ആരാധനയും ആചാരപരമായ നമസ്കാരവും

☛ ദൈവാരാധനയും ആചാരപരമായ നമസ്കാരവും രണ്ടാണ്. ➟❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) എന്ന പദവും ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന പദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (𝐋𝐗𝐗) ഗ്രീക്കിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളാണ്. ➟ഇവ ദൈവത്തെ ആരാധിക്കാനും, ദൂതന്മാരെ നമസ്കരിക്കാനും, മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്.
❶ ദൈവം: (ഉല്പ, 24:26; ഉല്പ, 24:48; ഉല്പ, 24:52; പുറ, 34:8; 1ശമൂ, 15:31; 2ശമൂ, 12:20).
❷ ദൂതന്മാർ: (ഉല്പ, 19:1).
❸ മനുഷ്യർ: (ഉല്പ,23:7; ഉല്പ, 33:3; ഉല്പ, 33:6; ഉല്പ, 33:7; ഉല്പ, 37:10; ഉല്പ, 42:6; ഉല്പ, 43:26).
❹ രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21). ➟𝗟𝗫𝗫-ൽ പ്രധാനമായും ❛𝗽𝗿𝗼𝘀𝗲𝗸𝘆𝗻𝗲𝘀𝗲𝗻❜ എന്ന പ്രഥമപുരുഷ ഏകവചന ക്രിയാപദമാണ് (𝐓𝐡𝐢𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) കാണുന്നത്. ➟അതിൻ്റെ അർത്ഥം: ❛അവൻ ആരാധിച്ചു/നമസ്കരിച്ചു/വണങ്ങി❜ (𝐇𝐞 𝐰𝐨𝐫𝐬𝐡𝐢𝐩𝐩𝐞𝐝/𝐝𝐢𝐝 𝐨𝐛𝐞𝐢𝐬𝐚𝐧𝐜𝐞) എന്നാണ്. 

ഷഹാ, പ്രൊസ്കുനിയൊ:
➦ ബൈബിളിൽ ❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) അല്ലെങ്കിൽ ❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന് എഴുതിയിരിക്കുന്നത് കണ്ട് മാത്രം അത് ദൈവത്തെയാണോ, മനുഷ്യനെയാണോ ഉദ്ദേശിക്കുന്നതെന്ന് പറയാൻ കഴിയില്ല. ➟ആ വാക്ക് ആർക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കി വേണം ❛ദൈവാരാധന❜ ആണോ, ആചാരപരമായ ❛നമസ്‌കാരം/വന്ദനം❜ ആണോ എന്ന് തീരുമാനിക്കാൻ. ➟സകലത്തിൻ്റെയും സ്രഷ്ടാവും പരമാധികാരിയായ ഏകദൈവത്തെ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) മാത്രം അവൻ്റെ മഹത്വത്തിനൊത്തവണ്ണം ആരാധിക്കാനും (യെശ, 44:24; 2രാജാ, 19:15; യോഹ, 5:44; 17:3) മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും ഒരേ പദമാണ് എബ്രായയിലും ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ഉപയോഗിച്ചിരിക്കുന്നത്. ➟❛സന്ദർഭമാണ് ഏറ്റവും പ്രധാനം❜ (𝐂𝐨𝐧𝐭𝐞𝐱𝐭 𝐢𝐬 𝐊𝐢𝐧𝐠) എന്നതാണ് ആധുനിക ഭാഷാശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഷാതത്വം. ➟അതായത്, കേവലം വാക്കുകൾ നോക്കി അർത്ഥം തീരുമാനിക്കാതെ, ആ വാക്ക് എപ്പോൾ, എവിടെ, എന്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കണം അതിന്റെ അർത്ഥം നിർണ്ണയിക്കാൻ. ➟അല്ലാതെ, ആരാധന/നമസ്കാരം എന്ന് കണ്ടാൽ ഉടനെ അത് ദൈവാരാധനയാണെന്ന് ധരിക്കരുത്.

അഭിഷിക്തരായ രാജാക്കന്മാർ:
➦ ശൗൽ, ദാവീദ്, ശലോമോൻ മുതലായ രാജാക്കന്മാർ ❛𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼❜ (നമസ്കാരം) സ്വീകരിച്ചവരാണ്: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). ➟ഇവരൊക്കെ പിൽക്കാലത്താണ് രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. ➟അപ്പോൾ ❛യെഹൂദന്മാരുടെ രാജാവായി പിറന്ന❜ യേശുവിന് 𝗽𝗿𝗼𝘀𝗸𝘆𝗻𝗲𝗼 സ്വീകരിച്ചുകൂടേ❓(മത്താ, 2:6). ➟പഴയനിയമത്തിലെ അഭിഷിക്തരായ (മശീഹമാർ/ക്രിസ്തുക്കൾ) മനുഷ്യർ ❛നമസ്കാരം❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) സ്വീകരിച്ചുവെങ്കിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്ത യേശു എന്ന് പേരുള്ള മനുഷ്യന് നമസ്കാരം സ്വീകരിച്ചുകൂടേ❓ (ലൂക്കൊ, 2:22; പ്രവൃ, 10:38 ⁃⁃ യോഹ, 9:11).  ➟എന്നാലത് ദൈവാരാധനയല്ല; ആചാരപരവും ബഹുമാനപരവും നന്ദിസൂചകവുമായ നമസ്കാരമാണ്.

പ്രൊസ്കുനിയൊ പുതിയനിയമത്തിൽ:
➦ പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ➟ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), ➟ക്രിസ്തുവിനെ പടയാളികൾ പരിഹസിച്ച് നമസ്ക്കരിച്ചതിനും (മർക്കൊ, 15:19), ➟ഉപമയിലെ മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), ➟സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ➟ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), ➟മഹാസർപ്പത്തെയും (വെളി, 13:4), ➟മൃഗത്തെയും (വെളി, 13:4,8,12; 14:9,11), ➟പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും ❛പ്രോസ്കുനിയൊ❜ (proskyneo) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പത്രൊസിനെ കൊർന്നേല്യൊസ് നമസ്കരിച്ചതും (പ്രവൃ, 10:25), ➟ദൂതനെ യോഹന്നാൻ നമസ്കരിച്ചതും (വെളി, 22:8) ഈ പദംകൊണ്ടാണ്.

ലാത്രൂവോ:
➦ ദൈവത്തെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന, ❛ലാത്രൂവോ❜ (latreuo) എന്ന ഗ്രീക്കുപദം 𝟮𝟭 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 1:74; 2:37; 4:8; പ്രവൃ, 7:7; 24:14; 26:7; 27:23; റോമ, 1:10; ഫിലി, 3:3; 2തിമൊ, 1:4; എബ്രാ, 8:5; 9:9; 9:14; 10:2; 12:28; 13:10; 7:15; 22:3 ⁃⁃ റോമ, 1:25; പ്രവൃ, 7:42). ➟ഇതിൽ രണ്ട് വാക്യം: കാളക്കുട്ടിയെ ആരാധിച്ച യിസ്രായേൽ ജനത്തെ ആകാശസൈന്യത്തെ ആരാധിപ്പാൻ ദൈവം കൈവിട്ടതിനെ കുറിക്കാനും, ➟അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ ക്ഷയമുള്ള മനുഷ്യൻ, പക്ഷിമൃഗാദികൾ എന്നിവയുടെ രൂപസാദശ്യമാക്കി മാറ്റുകയും ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞിട്ട് ജാതികൾ സൃഷ്ടിയെ ആരാധിച്ചതിനെ കുറിക്കാനും ഉപപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 7:42; റോമ, 1:25). ➟ഇതിലെ ആദ്യവാക്യം: ദൈവത്തെ തള്ളിയവരെ, തന്നെ ആരാധിക്കാതെവണ്ണം ദൈവം തള്ളിയതും, ➟അടുത്തത്, ദൈവത്തെ അറിയാത്ത ജാതികൾ, ദൈവമല്ലാവയെ ദൈവമെന്ന് കരുതി ആരാധിച്ചതിനെക്കുറിച്ചുമാണ്. ➟അല്ലാതെ, സ്രഷ്ടാവായ ഏകദൈവത്തോടൊപ്പം ആരാധന സ്വീകരിച്ചതിനെക്കുറിച്ചല്ല. ➟പുതിയനിയമത്തിൽ ദൈവാരാധനയ്ക്ക് ഉപയോഗിക്കുന്ന ഈ പദം ക്രിസ്തുവിന് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. ➟കാരണം, ക്രിസ്തു ദൈവത്താൽ അഭിഷേകം പ്രാപിച്ച (പ്രവൃ, 10:38) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➨❝ദൈവം അഭിഷേകം ചെയ്ത യേശു എന്ന അവൻ്റെ പരിശുദ്ധ ദാസൻ (𝐏𝐚𝐢𝐬 ⁃ 𝐒𝐞𝐫𝐯𝐚𝐧𝐭)❞ എന്നാണ് ആദിമസഭ യേശുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; 3:26; 4:26; 4:30).

ദൈവമായ കർത്താവിനെ ❛മാത്രം❜ നീ ആരാധിക്കണം:
➦ 𝗹𝗮𝘁𝗿𝗲𝘂𝗼 എന്ന പദംകൊണ്ടാണ്, ➨❝നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്ന് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 4:10; ലൂക്കൊ, 4:8). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൻ്റെ ഉദ്ധരണിയാണിത്. ➟രണ്ടിലും ആരാധനയെ കറിക്കാൻ ❛𝗹𝗮𝘁𝗿𝗲𝘂𝘀𝗲𝗶𝘀❜ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇത് ❛𝗹𝗮𝘁𝗿𝗲𝘂𝗼❜ എന്ന ക്രിയയുടെ (𝐕𝐞𝐫𝐛) മധ്യമപുരുഷ ഭാവികാല ഏകവചനരൂപം (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫, 𝐅𝐮𝐭𝐮𝐫𝐞 𝐓𝐞𝐧𝐬𝐞) ആണ്. ➟❛നീ ആരാധിക്കണം❜ (𝐘𝐨𝐮 𝐬𝐡𝐚𝐥𝐥 𝐰𝐨𝐫𝐬𝐡𝐢𝐩) എന്നാണ് പദത്തിൻ്റെ അർത്ഥം. ➟പഴയനിയമത്തിൻ്റെ ഈ ഉദ്ധരണി യേശുവിൻ്റെ അധരങ്ങളിലൂടെ പുറത്തുവരുമ്പോൾ, അതിന് വളരെ ശ്രദ്ധേയമായ ഒരു വ്യത്യാസം കാണാം: ➟❛മാത്രം❜ (𝐎𝐧𝐥𝐲) എന്നർത്ഥമുള്ള ❛𝗠𝗼𝗻𝗼𝘀❜ എന്നൊരു പദം അവൻ കൂട്ടിച്ചേർത്തിട്ടുണ്ട്: ➨❝നിന്റെ ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐌𝐨𝐧𝐨𝐬 ⁃ 𝐎𝐧𝐥𝐲) നീ ആരാധിക്കണം❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟സ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടവർ നാളെ തന്നെയും ആരാധിക്കുമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. ➟അതുകൊണ്ടാണ്, ❝യഹോവയായ ദൈവത്ത മാത്രം നീ ആരാധിക്കണം❞ എന്ന് 𝗠𝗼𝗻𝗼𝘀 ചേർത്ത് ഖണ്ഡിതമായി പഠിപ്പിച്ചത്. ➟ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗼𝗻𝗹𝘆❜ എന്ന പദവും മലയാളത്തിലെ ❛മാത്രം❜ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟അതായത്, ഒരേയൊരു സ്രഷ്ടാവായ യഹോവയല്ലാതെ, മറ്റാരും ദൈവാരാധന സ്വീകരിക്കാൻ യോഗ്യനല്ലെന്ന് ഖണ്ഡിതമായാണ് യേശു പഠിപ്പിച്ചത്. (യെശ, 44:24).

ഉത്തമ, മധ്യമ, പ്രഥമപുരുഷൻ:
➦ ❝യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; ❛നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ❜ എന്നു പറഞ്ഞു.❞ (മത്താ, 4:10 ⁃⁃ ലൂക്കൊ, 4:8). ➟ഇവിടെ ❛ദൈവമായ കർത്താവിണെ മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു തന്നെക്കുറിച്ചുതന്നെയാണ് പഠിപ്പിച്ചതെന്ന് ചിലർ വിചാരിക്കുന്നത്. ➟ഭാഷയുടെ വ്യാകരണത്തിൽ യാതൊരു ധാരണയും ഇല്ലാഞ്ഞിട്ടാണ് അവർ അങ്ങനെ വിചാരിക്കുന്നത്. ➟യേശു സാത്താനോടാണ് ഇത് പറയുന്നത്. ➟ഇവിടെ യേശു ❛ഉത്തമപുരുഷൻ❜ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) അഥവാ, സംസാരിക്കുന്ന ആളാണ്. ➟സാത്താൻ മധ്യമപുരുഷൻ (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) അഥവാ, കേൾക്കുന്നവനാണ്. ➟ദൈവമായ കർത്താവ് പ്രഥമപുരുഷൻ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) അഥവാ, അവിടെ സന്നിഹിതനല്ലാത്തവനാണ്. ➟ഒന്നുകൂടി വ്യക്യമാക്കിയാൽ, യേശു സാത്താനോട് മൂന്നാമനായ ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ➟തന്നെയുമല്ല, ഇവിടെ ദൈവമായ കർത്താവിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന അവനെ (𝐇𝐢𝐦) എന്നർത്ഥമുള്ള ❛𝗔𝘂𝘁𝗼❜ എന്ന ഗ്രീക്കുപദം 𝟯𝗿𝗱 𝗣𝗲𝗿𝘀𝗼𝗻 𝗦𝗶𝗻𝗴𝘂𝗹𝗮𝗿 𝗣𝗿𝗼𝗻𝗼𝘂𝗻 ആണ്. ➟അതായത്, ആരാധനയ്ക്ക് യോഗ്യൻ യേശു എന്ന ഒന്നാമനോ, സാത്താൻ എന്ന രണ്ടാമനോ അല്ല; ദൈവമായ കർത്താവ് (യഹോവ) എന്ന മൂന്നാമൻ മാത്രം (𝐌𝐨𝐧𝐨𝐬 ⁃ 𝐎𝐧𝐥𝐲) ആണ്.

സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: ➨❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➨❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്. (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3).

യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➟❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➟❛മനുഷ്യൻ❜ (1കൊരി, 5:21), ➟❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➟❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്പ്പെടുത്തുന്നത് നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്.

ക്രിസ്തു ആരാണ്
➦ ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➨❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➟ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➟ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➟പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➟മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➟യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➟യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➨[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ
➦ യേശുവിൽ വിശ്വസിക്കുന്നവൻ അവൻ്റെ വചനം വിശ്വസിക്കും: ➨❝എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.❞ (യോഹ, 12:48) ➟ദൈവമായ കർത്താവ് (യഹോവ) ഒരുവനാണെന്നും (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞) ➟ദൈവം ഒരുത്തൻ ❛മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും യേശു 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ ദൈവം ത്രിത്വമല്ലെന്നും (മർക്കൊ, 12:29 ⁃ യോഹ, 5:44), ➟പിതാവ് ❛മാത്രം❜ സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ സത്യദൈവം അല്ലെന്നും (യോഹ, 17:3), ➟ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐨𝐧𝐥𝐲) ആരാധിക്കണം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും (മത്താ, 4:10), ➟പിതാവ് ❛മാത്രം❜ (𝐨𝐧𝐥𝐲) അല്ലാതെ പുത്രനുകൂടി അറിയുന്നില്ല എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിക്കയാൽ താൻ സർവ്വജ്ഞാനി അല്ലെന്നും (മത്താ, 24:36), ➟പിതാവ് തൻ്റെ ദൈവമാണെന്ന് പഠിപ്പിക്കയാൽ താൻ ദൈവമേ അല്ലെന്നും (യോഹ, 20:17), ➟പിതാവ് എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28) ➟പിതാവ് ചെയ്തുകാണുന്നതല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും (യോഹ, 5:19) ➟താൻ മനുഷ്യനാണെന്നും പഠിപ്പിച്ചിരിക്കയാൽ അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟യേശുവിനോട് എതിർക്കാതെ, പിതാവല്ലാതെ മറ്റൊരു ദൈവം ഉണ്ടെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. ➟ക്രിസ്തുവിൻ്റെ അനുയായികൾ എന്ന് അഭിമാനിക്കുന്നവർ, ദൈവക്രോധം സമ്പാദിക്കാൻ അറിഞ്ഞോ, അറിയാതെയോ ക്രിസ്തുവിനോട് തന്നെയാണ് എതിർക്കുന്നത്: ➨❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36).

ദൈവത്തെ കുറിക്കുന്ന ഏകവചന സർവ്വനാമങ്ങൾ

☛ ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്ന് വ്യക്തിക്കളാണെന്ന് കരുതുന്നവരുണ്ട്. ➟അല്ലെങ്കിൽ ദൈവം വ്യത്യസ്തരായ മൂന്ന് വ്യക്തികളുടെ സാരാംശം ആണെന്നാണ് അവർ വിചാരിക്കുന്നത്. ➟എന്നാൽ ദൈവത്തെ കുറിക്കുന്ന സർവ്വനാമങ്ങളെല്ലാം (Pronouns) ഏകവചനമാണെന്ന് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) കാണാൻ കഴിയും. ➟ദൈവത്തിൽ വ്യത്യസ്ത വ്യക്തികൾ ഉണ്ടായിരുന്നെങ്കിൽ, ബഹുവചന സർവ്വനാമം (𝐏𝐥𝐮𝐫𝐚𝐥) അല്ലാതെ, ഏകവചനസർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟ഞാൻ, എനിക്ക്, എൻ്റെ, എന്നെ, എന്നോട്  എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧) ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ➟നീ, നിനക്ക്, നിൻ്റെ, നിന്നെ, നിന്നോട് എന്നിങ്ങനെ മധ്യമപുരഷ ഏകവചന സർവ്വനാമത്തിലും (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧), ➟അവൻ, അവന്, അവൻ്റെ, അവനെ, അവനോട്,  എന്നിങ്ങനെ പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിലുമാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧) ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നത്. ➟ഈ ഏകവചന സർവ്വനാമങ്ങൾ ഏകദേശം 𝟮𝟬,𝟬𝟬𝟬-ത്തോളം വരും. ➟പിന്നെ ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം, ഞാനല്ലാതെ മറ്റൊരുത്തനുമില്ല എന്നിങ്ങനെ 𝟭𝟱𝟬-തോളം പ്രാവശ്യം വേറെയും പറഞ്ഞിട്ടുണ്ട്. ➟എല്ലാം ചേർത്താൽ 𝟮𝟬,𝟬𝟬𝟬-ത്തിലധികം പ്രാവശ്യം ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്.    

ഞാൻ, എനിക്ക്, എൻ്റെ, എന്നെ, എന്നോട്:
❶ ❝ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ (𝐈) നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.❞ (ഉല്പ, 1:29)
❷ ❝എനിക്കും (𝐌𝐞) നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.❞ (ഉല്പ, 17:2)
❸ ❝അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ (𝐌𝐲) ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.❞ (ഉല്പ, 6:3).
❹ ❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ (𝐌𝐞) ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.❞ (പുറ, 8:20)
❺ ❝അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു (𝐌𝐞) നിലവിളിക്കുന്നു.❞ (ഉല്പ, 4:10)

നീ, നിനക്ക്, നിൻ്റെ, നിന്നെ, നിന്നോട്:
❶ ❝അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ (𝐘𝐨𝐮) തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.❞ (ഉല്പ, 3:12)
❷ ❝ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു (𝐘𝐨𝐮) ദശാംശം തരും എന്നു പറഞ്ഞു.❞ (ഉല്പ, 28:22).
❸ ❝തോട്ടത്തിൽ നിന്റെ (𝐘𝐨𝐮𝐫) ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.❞ (ഉല്പ, 3:10).
❹ ❝തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ (𝐘𝐨𝐮) മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.❞ (ഇയ്യോ, 1:11)
❺ ❝യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു (𝐘𝐨𝐮) പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.❞ (ന്യായാ, 10:10)

അവൻ, അവന്, അവൻ്റെ അവനെ, അവനോട്:
❶ ❝ഇങ്ങനെ അവൻ (𝐇𝐞) മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.❞ (ഉല്പ, 3:24)
❷ ❝ഇതാ, സ്വദാസന്മാരിലും അവന്നു (𝐇𝐢𝐦) വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.❞ (ഇയ്യോ, 4:18)
❸ ❝ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ (𝐇𝐢𝐬) കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.❞ (ഇയ്യോ, 4:9).
❹ ❝അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ (𝐇𝐢𝐦) കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.❞ (ഇയ്യോ, 9:11)
❺ ❝അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു (𝐇𝐢𝐦) ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?❞ (ഇയ്യോ, 9:4)

☛ ദൈവം മൂന്ന് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതായി കാണാം:

❶ ദൈവം ആദ്യം മൂന്നുപ്രാവശ്യം ബഹുവചനം പറയുന്നത് മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിലാണ്. ➟ദൈവം സൃഷ്ടി നടത്തുമ്പോൾ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണ്: ➨❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?❞ (ഇയ്യോ, 38:4-7). ➟ഇവിടെപ്പറയുന്ന ദൈവപുത്രന്മാരായ ദൂതന്മാരെയും ചേർത്താണ്, ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ അന്ന് ദൈവം പറഞ്ഞത്: (ഉല്പ, 1:26). ➟തന്നെയുമല്ല, താൻ ഒരുത്തൻ മാത്രമാണ് (Alone) സ്രഷ്ടാവെന്ന് യഹോവയും, ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (യെശ, 44:24 ⁃⁃ മത്താ, 19:4; മർക്കൊ, 10:6).

☛ സൃഷ്ടിയിൽ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്നത് ദൂതന്മാരാണെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം. ഉല്പത്തി 1:26-ൽ ആദാമിനെ സൃഷ്ടിയെക്കുന്നതിനെക്കുറിച്ചുള്ള ആലോചനയാണ്. അടുത്തവാക്യത്തിലാണ് സൃഷ്ടിക്കുന്നത്: ➨❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟വേദഭാഗം ശ്രദ്ധിക്കുക: ➨❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ ➟ദൈവം ❛അവന്റെ❜ (𝐇𝐢𝐬) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. ➟അല്ലാതെ ❛അവരുടെ❜ (𝐓𝐡𝐞𝐢𝐫) സ്വരൂപത്തിലല്ല സൃഷ്ടിച്ചത്. ➟ഉല്പത്തി 1:26-ൽ പറയുന്ന ❛നാം, നമ്മുടെ❜ എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ അതേ ബഹുവചനം പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം.

❷ സ്രഷ്ടാവായ യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), ➟കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), ➟കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്: (2ശമൂ, 22:11; സങ്കീ, 18:10). ➟മീഖായാവും (1രാജാ, 22:19–2ദിന, 18:18), ➟യെശയ്യാവും (6:1-3), ➟ദാനീയേലും (7:9-10), ➟യോഹന്നാനും (വെളി, 4:6-8) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. ➟യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). ➟യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും: (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5), ➟ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം: (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ➟ആകയായാൽ ദൈവത്തോടൊപ്പം എപ്പോഴുമുള്ള ദൂതന്മാരോടാണ്, ➨❝വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക❞ എന്ന് ദൈവം അരുളിച്ചെയ്തതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (ഉല്പ, 11:7).

❸ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ് യെശയ്യാവ് കണ്ട്ത്: ➨❝ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.❞ (യെശ, 6:1-2). ➟അതിനാൽ ➨❝ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?❞ എന്ന് കർത്താവ് ബഹുവചനത്തിൽ ചോദിക്കുന്നത് തൻ്റെകൂടെയുള്ള ദൂതന്മാരെയും ചേർത്താണെന്ന് സ്ഫടികസ്ഫുടം വ്യക്യമാണ്: (യെശ, 6:8).

☛ ദൈവത്തിൽ ഉണ്ടെന്ന് പലരും ധരിച്ചുവെച്ചിരിക്കുന്ന വ്യക്തികളെ ചേർത്തല്ല; ➟ദൂതന്മാരെ ചേർത്താണ് ദൈവം ബഹുവചനം പറഞ്ഞത് എന്നതിൻ്റെ ഏറ്റവും ശക്തമായ തെളിവാണ് 𝟮𝟬,𝟬𝟬𝟬 ഏകവചന സർവ്വനാമങ്ങൾ. ➟ദൈവത്തിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, ഇത്രയധികം ഏകവചന സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ❓ ➟ബൈബിൾ സ്വർഗ്ഗത്തിൽനിന്ന് നൂലിൽക്കെട്ടി ഇറക്കിയതോ, ദൂതന്മാരെക്കൊണ്ട് എഴുതിച്ചതോ അല്ല. ➟ദൈവം മനുഷ്യർക്കുവേണ്ടി, മനുഷ്യരെക്കൊണ്ട്, മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചതാണ്. ➟ബൈബിൾ ദൈവശ്വാസീയമാകയാൽ, പൂർവ്വാപരവൈരുദ്ധ്യമായോ, വ്യാകരണവിരുദ്ധമായോ ഒരു വാക്കുപോലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ➟വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ, ദൈവത്തിൻ്റെ ബഹുത്വമെന്ന ഉപദേശം ബൈബിളിൻ്റെ ഏഴയലത്തുപോലും കണ്ടെത്താൻ ഒരുത്തനും കഴിയില്ല.

ശൗൽ പൗലൊസായോ?

☛ ശൗൽ, പൗലൊസ് എന്നീ പേരുകളെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളാണുള്ളത്. ➟ശൗൽ പൗലൊസായി മാറിയെന്നും, ദൈവം ശൗലിനെ പൗലൊസ് ആക്കിയെന്നും, മാനസാന്തരപ്പെട്ടപ്പോൾ ദൈവം ശൗലിന് നൽകിയ പേരാണ് പൗലൊസ് എന്നും കരുതുന്നവരുണ്ട്. ➟പല പ്രസംഗങ്ങളിലും തെറ്റായി പഠിപ്പിക്കപ്പെടുന്ന ഒരു കാര്യമാണിത്. ➟അബ്രാമിനെ അബ്രഹാം ആക്കിയതുപോലെയോ, യാക്കോബിനെ യിസ്രായേൽ ആക്കിയതുപോലെയോ, ദൈവം ശൗലിനെ പൗലൊസ് ആക്കിയെന്നാണ് പലരുടെയും ധാരണ. ➟എന്നാൽ പുതിയ നിയമത്തിൽ കർത്താവ് ശിമോന് ❛കേഫാ❜ എന്ന് പേര് നൽകുന്നതുപോലെ ഒരു പേര് മാറ്റം പൗലോസിനോടുള്ള ബന്ധത്തിൽ കാണാൻ കഴിയില്ല. ➟യഥാർത്ഥത്തിൽ ഇതൊരു പേര് മാറ്റമല്ല; അവൻ്റെ രണ്ട് ഭാഷകളിലുള്ള പേരുകളാണ്.

❶ ഭാഷാപരമായ വ്യത്യാസം:
➦ ശൗൽ (Saul) എന്നത് എബ്രായ ഭാഷയിലുള്ള (Hebrew) പേരാണ്. ➟❛ശാവൂൽ❜ (Sha’ul) എന്നാണ് ഇതിന്റെ എബ്രായ ഉച്ചാരണം. ➟പേരിൻ്റെ അർത്ഥം ❛ചോദിച്ചുവാങ്ങിയൻ❜ (Asked for) എന്നാണ്. ➟യിസ്രായേലിന്റെ ആദ്യ രാജാവായ ശൗലിന്റെ അതേ പേരാണിത്. ➟രണ്ടുപേരും ബെന്യാമീൻ ഗോത്രക്കാരാണ്: (1ശമൂ, 9:21; റോമ, 11:1). ➟ശൗൽ രാജാവിന്റെ കാര്യത്തിലും പേരിൻ്റെ അർത്ഥത്തിന് വലിയ പ്രസക്തിയുണ്ട്. ➟യിസ്രായേൽ ജനത തങ്ങൾക്ക് ഒരു രാജാവ് വേണമെന്ന് ദൈവത്തോട് ❛ചോദിച്ചുവാങ്ങിയ❜ വ്യക്തിയായിരുന്നു ശൗൽ. ➟പൗലൊസ് (Paul) എന്നത് റോമൻ/ലാറ്റിൻ (Latin) ഭാഷയിലുള്ള പേരാണ്. ➟❛പൗലസ്❜ (Paulus) എന്ന വാക്കിൽ നിന്നാണ് ഇത് വന്നത്. ➟പേരിൻ്റെ അർത്ഥം ❛ചെറിയവൻ❜ (Small/Little) എന്നാണ്. ➟❛വിനീതൻ❜ (Humble)എന്ന അർത്ഥവും ചില സന്ദർഭങ്ങളിൽ കൽപ്പിക്കാറുണ്ട്.

☛ യേശുവിൻ്റെ കാലത്തെ റോമാ സാമ്രാജ്യം ബഹുസംസ്കാര സമൂഹമായിരുന്നു. ➟അന്ന് റോമൻ പൗരത്വമുള്ള യെഹൂദന്മാർ സാംസ്കാരികവും പ്രായോഗികവുമായ കാരണങ്ങളാൽ എബ്രായനാമവും റോമൻ നാമവും ജനനംമുതലേ സ്വീകരിച്ചിരുന്നത് പതിവായിരുന്നു. ➟ഉദാ: ❝മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ.❞ (പ്രവൃ, 12:12). ➟യോഹന്നാൻ (Yochanan) എന്നത് അവൻ്റെ എബ്രായ (Hebrew) നാമമാണ്. ➟കുടുംബത്തിനകത്തും യഹൂദ സമൂഹത്തിനിടയിലും ഈ പേരാകും ഉപയോഗിച്ചിരുന്നത്. ➟❛മർക്കൊസ്❜ (Marcus/Mark) എന്നത് അവൻ്റെ ലാറ്റിൻ നാമമാണ്. ➟പുറംലോകവുമായും റോമൻ ഭരണകൂടവുമായും ഇടപഴകുമ്പോൾ ഈ പേരാണ് ഉപയോഗിച്ചിരുന്നത്. ➟അതുപോലെ, ശൗൽ തർസോസിൽ ജനിച്ച യെഹൂദനും റോമപൗരനുമാണ്: (പ്രവൃ, 22:3⁃⁃22:28). ➟അതിനാൽ അവന് യെഹൂദാ പേരായ ❛ശൗലും❜ (Sha’ul) റോമൻ പേരായ പൗലൊസും (Paulus) ജനനം മുതലേ ഉണ്ടായിരുന്നു.

❷ ഉപയോഗത്തിലെ വ്യത്യാസം:
➦ അപ്പൊസ്തല പ്രവൃത്തികൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: ➟യഹൂദ പശ്ചാത്തലത്തിൽ അവൻ തന്റെ സ്വജനത്തിന്റെ ഇടയിൽ അറിയപ്പെട്ടിരുന്നത് ❛ശൗൽ❜ എന്ന എബ്രായ പേരിലായിരുന്നു. ➟ജാതികളുടെ (Gentiles) ഇടയിൽ സുവിശേഷം അറിയിക്കാൻ തുടങ്ങിയപ്പോൾ തന്റെ റോമൻ പേരായ ❛പൗലൊസ്❜ എന്ന് ഉപയോഗിക്കാൻ തുടങ്ങി.

❸ സെർഗ്ഗ്യൊസ് പൗലൊസും പൗലൊസും:
➦ ബർന്നബാസിൻ്റെയും ശൌലിൻ്റെയും പ്രഥമ സുവിശേഷ യാത്രയിൽ അവർ ആദ്യം സലമീസിലെ യെഹൂദന്മാരുടെ പള്ളിയിലാണ് ദൈവവചനം അറിയിച്ചത്: (പ്രവൃ, 13:2-5). ➟അനന്തരം പാഫൊസിൽ സെർഗ്ഗ്യൊസ് പൗലൊസ് എന്ന റോമൻ ദേശാധിപതിയോടാണ് സുവിശേഷം അറിയിച്ചത്. ➟ബർന്നബാസും ശൗലും വിജാതീയനായ ദേശാധിപതിയോട് ദൈവവചനം പറയുമ്പോൾ, ബർയേശു എന്നു പേരുള്ള യെഹൂദാ കള്ള പ്രവാചകൻ അവരെ എതിർക്കാൻ ശ്രമിച്ചു: (പ്രവൃ, 13:6-8). ➟അപ്പോഴാണ് പൗലൊസ് എന്ന പേര് ലൂക്കൊസ് ആദ്യമായി പറയുന്നത്: ➤❝അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:❞ (പ്രവൃ, 13:9). ➟ഈ സംഭവം നടക്കുന്നത് അവൻ്റെ മാനസാന്തരത്തിനും ഏകദേശം 13–15 വർഷങ്ങൾക്ക് ഉള്ളിലാണ്. ➟റോമാക്കാരോട് (ജാതികൾ) സുവിശേഷം അറിയിക്കാൻ തുടങ്ങിയ ഈ സംഭവത്തോടെയാണ് ബൈബിൾ അവനെ ❛പൗലൊസ്❜ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങുന്നത്. ➟തന്മൂലം, മാനസാന്തരത്തോടെയാണ് ശൗൽ പൗലൊസായത് എന്ന് പറയാൻ നിവൃത്തിയില്ല.

☛ ഒന്നാംമിഷണറി യാത്രയുടെ ആരംഭത്തിലാണ് ഈ സംഭവം നടക്കുന്നത്: (പ്രവൃ, 13:7-12). ⁃⁃അതിനുശേഷം പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ശബ്ബത്തിൽ ശൂശ്രൂഷിച്ചു: (പ്രവൃ, 13:14-43). ➟പിറ്റേ ശബ്ബത്തിൽ യഹൂദന്മാർ അസൂയ നിറഞ്ഞ് ദൈവചനത്തെ തള്ളിയപ്പോഴാണ് അവർ യെഹൂദന്മാരെ തള്ളി ജാതികളിലേക്ക് തിരിഞ്ഞത്: (പ്രവൃ, 13:44;-48). ➟അതായത്, ജാതികളോട് സുവിശേഷം അറിയിക്കുന്നതിന് മുന്നോടിയായിട്ടാണ്, ❛പൗലൊസ്❜ എന്ന റോമൻ നാമത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, യെഹൂദന്മാർ അവനെ തള്ളിയപ്പോൾ, അവൻ ❛ചോദിച്ചുവാങ്ങിയൻ❜ എന്നർത്ഥമുള്ള ❛ശൗൽ❜ എന്ന പേരിനു പകരം ❛ചെറിയവൻ❜ എന്നർത്ഥമുള്ള ❛പൗലൊസ്❜ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ➟യഥാർത്ഥത്തിൽ ഇതൊരു പേര് മാറ്റമല്ല; പേര് തിരഞ്ഞെടുക്കലാണ്. ➟സന്ദർഭത്തിനനസരിച്ച് തൻ്റെ റോമൻ പേര് തിരഞ്ഞെടുക്കുകയായിരുന്നു.

☛ ❝ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.❞ (1കൊരി, 9:21). ➟ചുരുക്കത്തിൽ, ശൗൽ എന്ന എബ്രായനാമത്തിൽ വിളിക്കപ്പെട്ടിരുന്നവൻ ❛ചെറിയവൻ❜ എന്നർത്ഥമുള്ള പൗലോസ് എന്ന റോമൻ പേരിൽ വിളിക്കപ്പെടാൻ ആഗ്രഹിച്ചത്, ഒരു വ്യക്തിത്വ മാറ്റത്തിൻ്റെ അടയാളമായല്ല; ➟തൻ്റെ വിളിയോടുള്ള വിശ്വസ്തതയുടെ ഭാഗമായി ജാതികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ അവൻ സ്വീകരിച്ച ലാളിത്യത്തിൻ്റെ അടയാളമായാണ്.

☛ ❝തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും❞ എന്ന ക്രിസ്തുദർശനമാണ് പൗലൊസ് തൻ്റെ ജീവിതത്തിൽ പിൻപറ്റിയിരുന്നതെന്ന് കാണാൻ കഴിയും: (മത്താ, 23:12 ⁃⁃ മത്താ, 18:4; ലൂക്കൊ, 14:11; 18:4). ➟❛അകാലപ്രജ❜ (1കൊരി, 15:8), ➟❛ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ❜ (1കൊരി, 15:8), ➟❛സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ❜ (എഫെ, 3:8), ➟❛ആ പാപികളിൽ ഞാൻ ഒന്നാമൻ❜ (1തിമൊ, 1:15) എന്നീ പ്രയോഗങ്ങൾ അതിന്റെ തെളിവാണ്. ➟ഇതൊക്കെ, പൗലൊസ് എന്ന പേരിനെ അന്വർത്ഥമാക്കുന്നു.

തീച്ചൂളയിൽ നാലാമനായി കണ്ടത് ആരെയാണ്?

☛ തീയിൽ നാലാമനായി ഇറങ്ങി ശദ്രക്, മേശക്, അബേദ്നെഗോ എന്നീ പുരുഷന്മാരെ രക്ഷിച്ചത് യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അത് ആരാണെന്നറിയാൻ നമുക്ക് ആ ചരിത്രമൊന്ന് പരിശോധിക്കാം:
➦ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേം കീഴടക്കിയപ്പോൾ അടിമകളായി കൊണ്ടുപോയവരിൽ ഹനന്യാവു, മീശായേൽ, അസർയ്യാവ് എന്നീ യെഹൂദാ ബാലന്മാരും ഉണ്ടായിരുന്നു: (ദാനീ, 1:1-6). ➟എന്നാൽ ബാബേലിൽ എത്തിയപ്പോൾ അവർക്ക് യഥാക്രമം ശദ്രക്, മേശക്, അബേദ്നെഗോ എന്നീ പേരുകൾ നൽകപ്പെട്ടു. ➟ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കുകയും ചെയ്തു: (ദാനീ, 2:49).
➦ നെബൂഖദ്‌നേസർ രാജാവിൻ്റെ പതിനെട്ടാം ആണ്ടിൽ സ്വർണ്ണം കൊണ്ട് വലിയൊരു പ്രതിമ നിർമ്മിക്കുകയും എല്ലാവരും അതിനെ വണങ്ങണമെന്ന് കൽപ്പിക്കുകയും ചെയ്തു. ➟എന്നാൽ ഏകദൈവമായ യഹോവയോടുള്ള വിശ്വസ്തത നിമിത്തം ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാർ രാജാവിന്റെ പ്രതിമയെ വണങ്ങാൻ വിസമ്മതിച്ചു: (ദാനീ, 1:1-18). ➟പതിനെട്ടാം ആണ്ടെന്ന് എബ്രായ ബൈബിളിൽ പറയുന്നില്ലെങ്കിലും, നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (Septuagint) പരിഭാഷയിൽ അത് കാണാം: ➤❝നെബൂഖദ്നേസർ രാജാവ് തന്റെ പതിനെട്ടാം ആണ്ടിൽ പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവൻ അതിനെ ബാബേൽ സംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിർത്തി.❞ (ദാനീ, 3:1).
➦ ഈ കാലക്കണക്ക് ശരിയാണെന്നതിൻ്റെ തെളിവ് ബൈബിളിൽ കാണാം: ➟ഒന്നാം അദ്ധ്യായത്തിൽ ദാനീയേൽ ഉൾപ്പെടെ നാലുപേരെയും ➤❛ബാലന്മാർ❜ (Yeladim – Children) എന്നും (ദാനീ, 1:4; 1:10; 1:17) ➟മൂന്നാം അദ്ധ്യായത്തിൽ അവരെ ➤❛പുരുഷന്മാർ❜ (Gubrayya – Men) എന്നുമാണ് വിശേഷിപ്പിച്ചിക്കുന്നത്: (ദാനീ, 3:12-13; 3:21; 3:23). ➟ബാലകന്മാർ പുരുഷപ്രായത്തിൽ എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്.
➦ നെബൂഖദ്നേസർ ഉണ്ടാക്കി നിർത്തിയ സ്വർണ്ണബിംബത്തെ വീണു നമസ്കരിക്കാഞ്ഞ കാരണത്താൽ, രാജാവ് അന്ത്യന്തം കോപിച്ചിട്ട് ശദ്രക്, മേശക്, അബേദ്നെഗോ എന്നീ പുരുഷന്മാരെ രാജാവിൻ്റെ കല്പനപോലെ ഏഴുമടങ്ങ് അധികം ചൂടുള്ള തീച്ചൂളയിൽ ഇട്ടുകളഞ്ഞു: (ദാനീ, 19-21).
☛ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ് നേസർ എരിയുന്ന തീച്ചൂളയുടെ വാതിൽക്കൽ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിൻ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു.❞ (ദാനീ, 3:23-25).
➦ ഇവിടെ നാലാമനായി തീയിലിറങ്ങി അവരെ രക്ഷിച്ചവൻ്റെ രൂപം ➤❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് പറഞ്ഞിരിക്കയാൽ, നാലാമൻ യേശുക്രിസ്തു ആണെന് കരുതുന്നവരുണ്ട്. ➟എന്നാൽ ആരോണോ അവൻ്റെ രൂപം ❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് പറഞ്ഞത്, അവൻതന്നെ അതാരാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്:
☛ ❝അപ്പോൾ നെബൂഖദ് നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28).
➦ ഇവിടെ, ശദ്രക്, മേശക്, അബേദ്നെഗോ എന്നീ ദാസന്മാരെ ദൈവം രക്ഷിച്ചത് ➤❛സ്വദൂതനെ❜ അയച്ചാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എബ്രായയിൽ ➤❛Mal-akheh❜ എന്ന പദത്തിന് ❛അവൻ്റെ ദൂതൻ❜ (His Angel) എന്നാണ്. ➟ദൈവം യേശുക്രിസ്തുവിനെ അയച്ചല്ല; തൻ്റെ ആജ്ഞാനുവർത്തിയായ ഒരു ദൂതനെ അയച്ചാണ് അവരെ രക്ഷിച്ചത്. ➟യഹോവയുടെ ദൂതന്മാരാണ് ദൈവത്തിൻ്റെ ഭക്തന്മാരെ ആപത്തുകളിൽനിന്ന് വിടുവിക്കുന്നത്: ➤❝യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.❞ (സങ്കീ, 34:7).
➦ ദൂതന്മരും ദൈവത്തിൻ്റെ പുത്രന്മാരാണ്: (ഇയ്യോ, 1:6; 2:1; 38:6). ➟അതുകൊണ്ടാണ്, നാലാമൻ്റെ രൂപം ➤❛ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❜ എന്ന് നെബൂഖദ്നേസർ പറഞ്ഞത്. ➟ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രന്മാരുണ്ട്. അതിനാൽ കാണുന്നതെല്ലാം യേശുക്രിസ്തു എന്ന നിസ്തുല പുത്രനാണെന്ന് ആരും വിചാരിക്കരുത്.🙏

യാക്കോബ് മല്ലുപിടിച്ചത് ആരോടാണ്?

☛ യബ്ബോക്ക് കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ദൂതനാണ്. (ഉല്പ, 32:22-30). ➟❛ദൈവം❜ എന്ന് അവിടെ പറഞ്ഞിട്ടുള്ളതുകൊണ്ട്, സത്യദൈവവുമായാണ് അവൻ മല്ലു പിടിച്ചതെന്ന് പലരും കരുതുന്നു. ➟എന്നാൽ ആ വേദഭാഗങ്ങൾ ശ്രദ്ധയോടെ പഠിപ്പാൽ, അവൻ മല്ലുപിടിച്ചത് ഒരു ദൂതനുമായാണെന്ന് വ്യക്തമാകും: 
❶ ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, അവൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു വിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. ➟ദൈവത്തേക്കാൾ ശക്തനാണ് യാക്കോബ് എന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. 
❷ 24-ാം വാക്യത്തിൽ ❛പുരുഷൻ❜ (Man) എന്ന് പറഞ്ഞിട്ടുണ്ട്. എബ്രായയിൽ ❛Ish❜ എന്ന പദമാണ്. ഇതിന് മനുഷ്യരിലെ ❛പുരുഷൻ❜ എന്ന അർത്ഥമാണ് പ്രധാനമായും ഉള്ളത്. ➟❛മനുഷ്യൻ❜ എന്ന സാധാരണ അർത്ഥം വരുന്ന വ്യക്തമായ പദം ❜Adam❜ ആണ്. ➟ദൈവം പുരുഷനോ (Ish), മനുഷ്യനോ (Adam), മനുഷ്യപുത്രനോ അല്ല: (സംഖ്യാ, 23:19; 1ശമൂ, 15:29). ➤❛ഞാൻ മനുഷ്യനല്ല (Ish) ദൈവം അത്രേ❜ എന്നാണ് ദൈവം പറയുന്നത്: (ഹോശേ, 11:9). ➟എന്നാൽ ദൂതനെ പലയിടത്തും പുരുഷൻ എന്ന് പറഞ്ഞിട്ടുണ്ട്. ➟ന്യായാധിപന്മാർ 13:6-ൽ ദൈവപുരുഷൻ (A man of God) എന്ന് പറയാൻ, ❛Ish haelohim❜ എന്ന പദമാണ്. ➟ഗബ്രീയേൽ  ദൂതനെയും ❛പുരുഷൻ❜ (Ish – Man) എന്ന് പറഞ്ഞിട്ടുണ്ട്: (ദാനീ, 9:21). ➟അതിനാൽ, യാക്കോബ് മല്ലുപിടിച്ചത് ദൂതനുമായാണെന്ന് മനസ്സിലാക്കാം. 
❸ ആ പുരുഷൻ യാക്കോബിനോട് പറയുന്നത്; ➤❛എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ❜ എന്നാണ്. ➟ഇത് കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണ്. ➟ദൈവം സർവ്വസ്വതന്ത്രനാണ്. ➟അതിനാൽ സ്ഥലകാലസമയബദ്ധനല്ല. ➟തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് മനസ്സിലാക്കാം. 
➦ അവിടെ, ➤❝നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചു❞ എന്നു ദൂതനും (ഉല്പ, 32:28), ➤❝ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല❞ എന്നു യാക്കോബും പറയുന്നുണ്ട്: (ഉല്പ, 32:30). ➟എന്നാൽ അതിൽ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് ചോദിച്ചാൽ: ദൈവത്തെ കുറിക്കുന്ന ➤❛എലോഹീം❜  (Elohim – God) എന്ന പദം സത്യദൈവത്തിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്; ദൂതന്മാർക്കും മനുഷ്യർക്കും ജാതികളുടെ ദേവീദേവന്മാർക്കും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്: (ന്യായാ, 13:22; സങ്കീ, 82:1; ⁃⁃ ന്യായാ, 9:27; ന്യായാ, 11:24; 1രാജാ, 11:5 ⁃⁃ പുറ, 4:16; പുറ, 7:1). ➟ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. ➟ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളായ എലോഹീമുകൾ (ദൂതന്മാർ) മനുഷ്യരെക്കാൾ പലമടങ്ങ് ശക്തന്മാരാകയാലാണ്, ➤❝നീ ദൈവത്തോടു (ശക്തനായവനോടു) മല്ലുപിടിച്ചു ജയിച്ചു❞ എന്ന അർത്ഥമാണ് ദൂതൻ്റെ വാക്കുകൾക്ക് ഉള്ളതെന്ന് മനസ്സിലാക്കാം: (2രാജാ, 19:35). 
➦ എബ്രായരുടെ ഒദ്യോഗിക ബൈബിളിൽ ➤❛ദൂതൻ❜ എന്ന് ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്: ➤❝And he said, Your name shall no longer be called Jacob, but Israel, because you have commanding power with [an 𝗮𝗻𝗴𝗲𝗹 of] God and with men, and you have prevailed.❞ ➤[കാണുക: Tanakh]. ➟യാക്കോബ് മുഖാമുഖം കണ്ടതും ദൂതനെയാണെന്ന് പറഞ്ഞിട്ടുണ്ട്: ➤❝And Jacob named the place Peniel, for [he said,] I saw an 𝗮𝗻𝗴𝗲𝗹 face to face, and my soul was saved.❞ ➤[കാണുക: Tanakh].
➦ ഹോശേയ പ്രവചനത്തിൽ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ (ഹോശേ, 12:3-5). ➦ഉല്പത്തിയിൽ പറയുന്നതുപോലെ ➤❛ദൈവത്തോട് പൊരുതി❜ എന്നു പറഞ്ഞശേഷം ➤❛അവൻ ദൂതനോടു പൊരുതി ജയിച്ചു❜ എന്നാണ് അടുത്ത വാക്യത്തിൽ പറയുന്നത്. ➟അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. ➟എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ രണ്ട് വാക്യങ്ങളിലും ദുതൻ എന്നുതന്നെയാണ്: ➤❝In the womb, he seized his brother’s heel, and with his strength he strove with an 𝗮𝗻𝗴𝗲𝗹. He strove with an 𝗮𝗻𝗴𝗲𝗹 and prevailed; he wept and beseeched him; In Bethel he shall find Him, and there He shall speak with us.❞ ➤[കാണുക: Tanakh]. 
➦ അവിടുത്തെ എലോഹീം അഥവാ, ദൈവം എന്ന പ്രയോഗം യഹോവയെ കുറിക്കുന്നതല്ല; യഹോവയാൽ അയക്കപ്പെട്ട ദൂതനെ കുറിക്കുന്നതാണ്. ➟അടുത്തഭാഗം: ➤❝അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.❞ ➟യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. ➟എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9-10 ⁃⁃ 35:1; 35:7; 48:3). 
➦ രണ്ടുപ്രാവശ്യമാണ് യാക്കോബിനു് ദൈവം പ്രത്യക്ഷമായത്. ➟പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. (ഉല്പ, 28:12-13 ⁃⁃ 35:1; 35:7. 35:9-10 ⁃⁃ 48:3). ➟രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. ➟യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ➟ബേഥേലിൻ്റെ പഴയ പേര് ലൂസ് എന്നാണ്: (ഉല്പ, 28:19). ➟പദ്ദൻ-അരാമിൽനിന്നു തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ ലൂസ് എന്ന ബേഥേലിൽ എത്തി തനിക്കു ദൈവം പ്രത്യക്ഷനായ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6-7). ➟അവിടെവെച്ചാണ് ദൈവം രണ്ടാമത് പ്രത്യക്ഷനായത് (ഉല്പ, 35:9-10; 48:3).
☛ ദൂതനാണ് പ്രത്യക്ഷനായത് എന്നതിനു് മറ്റൊരു തെളിവുണ്ട്:
➦ പുരാതന യെഹൂദാ ആചാരപ്രകാരം അയക്കപ്പെട്ടവൻ അയച്ച ആളിനു് തുല്യനായി കണക്കാക്കപ്പെടുന്ന ഒരു തൽമൂദിക് തത്വമുണ്ട്. ➤❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്നാണ് അതിനെ പറയുന്നത്. ➤❝ഒരാളുടെ പ്രതിനിധി അയാൾക്ക് തുല്യനാണ്❞ (𝐀 𝐦𝐚𝐧’𝐬 𝐚𝐠𝐞𝐧𝐭 𝐢𝐬 𝐞𝐪𝐮𝐢𝐯𝐚𝐥𝐞𝐧𝐭 𝐭𝐨 𝐡𝐢𝐦𝐬𝐞𝐥𝐟) എന്നാണ് അതിൻ്റെ ആശയം. ➟മിഷ്നായിൽ (𝐌𝐢𝐬𝐡𝐧𝐚𝐡) അത് പറഞ്ഞിട്ടുണ്ട്. ➤[കാണുക: Berakhot 34b]. ➟വ്യക്തമായ വചനത്തെളിവും അതിനുണ്ട്: ➤❝അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.❞ (ന്യായാ, 13:20-22). ➟ശിംശോൻ്റെ മാതാപിതാക്കളായ മാനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായത് ദൂതനാണെന്ന് തുടക്കംമുതൽ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (ന്യായാ, 13:3). ➤❝അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു❞ എന്നും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ ഒടുവിൽ മനോഹ പറയുന്നത്: ➤❝ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും❞ എന്നാണ്: (ന്യായാ, 13:22). ➟ദൈവത്താൽ അയക്കപ്പെട്ട ദൂതനായതുകൊണ്ടാണ്, അവനെ ദൈവം (എലോഹീം) എന്ന് മനോഹ വിശേഷിപ്പിച്ചതെന്ന് അവിടെ വ്യക്തമാണ്. 
➦ ❛ഷാലിയാക്ക്❜ എന്ന നിയമപ്രകാരം വിവാഹനിശ്ചയവും സാദ്ധ്യമാണെന്ന് തൽമൂദ് പറയുന്നു. ➤[കാണുക: Kiddushin 41b]. അബ്രാഹാമിൻ്റെ ദാസനായ എല്യേസർ യിസ്ഹാക്കിനുവേണ്ടി റിബെക്കായെ വധുവായി കൊണ്ടുവന്നത് അതിൻ്റെ തെളിവാണ്: (ഉല്പ, 24:1-67). 
➦ ❛ഷാലിയാക്ക്❜ (𝐒𝐡𝐚𝐥𝐢𝐚𝐜𝐡) എന്ന തൽമൂദിക് തത്വത്തിൻ്റെ പല തെളിവുകളും പഴയനിയമത്തിൽ കാണാം. ➟മോശെയെ ദൈവം വിളിക്കുന്നത്: (പുറപ്പാട് 3-6 അദ്ധ്യായങ്ങൾ). ➤❝യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി❞ എന്നാണ് തുടക്കത്തിൽ പറയുന്നത്: (പുറ, 3:2). ➟തുടർന്ന് ദൂതൻ യഹോവയെ പ്രതിനിധീകരിച്ചുകൊണ്ട് ❛ഞാൻ, എൻ്റെ, എനിക്ക്❜ എന്നിങ്ങനെ ഉത്തമപുരുഷനിലാണ് (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത്: (പുറ, 3:4 ⁃⁃ പ്രവൃ, 7:30). 
➦ ഗിദെയോൻ്റെ വിളി: (ന്യായാ, 6:10:40). ➤❝യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി❞ എന്നാണ് പറയുന്നത്: (ന്യായാ, 6:12). ➟എന്നാൽ അടുത്തവാക്യത്തിൽ, ❛യഹോവ അവനെ നോക്കി❜ എന്നും (ന്യായ, 6:14), ➤❛യഹോവ അവനോടു: ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നതായും കാണാം: (ന്യായാ, 6:16; 7:2; 7:4; 7:7; 7:9).
➦ പ്രവാചകന്മാരെ അയക്കുന്നത്: ➟പ്രവാചകന്മാരെല്ലാം മിക്കപ്പോഴും യഹോവയുടെ ഭാഷണങ്ങൾ ➤❛ഞാൻ❜ എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത് അതിൻ്റെ തെളിവാണ്. ➟ശമൂവേലിനോട് ദൈവം പറയുന്ന ഒരുകാര്യം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും: ➤യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ❝ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.❞ (1ശമൂ, 8:7). ➟ശമൂവേലിൻ്റെ ന്യായപാലനത്തെ തള്ളിയിട്ടാണ് അവർ രാജാവിനെ ചോദിച്ചത്. ➟എന്നാൽ ദൈവം ശമൂവേലിനോടു പറഞ്ഞത്: ➤❛അവർ നിന്നെയല്ല, എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു❜ എന്നാണ്. ➟ദൈവത്താൽ നിയമിക്കപ്പെട്ടവർ ദൂതനായാലും മനുഷ്യനായാലും ദൈവത്തെ പ്രതിനിധീകരിക്കുന്നവരും ദൈവത്തിന്റെ പൂർണ്ണ അധികാരം വഹിക്കുന്നവരുമാണ്. ➟അതാണ്, ➤❛ഷാലിയാക്ക്❜ (Shaliach) എന്ന തൽമൂദിക് തത്വം. 
☛ തൽമൂദ് ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്: പ്രതിനിധിക്ക് (𝐀𝐠𝐞𝐧𝐭) അയച്ച വ്യക്തിയേക്കാൾ വലിയ അധികാരം ഒരിക്കലും ഉണ്ടാകില്ല. ➟പ്രതിനിധി ചെയ്യുന്നതെല്ലാം അയച്ചവന്റെ ഇഷ്ടപ്രകാരം മാത്രമായിരിക്കണം. ➟ഈ തത്വമാണ് യേശുക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ ഉടനീളം കാണുന്നത്: ❝ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17). ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➤❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.❞ (യോഹ, 13:20). ➟യേശു തൻ്റെ ശുശ്രൂഷയിൽ മുഴുവനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ➤❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19). ➤❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➤❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ➤❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ➤❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50). ➤❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10). 

പരമാർത്ഥജ്ഞാനം 17

☛ 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, ❛പിതാവ് ഏകസത്യദൈവം❜ ആണെന്ന് പറയാൻ മൂലഭാഷയിൽ, ❛𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻❜ എന്നാണ്. ➟ഇത് ❛പ്രതിഗ്രാഹിക വിഭക്തിയിലുള്ള❜ (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ഒരു പ്രയോഗമാണ്. ➟ഇതിൻ്റെ അർത്ഥം: ❛ഏകസത്യദൈവമായ നിന്നെ❜ എന്നാണ്. ➟ഇംഗ്ലീഷിൽ ❛𝗬𝗼𝘂, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱❜ എന്നാണ്. ➟ഇവിടെ, മധ്യമപുരുഷനായ പിതാവ് (𝐅𝐚𝐭𝐡𝐞𝐫) ❛അറിയുക❜ (ginoskosin) എന്ന ക്രിയയുടെ (𝐯𝐞𝐫𝐛) കർമ്മം (𝐎𝐛𝐣𝐞𝐜𝐭) ആയതുകൊണ്ടാണ് ❛𝘀𝗲❜ (നിന്നെ) എന്ന ❛പ്രതിഗ്രാഹിക വിഭക്തി വന്നത്. ➟മലയാളത്തിൽ ഒരു പ്രയോഗത്തിൻ്റെ അവസാന പദത്തിൽ മാത്രമാണ് വിഭക്തി വ്യത്യാസം വരുന്നത്. ➟എന്നാൽ ഗ്രീക്കിൽ വിഭക്തി വ്യത്യാസം എല്ലാ പദങ്ങൾക്കും വരും. ➟എന്നാൽ യേശുക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ പിതാവിനെക്കുറിച്ച് പറഞ്ഞ ഈ സത്യത്തെ ഒരു സ്വതന്ത്ര പ്രയോഗമോ, പ്രഖ്യാപനമോ ആയി വാക്യത്തിൽനിന്ന് അടർത്തിയെടുക്കുമ്പോൾ, ഗ്രീക്കിലും മലയാളത്തിലും വിഭക്തിയിൽ (𝐂𝐚𝐬𝐞) വ്യത്യാസം വരും. ➟തന്നെയുമല്ല, ❜നിന്നെ❜ (𝐬𝐞) എന്ന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) മാറ്റിയിട്ട് തൽസ്ഥാനത്ത് ❛പിതാവു❜ (𝐏𝐚𝐭𝐞𝐫) എന്ന നാമം (𝐍𝐨𝐮𝐧) ചേർക്കുകയും വേണം. 
➦ ഗ്രീക്കിലെയും മലയാളത്തിലെയുംപോലെ, ഇംഗ്ലീഷിൽ വിഭക്തി വ്യത്യാസം ഇല്ലാത്തതിനാൽ സർവ്വനാമം മാറ്റി തൽസ്ഥാനത്ത് നാമം ചേർത്താൽ, ❛𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱❜ എന്നുകിട്ടും. ➟എന്നാൽ ഗ്രീക്കിലും മലയാളത്തിലും പ്രതിഗ്രാഹിക വിഭക്തിയിലുള്ള പ്രയോഗം ❛നിർദ്ദേശിക വിഭക്തിയിലെക്കു❜ (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) മാറും. ➟സർവ്വനാമം മാറ്റി നാമവും ചേർത്താൽ, ഗ്രീക്കിൽ ❛𝘀𝗲 𝘁𝗼𝗻 𝗺𝗼𝗻𝗼𝗻 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝗻 𝗧𝗵𝗲𝗼𝗻❜ എന്നത്, ❛𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀❜ എന്നും, ➟മലയാളത്തിൽ ❛ഏകസത്യദൈവമായ നിന്നെ❜ എന്നത്, ❜പിതാവാണ് ഏകസത്യദൈവം❜ അല്ലെങ്കിൽ, ❛പിതാവു് മാത്രം സത്യദൈവം❜ എന്നുമാകും. ➟ഇവിടെ ❛പിതാവു❜ (𝐏𝐚𝐭𝐞𝐫 ⁃⁃ 𝐅𝐚𝐭𝐡𝐞𝐫) എന്ന കർമ്മത്തെ (𝐒𝐮𝐛𝐣𝐞𝐜𝐭) ❛ഏകസത്യദൈവം❜ (𝐡𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന വിശേഷണവുമായി ബന്ധിപ്പിക്കുകയാണ്. ➟എന്നാൽ ❛പിതാവു മാത്രം സത്യദൈവം❜ അല്ലെങ്കിൽ, ❛പിതാവു് മാത്രമാണ് യഥാർത്ഥ ദൈവം❜ എന്നത് കേവലം ഒരു വിശേഷണമല്ല; പ്രത്യുത, 𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲 ആയ ഒരു പ്രഖ്യാപനമാണ്. 
➦ യോഹന്നാൻ 𝟓:𝟒𝟒-ൽ പിതാവിനെ ❛ഏകദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) എന്ന് പറയാനും യേശു ❛𝗠𝗼𝗻𝗼𝘀❜ (𝐨𝐧𝐥𝐲) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന പദത്തിനു് ❛മാത്രം❜ (𝐨𝐧𝐥𝐲), ❛ഒരേയൊരു❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) എന്നൊക്കെയാണ് അർത്ഥം. ➟അതായത്, ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗼𝗻𝗹𝘆❜ എന്ന പദവും മലയാളത്തിലെ ❛മാത്രം❜ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟❛ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും ➟❛പിതാവ് മാത്രമാണ് സത്യദൈവം❜ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നും വായിൽ വഞ്ചനയില്ലാത്ത യേശുക്രിസ്തു പഠിപ്പിച്ചാൽ, ➟പിന്നെ യേശുക്രിസ്തുവിനോട് എതിർക്കാതെ, അല്ലെങ്കിൽ ➟സ്വയം എതിർക്രിസ്തു ആകാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉണ്ടെന്ന് പറയാൻ ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.
☛ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ: ➟ദൈവമായ കർത്താവ് (യഹോവ) ഒരുവനാണെന്നും (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞) ➟ദൈവം ഒരുത്തൻ ❛മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്നും യേശു പഠിപ്പിക്കയാൽ ദൈവം ത്രിത്വമല്ലെന്നും (മർക്കൊ, 12:29 യോഹ, 5:44), ➟പിതാവ് ❛മാത്രം❜ സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന് പഠിപ്പിക്കയാൽ താൻ സത്യദൈവം അല്ലെന്നും (യോഹ, 17:3), ➟ദൈവമായ കർത്താവിനെ ❛മാത്രം❜ (𝐨𝐧𝐥𝐲) ആരാധിക്കണം എന്ന് പഠിപ്പിക്കയാൽ താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും (മത്താ, 4:10; ലൂക്കൊ, 4:8), ➟പിതാവ് ❛മാത്രം❜ (𝐨𝐧𝐥𝐲) അല്ലാതെ പുത്രനുകൂടി അറിയുന്നില്ല എന്ന് പഠിപ്പിക്കയാൽ താൻ സർവ്വജ്ഞാനി അല്ലെന്നും (മത്താ, 24:36), ➟പിതാവ് തൻ്റെ ദൈവമാണെന്ന് പഠിപ്പിക്കയാൽ താൻ ദൈവമേ അല്ലെന്നും (യോഹ, 20:17), ➟പിതാവ് എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28) ➟പിതാവ് ചെയ്തുകാണുന്നതല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും (യോഹ, 5:19) ➟താൻ മനുഷ്യനാണെന്നും പഠിപ്പിച്ചിരിക്കയാൽ അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟ക്രിസ്തുവിൻ്റെ അനുയായികൾ എന്ന് അഭിമാനിക്കുന്നവർ, ദൈവക്രോധം സമ്പാദിക്കാൻ അറിഞ്ഞോ, അറിയാതെയോ ക്രിസ്തുവിനോട് തന്നെയാണ് എതിർക്കുന്നത്: ➤❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം; അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36)
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പഠിപ്പിക്കുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). 
☛ ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3).  ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് മാത്രം വിശ്വസിക്കാൻ പറ്റിയ ബൈബിൾവിരുദ്ധ ഉപദേശമാണ് ത്രിത്വം. 
☛ യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31). ➟യേശുക്രിസ്തുവും ദൈവമാണെങ്കിൽ, ദൈവത്തോട് സമത്വമുള്ളവനാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണ്❓ ദൈവത്തിനും ഒരു ദൈവമുണ്ടാകുമോ❓ ബൈബിളിലെ ദൈവം പലരല്ല; ❛മോണാസ് തെയോസ്❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണ്: (യോഹ, 5:44)
☛ ❛പിതാവായ യഹോവ മാത്രമാണ് ദൈവം❜ എന്നത് ഒന്നാം കല്പനയാണ്. ➟ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ  പുറപ്പാട് പുസ്തകം മുതൽ വെളിപ്പാട് പുസ്തകംവരെ നൂറ്റമ്പതോളം പ്രാവശ്യം കാണാം. ➟യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഒന്നാം കല്പനയെന്ന മാറ്റമില്ലാത്ത സത്യത്തിനെതിരെ നിലകൊള്ളുന്നവർ ദൈവരാജ്യം അവകാശമാക്കുമെന്ന് വിചാരിക്കരുത്. ➟അതിൻ്റെ തെളിവാണ് ❛വിഗ്രഹാരാധന❜ എന്ന രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്: (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3).

☛ 𝗬𝗲𝗵 എന്ന ദൈവനാമം:
➦ ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (𝐈 𝐚𝐦 𝐘𝐞𝐡𝐨𝐯𝐚𝐡, 𝐭𝐡𝐚𝐭 𝐢𝐬 𝐦𝐲 𝐧𝐚𝐦𝐞; and my glory will I not give to another, neither my praise unto graven images).❞ (യെശ, 42:8)
☛ ❛യഹോവ❜ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന പൂർണ്ണനാമം പുതിയനിയമത്തിൽ ഇല്ലെന്നത് ശരിയാണ്.  ➟എന്നാൽ യഹോവ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമം നേരിട്ടല്ലെങ്കിലും പുതിയനിയമത്തിൽ നാലുപ്രാവശ്യമുണ്ട്. ➟❛സ്തുതിപ്പിൻ❜ (𝐏𝐫𝐚𝐢𝐬𝐞) എന്നർത്ഥമുള്ള ❛ഹല്ലേലു❜ (𝐇𝐚𝐥𝐥𝐞𝐥𝐮) എന്ന പദവും യഹോവയുടെ ചുരുക്കെഴുത്തായ ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമവും ചേർന്നതാണ് ❛ഹല്ലേലുയ്യാ❜ (𝐇𝐚𝐥𝐥𝐞𝐥𝐮𝐲𝐚𝐡). ➟അതിൻ്റെ അർത്ഥം: ❝യാഹിനെ (യഹോവയെ) സ്തുതിപ്പിൻ❞ എന്നാണ്. 
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:1
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:3
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:4
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:6
➦ യഹോവയും യാഹും ഒന്നുതന്നെയാണ്. ❛യാഹ്❜ (𝐘𝐚𝐡) എന്ന നാമത്തിൻ്റെ പൂർണ്ണരൂപമാണ് പഴയനിയമത്തിൽ കാണുന്ന യഹോവ. ❛ഹല്ലേലുയ്യാ❜ എന്ന സ്തോത്രഗീതം സത്യവേദപുസ്തകത്തിൻ്റെ പഴയനിയമത്തിൽ 24 പ്രാവശ്യം കാണാം. ➟എന്നാൽ യഹോവ എന്ന പൂർണ്ണനാമവും ചേർത്ത് ❛യഹോവയെ (𝐘𝐞𝐡𝐨𝐯𝐚𝐡) സ്തുതിപ്പിൻ❜ എന്ന് പരിഭാഷ ചെയ്താണ് എഴുതിയിരിക്കുന്നത്: ➤❝പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.❞ (സങ്കീ, 104:35 ⁃⁃ 105;45; 106:1; 106:48; 111:1; 112:1; 113:1; 113:9; 115:18; 116;19; 117:2; 135:1; 135:3; 135:21; 146:1; 146:10; 147:1; 14720; 148:1; 148:14; 149:1; 149:9; 150:1; 150:6)
☛ ❛യാഹ്‌വെ❜ എന്ന ദൈവനാമം 𝗣𝗢𝗖 പരിഭാഷയിൽ:
➨ യാഹ്‌വെയിരെ       ⁃⁃ ഉല്പ, 22:14
➨ യാഹ്‌വെനിസ്സി       ⁃⁃ പുറ, 17:15
➨ യാഹ്‌വെ – ഷലോം ⁃⁃ ന്യായാ, 6:24
➨ യാഹ്‌വെഷാമാ.     ⁃⁃ എസെ, 48:35
☛ ❛ഹല്ലേലുയ്യാ❜ (Halleluyah) എന്ന പദം 𝗣𝗢𝗖-യിൽ നാലുപ്രാവശ്യം കാണാം: 
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:1
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:3
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:4
➨ ഹല്ലേലുയ്യാ! ⁃⁃ വെളി, 19:6
☛ യാഹ്‌വെയും യാഹും ഒന്നുതന്നെയാണ്. ➟❛യാഹ്❜ (𝐘𝐚𝐡) എന്ന നാമത്തിൻ്റെ പൂർണ്ണരൂപമാണ് പി.ഒ.സിയുടെ പഴയനിയമത്തിൽ കാണുന്ന യാഹ്‌വെ: (ഉല്പ, 22:14; പുറ, 17:15; ന്യായാ, 6:24; എസെ, 48:35). ❛ഹല്ലേലുയ്യാ❜ എന്ന സ്തോത്രഗീതം പി.ഒ.സിയുടെ പഴയനിയമത്തിലും 24 പ്രാവശ്യം കാണാം. എന്നാൽ ❛കര്‍ത്താവിനെ (𝐘𝐞𝐡𝐨𝐯𝐚𝐡) സ്തുതിക്കുക!❜ എന്ന് പരിഭാഷ ചെയ്താണ് ചേർത്തിരിക്കുന്നത്: ❝പാപികള്‍ ഭൂമിയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യപ്പെടട്ടെ! ദുഷ്ടന്‍മാര്‍ ഇല്ലാതാകട്ടെ! എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! കര്‍ത്താവിനെ സ്തുതിക്കുക!❞ (സങ്കീ, 104:35 ⁃⁃ 105;45; 106:1; 106:48; 111:1; 112:1; 113:1; 113:9; 115:18; 116;19; 117:2; 135:1; 135:3; 135:21; 146:1; 146:10; 147:1; 14720; 148:1; 148:14; 149:1; 149:9; 150:1; 150:6).
☛ ❛മനോവ ബൈബിൾ❜ എന്ന പേരിൽ ഒരു കത്തോലിക്കാ പരിഭാഷയുണ്ട്. അതിൽ എബ്രായ ബൈബിളിലെപ്പോലെ ❛യാഹ്‌വെ❜ എന്ന ദൈവനാമം എല്ലാ വാക്യങ്ങളിലും കാണാൻ കഴിയും. 
➦ഉദാ: ❝ദൈവമായ യാഹ്‌വെ ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവന്‍ ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല.❞ (ഉല്പ, 2:5). 
☛ മനോവ ബൈബിളിൻ്റെ ലിങ്ക് താഴെയുണ്ട്. അതിൽ ❛പത്രാധിപക്കുറിപ്പ്❜ എന്നൊരു ഭാഗമുണ്ട്. ➟അതിൽ ❛യാഹ്‌വെ❜ എന്നത് ദൈവത്തിൻ്റെ പേരാണെന്ന് വാക്യസഹിതം എഴുതിവെച്ചിട്ടുണ്ട്. [കാണുക: മനോവ ബൈബിൾ]

യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനം:
➦ ❝യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.❞ (1കൊരി, 3:11). ➟സഭയുടെ അടിസ്ഥാനമായി (𝐅𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧) ഇട്ടിരിക്കുന്ന മൂലക്കല്ലാണ് (𝐂𝐨𝐫𝐧𝐞𝐫𝐬𝐭𝐨𝐧𝐞) യേശുക്രിസ്തു: ➨❝ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.❞ (എഫെ, 2:20). ➨ഈ വാക്യത്തിൽ അപ്പൊസ്തലന്മാരുരും പ്രവാചകന്മാരുമാണ് അടിസ്ഥാനമെന്ന് തോന്നാനിടയുണ്ട്. ➟എന്നാൽ മൂലഭാഷയുടെ ആശയം അങ്ങനെയല്ല. പുരാതന നിർമ്മാണരീതിയിൽ ❛മൂലക്കല്ലു❜ (𝐂𝐨𝐫𝐧𝐞𝐫𝐬𝐭𝐨𝐧𝐞) എന്നത് ഒരു കെട്ടിടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്നു. ➟ഇന്നത്തെപ്പോലെ വെറുതെ തറക്കല്ലിടുന്ന ചടങ്ങല്ല. ➟അടിസ്ഥാനത്തിന്റെ രണ്ട് ചുവരുകൾ ചേരുന്ന മൂലയിലാണ് ഈ വലിയ കല്ല് സ്ഥാപിക്കുന്നത്. ➟കെട്ടിടത്തിന്റെ മറ്റ് ചുവരുകൾ എത്രത്തോളം നേരെയായിരിക്കണം, ഏത് ദിശയിലായിരിക്കണം എന്ന് നിശ്ചയിക്കുന്നത് ഈ മൂലക്കല്ലാണ്. ➟കെട്ടിടത്തിന്റെ മുഴുവൻ ഭാരത്തെയും പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്നത് ഈ കല്ലാണ്. ➟ഇത് ഇളക്കിമാറ്റിയാൽ കെട്ടിടം തകർന്നുപോകും. ➟അതിനാൽ, മുലക്കല്ലായ യേശുക്രിസ്തുവിനെ അല്ലെങ്കിൽ അവൻ്റെ ഉപദേശത്തെ അടിസ്ഥാനമാക്കി അപ്പൊസ്തലന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും പണിതിരിക്കുന്നു എന്ന ആശയമാണ് പ്രസ്തുത വാക്യത്തിനുള്ളത്. ➟അടുത്ത രണ്ട് വാക്യങ്ങൾ ഈ വസ്തുതയെ സ്ഥിരീകരിക്കുകയാണ്: ➨❝അവനിൽ (𝐈𝐧 𝐇𝐢𝐦) കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു❞ എന്നും ➨❝അവനിൽ (𝐈𝐧 𝐇𝐢𝐦) നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു❞ എന്നും ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പറഞ്ഞിരിക്കുന്നത് നോക്കുക: (എഫെ, 2:21 ⁃⁃ എഫെ, 2:22). ➟അപ്പൊസ്തലന്മാർ യേശുവിനൊപ്പം അടിസ്ഥാനം ആയിരുന്നെങ്കിൽ, ❛അവനിൽ❜ എന്ന് ഏകവചനം പറയാതെ, ❛അവരിൽ❜ (𝐈𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) പറയുമായിരുന്നു. 
☛ സ്വർഗ്ഗീയ ശില്പിയായ ദൈവമാണ് അടിസ്ഥാനമായി മൂലക്കല്ല് ഇട്ടിരിക്കുന്നത്: യെശയ്യാവ് ഇക്കാര്യം വ്യക്തമായി പ്രവചിച്ചിരുന്നു: ➨❝അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.❞ (യെശ, 28:16). ➟യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന 𝐋𝐗𝐗-ൻ്റെ വിവർത്തനവും കാണുക: ➨❝അതുകൊണ്ട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോന്റെ അടിസ്ഥാനങ്ങൾക്കായി വിലയുള്ളതും, ശ്രേഷ്ഠമായതും, മാന്യമായതുമായ ഒരു പ്രധാന മൂലക്കല്ല് അതിന്റെ അടിസ്ഥാനങ്ങളായി ഇട്ടിരിക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ഒരുനാളും ലജ്ജിച്ചുപോകുകയില്ല.❞ (കാണുക: 𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭). ➟സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ട് ഇട്ടിരിക്കുന്ന കല്ലാണ് വിലയേറിയതും ശ്രേഷ്ഠവും മാന്യവുമായ യേശുക്രിസ്തു എന്ന അടിസ്ഥാനമായ മൂലക്കല്ല്: ➨❝ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.❞ (1പത്രൊ, 2:6). ➟𝐋𝐗𝐗-ൽനിന്നാണ് പത്രൊസ് വാക്യം എടുത്തിരിക്കുന്നത്.
☛ വീടുപണിയുന്നവൻ (യെഹൂദന്മാർ) തള്ളിക്കളഞ്ഞ കല്ലാണ് യേശുക്രിസ്തു: ➨❝വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.❞ (പ്രവൃ, 4:11 ⁃⁃ മത്താ, 21:42). ➟യേശുക്രിസ്തു എന്ന ദൈവം ഇട്ടിരിക്കുന്ന അടിസ്ഥാനം സ്ഥിരമാണ്: ➨❝എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.❞ (2തിമൊ, 2:19). ➟പുരാതന കാലത്ത് ഒരു കെട്ടിടം പണിയുമ്പോൾ, ആ കെട്ടിടം ആരുടേതാണെന്ന് കാണിക്കാനും അതിന്റെ ആധികാരികത ഉറപ്പാക്കാനും അതിന്റെ അടിസ്ഥാനക്കല്ലിലോ ചുവരിലോ ഒരു ❛മുദ്ര❜ (𝐒𝐞𝐚𝐥/𝐈𝐧𝐬𝐜𝐫𝐢𝐩𝐭𝐢𝐨𝐧) പതിക്കാറുണ്ടായിരുന്നു. ➟❛അനീതി വിട്ടകന്നുകൊള്ളണം❜ എന്നതാന് ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനത്തിൽ നിലനില്ക്കുന്നവരുടെ മുദ്ര. ➨❝ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.❞ (1പത്രൊ, 1:16).

ഏകമനുഷ്യനായ യേശുക്രിസ്തു

 ☛ ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ❛ഏകമനുഷ്യനായ❜ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ. 5:15). ➟യേശു മനുഷ്യനാണെന്ന് പഴയപുതിയ നിയമങ്ങൾ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതായാണ്.
യഹോവയുടെ സാക്ഷ്യം:
➦ ക്രിസ്തു മനുഷ്യനാണെന്ന് ആദ്യം പ്രസ്താവിച്ചത് യഹോവയായ ഏകദൈവമാണ്. വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം അല്ലെങ്കിൽ വാഗ്ദത്തം യഹോവയുടേതാണ്. ➟അതിൽ ക്രിസ്തു സ്ത്രീയുടെ സന്തതിയാണ്: (ഉല്പ, 3:15). ➟സ്ത്രീയുടെ സന്തതി മനുഷ്യനാണെന്ന് വ്യക്തമാണല്ലോ❓ (മത്താ, 1:16; ഗലാ, 4:4; എബ്രാ, 2:14-15). ➟യഹോവയുടെ അടുത്ത പ്രവചനത്തിൽ ക്രിസ്തു മോശെയെപ്പോലെ ഒരു പ്രവാചകനും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു ദൈവം എഴുന്നേല്പിക്കുന്നവനുമാണ്: (ആവ, 18:18). ➟മോശെയെന്ന മനുഷ്യനെപ്പോലെ ഒരു പ്രവാചകൻ എന്ന് പറഞ്ഞാൽ, യേശു മനുഷ്യനാണെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ❓ വൺനെസ്സ് വിചാരിക്കുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിൽ, അവൻ മനുഷ്യനായ മോശെയെപ്പോലെ ഒരു പ്രവാചകനാണെന്ന് ദൈവം പറയുമോ❓ ട്രിനിറ്റി വിചാരിക്കുന്നപോലെ, ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, മോശെയെന്ന മനുഷ്യനോട് അവനെ തുലനം ചെയ്യുമായിരുന്നോ❓ ➟ഒരു ദൈവത്തിന് തനിക്കു തുല്യനായ ഒരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും❓ ➟ദൈവം പറഞ്ഞിട്ട് വിശ്വസിക്കാത്തവർ, ഇനി ആര് പറഞ്ഞാൽ വിശ്വസിക്കും❓
മോശെയുടെ സാക്ഷ്യം:
➦ ദൈവപുരുഷനായ മോശെയുടെ പ്രവചനത്തിലും യേശു തന്നെപ്പോലെ ഒരു പ്രവചകനും യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് ദൈവം എഴുന്നേല്പിക്കുന്നവനുമാണ്: (ആവ, 18:15). ➟മോശെയ്ക്ക് ദൈവം എന്ന പദവി ഉണ്ടെങ്കിലും, അവൻ ദൈവമല്ല; മനുഷ്യനാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (പുറ, 4:16; പുറ, 71). ➟മോശെയെപ്പോലെ ഒരു പ്രാചകനും യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേവനും മനുഷ്യനാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ (ലൂക്കൊ, 2:7 ⁃⁃ യോഹ, 9:11). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെപ്പോലെ ഒരു പ്രവാചകനെന്ന് മനുഷ്യനായ മോശെ പറയുമായിരുന്നോ❓ ➟ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായ മോശെ കള്ളം പറയുമോ❓
യെശയ്യാവിൻ്റെ സാക്ഷ്യം:
➦ യെശയ്യാവിൻ്റെ രണ്ട് പ്രവചനമുണ്ട്: 𝟭.❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.❞ (യെശ, 7:14). ➟കന്യകയിൽനിന്ന് യേശു ജനിച്ചതുകൊണ്ട് അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ഈ പ്രവചനത്തിൻ്റെ മൂലഭാഷയിൽ, ❛കന്യകയെ❜ (Virgin) കുറിക്കുന്ന ❛Betula❜ എന്ന പദമല്ല (ഉല്പ, 24:6); ❛യുവതിയെ❜ Young Girl) കുറിക്കുന്ന ❛Alma❜ എന്ന പദമാണ്. [കാണുക: പി.ഒ.സി]. ➟അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശപരമ്പരയിൽ മറിയയെന്ന യഥാർത്ഥ കന്യകയിൽ നിന്ന് ജനിച്ചതും ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ ഏകമനുഷ്യനാണ്: (മത്താ, 1:21; 1:22; ലൂക്കൊ, 1:35; 2:5-7; 1യോഹ, 3:5, റോമ, 5:15). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ആരംഭവും അവസാനവും ഇല്ലാത്ത ദൈവം ഒരു സ്ത്രീയിൽനിന്ന് ജനിക്കുമെന്ന് യെശയ്യാവ് പ്രവചചിക്കുമായിരുന്നോ❓ 𝟮.❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,❞ (യെശ 52:14). ➟പ്രവചനം ശ്രദ്ധിക്കുക: ➤❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെടും.❞ ➟അവൻ മനുഷ്യൻ ആയതുകൊണ്ടാണ്, അസഹ്യമായ പീഢകളാൽ അവൻ കണ്ടാൽ ആളല്ല എന്നും ആകൃതി കണ്ടാൽ മനുഷ്യനല്ല എന്ന് തോന്നുമാറു വിരൂപമാക്കപ്പെടും എന്ന് ആത്മാവിനാൽ പ്രവചിച്ചിരിക്കുന്നത്. ➟വരുവാനുള്ള ➤❛മശീഹ❜ ദൈവമായിരുന്നെങ്കിൽ, അവൻ മനുഷ്യനാണെന്ന് യെശയ്യാവ് കള്ളം പറയുമോ❓ ☛ യെശയ്യാവ് 9:6 യേശുവിനെക്കുറിച്ചാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ആ പ്രവചനത്തിനു് യേശുവുമായി വിദൂരമായ ബന്ധം പോലുമില്ല. ➤[കാണുക: ക്രിസ്തു വീരനാം ദൈവമാണോ?]
ക്രിസ്തുവിൻ്റെ സാക്ഷ്യം:
➦ താൻ മനുഷ്യനാണെന്ന് യേശു പറഞ്ഞതിൻ്റെ തെളിവ് മൂന്ന് വാക്യത്തിൽ കാണാം: ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.❞ (യോഹ 8:40). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ, അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟ചിലർ കരുതുന്നപോലെ, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, താൻ ദൈവവും മനുഷ്യനും ആണെന്നല്ലാതെ ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ എങ്ങനെ വേർതിരിച്ച് പറയും❓ ➟അടുത്തവാക്യം: ➤❝മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.❞ (മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗങ്ങളിൽ, താൻ മനുഷ്യനും മനുഷ്യപുത്രനും ആണെന്ന് യേശു അസന്ദിഗ്ധമായി വ്യക്തമാക്കി. ➟വായിൽ വഞ്ചനയില്ലാത്തെ ക്രിസ്തു നുണ പറയുമോ❓ ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (𝐉𝐨𝐡, 𝟐𝟎:𝟏𝟕 ⁃⁃ 𝐌𝐚𝐭, 𝟐𝟕:𝟒𝟔; 𝐌𝐚𝐫, 𝟏𝟓:𝟑𝟒). ➟ക്രിസ്തു ദൈവമാണെങ്കിൽ, അവനൊരു ദൈവമുണ്ടാകുമോ❓ ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർ എങ്ങനെ ക്രിസ്തുവിൻ്റെ അനുയായി ആകും❓ 
അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
➦ യേശുവിനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാർ അവൻ മനുഷ്യനാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: ❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛മനുഷ്യൻ❜ (1കൊരി, 5:21), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) മുതലായവ. ➟യേശു ദൈവമാണെങ്കിൽ, അവൻ തിരഞ്ഞടുത്ത അവൻ്റെ ശിഷ്യന്മാർ അവൻ മനുഷ്യനാണെന്ന് പറയുമായിരുന്നോ❓ ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്യുന്ന ഏഴ് വാക്യങ്ങളുണ്ട്. ➟യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: (𝐑𝐨𝐦, 𝟏𝟓:𝟔; 𝟐𝐂𝐨𝐫, 𝟏:𝟑; 𝟐𝐂𝐨𝐫, 𝟏𝟏:𝟑𝟏; 𝐄𝐩𝐡, 𝟏:𝟑; 𝐄𝐩𝐡, 𝟏:𝟏𝟕; 𝐂𝐨𝐥, 𝟏:𝟑; 𝟏𝐏𝐞𝐭, 𝟏:𝟑 ⁃⁃ 𝐑𝐞𝐯, 𝟏:𝟔). ➟യേശുക്രിസ്തു ദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും❓ ➟ദൈവത്തിനും (സത്യദൈവം) ഒരു ദൈവമുണ്ടാകുമോ❓ ➟ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും❓ ➟സർവ്വശക്തനല്ലാത്ത മറ്റൊരു ദൈവത്തിൻ്റെ ആവശ്യമെന്താണ്❓ 
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ട് കണ്ടവരുടെ സാക്ഷ്യം: 
➦ ❝അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛ദൈവപുത്രൻ❜ എന്നാൽ, ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും ദൈവവുമാണെന്നാണ് അനേകരുടെയും ധാരണ. ➟ഇവിടെയിതാ, ക്രിസ്തുവിൻ്റെ മരണം നേരിട്ടുകണ്ട ശതാധിപൻ, ❛ദൈവപുത്രൻ❜ മനുഷ്യനാണെന്ന് സത്യംചെയ്ത് സാക്ഷ്യപ്പെടുത്തുന്നു. ➟ശതാധിപൻ്റെ സാക്ഷ്യം കള്ളമായിരുന്നെങ്കിൽ, അവൻ കള്ളസാക്ഷ്യം പറഞ്ഞു എന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ രേഖപ്പെടുത്തില്ലായിരുന്നോ❓ [ഒ.നോ: മർക്കൊ, 14:56]. ➟യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, ➟യോഹന്നാൻ സ്നാപകനും (യോഹ, 1:30), ➟പുരുഷാരവും (മത്താ, 9:8), ➟ശമര്യാസ്ത്രീയും (യോഹ, 4:29), ➟ചേകവരും (യോഹ, 7:46), ➟പിറവിക്കുരുടനും (യോഹ, 9:11), ➟പരീശന്മാരും (യോഹ, 9:16), ➟യെഹൂദന്മാരും (യോഹ, 10:33), ➟മഹാപുരോഹിതന്മാരും (യോഹ, 11:47), ➟കയ്യാഫാവും (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), ➟പീലാത്തോസും (ലൂക്കൊ, 23:4), ➟ശതാധിപനും (മർക്കൊ, 15:39), ➟ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, അവനെ നേരിൽക്കക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിൽ ദൈവമല്ലാഞ്ഞവൻ എപ്പോഴാണ് ദൈവമായത്❓ ➟എ.ഡി. 𝟯𝟮𝟱-ൽ നിഖ്യായിൽ കൂടിയ സുനഹദോസാണ് മനുഷ്യനായ ക്രിസ്തുയേശുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം ആക്കിയത്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
യെഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസിൻ്റെ സാക്ഷ്യം: 
➦ യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ്❜ (37-100) ❛യഹൂദന്മാരുടെ പുരാതനത്വം❜ (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: ❝ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. അദ്ദേഹം മരിച്ചിട്ട് മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റനവധി അത്ഭുതപ്രവൃത്തികളും അദ്ദേഹം ചെയ്തു. ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.❞ (Antiquities of the Jews – Book XVIII, 3:3). ➟❛യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ❜ എന്നാണ് ജോസീഫസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟ചരിത്രകാരനായ ജോസീഫസിനു് കള്ളം പറയേണ്ട ആവശ്യമെന്താണ്❓
ഏകദൈവം:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല: ❝വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?❞ (സംഖ്യാ 23:19 ⁃⁃ ഹോശേ 11:9; 1ശമൂ, 15:29; ഇയ്യോ, 9:32). ➟എന്നാൽ ക്രിസ്തു ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟തന്മൂലം, യഹോവയായ ഏകദൈവത്തിൻ്റെ വാക്കിനാനും ക്രിസ്തുവിൻ്റെയും പഴയപുതിയ നിയമങ്ങളുടെ സാക്ഷ്യത്താലും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് വ്യക്തമാകുന്നു. 
വളരെ ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: 
➦ യഹോവ പറയുന്നു: ➤❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ 11:9). ➟ക്രിസ്തു പറയുന്നു: ➤❝പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝); ഞാൻ മനുഷ്യനത്രേ.❞ (യോഹ, 17:3 ⁃⁃യോഹ, 8:40). ➟എന്നാൽ ക്രിസ്തു ഏകദൈവമാണെന്ന് വൺനെസ്സും പിതാവും പുത്രനും സമനിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളും രണ്ടുപേരും ദൈവവുമാണെന്ന് ട്രിനിറ്റിയും പറയുന്നു. ➟അതെങ്ങനെ ശരിയാകും❓ ➟ദൈവവചനത്തിലും ചരിത്രത്തിലും അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതയെ നിഷേധിച്ചുകൊണ്ട്, പിന്നെയും അവൻ മനുഷ്യനല്ല; ദൈവമാണെന്ന് പറയുന്നവർ ആരോടാണ് മത്സരിക്കുന്നത്❓ 
യേശുക്രിസ്തു ആരാണ്
➦ യേശു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, ഏകമനുഷ്യനായ യേശുക്രിസ്തുവിനെ പലരും ദൈവമാക്കുന്നത്. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

സഭയെ സംബന്ധിച്ച മൂന്ന് തെറ്റിദ്ധാരണ

☛ എ.ഡി. 𝟑𝟑, മെയ് 𝟐𝟒 ഞായറാഴ്ച പെന്തെക്കൊസ്തുനാളിൽ രാവിലെ 𝟗 മണിക്ക് യെരൂശലേമിൽ സ്ഥാപിതമായ ക്രൈസ്തവ സഭയെ സംബന്ധിച്ച ചില തെറ്റിദ്ധാരണകളാണ് നാം പരിശോധിക്കുന്നത്.
❶ സഭയുടെ പ്രഥമാംഗങ്ങൾ 𝟏𝟐𝟎 പേരാണ്.
❷ പെന്തെക്കൊസ്തു നാളിൽ കൂടിയിരുന്ന എല്ലാവരും അന്യഭാഷ പറഞ്ഞു. 
❸ സഭ സ്ഥാപിതമായത് മാളികമുറിയിലാണ്. ➟നമുക്ക് എല്ലാം വചനപ്രകാരം പരിശോധിക്കാം:
1️⃣ എ.ഡി. 𝟑𝟑, മെയ് 𝟏𝟒 വ്യാഴാഴ്ച കർത്താവ് ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തശേഷം ഇങ്ങനെയാണ് വായിക്കുന്നത്: ➤❝അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി,❞ (പ്രവൃ, 1:12-13). ➟ഈ വേദഭാഗത്ത്, ❛Hyperōon hou ēsan katamenontes❜ എന്ന ഗ്രീക്കുപ്രയോഗത്തിനു് ❛അവർ പാർത്തിരുന്ന മുകളിലത്തെ മുറി❜ എന്നാണർത്ഥം. [കാണുക: വി.ഗ്ര]. ➟അല്ലാതെ, അതൊരു വലിയ മാളികയാണ് എന്നർത്ഥമില്ല. ➟ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനുശേഷം യെഹൂദന്മാരെ പേടിച്ച് അപ്പൊസ്ഥലന്മാർ ഒളിച്ചുപാർത്ത ഇടമാണ് ഈ പറയുന്ന മുറി: (യോഹ, 20:19).
➦ യേശുവും അപ്പൊസ്തലന്മാരും പെസഹ ഭക്ഷിച്ച മാളികമുറിയും അപ്പൊസ്തലന്മാർ പാർത്തിരുന്ന മാളികമുറിയും ഒന്നല്ല. (മർക്കൊ, 14:15ലൂക്കൊ, 22:12). ➟ഗ്രീക്കിൽ മാളികമുറിയെ കുറിക്കുന്ന രണ്ട് വ്യത്യസ്ത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ആദ്യത്തേത്, ❛𝐚𝐧𝐚𝐠𝐚𝐢𝐨𝐧❜ എന്ന പദവും രണ്ടാമത്തേത്, ❛𝐇𝐲𝐩𝐞𝐫ō𝐨𝐧❜ എന്ന പദവുമാണ്. സുവിശേഷങ്ങളിലെ ❛അനോജിയോൺ❜ എന്ന പദത്തിനു് ❛നിലത്തുനിന്ന് ഉയർന്ന ഒരു ഹാൾ❜ എന്നാണർത്ഥം. ➟തന്നെയുമല്ല, അതിനു് ❛വൻ/വലിയ❜ (𝐦𝐞𝐠𝐚 ⁃⁃ 𝐋𝐚𝐫𝐠𝐞) എന്നൊരു വിശേഷണവും ഉണ്ട്. ➟എന്നാൽ പ്രവൃത്തികളിലെ ❛ഹൈപെറോൺ❜ എന്നത് ❛ഒരു വീടിന്റെ മുകളിലത്തെ നിലയിലുള്ള ചെറിയൊരു മുറിയെയാണ് സൂചിപ്പിക്കുന്നത്.❜ ➟അതായത്, ➤പെസഹ ഭക്ഷിച്ചത് ❛മുകളിലുള്ള വലിയ ഹാളിലും❜ (𝐥𝐚𝐫𝐠𝐞 𝐮𝐩𝐩𝐞𝐫 𝐫𝐨𝐨𝐦) ➤അപ്പൊസ്ഥലന്മാർ പാർത്തത് ❛മുകളിലുള്ള ഒരു സാധാരണ മുറിയിലും❜ (𝐮𝐩𝐩𝐞𝐫 𝐫𝐨𝐨𝐦) ആണ്. ➟ഒളിച്ചുപാർക്കാൻ വന്മാളിക ആരും തിരഞ്ഞെടുക്കില്ല. ➟കർത്താവിൻ്റെ സ്വർഗ്ഗാരോഹണശേഷവും ശിഷ്യന്മാർ അവിടേക്കാണ് പോയത്. ➟അവിടെയാണ് യേശുവിൻ്റെ അമ്മയായ മറിയയും അവൻ്റെ സഹോദരന്മാരും മറ്റു സ്ത്രീകളുമായി ഒരുമനപ്പെട്ട് പ്രാർത്ഥന കഴിച്ചു പോന്നത്: (പ്രവൃ, 1:13-14). 
2️⃣ ❝ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:❞ (പ്രവൃ, 1:15). ➟ഇവിടെ ❛𝐇ē𝐦𝐞𝐫𝐚𝐢𝐬 𝐭𝐚𝐮𝐭𝐚𝐢𝐬❜ എന്ന ഗ്രീക്ക് പ്രയോഗത്തിനു് ➤❛ആ ദിവസങ്ങളിൽ❜ (𝐢𝐧 𝐭𝐡𝐨𝐬𝐞 𝐝𝐚𝐲𝐬) എന്നാണ്. [കാണുക: വി.ഗ്ര]. ➟അതായത്, കർത്താവ് സ്വർഗ്ഗാരോഹണം ചെയ്ത അന്നേ ദിവസമല്ല; അതിനടുത്ത ഒരു ദിവസത്തിലാണ്. ➟അടുത്ത ശ്രദ്ധേയമായ പ്രയോഗം: ❛𝐞𝐩𝐢 𝐭𝐨 𝐚𝐮𝐭𝐨❜ ആണ്. ➟അതിൻ്റെ അർത്ഥം: ➤❛ഒരുമിച്ചുകൂടി അല്ലെങ്കിൽ ഒരു സ്ഥലത്തു ഒരുമിച്ചുകൂടി❜ (𝐆𝐚𝐭𝐡𝐞𝐫𝐞𝐝 𝐭𝐨𝐠𝐞𝐭𝐡𝐞𝐫 𝐢𝐧 𝐨𝐧𝐞 𝐩𝐥𝐚𝐜𝐞) എന്നാണ്. [കാണുക: സ.വേ.പു.CL). ➟അതായത്, അവർ പാർത്തിരുന്ന മുറിയിലാണ് ഒത്തുകൂടിയതെന്ന് അവിടെ പറയുന്നില്ല. ➟അക്കാലത്തെ ഒരു വീടിൻ്റെ മകളിലത്തെ മുറിയിൽ 𝟏𝟐𝟎 പേർക്ക് ഒരുമിച്ചുകൂടാൻ ഒരിക്കലും കഴിയില്ല. ➟തന്നെയുമല്ല, ഇത് പെഹഹഭോജനം കഴിച്ചപോലുള്ള വലിയ ഹാളല്ല; ഒരു വീടിൻ്റെ മുകളിലത്തെ ഒരു മുറിയാണ്. ➟പതിനൊന്ന് ശിഷ്യന്മാരെ കൂടാതെ, മുകളിലത്തെ മുറിയിൽ ഉണ്ടായിരുന്നതായി പറയുന്നത്: ➤❝സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.❞ (പ്രവൃ, 1:14). ➟യേശുവിനെ സ്ഥിരമായി അനുഗമിച്ചിരുന്ന മൂന്നുനാല് സ്ത്രീകളും അവൻ്റെ അമ്മയും സഹോദരന്മാരും പതിനൊന്നു ശിഷ്യന്മാരും ചേർത്ത് ആകെ ഇരുപതോളം പേരാണ് മാളികമുറിയിൽ പ്രാർത്ഥന കഴിച്ചുപോന്നത്. ➟യേശുവിൻ്റെകൂടെ സ്ഥിരമായി നടന്നിരുന്ന അപ്പൊസ്തലന്മാർക്കും സ്ത്രീകൾക്കും അമ്മയ്ക്കും സഹോദരന്മാർക്കും അല്ലാതെ മറ്റാർക്കും യെഹൂദന്മാരെ പേടിക്കേണ്ട കാര്യമില്ല. ➟അപ്പോൾ, നൂറ്റിരുപതു പേരുള്ള ഒരു സംഘം ഒന്നിച്ചുകൂടിയത് മാളികമുറിയിൽ അല്ലെന്ന് മനസ്സിലാക്കാം. ➟മത്ഥിയാസിനെ അപ്പൊസ്തലന്മാരിൽ ഒരുവനായി തിരഞ്ഞെടുക്കുന്ന ശുശ്രൂഷയിലാണ് 𝟏𝟐𝟎 പേർ ഉണ്ടായിരുന്നത്. സ്ഥലത്തിനല്ല; ആ പ്രവർത്തിക്കാണ് പ്രാധാന്യം എന്നതുകൊണ്ട് അത് എവിടെവെച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല: (പ്രവൃ, 1:23-26). 
➦ 𝐊𝐉𝐕, 𝐍𝐊𝐉𝐕, 𝐍𝐀𝐒𝐁, 𝐍𝐈𝐕, 𝐄𝐒𝐕 മുതലായ അനേകം ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ ഇ.ആർ.വി, ബെഞ്ചമിൻ ബെയ്‌ലി മുതലായ പരിഭാഷകളിലും 𝟏𝟐𝟎 പേർ എന്ന ഭാഗം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ➟എന്നാൽ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയായ 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟓𝟎) 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎) ആ ഭാഗം കാണുന്നുണ്ട്. 
3️⃣ ❝പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.❞ (പ്രവൃ, 2:1). ➟ഇത് കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തതിനും പത്തുദിവസങ്ങൾക്ക് ശേഷം മെയ് 𝟐𝟒-ാം തീയതി പെന്തെക്കൊസ്തുനാളിൽ രാവിലെ 𝟑-ാം മണിനേരത്ത് (𝟗 𝐀𝐌) നടക്കുന്ന സംഭവമാണ്. ➟ഈ വേദഭാഗത്തെ, ❛എല്ലാവരും❜ (𝐩𝐚𝐧𝐭𝐞𝐬 ⁃⁃ 𝐚𝐥𝐥) എന്നപദത്തിനു് എത്രപേരുണ്ടെന്നോ, ആരൊക്കെയാണെന്നോ പറയാൻ സാദ്ധ്യമല്ല; അത് താഴെവരുമ്പോൾ അറിയാം. ➟അടുത്ത പ്രയോഗം: ❛ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു❜ എന്നാണ്. ➟അതിൻ്റെ ഗ്രീക്കിലെ അർത്ഥം: ➤❛ഒരേ മനസ്സോടെ ഒരിടത്ത് കൂടിയിരുന്നു❜ എന്നാണ്. ➟ഇത് അവർ താമസിച്ചിരുന്ന മുറിയല്ല. അവിടെ അവർ ഒരുമനപ്പെട്ട് അല്ലെങ്കിൽ ഒരേ മനസ്സോടെ പ്രാർത്ഥനകഴിച്ചു പോന്നവരാണ്: (പ്രവൃ, 1:14). ➟പെന്തെക്കോസ്ത് നാളിലും അവിടെത്തന്നെയാണ് അവർ കൂടിയിരുന്നതെങ്കിൽ, പിന്നെയും ➤❛ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു❜ എന്ന് പറയേണ്ട കാര്യമില്ല. ➟അവർ മറ്റെവിടെയോ ആണ് ഒന്നിച്ചുകൂടിയിരുന്നത്. ➟അതെവിടെയാണെന്ന് താഴെ മനസ്സിലാക്കാം. 
4️⃣ ❝പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.❞ (പ്രവൃ, 2:2). ➟ഇവിടെ രണ്ട് കാര്യങ്ങൾ കാണാം:
❶ അവർ ഒരു വീട്ടിലാണ് ഇരുന്നിരുന്നതെന്നാണ് വായിക്കുന്നത്. ➤❛അവർ ഇരുന്നിരുന്ന വീടു❜ എന്ന പ്രയോഗം നോക്കുക. ➟അതുകൊണ്ടാണ്, മാളികമുറിയിലാണ് (വീട്) സഭ സ്ഥാപിതമായതെന്ന് പലരും വിചാരിക്കുന്നത്. ➟എന്നാൽ ❛വീടു❜ (𝐡𝐨𝐮𝐬𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛𝐨𝐢𝐤𝐨𝐬❜ എന്ന ഗ്രീക്കുപദം വീടിനെ മാത്രം കുറിക്കുന്നതല്ല: (മത്താ, 9:6). ➤യിസ്രായേൽ ഗൃഹം (മത്താ, 10:6), ➤രാജഗൃഹം (മത്താ, 11:8), ➤ദൈവാലയം (മത്താ, 12:4), ➤ദാവീദ് ഗൃഹം (ലൂക്കൊ, 1:27), ➤യാക്കോബ് ഗൃഹം (ലൂക്കൊ, 1:33), ➤ദൈവത്തിൻ്റെ സഭ (1തിമൊ, 3:15), ➤ആത്മികഗൃഹം (1പത്രൊ, 2:5) എന്നിങ്ങനെ അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന ഒരു പദമാണ്. ➟അതിൽ, ❛വീടു❜ കഴിഞ്ഞാൽ ഏറ്റവും അധികം ഉപയോഗിക്കുന്നത്, ❛ദൈവാലയം❜ (𝐡𝐨𝐮𝐬𝐞 𝐨𝐟 𝐆𝐨𝐝) എന്ന അർത്ഥത്തിലാണ്.
❷ വീടു മുഴുവൻ നിറച്ച ഒരു വലിയ മുഴക്കം ഉണ്ടായി. ➤❝കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.❞ പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം ഉണ്ടായത് ഒരു സ്വർഗ്ഗീയ മുഴക്കമാണെന്ന (𝐚 𝐬𝐨𝐮𝐧𝐝 𝐟𝐫𝐨𝐦 𝐡𝐞𝐚𝐯𝐞𝐧) കാര്യത്തിൽ സംശയമില്ല. ➟എന്നാൽ ആ മുഴക്കം യെരൂശലേം മുഴുവനും നിറച്ചു എന്നല്ല; ➤❛അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു❜ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟തുടർന്ന് അവർ അന്യഭാഷകളിൽ സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്: (പ്രവൃ 2:4). ➟ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്: അവർ യെരൂശലേമിലെ ഏതെങ്കിലും വീടിൻ്റെ മുകളിലായിരുന്നെങ്കിൽ, ആ മുറി മുഴുവൻ നിറച്ച ഒരു മുഴക്കമുണ്ടായാലോ, അവിടെയിരുന്ന് അവർ അന്യഭാഷ പറഞ്ഞാലോ ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന പുരുഷാരം വന്നുകൂടുമോ❓ (പ്രവൃ, 2:5-6). ➟അന്ന് യെഹൂദാ പുരുഷന്മാർ എല്ലാവരും നിർബന്ധമായും വന്നുചേരേണ്ട മൂന്ന് മഹോത്ഭവങ്ങളിൽ രണ്ടാമത്തേതായ പെന്തെക്കൊസ്ത് പെരുനാളാണ്. ➟ദൈവാലയത്തെ കേന്ദീകരിച്ചാണ് പുരുഷാരം ഉണ്ടാകുന്നത്. ➟അപ്പൊസ്തലന്മാർ പാർത്തിരുന്നത് യെരൂശലേമിൽ ആണെന്നല്ലാതെ, ദൈവാലയത്തിനു് അടുത്താണെന്ന് പറഞ്ഞിട്ടില്ല. ➟അതിനാൽ, ഏതെങ്കിലും ഒരു വീടിൻ്റെ മുകളിലാണ് സഭ സ്ഥാപിതമായതെന്ന് പറയാൻ നിവൃത്തിയില്ല.
5️⃣ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തപ്പോഴുള്ള അടുത്ത സംഭവം ഇപ്രകാരമാണ്: ➤❝എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.❞ (പ്രവൃ, 2:4). ➟ഈ വാക്യം സത്യവേദപുസ്തകത്തിൽ ഒറ്റയായിട്ടാണ് എഴുതിയിരിക്കുന്നതെങ്കിലും, മൂലഭാഷയായ ഗ്രീക്കിൽ രണ്ട് ഭാഗങ്ങളാണ്. ➟രണ്ട് ഭാഗങ്ങളുടെയും മദ്ധ്യേ ❛കൈ❜ (𝐤𝐚𝐢 – 𝐚𝐧𝐝) എന്ന ❛സംയോജനപദം❜ (𝐂𝐨𝐧𝐣𝐮𝐧𝐜𝐭𝐢𝐨𝐧) ഇട്ടിരിക്കുന്നതുകാണാം. ➟മറ്റു പരിഭാഷകളിൽ അർധവിരാമമോ (Semicolon), അല്പവിരാമമോ (𝐂𝐨𝐦𝐦𝐚) ഇട്ട് രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ➟ആദ്യഭാഗത്ത് ➤❝എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി❞ എന്നും അടുത്തഭാഗത്ത്, ➤❝ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി❞ എന്നുമാണ്. ➟𝐁𝐒𝐈-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷ കാണുക: ➤❝എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.❝ [കാണുക: സ.വേ.പു.CL ⁃⁃ പി.ഒ.സി]. ➟അതായത്, എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി. ➟എന്നാൽ എല്ലാവരും അന്യഭാഷ പറഞ്ഞു എന്ന് പറയുന്നില്ല. ➟ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചിരുന്നു എങ്കിൽ, ➤❝എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി❞ എന്നേ പറയുമായിരുന്നുള്ളു. 
➦ ഒരു വരവും ഒരുപോലെ എല്ലാവർക്കും ഉള്ളതല്ല എന്നതിൻ്റെ വ്യക്തമായ തെളിവ് വചനത്തിലുണ്ട്. ➤❝എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.❞ (1കൊരി, 12:7-10). ➤ഒരുത്തന്നു ഒരു വരം, ➤മറ്റൊരുവന്നു മറ്റൊരു വരം, ➤വേറൊരുവന്നു വേറൊരു വരം എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. 
➦ അടുത്തവാക്യം: ➤❝എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ❓ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ❓ എല്ലാവരും വ്യാഖ്യാനിക്കുന്നുവോ❓ ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.❞ (1കൊരി, 12:30-31). ➟ദൈവം ഒരേവരം എല്ലാവർക്കും കൊടുക്കുന്നില്ലെന്ന് ഈ വേദഭാഗത്ത് വ്യക്തമാണല്ലോ❓ ➟സഭയാകുന്ന ക്രിസ്തുവിൻ്റെ ശരീരത്തോടുള്ള ബന്ധത്തിലും (1കൊരി, 12:12-25) ➟ശുശ്രൂഷയോടുള്ള ബന്ധത്തിലും അത് വ്യക്തമാക്കിയിട്ടുണ്ട്: (എഫെ, 4:11). ➟പത്രൊസിനോടുള്ള ബന്ധത്തിൽ അത് കൂടുതൽ വ്യക്തമാകും.
6️⃣ പെന്തെക്കൊസ്തുനാളിൽ പത്രൊസ് അന്യഭാഷ പറഞ്ഞില്ല എന്നതിൻ്റെ തെളിവ് അവൻ്റെ നാവിൽനിന്നുതന്നെ തരാം: ➤❝നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.❞ (പ്രവൃ, 2:15). ➟ഈ വേഭാഗത്ത്, ❛നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല❜ എന്നതിനു് ഗ്രീക്കിൽ ❛𝐨𝐮 𝐠𝐚𝐫 𝐡ō𝐬 𝐡𝐲𝐦𝐞𝐢𝐬 𝐡𝐲𝐩𝐨𝐥𝐚𝐦𝐛𝐚𝐧𝐞𝐭𝐞 𝐡𝐨𝐮𝐭𝐨𝐢 𝐦𝐞𝐭𝐡𝐲𝐨𝐮𝐬𝐢𝐧❜ എന്നാണ്. ➟ഇതിൽ ❛ഹുമീസ്❜ (𝐡𝐲𝐦𝐞𝐢𝐬), ❛ഹൂത്തോയ്❜ (𝐡𝐨𝐮𝐭𝐨𝐢) എന്നീ രണ്ട് പദങ്ങൾ പത്രൊസ് ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ➟ആദ്യത്തേത്, ❛നിങ്ങൾ❜ (𝐲𝐞) എന്നർത്ഥമുള്ള മധ്യമപുരുഷ ബഹുവചന സർവ്വനാമവും (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧), ➟അടുത്തത്, ❛ഇവർ❜ (these) എന്നർത്ഥമുള്ള പ്രഥമപുരുഷ ബഹുവചന സർവ്വനാമവുമാണ് (𝟑𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧). ➤❛നിങ്ങൾ❜ എന്ന മധ്യമപരുഷനിൽനിന്നും (പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നുപറഞ്ഞ് പരിഹസിച്ച യെഹൂദന്മാർ) ➤❛ഇവർ❜ എന്ന പ്രഥമപുരുഷനിൽ നിന്നും (അന്യഭാഷ പറഞ്ഞവർ) പത്രൊസ് ❛തന്നെ❜ വേർതിരിച്ചാണ് പറയുന്നത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, അന്യഭാഷ പറഞ്ഞവരുടെ കൂട്ടത്തിലോ, പരിഹാസികളുടെ കൂട്ടത്തിലോ പത്രൊസില്ല. ➟പത്രൊസ് അന്യഭാഷ പറഞ്ഞിരുന്നു എങ്കിൽ, ➤❛ഇവർ ലഹരി പിടിച്ചവരല്ല❜ എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയാതെ, ➤❛ഞങ്ങൾ ലഹരി പിടിച്ചവരല്ല❜ എന്ന് തന്നെയും ചേർത്ത് ഉത്തമപുഷ സർവ്വനാമത്തിൽ (𝟏𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐩𝐫𝐨𝐧𝐨𝐮𝐧) പറയുമായിരുന്നു. ➟അതായത്, ❛ഇവർ❜ (𝐭𝐡𝐞𝐬𝐞) എന്നർത്ഥമുള്ള ❛ഹൂത്തോയ്❜ (𝐡𝐨𝐮𝐭𝐨𝐢) എന്നല്ല; ഞങ്ങൾ (𝐰𝐞) എന്നർത്ഥമുള്ള ❛ഹെമേയ്സ്❜ (𝐡ē𝐦𝐞𝐢𝐬) ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟ഇതേ അദ്ധ്യായത്തിലും അടുത്ത അദ്ധ്യായങ്ങളിലും തന്നെയും ചേർത്ത് ❛hēmeis❜ എന്ന ഉത്തമപുരുഷ സർവ്വനാമം പത്രൊസ് പറയുന്ന പല വാക്യങ്ങളുമുണ്ട്. ➟ഉദാ: ➤❝അതിന്നു ഞങ്ങൾ (𝐰𝐞 – 𝐡ē𝐦𝐞𝐢𝐬) എല്ലാവരും സാക്ഷികൾ ആകുന്നു.❞ (പ്രവൃ, 2:32 ⁃⁃ പ്രവൃ, 3:154:205:32). ➟കർത്താവിൻ്റെ പുനുരുത്ഥാനമാണ് ഈ വേദഭാഗത്തെ വിഷയം. ➟പുനരുത്ഥാനം ചില അപ്പൊസ്തലന്മാർ മാത്രമല്ല; എല്ലാവരും ഒരുപോലെ കണ്ടതാണ്. ➟അതുകൊണ്ടാണ്, ➤❛ഞങ്ങൾ എല്ലാവരും സാക്ഷികൾ❜ എന്ന് പറയുന്നത്. ➟എന്നാൽ അന്യഭാഷ എല്ലാവരും പറഞ്ഞില്ല; അതിനാലാണ്, ➤❛ഇവർ ലഹരി പിടിച്ചവരല്ല❜ എന്ന് തന്നെ ഒഴിവാക്കി പറഞ്ഞത്. ➟ബൈബിളിൽ മറ്റൊരിടത്തും പത്രൊസ് അന്യഭാഷ പറഞ്ഞതായി കാണാനും കഴിയില്ല. ➟അതിനാൽ, ➤അവൻ അന്യഭാഷ പറഞ്ഞിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ദൈവം മനുഷ്യർക്ക് മനസ്സിലാകാനാണ് മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചിരിക്കുന്നത്. ➟തന്മൂലം, ബൈബിളിനെ വ്യാകരണവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് പ്രധാന ദുരുപദേശം. 
7️⃣ പത്രൊസ് അന്യഭാഷ പറഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കാൻ, ഒരു ഉദാഹരണം പറയാം: ➤കുറച്ചുപേർ കൂടിയിരുന്ന് ദൈവത്തെ പാട്ടുപാടി ആരാധിക്കുന്ന ഒരു കൂട്ടായ്മയിലേക്ക്, ആരാടാ ബഹളം വെക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ക്രൈസ്തവവിരോധികൾ വാളും വടിയുമായി കടന്നുവന്നുവെന്നിരിക്കട്ടെ. ➟അവിടെയുള്ള പാസ്റ്റർ എഴുന്നേറ്റുനിന്നിട്ട് എന്തുപറയും: ➤❝സഹോദരന്മാരെ, ഞങ്ങൾ ബഹളംവെച്ചതല്ല; ദൈവത്തെ ആരാധിച്ചതാണെന്ന് പറയും.❞ ➟അവർ ചിലപ്പോൾ അത് വിശ്വസിച്ചിട്ട് തിരിച്ചുപോകും, ➟അല്ലെങ്കിൽ എല്ലാവർക്കും ഓരോന്ന് കിട്ടും. ➟എന്നാൽ അവിടുത്തെ പാസ്റ്റർ കള്ളനാണെങ്കിൽ, തൻ്റെ തടി കേടാകാതിരിക്കാൻ പറയുന്നത് ഇപ്രകാരമായിരിക്കും: ➤❝ഇവർ ബഹളം വെച്ചതല്ല; ദൈവത്തെ ആരാധിച്ചതാണ്.❞ ➟വന്നവർക്ക് തല്ലാൻ ഉദ്ദേശമുണ്ടെങ്കിൽ, അവർ പാസ്റ്ററോട് പറയുന്നത് ഇപ്രകാരമായിരിക്കും: ➤❝നീ അങ്ങോട്ട് മാറി നില്ക്ക്, അവരെ ഞങ്ങൾ കൈകാര്യം ചെയ്യാം.❞ ➟അതായത്, ➤❛ഞങ്ങൾ❜ എന്ന ഉത്തമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ➤❛ഇവർ❜ എന്ന പ്രഥമപുരുഷ സർവ്വനാമം ചേർത്ത് അവിടെയുള്ള വിശ്വാസികളെ തള്ളിപ്പറഞ്ഞാൽ, പാസ്റ്ററിനു് തടി കേടാകാതെ രക്ഷപെടാം. ➟ഭാഷയ്ക്ക് ഒരു വ്യാകരണ നിയമമുണ്ട്. ➟ഭാഷയെയും വചനത്തെയും അതിക്രമിച്ചാൽ, അത് വേറൊരു ഉപദേശമാകും. ➟താൻ അന്യഭാഷ പറഞ്ഞിരുന്നു എങ്കിൽ, 3,000-ലേറെ യെഹൂദന്മാർ കൂടിവന്ന സ്ഥലത്തുവെച്ച് സഹശിഷ്യന്മാരെ തള്ളിപ്പറയാൻ, പത്രൊസ് ഒരു കള്ളയപ്പൊസ്തലൻ അല്ലെന്ന് ദയവായി മനസ്സിലാക്കുക.
➦ ❝ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.❞ (എഫെ, 2:20). ➟ഈ വേദഭാഗപ്രകാരം, പെന്തെക്കൊസ്തിൽ പ്രവചനവരം ലഭിച്ചവരുണ്ടെന്ന് വ്യക്തമാകുന്നു. ➟പത്രോസിനു് ജ്ഞാനവരം ഉള്ളതായിട്ട് അനന്യാസിനോടും സഫീരയോടുമുള്ള ബന്ധത്തിൽ മനസ്സിലാക്കാം: (പ്രവൃ, 5:1-11). ➟അതിനാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്ക് ❛അന്യഭാഷ❜ എന്ന ഒരേ വരമല്ല; പലവിധ വരങ്ങളാണ് ലഭിച്ചതെന്ന് മനസ്സിലാക്കാം.
8️⃣ ഇനിയൊരു പ്രധാനപ്പെട്ട വേദഭാഗം കാണാം: ➤❝അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.❞ (പ്രവൃ, 2:14). ➟ഈ വാക്യത്തിൽ ചില കാര്യങ്ങളുടെ പൊരുൾ തിരിയും: 
❶ പത്രൊസ് 𝟏𝟏𝟗 പേരോടുകൂടെയല്ല; 𝟏𝟏 പേരോടുകൂടെയാണ് എഴുന്നേറ്റുനിന്നത്. ➟ഇവിടെ യെഹൂദന്മാരോട് സംസാരിക്കുന്നത് പത്രൊസ് മാത്രമാണ്. ➟𝟏𝟐𝟎 പേർ ഉണ്ടായിരുന്നെങ്കിൽ, അപ്പൊസ്തലന്മാർക്കൊപ്പം എല്ലാവരും എഴുന്നേറ്റു നില്ക്കുമായിരുന്നു. ➟അങ്ങനെയായിരുന്നെങ്കിൽ, 𝟏𝟏 പേരോടുകൂടി എന്നുപറയാതെ, പത്രൊസ് 𝟏𝟏𝟗 പേരോടുകൂടെ എഴുന്നേറ്റുനിന്നു എന്ന് ലൂക്കൊസ് രേഖപ്പെടുത്തുമായിരുന്നു. ➟തന്മൂലം, ➤സഭയുടെ പ്രഥമാംഗങ്ങൾ 𝟏𝟐 അപ്പൊസ്തലന്മാർ മാത്രമാണെന്ന് വ്യക്തമാണ്. 
❷ പത്രൊസ് ഇറങ്ങിച്ചെന്ന് സംസാരിച്ചു എന്നല്ല; നിന്നുകൊണ്ടാണ് സംസാരിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ➟ഇവിടെ ❛𝐒𝐭𝐚𝐭𝐡𝐞𝐢𝐬❜ എന്ന ഗ്രീക്കുപദത്തിനു് ❛എഴുന്നേറ്റു നിന്നു❜ (𝐬𝐭𝐨𝐨𝐝 𝐮𝐩) എന്നാണർത്ഥം. ➟മാളികമുറിയിലാണ് പരിശുദ്ധാത്മാവ് അവരോഹണം ചെയ്തിരുന്നതെങ്കിൽ, ശബ്ദംകേട്ട് ഓടിക്കൂടിയ മൂവായിരത്തിലേറെ യെഹൂദന്മാരെ സംബോധന ചെയ്തുകൊണ്ട് സംസാരിക്കാൻ ❛ഇറങ്ങിച്ചെന്നു❜ എന്നർത്ഥമുള്ള ❛𝐊𝐚𝐭𝐚𝐛𝐚𝐬❜ എന്ന പദം ഉപയോഗിക്കുമായിരുന്നു. ➟പത്രൊസ് വെണ്മാടത്തിൽ നിന്ന് ഇറങ്ങിച്ചെന്നു എന്ന് പറയാനും പൗലൊസ് മാളികയിൽനിന്ന് ഇറങ്ങിച്ചെന്നു എന്ന് പറയാനും ആ പദമാണ് ഉപയോഗിക്കുന്നത്: (പ്രവൃ, 10:2120:10). ➟അവർ മാളികമുറിയിൽ ആയിരുന്നെങ്കിൽ, മൂവായിരംപേർക്ക് എന്തായാലും മാളികമുറിയിൽ കേറാൻ പറ്റില്ല; ശിഷ്യന്മാർ ഇറങ്ങിവന്നേ മതിയാകൂ. ➟അതിനാൽ, ➤സഭാസ്ഥാപനം മാളികമുറിയിൽ ആയിരുന്നില്ല എന്നും സംശയലേശമന്യേ മനസ്സിലാക്കാം.
9️⃣ ❝അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.❞ (പ്രവൃ, 2:41). ➟പത്രൊസിൽനിന്ന് വചനം കൈക്കൊണ്ട മുവായിരത്തോളം പേരാണ് അന്ന് സഭയോടു ചേർന്നത്. ➟വാക്യം ശ്രദ്ധിക്കുക: ➤മൂവായിരത്തോളം പേരാണ് അവിടെ കൂടിയതെന്നല്ല പറയുന്നത്; സഭയോടു ചേർന്നവരുടെ കണക്കാണത്. ➟പെന്തക്കോസ്ത് നാളായതിനാൽ അന്ന് ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നുമൂള്ള എല്ലാ പുരുഷന്മാരും യെരൂശലേമിൽ ഉണ്ടാകുന്ന ദിവസമാണ്. ➟മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ➤പകൽ മൂന്നാം മണി നേരത്താണ് (𝟗 𝐀𝐌) പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത്. ➟ദിവസവും മൂന്നുനേരമാണ് യെഹൂദന്മാർ പ്രാർത്ഥന കഴിച്ചിരുന്നത്: ➤❝ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.❞
(സങ്കീ, 55:17). ➟അതിൽ രണ്ടാമത്തെ പ്രാർത്ഥനാസമയമാണ് രാവിലെ ഒൻപതുമണി. ➟പ്രാർത്ഥനാ സമയങ്ങളിൽ യെരൂശലേമിലോ, അതിനടുത്തോ താമസിച്ചിരുന്ന ഭക്തിയുള്ള പുരുഷന്മാർ ദൈവാലയത്തിൽകൂടി പ്രാർത്ഥിക്കുക പതിവായിരുന്നു. ➟പെന്തക്കോസ്ത് നാളായതിനാൽ ലക്ഷക്കണക്കിന് യെഹൂദന്മാർ യെരൂശലേമിൽ പാർത്തിരുന്നു. ➟അതിൽ പതിനായിരക്കണക്കിനുപേർ പ്രഭാത പ്രാർത്ഥനയ്ക്കായി ദൈവാലയത്തിൽ കൂടിയിട്ടുണ്ടാകാം. ➟അപ്പൊസ്തലന്മാരും പതിവായി പ്രാർത്ഥനയ്ക്ക് പോയിരുന്നവരാണ്: (പ്രവൃ, 3:1). ➟നസറായൻ്റെ അനുയായികളെ ദൈവാലയത്തിൽ പ്രവേശിപ്പിക്കുവാൻ ഇടയില്ല; അപ്പൊസ്തലന്മാർ പന്ത്രണ്ടുപേരും ഒന്നിച്ചുകൂടിയിരുന്ന് പ്രാർത്ഥിച്ചത് ജാതികളുടെ പ്രാകാരത്തിൽ സ്ഥിതിചെയ്യുന്ന ശലോമോൻ്റെ മണ്ഡപത്തിലാണ്. ➟അവിടെയായിരുന്നു അപ്പൊസ്തലന്മാരുടെ പിന്നീടുള്ള പ്രധാന ശുശ്രൂഷകൾ എന്നതും ഇക്കാര്യം ശരിവെക്കുന്നതാണ്: (പ്രവൃ, 3:115:12). ➟യേശുവും ശലോമോൻ്റെ മണ്ഡപത്തിൽ നടന്നതായി പറഞ്ഞിട്ടുണ്ട്: (യോഹ, 10:23).
➦ ചരിത്രകാരനായ ജോസീഫസിൻ്റെ കുറിപ്പുകളിൽ നിന്നും പുരാവസ്തു ഗവേഷണങ്ങളിൽ നിന്നും ശലോമോൻ്റെ മണ്ഡപത്തെക്കുറിച്ച് ഒരേകദേശ ധാരണ ലഭിക്കും. ➤❝ദൈവാലയ സമുച്ചയത്തിൻ്റെ കിഴക്കേ മതിൽക്കെട്ടിന് സമാന്തരമായി ഏകദേശം 𝟒𝟓𝟎 മീറ്ററോളം (ഏകദേശം 𝟏𝟓𝟎𝟎 അടി) നീളത്തിൽ മണ്ഡപം വ്യാപിച്ചു കിടന്നിരുന്നു. ➟ഏകദേശം 𝟏𝟐 മീറ്റർ (𝟑𝟗-𝟒𝟎 അടി) ഉയരമുള്ള കൂറ്റൻ വെണ്ണക്കൽ തൂണുകളാണ് ഇതിനുണ്ടായിരുന്നത്. ➟ഈ തൂണുകൾ വരിവരിയായി ക്രമീകരിച്ചിരുന്നു. മണ്ഡപത്തിന് ഏകദേശം 𝟏𝟑 മീറ്റർ മുതൽ 𝟏𝟓 മീറ്റർ വരെ വീതിയുണ്ടായിരുന്നു. ➟മേൽക്കൂര ദേവദാരു മരങ്ങൾ (𝐂𝐞𝐝𝐚𝐫) കൊണ്ട് നിർമ്മിച്ചതായിരുന്നു. ➟ഇത് ദൈവാലയത്തിൻ്റെ ❛പുറത്തെ പ്രാകാരത്തിൽ❜ (𝐂𝐨𝐮𝐫𝐭 𝐨𝐟 𝐭𝐡𝐞 𝐆𝐞𝐧𝐭𝐢𝐥𝐞𝐬) ആണ് സ്ഥിതി ചെയ്തിരുന്നത്.❞ ➟പുറത്തെ പ്രാകാരം എന്നത് സകല ജാതികൾക്കും പ്രവേശനമുള്ള സ്ഥലമാണ്. ➟അപ്പോസ്തലന്മാർ ഒന്നിച്ചുകൂടിയിരുന്ന സ്ഥലത്തെ ➤❛വീടു❜ എന്നർത്ഥമുള്ള ➤❛𝐨𝐢𝐤𝐨𝐬❜ എന്ന ഗ്രീക്കുപദത്തിന് ➤❛ദൈവാലയം❜ എന്ന് അർത്ഥമുണ്ട്: (മത്താ, 12:421:13മർക്കൊ, 2:2611:17ലൂക്കൊ, 6:411:5019:46യോഹ, 2:162:17പ്രവൃ, 7:477:49എബ്രാ, 10:21). ➟ശലോമോൻ്റെ പണ്ഡപം അടച്ചുപൂട്ടിയ ഒരു മുറിയല്ല; വലിയൊരു തുറന്ന ഹാളാണ്. ➟ആ വീടു മുഴുവനും നിറെച്ച വലിയ മുഴക്കമാണ് ഉണ്ടായത്. ➟തുറന്ന ഹാളായതു കാരണം ആ മുഴക്കം ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കായും പെരുനാൾ കർമ്മങ്ങൾക്കായും വന്നിരിക്കുന്ന യെഹൂദന്മാർ മുഴുവനും കേട്ടു. ➤❝ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.❞ (പ്രവൃ, 2:6). ➟വാക്യം ശ്രദ്ധിക്കുക: ➤അന്യഭാഷകൾ കേട്ടിട്ടല്ല; മുഴക്കം കേട്ടിട്ടാണ് പുരുഷാരം വന്നുകൂടിയത്; അവരോടാണ് അവർ ജനിച്ച അവരുടെ സ്വന്തഭാഷയിൽ സംസാരിച്ചത്: (പ്രവൃ, 2:8). 
➦തന്മൂലം, ➤❝ഏതോ വീടിൻ്റെ മുകളിലത്തെ മുറിയിലല്ല; യേശുവിൻ്റെ മരണത്താൽ തിരുനിവാസത്തിൻ്റെ തിരശ്ശീല മുകൾതൊട്ട് അടിയോളം കീറിപ്പോയ ദൈവാലയാങ്കണത്തിലുള്ള ശലോമോൻ്റെ മണ്ഡപത്തിലാണ് സഭ സ്ഥാപിതമായതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.❞
🔟 പൗലൊസ് വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്: ➤❝ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.❞ (എഫെ 2:20). ➟അപ്പൊസ്തലൻ ഇവിടെ ➤❛പണിതിരിക്കുന്നു❜ എന്നർത്ഥത്തൽ ഉപയോഗിച്ചിരിക്കുന്ന  ➤❛Epoikodomēthentes❜ എന്ന ഗ്രീക്കുപദം ഒരു ഭൂതകാല ക്രിയയാണ് (𝐀𝐨𝐫𝐢𝐬𝐭 𝐏𝐚𝐫𝐭𝐢𝐜𝐢𝐩𝐥𝐞 𝐕𝐞𝐫𝐛). ➟ഇത് പൗലൊസിലൂടെയും മറ്റുള്ളവരിലൂടെയും ആത്മാവിനാൽ പണിയപ്പെടുന്നതിനെക്കുറിച്ചല്ല; അതിനെക്കുറിച്ച് അടുത്ത വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (എഫെ, 2:21-22). ➟പ്രത്യുത, പെന്തെക്കൊസ്തുനാളിൽ ഇട്ട സഭയുടെ അടിസ്ഥാനത്തെക്കുറിച്ചാണ് ഭൂതകാലക്രിയയിൽ പറഞ്ഞിരിക്കുന്നത്. ➟സഭയുടെ അടിസ്ഥാനം ഇട്ടിരിക്കുന്നത് സ്ത്രീകളും മറ്റുള്ളവരും ഉൾപ്പെടുന്ന 𝟏𝟐𝟎 പേരുടെ മേലല്ല; മൂലക്കല്ലായ ക്രിസ്തുയേശുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമാകുന്ന 𝟏𝟐 അപ്പൊസ്തലന്മാരുമെന്ന അടിസ്ഥാനത്തിന്മേലാണ്. ➟യേശു എന്നു പേരുള്ള മനുഷ്യൻ പ്രവാചകനും മഹാപുരോഹിതനുമായി അഭിഷേകം ചെയ്യപ്പെട്ടത് യോർദ്ദാനിൽവെച്ചാണെങ്കിൽ (യോഹ, 9:11ലൂക്കൊ, 3:22പ്രവൃ, 10:38) ➟അവൻ്റെ ശിഷ്യന്മാർ പ്രവാചകന്മാരായി അഭിഷേകം ചെയ്യപ്പെട്ടത് പെന്തെക്കൊസ്ത് നാളിലെ അഭിഷേകത്താലാണ്: (പ്രവൃ, 2:2-3). പത്രൊസിൻ്റെ പല പ്രവചനങ്ങളും കാണാം: (2പത്രൊ, 2:13:3-43:103:13). ➟അതിനാൽ, പെന്തെക്കൊസ്തിൽ എല്ലാവർക്കും ലഭിച്ചത് അന്യഭാഷയല്ല; പ്രവചനം ജ്ഞാനം മുതലായ വിവിധ വരങ്ങളാണെന്നും മനസ്സിലാക്കാം. ➟അന്യഭാഷ ലഭിച്ചവരാകട്ടെ, ഒരാൾതന്നെ വിവിധ ഭാഷകൾ സംസാരിച്ചതായും കാണാം. ➤❛𝐡𝐞𝐭𝐞𝐫𝐚𝐢𝐬 𝐠𝐥ō𝐬𝐬𝐚𝐢𝐬❜ എന്ന പ്രയോഗം ബഹുവചനമാണ്. ➟അവർക്ക് പരിചയമില്ലാത വ്യത്യസ്തമായ ഭാഷകൾ ഓരോരുത്തരും സംസാരിക്കയാണ് ഉണ്ടായത്. ➟ഇന്നുകാണുന്നപോലെ, അവ്യക്തമായ അപശബ്ദങ്ങളല്ല; കേൾവിക്കാർക്ക് സുവ്യക്തമായി ഗ്രഹിക്കാൻ കഴിയുന്ന അവരുടെ ഭാഷയെയാണ് അന്യഭാഷയെന്ന് ബൈബിൾ പറഞ്ഞിരിക്കുന്നത്. ➟മുകളിൽ നാം ചിന്തിച്ച കാര്യങ്ങളിൽ മൂന്നു കാര്യങ്ങളുടെ വ്യക്തമായ സ്ഥിരീകരണം കാണാം:
❶ സഭയുടെ പ്രഥമാംഗങ്ങൾ 𝟏𝟐𝟎 പേരല്ല; 𝟏𝟐 അപ്പൊസ്തലന്മാരാണ്. 
❷ അപ്പൊസ്തലന്മാരിൽ എല്ലാവരും അന്യഭാഷ പറഞ്ഞില്ല; വ്യത്യസ്ത വരങ്ങളാണ് അവർക്ക് ലഭിച്ചത്; പത്രൊസ് അന്യഭാഷ പറഞ്ഞിട്ടില്ല എന്നത് അവൻ്റെ വായിൽനിന്നുതന്നെ മനസ്സിലാക്കാം.
❸ സഭ സ്ഥാപിതമായത് മാളികമുറിയിലല്ല; ശലോമോൻ്റെ മണ്ഡപത്തിലാണ്. മൂവായിരത്തിലേറെ പേർക്ക് ഒരുമിച്ച് കൂടിവരുവാൻ അക്കാലത്ത് ശലോമോൻ്റെ മണ്ഡപമല്ലാതെ, മറ്റൊരു സ്ഥലം യെരൂശലേമിൽ ഉള്ളതായി സൂചനയൊന്നുമില്ല.

പിതാവുമാത്രം സത്യദൈവം (III)

5️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
ദൈവപുത്രനായ യേശുക്രിസ്തു തിരഞ്ഞെടുത്തവരും മൂന്നരവർഷം അവനോടുകൂടി വസിച്ചവരും അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും ചെയ്തവരും സുവിശേഷത്തിനുവേണ്ടി പ്രാണാത്യാഗം ചെയ്തവരുമാണ് അപ്പൊസ്തലന്മാർ. അവർ ക്രിസ്തു ദൈവമാണെന്ന് വിശ്വസിച്ചിരുന്നോ എന്ന് പരിശോധിക്കാം:

1. ദൈവം ഒരുവൻ: ➤❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ഈ വേദഭാഗത്ത് പറയുന്ന ❝ഏകദൈവം❞ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ക്രിസ്തുവാണെന്ന് വിചാരിക്കുന്നവരുണ്ട്. പക്ഷവാതക്കാരനോടു ❝മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു❞ എന്ന് യേശു പറഞ്ഞപ്പോഴാണ് (ലൂക്കൊ, 5:20), ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങിയത്.❞ ➟എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ➤❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟ആരാണോ, ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:30). ➟അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ❓ ➟അതിനാൽ, ദൈവപുത്രനു് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു എന്നും ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
➦ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. (യോഹ, 20:23). 
➦ മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: ❶ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രമാണ് ദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝). ➟ക്രിസ്തുതന്നെ അത് പറഞ്ഞിട്ടുള്ളതാണ്: (മർക്കൊ, 15:33യോഹ, 5:44; യോഹ, 17:3). ❷ക്രിസ്തു ദൈവമല്ല; മനുഷ്യനാണ്. ➟പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ പ്രസ്തുത വാക്യത്തിൽ, ➤❝ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ ➤❝മോണോസ് ഹോ തിയൊസ്❞ (μόνος ὁ θεός – Mónos ho theos – The only God) ആണ്. ➤[കാണുക: STR ⁃⁃ NIV]. ➟അതായത്, ➤❛ഒന്നിനെ❜ (𝐨𝐧𝐞) കുറിക്കുന്ന ➤❛ഹൈസ്❜ (𝐡𝐞𝐢𝐬) അല്ല; ➤❛ഒറ്റയെ❜ (𝐚𝐥𝐨𝐧𝐞) കുറിക്കുന്ന പഴയനിയമത്തിലെ ➤❛യാഹീദ്❜ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ➤❛മോണോസ്❜ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-നിൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്. [കാണുക: NMV]. ➨തന്മൂലം, ഈ വേദഭാഗത്ത് പറയുന്ന ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3; 1കൊരി, 8:6). ➟ ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം ഒരുവൻ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് അവിടെപ്പറയുന്നത് ദൈവപുത്രനായ യേശുവിനെയല്ല; യേശു പഠിപ്പിച്ച ദൈവവും (മർക്കൊ, 12:29യോഹ, 5:44യോഹ, 17:3), അവൻ ➤❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തവനും (യോഹ, 20:17മത്താ, 27:46മർക്കൊ, 15:33), ➤❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതുമായ പിതാവായ ഏകദൈവമാണ് അവിടെപ്പറയുന്ന ഒരേയൊരു ദൈവം: (2കൊരി, 11:31എഫെ, 1:3എഫെ, 1:17 – റോമ, 15:52കൊരി, 1:3കൊലൊ, 1:51പത്രൊ, 1:3). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി കരുതുന്നപോലെ, അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ പാപങ്ങളെ മോചിക്കാൻ കഴിയുന്ന ഒരേയൊരും ദൈവം പിതാവാണെന്ന് പറയുമായിരുന്നോ❓ ➤[കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]

2. ഏകജ്ഞാനിയായ ദൈവം: ➤❝ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (റോമ, 16:26). ➟ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ ➤❝മോണോ സോഫൊ തിയോ❞ (μόνῳ Θεῷ – mono sofo theo) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ ❜(alone) കുറിക്കുന്ന പഴയനിയമത്തിലെ ➤❛യാഹീദിനു❜ (yahid) തുല്യമായ ➤❛മോണോസ്❜ (Mónos) ആണ്. ➤[കാണുക: Bible Hub]. ➟ഈ വേദഭാഗത്ത് വളരെ ശ്രദ്ധയേറിയ ഒരുകാര്യം കാണാം: ➤❝ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം മഹത്വം കരേറ്റുകയാണ്.❞ ➟അതായത്, ഒരേയൊരു സത്യദൈവത്തെ (The only God) യേശുക്രിസ്തുവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. ➟തന്നെയുമല്ല, ➤❝ഏകജ്ഞാനിയായ ദൈവം❞എന്ന പ്രയോഗത്തിനു് ➤❝ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം❞ എന്നാണർത്ഥം. ➤❝ജ്ഞാനസമ്പൂർണ്ണൻ❞ യഹോവ ഒരുത്തൻ മാത്രമാണ്: (ഇയ്യോ, 37:16). ➟അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, യേശുക്രിസ്തു ഏകദൈവമാണെങ്കിലോ; ➟ട്രിനിറ്റി കരുതുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ➤❛ഒറ്റയെ❜ (only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) കൊണ്ട്, ❝ദൈവം ഏകജ്ഞാനിയാണെന്നു❞ പൗലൊസ് ഖണ്ഡിതമായി പറയുമായിരുന്നോ❓ ➤❝ഒരേയൊരു ജ്ഞാണിയായ ദൈവത്തിൽനിന്നു❞ (The only wise God) യേശുക്രിസ്തുവിനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟തന്മൂലം, ക്രിസ്തു ഏദൈവമല്ലെന്നും ദൈവം ത്രിത്വമല്ലെന്നും അപ്പൊസ്തലനായ പൗലൊസിൻ്റെ വാക്കിനാൽ അസന്ദിഗ്ദ്ധമായി തെളിയുന്നു.

3. അദൃശ്യനായ ഏകദൈവം: ➤❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 1:17). ➟ഈ വേദഭാഗത്തെ, “അദൃശ്യനായ ഏകദൈവം” എന്നത് ഗ്രീക്കിൽ, ➤❝അറോട്ടോ മോണോ തിയോ❞ (ἀοράτῳ μόνῳ Θεῷ – aorato mono theo) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ക്രിസ്തു അദൃശ്യനായ ദൈവമല്ല; ദൈവത്തെ വെളിപ്പെടുത്തിയെ മനുഷ്യനാണ്: (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18; യോഹ, 8:40; 1യോഹ, 5:20). ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ❝ദൈവം ഒരുത്തൻ മാത്രം❞ എന്ന് ➤❛മോണോസ്❜ കൊണ്ട് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നോ❓ ➤❝അദൃശ്യനായ ഏകദൈവം❞ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത് യഹോവയെയാണ്: യഹോവയാണ്: ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (യെശ, 45:5). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു യഥാർത്ഥത്തിൽ യഹോവയല്ല; അവൻ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15; 2കൊരി, 11:2).

4. ഏകാധിപതി: ➤❝ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.❞ (1തിമൊ, 6:15). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകാധിപതി അഥവാ, ഏക പരമാധികാരി❞ ഗ്രീക്കിൽ, ➤❝മോണോസ് ഡൈനാസ്റ്റിസ്❞ (μόνος Δυνάστης – monos dynastis) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന ➤❛Mónos❜ കൊണ്ട്, ➤❝ഏകാധിപതി❞ (alone Sovereign) എന്ന് ഖണ്ഡിതമായി വിശേഷിപ്പിക്കുമായിരുന്നോ❓ ➟യിസ്രായേലിന്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് (alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം: (2രാജാ, 19:15; 19:19). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവത്തെ ❝ഏകാധിപതി❞ എന്ന് ➤❛മോണോസ്❜ (only) കൊണ്ട് പൗലൊസ് വിശേഷിപ്പിച്ചത്. ➟ക്രിസ്തുവും ദൈവമാണെങ്കിൽ, ദൈവത്തെ ഏകാധിപതി എന്ന് എങ്ങനെ വിശേഷിപ്പിക്കും❓

5. താൻ മാത്രം അമർത്യതയുള്ളവൻ: ➤താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.❞ (1തിമൊ, 6:16). ➟ഈ വാക്യത്തിൽ പറയുന്ന ❝താൻ മാത്രം അമർത്യതയുള്ളവൻ❞ ഗ്രീക്കിൽ ❝ഹോ മോണോൻ എഖോൻ അത്താനാസിയൻ❞ (ὁ μόνος ἔχων ἀθανασίαν – monon echon athanasian) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ➤❛Mónos❜ കൊണ്ട് ❝ഒരുത്തൻ മാത്രമാണ് അമർത്യതയുള്ളവൻ❞ എന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നോ❓ ➟ഏകസത്യദൈവമായ പിതാവു് മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (1തിമൊ, 6:16; യോഹ, 17:3; വെളി, 4:10). ➟ക്രിസ്തു മരിക്കുകയും ദൈവത്താൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തതാണ്. (റോമ, 10:9). ➟നമ്മുടെ പാങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ ദൈവമല്ല; അവൻ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് നമുടെ ഏകദൈവം: (1തിമൊ, 3:15-16; 1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). ➤❝ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നു❞ ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [കാണുക: Systematic Theology]. ➟ദൈവം അമർത്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ എഴുവെച്ചിരിക്കുന്നത് അവർ വിശ്വസിക്കുന്നില്ല. ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ➟ക്രൂശിൽ മരിച്ച ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ, മരണമില്ലാത്ത ദൈവം മരിച്ചുവെന്ന നാടകത്തിൽ വിശ്വസിക്കുന്നവരാകയാൽ, ഇപ്പോഴും പാപത്തിൽത്തന്നെ ഇരിക്കയാണ്.

6. ഏകകർത്താവായ ദൈവം: ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ➤❝ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.❞ [കാണുക: യൂദാ 1:4: ബെ.ബെ]. ➟മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (യൂദാ 1:4). ➟എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭാഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകകർത്താവായ ദൈവം❞ ഗ്രീക്കിൽ ➤❝ടൊൺ മോണോൻ ഡസ്പോറ്റിൻ തിയോൻ❞ (τὸν μόνον δεσπότην Θεὸν – ton monon despotin theon) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛Mónos❜ ആണ്. [കാണുക: Bible Hub]. ➟ഏകകർത്താവായ അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord God) ➤❛മോണോസ്❜ കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. ➟എന്തെന്നാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയുലുമില്ല: (ആവ, 4:39). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ❝ഒരേയൊരു കർത്താവായ ദൈവത്തിൽനിന്നു❞ (The only Lord God) യേശുക്രിസ്തുവിനെ സഹോദരനായ യൂദാ വേർതിരിച്ച് പറയുമായിരുന്നോ❓

7. ഏകദൈവം: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:25). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകദൈവം❞ ഗ്രീക്കിൽ ➤❝മോണോ തിയോ❞ (μόνῳ Θεῷ – Móno theo) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ❛ഒറ്റയെ❜ (alone) കുറിക്കുന്ന ❛Mónos❜ ആണ്. [കാണുക: Bible Hub]. ➟ഈ വാക്യത്തിൽ ഏകദൈവത്തിനു് (To the only God) ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം അർപ്പിക്കുന്നത്. ➟എന്തെന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ: ➟ട്രിനിറ്റി കരുതുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ഒരേയൊരു ദൈവത്തിൽനിന്ന് (The only God) ക്രിസ്തുവിനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟ക്രിസ്തു ദൈവമല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ വേഭാഗം.

8. ഏകപരിശുദ്ധൻ: ➤❝കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.❞ (വെളി, 15:4). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകപരിശുദ്ധൻ❞ ഗ്രീക്കിൽ ➤❝മോണോസ് ഓസിയൊസ്❞ (μόνος ὅσιος – oti Mónos osios) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛Mónos❜ ആണ്. [കാണുക: Bible Hub]. ➟യേശു പാപരഹിതനായ മനുഷ്യൻ എന്ന നിലയിലും അഭിഷിക്തൻ (ക്രിസ്തു) എന്ന നിലയിലും അവനെ പരിശുദ്ധൻ (വിശുദ്ധൻ) എന്ന് വചനം വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 6:69; 1യോഹ, 3:5). ➤[കാണുക: ദൈവത്തിന്റെ പരിശുദ്ധൻ]. ➟എന്നാൽ ആത്യന്തികമായി ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോശു, 24:19; 1ശമൂ, 6:20; യെശ, 5:16; 6:3; യോഹ, 17:11; വെളി, 4:8; 15:4). ➟അതുകൊണ്ടാണ്, ദൈവത്തെ ❝ഏകപരിശുദ്ധൻ❞ എന്ന് ➤❛മോണോസ്❜ കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ➤❛Mónos❜ കൊണ്ട്, ദൈവത്തെ ഏകപരിശുദ്ധനെന്ന് യോഹന്നാൻ വിശേഷിപ്പിക്കുമായിരുന്നോ❓

☛ മേല്പറഞ്ഞ എട്ടു വാക്യങ്ങളിലും ഒന്നിനെ കുറിക്കുന്ന ഹെയ്സ്” (heis) എന്ന പദമല്ല; ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൽ പലതിലും ഏകദൈവത്തിൽനിന്ന് (The only God) ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ➟ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നില്ല. ➤ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ ➤❝മോണോസ് തെയോസ്❞ (μόνος θεός – Mónos Theós – The only God) ആണ്. ➟മോണോസ് തെയോസിലുള്ള വിശ്വാസമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവവിശ്വാസം. ➟ഗ്രീക്കിൽ ➤❝മോണോതെയിസ്മോസ്❞ (monotheïsmós) എന്നും, ഇംഗ്ലീഷിൽ ➤❝മോണോതീയിസം❞ (Monotheism) എന്നും പറയുന്നു. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ➤❝മോണോതീയിസം❞ എന്ന വിശ്വാസത്തിനു് വിരുദ്ധമായ വിശ്വാസം ജീവനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. ➟അതായത്, ബൈബിളിൾ വെളിപ്പെടുത്തുന്ന ദൈവം, വൺനെസ്സും ത്രിത്വവുമല്ല; ➤❝മോണോസ് തെയോസ്”❞ (Mónos Theós) അഥവാ, ➤❝ഏകദൈവം❞ ആണ്. ➟ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം, വൺനെസ്സ് വിശ്വാസവുമല്ല, ത്രിത്വവിശ്വാസവുമല്ല; ➤❝മോണോതീയിസം❞ (monotheism) അഥവാ, ഏകദൈവവിശ്വാസമാണ്. ➟മറ്റൊരു ദൈവമോ, മറ്റൊരു വിശ്വാസമോ ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുള്ള ആർക്കും കഴിയില്ല. ➟ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. ➟മറ്റൊരുപദേശം ഉപദേശം സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ വന്ന് പഠിപ്പിച്ചാലും അവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 1:8-9). ➤[കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]

9. പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും ഈ വസ്തുത ഗ്രഹിക്കുന്നില്ല. 

10. പിതാവ് ഏകസ്രഷ്ടാവ്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച “അവൻ്റെ” പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് “അവർ” (They) അല്ല; “അവൻ” (Him) അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, “നീ” (Thou) സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; “നീ” (Thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; “നിൻ്റെ” (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. ഒ.നോ: (മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:9; എബ്രാ, 1:10; 3:14; 11:3; 2പത്രൊ, 3:5; വെളി, 4:11; 14:7). സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ടിക്കും കാണഭൂതൻ യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ്. മനുഷ്യരുടെ വീണ്ടുംജനനത്തിനും (2കൊരി, 5:17-18) പുതുവാനഭൂമിക്കും കാരണഭൂതനാണ് പിതാവു്: (യെശ, 65:17-18; 66:22; വെളി, 21:5). ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരായ മൂന്നുപേരും ക്രിസ്തു ദൈവവുമാണെങ്കിൽ, അതിൽ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അപ്പൊസ്തലന്മാർ പറയുമോ? ക്രിസ്തുവിനെ മാത്രമല്ല; അപ്പൊസ്തലന്മാരെയും കള്ളന്മാരാക്കുന്ന ഉപദേശമാണ് ത്രിത്വം.

11. ഏകമനുഷ്യനായ ക്രിസ്തുയേശു:
➦ “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ (one man) യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15 ⁃⁃ 2കൊരി, 11:2). ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞(മർക്കൊ, 15:39). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟പിതാവായ യഹോവ ❝മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ, 11:9ഇയ്യോ, 9:32). ➟ദൈവത്തിനു് ജെൻ്ററില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30ലൂക്കൊ, 20:35-36). ➟എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ➟ഗ്രീക്കിലെ ❝ആന്ത്രോപോസ്❞ (ἄνθρωπος – á𝐧𝐭𝐡𝐫ō𝐩ó𝐬) എന്ന പദത്തിനു്, മനുഷ്യൻ (𝐡𝐮𝐦𝐚𝐧 𝐛𝐞𝐢𝐧𝐠), വ്യക്തി (𝐩𝐞𝐫𝐬𝐨𝐧), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ➟ആന്ത്രോപോസിനെ ഇംഗ്ലീഷിൽ ❛𝐌𝐚𝐧❜ എന്നും മലയാളത്തിൽ ❛മനുഷ്യൻ❜ എന്നുമാണ് പരിഭാഷ. ➟ഇംഗ്ലീഷിലെ ❛𝐌𝐚𝐧❜ എന്നതിന് രണ്ടർത്ഥമുണ്ട്: 1.മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2.പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. ➟മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. ➟സ്ത്രീയുടെ വിപര്യായം (𝐚𝐧𝐭𝐨𝐧𝐲𝐦) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ➟ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ ❛മനുഷ്യൻ❜ (á𝐧𝐭𝐡𝐫ō𝐩ó𝐬) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ ❛പുരുഷൻ❜ (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്:👇
1. മനുഷ്യൻ (Man) ⁃⁃ മത്താ, 9:8,
2. തിന്നിയും കുടിയനുമായ മനുഷ്യൻ (Man) ⁃⁃ മത്താ, 11:19,
3. മനുഷ്യൻ (Man) ⁃⁃ മത്താ, 26:72,
4. മനുഷ്യൻ (Man) ⁃⁃ മത്താ, 26:74,
5. മനുഷ്യൻ (Man) ⁃⁃ മർക്കൊ, 14:71,
6. ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം (Man) ⁃⁃ മർക്കൊ, 15:39,
7. തിന്നിയും കുടിയനുമായ മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 7:34,
8. കുറ്റമില്ലാത്ത മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:4,
9. ഗലീലക്കാരനായ മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:6,
10. മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:14,
11. മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:14,
12. നീതിമാനായ മനുഷ്യൻ (Man) → ലൂക്കൊ, 23:47,
13. ജഡം (Flesh) ⁃⁃ യോഹ, 1:14,
14. പുരുഷൻ (Man) ⁃⁃ യോഹ, 1:30,
15. ശരീരം    (Flesh) ⁃⁃ യോഹ, 2:21,
16. മനുഷ്യൻ (Man) ⁃⁃ യോഹ, 3:27,
17. മനുഷ്യൻ (Man) ⁃⁃ യോഹ, 4:29,
18. മനുഷ്യൻ (Man) ⁃⁃ യോഹ, 5:12,
19. മനുഷ്യൻ (Man) ⁃⁃ യോഹ, 7:46,
20. മനുഷ്യൻ (Man) ⁃⁃ യോഹ, 8:40,
21. യേശു എന്നു പേരുള്ള മനുഷ്യൻ (Man) → യോഹ, 9:11,
22. മനുഷ്യൻ (Man) ⁃⁃ യോഹ, 9:16,
23. മനുഷ്യൻ (Man) ⁃⁃ യോഹ, 9:24,
24. മനുഷ്യൻ (Man) ⁃⁃ യോഹ, 10:33,
25. മനുഷ്യൻ (Man) ⁃⁃ യോഹ, 11:47,
26. മനുഷ്യൻ (Man) ⁃⁃ യോഹ, 11:50,
27. മനുഷ്യൻ (Man) ⁃⁃ യോഹ, 18:14,
28. മനുഷ്യൻ (Man) ⁃⁃ യോഹ, 18:17,
28. മനുഷ്യൻ (Man) ⁃⁃ യോഹ, 18:29,
30. മനുഷ്യൻ (Man) ⁃⁃ യോഹ, 19:5,
31. പുരുഷനായ നസറായനായ യേശു (Man) ⁃⁃ പ്രവൃ, 2:23,
32. ജഡം      (Flesh) ⁃⁃ പ്രവൃ, 2:31,
33. മനുഷ്യൻ (Man) ⁃⁃ പ്രവൃ, 5:28,
34. ജഡം      (Flesh) ⁃⁃ റോമ, 1:5,
35. ഏകമനുഷ്യനായ യേശുക്രിസ്തു (Man) → റോമ, 5:15,
36. ജഡം      (Flesh) ⁃⁃ റോമ, 8:3,
37. ജഡം      (Flesh) ⁃⁃ റോമ, 9:5,
38. മനുഷ്യൻ (Man) ⁃⁃ 1കൊരി, 15:21,
39. രണ്ടാം മനുഷ്യൻ (Man) ⁃⁃ 1കൊരി, 15:47,
40. ഏകപുരുഷൻ (one Man) ⁃⁃ 2കൊരി, 11:2,
41. ജഡം      (Flesh) ⁃⁃ കൊലൊ, 1:22,
42. മനുഷ്യൻ (Man) ⁃⁃ ഫിലി, 2:8,
43. മനുഷ്യനായ ക്രിസ്തുയേശു (Man) → 1തിമൊ, 2:6,
44. ജഡം      (Flesh) ⁃⁃ 1തിമൊ, 3:16,
45. ജഡം      (Flesh) ⁃⁃ എബ്രാ, 2:14,
46. ശരീരം     (body) ⁃⁃ 1പത്രൊ, 2:24,
47. ജഡം      (Flesh) ⁃⁃ 1പത്രൊ, 3:18,
48. ജഡം      (Flesh) ⁃⁃ 1പത്രൊ, 4:1,
49. ജഡം      (Flesh) ⁃⁃ 1യോഹ, 4:2,
50. ജഡം      (Flesh) ⁃⁃ 2യോഹ, 1:7.
➦ ദൈവപുത്രനായ യേശുവും (യോഹ, 8:40) അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ (മത്താ, 26:72; റോമ, 5:15), സ്നാപകനും (യോഹ, 1:30) പുരുഷാരവും (മത്താ, 9:8) ശമര്യസ്ത്രീ (യോഹ, 4:29) യെഹൂദന്മാർ (യോഹ, 5:12) ചേകവർ (യോഹ, 7:46) പിറവിക്കുരുടൻ (യോഹ, 9:11) പരീശന്മാർ (യോഹ, 9:16) മഹാപുരോഹിതന്മാർ (യോഹ, 11:47) കയ്യഫാവ് (യോഹ, 11:50) വാതിൽ കാവൽക്കാരത്തി (യോഹ, 18:17) പീലാത്തൊസ് (യോഹ, 18:29) ശതാധിപൻ (മർക്കൊ, 15:39) ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യംപ്പെടുത്തിയിട്ടുണ്ട്.
➦ ❝യേശുക്രിസ്തു ജഡത്തിൽ (മനുഷ്യൻ) വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.❞ (1യോഹ, 4:2). ➦❝യേശുക്രിസ്തുവിനെ ജഡത്തിൽ (മനുഷ്യൻ) വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.❞ (2യോഹ, 1:7). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, നമുക്ക് സ്രഷ്ടാവും പിതാവുമായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6യോഹ, 17:3). ➟❝ദൈവം❞ 𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവായ പിതാവിൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് നമ്മുടെ നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) ആണ്. ➟ഏകദൈവത്തെയും ഏകമനുഷ്യനെയും അറിയുക എന്നതാണ് സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത: (1തിമൊ, 2:54-7). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]. വൺനെസ്സുകാർ ഏകദൈവത്തിലല്ലാതെ, മനുഷ്യരുടെ പാപങ്ങളെപ്രതി ജനിച്ചുജീവിച്ച് മരിച്ചുയിർത്ത മനുഷ്യനായ ക്രിസ്തേശുവിൽ വിശ്വസിക്കുന്നില്ല. ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവമാണ്. ക്രൂശിൽ മരിച്ചതും നിത്യനായ ദൈവമെണെന്നാണ് അവർ വിശ്വസിക്കുന്നത്. [കാണുക: Systematic Theology, Page 228]. അതായത്, നിത്യരക്ഷയുടെ കാരണഭൂതനായ ക്രിസ്തുവിൻ്റെ അസ്തിത്വവും മനുഷ്യത്വവും ക്രിസ്തുത്വവും പുത്രത്വവും കർത്തൃത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്നവരാണ് വൺനെസ്സും ട്രിനിറ്റിയും. ക്രിസ്തു ആരാണെന്ന് ഇതുവരെയും അറിയാത്തവരാണ് അവൻ്റെ മനുഷ്യത്വം നിഷേധിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ആന്ത്രോപോസ്]

12. യേശുവെന്ന ക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. “നീ അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ” അഥവാ, ദൈവത്തിൻ്റെ അഭിഷിക്തനായ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). ട്രിനിറ്റി കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “ക്രിസ്തു” അഥവാ, “അഭിഷിക്തൻ” ആയത്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22). “ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), “മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൻ ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ? സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (എബ്രാ, 2:9; 1തിമൊ, 2:6). യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22പ്രവൃ, 10:38ലൂക്കൊ, 4:14}. ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്. [കാണുക: മശീഹമാർ]

13. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). അഭിഷേകത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്: “ക്രിസ്തു” എന്ന ഗ്രീക്കുപദത്തിനും “മശീഹാ” എന്ന എബ്രായ പദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ് അർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയവനാണ്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞകാര്യവും മുകളിൽ നാം കണ്ടതാണ്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ദൈവം “ക്രിസ്തു അഥവാ, അഭിഷിക്തൻ” അല്ല; അഭിഷേകദാതാവാണ്. ദൈവം ദൈവത്തെയല്ല “ക്രിസ്തു അഥവാ, അഭിക്തൻ” ആക്കുന്നത്; മനുഷ്യനെയാണ്. ദൈവം തൻ്റെ ആത്മാവിനാൽ “അഭിഷേകം” ചെയ്ത അല്ലെങ്കിൽ, “ക്രിസ്തു” ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്? ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും? യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി. യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് വസ്തുത. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുന്നത് യോഹന്നാനിലാണ്: [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). തൻ്റെ ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാണ് പറയുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.” അപ്പോൾ എന്താണതിൻ്റെ അർത്ഥം? “യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവൻ കള്ളൻ ആകുന്നു.” ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണ് എന്ന് പറയുന്നവരെല്ലാ അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്ന കള്ളന്നാരാണെന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്. അതാണ് യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്ന വിഷയം. അതാണ്, ഓരോ മനുഷ്യനും രക്ഷയ്ക്കായി ഏറ്റുപറയേണ്ട സത്യം: (റോമ, 10:9). അല്ലാതെ, മരണമില്ലാത്ത ദൈവംമരിച്ചു, വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്.

14. ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞത് നാം മുകളിൽ കണ്ടതാണ്. [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച ഏകമനുഷ്യനാണ്: (റോമ, 5:15). യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ “ദൈവപുത്രൻ” എന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32; 1:35; യോഹ, 8:40). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കോ, 3:22. ഒ,നോ: യെശ, 61:1; ലൂക്കൊ, 4:18-21). പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് “ദേഹരൂപത്തിൽ” വന്ന് വാസം ചെയ്ട്ടില്ല. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4). അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും “ദേഹരൂപമായി” വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. ക്രിസ്തു ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവം തന്നെ ആയിരിക്കുമല്ലോ? പിന്നെ, “അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതദേഹരൂപമായി വസിക്കുന്നു” എന്നു പറയുന്നത് എന്തിനാണ്? ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. അവൻ ദൈവത്തിൻ്റെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

15. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവു” എന്ന പ്രയോഗം അനേകം പ്രാവശ്യമുണ്ട്: (റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരുവനാണ്. “എൻ്റെ പിതാവു” (മത്താ, 11:27), “സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു” (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും ട്രിനിറ്റിക്കറിയില്ല. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന വലിയൊരു തെറ്റിദ്ധാരണയുടെ പരിണിതഫലമാണ് ത്രിത്വവിശ്വാസം. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

16. യേശുക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവം തനിക്കുതന്നെ ദൈവം പിതാവും ആണെന്ന് പറയുന്ന കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് ഉണ്ടായ ദുരുപദേശങ്ങളാണ്. 

17. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ: “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. (എബ്രാ, 7:26). ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; “സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” എന്നാണ്. ഇംഗ്ലീഷിൽ, “made higher than the heavens” എന്നാണ്. “സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ” എന്നാണ് മറ്റൊരു പരിഭാഷ. ക്രിസ്തു ദൈവമാണെങ്കിൽ സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8-9). താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്. (അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്). ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ദൂതന്മാരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ? 

18. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32; 1:35) കഷ്ടാനുഭവവും (യെശ, 52:14; 53:3-7) മരണവും (യെശ, 53:8; 53:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അന്ത്യകാലത്താണ് ജീവനുള്ളദൈവം ജഡത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:15-16; മത്താ, 1:21; 1പത്രൊ, 1:20). അതായത്, കാലസമ്പൂർണ്ണത വന്നപ്പോഴാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; ഗലാ, 4:4; 1യോഹ, 3:5). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. നമ്മുടെ രക്ഷിതാവും കർത്താവുമായവൻ്റെ “യേശു” എന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനിവൃത്തിയായി ബി.സി. 6-ൽ ജനിച്ചവൻ എങ്ങനെയാണ് ദൈവത്തോട് സമനായ ദൈവമാകുന്നത്? അവൻ ദൈവമല്ല; ദൈവത്തിൻ്റ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40; 1യോഹ, 3:5).

19. ദൈവത്തിൻ്റെ ഇച്ഛ: “ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ മൂന്ന് കാര്യങ്ങൾ കാണാൻ കഴിയും: 1. ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്.2. ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവുമുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം. ഒ.നോ: (1യോഹ, 2:22-23; 2യോഹ, 1:92യോഹ, 1:10). 3. ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. “ഏകസത്യദൈവമായ നിന്നെയും അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 17:3). അതുതന്നെയാണ് പൗലൊസും പറഞ്ഞത്. (1കൊരി, 8:6; എഫെ, 4:6). ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്. “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24; 2:36; 5:31).  അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:142യോഹ, 1:3). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ ട്രിനിറ്റിയിൽ ഇല്ല. ട്രിനിറ്റിയിൽ ഉള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു. (പേജ്, 228). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ത്രിമൂർത്തിവിശ്വാസം നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ട്രിനിറ്റി. 

ഒരേയൊരു ദൈവമായ പിതാവിനെയും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മനുഷ്യരുടെ പാപത്തിനു് മറുവിലയായി ദൈവത്തിനു് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുന്നതാണ് നിത്യജീവൻ അല്ലെങ്കിൽ രക്ഷ: (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6; 1യോഹ, 5:20). ഈ സത്യം അറിഞ്ഞ് സകല മനുഷ്യരും രക്ഷപ്രാപിപ്പാനാണ് ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി നിയമിച്ചത്. അതാണ് ദൈവത്തിൻ്റെ ഇച്ഛ;  ഭോഷ്കല്ല, പരമാർഥംതന്നെ എന്ന് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു: (1തിമൊ, 2:4-7). ദൈവത്തിൻ്റെ ഇച്ഛ അറിയാതെയും സത്യം അംഗീകരിക്കാതെയും സത്യേകദൈവത്തെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും വിശ്വസിക്കാതെയും ഇല്ലാത്ത ത്രിത്വത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷപ്രാപിക്കും❓

തിരുവെഴുത്തുകളുടെ സാക്ഷ്യം കാണാൻ താഴെ ക്ലിക്ക് ചെയ്യുക:

പിതാവു് മാത്രം സത്യദൈവം (IV)

ദൈവത്തിൻ്റെ ആത്മാവ്

☛ ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് (എഫെ, 4:30) ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടെന്നോ. അദൃശ്യമായ സാന്നിധ്യമെന്നോ പറയാം. ➟അതായത്, ആകാശങ്ങളുംഭൂമിയും നിറഞ്ഞുനിൽക്കുന്ന ആത്മാവായ ദൈവം മനുഷ്യനിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യന്നത് പരിശുദ്ധാത്മാവെന്ന തൻ്റെ വെളിപ്പാടിലൂടെയാണ് (യിരെ, 23:24; യോഹ, 4:24 ⁃⁃ യോഹ, 3:6-8; 2ശമൂ, 23:2). ➟അതുകൊണ്ടാണ്, ആത്മാവ് വരും (യോഹ, 16:13), ആത്മാവിനെ തരും (യോഹ, 14:16), ➟ആത്മാവിനെ അയക്കും (യോഹ, 16:7), ➟അത്മാവ് അവൻ്റെമേൽ വന്നു (ന്യായാ, 14:6) ➟എന്നേക്കും കൂടെയിരിക്കും (യോഹ, 14:16), ➟ആത്മാവ് വിട്ടുപോയി (1ശമൂ, 16:14) എന്നൊക്കെ പറയുന്നത്. ➟സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ആത്മാവായ ദൈവം പുൽക്കൊടിക്ക് സമനായ മനുഷ്യനോട് ഇടപെടാനും അവൻ്റെ ഉള്ളിൽ വസിക്കാനും എടുക്കുന്ന പ്രത്യേക വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ➟അതുകൊണ്ടാണ്. വരും, വന്നു, പോയി എന്നൊക്കെ പറയുന്നത്. അല്ലാതെ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കുറിച്ചാണെങ്കിൽ ഈ പ്രയോഗങ്ങൾ നിരത്ഥകമാണ്. ➟അല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല. ➟ട്രിനിറ്റിയുടെ ഉപദേശം കോമഡിയാണ്. ➟ബൈബിളിലെ ദൈവം ഏകനാണ്; ട്രിനിറ്റിയുടെ ദൈവം ഏകനല്ല; സാരാംശത്തിൽ ഏകൻ അല്ലെങ്കിൽ ത്രിയേകനാണ്. ➤❛സാരാംശത്തിൽ ഏകൻ, ത്രിയേകൻ❜ എന്നീ പദങ്ങൾ നിഘണ്ടുവിൽപോലും കാണാൻ കഴിയില്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യനെ ദൈവം ആക്കാനും അവൻ്റെ അമ്മയെ ദൈവമാക്കാനുമാണ് സുനഹദോസുകൾ ദൈവത്തിൻ്റെ ആത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനാക്കി ഏകദൈവത്തെ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തി (ത്രിത്വം) ആക്കിയത്: (1തിമൊ, 3:16; യോഹ, 9:11).

❶ ദൈവത്തിൻ്റെ ആത്മാവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഉല്പത്തിയുടെ ആദ്യഭാഗത്തുതന്നെ കാണാം: ➤❝ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.❞ (ഉല്പ, 1:2). ➟ഈ വേദഭാഗത്ത്, ➤❝ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു❞ എന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം വെള്ളത്തിനുമേൽ അഥവാ, സൃഷ്ടിയുടെമേൽ ഉണ്ടായിരുന്നു എന്നാണ്. ➟അല്ലാതെ, ഒരു ദൈവം അല്ലെങ്കിൽ, ദൈവവ്യക്തി സൃഷ്ടിച്ചു; മറ്റൊരു ദൈവവ്യക്തി വെള്ളത്തിനുമീതെ പരിവർത്തിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്❓ 

➦ ❝ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.❞ (എഫെ, 4:30). ➤❝ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു❞ എന്ന് പറഞ്ഞാൽ, ദൈവത്തെ ദുഃഖിപ്പിക്കരുത് എന്നല്ലേ മനസ്സിലാക്കേണ്ടത്❓ ➟അല്ലാതെ, ദൈവത്തിലുള്ള വേറൊരു വ്യക്തിയെ ദുഃഖിപ്പിക്കരുതെന്നാണോ മനസ്സിലാക്കേണ്ടത്❓ ➟പിന്നെങ്ങനെ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, വിഭിന്നനായ ദൈവമോ ആണെന്ന് പറയാൻ കഴിയും❓

❷ ട്രിനിറ്റി പറയുന്നപോലെ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ദൈവത്തിൻ്റെ ഏഴ് ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നരായ ഏഴ് വ്യക്തികളും ഏഴ് ദൈവങ്ങളും ആകില്ലേ❓ (വെളി, 1:4). ➟അത് ട്രിനിറ്റി സമ്മതിക്കുമോ❓ 

➦ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ദൈവത്തിലെ അല്ലെങ്കിൽ, ത്രിത്വത്തിലെ ഒരു വ്യക്തിയെന്ന് നിങ്ങൾ പറയുന്ന പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയും ദൈവവും ആയിരിക്കണമല്ലോ❓ (മത്താ, 10:20). ➟അതും നിങ്ങൾ സമ്മതിക്കുമോ❓ 

➦ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആണെങ്കിൽ, ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയെന്ന് നിങ്ങൾ പറയുന്ന യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും വിഭിന്നനായ വ്യക്തിയും ദൈവവും ആയിരിക്കണമല്ലോ❓ (ഫിലി, 1:19). ➟അപ്പോൾ നിങ്ങൾക്ക് മൊത്തതിൽ എത്ര വ്യക്തികളും ദൈവങ്ങളുമുണ്ട്❓ 

☛ ഇനി ഇതൊക്കെ വ്യത്യസ്ത വ്യക്തികളും ദൈവങ്ങളും ആണെന്ന് നമുക്ക് ആശയ്ക്ക് വിരോധമായി ആശയോടെ നമുക്ക് വിശ്വസിക്കാം എന്നുവെച്ചാൽ വചനം സമ്മതിക്കുമോ❓ഇല്ല. ➟സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം പിതാവാണെന്നാണ് വചനം പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 ⁃⁃ 1കൊരി, 8:5-6). ➟അതുതന്നെയാണ് പൗലൊസും പഠിപ്പിച്ചത്: ➤❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ (𝐠𝐨𝐝𝐬) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ)  ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ എഫെ, 4:6). അതുതന്നെയാണ് ക്രിസ്തു പഠിപ്പിച്ചതും: ➤❝എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ➟ഏകദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝] (യോഹ, 5:44), ➟പിതാവായ ഏകസത്യദൈവം [𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝] (യോഹ, 17:3). ➟പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണ് ദൈവമെന്ന് പഴയപുതിയ നിയമങ്ങളിൽ ദൈവാത്മാവിനാൽ എഴുതിവെക്കുമായിരുന്നോ❓ ➟വിശേഷാൽ, ഒരേയൊരു സത്യദൈവം പിതാവാണെന്ന് ക്രിസ്തു പഠിപ്പിക്കുമായിരുന്നോ❓ 

❸ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിന് അനേകം തെളിവുകളുമുണ്ട്. പഴയനിയമത്തിലെ ഒരു തെളിവ് തരാം: ➤❝നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.❞ (സങ്കീ, 139:7-10). ➟ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ, ദൈവവും ആത്മാവും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാക്കാം. ➟യഹോവയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; ❛നീ അവിടെ ഉണ്ടു❜ എന്നാണ്. ➟അടുത്തഭാഗം: പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; ❛നീ അവിടെ ഉണ്ടു❜ എന്നാണ് പറയുന്നത്. ➟അതിനടുത്തഭാഗം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; ❛നിന്റെ വലങ്കൈ എന്നെ പിടിക്കും❜ എന്നാണ് പറയുന്നത്. ➟ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്ന് പറയുന്നവൻ; സ്വർഗ്ഗത്തിൽ കയറിയാലും പാതാളത്തിൽ കിടക്ക വിരിച്ചാലും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താലും നിൻ്റെ ആത്മാവ് എന്നെ പിടിക്കും എന്നല്ലേ പറയേണ്ടത്❓ ➟പിന്നെന്തുകൊണ്ടാണ്, സ്വർഗ്ഗത്തിലും പാതാളത്തിലും നീയുണ്ടെന്നും സമുദ്രത്തിന്റെ അറ്റത്തും നിന്റെ വലങ്കൈ എന്നെ പിടിക്കുനെന്നും പറയുന്നത് എന്തുകൊണ്ടാണ്❓ ➟ദൈവവും ദൈവാത്മാവും വിഭിന്നരല്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും.

❹ പുതിയനിയമത്തിൽ നിന്നുള്ള തെളിവുകൾ നോക്കാം. ➤❝ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.❞ (മത്താ, 12:28). ➟ഇവിടെ, താൻ ദൈവാത്മാവിനാലാണ് അത്ഭുതം പ്രവർത്തിച്ചതെന്നാണ് യേശു പറഞ്ഞത്. ➟എന്നാൽ ലൂക്കൊസിൻ്റെ സമാന്തരഭാഗത്ത്, ❝ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു❞ എന്നുകാണാം: (ലൂക്കൊ, 11:20). ➟എന്നാൽ ലൂക്കൊസിലെ വാക്യം സത്യവേദപുസ്തകം പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ➟ഈ വാക്യത്തിൻ്റെ മൂലഭാഷയിൽ ശക്തിയെ (𝐭𝐡𝐞 𝐏𝐨𝐰𝐞𝐫) കുറിക്കുന്ന ❛𝗱𝘆𝗻𝗮𝗺𝗶𝘀❜ എന്ന പദമല്ല; വിരലിനെ (𝐭𝐡𝐞 𝐟𝐢𝐧𝐠𝐞𝐫) കുറിക്കുന്ന ❛𝗱𝗮𝗸𝘁𝘆𝗹𝗼❜ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, ❛വിരൽ❜ എന്നർത്ഥമുള്ള ❛𝗱𝗮𝗸𝘁𝘆𝗹𝗼𝘀❜ എന്ന പദത്തിൻ്റെ ഉദ്ദേശിക വിഭക്തിയുള്ള (𝐃𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പദമാണ് ❛𝗱𝗮𝗸𝘁𝘆𝗹𝗼❜ എന്നത്. ➟അതിൻ്റെ അർത്ഥം ❛വിരനിലാൽ❜ എന്നാണ്. ➟അതായത്, ➤❝ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു❞ എന്നല്ല പ്രത്യുത, ➤❝ദൈവത്തിന്റെ വിരലിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്. ➟അതായത്, ദൈവം യേശുവിൻ്റെ കൂടെയിരുന്ന് തൻ്റെ വിരൽകൊണ്ട് നേരിട്ട് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്ന ആശയമാണ് വാക്യം നല്കുന്നത്. ➟ദൈവം യേശുവിൻ്റെ കൂടെയിരുന്നാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും വ്യക്തമായി പറയുന്ന വാക്യങ്ങൾ വേറെയുമുണ്ട്: (യോഹ, 3:2; പ്രവൃ, 10:38 ⁃⁃ പ്രവൃ, 2:22). ➟യേശു ദൈവാത്മാവിനാലും ദൈവത്താലും അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്, ദൈവവും ദൈവാത്മാവും ഭിന്നരല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ➟ട്രിനിറ്റി കരുതുന്നപോലെ, ദൈവവും ദൈവാത്മാവും വിഭിന്ന വ്യക്തികളാണെങ്കിൽ; യേശു രണ്ട് വ്യക്തിയാലാണ് അത്ഭുതം പ്രവർത്തിച്ചതെന്ന് പറയുമോ❓

❺ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟യേശു എന്നു പേരുള്ള മനുഷ്യനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തത്: (യോഹ, 9:11 ⁃⁃ യോഹ, 8:40). ➟അതിനെ ലൂക്കൊസ് പറയുന്നത് ഇപ്രകാരമാണ്: ➤❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.❞ (ലൂക്കൊ, 3:22). ➟ഇതേകാര്യം പൗലൊസ് പറയുന്നത് നോക്കുക: ➤❝അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (കൊലൊ, 2:9). ➟ഇരുവരും പറയുന്നത് ശ്രദ്ധിക്കുക: ❛പരിശുദ്ധാത്മാവു ദേഹരൂപത്തിൽ ഇറങ്ങിവന്നു❜ എന്നും ❛ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❜ എന്നുമാണ് പറയുന്നത്.➟ ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറയുന്നത്. ➟അതായത്, പരിശുദ്ധാത്മാവ് യേശുവിൻ്റെമേൽ ദേഹരൂപമായി ഇറങ്ങിവന്നതിനെയാണ്, ദൈവത്തിന്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി എവനിൽ വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ➟ദൈവവും ആത്മാവും വിഭിന്ന വ്യക്തിയാണെങ്കിൽ, അത് പറയാൻ കഴിയുമോ❓ ➟ശ്രദ്ധേയമായ മറ്റൊന്നുകൂടി കാണിക്കാം: പരിശുദ്ധാത്മാവാണ് ദേഹരൂമായി യേശുവിൽ ആവസിച്ചത്: എന്നാൽ യേശു പറഞ്ഞത്: ➤❝പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല❞ (I am not alone) എന്നാണ്: (യോഹ, 16:32 ⁃⁃ യോഹ, 8:16; 8:29). ➟തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ ➤[കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]

❻ ❝അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟ഈ വേദഭാഗത്ത്, അനന്യാസ് പരിശുദ്ധാത്മാവിനോട് വ്യാജംകാണിച്ചുവെന്ന് ആദ്യവാക്യത്തിൽ പറഞ്ഞശേഷം അടുത്തവാക്യത്തിലെ പ്രയോഗം ശ്രദ്ധിക്കുക: ➤❝മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു.❞ അപ്പോൾ പരിശുദ്ധാത്മാവ് ആരാണ്❓ ➟പരിശുദ്ധാത്മാവ് ഏകദൈവംതന്നെ ആയതുകൊണ്ടാണ് അപ്രകാരം പറയുന്നത്. ➟അല്ലാതെ, അവൻ രണ്ട് ദൈവത്തോടോ, രണ്ട് വ്യക്തിയോടോ വ്യാജം കാണിച്ചുവെന്നാണോ അതിനർത്ഥം❓ 

➦ അടുത്തവാക്യം: ➤❝പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.❞ (പ്രവൃ, 5:9). ➟പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചുവെന്നും ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതെന്നും മുകളിൽ പറഞ്ഞശേഷം, അവൻ്റെ ഭാര്യയോടു പറയുന്നത് നോക്കുക: ➤❝കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?❞ ➟തന്മൂലം, പരിശുദ്ധാത്മാവിനെയാണ് ദൈവം, കർത്താവിൻ്റെ ആത്മാവ് എന്നൊക്കെ പത്രൊസ് വിശേഷിപ്പിക്കുന്നത് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പിന്നെങ്ങനെ പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പറയും❓ 

❼ ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.❞ (1കൊരി, 3:16-17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: മേല്പറഞ്ഞ രണ്ട് വാക്യത്തിലും വിശ്വാസിയെ ➤❛ദൈവത്തിൻ്റെ മന്ദിരം❜ എന്ന് പറഞ്ഞിട്ടുണ്ട്. ➟ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). ➟വിശ്വാസികൾ രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ❓ ➟അപ്പോൾ, പരിശുദ്ധാത്മാവ് ദൈവം തന്നെയാണെന്നും അല്ലെങ്കിൽ ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് വ്യക്തമാണല്ലോ❓

➦ അടുത്തവാക്യം: ➤❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ➟ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം ➤❛പരിശുദ്ധാത്മാവിൻ്റെ മന്ദിരം❜ എന്നു പറയുന്നത് നോക്കുക. ➟വിശ്വാസിയെ, ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ അല്ലെങ്കിൽ, ഒരോ വിശ്വസിയും രണ്ട് വ്യക്തികളുടെ മന്ദിരമാണെന്ന് പറയേണ്ടി വരില്ലേ❓

❽ ❝കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:17-18). ➟ആദ്യവാക്യത്തിൽ ➤❛കർത്താവു (യഹോവ) ആത്മാവാകുന്നു❜ എന്നാണ് പറയുന്നത്. ➟ഇത് യോഹന്നാനും പറഞ്ഞിട്ടുള്ളതാണ്: (യോഹ, 4:24). ➟അടുത്തവാക്യത്തിൽ ➤❛ആത്മാവാകുന്ന കർത്താവു❜ എന്ന പ്രയോഗം നോക്കുക. ➤❛കർത്താവു ആത്മാവാകുന്നു❜ (യഹോവ ആത്മാവാകുന്നു) എന്ന് പറഞ്ഞാലും ➤❛ആത്മാവാകുന്ന കർത്താവു❜ (ആത്മാവാകുന്ന യഹോവ) എന്ന് പറഞ്ഞാലും ➤❛ദൈവം ആത്മാവാകുന്നു❜ എന്ന് പറഞ്ഞാലും ഒന്നുതന്നെയാണ്. ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആകുന്നത്❓ 

➦ ❝ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.❞ (യോഹ, 4:24). ➟ഈ വാക്യവും ശ്രദ്ധിക്കുക: ❛ദൈവം ആത്മാവു ആകുന്നു❜ എന്ന് പറഞ്ഞശേഷം, ❛അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം❜ എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവവും ആത്മാവാണ്; പരിശുദ്ധാത്മാവും ആത്മാവാണാണ്. ദൈവവും പരിശുദ്ധാത്മാവും വിഭിന്നർ ആയിരുന്നെങ്കിൽ, ❛അവൻ❜ (him) എന്ന ഏകവചന സർവ്വനാമം ദൈവത്തിനു് ഉപയോഗിക്കുമായിരുന്നോ❓

➦ മറ്റൊരു ശ്രദ്ധേയമായ കാര്യം കാണിക്കാം: ❛ദൈവം ആത്മാവാകുന്നു❜ (𝐆𝐨𝐝 𝐢𝐬 𝐒𝐩𝐢𝐫𝐢𝐭) എന്ന് പറയാൻ ഗ്രീക്കിൽ ❛പ്ന്യൂമ ഹോ തെയോസ്❜ (𝐏𝐧𝐞𝐮𝐦𝐚 𝐡𝐨 𝐓𝐡𝐞𝐨𝐬) എന്നാണ്. ➟ഇതിലെ ❛പ്ന്യൂമ❜ (𝐏𝐧𝐞𝐮𝐦𝐚) ⟦ഉച്ചാരണം (𝐏𝐫𝐨𝐧𝐮𝐧𝐜𝐢𝐚𝐭𝐢𝐨𝐧) ❛ന്യൂമ❜⟧ എന്ന നാമപദം (𝐍𝐨𝐮𝐧) പ്രധാനമായും ആത്മാവിനെ (പരിശുദ്ധാത്മാവ്) കുറിക്കുന്നതാണ്. ➟𝟮𝟱𝟬-തോളം പ്രാവശ്യം പരിശുദ്ധാത്മാവിനു് ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ➟❛ആത്മാവായ കർത്താവു❜ (യഹോവ) എന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (2കൊരി, 3:18). ➟ദൈവവും ആത്മാവും വിഭിന്നരായിരുന്നെങ്കിൽ, ദൈവം പ്ന്യൂമയാണെന്നും പ്ന്യൂമ കർത്താവാണെന്നും പറയുമായിരുന്നോ❓ 

❾ പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നതിന് വ്യക്തമായ തെളിവുണ്ട്. ➤❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?❞ (1കൊരി, 3:16). ➤❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ➟ഈ രണ്ട് വേദഭാഗങ്ങൾ പരിശോധിച്ചാൽ, വ്യക്തിയെ വീണ്ടുംജനിപ്പിച്ചിട്ട് അവൻ്റെയുള്ളിൽ വാസംചെയ്യുന്നത് പരിശുദ്ധാത്മാവാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം: (യോഹ, 3:7-8 ⁃⁃ 1യോഹ, 5:1). ➟അപ്പോൾത്തന്നെ വ്യക്തിയെ വീണ്ടുംജനിപ്പിച്ചത് ദൈവമാണെന്നും പറഞ്ഞിട്ടുണ്ട്: (1യോഹ, 1:1; 1യോഹ, 1:18). ➟ഇനി ഈ വാക്യം നോക്കുക: ➤❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟രണ്ട് വേദഭാഗങ്ങളും പൗലൊസ് എഴുതിയതാണ്. ഇവിടെ അവൻ പറയുന്നത് നോക്കുക: ➤❝എല്ലാവർക്കും മീതെയുള്ള ദൈവവും പിതാവുമായവൻ ഒരുവനാണ് എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നതും.❞ ➟പരിശുദ്ധാത്മാവാണ് വിശ്വാസിയിൽ വാസംചെയ്യുന്നതെന്നും പിതാവാണ് വാസംചെയ്യുന്നതെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.

❿ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നമല്ല എന്നതിൻ്റെ ഭാഷാപരമായ തെളിവുമുണ്ട്: ➟പഴയനിയമത്തിൽ ദൈവത്തെ (God) കുറിക്കുന്ന ➤❛എലോഹീം❜ (Elohim) എന്ന എബ്രായപദവും പുതിയനിയമത്തിൽ ➤❛തെയോസ്❜ (Theos) എന്ന ഗ്രീക്കുപദവും ➤❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്. ➟അതുപോലെതന്നെ, പിതാവിനെ കുറിക്കുന്ന ➤❛അബ്❜ (אָב – ab) എന്ന എബ്രായപദവും, ➤❛പറ്റീർ❜ (πατὴρ – patēr) എന്ന ഗ്രീക്കുപദവും, പുത്രനെ കുറിക്കുന്ന ➤❛ഹൂയൊസ്❜ (υἱός – huios) എന്ന ഗ്രീക്കുപദവും ➤❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്.

➦ എന്നാൽ ദൈവത്തിൻ്റെ ആത്മാവിനെ (Spirit) കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദമായ ➤❛റൂവാഹ്❜ (רוּחַ – ruah) ➤❛സ്ത്രീലിംഗ നാമപദവും❜ (Feminine Noun), ഗ്രീക്കുപദമായ ➤❛പ്ന്യൂമ❜ (πνεῦμα – pneuma) ➤❛നപുംസകലിംഗ നാമപദവും❜ (Neuter Noun) ആണ്. ➟അതിൽ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ കാണിക്കാം: ➟❶ദൈവത്തെയും പിതാവിനെയും പുത്രനെയും ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത് പുല്ലിംഗ പദവും, ദൈവത്തിൻ്റെ ആത്മാവിനെ കുറിക്കാൻ സ്ത്രീലിംഗവും നപുസകലിംഗവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതെന്തുകൊണ്ടാണ്❓ ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നമല്ലാത്തതുകൊണ്ടാണ് ഭാഷാപരമായി അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. ➟❷ട്രിനിറ്റിയുടെ ഭാഷയിൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാണ്. ➟അഥവാ, പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എല്ലാ അർത്ഥത്തിലും സമത്വമുള്ള മൂന്ന് വ്യക്തിയാണ്. ➟ട്രിനിറ്റിയുടെ വാദം സത്യമായിരുന്നെങ്കിൽ, സമത്വമുള്ള മൂവരിൽ രണ്ടുപേരെ പുല്ലിഗത്തിലും ഒരുത്തന് മാത്രം സ്ത്രീലിംഗവും നപുംസകലിഗംവും ഉപയോഗിക്കുമായിരുന്നോ❓ ➟പരിശുദ്ധാത്മാവുമായി സമത്വം പങ്കിടുന്ന എന്ന് നിങ്ങൾ അവകാശപ്പെടുന്ന പിതാവിനും പുത്രനും പുല്ലിംഗവും പരിശുദ്ധാത്മാവിന് സ്ത്രീലിഗംവും നപുംസകലിംഗവും ഉപയോഗിക്കുന്നത് വ്യാകരണവിരുദ്ധമല്ലേ❓ ➟അങ്ങനെവന്നാൽ, സമത്വം എന്ന നിങ്ങളുടെ ഉപദേശത്തിനു് എന്തർത്ഥമാണുള്ളത്❓ ➟അതുമാത്രമല്ല, പഴയപുതിയനിയമങ്ങളിൽ മനുഷ്യനെ കുറിക്കാനും പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്: ➟മനുഷ്യനെ (Man) കുറിക്കുന്ന ➤❛ആദം❜ (אָדָם – Adam) എന്ന എബ്രായപദവും ➤❛ആന്ത്രൊപൊസ്❜ (ἄνθρωπος – anthrōpos) എന്ന ഗ്രീക്കുപദവും ❛പുല്ലിംഗ നാമപദം❜ (Masculine Noun) ആണ്. ➟മനുഷ്യനെ കുറിക്കാൻപോലും പുല്ലിംഗ നാമപദം ഉപയോഗിച്ച എഴുത്തുകാർ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആയിരുന്നെങ്കിൽ; ആത്മാവിനു് സ്ത്രീലിംഗപദവും നപുംസകലിംഗപദവും ഉപയോഗിക്കുമായിരുന്നോ❓ ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽ നിന്നും പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്നും യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും മനുഷ്യരുടെ ആത്മാവ് മനഷ്യരിൽനിന്നും വിഭിന്നനല്ലാത്തതുകൊണ്ടാണ്, ആത്മാവിനു മാത്രം പഴയനിയമത്തിൽ സ്ത്രീലിംഗപദവും പുതിയനിയമത്തിൽ നപുസകലിംഗപദവും ഉപയോഗിച്ചിരിക്കുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. ➟എന്നാൽ ബൈബിൾ വിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം ഒന്നും മനസ്സിലാകില്ല. അതങ്ങനെയാണ്! പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിന് പഴയപുതിയനിയമങ്ങിൽ അനേകം തെളിവുകൾ വേറെയുമുണ്ട്: [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]