പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്❓

പിതൃപുത്രാത്മാവിനെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണെന്ന് ചോദിച്ചാൽ; അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ്. അഥവാ, മനുഷ്യരോടുള്ള ബന്ധത്തിലെ, ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഈ വസ്തുത ശരിയായി ഗ്രഹിക്കണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ പ്രകൃതി എന്താണെന്ന് അറിയണം. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും മരണമില്ലാത്തവനുമായ ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos) ആണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്.

നിത്യദൈവം എന്ന പ്രയോഗം മൂന്നു പ്രാവശ്യമുണ്ട്. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; 11:27). ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 6:16). നിത്യൻ എന്നാൽ, എപ്പോഴും ഉള്ളവൻ അഥവാ, ശാശ്വതവാൻ എന്നാണ്. “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2. ഒ.നോ: യെശ, 57:15). അദൃശ്യൻ അഥവാ, അഗോചരൻ എന്നാൽ; ഇന്ദിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയാത്തവൻ എന്നാണ്. അതായത്, അദൃശ്യനായ ദൈവം അരൂപി അഥവാ, കാണത്തക്ക ഒരു രൂപം ഇല്ലാത്തവനാണ്. അദൃശൻ എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ്, ആരുമൊരുനാളും കാണാത്തവൻ, കാണ്മാൻ കഴിയാത്തവൻ: “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). അതായത്, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ആത്മാവാണ് ദൈവം.

ബൈബിളിൻ്റെ അവസാനത്തെ പുസ്തകം ഉൾപ്പെടെ, അഞ്ച് പുസ്തകങ്ങൾ എഴുതിയ ആളാണ് യോഹന്നാൻ അപ്പൊസ്തലൻ. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് അവനാണ്. കാണ്മാൻ കഴിയില്ലെന്ന് പൗലൊസും പറഞ്ഞിട്ടുണ്ട്. അതിൽ, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല എന്ന് ബൈബിൾ അസന്ദിഗ്ധമായി പറയുമ്പോൾത്തന്നെ, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് പറഞ്ഞ യോഹന്നാൻ ഉൾപ്പെടെ, അനേകംപേർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹൂ, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി ദൈവത്തെ കണ്ടിട്ടുള്ളവരാണ്. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് യോഹന്നാൻ പറഞ്ഞതും, ഭക്തന്മാർ ദൈവത്തെ കണ്ടു എന്ന് പറയുന്നതും ഒരുപോലെ ശരിയാകണം. അല്ലെങ്കിൽ, ബൈബിൽ പരസ്പര വിരുദ്ധമാകും. സിഹാസനത്തിൽ ഇരുന്നുകൊണ്ട്, നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുന്ന ദൈവത്തെ കണ്ടു എന്ന് യോഹന്നാൻതന്നെ പറഞ്ഞിട്ടുള്ളതാണ്. (വെളി, 4:2,8). അതേ യോഹന്നാൻ തന്നെയാണ് ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നും പറഞ്ഞിരിക്കുന്നത്. കണ്ടു എന്ന് പറയുന്നതും കണ്ടിട്ടില്ലെന്ന് പറയുന്നതും ഒരുപോലെ ശരിയായില്ലെങ്കിൽ, യോഹന്നാൻ്റെ പുസ്തകങ്ങൾതന്നെ പരസ്പരവിരുദ്ധമാകും.

അപ്പോൾ, അദൃശ്യനായ, ആരുമൊരുനാളും കണ്ടിട്ടില്ലാത്ത, കാണ്മാൻ കഴിയാത്ത ദൈവത്തെ ഭക്തന്മാർ എങ്ങനെയാണ് കണ്ടത്? അതാണ്, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. അതായത്, പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, ദൈവം എടുത്ത പ്രത്യക്ഷ ശരീരങ്ങളെയാണ് കണ്ടത്. അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; 17:1,18:1), യിസ്ഹാക്ക് (ഉല്പ, 26:2,24), യാക്കോബ് (35:7,9), ബിലെയാം (സംഖ്യാ, 23:5,16), ദാവീദ് (2ദിന, 3:1), യിരെമ്യാവ് (യിരെ, 31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്ന് പറയുന്നത് കേവലം മായക്കാഴ്ചയല്ല. ചില ഉദാഹരണങ്ങൾ നോക്കുക: “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽ മക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറപ്പാട്, 24:9-11). അവർ യിസ്രായേലിൻ്റെ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. അത്, ദൈവവും മനുഷ്യരുമായുള്ള നിയമത്തിൻ്റെ ഉടമ്പടിയെ കാണിക്കുന്നതാണ്. (ഉല്പ, 26:30; 31:54; സംഖ്യാ, 18:19). ഒരു മായക്കാഴ്ചയുമായി ഉടമ്പടി ചെയ്യാൻ കഴിയുമോ? അടുത്തവാക്യം: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ, 42:5). എൻ്റെ കണ്ണാൽ നിന്നെ കാണുന്നു എന്നാണ് ഇയ്യോബ് പറയുന്നത്. കേൾവിയിലൂടെ മാത്രം കേട്ടിരുന്ന ദൈവത്തെ ഒരു മായക്കാഴ്ചയിലൂടെയാണ് കണ്ടതെങ്കിൽ, എൻ്റെ കണ്ണാൽ കാണുന്നു എന്ന പ്രയോഗത്തിന് എന്ത് അർത്ഥമാണുള്ളത്? അടുത്തവാക്യം: “എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1 രാജാ, 22:19). സ്വർഗ്ഗീയ സൈന്യങ്ങളുടെ മദ്ധ്യേ ഇരിക്കുന്ന ദൈവത്തെയാണ് മീഖായാവ് കണ്ടത്. ദൂതന്മാരുടെ മദ്ധ്യ ഇരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:1-3; വെളി, 1:8). അതൊന്നും, ഒരു മായക്കാഴ്ചയോ, തോന്നലോ അല്ല. പ്രത്യുത, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നിൽക്കുന്നവനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം, തൻ്റെ ഭക്തന്മാർക്ക് തന്നെത്തന്നെ ദൃശ്യമാക്കാൻ എടുത്ത പ്രത്യക്ഷ ശരീരങ്ങളാണ് അവർ കണ്ടത്. അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷത എന്ന് പറയുന്നത്. അതായത്, “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.”

ദൈവം മനുഷ്യനായിട്ടും പ്രത്യക്ഷനായിട്ടുണ്ട്. അതിൻ്റെ തെളിവ് പഴയനിയമത്തിലും പുതിയനിയമത്തിലുമുണ്ട്.  അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-14). പുതിയനിയമത്തിൽ, യേശു എന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത് ജീവനുള്ള ദൈവമാണെന്ന് പൗലൊസ് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; മത്താ, 1:21. ഒ.നോ: യിരെ, 10:10; ലൂക്കൊ, 1:68; എബ്രാ, 2:14-16). അനേകർ കരുതുന്നപോലെ, ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ ഒരു പുതിയ മനുഷ്യനാണ് യേശു. (മത്താ, 120; ലൂക്കൊ, 2:21). അഥവാ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവം എടുത്ത ഒരു പ്രത്യക്ഷതയാണ് യേശുവെന്ന മനുഷ്യൻ. അതാണ് ദൈവത്തിൻ്റെ വെളിപ്പാടെന്ന് പൗലൊസ് പറയുന്നത്. യേശുവിനോടുള്ള ബന്ധത്തിൽ, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാം.

1. ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അപ്പോൾത്തന്നെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനാണെന്നും പറഞ്ഞിരിക്കുന്നു. (യോഹ, 8:40).

2. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). തന്മൂലം, ദൈവം എടുക്കുന്ന പുതിയ അസ്തിത്വമാണ് വെളിപ്പാടെന്ന് വ്യക്തമാകുന്നു.

3. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), താൻ ദൈവമല്ലെന്നും ക്രിസ്തു സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). അനേകം വേദഭാഗങ്ങളിലൂടെ ക്രിസ്തു അത് വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 4:10; 19:4; 24:36; മർക്കൊ, 12-29-34; ലൂക്കൊ, 18:18,19; യോഹ, 4:24). താൻ മനുഷ്യനാണെന്നും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; ലൂക്കൊ, 7:34). ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:5-6; എഫെ, 4:6; മത്താ, 26:72,74; മർക്കൊ, 14:71; പ്രവൃ, 2:22, റോമ, 5:15; 1കൊരി, 15:21,47; 1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് 36 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. തന്മൂലം, ക്രിസ്തു മറ്റൊരു ദൈവമല്ല; ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.

4. ദൈവം മനുഷ്യനല്ല; ദൈവത്തിനു മീതെ മറ്റൊരു ദൈവവുമില്ല. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിന്, ഒരു പിതാവും ദൈവവും ഉണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (2കൊരി, 11:31; എഫെ, 1:3,17). പിതാവെന്ന പദത്തിനോ, ദൈവമെന്ന പദത്തിനോ ഏത് അർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ ഒരു പിതാവോ, മറ്റൊരു ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം എടുത്ത മനുഷ്യ പ്രത്യക്ഷതയാണ് യേശുവെന്ന് വ്യക്തമാണ്.

5. ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16) ശാശ്വതവാനും (സങ്കീ, 90:2; യെശ, 57:15), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനുമായ ദൈവത്തിന്, തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊരു രൂപമെടുക്കാൻ കഴിയില്ല. തന്നെത്താൻ താഴ്ത്തി മനുഷ്യനാകാനും കഴിയില്ല. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. അതായത്, പഴയപുതിയനിയമങ്ങളിൽ ദൈവമായിട്ടും മനുഷ്യനായിട്ടും മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനായ ഏകദൈവത്തെയല്ല; ഏകദൈവം എടുത്ത പ്രത്യക്ഷതകളെയാണ്. അതുകൊണ്ടാണ്, ദൈവത്തെ അനേകർ കണ്ടുവെന്നും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നും ഒരുപോലെ പറയാൻ കഴിയുന്നത്. അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആത്മാവുമായ ദൈവത്തെ, താനായിരിക്കുന്ന അവസ്ഥയിൽ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുമില്ല. എന്നാൽ, ദൈവത്തിൻ്റെ വെളിപ്പാടുകളെ അഥവാ, ദൈവം എടുത്ത പ്രത്യക്ഷ ശരീരങ്ങളെ മനുഷ്യർക്ക് കാണാൻ കഴിയും. അതാണ്, പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടത്.

പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ് എന്നതാണ് നമ്മുടെ വിഷയം. പിതാവും പുത്രനും പരിശുദ്ധാത്മാവും അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണെന്ന് തുടക്കത്തിൽത്തന്നെ പറഞ്ഞതാണ്. അത് മനസ്സിലാക്കാനാണ്, അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ച് നാം ചിന്തിച്ചത്. ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ആത്മാവാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് മനസ്സിലാക്കാൻ, വളരെ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം. ദൈവം അദൃശ്യനാണ്, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ലെന്ന് അസന്ദിഗ്ധമായി പറയുന്ന ബൈബിൾ തന്നെ, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനേകർ കണ്ടതായും, പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്.

ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ക്രിസ്തുവിൻ്റെ വാക്കുകളിൽ നിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 1. പിതാവ് സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന പിതാവിനെക്കുറിച്ച് പഴയപുതിയനിയമങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.” (സങ്കീ, 123:1. ഒ.നോ: 2ദിന, 20:6; സങ്കീ, 2:2; 136:26; വിലാ, 3:41; ദാനീ, 3:41). “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ, മത്തായി 5:16-മുതൽ ലൂക്കോസ് 11:13-വരെ ഇരുപത്തഞ്ചു പ്രാവശ്യം കാണാൻ കഴിയും. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപിതാവ് ഒരു പ്രത്യേകസ്ഥലത്ത് അഥവാ, സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവനാണ്. എന്നാൽ, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ ദൈവത്തിന് സ്ഥിതിചെയ്യാൻ ഒരു പ്രത്യേകസ്ഥലം ആവശ്യമില്ല. തന്നെയുമല്ല, അദൃശ്യനായ ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങാത്തവനാണ്. (1രാജാ, 8:27).

2. പിതാവിൻ്റെ മുഖം അഥവാ, പിതാവായ യഹോവയെ ദൂതന്മാർ എപ്പോഴും കണ്ടുകൊണ്ടിരിക്കയാണ്. (മത്താ, 18:11). യഹോവ കെരൂബുകൾക്ക് മദ്ധ്യേ വസിക്കുന്നവൻ ആണെന്നും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെ അധിവസിക്കുന്നവൻ ആണെന്നും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവൻ ആണെന്നും പറഞ്ഞിട്ടുണ്ട്. (2ശമൂ, 22:11; സങ്കീ, 18:10). തന്നെയുമല്ല, യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും. (ഉല്പ, 1:27; 3:22-24; 18:1-19:1; പുറ, 3:2-4). ദൈവം മോശെയ്ക്ക് ന്യായപ്രമാണം കൊടുത്തത് ദൂതന്മാർ മുഖാന്തരമാണെന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ഗലാ, 3:19; എബ്രാ, 2:2). തന്മൂലം, ദൂതന്മാർ എല്ലായ്പ്പോഴും കാണുന്ന ഒരു പിതാവ് ഉണ്ടെന്ന് വ്യക്തമാണ്.

3. മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:8) യഹോവയെ കാണുന്നത് കെരൂബുകളുടെ അഥവാ, ദൂതന്മാരുടെ മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നത് കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). തന്മൂലം, ദൂതന്മാർ എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞ തൻ്റെ പിതാവിനെയാണ്, മനുഷ്യരും സ്വർഗ്ഗത്തിൽ കണ്ടതെന്ന് വ്യക്തമാണ്.

4. എന്റെ പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. വെളിപ്പാടിൽ യോഹന്നാൻ പറയുന്നത് നോക്കുക: “ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). ഇനി അതിൻ്റെ 8-ാം വാക്യം: “നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.” യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: പരിശുദ്ധൻ, പരിശുദ്ധൻ എന്ന്പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിലെ ജീവികൾ പിതാവിനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുകയാണ്. യേശു പറഞ്ഞ കാര്യം തന്നെയാണ് യോഹന്നാനും പറയുന്നത്. അതുതന്നെയാണ് യെശയ്യാവും പറഞ്ഞിരിക്കുന്നത്. (യെശ, 6:1-3). തന്മൂലം, ദൂതന്മാർക്കും മനുഷ്യർക്കും കാണാൻ കഴിയുന്ന ഒരു പിതാവുണ്ടെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

5. “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ  യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?” (സംഖ്യാ, 12:7-8). ഇത് യഹോവതന്നെ പറയുന്നതാണ്. ആദ്യമനുഷ്യനായ ആദാമിനോടും (ഉല്പ, 3:9-14) പൂർവ്വ പിതാക്കന്മാരോടും (ഉല്പ, 22:17-18; 26:5; 28:13,14) സകല പ്രവാചകന്മാരോടും യഹോവ സംസാരിച്ചിട്ടുണ്ട്. (യിരെ, 35:15; ആമോ, 3:7; സെഖ, 1:6). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). വെളിപ്പാട് പുസ്തകത്തിലും പിതാവ് സംസാരിക്കുന്നതായി കാണാം. (21:3-8). ദൈവം മോശെയോട് സംസാരിച്ച കാര്യം യെഹൂദന്മാർ പറയുന്നതായി കാണാം. (യോഹ, 9:29). തന്മൂലം, മനുഷ്യർക്ക് കാണാൻ കഴിയുന്ന, മനുഷ്യരോട് സംസാരിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

6.സൃഷ്ടിയോടുള്ള ബന്ധത്തിലാണ് അദൃശ്യനായ ദൈവം പിതാവെന്ന പദവിയിൽ പ്രത്യക്ഷനായിരിക്കുന്നത്: “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10. അതായത്, സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമാണ് അദൃശ്യനായ ഏകദൈവം പിതാവെന്ന പദവിയിൽ പ്രത്യക്ഷനായിരിക്കുന്നത്. സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (1:26; 8:2. ഒ.നോ: ദാനീ, 7:9; വെളി, 4:2). പിതാവായ യഹോവ ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ദൈവപുരുഷനായ മോശെയും ദൈവപുത്രനായ യേശുവും പറഞ്ഞിട്ടുണ്ട്. (ഉല്പ, 1:27; മത്താ, 19:4). മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 2:7; 5:1. ഒ.നോ: യെശ, 64:8; മലാ, 2:10). അല്ലാതെ, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം നേരിട്ടല്ല മനുഷ്യനെ സൃഷ്ടിച്ചത്. “യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു” എന്ന് പറഞ്ഞിട്ടുണ്ട്. (ഉല്പ, 3:8). അത്, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശനായ ഏകദൈവത്തെക്കുറിച്ചുള്ള പ്രയോഗമല്ലെന്ന് വ്യക്തമാണല്ലോ?

7. അദൃശ്യനായ ഏകദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ക്രിസ്തു പറയുന്നത് നോക്കുക: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിലെ, ഏകസത്യദൈവം എന്നത് ഇംഗ്ലീഷിൽ, The only true God എന്നും ഗ്രീക്കിൽ, ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് സത്യദൈവം ആണെന്നല്ല; പിതാവ് മാത്രമാണ് സത്യദൈവമെന്ന്, ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. താനും ദൈവം ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണെന്ന് സത്യദൈവമെന്ന് ക്രിസ്തു പറയുമോ? ദൈവം ഒരുത്തൻ മാത്രമാണ് അഥവാ, മോണോ തിയോ (monou theou) ആണെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 5:44). താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; ലൂക്കൊ, 7:34). അപ്പൊസ്തലന്മാർ പറയുന്നത് നോക്കുക: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണെന്നാണ് പറയുന്നത്. (ഒ.നോ: യോഹ, 8:41; എഫെ, 4:6). അദൃശ്യനായ ഏകദൈവത്തിൻ്റെ ഏകവും നിത്യവുമായ പ്രത്യക്ഷത പിതാവ് മാത്രം ആയതിനാലാണ്, പിതാവാണ് ഏക ദൈവമെന്നും, പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നും ക്രിസ്തു പറഞ്ഞതും, ദൂതന്മാർ അവനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നു എന്ന് യോഹന്നാൻ പറഞ്ഞതും. (മത്താ, 18:11; വെളി, 4:8).

ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ പുത്രനെ അനേകായിരങ്ങൾ കാണുകയും അവൻ്റെ വായിൽനിന്നുള്ള ലാവണ്യവാക്കുകൾ കേൾക്കുകയും ചെയ്തിട്ടുണ്ട്. (ലൂക്കൊ, 4:22). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). അടുത്തവാക്യം: “അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു.” (മത്താ, 3:16. ഒ.നോ: മർക്കൊ, 1:10; ലൂക്കൊ, യോഹ, 1:32). യേശുവിൻ്റെ മുഴുവൻ ദേഹരുപത്തിൽ അഥവാ, സ്വർഗ്ഗത്തിൽ ഭക്തന്മാർ കണ്ട പിതാവിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് പരിശുദ്ധാത്മാവ് അവൻ്റെമേൽ ആവസിച്ചത്. പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). അതായത്, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മനുഷ്യസാദൃശ്യത്തിൽ കണ്ടിട്ടുമുണ്ട്; പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അദൃശ്യനായ ഏകദൈവം മനുഷ്യരോടുള്ള ബന്ധത്തിൽ എടുത്ത പ്രത്യക്ഷതകളാണ് കണ്ടതും സംസാരിച്ചതും. തന്മൂലം അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

അതായത്, പിതാവ് ആരാണെന്ന് ചോദിച്ചാൽ, അദൃശ്യനായ ഏകദൈവത്തിൻ്റെ ദൃശ്യവും നിത്യവുമായ ഏക പ്രത്യക്ഷതയാണ്. (മത്താ, 18:11; യേശ, 6:1-3; വെളി, 4:2,8). പിതാവിൻ്റെ പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; പിതാവ് ഏകദൈവമാണ്. “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ,നോ: യോഹ, 8:41; 17:3; എഫെ, 4:6). പരിശുദ്ധാത്മാവ് ആരാണെന്ന് ചോദിച്ചാൽ; ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. രണ്ട് പ്രത്യേക സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ സ്നാനസമയത്തും, പെന്തെക്കൊസ്തു നാളിലും. (ലൂക്കൊ, 3:22; പ്രവൃ, 2:3). അതൊഴികെ, പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളെല്ലാം അദൃശ്യമാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ ക്രിസ്തുതന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:5-8). പരിശുദ്ധാത്മാവിൻ്റെ പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. എന്നാൽ, പിതാവിൽനിന്ന് വിഭിന്നനായ ദൈവമല്ല. ദൈവപിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നതിന് അനേകം തെളിവുകൾ ബൈളിലുണ്ട്.

1. സങ്കീർത്തനം 139:7-10 വായിച്ചാൽ ദൈവവും ആത്മാവും ഒരാളാണെന്ന് വ്യക്തമായി മനസ്സിലാക്കാം. “നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും” എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ് പിന്നെ പറയുന്നത്: “ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെയുണ്ടു; പാതാളത്തിൽ കിടക്ക വിരിച്ചാൽ നീ അവിടെയുണ്ടു; ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും” എന്നാണ് പറയുന്നത്.

2. “ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു” എന്ന് ഇയ്യോബ് പറയുന്നു. (ഇയ്യോ, 33:4). എന്നാൽ, യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അനേകം വാക്യങ്ങളിൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24. ഒ.നോ: ഉല്പ, 1:27; 2:7; 5:1). പിതാവ് ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്നും വാക്യങ്ങളുണ്ട്. (മലാ, 2:10. ഒ.നോ: യെശ, 64:8). പിതാവും പരിശുദ്ധാത്മാവും വിഭിന്നരായാൽ, ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? തന്മൂലം, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമാണ്.

3. യെശയ്യാവ്  6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (പ്രവൃ, 28:26-27).

4. യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് പിതാവാണ്. (മത്താ, 3:17; 17:5).

5. പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29).

6. താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ, ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭാന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം.

7. ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ഒരാളെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമുണ്ടോ? അല്ലെങ്കിൽ, യേശു രണ്ടുപ്രാവശ്യം ഉയിർത്തു എന്ന് പറയണം.

8. വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5-6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1,18). ഒരു വ്യക്തി രണ്ടുപ്രാവശ്യം രണ്ട് പേരാൽ വീണ്ടുംജനിക്കേണ്ട ആവശ്യമുണ്ടോ?

9. അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). അനന്യാസ് രണ്ട് ദൈവത്തോട് വ്യാജ്യം കാണിച്ചുവെന്ന് മനസ്സിലാക്കണോ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കണോ?

10. വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ? പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല.

11. ഇനി, പ്രധാനപ്പെട്ട രണ്ട് തെളിവ് തരാം: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്നും (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നും (യോഹ, 17:3) ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവം ആണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുമോ?

12. ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുമായിരുന്നോ? അതായത്, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആണെന്ന് പറയുന്നവർ, പരിശുദ്ധാത്മാവ് ദൈവമല്ലെന്ന ദൂഷണ ഉപദേശമാണ് പറയുന്നത്. പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണം, ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാത്ത പാപമാണ്. (മത്താ, 12:32).

പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് കരുതുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം. 1. പ്രവൃത്തികൾ 10:38-ൽ, പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആത്മാവിനെയും ശക്തിയെയും വേർതിരിച്ച് പറയുമായിരുന്നില്ല.

2. റോമർ 15:13,18-ൽ പരിശുദ്ധാത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആ ശക്തിക്ക് മറ്റൊരു ശക്തിയുണ്ടാകില്ല.

3. പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22). ഒരു ശക്തിയെ ആണ്; യോഹന്നാൻ കണ്ടതെന്ന് പറഞ്ഞാൽ ശരിയാകുമോ?

4. പരിശുദ്ധാത്മാവ് അനേകം പ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). പരിശുദ്ധാവ് കേവലം ശക്തി മാത്രമാണെങ്കിൽ, ആ ശക്തിക്ക് സംസാരിക്കാൻ എങ്ങനെ കഴിയും?

5. “പിതാവ് എൻ്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു” എന്ന പ്രയോഗവും (യോഹ, 14:26), “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന പ്രയോഗവും ശ്രദ്ധിക്കുക. (മത്താ, 28:19). പരിശുദ്ധാത്മാവ് കേവലം ശക്തി മാത്രമാണെങ്കിൽ, ഒരു നാമത്തിൻ്റെ ആവശ്യമെന്താണ്? തന്മൂലം, പരിശുദ്ധാത്മാവ് കേവലും ശക്തിയല്ല; ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം.

പുത്രൻ ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മമെന്ന് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. (1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ മനുഷ്യനാണ്; പാപരഹിതനായ മനുഷ്യൻ. മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്തേണ്ടത്; മനുഷ്യനാണ്. “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” 1കൊരി, 15:21). മനുഷ്യരുടെ പാപപരിഹാരം വരുത്തിയ; താൻ മനുഷ്യനാണെന്ന്: പുത്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണ മനുഷ്യൻ. (യോഹ, 8:40,46). 

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; യോഹ, 3:2). ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 14:6). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയായ ദൈവത്തെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ; സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തുയേശു പൂർവ്വാസ്തിത്വത്തിൽ ഏകദൈവം ആയിരുന്നു; അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാൽ; സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും അവൻ ഏകദൈവം തന്നെയാണ്. (1തിമൊ, 3:16). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:9). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവും; അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ ആയതുകൊണ്ടാണ്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നുതന്നെ ആയത്. അതിൻ്റെ ചില തെളിവുകൾ കാണാം: 1. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” (മത്താ, 1:21). യേശു അഥവാ, യേശുക്രിസ്തു എന്ന നാമം പുത്രൻ്റെ നാമം ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇനി പുത്രൻ പറയുന്നത് നോക്കുക: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ?

2. “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും, “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പുത്രൻ പറയുന്നതായി കാണാം. (യോഹ, 17:11-12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു എന്ന് വ്യക്തമാണല്ലോ?

3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ?

4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ?

5. “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു. (യെശ, 45:23). എന്നാൽ, പുതിയനിയമം പറയുന്നത്; യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങും” എന്നാണ്. (ഫിലി, 2:10). പിതാവിൻ്റെ മുമ്പിൽ, മടങ്ങേണ്ട മുഴങ്കാൽ യേശുവിൻ്റെ നാമത്തിങ്കലാണ് മടങ്ങുന്നതെങ്കിൽ, ആ പിതാവിൻ്റെ നാമമാണെന്ന് സംശയലാശമെന്യേ മനസ്സിലാക്കാം.

6. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). യഹോവയായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണ് പുത്രനെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗങ്ങളിൽ നിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:26). പരിശുദ്ധാത്മാവിന് മറ്റൊരു നാമം എവിടെയും പറഞ്ഞിട്ടുമില്ല.

7. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള യേശുക്രിസ്തുവിൻ്റെ കല്പന. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം.

8. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. (പ്രവൃ, 4:12). തന്നെയുമല്ല, പിതാവും പുത്രനും പരിശുദ്ധാത്മാവും അദൃശ്യനായ ഏക ദൈവത്തിൻ്റെ വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അല്ലെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു.

9. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം.

10. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം.

11. പഴയനിയമത്തിൽ യഹോവ തന്നെക്കൊണ്ടുതന്നെ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ, യേശുവിൻ്റെ നാമത്തിലാണ് മുഴങ്കാൽ മടങ്ങുന്നതെന്ന് പൗലൊസ് പറയുന്നു: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങും.” (ഫിലി, 2:10). വാക്യം ശ്രദ്ധിക്കണം: ദൈവപുത്രൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; യേശുവിന്റെ നാമത്തിങ്കൽ സകല മുഴങ്കാലും മടങ്ങുമെന്നാണ്. “എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും” എന്ന് യഹോവ സത്യംചെയ്ത് പറഞ്ഞ കാര്യത്തിന് എങ്ങനെ മാറ്റം വരുവാൻ കഴിയും? തന്മൂലം, യഹോവയുടെ പുതിയനിയമത്തിലെ നാമമാണ് യേശുവെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

12. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, യേശുക്രിസ്തുവിൻ്റെ നാമമാണ് ആദിമസഭ വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുവട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്. 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശു. 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ഏകമനുഷ്യനെന്ന് പൗലൊസ് വിശേഷിപ്പിക്കുന്ന പുത്രൻ്റെ നാമം മാത്രമാണ് യേശുക്രിസ്തു എങ്കിൽ, യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമം ഒരിക്കലും വിളിച്ചപേക്ഷിക്കില്ലായിരുന്നു. (റോമ, 5:15). പെന്തെക്കൊസ്തുനാളിൽ, “കർത്താവിൻ്റെ (യഹോവ) നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനം ഉദ്ധരിച്ച് പ്രസംഗിച്ചിട്ട്, മൂവായിരംപേരെ രക്ഷയിലേക്ക് നടത്തിയവനാണ് പത്രൊസ് അപ്പൊസ്തലൻ. (യോവേ, 2:32; പ്രവൃ, 2:21). അതേ പത്രൊസാണ്, യെഹൂദന്മാരുടെ പരമോന്നത കോടതിയായ ന്യായാധിപ സംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട്, യേശുക്രിസ്തു അല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ മറ്റൊരു രക്ഷകനും രക്ഷാനാമവും ഇല്ലെന്ന് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). യഹോവയായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന് മനസ്സിലാക്കാൻ, ഇതിൽക്കൂടുതൽ തെളിവ് അന്വേഷിക്കുന്നവർ, വിശ്വാസം ത്യജിച്ചുകളയുന്നതായിരിക്കും നല്ലത്.

ഇനി, മറ്റൊരു കാര്യം കാണിക്കാം: ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ഏകദൈവത്തിന് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. വ്യത്യസ്തമായ പല വെളിപ്പാടുകൾ ബൈബിളിൽ കാണാം: 1. അബ്രാഹാമിനു മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായ മൂന്നു മനുഷ്യരിൽ ഒരാളെ പത്തുപ്രാവശ്യം യഹോവ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 18:1-2,13). കൂടെയുണ്ടായിരുന്ന രണ്ടുപേർ ദൂതന്മാരാണെന്നും പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:22; 19:1). ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). യഹോവ അബ്രാഹാമിനു പ്രത്യക്ഷനായി എന്നാണ് ആദ്യവാക്യത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, യഹോവയായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനെയാണ് അബ്രാഹാം കണ്ടതും സംസാരിച്ചതും സൽക്കരിച്ചതുമെന്ന് മനസ്സിലാക്കാം.

2. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ  വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” (ദാനീ, 7:13). ആകാശമേഘങ്ങളോടെ വരുന്നതായി ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ്.

3. യോഹന്നാൻ അപ്പൊസ്തലൻ, പിതാവിനും പുത്രനും ഒപ്പം കൃപയും സമാധാനവും ആംശംസിക്കുന്ന ഏഴ് ആത്മാവിനെ വെളിപ്പാടിൽ കാണാം. (വെളി, 1:4-5. ഒ.നോ: 3:1; 4:5; 5:6). ഏഴ് ആത്മാക്കളായ ഏഴ് ദീപങ്ങൾ സ്വർഗ്ഗത്തിലെ സിഹാസനത്തിനു മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നത് യോഹന്നാൻ കണ്ടതാണ്. (വെളി, 4:5). വെളിപ്പാട് പുസ്തകത്തിൽ ഏഴു ആത്മാവിനെക്കുറിച്ചു മാത്രമല്ല പറയുന്നത്; അനേകം ഏഴുകൾ കാണാം. ഉദാ: ഏഴു സഭകൾ (1:4),  ഏഴു പൊൻനിലവിളക്കുകൾ (1:13), ഏഴു നക്ഷത്രങ്ങൾ (1:15), ഏഴു നിലവിളക്കുകൾ (1:20), ഏഴു മുദ്രകൾ (5:1), ഏഴു കൊമ്പുകൾ (5:6), ഏഴു കണ്ണുകൾ (5:6), ഏഴു ദൂതന്മാർ (8:2), ഏഴു കാഹളങ്ങൾ (8:2), ഏഴു മലകൾ (17:9), ഏഴു രാജാക്കന്മാർ (17:10) തുടങ്ങി അനേകം ഏഴുകൾ കാണാം. അവയെല്ലാം ഏഴുകൾ തന്നെയാണ്. ഒരു ഏഴും ഒന്നാണെന്ന് പറഞ്ഞിട്ടില്ല. തന്മൂലം, ഏഴ് ആത്മാക്കൾ ഏഴ് ആത്മാക്കൾ തന്നെയാണ്. യോഹന്നാൻ കണ്ട ഏഴാത്മാക്കൾ ഏകദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്.

4. “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.
തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). സൂര്യതേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനും ഏകദൈവത്തിൻ്റെ ഒരു വെളിപ്പാടാണ്.

5. “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളുമുള്ളതായി യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, യേശു തന്നത്താൻ യാഗമാക്കിയത് കാലസമ്പൂർണ്ണതയിലാണ്. (ഗലാ, 4:4; 1തിമൊ, 2:6). തന്നെയുമല്ല, യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്, ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളുമുള്ള യഥാർത്ഥ കുഞ്ഞാടിനെയാണ്. എന്നാൽ, ദൈവപുത്രനായ യേശു അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയും അബ്രാഹാമിൻ്റെ സന്തതിയുടെ സാദൃശ്യവും ഉള്ളവനായിരുന്നു. (കൊലൊ, 1:15; എബ്രാ, 2:16). അദൃശ്യനായ ഏകദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യമാണ് ഉള്ളത്. (യെഹെ, 1:26; 8:2). അതേ, സാദൃശ്യത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 2:7; 5:1). അതേ സാദൃശ്രത്തിലാണ് ദൈവപുത്രനായ യേശുവും വന്നത്. (എബ്രാ, 2:16 ഇംഗ്ലീഷിൽ നോക്കുക). അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും യേശുവിനെ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമെയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 5:14; കൊലൊ, 1:15). ലോകത്തിൻ്റെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നൊഴിച്ച് കളയാൻ വന്നതുകൊണ്ടാണ്, യേശുവിനെ കുഞ്ഞാടെന്ന് സ്നാപകൻ വിശേഷിപ്പിച്ചത്. (യോഹ, 1:29,36). കുഞ്ഞാടെന്നത് യേശുവിൻ്റെ പദവിയാണ്. അല്ലാതെ, അവൻ യഥാർത്ഥ കുഞ്ഞാടല്ല. ദൈവം ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ച രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടിനെയാണ് അറുക്കപ്പെട്ട കുഞ്ഞാടായി യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്. (ഉല്പ, 3:15; വെളി, 5:6). വെളിപ്പാടിൻ്റെ അവസാനം, കുഞ്ഞാടും ദൈവവും ഒന്നായി ദൈവം ഒരുത്തൻ മാത്രം ആകുന്നത് കാണാം. (വെളി, 22:3:5). ഒ.നോ: യെശ, 60:19:20).അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് മേല്പറഞ്ഞതൊക്കെ. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ അനേകം വെളിപ്പാടുകളിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകളെ മാത്രം എടുത്തുകൊണ്ടാണ്, ഏകസത്യദൈവത്തിൽ പലരും ബഹുത്വം ആരോപിക്കുന്നത്.

തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത്, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകൾ ആണെന്ന് മനസ്സിലാക്കാം. അതിൽ, പിതാവും പരിശുദ്ധാത്മാവും ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ നേരിട്ടുള്ള വെളിപ്പാടാണ്. പുത്രനാകട്ടെ, ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ്. തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ അഥവാ, സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണ്. (യോഹ, 8:40). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാണ് മനുഷ്യൻ്റെ രക്ഷ. (റോമ, 5:15). എന്നാൽ, സുവിശേഷങ്ങളിൽ കാണുന്ന ഏകമനുഷ്യനായ യേശുക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിൽ അവൻ ഏകദൈവം ആയിരുന്നു. (1തിമൊ, 3:14-16). സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും അവൻ ഏകദൈവം തന്നെയാണ്. (യോഹ, 8:24,28; 10:30; 13:19; 14:9; 20:28). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സെപ്റ്റ്വജിൻ്റിൽ നിന്നുള്ള പുതിയനിയമ ഉദ്ധരണികൾ

New Testament SeptuagintMasoretic TextKing James

1. Matt. 1:23 / Isaiah 7:14 ♦️ Behold, a virgin shall be with child 🔹 a virgin shall conceive in the womb 🔹 the young woman shall conceive 🔹 a virgin shall conceive.

2. Matt. 3:3; Mark 1:3; John 1:23 / Isaiah 40:3 ♦️ Make his paths straight 🔹 make straight the paths 🔹 make plain in the desert a highway 🔹 make straight in the desert a highway.

3. Matt. 12:21 / Isaiah 42:4 ♦️ And in his name shall the Gentiles trust 🔹 and in his name shall the Gentiles trust 🔹 and the isles shall wait for his teaching 🔹 and the isles shall wait for his law.

4. Matt. 13:15 / Isaiah 6:10 ♦️ For this people’s heart is waxed gross, And their ears are dull of hearing, And their eyes they have closed 🔹 For the heart of this people has become gross, and their ears are dull of hearing, and their eyes have they closed 🔹 Make the heart of this people fat, and make their ears heavy, and shut their eyes 🔹 Make the heart of this people fat, and make their ears heavy, and shut their eyes).

5. Matt. 15:8-9; Mark 7:6-7 / Isaiah 29:13 ♦️ This people draweth nigh unto me with their mouth, and honoureth me with their lips; But their heart is far from me.But in vain they do worship me, Teaching for doctrines the commandments of men 🔹 This people draw nigh to me with their mouth, and they honour me with their lips, but their heart is far from me: but in vain do they worship me, teaching the commandments and doctrines of men 🔹 Forasmuch as this people draw near, and with their mouth and with their lips do honour Me, but have removed their heart far from Me, and their fear of Me is a commandment of men learned by rote 🔹 Forasmuch as this people draw near me with their mouth, and with their lips do honour me, but have removed their heart far from me, and their fear toward me is taught by the precept of men.

6. Matt. 21:16 / Psalm 8:2 ♦️ Out of the mouth of babes and sucklings thou hast perfected praise 🔹 Out of the mouth of babes and sucklings hast Thou founded strength 🔹 Out of the mouth of babes and sucklings hast thou perfected praise 🔹 Out of the mouth of babes and sucklings hast thou ordained strength.

7. Luke 3:5-6 / Isaiah 40:4-5 ♦️ And all flesh shall see the salvation of God 🔹 and all flesh shall see the salvation of God 🔹 and all flesh shall see it together 🔹 and all flesh shall see it together.

8. Luke 4:18 / Isaiah 61:1 ♦️ Because he hath anointed me to preach the gospel to the poor 🔹 because he has anointed me; he has sent me to preach glad tidings to the poor 🔹 because the LORD hath anointed me to bring good tidings unto the humble 🔹 because the LORD hath anointed me to preach good tidings unto the meek.

9. Luke 4:18 / Isaiah 61:1 ♦️ And recovering of sight to the blind 🔹 and recovery of sight to the blind 🔹 and the opening of the eyes to them that are bound 🔹 and the opening of the prison to them that are bound.

10. Luke 4:18 / Isaiah 58:6 ♦️ To set at liberty them that are bruised 🔹 set the bruised free 🔹 and to let the oppressed go free 🔹 and to let the oppressed go free.

11. John 6:31 / Psalm 78:24 ♦️ He gave them bread from heaven to eat 🔹 to eat, and gave them the bread of heaven 🔹 and gave them of the corn of heaven 🔹 to eat, and had given them of the corn of heaven.

12. Acts 2:19 / Joel 2:30 ♦️ Blood, and fire, and vapour of smoke 🔹 blood, and fire, and vapor of smoke 🔹 blood, and fire, and pillars of smoke 🔹 blood, and fire, and pillars of smoke.

13. Acts 2:26 / Psalm 16:9 ♦️ Therefore did my heart rejoice, and my tongue was glad; Moreover also my flesh shall rest in hope 🔹 Therefore my heart rejoiced an my tongue exulted; moreover also my flesh shall rest in hope 🔹 Therefore my heart is glad, and my glory rejoiceth; my flesh also dwelleth in safety 🔹 Therefore my heart is glad, and my glory rejoiceth: My flesh also shall rest in hope.

14. Acts 4:26 / Psalm 2:2 ♦️ And the rulers were gathered together 🔹 and the rulers gathered themselves together 🔹 and the rulers take counsel together 🔹 and the rulers take counsel together.

15. Acts 7:14 / Gen. 46:27 ♦️ threescore and fifteen souls 🔹 seventy-five souls 🔹 were threescore and ten 🔹 were threescore and ten.

16. Acts 7:43 / Amos 5:26 ♦️ Yea, ye took up the tabernacle of Moloch, And the star of your god Remphan 🔹 Yea, ye took up the tabernacle of Moloch, and the star of your god Raephan 🔹 So shall ye take up Siccuth your king and Chiun your images, the star of your god 🔹 But ye have borne the tabernacle of your Moloch and Chiun your images, the star of your god.

17. Acts 8:33 / Isaiah 53:8 ♦️ In his humiliation his judgment was taken away 🔹 In his humiliation his judgment was taken away 🔹 By oppression and judgment he was taken away 🔹 He was taken from prison and from judgment.

18. Acts 13:41 / Habakkuk 1:5 ♦️ Behold, ye despisers, and wonder, and perish 🔹 Behold, ye despisers, and look, and wonder marvelously, and vanish 🔹 Look ye among the nations, and behold, and wonder marvellously 🔹 Behold ye among the heathen, and regard, and wonder marvellously.

19. Acts 15:17 / Amos 9:12 ♦️ That the residue of men might seek after the Lord 🔹 that the remnant of men 🔹 That they may possess the remnant of Edom 🔹 that they may possess the remnant of Edom.

20. Rom. 2:24 / Isaiah 52:5 ♦️ For the name of God is blasphemed among the Gentiles through you 🔹 On account of you my name is continually blasphemed among the Gentiles 🔹 and My name continually all the day is blasphemed 🔹 and my name continually every day is blasphemed.

21. Rom. 3:4 / Psalm 51:4 ♦️ That thou mightest be justified in thy sayings, And mightest overcome when thou art judged 🔹 that thou mightest be justified in thy sayings, and mightest overcome when thou art judged (50:4) 🔹 that Thou mayest be justified when Thou speakest, and be in the right when Thou judgest 🔹 That thou mightest be justified when thou speakest, and be clear when thou judgest.

22. Rom. 3:12 / Psalm 14:1 ♦️ There is none that doeth good, no, not one 🔹 there is none that does goodness, there is not even so much as one (13:1) 🔹 there is none that doeth good 🔹 There is none that doeth good.

23. Rom. 3:13 / Psalm 5:9 ♦️ With their tongues they have used deceit 🔹 with their tongues they have used deceit 🔹 they make smooth their tongue 🔹 They flatter with their tongue.

24. Rom. 3:13 / Psalm 140:3  The poison of asps is under their lips 🔹 the poison of asps is under their lips (139:3) 🔹 vipers’ venom is under their lips 🔹 Adders’ poison is under their lips.

25. Rom. 3:14 / Psalm 10:7 ♦️ Whose mouth is full of cursing and bitterness 🔹 Whose mouth is full of cursing, and bitterness (9:27) 🔹 His mouth is full of cursing and deceit and oppression 🔹 His mouth is full of cursing and deceit and fraud.

26. Rom. 9:17 / Exodus 9:16 ♦️ that I might shew my power in thee 🔹 that I might display in thee my strength 🔹 to show thee My power 🔹 for to shew in thee my power.

27. Rom. 9:25 / Hosea 2:23 ♦️ I will call them my people, which were not my people; And her beloved, which was not beloved 🔹 I will love her that was not loved, and will say to that which was not my people, Thou art my people 🔹 I will have compassion upon her that had not obtained compassion; and I will say to them that were not My people: ‘Thou art My people 🔹 I will have mercy upon her that had not obtained mercy; and I will say to them which were not my people, Thou art my people.

28. Rom. 9:27 / Isaiah 10:22 ♦️ a remnant shall be saved 🔹 a remnant of them shall be saved 🔹 only a remnant of them shall return 🔹 yet a remnant of them shall return.

29. Rom. 9:29 / Isaiah 1:9 ♦️ Except the Lord of Sabaoth had left us a seed 🔹 And if the Lord of Sabaoth had not left us a seed 🔹 Except the LORD of hosts had left unto us a very small remnant 🔹 Except the LORD of hosts had left unto us a very small remnant.

30. Rom. 9:33; 10:11; 1 Peter 2:6 / Isaiah 28:16 ♦️ And whosoever believeth on him shall not be ashamed 🔹 and he that believes on him shall by no means be ashamed 🔹 he that believeth shall not make haste 🔹 he that believeth shall not make haste.

31. Rom. 10:18 / Psalm 19:4 ♦️ Their sound went into all the earth 🔹 Their voice is gone out into all the earth 🔹 Their line is gone out through all the earth 🔹 Their line is gone out through all the earth.

32. Rom. 10:20 / Isaiah 65:1 ♦️ I was made manifest unto them that asked not after me 🔹 I became manifest to them that asked not for me 🔹 I gave access to them that asked not for Me 🔹 I am sought of them that asked not for me.

33. Rom. 10:21 / Isaiah 65:2 ♦️ All day long I have stretched forth my hands unto a disobedient and gainsaying people 🔹 I have stretched forth my hands all day to a disobedient and gainsaying people  I have spread out My hands all the day unto a rebellious people 🔹 I have spread out my hands all the day unto a rebellious people.

34. Rom. 11:26 / Isaiah 59:20 ♦️ There shall come out of Sion the Deliverer,
And shall turn away ungodliness from Jacob 🔹 And the deliverer shall come for Sion’s sake, and shall turn away ungodliness from Jacob 🔹 And a redeemer will come to Zion, and unto them that turn from transgression in Jacob 🔹 And the Redeemer shall come to Zion, and unto them that turn from transgression in Jacob.

35. Rom. 11:27 / Isaiah 27:9 ♦️ When I shall take away their sins 🔹 when I shall have taken away his sin 🔹 and this is all the fruit of taking away his sin 🔹 and this is all the fruit to take away his sin.

36. Rom. 11:34; 1 Cor. 2:16 / Isaiah 40:13 ♦️ For who hath known the mind of the Lord? 🔹 Who has known the mind of the Lord? 🔹 Who hath meted out the spirit of the LORD? 🔹 Who hath directed the Spirit of the LORD.

37. Rom. 12:20 / Prov. 25:21 ♦️ Therefore if thine enemy hunger, feed him; if he thirst, give him drink –🔹 If thine enemy hunger, feed him; if he thirst, give him drink 🔹 If thine enemy be hungry, give him bread to eat, and if he be thirsty, give him water to drink 🔹 If thine enemy be hungry, give him bread to eat; And if he be thirsty, give him water to drink.

38. Rom. 15:12 / Isaiah 11:10  ♦️ And he that shall rise to reign over the Gentiles;
In him shall the Gentiles trust 🔹 and he that shall arise to rule over the Gentiles; in him shall the Gentiles trust 🔹 that standeth for an ensign of the peoples, unto him shall the nations seek 🔹 which shall stand for an ensign of the people; to it shall the Gentiles seek.

39. Rom. 15:21 / Isaiah 52:15 ♦️ To whom he was not spoken of, they shall see:
And they that have not heard shall understand 🔹 for they to whom no report was brought concerning him, shall see; and they who have not heard, shall consider 🔹 for that which had not been told them shall they see, and that which they had not heard shall they perceive 🔹 for that which had not been told them shall they see; and that which they had not heard shall they consider.

40. 1 Cor. 1:19 / Isaiah 29:14 ♦️ I will destroy the wisdom of the wise 🔹 I will destroy the wisdom of the wise 🔹 the wisdom of their wise men shall perish 🔹 the wisdom of their wise men shall perish.

41. 1 Cor. 5:13 / Deut. 17:7 ♦️ Therefore put away from among yourselves that wicked person 🔹 so shalt thou remove the evil one from among yourselves 🔹 So thou shalt put away the evil from the midst of thee 🔹 So thou shalt put the evil away from among you.

42. 1 Cor. 15:55 / Hosea 13:14 = O death, where is thy sting? O grave, where is thy victory? – where is thy penalty, O death? O Hades, where is thy sting? – Ho, thy plagues, O death! Ho, thy destruction – O death, I will be thy plagues; O grave, I will be thy destruction.

43. 2 Cor. 4:13 / Psalm 116:10 ♦️ I believed, and therefore have I spoken 🔹 I believed, wherefore I have spoken (115:8) 🔹 I trusted even when I spoke 🔹 I believed, therefore have I spoken.

44. 2 Cor. 6:2 / Isaiah 49:8 ♦️ I have heard thee in a time accepted 🔹 In an acceptable time have I heard thee 🔹 In an acceptable time have I answered thee 🔹 In an acceptable time have I heard thee.

45. Gal. 3:10 / Deut. 27:26 ♦️ Cursed is every one that continueth not in all things which are written in the book of the law to do them 🔹 Cursed is every man that continues not in all the words of this law to do them 🔹 Cursed be he that confirmeth not the words of this law to do them 🔹 Cursed be he that confirmeth not all the words of this law to do them.

46. Gal. 3:13 / Deut. 21:23 ♦️ Cursed is every one that hangeth on a tree 🔹 for every one that is hanged on a tree is cursed of God 🔹 for he that is hanged is a reproach unto God 🔹 for he that is hanged is accursed of God.

47. Gal. 4:27 / Isaiah 54:1 ♦️ Rejoice, thou barren that bearest not; Break forth and cry, thou that travailest not 🔹 Rejoice, thou barren that bearest not; break forth and cry, thou that dost not travail  Sing, O barren, thou that didst not bear, break forth into singing, and cry aloud 🔹 Sing, O barren, thou that didst not bear; break forth into singing, and cry aloud.

48. 2 Tim. 2:19 / Num. 16:5 ♦️ The Lord knoweth them that are his 🔹 God has visited and known those that are his 🔹 In the morning the LORD will show who are His 🔹 Even to morrow the LORD will shew who are his.

49. Heb. 1:6 / Deut. 32:43 ♦️ And again, when he bringeth in the firstbegotten into the world, he saith, And let all the angels of God worship him 🔹 Rejoice, ye heavens, with him, and let all the angels of God worship him; rejoice ye Gentiles, with his people, and let all the sons of God strengthen themselves in him; for he will avenge the blood of his sons, and he will render vengeance, and recompense justice to his enemies, and will reward them that hate him; and the Lord shall purge the land of his people 🔹 Sing aloud, O ye nations, of His people; for He doth avenge the blood of His servants, and doth render vengeance to His adversaries, and doth make expiation for the land of His people. 🔹 Rejoice, O ye nations, with his people:!For he will avenge the blood of his servants, And will render vengeance to his adversaries,vAnd will be merciful unto his land, and to his people.❌

50. Heb. 2:7 / Psalm 8:5 ♦️ Thou madest him a little lower than the angels 🔹 Thou madest him a little less than angels 🔹 Thou madest him a little less than angels (elohim) 🔹 For thou hast made him a little lower than the angels.

51. Heb. 2:12 / Psalm 22:22 ♦️ In the midst of the church will I sing praise unto thee 🔹 in the midst of the church will I sing praise to thee (21:22) 🔹 in the midst of the congregation will I praise Thee 🔹 In the midst of the congregation will I praise thee.

52. Heb. 2:13 / Isaiah 8:17 ♦️ I will put my trust in him – and I will trust in him 🔹 and I will look for Him 🔹 and I will trust in him.

53. Heb. 3:15; 4:7 / Psalm 95:7 ♦️ To day if ye will hear his voice 🔹 To-day, if ye will hear his voice 🔹 To-day, if ye would but hearken to His voice! 🔹 To day if ye will hear his voice.

54. Heb. 3:15 / Psalm 95:8 ♦️ harden not your hearts, as in the provocation 🔹 harden not your hearts, as in the provocation 🔹 Harden not your heart, as at Meribah 🔹 Harden not your heart As in the provocation.

55. Heb. 8:9 / Jer. 31:32 ♦️ I regarded them not, saith the Lord 🔹 I disregarded them, saith the Lord 🔹 I was a lord (husband) over them, saith the LORD 🔹 I was an husband unto them, saith the LORD.

56. Heb. 10:5 / Psalm 40:6 ♦️ But a body hast thou prepared me 🔹 but a body hast thou prepared me (39:5) 🔹 mine ears hast Thou opened 🔹 Mine ears hast thou opened. ❌

57. Heb. 10:38 / Hab. 2:4 ♦️ But if any man draw back, my soul shall have no pleasure in him 🔹 If he should draw back, my soul has no pleasure in him 🔹 Behold, his soul is puffed up, it is not upright in him 🔹 Behold, his soul which is lifted up is not upright in him.

58. Heb. 11:5 / Gen. 5:24 ♦️ and was not found, because God had translated him: for before his translation he had this testimony, that he pleased God 🔹 And Enoch was well-pleasing to God, and was not found, because God translated him 🔹 And Enoch walked with God, and he was not; for God took him 🔹 and Enoch walked with God: and he was not; for God took him.

59. Heb. 11:21 / Gen. 47:31 ♦️ and worshipped, leaning upon the top of his staff 🔹 And Israel did reverence, leaning on the top of his staff 🔹 And Israel bowed down upon the bed’s head 🔹 And Israel bowed himself upon the bed’s head.

60. Heb. 12:6 / Prov. 3:12 ♦️ And scourgeth every son whom he receiveth 🔹 and scourges every son whom he receives 🔹 even as a father the son in whom he delighteth 🔹 Even as a father the son in whom he delighteth.

61. Heb. 13:6 / Psalm 118:6 ♦️ The Lord is my helper 🔹 The Lord is my helper (117:6) 🔹 The LORD is for me 🔹 The LORDis on my side.

62. James 4:6; 1 Pet. 5:5 / Prov. 3:34 ♦️ God resisteth the proud 🔹 The Lord resists the proud 🔹 If it concerneth the scorners, He scorneth them 🔹 Surely he scorneth the scorners.

63. 1 Peter 1:24 / Isaiah 40:6 ♦️ And all the glory of man as the flower of grass 🔹 and all the glory of man as the flower of grass 🔹 and all the goodliness thereof is as the flower of the field 🔹 and all the goodliness thereof is as the flower of the field.

64. 1 Pet. 2:9 / Exodus 19:6 ♦️ But ye are a royal priesthood 🔹 And ye shall be to me a royal priesthood 🔹 and ye shall be unto Me a kingdom of priests 🔹 and ye shall be unto me a kingdom of priests.

65. 1 Pet. 2:22 / Isaiah 53:9 ♦️ who did no sin 🔹 he practised no iniquity 🔹 he had done no violence 🔹 he had done no violence.

66. 1 Pet. 4:18 / Prov. 11:31 ♦️ And if the righteous scarcely be saved, where shall the ungodly and the sinner appear? 🔹 If the righteous scarcely be saved, where shall the ungodly and the sinner appear? 🔹 Behold, the righteous shall be requited in the earth; how much more the wicked and the sinner! 🔹 Behold, the righteous shall be recompensed in the earth: Much more the wicked and the sinner.

ക്രിസ്തുയേശു ആരാണ്?

യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചതാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എ.ഡി. 4-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാഡ്രിയക്കാരനായ അറിയൂസിൻ്റെ ഉപദേശമാണ് യഹോവസാക്ഷികൾ വിശ്വസിക്കുന്നത്. എന്നാൽ, അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ എ.ഡി 325-ൽ കോൺസ്റ്റൻ്റയിൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ നിഖ്യായിൽ കൂടിയ സുനഹദോസ് അതേ ഉപദേശത്തെ വെള്ളപൂശി എടുത്തതാണ് ത്രിത്വവിശ്വാസം. അറിയൂസ് സൃഷ്ടിച്ച പുത്രനെ, സുനഹദോസ് ജനിപ്പിച്ചെടുത്തു. സൃഷ്ടിച്ചു എന്ന് പറഞ്ഞാലും ജനിപ്പിച്ചു എന്ന് പറഞ്ഞാലും, ബൈബിൾ പ്രകാരവും ലോകപ്രകാരവും ഏകദേശം ഒരർത്ഥമാണ് ഉള്ളത്. സൃഷ്ടിക്കപ്പെടും മുമ്പ് സൃഷ്ടിയും ജനിപ്പിക്കപ്പെടും മുമ്പ് ജനിച്ചവനും ഉണ്ടാകില്ല. (ഉല്പ, 5:1-3). അതായത്, രണ്ടുകൂട്ടരുടെയും ഉപദേശം ഉണ്ടായത് ബൈബിളിൽ നിന്നല്ല; അറിയൂസിൽ നിന്നാണ്. എങ്കിലും, യഹോവസാക്ഷികളെ സംബന്ധിച്ച്, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ്. ട്രിറ്റിയെ സംബന്ധിച്ച്, യേശു സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവമാണ്. തന്മൂലം, അവർക്ക് സത്യദൈവമായ പുത്രദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തുയേശു. “അവൻ സമ്പൂർണ്ണദൈവം ആയിരിക്കുന്നതിനൊപ്പം സമ്പൂർണ്ണമനുഷ്യനും ആണെന്നു” ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [വ്യവസ്ഥിത ദൈവശാസ്ത്രം, ജഡധാരണം, പേജ് 229]. എന്നാൽ, വൺനെസ്സുകാരുടെ ഉപദേശം ഇവരിൽനിന്ന് തികച്ചും വിഭിന്നമാണ്. അവരിൽ പലർക്കും പല ഉപദേശങ്ങളാണ്. ദൈവപുത്രനായ യേശുവിൻ്റെ അസ്തിത്വത്തിലും ക്രിസ്തുത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കാത്തവരാണ്, വൺനെസ്സുകാരിൽ അധികവും. അവരെ സംബന്ധിച്ച് പൂർണ്ണദൈവമാണ് മനുഷ്യസാദൃശ്യത്തിൽ അഥവാ, മനുഷ്യവേഷത്തിൽ വന്നതെന്നാണ് അവർ വിശ്വസിക്കുന്നത്. ചിലർ, അവൻ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ, മേല്പറഞ്ഞ ഉപദേശങ്ങളൊന്നും ബൈബിളിൽ കണ്ടെത്താൻ കഴിയില്ല. തന്മൂലം, ദൈവത്തിൻ്റെ വചനം എന്ത് പറയുന്നുവെന്നാണ് നാം പരിശോധിക്കുന്നത്:

1. ക്രിസ്തുയേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മമെന്ന് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. (1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ മനുഷ്യനാണ്; പാപരഹിതനായ മനുഷ്യൻ. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1 തിമൊ, 2:5-6). ഈ വസ്തുത യേശുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണ മനുഷ്യൻ. (യോഹ, 8:40,46). ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ചത് ബി,സി 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൈവദൂതൻ്റെയും പ്രവചനം പോലെ, യേശു എന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലുക്കൊ, 1:32,35; 2:11; 3:22; 4:16-21; പ്രവൃ, 4:27; 10:38). അതായത്, ദൈവം മനുഷ്യരുടെ നിത്യരക്ഷയ്ക്കായി യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ  മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-3). അതിനാൽ, ബി.സി. ആറിന് മുമ്പ് അഥവാ, പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. അപ്പോൾ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികളും, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന് ട്രിനിറ്റിയും പറഞ്ഞാൽ ശരിയാകുമോ? ചരിത്രകാരനായ ലൂക്കൊസ് ഉൾപ്പെടെ, നാല് സുവിശേഷകന്മാർ ക്രിസ്തുയേശുവിൻ്റെ ജീവചരിത്രം എഴുതിവെച്ചിരിക്കെ, ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് ആർക്കും ഭേദിക്കാനാവാത്ത ചരിത്രം ചമച്ച് സ്വർഗ്ഗേകരേറി അപ്രത്യക്ഷമായ അവന് അസ്തിത്വമില്ല, അവൻ ചരിത്രപുരുഷനല്ല എന്നൊക്കെ വൺനെസുകാർ പറഞ്ഞാൽ ശരിയാകുമോ? തന്മൂലം, ഇക്കൂട്ടരുടെ ഉപദേശങ്ങളൊന്നും ബൈബിളുമായി ബന്ധമുള്ളതല്ലെന്ന് മനസ്സിലാക്കാം. ക്രിസ്തുയേശുവിനെക്കുറിച്ച്, ദൈവാത്മാവിനാൽ വിരചിതമായ ബൈബിൾ നമ്മോട് എന്ത് പറയുന്നുവെന്നാണ് നാം വിശദമായി പരിശോധിക്കുന്നത്:

2. “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി” എന്ന പുതിയനിയമത്തിലെ പ്രഥമ വാക്യംതന്നെ, മേല്പറഞ്ഞ എല്ലാ ദുരുപദേശങ്ങളെയും ഖണ്ഡിക്കുന്നതാണ്. (മത്താ, 1:1). അബ്രഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായി അവരുടെ വംശാവലിയിൽ, വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ, മനുഷ്യവേഷമൊ ജനിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും സന്തതിയായി അവരുടെ വംശാവലിയിൽ ഒരു മനുഷ്യൻ ജനിച്ച കാര്യമാണ് പ്രഥമവാക്യത്തിൽ ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്.

3. “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20; 2:21). അവൻ്റെ ജനനം സ്വാഭാവികമായിരുന്നില്ല; പരിശുദ്ധാത്മാവ് കന്യകയിൽ അവനെ ഉല്പാദിപ്പിച്ചതാണ്. ഉല്പാദിതമാകുക എന്നാൽ; ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ്. അതായത്, ട്രിനിറ്റിയുടെ പുത്രദൈവമോ, യഹോവസാക്ഷികളുടെ ദൂതനോ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവിനാൽ ഒരു പുതിയ മനുഷ്യശിശു കന്യകയിൽ രൂപപ്പെട്ടതാണ്. യേശുവിനു ദേഹവും ദേഹിയും ആത്മാവുണ്ടെന്ന് ബൈബിൾ ഖണ്ഡിതമായി പറഞ്ഞിരിക്കെ, ദൈവത്തിൻ്റെ മനുഷ്യവേഷത്തെയാണ് പരിശുദ്ധാത്മാവ് ഉല്പാദിപ്പിച്ചതെന്ന വൺനെസ്സ് ഉപദേശവും ന്യായീകരിക്കപ്പെടുന്നതല്ല. തന്മൂലം, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ, മനുഷ്യവേഷം മാത്രമുള്ളവനോ ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു എന്ന് മനസ്സിലാക്കാം.

4. “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7). കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ, അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ ആയിരുന്നെങ്കിൽ, അവനെ അവളുടെ ആദ്യജാതനെന്നല്ല; ഏകജാതനെന്ന് ദൈവാത്മാവ് വിശേഷിപ്പിക്കുമായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). ക്രിസ്തുയേശു എന്ന മറിയയുടെ ആദ്യജാതൻ ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും, അനന്തരജാതർ അഥവാ, അവൻ്റെ സഹോദരങ്ങൾ ദൈവങ്ങളും ആകും.

5. “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ  ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ, മനുഷ്യസാദൃശ്യം മാത്രമോ ആയിരുന്നെങ്കിൽ, എങ്ങനെ അവനെ പരിച്ഛേദന കഴിക്കും? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ദൈവത്തെയോ, പൂർണ്ണദൈവവും മനുഷ്യനുമായവനെയോ പരിച്ഛേദന കഴിച്ചുവെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണമെന്താണ്? വൺനെസ്സുകാർ പറയുംപോലെ, മനുഷ്യവേഷം മാത്രമുള്ളവനെ എങ്ങനെ പരിച്ഛേദന കഴിക്കും?

6. “മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.” (ലൂക്കൊ, 2:22-24). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖ്യാ, 18:5). താൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; അതിലെ വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ് വന്നതെന്നാണ് യേശു പറഞ്ഞത്. (മത്താ, 5:17-18). യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, മനുഷ്യസാദൃശ്യം മാത്രമുള്ളവനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്നവൻതന്നെ; തൻ്റെ പ്രവൃത്തികളാൽ ന്യായപ്രമാണത്തെ ലംഘിച്ചുവെന്ന് പറയേണ്ടിവരും. ഏകസത്യദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം എടുത്ത മനുഷ്യപ്രത്യക്ഷതയായ, ക്രിസ്തുയേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ് മരിച്ചതെന്ന പരമമായ സത്യത്തെ അട്ടിമറിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനാണ്, നാലാം നൂറ്റാണ്ടിൽ സാത്താൻ സഭയ്ക്കകത്ത് ദുരുപദേശങ്ങൾ നുഴയിച്ചുകയറ്റിയത്.

7. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). പൈഡിയൊൻ (paidion) എന്ന ഗ്രീക്കുപദം മനുഷ്യക്കുഞ്ഞുങ്ങളെ കുറിക്കുന്നതാണ്. (മത്താ, 18:2; മർക്കൊ, 5:38; ലൂക്കൊ, 1:76; യോഹ, 10:49). അല്ലാതെ, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ കുറിക്കുന്നതല്ല. ആത്മാവിൽ ബലപ്പെട്ടുപോന്നു എന്ന പ്രയോഗവും മനുഷ്യനെ കുറിക്കുന്നതാണ്. ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആത്മാവിൽ ബലപ്പെടണമോ? ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു എന്ന പ്രയോഗവും മനുഷ്യനെ മാത്രം കുറിക്കുന്നതാണ്. ദൈവത്തിൻ്റെമേൽ ദൈവകൃപ (grace of God) ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ, എന്ത് അബദ്ധമാണ്. പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആയിരുന്നെങ്കിൽ, മറ്റൊരു ദൈവത്തിൻ്റെ കൃപ എന്തിനാണ്? മനുഷ്യവേഷമുള്ള ദൈവം ആത്മാവിൽ ബലപ്പെടുന്നത് എന്തിനാണ്? അവന് മറ്റൊരു ദൈവത്തിൻ്റെ കൃപവേണമോ?

8. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കോ, 2:52). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, മനുഷ്യവേഷമോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും?

9. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവിനു, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം  ഉദ്ധരിച്ചുകൊണ്ട് നസറെത്തിലെ പള്ളിയിൽവെച്ച് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:16-21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. (പ്രവൃ, 10:38). ബൈബിളിൽ അനേകം അഭിഷിക്തന്മാർ അഥവാ, മശീഹമാരുണ്ട്. പേർ പറയപ്പെട്ടവർതന്നെ ഇതുപത് പേരുണ്ട്. അവരിൽ അവസാനത്തെ മശീഹയാണ് യേശു. ദൈവം മനുഷ്യരെ തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ പരിശുദ്ധാത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. അതിൽ, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. യേശു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനായതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു” എന്നാണ്. (ലൂക്കോ, 4:14). ദൈവം ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ ആണ് അഭിഷേകം ചെയതതെന്ന് പറഞ്ഞാൽ; അതൊരു നാടകമായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ?

10. “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:32). അടുത്തവാക്യം: “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). മറിയ ദൈവത്തെയോ, ദൈവപുത്രനെയോ പ്രസവിക്കുമെന്നല്ല ഗബ്രീയേൽ ദൂതൻ പറഞ്ഞത്. അവൾ പ്രസവിക്കുന്ന അവളുടെ ആദ്യജാതൻ ദൈവപുത്രൻ എന്ന് വിളിക്കപ്പെടുമെന്ന് പ്രവചിക്കുകയാണ് ചെയ്തത്. യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. തന്മൂലം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന ഉപദേശവും, അവൻ അസ്തിത്വമില്ലാത്ത മനുഷ്യസാദൃശ്യം മാത്രമാണെന്ന വൺനെസ്സ് ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

11. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.” (ലൂക്കൊ, 4:14). അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). ദൈവം അവനു കൊടുത്ത അധികാരത്താലാണ്, അവൻ പാപമോചനം നല്കിയത്. (മത്താ, 9:8). ദൈവാത്മാവിനാലാണ് അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചത്. (മത്താ, 12:8). സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:17). ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസ് പറഞ്ഞിട്ടുണ്ട്. (പ്രവ, 10:22; 10:38). തുടർന്ന്, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യൻ ആയിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). അനന്തരം, അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:43), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14), ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവപിതാവാണ് മൂന്നാം ദിവസം അവനെ മരണത്തിൽനിന്നും ഉയിർപ്പിച്ചതെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:24,31; 4:10; 5:30; 10:40; ഗലാ, 1:1). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; 9:11-12; 7:27; 10:10). മനുഷ്യൻ മൂലമുണ്ടായ മരണം മനുഷ്യൻ മൂലമാണ് നീങ്ങിയതെന്നും (1കൊരി, 15:21), ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും പൗലൊസ് പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:5-6). ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിച്ചത് ദൂതന്മാരെക്കാൾ അല്പം ഒരു തഴ്ചവന്ന വന്ന യേശുവാണെന്ന് എബ്രായലേഖകൻ പറഞ്ഞിരിക്കുന്നു. (2:9). തന്മൂലം, ജിനിച്ചുജീവിച്ച് മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചതും മനുഷ്യനാണ് (1പത്രൊ, 2:24), മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചതും ക്രിസ്തുയേശു എന്ന മനുഷ്യനെയാണ്. ബൈബിൾ അത് സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (1തിമൊ, 2:6; പ്രവൃ, 2:22-24).

12. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ ജനിച്ചു ജീവിച്ചു മരിച്ചുയിർത്തതന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ക്രൈസ്തവരും. സത്യദൈവത്തിന് മരണമില്ലെന്നത് ശിശുസഹജമായ ഒരു അറിവാണ്. തന്നെയുമല്ല, ബൈബിളിൽ അക്ഷരംപ്രതി അത് എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 6:16). എന്നാൽ, ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് ദൈവശാസ്ത്രം പറയുന്നു: “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണ്. നിത്യനായ ദൈവപുത്രൻ ദൈവത്വം ഒഴിവാക്കാതെ മനുഷ്യനായി തീർന്നതാണ് ജഡധാരണം.” [Systematic Theology, ജഡധാരണം, പേജ്, 228]. എന്നാൽ, യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). ക്രിസ്തുയേശുവിന് ഒരു ആരംഭം ഉണ്ടെന്ന് വചനം വ്യക്തമായി പറഞ്ഞിട്ടുണ്ട്. (മീഖാ, 5:2; മത്താ, 1:16; 2:1; ലൂക്കൊ, 1:35; 2:7; പ്രവൃ, 3:22; 7:37; റോമ, 9:5). എന്നാൽ പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6; 61:1-2). തന്മൂലം, നിത്യദൈവമാണ് മരിച്ചത്, അവൻ നിത്യപുത്രനാണ്, ദൈവത്വം ഒഴിവാക്കാതെ മനുഷ്യയിത്തീർന്നു എന്നൊക്കെ പഠിപ്പിക്കുന്ന ദൈവശാസ്ത്രം വചനവിരുദ്ധമാണെന്ന് മനസ്സിലാക്കാം. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനുമല്ല (ഇയ്യോ, 9:32; ഹോശേ, 11:9); അവന് മരണവുമുമില്ല. (1തിമൊ, 6:16). അതായത്, ദൈവശാസ്ത്രത്തിലെ ദൈവവും ബൈബിളിലെ ദൈവവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം.

ഇനി, ഏക ദൈവത്തെക്കുറിച്ചും മനുഷ്യരുടെ രക്ഷയ്ക്കായി താനെടുത്ത പ്രത്യക്ഷതയായ: ക്രിസ്തുയേശു എന്ന മനുഷ്യനെക്കുറിച്ചും ചില കാര്യങ്ങൾ കൂടി അറിയാം:

13. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരുത്തൻ മാത്രമാണ്. ഈ വസ്തുത, യഹോവയായ ഏക ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, ഏകദൈവമായ യഹോവയല്ലാതെ, മറ്റൊരു ദൈവമുണ്ടെന്ന് സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉള്ള ആർക്കും തെളിയിക്കാൻ സാദ്ധ്യമല്ല.

14. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് പുതിയനിയമത്തിൽ 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ബൈബിളിൽ കണ്ടെത്താൻ കഴിയില്ല.

15. “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞ മറുപടിയാണ് മേൽപ്പറഞ്ഞത്. രണ്ട് കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന്മനസ്സിലാക്കാം. ഒന്നാമത്, ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. രണ്ടാമത്, ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). തന്നെ ആരാധിക്കണമെന്നല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും അവനെ മാത്രം ആരാധിക്കണമെന്ന് എന്ന് ഏകവചനത്തിലാണ്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ് ക്രിസ്തു പറഞ്ഞത്. അതായത്, ഈ വാക്യത്തിൽ, അവനെ മാത്രം ആരാധിക്കണം” എന്ന് ക്രിസ്തു പറഞ്ഞത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന പദം കൊണ്ടാണ്. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്.

16. ഷ്മാ പ്രഖ്യാപനം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ദൈവപുത്രനായ ക്രിസ്തുവിനോട്, ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് രണ്ട് ഏകവചന പ്രയോഗങ്ങൾകൊണ്ട്; ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ, മൂന്നാമത് ഒരുവനായ പിതാവായ ഏകദൈവത്തെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്നു പറഞ്ഞത്. അതുകേട്ട, യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). ദൈവത്തിനു ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. യേശുവിനെ വാക്കിൽക്കുടുക്കാൻ പുറകെ നടക്കുന്നവനാണ് ശാസ്ത്രി. എങ്കിലും, പിതാവാണ് ഏകദൈവമെന്ന അവൻ്റെ വിശ്വാസത്തെ ക്രിസ്തു മാനിച്ചു. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ഒരേയൊരു ദൈവം പിതാവാണെന്നും ക്രിസ്തുയേശു മനുഷ്യനാണെന്നും മനസ്സിലാക്കാം.

17. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനായിരുന്നു. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നോ, ഞങ്ങളെ എന്നോ അല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ക്രിസ്തു ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞരിക്കെ, അവനെ ദൈവമാക്കി ഏകദൈവത്തെ ബഹുദൈവമാക്കുന്നവർ ദൈവരാജ്യത്തിൽ എങ്ങനെ പ്രവേശിക്കും?

18. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ദൈവപുത്രനായ യേശുവിനെയും, അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് വിളിച്ചിട്ടുണ്ട്. ലൂക്കൊ, 23:50; യോഹ, 7:12),. എന്നാൽ, ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്. പ്രമാണി യേശുവിനെ ദൈവം എന്നല്ല; നല്ലവൻ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രനെ, ദൈവം എന്ന് വിളിച്ചാൽ, അവൻ എത്രയധികമായി അത് നിഷേധിക്കും? തന്മൂലം, ക്രിസ്തുയേശു ദൈവമല്ല; മനുഷ്യനാണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

19. ക്രിസ്തു ദൈവത്തോട് സമനായ നിത്യപുത്രനാണെന്ന് കരുതുന്നവർ, ആദാമിനെ സൃഷ്ടിക്കുമ്പോൾ അവൻ കൂടെയുണ്ടായിരുന്നു എന്നാണ് വിചാരിക്കുന്നത്. (ഉല്പ, 1:26). എന്നാൽ, അക്കാര്യം ക്രിസ്തുവിനുപോലും അറിയില്ലെന്ന് അവൻ്റെ വാക്കിനാൽ വ്യക്തമാണ്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ത്രിത്വവ്യാഖ്യാന പ്രകാരം; ദൈവത്തിലെ മൂന്നു വ്യക്തിചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു വ്യക്തിയെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു വ്യക്തിയെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നു വ്യക്തിയായിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ,  സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ദൈവത്തെ പ്രഥമപുരുഷനിൽ അവൻ അഥവാ, മൂന്നാമനായി വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ ഒരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. സൃഷ്ടിയിങ്കൽ താൻ ദൈവത്തോടൊപ്പം ഇല്ലായിരുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുതന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, മനുഷ്യനായ അവനെ നിത്യദൈവമാക്കാൻ ശ്രമിക്കുന്നവർ എന്തു വിചാരിക്കുന്നു. ദൈവാത്മാവിനാൽ വിരചിതമായ വചനം തെറ്റാണെന്നോ? അതോ, ക്രിസ്തു നുണയനാണെന്നോ?

20. ക്രിസ്തുയേശുവിൻ്റെ സാക്ഷ്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ, പിതാവാണ് ഏകസത്യദൈവം എന്നാണ് ക്രിസ്തുയേശു പറഞ്ഞത്. ഏകസത്യദൈവം എന്നത് ഇംഗ്ലീഷിൽ, The only true God എന്നും ഗ്രീക്കിൽ, ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് സത്യദൈവം എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം എന്ന്, ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. താനും ദൈവം ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണെന്ന് സത്യദൈവമെന്ന് ക്രിസ്തു പറയുമോ? അടുത്തവാക്യം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ക്രിസ്തു പറയുന്ന ഈ വാക്യത്തിലെ ഏകദൈവം, ഇംഗ്ലീഷിൽ The only God എന്നും, ഗ്രീക്കിൽ മോണോ തിയോ (monou theou) എന്നുമാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. താനും ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുമോ? അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത്, പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി ക്രിസ്തു പറഞ്ഞിട്ടുണ്ട്. മത്താ, 4:10; 24:36; ലൂക്കൊ, 4:8; യോഹ, 10:29; 14:28). താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). പിതാവ് മാത്രമാണ് ദൈവം; താൻ മനുഷ്യനാണെന്ന് ക്രിസ്തുയേശു പറഞ്ഞിട്ടുപോലും വിശ്വസിക്കാത്തവരോട് ആര് പറഞ്ഞാൽ വിശ്വസിക്കും?

21. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ മൂന്നരവർഷം കൂടെയുണ്ടായിരുന്ന അപ്പൊസ്തലന്മാരാണ് പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളു. ക്രിസ്തു ദൈവമാണെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? പിതാവും പുത്രനും ഒരുപോലെ ദൈവം ആണെങ്കിൽ, അപ്പൊസ്തലന്മാരുടെ വാക്കുകളാൽത്തന്നെ ബൈബിൾ പരസ്പരവിരുദ്ധമാകും. പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ക്രിസ്തുയേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയവരാണ്. (ലൂക്കൊ, 10:16).

22. ക്രിസ്തുയേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 36 പ്രാവശ്യം അവൻ മനുഷ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകരെല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ എഴുത്തുകാർ മനുഷ്യനെന്ന് വിശേഷിപ്പിക്കുമോ? കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ചിട്ട്, ദൈവം ഉയിപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവാക്കിയ ക്രിസ്തുയേശു എന്ന മനുഷ്യനെ ഏകദൈവമോ, രണ്ടാം ദൈവമോ ആക്കിയാൽ; അത് ദൈവത്തിനോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ പ്രസാദമാകുമോ? (പ്രവൃ, 2:23-24; 2:36). ക്രിസ്തുയേശു മനുഷ്യനാണെന്ന് പറഞ്ഞാൽ, അവൻ നമ്മെപ്പോലെ കേവലമൊരു മനുഷ്യനാണെന്ന് ധരിക്കരുത്. അവൻ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ മനുഷ്യനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). പാപമറിയാത്ത അഥവാ, പരിശുദ്ധ മനുഷ്യനാണ്. (യോഹ, 6:69; 2കൊരി, 15:21). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യനാണ്. (പ്രവൃ, 10:38). ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്. (ലൂക്കൊ, 3:22; കൊലൊ, 2:9). അവൻ എല്ലാ പുരുഷൻ്റെയും തലയാണ്. (1കൊരി, 11:3). സഭയാകുന്ന ശരീരത്തിൻ്റെ തലയാണ്. (എഫെ, 5:23). എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയാണ്. (കൊലൊ, 2:10). എന്നിങ്ങനെ അനവധി സവിശേഷതകൾ അവനുണ്ട്. അവൻ മനുഷ്യനാണെന്ന് പറയുന്ന ബൈബിൾതന്നെ അവനെ സമാന്യ മനുഷ്യരിൽനിന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:2).

23. ക്രിസ്തുയേശുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ക്രിസ്തുയേശു ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

24. ഏകകർത്താവായ ദൈവം: ഏകദൈവത്തിൽ നിന്ന് ക്രിസ്തുവിനെ വേർതിരിച്ചു കാണിക്കുന്ന അനേകം വേദഭാഗങ്ങൾ ബൈബിളിലുണ്ട്. ഉദാ: (മത്താ, 16:16; 27:46; മർക്കൊ, 15:34; യോഹ, 17:3; 20:17; റോമ, 16:26; 1കൊരി, 8:6; 2കൊരി, 1:3; 11:31; എഫെ, 1:3; 1:17; കൊലൊ, 1:5; 1തിമൊ, 2:5-6; 1പത്രൊ, 1:3; 1യോഹ, 5:20; യൂദാ, 1:4).). അതിൽ പ്രധാനപ്പെട്ട ഒരു വേദഭാഗമാണ് യൂദാ 1:4. ആ വാക്യം, ബെഞ്ചമിൻ ബെയ്‌ലിയുടെ മൂന്നു പരിഭാഷകൾ ഒഴികെ, മലയാളത്തിലെ മറ്റെല്ലാ പരിഭാഷകളിലും തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. എന്നാൽ, ഗ്രീക്കിൻ്റെ നേരിട്ടുള്ള പരിഭാഷ എന്ന് അറിയപ്പെടുന്ന 1534-ലെ, William Tyndale Bible മുതൽ, 1611-ലെ King James Bible വരെയുള്ള എല്ലാ പരിഭാഷകളിലും യുദായുടെ വാക്യാംശം ഇപ്രകാരമാണ്: “ഏക കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും നിഷേധിക്കുന്നു” (denying the only Lord God, and our Lord Jesus Christ). ബെഞ്ചമിൻ ബെയ്‌ലിയിൽ ഇങ്ങനെയാണ്: “ഏകനായി കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” ഈ വേദഭാഗത്ത്, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; “ഏകകർത്താവായ ദൈവം” എന്നത് ഗ്രീക്കൽ, ton monon despotin theon എന്നാണ്. പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ ഗ്രീക്കിലെ മോണോൻ (monon) കൊണ്ടാണ്, ഏകകർത്താവായ ദൈവം അഥവാ, ഒരേയൊരു കർത്താവായ ദൈവം എന്ന് യഹോവയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, ഏകദൈവമായ യഹോവയായ കർത്താവിനെയും ഏകമനുഷ്യനായ യേശുക്രിസ്തു എന്ന കർത്താവിനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. എന്തെന്നാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത്, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവമല്ല; മനുഷ്യനായ ക്രിസ്തുയേശുവാണ്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: എഫെ, 5:2). അവനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചവനാണ് ഏകദൈവം. (പ്രവൃ. 2:22-24,36). അതുകൊണ്ടാണ്, എകകർത്താവായ ദൈവത്തെയും ഏകകർത്താവും മനുഷ്യനുമായ യേശുക്രിസ്തുവിനെയും യൂദാ വേർതിരിച്ച് പറഞ്ഞിരിക്കുന്നത്. യൂദാ, മറിയയുടെ മകനും യേശുവിൻ്റെയും യാക്കോബിൻ്റെയും സഹോദരനുമാണെന്നുകൂടി ഓർക്കണം. അടുത്തൊരു വാക്യം കാണുക: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യം ശ്രദ്ധിക്കുക: ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം അപ്പൊസ്തലൻ മഹത്വം കരേറ്റുകയാണ്. ഏകജ്ഞാനിയായ ദൈവം എന്നത്, ഇംഗ്ലീഷിൽ God only wise. ഗ്രീക്കിൽ mono sofo theo എന്നുമാണ്. അതായത്, ഒരേയൊരു ജ്ഞാനിയായ ദൈവത്തിന്, ആ ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവാക്കിവെച്ച, യേശുക്രിസ്തു എന്ന മദ്ധ്യസ്ഥനും മറുവിലയുമായമനുഷ്യൻ മുഖാന്തരമാണ് മഹത്വം കരേറ്റുന്നത്. എന്തെന്നാൽ, നമുക്ക് പകരം ക്രൂശിക്കപ്പെട്ടക്രിസ്തു എന്ന മനുഷ്യനില്ലെങ്കിൽ, ഏകജ്ഞാനിയായ ദൈവവുമായി നമുക്ക് യാതൊരു ബന്ധവും ഉണ്ടാകില്ല.

25. ദൈവത്തിൻ്റെയും ക്രിസ്തുയേശുവിൻ്റെയും ഐഡൻ്റിറ്റി: ദൈവത്തിൻ്റെയും ക്രിസ്തുയേശുവിൻ്റെയും ഐഡൻ്റിറ്റിയിൽത്തന്നെ വ്യത്യാസമുണ്ട്. പിതാവ് ഏകദൈവമാണ്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). എന്നാൽ, ക്രിസ്തുയേശു ഏകമനുഷ്യനാണ്: “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പിതാവ് സ്വർഗ്ഗീയനാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11:13-വരെ 25 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രൻ എന്ന് ഒരിക്കലും കാണാൻ കഴിയില്ല. ക്രിസ്തുയേശു ഭൂമിയിൽ വസിച്ചിരുന്നവനാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). യേശുവിനെ, ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:69,71; മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കോ, 4:34; 18:37; 23:6; 24:19; യോഹ, 1:45; 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 10:38; 22:8; 26:9). അതായത്, യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് എന്ന പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് അതിൻ്റെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന ദൈവമെന്നല്ല. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4; 123:1) ക്രിസ്തുയേശു ഭൂമിയിലാണ് വസിച്ചിരുന്നത്.

26. ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവം സ്വയംഭൂ ആയവനാണ്: “സ്വയംഭൂവും ആത്മബോധമുള്ളവനും പൗരുഷേയനും എല്ലാറ്റിനും ആദികാരണവും സർവ്വാതിശായിയും സർവ്വസന്നിഹിതനും ആയ സത്തയാണ് ക്രൈസ്തവ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവം.” (Systematic Theology, ദൈവത്തിൻ്റെ അസ്തിത്വം, പേജ് 97). സ്വയംഭൂ എന്നാൽ; സ്വയം ഉളവായവൻ അഥവാ, തന്നെത്താൻ ജനിച്ചവൻ ആണ്. തന്നെത്താൻ ഉളവായ ദൈവത്തിന് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് മായാവിയെപ്പോലെ മനുഷ്യനാകാനോ, മൃഗമാകാനോ, തന്നെത്താൻ ഇല്ലാതാകാനോ കഴിയും. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16) ശാശ്വതവാനും (സങ്കീ, 90:2; യെശ, 57:15), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). ദൈവം ഇല്ലാതിരുന്ന ഒരു കാലമില്ല; ഇല്ലാതിരിക്കുന്ന കാലം ഉണ്ടാകയുമില്ല. സത്യദൈവം മാറ്റമില്ലാത്തവനും ശാശ്വതവാനും ആകയാൽ, തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല. അതായത്, അവതാരം എടുക്കാൻ കഴിയില്ല. അതുകൊണ്ടാണ്, പാപികളായ മനുഷ്യരുടെ രക്ഷയ്ക്കായി, കന്യകയിലൂടെ ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പുതിയ മനുഷ്യാസ്തിത്വം ദൈവം എടുത്തത്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). അതിനെയാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16).

27. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും, പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെയും കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്ന യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷ എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21).

28. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; യോഹ, 3:2). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയായ ദൈവത്തെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ; സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തുയേശു പൂർവ്വാസ്തിത്വത്തിൽ യഹോവയായിരുന്നു; നിത്യമായ അസ്തിത്വത്തിലും അവൻ യഹോവ തന്നെയാണ്. (1തിമൊ, 3:16). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:9). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

ദൈവത്തിൻ്റെ ഒരു ഇച്ഛയെക്കുറിച്ച് അഥവാ, ഒരു ആഗ്രഹത്തെക്കുറിച്ച് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “അവൻ  സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല പരമാർത്ഥം തന്നേ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). നമുക്ക്, പിതാവായ ഏകദൈവമാണ് ഉള്ളത്. (1കൊരി, 8:6). എന്നാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ടത്, ഏകദൈവം എടുത്ത പ്രത്യക്ഷതയായ മനുഷ്യനായ ക്രിസ്തുയേശുവാണ്. ഈ വസ്തുത സകല മനുഷ്യരും അറിയണമെന്നാണ് ദൈവത്തിൻ്റെ ആഗ്രഹം. തക്കസമയത്ത് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായാണ്, ദൈവം പൗലൊസിനെ അപ്പൊസ്തലനായി നിയമിച്ചത്. ദൈവാത്മാവിനാൽ ആ വസ്തുത ഗ്രഹിപ്പാൻ സർവ്വശക്തിയുള്ള ദൈവം ഈയുള്ളവനും കൃപ നൽകി. പരിഗ്രഹിക്കാൻ മനുസ്സുള്ളവർ പരിഗ്രഹിക്കുക!