തേജസ്സിൻ്റെ കർത്താവ്

തേജസ്സിൻ്റെ കർത്താവ്

“ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.” (1കൊരി, 2:7,8). 

പൗലൊസ് ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുകയാണ്. ദൈവം ലോകം സൃഷ്ടിക്കുന്നതിനു മുമ്പേ നമ്മുടെ തേജസ്സിനായി അഥവാ നമ്മുടെ രക്ഷയ്ക്കായി മുന്നിയമിച്ചതും മറഞ്ഞിരുന്നതും അല്ലെങ്കിൽ, മറച്ചുവെച്ചിരുന്നതുമായ ജ്ഞാനമെന്ന മർമ്മമാണ് പൗലൊസ് വെളിപ്പെടുത്തുന്നത്. “ദൈവശക്തിയും ദൈവജ്ഞാനവുമാണ് ക്രിസ്തു.” (1കൊരി, 1:24). “ക്രിസ്തുയേശു നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.” (1കൊരി, 1:30). മർമ്മമെന്താണെന്നു പുതിയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂർവ്വകാലങ്ങളിൽ അഥവാ പഴയനിയമ ഭക്തന്മാരിൽനിന്നു ദൈവം മറച്ചുവെച്ചിരുന്നതും ദൈവത്തിൻ്റെ ആത്മാവിനാൽ പുതിയനിയമ ഭക്തന്മാർക്ക് വെളിപ്പെടുത്തിയതുമാണ് മർമ്മം. (റോമർ 16:24,25; എഫെ, 3:5; കൊലൊ, 1:26). ഏതൊരു രഹസ്യവും അത് വെളിപ്പെടുന്നതുവരെ മാത്രമായിരിക്കും രഹസ്യം; വെളിപ്പെട്ടുകഴിഞ്ഞാൽ പിന്നെയത് പരസ്യമാണ്. ആ അർത്ഥത്തിൽ; സഭയെക്കുറിച്ച് യാതൊരു മർമ്മവും ഇനി ശേഷിക്കുന്നില്ല. പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാമത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തിയത്. (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). തുടർന്ന് ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിനാണ് വെളിപ്പെട്ടത്. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം. (റോമ, 11:25). വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം. (റോമ, 16:24,25). മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം. (1കൊരി, 2:7-10). സഭയുടെ ഉൽപാപണ മർമ്മം. (1കൊരി, 15:51,52; 1തെസ്സ, 4:14-17). ദൈവഹിതത്തിന്റെ മർമ്മം. (എഫെ, 1:9,10). തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനും വെളിപ്പെട്ടിട്ടുണ്ട്. (കാണുക: മർമ്മം)

എ.ഡി. 53-56 കാലത്ത് പൗലൊസ് എഫെസൊസിൽ വെച്ചാണ് കൊരിന്ത്യർക്ക് ലേഖനം എഴുതുന്നത്. യേശു ക്രൂശിക്കപ്പെട്ടതും ദൈവസഭ സ്ഥാപിതമായതും എ.ഡി. 33-ലാണ്. അതായത്, ദൈവസഭ സ്ഥാപിതമായി ഇരുപതു വർഷങ്ങൾക്കുശേഷമാണ് ദൈവം പൗലൊസിലൂടെ ഈ മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുന്നത്. ദൈവത്തിൻ്റെ നിഗൂഢജ്ഞാനം, രഹസ്യജ്ഞാനം, രഹസ്യവും നിഗൂഢവുമായ ജ്ഞാനം എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ലോകത്തിൻ്റെ പ്രഭുക്കന്മാർ അഥവാ ക്രിസ്തുവിനെ ക്രൂശിച്ച യെഹൂദാ മതനേതാക്കളിൽനിന്ന് ദൈവം മറച്ചുവെച്ചിരുന്ന ജ്ഞാനരഹസ്യം എന്തായിരുന്നു? ദൈവപുത്രനായ ക്രിസ്തുവിനെ അവർ അറിയാതെ ക്രൂശിച്ചുവെന്നാണോ? അല്ല. ദൈവപുത്രനായ ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്ന വസ്തുത പരസ്യമായപ്പോഴാണ് ദൈവസഭ സ്ഥാപിതമായതും ശിഷ്യന്മാർ മൂവായിരവും അയ്യായിരവുമായി വിശ്വാസികളുടെ എണ്ണം ഏറ്റവും വർദ്ധിച്ചു സഭകൾ എണ്ണത്തിൽ ദിവസേന പെരുകി എല്ലായിടവും വ്യാപിച്ചത്. ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേലാണല്ലോ ദൈവസഭ പണിയപ്പെട്ടത്. (എഫെ, 2:20). ക്രൂശിൽ മരിച്ച ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് ദൈവസഭയുടെ അംഗങ്ങളാകുന്നത്. (പ്രവൃ, 8:37). ദൈവസഭ സ്ഥാപിതമായി നീണ്ട ഇരുപത് വർഷങ്ങൾക്കുശേഷം പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മമെന്താണ്? ലോകത്തിൻ്റെ പ്രഭുക്കന്മാർ അറിയാതെ ക്രൂശിച്ചത് തേജസ്സിന്റെ കർത്താവിനെയായിരുന്നു; അതറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. ആരാണീ തേജസ്സിൻ്റെ കർത്താവ്???…

തേജസ്സിൻ്റെ കർത്താവാരാണെന്നറിയാൻ ഒരേയൊരു വഴിയേയുള്ളൂ. അഭിഷിക്തനായ മനുഷ്യനായി (ക്രിസ്തു/മശീഹ) മണ്ണിൽ വെളിപ്പെട്ടത് ആരാണെന്നറിയണം. അക്കാലത്ത് ഈ വസ്തുതകളെല്ലാം അറിയാൻ പ്രയാസമായിരുന്നു. കാരണം, ദൈവരഹസ്യങ്ങളെല്ലാം സഭ സ്ഥാപിതമായതിനൊപ്പം വെളിപ്പെടുകയായിരുന്നില്ല; കാലക്രമേണ, ഏകദേശം എഴുപത് വർഷങ്ങൾ കൊണ്ടാണ് എല്ലാ മർമ്മങ്ങളും സഭയ്ക്ക് വെളിപ്പെട്ടത്. ദൈവത്തിൻ്റെ വചനം പൂർണ്ണമായി വെളിപ്പെടുംവരെ അംശമായ അറിവു മാത്രമാണ് സഭയ്ക്കുമുണ്ടായിരുന്നത്. (1കൊരി, 13:9,10). എന്നാൽ ഇന്നത്തെ സ്ഥിതിയതല്ല; പൂർണ്ണമായ ദൈവവചനം ഓരോരുത്തരുടെയും കയ്യിലുണ്ട്; അത് പഠിക്കാൻ മാർഗ്ഗങ്ങളും അനവധിയുണ്ട്. സുവിശേഷചരിത്രം ആരംഭിക്കുമ്പോൾത്തന്നെ നാല് പ്രവചനങ്ങൾ കാണാം: ദൂതൻ്റെ മൂന്നെണ്ണവും സെഖ്യര്യാവിൻ്റെ ഒരെണ്ണവും.

ഗബ്രിയേലിൻ്റെ രണ്ടാമത്തെ പ്രവചനം: യേശുവിനെക്കുറിച്ച് മറിയയോടാണ്. ലൂക്കൊസ് 1:30-35 വാക്യങ്ങൾ നോക്കാം. 30-ാം വാക്യം: “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.” എന്താണ് മറിയയ്ക്ക് ലഭിച്ച കൃപ? 31-ാം വാക്യം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” മറിയ പുരുഷസംസർഗ്ഗം കൂടാതെ ഒരു പരിശുദ്ധശിശുവിനെ പ്രസവിക്കും; അവന്നു യേശു എന്നു പേരിടണം. 32-ാം വാക്യം: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും” ‘അവൻ’ അഥവാ യേശു വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. പ്രവചനം ശ്രദ്ധിക്കുക: അത്യുന്നതൻ്റെ പുത്രൻ മറിയയുടെ ഉദരത്തിൽ ജനിക്കുമെന്നല്ല പ്രവചനം; പ്രത്യുത, ജനിക്കുന്ന പരിശുദ്ധശിശു അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടുമെന്നാണ്. അതായത്, യേശു ജനിച്ചത് അത്യുന്നതൻ്റെ പുത്രനായിട്ടല്ല; പിൽക്കാലത്ത് അത്യന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ യേശു ജനിച്ചത് ആരുടെ പുത്രനായിട്ടാണ്? നോക്കാം.  അടുത്തഭാഗം: “കർത്താവായ ദൈവം; ആരാണീ കർത്താവായ ദൈവം? ഉല്പത്തി മുതൽ കാണുന്ന യഹോവയായ ദൈവമാണ്. (ഉല്പ, 2:4,5,7). യഹോവയായ ദൈവം അവന്റെ പിതാവായ അഥവാ യേശുവിൻ്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” നോക്കണം: ജനിക്കുന്ന ശിശുവിൻ്റെ പിതാവ് ദൈവമല്ല; ദാവീദാണ്. അഥവാ ദാവീദിൻ്റെ പുത്രനായിട്ടാണ് യേശു ജനിക്കുന്നത്. ചിലർ കരുതുന്നതുപോലെ ജനനത്തിൽ യേശു ദൈവമോ ദൈവപുത്രനോ അല്ല; മനുഷ്യനാണ്. 33-ാം വാക്യം: “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യേശുവിൻ്റെ ജനനം. (വാഗ്ദത്തസന്തതി (2) കാണുക). 34-ാം വാക്യം: “മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.” 35-ാം വാക്യം: “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” ഇവിടെയും നോക്കുക: ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനാണെന്നല്ല; ദൈവപുത്രനെന് വിളിക്കപ്പെടുമെന്നാണ്. “ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങൾ മുൻകൂട്ടി വെളിപ്പെടുത്തി കിട്ടുന്നതിനെയാണ് പ്രവചനം എന്നു പറയുന്നത്.” “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” എന്നതും; “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നതും യേശുവിൻ്റെ ജനനത്തോടെ ചരിത്രമായില്ല; ഭാവിയിലാണ് അത് ചരിത്രമായത്. യേശു ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം യോഹന്നാനാൽ യോർദ്ദാനിൽ സ്നാനമേല്ക്കുമ്പോഴാണ് പ്രവചനം ചരിത്രമായത്. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22. ഒ.നോ: മത്താ, 17:5; മർക്കൊ, 5:7; ലൂക്കൊ, 8:28). 

യേശു തൻ്റെ ജനനത്തിൽ ദൈവമോ, ദൈവപുത്രനോ ക്രിസ്തുവോ ആയിരുന്നില്ല; പരിശുദ്ധമനുഷ്യനായിരുന്നു. ഇനി, ദൈവപുത്രൻ എന്ന പ്രയോഗത്തിനു അതിൽത്തന്നെ ദൈവമെന്നർത്ഥമില്ല. ഉണ്ടെങ്കിൽ, സ്വർഗ്ഗത്തിലെ ദൂതന്മാരായ ദൈവത്തിൻ്റെ പുത്രന്മാരും (ഇയ്യോ, 1:6; 2:1), ആദാമും (ലൂക്കൊ, 3:38), യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23), ഭൂമിയിലെ മനുഷ്യരായ ദൈവമക്കളും (യോഹ, 1:12; 3:16) അതേയർത്ഥത്തിൽ ദൈവങ്ങളാകണ്ടേ? ദൈവപുത്രനെന്നത്; ദൈവം മനുഷ്യനായപ്പോൾ എടുത്ത പദവി അഥവാ വിശേഷണമാണ്. ദൈവപുത്രൻ (Son of God) എന്നു ഏതർത്ഥത്തിൽ വിളിച്ചിരിക്കുന്നുവോ, അതേയർത്ഥത്തിൽ തന്നെയല്ലേ മനുഷ്യപുത്രൻ (Son of God) എന്നും വിളിച്ചിരിക്കുന്നത്. ദൈവപുത്രനെന്നത് യേശുവിൻ്റെ പദവിയല്ല; ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു വാദിച്ചാൽ; മനുഷ്യപുത്രനെന്നതും പദവിയല്ല; ഏതോ മനുഷ്യൻ്റെ സാക്ഷാൽ പുത്രനാണന്നല്ലേ വരൂ. ദൈവപുത്രനെന്നും മനഷ്യപുത്രനെന്നും യേശുവിനെ ഒരുപോലെ വിളിക്കുന്നതിനാൽ അത് പദവിയല്ലാതെ മറ്റെന്താണ്? ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും മാത്രമല്ലല്ലോ ക്രിസ്തുവിനെ വിളിക്കുന്നത്: അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, യേസേഫിൻ്റെ പുത്രൻ എന്നൊക്കെയും വിളിക്കുന്നില്ലേ? സ്ത്രീയുടെ സന്തതിയും ക്രിസ്തുവാണ്. (ഗലാ, 4:4; മീഖാ, 5:2,3). ഇത്രയധികം പേരുടെ പുത്രനായി ക്രിസ്തുവിനെ പറഞ്ഞിരിക്കേ, ദൈവത്തിൻ്റെ മാത്രം പുത്രനാണെന്ന് എങ്ങനെ പറയും? ദൈവത്തിൻ്റെ പുത്രനെന്ന് എപ്രകാരം പറഞ്ഞിരിക്കുന്നോ, അപ്രകാരം തന്നെയാണ് മറ്റുള്ളവരുടെ പുത്രനെന്നും പറഞ്ഞിരിക്കുന്നത്; അത് ക്രിസ്തുവിൻ്റെ പദവിയല്ലാതെ മറ്റൊന്നല്ല. ദൈവത്തിൻ്റെ ഏകജാതനെന്നും ആദ്യജാതനെന്നും യേശുവിനെ വിളിച്ചിരിക്കുന്നതും നോക്കുക: ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒരേയൊരു പുത്രൻ എന്നാണ്. ഏകജാതനെന്നാൽ; പലമക്കളിൽ ആദ്യത്തെയാൾ അഥവാ, മൂത്തപുത്രൻ എന്നാണ്. ഒരാൾക്ക് മറ്റൊരാളുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കുവാൻ കഴിയില്ല. അതിനാൽ, അതും ക്രിസ്തുവിൻ്റെ പദവികൾ മാത്രമാണ്. ഇനി അറിയാനുള്ളത്; ജഡത്തിൽ വെളിപ്പെട്ടുവന്ന് മനുഷ്യരുടെ പാപപരിഹാരം ക്രൂശിൽ മരിച്ച യേശുവെന്ന പരിശുദ്ധമനുഷ്യൻ ‘ആരായിരുന്നു’ എന്നാണ്? ജഡത്തിൽ വെളിപ്പെട്ടുവന്ന മനുഷ്യൻ യഥാർത്ഥത്തിൽ ‘ആരായിരുന്നു’ എന്നറിയണമെങ്കിൽ; ജനനത്തിലും, ജഡത്തിലും അവൻ ദൈവമല്ല; പാപമറിയാത്ത പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നു ബൈബിൾ പറയുന്നതു മനസ്സോടെ അംഗീകരിക്കണം.

ജഡത്തിൽ യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ആയിരുന്നുവെന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ, ബൈബിൾ എന്തു പറയുന്നുവെന്നു നമുക്കുനോക്കാം: യേശു തന്നെത്തന്നെ മനുഷ്യപുത്രനെന്നും മനുഷ്യനെന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ഏകദേശം തൊണ്ണൂറ് പ്രാവശ്യം മനുഷ്യപുത്രനെന്ന പ്രയോഗമുണ്ട്. മനുഷ്യനെന്നും പലപ്രാവശ്യമുണ്ട്. മുപ്പതോളം പ്രാവശ്യം മനുഷ്യനെന്ന് യേശുവിനെ പറഞ്ഞിട്ടുണ്ട്: (മത്താ, 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). താൻ ജഡത്തിൽ ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടില്ല; തന്നെ ദൈവമെന്ന് ആരും വിളിച്ചുമില്ല. തന്നെ ‘നല്ലവൻ’ എന്നു വിളിച്ച പ്രമാണിയോട് “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല” (ലൂക്കൊ, 18:19) എന്നു പറഞ്ഞ യേശു താൻ മരിച്ചുയിർത്തശേഷം, തോമാസ് തന്നെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നും കുറിക്കൊള്ളുക.

യേശുവിനെ മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ നോക്കുക: 1. ”മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). 2. ”ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). 3. ”മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). 4. ”ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). 5. ”മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:8). 6. ”ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). സുവിശേഷമെന്താണെന്ന് എല്ലാവർക്കും അറിയാം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ചു ഉയിർത്തെഴുന്നേന്ന ദൈവത്തിൻ്റെ ചരിത്രമല്ല സുവിശേഷങ്ങൾ പറയുന്നത്; അഭിഷിക്തനായ മനുഷ്യൻ്റെ ചരിത്രമാണ്. 

സുവിശേഷചരിത്രത്തിൽ രണ്ട് വംശാവലികളുണ്ട്. മത്തായിയിൽ ‘അബ്രാഹാമിൻ്റെ പുത്രനായ ദാവീദിൻ്റെ പുത്രനായ’ എന്നുതുടങ്ങി യോസേഫിലൂടെ യേശുവിലെത്തുന്ന രാജകീയ ചരിത്രവും; ലൂക്കൊസിൽ ആദാം മുതൽ മറിയയിലൂടെ യേശുവിലെത്തുന്ന മാനുഷിക ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു വംശാവലികളും ദൈവത്തിൻ്റെയോ, ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ത്രിത്വം വിശ്വസിക്കുന്ന പുത്രദൈവത്തിൻ്റെയോ അല്ല. ദൂതന്മാർക്കുപോലും ജനനമോ മരണമോ വംശാവലിയോ ഇല്ലാതിരിക്കേ; ദൈവത്തിനോ, ദൈവപുത്രനോ എങ്ങനെയൊരു ജനനവും മരണവും വംശാവലിയും ഉണ്ടാകും? അതിനർത്ഥം, യേശു ജഡത്തിൽ ദൈവമല്ലായിരുന്നു; പരിശുദ്ധമനുഷ്യനായിരുന്നു. അതായത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പരമ്പരയിൽപ്പെട്ട മറിയയെന്ന മനുഷ്യസ്ത്രീയിലൂടെ ജന്മപാപം അഥവാ ആദാമ്യപാപം കൂടാതെ, ജനിക്കുന്ന ഒരു മനുഷ്യനാണ് യേശു. ഇനി അറിയാനുള്ളത്; മറിയയുടെ ഉദരത്തിലൂടെ വെളിപ്പെട്ട പരിശുദ്ധമനുഷ്യൻ ‘ആരായിരുന്നു’ എന്നാണ്. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ഗബ്രിയേൽ ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: യോഹന്നാൻ സ്നാപകനെക്കുറിച്ച് സെഖര്യാവിനോടുള്ളതാണ്. അതിലെ ഒരുഭാഗം നോക്കുക: “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” (ലൂക്കോ, 1:16,17). ‘അവൻ’ യോഹന്നാൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചുവരുത്തും. അടുത്തവാക്യം: ‘അവൻ’ യോഹന്നാൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. നോക്കുക: “ഒരുക്കമുള്ളൊരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി നടക്കും.” ആരാണീ കർത്താവ്? മുകളിലെ വാക്യത്തിലെ ദൈവമായ യഹോവ തന്നെയാണ്. “അവന്നു മുമ്പായി നടക്കും.” ആരുടെ മുമ്പാകെ? യഹോവയുടെ മുമ്പായി നടക്കും. അടുത്തഭാഗം: “ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” വരുവാനുള്ള ഏലിയാവ് യോഹന്നാൻ സ്നാപകനാണെന്നു യേശു പറഞ്ഞിട്ടുണ്ട്. (മത്താ, 11:14). പുതിയനിയമം തനിയേ പൊട്ടിമുളച്ചതല്ല; പുതിയനിയമത്തിൽ പറയുന്ന കാര്യങ്ങൾക്ക് പഴയനിയമത്തിൽ തെളിവുകളുണ്ട്. “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.” (മലാ, 4:5,6. ഒ.നോ: യെശ, 40:3-5; മലാ, 3:1). അപ്പോൾ ഏലിയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന് യോഹന്നാൻ സ്നാപകൻ വഴിയൊരുക്കിയത് മനുഷ്യനായിവന്ന യഹോവയ്ക്കാണ്. 

യോഹന്നാൻ സ്നാപകൻ ക്രിസ്തുവിനു വഴിയൊരുക്കുന്നത് എഴുന്നൂറ് വർഷങ്ങൾക്കു മുമ്പേ  ആത്മാവിൽ കണ്ട യെശയ്യാപ്രവാചകൻ വിളിച്ചുപറയുന്നു: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). ക്രിസ്തു യഹോവയുടെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, യെശയ്യാവിൽ വ്യാപരിച്ച ആത്മാവ് ഭോഷ്ക്കിൻ്റെ ആത്മാവാകില്ലേ? ആകയാൽ, യഹോവയ്ക്കാണ് യോഹന്നാൻ വഴിയൊരുക്കിയതെന്ന് സ്പഷ്ടം. 40-ൻ്റെ 5-ാം വാക്യം: “യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 40:3-5). യഹോവയുടെ മഹത്വം  വെളിപ്പെടുമെന്നാണ് യെശയ്യാവ് പറയുന്നത്. വെളിപ്പെട്ട മഹത്വം അഥവാ തേജസ്സ് (glory) യഹോവയുടെ തന്നെയല്ലേ? പുതിയനിയമത്തിലും അത് പറയുന്നുണ്ട്: കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അരുളപ്പാടു ഉണ്ടായിരുന്ന ശിമ്യോൻ പറയുന്നു: “ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കൊ, 2:30-32). ശിമ്യോൻ മാത്രമല്ല; അന്ന് യിസ്രായേലിലുണ്ടായിരുന്ന സകല ജഡവും കണ്ട മഹത്വം യഹോവയുടെയല്ലേ? 

പുതിയനിയമത്തിലെ നാലാമത്തെ പ്രവചനം: യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതാണ്. അതിലെ ചില ഭാഗങ്ങൾ നോക്കാം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യിസ്രായേലിൻ്റെ ദൈവമായ കർത്താവ്, ദൈവമായ യഹോവയാണെന്ന് കണ്ടതാണ്. (പുറ, 5:1; 32:27; യോശു, 7:13). യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. കെ.ജെ.വി.യിൽ he hath visited and redeemed his people (അവൻ തൻ്റെ സന്ദർശിച്ച് വീണ്ടെടുക്കും) എന്നും, എൻ.ഐ.വി.യിൽ he has come and has redeemed his people (അവൻ വന്നു തൻ്റെ ജനത്തെ വീണ്ടെടുക്കും) എന്നുമാണ്. സന്ദർശനമെന്നാൽ; കൂടിക്കാഴ്ച, നേരിട്ടു കാണുക, വന്നുകാണൽ എന്നൊക്കെയാണ്. യഹോവയായ ദൈവം നേരിട്ടുവന്ന് വീണ്ടെടുക്കുമെന്ന് പറഞ്ഞിട്ട് മറ്റൊരു വ്യക്തി വന്നാൽ മതിയാകുമോ? യേശുവെന്ന നാമത്തിലും ദൈവപുത്രനെന്ന പദവിയിലും മനുഷ്യനായി വന്നത് യഹോവയായ ദൈവമാണ്. ലൂക്കോസ് 1:76,77 വാക്യങ്ങൾ: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” വഴിയൊരുക്കുന്ന യോഹന്നാനെക്കുറിച്ചും വഴിയൊരുക്കപ്പടേണ്ടവനെ കുറിച്ചുമാണ് സെഖര്യാവ് ഇത് പറയുന്നത്. കെ.ജെ.വി, എൻ.കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ പരിഭാഷകളിൽ ഈ വാക്യങ്ങൾ അല്പവിരാമവും (comma) അർദ്ധവിരാമവും (semi-colon) ഇട്ടാണ് പറയുന്നത്; എന്നാൽ സത്യവേദപുസ്തകത്തിൽ പൂർണ്ണവിരാമമാണ് (full stop) കാണുന്നത്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽനിന്നു 76-87 വാക്യങ്ങൾ ചേർക്കുന്നു: “കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും; എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനു വഴിയൊരുക്കുന്നതിനും, കരുണാര്‍ദ്രനായ നമ്മുടെ ദൈവത്തില്‍ നിന്നു ലഭിക്കുന്ന പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് അവിടുത്തെ ജനത്തിനു നല്‌കുന്നതിനുമായി, നീ അവിടുത്തെ മുന്നോടിയായി പോകും.” ഈ വേദഭാഗത്ത് മഹോന്നതനായ ദൈവവും കർത്താവും ദൈവവും ഒരാളാണെന്ന് കാണാൻ കഴിയും. അതായത്, അത്യുന്നതനായ ദൈവമാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന നാമത്തിലും ദൈവപുത്രനെന്ന പദവിയിലും മനുഷ്യനായി പ്രത്യക്ഷനായതെന്ന് വ്യക്തം.

മൂന്നാമത്തെ പ്രവചനം: യോസേഫിനോടുള്ളതാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ, 1:21). ”അവന്നു യേശു എന്നു പേർ ഇടേണം.” യേശു എന്ന പേര് എബ്രായയിൽ യഹോശുവാ, യാഹ്ശുവാ (Yehowshuwa, Yahshuwa) എന്നാണ്; അതിന് ‘യഹോവ രക്ഷ’ എന്നാണർത്ഥം. അടുത്തവാക്യം: യെശയ്യാപ്രവാചകൻ പ്രവചിച്ചിരിക്കുന്ന രക്ഷകൻ്റെ നാമവും അതിൻ്റെ അർത്ഥവും കൂടി പറയുന്നു. (യെശ, 7:14). ഇമ്മാനൂവേലിന്; ‘ദൈവപുത്രൻ നമ്മോടുകൂടെ’ എന്നല്ല അർത്ഥം; ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. നമ്മോടുകൂടെ മനുഷ്യനായി വസിച്ചുകൊണ്ട് നമ്മുടെ പാപം പോക്കിയത് ദൈവപുത്രനല്ല; അത്യുന്നതനായ യഹോവയാണ്. 

ദൈവസഭ സ്ഥാപിതമായപ്പോൾ വെളിപ്പെടാതിരുന്നതും, പിന്നെയും ഇരുപത് വർഷങ്ങൾക്കുശേഷം വെളിപ്പെട്ടതുമായ മർമ്മമാണ് ക്രൂശിക്കപ്പെട്ടവൻ തേജസ്സിൻ്റെ കർത്താവായിരുന്നു എന്നത്. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു അക്കാലത്തുള്ള എല്ലാവർക്കും അറിയാമായിരുന്നു. യേശു ദൈവപുത്രനാണെന്നു ആദ്യം വിളിച്ചുപറഞ്ഞത് യോഹന്നാൻ സ്നാപകനായിരുന്നു. (യോഹ, 1:32-34). യേശുവിനെ കാണുമ്പോൾ അശുദ്ധാത്മാക്കൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയുമായിരുന്നു. (മർക്കൊ, 3:11). പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയിരുന്നു. (ലൂക്കോ, 4:41). ശമര്യസ്ത്രീയും ശമര്യയിലെ ജനങ്ങളും യേശു ദൈവപുത്രനായ മശീഹയാണെന്നു വിശ്വസിച്ചവരാണ്. (യോഹ, 4:26, 42). കൂടാരപ്പെരുന്നാളിൽ യേശുവിൻ്റെ പ്രഭാഷണം കേട്ട പലരും അവൻ ക്രിസ്തുവാണെന്നു വിശ്വസിച്ചിരുന്നു. (യോഹ, 7:41). യേശു ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തുവാണെന്നു ലാസറിൻ്റെ സഹോദരി മാർത്ത വിശ്വസിച്ചിരുന്നു. (യോഹ, 11:27). രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫും, രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്ന നിക്കൊദേമൊസും അവൻ ദൈവപുത്രനാണെന്നു വിശ്വസിച്ചവരാണ്. (യോഹ, 19:38,39). മഹാപുരോഹിതനായ കയ്യഫാവിൻ്റെ മുമ്പിൽ താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു യേശു സമ്മതിച്ചതാണ്. (മത്താ, 26:63,64; മർക്കൊ, 14:61). ന്യായാധിപസംഘത്തിൻ്റെ മുമ്പിലും താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു യേശു സമ്മതിച്ചു. (ലൂക്കൊ, 22:66, 70). യേശുവിൻ്റെ മരണംകണ്ട ശതാധിപൻ അവൻ ദൈവവപുതൻ ആയിരുന്നുവെന്ന് സത്യംചെയ്ത് പറഞ്ഞു. (മർക്കൊ, 15:39). 

യേശുവിൻ്റെ ശിഷ്യന്മാർക്ക് അവൻ ദൈവപുത്രനായ ക്രിസ്തുവാണെന്ന് ആദ്യംമുതലേ അറിയാമായിരുന്നു. യോഹന്നാൻ സ്നാപകൻ്റെ ശിഷ്യനായിരിക്കുമ്പോൾത്തന്നെ അന്ത്രെയാസ് യേശുവിനെക്കുറിച്ച് ശിമോനോടു സാക്ഷ്യം പറയുന്നത്; “ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു” എന്നാണ്. (യോഹ, 1:41). യേശു ആദ്യം തിരഞ്ഞെടുത്ത ശിഷ്യനായ ഫിലിപ്പോസ് നഥനയേലിനോടു പറയുന്നത്; “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ” എന്നാണ്. (യോഹ, 1:45). നഥനയേലിൻ്റെ സാക്ഷ്യം: “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു” എന്നാണ്. (യോഹ, 1:49). ഭൂതഗ്രസ്തരൊക്കെ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു പറയുമ്പോൾ ശിഷ്യന്മാർ അടുത്തുണ്ടായിരുന്നു. (മർക്കൊ, 3:11; ലൂക്കോ, 4:41). യേശു കടലിനുമീതെ നടന്ന് പടകിൽ കയറിയപ്പോൾ അവൻ ദൈവപുത്രനാണെന്നു ശിഷ്യന്മാരെല്ലാവരും സത്യം ചെയ്ത് പറഞ്ഞു. (മത്താ, 14:33). ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു പത്രൊസ് ഉത്തരം പറഞ്ഞപ്പോൾ എല്ലാ ശിഷ്യന്മാരുമുണ്ടായിരുന്നു. (മത്താ, 16:16; മർക്കൊ, 8:29; ലൂക്കോ, 9:20). 

എ.ഡി. 33 മെയ് 24 ഞായറാഴ്ച രാവിലെ 9 മണിക്കാണ് ദൈവസഭ സ്ഥാപിതമാകുന്നത്. പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൻ്റെ (2:14-36) ഒടുവിൽ ഇപ്രകാരമാണ് പറയുന്നത്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). ഈ വാക്കുകൾ കേട്ടിട്ടാണ് അവർക്ക് മാനസാന്തരമുണ്ടായി 3,000 പേർ ദൈവസഭയോട് ചേർന്നത്. (പ്രവൃ, 2:38-41). ഇതുതന്നെയാണ് പത്രൊസ് ന്യായാധിപസംഘത്തിൻ്റെ മുമ്പിലും പറഞ്ഞത്. (പ്രവൃ, 4:9,10). യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവരെയാണ് സ്നാനം കഴിപ്പിച്ചിരുന്നത്. (പ്രവൃ, 8:37). ‘യേശു തന്നേ ദൈവപുത്രൻ’ എന്നു യെഹൂദന്മാരുടെ പള്ളികളിൽ പ്രസംഗിക്കുന്നതായിരുന്നു പൗലൊസിൻ്റെ പ്രധാന ശുശ്രൂഷ. (പ്രവൃ, 9:20). യേശുവിനെ ക്രൂശിക്കുന്ന സമയത്ത് ഒരുപക്ഷെ, അവൻ ദൈവപുത്രനായ ക്രിസ്തുവാണെന്ന് അധികാരികൾ അറിഞ്ഞിരിക്കില്ല. എന്നാൽ, സഭ സ്ഥാപിതമായശേഷം പത്രൊസും പൗലൊസുമൊക്കെ അത് തെളിയിച്ചു പ്രസംഗിക്കുകയായിരുന്നു. പത്രൊസ് ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്ന് പ്രസംഗിക്കുമ്പോൾ, യേശുവിൻ്റെ നാമത്തിൽ സൗഖ്യമായ അമ്മയുടെ ഗർഭംമുതൽ മുടന്തനായിരുന്ന മനുഷ്യനുമുണ്ടായിരുന്നു. പിന്നെ അവിടെ വായിക്കുന്നത്; “സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.” (പ്രവൃ, 4:14). അതായത്, തങ്ങൾ ക്രൂശിച്ചത് ദൈവപുത്രനായ ക്രിസ്തുവിനെയാണെന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു. പൗലൗസിൻ്റെ ശുശ്രൂഷയാകട്ടെ; “യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു യെഹൂദന്മാരേ മിണ്ടാതാക്കുകയായിരുന്നു.” (പ്രവൃ, 9:22. ഒ.നോ: 17:3; 18:26; 18:28). എന്നുവെച്ചാൽ, യേശുവിനെ ക്രൂശിക്കുന്ന സമയത്ത് അവനാരാണെന്ന് അറിയാതിരുന്നവർപോലും ദൈവസഭ സ്ഥാപിതമായപ്പോൾ, തങ്ങൾ ദൈവപുത്രനായ ക്രിസ്തുവിനെയാണ് അറിയാതെ ക്രൂശിച്ചതെന്നറിഞ്ഞു. പിന്നെയും, ഇരുപത് വർഷങ്ങൾക്കുശേഷം സഭ എല്ലായിടവും വ്യാപിച്ചനന്തരം പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മമെന്താണ്???…

പൗലൊസ് ഈ മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുന്ന കാലത്ത് യേശു ദൈവപുത്രനായ ക്രിസ്തു ആണെന്നുള്ളത് ഒരു മർമ്മമല്ല; അത് എല്ലായിടത്തും പരസ്യമായ ഒരു വസ്തുതയാണ്. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന സത്യം പരസ്യമായി, പിന്നെയും വർഷങ്ങൾക്കുശേഷം ഒരാൾക്ക് അതൊരു മർമ്മമെന്ന നിലയിൽ വെളിപ്പെടുത്താൻ കഴിയുമോ? ഒരുദാഹരണം പറയാം: നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ട് 2,014 മുതൽ 2,021 വരെ ഇന്നേക്ക് 7 വർഷമായി. ഒരാൾ ഇപ്പോൾ വന്നിട്ട് എനിക്കൊരു മർമ്മം വെളിപ്പെട്ടു, “നരേന്ദ്രമോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി” എന്നു പറഞ്ഞാൽ, അയാൾ ഭ്രാന്തനല്ലാതെ മറ്റാരാണ്. അതുപോലെ, ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട വസ്തുത എല്ലായിടത്തും പരസ്യമായി, ഇരുപത് വർഷങ്ങൾക്കുശേഷം പൗലൊസ് ഒരു ഭ്രാന്ത് പറയുകയാണോ? മാത്രമല്ല, കൊരിന്ത്യസഭയ്ക്കാണ് പൗലൊസ് ഈ ലേഖനം എഴുതുന്നത്. ദൈവപുത്രനായ യേശുക്രിസ്തു തങ്ങൾക്കായി ക്രൂശിൽ മരിച്ചുവെന്ന സത്യം അംഗീകരിക്കുമ്പോഴാണല്ലോ ഒരു സഭ ഉണ്ടാകുന്നത്. അവർ അറിഞ്ഞ് വിശ്വസിച്ച സത്യംതന്നെ പിന്നെയും മർമ്മമെന്ന നിലയിൽ പ്രസ്താവിക്കേണ്ട ആവശ്യമുണ്ടോ???… അപ്പോൾ, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന അറിവിനേക്കാൾ ഉന്നതമായ ഒരു രഹസ്യമാണ് താൻ വെളിപ്പെടുത്തിയതെന്നല്ലേ? അഥവാ, യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:31, 35) വെളിപ്പെട്ടത് തേജസ്സിൻ്റെ കർത്താവാണെന്നല്ലേ? ആ തേജസ്സിൻ്റെ കർത്താവാരാണ്???…

ദൈവത്തിൻ്റെ പുസ്തകത്തിൽ എല്ലാറ്റിനും തെളിവുകളുണ്ട്. “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ;” (യെശ, 34:16). സഭ സ്ഥാപിതമായി ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് പൗലൊസിന് ഈ മർമ്മം വെളിപ്പെട്ടത്. പിന്നെയും നാല്പത് വർഷങ്ങൾ കഴിഞ്ഞാണ് യോഹന്നാൻ പുസ്തകങ്ങൾ എഴുതുന്നത്. യോഹന്നാൻ 12:38-41 വാക്യങ്ങൾ നോക്കാം: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” യോഹന്നാൻ ഇത് എഴുതുന്നത്; യേശു തൻ്റെ 3½ വർഷത്തെ പരസ്യശുശ്രൂഷ അവസാനിപ്പിച്ച് ദൈവാലയത്തിൽനിന്ന് മടങ്ങിപ്പോകുമ്പൊഴാണ്. യെശയ്യാവ് 53:1-ആണ് ഉദ്ധരിക്കുന്നത്. ”കർത്താവിന്റെ അഥവാ യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു ചോദിച്ചാൽ; യഹോയുടെ കൈ ആര് കണ്ടിരിക്കുന്നു’ എന്നാണോ? അല്ല, പിന്നെന്താണ്? യഹോവയുടെ ഭുജത്തെക്കുറിച്ച് ബൈബിൾ പറയുന്നത് നോക്കുക: വിടുവിക്കുന്നു (പുറ, 6:6); ശത്രുക്കളെ ചിതറിക്കുന്നു (സങ്കീ, 89:10); ബലപ്പെടുത്തുന്നു (സങ്കീ, 89:21); ജയം നേടുന്നു (98:1); ഭരണം നടത്തുന്നു (യെശ, 40:10); ന്യായം വിധിക്കുന്നു (യെശ, 51:5); നഗ്നമാക്കുന്നു (യെശ, 52:10); വെളിപ്പെടുത്തുന്നു (യെശ, 53:1); രക്ഷ വരുത്തുന്നു (യെശ, 59:16); ആകാശവും ഭൂമിയും സൃഷ്ടിച്ചു. (യിരെ, 27:5). ഇതൊക്കെ ചെയ്തത് യഹോവയല്ല; യഹോവയുടെ കയ്യാണെന്ന് ആരെങ്കിലും പറയുമോ? ‘യഹോവയുടെ ഭുജം വിടുവിച്ചു’ എന്നു പറഞ്ഞാൽ; യഹോവ വിടുവിച്ചുവെന്നല്ലേ? ‘യഹോവയുടെ ഭുജം ഭരണം നടത്തുന്നു’ എന്നു പറഞ്ഞാൽ; ‘യഹോവ ഭരണം നടത്തുന്നു’ എന്നല്ലേ? അതുപോലെ ‘യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടു’ എന്നു ചോദിച്ചാൽ ‘യഹോവയെ ആര് കണ്ടിരിക്കുന്നു’ എന്നാണ്. യഹോവയെ യെഹൂദാ പ്രമാണിമാർ മനസ്സിലാക്കിയില്ല; അതാണ് യോഹന്നാൻ അവിടെ പറയുന്ന വിഷയം.

അടുത്തവാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:” (12:39). യഹോവയെ കണ്ണിനു മുമ്പിൽ കണ്ടിട്ടും അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വരുവാനിരുന്ന ഏലിയാവിനാൽ വഴിയൊരുക്കപ്പെട്ടിട്ടും (യെശ, 40:3; മലാ, 3:1; 4:5,6; മത്താ, 11:14), അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ കണ്ടിട്ടും (യെശ, 35:1-6; മത്താ, 11:2-6; ലൂക്കൊ, 7:19-23), പെൺകഴുതക്കുട്ടിയുടെ പുറത്തുകയറി യെരൂശലേമിലേക്ക് രാജകീയപ്രവേശം ചെയ്തിട്ടും (സെഖ, 9:9; മത്താ, 21:2-9) അവർക്ക് അവരുടെ രാജാവിനെ മനസ്സിലായില്ല. അതിൻ്റെ കാരണം അടുത്ത വാക്യത്തിലുണ്ട്: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (12:40; യെശ, 6:9,10). അവരുടെ ദുഷ്ടഹൃദയം തടിച്ചിരിക്കയായിരുന്നു. “അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.” (12:43). അതുകൊണ്ട് അവരുടെ നിഗളിച്ച ഹൃദയത്തെ ദൈവസന്നിധിയിൽ താഴ്ത്താൻ അവർ കൂട്ടാക്കിയില്ല. അടുത്തവാക്യം: “യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” യെശയ്യാവ് യേശുവിൻ്റെ തേജസ്സ് കണ്ടിട്ടാണ് ഇതെഴുതി വെച്ചിരിക്കുന്നത്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ള പരിഭാഷയിൽ നിന്ന് വാക്യം ചേർക്കുന്നു: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (ഒ.നോ: മ.ബൈ; മ.ബൈ.നൂ.പ). ഇംഗ്ലീഷിലും നോക്കുക: “Isaiah said this because he saw Jesus’ glory and spoke about him.” (NIV. ഒ.നോ: AUV; EHV; FBE; CEB; CEV; CEVD; CJB; DRA; RRB; EXB; GLW; GNT; GW; GW’20; GWN; HNC; ICB; MOUNCE; MSG; NABRE; NCV; NET; NIRV; NLT; NLV; NOG; NTWE; OEB-cw; OEB-us; OJB; Phi; RAD’20; Rem; TLB; t4t)

യെശയ്യാവ് ആരുടെ തേജസ്സാണ് കണ്ടതെന്ന് 6-ാം അദ്ധ്യായത്തിലുണ്ട്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (യെശ, 6:1-5). സൈന്യങ്ങളുടെ യഹോവയായ രാജാവിൻ്റെ തേജസ്സാണ് യെശയ്യാവ് കണ്ടത്. അത് യേശുവായിരുന്നുവെന്ന് പ്രിയശിഷ്യൻ വ്യക്തമാക്കുന്നു. എന്താണ് പൗലൊസ് വെളിപ്പെടുത്തിയ മർമ്മമെന്ന് ഇപ്പോൾ മനസ്സിലായോ? ലോകത്തിൻ്റെ പ്രഭുക്കന്മാരായ യെഹൂദാ പ്രമാണിമാർ അറിയാതെ ക്രൂശിച്ചത്; മനുഷ്യനായി വെളിപ്പെട്ട തേജസ്സിൻ്റെ കർത്താവിനെ അഥവാ  സൈന്യങ്ങളുടെ യഹോവയെയാണ്. മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതുകൊണ്ട് (സങ്കീ, 49:7-9) ‘യഹോവ രക്ഷ’ എന്നർത്ഥമുള്ള ‘യേശു’ എന്ന നാമത്തിലും ദൈവപുത്രനെന്ന പദവി അഥവാ വിശേഷണത്തിലും മനുഷ്യനായി വെളിപ്പെട്ടവൻ മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യഹോവയായിരുന്നു. (എസ്രാ, 8:6; തീത്തൊ, 2:12; യെശ, 43:11; ലൂക്കൊ, 2:11). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

ബൈബിളിലെ ദൈവത്തെ അറിയുക: “ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). ആ അദൃശ്യദൈവത്തിന്റെ ദൃശ്യരൂപം അഥവാ പ്രതിബിംബമാണ് യേശുക്രിസ്തു. (2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:8; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). പഴയനിയമത്തിൽ യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (യെശ, 6:1-5), യെഹെസ്ക്കേലും (യെഹെ, 1:26-28) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനും; ആദാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് രാപ്പകൽ ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-4; വെളി, 4:1-8; മത്താ, 18:11) മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് മരണം വരിച്ചത്. (ലൂക്കൊ, 1:68; യോഹ, 1:1; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ യേശുവിനെയല്ലാതെ മറ്റൊരു പിതാവിനെ ആർക്കും കാണാൻ കഴിയില്ല.” (യോഹ, 8:24, 28; 10:30; 14:7, 9; 15:24). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:5,6)🙏🏻

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

1. ഓർമ്മെക്കായിട്ടു ഒരു പുസ്തകം (പുറ, 17:14)

2. നിയമപുസ്തകം (പുറ, 24:7)

3. നീ (യഹോവ) എഴുതിയ നിന്റെ പുസ്തകം (പുറ, 32:32)

4. യഹോവയുടെ യുദ്ധപുസ്തകം (സംഖ്യാ, 21:15)

5. ന്യായപ്രമണപുസ്തകം (ആവ, 28:61)

6. ശൂരന്മാരുടെ പുസ്തകം (യോശു, 10:13; 2ശമൂ, 1:18)

7. ശലോമോൻ്റെ വൃത്താന്തപുസ്തകം (1രാജാ, 11:41)

8. യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:19)

9. യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:29)

10. സാക്ഷ്യപുസ്തകം (2രാജാ, 11:12)

11. മോശെയുടെ ന്യായപ്രമാണ പുസ്തകം (2രാജാ, 14:6)

12. നിയമപുസ്തകം (2രാജാ, 23:2)

13. ഹിൽക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകം (രാജാ, 23:24)

14. ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്തകം (1ദിന, 27:24)

15. ശമൂവേലിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

16. നാഥാൻ പ്രവാചകന്റെ പുസ്തകം (1ദിന, 29:30)

17. ഗാദിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

18. ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകം (2ദിന, 13:22)

19. യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 16:11)

20. യഹോവയുടെ ന്യായപ്രമാണപുസ്തകം (2ദിന, 17:9)

21. രാജാക്കന്മാരുടെ ചരിത്രപുസ്തകം (3ദിന, 24:27)

22. മോശയുടെ പുസ്തകം (2ദിന, 25:4)

23. ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം (നെഹെ, 8:8)

24. ദിനവൃത്താന്ത പുസ്തകം (നെഹെ, 12:23)

25. മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (എസ്ഥേ, 10:2)

26. പുസ്തകച്ചുരുൾ (സങ്കീ, 40:7)

27. ജീവന്റെ പുസ്തകം (സങ്കീ, 69:28)

28. യഹോവയുടെ പുസ്കം (യെശ, 34:16)

29. നഹൂമിന്റെ ദർശനപുസ്തകം (നഹൂം, 1:1)

30. സ്മരണപുസ്തകം (മലാ, 3:16)

പുതിയനിയമത്തിൽ

1. മോശെയുടെ പുസ്തകം (മർക്കൊ, 12:26)

2. സങ്കീർത്തന പുസ്തകം  (ലൂക്കൊ, 20:43)

3. യെശയ്യാ പ്രവാചകന്റെ പുസ്തകം (ലൂക്കൊ, 3:4)

4. പ്രവാചക പുസ്തകം (ലൂക്കൊ, 24:44)

5. ഹോശേയ പുസ്തകം (റോമ, 9:27)

6. ന്യായപ്രമാണ പുസ്തകം (ഗലാ, 3:10)

7. ജീവപുസ്തകം (ഫിലി, 4:3)

8. പുസ്തകച്ചുരുൾ (എബ്രാ, 10:7)

9. ഏഴ് മുദ്രയിട്ട പുസ്തകം (വെളി, 5:1)

10. ചെറു പുസ്തകം (വെളി, 10:9)

11. പ്രവചന പുസ്തകം (വെളി, 22:19)

സെപ്റ്റ്വജിൻ്റ് പരിഭാഷ

സെപ്റ്റ്വജിൻ്റ് പരിഭാഷ (Septuagint Translation)

എബ്രായ ഭാഷയിലെ പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമാണ് സെപ്റ്റ്വജിൻ്റ് പരിഭാഷ. മഹാനായ അലക്സാണ്ടറുടെ യുദ്ധവിജയങ്ങൾ ഗ്രീക്കു ഭാഷയുടെ പ്രചാരണത്തിനു വഴിതെളിച്ചു. ഗ്രീക്കുഭാഷ സംസാരിക്കുന്ന വലിയൊരു കൂട്ടം യഹൂദന്മാർ പലസ്തീനിൽ നിന്നും ഈജിപ്റ്റിലേക്കു കുടിയേറിപ്പാർത്തു. അങ്ങനെ ഈജിപ്റ്റിലെ അലക്സാണ്ട്രിയ പട്ടണം യഹൂദന്മാർ തിങ്ങിപാർക്കുന്ന കേന്ദ്രമായിത്തീർന്നു. എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്തുലഭിച്ചാൽ നന്നായിരുന്നുവെന്നും അവർ ആഗ്രഹിച്ചു. അന്നു ഈജിപ്റ്റു ഭരിച്ചിരുന്ന ടോളമി ഫിലാദെൽഫസ് (Ptolemy Philadelphus, BC 309- 246) ഗ്രീക്കുഭാഷ സംസാരിച്ചിരുന്നവർക്കായി എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്യുവാൻ നടപടി എടുത്തു. എബ്രായപഴയനിയമം ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുവാനായി എബ്രായ ഗ്രീക്കു ഭാഷകളിൽ പ്രാവീണ്യമുള്ള 72 യഹൂദാപണ്ഡിതന്മാരെ യെരൂശലേമിൽ നിന്നും രാജാവു വരുത്തി. ഇവരിൽ 70 പേർ 70 ദിവസംകൊണ്ട് ആദ്യം മോശെയുടെ ഒറ്റപുസ്തകമായ ന്യായപ്രമാണപുസ്തകം പരിഭാഷപ്പെടുത്തി, അഞ്ചു പുസ്തകമായി ക്രമപ്പെടുത്തി. ഈ പരിഭാഷയ്ക്ക് ലത്തീൻ ഭാഷയിൽ 70 എന്നർത്ഥമുള്ള Septuaginta എന്ന വാക്കിൽനിന്ന് സെപ്റ്റ്വജിൻ്റ് എന്നു പേർ ലഭിച്ചു. തുടർന്നു പഴയനിയമം മുഴുവനും ഗ്രീക്കിലേക്കു വിവർത്തനം ചെയ്തു. വിഷയക്രമത്തിന്റെയും, ചുരുളുകളുടെ എണ്ണമനുസരിച്ചും 22 പുസ്കത്തെ 39 പുസ്തകമായി ഇവർ ക്രമപ്പെടുത്തി. യേശുക്രിസ്തുവിന്റെ കാലത്തു പ്രചാരത്തിലുണ്ടായിരുന്ന പഴയനിയമം സെപ്റ്റ്വജിൻ്റ് വിവർത്തനമായിരുന്നു. പുതിയനിയമത്തിലെ ഉദ്ധരണികൾ ഈ പരിഭാഷയിൽ നിന്നെടുത്തിട്ടുള്ളതാണ്.

ദൈവത്തോടുള്ള സമത്വം

ദൈവത്തോടുള്ള സമത്വം

“അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:6-8). 

ത്രിത്വപണ്ഡിതന്മാർ അവകാശപ്പെടുന്നത് ദൈവത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ്. അതിനാധാരമായിട്ട് അവർ ചൂണ്ടിക്കാണിക്കുന്നത് ഫിലിപ്പിയർ 2:6-ലെ ”അവൻ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല” എന്ന പ്രയോഗമാണ്. ത്രിത്വോപദേശമെന്ന അബദ്ധോപദേശത്തിൻ്റെ വഞ്ചന മനസ്സിലാക്കാൻ, അവിടെ പറഞ്ഞിരിക്കുന്ന ‘ദൈവത്തോടുള്ള സമത്വം’ എന്താണെന്നു നമുക്കൊന്നു പരിശോധിക്കാം:

1. രണ്ടോ അതിലധികമോ പേരുടെ തുല്യമായ അവസ്ഥയ്ക്കാണ് സമത്വം എന്നു പറയുന്നത്. തുല്യത, സമാനത, സമാനത്വം, സ്ഥിതിസമത്വം എന്നതൊക്കെ സമത്വത്തിൻ്റെ പര്യായങ്ങളാണ്. ഫിലിപ്പിയർ 2:6-ൽ ”പിതാവിനോടുള്ള സമത്വം എന്നല്ല; പ്രത്യുത, ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. ത്രിത്വത്തിന് ദൈവം ഒരു വ്യക്തിയല്ല; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്നു വ്യക്തിയാണ്. അഥവാ ഏകദൈവത്തിൽ വ്യത്യസ്തരായ മൂന്നു വ്യക്തിയുണ്ട്. അവിടുത്തെ പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, എല്ലാ അർത്ഥത്തിലും ദൈവത്തോടു സമനായ അഥവാ തുല്യതയുള്ള മറ്റൊരു ത്രിത്വമാണ് യേശുവെന്ന് മനസ്സിലാക്കണം. ദൈവം ത്രിത്വമാണെന്നു പറയുന്നതുതന്നെ ദുരുപദേശമാണ്. അപ്പോൾ മറ്റൊരു ത്രിത്വമെന്നത് അതിനെക്കാൾ ദുരന്ത ഉപദേശമായി മാറും. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഏകൻ മാത്രമല്ല; ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്: (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം ത്രിത്വമാണെന്നു സമ്മതിച്ചാൽത്തന്നെ എല്ലായ്പ്പോഴും ദൈവം ത്രിത്വം തന്നെയായിരിക്കണം. ചിലപ്പോൾ ത്രിത്വവും മറ്റുചിലപ്പോൾ ഏകനുമായി അസ്ഥാദേദം അഥവാ സ്ഥിരതയില്ലാത്തവനാകാൻ ദൈവത്തിനു കഴിയില്ല. ത്രിത്വദൈവത്തോടു സമത്വമുള്ളവനാണ് യേശുവെന്ന് പറഞ്ഞാൽ, യേശു മറ്റൊരു ത്രിത്വമല്ലാതെ ആരാണ്? അതു ത്രിത്വത്തിൻ്റെതന്നെ അടിവേരിളക്കുന്ന ദുരന്ത ഉപദേശമായിമാറും. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം പിതാവ് മാത്രമാണ്: (മത്താ, 4:10; 24:36; യോഹ, 5:44; 17:3; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11). എന്നാൽ, ദൈവത്തിൽ സമനിത്യരായ മൂന്നു വ്യക്തികളുണ്ടെന്നു വിശ്വസിക്കുന്ന ത്രിത്വത്തിന് അവിടെ പറഞ്ഞിരിക്കുന്നത്, പിതാവിനോടുള്ള സമത്വമാണെന്നു പറയാൻ യാതൊരു അവകാശവുമില്ല. അപ്പോൾ പിതാവിനോടു സമത്വമുള്ളവനാണ് പുത്രനെന്ന ത്രിത്വവാദം നിലനില്ക്കുകയില്ല.

2. ത്രിത്വത്തിന് ദൈവം മൂന്ന് വ്യക്തിയാണ്. എന്നാൽ ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നാണ് ബൈബിളിൻ്റെ മൗലിക ഉപദേശം: യഹോവ ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം (you alone are God over all the kingdoms of the earth) ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11. ഒ.നോ: യെശ, 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35. ഒ.നോ: ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: “യഹോവേ, നിനക്കു തുല്യൻ ആർ?” (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: “എൻ്റെ ദൈവമായ യഹോവേ, നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5. ഒ.നോ: സങ്കീ, 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). യഹോവ വേറൊരു ദൈവവ്യക്തിയെയും അറിയുന്നില്ല: (യെശ, 44:8), യിസ്രായേലും അറിയുന്നില്ല: (ഹോശേ, 13:4), അപ്പൊസ്തലന്മാരും അറിയുന്നില്ല: (1കൊരി, 8:6). ബൈബിളിലെ ദൈവം ഒരുത്തൻ അഥവാ ഒരുവ്യക്തി മാത്രമാണെന്നും ദൈവത്തിന് സമനും സാമ്യനുമില്ലെന്നും ദൈവാത്മാവ് അസന്ദിഗ്ധമായി പ്രഖ്യാപിക്കുമ്പോൾ; ദൈവം മൂന്നു വ്യക്തിയാണെന്നും, ദൈവത്തോട് സമത്വമുള്ള മറ്റൊരു വ്യക്തിയാണ് പുത്രനെന്നുമുള്ള പഠിപ്പിക്കൽ ബൈബിൾ വിരുദ്ധമല്ലാതെ മറ്റെന്താണ്?

3. ഫിലിപ്പ്യരിൽ ഏകദൈവം മനുഷ്യനായതാണ് വിഷയം. എന്നാൽ ത്രിത്വത്തിന് ദൈവപുത്രൻ നിത്യദൈവം തന്നെയാണ്. അതായത്, ജനിചതും ജീവിചതും ക്രൂശിൽ മരിച്ചതും ദൈവമാണ്. ദൈവത്തോട് നിത്യസമത്വമാണ് പത്രനുള്ളതെന്ന ത്രിത്വദുരുപദേശം യേശുവിൻ്റെയും അപ്പൊസ്തലന്മാരുടെയും വാക്കുകളിൽ തകർത്തുവീഴുന്നത് നോക്കുക: “ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.” (മർക്കൊ, 13:32), “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവനില്ല” (മർക്കൊ, 10:18), “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19), “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30), “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49), “എന്റെ പിതാവു എല്ലാവരിലും വലിയവൻ” (യോഹ, 10:29), “പിതാവു എന്നെക്കാൾ വലിയവൻ” (14:28). “എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്ന കൈവിട്ടതെന്തു.” (മത്താ, 27:46). “എൻ്റെ പിതാവും എൻ്റെ ദൈവവും” (യോഹ, 20:17) ഇതൊക്കെ പുത്രൻ പറയുന്നതാണ്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു” (2കൊരി, 11:31), “സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെ, 1:3). “നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു” (എഫെ, 1:17). ദൈവപുത്രൻ ദൈവത്തോടു സമത്വമുള്ളവനാണെങ്കിൽ, ദൈവപുത്രൻ്റെ ദൈവമാരാണ്? ദൈവത്തിനും ഒരു ദൈവമുണ്ടെന്ന് പറയുന്നത് സാത്താന്യ ഉപദേശമല്ലാതെ എന്താണ്? “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ഇതാണ് ത്രിത്വം പഠിപ്പിക്കുന്ന ദൈവത്തോടു സമത്വമുള്ള ദൈവം.

4. ദൈവം പിതാവാണല്ലോ അതിനാൽ ഫിലിപ്പിയർ 2:6-ലെ ദൈവത്തിൻ്റെ സമത്വമെന്ന പ്രയോഗത്തെ പിതാവിനോടുള്ള സമത്വമെന്നു വ്യാഖ്യാനിച്ചാൽ എന്താണ് കുഴപ്പമെന്നു ചിന്തിക്കുന്ന നിഷ്പക്ഷരായ വിശ്വസികൾ ഉണ്ടാകും. പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഴയപുതിയനിയമങ്ങൾ പറയുന്നത്. പഴയനിയമം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10; യെശ, 63:16; 64:8). പുതിയനിയമം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. മർക്കൊ, 12:32; എഫെ, 4:6; യോഹ, 17:1-3). പിതാവ് മാത്രം ദൈവമാണെന്നു (തെ only true God) എന്നു പറയുന്നത് ദൈവപുത്രനായ യേശുവാണെന്ന് ഓർക്കണം: (യോഹ, 17:3. ഒ.നോ: യോഹ, 5:44; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നൊരു പ്രയോഗം ബൈബിളിൽ ഒരിടത്തുമില്ല. ഏകദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിന് വെളിപ്പാടുകൾ അഥവാ പ്രത്യക്ഷതകളാണുള്ളത്. ഏകദൈവത്തിൻ്റെ വെളിപ്പാടുകളെ വ്യക്തികളായെണ്ണിയാൽ ദൈവത്തിൻ്റെ ഏഴാത്മാവിനെ എന്തുചെയ്യും? ആസ്യയിലുള്ള ഏഴ് സഭകൾക്ക് പിതാവിൽ നിന്നും ഏഴ് ആത്മാവിൽ നിന്നും യേശുക്രിസ്തുവിൽ നിന്നും യോഹന്നാൻ അപ്പൊസ്തലൻ കൃപയും സമാധാനവും ആശംസിക്കുന്നു: (വെളി, 1:4,5). ദൈവത്തിൻ്റെ ആ ഏഴാത്മാത്മാവിനെ ത്രിത്വത്തിൽ എവിടെ കൊള്ളിക്കും? (വെളി, 3:1).

5. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? പിതാവ് മാത്രമാണ് സത്യദൈവം എന്നു പറഞ്ഞുകൊണ്ട് ക്രിസ്തു താൻ ദൈവമല്ലെന്നു സാക്ഷ്യംപറയുമ്പോൾ, അവൻ ദൈവത്തോടു സമത്വമുള്ളവനാണെന്നു വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്ന ത്രിത്വവിശ്വാസം ബൈബിൾ വിരുദ്ധമല്ലാതെ പിന്നെന്താണ്? അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

6. ത്രിത്വത്തിൻ്റെ വ്യജോപദേശംപോലെ പുത്രനു പിതാവിനോടു നത്യമായ സമത്വമാണ് ഉണ്ടായിരുന്നതെങ്കിൽ; “ഞാനും പിതാവും ഒന്നാകുന്നു” എന്നു യേശു പറയുമോ? (യോഹ, 10:30), “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ” എന്നു ചോദിക്കുമോ? (യോഹ, 14:9), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറയുമോ? (യോഹ, 14:9), “ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ” എന്നു ചോദിക്കുമോ? (യോഹ, 14:10). ഇതൊക്കെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിനു മാത്രം പറയാൻ കഴിയുന്ന പ്രയോഗങ്ങളാണ്; എന്തെന്നാൽ, ദൈവവും ദൈവത്തിൻ്റെ ക്രിസ്തുവും നിത്യമായ അർത്ഥത്തിൽ ഒരു വ്യക്തിയാണ്. അതായത്, സുവിശേഷചരിത്രകാലത്ത് മാത്രമാണ് പുത്രൻ മനുഷ്യനെന്ന നിലയിൽ പിതാവിൽനിന്നു വ്യത്യസ്തനായിരുന്നത്: (യോഹ, 8:16; 8:29; 16:32). യോഹന്നാൻ്റെ സുവിശേഷം 8-ാം അദ്ധ്യായത്തിൽ പിതാവിനെക്കുറിച്ചു പറഞ്ഞുവന്നശേഷം ‘ഞാൻ തന്നേ അവൻ’ എന്നു രണ്ടുപ്രാവശ്യം യേശു പറയുന്നുണ്ട്. (8:24,28). ഇംഗ്ലീഷ് ബൈബിളുകളിൽ I am he എന്നതിനെ സത്യവേദപുസ്തകത്തിൽ 24-ാം വാക്യത്തിൽ ‘ഞാൻ അങ്ങനെയുള്ളവൻ’ എന്നാണ് കാണുന്നത്. അത് തെറ്റായ പരിഭാഷയാണെന്നു അതേ അദ്ധ്യായം 28-ാം വാക്യത്തിൽനിന്നു തെളിയുന്നു. ആകയാൽ യേശു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ തന്നേ അവൻ’ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.” (യോഹ, 8:28). നോക്കുക: I am he-യെ ‘ഞാൻ തന്നേ അവൻ’ എന്നു കൃത്യമായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലും ഗ്രീക്കിൽ ‘അവൻ’ (he) എന്ന പദമില്ല; ”എഗോ എയിമി അഥവാ ഞാൻ ആകുന്നു” (I AM) മാത്രമേയുള്ളു. അത് മുൾപ്പടർപ്പിൽ പ്രത്യക്ഷനായ യഹോവ മോശെയോട് പറഞ്ഞ തൻ്റെ പേരാണ്. ദൈവം അരുളിച്ചെയ്തു: “ഞാന്‍ ആകുന്നവന്‍ ഞാന്‍ തന്നെ. ഞാനാകുന്നവന്‍ തന്നെ, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു ഇസ്രായേല്‍ജനത്തോടു പറയുക.” (പുറ 3:14). 2,013-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ പരിഷ്ക്കരിച്ച ലിപിയിലുള്ള സത്യവേദപുസ്തകത്തിൽ യോഹന്നാൻ 8:24 നോക്കുക: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (ഒ.നോ: പി.ഒ.സി;  ഇ.ആർ.വി; മ.ബൈ). പിതാവിനോടു പുത്രനു സമത്വമാണുള്ളതെന്നു ത്രിത്വം പറയുമ്പോൾ, പുത്രൻ പറയുന്നു: “ഞാനാകുന്നവന്‍ ഞാന്‍തന്നെ അഥവാ ഞാൻ യഹോവയാണെന്നു വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാങ്ങളിൽ മരിക്കും.” ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണത് പറയുന്നത്. മനുഷ്യരുടെ പാപപരിഹാരാർത്ഥം ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെടുകയായിരുന്നു: (1തിമൊ, 3:14-16). അവന് ദൈവത്തോടു ഏകത്വമാണ് അഥവാ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നാണെന്നല്ലാതെ; ദൈവത്തോടു സമത്വമുള്ള മറ്റൊരു വ്യക്തിയാണെനു പറഞ്ഞാൽ ശരിയാകുമോ?

7. സമത്വത്തിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദമായ ഇസൊസ് (isos) എട്ടു പ്രാവശ്യമുണ്ട്. ‘സമത്വം, ഒക്കുക, അതെ’ എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. അതിലൊരു പദം പ്രവൃത്തികളുടെ പുസ്തകത്തിലുണ്ട്. കൊർന്നേല്യൊസിനോടും കുടുംബത്തോടും പത്രൊസ് സുവിശേഷം അറിയിച്ചപ്പോൾത്തന്നെ പരിശുദ്ധാത്മാവ് അടയാളങ്ങളോടെ അവരുടെമേൽ വരുകയും, പത്രൊസ് അവരെ സ്നാനം കഴിപ്പിച്ചു സഭയോടു ചേർക്കുകയും ചെയ്തു. എന്നാൽ യെരൂശലേമിൽ മടങ്ങിയെത്തിയപ്പോൾ പരിച്ഛേദനക്കാരായ വിശ്വാസികൾ പത്രൊസ് അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നിങ്ങനെ അവനോടു വാദിച്ചു. എന്നാൽ പത്രൊസ് ജാതികളോടുള്ള ബന്ധത്തിൽ ദൈവം തന്നിലൂടെ ചെയ്തതെല്ലാം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചു പറഞ്ഞശേഷം ഒടുവിൽ പറയുന്ന ഒരുകാര്യമുണ്ട്: “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:17). ഇവിടെ പത്രൊസ് ‘അതേ ദാനം’ (the same gift) എന്നു പറയുന്നത് പെന്തെക്കൊസ്തു നാളിൽ തങ്ങളുടെമേൽ ശക്തിയോടെ ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെ കുറിച്ചാണ്. പരിച്ഛേദനക്കാരോടുള്ള പത്രൊസിൻ്റെ മറുപടിയെന്താണെന്നു ഒന്നുകൂടി ശ്രദ്ധിക്കുക: “നമുക്കു ലഭിച്ചതുപോലത്തെ ദാനമെന്നല്ല; നമുക്കു ലഭിച്ചതിനു തുല്യമായ അഥവാ സമമായ ദാനമെന്നുമല്ല; നമുക്കു ലഭിച്ചതിനോടു സാദൃശ്യമുള്ള ദാനമെന്നുമല്ല; പിന്നെയോ, നമുക്കു ലഭിച്ച അതേ ദാനം അഥവാ അതേ പരിശുദ്ധാത്മാവിനെയാണ് ദൈവം ജാതികൾക്കും കൊടുത്തത്.” “ദൈവത്തോടുള്ള സമത്വം” (equal with God) എന്നതിൽ ‘ഓടുള്ള’ (with = meta) ഗ്രീക്കിൽ ഇല്ല; ഇസൊ തിയോ (ἴσα Θεῷ = isa Theo) മാത്രമേയുള്ളു. അതു പരിഭാഷാ പ്രശ്നമാണ്. ഇസാ (isa) എന്ന ഗ്രീക്കുപദത്തിനു പ്രവൃത്തികളിലെ അതേ (same) എന്ന അർത്ഥം കൊടുത്താൽ; “അവൻ ദൈവരൂപത്തിൽ ഇരിക്കെ, അതേ അഥവാ ആ ദൈവത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു” എന്നാകും. ദൈവരൂപത്തിലിരുന്നവൻ അഥവാ ഏകസത്യദൈവമായവൻ ആ ദൈവത്വം അഥവാ ദൈവമഹത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ ഒഴിച്ച് ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായതാണ് ഫിലിപ്പിയരിലെ വിഷയം. അതായത്, “God was manifest in the flesh” (KJV) എന്ന ദൈവഭക്തിയുടെ മർമ്മത്തിൻ്റെ (1തിമൊ, 3:14-16) ദൈവസമാനത മുറുകെ പിടിക്കാതെ ദാസരൂപമെടുത്തു.

ദുരുപദേശം സ്ഥാപിക്കാൻ പലരും സന്ദർഭം (context) നോക്കാതെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നത്.  അവിടെ ‘ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ (ഫിലി, 2:5) എന്നു പറഞ്ഞുകൊണ്ടാണ് പൗലൊസ് പ്രസ്തുത വിഷയം അവതരിപ്പിക്കുന്നത്. ദൈവത്തോടുള്ള സമത്വമല്ല അവിടത്തെ വിഷയം; ക്രിസ്തുവിൻ്റെ ഭാവം അഥവാ മനോഭാവം (mind, attitude, Humbled) ആണ്. ദൈവമായിരുന്നവൻ ദൈവത്വം മുറുകെപ്പിടിക്കാതെ താഴ്ചയുള്ള മനുഷ്യനായതാണ് വിഷയം. അഥവാ, മഹിമയിൽ വസിച്ചിരുന്ന ദൈവം തൻ്റെതന്നെ മഹത്വമുള്ള ശരീരത്തിൽ നിന്ന് താഴ്ചയുള്ള ശരീരത്തിലേക്ക് വന്നതിനെക്കുറിച്ചാണ്. തുടർന്ന് ക്രിസ്തുവിൻ്റെ താഴ്ചയുടെ ഏഴ് പടികൾ അവിടെ പറഞ്ഞിരിക്കുന്നത് നോക്കുക: (1) സമത്വം അഥവാ ദൈവത്വം മുറുകെ പിടിച്ചില്ല; (2) ദാസരൂപം എടുത്തു; (3) മനുഷ്യസാദൃശ്യത്തിലായി; (4) തന്നെത്താൻ ഒഴിച്ചു; (5) വേഷത്തിൽ മനുഷ്യനായി വിളങ്ങി; (6) തന്നെത്താൻ താഴ്ത്തി; (7) ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി. (ഫിലി, 2:6-8). “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” (മത്താ, 23:12; ലൂക്കൊ, 14:11; 18:14) എന്നു പഠിപ്പിക്കുക മാത്രമല്ല അവൻ ചെയ്തത്; ക്രൂശിലെ മരണത്തോളം തന്നെത്തന്നെ താഴ്ത്തുകയും ചെയ്തു. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് ‘ദൈവസമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി’ എന്നത്: (1തിമൊ, 3:14-16).

താൻ മനുഷ്യനാണെന്നും (യോഹ, 8:40) താൻ ദൈവമല്ലെന്നും (യോഹ, 5:44; 17:3; (മത്താ, 4:10; 24:36) ലൂക്കൊ, 4:8) തനിക്കൊരു ദൈവമുണ്ടെന്നും (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17) മനുഷ്യനായ ദൈവപുത്രൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു. ദൈവപുത്രൻ മനുഷ്യനാണെന്നും (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ജനിച്ചതും വളർന്നതും ജീവിച്ചതും മരിച്ചതും മനുഷ്യനാണെന്നും (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33; 1തിമൊ, 2:6) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11) ദൈവപുത്രനൊരു ദൈവമുണ്ടെന്നും (യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3; 1:17) അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു.

ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനെയാണ് ട്രിനിറ്റി ദൈവമാക്കി ക്രൂശിൽ തറച്ചത്. “The Living God was manifest in the flesh” അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ “God was manifest in the flesh” എന്നാണ് KJV-യിൽ കാണുന്നത്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, പൗലൊസ് പറയുന്നത് യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).

”ദൈവം ഏകൻ, ദൈവമോ ഒരുത്തൻ മാത്രം, ഏകസത്യദൈവം, പിതാവായ ഏകദൈവം, യഹോവ ഒരുത്തൻ മാത്രം ദൈവം” എന്നൊക്കെ ബൈബിൾ പറയുകയും; ”ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു, ഞാൻ തന്നേ അവൻ” എന്നൊക്കെ യേശുക്രിസ്തു പറയുകയും ചെയ്യുമ്പോൾ; പുത്രൻ ദൈവത്തോടു സമത്വമുള്ള മറ്റൊരു വ്യക്തിയാണെന്നു പറയുന്ന ത്രിത്വം ഒരു ദുരുപദേശമാണെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. സ്വർഗ്ഗീയ പിതാവായ യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി പ്രത്യക്ഷനായി മനുഷ്യരുടെ പാപംവഹിച്ചുകൊണ്ട് മരിച്ചത്. (യെശ, 25:8; എബ്രാ, 2:14,15). ഈ വസ്തുത മനസ്സോടെ അംഗീകരിച്ച് ദൈവത്തിന് മഹത്വം കൊടുക്കുന്നവർ ഭാഗ്യവാന്മാർ!

ബൈബിൾ വെളിപ്പെടുത്തന്ന ആത്മാവായ ഏകദൈവം: “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും (യിരെ, 23:23,24; 139:7-10; പ്രവൃ, 17:28) ആരും ഒരുനാളും കാണാത്തവനും (യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 1:17) കാണ്മാൻ കഴിയാത്തവനും (കൊലൊ, 1:15; 1തിമൊ, 1:17; 6:16; എബ്രാ, 11:27) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ (യാക്കോ, 1:17; മലാ, 3:6) ഏകസത്യദൈവമേ (monos theos) നമുക്കുള്ളു. (2രാജാ, 19:15; സങ്കീ, 86:10; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ആ ദൈവത്തിൻ്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രത്യക്ഷതയാണ് (റോമ, 5:14; 2കൊരി, 4:4; കൊലൊ, 1:15,17,19; 2:9; 3:10; എബ്രാ, 1:3) സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള ഒരു സ്വർഗ്ഗീയശരീരത്തിൽ സ്വർഗ്ഗസിംഹാസനത്തിൽ ഇരുന്നുകൊണ്ട് (യെഹെ, 1:26-28; ഉല്പ, 1:26,27; മത്താ, 18:11) ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും (നെഹെ, 9:6; യെശ, 44:24; കൊലൊ, 1:16), പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും. (പുറ, 6:13). ആ ദൈവം തന്നെയാണ് മോശെ മുതലുള്ളവർക്ക് യഹോവ എന്ന നാമത്തിൽ വെളിപ്പെട്ടതും (പുറ, 3:15), കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി (ഉല്പ, 3:15; യെശ, 7:14; മീഖാ, 5:2,3; ഗലാ, 4:4) യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി പ്രത്യക്ഷനായി (യെശ, 40:3-5; ലൂക്കൊ, 3:4-6; 1തിമൊ, 3:16) മനുഷ്യരുടെ പാപപരിഹാരം വരുത്തി പിതാവിൻ്റെ സന്നധിയിൽ കരേറിപ്പോയത്. (യോഹ, 20:17; യെശ, 25:8; എബ്രാ, 2:14,15). അതേ ദൈവം തന്നെയാണ് ദൈവപുത്രൻ്റെ പുനരുത്ഥാനശേഷം നാല്പതുനാളോളം ശിഷ്യന്മാർക്ക് പ്രത്യക്ഷനായതും ഒലിവുമലയിൽനിന്നു സ്വർഗ്ഗാരോഹണം ചെയ്തതും: (മർക്കൊ, 16:14; യോഹ, 20:28; പ്രവൃ, 1:9). അതേ ദൈവംതന്നെയാണ് പെന്തെക്കൊസ്തു നാളിൽ ആത്മാവായി അവരോഹണം ചെയ്ത് ദൈവസഭ സ്ഥാപിച്ചതും (പ്രവൃ, 2:1-4; മത്താ, 3:11; 16:18) വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട് (യോഹ, 3:6) സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി (യോഹ, 14:16,18; 16:13) ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതു.” (യോഹ, 14:18, 28; മത്താ, 28:19). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)