വെളിപ്പാടും അവതാരവും

വെളിപ്പാടും അവതാരവും

“ജീവനുള്ള ദൈവം ജഡത്തിലുള്ള വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16)

ദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തുവെന്ന് ക്രൈസ്തവസഭയിലെ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. അവതാരവും (Incarnation) വെളിപ്പാടും (Manifestation) ഒന്നാണെന്ന് വിചാരിക്കുന്നവരുമുണ്ട്. എന്നാൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് ബൈബിൾ വ്യക്തമാക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലും ഉള്ളത് ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. ദൈവം അവതരിച്ചിട്ടില്ല എന്നല്ല; ദൈവത്തിന് അവതരിക്കാൻ കഴിയില്ലെന്നതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. എന്തെന്നാൽ ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17). തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവന് അവതാരമെടുക്കാൻ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അവതാരവും വെളിപ്പാടും തമ്മിലുള്ള വ്യത്യാസംപോലും അനേകർക്കും അറിയില്ലെന്നതാണ് വസ്തുത. വെളിപ്പാട് അഥവാ പ്രത്യക്ഷത: “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമായ വിധത്തിൽ ദൈവമായോ, അദൃശ്യനായ ആത്മാവായോ, മനുഷ്യനായോ, വചനമായോ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” അവതാരം: “ദൈവം തൻ്റെ സ്ഥായിയായ രൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.” അവതാരം ജാതികളുടെ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ലെന്ന് അറിയുമ്പോഴാണ് ത്രിത്വമെന്ന ഉപദേശം എത്ര ഹീനമാണെന്ന് മനസ്സിലാകുന്നത്. ബൈബിൾവിരുദ്ധ ഉപദേശം സ്ഥാപിക്കാൻ അവതാരമെന്ന ജാതീയ സങ്കല്പമാണ് ത്രിത്വം സത്യദൈവത്തോടു കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്.

ഏകദൈവത്തിൻ്റെ പ്രകൃതി: ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷത എന്താണെന്ന് മനസ്സിലാക്കാൻ ആദ്യമറിയേണ്ടത് ദൈവത്തിൻ്റെ പ്രകൃതിയാണ്. “അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുകയാണ് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നതും നോക്കുക: “എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?” (1രാജാ, 8:27; 2ദിന, 2:6; 6:18. ഒ.നോ: സങ്കീ, 139: 7-10; യിരെ, 23:23,24).

സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആത്മാവുമായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാൻ കഴിയില്ല. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിൽ മാറ്റംവരാത്തവനായി ഇരിക്കുമ്പോൻത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ദൃഷ്ടിഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്നു പറയുന്നത്.” ദൈവത്തിൻ്റെ അറുപതോളം പ്രത്യക്ഷതകൾ ബൈബിളിലുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകളുണ്ട്: സർവ്വശക്തിയുള്ള ദൈവയുള്ള പ്രത്യക്ഷത: (ഉല്പ, 17:1–പുറ, 6:3). മനുഷ്യനായുള്ള പ്രത്യക്ഷത: (ഉല്പ, 18:1,2). യഹോവയെന്ന നാമത്തിലുള്ള പ്രത്യക്ഷത: (പുറ, 4:5–6:3). മേഘത്തിലുള്ള പ്രത്യക്ഷത: (ലേവ്യ, 16-2–പുറ, 25:22). മേഘസ്തംഭത്തിലുള്ള പ്രത്യക്ഷത: (ആവ, 31:15). യേശുവെന്ന നാമത്തിൽ മനുഷ്യപ്രത്യക്ഷത: (1തിമൊ, 3:14-16; 1പത്രൊ, 1:20), അദൃശ്യനായ ആത്മാവായുള്ള പ്രത്യക്ഷത: (ലൂക്കൊ, 2:22–പ്രവൃ, 2:3). യേശുവെന്ന നാമത്തിൽ ദൈവമായുള്ള പ്രത്യക്ഷത: (യോഹ, 20:28). മനുഷ്യപുത്രനോടു സദൃശ്യനായ പ്രത്യക്ഷത: (വെളി, 1:13), ഏഴാത്മാവായുള്ള പ്രത്യക്ഷത: (വെളി, 4-5–3:1), ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടായുള്ള പ്രത്യക്ഷത: (വെളി, 5:6–13:8) തുടങ്ങിയ നിലകളിൽ അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ കാണാം.

പ്രത്യക്ഷതകളുടെ പൂർണ്ണത: ദൈവത്തിൻ്റെ എല്ലാപ്രത്യക്ഷതകളും അതിൽത്തന്നെ പൂർണ്ണമായിരിക്കും. അതിൻ്റെ തെളിവാണ് പുതിയനിയമത്തിലെ മനുഷ്യപ്രത്യക്ഷത. ദൈവഭക്തിയുടെ മർമ്മത്തിൽ “God was manifest in the flesh” എന്നാണ് KJV-യിൽ കാണുന്നത്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh) എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, പൗലൊസ് പറയുന്നത് യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). അദൃശ്യനായ ഏകദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം പുതിയൊരു മനഷ്യാസ്തിത്വം എടുക്കുകയായിരുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5; സങ്കീ, 6-8). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

പൂർണ്ണമനുഷ്യൻ: അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാമറിയാത്ത ഒരു പൂർണ്ണമനുഷ്യൻ ആയിരുന്നു. ദൈവപുത്രനായ യേശുവിന് ഏതൊരു മനുഷ്യനെപ്പോലെയും ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ,26:38) ആത്മാവും (മനുഷ്യാത്മാവ്) ഉണ്ടായിരുന്നു: (ലൂക്കൊ, 23:46). ക്രിസ്തുവിൻ്റെ സാക്ഷ്യം: താൻ ദൈവമല്ലെന്നും “ഏകദൈവം (The only God) അഥവാ ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ ദൈവം പിതാവ് മാത്രമാണെന്നും (യോഹ, 17:3) അവനെമാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ,24:36) ലൂക്കൊ, 4:8) പിതാവ്, എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണെന്നും (യോഹ, 10:29) പറഞ്ഞുകൊണ്ട് താൻ ദൈവമല്ലെന്നു ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. തനിക്കൊരു ദൈവമുണ്ടെന്നും: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34) ദൈവപുത്രൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു. താൻ മനുഷ്യനാണെന്നും “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40) എന്നിങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നു വന്ന (ലൂക്കൊ, 2:52) മനുഷ്യനായ ദൈവപുത്രൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു.

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ദൈവപുത്രൻ ദൈവമല്ലെന്നും “പിതാവായ ഏകദൈവമേ നമുക്കുള്ളു” (1കൊരി, 8:6. ഒ.നോ: യോഹ, 8:41; 17:3; എഫെ, 4:6എബ്രാ, 2:11), ദൈവപുത്രൻ മനുഷ്യനാണെന്നും “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 3:16), ജനിച്ചതും വളർന്നതും ജീവിച്ചതും മരിച്ചതും മനുഷ്യനാണെന്നും (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33; 1തിമൊ, 2:6), ദൈവപുത്രനൊരു ദൈവമുണ്ടെന്നും “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; യോഹ, 20:17; എഫെ, 1:3; 1:17) അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു.

ജനിച്ചതും വളർന്നതും ജീവിച്ചതും (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33) ക്രൂശിൽ മരിച്ചതും മനുഷ്യനാണ്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ക്രിസ്തുവിന് എല്ലാ മനുഷ്യനെപ്പോലെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38; ലൂക്കൊ, 23:46) ആത്മാവും (ലൂക്കൊ, 23:46) ഉണ്ടായിരുന്നു. അവൻ മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചു. (ലൂക്കൊ, 23:46). തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് ദൈവാത്മാവിനാലാണ്: (എബ്രാ, 9:14). മൂന്നാംനാൾ ക്രിസ്തുവിനെ ഉയിർപ്പിച്ചത് ദൈവമാണ്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:24. ഒ.നോ: 2:31; 4:10; 5:30; 10:40; 13:30; 13:32; 13:37; 17:31; റോമ, 4:25; 1കൊരി, 6:14; 2കൊരി, 1:9; 4:14; ഗലാ, 11; 1തെസ്സ, 1:19). മനുഷ്യൻ്റെ പാപം വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച യേശുവെന പാപമറിയാത്ത മനുഷ്യനെ ദൈവം ഉയിർപ്പിച്ച് മനുഷ്യൻ്റെ രക്ഷിതായ കർത്താവും ക്രിസ്തുവുമാക്കി: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: ലൂകൊ, 2:11; 1പത്രൊ, 2:24). പാപത്തിൽ മരിച്ചവരായിരുന്ന മനുഷ്യർക്ക് പുനരുത്ഥാനജീവൻ ലഭിച്ചത് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ മരണം മൂലമാണ്: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന ദൈവപുത്രൻ ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യനായിരുന്നു. ദൈവത്തിൻ്റെ ഓരോ വെളിപ്പാടുകളും അതിൽത്തന്നെ പൂണ്ണമായിരിക്കുമെന്ന് അതിനാൽ തെളിയുന്നു.

പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന് പ്രത്യക്ഷതകളാണുള്ളത്: അബ്രാഹാമിനു അഞ്ചു പ്രാവശ്യവും; യിസ്ഹാക്കിനു രണ്ടു പ്രാവശ്യവും; യാക്കോബിനു രണ്ടുപ്രാവശ്യവും; മോശെയ്ക്ക് അഞ്ചുപ്രാവശ്യം; അഹരോൻ, നാദാബ്, അബീഹൂ, എഴുപത് മൂപ്പന്മാർ, യിസ്രായേൽ ജനം; ബിലെയാമിനു നാലുപ്രാവശ്യം; യഹോവ ശമൂവേലിനു വചനമായി നാലുപ്രാവശ്യം അല്ലാതെ രണ്ടു പ്രാവശ്യവും; ദാവീദ്, ശലോമോൻ, മീഖായാവ്, ഇയ്യോബ്, യെശയ്യാവ്, യിരെമ്യാവ് യെഹെസ്ക്കേൽ, ദാനീയേൽ, ആമോസ് തുടങ്ങിയവർക്കെല്ലാം പ്രത്യക്ഷനായിട്ടുണ്ട്. യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യവും; പുനരുത്ഥാനത്തിനു ശേഷം വന്നതിനെക്കുറിക്കാൻ പതിമൂന്നു പ്രാവശ്യവും; മഹത്വത്തിൽ ഇനി വരുവാനുള്ളതിനെ കുറിക്കാൻ പതിനെട്ട് പ്രാവശ്യവും പ്രത്യക്ഷതയെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരിക്കൽപ്പോലും അവതാരമെന്ന് പറഞ്ഞിട്ടില്ല. (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)

ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് പുതിയനിയത്തിൽ മാത്രമുള്ള സംഗതിയല്ല; പഴയനിയമത്തിലും ദൈവം ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ടിട്ടുണ്ട്. “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. പത്തുപ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19, 20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, വന്ന മനുഷ്യരിൽ രണ്ടുപേർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി അത് ദൂതന്മാരായിരുന്നു എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ (Angels – Malak) വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ നമസ്കരിക്കുന്നതനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു. 

ഇനിയും തെളിവുണ്ട്: അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). എന്നുവെച്ചാൽ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായവൻ ആരാണോ, അവൻ തന്നെയാണ് പുതിയനിയമത്തിലും മനുഷ്യനായി വെളിപ്പെട്ടത്. (1തിമൊ, 3:14-16). [കാണുക: അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചുവോ?]

പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). യേശു ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവുമായിരുന്നു; ജഡത്തിലും അവന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്നൊരു മനുഷ്യൻ ഇല്ലായിരുന്നു. (മത്താ, 1:16; ലൂക്കൊ, 2:7). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ദൈവത്തിനില്ലായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). സ്നാനാനന്തരം “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന് സ്വർഗ്ഗത്തിൽനിന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (മത്താ, 1:17). ‘അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന ഗബ്രിയേൽ ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നു കേട്ട പിതാവിൻ്റെ ശബ്ദം. (ലൂക്കൊ, 1:32,35). ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 1:2; 10:7). പഴയനിയമം, യേശുവെന്ന അഭിഷിക്തനായ മനുഷ്യനെക്കുറിച്ചുള്ള പ്രവചനവും പുതിയനിയമം, അതിൻ്റെ നിവൃത്തിയുമാണ്. പ്രവചനമെന്നാൽ; ‘മേലാൽ അഥവാ ഭാവിയിൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്. (യെശ, 46:10). അവന് ഭോഷ്കു പറയായാൻ കഴിയില്ല. (എബ്രാ, 6:18). എന്തെന്നാൽ വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). പിന്നെങ്ങനെ, ജനനത്തിനു മുമ്പെ അഭിഷിക്തമനുഷ്യനായ യേശു ഉണ്ടായിരുന്നെന്ന് പറയും? (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു)

“മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു. (മത്താ, 1:16; യോഹ, 1:1; 1തിമൊ, 2:6). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി കന്യകയായ ഒരു സ്ത്രീയിൽ ജനിച്ച്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട്, യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് ക്രിസ്തു ആയതും തന്നെത്താൻ യാഗമർപ്പിക്കാൻ മഹാപുരോഹിതനായതും. (മത്താ, 1:16; ലൂക്കൊ, 2:52; മത്താ, 3:16; പ്രവൃ, 10:38; എബ്രാ, 3:1). ആ മനുഷ്യ മഹാപുരോഹിതനായ ക്രിസ്തുവാണ് മദ്ധ്യസ്ഥനും മറുവിലയും സൃരഭ്യവാസനയുമായി ദൈവത്തിന് തന്നെത്തന്നെ യാഗമാക്കിയത്. (എഫെ, 5:2). “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6).

വെളിപ്പാടായാലും അവതാരമായാലും എന്താണ് കുഴപ്പമെന്ന് വളരെ ലാഘവത്തോടെയും ഏറെ പുച്ഛത്തോടെയും ചോദിക്കുന്ന അനേകരെ ഞാൻ കണ്ടിട്ടുണ്ട്. ബൈബിൾവിരുദ്ധ ഉപദേശങ്ങളോടുള്ള വിശ്വാസികളുടെ മൃദുസമീപനമാണ് ക്രൈസ്തവസഭയിലെ എണ്ണമില്ലാത്ത ദുരുപദേശങ്ങൾക്കു കാരണം. വെളിപ്പെട്ടവനെ അവതരിച്ചവനാക്കിയാൽ എന്താണ് കുഴപ്പമറിയാമോ? മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്ത് അഥവാ കാലസമ്പൂർണ്ണതയിലാണ് ഏകദൈവം ജഡത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4; 1തിമൊ, 3:16; എബ്രാ, 1:2; 1പത്രൊ, 1:20). എന്നുവെച്ചാൽ; വെളിപ്പെടുന്നതിനു മുമ്പോ, വെളിപ്പാടിൻ്റെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായ ശേഷമോ വെളിപ്പാട് അഥവാ വെളിപ്പെട്ട മനുഷ്യൻ ഉണ്ടാകുകയില്ല. ആരോണോ മനുഷ്യനായി വെളിപ്പെട്ടത് അവൻ മാത്രമാണ് ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8; വെളി, 1:17). ഏകദൈവത്തിന് അവതരിക്കാൻ കഴിയില്ല; അതിനാണ് ത്രിത്വം പുത്രനെ മറ്റൊരു ദൈവവ്യക്തിയും, ഏകദൈവത്തെ ബഹുദൈവവും ആക്കിയത്. എന്തെന്നാൽ അവതാരത്തിന് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. (യോഹ, 3:13). എന്നാൽ ത്രിത്വവിശ്വാസത്തിന് അവതാരമെന്ന ജാതീയ സങ്കല്പംപോലും യോജിക്കില്ലെന്നതാണ് വസ്തുത: ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (1കൊരി, 15:21; 2കൊരി, 5:21; ഫിലി, 2:8; 1തിമൊ, 2:6). ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു പഠിപ്പിക്കുന്നവരാണ് ത്രിത്വക്കാർ. എന്നാൽ, ക്രിസ്തുവിന് ജഡത്തിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടെന്നുള്ള വിശ്വാസം അവതാരത്തിന് യോജിക്കുന്ന ഉപദേശമേയല്ല. തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട് മാത്രമേ അവതരിക്കാൻ കഴിയുകയുള്ളു. ദൈവത്വവുമായാണ് മനുഷ്യനായതെങ്കിൽ ത്രിത്വദൈവം അവതാരവുമല്ല വെളിപ്പാടുമല്ലെന്ന് വരും. മറ്റൊരു പ്രയോഗം കണ്ടെത്തേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ; ഏകസത്യദൈവമായ യഹോവ അഥവാ യേശുക്രിസ്തുവിനെ ബഹുദൈവം ആക്കാൻ ഉപായിയായ സർപ്പം സംവിധാനം ചെയ്ത ത്രിത്വനാടകത്തിലെ ഒരു രംഗമാണ് അവതാരമെന്ന പേഗൻ സങ്കല്പം; അതിലെ അഭിനേതാക്കളാണ് ത്രിത്വവിശ്വാസികൾ.

ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകൾ കാണിക്കാം:

1. അക്ഷയനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവം: (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). ആരുമൊരുനാളും കണ്ടിട്ടില്ലാത്ത കാരണത്താൽ ഈ ദൈവം വ്യക്തിയല്ലെന്നു ആരും പറയുമെന്നു തോന്നുന്നില്ല.

2. പഴയനിയമഭക്തന്മാർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നതായി കണ്ട പിതാവായ യഹോവ. മീഖായവും (1രാജാ, 22:19) യെശയ്യാവും (6:1-5) യെഹെസ്ക്കേലും (1:26-28) ദാനീയേലും (7:9,10) സ്വർഗ്ഗത്തിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. ‘ദൂതന്മാർ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു’ എന്നു മനുഷ്യനായ യേശു പറഞ്ഞത് ഇതാണ്: (മത്താ, 18:11). ഇതു മാത്രമാണ് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷത. ഈ ദൈവം ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നതായി യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: (വെളി, 4:8).

3. മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു മനുഷ്യനായി വെളിപ്പെട്ടു ആറേഴുനാഴിക അവനോടുകൂടെ പാർത്ത്, ഭക്ഷണപാനീയങ്ങൾ കഴിച്ചു അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയ മനുഷ്യൻ: (ഉല്പ,18:1-8). അവിടെ വെളിപ്പെട്ട മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവ ആയിരുന്നെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (18:1-19:1).

4. വചനമായുള്ള വെളിപ്പാട്: (1ശമൂ, 3:23; 147:19. ഒ.നോ: പുറ, 3:4-6). ഇത് ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3;  2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6. ഒ.നോ: ഉല്പ, 1:3). കാലസമ്പൂർണ്ണതയിൽ ‘ജഡമായിത്തീർന്നു’ എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം ഇതാണ്: (1:10).

5. ജഡത്തിൽ വെളിപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:16; 1പത്രൊ, 1:20). ക്രൂശിൽ മരിച്ചത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്: (യോഹ, 8:40; 9:11; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ദൈവത്തിന് മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും ത്രിത്വത്തിനില്ല.

6. ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തു: (തീത്തൊ, 2:12).

7. സകല സത്യത്തിലും വഴി നടത്തുന്ന അദൃശ്യനായ പരിശുദ്ധാത്മാവ്: (യോഹ, 16:13). ദേഹരൂപത്തിൽ സ്നാപകനും (ലൂക്കൊ, 3:22) പിളർന്ന നാവിൻ്റെ രൂപത്തിൽ അപ്പൊസ്തലന്മാരും കണ്ടിട്ടുണ്ട്: (പ്രവൃ, 2:3).

8. ദൈവത്തിൻ്റെ ഏഴ് ആത്മാവ്: (വെളി, 1:4; 3:1; 4:5). ദൈവസിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിൻ്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4).

9. മനുഷ്യപുത്രനോടു സദൃശ്യനായി മഹാതേജസ്സോടെ പത്മോസിൽ യേഹാന്നാനു വെളിപ്പെട്ട യേശുക്രിസ്തു: (വെളി, 1:12-18).

10. സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും മദ്ധ്യത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്ന കുഞ്ഞാട്: (വെളി, 5:6,12; 6:1; 7:17). ഈ കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്: (വെളി, 13:8). യേശുക്രിസ്തു കാലസമ്പൂർണ്ണതയിലാണ് ക്രൂശിക്കപ്പെട്ടത്: (ഗലാ, 4:4).

ദൈവത്തിൻ്റെ വെളിപ്പാടുകളെ ഒന്നു, രണ്ടു, മൂന്നു, നാലു എന്നിങ്ങനെ എണ്ണിയാൽ, ദൈവം ത്രിത്വത്തിലും ചതുർത്വത്തിലുമൊന്നും നില്ക്കില്ല. നമുക്കൊന്നു കൂട്ടിനോക്കാം: 1+1+1+1+1+1+1+7+1+1=16. അദൃശ്യനായ ഏകദൈവവും (monos theos) ആ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകളിൽ വ്യത്യസ്തമായ പതിനഞ്ച് വ്യത്യസ്തമാ പ്രത്യക്ഷതകളാണ് മുകളിലുള്ളത്. കൂടാതെ, അഗ്നിസ്തംഭത്തിലും മേഘത്തിലും തേജസ്സിലുമൊക്കെ ദൈവം വെളിപ്പെട്ടിട്ടുണ്ട്. ത്രിത്വക്കാർ ഒന്നാഞ്ഞുപിടിച്ചാൽ മുപ്പത്തിമുക്കോടി ദൈവങ്ങളാക്കാം. ഓരോരോ കൾട്ട് ഉപദേശങ്ങൾ!

യോഹന്നാൻ്റെ സുവിശേഷത്തിലെ ചില വാക്യങ്ങൾ വായിച്ചാൽ യേശുക്രിസ്തു വെളിപ്പെടുകയല്ല; സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് ഇറങ്ങിവന്നതാണെന്ന് തോന്നും. “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.” (യോഹ, 6:38). “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന മറ്റൊരു പ്രയോഗമാണ്; യേശു അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയായിരുന്നില്ല; കന്യകയായ മറിയയിലൂടെ ജനിക്കുകയായിരുന്നു എന്ന് എല്ലാവർക്കും അറിയാം. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). അപ്പം സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.” (യോഹ, 6:48-50). ആത്മീയമായും ആലങ്കാരികമായും പറഞ്ഞിരിക്കൂന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ; നിത്യജീവൻ ലഭിക്കാൻ യേശുവിനെ കടിച്ചുപറിച്ച് തിന്നേണ്ടിവരും. “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറയുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. പിന്നെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു അഥവാ അഭിക്തനെങ്ങനെ ഉണ്ടാകും? എന്നാൽ എന്നുമെന്നേക്കും ഉള്ളതാരാണ്? അഭിഷിക്തമനുഷ്യനായി അഥവാ മനുഷ്യരുടെ പാപപരിഹാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത് ആരാണോ അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8). അക്ഷരാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയോ, ദൈവം അയച്ചിട്ടുവന്ന വ്യക്തിയോ, ഇറങ്ങിവന്ന വ്യക്തിയോ ആണെങ്കിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും  സ്വർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നതെങ്ങനെയാണ്? യേശു പറയുന്നു: ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും സ്ർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നു. (യോഹ, 3:13). അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയെന്ന് പറയുന്നത്. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

ബാഹ്യമായ രണ്ടു തെളിവുകൾ: ദൈവം അവതരിക്കുകയല്ല വെളിപ്പെടുകയാണ് ചെയ്തതെന്ന് എല്ലാ പെന്തെക്കൊസ്ത് ബ്രദ്റൻ പണ്ഡിതന്മാർക്കും അറിയാം. എന്നാൽ അവരുടെ പ്രസ്ഥാനത്തിൻ്റെ വിഴുപ്പു ചുമക്കുകയെന്ന ബാധ്യത അവർക്കുള്ളതിനാൽ അവരത് പരസ്യമായി അംഗീകരിക്കില്ല. എങ്കിലും ചില പ്രത്യേക സാഹചര്യത്തിൽ അവരിൽനിന്നുതന്നെ അറിഞ്ഞോ അറിയാതെയോ സത്യം പുറത്തുവരും. അങ്ങനെയുള്ള രണ്ടു തെളിവുകളാണ് ചുടെ ചേർക്കുന്നത്:

1. ആദ്യത്തേത്, ബ്രദ്റൻ സഭയുടെ സ്ഥാപകനേതാവും ക്രൈസ്തപണ്ഡിതനും ഭാഷാപണ്ഡിതനുമായ ശ്രീ കെ.വി. സൈമൺ സാറിൻ്റെ ത്രിത്വപ്രബോധിക എന്ന പുസ്തകത്തിൽ നിന്നുള്ള തെളിവാണ്. 1തിമൊഥെയൊസ് 3:14:16-ൽ ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് “അവൻ” എന്ന സർവ്വനാമത്തോടുള്ള ബന്ധത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ത്രിത്വവിശ്വാസിയാണെങ്കിലും ഭാഷയുടെ വ്യാകരണനിയമത്തെ മറിച്ചുകളയാൻ ശ്രമിച്ചിട്ടില്ലെന്നുള്ളത് ഒരു വലിയ കാര്യമാണ്.

2. പെന്തെക്കൊസ്തു പാസ്റ്ററും പണ്ഡിതനും വാഗ്മിയുമായ അനിൽ കൊടിത്തോട്ടത്തിൻ്റെതായ ഒരു വീഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. അതിൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. (കാണുക: അവതാരമല്ല; വെളിപ്പാട് (കൊടിത്തോട്ടം)

പ്രത്യക്ഷനായവൻ പാപമറിയാത്ത മനുഷ്യൻ: ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുന്നവൻ ജഡത്തിൽ വന്നവൻ പൂർണ്ണദൈവമാണെന്ന് ഒരിക്കലും പറയില്ല. സമസ്തവും സൃഷ്ടിച്ച സർവ്വശക്തൻ മനുഷ്യനായി വെളിപ്പെടാതെ മനുഷ്യൻ്റെ പാപംപോക്കാൻ കഴിയില്ലായിരുന്നോ? കഴിയില്ലായിരുന്നു! അതാണുത്തരം. ദൈവത്തിൻ്റെ കല്പനകൾ ആരൊക്കെ ലംഘിച്ചാലും കല്പന പുറപ്പെടുവിച്ച തനിക്കത് പിൻവലിക്കാനോ, ലംഘിക്കാനോ കഴിയില്ല. ‘പാപം ചെയ്യുന്ന ദേഹി മരിക്കും’ (യെഹെ, 18:4), ‘പാപത്തിൻ്റെ ശമ്പളം മരണം’ (റോമ, 6:23), ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാനാണ് ദൈവം മനുഷ്യനായത്. (മത്താ, 3:15). പഴയനിയമത്തിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. ഒന്ന്; വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: പരിശുദ്ധനായ ദൈവം പാപിയായ മനുഷ്യൻ്റെ ബന്ധുവാകുന്നതെങ്ങനെ? അതിനാണവൻ ദൈവത്വം കൂടാത മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6:8; 1തിമൊ, 3:15,16; എബ്രാ, 2:14,15). തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി എന്ന ഫിലിപ്പ്യരിലെ പ്രയോഗവും നോക്കുക: (2:8). പാപികളായ മനുഷ്യൻ്റെ ബന്ധുവാകാനാണ് അവൻ പാപമറിയത്ത പൂർണ്ണമനുഷ്യൻ മാത്രമായി ലോകത്തിൽ വെളിപ്പെട്ടത്. രണ്ട്; വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: മനുഷ്യർക്കാർക്കും ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കാൻ കഴിയില്ലെന്നു ബൈബിൾ പറയുന്നു. (സങ്കീ, 49:7-10). കാരണം, സകല മനുഷ്യരും പാപികളാണ്. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). തന്മൂലം, ദൈവം മനുഷ്യനായി വെളിപ്പെട്ട് തൻ്റെ പാപമില്ലാത്ത രക്തം മറുവിലയായി നല്കിയാണ് വീണ്ടെടുപ്പു സാധിച്ചത്. (പ്രവൃ, 20:28; 1പത്രൊ, 1:18,19). മനുഷ്യൻ്റെ വീണ്ടെടുപ്പുവില കൊടുക്കേണ്ടത് സാത്താനല്ല; ദൈവത്തിനാണ്. അതു നല്കേണ്ടത് ദൈവമല്ല; മനുഷ്യനാണ്: (1കൊരി, 15:21). യേശു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമാണെന്ന് ത്രിത്വം വിശ്വസിക്കുന്നു; യാതൊരു തെളിവും ബൈബിളിലില്ല. അങ്ങനെയാണെങ്കിൽ, പൂർണ്ണദൈവവുമായ പുത്രൻ മറ്റേതു ദൈവത്തിനാണ് വീണ്ടെടുപ്പുവില നല്കിയത്? ദൈവം ഒന്നല്ലേയുള്ളൂ? ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില നല്കിയെന്നു പറഞ്ഞാൽ അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും.. മൂന്ന്; വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: മനുഷ്യപുത്രൻ തന്നെത്താൻ മരണത്തിനു ഏല്പിച്ചുകൊടുത്തവനാണ്. (ഗലാ, 1:3; 2:20; എഫെ, 5:2; 5:27; ഫിലി, 2:8; 1തിമൊ,2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). ‘മനസ്സോടെ ശാപമരത്തിൽ തൂങ്ങി’ എന്നു പാട്ടുപാടിയാൽ പോര; മഹത്വധാരിയായ ഏകസത്യദൈവമാണ് മഹത്വം വെടിഞ്ഞ് മനുഷ്യനായി മരിച്ചതെന്ന് വിശ്വസിക്കുകയും വേണം. നാല്; വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായത്. ജഡത്തിൽ വന്നവൻ ദൈവവും ആണെങ്കിൽ, ‘പാപം അറിയാത്തവൻ’ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്നൊക്കെ പറഞ്ഞാൽ അതിനെന്തത്ഥമാണുള്ളത്? മനുഷ്യനല്ലാതെ, ദൈവത്തിനു പാപം ചെയ്യാൻ കഴിയുമോ? അടുത്തത്; ‘പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു’ (എബ്രാ, 4:16) ആര്; ദൈവമോ? ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെങ്കിൽ എങ്ങനെ പരീക്ഷിക്കപ്പെട്ടു എന്നു പറയാൻ കഴിയും? ദൈവത്തിനും പരീക്ഷയോ! ഇതെന്താ നാടകമോ? മഹത്വധാരിയായ സർവ്വശക്തൻ മനുഷ്യനായി പ്രത്യക്ഷനാകാതെ ന്യായപ്രമാണപ്രകാരമുള്ള വീണ്ടെടുപ്പു സാദ്ധ്യമാകില്ല. അതുകൊണ്ടാണ് ദൈവം ജഡത്തിൽ വെളിപ്പെട്ടത്: (മത്താ, 1:1; ലൂക്കൊ, 1:68, 76,77; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെന്നു പറഞ്ഞാൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകം എന്നു പറയേണ്ടിവരും. സാക്ഷാൽ ദൈവം ജഡത്തിൽ വെളിപ്പെട്ടപോൾ മനുഷ്യൻ മാത്രമായതുകൊണ്ടാണ് മനുഷ്യരുടെ ചാർച്ചക്കാരനായതും എന്നേക്കുമുള്ളൊരു വീണ്ടെടുപ്പു സാധിച്ചതും. (എബ്രാ, 9:12). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യട്ടെ!

“പുത്രൻ, ഏകദൈവത്തിൻ്റെ (monos theos) ജഡത്തിലുള്ള വെളിപ്പാടാണെന്നു ദൈവഭക്തിയുടെ മർമ്മത്തിൽ പൗലൊസ് പറയുന്നു: (1തിമൊ, 3:14-16). അവൻ അന്ത്യകാലത്താണ് വെളിപ്പെട്ടതെന്നു അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയുന്നു: (1പത്രൊ, 1:20). അന്ത്യകാലത്ത് വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ പ്രത്യക്ഷതയ്ക്ക് മുമ്പേ ഉണ്ടാകുമോ? പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ പിന്നെയും ആ പ്രത്യക്ഷശരീരം ഉണ്ടാകുമോ?”

നിഖ്യായിലെ വിശ്വാസപ്രമാണം, ഒരു പഠനം

നിഖ്യാവിശ്വാസപ്രമാണം

നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് (monos theos – the only God) നമുക്കുള്ളത്. ആ ദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായി ഇരുന്നുകൊണ്ടാണ് ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും: (യെഹെ, 1:26-28; 8:2; ഉല്പ, 1:26,27; മലാ, 2:10; മത്താ, 18:11; നെഹെ, 9:6; യെശ, 44:24; കൊലൊ, 1:16; ഉല്പ, 1:26,27; 2:7; റോമ, 5:14;പുറ, 6:13). ആ ദൈവംതന്നെയാണ് മോശെ മുതലുള്ള പഴയനിയഭക്തന്മാർക്ക് യഹോവ എന്ന നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമായി പ്രത്യക്ഷനായത്: (പുറ, 3:15; 1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10). ആ ദൈവം തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായി തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തിയത്: (ഗലാ, 4:4; മത്താ, 1:21; 2കൊരി, 5:21; എബ്രാ, 2:14,15). ആ ദൈവംതന്നെയാണ് പെന്തെക്കൊസ്തു നാളിൽ അദൃശ്യനായ ആത്മാവായി പ്രത്യക്ഷനായി ദൈവസഭ സ്ഥാപിച്ചതും വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട് സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതു. (പ്രവൃ, 2:1-4; യോഹ, 3:5-8; യോഹ, 14:16; 16:13; യോഹ, 14:18, 28; മത്താ, 28:19). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽവെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം) എ.ഡി. 325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു ദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. ത്രിത്വവിശ്വാസത്തിന് ആധാരമായ നിഖ്യാവിശ്വാസപ്രമാണം ബൈബളിനോട് നീതിപുലർത്തുന്നുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്: 

നിഖ്യാവിശ്വാസപ്രമാണം: “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും; ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും; സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും, വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.”

വിശദമായ പഠനം

1. സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). വിശ്വാസപ്രമാണത്തിൻ്റെ ആദ്യഭാഗം ബൈബിൾ വെളിച്ചത്തിൽ നൂറുശതമാനം ശരിയാണ്.

2. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും;

പിതാവിൻ്റെ ഏകപുത്രൻ: ത്രിത്വവിശ്വാസികൾ അക്ഷരാർത്ഥത്തിൽ പിതാവിൻ്റെ ഏകപുത്രൻ അഥവാ ഏകജാതനായ പുത്രനായി യേശുവിനെ മനസ്സിലാക്കുന്നു. (യോഹ, 3:16). അപ്പോൾ മനുഷ്യപുത്രൻ ആരാണെന്ന് പറയും? ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ ക്രിസ്തുവിൻ്റെ നൂറുകണക്കിനുള്ള പദവികളിൽ പ്രധാനപ്പെട്ട രണ്ടു പദവികളാണ്: ദൈവപുത്രനും മനുഷ്യപുത്രനും. ആദ്യജാതനും ഏകജാതനും ചേർത്ത് ആകെ എഴുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും എൺപത്തൊമ്പതു പ്രാവശ്യം മനുഷ്യപുത്രനെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ക്രിസ്തു 5 പ്രാവശ്യം തന്നെത്തന്നെ ദൈവപുത്രനെന്നും 82 പ്രാവശ്യം തന്നെത്തന്നെ മനുഷ്യപുത്രനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. എപ്രകാരമാണ് ദൈവപുത്രൻ (Son of God) എന്നു വിളിച്ചിരിക്കുന്നത്, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും ബൈബിൾ അവനെ വിളിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണെങ്കിൽ രണ്ടും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, അതേയർത്ഥത്തിൽ അവൻ ഏതോ ഒരു മനുഷ്യൻ്റെയും പുത്രനാകണ്ടേ? അവൻ ഏത് മനുഷ്യൻ്റെ പുത്രനാണെന്ന് പറയും? ക്രിസ്തുവിനെ ഏഴുപേരുടെ പുത്രനായി പുതിയനിയമം പരിചയപ്പെടുത്തുന്നു. ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി (കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്). എന്നാൽ യഥാർത്ഥത്തിൽ അവൻ ആരുടെയും പുത്രനല്ല; ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാങ്ങളിൽ ഒന്നു മാത്രമാണ് അവൻ്റെ പുത്രത്വം.

ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണെന്ന് സുവിശേഷങ്ങളുടെ ആരംഭത്തിൽ നിന്നുതന്നെ മനസ്സിലാക്കാം. കന്യകയായ മറിയയിലൂടെ ലോകത്തിൽ ജനിച്ച യേശുവെന്ന മനുഷ്യൻ അഥവാ ശിശു ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (ലൂക്കൊ, 1:35; 2കൊരി, 5:21. ഒ.നോ: യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:5,6). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല; രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃർത്തായായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ‘ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു തൻ്റെ ഐഹിക ജീവകാലത്തു അഥവാ സ്നാനം മുതൽ ക്രൂശുമരണംവരെയുള്ള മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. പിന്നെങ്ങനെ അവൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ച പുത്രനാകും.

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ബൈബിളിൻ്റെ ആകെത്തുക അഥവാ സാരാംശം എന്താണെന്നു ചോദിച്ചാൽ; ക്രിസ്തുവിലൂടെ ദൈവമൊരുക്കിയ രക്ഷ അഥവാ സുവിശേഷമാണ്. (ഉല്പ, 3:15; യോഹ, 20:31). ദൈവത്തിൻ്റെ ക്രിസ്തുവിലൂടെ അവനൊരുക്കിയിരിക്കുന്ന രക്ഷയെക്കാൾ വലുതായി മറ്റൊന്നും ബൈബിളിലില്ല. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണ് ജനിച്ചുമരിച്ചുയിർത്തതെങ്കിൽ സുവിശേഷത്തിനടിസ്ഥനം ദാവീദിൻ്റെ പുത്രനാണെന്ന് പൗലൊസ് പറയുമായിരുന്നോ? ഈ പറഞ്ഞതിൻ്റെ താല്പര്യമെന്താണെന്ന് ചോദിച്ചാൽ; ദൈവപുത്രൻ ആരുടെയും സാക്ഷാൽ പുത്രനല്ല. യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണെന്ന് മനസ്സിലാക്കാനാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ “God was manifest in the flesh” എന്നാണ് KJV-യിൽ കാണുന്നത്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, പൗലൊസ് പറയുന്നത് യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).

സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവൻ: യേശു പിതാവിൽനിന്നു ജനിച്ചവനാണെന്ന് പഠിപ്പിക്കുകയും, ഒപ്പം ദൈവത്തോടു സമത്വമൂള്ളവനാണെന്ന് പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെട്ടവൻ എങ്ങനെയാണ് ജനിപ്പിച്ചവനോട് സമത്വമുണ്ടാകുന്നത്? ഇതൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു ത്രിത്വം പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നൊക്കെ പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതിരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം.

അറിയൂസിൻ്റെ ദുരുപദേശത്തിനെതിരെയാണ് സുന്നഹദോസ് വിളിച്ചുചേർത്തത്. “യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. അറിയൂസ് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്: ഒന്ന്; യേശു സൃഷ്ടിയാണെന്ന് പറഞ്ഞു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് സൃഷ്ടിയല്ല; ജനിച്ചവനാണെന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും ജനിച്ചവൻ സൃഷ്ടിയാണ്; ആംരംഭമുള്ളവനാണ്. തത്വത്തിൽ രണ്ടുപേരും പറഞ്ഞത് ഒന്നാണ്; അറിയൂസിൻ്റെ സൃഷ്ടിയെ സുന്നഹദോസ് വെള്ളപൂശി ജനിപ്പിച്ചെടുത്തു. അറിയൂസിൻ്റെ രണ്ടാമത്തെ വാദം; യേശു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് ‘പിതാവിൽ നിന്നു ജനിച്ചു’ എന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. പുത്രൻ പിതാവിനോടൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്നു ജനിച്ചുവെന്നാണ് സുന്നഹദോസ് പ്രഖ്യാപിച്ചത്. പിതാവു മുമ്പേ ഉള്ളതുകൊണ്ടാണല്ലോ, പുത്രൻ പിതാവിൽനിന്ന് ജനിച്ചത്? ജനിപ്പിച്ച പിതാവും ജനിപ്പിക്കപ്പെട്ട പുത്രനും തമ്മിൽ ചെറുതെങ്കിലും ഒരിടവേള എന്തായാലും ഉണ്ടാകും. അപ്പോൾ, പുത്രന് ഒരു ആരംഭമുണ്ടെന്നും; പുത്രനില്ലാതെ, പിതാവു മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു എന്ന അറിയൂസിൻ്റെ വാദം സുന്നഹദോസ് അംഗീകരിക്കുകയാണ് ചെയ്തത്. ബൈബിളിൽ നിന്നു തെളിവുതരാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.” (ഉല്പ, 5:1). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ദൈവം ആദാമെന്ന തൻ്റെ മകനെ നേരിട്ട് സൃഷ്ടിച്ചു; എന്നാൽ, നൂറ്റിമുപ്പതു വർഷം കഴിഞ്ഞപ്പോൾ  ആദാം തൻ്റെ മകനായ ശേത്തിനെ ദൈവം കൊടുത്ത കൃപയാൽ അഥവാ കഴിവിനാൽ ജനിപ്പിച്ചു. ആദാമിനെ സൃഷ്ടിക്കും മുമ്പ് ആദാം ഇല്ലായിരുന്നു; ശേത്തിനെ ജനിപ്പിക്കും മുമ്പ് ശേത്തും ഇല്ലായിരുന്നു. രണ്ടുപേരുടെയും വാദം ഒന്നുതന്നെ. അപ്പോൾ, പുത്രനെ പിതാവ് സൃഷ്ടിച്ചതാണെന്നും പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടെന്നും അറിയൂസ് പറഞ്ഞത് നിഖ്യാസുനഹദോസ് അതേപടി അംഗീകരിക്കുകയായിരുന്നില്ലേ? ഇവിടെയാണ് ഹവ്വായെ വഞ്ചിച്ച പഴയപാമ്പിൻ്റെ ഉപായം മനസ്സിലാക്കേണ്ടത്. കോൺസ്റ്റൻ്റയിൻ എന്ന റോമൻ ചക്രവർത്തിയിലൂടെ ലോകം മുഴുവനുമുള്ള മുന്നൂറോളം ബിഷപ്പുമാരെ സുന്നഹദോസിനായി നിഖ്യായിൽ കൂട്ടിവരുത്തിയിട്ട് അറിയൂസെന്ന ഒരു പാഷണ്ഡകൻ്റെ ഉപദേശത്തെ വെള്ളപൂശി സർപ്പം സഭയ്ക്കകത്ത് നുഴയിച്ച് കയറ്റുകയായിരുന്നു. (സുന്നഹദോസിൻ്റെ കൂടുതൽ വിവരങ്ങൾ താഴെക്കാണാം)

യേശു, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനാണ് എന്നതിൻ്റെ തെളിവായി സങ്കീർത്തനം 2:7; യോഹ, 17:5; കൊലോസ്സ്യർ 1:15 എന്നീ മൂന്നു വാക്യങ്ങളാണ് ഇവർ പ്രധാനമായി പറഞ്ഞുകാണുന്നത്. സങ്കീർത്തനം 2:7-ലെ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (കാണുക: രണ്ടാം സങ്കീർത്തനം). യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ മനുഷ്യനെ യഹോവ ജനിപ്പിച്ചു എന്ന് വിശ്വസിക്കുന്ന ഒരു ദുരന്ത ഉപദേശമാണ് ത്രിത്വം. (1തിമൊ, 3:14-16). സർവ്വസൃഷ്ടിക്കും ആദ്യജാതൻ: യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിമ അഥവാ ദൃശ്യരൂപം ആയതുകൊണ്ടാണ് സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറഞ്ഞിരിക്കുന്നത്. (കൊലൊ, 1:15). ഇത് യഥാർത്ഥത്തിൽ ദൈവപുത്രനെക്കുറിച്ചല്ല; യേശുക്രിസ്തുവെന്ന മഹാദൈവത്തെക്കുറിച്ചുള്ള പ്രയോഗമാണ്. ആദ്യജാതൻ ദൈവത്തിൻ്റെ ആദ്യത്തെ മകനായതുകൊണ്ടല്ല. അവൻ സർവ്വസൃഷ്ടികൾക്കും മുമ്പേയുള്ളവനും സ്രഷ്ടാവും പരിപാലകനും, സകലത്തിനും ആധാരവും താൻ മുഖാന്തരം തനിക്കായി സകലവും സൃഷ്ടിച്ചവനുമാണ്. (കൊലൊ, 1:16,17; എബ്രാ, 1:10). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36). ബൈബിൾ വായിച്ചിട്ടല്ല ഇവരീ വിശ്വാസപ്രമാണം ഉണ്ടാക്കിയിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണ് ആദ്യജാതനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതെങ്കിൽ രണ്ടുവിധത്തിൽ ഇവർക്കുതന്നെ അത് കെണിയായി മാറും; എന്തെന്നാൽ ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ഒരാൾതന്നെയാണ്. ഒന്ന്; യഥാർത്ഥത്തിലാണെങ്കിൽ ഏകജാതനും ആദ്യജാതനും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. അതിനാൽ അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. രണ്ട്; ഏതെങ്കിലുമൊന്ന് അക്ഷരാർത്ഥത്തിലാണെന്ന് പറഞ്ഞാലും പ്രശ്നമാണ്. ഉദാ: ഏകജാതനാണെന്നു പറഞ്ഞാൽ; ദൈവത്തിന് അനേകം മക്കളുണ്ടെന്ന് ബൈബിൾ പറയുമ്പോൾ, യഥാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ ഏകജാതനായ പുത്രനാണന്ന് പറഞ്ഞാൽ അത് ബൈബിൾ വിരുദ്ധമാകും. യഥാർത്ഥത്തിൽ ആദ്യജാതനാണെന്ന് പറഞ്ഞാൽ, ക്രിസ്തുവിനു തുല്യനായ അനന്തരജാതന്മാർ ദൈവത്തിന് ഉണ്ടെന്നുവരും; അത് ദുരുപദേശമായിമാറും. സത്യത്തിൽ ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; അനേകരെ വഞ്ചിക്കാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശമാണ്. (കാണുക: ഏകജാതനും ആദ്യജാതനും)

3. ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും;

ദൈവസത്തയുള്ളവൻ: ത്രിത്വവിശ്വാസികൾക്ക് യേശുക്രിസ്തുവെന്ന മഹാദൈവത്തെയും മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച യേശുവെന്ന മനുഷ്യനെയും വേർതിരിച്ചറിയില്ല. അതറിയണമെങ്കിൽ “ദൈവം ഒരുത്തൻ മാത്രമാണ് അഥവാ പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അംഗീകരിക്കണം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഒന്നുകൂടി പറഞ്ഞാൽ പഴയനിയമത്തിലെ യഹോവയും പുതിയനിയമത്തിലെ ലേഖനത്തിൽ കാണുന്ന യേശുക്രിസ്തുവെന്ന മഹാദൈവവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തു. (1തിമൊ, 13:14-16; 1പത്രൊ, 1:20). അതായത്, നമുക്ക് പിതാവായ ഏകദൈവം മാത്രമേയുള്ളു: (യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കോ, 4:8; മത്താ, 24:36; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ മനുഷ്യനായിട്ടുള്ള പ്രത്യക്ഷതയാണ് ദൈവപുത്രനായ യേശുക്രിസ്തു: (1തിമൊ, 2:6; 3:14-16). പിതാവായ ദൈവത്തിൻ്റെ നേരിട്ടുള്ള പ്രത്യക്ഷതയാണ് ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12)

പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31). പഴയനിയമപ്രവചനംപോലെ (യിരെ, 31:31-34) ദൈവത്തിൻ്റെ പ്രത്യക്ഷതയായ അഭിഷിക്തമനുഷ്യൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായവൻ വിളിച്ചുപറഞ്ഞതും കുറിക്കൊള്ളുക. (പ്രവൃ, 4:12). പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ഏകദൈവവും സകലഭൂവാസികളുടെയും ഏകരക്ഷിതാവും യഹോവ മാത്രമാണ്. (യെശ,45:22). യേശുക്രിസ്തുവൽനിന്ന് വ്യതിരിക്തനാണ് യഹോവയെങ്കിൽ പത്രൊസിനെക്കാൾ വലിയ ദൈവദൂഷകൻ വേറെയില്ല.

ദൈവപുത്രൻ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). പൂർണ്ണ അനുസരണത്താലും നിഷ്കളങ്ക രക്തത്താലും ആദാമിൻ്റെ പാപത്തിനു പരിഹാരം വരുത്തിയത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. (2കൊരി, 5:21; എബ്രാ, 5:7-9;1പത്രൊ, 1:19). “പാപം അറിയാത്തവൻ, പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയില്ല, അവനിൽ പാപം ഇല്ല” എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; ക്രിസ്തുയേശു എന്ന മനുഷ്യനെ കുറിക്കുന്നതാണ്. (1പത്രൊ, 2:22; 1യോഹ, 3:5). മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ച മഹോപുരോഹിതൻ ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനാണ്. (എഫെ, 5:2; 1തിമൊ, 2:5,6; 3:164-16). മഹാദൈവമായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനെയും വേർതിരിച്ചറിയണം: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശുക്രിസ്തു: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” (യോഹ, 17:11; 17:12). അതായത്, പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപിതാവിൻ്റെ പേരും മനുഷ്യനായ ദൈവപുത്രൻ്റെ പേരും യേശുക്രിസ്തു എന്നാകുന്നു: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യനായിരുന്നു. അതിനാൽ, ദൈവസത്തയുള്ളവനെന്ന പ്രയോഗം അവന് ചേരില്ല.

ദൈവത്തില്‍നിന്നുള്ള ദൈവം: ഇതൊരുമാതിരി വെളിവുകെട്ട പ്രയോഗമാണ്. ദൈവത്തിൽനിന്നു മറ്റൊരു ദൈവം; അപ്പോൾ എത്ര ദൈവമുണ്ട്? ഏകദൈവത്തിന് പ്രത്യക്ഷതകൾ അഥവാ വെളിപ്പാടുകൾ മാത്രമേയുള്ളു. ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിലാണ് ഇത് പറയുന്നതെങ്കിൽ, ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. പുനരുത്ഥാനശേഷം പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടുകൂടി മനുഷ്യനായ ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞു. (യോഹ, 20:17; 28). വീണ്ടും സ്വർഗ്ഗത്തിൽനീന്നു പ്രത്യക്ഷനായതു മനുഷ്യനല്ല; ദൈവമാണ്: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12). അതുകൊണ്ടാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ” എന്നു വിളിച്ചത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു വിളിക്കില്ല. ദാവീദ്, “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” (സങ്കീ, 35:23) എന്നു വിളിച്ചവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ യാക്കോബ് “എൻ്റെ ദൈവം” എന്നു വിളിച്ചത്.

താൻ മനുഷ്യനാണെന്നു ദൈവപുത്രൻ പറയുന്നു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:43) പിതാവ് മാത്രമാണ് സത്യദൈവമെന്നും (17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) പറഞ്ഞുകൊണ്ട് താൻ ദൈവമല്ലെന്നും ദൈവപുത്രൻ തന്നെ സാക്ഷ്യം പറയുന്നു. ദൈവപുത്രൻ മനുഷ്യനാണെന്നു അപ്പൊസ്തലന്മാരും സാക്ഷ്യം പറയുന്നു: (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞുകൊണ്ട് പുത്രൻ ദൈവമല്ലെന്നും അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രൂശിൽ മരിച്ചതും മനുഷ്യനാണെന്നു പറഞ്ഞിരിക്കുന്നു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ഇത്രയ്ക്കും സ്ഫടികസ്ഫുടമായി ദൈവപുത്രൻ ദൈവമല്ലെന്നു പറഞ്ഞിരിക്കെ നിഖ്യാസുന്നഹദോസ് അവനെ ദൈവത്തിൽനിന്നു ജനിച്ച ദൈവമാക്കിയതെന്തിനാണ്? ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും മറിയയെ ദൈവമാതാവാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് അവൻ നിഖ്യാസുന്നഹദോസിലൂടെ നടപ്പാക്കിയത്. കത്തോലിക്കരിൽ ഉരുവായ ദുരുപദേശം ബൈബിൾ വായിക്കാത്തവരും വായിച്ചാൽത്തന്നെ സ്വയവ്യാഖ്യാനംകൂടാതെ വിശ്വസിക്കാത്തവരുമായ പ്രൊട്ടസ്റ്റൻ്റുകാർ വെള്ളംതൊടാതെ വിഴുങ്ങുകയായിരുന്നു.

പ്രകാശത്തില്‍നിന്നുള്ള പ്രകാശം: യേശുവിനെ, ‘ദൈവതേജസ്സിൻ്റെ പ്രഭ’ എന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ടുണ്ട്: (1:3). ഈശ്വരതേജസ്സിൻ്റെ മഹത്തായ ശോഭയെന്നാണ് മറ്റൊരു പരിഭാഷ. ആദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യമായ പ്രതിമ അഥവാ ദൃശ്യരൂപമെന്ന നിലയിലാണ് അവനെ ദൈവതേജസ്സിൻ്റെ പ്രഭയെന്ന് വിശേഷിപ്പിച്ചിച്ചിരിക്കുന്നത്. (കൊലൊ, 1:15; 2:9). അതു ദൈവപുത്രനെക്കുറിച്ചല്ല; മഹാദൈവമായ യേശുക്രിസ്തുവിനെ അഥവാ അദൃശ്യദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയായ യഹോവയായ ദൈവത്തെക്കുറിച്ചാണ്. അവൻ മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല. ‘പ്രകാശത്തിൽ നിന്നുള്ള പ്രകാശം’ എന്നത് ഏകസത്യദൈവത്തെ ത്രിത്വമാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ്; കൂടുതൽ അലങ്കാരമൊന്നും വേണ്ട; തേജസ്സിൻ്റെ പ്രഭ അല്ലെങ്കിൽ ‘മഹത്വത്തിൻ്റെ തേജസ്സ് അതുമല്ലെങ്കിൽ തേജസ്സിൻ്റെ പ്രതിഫലനം അതൊക്കെ മതി.

സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം: അപ്പോൾ ആകെ നിങ്ങൾക്ക് എത്ര സത്യദൈവമുണ്ട്? സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം എന്ന പ്രയോഗത്തിനാധാരമായ വാക്യം ഇതാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഈ പരിഭാഷ കൃത്യമല്ല. ഈ വാക്യപ്രകാരം ദൈവപുത്രൻ സത്യദൈവമാണന്ന് അനേകരും കരുതുന്നു. കെ.ജെ.വി. പരിഭാഷ ചേർക്കുന്നു: “And we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life.” ( KJV). “ദൈവപുത്രൻ വന്നിരിക്കുന്നു എന്നും സത്യമായവനെ അറിയേണ്ടതിന്നു അവൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.  നാം സത്യമായവനിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇതാകുന്നു സത്യദൈവവും നിത്യജീവനും.” ഇതാണ് കെ.ജെ.വിയുടെ തർജ്ജമ. സത്യദൈവത്തെയും സത്യദൈവത്തെ അറിവാൻ വിവേകംതന്ന ദൈപുത്രനും നിത്യജീവനുമായ അഥവാ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവെന്ന മനുഷ്യനായ ദൈവപുത്രനെയും യോഹന്നാൻ വേർതിരിച്ചു കാണിക്കുകയാണ്. അതായത്, യോഹന്നാൻ 17:3-നു തത്തുല്യമായ വേദഭാഗമാണിത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” അവിടെയും ഏകസത്യദൈവത്തെയും മനുഷ്യനായ രക്ഷകനെയും വേർതിരിച്ചു കാണിക്കുകയാണ്. രണ്ടിലും ഒരേ ആശയമാണുള്ളത്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയിലുള്ള പരിഭാഷയിൽ വാക്യം തിരുത്തിയിട്ടുണ്ട്: “ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപന്‍; അവിടുന്നാണ് നിത്യജീവനും.” (1 യോഹ, 5:20). ഇതിൽ സത്യദൈവമെന്നു മാറ്റി സത്യസ്വരൂപനെന്നാക്കി. മൂലഭാഷയിൽ നിന്നും സത്യവേപുസ്തകത്തിലെ പരിഭാഷയ്ക്ക് വളരെ വ്യത്യാസമുണ്ട്. അതിൽ ഒരുപ്രാവശ്യം ദൈവപുത്രനെന്നും (Son of God) ഒരുപ്രാവശ്യം സത്യദൈവമെന്നുമാണ് (True God) ഉള്ളത്. സത്യവേദപുസ്തകത്തിൽ മൂന്നുപ്രാവശ്യം സത്യദൈവമെന്നുണ്ട്. അടുത്തത്, ‘ഇതു’ എന്ന് തർജമ ചെയ്യേണ്ട ഓട്ടൊസ് എന്ന ഗ്രീക്കുപദത്തെ (οὗτός – outos – this) മലയാളത്തിൽ ‘അവൻ’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. എന്നാൽ ‘അവൻ, ഇവൻ’ എന്നൊക്കെ ഉപയോഗിക്കാൻ അഫ്ട്ടൊസ് (αὐτὸς – aftos – he) എന്ന മറ്റൊരു പദമുണ്ട്. ആ പദമല്ല പ്രസ്തുത വാക്യത്തിൽ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതു (this) എന്നർത്ഥം വരുന്ന outos ആണ് ഉപയോഗിച്ചിരിക്കുന്നത്. “This is the true God, and eternal life അഥവാ ഇതാകുന്നു സത്യദൈവവും നിത്യജീവനും” എന്നാണ് പറഞ്ഞിരിക്കുന്നത്. അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ This is the true God, and eternal life എന്നാണ്: ABP, ABU, ACV, AZV, BB, BKJV, BSV, BB2020, CGV, CLNT, COMM, CPDV, CVB, DLNT, DRB, DRC, Dialott, EMP, EOB’13, GB, GB1, GLW, GW’20, GWN, HKJV+, JUB, KJV+, LBP, LEB, LHB, LITV, LONT, LSV, MNT, NEB’70, NET, NHEB, NHEB-Y, NMB, NMV’18, NOG, NSB, NTM, Niobe, Noy, NumNT, OJB, PCE, PESH, PSNT, RHB, RKJNT, RNKJV, RNT, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TRC, YLT1898. അതായത്, സത്യദൈവത്തെയും അവനെ അറിയാൻ വിവേകംതന്നെ സത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രനെക്കുറിച്ചും പറഞ്ഞശേഷം, സത്യദൈവത്തെയും ദൈവപുത്രനിലൂടെ ലഭിച്ച നിത്യജീവനെയും വേർതിരിച്ചു കാണിക്കയാലാണ്, ഇത് (this) എന്ന നപുംസലിംഗം ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ, ആ വാക്യത്തിലെ ദൈവപുത്രൻ ദൈവമാണെന്നല്ല അതിനർത്ഥം. അത് പരിഭാഷാപ്രശ്നമാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ പറയുകയും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാർ പറയുകയും ചെയ്യുമ്പോൾ, ദൈവപുത്രൻ സത്യദൈവമാണെന്നു വന്നാൽ ബൈബിൾ പരസ്പരവിരുദ്ധമാകും എന്നോർക്കുക. ദൈവപുത്രനല്ല; ദൈവപിതാവാണ് ഏകസത്യദൈവം. പുതിയനിയമത്തിൽ ദൈവപുത്രൻ്റെ പേരും ദൈവപിതാവിൻ്റെ പേരും യേശുക്രിസ്തു എന്നാണ്: (മത്താ, 28:19. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; 14:26; യോഹ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ‘സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം’ എന്ന പ്രയോഗം ദൂരപദേശമാണ്.

4. ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും;

ജനിച്ചവനും സൃഷ്ടിയല്ലാത്തവനും: ജനിച്ചവൻ ഏത് കാരണത്താൽ സൃഷ്ടിയല്ലെന്നു പറയും? ‘ജനിപ്പിക്കുക’ എന്ന പദത്തിന് ഇല്ലായ്മയിൽനിന്ന് ഉളവാക്കുക എന്നർത്ഥമില്ലെങ്കിലും ബൈബിളിൻ്റെ അർത്ഥം സൃഷ്ടിക്കുക എന്നു തന്നെയാണ്. മുകളിൽ അത് സൂചിപ്പിച്ചതാണ്. “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഈ വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി ത്രിത്വം വിചാരിക്കുന്നു. രണ്ടാം സങ്കീർത്തനം വായിക്കാത്തതിൻ്റെ കുഴപ്പമാണത്. അവിടെ ദൈവം ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. യിസ്രായേലിനെ ദൈവം സൃഷ്ടിച്ചതായി അനവധി വാക്യങ്ങൾ വേറെയുമുണ്ട്. (യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). അതിനാൽ ‘ജനിച്ചവനും സൃഷ്ടിയല്ലാത്തവനും’ എന്ന യേശുവിനെക്കുറിച്ചുള്ള പ്രയോഗം ദുരുപദേശത്തെ വെള്ളപൂശാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. (കാണുക: രണ്ടാം സങ്കീർത്തനം)

സാരാംശത്തില്‍ പിതാവിനോട് തുല്യൻ: ഈ പ്രയോഗത്തിനാധാരം ഫിലിപ്പിയർ 2:6 ആണ്: “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല.” (ഫിലി, 2:6). ഈ വേഭാഗത്തെ വിഷയം എന്താണെന്നുപോലും വിശ്വാസപ്രമാണം ഉണ്ടാക്കിയവർക്കും അത് വിശ്വസിക്കുന്നവർക്കും അറിയില്ല. ക്രിസ്തുവിൻ്റെ ഭാവം അഥവാ മനോഭാവമാണ് അവിടുത്തെ വിഷയം. (ഫിലി, 2:5). താഴ്മയാണ് ക്രിസ്തുവിൻ്റെ ഭാവം: ഏകദൈവം തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവൻ ആയതാണ് അവൻ്റെ താഴ്മ. (ഫിലി, 2:7,8). ചിലകാര്യങ്ങൾ പറഞ്ഞാൽ ദൈവത്തോടു സമത്വമുള്ളവനല്ല; യേശുവെന്ന് മനസ്സിലാക്കാം: ഒന്ന്; ‘ദൈവം ഒരുത്തൻ മാത്രമാണെന്നും’ (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20); പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8) ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രമേ ആരാധിക്കാവു എന്നും മനുഷ്യനായിരുന്ന യേശുവും വ്യക്തമാക്കിയിരുന്നു: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; 17:3). അതിനാൽ, പുത്രൻ സാരാംശത്തില്‍ പിതാവിനോട് തുല്യലാണന്നത് ദുരുപദേശമാണ്. രണ്ട്; അവിടെ “പിതാവിനോടുള്ള സമത്വമെന്നല്ല; ദൈവത്തോടുള്ള സമത്വം” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ “ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, നിങ്ങളുടെ മൂന്നു വ്യക്തികളുള്ള ഏകദൈവത്തോടു സമനായ മറ്റൊരു ദൈവം അഥവാ മറ്റൊരു ത്രിത്വമാണ് യേശുവെന്നേ വരുകയുള്ളു. അപ്പോൾ മൂന്നുംമൂന്നും ആറു വ്യക്തികളുള്ള രണ്ടു ദൈവമാകും. ഇനി, ആ ദൈവം പിതാവെന്ന ഏകവ്യക്തിയാണെന്നു വാദിച്ചാലും, പിതാവെന്നല്ല; ദൈവമെന്നാണ് അവടെ പറഞ്ഞിരിക്കുന്നത് എന്നതിനാൽ ദൈവത്തോടു സമനായ മറ്റൊരു ദൈവമെന്നേവരു; അപ്പോഴും രണ്ടു ദൈവമാകും. മൂന്ന്; “ദൈവത്തോടുള്ള സമത്വം” (equal with God) എന്നതിൽ ‘ഓടുള്ള’ (with = meta) ഗ്രീക്കിൽ ഇല്ല; ഇസാ തിയോ (ἴσα Θεῷ = isa Theo) മാത്രമേയുള്ളു. ഇതു പരിഭാഷാ പ്രശ്നമാണ്. ഇസാ (isa) എന്ന ഗ്രീക്കുപദത്തിനു പ്രവൃത്തികളിലെ അതേ (same) എന്ന അർത്ഥം കൊടുത്താൽ (11:7); “അവൻ ദൈവരൂപത്തിൽ ഇരിക്കെ, അതേ അഥവാ ആ ദൈവത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു” എന്നാകും. ദൈവരൂപത്തിലിരുന്നവൻ അഥവാ ഏകസത്യദൈവമായവൻ തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ ഒഴിച്ച് ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി പ്രത്യക്ഷനായതാണ് ഫിലിപ്പിയരിലെ വിഷയം. (1തിമൊ, 3:14-16). ഇവിടെ സമത്വത്തിനു ഉപയോഗിച്ചിരികുന്ന അതെപദം പ്രവൃത്തികളുടെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. (11:7). (കൂടുതലറിയാൻ കാണുക: ദൈവത്തോടുള്ള സമത്വം)

5. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവ്: ഈ വിശ്വാസപ്രമാണം വിശ്വസിക്കുന്നവർ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവരാണോ? ഈ വിശ്വാസപ്രമാമണത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്; “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ത്രിത്വത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയാണുള്ളത്. പിതാവ് പുത്രനും പരിശുദ്ധാത്മാവുമല്ല; പുത്രൻ പിതാവും പരിശുദ്ധാത്മാവുമല്ല; പരിശുദ്ധാത്മാവ് പിതാവും പുത്രനുമല്ല എന്നതാണ് ഇവരുടെ ഉപദേശം. ആദ്യഭാഗത്ത് ഒന്നാമനായ പിതാവാണ് സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവമെന്ന് പറഞ്ഞിട്ട്, പിന്നെപ്പറയുന്നു; രണ്ടാമനായ പുത്രനാണ് സകലത്തിൻ്റെയും സ്രഷ്ടാവ്. ശരിക്കും നിങ്ങളുടെ വിശ്വാസപ്രകാരം ആരാണ് സ്രഷ്ടാവ്? ആർക്കറിയാം. സമനിത്യരായ മൂന്നു വ്യക്തിയിൽ മൂന്നാമനായ പരിശുദ്ധാത്മാവിന് സൃഷ്ടിയിൽ പങ്കൊന്നുമില്ലേ? ഇതൊക്കെ ആരോട് ചോദിക്കും! യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). യഹോവ ഒറ്റയക്കാണ് സകലവും സൃഷ്ടിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). ത്രിത്വം പഠിപ്പിക്കുന്നത്; മൂന്നു വ്യക്തികൾ മാറിമാറി സൃഷ്ടിച്ചു. ഇത് വിശ്വാസപ്രമാണമല്ല; അവിശ്വാസപ്രമാണമാണ്.

ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു: സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം ഇപ്പോൾ ഏകകർത്താവായോ? “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 8:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞശേഷമാണ് “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പൗലൊസ് പറഞ്ഞത്. ഏകദൈവത്തിൽ വിശ്വസിക്കാതെ, ദൈവത്തെ ത്രിത്വമാക്കിയിട്ട് ഏകകർത്താവിൽ വിശ്വസിച്ചാൽ മതിയോ? ഈ ഏകകർത്താവാണ് പറഞ്ഞത്; പിതാവ് മാത്രമാണ് ദൈവം (യോഹ, 17:3), അവനെ മാത്രമേ ആരാധിക്കാവു. (മത്താ, 4:10; ലൂക്കൊ, 4:8). അപ്പോൾ ഏകദൈവവും ഏകകർത്താവും രണ്ട് ദൈവമോ രണ്ടു വ്യത്യസ്ത വ്യക്തികളോ ആണോ? അല്ല. ഏകദൈവത്തിൻ്റെ രണ്ടു വെളിപ്പാടുകളാണ്. യഹോവയായ ഏകദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടതാണ് ദൈവപുത്രൻ: (മത്താ, 1:21: 1തിമൊ, 2:6; 3:14-16). മനുഷ്യൻ്റെ ശുശ്രൂഷ യോഹന്നാൻ 20:17-ഓടുകൂടി കഴിഞ്ഞു. സ്വർഗ്ഗത്തിൽനിന്നും ദൈവം വീണ്ടും പ്രത്യക്ഷനായത് മനുഷ്യനായിട്ടല്ല; ദൈവമായിട്ടുതന്നെയാണ്: മർക്കൊ, 16:14; യോഹ, 20:28). അതായത്, പിതാവായ ഏകദൈവവും കർത്താവായ യേശുക്രിസ്തുവും എന്നു പറഞ്ഞാൽ; സകലത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും പിതാവുമായ ഏകദൈവത്തെയും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന പ്രയോഗമാണ്. ഏകസത്യദൈവമാണ് കർത്താവായ ക്രിസ്തുവായി അഥവാ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചുയിർത്ത് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68; 2:11; 1തിമൊ, 2:5,6; 3:14-16). ദൈവത്തെയോ ദൈവത്തിൻ്റെ പ്രത്യക്ഷതായായ ക്രിസ്തുവിനെയോ അറിയാത്തതാണ് ത്രിത്വവിശ്വാസികളുടെ പ്രശ്നം. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19).

6. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു.

അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി: “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13; 6:38). ഇതാണ് ആ വാക്യം. ഈ വാക്യം ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയെ കുറിക്കുന്ന വാക്യമാണ്. (1തിമൊ, 3:14-16). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടത്. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). 

ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് പ്രത്യക്ഷനാകാനല്ലാതെ അവതാരമെടുക്കാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). പ്രത്യക്ഷതയെന്നല്ലാതെ അവതാരമെന്നൊരു വാക്കോ ആശയമോ ബൈബിളിലില്ല. “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗം മാത്രമാണ്. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). ആ സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറരുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. ദൈവം ജഡതിൽ വെളിപ്പെട്ടത് ഭൂമിയിൽ കന്യകയായ മറിയത്തിലൂടെയാണ്: (1തിമൊ, 3:14-16). ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്, “വചനം ജഡമായിത്തീർന്നു” (യോഹ, 1:14). വചനം ജഡമായതും സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ മറിയയുടെ ഉദരത്തിലാണ്. അവനെങ്ങനെ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും? [കാണുക: ദൈവം തന്റെ പുത്രനെ അയച്ചു]

എന്നാൽ വസ്തുത എന്താണ്: മറിയയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് യേശുവെന്ന് പേരുള്ളൊരു മനുഷ്യനോ, ക്രിസ്തുവോ, ദൈവപുത്രനോ ഇല്ലായിരുന്നു. അവൻ്റെ ജനനത്തിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പു മാത്രമാണ് യേശുവെന്ന പേർപോലും ദൈവം വെളിപ്പെടുത്തിയത്. കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന പാപമറിയാത്ത മനുഷ്യൻ (ലൂക്കൊ, 2:52; 2കൊരി, 5:21), യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 1:17). മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ദൈവം ജഡത്തിൽ വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-16). മുമ്പെ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്; അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യൻ പ്രത്യക്ഷതയ്ക്ക് മുമ്പേ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്തബദ്ധമാണ്. ഉദാ: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായി ആറേഴുനാഴിക അവൻ്റെകൂടെ ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച് അവനെ അനുഗ്രഹിച്ച് മടങ്ങിപ്പോയ ദൈവത്തിൻ്റെ പ്രത്യക്ഷതയായ യഹോവയെന്ന മനുഷ്യൻ മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നതാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ അത് വെളിവുകേടല്ലാതെ മറ്റെന്താണ്? അതുപോലെയാണ് യേശുവെന്ന മനുഷ്യൻ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് വിശ്വസിക്കുന്നത്. 

മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു: ദൈവം മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായിത്തീർന്നതല്ല അഥവാ അവതരിക്കുകയല്ല ചെയ്തത്; ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്. “ജഡമായി തീർന്നു” എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്നത്, ദൈവത്തെക്കുറിച്ചല്ല; വചനത്തെക്കുറിച്ചാണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ദൈവത്തിൻ്റെ ആ വചനമാണ് ജഡമായിത്തീർന്നത്. (യോഹ, 1:14). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് “വചനം ജഡമായി” എന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). യേശുവിന് മനുഷ്യസ്വഭാവം മാത്രമല്ല ഉണ്ടായിരുന്നത്; ദേഹവും (1പത്രൊ, 2:24) രക്തവും (യോഹ, 19:34) ദേഹിയും (മത്താ, 26:38) ആത്മാവും (ലൂക്കോ, 23:46) ഉള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (1കൊരി, 5:21; 2കൊരി, 5:21; 1തിമൊ, 2:6). അവൻ ദൈവം ആയിരുന്നില്ല.

7. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി.

ശരിയാണ്. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി യെരൂശലേമിൽ നിന്നുതന്നെയാണ് പിതാവിൻ്റെ സന്നിധിയിലേക് കരേറിപ്പോയത്: (യോഹ, 20:17). അതോടുകൂടി യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ കഴിഞ്ഞു: (എബ്രാ, 9:12).

8. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. 

ശരിയാണ്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ 17:31). “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളി, 22:12).

9. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

ശരിയാണ്. പ്രരിശുദ്ധാത്മാവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണ്. എന്തെന്നാൽ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയല്ല ദൈവം തന്നെയാണ്. (സങ്കീ, 139:7-10; പ്രവൃ, 5:3-4,9). അഥവാ വ്യക്തികളിൽ ദൈവത്തിൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. (യോഹ, 3:8; പ്രവൃ, 2:2,3). (കാണുക:

10. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും;

ആരെങ്കിലും ക്രിസ്തു ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നു പറഞ്ഞാൽ: ക്രിസ്തു അഥവാ മശീഹ എന്ന പദത്തിന് ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ അഥവാ അഭിഷിക്തൻ എന്നാണർത്ഥം. അഭിഷിക്കൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ദൈവപുത്രനായ യേശു ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മാത്രമാണ്. ജഡത്തിൽ വെളിപ്പെട്ടു നില്ക്കുന്നവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). എന്നാൽ ജഡത്തിൽ വെളിപ്പെട്ടു വന്നവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; അവൻ ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം ആയിരുന്നു. (തീത്തൊ, 2:12; എബ്രാ, 13:8). ഒന്നുകൂടി വ്യക്തമാക്കിയാൽ; നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായിരുന്നു. (1തിമൊ, 3:14-16). മനുഷ്യനെന്ന നിലയിൽ അവനൊരു ആരംഭം അഥവാ പ്രത്യക്ഷതയും ഒരവസാനം അഥവാ അപ്രത്യക്ഷത അല്ലെങ്കിൽ സ്വർഗ്ഗാരോഹണവും ഉണ്ട്. ഇത് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അതിനാൽ അഭിഷിക്തനായ മനുഷ്യന് അഥവാ ക്രിസ്തുവിന് ആരംഭമുണ്ട്. (മത്താ, 1:16; 1:21; ലൂക്കൊ, 1:35; 2:11; റോമ, 9:5; 1തിമൊ, 3:16;  എബ്രാ, 1:2; 1പത്രൊ, 1:20). ഒരവസാനവും ഉണ്ട്. (യോഹ, 20:17). യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പില്ലായിരുന്നു സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. എന്നേക്കുമിരിക്കുന്നത്; ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു അഥവാ യാഹ്വെ മാത്രം. (തീത്തൊ, 2:12; എബ്രാ, 13:8).

ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ഇല്ലായിരുന്നുവെന്നു പറഞ്ഞാൽ: ഈ പ്രയോഗം ശ്രദ്ധിക്കണം; “ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പു.” അപ്പോൾ ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് ഇവർതന്നെ സമ്മതിക്കുകയല്ലേ ചെയ്യൂന്നത്? ത്രിത്വത്തെ സംബന്ധിച്ച് ദൈവപുത്രനായ ക്രിസ്തു ദൈവമാണ്. മുകളിൽ ഇവർ പറഞ്ഞത്; “ജനിച്ചവനെങ്കിലും സൃഷ്ടിയല്ലാത്തവൻ” എന്നാണ്. അവിടെ സൃഷ്ടിയല്ലെന്ന് പറഞ്ഞിട്ട് ഇവിടെ സൃഷ്ടിയാണെന്ന് സമ്മതിക്കുന്നു. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രൻ സൃഷ്ടിയാണെന്ന് പറയുന്നതുതന്നെ പൈശാചിക ഉപദേശമാണ്. എന്നാലിവർ യഹോവ തന്നെയായ മഹാദൈവദൈവമായ യേശുക്രിസ്തുവും സൃഷ്ടിയാണെന്ന് അഥവാ ദൈവത്തിൽനിന്നു ജനിച്ചനാണെന്നു പഠിപ്പിക്കുന്നു. ദൈവത്തിന് ഒരപ്പൻ ഉണ്ടെന്നു പറയുന്ന ഉപദേശമാണ് ത്രിത്വം. സൃഷ്ടിക്കപ്പെട്ടു എന്നു സമ്മതിക്കുക; എന്നിട്ട് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പെ ഉണ്ടായിരുന്നു എന്നുകൂടി പഠിപ്പിക്കുക. ഒറ്റവാക്കിൽ പറഞ്ഞാൽ; ആടിനെ പട്ടിയാക്കുന്ന തലതിരിഞ്ഞ അവിശ്വാസപ്രമാണമാണിത്.

ക്രിസ്തു ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞാൽ: ക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നും സൃഷ്ടിക്കപ്പെട്ടവനാണെന്നും നിങ്ങൾതന്ന സമ്മതിക്കുന്നു. ജനിപ്പിക്കപ്പെട്ടവനായാലും സൃഷ്ടിക്കപ്പെട്ടവനായാലും ഒരു ആരംഭമുണ്ടെല്ലോ. ഉത്ഭവിച്ചവൻ ഉത്ഭവത്തിനുമുമ്പെ എങ്ങനെയുണ്ടാകും? യേശുക്രിസ്തുവെന്ന ദൈവപുത്രനെയും യേശുക്രിസ്തുവെന മഹാദൈവത്തെയും വേർതിരിച്ചറിയായ്കയാൽ, അല്ഫയും ഒമേഗയും (വെളി, 21:6) ആദിയും അന്തവും (21:6) ആദ്യനും അന്ത്യനും (1:17) ഒന്നാമനും ഒടുക്കത്തവനും (22:13) ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനെന്നും (എബ്രാ, 13:8) ബൈബിൾ വിശേഷിപ്പിക്കുന്നവനെയാണ് നിങ്ങൾ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചവനെന്നും സൃഷ്ടിയാണെന്നുമൊക്കെ പഠിപ്പിക്കുന്നതു. ബൈബിളുമായി പുലബന്ധം പോലുമുള്ള ഉപദേശമല്ല ത്രിത്വവും നിങ്ങളുടെ ഈ അവിശ്വാസപ്രമാണവും. 

11. വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.

വേറൊരു സത്തയുള്ളവനാണെന്നു പറഞ്ഞാൽ: ദൈവം ഏകനാണ് (മർക്കൊ, 12:29), ദൈവം ഒരുവനാണ് (എഫെ,4:6), ദൈവം ഒരുത്തൻ മാത്രമാണ് (2രാജാ, 19:19) എന്നൊക്കെ ബൈബിൾ നൂറുകണക്കിനു വാക്യങ്ങളിൽ പറഞ്ഞിരിക്കെ, സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികളാണെന്നു പഠിപ്പിച്ചതാരാണ്? “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30), “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ” “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9) എന്നൊക്കെ യേശുതന്നെ പറഞ്ഞിട്ടും; പിതാവല്ല പുത്രനെന്ന് പഠിപ്പിച്ചതാരാണ്? പിതാവല്ല പുത്രനെങ്കിൽ, അഥവാ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്ന് വിശ്വസിക്കാത്ത നിങൾ തന്നെയാണ് പുത്രൻ വേറൊരു സത്തയുള്ളവനാണെന്ന് പഠിപ്പിച്ചത്.

സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറംതള്ളുന്നു: സർവ്വലോകങ്ങൾക്കുമുമ്പെ പുത്രൻ പിതാവിൽനിന്നു ജനിച്ചവനാണെന്നും, പുത്രൻ സൃഷ്ടിയാണെന്നും, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം അവതരിച്ചുവെന്ന് പഠിക്കുകയും ചെയ്ത നിങ്ങൾതന്നെയാണ് ശപിക്കപ്പെട്ടവർ. ഈ അവിശ്വാസപ്രമാണം ഉണ്ടാക്കിയവരും അത് വിശ്വസിക്കുന്നവരും ക്രിസ്തുവിൻ്റെ ശരീരമായ ദൈവത്തിൻ്റെ സഭയിൽനിന്ന് എന്നേ പുറംതള്ളപ്പെട്ടവരാണ്. 

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; ഏകസത്യദൈവത്തെ കുറിച്ചാണ് പഴയപുതിയനിയമങ്ങൾ പഠിപ്പിക്കുന്നത്. യഹോവയ്ക്കോ (യെശ, 44:8) യിസ്രായേലിനോ (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവിനോ (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാർക്കോ (1കൊരി, 8:6) മറ്റൊരു ദൈവവ്യക്തിയെ അറിയില്ലായിരുന്നു. നാലാം നൂറ്റാണ്ടുവരെ ത്രിത്വമെന്ന ഉപദേശം സഭയ്ക്കകത്തില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം സംവാദം നടത്തി ഇങ്ങനെയൊരു അവിശ്വാസപ്രമാണം സഭയുടെമേൽ അടിച്ചേല്പിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. ആയതിനാൽ ഇത് വിശ്വാസപ്രമാണമല്ല; വിശ്വസിക്കാൻ കൊള്ളാത്ത പ്രമാണമാണെന്ന് മനസ്സിലാക്കാം. (ത്രിത്വം നാലാം നൂറ്റാണ്ടിൽ മാത്രം ഉരുത്തിരിഞ്ഞ ഉപദേശമാണെന്നതിൻ്റെ ചരിത്രത്തെളിവുകൾ കാണാൻ: ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം)

അനുബന്ധം: ദൈവപുത്രനും മനുഷ്യനുമായ ക്രിസ്തുയേശുവിനെയും (1തിമൊ, 2:6) മഹാദൈവമായ യേശുക്രിസ്തുവിനെയും (യോഹ, 20:28; തീത്തൊ, 2:12) വേർതിരിച്ച് അറിയായ്കയാൽ; ആദ്യനും അന്ത്യനും ഇന്നലെയുമിന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ച വ്യക്തിയാണെന്നും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദറുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ നിങ്ങൾക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി നിങ്ങൾക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ നിങ്ങൾക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തുവുമായി നിങ്ങൾക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് നിഖ്യായിലെ അവിശ്വാസപ്രമാണം.

ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. 

കത്തോലിക്കാ ദൈവവും പ്രൊട്ടസ്റ്റന്റ് ദൈവവും: കത്തോലിക്കരുടെ ദൈവവിശ്വാസവും പ്രൊട്ടസ്റ്റൻ്റ് ദൈവവിശ്വാസവും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്: കത്തോലിക്കരുടെ ദൈവത്തിന് അപ്പനുമമ്മയും ഉണ്ട്; പ്രൊട്ടസ്റ്റൻ്റ് ദൈവത്തിന് അമ്മയില്ല; അപ്പൻ മാത്രമേയുള്ളു. കന്യകയായ മറിയയിലൂടെ ജഡത്തിൽ വെളിപ്പെട്ട പാപമറിയാത്ത മനുഷ്യൻ മാത്രമായ യേശു, ദൈവമായിരുന്നെന്ന് രണ്ടുകൂട്ടരും വിശ്വസിക്കുന്നു. അതിനാൽ കത്തോലിക്കർ യേശുവിനെ പ്രസവിച്ച മറിയ ദൈവമാതാവാണെന്ന് വിശ്വസിക്കുന്നു. ദൈവപുത്രനും ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാർ, ദൈവത്തെ പ്രസവിച്ച മറിയയെ കേവലം മനുഷ്യസ്ത്രീയായി കണക്കാക്കുന്നു. രണ്ടുകൂട്ടരുടെയും ദുരുപദേശമാണെങ്കിലും; അതിൽത്തന്നെ പ്രൊട്ടസ്റ്റൻ്റുകാർ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ദൈവപുത്രൻ ദൈവമാണെന്നു വിശ്വസിച്ചാലുമില്ലെങ്കിലും അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല. (ലൂക്കൊ, 7:28). എങ്കിലും ഒമ്പതു മാസവും ഒമ്പതു ദിവസവും തൻ്റെ ഉദരത്തിൽ ചുമക്കുകയും ഏതൊരു സ്ത്രീയെപ്പോലെയും അതിവേദനയോടെ മറിയ പ്രസവിക്കുകയും ചെയ്ത മകനാണ് യേശു. പതിനേഴോളം പ്രാവശ്യം മറിയയുടെ മകനായി യേശുവിനെ പറഞ്ഞിട്ടുമുണ്ട്. അതിനാൽ, ജഡത്തിലും യേശു ദൈവമാണെന്ന് വിശ്വസിക്കുന്ന നിങ്ങൾ മറിയയെ ദൈവമാതാവായി അംഗീകരിച്ചില്ലെങ്കിലും, സഹരക്ഷകയായിട്ടോ, മദ്ധ്യസ്ഥയായിട്ടോ എങ്കിലും അംഗീകരിക്കേണ്ടത് ആവശ്യമാണ്; എന്തെന്നാൽ നിങ്ങളുടെ വിശ്വാസപ്രകാരം അവൾ ദൈവത്തെ പ്രസവിച്ചവളാണ്.

എന്നാൽ വസ്തുതയെന്താണ്: മറിയ പ്രസവിച്ച യേശു തൻ്റെ ജനനത്തിൽ ദൈവമായിരുന്നില്ല എന്നു മാത്രമല്ല; ദൈവപുത്രനോ, ക്രിസ്തുവോ പോലും അല്ലായിരുന്നു; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 3:14-16). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷം ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 3:17). 

മനുഷ്യരുടെ പാപപരാഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ക്രൂശിനേല്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യന് ഒരു പിതാവ് മാത്രമല്ല; ഒരു ദൈവവും ഉണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1കൊരി, 15:21; 1തിമൊ, 2:5,6). പിതാവിനെ, “എൻ്റെ ദൈവം” എന്ന് ക്രിസ്തുവും (യോഹ, 20:17); “യേശുക്രിസ്തുവിൻ്റെ ദൈവം” എന്നു അപ്പൊസ്തലന്മാരും സംബോധന ചെയ്തിട്ടുണ്ട്. (2കൊരി, 11:31; എഫെ, 1:3; 1:17). അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിന് ഒരു പിതാവുണ്ടെന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് ക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? യേശുവെന്ന ദൈവപുത്രൻ ദൈവമാണെങ്കിൽ, ഒരു ദൈവമുള്ള യേശുവിനെ ഏത് വകയിലാണ് സർവ്വശക്തിയുള്ള ദൈവമായി നിങ്ങൾ വിശ്വസിക്കുന്നത്? ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്ന വെളിവുകെട്ട ഉപദേശമാണ് ത്രിത്വം. യേശുക്രിസ്തുവെന്ന മഹാദൈവത്തെയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനെയും വേർതിരിച്ചറിയാൻ കഴിയാത്തതിൻ്റെ കുഴപ്പമാണ് നിങ്ങൾക്ക്. നിങ്ങൾ ത്രിമൂർത്തി വിശ്വാസം ത്യജിച്ചുകളായാതെ, ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അറിയാനോ അംഗീകരിക്കാനോ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; വിഗ്രഹാരാധകരുടെ (pagan) ഉപദേശമായിരുന്നു. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ ഉപായിയായ സർപ്പം അത് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയായിരുന്നു. ക്രിസ്തുവിനു മുമ്പുതന്നെ എല്ലാ പ്രാചീന മതങ്ങളിലും ത്രിത്വം ഉണ്ടായിരുന്നു. സുമേരിയരുടെയും ബാബിലോണിയരുടെയും മിസ്രയീമ്യരുടെയും ഗ്രേക്കരുടെയും റോമാക്കാരുടെയും ഫിനിഷ്യരുടെയും ഇന്ത്യക്കാരുടെയും പ്രധാന ദൈവസങ്കല്പം ത്രിത്വമായിരുന്നു. പുറംജാതികളുടെ സങ്കല്പം അഥവാ കെട്ടുകഥ നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ നാമധാരികൾ കടമെടുത്ത് വസ്തുതയായിട്ട് അംഗീകരിക്കുകയായിരുന്നു. (കാണുക: ത്രിത്വം, പേഗൻ സിദ്ധാന്തം). 

ബൈബിളിലെ ദൈവം സത്യേകദൈവമാണ്. ഇരുന്നോറോളം വാക്യങ്ങൾ അതിനാധാരമായുണ്ട്. “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല” എന്നും (യെശ, 43:10), “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു. (യെശ, 44:8). “നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു” (മത്താ, 4:10 ലൂക്കൊ, 4:8), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ദൈവപുത്രനായ ദൈവത്തിൻ്റെ ക്രിസ്തുവാണ്. പഴയനിയമത്തിൽ ഒറ്റയെന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ (only/alone – yachiyd) എന്ന പദത്തിനു തുല്യമായ പുതിയനിയമത്തിലെ പദമാണ് ‘മോണോസ്’ (only/alone – monos). മോണോസും കേവലമായ ഒന്നിനെയാണ് വിവക്ഷിക്കുന്നത്. ആ പദമുപയോഗിച്ചാണ്, പിതാവു മാത്രം സത്യദൈവം, അവനെ മാത്രമേ ആരാധിക്കാവു എന്നൊക്കെ ക്രിസ്തു പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും അവൻ്റെ ക്രിസ്തുവിൻ്റെയും വാക്കുപോലും വിശ്വസിക്കാത്തവർ വീണ്ടുംജനിച്ചവരാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ത്രിത്വത്തിന് ബൈബിളിൽ ഒരു തെളിവുമില്ല. ദൈവം ത്രിയേകൻ ആണെന്ന് പറയുന്നവരോട് ബൈബിളിൽനിന്ന് അതൊന്ന് കാണിക്കാൻ പറഞ്ഞാൽ; മുഹമ്മദീയർ ബൈബിളിൽ മുഹമ്മദിനെ തപ്പുന്നതുപോലെ: നാം നമ്മുടെ സ്വരൂപത്തിലെന്നു പറഞ്ഞിരിക്കുന്നു; വരുവിൻ നാം ഇറങ്ങിച്ചെല്ലാം എന്ന് ദൈവം ബഹുവചനം പറയുന്നു; അബ്രാഹാമിൻ്റെ അടുക്കൽ മൂന്നുപേർ വന്നു; പരിശുദ്ധൻ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞിരിക്കുന്നു; ഞാൻ ഏകനല്ലെന്നു യേശു പറഞ്ഞു എന്നിങ്ങനെയുള്ള ബാലിശമായ കാര്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ആധുനിക ത്രിത്വപണ്ഡിതന്മാരുടെ മാത്രം കാര്യമല്ലിത്. ത്രിത്വം തെളിയിക്കാൻ ഒരു മാർഗ്ഗവും ഇല്ലാഞ്ഞിട്ട് പെന്തെക്കൊസ്ത് ബ്രദ്റൻ സഭാസ്ഥാപകന്മാർ പുറംജാതി വിശ്വാസം കൊണ്ടാണ് പലപ്പോഴും ത്രിത്വം തെളിയിച്ചിരുന്നത്. കെ.ഇ. എബ്രാഹാം സാറും കെ.വി. സൈമൻ സാറുമൊക്കെ അതാണ് ചെയ്തിട്ടുള്ളത്. “മൂന്നു ശിരസ്സുകളുള്ള അസ്സീറിയായിലെ ത്രിയേകദൈവത്തോടും; മൂന്നു തലകളുള്ള ഹൈന്ദവ ത്രിത്വത്തോടും; മൂന്നു തലകളുള്ള ബുദ്ധൻ്റെ പ്രതിമയോടും ബൈബിളിലെ സത്യേകദൈവത്തെ സാദൃശ്യപ്പെടുത്തിയിട്ടുള്ള ആളാണ് കെ.ഇ. എബ്രഹാം.”

കെ.വി. സൈമൻ സാറും ഒട്ടും മോശമല്ലായിരുന്നു: “വിഷ്ണുവും ശിവനും അന്യോന്യം സംയോജിച്ചതിൻ്റെ ഫലമായി ഹരിഹരസുതൻ എന്നുപേരുള്ള ഒരു ദേവൻ ആവിർഭവിച്ചതായി പറയപെടുന്നുണ്ട്. ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നുള്ളതിനെ മങ്ങലായി കാണിക്കുന്ന കാഴ്ചയായിരിക്കാമിത്. (ത്രിത്വപ്രബോധിക, ഹിന്ദുമതവും ത്രിമൂർത്തിത്വവും; അദ്ധ്യായം 14 പേജ് 279-280).

ഹരിഹരസുതൻ ആരാണ്? അവൻ്റെ ജനനമെങ്ങനെയാണ്? എന്നൊക്കെ വിശദമായി അറിയുമ്പോഴാണ് താൻകണ്ട മങ്ങിയകാഴ്ച എത്ര മ്ലേച്ഛമായിരുന്നെന്ന് മനസ്സിലാകുന്നത്: ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ഹൈന്ദവരുടെ ത്രിമൂർത്തികൾ. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവന്മാരാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായി കരുതുന്ന വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ (പുരികത്തിന്‍റെ നടുഭാഗം) നിന്ന് പരമശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. അതിൽ വിഷ്ണു, ശിവൻ സംയോജിച്ചുണ്ടായതാണ് ഹരിഹരസുതൻ. ഹരിഹരസുതൻ അയ്യപ്പനാണ്. അയ്യപ്പൻ്റെ മറ്റു നാമങ്ങളാണ്; ശാസ്താവ്, ശ്രീഭുതനാഥന്‍, മണികണ്ഠന്‍, ധര്‍മ്മശാസ്താവ്, സ്വാമി അയ്യപ്പന്‍, ശ്രീ ശബരീശൻ തുടങ്ങിയവ. പാലഴികടഞ്ഞപ്പോള്‍ ഉത്ഭവിച്ച അമൃതിനെ അസൂരന്മാരിൽ നിന്നും കൈക്കലാക്കുവാൻ വിഷ്ണു അതിസുന്ദരിയായ മോഹിനീരൂപം സ്വീകരിച്ചു അസുരന്മാരെ മോഹിപ്പിച്ച ദേവി അമൃതകലശം വീണ്ടെടുത്തു. മോഹിനിയുടെ പ്രവൃത്തികള്‍കണ്ടു വിസ്മിതനായ നാരദമഹര്‍ഷി കൈലാസത്തിലെത്തി ശിവനെ വിവരങ്ങൾ അറിയിച്ചു. വിഷ്ണുവിന്റെ മോഹിനീവേഷം കാണാനാഗ്രഹിച്ച ശിവൻ വൈകുണ്ഠത്തിലെത്തി. കാമേശ്വരനായ ശിവനുവേണ്ടി വീണ്ടും മോഹിനിവേഷം ധരിച്ച വിഷ്ണുവിനോട് ശിവന് തോന്നിയ മോഹത്താൽ അവർ തമ്മിൽ സംയോജിച്ചുണ്ടായ മകനാണ് ഹരിഹരപുത്രൻ. (വിശദമായി അറിയാൻ കാണുക: ഹരിഹരപുത്രൻ)

ഇത്രയ്ക്ക് മ്ലേച്ഛമായൊരു സങ്കല്പമാണ് ദൈവപുത്രൻ ജനിച്ചതിൻ്റെ മങ്ങിയ കാഴ്ചയായി സാറ് കണ്ടത്. സത്യത്തിൽ ഹരിഹരപുത്രനോടു സാദൃശ്യപ്പെടുത്തി എന്നതിനെക്കാൾ ഹീനമായ കാര്യമായി ഞാൻ കാണുന്നത്; “ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നതിനെ മങ്ങലായി കാണിക്കുന്നു” എന്ന പ്രയോഗമാണ്. ഏത് ദൈവപുത്രനാണ് ആദിയുലുത്ഭവിച്ചത്? ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാ ദൈവപുത്രനോ? അതോ, ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനുമായ മഹാദൈവമാണോ ഉത്ഭവവിച്ചത്? ഏത് ബൈബിളാണ് സാറ് വായിക്കുകയും പഠിക്കുകയും ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ബി.സി. 6 മുതൽ എ.ഡി. 33 വരെയുള്ള കാലയളവിൽ, ജനിച്ചുജീവിച്ചു മരിച്ചുയുർത്ത് സ്വർഗ്ഗാരോഹണം ചെയ്തത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അത് ആദിയിലല്ല; കാലസമ്പൂർണ്ണതയിലാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സ്ത്രീയിൽനിന്നു ജനിച്ചത്. (ഗലാ, 4:4). ദൈവം മനുഷ്യനല്ലെന്നോ (സംഖ്യാ, 23:23) ദൈവത്തിനു പ്രത്യക്ഷനാകാനല്ലാതെ, മനുഷ്യനായി അവതരിക്കാൻ കഴിയില്ലെന്നോപോലും പലർക്കുമറിയില്ല. (യക്കോ, 1:17; മലാ, 3:6). കാലസമ്പൂർണ്ണതയിൽ ജനിച്ചത് ദൈവമല്ല; ദാവീദിൻ്റെ സന്തതിയായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തത് മനുഷ്യനാണ്. (1കൊരി, 15:3,4; 21; 1തിമൊ, 2:6; 3:16). പിന്നെ, ആദിയിൽ ജനിച്ചതാരാണ്? യേശുക്രിസ്തുവെന്ന മഹാദൈവമോ? ബൈബിളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ? യേശു, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചുതാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. യേശുക്രിസ്തു പിതാവിൽനിന്ന് ജനിച്ചവനാണെങ്കിൽ, അവനെങ്ങനെ ദൈവമാകും? ജനിപ്പിച്ച ദൈവവും ജനിച്ചദൈവവും എന്നിങ്ങനെ രണ്ട് ദൈവമുണ്ടോ? ഇനി, രണ്ടു ദൈവമുണ്ടെന്ന് സമ്മതിച്ചാൽത്തന്നെ ജനിപ്പിച്ച ദൈവത്തോട് ജനിച്ചദൈവം എങ്ങനെ തുല്യനാകും? ജനിച്ച ദൈവം ഒരു കുട്ടിദൈവമാണെന്നല്ലാതെ, സർവ്വശക്തിയുള്ള ദൈവമാണെന്ന് പറയാൻ കഴിയുമോ? യേശു ഒരു കുട്ടിദൈവമാണെന്ന് പറഞ്ഞാൽപ്പോലും ബൈബിൾ വിരുദ്ധമാണ്. “എനിക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല; ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറിയുന്നില്ല” എന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. (യെശ, 43:10; 44:8). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ തന്നെയാണ് യേശുക്രിസ്തുവെന്ന് തിരിച്ചറിയാത്ത നിഖ്യായിലെ അവിശ്വാസപ്രമാണവും ത്രിമൂർത്തിവിശ്വാസവും ബൈബിളിലുള്ളതല്ല; ഉപായിയായ പഴയപാമ്പ് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയതാണ്.

നിഖ്യായിലെ അവിശ്വാസപ്രമാണം ഉരുത്തിരിഞ്ഞ വഴി: ദൈവം ഏകനാണെന്ന് പിശാചിനറിയാം; അവനത് വിശ്വസിക്കുകയും വിറെക്കുകയും ചെയ്യുന്നവനാണ്. (യാക്കോ, 2:19). എന്നാൽ കുലപാതകനും ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമായ പിശാച്, വിശ്വാസികളെ വഞ്ചിക്കാൻ കോൺസ്റ്റൻ്റയിൻ ചക്രവർത്തിയിലൂടെ സഭയ്ക്കകത്ത് നുഴഞ്ഞുകയറി. (യോഹ, 8;44). അതിൻ്റെ ഫലമാണ് നിഖ്യായിലെ സുന്നഹദോസും അതിൽ ഉരുത്തിരിഞ്ഞ വിശ്വാസപ്രമാണവും. കോൺസ്റ്റൻ്റൈൻ വീണ്ടുജനിച്ചിട്ട് ക്രിസ്ത്യാനിയായ മനുഷ്യനൊന്നുമല്ല; അവൻ ക്രിസ്ത്യാനിയായതിനു പിന്നിലെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതാണ്. അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യലേഖനത്തിൽ ക്രിസ്തുവും സഭയുമായുള്ള ബന്ധം വെളിപ്പെടുത്തിയശേഷം, സഭയെക്കുറിച്ചുള്ള തന്റെ ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്: “ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2,3). പൗലൊസിന്റെ ഈ ഭയം അസ്ഥാനത്തായിരുന്നില്ല. താനിതെഴുതുന്നത് ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലായിരുന്നു മൂന്നാം നൂറ്റാണ്ടുവരെ സഭ ഏകദേശം അതിന്റെ പരിപക്വതയിൽ തന്നെയായിരുന്നു. വെളിപ്പാടു പുസ്തകത്തിലെ രണ്ടാമത്തെ സഭയായ സ്മുർന്ന സഭയോട്; “പത്തുദിവസം നിനക്കു ഉപദ്രവം ഉണ്ടാകും” എന്ന് കർത്താവ് ദൂത് പറഞ്ഞിരുന്നു. (വെളി, 2:10). ഇത് റോമൻ ചക്രവർത്തി ‘നീറോ’ (54-68) മുതൽ ‘ഡയോക്ളീഷൻ’ (284-305) വരെയുള്ളവരുടെ കാലത്ത് സഭ നേരിട്ട കഠിനമായ പീഡകളെ കുറിക്കുന്നതായി കരുതപ്പെടുന്നു. അപ്പൊസ്തലന്മാരും, സ്മുർന്നയിലെ പോളികാർപ്പും, ജസ്റ്റിൻ മർട്ടയർ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു വിശുദ്ധന്മാർ അക്കാലത്ത് രക്തസാക്ഷികളാക്കപ്പെട്ടു. വിശുദ്ധന്മാർ ശിരച്ഛേദം ചെയ്യപ്പെടുകയും, ക്രൂശിൽ തറക്കപ്പെടുകയും, തീയിലേക്ക് എറിയപ്പെടുകയും, തീപ്പന്തങ്ങളായി കത്തപ്പെടുകയും, വന്യമൃഗങ്ങൾക്ക് ആഹാരമാകുകയും, ഈർച്ചവാളാൽ അറുക്കപ്പെടുകയും ചെയ്തുവെങ്കിലും സഭ പൂർവ്വാധികം ശക്തിപ്രാപിക്കുകയാണ് ചെയ്തത്. ക്രിസ്തുവിന്റെ രക്തത്താൽ സ്ഥാപിതമായ സഭ വിശുദ്ധന്മാരുടെ രക്തത്താൽ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കപ്പെടുകയായിരുന്നു പീഡകളിലൂടെ സഭയെ തകർക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ സാത്താൻ, അപ്പൊസ്തലൻ ആശങ്കപ്പെട്ടതുപോലെ ഹവ്വയെ വഞ്ചിച്ച അതേ ഉപായം പുറത്തെടുത്തു. “പീഡിപ്പിക്കുന്നതിനു പകരം സഭയോടു സമരസപ്പെട്ടുകൊണ്ടു നാമാവശേഷമാക്കുക” എന്ന തന്ത്രം സ്വീകരിച്ചു. കോൺസ്റ്റന്റയിൻ ചക്രവർത്തിയെയാണ് (306-337) അതിനായി ഉപയോഗിച്ചത്. ചക്രവർത്തി അധികാരത്തിലേറി അധികം കഴിയുംമുമ്പേ കിഴക്കൻ പ്രവിശ്യ ഭരിക്കുന്ന മാക്സെന്റിയസ് ചക്രവർത്തിയുമായി (306-312) ഒരു യുദ്ധം അനിവാര്യമായിവന്നു. എ.ഡി. 312-ൽ നടന്ന ‘മിൽവിയൻ യുദ്ധം’ (Battle of Milvian Bridge) എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ ശത്രുവിനോടു എതിർക്കുവാൻ മതിയായ ശേഷിയില്ലാതിരുന്ന കോൺസ്റ്റന്റയിൻ ആകാശത്തേക്ക് നോക്കിയപ്പോൾ, ‘പ്രകാശിക്കുന്ന ഒരു കുരിശു ചിഹ്നം കാണുകയും, ഒപ്പം ഈ ചിഹ്നത്തോടു കൂടി പടവെട്ടി ജയിക്കുക’ എന്നു ഗ്രീക്കു ഭാഷയിൽ “Ev Tobu Nika” (in this sign, conquer) എഴുതിയിരിക്കുന്നതായി കാണുകയും ചെയ്തു. ചക്രവർത്തിയുടെ കല്പനപ്രകാരം പടയാളികളുടെ പരിചകളിലൊക്കെയും ‘കുരിശുചിഹ്നം’ വെച്ച് യുദ്ധം ചെയ്തതിന്റെ ഫലമായി ശത്രുക്കളെ ഉന്മൂലനാശം വരുത്തി യുദ്ധത്തിൽ വിജയം വരിക്കുവാൻ ഇടയായി. (Eusebius, Life of Constantine). തുടർന്ന് എ.ഡി. 313 ഫെബ്രുവരിയിൽ ‘മിലൻ’ എന്ന സ്ഥലത്തുവെച്ച് ചെയ്ത ഒരു കരാർ പ്രകാരം (The Edict of Milan) ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു. (Frend, W.H.C. The Early Church SPCK 1965, p. 137). എ.ഡി. 316-ൽ കോൺസ്റ്റന്റയിൻ ക്രിസ്ത്യാനിയാകുകയും ചെയ്തതോടെ ക്രൈസ്തവസഭ രാജകീയമതമായി ഉയർത്തപ്പെട്ടു. ചക്രവർത്തി ക്രിസ്ത്യാനി ആയതോടുകൂടി പ്രജകളെല്ലാം ക്രിസ്ത്യാനികളാകുവാൻ നിർബന്ധിതരായി. ക്രിസ്ത്യാനിയാകുന്നവർക്ക് സ്വർണ്ണനാണയവും വെള്ളയുടുപ്പും സമ്മാനം നൽകുകയും ചെയ്തിരുന്നു. അങ്ങനെ മനഃപരിവർത്തനം കൂടാതെ കൂട്ടത്തോടെ മതപരിവർത്തനത്തിനു വധേയരായതോടുകൂടി സകല അഴുക്കും ദൈവസഭയ്ക്കകത്തേക്ക് കടന്നുവന്നു. അതോടുകൂടി വിശുദ്ധസഭ അശുദ്ധരുമായി ഇണയില്ലാപ്പിണകൂടി സകല ദുരുപദേശത്തിന്റെയും വിളനിലമായി മാറി. വിഗ്രഹാരാധന, കുരിശുവണക്കം, മറിയാരാധന, മരിച്ചവരോടും മരിച്ചവർ ക്കുവേണ്ടിയും പ്രാർത്ഥന, അപ്പവീഞ്ഞുകളുടെ വസ്തുമാറ്റം, മേൽപട്ടക്കാർ പട്ടക്കാർ ശെമ്മാശൻ അൽമായർ തുടങ്ങിയ വേർതിരിവ്, കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണസ്ഥലം തുടങ്ങിയവയെല്ലാം കാലക്രമേണ സത്യസഭയ്ക്കകത്തേക്ക് നുഴഞ്ഞുകയറി.

ഇതൊന്നും പോരാഞ്ഞിട്ട് ക്രൈസ്തവിശ്വാസത്തിൻ്റെ നാരായവേരിന് കത്തിവെക്കുന്ന ഒരു വിശ്വാസപ്രമാണവും സാത്താൻ സഭയ്ക്കകത്തേക്ക് നുഴയിച്ചുകയറ്റി. അറിയൂസിൻ്റെ (256-336) ദുരുപദേശത്തിന് തടയിടാനെന്ന പേരിൽ കോൺസ്റ്റൻ്റയിൻ്റെ നേതൃത്വത്തിലാണ് 325-ൽ നിഖ്യാ സുന്നഹദോസ് വിളിച്ചുചേർത്തത്. അറിയൂസിൻ്റെ ഉപദേശംമൂലം ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകർത്തെങ്കിലോ എന്നു ഭയന്നാണ് ചക്രവർത്തി ലോകം മുഴുവനുള്ള മുന്നൂറോളം (318 എന്നൊരു കണക്കുമുണ്ട്) ബിഷപ്പുമാമാരെ സുന്നഹദോസിനായി വിളിച്ചുചേർത്തതെന്നാണ് പറയപ്പെടുന്നത്. “യേശു പൂർവ്വാസ്ത്യക്യം ഉള്ളവനെങ്കിലും ദൈവത്വമുള്ളവനല്ല; വചനമാകുന്ന യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. നിഖ്യായുടെ ഉപദേശം: “യേശു സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചു” എന്നാണ്. തമ്മിൽ എന്താണ് വ്യത്യാസം: അറിയൂസ് സൃഷ്ടിച്ചവനെ ഇവർ ജനിപ്പിച്ചവനാക്കി. സൃഷ്ടിച്ചു എന്നു പറഞ്ഞാലും ജനിപ്പിച്ചു എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. അടുത്തത്: ‘സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു’ എന്നു അറിയൂസ് പറഞ്ഞു. ഇവരോ: ‘പിതാവിനൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്ന് ജനിച്ചു’ എന്നു പഠിപ്പിച്ചു. പിതാവ് എന്നേക്കുമുള്ളവനാണ്; ജനിച്ചവൻ ജനനത്തിനു മുമ്പെ ഉണ്ടാകുമോ? ഇല്ല. ജനിപ്പിച്ചവനും ജനിച്ചവനും തമ്മിൽ എന്തായാലും ഒരു ഇടവേളയുണ്ടാകും. പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് അറിയൂസ് പറഞ്ഞത് അതുകൊണ്ടാണ്. എന്നുവെച്ചാൽ, അറിയൂസിൻ്റെ ഉപദേശത്തെ സഭ വേറൊരു രൂപത്തിൽ അംഗീകരിക്കുകയാണ് ചെയ്തത്. ഇവിടെ മനസ്സിലാക്കേണ്ടത് ഉപയിയായ സർപ്പത്തിൻ്റെ തന്ത്രമാണ്. റോമാ സാമ്രാജ്യത്തിലെ ഏതോ ഒരു കോണിൽ അറിയൂസെന്ന ഒരുത്തൻ പ്രചരിപ്പിച്ച ദുരുപദേശത്തെ ഉന്മൂലനം ചെയ്യാൻ കോൺസ്റ്റൻ്റയിൽ വിളിച്ചുചേർത്ത സുന്നഹദോസ് അതേ ദുരുപദേശത്തെ വെള്ളപൂശി ലോകംമുഴുവനുമുള്ള സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു. അങ്ങനെ സർപ്പം ജയിച്ചു; ത്രിത്വസഭ തോറ്റു.

ക്രൈസ്തവസഭയുടെ ഉപദേശമല്ല ത്രിത്വം; കത്തോലിക്കാ സഭയിയിൽ ഉരുത്തിരിഞ്ഞ അനേകം മാരക ദുരുപദേശങ്ങളിൽ ഒരെണ്ണം മാത്രമാണ്. ത്രിത്വം സത്യമാണെന്ന് വിശ്വസിച്ചുകൊണ്ട് അതേറ്റെടുത്തവർ അവരുടെ എല്ലാ ഉപദേശങ്ങളും സ്വീകരികരിക്കാത്തതെന്തേ? മഹാദൈവത്തിന് അപ്പനുണ്ടെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്റുകാർ അവരുടെ വിശ്വാസംപോലെ കുറഞ്ഞപക്ഷം, മറിയയെ ദൈവമാതാവായിട്ടെങ്കിലും അംഗീകരിക്കണം. അതാണ് അതിൻ്റെയൊരിത്. അവരുടെ എല്ലാ ദുരുപദേശങ്ങളും കാണുക:

1. AD 2-ാം നൂറ്റാണ്ട്‌: സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.

2. AD 3-ാം നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.

3. AD 300-ൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.

4. AD 320-ൽ മെഴുകുതിരി കത്തിക്കൽ തുടങ്ങി.

5. AD 325-ൽ നിഖ്യയിൽ കൂടിയ സുന്നഹദോസിൽവെച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ത്രിത്വദുപദേശം സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു.

6. AD 350-ൽ സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.

7. AD 375-ൽ മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.

8. AD 431-ൽ എഫേസോസ് സുന്നഹദോസിൽ വച്ച് മറിയയെ ദൈവമാതാവ് എന്ന് വിളിച്ചു.

9. AD 500-ൽ പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.

10. AD 526-ൽ അന്ത്യകൂദാശ ആരംഭിച്ചു.

11. AD 593-ൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.

12. AD 600-ൽ ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.

13. AD 610-ൽ ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.

14. AD 709-ൽ മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.

15. AD 786-ൽ കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.

16. AD 850-ൽ ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.

17. AD 890-ൽ യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.

18. AD 927-ൽ കർദ്ദിനാൾ സംഘം ആരംഭിച്ചു.

19. AD 998-ൽ നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.

20. AD 1079-ൽ പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.

21. AD 1090-ൽ ജപമാല ആരംഭിച്ചു.

22. AD 11-ാം നൂറ്റാണ്ട്: കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.

23. AD 1190-ൽ പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.

24. AD 12-ാം നൂറ്റാണ്ട്: ഏഴു കൂദാശകൾ തുടങ്ങി.

25. AD 1215-ൽ അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.

26. AD 1220-ൽ തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.

27. AD 1229-ൽ വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.

28. AD 1251-ൽ സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.

29. AD 1311-ൽ റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.

30. AD 1414-ൽ കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.

31. AD 1439-ൽ ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.

32. AD 1545-ൽ ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.

33. AD 1854-ൽ മാതാവിൻ്റെ അമലോത്ഭവം വിശ്വാസസത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.

34. AD 1870-ൽ ധാർമ്മികവും വിശ്വാസപരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.

35. AD 1950-ൽ മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസസത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.

36. AD 1965-ൽ മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായും അവർ കരുതുന്നു)

37. AD 1996-ൽ പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.

38. AD 2000-ൽ മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.

39. AD 2002-ൽ കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.

40. AD 2014-ൽ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.

ത്രിത്വം, പേഗൻ സിദ്ധാന്തം

How Ancient Trinitarian Gods Influenced Adoption of the Trinity

Many who believe in the Trinity are surprised, perhaps shocked, to learn that the idea of divine beings existing as trinities or triads long predated Christianity. Yet, as we will see, the evidence is abundantly documented.

Marie Sinclair, Countess of Caithness, in her 1876 book Old Truths in a New Light, states: “It is generally, although erroneously, supposed that the doctrine of the Trinity is of Christian origin. Nearly every nation of antiquity possessed a similar doctrine. [The early Catholic theologian] St. Jerome testifies unequivocally, ‘All the ancient nations believed in the Trinity'” (p. 382).

Notice how the following quotes document belief in a divine trinity in many regions and religions of the ancient world.

Sumeria: “The universe was divided into three regions each of which became the domain of a god. Anu’s share was the sky. The earth was given to Enlil. Ea became the ruler of the waters. Together they constituted the triad of the Great Gods” (The Larousse Encyclopedia of Mythology, 1994, pp. 54-55)

Babylonia: “The ancient Babylonians recognised the doctrine of a trinity, or three persons in one god—as appears from a composite god with three heads forming part of their mythology, and the use of the equilateral triangle, also, as an emblem of such trinity in unity” (Thomas Dennis Rock, The Mystical Woman and the Cities of the Nations, 1867, pp. 22-23).

India: “The Puranas, one of the Hindoo Bibles of more than 3,000 years ago, contain the following passage: ‘O ye three Lords! know that I recognize only one God. Inform me, therefore, which of you is the true divinity, that I may address to him alone my adorations.’ The three gods, Brahma, Vishnu, and Siva [or Shiva], becoming manifest to him, replied, ‘Learn, O devotee, that there is no real distinction between us. What to you appears such is only the semblance. The single being appears under three forms by the acts of creation, preservation, and destruction, but he is one.’

“Hence the triangle was adopted by all the ancient nations as a symbol of the Deity . . . Three was considered among all the pagan nations as the chief of the mystical numbers, because, as Aristotle remarks, it contains within itself a beginning, a middle, and an end. Hence we find it designating some of the attributes of almost all the pagan gods” (Sinclair, pp. 382-383.

Greece: “In the Fourth Century B.C. Aristotle wrote: ‘All things are three, and thrice is all: and let us use this number in the worship of the gods; for, as the Pythagoreans say, everything and all things are bounded by threes, for the end, the middle and the beginning have this number in everything, and these compose the number of the Trinity'” (Arthur Weigall, Paganism in Our Christianity, 1928, pp. 197-198.

Egypt: “The Hymn to Amun decreed that ‘No god came into being before him (Amun)’ and that ‘All gods are three: Amun, Re and Ptah, and there is no second to them. Hidden is his name as Amon, he is Re in face, and his body is Ptah.’ . . . This is a statement of trinity, the three chief gods of Egypt subsumed into one of them, Amon. Clearly, the concept of organic unity within plurality got an extraordinary boost with this formulation. Theologically, in a crude form it came strikingly close to the later Christian form of plural Trinitarian monotheism” (Simson Najovits, Egypt, Trunk of the Tree, Vol. 2, 2004, pp. 83-84).

Other areas: Many other areas had their own divine trinities. In Greece they were Zeus, Poseidon and Adonis. The Phoenicians worshipped Ulomus, Ulosuros and Eliun. Rome worshipped Jupiter, Neptune and Pluto. In Germanic nations they were called Wodan, Thor and Fricco. Regarding the Celts, one source states, “The ancient heathen deities of the pagan Irish[,] Criosan, Biosena, and Seeva, or Sheeva, are doubtless the Creeshna [Krishna], Veeshnu [Vishnu], [or the all-inclusive] Brahma, and Seeva [Shiva], of the Hindoos” (Thomas Maurice, The History of Hindostan, Vol. 2, 1798, p. 171).

The origin of the conception is entirely pagan: Egyptologist Arthur Weigall, while himself a Trinitarian, summed up the influence of ancient beliefs on the adoption of the Trinity doctrine by the Catholic Church in the following excerpt from his previously cited book:

“It must not be forgotten that Jesus Christ never mentioned such a phenomenon [the Trinity], and nowhere in the New Testament does the word ‘Trinity’ appear. The idea was only adopted by the Church three hundred years after the death of our Lord; and the origin of the conception is entirely pagan . . .

“The ancient Egyptians, whose influence on early religious thought was profound, usually arranged their gods or goddesses in trinities: there was the trinity of Osiris, Isis, and Horus, the trinity of Amen, Mut, and Khonsu, the trinity of Khnum, Satis, and Anukis, and so forth . . .

“The early Christians, however, did not at first think of applying the idea to their own faith. They paid their devotions to God the Father and to Jesus Christ, the Son of God, and they recognized the mysterious and undefined existence of the Holy Spirit; but there was no thought of these three being an actual Trinity, co-equal and united in One . . .

“The application of this old pagan conception of a Trinity to Christian theology was made possible by the recognition of the Holy Spirit as the required third ‘Person,’ co-equal with the other ‘Persons’ . . .

“The idea of the Spirit being co-equal with God was not generally recognised until the second half of the Fourth Century A.D. . . . In the year 381 the Council of Constantinople added to the earlier Nicene Creed a description of the Holy Spirit as ‘the Lord, and giver of life, who proceedeth from the Father, who with the Father and Son together is worshipped and glorified.’ . . .

“Thus, the Athanasian creed, which is a later composition but reflects the general conceptions of Athanasius [the 4th-century Trinitarian whose view eventually became official doctrine] and his school, formulated the conception of a co-equal Trinity wherein the Holy Spirit was the third ‘Person’; and so it was made a dogma of the faith, and belief in the Three in One and One in Three became a paramount doctrine of Christianity, though not without terrible riots and bloodshed . . .

“Today a Christian thinker . . . has no wish to be precise about it, more especially since the definition is obviously pagan in origin and was not adopted by the Church until nearly three hundred years after Christ” (pp. 197-203.

James Bonwick summarized the story well on page 396 of his 1878 work Egyptian Belief and Modern Thought: “It is an undoubted fact that more or less all over the world the deities are in triads. This rule applies to eastern and western hemispheres, to north and south.

“Further, it is observed that, in some mystical way, the triad of three persons is one. The first is as the second or third, the second as first or third, the third as first or second; in fact, they are each other, one and the same individual being. The definition of Athanasius, who lived in Egypt, applies to the trinities of all heathen religions.”

ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം

ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം

നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ സൃഷ്ടിക്കപ്പെട്ട ബൈബിൾവിരുദ്ധ നവീനോപദേശമാണ് ത്രിത്വം. ബൈബിൾ ഭാഷയിൽ പറഞ്ഞാൽ വേറൊരു സുവിശേഷം. (ഗലാ, 1:6,7). ചരിത്രത്തെളിവുകൾ കാണുക:

The New Encyclopaedia Britannica: “Neither the word Trinity, nor the explicit doctrine as such, appears in the New Testament, nor did Jesus and his followers intend to contradict the Shema in the Old Testament: ‘Hear, O Israel: The Lord our God is one Lord’ (Deut. 6:4). . . . The doctrine developed gradually over several centuries and through many  controversies. . . . By the end of the 4th century . . . the doctrine of the Trinity took substantially the form it has maintained ever since.”-(1976), Micropaedia, Vol. X, p. 126.

ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക: “ത്രിത്വമെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേശമോ പുതിയനിയമത്തിൽ കാണപ്പെടുന്നില്ല, യേശുവും അവന്റെ അനുയായികളും: ‘ഇസ്രായേലേ കേൾക്ക: നമ്മുടെ ദൈവമായ കർത്താവ്‌ ഏകകർത്താവ്‌’ (ആവ. 6:4) എന്ന പഴയനിയമത്തിലെ പ്രസ്‌താവനയെ എതിർക്കാൻ ഉദ്ദേശിച്ചതുമില്ല. . . . ത്രിത്വോപദേശം സാവകാശം അനേക നൂററാണ്ടുകളിലൂടെയും പല ഭിന്നതകളിലൂടെയുമാണ്‌ വികാസം പ്രാപിച്ചത്‌ . . . നാലാം നൂററാണ്ടിന്റെ അവസാനത്തോടെ ത്രിത്വോപദേശം ഏതാണ്ട്‌ ഇന്നോളം നിലനിന്നുപോന്നിട്ടുളള രൂപം കൈക്കൊണ്ടു.” –(1976), മൈക്രോപ്പീഡിയ, വാല്യം X, പേ. 126.

The New Catholic Encyclopedia: “The formulation ‘one God in three Persons’ was not solidly established, certainly not fully assimilated into Christian life and its profession of faith, prior to the end of the 4th century. But it is precisely this formulation that has first claim to the title the Trinitarian dogma. Among the Apostolic Fathers, there had been nothing even remotely approaching such a mentality or perspective.”-(1967), Vol. XIV, p. 299.

ദി ന്യൂ കാത്തലിക്‌ എൻസൈക്ലോപ്പീഡിയ: ‘മൂന്നാളുകൾ ചേർന്നുളള ഒരു ദൈവം’ എന്ന നിർദ്ദിഷ്ട രൂപം നാലാം നൂററാണ്ടിനു മുമ്പ്‌ ഉറപ്പായി സ്ഥാപിക്കപ്പെട്ടിരുന്നില്ല, തീർച്ചയായും ക്രിസ്‌തീയ ജീവിതത്തിലേക്കോ അതിന്റെ വിശ്വാസ പ്രമാണത്തിലേക്കോ സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ത്രിത്വ വിശ്വാസത്തിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്‌ കൃത്യമായും ഈ നിർദ്ദിഷ്ട രൂപം തന്നെയാണ്‌. അപ്പോസ്‌തലിക പിതാക്കൻമാർക്കിടയിൽ അത്തരമൊരു മനോഭാവത്തോടൊ കാഴ്‌ചപ്പാടോടൊ വിദൂരത്തിലെങ്കിലും അടുത്തുവരുന്ന യാതൊന്നുമില്ലായിരുന്നു.”-(1967), വാല്യം XIV, പേ. 299.

The Encyclopedia Americana: “Christianity derived from Judaism and Judaism was strictly Unitarian [believing that God is one person]. The road which led from Jerusalem to Nicea was scarcely a straight one. Fourth century Trinitarianism did not reflect accurately early Christian teaching regarding the nature of God; it was, on the contrary, a deviation from this teaching.”-(1956), Vol. XXVII, p. 294L.

ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനാ: “ക്രിസ്‌ത്യാനിത്വം യഹൂദമതത്തിൽനിന്ന്‌ വന്നിട്ടുളളതാണ്‌, യഹൂദമതമാകട്ടെ വളരെ കർശനമായി ഏകദൈവത്തിൽ [ദൈവം ഒരാൾ മാത്രമാണെന്ന്‌] വിശ്വസിച്ചിരുന്നു. യെരൂശലേമിൽ നിന്ന്‌ നിഖ്യായിലേക്ക്‌ നയിച്ച വഴി യാതൊരു പ്രകാരത്തിലും നേരായ ഒന്നായിരുന്നില്ല. നാലാം നൂററാണ്ടിലെ ത്രിത്വവാദം ദൈവത്തിന്റെ സ്വഭാവം സംബന്ധിച്ച ആദിമ ക്രിസ്‌ത്യാനികളുടെ പഠിപ്പിക്കലിനെ കൃത്യമായി പ്രതിഫലിപ്പിച്ചില്ല; മറിച്ച്‌ അത്‌ ഈ പഠിപ്പക്കലിൽ നിന്നുളള ഒരു വ്യതിചലനമായിരുന്നു.”-(1956), വാല്യം XXVII, പേ. 294L.

Nouveau Dictionnaire Universel: “The Platonic trinity, itself merely a rearrangement of older trinities dating back to earlier peoples, appears to be the rational philosophic trinity of attributes that gave birth to the three hypostases or divine persons taught by the Christian churches. . . . This Greek philosopher’s [Plato, fourth century B.C.E.] conception of the divine trinity . . . can be found in all the ancient [pagan] religions.”-(Paris, 1865-1870), edited by M. Lachâtre, Vol. 2, p. 1467.

നോവേ ഡിക്‌ഷെനെയർ യൂണിവേഴ്‌സൽ: “ക്രിസ്‌തീയസഭകൾ പഠിപ്പിക്കുന്ന മൂന്നു ദിവ്യവ്യക്തികളടങ്ങിയ ത്രിത്വവിശ്വാസത്തിന്‌ ജൻമം നൽകിയ ത്രിത്വഗുണങ്ങളുടെ തത്വജ്ഞാനപരമായ അടിസ്ഥാനം നൽകിയത്‌ പ്ലേറേറാണിക ത്രിത്വവിശ്വാസമാണെന്ന്‌ കാണാം, അതുതന്നെയും പുരാതന ജനതകളുടെ നേരത്തെയുളള ത്രിത്വങ്ങളുടെ പുനർക്രമീകരണം മാത്രമായിരുന്നു. . . . ദിവ്യത്രിത്വം സംബന്ധിച്ച ഈ ഗ്രീക്ക്‌ തത്വചിന്തകന്റെ [പ്ലേറേറാ ബി.സി. 4-ാം നൂററാണ്ട്‌] ആശയം എല്ലാ പുരാതന [പുറജാതി] മതങ്ങളിലും കാണാൻ കഴിയും.”-(പാരീസ്‌, 1865-1870) എം. ലക്കാട്രേ എഡിററ്‌ ചെയ്‌തത്‌, വാല്യം 2, പേ. 1467.

John L. McKenzie, S.J., Dictionary of the Bible: “The trinity of persons within the unity of nature is defined in terms of ‘person’ and ‘nature’ which are G[ree]k philosophical terms; actually the terms do not appear in the Bible. The trinitarian definitions arose as the result of long controversies in which these terms and others such as ‘essence’ and ‘substance’ were erroneously applied to God by some theologians.”-(New York, 1965), p. 899.

ജോൺ എൽ. മക്കൻസി, എസ്സ്‌. ജെ. ഡിക്‌ഷനറി ഓഫ്‌ ദി ബൈബിൾ: “ഏക സ്വഭാവത്തിലുളള മൂന്നാളുകൾ എന്ന ആശയം ‘വ്യക്തി’ ‘സ്വഭാവം’ എന്ന പദങ്ങളുപയോഗിച്ചാണ്‌ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്‌, അവയാകട്ടെ ഗ്രീക്ക്‌ തത്വജ്ഞാനത്തിൽനിന്നും എടുത്തിട്ടുളള പദങ്ങളാണ്‌; വാസ്‌തവത്തിൽ അവ ബൈബിളിൽ കാണപ്പെടുന്നില്ല. ചില ദൈവശാസ്‌ത്രജ്ഞൻമാർ ഈ പദങ്ങളും ‘സാരാംശം’ ‘തത്വം’ എന്നിങ്ങനെയുളള മററു പല പദങ്ങളും തെററായി ദൈവത്തിനു ബാധകമാക്കിക്കൊണ്ട്‌ ദീർഘകാലം വാഗ്വാദങ്ങൾ നടത്തിയതിന്റെ ഫലമായിട്ടാണ്‌ ത്രിത്വത്തിനുളള നിർവ്വചനം ഉരുത്തിരിഞ്ഞു വന്നത്‌.”-(ന്യൂയോർക്ക്‌, 1965), പേ. 899.

The Oxford Companion to the Bible (Metzger and Coogan), pages 782-3: “Because the Trinity is such an important part of later Christian doctrine, it is striking that the term does not appear in the New Testament. Likewise, the developed concept of three coequal partnersin the Godhead found in later creedal formulations cannot be clearly detected within the confines of the [Bible] canon. … It is important to avoid reading the Trinity into places where it does not appear.”

ദി ഓക്സ്ഫോർഡ് കമ്പാനിയൻ ടു ദ ബൈബിളിൽ (മെറ്റ്സ്ജറും കൂഗനും), പേജുകൾ 782-3: “ത്രിത്വം പിൽക്കാല ക്രിസ്ത്യൻ സിദ്ധാന്തത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായതിനാൽ, പുതിയ നിയമത്തിൽ ഈ പദം പ്രത്യക്ഷപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുപോലെ, പിൽക്കാല വിശ്വാസ രൂപീകരണങ്ങളിൽ കണ്ടെത്തിയ ദൈവത്വത്തിൽ മൂന്ന് തുല്യ പങ്കാളികൾ എന്ന വികസിത ആശയം വ്യക്തമായി കണ്ടെത്താൻ കഴിയില്ല.  [ബൈബിൾ] കാനോനിന്റെ പരിധികൾ. … ത്രിത്വം പ്രത്യക്ഷപ്പെടാത്ത സ്ഥലങ്ങളിൽ വായിക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്.”

“ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.” (ഗലാത്യർ 1:6,7)

പ്രവചനങ്ങൾ

പ്രവചനങ്ങൾ (prophecies)

“പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:19-21)

പ്രവചനമെന്നാൽ ദീര്‍ഘദര്‍ശനം അഥവാ ‘മേലാൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). “അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.” (വെളി, 4:1). പ്രവചനത്തിൻ്റെ പ്രഭവസ്ഥാനം ദൈവമാണ്: “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). പ്രവചനം സത്യമാണ്: എന്തെന്നാൽ ദൈവത്തിന് ഭോഷ്കു പറയാൻ കഴിയില്ല. (എബ്രാ, 6:18). വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). ദൈവം തൻ്റെ വചനം പ്രവാചകനും പ്രവാചകനിലൂടെ ജനത്തിനും നല്കുന്നു. യഹോവ മോശെയോടു പറഞ്ഞത്: “ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം.” (പുറ, 7:2. ഒ.നോ: 6:29; 7:17; 16:32; 23:22; 32:27). ദൈവം തൻ്റെ വചനത്തെ പ്രവാചകൻ്റെ വായിൽ നല്കുന്നു: “പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു.” (യിരെ, 1:9). പ്രവാചകൻ്റെ വായെ ദൈവം ശുദ്ധീകരിക്കുന്നു: “അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു, അതു എന്റെ വായക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. (6:6,7). മൂന്നു പ്രവാചകന്മാർ ദൈവത്തിൻ്റെ വചനം ഭക്ഷിച്ചതായും കാണാം: യിരെമ്യാവ് (15:16), യെഹെസ്ക്കേൽ (3:1), യോഹന്നാൻ (വെളി, 10:10). “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തു.” (എബ്രാ, 1:1).

പ്രധാന പ്രവചനങ്ങൾ: ബൈബിളിലെ പ്രവചനങ്ങൾ പ്രധാനമായും നാലുപേരെക്കുറിച്ചാണ്: യേശുക്രിസ്തു, യിസ്രായേൽ, പുതിയനിയമസഭ, ജാതികൾ. കൂടാതെ, ആകാശഭൂമികളെ കുറിച്ചുള്ള പ്രവചനങ്ങളും കാണാം. ഉദാ: (യെശ, 13:9,10; 2പത്രൊ, 3:5-7). അതിൽത്തന്നെ പ്രവചനങ്ങളിലധികവും ദൈവത്തിൻ്റെ രണ്ട് മശീഹമാരെ കുറിച്ചുള്ളതാണ്: അത് യഥാക്രമം യിസ്രായേലും യേശുവുമാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ ദൈവത്തിൻ്റെ മശീഹ അഥവാ ക്രിസ്തുവും ദൈവപുത്രനും യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിച്ച ദൈവപുത്രനും ക്രിസ്തുവും, ഇനിയും നിവൃത്തിച്ചു കൊടുക്കാനിരിക്കുന്ന മനുഷ്യപുത്രനും യേശുക്രിസ്തുവാണ്. പൂർവ്വ പിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിനുവേണ്ടി അവൻ്റെ ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16). യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവും യേശുക്രിസ്തുവും തമ്മിലുള്ള അഭേദ്യമായൊരു ബന്ധമറിയാതെ പ്രവചനങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കഴിയില്ല. ബൈബിളിലെ ആദ്യത്തെ പ്രവചനത്തിൽത്തന്നെ രണ്ടുപേരെയും പരാമർശിച്ചിട്ടുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന ഒരു വിഷയം. പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15. രക്ഷയെക്കുറിച്ചുള്ള സുവാർത്തയുടെ ആദ്യ പരാമർശവും പ്രവചനവുമായി ആ വാക്യം അറിയപ്പെടുന്നു. യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ വെച്ച് പാമ്പിനോട് അഥവാ, പാമ്പിൽ അധിവസിക്കുന്ന പിശാചിനോട് കല്പിക്കുന്ന വേദഭാഗമാണത്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വാക്യത്തിലെ സ്ത്രീ യിസ്രായേലും സന്തതി ക്രിസ്തുവുമാണ്. (മീഖാ, 5:2,3; ഗലാ, 4:4). പ്രവചനത്തിൽ ആദ്യം പരാമർശിച്ചിരിക്കുന്നത് യിസ്രായേലെന്ന സ്ത്രീയെയാണെന്നതും വാഗ്ദത്തസന്തതിയായ യിസ്രായേലും യേശുക്രിസ്തുവും ജനിക്കുന്നതിന് സഹസ്രാബ്ദങ്ങൾക്ക് മുമ്പേയാണ് ഈ പ്രവചനമെന്നതും കുറിക്കൊള്ളുക. (കാണുക: മൂന്നു സ്ത്രീകൾ)

യേശുക്രിസ്തു: ക്രിസ്തുവിൻ്റെ ജനനം, ജീവിതം, സ്വഭാവം, ശുശ്രൂഷ, മരണം, ഉയിർപ്പ്, പൗരോഹിത്യം, മടങ്ങിവരവ് എന്നിങ്ങനെ അനേകം പ്രവചനങ്ങൾ യേശുവിനെക്കുറിച്ചു കാണാം: സ്ത്രീയുടെ (യിസ്രായേൽ) സന്തതി (ഉല്പ, 3:15; മീഖാ, 5:3; ഗലാ, 4:4), ബേത്ത്ലേഹെമിൽ ജനിക്കും (മീഖാ, 5:2; മത്താ, 2:1; ലൂക്കൊ, 2:4-7), കന്യകയിൽ നിന്നു ജനിക്കും (യെശ, 7:14; മത്താ, 1:22; ലൂക്കൊ, 1:26-31), അബ്രാഹാമിൻ്റെ സന്തതിയായി ജനിക്കും (ഉല്പ, 12:3; 22:18; മത്താ, 1:1; ഗലാ, 3:16), യിസ്ഹാക്കിൻ്റെ സന്തതിയായിരിക്കും (ഉല്പ, 26:5; മത്താ, 1:2), യാക്കോബിൻ്റെ സന്തതിയായി ജനിക്കും (ഉല്പ, 28:14), യെഹൂദാ ഗോത്രത്തിൽ ജനിക്കും (ഉല്പ, 49:10; ലൂക്കൊ, 1:27; എബ്രാ, 7:14), മിസ്രയീമിൽ നിന്നു മടക്കിവരുത്തും (ഹോശേ, 11:1; മത്താ, 2:14,15), ബേത്ത്ലേഹെമിൽ കുഞ്ഞുങ്ങൾ വധിക്കപ്പെടും (യിരെ, 31:15; മത്താ, 2:16,17), വഴിയൊരുക്കപ്പെടും (യെശ, 40:3; മലാ, 3:1; ലൂക്കൊ, 3:3-6), ദൈവപുത്രനെന്നു വിളിക്കപ്പെടും (ലൂക്കൊ, 1:32,35; മത്താ, 3:17), വീണ്ടെടുപ്പുകാരൻ പൊടിമേൽ നില്ക്കും (ഇയ്യോ, 19:25–യോഹ, 1:14,18), യഹോവ രക്ഷിതാവായി വരും (ഹോശേ, 1:7; മത്താ, 1:21), യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് രക്ഷചെയ്യും (യെശ, 35:4; ലൂക്കൊ, 1:68), നസറായൻ എന്നു വിളിക്കപ്പെടും (യെശ, 11:1; മത്താ, 2:1; യോഹ, 1:45), ഇരുട്ടിൽ ഇരിക്കുന്നവർക്ക് വെളിച്ചമാകും (യെശ, 9:1,2; മത്താ, 4:13-16), ഉപമകളാൽ സംസാരിക്കും (സങ്കീ, 78:1,2; മത്താ, 13:34,35), ദരിദ്രന്മാരോട് സുവിശേഷം അറിയിക്കും; കർത്താവിൻ്റെ പ്രസാദവർഷം പ്രസംഗിക്കും (യെശ, 61:1,2; ലൂക്കൊ, 4:18,19), കുരുടന്മാരും ചെകിടന്മാരും മുടന്തന്മാരും സൗഖ്യമാകും (യെശ, 35:4-6 = മത്താ, 11:3-6; ലൂക്കൊ, 7:20-23), മോശെയെപ്പോലൊരു പ്രവാചകൻ (ആവ, 18:15; പ്രവൃ, 3:22), മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരമുള്ള പുരോഹിതൻ (സങ്കീ, 110:4; എബ്രാ, 5:10), രാജാവ് കഴുതപ്പുറത്തു കയറിവരും (സെഖ, 9:9=മത്താ, 21:4), ശിശുക്കളുടെ വായാൽ പുകഴ്ച ലഭിക്കും (സങ്കീ, 8:2; മത്താ, 21:16), സ്വന്തജനത്താൽ തള്ളപ്പെടും (സങ്കീ, 69:8; യെശ, 53:3; യോഹ, 1:10; 7:5), സ്നേഹിതനാൽ ഒറ്റുകൊടുക്കപെടും (സങ്കീ, 49:9; മത്താ, 26:14-16), ഒറ്റുകൂലികൊണ്ട് കുശവൻ്റെ നിലം വാങ്ങും (സെഖ, 11:12,13; മത്താ, 27:9,10), കള്ളസാക്ഷികൾ എഴുന്നേല്ക്കും (സങ്കീ, 35:11; മർക്കൊ, 14:57,58), ആരോപണങ്ങൾക്കെതിരെ വായെ തുറക്കാതിരിക്കും (യെശ, 53:7; മർക്കോ, 15:4,5), തല്ലിനും തുപ്പലിനു മുഖം മറക്കില്ല (യെശ, 50:6; മത്താ, 26:67), കാരണംകൂടാതെ വെറുക്കപ്പെടും (സങ്കീ, 35:19; 69:4; യോഹ, 15:24,25), അതിക്രമക്കാരോടുകൂടി എണ്ണപ്പെടും (യെശ, 53:12; മത്താ, 2738; മർക്കൊ, 15:27,28), കൈപ്പുകലക്കിയ വീഞ്ഞു നിരസിക്കും (സങ്കീ, 69:21; മത്താ, 27:33,34), പളിച്ചവീഞ്ഞ് (വിന്നാഗിരി) കുടിക്കും (സങ്കീ, 69:21; യോഹ, 19:28-30), കൈകളും കാലുകളും തുളയ്ക്കപ്പെടും (സങ്കീ, 22:16; യോഹ, 20:25-27), ജനത്താൽ പരിഹസിക്കപ്പെടും (സങ്കീ, 22:7; ലൂക്കൊ, 23:35,36), വസ്ത്രങ്ങൾ പകുത്തെടുക്കും (സങ്കീ, 22:18; മത്താ, 27:35; യോഹ, 19:24), അങ്കിക്കായി ചീട്ടിടും (സങ്കീ, 22:18; യോഹ, 19:24), ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കും (സങ്കീ, 109:4; ലൂക്കൊ, 23:34), ദൈവത്താൽ കൈവിടപ്പെടും (സങ്കീ, 22:1; മത്താ, 27:46), വിലാപ്പുറം കുത്തിത്തുളയ്ക്കപ്പെടും (സെഖ, 12:10; യോഹ, 19:32; 20:20; വെളി, 1:7), അസ്ഥികളൊന്നും ഒടിയപ്പെടില്ല (പുറ, 12:46; സങ്കീ, 34:20; യോഹ, 19:32-36), സമ്പന്നന്മാരെപ്പോലെ അടക്കപ്പെടും (യെശ, 53:9; മത്താ, 27:57-60), ശരീരം ദ്രവത്വം കാണില്ല (സങ്കീ, 16:10; 49:15; പ്രവൃ, 2:27,31), സ്വർഗ്ഗാരോഹണം ചെയ്യപ്പെടും (സങ്കീ, 68:18; മർക്കൊ, 16:19; പ്രവൃ, 1:9), മരണത്തെ സദാകലത്തേക്കും നീക്കിക്കളയും (യെശ, 25:8; എബ്രാ, 2:14,15), നിയമരക്തത്താൽ രക്ഷിക്കും (സെഖ, 9:11; മർക്കൊ, 14:24), ശിഷ്യന്മാർ സാക്ഷികളാകും (യെശ, 43:10; മർക്കൊ, 16:15; പ്രവൃ, 1:8), സകലഭൂവാസികൾക്കും രക്ഷകനാകും (യെശ, 45:22–പ്രവൃ, 4:12), തന്നെ കാത്തിരിക്കുന്നവരെ ചേർക്കാൻ വരും (സെഖ, 9:14-16; യോഹ, 14:1-3; 1തെസ്സ, 4:16,17), സകല മുഴങ്കാലും അവൻ്റെ മുമ്പിൽ മടങ്ങും (യെശ, 45:23,24 = ഫിലി, 2:10,11), ഒലിവുമലയിൽ വീണ്ടും വരും (സെഖ, 14:4; പ്രവൃ, 1:10,11), സ്വന്തജനം കുത്തിയവങ്കലേക്കു നോക്കും (സെഖ,12:10; യോഹ, 19:32, വെളി, 1:7), സുവിശേഷം അനുസരിക്കാത്തവരെ ന്യായംവിധിക്കും (യെശ, 66:14-16; 2തെസ്സ, 1:6,7), ശത്രുക്കൾ പാദപീഠം ആകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കും (സങ്കീ, 110:1;എബ്രാ, 1:13), സകലവും കാല്കീഴാകുമ്പോൾ ദൈവത്തിന്നു കീഴ്പെട്ടിരിക്കും (സങ്കീ, 8:6; 1കൊരി, 15:28) തുടങ്ങി നിവൃത്തിയായതും ഇനിയും നിവൃത്തിയാകാനുള്ളതുമായ അനേകം പ്രവചനങ്ങളുണ്ട്.

യേശുക്രിസ്തുവിൽ നിവൃത്തിയായതും നിവൃത്തിയാകാനുള്ളതുമായ പ്രവചനങ്ങൾ രണ്ടു വിധത്തിലുണ്ട്: ഒന്ന്; യഹോവയിലൂടെ അഥവാ ഭാവിമശീഹയിലൂടെ നിവൃത്തിയാകേണ്ട നേരിട്ടുള്ള പ്രവചനങ്ങൾ. ഉദാഹരണത്തിന്; “സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തല തകർക്കും.” (ഉല്പ, 3:15). ബൈബിളിലെ പ്രഥമസുവിശേഷം എന്നറിയപ്പെടുന്ന ഈ വാക്യമാണ് ഭാവിമശിഹയെക്കുറിച്ചുള്ള പ്രഥമപ്രവചനം. തൻ്റെ ആദ്യസൃഷ്ടിയായ ആദാം പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുകയാൽ, ആദാമിൻ്റെ പാപം സൃഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട് സകല മനുഷ്യരുടെയും രക്ഷയ്ക്കായി ഭാവിയിൽ താൻതന്നെ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തുമെന്ന ദൈവത്തിൻ്റെ നിർണ്ണയമാണ് മേല്പറഞ്ഞ പ്രവചനത്തിനടിസ്ഥാനം. പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കുവാൻ മനുഷ്യരിൽ ആരുമില്ലാത്തതിനാലും (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാലും (സങ്കീ, 49:7-9) യഹോവയായ ദൈവം കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; ഗലാ, 4:4 ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇതുപോലെ, യഹോവയുടെ പ്രത്യക്ഷതയായ ഭാവിമശീഹയിലൂടെ നിറവേറേണ്ട അനവധി പ്രവചനങ്ങളുണ്ട്: (ഉല്പ, 3:15=ഗലാ, 4:4; ഉല്പ, 49:10=ലൂക്കൊ, 1:27; എബ്രാ, 7:14; പുറ, 12:46; സങ്കീ, 34:20=യോഹ, 19:32-36; ആവ, 18:15=പ്രവൃ, 3:22; ആവ, 33:26=വെളി, 1:7; ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:16=യോഹ, 20:25-27; സങ്കീ, 22:18=മത്താ, 27:35; യോഹ, 19:24; സങ്കീ, 22:18=യോഹ, 19:24; സങ്കീ, 22:30,31=യോഹ, 19:30; സങ്കീ, 35:11=മർക്കൊ, 14:57,58; സങ്കീ, 35:19; 69:4=യോഹ, 15:24,25; സങ്കീ, 49:9=മത്താ, 26:14-16; സങ്കീ, 68:18=മർക്കൊ, 16:19; പ്രവൃ, 1:9; സങ്കീ, 69:8; സങ്കീ, 69:21=മത്താ, 27:33,34; സങ്കീ, 69:21=യോഹ, 19:28-30; സങ്കീ, 78:1,2=മത്താ, 13:34,35; സങ്കീ, 109:4=ലൂക്കൊ, 23:34; യെശ, 7:14=മത്താ, 1:21; ലൂക്കൊ, 1:26-31; യെശ, 7:14=മത്താ, 1:22; യെശ, 9:1,2=മത്താ, 4:13-16; യെശ, 11:1=മത്താ, 2:1; യോഹ, 1:45; യെശ, 25:8=എബ്രാ, 2:14,15; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 29:19=മത്താ, 11:29; യെശ, 35:4=ലൂക്കൊ, 1:68; യെശ, 35:5-6=ലൂക്കൊ, 7:22; യെശ, 40:3=മത്താ, 3:3; യെശ, 43:10=പ്രവൃ, 1:8; യെശ, 45:22=പ്രവൃ, 4:12; യെശ, 45:23=ഫിലി, 2:10; യെശ, 50:6=മത്താ, 27:66; യെശ, 53:3=മത്താ, 27:29; യെശ, 53:7=മർക്കൊ, 15:4,5; യെശ, 53:9=മത്താ, 27:57-60; യെശ, 53:12=മത്താ, 27:38; യെശ, 54:5=എഫെ, 5:31,32; യെശ, 59:20,21=1പത്രൊ, 1:18-20; യെശ, 61:1,2=ലൂക്കൊ, 4:18,19; യെശ, 66:14-16=2തെസ്സ, 1:6,7; യിരെ, 4:13=വെളി, 1:7; യിരെ, 31:15=മത്താ, 2:16,16; യിരെ, 31:31-34=ലൂക്കൊ, 22:20, എബ്രാ, 8:8-13; ഹോശേ, 1:7=മത്താ, 1:21; ഹോശേ, 2:16=2കൊരി, 11:2; യോവേ, 2:32=പ്രവൃ, 2:21; മീഖാ, 5:2=മത്താ, 2:1; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർക്കൊ, 14:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:9,10; സെഖ,12:10=യോഹ, 19:32, വെളി, 1:7; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31; സെഖ, 14:13=വെളി, 19:11; മലാ, 3’1=മത്താ, 3:1). (കാണുക: യഹോവ/യേശുക്രിസ്തു

രണ്ട്; ദൈവസന്തതിയും സകല വാഗ്ദത്തങ്ങളുടെയും അവകാശിയുമായ യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അവൻ്റെ ദൈവമായ യഹോവയിലൂടെ അഥവാ ഭാവിമശിഹയിലൂടെ നിവൃത്തിയാകുന്നത്. ഉദാഹരണത്തിന്; “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). ഇത് അബ്രാഹാമിനു ദൈവം കൊടുത്ത വാഗ്ദത്തമാണ്. ഹാരാനിൽനിന്ന് ദൈവം അബ്രാഹാമിനെ പുറപ്പെടുവിക്കുമ്പോൾ, “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നാണ് വാഗ്ദത്തം ചെയ്തിരുന്നത്. (ഉല്പ, 12:3). എന്നാൽ മോരിയാദേശത്തുവെച്ച് വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിക്കുന്ന യിസ്രായേലെന്ന അബ്രാഹാമ്യസന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടുമെന്ന് ദൈവം കല്പിച്ചു. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17,18; 26:5; 28;13,14) ദാവീദിന്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയും (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1), ദൈവത്തിൻ്റെ ക്രിസ്തുവുമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതി. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2). ഈ സന്തതിയുടെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കനാണ് അവൻ്റെ ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; 5:17; ലൂക്കൊ, 1:68; 1തിമൊ, 3:16). അതിനാൽ യിസ്രായേലിനോടുള്ള അനവധി പ്രവചനങ്ങൾ ക്രിസ്തുവിലൂടെ നിവൃത്തിയാകുന്നതായി കാണാം: (ഉല്പ, 22:17,18=മത്താ, 1:1; ഗലാ, 3:16; ഉല്പ, 26:5=മത്താ, 1:2; ഉല്പ, 28:13,14=മത്താ, 1:2; പുറ, 4:22=ലൂക്കൊ, 1:32,35; 1ശമൂ, 2:10, 2:30=പ്രവൃ, 10:38; 2ശമൂ, 7:12,13, യെശ, 9:7=ലൂക്കൊ, 1:32,33; 1ദിന, 17:11=മത്താ, 9:27; സങ്കീ, 2:6=ലൂക്കൊ, 1:33; സങ്കീ, 2:9=വെളി, 19:15; സങ്കീ, 8:4=1യോഹ, 8:40; സങ്കീ, 8:5=എബ്രാ, 2:7; സങ്കീ, 8:5=എബ്രാ, 2:9; സങ്കീ, 8:6=1കൊരി, 15:28; സങ്കീ, 16:10; 49:15=പ്രവൃ, 2:27,31; സങ്കീ, 22:1=മത്താ, 27:46; സങ്കീ, 80:8=യോഹ, 15:1; സങ്കീ, 80:17=മത്താ, 26:64; സങ്കീ, 82:6=ലൂക്കൊ, 1:32; സങ്കീ, 89:27=വെളി, 1:5; സങ്കീ, 89:29,36=ലൂക്കൊ, 1:32,33; സങ്കീ, 89:37=വെളി, 1:5; സങ്കീ, 110:1=എബ്രാ, 1:13; സങ്കീ, 110:4=എബ്രാ, 5:10; സങ്കീ, 118:22=പ്രവൃ, 4:11; യെശ, 22:22=വെളി, 3:7; യെശ, 41:8=പ്രവൃ, 3:13,26; യെശ, 42:1=മത്താ, 12:17; യെശ, 42:7, 49:6=മത്താ, 414-16, യോഹ, 8:12; യിരെ, 23:5=വെളി, 5:5; യിരെ, 31:31-34;=ലൂക്കൊ, 22:20, എബ്രാ, 8:8-13; ദാനീ, 7:13=മത്താ, 26:64; ഹോശേ, 11:1=മത്താ, 2:14,15) തുടങ്ങിയവ. 

യിസ്രായേൽ: ജനനത്തിനുമുമ്പെ പേർ വിളിക്കപ്പെട്ട എട്ടുപേരിൽ രണ്ടുപേരാണ് യേശുക്രിസ്തുവും യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവും. യേശുവിൻ്റെ ജനനത്തിനുമുമ്പെ അവനെക്കുറിച്ചുള്ള അനേകം പ്രവചനങ്ങൾ ഉള്ളതുപോലെതന്നെ യിസ്രായേലിനെക്കുറിച്ചും പ്രവചനങ്ങളുണ്ട്. അവൻ്റെ ഉത്ഭവം, മിസ്രയീമ്യ അടിമത്വം, പുറപ്പാട്, വീണ്ടും അടിമത്വങ്ങൾ, സകല ജാതികളിലേക്കുമുള്ള ചിതറിപ്പോകൽ, യിസ്രായേൽ രാജ്യസ്ഥാപനം, രക്ഷ, യഥാസ്ഥാപനം, നിത്യരാജത്വം  തുടങ്ങി അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയാണ് യിസ്രായേൽ: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5), ദാവീദിൻ്റെ സന്തതിയും സകലശത്രുക്കളും പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവായ രാജാവും യിസ്രായേലാണ്. (2ശമൂ, 7:12,13; സങ്കീ, 110:1; മത്താ, 22:42-44). തൻ്റെ സന്തതിയായ യിസ്രായേലിനോട് ദൈവം വാഗ്ദത്തം ചെയ്ത പുതിയനിയമമാണ് ദൈവത്തിൻ്റെ ക്രിസ്തുവിലൂടെ നിവൃത്തിയായത്. (യിരെ, 31:31-34;=ലൂക്കൊ, 22:20, എബ്രാ, 8:8-13). ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്ത അവൻ്റെ ദൈവമാണ് അവനുവേണ്ടി മനുഷ്യനായത്. (യെശ, 42:15; മത്താ, 1:21; 5:17; എബ്രാ, 2:16; 1തിമൊ, 3:14-16). അവനോടുള്ള ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളും നിവൃത്തിയാകാതെ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകില്ല. (മത്താ, 5:17,18). “നിങ്ങൾ എന്നെയാകട്ടെ എൻ്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞുവെങ്കിൽ എൻ്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന് യേശുക്രിസ്തു പറയുമ്പോൾ, യിസ്രായേലെന്ന സാക്ഷാൽ ദൈവസന്തതിയെക്കുറിച്ചുള്ള സൂചനയാണ് നല്കുന്നത്. (യോഹ, 8:19; 14:7). യിസ്രായേലിനെക്കുറിച്ചും നിവൃത്തിയായതും ഇനിയും നിവൃത്തിയാകാനുള്ളതുമായ അനവധി പ്രവചനങ്ങളുണ്ട്: (ഉല്പ, 3:15; 12:3; 12:7; 13:6; 15:5; 15:13;15:18-21; 17:6-10; 17:12; 22:17,18; 26:3; 26:5; 26:24; 28:13,14; 35:12; 48:4; സങ്കീ, 2:6-9; 16:10; 89:4; യെശ,11:11,12; 26:1-4; 43:5; 44:3; 54:3; 58:12; 59:21; യെശ, 4:2; 7:21,22; 10:20; 10:27; 17:7-8; 19:24; 25:9; 26:1; 27:12,13; 28:5,6; 29:18,19; 31:7; 59:20,21; 65:17-20; യിരെ, യിരെ, 25:11, 29:10; 30:10; 31:31-34; 33:16-18; 46:27; യെഹെ, 29:21; 38:18-23; ഹോശേ, 1:5; 2:16-23; ആമോ, 8:3; 8:9-13; 9:12-15; മീഖാ, 4:1-7; 5:2-5; 5:7-15; സെഖ, 2:11,12; 3:10; 9:9-17; 12:1-14; 13:1-9; 14:1-21; റോമ, 11:25-27). 

ദൈവസഭ: സഭ അഥവാ യിസ്രായേല്യസഭ പഴയനിയമത്തിൽ ഉണ്ടായിരുന്നു. എന്നാൽ ദൈവസഭ അഥവാ പുതിയനിയമസഭ പഴയനിയമത്തിൽ ഇല്ലായിരുന്നു. എന്നുവെച്ചാൽ, ദൈവസഭ മർമ്മം ആയിരുന്നു. എന്തെന്നാൽ, ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്ത അഥവാ മുൻകണ്ട സഭ ദൈവത്തിൻ്റെ ഹൃദയത്തിലാണ് ഉണ്ടായിരുന്നത്. (എഫെ, 1:4-6). അതിനാൽത്തന്നെ സഭയെക്കുറിച്ചുള്ള പ്രവചനങ്ങൾ വിരളമാണ്; എങ്കിലും ഒരു പുതിയനിയമം സ്ഥാപിക്കുന്നതിനെക്കുറിച്ച് വ്യക്തമായ പ്രവചനം പഴയനിയമത്തിൽ കാണാം: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ, 31:31-34). ക്രിസ്തുവിൻ്റെ രക്തത്താൽ സഭ സ്ഥാപിതമാകുകയും പ്രവചനത്തിനു നിവൃത്തി വരുകയും ചെയ്തു. (മത്താ, 26:28; മർക്കൊ, 14:24; ലൂക്കൊ, 22:20; 1കൊരി, 11:25; എബ്രാ, 8:8-13). സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ യോവേൽ പ്രവചനം നിവൃത്തിയായതായി പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു: (പ്രവൃ, 2:16-21; യോവേ, 2:28-32). ക്രിസ്തു ഉയരത്തിൽ കയറി സഭയ്ക്ക് ദാനങ്ങളെ (കൃപാവരങ്ങൾ) നല്കി. (എഫെ, 4:8; സങ്കീ, 68:18). യേശുക്രിസ്തു സഭയെ ചേർക്കാൻ വരുന്നതിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 14:1:-3; 1കൊരി, 15:19-24; 1തെസ്സ, 4:15-18). 

ജാതികൾ: അബ്രാഹാമിൻ്റെ കാലംവരെ മനുഷ്യവർഗ്ഗം ഒന്നായി പരിഗണിക്കപ്പെട്ടുവന്നു. അബ്രാഹാമിനെ വിളിച്ചു വേർതിരിച്ചതോടുകൂടി എബ്രായരും ജാതികളും എന്നിങ്ങനെ മനുഷ്യവർഗ്ഗം രണ്ടായി കരുതപ്പെട്ടു. ദൈവത്തിൻ്റെ വിളിയും തിരഞ്ഞടുപ്പും കാണമായി അബ്രാഹാമിൻ്റെ സന്തതികളായ യെഹൂദന്മാർ ഒരു പ്രത്യേക ജാതിയായി വിശിഷ്ടപദവിക്ക് അർഹരായി. അതോടുകൂടി മറ്റുള്ളവരെല്ലാം വിജാതീയരായി മാറി. (ലേവ്യ, 20:23,24). യെഹൂദന്മാർക്കു ജാതികളോടു യാതൊരു ബന്ധവും പാടില്ല; അവരോടു ഇടകലരാൻ പാടില്ല; അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാനോ അവരുടെ ദേവന്മാരെ ആരാധിക്കുവാനോ അനുവാദമില്ല. (യോശു, 23:7,12; 1രാജാ, 11:2). മിസ്രയീമിൽനിന്നു പുറപ്പെട്ടതുമുതൽ അവർ ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാത്ത തനിച്ചു പാർക്കുന്നൊരു ജനമായി മാറി. (സംഖ്യാ, 23:9). എന്നാൽ പെന്തെക്കൊസ്തു നാളിൽ ദൈവസഭയുടെ സ്ഥാപനത്തോടുകൂടി മനുഷ്യവർഗ്ഗം യെഹൂദർ, ജാതികൾ, ദൈവസഭ എന്നിങ്ങനെ ത്രിഭാജനത്തിനു വിധേയമായി. (1കൊരി, 10:38). യെഹൂദന്മാരും ജാതികളും അടങ്ങുന്നതാണ് ദൈവസഭ. കൃപായുഗത്തിൽ ക്രിസ്തുവിലൂടെ രക്ഷപ്രാപിച്ചവർ ദൈവസഭയുടെ അംഗങ്ങളാണ്. ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്താത്തവർ യെഹൂദന്മാരോ ജാതികളോ ആണ്. യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന അവരുടെ നിത്യരാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ, ഒരധീന ജനമെന്ന നിലയിൽ ജാതികൾ രാജ്യാനുഗ്രഹത്തിൽ ഭാഗഭാക്കുകളാകും. (യെശ, 2:4; 60:3,5,13; 62:2)

പഴയനിയമത്തിലെ ജാതികളെക്കുറിച്ചുള്ള പ്രവചനങ്ങളെന്നു പറയുമ്പോൾ, ദൈവസഭ സ്ഥാപിക്കുന്നതിനു മുമ്പുള്ള മുഴുവൻ ജാതികളെയും കുറിക്കുന്ന പ്രവചനങ്ങളും, ദൈവസഭയിൽ ഉൾപ്പെടാതെ അന്ത്യംവരെയും നില്നില്ക്കുന്ന ജാതികളും എന്നിങ്ങനെ രണ്ടായി മനസ്സിലാക്കണം. അബ്രാഹാം മുതൽ ക്രിസ്തു വരെയുള്ള ജാതികളുടെ അവസ്ഥയെക്കുറിച്ച് അപ്പൊസ്തലൻ പറഞ്ഞത്: “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.” (എഫെ, 2:12). ഈ വാക്യം യെഹൂദന്മാരല്ലാത്ത എല്ലാ ജാതികളെയും കുറിക്കുന്നതാണ്. “നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്ന അബ്രാഹാമിനോടുള്ള പ്രവചനം സകല ജാതികളോടുമുള്ളതാണ്. (ഉല്പ, 12:3; ഗലാ, 3:16). വാഗ്ദത്തം സ്ഥിരീകരിക്കുമ്പോൾ “നിന്നിൽ” എന്നുമാറി “നിൻ്റെ സന്തതി മുഖാന്തരം അഥവാ യിസ്രായേൽ മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. (ഉല്പ, 22:17,18). യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (28:13,14) ദൈവം അതുതന്നെ കല്പിച്ചു. എന്തെന്നാൽ ദൈവം സകല ഭൂവാസികളുടെയും ദൈവവും രക്ഷകനുമാണ്. (യെശ, 45:23; പ്രവൃ, 4:12). പൂർവ്വപിതാക്കന്മാരോടുള്ള ഈ പ്രവചനത്തിന്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിലൂടെ നിറവേറിയത്. (ലൂക്കൊ, 2:30-32; പ്രവൃ, 11:28; 14:27; 28:28; 16:24; ഗലാ, 3:14). അടുത്തത്: ദൈവസഭയിൽ ഉൾപ്പെടാത്തവർ ഒടുവിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ രാജ്യാനുഗ്രഹം പ്രാപിക്കുന്ന പ്രവചനങ്ങൾ: ജാതികൾ യഹോവയെ അന്വേഷിച്ചുവരും (യെശ, 2:2-4; സെഖ, 8:20-23; 21:24), വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും (യെശ, 11:10), അനേകം ജാതികളും ബഹുവശംങ്ങളും യഹോവയെ അന്വേഷിച്ചുവരും (സെഖ, 8:20-23) തുടങ്ങിയവ. (യിരെ, 3:17; ഒ.നോ: മത്താ, 24:14; മർക്കൊ, 11:17; ലൂക്കൊ, 21:25; വെളി, 11:2; 21:24).

പ്രവചനങ്ങൾ നിവൃത്തിയാകുന്ന രീതി: പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയുമുണ്ട്. യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായും പൂർണ്ണമായും യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും; യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായി സഭയോടുള്ള ബന്ധത്തിലും, ആത്മീയമായി ക്രിസ്തുവിലും, പൂർണ്ണമായി യിസ്രായേലിനോടുള്ള ബന്ധത്തിലും നിവൃത്തിയാകുന്നതായി കാണാം. ഒന്ന്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ഇത് യഹോവയുടെ പ്രത്യക്ഷതയായ ക്രിസ്തുവിൽ പൂർണ്ണനിവൃത്തിവന്നു. (മതാ, 3:3; ലൂക്കൊ, 1:76,77). രണ്ട്; “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.” (ഇയ്യോ, 19:25). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ക്രിസ്തുവിന്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായ നിവൃത്തിവന്നു: (യോഹ, 1:14; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന്മാർക്ക് രാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുകയും ഇയ്യോബ് ദേഹസഹിതനായി യേശുവിനെ കാണുകയും ചെയ്യുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (വെളി, 1:7; സെഖ, 14:4: പ്രവൃ, 1:6; സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14). മൂന്ന്; “എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (സെഖ, 14:3,4). ഇത് യഹോവയെക്കുറിച്ചുള്ള ഒരു പ്രവചനമാണ്; യിസ്രായേലിന് രാജ്യം യഥാസ്ഥാനതാക്കി കൊടുക്കുന്നതിനു മുന്നോടിയായി അവൻ്റെ സകല ശത്രുകളെയും നശിപ്പിക്കാൻ ഒലിവുമലയീൽ യഹോവ ഇറങ്ങിവരുന്നതാണ് രംഗം. ഈ പ്രവചനം ഇതുവരെ നിവൃത്തിയായിട്ടില്ല; എന്നാൽ ഈ പ്രവചനം ക്രിസ്തുവിലാണ് നിവൃത്തിയാകുന്നതെന്ന് അവൻ്റെ സ്വർഗ്ഗാരോഹണസമയത്ത് ദൂതന്മാരും (പ്രവൃ, 1:10,11), അപ്പൊസ്തലന്മാരും വ്യക്തമാക്കിയിട്ടുണ്ട്. (2തെസ്സ, 1:6,7; വെളി, 1:7). നാല്: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” (സങ്കീ, 2:2,3). ഈ പ്രവചനം യിസ്രായേലിനെ കുറിച്ചുള്ളതാണ്; ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ആത്മീയമായി നിവൃത്തിച്ചു: (പ്രവൃ, 4:25-28). ഇനി യിസ്രായേലിനോടുള്ള ബന്ധത്തിൽ മഹോപദ്രവത്തിന്നു മുമ്പ് പൂർണ്ണനിവൃത്തിവരും: (സെഖ, 12:3). അഞ്ച്: “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.” (യോവേ, 2:28-32). ഈ പ്രവചനം സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (പ്രവൃ, 2:17-21). യിസ്രായേലിൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അഥവാ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടുമ്പോൾ ഈ പ്രവചനത്തിന് പൂർണനിവൃത്തിവരും: (യെശ, 11:2; 44:1-3; യെഹെ, 36:26-28; 37:13,14; 39:28,29; സെഖ, 12:10; റോമ, 11:25,26). “യഹോവയുടെ ജനമൊക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു” എന്ന മോശെയുടെ ആഗ്രഹത്തിൻ്റെ സഫലീകരണം കൂടിയായിരിക്കുമത്. (സംഖ്യാ, 11:29). ആറ്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൽ ആത്മികമായി നിവൃത്തിച്ചു: (പ്രവൃ, 13:33; എബ്രാ, 1:5; 5:5). 1948 മെയ് 14-ൽ യിസ്രായേൽ രാഷ്ടം രൂപീകരിച്ചതിനോടുള്ള ബന്ധത്തിൽ  പ്രവചനത്തിന് അംശമായ നിവൃത്തിവന്നു: (യെശ, 66:7,8). യേശുക്രിസ്തുവിലൂടെ യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേറ്റു വരികയുംം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ പ്രവചനത്തിന് പൂർണ്ണനിവൃത്തി വരും: (സങ്കീ, 110:3;  യെശ, 26:19; യെഹെ, 37:13,14; പ്രവൃ, 1:6). ഏഴ്: “തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശ, 35:3-6). യേശുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (മത്താ, 11;3-6; ലൂക്കൊ, 7:20-23). യിസ്രായേലിനോടുള്ള ബന്ധത്തിൽ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 146:7-10; യെശ, 29:18,19;  32:1-4; 42:6;  43:6,7). എട്ട്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.” (ഹോശേ, 11:1). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ഈ പ്രവചനം 1948-ലെ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു; അന്ത്യകാലത്ത് യെഹൂദന് ദൈവരാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും: (ആവ, 30:3; യെശ, 11:11,12; യിരെ, 29:14; യെഹെ, 38:8). ഒമ്പത്; “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഇത് ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 2:35,36). ഭാവിയിൽ യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴിലാക്കിയിട്ട് രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 8:6; 1കൊരി, 15:24-28; എബ്രാ, 2:8). പത്ത്: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (എബ്രാ, 7:3,17,21). ഭാവിയിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (യെശ, 61:6; സെഖ, 6:13). പതിനൊന്ന്; “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഈ പ്രവചനം ക്രിസ്തുവിൽ നിവൃത്തിച്ചു: (പ്രവൃ, 2:27,31; 13:34,37). ഭാവിയിൽ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 110:3;  യെശ, 26:19; യെഹെ, 37:13,14). പന്ത്രണ്ട്; “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.” (മലാ, 4:5). യോഹന്നാൻ സ്നാപകനിലൂടെ ഈ പ്രവചനം അംശമായി നിവൃത്തിച്ചു: (മത്താ, 11:14; 17:12; മർക്കൊ, 9:13; ലൂക്കൊ, 1:17). മഹോപദ്രവത്തിനു മുമ്പായി ഈ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: മത്താ, 17:11; മർക്കൊ, 9:12). വെളിപ്പാടിലെ രണ്ടു സാക്ഷികളിൽ ഒരാൾ ഏലീയാവായിരിക്കും എന്നു മനസ്സിലാക്കാം: (വെളി, 11:3-7. ഒ.നോ: എബ്രാ, 9:27). പതിമൂന്ന്: “അതുകൊണ്ടു കർത്താവു തന്നെ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനുവേൽ എന്നു പേർ വിളിക്കും ….. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). ആഹാസ് രാജാവിനോടുള്ളതാണ് യെശയ്യാവിന്റെ ഇമ്മാനുവേലിനെ കുറിച്ചുള്ള ഈ പ്രവചനം. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടുവന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിലാശ്രയിച്ച് ഉറപ്പോടിരിക്കുവാനും ആഹാസിനോട് പറഞ്ഞുകൊണ്ടാണ് വിശ്വാസത്തിനായി ഈ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. എന്നാൽ യെഹൂദാശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ക്രിസ്തു എന്ന ഇമ്മാനുവേലിലൂടെ  പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു: (മത്താ, 1:21-23). പതിനാല്; “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവർ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു.” (യെശ, 42:1-4). ജാതികൾ പ്രത്യാശവെക്കുന്ന ദൈവത്തിൻ്റെ ദാസൻ യിസ്രായേലാണ്; എന്നാൻ ഈ പ്രവചനം ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 12:17-20). യിസ്രായേലിലൂടെ ഈ പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിവരും: (യെശ, 49:7). പതിനഞ്ച്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും. അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.” (സെഖ, 6:12,13). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; എന്നാൽ ക്രിസ്തുവിലൂടെ ഈ പ്രവചനത്തിനു അംശമായും ആത്മീയമായും നിവൃത്തിവന്നു: (1കൊരി, 3:16; 6:19; എഫെ, 2:20-22). ഭാവിയിൽ യിസ്രായേലിലൂടെ ഈ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (യെശ, 56:7; യെഹെ, 41:1-43:27; മീഖാ, 4:1; സെഖ, 1:16). പതിനാറ്: “എളിയവരോടു സദ്വർ‍ത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർ‍ത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർ‍ന്നവരെ മുറികെട്ടുവാനും തടവുകാർ‍ക്കു വിടുതലും ബദ്ധന്മാർ‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാർ‍ക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർ‍ക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.” (യെശ, 61:1-3). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി. (ലൂക്കൊ, 4:18,19). ഭാവിയിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും. (യെശ, 42:7; 49:6; 49:9).

പ്രവചനങ്ങളുടെ കാലം: പ്രവചനം ഭാവിയിൽ സംഭവിപ്പാനുള്ളതാണെങ്കിലും, നിറവേറാനുള്ള പ്രവചനത്തെ മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നതായി കാണാം. കർത്താവിൻ്റെ പനരാഗമനം; ഭൂതകാലം: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു എന്നു പ്രവചിച്ചു.” (യൂദാ, 1:15). വർത്തമാനകാലം: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളി, 1:7). ഭാവികാലം: “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” (എബ്രാ, 10:37). യിസ്രായേലിനോടുള്ള പ്രവചനങ്ങൾ; ഭൂതകാലം: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). വർത്തമാനം: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഭാവികാലം: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;” (സങ്കീ, 2:8). 

പ്രവചനങ്ങളുടെ വിഭജനം: ബൈബിൾ പഠിക്കുമ്പോൾ പല വിധത്തിലുള്ള പ്രവചനങ്ങൾ കാണാം. ആസന്നഭാവിൽത്തന്നെ നിറവേറുന്നതും, വിദൂഭാവിയിൽ നിറവേറുന്നതും, രണ്ടു ഭാഗങ്ങളായി നിവർത്തിക്കുന്നതും അഥവാ ഒരു വാക്യത്തിൽത്തന്നെയുള്ള രണ്ടു പ്രവചനങ്ങൾ നൂറ്റാണ്ടുകളുടെയോ സഹസ്രാബ്ദങ്ങളുടെയോ അന്തരത്തിൽ നിറവേറുന്നവ: ഒന്ന്; ആസന്നഭാവിയിൽത്തന്നെ നിറവേറുന്നത്: 1. യിസ്ഹാക്കെന്ന സന്തതിയെക്കുറിച്ച് ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ അബ്രഹാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു: (ഉല്പ, 12:4,7; 15:4).  ഇരുപത്തഞ്ച് വർഷം കഴിഞ്ഞ് അബ്രാഹാമിന്റെ നൂറാം വയസ്സിൽ വാഗ്ദത്തം നിവൃത്തിയായി: (ഉല്പ,7:1; 18:10; 21:1-3). 2. യിസ്രായേൽ ബാബേൽരാജാവിനെ എഴുപത് സംവത്സരം സേവിക്കുമെന്ന ദാനീയേലിൻ്റെ പ്രവചനം: (യിരെ, 25:11; 29:10). എഴുപത് വർഷം കഴിഞ്ഞ് ബേൽശസ്സറിന്റെ കാലത്ത് മേദ്യനായ ദാര്യാവേശും പാർസിരാജാവായ കോരെശും ചേർന്ന് ബാബിലോൺ കീഴടക്കിയപ്പോൾ ഈ പ്രവചനം നിവൃത്തിയായി: (യിരെ, 25:12; ദാനി, 5:30-31; എസ്രാ, 1:1; യെശ, 45:1-4). 3. ബാബേൽ രാജാവായ ബേൽശസ്സറിനെക്കുറിച്ചുള്ള പ്രവചനം: (ദാനി, 5:25-28). ആ രാത്രിതന്നെ പ്രവചനത്തിനു നിവൃത്തിവന്നു: (ദാനി, 5:30-31). 4. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്ന യേശുവിന്റെ പ്രവചനം: (മത്താ, 16:28). ആറു ദിവസം കഴിഞ്ഞപ്പോൾ അത് നിവൃത്തിച്ചു: (മത്താ, 17:1-3). 5. കയ്യഫാവിന്റെ യേശുവിനെക്കുറിച്ചുള്ള പ്രവചനം: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല:” (യോഹ, 11:49-51). ചില ദിവസങ്ങൾക്ക് ഉള്ളിൽത്തന്നെ പ്രവചനത്തിനു നിവൃത്തിവന്നു: (മത്താ, 27:50). 6. പത്രൊസ് തന്നെ തള്ളിപ്പറയുമെന്ന യേശുവിന്റെ പ്രവചനം: (മത്താ, 26:34). ആ രാത്രി കോഴികൂകുംമുമ്പെ അതു നിവൃത്തിയായി: (മത്താ, 26:75). 7. “ഞാൻ വരുവോളം ഇവൻ ഇരിക്കേണം” എന്ന യോഹന്നാന്റെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം: (യോഹ, 21:23). അമ്പത്തേഴു വർഷംകഴിഞ്ഞ് പത്മോസിൽ വെച്ചു നിവർത്തിയായി: (വെളി, 1:10:13). 8. “ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും” എന്ന അഗബൊസിന്റെ പ്രവചനം: (പ്രവൃ, 11:28). റോമൻ ചക്രവർത്തി ക്ലൌദ്യൊസിന്റെ കാലത്ത് (എ.ഡി. 41-54) അതു നിവത്തിയായി: (പ്രവൃ, 11:28). 9. “നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്ന എലീമാസിനോടുള്ള പൗലൊസിന്റെ പ്രവചനം: (പ്രവൃ, 13:11). തൽക്ഷണം നിവൃത്തിയായി: (പ്രവൃ, 13:11). 10. “പൗലോസിനെ യെരുശലേമിൽ ബന്ധിച്ചു ജാതികളുടെ കയ്യിൽ ഏല്പിക്കും” എന്നു അഗബൊസിൻ്റെ പ്രവചനം: (പ്രവൃ, 21:11). ചില ദിവസങ്ങൾക്കു ശേഷം അതു നിവൃത്തിയായി: (പ്രവൃ, 21:27-33) തുടങ്ങിയവ ഉദാഹരണങ്ങളാണ്.

രണ്ട്; വിദൂരഭാവിയിൽ നിറവേറുന്നത്: 1. സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കുമെന്ന ബൈബിളിൻ്റെ പ്രഥമസുവിശേഷവും പ്രവചനവും: (ഉല്പ, 3:15). ആറായിരം വർഷങ്ങൾക്ക് ശേഷം അത് ക്രിസ്തുവിൽ നിവർത്തിച്ചു: (കൊലൊ, 2:15). 2. “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും” എന്ന മോശെയുടെ പ്രവചനം: (ആവ, 18:15). മോശെയുടെ ഈ പ്രവചനം ആയിരത്തഞ്ഞൂറു വർങ്ങൾക്കുശേഷം ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 3:22; 7:37). 3. യെരീഹോ പട്ടണം പണിയുവാൻ തുനിയുന്നവൻ ശിക്ഷിക്കപ്പെടുമെന്ന യോശുവയുടെ പ്രവചനം: (യോശു , 6:26). ആയിരത്തി നാനൂറുകളിലെ യോശുവയുടെ ഈ പ്രവചനം ആഹാബിന്റെ കാലത്ത് (ബി.സി. 874-852) ബേഥേല്യനായ ഹീയേൽ യെരീഹോ പണിയുവാൻ അടിസ്ഥാനം ഇട്ടപ്പോൾ അവനു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു: (1രാജ, 16:34). 4. “ഞാൻ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും” എന്ന സോർ പട്ടണത്തെക്കുറിച്ചുള്ള പ്രവചനം: (യെഹെ, 26:3,12). ബി.സി. 587-586-കളിലാണ് ഈ പ്രവചനം 573-ൽ ബാബിലോണും, ബി.സി. 332-ൽ അലക്സാണ്ടറും, എ.ഡി. 1291-ൽ മുസ്ലീംങ്ങളും സോരിനെ ആക്രമിച്ചു. അങ്ങനെ പ്രവചനത്തിനു നിവൃത്തിവന്നു: 5. “നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും ….. അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും” എന്ന ഏദോമിനെക്കുറിച്ചുള്ള പ്രവചനം: (യിരെ, 49:16-17). ബി.സി. 626-586-കളിലെ ഊ പ്രവചനം ബി.സി. 100-ൽ നിവൃത്തിയായി: എ.ഡി. 700-ൽ മുസ്ലീംങ്ങളുടെ ആക്രമണത്തോടെ അതിന്റെ നാശം പൂർണ്ണമായി. ഏദോമിന്റെ തലസ്ഥാനനഗരമായ പെട്രാ ഇപ്പോൾ ജോർദ്ദാന്റെ ഭാഗമാണ്. 6. കോരസീൻ, ബേത്ത്സയിദ, കഫർന്നഹൂം ഈ പട്ടണങ്ങളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം: (മത്താ, 11:21-23). എ.ഡി. മൂന്നാം നൂറ്റാണ്ടോടുകൂടി മൂന്നുപട്ടണങ്ങളും ആൾപ്പാർപ്പില്ലാതെ നാമവശേഷമായി. 7.  യേശുവിനെക്കുറിച്ചുള്ള ആനേകം പ്രവചനങ്ങൾ: ബേത്ലഹേം ആയിരിക്കും ജനനസ്ഥലം: (മീഖാ, 5:5; മത്താ, 2:1). കന്യകയിലൂടെയായിരിക്കും ജനനം: (യെശ, 7:14; മത്താ, 1:18). തനിക്കു മുമ്പായി വഴിയൊരുക്കാൻ ഒരാളുവരും: (യെശ, 40:3; മലാ, 3:1; മത്താ, 3:3). സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും: (യെശ, 40:5 ; ലൂക്കോ, 3:5). എളിയവരോടു സദ്വർത്തമാനം ഘോഷിക്കുകയും യഹോവയുടെ പ്രസാദവർഷം അറിയിക്കുകയും ചെയ്യും: (യെശ, 61:1-2; ലൂക്കൊ, 4:17-19). ഉപമകളാൽ സംസാരിക്കും: (സങ്കീ, 78:2; മത്താ , 13:35). രോഗങ്ങളും വേദനകളെയും അവൻ വഹിക്കും: (യെശ, 53:4; മത്താ, 8:16,17). അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെയ്ക്കും: (യെശ, 42:1-3; മത്താ, 12:17-21). അനേകരും കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയുമിരിക്കും: (യെശ, 6:9 10; മത്താ, 13:13-15; യോഹ, 12:38-40). രാജാവ് കഴുതപ്പുറത്ത് കയറി വരും: (സെഖ, 9:9; മത്താ, 21:4). മുപ്പതു വെള്ളിക്കാശിന് സ്നേഹിതനാൽ ഒറ്റിക്കൊടുക്കപ്പെടും: (സെഖ, 11:12-13; സങ്കീ, 41:9; മത്താ, 26:15; ലൂക്കോ, 22:48). കൈകാലുകൾ തുളയ്ക്കപ്പെടും: (സങ്കീ, 22:16; ലൂക്കോ, 23:33). വസ്ത്രം പകുത്തെടുക്കുന്നു അങ്കിക്കായി ചീട്ടിടുന്നു: (സങ്കീ, 22:18; യോഹ, 19:23-24). ശരീരം ദ്രവത്വം കാണില്ല: (സങ്കീ, 16:10; മത്താ, 28;6). മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ: (സങ്കീ, 110:4; എബ്രാ, 9:11-12). ഇതെല്ലാം ബി.സി. 1000-നും 400-നും ഇടയ്ക്കുള്ള പ്രവചനങ്ങളാണ്; എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിറവേറി. അനേകം പ്രവചനങ്ങൾ ഇനി നിറവേറാനുമുണ്ട്.

മൂന്ന്; രണ്ടു ഭാഗങ്ങളായി നിവർത്തിക്കുന്ന പ്രവചനം. ഒരു വാക്യത്തിൽത്തന്നെയുള്ള രണ്ടു പ്രവചനങ്ങൾ നൂറ്റാണ്ടുകളുടെയോ സഹസ്രാബ്ദങ്ങളുടെയോ അന്തരത്തിൽ നിറവേറുന്നവ: 1. “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും” (യെശ 61:2). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം നിവൃത്തിയായി: യഹോവയുടെ പ്രസാദവർഷം എ.ഡി. മുപ്പത്തിമൂന്നു മുതൽ പ്രസംഗിക്കപ്പെടുന്നതാണ്. (ലൂക്കോ, 4:18-19). ഇപ്പോൾ ഏകദേശം രണ്ടായിരം വർഷമാകുന്നു; സഭയുടെ ഉൽപ്രാപണത്തിനുശേഷമേ പ്രതികാരദിവസം അഥവാ മഹാപീഡനം ആരംഭിക്കുകയുള്ളു. (മത്താ, 24:21). 2. “അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കോ, 3:16). ഈ പ്രവചനത്തിന്റെ ആദ്യഭാഗമായ പരിശുദ്ധാത്മസ്നാനം എ.ഡി. 33 മെയ് 24-ാം തീയതി സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി: (പ്രവൃ, 2:1-3). ഇപ്പോൾ ഏകദേശം രണ്ടായിരം വർഷം കഴിഞ്ഞു; അടുത്തഭാഗം വെള്ളസിംഹാസന ന്യായവിനിയോടുള്ള ബന്ധത്തിൽ നിവൃത്തിയാകും: (വെളി, 20:11-15). 3. “ഓരോരുത്തനും താന്താന്റെ നിരയിലത്രേ ; ആദ്യഫലം ക്രിസ്തു പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ പിന്നെ അവസാനം.” (1കൊരി, 15:23). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് എ.ഡി. 33 ഏപ്രിൽ 5 ഞായറാഴ്ച അതിരാവിലെ നിവൃത്തിയായി: (മത്താ, 28:6).  അടുത്തഭാഗം കർത്താവിൻ്റെ പുനരാഗമനത്തിൽ വിവൃത്തിയാകും: (1തെസ്സ,  4:16). 4. “അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽ കൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രോ, 1:11). ഇതിന്റെ ആദ്യഭാഗമായ ക്രിസ്തുവിന്റെ വരേണ്ടിയ കഷ്ടങ്ങൾ നിവൃത്തിച്ചിട്ട് ഏകദേശം രണ്ടായിരം വർഷമായി. (പ്രവൃ, 1:2). അടുത്തഭാഗമായ പിൻവരുന്ന മഹിമ, കർത്താവിൻ്റെ പുനരാഗമനത്തിൽ നിവൃത്തിയാകും: (സങ്കീ, 110:1; വെളി, 19:6,16). 5. കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊ, 3:10). ഇതിന്റെ രണ്ടുഭാഗങ്ങളും നിവൃത്തിയായിട്ടില്ല. കർത്താവിൻ്റെ പുനരാഗമനത്തിൽ ആദ്യഭാഗവും; അന്ത്യന്യായവിധിയിൽ അവസാനഭാഗത്തിനും നിവൃത്തിവരും: (വെളി, 21:1). 

പ്രവചനങ്ങളുടെ ദൂരവ്യാപകമായ നിറവേറൽ പലപ്പോഴും അത്ഭുതാവഹമാണ്; യേശുവിനെക്കുറിച്ചും യിസ്രായേലിനെ കുറിച്ചുമുള്ള പ്രവചനങ്ങൾ അത്തരത്തിൽ ഉള്ളവയാണ്. തൻ്റെ പത്താമത്തെ പുത്രനായ സെബൂലൂനെക്കുറിച്ച് യാക്കോബിൻ്റെ ഒരു പ്രവചനമുണ്ട്: “സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും.” (ഉല്പ, 49:13). ഈ പ്രവചനത്തിൻ്റെ കാലത്ത് സ്വന്തമായി രാജ്യമില്ലാതെ യാക്കോബും കുടുംബവും മിസ്രയീമിൽ പരദേശിയായി പാർക്കുകയാണ്. ഏകദേശം നാനൂറ് വർഷങ്ങൾക്കു ശേഷമാണ് അവക്ക് കനാൻദേശം അവകാശമായി ലഭിക്കുന്നത്. യോശുവയുടെ നേതൃത്വത്തിൽ കാനാനിൽ പ്രവേശിച്ച യിസ്രായേൽ ജനം ഏഴുജാതികളെ നീക്കിക്കളഞ്ഞ് കനാൻദേശം ചീട്ടിട്ടു വിഭാഗിച്ചപ്പോൾ സെബൂലൂൻ ഗോത്രത്തിന് മൂന്നാമത്തെ നറുക്കാണ് വീണത്. (യോശു, 19:10).  യോശുവ അവർക്ക് യിസ്രെയേൽ താഴ്വരയുടെ (Jezreel Valley) വടക്കുകിഴക്കായി ഫലഭൂയിഷ്ഠമായ ഒരു ഭാഗം സെബുലൂൻ ഗോത്രത്തിന് നൽകി. അതിന്റെ കിഴക്കൻ അതിർത്തി ഗലീലിയ കടൽ, പടിഞ്ഞാറെ അതിർത്തിയിൽ മെഡിറ്ററേനിയൻ കടൽ, തെക്ക് യിസ്സാഖാർ ഗോത്രം, വടക്ക് പടിഞ്ഞാറ് ആശേർ ഗോത്രം, കിഴക്ക് നഫ്താലി ഗോത്രം എന്നിങ്ങനെയായിരുന്നു. 1920 മുതൽ 1948 വരെ യിസ്രായേലിലെ ബ്രിട്ടീഷ് ഭരണകാലത്താണ് പ്രവചനത്തിന് നിവൃത്തിവന്നത്. 1922-ൽ ബ്രിട്ടീഷ് ഉത്തരവിന് കീഴിൽ വികസിപ്പിച്ച ആഴക്കടൽ തുറമുഖം 1933-ൽ തുറന്നു. ആ തുറമുഖം സെബൂലൂൻ ഗോത്രത്തിൻ്റെ അതിരിലുള്ള ഹൈഫ (Haifa) പട്ടണത്തിലാണ്. യിസ്രായേലിലെ മൂന്ന് അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഏറ്റവും വലുതാണ് ഹൈഫ (Haifa) തുറമുഖം. മറ്റൊന്ന്: വെളിപ്പാടിലെ രണ്ട് സാക്ഷികളെക്കുറിച്ചുള്ള പ്രവചനമാണ്: “സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.” (വെളി, 11:9). നൂറു വർഷങ്ങൾക്കു മുമ്പുവരെ ഈ പ്രവചനം എങ്ങനെ നിവൃത്തിയാകും എന്ന് പ്രവചന പഠിതാക്കൾക്കുപോലും അറിയില്ലായിരുന്നു. ടിവിയും ഇൻ്റർനെറ്റും സ്മാർട്ട് ഫോണുമൊക്കെ വന്നതോടുകൂടി സാക്ഷികളുടെ ശവം ലോകംമുഴുവനും ഉള്ളവർ മൂന്നരദിവസം എങ്ങനെ കാണുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയെക്കുറിച്ച് തീരുമാനമായി. ബൈബിളിലെ എല്ലാ പ്രവചനങ്ങളും ഏതാണ്ട് ഇങ്ങനെതന്നെയാണ്; അത് പ്രവചിക്കുന്ന കാലത്ത് നിവൃത്തിയാകാനുള്ള സാദ്ധ്യതയെക്കുറിച്ച് സന്ദേഹം തോന്നാം. എന്നാൽ ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന ദൈവവമാണ് പ്രവചനത്തിൻ്റെ പ്രഭവസ്ഥാനമെന്നതിനാൽ അത് തക്കസമയത്ത് നിവൃത്തിയാകുകതന്നെ ചെയ്യും. 

“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാ 55:11)