രണ്ടാം സങ്കീർത്തനം

രണ്ടാം സങ്കീർത്തനം

രണ്ടാം സങ്കീർത്തനത്തിൻ്റെ എഴുത്തുകാരൻ ദാവീദാണ്. (പ്രവൃ, 4:25,26). ഈ സങ്കീർത്തനം ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിത്യാസ്തിക്യത്തെ കുറിക്കുന്നതായി ത്രിത്വം പഠിപ്പിക്കുന്നു. എന്തെന്നാൽ, സങ്കീർത്തനം 2:7 വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി അവർ വിശ്വസിക്കുന്നു. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്ന നിഖ്യാ വിശ്വസപ്രമാണത്തിലെ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രയോഗം സങ്കീർത്തനം 2:7 അടിസ്ഥാനമാക്കിയുള്ളതാണ്. ത്രിത്വത്തിൻ്റെ ആ വാദം ദൈവവചനപ്രകാരം തരിമ്പും നിലനില്ക്കുന്നതല്ലെന്ന് തെളിയിച്ചുകൊണ്ടാകട്ടെ നമ്മുടെ ഈ സങ്കീർത്തനപഠനം. 

ഒന്ന്; രണ്ടാം സങ്കീർത്തനം ക്രിസ്തുവിനെ കുറിച്ചാണെങ്കിലും, യേശുക്രിസ്തുവിനെ കുറിച്ചുള്ളതല്ല. പുതിയനിയമത്തിൽ രണ്ടാം സങ്കീർത്തനത്തിൻ്റെ ചില വാക്യങ്ങൾ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചിരിക്കുന്നതിനാലാണ്, അതിലെ അഭിഷിക്തൻ യേശുക്രിസ്തുവാണെന്ന് അനേകരും ധരിച്ചുവെച്ചിരിക്കുന്നത്. ഈ തെറ്റായ ധാരണമൂലം അനേകം ദുരുപദേശങ്ങളും സഭയ്ക്കകത്ത് കടന്നുകൂടി. അതിൽ പ്രധാനപ്പെട്ടതാണ്: ദൈവത്തിൻ്റെ ബഹുത്വം, ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, മൂന്നാളത്തം, അവതാരം, നിത്യപുത്രൻ, ഐക്യത്തിലൊന്നു, സാരാംശത്തിലൊന്നു, ഇരുപ്രകൃതി അഥവാ ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി തുടങ്ങിയവ. യേശുക്രിസ്തുവിനെക്കാൾ മുമ്പെ അനേകം ക്രിസ്തുക്കൾ അഥവാ അഭിഷിക്തന്മാരും പുത്രന്മാരും ദൈവത്തിനുണ്ടെന്നത് ആദ്യം വിശ്വാസികൾ തിരിച്ചറിയണം. പഴയനിയമത്തിലെ പതിനെട്ട് അഭിഷിക്തന്മാരുടെ പേർ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. പുതിയനിയമത്തിൽ യേശുവിനെ കൂടാതെ പഴയനിയമത്തിലെ രണ്ട് അഭിഷിക്തന്മാരുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. (കാണുക: ദൈവത്തിൻ്റെ ക്രിസ്തു)

ദൈവത്തിനു അനേകം മക്കളുണ്ടെന്നു ബൈബിൾ പറയുന്നു: ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണ് യേശുക്രിസ്തു എന്നാണ് അനേകരും മനസ്സിലാക്കുന്നത്. ക്രിസ്തുവിനു മുമ്പും പിമ്പും അനേകം പുത്രന്മാർ ദൈവത്തിനുണ്ടെന്ന വസ്തുത അനേകരും അറിയാതിരിക്കുകയും ചുരക്കം ചിലർ അറിഞ്ഞിട്ടും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു: ദൈവത്തിൻ്റെ ആദ്യപുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1; 38:6). രണ്ടാമത്തെ പുത്രൻ ആദാം. (ലൂക്കൊ, 3:38). മൂന്നാമത്തെ പുത്രന്മാർ ശേത്തിൻ്റെ സന്തതികളാണ്. (ഉല്പ, 6:2,4). നാലാമത്തെ പുത്രൻ യിസ്രായേൽ. (പുറ, 4:22). അഞ്ചാമത്തെ പുത്രൻ എഫ്രയീം. (യിരെ, 31:9). ആറാമത്തെ പുത്രൻ ക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ. (ലൂക്കൊ, 1:32,35). ഏഴാമത് പുത്രീപത്രന്മാരാണുള്ളത്: ക്രിസ്തുവിശ്വസികൾ. (1യോഹ, 3:1,2). യേശുക്രിസ്തു അനേകരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്: 1. ദൈവപുത്രൻ (മത്താ, 3:17). 2. മനുഷ്യപുത്രൻ (മത്താ, 8:20). 3. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16). 4. ദാവീദിന്റെ പുത്രൻ (മത്താ, 1:1). 5. മറിയയുടെ പുത്രൻ (മത്താ, 1:21). 6. യോസേഫിൻ്റെ പുത്രൻ (മത്താ, 1:25). 7. സ്ത്രീയുടെ (യിസ്രായേൽ) സന്തതി: (ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). ദൈവത്തിന് അനേകം പുത്രന്മാരുണ്ടായിരിക്കുകയും, യേശു അനേകരുടെ പുത്രനാണെന്ന് പറയുകയും ചെയ്തിരിക്കുമ്പോൾ, യേശു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് എങ്ങനെ പറയും? [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനോ?]

രണ്ടാം സങ്കീർത്തനത്തിലെ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനും തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പ്രവചനങ്ങളുടെയും ഉടയവൻ യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും; ദാവിദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. അക്ഷരാർത്ഥത്തിൽ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും നിത്യപുത്രനും. യിസ്രായേലെന്ന ദൈവസന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ വന്ന അവൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു” എന്ന ക്രിസ്തുവിൻ്റെ വാക്കുകളോർക്കുക. (മത്താ, 5:17). (കാണുക: യിസ്രായേലിന്റെ പദവികൾ, ദൈവപുത്രൻ) 

രണ്ട്: ദൈവം ജനിപ്പിച്ച പുത്രനാണ് യേശുവെന്ന് വിശ്വസിക്കുകയും, ദൈവത്തിൽനിന്നു ജനിച്ചവൻ ദൈവവും ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയുമാണെന്നും പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെവൻ എങ്ങനെ ദൈവമാകും; ദൈവത്തോടു സമനാകും? എന്നൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നു പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം. രണ്ടാം സങ്കീർത്തനത്തിൽ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ജനനത്തിനുമുമ്പെ പേർവിളിക്കുകയും ദൈവം സൃഷ്ടിക്കുകയും ചെയ്ത പുത്രനാണ് യിസ്രായേൽ. (യെശ, 49:1-3). സൃഷ്ടിയെ കുറിക്കുന്ന ബാറാ (bara) എന്നും (ഉല്പ, 1:1), യറ്റ്സാർ (yatsar) എന്നും രണ്ടു പദങ്ങളുണ്ട്. (ഉല്പ, 2:7). ആ രണ്ടു പദംകൊണ്ടും ദൈവം യിസ്രായേലിനെ സൃഷ്ടിച്ചതായി പറഞ്ഞിട്ടുണ്ട്: “ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും (bara), യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ (yatsar) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.” (യെശ, 43:1). “എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു (bara) നിർമ്മിച്ചു ഉണ്ടാക്കിയും (yatsar) ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.” (യെശ, 43:7. ഒ.നോ: യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). സങ്കീർത്തനം 2:7-ൽ ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന യലാട് (yalad) എന്ന പദംകൊണ്ടാണ് 1948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രരൂപീകരണത്തെ കുറിച്ചുള്ള പ്രവചനവും നിവൃത്തിയായത്: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? (yalad) സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). അതിനാൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ് പുത്രനെന്ന് വ്യക്തമാണല്ലോ!

മൂന്ന്; രണ്ടാം സങ്കീർത്തനം പ്രവചനാത്മകമാണ്. അഥവാ, ഭൂതകാലത്ത് നിവൃത്തിയായ ഒരു ചരിത്രമല്ല; ഭാവിയിൽ നിവൃത്തിയാകേണ്ട ഒരു പ്രവചനമാണ്. സങ്കീർത്തനം 2:7 യേശുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെയെന്നല്ല; ജഡത്തിലുള്ള ജനനത്തെപ്പോലും സൂചിപ്പിക്കുന്നില്ല. (സർവ്വലോകങ്ങൾക്കു മുമ്പെ യേശുക്രിസ്തു പിതാവിൽനിന്നു ജനിച്ചു എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്) യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ കന്യകാ ജനനത്തോടുള്ള ബന്ധത്തിൽ യെശയ്യാപ്രവചനമാണ് ക്രിസ്തുവിൽ നിവൃത്തിയായത്. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ, 1:22; യെശ, 7:14).

നാല്; പ്രവചനങ്ങൾ നിവൃത്തിയാകുന്ന രീതി: പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി അഥവാ അക്ഷരാർത്ഥത്തിലുള്ള നിവൃത്തിയുമുണ്ട്. യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായും പൂർണ്ണമായും യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും; യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായി സഭയോടുള്ള ബന്ധത്തിലും, ആത്മീയമായി ക്രിസ്തുവിലും, പൂർണ്ണമായി യിസ്രായേലിനോടുള്ള ബന്ധത്തിലും നിവൃത്തിയാകുന്നതായി കാണാം. ഉദാഹരണത്തിന്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.” (ഇയ്യോ, 19:25). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ക്രിസ്തുവിന്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായ നിവൃത്തിവന്നു: (യോഹ, 1:14; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന്മാർക്ക് രാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുകയും ഇയ്യോബ് ദേഹസഹിതനായി യേശുവിനെ കാണുകയും ചെയ്യുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (വെളി, 1:7; സെഖ, 14:4: പ്രവൃ, 1:6; സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14). അടുത്തത്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.” (ഹോശേ, 11:1). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ഈ പ്രവചനം 1948-ലെ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു (യെശ, 66:8); അന്ത്യകാലത്ത് യെഹൂദന് ദൈവരാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും: (ആവ, 30:3; യെശ, 11:11,12; യിരെ, 29:14; യെഹെ, 38:8). വേറൊരണ്ണം; “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഇത് ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 2:35,36). ഭാവിയിൽ യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴിലാക്കിയിട്ട് രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 8:6; 1കൊരി, 15:24-28; എബ്രാ, 2:8). (പ്രവചനങ്ങളെക്കുറിച്ച് കൂടുതലറിയാൻ കാണുക: പ്രവചനങ്ങൾ)

യേശുക്രിസ്തുവിൽ നിവൃത്തിയായതും, നിവൃത്തിയായി കൊണ്ടിരിക്കുന്നതുമായ പഴയനിയമത്തിലെ എല്ലാ പ്രവചനങ്ങളും അക്ഷരാർത്ഥത്തിൽ യേശുവിനെക്കുറിച്ചുള്ളതാണെന്ന് ആരും വിചാരിക്കരുത്; ആത്മീയമായി പലതും ക്രിസ്തുവിൽ നിവൃത്തിയാകുന്നു എന്നുമാത്രം. ക്രിസ്തു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം.” (ലൂക്കോ, 24:44. യോഹ, 5:46). യേശുവിൻ്റെ ഈ വാക്കുകൾക്ക് രണ്ടർത്ഥമുണ്ട്. 1. വരുവാനുള്ളവൻ അഥവാ ക്രിസ്തുവിനെക്കുറിച്ച് നേരിട്ടുള്ള പ്രവചനങ്ങൾ: പ്രഥമസുവിശേഷത്തിലെ സ്ത്രീയുടെ സന്തതി ഉൾപ്പെടെ (ഉല്പ, 3:15), യഹോവയിലൂടെ അഥവാ യഹോവയുടെ പ്രത്യക്ഷതയായ ഭാവിമശീഹയിലൂടെ നിവൃത്തിയാകേണ്ട നേരിട്ടുള്ള പ്രവചനങ്ങൾ. ഉദാഹരണം: (ഉല്പ, 3:15=ഗലാ, 4:4; ആവ, 33:26=വെളി, 1:7; ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:30,31=യോഹ, 19:30; യെശ, 25:8=എബ്രാ, 2:14,15; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 35:4-6=ലൂക്കൊ, 1:68; യെശ, 40:3=മത്താ, 3:3; യെശ, 45:22=പ്രവൃ, 4:12; യെശ,45:23=ഫിലി, 2:10; യെശ, 54:5=എഫെ, 5:31,32; യെശ, 64:14-16=2തെസ്സ, 1:6,7; യിരെ, 4:11=വെളി, 1:7; യിരെ, 31:31=ലൂക്കൊ, 22:20; ഹോശേ, 1:7=മത്താ, 1:21; ഹോശേ, 2:16=2കൊരി, 11:2; യോവേ, 2:32=പ്രവൃ, 2:21; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർക്കൊ, 11:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:9,10; സെഖ,12:10=യോഹ, 19:32,37; സെഖ, 14:13=വെളി, 19:11; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31; മലാ, 4:5=ലൂക്കൊ, 1:17). (കാണുക: യഹോവ/യേശുക്രിസ്തു

2. യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയാകുന്നത്: പുതിയനിയമത്തിൽ ക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന വാഗ്ദത്തങ്ങളും പ്രവചനങ്ങളും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനുമായ യിസ്രായേലിനോട് ബന്ധപ്പെട്ടതാണ്. അതിൻ്റെ പുതിയനിയമത്തിലെ പ്രഥമവും പ്രധാനവുമായ തെളിവാണ്; യേശുവിൻ്റെ ജനനത്തോടു ബന്ധപ്പെട്ട യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തി: “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും.” (7:14; മത്താ, 1:21). ഇത് അക്ഷരാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമല്ല; യെഹൂദാ രാജാവായ ആഹാസിന് ദൈവം കൊടുത്ത അടയാളമാണ്. ഈ പ്രവചനത്തിൻ്റെ കാലത്ത്, അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു യെഹൂദാരാജ്യത്തെ നിരോധിച്ചിരുന്നു. എന്നാൽ, കർത്താവിലാശ്രയിച്ച് ഉറപ്പോടെ ഇരിക്കണമെന്നും അശ്ശൂരിനോട് സഹായം അപേക്ഷിക്കരുതെന്നും യെശയ്യാപ്രവാചകൻ ആഹാസിനോട് പറഞ്ഞു. ആഹാസിന് അക്കാര്യത്തിൽ വിശ്വാസം വരേണ്ടതിന് താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഉള്ള ഒരടയാളം ചോദിക്കുവാൻ പ്രവാചകൻ ആവശ്യപ്പെട്ടു. എന്നാൽ രാജാവത് നിരസിച്ചു. അവിശ്വാസത്തിന് ആഹാസിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകൻതന്നെ രാജാവിന് നല്കിയ അടയാളമാണ് ഇമ്മാനൂവേൽ. (യെശ, 7:1-14). എന്നാൽ ആഹാസ് രാജാവ്, ഇമ്മാനുവേലിൻ്റെ അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ തൻ്റെ ദൂതന്മാരെ അയച്ചിട്ട് സഹായം അഭ്യർത്ഥിച്ചു. പകരം യഹോവയുടെ ആലയത്തിലും രാജധാനിയിലുമുള്ള വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയക്കുകയും ചെയ്തു. (2രാജാ, 16:5-8). ദൈവത്താൽ അയക്കപ്പെട്ട പ്രവാചകൻ്റെ വാക്കുകൾ വിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതെ ധൈര്യമായി ഇരുന്നുവെങ്കിൽ, ഇമ്മാനുവേലിൻ്റെ അടയാളം ആഹാസിന് നിറവേറുമായിരുന്നു. രാജാവ് ദൈവത്തെ അവിശ്വസിച്ചതിനാൽ ആഹാസിനെ സംബന്ധിച്ച് പ്രവചനം അപ്രസക്തമായി; പ്രവചനത്തിലൂടെയുള്ള രക്ഷ കണ്ടെത്താൻ അവന് കഴിഞ്ഞില്ല. എങ്കിലും, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനം വെറുതെയായില്ല; അത് ദൈവത്തിൻ്റെ ഇഷ്ടം സാധിപ്പിച്ചു. (യെശ, 55:11). ലോകരക്ഷിതാവായ ക്രിസ്തുവിൽ പ്രവചനം നിവൃത്തിയാകുകയും, യെഹൂദാശേഷിപ്പും വിശ്വസിക്കുന്ന ഏവരും ഇമ്മാനൂവേലിലൂടെ രക്ഷ കണ്ടെത്തുകയും ചെയ്യുന്നു. (മത്താ, 1:21; യോഹ, 19:30: യോഹ, 1:12). ഇതുപോലെയാണ് ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള പ്രവചനങ്ങൾ ദൈവസഭയിലൂടെയും യേശുക്രിസ്തുവിലൂടെയും അംശമായും ആത്മീയമായും നിവൃത്തിയാകുന്നത്. (കാണുക: പ്രവചനങ്ങൾ)

ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിപ്പാൻ അഥവാ യിസ്രായേൽ ജനത്തിൻ്റെ പാപപ്രകൃതി നിമിത്തം ന്യായപ്രമാണത്തിൻ്റെ നീതി സ്വായത്തമാക്കാൻ അവർക്ക് കഴിയാഞ്ഞതിനാലാണ് (റോമ, 8:3), യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനും, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും, ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലിൻ്റെ വാഗദത്തങ്ങളും പ്രവചനങ്ങളുമാണ് തൻ്റെ സ്വന്തജനത്തെ രക്ഷിക്കാൻ മനുഷ്യനായി വന്ന യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത്. അതിനാൽ, പുതിയനിയമത്തിലെ പഴയനിയമ ഉദ്ധരണികൾ കണ്ടിട്ട്, പഴയനിയമത്തിലും അത് യേശുക്രിസ്തുവിനെ കുറിക്കുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

സങ്കീർത്തനവ്യാഖ്യാനം

ഈ സങ്കീർത്തനത്തിൽ നാലുപേരാണുള്ളത്: 1. യഹോവ. 2. അഭിഷിക്തനും രാജാവുമായ പുത്രൻ. 3. ജാതികൾ/വംശങ്ങൾ അഥവാ ഭൂമിയിലെ രാജാക്കന്മാർ അല്ലെങ്കിൽ അധിപതികൾ. 4. സങ്കീർത്തന കർത്താവായ ദാവീദ്. ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ നാലുപേരുമുണ്ട്.

വാക്യം 1: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?”

യഹോവ ജാതികളുടെ ദുഷ്ടവിചാരങ്ങളെ വിഫഫലമാക്കുന്നവനാണ്: “യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.” (സങ്കീ, 33:10; 83:2). ഒന്നാം വാക്യത്തിലെ ജാതികളുടെ വ്യർത്ഥത എന്താണെന്ന് രണ്ടാം വാക്യത്തിലുണ്ട്: യഹോവയ്ക്കും അവൻ്റെ അഭിഷിക്തനുമെതിരെ ഭൂമിയിലെ രാജാക്കൻമാർ അഥവാ ജാതീയ രാജാക്കന്മാർ നടത്തുന്ന ഗൂഢാലോചനയെ ആണ് വ്യർത്ഥമായ നിരൂപണം അഥവാ വിചാരമെന്ന് പറഞ്ഞിരിക്കുന്നത്.

വാക്യം 2: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:”

യഹോവയ്ക്കും അവൻ്റെ അഭിഷിക്തനും വിരോധമായിട്ടാണ് ഭൂമിയിലെ രാജാക്കന്മാർക്ക് വിഷയം. “യഹോവയും അവൻ്റെ അഭിക്ഷനും” എന്നിങ്ങനെ പ്രഥമപുരുഷനിൽ പറഞ്ഞുകൊണ്ട്, അഭിഷിക്തൻ താനല്ലെന്ന് ദാവീദ് തുടക്കത്തിലേ വ്യക്തമാക്കുന്നു. യഹോവയും യേശുവും രണ്ടു വ്യക്തികളാണെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിക്കാരും,  ഒരാളുതന്നെയെന്ന് വിശ്വസിക്കുന്ന വൺനെസ്സുകാരും ‘അഭിഷിക്തൻ’ യേശുക്രിസ്തുവാണെന്ന് വിശ്വസിക്കുന്നു. ട്രിനിറ്റിക്കാരോട്: സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തിൻ്റെയും അവൻ്റെ വലത്തുഭാഗത്തു മറ്റൊരു വ്യക്തിയായി ഇരിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന ദൈവംതന്നെയായ അഭിഷിക്തനോടും ഭൂമിയിലെ രാജാക്കന്മാർ എന്ത് ഗൂഢാലോചന നടത്താനാണ്? ദൈവത്തിനെതിരെ പാപം ചെയ്യാൻ കഴിയുമെന്നല്ലാതെ, ദൈവത്തനെതിരെ ഗൂഢാലോചന നടത്തി അവനെ എന്തെങ്കിലും ചെയ്തുകളയാമെന്നോ, തോല്പിക്കാമെന്നോ ഏതെങ്കിലും ജാതികൾ വിചാരിക്കുമോ? അപ്പോൾ, ട്രിനിറ്റിയുടെ ദൈവപുത്രനല്ല ഈ സങ്കീർത്തനത്തിലെ അഭിഷിക്തൻ. വൺനെസ്സുകാരാട്: യഹോവയും അഭിഷിക്തനെയും ചേർത്ത് മൂന്നാം വാക്യത്തിൽ രണ്ടുപ്രാവശ്യം ‘അവർ’ (hem – הֵם – their) എന്ന ബഹുവചനം പറയുന്നുണ്ട്. ഇതൊരു പുല്ലിംഗ ബഹുവചനമാണ്. കൂടാതെ, 2,6,7,8,9,12 വാക്യങ്ങളിൽ യഹോവയും അഭിഷിക്തനും അഥവാ രാജാവ് അല്ലെങ്കിൽ പുത്രൻ എന്നിങ്ങനെ വേർതിരിച്ച് രണ്ടുപേരായി പറയുന്നുണ്ട്. യഹോവയും യേശുവും ഒരാളായിരിക്കേ, ഇവിടുത്തെ രണ്ടുപേരെ എങ്ങനെ ഒരാളാക്കും? 

ഇതിനെക്കുറിച്ച് ബൈബിൾ എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന് പലരും പറയാറുണ്ട്. പക്ഷെ, പറയുന്നതല്ലാതെ ആരുമങ്ങനെ ചെയ്തുകാണുന്നില്ല. ബൈബിളിനെ ആരും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; പരിശുദ്ധാത്മാവുതന്നെ വചനത്തെ വ്യാഖ്യാനിച്ചുവെച്ചിട്ടുണ്ട്; അത് അന്വേഷിച്ച് കണ്ടെത്തുകയെന്നതാണ് ദൈവമക്കളുടെ പണി. നമുക്ക് പരിശോധിക്കാം:

യഹോവയും അഭിഷിക്തനും: ആരാണിവിടുത്തെ അഭിഷിക്തൻ? സങ്കീർത്തനത്തിലെ മറ്റൊരു വാക്യം: “ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ. ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു. അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.” (സങ്കീ, 83:1-4. ഒ.നോ: സങ്കീ, 46:1-7; 48:4-6; 74:18-20; 110:5). സ്വാഭാവികമായി സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തോട് കലഹിക്കാനോ പകെയ്ക്കാനോ മനഷ്യർക്കാർക്കും കഴിയില്ല. എന്നാൽ സങ്കീർത്തനം 83:2-ൽ ഭക്തൻ ദൈവത്തോട് പറയുകയാണ്: “ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.” എങ്ങനെയാണ് ഭൂമിയിലുള്ള ജാതികൾ ദൈവത്തോട് കലഹിക്കുന്നതും അവൻ്റെ ശത്രുവാകുന്നതും എന്നതിൻ്റെ കാരണമാണ് 83-ൻ്റെ മൂന്നും നാലും വാക്യങ്ങളിൽ പറയുന്നത്: “അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.” ആരാണീ നിൻ്റെ ജനം? അടുത്തവാക്യം: “വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.” ആർക്ക് വിരോധമായാണ് ജാതികൾ കൂടിവരുന്നതെന്ന് വ്യക്തമായി വചനത്തിൽ പറഞ്ഞിട്ടുണ്ട്: “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖ, 12:3). യിസ്രായേലെന്ന അഭിഷിക്തനെതിരെയാണ് സകല ജാതികളും കൂടിവരുന്നതെന്ന് വ്യക്തമായല്ലോ? നമ്മൾ മുകളിൽ ചിന്തിച്ച രണ്ട് കാര്യങ്ങൾക്കുള്ള ഉത്തരം ഇവിടെ കിട്ടി: രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനാരാണ്: യിസ്രായേൽ. ഭൂമിയിലെ ജാതികൾ ദൈവത്തിൻ്റെ ശത്രുക്കളാകുന്നത് എങ്ങനെയാണ്: ഭൂമിയുലുള്ള തൻ്റെ ജനത്തിൻ്റെ അഥവാ അഭിഷിക്തൻ്റെ ശത്രുക്കളാണ് ദൈവത്തിൻ്റെ ശത്രുക്കൾ. സകല ജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്താണ് യിസ്രായേൽ ജനം. (പുറ, 19:5). അവരെ തൊടുന്നവരെല്ലാം ദൈവത്തിൻ്റെ ശത്രുകളാണ്.

സങ്കീർത്തനം 18-ലെയും വിഷയം ഇതാണ്: “ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.” (18.43. ഒ.നോ: 18:39-45). യിസ്രായേൽ പറയുന്ന കാര്യമാണ് അവിടെ പറയുന്നത്: ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു. സങ്കീർത്തനം 21: “അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.” (21:11. ഒ.നോ: 21:9-13; 129:1-8). “ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ. കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.” (യെശ, 8:9,10). യിസ്രായേലിനെതിരെയാണ് ജാതികൾ കലഹിക്കുന്നത്. ഭാവിയിൽ ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലിനോട് എതിർക്കുന്ന സകലരും തകർന്നുപോകുമെന്ന് ബൈബിളിൽ ഉടനീളം കാണാൻ കഴിയും.

അഭിഷിക്തനായ യിസ്രായേൽ: ചില വ്യക്തിഗത സങ്കീർത്തനങ്ങൾ ഒഴികെ, എല്ലാ അദ്ധ്യായങ്ങളിലെയും കേന്ദ്രകഥാപാത്രം യഹോവയും യിസ്രായേലുമാണ്. സങ്കീർത്തനങ്ങളിലെ രാജാവ് യിസ്രായേലാണ്. “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” (സങ്കീ, 20:6). “യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.” (സങ്കീ, 20:9). ദൈവത്തിൻ്റെ ഭൂമിയിലെ സവിശേഷമായ സമ്പത്താണ് (peculiar treasure) തൻ്റെ പുത്രനും ആദ്യജാതനും പുരോഹിതനും പ്രവാചകനും രാജാവുമായ യിസ്രായേൽ ജനം. യിസ്രായേൽ തന്നെയാണ് ദൈവത്തിൻ്റെ അഭിഷിക്തനും. യിസ്രായേലിനെ അഭിഷിക്തനെന്നു വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13). “യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.” (1ശമൂ, 2:10). “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.” (സങ്കീ, 20:6,7). ഇതിൻ്റെ ആറാം വാക്യത്തിൽ ‘അഭിഷിക്തൻ‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അടുത്തവാക്യത്തിൽ ‘ഞങ്ങൾ, ഞങ്ങളുടെ‘ എന്നിങ്ങനെ ബഹുവചനത്തിൽ പറയുന്നത് നോക്കുക. “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ദാവീദ് ദൈവത്തിൻ്റെ അഭിഷിക്തനാണ്. ദാവീദിനെപ്രതി യിസ്രായേലെന്ന അഭിഷിക്തനെ തള്ളരുതെന്നാണ്. 132:17-ാം വാക്യം: “അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.” ദാവീദിൻ്റെ കൊമ്പ് ഭാവിമശീഹയാണ്. (ലൂക്കൊ, 1:71). എന്നാൽ ആ കൊമ്പാകുന്ന ദീപം ദാവീദിനു മാത്രമുള്ളതല്ല; യിസ്രായേലെന്ന അഭിഷിക്തനു വേണ്ടിയുള്ളതാണ്. 132-ാം സങ്കീർത്തനത്തിൻ്റെ കർത്താവ് ദാവീദാണ്. അവനോടുള്ള ഉടമ്പടി അഥവാ വാഗ്ദത്തമാണ് സങ്കീർത്തനം. 132:15,16 വാക്യങ്ങളിൽ അഭിഷിക്തനെ ‘അവൾ‘ എന്നു പറഞ്ഞിരിക്കുന്നതും കാണാം. വേറൊരു പരിഭാഷ കാണുക: “അവള്‍ക്കു വേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നല്‍കും; ഞാൻ അവളുടെ ദരിദ്രരെ ആഹാരം നല്‍കി സംതൃപ്തരാക്കും. അവളുടെ പുരോഹിതന്‍മാരെ ഞാൻ രക്ഷയണിയിക്കും; അവളുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കും.” (പി.ഒ.സി. ഒ.നോ: ഇംഗ്ലീഷ് പരിഭാഷകൾ). അത് ദാവീദും ശലോമോനും യേശുക്രിസ്തുവും അല്ല; യിസ്രായേലാണ്. യിസ്രായേലിനെ സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്ന അനേകം ഭാഗങ്ങളുണ്ട്.

രണ്ടാം സങ്കീർത്തനം 1,2 വാക്യങ്ങൾ അപ്പൊസ്തലപ്രവൃത്തികൾ നാലാം അദ്ധ്യായത്തിൽ ഉദ്ധരിക്കുന്നുണ്ട്. അവിടെ ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവിനെ ജാതികളും യിസ്രായേൽ ജനവും ചേർന്ന് ക്രൂശിച്ചിട്ട്, ദൈവം അവനെ ഉയിർപ്പിക്കുകയും, അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നത് കണ്ടിട്ട്, യെഹൂദാ പ്രമാണിമാർ: യേശുവിൻ്റെ നാമത്തിൽ അശ്ശേഷം സംസാരിക്കുതെന്ന് തർജ്ജനം ചെയ്ത് വിട്ടയക്കുമ്പോൾ, അവൻ്റെ അപ്പൊസ്തലന്മാർ ദൈവത്തിൻ്റെ ഒന്നാമത്തെ അഭിഷിക്തനായ യിസ്രായേലിനെതിരെ ഭാവിയിൽ നടക്കാനുള്ള ജാതികളുടെ പടയൊരുക്കം യേശുവിൽ നിവൃത്തിയായതായി പറയുന്നു: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, (പ്രവൃ, 4:25,26). അവിടെ, രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തൻ യേശുവാണെന്ന് പറയുകയല്ല ചെയ്യുന്നത്; പ്രത്യുത, ദൈവത്തിൻ്റെ മറ്റൊരു അഭിഷിക്തനെകുറിച്ച് ദാവീദ് പരിശുദ്ധാത്മാവിൽ അരുളിച്ചെയ്തിരിക്കുന്ന കാര്യങ്ങൾ യേശുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായി എന്നാണ് പറയുന്നത്. ഇത് പ്രവചനത്തിൻ്റെ ആത്മീയനിവൃത്തിയാണ്. അടുത്തവാക്യം: “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:27). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ എന്തുകൊണ്ടാണ് യേശുക്രിസ്തുവിൽ നിറവേറുന്നതെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. ഒന്നുകൂടി പറയാം: ജഡത്താലുള്ള ബലഹീനത നിമിത്തം (റോമ, 8:3) അഥവാ യിസ്രായേലിൻ്റെ പാപംനിമിത്തം, ദൈവം അവർക്ക് കൊടുത്തിരുന്ന പദവികളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ്, യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാൻ യേശു എന്ന നാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്തമനുഷ്യനായി (പ്രവൃ, 10:38) ഭൂമിയിൽ പ്രത്യക്ഷനായത്. (1തിമൊ, 3:16). യേശുവിലൂടെയാണ് യിസ്രായേലിന്റെ പദവികളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നത്. എങ്കിലും, രണ്ടാം സങ്കീർത്തിനത്തിൻ്റെ പൂർണ്ണനിവൃത്തി ഇനിയും വരാനിരിക്കുന്നതേയുള്ളു; ദൈവം സകല ശത്രുക്കളെയും അവരുടെ കാൽക്കീഴിൽ ആക്കി അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി ക്കൊടുക്കുമ്പോഴാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. (പ്രവൃ, 1:6,7; 1കൊരി, 15:25-28). 

ഒരു പ്രവചനംതന്നെ അംശമായും ആത്മീയമായും പൂർണ്ണമായും നിവൃത്തിക്കുന്നതായി മുകളിൽ ചിന്തിച്ചതാണ്. അതുപോലൊരണ്ണമാണ് മേല്പറഞ്ഞ സങ്കീർത്തനം 2:1,2-ലെ പ്രവചനം. ഇത് യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ആത്മീയമായി നിവൃത്തിയായി (പ്രവൃ, 4:25,26); ഇനി യിസ്രായേലിനോടുള്ള ബന്ധത്തിൽ മഹോപദ്രവത്തിന്നു മുമ്പ് പൂർണ്ണനിവൃത്തിവരും: (സെഖ, 12:3). അടുത്തത്; “നീ എൻ്റെ പുത്രൻ ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഇതും ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഒരിക്കൽ ആത്മീയമായി നിവൃത്തിച്ചു: (പ്രവൃ, 13:37). വീണ്ടും 1948 മെയ് 14-ാം തീയതി യിസ്രായേൽ രാജ്യസ്ഥാപനത്തിൽ അഥവാ അവരുടെ ജനനത്തിൽ അശമായി നിവൃത്തിയായി: (യെശ, 66:7,8), ഇനിയും പഴയനിയമ ഭക്തന്മാരുടെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയാകാനിരിക്കുന്നു: (സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). വേറൊരൊണ്ണം: “നോവു കിട്ടും മുമ്പെ അവൾ പ്രസവിച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:7,8). ഇത് 1,948-ൽ യിസ്രായേലിൻ്റെ ജനനത്തിൽ അശമായി നിറവേറിയതാണ്. വീണ്ടും പുനരുത്ഥാനത്തിൽ പൂർണ്ണമായി നിറവേറും: (സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). മറ്റൊന്ന്: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.” (മലാ, 4:5). ഈ പ്രവചനം യോഹന്നാൻ സ്നാപകനിലൂടെ നിറവേറിയതായി യേശുക്രിസ്തു പറഞ്ഞു. (മത്താ, 11:14). എന്നാൽ ഇപ്പോൾ യഹോവയുടെ പ്രസാദവർഷം അഥവാ കൃപായുഗമാണ്; വലുതും ഭയങ്കരവുമായ നാൾ അഥവാ യഹോവയുടെ കോപദിവസം ഇനിയും വരാനിരിക്കുന്നതേയുള്ളു. (യെശ, 61:2; ലൂക്കൊ, 4:19). മത്തായി 17:11-ഉം എബ്രായർ 9:27-ഉം വെളിപ്പാട് 11:3-12-ഉം ചേർത്ത് പഠിച്ചാൽ മഹോപദ്രവകാലത്തിനു മുമ്പ് വരുവാനുള്ള രണ്ട് സാക്ഷികളിൽ ഒരാൾ ഏലീയാവാണെന്ന് മനസ്സിലാക്കാം.

രണ്ടാം സങ്കീർത്തനം പ്രവചനാത്മകമാണെന്ന് മുകളിൽ പറഞ്ഞതാണ്. ഭാവിയിൽ നടക്കേണ്ട സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. ബൈബിൾ പ്രവചനങ്ങളെയും ഭാവിസംഭവങ്ങളെയും കുറിച്ച് പഠിക്കുന്നവർക്കും, സമകാലിക സംഭവങ്ങൾ ബൈബിളിൻ്റെ വെളിച്ചത്തിൽ വിലയിരുത്തുന്നവർക്കും; യഹോവയുടെ അഭിഷിക്തനാരാണെന്നും, അഭിഷിക്തനെതിരെ വ്യർത്ഥമായ പടയൊരുക്കം നടത്തുന്ന ജാതീയ രാജാക്കന്മാർ ആരാണെന്നും വാക്കും ഭാഷണവും കൂടാതെ മനസ്സിലാകുന്നതാണ്. 

യെഹെസ്ക്കേൽ പ്രവചനം 38,99 അദ്ധ്യായങ്ങളിൽ റഷ്യൻ ആക്രമണം പ്രവചിച്ചിട്ടുണ്ട്. ഊഹിക്കാവുന്നിടത്തോളം ക്രിസ്തുവിന്റെ പുനരാഗമനത്തിന് മുമ്പായിരിക്കും യുദ്ധം സംഭവിക്കുക. മഹാപീഡനത്തിന്റെ ഏഴുവർഷത്തിൽ ആദ്യത്തെ പകുതി പ്രായേണ സമാധാനപരമായിരിക്കും. എതിർക്രിസ്തുവുമായി യിസ്രായേൽ ചെയ്ത ഉടമ്പടിയാണ് കാരണം. യിസ്രായേൽ സമാധാനമായി വർത്തിക്കുന്ന ഇക്കാലത്ത് മധ്യപൂർവ്വദേശത്തു അധീശത്വം സ്ഥാപിക്കുവാനായി റഷ്യ യിസ്രായേലിനെ ആക്രമിക്കും. ഈ സൈനികാക്രമണം നയിക്കുന്നത് ഗോഗ് ആണ്. ഗോഗിന്റെ ദേശത്തെ മാഗോഗ് ദേശം എന്നു വിളിക്കുന്നു. യെഹെസ്ക്കേൽ 18:2-ലെ രോശ് റഷ്യയാണ്. മേശക്ക് മോസ്കോയും  തൂബൽ തൊബോൾസ്ക്കും ആയി കരുതപ്പെടുന്നു. അഞ്ചു രാജ്യങ്ങളുടെ സൈന്യങ്ങൾക്കൂടി റഷ്യൻ സൈന്യത്തിനു സഹായകമായി ഉണ്ട്. പാർസികൾ (ആധുനിക ഇറാൻ), കൂശ്യർ, പൂത്യർ, ഗോമർ തോഗർമ്മാഗൃഹം. (യെഹെ, 38:5,6). ഈ സൈന്യങ്ങൾ യിസ്രായേലിനെ വടക്കു നിന്നാക്രമിക്കും. ആക്രമണകാരികളുടെ സൈന്യം പരിപൂർണ്ണമായി നശിക്കും. ദൈവക്രോധം ജ്വലിക്കുന്നതിന്റെ ഫലമായി യിസ്രായേലിൽ വലിയ ഭൂകമ്പമുണ്ടാകും. മത്സ്യവും പറവയും ഇഴജാതിയും സകല മനുഷ്യരും ദൈവസന്നിധിയിൽ വിറയ്ക്കും. മലകൾ ഇടിഞ്ഞു പോകും. (38-18-20). ഈ യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ആയുധമെടുത്ത് യിസ്രായേല്യർ ഏഴു വർഷം തീ കത്തിക്കും. (39-9-10). ശവസംസ്കാരത്തിന് ഏഴുമാസം വേണ്ടിവരും. (39:14). റഷ്യ ഒരു സൈനിക ശക്തിയായി വളർന്നതിൻ്റെയും, യിസ്രായേലിനെതിരെയുള്ള പടയൊരുക്കത്തിൻ്റെയും മുന്നോടിയായും റഷ്യ-ഉക്രൈൻ യൂദ്ധത്തെ മനസ്സിലാക്കാവുന്നതാണ്.

വാക്യം 3: “നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.”

ഈ വാക്യം രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണ്. “നാം” ജാതീയ രാജാക്കന്മാരാണിത് പറയുന്നത്. “അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” അവരുടെ എന്ന് രണ്ടുപ്രാവശ്യം ജാതികൾ പറയുന്നത് ആരെക്കുറിച്ചാണ്? യഹോവയെയും അഭിഷിക്തനെയും കുറിച്ചാണ്. 2,6,7,8,9,12 വാക്യങ്ങളിലും യഹോവയും അഭിഷിക്തനും രണ്ടുപേരാണെന്ന് കാണാം. യേശുക്രിസ്തുവാണ് അഭിഷിക്തനെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിക്കാരും വൺനെസ്സുകാരും പറഞ്ഞാട്ടെ; യഹോവയും അവൻ്റെ അഭിഷിക്തനെന്ന് നിങ്ങൾ വിശ്വസിക്കുന്ന യേശുവും ജാതികളെ ബന്ധിച്ചു വെച്ചിരിക്കയാണോ? അവരുടെ മേലുള്ള ബന്ധനമെന്താണ്? ഒന്നുമില്ല. ദൈവത്തിൻ്റെ കെട്ടുകളെ പൊട്ടിക്കാൻ, ദൈവമൊരു ജാതിയെയും ബന്ധിച്ചുവെച്ചിട്ടില്ല. പിന്നെ, പൊട്ടിച്ചെറിയുക എന്ന് പറഞ്ഞിരിക്കുന്ന ബന്ധനമേതാണ്? ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലാണ് സകല ജാതികൾക്കും ഇന്ന് ബന്ധനമായി മാറിയിരിക്കുന്നത്. ബൈബിൾ ഭാഷയിൽ സകല ജാതികൾക്കും ഭാരമുള്ള കല്ലാണ് യിസ്രായേൽ. “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖ, 12:3. ഒ.നോ: സങ്കീ, 109:20; 119:23). സങ്കീർത്തനങ്ങൾ 2:2-ൽ എന്താണ് പറഞ്ഞത്: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കും.” സെഖര്യാവ് 12:3-ൽ പറയുന്നു: “ഭൂമിയിലെ സകലജാതികളും യിസ്രായേലിന്നു വിരോധമായി കൂടിവരും.” ആരാണ് ദൈവത്തിൻ്റെ അഭിഷിക്തൻ? യേശുക്രിസ്തുവോ, യിസ്രായേലോ? എന്തിനാണ് ജാതികൾ കൂടിവരുന്നത്? തങ്ങളുടെ മേലുള്ള കെട്ടുകളെ പൊട്ടിക്കാൻ അഥവാ യിസ്രായേലെന്ന ഭാരമുള്ള കല്ല് ഇറക്കിവെക്കാൻ. എന്നിട്ട് ജാതികളുടെ ബന്ധനമഴിയുമോ? ഇല്ല. ദൈവത്തിൻ്റെ അഭിഷിക്തനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും. ആരാണ് ജാതികളെ മുറിവേല്പിക്കുന്നത്? തൻ്റെ അഭിഷിക്തനെതിരെ വരുന്നവരെ ദൈവമാണ് നേരിടുന്നത്. ഇതാണ് റഷ്യൻ യുദ്ധത്തിൽ സംഭവിക്കുന്നത്. (യെഹെ, 38:17-19). “ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.” (സങ്കീ, 18:47. ഒ.നാ: 79:10; 94:2; യിരെ, 11:20; 15:15; 46:10; 51:36; റോമ, 12:19). ഇതൊന്നും മഹാദൈവമായ യേശുക്രിസ്തുവിൻ്റെ വാക്കുകളല്ലെ; അഭിഷിക്തനായ യിസ്രായേലിന്റെ വാക്കുകളാണ്.

വാക്യം 4: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” 

“കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.” (സങ്കീ, 37:13) “എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.” (സങ്കീ, 59:8. ഒ.നോ: സദൃ, 1:26). തൻ്റെ അഭിഷിക്തനെതിരെയുള്ള ജാതികളുടെ വ്യർത്ഥമായ പ്രയഗ്നംകണ്ട് സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് അവരെ പരിഹസിച്ചു ചിരിക്കുകയാണ്. 

വാക്യം 5: “അന്നു അവൻ (യഹോവ) കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). 

അന്നു” അതായത്, ഈ സങ്കീർത്തനം ഭാവികാലത്ത് നിറവേറാനുള്ളതാണ്. അന്നുവരെ നിലനില്ക്കുന്നതും ശത്രുക്കളാൽ ചുറ്റപ്പെട്ടതുമായ ദൈവത്തിൻ്റെയൊരു അഭിഷിക്തനെക്കുറിച്ചാണ് പ്രവചനം; അത് യിസ്രായേലാണ്. “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.” (സങ്കീ, 110:5,6). “അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.” (സങ്കീ, 78:49,50. ഒ.നോ: സങ്കീ, 21:9; യെശ, 14:4;  66:6; സെഖ, 1:15; വെളി, 6:17; 11:18; 19:15). 

യഹോവ മിസ്രയീമിൽനിന്നു കൊണ്ടുവന്നിട്ട് ജാതികളെ നീക്കികളഞ്ഞശേഷം കനാനിൽ നട്ട മുന്തിരിവള്ളിയാണ് യിസ്രായേൽ. (സങ്കീ, 80:8; സങ്കീ, 14,15. ഒ.നോ: ഹോശേ, 11:1; 12:13). ഈ മുന്തിരിവള്ളിയെ അഥവാ യിസ്രായേലിനെയാണ് ‘എൻ്റെ പുത്രൻ’ (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1), ‘പുത്രൻ’ (സങ്കീ, 2:12), ‘അഭിഷിക്തൻ’ (2:2), ‘യഹോവയുടെ വലത്തുഭാഗത്തെ പുരുഷൻ, മനുഷ്യപുത്രൻ’ (സങ്കീ, 80:17), ‘വലത്തുഭാഗത്തിരിക്കുന്ന കർത്താവു’ (സങ്കീ, 110:1) എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, 5-ാം വാക്യത്തിൽ യഹോവ കോപത്തോടെ അരുളിച്ചെയ്യുന്നതും ക്രോധത്തോടെ ഭ്രമിപ്പിക്കുകയും ചെയ്യുന്നത്; മഹോപദ്രവകാലത്ത് യിസ്രായേലിനെതിരെ വരുന്ന അഥവാ തൻ്റെ അഭിഷിക്തനെതിരെ വരുന്ന ജാതീയ രാജാക്കന്മാരായ ശത്രുക്കളെയാണ്. റഷ്യയുടെ നേതൃത്വത്തിലുള്ള യുദ്ധത്തിലും (യെഹെ, 38,39), ഹർമ്മഗെദ്ദോൻ യുദ്ധത്തിലും (വെളി, 16:13-16), അന്തിമയുദ്ധമായ ഗോഗ് മാഗോഗ് യുദ്ധത്തിലും (വെളി, 20:8,9). ദൈവജനത്തെ നശിപ്പിക്കുക എന്നതാണ് ഭൂമിയിലെ രാജാക്കന്മാരുടെ ഉദ്ദേശ്യം. (സങ്കീ, 83:4,5). യിസ്രായേലിനെ ജാതികളുടെ കയ്യിൽനിന്ന് എന്നേക്കുമായി വീണ്ടെടുക്കുകയാണ് ദൈവികലക്ഷ്യം. (സെഖ, 14:3; 2തെസ്സ, 2:8).(കാണുക: യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

വാക്യം 6: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 

സീയോൻ യെരൂശലേമാണ്. യെരൂശലേമിൽ കിദ്രോൻ താഴ്വരയ്ക്കും ടൈറാപൊയിയൊൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള പർവ്വതത്തിൻ്റെ തെക്കെ അറ്റമാണ് സീയോൻ. മോരിയാപർവ്വതം എന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കുള്ള കുന്നിൽ ദൈവാലയം പണിതതിനുശേഷം പ്രസ്തുത കുന്നിനെയും സീയോൻ എന്നു വിളിച്ചു. അനന്തരകാലത്ത് യെരൂശലേം വളർന്നതോടുകൂടി സീയോൻ വിശുദ്ധ നഗരത്തിൻ്റെ പര്യായമായി. സങ്കീ, 102:20; 126:1; 132:13; യെശ, 1:26,27). ഇവിടെ പറയുന്ന സീയോൻ ദൈവരാജ്യമാണ്. അഥവാ ഭാവിയിൽ യിസ്രായേലിനു ദൈവം സ്ഥാപിച്ചുകൊടുക്കാനുള്ള രാജ്യമാണ്. (പ്രവൃ, 1:6). ദൈവം അവിടെ വാഴിക്കുന്ന അഭിഷിക്ത രാജാവാണ് യിസ്രായേൽ. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദാനീയേലിൽ വയോധികൻ്റെ അടുക്കൽ വന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രൻ യിസ്രായേലാണ്. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13,14). അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ യിസ്രായേലാണ് മനുഷ്യപുത്രൻ: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: ദാനീ, 7:18,21; സങ്കീ, 20:9; 21:1, 7;  45:1; 110:2). ദാവിദിനോടുള്ള നിശ്ചലകൃപയുടെ അവകാശിയും വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. (യെശ, 55:3; 54:8; 59:21; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37; 2ശമൂ, 7:12,13; 1ദിന, 17:11,12). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, ദാനീയേലിലെ മനുഷ്യപുത്രൻ)

ഭാവിയിൽ ഭൂമിയെ ഭരിക്കുന്ന രാജാവ് യേശുക്രിസ്തുവാണെന്ന ഒരു മിഥ്യാധാരണ ക്രൈസ്തവരുടെ ഇടയിലുണ്ട്. അതിനാധാരമായി ചില വാക്യങ്ങളും പുതിയനിയമത്തിലുണ്ട്. (മത്താ, 2:2; ലൂക്കൊ, 1:32,33). ദൈവത്തിൻ്റെ വാഗ്ദത്ത രാജാവായ ക്രിസ്തുവിനെ ക്രിസ്ത്യാനികൾ അറിയാത്തതിൻ്റെ കുഴപ്പം വലുതാണ്. ദൈവത്തിൻ്റെ വാഗ്ദത്തപുത്രനും അഭിഷിക്തനായ രാജാവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അവൻ്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായത്. (മത്താ, 1:21; റോമ, 8:3; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച ദൈവസന്തതിയായ യിസ്രായേലിനെ അറിയാതെ, വാഗ്ദത്തം നിവൃത്തിച്ച അഥവാ ന്യായപ്രമാണം നിവൃത്തിച്ച ദൈവസന്തതിയെ അറിയാൻ കഴിയില്ല. (മത്താ, 5:17,18). യേശു പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് ഒരുകാര്യം അസങിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ഒരുകാര്യം സമ്മതിക്കുകയും ചെയ്യുന്നു: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). അവിടെ രണ്ട് കാര്യങ്ങൾ യേശു സ്ഫടികസ്ഫുടമായി പറഞ്ഞു: ഒന്ന്; എൻ്റെ രാജ്യം ഇഹലോകത്തല്ല. രണ്ട്; ഞാൻ രാജാവുതന്നേ. താൻ രാജാവുതന്നെയാണ്; എന്നാൽ താൻ ഭൂമിയിലെ രാജാവല്ല. യിസ്രായേലിന്റെ നിത്യരാജാവും അവൻ്റെ വീണ്ടെടുപ്പുകാരനുമായ യഹോവയായ ദൈവമാണ് അവനെ വീണ്ടെടുക്കുവാൻ മനുഷ്യനായി വന്നത്. (യെശ, 44:6). യഹോവ അഥവാ യേശുക്രിസ്തു സ്വർഗ്ഗത്തിലെ ശാശ്വത രാജാവാണ്; അവന് കഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ് അവൻ്റെ പുത്രനായ യിസ്രായേലാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി).

വാക്യം 7: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.”

ഈ പ്രവചനം ആത്മികമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിറവേറി; എന്നാൽ, ക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനാണ് അത് യഥാർത്ഥമായി നിറവേറിയതെന്ന് പൗലൊസ് അപ്പൊസ്തലൻ തൻ്റെ പ്രഥമപ്രസംഗത്തിൽ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു; “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:32-34). ഈ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചാണെന്ന് വ്യക്തമാണല്ലോ: (ഒ.നോ: പ്രവൃ, 3:25-26). ദൈവം പിതാക്കന്മാരോട് ചെയ്ത വാഗദത്തമാണ് യേശുവിലൂടെ ദൈവം മക്കൾക്ക് അഥവാ യിസ്രായേലിന് നിവർത്തിച്ചത്. എന്താണ് വാഗ്ദത്തം?: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” ഒരു പ്രവചനത്തിനുതന്നെ അംശമായ നിവൃത്തിയും ആത്മീയമായ നിവൃത്തിയും പൂർണ്ണമായ നിവൃത്തിയുമുണ്ടെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. ആത്മീയമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൽ പ്രവചനം നിവൃത്തിയായി. വീണ്ടും ഈ പ്രവചനം 1,948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രത്തിൻ്റെ പിറവിയിലൂടെ അംശമായ നിവൃത്തിച്ചു: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). സഹസ്രാബ്ദരാജ്യത്തിൽ തൻ്റെ ജനത്തെ സകല ദേശങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരുകയും ചെയ്യുമ്പോൾ അഥവാ അവരുടെ ജനനത്തിൽ വീണ്ടും ഒരിക്കൽക്കൂടി അഥവാ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.” (യെശ, 11:11). “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ, 110:3). ഇതും കാണുക: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19; ദാനീ, 12:13). അത് യെശയ്യാ പ്രവചനം 68:8-ൻ്റെ ഒരിക്കൽക്കൂടിയുള്ള നിറവേറലായിരിക്കും.

ദൈവത്തിൻ്റെ പുത്രനായ യിസ്രായേൽ തന്നെയാണ് രണ്ടാം സങ്കീർത്തനത്തിലെ പുത്രനെന്നതിന് മറ്റൊരു തെളിവാണ് എബ്രായർ 1:5-ലെ വാക്യം. “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” ഈ രണ്ടുപ്രവചനങ്ങളും യിസ്രായേലിനെ കുറിച്ചുള്ളതാണ്. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14. ഒ.നോ: 1ദിന, 17:13; സങ്കീ, 89:32). യേശുക്രിസ്തു യിസ്രായേലിൻ്റെ മറുവില ആയതുകൊണ്ടാണ്, രണ്ടു പ്രവചനങ്ങളും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചരക്കുന്നത്. ദാവിദിൻ്റെ വാഗ്ദത്തപുത്രൻ യിസ്രായേൽ ആയതുകൊണ്ടാണ് യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ യേശുവിനെ ദാവിദുപുത്രനെന്ന് വിളിക്കുന്നത്. എബ്രായർ ഒന്നാം അദ്ധ്യായത്തിൽ പുത്രൻ്റെ ശ്രേഷ്ഠതയാണല്ലോ വിഷയം: യിസ്രായേലെന്ന പുത്രൻ ആജ്ഞാനുവർത്തികളായ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ തന്നെയാണ്. അതാണ് ആ അദ്ധ്യായത്തിൻ്റെ അവസാന വാക്യത്തിൽ എബ്രായ വിശ്വാസികളോട് ലേഖകൻ പറയുന്നത്. (1:14). “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (ഉല്പ, 22:17,18; റോമ, 9:4,5). ഈ വാക്യവും നോക്കുക: “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” (എബ്രാ, 1:13). ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതിയഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

പഴയനിയമത്തിൽ യിസ്രായേലാണ് ദൈവത്തിൻ്റെ പുത്രൻ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: യെശ, 64:8; മലാ, 2:10). പഴയനിയമത്തിലുള്ള എല്ലാ പ്രവചനങ്ങളും വാഗ്ദത്തങ്ങളും യിസ്രായേലിനോടാണ്. സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന നാമത്തിലും (മത്താ, 1:21; ലൂകൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32;35) മനുഷ്യനായി വന്നത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; 1:14; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോട് ദൈവം ചെയ്ത വാഗദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: ലൂക്കൊ, 20:22; 1കൊരി, 11:25). ജഡത്തിൽ പരിശുദ്ധമനുഷ്യൻ മാത്രമായ യേശുവിനെയാണ് ദൈവം അഥവാ ദൈവാത്മാവ് ജനിപ്പിച്ചതായി പറഞ്ഞിരിക്കുന്നത്. (മത്താ, 1:18,20; ലൂക്കൊ, 1:35). അല്ലാതെ, ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രതിരൂപവും മഹാദൈവവുമായ യേശുവിനെ അഥവാ യഹോവയെ ആർക്കും ജനിപ്പിക്കാൻ കഴിയില്ല; അവനാണ് സകലത്തെയും ജനിപ്പിച്ചത്. (കൊലൊ, 1:15-17; 2:9). 

വാക്യം 8: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും.”

ഇതും യിസ്രായേലിനുമാത്രം ചേരുന്ന പ്രയോഗമാണ്. യഹോവ യിസ്രായേലിനു കൊടുക്കുന്ന അവകാശമാണ് സകല ജാതികളിന്മേലുമുള്ള അധികാരം: “ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.” (സങ്കീ, 18:43). ദൈവം തൻ്റെ അഭിഷിക്തനും രാജാവുമായ യിസ്രായേലെന്ന പുത്രന്നു സ്ഥാപിച്ചുകൊടുക്കുന്നതാണ് സഹസ്രാബ്ദരാജ്യം: “അന്യജാതിക്കാർ‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും. ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും. നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും. നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.” (യെശ, 60:10-16; വെളി, 2:26). യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാർ അവനോട് ചോദിക്കുന്നത് ഈ രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). ആ രാജ്യത്തിൻ്റെ രാജാവായ യിസ്രായേലാണ് ദാനീയേലിൽ വയോധികനിൽനിന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രൻ. (ദാനീ, 7:13,14,27). പഴയനിയമത്തിൽ യിസ്രായേലാണ് ദാവീദിൻ്റെ സന്തതിയും മനുഷ്യപുത്രനുമായ രാജാവ്; അതാണ്, പുതിയനിയമത്തിൽ സ്വന്തജനത്തെ രക്ഷിക്കാൻവന്ന യേശുക്രിസ്തുവിൻ്റെ മനുഷ്യപുത്രനെന്ന പദവിക്കടിസ്ഥാനം. (മത്താ, 26:64). (കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ)

വാക്യം 9: “ഇരിമ്പുകോൽ കൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.”

ഈ വാക്യവും യേശുക്രിസ്തുവാണ് പുത്രനെന്ന് തെറ്റിദ്ധരിക്കാൻ കാരണമായി. ഒരു തെറ്റിദ്ധാരണയും വേണ്ട; യിസ്രായേലിനോട് തന്നെയാണിത് പറയുന്നത്. ഇരുമ്പുകോൽകൊണ്ട് തകർക്കും, മേയ്ക്കും എന്നൊക്കെ പറഞ്ഞാൽ ജാതികളുടെ മേലുള്ള ശക്തമായ അധികാരത്തെയാണ് കാണിക്കുന്നത്. ഇത് യിസ്രായേലിൻ്റെ പദവിയായതുകൊണ്ടാണ് അവരുടെ രക്ഷകനായ യേശുക്രിസ്തുവിൽ അത് നിറവേറുന്നത്: “ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.” (വെളി, 19:15). യിസ്രായേലിനു മാത്രമല്ല; അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള യേശുക്രിസ്തു, ജയാളികളായ ദൈവമക്കൾക്കും ജാതികളുടെമേൽ ഈ അധികാരം നല്കിയിട്ടുണ്ട്: “ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.” (വെളി, 2:26). ക്രിസ്തുവിൻ്റെ ശരീരമായ സഭയെന്ന ആൺകുട്ടി ഈ അധികാരത്തോടെയാണ് ജനിച്ചിരിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്: “അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.” (വെളി, 12:5). സഭയുടെ ഉൽപ്രാപണമാണ് ഈ വാക്യത്തിലുള്ളത്. സ്വന്തജനമായ യിസ്രായേലിന് അവരുടെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവമായ യഹോവ മനുഷ്യനായി വന്നത്. (മത്താ, 1:21). രണ്ടാം സങ്കീർത്തനത്തിൽ യിസ്രായേലിനു ഈ അധികാരം കൊടുക്കുന്ന യഹോവയും സഭയ്ക്ക് ഈ അധികാരം കൊടുക്കുന്ന യേശുക്രിസ്തുവും ഒരാളാണെന്നറിയാത്തതാണ് പലരുടെയും കുഴപ്പം. യഹോവ അഥവാ യേശുക്രിസ്തു തന്നെയാണ് തന്റെ വായിലെ ശ്വാസത്താലും പ്രത്യക്ഷതയുടെ പ്രഭാവത്താലും യിസ്രായേലിന്റെ ശത്രുക്കളെ മുഴുവൻ നശിപ്പിച്ചിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത്. (2തെസ്സ, 2:8; പ്രവൃ, 1:6). 

വാക്യം 10: “ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.”

തൻ്റെ അഭിഷിക്തനെതിരെ വരുന്ന ഭൂമിയിലെ രാജാക്കന്മാരോടാണിത് പറയുന്നത്. എന്തെന്നാൽ, യിസ്രായേലിനെതിരെ വരുന്നവരൊക്കെ ദൈവം നശിപ്പിക്കും: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.” (യെശ, 60:12. ഒ.നോ: സങ്കീ, 45:12; 72:10,11; യെശ, 49:23; 60:3,10,11). 

വാക്യം 11: “ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.”

സകലജാതികളും ഭയത്തോടെ സേവിപ്പാൻ യോഗ്യനായ ദൈവം യഹോവ മാത്രമാണ്: “യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. (സങ്കീ, 96:4). “സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.” (സങ്കീ, 33:8). “ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.” (സങ്കീ, 102:17; 100:1-3; 147:11). “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.” (സങ്കീ, 100:2). 

വാക്യം 12: “അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.”

ഈ വാക്യവും അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഈ വാക്യത്തിലെ പുത്രൻ യേശുവല്ല; യിസ്രായേലാണ്. അവൻ കോപിച്ചിട്ട്: യഹോവയുടെ കോപത്തെ തടുക്കാൻ ആർക്കും കഴിയില്ല: “നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?” (സങ്കീ, 76:7). നിങ്ങൾ വഴിയിൽവെച്ച് നശിക്കാതിരിക്കാൻ: യിസ്രായേലിനോട് എതിർക്കാൻ വരുന്ന ജാതികൾ യഹോവയുടെ കോപത്താൽ നശിക്കാതിരിക്കാൻ: “യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.” (സങ്കീ, 7:6). “അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). തൻ്റെ അഭിഷിക്തനെ തൊടരുതെന്നത് ദൈവത്തിൻ്റെ കല്പനയാണ്: “എന്റെ അഭിഷിക്തന്മാരെ തൊടരുതു.” (1ദിന, 16:22; 105:15). കെ.ജെ.വിയിലും, ജെനീവ ബൈബിളിലും ‘അഭിഷിക്തൻ’ (Touch not mine anointed) എന്ന് ഏകവചനമാണ്. എബ്രായയിലും ‘മശീഹ’ (mashiyach) ഏകവചനമാണ്. പുത്രനെ ചുംബിപ്പിൻ: ഇവിടുത്തെ പുത്രൻ ദൈവത്തിൻ്റെ അഭിഷിക്ത രാജാവായ യിസ്രായേലാണ്. ‘ചുംബിക്കുക’ എന്നതിന് ആരാധിക്കുക, നമസ്ക്കരിക്കുക എന്നൊന്നും ബൈബിളിൽ അർത്ഥമില്ല. ചുംബനത്തിന് ഉപയോഗിച്ചിരിക്കുന്ന നഷാഖ് (nashaq) എന്ന എബ്രായപദത്തിന് ദൈവത്തെ നമസ്കരിക്കുകയെന്നോ, ദൈവീകമായ ചുംബനമെന്നോ അർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യർ തമ്മിൽത്തമ്മിൽ ആചാരപരമായി ചുംബിക്കുന്നതിനെ കുറിക്കുന്ന ഒരു പദമാണത്. (ഉദാ: ഉല്പ, 27:26,27; 29:11,13; 31:28). കൂടാതെ, ‘അധികാരി’ (ഉല്പ, 41:40), ആയുധധാരികൾ അഥവാ ‘വില്ലാളികൾ’, ‘പരിച ധരിച്ചവർ’ (1ദിന, 12:2; 2ദിന, 17:17; സങ്കീ, 78:9), ‘തമ്മിൽ തട്ടുന്ന’ (യെഹെ, 3:13) എന്നിത്യാദി അർത്ഥത്തിലും ആ പദം പ്രയോഗിച്ചിട്ടുണ്ട്. പുരാതനകാലത്ത് രാജാവിനെ ചുംബിക്കുകയെന്നത്, ആ ഭരണാധികാരിയുടെ ആധിപത്യം അംഗീകരിക്കുക എന്നത്രേ. (1ശമൂ, 10:1). ശത്രുക്കൾ യിസ്രായേലിനെ ചുംബിച്ച് ഐക്യപ്പെടുവാൻ അഥവാ അവരോട് സമാധാനം ആചരിക്കാനുള്ള ആഹ്വാനമാണ് അവിടെയുള്ളത്.

എന്തിനാണ് ജാതികൾ യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രന് കീഴ്പ്പെടുന്നത്? അതിൻ്റെ ഉത്തരം ദാനീയേൽ പറയും: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13). ഈ ദർശനം കണ്ടിട്ട് ദാനീയേലിന് ഒന്നും മനസ്സിലായില്ല; ദൂതനാണ് ഈ മനുഷ്യപുത്രനാരാണെന്ന് ദാനീയേലിന് വ്യാഖ്യാനിച്ചുകൊടുക്കുന്നത്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). അത്യന്നതൻ്റെ ‘വിശുദ്ധന്മാർ’ എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം അടുത്തഭാഗം: ‘അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.’ ‘അവൻ്റെ, അവൻ’ എന്നിങ്ങനെ ഏകവചനം പറയുന്നതു കാണുക. (ഒ.നോ: ദാനീ, 7:18,21,25). എന്തിനാണ് ജാതികൾ യിസ്രായേലിന് കീഴ്പ്പെടുന്നത്? ജാതികളെ ദൈവം ന്യായംവിധിക്കുന്നത് യിസ്രായേലിനോടുള്ള അവരുടെ മനോഭാവത്തിൻ്റെ അടിസ്ഥാനത്തിലാണ്. (യോവേ, 3:1,2; മത്താ, 25:31-46). ജാതീയരാജാക്കന്മാർ നമസ്കരിക്കുന്ന ദൈവപുത്രനായ രാജാവ് യിസ്രായേലാണ്: “യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേൽക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും.” (യെശ, 49:7). രാജാക്കന്മാർ യിസ്രായേലിനെ നമസ്കരിക്കുന്നതിൻ്റെ വേറെയും തെളിവുകളുണ്ട്: “സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.” (സങ്കീ, 72:11).

അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും. എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും. നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.” (യെശ, 60:12-14). സഹസ്രാബ്ദ വാഴ്ചയിൽ യിസ്രായേലിനെ സേവിക്കാത്ത ജാതികൾ നശിച്ചുപോകുകയും അവനെ സേവിക്കുന്നവർ അനുഗ്രഹം പ്രാപിക്കുകയും ചെയ്യും. അപ്പോൾ, അക്ഷരാർത്ഥത്തിൽ രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനും രാജാവുമായ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. എന്നാൽ യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം അവരുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 

യേശുക്രിസ്തുവിനെ കൂടാതെ, ദൈവത്തിനൊരു അഭിഷിക്തനും പുത്രനും നിത്യരാജാവും ഇല്ലെങ്കിലല്ലേ, യേശുക്രിസ്തുവാണ് രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനും രാജാവുമായ പുത്രനെന്നു പറയാൻ കഴിയൂ? ‘ചേരുംപടി ചേർക്കുക’ എന്നൊരു പ്രയോഗമുണ്ട്. ബൈബിൾ വ്യാഖ്യാനത്തിനും അത് ബാധകമാണ്. യേശുക്രിസ്തുവെന്ന പുത്രനാണോ, യിസ്രായേലെന്ന പുത്രനാണോ രണ്ടാം സങ്കീർത്തനത്തിന് ചേരുന്നത്? യിസ്രായേലെന്ന ദൈവപുത്രനെ അറിയാതെ, യേശുക്രിസ്തുവെന്ന ദൈവപുത്രനെ അറിയാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പഴയനിയമത്തിലെയും പുതിയനിയമതിലെ പുത്രൻ യേശുക്രിസ്തുവാണെന്നു പറയുന്ന ട്രിനിറ്റിക്കാരും വൺനെസ്സുകാരും 1കൊരിന്ത്ര്യർ 15:24-28 എങ്ങനെ മനസ്സിലാക്കും?

സ്വന്ത ഉപദേശം സ്ഥാപിക്കാൻ തങ്ങൾക്ക് തോന്നിയതുപോലെ ബൈബിളിനെ വ്യാഖ്യാനിക്കുന്നവരാണ് ക്രിസ്ത്യാനികൾ. ഒരുദാഹരണം കാണിക്കാം: “ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും” എന്നത് ഹിൽക്കീയാവിന്റെ മകനായ എല്യാക്കീമിന് ദൈവം കൊടുത്ത പദവിയാണ്. (യെശ, 22:20-22). എന്നാൽ പുതിയനിയമത്തിൽ ആ പദവി യേശുക്രിസ്തുവിനാണ്. (വെളി, 3:7). “ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ” എന്ന പദവി ദൈവം ദാവീദിന് കൊടുത്തതാണ്. (സങ്കീ, 89:27). പുതിയനിയമത്തിൽ ആ പദവിയും ക്രിസ്തുവിനാണുള്ളത്. (വെളി, 1:5). രണ്ടാം സങ്കീർത്തനത്തിലെ യിസ്രായേലെന്ന അഭിഷിക്തനും രാജാവുമായ പുത്രനെ യേശുക്രിസ്തു ആക്കിയവർ, പഴയനിയമത്തിലെ എല്യാക്കീമും ദാവീദും യേശുക്രിസ്തുവാണെന്ന് പറയാത്തതെന്തേ? ദൈവവചനത്തെ അവൻ്റെ വചനത്താൽത്തന്നെ സത്യസന്ധമായി വ്യാഖ്യാനിക്കണം. അവസരവാദ പരമായ വ്യാഖ്യാനം വിശ്വാസികൾക്ക് ചേർന്നതല്ല. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ നമ്മളെനോക്കി പരിഹസിച്ചു ചിരിക്കാൻ ഇടവരരുത്.

രണ്ടാം സങ്കീർത്തനത്തിൽ യേശുക്രിസ്തു ഉണ്ടോ? ഉണ്ട്. അത് ട്രിനിറ്റി വിചാരിക്കുന്നതുപോലെ മറ്റൊരു വ്യക്തിയായ അഭിഷിക്തനുമല്ല, വൺനെസ്സുകാർ വിചാരിക്കുമ്പോലെ യഹോവതന്നെയായ അഭിഷിക്തനുമല്ല. അതിൽ യഹോവയും അഭിഷിക്തനും രണ്ടുപേരാണ്. ആ സങ്കീർത്തനത്തിലെ യഹോവ തന്നെയാണ് യേശുക്രിസ്തു; അഭിഷിക്തൻ യിസ്രായേലും. അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ അഥവാ ദൃശ്യരൂപമാണ് യേശുക്രിസ്തു. പഴയനിയമത്തിൽ പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തനായ ദൈവമായി വെളിപ്പെട്ടവനും മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും സ്വർഗ്ഗസിംഹാസനത്തിൽ കെരൂബുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ച് മനുഷ്യനായി വന്ന് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി മരിച്ചുയിർത്ത് സ്വർഗ്ഗേകരേറിയത്. പഴയനിയമത്തിൽ അവൻ്റെ നാമം യഹോവ എന്നായിരുന്നുവെങ്കിൽ, പ്രവചനംപോലെ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവവ്യക്തിയുടെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17).

ഈ സങ്കീർത്തനത്തിലെ അഭിഷിക്തനും ദൈവം ജനിപ്പിച്ച പുത്രനും സീയോനിൽ വാഴിച്ച രാജാവും യേശുക്രിസ്തുവല്ല; യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവാണ്. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം സിംഹാസനമുള്ളവനും സകല ജാതികളും വംശങ്ങളും ഭാഷകളും സേവിവിച്ചനുസരിക്കുന്നവനും ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. തന്റെ രാജ്യം ഐഹികമല്ലെന്ന് യേശുക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നു. യിസ്രായേൽ അഭിഷിക്തനും ദൈവപുത്രനും രാജാവും ആകയാലാണ് ആ പദവികൾ യേശുക്രിസ്തുവിലും ആരോപിക്കപ്പെട്ടിരിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്. യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയണമെങ്കിൽ ദൈവത്തിൻ്റെ അഭിക്തനും പുത്രനും നിത്യരാജാവുമായ യിസ്രായേലിനിനെക്കുറിച്ച് പഠിച്ചാൽമതി. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!

4 thoughts on “രണ്ടാം സങ്കീർത്തനം”

Leave a Reply

Your email address will not be published. Required fields are marked *