വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

☛ ❝എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.❞ (വെളി, 1:12-13). ➟വെളിപ്പാട് പുസ്തകത്തിൽ അഭൗമമായ തേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുവാണെന്ന് പൊതുവെ കരുതുന്നവരുണ്ട്. ➟അങ്ങനെ ചിന്തിക്കാൻ പല കാരണങ്ങളുമുണ്ട്. ➟എന്നാൽ വചനം ശരിയായി പഠിച്ചാൽ, യോഹന്നാന് കണ്ടത് യേശുക്രിസ്തുവല്ല; മറ്റൊരുത്തനെ പ്രതിനിധീകരിക്കുന്ന ഒരു ദൂതൻ മുഖാന്തരമുള്ള വെളിപ്പാടാണെന്ന് കാണാൻ കഴിയും:

1️⃣ മനുഷ്യപുത്രനോടു സദൃശനായവൻ:
☛ യോഹന്നാൻ കണ്ട ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ യേശു ആണെന്ന് യോഹന്നാൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ ❛മനുഷ്യപുത്രൻ❜ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ഉദാ: (മത്താ, 8:20). ➟എന്നാൽ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. ➟❛𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂❜ എന്ന ഗ്രീക്കുപ്രയോഗത്തിന് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ➟❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ❜ (പി.ഒ.സി), ➟❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ➟❛𝗢𝗻𝗲 𝗹𝗶𝗸𝗲 𝘂𝗻𝘁𝗼 𝘁𝗵𝗲 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (KJV), ➟❛𝗢𝗻𝗲 𝗹𝗶𝗸𝗲 𝗮 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (NASB), ➟❛𝗦𝗼𝗺𝗲𝗼𝗻𝗲 𝗹𝗶𝗸𝗲 𝗮 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ➟❛മനുഷ്യപുത്രനെ കണ്ടു❜ എന്നല്ലാതെ, ➟❛മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) കണ്ടു എന്ന് എങ്ങനെ പറയും? ➟യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യന് യേശുവിനെ വിശേഷിപ്പിക്കാൻ എത്രയോ നാമങ്ങളുണ്ട്. ➟തന്നെയുമല്ല, മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനായി? ➟❛മനുഷ്യപുത്രനോട് സദൃശനായവൻ❜ എന്ന പ്രയോഗത്തിന് രണ്ടർത്ഥമാണുള്ളത്:

☛ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ വചനപരമായ അർത്ഥം: ➟❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന് ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത് ആരെയാണോ, ➟അവനെയാണ് അല്ലെങ്കിൽ, ➟അവനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്.

☛ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്നതിൻ്റെ ഭാഷാപരമായ അർത്ഥം: ➟മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ (സാമ്യമുള്ള) മറ്റൊരുവൻ എന്നാണ്. ➟എന്തായാലും ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന പ്രയോഗം യേശുവിനെ കുറിക്കുന്നതാണെന്ന് പറയാൻ കഴിയില്ല.

☛ പതിനാലാം അദ്ധ്യായത്തിലും മനുഷ്യപുത്രനോട് സദൃശനായവനെ കാണാം: ➟❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.❞ (വെളി, 14:14). ➟ഈ വാക്യത്തിലും മനുഷ്യപുത്രനോടു സദൃശനായവനെ കാണാം. ➟𝟭:𝟭𝟯-ൽ ❛മനുഷ്യപുത്രനോടു സദൃശനായവൻ എന്ന് പറയാൻ ഉപയോഗിച്ചിരുന്ന ❛𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്ന അതേ പ്രയോഗമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ➟എന്നാൽ ഇതൊരു ദൂതനാണെന്ന് താഴോട്ടുള്ള വാക്യങ്ങൾ വായിച്ചാൽ വ്യക്തമായി മനസ്സിലാക്കാം. ➟അതിനാൽ രണ്ട് വെളിപ്പാടും ദൂതൻ മുഖാന്തരം ഉള്ളതാണെന്ന് മനസ്സിലാക്കാം. ➟[കാണുക: വെളിപ്പാട് 14:14-ലെ മനുഷ്യപുത്രനോടു സദൃശനായവൻ]

☛ മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു അല്ലെന്ന് ഒന്നാം വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം: ➟❝യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.❞ (വെളി, 1:1). ➟ഈ വാക്യത്തിൽ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്. ➟യേശുക്രിസ്തു നേരിട്ട് യോഹന്നാന് വെളിപ്പെട്ടെന്നോ, എന്തെങ്കിലും വെളിപ്പെടുത്തിയെന്നോ അല്ല; ദൂതൻ മുഖാന്തരമാണ് യോഹന്നാന് പ്രദർശിപ്പിച്ചത്. ➟ഒന്നാം വാക്യത്തിൽ വെളിപ്പാടിൻ്റെ ഒരു കൈമാറ്റക്രമം കാണാം: ദൈവം ➟യേശുക്രിസ്തു ➟ദുതൻ ➟യോഹന്നാൻ ➟ദൈവത്തിൻ്റെ ദാസന്മാർ (സഭ/വിശ്വാസികൾ). ➟ദൈവം തന്റെ ദാസന്മാർക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി യേശുക്രിസ്തുവിന് നൽകിയതാണ് വെളിപ്പാട്. ➟യേശുക്രിസ്തു അത് തൻ്റെ ദൂതൻ മുഖാന്തരം തൻ്റെ ദാസനായ യോഹന്നാന് പ്രദർശിപ്പിച്ചു. ➟യോഹന്നാൻ താൻ കണ്ടതൊക്കെയും ദൈവത്തിൻ്റെ ദാസന്മാർ വായിച്ചറിയാനും പ്രമാണിക്കാനുമായി എഴുതിവെച്ചു: (വെളി, 1:1-3). 

☛ ഒന്നാം വാക്യത്തിൽ മൂന്ന് പ്രത്യേക ഗ്രീക്കുപദങ്ങളും കാണാം: ➟❛വെളിപ്പാടു❜ (𝐑𝐞𝐯𝐞𝐥𝐚𝐭𝐢𝐨𝐧) എന്നതിന് ❛𝗔𝗽𝗼𝗸𝗮𝗹𝘂𝗽𝘀𝗶𝘀❜ എന്ന പദമാണ്. ➟അർത്ഥം: ❛മറനീക്കി പുറത്തുകൊണ്ടുവരിക❜ അല്ലെങ്കിൽ, ❛രഹസ്യം വെളിപ്പെടുത്തുക❜ എന്നാണ്. ➟❛കാണിക്കുക❜ (𝐭𝐨 𝐬𝐡𝐨𝐰) എന്നതിന് ❛𝗗𝗲𝗶𝘅𝗮𝗶❜ എന്ന പദമാണ്. ➟അർത്ഥം: ❛കാണിച്ചുകൊടുക്കുക❜ അല്ലെങ്കിൽ ❛ചൂണ്ടിക്കാണിക്കുക❜ എന്നാണ്. ➟❛പ്രദർശിപ്പിച്ചു❜ (𝐒𝐢𝐠𝐧𝐢𝐟𝐢𝐞𝐝) എന്നതിന് ❛𝗘𝘀𝗲𝗺𝗮𝗻𝗲𝗻❜ എന്ന പദമാണ്. ➟അർത്ഥം: ❛അടയാളങ്ങളിലൂടെയോ പ്രതീകങ്ങളിലൂടെയോ ദൃശ്യമാക്കുക❜ എന്നാണ്. ➟അതായത്, ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന ഒരു പ്രതീകത്തിലൂടെ അല്ലെങ്കിൽ പ്രതിബിംബത്തിലൂടെ ഒരു ദൂതനാണ് യോഹന്നാന് വെളിപ്പെട്ടതെന്ന് മനസ്സിലാക്കാം. ➟എന്നാൽ ആ ദൂതൻ പ്രതിനിധീകരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; മറ്റാരെയോ ആണ്. ➟യേശുക്രിസ്തുവിന് വെളിപ്പെടാൻ ഒരു ദൂതൻ്റെയും സഹായം ആവശ്യമില്ല. ➟ദൂതൻ മുഖാന്തരമാണ് യോഹന്നാൻ വെളിപ്പാട് ദർശിച്ചത് എന്നതിൻ്റെ വേറെയും തെളിവുണ്ട്: (വെളി, 22:6). ➟യേശുക്രിസ്തുവിൻ്റെ ദൂതനാണ് യോഹന്നാന് വെളിപ്പാട് കാണിച്ചത്. ➟യേശുവിന് സ്വയം വെളിപ്പെടാൻ ആയിരുന്നെങ്കിൽ, ദൂതൻ മുഖാന്തരം പ്രദർശിപ്പിച്ചു എന്ന് പറയുന്നത് എന്തിനാണ്? ➟ദൂതൻ പ്രതിനിധീകരിക്കുന്നത് യേശുവിനെയല്ല; മറ്റൊരുത്തനെയാണ്.  

മനുഷ്യപുത്രനോടു സദൃശനായവൻ ആരാണ്?
☛ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ എന്ന് പേർ പറഞ്ഞിരിക്കുന്ന ഒരുത്തൻ ബൈബിളിലുണ്ട്: ➟❝രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു.❞ (ദാനീ, 7:13). ➟ഇവിടെ ❛മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ❜ ആകാശമേഘങ്ങളോടെ വരുന്നതു ദാനീയേൽ കണ്ടതായി പറഞ്ഞിട്ടുണ്ട്. ➟എബ്രായയിൽ ❛𝗞𝗯𝗮𝗿 𝗘𝗻𝗮𝘀𝗵❜ എന്നും സെപ്റ്റ്വജിൻ്റിൽ ❛𝗵𝗼𝘀 𝗵𝘂𝗶𝗼𝘀 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂❜ എന്നുമാണ്. ❛മനുഷ്യപുത്രനെപ്പോലെ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐚 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണർത്ഥം. ➟ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവനെയാണ് യോഹന്നാനും കണ്ടത്. ➟ദാനീയേൽ പ്രവചനവും വെളിപ്പാട് പുസ്തകവുമായുള്ള അഭേദ്യമായ ബന്ധം ബൈബിൾ പഠിതാക്കൾക്ക് സുപരിചിതമാണ്: ➟മനുഷ്യപുത്രനോടു സദൃശനായവൻ (ദാനീ, 7:13 ⁃⁃ വെളി, 1:13), ➟മൃഗങ്ങൾ (ദാനീ, 7:3-7 ⁃⁃ വെളി, 13:1-4; 13:11-18), ➟കൊമ്പുകൾ (ദാനീ, 7:7-8; 7:20-24 ⁃⁃ 13:1; 13:11; 17:12), ➟കാലങ്ങൾ (ദാനീ, 12:7 ⁃⁃ വെളി, 11:2; 12:6, 13:5), ➟മീഖായേൽ ദൂതൻ (ദാനീ, 12:7 ⁃⁃ വെളി, 12:7) മുതലായവ നോക്കുക.

☛ ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ യേശുക്രിസ്തു ആണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ➟എന്നാൽ ദർശനംകണ്ട ദാനീയേലിനുപോലും അതാരാണെന്ന് ആദ്യം മനസ്സിലായില്ല. ➟ഒരു ദൂതൻ വ്യാഖ്യാനിച്ചു കൊടുത്തപ്പോഴാണ് അവന് മനസ്സിലായത്. ➟❝അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ (ദാനീ, 7:13-14). ➟മനുഷ്യപുത്രനോടു സദൃശനായവൻ വയോധികൻ്റെ (ദൈവം) അടുക്കൽവന്ന് രാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ കണ്ടത്. ➟ഇനി ദൂതൻ്റെ വ്യാഖ്യാനം നോക്കുക: ➟❝എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.❞ (ദാനീ, 7:18). ➟ഇവിടെപ്പറയുന്ന രാജത്വം പ്രാപിക്കുന്ന ❛അത്യുന്നതന്റെ വിശുദ്ധന്മാർ❜ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ➟❛വിശുദ്ധന്മാർ❜ (𝐐𝐚𝐝𝐝𝐢𝐬𝐢𝐧 ⁃ 𝐓𝐡𝐞 𝐒𝐚𝐢𝐧𝐭𝐬) എന്ന ബഹുവചനം നോക്കുക. 

☛ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ➟❝നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം (𝐇𝐨𝐥𝐲 𝐏𝐞𝐨𝐩𝐥𝐞) ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.❞ (ആവ, 7:6). ➟❝യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ (𝐒𝐚𝐢𝐧𝐭𝐬) എന്റെ അടുക്കൽ കൂട്ടുവിൻ.❞ (സങ്കീ, 50:5 ⁃⁃ പുറ, 19:6; ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). ➟അതായത്, മനുഷ്യപുത്രനോടു സദൃശനായവനെപ്പോലെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. 

☛ ❝വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം❞ (ദാനീ, 7:21). ➟ദൈവം രാജത്വം നൽകുന്നത് യേശുവിനല്ല; യിസ്രായേലിനാണ്. ➟❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27 ⁃⁃ ദാനീ, 2:44). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➟ആകാശമേഘങ്ങളുടെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണെന്ന് ഇവിടെയും സംശയലേശമന്യേ മനസ്സിലാക്കാം. ➟യിസ്രായേലാണ് സകലവംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കേണ്ട ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും: (ദാനീ, 7:13-14). ➟[കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?, യെഹൂദന്നു എന്തു വിശേഷത?]

☛ ❝യേശു അവനോടു: ❛ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു❜ എന്നു പറഞ്ഞു.❞ (മത്താ, 26:64 ⁃⁃ മർക്കൊ, 14:62). ➟മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരും എന്ന് യേശു പറഞ്ഞിരിക്കയാൽ, ദാനിയേലിൽ പറയുന്ന മനുഷ്യപുത്രനോടു സദൃശനായവൻ  യേശുവാണെന്ന് കരുതുന്നവരുണ്ട്. ➟ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നതും, ➟മനുഷ്യപുത്രൻ എന്നതും, ➟ആകാശമേഘങ്ങളോടെ വരുന്നവൻ എന്നതും യഥാർത്ഥത്തിൽ യിസ്രായേൽ എന്ന വാഗ്ദത്ത രാജാവിൻ്റെ പദവികളാണ്: (ദാനീ, 7:13-14; സങ്കീ, 110:1; എബ്രാ, 1:13; സങ്കീ, 80:17; 7:27). ➟യേശുക്രിസ്തുവിലൂടെയാണ് വാഗ്ദത്ത സന്തതിയായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്. ➟യേശു രാജാവാകാൻ വന്നതല്ല (യോഹ, 6:15); ➟വാഗ്ദസന്തതിയുടെ രാജ്യവും രാജത്വവും അവന് യഥാസ്ഥാനത്താക്കിക്കൊടുക്കാൻ വന്നതാണ്: (പ്രവൃ, 1:6). ➟അതുകൊണ്ടാണ്, മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരും എന്ന് യേശു പറഞ്ഞത്. ➟ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) രാജാവ് യേശുവല്ല; യിസ്രയേലാണ്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

☛ 𝗗𝗮𝗻𝗶𝗲𝗹 𝟳:𝟭𝟯-ലും 𝗥𝗲𝘃𝗲𝗹𝗮𝘁𝗶𝗼𝗻 𝟭:𝟭𝟯-ലും 𝟭𝟰:𝟭𝟰-ലും കാണുന്ന ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐚 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) യിസ്രായേൽ എന്ന നിത്യരാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. ➟അതിൻ്റെ തെളിവാണ്, 𝟭𝟰-ാം അദ്ധ്യായത്തിൽ ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ ദൂതൻ ആണെന്ന് പറഞ്ഞിരിക്കുന്നത്: ➟❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.❞ (വെളി, 14:14-15). ➟𝟭𝟰-ാം വാക്യത്തിൽ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ച് പറഞ്ഞിട്ട്, അടുത്തവാക്യം ആരംഭിക്കുമ്പോൾ, ➟❛മറ്റൊരു ദൂതൻ❜ (𝐊𝐚𝐢 𝐚𝐥𝐥𝐨𝐬 𝐚𝐧𝐠𝐞𝐥𝐨𝐬 ⁃ 𝐀𝐧𝐝 𝐚𝐧𝐨𝐭𝐡𝐞𝐫 𝐚𝐧𝐠𝐞𝐥) എന്ന് പറഞ്ഞിരിക്കുന്നത്, ➟ആദ്യവാക്യത്തിൽപ്പറയുന്ന മനുഷ്യപുത്രനോടു സദൃശനായവനും ദൂതനാണെന്നതിൻ്റെ അസന്ദിഗ്ധമായ തെളിവാണ്. ➟യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന വെളിപ്പാടായതുകൊണ്ടാണ് ദൂതൻ മുഖാന്തരം യോഹന്നാന് വെളിപ്പെടുത്തുന്നത്. ➟യേശുക്രിസ്തുവിന് ദൂതൻ മുഖാന്തരം വെളിപ്പെടേണ്ട ആവശ്യമില്ല; ➟യിസ്രായേൽ എന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിക്ക് മനുഷ്യപുത്രനോട് സദൃശനെപ്പോലെ വെളിപ്പാടാൻ കഴിയില്ല. ➟അതുകൊണ്ടാണ്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ഒരു വെളിപ്പാട് യേശുക്രിസ്തു തൻ്റെ ദൂതൻ മുഖാന്തരം കാണിച്ചത്.

☛ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചുള്ള വർണ്ണനകൾ ആലങ്കാരികമാണ്. ➟❝കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;❞ (വെളി, 1:15). ➟പന്ത്രണ്ടാം അദ്ധ്യായതിൽ പറയുന്ന സ്ത്രീയെ ശ്രദ്ധിക്കുക: ❝സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.❞ (വെളി, 12:1). ➟ഈ സ്ത്രീയും യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. ➟പന്ത്രണ്ടാം അദ്ധ്യായം താഴോട്ട് വായിച്ചാൽ മനസ്സിലാകും. ➟മനുഷ്യപുത്രനോട് സദൃശനായവൻ്റെ കയ്യിൽ ഏഴ് നക്ഷത്രമുണ്ടെങ്കിൽ, സ്ത്രീയുടെ കാല്ക്കീഴിൽ ചന്ദ്രനും തലയിൽ പന്ത്രണ്ട് നക്ഷത്രമുള്ള കിരീടവും കാണാം. ➟അതിനാൽ രണ്ടിടത്തെയും പ്രയോഗങ്ങൾ ആലങ്കാരികമാണെന് മനസ്സിലാക്കാം. 

☛ ❝അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.❞ (വെളി, 1:16). ➟❝ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.❞ (വെളി, 19:15). ➟പത്തൊമ്പതാം അദ്ധ്യായത്തിൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യിസ്രായേലിനെ പ്രതിനിധീകരിക്കുകയാണ്. ➟രണ്ട് തെളിവുകൾ തരാം. 𝟭.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന് അവിടെ നാല് പേരുകൾ പറഞ്ഞിട്ടുണ്ട്. ➟നമ്മുടെ കർത്താവിന് ❛യേശു/യേശുക്രിസ്തു❜ എന്നല്ലാതെ മറ്റൊരു നാമം ആകാശത്തിന് കീഴിലില്ല: (പ്രവൃ, 4:10:12). 𝟮.ആറാം അദ്ധ്യായത്തിൽ കുഞ്ഞാടിൽനിന്ന് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: (വെളി, 6:1-2). ➟അതിനാൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ➟മനുഷ്യത്രനോട് സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും വായിൽനിന്ന് ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നതായി കാണാം. ➟അതിനാൽ മനുഷ്യപുത്രനോട് സദൃശനായവനെ കുറിക്കുന്ന വർണ്ണനകൾ ആലങ്കാരികമാണെന്ന് മനസ്സിലാക്കാം. 

യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

☛ യിസ്രായേലിൻ്റെ ദൈവം അവൻ്റെ ജനത്തെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ്റെ പദവികളുമായി എടുത്ത മനുഷ്യപ്രത്യക്ഷയാണ് യേശു. ➟അതിനാൽ യേശുവിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിയാകുന്നത്: (പ്രവൃ, 3:25-26; പ്രവൃ, 13:32-39). ➟യേശുക്രിസ്തു രാജാവാകാനോ, ഈ ഭൂമിയെ ഭരിക്കാനോ ഒന്നും വന്നതല്ല; ➟വാഗ്ദത്ത സന്തതിയായ യിസ്രായേലിനോട് ദൈവം വാഗ്ദത്തം ചെയ്തിരുന്ന രാജ്യവും രാജത്വവും സ്ഥാപിച്ചുകൊടുക്കാൻ വന്നതാണ്. ➟അതിനാൽ യോഹന്നാൻ കാണുന്നത് യേശുക്രിസ്തുവിലൂടെ രാജത്വം പ്രാപിക്കുന്ന യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെ പ്രതിനിധീകരിക്കുന്ന വെളിപ്പാടാണെന്ന് മനസ്സിലാക്കാം.

2️⃣ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു:
☛ ❝അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു.❞ (വെളി 1:17). ➟ഈ വേദഭാഗപ്രകാരം യോഹന്നാൻ മനുഷ്യപുത്രനോടു സദൃശനായവനെ ആരാധിച്ചു എന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ അവൻ അവനെ ആരാധിക്കുകയല്ല; ➟അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തം മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീഴുകയായിരുന്നു. ➟❝ദൈവമായ കർത്താവിനെ മാത്രമേ (𝐨𝐧𝐥𝐲) ആരാധിക്കാവൂ❞ എന്ന് യേശുക്രിസ്തു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കയാൽ, ➟പിതാവിനെയല്ലാതെ മറ്റൊരുത്തനെയും ആരാധിക്കാൻ വചനത്തിൽ വ്യവസ്ഥയില്ല: (മത്താ, 4:10; ലൂക്കൊ, 4:8). ➟പിതാവാണ് ❛ഏകദൈവം അല്ലെങ്കിൽ ഒരേയൊരു ദൈവം❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നും (യോഹ, 5:45), ➟പിതാവാണ് ഏകസത്യദൈവം അല്ലെങ്കിൽ പിതാവ് മാത്രമാണ് സത്യദൈവം (𝐏𝐚𝐭𝐞𝐫 𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നും (യോഹ, 17:3), ➟താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ➟എൻ്റെയും നിങ്ങളുടെയും ദൈവം ഒരുവനാണെന്നുമുള്ള (യോഹ, 20:17) യേശുവിൻ്റെ വാക്കുകൾ സുവിശേഷങ്ങളിൽ എഴുതിവെച്ച യോഹന്നാൻ, ➟പത്മോസിൽ വെളിപ്പെട്ടത് ആരായിരുന്നാലും അവനെ ആരാധിക്കും എന്ന് പറയാൻ കഴിയില്ല. 

കാൽക്കൽ വീണത് എന്തുകൊണ്ടാണ്?
☛ യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണത്, അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തമാണ്. ➟പെരുവെള്ളത്തിൻ്റെ ഇരച്ചിൽപോലുള്ള ശബ്ദവും, സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലുള്ള മുഖവും ഒക്കെ കണ്ടിട്ടാണ്. ➟അല്ലാതെ, യേശുക്രിസ്തു ആയതുകൊണ്ടല്ല. ➟ദാനീയേൽ പ്രവചനത്തിൽ യിസ്രായേലെന്ന മനുഷ്യപുത്രനോടു സദൃശനായവൻ ❛ആകാശമേഘങ്ങളോടെ❜ അല്ലെങ്കിൽ മേഘങ്ങളുടെ അകമ്പടിയോടെ തേജസ്സേറിയവനായാണ് വരുന്നത്: (ദാനീ, 7:13). ➟ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: ➟❝നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.❞ (സങ്കീ, 8:5). ➟ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി എന്നാണ് ശരിയായ പ്രയോഗം: (എബ്രാ, 2:7). ➟ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ: (സങ്കീ, 80:8,9). ➟ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ ❛മനുഷ്യനും❜ (Man) ❛മനുഷ്യപുത്രനും❜ (Son of Man) ആണ് യിസ്രായേൽ. (80:15; 80:17). ➟ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: ➟❝അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.❞ (റോമ, 9:4). ➟പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12), ➟ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചുകൊണ്ട്, ➟സകല ജാതികളെക്കാളും അവനെ ശ്രേഷ്ഠനാക്കി. ➟❝നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.❞ (സങ്കീ, 21:5). ➟സകലവംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കേണ്ടതിന്നു ദൈവത്തിൽനിന്ന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചുവനാണ് യിസ്രായേൽ: (ദാനീ, 7:14). ➟ആ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന തേജസ്സോടെയുള്ള വെളിപ്പാട് കണ്ടതുകൊണ്ടാണ്, ➟യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വിണത്. ➟യിസ്രായേലിൻ്റെ രക്ഷകനായ യേശുക്രിസ്തു മുഖാന്തരമാണ്, യിസ്രായേലിന് ഈ മഹത്വവും ആധിപത്യവും രാജത്വവും കൈവരാൻ പോകുന്നത്: (മത്താ, 1:21 ⁃⁃ എബ്രാ, 2:5-16). 

3️⃣ ആദ്യനും അന്ത്യനും:
☛ ❝ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.❞ (വെളി, 1:17). ➟മനുഷ്യപുത്രനോട് സദൃശനായൻ തന്നെത്തന്നെ ❛ആദ്യനും അന്ത്യനും❜ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും, ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ ആദ്യനും അന്ത്യനുമാണ്: (സങ്കീ, 90:2 ⁃⁃ വെളി, 4:9-10; 10:7; 15:7 ⁃⁃ വെളി, 1:8; 21:6; 23:13). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ആദ്യനും അന്ത്യനുമാണ്:  ➟❝അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.❞ (വെളി, 1:17-18). ➟അടുത്തവാക്യം നോക്കുക: ➟❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8). ➟മേല്പറഞ്ഞ രണ്ട് വാക്യങ്ങളും പരിശോധിച്ചാൽ, ❛മനുഷ്യപുത്രനോടു സദൃശനായവൻ❜ ➟ദൈവത്തെപ്പോലെ അനാദ്യന്ത്യനായവനല്ല; ➟മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആദ്യനും അന്ത്യനുമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

മരിച്ചവരിൽനിന്നുള്ള ആദ്യനും അന്ത്യനും ആരാണ്?
☛ യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്: (പുറ, 4:22-23; സങ്കീ, 2:7; യിരെ, 31:9; ഹോശേ, 11:1). ➟❝നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു❞ എന്ന രണ്ടാം സങ്കീർത്തനം വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചുള്ളതാണ്: (സങ്കീ, 2:7). ➟യിസ്രായേലിന് ആ പ്രവചനം നിവർത്തിയായതായി പിസിദ്യായിലെ അന്ത്ര്യോക്യയിൽവെച്ച് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ➟❝ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ.❞ (പ്രവൃ, 13:32-33). ➟ഗ്രീക്കിലും ഇംഗ്ലീഷിലും ഇത് ഒറ്റ വാക്യമാണ്: (SBL ⁃⁃ KJV). ➟പിഒസിയും കാണുക: (POC). ➟യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനാണ് നിവൃത്തിയായത്: (പ്രവൃ, 13:32-39). ➟യിസ്രായേൽ എന്നേക്കും അല്ലെങ്കിൽ സദാകാലത്തേക്കും രാജത്വമുള്ള ദൈവസന്തതിയുമാണ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:36-37; ദാനീ, 2:44; 7:18; 7:25). ➟അതായത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാൽ യിസ്രായേലെന്ന മനുഷ്യപുത്രനോടു സദൃശനായവനാണ് മരിച്ചവരിൽനിന്ന് ആദ്യം ഉത്ഥാനം ലഭിച്ചത് എന്ന നിലയിൽ അവൻ ആദ്യനും, ➟യേശുക്രിസ്തുവിലൂടെ അവൻ എന്നേക്കും ഇരിക്കുന്ന രാജാവ് എന്ന നിലയിൽ അവൻ അദ്യനുമാണ്. ➟യിസ്രായേൽ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണെന്നും ഓർക്കുക: (ദാനീ, 7:25). [കാണുക: വാഗ്ദത്ത സന്തതി].

4️⃣ ഞാൻ മരിച്ചവനായിരുന്നു:
☛ ❝ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.❞ (വെളി, 1:18). ➟❝സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:❞ (വെളി, 2:8).
➟ഈ വാക്യങ്ങളാണ്, മനുഷ്യപുത്രനോടു സദൃശനായവൻ യേശുവാണെന്ന് കരുതാനുള്ള പ്രധാന കാരണം. ➟എന്നാൽ ഇത് മരിച്ചവനായിരുന്നിട്ട് ഇപ്പോൾ എന്നേക്കും ജീവൻ പ്രാപിച്ച ഒരുത്തൻ്റെ സാക്ഷ്യമാണ്. ➟യേശുവിന് ഇങ്ങനെയൊരു സാക്ഷ്യത്തിൻ്റെ ആവശ്യമില്ല. ➟അതിൻ്റെ ചില തെളിവുകൾ നോക്കാം:

𝟭. പ്രവൃത്തികളുടെ പുസ്തകത്തിലും ലേഖനങ്ങളിലുമായി മുപ്പതോളം പ്രാവശ്യം യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ❛ഞാൻ മരിച്ചവനായിയിരുന്നു❜ (𝐈 𝐰𝐚𝐬 𝐝𝐞𝐚𝐝) എന്നർത്ഥമുള്ള ❛𝗲𝗴𝗲𝗻𝗼𝗺𝗲𝗻 𝗻𝗲𝗸𝗿𝗼𝘀❜ എന്ന പ്രയോഗമോ, ➟❛അവൻ മരിച്ചവനായിരുന്നു❜ (𝐰𝐡𝐨 𝐰𝐚𝐬 𝐝𝐞𝐚𝐝) എന്നർത്ഥമുള്ള ❛𝗵𝗼𝘀 𝗲𝗴𝗲𝗻𝗲𝘁𝗼 𝗻𝗲𝗸𝗿𝗼𝘀❜ എന്ന പ്രയോഗമോ മറ്റൊരിടത്തും കാണാൻ കഴിയില്ല. ➟യേശു മരിച്ചവൻ ആയിരുന്നില്ല; മരിച്ചിട്ട് ഉയിർത്തവനാണ്.

𝟮. ❝യേശു കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു❞ എന്നാണ് പറയുന്നത്: (പ്രവൃ, 1:2-3). ➟അല്ലാതെ, ഞാൻ മരിച്ചവനായിരുന്നു; ഉയിർത്തെഴുന്നേറ്റു എന്നൊരു സാക്ഷ്യം യേശു പറഞ്ഞിട്ടില്ല.

𝟯. യേശു തൻ്റെ ജീവനെ കൊടുത്തിട്ട് തിരികെ പ്രാപിച്ചവനാണ്: ➟❝എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.❞ (യോഹ, 10:17-18 ⁃⁃ യോഹ, 10:11; 10:15), ➟അല്ലാതെ, യേശു മരിച്ച അവസ്ഥയിൽ ആയിരുന്നവനല്ല. 

𝟰. പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:3). ➟അതിനാൽ പാപരഹിതനായ യേശുവിൻ്റെമേൽ മരണത്തിന് യാതൊരു അധികാരമില്ലായിരുന്നു. ➟പാപമറിയാത്തവൻ (2കൊരി, 5:21), ➟പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ,7:26). ➟അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), ➟അവനിൽ പാപമില്ല (1യോഹ, 3:5) എന്നിങ്ങനെയാണ് വചനം പറയുന്നത്. ➟പാപമറിയാത്ത യേശുവിൻ്റെമേൽ നമ്മുടെ പാപങ്ങളെ ചുമത്തി ദൈവം അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ് മരണത്തിന് അതീതനായവന് മരണം സാദ്ധ്യമായത്: (2കൊരി, 5:21). ➟മൂന്നാം ദിവസം ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്തു: (പ്രവൃ, 2:24; 10:40). ➟വെള്ളിയാഴ്ച മൂന്നുമണിക്ക് മരിച്ച യേശു ഞായറാഴ്ച അതിരാവിലെ ഉയിർത്തു. ➟𝟰𝟬 മണിക്കൂറിൽ താഴെ സമയമാണ് യേശു മരണത്തിൽ ആയിരുന്നത്. ➟അതിനാൽ യേശുവിൻ്റെ മരണപുനരുത്ഥാനത്തെക്കുറിച്ച് പറയുന്നത് ❛മരിച്ചിട്ട് ഉയിർത്തവൻ❜ എന്നാണ്: (യോഹ, 21:13; റോമ, 6:9; റോമ, 1:5; 7:4; 8:34; 1കൊരി, 15:12; 2തിമൊ, 2:8). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ മരിച്ചവനായിരുന്നു.

𝟱. യേശുവിനെ സംബന്ധിച്ച് മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ അവസ്ഥയ്ക്കും, ➟മനുഷ്യപുത്രനോടു സദൃശനായവനെ സംബന്ധിച്ച് മരിച്ച അവസ്ഥയ്ക്കുമാണ് പ്രാനാന്യം നല്കുന്നത്. ➟❛𝗲𝗸 𝗻𝗲𝗸𝗿𝗼𝗻 𝗲𝗴ē𝗴𝗲𝗿𝘁𝗮𝗶❜ എന്ന പ്രയോഗത്തിന് ❜അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു❜ (𝐇𝐞 𝐫𝐨𝐬𝐞 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐝𝐞𝐚𝐝) എന്നാണ്: 1കൊരി, 15:12 ⁃⁃ 1കൊരി, 15:20; യോഹ, 21:13; റോമ, 6:9). ➟എന്നാൽ ❛𝘇𝗼𝗻 𝗸𝗮𝗶 𝗲𝗴𝗲𝗻𝗼𝗺𝗲𝗻 𝗻𝗲𝗸𝗿𝗼𝘀❜ എന്ന പ്രയോഗത്തിന് ❛ഞാൻ ജീവനുള്ളവനാണ്, എന്നാൽ ഞാൻ മരിച്ചവനായിരുന്നു❜ (𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐎𝐧𝐞; 𝐈 𝐰𝐚𝐬 𝐝𝐞𝐚𝐝) എന്നാണ്: (വെളി, 1:18 ⁃⁃ വെളി, 2:8). ➟അതായത്, യേശുവിനെ മരണം പിടിച്ചുവെക്കുന്നത് അസാദ്ധ്യമായിരുന്നു: (പ്രവൃ, 2:24). ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവനെ മരണം പിടിച്ചുവെച്ചിരിക്കയിയിരുന്നു. ➟അതിൽനിന്ന് എന്നേക്കും ജീവിച്ചു എന്ന ആശയമാണുള്ളത്.

മരിച്ചവനായിരുന്നവൻ ആരാണ്?
☛ ഇവിടെപ്പറയുന്ന മരണം, ജഡത്തിൻ്റെ സ്വാഭാവിക മരണമല്ല; ➟പാപംമൂലമുള്ള അവരുടെ നാശകരമായ അല്ലെങ്കിൽ മരണതുല്യമായ അവസ്ഥയെയും നിത്യമരണത്തെയുമാണ് സൂചിപ്പിക്കുന്നത്. ➟മരിച്ചവനായിരുന്ന വാഗ്ദത്ത സന്തതിയുടെ നിലവിളി പഴയനിയമത്തിൽ കേൾക്കാം. ➟❝അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.❞ (സങ്കീ, 71:20). ➟ഇത് മരണതുല്യമായ അവസ്ഥയിൽനിന്നുള്ള നിലവിളിയാണ്. ➟❝നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.❞ (യെശ, 26:19). ➟ഈ വാക്യം, മരണാവസ്ഥയിലുള്ളവരുടെ പുതുജീവനെയും, ➟യഥാർത്ഥത്തിൽ മരിച്ചവരുടെ ഭാവിയിലുള്ള പുനരുത്ഥാനത്തെയും സുചിപ്പിക്കുന്നതാണ്. ➟ഇതും കാണുക: (സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ➟ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള യെഹെസ്ക്കേലിൻ്റെ ദർശനത്തിൽ യിസ്രായേലിൻ്റെ മൃതാവസ്ഥ വ്യക്തമായിക്കാണാം. ➟അവരുടെ പാപംമൂലം പ്രവാസത്തിലും അടിമത്തത്തിലും കിടക്കുന്ന യിസ്രായേൽ ജനതയെ മരിച്ച അവസ്ഥയിലുള്ളവരായും, ➟പിന്നീട് ദൈവീക വാഗ്ദത്തത്താൽ വീണ്ടും ജീവൻ പ്രാപിക്കുന്നതായുമാണ് ചിത്രീകരിച്ചിക്കുന്നത്: (യെഹെ, 37:1-10). ➟അവർ ശവക്കുഴിയിൽ കിടക്കുന്നതായും പറഞ്ഞിട്ടുണ്ട്: (യെഹെ, 37:12).

പ്രധാനപ്പെട്ട ഒരു തെളിവ്:
➦ ❝പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.❞ (റോമ, 6:23). ➟പാപത്തിൻ്റെ ശമ്പളമാണ് മരണം. ➟എന്നാൽ ക്രിസ്തു പാപമറിയാത്തവനും (2കൊരി, 5:21), ➟പവിത്രനും, ➟നിർദ്ദോഷനും, ➟നിർമ്മലനും, ➟പാപികളോട് വേറുവിട്ടവനും (എബ്രാ, 7:26), ➟പാപം ചെയ്തിട്ടില്ലാത്തവനും, ➟വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22), ➟പാപമില്ലാത്തവനുമാണ്: (1യോഹ, 3:5). ➟അതിനാൽ സ്വാഭാവികമായി യേശുവിന് മരണം അസാദ്ധ്യമായിരുന്നു. ➟ഗത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെമേൽ വ്യാപരിച്ചിരുന്ന ആദാമ്യമ്യപാപം ദൈവം ക്രിസ്തുവിൻ്റെമേൽ ചുമത്തി അല്പസമയത്തേക്ക് അവനെ പാപമാക്കിയതുകൊണ്ടാണ് അവന് മരണം സാദ്ധ്യമായത്: (2കൊരി, 5:21). ➟അതായത്, സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കുവാൻ അവൻ്റെ രക്ഷിതാവായ യേശു യിസ്രായേലിൻ്റെ പാപം ഏറ്റെടുത്ത് മരിച്ചുയിർത്തത് പ്രധാനമായും യിസ്രായേലിന് വേണ്ടിയായിരുന്നു: (മത്താ, 1:21). ➟അല്ലാതെ, തൻ്റെ പാപങ്ങൾക്കുവേണ്ടിയോ, തനിക്കുവേണ്ടിയോ ആയിരുന്നില്ല. ➟എബ്രായലേഖകൻ പറയുന്നത്: ❝യേശു ദൈവകൃപായാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ മരണം അനുഭവിച്ചു❞ എന്നാണ്: (എബ്രാ, 2:9). ➟❝മരണം അവനെ പിടിച്ചുവെക്കുന്നത് അസാദ്ധ്യമായിരുന്നു❞ എന്നാണ് പത്രൊസ് പറയുന്നത്: (പ്രവൃ, 2:24). ➟സ്വാഭാവികമായി മരണം സാദ്ധ്യമല്ലാത്തവൻ, ➟അല്പസമയത്തേക്കുമാത്രം പാപമാക്കപ്പെട്ട് മരിച്ചവൻ, ➟മരണം ആസ്വദിക്കുവാൻ മരണം അനുഭവിച്ചവൻ, ➟മരണത്തിന് പിടിച്ചുവെക്കുവാൻ അസാദ്ധ്യമായവൻ, ➟മരിച്ച് മൂന്നാം ദിവസംതന്നെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ ➟❛ഞാൻ മരിച്ചവനായിരുന്നു; ഇതാ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു❜ എന്ന് പറവാൻ ആവശ്യമെന്താണ്?

☛ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് പാപത്തിൽ മരിച്ചവനായ വാഗ്ദത്ത സന്തതിക്ക് എന്നേക്കും ജീവൻ ലഭിച്ചത്; അല്ലെങ്കിൽ ലഭിക്കുന്നത്. ➟❝മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.❞ (എബ്രാ, 2:14-15). ➟ഇവിടെപ്പറയുന്ന മക്കൾ യിസ്രായേലാണ്. ➟അടുത്തവാക്യം നോക്കുക: ➟❝ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല; അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നതു.❞ (എബ്രാ, 2:16). ➟ഇവിടെപ്പറയുന്ന അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്: (ലൂക്കൊ, 1:54-55; 1:68-75). ➟യേശുക്രിസ്തുവിലൂടെ വാഗ്ദത്തനിവൃത്തി പ്രാപിച്ചത് യിസ്രായേലാണെന്ന് പതൊസും പൗലൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 3:25-26; 13:32-39). ➟അതായത്, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്താൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായവനാണ് എന്നെന്നേക്കും ജീവിച്ചത്.

☛ ദൈവം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് (പുറ, 4:22-23) ചെയ്തിരുന്ന വാഗ്ദത്തമാണ് പുതിയനിയമം: (യിരെ, 31:31-34 ⁃⁃ എബ്രാ, 8:8-12). ➟അത് നിവൃത്തിക്കാനാണ് അവൻ്റെ ദൈവമായ യഹോവ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (1തിമൊ, 3:16,ബെ,ബെ; 1Tim, 3:16,NMV). ➟അതുകൊണ്ടാണ്, ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നതെന്ന് യേശു പറഞ്ഞത്: (മത്താ, 5:17). ➟യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ ഒരു വള്ളിപുള്ളി വ്യത്യാസമില്ലാതെ നിവൃത്തിക്കാനാണ് യേശു വന്നത്: (മത്താ, 5:18; ലൂക്കൊ, 16:17). ➟അതിനാൽ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലം അനുഭവിക്കുന്നത് യിസ്രായേൽ എന്ന വാഗ്ദത്ത സന്തതിയാണ്. ➟അതിനാൽ മരിച്ചവനായിരുന്നിട്ട് യേശുവിലൂടെ ജീവൻ പ്രാപിച്ചവൻ യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.

5️⃣ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ:
☛ ❝മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. (വെളി, 1:18). ➟യേശുവിൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോഒരിടത്തും പറഞ്ഞിട്ടില്ല. ➟❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➟സത്യത്തിന് സാക്ഷി നില്ക്കാൻ ജനിച്ച; അതിനായി ലോകത്തിലേക്കുവന്ന (യോഹ, 18:37) യേശു പറയുന്നത് നോക്കുക: ➟❝അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.❞ (യോഹ, 10:10). ➟സുവിശേഷങ്ങളുടെ ആകെത്തുക ഇതാണ്: ❝യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.❞ (യോഹ, 20:31). ➟ആരെയും മരണത്തിലേക്കോ, പാതാളത്തിലേക്കോ അയക്കാനല്ല യേശു വന്നത്. ➟മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് അവൻ വന്നത്. (മത്താ, 4:5 ⁃⁃ ലൂക്കൊ, 1:78). ➟നമ്മുടെ അതിക്രമങ്ങൾ നിമിത്തമാണ് അവനെ മരണത്തിന്നു ഏല്പിച്ചതും നമ്മുടെ നീതീകരണത്തിനായാണ് അവനെ ഉയിർപ്പിച്ചതും: (റോമ, 4:24⁃⁃ പ്രവൃ, 2:24). ➟മരണത്തിൻ്റെ അധികാരിയായ പിശാചിനെ അവൻ തൻ്റെ മരണത്താൽ നീക്കുകയാണ് ചെയ്തത്. (എബ്രാ, 2:15). ➟അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). ➟ക്രിസ്തുവിൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). ➟യേശു തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, ➟മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്. ➟അല്ലാതെ, മരണത്തിൻ്റെ അധികാരി യേശുവാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ അവൻ്റെ കൈവശമുണ്ടെന്നോ എവിടെയും പറഞ്ഞിട്ടില്ല. ➟അവൻ ആരെയും വിധിക്കാനോ, കൊല്ലാനോ വന്നതല്ല; ➟ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ് വന്നത്: (യോഹ, 3:17). വന്നതു.
➟❝സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല❞ എന്ന് പഠിപ്പിക്കുകയും (യോഹ, 15:13), ➟സ്വജീവനെ മറുവിലയായ നല്കുകയും ചെയ്തവൻ (മത്താ, 20:28; 1തിമൊ, 2:6) മരണത്തിൻ്റെയും പാതാളത്തിൻ്റെയും അധികാരിയാണെന്ന് എങ്ങനെ പറയും? 

താക്കോൽ കൈവശമുള്ളവൻ ആരാണ്?
☛ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കേണ്ട നിത്യരാജാവ്: (2ശമൂ, 2:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21; 7:27). ➟സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ടവനും (സങ്കീ, 2:8-9), ➟സകല ജാതീയ രാജാക്കന്മാരും ചുംബിച്ച് കീഴ്പെടേണ്ട ദൈവപുത്രനും: (സങ്കീ, 2:10-12), ➟സകലരാജാക്കന്മാരും നമസ്കരിക്കയും സകലജാതികളും സേവിക്കയും ചെയ്യുന്ന രാജാവാണ് യിസ്രായേൽ: (സങ്കീ, 72:11; യെശ, 49:7). ➟ജാതികളുടെ നിയമവും ന്യായാധിപനും യിസ്രായേലാണ്. ➟❝യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.❞ (യെശ, 42:7 ⁃⁃ യെശ, 49:9). ➟❝ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.❞ (സങ്കീ, 111:6). ➟എന്നാൽ യിസ്രായേൽ ഒരു സമൂഹമാണ്. ➟അതിനാൽ അവരെല്ലാവരുകൂടി സിംഹാസനത്തിൽ ഇരുന്ന് ഭരിക്കുകയല്ല; ➟അവരുടെ പ്രതിനിധിയായി ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദാണ് സിംഹാസനത്തിൽ ഇരിക്കുന്നത്. ➟❝അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.❞ (യിരെ, 30:9 ⁃⁃ യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5). ➟ദാവീദ് രാജാവ് മാത്രമല്ല; ഇടയനും (യെഹെ, 34:23), ➟പ്രഭുവും (യെഹെ, 34:24; 37:25 ⁃⁃ യെഹെ, 45:22), ➟അധിപതിയും (യെശ, 55:4; യിരെ, 30:21), ➟പുരോഹിതനും (1ശമൂ, 2:35) ആയിരിക്കും. 

☛ ജാതികളെ ഭരിക്കുന്നത് യിശ്ശായി പുത്രനായ ദാവീദാണെന്ന് പുതിയനിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➟❝യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും,❞ (റോമ, 15:12 ⁃⁃ യെശ, 11:1-4). ➟ദുഷ്ടന്മാരെ കൊല്ലുവാനുള്ള അധികാരം ദാവീദിനുണ്ട്: ➟❝അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.❞ (യെശ, 11:4 ⁃⁃ സങ്കീ, 72:4). ➟പുതിയനിയമത്തിൽനിന്ന് ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: ➟❝താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.❞ (പ്രവൃ, 17:31). ➟ഇവിടെ, ❛പുരുഷൻ❜ എന്ന് പറയാൻ ഗ്രീക്കിൽ ❛𝗔𝗻𝗲𝗿❜ എന്ന പദമാണ്. ➟അത് മനുഷ്യരിലെ പുരുഷനെ (𝐌𝐚𝐧) കുറിക്കുന്ന പദമാണ്. ➟എബ്രായയിൽ പുരുഷനെ (𝐌𝐚𝐧) കുറിക്കുന്ന ❛𝗜𝘀𝗵❜ എന്ന പദം ➟ദാവീദിനും (1ശമൂ, 16:18) ➟യിസ്രായേലിനും (സങ്കീ, 8:17) ഉപയോഗിച്ചിട്ടുണ്ട്. ➟ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗔𝗻𝗲𝗿 എന്ന പദമാണ്. ➟പുതിയനിയമത്തിൽ യേശുവിനും ദാവീദിനും 𝗔𝗻𝗲𝗿 എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 2:23 ⁃⁃ പ്രവൃ, 13:22). ദൈവം ലോകത്തെ ന്യായം വിധിക്കുന്നത് ഒരു പുരുഷൻ (𝐌𝐚𝐧) മുഖാന്തരമാണ്. ➟അതായത്, നസറായനായ യേശു എന്ന പുരുഷൻ്റെ മരണപുനരുത്ഥാനത്താൽ ദൈവം തന്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെയും അവരുടെ രാജാവായ ദാവീദിനെയുമാണ് ഉയിർപ്പിച്ചിരിക്കുന്നത്: (പ്രവൃ, 22:23-24 ⁃⁃ 13:32-33). ➟ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും (𝐌𝐚𝐧), യിശ്ശായി പുത്രനുമായ ദാവീദ് മുഖാന്തരമാണ് ദൈവം ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്: (പ്രവൃ, 17:31 ⁃⁃ പ്രവൃ, 13:22; റോമ, 15:12; യെശ, 11:1-4). ➟അതിനാൽ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളത് നിത്യരാജാവായ യിസ്രായേലിൻ്റെ അല്ലെങ്കിൽ, അവരുടെ പ്രതിനിധിയായ ദാവീദിൻ്റെ കയ്യിലാണെന്ന് മനസ്സിലാക്കാം.   

പുത്രൻ്റെ ന്യായവിധി:
➦ ❞എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.❞ (യോഹ, 5:22). ➟ഈ വാക്യപ്രകാരം യേശുവാണ് ന്യായംവിധിക്കുന്നത് എന്ന് കരുതുന്നത് സ്വഭാവികം. ➟എന്നാൽ ഇവിടെ, ❛ന്യായവിധി എല്ലാം എനിക്കു തന്നിരിക്കുന്നു❜ എന്നല്ല; ➟❛ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു❜ എന്ന് പ്രഥമപുരുഷനിലാണ് പറയുന്നത്. ➟ഗ്രീക്കിൽ ❛𝗸𝗿𝗶𝘀𝗶𝗻 𝗽𝗮𝘀𝗮𝗻 𝗱𝗲𝗱𝗼𝗸𝗲𝗻 𝘁𝗼 𝗛𝘂𝗶𝗼❜ എന്ന പ്രയോഗത്തിൽ, ❛അവൻ പുത്രന് കൊടുത്തിരിക്കുന്നു❜ (𝐇𝐞 𝐡𝐚𝐬 𝐠𝐢𝐯𝐞𝐧 𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧) എന്നർത്ഥമുള്ള ❛𝗱𝗲𝗱𝗼𝗸𝗲𝗻 𝘁𝗼 𝗛𝘂𝗶𝗼❜ എന്നത് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഉള്ളതാണ്. ➟ഇത് പിതാവ് യേശുവിന് നൽകിയ അധികാരമായിരുന്നെങ്കിൽ, ➟❛നീ എനിക്ക് തന്നിരിക്കുന്നു❜ (𝐘𝐨𝐮 𝐡𝐚𝐯𝐞 𝐠𝐢𝐯𝐞𝐧 𝐦𝐞) എന്നർത്ഥമുള്ള ❛𝗱𝗲𝗱𝗼𝗸𝗮𝘀 𝗺𝗼𝗶❜ എന്ന് പറയുമായിരുന്നു: (യോഹ, 17:6; 17:9; 17:11). 

☛ അടുത്തവാക്യം: ❝അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.❞ (യോഹ, 5:27). ➟ഇവിടെയും ശ്രദ്ധിക്കുക: ❛അവൻ മനുഷ്യപുത്രൻ ആകയാൽ❜ (𝐇𝐞 𝐢𝐬 𝐚 𝐬𝐨𝐧 𝐨𝐟 𝐦𝐚𝐧) ➟❛ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു❜ (𝐇𝐞 𝐠𝐚𝐯𝐞 𝐡𝐢𝐦 𝐚𝐮𝐭𝐡𝐨𝐫𝐢𝐭𝐲 𝐭𝐨 𝐞𝐱𝐞𝐜𝐮𝐭𝐞 𝐣𝐮𝐝𝐠𝐦𝐞𝐧𝐭). ➟ഗ്രീക്കിൽ ❛𝗲𝘀𝘁𝗶𝗻❜ (𝐡𝐞 𝐢𝐬) എന്നും, ❛𝗮𝘂𝘁𝗼❜ (𝐭𝐨 𝐡𝐢𝐦) എന്നുമുള്ള രണ്ടൂപദവും പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഉള്ളതാണ്. ➟അതായത്, ന്യായവിധി എനിക്കു തന്നിരിക്കുന്നു എന്നല്ല; മനുഷ്യപുത്രനായ അവന് കൊടുത്തിരിക്കുന്നു എന്നാണ്. ➟ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ മനുഷ്യനും മനുഷ്യപുത്രനും വാഗ്ദത്തസന്തതിയായ യിസ്രായേലാണ്: (സങ്കീ, 80:17; 8:4). ➟തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവരുടെ പ്രകൃതിയുമായി ജനിച്ച യേശു, ➟യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ പ്രതിനിധീകരിക്കുന്ന മനുഷ്യനും മനുഷ്യപുത്രനുമാണ്: (മത്താ, 1:21; എബ്രാ, 2:14-16). ➟അതിനാൽ, യേശുക്രിസ്തുവിലുടെ ന്യായവിധിക്ക് അധികാരം പ്രാപിച്ച പുത്രൻ യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്. ➟യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്: (പുറ, 4:22).

☛ ഞാൻ സംസാരിച്ച വചനം ന്യായം വിധിക്കും:
➦ താൻ എന്തിനാണ് ലോകത്തിലേക്ക് വന്നതെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: ➟❝എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.❞ (യോഹ, 12:47). ➟താൻ ലോകത്തെ വിധിക്കാനല്ല; ലോകത്തെ രക്ഷിപ്പാനാണ് വന്നത്. ➟എന്നാൽ ലോകത്തിൻ്റെ ന്യായവിധിയുമായി യേശുവിനൊരു ബന്ധമുണ്ട്: ➟❝എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.❞ (യോഹ, 12:48). ➟യേശു സംസാരിച്ച വചനങ്ങളാണ് മനുഷ്യപുത്രനിലൂടെയുള്ള ലോകത്തിൻ്റെ ന്യായവിധിക്ക് ആധാരം. ➟അല്ലാതെ, യേശു നേരിട്ട് ആരെയും ന്യായം വിധിക്കില്ല.

6️⃣ ദൈവത്തിൻ്റെ പരദീസ:
☛ ❝ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.❞ (വെളി, 2:7). ➟ഇവിടുത്തെ, ❛ദൈവത്തിൻ്റെ പരദീസ❜ എന്ന പ്രയോഗം സ്വർഗ്ഗത്തെ കുറിക്കുന്നതാണ്: (2കൊരി, 12:2-3). ➟ഇവിടെ മനുഷ്യപുത്രനോടു സദൃശനായവൻ ❜ദൈവത്തിന്റെ പരദീസയിലുള്ള ഫലം❜ എന്ന് പ്രഥമപുരുഷനിലാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) പറയുന്നത്. ➟യേശുക്രിസ്തു ആയിരുന്നെങ്കിൽ, ❛എൻ്റെ പരദീസയിലുള്ള ഫലം❜ എന്നോ, ➟❛ഞങ്ങളുടെ പരദീസയിലുള്ള ഫലം❜ എന്നോ ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) പറയുമായിരുന്നു. ➟ദൈവത്തിൻ്റെ ദൂതനെ എഴുത്തുകാരനായ യോഹന്നാൻ അവൻ്റെ (യേശു) ദൂതൻ (His Angel) എന്നും, യേശു എൻ്റെ ദൂതൻ (My Angel) എന്നാണ് പറയുന്നത്: (വെളി, 1:1; 22:6 ⁃⁃ 22:16). സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ലഭിച്ചവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനുമാണ് യേശു: (മത്താ, 28:18; എബ്രാ, 7:26). മനുഷ്യപുത്രനോട് സദൃശനായവൻ യേശു ആയിരുന്നെങ്കിൽ, ❛എൻ്റെ പരദീസ❜ (My Paradise) എന്നവൻ പറയുമായിരുന്നു. അതിനാൽ, മനുഷ്യപുത്രനോട് സദൃശനായവൻ യേശുവല്ല; ഒരു ഭൗമികനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് മനസ്സിലാക്കാം.

ദൈവത്തിൻ്റെ പരദീസ എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
☛ ❛ദൈവത്തിൻ്റെ പരദീസ❜ എന്ന പ്രയോഗം ഒരു സ്വർഗ്ഗീയൻ്റെ വാക്കുകളല്ല; ഭൗമികൻ്റെ വാക്കുകളാണ്. ➟മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലെന്ന ഭൗമികനെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ്, ❛ദൈവത്തിൻ്റെ പരദീസ❜ എന്ന് പ്രഥമപുരുഷനിൽ പറയുന്നത്. ➟മനുഷ്യപുത്രനോട് സദൃശനായവൻ സ്വർഗ്ഗീയൻ ആയിരുന്നെങ്കിലോ, ➟സ്വർഗ്ഗീയനെ പ്രതിനിധീകരിക്കുന്നവൻ ആയിരുന്നെങ്കിലോ, ➟എൻ്റെ പരദീസ എന്നോ, ഞങ്ങളുടെ പരദീസ എന്നോ പറയുമായിരുന്നു. 

7️⃣ ദൈവപുത്രൻ:
☛ ❝തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.❞ (വെളി, 2:18). ➟ഇവിടെ, മനുഷ്യപുത്രനോടു സദൃശനായവൻ തന്നെത്തന്നെ ❛ദൈവപുത്രൻ❜ (𝐓𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐆𝐨𝐝) എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, ➟അവൻ യേശു ആണെന്ന് കരുതുന്നവരുണ്ട്. ➟ദൈവത്തിന് യേശു മാത്രമല്ല പുത്രനായിട്ടുള്ളത്. ➟യേശുവിന് മുമ്പും പിമ്പും അനേകം പുത്രന്മാരും പുത്രിമാരും ദൈവത്തിനുണ്ട്. ➟ദൂതന്മാരാണ് ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ: (ഇയ്യോ, 1:6; 2:6; 37:6 ⁃⁃ ദാനീ, 3:25–28). ➟പിന്നെ, ആദാം (ലൂക്കൊ, 3:38), ➟ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), ➟യിസ്രായേൽ (പുറ, 4:22), ➟യേശു (മത്താ, 3:17), ➟ക്രിസ്തു വിശ്വാസികൾ (1യോഹ, 3:2). ➟ദൈവത്തിൻ്റെ അവസാനത്തെ മക്കളാണ് ക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവമക്കളായവർ: (ഗലാ, 3:26). ➟യേശു മറിയത്തിൻ്റെ ആദ്യജാതനായി ജനിക്കുന്നത് 𝗔𝗠 𝟯𝟳𝟱𝟱-ൽ (𝗕𝗖 𝟲) ബേത്ത്ളേഹേമിലാണ്: (ലൂക്കൊ, 2:5-7). ➟ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശു എന്ന് പേരുള്ള മനുഷ്യൻ (ലുക്കൊ, 2:40; 2:52; യോഹ, 9:11), ➟ഏകദേശം മുപ്പത് വയസ്സായപ്പോൾ (ലൂക്കൊ, 2:23), ➟ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽവെച്ച്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (𝗔𝗗 𝟮𝟵) പിതാവായ ഏകദൈവത്താൽ ➟❛നീ എൻ്റെ പിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവന് ➟❛ദൈവപുത്രൻ❜ (𝐓𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐆𝐨𝐝) എന്ന സവിശേഷപദവി ലഭിച്ചത്: (ലൂക്കൊ, 1:32; ലോക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് മക്കൾ ഉണ്ടായിരിക്കെ, ➟മനുഷ്യപുത്രനോടു സദൃശനായായ ദൈവപുത്രൻ യേശു ആണെന്ന് എങ്ങനെ പറയും? ➟മനുഷ്യപുത്രനായ ദൈവപുത്രൻ ആയിരുന്നെങ്കിൽ, അത് യേശുവിന് യോജിക്കുമായിരുന്നു. ➟എന്നാൽ വെളിപ്പാടിൽ കാണുന്നത് മനുഷ്യപുത്രനോടു സദൃശനായ ദൈവപുത്രനാണ് എന്നോർക്കണം. 

ദൈവപുത്രൻ ആരാണ്?
☛ ദൈവം ❛എൻ്റെ പുത്രൻ❜ (𝐌𝐲 𝐒𝐨𝐧) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് രണ്ടുപേരെയാണ്. ➟അതിൽ ആദ്യത്തെ പുത്രൻ യിസ്രായേലാണ്. ➟യിസ്രായേലിനെ അഞ്ചുപ്രാവശ്യവും ➟യേശുവിനെ നാലുപ്രാവശ്യവും ❛എൻ്റെ പുത്രൻ❜ എന്ന് ദൈവം വിശേഷിപ്പിച്ചിട്ടുണ്ട്: ➟❝നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22. പുറ, 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 ⁃⁃ 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; യിരെ, 31:9). ➟❝ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.❞ (മത്താ, 3:17. മത്താ, 2:15; മത്താ, 17:5; പ്രവൃ, 13:33). ➟ഇതിൽ രണ്ടെണ്ണം യിസ്രായേലിൻ്റെ പദവി യേശുവിൽ ആത്മീയമായി നിവൃത്തിയാകുന്നതാണ്: (ഹോശ, 11:1 ⁃⁃ മത്താ, 2:15; സങ്കീ, 2:7 ⁃⁃ പ്രവൃ, 13:32-33). ➟അതിനാൽ വെളിപ്പാടിൽ പറയുന്ന ദൈവപുത്രൻ ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനായ യിസ്രായേലാണെന്ന് മനസ്സിലാക്കാം.

8️⃣ ദാവീദിന്റെ താക്കോലുള്ളവൻ:
☛ ❝ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു.❞ (വെളി, 3:7). ➟ദാവീദിൻ്റെ പുത്രനെന്ന് (𝐒𝐨𝐧 𝐨𝐟 𝐃𝐚𝐯𝐢𝐝) യേശുവിനെ അനേകംപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 8:29). ➟എന്നാൽ യേശുവിൻ്റെ കയ്യിൽ ദാവീദിൻ്റെ താക്കോലുണ്ടെന്നോ, ➟അവൻ ആരും അടയ്ക്കാതവണ്ണം തുറക്കുന്നവനും ആരും തുറക്കാതവണ്ണം അടയ്ക്കുന്നവനാണെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല. 

ദാവീദിന്റെ താക്കോലുള്ളവൻ ആരാണ്?
☛ ❝അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.❞ (യെശ, 22:20-22). ➟ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരുന്നത്. ➟യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം: (2രാജാ, 18:18; 19:2). ➟അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ്, ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 22:15-19). ➟ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്ന ഒരു പ്രത്യേകകാര്യം ശ്രദ്ധിക്കുക: ➟❝അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.❞ (യെശ, 22:21). ➟ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. ➟പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. ➟അതാണ്, വെളിപ്പാടിൽ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനിൽ കാണുന്നത്. ➟തന്നെയുമല്ല, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവാണ്. (2ശമൂ, 7:5-17; 1ദിന, 17:3-15; സങ്കീ, 89:29; 89:36-37). ➟ആ നിലയിലും, യിസ്രായേൽ ദാവീദിൻ്റെ താക്കോലിനും അധികാരത്തിനും അവകാശിയാണ്. ➟അതിനാൽ ദാവീദിൻ്റെ താക്കോലുള്ളവനും ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ➟ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും യിസ്രായേലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്]

9️⃣ എൻ്റെ ദൈവം:
☛ ❝ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.❝ (വെളി, 3:2). ➟❝ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; ➟അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.❞ (വെളി, 3:12). ➟മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലായി, മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ ❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്യുന്നതായി കാണാം. ➟പത്മോസിൽ വെളിപ്പെട്ട മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമാണെന്ന് കരുതുന്നവർക്ക് ഈ രണ്ട് വാക്യങ്ങൾ മതിയാകും. ➟ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം ❛𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱❜ ആണ്: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 5:26; 1തിമൊ, 1:17; യൂദാ 1:24). ➟അതിനാൽ ഒരേയൊരു സത്യദൈവത്തിന് മറ്റൊരു ദൈവം ഉണ്ടാകില്ല. പിതാവായ യഹോവ യേശുവിൻ്റെയും ദൈവമാണ്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34). എന്നാൽ ഇവിടെപ്പറയുന്നത് യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോട് ലദൃശനായൊൻ്റെ ദൈവത്തെക്കുറിച്ചാണ്.

എൻ്റെ ദൈവം എന്ന് പറയുന്നതാരാണ്?
☛ യഹോവ യിസ്രായേലിൻ്റെ ദൈവമാണ്. ➟❝അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.❞ (പുറ, 24:10). ➟❝യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.❞ (ലൂക്കൊ, 1:68). ➟ദൈവം യിസ്രായേലിൻ്റെ ദൈവമായതുകൊണ്ടാണ്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്ത ❛എൻ്റെ ദൈവം❜ (𝐌𝐲 𝐆𝐨𝐝) എന്ന് വിശേഷിപ്പിക്കുന്നത്.

🔟 എൻ്റെ പുതിയ നാമം:
☛ ❝ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.❞ (വെളി, 3:12). ➟ഈ വേദഭാഗത്ത്, ജയിക്കുന്നവന് ദൈവത്തിൻ്റെ നാമവും, ദൈവനഗരത്തിൻ്റെ നാമവും, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമവും കൊടുക്കുന്നതായി പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ദൈവപുത്രനായ യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് വചനത്തിൽ എവിടെയും പറഞ്ഞിട്ടില്ല. ➟തന്നെയുമല്ല, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:10-12). ➟വെളിപ്പാട് രണ്ടു, മൂന്ന് അദ്ധ്യായങ്ങളിൽ സ്വർഗ്ഗത്തിലെ കാര്യങ്ങളല്ല; ഭൂമിയിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.  (വെളി, 2:26-27). ➟അതിനാൽ, ദൈവപുത്രനായ യേശുവിന് ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമം ഉണ്ടാകുക സാദ്ധ്യമല്ല.

യിസ്രായേലിന് പുതിയ നാമമമുണ്ടോ?
☛ ❝സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.❞ (യെശ, 62:1-2 ⁃⁃ യെശ, 65:15). ➟അതിനാൽ മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലിണെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സംശയലേശമെന്യേ തെളിയുന്നു.

1️⃣1️⃣ ദൈവസൃഷ്ടിയുടെ ആരംഭം:
☛ ❝ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:❞ (വെളി, 3:14). ➟വെളിപ്പാടിലെ മനുഷ്യപുത്രൻ ദൈവപുത്രനായ യേശുവാണെന്നും, ഈ വേദഭാഗ പ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും യഹോവ സാക്ഷികളെപ്പോലുള്ളവർ കരുതുന്നു. ➟ഭാഷാപരമായി ❛സൃഷ്ടിയുടെ ആരംഭം❜ എന്ന ❛ഏകവചനപ്രയോഗം❜ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം നൽകുന്നില്ല. ➟❛ക്രിയ❜ ബഹുവചനം ആയാലാണ് ❛ആരംഭം❜ എന്ന പദത്തിന് ഒന്നാമത്തേത് (ആദ്യത്തേത്) എന്ന് അർത്ഥം വരുന്നത്. ➟അല്ലെങ്കിൽ, സൃഷ്ടിക്ക് ❜കാരണം❜ (ഹേതു) എന്നാണ് അർത്ഥം വരുന്നത്. ➟അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. (യോഹ, 2:11). ➟അടയാളങ്ങൾ എന്ന ❛ക്രിയ❜ ബഹുവചനം ആയതുകൊണ്ടാണ്, ➟അതിന് ആദ്യത്തെ അടയാളം എന്നർത്ഥം വരുന്നത്. ➟തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ജനിച്ചത് 𝗔𝗠 𝟯𝟳𝟱𝟱-ൽ (𝗕𝗖 𝟲) ആണെന്നും, ➟അവൻ പ്രവചനം പോലെ, ദൈവപുത്രൻ ആയത്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (𝗔𝗗 𝟮𝟵) ആണെന്നും നാം കണ്ടതാണ്. (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പിന്നെങ്ങനെ അവനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പറയാൻ കഴിയും? ➟ഇവിടെപ്പറയുന്ന ദൈവസൃഷ്ടിയുടെ ആരംഭം ദൈവപുത്രനായ യേശുവുമല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന്, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥവുമില്ല. [കാണുക: ദൈവസൃഷ്ടിയുടെ ആരംഭം]

ദൈവസൃഷ്ടിയുടെ കാരണം ആരാണ്?
☛ മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേൽ ആണെങ്കിൽ, അവനെങ്ങനെ ലോകത്തിൻ്റെ സൃഷ്ടിക്ക് കാരണമാകും എന്നാണ് ഇനിയറിയേണ്ടത്. ➟പറയാൻ ഒരുപാടുണ്ടെങ്കിലും പ്രധാനപ്പെട്ട മുന്ന് കാര്യങ്ങൾ പറയാം: 

𝟭. യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത സന്തതി. ➟❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:18). ➟നിൻ്റെ സന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് പറഞ്ഞ സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18). ➟ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14 ⁃⁃ പ്രവൃ, 3:25), ➟ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).

𝟮. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ: ➟❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27 ⁃⁃ 2ശമൂ, 2:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21).

𝟯. ❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമ, 4:13). ➟ഇവിടെപ്പറയുന്ന ❛𝗞𝗼𝘀𝗺𝗼𝘀❜ എന്ന ഗ്രീക്കുപദം മുഴുലോകത്തെയും (𝐓𝐡𝐞 𝐞𝐧𝐭𝐢𝐫𝐞 𝐰𝐨𝐫𝐥𝐝/𝐮𝐧𝐢𝐯𝐞𝐫𝐬𝐞) കുറിക്കുന്നതാണ്. ➟❛ലോകാവകാശി❜ (𝐇𝐞𝐢𝐫 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝) ആകാനുള്ള സന്തതിയാണ് യിസ്രായേൽ. ➟പഴയനിയമത്തിൽ കനാൻ ദേശമാണ് അവന് വാഗ്ദത്തം ചെയ്തിരുന്നതെങ്കിൽ, ➟യേശുക്രിസ്തുവിലൂടെ അവൻ്റെ വാഗ്ദത്തം നിവൃത്തിയാകുമ്പോൾ, ➟കേവലം കനാൻ ദേശമല്ല; മുഴുലോകവും അവൻ്റെ കാൽക്കീഴാകും. ➟ഭാവിലോകത്തെ ദൂതന്മാർക്കല്ല കീഴ്പ്പെടുത്തിയിരിക്കുന്നത്; യേശുക്രിസ്തു മുഖാന്തരം അബ്രാഹാമിൻ്റെ സന്തതിക്കാണെന്ന് എബ്രായ ലേഖകനും പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). ➟ലോകാവകാശിയായ ഒരു സന്തതിയുണ്ടെങ്കിൽ, ➟അവനാണ് ലോകസൃഷ്ടിയുടെ ❛കാരണം/ഹേതു❜ എന്ന കാര്യത്തിൽ സംശയിക്കാൻ യാതൊരു അവകാശവുമില്ല. ➟[കാണുക: ദൈവസൃഷ്ടിയുടെ ആരംഭം, യെഹൂദന്നു എന്തു വിശേഷത?]

☛ ഈ ലോകത്തിൻ്റെ ശാശ്വത അവകാശി യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനാണെങ്കിൽ, അക്കാര്യം ജ്ഞാനസമ്പൂർണ്ണനായ (സർവ്വജ്ഞാനി) ദൈവത്തിന് മുമ്പേ അറിയാതിരിക്കുമോ? (ഇയ്യോ, 37:16). ➟സൃഷ്ടി മുതൽ വചനത്തിൽ കാണുന്നതൊന്നും ആകസ്മിക സംഭവങ്ങളല്ല. ➟ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത്. ➟❛കാരണം കൂടാതെ കാര്യം ഉണ്ടാകില്ല❜ എന്നാണ് ആപ്തവാക്യം. ➟ദൈവസൃഷ്ടിയെന്ന പ്രവൃത്തിക്ക് കാരണമായത് ❛യിസ്രായേൽ❜ എന്ന ലോകാവകാശിയാണ്. ➟അതായത്, ആരംഭത്തിങ്കൽത്തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിപ്പാനുള്ളതും കാണുന്ന ദൈവം, ➟തൻ്റെയും തൻ്റെ സ്നേഹിതനായ അബ്രാഹാമിന്റെയും സന്തതിയായ യിസ്രായേലെന്ന ലോകാവകാശിയെ അഥവാ, ➟സകലതും കാൽക്കീഴാക്കുന്ന ദൈവസന്തതിയെ കാരണമായി കണ്ടുകൊണ്ടാണ് ലോകവും അതിലുള്ളതൊക്കെയും സൃഷ്ടിച്ചത്: (സങ്കീ, 8:4-8; യെശ, 46:10). ➟അതാണ്, ❛ദൈവസൃഷ്ടിയുടെ ആരംഭം❜ എന്ന പ്രയോഗത്തിൻ്റെ അർത്ഥം. ➟വെളിപ്പാട് പുസ്തകത്തിലെ പ്രധാന കഥാപാത്രം യിസ്രായേലാണ്. ➟പഴയപുതിയ നിയമങ്ങൾ നിറഞ്ഞുനിൽക്കുന്ന വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ➟ബൈബിൾ എന്താണെന്നുപോലും മനസ്സിലാക്കാൻ പ്രയാസമായിരിക്കും.

☛ ന്യായമായിട്ടും ഉണ്ടാകാനിടയുള്ള ചില സംശയങ്ങളുണ്ട്. ➟ഏഴ് സഭകൾക്കും ദൂത് കൊടുക്കുന്നത് മനുഷ്യപുത്രനോട് സദൃശനാണ്. ➟യിസ്രായേലാണ് മനുഷ്യപുത്രനോട് സദൃശനെങ്കിൽ, അവിടെപ്പറയുന്ന കാര്യങ്ങളെല്ലാം അവന് എങ്ങനെ യോജിക്കും? ➟യഥാർത്ഥത്തിൽ യിസ്രായേലിനെയല്ല യോഹന്നാൻ കണ്ടത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു ദർശനമാണ്.

𝟭. വെളിപ്പാട് പുസ്തകത്തിലെ എല്ലാക്കാര്യങ്ങളും അക്ഷരാർഥത്തിൽ (𝐥𝐢𝐭𝐞𝐫𝐚𝐥) അല്ല എഴുതിയിരിക്കുന്നത്. ➟ആലങ്കാരികവും (𝐅𝐢𝐠𝐮𝐫𝐚𝐭𝐢𝐯𝐞) ➟ആത്മികവും (𝐒𝐩𝐢𝐫𝐢𝐭𝐮𝐚𝐥) ➟പ്രതിരൂപാത്മകവും (𝐓𝐲𝐩𝐨𝐥𝐨𝐠𝐢𝐜𝐚𝐥) ➟പ്രതീകാത്മകവും (𝐒𝐲𝐦𝐛𝐨𝐥𝐢𝐜) ➟പ്രബോധനാത്മകവും (𝐏𝐞𝐝𝐚𝐠𝐨𝐠𝐢𝐜𝐚𝐥) ➟ദൃഷ്ടാന്തരൂപത്തിലും (𝐀𝐥𝐥𝐞𝐠𝐨𝐫𝐢𝐜𝐚𝐥) ഒക്കെയാണ് എഴുതിയിരിക്കുന്നത്. ➟ചിലതൊക്കെ പ്രബോധനാത്മകമായ വചനങ്ങളാണ്. ➟ഉദാ: ❝ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.❞ (വെളി, 3:21). ➟മനുഷ്യപുത്രനോടു സദൃശനായവൻ്റെ രാജ്യവും സിഹാസനവും ഭൂമിയിലാണ്. ➟തന്മൂലം, താൻ ജയിച്ച് സ്വർഗ്ഗത്തിൽ പിതാവിനോടുകൂടെ അവൻ്റെ സിഹാസനത്തിൽ ഇരിക്കുന്നു എന്നതും, ➟ജയിക്കുന്ന എല്ലാവരെയും എന്നെപ്പോലെ എൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള വരം നല്കും എന്നതൊക്കെ, അക്ഷരാർഥത്തിലല്ല; പ്രബോധനാത്മകമായ വചനങ്ങളാണ്. 

𝟮. ചിലത് ആത്മിക അർത്ഥത്തിലാണ് (𝐒𝐩𝐢𝐫𝐢𝐭𝐮𝐚𝐥) പറഞ്ഞിരിക്കുന്നത്. ➟ഉദാ: ❝ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ  എന്നോടും കൂടെ അത്താഴം കഴിക്കും.❞ (വെളി, 3:20). ➟യഥാർത്ഥത്തിൽ ഏഴു സഭകളോടും സംസാരിക്കുന്നത് മനുഷ്യപുത്രനോട് സദൃശനല്ല; ദൈവത്തിൻ്റെ ആത്മാവാണ്. ➟അതിനാൽ, ചിലയിടത്ത് ആത്മാവ് നേരിട്ടും, ചിലയിടത്ത് മനുഷ്യപുത്രനോട് സദൃശനായവനെ പ്രതിനിധീകരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത്. 

𝟯. ഏഴ് സഭകളോടും സംസാരിക്കുന്നത് ആത്മാവാണെന്ന് അവിടെ വ്യക്തമായി കാണാൻ കഴിയും. ➟എഫെസൊസ് (2:7), ➟സ്മൂർന്ന (2:11), ➟പെർഗ്ഗമൊസ് (2:17), ➟തുയഥൈര (2:29), ➟സർദ്ദിസ് (3:6), ➟ഫിലദെൽഫ്യ (3:13), ➟ലവൊദിക്ക്യ (3:22). ➟അതിനാൽ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൂതൻ മുഖാന്തരമുള്ള ഒരു വെളിപ്പാടാണ് ദൈവം യോഹന്നാന് നല്കിയതെന്ന് മനസ്സിലാക്കാം:  ➟❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6 ⁃⁃ വെളി, 1:1; 22:16)

2 thoughts on “വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?”

Leave a Reply

Your email address will not be published. Required fields are marked *