ഞാനാകുന്നവൻ ഞാനാകുന്നു

.. ഞാനാകുന്നവൻ ഞാനാകുന്നു (I AM WHO I AM)

യെരൂശലേം ദൈവാലയത്തിൽ വച്ച് യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു; “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.” (യോഹ, 8:24). ഈ വാക്യത്തിലെ ‘ഞാൻ അങ്ങനെയുള്ളവൻ’ എന്ന ഭാഗം കൃത്യമല്ലാത്തതുകൊണ്ട് സത്യവേദപുസ്തകം CL പരിഭാഷയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇവിടെ ”ഞാനാകുന്നവന്‍ ഞാന്‍തന്നെ” എന്നാണ് യേശു പറയുന്നത്. ആരാണീ ഞാനാകുന്നവൻ? പുറപ്പാടു പുസ്തകത്തിൽ ഉത്തരമുണ്ട്: “മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ. 3:13-15). ‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അസർ എഹ്യെഹ് (אֶֽהְיֶ֖ה אֲשֶׁ֣ר אֶֽהְיֶ֑ה – eh·yeh eser eh·yeh) അത്രേ. ഏഹ്യെഹ്, യഹോവ അഥവാ യാഹ്വേ (יהוה – യ് ഹ് വ് ഹ്) എന്നീ രണ്ടു നാമങ്ങളുടെയും ധാത്വർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self existence) എന്നാണ്. ഞാൻ ആകുന്നു എന്നു ദൈവത്തെക്കുറിച്ചു പറയുമ്പോൾ ആ ‘ആകുന്നു’ എന്ന ഉണ്മ മറ്റൊന്നിന്റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്റെ അസ്തിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നതു ഞാൻ ആകുന്നതിനാലാണ്. അതായത്, “ഞാൻ ആകുന്നവൻ അഥവാ ഞാൻ യഹോവയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നാണ് യേശു യെഹൂദന്മാരോട് പ്രസ്താവിക്കുന്നത്.

യോഹന്നാൻ 8:24-ലെ ”ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ” എന്ന തർജ്ജമ കൃത്യമല്ലാത്തതുകൊണ്ടാണ് 2013-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തന്നെ പ്രസിദ്ധീകരിച്ച നൂതന പരിഭാഷയായ സത്യവേദപുസ്തകം (CL) Common/Contemporary language version-ൽ മേല്പറഞ്ഞ വാക്യം തിരുത്തി തർജ്ജമ ചെയ്തത്. പി.ഒ.സി.യിലും, മലയാളം ബൈബിൾ BCS, MSV, ERV പരിഭാകളിലും, പല ഇംഗ്ലീഷ് പരിഭാഷകളിലും I AM who I AM (GNT, PHILLIPS, TPT, WE); എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ചില ഇംഗ്ലീഷ് പരിഭാഷകളിൽ I AM the ONE  (AMP, DLNT, GW, NOG, NTE) എന്നും, Orthodox Jewish Bible (OJB)-യിൽ പ്രസ്തുത വാക്യത്തിനകത്ത് പുറപ്പാട് 3:14-16-ഉം, യെശയ്യാവ് 41:4-ഉം ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച പതിപ്പിൽ ആ വാക്യം തിരുത്താൻ കാരണം; മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലും ഗ്രീക്കിൽ ‘അവൻ’ (he) എന്ന പദമില്ല; ”എഗോ എയിമി അഥവാ ഞാൻ ആകുന്നു” (I AM) മാത്രമേയുള്ളു. അത് മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം പ്രത്യക്ഷനായ യഹോവ മോശെയോട് പറഞ്ഞ തൻ്റെ പേരാണ്.

ഒരുപക്ഷെ ത്രിത്വവിശ്വാസികൾ പറയുമായിരിക്കും സത്യവേദപുസ്തകം നൂതന പരിഭാഷ ശരിയല്ല; ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന്. ഒരുകാര്യം ഓർക്കുക: ബൈബിളിൻ്റെ മൂലഗ്രന്ഥത്തിനു മാത്രമേ അബദ്ധരാഹിത്യം അവകാശപ്പെടാൻ കഴിയൂ. പരിഭാഷകളിലെല്ലാം തെറ്റു കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല അംഗീകൃത പരിഭാഷകൾക്കും രണ്ടാമതൊരു പരിഭാഷ കൂടിയുണ്ട്. Geneva, KJV, NIV ഇദ്യാദി ഇംഗ്ലീഷ് ബൈബിളുകളും, മലയാളം (ഓശാന), സത്യവേദപുസ്തകം തുടങ്ങിയവയ്ക്കും നൂതന പരിഭാഷകളുണ്ട്. യോഹന്നാൻ 8:24-ൽ മാത്രമല്ല, പല വാക്യങ്ങളുടേയും പരിഭാഷ കൃത്യമല്ല. ഉദാ: ‘ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതി’ (പ്രവൃ, 10:42; 2തിമൊ, 2:4:1; 1പത്രൊ, 4:5). ഈ വാക്യങ്ങളിലെ ‘ജീവികൾ’ കൃത്യമല്ല; ‘ജീവിച്ചിരിക്കുന്നവർ’ എന്നാണ് വരേണ്ടത്. 2കൊരിന്ത്യർ 7:10-ലെ ”ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു” ഇതു ശരിയായ പ്രയോഗമല്ല; അനുതാപമില്ലാതെ മാനസാന്തരമുണ്ടാകില്ല. നൂതന പരിഭാഷയിൽ നോക്കുക: “ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി.” ഇതാണ് ശരിയായ വാക്യം. എബ്രായർ 9:28-ലെ “തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” ഈ പ്രയോഗവും ശരിയല്ല; നൂതന പരിഭാഷ നോക്കുക: “ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.” ഇതുപോലെ പല വാക്യങ്ങളുമുണ്ട്. ബൈബിൾ സൊസൈറ്റിയുടെ ഒന്നാമത്തെ സത്യവേദപുസ്തകം കുറ്റമറ്റതായിരുന്നെങ്കിൽ അതിൻ്റെതന്നെ എത്രവേണമെങ്കിലും പകർപ്പുകൾ എടുക്കാമെന്നിരിക്കെ, ഒരു നൂതന പരിഭാഷയെക്കുറിച്ച് അവർ ചിന്തിക്കില്ലായിരുന്നു. ഇനി ബൈബിളിൽത്തന്നെ ഇതിനു തെളിവുണ്ട്. എബ്രായലേഖകൻ പഴയപുതിയ നിയമങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.” (എബ്രാ, 8:7). ന്യായപ്രമാണം അഥവാ പഴയനിയമം കുറ്റമറ്റതായിരുന്നെങ്കിൽ പുതിയനിയമത്തിൻ്റെ ആവശ്യമില്ലായിരുന്നു. ”പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു.” (8:13). കർത്താവിൻ്റെ അമ്മ മറിയയെക്കുറിച്ചുള്ള ചില ഭാഗങ്ങൾ ഒഴികെ (ഉദാ: ലൂക്കൊ, 1:28) പി.ഒ.സി. ബൈബിൾ പരിഭാഷയുടെ കൃത്യത പല പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്. അതിൽ യോഹന്നാൻ 8:24, 8:28 വാക്യങ്ങളും; പുറപ്പാട് 3:14-16 വാക്യങ്ങളും താരതമ്യപ്പെടുത്തി നോക്കിയാലും ഈ വസ്തുത വ്യക്തമാകും.

ഭൂരിപക്ഷം ഇംഗ്ലീഷ് പരിഭാഷകളിലും യോഹന്നാൻ 8:24-ൽ I am he എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതിൻ്റെപോലും കൃത്യമായ പരിഭാഷയല്ല നമ്മുടെ സത്യവേദപുസ്തകത്തിൽ ഉള്ളത്; ‘ഞാൻ അങ്ങനെയുള്ളവൻ’ എന്നാണ്. ‘I am he’ എന്നതിനെ ‘ഞാനാണ് അവൻ; ഞാൻ അവനാണ്; ഞാൻ അവൻ ആകുന്നു; ഞാൻ തന്നേ അവൻ’ എന്നോക്കെ തജ്ജമ ചെയ്യാം. 8:24-ലെ പരിഭാഷ കൃത്യമല്ലെന്നു നമ്മുടെ ബൈബിളിൽത്തന്നെ തെളിവുണ്ട്. 8:28-ൽ I am he എന്നതിനെ ‘ഞാൻ തന്നേ അവൻ’ എന്നാണ് തർജ്ജമ. ആരാണീ അവൻ? അവൻ, അവൾ, അത്, ഇത്, അദ്ദേഹം, ഇദ്ദേഹം, നി, നിന്നോട്, നിനക്ക് എന്നൊക്കെ പറയുന്നത് സർവ്വനാമം (pronoun) ആണ്. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്നയാൾ ഉത്തമപുരുഷൻ; ആരോടു പറയുന്നുവോ അവൻ മധ്യമപുരുഷൻ; ആരെക്കുറിച്ചു പറയുന്നുവോ അവൻ പ്രഥമപുരുഷൻ. ഇവിടെ സംസാരിക്കുന്ന യേശുവാണ് ഉത്തമപുരുഷൻ. യെഹൂദന്മാരോടാണ് പറയുന്നത്; അവരാണ് മധ്യമപുരുഷൻ. ‘ഞാനാണ് അവൻ’ അഥവാ, അവനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ’ ആണ് പ്രഥമപുരുഷൻ. ബൈബിളാകട്ടെ ഏതൊരു പുസ്തകമാകട്ടെ; സർവ്വനാമത്തിൻ്റെ ഉടയവനെയറിയാൻ ആ വാക്യത്തിൻ്റെ മുകളിൽ നോക്കിയാൽ മതി. 19-ാം വാക്യം: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” നാം ചിന്തിക്കുന്ന വാക്യത്തിൻ്റെ മുകളിൽ മൂന്നു പ്രാവശ്യം ‘പിതാവിനെ’ കുറിച്ച് പറഞ്ഞിട്ടുണ്ട്. (16, 18, 19). ഈ വാക്യത്തിൻ്റെ താഴെയും ഏഴു പ്രാവശ്യം പിതാവെന്നും, നാലു പ്രാവശ്യം ദൈവമെന്നും പറയുന്നുണ്ട്. അതായത്, 11-ാം വാക്യംവരെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവം കഴിച്ചാൽ, അദ്ധ്യായം മുഴുവൻ പിതാവിനെക്കുറിച്ചാണ് പറയുന്നത്. എന്നുവെച്ചാൽ 8:24-ൽ പറയുന്ന ‘അവൻ’ പിതാവാണെന്ന് സ്പഷ്ടമായി തെളിയുന്നു. അപ്പോൾ ‘ഞാൻ തന്നേ അവൻ’ എന്നു പറഞ്ഞാൽ; ഞാൻ തന്നേ പിതാവ് അഥവാ, ഞാൻ തന്നേ യഹോവ എന്നു സ്ഫടികസ്ഫുടമായാണ് യേശു പറയുന്നത്. യേശുപറഞ്ഞ ‘അവൻ’ പിതാവു തന്നെയാണെന്ന് ആ വാക്യത്തിനടിയിൽ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: “പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.” (യോഹ, 8:27). യേശുവിൻ്റെ പ്രിയശിഷ്യനായ യോഹന്നാൻ വ്യാജമാണ് പറയുന്നതെന്ന് വിശ്വസിക്കുന്നവരെ തിരുത്താൻ ദൈവത്തിനുപോലും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. ‘അയച്ചവൻ, അവൻ’ (8:29) ‘ഒരുവൻ’ (8:50) എന്നിങ്ങനെ പിതാവിനെക്കുറിച്ച് താഴെ പിന്നെയും യേശു പറയുന്നുമുണ്ട്. ത്രിത്വക്കാർ പറയുന്നത്; ‘ഞാൻ അങ്ങനെയുള്ളവൻ അഥവാ ഞാൻ തന്നേ അവൻ’ എന്നതിലെ ‘അവൻ’ ക്രിസ്തുവാണെന്നാണ്. അതായത്; “ഞാൻ ക്രിസ്തുവാണ് എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നാണ് ആ വാക്യത്തിൽ പറയുന്നതെന്നാണ്. എന്നാൽ ഭാഷയുടെ വ്യാകരണത്തെക്കുറിച്ച് അല്പമെങ്കിലും പരിജ്ഞാനം ഉള്ളവർക്കറിയാം ആ വാക്യത്തിൽ പറയുന്നത് ക്രിസ്തുവല്ലെന്ന്. കാരണം, 8:24-ലെ ‘അവൻ’ ക്രിസ്തു ആണെങ്കിൽ ഈ വാക്യത്തിൻ്റെ മുകളിലെവിടെയെങ്കിലും ‘ക്രിസ്തു’ എന്നൊരു പദമുണ്ടാകണം. പക്ഷെ, ആ അദ്ധ്യായത്തിൽ ഒരിടത്തും ക്രിസ്തു എന്നൊരു നാമമില്ല. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണല്ലോ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത്. ക്രിസ്തു എന്ന നാമമില്ലെങ്കിൽ ആവർത്തന വിരസതയുടെ ആവശ്യമെന്താണ്? ഭാഷയുടെ വ്യാകരണ നിയമപ്രകാരം യോഹന്നാൻ 8:24-ലെ ‘അവൻ’ ക്രിസ്തു ആയിരുന്നെങ്കിൽ മുകളിൽ ക്രിസ്തു എന്ന നാമം ഇല്ലാത്തതിനാൽ ‘അവൻ’ എന്ന സ്ഥാനത്ത് ‘ക്രിസ്തു’ അഥവാ ‘ഞാൻ തന്നേ ക്രിസ്തു’ എന്നു കാണുമായിരുന്നു. അതിനൊരു തെളിവു കൂടിയുണ്ട്: I am he (ഞാൻ തന്നേ അവൻ) എന്നു പ്രയോഗിച്ചിരിക്കുന്ന വേദഭാഗങ്ങൾ യോഹാന്നാനിൽ വേറെയുമുണ്ട്. (4:26; 18:5; 18:6; 18:8). അവിടെയൊക്കെ പ്രസ്തുത വാക്യത്തിനു മുകളിൽ നാമത്തിൻ്റെ ഉടയവനെ ‘മശീഹ, നസറായനായ യേശു’ എന്നൊക്കെ എഴുതിയിട്ടുമുണ്ട്. 

യോഹന്നാൻ 8:28-ലും യേശു ‘ഞാനാകുന്നവൻ ഞാൻതന്നെ’ എന്നു പറയുന്നുണ്ട്: “അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഞാന്‍ സ്വയമായി ഒന്നും ചെയ്യാതെ എന്‍റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകും. എന്നെ അയച്ചവന്‍ എന്നോടുകൂടിയുണ്ട്.” പിതാവായ യഹോവ പൂർണ്ണമനുഷ്യനായി ജഡത്തിൽ വെളിപ്പെട്ടു നിന്നുകൊണ്ടാണ് ഇതു പറയുന്നത്. ‘ഞാനാകുന്നവൻ ഞാനാകുന്നു’  എന്നു യഹോവയ്ക്ക് മാത്രമേ പറയാൻ കഴിയൂ. “അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.” (യോഹ, 8:30). യോഹന്നാൻ 8:58-ൽ “അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞതിന് യെഹൂദന്മാർ എന്തിനാണ് യേശുവിനെ എറിയുവാൻ കല്ലെടുത്തത്? (8:59). ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ആരൊക്കെയാണെന്ന് പറഞ്ഞിട്ടുണ്ട്: 1. കാളയെക്കൊണ്ടു മനഃപൂർവ്വം മറ്റൊരാളെ കുത്തിക്കൊല്ലിക്കുന്നവൻ (പുറ, 21:28-32), 2. വെളിച്ചപ്പാട്, മന്ത്രവാദി (ലേവ്യ, 20:27), 3. ദൈവദൂഷകൻ (ലേവ്യ, 24:15,16), 4. ശബ്ബത്തു ലംഘിക്കുന്നവൻ (സംഖ്യാ, 15:32-36), 5. അന്യദൈവങ്ങളെ അരാധിക്കുവാൻ പ്രേരിപ്പിക്കുന്നവൻ (ആവ, 13:4-10), 6. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ (ആവ, 13:15), 7. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ (ആവ, 17:27), 8. ശഠനും മത്സരിയുമായ മകൻ (ആവ, 21:18-21), 9. വ്യഭിചാരി (ആവ, 22:22,23) എന്നിവർ. ഇവിടെ ‘അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു’ എന്ന സാമാന്യ അർത്ഥമാണ് യേശുവിൻ്റെ പ്രസ്താവനയ്ക്കുള്ളതെങ്കിൽ യെഹൂദനെന്തിനു കല്ലെടുക്കണം? യേശുവിൻ്റെ ഭാഷണം ന്യായപ്രമാണസംബന്ധമായി ഏതു കുറ്റത്തിൽപ്പെടും? ഒന്നിലും പെടത്തില്ല. എങ്കിലും യെഹൂദൻ യേശുവിനെ എറിയാൻ കല്ലെടുത്തുവെങ്കിൽ, മുകളിൽപ്പറഞ്ഞ പട്ടികയിൽ ദൈവദൂഷണമൊഴികെ മറ്റൊന്നാകാൻ സാദ്ധ്യതയില്ല. അതിൻ്റെ കാരണം; ആ വാക്യം നമ്മൾ മനസ്സിലാക്കുന്നതുപോലെയല്ല. പൂർവ്വപിതാക്കന്മാർക്ക് എതിരെ പറയുന്നതല്ല ദൈവദൂഷണം; ദൈവത്തിനെതിരെ പറയുന്നതാണ്. ആ വാക്യത്തിൽ യേശു ‘ഞാനാകുന്നവൻ’ (I AM) എന്ന പുറപ്പാടിലെ യഹോവയുടെ നാമം കൃത്യമായിട്ട് ഉച്ചരിച്ചിട്ടുണ്ടെന്ന് എല്ലാ ഇംഗ്ലീഷ് പരിഭാഷകളിൽനിന്നും മനസ്സിലാക്കാം. ആ വാക്യം മലയാളം ബൈബിളിൽ (ഓശാന) നിന്നു ചേർക്കുന്നു: “യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” (യോഹ, 8:58). അബ്രാഹാമിനു മുമ്പേയുള്ള ‘ഞാനാകുന്നവൻ’ എന്ന അതേ യഹോവയാണെന്ന് പറഞ്ഞതുകൊണ്ടാണ് യെഹൂദന്മാർ കല്ലെടുത്തത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അബ്രാഹാമിനു മുമ്പേ ഞാനുണ്ട് എന്നു പറയാൻ രണ്ടേരണ്ട് വ്യക്തികൾക്കേ കഴിയൂ; ഒന്നെങ്കിൽ സാക്ഷാൽ യഹോവയ്ക്ക് അല്ലെങ്കിൽ ഒരു ഭ്രാന്തന്. ഭ്രാന്തനെ കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. യഹോവ മനുഷ്യനായി വെളിപ്പെട്ടതാണ് തങ്ങളുടെ മുമ്പിൽ നില്ക്കുന്നവനെന്നു യെഹൂദന്മാർ തിരിച്ചറിഞ്ഞിരുന്നില്ല. (യോഹ, 12:40). അവരെ സംബന്ധിച്ച് യോസേഫിൻ്റെയും മറിയയുടെയും മകനായ നസറെത്തുകാരനായ മനുഷ്യനാണ് യേശു. ഒരു മനുഷ്യൻ താൻ യഹോവയാണെന്ന് പറഞ്ഞാൽ; കയ്യില്ലാത്ത യെഹൂദൻപോലും കൈവെച്ചുകെട്ടി കല്ലെറിയും; അല്ലെങ്കിൽ അവൻ യെഹൂദനല്ല. ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അവരുടെ മുമ്പിൽ നില്ക്കുന്നതെന്ന് അവർ അറിഞ്ഞിരുന്നില്ല. (1തിമൊ, 3:14-16). അതുകൊണ്ടാണ് അവർ കല്ലെറിയാൻ ശ്രമിച്ചത്. യേശു ഒരത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ് കല്ലേറിൽനിന്നു രക്ഷപെട്ടത്. (8:59). [അബ്രാഹാമിനു മുമ്പേയുള്ളവൻ, മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?]

വളരയേറെ ശ്രദ്ധിക്കപ്പെടേണ്ടതും എന്നാൽ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയതുമായ ഒരു വേദഭാഗം കൂടിയുണ്ട്. യേശു ഗെത്ത്ശെമന തോട്ടത്തിൽ ആയിരിക്കുമ്പോൾ പട്ടാളവും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരുമായി യേശുവിനെ അറസ്റ്റു ചെയ്യാൻ വരുന്ന രംഗം. “തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: ‘ഞാൻ ആകുന്നു‘ (I am he) എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ‘ഞാൻ ആകുന്നു’ എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. (യോഹ, 18:4-6). ‘ഞാൻ ആകുന്നു’ അഥവാ, ‘ഞാൻ തന്നേ അവൻ’ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്കുള്ളതെങ്കിൽ പട്ടാളവും ചേകവരും എന്തിനു പിറകോട്ട് മറിഞ്ഞുവീഴണം? പീലാത്തോസിൻ്റെ വിജാതിയ പട്ടാളമല്ല; പ്രത്യുത, സൻഹെദ്രിൻ്റെ പട്ടാളവും മഹാപുരോഹിതൻ്റെയും പരീശന്മാരുടേയും ചേകവരായ യെഹൂദന്മാരോടാണ് ‘ഞാൻ ആകുന്നു‘ എന്നു യേശു പറഞ്ഞത്. അവർ ഭയപ്പെട്ട് പുറകോട്ട് മറിഞ്ഞുവീഴുവാൻ തക്കവണ്ണം ശക്തിയുള്ളൊരു നാമമാണ് യേശുവിൻ്റെ വായിൽനിന്നു അടർന്നുവീണതെന്ന് സ്പഷ്ടമാണ്. ആ നാമം മറ്റൊന്നല്ല; ഞാനാകുന്നവൻ (യഹോവ) എന്ന യിസ്രായേലിൻ്റെ പരിശുദ്ധൻ്റെ നാമമാണത്. യെഹൂദൻ നാവിലെടുക്കാൻപോലും ഭയപ്പെടുന്ന ആ നാമത്തിൻ്റെ ഉടയവനെയാണ് തങ്ങൾ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നതന്ന് അറിഞ്ഞാൽ അവരെങ്ങനെ മറിഞ്ഞുവീഴാതിരിക്കും???…

യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവിൻ്റെ ‘ഞാൻ ആകുന്നു‘ (I AM) എന്ന ഏഴു പ്രസ്താവനകളും പുറപ്പാട് 3:14-16-ലെ യഹോവയുടെ പ്രസ്താവനകളായിട്ട് മിക്ക പണ്ഡിതന്മാരും അംഗീകരിക്കുന്നു:  

1. ഞാൻ ജീവന്റെ അപ്പം ആകുന്നു. (6:35, 41, 48 <> യെശ, 49:10; 55:1-3)

2. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. (8:12 <> സങ്കീ, 18:28; മലാ, 4:2).

3. ആടുകളുടെ വാതിൽ ഞാൻ ആകുന്നു. (10:7, 9 <> യെഹ്, 34:31)

4. ഞാൻ നല്ല ഇടയൻ ആകുന്നു. (10:11, 14 <> സങ്കീ, 79:13; 95:7; 100:3).

5. ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. (11:25 <> സങ്കീ, 36:9; യെശ, 26:19).

6. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. (14:6 <> യെശ, 35:8,9).

7. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. (15:5 <> സങ്കീ, 80:8-14).

“ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30) എന്നു യേശു പറഞ്ഞപ്പോൾ “യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.” (10:31). ത്രിത്വം പഠിപ്പിക്കുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നാണ്. എന്നാൽ യേശു ചോദിക്കുമ്പോൾ യെഹൂദർതന്നെ പറയുന്നതു കേൾക്കുക: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:32,33). പിതാവിനോടു ഐക്യപ്പെടുത്തിയെന്നാണോ? അല്ല. ‘നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു’ എന്നാണ്. യെഹൂദന് ആകെ ഒരു ദൈവമേയുള്ളൂ; അത് യിസ്രായേലിൻ്റെ പരിശുദ്ധനായ യഹോവയാണ്. താൻതന്നെയാണ് യഹോവ അഥവാ അഥവാ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനാണ് താനെന്ന് പറഞ്ഞതിനാണ് അവർ കല്ലെടുത്തത്. മാളികമുറിയിലെ പ്രഭാഷണത്തിൽ വെച്ച് യേശു പറഞ്ഞു: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു. (യോഹ, 14:7). എവിടെയാണ് ശിഷ്യന്മാർ പിതാവിനെ കണ്ടത്? സ്വർഗ്ഗീയ പിതാവുതന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെട്ട് അവർക്കൊപ്പം വസിക്കുന്നത്. ഫിലിപ്പോസിനു പിന്നെയും സംശയം മാറിയില്ല. ഫിലിപ്പോസ് അവനോടു: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നു പറഞ്ഞു. (യോഹ, 14:8). അതിനു യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നതാണ്. ഒരു മറുചോദ്യമാണ് യേശുവിൻ്റെ മറുപടി: ”നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” അപ്പോൾ ഞാനാരാണ്? ഞാൻ തന്നേ അവൻ; ഞാനാകുന്നവൻ ഞാനാകുന്നു. “ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇത് യെഹൂദനു മാത്രമല്ല; എനിക്കും നിങ്ങൾക്കും രക്ഷപ്രാപിപ്പാൻ ഇച്ഛിക്കുന്ന എല്ലാവർക്കും ബാധകമാണ്. ഏകസത്യദൈവമായ യഹോവ തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയതെന്ന് വിശ്വസിച്ചില്ലെങ്കിൽ, നാം നമ്മുടെ പാപങ്ങളിൽ മരിക്കുമെന്നാണ് യേശു പറയുന്നത്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]

യേശുവിൻ്റെ പരസ്യശുശ്രൂഷ അവസാനിച്ച് യേശു യെരൂശലേം ദൈവാലയത്തിൽനിന്നു കടന്നുപോകുമ്പോൾ യെശയ്യാവിൻ്റെ പ്രവചനത്തിൽനിന്ന് രണ്ടു വേദഭാഗങ്ങൾ യോഹന്നാൻ ഉദ്ധരിക്കുന്നുണ്ട്: ഒന്നാമുദ്ധരണി; “ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ (യഹോവയുടെ) ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.(യോഹ, 12:38; യെശ, 53:1). ഇവിടെ ‘യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടു’ എന്നു ചോദിച്ചാൽ യഹോവയുടെ കൈ ആരു കണ്ടു എന്നല്ല; പ്രത്യുത, യഹോവ ആർക്കു വെളിപ്പെട്ടു അഥവായഹോവയുടെ പ്രവൃത്തി ആർക്കു വെളിപ്പെട്ടു എന്നാണ്. യെശയ്യാവ് 53-ാം അദ്ധ്യായം ക്രിസ്തുവിനെക്കുറിച്ചാണ്. ‘ക്രിസ്തു’ (അഭിഷിക്തൻ) എന്നാൽ യഹോവയുടെ മനുഷ്യ പ്രത്യക്ഷതയാണ്. യോഹന്നാൻ്റെ 39-ാം വാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു.” എന്ത് വിശ്വസിപ്പാൻ കഴിഞ്ഞില്ല? വന്നിരിക്കുന്നത് യിസ്രായേലിൻ്റെ രാജാവായ യഹോവയാണെന്ന് (യോഹ, 1:49) അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല. രണ്ടാമുദ്ധരണി; എന്തുകൊണ്ടാണ് യെഹൂദന്മാർക്ക് പുത്രനെന്ന സ്ഥാനനാമത്തിൽ വെളിപ്പെട്ട യഹോവയെ വിശ്വസിക്കാൻ കഴിയാഞ്ഞത്? അതിൻ്റെ കാരണം യെശയ്യാവ് 6:10-ൽ നിന്നു യോഹന്നാൻ ഉദ്ധരിക്കുന്നു: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” (യോഹ, 12:40). തുടർന്നു യോഹന്നാൻ പറയുന്നു: “യെശയ്യാവു അവൻ്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). യെശയ്യാവ് കണ്ട തേജസ്സ് ആരുടെയാണെന്ന് യെശയ്യാപ്രവചനം ആറാം അദ്ധ്യായത്തിലുണ്ട്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. ……. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (6:1, 5). യെശയ്യാവ് കേട്ട ശബ്ദവും കണ്ട തേജസ്സും യഹോവയുടെയാണ്. യഹോവ മനുഷ്യനായി അവർക്ക് വെളിപ്പെട്ടെങ്കിലും അവർ അവനെ തിരിച്ചറിഞ്ഞില്ല. സത്യവേദപുസ്തകം നൂതന പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ 12:41). “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.” (യോഹ, 12:37). താനാരാണെന്നു തെളിയിക്കാൻ അനവധി അടയാളങ്ങൾ ചെയ്തിട്ടും യെഹൂദന്മാർ അവനിൽ വിശ്വസിക്കാത്തതുകൊണ്ടാണ് യോഹന്നാൻ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് ഇത് സാക്ഷീകരിക്കുന്നത്. യെശയ്യാപ്രവചനമാണ് ക്രിസ്തുവിലൂടെ നിവൃത്തിയായതന്ന് മത്തായിയും സാക്ഷീകരിക്കുന്നു. (മത്താ, 13:14,15). യഹോവയുടെ ഈ ഭാഷണവും തേജസ്സും ക്രിസ്തുവിൻ്റെ ഭാഷണവും തേജസ്സുമായിട്ട് യോഹന്നാനും മത്തായിയും സാക്ഷ്യപ്പെടുത്തുമ്പോൾ, ഇതു പരിശുദ്ധാത്മാവിൻ്റെ ഭാഷണങ്ങളായി അപ്പൊസ്തലനായ പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 28:26,27). ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളില്ല; ഏകസത്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3) പദവികളുമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നു. പരിഗ്രഹിക്കുവാൻ മനസ്സുള്ളവൻ പരിഗ്രഹിക്കട്ടെ!

“എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25) — ‘ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ’ (യെശ, 47:4). <××> “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” എബ്രാ, 2:14,15). ക്രിസ്തു സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (എബ്രാ, 9:12; 1പത്രൊ, 1:18,19).

തേജസ്കരണം

തേജസ്കരണം (Glorified)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30)

തേജസ്കരണത്തെക്കുറിക്കുന്ന ഗ്രീക്കുപദം ടൊക്സ്സാസൊ (δοξάζω – doxazo) 62 പ്രാവശ്യം പുതിയനിയമത്തിലുണ്ട്. മഹത്വം (മത്താ, 5:16), മാനം (മത്താ, 6:2), തേജസ്കരണം (യോഹ, 12:16) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മൂലപദമായ ടൊക്സ്സാ (δόξα – doxa) 168 പ്രാവശ്യമുണ്ട്. മഹത്വം (മത്താ, 4:8), തേജസ്സ് (മത്താ, 24:30) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമ, 8:17).

തേജസ്കരണം എന്നാൽ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ദൈവമക്കൾ അവനോട് അനുരൂപപ്പെടൽ അത്രേ. “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി, 3:20,21). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചിരിക്കുന്നത്. (റോമ, 8:29). നീതീകരണത്തിൻ്റെ ഫലവും വിശുദ്ധീകരണത്തിൻ്റെ അന്തവുമാണ് തേജസ്കരണം: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” 1തെസ്സ, 5:23). 

രക്ഷയ്ക്ക് ഒരു ത്രികാല അനുഭവമുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ഇതിനു തുല്യമാണ് നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം. നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. ക്രിസ്തുയേശുവിൻ്റെ ക്രൂശുമരണത്താൽ പാപി കൃപയാൽ രക്ഷിക്കപ്പെട്ടു അഥവാ നീതീകരണം പ്രാപിച്ചു. (എഫെ, 2:5, 8). വിശ്വാസികൾ പരിശുദ്ധാത്മാവിനാലും ദൈവവചനത്താലും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കണം അഥവാ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. (റോമ, 15:15; യോഹ, 17:17). ദൈവത്തിൻ്റെ കൃപയാലും ക്രിസ്തുവിൻ്റെ പക്ഷവാദത്താലും അവൻ നമ്മെ പൂർണ്ണമായി രക്ഷിക്കും അഥവാ തേജസ്കരിക്കും. (റോമ, 8:17; 8:30; തീത്തൊ, 3:4-7). “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:24).

വിശുദ്ധീകരണം

വിശുദ്ധീകരണം (Sanctification)

“ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:14)

ശുദ്ധീകരണം, വിശുദ്ധീകരണം, ശുദ്ധീകരിക്കുക, വിശുദ്ധീകരിക്കുക എന്നീ പദങ്ങൾ അർത്ഥാന്തരം കൂടാതെയാണ് ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്, ഹഗിയാസോ (ἁγιάζω hagiazo) എന്ന ഗ്രീക്കുധാതുവിനെ വിശുദ്ധീകരിക്കുക (മത്താ, 6:9; ലൂക്കൊ, 11:2; യോഹ, 10:36; 17:17, 19; റോമ, 15:15; 1കൊരി, 1:2; 7:14; എഫെ, 5:26; 1തിമൊ, 4:5; എബ്രാ, 2:11; 10:10, 14 ഇത്യാദി), ശുദ്ധീകരിക്കുക (മത്താ, 23:17, 19; പ്രവൃ, 26:18; 1തെസ്സ, 5:23; എബ്രാ, 9:14 ഇത്യാദി) എന്നിങ്ങനെയും ഹഗിയാസ്മൊസ് (ἁγιασμός – hagiasmos) എന്ന ഗ്രീക്കുപദത്തെ വിശുദ്ധീകരണം (റോമ, 6:19, 22; 1തെസ്സ, 4:4, 7; 2തെസ്സ, 2:13; 1തിമൊ, 2:15; 1പത്രോ, 1:2), ശുദ്ധീകരണം (1കൊരി, 1:30; 1തെസ്സ, 4:3; എബ്രാ, 12:14) എന്നിങ്ങനെയും പരിഭാഷപ്പെടുത്തിയിരിക്കുന്നു. 

വേർതിരിക്കുക എന്നതാണ് വിശുദ്ധീകരിക്കുക എന്നതിന്റെ പ്രധാനമായ ആശയം. വിശുദ്ധ ഉപയോഗത്തിനുവേണ്ടി അശുദ്ധിയിൽ നിന്നും അശുദ്ധരിൽനിന്നും ചില വസ്തുക്കളെയും വ്യക്തികളെയും വേർപെടുത്തി മാറ്റിവയ്ക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യും. യഹോവ ഏഴാം നാളിനെ ശുദ്ധീകരിച്ചു. (ഉല്പ, 2:3). ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ കല്പന നൽകി. (പുറ, 20:8). സീനായിൽ വച്ച് ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പായി മോശെ ജനത്തെ ശുദ്ധീകരിച്ചു. (പുറ, 19:10, 14). മനുഷ്യന്റെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ യഹോവയ്ക്കായി വിശുദ്ധീകരിച്ചു. (പുറ, 13:2; സംഖ്യ, 8:17). യാഗപീഠം (പുറ, 29:37). സമാഗമനകൂടാരം (പുറ, 29:44), പുരോഹിതൻ (പുറ, 28:41), വസ്ത്രങ്ങൾ (ലേവ്യ, 8:30) എന്നിവ അനുഷ്ഠാനപരമായ ശുദ്ധീകരണത്തിന് വിധേയമായിരുന്നു. പുതിയനിയമത്തിൽ രണ്ടിടത്ത് അനുഷ്ഠാനപരമായ ശുദ്ധീകരണം പറയപ്പെടുന്നു. മന്ദിരം സ്വർണ്ണത്തെയും യാഗപീഠം വഴിപാടിനെയും ശുദ്ധീകരിക്കുന്നു. (മത്താ, 23:17, 19). സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിച്ചാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും. (യെശ, 8:13,14). 

ദൈവം തിരുനാമത്തെ അഥവാ സ്വയം വിശുദ്ധീകരിക്കുന്നു. ന്യായവിധി, വീണ്ടെടുപ്പ് എന്നിവയിൽ തന്റെ പരമാധികാരത്തിന്റെയും ശക്തിയുടെയും നിസ്തുല്യത വെളിപ്പെടുത്തിക്കൊണ്ട് താൻ സൃഷ്ടിയിൽ നിന്നും വേർപെട്ടവനാണെന്ന് ദൈവം കാണിക്കുന്നു. ദൈവത്തിന്റെ മഹത്ത്വത്തെ വെളിപ്പെടുത്തുന്നതാണത്. (മത്താ, 6:9; യെഹെ, 36:23; 38:23; സംഖ്യാ, 20:26). പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനെന്ന് (യോഹ, 10:36) ക്രിസ്തു സ്വയം പറയുന്നു. ഇവിടെ പെസഹാക്കുഞ്ഞാടിനെ നാലു ദിവസം വേർതിരിച്ചു നിർത്തുന്നതുപോലെ പിതാവായ ദൈവം ജഡത്തിൽ വെളിപ്പെടുവാനായി പുത്രനെ വേർതിരിച്ചു ഭൂമിയിലയച്ചു. “അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.” (യോഹ, 17:19). മാദ്ധ്യസ്ഥ ശുശ്രൂഷയ്ക്കുവേണ്ടി ക്രിസ്തു ആത്മസമർപ്പണവും പ്രതിഷ്ഠയും നടത്തിയതിനെയാണ് ഇവിടെ വിശുദ്ധികരണം എന്നു പറഞ്ഞിട്ടുള്ളത്. ക്രൂശുമരണത്തിനുവേണ്ടി ക്രിസ്തു തന്നെത്തന്നേ വേർതിരിച്ചു. ഇങ്ങനെ പിതാവായ ദൈവത്തിന്റെ ഹിതത്തിനുവേണ്ടി സ്വയം സമർപ്പിച്ചു. അതിനാലാണ് ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറയുവാൻ ക്രിസ്തുവിനു കഴിഞ്ഞത്. (എബ്രാ, 10:9). ക്രിസ്തുവിന്റെ വിശുദ്ധിയെക്കുറിച്ച് എബ്രായലേഖനത്തിൽ ഇങ്ങനെ കാണാം. “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കുവേണ്ടിയത്: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.” (എബ്രാ, 7:26). ക്രിസ്തു നമുക്ക് ദൈവത്തിങ്കൽ നിന്ന് ശുദ്ധീകരണമായി തീർന്നു. (1കൊരി, 1:30). “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.” (എബ്രാ, 12:14). ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണം തന്നേ. (1തെസ്സ, 4:3). ദൈവം നമുക്കുവേണ്ടി ചെയ്തതാണ് നീതീകരണം. ദൈവം നമ്മിൽ ചെയ്യുന്നതാണ് ശുദ്ധീകരണം. നീതീകരണം നമ്മ നിയമപരമായി ദൈവവുമായി ശരിയായ ബന്ധത്തിൽ ആക്കിവയ്ക്കുന്നു. പാപത്തിൽ നിന്ന് വേർപെട്ട് ദൈവത്തിനായി സമർപ്പിച്ചുകൊണ്ട് ജീവിതത്തിൽ നീതീകരണത്തിന്റെ ഫലം പ്രദർശിപ്പിക്കുന്നതാണ് വിശുദ്ധീകരണം. സ്ഥാനീയവിശുദ്ധി നീതീകരണത്തിനു സമസ്ഥാനീയമാണ്. നീതീകരണം മനുഷ്യനെ നിയമപരമായ വീക്ഷണത്തിൽ കാണുന്നു; സ്ഥാനീയ വിശുദ്ധീകരണം നൈതിക വീക്ഷണത്തിലും. ശുദ്ധീകരണത്തിന് മൂന്നു തലങ്ങളുണ്ട്: സ്ഥാനീയശുദ്ധീകരണം; ആനുഭവികശുദ്ധീകരണം; അന്തിമശുദ്ധീകരണം.  

സ്ഥാനീയശുദ്ധീകരണം: “ഇതാ ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തതിനെ സ്ഥാപിക്കാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:910, 14). വിശ്വാസിക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിലയാണ് സ്ഥാനീയശുദ്ധീകരണം. രക്ഷാകരമായ ദൈവകൃപയാലാണ് അതു ലഭിച്ചത്. ദൈവികമായി ലഭിച്ച ഈ പദവിക്കനുസരിച്ച് ജീവിക്കുവാൻ നാം ബാദ്ധ്യസ്ഥരാണ്. ഇതിനെ പ്രായോഗിക വിശുദ്ധീകരണം എന്നു പറയാം. (റോമ, 12:1; എഫെ, 4:1; കൊലൊ, 3:1). ക്രിസ്തുവിനോടുള്ള ഏകീഭാവവും ക്രിസ്തുവിലെ നിലയും ആണ് സ്ഥാനീയശുദ്ധീകരണത്തിന് ആധാരമായിരിക്കുന്നത്. അത് എല്ലാ വിശ്വാസികൾക്കും പൂർണ്ണമാണ്. എല്ലാ വിശ്വാസികളും വിശുദ്ധരും വിശുദ്ധീകരിക്കപ്പെട്ടവരുമാണ്. (പ്രവൃ, 20:32; 1കൊരി, 1:2; 6:11; എബ്രാ, 10:10, 14; യൂദാ, 1:1). കൊരിന്തിലെ ക്രിസ്ത്യാനികൾ ജഡികന്മാർ ആയിരുന്നു. (1കൊരി, 5:1,2; 6:1-8). എന്നാൽ അപ്പൊസ്തലൻ അവരെ വിശുദ്ധീകരിക്കപ്പെട്ടവരെന്നും (1കൊരി,’1:2), ശുദ്ധീകരണം പ്രാപിച്ചവരെന്നും (6:11) പറയുന്നു. 

തന്റെ ജനത്തിന്റെ ശുദ്ധീകരണത്തിന് ക്രിസ്തുവിന്റെ മരണം ആവശ്യമായിരുന്നു. “അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്ന് നഗരവാതിലിന് പുറത്തുവെച്ച് കഷ്ടം അനുഭവിച്ചു.” (എബ്രാ, 13:12). ഒരുവൻ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ അവന്റെ അസ്തിത്വം ക്രിസ്തുവിലായി അവന്റെ ജീവൻ ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറയുന്നു. (കൊലൊ, 3:3). ക്രിസ്തു വിശ്വാസിക്ക് ശുദ്ധീകരണമായിത്തീർന്നു. (1കൊരി, 1:30). തന്മൂലം അവൻ ക്രിസ്തുവിൽ പൂർണ്ണനായി. (കൊലൊ, 2:10). ക്രിസ്തുതുല്യനായി ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്നു. (റോമ, 8:29). ക്രിസ്തുവിന്റെ നീതിയും വിശുദ്ധിയും വിശ്വാസിക്ക് കണക്കിട്ടിരിക്കുകയാണ്.  

അനുഭവികശുദ്ധീകരണം: ഇത് വിശ്വാസിയുടെ ഭൗമിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ട് നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക.” (2കൊരി, 7:1). പ്രായോഗിക ജീവിതത്തിലെ ശുദ്ധി അഥവാ ആനുഭവിക ശുദ്ധീകരണത്തിന് അടിസ്ഥാനം സ്ഥാനീയശുദ്ധീകരണമാണ്. ക്രിസ്തുവിൽ ഉള്ളവർ അഥവാ വിശുദ്ധീകരിക്കപ്പെട്ടവർക്കാണ് അനുഭവികശുദ്ധീകരണം ലഭിക്കുന്നത്. (റോമ, 6:1-11). വിശ്വാസി പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുമ്പോൾ വിശുദ്ധീകരണത്തിൽ പുരോഗതി ലഭിക്കുന്നു. പരിശുദ്ധാത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികൾ മരിക്കുകയും (റോമ, 8:13) വചനം അനുസരിക്കുകയും ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. (ഗലാ, 5:22). അങ്ങനെ ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും വളരുകയും (2പത്രൊ, 3:18), സ്നേഹത്തിൽ വർദ്ധിച്ചുവരികയും (1തെസ്സ, 3:12) ചെയ്യും.

അന്തിമശുദ്ധീകരണം: ഇത് തേജസ്കരണം അഥവാ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അവനോട് അനുരൂപപ്പെടൽ അത്രേ. “എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. “1തെസ്സ, 3:12,13). നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. മരണത്തിലോ (എബ്രാ, 12:23), തന്റെ വരവിലോ (1തെസ്സ, 3:13; എബ്രാ, 9:28; 1യോഹ, 3:2; യൂദാ, 21) കർത്താവിനെ കാണുമ്പോൾ പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും നമുക്കു രക്ഷ ലഭിക്കും. അതോടുകൂടി വിശ്വാസിയുടെ ശരീരം തേജസ്കരിക്കപ്പെടും. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23).

ശുദ്ധീകരണത്തിന്റെ വിധവും ഉപാധികളും: മനുഷ്യന്റെ വിശുദ്ധീകരണത്തിൽ ദൈവത്തിനും മനുഷ്യനും പങ്കുണ്ട്. 1. ദൈവം വിശുദ്ധീകരിക്കുന്നു: “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു ; അവൻ അത് നിവർത്തിക്കും.” (1തെസ്സ, 5:23, 24). 2. ക്രിസ്തു വിശുദ്ധീകരിക്കുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതു പോലെ നിങ്ങളും ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും.” (എഫെ, 5:25,26. ഒ.നോ: 1കൊരി, 1:30; ഗലാ, 6:14; എബ്രാ, 10:10). 3. പരിശുദ്ധാത്മാവ് ശുദ്ധീകരിക്കുന്നു: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13). 4. വിശ്വാസത്താൽ (പ്രവൃ, 26:18; 15:9; 1കൊരി, 1:30): നാം ജീവിക്കുന്നതും (റോമ, 1:17), നടക്കുന്നതും (2കൊരി, 5:7), നിൽക്കുന്നതും (2കൊരി, 1:24), പോരാടുന്നതും (2തിമൊ, 6:12), ജയിക്കുന്നതും (1യോഹ, 5:4) വിശ്വാസത്താലാണ്. 5. ദൈവവചനത്താൽ: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.” (യോഹ, 17:17. ഒ.നോ: സങ്കീ, 119:11; യോഹ, 15:3; എഫെ, 5:26). 6. ജീവിതസമർപ്പണത്തിലൂടെ: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:1,2. ഒ.നോ:  യോഹ, 17:18,19). 7. ദൈവിക ശിക്ഷണത്തിന് വിധേയപ്പെടുന്നതിലൂടെ: “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.” (എബ്രാ, 12:6-8. ഒ.നോ: 1കൊരി, 11:32).

അന്ത്യത്താഴസമയത്ത് യേശു ശിഷ്യന്മാരുടെ കാൽ കഴുകാനൊരുങ്ങുമ്പോൾ പത്രൊസ് യേശുവിനെ വിലക്കി: ”കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല” എന്നു പത്രൊസ് പറഞ്ഞതിന് യേശുവിൻ്റെ മറുപടി: ”ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല.” അപ്പോൾ പത്രൊസ്: ”കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ” എന്നു പറഞ്ഞു. യേശു അവനോടു: ”കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു.” (യോഹ, 13:4-10). ക്രിസ്തുവിന്റെ രക്തത്താൽ കുളികഴിഞ്ഞവരാണ് ദൈവമക്കൾ. ഇതാണ് നീതീകരിക്കപ്പെട്ടു (റോമ, 5:1) അഥവാ രക്ഷിക്കപ്പെട്ടു (എഫെ, 2:8) എന്നു പറയുന്നത്. എന്നാൽ ദൈവമക്കൾ വിശുദ്ധീകരണം അഥവാ, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല അനുഭവത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ പരിശുദ്ധാത്മാവിൽ ആശ്രയിച്ച് വിശ്വാസി അനുദിനം വിശുദ്ധീകരണം പ്രാപിക്കേണ്ടത് ആവശ്യമാണ്. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.” (1യോഹ, 1:8). ഇതാണ്, “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല” എന്ന് കർത്താവ് പറയുന്നത്. നാം നമ്മുടെ കുറവുകൾ ഏറ്റുപറയാത്തിടത്തോളം അവന് നമ്മെ കഴുകാൻ കഴിയില്ല. ക്രിസ്തുവുമായി നമുക്കൊരു അഭേദ്യമായ ബന്ധമുണ്ടാകണമെങ്കിൽ അനുദിനം നാം വിശുദ്ധീകരണം പ്രാപിക്കണം.

വിളി

വിളി (Call)

“അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10)

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് വിളി. ഗ്രീക്കുപദം കലെയോ (καλέω – kaleo – വിളിക്കുക – മത്താ, 1:25) ആണ്. ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുൻനിയമിക്കുകയും ചെയ്തവര തങ്കലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവർത്തനമാണ് വിളി. “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരി ക്കുന്നു.” (റോമ, 8:30). ദൈവം വിളിക്കുന്നവർക്ക് വിളിയോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിലൂടെ ശക്തി പകരുന്നു. ഇതാണ് ദൈവത്തിന്റെ മുൻകൃപ. അതിനാൽ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായ പാപികൾ ദൈവത്തിന്റെ വിളി കേൾക്കുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കാത്ത നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). ആകർഷിക്ക എന്നത് ദൈവത്തിന്റെ വിളിയെക്കുറിക്കുന്നു. ദൈവകൃപയാൽ വിളിക്കപ്പെട്ടവരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്. “അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10).

പിതാവായ ദൈവത്തിന്റെ പ്രവൃത്തിയാണ് വിളി. മുന്നറിഞ്ഞവരെ പുത്രന്റെ സ്വരൂപത്തോട് അനുപരാകുവാൻ മുന്നിയമിച്ചത് പിതാവാണ്. (റോമ, 8:29). അന്ധകാരത്തിൽനിന്ന് അത്ഭുത പ്രകാശത്തിലേക്കുള്ളതാണ് ഈ വിളി. (1പത്രൊ, 2:9). യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:29). തൻ്റെ രാജ്യത്തിനും മഹത്ത്വത്തിനും (1തെസ്സ, 2:12; 2പത്രൊ, 1:3), നിത്യതേജസ്സിനും (1പത്രൊ, 5:10) ആണ് ദൈവം വിളിക്കുന്നത്. സമാധാനജീവിതവും (1കൊരി, 7:15; കൊലൊ, 3:15), സ്വാതന്ത്ര്യവും (ഗലാ, 5:13), പ്രത്യാശയും (എഫെ, 1:18; 4:4), വിശുദ്ധീകരണവും (1തെസ്സ, 4:7), നിത്യജീവനും (1തിമൊ, 6:12), ദൈവത്തിന്റെ വിളി ഉൾക്കൊള്ളുന്നു. ഇതു പരമവിളിയും (ഫിലി, 3:14), സ്വർഗീയവിളിയും (എബ്രാ, 3:1), വിശുദ്ധവിളിയും (2തിമൊ, 1:9) ആണ്. 

വിവിധ മുഖാന്തരങ്ങളിലൂടെയാണ് ദൈവം വിളിക്കുന്നത്: 1. പരിശുദ്ധാത്മാവ് പാപികളെ വിളിക്കുകയും ക്രിസ്തുവിനെ സ്വീകരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (യോഹ, 16:8; എബ്രാ, 3:7). 2. ദൈവം തന്റെ വചനത്തിലൂടെ വിളിക്കുന്നു. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷക്കു വിളിച്ചത്.” (2തെസ്സ, 2:14). 3. ദൈവം തന്റെ ദാസന്മാരിലൂടെ വിളിക്കുന്നു. (2ദിന, 36:15,16; യിരെ, 25:4; മത്താ, 22:2-9). പൗലൊസ് ആദ്യം ഫിലിപ്പി സന്ദർശിച്ചപ്പോൾ ലുദിയ സുവിശേഷം കേട്ടു. അപ്പോൾ ‘പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.’ (പ്രവൃ, 16:14). 4. പരിശുദ്ധാത്മാവും സഭയും വിളിക്കുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ: ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.” (വെളി, 22:17). 

സുവിശേഷ ഘോഷണത്തിലൂടെയാണ് രക്ഷയ്ക്കുള്ള ആഹ്വാനം നൽകുന്നത്. കുറഞ്ഞതു മൂന്നു കാര്യങ്ങൾ സുവിശേഷദൂതിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്: 1. എല്ലാവരും പാപം ചെയ്തു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തുദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമ, 3:23). 2. പാപത്തിന്റെ ശിക്ഷ മരണം: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). 3. പാപത്തിനു പ്രായശ്ചിത്തമായി ക്രിസ്തു ക്രൂശിൽ മരിച്ചു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു; തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഇതാണ് സുവിശേഷം. പൗലൊസ് അപ്പൊസ്തലൻ തിമൊഥെയൊസിനെ ഓർപ്പിച്ചു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). സുവിശേഷദൂതിലൂടെയുള്ള എല്ലാ വിളികളിലും മുഴങ്ങിക്കേൾക്കുന്നതു ക്രിസ്തുവിന്റെ ആഹ്വാനമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്താ, 11:28,29). 

ദൈവത്തിന്റെ മുന്നിയമനത്തിന് അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ (Prevenient grace) ഫലമായിട്ടാണ് (പ്രവൃ, 2:47; 11:18,21-23; 14:27; 15:7; 16:14; 28:27) വിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. പിതാവായ ദൈവം പുത്രനായ ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ് വിശ്വാസികൾ. അവരെ രക്ഷിക്കാനാണ് താൻ അയയ്ക്കപ്പെട്ടതെന്നു ക്രിസ്തു പറഞ്ഞു. (യോഹ, 16:37; 17:2, 6, 9, 24; 18:9). അവർ തന്റെ ആടുകളാണ്. (യോഹ, 10:14, 26; 13:1). അവർക്കുവേണ്ടിയാണ് ക്രിസ്തു അപേക്ഷിച്ചത്: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.” (യോഹ, 17:20). പരിശുദ്ധാത്മാവിലൂടെ ക്രിസ്തു അവരെ തങ്കലേക്കാകർഷിക്കുകയും (യോഹ, 12:32; 6:44; 10:16,27; 16:8), അവർക്കു നിത്യജീവൻ നല്കുകയും (യോഹ, 10:28; 5:21; 6:40; 17:2; മത്താ, 11:27), അവരിൽ ഒന്നുപോലും നഷ്ടപ്പെടാതെ സുക്ഷിക്കുകയും (യോഹ, 6:39; 10:28; 17:11, 15; 18:9) അവരെ തന്റെ മഹത്ത്വത്തിലേക്കു കൂട്ടിക്കൊണ്ടു വരികയും (യോഹ, 14:2; 17:24; എബ്രാ, 2:10), ഒടുക്കത്തെനാളിൽ ഉയിർപ്പിക്കുകയും (യോഹ, 5:28, 6:39) ചെയ്യും.

രക്ഷയുടെ ഭദ്രത

രക്ഷയുടെ ഭദ്രത (The assurance of salvation)

“ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:28,29).

ദൈവകൃപയാൽ നീതീകരിക്കപ്പെട്ട് പരിശുദ്ധാത്മാവിനാൽ പുതുജനനം പ്രാപിച്ച് വിശ്വാസത്താൽ ക്രിസ്തുവിൽ ചേർന്നവർ കൃപയിൽ നിന്നൊരിക്കലും വീണുപോകാതെ അന്ത്യത്തോളം, നിത്യതയിലും നിലനിൽക്കുമെന്നതാണ് രക്ഷയുടെ ഭദ്രത സൂചിപ്പിക്കുന്നത്. രക്ഷയെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന മൗലിക ഉപദേശമാണിത്. വിശ്വാസികൾക്ക് സദാകാലവും ആശ്വാസം നൽകുന്ന ഈ ഉപദേശം വളരെയധികം ദുർവ്യാഖ്യാനങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയമായിട്ടുണ്ട്. രക്ഷയുടെ ഭദ്രത യഥാർത്ഥ രക്ഷാനുഭവം പ്രാപിച്ചവർക്കു മാത്രമാണെന്നതു ശ്രദ്ധേയമാണ്. രക്ഷാനുഭവം പ്രാപിച്ചവർ എന്ന് സാക്ഷ്യം പറയുന്നവരും ചില ജീവകാരുണ്യ പ്രവൃത്തികളിലൂടെ ക്രൈസ്തവദൗത്യം പ്രകടിപ്പിക്കുന്നവരും വാസ്തവമായി രക്ഷിക്കപ്പെട്ടവർ ആയിരിക്കണമെന്നില്ല. ഒരു ക്രിസ്ത്യാനി പിന്മാറിപ്പോകുകയോ പാപത്തിൽ വീഴുകയോ ചെയ്യാതിരിക്കുമെന്ന് രക്ഷയുടെ ഭദ്രത ഉറപ്പുപറയുന്നില്ല. എന്നാൽ അവർ ഒരിക്കലും തങ്ങൾ ആയിരിക്കുന്ന കൃപയിൽ നിന്നു വീണുപോകയില്ലെന്നും തങ്ങളുടെ പിന്മാറ്റത്തിൽ നിന്നും അവർ മടങ്ങിവരുമെന്നും അതു ഉറപ്പുപറയുന്നു. എന്നാൽ പലരിലും രക്ഷയെക്കുറിച്ചുള്ള ഉറപ്പോ രക്ഷയുടെ ഭദ്രതയിൽ വിശ്വാസമോ ഇല്ല. തിരുവെഴുത്തുകളിലുള്ള അജ്ഞതയാണ് ഇതിനു കാരണം. പ്രവൃത്തികളാലല്ല കൃപയാലത്രേ രക്ഷിക്കപ്പെട്ടത്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടി രിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). പ്രവൃത്തികളാൽ രക്ഷ ലഭിച്ചെങ്കിൽ അതു പ്രവൃത്തികളാൽ നഷ്ടപ്പെടുമായിരുന്നു. രക്ഷിക്കപ്പെടാത്ത അവസ്ഥയിൽ സ്വന്തം പ്രവൃത്തികൾ കൊണ്ട് രക്ഷനേടാൻ കഴിയാത്തതുപോലെ രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് തന്റെ പ്രവൃത്തികളാൽ രക്ഷ നഷ്ടപ്പെടുത്താനും കഴിയുകയില്ല; വിശ്വാസിയിൽ വസിക്കുന്ന ദൈവം അതനുവദിക്കില്ല. മാറ്റമില്ലാത്തവനായ ക്രിസ്തുവിലൂടെ ദൈവം നൽകിയിരിക്കുന്ന രക്ഷ മാറ്റമില്ലാത്തതാണ്. ഈ പ്രമേയം ഉപദേശനിബദ്ധവും, യുക്തി സംഗതവും അത്രേ.

രക്ഷയുടെ ഭദ്രതയെക്കുറിച്ചുള്ള ഉറപ്പുലഭിക്കുന്നതിന് പാപികൾക്കുവേണ്ടി ദൈവം കരുതിയ രക്ഷയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്; ഒപ്പം ഈ രക്ഷയുടെ ഉത്തരവാദി ആരാണെന്നും. ദൈവം തന്നെയാണ് തന്റെ അനാദിനിർണ്ണയപ്രകാരം രക്ഷ ഒരുക്കിയതെന്നും മാനുഷികമായ യാതൊരംശവും മനുഷ്യന്റെ യാതൊരു പങ്കും അതിലില്ലെന്നും മനസ്സിലാക്കിക്കഴിയുമ്പോൾ രക്ഷ ഭ്രദമാണെന്ന് ഉറപ്പാകും. രക്ഷയുടെ പ്രവൃത്തി ദൈവം ചെയ്തതാകയാൽ സർവ്വജ്ഞനായ ദൈവത്തിന്നു പിഴ പറ്റുകയില്ലെന്നും അതിനു വീഴ്ച സംഭവിക്കുകയില്ലെന്നും വ്യക്തമാണ്. മാനുഷികമായ അംശം രക്ഷയിൽ ഉണ്ടെങ്കിൽ മാനുഷികമായ പിഴകളും പരിമിതികളും അതിൽ പ്രതിഫലിക്കുകയും രക്ഷ നഷ്ടപ്പെടുകയും ചെയ്യും. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ ദൈവത്തിങ്കലേക്കു വരുന്ന പാപിക്കുവേണ്ടി പിതാവായ ദൈവവും പുത്രനും പരിശുദ്ധാത്മാവും ചെയ്യുന്ന വേല നാം മനസ്സിലാക്കേണ്ടതാണ്.

രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായ സത്യങ്ങൾ താഴെ കൊടുക്കുന്നു:

1. ദൈവികനിർണ്ണയം: വിശ്വാസിയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് പിതാവായ ദൈവത്തിന്റെ നിർണ്ണയമാണ്. ദൈവനിർണ്ണയത്തെ തടുക്കുവാനോ മാറ്റുവാനോ ആർക്കും കഴിയുകയില്ല. “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നത്. ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശ, 14:249). “അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താത്പര്യം അവൻ അനുഷ്ഠിക്കും.” (ഇയ്യോ, 23:13). “നാം തിരുസന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു . “ നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുകയാണ് ദൈവത്തിന്റെ സ്വർഗ്ഗീയനിർണ്ണയം. (എബ്രാ, 2:10). അനേകം പുത്രന്മാരെ തേജസ്സിലേക്കു കൊണ്ടു വരുമ്പോൾ, അതിൽ ഒരു വ്യക്തി നഷ്ടപ്പെടുന്നത് ദൈവികനിർണ്ണയം പരാജയപ്പെടുന്നതിനു തുല്യമാണ്. രക്ഷിക്കപ്പെട്ടവരെ സംബന്ധിച്ച് ദൈവത്തിന്നുള്ള നിർണ്ണയം ഇതാണ്: “അവൻ മുന്നിവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:29,30). എഫെസ്യലേഖനത്തിലും അപ്പൊസ്തലനായ പൗലൊസ് ദൈവത്തിന്റെ ഈ നിർണ്ണയം വ്യക്തമാക്കുന്നുണ്ട്: “അവനിൽ നാം അവകാശവും പ്രാപിച്ചു. തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽ കൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.” (എഫെ, 1:11,12). ഓരോ വ്യക്തികളും ക്രിസ്തുവിലാകുന്നത് തൻ്റെ അനാദിനിർണ്ണയത്താലാണ്. ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ദൈവത്തിൻ്റെ നിർണ്ണയം പിഴച്ചുപോകില്ലേ?

2. ദൈവശക്തി: ക്രിസ്തുവിലൂടെ ദൈവത്തിന്റെ അടുക്കൽ വരുന്നവരെ രക്ഷിക്കുവാനും സൂക്ഷിക്കുവാനുമുള്ള ദൈവത്തിന്റെ ശക്തി രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമാണ്: “അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). ദൈവം സൂക്ഷിക്കുവാൻ ശക്തനാണ്. ദൈവത്തിന് സൂക്ഷിക്കുവാൻ കഴിവില്ലാതിരിക്കണമെങ്കിൽ ദൈവത്തെക്കാൾ ശക്തനായ ഒരുവൻ ഉണ്ടായിരിക്കണം. അവനു മാത്രമേ ദൈവത്തിന്റെ കരത്തിൽ നിന്നും വിശ്വാസിയെ പിടിച്ചുപറിക്കാനാവൂ. എന്നാൽ ദൈവം സർവ്വാധികാരിയും സർവ്വശക്തനുമാണ്. “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.” (2തിമൊ, 1:12). മാത്രവുമല്ല, നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് അപ്പൊസ്തലന് ഉറപ്പുണ്ട്. (ഫിലി, 1:4). ഒരു വിശ്വാസി ദൈവശക്തിയിൽ കാക്കപ്പെടുകയാണ്. (1പത്രൊ, 1:4; റോമ, 16:25; യൂദാ, 24). വിശ്വാസിക്ക് ദൈവം അനുകൂലമാണ്. തന്മൂലം അവനെതിരായിരിക്കുവാൻ ഒരു ശക്തിക്കും സാദ്ധ്യമല്ല. “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പ്പിച്ചുതന്നവൻ അവനോടു കൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” (റോമ, 8:31-34). ക്രിസ്തുവിൽ വിശ്വസിച്ച പൗലൊസ് പറയുന്നത്; ആ ദിവസംവരെ ഞാൻ നില്ക്കുമെന്നല്ല; അവനെന്നെ സൂക്ഷിക്കുമെന്നാണ്. ക്രിസ്തുവിലായ ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ട്ടപ്പെട്ടാൽ ദൈവത്തിൻ്റെ സർവ്വശക്തിയും കൂടെ നഷ്ടപ്പെടില്ലേ?

3. സർവ്വജ്ഞാനം: മുന്നറിവ്, മുൻനിർണ്ണയം, മുന്നിയമനം, വിളി, തിരഞ്ഞെടുപ്പ്, നീതീകരണം, തേജസ്കരണം തുടങ്ങിയവയെല്ലാം ദൈവത്തിൻ്റെ സർവ്വജ്ഞാനത്തിൽ ഉൾപ്പെട്ടതാണ്. “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). ദൈവത്തിൻ്റെ സർവ്വവ്യാപിത്വം അവൻ്റെ സർവ്വജ്ഞത്വത്തിൻ്റെ അനുബന്ധ ഘടകമാണ്. (സങ്കീ, 139:1-10; സദൃ, 15:13; യിരെ, 23:23-25). ”ദൈവത്തിന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:5). ”ദൈവത്തിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു.” (എബ്രാ, 4:13). നമ്മുടെ തലമുടിപോലും എണ്ണപ്പെട്ടിരിക്കുന്നു. (മത്താ, 10:30). ദൈവം തിരഞ്ഞെടുത്ത ഒരാളെങ്കിലും നഷ്ടപ്പെട്ടുപോയാൽ ദൈവമെങ്ങനെ സർവ്വജ്ഞനായിരിക്കും?

4. ദൈവത്തിന്റെ വാഗ്ദത്തം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). വൈരുദ്ധ്യത്തെ നിഷേധിച്ചുകൊണ്ട് നിത്യരക്ഷയെ ഉറപ്പിച്ചിരിക്കുകയാണിവിടെ. “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). ന്യായവിധിയിൽ കടക്കയില്ല എന്നു നിഷേധരൂപത്തിലും മരണത്തിൽനിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന് ഭാവരൂപത്തിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവം മനുഷ്യനു നൽകുന്നത് ഒരേ ഒരു ജീവനാണ്; അതായത് നിത്യജീവൻ. നിത്യജീവൻ ദൈവത്തിന്റെ ജീവനാണ്. ദൈവത്തിന്റെ ജീവൻ മരണത്തിനു വിധേയമാകാത്തതുപോലെ ദൈവപൈതലിന് ദൈവം നൽകുന്ന ജീവനും അവസാനിക്കയില്ല. വാഗ്ദത്തം ചെയ്തിട്ട് കൈവിട്ട് കളഞ്ഞാൽ ദൈവം അവിശ്വസ്തനാണെന്ന് വരില്ലേ?

5. ദൈവസ്നേഹം: നിത്യതയിൽ നിന്നുതന്നെ തന്റെ മക്കളെ തിരഞ്ഞെടുക്കുവാൻ ദൈവത്തെ പ്രേരിപ്പിച്ചത് അവന്റെ നിത്യസ്നേഹമാണ്. സ്നേഹത്തിൽ നമ്മെ മുന്നിയമിച്ചു എന്നാണ് അപ്പൊസ്തലൻ പറയുന്നത്. (എഫെ, 16). ദൈവത്തിന്റെ അസ്തിത്വത്തെ പോലെ ഒരിക്കലും മാറ്റമില്ലാത്തതാണ് തന്റെ സ്നേഹം. താൻ ഇനിയും സൃഷ്ടിക്കേണ്ടിയിരുന്ന മനുഷ്യനെ ദൈവം സ്നേഹിച്ചു. മാനുഷിക സ്നേഹത്തെപ്പോലെ തന്റെ സൃഷ്ടികൾ നല്ലവരായിരിക്കുമ്പോൾ അവരെ സ്നേഹിക്കുകയും ദോഷികളായിരിക്കുമ്പോൾ അവരെ വെറുക്കുകയും ചെയ്യുകയായിരുന്നില്ല ദൈവസ്നേഹം. മനുഷ്യർ അഭക്തരും, പാപികളും, ബലഹീനരും ആയിരിക്കവെയാണ് ദൈവം അവരെ സ്നേഹിച്ചത്. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:6-10). പാപിയെ രക്ഷിച്ചശേഷം സാത്താന് വിട്ടുകൊടുത്താൽ ദൈവസ്നേഹം സ്വാത്ഥമാണെന്ന് വരില്ലേ?

6. ദൈവനിവാസം: ആത്മീകമായി രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും ഒരോ ദൈവമന്ദിരങ്ങളാണ്. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16; ഒ.നോ: 1കൊരി, 6:19). അപ്പോൾത്തന്നെ ദൈവസഭയുടെ പണിയും നടന്നുകൊണ്ടിരിക്കയാണ്. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.” (എഫെ, 2:20,21). യേശുക്രിസ്തുവെന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കിക്കൊണ്ടും രക്ഷിക്കപ്പെടുന്നവരെ ഇഷ്ടികകൾ ആക്കിക്കൊണ്ടും, ദൈവാത്മാവ് രണ്ടായിരം വർഷമായിട്ട് ദൈവത്തിൻ്റെ സഭ പണിതുകൊണ്ടിരിക്കുകയാണ്. ഈ മന്ദിരത്തിൻ്റെ അഥവാ സഭയുടെ പണി തീരുമ്പോഴാണ് അക്ഷരാർത്ഥത്തിൽ ദൈവം മനുഷ്യരോടുകൂടി വസിക്കുന്നത്. (വെളി, 21:3). രക്ഷിക്കപ്പെട്ടവർ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരുന്നാൽ ദൈവനിവസം പണിതീരാത്ത വീടാകില്ലേ?

7. ക്രിസ്തുവിന്റെ മരണം: പിതാവായ ദൈവം രക്ഷ ആസൂത്രണം ചെയ്തു. പുത്രനായ ക്രിസ്തു രക്ഷ സിദ്ധമാക്കി. ക്രിസ്തുവിന്റെ മരണത്തിൽ നമ്മുടെ രക്ഷ ഭദ്രമായിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. (റോമ, 5:8). അതുകൊണ്ട് ഇപ്പോൾ യേശുക്രിസ്തുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. (റോമ, 8:1). പാപികൾക്കുവേണ്ടി ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിക്കുകയും ചെയ്തതുകൊണ്ടു അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായി. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8,9). ക്രിസ്തുവിന്റെ മരണം ലോകത്തിന്റെ പാപത്തിന് മതിയായ പ്രായശ്ചിത്തമായിരുന്നു. മനുഷ്യവർഗ്ഗത്തിന് ദൈവത്തോടുണ്ടായിരുന്ന കടം മുഴുവൻ ക്രിസ്തുവിന്റെ മരണത്താൽ തീർന്നു. സകല മനുഷ്യർക്കുമായി രക്ഷാമാർഗ്ഗം തുറന്നു. നിവൃത്തിയായി എന്ന് ക്രൂശിൽ വെച്ച് ക്രിസ്തു പ്രഖ്യാപിച്ചു. പാപത്തിന്റെ വില ക്രിസ്തു തന്റെ മരണം മൂലം പൂർണ്ണമായി കൊടുത്തു. തന്മൂലം ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന വ്യക്തിക്ക് വിമോചനച്ചീട്ട് ലഭിച്ചു; അവൻ സ്വതന്ത്രനായി. ക്രിസ്തു തൻ്റെ മരണംകൊണ്ട് സമ്പാദിച്ച രക്ഷയിൽനിന്നു വിശ്വാസികൾ വീണുപോയാൽ, ക്രിസ്തുവിനെ താല്ക്കാലിക രക്ഷയുടെ കാരണഭൂതനെന്നല്ലാതെ; നിത്യരക്ഷയുടെ കാരണഭൂതനെന്ന് എങ്ങനെ വിളിക്കും?

8. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്: രണ്ടു കാരണങ്ങളാൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ് ദൈവപൈതലിനു ലഭിച്ചിരിക്കുന്ന രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നു. 1. യേശുക്രിസ്തുവിന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. 2. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തലയായിരിക്കുന്ന പുതുസൃഷ്ടിയുടെ ഭാഗമായി വിശ്വാസി മാറി. ദൈവപുത്രന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റു. (കൊലൊ, 2:12). വിശ്വാസിയെ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിലിരുത്തി. (എഫെ, 2:7). സ്വർഗ്ഗത്തിൽനിന്നു ഒരു ദൈവപൈതലിനെ തട്ടിയെടുക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. “നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.” (റോമ, 4:24). നാം നീതീകരിക്കപ്പെട്ടിരിക്കുകയാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ആയിരിക്കുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഉള്ളിൽ ആയിരിക്കുകയും ചെയ്യുന്നത് ഒരു ആത്മിക പുനരുത്ഥാനമാണ്. ഒരു വിശ്വാസിയുടെ പൂർണ്ണമായ ആളത്തത്തെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ശരീരത്തിന്റെ പുനരുത്ഥാനത്തിലുടെയോ ശരീരത്തിന്റെ തേജസ്കരണത്തിലൂടെയോ അതു പൂർത്തിയാകും. “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്റ്റിൽ വെളിപ്പെടും.” (കൊലൊ, 3-4). വിശ്വാസിയുടെ പൗരത്വവും (ഫിലി, 3:20) വിശ്വാസിയേയും ക്രിസ്തുവിനോടുകൂടി സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്നു. (എഫെ, 2:7) സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്ന ദൈവപൈതലിനെ സാത്താൻ എന്തുചെയ്യും?

9. ക്രിസ്തുവിന്റെ പക്ഷവാദവും മധ്യസ്ഥതയും: സ്വർഗ്ഗാരോഹണം ചെയ്ത് ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിന്റെ സന്നിധിയിൽ പക്ഷവാദം ചെയ്യുന്നത് നമ്മുടെ രക്ഷയെ ഉറപ്പിക്കുന്നു. “ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” (എബാ, 9:24). ഒരു വിശ്വാസി പാപം ചെയ്തുവെങ്കിൽ അവനുവേണ്ടി വാദിക്കുവാൻ കാര്യസ്ഥനായ ക്രിസ്തു പിതാവിന്റെ അടുക്കലുണ്ട്. “എന്റെ കുഞ്ഞുങ്ങളേ . നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1യോഹ, 2:1-2). നമ്മുടെ പാപരാഹിത്യത്തിലോ പ്രായോഗികവിശുദ്ധിയിലോ നമ്മുടെ രക്ഷ അടിസ്ഥാനപ്പെട്ടിരുന്നുവെങ്കിൽ അതിന് ഒരു ഭദ്രതയും ഉണ്ടാകുമായിരുന്നില്ല. നാം ചെയ്ത എല്ലാ പാപത്തിനും പ്രായശ്ചിത്തമാണ് തന്റെ രക്തം. അവന്റെ രക്തം നമ്മുടെ സർവ്വപാപങ്ങളിൽ നിന്നും നമ്മെ കഴുകി ശുദ്ധീകരിക്കുന്നു. കാൽവരിയിൽ ചൊരിയപ്പെട്ട രക്തത്തിന്റെ വെളിച്ചത്തിലാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. വിശ്വാസികളെ ദൈവസന്നിധിയിൽ കുറ്റാരോപണം ചെയ്യുന്നത് സാത്താനാണ്. “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്. ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.” (വെളി, 12:10). എന്നാൽ അവയ്ക്കെല്ലാം പരിഹാരമായി ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും നമുക്കുവേണ്ടി പക്ഷവാദ കഴിക്കുകയും ചെയ്യുന്നു. “ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. (റോമ, 8:34). രക്ഷയിൽനിന്നു വിശ്വാസികൾ കൊഴിഞ്ഞുപോയാൽ ക്രിസ്തുവിൻ്റെ മദ്ധ്യസ്ഥതയും പക്ഷവാദവും ഒരു നാടകമായി മാറില്ലേ?

10. ക്രിസ്തുവിന്റെ ഇടയശുശ്രൂഷ: സ്വർഗ്ഗത്തിൽ ക്രിസ്തു ഒരു വിശ്വസ്തനായ കാര്യസ്ഥനായിരിക്കുന്നതുപോലെ ഭൂമിയിൽ ഒരു വിശ്വസ്തനായ ഇടയനാണ്. ക്രിസ്തുവിൻ്റെ ദൈവപുത്രത്വം തെളിയിക്കുവാൻ ആവശ്യപ്പെട്ട യെഹൂദന്മാർക്കു നൽകിയ തെളിവ് തന്റെ ആടുകളെ സൂക്ഷിക്കുവാൻ തനിക്കുള്ള കഴിവാണ്. ഇന്നും എന്നും അനന്യനായ ക്രിസ്തുവിന് തന്റെ ആടുകളെ നിത്യമായി സൂക്ഷിക്കുവാൻ കഴിയും. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു, അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (യോഹ, 16:27,28). താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ ക്രിസ്തു പ്രാപ്തനാണെന്ന് എബ്രായ ലേഖനകാരൻ വ്യക്തമാക്കുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയാവാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ക്രിസ്തുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ (യോഹ, 17) ക്രിസ്തു അധികവും സംസാരിച്ചത് വിശ്വാസികളെ കുറിച്ചായിരുന്നു. തന്നിൽ വിശ്വസിക്കുന്നവർക്കു പ്രായശ്ചിത്തമാകേണ്ടതിന്നു ക്രൂശിൽ മരിക്കുവാൻ പോകുന്നതിനുമുമ്പ് പിതാവ് തനിക്കു നൽകിയിട്ടുള്ളവർക്കുറിച്ചുള്ള കരുതലായിരുന്നു ക്രിസ്തുവിനു പ്രധാനമായിരുന്നത്. ക്രിസ്തുവിൽ വിശ്വസിച്ച ഒരു വ്യക്തിയുടെ രക്ഷ നഷ്ടപ്പെട്ടാൽ ക്രിസ്തു കഴിച്ച അപേക്ഷ ദൈവം നിരസിച്ചു എന്നർത്ഥം. “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല. ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തിവരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽ വെച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല. ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്.” (യോഹ, 17:11-16). ക്രിസ്തു വിശ്വാസികൾക്കുവേണ്ടി ഇന്നും അപേക്ഷിക്കുകയാണ്. ക്രൂശീകരണത്തിനു മുമ്പായി പത്രൊസ് എന്ന ഏകവ്യക്തിക്കുവേണ്ടി ക്രിസ്തു ചെയ്ത പ്രാർത്ഥന സുപരിചിതമാണ്.”ഞാനോ നിന്റെ വിശ്വാസം പൊയ്പ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോടു: കർത്താവേ ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: പത്രാസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും മുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (ലൂക്കൊ, 22:32-34). ക്രിസ്തുവിന്റെ അപേക്ഷ ദൈവം കൈക്കൊള്ളുകയും പതൊസിനെ ഉറപ്പിക്കുകയും ചെയ്തു. നമുക്കു വേണ്ടി അപേക്ഷിക്കുവാൻ ദൈവസന്നിധിയിൽ ഉള്ളത് നിത്യമഹാപുരോഹിതനാണ്. ക്രിസ്തു ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമാണ്. തന്റെ ആടുകളെ വീഴ്ചകളിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും അവൻ വിടുവിക്കുന്നു. ദാവീദിനോടു ചേർന്ന് നമുക്കു ഏറ്റു പറയാം. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” (സങ്കീ, 23:1). “ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.” (യോഹ, 10:12). എന്നാൽ നല്ല ഇടയനായ ക്രിസ്തു താൻ ജീവൻകൊടുത്തു സമ്പാദിച്ച ആടുകളെ എങ്ങനെ ദുഷ്ടമൃഗങ്ങൾക്ക് ഏല്പിച്ചു കൊടുക്കും? തന്നിൽ വിശ്വസിക്കുന്ന ഒരു ദുർബ്ബല വിശ്വാസിയെങ്കിലും നശിച്ചുപോയാൽ താനെങ്ങനെ നല്ല ഇടയനായിരിക്കും?

11. പരിശുദ്ധാത്മാവിന്റെ ഉൾവാസം: രക്ഷയുടെ പൂർത്തീകരണത്തിന് പരിശുദ്ധാത്മാവിന്റെ സജീവപ്രവർത്തനം വിശ്വാസിയിലുണ്ട്. രക്ഷയുടെ ഭദ്രതയ്ക്ക് ഇത് ഒരു നിയാമക ഘടകമാണ്. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ ഉൾവാസം നിത്യമാണ്. അത് ക്ഷണികമോ കാലികമോ അല്ല. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്ക്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16-17). നാമോരോരുത്തരും നമുക്കുള്ളവരല്ല; ദൈവത്തിനുള്ളവരെങ്കിൽ നമ്മെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയില്ലേ?

12. പരിശുദ്ധാത്മ സ്നാനം: പുതിയനിയമോപദേശങ്ങളിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പരിശുദ്ധാത്മസ്നാനം. ഒരു വിശ്വാസിയെ ക്രിസ്തുവിനോടുള്ള സജീവബന്ധത്തിൽ ആക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവ് നൽകുന്ന വീണ്ടും ജനനത്തിലൂടെ ക്രിസ്തു വിശ്വാസിയിൽ വസിക്കുന്നു. ആത്മസ്നാനത്തിലൂടെ വിശ്വാസി ക്രിസ്തുവിൽ ആകുന്നു. ക്രിസ്തു ശിരസ്സായിരിക്കുന്ന ശരീരത്തിൽ ജീവനുള്ള അവയവങ്ങളായി വിശ്വാസികൾ ചേർക്കപ്പെടുന്നു. വികലമായ അവയവങ്ങളെക്കൊണ്ട് ക്രിസ്തുവിന്റെ മഹത്ത്വപൂർണ്ണമായ ശരീരം വികലമാകുകയോ പ്രസ്തുത ശരീരത്തിനു അംഗഭംഗം സംഭവിക്കുകയോ ഇല്ല. ഒടുക്കത്തെ ആദാം വീഴ്ച പറ്റാത്തവനാണ്. ഈ പുതുസൃഷ്ടിയിൽ ശിരസ്സ് ശരീരത്തിനു സമ്പൂർണ്ണ നില നൽകുന്നു. ക്രിസ്തു സ്വന്തരക്തത്താൽ കാന്തയെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.” (എഫെ, 5:26,27). അസംഖ്യം വിശ്വാസികൾ ഉൾക്കൊളളുന്ന സഭയാണ് ക്രിസ്തുവിന്റെ കാന്ത. വിശ്വാസികളുടെ ഈ ഗണത്തിൽ ഒരുഭാഗത്തിന് രക്ഷ നഷ്ടപ്പെടുകയാണെങ്കിൽ കാന്ത അപൂർണ്ണയും വികലയും ആയിരിക്കും. എങ്കിൽ ഈ കാന്തയെക്കുറിച്ച് കളങ്കമില്ലാത്തത് എന്നുപറയാൻ സാദ്ധ്യമല്ല. പിതാവിന്റെ ഇഷ്ടദാനമായി യേശുക്രിസ്തുവിന് ലഭിക്കുന്ന കാന്ത അംഗഭംഗം സംഭവിച്ചവളാകാൻ പാടില്ല. ആ ശരീരത്തിൽ നിന്നും ഒരംശം പോലും വിച്ഛിന്നമാകാവുന്നതുമല്ല. പരിശുദ്ധാത്മസ്നാനം രക്ഷയുടെ ഭദ്രതയ്ക്ക് ഉറപ്പാണ്. ക്രിസ്തുവിൻ്റെ കാന്തയായ അവൻ്റെ സഭയായ ശരീരത്തിൽനിന്ന് വിശ്വാസികൾ നഷ്ടപ്പെട്ടാൽ; ക്രിസ്തുവിൻ്റെ കാന്ത വികലാംഗയായി മാറില്ലേ?

13. പരിശുദ്ധാത്മ മുദ്ര: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിന്റെ പരിശുദ്ധാത്മാവിനാൽ മുദയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവം തന്റെ മുദ്ര തന്റെ മക്കളിൽ പതിപ്പിച്ചിരിക്കുകയാണ്. ഈ അടയാളം മാറ്റപ്പെടാവുന്നതല്ല. അഭിഷേകമായി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് ഈ മുദ്ര. ഈ മുദ്രയുടെ സാന്നിദ്ധ്യം ഒരു ഇടപാടിന്റെ പൂർത്തീകരണത്തെയും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തെയും നിത്യഭദ്രതയെയും വ്യക്തമാക്കുന്നു. ആത്മാവ് മുദ്രയിടുന്നതിനെക്കുറിച്ച് മൂന്നു പരാമർശങ്ങൾ പുതിയനിയമത്തിലുണ്ട്. “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മ മുദ്രയിട്ടും ആത്മാവു എന്ന് അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:21,22). ഈ ഖണ്ഡത്തിലെ നാലുഭാഗങ്ങളും രക്ഷയുടെ ഭദ്രത വ്യക്തമാക്കുന്നവയാണ്. തേജസ്സിൽ നാം അനുഭവിക്കുവാൻ പോകുന്ന ദൈവികാനുഗ്രഹത്തിന്റെ ഒരു മുൻകാഴ്ചയാണ് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഹൃദയത്തിൽ നൽകുന്നതെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. മുദ്രയെക്കുറിച്ചു പറയുന്ന മറ്റു രണ്ടുഭാഗങ്ങളാണ് എഫെസ്യർ 1:13-14; 4:30 എന്നിവ. വീണ്ടെടുപ്പിൻ നാളിന്നായി വിശ്വാസി മുദ്രയിടപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (എഫെ, 4:30). ഇവിടെ വീണ്ടെടുപ്പ് ശരീരത്തിന്റെ തേജസ്കരണത്തെ ചൂണ്ടിക്കാണിക്കുന്നു. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു?” (റോമ, 8:23). നോഹയുടെ കാലത്തെ പ്രളയത്തിൽ പെട്ടകത്തിനകത്തു കടന്നവരെല്ലാം രക്ഷപ്പെട്ടു. അവരിൽ ആരും പുറത്തുവീണു നശിച്ചുപോകാതിരിക്കുമാറ് ദൈവം പെട്ടകത്തിന്റെ വാതിൽ പൂട്ടി. ദൈവമാണ് നമ്മുടെ രക്ഷയെ പരിശുദ്ധാത്മാവിനാൽ ഭദ്രമായി മുദ്രയിട്ടിരിക്കുന്നത്. വീണ്ടെടുപ്പുനാളിലേക്ക് മുദ്രയിട്ടിട്ട് കൈവിട്ടുകളയുന്നവനാണോ ദൈവം?

14. ആത്മമുദ്ര: “അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22). “ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം” (2കൊരി, 5:5); നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 14). ഒരു കരാർ ഉറപ്പിക്കുമ്പോൾ മുൻകൂറായി നല്കുന്ന തുകയ്ക്കാണ് അച്ചാരമെന്ന് പറയുന്നത്. ഭാവിയിൽ ലഭിക്കാനുള്ള നിത്യരക്ഷയുടെ ഉറപ്പാണ് അച്ചാരം. കരാറുപ്പിച്ചിട്ട് പിൻമാറിക്കളയുന്നവനാണോ ദൈവം?

15. ദൈവവചനത്തിൻ്റെ നിസ്തുലത: മനുഷ്യന്റെ സ്വാഭാവിക ജനനം കെടുന്ന ബീജത്താലും വീണ്ടുംജനനം കെടാത്ത ബീജത്താലുമാണ്. ദൈവവചനത്തെക്കുറിച്ച് കെടാത്ത ബീജം എന്നാണ് പറഞ്ഞിട്ടുള്ളത്. കെടാത്ത ബീജത്താൽ സംഭൂതമായ രക്ഷ എന്നും നിലനിൽക്കുന്നതാണ്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). മാത്രമല്ല നമ്മുടെ അവകാശമായ രക്ഷ സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. “അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (1പത്രൊ, 1:4,5). ബൈബിളിൻ്റെ ഈ നിരുപമത്വമാണ് എല്ലാ മതഗ്രന്ഥങ്ങളിൽ നിന്നും ബൈബിളിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ഒരു വിശ്വാസിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ബൈബിളിൻ്റെ പ്രഭയും നഷ്ടമാകില്ലേ?

രക്ഷ എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അത് നഷ്ടപ്പെടുമെന്ന് പലരും കരുതുന്നത്. “പാപത്തിൻ്റെ ശക്തിയിൽനിന്നും അധികാരത്തിൽനിന്നും ക്രിസ്തുവിന്റെ ക്രൂശുമരണം മുഖാന്തരമുള്ള വിടുതലാണ് രക്ഷ.” കാലക്രമേണ ക്ഷയിച്ചുപോകാനും, വിശ്വാസജീവിതത്തിൻ്റെ പരിശോധനകളിൽ വാടിപ്പോകാനും, ലോകത്തിൻ്റെ മാലിന്യത്താൽ കളങ്കപ്പെടുവാനും ദൈവം തൻ്റെ രക്ഷയെ ഭൂമിയിൽ ഉപേക്ഷിച്ചിരിക്കയില്ല; സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. രക്ഷിക്കപ്പെട്ട വ്യക്തിയുടെ പൗരത്വവും മാത്രമല്ല; വിശ്വാസിയേയും ക്രിസ്തുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുകയാണ്. പിന്നെങ്ങനെ രക്ഷ നഷ്ടപ്പെടും???…

എതിർവാദങ്ങൾ: രക്ഷ നഷ്ടപ്പെടുമെന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില ന്യായങ്ങളുണ്ട് അവ:

1. രക്ഷയുടെ ഭദ്രത മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു: രക്ഷയുടെ ഭദ്രത മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുകയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം അവന് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നൈതികവും ആത്മികവുമായ കാര്യങ്ങളിൽ വിരുദ്ധമായത് തിരഞ്ഞെടുക്കുവാനും സ്വീകരിക്കുവാനും ഉള്ള കഴിവാണ് യഥാർത്ഥസ്വാതന്ത്ര്യം എന്ന വ്യാജധാരണയാണ് ഈ വാദത്തിനു പിന്നിൽ. തെറ്റും ശരിയും തമ്മിൽ തിരഞ്ഞെടുക്കുകയല്ല, ശരിയായതു തിരഞ്ഞെടുക്കുകയാണ് സ്വാതന്ത്ര്യം. വിശുദ്ധിയുടെ നേർക്കുള്ള സ്വയം നിർണ്ണയമാണ് യഥാർത്ഥ സ്വാത്രന്ത്യം. ദൈവം സർവ്വസ്വത്രന്തനാണ്. എന്നാൽ ദൈവത്തിന് തെറ്റ് തിരഞ്ഞെടുക്കുവാനോ ചെയ്യുവാനോ കഴികയില്ല. വിശ്വാസിയിലെ പുതുജീവൻ ശരിയായതിനെ സ്വീകരിക്കുവാനും തെറ്റായതിനെ നിരസിക്കുവാനും മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നു. ദൈവകൃപയാൽ ഈ സ്വാതന്ത്യത്തിലാണ് വിശ്വാസി നില്ക്കുന്നത്. “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്.” (ഫിലി, 2:13).  

2. ഭദ്രത അലസതയിലേക്കും അസാന്മാർഗ്ഗികതയിലേക്കും നയിക്കുന്നു: ഒരു വിശ്വാസിയുടെ രക്ഷ ഭദ്രമാണെങ്കിൽ വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ഇഷ്ടാനുരൂപമായ ഭോഗങ്ങൾ അനുഭവിച്ച് ഭൂമിയിൽ കഴിഞ്ഞുകൂടിയാൽ പോരേ? വീണ്ടും ജനനത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാത്തതാണ് ഈ ദുരുപദേശത്തിനു കാരണം. പുതുജനനത്തിലൂടെ ആന്തരികവൃത്തി പൂർണ്ണമായും പരിവർത്തനവിധേയമായിത്തീരുയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഭോഗങ്ങളെ കാംക്ഷിക്കുകയില്ല; ഒരു പുതിയജീവിതം ചെയ്യുവാനേ ആഗ്രഹിക്കൂ. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9). വിശ്വാസി പാപത്തിൽ വീഴാം. എന്നാൽ പാപം ചെയ്യുക അവന്റെ ശീലമല്ല. പാപത്തിൽ തുടരുന്ന വ്യക്തി രക്ഷിക്കപ്പെട്ടവനല്ല. (റോമ, 6:1; 2തിമൊ, 2:19; 2പത്രൊ, 1:9,10; 1യോഹ, 2:3, 29; 3:14; 5:4). വീണ്ടുംജനനം പ്രാപിച്ച വ്യക്തി തനിക്കു ലഭിച്ച സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയും ആ സന്തോഷത്തെ ദൈവിക ശുശ്രൂഷയിലൂടെ പ്രകടമാക്കുകയും കർത്താവിനെ പിൻതുടരുകയും ചെയ്യും. ഫലത്താലാണ് വൃക്ഷത്തെ തിരിച്ചറിയുന്നത്. (യോഹ, 10:27; മത്താ, 7:16). 

3. ഭദ്രത തിരുവെഴുത്തുകൾക്കു വിരുദ്ധമാണ്: തിരുവെഴുത്തുകളിലെ ചില വ്യക്തികൾ രക്ഷിക്കപ്പെടുകയും ഒടുവിൽ നശിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയ നിയമത്തിൽ ശൗലും പുതിയനിയമത്തിൽ ഇസ്കരിയോത്താ യുദയും ഉദാഹരണങ്ങളാണ്. ചിലർ പുറമെ രക്ഷിക്കപ്പെട്ടവരാണ്; എന്നാൽ അകമെ യാതൊരു പരിവർത്തനവും സംഭവിക്കാത്തവരാണ്. ചിലർ നല്ല പ്രവൃത്തികൾ ചെയ്തു എന്നുവരാം. ക്രിസ്തുവിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു. “എന്നോടു കർത്താവേ, എന്നുപറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു : ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.” (മത്താ, 7:21-23). പുതുജനനം പ്രാപിച്ചവർ ദൈവജനത്തോടൊപ്പം തുടരും. അല്ലാത്തവർ ദൈവജനത്തെ വിട്ടുപോകും. “അവർ നമ്മുടെ ഇടയിൽ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.” (1യോഹ, 2:19). യൂദാ രക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേശു പത്രൊസിനോടു: “കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.” (യോഹ, 13:10).

“പാപംചെയ്താൽ രക്ഷ നഷ്ടപ്പെടും; പാപം ചെയ്തില്ലെങ്കിൽ രക്ഷ നഷ്ടപ്പെടില്ല” ഇതാണ് ചിലരുടെ ആപ്തവാക്യം. ക്രിസ്തുവെന്ന ദൈവകുഞ്ഞാട് പാപമറിയാത്ത തന്റെ ശരീരത്തിൽ പാപികളായ മനുഷ്യരുടെ പാപമെല്ലാം ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചൊരുക്കിയ രക്ഷ പിന്നെയും പാപവുമായി ബന്ധിക്കപ്പെട്ടു കിടക്കുകയാണോ? ക്രിസ്തു തന്റെ രക്തംകൊണ്ടു സംമ്പാദിച്ച ഇത്രവലിയ രക്ഷയ്ക്ക് പാപത്തെ വിട്ടു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടരുടെ ധാരണ. വേദപുസ്തകത്തിൽ രക്ഷ ഭദ്രമല്ലെന്നു തോന്നുന്ന ചില വാക്യങ്ങളുണ്ട്: (മത്താ, 10:22, 24:13; മർക്കൊ, 3:29; ലൂക്കൊ, 9:62; എബ്രാ, 6:4-8; 10:26; 1യോഹ, 5:16). അതൊക്കെ വിശ്വാസികൾക്ക് വിശുദ്ധജീവിതത്തിനുള്ള ഭയനിർദ്ദേശങ്ങൾ മാത്രമാണ്. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന സാമാന്യതത്വപ്രകാരം നോക്കിയാൽ മേൽപ്പറഞ്ഞ വേദഭാഗങ്ങൾ മറ്റനവധി വചനങ്ങൾക്ക് എതിരുമാണ്. ഉദാഹരണത്തിന്: മത്താ, 28:19; യോഹ, 1:12,13; 3:15; 3:16; 3:36; 4:14; 5:24; 6:37; 6:40; 6:47; 6:54; 8:51; 8:52; 10:28; 10:29; 14:16; 14:26; 17:2,3; റോമ, 5:21; 6:22; 6:23; 8:2, 8:26, 8:27, 8:30; 33-36; എഫെ, 2:5-8; ഫിലി, 3:20; 2തിമൊ, 1:12; എബ്രാ, 7:25; 8:12; 13:5; 1പത്രൊ, 1:4, 1:23; 1യോഹ, 2:1, 2:25; 5:11; യൂദാ, 24 തുടങ്ങിയവ. രക്ഷ നഷ്ടപ്പെടുമെന്ന് അലറിവിളിക്കുന്നവർ ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ മാത്രമാണ്. രക്ഷിക്കപ്പെട്ടവരെന്ന വ്യാജേന ദൈവസഭയിൽ നുഴഞ്ഞുകയറി ചില നന്മകളൊക്കെ അനുഭവിച്ചശേഷം യൂദായെപ്പോലെ നശിച്ചുപോകുന്നവരെ നോക്കിയല്ല ദൈവമക്കൾ വിശ്വാസജീവിതം നയിക്കേണ്ടത്; വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കി വിശ്വാസജീവിതത്തിൽ മുന്നേറാൻ ഓരോരുത്തരേയും ദൈവം സഹായിക്കട്ടെ!

“വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24).

രക്ഷ

രക്ഷ (Salvation)

“മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12)

രക്ഷാതത്ത്വശാസ്ത്രത്തിന് ഇംഗ്ലീഷിൽ സോറ്റീറിയോളജി (soteriology) എന്നു പറയും. സോഡ്സോ (σώζω – sodezo = രക്ഷിക്കുക, വിടുവിക്കുക), സോറ്റീർ (σωτήρ – soter = രക്ഷകൻ, രക്ഷിതാവ്), സോറ്റീറിയ (σωτηρία – soteria = രക്ഷ), സോറ്റീറിയോസ്, സോറ്റീറിയൊൻ (σωτήριον – soterion വിശേഷണ രൂപങ്ങൾ) എന്നിവയാണ് രക്ഷയുമായി ബന്ധപ്പെട്ട പുതിയനിയമ ഗ്രീക്കു പ്രയോഗങ്ങൾ. നാമവിശേഷണത്തിന്റെ നപുംസകരൂപമായ സോറ്റീറിയൊൻ നാമമായി രണ്ടു സ്ഥാനങ്ങളിൽ ക്രിസ്തുവിനു പകരം പ്രയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:31; 3:6). വ്യക്തിപരവും (പ്രവൃ, 27:34; ഫിലി, 1:19; എബ്രാ, 11:7), ദേശീയവും (ലൂക്കൊ, 1:69-71; പ്രവൃ, 7:25) ആയ വിമോചനം, രക്ഷാനായകനായ ക്രിസ്തു (ലൂക്കൊ, 2:31; യോഹ, 4:22) രക്ഷയുടെ വ്യത്യസ്ത ഘടകങ്ങൾ (ഫിലി, 2:12; 1പത്രൊ, 1:9; റോമ, 13:11; 1തെസ്സ, 5:8-10), പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്ന വിവിധ അനുഗ്രഹങ്ങൾ (2കൊരി, 6:2; എബ്രാ, 5:9; 1പത്രൊ, 1:9,10; യൂദാ, 3) എന്നീ വ്യത്യസ്ത അർത്ഥങ്ങളിൽ സോറ്റീറിയ (രക്ഷ) പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘സോഡ്സോ’യും അനുബന്ധ പദങ്ങളും സെപ്റ്റജിന്റിൽ ഏകദേശം 483 തവണ പ്രയോഗിച്ചിട്ടുണ്ട്. യാഷാ (יָשַׁע – yasha), ഷാലോം (שָׁלוֹם – shalowm), എന്നീ എബ്രായ പദങ്ങളെയാണ് പ്രധാനമായും  ‘സോഡ്സോ’കൊണ്ട് സെപ്റ്റജിന്റിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പഴയനിയമത്തിലെ രക്ഷയുടെ അടിസ്ഥാനപരമായ ആശയങ്ങൾ യാഷായിൽ നിന്നു ലഭ്യമാണ്. ‘വിശാലസ്ഥലത്താക്കുക’ അഥവാ വിശാലത വരുത്തുക എന്നതാണ് പ്രാഥമികാർത്ഥം. (സങ്കീ, 18:36). നിയന്ത്രിക്കുകയും ബന്ധിക്കുകയും ചെയ്യുന്നവയിൽ നിന്നു സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, വിടുവിക്കുക എന്നീ അർത്ഥങ്ങളും അതിനുണ്ട്. രോഗം (യെശ, 38:20), കഷ്ടം (യിരെ, 30:7) എന്നിവയിൽ നിന്നുള്ള വിടുതലിനും ശത്രുക്കളിൽ നിന്നുള്ള മോചനത്തിനും (സങ്കീ, 44:7) യാഷാ എന്ന എബ്രായധാതു പ്രയോഗിച്ചിട്ടുണ്ട്. 

രക്ഷ പഴയനിയമത്തിൽ: ഭൗതികവും ആത്മീയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ദൈവം തന്റെ ഭക്തന്മാരെ ശത്രുക്കളിൽ നിന്നും ദുഷ്ടന്മാരുടെ കെണികളിൽ നിന്നും രക്ഷിക്കുന്നു. (സങ്കീ, 37:40, 59:2; 106:5). യഹോവ തന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കുന്നു (യെഹ, 14:22), സ്വന്തജനത്തെ രക്ഷിക്കുന്നു (ഹോശേ, 1:7), പിതാക്കന്മാരെ മീസ്രയീമിൽ നിന്നും രക്ഷിച്ചു. (സങ്കീ, 106:7-10). മറ്റാരും സഹായിക്കാനില്ലാത്ത എളിയവരെ അവൻ രക്ഷിക്കുന്നു. (സങ്കീ, 34:6). ആത്മീയമായി പാപം മോചിച്ചും, സന്തോഷവും സമാധാവും നല്കിയും പ്രാർത്ഥനയിക്കുത്തരം അരുളിയും ദൈവം രക്ഷിക്കുന്നു. (സങ്കീ, 79:9; 69:13; 5:12). മനുഷ്യനു രക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്തത് ദൈവം തന്നെയാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുളളതുമാണ്. (സങ്കീ, 3:8; 62:1; യെശ, 45:22). ‘എന്റെ രക്ഷയുടെ ദൈവം’ എന്നു അവകാശബോധത്തോടെ പ്രവാചകന്മാർ ദൈവത്തെ വെളിപ്പെടുത്തി. (ഹബ, 3:18; മീഖാ, 7:7). “രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. (സങ്കീ, 3:8). “എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽ നിന്നു വരുന്നു.” (സങ്കീ, 62:1). രക്ഷയെക്കുറിച്ചുള്ള പഴയനിയമ വെളിപ്പാടിന്റെ സാരം മോശയുടെ വാക്കുകളിൽ സൂചിതമാണ്. “ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്യാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.” (പുറ, 14:13). 

രക്ഷ പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നത് പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും ഉള്ള വിടുതലാണ്. പൂർണ്ണമായ രക്ഷയ്ക്കും, രക്ഷയുടെ വ്യത്യസ്ത അംശങ്ങൾക്കും ‘രക്ഷ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. രക്ഷ എന്ന പദത്തിന്റെ അർത്ഥാന്തരങ്ങൾ ഇവയാണ്: 1. ക്രിസ്തു: രക്ഷാനായകനായ ക്രിസ്തുവിനെ രക്ഷ എന്നു വിളിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നെ. ശിശുവായ യേശുവിനെ കൈയിൽ വഹിച്ചുകൊണ്ട് ശിമോൻ പറഞ്ഞു: “നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കൊ, 2:31). ക്രിസ്തുവിനെ രക്ഷാനായകൻ എന്നും  വിളിച്ചിട്ടുണ്ട്. (എബ്രാ, 2:10). 2. ആത്മരക്ഷ: വീണ്ടും ജനിക്കുന്ന സമയത്ത് ആത്മാവു രക്ഷിക്കപ്പെട്ടു പാപത്തിന്റെ ശിക്ഷയിൽ നിന്നു മുക്തമാകുന്നു. “ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.” (റോമ, 8:10). എഫെസ്യർ 2:4-ലും, 8-ലും രക്ഷിക്കപ്പെട്ടിരിക്കുന്നു, രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് ആത്മാവിന്റെ രക്ഷ അഥവാ നീതീകരണത്തെ വ്യഞ്ജിപ്പിക്കുന്നു. 3. പ്രാണന്റെ രക്ഷ അഥവാ ദേഹിരക്ഷ: 2പത്രൊസ് 1:9-ൽ പ്രാണന്റെ രക്ഷയ്ക്കും രക്ഷ എന്നു പറഞ്ഞിരിക്കുന്നു. മലയാളത്തിൽ ‘ആത്മ’ എന്നു പരിഭാഷ. ഗ്രീക്കിൽ ‘ദേഹിയുടെ രക്ഷ’ എന്നാണ്. 4. ശരീരത്തിന്റെ രക്ഷ അഥവാ തേജസ്കരണം: നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു (റോമ, 13:11) എന്നത് ശരീരത്തിന്റെ തേജസ്കരണത്തെയാണ് വിവക്ഷിക്കുന്നത്. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. (റോമ, 8:23. 5. സമ്പൂർണ്ണ രക്ഷ: രക്ഷാപൂർത്തി എന്ന് എബ്രായർ 11:40-ൽ പറഞ്ഞിരിക്കുന്നത് സമ്പൂർണ്ണ രക്ഷയെയാണ്. ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുന്നതിനെ കാണിക്കുന്നു. (1തെസ്സ, 5:23 ). 6. രക്ഷപ്പെടുന്നതിനു നല്കുന്ന അവസരം: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2പത്രൊ, 3:14). 

രക്ഷ ദൈവത്തിൽനിന്ന്: രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്. പിതാവ് രക്ഷ വിധിക്കുന്നു; പുത്രൻ സിദ്ധമാക്കുന്നു; പരിശുദ്ധാത്മാവ് വ്യക്തിയിൽ പ്രയോഗിക്കുന്നു. രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ക്രൂശുമരണവും, രക്ഷയുടെ ഉപാധി വിശ്വാസവും, വിശ്വാസത്തിന്റെ വിഷയം ദൈവവും, രക്ഷിക്കപ്പെടുന്നതു കൃപയാലുമാണ്. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവത്തിന്റെ നിയമം. ക്രിസ്തുവിൻ്റെ മരണത്തിലൂടെയാണ് ദൈവം തന്റെ രക്ഷാകര പ്രവർത്തനം നിർവ്വഹിക്കുന്നത്. പാപത്തിനു പ്രായശ്ചിത്തം ആകുന്നതിനു വേണ്ടി ദൈവം പുത്രനെ നല്കി; കാൽവരിക്രൂശിൽ അവനെ തകർത്തുകളഞ്ഞു. (യെശ, 53:10). പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു അവൻ നമുക്കുവേണ്ടി പാപം ആക്കി. (2കൊരി, 5:21). ദൈവത്തിന്റെ വിശുദ്ധിക്കു വിരുദ്ധമായ പാപം ക്രിസ്തുവിൽ മാറ്റപ്പെട്ടു. ദൂരസ്ഥനായിരുന്ന മനുഷ്യൻ ക്രിസ്തുവിൽ ക്രിസ്തുവിന്റെ രക്തം മൂലം ദൈവത്തിനു സമീപസ്ഥനായി, ദൈവവുമായിനിരപ്പു പ്രാപിച്ചു. അടിമയെ ബന്ധനത്തിൽ നിന്നും വീണ്ടെടുക്കുവാനുള്ള മറുവില ക്രിസ്തു നല്കി; മനുഷ്യൻ ദൈവിക കോടതിയിൽ നീതീകരിക്കപ്പെട്ടു. മനുഷ്യവർഗ്ഗത്തെ തന്നിൽ ഏകീഭവിപ്പിച്ചു സ്വന്തയാഗത്താൽ ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ചു. പാപിയായ മനുഷ്യനു വേണ്ടി ദൈവം ക്രിസ്തുവിലൂടെ പൂർത്തിയാക്കിയ രക്ഷാപദ്ധതി ഇതത്രേ. 

രക്ഷ കൃപയാൽ: രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. (എഫെ, 2:5, 8). പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ ഏല്പിച്ചുതന്നതിലൂടെ ദൈവം തന്റെ കൃപ പൂർണ്ണമായി വെളിപ്പെടുത്തി. (റോമ, 8:32). പാപത്തിനു പരിഹാരം ഏർപ്പെടുത്തിയതു തന്നെ ദൈവകൃപയുടെ അത്യന്ത വ്യാപാരമാണ്. തന്മൂലം മനുഷ്യന്റെ പുണ്യപ്രവൃത്തികളൊന്നും രക്ഷയ്ക്കാവശ്യമില്ല; രക്ഷകനിലുള്ള വിശ്വാസം മാത്രം മതി. 

രക്ഷയുടെ ത്രികാലസ്വഭാവം: മനുഷ്യന്റെ രക്ഷാനുഭവത്തിനു ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ പ്രതികാല സൂചനയുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ക്രിസ്തുവിനാൽ പാപി നീതീകരിക്കപ്പെട്ടു, ശിക്ഷാമുക്തനായി. നീതീകരിക്കപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയിൽ അവനു സ്വയം രക്ഷിക്കപ്പെടുവാൻ കഴിയാതിരുന്നതുപോലെ, നീതീകരിക്കപ്പെട്ടശേഷം രക്ഷയെ നഷ്ടപ്പെടുത്തുവാൻ അവനു കഴിയുകയില്ല. രക്ഷ ഭദ്രമാണ്. ദൈവം ചെയ്തതിനെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ച് ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവ് സഹായിക്കുന്നു. ഇതിനെ രക്ഷയുടെ വർത്തമാനകാലാനുഭവം അഥവാ വിശുദ്ധീകരണം എന്നു പറയുന്നു. രക്ഷയുടെ വർത്തമാനകാല അനുഭവത്തിൽ നിറഞ്ഞു നില്ക്കുന്നതു സ്നേഹമാണ്. പരിശുദ്ധാത്മാവ് ഉൾനട്ട സ്നേഹത്തിൽ ജീവിതം ആത്മീയാഭിവൃദ്ധി പ്രാപിക്കുകയും വിശ്വാസി ദിവ്യസ്വഭാവത്തിനു കൂട്ടാളിയാകയും ചെയ്യുന്നു. രക്ഷയുടെ പൂർത്തീകരണം ഭാവികമാണ്. പ്രത്യാശയാൽ രക്ഷിക്കപ്പെട്ടു (റോമ, 8:24); രക്ഷ നേടാനായി വിശ്വാസി നിയമിക്കപ്പെട്ടു. (1തെസ്സ, 5:9; 2തെസ്സ, 2:13; 2തിമൊ, 2:10; എബ്രാ, 1:14). ഈ രക്ഷ അന്ത്യകാലത്തു വെളിപ്പെടുന്നതാണ്. (1പത്രൊ, 1:4). “നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.” (റോമ, 13:11). 

മനുഷ്യചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. രക്ഷയുടെ ചരിത്രപരസ്വഭാവം പഴയനിയമത്തിലും പുതിയനിയമത്തിലും പ്രകടമാണ്. ജ്ഞാനമതം പഠിപ്പിക്കുന്നതുപോലെ മനുഷ്യൻ ജ്ഞാനത്താൽ രക്ഷ പ്രാപിക്കുന്നില്ല. നൈതികവും മതപരവുമായ പ്രവൃത്തികളാൽ മനുഷ്യൻ രക്ഷിക്കപ്പെടുന്നില്ല. ദേവനുമായുള്ള സായുജ്യത്തിലും മനുഷ്യനു രക്ഷ ലഭിക്കുന്നില്ല. യേശുക്രിസ്തുവിന്റെ ജനനമരണ പുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളിൽ ദൈവം പൂർത്തിയാക്കിയ പ്രവൃത്തിയിലൂടെയാണ് രക്ഷ ലഭിക്കുന്നത്. തന്മൂലം ക്രൈസ്തവസന്ദേശം ത്വജ്ഞാനമോ, നീതിസംഹിതയോ, യോഗാഭ്യാസത്തിനുള്ള സാങ്കേതികവിദ്യയോ അല്ല. അത് വിടുതലിന്റെ വിളംബരമാണ്; സദ്വർത്തമാനഘോഷണമാണ്. രക്ഷിതാവ് (സോറ്റീർ) എന്ന ബഹുമതിനാമം പഴയനിയമത്തിൽ ദൈവത്തിന്റെയും പുതിയനിയമത്തിൽ ക്രിസ്തുവിന്റെയും പേരാണ്. (ലൂക്കൊ, 2:1; യോഹ, 4:42; പ്രവൃ, 5:31; 13:23; എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:6; 2പത്രൊ, 1:1, 11; 2:20; 3:2, 18; 1യോഹ, 4:14). രക്ഷയുടെ ഊന്നൽ ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളിലാണ്. (1കൊരി,15:5). ക്രിസ്തു കൂശിൽ ചൊരിഞ്ഞ രക്തത്താലാണ് നാം രക്ഷിക്കപ്പെട്ടത്. (പ്രവൃ, 20:28; റോമ, 3:5; 5:9; എഫെ, 1:7; കൊലൊ 1:20; എബ്രാ, 9:12; 12:24; 13:12; 1യോഹ, 1:7; വെളി, 5 59). ഈ സന്ദേശം പ്രസംഗിക്കപ്പെടുമ്പോൾ മനുഷ്യർ അതുകേട്ട് വിശ്വാസത്തിൽ ക്രിസ്തുവിനെ സ്വീകരിക്കും. അങ്ങനെ ദൈവത്തിന്റെ രക്ഷ അവരുടെ അടുക്കൽ എത്തുന്നു. “ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ട് വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു ; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.’ (1കൊരി, 1:21-23. ഒ.നോ: റോമ, 10:8, 14; 1തെസ്സ, 1:4). 

രക്ഷ നൈതികവും ആത്മികവുമാണ്. കുറ്റബോധത്തിൽ നിന്നും (റോമ, 5:1; എബ്രാ, 10:22), ന്യായപ്രമാണത്തിൽ നിന്നും അതിന്റെ ശാപത്തിൽ നിന്നും (ഗലാ, 3:13; കൊലൊ, 2:14), മരണത്തിൽ നിന്നും (1പത്രൊ, 1:3-5; 1കൊരി, 15:51-56), ന്യായവിധിയിൽ നിന്നും (എബ്രാ, 9:27), മരണഭയത്തിൽ നിന്നും (എബ്രാ, 2:15), അടിമത്തത്തിൽ നിന്നും (ഗലാ, 5:1) ഉള്ള വിടുതലാണ് രക്ഷ. ഭൗതികമായ ഐശ്വര്യമോ ലൗകികവിജയമോ രക്ഷ ഉൾക്കൊള്ളുന്നില്ല. (പ്രവൃ, 3:6; 2കൊരി, 6:10). ആരോഗ്യവും ക്ഷേമവും അത് വാഗ്ദാനം ചെയ്യുന്നില്ല. രോഗസൗഖ്യം ലഭിക്കുന്നു എങ്കിൽ തന്നെയും രക്ഷയുടെ ഫലവുമായി അതിനെ ബന്ധിപ്പിക്കുവാൻ പാടില്ല. സാമൂഹികമായ അനീതിയിൽ നിന്നും രക്ഷ മോചനം തരുമെന്നു കരുതാനും പാടില്ല. (1കൊരി, 7:20-24). രക്ഷയ്ക്കു യുഗാന്ത്യസ്വഭാവമുണ്ട്. പാപത്തിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നുമുള്ള പൂർണ്ണമായ വിമോചനമാണ് രക്ഷ. വിധായകമായി ക്രിസ്തുവിൽ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും (എഫെ, 1:3) പരിശുദ്ധാത്മാവിന്റെ ദാനവും വരുംകാലങ്ങളിൽ അഥവാ ഭാവിയിൽ തേജസ്കരിക്കപ്പെട്ട ശരീരത്തിൽ സൗഭാഗ്യജീവിതവും രക്ഷ പ്രദാനം ചെയ്യുന്നു. കർത്താവിന്റെ പ്രത്യക്ഷതയിൽ ശരീരത്തിന്റെ തേജസ്കരണത്തോടൊപ്പം അനുഭവവേദ്യമാകുന്ന രക്ഷാപൂർത്തിയുടെ മുൻരുചി മാത്രമാണ് വർത്തമാനകാലത്തു നാം രക്ഷയിലൂടെ അനുഭവിക്കുന്നത്.

വീണ്ടുംജനനം

വീണ്ടുംജനനം (Born again)

“കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23)

ജനനം ഒരത്ഭുതമാണ്; വീണ്ടുംജനനം അത്ഭുതകരവും. വീണ്ടുംജനനം എന്ന അത്ഭുതത്തിന് സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും ദൈവത്തിന് നന്ദിയും സ്തോത്രവും അർപ്പിക്കുന്നത് സ്വർഗ്ഗം ഒരിക്കലും നിറുത്തിയിട്ടില്ല. ദൈവമക്കളെ കുറിച്ചുള്ള പ്രസ്താവനകൾ തിരുവെഴുത്തുകളിൽ ആവർത്തിച്ചുകാണാം. ദൈവമക്കളാകേണ്ടതിന് ദൈവത്തിന്റെ കുടുംബത്തിൽ ജനിക്കേണ്ടതാവശ്യമാണ്. പുതുജനനം, പുനർജ്ജനനം, ജീവിപ്പിക്കുക, ഉയിർപ്പിക്കുക , ദൈവമക്കൾ, പുതിയ സൃഷ്ടി എന്നീ പ്രയോഗങ്ങൾ വീണ്ടുംജനനത്തിന്റെ അത്ഭുതത്തെക്കുറിച്ചുള്ള ചിന്ത നമ്മിൽ ഉദ്ദീപിപ്പിക്കുന്നു. നിത്യജീവൻ ലഭിച്ച് ദൈവപൈതലായി തീരുവാൻ ആത്മീയമായി മരിച്ച അവസ്ഥയിൽ ഈ ലോകത്തു ജനിക്കുന്ന മനുഷ്യൻ രണ്ടാമതൊരിക്കൽകൂടി ജനിക്കേണ്ടതാണ്. 

ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടത്രേ. സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ (agent) ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു. ശരീരത്തെയല്ല, ആത്മാവിനെയത്രേ പരിശുദ്ധാത്മാവ് ജനിപ്പിക്കുന്നത്. വീണ്ടും ജനനത്തിൽ പരിശുദ്ധാത്മാവ് പുതിയ ശരീരം നല്കുന്നില്ല. പുനരുത്ഥാനത്തിൽ മാത്രമേ പുതിയശരീരം ലഭിക്കുകയുള്ളൂ. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടും ജനനത്തിനടിസ്ഥാനം. അതിന്റെ കരണമാണ് വിശ്വാസം. പരിശുദ്ധാത്മാവാണ് കാരകൻ; ദൈവവചനമാണ് മാദ്ധ്യമം. അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുകയാണ് വീണ്ടും ജനിപ്പിക്കലിന്റെ ലക്ഷ്യം. 

വിശ്വാസത്താലാണ് വീണ്ടുംജനനം നടക്കുന്നത്. “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (ഗലാ, 3:26). ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്. (യോഹ, 1:12). വിശ്വാസത്താലാണ് വീണ്ടുംജനനം സംഭവിക്കുന്നതെന്ന് യിസ്രായേൽ മക്കൾക്ക് മരുഭൂമിപ്രയാണത്തിൽ ഉണ്ടായ അനുഭവം ഉദ്ധരിച്ച് യേശു വിശദമാക്കി. (യോഹ, 3:14,15). ദൈവത്തെ അവിശ്വസിക്കുകയും പിറുപിറുക്കുകയും ചെയ്തതുകൊണ്ട് സർപ്പങ്ങൾ വന്ന് കടിക്കുക നിമിത്തം അനേകർ മരിച്ചു. ദൈവകല്പനയാൽ മോശെ ഉയർത്തിയ പിച്ചളസർപ്പത്തെ നോക്കിയവരെല്ലാം രക്ഷ പ്രാപിച്ചു. അവർക്ക് പ്രവർത്തിക്കുകയോ, പ്രാർത്ഥിക്കുകയോ, അപേക്ഷിക്കുകയോ, വില കൊടുക്കുകയോ ചെയ്യേണ്ടിവന്നില്ല. ഒന്നു നോക്കിയാൽ മാത്രം മതി. നോക്കുക എന്നത് വിശ്വാസത്തിന്റെ പ്രതികരണം മാത്രമാണ്. 

വീണ്ടുംജനനത്തിന്റെ പ്രാധാന്യം: ഒന്നാമതായി, ദൈവകുടുംബത്തിലെ അംഗമായി തീരുന്നു. ജനനത്തിലൂടെയാണ് ഒരുവ്യക്തി ഭൗമികകുടുംബത്തിലെ അംഗമായിതീരുന്നത്. വീണ്ടുംജനനത്തിലൂടെയാണ് ഒരു വ്യക്തിക്ക് ദൈവമകനായിതീർന്ന് ദൈവകുടുംബത്തിലെ അംഗമായിതീരുവാൻ സാധിക്കുന്നത്. “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.” (യോഹ, 1:12, 13). വീണ്ടും ജനനത്തിലൂടെ ഒരു വ്യക്തിക്ക് നിത്യജീവനും ദിവ്യസ്വഭാവവും ലഭിക്കുന്നു. 

രണ്ടാമതായി, ദൈവരാജ്യത്തിനു അവകാശിയായിത്തീരുന്നു. ദൈവരാജ്യത്തിലേക്കുള്ള പ്രവേശനകവാടമാണ് വീണ്ടുംജനനം. ദൈവരാജ്യത്തിൽ ഒരു വ്യക്തി പ്രവേശിക്കുന്നത് വീണ്ടുംജനനത്തിലൂടെ മാത്രമാണ്. നിക്കോദേമൊസിനോട് ക്രിസ്തു വ്യക്തമാക്കി: “ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ലാ.” (യോഹ, 3:3-5).

വീണ്ടുംജനനം എന്തല്ല? സ്നാനമല്ല: സ്നാനത്തോടു കൂടെയോ, സ്നാനത്തിന്റെ ഫലമായോ ഉണ്ടാകുന്നതല്ല വീണ്ടുംജനനം. സുവിശേഷത്താലാണ് ഒരു വ്യക്തി വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്കു വരുന്നത്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). അപ്പൊസ്തലനായ പൗലൊസ് സ്പഷ്ടമായി രേഖപ്പെടുത്തുന്നു: “നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.” (1കൊരി, 4:15). “എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേക്രിസ്തു എന്നെ അയച്ചത്” (1കൊരി, 1:14-17) എന്നിങ്ങനെ അപ്പൊസ്തലൻ പറയുന്നതും ശ്രദ്ധിക്കുക. 

സ്നാനത്താലുള്ള വീണ്ടുംജനനം പഠിപ്പിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില വാക്യങ്ങളുണ്ട്: (യോഹ, 3:5; മർക്കൊ, 16:16; തീത്തൊ, 3:6) തുടങ്ങിയവ. ഈ വാക്യങ്ങളൊന്നും സ്നാനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചു പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അങ്ങനെ വ്യാഖ്യാനിക്കുന്നത് മുകളിലുദ്ധരിച്ച പൗലൊസ് അപ്പൊസ്തലന്റെ എഴുത്തുകൾക്കും ഉപദേശത്തിനും വിരുദ്ധമാവുകയും ചെയ്യും. എഫെസ്യർ 5:26-ൽ പറയുന്നപ്രകാരം വചനം എന്ന ജലസ്നാനം എന്നു മനസ്സിലാക്കുകയാണ് യുക്തം. മർക്കൊസ് 16:16-ൽ “വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിരിക്കുന്നതും, സ്നാനം ഏല്ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിട്ടില്ലാത്തതും പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. ക്രൂശിൽക്കിടന്ന് അനുതപിച്ച കള്ളൻ സ്നാനമേറ്റില്ല; പ്രത്യുത യേശു രാജാവാണെന്നു വിശ്വസിച്ചു രക്ഷപ്രാപിക്കുകയാണ് ചെയ്തത്. (ലൂക്കൊ, 23:42,43). യോഹഹന്നാൻ 3:5-ലെ വെള്ളത്താലും ആത്മാവിനാലും എന്നതു വെള്ളത്തെ ആത്മാവിന്റെ ഉപമാനമായി എടുക്കുന്നത് മൂലഭാഷാപ്രയോഗത്തിനും സന്ദർഭത്തിനും വിരുദ്ധമല്ല. യോഹന്നാൻ 7:38-ൽ “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു പറഞ്ഞിരിക്കുന്നത് “തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു” (7:39) പറഞ്ഞതെന്നും ഓർക്കുക.

വീണ്ടുംജനനം വെറും മനംമാറ്റമല്ല: മാനസികവൃത്തികളുടെ ഒരു സ്വാഭാവികമായ മാറ്റമല്ല വീണ്ടും ജനനം. നിക്കോദേമൊസിനോടു ക്രിസ്തു പറയുന്ന വാക്കുകൾ ഇതു സ്പഷ്ടമാക്കുന്നു. സാന്മാർഗ്ഗികമോ അനുഷ്ഠാനപരമോ ആയ ഒരു മനം തിരിവല്ല, അതു ജഡത്തിന്റേതാണ്. വീണ്ടുംജനനം ആത്മാവിനാലുള്ളതാണ്. മനംതിരിവ് മാനുഷിക ഹിതത്താൽ സംഭവിക്കുന്നതാണ്. എന്നാൽ വീണ്ടും ജനനം ദൈവത്തിന്റെ ഭാഗത്തുനിന്നുള്ളതും ദൈവഹിതപ്രകാരം സംഭവിക്കുന്നതും അത്രേ. 

വീണ്ടുംജനനം എന്താണ്? ആത്മീയജനനം: ദൈവത്തിൽ നിന്നു ജനിക്കുന്നതത്രേ വീണ്ടുംജനനം. ഭൗതികമണ്ഡലത്തിലായാലും ആത്മീയമണ്ഡലത്തിലായാലും ജീവന്റെ ഉപാധി ജനനമാണ്. അതായത് ജനനത്തിലൂടെ മാത്രമേ ജീവൻ ലഭിക്കുകയുള്ളൂ. ജനനം കൂടാതെ ജീവനില്ല. വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതൊരു സ്വാഭാവികമായ പ്രക്രിയയല്ല; മനുഷ്യന്റെ പ്രവൃത്തിയുമല്ല. പരിശുദ്ധാത്മാവിലൂടെ ദൈവിക സ്വഭാവം മനുഷ്യനിൽ ഉളവാകുന്നതാണ് വീണ്ടുംജനനം. വീണ്ടുംജനനം പ്രാപിച്ചവർ ദൈവമക്കളായിത്തീരുന്നു. “തന്റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളെ നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ, 1:3,4). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: യോഹ, 1:13; യാക്കോ, 1:18; 1യോഹ, 3:9; 4:1). 

ആത്മീയപുനരുത്ഥാനം: ജീവൻ നഷ്ടപ്പെട്ടുപോയതിലേക്കു ജീവനെ പുനഃപ്രവേശിപ്പിക്കുന്നതാണ് പുനരുത്ഥാനം അഥവാ ഉയിർപ്പിക്കൽ. പാപം മൂലം ആത്മാവു മരിച്ച അവസ്ഥയിലായി. ദൈവത്തിൽ നിന്നുള്ള വേർപാടാണ് മരണം. ദൈവത്തോടു വീണ്ടും ചേരുന്നതാണ് ജനനം. ആത്മീയമായി മരിച്ച അവസ്ഥയിൽ നിന്നും ആത്മീയമായി ഉയിർത്ത് ദൈവവുമായി കൂട്ടായ്മ പുലർത്തുന്നതാണത്. “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.” (എഫെ, 2:1). “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു, ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാൽസല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന് ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേൽപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” (എഫെ, 2:4-7).

ആത്മീയമണ്ഡലത്തിലേക്കുള്ള മാറ്റം: വീണ്ടും ജനനത്തിലൂടെ ഒരു മണ്ഡലത്തിൽ നിന്നു മറ്റൊരു മണ്ഡലത്തിലേയ്ക്ക് അഥവാ ഒരധികാരത്തിൻകീഴ് നിന്നു മറ്റൊരധികാരത്തിൻ കീഴിലേയ്ക്ക് മാറ്റപ്പെടുന്നു. സാത്താന്റെ ഭരണത്തിൻ കീഴുള്ള അന്ധകാരസാമ്രാജ്യത്തിൽ നിന്നും സ്നേഹസ്വരൂപനായ ക്രിസ്തുവിന്റെ രാജ്യത്തിലേക്കുള്ള മാറ്റമാണ് വീണ്ടുംജനനം. “നമ്മെ ഇരുട്ടിന്റെ അന്ധകാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെയ്ക്കുകയും ചെയ്തു.” (കൊലൊ, 1:13). 

ആത്മീയസൃഷ്ടി: വീണ്ടും ജനനത്താൽ ഒരു വ്യക്തി പുതിയ സൃഷ്ടിയായി മാറുന്നു. പഴയതെല്ലാം എന്നേക്കുമായി ഒഴിഞ്ഞുപോകുകയാണ്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായിത്തീർന്നിരിക്കുന്നു.” (2കൊരി, 5:17). “നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു.” (എഫെ, 2:10). 

വീണ്ടുംജനനത്തിന്റെ വിധം: വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പരമാധികാരത്തിലുൾപ്പെട്ടതാണ്. ദൈവം തന്റെ ഹിതത്താലും മുൻനിർണ്ണയത്താലുമാണ് ഒരു വ്യക്തിയെ വീണ്ടും ജനിപ്പിക്കുന്നത്. “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നന്നെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കൊ, 1:18. ഒ.നോ: യോഹ, 1:13; 3:5; തീത്തൊ, 3:6). വീണ്ടുംജനനത്തിന് ഒരു വ്യക്തിയുടെ പക്ഷത്തു രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ: 

കൈക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുക: ദൈവവചനത്തിലൂടെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനനത്തിനുവേണ്ടി ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്നത്. ദൈവവചനത്തെ സംശയിക്കുക മൂലമാണ് മനുഷ്യൻ പാപത്തിൽ വീണത്. പാപത്തിൽ നിന്നു മനുഷ്യൻ രക്ഷിക്കപ്പെടുന്നതും തന്മൂലം ദൈവവചനം വിശ്വസിക്കുന്നതിലൂടെയത്രേ. (യാക്കൊ, 1:18; 1കൊരി, 4:15; 1പത്രൊ, 1:23).

ജീവന്റെ വചനമായ ക്രിസ്തുവിനെ സ്വീകരിക്കുക: ക്രിസ്തുവിനെ വിശ്വസിക്കുകയും കൈക്കൊള്ളുകയും ചെയ്യുന്നതുകൊണ്ടു മാത്രമേ വീണ്ടുംജനനം ഉണ്ടാകൂ. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). 

വീണ്ടുംജനനത്തിന്റെ ഫലങ്ങൾ: ജീവിതത്തിലും അനുഭവത്തിലും സമൂലമായ പരിവർത്തനം: ജീവിതത്തിൽ ഉടൻ തന്നെ ഏർപ്പെടുന്ന വലിയ മാറ്റം ഒരു വ്യക്തിയെ പുതിയ സൃഷ്ടിയാക്കിത്തീർക്കുന്നു. (2കൊരി, 5:17).

ദൈവപുത്രത്വം: സ്വർഗ്ഗീയ ദൈവത്തിന്റെ പുത്രനായിത്തീരുന്നു. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹ, 1:12). 

പരിശുദ്ധാത്മാവിന്റെ ഉൾവാസം: പൂതത്വത്തിന്റെ ആത്മാവായി പരിശുദ്ധാത്മാവ് വീണ്ടുംജനന സമയത്ത് വ്യക്തിയുടെ ഉള്ളിൽ വസിക്കാൻ തുടങ്ങുന്നു. ‘നിങ്ങളോ ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മ സ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.” (റോമ, 8:8-11. ഒ.നൊ: 1കൊരി, 3:16; 6:19). ഒരു ദൈവപൈതലിനെ വഴിനടത്തുന്നതു പരിശുദ്ധാത്മാവാണ്. 

ജഡത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനം: മനുഷ്യന്റെ അധമപ്രകൃതിയെ കുറിക്കുന്ന പ്രയോഗമാണ് ജഡം. വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തി ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ കൂശിച്ചവനാണ്. (ഗലാ, 5:24). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ.” (റോമ, 8:9). വീണ്ടുംജനിച്ച വ്യക്തി ജഡത്തിൽ വസിക്കുകയാണെങ്കിലും ജഡത്തിന്റെ അധീശത്വത്തിൽ നിന്നും മുക്തനാണ്. ജഡം അവനിൽ കർതൃത്വം നടത്തുന്നില്ല. 

ക്രിസ്തുവിൽ സ്ഥായിയായ വിശ്വാസം: ഒരു ദൈവപൈതൽ ക്രിസ്തുവിന്റെ ദൈവത്വത്തിൽ ദൃഢമായി വിശ്വസിക്കുന്നു. “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). 

ലോകത്തെ ജയിക്കുന്നു: ലോകം ദൈവത്തിനെതിരാണ്. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുക നിമിത്തം (1യോഹ, 5:19) വിശ്വാസിയെ ദൈവത്തിൽ നിന്നകറ്റുവാൻ ലോകം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ദൈവത്തിൽ നിന്നും ജനിച്ചവർക്കുമാത്രമേ ലോകത്തെ ജയിക്കാൻ സാധിക്കൂ. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1യോഹ, 5:4). 

പാപാചരണം വിട്ടൊഴിയുന്നു: ദൈവത്തിൽ നിന്നു ജനിച്ച വ്യക്തിക്ക് പാപത്തിൽ തുടരാൻ സാദ്ധ്യമല്ല; കാരണം അവനിൽ ദൈവത്തിന്റെ വിത്തു വസിക്കുന്നു. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല: അവന്റെ വിത്തു അവനിൽ വസിക്കുന്നു. ദൈവത്തിൽ നിന്നു ജനിച്ചതിനാൽ അവനു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9).

നീതി പ്രവർത്തിക്കുന്നു: ദൈവവചനത്തിലൂടെ വെളിപ്പെട്ട ദൈവഹിതത്തെക്കുറിക്കുകയാണ് നീതി. ദൈവത്തിൽ നിന്നു ജനിച്ച വ്യക്തി എല്ലായ്പ്പോഴും നീതി പ്രവർത്തിക്കുവാൻ ബദ്ധശ്രദ്ധനാണ്. പ്രായോഗികജീവിതം നീതിയിലധിഷ്ഠിതമാണ്. “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽ നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). 

സഹോദരനെ സ്നേഹിക്കുന്നു: ദൈവികഗുണം മാത്രമല്ല, ദൈവത്തിന്റെ സ്വരൂപം തന്നെ സ്നേഹമാണ്. തന്മൂലം ദൈവത്തിൽനിന്നു ജനിച്ചവരിൽ ദൈവിക സ്നേഹത്തിന്റെ സ്പഷ്ടമായ പ്രവർത്തനവും പ്രകടനവും കാണാം. “നാം മരണംവിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം.” (1യോഹ, 3:14). തുടർന്ന് 15-18 വാക്യങ്ങളിൽ അപ്പൊസ്തലൻ സ്നേഹം എന്നാലെന്താണെന്നു വിശദമാക്കുന്നു. 

ദൈവത്തെ സ്നേഹിക്കുന്നു: “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1യോഹ, 4:19).

ദൈവവചനത്തെ സ്നേഹിക്കയും അതിനായി വാഞ്ഛിക്കുകയും ചെയ്യുന്നു: ഒരു വ്യക്തി വീണ്ടുംജനിക്കുന്നത് ദൈവവചനത്താലാണ്. ഈ വചനം തന്നെയാണ് വിശ്വാസിയെ നടത്തുന്നത്. ദൈവകൃപ പകരപ്പെടുന്ന മാധ്യമമാണത്. തന്മൂലം വീണ്ടും ജനിച്ചവൻ വചനത്തിനായി വാഞ്ഛിക്കയും വചനത്തെ സ്നേഹിക്കുകയും ചെയ്യുന്നു. “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1പത്രൊ, 2:2. ഒ.നോ: സങ്കീ, 119:97, 113,127, 130). 

ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയിത്തീരുന്നു: “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ?” (റോമ, 8:17).

വീണ്ടെടുപ്പ്

വീണ്ടെടുപ്പ് (redemption)

“ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12).

രക്ഷയുടെ പര്യായം എന്ന നിലയിലാണ് വീണ്ടെടുപ്പ് പൊതുവേ മനസ്സിലാക്കപ്പെടുന്നത്. എന്നാൽ രക്ഷയും വീണ്ടെടുപ്പും വ്യത്യസ്ത വിഷയങ്ങളാണ്. വീണ്ടെടുപ്പിന്റെ ഫലമായാണ് രക്ഷ മനുഷ്യനു ലഭിക്കുന്നത്. രക്ഷ നേടുന്നതിനുള്ള മാർഗ്ഗം അതായത് മറുവിലനല്കൽ ആണ് വീണ്ടെടുപ്പ്. തിരുവെഴുത്തുകളുടെ കേന്ദ്രമായ പഠിപ്പിക്കൽ തന്നെ വീണ്ടെടുപ്പാണ്. വിലകൊടുത്തു മോചിപ്പിക്കുക എന്ന ആശയമാണ് മൂലഭാഷാ പദങ്ങൾക്കുള്ളത്. പാപത്തിന്റെ ശാപത്തിനും അധീശത്വത്തിനും വിധേയമായ മനുഷ്യവർഗ്ഗത്തെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുകയാണ് വീണ്ടെടുപ്പ്. വീണ്ടെടുപ്പു വിലയായി ക്രിസ്തു നല്കിയത് സ്വന്തരക്തമാണ്. “ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:12).

പ്രയോഗങ്ങൾ: വീണ്ടെടുപ്പിനെ കുറിക്കുന്ന പഴയനിയമ എബ്രായപ്രയോഗങ്ങൾ ‘പാദാ’ (פָּדָה – padah) ‘ഗാ അൽ’ (גָּאַל – ga al) എന്നിവയാണ്. ‘ഗാ അൽ’ രക്തപതികാരകനാണ്. കൊല്ലപ്പെട്ട ബന്ധുവിനുവേണ്ടി ഘാതകനോടു പ്രതികാരം വീട്ടുന്നത് ഒരു വിധത്തിലുള്ള വീണ്ടെടുപ്പായി കരുതപ്പെട്ടു. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ യഹോവയെ കുറിക്കുന്നതിനും യെശയ്യാവ് 41:14-ലും 43:14-ലും ‘ഗാ അൽ’ തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. ‘പാദാ’ എന്ന പദത്തിന് മറുവില കൊടുത്തു മോചിപ്പിക്കുക അഥവാ, വീണ്ടുകൊള്ളുക എന്നർത്ഥം. (പുറ, 13:13; 34:20). വീണ്ടെടുപ്പ് എന്ന ആശയം വ്യക്തമാക്കുന്ന പല പദങ്ങൾ ഗ്രീക്കിലുണ്ട്. അവയെല്ലാം രണ്ടു ധാതുക്കളിൽ നിന്നും രൂപം കൊണ്ടവയാണ്. ഒന്നാമത്തെ ധാതു അഗോറയാണ്. അതിന് ചന്ത എന്നർത്ഥം. പ്രസ്തുത ധാതുവിൽ നിന്നുണ്ടായ പദങ്ങൾക്ക് ചന്തയിൽ അതായത് അടിമച്ചന്തയിൽ നിന്നും വിലകൊടുത്തു വാങ്ങിക്കുക എന്നർത്ഥം. അഗോറസൈൻ, എക്സാഗോറസൈൻ എന്നീ പ്രയോഗങ്ങളുടെ ധാതു ‘അഗോറ’ ആണ്. രണ്ടാമത്തെ ധാതു ‘ലൂവോ’ ആണ്. അതിനു കെട്ടഴിക്കുക അതായത് ബന്ധിക്കപ്പെട്ടിരുന്ന ഒന്നിനെ ബന്ധനത്തിൽ നിന്നു മോചിപ്പിക്കുക എന്നർത്ഥം. ലുട്രൊസിസ്, അപൊലുട്രൊസിസ് എന്നീ പദങ്ങൾ ഈ ധാതുവിൽ നിന്നുള്ളവയാണ്.

പുതിയനിയമത്തിൽ വീണ്ടെടുപ്പിനെ കുറിക്കുന്ന സവിശേഷ പദമാണ് അപൊലുട്രൊസിസ് (ἀπολύτρωσις – apolytrosis) പുതിയനിയമത്തിലത് പത്തിടങ്ങളിലുണ്ട്: (ലൂക്കൊ, 21:28; റോമ, 3:24; 8:23; 1കൊരി, 1:30; എഫെ, 1:7,14; 4:30; കൊലൊ, 1:14; എബ്രാ, 9:15; 11:35). വിലകൊടുത്ത് (അടിമയെ) വാങ്ങി മോചിപ്പിക്കുക എന്ന അർത്ഥമാണ് അപൊലുട്രൊസിസിനുള്ളത്. ആ വില നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണമാണ്. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടെടുപ്പുവില. (എഫെ, 1:7). അവന്റെ കൃപയാൽ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). തന്റെ രക്തം വിലയായി നൽകി ക്രിസ്തു ആളുകളെ വാങ്ങി. വീണ്ടെടുപ്പിനെക്കുറിച്ചു പറയാതെയും വിലയ്ക്കുവാങ്ങി എന്നു പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19; 7:22). ഇവിടെയും ആശയം വീണ്ടെടുപ്പുവില തന്നെയാണ്.

വീണ്ടെടുപ്പു പഴയനിയമത്തിൽ: പൗരാണിക യിസ്രായേലിൽ മതിയായ വിലകൊടുത്ത് വസ്തുക്കളും ജീവനും വീണ്ടെടുക്കാമായിരുന്നു. മിസ്രയീമിലെ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നു യിസ്രായേൽ മക്കളിലെ ആദ്യജാതന്മാരെ രക്ഷിച്ചതിനാൽ ആദ്യജാതന്മാർ യഹോവയ്ക്കുള്ളവരായി. അതിനാൽ ആദ്യജാതന്മാരെ പണം കൊടുത്തു വീണ്ടുകൊള്ളണ്ടതാണ്: (പുറ, 13:13-15). ന്യായപ്രമാണമനുസരിച്ച് ഋണം നിമിത്തം ഒരുവന്റെ അവകാശം നഷ്ടപ്പെട്ടാലും, സ്വയം അടിമയായി വിലക്കപ്പെട്ടാലും വീണ്ടെടുപ്പുവില നല്കാൻ സന്നദ്ധനായി വരുന്ന ചാർച്ചക്കാരന് അവനെയും അവന്റെ അവകാശത്തെയും വീണ്ടെടുക്കാം. (ലേവ്യ, 25:25-27; 27:27; രൂത്ത്, 4:1-12). വീണ്ടെടുപ്പുകാരനായ ചാർച്ചക്കാരനാണ് രക്തപ്രതികാരകനാകുന്നത്. യിസ്രായേല്യരെ മിസ്രയീമിൽ നിന്നു മോചിപ്പിച്ചത് അവരുടെ വീണ്ടെടുപ്പാണ്. (പുറ, 6:6; 15:3). തന്മൂലം യഹോവ യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനാണ്. (സങ്കീ, 78:35). യിസ്രായേനെ വീണ്ടെടുക്കുന്നതിനു വലിയ ഭുജവീര്യം ആവശ്യമായിരുന്നു. ഈ ഭുജബലം തന്നെ ഒരു വിധത്തിലുള്ള മറുവിലയായിരുന്നു. യിസ്രായേല്യർ വീണ്ടും ബാബിലോന്യ അടിമത്തലായി. അവിടെനിന്നുള്ള അവരുടെ മോചനവും വീണ്ടെടുപ്പായിട്ടാണ് തിരുവെഴുത്തുൾ വെളിപ്പെടുത്തുന്നത്. (യിരെ, 31:11; 50:33-34(. “നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.” (യെശ, 43:3). ബാബിലോനെ ആക്രമിച്ച കോരെശ് ആണ് യെഹൂദയുടെ വിമോചകൻ. ബദ്ധയായ യെഹൂദയെ കനാനിലെ അവകാശത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിന് കോരെശിനു നഷ്ടപരിഹാരമായി ആഫ്രിക്കയിൽ അധീശത്വം വാഗ്ദാനം ചെയ്തിരിക്കയാണിവിടെ. വ്യക്തിയുടെ വീണ്ടെടുപ്പിനെക്കുറിച്ചും ചുരുക്കം ചില പരാമർശങ്ങൾ പഴയനിയമത്തിൽ കാണാം. (ഇയ്യോ, 19:25; സദൃ, 23:10,11). പാപത്തോടു ചേർത്ത് വീണ്ടെടുപ്പ് പഴയനിയമത്തിൽ വിരളമായേ പറയപ്പെടുന്നുള്ളൂ. യഹോവ യിസ്രായേലിനെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും എന്ന വാഗ്ദാനം സങ്കീർത്തനം 130:8-ലുണ്ട്. ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കുവാൻ മനുഷ്യനസാദ്ധ്യം എന്ന സത്യം സങ്കീർത്തനത്തിലുണ്ട്. “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്. (സങ്കീ, 49:7-9. ഒ.നോ: യെശ, 59:20; റോമ, 11:26). 

വീണ്ടെടുപ്പ് പുതിയനിയമത്തിൽ: മനുഷ്യൻ പാപത്തിന്നടിമയാണ്. പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ (അടിമ ആകുന്നു. (യോഹ, 8:34). നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നു എന്നു പൗലൊസ് അപ്പൊസ്തലൻ റോമയിലെ വിശുദ്ധന്മാരെ ഓർപ്പിക്കുന്നു. (റോമ, 6:17). ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വിലപ്പെട്ടവൻ തന്നേ എന്ന് അപ്പൊസ്തലൻ സ്വന്തം അവസ്ഥ വെളിപ്പെടുത്തുന്നു. (റോമ, 7:14). പാപം നിമിത്തം മനുഷ്യൻ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. (റോമ, 6:23). പാപികൾ അടിമകളും മരണത്തിനു വിധിക്കപ്പെട്ടവരും അത്രേ. ഈ അവസ്ഥയിൽ വീണ്ടെടുപ്പിനായി കേഴുകയായിരുന്നു ലോകം. വീണ്ടെടുപ്പിന്റെ അഭാവത്തിൽ അടിമത്തം തുടരുകയും മരണവിധി നടപ്പിലാക്കുകയും ചെയ്യും. എന്നാൽ ക്രിസ്തു കാൽവരി ക്രൂശിൽ അടിമകളുടെ മോചനത്തിന്നായുള്ള വില (വീണ്ടെടുപ്പുവില) നല്കുകയും മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്തു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). 

യേശു ക്രൂശിലെ മരണത്തിനുശേഷം ഉയിർത്തെഴുന്നേറ്റ് തന്റെ നിർമ്മലരക്തവുമായി അതിപരിശുദ്ധസ്ഥലത്തേയ്ക്കു പ്രവേശിച്ചു. അതിപരിശുദ്ധസ്ഥലം ദൈവസന്നിധിതന്നെയാണ്. ദൈവകോടതി മുമ്പാകെ ദൈവനീതി ആവശ്യപ്പെട്ട പ്രായശ്ചിത്തവില നൽകി നമ്മെ വിലയ്ക്കുവാങ്ങി. “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽ നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.” (1പത്രൊ, 1:18,19). വെള്ളി, പൊന്ന് എന്നിവ പാപത്തിനും ശാപത്തിനും വിധേയമാണ്. ആത്മാവിനെ മോചിപ്പിക്കുവാൻ ദ്രവത്വത്തിനു വിധേയമായ അവയ്ക്കു സാദ്ധ്യമല്ല. (ഉല്പ, 3:17; വിലാ, 4:1). നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തത്തിനു മാത്രമേ ആത്മാവിന്റെ വീണ്ടെടുപ്പ് വിലയായിരിക്കുവാൻ സാധിക്കു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ എന്നത്രേ ദൈവികനീതി. (എബ്രാ, 9:22). സർഗ്ഗത്തിൽ നാലുജീവികളും മൂപ്പന്മാരും വീണു ക്രിസ്തുവിനെ സ്തുതിക്കുകയാണ്. “നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വാർഗ്ഗത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലക്കുവാങ്ങി.” (വെളി, 5:19). നമ്മുടെ നീതീകരണത്തിന്നടിസ്ഥാനം യേശുക്രിസ്തുവിലെ വീണ്ടെടുപ്പാണ്. (റോമ, 3:24). ക്രിസ്തു നമുക്കു വീണ്ടെടുപ്പായിത്തീർന്നു. (1കൊരി, 1:30).

വീണ്ടെടുപ്പുകാരന്റെ യോഗ്യതകൾ: വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: ന്യായപ്രമാണ കല്പനയനുസരിച്ച് ഒരു ചാർച്ചക്കാരു മാതമേ അടിമയെ വീണ്ടെടുക്കാൻ സാധിക്കു. ബോവസ് രൂത്തിനെ വീണ്ടെടുക്കുന്നത് വീണ്ടെടപ്പിന്റെ നിഴലാണ്. നിത്യദൈവമായ ക്രിസ്തു നമുക്കു ചാർച്ചക്കാരനായി തീർന്നാണ് നമ്മെ വീണ്ടെടുത്തത്. കർത്താവ് നമുക്കു സമാനമായി മനുഷ്യവേഷം പൂണ്ടു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ക്രിസ്തു ഒരു ദൂതനായിവന്നു എങ്കിൽ മനുഷ്യരെ വീണ്ടെടുക്കുവാൻ കഴിയുമായിരുന്നില്ല. നിത്യദൈവമായ ക്രിസ്തു കന്യകാജനനത്തിലൂടെ പൂർണ്ണമനുഷ്യത്വം സ്വീകരിച്ചു, മനുഷ്യപുത്രനായി മാനുഷിക ജനനത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ട് അവരുടെ ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരനായി തീർന്നു. 

വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനു ഉണ്ടായിരിക്കണം: പഴയനിയമ വ്യവസ്ഥയനുസരിച്ച് അടിമയെ സ്വതന്ത്രനാക്കുന്നതിനുവേണ്ടി വീണ്ടെടുപ്പുവില കൊടുക്കേണ്ട ചുമതല വീണ്ടെടുപ്പുകാരനുണ്ട്. ക്രിസ്തു തന്റെ രക്തമാണ് വീണ്ടെടുപ്പു വിലയായി നൽകിയത്. “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28). വീണ്ടെടുപ്പിനുവേണ്ടി അർപ്പിച്ച രക്തം പാപിയായ മനുഷ്യന്റെ രക്തമല്ല, പരിശുദ്ധനായ ദൈവപുത്രൻ്റ രക്തമാണ്. എണ്ണമറ്റ പാപികൾക്കുവേണ്ടി ചൊരിഞ്ഞ വിലയേറിയ രക്തമാണത്. ലോകത്തിന്റെ പാപം മുഴുവൻ കഴുകി ശുദ്ധീകരിപ്പാൻ മതിയായ രക്തമത്രേ ഒരിക്കലും അഴിഞ്ഞുപോകാത്ത ക്രിസ്തുവിന്റെ വിലയേറിയ രക്തം. (1പത്രൊ, 1:18,19). 

ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരന് വീണ്ടെടുക്കുവാൻ മനസ്സുണ്ടായിരിക്കണം: ഗത്ത്ശെമന തോട്ടത്തിൽ വെച്ച് ക്രിസ്തു പിതാവിന്റെ ഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിച്ചു. (ലൂക്കൊ, 22:42; എബ്രാ, 10:7; സങ്കീ, 40:7-9). ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എഫെ, 5:2. ഒ.നോ: എഫെ, 5:26,27).

വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: ഒരടിമയ്ക്ക് മറ്റൊരടിമയെ വീണ്ടെടുക്കാൻ സാദ്ധ്യമല്ല; പാപിക്കു പാപിയേയും. പാപത്തിന്റെ അടിമത്തത്തിലായ മനുഷ്യനെ വീണ്ടെടുക്കുവാൻ നിഷ്പാപനായ വ്യക്തിക്കേ കഴിയു. ക്രിസ്തുവിനെക്കുറിച്ചു എബ്രായ ലേഖനകാരൻ എഴുതുകയാണ്; “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.” (എബ്രാ, 4:15). “അവൻ പാപം ചെയ്തിട്ടില്ല, അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22; എബ്രാ, 7:26,27). നമ്മെ വീണ്ടെടുക്കുന്നതിന് ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. (ഗലാ, 3:13). വീണ്ടെടുക്കപ്പെട്ടവർ ദൈവത്തിന്റെ വകയാണ്. അവർ ആത്മാവിലും ശരീരത്തിലും ദൈവത്തെ മഹത്വപ്പെടുത്തണം. (1കൊരി, 6:20). “സ്വാതന്ത്യത്തിന്നായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.” (ഗലാ, 5:1).

മുൻനിർണ്ണയം

മുൻനിർണ്ണയം (predetermination)

“അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.” (എഫെ, 1:9).

ദൈവം മുൻനിയമിച്ചതിനെ ഉറപ്പാക്കുന്ന പ്രവൃത്തിയാണ് നിർണ്ണയം. ദൈവത്തിന്റെ പദ്ധതി അഥവാ സംവിധാനം എന്താണെന്നു മുന്നിയമനം വ്യക്തമാക്കുന്നു. ദൈവം മുന്നിയമിച്ചതിന്റെ ഉറപ്പു സ്ഥിരീകരിക്കുകയാണു ദൈവിക നിർണ്ണയം. അപ്പൊസ്തലൻ അതിനെ സ്ഥിരനിർണ്ണയം എന്നു വിളിക്കുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനു അനേകം സാധ്യതകളും പദ്ധതികളും ദൈവത്തിനുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്ദേശ്യവും ഒരു പ്രത്യേക പദ്ധതിയും ദൈവം ഉറപ്പാക്കി, അതിനെ മാറ്റമില്ലാത്ത നിർണ്ണയമായി കല്പിക്കുന്നു. “നീ ഒരുകാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും.” (ഇയ്യോ, 22:28). ഒരു പ്രത്യേക പ്രവർത്തനപദ്ധതി ദൈവം ആജ്ഞാപിക്കുന്നതോടുകൂടി അതു അന്തിമവും ദൃഢവും ആയിത്തീരുകയും ആനിലയിൽ മാത്രം അതു പൂർത്തിയാക്കുവാൻ ദൈവം സ്വയം ബദ്ധനാകുകയും ചെയ്യും. ദാനീയേൽ പ്രവാചകൻ ഈ സത്യം സ്പഷ്ടമാക്കുന്നു: “രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്ത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കുകയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ?” (ദാനീ, 11:36). ദൈവത്തിന്റെ നിർണ്ണയം നിശ്ചയമായും നിവൃത്തിയാകും. കർത്താവായ യേശുക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും എന്തു ചെയ്യുമെന്നു ദൈവം നിർണ്ണയിച്ചിരിക്കുന്നു, അതുപോലെ സംഭവിച്ചു. “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധ ദാസന് വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:27,28). “നിർണ്ണയിച്ചിരിക്കുന്നതു പോലെ മനുഷ്യപുത്രൻ പോകുന്നു സത്യം, എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു അയ്യോ കഷ്ടം.” (ലൂക്കൊ, 22:22). ഒരു പ്രത്യേക നിലയിലുള്ള സംഭവഗതിയെ ദൈവം മുന്നിയമിക്കുകയും അതിന്റെ നിശ്ചയവും മാറിക്കൂടായ്മയും നിർണ്ണയത്താൽ ഉറപ്പിക്കുകയും ചെയ്യുന്നു. 

ദൈവിക നിർണ്ണയം ദൈവിക നിർണ്ണയം കേവലവും, നിരുപാധികവും സർവ്വസാന്തസൃഷ്ടികളിൽ നിന്നു സ്വതന്ത്രവും ദൈവഹിതത്തിന്റെ നിത്യമായ ആലോചനയിൽ നിന്നുത്ഭവിക്കുന്നതുമാണ്. ദൈവം പ്രകൃതിയുടെ ഗതിയെ നിയമിക്കുകയും ചരിത്രഗതിയെ അല്പാംശങ്ങളിൽപ്പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” (പ്രവൃ, 17:26). ദൈവിക നിർണ്ണയങ്ങൾ നിത്യവും മാറ്റമില്ലാത്തവയും വിശുദ്ധവും വിവേകപൂർണ്ണവും പരമവുമാണ്. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിവിന്റെ അടിസ്ഥാനത്തിലുള്ളവയാണ് ദൈവിക നിർണ്ണയങ്ങൾ. പ്രപഞ്ചത്തിൽ സംഭവിക്കുന്നവ എല്ലാം ദൈവിക നിർണ്ണയത്തിലും പദ്ധതിയിലും ഉൾപ്പെട്ടവയാണ്. മനുഷ്യന്റെ ദോഷപ്രവൃത്തികൾക്കും അതിൽ സ്ഥാനമുണ്ട്. ദൈവം അവയെ പൂർവ്വവൽദർശിക്കുകയും അനുവദിക്കുകയും ചെയ്തു. എല്ലാം സ്വന്തമഹത്ത്വത്തിനായി ദൈവം നിയന്ത്രിക്കുകയും മാറ്റുകയും ചെയ്യുന്നു. സൃഷ്ടിപ്പിനു മുമ്പുതന്നെ ദുഷ്ടതയുടെ സാദ്ധ്യത സർവ്വജ്ഞനായ ദൈവം അറിഞ്ഞു. ദുഷ്ടത ഉൾക്കൊണ്ട ഒരു സംവിധാനത്തിന്റെ ശില്പി ദൈവമായിരുന്നെങ്കിലും ദുഷ്ടതയ്ക്കുത്തരവാദി ദൈവമല്ല. ലൂസിഫറിന്റെ മത്സരവും ആദാമിന്റെ ലംഘനവും ഒന്നും തന്മൂലം ദൈവത്തിനു അത്ഭുതകരമായിരുന്നില്ല. മനുഷ്യചരിത്രത്തിലെ മഹാദുഷ്ടതയായ ക്രിസ്തുവിന്റെ കൂശീകരണം പോലും ദൈവത്തിന്റെ മുന്നറിവിനും മുന്നിയമനത്തിനും വിധേയമായിരുന്നു. (പ്രവൃ, 2:23; 4:28).

മുന്നിയമനം

മുന്നിയമനം (predestinate)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30).

മുന്നിയമനം എന്ന ക്രിയയുടെ കർത്താവ് ദൈവമാണ്. ഒരു വ്യക്തിക്കുവേണ്ടി ഒരു ചുറ്റുപാടിനെ മുൻകൂട്ടി നിയമിക്കുകയോ ഒരു ചുറ്റുപാടിനായി ഒരു വ്യക്തിയെ മുൻകൂട്ടി നിയമിക്കുകയോ ചെയ്യുക എന്ന ആശയമാണ് ഈ ക്രിയയ്ക്കുള്ളത്. പ്രൂറിസൊ (προορίζω – proorízo) എന്ന പദമാണ് മുന്നിയമിക്കുക എന്ന അർത്ഥത്തിൽ ഗ്രീക്കിൽ. (പ്രവൃ, 4:28; റോമ, 8:29,30; 1കൊരി, 2:7; എഫെ, 1:6, 12) എന്നീ ഭാഗങ്ങളിലാണ് പ്രൂറിസൊയുടെ പ്രയോഗം കാണുന്നത്. ഈ ആറു സ്ഥാനങ്ങളിലും മുന്നിയമിക്കുക എന്നു തന്നെയാണ് പരിഭാഷ.

മുൻകൂട്ടി എന്ന അർത്ഥമാണ് ‘പ്രൂ’ എന്ന ഉപസർഗ്ഗത്തിന്. സമാനമായ ആശയമാണ് ‘പ്രൂ’ ചേർന്നുളള മറ്റു പല സംയുക്തരൂപങ്ങളിലും കാണുന്നത്. ഉദാ: പ്രൊയ്ടൊയ്മസൊ (προετοιμάζω – proetoimazo) മുന്നൊരുക്കുക  (റോമ, 9:23; എഫെ, 2:10), പ്രൊകറിസ്സൊ (προκηρύσσω – prokerysso) മുൻനിയമിക്കുക (പ്രവൃ, 3:20; 13:24), പ്രൊഖെറൊറ്റൊനെയൊ (προχειροτονέω – procheirotoneo) മുമ്പുകൂട്ടി നിയമിക്കുക (പ്രവൃ, 10:41), പ്രൊയിടൊ (προείδω – proeido) മുമ്പുകൂട്ടി (പ്രവൃ, 2:31; ഗലാ, 3:8), പ്രൊബ്ലെപോ (προβλέπω – problepo) മുൻകാണുക (എബ്രാ, 11:40), പ്രൊഗിനൊസ്കൊ (προγινώσκω – proginosko) മുന്നറിയുക (പ്രവൃ, 26:25; റോമ, 8:29), പ്രൊഗ്നൊസിസ് (πρόγνωσις – prógnosis) മുന്നറിവ്. (പ്രവൃ, 2:23; 1പത്രൊ, 1:2) ഇവ മുന്നിയമനത്തിന്റെ ആശയം വെളിപ്പെടുത്തുന്നവയാണ്. പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ സർവ്വവും കരുതിക്കൊണ്ടാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചതെന്നു മൂന്നിയമനം വ്യക്തമാക്കുന്നു. സൃഷ്ടിക്കു മുമ്പുതന്നെ ദൈവം സ്വന്തനിർണ്ണയം ഉറപ്പാക്കി ക്കഴിഞ്ഞു. (എഫെ, 1:4). 

ദൈവത്തിൻ്റെ മുന്നറിവിന് ഒത്തവണ്ണമാണ് മുന്നിയമനം. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). തൻ്റെ സർവ്വജ്ഞാനതാലുള്ള മുന്നറിവിനാൽ മുന്നിയമിച്ച കാര്യങ്ങളാണ് നിവർത്തിയാകുന്നത്. “സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:28). ലോകസൃഷ്ടിക്കു മുമ്പേ ദൈവം മുന്നിയമിച്ച മർമ്മങ്ങളാണ് അപ്പൊസ്തലന്മാർ പ്രസ്താവിച്ചത്. (1കൊരി, 2:7). യേശുക്രിസ്തുവിലൂടെ ദത്തെടുക്കാൻ ദൈവേഷ്ടപ്രകാരം ലോകസ്ഥാപനത്തിനു മുമ്പേ സ്നേഹത്തിൽ മുന്നിയമിച്ചവരാണ് വിശ്വാസികൾ. (എഫെ, 1:4-6).