Category Archives: Uncategorized

യഹോവയുടെ പ്രത്യക്ഷതകൾ

യഹോവയുടെ പ്രത്യക്ഷതകൾ

“ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.” (പുറപ്പാടു് 6:3)

അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monotheos) ആണ് നമുക്കുള്ളത്: (യെശ, 45:15; യിരെ, 23:23,24; യോഹ, 1:18; 4:24; 17:3; കൊലൊ, 1:15; 1തിമൊ, 1:17; 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിരിക്കുന്നു: (1തിമൊ,6:16). ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതി ആർക്കും കാണാൻ സാധിക്കയില്ല. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. ദൈവത്തിന് സ്വർഗ്ഗത്തിൽ നിത്യമായൊരു പ്രത്യക്ഷതയുണ്ട്. സിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഒരു സ്വർഗ്ഗീയശരീരത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ ഭക്തന്മാർ പലരും കണ്ടിട്ടുണ്ട്: (1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10; വെളി, 4:1-8). “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു” എന്നു മനുഷ്യനായിരുന്ന യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായി യോഹന്നാനും കണ്ടു: (വെളി, 4:8). അദൃശ്യനായ ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവം അദൃശ്യനായ ആത്മാവായിട്ടും (രണ്ടു സന്ദർഭങ്ങളിൽ ആത്മാവിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്: ലൂക്കൊ, 3:22, പ്രവൃ, 3:1) വചനമായിട്ടും വസ്തുക്കളായിട്ടും (അഗ്നിസ്തംഭം, മേഘസ്തംഭം, തേജസ്സ്) വ്യക്തികളായിട്ടും (മനുഷ്യർ) പലനിലകളിൽ പ്രത്യക്ഷനായതിൻ്റെ തെളിവുകൾ ബൈബിളിലുണ്ട്:

ദൂതൻ മുഖാന്തരമുള്ള യഹോവയുടെ പ്രത്യക്ഷത: മിസ്രയീമ്യദാസിയായ ഹാഗാർ സാറായിയുടെ കാഠിന്യം നിമിത്തം മരുഭൂമിയിലേക്ക് ഓടിപ്പോയപ്പോൾ ദൂതനാണ് അവളെ കണ്ടതും സംസാരിച്ചതും: (ഉല്പ, 16:7-13). 7-ാം വാക്യത്തിൽ ‘യഹോവയുടെ ദൂതൻ അവളെ കണ്ടു’ എന്നും, 8-12 വാക്യങ്ങളിൽ ദൂതനാണ് അവളോടു സംസാരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത്. എന്നാൽ 13-ാം വാക്യത്തിൽ ഹാഗാർ പറയുന്നത്: “എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു (El roiy) എന്നു പേർ വിളിച്ചു.” യഹോവയുടെ ദൂതനാണ് ഹാഗാറിനെ കണ്ടതും സംസാരിച്ചതും. എന്നാൽ ഹാഗാർ പറഞ്ഞത്: യഹോവയായ ദൈവമാണ് തന്നെ കണ്ടതും തന്നോട് അരുളിച്ചെയ്തതും എന്നു പറഞ്ഞശേഷം, ദൈവം എന്നെ കാണുന്നു എന്നർത്ഥത്തിൽ ‘ഏൽറോയി’ എന്ന് ദൈവത്തിനു പേർവിളിക്കുന്നു. ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായതെന്ന് 10-12 വാക്യങ്ങളിൽനിന്ന് നമുക്കു വ്യക്തമായി മനസ്സിലാക്കാം: “യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും….” എന്നിങ്ങനെ ദൂതനാണ് പറഞ്ഞത്. ഇതുപോലുള്ള പ്രയോഗങ്ങൾ ദൈവത്താൽ അയക്കപ്പെട്ട ആർക്കും, ദൂതന്മാർക്കും പ്രവാചകന്മാർക്കും പറയാവുന്നതാണ്. എന്നാൽ അയക്കപ്പെട്ടവരാണെങ്കിൽ, തുടക്കത്തിലോ ഒടുവിലോ “എന്നു യഹോവ അല്ലെങ്കിൽ ദൈവം അരുളിച്ചെയ്യുന്നു” എന്നു പറയുമായിരുന്നു. ഉദാ: (ഉല്പ, 22:11-18). എന്നാൽ ഇവിടെ അങ്ങനെ കാണാത്തതിനാൽ ദൂതൻ മുഖാന്തരം യഹോവ തന്നെയാണ് ഹാഗാറിനെ കണ്ടതും സംസാരിച്ചതുമെന്ന് മനസ്സിലാക്കാം. ഹാഗാർ അത് പറഞ്ഞിട്ടുമുണ്ട്. ദൂതൻ മുഖാന്തരം യഹോവ പ്രത്യക്ഷനായതിൻ്റെ വേറെയും തെളിവുകളുണ്ട്: (ഉല്പ, 21:17-20; യോശു, 5:13-15; ന്യായാ 6:11-23).

ദൂതൻ മുഖാന്തരമുള്ള പ്രത്യക്ഷതയ്ക്ക് മറ്റൊരു തെളിവാണ് സമ്മുഖദൂതൻ: “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.” (യെശ, 63:9). സമ്മുഖദൂതൻ ഇംഗ്ലീഷിൽ സാന്നിധ്യമാകുന്ന ദൂതനാണ് (angel of his presence). ദൂതൻ (malak – angel) മുഖാന്തരമുള്ള യഹോവയുടെ സാമീപ്യം അഥവാ സാന്നിധ്യമാണ് യിസ്രായേൽ ജനത്തെ രക്ഷിച്ചത്.

ദൂതൻ മുഖാന്തരം വചനത്താലുള്ള പ്രത്യക്ഷത: മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിക്കുവാൻ മോശെയെ വീണ്ടെടുപ്പുകാരനായി അയക്കുമ്പോൾ, യഹോവ ദൂതൻ മുഖാന്തരമാണ് പ്രത്യക്ഷനായത്: (പുറ, 3:1-4-17). അവിടെ 3:2-ൽ ‘യഹോവയുടെ ദൂതൻ അഗ്നിജ്വാലയിൽ പ്രത്യക്ഷനായി’ എന്നാണ് പറഞ്ഞിരിക്കുന്നത്. തീ കത്തുന്ന കാഴ്ചയാണ് മോശെ കാണുന്നത്; അടുത്തുചെന്നപ്പോൾ മോശെ കേൾക്കുന്ന വചനം യഹോവയായ ദൈവത്തിൻ്റെയാണ്. തീയായി അവിടെ മോശെയ്ക്ക് ദൃശ്യമായത് ദൂതനാണ്. ദൈവം തൻ്റെ ദൂതന്മാരെ കാറ്റുകളും അഗ്നിജ്വാലകളും ആക്കുന്നതിനെപ്പറ്റി സങ്കീർത്തകൻ പറഞ്ഞിട്ടുണ്ട്: (സങ്കീ, 104:4; എബ്രാ, 1:7). സ്തെഫാനോസിൻ്റെ പ്രസംഗത്തിൽ അവനും പറയുന്നു: “മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.” (പ്രവൃ, 7:35). യഹോവയുടെ ദൂതൻ അഗ്നിജ്വാലയിൽ മോശെയ്ക്കു പ്രത്യക്ഷനായി എന്നു പറയുന്നതല്ലാതെ, ഒരിക്കൽപ്പോലും ദൂതൻ സംസാരിക്കുന്നതായി പറഞ്ഞിട്ടില്ല. എന്നാൽ 3:4-മുതൽ 4:17-വരെയുള്ള വാക്യങ്ങളിൽ പതിനഞ്ചു പ്രാവശ്യം യഹോവ സംസാരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇരുപത്തഞ്ചു പ്രാവശ്യം യഹോവയെ ദൈവമെന്നു പറഞ്ഞിട്ടുണ്ട്. യഹോവ മോശെയ്ക്ക് പ്രത്യക്ഷമായി എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (പുറ, 3:16,18; 6:3. ഒ.നോ: പുറ, 4:1,5; 6:3). മോശെ കണ്ടത് തീയാണ് അഥവാ ദൂതനെയാണ്; കേട്ട ശബ്ദം അഥവാ വചനം യഹോവയുടെയാണ്. അതാണ് ദൂതൻ മുഖാന്തരം വചനമായിട്ടുള്ള യഹോയുടെ പ്രത്യക്ഷത. ശമൂവേലിനോടുള്ള ബന്ധത്തിൽ യഹോവയുടെ വചനത്താലുള്ള വെളിപ്പാടിനെക്കുറിച്ചു കൃത്യമായി പറഞ്ഞിട്ടുമുണ്ട്: (1ശമൂ, 3:21). മുൾപ്പടർപ്പിൽ വസിച്ചവൻ യഹോവയാണെന്ന് മോശെതന്നെ പറഞ്ഞിട്ടുണ്ട്: (ആവ, 33:16).

തീയിലുള്ള വെളിപ്പാട്: തീയുടെ നടുവിൽ യഹോവ തേജസ്സായിട്ടും വചനമായിട്ടും വെളിപ്പെട്ടുകൊണ്ടാണ് ന്യായപ്രമാണം നല്കിയത്: “ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു. (ആവ, 5:24). 1ശമൂവേൽ മൂന്നാമദ്ധ്യായത്തിൽ നാലുപ്രാവശ്യം; 4, 6, 8, 10-14 വാക്യങ്ങളിൽ യഹോവ ശമൂവേലിനു വചനമായി വെളിപ്പെട്ടു. അതായത്, യഹോവ ശമൂവേലിനെ നാലുപ്രാവശ്യം വിളിക്കുകയും നാലാം പ്രാവശ്യം ഏലിയുടെ കുടുംബത്തിൻ്റെ മേലുള്ള ന്യായവിധി അവനെ അറിയിക്കുകയും ചെയ്തു: (1ശമൂ, 3:4-14). അത് യഹോവയുടെ വചനത്താലുള്ള വെളിപ്പാടായിരുന്നു: “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21). വചനം മുഖാന്തരമുള്ള വെളിപ്പാടിനു വേറെയും തെളിവുണ്ട്. ഉദാ: (പുറ, 14:15-18).

ജഡത്തിലുള്ള വെളിപ്പാട്: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരുമായിരുന്നു: (ഉല്പ, 18-1-19:1). ആ അദ്ധ്യായത്തിൽ പത്തുപ്രാവശ്യം യഹോവയെന്നു പറഞ്ഞിട്ടുണ്ട്. (18:1,13,14,17,19,19,20,22,26,33). 18:22-ൽ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയിയെന്നും 19:1-ൽ ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തിയെന്നും പറഞ്ഞിട്ടുണ്ട്. അപ്പോൾ യഹോവ അബ്രാഹാമിനോടുകൂടെ ആയിരുന്നു: (ഉല്പ, 18:22-33). പുതിയനിയമത്തിൽ യഹോവയായ ദൈവമാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്: (1തിമൊ, 3:14-16; 1പത്രൊ, 1:20. ഒ.നോ: 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6).

മേഘസ്തംഭത്തിലുള്ള വെളിപ്പാട്: “അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.” (ആവ, 31:15. ഒ.നോ: പുറ, 13:21,22; 14:24; 33:9; സംഖ്യാ, 12:5; 14:14; നെഹെ, 9:12;19).

അഗ്നിസ്തംഭത്തിലുള്ള വെളിപ്പാട്: “അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.” (സംഖ്യാ, 14:14. ഒ.നോ: പുറ, 13:21,22; നെഹെ, 9:12;19).

മേഘസ്തംഭത്തിൽ വചനമായിട്ടുള്ള വെളിപ്പാട്: “മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.” (പുറ, 33:9. ഒ.നോ: സംഖ്യാ, 12:5; സങ്കീ, 99:7).

മേഘത്തിലുള്ള വെളിപ്പാട്: “കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.” (ലേവ്യ, 16:2. ഒ.നോ: പുറ, 16:10; 34:5; ലേവ്യ, 16:2; സംഖ്യാ, 11:25).

തേജസ്സിൻ്റെ പ്രത്യക്ഷത: “യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.” (പുറ, 24:17). “മോശെയും അഹരോനും സമാഗമനക്കുടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.” (ലേവ്യ, 9:23. ഒ.നോ: പുറ, 29:43; 40:34,35; സംഖ്യാ, 14:10; 16:19; 16:42).

വചനത്താലുള്ള വെളിപ്പാട്: “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).

പ്രധാനപ്പെട്ട ഒരു കാര്യംകൂടിയുണ്ട്: ദൈവത്താൽ അയക്കപ്പെട്ട ദൂതനെ പലസ്ഥലത്തും ദൈവമെന്നു വിളിച്ചിരിക്കുന്നത് കാണാം. ഉദാഹരണത്തിന്, മാനോഹയ്ക്കും ഭാര്യയ്ക്കും ദൈവമല്ല പ്രത്യക്ഷനായത്; ദൈവത്താൽ അയക്കപ്പെട്ട ദൂതനാണ്: (ന്യായാ, 13:2-22). അവിടെ ദൂതനെ ദൈവമെന്ന് മാനോഹ സംബോധന ചെയ്യുന്നതായി കാണാം: “യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.” (ന്യായാ, 13:21,22). അവിടെ ദൂതനെ ദൈവമെന്നു പറഞ്ഞിരിക്കുന്നതിന്റെ കാരണം: ദൈവത്തെ കുറിക്കുന്ന എലോഹീം എന്ന എബ്രായപദം സത്യദൈവത്തിനും ജാതികളുടെ ദൈവത്തിനും ദൂതനും മനുഷ്യനും ഒരുപോലെ ഉപയോഗിക്കുന്നതാണ്. ബൈബിളിൽ സത്യദൈവത്തിനു മാത്രമാണ് എലോഹീം ഏകവചനമായി ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 1:1). ബാക്കിയെല്ലാവരെയും ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്: ദേവൻ (ന്യായാ, 11:24), ദേവന്മാർ (ഉല്പ, 35:2), ദേവി (1രാജാ, 11:5,33), ദൂതൻ (ഉല്പ, 32:30; ന്യായ, 13:22; ഹോശേ, 12:3), ദൂതന്മാർ (സങ്കീ, 8:6; 82:1; 131:1), മനുഷ്യൻ (പുറ, 4:16; 7:1), മനുഷ്യർ (സങ്കീ, 82:6). എലോഹീം എന്ന വാക്കിന് ശക്തൻ, ഉന്നതൻ, ബലവാൻ എന്നൊക്കെയാണ് അർത്ഥം. യഹോവ മോശെയോടു അരുളിച്ചെയ്തതു: “ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു” എന്നാണ്. (പുറ, 7:1). അതിനർത്ഥം: ദൈവം മോശെയെ ഫറവോനെക്കാൾ ശക്തനാക്കിയെന്നാണ്. ദൂതന്മാർ മനുഷ്യരെക്കാൾ താരതമ്യേനെ ശക്തരും സ്വർഗ്ഗവാസികളും യഹോവയുടെ പ്രതിനിധിയായി വന്നവനുമാകയാലാണ് മാനോഹ ദൂതനെ എലോഹീം എന്ന് സംബോധന ചെയ്തത്. അടുത്തത്: യാക്കോബും കുടുംബവും യാബ്ബോക്കു കടവു കടക്കുമ്പോൾ അവൻ ഒരു പുരുഷനുമായി ഉഷസ്സാകുവോളം മല്ലുപിടിച്ചതായി കാണാം; അവിടെ എലോഹീമിനോടു അഥവാ ദൈവത്തോടു മല്ലുപിടിച്ചു ജയിച്ചതായാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ, 32:32-32). എന്നാൽ ദൂതനോടാണ് യാക്കോബ് പൊരുതി ജയിച്ചതെന്നും യാബ്ബോക്കു കടവിൽവെച്ചല്ല; ബേഥേലിൽവെച്ചാണ് അവൻ യഹോവയെ കണ്ടെത്തിയതെന്നും ഹോശേയ പ്രവാചകൻ പറഞ്ഞിട്ടുണ്ട്: (12:3-5). വിശദമായ വിവരം താഴെ ചേർത്തിട്ടുണ്ട്:

പഴയപുതിയനിയമങ്ങളിലെ യഹോവയുടെ പ്രത്യക്ഷതകൾ നോക്കാം:

അബ്രാഹാം 

1. മെസൊപ്പൊത്താമ്യയിൽ: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു. (പ്രവൃ, 7:2,3).

2. ഹാരാനിൽ: യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 12:1-3)

3. ശെഖേമിൽ: “അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു. (ഉല്പ, 12:7)

4. കനാനിൽ: അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. (ഉല്പ, 17:1)

5. മമ്രേയിൽ: അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. (ഉല്പ, 18:1)

യിസ്ഹാക്ക്

1. ഗെരാരിൽ: യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക. (ഉല്പ, 26:2)

2. ബേർ-ശേബെയിൽ: അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. (ഉല്പ, 26:24)

യാക്കോബ്

1. ബേഥേലിൽ (ലൂസ്): അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. (ഉല്പ, 28:12,13 ഒ.നോ: 35:1, 7)

2. ബേഥേലിൽ (ലൂസ്): യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. ദൈവം അവനോടു: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേൽ എന്നു പേരിട്ടു. (ഉല്പ, 35:9,10; ഒ.നോ: 48:3).

രണ്ടുപ്രാവശ്യമാണ് യാക്കോബിന് ദൈവം പ്രത്യക്ഷമായത്. പദ്ദൻ-ആരാമിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും. രണ്ടുപ്രാവശ്യവും ലൂസിൽവെച്ചാണ് യഹോവ പ്രത്യക്ഷനായത്. യാക്കോബ് ഏശാവിനെ പേടിച്ച് പദ്ദൻ-അരാമിൽ ബെഥൂവേലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ ബേഥേലിൽ വെച്ചാണ് ദൈവം ആദ്യമായി യാക്കോബിന് പ്രത്യക്ഷനാകുന്നത്. (ഉല്പ, 28:10-12). ബേഥേലിൻ്റെ പഴയപേര് ലൂസ് എന്നാണ്. (ഉല്പ, 28:19). പദ്ദൻ-അരാമിൽനിന്നു തൻ്റെ ഭാര്യമാരും മക്കളുമായി തിരികെപ്പോരുമ്പോൾ ലൂസ് എന്ന ബേഥേലിൽ എത്തി തനിക്കു ദൈവം പ്രത്യക്ഷനായ സ്ഥലത്ത് ഒരു യാഗപീഠം പണിയുകയും, ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിക്കുകയും ചെയ്തു. (ഉല്പ, 35:6,7). അവിടെവെച്ച് ദൈവം വീണ്ടും പ്രത്യക്ഷനായി. (ഉല്പ, 35:9,10; 48:3).

യബ്ബോക്കു കടവിൽവെച്ച് യാക്കോബ് മല്ലുപിടിച്ച പുരുഷൻ ദൈവമല്ല; ദൂതനാണ്. (ഉല്പ, 32:22-30). ദൈവമെന്നു അവിടെ പറഞ്ഞിട്ടുള്ളതുകൊണ്ട്, ദൈവവുമായാണ് യാക്കോബ് മല്ലു പിടിച്ചതെന്ന് പലരും കരുതുന്നു. എന്നാൽ എല്ലാഭാഗങ്ങളും പരിശോധിച്ചാൽ അതു ദൂതനാണെന്ന് വ്യക്തമാകും. ഒന്ന്: ഉഷസ്സാകുവോളം യാക്കോബിനോടു മല്ലു പിടിച്ചിട്ടും അവനെ ജയിക്കയില്ലെന്ന് ആ പുരുഷൻ കണ്ടപ്പോൾ, അവൻ്റെ തുടയുടെ തടമുളുക്കുന്ന ഒരു മർമ്മവിദ്യ പ്രയോഗിച്ചാണ് അവനെ ജയിച്ചത്. ദൈവത്തേക്കാൾ ശക്തനാണ് യാക്കോബ് എന്നത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. രണ്ട്: ആ പുരുഷൻ യാക്കോബിനോട് പറയുന്നത്; “എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ” എന്നാണ്. കൃത്യസമയത്ത് മടങ്ങിച്ചെല്ലാൻ നിയോഗിക്കപ്പെട്ട ഒരു ദൂതൻ്റെ ഭാഷയാണത്. ദൈവം സർവ്വസ്വതന്ത്രനാണ്; സ്ഥലകാലസമയബദ്ധനുമല്ല. തന്മൂലം, ദൈവമയച്ച ഒരു ദൂതനുമായാണ് യാക്കോബ് മല്ലുപിച്ചതെന്ന് വ്യക്തം.

അവിടെ, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചു” എന്നു ദൂതനും (ഉല്പ, 32:28), “ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബും പറയുന്നുണ്ട്. (ഉല്പ, 32:30). ദൈവത്തെ കുറിക്കുന്ന ‘എലോഹീം’ എന്ന പദം സത്യദൈവത്തിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്; ദൂതന്മാർക്കും മനുഷ്യർക്കും ജാതികളുടെ ദേവീദേവന്മാർക്കും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 35:2; പുറ, 4:16; 7:1; ന്യായാ, 11:24; 13:22; സങ്കീ, 82:1; 82:6). ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളായ എലോഹീമുകൾ അഥവാ, ദൂതന്മാർ മനുഷ്യരെക്കാൾ പലമടങ്ങ് ശക്തന്മാരാകയാലാണ്, “നീ ദൈവത്തോടു മല്ലുപിടിച്ചു ജയിച്ചു” എന്ന് ദൂതൻ പറയുന്നത്: (2രാജാ, 19:35). 28-ാം വാക്യത്തിൽ, എബ്രായരുടെ ഒദ്യോഗിക ബൈബിളിൽ ‘ദൂതൻ’ എന്ന് ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്: “And he said, “Your name shall no longer be called Jacob, but Israel, because you have commanding power with [an angel of] God and with men, and you have prevailed.” അതായത്, ദൂതനോടാണ് യാക്കോബ് മല്ലുപിടിച്ചത്. 30-ാം വാക്യത്തിൽ, യാക്കോബ് മുഖാമുഖം കണ്ടത്, ദൂതനെയാണെന്ന് പറഞ്ഞിട്ടുണ്ട്: “And Jacob named the place Peniel, for [he said,] “I saw an angel face to face, and my soul was saved.” [The Complete Tanakh].

ഹോശേയ പ്രവചനത്തിൽ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: “അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.” (ഹോശേ, 12:3-5). ഉല്പത്തിയിൽ പറയുന്നതുപോലെ “ദൈവത്തോട് പൊരുതി” എന്നു പറഞ്ഞശേഷം “അവൻ ദൂതനോടു പൊരുതി ജയിച്ചു” എന്നാണ് അടുത്ത വാക്യത്തിൽ പറയുന്നത്. അതായത്; ദൈവമയച്ച ഒരു ദൂതനോടാണ് യാക്കോബ് പൊരുതിയത്. എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ രണ്ട് വാക്യങ്ങളിലും ദുതൻ എന്നുതന്നെയാണ്: “In the womb, he seized his brother’s heel, and with his strength he strove with an angel. He strove with an angel and prevailed; he wept and beseeched him; In Bethel he shall find Him, and there He shall speak with us.” [The Complete Tanakh]. അവിടുത്തെ എലോഹീം അഥവാ, ദൈവം എന്ന പ്രയോഗം യഹോവയെ കുറിക്കുന്നതല്ല; യഹോവയാൽ അയക്കപ്പെട്ട ദൂതനെ കുറിക്കുന്നതാണ്. അടുത്തഭാഗം: “അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.” യബ്ബോക്ക് നദിയുടെ അടുത്തുവെച്ചാണ് ദൂതനുമായി മല്ലുപിടിച്ചത്. എന്നാൽ സൈന്യങ്ങളുടെ യഹോവയെ കണ്ടെത്തിയതും സംസാരിച്ചതും ബേഥേലിൽ വെച്ചാണ്. (ഉല്പ, 35:9,10. ഒ.നോ: 35:1, 7, 48:3). അവിടെയാണ് യഹോവ യാക്കോബിനു രണ്ടാമത് പ്രത്യക്ഷനായത്. (ഉല്പ, 35:9,10; ഒ.നോ: 48:3).

മോശെ

1. അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. (പുറ, 3:2-6. ഒ.നോ: 4-7; 11-15). 

യഹോവ ആദ്യമായി മോശെയ്ക്ക് പ്രത്യക്ഷനാകുന്നത് ദൂതൻ മുഖാന്തരമാണ്. “ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു” എന്നു ലൂക്കൊസ് പറയുന്നതോർക്കുക. (പ്രവൃ, 7:35). ദൈവദൂതനാണ് മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അഥവാ അഗ്നിജ്വാലയായി അവന് പ്രത്യക്ഷനായത്. (പ്രവൃ, 7:30. ഒ.നോ: എബ്രാ, 1:7). എന്നാൽ തീയിൽനിന്ന് മോശെയോട് സംസാരിക്കുന്നത് ദൈവമാണ്. “ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമാകുന്നു” എന്നും, “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാണെന്നു പറയുന്നത് ദൂതനല്ല; യഹോവയായ ദൈവമാണ്. അതായത്, ദൈവം ശമൂവേലിനു വെളിപ്പെട്ടതുപോലെ വചനമായിട്ടാണ് ഒന്നാം പ്രാവശ്യം മോശെയ്ക്ക് വെളിപ്പെട്ടതെന്ന് മനസ്സിലാക്കാം. (1ശമൂ, 3:21).

ഒരു പ്രധാനപ്പെട്ട തെളിവ്: ദൈവപുരുഷനായ മോശെ മരിക്കുന്നതിനു മുമ്പ് യിസ്രായേൽ ജനത്തെ അനുഗ്രഹിച്ചു പറയുന്നതിൽ ആവർത്തനം 33-ൻ്റെ 16-ാം വാക്യം: “മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.” യിസ്രായേൽ ജനത്തിൻ്റെ നെറുകയിൽ വരാൻ മോശെ ആശംസിച്ച പ്രസാദം ദൂതൻ്റെയല്ല; യഹോവയുടെയാണെന്ന് വ്യക്തമാണല്ലോ; അതിനാൽ ദൂതൻ മുഖാന്തരം യഹോവയാണ് മുൾപ്പടർപ്പിൽ പ്രത്യക്ഷനായതെന്ന് മനസ്സിലാക്കാം. യഹോവ തീയിൽ വീണ്ടും പ്രത്യക്ഷനായി സംസാരിച്ചിട്ടുണ്ട്; കലപനകൾ നല്കുന്നത് തീയിൽ പ്രത്യക്ഷനായിക്കൊണ്ടാണ്: “ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.” (ആവ, 5:24. ഒ.നോ: 5:22). താഴെയുള്ള വാക്യങ്ങളും കാണുക:

നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു. (പുറ, 4:16).

“അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.” (പുറ, 4:1. ഒ.നോ: 2-5).

2. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു. (പുറ, 24:9-11).

3. അങ്ങനെ മോശെ മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപർവ്വതത്തിൽ കയറി; കാല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി: അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു. (പുറ, 34:4,5)

4. “എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി.” (സംഖ്യാ, 20:6)

5. അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനക്കുടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു. (ആവ, 31:14,15)

അഹരോൻ

1. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).

2. എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി. (സംഖ്യാ, 20:6)

നാദാബ്

“അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).

അബീഹൂ

“അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11).

എഴുപതു മൂപ്പന്മാർ

അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു. (പുറ, 24:9-11).

യോശുവ

“അനന്തരം യഹോവ മോശെയോടു: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവെക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങൾ സമാഗമനക്കുടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കൽ നിന്നു. അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെ നിന്നു.” (ആവ, 31:14,15)

യിസ്രായേൽ ജനം

അഗ്നിമേഘസ്തംഭം: “നീ പകൽ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവർ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.” (നെഹെ, 9:12).

“മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.” (പുറ, 33:9)

അഗ്നിസ്തംഭം: പുറ, 13:21, 22; സംഖ്യാ, 14:14; നെഹെ, 9:12; 9:19)

മേഘസ്തംഭം: പുറ, 13:21,22; 14:19;14:24; 33:9,10; സംഖ്യാ, 12:5; 14:14; ആവ, 31:15; നെഹെ, 9:12; 9:19; സങ്കീ, 99:7).

തേജസ്സിൻ്റ പ്രത്യക്ഷത: പുറ, 16:10; 24:16,17; 33:22-34:5; 40:34,35; ലേവ്യ, 9:23; സംഖ്യാ, 14:10; 16:19; 16:42; 20:6; 1രാജാ, 8:11; 2ദിന, 5:14; 2ദിന, 7;1-3; ഇയ്യോ, 37:22; യെഹെ, 43:2; 43:4,5; 44:4)

ബിലെയാം

1. “ദൈവം ബിലെയാമിന്റെ അടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു.” (സംഖ്യാ, 22:9. ഒ.നോ: സംഖ്യാ, 22:13)

2. “രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.” (സംഖ്യാ, 22:20)

3. “ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പിഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.” (സംഖ്യാ, 23:4. ഒ.നോ: 23:5)

4. “യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.” (സംഖ്യാ, 23:16)

ശമൂവേൽ

യഹോവ ശമൂവേലിനു നാലുപ്രാവശ്യം വചനത്താൽ വെളിപ്പെട്ടു: 

1. “യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.” (1ശമൂ, 3:4)

2. “യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു. ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.” (1ശമൂ, 3:6,7)

3. “യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.” (1ശമൂ, 3:8)

4. “അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.” (1ശമൂ, 3:10)

കുറഞ്ഞത് രണ്ടുപ്രാവശ്യം മറ്റുനിലകളിലും യഹോവ ശമൂവേലിനു പ്രത്യക്ഷനായി:

5. “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും (continued) ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21)

ദാവീദ്

“അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.” (2ദിന, 3:1)

ശലോമോൻ 

1. “ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.” (1രാജാ, 3:5; 2ദിന, 1:7)

2. “അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.” (2ദിന, 7:12; 1രാജാ, 11:9)

മീഖായാവ്

“അതിന്നു അവൻ (മീഖായാവു) പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന, 18:18)

ഇയ്യോബ്

“ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ, 42:5)

യെശയ്യാവ്

“ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (യെശ, 6:1-5)

യിരെമ്യാവ്

“യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:3)

യെഹെസ്ക്കേൽ 

“അവന്റെ അരമുതൽ മേലോട്ടു അതിന്നകത്തു ചുറ്റും തീക്കൊത്ത ശുക്ളസ്വർണ്ണംപോലെ ഞാൻ കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീ പോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:27,28)

ദാനീയേൽ

“ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9)

ആമോസ്

“യഹോവ യാഗപീഠത്തിന്നു മീതെ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഉത്തരങ്ങൾ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവണ്ണം തകർത്തു കളക; അവരുടെ സന്തതിയെ ഞാൻ വാൾ കൊണ്ടു കൊല്ലും; അവരിൽ ആരും ഓടിപ്പോകയില്ല. അവരിൽ ആരും വഴുതിപ്പോകയുമില്ല.” (ആമോ, 9:1)

”യഹോവ പ്രത്യക്ഷനായി” എന്നു പറയാതെയും, പഴയനിയമത്തിലെ പ്രവാചകന്മാർക്കെല്ലാം പലനിലകളിൽ യഹോവ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രവചനഗ്രന്ഥങ്ങൾ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിൻ്റെ അരുളപ്പാടുകൾ, ദർശനം, സ്വപ്നം, വെളിപ്പാട് എന്നിവയിലൂടെയും ദൈവം തന്നെ വെളിപ്പെടുത്തി.  

അരുളപ്പാടു: ദൈവം തൻ്റെ ഹിതം പ്രവാചകന്മാർ മുഖാന്തരം മനുഷ്യരോട് അറിയിക്കുന്നതാണ് അരുളപ്പാട്; “പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല.” (യിരെ, 18:18)

ഉദാ: (യെശ, 38:4;  യിരെ, 1:2; യെഹെ, 1:3; ഹോശേ, 1:1; യോവേ, 1:1).

ദർശനം: ഉണർവോടിരിക്കുന്ന മനുഷ്യൻ്റെ മുമ്പിൽ ഏതെങ്കിലും രംഗമോ ചുറ്റുപാടുകളോ പ്രകൃത്യതീതമായി ആവിഷ്കരിക്കപ്പെടുന്നതാണ് ദർശനം. ദർശകൻ ദൈവസാന്നിദ്ധ്യത്തിൻ്റെ അതിശക്തമായ പ്രഭാവത്താൽ ഉണർവ്വിൻ്റെയും ഉറക്കത്തിൻ്റെ ഇടയ്ക്ക് ഒരു ആത്മവിവശതയിലായിരിക്കും: “കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ (സംഖ്യാ, 24:4, 16). “അവൻ (പത്രൊസ്) വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.” (പ്രവൃ, 10:10,11). 

ഉദാ: (യെശ, 1:1; യെഹെ, 8:4; ദാനീ, 8:1; ഓബ, 1:1; ഹബ, 2:2)

സ്വപ്നം: ഉറക്കത്തിൽ കാണുന്നതാണ് സ്വപ്നം. ദൈവിക ആശയവിനിമയത്തിന്റെ മാർഗ്ഗമായി പഴയനിയമത്തിൽ സ്വപ്നം കണക്കാക്കപ്പെടുന്നു. (1രാജാ, 3:5). “സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ.” (യിരെ 23:28). 

ഉദാ: (ഉല്പ, 28:19; 37:5; ദാനീ, 7:1)

വെളിപ്പാടു: ദൈവത്തിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങളെ മറനീക്കി കാണിക്കുന്നതാണ് വെളിപ്പാട്: “വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു.” (സദൃ, 29:18). “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” (ആമോ, 3:7)

ഉദാ: യെശ, 22:14; യിരെ, 38:21; യെഹെ, 11:25; ദാനീ, 3:23; ആമോ, 3:7)

പുതിയനിയമത്തിൽ

“ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). ഭാഷയിലെ ‘സർവ്വനാമം’ എന്താണെന്ന് അറിയാവുന്നവർക്ക് ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നതിലെ ‘അവൻ’ എന്ന സർവ്വനാമം മാറ്റി തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ ‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നുകിട്ടും: (1തിമൊ, 3:15,16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10).

യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് കർത്താവായ ക്രിസ്തു. യഹോവയായ ദൈവം ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32, 35) തൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിക്കാൻ മനുഷ്യനായി വെളിപ്പെടുകയായിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). “യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.” (യെശ, 25:8). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

അവതാരമെന്നൊരു പദമോ ആശയമോ ബൈബിളിൽ ഒരിടത്തുമില്ല. ദൈവത്തിന് വെളിപ്പാട് അഥവാ പ്രത്യക്ഷതകളാണുള്ളത്. യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടുകളെ കുറിക്കുന്ന വേദഭാഗങ്ങൾ:

1. അവൻ ജഡത്തിൽ വെളിപ്പെട്ടു (phaneroo) God was manifest in the flesh; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു. (1തിമൊ, 3:16)

1. സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാൽ (epiphaneia) വെളിപ്പെട്ടിരിക്കുന്നതുമായ തന്‍റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. (2തിമൊ, 1:10)

3. അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി (phaneroo). (എബ്രാ, 9:26)

4. അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും (phaneroo) ആകുന്നു. (1പത്രൊസ് 1:20)

5. പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി (phaneroo) എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. (1യോഹ, 3:5)

6. പാപം ചെയ്യുന്നവൻ പിശാചിന്‍റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി (phaneroo). (1യോഹ, 3:8)

പുനരുത്ഥാനശേഷമുള്ള പ്രത്യക്ഷത

പുനരുത്ഥാനം ചെയ്ത കർത്താവ് ആദ്യം പ്രത്യക്ഷനായത് മഗദലക്കാരത്തി മറിയയ്ക്കും പിന്നെ, കല്ലറകണ്ടുമടങ്ങിയ സ്ത്രീകൾക്കുമാണ്. അപ്പൊസ്തലന്മാരിൽ ആദ്യം പ്രത്യക്ഷനയത് പത്രൊസിനും ഒടുവിൽ പ്രത്യക്ഷനായത് പൗലൊസിനുമാണ്.

1. മഗദലക്കാരത്തി മറിയ

യേശുക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി (phaino). (മർക്കൊ, 16:9; യോഹ, 20:14-17)

പുനരുത്ഥാനം ചെയ്ത യേശുവിനെ മനുഷ്യനെന്ന നിലയിൽ കണ്ടത് മഗ്ദലക്കാരത്തി മറിയ മാത്രമാണ്: “യേശുക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9). എന്നിട്ട് യേശു അവളോട് പറയുന്നത്: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:14-17). ക്രിസ്തു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചു. (ലൂക്കൊ, 23:46). മൂന്നാംനാൾ ക്രിസ്തു ഉയിർത്തെഴുന്നേല്ക്കുന്നത് ദൈവാത്മാവിലാണ്. “ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമർ 8:11; എഫെ, 1:20). അവൻ ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ ചെന്നശേഷമാണ് തൻ്റെ പാപപരിഹാര ശുശ്രൂഷ പൂർണ്ണമായത്. മഗ്ദലക്കാരത്തിയോടുള്ള യേശുവിൻ്റെ വാക്കുകൾ അതാണ് വ്യക്തമാക്കുന്നത്. (യോഹ, 20:17). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്പ്പോഴാണ് യേശു മഹാപുരോഹിതനായത്. (മത്താ, 3:11; പ്രവൃ, 10:48; എബ്രാ, 3:1). മഹാപുരോഹിതനായ ക്രിസ്തു മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5:6). യാഗമർപ്പിച്ച മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ അതിപരിശുദ്ധ സ്ഥലത്തെത്തി യാഗരക്തം കൃപാസനത്തിൽ സമർപ്പിക്കുന്നതുവരെ ഒരു യാഗവും പൂർണ്ണമാകുന്നില്ല. (ലേവ്യ, 16:17-19). യാഗരക്തം യാഗം കഴിച്ചതിൻ്റെ സാക്ഷ്യമാണ്. ദൈവകുഞ്ഞാടായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ പിതാവിൻ്റെ സന്നിധിയിൽ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി എത്തേണ്ടതുണ്ടായിരുന്നു. (ക്രൂശിൻ്റെ ചുവട്ടിൽനിന്ന് രക്തം കൈകളിൽ കോരിയെടുത്തുകൊണ്ടാണ് ക്രിസ്തു സ്വർഗ്ഗത്തിൽ പ്രവേശിച്ചതെന്ന് അതിനർത്ഥമില്ല) അങ്ങനെ തൻ്റെ സ്വർഗ്ഗപ്രവേശനത്തിലൂടെയാണ് വീണ്ടെടുപ്പുവേല പൂർത്തിയാകുന്നത്: (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12. ഒ.നോ: യോഹ, 20:17). ‘ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു‘ അതിനാൽ ദൈവപുത്രൻ്റെ ശുശ്രൂഷ അവിടെ തീർന്നു എന്നു മനസ്സിലാക്കാമല്ലോ? പിന്നെ യേശുവെന്ന മനുഷ്യനില്ല; വീണ്ടും പ്രത്യക്ഷനാകുന്നത് മനുഷ്യനല്ല; ദൈവമാണ്. അതിനാലാണ് തോമാസ്, തന്നെ ദൈവമെന്ന് വിളിച്ചപ്പോൾ നിഷേധിക്കാതിരുന്നത്. (യോഹ, 20:28). ദൈവപുത്രൻ സ്വർഗ്ഗത്തിൽ പോയി എന്നതിനും തെളിവുണ്ട്. മഗ്ദലക്കാരത്തി മറിയയോടു പറയുന്നത്; “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല” എന്നാണ്. (യോഹ, 20:17). എന്നാൽ അടുത്തസമയംതന്നെ കല്ലറകണ്ടു മടങ്ങിയ യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ തുടങ്ങിയ സ്ത്രീകൾക്ക് യേശുക്രിസ്തു പ്രത്യക്ഷനായപ്പോൾ, “അവർ അടുത്തുചെന്നു അവന്‍റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു” എന്നെഴുതിയിട്ടുണ്ട്. (മത്താ, 28:9). അതിനാൽ, ദൈവപുത്രനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷ പൂർത്തിയായതായും; വീണ്ടും പ്രത്യക്ഷനായത് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും സർവ്വാധികാരിയായ സാക്ഷാൽ യഹോവയായ ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം. (മത്താ, 28:18). ഈ സംഭവത്തിനും എട്ടു ദിവസങ്ങൾക്കു ശേഷം യേശു എല്ലാ ശിഷ്യന്മാർക്കുമായി പ്രത്യക്ഷനായപ്പോഴാണ് തോമാസ് യേശുവിനെ, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു ഏറ്റുപറഞ്ഞത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ മറ്റാരെയും എൻ്റെ ദൈവം (My God) എന്നു വിളിക്കില്ലെന്ന് വീണ്ടുമോർക്കുക: (സങ്കീ, 35:23).

ദൈവമായിട്ടുള്ള പ്രത്യക്ഷതകൾ:

2. യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ

അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്‍റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരെറ്റു: ‘നിങ്ങൾക്കു വന്ദനം’ എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്‍റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. യേശു അവരോടു: “ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്‍റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു. (മത്താ, 28:8-10)

3. പത്രൊസ്

ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും (1കൊരി, 15:3,4), കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി (optanomai) എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. (ലൂക്കോ, 24:34).

4. എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർ

പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി (phaneroo). (മർക്കൊ, 16:12; ലൂക്കൊ, 24:13-35)

5. തോമാസ് ഒഴികെയുള്ള അപ്പൊസ്തലന്മാർക്ക്

പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി (phaneroo), തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു. (മർക്കൊ, 16:14; ലൂക്കൊ, 24:36-40; യോഹ, 20:19-24). പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി (optanomai) എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. (1കൊരി, 15:5)

6. തോമാസ് ഉൾപ്പെടെയുള്ള അപ്പൊസ്തലന്മാർക്ക്

എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. (യോഹ, 20:26)

7. മൂന്നാം പ്രാവശ്യം അപ്പൊസ്തലന്മാർക്ക് പ്രത്യക്ഷനാകുന്നു

അതിന്റെ ശേഷം യേശു പിന്നെയും തിബെര്യാസ് കടൽക്കരയിൽ വെച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (phaneroo); പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു. (യോഹ, 21:1). യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രവാശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി (phaneroo). (യോഹ, 21:14)

8. അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു

അനന്തരം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി (optanomai); അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. (1കൊരി, 15:6)

9. കർത്താവിന്റെ സഹോദരനായ യാക്കോബ്

അനന്തരം അവൻ യാക്കോബിന്നു പ്രത്യക്ഷനായി (optanomai). (1കൊരി, 15:7)

10. മറ്റു അപ്പൊസ്തലന്മാർക്കു

പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി (optanomai). (1കൊരി, 15:7)

11. സ്തെഫാനോസ്

ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. (പ്രവൃ, 7:56)

12. പൗലൊസ്

എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി (optanomai). (1കൊരി, 15:8). അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്‍റെമേൽ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ (optanomai) യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. (പ്രവൃ, 9:17)

13. യോഹന്നാൻ

“എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:12-17).

കർത്താവ് പൗലൊസിനു ആദ്യം പ്രത്യക്ഷനായപ്പോൾ വീണ്ടും പ്രത്യക്ഷനാകുമെന്ന് പറയുന്നതിനാൽ ഒന്നിലേറെ പ്രാവശ്യം അവന് പ്രത്യക്ഷപ്പെട്ടുവെന്നു മനസ്സിലാക്കാം: “എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ (optanomai) ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി (optanomai).” (പ്രവൃ, 26:16). അതുപോലെ, പത്രൊസ് തുടങ്ങിയ ശിഷ്യന്മാർക്ക് മൂന്നുപ്രാവശ്യം പ്രത്യക്ഷനായ വിവരങ്ങളാണ് സുവിശേഷങ്ങളിൽ ഉള്ളതെങ്കിലും, കൂടുതൽ പ്രാവശ്യം പ്രത്യക്ഷനായ വിവരങ്ങൾ പ്രവൃത്തികളിൽ ലൂക്കൊസ് നല്കുന്നുണ്ട്: “അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി (optanomai) ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.” (പ്രവൃ, 1:2,3). കൂടാതെ, പൗലൊസിൻ്റെ തൻ്റെ പ്രഥമപ്രസംഗത്തിൽ യേശു അപ്പൊസ്തലന്മാർക്ക് ഏറിയദിവസം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്: “അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി (optanomai); അവർ ഇപ്പോൾ ജനത്തിന്‍റെ മുമ്പാകെ അവന്‍റെ സാക്ഷികൾ ആകുന്നു.” (പ്രവൃ, 13:31).

മഹത്വത്തിലുള്ള പ്രത്യക്ഷതകൾ

1. അപ്പോൾ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും (phaino); അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും (optanomai). (മത്താ, 24:30) 

2. യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും (optanomai) എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു. (മത്താ, 26:64)

3. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും (optanomai). (മർക്കൊ, 13:26)

5. മനുഷ്യപുത്രൻ വെളിപ്പെടുന്ന (apokalypto) നാളിൽ അവ്വണ്ണം തന്നേ ആകും. (ലൂക്കോ, 17:30)

6. അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും (optanomai). (ലൂക്കോ, 21:27)

7. ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും (optanomai) എന്നും അവനോടു പറഞ്ഞു. (യോഹ, 1:51)

8. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ (phaneroo) നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും (phaneroo). (കൊലൊ, 3:4)

9. നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്‍റെ പ്രത്യക്ഷത (epiphaneia) വരെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ 6:13)

10. ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്‍റെ പ്രത്യക്ഷതയും (epiphaneia) രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു. (2തിമൊ, 4:1)

11. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്‍റെ പ്രത്യക്ഷതയിൽ (epiphaneia) പ്രിയംവെച്ച ഏവർക്കുംകൂടെ. (2തിമൊ, 4:8)

12. നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതെക്കായിട്ടും. (തീത്തൊ, 2:12)

13. ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും (optanomai). (എബ്രാ, 9:28)

14. എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ (phaneroo) നിങ്ങൾ തേജസ്സിന്‍റെ വാടാത്ത കിരീടം പ്രാപിക്കും. (1പത്രൊ, 5:4)

15. ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്‍റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്‍റെ പ്രത്യക്ഷതയിൽ (phaneroo) നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ. (1യോഹ, 2:28)

16. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല (phaneroo). അവൻ പ്രത്യക്ഷനാകുമ്പോൾ (phaneroo) നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു (optanomai) അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. (1യോഹ, 3:2)

17. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും (optanomai); ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ. (വെളി, 1:7)

18. അവർ അവന്‍റെ മുഖംകാണും (optanomai); അവന്‍റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. (വെളി, 22:4)

അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ അറുപതിലേറെ പ്രത്യക്ഷതകൾ (manifestations) ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകൾ കാണിക്കാം:

1. പഴയനിയമഭക്തന്മാർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നതായി കണ്ട പിതാവായ യഹോവ. മീഖായവും (1രാജാ, 22:19) യെശയ്യാവും (6:1-5) യെഹെസ്‌കേലും (1:26-28) ദാനീയേലും (7:9,10) സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. ‘ദൂതന്മാർ എൻ്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു’ എന്നു മനുഷ്യനായ യേശു പറഞ്ഞത് ഇതാണ്: (മത്താ, 18:11). ഇതു മാത്രമാണ് അദൃശ്യനായ ദൈവത്തിന്റെ നിത്യമായ പ്രത്യക്ഷത. ദൈവം ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നതായി യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: (വെളി, 4:8).

2. സർവ്വശക്തിയുള്ള ദൈവമായിട്ടുള്ള പ്രത്യക്ഷത: (ഉല്പ, 17:1). പൂർവ്വപിതാക്കന്മാർക്ക് ദൈവം യഹോവയെന്ന നാമത്തിലല്ല; സർവ്വശക്തിയുള്ള ദൈവമായിട്ടാണ് താൻ പ്രത്യക്ഷനായിരുന്നത്: (പുറ, 6:3).

3.  മമ്രേയുടെ തോപ്പിൽ അബ്രഹാമിനു മനുഷ്യനായി വെളിപ്പെട്ടു ആറേഴുനാഴിക അവനോടുകൂടെ പാർത്ത്, ഭക്ഷണപാനീയങ്ങൾ കഴിച്ചു അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയ മനുഷ്യൻ: (ഉൽപ,18:1-8). അവിടെ വെളിപ്പെട്ട മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവ ആയിരുന്നെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (18:1-19:1).

4.  വചനമായുള്ള വെളിപ്പാട്: ശമൂവേലിനു നാലുപ്രാവശ്യം വചനം അഥവാ ശബ്ദമായി ദൈവം വെളിപ്പെട്ടിട്ടുണ്ട്: (1ശമൂ, 3:23; 147:19. ഒ.നോ: പുറ, 3:4-6). അത് ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കി, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കോ, 4:4). ആ വചനത്താലാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6. ഒ.നോ: ഉൽപ, 1:3). കാലസംപൂർണ്ണത വന്നപ്പോൾ ‘ജഡമായിത്തീർന്നു’ എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം ഇതാണ്: (1:10; ഗലാ, 4:4).

5.  ജഡത്തിൽ വെളിപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:16; 1പത്രൊ, 1:20). ക്രൂശിൽ മരിച്ചത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്: (യോഹ, 8:40; 9:11; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ദൈവത്തിന് മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും ത്രിത്വത്തിനില്ല.

6.  ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12).

7.  സകല സത്യത്തിലും വഴി നടത്തുന്ന അദൃശ്യനായ പരിശുദ്ധാത്മാവ്: (യോഹ, 16:13). ദേഹരൂപത്തിൽ സ്നാപകനും (ലൂക്കോ, 3:22) പിളർന്ന നാവിന്റെ രൂപത്തിൽ അപ്പൊസ്തലന്മാരും (പ്രവൃ, 2:3) ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴ് ദീപങ്ങളായി യോഹന്നാനും കണ്ടിട്ടുണ്ട്: (വെളി, 4:5).

8.  ദൈവത്തിൻ്റെ ഏഴ് ആത്മാവ്: (വെളി, 1:4; 3:1; 4:5). ദൈവസിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിന്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4).

9.  മനുഷ്യപുത്രനോട് സദൃശ്യനായി മഹാതേജസ്സോടെ പത്മോസിൽ യേഹാന്നാനു വെളിപ്പെട്ട യേശുക്രിസ്തു: (വെളി, 1:12-18).

10.  സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും മദ്ധ്യത്തിൽ അറുക്കപ്പെട്ടതുപോലെ നിൽക്കുന്ന കുഞ്ഞാട്: (വെളി, 5:6,12; 6:1; 7:17). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്: (വെളി, 13:8). യേശുക്രിസ്തു കാലസംപൂർണ്ണതയിലാണ് ക്രൂശിക്കപ്പെട്ടത്: (ഗലാ, 4:4).

“ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു. എന്‍റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. (മത്തായി 11:25-27)

“അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.” (യെശയ്യാവു 60:2)

പുതിയനിയമ കല്പനകൾ

പുതിയനിയമ കല്പനകൾ

ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കാനായി രണ്ട് കല്പനകളാണുള്ളത്. സ്നാനവും കർത്തൃമേശയും. സ്നാനം ഒരിക്കലായും; കർത്തൃമേശ നിരന്തരമായും അനുഷ്ഠിക്കണം. പുതിയനിയമ വിശ്വാസികൾക്ക് അനുസരിക്കാൻ അനവധി കല്പനകളുണ്ട്. ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നുകം (കല്പനകൾ) ഒടിച്ചുകളഞ്ഞിട്ടാണ് ക്രിസ്തു തൻ്റെ മൃദുവും ലഘുവുമായ നുകം (കല്പനകൾ) നമുക്കുതന്നത്. “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.” 

1. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ! (മത്താ, 3:2; 4:17)

2. മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ. (മത്താ, 3:8)

3. ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു. (മത്താ, 4:7; ലൂക്കൊ, 4:12; 1കൊരി, 10:9)

4. നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു. (മത്താ, 4:10; ലൂക്കൊ, 4:8)

5. എൻ്റെ പിന്നാലെ വരുവിൻ (യേശുവിനെ പിന്തുടരുക). (മത്താ, 4:19; 8:22; 9:22; മർക്കൊ, 2:4)

6. മനുഷ്യരുടെ മുമ്പിൽ വെളിച്ചമായി പ്രകാശിക്കുവിൻ. (മത്താ, 5:16)

7. വഴിപാടു കഴിക്കും മുമ്പേ സഹോദരനോടു നിരന്നുകൊൾക. (മത്താ, 5:23,24)

8. പ്രതിയോഗിയോടുകൂടെ വേഗത്തിൽ ഇണങ്ങിക്കൊൾക. (മത്താ, 5:25; ലൂക്കൊ, 12:58)

9. കണ്ണുകൾ ഇടർച്ചവരുത്താതെ നോക്കുക. (മത്താ, 5:29; 18:9)

10. കൈകൾ ഇടർച്ചായാവരുത്. (മത്താ, 5:30; 18:8)

11. യാതൊന്നിനെക്കൊണ്ടും സത്യം ചെയ്യരുതു. (മത്താ, 5:33-36)

12. വാക്കുകൾ ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ. (മത്താ, 5:37)

13.  ദുഷ്ടനോടു എതിർക്കരുതു. (മത്താ, 5:39).

14. വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. (മത്താ, 5:39; ലൂക്കൊ, 6:29)

15. വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. (മത്താ, 5:40; ലൂക്കൊ, 6:29)

16. ഒരുത്തൻ സഹായം ചോദിച്ചാൽ അധികമായി ചെയ്യുക. (മത്താ, 5:41)

17. യാചിക്കുന്നവനു കൊടുക്കുക. (മത്താ, 5:42)

18. വായ്പ ചോദിക്കുന്നവനു കൊടുക്കുക. (മത്താ, 5:42)

19. ശത്രുക്കളെ സ്നേഹിപ്പിൻ. (മത്താ, 5:44; ലൂക്കൊ, 6:27, 35)

20. ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. (മത്താ, 5:44)

21. സ്വർഗ്ഗീയപിതാവിനെപ്പോലെ സൽഗുണപൂർണ്ണരാകുവിൻ. (മത്താ, 5:48)

22. നീതിപ്രവൃത്തികളെ മനുഷ്യരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ. (മത്താ, 6:1)

23. ഭിക്ഷ കൊടുക്കുന്നതു രഹസ്യത്തിൽ ആയിരിക്കണം. (മത്താ,6:2)

24. വലങ്കൈ ചെയ്യുന്നതു ഇടങ്കൈ അറിയരുതു. (മത്താ, 6:3)

25. മനുഷ്യരെ കാണിക്കാനായി പ്രാർത്ഥിക്കരുതു. (മത്താ, 6:5)

26. അറയിൽ കടന്നു രഹസ്യത്തിൽ പ്രാർത്ഥിക്ക. (മത്താ, 6:6)

27. പ്രാർത്ഥിക്കയിൽ അതിഭാഷണം അരുതു. (മത്താ, 6:7)

28. സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കുക. (മത്താ, 6:9-13; ലൂക്കൊ, 11:2-4)

29. പരസ്പരം പിഴകളെ ക്ഷമിക്കക. (മത്താ, 6:14,15)

30. ഉപവസിക്കുമ്പോൾ വാടിയമുഖം കാണിക്കരുതു. (മത്താ, 6:16)

31. ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കരുതു. (മത്താ, 6:19)

32. സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുക. (6:20)

33. ജീവനായിക്കൊണ്ടു വിചാരപ്പെടരുതു. (മത്താ, 6:25; ലൂക്കൊ, 12:22)

34. ശരീരത്തിനായും വിചാരപ്പെടരുതു. (മത്താ, 6:25; ലൂക്കൊ, 12:22)

35. ഭക്ഷണത്തിനായി വിചാരപ്പെടരുതു. (മത്താ, 6:31)

36. മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. (മത്താ, 6:33)

37. നാളെക്കായി വിചാരപ്പെടരുതു. (മത്താ, 6:34)

38. വിധിക്കരുതു. (മത്താ, 7:1; ലൂക്കൊ, 6:37)

39. മുമ്പ സ്വന്തം കുറവുകൾ പരിഹരിക്കുക. (മത്താ, 7:5; ലൂക്കൊ, 6:42)

40. വിശുദ്ധമായതൊന്നും അലക്ഷ്യമാക്കരുത്. (മത്താ, 7:6)

41. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും. (മത്താ, 7:7)

42. അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും. (മത്താ, 7:7)

43. മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. (മത്താ, 7:7)

44. മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ. (മത്താ, 7:12; ലൂക്കൊ, 7:31)

45. ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ. (മത്താ, 7:13; ലൂക്കൊ, 13:24)

46. കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 7:15)

 47. കൊയ്ത്തിലേക്കു (സുവിശേഷവയൽ) വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ. (മത്താ, 9:38)

48. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. (മത്താ, 10:7)

49. സൗജന്യമായി ലഭിച്ചതൊക്കെയും സൗജന്യമായി കൊടുപ്പിൻ. (മത്താ, 10:8)

50. പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. (മത്താ, 10;16)

51. അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. (മത്താ, 10:22)

52. ദൈവത്തെ മാത്രം ഭയപ്പെടുവിൻ. (മത്താ, 10:28)

53. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ. (മത്താ, 11:28)

54. എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ. (മത്താ, 11:29)

55. വചനം കേട്ടു ഗ്രഹിച്ചു കൊൾവിൻ. (മത്താ, 15;10)

56. ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ. (മത്താ, 16:24; ലൂക്കൊ, 9:23)

57. കൈകാലുകൾ ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നല്ലതു. (മത്താ, 18:8)

58. കണ്ണുകളുവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നല്ലതു. (മത്താ, 18:9)

59. ആരെയും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 18:10)

60. സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക. (മത്താ, 18:15)

61. അവൻ നിന്നെ കേൾക്കാഞ്ഞാൽ രണ്ടു മൂന്നു സാക്ഷികളെ കൂട്ടിക്കൊണ്ടു ചെല്ലുക. (മത്താ, 18:16)

62. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക. (മത്താ, 18:17)

63. സഹോദരനോടുഏഴല്ല; എഴുപത് വട്ടം ക്ഷമിക്കുക. (മത്താ, 18:21,22; ലൂക്കൊ, 17:3,4)

64. ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കുക. (മത്താ, 18:35)

65. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു. (മത്താ, 19:6)

66. പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു. (മത്താ, 19:9)

67. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. (മത്താ, 19:9)

68. ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ. (മത്താ, 19:14; മർക്കൊ, 10:14; ലൂക്കൊ, 18:16)

69. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക. (മത്താ, 19:17)

70. കുല ചെയ്യരുതു. (മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

71. വ്യഭിചാരം ചെയ്യരുതു. (മത്താ, 19:18; 5:27,28; മർക്കൊ, 10:19; ലൂക്കൊ, 18:19)

72. മോഷ്ടിക്കരുതു. മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

73. കള്ളസ്സാക്ഷ്യം പറയരുതു. (മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

74. അപ്പനെയും അമ്മയെയും ബഹുമാനിക്ക. (മത്താ, 19:19; മർക്കൊ, 10:19; ലൂക്കൊ, 18:20)

75. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക. (മത്താ, 19:19)

76. സൽഗുണപൂർണ്ണൻ ആകുവാൻ നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക. (മത്താ, 19:21; ലൂക്കൊ, 18:21)

77. മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ശുശ്രൂഷക്കാരൻ ആകേണം. (മത്താ, 20:26; മർക്കൊ, 10:43)

78. ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദാസൻ ആകേണം. (മത്താ, 20:27; മർക്കൊ, 10:44)

79. കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ. (മത്താ, 22:21; മർക്കൊ, 12:17; ലൂക്കൊ, 22:25)

80. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. (മത്താ, 22:37)

81. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. (മത്താ, 23:8)

82. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു. (മത്താ, 23:9)

83. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു. (മത്താ, 23:10)

84. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. (മത്താ, 23:11)

85. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും. (മത്താ, 23:12)

86. തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. (മത്താ, 23:12)

87. ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 24:4; മർക്കൊ, 13:6; ലൂക്കൊ, 24:8)

88. ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 24:6)

89. നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ. (മത്താ, 24:42; മർക്കൊ, 13:33)

90. നിനെയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. (മത്താ, 24:44)

91. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. (മത്താ, 25:13; മർക്കൊ, 13:37)

92. പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ. (മത്താ, 26:41; മർക്കൊ, 14:38; ലൂക്കൊ, 22:40, 46)

93. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിൻ. (മത്താ, 28:19)

94. സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ. (മത്താ, 28:19)

95. എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. (മർക്കൊ, 7:14)

96. പരീശരുടെ ദുരുപദേശം സൂക്ഷിച്ചുകൊൾവിൻ. (മർക്കൊ, 8:15; മത്താ, 16:6)

97. ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. (മർക്കൊ, 9:35)

98. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു. (മർക്കൊ, 10:9)

99. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ. (മർക്കൊ, 10:14)

100. ചതിക്കരുത്. (മർക്കൊ, 10:19)

101. ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. (മർക്കൊ, 11:22)

102. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ. (മർക്കൊ, 11:24)

103. യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. (മർക്കൊ, 12:29,30)

104. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല. (മർക്കൊ, 12:31)

105. നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (മർക്കൊ, 13:9; 13:23)

106. ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു. (മർക്കൊ, 13:21)

107. ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ. (മർക്കൊ, 13:33)

108. ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. (മർക്കൊ, 16:15)

109. രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ. (ലൂക്കോ, 3:11)

110. ഭക്ഷണസാധനങ്ങളും ഇല്ലാത്തവന്നു കൊടുക്കട്ടെ. (ലൂക്കോ, 3:11)

111. കല്പിച്ചതിൽ അധികം നികുതി പിരിക്കരുതു. (ലൂക്കോ, 3:13)

112. ആരോടും ചതിവായി ഒന്നും വാങ്ങാതെ ശമ്പളം മതി എന്നു വിചാരിക്കണം. (ലൂക്കോ, 3:14)

113. നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്വിൻ. (ലൂക്കൊ, 6:27)

114. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ. ( ലൂക്കൊ, 6:28)

115. നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. (ലൂക്കൊ, 6:8)

116. നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക. (ലൂക്കൊ, 6:30)

117. നിനക്കുള്ളതു എടുക്കുന്നവനോടു മടക്കി ചോദിക്കരുതു. (ലൂക്കൊ, 6:30)

118. ശത്രുക്കൾക്കു നന്മ ചെയ്വിൻ. (ലൂക്കൊ, 6:35)

119. പകരം ഇച്ഛിക്കാതെ കൊടുപ്പിൻ. (ലൂക്കൊ, 6:35)

120. ശിക്ഷെക്കു വിധിക്കരുതു; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകില്ല. (ലൂക്കൊ, 6:37)

121. വിടുവിൻ; നിങ്ങളെയും വിടുവിക്കും. (ലൂക്കൊ, 6:37)

122. കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. (ലൂക്കൊ, 6:38)

123. സ്വന്തം ക്രൂശ് എടുത്തുംകൊണ്ടു ക്രിസ്തുവിനെ അനുഗമിക്കണം. (ലൂക്കൊ, 9:23; മത്താ, 10:38)

124. ദൈവപുത്രന്നു ചെവികൊടുപ്പിൻ. (ലൂക്കൊ, 9:35)

125. നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. (ലൂക്കോ, 11:35)

126. അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ. (ലൂക്കോ, 11:41)

127. ദുരുപദേശത്തെ സൂക്ഷിച്ചുകൊൾവിൻ. (ലൂക്കൊ, 12:1; മത്താ, 16:6, 11).

128. ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. (ലൂക്കൊ, 12:4)

129. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. (ലൂക്കൊ, 12:5)

130. സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ. (ലൂക്കോ, 12:15)

131. ദൈവത്തിന്റെ രാജ്യം അന്വേഷിപ്പിൻ. (ലൂക്കോ, 12:31)

132. നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ . (ലൂക്കോ, 12:35)

133. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. (ലൂക്കോ, 12:40)

134. ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു. (ലൂക്കോ, 14:8)

135. നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക. (ലൂക്കോ, 14:10)

136. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ മുടന്തന്മാർ, കുരുടുന്മാർ എന്നിവരെ ക്ഷണിക്ക. (ലൂക്കോ, 14:13)

137. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ. (ലൂക്കോ, 17:32)

138. നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു. (ലൂക്കൊ, 21:9)

139. ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. (ലൂക്കോ, 21:34)  

140. സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ. (ലൂക്കോ, 21:36)

141.  “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ. (ലൂക്കോ, 22:19)

142. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. (യോഹ, 4:24)

143. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ. (യോഹ, 6:27)

144. കാഴ്ചപ്രകാരം വിധിക്കരുതു. (യോഹ, 7:24)

145. നീതിയുള്ള വിധി വിധിപ്പിൻ. (യോഹ, 7:24)

146. ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. (യോഹ, 7:37)

147. എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. (യോഹ, 8:31)

148. എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല. (യോഹ, 8:51)

149. എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ. (യോഹ, 12:26)

150. ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. (യോഹ, 12:35)

151. നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ. (യോഹ, 12:36)

152. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു. (യോഹ, 14:1)

153. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. (യോഹ, 14:1)

154. ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. (യോഹ, 14:11)

155. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും. (യോഹ, 15:4)

156. എന്റെ സ്നേഹത്തിൽ വസിപ്പിൻ. (യോഹ, 15:9)

157. ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന. (യോഹ, 15:12)

158. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം. (യോഹ, 15:17)

159. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിപ്പിൻ. (യോഹ, 16:24)

160. ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ. (യോഹ, 16:33)

161. അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക. (യോഹ, 20:27)

162. ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ. (പ്രവൃ, 2:38; മത്താ, 28:19)

163. വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കണം. (പ്രവൃ, 15:28,29)

164. അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. (പ്രവൃ, 17:30)

165. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 20:28)

166. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ. (റോമ, 6:11)

167. പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, (റോമ, 6:12)

168. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. (റോമ, 6:13)

169. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. (റോമ, 6:13)

170. നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. (റോമ 12:1)

171. ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമ, 12:2)

172. ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരരുതു. (റോമ, 12:3)

173. ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണം. (റോമ, 12:3)

174. ശുശ്രൂഷിക്കാൻ കൃപയുള്ളവൻ ശുശ്രൂഷിക്കട്ടെ. (റോമ, 12:7) 

175. ഉപദേശിക്കുവാൻ കൃപയുള്ളവൻ ഉപദേശിക്കട്ടെ. (റോമ, 12:7)

176. പ്രബോധിപ്പിക്കുവാൻ കൃപയുള്ളവൻ പ്രബോധിപ്പിക്കട്ടെ. (റോമ, 12:7)

177. ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ ചെയ്യട്ടെ. (റോമ, 12:8)

178. ഭരിക്കുന്നവൻ ഉത്സാഹത്തോടെ ഭരിക്കട്ടെ. (റോമ, 12:8)

179. കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ. (റോറ, 12:8)

180. സ്നേഹം നിർവ്യാജം ആയിരിക്കട്ടെ. (റോമ, 12:9)

181. തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ. (റോമ, 12:9)

182. സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ. (റോമ, 12:10)

183. ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ. (റോമ, 12:11)

184. ആശയിൽ സന്തോഷിപ്പിൻ. (റോമ, 12:12)

185. കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ. (റോമ, 12:13)

186. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. (റോമ, 12:13)

187. വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്ക. (റോമ, 12:13)

188. അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ. (റോമ, 12:13)

189. നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ. (റോമ, 12:14)

190. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്ക. (റോമ, 12:15)

191. കരയുന്നവരോടുകൂടെ കരയുക. (റോമ, 12:15)

192. തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ. (റോമ, 12:16)

193. നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു. (റോമ, 12:16)

194. ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യരുതു. (റോമ, 12:17)

195. സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതുക. (റോമ, 12:17)

196. കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. (റോമ, 12:18)

197. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ. (റോമ, 12:19)

198. നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക. (റോമ, 12:20)

199. ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. (റോമ, 12:20)

200. തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമ, 12:21)

201. ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. (റോമ, 13:1)

202. എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ. (റോമ, 13:7)

203. നികുതി കൊടുക്കേണ്ടവന്നു നികുതി കൊടുക്കുവിൻ. (റോമ, 13:7)

204. ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം കൊടുക്കുവിൻ. (റോമ, 13:7)

205. ഭയം കാണിക്കേണ്ടവന്നു ഭയം കാണിക്കുവിൻ. (റോമ, 13:7)

206. മാനം കാണിക്കേണ്ടവന്നു മാനം. (റോമ, 13:7)

207. അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു. (റോമ, 13:8)

208. നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. (റോമ, 13:12)

209. പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക. (റോമ, 13:13) 

210. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. (റോമ, 13:14)

211. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു. (റോമ, 13:14)

212. സംശയവിചാരങ്ങളെ വിധിക്കരുതു. (റോമ, 14:1)

213. വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. (റോമ, 14:1)

214. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു. (റോമ, 14:3)

215. തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു. (റോമ, 14:3)

216. നാം ഇനി അന്യോന്യം വിധിക്കരുതു. (റോമ, 14:13)

217. സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ. (റോമ, 14:13)

218. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു. (റോമ, 14:15)

219. നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു. (റോമ, 14:16)

220. നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക. (റോമ, 14:19)

221. ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. (റോമ, 14:20)

222. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം. (റോമ, 15:2)

223. ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. (റോമ, 15:7)

224. നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണം. (റോമ, 16:17)

225. നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം. (റോമ, 16:19)

226. നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം. (1കൊരി, 1:10)

227. പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. (1കൊരി, 1:31)

228. ആരും തന്നെത്താൻ വഞ്ചിക്കരുതു. (1കൊരി, 3:18; 6:9) 

229. ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. (1കൊരി, 3:18)

230. ആരും മനുഷ്യരിൽ പ്രശംസിക്കരുതു. (1കൊരി, 3:21)

231. കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു. (1കൊരി, 4:5)

232. നിങ്ങൾ തിന്മയും ദുഷ്ടതയീമായ പുളിമാവിനെ നീക്കിക്കളവിൻ. (1കൊരി, 5:7,8)

233. സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക. (1കൊരി, 5:8)

234. സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

235. സഹോദരൻ എന്നു പേർപെട്ട ഒരുവൻ അത്യാഗ്രഹിയോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

236. സഹോദരൻ എന്നു പേർപെട്ട ഒരുവൻ വിഗ്രഹാരാധിയോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

237. സഹോദരൻ എന്നു പേർപെട്ട ഒരുവൻ വാവിഷ്ഠാണക്കാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

238. സഹോദരൻ എന്നു പേർപെട്ട ഒരുവൻ മദ്യപനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

239. സഹോദരൻ എന്നു പേർപെട്ട ഒരുവൻ പിടിച്ചുപറിക്കാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

240. അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു. (1കൊരി, 5:11)

241. ദുഷ്ത പ്രവർത്തിക്കുന്നവരെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ. (1കൊരി, 5:13)

242. ദുർന്നടപ്പു വിട്ടു ഓടുവിൻ. (1കൊരി, 6:18) 

243. നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ. (1കൊരി, 6:20)

244. ഭാര്യ ഭർത്താവിനെ വേറുപിരിയരുതു. (1കൊരി, 7:11)

245. ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു. (1കൊരി, 7:11)

246. നിങ്ങളുടെ സ്വതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ. (1കൊരി, 8:9)

247. സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം. (1കൊരി, 9:14)

248. നിങ്ങൾ വിരുതു പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. (1കൊരി, 9:24)

249. നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു. (1കൊരി, 10:7; 10:14)

250. പരസംഗം ചെയ്യരുതു. (1കൊരി, 10:8)

251. കർത്താവിനോടു പിറുപിറുക്കരുതു. (1കൊരി, 10:10)

252. താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. (1കൊരി, 10:12; റോമ, 11:20)

253. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല. (1കൊരി, 10:21)

254. നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. (1കൊരി, 10:21)

255. നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ. (1കൊരി, 10:31)

256. യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ. (1കൊരി, 10:32)

257. ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. (1കൊരി, 11:1; 4:16)

258. സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! (1കൊരി, 14:1)

259. സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. (1കൊരി, 14:12)

260. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു. (1കൊരി, 14:20)

261. സഹോദരന്മാരേ, തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ. (1കൊരി, 14:20)

262. സഹോദരന്മാരേ, ബുദ്ധിയിലോ മുതിർന്നവരാകുവിൻ. (1കൊരി, 14:20)

263. വഞ്ചിക്കപ്പെടരുതു. (1കൊരി, 15:33; 6:9; ഗലാ, 6:7)

264. നീതിക്കു നിർമ്മദരായി ഉണരുവിൻ. (1കൊരി, 15:34)

265. പാപം ചെയ്യാതിരിപ്പിൻ. (1കൊരി, 15:34)

266. കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ. (1കൊരി, 15:58)

267. ഉണർന്നിരിപ്പിൻ. (1കൊരി, 16:13)

268. വിശ്വാസത്തിൽ നിലനില്പിൻ. (1കൊരി, 16:13)

269. പുരുഷത്വം കാണിപ്പിൻ. (1കൊരി, 16:13)

270. ശക്തിപ്പെടുവിൻ. (1കൊരി, 16:13)

271. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ. (1കൊരി, 16:13)

272. വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‍വിൻ. (1കൊരി, 16:20; 2കൊരി, 13:12)

273. നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു. (2കൊരി, 6:14)

274. നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക. (2കൊരി, 7:1)

275. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. (2കൊരി, 9:7)

276. സങ്കടത്തോടെ കൊടുക്കരുതു. (2കൊരി, 9:7)

277. നിർബ്ബന്ധത്താലും കൊടുക്കരുതു. (2കൊരി, 9:7)

278. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ. (2കൊരി, 13:5)

279. സഹോദരന്മാരേ, സന്തോഷിപ്പിൻ. (2കൊരി, 13:11)

280. യഥാസ്ഥാനപ്പെടുവിൻ. (2കൊരി, 13:11)

281. ആശ്വസിച്ചുകൊൾവിൻ. (2കൊരി, 13:11)

282. ഏകമനസ്സുള്ളവരാകുവിൻ. (2കൊരി, 13:11)

283. സമാധാനത്തോടെ ഇരിപ്പിൻ. (2കൊരി, 13:11)

284. സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ. (ഗലാ, 5:1)

285. അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു. (ഗലാ, 5:1)

286.  സഹോദരന്മാരേ, സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. (ഗലാ, 5:13)

287. ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (ഗലാ, 5:15)

288. ആത്മാവിനെ അനുസരിച്ചുനടപ്പിൻ. (ഗലാ, 5:16)

289. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. (ഗലാ, 5:25)

290. ദുർന്നടപ്പുകാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

291. അശുദ്ധർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

292. ദുഷ്കാമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

293. വിഗ്രഹാരാധകർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

294. ആഭിചാരകർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

295. പകയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

297. പിണക്കമുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

298. ജാരശങ്കയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

299. ക്രോധമുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

300. ശാഠ്യക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

301. ദ്വന്ദ്വപക്ഷക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

302. ഭിന്നതയുണ്ടാക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

303. അസൂയക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

304. മദ്യപാനികൾ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

305. വെറിക്കൂത്തുകാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

306. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. (ഗലാ, 5:25)

307. നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു. (ഗലാ, 5:26)

308. സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ. (ഗലാ, 6:1)

309. നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. (ഗലാ, 6:1)

310. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ. (ഗലാ, 6:2)

311. ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ. (ഗലാ, 6:4)

312. ദൈവത്തെ പരിഹസിച്ചുകൂടാ. (ഗലാ, 6:7)

313. നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു. (ഗലാ, 6:9)

314. അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക. (ഗലാ, 6:10)

315. നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുക. (എഫെ, 4:1,2)

316. സ്നേഹത്തിൽ അന്യോന്യം പൊറുക്കുക. (എഫെ, 4:2)

317. ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കുക. (എഫെ, 4:3)

318. ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആകരുതു. (എഫെ, 4:14)

319. ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. (എഫെ, 4:17)

320. സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. (എഫെ, 4:24)

321. ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ. (എഫെ, 4:25)

322. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. (എഫെ, 4:26)

323. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. (എഫെ, 4:26)

324. പിശാചിന്നു ഇടം കൊടുക്കരുതു. (എഫെ, 4:27)

325. നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു. (എഫെ, 4:29)

326. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു. (എഫെ, 4:30)

327. സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. (എഫെ, 4:31)

328. ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ. (എഫെ, 4:32)

329. പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. (എഫെ, 5:1)

330. ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നടപ്പിൻ. (എഫെ, 5:2)

331. ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു. (എഫെ, 5:3)

332. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു. (എഫെ, 5:4)

333. സ്തോത്രമത്രേ വേണ്ടതു. (എഫെ, 5:4)

334. വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു. (എഫെ, 5:6)

335. വ്യർത്ഥവാക്കുകൾ പറയുന്നവരുടെ കൂട്ടാളികൾ ആകരുതു. (എഫെ, 5:7)

336. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. (എഫെ, 5:9)

337. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു. (എഫെ, 5:11)

338. സൂക്ഷമത്തോടെ, ജ്ഞാനികളായിട്ടു നടപ്പാൻ നോക്കുവിൻ. (എഫെ, 5:15)

339. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. (എഫെ, 5:16)

340. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. (എഫെ, 5:17)

341. വീഞ്ഞു കുടിച്ചു മത്തരാകാരുതു. (എഫെ, 5:18)

342. ആത്മാവു നിറഞ്ഞവരാകുവിൻ. (എഫെ, 5:18)

343. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. (എഫെ, 5:20)

344. ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. (എഫെ, 5:21)

345. ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. (എഫെ, 5:22)

346. സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. (എഫെ, 5:24)

347. ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. (എഫെ, 5:25)

348. ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. (എഫെ, 5:32)

349. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു. (എഫെ, 5:32)

350. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ. (എഫെ, 6:1)

351. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു. (എഫെ, 6:3)

352. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ. (എഫെ, 6:4)

353. ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ. (എഫെ, 6:5)

354. മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. (എഫെ, 6:7)

355. കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. (എഫെ, 6:10)

356. ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. (എഫെ, 6:11, 13)

357. നിങ്ങളുടെ അരെക്കു സത്യം കെട്ടിവിൻ. (എഫെ, 6:14)

358. നീതി എന്ന കവചം ധരിക്കുവിൻ. (എഫെ, 6:14)

359. സമാധാന സുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കുവിൻ. (എഫെ, 6:15)

360. വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. (എഫെ, 6:16)

361. രക്ഷ എന്ന ശിരസ്ത്രം അണിയുവിൻ. (എഫെ, 6:17)

362. ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. (എഫെ, 6:17)

363. ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിക്കുവിൻ. (എഫെ, 6:18)

364. സകല വിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. (എഫെ, 6:18)

365. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചുവരണം. (ഫിലി, 1:9)

366. നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം. (ഫിലി, 1:10)

367. ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ആകേണം. (ഫിലി, 1:10)

368. യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം. (ഫിലി, 1:11)

369. നിങ്ങൾ ഏകാത്മാവിൽ നിലനില്ക്കുവിൻ. (ഫിലി, 1:27)

370. എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകരുതു. (ഫിലി, 1:27)

371. ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുവിൻ. (ഫിലി, 1:27)

372. ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. (ഫിലി, 1:27)

373. നിങ്ങൾ ഏകമനസ്സുള്ളവരായിരിപ്പിൻ. (ഫിലി, 2:2)

374. ഏകസ്നേഹം പൂണ്ടുകൊൾവിൻ. (ഫിലി, 2:2)

375.  ഐകമത്യപ്പെട്ടുകൊൾവിൻ. (ഫിലി, 2:2)

376. ഏകഭാവമുള്ളവരാകുവിൻ. (ഫിലി, 2:2)

377. ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. (ഫിലി, 2:3)

378. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. (ഫിലി, 2:4)

379. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. (ഫിലി, 2:5)

380. ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. (ഫിലി, 2:12)

381. എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ. (ഫിലി, 2:14)

382. സന്തോഷിപ്പിൻ. (ഫിലി, 2:18)

383. കർത്താവിൽ സന്തോഷിപ്പിൻ. (ഫിലി, 3:1)

384. നായ്ക്കളെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

385. ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

386. വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

387. ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുവിൻ. (ഫിലി, 3:14,15)

388. നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക. (ഫിലി, 3:16)

389. മാതൃകപ്രകാരം നടക്കുന്നവരെ കുറിക്കൊൾവിൻ. (ഫിലി, 3:17)

390. കർത്താവിൽ നിലനില്പിൻ. (ഫിലി, 4:1)

391. കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. (ഫിലി, 4:4)

392. നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ. (ഫിലി, 4:5)

393. എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. (ഫിലി, 4:6)

394. സത്യമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

395. ഘനമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

396. നീതിയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

397. നിർമ്മലമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

398. രമ്യമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

399. സല്കീർത്തിയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

400. സൽഗുണമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

401. പുകഴ്ചയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

402. പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ. (ഫിലി, 4:9)

403. ക്രിസ്തുയേശുവിൽ ഓരോ വിശുദ്ധനെയും വന്ദനം ചെയ്‍വിൻ. (ഫിലി, 4:21)

404. കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കണം. (കൊലൊ, 1:10)

405. കർത്താവിന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം. (കൊലൊ, 1:10)

406. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണം. (കൊലൊ, 1:10)

407. കർത്താവിൻ്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണം. (കൊലൊ, 1:11)

408. പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം. (കൊലൊ, 1:13)

409. നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ. (കൊലൊ, 2:6)

410. അവനിൽ വേരൂന്നി ആത്മികവർദ്ധന പ്രാപിക്കുവിൻ. (കൊലൊ, 2:7)

411. വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. (കൊലൊ, 2:7)

412. തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ. (കൊലൊ, 2:8)

413. ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. (കൊലൊ, 2:16)

414. ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു. (കൊലൊ, 2:18)

415. ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. (കൊലൊ, 3:1)

416. ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. (കൊലൊ, 3:2)

417. ദുർന്നടപ്പുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

418. അശുദ്ധിയുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

419. അതിരാഗമായ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

420. ദുർമ്മോഹമുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

421. വിഗ്രഹാരാധനയായ അത്യാഗ്രഹമുള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

422. കോപം വിട്ടുകളവിൻ. (കൊലൊ, 3:8)

423. ക്രോധം വിട്ടുകളവിൻ. (കൊലൊ, 3:8)

424. ഈർഷ്യ വിട്ടുകളവിൻ. (കൊലൊ, 3:8)

425. ദൂഷണം വിട്ടുകളവിൻ. (കൊലൊ, 3:8)

426. ദുർഭാഷണം വിട്ടുകളവിൻ. (കൊലൊ, 3:8)

427. അന്യോന്യം ഭോഷ്കു പറയരുതു. (കൊലൊ, 3:9)

428. മനസ്സലിവു ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

429. ദയ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

430. താഴ്മ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

431. സൌമ്യത ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

432. ദീർഘക്ഷമ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

433. അന്യോന്യം പൊറുക്കുക. (കൊലൊ, 3:13)

434. ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കുക. (കൊലൊ, 3:13)

435. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. (കൊലൊ, 3:14)

436. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ. (കൊലൊ, 3:15)

437. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ. (കൊലൊ, 3:17)

438. യേശു മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)

439. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകും വണ്ണം കീഴടങ്ങുവിൻ. (കൊലൊ, 3:18)

440. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. (കൊലൊ, 3:19)

441. ഭാര്യമാരോടു കൈപ്പായിരിക്കയുമരുതു. (കൊലൊ, 3:19)

442. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. (കൊലൊ, 3:20)

443. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു. (കൊലൊ, 3:21)

444. ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ. (കൊലൊ, 3:22)

445. നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. (കൊലൊ, 3:23)

446. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. (കൊലൊ, 3:24)

447. യജമാനന്മാരേ, നിങ്ങള്‍ക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ. (കൊലൊ, 4:1)

448. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. (കൊലൊ, 4:2)

449. സ്തോത്രത്തോടെ പ്രാർത്ഥനയിൽ ജാഗരിപ്പിൻ. (കൊലൊ, 4:2)

450. സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. (കൊലൊ, 4:5)

451. നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. (കൊലൊ, 4:6)

452. ദൈവ ൾപ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ നടക്കേണം. (1തെസ്സ, 4:1)

453. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞുകൊൾവിൻ. (1തെസ്സ, 4:3)

454. വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. (1തെസ്സ, 4:5)

455. ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു. (1തെസ്സ, 4:6)

456. സ്നേഹത്തിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം. (1തെസ്സ, 4:10)

457. പുറത്തുള്ളവരോടു മര്യാദയായി നടക്കണം. (1തെസ്സ, 4:11)

458. ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർക്കണം. (1തെസ്സ, 4:12)

459. സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം. (1തെസ്സ, 4:12)

460. നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു. (1തെസ്സ, 4:13)

461. കർത്താവിൻ്റെ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. (1തെസ്സ, 4:18)

462. നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. (1തെസ്സ, 5:6)

463. വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. (1തെസ്സ, 5:8)

464. അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ. (1തെസ്സ, 5:11)

465. നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം. (1തെസ്സ, 5:12,13)

466. തമ്മിൽ സമാധാനമായിരിപ്പിൻ. (1തെസ്സ, 5:13)

467. ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ. (1തെസ്സ, 5:14)

468. ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ. (1തെസ്സ, 5:14)

469. ബലഹീനരെ താങ്ങുവിൻ. (1തെസ്സ, 5:14)

470. എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. (1തെസ്സ, 5:14)

471. ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ. (1തെസ്സ, 5:15)

472. തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ. (1തെസ്സ, 5:15)

473. എപ്പോഴും സന്തോഷിപ്പിൻ. (1തെസ്സ, 5:16)

474. ഇടവിടാതെ പ്രാർത്ഥിപ്പിൻ. (1തെസ്സ, 5:17)

475. എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ. (1തെസ്സ, 5:18)

476. ആത്മാവിനെ കെടുക്കരുതു. (1തെസ്സ, 5:19)

477. പ്രവചനം തുച്ഛീകരിക്കരുതു. (1തെസ്സ, 5:20)

478. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. (1തെസ്സ, 5:21)

479. സകലവിധദോഷവും വിട്ടകലുവിൻ. (1തെസ്സ, 5:22)

480. സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‍വിൻ. (1തെസ്സ, 5:26)

481.  കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. (2തെസ്സ, 2:2)

482. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു. (2തെസ്സ, 2:3)

483. ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ. (2തെസ്സ, 2:15)

484. ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം. (2തെസ്സ, 3:6)

485. നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു. (2തെസ്സ, 3:13)

486. വചനം അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ. (2തെസ്സ, 3:14)

487. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു. (2തെസ്സ, 3:15)

488. തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധികരുതു. (1തിമൊ, 1:3)

489. വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക. (1തിമൊ, 1:3)

490. സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം. (1തിമൊ, 2:2)

491. പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം. (1തിമൊ, 2:8)

492. സ്ത്രീകൾ യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. (1തിമൊ, 2:9)

493. സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. (1തിമൊ, 2:11)

494. അദ്ധ്യക്ഷൻ നിരപവാദ്യനായിരിക്കണം. (1തിമൊ, 3:2)

495. അദ്ധ്യക്ഷൻ ഏകഭാര്യയുടെ ഭർത്താവായിരിക്കണം. (1തിമൊ, 3:2)

496. അദ്ധ്യക്ഷൻ നിർമ്മദൻ ആയിരിക്കണം. (1തിമൊ, 3:2)

497. അദ്ധ്യക്ഷൻ ജിതേന്ദ്രിയൻ ആയിരിക്കണം. (1തിമൊ, 3:2)

498. അദ്ധ്യക്ഷൻ സുശീലൻ ആയിരിക്കണം. (1തിമൊ, 3:2)

499. അദ്ധ്യക്ഷൻ അതിഥിപ്രിയൻ ആയിരിക്കണം. (1തിമൊ, 3:2)

500. അദ്ധ്യക്ഷൻ ഉപദേശിപ്പാൻ സമർത്ഥൻ ആയിരിക്കണം. (1തിമൊ, 3:2)

501. അദ്ധ്യക്ഷൻ മദ്യപ്രിയൻ ആകരുതു. (1തിമൊ, 3:3)

502. അദ്ധ്യക്ഷൻ തല്ലുകാരൻ ആകരുതു. (1തിമൊ, 3:3)

503. അദ്ധ്യക്ഷൻ ശാന്തൻ ആയിരിക്കണം. (1തിമൊ, 3:4)

504. അദ്ധ്യക്ഷൻ കലഹിക്കാത്തവൻ ആയിരിക്കണം. (1തിമൊ, 3:4)

505. അദ്ധ്യക്ഷൻ ദ്രവ്യാഗ്രഹമില്ലാത്തവൻ ആയിരിക്കണം. (1തിമൊ, 3:4)

506. അദ്ധ്യക്ഷൻ സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവൻ ആയിരിക്കണം. (1തിമൊ, 3:4)

507. അദ്ധ്യക്ഷൻ മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവൻ ആയിരിക്കണം. (1തിമൊ, 3:4)

508. നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. (1തിമൊ, 3:6)

509. പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. (1തിമൊ, 3:7)

510. ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം. (1തിമൊ, 3:8)

511. ശുശ്രൂഷകന്മാർ മദ്യപന്മാർ അരുതു. (1തിമൊ, 3:9)

512. ശുശ്രൂഷകന്മാർ ദുർല്ലാഭമോഹികൾ അരുതു. (1തിമൊ, 3:9)

513. ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാർ ആയിരിക്കേണം. (1തിമൊ, 3:9)

514. ശുശ്രൂഷകന്മാർ മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവർ ആയിരിക്കേണം. (1തിമൊ, 3:9)

515. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. (1തിമൊ, 4:7)

516. ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു. (1തിമൊ, 4:12)

517. വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. (1തിമൊ, 4:12)

518. വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക. (1തിമൊ, 4:13)

519. നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക. (1തിമൊ, 4:16)

520. മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:1)

521. ഇളയവരെ സഹോദരന്മാരെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:1)

522. മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:2)

523. ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:2)

524. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. (1തിമൊ, 5:3)

525. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. (1തിമൊ, 5:17)

526. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു. (1തിമൊ, 5:19)

527. പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക. (1തിമൊ, 5:20)

528. പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ, 5:21)

529. യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു. (1തിമൊ, 5:22)

530. അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകരുതു. (1തിമൊ, 5:22)

531. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക. (1തിമൊ, 5:22)

532. വിശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നുവെച്ചു അലക്ഷ്യമാക്കരുതു. (1തിമൊ, 6:2)

533. തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാൽ സേവിക്കയത്രേ വേണ്ടതു. (1തിമൊ, 6:2)

534. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. (1തിമൊ, 6:8)

535. നീതി പിന്തുടരുക. (1തിമൊ, 6:11)

536. ഭക്തി പിന്തുടരുക. (1തിമൊ, 6:11)

537. വിശ്വാസം പിന്തുടരുക. (1തിമൊ, 6:11)

538. സ്നേഹം പിന്തുടരുക. (1തിമൊ, 6:11)

539. ക്ഷമ പിന്തുടരുക. (1തിമൊ, 6:11)

540. സൌമ്യത പിന്തുടരുക. (1തിമൊ, 6:11)

541. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക. (1തിമൊ, 6:12)

542. നിത്യജീവനെ പിടിച്ചുകൊൾക. (1തിമൊ, 6:12)

543. കല്പനകൾ നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ, 6:13)

544. ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിക്കുക. (1തിമൊ, 6:17)

545. നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെക്കുക. (1തിമൊ, 6:18)

546. നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമാകുക. (1തിമൊ, 6:18)

547. സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾക. (1തിമൊ, 6:19)

548. നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊൾക. (1തിമൊ, 6:20)

549. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക. (1തിമൊ, 6:20)

550. ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം. (2തിമൊ, 1:6)

551. ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം കഷ്ടം സഹിക്ക. (2തിമൊ, 1:8)

552. പത്ഥ്യവചനം നിങ്ങൾ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)

553. ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക. (2തിമൊ, 1:14)

554. ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക. (2തിമൊ, 2:1)

555. വചനം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക. (2തിമൊ, 2:2)

556. ക്രിസ്തുയേശുവിന്റെ നല്ല ഭടനായി കഷ്ടം സഹിക്ക. (2തിമൊ, 2:3)

557. ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി ഓർമ്മപ്പെടുത്തുന്നു. (2തിമൊ, 2:14)

558. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. (2തിമൊ, 2:14)

559. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക.  (2തിമൊ, 2:14)

560. കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ. (2തിമൊ, 2:19)

561. കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. (2തിമൊ, 2:22)

562. ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. (2തിമൊ, 2:23)

563. കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. (2തിമൊ, 2:24)

564. വിരോധികൾ ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു. (2തിമൊ, 2:26)

565. അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. (2തിമൊ, 3:1)

566. ദുഷ്പ്രവൃത്തിക്കാരെ വിട്ടൊഴിയുക. (2തിമൊ, 3:2-5)

567. നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക. (2തിമൊ, 3:15)

568. വചനം പ്രസംഗിക്ക. (2തിമൊ, 4:2)

569. സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക. (2തിമൊ, 4:2)

570. സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക. (2തിമൊ, 4:2)

571. തർജ്ജനം ചെയ്ക. (2തിമൊ, 4:2)

572. പ്രബോധിപ്പിക്ക. (2തിമൊ, 4:2)

573. സകലത്തിലും നിർമ്മദൻ ആയിരിക്ക. (2തിമൊ, 4:5)

574. കഷ്ടം സഹിക്ക. (2തിമൊ, 4:5)

575. സുവിശേഷകന്റെ പ്രവൃത്തിചെയ്ക. (2തിമൊ, 4:2)

576. നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. (2തിമൊ, 4:2)

577. മൂപ്പൻ കുറ്റമില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

578. മൂപ്പൻ ഏകഭാര്യയുള്ളവൻ ആയിരിക്കേണം. (തീത്തൊ, 1:6)

579. മൂപ്പൻ ദുർന്നടപ്പിന്റെ ശ്രുതിയില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

580. മൂപ്പൻ അനുസരണക്കേടില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

581. മൂപ്പൻ വിശ്വാസികളായ മക്കളുള്ളവൻ ആയിരിക്കേണം. (തീത്തൊ, 1:6)

582. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം. (തീത്തൊ, 1:7)

583. അദ്ധ്യക്ഷൻ തന്നിഷ്ടക്കാരൻ അരുതു. (തീത്തൊ, 1:7)

584. അദ്ധ്യക്ഷൻ കോപിക്കുന്നവൻ അരുതു. (തീത്തൊ, 1:7)

585. അദ്ധ്യക്ഷൻ മദ്യപ്രിയൻ അരുതു. (തീത്തൊ, 1:7)

586. അദ്ധ്യക്ഷൻ തല്ലുകാരൻ അരുതു. (തീത്തൊ, 1:7)

587. അദ്ധ്യക്ഷൻ ദുർല്ലാഭമോഹി അരുതു. (തീത്തൊ, 1:7)

588. അദ്ധ്യക്ഷൻ അതിഥിപ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

589. അദ്ധ്യക്ഷൻ സൽഗുണപ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

590. അദ്ധ്യക്ഷൻ സുബോധശീലൻ ആയിരിക്കേണം. (തീത്തൊ, 1:8)

591. അദ്ധ്യക്ഷൻ നീതിമാൻ ആയിരിക്കേണം. (തീത്തൊ, 1:8)

592. അദ്ധ്യക്ഷൻ നിർമ്മലൻ ആയിരിക്കേണം. (തീത്തൊ, 1:8)

593. അദ്ധ്യക്ഷൻ ജിതേന്ദ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

594. അദ്ധ്യക്ഷൻ പത്ഥ്യോപദേശത്താൽ പ്രബോധിപ്പിക്കുന്നവൻ ആയിരിക്കേണം. (തീത്തൊ, 1:8)

595. അദ്ധ്യക്ഷൻ വിരോധികൾക്കു ബോധം വരുത്തുവാൻ ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവൻ ആയിരിക്കേണം. (തീത്തൊ, 1:9)

596. നിങ്ങൾ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക. (തീത്തൊ, 2:1)

597. വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. (തീത്തൊ, 2:7)

598. ഉപദേശത്തിൽ നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക. (തീത്തൊ, 2:8)

599. പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. (തീത്തൊ, 2:15)

600. വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിക്കുക. (തീത്തൊ, 3:1)

601. സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുക. (തീത്തൊ, 3:1)

602. ആരെക്കൊണ്ടും ദൂഷണം പറയാതെയിരിക്കുക. (തീത്തൊ, 3:2)

603. ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും ഓർമ്മിക്കുക. (തീത്തൊ, 3:2)

604. മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. (തീത്തൊ, 3:9)

605. സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക. (തീത്തൊ, 3:10)

606. നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. (എബ്രാ, 2:1)

607. നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. (എബ്രാ, 3:1)

608. നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. (എബ്രാ, 3:8, 15; 4:7)

609. ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. (എബ്രാ, 3:12)

610. നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. (എബ്രാ, 3:13)

611. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളുക. (എബ്രാ, 3:14)

612. അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നമ്മിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക. (എബ്രാ, 4:1)

613. ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക. (എബ്രാ, 4:11)

614. നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. (എബ്രാ, 4:14)

615. നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. (എബ്രാ, 4:16)

616. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. (ഏബ്രാ, 6:2)

617. ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണം. (എബ്രാ, 6:11)

618. നാം വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക. (എബ്രാ, 10:22)

619. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക. (എബ്രാ, 10:23)

620. നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കരുതു. (എബ്രാ, 10:24)

621. തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. (എബ്രാ, 10:24)

622. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. (എബ്രാ, 10:29)

623. മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. (എബ്രാ, 10:35)

624. സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (എബ്രാ, 12:1)

625. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക. (എബ്രാ, 12:2)

626. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (എബ്രാ, 12:3)

627. മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. (എബ്രാ, 12:5)

628. തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ. (എബ്രാ, 12:12)

629. നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ. (എബ്രാ, 12:13)

630. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. (എബ്രാ, 12:14)

631. ആരും ദൈവകൃപ വിട്ടു പിൻമാറരുതു. (എബ്രാ, 12:15)

632. വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടാൻ ദുർന്നടപ്പുകാരനാകരുതു. (എബ്രാ, 12:15)

633. ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുതു. (എബ്രാ, 12:16)

634. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. (എബ്രാ, 12:25)

635. നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. (എബ്രാ, 12:28)

636. സഹോദരപ്രീതി നിലനിൽക്കട്ടെ. (എബ്രാ, 13:1)

637. അതിഥിസൽക്കാരം മറക്കരുതു. (എബ്രാ, 13:1)

638. നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. (എബ്രാ, 13:3)

639. വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ. (എബ്രാ, 13:4)

640. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ. (എബ്രാ, 13:5)

641. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ. (എബ്രാ, 13:5)

642. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ. (എബ്രാ, 13:7)

643. നിങ്ങളെ നടത്തിയവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. (എബ്രാ, 13:7)

644. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു. (എബ്രാ, 13:9)

645. നാം യേശുവിന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക. (എബ്രാ, 13:13)

646. ക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. (എബ്രാ, 13:15)

647. നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. (എബ്രാ, 13:16)

648. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ. (എബ്രാ, 13:17)

649. നിങ്ങളെ നടത്തുന്നവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ. (എബ്രാ, 13:17)

650. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ. (യാക്കോ, 1:3)

651. സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. (യാക്കോ, 1:4)

652. എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. (യാക്കോ, 1:5)

653. ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം. (യാക്കോ, 1:6)

654. എളിയ സഹോദരൻ തന്റെ ഉയർച്ചയിൽ പ്രശംസിക്കട്ടെ. (യാക്കോ, 1:9)

655. ധനവാൻ തന്റെ എളിമയിലും പ്രശംസിക്കട്ടെ. (യാക്കോ, 1:10)

656. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. (യാക്കോ, 1:13)

657. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു. (യാക്കോ, 1:16)

658. നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ. (യാക്കോ, 1:21)

659. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. (യാക്കോ, 1:22)

660. തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു. (യാക്കോ, 2:1)

661. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ. (യാക്കോ, 2:12)

662. അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു. (യാക്കോ, 3:1)

663.  ജ്ഞാനി ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. (യാക്കോ, 3:13)

664. സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു. (യാക്കോ, 3:14)

665. നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ. (യാക്കോ, 4:7)

666. പിശാചിനോടു എതിർത്തുനില്പിൻ. (യാക്കോ, 4:7)

667. ദൈവത്തോടു അടുത്തു ചെല്ലുവിൻ. (യാക്കോ, 4:8)

668. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ. (യാക്കോ, 4:8)

669. ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ. (യാക്കോ, 4:8)

670. സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. (യാക്കോ, 4:9)

671. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ. (യാക്കോ, 4:10)

672. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു. (യാക്കോ, 4:11)

673. നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ. (യാക്കോ, 4:17)

674. എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ. (യാക്കോ, 5:7)

675. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ. (യാക്കോ, 5:8)

676. നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ. (യാക്കോ, 5:8)

677. വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു. (യാക്കോ, 5:9)

678. കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. (യാക്കോ, 5:10)

679. സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു. (യാക്കോ, 5:12)

680. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ. (യാക്കോ, 5:13)

681. സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. (യാക്കോ, 5:13)

682. പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. (യാക്കോ, 5:20)

683. നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ. (1പത്രൊ, 1:13)

684. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുതു. (1പത്രൊ, 1:14)

685. നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. (1പത്രൊ, 1:15)

686. ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ. (1പത്രൊ, 1:16)

687. നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ. (1പത്രൊ, 1:17)

688.  നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. (1പത്രൊ, 1:22)

689. സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളയുവിൻ. (1പത്രൊ, 2:1)

690. ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. (1പത്രൊ, 2:2)

691. ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു ദുഷ്പ്രവൃത്തിക്കാരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം. (1പത്രൊ, 2:12)

692. സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. (1പത്രൊ, 2:13)

693. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നു കീഴടങ്ങുവിൻ. (1പത്രൊ, 2:14)

694. നാടുവാഴികൾക്കും കീഴടങ്ങുവിൻ. (1പത്രൊ, 2:14)

695. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. (1പത്രൊ, 2:16)

696. എല്ലാവരെയും ബഹുമാനിപ്പിൻ. (1പത്രൊ, 2:17)

697. സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ. (1പത്രൊ, 2:17)

698. ദൈവത്തെ ഭയപ്പെടുവിൻ. (1പത്രൊ, 2:17)

699. രാജാവിനെ ബഹുമാനിപ്പിൻ. (1പത്രൊ, 2:17)

700. വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു കീഴടങ്ങിയിരിപ്പിൻ. (1പത്രൊ, 2:18)

701. നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ. (1പത്രൊ, 2:18)

702.   ഭാര്യമാർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ. (1പത്രൊ, 3:7)

703. എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരും ആയിരിപ്പിൻ. (1പത്രൊ, 3:8)

704. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതിരിപ്പിൻ. (1പത്രൊ, 3:9) 

705. നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ. (1പത്രൊ, 3:9)

706. ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. (1പത്രൊ, 3:14)

707. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. (1പത്രൊ, 3:15)

708. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. (1പത്രൊ, 3:16)

709. ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ. (1പത്രൊ, 4:1)

710. പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ. (1പത്രൊ, 4:7)

711. സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. (1പത്രൊ, 4:8)

712. പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ. (1പത്രൊ, 4:9)

713. ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. (1പത്രൊ, 4:10)

714. ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ. (1പത്രൊ, 4:19)

715. നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. (1പത്രൊ, 5:2)

716. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ. (1പത്രൊ, 5:3)

717. ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. (1പത്രൊ, 5:5)

718. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. (1പത്രൊ, 5:5)

719. ദൈവം തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. (1പത്രൊ, 5:6)

720. ദൈവം നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. (1പത്രൊ, 5:7)

721. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ. (1പത്രൊ, 5:8)

722. വിശ്വാസത്തിൽ സ്ഥിരമുള്ളവരായി ശത്രുവിനോടു എതിർത്തു നില്പിൻ. (1പത്രൊ, 5:9)

723. നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:5)

724. നിങ്ങളുടെ വീര്യത്തോടു പരിജ്ഞാനം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:5)

725. നിങ്ങളുടെ പരിജ്ഞാനത്തോടു ഇന്ദ്രീയജയം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

726. നിങ്ങളുടെ ഇന്ദ്രീയജയത്തോടു സ്ഥിരത കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

727. നിങ്ങളുടെ സ്ഥിരതയോടു ഭക്തി കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

728. നിങ്ങളുടെ ഭക്തിയോടു സഹോദരപ്രീതി കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:7)

729. നിങ്ങളുടെ സഹോദരപ്രീതിയോടു സ്നേഹം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:7)

730. നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. (1പത്രൊ, 1:10)

731. വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണം. (2പത്രൊ, 3:2) 

732. കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ. (2പത്രൊ, 2 3:14)

733. അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (2പത്രൊ, 3:17)

734. കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. (2പത്രൊ, 3:18)

735. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. (1യോഹ, 2:15)

736. നിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. (1യോഹ, 2:24)

737. യേശുവിന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ. (1യോഹ, 2:28)

738. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു. (1യോഹ, 3:7)

739. നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. (1യോഹ, 3:16)

740. കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക. (1യോഹ, 3:18)

741. ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ. (1യോഹ, 4:1)

742. പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക. (1യോഹ, 4:7, 11)

743. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു. (1യോഹ, 4:21)

744. കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ. (1യോഹ, 5:21)

745. പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. (2യോഹ, 1:8)

746. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല. (2യോഹ, 1:9)

747.  ക്രിസ്തുവിൻ്റെ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു. (2യോഹ, 1:10)

748. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു. (3യോഹ, 1:11)

749. വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണം. (യൂദാ 1:3)

750. യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. (യൂദാ 1:17)

751. നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തുക. (യൂദാ 1:20)

752. പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക. (യൂദാ 1:20)

753. നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുക്കുക. (യൂദാ 1:21)

754. ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (യൂദാ 1:21)

755. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ. (യൂദാ 1:22)

756. ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ. (യൂദാ 1:23)

757. ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. (യൂദാ 1:23)

758. നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക. (വെളി, 2:5, 16; 3:3)

759. മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും. (വെളി, 2:10)

760. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല. (വെളി, 2:11)

761. ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക. (വെളി, 3:2)

762. നീതിമാൻ ഇനിയും നീതിചെയ്യട്ടെ. (വെളി, 22:11)

763. വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. (വെളി, 22:11)

764. ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ. (വെളി, 22:17)

765.  ഈ പുസ്തകത്തിലെ പ്രവചനത്തൊടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. (വെളി, 22:18)

766. ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും. (വെളി, 22:19)

“വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” (യാക്കോ, 1:22). 

“ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” (1യോഹ, 5:3). 

“ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല.” (യോഹന്നാൻ 8:51)

ശബ്ബത്ത് ആചരിക്കാത്തവർ നരകത്തിൽ പോകുമോ?

ശബ്ബത്ത് ആചരിക്കാത്തവർ നരകത്തിൽ പോകുമോ?

“ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബ്ത്തിനെ പ്രമാണിക്കേണം. അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.” (പുറപ്പാട് 31:16,17)

യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും, ആരാധനാദിനവുമാണ് ശബ്ബത്ത്. സൃഷ്ടിയുടെ കാലത്ത് ശബ്ബത്ത് വ്യവസ്ഥാപിതമായി. സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത് ദൈവം ഏഴാം ദിവസമായ ശബ്ബത്തിനെ വിശുദ്ധീകരിക്കുന്നതോടു കൂടിയാണ്. ഏഴാം ദിവസം ദൈവം തന്റെ സർഗ്ഗപ്രവർത്തനത്തിൽ നിന്നും സ്വസ്ഥനായി. “താൻ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയിൽ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ,2:3). യിസ്രായേല്യർ സീനായ് പർവ്വതത്തിൽ എത്തുന്നതിനു മുമ്പു സീൻ മരുഭൂമിയിൽ വച്ചു ദൈവം അവർക്കു മന്ന നല്കി. ആറാമത്തെ ദിവസം പതിവിൽ ഇരട്ടിയാണ് നല്കിയത്. ഏഴാം ദിവസം ജോലി ചെയ്യാതെ വിശ്രമമായി ആചരിക്കുവാനായിരുന്നു അപ്രകാരം ചെയ്തത്. “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്യാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23). തുടർന്ന് സീനായിൽ വച്ച് പത്തു കല്പനകൾ നല്കി. (പുറ, 20:1-17). അതിൽ ഏഴാം ദിവസം ശബ്ബത്തായി ആചരിക്കണമെന്നു നാലാം കല്പനയിൽ നിർദ്ദേശം നല്കി. (പുറ, 20:8). ശബ്ബത്ത് ആചരിക്കുവാനുള്ള കാരണമായി പറഞ്ഞത് ദൈവം സൃഷ്ടിപ്പിൽ നിന്ന് ഏഴാം ദിവസം നിവൃത്തനായി, ആ ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു എന്നതാണ്. ഈ ദിവസം മനുഷ്യനു ശാരീരികമായും ആത്മികമായും അനുഗ്രഹമായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ലേവ്യനിയമങ്ങളിൽ ശബ്ബത്തിനെക്കുറിച്ച് ഇടയ്ക്കിടെ പറയുന്നുണ്ട്. യഹോവ തങ്ങളെ ശുദ്ധീകരിക്കുന്നു എന്ന് യിസ്രായേല്യരെ ഓർപ്പിക്കുന്നതാണ് ശബ്ബത്ത്. (പുറ, 31:12). നാല്പതു വർഷത്തിനു ശേഷം ശബ്ബത്ത് ആചരിക്കേണ്ട ദൈവകല്പനയെക്കുറിച്ച് മോശെ യിസ്രായേല്യരെ ഓർപ്പിച്ചു. മിസയീമ്യ അടിമത്തത്തിൽ നിന്നു ദൈവം അവരെ വിടുവിച്ചതു കൊണ്ട് ശബ്ബത്ത് ആചരിക്കാനുള്ള പ്രത്യേക കടപ്പാടവർക്കുണ്ട്. (ആവ, 5:15).

ശബ്ബത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ ലേഖനം കാണുക: ശബ്ബത്ത്

(റീനാ അലക്സ് എന്ന ഒരു സഹോദരി, “ശബ്ബത്ത് ആചരിക്കാത്തവർ നരകത്തിൽ പോകും” എന്നൊരു വീഡിയോ ചെയ്തിരുന്നു. അതിനോടുള്ള ബന്ധത്തിൽ ചെയ്ത ലേഖനമാണിത്)

പുതിയനിയമ വിശ്വാസികൾ ശബ്ബത്താചരിക്കേണ്ടതുണ്ടോ? 

1. ശബ്ബത്താചരിക്കണം എന്നത് പത്ത് കല്പനയിൽ ഉൾപ്പെട്ടതെങ്കിലും യെഹൂദന്മാർ മാത്രം അനുസരിക്കേണ്ടതാണെന്ന് കല്പനയിൽത്തന്നെ പറഞ്ഞിരിക്കുന്നതായി കാണാം: (ആവ, 5:12-5). യിസ്രായേൽ മക്കളാണ് അത് അനുസരിക്കേണ്ടതെന്ന് വ്യക്തമായാണ് അവിടെ പറഞ്ഞിരിക്കുന്നത്. വേറെയുമുണ്ട്: “ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബത്തിനെ പ്രമാണിക്കേണം. അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.” (പുറപ്പാട് 31:16,17). അതിനാൽ, ശബ്ബത്തൊരു ന്യായപ്രമാണ കല്പനയാണെന്ന് മനസ്സിലാക്കാം. ഇത് ന്യായപ്രമാണകാലമല്ല; കൃപായുഗമാണ്. ന്യായപ്രമാണമെന്ന പഴയ വസ്ത്രത്തോട് തുന്നിച്ചേർത്ത കോടിത്തുണിക്കണ്ടമല്ല പുതിയനിയമം. ന്യായപ്രമാണമെന്ന പഴയ തുരുത്തിയിൽ പകർന്നുവെച്ചിരിക്കുന്ന പുതുവീഞ്ഞുമല്ല. ന്യായപ്രമാണത്തെ പൂർത്തീകരിച്ചിട്ട് (മത്താ, 5:17), വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ന്യായപ്രമാണത്തിന്റെ അവസാനമായ ക്രിസ്തു (റോമ, 10:4), തൻ്റെ ചങ്കിലെ ചോരകൊണ്ട് രചിച്ച കൃപയുടെ പ്രമാണമായ പുതിയനിയമമാണ് ദൈവമക്കൾ അനുസരിക്കേണ്ടതും ആചരിക്കേണ്ടതും.

പ്രിയപ്പെട്ടവരേ; ഈ പുതിയതെന്നു പറഞ്ഞാൽ പഴയതിനു നീക്കം വരണ്ടേ? അല്ലെങ്കിൽ പഴയതും പുതിയതും കൂടെ ചക്ക കുഴയുന്നതുപോലെ കുഴയില്ലേ? എന്താണ് പുതിയനിയമമെന്നു യിരെമ്യാപ്രവചനം 31:31-4 ഉദ്ധരിച്ചുകൊണ്ട് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്: (എബ്രാ, 8:8-12). എന്നിട്ടു പറയുന്നു; “പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.” (എബ്രാ, 8:13). ന്യായപ്രമാണത്തെ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന  മരണശുശ്രൂഷയെന്നും, പുതിയനിയമത്തെ ആത്മാവിൻ്റെ ശുശ്രൂഷയെന്നുമാണ് പൗലൊസ് പറയുന്നത്. (2കൊരി, 3:7,8). ന്യായപ്രമാണം ആചരിക്കാൻ ഇച്ഛിച്ച ഗലാത്യരോട് പൗലൊസ് പറയുന്നു: “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.” (ഗലാ, 3:13). ന്യായപ്രമാണത്തിൻ്റെ ശാപത്തിൽനിന്നു ക്രിസ്തു സ്വന്തരക്തത്താൽ നമ്മെ വിലയ്ക്കു വാങ്ങിയശേഷവും ന്യായപ്രമാണ കല്പനയായ ശബ്ബത്ത് ആചരിക്കുവാൻ നമ്മെ പ്രഠിപ്പിക്കുന്നവർ ക്രിസ്തുവിൻ്റെ കൃപയിൽനിന്ന് വീണ്ടും ശാപത്തിലേക്ക് നമ്മെ വലിച്ചിഴയ്ക്കുകയാണെന്ന് ഓർത്തുകൊൾക!പഴയപുതിയനിയമങ്ങളുടെ താരതമ്യം കാണാൻ ലിങ്കിൽ പോകുക: പഴയനിയമവും പുതിയനിയമവും

2. പുതിയനിയമം ഒരു വിശ്വാസമാർഗ്ഗവും ന്യായപ്രമാണം ഒരു അനുഷ്ഠാന മാർഗ്ഗവുമാണ്. (റോമ, 2:13, 25). “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; ‘അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും’ എന്നുണ്ടല്ലോ.” (ഗലാ, 3:12). പുതിയനിയമത്തിൽ കല്പനകളും ഉപദേശങ്ങളും പ്രബോധനങ്ങളും അനവധിയുണ്ടെങ്കിലും, കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങൾ ഇവയാണ്: ഒന്ന്, സ്നാനവും; മറ്റൊന്ന്, കർത്തൃമേശയും. ഒന്നാമത്തേത്, ഒരിക്കലായും; രണ്ടാമത്തേത്, നിരന്തരമായും അനുഷ്ഠിക്കണം. “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ സ്നാപകൻ വരെ ആയിരുന്നു.” (ലൂക്കോ, 16:16). ക്രിസ്തുവാണ് ന്യായപ്രമാണത്തിൻ്റെ അവസാനം. (റോമ, 10:4). ക്രിസ്തുവിൻ്റെ ശുശ്രൂഷ പൂർത്തിയായതോടുകടി ന്യായപ്രമാണത്തിന്നു നിവൃത്തിവന്നു. (മത്താ, 5:17). ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം രചിക്കപ്പെട്ടതോടുകൂടി പഴയനിയമം അപ്രസക്തമായി. (എബ്രാ, 7:15, 18,19; 8:13). 

ഇനിയും പഴയനിയമത്തിൽനിന്ന് ദൈവമക്കൾ എന്തെങ്കിലും അനുസരിക്കേണ്ടതുണ്ടെങ്കിൽ, അതൊക്കെ പുതിയനിയമത്തിൽ എടുത്തെഴുതിയിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ദൈവം മദ്ധ്യസ്ഥൻ മുഖാന്തരം മോശെയ്ക്ക് കൊടുത്ത പത്ത് കല്പനകൾ. പത്തുകല്പനകളിൽ ഒമ്പതും പുതിയനിയമത്തിൽ എടുത്തുപറയുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ‘ശബ്ബത്തുനാളിനെ ശുദ്ധീകരിച്ചാൽ ഓർക്ക’ എന്ന നാലാം കല്പന മാത്രം ഒഴിവാക്കി. ശബ്ബത്തെന്ന പദം പുതിയനിയമത്തിൽ ഇല്ലെന്നല്ല; കല്പനയെന്ന നിലയിൽ അത് ആചരിക്കാൻ പറഞ്ഞിട്ടില്ല. ഗിരിപ്രഭാഷണത്തിൽ ചില കല്പനകളെ ക്രിസ്തുതന്നെ തന്റെ ശിഷ്യന്മാർക്കു വിശദമാക്കിക്കൊടുത്തു. (മത്താ, 6:22,29,30,33,34). 

കല്പനകൾ പുതിയനിയമത്തിൽ

1. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3, മത്താ, 4:10).

2. ഒരു വിഗ്രഹം ഉണ്ടാക്കരുത്. (പുറ, 20:4-6, 1യോഹ, 5:21).

3. യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറ, 20:7, മത്താ, 5:34, യക്കോ, 5:12). 

4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്കുക. ഈ കല്പന പുതിയനിയമത്തിൽ ഇല്ല. (പുറ, 20:8, ഗലാ, 4:10,11, കൊലൊ, 2:16).

5. അപ്പനെയും അമ്മയെയും ബഹുമാനിക്ക. (പുറ, 6:12, എഫെ, 6:1-3).

6. കുല ചെയ്യരുത്. (പുറ, 20:13, മത്താ, 5:21-22, 1യോഹ, 3:15).

7. വ്യഭിചാരം ചെയ്യരുത്. (പുറ, 20:14, മത്താ, 5:27-28, എബ്രാ, 13:4).

8. മോഷ്ടിക്കരുത്. (പുറ, 15:15, എഫെ, 4:28).

9. കള്ളസാക്ഷ്യം പറയരുത്. (പുറ, 20:16, എഫെ, 4:25, കൊലൊ, 3:9).

10. കൂട്ടുകാരൻ്റെ യാതൊന്നും മോഹിക്കരുത്. (പുറ, 20:17, കൊലൊ, 3:5, റോമ, 7:7).

ഒന്നാംകല്പന അമ്പതോളം പ്രാവശ്യവും, രണ്ടാംകല്പന പ്രന്തണ്ടു പ്രാവശ്യവും, മൂന്നാംകല്പന നാലു പ്രാവശ്യവും, അഞ്ചാംകല്പന ആറു പ്രാവശ്യവും, ആറാംകല്പന ആറു പ്രാവശ്യവും ഏഴാംകല്പന പ്രന്ത്രണ്ടു പ്രാവശ്യവും, എട്ടാംകല്പന ആറു പ്രാവശ്യവും, ഒമ്പതാംകല്പന നാലു പ്രാവശ്യവും, പത്താംകല്പന ഒമ്പതു പ്രാവശ്യവും പുതിയനിയമത്തിൽ ആവർത്തിച്ചിട്ടുണ്ട്. 

നാലാം കല്പനയായ ശബ്ബത്താചരണം ദൈവമകൾ അനുഷ്ഠിക്കാൻ ആവശ്യമില്ലാത്തതുകൊണ്ടാണ് അതൊരു കല്പനയെന്ന നിലയിൽ പുതിയനിയമത്തിൽ പറയാത്തത്. മാത്രമല്ല, പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.” (ഗലാ, 4:10,11). “അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.” (കൊലൊ, 2:16,17). പഴയനിയമത്തിലെ പെരുന്നാളുകളും വാവുകളും ശബ്ബത്തുകളുമെല്ലാം വരുവനുള്ള മശീഹായുടെ നിഴലുകളായിരുന്നു. പൊരുളായ ക്രിസ്തു വെളിപ്പെട്ടുകഴിഞ്ഞാൽ പിന്നെയും നിഴലുകളുടെ പുറകേ പോകേണ്ടതുണ്ടോ? പോയാൽ ശബ്ബത്തുമാത്രം ആചരിച്ചാൽ മതിയോ? പരിച്ഛേദനയും പെരുന്നാളുകളും വാവുകളുമൊക്കെ ആചരിക്കണ്ടേ? ന്യായപ്രമാണതിലെ ഒരു കല്പന അനുസരിക്കുന്നവൻ മുഴുവൻ കല്പനയും (613 കല്പകൾ) അനുസരിക്കാൻ കടപ്പെട്ടിരിക്കുന്നു. (ഗലാ, 5:3). എന്നിട്ടു പൗലൊസ് പറയുന്നു. “ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (ഗലാ, 5:4). ക്രിസ്തുവിൻ്റെ കൃപയിൽനിന്ന് നമ്മെ വലിച്ചുതാഴെയിടണമെന്ന് ആഗ്രഹമുള്ളവൻ ആരാണെന്ന് നിങ്ങൾക്കറിയാം. അവൻ്റെ പിടിയിൽപ്പെടാതെ ഓരോരുത്തരും സൂക്ഷിച്ചുകൊൾക.

3. റീനാ അലക്സിനെപ്പോലുള്ള ഉപദേശിമാർ അപ്പൊസ്തലന്മാരുടെ കാലത്തുമുണ്ടായിരുന്നു. പരീശപക്ഷത്തിൽനിന്നു ക്രിസ്ത്യാനികളായ അവരിൽ ചിലർ വിശ്വാസികളെ “പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം” (പ്രവൃ, 15:5) എന്നിങ്ങനെ പൗലൊസിനോടും ബർന്നബാസിനോടും വാദിക്കുകയുണ്ടായി. (15:1,2). ആ തർക്ക സംഗതിയാണ് ഒന്നാമത്തെ യെരൂശലേം കൗൺസിലിനാധാരം. (പ്രവൃ, 15:1-33). ആ സമ്മേളനത്തിൽ ആദ്യം പ്രസംഗിച്ച പത്രോസ് ന്യായപ്രമാണത്തെക്കുറിച്ച് പറഞ്ഞത്; “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലാത്ത നുകം” എന്നാണ്. (പ്രവൃ, 15:10). അവസാനമായി കർത്താവിൻ്റെ സഹോദരനായ യാക്കോബ് പറയുന്ന ഒരു കാര്യമുണ്ട്: “ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.” (പ്രവൃ, 15:19,20). ജാതികളിൽ നിന്നു രക്ഷയിലേക്കു വന്ന വിശ്വാസികളെ ‘അസഹ്യപ്പെടുത്താതെ’ അഥവാ ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നൂകം അവരുടെ ചുമലിൽ വെച്ചുകൊടുക്കാതെ, ലഘുവായ കാര്യങ്ങൾ മാത്രം വർജ്ജിച്ചാൽ മതിയെന്നു അപ്പൊസ്തലന്മാരുടെ മാത്രം തീരുമാനമാണോ? അല്ല. “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃ, 15:28). അപ്പോൾ റീനാ സഹോദരി പരിശുദ്ധാത്മാവിനെയാണ് പണി പഠിപ്പിക്കാൻ നോക്കുന്നത്. “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.” (ഗലാ, 5:1). ന്യായപ്രമാണമെന്ന അടിമനുകത്തിൽനിന്നു ക്രിസ്തു തൻ്റെ രക്തംചിന്തി വിടുവിച്ചിട്ടും നമ്മെ അടിമനുകത്തിലേക്ക് പിന്നെയും വലിച്ചുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന റീനാ അലക്സ് ഏത് ആത്മാവിനു അധീനയാണെന്ന് ഓരോരുത്തരും മനസ്സിലാക്കിക്കൊള്ളേണം. 

4. യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയപ്പോൾ അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുവാൻതുടങ്ങി. അതു കണ്ടിട്ടു പരീശന്മാർ യേശുവിനോടു ചോദിച്ചു: നിൻ്റെ ശിഷ്യന്മാർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതെന്താണ്? ഉടനെ പഴയനിയമത്തിലെ ദാവീദിൻ്റെ ഒരു സംഭവമാണ് യേശു ഉദ്ധരിക്കുന്നത്. പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്ന ദാവീദ് കൂട്ടരും പുരോഹിതന്മാർ മാത്രം ഭക്ഷിക്കുന്നതും തങ്ങൾക്ക് ഭക്ഷിക്കാൻ വിഹിതമല്ലാത്തതുമായ കാഴ്ചയപ്പം ഭക്ഷിച്ചകാര്യം നിങ്ങൾ വായിച്ചിട്ടില്ലേ? (1ശമൂ, 21:1-6). ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നിട്ടു പറയുന്നു: എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. ”മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.” (മത്തായി 12:1-8; മർക്കൊ, 2:23-28; ലൂക്കൊ, 6:1-5). ദൈവാലയത്തേക്കാൾ വലിയവനും ശബ്ബത്തു നിയമിച്ചുകൊടുത്ത ശബ്ബത്തിൻ്റെ കർത്താവുമായ യഹോവയാണ് മനുഷ്യനായിവന്ന ക്രിസ്തു; അവന് ശബ്ബത്തിനെ നീക്കിക്കളയാൻ അധികാരമില്ലയോ? ശബ്ബത്തിൻ്റെ കർത്താവായ ക്രിസ്തു കൂടെയിരുന്നപ്പോഴാണ് ശിഷ്യന്മാർ ശബ്ബത്തു ലംഘിച്ചത്; അഥവാ ആചരിക്കാതിരുന്നത്. അതേ ശബ്ബത്തിൻ്റെ കർത്താവ് ലോകാവസാനത്തോളം എല്ലാനാളും നമ്മളോടുകൂടെ ഉള്ളപ്പോൾ നാമെന്തിനു ശബ്ബത്താചരിക്കണം? (മത്താ, 28:19). ദൈവത്തിൻ്റെ ദാസന്മാരായ ലേവ്യപുരോഹിതന്മാർ ശബ്ബത്തിനെ ലംഘിച്ചിട്ടും കുറ്റമില്ലാതിരിക്കുന്നുവെങ്കിൽ, ദൈവത്തിൻ്റെ മക്കളും രാജകീയ പുരോഹിതന്മാരുമായ നമ്മൾ ശബ്ബത്താചരിച്ചില്ലെങ്കിൽ നരകത്തിൽ പോകുമെന്ന് പഠിപ്പിക്കാൻ സാത്താൻ്റെ സന്തതികൾക്കല്ലാതെ ആർക്കു കഴിയും? (യോഹ, 1:12; 3:16; (1പത്രൊ, 2:9).

5. ഞായറാഴ്ച ആരാധന പാഗനിസമാണെന്നു പറയുന്ന റീനാ അലക്സിന് ഞായറാഴ്ചയുടെ പ്രത്യേകത എന്താണെന്നറിയാമോ? യേശു മരിച്ച ദിവസവും ഉയിർത്തെഴുന്നേറ്റ ദിവസവും സ്വർഗ്ഗാരോഹണം ചെയ്ത ദിവസവും ദൈവസഭ സ്ഥാപിതമായ ദിവസവും ഏതാണെന്നറിയാമോ? വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് യേശു മരിക്കുകയും, ഞായറാഴ്ച രാവിലെ ഉയിർക്കുകയും ചെയ്തു. അതിനിടയിൽ വരുന്ന ശനിയാഴ്ച അഥവാ ശബ്ബത്തുദിവസം സംഭവിച്ചത് എന്താണെന്നറിയാമോ? ശബ്ബത്ത് അനുഷ്ഠിക്കാൻ കടപ്പെട്ടവർ തന്നെ ശബ്ബത്തിൻ്റെ കർത്താവ് ഉയിർക്കാതിരിക്കുവാൻ കല്ലറ അടച്ചുറപ്പാക്കിയ ദിവസമാണ്. ആ ദിവസം വിശുദ്ധമായി ആചരിക്കണമെന്ന് പുതിയനിയമത്തിൽ എവിടെയാണ് കല്പനയുള്ളത്? യേശു മരിച്ചത് എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയും, ഉയിർത്തത് ഏപ്രിൽ 5 ഞായറാഴ്ചയും, സ്വർഗ്ഗാരോഹണം മെയ് 14 വ്യാഴാഴ്ചയും, സഭാസ്ഥാപനം മെയ് 24 ഞായറാഴ്ചയുമാണ്. യേശുവിൻ്റെ പുനരുത്ഥാന ജീവനാണ് ദൈവമക്കൾക്ക് ലഭിച്ചിരിക്കുന്ന നിത്യജീവൻ. പാപത്തിൽ മരിച്ചവരായ നാം ക്രിസ്തുവിനോടുകൂടി നിത്യജീവനിലേക്ക് ഉയിർത്തിരിക്കയാണ്. (കൊലൊ, 3:1. ഒ.നോ: യോഹ, 11:25). ക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസവും എന്നേക്കും തൻ്റെ മക്കളോടുകൂടി വസിക്കാൻ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത ദിവസവും ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസമായ ഞായറാഴ്ച ആയതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ച ആരാധനയ്ക്കായി കൂടിവരുന്നത്. (മത്താ, 28:1, 6; മർക്കൊ, 16:9; ലൂക്കൊ, 24:1, 6; യോഹ, 20:1, 9, 17; പ്രവൃ, 2:1-4). എന്താണ് സുവിശേഷം? “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8). മാനവകുലത്തിൻ്റെ രക്ഷയ്ക്കായി മഹാദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21) പുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുചൊണ്ട് ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചയേക്കാൾ എന്ത് വിശേഷതയാണ് ശനിയാഴ്ചയ്ക്കുള്ളത്???…

6. പ്രവൃത്തികൾ 20:7-ൽ ‘ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം’ (mia sabbaton) എന്നു പറഞ്ഞിരിക്കുന്നതിനെ റീനാ പണ്ഡിത വ്യാഖ്യാനിച്ചിട്ടുണ്ട്: “അത് ഞായറാഴ്ചയല്ല; ശബ്ബത്തുകളിൽ ഒന്നാണ് അഥവാ ശനിയാഴ്ചയാണ്. എന്നിട്ട്, അതിനെ വിശദീകരിക്കുന്നത്; പെസഹാ കഴിഞ്ഞാൽ ഏഴ് ശബ്ബത്തുകൾ കഴിഞ്ഞാണ് പെന്തെക്കൊസ്തു വരുന്നത്; തന്മൂലം ആ ശബ്ബത്തുകളിൽ ഒന്നിനെയാണ് ആഴ്ചയുടെ ഒന്നാം ദിവസം എന്നു അവിടെ പറഞ്ഞിരിക്കുന്നത്.” പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാൾ കഴിഞ്ഞ് ഏഴ് ശബ്ബത്തെണ്ണി പിറ്റേദിവസം അഥവാ അമ്പതാം ദിവസമാണ് പെന്തെക്കൊസ്ത് പെരുന്നാൾ എന്നത് ശരിയാണ്. എന്നാൽ റീനാ പണ്ഡിതയുടെ വ്യാഖ്യാനപ്രകാരം ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം ശബ്ബത്ത് തന്നെയാണോന്ന് നമുക്കു ബൈബിളിൽ ഒന്നു പരിശോധിക്കാം: യേശുവിൻ്റെ മരണത്തോടും ഉയിർപ്പിനോടുള്ള ബന്ധത്തിൽ ഇക്കാര്യം നമുക്കു മനസ്സിലാക്കാൻ കഴിയും. യേശു മരിച്ചത് ശബ്ബത്തിൻ്റെ ഒരുക്കനാൾ അഥവാ തലേദിവസമായ വെള്ളിയാഴ്ചയാണ്. (മർക്കൊ, 15:42; ലൂക്കൊ, 23:53; യോഹ, 19:14, 31, 42). അന്നു വൈകിട്ടുതന്നെ യേശുവിനെ അടക്കുകയും ചെയ്തു. (ലൂക്കൊ, 23:53). ഈ ഒരുക്കനാളിൻ്റെ പിറ്റേദിവസം അഥവാ ശബ്ബത്തിൻ്റെ അന്നാണ് മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിൻ്റെ കല്ലറ അടച്ചുറപ്പാക്കിയത്. (മത്താ, 27;62-66).  ഈ ശബ്ബത്തു ദിവസത്തിൻ്റെ പിറ്റേന്നാളായ ഞായറാഴ്ചയാണ് യേശു ഉയിർത്തതെന്ന് നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഞായറാഴ്ച ദിവസത്തെയാണ് ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം (നാൾ) എന്ന് നാല് സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. (മത്താ, 28:1; മർക്കൊ, 16:2, 16:9; ലൂക്കൊ, 24:1; യോഹ, 20:1, 20:19). റീനാ പണ്ഡിതയുടെ വ്യാഖ്യാനപ്രകാരം വെള്ളിയാഴ്ച മരിച്ച യേശു മൂന്നാം ദിവസമായ ഞായറാഴ്ചയല്ല; രണ്ടാം ദിവസമായ ശബ്ബത്തിലോ, അല്ലെങ്കിൽ ഒൻപതാം ദിവസമായ അടുത്ത ശബ്ബത്തിലോ ഉയിർത്തുവന്നു മനസ്സിലാക്കണമോ? അപാര വ്യാഖ്യാനമാണ്. മറ്റൊന്ന്; ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾതോറും യെരൂശലേമിലേക്കുള്ള ധർമ്മശേഖരണം നടത്താനാണ് പൗലൊസ് ഗലാത്യ സഭയോടും കൊരിന്ത്യ സഭയോടും ആജ്ഞാപിച്ചത്. (1കൊരി, 16:1-3). പുതിയനിയമസഭ ശബ്ബത്തു ആചരിച്ചിരുന്നുവെങ്കിൽ ശബ്ബത്തിനോടു ബന്ധപ്പെട്ട കല്പനകളും പാലിക്കണ്ടേ? ശബ്ബത്തിൽ വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം (പുറ, 35:2) എന്ന കല്പന നിലനില്ക്കേ ശബ്ബത്തിൽ ധർമ്മശേഖരണം പോലൊരു പ്രവൃത്തി എങ്ങനെ ചെയ്യാൻ കഴിയും???… 

ശബ്ബത്ത് യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും ആരാധനദിനവുമാണ്. എന്നാൽ ശബ്ബതോൻ (sabbaton) എന്ന ഗ്രീക്കുപദത്തെ KJV-യിൽ Sabbath day എന്ന് 37 പ്രാവശ്യവും, Sabbath എന്ന് 27 പ്രാവശ്യവും, week എന്ന് 9 പ്രാവശ്യവും പരിഭാഷ ചെയ്തിട്ടുണ്ട്. സത്യവേദപുസ്തകത്തിലും ശബ്ബത്ത് (ശനിയാഴ്ച), ആഴ്ചവട്ടം, ആഴ്ച എന്നിങ്ങനെ ശബ്ബതോൻ (sabbaton) പ്രയോഗിച്ചിരിക്കുന്നു. ലൂക്കോസ് 18:12-ലെ പരീശൻ്റെ പ്രാർത്ഥനയിൽ: ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു” എന്നിങ്ങനെ പ്രാർത്ഥിക്കുന്നതായി കാണാം. അവിടെയും ശബ്ബതോൻ (sabbaton) എന്ന പദമാണ് ഉപയോഗിക്കുന്നത്. അതായത്, “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ (mia sabbaton) ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നു” (പ്രവൃ, 20:7) എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്ത റീനാ അലക്സിൻ്റെ വ്യാഖ്യാനപ്രകാരം പരീശന്മാർ ആഴ്ചയിൽ രണ്ടുദിവസമല്ല; ശബ്ബത്തിൽ അഥവാ ശനിയാഴ്ച രണ്ടുപ്രാവശ്യം ഉപവസിക്കും എന്നു മനസ്സിലാക്കണ്ടേ? റീനാ സഹോദരി, ഇതൊരുമാതിരി ദുരന്ത ഉപദേശമായിപ്പോയി.

7. യേശുവും ആപ്പൊസ്തലന്മാരും ശബ്ബത്തുതോറും സിനഗോഗുകളിൽ പോയിരുന്നത് ക്രിസ്തീയ ആരാധനയ്ക്കായിരുന്നു എന്നാണ് റീനചേച്ചിയുടെ മറ്റൊരു കണ്ടെത്തൽ. “അവൻ (യേശു) വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കോ, 4:16). യേശുവിൻ്റെ ഐഹിക ജീവകാലത്തൊന്നും ദൈവസമഭ സ്ഥാപിതമായിരുന്നില്ല. യേശു സ്വർഗ്ഗാരോഹണം ചെയ്ത് പത്ത് ദിവസമായപ്പോഴാണ് “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” എന്ന ക്രിസ്തുവിൻ്റെ നിർണ്ണയം നിറവേറിയത്. (മത്താ, 16:18). യേശു ഒരു യെഹൂദ പുരുഷനായാണ് ജനിച്ചത്. അതിനാൽ, യെഹൂദാ മര്യാദപ്രകാരം ന്യായപ്രമാണം അനുശാസിക്കുന്നതെല്ലാം താൻ ചെയ്തിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനികൾ ശബ്ബത്താചരിക്കണമെന്ന് വരുമോ? യേശു ശബ്ബത്താചരിചതുകൊണ്ട് നമ്മളും ആചരിക്കണമെങ്കിൽ യേശു ചെയ്തതെല്ലാം ചെയ്യണ്ടേ? ഏട്ടാം നാളിൽ പരിച്ഛേദന കഴിക്കണം, ആദ്യജാതന്മാരുടെ വീണ്ടെടുപ്പു നടത്തണം, യാഗം കഴിക്കണം, ശബ്ബത്താചരിക്കണം, മൂന്നുനേരം സിനഗോഗുകളിൽ പോയി പ്രാർത്ഥിക്കണം, പെരുന്നാളുകളിൽ സംബന്ധിക്കണം, യോർദ്ദാനിൽ പോയി സ്നാനമേല്ക്കണം തുടങ്ങിയവ എല്ലാം ചെയ്യണ്ടേ?

ഇനി, അപ്പൊസ്തലന്മാർ ശബ്ബത്തിൽ പള്ളിയിൽ പോയത് ക്രിസ്തീയ ആരാധനയ്ക്കും അപ്പം നുറുക്കുവാനുമല്ല; യെഹൂദന്മാരോട് സുവിശേഷം അറിയിക്കാനാണ്. പൗലൊസും ബർന്നബാസും ആദ്യം പോയത് പിസിദ്യാ ദേശത്ത് അന്ത്യൊക്ക്യയിലെ പള്ളിയിലേക്കായിരുന്നു. അവർ അവിടെ പോയിരുന്നു; പൗലൊസിനു ശുശ്രൂഷിക്കാൻ അവസരം ലഭിച്ചപ്പോൾ, യിസ്രായേൽ ജനത്തെ മിസ്രയീമിൽനിന്നു വിടുവിക്കുന്നതു മുതൽ ന്യായപ്രമാണത്തിൽ നിന്നു ക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷമാണ് അറിയിച്ചത്. (പ്രവൃ, 13:14-43). “പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി” (പ്രവൃ, 13:44) എന്നാണ് അവിടെ പറയുന്നത്. (13:45-52). മറ്റൊരു ശബ്ബത്തുനാളിൽ പ്രാർത്ഥനാസ്ഥലം അന്വേഷിച്ച് പോയപ്പോഴാണ് ലുദിയയും കുടുബവും രക്ഷപ്രാപിച്ചത്. (പ്രവൃ, 16:13-15). തെസ്സലോനീക്യയിലെ പള്ളിയിൽ ശബ്ബത്തിൽ ക്രിസ്തുവിനെ പ്രസംഗിച്ചപ്പോൾ പല യെഹൂദന്മാരും യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേർന്നു. (പ്രവൃ, 17:1-4). കൊരിന്തിൽവെച്ചും ശബ്ബത്തുതോറും പൗലൊസ് പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചുപോന്നതായി കാണാം. (പ്രവൃ, 18:4). ആകയാൽ, അപ്പൊസ്തലന്മാർ ശനിയാഴ്ചകൾ തോറും സിനഗോഗുകളിൽ പോയിരുന്നത് ശബ്ബത്താചരിക്കുവാനല്ല; പ്രത്യുത, ചിതറിപ്പാർക്കുന്ന യെഹൂദന്മാരെല്ലാം ശബ്ബത്തുനാളിൽ അവിടെ പ്രാർത്ഥനയ്ക്കായി കൂടിവരുന്നതുകൊണ്ട് ആ സമൂഹത്തോടു സുവിശേഷം അറിയിക്കാനാണ് പോയതെന്ന് മനസ്സിലാക്കാം. അപ്പൊസ്തലന്മാർ ശബ്ബത്തുനാളിൽ പള്ളിയിൽപ്പോയി എന്നു പറഞ്ഞിരിക്കുന്ന ഭാഗത്തെല്ലാം സുവിശേഷം അറിയിച്ചതായും, അനേകർ ക്രിസ്തുവിൽ വിശ്വസിച്ചതായും കൃത്യമായി രേഖപ്പെടുത്തിയിരിക്കേ, അവർ അറിയിച്ച സുവിശേഷത്തെ മറച്ചുവെച്ചുകൊണ്ട് ശബ്ബത്താചരിക്കുവാനാണ് പോയതെന്ന് പഠിപ്പിക്കുന്ന റീനച്ചേച്ചിയുടെ ദുഷ്ടബുദ്ധി ആരും കാണാതെപോകരുത്. 

സഹോദരി, യിസ്രായേലിൽ യെഹൂദന്മാരോടുകൂടി താമസിക്കുന്ന അങ്ങയ്ക്ക് ന്യായപ്രമാണം കൂടി അനുസരിച്ചാൽ കൊള്ളാമെന്നു തോന്നുന്നത് സ്വാഭാവികം മാത്രം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ രചിച്ച പുതിയനിയമത്തിനു വിരുദ്ധമാകാതെ ന്യായപ്രമാണം മുഴുവനും അനുസരിക്കാനുള്ള മാർഗ്ഗം യേശുവും പൗലൊസും യേശുവിൻ്റെ സഹോദരനായ യാക്കോബും പറഞ്ഞിട്ടുണ്ടല്ലോ; അത് ചെയ്യുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്താൽ പോരെ. അതിനുമുമ്പ് എന്താണ് ശബ്ബത്ത്, ശബ്ബത്തിൻ്റെ നിയമങ്ങളെന്താണ്, ആര് ആചരിക്കണം, എങ്ങനെ ആചരിക്കണം എന്നൊന്ന് നോക്കാം:

എന്താണ് ശബ്ബത്ത്? യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിവസവും വിശേഷാൽ ആരാധനാ ദിവസവുമാണ് ശബ്ബത്ത്: (പുറ, 20:11; 31:12; ലേവ്യ, 19:30; 23:37).

ശബ്ബത്തിൻ്റെ കല്പനയെന്താണ്? “ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം. ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു.” (പുറ, 35:2-3). മഹാസ്വസ്ഥതയാണ് ശബ്ബത്ത്; അതിനാൽ യാതൊരു വേലയും ചെയ്യാൻ പാടില്ല. ഒരുത്തൻ ശബ്ബത്തിൽ തീ കത്തിക്കാൻ വിറക് പെറുക്കുന്നത് കണ്ടപ്പോൾ സർവ്വസഭയുംകൂടി അവനെ കല്ലെറിഞ്ഞുകൊന്നു. (സംഖ്യാ, 15:32-34).

എന്താണ് ശബ്ബത്തിലെ യാഗങ്ങൾ? ശബ്ബത്തുനാളിൽ, നിരന്തര ഹോമയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള രണ്ടു കുഞ്ഞാടുകളിൽ ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരത്തും അർപ്പിക്കണം. കൂടാതെ, രണ്ട് കുഞ്ഞാടിനെക്കൂടി അർപ്പിക്കണം. (സഖ്യാ, 28:1-9).

എങ്ങനെയാണ് ശബ്ബത്ത് ആചരിക്കേണ്ടത്? എന്തിനാണ് ശബ്ബത്ത് ആചരിക്കുന്നത്? ആരാണ് ശബ്ബത്ത് ആചരിക്കേണ്ടത്? നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക. ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാൽക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ. നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെ നിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.”(ആവ, 5:12-15. ഒ.നോ: പുറ, 8-11). ശബ്ബത്തിൻ്റെ നാലാം കല്പനയിൽ കൃത്യമായി മൂന്നു കാര്യങ്ങൾ കാണാം. 1. എങ്ങനെ ശബ്ബത്ത് ആചരിക്കണം: നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ആചരിക്കണം. (ആവ, 5:12). 2. എന്തിനാണ് ശബ്ബത്ത് ആചരിക്കുന്നത്? യഹോവയായ ദൈവം മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് വീണ്ടെടുത്തതുകൊണ്ട് ശബ്ബത്താചരിക്കണം. (ആവ, 5:12). 3. ആരാണ് ശബ്ബത്ത് ആചരിക്കേണ്ടത്? മിസ്രയീമ്യദാസ്യത്തിൽനിന്ന് വീണ്ടെടുക്കപ്പട്ടവർ അഥവാ അവരുടെ സന്തതികൾ ശബ്ബത്താചരിക്കണം. (ആവ, 5:12). യിസ്രായേൽ മക്കളാണ് ശബ്ബത്താചരിക്കേണ്ടതെന്ന് സ്ഫടികസ്ഫുടമായി പറഞ്ഞിട്ടുണ്ട്: “ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബത്തിനെ പ്രമാണിക്കേണം. അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.” (പുറ, 31:16,17). അതായത്, ദൈവത്തിനും യിസ്രായേൽ ജനത്തിനും മദ്ധ്യേയുള്ള നിത്യനിയമമാണ് ശബ്ബത്ത്.

അപ്പോൾ ഒരു ചോദ്യം വരും: ക്രിസ്ത്യാനി ശബ്ബത്താചരിച്ചാൽ കുഴപ്പമുണ്ടോ? ഒരു കുഴപ്പവുമില്ല.എന്നാൽ, പഴയനിയമത്തിലെ ശബ്ബത്ത് ആചരിക്കണമെങ്കിൽ മേല്പറഞ്ഞപ്രകാരം, വേലയൊന്നും ചെയ്യാതെയും യാഗങ്ങൾ അർപ്പിച്ചുകൊണ്ടും വേണം ശബ്ബാത്താചരിക്കാൻ. തീപോലും കത്തിക്കാൻ പാടില്ലെങ്കിൽ വേലയുടെ പരിധിയിൽ വരുന്നത് എന്തൊക്കെയാണെന്ന് എങ്ങനെയറിയും? പ്രാഥമിക കൃത്യങ്ങൾ ചെയ്യുന്നത് വേലയുടെ പരിധിയിൽ പെടുന്നതാണോ എന്നൊക്കെ അറിയണ്ടേ? അതിന് യെഹൂദന്മാരുടെ തല്മൂദ് പഠിച്ചശേഷം അതുപോലെ ആചരിക്കണം. അല്ലാതെ, ഞായറാഴ്ചത്തെ ആരാധന ശനിയാഴ്ചത്തേക്ക് മാറ്റിയാൽ ശബ്ബത്താകില്ല? റബ്ബിമാർ ശബ്ബത്തിനെ ശബ്ബത്തിനുവേണ്ടി ആചരിച്ചു. എന്നാൽ, ശബ്ബത്ത് മനുഷ്യന് വേണ്ടിയാണെന്നും മനുഷ്യരുടെ ആവശ്യങ്ങൾക്ക് ശബ്ബത്തിനെക്കാൾ പ്രാധാന്യമുണ്ടെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 12:1-14; മർക്കൊ, 2:23:28; ലൂക്കോ, 6:1-10; യോഹ, 5:1-18).

ന്യായപ്രമാണകല്പനകൾ മുഴുവൻ അനുസരിക്കാനുള്ള മാർഗ്ഗം: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” (മത്തായി 22:37-40. ഒ.നോ: മത്താ, 7:12). ക്രിസ്തു സകല ന്യായപ്രമാണത്തെയും രണ്ടു കല്പനകളായി ചുരുക്കിയപ്പോൾ, പൗലൊസ് ന്യായപ്രമാണം മുഴുവനും ഒറ്റക്കല്പനയാക്കി മാറ്റി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.” (ഗലാ, 5:14). യാക്കോബ് പറയുന്നതും കേൾക്കുക്കുക: “എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.” (യാക്കോ, 2:8). പുതിയനിയമത്തിൽ ദൈവത്തോടും മനുഷ്യനോടും ബന്ധപ്പെട്ട രണ്ട് കല്പനകൾ അനുസരിക്കാൻ തയ്യാറായാൽ, സകല ന്യായപ്രമാണവും അതിൽ അടങ്ങിയിരിക്കുന്നുവെന്ന് യേശുകർത്താവും അപ്പൊസ്തലന്മാരും പറയുമ്പോൾ അതുപറ്റില്ല, യെഹൂദന്മാരുടെ ശബ്ബത്തുദിവസം അഥവാ പഴയനിയമത്തിലെ ശബ്ബത്തുതന്നെ ആചരിക്കണമെന്ന് പഠിപ്പിക്കുന്നവർ ദൈവമക്കളെ നിത്യജീവനിലേക്കല്ല, നിത്യനാശത്തിലേക്കാണ് വലിച്ചിഴയ്ക്കുന്നത്.

എൻ്റെ പൊന്നു റീനാ സഹോദരീ, സകല ദൈവദാസന്മാരെയും ദുഷിച്ചു സംസാരിക്കുന്ന തങ്കളുടെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്. വചനവിരുദ്ധമായി ന്യായപ്രമാണ കല്പനകൾ അനുസരിക്കണമെന്ന് പഠിപ്പിക്കുന്ന താങ്കൾ, യഥാർത്ഥമായി ന്യായപ്രമാണം ആചരിക്കാൻ ഇച്ഛിക്കുന്നുവെങ്കിൽ, ദൈവദാസന്മാരോടും സഹോദരന്മാരോടും മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന വിദ്വേഷം കളഞ്ഞിട്ട്, “കൂട്ടുകാരനെ അഥവാ സഹജീവികളെ, നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന ഏകകല്പന അനുസരിച്ചാൽ, ന്യായപ്രമാണം മുഴുവനും (ശബ്ബത്തുൾപ്പെടെ) ആചരിച്ചതിനു തുല്യമാണ്.

പ്രിയ വിശ്വാസികളേ, പൗലൊസിൻ്റെ കൃപാവരങ്ങളൊക്കെ അതിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് (പ്രവൃ, 14:3 – 19:11,12) താനും ശീലാസും തെസ്സലൊനീക്കയിൽ നിന്നും ബെരോവയിൽ ചെന്നത്. ആ ബെരോവക്കാരെക്കുറിച്ച് പരിശുദ്ധാത്മാവിൻ്റെ ഒരു സാക്ഷ്യം കാണാം: “അവർ തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു.” എന്നിട്ടു അതിൻ്റെ കാരണവും എഴുതിയിട്ടുണ്ട്: “അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). അതായത്; പണ്ഡിതശ്രേഷ്ഠനും അത്ഭുതപ്രവർത്തകനുമായ പൗലൊസിൻ്റെ വാക്കുകളെ അവർ വെള്ളംതൊടാതെ വിഴുങ്ങിയില്ല. പ്രത്യുത, പൗലൊസ് പറയുന്ന കാര്യങ്ങളെ ശ്രദ്ധയോടെ കേട്ടിട്ട്, പറഞ്ഞ കാര്യങ്ങളുടെ വസ്തുത അറിയാൻ അവർ എല്ലാദിവസവും തിരുവെഴുത്തുകളെ പരിശോധിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് അവരെ ‘ഉത്തമന്മാർ’ എന്നു വിളിക്കുന്നത്. “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിനെന്നും” പരിശുദ്ധാത്മാവ് കല്പിച്ചിട്ടുണ്ട്. (1തെസ്സ, 5:21). ആരുടെ പ്രസംഗവും കേൾക്കുന്നതിൽ കുഴപ്പമൊന്നുമില്ല; പക്ഷെ, അത് വിശ്വസിക്കുന്നതിനു മുമ്പ് ദൈവവചനത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോന്ന് ഓരോരുത്തനും പരിശോധിച്ചു നോക്കേണ്ടതാണ്. കാരണം, ബൈബിളിൽ എഴുതിവെച്ചിരിക്കുന്നതിനു വിരുദ്ധമായി ഇനി, അപ്പൊസ്തലന്മാർ തന്നെ എഴുന്നേറ്റുവന്നു പറഞ്ഞാലോ; അല്ലെങ്കിൽ സ്വർഗ്ഗത്തിലെ ദൂതന്മാർ വന്നു പറഞ്ഞാലോ അത് വിശ്വസിക്കാൻ നമുക്കു വ്യവസ്ഥയില്ല. (ഗലാ, 1:8,9). ഏഴുദിവസംകൊണ്ട് സൃഷ്ടികർമ്മം പൂർത്തിയാക്കി ദൈവം സ്വസ്ഥനായിരുന്ന ഏഴാം ദിവസത്തെക്കാളും, പാപത്തിൽ മരിച്ചവരായ മാനവകുലത്തിന്നു നിത്യജീവൻ നല്കാൻ ദൈവത്തിൻ്റെ ക്രിസ്തു കഷ്ടംസഹിച്ച് ക്രൂശിൽ മരിച്ചുയിർത്തെഴുന്നേറ്റ ആഴ്ചയുടെ ഒന്നാം ദിവസം തന്നെയാണ് വിശ്വാസികൾക്ക് പ്രധാനമെന്ന് ഓർമ്മിച്ചുകൊണ്ട് നിർത്തുന്നു. സകലവും ശോധനചെയ്ത് നല്ലതുമാത്രം സ്വീകരിപ്പാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ!

“ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” (ഗലാത്യർ 2:21). 

കുറിപ്പ്: ബൈബിളിൽ ശബ്ബത്താചരിക്കണമെന്നും ശബ്ബത്തിൽ വേലചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണമെന്നുമല്ലാതെ, എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടില്ല. അതിൻ്റെ വിശദീകരണങ്ങൾ നല്കിയിരിക്കുന്നത് യെഹൂദന്മാരുടെ വാചികന്യായപ്രമാണം എന്നറിയപ്പെടുന്ന തല്മൂദിലെ ‘ഷബ്ബാത്തു’ എന്ന ലേഖനത്തിലാണ്. അതിൽ നിരോധിക്കപ്പെട്ട 39 പ്രവർത്തികളുടെ പട്ടിക നൽകുന്നു: വിതയ്ക്കുക, ഉഴുക, കൊയ്യുക, കറ്റ ശേഖരിക്കുക, മെതിക്കുക, പാറ്റുക, ശുചിയാക്കുക, പൊടിക്കുക, അരിക്കുക, മാവു കുഴയ്ക്കുക, അപ്പം നിർമ്മിക്കുക, രോമം കൃതിക്കുക, അതു കഴുകുക, അടിക്കുക, നിറം പിടിപ്പിക്കുക, നൂലാക്കുക, പാവു നിർമ്മിക്കുക, രണ്ടു ചരടുണ്ടാക്കുക, രണ്ടു നൂല് നെയ്യുക, ഇരട്ട നൂല് വേർപെടുത്തുക, കെട്ടുക, കെട്ടഴിക്കുക, രണ്ടു തുന്നൽ തുന്നുക, രണ്ടു തയ്യൽ തയ്ക്കുന്നതിനു വേണ്ടി തുണി കീറുക, മാനിനെ പിടിക്കുക, കൊല്ലുക, തൊലി ഉരിക്കുക, ഉപ്പിടുക, തോൽ സജ്ജമാക്കുക, തോലിലെ രോമം മാറ്റുക, തോൽ മുറിക്കുക, രണ്ടക്ഷരം എഴുതുക, രണ്ടക്ഷരം എഴുതുന്നതിനു വേണ്ടി തുടച്ചു കളയുക, പണിയുക, ഇടിക്കുക, തീ അണയ്ക്കുക, തീ കത്തിക്കുക, ചുറ്റികകൊണ്ടടിക്കുക, ഒരു വസ്തുവിൽ നിന്നും മറ്റൊരു വസ്തുവിലേക്കു കൊണ്ടുപോകുക എന്നിവ. ഇവയിലോരോന്നും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ന്യായപ്രമാണം യഥാവിധി പാലിക്കുന്ന ഒരു യെഹൂദനു ശബ്ബത്തിൽ ചെയ്തു കൂടാത്ത നൂറുകണക്കിനു കാര്യങ്ങളാണുള്ളത്. ഉദാഹരണമായി “കെട്ടരുതു” എന്നതു ഒരു സാമാന്യമായ വിലക്കാണ്. തന്മൂലം എങ്ങനെയുള്ള കെട്ടുകൾ പാടില്ല. എങ്ങനെയുള്ളവ ആകാം എന്നതു നിർവ്വചിച്ചിട്ടുണ്ട്. ഒരു കൈകൊണ്ടു കെട്ടാവുന്നതു അംഗീകരിക്കുകയും അല്ലാത്തവ നിഷേധിക്കുകയും ചെയ്തു. ഒരു സ്ത്രീക്കു അടിവസ്ത്രവും അവളുടെ തൊപ്പിയുടെയും അരക്കച്ചയുടെയും ചരടുകളും ചെരുപ്പുകളുടെയും പാദുകങ്ങളുടെയും വാറുകളും വീഞ്ഞു തുരുത്തികളും എണ്ണത്തുരുത്തികളും ഇറച്ചിക്കലവും കെട്ടാം. ഇതുപോല ഓരോ കല്പനയെയും വിശദീകരിച്ചിട്ടുണ്ട്. അതിനാലാണ് യേശു പറഞ്ഞതു് “ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടു പോലും ആ ചുടുകളെ തൊടുന്നില്ല.” (ലൂക്കൊ, 11:46).

ഭക്തരായ യെഹൂദന്മാർക്കുപോലും ശബ്ബത്ത് യഥാവിധി അനുസരിക്കാൻ കഴിയില്ലെന്നതാണ് അതിൻ്റെ ഹൈലൈറ്റ്. ന്യായപ്രമാണത്തെ ‘നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലാത്ത നുകം’ എന്നാണ് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്: (പ്രവൃ, 15:10). അപ്പോൾത്തന്നെ, “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” എന്നു ക്രിസ്തു പറഞ്ഞിരിക്കുന്നു: (മത്താ, 11:30). ക്രിസ്തുവൻ്റെ മൃദുവും ലഘുവുമായ നുകം എടുത്തുമാറ്റിയിട്ട് ചുമപ്പാൻ കഴിയാത്ത നുകം വിശ്വാസികളുടെ കഴുത്തിൽ വെച്ചുകൊണ്ട് റീനച്ചേച്ചി ദൈവത്തെ പരീക്ഷിക്കുകയാണ്: (പ്രവൃ, 15:10). ബൈബിൾ വായിക്കാത്ത ചേച്ചിയുടെ അടിമകൾ ക്രിസ്തുവിനെ തള്ളിയിട്ട് അടിമനുകത്തിൽ പിന്നെയുംപോയി കുടുങ്ങിയിരിക്കയാണ്.

കണ്ണാടിക്കടൽ

കണ്ണാടിക്കടൽ (Sea of glass)

വെളിപ്പാട് 4:6-ൽ കണ്ണാടിക്കടൽ എന്നും, 15:2-ൽ പളുങ്കുകടൽ എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഗ്രീക്കിലെ തലാസ്സാ ഹയാലിനോസ് (thalassa hyalinos) എന്ന പ്രയോഗത്തെയാണ്. പഴയനിയമത്തിലെ പ്രതിരൂപങ്ങളെ ഓർപ്പിക്കുന്നതാണ് കണ്ണാടിക്കടൽ. സമാഗമനകൂടാരത്തിലെ താമ്രത്തൊട്ടി (പുറ, 30:18-21), ശലോമോൻ്റെ ദൈവാലയത്തിലെ വാർത്തുണ്ടാക്കിയ കടൽ (1രാജാ, 7:23-27) എന്നിവ രണ്ടും പുരോഹിതന്മാർക്കു കഴുകുന്നതിനു വേണ്ടിയായിരുന്നു; അതവരുടെ ബാഹ്യവിശുദ്ധിക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാൽ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയെ കാണിക്കുകയാണ് കണ്ണാടിക്കടൽ. സിംഹാസനത്തിനു മുമ്പിലാണ് കണ്ണാടിക്കടൽ. കണ്ണാടിക്കടൽ പളുങ്കിനൊത്തതാണ്. (4:6) സിംഹാസനത്തിനു മുമ്പിൽ വ്യാപിച്ചിരിക്കുന്ന പരിശുദ്ധിയുടെ മഹിമയും മനോഹാരിതയും പ്രകടമാക്കുന്നതാണ് പളുങ്ക്. പളുങ്കും കണ്ണാടിയും ഒന്നല്ല. കണ്ണാടി നിർമ്മിതവും പളുങ്ക് പ്രകൃതിദത്തവുമാണ്. കണ്ണാടിക്കടൽ മിനുസവും മാർദ്ദവവും ഉളളതാണ്. ഭൗമിക കടലുകളെപ്പോലെ കാറ്റുകളാൽ ഉലയാത്തതും സ്വർഗ്ഗീയസമാധാനം സാന്ദ്രമായി തീർന്നതുമാണ് പളുങ്കിനൊത്ത കണ്ണാടിക്കടൽ.

മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ പർവ്വതത്തിൽ കയറിച്ചെന്നു യഹോവയെ കണ്ടപ്പോൾ, ദൈവത്തിന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛത (നിർമ്മലത) പോലെയായിരുന്നു. (പുറ, 24:9,10). യെഹെസ്ക്കേൽ യഹോവയെ കാണുമ്പോൾ ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു. (1:22). ആ വിതാനത്തിൻ്റെ മീതെയാണ് നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനവും, ആ സിംഹാസനത്തിലാണ് യഹോവ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്നതും. (1:26, 28). പുത്തനെരൂശലേമിലെ മതിലു നഗരവീഥിയും സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കം കൊണ്ടുള്ളതാണ്.

ദൈവമോ ഒരുത്തൻ മാത്രം

ദൈവമോ ഒരുത്തൻ മാത്രം

ത്രിത്വദൈവശാസ്ത്രത്തിൻ്റെ ആകെത്തുക എന്താണെന്നു ചോദിച്ചാൽ; അതൊരു മർമ്മമാണെന്നാണ് ഉത്തരം. അത് പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കും എല്ലായ്പ്പോഴും അതൊരു രഹസ്യമാണ്. ത്രിത്വപണ്ഡിതന്മാർ തങ്ങളുടെ ത്രിത്വപഠന ക്ലാസിൻ്റെ ആമുഖമായിട്ട് പറയുന്നത്; “ത്രിത്വത്തെക്കുറിച്ച് എല്ലാക്കാര്യങ്ങളും പഠിച്ചു മനസ്സിലാക്കാം എന്ന ധാരണയോടെ ആരും ഇവിടെ ഇരിക്കണ്ട. ത്രിത്വം എന്ന വിഷയം അത്യന്തം സങ്കീർണ്ണമായ ഒരു മർമ്മം ആണ്. മനുഷ്യബുദ്ധിക്കു അത് വ്യക്തമായി വിശകലനം ചെയ്യുവാൻ സാധിക്കയില്ല.” എല്ലാ പണ്ഡിതന്മാരും ഇത് പറയാറുണ്ട്. ചിലർ സെയിൻ്റ് അഗസ്റ്റിൻ്റെ ഒരു കഥ പറയാറുണ്ട്: “അഗസ്റ്റിൻ ഒരിക്കൽ ത്രിത്വത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കടൽക്കരയിക്കൂടി നടക്കുമ്പോൾ, രണ്ടു കുട്ടികൾ മണ്ണിൽ കുഴികുത്തി കക്കയുടെ തോടുകൊണ്ട് കടൽവെള്ളം കോരി കുഴികളിൽ ഒഴിക്കുന്നത് കാണുവാനിടയായി. അഗസ്റ്റിൻ അടുത്തുചെന്ന് ‘നിങ്ങൾ എന്താണീ ചെയ്യുന്നതെന്നു’ കുട്ടികളോട് ചോദിച്ചു. ‘ഞങ്ങൾ കടലിലെ വെള്ളമെല്ലാം വറ്റിക്കുകയാണന്നു’ കുട്ടികൾ പറഞ്ഞു. കഥയിലെ തുടർന്നുള്ള ഭാഗങ്ങൾ പലതരത്തിൽ കേട്ടിട്ടുണ്ട്: ചിലർ പറയുന്നത്: “അഗസ്റ്റിന് അപ്പോഴാണ് തൻ്റെ തെറ്റ് മനസ്സിലായത്. താനും ഈ കുട്ടികളെപ്പോലെയാണല്ലോ, അവർ കടൽ മുഴുവൻ ഒരു ചെറിയ കുഴിയിൽ കൊള്ളിക്കാൻ ശ്രമിക്കുന്നതുപോലെ, താനും മനുഷ്യർക്ക് ഗ്രഹിക്കാൻ അസാദ്ധ്യമായ ദൈവത്തിൻ്റെ ത്രിത്വമെന്ന മഹാകാര്യം തൻ്റെ ചെറിയ തലച്ചോറിൽ കൊള്ളിക്കാൻ ശ്രമിച്ചതോർത്ത് അഗസ്റ്റിൻ ദുഃഖിച്ചുവത്രേ.” വേറെ ചിലർ പറയുന്നത്; “ആ കുട്ടികൾ അഗസ്റ്റിന് സത്ബുദ്ധി ഉപദേശിക്കാൻ സ്വർഗ്ഗത്തിൽനിന്നു വന്ന ദൂതന്മാരായിരുന്നു. അഗസ്റ്റിൻ കുട്ടികളുമായി സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾത്തന്നെ ആ കുട്ടികൾ മഹാമേരുപോലെ വലുതാകുകയും, ദൈവത്തിൻ്റെ ത്രിത്വത്തെക്കുറിച്ചാണോ നീ ചിന്തിക്കുന്നതെന്നു ചോദിച്ച് അഗസ്റ്റിനെ ശാസിച്ചത്രേ.” എന്തായാലും ഒരുകാര്യം സത്യമാണ്; പണ്ഡിതന്മാർക്കൊക്കെ കൃത്യമായിട്ടറിയാം: ബൈബിളിലില്ലാത്ത ത്രിത്വം വസ്തുനിഷ്ഠമായി സ്ഥാപിക്കുവാനും, വിശ്വാസികളെ പഠിപ്പിച്ചു മനസ്സിലാക്കുവാനും തങ്ങൾക്ക് കഴിയില്ല. അതിനുള്ള മുൻകൂർ ജാമ്യമാണ് മർമ്മവും, അഗസ്റ്റിനും. സെയിന്റ് അഗസ്റ്റിന് മനസ്സിലാകാത്ത കാര്യം പിന്നെയാർക്കു മനസ്സിലാകും??? ഇതാണ് പലരുടേയും ചിന്ത. പഠിപ്പിക്കുമ്പോഴുള്ള ചില്ലറയും കിട്ടും; ബൈബിളിൽ നിന്നു തെളിവൊട്ടു കൊടുക്കുകയും വേണ്ട. ദൈവമക്കളെന്നാണ് ഓരോരുത്തരും തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. ദൈവം നമ്മെ വീണ്ടുംജനിപ്പിച്ചതുകൊണ്ട് അവൻ നമുടെ അപ്പനാണ്. “എൻ്റെ അപ്പൻ എനിക്കൊരു മർമ്മമാണെങ്കിൽ ഞാനൊരു ജാരസന്തതിയെന്നേ വരൂ.” ബൈബിൾ സ്ഫടികസ്ഫുടം വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് മർമ്മമെന്നല്ല; സങ്കീർണ്ണമായ മർമ്മമെന്നുമല്ല; അത്യന്തം സങ്കീർണ്ണമായ മർമ്മമെന്നു പറയുന്നവർ ദൈവമക്കളെന്ന പേരിനു യോഗ്യരോ? മറ്റുചിലർ പറയുന്നത് ത്രിത്വം പഠിച്ചു മനസ്സിലാക്കാൻ പറ്റത്തില്ല; വിശ്വാസത്താൽ അംഗീകരിക്കണം. ത്രിത്വമല്ല പ്രിയപ്പെട്ടവരെ ദൈവത്തിൻ്റെ അസ്തിത്വം അഥവാ ഉണ്മയാണ് വിശ്വാസത്താൽ അംഗീകരിക്കേണ്ടത്. അതായത്, അങ്ങനെയൊരാൾ ‘ഉണ്ടു’ എന്ന് വിശ്വസിക്കാനാണ് പറയുന്നത്. എബ്രായലേഖകൻ കൃത്യമായിട്ടത് പറഞ്ഞിട്ടുണ്ട്: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രാ, 11:6). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലത്തതു കൊണ്ടാണ് ‘ദൈവം ഉണ്ടു’ എന്നു വിശ്വസിക്കാൻ ബൈബിൾ പറയുന്നത്. ദൈവമുണ്ടെന്നു വിശ്വസിക്കുന്നതും ത്രിത്വമാണെന്നു വിശ്വസിക്കുന്നതും തമ്മിൽ ഒരന്തരവുമില്ലേ? ഒരുദാഹരണം പറയാം: ഞാനെൻ്റെ അപ്പനെ കണ്ടിട്ടില്ലെന്നു വിചാരിക്കുക. എനിക്ക് അപ്പൻ ഉണ്ട് എന്നു വിശ്വസിക്കുന്നതും, ഒന്നിലധികം അപ്പന്മാർ ഉണ്ടെന്നു വിശ്വസിക്കുന്നതും തമ്മിൽ എന്തുമാത്രം അന്തരമുണ്ടോ അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവവും ബൈബിളിലില്ലാത്ത ത്രിത്വദൈവവും തമ്മിലുള്ള അന്തരം. വിശ്വാസം നല്ലതാണ്. പക്ഷെ, അതിനു ഉറപ്പുള്ള ഒരടിസ്ഥാനം ഉണ്ടാകണം. അല്ലെങ്കിലത് അന്തവിശ്വാസമാകും; അന്തവിശ്വാസം പരിഹാസ്യവും അന്തം നരകവുമാണ്.

‘ഏകൻ’ എന്നു പറഞ്ഞാൽ: ഒരുത്തൻ, ഒരാൾ, ഒറ്റയായുള്ളവൻ, തനിയേ ഉള്ളവൻ, വേറാരും കൂടെ ഇല്ലാത്തവൻ എന്നൊക്കെയാണ് എല്ലാ ഭാഷയിലെയും അർത്ഥം. ബൈബിളിലെ ദൈവം ഏകനാണെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. നൂറുകണക്കിനു വാക്യങ്ങളും തെളിവുകളുമുണ്ട്. എങ്കിലും ത്രിത്വം അതംഗീകരിക്കില്ല. അവർക്ക് ‘ഏകൻ’ എന്നാൽ നാനാത്വം ഉള്ള വാക്കാണ്. ഏകനിലൊരു ബഹുത്വമുണ്ടത്രേ. തന്മൂലം ദൈവത്തിൻ്റെ ഏകത്വത്തിലല്ല അനേകത്വത്തിലാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ ബൈബിൾ തിരുത്തി ഏകനെ ‘അനേകൻ’ എന്നാക്കിക്കൂടെ? “പിശാചുക്കൾപോലും ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും വിറെക്കുകയും ചെയ്യുന്നു. (യാക്കോ, 2:19). ത്രിത്വവിശ്വാസികളാകട്ടെ, ദൈവം ഏകനാണെന്നോർത്ത് വിറെക്കാതിരിക്കാൻ ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്ന് വിശ്വസിക്കുന്നു!” “ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല” (യോഹ, 8:46) അനുസരിക്കുന്നുമില്ല. 

ദൈവം ഏകൻ (one) എന്നു പറഞ്ഞാൽ മാത്രമേ ഇവർക്കു പ്രശ്നമുള്ളൂ. Alone, Only (അനന്യമായ, കേവലം, കേവലമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒരേയൊരു. ഒറ്റയായ, പ്രത്യേകമായ, മാത്രം, മാത്രമായ) എന്നുപറഞ്ഞാൽ സമ്മതിക്കുമെന്നാണ് ഇവർ വാക്കാൽ പറയുന്നത്. അങ്ങനെയൊന്നും ബൈബിളിലില്ലെന്നാണ് അവർ കരുതുന്നത്. ദൈവം ഒരു വ്യക്തിയാണെന്ന് ബൈബിളിലില്ലെന്നും അങ്ങനെയുണ്ടെങ്കിൽ കാണിച്ചുതരാൻ ത്രിത്വം വെല്ലുവിളിക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലുമായി എത്രപ്രാവശ്യം ഉണ്ടെന്നു ചോദിച്ചാൽ മാത്രം മതി. ദൈവം ഒരു വ്യക്തി മാത്രമാണോ അതോ മൂന്നു വ്യക്തികളുണ്ടോയെന്നു നമുക്കു നോക്കാം:

ദൈവം ഒരു വ്യക്തിയാണെന്ന പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള തെളിവുകളാണ് ചുവടെ ചേർക്കുന്നത്.

പഴയനിയമം: 

1. “യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.” (പുറ, 22:20).

◼️ത്രിത്വവിശ്വാസപ്രകാരം ദൈവത്തിലെ സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളിൽ ഒരാളാണ് യഹോവ. യഹോവയ്ക്ക് മാത്രമല്ലാതെ (unto the Jehovah only) യാഗം കഴിക്കുന്നവനെ കൊല്ലണമെന്നാണ് കല്പന. അപ്പോൾ ദൈവത്തിലെ മറ്റു രണ്ടു വ്യക്തികൾക്ക് യാഗവും ആരാധനയും വേണ്ടേ? അപ്പോൾ, അവർ ഡമ്മി വ്യക്തികളാണോ? ഇനി, ദൈവത്തിൽ വ്യത്യസ്തരായ മൂന്നു വ്യക്തികളുണ്ടെങ്കിൽ യഹോയ്ക്കു മാത്രം യാഗം കഴിക്കണമെന്നു പറഞ്ഞാൽ ശരിയാകുമോ???…

2. യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12). 

◼️ദൈവത്തിൽ മൂന്നു വ്യക്തികൾ ഉണ്ടായിരിക്കുകയും, അതിൽ ഒരു വ്യക്തിമാത്രം പ്രവർത്തനനിരതനും ബാക്കി രണ്ടുപേരും നിഷ്ക്രിയരും ആയിരുന്നോ? പഴയനിയമത്തിൽ യഹോവയെ മാത്രമേ പേരെടുത്തു പറയുന്നുള്ളൂ അതെന്താ? മറ്റു രണ്ടുപേർക്കും പേരില്ലേ???… 

3. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (Jehovah only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. (യോശു, 1:17).

◼️ഈ വാക്യത്തിൻ്റെ പരിഭാഷ ക്യത്യമല്ല. ഇംഗ്ലീഷിൽനിന്നു ചേർക്കുന്നു: “Only the LORD thy God be with thee, as he was with Moses – മോശെയോടുകൂടി ഇരുന്നതുപോലെ ദൈവമായ യഹോവ മാത്രം നിൻ്റെകൂടെ ഇരുന്നാൽമതി.” യോശുവയോടു ജനം പറയുന്ന കാര്യമാണിത്. ദൈവത്തിൽ മൂന്നു വ്യക്തികൾ ഉണ്ടെങ്കിൽ അതിൽ ഒരുവ്യക്തി മാത്രം ‘നിൻ്റെകൂടെ ഇരുന്നാൽമതി’ എന്നു ജനം പറയുമോ???…

4. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം (only) സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. (1ശമൂ, 7:3).

◼️മുകളിൽ യഹോവയ്ക്ക് മാത്രം യാഗം കഴിക്കണമെന്നാണ് പറഞ്ഞതെങ്കിൽ ഇവിടെ ‘ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ’ എന്നാണ് പറയുന്നത്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെങ്കിൽ ശമൂവേൽ ഇതു പറയുമോ??? സമതുല്യരായ മൂന്നു വ്യക്തികളെന്നത് നിങ്ങളുടെ ദിവാസ്വപ്നമാണല്ലേ???…

5. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം (only) സേവിച്ചു. (1ശമൂ, 7:4).

◼️യിസ്രായേൽജനം സ്നേഹിച്ചതും സേവിച്ചതും യഹോവയെന്ന ഏകസത്യദൈവത്തെയാണ്. അവനല്ലാതെ ആരാധനയ്ക്ക് യോഗ്യനായതും സേവിക്കാൻ കൊള്ളാവുന്നതുമായ ഒരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. ദൈവമെന്നാൽ യഹോവയെന്ന ഏകവ്യക്തി മാത്രമാണ്. അവൻ തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ടതും, മനുഷ്യരെ വീണ്ടുംജനിപ്പിച്ചുകൊണ്ടു ലോകാവസാനത്തോളം ദൈവമക്കളുടെ ഉള്ളിൽ വസിക്കുന്നതും. അതല്ലേ യഥാർത്ഥ്യം???…

6. യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം (only) ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ. (1ശമൂ, 12:24).

◼️ ‘യഹോവയെ മാത്രം ഭയപ്പെടുവിൻ’ എന്നാണ് ശരിയായ പരിഭാഷ. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെങ്കിൽ യിസ്രായേൽജനം യഹോവയെ മാത്രം ഭയപ്പെടുകയും, മറ്റു രണ്ടുപേരെ ഭയപ്പെടുകയും വേണ്ടെന്നാണോ???… 

7. ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.(2രാജാ, 19:15).

◼️’ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.’ (You are God, You alone) ഇതിലും വ്യക്തമായി എങ്ങനെയാണ് ദൈവം ഏകവ്യക്തിയാണെന്നു പറയുന്നത്???… ദൈവം മൂന്നു വ്യക്തികളാണെന്ന ദുരുപദേശമാണ് യേശു ദൈവമല്ലെന്നു വിശ്വസിക്കുന്ന യഹോവസാക്ഷികൾ പോലെയുള്ളവരുടെ ഉത്ഭവത്തിനു കാരണമെന്നാണ് എനിക്കു തോന്നുന്നത്. കാരണം, ബൈബിൾ നിക്ഷ്പക്ഷമായി വായിച്ചുനോക്കുന്ന ആർക്കും ദൈവത്തിൽ മൂന്നു വ്യക്തികളെ കാണാൻ കഴിയില്ല. അതൊരുപക്ഷെ, യേശു ദൈവമല്ലെന്ന നിഗമനത്തിൽ എത്താൻ അവർക്കു കാരണമായിരിക്കും.

8. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). 

◼️യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നാണ് ഇവിടെയും പറയുന്നത്. യിസ്രായേലിനെ ശത്രുക്കളിൽനിന്നു രക്ഷിച്ചിരുന്നത് യഹോവ മാത്രമാണ്. മറ്റു രണ്ടുപേർ ഉണ്ടായിരുന്നെങ്കിൽ അവർ എവിടെയായിരുന്നു. ബൈബിൾ വായിക്കാതെ ആരാണാവോ ഈ ഉപദേശം ഉണ്ടാക്കിയത്???… 

9. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ (Lord God only). (2ദിന, 33:17).

◼️ദൈവം യഹോവ മാത്രമാണെന്നു ഈ വാക്യവും വ്യക്തമാക്കുന്നു. ത്രിത്വവിശ്വാസികളാണ് മലയാളം ബൈബിൾ തർജ്ജമ ചെയ്തതെന്നതിന് ഒരു തെളിവു കാണിക്കാം: ഇംഗ്ലീഷിലെ എല്ലാ പരിഭാഷകളിലും but only to the Lord their God എന്നതിനെ ‘എങ്കിലും തങ്ങളുടെ ദൈവമായ യഹോവക്കു മാത്രം’ എന്നാണ് തർജ്ജമ ചെയ്യേണ്ടത്. എന്നാൽ, ചെയ്തിരിക്കുന്നതാകട്ടെ; ‘തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ’ എന്നാണ്. ചിലപ്പോൾ ബോധപൂർവ്വം അല്ലായിരിക്കാം. കാരണം, സത്യവേദപുസ്കം നൂതന പരിഭാഷയിൽ വാക്യം തിരുത്തിയിട്ടുണ്ട്: “എങ്കിലും ജനം പൂജാഗിരികളില്‍ തുടര്‍ന്നും യാഗമര്‍പ്പിച്ചു. എന്നാല്‍ അത് അവരുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി മാത്രമായിരുന്നു.”

10. നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. (നെഹെ, 9:6). 

◼️ആകാശഭൂമികളുടെ സ്രഷ്ടാവ് യഹോവ മാത്രമാണെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. യഹോവയോടു സമത്വം പങ്കിടുന്ന വ്യത്യസ്ത വ്യക്തികളെന്നു ത്രിത്വം അവകാശപ്പെടുന്ന യേശുവിനും ആത്മാവിനും സൃഷ്ടിക്കാനായി ഒന്നും ബാക്കിവെക്കാതെ മുഴുവനും യഹോവ സൃഷ്ടിച്ചിരിക്കുന്നു. പിന്നെ നിങ്ങളുടെ മറ്റുരണ്ടു ദൈവവ്യക്തികൾക്ക് എന്താണ് പണി: സൃഷ്ടിപ്പില്ല, പരിപാലനമില്ല, ആരാധന സ്വീകരിക്കുന്നില്ല. വെറുതേ യഹോവയോടു പങ്കുപറ്റുന്ന വ്യത്യസ്ത വ്യക്തികളോ???…

11. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. (ഇയ്യോ, 9:8).

◼️ ത്രിത്വം പഠിപ്പിക്കുന്നത് ദൈവത്തിലെ മൂന്ന് വ്യക്തികളും ചേർന്നാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്നാണ്. എന്നാൽ ബൈബിൾ പറയുന്നു, മൂന്ന് വ്യക്തികളില്ല; ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന്. സങ്കീർത്തനം 102:25 ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്ന് എബ്രായലേഖകനും പറയുന്നു. “കർത്താവേ (യേശു), നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). അതിനാൽ, യഹോവ തന്നെയാണ് മനുഷ്യനായി വന്നതെന്ന് തെളിയുന്നു. അടുത്തഭാഗം: “സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” പഴനിയമത്തിൽ പറയുന്നതല്ലാതെ, യഹോവ കടലിനുമീതെ നടക്കുന്ന ചരിത്രഭാഗങ്ങളൊന്നുമില്ല. എന്നാൽ, ക്രിസ്തു കടലിനു മീതെ നടന്നു. “രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.” (മത്താ, 14:25. മർക്കൊ, 6:48,49; യോഹ, 6:19). യഹോവ തന്നെയാണ് യേശുവെന്ന് അധികം സ്ഫടികസ്ഫുടം തെളിയുന്നു.

12. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നു. (സങ്കീ, 4:8). 

◼️’യഹോവ മാത്രം എന്നെ നിർഭയം വസിക്കുമാറാക്കുന്നതു’ (you alone, O Lord, make me dwell in safety) ഇതാണ് ശരിയായ പരിഭാഷ. ദാവീദാണിതു പറയുന്നത്. സങ്കീർത്തനങ്ങളിൽ നിന്നു ശ്രദ്ധേയമായൊരു കാര്യം കാണിക്കാം.110-ാം സങ്കീർത്തനം മശിഹാ സങ്കീർത്തനമാണ്. അതിൻ്റെ ഒന്നാം വാക്യത്തിൽ ദാവീദു പറയുന്നു. “യഹോവ എന്‍റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ദാവീദിവിടെ കർത്താവെന്നു വിളിക്കുന്നത് ക്രിസ്തുവിനെയാണ്. അത് ക്രിസ്തുവും (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42), അപ്പൊസ്തലന്മാരും (പ്രവൃ, 2:35; എബ്രാ, 1:13) സാക്ഷ്യപ്പെടുത്തുന്നു. ഓർക്കുക; 110:1-ൽ ദാവീദ് ക്രിസ്തുവിനെ ‘എന്‍റെ കർത്താവു’ എന്നാണ് വിളിക്കുന്നത്. ത്രിത്വം പഠിപ്പിക്കുന്നതുപോലെ യഹോവയിൽ നിന്നു വ്യതിരിക്തനാണ് ക്രിസ്തുവെങ്കിൽ ദാവീദിന് എങ്ങനെ പറയാൻ കഴിയും; ‘യഹോവ മാത്രം എന്നെ നിർഭയം വസിക്കുമാറാക്കുന്നു?’ ദാവീദൊരു നയവഞ്ചകനാണോ? അതോ, പരസ്പരവിരുദ്ധമായ പ്രസ്താവനകളാൽ ബൈബിൾ അതിൽത്തന്നെ ഛിദ്രിച്ചുപോയോ??? സൃഷ്ടിതാവും തൻ്റെ ഭക്തന്മാരെ നിർഭയം വസിക്കുമാറാക്കുന്നവനും ആയ ഏകസത്യദൈവമായ യഹോവ തന്നെയാണ് ക്രിസ്തുവെന്നതിന് ഇതിലും നല്ല തെളിവെന്തിനാണ്???…

13. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും. (സങ്കീ, 71:16). 

◼️’യഹോവയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും’ എന്നാണ് ഒരു ഭക്തൻ പറയുന്നത്. ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുത കാണിക്കാം: പഴയനിയമ ഭക്തന്മാർക്ക് ന്യായപ്രമാണ കർമ്മങ്ങളാൽ പാപത്തിൻ്റെ പരിജ്ഞാനമല്ലാതെ നീതീകരണം ലഭിച്ചിരുന്നില്ല. പഴയനിയമത്തിലെ പെരുന്നാളുകളും യാഗങ്ങളുമെല്ലാം സാക്ഷാൽ പെസഹാ കുഞ്ഞാടായ ക്രിസ്തുവിൻ്റെ ശരീരയാഗത്തിൻ്റെ മുൻകുറിയായിരുന്നു. അതായത്, ഹാബേൽ തുടങ്ങിയുള്ള സകല ഭക്തന്മാരുടേയും നീതീകരണത്തിനും നിത്യജീവനും കാരണം ക്രിസ്തുവിൻ്റെ മരണമാണ്. ഒന്നുകൂടി പറഞ്ഞാൽ; പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള സകലർക്കും ഏറ്റവുമധികം നീതി ചെയ്തിരിക്കുന്നത് ക്രിസ്തുവാണ്. ഇനി ചിന്തിക്കു: മിസ്രയീമ്യ അടിമത്വത്തിൽനിന്നും യഹോവ വിടുവിച്ചതിനേക്കാൾ വലിയ പ്രവൃത്തിയല്ലേ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും ക്രിസ്തു വിടുവിച്ചത്. യഹോവയോടു വ്യത്യസ്തനും സമത്വമുള്ളവനുമായ മറ്റൊരു വ്യക്തിയാണ് യേശുവെങ്കിൽ യഹോവയുടെ നീതിയെ മാത്രം സങ്കീർത്തനക്കാരൻ കീർത്തിക്കുമോ? അതോ, ക്രിസ്തുവിന്റെ നീതിയും ചേർത്ത് കീർത്തിക്കുമോ? ക്രിസ്തുവിൻ്റെ നീതിയെ കീർത്തിച്ചില്ലെന്നു മാത്രമല്ല; ‘യഹോവയുടെ മാത്രം നീതി’ എന്നെടുത്തു പറഞ്ഞാണ് കീർത്തിക്കുന്നത്. അതിനർത്ഥം എന്താണ്? യഹോവയിൽ നിന്നു വ്യത്യസ്തനല്ല ക്രിസ്തു; പ്രത്യുത യഹോവയുടെ മനുഷ്യ പ്രത്യക്ഷതയാണ് കർത്താവായ യേശുക്രിസ്തുവെന്നല്ലേ???..

14. താൻ മാത്രം (only) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18).

◼️ഇവിടെ രസകരമായ ഒരു കാര്യമുണ്ട്: പഴയനിയമത്തിൽ പേർപറയപ്പെട്ട 64 അത്ഭുതങ്ങളുണ്ട്. പുതിയനിയമത്തിൽ ക്രിസ്തു ചെയ്തതും ക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്തതുമായ 54 അത്ഭുതങ്ങളുമുണ്ട്. കൂടാതെ, തൻ്റെ സുവിശേഷത്തിൻ്റെ അവസാനം യോഹന്നാൻ്റെ ഒരു സാക്ഷ്യമുണ്ട്: “യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.” (യോഹ, 21:25). ഇതും ചേർത്തു ചിന്തിക്കുമ്പോൾ പഴയനിയമത്തിൽ യഹോവയുടെ നാമത്തിൽ സംഭവിച്ച അത്ഭുതങ്ങളേക്കാൾ വളരെയധികം പുതിയനിയമത്തിൽ യേശു ചെയ്തിട്ടുണ്ടെന്നു കാണാം. എന്നാൽ ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നതാകട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവ മാത്രമാണ് അത്ഭുതങ്ങളെ ചെയ്യുന്നതെന്നാണ്. ത്രിത്വത്തിൻ്റെ വെളിവുകേടുപോലെ യഹോവയും യേശുവും വ്യത്യസ്ത വ്വക്തികളാണെങ്കിൽ, ബൈബിളുപോലെ പരസ്പര വൈരുദ്ധ്യമുള്ള (contradiction) ഒരു പുസ്തകം ലോകത്തിൽ വേറെയുണ്ടാകില്ല. വെറുതെ ആളുകളെ ചിരിപ്പിക്കരുത്.

15. അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). 

◼️’യഹോവ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ’ എന്നു ആസാഫ് പറയുമ്പോൾ; സകലനാമത്തിന്നും മേലായ നാമമുള്ളവനും, സ്വർഗ്ഗത്തേക്കാൾ ഉന്നതനുമായ ക്രിസ്തുവിനെ എന്തുചെയ്യും??? ദൈവം ത്രിത്വമാണത്രേ! സാത്താന്റെ ഓരോ തന്ത്രങ്ങൾ നോക്കണേ!

16. നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (alone) ദൈവമാകുന്നു. (സങ്കീ, 86:10). 

◼️പണി വീണ്ടും വരുന്നു; സമനിത്യരും സമദൈവത്വവുമുള്ള മൂന്നുപേരുണ്ടെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് പറയുന്നു; ”യഹോവ മാത്രം ദൈവമാകുന്നു.” അപ്പോൾ യേശുവും പരിശുദ്ധാത്മാവും നിങ്ങൾക്കാരാണ്. ദൈവം ത്രിത്വമാണെന്നു പഠിപ്പിച്ചത് പഴയനിയമ ഭക്തന്മാരോ, യേശുവോ, അപ്പൊസ്തലന്മാരോ അല്ല; നിഖ്യാ സുന്നഹദോസാണ്. പൗലൊസ് ഗലാത്യർക്കെഴുതുമ്പോൾ പറയുന്നു: “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” (ഗലാ, 1:8,9). ബൈബിളിലില്ലാത്ത ഉപദേശം പഠിപ്പിക്കുന്നവർ ശപിക്കപ്പെട്ടവരാണെന്ന് പൗലൊസ് രണ്ടുവട്ടം ഉറപ്പിച്ചുപറയുന്നു. കഷ്ടം!

17. ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു. (സങ്കീ, 136:4). 

◼️’യഹോവ മാത്രമാണ് മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നതു’ എന്നാണ് ശരിയായ തർജ്ജമ. സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “അവിടുന്നു (യഹോവ) മാത്രമാണു മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.” അപ്പോൾ ദൈവത്തിലെ മറ്റൊരു വ്യക്തിയായ യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ ആവിയായിപ്പോയോ???…

18. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. (സങ്കീ, 148:13).

◼️യഹോവയുടെ നാമം മാത്രമാണ് ആകാശത്തിനും ഭൂമിക്കും മേലായി ഉയർന്നിരിക്കുന്നതെങ്കിൽ സ്വർഗ്ഗത്തേക്കാൾ ഉന്നതനായിത്തീർന്ന (എബ്രാ, 7:26) ക്രിസ്തുവിനെ എന്തുചെയ്യും???… ഒരുപദേശമുണ്ടാക്കുമ്പോൾ ബൈബിളൊന്നു വായിച്ചുനോക്കണ്ടേ? ഇതൊരുമാതിരി വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ഉപദേശമായിപ്പോയി.

19. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11). 

20. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:17). [Jehovah alone]

◼️’യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും’ എന്നാണ് പ്രവചനം. ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്ന സഹസ്രാബ്ദ രാജ്യത്തെയാണ് യെശയ്യാവ് അവിടെ കാണുന്നത്. ആദിയുമന്തവും ഇല്ലാത്തവനെയാണ് ദൈവമെന്നു വിളിക്കുന്നത്. അതിനാൽ ഏതുകാലത്തെക്കുറിച്ചുള്ള പ്രവചനമാണെന്നു നോക്കേണ്ടതില്ല. ഏതെങ്കിലുമൊരു കാലത്തിൽ യഹോവ മാത്രമാണ് ഉന്നതനെന്നു എഴുതിയിട്ടുണ്ടെങ്കിൽ അവനൊരുത്തൻ മാത്രമേ സ്വർഗ്ഗത്തിലും ഭൂമിയിലും ദൈവമായുള്ളൂ. അവനോട് പങ്കുപറ്റാൻ മറ്റൊരുത്തനും ഇല്ലതന്നെ. യഹോവയിൽനിന്ന് വ്യത്യസ്തനായ വ്യക്തിയാണ് ക്രിസ്തുവെന്ന നിങ്ങളുടെ ഉപദേശം ദുരുപദേശമെന്നു മാത്രം പറഞ്ഞാൽ കുറഞ്ഞുപോകും; കൊടിയ സാത്താന്യ ഉപദേശമാണ്.

21. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. (യെശ, 26:13).

◼️യെഹൂദൻ്റെ ശാശ്വതപാറയായ യഹോവയ്ക്കുള്ള പാട്ടിലാണ് ‘യഹോവയുടെ നാമം മാത്രം ഞങ്ങൾ സ്വീകരിക്കുന്നു’ എന്നവർ പാടുന്നത്. ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെങ്കിൽ, അതിൽ രണ്ടുവ്യക്തികളെ തള്ളി ഒരു വ്യക്തിയായ യഹോവയെ മാത്രം സ്വീകരിച്ചാൽ മതിയാകുമോ? ചില ത്രിത്വപണ്ഡിതന്മാർ പറയുന്നത്; ‘മറ്റു രണ്ടു വ്യക്തികളുടെ കാര്യം യഹോവ അവരോടു മറച്ചുവെച്ചിരുന്നു’ എന്നാണ്. യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധമെന്താണെന്നു നിങ്ങൾക്കറിയാമോ? യഹോവ പറയുന്നത് കേൾക്കൂ: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137,5,6). അടുത്തവാക്യം: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‍വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽ സന്തതിയെ ഒക്കെയും അവർ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.” (യിരേ, 31:37). അബ്രാഹാമിനോടു യഹോവ ചോദിക്കുന്നത്; “ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?” (ഉല്പ, 18:17). ക്രിസ്തുവിലൂടെ സകല ജാതികൾക്കും വരേണ്ട അനുഗ്രഹം പൂർവ്വപിതാക്കന്മാർക്ക് മൂന്നു പേർക്കുമാണ് യഹോവ വെളിപ്പെടുത്തിയത്. (ഉല്പ, 22:18; 26:5; 28:14 <×> ഗലാ, 3:16). ദൈവത്തിൻ്റെ സ്നേഹിതനെന്നു പേർപെട്ട അബ്രാഹാമിനും; ഭൂതലത്തിലെ സകല മനുഷ്യരിലും അതിസൗമ്യനെന്നു യഹോവ സാക്ഷ്യം പറഞ്ഞ മോശെയ്ക്കും; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവിദിനും; യഹോവ ജ്ഞാനവും വിവേകവും നല്കി ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനും; ദൈവത്തെ പലനിലകളിൽ ദർശിച്ച പ്രവാചകന്മാരും അറിയാത്ത മൂന്നു വ്യക്തികൾ ദൈവത്തിലുണ്ടെങ്കിൽ; യഹോവയ്ക്ക് പഴയനിയമ ഭക്തന്മാരോടുണ്ടായിരുന്ന സ്നേഹം കപടമായിരുന്നു. യഹോവയൊരു നയവഞ്ചകനാണെന്നു പറയേണ്ടിവരും. അതാണ് ത്രിത്വോപദേശത്തിലൂടെ സാത്താൻ ലക്ഷ്യമാക്കുന്നതും.

22. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). 

◼️”യഹോവ മാത്രം സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു” എന്നു പറഞ്ഞാൽ യേശു പറയും: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). ”യഹോവ മാത്രമാണ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു” എന്നു പറഞ്ഞാൽ യേശു പറയുന്നു: “പൂർവ്വകാലത്ത് ആകാശവും ഭൂമിയും സൃഷ്ടിച്ചത് ഞാനാണ്.” (എബ്രാ, 1:10). യേശുവും യഹോവയും വ്യത്യസ്ത വ്യക്തികളാണെങ്കിൽ ഇതെങ്ങനെ ശരിയാകും??? യഹോവ തന്നെയാണ് യേശുവെങ്കിലല്ലേ ഈ രണ്ടു പ്രസ്താവനകളും ഒരുപോലെ ശരിയാകൂ? ആരോടാണ് ബൈബിൾ ഇതൊക്കെ പറയുന്നത്? ആര് കേൾക്കാൻ? ത്രിത്വത്തിൽനിന്ന് പിടിവിട്ടാലല്ലേ ഏകസത്യദൈവത്തെ കാണാൻ കഴിയൂ? “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹ, 8:32). 

23. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). 

◼️ദൈവം യഹോവയായ ഒരുത്തൻ മാത്രം (you are the Jehovah, the only God) എന്നാണ് യെശയ്യാവ് പറയുന്നത്.  യഹോവയെന്ന ഏകവ്യക്തി മാത്രമാണ് ദൈവമെന്നു ബൈബിളിൽ ആവർത്തിച്ചു പറഞ്ഞിരിക്കേ, ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നു പറഞ്ഞാൽ; ഒരധോലോക ദുരുപദേശമാണ്  ത്രിത്വമെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. കൊരിന്ത്യരോട് അപ്പൊസ്തലൻ ചെയ്യാൻ പറയുന്ന ഒരു പണിയുണ്ട്; അത് നിങ്ങളും ചെയ്തു നോക്കുക. ചിലപ്പോൾ നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമാകും. “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ.” (2കൊരി, 13:5). 

24. നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24). 

◼️ത്രിത്വക്കാരുടെ ചെവിക്കുറ്റി നോക്കിയുള്ള അടിയാണ് ഈ വാക്യം. യഹോവയുടെ കൂടെ നിത്യമായിട്ടുള്ള മറ്റു രണ്ടു വ്യക്തികളാണ് യേശുവും പരിശുദ്ധാത്മാവും എന്നാണ് ത്രിത്വോപദേശം. യഹോവ പറയുന്നു: “ഞാൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നാണ്.” സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” (യെശ, 44:24). യഹോവ ഒരു വെല്ലുവിളിയോടെ നിഷേധാർത്ഥത്തിലാണ് ചോദിക്കുന്നത്; “ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” സാത്താൻ ത്രിത്വപ്പൊട്ടന്മാരെക്കൊണ്ട് പറയിക്കുന്നു: യഹോവേ, നിന്നെക്കൂടാതെ രണ്ടുപേർകൂടിയുണ്ട്. “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” (യെശ, 44:8) എന്നും യഹോവ പറയുന്നുണ്ട്; അതും ഈ പൊട്ടന്മാർക്ക് മനസ്സിലാകുന്നില്ല.

25. യഹോവയിൽ മാത്രം (alone) നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.” (യെശ, 45:24)

◼️യഹോവയെന്ന ഏകനിൽ മാത്രമാണ് നീതിയും ബലവും ഉള്ളത്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെങ്കിൽ, മറ്റു രണ്ട് വ്യക്തികൾ നീതിയില്ലാത്തവരും ബലഹീനരുമാണോ? അപ്പോൾ ഇക്കാലമത്രയും ദൈവം ത്രിത്വമാണെന്നും, ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നൊക്കെ പറഞ്ഞ് വിശ്വാസികളെ വഞ്ചിക്കുകയായിരുന്നല്ലേ? ത്രിത്വോപദേശം ഉണ്ടായത് ബൈബിളിൽ നിന്നല്ല; നിഖ്യാ സുന്നഹദോസിൻ്റെ ബുദ്ധിമൂശയിൽ നിന്നാണെന്നു ഇപ്പോൾ വ്യക്തമായില്ലേ? വിശ്വാസികൾ ബൈബിളൊന്നു ശരിക്കു വായിച്ചാൽ അന്നുതീരും ത്രിത്വദുരുപദേശം.

ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന ത്രിത്വപണ്ഡിതന്മാരെ ഓർത്ത് ബൈബിളിൻ്റെ LKG വിദ്യാർത്ഥിയായ എനിക്കു ലജ്ജ തോന്നുകയാണ്. നിഖ്യാ വിശ്വാസപ്രമാണം മുതൽ 1700 വർഷമായിട്ടും ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യാതെ ഏതോ മിഥ്യാധാരണയിൽ ദൈവം മൂന്ന് വ്യക്തികളാണെന്ന് പുലമ്പുകയാണ്. അവരുടെ സൂത്രവാക്യപ്രകാരം എത്ര ദൈവവ്യക്തികൾ ഉണ്ടെന്നറിയാമോ?കുറഞ്ഞത് ഏഴ് ദൈവവ്യക്തികളെങ്കിലും ഉണ്ട്:

1. ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ആരുമൊരുനാളും കണ്ടിട്ടില്ലാത്ത അഥവാ അക്ഷയനും അദൃശ്യനായ ദൈവം. (യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 1:17).

2. പിതാവ് അഥവാ യഹോവ. (യഹോവയെ സ്വർഗ്ഗസിംഹാസനത്തിൽ പലരും കണ്ടിട്ടുണ്ട്). (1കൊരി, 8:6; യെശ, 42:8).

3. പുത്രൻ അഥവാ  യേശുക്രിസ്തു. (മർക്കൊ, 1:1).

4. പരിശുദ്ധാത്മാവ് അഥവാ ആത്മാവ്. (മത്താ, 1:18; 4:1).

5. യഹോവയുടെ ആത്മാവ് അഥവാ പിതാവിൻ്റെ ആത്മാവ്. (ന്യായാ, 3:10; മത്താ, 10:20).

6. യേശുവിൻ്റെ ആത്മാവ് അഥവാ പുത്രൻ്റെ ആത്മാവ്. (പ്രവൃ, 16:7; ഗലാ, 4:6).

7. ദൈവത്തിൻ്റെ ആത്മാവ് അഥവാ ദൈവാത്മാവ്. (ഉല്പ, 1:2; റോമ, 8:9; മത്താ, 3:16). ദൈവത്തിൻ്റെ ആത്മാവും, പരിശുദ്ധാത്മാവും, യഹോവയുടെ ആത്മാവും, യേശുവിൻ്റെ ആത്മാവും ഒന്നാണെന്നു പറഞ്ഞാൽ ത്രിത്വം അവിടെ തീരും. ഇനിയെന്തു ചെയ്യും???

പുതിയനിയമം

1. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു: (മത്താ, 4:10).

◼️യേശു പിതാവിനെക്കുറിച്ചാണ് പറയുന്നത്; അല്ലെങ്കിൽ ത്രിത്വോപദേശിമാർ പറയുമായിരുന്നു; ദൈവം എന്നു പറഞ്ഞാൽ മൂന്ന് വ്യത്യസ്ത വ്യക്തികൾ ചേർന്നതാണെന്ന്. ഇവിടെ കൃത്യമായിട്ട് ‘അവനെ (ദൈവത്തെ) മാത്രമേ ആരാധിക്കാവു’ എന്നു പ്രഥമപുരുഷ സർവ്വനാമത്തിലാണ് യേശു പറയുന്നത്. ആരാധനയ്ക്ക് യോഗ്യനായത് ദൈവപിതാവെന്ന ഏകവ്യക്തി മാത്രമാണ്; ബഹുതമില്ല. ദൈവത്തിനു ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങൾതന്നെ പറയൂ; ത്രിത്വത്തിൽ ആരാധനയ്ക്ക് യോഗ്യനല്ലാത്ത രണ്ടുപേർ ആരൊക്കെ???…

2. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (only) അല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല: (മത്താ, 24:36).

◼️സമനിത്യരും വ്യതിരിക്തരും സമദൈവത്വവുമുള്ള മൂന്ന് വ്യക്തികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നു സ്ഥാപിക്കാനാണല്ലോ ഏകത്വത്തിൽ ബഹുത്വമുണ്ടാക്കിയത്. ഇവിടെ പറയുന്നു; പുത്രൻ്റെ മഹത്വപ്രത്വപ്രത്യക്ഷത പിതാവിനു മാത്രമേ അറിയൂ; പുത്രനുംകൂടെ അറിയില്ല. അപ്പോൾ പുത്രൻ സർവ്വജ്ഞനും, ദൈവവും അല്ലേ? പുത്രൻ്റെ സമത്വവും സർവ്വജ്ഞാനവും എവിടെപ്പോയി???… പ്രത്യേകിച്ച് നിത്യപുത്രൻ്റെ അവതാരവും, ജഡത്തിൽ പൂർണ്ണദൈവവുമാണ് പുത്രൻ.

3. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു: (ലൂക്കോ, 4:8).

◼️ഇവിടെയും ബഹുത്വമില്ലാത്ത ഒറ്റയൊരുത്തനാണ് ആരാധനയ്ക്ക് യോഗ്യനെന്നല്ലേ തെളിയുന്നത്???…

4. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ (alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി: (ലൂക്കോ, 5:21).

◼️ദൈവമെന്ന ഏകനു മാത്രമേ പാപം മോചിക്കാൻ കഴിയൂ; യേശു പാപം മോചിക്കുകയും ചെയ്തു. ഏകസത്യദൈവത്തിൻ്റെ മൂന്ന് പദവികൾ അഥവാ, വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എങ്കിൽ, ഈ വാക്യം ശരിയാണ്. പ്രത്യുത, വ്യതിരിക്തരായ വ്യക്തികളാണെങ്കിൽ, പിതാവും പരിശുദ്ധാത്മാവും ദൈവമല്ലാതാകില്ലേ???…

5. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏക (only) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44). 

◼️ഇവിടെയും ദൈവം ഏകനാണെന്ന് ഖണ്ഡിതമായിത്തന്നെ പറയുന്നത് മറ്റാരുമല്ല; യേശുക്രിസ്തുവാണ്. ദൈവം ത്രിത്വമാണെങ്കിൽ മൂവരിൽ ആരാണ് ശരിക്കും ദൈവം???…

6. ഏകസത്യദൈവമായ (The Only true God) നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു: (യോഹ, 17:3).

◼️ഇവിടെ യേശു, പിതാവാണ് ഏകസത്യദൈവമെന്ന് അനന്യമായ അർത്ഥത്തിലാണ് പറയുന്നത്. നിത്യരായ മൂന്നു വ്യക്തികളാണ് ദൈവമെന്ന് പറയുന്ന നിങ്ങൾക്ക് എന്തു മറുപടിയാണ് ഇതിനു പറയാനുള്ളത്? ആ ഏകസത്യദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതല്ല പുത്രനെങ്കിൽ, പുത്രൻ ദൈവമല്ലെന്നല്ലേ നിങ്ങൾ പറയുന്നത്? ഏകസത്യദൈവത്തിൽനിന്ന് വ്യത്യസ്തനാണ് പുത്രനെന്ന് വിശ്വസിച്ചാൽ നിത്യജീവൻ കിട്ടുമോ???…

7. ഏകജ്ഞാനിയായ (God only wise) ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ: (റോമ, 16:26).

◼️ഇവിടെ പൗലൊസ് പറയുന്നു; ദൈവം മാത്രമാണ് ജ്ഞാനി, ആ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം മഹത്വം കരേറ്റുന്നു. നിങ്ങളുടെ മൂന്ന് വ്യത്യസ്ത വ്യക്തികളെന്ന ഉപദേശപ്രകാരം യേശുവിൻ്റെ പിതാവു മാത്രമാണ് ജ്ഞാനി അഥവാ, ദൈവം. അപ്പോൾ, യേശു ദൈവമല്ലേ???…

8. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിന്നു (the only God) എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ: (1തിമൊ, 1:17). 

◼️നിത്യരാജാവാവ് അക്ഷയനും അദൃശ്യനായ ദൈവം ഏകൻ മാത്രമാണ്. യേശു എല്ലാവർക്കും ദൃശ്യനായവനാണ്. അതേ ദൈവവ്യക്തിയാണ് മനുഷ്യനായി വെളിപ്പെട്ടിരിക്കുന്നതെന്ന് സമ്മതിച്ചാൽ ഓക്കെ, അല്ലെങ്കിൽ യേശു ദൈവമല്ല. പിന്നെയവൻ ആരാണെന്ന് നിങ്ങൾ പറയൂ???… 

9. ധന്യനായ ഏകാധിപതിയും (only potentate) രാജാധിരാജാവും കർത്താധികർത്താവും: (1തിമൊ, 6:15).

◼️ധന്യനായ പരമാധികാരിയും രാജാധിരാജാവും കർത്താധികർത്താവും ഒരുവൻ മാത്രമേയുള്ളു. വെളിപ്പാടിൽ ക്രിസ്തുവിനെയും ഇതു പറയുന്നുണ്ട്: (വെളി, 17:14; 19:16). പിതാവും പുത്രനും വ്യത്യസ്ഥരാണെങ്കിൽ, ഇതിൽ ആരാണ് ശരിക്കും പരമാധികാരിയായ ദൈവം???…

10. താൻ മാത്രം അമർത്യതയുള്ളവനും (God only immortality) അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ: (1തിമൊ, 6:16).

◼️ആർക്കും കാണാൻ കഴിയാത്തവനും മരണമില്ലാത്തവനും ദൈവം മാത്രമാണ്. ക്രിസ്തുവാകട്ടെ, എല്ലാവരും കണ്ടവനും, ഒരിക്കൽ മരിച്ചവനുമാണ്. ക്രിസ്തു അതേ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടല്ലെങ്കിൽ, പിന്നെങ്ങനെ ദൈവമാകും???…

11. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏക നാഥനും നമ്മുടെ കർത്താവുമായ (Only Lord God) യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു: (യൂദാ 1:4).

◼️ഇവിടെ, ക്രിസ്തുവിനെ മാത്രമാണ് ഏകനാഥൻ അഥവാ, രക്ഷിതാവെന്ന് പറയുന്നത്. ദൈവം മൂന്ന് വ്യക്തികളാണെങ്കിൽ, പിതാവിനും പരിശുദ്ധാത്മാവിനും പിന്നെന്താ റോൾ???…

12. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏക ദൈവത്തിന്നു (the only God) തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ: (യൂദാ 1:24). 

◼️ഇവിടെ വരുമ്പോൾ രക്ഷിതാവ് പിതാവ് മാത്രമാണ്. ദൈവം ഏകവ്യക്തിയും, ആ ദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നുവന്നാലല്ലേ ഇതൊക്കെ ശരിയാകു. അല്ലെങ്കിൽ ബൈബിൾ തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടി വരില്ലേ???…

13. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ (the only holy); നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും: (വെളി, 15:4). 

◼️ഒരേയൊരു പരിശുദ്ധൻ മാത്രമേയുള്ളുവെന്ന് ഖണ്ഡിതമായ ഭാഷയിലാണ് പറഞ്ഞിരിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ഥരായ മൂന്നു വ്യക്തികളാണെങ്കിൽ, അതിൽ ഒരാൾ മാത്രമാണ് പരിശുദ്ധൻ. അതാരാണെന്ന് ത്രിത്വപണ്ഡിതന്മാർ ഒന്നു കണ്ടുപിടിച്ചു തരണം? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവികൾ അഥവാ, വെളിപ്പാടുകളും ദൈവം ഏകവ്യക്തിയും ആണെങ്കിലല്ലേ ‘ഏകപരിശുദ്ധൻ’ എന്ന് ഖണ്ഡിതമായി ദൈവത്തെ വിളിക്കാൻ കഴിയൂ???…

നിഖ്യാ സുന്നഹദോസിൽ യേശു ദൈവമല്ലെന്നു പറഞ്ഞ അറിയൂസിൻ്റെ അറിവില്ലായ്മയേക്കാൾ ഗുരുതരമായ കുറ്റമാണ് ദൈവം ത്രിത്വമാണെന്നു വിശ്വാസപ്രമാണംകൊണ്ടു സ്ഥാപിക്കാൻ ശ്രമിച്ച സഭാപിതാക്കന്മാരുടേത്. ദൈവം ത്രിത്വമാണെന്ന് പഠിപ്പിച്ചത് മാത്രമല്ല; സാത്താനോട് അച്ചാരം കൈപ്പറ്റിയ ത്രിത്വപണ്ഡിതന്മാർ ഒത്തിരി വഞ്ചന വിശ്വാസികളോട് കാണിച്ചിട്ടുണ്ട്. എലോഹീം ബഹുവചനമായതുകൊണ്ട്, ദൈവത്തിലൊരു ബഹുത്വമുണ്ടെന്നും; ഏകനെക്കുറിക്കുന്ന എഹാദും, ഹെയ്സും നാനാത്വമുള്ള ഏകത്വമാണെന്നും; പുത്രനെന്ന പദവിയിൽ വെളിപ്പെട്ടവൻ നിത്യപുത്രനാണെന്നും; ജഡത്തിൽ വെളിപ്പെട്ട യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നെന്നും; ദൈവം ജഡത്തിൽ വെളിപ്പെടുകയല്ല, അവതരിക്കുകയായിരുന്നു എന്നിങ്ങനെ ഒരുപാട് ദുരുപദേശം ത്രിത്വവുമായി ബന്ധപ്പെട്ടുണ്ട്. 

”ഞാനും പിതാവും ഒന്നാകുന്നു” എന്ന യേശുവിൻ്റെ വാക്കുപോലെ,  യഹോവയും യേശുവും ഒരു വ്യക്തിയല്ലെങ്കിൽ യേശുവിന് ദൈവമായിരിക്കാൻ കഴിയില്ല. പിതാവു ചെയ്തു കാണുന്നതല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത്. ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു. പിതാവിനല്ലാതെ പുത്രനുംകൂടെ അറിയില്ല. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. എന്റെ പിതാവും എന്റെ ദൈവവും. എന്റെ പിതാവു എല്ലാവരിലും വലിയവൻ. പിതാവു എന്നെക്കാൾ വലിയവൻ. എന്നൊക്കെ പറയുന്ന പുത്രൻ പിതാവിനു സമനായ മറ്റൊരു വ്യക്തിയാണെന്ന് എതിർക്രിസ്തുവിനു മാത്രമേ പറയാൻ സാധിക്കു. 

‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം’ എന്ന് പൗലൊസ് ആവർത്തിച്ചു പറയുന്നു. (2കൊരി, 11:31; എഫെ, 1:3; 1:17). ‘എൻ്റെ ദൈവവും എൻ്റെ പിതാവും’ എന്ന് യേശുവും പറയുന്നു. (യോഹ, 20:17). പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളായിരിക്കേ, ത്രിത്വത്തിന് എങ്ങനെയാണ് പുത്രൻ ദൈവമാകുന്നത്???…

“നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 14:7). “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഏകസത്യദൈവം (The only true God) എന്ന് പിതാവിനെ വിളിക്കുന്ന പുത്രൻ, പിതാവിൽ നിന്ന് വ്യത്യസ്തനല്ല; പിതാവിൻ്റെ തന്നെ മനുഷ്യ പ്രത്യക്ഷതയാണെന്ന് എന്നാണിനി തിരിച്ചറിയുന്നത്? എല്ലാവരും എത്രയും വേഗത്തിൽ യേശുക്രിസ്തുവിനെ അറിയാൻ അവൻ കൃപനല്കട്ടെ!

സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

“എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15)

യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്നൊരു വിശ്വാസം എല്ലാ ക്രൈസ്തവർക്കുമുണ്ട്. അതിനാധാരമായ ചില തെളിവുകൾ ചൂണ്ടിക്കാണിക്കാനും ബൈബിളിലുണ്ട്: യേശുവിൻ്റെ ജനനത്തെക്കുറിച്ചു ദൂതൻ പ്രവചിക്കുമ്പോൾ, “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല” എന്നു പ്രവചിച്ചിരുന്നു: (ലൂക്കോ, 1:32,33). യേശു ജനിച്ചശേഷം, “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?” എന്നു ചോദിച്ചുകൊണ്ടാണ് വിദ്വാന്മാർ ശിശുവായ യേശുവിനെ നമസ്കരിക്കാൻ വന്നത്: (മത്താ, 2:2). അവൻ യിസ്രായേലിന്റെ രാജാവാണെന്ന് നഥനയേൽ ഏറ്റുപറഞ്ഞു: (യോഹ, 1:49). “ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ” എന്നു സെബെദിപുത്രന്മാരുടെ അമ്മ അവനോടു പറഞ്ഞു: (മത്താ, 20:21). ദൈവാലത്തിലേക്കുള്ള രാജകീയ പ്രവേശത്തിൽ, “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്നു ജനങ്ങൾ ആർത്തുവിളിച്ചു: (യോഹ, 12:13,15; ഒ.നോ: സങ്കീ, 118:26). “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു നാടുവാഴികളുടെ പടയാളികൾ പരിഹസിക്കുകയും കന്നത്തടിക്കുകയും ചെയ്തു: (മത്താ, 27:29; മർക്കൊ, 15:18; യോഹ, 19:3). “യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ” എന്നാൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കാമെന്ന് ചിലർ പരിഹാസത്തോടെ പറഞ്ഞു: (മത്താ, 27:42; മർക്കൊ, 15:32). യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ’ എന്നു ക്രൂശിൽക്കിടന്നു മാനസാന്തരംവന്ന ഒരു കള്ളൻ പറഞ്ഞു: (ലൂക്കൊ, 23:42). അവൻ്റെ മരണശേഷം, “യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു:” (മത്താ, 27:37; മർക്കൊ, 15:26; ലൂക്കൊ, 23:38; യോഹ, 19:19). 

വാഗ്ദത്തപ്രകാരം മശീഹ അഥവാ ക്രിസ്തു എന്നാൽ; ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവാണ്. പക്ഷെ, യഥാർത്ഥത്തിൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. എന്നാൽ യേശുവിൻ്റെ ജനനംമുതൽ രാജത്വം യേശുവിൽ ആരോപിച്ചിരിക്കയാൽ, അവൻ ഭൂമിയിൽ രാജാവായി വാഴുമെന്നാണ് എല്ലാവരുംതന്നെ കരുതുന്നത്. എന്നാൽ യേശു പീലാത്തൊസിൻ്റെ അരമനയിൽ നില്ക്കുമ്പോൾ അവൻ യേശുവിനോട്: ‘നീ യെഹൂദന്മാരുടെ രാജാവോ’ എന്നു ചോദിച്ചതിന്നു യേശുവിൻ്റെ മറുപടി: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല” എന്നാണ് ഉത്തരം പറഞ്ഞത്. പീലാത്തൊസ് വീണ്ടും യേശുവിനോടു: “എന്നാൽ നീ രാജാവു തന്നേയല്ലോ” എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ” എന്നായിരുന്നു മറുപടി. (യോഹ, 18:33-37. ഒ.നോ: മത്താ, 27:11; മർക്കൊ, 15:2; ലൂക്കൊ, 23:3). രണ്ടു കാര്യങ്ങളാണ് യേശു അവിടെ പറഞ്ഞുവെച്ചിരിക്കുന്നത്: ഒന്ന്; തൻ്റെ രാജ്യം ഐഹികമല്ല അഥവാ ഇഹലോകത്തല്ല. “എൻ്റെ രാജ്യം ഭൗതികമല്ല” എന്നാണ് യേശു പറഞ്ഞതെങ്കിൽ ഈ ലോകത്ത് അവനൊരു ആത്മികരാജ്യമാണ് സ്ഥാപിക്കുന്നതെന്നു മനസ്സിലാക്കാമായിരുന്നു. എന്നാൽ എൻ്റെ രാജ്യം ഈ ലോകത്തല്ല (My kingdom is not of this world) എന്നു സ്പഷ്ടമായിട്ടാണ് പറഞ്ഞിരിക്കുന്നത്. രണ്ട്; എന്നാൽ ‘ഞാൻ രാജാവുതന്നേ.’ താൻ ഇഹലോകത്തിലെ രാജാവല്ലെന്നും; എന്നാൽ താൻ രാജാവുതന്നേ എന്നുമാണ് താൻ പറയുന്നത്. ദാവീദിൻ്റെ സന്തതിയെന്ന നിലയിൽ പുതിയനിയമത്തിൽ ഉടനീളം പറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ്റെ ഭൗമിക രാജത്വം നുണയാണെന്ന് പറയാൻ പറ്റില്ല. എന്നാൽ, രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്ന ന്യായപ്രമാണ വ്യവസ്ഥപോലെ, യേശുക്രിസ്തു രണ്ടുവട്ടം പറഞ്ഞിരിക്കുന്നു: ‘എൻ്റെ രാജ്യം ഐഹികമല്ല’. (യോഹ, 8:17; 18:36). ഏതെങ്കിലും ഒന്ന് ശരിയാണെന്നോ, മറ്റേത് തെറ്റാണെന്നോ പറയാൻ കഴിയില്ല; കാരണം രണ്ടും പറയുന്നത് നമ്മുടെ കർത്താവാണ്; ദൈവവചനം പരസ്പരവിരുദ്ധമാകാനും പാടില്ല. അതിനാൽ രണ്ടും ശരിയാകണം. തൻ്റെ രാജ്യം ഐഹികമല്ലെന്ന് യേശുക്രിസ്തു പറയുന്നതും ക്രിസ്തു ദാവീദിൻ്റെ സിംഹാസനത്തിൽ എന്നേക്കും രാജാവായിരിക്കുമെന്നു പറയുന്നതും ഒരുപോലെ ശരിയാകണമെങ്കിൽ കുറഞ്ഞത് മൂന്നു ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം. ഒന്ന്; ഭൗമിക രാജാവ് യേശുക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്? രണ്ട്; “താൻ രാജാവുതന്നേ” എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൂമിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം? മൂന്നു; ഭൗമിക രാജാവല്ലാത്ത യേശുക്രിസ്തുവിൻ്റെ മേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു?

1. ഭൗമിക രാജാവ് യേശുക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്?

ദൈവത്തിൻ്റെ അഭിഷിക്തന്മാരായി (ക്രിസ്തു) മുഴുവൻ യിസ്രായേൽ ഗോത്രങ്ങൾക്കും രാജാവായിരുന്നിട്ടുള്ളത് ശൗൽ (1ശമൂ, 15:17), ദാവീദ് (2ശമൂ, 5:3), ശലോമോൻ (1രാജാ, 1:34), രെഹബെയാം (1രാജാ, 11:43) എന്നിങ്ങനെ നാലുപേരാണ്. മേല്പറഞ്ഞ യിസ്രായേൽ രാജാക്കന്മാരൊന്നും നിത്യരായിരുന്നില്ലെന്ന് നമുക്കറിയാം. യഹോവയായ ദൈവം നിത്യരാജാവാണ്. (സങ്കീ, 145:13; യെശ, 44:6; യിരെ, 10:10; ദാനീ, 4:3; സെഫെ, 3:15). എന്നാൽ പഴയനിയമത്തിൽ യഹോവയായ ദൈവത്തെക്കൂടാതെ മറ്റൊരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് മറ്റാരുമല്ല, യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്.

യഹോവയുടെ രാജത്വം: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറ, 15:18). “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ, 115:3). “അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീ, 4:35. ഒ.നോ: ദാനീ, 4:3; 1തിമൊ, 1:17; 6:15; വെളി, 4:11). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). ജീവനുള്ള ദൈവവും ശാശ്വതരാജാവുമായ യഹോവ സ്വർഗ്ഗത്തിലെ നിത്യരാജാവാണ്: (യിരെ, 10:10). 

യിസ്രായേലിന്റെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:13,14) വാഗ്ദത്തസന്തതിയും; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ നിത്യരാജാവും (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:3,4,29,36,37) നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34); വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1) ദൈവത്തിൻ്റെ ആദ്യജാതനും (പുറ, 4:22) യിസ്രായേലാണ്. ദൈവം തേജസ്സും അധികാരവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ്. ദൈവം ഭാവിയിൽ, തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി)

യേശുക്രിസ്തു ഭൗമിക രാജാവല്ലെന്നതിന് മറ്റൊരു തെളിവ്: യിസ്രായേലിനു രാജ്യം യഥാസ്ഥാനത്തായി കഴിയുമ്പോൾ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമിക രാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭരണം നടത്തുന്ന രാജാവും പ്രഭുവും ദാവീദായിരിക്കും: “എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.” (യേഹെ, 37:24,25. ഒ.നോ: യെശ, 55:3,4; യിരെ, 30:9; 33:15-21; യെഹെ, 34:23-24; ഹോശേ, 3:5; ആമോ, 8:11-12). വേറൊരു തെളിവ്: “എന്നാൽ, എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” ഈ വാക്യത്തിൽ ദൈവം എഴുന്നേല്പിക്കുന്ന പുരോഹിതൻ ദാവീദും അഭിഷിക്തൻ യിസ്രായേലുമാണ്. മറ്റൊരു തെളിവ്; അന്ന് പ്രഭു തനിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും യാഗം അർപ്പിക്കും: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22. ഒ.നോ: യെഹെ, 46:2-7,12-16). യേശുക്രിസ്തുവിന് യാഗം കഴിക്കേണ്ട ആവശ്യമില്ലല്ലോ. 

2. ‘താൻ രാജാവുതന്നേ’ എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൗമിക രാജാവല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം?

ഈ പ്രപഞ്ചത്തിലെ മൂന്നു ലോകങ്ങളെക്കുറിച്ചാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്: സ്വർലോകം, ഭൂലോകം, അധോലോകം: (ഫിലി, 2:10). അതിൽ അധോലോകത്തിന് ഒരു രാജാവുണ്ട്; അബദ്ദോൻ അഥവാ അപ്പൊല്ലുവോൻ: (വെളി, 9:11). അല്ലെങ്കിലും, യേശുക്രിസ്തു അവിടുത്തെ രാജാവാണെന്ന് ആരും പറയില്ല. പിന്നെയുള്ളത് രണ്ട് രാജസ്ഥാനങ്ങളേയുള്ളു; ഒന്ന് സ്വർഗ്ഗത്തിലും, മറ്റൊന്ന് ഭൂമിയിലും. യഹോവയാണ് സ്വർഗ്ഗത്തിലെ നിത്യരാജാവ്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). “ഞാൻ രാജാവുതന്നേ” എന്നാണ് യേശുക്രിസ്തുൻ്റെ അവകാശവാദം. അവൻ ഭൂമിയിലെ രാജാവല്ലെങ്കിൽ സ്വർഗ്ഗത്തിലെ രാജാവുതന്നെ. എന്തെന്നാൽ, യഹോവയും യേശുക്രിസ്തുവും ഒരാളാണ്: ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9). താഴെ കൂടുതൽ വ്യക്തമാക്കയിട്ടുണ്ട്; ഇതും നോക്കുക: (ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:30,31=യോഹ, 19:30; സങ്കീ, 68:18=എഫെ, 4:8; സങ്കീ, 78:1,2=മത്താ, 13:34,35; യെശ, 25:8=എബ്രാ, 2:14-16; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 29:19=മത്താ, 11:29; യെശ, 35:4=ലൂക്കൊ, 1:68; യെശ, 35:5,6=ലൂക്കൊ, 7:22; യെശ, 40:3=മത്താ, 3:3; യെശ, 43:10=പ്രവൃ, 1:8; യെശ, 45:22=പ്രവൃ, 4:12; യെശ, 45:23=ഫിലി, 2:10; യെശ, 54:5=എഫെ, 5:31,32; യെശ, 66:14-16=2തെസ്സ, 1:6,7; യിരെ, 31:31-34=ലൂക്കൊ, 22:20, എബ്രാ, 8:8-13; ഹോശേ, 1:7=മത്താ, 1:21, എബ്രാ, 2:14,15; ഹോശേ, 2:16=2കൊരി, 112; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർകൊ, 14:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:8,10; സെഖ, 12:10=യോഹ, 19:32, വെളി, 1:7; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31). പത്രൊസ് അപ്പൊസ്തലൻ പറയുന്ന ക്രിസ്തുവിൻ്റെ നിത്യരാജ്യം സ്വർഗ്ഗമാണ്: “ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.” (2പത്രൊ, 1:11. ഒ.നോ: 2കൊരി, 5:1; 2തെസ്സ, 2:12; 2തിമൊ, 4:1,18; എബ്രാ, 12:28). യേശുക്രിസ്തു പീലാത്തൊസിനോടു പറഞ്ഞത്: എൻ്റെ രാജ്യം ഐഹികമല്ല; എന്നാൽ താൻ രാജാവുതന്നേ. ക്രിസ്തുവിൻ്റെ രാജ്യവും രാജത്വവും ഭൂമിയിലല്ല; ഭൂമിയിയിലെ നിത്യരാജാവ് യിസ്രായേലാണ്. അതിനാൽ ‘എൻ്റെ രാജ്യം ഐഹികമല്ലെന്നു’ ക്രിസ്തു പറഞ്ഞത് ശരിയാണ്. യഹോവയായ ദൈവംതന്നെയാണ് മനുഷ്യനായി പ്രത്യക്ഷനായി ക്രൂശിൽമരിച്ച് അപ്രത്യക്ഷനായ ക്രിസ്തു. അതിനാൽ യഹോവ അഥവാ യേശുക്രിസ്തു സ്വർഗ്ഗീയരാജാവാണ്. (യിരെ, 10:10). അതിനാൽ, ‘ഞാൻ രാജാവുതന്നേ’ എന്നു അവൻ പറഞ്ഞതും തൻ്റെ രാജ്യം ഐഹികമല്ലെന്നു പറഞ്ഞതും ഒരുപോലെ ശരിയാണ്. 

3. ഭൗമിക രാജാവല്ലാത്ത യേശുക്രിസ്തുവിൻ്റെ മേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു? 

യേശുക്രിസ്തുവും യഹോവയും ഒരാളാണെങ്കിൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയെന്ന നിലയിലുള്ള ഭൗമിക രാജത്വം ക്രിസ്തുവിൽ ആരോപിച്ചരിക്കുന്നത് എന്തുകൊണ്ടാണെന്നത് ചിന്തനീയമായ വിഷയമാണ്. വാഗ്ദത്തപ്രകാരം മശീഹ അഥവാ ക്രിസ്തു എന്നാൽ; ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവാണെന്ന് തുടക്കത്തിൽ പറഞ്ഞതാണ്. എന്നാൽ ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ ക്രിസ്തു അഥവാ മശീഹ അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ബൈബിൾ ദൈവത്തിൻ്റെ രണ്ടു പുത്രന്മാരെക്കുറിച്ചുള്ള ചരിത്രമാണ്. ആദ്യത്തെയാൾ ഭൗമികസന്തതിയും രണ്ടാമത്തെയാൾ ആത്മികസന്തതിയും. പഴയനിയമത്തിലെ പുത്രൻ യിസ്രായേലെന്ന ക്രിസ്തുവും; പുതിയനിയമത്തിലെ പുത്രൻ യേശുക്രിസ്തുവും. ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമായവൻ യിസ്രായേലാണ്; അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവിയുമായി അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടതാണ് പുതിയനിയമത്തിലെ പുത്രൻ. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). അതായത്, ദൈവം തൻ്റെ ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് ക്രിസ്തു: (മത്താ, 1:21; ലൂകൊ, 1:68; ഫിലി, 2:6-8; 1തിമോ, 3:14-16: എബ്രാ, 2:14-16). [വിശദമായറിയാൻ കാണുക: ഭൗമികസന്തതിയും ആത്മികസന്തതിയും]

യഹോവയും യേശുവും: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ ക്രിസ്തുവിനെയും അവൻ്റെ ശുശ്രൂഷയെയും യഥാർത്ഥമായറിയണമെങ്കിൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെയാണ് ആദ്യറിയേണ്ടത്. എന്തെന്നാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ സന്തതിയുടെ പാപങ്ങളിൽനിന്ന് അവനെ രക്ഷിക്കുവാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്: (മത്താ, 1:21; ലൂക്കൊ, 1:68). ക്രിസ്തുവിൻ്റെ ശുശ്രൂഷ അനേകരും അറിയാതെപോയതിൻ്റെ കാരണം, യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെ അറിയാതെപോയതുകൊണ്ടാണ്. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു യേശു യെഹൂദന്മാരോടും സ്വശിഷ്യരോടും പറയുന്നതിന് ഒരുപാട് അർത്ഥങ്ങളുണ്ട്. (യോഹ, 8:19; 14:7). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത യേശുവെന്ന പാപമറിയാത്ത മനുഷ്യനാണ് യേശുവെന്ന ക്രിസ്തു. തൻ്റെ സന്തതിക്കുവേണ്ടി അവൻ്റെ ദൈവമാണ് മനുഷ്യനായി വന്നത്. എന്തെന്നാൽ, യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ദൈവം ലോകത്തിനു മുഴുവൻ രക്ഷ വാഗ്ദാനം ചെയ്തിരുന്നത്: (യെശു, 42:7; 49:6; യോഹ, 4:22).

പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാകയാലാണ് അവൻ അവനെ ആത്മാവിൽ എൻ്റെ കർത്താവ് അഥവാ യജമാനൻ എന്നു വിളിക്കുന്നത്: (1110:1). ദാവീദിൻ്റെ സന്തതിയായ വാഗ്ദത്തരാജാവ് യിസ്രായേൽ ആയതുകൊണ്ടാണ് അവൻ്റെ മറുവിലയായി വന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൽ അവൻ്റെ പദവികളൊക്കെ ആരോപിക്കപ്പെട്ടിരിക്കുന്നത്. (മത്താ, 1:21; എബ്രാ, 2:14-16). യേശുവിലൂടെയാണ് യിസ്രായേലിനു അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും അവൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയാകുന്നതും. പഴയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനുള്ള പദവികളാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവിന് പുതിയനിയമത്തിൽ കാണുന്നത്. അഭിഷിക്തൻ അഥവാ ക്രിസ്തുവാണ് നിത്യരാജാവ്. പഴയപുതിയ നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ഏകക്രിസ്തു യിസ്രായേലാണ്: (1ശമൂ, 1:35; സങ്കീ, 132:10; പ്രവൃ, 4:26. ഒ.നോ: മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; യോഹ, 12:34; വെളി, 11:15; 12:10; 20:4,6). യിസ്രായേലാണ് ഭൗമികരാജാവെന്ന് വെളിപ്പാടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: 12:10; 20:4; 20:6). വെളിപ്പാടിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്, അവനാണ് ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്; “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:27,28. ഒ.നോ: ദാനീ, 7:18,21,27). എന്നാൽ, യേശുക്രിസ്തുവെന്ന ആത്മികസന്തതിയാണ് ഭൗമികസന്തതിയായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം സാക്ഷാത്കരിച്ചു കൊടുക്കുന്നത്. അതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നതായി കാണുന്നത്.

“ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവെന്ന (യോഹ, 14:26) ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളുടെയും നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ദൈവപുത്രനെന്ന പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത് അവനാണ്, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു: (യോഹ, 20:28; തീത്തൊ, 2:12: എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:15; ആവ, 10:17). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22; യോവേ, 2:32).

ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16).

യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നറിയാതെ യേശു ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? അതുപോലൊരു അബദ്ധമാണ് അനേകരും വിശ്വസിക്കുന്നത്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ ആരാണെന്നോ, യഥാർത്ഥ ഭൗമികരാജാവായ ക്രിസ്തു ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാതെപോകുന്നത് ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗീയരാജാവായ യഹോവ അഥവാ യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

കൂടുതൽ അറിവിലേക്കായി കാണുക: 

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

യിസ്രായേലിൻ്റെ പദവികൾ

നൂറ്റിപ്പത്താം സങ്കീർത്തനം

തൈലാഭിഷേകം

തൈലാഭിഷേകം

മത്തായിയും മർക്കൊസും യോഹന്നാനും പറയുന്ന തൈലാഭിഷേകം ഒരേ സംഭവത്തിന്റെ വിവരങ്ങൾ തന്നെയാണെന്നാണ് അനേകരും മനസ്സിലാക്കുന്നത്. എന്നാൽ കാര്യങ്ങൾ സൂക്ഷ്മായി പരിശോധിക്കുമ്പോൾ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ പ്രധാനകാരണം ഒരേ സംഭവത്തിന്റെ രണ്ട് ദൃക്സാക്ഷിമൊഴികളിൽ ഇത്രയധികം വൈരുദ്ധ്യം അസ്വഭാവികമാണ് എന്നുള്ളതാണ്. മത്തായിയുടെയും മർക്കൊസിന്റെയും വിവരണങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല, മർക്കൊസ് ദൃക്സാക്ഷിയുമല്ല. പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് പത്രാസിൽനിന്ന് കേട്ടകാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. എന്നാൽ മത്തായിയും യോഹന്നാനും ബേഥാന്യയിലെ തൈലാഭിഷേകത്തിന്റെ ദൃക്സാക്ഷികളാണ്. കേവലം എട്ടുവാക്യങ്ങൾ വീതമുള്ള രണ്ടുപേരുടേയും വിവരണത്തിൽ ഒൻപത് വ്യത്യാസങ്ങൾ ദൃശ്യമാണ്. അത് തൈലാഭിഷേകങ്ങൾ വ്യത്യസ്തമാണെന്ന് തെളിവു നല്കുന്നു. അത് ചുവടെ ചേർക്കുന്നു:

1. ഒന്നാമത്തെ തൈലാഭിഷേകം പെസഹയ്ക്ക് ആറുദിവസം മുമ്പാണ് . (യോഹ, 12:1) = രണ്ടാമത്തേത് രണ്ടുദിവസം മുമ്പാണ്. (മത്താ, 262).

2. ഒന്നാമത്തേതിൽ, അത്താഴം എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 12:2) = രണ്ടാമത്തേതിൽ, അത്താഴമെന്നോ, വിരുന്നെന്നോ പറഞ്ഞിട്ടില്ല.

3. ഒന്നാമത്തേത്, ലാസറിന്റെ വീട്ടിലാണ്. (യോഹ, 12:2) = രണ്ടാമത്തത്, കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിലാണ്. (മത്താ, 26:6).

4. ഒന്നാമത്തേതിൽ, ലാസറിന്റെ സഹോദരിയായ മറിയയാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, പേരുപറയാത്ത ഒരു സ്ത്രീയാണ്. (മത്താ, 26:7).

5. ഒന്നാമത്തേതിൽ, മറിയ യേശുവിന്റെ കാലിലാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീ യേശുവിന്റെ തലയിലാണ് തൈലം ഒഴിക്കുന്നത്. (മത്താ, 26:7).

6. ഒന്നാമത്തേതിൽ, യൂദായാണ് പുറുപിറുക്കുന്നത്. (യോഹ, 12:4) = രണ്ടാമത്തേതിൽ, ശിഷ്യന്മാരെന്നാണ് പറഞ്ഞിരിക്കുന്നത്. (മത്താ, 26:8).

7. ഒന്നാമത്തേതിൽ, “ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു” എന്നാണ് ചോദിക്കുന്നത്. (യോഹ, 12:5) = രണ്ടാമത്തേതിൽ, “ഇതു വളരെ വിലക്കുവിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ” എന്നാണ്. (മത്താ, 26:9).

8. ഒന്നാമത്തേതിൽ, മറിയയെക്കുറിച്ച് യേശു പ്രത്യേകിച്ചൊന്നും പറയുന്നില്ല = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീയെക്കുറിച്ച് സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തത് അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു പറയുന്നുണ്ട്. (മത്താ, 26:13).

9. ഒന്നാമത്തേതിൽ, ലാസറിനെയും മറിയയേയും പറഞ്ഞിട്ടുണ്ട്. (യോഹ, 12:2,3) = രണ്ടാമത്തേതിൽ, രണ്ടുപേരെക്കുറിച്ചും പറയുന്നില്ല.

ഇത് ഒരേ സംഭവമായിരുന്നുവെങ്കിൽ ഇത്രയും വ്യത്യാസങ്ങൾ ഒരിക്കലും സംഭവിക്കുമായിരുന്നില്ല. അതിന് തെളിവാണ് മത്തായിയും മർക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഒരേ സംഭവങ്ങളുടെ പൊരുത്തം. (മത്താ, 26:6-14, മർക്കൊ, 14;3-9). മാത്രമല്ല, ഒന്നാമത്തെ സംഭവത്തിൽ യൂദാ മാത്രമാണ് മുഷിഞ്ഞത്. സംഭവം ആവർത്തിച്ചതിന്റെ തെളിവാണ് മുഷിച്ചിൽ മറ്റു ശിഷ്യന്മാരിലേക്കും വ്യാപിച്ചത്. യേശുവിന്റെ മരണം ശിഷ്യന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നതുകൊണ്ട് ആ മുഷിച്ചിൽ സ്വാഭാവികവുമാണ്. ഒന്നാമത്തെ സംഭവത്തിൽ ലാസർ യേശുവിനൊപ്പം പന്തിയിലായിരുന്നതുകൊണ്ട് അതിഥിയായിരുന്നുവെന്നും തന്മൂലം വിരുന്ന് ലാസറിന്റെ വീട്ടിലല്ലായിരുന്നു; ശീമൊൻ്റെ വീട്ടിലെ സംഭവമാണ് സമവീക്ഷണ സുവിശേഷകന്മാർ പറയുന്നതെന്ന് കരുതുന്നതിലർത്ഥമില്ല. കാരണം, ലാസർ ഇന്നൊരു സാധാരണ വ്യക്തിയല്ല; ഉയിർത്തെഴുന്നേറ്റവനാണ്. തന്മൂലം തന്റെ സ്വന്തഭവനത്തിൽ പോലും താനൊരു വിശിഷ്ടവ്യക്തിയാണ്. യേശുവിനൊപ്പം ലാസറിനെയും കൊല്ലണമെന്ന് മഹാപുരോഹിതന്മാർ ആലോചിച്ചതും അതുകൊണ്ടാണ്. (യോഹ, 12:11). മാത്രമല്ല, അടുത്ത സംഭവത്തിൽ ലാസറിനേയും മറിയയേയും കാണുന്നുമില്ല. അതായത്, യോഹന്നാൻ പറയുന്നത് ലാസറിൻ്റെ വീട്ടിലെ ഒന്നാമത്തെ സംഭവും, മത്തായി പറയുന്നത് കുഷ്ഠരോഗിയായിരുന്ന ശീമോൻ്റെ വീട്ടിലെ രണ്ടാമത്തെ സംഭവവുമാണ്. കുഷ്ഠരോഗിയായിരുന്ന ശിമോൻ്റെ വീട്ടിലെന്ന് എടുത്തുപറഞ്ഞിരിക്കയാൽ, അവൻ യേശു സൗഖ്യം നല്കിയ വ്യക്തികളിൽ ഒരാളാണെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ തന്നെ ഉയിർത്തെഴുന്നേല്പിച്ച യേശുവിന് ഒരു വിരുന്നുകൊടുക്കാൻ ലാസറും കുടുംബവും എത്രയധികം കടപ്പെട്ടിരിക്കുന്നു.

ഉയിർപ്പുഞായർ

ഉയിർപ്പുഞായർ ഒരു വിഹഗവീക്ഷണം

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ചയിലെ സംഭവങ്ങൾ നാലു സുവിശേഷങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ ഇങ്ങനെ മനസ്സിലാക്കാം.

ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റു: “അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ അവൻ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാൺമിൻ” എന്ന ദൂതന്റെ വാക്കുകൾ നോക്കുക. (മത്താ, 28:6; ലൂക്കോ, 24:6). തുടർന്നു നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു; വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. (മത്താ, 27:52-53). അതിനുശേഷം കുറഞ്ഞത് അഞ്ചു സ്ത്രീകൾ യേശുവിനെ പൂശേണ്ടതിനു സുഗന്ധവർഗ്ഗങ്ങളുമായി കല്ലറയിലേക്കുപോയി. (മത്താ, 28:1; മർക്കൊ, 16:1; ലൂക്കോ, 8:2-3; 24:10). “കല്ലറയുടെ വാതിൽക്കൽനിന്നു നമുക്കുവേണ്ടി ആർ കല്ലുരുട്ടി ക്കളയും” എന്നു തമ്മിൽ പറഞ്ഞുകൊണ്ടണവർ പോയത്. (മർക്കൊ, 16:3). എന്നാൽ അവർ എത്തുന്നതിനു മുമ്പേ വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. (മത്താ, 28:2). മഗ്ദലക്കാരി മറിയ കല്ലറ തുറന്നുകിടക്കുന്നത് കണ്ടയുടനെ ഓടിപ്പോയി പത്രാസിനെയും യോഹന്നാനെയും വിവരമറിയിച്ചു. (യോഹ, 20:2). അപ്പോൾ മറിയ ഒഴികെയുള്ള സ്ത്രീകൾ ദൂതനുമായി സംസാരിച്ചു കൊണ്ട് നില്ക്കുകയായിരുന്നു. (മത്താ, 28:5-7; മർക്കൊ, 16:6-7; ലൂക്കോ, 24:5-7). സ്ത്രീകൾ കല്ലറയ്ക്കൽനിന്നു പോയശേഷം പത്രൊസും യോഹന്നാനും ഓടി അവിടെയെത്തി; മറിയ പറഞ്ഞകാര്യം കണ്ടു ബോധ്യപ്പെട്ടുവെങ്കിലും യേശു ഉയിർത്തെഴുന്നേറ്റ കാര്യം വിശ്വസിച്ചില്ല. (യോഹ, 20:3-10). പത്രൊസും യോഹന്നാനും മടങ്ങിപ്പോയശേഷവും മറിയ കരഞ്ഞുകൊണ്ട് അവിടെത്തന്നെ നിന്നു. (യോഹ, 20:11). അപ്പോൾ രണ്ടുദൂതന്മാർ യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്ത് ഒരാൾ തലയ്ക്കലും വേറൊരാൾ കാൽക്കലും ഇരിക്കുന്നതു കണ്ടു. (യോഹ, 20:12). മറിയ ദൂതന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ യേശുവും അവിടെയെത്തി. (യോഹ, 20:14). ആദ്യം മനസ്സിലായില്ലെങ്കിലും ‘മറിയയേ’ എന്നു വിളിച്ചപ്പോൾ യേശുവിനെ അവൾക്ക് മനസ്സിലായി. (യോഹ, 20:15,16). അതിനുശേഷം യേശു പിതാവിനെ അടുക്കൽ കയറിപ്പോയി. (യോഹ, 20:17). അതിന്റെശേഷം കല്ലറ കണ്ടുമടങ്ങിയ മറിയ ഒഴികെയുള്ള സ്ത്രീകൾക്ക് യേശു പ്രത്യക്ഷനായി. (മത്താ, 28:9). ശിഷ്യന്മാരോട് ഗലീലയ്ക്ക് പോകുവാനും അവിടെ അവർ തന്നെ കാണുമെന്നും പറയാൻ പറഞ്ഞു. (മത്താ, 28:10). അതിനുശേഷം യേശു പത്രൊസിനു പ്രത്യക്ഷനായി. (ലൂക്കോ, 24:34). അതിന്റെ ശേഷം എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി. (ലൂക്കോ, 24:13-35). ഒടുവിലായി അന്നുവൈകിട്ട് തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷനായി. (യോഹ, 20:19-23).

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

യേശുവിൻ്റെ ക്രൂശുമരണം ഒരു ബുധനാഴ്ച ആയിരുന്നുവെന്നും; അല്ല, വ്യാഴാഴ്ച ആയിരുന്നുവെന്നും; അതുമല്ല, വെള്ളിയാഴ്ച ആയിരുന്നെന്നും വിശ്വസിക്കപ്പെടുന്നു. അതിനായി ഓരോരുത്തരം പറയുന്ന ന്യായങ്ങളും വ്യത്യസ്തമാണ്. നമുക്കോരോന്നും പരിശോധിക്കാം:

ബുധനാഴ്ചവാദികൾ

ബുധാഴ്ചയാണ്‌ ക്രിസ്തു മരിച്ചതെന്ന് പഠിപ്പിക്കുന്നവര്‍ പറയുന്ന ഒന്നാമത്തെ കാര്യം: ആ ആഴ്ചയില്‍ രണ്ടു ശബ്ബത്തുകള്‍ ഉണ്ടായിരുന്നു എന്നാണ്. മര്‍ക്കോസ് 16:1 പ്രകാരം സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനുശേഷം ആയിരുന്നു എന്നു കാണാവുന്നതാണ്‌. ലൂക്കോസ് 23:56 പ്രകാരം നോക്കിയാല്‍ അവര്‍ സുഗന്ധവര്‍ഗ്ഗം ഒരുക്കിയ ശേഷം ”ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു” എന്നും വായിക്കുന്നു. തന്മൂലം, മര്‍ക്കോസ് പറയുന്ന ശബ്ബത്ത്‌ യോഹന്നാൻ 19:31-ൽ പറയുന്ന പെരുന്നാളുകളോട് ബന്ധപ്പെട്ട വലിയ ശബ്ബത്താണ്. അതായത് മർക്കൊസ് പറയുന്നത് വലിയ ശബ്ബത്തും, ലൂക്കോസ് പറയുന്നത് ആഴ്ചതോറുമുള്ള സാധാരണ ശബ്ബത്തും. ആഴ്ചതോറുമുള്ള ശബ്ബത്തുകൾ കൂടാതെ യെഹൂദന് വർഷത്തിൽ ഏഴ് ശബ്ബത്തുകൂടി ഉണ്ടെന്ന് ഇക്കൂട്ടർ കരുതുന്നു.

രണ്ടാമത്; യേശു മത്തായിയിൽ പറയുന്ന കാര്യമാണ്: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ഈ വാക്യപ്രകാരം യേശു ബുധനാഴ്ച മരിച്ചാൽ മാത്രമേ ”മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ” അഥവാ കല്ലറയിൽ യേശുവിന് ആയിരിക്കാൻ കഴിയുകയുള്ളു. കണക്കിങ്ങനെ:

ദിവസം 1: ബുധൻ 6 pm മുതല്‍ വ്യാഴം 6 am വരെ ഒരു രാത്രി — വ്യാഴം 6 am മുതല്‍ വ്യാഴം 6 pm വരെ ഒരു പകൽ.

ദിവസം 2: വ്യാഴം 6 pm മുതല്‍ വെള്ളി 6 am വരെ ഒരു രാത്രി — വെള്ളി 6 am മുതല്‍ വെള്ളി 6 pm വരെ ഒരു പകല്‍.

ദിവസം 3: വെള്ളി 6 pm മുതല്‍ ശനി 6 am വരെ ഒരു രാത്രി — ശനി 6 am മുതല്‍ ശനി 6 pm വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും.

മൂന്നാമത്; യേശു ക്രൂശിക്കപ്പെട്ടുവെന്നു പൊതുവെ വിശ്വസിക്കുന്ന വെള്ളിയാഴ്ച പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളാണ്. എന്നാൽ പെസഹകുഞ്ഞാട് അറുക്കപ്പെടേണ്ടത് അതിൻ്റെ തലേദിവസമായ പെസഹ പെരുന്നാളിൻ്റെ അന്ന് അഥവാ വ്യാഴാഴ്ചയാണ്. പെസഹപ്പെരുന്നാൾ വ്യാഴാഴ്ചയാണെന്നു വിശ്വസിക്കുന്നവര്‍ ക്രൂശീകരണവും വ്യാഴാഴ്ച നടന്നു എന്ന് വിശ്വസിക്കേണ്ടതല്ലേ? ഇതൊക്കെയാണ് ബുധനാഴ്ച വാദികളുടെ ന്യായങ്ങൾ.

വ്യാഴാഴ്ചവാദികൾ

വ്യാഴാഴ്ചയാണ് യേശു ക്രൂശിക്കപ്പെട്ടതെന്ന് കരുതുന്നവർ പറയുന്നത്; ഏകദേശം ഇരുപതോളം സംഭവങ്ങള്‍ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നും, അത്രയും കാര്യങ്ങൾ സംഭവിക്കണമെങ്കില്‍ വെള്ളിയാഴ്ച വൈകിട്ടു തുടങ്ങി ഞായര്‍ അതികാലത്തു വരെയുള്ള സമയത്തിനിടയില്‍ അവ അസാദ്ധ്യമാണെന്നാണ് അവർ വാദിക്കുന്നത്. യേശുവിൻ്റെ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ യെഹൂദന്മാരുടെ ശബ്ബത്തു നാളായ ശനിയാഴ്ച മാത്രമാണ്‌ മുഴുദിവസമായി ശേഷിക്കുന്നത്‌. ഇതിനിടയില്‍ ഒരു ദിവസം കൂടി ഉണ്ടെങ്കിലേ മതിയാകയുള്ളു അതിനാൽ വ്യാഴാഴ്ചയാണ് യേശു മരിച്ചതെന്ന് അവർ കരുതുന്നു.

രണ്ടുകൂട്ടർക്കുമുള്ള മറുപടി

ഒന്നാമത്തേത്: രണ്ട് ശബ്ബത്തുകളെപ്പറ്റി ബൈബിൾ പറയുന്നുണ്ടോ? ഉണ്ട്. അതുപക്ഷെ, ബുധനാഴ്ചവാദികൾ പറയുന്നപോലെയല്ല. അവർ പറയുന്നത്; ആഴ്ചതോറുമുള്ള ശബ്ബത്തുകൾ കൂടാതെ, അഞ്ച് പെരുന്നാളുകളോടുമുള്ള ബന്ധത്തിലും ശബ്ബത്തുകളുണ്ടെന്നാണ്. അതിന്റെ കാരണം; ശബ്ബത്തിൻ്റെ കല്പനകൾ മറ്റു പെരുന്നാളുകളിലും ഉണ്ടത്രേ. നമുക്കു നോക്കാം: “ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.” (ലേവ്യ, 23:3). “അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം” (പുറം, 35:2). ഇതാണ് ശബ്ബത്തിനുള്ള കല്പന. അവർ പറയുന്ന പെരുന്നാളുകളോടുള്ള ബന്ധത്തിലെ ഏഴ് ശബ്ബത്തുകൾ ഇതാണ്: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളിൽ രണ്ടെണ്ണം (ലേവ്യ, 23:7-8); ആദ്യഫലപ്പെരുന്നാളിനു ഒരെണ്ണം (23:21); പാപപരിഹാരദിവസം ഒരെണ്ണം (23:27-32); കാഹളനാദോത്സവത്തിനു ഒരെണ്ണം (23:24-25); കൂടാരപ്പെരുന്നാളിന് ഒരെണ്ണം (23:34-36). ഇതിൽ പാപപരിഹാരദിവസം ഒഴികെള്ള പെരുന്നാളുകളുടെ കല്പന ഇതാണ്: “വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.” (ലേവ്യ, 23:7,8, 21, 24,25, 34-36). ശബ്ബത്തിൻ്റെ കല്പനയാണോ മറ്റു പെരുന്നാളുകൾക്കുള്ളത്? സഭായോഗം മാത്രമാണ് ഒരുപോലെ പറഞ്ഞിട്ടുള്ളത്. വേലയുടെ കാര്യം വ്യത്യസ്തമാണ്. “ശബ്ബത്തിൽ വേല ചെയ്യരുതെന്നും വേല ചെയ്യുന്നവൻ മരിക്കേണമെന്നാണ് ആഴ്ചതോറുമുള്ള ശബ്ബത്തിൻ്റെ കല്പന.” “പെരുന്നാളുകളിലുള്ള ശബ്ബത്തിൻ്റെ കല്പന സാമാന്യവേല യാതൊന്നും ചെയ്യരുതെന്നാണ്.” ഇംഗ്ലീഷിൽ servile work (അടിമവേല, ദാസ്യവേല) എന്നാണ് (ABP, ACV, AFV11, ASV, BB, BSV, BST, CGV, CPDV, DBT, DBYe, DRB, DRC, EMP, ERV, GB, HKJV, ISV, JUB, JPS, KJV, LOT, LST, LSV, LT, LXX’12-u, LXXe, NMV’18, Niobe, PCE, RHB, RNKJV, RV, WBT, YLT) അധികം പരിഭാഷകളിലും കാണുന്നത്. Field-work (BBE); ordinary work (CJB, ESV, NLT, TLB); work fo bodage (CVB); laborious work (AB, EMB, GB1, NASB, TB, TRC); usual work (FBV); regular work (BSB, GW20, GWT, LEB, NEB, NET, NHEB, NIG, NIRV, NIV, t4t, WEB); manner of work (LBP); common work (LHB); customary work (Logos, NKJV); daily work (CSB, GNY, HCSB, NEB; NSB); hard work (NLV); work at your occupation (NRSV-CI); work of labor (ABPE, PHBT, RcV’03, SLT); sacrificial service (Thomson) എന്നിങ്ങനെയും കാണുന്നു. സാമാന്യവേല ചെയ്യരുതെന്നു പറയുന്നത്. അത് ഒരു വേലയും ചെയ്യരുതെന്ന കല്പനയ്ക്ക് തുല്യമാണോ? മാത്രമല്ല, പെരുന്നാളുകളിൽ വേല ചെയ്യുന്നവൻ മരിക്കേണമെന്ന് പറഞ്ഞിട്ടുമില്ല. എന്നാൽ മഹാപാപപരിഹാര ദിവസമായ തിഷ്റി 10-ാം തീയതി ഒരു മഹാശബ്ബത്താണ്: “അതു നിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.” (ലേവ്യ, 23:32). “അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽ നിന്നു നശിപ്പിക്കും.” (ലേവ്യ, 23:30). ഇതിൽനിന്ന് ആഴ്ചതോറുമുള്ള ശബ്ബത്തു കൂടാതെ ശരിയായ ഒരു ശബ്ബത്തുള്ളത് പാപപരിഹാരദിവസം മാത്രമാണെന്ന് മനസ്സിലാക്കാം.

എന്നാൽ ലേവ്യർ 23:24-ൽ കാഹളധ്വനിയുടെ പെരുന്നാളിനോടുള്ള ബന്ധത്തിലും; 23:39-ൽ കൂടാരപ്പെരുന്നാളിനോടുള്ള ബന്ധത്തിലും ‘വിശുദ്ധസ്വസ്ഥത’ എന്നു സത്യവേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ എബ്രായപദം ശബ്ബത്തോൺ (shabbathown) ആണ്. ഇതിനെ KJV പോലുള്ള ചില ഇംഗ്ലീഷ് പരിഭാഷകൾ ശബ്ബത്തെന്നു തർജ്ജമ ചെയ്തിട്ടുണ്ട്. യഥാർത്ഥ ശബ്ബത്തിനെ കുറിക്കുന്ന വേദഭാഗങ്ങളിലും ‘സ്വസ്ഥത’ എന്നയർത്ഥത്തിൽ ഈ പദമുണ്ടെങ്കിലും, തുടർന്ന് ശബ്ബത്തെന്ന (shabbath) കൃത്യമായ എബ്രായ പദവും ഉണ്ട്. ഉദാ: “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത (shabbathown) ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു (shabbath). ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23. ഒ.നോ: 31:15; 35:2). ഇവിടെ നോക്കുക; സ്വസ്ഥത കഴിഞ്ഞിട്ട് ശബ്ബത്തെന്നു കൃത്യമായി പറയുന്നുണ്ട്. ഇനി, സ്വസ്ഥതയെന്ന ശബ്ബത്തോൺ എന്ന പദത്തെ ശബ്ബത്തെന്നു മനസ്സിലാക്കിയാൽപ്പോലും; പെസഹായോടും, പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാളിനോടുള്ള ബന്ധത്തിലും ശബ്ബത്തോൺ എന്നപദം ഉപയോഗിച്ചിട്ടില്ലെന്നത് കുറിക്കൊള്ളുക.

വലിയ ശബ്ബത്ത്: ഇനി, അവശേഷിക്കുന്ന ചോദ്യം: യോഹന്നാൻ 19:31-ൽ പറയുന്ന വലിയ ശബ്ബത്ത് ഏതാണെന്നതാണ്. പെസഹയോടു ബന്ധപ്പെട്ടോ, പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാളിനോട് ബന്ധപ്പെട്ടോ ഒരു ശബ്ബത്തിനെക്കുറിച്ച് യാതൊരു സൂചനയും പഴയനിയമത്തിലില്ല. ഒരു മഹാശബ്ബത്ത് പഴയനിയമത്തിൽ ഉള്ളത് പാപപരിഹാരദിവസമാണ്: (ലേവ്യ, 16:1-34; സംഖ്യാ, 29:7-11). ആ ദിവസം വേല ചെയ്യുന്നവനെ ജനത്തിൻ്റെ ഇടയിൽനിന്നു ഛേദിച്ചുകളയണമെന്നാണ് കല്പന: (ലേവ്യ, 23:27-32). അതിനാൽ, പുതിയനിയമത്തിലെ വലിയ ശബ്ബത്തെന്നത് സന്ദിഗ്ധമായ ഒരു വിഷയമാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളായ William Tyndale Bible (1525), Coverdale Bible (1535), Matthew’s Bible (1537), Great Bible (1539), Bishops’ Bible (1568), Geneva Bible (1587), King James (1611), Noah Webster Bible (1833) തുടങ്ങിയ എല്ലാ പരിഭാഷകളിലും പ്രസ്തുത ഭാഗം സന്ദിഗ്ധമാകയാൽ (for that sabbath day was an high day)എന്നഭാഗം ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഇംഗ്ലീഷിലെ ഒട്ടുമിക്ക പരിഭാകളിലും ആ പ്രയോഗം ബ്രാക്കറ്റിലാണുള്ളത്: (AB, ABP, ABY, ACV, AFV, AKJV, ASV, AUV, BB, BBE, BKJV, BLB’16, BLT, BSC, BV2020, CB, CGV, CLNT, COMM, CPDV, CSB, CVB, DBT, DBYe, DHB, Diaglott, DLNT, DRB, DRC, EHV, EMTV, EOB’13, ERV, ESV, FBV, GB, GB1, GDBY, GLW, GNT, HCSB, HKJV+, HNT, H-NT, JUB, KJV, LEB, LET, LHB, LONT, LST, LSV, Logos, MLV’19, MNT, NASB, NET, NHEB, NHEM-JM, NHEB-ME, NHEB-Y, NKJV, NMB, NMV’18, NLT, NTM, NumNT, OEB-cw, OEB-us, PCE, Phi, RHB, RKJNT, RNKJV, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TB, TLB, TRC, Thomson, WBT, WEB, WMNT, WNT, W-NT, Wir-BT, YLT). മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലിയുടെ മൂന്നു പരിഭാഷകളിലും (1829, 1843, 1876), പുതിയലോകം ഭാഷാന്തരത്തിലും ബ്രാക്കറ്റിലാണുള്ളത്. പുരാതന കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തതും സംശയമുള്ളതുമായ ഭാഗങ്ങളാണ് സാധാരണ ബ്രാക്കറ്റിലിടുന്നത്. ഇംഗ്ലീഷിലെ ഏകദേശം എല്ലാ പരിഭാഷകളിലും ബ്രാക്കറ്റിൽ കാണുന്നതിനാലും, പഴയനിയമത്തിൽ തെളിവില്ലാത്തതിനാലും നാലു സുവിശേഷങ്ങളിൽ മൂന്നിലും ഇല്ലാത്തതിനാലും രണ്ടു ശബ്ബത്തെന്നത് അനേകം വേദഭാഗങ്ങൾക്ക് എതിരാകയാലും വലിയ ശബ്ബത്തെന്നത് പരിഭാഷാ പ്രശ്നമാകാനാണ് കൂടുതൽ സാധ്യത. ഇനിയത് ബൈബിളിൻ്റെ ഭാഗമാണെന്നുതന്നെ വന്നാലും പെരുന്നാളുകളുടെ ഇടയ്ക്കുവരുന്ന ആഴ്ചതോറുമുള്ള ശബ്ബത്തിനെയാണ് ”വലിയ ശബ്ബത്തു” എന്നു പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കിയാൽ മതിയാകും.

അടുത്തത്; മര്‍ക്കോസ് 16:1 പ്രകാരം, സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനുശേഷം ആയിരുന്നു എന്നും, ലൂക്കോസ് 23:56 പ്രകാരം ശബ്ബത്തിനു മുമ്പാണെന്നും കാണാം. ഇതിനെ, ബുധനാഴ്ചവാദികൾ രണ്ട് വ്യത്യസ്ത ശബ്ബത്തുകളായി മനസ്സിലാക്കുന്നു. അതായത്, മർക്കൊസ് പറയുന്നത് വ്യാഴാഴ്ചത്തെ പ്രത്യേക ശബ്ബത്തിനെക്കുറിച്ചും. ലൂക്കൊസ് പറയുന്നത് ആഴ്ചതോറുമുള്ള ശബ്ബത്തിനെക്കുറിച്ചും ആണെന്ന് അവർ കരുതുന്നു. ഇതിൻ്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ എളുപ്പമാണ്. മർക്കൊസും ലൂക്കൊസും പറയുന്ന, സുഗന്ധവർഗ്ഗം ഒരുക്കിയ സ്ത്രീകൾ ആരാണെന്ന് പരിശോധിച്ചാൽ മതിയല്ലോ. വ്യത്യസ്ത സ്ത്രീകളാണെങ്കിൽ, രണ്ടാമതൊരു ശബ്ബത്തിന് ബൈബിളിൽ തെളിവില്ലെങ്കിലും, രണ്ട് ശബ്ബത്തുണ്ടെന്ന് നമുക്ക് സമ്മതിച്ചുകൊടുക്കാം. ഇനി, അവർ ഒരേ സ്ത്രീകളാണെങ്കിൽ, ബുധനാഴ്ച വാദികൾ ഉണ്ടെന്നു പറയുന്ന രണ്ട് ശബ്ബത്തിലും അവർ സുഗന്ധവർഗ്ഗം ഒരുക്കേണ്ട കാര്യമില്ലല്ലോ? ഒന്നാമത്, അവർ ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകളാണെന്ന് മർക്കൊസും ലൂക്കൊസും ഒരുപോലെയാണ് പറയുന്നത്. (മർക്കൊ, 15:41; ലൂക്കൊ, 23:49,54). രണ്ടാമത്, അവർ ആരൊക്കെയാണെന്ന് നോക്കാം. “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.” (മർക്കൊസ, 16:1). അടുത്തത്, “അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ.” (ലൂക്കോ, 24:10). മൂമ്മൂന്ന് സ്ത്രീകളുടെ പേരാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിൽ, രണ്ടുപേരും പറയുന്നതിൽ, മഗ്ദലക്കാരത്തി മറിയയും യാക്കോബിൻ്റെ അമ്മ മറിയയും ഉണ്ട്. മൂന്നാമത്തെ ആളുടെ പേര് മർക്കൊസ് ശലോമ എന്നും, ലൂക്കൊസ് യോഹന്നാ എന്നുമാണ് പറയുന്നത്. തൽസ്ഥാനത്ത് മത്തായി പറയുന്നത്, “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു” എന്നാണ്. (27:56). അതായത്, മർക്കൊസ് പറയുന്ന ശലോമ, സെബെദി പുത്രന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയാണ്. (മർക്കൊ, 15:40). എന്നാൽ, ലൂക്കൊസ് പറയുന്ന യോഹന്നാ, ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യയാണ്. (ലൂക്കൊ, 8:3). ഓരോ പേരിലുള്ള വ്യത്യാസത്തിൻ്റെ കാരണം, നാല് സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ, കല്ലറ കാണാൻ അഞ്ചിലേറെ സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. (മത്താ, 27:61, 28:1; മർക്കൊ, 15:47, 16:1-3; ലൂക്കൊ, 23:54,55, 24:1; യോഹ, 20:1). അതിൽ, മൂന്നുപേരുടെ പേരുവീധമാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിനാലാണ് ഒരു പേരിൽ വ്യത്യാസം വന്നിരിക്കുന്നത്. എന്നാൽ, ശ്രദ്ധേയമായ വിഷയം അതൊന്നുമല്ല. ശബ്ബത്തിനുശേഷം സുഗന്ധവർഗ്ഗം വാങ്ങിയെന്ന് മർക്കൊസ് പറയുന്ന മൂന്ന് സ്ത്രീകളുടെ കൂട്ടത്തിലും, ശബ്ബത്തിനുമുമ്പേ സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് ലൂക്കൊസ് പറയുന്ന മൂന്ന് സ്ത്രീകളുടെ കൂട്ടത്തിലും, മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിൻ്റെ അമ്മ മറിയയും ഉണ്ട്. അപ്പോൾ, ഒരേ സ്ത്രീകളെക്കുറിച്ചാണ് രണ്ടുപേരും പറഞ്ഞതെന്ന് വ്യക്തമാണല്ലോ? ഒരേ സ്ത്രീകൾ ശബ്ബത്തിനു മുമ്പും പിമ്പും രണ്ടുപ്രാവശ്യം സുഗന്ധവർഗം വാങ്ങേണ്ടതോ, ഒരുക്കേണ്ടതോ ആയ കാര്യമില്ലല്ലോ? മുമ്പും പിമ്പുമെന്ന് പറഞ്ഞിരിക്കുന്നത്, ചരിത്രം ചമച്ച രണ്ട് സുവിശേഷകന്മാരുടെയും അറിവിലുള്ള വ്യത്യാസം മാത്രമാണ്. അല്ലാതെ, ശബ്ബത്തുകൾ വ്യത്യസ്തമായതുകൊണ്ടല്ല. അതിനാൽ, ബുധനാഴ്ച വാദികളുടെ ഉപദേശം അബദ്ധമാണെന്ന് മനസ്സിലാക്കാം.

സുഗന്ധവർഗ്ഗം ഒരുക്കാൻ സമയം വേണമെന്ന വാദവും യുക്തിസഹമല്ല,. ഒന്നാമത്തെ കാര്യം. സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് മർക്കൊസ് പറയുന്നില്ല. രണ്ടാമത്, ശവശരീരത്തിൽ സുഗന്ധവർഗ്ഗങ്ങൾ പൊതിയുന്നത് യെഹൂദന്മാരുടെ ആചാരമാണ്. യോഹന്നാനിൽ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. (19:40). ശരീരത്തിൽ സുഗന്ധവർഗ്ഗം പൊതിഞ്ഞുകെട്ടുന്നത് അവരുടെ ആചാരമാകയാൽ, ഒരുക്കിയ സുഗന്ധവർഗ്ഗങ്ങൾ ധാരാളമായി കടകളിൽനിന്നു വാങ്ങിക്കാൻ കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. അപ്പോൾ, സുഗന്ധവർഗ്ഗം ഒരുക്കി കാത്തിരുന്നു എന്ന് ലൂക്കൊസ് പറയുന്നതിൻ്റെ അർത്ഥമെന്താണ്? സുഗന്ധവർഗ്ഗം മാത്രം വാങ്ങിയ കാര്യമാണ് മർക്കോസ് പറയുന്നത്. അതുകൊണ്ടാണ്, ഒരുക്കി എന്ന് പറയാത്തത്. എന്നാൽ ലൂക്കോസാകട്ടെ, സുഗന്ധവർഗ്ഗവും പരിമളതൈലവും വാങ്ങിയതായി പറയുന്നുണ്ട്. ഒരുക്കുക എന്ന് പറഞ്ഞാൽ, അതിന് ഇടിച്ച് ഒരുക്കുക എന്ന ഖണ്ഡിതമായ അർത്ഥമില്ല. വേണ്ട സാധനങ്ങൾ സംഭരിക്കുക, വട്ടം കൂട്ടുക, കോപ്പുകൂട്ടുക, തയ്യാറാക്കുക എന്നൊക്കെയാണ് അർത്ഥം. ലൂക്കൊസ് 9:52-ൽ അതേ ഗ്രീക്കുപദത്തെ ‘വട്ടംകൂട്ടുക’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതായത്, ഒന്നിലേറ സാധനങ്ങൾ ഉള്ളതുകൊണ്ടാണ്, അവിടെ ഒരുക്കി അഥവാ, വട്ടംകൂട്ടി സ്വസ്ഥമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ഇനി, ഇടിച്ചൊരുക്കാത്ത സുഗന്ധവർഗ്ഗമാണ് അവർ മേടിച്ചതെങ്കിൽ, ശബ്ബത്ത് കഴിഞ്ഞ രാത്രിയിൽ അവർക്ക് അതൊരുക്കുവാൻ ധാരാളം സമയമുണ്ട്. ശനിയാഴ്ച ആറുമണിക്ക് ശബ്ബത്ത് കഴിയും. കർത്താവിനുവേണ്ടി ആ രാത്രി ഉറക്കമിളയ്ക്കാൻ ആ സ്ത്രീകൾ തയ്യാറാകില്ലേ? രണ്ട് വ്യത്യസ്ത ശബ്ബത്തുകളില്ലെന്നും, മർക്കൊസും ലൂക്കൊസും പറയുന്നത് ഒരേ സ്ത്രീകളെക്കുറിച്ചാണെന്നും നാം കണ്ടുകഴിഞ്ഞു. എങ്കിലും, അവരുടെ വാദത്തിൻ്റെ കഴമ്പില്ലായ്മ ഒന്നുകൂടി ചൂണ്ടിക്കാണിക്കാം. മർക്കൊസ് പറയുന്നത്, വ്യാഴാഴ്ചത്ത പ്രത്യേക ശബ്ബത്തിനെക്കുറിച്ചും, ലൂക്കൊസ് പറയുന്നത്, ശനിയാഴ്ചത്തെ അഥവാ, ആഴ്ചതോറുമുള്ള ശബ്ബത്തുമാണെന്ന് അവർ പറയുന്നു. അതായത്, മർക്കൊസ് പറയുന്ന സ്ത്രീകൾ ആദ്യ ശബ്ബത്തിനു ശേഷവും, ലൂക്കൊസിൽ പറയുന്ന സ്ത്രീകൾ ആഴ്ചതോറുമുള്ള ശബ്ബത്തിനു മുമ്പുമാണ് സുഗന്ധവർഗ്ഗം ഒരുക്കിയതെന്നാണ് അവരുടെ വാദം. എന്നാൽ, മർക്കൊസും ലൂക്കൊസും ഒരേപോലെ പറയുന്നു, ശബ്ബത്തിൻ്റെ തലേനാളായ ഒരുക്കനാളിലാണ് യേശുവിൻ്റെ ശരീരം അടക്കിയത്. (മർക്കൊ, 15:42-46; ലൂക്കൊ, 23:53). ബുധനാഴ്ച വാദികൾപറയുന്ന പ്രകാരമാണെങ്കിൽ, രണ്ടുപേരും പറയുന്നത് ഒരുക്കനാളായ ബുധനാഴ്ചയെ കുറിച്ചാണല്ലോ? ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളാണ് യേശുവിൻ്റെ ഒപ്പം ഉണ്ടായിരുന്നത് എന്നും, അവർ അടക്കം കണ്ടിട്ടാണ് മടങ്ങിപ്പോയത് എന്നും രണ്ടുപേരും പറഞ്ഞിട്ടുണ്ട്. (മർക്കൊ, 15:41, 46; ലൂക്കൊ, 23:54). എന്നാൽ, ലൂക്കൊസിൽ ഒരുകാര്യംകൂടി പറഞ്ഞിട്ടുണ്ട്. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. (23:53). അതായത്, യേശുവിൻ്റെ അടക്കം കഴിഞ്ഞപ്പോൾ, നിങ്ങൾ പറയുന്ന വ്യാഴാഴ്ചത്തെ ശബ്ബത്തും ആരംഭിച്ചു. നിങ്ങൾ പറയുന്നത് അനുസരിച്ച്, സുഗന്ധവർഗ്ഗം ഒരുക്കാൻ സമയം വേണമല്ലോ? വ്യാഴാഴ്ചത്തെ ശബ്ബത്താരംഭിച്ചു കഴിഞ്ഞാൽ, ആ ശബ്ബത്തിനുമുമ്പ് സുഗന്ധവർഗ്ഗം എന്തായാലും ഒരുക്കാൻ പറ്റില്ല. അപ്പോൾ, നിങ്ങളുടെ വാദപ്രകാരം ശേഷിക്കുന്നത്, ശനിയാഴ്ചത്തെ ഒരു ശബ്ബത്ത് മാത്രമാണ്. അതിലേക്ക് രണ്ടുദിവസം ശേഷിക്കുന്നുമുണ്ട്. അതിൽ, സുഗന്ധവർഗ്ഗം ഒരുക്കാൻ വെള്ളിയാഴ്ചത്തെ ഒരു മുഴുദിവസം രണ്ടുകൂട്ടർക്കും ഒരുപോലെ ലഭിക്കും. പിന്നെന്തിനാണ്, രണ്ട് വ്യത്യസ്ത ശബ്ബത്തുകളോടുള്ള ബന്ധത്തിലാണ് അവർ സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് നിങ്ങൾ വാദിക്കുന്നത്? മാത്രമല്ല, യേശുവിനെ അടക്കിയ ഒരുക്കനാളിൻ്റെ പിറ്റേദിവസമുള്ള ശബ്ബത്തിനെക്കുറിച്ചാണ് മർക്കോസും ലൂക്കോസും പറയുന്നതെന്ന് ആ വേദഭാഗത്തുനിന്ന് വ്യക്തമായി മനസ്സിലാക്കാം. പിന്നെങ്ങനെ, അത് വ്യത്യസ്ത ശബത്തുകളാണെന്ന് പറയും? അപ്പോൾ, മൊത്തത്തിൽ നിങ്ങളുടെ ഉപദേശം ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

അടുത്ത വിഷയം; യോനായുടെ അടയാളമാണ്: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ഈയൊരു വാക്യപ്രകാരം യേശു മൂന്നുരാവും മൂന്നുപകലും ഭൂമിക്കുള്ളിൽ ഉണ്ടാകണമെന്നാണ് ഇക്കുട്ടർ വാദിക്കുന്നത്. യേശു താൻ മശീഹയാണെന്നു വിശ്വസിക്കാൻ ഒരടയാളം ചെയ്തുകാണിക്കാൻ പറഞ്ഞവരോട് യേശു തൻ്റെ മരണത്തെ യോനയുടെ സംഭവവുമായി സാദൃശ്യപ്പെടുത്തി പറഞ്ഞതാണ് മേല്പറഞ്ഞ വാക്യം. എന്നാൽ ബൈബിളിൽ ഈയൊരു വാക്യം മാത്രമല്ലല്ലോ ഉള്ളത്. തൻ്റെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് തെളിവായി പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങൾ വേറെയുമുണ്ട്. അവിടെയൊക്കെ മൂന്നുദിവസം ഭൂമിക്കുള്ളിൽ ആയിരിക്കുമെന്നല്ല; താൻ മരിച്ച് മൂന്നാംനാൾ ഉയിർക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. “അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.” (മത്താ, 16:21. ഒ.നോ: 17:23; 20:19; 26:61; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; യോഹ, 2:19,20; പ്രവൃ, 10:40; 1കൊരി, 15:3,4). വചനത്തെ വചനംകൊണ്ട് വേണ്ടേ വ്യാഖ്യാനിക്കാൻ? മേല്പറഞ്ഞ വാക്യങ്ങളിലുളിൽ പത്തോളം വാക്യം തൻ്റെ മരണത്തെക്കുറിച്ചുള്ള യേശുവിൻ്റെതന്നെ പ്രവചനങ്ങളാണ്. യോനായുടെ അടളമായ ഒരു പ്രവചനത്തിനെതിരെ യേശുവിൻ്റെതന്നെ പത്തോളം പ്രവചനങ്ങൾ മതിയാകില്ലേ???…

ഇനി, ബുധനാഴ്ച വാദികളുടെ ഇരട്ടത്താപ്പ് കാണിക്കാം: മൂന്നാംനാൾ എന്ന് പുതിയനിയമം ആവർത്തിച്ചുപറയുന്നത് അംഗീകരിക്കാതെയാണ് യോനയുടെ അടയാളത്തിൽ ഇക്കൂട്ടർ പിടിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ മൂന്നുരാവും മൂന്നുപകലും തന്നെ മനുഷ്യപുത്രൻ ഭൂമിക്കുള്ളിൽ ആയിരിക്കണമല്ലോ? നമുക്ക് അവരുടെ കണക്ക് ഒന്നുകൂടി നോക്കാം.

ദിവസം 1: ബുധൻ 6 pm മുതല്‍ വ്യാഴം 6 am വരെ ഒരു രാത്രി — വ്യാഴം 6 am മുതല്‍ വ്യാഴം 6 pm വരെ ഒരു പകൽ.

ദിവസം 2: വ്യാഴം 6 pm മുതല്‍ വെള്ളി 6 am വരെ ഒരു രാത്രി — വെള്ളി 6 am മുതല്‍ വെള്ളി 6 pm വരെ ഒരു പകല്‍.

ദിവസം 3: വെള്ളി 6 pm മുതല്‍ ശനി 6 am വരെ ഒരു രാത്രി — ശനി 6 am മുതല്‍ ശനി 6 pm വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും; ഇതാണവരുടെ കണക്ക്.

പക്ഷെ, യേശു ഉയിർക്കുന്നത് ശനിയാഴ്ച 6 PM-ന് അല്ലല്ലോ? ഞായറാഴ്ച രാവിലെയല്ലേ? “അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9. ഒ.നോ: മത്താ, 28:1; മർക്കൊ, 16:2; ലൂക്കൊ, 24:1; യോഹ, 20:1). ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ (പിറ്റേദിവസം) അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:” (മർക്കൊ, 16:1,2). ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസമെന്നും ഒന്നാം നാൾ അതിരാവിലെ സൂര്യനുദിച്ചപ്പോൾ എന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. യെഹൂദന്മാരുടെ കണക്കുപ്രകാരം രാത്രി കഴിഞ്ഞിട്ടാണല്ലോ രാവിലെ വരുന്നത്. അപ്പോൾ ഞായറാഴ്ചദിവസത്തെ രാത്രി എന്തുചയ്യും? അതെന്തേ ബുധനാഴ്ചവാദികൾ വിഴുങ്ങികളഞ്ഞോ? അതുകൂടി കൂട്ടുമ്പോൾ മൂന്നു രാവല്ല; നാലുരാവും മൂന്നുപകലും യേശു ഭൂമിക്കുള്ളിൽ ഇരുന്നല്ലോ പ്രിയപെട്ടവരേ? അങ്ങനെവരുമ്പോൾ നിങ്ങൾ മുറുകെപ്പിടിക്കുന്ന യോനായുടെ അടയാളം പിഴയ്ക്കുമല്ലോ???… മാത്രമല്ല, മൂന്നാംനാൾ ഉയിർക്കുമെന്ന് പതിമൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (മത്താ, 16:21; 17:23; 20:19; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; പ്രവൃ, 10:40; 1കൊരി, 15:4). നിങ്ങളുടെ കണക്കുപ്രകാരം ബുധനാഴ്ച മരിച്ചു; പിറ്റേന്ന് ശബത്താകയാൽ അന്നുതന്നെ അടക്കി. ബുധൻ ഒന്നാം ദിവസം, വ്യാഴം, വെള്ളി, ശനി, ഞായർ രാവിലെ ഉയിർത്തു. അതായത് അഞ്ചാം ദിവസം ഉയിർത്തു. മൂന്നാംനാൾ ഉയിർക്കുമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ, അഞ്ചാം നാൾ യേശു ഉയിർത്തെഴുന്നേറ്റാൽ മതിയാകുമോ???… മൂന്നാം നാൾ എന്നുപറയുന്നത് വിശ്വസിക്കുന്നതല്ലേ നല്ലത്???….

മൂന്നാംനാൾ എന്നതിനും മർക്കൊസ് സുവിശേഷത്തിൽ ഒരു പ്രശ്നം കാണുന്നുണ്ട്. ”മൂന്നുദിവസം കഴിഞ്ഞിട്ടു” എന്നു മൂന്നു വാക്യങ്ങളിൽ കാണുന്നുണ്ട്. (8:31; 9:31; 10:34). അപ്പോൾത്തന്നെ ”മൂന്നുദിവസംകൊണ്ടു” (within three days) എന്ന് രണ്ട് വാക്യങ്ങളിലുമുണ്ട്. (14:58; 15:29). മറ്റ് സുവിശേഷങ്ങളിലും വേദഭാഗങ്ങളിലും മൂന്നാംനാൾ അല്ലെങ്കിൽ മൂന്നുദിവസത്തിനകം എന്നു കൃത്യമായി എഴുതിയിരിക്കുകയും (മത്താ, 16:21; 17:23; 20:19; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; പ്രവൃ, 10:40; 1കൊരി, 15:4), മർക്കൊസിൽത്തന്നെ ‘മൂന്നു ദിവസത്തിനകം’ എന്നു രണ്ടുപ്രാവശ്യം ഉള്ളതുകൊണ്ടും ‘മൂന്നു ദിവസം കഴിഞ്ഞിട്ടു’ എന്ന പ്രയോഗം പരിഭാഷാപ്രശ്നമാണെന്ന് നിസ്സംശയം മനസ്സിലാക്കാം.

മൂന്നാമത്തെ വിഷയം: വെള്ളിയാഴ്ചയല്ല, വ്യാഴാഴ്ചയാണ് പെസഹകുഞ്ഞാട് അറുക്കപ്പെടേണ്ടത്. ആ ദിവസം പെസഹാക്കുഞ്ഞാട് എന്തുകൊണ്ട് അറുക്കപ്പെട്ടില്ല എന്നതാണ്. പെസഹായും പുളിപ്പില്ലാത്തപ്പവും തലേദിവസവും പിറ്റേദിവസവുമായി രണ്ടു വ്യത്യസ്ത പെരുന്നാളുകളായാണ് ദൈവം നിയമിച്ചു കൊടുത്തതെങ്കിലും, പില്കാലത്ത് അതുരണ്ടും അഭിന്നമായിട്ടാണ് ആചരിച്ചിരുന്നത്. (പുറ, 23:15; മർക്കൊ, 14:1; ലൂക്കൊ, 22:1,7; പ്രവൃ, 12:3,4). പുതിയനിയമത്തിൽ മർക്കൊസും (14:1) ലൂക്കൊസും (പ്രവൃ, 12:3,4) അത് രേഖപ്പെടുത്തിയിട്ടുണ്ട്: “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.” (22:1). വൈദ്യനും ചരിത്രകാരനുമായ ലൂക്കൊസ് യേശുവിനെക്കുറിച്ച് സൂക്ഷ്മമായി പഠിച്ചശേഷമാണ് ചരിത്രം ചമച്ചതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ബൈബിളിൽ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. (ലൂക്കൊ, 1:4). തുടർന്ന് പെസഹാക്കുഞ്ഞാടിനെ അറുക്കുന്നത് എപ്പോഴാണെന്നും ലൂക്കൊസ് പറഞ്ഞിട്ടുണ്ട്: “പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ.” (22:7). പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ ആരംഭിക്കുന്ന വെള്ളിയാഴ്ചയാണ് കുഞ്ഞാട് അറുക്കപ്പെട്ടതെന്ന് ഇവിടെ വ്യക്തമല്ലേ? കൂടാതെ, പെസഹയും പുളിപ്പില്ലാത്തപ്പവും അഭിന്നമായാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. (1കൊരി, 5:7,8).

ബുധനാഴ്ച വാദികളുടെ ആന്തരികവും ബാഹ്യവുമായ ഒരു പരമാബദ്ധവും കൂടി കാണിക്കാം: യെഹൂദന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് പെരുന്നാളുകളും ക്രിസ്തുവിൻ്റെ രക്ഷാണ്യവേലയുടെ നിഴലുകളാണ്:

1. നീസാൻ മാസം 14-ാം തീയതി (മാർച്ച്/ഏപ്രിൽ): പെസഹ — (പുറ, 12:21 ലേവ്യ, 23:5).

2. നീസാൻ 15 മുതൽ 21 വരെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ — (പുറ, 12:17, ലേവ്യ, 23:6): പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. (പുറ, 23:15; മർക്കൊ, 14:1; ലൂക്കൊ, 22:1,7; പ്രവൃ, 12:3,4). തന്മൂലം പെസഹാക്കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടത് പറയുമ്പോൾ, അപ്പൊസ്തലനും രണ്ടു പെരുനാളുകളും ചേർത്താണ് പറയുന്നത്. (1കൊരി, 5:7,8).

3. നീസാൻ മാസം 17-ാം തീയതി: ആദ്യഫലപ്പെരുന്നാൾ — (പുറ, 34:26, ലേവ്യ, 23:10). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റു. (1കൊരി, 15:20-23).

4. സിവാൻ മാസം 6-ാം തീയതി (ഏപിൽ/മേയ്): പെന്തെക്കൊസ്തു പെരുന്നാൾ — (ലേവ്യ, 23:15-16). ദൈവത്തിൻ്റെ ആദ്യജാതനായ ക്രിസ്തുമൂലം അനന്തരജാതന്മാരെ കൊയ്തെടുക്കാൻ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത ദിവസം. (യോഹ, 14:16).

5. തിഷ്റി മാസം 1-ാം തീയതി (സെപ്തംബർ/ഒക്ടോബർ): കാഹളനാദോത്സവം — (ലേവ്യ, 23:23-26, സംഖ്യ, 29:1). (മത്താ, 24:31; 1തെസ്സ, 4:16-17).

6. തിഷ്ഠറി മാസം 10-ാം തീയതി: പാപപരിഹാദിവസം — (ലേവ്യ, 23:27, സംഖ്യ, 29:7-11): ഈ ദിവസം ഒരു മഹാശബ്ബത്താണ്. (ലേവ്യ, 23:29-30). ക്രിസ്തു സഭയുമായി ഒലിവുമലയിലേക്കിറങ്ങി വരുമ്പോഴാണ് ഈ പാപപരിഹാരം നടക്കുന്നത്. (സെഖ, 12:9-14; സെഖ, 13:1).

7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ — (ലേവ്യ, 23:33-36, ആവ, 16-13). ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം. (വെളി, 21:2-5).

ബുധനാഴ്ച വാദികൾ പറയുന്നതനുസരിച്ച്; ബുധനാഴ്ചയാണ് പെസഹ, അന്നാണ് കുഞ്ഞാട് അറുക്കപ്പെട്ടതും. അന്ന് വൈകിട്ട് യേശുവിനെ അടക്കി; പിറ്റേന്ന് വ്യാഴാഴ്ച വലിയശബ്ബത്ത് കഴിഞ്ഞശേഷം മർക്കൊസിലെ സ്ത്രീകൾ സുഗന്ധവർഗ്ഗം ഒരുക്കി ഞായറാഴ്ചയാകാൻ കാത്തിരുന്നു. (16:1,2). ലൂക്കൊസിലെ സ്ത്രീകളാകട്ടെ; ആഴ്ചതോറുമുള്ള ശബ്ബത്തായ ശനിയാഴ്ചയ്ക്കു മുമ്പായി സുഗന്ധവർഗ്ഗം ഒരുക്കി ശബ്ബത്തിൽ സ്വസ്ഥമായിരുന്നു. (ലൂക്കൊ, 23:55).

ഇവരുടെ കണക്കുപ്രകാരം; നീസാൻ മാസം 14-ാം തീയതി ബുധനാഴ്ചയാണ് പെസഹ. പിറ്റേദിവസം വ്യാഴാഴ്ച നീസാൻ 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കുന്നു. അടുത്ത പെരുന്നാളായ ആദ്യഫലപ്പെരുന്നാൾ നീസാൻ മാസം 17-ാം തീയതിയായ ശനിയാഴ്ചയാണ്. എന്നാൽ നാലു സുവിശേഷങ്ങളും പറയുന്നു; ആഴ്ചവട്ടത്തിൻ്റെ ഒന്നാംദിവസമായ ഞായറാഴ്ചയാണ് യേശു ഉയിർത്തെഴുന്നേറ്റതെന്ന്. ആദ്യഫലക്കറ്റ യഹോവയ്ക്ക് നീരാജനം ചെയ്യുന്ന ആദ്യഫലപ്പെരുന്നാളിൻ്റെ അന്നല്ലേ ആദ്യഫലമായി ക്രിസ്തു ഉയിർക്കേണ്ടത്. (1കൊരി, 15:20-23). ബൈബിൾ പ്രകാരം ആ പെരുന്നാൾ വരേണ്ടത് ഞായറാഴ്ചയല്ലേ? ബുധനാഴ്ച വാദികളുടെ കണക്കനുസരിച്ച്, ആദ്യഫലപ്പെരുന്നാളിൻ്റെ പിറ്റേ ദിവസമാണ് യേശു ഉയിർത്തത്. എന്നാൽ, യേശു ഞായറാഴ്ചയാണ് ഉയിർത്തതെന്ന് നാല് സുവിശേഷകരും പറഞ്ഞിരിക്കുന്നു. അതിനാൽ, ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

മത്തായി 28:1-ലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപദം ബഹുവചനമാണ്; അതിനാൽ, രണ്ട് ശബ്ബത്തുകൾ ആ ആഴ്ച ഉണ്ടായിരുന്നു എന്നാണ് ചിലർ പറയുന്നത്. അതിലെ വസ്തുത എന്താണെന്ന് നോക്കാം: “ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” (മത്താ, 28:1). ഈ വാക്യത്തിലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപ്രയോഗം ബഹുവചനമാണെന്നത് ശരിയാണ്. എന്നാൽ, യഥാർത്ഥത്തിൽ ഈ വാക്യത്തിൽ ശബ്ബത്തിനെ കുറിക്കുന്ന പ്രയോഗം ഒന്നല്ല; രണ്ടെണ്ണമുണ്ട്, അതവർ മനസ്സിലാക്കുന്നില്ല. ശബ്ബത്തിനെ കുറിക്കുന്ന ഏഴ് വ്യത്യസ്ത ഗ്രീക്കുപ്രയോഗങ്ങൾ ഏകവചനത്തിലും ബഹുവചനത്തിലുമായി 68 പ്രാവശ്യം ബൈബിളിൽ കാണാം: σάββασιν – savvasin – plural (14 പ്രാവശ്യം), σάββατα – savvata – plural (1 പ്രാവശ്യം), Σάββατόν – savvaton – singular (1 പ്രാവശ്യം), σάββατον – savvaton – singular (13 പ്രാവശ്യം), σαββάτου – savvatou – singular (12 പ്രാവശ്യം), σαββάτῳ – savvato – singular (15 പ്രാവശ്യം), σαββάτων – savvaton – plural (12 പ്രാവശ്യം). മൂന്ന് വ്യത്യസ്ത അർത്ഥങ്ങളിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്: ശബ്ബത്തുദിവസം (sabbath day 37 പ്രാവശ്യം), ശബ്ബത്ത് (sabbath 22 പ്രാവശ്യം), ആഴ്ച, ആഴ്ചവട്ടം (week 9 പ്രാവശ്യം). മത്തായി 28:1-ൽ ശബ്ബത്ത് എന്നു പറഞ്ഞിരിക്കുന്നതിനും ആഴ്ചവട്ടം എന്നു പറഞ്ഞിരിക്കുന്നതിനും “സവ്വടൊൺ” (σαββάτων – savvaton) എന്നുള്ള ബഹുവചനമാണ് (plural) ഉപയോഗിച്ചിരിക്കുന്നത്. അവർ പറയുന്നപോലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപദം ബഹുവചനം ആയതുകൊണ്ട്, ശബ്ബത്തെന്ന ഏകവചനമല്ല ശബ്ബത്തുകൾ എന്ന ബഹുവചനമാണ് ആ വാക്യത്തിൽ വരേണ്ടതെങ്കിൽ, ആഴ്ചവട്ടത്തിനും അത് ബാധകമാണല്ലോ? എന്തെന്നാൽ, ആഴ്ചവട്ടത്തിനും അതേ ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ, ആഴ്ചവട്ടം മാറി ആഴ്ചവട്ടങ്ങളാകും. അങ്ങനെ ആ വാക്യത്തെ നമുക്കൊന്നു മാറ്റി നോക്കാം: “ശബ്ബത്തുകൾ കഴിഞ്ഞു ആഴ്ചവട്ടങ്ങളുടെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” (മത്താ, 28:1). “ശബ്ബത്തുകൾ കഴിഞ്ഞു” എന്നു പറഞ്ഞാൽ, ആ പ്രയോഗം ശരിയാണ്; രണ്ടോ, നാലോ ശബ്ബത്തുകൾ കഴിഞ്ഞുവെന്ന് വേണമെങ്കിൽ മനസ്സിലാക്കാം. “ആഴ്ചവട്ടങ്ങളുടെ അഥവാ ആഴ്ചകളുടെ ഒന്നാം ദിവസം” എന്നു പറഞ്ഞാൽ ആ പ്രയോഗമെങ്ങനെ ശരിയാകും? അത് ഏത് ദിവസമെന്ന് പറയും? ഒരേ പ്രയോഗങ്ങൾ ഒന്ന് ഏകവചനത്തിലും മറ്റേത് ബഹുവചനത്തിലും മതിയെന്ന് പറഞ്ഞാൽ ശരിയാകുമോ? ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളായ Wycliffe Bible (1394), Tyndale Bible (1531), Matthew Bible (1537), Geneva Bible (1560), Bishop’s Bible (1568), King James Bible (1611), Douay-Rheimes Bible (1750), Webster Bible (1833), English Revised Version (1885), Darby Bible (1890), American Standard Bible (1901) തുടങ്ങി ഒട്ടുമിക്ക ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ എല്ലാ പരിഭാഷകളിലും “ശബ്ബത്തു” (Sabbath) എന്ന ഏകവചനമാണുള്ളത്.

ശബ്ബത്തിനെ കുറിക്കുന്ന പ്രയോഗങ്ങളിലെ ആദ്യവാക്യം കാണുക: “ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി  പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.” (മത്താ, 12:1-2). ഇതിൻ്റെ ആദ്യവാക്യത്തിൽ “സവ്വസിൻ” (σάββασιν) എന്ന മറ്റൊരു ബഹുവചനവും (plural), അടുത്തവാക്യത്തിൽ” സവ്വടൊ” (σαββάτῳ) എന്ന ഏകവചനവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ ഭാഗം ബഹുവചനം ആക്കിയാൽ: “ആ കാലത്തു യേശു ശബ്ബത്തുകളിൽ വിളഭൂമിയിൽകൂടി കടന്നുപോയി” എന്നാകും. അക്കാലത്ത് (At that time) എന്നതിനെ ഇആർവിയിൽ “അതേ സമയം” എന്നും മലയാളബൈബിള്‍-നൂതനപരിഭാഷയിൽ “അന്നൊരിക്കൽ” എന്നുമാണ്. ഒരിക്കൽ അഥവാ ഒരു സമയത്ത് ശബത്തുകളിൽ അഥവാ ഒന്നിലധികം ശബ്ബത്തിലൂടെ ആർക്കെങ്കിലും നടക്കാൻ കഴിയുമോ? ഇനി പല ശബ്ബത്തുകളിലെ കുറ്റം പരീശന്മാർ ഒരുമിച്ചു ചുമത്തുകയാണെങ്കിൽ; അടുത്ത വാക്യത്തിലും ബഹുവചനമല്ലേ കാണേണ്ടത്? എന്നാൽ, “ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു” എന്നു ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു വാക്യം കാണുക: “അവൻ അവരോടു: “നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ (σάββασιν – plural) കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?” (മത്താ, 12:11). ഈ വാക്യത്തിലും “സവ്വസിൻ” (σάββασιν) എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരാട് ശബ്ബത്തുകളിൽ അഥവാ എല്ലാ ശബ്ബത്തിലും പോയി കുഴിയിൽ വീഴുമോ? ഭാഷയ്ക്ക് ഒരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട് അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്. അതിനാൽ ഇങ്ങനെ മനസ്സിലാക്കാം: ശബ്ബത്തിനെ കുറിക്കുന്ന ചില പ്രയോഗങ്ങൾ ബഹുവചനരൂപമാണെങ്കിലും യഥാർത്ഥത്തിൽ അത് മേല്പറഞ്ഞ വാക്യങ്ങളിൽ ഏകവചനത്തിൽ തന്നെയാണ് ഉപയോഗിക്കുന്നത്.

ഇനിയുള്ളത് വ്യാഴാഴ്ച വാദികൾക്കുള്ള മറുപടിയാണ്: അവർ പറയുന്നത്; യേശുവിൻ്റെ മരണത്തിനും ഉത്ഥാനത്തിനും ഇടയിൽ ഇരുപതോളം സംഭവങ്ങൾ അരങ്ങേറിയെന്നാണ്. അതൊക്കെ ചുമ്മാ പറയുന്നതാണ്; ബൈബിളിലൊന്നും അതിന് യാതൊരു തെളിവുമില്ല. എങ്കിലും എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് നമുക്കൊന്നു നോക്കാം:

1.വെള്ളിയാഴ്ച 3 PM-ന് ക്രൂശിൽ യേശുവിൻ്റെ അവസാനത്തെ മൊഴിയും പ്രാണാത്യാഗവും. (മത്താ, 27:50; മർക്കൊ, 15:17; ലൂക്കൊ, 23:46).

2. ദൈവാലയത്തിൻ്റെ തിരശ്ശീല കീറുന്നു, ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, ശതാധിപൻ്റെ സാക്ഷ്യം. (മത്താ, 27:51-56; മർക്കൊ, 16:38-41; ലൂക്കൊ, 23:47-49).

3. ക്രൂശിക്കപ്പെട്ട കള്ളന്മാരുടെ കണങ്കാലുകൾ തകർക്കുന്നു; യേശുവിൻ്റെ വിലാപ്പുറത്തു കുത്തുന്നു. (യോഹ, 19:31-37).

4. യേശുവിൻ്റെ ശരീരം സംസ്കരിക്കുന്നു. (മത്താ, 27:57-60; മർക്കൊ, 15:42-47; ലൂക്കൊ, 23:50-53; യോഹ, 19:38-42).

5. സ്ത്രീകൾ യേശുവിൻ്റെ അടക്കം കണ്ടിട്ട് മടങ്ങിപ്പോയി ശബ്ബത്തിൽ സ്വസ്ഥമായിരിക്കുന്നു. (ലൂക്കൊ, 23:54-56).

6. ശനിയാഴ്ച കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തുന്നു. (മത്താ, 27:62-66).

7. രാവിലെ യേശു ഉയിർക്കുന്നു. (മത്താ, 28:1-7; മർക്കൊ, 16:1-8; ലൂക്കൊ, 24:1-10; യോഹ, 20:1).

ഇതിനാണവർ ഇരുപതോളം സംഭവങ്ങളെന്നു പറയുന്നത്. എല്ലാ സംഭവങ്ങൾക്കും കൂടി ശനിയാഴ്ച ഒരുദിവസം പോരെന്നാണ് അവരുടെ വാദം. എന്നാൽ ശനിയാഴ്ച ആകെ നടന്നിരിക്കുന്നത്; ”കല്ലറ ഉറപ്പാക്കി, കാവൽ ഏർപ്പെടുത്തുക” എന്ന ഒരു സംഭവം മാത്രമാണ്. അതിനാണെങ്കിൽ ഒരുദിവസംതന്നെ വളരെയധികമാണ്.

എതിർവാദങ്ങളെല്ലാം നിഷ്ഫലമായ സ്ഥിതിക്ക് യേശു മരിച്ചത് വെള്ളിയാഴ്ച തന്നെയാണെന്ന് വ്യക്തമായികഴിഞ്ഞു. എങ്കിലും നമുക്ക് അക്കാര്യങ്ങൾ ഒന്നു വേഗത്തിൽ പറഞ്ഞുവിടാം:

വ്യാഴാഴ്ച യേശു ശിഷ്യന്മാരുമായി പെസഹാ ഭക്ഷിച്ചശേഷം കർത്തൃമേശ സ്ഥാപിക്കുന്നു. തുടർന്ന് പുതിയൊരു കല്പനയും മാളികമുറിയിലെ ദീർഘമായ പ്രഭാഷണങ്ങൾക്കും ശേഷം ഗെത്ത്ശെമനയെന്ന തോട്ടത്തിലേക്ക് പോകുന്നു. അവിടെവെച്ച് യേശുവിനെ യൂദാ ഒറ്റിക്കൊടുക്കുന്നു. യേശുവിനെ അറസ്റ്റുചെയ്ത പടയാളികൾ ആദ്യം ഹന്നാവിൻ്റെ അടുക്കലേക്കു കൊണ്ടുപോയി; ആ രാത്രിയിൽത്തന്നെ കയ്യഫാവും യേശുവിനെ വിസ്തരിക്കുന്നു. വെള്ളിയാഴ്ച രാവിലെ യേശുവിനെ ന്യായാധിപസംഘത്തിൻ്റെ വിസ്താരത്തിനുശേഷം അവർക്ക് മരണശിക്ഷയ്ക്ക് അധികാരമില്ലാത്തതിനാൽ പീലാത്തൊസിനെ ഏല്പിക്കുന്നു. പീലാത്തൊസ് കുറ്റമൊന്നും കാണായ്കയാൽ ഹെരോദാവിൻ്റെ അടുക്കലേക്കും; ഹെരോദാവ് യേശുവിനെ പരിഹസിച്ചശേഷം പീലാത്തോസിൻ്റെ അടുക്കലേക്കും മടക്കിയയക്കുന്നു. യെഹൂദന്മാരുടെ സമ്മർദ്ദത്തിനു വഴങ്ങി പീലാത്തൊസ് ബറാബ്ബാസിനെ വിട്ടയച്ചുകൊണ്ട് യേശുവിനെ ക്രൂശിനേല്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് യേശുവിനെ ക്രൂശിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയായപ്പോൾ യേശു തന്നെ മരണത്തിനേല്പിച്ചു. ഏകദേശം ആറുമണി ആയപ്പോൾ ശബ്ബത്ത് ആരംഭിക്കുന്നതിനു മുമ്പായി യേശുവിൻ്റെ ശരീരം ക്രൂശിൽ നിന്നിറക്കി സംസ്കരിച്ചു. പിറ്റേദിവസം ശനിയാഴ്ച്ച ജനത്തിൻ്റെ പ്രമാണികൾ യേശുവിൻ്റെ കല്ലറ ഉറപ്പാക്കുന്നു. എല്ലാ പ്രതിരോധങ്ങളേയും തകർത്തുകൊണ്ട് ഞായറാഴ്ച രാവിലെ യേശു ഉയിർക്കുന്നു.

ശബ്ബത്തിൻ്റെ തലേദിവസവും ഒരുക്കനാളുമായ വെള്ളിയാഴ്ചയാണ് യേശുവിനെ ക്രൂശിച്ചതെന്നും (മർക്കൊ, 15:42; ലൂക്കൊ, 23:53; യോഹ, 19:31); യേശുവിനെ വിസ്തരിക്കുകയും ക്രൂശിക്കുകയും ചെയ്യുന്നതുവരെ യെഹൂദന്മാർ പെസഹാ ഭക്ഷിച്ചിരുന്നില്ലെന്നും (യോഹ, 18:28) കാണാൻ കഴിയും.

യേശു മൂന്നാം ദിവസം ഉയിർക്കുമെന്ന് പതിനഞ്ച് വാക്യങ്ങൾ ബൈബിളിലുണ്ട്: (മത്താ, 16:21; 17:23; 20:19; 26:61; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; യോഹ, 2:19,20; പ്രവൃ, 10:40; 1കൊരി, 15:3,4). അതിനെതിരായി യോനായുടെ അടയാളം പറഞ്ഞിരിക്കുന്ന ഒരു വാക്യവും. (മത്താ, 12:40). താൻ മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കുമെന്ന് യേശു ഒൻപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മൂന്നു പ്രാവശ്യം എതിരാളികൾ പറഞ്ഞിട്ടുണ്ട്. (മത്താ, 26:61; മർക്കൊ, 14:58, 15:29). യേശു ഉയിർത്തെഴുന്നേറ്റ അന്നുതന്നെ യെരൂശലേമിൽനിന്നു എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർ യേശുവിനോടുതന്നെ പറയുന്നു: “ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.” (ലൂക്കൊ, 24:21). “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 10:40) എന്നു പത്രൊസ് പറഞ്ഞിരിക്കുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നു പ്രത്യക്ഷനായി” (1കൊരി, 15:3-4) എന്നു പൗലൊസും പറഞ്ഞിരിക്കുന്നു.

വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന ഒരു സാമാന്യ തത്വമുണ്ട് അതുപോലും ബുധനാഴ്ചവാദികൾ മറന്നുപോയി. എമ്മവുസ്സിലേക്കുപോയ ശിഷ്യന്മാർ ഉയിർത്തെഴുന്നേറ്റ് തങ്ങളോടുകൂടി നടക്കുന്ന യേശുവിനോട് പ്രത്യാശയറ്റവരായി പറയുന്നത്; “അവന്‍ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്.” (ERV-ml). യേശു ഞായറാഴ്ചയാണ് ഉയിർത്തതെന്നും, അന്നുതന്നെയാണ് ശിഷ്യന്മാർ എമ്മവുസിലേക്ക് പോയതെന്നും (ലൂക്കൊ, 24:13) ആർക്കും തർക്കമില്ലാത്ത സ്ഥിതിക്ക്, അവൻ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണെന്ന് പറഞ്ഞാൽ; യേശു മരിച്ചത് ബുധനാഴ്ചയാണോ? അതോ വെള്ളിയാഴ്ചയോ? ശിഷ്യന്മാരോട് യേശു മറുപടി പറഞ്ഞത്; “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ” എന്നാണ്. (ലൂക്കോ, 24:25). തിരുവെഴുത്തുകൾ വിശ്വാസിക്കാതെ അതിനെ കോട്ടിക്കളയുന്ന എല്ലാവർക്കും യോജിച്ച പേരാണ് യേശു പറഞ്ഞ “മന്ദബുദ്ധികൾ.” അവിശ്വാസികളാകാതെ വിശ്വാസികളായിരിപ്പാൻ ദൈവം എല്ലാവരേയും സഹായിക്കട്ടെ!

നാല് സുവിശേഷങ്ങളുടേയും കാലാനുക്രമരേഖയിലൂടെ യേശുവിൻ്റെ ഐഹിക ചരിത്രം കൃത്യതയോടെ അറിയാൻ:👇  

യേശുക്രിസ്തുവിൻ്റെ ജീവചരിത്രം

യേശുവിൻ്റെ ജനനവർഷം മാസം തുടങ്ങിയവ കൃത്യമായി അറിയാൻ:👇

ക്രിസ്തുവിന്റെ ജനനവർഷം

ബുധനാഴ്ച വാദികളുടെ ലേഖനം കാണാൻ ലിങ്കിൽ പോകുക:👇

യേശു ഉയിർത്തത് മൂന്നാം നാളിലോ അതോ മൂന്നു ദിവസം കഴിഞ്ഞിട്ടോ?

യേശു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ചയോ?

മനുഷ്യപുത്രന്‍ മൂന്ന് രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നുവോ?