ത്രീകൾ ആരാണെന്നാണ് നാം പരിശോധിക്കുന്നത്. ഉല്പത്തി 3:15-ലെ സന്തതി ക്രിസ്തുവാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അവിടുത്തെ ‘സ്തീ‘ ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ആ വേദഭാഗത്തെ സ്ത്രീ ഹവ്വായാണെന്ന് വിചാരിക്കുന്നവരും, അല്ല, മറിയയാണെന്ന് വിചാരിക്കുന്നവരും അനേകരുണ്ട്; എന്നാൽ യേശുവിൻ്റെ വാക്കിനാൽ അത് ഹവ്വായും മറിയയുമല്ലെന്ന് മനസ്സിലാക്കാം. പഴയനിയമത്തിൽ ഇങ്ങനെ കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). മേല്പറഞ്ഞ വാക്യങ്ങൾ പ്രകാരം യഥാർത്ഥത്തിൽ യേശു മറിയയുടെ മകനാണെങ്കിൽ അവന് പരിശുദ്ധനായിരിക്കാൻ കഴിയില്ല. എന്തെന്നാൽ സകല മനുഷ്യരും (മറിയ ഉൾപ്പെടെ) പാപികളാണ്: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമ, 3:23. ഒ.നോ: 5:12). യേശു യോഹന്നാൻ സ്നാപകനെക്കുറിച്ചു പറയുന്നു: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോ, 7:28). ഉല്പത്തി 3:15-ലെ സ്ത്രീ യഥാർത്ഥത്തിൽ ഹവ്വായോ, യേശുവിൻ്റെ അമ്മയായ മറിയയോ ആണെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന താൻ ഒരിക്കലും നടത്തില്ലായിരുന്നു. കാരണം: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ലെന്നു” താൻതന്നെ പറയുമ്പോൾ; താൻ മറിയയെന്ന മനുഷ്യസ്ത്രീയിൽ നിന്ന് ജനിച്ചിരിക്കെ, ഉല്പത്തിയിലെ സ്ത്രീ ഹവ്വായോ, മറിയയോ ആണെങ്കിൽ തൻ്റെ സ്ഥാനം യോഹന്നാനേക്കാൾ താഴെയാണെന്നു വരും. മാത്രമല്ല, ദൈവരാജ്യത്തിൻ്റെ ഉടയവനും സ്ഥാപകനുമായ താൻ അവിടെയും ഏറ്റവും ചെറിയവനായി മാറും; അതൊന്നും ചിന്തിക്കാൻപ്പോലും സാദ്ധ്യമല്ലാത്ത കാര്യമാണ്. ഇനി, യോഹന്നാൻ സ്നാപകൻ്റെ ഒരു സാക്ഷ്യവും; യോഹന്നാൻ അപ്പൊസ്തലൻ്റെ ഒരു സാക്ഷ്യവുമുണ്ട്. സ്നാപകൻ: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു; മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു. അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:28-30). അപ്പൊസ്തലൻ: “മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു.” (യോഹ, 3:31). യേശുവിൻ്റെ സാക്ഷ്യപ്രകാരം, സ്ത്രീയിൽനിന്നു ജനിച്ചവരിൽ ശ്രേഷ്ഠൻ സ്നാപകനും; മറ്റു രണ്ടുപേരുടെയും സാക്ഷ്യപ്രകാരം എല്ലാ ഭൗമികന്മാരെക്കാളും സ്നാപകനേക്കാളും ശ്രേഷ്ഠൻ യേശുവുമാണ്. അപ്പോൾ യേശു അക്ഷരാർത്ഥത്തിൽ മറിയയുടെ മകനല്ലെന്നും ഉല്പത്തിയിൽ പറയുന്ന സ്ത്രീ ഒരു മനുഷ്യസ്ത്രീയല്ലെന്നും വ്യക്തം. പിന്നെയാരാണ് ആ സ്ത്രീ???… ഉല്പത്തിയിലെ സ്ത്രീക്കും (3:15) കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും (ഗലാ, 4:4) സൂര്യനെ അണിഞ്ഞ സ്ത്രീക്കും (വെളി, 12:1) തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ???… നമുക്കുനോക്കാം: (കാണുക: സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽ നിന്നു ജനിച്ചവരും)

ഉല്പത്തി 3:15-നെ പ്രൊട്ടെവങ്ഗലിയം അഥവാ ‘പ്രഥമ സുവിശേഷം’ എന്നു വിളിക്കുന്നു. ‘പ്രൊട്ടെവങ്ഗലിയം’ എന്നത് protos = ‘ആദ്യത്തേതു’ എന്നും, evangelion = ‘സുവിശേഷം’ എന്നുമുള്ള രണ്ട് ഗ്രീക്കു പദങ്ങളുടെ സംയുക്ത രൂപമാണ്. പ്രൊട്ടെവങ്ഗലിയം അഥവാ, പ്രഥമ സദ്വർത്തമാനം ബൈബിളിലെ രക്ഷയെക്കുറിച്ചുള്ള സുവാർത്തയുടെ ആദ്യ പരാമർശമായി അറിയപ്പെടുന്നു. യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ വെച്ച് പാമ്പിനോട് അഥവാ, പാമ്പിൽ അധിവസിക്കുന്ന പിശാചിനോട് കല്പിക്കുന്ന വേദഭാഗമാണത്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വേദഭാഗത്ത് നാലുപേരെക്കുറിച്ച് പരാമർശമുണ്ട്; പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. പാമ്പ്: യഹോവയായ ദൈവം പാമ്പിനോടാണത് കല്പിക്കുന്നതെന്ന് 14-ാം വാക്യത്തിൽ വ്യക്തമാണ്. ഈ പാമ്പ് ആരാണെന്ന് വെളിപ്പാട് പുസ്തകത്തിൽ നിന്നും മനസ്സിലാക്കാം: പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പമെന്ന് വെളിപ്പാടിൽ പറയുന്നു. (12:9; 20:2). പാമ്പിൻ്റെ സന്തതി: ലോകത്തെയാണ് പാമ്പിൻ്റെ സന്തതി പ്രതിനിധീകരിക്കുന്നത്. ‘സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.’ (1യോഹ, 5:19). യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ‘വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം’ എന്നാണ് പറഞ്ഞത്. (മത്താ, 4:8:9; ലൂക്കൊ, 4:5-7). തൻ്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന യെഹൂദന്മാരോട് യേശു പറഞ്ഞത്; ‘നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ’ എന്നാണ്. (യോഹ, 8:44). യോഹന്നാനും യേശുവും ‘സർപ്പസന്തതികളെ’ എന്നു യെഹൂദന്മാരേ വിളിക്കുന്നതായി കാണാം. (മത്താ, 3:7; ലൂക്കൊ, 3:7; മത്താ, 12:34: 23:33). ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:8), പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18), പിശാചിൻ്റെ സന്തതിയാണ്. “നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു” എന്നു യേശു യൂദായെക്കുറിച്ചു പറഞ്ഞു. (യോഹ, 6:70). സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ‘പിശാചിൻ്റെ മകനെ’ എന്നാണ് പൗലൊസ് വിളിച്ചത്. (പ്രവൃ, 13:6-10). സ്ത്രീയുടെ സന്തതി: ക്രിസ്തുവാണ് സ്ത്രീയുടെ സന്തതി എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4,5). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15. ഒ.നോ: ഗലാ, 1:3; എഫെ, 2:15-17; കൊലൊ, 2:14,15; 1പത്രൊ, 2:24). സ്ത്രീ: ഉല്പത്തി 3:15-ലെ സ്ത്രീ ആരാണെന്നതിനെക്കുറിച്ച് ഒരാശയക്കുഴപ്പം പലർക്കുമുണ്ട്. തന്മൂലം വിശദമായ ചിന്ത ആവശ്യമാണ്. ഉല്പത്തി 3:15-ൽ പറയുന്ന സ്ത്രീ മറിയയാണെന്ന് കരുതുന്നവരുണ്ട്. സന്തതി ക്രിസ്തു ആയതുകൊണ്ടാകും സ്ത്രീ മറിയാണെന്ന നിഗമനത്തിലെത്തിയത്. മറിയയ്ക്ക് ‘പുതിയ ഹവ്വാ’ എന്നൊരു വിശേഷണം കത്തോലിക്കർ കൊടുക്കുന്നുണ്ട്. ഒന്നാമത്തെ ഹവ്വായിലൂടെ പാപം ലോകത്തിൽ വന്നുവെങ്കിൽ, പുതിയ ഹവ്വായിലൂടെ ദൈവപുത്രനെ ജനിപ്പിക്കുക വഴി പാപത്തിന് പരിഹാരം ഉണ്ടായെന്നാണ് അവരുടെ അവകാശവാദം. ആദാമിനെ ഒന്നാം മനുഷ്യനെന്നും ക്രിസ്തുവിനെ ഒടുക്കത്തെ ആദാമെന്നും പറഞ്ഞിരിക്കുന്നതിലാകും, മറിയയ്ക്കും അതുപോലൊരു പദവി നല്കിയത്. (1കൊരി, 15:45). ഉല്പത്തിയിൽ ഹവ്വായെ ജീവനുള്ളവർക്കെല്ലാം മാതാവ് എന്നു വിളിച്ചിട്ടുണ്ട്. (3:20). അങ്ങനെയെങ്കിൽ മറിയ നിത്യജീവൻ ലഭിച്ചവരുടെ അഥവാ, ദൈവമക്കളുടെയെല്ലാം മാതാവാകുമോ???…

ഉല്പത്തിയിലെ സ്ത്രീ മറിയയാണെന്ന ധാരണയിൽ വെളിപ്പാട് പുസ്തകത്തിലെ ‘സൂര്യനെ അണിഞ്ഞ സ്ത്രീയും’ മറിയയാണെന്ന് പലരും പഠിപ്പിക്കുന്നുണ്ട്. ഒന്നാമതായി മനസ്സിലാക്കേണ്ടത്, വെളിപ്പാടെന്ന വാക്കിൻ്റെ അർത്ഥം ‘മറനീക്കി കാണിക്കുക’ എന്നാണ്. അതായത്, ഭാവിയിൽ നടക്കാനുള്ള സംഭവങ്ങളാണ് വെളിപ്പാട് പുസ്തകത്തിൽ അനാവരണം ചെയ്തിക്കുകയാണ്. അതുകൊണ്ട് പ്രവചാനാർത്ഥത്തിൽ തന്നെ വെളിപ്പാടിലെ കാര്യങ്ങൾ മനസ്സിലാക്കണം. അതിനാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയെല്ലെന്ന് വ്യക്തമാണ്. വെളിപ്പാടിൽ ആകെ നാല് സ്ത്രീകളെക്കുറിച്ചാണ് പരാമർശമുള്ളത്: ഒന്ന്: ഈസബേൽ (വെളി, 2:20); തുയഥൈര സഭയിലെ വ്യാജ പ്രവാചികയായ ഇവൾ, ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്നവളാണ്. അക്ഷരാർത്ഥത്തിൽ തുയഥൈര സഭയിൽ അവൾ ഉണ്ടായിരുന്നു. പ്രവചാനാർത്ഥത്തിലും അവളെപ്പോലുള്ളവർ എന്നുമുണ്ട്. രണ്ട്: വേശ്യകളുടെ മാതാവായ മഹാബാബിലോൺ (വെളി, 17:4-5); വേശ്യാവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയുംകൊണ്ടു നിറഞ്ഞ ഒരു പാനപാത്രം കൈയ്യിൽ പിടിച്ചുകൊണ്ട്, ഏഴു തലയും പത്തു കൊമ്പുമുള്ളതായ കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഇരുന്നിരുന്ന സ്ത്രീ. ഇത് സഭയ്ക്കകത്തെ നൈതികവും മതകീയവുമായ ദുരുപദേശമാണ്. അവസാനംവരെ സത്യോപദേശത്തിന് സമാന്തരമായിട്ട് ഈ ദുരുപദേശവും ഉണ്ടാകും. മൂന്ന്: ക്രിസ്തുവിൻ്റെ കാന്ത അഥവാ, വിശുദ്ധന്മാർ; (വെളി, 19:7-8). ഇത് പുതിയനിയമ സഭയാണ്. ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ എടുക്കപ്പെടുന്നവരായ എല്ലാ വിശ്വാസികളും അവൻ്റെ മണവാട്ടിയാണ്. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. (19:8). നാല്: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ; (വെളി, 12:1-18). ഈ സ്ത്രീയെക്കുറിച്ച് പല വ്യാഖ്യാനങ്ങൾ നിലവിലുണ്ട്: 1. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, മണവാട്ടി സഭയും — ആൺകുട്ടി, വിശുദ്ധിയോടെ ജീവിക്കുന്നവരും. 2. സ്ത്രീ, നാമധേയ ക്രിസ്ത്യാനികൾ അഥവാ, യഥാർത്ഥ ക്രിസ്ത്യാനികൾ അല്ലാത്തവരും — ആൺകുട്ടി, പരിശുദ്ധാത്മാഭിഷേകം കാത്തിരുന്നു പ്രാപിച്ചവരും. 3. സ്ത്രീ, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവരും — ആൺകുട്ടി, വിവാഹജീവിതം ത്യജിച്ചവരും. 4. സ്ത്രീ, സ്വർഗ്ഗത്തിലെ വിശ്വസ്തരായ ആത്മസൃഷ്ടികൾ അഥവാ, ദൂതഗണങ്ങളും — ആൺകുട്ടി യേശുക്രിസ്തുവും. 5. സ്ത്രീ, യേശുവിൻ്റെ അമ്മയായ മറിയ — ആൺകുട്ടി, കർത്താവായ യേശുക്രിസ്തു. 6. സ്ത്രീ, യിസ്രായേൽ — ആൺകുട്ടി, കർത്താവായ ക്രിസ്തു. 7. സ്ത്രീ, യിസ്രായേൽ — ആൺകുട്ടി, ദൈവമക്കൾ അഥവാ, പുതിയനിയമസഭ. ഇതിൽ ആദ്യത്തെ നാലെണ്ണം വിചിന്തനം കൂടാതെ തള്ളിക്കളയാം. കാരണം, അതിന് ബൈബിളിൽ യാതൊരു തെളിവുമില്ല. 

ഇനി, സൂര്യനെ ഉടയാടയാക്കിയ സ്ത്രീ മറിയയാണോന്ന് നോക്കാം: സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തു ആണെന്നു ധരിച്ചുകൊകൊണ്ടാണ്, സ്ത്രീ മറിയയാണെന്ന് വിചാരിക്കുന്നത്. “അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.” (വെളി, 12:5). ഇവിടെപ്പറയുന്ന, ഇരിമ്പുകോൽ കൊണ്ട് മേയ്പാനുള്ള ആൺകുട്ടി ക്രിസ്തുവാണെന്നാണ് ഒരു വ്യാഖ്യാനം. യേശുവിൻ്റെ ജനനവും സ്വർഗ്ഗാരോഹണവുമാണ് ഈ വാക്യത്തിൻ്റെ പ്രതിപാദ്യം എന്ന് അക്കൂട്ടർ വിശ്വസിക്കുന്നു. അതിനാധാരമായിട്ട് സങ്കീർത്തനം രണ്ടാമദ്ധ്യായം അവർ ചുണ്ടിക്കാണിക്കുന്നു. വെളിപ്പാടിലെ ആൺകൂട്ടി ക്രിസ്തുവല്ലെന്നതിന് തെളിവായി രണ്ട് കാര്യങ്ങൾ പറയാം. ഒന്ന്: രണ്ടാം സങ്കീർത്തനത്തിലെ പുത്രൻ അക്ഷരാർത്ഥത്തിൽ ക്രിസ്തുവല്ല; യിസ്രായേലാണ്. അതിനാൽ, ജാതികളെ ഇരിമ്പുകോൽകൊണ്ടു തകർക്കാനുള്ള അധികാരവും യിസ്രായേലിൻ്റെയാണ്. ആത്മീയാർത്ഥത്തിൽ അത് ക്രിസ്തുവിൽ നിറവേറുന്നുവെങ്കിലും, അതവൻ്റെ ജനനത്തിലല്ല; പുനരുത്ഥാനത്തിലാണ്. (കാണുക: രണ്ടാം സങ്കീർത്തനം). രണ്ട്: വെളിപ്പാടുപുസ്തകം ഭാവിസംഭവങ്ങൾ അനാവരണം ചെയ്യുന്ന പുസ്തകമാണ്. വെളിപ്പാട് 1:1-ൽ ‘വേഗത്തിൽ സംഭവിപ്പാനുള്ളതു’ എന്നും, 4:1-ൽ ‘മേലാൽ സംഭവിപ്പാനുള്ളവ’ എന്നും കാണുന്നു. യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 60 വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. തന്മൂലം, സ്ത്രീ മറിയയുമല്ല; ആൺകുട്ടി ക്രിസ്തുവുമല്ലെന്ന് മനസ്സിലാക്കാം.

ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും 90 വർഷങ്ങൾക്കുശേഷവും, അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 60 വർഷങ്ങൾക്കു ശേഷവും, യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും, പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, ആ സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് പകൽപോലെ വ്യക്തമാണ്. വെളിപ്പാട് 12:5-ലെ ജാതികളെ ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ള ആൺകുട്ടി ക്രിസ്തുവല്ലെങ്കിൽ, പിന്നെ ആ അധികാരമുള്ള രണ്ടു കൂട്ടരാണ് ബാക്കിയുള്ളത്. ഒന്ന്; യിസ്രായേലും (സങ്കീ, 2:8,9), രണ്ടാമത്തത്; പുതിയനിയമസഭയും. (വെളി, 2:26,27). വെളിപ്പാടു 12:5-ൽ സ്തീ പ്രസവിച്ച ആൺകുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെടുന്നതായി പറഞ്ഞിട്ടുണ്ട്. മഹാപീഡനത്തിൻ്റെ വിധേയർ യിസ്രായേൽ ആയതുകൊണ്ടും ആൺകുട്ടി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതുകൊണ്ടും, സ്ത്രീ പ്രസവിച്ച ആൺകുട്ടി ക്രിസ്തുതാൻ രക്തംകൊണ്ട് സമ്പാദിച്ച പുതിയനിയമ സഭയാണെന്ന് മനസ്സിലാക്കാം. ആയിരമാണ്ടു വാഴ്ചയിൽ സഭ ക്രിസ്തുവിനൊപ്പം വാഴേണ്ടതാകയാൽ ഇരിമ്പുകോൽകൊണ്ട് മേയ്ക്കാനുള്ള അധികാരം പുതിയനിയമ സഭയ്ക്കുള്ളതാണെന്നും കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു എന്നത് സഭയുടെ ഉൽപ്രാപണമാണെന്നും മനസ്സിലാക്കാം. (വെളി, 12:5; 1കോറി, 15:52). 

പിന്നീടാണ് സ്വർഗ്ഗത്തിൽ യുദ്ധമുണ്ടാകുന്നതും, സാത്താനെ ഭൂമിയിലേക്ക് തള്ളിക്കളയുന്നതും. അത് മഹാപീഡനത്തിൻ്റെ മദ്ധ്യത്തിൽ പീഡ കടുക്കുന്നതിനോടുള്ള ബന്ധത്തിലാണ്. (വെളി, 12:7-8). തുടർന്ന് 12:13-ൽ കാണുന്നു: “തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.” ഭൂമിയിൽ നടക്കുന്ന മഹാപീഡനത്തിൻ്റെ വിധേയർ എന്നു പറയുന്നത്; പ്രധാനമായും യിസ്രായേലും, പിന്നെ ജാതികളുമാണ്. ഈ സമയത്ത് പുതിയനിയമ സഭ സ്വർഗ്ഗത്തിലാണ്; ഒപ്പം മറിയയും. പിന്നെങ്ങനെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞ ഉഗ്രസർപ്പം മറിയയെ ഉപദ്രവിക്കും? അതോ, ക്രിസ്തുവിന് മനുഷ്യനായി വെളിപ്പെടാൻ ഉദരം സമർപ്പിച്ച മറിയയെ, അന്നാളിൽ ദൈവം സാത്താൻ്റെ ഉപദ്രവത്തിന് ഏല്പിച്ചുകൊടുക്കുമോ? 17-ാം വാക്യവും നോക്കുക: “മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.” സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ആരാണീ സ്ത്രീയുടെ സന്താനങ്ങൾ. ദൈവത്തിൻ്റെ എതിരാളിയാണ് ബൈബിൾ പഠിപ്പിക്കുന്ന സാത്താൻ. സ്ത്രീ മറിയയാണെങ്കിൽ, മറിയയുടെ മക്കളാരാണ്? മറിയയോടും മക്കളോടുമെന്തിനാണ് സാത്താന് വൈരം? ദൈവത്തോടും, സ്വന്തജനത്തോടുമാണ് സാത്താന് വൈരമുള്ളത്. ദൈവവും തൻ്റെ മക്കളും അഥവാ, ക്രിസ്തു മുഖാന്തരം രക്ഷപ്രാപിച്ച പുതിയനിയമ സഭ സ്വർഗ്ഗത്തിലാണ്. ഭൂമിയിലുള്ളത് ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. അപ്പോൾ സാത്താൻ തന്നെ സ്വർഗ്ഗത്തിൽനിന്ന് നിഷ്കാസനം ചെയ്തതിൻ്റെ പക വീട്ടുന്നത് ആരോടായിരിക്കും? സംശയമൊന്നും വേണ്ട; തൻ്റെ സ്വന്തജനമായ യിസ്രായേലെന്ന സ്ത്രീയോടും, അവളുടെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങളോടും ആയിരിക്കും. 17-ാം വാക്യം ശ്രദ്ധിച്ചാൽ അറിയാം; സാത്താൻ ആരോടാണ് യുദ്ധം ചെയ്യാൻ വരുന്നത്: “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു.” ‘ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരും’ എന്ന പ്രയോഗം, അന്ന് വരം ലഭിച്ച രണ്ടു സാക്ഷികളുടെ ശൂശ്രൂഷയിൽ ക്രിസ്തുവിനെ അറിഞ്ഞവർ ആയിരിക്കും. (11:3-12). അവരായിരിക്കും തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി ഒടുവിൽ വിലപിക്കുന്നവർ. (സെഖ, 12:10; യോഹ, 19:37; വെളി, 1:7). ‘അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു’ അവളുടെ അഥവാ സ്ത്രീയുടെ സന്തതിയിൽ ശേഷിച്ചവരോടാണ് അവൻ യുദ്ധം ചെയ്യുന്നത്. 

സ്ത്രീയുടെ സന്തതി പുതിയനിയമ സഭയാണെന്നും, സ്ത്രീ യിസ്രായേലാണെന്നും നാം കണ്ടു. എന്നാൽ, സാത്താൻ യുദ്ധം ചെയ്യാൻ വരുന്ന യിസ്രായേൽ ഗോത്രങ്ങളെ സ്ത്രീയുടെ സന്തതികളിൽ ശേഷിച്ചവർ എന്ന് പറയുന്നതെന്താണ്? ഭൂമിയുടെ അറ്റത്തോളം രക്ഷ എത്തേണ്ടതിനു ദൈവം യിസ്രായേലിനെയാണ് ജാതികളുടെ പ്രകാശമാക്കി വെച്ചിരിക്കുന്നത്. (യെശ, 49:6). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതെന്നു” യേശുവും പറയുകയുണ്ടായി. (യോഹ, 4:22). ജാതികളായ നാം യിസ്രായേൽ പൗരതയോടു സംബന്ധമുള്ളവരോ, രക്ഷയ്ക്ക് കൂട്ടവകാശികളോ ആയിരുന്നില്ല; ദൈവത്തിൻ്റെ കൃപയാൽ ദാനമായി കിട്ടിയതാണ് നമ്മുടെ രക്ഷ. പുതിയനിയമ സഭയുടെ ആദ്യാംഗങ്ങൾ യിസ്രായേലാണെന്ന് നമുക്കറിയാം. (2:41). അതുതന്നെ മൂവായിരം അയ്യായിരമായി (4:4), പിന്നെ സഭകൾ ദിനംതോറും പെരുകിക്കൊണ്ടിരുന്നു (16:5) എന്നാണ് നാം വായിക്കുന്നത്. അതായത്, യിസ്രായേലെന്ന സ്ത്രീയുടെ സന്തതികളിൽ ഒരുഭാഗമാണ് ഏകശരീരസ്ഥരായി വിളിക്കപ്പെട്ട പുതിയനിയമസഭ. (എഫെ, 3:6. ഒ.നോ: 1കൊരി, 12:13; എഫെ, 2:16; കൊലൊ, 3:15). ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെയും ദൈവമില്ലാത്ത ജാതികളുടെയും മദ്ധ്യത്തിൽ ഉണ്ടായിരന്ന ന്യായപ്രമാണമെന്ന ശത്രുത്വം തൻ്റെ ജഡത്താൽ നീക്കി വേർപാടൻ്റെ നടുച്ചുവർ  ഇടിച്ചുകളഞ്ഞശേഷം, ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനാണ് താൻ ക്രൂശിൽമരിച്ച് ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിച്ചത്: (എഫെ, 2:14-16). എന്നാൽ ക്രിസ്തു ഒരുക്കിയ രക്ഷയിൽ പങ്കുകാരാകാത്ത യിസ്രായേൽ സന്തതികളിൽ ശേഷിച്ചവരോടാണ് മഹാസർപ്പം യുദ്ധം ചെയ്യാൻ വരുന്നത്. പുതിയനിയമസഭ ക്രിസ്തുവെന്ന ഏകശരീരത്തിൻ്റെ അവയവങ്ങളും, ഏകശരീരസ്ഥരായി വിളിക്കപ്പെട്ടവരും ആയതുകൊണ്ടാണ് സ്ത്രീ പ്രസവിച്ച അഥവാ രക്ഷിക്കപ്പെട്ട യിസ്രായേലിൻ്റെ സന്തതികളെ, ആൺകുട്ടിയെന്ന് ഏകവചനത്തിൽ പറയുന്നത്. എന്നാൽ, സർപ്പം യുദ്ധംചെയ്യുന്ന ശേഷിപ്പുള്ള യിസ്രായേൽ ജനത്തെ ‘സന്തതികൾ’ എന്ന് ബഹുവചനത്തിൽ പറയുന്നത് ശ്രദ്ധിക്കുക.

സൂര്യനെ ഉടയാടയാക്കിയ സ്ത്രീ യിസ്രായേലാണെന്ന് വെളിപ്പാടിൽ നിന്നുതന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. പന്ത്രണ്ടാം അദ്ധ്യായത്തിൽത്തന്നെ ഇതിനാധാരമായ തെളിവുണ്ട്: “സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.” (വെളി, 12:1). ഉല്പത്തി പുസ്തകത്തിൽ യോസേഫ് കണ്ടൊരു സ്വപ്നമുണ്ട്: “അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. അവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.” (ഉല്പ, 37:9-10).  സൂര്യൻ യിസ്രായേലിന്റെ ഗോത്രപിതാവിനെയും (യാക്കോബ്), ചന്ദ്രൻ ഗോത്രമാതാവിനെയും (റാഹേൽ) 11 നക്ഷത്രങ്ങൾ ജോസഫിന്റെ സഹോദരന്മാരായ 11 ഗോത്രങ്ങളെയും കുറിക്കുന്നു. യോസേഫിന്റെ സ്വപ്നത്തിലെ സൂര്യനെ പ്രതിനിതീകരിക്കുന്ന യാക്കോബ്, ദൈവം അബ്രഹാമിനോടു ചെയ്ത ഉടമ്പടിയുടെ അവകാശിയാണ്. (ഉല്പ, 12:1,2). യോഹന്നാൻ കണ്ട സ്ത്രീ സൂര്യനെ അണിഞ്ഞവളും ചന്ദ്രൻ കാൽക്കീഴെ ഉള്ളവളും 12 നക്ഷത്രം കൊണ്ടുള്ള കിരീടം ധരിച്ചവളും ആയിരുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പരത്തുന്നവയാണ്. എന്നാൽ, സൂര്യനും നക്ഷത്രങ്ങളും സ്വയം പ്രകാശം പരത്തുമ്പോൾ ചന്ദ്രൻ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്. സർവ്വലോകത്തിനും ദൈവീകപ്രകാശം അഥവാ രക്ഷയുടെ പ്രകാശം നൽകുവാനായി തിരഞ്ഞെടുത്ത ജനത യിസ്രായേലായിരുന്നു. (യെശ, 49:6). “അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.” (വെളി, 12:2). പഴയനിയമത്തിൽ യിസ്രായേലിനെ പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയായി പലപ്രാവശ്യം ചിത്രീകരിച്ചിട്ടുണ്ട്: “യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.” (യെശ, 26:17). “ഞങ്ങൾ ഗർഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ,” (യെശ, 26:18). “പ്രസവവേദനയാൽ എന്നപോലുള്ള നിലവിളി ഞാന്‍ കേട്ടു. കടിഞ്ഞൂലിനെ പ്രസവിക്കുന്നവളുടേതുപോലുള്ള ആര്‍ത്തനാദം.” (യിരെ, 4:31). “നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?” (യിരെ, 13:21). “സീയോൻ പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക;” (മീഖാ, 4:10). “അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും;” (മീഖാ 5:3). 

വെളിപ്പാട് 12:6: “സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.” ഇത് യേശു ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ മഹാപീഡനത്തിൻ്റെ അവസാന പകുതിയായ 3½ വർഷം അഥവാ 1260 ദിവസമാണ്. (ദാനീ, 12:1, മത്താ, 24:15-21; വെളി, 12:6). യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: “ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (യേഹെ, 20:35,36). വെളിപ്പാട് 12:7-11: സ്വർഗ്ഗത്തിൽ മിഖായേലും അവൻ്റെ ദൂതന്മാരും മഹാസർപ്പത്തോട് പടവെട്ടി അവനെ തോല്പിച്ച് ഭൂമിയിലേക്ക് തള്ളിക്കളയുന്നു. വെളിപ്പാട് 12:12-17: ഭൂമിയിൽ പതിച്ച പിശാച് തനിക്ക് ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ്‌ അരിശം കൊണ്ടു യിസ്രായേലിനെതിരെ പിഡ കടുപ്പിക്കുകയാണ്. ഇതാണ് യേശു പറഞ്ഞ മഹാപീഡനം: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.” (മത്താ, 24:21). യിസ്രായേലിന് ഭവിക്കാനുള്ള ഈ ഉഗ്രപീഡനത്തെക്കുറിച്ച് പഴയപുതിയനിയമ ഭക്തന്മാർ പ്രവചിച്ചിട്ടുണ്ട്: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: (യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: (യെശ, 26:20; 34:2), ക്രോധകലശം: (വെളി, 16:1), ക്രോധദിവസം: (സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18). ഒപ്പം യഹൂദന്മാർ ചോദിച്ചുവാങ്ങിയ ഒരു ശിക്ഷ കൂടിയുണ്ട്: “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.” (മത്താ, 27:25). യസ്രായേലിനു ഭവിക്കുവാനുള്ള കഷ്ടതകളെക്കുറിച്ചാണ് വെളിപ്പാട് പുസ്തകം പറയുന്നത്. അതിനാൽ, 12-ാം വാക്യത്തിലെ ‘സൂര്യനെ ഉടയാടയാക്കിയ സ്ത്രീ’ മറിയയല്ല; പ്രത്യുത, യിസ്രായേലാണെന്ന് അസന്ദിഗ്ധമായി പറയാൻ കഴിയും.

ഇനി, അറിയാനുള്ളത് ഉല്പത്തിയിലെ സ്ത്രീയാരെന്നാണ്. ആ സ്ത്രീ ആരാണെന്നറിയാൻ, ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം നോക്കാം: “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും. (മീഖാ, 5:2-3). രണ്ടാം വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. അടുത്തഭാഗം: “യിസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും അഥവാ, യിസ്രായേലിൻ്റെ സന്തതിയായി ജനിക്കും.’ പ്രവചനങ്ങളിൽ പറയുന്ന സ്ത്രീ മറിയയല്ല, യിസ്രായേൽ രാഷ്ട്രമാണെന്ന് മനസ്സിലാക്കാൻ ഇതിൽപ്പരം തെളിവെന്തിനാണ്. മൂന്നാം വാക്യം: ‘പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.’ അവിടെ ഏല്പിച്ചു കൊടുക്കും എന്നത് മറ്റുപരിഭാഷകളിൽ; ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കും, പരിത്യജിക്കും എന്നിങ്ങനെയാണ്. അവിടെ പ്രസവിക്കാനുള്ള സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് വ്യക്തമല്ലേ? യിസ്രായേലിനെ ‘അവൾ’ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അവൻ ‘അവരെ’ ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അവിടെ, പ്രസവിക്കാനുള്ള സ്ത്രീ യിസ്രായേലും, ഏല്പിച്ചുകൊടുക്കും അഥവാ പരിത്യജിക്കും എന്നു പറഞ്ഞിരിക്കുന്നത് യിസ്രായേൽ ജനത്തെയുമാണ്. ക്രിസ്തുവിൻ്റെ ജനനംവരെ അവർ പരിത്യജിക്കപ്പെട്ടവർ തന്നെയായിരുന്നു. യിസ്രായേലിനെ പ്രസവമടുത്ത അഥവാ ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിരിക്കുന്ന ഭാഗങ്ങളും നോക്കുക. (യെശ, 26:17; 26:18; യിരെ, 4:31; 13:21; മീഖാ, 4:10). യിസ്രായേലെന്ന ഈ സ്ത്രീയെക്കുറിച്ചാണ് പൗലൊസ് ഗലാത്യരിൽ പറയുന്നത്: “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാ, 4:4. ഒ.നോ: ഗലാ, 4:24-31). ജഡപ്രകാരം ക്രിസ്തു യിസ്രായേലിൽ നന്നാണ് ഉത്ഭവിച്ചത്: (റോമ, 9:5). അതിനാൽ, ഉല്പത്തിയിലെ ‘സ്ത്രീയും, ഗലാത്യരിലെ കാലസമ്പൂർണ്ണതയിലെ സ്ത്രീയും, വെളിപ്പാടിലെ സൂര്യനെ അണിഞ്ഞ സ്ത്രീയും’ യിസ്രായേലാണെന്ന് വ്യക്തം.

യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32).

കന്യകയെന്ന് വിളിച്ചിരിക്കുന്ന വേദഭാഗങ്ങൾ: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2).

അമ്മയായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ആകയാൽ ഉല്പത്തിയിലെ സ്ത്രീയും, വെളിപ്പാട് 12-ലെ സ്ത്രീയും അബ്രാഹാമിൻ്റെ സന്തതിയായ യാക്കോബിൻ്റെ സന്തതികളായ യിസ്രായേലാണെന്ന് നിസംശയം മനസ്സിലാക്കാം.

പുതിയനിയമത്തിലെ ‘സ്ത്രീയിൽനിന്നു ജനിച്ചവൻ’ എന്ന പ്രയോഗംകൂടി നോക്കാം: “എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” (ഗലാ, 4:4). ബൈബിളിൽ ക്രിസ്തുവിനെ സ്ത്രീയുടെ സന്തതി, സ്ത്രീയിൽ നിന്നു ജനിച്ചവൻ എന്നൊക്കെ പറയുന്നത്, അക്ഷരാർത്ഥത്തിലല്ല; ആത്മീയാർത്ഥത്തിലാണ്. അവിടുത്തെ സ്ത്രീ യിസ്രായേലാണെന്ന് നാം കണ്ടുകഴിഞ്ഞു. കൂടാതെ, ‘ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു’ എന്നതും ശ്രദ്ധിക്കുക. എന്നാൽ, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” (7:14) എന്ന യെശയ്യാപ്രവചനം രണ്ടു വിധത്തിലും നിറവേറിയതായി കാണാം. മറിയയെന്ന ഭക്ത കന്യകയിലൂടെയും യിസ്രായേലെന്ന കന്യകയിലൂടെയും അത് നിറവേറി. യിസ്രായേലിൻ്റെ ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിക്കാനാണ് ക്രിസ്തു ജഡത്തിൽ വെളിപ്പെട്ടത്. ന്യായപ്രമാണത്തിനു കീഴെ ജനിച്ച ക്രിസ്തു, അവരുടെ പാപത്തിന് കൂട്ടാളിയാകാതിരിക്കാനാണ് മറിയയിലൂടെ ജന്മമെടുത്തത്. അഥവാ, ദൈവത്തിൻ്റെ ഏകജാതനാകാനാണ് മറിയയെന്ന കന്യകയിലൂടെ താൻ നിസ്തുല ജനനം സ്വീകരിച്ചത്. സ്ത്രീയുടെ സന്തതിയെന്ന ബൈബിളിലെ പ്രയോഗം ഒരിക്കലും മറിയയെന്ന കന്യകയിലൂടെയുള്ള ക്രിസ്തുവിൻ്റെ ജനനത്തെ കുറിക്കുന്നതല്ല. നമുക്കറിയാം: ആദാമും ഹവ്വായും ഒഴികെയുള്ള എല്ലാ മനുഷ്യരും സ്ത്രീയിൽനിന്ന് തന്നെയാണ് ജനിക്കുന്നത്. മാത്രമല്ല, “സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല” (മത്താ, 11:11) എന്ന യേശുവിൻ്റെ വാക്കിനാൽ, തന്നെ അക്കൂട്ടത്തിൽ പെടുത്തിയിട്ടില്ലെന്ന് മനസ്സിലാക്കാം. എന്നാൽ, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്നത് യേശുവിൻ്റെ ജനനത്തെ കുറിക്കുന്നതാണ്. അവിടെ, ‘കന്യക ഗർഭിണിയായി‘ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. പരിശുദ്ധാത്മാവിലാണ് യേശുവിൻ്റെ ജനനമെന്ന് ബൈബിൾ ആവർത്തിച്ച് വ്യക്തമാക്കുന്നു. (മത്താ, 1:18, 20; ലൂക്കൊ, 1:35). പ്രകൃത്യാതീതമായിട്ട് മറിയയെന്ന കന്യകയിൽ ജനിച്ച കുഞ്ഞിനെ അക്ഷരാർത്ഥത്തിൽ ‘സ്ത്രീയിൽനിന്ന് ജനിച്ചവൻ’ എന്ന പ്രയോഗം ഒരിക്കലും യോജിക്കില്ലല്ലോ? അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല; ദൈവത്തിനു ജഡത്തിൽ വെളിപ്പെടാൻ മുഖാന്തരമായ സ്ത്രീ മാത്രമാണ് മറിയ. അഥവാ മറിയയെന്ന കന്യക ദൈവകൃപയാൽ തൻ്റെ ഉദരം സ്വമനസ്സാലെ ദൈവത്തിനു സമർപ്പിച്ചുവെന്നല്ലാതെ, യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ ജനനത്തിൽ യാതൊരും ഭാഗഭാഗിത്വവും തനിക്കില്ല. മാത്രമല്ല, അക്ഷരാർത്ഥത്തിൽ യേശു സ്ത്രീയുടെ സന്തതിയാണെങ്കിൽ, “അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), “അവനിൽ പാപം ഇല്ല” (1യോഹ, 3:5), “പാപം അറിയാത്തവൻ” (2കൊരി, 5:21) എന്നിത്യാദി പ്രയോഗങ്ങൾ അർത്ഥശൂന്യമാകും. എന്തെന്നാൽ സ്ത്രീ പ്രസവിച്ചവന് നീതിമാനും നിർമ്മലനും ആയിരിക്കാൻ കഴിയില്ല. (ഇയ്യോ, 15:14; 25:4). അതിനാൽ, ഗലാത്യരിൽ പൗലൊസ് പറയുന്നത്; യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയായ ക്രിസ്തുവിനെക്കുറിച്ചാണ്. അഥവാ, അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാൻ ന്യായപ്രമാണത്തിന് കീഴുള്ളവനായി ജനിച്ച പരിശുദ്ധ സന്തതിയെക്കുറിച്ചാണ്. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാനാണ് (മത്താ, 1:21), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രൻ (ലൂക്കൊ, 1:32,:35), സ്ത്രീയുടെ സന്തതി (ഉല്പ, 3:15; ഗലാ, 4;4), ആദ്യജാതൻ, ഏകജാൻ, വചനം, വഴി, വാതിൽ, മുന്തിരിവള്ളി, മൂലക്കല്ല് തുടങ്ങി അനേകം പദവികളിലും മനുഷ്യനായി വെളിപ്പെട്ടത്. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും, കാലസമ്പൂർണ്ണതയിലെ സ്ത്രീയും, സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണെന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് പറഞ്ഞുകൊണ്ട് നിർത്തുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

ദൈവത്തിനൊരു നിത്യപുത്രനുണ്ടോ?

ദൈവത്തിനൊരു നിത്യപുത്രനുണ്ടോ?

യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയാ നിത്യപുത്രൻ യിസ്രായേലാണ്. പഴയനിയമത്തിൽ ദൈവം “എൻ്റെ പുത്രൻ” എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു, മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയ ആദാമെന്ന മനുഷ്യനെയും ദൈവത്തിൻ്റെ മകനെന്ന് പുതിയനിയമം വശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 1:27,2:7; ലൂക്കൊ, 3:38). എന്നാൽ ആദാം ദൈവത്തിൻ്റെ നിത്യപുത്രനോ വാഗ്ദത്തങ്ങളുടെ അവകാശിയോ അല്ല. അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ദൈവത്തിൻ്റെ പുത്രനാണെന്ന് വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മിക്ക ക്രൈസ്തവ സംഘടനകളും. ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാവരുടെയും ഉപദേശം ഒന്നുതന്നെയാണ്. ദൈവത്തിന്റെ വാഗ്ദത്തപുത്രനും നിത്യപുത്രനും ഭൗമികരാജാവും ഇരിമ്പുകോൽകൊണ്ട് ജാതികളെ മേയിക്കേണ്ടവനും ദൈവം സകലവും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും ദ്രത്വമില്ലാത്ത പരിശുദ്ധനും മനുഷ്യപുത്രന്മാരിൽ അതിസുന്ദരനായ രാജാവും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തവനും ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവും തുടങ്ങി ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശി അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ആ സന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവനു നിവൃത്തിച്ചു കൊടുക്കുന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രനാണ് യേശുക്രിസ്തു. (ദൈവപുത്രൻ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

യേശുക്രിസ്തുവിന് ദൈവപുത്രനെന്ന പദവിയുള്ളത്. പുതിയനിയമത്തിലാണ്. (ലൂക്കൊ, 1:32, 35). സങ്കീർത്തനം 2:7-ലെ “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നത് യേശുക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള വേദഭാഗമാണെന്നാണ് ത്രിത്വപണ്ഡിതന്മാർ പഠിപ്പിക്കുന്നത്. അവർ അതിനു നല്കുന്ന വ്യാഖ്യാനം: ‘ഇന്നു ജനിപ്പിച്ചിരിക്കുന്നു’ എന്ന് പറഞ്ഞാൽ; അവിടുത്തെ ‘ഇന്നു’ എന്നത് നിത്യമായ ഇന്നാണ്. അതായത്, നിത്യതയിലേ ക്രിസ്തുവിനെ ജനിപ്പിച്ചതിനെ കുറിച്ചാണത്രെ ദാവീദ് പ്രവചിച്ചത്. (പിതാവ് പുത്രനെ ജനിപ്പിച്ചുവെന്ന് വിശ്വസിക്കുകയും, ജനിപ്പിച്ചവനും ജനിച്ചവനും തമ്മിൽ സമത്വമുണ്ടെന്ന് പറയുകയും ചെയ്താൽ എങ്ങനെയിരിക്കും; അതാണ് ത്രിത്വം) ഏകദേശം ബി.സി. 1,000-നും 900-നും ഇടയ്ക്കാണ് ഈ പ്രവചനം. അത് നിത്യമായ ഇന്നാണെങ്കിൽ  രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പണ്ഡിതന്മാർ തരുമോ? ഒന്ന്; പ്രവചനം ഭാവീകമായതുകൊണ്ട്, മുന്നോട്ട് സഞ്ചരിച്ചിട്ടാണ് അത് ചരിത്രമാകേണ്ടത്. ബൈബിളിലെ ഒരു പ്രവചനവും പിന്നോട്ട് സഞ്ചരിച്ചിട്ടില്ല. പിന്നെങ്ങനെ, ആ പ്രവചനംമാത്രം പിന്നോട്ടുപോയി? രണ്ട്; ഇന്നെന്നത് അനാദിനിത്യതയിലെ ഇന്നാണെങ്കിൽ, ഇന്നലെയെന്നോ, എന്നേക്കുമെന്നോ, എന്നുമെന്നേക്കുമെന്നോ പറയാമെന്നിരിക്കേ, ‘ഇന്നു ജനിപ്പിച്ചിരിക്കുന്നു’ എന്ന് പ്രവചിച്ചതെന്താണ്? ദാവീദ് ആത്മാവിലാണത് പ്രവചിക്കുന്നത്. (പ്രവൃ, 4:26). ഇനിയത്, പ്രവചനമല്ല; വെളിപ്പാടാണെന്ന് പറയാൻ പറ്റുമോ? അനാദിനിത്യതയിലെ കാര്യം ആത്മാവ് ദാവീദിന് വെളിപ്പെടുത്തിയതാണെന്നും രണ്ട് കാരണങ്ങൾകൊണ്ട് പറയാൻ പറ്റില്ല. ഒന്ന്; ആ അദ്ധ്യായത്തിൽ പുത്രൻ്റെ ശത്രുക്കളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ലോകം ഉണ്ടാകുന്നതിനും മുമ്പാണ് പുത്രനെ ജനിപ്പിച്ചത് അഥവാ അനാദിനിത്യതയിൽ പിതാവും പുത്രനും മാത്രമുള്ളപ്പോൾ പുത്രൻ്റെ ശത്രുക്കൾ ആരായിരുന്നു; അന്ന് ആരെയാണ് പുത്രൻ ഇരുമ്പുകോൽകൊണ്ട് മേയിച്ചത്? രണ്ട്; അത് ഭാവിയിൽ നിവൃത്തിയാകേണ്ട ഒരു പ്രവചനമാണ്; അതിൻ്റെ ആത്മീയ നിവൃത്തി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായതാണ്. അപ്പോൾത്തന്നെ ക്രിസ്തുവിൻ്റെ കന്യകാജനനവുമായി ഈ പ്രവചനത്തിന് യാതൊരു ബന്ധവുമില്ലെന്നോർക്കണം. അതിനാൽ, ത്രിത്വം പഠിപ്പിക്കുന്നതുപോലെ ആ പ്രവചനം ക്രിസ്തുവിൻ്റെ നിത്യതയിലെ ഇല്ലാത്തൊരു ജനനവുമല്ല; കാലസമ്പൂർണ്ണതയിലെ ജനനവുമല്ലെന്ന് മനസ്സിലാക്കാം. 

എന്നാൽ അക്ഷരാർത്ഥത്തിൽ അത് സഹസ്രാബ്ദരാജ്യത്തിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ നിവൃത്തിയാകാൻ ഇരിക്കുന്നതേയുള്ളു. കാരണം, രണ്ടാം സങ്കീർത്തനത്തിലെ പുത്രൻ യിസ്രായേലാണ്. “ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നത്, യിസ്രായേൽ രജ്യസ്ഥാപനത്തിൽ നടക്കേണ്ടതാണ്. (പ്രവൃ, 1:6). പഴയനിയമ ഭക്തന്മാർ ഉയിർത്തെഴുന്നേറ്റു വരുന്നതിനെയാണ് പ്രവചനം സൂചിപ്പിക്കുന്നത്: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ, 110:3). ‘ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും’ എന്നാണ് മറ്റൊരു പരിഭാഷ. “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). ഇതിനെ 1948 മെയ് 14-ലെ യിസ്രായേൽ രഷ്ട്ര രൂപീകരണത്തോടും ബന്ധപ്പെടുത്താറുണ്ട്. എങ്കിലും, അന്ന് ആ പ്രവചനം പൂർണ്ണമായി നിറവേറിയില്ലെന്ന് കാണാൻ കഴിയും. “ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ?” എന്ന പ്രവചനത്തിൻ്റെ ആദ്യഭാഗം അന്ന് നിവൃത്തിയായതായി കാണാം:  എന്നാൽ, അടുത്തഭാഗമായ “ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ?” എന്നത് ആദിവസം നിവൃത്തിയായില്ല. വർഷങ്ങൾ കൊണ്ടാണ് ജനം ആ രാജ്യത്ത് എത്തിപ്പെട്ടത്; ഇപ്പോഴും യെഹൂദന്മാർ പല രാജ്യങ്ങളിലും ഉണ്ടെന്നുള്ള വസ്തുത, പ്രവചനത്തിൻ്റെ രണ്ടാംഭാഗം അക്ഷരാർത്ഥത്തിൽ നിവൃത്തിയായിട്ടില്ലെന്ന് തെളിയിക്കുന്നു. എന്നാൽ, പഴയനിയമ ഭക്തന്മാർ ഉയിർത്തെഴുന്നേറ്റ് വരുന്നത് ഒരുപോലെ ആയിരിക്കുമല്ലോ? പ്രവചനങ്ങൾ രണ്ടുഭാഗമായിട്ട് നിവൃത്തിയാകുന്നതിൻ്റെ പന്ത്രണ്ടോളം തെളിവുകൾ വേറെയുമുണ്ട്. ഉദാ: “യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും.” ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം ക്രിസ്തുവിൻ്റെ വരവോടെ നിവൃത്തിയായി. (ലൂക്കൊ, 4:18-21). ദൈവത്തിൻ്റെ പ്രതികാരദിവസം അഥവാ മഹോപദ്രവകാലം വരുവാനിരിക്കുന്നതേയുള്ളു. അടുത്തത്: “അവൻ (യേശു) നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കോ, 3:16). പെന്തെക്കൊസ്തിലെ പരിശുദ്ധാത്മസ്നാനം കഴിഞ്ഞിട്ട് 1,989 വർഷമാകുന്നു. തീകൊണ്ടുള്ള സ്നാനം പാപിക്കൾക്കുള്ള ശിക്ഷാവിധിയാണ്; അത് വരാനിരിക്കുന്നതേയുള്ളു. അതിനാൽ, യിസ്രായേലിനോടുള്ള ബന്ധത്തിൽ ആ പ്രവചനം ഇനിയും നിവൃത്തിയാകേണ്ട ഒന്നാണെന്ന് വ്യക്തമാണ്.

എങ്കിലും, അതൊരു പ്രവചനമാണെന്നുപോലും മനസ്സിലാക്കാൻ കഴിയാത്തവിധം ത്രിത്വപണ്ഡിതന്മാരുടെ ബുദ്ധിയെ സാത്താൻ കീഴ്പ്പടുത്തിക്കളഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്? യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പഠിച്ചവരും പഠിപ്പിച്ചവരും ദൈവത്തിൻ്റെ വചനത്തിൽനിന്നല്ല അത് മനസ്സിലാക്കിയത്; നിഖ്യാ വിശ്വാസപ്രമാണത്തിൽ നിന്നും ദൈവശാസ്ത്രത്തിൽ നിന്നുമാണ്. യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശുക്രിസ്തുവെന്ന് മനസ്സിലാക്കാനോ, ദൈവത്തിനൊരു പുത്രനില്ലെന്നോ, ദൈവപുത്രനെന്നത് ക്രിസ്തുവിൻ്റെ അനേക പദവികളിൽ ഒന്നു മാത്രമാണെന്നോ, ആ പദവിപോലും നിത്യമല്ലെന്നോ ഗ്രഹിക്കാൻ ത്രിത്വക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വാസ്തവം. യേശുക്രിസ്തു നിത്യപുത്രനല്ലെന്ന് പലനിലയിൽ ദൈവവചനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്: 

1. പുതിയനിയമത്തിൻ്റെ പുത്രൻ:  പുതിയനിയമത്തിൽ യേശുക്രിസ്തുവിനെ ആറുപേരുടെ പുത്രനായി പറയുന്നുണ്ട്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1); ദാവീദുപുത്രൻ (മത്താ, 1:1); ദൈവപുത്രൻ (മത്താ, 4:3); മനുഷ്യപുത്രൻ (മത്താ, 8:20); മറിയയുടെ പുത്രൻ (മർക്കൊ, 6:3); യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). സ്ത്രീയുടെ (യിസ്രായേൽ) സന്തതി: (ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). യേശുവെന്ന മനുഷ്യൻ ഇതിൽ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണോന്ന് ചോദിച്ചാൽ; അല്ല. മറിയയുടെപോലും സാക്ഷാൽ പുത്രനല്ല; എല്ലാം ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണ്. (ലൂക്കൊ, 7:28). (കാണുക: മൂന്നു സ്ത്രീകൾ). യേശു ജനിക്കുന്നത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും മറിയയുടെയും സന്തതിയായ പാപമില്ലാത്ത അഥാവാ പരിശുദ്ധ മനുഷ്യനായിട്ടാണ്. ‘ദൈവപുത്രനെന്ന് വിളിക്കപ്പെടും’ (ലൂക്കൊ, 1:32, 35) എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ സ്നാനസമയത്ത് ദൈവപുത്രനെന്ന് വിളിക്കപ്പെടുകയാണ് ചെയ്തത്. (മത്താ, 3:17). അല്ലാതെ, യേശുവിന് ജനനത്തിൽത്തന്നെ ദൈവപുത്രനെന്ന പദവിയില്ലായിരുന്നു. യഹോവയായ ദൈവം പൂർണ്ണമനുഷ്യൻ മാത്രമായി പ്രത്യക്ഷനാകുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ഒന്നുകൂടി വ്യക്തമാക്കിയാൽ; യേശുവിൻ്റെ ഐഹിക ജീവതത്തിൽ തൻ്റെ ശുശ്രൂഷ ആരംഭിച്ച യോർദ്ദാൻ മുതൽ കാൽവരി ക്രൂശുവരെയുള്ള മൂന്നരവർഷം മാത്രമായിരുന്നു താൻ ദൈവപുത്രനായിരുന്നത്. ഈ വസ്തുത ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കേണ്ടിവരും. അപ്പോൾ യേശു ദൈവപുത്രൻ ആയതുകൊണ്ടാണോ ദൈവമായിരിക്കുന്നത്? ഒരിക്കലുമല്ല. അവൻ ഏകസത്യദൈവമായ യഹോവ തന്നെയായതുകൊണ്ടാണ്. യേശു യഹോവയായ ദൈവമല്ലെങ്കിൽ അഥവാ യഹോവയുടെ മനഷ്യപ്രത്യക്ഷതയല്ലെങ്കിൽ യേശുവിൻ്റെ വാക്കിനാൽത്തന്നെ താൻ ദൈവമല്ലാതാകും. യേശു പിതാവിനെ ഏകസത്യദൈവം (the only true God) എന്നാണല്ലോ വിളിക്കുന്നത്? (യോഹ, 17:3). അതായത് പിതാവ് മാത്രമാണ് സത്യദൈവമെന്നാണ് യേശു പറയുന്നത്. അപ്പോൾ മറ്റാരും ദൈവമല്ലല്ലോ? ത്രിത്വം പഠിപ്പിക്കുംപോലെ താൻ പിതാവിൽനിന്ന് വ്യത്യസ്തനായ വ്യക്തിയാണെങ്കിൽ താൻ ദൈവമേ അല്ലാതാകും. എന്നാൽ ജഡത്തിൽവന്ന യേശു യഹോവയുടെ പ്രത്യക്ഷതയായ പൂർണ്ണമനുഷ്യൻ മാത്രമാകയാൽ, പിതാവ് മാത്രമാണ് ദൈവമെന്ന് പറഞ്ഞതും ശരിയാണ്; താൻ സത്യേകദൈവമാണെന്നുള്ളതും വാസ്തവമാണ്. (യേശു ജഡത്തിലും പൂർണ്ണദൈവമായിരുന്നു എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. ആ വഞ്ചനയും യേശുവിൻ്റെ വാക്കിനാൽ തകർന്ന് തരിപ്പണമായി. കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

2. യേശുവിൻ്റെ നിത്യത്വം: യേശുക്രിസ്തുവിനെ പുതിയനിയമത്തിൽ ദൈവപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 125 പ്രാവശ്യം ദൈവപുത്രനെന്നും, അഞ്ചുപ്രാവശ്യം ഏകജാതനെന്നും, അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ യേശു പുത്രനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. പുത്രനെന്നത് യേശുവിൻ്റെ പദവിയാണ്. യേശുക്രിസ്തു ആദ്യനും അന്ത്യനും (വെളി, 1:17) അനന്യനും (എബ്രാ, 13:8) ആണെന്ന് ബൈബിളിൽ കാണാം. അത്, യേശു പുത്രനായതുകൊണ്ടല്ല; നിത്യദൈവമായതുകൊണ്ടാണ്. യേശുക്രിസ്തു നിത്യനായതുകൊണ്ട് അവൻ്റെ പദവികൾ അഥവാ വിശേഷണങ്ങളൊക്കെ നിത്യമാണെന്ന് വരുമോ? അനവധി പദവികൾ യേശുവിനുണ്ട്: അപ്പൊസ്തലൻ, അബ്രഹാമിൻ്റെ പുത്രൻ, ആദ്യജാതൻ, ഇടർച്ചക്കല്ല്, ഏകജാതൻ, കാര്യസ്ഥൻ, കുഞ്ഞാട്, ക്രിസ്തു/മശീഹ, ഗുരു, തച്ചൻ, തടങ്ങൽപ്പാറ, തല, ദാവീദുപുത്രൻ, ദാസൻ, ദൈവപുത്രൻ, നല്ല ഇടയൻ, പാറ,  പ്രവാചകൻ, മണവാളൻ, മദ്ധ്യസ്ഥൻ, മനുഷ്യൻ, മനുഷ്യപുത്രൻ, മറിയയുടെ പുത്രൻ, മറുവില, മഹാപുരോഹിതൻ, മുന്തിരിവള്ളി, മുള, മൂലക്കല്ല്, യോസേഫിൻ്റെ പുത്രൻ, രണ്ടാം വചനം, വഴി, വാതിൽ വേര് തുടങ്ങിയ അനേകം വിശേഷണങ്ങളുണ്ട്. ഇവയൊക്കെ നിത്യമായാൽ എങ്ങനെയിരിക്കും? ഉദാ: ഏകജാതനും ആദ്യജാതനും നിത്യമായാൽ ആ പ്രയോഗങ്ങൾ അതിൽത്തന്നെ വിരുദ്ധമാകും. ഒരാൾക്ക് ഒരാളുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി അഥവാ പപരഹിതമായ ക്രിസ്തുവിൻ്റെ നിസ്തുലജനനത്തെ (കന്യകാജനനം) കുറിക്കുന്ന വിശേഷണമാണ് ഏകജാതനെന്നത്. ഏകജാതൻ ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റപ്പോൾ, അവൻ്റെ രക്തംമൂലം അനേകർ ദൈവത്തിൻ്റെ അനന്തരജാതന്മാരായി. അഥവാ ക്രിസ്തു മുഖാന്തരം ദൈവം അനേകരെ ദത്തെടുത്തപ്പോൾ ഏകജാതനായ ക്രിസ്തു ആദ്യജാതനായി; ദത്തെടുക്കപ്പെട്ടവർ അനന്തരജാതന്മാരുമായി. ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനായിത്തന്നെ ഇരുന്നാൽ മനുഷ്യർക്ക് രക്ഷ സാദ്ധ്യമല്ല; അവൻ മരിച്ചു മരണത്തിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റപ്പോൾ, ദൈവത്തിന് അനേകം മക്കൾ ലഭിച്ചു; ക്രിസ്തു ആദ്യജാതനുമായി. അടുത്തത്, യേശു വഴിയാണ്: പക്ഷെ നിത്യവഴിയാണോ? അല്ല. ആ വഴി എന്നുമെന്നും ഉണ്ടാകില്ല. കൃപായുഗത്തിനു തിരശ്ശീല വീഴുമ്പോൾ അഥവാ, കാഹളം ധ്വനിച്ചുകഴിഞ്ഞാൽ ഒപ്പം വഴിയും അടയും. അടുത്തത്, തന്നിൽ വിശ്വസിക്കാത്ത യെഹൂദന്മാർക്ക് യേശു ഇടർച്ചക്കല്ലും തടങ്ങൽപ്പാറയുമാണ്. അവൻ നിത്യനായതുകൊണ്ട്, നിത്യ ഇടച്ചക്കല്ലും നിത്യ തടങ്കൽപ്പാറയുമാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ ആ പ്രയോഗം എത്ര വികൃതമായിരിക്കും? യേശു നിത്യനായതുകൊണ്ട്, അവൻ്റെ പദവികളൊക്ക നിത്യമാണെന്നു വിചാരിക്കാൻ; ത്രിത്വക്കാരുടെ തലയിൽ ചാണകമാണോ? എല്ലാം വിശദീകരിക്കണ്ടല്ലോ. അടുത്തത്, പുത്രത്വം നോക്കാം: യേശുവിൻ്റെ പുത്രത്വമാണ് സകല മനുഷ്യർക്കും രക്ഷ നല്കുന്നത്. ഇപ്പോൾ ആര് വിശ്വസിക്കുന്നുവോ, അവർക്കൊക്കെയും ദൈവപുത്രനിലൂടെ രക്ഷപ്രാപിക്കാൻ കഴിയും? അതിലൊരു സംശയവുമില്ലല്ലോ? (യോഹ, 1:12; 3:15,16; 20:31). പക്ഷെ, ഇന്ന് വൈകിട്ട് കർത്താവ് വന്നാലോ, സഭ എടുക്കപ്പെട്ടാലോ പിന്നെയാർക്കെങ്കിലും ഈ ദൈവപുത്രനിൽ വിശ്വസിക്കുന്ന കാരണത്തിൽ രക്ഷ കിട്ടുമോ? പിന്നെ ഏത് വകയിൽ, എന്തിനുവേണ്ടി യേശു നിത്യപുത്രനാകണം. യേശു പുത്രനായതുകൊണ്ടാണ് ദൈവമായതെന്ന് പറയുന്നവർ അവൻ ദൈവമാണെന്ന് ഒരിടത്തും വായിച്ചിട്ടില്ലേ? ദൈവം (യോഹ, 20:28), മഹാദൈവം (തീത്തൊ, 2:12), വീരനാം ദൈവം (യെശ, 9:6), സത്യദൈവം (1യോഹ, 5:20), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), സർവ്വശക്തനായ ദൈവം (വെളി, 19:6) ഇതൊക്കെ ആരാണ്? യേശു പുത്രനായതുകൊണ്ടല്ല ദൈവമാകുന്നത്; എന്നേക്കും ദൈവമായതുകൊണ്ടാണ് പുത്രനെന്ന പദവിയിൽ അവൻ വന്നത്. 

3. യഹോയല്ലാതെ ദൈവമില്ല: ഇനി, ത്രിത്വം പഠിപ്പിക്കുന്നപോലെ യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടെങ്കിൽ ആ പുത്രൻ ദൈവം തന്നെയായിരിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ, യഹോവ പറയുന്നതൊന്നു ശ്രദ്ധിക്കുക: ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39; 44:6; 44:8; 45:5; 45:21; 45:22; 46:9). ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11; യെശ, 45:21; ഹോശേ, 13:5). യഹോവയ്ക്ക് സമനും സദൃശനുമില്ലെന്നും പറയുന്നു: “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? … നിനക്കു തുല്യൻ ആർ?” (പുറ, 15:11). യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; 49:19; 50:44; മീഖാ, 7:18). നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5; 89:6; യെശ, 40:25; 46:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്നും പറയുന്നു: ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല. (ആവ, 4:39; 4:35; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). യഹോവയ്ക്ക് മറ്റൊരു ദൈവത്തെ അറിയില്ലെന്നാണ് പറയുന്നത്. യഹോവയ്ക്കോ പഴയനിയമ ഭക്തന്മാർക്കോ അറിയാത്ത ദൈവമായ ഒരു നിത്യപുത്രൻ, യഹോവയ്ക്കുണ്ടെന്ന് പറഞ്ഞാൽ; അത് വിശ്വസിക്കുന്നവർ വീണ്ടുംജനിച്ചവർ തന്നെയോ???…

4. ദൈവമോ ഒരുത്തൻ മാത്രം: ദൈവം ഏകനെന്നു പറഞ്ഞാൽ; ഏകനിൽ ഒരു ബഹുത്വമുണ്ടെന്ന് ത്രിത്വം വ്യാജമായി പഠിപ്പിക്കും. പക്ഷെ, യഹോവ മാത്രം ദൈവമെന്ന് പറഞ്ഞാൽ അതിലെങ്ങനെ ബഹുത്വമുണ്ടാകും? “യഹോവ മാത്രമാണ് ദൈവമെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നു: (1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; സങ്കീ, 72:18; 83:18; 86:10; 148:13; യെശ, 2:11, 17; 26:13; 37:16; 37:20; 44:24; 45:24; മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15, 16; യൂദാ, 1:4; 1:24; വെളി, 15:4). ‘പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും’ പഴയപുതിയനിയമങ്ങൾ പറയുന്നു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10). ബൈബിളിൽ ഉടനീളം ദൈവം ഒരേയൊരു വ്യക്തിയാണെന്ന് പറയുമ്പോൾ; പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം ഒരുത്തൻ മാത്രമല്ല, ത്രിയേകൻ അഥവാ മൂന്നു വ്യക്തിയാണെങ്കിൽ; യേശു നിത്യപുത്രനായാൽപ്പോലും എങ്ങനെ ദൈവമാകും???… 

അപ്പോൾ ഒരു ചോദ്യം വരും: പുത്രൻ ദൈവമാണെന്ന് പല വാക്യങ്ങളിലും പറഞ്ഞിട്ടുണ്ടല്ലോ. ശരിയാണ്: വീരനാംദൈവം (യെശ, 9:6), ദൈവം (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), സത്യദൈവം (1യോഹ, 5:20). സർവ്വശക്തനായ ദൈവം (വെളി, 19:6) എന്നൊക്കെ പറഞ്ഞിട്ടുണ്ട്. യഹോവ മാത്രം ദൈവം അഥവാ പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്ന് പറഞ്ഞാൽ; മറ്റാരും ദൈവമല്ലെന്നാണർത്ഥം. ബൈബിൾ പരസ്പരവിരുദ്ധമല്ല; പിതാവായ ഏകദൈവമേയുള്ളു എന്നു പറയുന്നതും പുത്രൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നതും ഒരുപോലെ ശരിയാകണ്ടേ? യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് പരിശുദ്ധമനുഷ്യനായ യേശുക്രിസ്തു എന്നതിനാലാണ്; പിതാവായ ഏകദൈവം അഥവാ യഹോവ മാത്രം ദൈവമാണെന്നു പറയുന്നതും യേശുക്രിസ്തു ദൈവമാണെന്നു പറയുന്നതും ഒരുപോലെ ശരിയാകുന്നത്. അല്ലാതെ, യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളാണെങ്കിൽ ബൈബിൾ ഒരു അബദ്ധപഞ്ചാംഗമായി മാറില്ലേ???…

5. അഭിഷിക്ത മനുഷ്യൻ: ക്രിസ്തു അഥവാ അഭിഷിക്തനായ പരിശുദ്ധമനുഷ്യൻ ചരിത്രമായിട്ട് 2,027 വർഷം ആകുന്നതേയുള്ളു. അതിനുമുമ്പ് യേശുക്രിസ്തു എന്നൊരു മനുഷ്യനില്ല. അപ്പോൾ ഒരു ചോദ്യം വരും: പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് എഴുതിയിരിക്കുന്നതായി അവൻതന്നെ അവകാശപ്പെടുന്നുണ്ടല്ലോ, അത് കള്ളമാണോ? അല്ല: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.” (ലൂക്കോ, 24:44. ഒ.നോ: ലൂക്കൊ, 22:37; യോഹ, 5:46; എബ്രാ, 10:7). അതെല്ലാം വരുവാനുള്ള മശീഹയെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. പ്രവചനം നിവൃത്തിയാകുമ്പോൾ മാത്രമാണ് അതൊരു ചരിത്രമാകുന്നതെന്ന് ഏവരും സമ്മതിക്കുമല്ലോ? എന്നാൽ യേശുക്രിസ്തുവെന്ന മഹാദൈവം നിത്യനാണ്; അവനാണ് അദൃശ്യദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യരൂപം. പഴയനിയമത്തിൽ യഹോവയെന്ന നാമത്തിൽ ഭക്തന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയവനും, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടവനും.

6. ദൈവത്തിൻ്റെ പുത്രൻ: പഴയനിയമത്തിൽ ദൈവത്തിൻ്റെ പുത്രനെന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 4:22,23; സങ്കീ, 2:7, 2:12; ഹോശേ, 11:2). പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ പ്രധാനപ്പെട്ട എല്ലാ പദവികളും, പഴയനിയമത്തിൽ ദൈവം സ്വജനമായ യിസ്രായേലിനു നല്കിയതായിരുന്നു. ഉദാ: അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (2ശമൂ, 2:10, 35; സങ്കീ, 132:10, 17), ആദ്യജാതൻ (പുറ, 4:22), കർത്താവ്/യജമാനൻ (സങ്കീ, 110:1; 80:17), ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36), ദാസൻ (സങ്കീ, 136:22; യെശ, 41:8; 42:1), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുത്രൻ (പുറ, 4:22,23; ഹോശേ, 11:1), പുരുഷൻ (സങ്കീ, 8:4; 80:17), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6), പ്രവാചകൻ (1ദിന, 16:22; സങ്കീ, 105:15), മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; ദാനീ, 7:13), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രാജാവ് (സങ്കീ, 2:6; 20:9; 45:1; ദാനീ, 7:18, 21, 27). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു അഥവാ സ്വജനമായ യിസ്രായേലിന് ആ പദവികളൊന്നും സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാലാണ്, ദൈവംതന്നെ തൻ്റെ ജനത്തെ രക്ഷിക്കാൻ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലക്കൊ, 1:32, 35) ജഡത്തിൽ വെളിപ്പെട്ടുകൊണ്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നതും (യോഹ, 4:22), രക്ഷയുടെ സുവിശേഷം യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണമെന്ന യേശുവിൻ്റെ വാക്കുകളും (ലൂക്കൊ, 24:47; പ്രവൃ, 1:8), പഴയനിയമത്തിൽ യിസ്രായേലിനെയാണ് ജാതികളുടെ പ്രകാശമാക്കി വെച്ചിരിക്കുന്നതെന്നും (യെശ, 42:7; 49:6) ഇതിനൊപ്പം ചിന്തിക്കുക.

7. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: മനുഷ്യരുടെ പാപപരിഹാരാർത്ഥം എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത പരിശുദ്ധമനുഷ്യൻ്റെ പേരും; സർവ്വത്തിൻ്റെയും സ്രഷ്ടാവായ സർവ്വശക്തനായ ദൈവത്തിൻ്റെ പേരും; തൻ്റെ മക്കളെ സകലസത്യത്തിലും വഴിനടത്തുന്ന കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ പേരും പുതിയനിയമത്തിൽ യേശുക്രിസ്തു എന്നാണ്. (മത്താ, 28:19. ഒ.നോ: 2:38; 8:16; 10:48; 19:5: 22:16; യോഹ, 17:11, 12; 14:26). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യനു മനുഷ്യൻ്റെ പാപംപോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32; 35) മനുഷ്യനായി വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചു ഉയിർത്തെഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:4-16; എബ്രാ, 2:14,15). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:5). ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അറിഞ്ഞു വിശ്വസിക്കുവാൻ ദൈവമായ കർത്താവ് എല്ലാവർക്കും കൃപ നല്കട്ടെ!

ഈ സത്യം ആർ വിളിച്ചുപറയും?

യേശുക്രിസ്തു ഏകസത്യദൈവമാണെന്നും, യഹോവ തന്നെയാണ് ക്രിസ്തുവെന്നും സഭയിൽ വിളിച്ചുപറഞ്ഞതിനാലും യേശുക്രിസ്തു നിത്യപുത്രനല്ല; നിത്യപിതാവാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കാരണത്താലും കൊച്ചിയിലെ പ്രശസ്തമായൊരു സഭയിൽനിന്നും പുറത്താക്കപ്പെട്ടവനാണ് ഞാൻ. ഇപ്പോഴവർ, ഞാൻ സാത്താനാണ്, അന്തിക്രിസ്തുവാണ്, രക്ഷിക്കപ്പെട്ടവനല്ല എന്നൊക്കെയാണ് പറയുന്നത്. ആകയാൽ, ഈ സത്യം ഞാനല്ലാതെ മറ്റാർ വിളിച്ചുപറയും???… 

“അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?”

യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

“യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). 

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ വ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ഒരാൾ; യേശു, അടുത്തയാൾ പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെയാൾ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം, ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തി. എന്നാൽ, അതിലെ വസ്തുതയെന്താണ്, എത്രപേർ അവിടെ ഉണ്ടായിരുന്നു? യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായിരുന്നത്: ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും; മൂന്ന് വ്യക്തിയുമാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: യേശുവെന്ന പാപമറിയത്ത മനുഷ്യൻ; ദൈവാത്മാവ് ദേഹരൂപത്തിൽ; ദൈവത്തിൻ്റെ വചനം അഥവാ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. വ്യക്തികൾ: ദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. നമുക്കെല്ലാം വിശദമായി പരിശോധിക്കാം:

1. സ്നാനത്തിൻ്റെ ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്താ, 3:16). യേശുക്രിസ്തു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോടൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിനൊരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. പാപം എന്തെന്നറിഞ്ഞിട്ടില്ലാത്ത പരിശുദ്ധനാണ് ക്രിസ്തു. 2കൊരി, 5:21; 1പത്രൊ, 2:22; 1യോഹ, 3:5). ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം.” (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണിവിടെ വിവക്ഷിതം. മശീഹയുടെ ദൗത്യത്തിലേക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണ് ക്രിസ്തു സ്നാനം സ്വീകരിച്ചത്. മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു ക്രിസ്തു മഹാപുരോഹിതനായി തീർന്നു. മോശീയ ന്യായപ്രമാണത്തിനു പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടു ആ നീതി നിവർത്തിച്ചു. മുപ്പതുവയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ സ്നാനമാണ്. യേശു സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ സ്വർഗം തുറക്കുകയും പരിശുദ്ധാത്മാവു പ്രാവെന്നപോലെ തന്റെ മേൽ വന്നു ആവസിക്കുകയും ചെയ്തു. ഇങ്ങനെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിക്കുന്ന നിത്യപുരോഹിതനായി യേശു പിതാവിനാൽ നിയമിക്കപ്പെട്ടു. (1തിമൊ, 2:5,6). 

2. പ്രവചനത്തിൻ്റെ നിവൃത്തി: “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). പുതിയനിയമം തുടങ്ങുമ്പോൾത്തന്നെ ഗബ്രീയേൽ ദൂതൻ്റെ മൂന്ന് പ്രവചനങ്ങൾ കാണാം. ഒന്നാമത്തേത്; സ്നാപകനെക്കുറിച്ച് അവൻ്റെ അപ്പനായ സെഖര്യാവിനോടാണ്. (ലൂക്കൊ, 1:11-20). അടുത്ത രണ്ട് പ്രവചനങ്ങൾ യേശുവിനെക്കുറിച്ചാണ്. അതിൽ ആദ്യത്തേത് മറിയയോടാണ്: (ലൂക്കൊ, 1:28-38). 31-ാം വാക്യം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” ദൂതൻ്റെ യോസേഫിനോടുള്ള മൂന്നാമത്തെ പ്രവചനത്തിലും ഇതു പറയുന്നുണ്ട്. (മത്താ, 1:21). ലൂക്കോസ് ഒന്നാം അദ്ധ്യായം 32-ാം വാക്യം: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” മറിയ പ്രസവിക്കുന്ന മകൻ അത്യുന്നതനായ ദൈവത്തിൻ്റെ പുത്രനാണെന്നല്ല പറയുന്നത്; അത്യന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടുമെന്നാണ്. 35-ാം വാക്യം: “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” ഇവിടെയും നോക്കുക: ദൈവപുത്രൻ മറിയയിൽനിന്ന് ജനിക്കുമെന്നല്ല പറയുന്നത്; ജനിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. വിളിക്കപ്പെടുമെന്നത് ഭാവീകമാണ്; അതിനാൽ അതൊരു പ്രവചനമാണ്. ആ പ്രവചനത്തിൻ്റെ നിവൃത്തിയാണ് യേശു ജനിച്ച് മുപ്പത്തഞ്ച് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ സംഭവിച്ചത്.

3. സ്നാപകൻ കണ്ട ദർശനവും കേട്ട ശബ്ദവും: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:21,22). അവിടെക്കണ്ട ദർശനവും കേട്ട ശബ്ദവും അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നില്ല. യോഹന്നാൻ സ്നാപകന് മാത്രമുണ്ടായതാണ്: “ദൈവാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ അഥവാ യോഹന്നാൻ കണ്ടു” എന്നാണ് സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. (മത്താ, 3:16). അല്ലാതെ എല്ലാവരും കണ്ടില്ല. അടുത്ത വാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37). “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, വരുവാനുള്ള മശീഹ യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). എന്നാൽ സ്വർഗ്ഗത്തിൽനിന്നു കേട്ട ശബ്ദവും പ്രാവെന്നപോലെയുള്ള ദൈവാത്മാവിൻ്റെ ദർശനവുമാകട്ടെ,  സ്നാപകനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. ഇതാണ് യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവീകോദ്ദേശ്യം.

4. ദൈവത്തിൻ്റെ പ്രകൃതി: ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ദൈവം അദൃശ്യൻ മാത്രമല്ല ഏകനുമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). പിതാവായ ഏകദൈവമേയുള്ളു: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). ദൈവം ഏകനെന്നാൽ, ആ ഏകനിൽ ബഹുത്വമുണ്ടെന്ന് ബൈബിൾ ഒരിടത്തും പറയുന്നില്ല; പ്രത്യുത, ദൈവം ഏകവ്യക്തിയാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന് സ്ഫടികസഫുടം വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം (you alone are God over all the kingdoms of the earth) ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:14; 45:21; 45:22; 46:8; 46:9; യോവേ, 2:7). യഹോവയല്ലാതെ രക്ഷിതാവില്ല: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11. ഒ.നോ: യെശ, 45:21; 45:22; ഹോശേ, 13:5).യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (പുറ, 20:3; ആവ, 4:35. ഒ.നോ: ആവ, 4:39; 5:7; 32:39; 2ശമൂ, 22:32; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയുടെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ല: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8. ഒ.നോ: യെശ, 48:11). യഹോവയ്ക്ക് സമനില്ല: “യഹോവേ, നിനക്കു തുല്യൻ ആർ?” (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: “എൻ്റെ ദൈവമായ യഹോവേ, നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5. ഒ.നോ: പുറ, 9:14; സങ്കീ, 89:6; 113:5; യെശ, 40:18; 40:25; 46:5). ഒരുത്തൻ മാത്രം സ്രഷ്ടാവ്: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24).

5. അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതകൾ: അദൃശ്യദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയപുതിയ നിയമങ്ങളിൽ കാണാം. സ്വർഗ്ഗത്തിലെ പ്രത്യക്ഷത: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി സ്വർഗ്ഗീയശരീരത്തിൽ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവയെ യെഹെസ്ക്കേൽ മാത്രമല്ല, മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (6:1-5), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1,2) തുടുങ്ങിയവരും കണ്ടിട്ടുണ്ട്. സ്വർഗ്ഗത്തിലെ ഈ പ്രത്യക്ഷത നിത്യമാണ്: “നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.” (വെളി, 4:8). രാപ്പകൽ എന്നാൽ; രാവും പകലും, അഹോരാത്രം, എപ്പോഴും, നിത്യം എന്നൊക്കെയാണർത്ഥം. യെശയ്യാവ് ദൈവത്തെ കാണുമ്പോഴും സാറാഫുകൾ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നിങ്ങനെ ദൈവത്തെ ആരാധിക്കുകയാണ്. (6:3). പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് മൂന്നുപ്രാവശ്യം പറയുന്നത്, നിത്യമായ ആരാധനയെ സൂചിപ്പിക്കുകയാണ്. “എൻ്റെ പിതാവിൻ്റെ മുഖം അവൻ്റെ ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു” മനുഷ്യനായി ഭൂമിയിൽ ആയിരുന്ന യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 18:11). പഴയനിയമത്തിൽ ഭൂമിയിലുള്ള പ്രത്യക്ഷത: “ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (പുറ, 6:3). പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായും, മോശെ മുതൽ മലാഖി വരെയുള്ളവർക്ക് യഹോവയെന്ന നാമത്തിലും പലനിലകളിൽ (തീ, അഗ്നിസ്തംഭം, മേഘസ്തംഭം, തേജസ്സ്, അശരീരിവാക്ക്) പ്രത്യക്ഷപ്പെട്ടതായി കാണാം. (പുറ, 3:15; മലാ, 1:1). ജഡത്തിലുള്ള പ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:1). ദൈവം ജഡത്തിൽ പ്രത്യക്ഷമായത് പുതിയനിയമത്തിൽ മാത്രമല്ല; പഴയനിയമത്തിലുമുണ്ട്. അബ്രാഹാമിൻ്റെ അടുക്കൽ വന്ന് ദീർഘനേനേരം ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച മൂന്നു പുരുഷന്മാരിൽ രണ്ടുപേർ ദൂതന്മാരും (ഉല്പ, 18:16; 19:1) ഒരാൾ യഹോവയും ആയിരുന്നു. (ഉല്പ, 18:1,13,14,17,19,20,22,26,33). പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു.” (1തിമൊ, 3:14-16). “എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.”. (എബ്രാ, 9:26). പുതിയനിയമത്തിൽ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. (യോഹ, 1:31; 12:38; 1തിമൊ, 3:16; 2തിമൊ, 1:10; എബ്രാ, 9:26; 1പത്രൊ, 1:20; 1യോഹ, 1:1,2; 3:5; 3:8; 4:9). ആത്മാവിലുള്ള പ്രത്യക്ഷത: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:21,22; മത്താ, 3:16; മർക്കൊ, 1:10). “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.” (പ്രവൃ, 2:3).

6. സ്നാനത്തിലെ മൂന്ന് പ്രത്യക്ഷതകൾ: അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: “അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.” (മത്തായി 3:13-15). ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് യോർദ്ദാനിൽവെച്ച് ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്: അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു.” (1തിമൊ, 3:14-16). 2. പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). 3. ദൈവപിതാവിൻ്റെ ശബ്ദം അഥവാ വചനം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം വചനമായി അഥവാ ശബ്ദമായി പഴയനിയമത്തിലും വെളിപ്പെട്ടതിൻ്റെ കൃത്യമായ രേഖ ബൈബിളിലുണ്ട്. യഹോവ നാലുപ്രാവശ്യം ശമൂവേലിനു വചനമായി വെളിപ്പെട്ടതായി കാണാം: (1ശമൂ, 3:4; 3:6,7; 3:8; 3:10). “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).

7. സ്നാനത്തിലെ മൂന്ന് വ്യക്തികൾ: സ്നാനത്തിൽ യോർദ്ദാൻ നദിയിൽ മൂന്ന് വ്യക്തികൾ ഉണ്ടായിരുന്നു. ഒന്ന്; ദൈവം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). അഭിഷേകദാതാവ് അഥവാ അഭിഷേകം നല്കുന്നവനാണ് ദൈവം; അഭിഷിക്തൻ അഥവാ അഭിഷേകം സ്വീകരിച്ചവനല്ല. അതായത് യോർദ്ദാനിൽ ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്തത്; പ്രത്യുത, ദൈവം നസ്രറായനായ യേശുവെന്ന മനുഷ്യനെയാണ് അഭിഷേകം ചെയ്തത്. ദൈവം തൻ്റെ ശുശ്രൂഷകൾക്ക് വേണ്ടി മനുഷ്യന് നല്കുന്ന ഔദ്യോഗിക നിയമനകർമ്മമാണ് അഭിഷേകം. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. രണ്ട്; യേശുവെന്ന മനുഷ്യൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ആദാമിൻ്റെ പാപത്തിനു പരിഹാരം വരുത്തിയത് ദൈവത്തിൻ്റെ രക്തംകൊണ്ടല്ല; പാപമറിയാത്ത മനുഷ്യൻ്റെ രക്തംകൊണ്ടാണ്. (2കൊരി, 5:21). “പാപം അറിയാത്തവൻ” എന്ന പ്രയോഗം സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെക്കുറിക്കുന്ന പ്രയോഗമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനെ കുറിക്കുന്നതാണ്. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). യേശു ജഡത്തിൽ ദൈവമായിരുന്നില്ല (യോഹ, 1:1); പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത് ക്രിസ്തുയേശു എന്ന മനുഷ്യനാണെന്ന് ബൈബിൾ കൃത്യമായി പറയുന്നു. (1തിമൊ, 2:5,6). ദാവീദിൻ്റെ സന്തതിയായ് ജനിച്ചുജീവച്ച് മരിച്ചുയിർത്ത മനുഷ്യനാണ് സുവിശേഷം. (2തിമൊ, 2:8). അബ്രാഹാമിൽ തുടങ്ങിയുള്ള രാജകീയ വംശാവലിയും (മത്താ, 1:16), ആദാം മുതലുള്ള മാനുഷിക വംശാവലിയും (ലൂക്കൊ, 3:23-38) യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ വംശാവലിയാണ്. അല്ലാതെ, ദൈവത്തിൻ്റെയോ, സ്വർഗ്ഗത്തിൽ എന്നേക്കുമുണ്ടെന്ന് ത്രിത്വം വ്യാജമായി പഠിപ്പിക്കുന്ന നിത്യപുത്രൻ്റെയോ വംശാവലിയല്ല. ദൂതന്മാർക്കുപോലും ജനനമോ മരണമോ വംശാവലിയോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടെ ജനിച്ചുജീവിച്ചു ക്രൂശിൽ മരിച്ചുവെന്ന് പഠിപ്പിക്കുന്ന ബൈബിൾ വിരുദ്ധ ഉപദേശമാണ് ത്രിത്വം. യേശു ജഡത്തിലും ദൈവമാണെങ്കിൽ ഒന്നാമത്; താനൊരു ചരിത്രപുരുഷൻ അല്ലാതാകും. ആദിയും അന്തവുമില്ലാത്ത ദൈവത്തിനെങ്ങനെ ചരിത്രമുണ്ടാകും? രണ്ടാമത്; തന്റെ ജഡത്തിലെ ശുശ്രൂഷ ഒരു നാടകമായി മാറും. ദൈവം ജനിച്ചു ജീവിച്ചു കഷ്ടമനുഭവിച്ചു ക്രൂശിൽ മരിച്ചു എന്നതൊക്കെ ഒരു വസ്തതയായി കണക്കാക്കാൻ പറ്റില്ല. ഇനി, ത്രിത്വം വിശ്വസിക്കുന്നപോലെ ദൈവത്തിൻ്റെ നിത്യപുത്രൻ അവതരിച്ചതാണെങ്കിൽ; ആ പുത്രൻ ദൈവം തന്നെ ആയിരിക്കുമല്ലോ. എന്നാൽ ദൈവത്തിന് “ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലെന്നു” ബൈബിൾ പറയുന്നു. (യാക്കോ, 1:17). സ്വരൂപം ത്യജിക്കാതെ അവതാരം സാദ്ധ്യമല്ല. ദൈവത്തിന് തൻ്റെ സ്വഭാവം ത്യജിക്കാൻ കഴിയാത്തപോലെ (2തിമൊ, 2:13), രൂപവും ത്യജിക്കാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അപ്പോൾ ദൈവത്തിൻ്റെ നിത്യപുത്രൻ അവതരിച്ചുവെന്ന് പഠിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ദൈവത്തിന് അവതരിക്കാൻ കഴിയില്ല; പ്രത്യക്ഷനാകാനേ കഴിയു. മൂന്ന്; യോഹന്നാൻ സ്നാപകൻ: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). തൻ്റെ ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ സ്നാപകൻ. (യെശ, 40:3; മലാ, 3:1). “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” എന്നു പറഞ്ഞിക്കയാൽ (യോഹ, 3:17), പിതാവിനോടുകൂടി സ്വർഗ്ഗത്തിൽ പുത്രൻ നിത്യമായി ഉള്ളവനാണെന്ന് പറയുന്നവർ; അയക്കപ്പെട്ട യോഹന്നാനെയും ദൈവത്തിൻ്റെ മറ്റൊരു പുത്രനായി അംഗീകരിക്കുമോ? പഴയനിയമപ്രവാചകന്മാരെയെല്ലാം ദൈവം അയച്ചതാണ്; അവരെയെല്ലാം ക്രിസ്തുവിനെപ്പോലെ പുത്രന്മാരായി അംഗീകരിക്കുമോ? ദൈവപിതാവ്, നസറായനായ യേശുവെന്ന മനുഷ്യൻ, യോഹന്നാൻ സ്നാപകൻ ഇങ്ങനെ മൂന്നുപേരാണ് യോർദ്ദാനിലെ സ്നാനത്തിൽ ഉണ്ടായിരുന്നത്. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

8. ദൈവവും ക്രിസ്തുവും: ജഡത്തിൽ യേശു ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു എന്ന് മുകളിൽ കണ്ടു. അതുപോലെതന്നെ, ദൈവത്തിൻ്റെ ക്രിസ്തു ജഡത്തിൽ ആയിരുന്ന 38 വർഷം (ബി.സി. 6-എ.ഡി. 33) ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായിരുന്നു. ഇത് ഏകദൈവവിശ്വാസികൾ പോലും അംഗീകരിക്കാൻ മടിക്കുന്നൊരു വസ്തുതയാണ്. യേശു തന്നെയാണ് പിതാവിനെ തൻ്റെ കൂടെയുള്ള മറ്റൊരു വ്യക്തിയായി പറയുന്നത്: “എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.” (യോഹ, 5:32). ആരാണ് യേശു പറയുന്ന ഈ മറ്റൊരുത്തൻ? പിതാവാണ്: “പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.” (യോഹ, 5:36). വീണ്ടും പറയുന്നു: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു.” (യോഹ, 5:37). ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്നും യേശു ആവർത്തിച്ചു പറയുന്നു: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16. ഒ.നോ: 8:17,18). ഈ വാക്യത്തിൽ ശരിക്കും ‘ഏകനല്ല‘ എന്നല്ല വരേണ്ടത്; ‘തനിച്ചല്ല അഥവാ ഒറ്റയ്ക്കല്ല‘ എന്നാണ് വരേണ്ടത്. ഇംഗ്ലീഷിൽ I am not alone എന്നാണ്. മറ്റൊരു പരിഭാഷ ചേർക്കുന്നു: “പക്ഷേ ഞാന്‍ വിധിച്ചാല്‍ അതു സത്യവിധിയായിരിക്കും. എന്തു കൊണ്ടെന്നോ? ഞാന്‍ വിധിക്കുമ്പോള്‍ ഞാന്‍ തനിച്ചല്ല. എന്നെ അയച്ച എന്‍റെ പിതാവും എന്നോടൊപ്പമുണ്ട്.” (ഇ.ആർ.വി. മലയാളം). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). അതായത്, മനുഷ്യനായ യേശുവാണ് ദൈവത്തെയും ചേർത്ത് ബഹുവചനം പറയുന്നത്. ലോകാവസനത്തോളം കൂടെയിരിക്കാമെന്ന് വാക്കുപറഞ്ഞവൻ നമ്മോടു കൂടെയുള്ളതുകൊണ്ട് ഏതൊരു വിശ്വാസിക്കും യേശു പറഞ്ഞതുപോലെ, ഞാൻ ഒറ്റയ്ക്കല്ലെന്ന് പറയാൻ കഴിയും. മനുഷ്യനങ്ങനെ പറഞ്ഞാൽ, പറയുന്ന മനുഷ്യനോ ദൈവത്തിനോ ബഹുത്വമുണ്ടാകുന്നില്ല. പിതാവിനെയും ചേർത്ത് ഞങ്ങളെന്നും യേശു പറയുന്നു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.” (യോഹ, 14:23). പിതാവ് മാത്രം സത്യദൈവം: “ഏകസത്യദൈവമായ (The only true God) നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ജഡത്തിൽ മനുഷ്യൻ മാത്രമായതുകൊണ്ടാണ് യേശുവിന് ഇത് പറയാൻ കഴിയുന്നത്. ജഡത്തിൽ താൻ ദൈവമാണെങ്കിൽ, തൻ്റെ വാക്കിനാൽത്തന്നെ താൻ ദൈവമല്ലാതായി മാറും. യോർദ്ദാനിലെ സ്നാനം മുതൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും യേശുവെന്ന മനുഷ്യനെ അഭിഷേകം ചെയ്തിട്ട് ക്രൂശുമരണംവരെ അവൻ്റെകൂടെ വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38; മത്താ, 27:46). മനുഷ്യനായിരുന്ന യേശു തൻ്റെകൂടെ വസിക്കുന്ന ദൈവപിതാവിനെയും ചേർത്താണ് ബഹുവചനം പറയുന്നത്. ത്രിത്വവിശ്വാസികൾ ഇത് ദൈവത്തിൻ്റെ ബഹുത്വമായി മനസ്സിലാക്കുമ്പോൾ, യേശു ജഡത്തിലും ദൈവമാണെന്ന് വിശ്വസിക്കുന്ന ഏകദൈവവിശ്വാസികളിൽ പലരും മേല്പറഞ്ഞ വാക്യങ്ങളിലൊന്നും ബഹുത്വമില്ലെന്ന് സ്ഥാപിക്കാൻ ബദ്ധപ്പെടുന്നു.

9. പിതാവിൻ്റെ ശബ്ദവും പരിശുദ്ധാത്മാവിൻ്റെ ദേഹരൂപവും: പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22). പുതിയനിയമത്തിൽ രണ്ടു പ്രത്യേക സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ദൃശ്യരൂപത്തിൽ വെളിപ്പെട്ടതായി കാണാം: ഒന്ന്; യേശുവിൻ്റെ സ്നാനസമയത്ത് ദേഹരൂപത്തൽ: (ലൂക്കൊ, 3:22). രണ്ട്; സഭാസ്ഥാപനസമയത്ത് പിളർന്ന നാവിൻ്റെ രൂപത്തിൽ: (പ്രവൃ, 2:3). യേശുവിൻ്റെമേൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതിനെ, മത്തായി, മർക്കൊസ്, യോഹന്നാൻ തുടങ്ങിയവർ “ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു” എന്നാണ് പറഞ്ഞിരിക്കുന്നത്: (മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32). പ്രാവിനെയല്ല യോഹന്നാൻ കണ്ടത്; പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നു വരുന്നതുപോലെയാണ് കണ്ടത്. പക്ഷെ, അവൻ കണ്ടു: എന്നാൽ ഏത് രൂപത്തിലാണ് കണ്ടതെന്ന് മൂന്നു സുവിശേഷകന്മാരും പറഞ്ഞിട്ടില്ല. എന്നാൽ ലൂക്കൊസിൻ്റെ സുവിശേഷത്തിൽ “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ്. (ലൂക്കൊ, 3:22). ദൈവാത്മാവിനു ഒരു ദേഹരൂപം അഥവാ ശരീരത്തിൻ്റെ രൂപമുണ്ടായിരുന്നു; ആ ശരീരരൂപം (bodily shape/physical form) പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നിറങ്ങുന്നതുപോലെ, യേശുവിൻ്റെമേൽ പറന്നിറങ്ങുകയായിരുന്നു. അപ്പോൾ യോഹന്നാൻ സ്നാപകൻ യേശുവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെ കണ്ടത് ഒരു ശരീരരൂപത്തിൽ അഥവാ ഒരു മനുഷ്യൻ്റെ രൂപത്തിലാണ്. സ്വർഗ്ഗത്തിൽ പിതാവായ യഹോവയെ യെഹെസ്ക്കേൽ കണ്ടത് മനുഷ്യസാദൃശ്യത്തിലാണ്. (യെഹെ, 1:26; 8:2; ദാനീ, 7:9. ഒ.നോ: ഉല്പ, 1:26,27). അപ്പോൾ യേശുവിൻ്റെമേൽ ദൈവാത്മാവായി ശരീരരൂപത്തിലും സ്വർഗ്ഗത്തിൽനിന്നുള്ള ശബ്ദമായി അഥവാ വചനമായി വെളിപ്പെട്ടതും ദൈവപിതാവ് തന്നെയാണെന്ന് വ്യക്തമാണ്. പിതാവ് എൻ്റെകൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ലെന്ന് യേശു ആവർത്തിച്ചു പറയുകയും ചെയ്തു. (യോഹ, 8:16; 8:29; 16:32). പിതാവെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരു വ്യക്തിതന്നെയാണെന്ന് വ്യക്തമായല്ലോ?

10. പിതാവും പരിശുദ്ധാത്മാവും: പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് ത്രിത്വം കരുതുന്നു. ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പിതാവും പുത്രനും, ദൈവവും മനുഷ്യനുമെന്ന നിലയിൽ രണ്ടു വ്യത്യസ്ത വ്യക്തിളായിരുന്നതിനാൽ, പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് ആരും വിചാരിക്കണ്ട. ദൈവം തന്നെ അദൃശ്യനായ ആത്മാവായിരിക്കെ, ദൈവത്തിൻ്റെ ആത്മാവ് ആരാണെന്നു ചോദിച്ചാൽ ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22; യോഹ, 1:32). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും ക്രിസ്തു പറഞ്ഞു. (മത്താ, 12:28. ഒ.നോ: പ്രവൃ, 10:38; മർക്കൊ, 3:29; ലൂക്കൊ, 12:10). കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 5:32-36,37; 8:16; 8:17,18; 8:29; 14:23; 16:32). പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നാണ് പത്രൊസും സാക്ഷ്യപ്പെടുത്തുന്നു: (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തുവും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ആകയാൽ പിതാവും പരിശുദ്ധാത്മാവും ദൈവത്തിൻ്റെ രണ്ട് പ്രത്യക്ഷതയാണെന്നല്ലാതെ, രണ്ട് വ്യക്തിയാണെന്ന് മനസ്സിലാക്കാൻ ഒരു ന്യായവുമില്ല. മറ്റൊരു തെളിവ്: സമവീക്ഷണ സുവിശേഷങ്ങളിൽ എല്ലാറ്റിലും പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ 12:31,32. ഒ.നോ: മർക്കൊ, 3:28,29; ലൂക്കൊ, 12:10). പിതാവാണ് തൻ്റെ കൂടെ വസിക്കുന്നതെന്ന് യേശു ആവർത്തിച്ചു പറയുന്നത് മുകളിൽ നാം കണ്ടു. എന്നാൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ദൂരാത്മാവിൽ ആരോപിച്ചവരോട് യേശു പറയുന്നു: മനുഷ്യപുത്രനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ല. തൻ്റെ കൂടെ വസിക്കുന്നത് പിതാവാണെന്ന് പറയുകയും, ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ലെന്ന് പറയുകയും ചെയ്താൽ, പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് വ്യക്തമായില്ലേ?

11. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ഥ വ്യക്തികളായാൽ: ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ മാത്രമാണ് പുത്രൻ മറ്റൊരു വ്യക്തിയായിരുന്നത്. ജഡത്തിൽ പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. ഇനിയും ഭൂമിയിൽ പ്രത്യക്ഷനാകുന്നത് ദൈവപുത്രനായിട്ടല്ല; മനുഷ്യപുത്രനായിട്ടാണ്. (മത്താ, 24:10; 26:64; മർക്കൊ, 13:26; ലൂക്കൊ, 17:30; 21:27; യോഹ, 1:51). ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണശേഷം പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് അദൃശ്യദൈവത്തിൻ്റെ മൂന്ന് പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അതിനാലാണ് പഴയനിയമത്തിൽ സകലഭൂവാസികൾക്കും രക്ഷയ്ക്കായി ഉണ്ടായിരുന്ന യഹോവയെന്ന നാമം പുതിയനിയമം സ്ഥാപിതമായപ്പോൾ യേശുക്രിസ്തു എന്നായത്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22 = പ്രവൃ, 4:12) “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” ദൈവത്തെ ഏകവ്യക്തിയെന്നല്ലാതെ, ദൈവത്തിൻ്റെ പ്രത്യക്ഷതകളെയെല്ലാം പ്രത്യേകം പ്രത്യേകം വ്യക്തികളായി എണ്ണിയാൽ ദൈവം ത്രിത്വത്തിലും ചതുർത്വത്തിലും ഒന്നും നില്ക്കില്ല. 1. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം. (കൊലൊ, 1:15; യോഹ, 1:18; 1തിമൊ, 6:16). 2. സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവ: ദൂതന്മാർ നിത്യം മുഖം കണ്ടാരാധിക്കുന്നു; ഭക്തന്മാരും കണ്ടിട്ടുണ്ട്. (യെഹെ, 1:28; മത്താ, 18:11; വെളി, 4:8). 3. ജഡത്തിൽ വെളിപ്പെട്ട യേശുക്രിസ്തു: (1തിമൊ, 3:16). 4. ഭൂമിയിൽ പ്രത്യക്ഷനായ പരിശുദ്ധാത്മാവ്: (മത്താ, 3:16; പ്രവൃ, 2:3). പിതാവും പുത്രനും പരിശുദ്ധാത്മാവും അഥവാ യഹോവയും യേശുവും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിയാണെന്ന് പറയുന്നവർ, ആരുമൊരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് പറയില്ലല്ലോ. അപ്പോൾ വ്യക്തികൾ മൂന്നല്ല; നാലായി, തീർന്നില്ല. 5. സിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാക്കൾ. (വെളി, 1:4; 4:5). 6. ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ഒരു ശില്പി അഥവാ എഞ്ചിനീയറായി കൂടെയുണ്ടായിരുന്ന ജ്ഞാനം. (സദൃ, 8:27-30). ദൈവത്തിൻ്റെ വചനവും അവൻ്റെ ആത്മാവും അവനിൽനിന്നും വ്യത്യസ്തരായ വ്യക്തികളാണെന്ന് പറയുന്നവർക്ക് ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ശില്പിയായി കൂടെയുണ്ടായിരുന്ന ജ്ഞാനം മറ്റൊരു വ്യക്തിയല്ലെന്ന് ഏത് കാരണത്താൽ പറയും? പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയാണെന്ന് കാണിക്കാൻ ട്രിനിറ്റിയെടുക്കുന്ന തെളിവുകളെക്കാൾ അധികം തെളിവുകൾ ജ്ഞാനത്തെ മറ്റൊരു വ്യക്തിയായി കാണിക്കാൻ ബൈബിളിൽ നിന്ന് എടുക്കാൻ കഴിയും. ജ്ഞാനത്തെ മാത്രമല്ല; ദൈവത്തിൻ്റെ ഭുജം, ശക്തി, വിവേകം ഇവയെയൊക്കെ വ്യക്തികളായി കാണിക്കാം. പറഞ്ഞുവന്നത് എന്താണെന്ന് ചോദിച്ചാൽ; ദൈവത്തിൻ്റെ പ്രത്യക്ഷതകളെയും സവിശേഷ ഗുണങ്ങളെയുമൊക്കെ വ്യക്തികളായി എണ്ണിയാൽ ദൈവം ത്രിത്വത്തിലും ചതുർത്വത്തിലുമൊന്നും നില്ക്കില്ല; ശ്രമിച്ചാൽ സത്യദൈവത്തെ മുപ്പത്തിമുക്കോടിവരെ ആക്കിയെടുക്കാം. പക്ഷെ, അതൊക്കെ സാത്താൻ്റെ പണിയാണെന്ന് മാത്രം.

ഇനി, പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി മനസ്സിലാക്കിയാലുള്ള കുഴപ്പമെന്താണെന്ന് പറയാം: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:15). പരിശുദ്ധാത്മാവിനാലാണ് മറിയ ഗർഭിണിയായതും, യേശുവെന്ന പരിശുദ്ധശിശു ജനിച്ചതും. പിതാവിന് യേശുവിൻ്റെ ജനനത്തിൽ എന്തെങ്കിലും പങ്കുള്ളതായി മറ്റൊരിടത്തും എഴുതിയിട്ടുമില്ല. ജനിപ്പിക്കുന്നവനെയാണ് പിതാവെന്ന് വിളിക്കുന്നത്. ആനിലയ്ക്ക് പരിശുദ്ധാത്മാവാണ് യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ പിതാവ്. പിതാവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും പിതാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന് വരില്ലേ? എന്തൊരു മാരക ഉപദേശമായിരിക്കുമാണിത്? ദൈവത്തെ ഇത്രയേറെ വികൃതമായി ചിത്രീകരിച്ചിരിക്കുന്ന ദുരുപദേശം ലോകത്തിനി ഉണ്ടാകാനില്ല. ഏകദൈവമെന്നല്ലാതെ, ത്രിത്വമെന്നോ, ത്രിയേകത്വമെന്നോ, മൂന്നു വ്യക്തിയെന്നോ ബൈബിളല്ല; ദൈവശാസ്ത്രമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന അബദ്ധശാസ്ത്രമാണത് പഠിപ്പിച്ചത്. ഇത്രയേറെ കുനുഷ്ഠുപിടിച്ച ഈ ഉപദേശം ദൈവത്തെയും അവൻ്റെ സത്യവചനത്തെയും ലോകത്തിനു മുമ്പിൽ അപഹാസ്യമാക്കിയെന്നല്ലാതെ, മറ്റൊരു പ്രയോജനവും ക്രൈസ്തവസഭയ്ക്ക് ചെയ്തിട്ടില്ല.

മനുഷ്യരുടെ പാപപരിഹാരാർത്ഥം മറിയയെന്ന കന്യകയിലൂടെ ലോകത്തിൽ പ്രത്യക്ഷനായ യേശുവെന്ന പാപമറിയാത്തമനുഷ്യൻ തന്നെത്താൻ യാഗമർപ്പിക്കാൻ അഭിഷിക്ത മഹാപുരോഹിതായി ദൈവത്താൽ നിയമിതനായ ശുശൂഷയാണ് യോർദ്ദാനിലെ സ്നാനം. അവിടെ ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും മൂന്ന് വ്യക്തിയും ഉണ്ടായിരുന്നു. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: യേശുവെന്ന പാപമറിയത്ത മനുഷ്യൻ; ദൈവാത്മാവ് ദേഹരൂപത്തിൽ പ്രാവെന്നപോലെ; ദൈവത്തിൻ്റെ വചനം അഥവാ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. വ്യക്തികൾ: ദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. ആകയാൽ സ്നാനസമയത്ത് ഒരേയൊരു ദൈവവ്യക്തിയും രണ്ട് മനുഷ്യവ്യക്തിയും ഉണ്ടായതായി മനസ്സിലാക്കാം. അതിൽ അധികമായത് ദുഷ്ടനിൽ നിന്നു വരുന്നു. ദൈവത്തിൽ മൂന്നു വ്യക്തികൾ ഉണ്ടെന്നും അവർ സ്നാനക്കടവിൽ സമ്മേളിച്ചു എന്നൊക്കെ പറയുന്ന ദുരുപദേശം കെട്ടിപ്പൂട്ടി പെട്ടിയിൽ വെച്ചോണ്ടാൽ മതി. മേല്പറഞ്ഞ ദൈവവചനസത്യങ്ങൾ ബൈബിളിൽ നിന്ന് പരിശോധിച്ച് ഉറപ്പുവന്നശേഷം മാത്രം വിശ്വസിക്കുക. അതിനായി, ഏകസത്യദൈവമായ യേശുക്രിസ്തു എല്ലാവരെയും സഹായിക്കട്ടെ!