വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും

“അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.”
(ഗലാത്യർ 3:16-19) 

☛ ഈ വേദഭാഗത്ത് രണ്ട് സന്തതിയെക്കുറിച്ച് പരാമർശമുണ്ട്. ആദ്യത്തേത്, പൂർവ്വപിതാവായ അബ്രാഹാമിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയായ ക്രിസ്തുവും അടുത്തത്, ആ സന്തതിക്കായി വാഗ്ദത്തം ചെയ്യപ്പെട്ട മറ്റൊരു സന്തതിയും. ഇതുരണ്ടും യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.

𝟭. അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു:
➦ ഈ വേദഭാഗം വളരെ ശ്രദ്ധിക്കുക: ദൈവം ജാതികളിൽനിന്ന് വിളിച്ച് വേർതിരിച്ച മനുഷ്യനായ അബ്രാഹാമിനും യേശുക്രിസ്തുവിനും ലഭിച്ച വാഗ്ദത്തങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്; പ്രത്യുത, അബ്രാഹാമിനും അവൻ്റെ ഭൗമിക സന്തതിക്കും ദൈവം കൊടുത്ത വാഗ്ദത്തങ്ങളെക്കുറിച്ചാണ് പൗലൊസ് പറയുന്നത്. യേശുക്രിസ്തു ആരാണെന്ന് അറിയാത്തവരാണ്, അബ്രാഹാം എന്ന മനുഷ്യനൊപ്പം യേശുക്രിസ്തുവിനും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചു എന്ന് കരുതുന്നത്.

𝟮. വാഗ്ദത്തം:
➦ വാഗ്ദത്തം (Promise) അഥവാ, വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. “ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ അവനെക്കാൾ ഉയർന്ന ഒരുത്തൻ അവന് നല്കുന്ന ഉറപ്പാണ് വാഗ്ദത്തം.” പുതിയനിയമത്തിൽ വാഗ്ദത്തത്തെ കുറിക്കുന്ന “epangelia” എന്ന പദത്തിൽ “ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ നന്മ, ഉറപ്പു” എന്നീ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. അതായത്, ദൈവം തൻ്റെ പരമാധികാരത്താൽ മനുഷ്യൻ്റെ നന്മയ്ക്കായി നൽകുന്ന ഉറപ്പാണ് വാഗ്ദത്തം. ബൈബിളിലെ വാഗ്ദത്തദാതാവ് ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. അപ്പോൾ, വാഗ്ദത്തത്തിൻ്റെ ഗുണഭോക്താവ് ആരായിരിക്കും? ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങളുടെ (Promises) ആവശ്യമില്ല. ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങൾ ആവശ്യമില്ലെങ്കിൽ, സ്വന്തജനത്തെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ അല്ലെങ്കിൽ, മാനവകുലത്തെ മുഴുവൻ അവരുടെ പാപത്തിൽനിന്ന് രക്ഷിക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവിന് വാഗ്ദത്തങ്ങളുടെ ആവശ്യമെന്താണ്? (മത്താ, 1:21). സ്വന്തനന്മയ്ക്കും സന്തോഷത്തിനും വേണ്ടി ദൈവത്തൽനിന്ന് എന്തെങ്കിലും നന്മ ആവശ്യമുള്ളത് ഭൗമികർക്ക് മാത്രമാണ്. [കാണുക: ക്രിസ്തുവിനെ അറിയുക]

𝟯. വാഗ്ദത്തങ്ങൾ: 
➦ “അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നത് പഴയനിയമത്തിൽനിന്ന് നേരിട്ടുള്ള ഉദ്ധരണിയല്ല; പ്രത്യുത, പഴയനിയമത്തിൽ പരന്നുകിടക്കുന്ന ദൈവവാഗ്ദങ്ങളുടെ ഒരു സംക്ഷിപ്ത രേഖയാണ്. ദൈവം ആദ്യം അബ്രാഹാമിനാണ് വാഗ്ദത്തങ്ങൾ നല്കുന്നത്. ഏഴ് വാഗ്ദത്തങ്ങൾ നല്കുന്നതായി കാണാം: 𝟭.ഞാൻ നിന്നെ വലിയോരു ജാതിയാക്കും, 𝟮.ഞാൻ നിന്നെ അനുഗ്രഹിക്കും,  𝟯.ഞാൻ നിന്റെ പേർ വലുതാക്കും, 𝟰.നീ ഒരു അനുഗ്രഹമായിരിക്കും, 𝟱.നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, 𝟲.നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും, 𝟳.നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും: (ഉല്പ, 12:2-3). സത്യവേദപുസ്തകത്തിൽ ആറെണ്ണമായാണ് കാണുന്നത്. എന്നാൽ മൂലഭാഷയിൽ ഏഴെണ്ണം കാണാം. അബ്രാഹാമിനോടുള്ള ഏഴാമത്തെ വാഗ്ദത്തം ഗലാത്യരിലെ പ്രസ്തുത വേദഭാഗത്തിന് മുകളിൽ പൗലൊസ് ഉദ്ധരിച്ചിട്ടുണ്ട്: “എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.” (ഗലാ, 3:8). വാഗ്ദത്തം ശ്രദ്ധിക്കുക: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും.” അബ്രാഹാമിനുള്ള ദൈവത്തിൻ്റെ ഈ വാഗ്ദത്തങ്ങൾക്കുശേഷം ഉടനെതന്നെ അവൻ്റെ സന്തതിക്കുള്ള വാഗ്ദത്തം കാണാം: “യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു.” (ഉല്പ, 12:7). “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്നാണ് കനാൻ ദേശത്തുവെച്ച് ദൈവം അബ്രാഹാമിനോട് പറയുന്നത്: (ഉല്പ, 12:5). കനാൻദേശം കൈവശമാക്കിയ സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അതിനാൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയും യിസ്രായേൽ ആയിരിക്കുമല്ലോ? 

𝟰. പുത്രനും സന്തതിയും: 
➦ പുത്രൻ (Son) എന്ന പദത്തിനും സന്തതി (Seed) എന്ന പദത്തിനും തമ്മിൽ വ്യത്യാസമുണ്ട്. ഗ്രീക്കിൽ പുത്രനെ (Son) കുറിക്കുന്ന ‘ഹുയിയോസ്’ (Υἱός – Huios) എന്ന പദവും, സന്തതിയെ (Seed) കുറിക്കുന്ന ‘സ്പെർമ’ (Σπέρμα – Sperma) എന്ന പദവും തമ്മിലുള്ള വ്യത്യാസം നോക്കാം. ഹുയിയോസ് (Huios) എന്ന പദത്തിന് “പുത്രൻ/അവകാശി” (Son/Heir) എന്നാണർത്ഥം. സ്വന്തപുത്രനെയും അഥവാ, ജൈവികമായ പുത്രനെയും ദത്തുപുത്രനെയും കുറിക്കാനും പദവിയായും ഈ പദം ഉപയോഗിക്കും. ഉദാ: അല്ഫായിയുടെ മകൻ, ഇടിമക്കൾ, ദൈവപുത്രൻ, ദൈവമക്കൾ, നിജപുത്രൻ, മനുഷ്യപുത്രൻ, യോസേഫിൻ്റെ പുത്രൻ, രാജ്യത്തിൻ്റെ പുത്രന്മാർ, സമധാനപുത്രൻ മുതലായവ നോക്കുക. നമ്മൾ ദൈവത്തിൻ്റെ മക്കൾ (Sons) ആണെന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. 
☛ എന്നാൽ സന്തതിയെ കുറിക്കുന്ന സ്പെർമ (Sperma) എന്ന പദത്തിന്, “വിത്ത്/സന്തതി” (Seed), “പുരുഷബീജം” (Sperm), “ശുക്ലം” (Semen) എന്നൊക്കെയാണ് അർത്ഥം. അതായത്, ‘Sperma’ എന്ന പദത്തിൻ്റെ പ്രാഥമിക അർത്ഥം: ‘വിത്തു’ (Seed) അല്ലെങ്കിൽ ബീജം’ (Sperm) എന്നാണ്. പുതിയനിയമത്തിൽ ’വിത്തു’ (Seed) എന്ന അർത്ഥത്തിലാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ‘Sperma’ എന്ന പദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ ‘Sperm’ എന്ന പദമുണ്ടായത്. 
☛ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിലും (LXX) സന്തതിയെ കുറിക്കാൻ ‘Sperma’ എന്ന പദമാണ്. ‘സന്തതി’ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘സെരാ’ (זֶרַע – Zera) എന്ന എബ്രായ പദത്തിനും ഇതേ അർത്ഥമാണ്.
☛ അതിനാൽ, യേശു ആരുടെയെങ്കിലും സ്പെർമയാണ് (Sperma) എന്നുപറഞ്ഞാൽ, അവൻ്റെ ജൈവികമായ (Biological) സന്തതിയാണെന്നുവരും. 

𝟱. അബ്രാഹാമിൻ്റെ പുത്രനും സന്തതിയും:
➦ “അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നാണ് പൗലൊസ് പറയുന്നത്. യേശുവിനെ “അബ്രാഹാമിൻ്റെ പുത്രൻ” (huiou Abraam – Son of Abraham) എന്ന് ഒരുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (മത്താ, 1:1). യെഹൂദാകന്യകയിൽ പ്രകൃത്യാതീതമായി ജനിച്ച യേശുവിൻ്റെ പദവിയാണത്. അല്ലാതെ, യേശുവിന് അബ്രാഹാമുമായി ജൈവികമായ (Biological) യാതൊരു ബന്ധവുമില്ല. അതിനാൽ ഒരു വാക്യത്തിൽപ്പോലും യേശുവിനെ അബ്രാഹാമിൻ്റെ “സന്തതി” (Sperma – Seed) എന്ന് പറഞ്ഞിട്ടില്ല. എന്നാൽ യിസ്രായേലിനെ “അബ്രാഹാമിൻ്റെ സന്തതി” എന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നതായി കാണാം. 

𝟲. അബ്രാഹാമിൻ്റെ സന്തതി പഴയപുതിയനിയമങ്ങളിൽ:
➦ പഴയനിയമത്തിൽ യിസ്രായേലിനെ “അബ്രാഹാമിൻ്റെ സന്തതി” (The seed of Abraham) എന്നർത്ഥമുള്ള “Zera Abraham” എന്ന കൃത്യമായ മൂന്ന് പ്രയോഗങ്ങൾ ഉൾപ്പെടെ, അബ്രാഹാമിൻ്റെ “സന്തതി” (eeed) എന്ന് പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്: “നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ.” (യെശ, 41:8; 2ദിന, 20:7; സങ്കീ, 105:5 – ഉല്പ, 12:7; 13:15; 13:16; 15:5; 15:13; 15:18; 16:10; 17:7; 17:8; 17:9; 17:10; 17:19; 21:12; 22:17; 22:18). LXX-ൽ തൽസ്ഥാനത്ത് പുതിയനിയമത്തിൽ കാണുന്ന “സ്പർമ” (Sperma) എന്ന പദമാണ് കാണുന്നത്.

☛ പുതിയനിയമത്തിൽ ഗലാത്യർ 3:16 കൂടാതെ യിസ്രായേലിനെ “അബ്രാഹാമിൻ്റെ സന്തതി” (Abraham’s Seed) എന്നർത്ഥമുള്ള “Sperma Abraam” എന്ന കൃത്യമായ അഞ്ച് പ്രയോഗം ഉൾപ്പെടെ “അബ്രാഹാമിൻ്റെ സന്തതി” എന്ന് പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുമുണ്ട്: “അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:33; യോഹ, 8:37; റോമ, 9:7; 2കൊരി, 11:22; എബ്രാ, 2:16 – ലൂക്കൊ, 1:55 റോമ, 4:13 പ്രവൃ, 3:25; പ്രവൃ, 7:5; പ്രവൃ, 7:6; റോമ, 4:18; ഗലാ, 3:16). അതായത്, യിസ്രായേലാണ് അബ്രാഹാമിൻ്റെ യഥാർത്ഥ കൊച്ചുമക്കൾ. അതുകൊണ്ടാണ്, യിസ്രായേലിനെ അബ്രാഹാമിൻ്റെ ‘സന്തതി’ (Sperma – Seed) എന്ന് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തു അബ്രാഹാമിൻ്റെ ജൈവിക സന്തതി അല്ലാത്തതുകൊണ്ടാണ് “അബ്രാഹാമിൻ്റെ സന്തതി” എന്നവനെ പറയാത്തത്. അതിനാൽ പൗലൊസ് പറയുന്ന അബ്രാഹാമിൻ്റെ സന്തതി യേശുവല്ല; യിസ്രായേൽ ആണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 

𝟳. ദാവീദിൻ്റെ സന്തതിയിൽ നിന്നു ജനിച്ചവൻ:
➦ യേശുവിനെ “ദാവീദിൻ്റെ പുത്രൻ” (huiou Dauid – Son of David) എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (മത്താ, 1:1). അത് സ്വന്തപുത്രനെന്ന നിലയിലല്ല; പഴയനിയമ പ്രകാരമുള്ള പദവിയാണത്. എന്നാൽ “ദാവീദിൻ്റെ സന്തതിയിൽ നിന്നു” (ek tou spermatos Dauid – from the seed of David) യേശു ജനിച്ചു എന്ന് നാല് വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 7:42; റോമ, 1:3/5; പ്രവൃ, 13:22; 2തിമൊ, 2:8). “ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചു” എന്നതിന്, അവൻ്റെ വംശപരമ്പരയിൽ ജനിച്ചു എന്ന അർത്ഥം മാത്രമാണുള്ളത്. സത്യവേദപുസ്തകത്തിലെ “ദാവീദിന്റെ സന്തതിയായി ജനിച്ചു” (2തിമൊ, 2:8) എന്ന പ്രയോഗം ശരിയല്ല. “ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചു” എന്നതാണ് ശരിയായ പ്രയോഗം. യേശു ദാവീദിൻ്റെ വിത്ത് (Seed) അല്ലെങ്കിൽ ജൈവിക (Biological) സന്തതി അല്ലാത്തതുകൊണ്ടാണ് അവനെ ദാവീദിൻ്റെ ’സന്തതി’ എന്ന് നേരിട്ട് പറയാത്തത്. യെഹൂദാഗോത്രത്തിൽ (എബ്രാ, 7:14) ദാവീദിൻ്റെ ഗൃഹത്തിൽ (ലൂക്കൊ, 1:27) ജനിച്ച യേശു ദാവീദിൻ്റെപോലും ‘സന്തതി’ (Sperma – Seed) അല്ലെങ്കിൽ, ദാവീദിനും ആയിരത്തഞ്ചൂറ് വർഷംമുമ്പ് ജീവിച്ചിരുന്ന അബ്രാഹാമിൻ്റെ സന്തതിയാകുന്നത് എങ്ങനെയാണ്? 

𝟴. കന്യകാജാതൻ:
➦ യേശുവിൻ്റെ അമ്മ മറിയത്തിൻ്റെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം കാണാം. (യോഹ, 2:3 – മർക്കൊ, 6:3). മക്കളെ പ്രസവിക്കുന്നവളെയാണ് ‘അമ്മ’ എന്ന് വിളിക്കുന്നത്. അതിനാലാണ്, മറിയത്തെ യേശുവിൻ്റെ അമ്മ എന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. യോസേഫിൻ്റെ മകൻ എന്നും യേശുവിനെ പറഞ്ഞിട്ടുണ്ട്: (യോഹ, 1:45). എന്നാൽ യേശു മറിയത്തിൻ്റെ ‘Sperma’ (Seed) ആണെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. എന്തെന്നാൽ യേശു മറിയത്തിൻ്റെ വിത്തിൽനിന്നല്ല ജനിച്ചത്. യേശു മറിയത്തിൻ്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായവൻ ആകയാൽ ജീവശാസ്ത്രപരമായി (Biological) അവന് അവളുമായി ബന്ധമൊന്നുമില്ല. ⟦എന്നാൽ അവനെ പ്രസവിച്ചുവളർത്തിയ അമ്മ എന്ന നിലയിലുള്ള ബന്ധം അതിനെക്കാൾ ശ്രേഷ്ഠമാണ്⟧. ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയത്തിൻ്റെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. തന്മൂലം, ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും യേശുവിൻ്റെ ഉല്പാദനത്തിൽ ഉണ്ടായിരുന്നില്ല; അതിൻ്റെ ആവശ്യവുമില്ല. പരിശുദ്ധാത്മാവ് അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിക്കുകയായിരുന്നു. അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതിൻ്റെയും അവളിൽനിന്ന് അവനെ ഉത്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിന് മാത്രമാണ്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21). അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (Contribution) ഇല്ല. അതുകൊണ്ടാണ്, മറിയത്തിൻ്റെ ‘Sperma’ (വിത്ത്) എന്ന് യേശുവിനെ ഒരിക്കൽപ്പോലും പറയാത്തത്. LXX-ൽ സ്ത്രീകളുടെ സന്തതിയെ കുറിക്കാൻ Sperma ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 16:10). അതവരുടെ ജൈവിക സന്തതിയായതുകൊണ്ടാണ്. യേശു അവനെ പ്രസവിച്ച മറിയത്തിൻ്റെപോലും സന്തതിയല്ലെങ്കിൽ (Sperma – Seed), എങ്ങനെയാണ് അബ്രാഹാമിൻ്റെ സന്തതിയാകുന്നത്? അതിനാൽ പൗലൊസ് പറയുന്ന അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തു യേശുവല്ല; യിസ്രായേൽ ആണെന്ന് കണ്ണുംപൂട്ടി വിശ്വസിക്കാം. [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?]

𝟵. അബ്രാഹാമിന്നും അവന്റെ സന്തതിക്കും:
➦ അബ്രാഹാമിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ആരാണെന്ന് യേശുവിൻ്റെ ജനനത്തിന് മുമ്പേതന്നെ, അവൻ്റെ അമ്മയുടെ സ്തോത്രഗീതത്തിൽ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കൊ, 1:54-55). ഈ വാക്യം ശ്രദ്ധിക്കുക: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു” അബ്രാഹാമിന്റെ സന്തതി ആരാണെന്ന് വചനംതന്നെ വ്യക്തമാക്കുന്നത് നോക്കുക. മറിയം ഇവിടെ “അബ്രാഹാമിന്റെ സന്തതി” എന്ന് വിശേഷിപ്പിക്കുന്നത് തൊട്ടുപിന്നാലെ പറയുന്ന “തന്റെ ദാസനായ യിസ്രായേലിനെ” ആണ്. ഇവിടെയും ‘സന്തതി’ (Seed) എന്ന ഏകവചനം ശ്രദ്ധിക്കുക. ഗലാത്യരിൽ സന്തതിയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, ‘Sperma’ (Seed) എന്ന അതേ പദംതന്നെയാണ് ഇവിടെയുമുള്ളത്. അതിൽ ശ്രദ്ധേയമായ കാര്യം: ”അബ്രാഹാമിന്നും അവന്റെ സന്തതിക്കും” (To Abraham and to his seed) എന്ന അതേ പ്രയോഗമാണ് രണ്ടിടത്തും ഒരുപോലെ കാണുന്നത്. അതായത്, പൗലൊസ് പറയുന്ന “അബ്രാഹാമിൻ്റെ സന്തതി” യേശുവല്ല; യിസ്രായേൽ ആണെന്ന് അവൻ്റെ അമ്മയുടെ വാക്കിനാൽത്തന്നെ സംശയലേശമെന്യേ മനസ്സിലാക്കാം. 

𝟭𝟬. അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ:
➦ പ്രസ്തുത വാക്യത്തിലെ സന്തതി ആരാണെന്ന് പൗലൊസുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). ഇവിടെപ്പറയുന്ന ലോകാവകാശിയായ സന്തതി യിസ്രായേലാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലല്ലോ? ന്യായപ്രമാണം നൽകുന്നതിനും ഏകദേശം നാല് നൂറ്റാണ്ടുകൾക്ക് മുമ്പ്, ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് നൽകിയതാണ് വാഗ്ദത്തം: (ഉല്പ, 22:17-18). അതുകൊണ്ടാണ്, ന്യായപ്രമാണത്താലല്ല; വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത് എന്ന് പറയുന്നത്. “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6 – റോമ, 4:3; ഗലാ, 3:6; യാക്കോ, 2:23). 
☛ ഇവിടെപ്പറയുന്ന പ്രയോഗം ശ്രദ്ധിക്കുക: “അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ” (to Abraham, or to his seed) എന്ന് പറയാൻ ഗ്രീക്കൽ, “tō Abraam ē tō spermati autou” (τῷ Ἀβραὰμ ἢ τῷ σπέρματι αὐτοῦ) എന്നാണ്. എന്നാൽ നാം ചിന്തിച്ചുവരുന്ന ഗലാത്യർ 3:16-ൽ “അബ്രാഹാമിനും അവൻ്റെ സന്തതിക്കും” (to Abraham and his seed) എന്നുപറയാൻ ഗ്രീക്കിൽ, “tō Abraam kai tō spermati autou” (τῷ Ἀβραὰμ καὶ τῷ σπέρματι αὐτοῦ) എന്നാണ്. രണ്ടിടത്തും ഒരേ ആശയമാണ്. എന്നാൽ റോമറിൽ ‘ē’ (or) എന്ന പദംകൊണ്ട് അബ്രാഹാമിനോ, അവൻ്റെ സന്തതിക്കോ എന്നും, ഗലാത്യരിൽ ‘kai’ (and) എന്ന പദംകൊണ്ട് അബ്രാഹാമിനും അവൻ്റെ സന്തതിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, പൗലൊസ് പറഞ്ഞ അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണെന്ന് പൗലൊസിൻ്റെതന്നെ റോമാലേഖനത്തിൽ വ്യക്തമായി മനസ്സിലാക്കാം.

𝟭𝟭. വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി:
➦ ഗലാത്യരിൽ പൗലൊസ് പറയുന്നത്: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നാണ്. അതേ പൗലൊസ് റോമറിൽ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ആരാണെന്ന് പേരെടുത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ:” (റോമ, 9:4). യിസ്രായേല്യരാണ് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയെന്ന് ഇവിടെ പൗലൊസിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണല്ലോ? അതിൽ ശ്രദ്ധേയമായ കാര്യം: ഗലാത്യരിൽ ‘വാഗ്ദത്തങ്ങൾ’ (Promises) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ‘എപാങ്കലിയായി’ (Epangeliai) എന്ന അതേ നിർദ്ദേശികവിഭക്തിയിലും സ്ത്രീലിംഗ ബഹുവചനത്തിലുമുള്ള (Nominative Case Feminine Plural) പദമാണ് അവൻ ഇവിടെയും പറഞ്ഞിരിക്കുന്നത്. അതായത്, പൗലൊസ് തൻ്റെ ലേഖനമായ ഗലാത്യരിൽ പറഞ്ഞിരിക്കുന്ന “വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി” യിസ്രായേൽ ആണെന്ന് അവൻ്റെതന്നെ മറ്റൊരു ലേഖനത്തിൽ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 

𝟭𝟮. അനേകരല്ല; ഏകനാണ്:
➦ അടുത്തഭാഗത്ത് പറയുന്നത്: “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു: അതു ക്രിസ്തു തന്നേ.” ഈ ഭാഗമാണ് അനേകരെ തെറ്റിദ്ധരിപ്പിച്ചത്. വാക്യത്തിൻ്റെ  ആദ്യഭാഗത്ത് പറഞ്ഞ അബ്രാഹാമിൻ്റെ സന്തതി യേശുക്രിസ്തു ആയിരുന്നെങ്കിൽ, ഈ പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? ഈ വിഷയത്തോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
❶ ഈ വാക്യത്തിൻ്റെ മുകളിൽ “യേശുക്രിസ്തു, ക്രിസ്തു, ക്രിസ്തുയേശു” എന്നിങ്ങനെ മൂന്നുപ്രാവശ്യം യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത്, യേശു എന്ന ക്രിസ്തുവിനെക്കുറിച്ച് തുർച്ചയായി പറഞ്ഞുവരികയാണ്. പതിനാറാം വാക്യത്തിലെ അബ്രാഹാമിൻ്റെ സന്തതിയും യേശുക്രിസ്തു ആണെങ്കിൽ, “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; ആ സന്തതി ക്രിസ്തു തന്നേ” അല്ലെങ്കിൽ “യേശുക്രിസ്തു തന്നേ” എന്ന് പറഞ്ഞാൽപ്പോരെ? പിന്നെന്തിനാണ്, “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു” എന്ന് പറഞ്ഞത്? യേശുക്രിസ്തു ഏകനല്ല; പലരാണെന്ന് ആരെങ്കിലും വിചാരിക്കുമോ? ഇവിടെപ്പറയുന്ന ‘ക്രിസ്തു’ യേശുക്രിസ്തു ആയിരുന്നെങ്കിൽ, പൗലൊസിനെപ്പോലുള്ള ഒരു എഴുത്തുകാരൻ അനുവാചകരെ സംശയത്തിലാക്കാൻ ഇങ്ങനെയൊരു കടുംകൈ കാണിക്കുമോ? 
❷ തൊട്ടുമുകളിലെ വാക്യത്തിൽ തൻ്റെ പുതിയ വിഷയത്തെക്കുറിച്ച് വ്യക്തമായ സൂചന (clue) നൽകിക്കൊണ്ടാണ് ഈ വിഷയം പൗലൊസ് അവതരിപ്പിക്കുന്നത്. “സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.” (ഗലാ, 3:15). “ഒരു മനുഷ്യൻ്റെ നിയമം അയാലും അത് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ അതിന് മാറ്റമുണ്ടാകില്ല” എന്ന ദൃഷ്ടാന്തം പറഞ്ഞശേഷമാണ്, അബ്രാഹാമിനും അവൻ്റെ സന്തതിയായ യിസ്രായേലിനും ദൈവത്തിൽനിന്ന് ലഭിച്ച വാഗ്ദത്തങ്ങളെക്കുറിച്ച് പറയുന്നത്. അതായത്, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞുവന്നിട്ട്, താൻ മറ്റൊരു വിഷയത്തിലേക്ക് കടക്കുന്നതിൻ്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ്, വാഗ്ദത്തങ്ങൾ ലഭിച്ച മറ്റൊരു അഭിഷിക്തനെക്കുറിച്ച് (ക്രിസ്തു) പറയുന്നത്.
❸ ഈ വിഷത്തിന് മകളിൽ മൂന്നുപ്രാവശ്യം യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് മുകളിൽ പറഞ്ഞല്ലോ. അതിൽ ഈ വിഷത്തിൻ്റെ ഒരു വാക്യത്തിന് മുകളിലാണ് അവസാനം പറഞ്ഞിരിക്കുന്നത്. അവിടെ ക്രിസ്തുയേശു എന്നാണ് കാണുന്നത്: “അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.” (ഗലാ, 3:14). ഇത്, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ചാണെന്ന് സംശയമില്ലല്ലോ? ഇനി, ഈ വിഷയം കഴിഞ്ഞിട്ട്, “ദൈവം ഒരുത്തൻ മാത്രമാണെന്നും, ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണമാണ് നല്കിയിരുന്നതെങ്കിൽ, ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു” എന്ന് അടുത്തരണ്ട് വാക്യങ്ങളിൽ പറയുന്നു. അതിനടുത്തവാക്യം ശ്രദ്ധിക്കുക: “എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.” (ഗലാ, 3:22). ഇവിടെയും ‘ക്രിസ്തു’ എന്നല്ല; യേശുക്രിസ്തു എന്ന് വ്യക്തമായാണ് പറയുന്നത്. അതായത്, പ്രസ്തുത വിഷയത്തിൻ്റെ മുകളിലും താഴെയും യേശു എന്ന് പേരുള്ള ക്രിസ്തുവിനെ അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തുവിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പറയുന്നത്. 
❹ അവിടുത്തെ വിഷയം എന്താണെന്നുപോലും പലരും മനസ്സിലാക്കുന്നില്ല. ന്യായപ്രമാണത്തിൻ്റെ ബലഹീനതയാണ് മുന്നാം അദ്ധ്യായതിൻ്റെ വിഷയം. ഒന്നുംരണ്ടും വാക്യങ്ങൾ വായിച്ചാൽ അത് മനസ്സിലാകും: “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:1-2). തുടർന്ന് ന്യായപ്രമാണത്തിൽ ആശ്രയിക്കുന്നവർ ശാപത്തിൻ കീഴിലാണെന്നും, ന്യായപ്രാണത്താൽ ആരും ദൈവസന്തിധിയിൽ നീതീകരിക്കപ്പെടില്ലന്നും ന്യായപ്രമാണത്തിന് വിശ്വാസമല്ല; പ്രവർത്തിയാണ് ആവശ്യമെന്നൊക്കെ പറയുന്നത് നോക്കുക: (ഗലാ, 3:10-12). ഇത് പറഞ്ഞുവന്നിട്ടാണ്, അബ്രാഹാമിൻ്റെ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ ജാതികൾക്ക് കിട്ടിയ കാര്യം പറയുന്നത്: (ഗലാ, 3:14). ന്യായപ്രമാണത്തിൻ്റെ ബലഹീനത സംബന്ധിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞിട്ടാണ്, മനുഷ്യരുടെ ഇടയിലെ ഒരു ദൃഷ്ടാന്തം കാണിച്ചുകൊണ്ട് (ഗലാ, 3:15), അബ്രാഹാമിനും അവൻ്റെ സന്തതികൾക്കും ദൈവം കൃപയാൽ നൽകിയ വാഗ്ദത്തങ്ങൾക്കും അതിൻ്റെ പൂർത്തീകരണത്തിനും ഇടയിൽ ഒരു ന്യായപ്രമാണം എങ്ങനെ കടന്നുകൂടി എന്നത് ഒരു പ്രശ്നരൂപേണ അവതരിപ്പിച്ചിട്ട്, അതിൻ്റെ കാരണം വ്യക്തമാക്കുന്നത്.

𝟭𝟯. വാഗ്ദത്തവും ന്യായപ്രമാണവും:
➦ ദൈവത്തിൻ്റെ വാഗ്ദത്തം നിരുപാധികവും അഥവാ, ഉപാധികൾ കൂടാതെയുള്ളതും, ന്യായപ്രമാണം ഉപാധികൾക്ക് വിധേയവുമായിരുന്നു: “അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.” (ഗലാ, 3:18). “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക” എന്ന് ദൈവം അബ്രാഹിനോടു അരുളിച്ചെയ്തപ്പോൾ, എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ട അവൻ്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കിട്ടത്: (ഉല്പ,12:1; പ്രവൃ, 7:3; എബ്രാ, 11:8). “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6; റോമ, 4:3; 4:9; ഗലാ, 3:6). അബ്രാഹാമിൻ്റെ വിശ്വാസത്തെ മാനിച്ചാണ് ദൈവം നിത്യവും നിരുപാധികവുമായ വാഗ്ദത്തങ്ങൾ അവനും അവൻ്റെ സന്തതിക്കും നല്കിയത്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.” (ഉല്പ, 17:7,19; സങ്കീ, 105:10). പൗലൊസ് പറയുന്നു: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). അതിനാൽ, വാഗ്ദത്തം ഉപാധികൾ കൂടാതെയുള്ളതും ദൈവത്തിൻ്റെ കൃപയിൽ അധിഷ്ഠിതമവുമാണെന്ന് മനസ്സിലാക്കാം. എന്നാൽ ന്യായപ്രമാണം ഉപാധികൾക്ക് അഥവാ, വ്യവസ്ഥകൾക്ക് വിധേയമായിരുന്നു: “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:11-12). “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും.” അതായത്, ന്യായപ്രമാണത്തിനു് ആധാരമായിരിക്കുന്നത് വിശ്വാസമല്ല; പ്രവൃത്തിയാണ്. “യഹോവയുടെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ – നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.” (ആവ, 28:1). “യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ – ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” (ആവ, 28:2. ഒ.നോ: 28: 3-68). ഇങ്ങനെയിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ; അതിനാൽ ആർക്കുമത് പൂർണ്ണമായി അനുസരിക്കാൻ കഴിഞ്ഞില്ല: (യോഹ, 7:19; പ്രവൃ, 7:53; 15:10). എങ്കിലും, ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും നല്കിയ വാഗ്ദത്തങ്ങളെ ന്യായപ്രമാണത്തിനു ദുർബ്ബലമാക്കാൻ കഴിഞ്ഞില്ല: (ഗലാ, 3:18). വാഗ്ദത്തം ന്യായപ്രമാണത്തിന് അതീതവും വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനും വാക്കുമാറാൻ കഴിയാത്തവനുമാണ്. “അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.” (എബ്രാ, 6:13-14). ദൈവം തൻ്റെ കരുണയാൽ അബ്രാഹാമിനോടു ചെയ്ത ആണയിൽനിന്ന് ദൈവത്തിന് ഒരിക്കലും വ്യതിചലിക്കാൻ കഴിയില്ലെന്നതാണ് വാഗ്ദത്തങ്ങളുടെ നിവൃത്തിക്കു കാരണം. അല്ലാതെ, വാഗ്ദത്ത നിവൃത്തിക്ക് കാരണം, വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയുടെ യോഗ്യതയല്ല.

𝟭𝟰. സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല:
➦ “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു: അതു ക്രിസ്തു തന്നേ.” ഇതിൻ്റെ അർത്ഥമെന്താണ്?
☛ എൻ്റെ പുത്രൻ, അബ്രാഹാമിൻ്റെ സന്തതി:
➦ യിസ്രായേൽ ഒരു സമൂഹമാണ്; അല്ലെങ്കിൽ പലരാണ്. എന്നാൽ ദൈവം അവരെ ഏകപുത്രനായിട്ടും തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ ഏകസന്തതിയായിട്ടുമാണ് കാണുന്നത്. 
☛ യിസ്രായേലിനെ ദൈവം “എൻ്റെ പുത്രൻ” (My Son) എന്നും എൻ്റെ “ആദ്യജാതൻ” (My Firstborn) എന്നും വിശേഷിപ്പിച്ചിക്കുന്നത് നോക്കുക: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22 – പുറ, 4:23; സങ്കീ, 2:7; യിരെ, 31:9; യെഹെ, 21:10; ഹോശേ, 11:1). 
☛ “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന അബ്രാഹാമിനെക്കുറിച്ചുള്ള ഉല്പത്തിയിലെ ഉദ്ധരണി പ്രസ്തുത വേദഭാഗത്തിന് മുകളിൽ പൗലൊസ് ഉദ്ധരിച്ചകാര്യം മുകളിൽ പറഞ്ഞതാണ്: (ഉല്പ, 12:3 – ഗലാ, 3:8). അതേകാര്യം യിസ്രായേലിനെക്കുറിച്ചും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അവിടെ പലരായ യിസ്രായേലിനെ ’സന്തതി’ (Seed) എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം തന്നെക്കുണ്ടുതന്ന സത്യംചെയ്ത് പറഞ്ഞിരിക്കുന്ന ഈ വേദഭാഗം നോക്കുക: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17). ഇവിടെ, രണ്ട് വാക്യങ്ങളിലായി മൂന്നുപ്രാവശ്യം പലരായ യിസ്രായേലിനെ ‘സന്തതി’ (Seed) എന്ന് ഏകവചനത്തിലാണ് ദൈവം വിശേഷിപ്പിക്കുന്നത് നോക്കുക. ‘സെരാ’ (Zera) എന്ന എബ്രായപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിൽ (LXX) തൽസ്ഥാനത്ത്, ‘സ്പെർമ’ (Sperma) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ആ പദമാണ് ഗലാത്യരിൽ പൗലൊസ് ഉപയോഗിച്ചിരിക്കുന്നത്. ”യിസ്രായേലെന്ന പലരായവരെ അബ്രാഹാമിൻ്റെ ഏകസന്തതിയായി” ദൈവം കാണുന്നതുകൊണ്ടാണ്, “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു” എന്ന് പൗലൊസ് എടുത്തുപറയുന്നത്. അതായത്, താൻ പറയുന്ന അബ്രാഹാമിൻ്റെ സന്തതിയായ (Sperma – Seed) ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് പൗലൊസ് അങ്ങനെ ചെയ്തത്. 

𝟭𝟱. പൂർവ്വപിതാക്കന്മാരുടെ സന്തതി: 
➦ ദൈവം യിസ്രായേലാനെ അബ്രാഹാമിൻ്റെ ഏകസന്തതിയായി മാത്രമല്ല; പൂർവ്വപിതാക്കന്മാരുടെ മൂന്നുപേരുടെയും ഏകസന്തതിയായാണ് കാണുന്നത്. ദൈവം ഇതേ കാര്യം യിസ്ഹാക്കിനോട് പറഞ്ഞിരിക്കുന്നത് നോക്കുക: “ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:5). യാക്കോബിനോടും പറഞ്ഞിട്ടുണ്ട്: “നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:14). ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിച്ച് പെരുകിയ പലരായ ഈ ഏകസന്തതി യിസ്രായേൽ ആണെന്നകാര്യത്തിൽ ആർക്കും സംശയമില്ലല്ലോ? തന്മൂലം, പലരായ യിസ്രായേലിനെയാണ് ‘സന്തതി’ (Seed) എന്ന് പൗലൊസ് ഏകവചനത്തിൽ പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? 

𝟭𝟲. പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെ മക്കൾ:
➦ പൂർവ്വപിതാക്കന്മാരിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് തൻ്റെ ദ്വിതീയ പ്രസംഗത്തിൽ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25). ദൈവാലയത്തിൽ കൂടിവന്നിരുന്ന യിസ്രായേൽ പുരുഷന്മാരോടാണ് പൗലൊസ് ഇത് പറയുന്നതെന്ന് ഓർക്കുക. ഇവിടെ, യിസ്രായേലിനെ ‘സന്തതി’ (Sperma – Seed) എന്ന ഏകവചനവും, ‘മക്കൾ’ (Huioi – Sons) എന്ന ബഹുവചനവും പറഞ്ഞിരിക്കുന്നത് നോക്കുക. പലരായ യിസ്രായേലിനെയാണ് ‘സന്തതി’ (Seed) എന്ന് ഏകവചനത്തിൽ പറയുന്നതെന്നും, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തങ്ങൾ ലഭിച്ച ഏകസന്തതി യിസ്രായേൽ ആണെന്നും പത്രൊസിൻ്റെ വാക്കിനാലും സംശയലേശമെന്യേ മനസ്സിലാക്കാം. 

𝟭𝟳. അതു ക്രിസ്തു തന്നേ:
➦ “അതു ക്രിസ്തു തന്നേ” (which is Christ) എന്ന പ്രയോഗമാണ് അവിടെപ്പറയുന്ന ‘സന്തതി’ (Sperma – Seed) യേശു ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണം. ‘ക്രിസ്തോസ്’ (Christos) എന്ന ഗ്രീക്കുപദത്തിനും, ‘മശീഹ’ (Messiah) എന്ന എബ്രായപദത്തിനും ‘അഭിഷിക്തൻ’ (Anointed) അഥവാ, “ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ” എന്നാണർത്ഥം. ബൈബിളിൽ അനേകം അഭിഷിക്തന്മാരുണ്ട്. അതിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം പേരുണ്ട്. അതിൽ പഴയപുതിയനിയമങ്ങളിൽ ഉള്ള ഏക അഭിഷിക്തൻ യിസ്രായേലാണ്: “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8), ഇവിടെ, തൻ്റെ ജനമെന്നും തൻ്റെ അഭിഷിക്തനെന്നും (Masiah – Anointed) പറയുന്നത് യിസ്രായേലിനെയാണ്. ഇത് എബ്രായ കാവ്യരചനയിലെ “പര്യായ സമാന്തരത്വം” (Synonymous Parallelism) എന്നൊരു രീതിയാണ്. അതായത്, ഒരേ ആശയത്തെ വ്യത്യസ്ത പദങ്ങൾകൊണ്ട് ആവർത്തിച്ച് പറയുന്ന രീതി. ഇയ്യോബിലും സങ്കീർത്തനങ്ങളിലും ഇതാവർത്തിച്ച് കാണാം: (ഇയ്യോ, 8:3; 23:16; സങ്കീ, 28:1; 91:1). അടുത്തവാക്യം: “നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു.” (ഹബ, 3:13). ഇവിടെയും, നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും (The salvation of thy people, even for salvation with thine anointed) എന്ന് പറയുന്നത് യിസ്രായേലിനെയാണ്. യിസ്രായേലിനെ അഭിഷിക്തന്മാർ എന്ന് ബഹുവചനത്തിലും പറഞ്ഞിട്ടുണ്ട്: “എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.” 1ദിനവൃ, 16:22 – സങ്കീ, 105:15). ഇതും കാണുക: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 132:10; വിലാ, 4:20). പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). യേശുക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്നാണ്. (യോഹ, 12:34 – മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; വെളി, 11:15; 12:10; 20:4; 20:6). ഈ ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. “അഭിഷേകം, അഭിഷിക്തൻ” എന്നത് ഭൂമിയോട് ബന്ധപ്പെട്ട കാര്യമാണ്. സ്വർഗ്ഗത്തിൽ അഭിഷിക്തന്മാരില്ല; അതിൻ്റെ ആവശ്യവുമില്ല. ദൈവത്തിൻ്റെ അഭിഷിക്തനായ നിത്യരാജാവ് യിസ്രായേലാണ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27 –  2ശമൂ, 7:16; 1ദിന, 17:14; സങ്കീ, 89:3-4; 89:29; 89:36-37; ദാനീ, 2:44; 7:18; 7:21). അവനാണ് ഈ ഭൂമിയെ ഭരിക്കേണ്ട അഭിഷിക്തനായ ഭൗമികരാജാവ്. അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ “മശീഹ അഥവാ, ക്രിസ്തു” ആണ്. അതുകൊണ്ടാണ്, അബ്രാഹാമിൻ്റെ പലരായ ഏകസന്തതിയെക്കറിച്ച് പറഞ്ഞിട്ട്; ”അതു ക്രിസ്തു തന്നെ” എന്ന് പൗലൊസ് പറയുന്നത്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?

𝟭𝟴. വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി:
➦ “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാ, 3:19). പതിനാറാം വാക്യത്തിൽ വാഗ്ദത്തം ലഭിച്ച അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലെന്ന ക്രിസ്തുവിനെക്കുറിച്ചാണ് പറയുന്നതെന്ന് നാം മുകളിൽ കണ്ടു. എന്നാൽ ഈ വാക്യത്തിലും “വാഗ്ദത്തം ലഭിച്ച സന്തതി” എന്നാണ് സത്യവേദപുസ്തകത്തിൽ കാണുന്നത്. എന്നാൽ മൂലഭാഷയിൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെന്നാണ്. ഗ്രീക്കിൽ, “achris hou elthē to sperma hō epēngeltai” എന്നാണ്. ഇതിൻ്റെ അർത്ഥം: “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുന്നതുവരെ” (until the promised seed comes) എന്നാണ്. “epēngeltai” എന്നതിൻ്റെ അർത്ഥം “വാഗ്ദത്തം ചെയ്യപ്പെട്ടതു” (the promise was made) എന്നാണ്. KJV-യിൽ “till the seed should come to whom the promise was made” എന്നാണ്. “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” എന്നാണ് ശരിയായ പരിഭാഷ. BSI-ടെതന്നെ സത്യവേദപുസ്തകം സമകാലികപരിഭാഷ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.” (ഒ.നോ: MSV’17). ഈ വാക്യത്തിൽ പറയുന്ന ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. അതായത്, ഗലാത്യർ 3:16-ൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേൽ എന്ന സന്തതിയെയും, 3:19-ൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു എന്ന സന്തതിയെയും പൗലൊസ് വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നത്.

𝟭𝟵. സന്തതി:
➦ ഇവിടെ യേശുവിനെ ‘സന്തതി’ എന്ന് വിളിച്ചിരിക്കുന്നത് കാണാം. അതിനോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ പറയാം: 
❶ പുതിയനിയമത്തിൽ 44 പ്രാവശ്യം ‘സന്തതി’ (Sperma – Seed) എന്ന പദം കാണാം. എന്നാൽ യേശുവിനെ സന്തതി എന്ന് വിളിച്ചിരിക്കുന്ന ഏകവാക്യം ഇതാണ്. 
❷ യേശു ആരുടെയും സന്തതിയാണെന്ന് ഇവിടെയും എവിടെയും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെയോ, മറിയത്തിൻ്റെയോ പോലും സന്തതി (Sperma – Seed) ആണെന്ന് കാണാൻ കഴിയില്ല. എന്തെന്നാൽ യേശു ആരുടെയും വിത്തിൽനിന്ന് ഉണ്ടായവനല്ല; പ്രത്യുത, പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). പിന്നെന്തുകൊണ്ടാണ്, ഇവിടെ സന്തതി എന്ന് സ്വതന്ത്രമായി പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാൽ: യിസ്രായേലെന്ന അബ്രാഹാമിൻ്റെ യഥാർത്ഥ സന്തതിയെ രക്ഷിക്കാനും അനുഗ്രഹിക്കാനും വേണ്ടി അവൻ്റെ പ്രതിനിധിയായി വന്നതുകൊണ്ടാണ്, അവൻ്റെ പദവി ഇവനിൽ ആരോപിച്ചിരിക്കുന്നത്. 

𝟮𝟬. രണ്ട് വ്യത്യസ്ത സന്തതി:
➦ പ്രസ്തുത വേദഭാഗത്ത് (ഗലാത്യർ 3:16-19) രണ്ട് വ്യത്യസ്ത സന്തതികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിൽ ആദ്യത്തേത്, അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” (to Abraham and his seed were the promises made) എന്നും (ഗലാ, 3:16). അടുത്തത്, “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” (till the seed should come to whom the promise was made) എന്നുമാണ്: (ഗലാ, 3:19). ഈ രണ്ട് പ്രയോഗങ്ങളും ഒരു സന്തതിയെ കുറിക്കുന്നതല്ലെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്. രണ്ട് സന്തതികളും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം:
❶ ആദ്യത്തേത്, അബ്രാഹാമിൻ്റെ സന്തതിയാണ്. രണ്ടാമത്തേത്, ആരുടെയും സന്തതിയാണെന്ന് പറഞ്ഞിട്ടില്ല. സ്വതന്ത്ര സന്തതിയാണ്.
❷ ആദ്യത്തേത്,  വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയാണ്. രണ്ടാമത്തേത്, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ്.
❸ ആദ്യത്തെ സന്തതിക്ക് വാഗ്ദത്തങ്ങൾ (promises) ലഭിച്ചു എന്ന് ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അത് ആ സന്തതിക്ക് ലഭിച്ച നന്മകളാണ്. രണ്ടാമത്തെ സന്തതി വാഗ്ദത്തം (promise) ചെയ്യപ്പെട്ടവനാണ്. അത് സൂചിപ്പിക്കുന്നത്, വാഗ്ദത്തങ്ങൾ ലഭിച്ച ആദ്യത്തെ സന്തതിക്കുവേണ്ടി വാഗ്ദത്തം ചെയ്യപ്പട്ടവനാണ് രണ്ടാമത്തെ സന്തതിയെന്നാണ്. 
❹ ആദ്യസന്തതി ന്യായപ്രമാണത്തിന് മുമ്പുള്ളവനും, അടുത്തസന്തതി ന്യായപ്രമാണത്തിന് ശേഷമുള്ളവനുമാണ്. രണ്ടു സന്തതികൾക്കും മദ്ധ്യേ ഒരു ന്യായപ്രമാണം കാണാം: (ഗലാ, 3:17-19)
❺ ആദ്യസന്തതി മുമ്പേയുള്ളവനും രണ്ടാമത്തെ സന്തതി അന്ത്യകാലത്ത് വെളിപ്പെട്ടവനും ആണ്. “സന്തതി വരുവോളം” (till the seed should come) എന്ന പ്രയോഗം, വ്യക്തമായി അന്ത്യകാലത്ത് വെളിപ്പെട്ട യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്: (1പത്രൊ, 1:20). “വിശ്വസിക്കുന്ന ഏവന്നും നീതി ലഭിക്കാൻ ക്രിസ്തു ന്യായപ്രമാണത്തിൻ്റെ അവസാനം ആകുന്നു.” (റോമ, 10:4)  
☛ അതിനാൽ, ആദ്യം പറഞ്ഞിരിക്കുന്ന അബ്രാഹാമിൻ്റെ സന്തതിയായ ‘ക്രിസ്തു’ യേശുക്രിസ്തുവല്ല; രണ്ടാമത്തെ സന്തതിയാണ് യേശുക്രിസ്തു എന്ന് വചനം നിക്ഷ്പക്ഷമായി പഠിക്കുന്ന ആർക്കും മനസ്സിലാകും.

𝟮𝟭. വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയുടെ ശുശ്രൂഷ:
➦ ദൈവം യേശുവിനെ വാഗ്ദത്തം ചെയ്തത് എന്തിനാണെന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം: 
❶ യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിലെ ദൂതൻ്റെ വാക്കുകൾ നോക്കുക: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നുപറഞ്ഞു.” (മത്താ, 1:21). യേശു ലോകത്തിൻ്റെ മുഴുവൻ പാപഹരനും രക്ഷിതാവും ആണെങ്കിലും, ദൈവത്തിൻ്റെ രക്ഷാകരപ്രവർത്തിയിലെ പ്രഥമപരിഗണന യിസ്രായേൽ എന്ന അബ്രാഹാമിൻ്റെ സന്തതിക്കായിരുന്നു. യേശുതന്നെ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരുകാര്യമുണ്ട്: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല.” (മത്താ, 15:24). 
❷ എബ്രായലേഖകൻ എബ്രായ ക്രിസ്ത്യാനികൾക്ക് ലേഖനം എഴുതിയപ്പോൾ പറഞ്ഞത് നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ (യേശു) വന്നതു.”(എബ്രാ, 2:12). അബ്രാഹാമിൻ്റെ സന്തതി (Sperma – Seed) യിസ്രായേൽ ജനമാണ്; അല്ലാതെ യേശുക്രിസ്തു അല്ല. അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേലെന്ന സന്തതിയെ സഹായിക്കാനാണ് യേശു വന്നത്.
❸ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26). പൗലൊസ് ഗലാത്യരിൽ പറയുന്ന അതേ രണ്ട് കാര്യങ്ങളാണ് പത്രൊസും പറയുന്നത്. 
❶ ദൈവം അബ്രാഹാമിനോടും പിതാക്കന്മാരോടും ചെയ്ത നിയമത്തിൻ്റെ മക്കൾ യിസ്രായേലാണ്. ഇതാണ് ഗലാത്യർ 3:16-ൽ പൗലൊസ് പറയുന്ന വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തു.
❷ ദൈവം ദാസനായ യേശുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചത്, യിസ്രായേലിനെ അവരുടെ അകൃത്യങ്ങളിൽനിന്ന് തിരിക്കാനും അവരെ അനുഗ്രഹിക്കാനുമാണ്: (പ്രവൃ, 2:22-23 – ആവ, 18:18-19). ഇതാണ്, ഗലാത്യർ 3:19-ൽ പൗലൊസ് പറയുന്ന വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു എന്ന സന്തതി. 
𝟰. യേശുക്രിസ്തു എന്ന രക്ഷിതാവിൻ്റെ പ്രഥമപരിഗണന യിസ്രായേലിന് ആയിരുന്നു എന്ന് പൗലൊസും പറഞ്ഞിട്ടുണ്ട് “അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.” (പ്രവൃ, 13:23). ദാവീദിൻ്റെ സന്തതിയിൽനിന്ന് യേശു എന്ന രക്ഷിതാവിനെ യിസ്രായേലിന് കൊടുത്തു എന്നാണ് പറയുന്നത്. 

𝟮𝟮. പരിച്ഛേദനക്കാരുടെ ശുശ്രൂഷകൻ:
➦ “പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.” (റോമ, 15:8-9). ദൈവം പൂർവ്വപിതാക്കന്മാരോട് തന്നെക്കൊണ്ടുതന്ന സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയും സത്യവും നിവർത്തിക്കാൻ വേണ്ടിയാണ്, ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ യേശുക്രിസ്തു അവരുടെ ഇടയിലേക്ക് വന്ന് അവരുടെ ശുശ്രൂഷക്കാരനായത്. യിസ്രായേലിനോട് ദൈവം ചെയ്ത ആ വാഗ്ദത്തം യേശുക്രിസ്തുവിലൂടെ നിവർത്തിക്കപ്പെട്ടപ്പോൾ, അതിന്റെ ഫലമായി യഹൂദേതരായവർക്കും (Gentiles) അവർ മുഖാന്തരം ദൈവത്തിന്റെ കരുണയും രക്ഷയും ലഭിച്ചു: (യോഹ, 4:22). അതായത്, പൗലൊസ് പറയുന്ന അബ്രാഹാമിലൂടെ അല്ലെങ്കിൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയായ ക്രിസ്തു യിസ്രായേലാണ്. ആ സന്തതിയെ രക്ഷിക്കാൻ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യിസ്രായേലിന്റെ ശുശ്രൂഷക്കാരനും രക്ഷകനും വീണ്ടെടുപ്പുകരനുമായി വന്ന യേശുക്രിസ്തു. യിസ്രായേലെന്ന പൂർവ്വപിതാക്കന്മാരുടെ സന്തതി യേശുക്രിസ്തുവിലൂടെ അനുഗ്രഹിക്കപ്പെട്ടപ്പോൾ, അവരോടൊപ്പം ദൈവത്തിൻ്റെ കരുണയാൽ ജാതികളായ നമ്മളും യേശുക്രിസ്തുവിലൂടെ ദൈവത്തെ അറിയാനും മഹത്വപ്പെടുത്തുവാനും ഇടയായി.

𝟮𝟯. ഗലാത്യർ 3:16-19-വിഷയം:
➦ ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (റോമ, 10:4). യിസ്രായേലിന് പൂർവ്വപിതാക്കന്മാർ മുഖാന്തരം ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചു കൊടുക്കാനുള്ള സന്തതിയായ യേശുക്രിസ്തു വെളിപ്പെടുംമുമ്പെ, ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ്, പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. അതിൻ്റെ ഉത്തരമാണ്: “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം, അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്.” അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ, ഭൗമികസന്തതിയുടെ പാപം അവനെ ബോധ്യപ്പെടുത്താനാണ് അല്ലെങ്കിൽ, ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7).

𝟮𝟰. വാഗ്ദത്തങ്ങളുടെ ഗുണഭോക്താവും വാഗ്ദത്തവിഷയവും:
➦ അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ്, ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). അതിനാൽ, വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ യിസ്രായേലെന്ന ക്രിസ്തുവും, വാഗ്ദത്തം ചെയ്യപ്പെട്ട അഥവാ, വാഗ്ദത്തവിഷയമായ യേശുക്രിസ്തുവും ഒന്നല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അതായത്, ദൈവത്തിൽനിന്ന് നന്മയുടെ വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃർത്തിച്ചുകൊടുക്കാനാണ്, യേശുക്രിസ്തു അന്ത്യകാലത്ത് വെളിപ്പെട്ടത്. അതാണ് പൗലൊസിൻ്റെ വിഷയം. ജാതികളായിരുന്ന നമ്മളാരും അബ്രാഹാമിൻ്റെ ജൈവിക സന്തതിയല്ല; ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എങ്ങനെയാണോ, നാം ദൈവത്തിൻ്റെ മക്കളായത്, അങ്ങനെയാണ് അബ്രാഹാമിൻ്റെ സന്തതിയും ആയത്. അതാണ് മൂന്നാം അദ്ധ്യായത്തിൻ്റെ അവസാനഭാഗത്ത് പൗലൊസ് പറയുന്നത്: (ഗലാ, 3:26-29). °

𝟮𝟱. ക്രിസ്തുവിന്നുള്ളവർ അബ്രാഹാമിന്റെ സന്തതി:
➦ “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.” (ഗലാ, 3:29). യേശുക്രിസ്തു അബ്രാഹാമിൻ്റെ സന്തതി ആയതുകൊണ്ടല്ല, ക്രിസ്തുവിനുള്ളവർ അബ്രാഹാമിൻ്റെ സന്തതിയാണെന്ന് പറഞ്ഞിരിക്കുന്നത്. ക്രിസ്തുവിൻ്റെ പരമയാഗം മുഖാന്തരം ലോകത്തിന് അല്ലെങ്കിൽ ജാതികൾക്ക് ലഭിച്ച പ്രഥമവും പ്രധാനവുമായ അനുഗ്രഹം എന്താണെന്ന് ചോദിച്ചാൽ ദൈവപുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേലിനോട് ഏകീഭവിച്ച് അവൻ്റെ ആത്മീയ അനുഗ്രഹങ്ങൾക്ക് കൂട്ടാളിയായി എന്നതാണ്. ദൈവത്തോടും യിസ്രായേൽ പൗരതയോടും ബന്ധമില്ലാതെയിരുന്ന നമ്മുടെ പഴയ അവസ്ഥ വിവരിച്ചപറഞ്ഞശേഷം (എഫെ, 2:11-13), പൗലൊസ് പിന്നെ പറയുന്നത്: “അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.” (എഫെ, 2:14-16). യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെയും ലോകജാതികളെയും തമ്മിൽ വേർതിരിച്ചുരുന്ന പ്രധാന ഘടകം ന്യായപ്രമാണമായിരുന്നു. അതാണ് ദൈവത്തിൻ്റെ സ്വന്തജനത്തിനും ജാതികൾക്കും ഇടയിൽ ശത്രുത്വമായി നിന്നിരുന്നത്. ക്രിസ്തുവിൻ്റെ മരണം ആ ശത്രുത്വം ഇല്ലാതാക്കി അവനിൽ യിസ്രായേലിനെയും ജാതികളെയും ഒന്നാക്കി ഒരു പുതുമനുഷ്യനാക്കി സൃഷ്ടിച്ചിട്ടാണ് ദൈവവുമായി നിരപ്പുവരുത്തിയത്. അതിൻ്റെ ഏറ്റവും നല്ല തെളിവാണ്, യേശു മരിച്ചപ്പോൾ ദൈവാലത്തിൻ്റെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയത്: (മത്താ, 27:51). മഹാപുരോഹിതന് മാത്രം പ്രവേശനമുണ്ടായിരുന്ന അന്തർ മന്ദിരത്തിൻ്റെ തിരശ്ശീലയാണ് യേശുവിൻ്റെ മരണത്തിൽ കീറിമാറിയത്. ആണ്ടിലൊരിക്കൽ യെഹൂദന്മാരിലെ മഹാപുരോഹിതന് മാത്രം കടന്നുചെല്ലാവുന്ന തിരുനിവസമാണ് സകല ജാതികൾക്കും ഏതുസമയത്തും കടന്നുചെല്ലാവുന്ന വിധം മലർക്കെ തുറന്നിട്ടത്. മറ്റൊരിടത്ത്, ക്രിസ്തുവിൻ്റെ മരണം കാട്ടൊലിവായ നമ്മളെ നല്ല ഒലിവായ യിസ്രായേലിനോട് ഒട്ടിച്ചു എന്നാണ് പറയുന്നത്: (റോമ, 11:24). ക്രിസ്തുയേശുവിൽ കൂട്ടവകാശികളും യിസ്രായേലിൻ്റെ വാഗ്ദത്തത്തിൽ പങ്കാളികളും ആകുന്നതായും പറഞ്ഞിട്ടുണ്ട്: (എഫെ, 3:6). അതായത്, അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലിനോട് ക്രിസ്തുവിൻ്റെ രക്തത്താൽ നാം ഏകീഭവിച്ചതുകൊണ്ടാണ്, “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും അകുന്നു” എന്ന് പൗലൊസ് പറയുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, യിസ്രായേൽ അബ്രാഹാമിൻ്റെ ജൈവിക സന്തതിയും സകല വാഗ്ദത്തങ്ങളുടെയും അവകാശിയും ആയതുകൊണ്ടാണ്, ക്രിസ്തു മുഖാന്തരം അവരോട് ചേർന്ന നാമും അബ്രാഹാമിൻ്റെ സന്തതിയായത്. യിസ്രായൽ അബ്രാഹാമിൻ്റെ ജഡപ്രകാരമുള്ള സന്തതിയു. നാം ആത്മപ്രകാരമുള്ള സന്തതിയുമാണ്.

ഉപസംഹാരം:
➦ പഴയനിയമത്തിൽ അബ്രാഹാമിനും അവൻ്റെ സന്തതിക്കും പറഞ്ഞിരിക്കുന്ന വാഗ്ദത്തങ്ങൾ രക്ഷിതാവായ യേശുവിനുള്ളതല്ല; യിസ്രായേലിനുള്ളതാണ്. വിശേഷാൽ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹമാണ് യിസ്രായേൽ: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). ദൈവം അവരോടുചെയ്ത വാഗ്ദത്തങ്ങൾ അവർക്ക് നിവർത്തിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവമായ യഹോവ അവൻ്റെ ശുശ്രൂഷക്കാരനാകാൻ യേശു എന്ന നാമത്തിൽ കന്യകയായ മറിയത്തിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്; അല്ലെങ്കിൽ ജഡത്തിൽ വെളിപ്പെട്ടത്. യേശു ആരാണെന്ന് അറിയാത്തവരാണ്, അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ പ്രാപിച്ച സന്തതി യേശു ആണെന്ന് വിചാരിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക]

തീത്തൊസിലെ മഹാദൈവം ആരാണ്?

☛ “നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു.” (തീത്തൊ, 2:13). സത്യവേദപുസ്തകത്തിൽ, യേശുക്രിസ്തു “മഹാദൈവം” (The great God) എന്ന നിലയിൽ തെറ്റായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ യേശുക്രിസ്തുവല്ല; പിതാവാണ് പ്രസ്തുത വാക്യത്തിലെ മഹാദൈവം. അതിൻ്റെ ഭാഷാപരമായും വചനപരവുമായുള്ള തെളിവുകളാണ് നാം പരിശോധിക്കുന്നത്:

Koine Greek:
➦ മൂലഭാഷയായ കൊയ്നേ ഗ്രീക്കിൽ വാക്യം ഇപ്രകാരമാണ്: “προσδεχόμενοι τὴν μακαρίαν ἐλπίδα καὶ ἐπιφάνειαν τῆς δόξης τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ.” [കാണുക: SBLGNT]
☛ ഇതിൻ്റെ ഇംഗ്ലീഷ് ലിപ്യന്തരണം (Transliteration): “prosdechomenoi tēn makarian elpida kai epiphaneian tēs doxēs tou megalou Theou kai Sōtēros hēmōn Iēsou Christou.” [കാണുക:BibleHub]. 
☛ ഇംഗ്ലീഷ് പരിഭാഷ: “looking for that blessed hope and glorious appearing of the mighty God, and of our Saviour Jesus Christ,” (NMB). 
☛ മലയാളം പരിഭാഷ: “അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.” [കാണുക:POC].
☛ പദാനുപദ വിവർത്തനം കാണുക: “προσδεχόμενοι (awaiting) τὴν (the) μακαρίαν (blessed) ἐλπίδα (hope) καὶ (and) ἐπιφάνειαν (the appearing) τῆς (of the) δόξης (glory) τοῦ (of the) μεγάλου (great) Θεοῦ (God) καὶ (and) Σωτῆρος (Savior) ἡμῶν (of us), Χριστοῦ (Christ) Ἰησοῦ (Jesus)“ [കാണുക:BLB]. നമുക്ക് വിശദമായി നോക്കാം:

Genitive Case:
➦ “തൂ മെഗാലു തെയൂ കൈ സോതീറോസ് ഹേമോൻ ക്രിസ്തൂ യേസൂ” (tou megalou Theou kai Sōtēros hēmōn Christou Iēsou) എന്നത് സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പ്രയോഗമാണ്. [കാണുക:BibleHub]. എബ്രായ, ഗ്രീക്ക്, അരാമ്യ, ലാറ്റിൻ, സംസ്കൃതം, മലയാളം മുതലായ ഭാഷകളിൽ നാമങ്ങൾക്കും (Nouns) സർവ്വനാമങ്ങൾക്കും (Pronouns) വാക്യത്തിലെ ധർമ്മത്തിനനുസരിച്ച് രൂപമാറ്റം സംഭവിക്കുന്ന വിഭക്തി സംവിധാനമുണ്ട് (Case system). എന്നാൽ ഇംഗ്ലീഷിന് വിഭക്തി അന്യമാണ്. ഗ്രീക്കിലെ വിഭക്തികൾ പഠിച്ചാൽ, പ്രയോഗത്തിൻ്റെ അർത്ഥം വേഗത്തിൽ മനസ്സിലാകും.

English:
➦ “tou megalou Theou” (τοῦ μεγάλου θεοῦ) എന്ന ആദ്യഭാഗത്തിലെ ‘tou’ എന്ന പദം Genitive article ആണ്. ഇംഗ്ലീഷിൽ വിഭക്തിക്ക് പകരം ‘Preposition’ (ഗതി. മുൻപദം, വിഭക്ത്യുപസർഗ്ഗം) ആണുള്ളത്. അതിനാൽ ‘tou’ എന്ന ഗ്രീക്കിലെ Genitive Case-ലുള്ള definite article-ന്, ‘of’ എന്ന മുൻപദവും ചേർന്ന് ‘of the’ എന്നാകും. അതായത്, ഗ്രീക്കിലെ ആദ്യഭാഗത്തിന് ഇംഗ്ലീഷിൽ “of the great God” എന്നാണർത്ഥം. ‘and’ എന്നർത്ഥമുള്ള ‘kai’ (καὶ) എന്ന Conjunction കൂടി ചേർന്നാൽ, “and of the great God” എന്നർത്ഥം വരും. [കാണുക: KJV1611]. ആദ്യഭാഗത്തിനുതന്നെ “and of the great God” (മഹാദൈവത്തിൻ്റെയും) എന്നാണ് അർത്ഥമെങ്കിൽ, അടുത്തഭാഗത്ത് പറയുന്ന ‘Saviour’ മഹാദൈവമല്ലെന്ന് ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകും.

Next Part:
➦ “Sōtēros hēmōn Iēsou Christou” എന്ന രണ്ടാം ഭാഗത്ത് പറയുന്ന ‘hemon’ എന്ന പദം “1st Person Genitive Plural Pronoun” ആണ്. ഇതിൻ്റെ അർത്ഥം: “of our” എന്നാണ്. അതിനാൽ രണ്ടാം ഭാഗം, “of our Saviour Jesus Christ” എന്നാണ്. ‘and’ എന്നർത്ഥമുള്ള ‘kai’ (καὶ) എന്ന Conjunction രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, “and of our Saviour Jesus Christ” എന്നാകും.  

Of the great God and of our Jesus Christ:
➦ “tou megalou Theou kai Sōtēros hēmōn Iēsou Christou” എന്ന രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, “of the great God and of our Saviour Jesus Christ” എന്ന അർത്ഥമാകും. അതിനാൽ, പ്രസ്തുതഭാഗത്തെ മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

മലയാളം:
➦ മലയാള വ്യാകരണം ഇംഗ്ലീഷിൽനിന്ന് കുറച്ച് വ്യത്യസ്തമാണ്. തന്നെയുമല്ല, നിശ്ചയോപപദം (definite article) ഉപയോഗിക്കാറുമില്ല. അതായത്, ഗ്രീക്കിലെ ‘തൂ’ (τοῦ) എന്ന സംബന്ധിക വിഭക്തിയിലുള്ള നിശ്ചയോപപദം മലയാളത്തിൽ ഉപയോഗിക്കില്ല. എന്നാൽ ആദ്യഭാഗത്തെ “മെഗാലു തെയൂ” (μεγάλου θεοῦ) എന്ന രണ്ടുപദവും സംബന്ധിക വിഭക്തിയിൽ ഉള്ളതാണ്. അതിനാൽ ആർട്ടിക്കിൾ കൂടാതെതന്നെ, “മഹാദൈവത്തിൻ്റെ” എന്നാണർത്ഥം. ‘ഉം’ എന്നർത്ഥമുള്ള ‘കൈ’ (καὶ) എന്ന സംയോജനപദവും ചേരുമ്പോൾ, “മഹാദൈവത്തിൻ്റെയും” എന്നർത്ഥമാകും. ആദ്യഭാഗത്തിനുതന്നെ “മഹാദൈവത്തിൻ്റെയും” എന്നാണ് അർത്ഥമെങ്കിൽ, അടുത്തഭാഗത്ത് പറയുന്ന രക്ഷിതാവായ യേശുക്രിസ്തു മഹാദൈവല്ലെന്ന് മലയാളം അറിയാവുന്ന ആർക്കും മനസ്സിലാകും.

അടുത്തഭാഗം:
➦ അടുത്തഭാഗത്ത് പറയുന്ന ‘ഹേമോൻ’ (ἡμῶν) എന്ന പദവും സംബന്ധിക വിഭക്തിയിലുള്ളതാണ്. അർത്ഥം: ‘നമ്മുടെ’ എന്നാണ്. “സോതീറോസ് യേസൂ ക്രിസ്തൂ” (σωτῆρος Ἰησοῦ Χριστοῦ) എന്നതും സംബന്ധിക വിഭക്തിയാണ്. ‘ഉം’ (καὶ) എന്ന സംയോജനപദം രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, “നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെയും” (καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ) എന്നാണർത്ഥം. 

മഹാദൈവത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും:
➦ “തൂ മെഗാലു തെയൂ കൈ സോതീറോസ് ഹേമോൻ ക്രിസ്തൂ യേസൂ” എന്ന രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, “മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും” എന്നാണ് പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. അതിനാൽ, തീത്തൊസ് പറയുന്ന മഹാദൈവം യേശുക്രിസ്തു അല്ല; യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (യോഹ, 20:17). 

ദൈവത്തിൻ്റെയും യേശുവിൻ്റെയും പ്രത്യക്ഷത:
➦ ദൈവത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും തേജസ്സിൻ്റെ പ്രത്യക്ഷതയാണ് പ്രസ്തുത വാക്യത്തിൻ്റെ വിഷയം: Literal Translations പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും: “prosdechomenoi tēn makarian elpida kai epiphaneian tēs doxēs tou megalou theou kai sōtēros hēmōn yēsou christou” [കാണുക: YLT). ഇതിൻ്റെ അർത്ഥം: Looking for the blessed hope and appearance of the glory of the great God and of us saviour, Jesus Christ ⁃ ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെയും തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” എന്നാണ്. Berean Interlinear Bible നോക്കുക: “προσδεχόμενοι (awaiting) τὴν (the) μακαρίαν (blessed) ἐλπίδα (hope) καὶ (and) ἐπιφάνειαν (appearing) τῆς (of the) δόξης (glory) τοῦ (of the) μεγάλου (great) Θεοῦ (God) καὶ (and) Σωτῆρος (Savior) ἡμῶν (of us) Ἰησοῦ (Jesus) Χριστοῦ (Christ),” [കാണുക: BLB]

Nominative Case:
➦ സത്യവേദപുസ്തകം പരിഭാഷ കൃത്യമാകണമെങ്കിൽ, മൂലഭാഷയിലെ പ്രയോഗം നിർദ്ദേശിക വിഭക്തിയിൽ ആയിരിക്കണം. തന്നെയുമല്ല, ‘ഹേമോൻ’ (hēmōn) എന്ന ഉത്തമപുരുഷ ബഹുവചന സർവ്വനാമം (1st Person Plural Pronoun) പ്രയോഗത്തിൻ്റെ തുടക്കത്തിൽ വരികയും വേണം. അതിപ്രകാരമാണ്:
➟ ἡμῶν ὁ μέγας θεὸς καὶ σωτὴρ Ἰησοῦς Χριστός,
➟ hēmōn ho megas Theos kai sōtēr Iēsous Christos,
➟ ഹേമോൻ ഹോ മെഗാസ് തെയോസ് കൈ സോതീർ യേസൂസ് ക്രിസ്തോസ്,
➟ Our great God and Savior Jesus Christ,
➟ നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തു.
☛ തന്മൂലം, സത്യവേദപുസ്തകത്തിലെ “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്ന പരിഭാഷ മൂലഭാഷയോട് തെല്ലും നീതി പുലർത്താത്ത തെറ്റായ പരിഭാഷയാണെന്ന് മനസ്സിലാക്കാം.

വചനത്തെളിവുകൾ:
➦ തീത്തൊസിലെ അതേ പ്രയോഗം, ദൈവവും യേശുക്രിസ്തുവും എന്ന വിഭിന്നരായ രണ്ടുപേരെ സൂചിപ്പിക്കുന്നതാണ് എന്നതിൻ്റെ വ്യക്തമായ തെളിവുകൾ ബൈബിളിൽത്തന്നെ ഉണ്ട്. തീത്തൊസ് ഉൾപ്പെടെ പിതാവിനെയും പുത്രനെയും വേർതിരിച്ച് പറയുന്ന സംബന്ധിക വിഭക്തിയിലുള്ള നാല് വാക്യങ്ങൾ വചനത്തിൽ കാണാം:
❶ 𝟮𝗧𝗵𝗲𝘀𝘀𝗮𝗹𝗼𝗻𝗶𝗮𝗻𝘀 𝟭:𝟭𝟮
➟ tou Theou hēmōn kai Kyriou Iēsou Christou (BibleHubSIB)
➟ of our God and of the Lord Jesus Christ (NMB)
➟ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും: (സ.വേ.പു.)✔️
❷ 𝟭𝗧𝗶𝗺𝗼𝘁𝗵𝘆 𝟭:𝟭
➟ Theou Sōtēros hēmōn kai Christou Iēsou tēs elpidos hēmōn (BibleHubSIB)
➟ of God our Saviour, and the Lord Jesus Christ, who is our hope (NMB)
➟ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും: (സ.വേ.പു)✔️
❸ 𝗧𝗶𝘁𝘂𝘀 𝟮:𝟭𝟯
➟ tou megalou Theou kai Sōtēros hēmōn Christou Iēsou (BibleHubSIB)
➟ of the mighty God and of our Saviour Christ Jesus (NMB)
➟ മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ: (സ.വേ.പു)❌
❹ 𝟮𝗣𝗲𝘁𝗲𝗿 𝟭:𝟭
➟ tou Theou hēmōn kai Sōtēros Iēsou Christou: (BibleHubSIB)
➟ of our God and Saviour Jesus Christ: (NMB)
➟ നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും: (സ.വേ.പു)✔️
☛ മേല്പറഞ്ഞ വാക്യഖണ്ഡങ്ങളെല്ലാം സംബന്ധിക വിഭക്തിയിൽ (Genitive Case) ഉള്ളവയാണ്. നാലു വാക്യങ്ങളും ഗ്രീക്കിൽ ഒരേ ആശയത്തിൽ എഴുതിയിരിക്കുന്നതാണ്. പിന്നെങ്ങനെയാണ് തീത്തൊസിലെ ‘ദൈവം’ മാത്രം യേശുക്രിസ്തു ആകുന്നത്? ➟തന്മൂലം, സത്യവേദപുസ്തകത്തിൽ പരിഭാഷ പ്രശ്നമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

പൗലൊസിൻ്റെ ദൈവം:
➦ പൗലൊസ് പറയുന്ന മഹാദൈവം ആരാണെന്ന് പൗലൊസിൽ നിന്നുതന്നെ അറിയാം. എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിന് എന്തായാലും രണ്ട് ദൈവം ഉണ്ടാകില്ലല്ലോ?

☛ പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. അവൻ വാഴ്ത്തുന്നതും സ്തിതിക്കുന്നതും സ്തോത്രം ചെയ്യുന്നതും യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്.
𝟭. Glorify the God and Father of our Lord Jesus Christ. 
(Romans 15:6)
𝟮. Blessed be the God and Father of our Lord Jesus Christ.
(2Corinthians 1:3)
𝟯. The God and Father of our Lord Jesus Christ, who is blessed forever.
(2Corinthians 11:31)
𝟰. Blessed be the God and Father of our Lord Jesus Christ.
(Ephesians 1:3)
𝟱. The God of our Lord Jesus Christ, the Father of glory.
(Ephesians 1:17)
𝟲. We give thanks to the God and Father of our Lord Jesus Christ.
(Colossians 1:3). യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് ആവർത്തിച്ച് പഠിപ്പിച്ചവൻ, യേശുക്രിസ്തുവും ദൈവമാണെന്ന് പഠിപ്പിക്കുമോ?

❷ പൗലൊസ് യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രം ചെയ്യുകയും (റോമർ 1:8; റോമർ 7:25; 1കൊരിന്ത്യർ 15:7), ദൈവത്തിൽ പ്രശംസിക്കുകയും (റോമർ 5:12), ദൈവത്തിന് മഹത്വം കരേറ്റുകയും (റോമർ 16:26) ചെയ്തവനും, ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും (റോമർ 2:16) എന്ന് പറഞ്ഞവനുമാണ്. ഇവിടെയൊക്കെ ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ചാണ് പൗലൗസ് പഠിപ്പിക്കുന്നത്. 
☛ യേശു മനുഷ്യനാണെന്നും പൗലൊസ് ആർത്തിച്ചു പഠിപ്പിച്ചു: ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ [one Man] (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ.
☛ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). യേശുക്രിസ്തുവിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പഠിപ്പിക്കുകയും, അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തുകയും, ദൈവം ഒരുവനാണെന്നും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ അർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് സംശയലേശമെന്യേ പഠിപ്പിച്ചവൻ, അവൻ മഹാദൈവമാണെന്ന് പറയുമോ? 
☛ ദൈവം അമർത്യനാണെന്നും (1തിമൊ, 6:16), ക്രിസ്തു മരിക്കുകയും പിതാവായ ദൈവത്താൽ മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനാണെന്നും (ഗലാ, 1:1), “ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും” എന്ന് പഠിപ്പിച്ചവൻ (റോമ, 8:11), മരിച്ച് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു മരണമില്ലാത്ത ദൈവമാണെന്ന് പറയുമോ?

❸ “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ, “ഏകജ്ഞാനിയായ ദൈവം” എന്ന് പറയാൻ ഗ്രീക്കിൽ, “monō sophō Theō” എന്നാണ്. അതിൻ്റെ അർത്ഥം: ” ഒരേയൊരു ജ്ഞാനിയായ ദൈവത്തിന്” (To the only wise God) എന്നാണ്. അതായത്, ഒരേയൊരു ദൈവത്തിന് (Monos Theos – The only God) യേശുക്രിസ്തു മുഖാന്തരമാണ് പൗലൊസ് സ്തോത്രം കരേറ്റുന്നത്. ഒരേയൊരു ദൈവത്തിൽനിന്ന് അല്ലെങ്കിൽ, മോണോസ് തെയൊസിൽനിന്ന് യേശുക്രിസ്തുവിനെ വേർതിരച്ച് പഠിപ്പിച്ച പൗലൊസ്, യേശുക്രിസ്തു മഹാദൈവമാണെന്ന് പഠിപ്പിക്കുമോ?
☛ ദൈവം “Monos Theos – The only God” ആണെന്ന് പൗലൊസ് പറയുന്ന വേറെയും വാക്യമുണ്ട്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:171തിമൊ, 6:15; 6:16).

Father, the only true God:
➦ പിതാവാണ്, “ഏകദൈവം” (Monos Theos ⁃ The only God), പിതാവാണ്, “ഏകസത്യദൈവം” (Ho monos alethinos Theos – The only true God), ➟“ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. ➟“എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

യേശു എന്ന് പേരുള്ള മനുഷ്യൻ:
➦ യേശു എന്ന് പേള്ളവൻ മനുഷ്യനാണെന്ന് തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: (യോഹ, 9:11മർക്കൊ, 15:39). താൻ മനുഷ്യനാണെന്ന് യേശുക്രിസ്തുവും സംശയലേശമെന്യ പഠിപ്പിച്ചിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും തന്നെത്തന്നെ വിശേഷിപ്പിച്ചു: (മത്താ, 11:19; ലൂക്കൊ, 7:34). “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:9). ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൽ എന്ന് പറഞ്ഞാൽ, താനുംദൈവമാണെന്നോണോ മനസ്സിലാക്കേണ്ടത്? താനും ദൈവമായിരുന്നെങ്കിൽ, ഞങ്ങളെ വിശ്വസിപ്പിൻ എന്നല്ലാതെ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ?

☛ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
➦ മുഖ്യകല്പന അഥവാ, ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന ഒന്നാംകല്പനയുടെ ലംഘനമാണ്, പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെ ദൈവമാക്കുന്നത്. [കാണുക: എല്ലാറ്റിലും മുഖ്യകല്പന]

☛ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന “ഒരുവനായ ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, ‘ദൈവം ഒരുവൻ’ എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Monos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ‘ദൈവം ഒരുവൻ’ എന്നല്ല; ‘ഒരേയൊരു ദൈവം’ അല്ലെങ്കിൽ, ‘ദൈവം ഒരുത്തൻ മാത്രം’ (The only God) എന്നാണ്. ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ ‘മാത്രം’ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. യേശു ദൈവമായിരുന്നെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നോ? [കാണുക: ക്രിസ്തു നല്കിയ പാപമോചനം, സർവ്വത്തിന്നും മീതെ ദൈവം ആരാണ്?]

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം പിതാവായ യഹോവയാണെങ്കിൽ, ക്രിസ്തു എങ്ങനെയാണ് ദൈവമാകുന്നത്? 

യേശുവും ആദിമസഭയും:
➦ ആദിമസഭയുടെ ചരിത്രം പറയുന്ന അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ അല്ലെങ്കിൽ, അപ്പൊസ്തലന്മാർ നേതൃത്വം നൽകിയിരുന്ന ആദിസഭയ്ക്ക് നസറായനായ യേശു ദൈവമല്ലായിരുന്നു. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷനും (പ്രവൃ, 2:22-23), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയവനും (പ്രവൃ, 2:23-24), ദൈവത്തിൻ്റെ ദാസനും (പ്രവൃ, 3:133:26;4:27;4:30), ദൈവത്തിൻ്റെ അഭിഷിക്തനും (പ്രവൃ, 4:27), മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു: (പ്രവൃ, 3:22-23ആവ, 18:18-19). പിന്നെങ്ങനെയാണ് അവൻ ദൈവമാകുന്നത്? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]. 

ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6).
☛ മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്.
☛ “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37–100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [കാണുക:Antiquities of the Jews – Book XVIII, 3:3). അപ്പൊസ്തലന്മാർക്കും ആദിമസഭയ്ക്കും മാത്രമല്ല; ആദ്യനൂറ്റാണ്ടിൽ യേശുക്രിസ്തുവിനെ നേരിട്ട് കണ്ടവർക്കും കാണാത്തവർക്കും അവൻ ദൈവമായിരുന്നില്ല. പിന്നെപ്പോഴാണ് അവൻ ദൈവമായത്?

☛ ബൈബിളിലെ ഏകസത്രദൈവം:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ‘ഏകസത്യദൈവം’
(Ho monos alethinos Theos – The only true God)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവമായ യഹോവയാണ്:
(യോഹ, 17:3; യോഹ, 20:17) 
𝟭. My God, My God, why have You forsaken Me? (Mat, 27:46)
𝟮. My God, My God, why have You forsaken Me? (Mar, 15:34)
𝟯. I am ascending to My Father and your Father, and to My God and your God. (Joh, 20:17)
𝟰. Glorify the God and Father of our Lord Jesus Christ. (Rom, 15:6)
𝟱. Blessed be the God and Father of our Lord Jesus Christ. (2Cor, 1:3)
𝟲. The God and Father of our Lord Jesus Christ, who is blessed forever. (2Cor, 11:31)
𝟳. Blessed be the God and Father of our Lord Jesus Christ. (Eph, 1:3)
𝟴. The God of our Lord Jesus Christ, the Father of glory. (Eph, 1:17)
𝟵. We give thanks to the God and Father of our Lord Jesus Christ. (Col, 1:3)
𝟭𝟬. Blessed be the God and Father of our Lord Jesus Christ. (1Pet, 1:3)
𝟭𝟭. To His (Jesus) God and Father, to Him be glory and dominion
forever and ever. Amen. (Rev, 1:6).
☛ബന്ധം വ്യത്യസ്തമാണെങ്കിലും, യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 17:3; 1കൊരി, 8:5-6). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

ഗ്രീക്ക് പതിപ്പുകളും പരിഭാഷകളും: 
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതികളാണ് Codex Vaticanus (AD 300-350), Codex Sinaiticus (330-360), Codex Alexandrinus (400-440). ഇതിൽ ആദ്യത്തെ കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിൽ തീത്തൊസിൻ്റെ ലേഖനം ഉൾപ്പെടെ ചില പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. മറ്റു കയ്യെഴുത്തു പ്രതിയകളായ കോഡെക്സ് സിനായ്റ്റിക്കസിലും കോഡെക്സ് അലക്സാണ്ട്രിനസിലും “ΤΟΥ ΜΕΓΑΛΟΥ Θ̅C̅ ΚΑΙ CΩΤΗΡΟC ΗΜΩΝ X̅Y̅ I̅Y̅” എന്ന സംബന്ധിക വിഭക്തിയിൽ തന്നെയാണ് കാണുന്നത്. ഇതിൻ്റെ അർത്ഥം: “മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെയും” എന്നാണ്. ഡച്ചു പണ്ഡിതനായ ഇറാസ്മസ് (Desiderius Erasmus) 1516-ൽ പുറത്തിറക്കിയ “നോവം ഇൻസ്ട്രുമെൻ്റം ഓംനെ” (Novum Instrumentum omne) ആണ് ആദ്യം അച്ചടിച്ച ഗ്രീക്ക് പുതിയനിയമം. അതിൽ ആർക്കും മനസ്സിലാകുന്ന വിധത്തിൽ മഹാദൈവത്തെയും യേശുക്രിസ്തുവിനെയും അല്പവിരാമം (Comma) ഇട്ട് വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. [കാണുക: Erasmus]. ആധുനിക ഗ്രീക്കു പതിപ്പുകളുടെ (Versions) പദാനുപദവിവർത്തനം (Literal Translation) പരിശോധിച്ചാലും മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന് മനസ്സിലാക്കാം. 

☛ 𝗙𝗮𝗺𝗼𝘂𝘀 𝘁𝗿𝗮𝗻𝘀𝗹𝗮𝘁𝗶𝗼𝗻𝘀: 
➟ ലാറ്റിൻ വൾഗേറ്റിൽനിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ സമ്പൂർണ ബൈബിളായ ജോൺ വൈക്ലിഫ് പരിഭാഷയിലും (1382), 
➟ അച്ചടിയെന്ത്രത്തിൽ ആദ്യം അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളിലും (1454), 
➟ പൂർണ്ണമായി ഗ്രീക്കിൽനിന്ന് ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്ത വില്യം ടിൻഡെയ്ൽ പരിഭാഷയിലും (1526), 
➟ പ്രൊട്ടസ്റ്റൻ്റ് നവീകരണ നായകനായ മാർട്ടിൻ ലൂഥറിൻ്റെ ബൈബിളിലും (1545), 
➟ ആദ്യകാല ആധുനിക ആധുനിക പരിഭാഷകൾ വരെയും (1500 ⁃⁃ 1800) ക്രിസ്തു മഹാദൈവം ആയിരുന്നില്ല. 
➟ പിന്നെങ്ങനെ ആധുനിക പരിഭാഷകളിൽ അവൻ മഹാദൈവമായത്? 
➟ സത്യവേദപുസ്തകത്തിൽ കൃത്രിമം കാണിച്ചാൽ, “യേശു എന്നു പേരുള്ള മനുഷ്യൻ” (യോഹ, 9:11) മഹാദൈവമാകുമോ? ➟താഴെയുള്ള പഷിഭാഷകൾ പരിശോധിക്കുക:
John Wycliffe Bible (1382),
John Purvey (1395),
The Gutenberg Bible (1456),
Erasmus (1516),
William Tyndale (1526),
Coverdale Bible (1535),
Matthew’s Bible (1537),
The Great Bible (1539),
Luther’s Bible (1545),
Bishops’ Bible (1568), 
Geneva Bible (1587),
Clementine Vulgate (1592),
Geneva Bible (1599),
King James Version (1611),
Webster’s Bible (1833),
Catholic Public Domain Version
Charles Thomson Translation
Clementine Vulgate
Complete Jewish Bible
Emphatic Diaglott New Testament
J.B. Phillips New Testament
John Wesley New Testament
Living Oracles New Testament
Mace New Testament
Matthew’s Bible
Modern Spelling Tyndale-Coverdale
Murdock’s Syriac Peshitta NT
New American Bible
New American Bible revised edition
New Life Version
New Matthew Bible,  
New Simplified Bible
Noyes New Testament
The New Messianic Version
Revised Geneva Translation
Riverside New Testament
Sawyer New Testament
The Great Bible,  
The New Messianic Version
Webster Bible Translation,
William Whiston New Testament
Worldwide English (NT)
Worsley New Testament
പി.ഒ.സി. ബൈബിൾ 
മനോവ ബൈബിൾ 
പുതിയലോക ഭാഷാന്തരം

യേശു “ക്രിസ്തു” ആയത് എപ്പോഴാണ്❓

“മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (2ശമൂ,5:17) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പഴയപുതിയനിയമങ്ങളിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാർ (ക്രിസ്തുക്കൾ) ഉണ്ട്. എന്നാൽ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്നതായി പറഞ്ഞിട്ടുള്ള ഏകവ്യക്തി നമ്മുടെ കർത്താവായ “യേശു” മാത്രമാണ്. എന്നാൽ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, അവൻ ജനനത്തിൽത്തന്നെ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. വാക്യം ഇപ്രകാരമാണ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഇതാണ്, യേശു ജനനത്തിൽത്തന്നെ “അഭിഷിക്തൻ” (ക്രിസ്തു) ആയിരുന്നു എന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വാക്യം. എന്നാൽ യേശു തൻ്റെ ജനനത്തിൽ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയിരുന്നില്ല; അതൊരു പ്രവചനമാണ്. അതിൻ്റെ അഞ്ച് തെളിവുകൾ ആദ്യം കാണിക്കാം. [കാണുക: മശീഹമാർ]

1. പുതിയനിയമത്തിൽ ഗബ്രീയേൽ ദൂതൻ്റെ വാക്കുകളെല്ലാം പ്രവചനങ്ങളാണ്. സെഖര്യാ പുരോഹിതനോടും കന്യകയായ മറിയയോടും അവളുടെ ഭർത്താവായ യോസേഫിനോടുമുള്ള ഗബ്രീയേൽ ദൂതൻ്റെ വന്ദനവും ആമുഖവും ഒഴികെ മറ്റെല്ലാം, യേശുവിൻ്റെ ജനനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ആയിരുന്നു. 2. യേശു ജനനത്തിൽത്തന്ന രക്ഷിതാവായ കർത്താവോ, ക്രിസ്തുവോ ആയിരുന്നില്ല. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറെച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. പെക്കൊസ്തുനാളിലെ പ്രഥമ പ്രസംഗത്തിലും അനന്തര പ്രസംഗങ്ങളിലും പത്രൊസ് അപ്പൊസ്തലൻ ഈ വസ്തുത അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: (പ്രവൃ, 2:22-24; പ്രവൃ, 2:36; പ്രവൃ, 5:31). അഥവാ, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയ ശേഷമാണ്, അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത്: (ഉല്പ, 3:15; എബ്രാ, 2:14-15). 3. ദൂതൻ്റേത് ഒരു പ്രവചനമാണ് എന്നതിൻ്റെ വ്യക്തമായ തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. അതിൻ്റെ 10-ാം വാക്യം: “ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊ, 2:10). ബേത്ലഹേമിൽ, യേശു ജനിച്ചശേഷം അഥവാ, അവൻ്റെ ജനനം ചരിത്രം ആയശേഷമാണ് ദൂതൻ ഇടയന്മാരോട് ഇത് പറയുന്നത്. ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “സർവജനത്തിനും ഉണ്ടായ മഹാസന്തോഷം” എന്നല്ല; “ഉണ്ടാകുവാനിരിക്കുന്ന മഹാസന്തോഷം” നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് പറഞ്ഞത്. അവൻ്റെ ജനനത്തിൽത്തന്നെ അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയിരുന്നെങ്കിൽ, “സർവ്വജനത്തിനും ഉണ്ടായ സന്തോഷം” എന്ന് “ഭൂതകാലത്തിൽ” പറയുമായിരുന്നു. എന്നാൽ ഭൂതകാലത്തിലല്ല; “ഉണ്ടാകുവാനുള്ള സന്തോഷം” എന്ന് “ഭാവികാലത്തിൽ” (പ്രവചനാത്മകം) ആണ് പറയുന്നത്. അടുത്ത വാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, “ജനിച്ചിരിക്കുന്നു” എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ജനിച്ചത് കർത്താവായ ക്രിസ്തു അല്ല; ഒരു വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യശിശുവാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). അവൻ “ക്രിസ്തുവും മനുഷ്യരുടെ രക്ഷിതാവായ കർത്താവും” ആകുവാൻ ഇരിക്കുന്നതേയുള്ളു. അതാണ്, “സർവ്വജനത്തിനും ഉണ്ടാകുവാനിക്കുന്ന മഹാസന്തോഷം.” അതായത്, രക്ഷിതാവായ കർത്താവും ക്രിസ്തുവും ആകുവാനുള്ളവൻ ജനിച്ച സദ്വാർത്തയാണ് (സുവിശേഷം) ദൂതൻ ഇടയന്മാരോട് അറിയിച്ചത്. അതിനാൽ, യഥാർത്ഥത്തിൽ അതൊരു പ്രവചനമാണെന്ന് മനസ്സിലാക്കാം. 4. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7), ഭാവികാലം: (എബ്രാ, 10:37). അതിനാൽ, അതൊരു പ്രവചനം ആണെന്നും അതിൻ്റെ നിവൃത്തി ഭാവിയിലാണെന്നും സംശയലേശമെന്യേ മനസ്സിലാക്കാം. 5. ദൂതൻ മാത്രമല്ല; യെശയ്യാവും യേശുവിൻ്റെ ക്രിസ്തുത്വത്തെക്കുറിച്ച് (അഭിഷേകം) പ്രവചിച്ചിട്ടുണ്ട്: (യെശ, 61:1). ഈ രണ്ടു പ്രവചനങ്ങളും എപ്പോഴാണ് നിവൃത്തിയായത് എന്നാണ് ഇനി അറിയാനുള്ളത്. അതിനുമുമ്പ് രണ്ടുകാര്യങ്ങൾ അറിയണം: 1. ക്രിസ്തു ആരാണ്? അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? 2. ക്രിസ്തുവിൻ്റെ പ്രകൃതി എന്താണ്?

1. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5 ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15പ്രവൃ, 7:37; ആവ, 18:18-19പ്രവൃ 3:22-23; സങ്കീ, 40:6എബ്രാ, 10:5; യേശ, 7:14മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). [കാണുക: ദൈവഭക്തിയുടെ മർമ്മം]

2. ക്രിസ്തുവിന്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി അല്ലെങ്കിൽ സ്വരൂപം എന്താണെന്നു ചോദിച്ചാൽ: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20 മത്താ, 1:18; ലൂക്കൊ, 1:35; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് നാല്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: യേശുവിൻ്റെ ചരിത്രപരത]

സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; 20:17; ലൂക്കൊ, 23:46). ക്രിസ്തു, ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, യോസെഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി, അപ്പൊസ്തലൻ, പ്രവാചകൻ, മഹാപുരോഹിതൻ, വഴി, വാതിൽ, ജീവൻ, സത്യം തുങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

യേശുവെന്ന മനുഷ്യൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:16; ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; ലൂക്കൊ, 22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നു പഠിപ്പിച്ച ക്രിസ്തു ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, അവൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത്. (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22). കൊർന്നേല്യൊസിൻ്റെ ഭവനത്തിൽവെച്ച് പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”‘ (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; ലൂക്കൊ, 4:18-19). “ദൈവം അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അതായത്, യോർദ്ദാനിൽ വെച്ചാണ് യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിപോലെ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ “അഭിഷിക്തൻ” (ക്രിസ്തു) ആയത്. (ലൂക്കൊ, 9:20; യോഹ, 8:40).

താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. പരിശുദ്ധാത്താവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിയ യേശുവിനെ, ആത്മാവു നേരെ മരുഭൂമിയിലെ പരീക്ഷയിലേക്കാണ് നടത്തിയത്: (ലൂക്കൊ, 4:1; മത്താ, 4:1). അതിനുശേഷം, ആത്മാവിൻ്റെ ശക്തിയോടെയാണ്, സ്വന്തപട്ടണമായ നസറെത്തിലെ പള്ളിയിൽ നിന്ന് യേശുവെന്ന “ക്രിസ്തു” തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14-15). പിന്നെ വായിക്കുന്നത് ഇപ്രകാരമാണ്: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. (ലൂക്കൊ, 4:16-21). 16-ാം വാക്യം ശ്രദ്ധിക്കുക; ”യേശു പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു.” യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നത്. എന്നാൽ അന്നൊന്നും അവൻ “അഭിഷിക്തൻ” (ക്രിസ്തു) ആയിരുന്നില്ല. എന്നാൽ യോർദ്ദാനിലെ അഭിഷേകാനന്തരം, പള്ളിയിൽവെച്ച് യെശയ്യാപ്രവചനം 61:1-2 വാക്യങ്ങൾ വായിച്ചശേഷം പറയുന്നത് നോക്കുക: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). അതായത്, പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” തന്മൂലം, യേശു ജനിച്ച് മുപ്പതുവർഷം കഴിഞ്ഞാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ “ക്രിസ്തു” (അഭിഷിക്തൻ) ആയതെന്ന് അവൻ്റെ വാക്കിനാൽതന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കൊ, 3:23). പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). യേശുവെന്ന വ്യക്തി ജനിച്ചത്, ബി.സി. 6-ൽ (എബ്രായ വർഷം 3755) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; ലൂക്കൊ, 4:18-21; പ്രവൃ, 4:27; പ്രവൃ, 10:38). ഒരുകാര്യംകൂടി പ്രത്യേകം ഓർക്കുക: ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം, ദൈവത്തെയല്ല അഭിഷേകം ചെയ്തത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപരഹിതയായ മനുഷ്യനെയാണ്: (1യോഹ, 3:5; യോഹ, 8:40). ബൈബിളിൽ യേശു ഉൾപ്പെടെ ഇരുപതോളം അഭിഷിക്തന്മാരുടെ അഥവാ, മശീഹമാരുടെ പേർ പറഞ്ഞിട്ടുണ്ട്. അതിൽ, ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാർക്ക് അഭിഷേകം ആവശ്യമില്ല; അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്. ദൂന്മാർക്കുപോലും ആവശ്യമില്ലാത്തെ അഭിഷേകം യേശുവിനു ആവശ്യമായി വന്നത്, അവൻ ദൂദന്മാരെക്കാൻ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്: (എബ്രാ, 2:9; 1തിമൊ, 2:6). ഇതൊക്കെ, ദൈവത്തിൻ്റെ ആത്മാവിനാൽ ബൈബിളിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതകളാണ്.

എന്നാൽ യേശു മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായത് യോർദ്ദാനിൽവെച്ചല്ല; പുനരുത്ഥാനത്തിനു ശേഷമാണ്. യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28. ഒ.നോ: യോഹ, 3:2പ്രവൃ, 2:22പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-392കൊരി, 5:21റോമ, 6:23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:91തിമൊ, 2:6എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 4:151തിമൊ, 2:5:6യോഹ, 1:29എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ഉയിർപ്പിക്കപ്പെട്ടത്: (1പത്രൊ, 3:18പ്രവൃ, 10:40). പെന്തെക്കൊസ്തുനാളിൽ പത്രൊസ് പറയുന്നത് നോക്കുക: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24). അടുത്തവാക്യം: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). അടുത്തവേദഭാഗം: “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 2:30-31). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, അവനെ മനുഷ്യരുടെ കർത്താവും ക്രിസ്തുവുമാക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31).

ബൈബിൾ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, വിവിധ കാലങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ (ഭൂതം, ഭാവി, വർത്തമാനം) മാത്രമല്ല; ആസന്നഭാവിയിൽ നിവൃത്തിയാകുന്നതും വിദൂരഭാവിയിൽ നിവൃത്തിയാകുന്നതും രണ്ടോ, മൂന്നോ ഭാഗങ്ങളായി നിവൃത്തിയാകുന്നതുമായ പ്രവചങ്ങളും കാണാം. കൂടാതെ, പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയുമുണ്ട്. അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും (ലൂക്കൊ, 4:18-21) ദൂതൻ്റെ പ്രവചനത്തിൻ്റെ അംശമായ നിവൃത്തിയാണ് യോർദ്ദാനിൽ ഉണ്ടായതെന്ന് മനസ്സിലാക്കാം: (ലൂക്കൊ, 2:11). ദൂതന്റെ പ്രവചനത്തിനു് പൂർണ്ണനിവൃത്തിവന്നത്, യേശുവിൻ്റെ പുനരുത്ഥാന ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കൊ, 2:11പ്രവൃ, 2:36). ഇതാണ് ക്രിസ്തുവിനെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മീയചരിത്ര വസ്തുതകൾ. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. [കാണുക: പ്രവചനങ്ങൾ]

കാണുക:

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും

ദൈവഭക്തിയുടെ മർമ്മം

മോണോതീയിസം

അബ്രാഹാമിനു് പ്രത്യക്ഷമായത് ട്രിനിറ്റിയോ❓

☛ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (Men) തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:1-2). അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാർ ട്രിനിറ്റി ആയിരുന്നെന്നും അവൻ അവരെ ആരാധിച്ചു എന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 

❶ അബ്രാഹാമിന് പ്രത്യക്ഷനായത് ദൈവത്തിലില്ലാത്ത മൂന്ന് വ്യക്തികൾ (ട്രിനിറ്റി) ആയിരുന്നില്ല; യഹോവയായ ഏകദൈവവും രണ്ട് ദൂതന്മാരും ആയിരുന്നു. അതിൻ്റെ തെളിവ് ഒന്നാം വാക്യത്തിൽത്തന്നെയുണ്ട്. ട്രിനിറ്റി ആയിരുന്നെങ്കിൽ, “യഹോവ അവന്നു പ്രത്യക്ഷനായി” എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്. ദൈവത്തിൻ്റെ ഏകവചനത്തിലുള്ള സംജ്ഞാനാമമാണ് (Singular Proper Noun). ട്രിനിറ്റി വിചാരിക്കുന്നപോലെ, ത്രിത്വത്തിലെ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ, യഹോവ പ്രത്യക്ഷനായി എന്ന് പറയാതെ, ട്രിനിറ്റി പ്രത്യക്ഷനായെന്നോ, സമനിത്യരായ മൂന്നുപേർ (മൂന്ന് വ്യക്തികൾ) പ്രത്യക്ഷരായെന്നോ പറയുമായിരുന്നു. ട്രിനിറ്റിയുടെ വാദമനുസരിച്ച് ദൈവം തുല്യരായ മൂന്നു വ്യക്തിയാണ്. തുല്യരായ മൂന്നുപേർ ഒരുമിച്ചു പ്രത്യക്ഷനായാൽ, അതിൽ ഒരുത്തൻ്റെ പേർമാത്രം എടുത്തുപറയുമോ? എന്നാൽ വസ്തുതയെന്താണ്? യഹോവയുടെ ഒരു പ്രത്യക്ഷതയും രണ്ടു ദൂതന്മാരുമാണ് അവിടെ കാണുന്നത്. ➟അതുകൊണ്ടാണ് യഹോവയുടെ പേർമാത്രം പറഞ്ഞിരിക്കുന്നത്. 

❷ “അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (𝐌𝐞𝐧) തന്റെ നേരെ നില്ക്കുന്നതു കണ്ടു.” അബ്രാഹാം കണ്ടത് മൂന്നു പുഷന്മാരെ (Men) അഥവാ, മനുഷ്യരെയാണ്. യഹോവയും രണ്ടു ദൂതന്മാരുമാണ് മനുഷ്യരായിട്ട് അവന് പ്രത്യക്ഷനായത്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). ഈവേദഭാഗത്ത്, “നിലംവരെ കുനിഞ്ഞു” എന്ന് പറയാൻ എബ്രായയിൽ “Vayyishtakhu” എന്ന പദമാണ്. അതിന് “അവൻ കുനിഞ്ഞു നമസ്കരിച്ചു” (He bowed down) എന്ന അർത്ഥമാണുള്ളത്. ഇതേ പദംതന്നെയാണ് ലോത്ത് രണ്ട് ദൂതന്മാരെ കുനിഞ്ഞ് നമസ്കരിക്കാനും ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 19:1). അതായത്, ആ മൂന്നു മനുഷ്യരെ കണ്ടപ്പോൾ അവൻ അവരെ ആരാധിക്കുകയല്ല ചെയ്തത്; ആചാരപമായി അവരെ നമസ്കരിക്കുകയായിരുന്നു. ആരാധനയും ആചാരപരമായ നമസ്കാരവും വ്യത്യസ്തമാണ്. ആരാധന സ്രഷ്ടാവായ ഏകദൈവത്തിനു് മാത്രമുള്ളതാണ്. പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്നതാണ്. ലോത്ത് ദൂതന്മാരെയും (ഉല്പ, 19:1), അബ്രാഹാം ഹിത്യരെയും (ഉല്പ, 23:7), ദേശത്തിലെ ജനത്തെയും (ഉല്പ, 23:12), യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3; 33:6; 33:7), സഹോദരന്മാർ യോസേഫിനെ നമസ്കരിച്ചതിനും (ഉല്പ, 426; 43:26; 43:28); എല്യേസറും (ഉല്പ, 24:26; 24:48; 24:52), മോശെയും (പുറ, 34:8) ശൗലും (1ശമൂ, 15:31), ദാവീദും യഹോവയെ ആരാധിച്ചതിനും (2ശമൂ, 12:20) “ഷാഹാ” (Shachah) എന്ന ക്രിയാ പദമാണ് (Verb) ഉപയോഗിച്ചിരിക്കുന്നത്. അതേ പദത്തിൻ്റെ “3rd Person Masculine Singular” രൂപമാണ് “Vayyishtakhu” എന്ന പദം. ഈ പദം ദൈവത്തെ ആരാധിക്കുന്നതിനും അതിഥികളെ ആചാരപരമായി കുമ്പിടുക, കുനിയുക എന്നതിനും ഒരുപോലെ ഉപയോഗിക്കുന്നതാണ്.

❸ അബ്രാഹാമിന് പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനും മറ്റു രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെ (Men) ആണ്: (ഉല്പ, 18:2). അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). മറ്റു രണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: “അങ്ങനെ ആ പുരുഷന്മാർ (𝐌𝐞𝐧) അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭവാക്യം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). “ആ രണ്ടു ദൂതന്മാർ (Malak – Angels) വൈകുന്നേരത്തു സൊദോമിൽ എത്തി.” യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു ദൂതന്മാരെയാണ് ട്രിനിറ്റി പുത്രനും പരിശുദ്ധാത്മാവുമെന്ന് പറയുന്നത്? വല്ലാത്ത ദുരുപദേശംതന്നെ! 

❹ അബ്രാഹാമിൻ്റെ അടുക്കൽ വന്ന മൂന്നു മനുഷ്യരെ അവൻ ആരാധിക്കുകയായിരുന്നില്ല; ആചാരപൂർവ്വം നമസ്കരിക്കുകയായിരുന്നു (Greet) എന്നതിനും കൃത്യമായി തെളിവുണ്ട്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: (ഉല്പ, 18:2). ഇത് ആരാധന ആയിരുന്നെങ്കിൽ, സോദോമിൽച്ചെന്ന രണ്ടു ദൂതന്മാരെ ലോത്തും കുനിഞ്ഞു നമസ്കരിച്ചതായി കാണാം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). ദൂതന്മാരെ ലോത്ത് ആരാധിച്ചു എന്ന് ആരും പറയില്ലല്ലോ? ബൈബിളിൽ “നമസ്കരിക്കുക” എന്നു പറയുന്നത് എല്ലാം ആരാധനയല്ല എന്നു പ്രത്യേകം ഓർക്കുക. അബ്രാഹാം ആരെയും ആരാധിച്ചുമില്ല; അവിടെ ട്രിനിറ്റിയുമില്ല. അപ്പോൾ, “അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചു” എന്ന് ട്രിനിറ്റി പറയുന്നത് എങ്ങനെയാണ്? 

❺ യഹോവ ഉൾപ്പെടെ മൂന്നുപേരും പൂർണ്ണ മനുഷ്യരായിട്ടാണ് അവടെ പ്രത്യക്ഷനായത്. യഹോവ നേരിട്ടാണ് (ദൈവമായി) അവിടെ പ്രത്യക്ഷനായിരുന്നതെങ്കിൽ, “അവനെ നമസ്കരിച്ചു എന്നോ, അവനെ ആരാധിച്ചു” എന്നോ യഹോവയെമാത്രം പ്രത്യേകം പറയുമായിരുന്നു. പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത്. യഹോവ നേരിട്ടാണ് പ്രത്യക്ഷനായതെങ്കിൽ, “അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു” (Meet them and bowed low to the ground) എന്ന് ബഹുവചനത്തിൽ (Plural) പറയാതെ, ദൈവത്തെ പ്രത്യേകമായി “അവനെ കുനിഞ്ഞു നമസ്കരിച്ചു” (Meet him and bowed low to the ground) എന്ന് ഏകവചനത്തിൽ (Singular) പറയുമായിരുന്നു. അതായത്, അബ്രാഹാം മൂന്നു മനുഷ്യരെയും ഒരുപോലെ ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്തത്. അതിനർത്ഥം മൂന്നുപേരും ഒരുപോലെ മനുഷ്യരായിട്ടാണ് അവന് വെളിപ്പെട്ടത്. 

❻ അബ്രാഹാം അവരോട് പറയുന്നത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.” (ഉല്പ, 18:3). ഈ വേദഭാഗത്ത്, ദൈവത്തെ “എൻ്റെ കർത്താവേ” (My Love rd) എന്ന് സംബോധന ചെയ്യുന്ന “അദോനായി” (Adonay) എന്ന എബ്രായ പദമല്ല; മനുഷ്യരെ കുറിക്കുന്ന “യജമാനൻ” (Master) എന്നർത്ഥമുള്ള “അദോൻ” (Adon) എന്ന പദത്തിൻ്റെ ബഹുവചന (Plural) രൂപമായ “അദോനായ്” (Adonai) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (സങ്കീ, 12:4). ഇവിടെ യഥാർത്ഥത്തിൽ “യജമാനനേ” എന്നല്ല; “യജമാനന്മാരേ” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. BSI-യുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ “യജമാനന്മാരേ” എന്നാണ് പരിഭാഷ: [കാണുക: സ.വേ.പു.സ.CL). ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ ബഹുവചനത്തിലാണ് ഉപയോഗം. ഉദാ: [GNT, ISV]. അടുത്ത അദ്ധ്യായത്തിൽ, ലോത്ത് രണ്ട് ദൂതന്മാരെ സംബോധന ചെയ്യുന്നത് ഇതേ പദംകൊണ്ട് “യജമാനന്മാരേ” എന്ന് ബഹുവചനത്തിലാണ്: (ഉല്പ, 19:2). അതിനാൽ, അവിടെ പ്രത്യക്ഷരായത് ഇല്ലാത്ത ട്രിനിറ്റിയല്ലെന്ന് ഭാഷാപരമായും വ്യക്തമാണ്.

❼ “അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു.” (ഉല്പ, 18:4-5). അബ്രാഹാം തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായിട്ടാണ് ആദ്യം അവരെ മനസ്സിലാക്കിയത്. അവർക്കായി ഭക്ഷണം ഒരുക്കാമെന്ന് പറഞ്ഞശേഷം, “ഇതിന്നായിട്ടല്ലോ (ഭക്ഷണം കഴിക്കാൻ) നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു” എന്നാണ് അവൻ പറയുന്നത്. അതായത്, അക്കാലത്ത് ദൂരയാത്ര ചെയ്യുന്ന വഴിയാത്രക്കാർ ദേശത്തിലെ സമ്പന്നരും കുലീനരും അതിഥിസൽക്കാരപ്രിയരും ആയവരുടെ അടുക്കലാണ് ഭക്ഷണംകഴിച്ച് വിശ്രമിക്കുകയും രാപാർക്കുകയും ചെയ്തിരുന്നത്. അബ്രാഹാം പറയുന്നത് ഒന്നുകൂടി ശ്രദ്ധിക്കുക: “വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.” അതായത്, ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായ മനുഷ്യരായിട്ടാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. 

❽ “അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.” (ഉല്പ, 18:6-8). തുടർന്ന്, അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ അവർക്ക് നല്കിയതായി കാണാം. പിന്നീട്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും (18:9-10). സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:20-33). കുറഞ്ഞത്, ഏഴെട്ടുനാഴികയെങ്കിലും യഹോവ ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. പഴയനിയമത്തിൽ ദൈവം ജഡത്തിൽ (മനുഷ്യൻ) വെളിപ്പെട്ടതിൻ്റെ വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ പ്രത്യക്ഷത.

☛ “യഹോവ അവനു മമ്രേയുടെ തോപ്പിൽവച്ചു പ്രത്യക്ഷനായി” എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്: [ഉല്പ, 18:1). എന്നാൽ അബ്രാഹാം കാണുന്നത് മുന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്: (ഉല്പ, 18:2). അതിൽ ഒരുത്തനെ പത്തുപ്രാവശ്യം “യഹോവ” എന്ന് പേർ വിളിച്ചിട്ടുണ്ട്: (ഉല്പ, 18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). എന്നാൽ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9ഇയ്യോ, 9:32). അതിനാൽ, യഹോവ അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; തൻ്റെ ശക്തിയാൽ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയെ (ജഡത്തിലെ വെളിപ്പാട്) ആണ് അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടതെന്ന് മനസ്സിലാക്കാം. അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവയായ ഏകദൈവം തന്നെയാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ നമ്മുടെ പാപപരിഹാരാർത്ഥം യേശു എന്ന നാമത്തിൽ ജഡത്തിൽ (മനുഷ്യനായി) വെളിപ്പെട്ടത്. ➟അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ബെബെ; 1Tim,3:16 ⁃⁃ ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). അതായത്, പുതിയനിയമത്തിലും യഹോവയായ ഏകദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15എബ്രാ, 2:14-16; ആവ, 18:18പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14മത്താ, 1:22-23) മീഖായുടെയും പ്രവചനംപോലെ (മീഖാ, 5:2മത്താ, 2:46) യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16Col, 2:2). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]