അപ്പൊസ്തലന്മാർ

അപ്പൊസ്തലന്മാർ

അപ്പൊസ്തലൻ എന്ന പദത്തിനർത്ഥം അയക്കപ്പെട്ടവൻ അഥവാ പ്രേക്ഷിതൻ എന്നാണ്. ആ അർത്ഥത്തിൽ ആകെ 91/93 അപ്പൊസ്തലന്മാരുണ്ട്.

യേശുക്രിസ്തു 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തത് കൂടാതെ 70 ശിഷ്യന്മാരെക്കൂടി തിരഞ്ഞെടുത്തതായി കാണാം. (ചില പരിഭാഷകളിൽ 72 എന്നും കാണുന്നുണ്ട്). യേശു ഉൾപ്പെടെ 24 പേരെ ‘അപ്പൊസ്തലൻ’ എന്നു ബൈബിളിൽ സംബോധന ചെയ്തിട്ടുണ്ട്. അതിൽ മത്ഥിയാസ്, ശീലാസ്, ബർന്നബാസ് എന്നീ മൂന്നുപേർ 72 ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടവരാണ്. കാരണം, മത്ഥിയാസിനെ പെന്തെക്കൊസ്തിനു മുമ്പേ അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തതാണ്. ശീലാസ് യെരൂശലേം സഭയിലെ ഒരു പ്രധാന ശിഷ്യനായിരുന്നു; ബർന്നബാസിനെയും പെന്തെക്കൊസ്തു മുതൽ കാണുന്നുണ്ട്. മാത്രമല്ല, 72 പേരുടെ പട്ടികയിൽ ഇവരുടെ പേരുമുണ്ട്. എന്നാൽ, ഈ പട്ടികയിൽ ഉൾപ്പെട്ടതും, ബൈബിളിൽ അപ്പൊസ്തലന്മാർ എന്നു പറഞ്ഞിരിക്കുന്നതുമായ; യേശുവിൻ്റെ സഹോദരനായ യാക്കോബ് യേശുവിൻ്റെ ശുശ്രൂഷാകാലത്ത് അവനിൽ വിശ്വസിച്ചിരുന്നില്ല. അന്ത്രൊനിക്കൊസ്, യൂനിയാവ്, അപ്പൊല്ലോസ്, തീത്തൊസ്, തിമൊഥെയൊസ്, എപ്പഫ്രൊദിത്തൊസ് തുടങ്ങിയവർ പിൽക്കാലത്ത് വിശ്വാസത്തിലേക്ക് വന്നവരാണ്. ആകയാൽ, ബൈബിളിലെ 24 പേരുകളിൽ; മത്ഥിയാസ്, ശീലാസ്, ബർന്നബാസ് എന്നീ മൂന്നു പേരുകൾ കുറച്ചാൽ 21+70/72 = 91/93 അപ്പൊസ്തലന്മാർ എന്നു കിട്ടും. യേശു 70 പേരെയാണ് രണ്ടാമത് തിരഞ്ഞെടുത്തതെങ്കിൽ 91 അപ്പൊസ്തലന്മാരെന്നും; 72 പേരെയാണ് തിരഞ്ഞെടുത്തതെങ്കിൽ 93 പേരെന്നും കിട്ടും.

ആകെ അപ്പൊസ്തലന്മാർ

യേശു: “അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രാ, 3:1). യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹ, 4:34).

പന്തണ്ട് ശിഷ്യന്മാർ: “നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.” (ലൂക്കോ, 6:13; മത്താ, 10:2,2; മർക്കൊ, 3:14,15).

എഴുപത് (72) ശിഷ്യന്മാർ: “അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:” (ലൂക്കോ, 10:1. സ.വേ.പു). “അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: (സ.വേ.പു.നൂ.പ; ഇ.ആർ.വി).

പൗലൊസ്: “കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.” (പ്രവൃ, 9:15).

യാക്കോബ് (ഗലാ, 1:19), അന്ത്രൊനിക്കൊസ് (റോമ, 16:7), യൂനിയാവ് (റോമ, 16:7), അപ്പൊല്ലൊസ് (1കൊരി, 4:6-9), തീത്തൊസ് (2കൊരീ, 8:23), തിമൊഥെയൊസ് (1തെസ്സ, 2:6), എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

1+12+70+1+7 = 91 പേർ. 72 പേരെയാണ് യേശു തിരഞ്ഞെടുത്തതെങ്കിൽ 93 അപ്പൊസ്തലന്മാരാകും.

24 പേരെ അപ്പൊസ്തലന്മാർ എന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്:

1. യേശുക്രിസ്തു

പിതാവ് പുത്രനെ അയച്ചതുകൊണ്ട് പ്രഥമ അപ്പൊസ്തലൻ യേശുവാണ്. (യോഹ, 20:21; 1യോഹ, 4:14). “അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.” (എബ്രായർ 3:1).

2. പത്രൊസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ പ്രഥമൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ.” (മത്താ, 10:2; മർക്കൊ, 3:15,16; ലൂക്കൊ, 6:14; പ്രവൃ, 1:13).

3. അന്ത്രെയാസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും പത്രൊസിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ശീമോന്റെ സഹോദരൻ അന്ത്രെയാസ്.” (മത്താ, 10:2; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

4. യാക്കോബ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും സെബെദിയുടെ മകനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: “സെബെദിയുടെ മകൻ യാക്കോബ്.” (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

5. യോഹന്നാൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും യാക്കോബിൻ്റെ സഹോദരനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യാക്കോബിന്റെ സഹോദരൻ യോഹന്നാൻ.” (മത്താ, 10:2,3; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

6. ഫിലിപ്പൊസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഫിലിപ്പൊസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

7. ബർത്തൊലൊമായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ബർത്തൊലൊമായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

8. തോമാസ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തോമസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

9. മത്തായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ചുങ്കക്കാരൻ മത്തായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

10. ചെറിയ യാക്കോബ്

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: അല്ഫായുടെ മകൻ യാക്കോബ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:16; പ്രവൃ, 1:13).

11. തദ്ദായി

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തദ്ദായി.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

12. ശിമോൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: എരിവുകാരനായ ശിമോൻ.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

13. യൂദാ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2, 4; മർക്കൊ, 3:19; ലൂക്കൊ, 6:16).

14. മത്ഥിയാസ്

ഈസ്കര്യോത്താ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക് അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തവൻ: “ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (പ്രവൃ, 1:26).

15. പൗലൊസ്

കർത്താവ് തിരഞ്ഞെടുത്ത്, ‘ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ജാതികളുടെ വെളിച്ചമാക്കി വെച്ച’ (പ്രവൃ, 13:47) ജാതികളുടെ അപ്പൊസ്തലനായ (റോമ, 11:13) പൗലൊസ്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1; 2:8).

16. ബർന്നബാസ്

“ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൌലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:” (പ്രവൃ, 14:14).

17. യാക്കോബ് (യേശുവിന്റെ സഹോദരൻ)

“എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.” (ഗലാ, 1:19; 2:9; യാക്കോ, 1:1).

18. അന്ത്രൊനിക്കൊസ്

“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).

19. യൂനിയാവ്

“എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.” (റോമ, 16:7).

20. അപ്പൊല്ലോസ്

“സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: ……. ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.” (1കൊരി, 4:6-9)

21. തീത്തൊസ്

“തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും (apostolos) ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2കൊരി, 8:23). ദൂതൻ എന്നതിന് ഗ്രീക്കിൽ അപ്പൊസ്തലനാണ്.

22. ശീലാസ്, സില്വാനൊസ്

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

23. തിമൊഥെയൊസ്

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

24. എപ്പഫ്രൊദിത്തൊസ്

“എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും (apostolo) എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ദൂതൻ ഗ്രീക്കിൽ അപ്പൊസ്തലനാണ്.

എഴുപത്തിരണ്ട് ശിഷ്യന്മാർ

പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപത്തിരണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപത്തിരണ്ടുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നല്കിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നല്കി അയച്ചു. “അനന്തരം അവൻ തന്റെ പ്രന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1). “അതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ യേശു നിയമിച്ചു. അവിടുന്ന് അവരെ രണ്ടുപേരെ വീതം താന്‍ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അയച്ചു. യേശു അവരോടു പറഞ്ഞു: “കൊയ്ത്തു വളരെയുണ്ട്, പക്ഷേ, വേലക്കാര്‍ ചുരുക്കം. അതുകൊണ്ട് നിലമുടമസ്ഥനോടു കൊയ്ത്തിനു വേലക്കാരെ അയച്ചുതരുവാന്‍ അപേക്ഷിക്കുക. ചെന്നായ്‍ക്കളുടെ ഇടയിലേക്ക് ആട്ടിന്‍കുട്ടികളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‍ക്കുന്നു; നിങ്ങള്‍ പോകുക. പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല. ..… ആ പട്ടണത്തിലെ രോഗികളെ സുഖപ്പെടുത്തുകയും ‘ദൈവരാജ്യം നിങ്ങളുടെ അടുക്കലെത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും ചെയ്യുക.” (ലൂക്കോ 10:14, 9. സ.വേ.പു.നൂ.പ). കർത്താവ് പന്ത്രണ്ടു ശിഷ്യന്മാരെ നിയമിച്ചു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ മത്തായി 10:1-23-ൽ കാണാം. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല എഴുപതു ശിഷ്യന്മാർക്കു നല്കിയ നിർദ്ദേശങ്ങൾ. (ലൂക്കൊ, 10:1-24). സുവിശേഷകന്മാരിൽ യെഹൂദേതരനായിരുന്നു ലൂക്കൊസ്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമേ എഴുപതുപേരെ അയച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളൂ. യെഹൂദന്മാരിൽ തന്റെ കർത്തൃത്വം വെളിപ്പെടുത്തുവാൻ പന്ത്രണ്ടുപേരെ നിയമിച്ചതുപോലെ സകലജാതികളുടെമേലും യേശുവിനുള്ള കർത്തൃത്വത്തെ വെളിപ്പെടുത്തുവാൻ ആയിരുന്നു എഴുപതുപേരെ നിയമിച്ചത്.

70 പേരെന്നും, 72 പേരെന്നും കാണുന്നുണ്ട്: മലയാളം CS; മലയാളം SI; സത്യവേദ പുസ്തകം; ANDRESON; AKJV; ASV; AMP; CJB; COMMON; DARBY; EMTV; ETHERIDGE; FBE; GNV; GW; HCSB; PHILLIPS; JUB; KJV; TLB; MSG; NOG; NKJV; NLV; NRSV; NRSVA; NRSVACE; NRSVCE; OJB; RSV; RSVCE; VOICE; WEB; WE; YLT തുടങ്ങിയവയിൽ 70 പേരാണ്. മലയാളം ERV; സത്യവേദപുസ്തകം CL; മലയാളം ഓശാന; AUV; BLB; BSB; CEB; CEV; CGV; CLNT; CPDV; DRA; EHV; ERV; ESV; ESVUK; EXB; GB; GNT; HNC; LEB; MOUNCE; NASB; NCV; NET; NHEBJE; NIRV; NIV; NIVUK; NLT; NOG; OEB-cw; OEB-us; REM; WYC തുടങ്ങിയവയിൽ 72 പേരാണ്. പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാനോൻ പ്രകാരമുള്ള 72 ശിഷ്യന്മാരുടെ പേരുകൾ ചുവടെ ചേർക്കുന്നു:

1. അംപ്ലിയാത്തൊസ് (റോമ, 16:8)

2. അംസുംക്രിതൊസ് (റോമ, 16:14)

3. അക്വിലാസ് (18:2)

4. അഖായിക്കൊസ് (1കൊരി, 16:7)

5. അഗബൊസ് (പ്രവൃ, 11:28)

6. അനന്യാസ് (പ്രവൃ, 9:10)

7. അന്ത്രൊനിക്കൊസ് (റോമ, 16:7)

8. അപ്പെലേസ് (റോമ, 16:10)

9. അപ്പൊല്ലോസ് (പ്രവൃ, 18:24)

10. അരിസ്തർഹോസ് (പ്രവൃ, 19:29)

11. അരിസ്തൊബൂലസ് (റോമ, 16:10)

12. അർത്തെമാസ് (തീത്തൊ, 3:12)

13. അർഹിപ്പൊസ് (കൊലൊ, 4:17)

14. ഉർബ്ബാനൊസ് (റോമ, 16:9)

15. എപ്പഫ്രാസ് (കൊലൊ,1:7)

16. എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

17. എപ്പൈനത്തൊസ് (റോമ, 16:5)

18. എരസ്തൊസ് (പ്രവൃ, 19:22)

19. ഒനേസിഫൊരൊസ് (2തിമൊ, 1:16)

20. ഒനേസിമൊസ് (കൊലൊ, 4:9)

21. ഒലുമ്പാസ് (റോമ, 16:15)

22. കർപ്പൊസ് (2തിമൊ, 4:13)

23. കേഫാസ് (Cephas) (ഇക്കോണിയം ബിഷപ്പ്, പാംഫില്ലിയ)

24. ക്രിസ്പൊസ് (പ്രവൃ, 18:8)

25. ക്രേസ്കേസ് (2തിമൊ, 4:10)

26. ക്ളെയൊപ്പാവ് (യോഹ, 19:25)

27. ക്ളേമന്ത് (ഫിലി, 4:3)

28. ക്വർത്തൊസ് (റോമ, 16:23)

29. ക്വാഡ്രാറ്റസ് (Quadratus) (ഏഥൻസിലെ ബിഷപ്പ്. അദ്ദേഹം അപ്പോളോജിയയുടെ രചയിതാവായിരുന്നു. കല്ലെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. താമസിയാതെ, ജയിലിൽ പട്ടിണി കിടന്ന് അദ്ദേഹം മരിച്ചു.)

30. ഗായൊസ് (പ്രവൃ, 19:29)

31. തിമൊഥെയൊസ് (പ്രവൃ, 16:1)

32. തിമോൻ (പ്രവൃ, 6:5)

33. തീത്തൊസ് (പ്രവൃ, 18:7)

34. തുഹിക്കൊസ് (പ്രവൃ, 20:4)

35. തെർതൊസ് (റോമ, 16:22)

36. ത്രൊഫിമൊസ് (പ്രവൃ, 20:4)

37. നർക്കിസ്സൊസ് (റോമ, 16:11)

38. നിക്കാനോർ (പ്രവൃ, 6:5)

39. നിക്കൊലാവൊസ് (പ്രവൃ, 6:5)

40. പത്രൊബാസ് (റോമ, 16:14)

41. പർമ്മെനാസ് (പ്രവൃ, 6:5)

42. പൂദെസ് (2തിമൊ, 4:21)

43. പ്രൊഖൊരൊസ് (പ്രവൃ, 6:5)

44. പ്ളെഗോൻ (റോമ, 16:14)

45. ഫിലിപ്പൊസ് (പ്രവൃ, 6:8)

46. ഫിലേമോൻ (ഫിലേ, 1:1)

47. ഫിലൊലൊഗൊസ് (റോമ, 16:15)

48. ഫൊർത്തുനാതൊസ് (1കൊരി, 16:17)

49. ബർന്നബാസ് (പ്രവൃ, 4:36)

50. മത്ഥിയാസ് (പ്രവൃ, 1:23)

51. മർക്കൊസ് (പ്രവൃ, 12:12)

52. മിക്കാനോർ (പ്രവൃ, 6:5)

53. യാക്കോബ് (പ്രവൃ, 12:17)

54. യാസോൻ (പ്രവൃ, 17:7)

55. യുസ്തൊസ് (പ്രവൃ, 1:23)

56. രൂഫൊസ് (മർക്കൊ, 15:21)

57. ലീനൊസ് (2തിമൊ, 4:21)

58. ലൂക്കൊസ് (കൊലൊ, 4:14)

59. ലൂക്യൊസ് (പ്രവൃ, 13:1)

60. ശിമോൻ (മത്താ, 13:55)

61. ശീലാസ് (പ്രവൃ, 15:22)

62. സക്കായി (ലൂക്കോ, 19:10)

63. സില്വാനൊസ് (2കൊരി, 1:19)

64. സീസർ (Caesar) (ഡിറാച്ചിയം ബിഷപ്പ്, ഗ്രീസിന്റെ പെലോപ്പൊന്നീസിൽ)

65. സേനാസ് (തീത്തൊ, 3:13)

66. സോസിപത്രൊസ് (റോമ, 16:21)

67. സോസ്തെനേസ് (1കൊരി, 1:1)

68. സ്താക്കു (റോമ, 16:9)

69. സ്തെഫാനൊസ് (പ്രവൃ, 6:5)

70. ഹെരോദിയോൻ (റോമ, 16:11)

71. ഹെർമ്മാസ് (റോമ, 16:14)

72. ഹെർമ്മോസ് (റോമ, 16:14)

ബൈബിളിൽ ‘അപ്പൊസ്തലൻ’ എന്നു പറഞ്ഞിരിക്കുന്ന 24 പേരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ:👇

അപ്പൊസ്തലന്മാർ

ആത്മസ്നാനവും ജലസ്നാനവും

“യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം (ജലസ്നാനം) കഴിപ്പിക്കുക.” (മത്താ, 28:19)

രക്ഷയ്ക്കായി ജലസ്നാനം അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരുണ്ട്. ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെന്നും അക്കൂട്ടർ കരുതുന്നു. രക്ഷ ലഭിക്കുന്നത് സ്നാനത്താലാണ് അതിനു രണ്ടുപക്ഷമില്ല. എന്നാൽ ജലസ്നാനത്താലല്ല: ആത്മസ്നാനത്താലാണ് രക്ഷ ലഭിക്കുന്നത്. എന്തെന്നാൽ രക്ഷ ഭൗതികമല്ല; ആത്മികമാണ്. ജഡത്തിൻ്റെ രക്ഷയല്ല; ആത്മരക്ഷയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. സമ്പൂർണ്ണരക്ഷ ലഭിക്കുന്നത് യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയിലാണ്. നമ്മുടെ വിശ്വാസത്തിനും മാനസാന്തരത്തിനും പാപമോചനത്തിനും വീണ്ടുംജനനത്തിനുമായി ദൈവം നമുക്കു ദാനമായി നല്കുന്നതാണ് ആത്മസ്നാനം; നമ്മുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിൽ പ്രാദേശികസഭ നല്കുന്നതാണ് ജലസ്നാനം. ക്രിസ്തു തലയായ അവൻ്റെ ശരീരമായ ദൈവസഭയിലെ അംഗങ്ങളിൽ ജലസ്നാനം സ്വീകരിക്കാത്തവർ ഒരുപക്ഷെ ഉണ്ടാകാം; എന്നാൽ ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനം കൂടാതെ ഒരാൾക്കുപോലും ക്രിസ്തുവിൻ്റെ ശരീരമായ സഭയുടെ ഭാഗമാകാൻ കഴിയില്ല. എന്തെന്നാൽ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ് ഒരുവ്യക്തി ക്രിസ്തുവിൻ്റെ മാർമ്മികശരീരമായ സഭയോടു ചേരുന്നത്. ജലസ്നാനമെന്നല്ല, മറ്റേതൊരു പ്രവൃത്തിയാലും ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവിനെ നേടാൻ കഴിയില്ല; വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷത്താൽ സൗജന്യമായാണ് ആത്മസ്നാനം ലഭിക്കുന്നത്.

ആത്മസ്നാനം: ആത്മസ്നാനത്താലാണ് വ്യക്തി രക്ഷിക്കപ്പെടുന്നതും ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രികസഭയോടു ഏകീഭവിക്കുന്നതും: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷത്താൽ അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് ആത്മസ്നാനം ലഭിക്കുന്നത്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2). ദൈവം തൻ്റെ ആത്മാവിനെ അച്ചാരമായി അഥവാ ആദ്യഫലമായി വ്യക്തിക്കു നല്കുന്നതും ആത്മാവിനാൽ വ്യക്തിയെ മുദ്രയിടുന്നതും രക്ഷയുടെ സുവിശേഷത്താലാണ്: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 1:13,14. ഒ.നോ: റോമ, 8:23; 2കൊരി, 1:22; 5:5; എഫെ, 4:30). സുവിശേഷം പ്രസംഗിക്കപ്പെടുന്നതു പരിശുദ്ധാത്മാവിലാണ്: “സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1പത്രൊ, 1:12). പ്രസംഗിക്കപ്പെടുന്ന വചനം ജീവനും ആത്മാവുമാണ്: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” (യോഹ, 6:63). ആത്മാവും ജീവനുമായ വചനത്താലാണ് വീണ്ടും ജനിക്കുന്നത്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). ആത്മാവാണ് ജീവൻ നല്കുന്നത്: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു.” (യോഹ, 6:63). ജീവൻ ലഭിച്ചത് ജഡത്തിനല്ല; ആത്മാവിനാണ്: “ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു:” (യോഹ, 3:6). ആത്മസ്നാനത്താലുള്ള വിശുദ്ധീകരണത്താലാണ് ജീവൻ നല്കി രക്ഷയ്ക്കായി തിരഞ്ഞെടുത്തത്: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13. ഒ.നോ: റോമ, 1:16).

ആത്മസ്നാനദാതാവ്: യേശുക്രിസ്തുവാണ് ആത്മസ്നാനം നല്കുന്നത്. വഴിയൊരുക്കാൻ വന്ന യോഹന്നാൻ സ്നാപകനാണ് ആദ്യമായി ക്രിസ്തു നല്കുന്ന ആത്മസ്നാത്തെക്കുറിച്ച് പ്രസ്താവിച്ചത്: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; പ്രവൃ, 1:5; 11:15; 1കൊരി, 12,13). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു തൻ്റെ നിർണ്ണയം പ്രഖ്യാപിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്ത, 16:18). ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് ആത്മസ്നാനത്തെക്കുറിച്ചു ക്രിസ്തു പറഞ്ഞു: “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ്റെയും ക്രിസ്തുവിൻ്റെ രണ്ടു പ്രവചനങ്ങളുടെയും നിവൃത്തിയായിരുന്നു, പെന്തെക്കൊസ്തു നാളിലെ ആത്മസ്നാനത്താലുള്ള സഭാസ്ഥാപനം: “പെന്തെക്കൊസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.” (പ്രവൃ, 2:1-4).

ആത്മാവിനാൽ പണിയപ്പെടുന്ന ദൈവസഭ: ദൈവത്തിൻ്റെ സഭ പണിയപ്പെടുന്നത് ജഡത്താലും ജലത്താലുമല്ല; ആത്മാവിനാലാണ്: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22). പെന്തെക്കൊസ്തു നാളിലാണ് ക്രിസ്തുയേശു എന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും ചേർത്തുകൊണ്ട് ആത്മസ്നാനത്താൽ ദൈവസഭയുടെ അടിസ്ഥാനമിട്ടത്. (1കൊരി, 12,12,13; എഫെ, 2:20). ആ അടിസ്ഥാനത്തിന്മേൽ വിശ്വാസികളായ കല്ലുകളെ ചേർത്തുകൊണ്ട് ആത്മാവിനാൽ പണിയപ്പെടുന്നതാണ് ദൈവസഭ. തലയായ ക്രിസ്തുവിൻ്റെ ശരീരമാണ് വിശ്വാസികളുടെ സഭ: “സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.” (എഫെ, 1:22,23). “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു;” (കൊലൊ, 1:18). വിശ്വാസി ക്രിസ്തുവിനോടു ഏകീഭവിക്കുന്നത് ആത്മാവിലാണ്: “കർത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു.” (1കൊരി, 6:17). സഭയുടെ കാരണഭൂതനും തലയും അധികാരിയുമായ ക്രിസ്തുവിൻ്റെ ശുശ്രൂഷകൾ മുഴുവൻ ആത്മാവിലായിരുന്നു: ജനനം (മത്താ, 1:18,20; ലൂക്കൊ, 1:35), വളർച്ച (ലൂക്കൊ, 2:40,52), ശുശ്രൂഷയ്ക്കായുള്ള അഭിഷേകം (മത്താ, 3:16; ലൂക്കോ, 4:1; പ്രവൃ, 10:48), പരീക്ഷ (മത്താ, 4:1; മർക്കൊ, 1:12; ലൂക്കൊ, 4:1), ശുശ്രൂഷ (ലൂക്കൊ, 4:14,18,19), അത്ഭുതങ്ങൾ അടയാളങ്ങൾ (മത്താ, 12:28; പ്രവൃ, 10:48), ക്രൂശുമരണം (എബ്രാ, 9:14), പുനരുത്ഥാനം (1പത്രൊ, 3:18. ഒ.നോ: റോമ, 8:11; എഫെ, 1:20). ദൈവസഭാസ്ഥാപനം: (മത്താ, 3:11; 16:18; പ്രവൃ, 1:5; 2:1-4). വിശ്വാസികളോടുള്ള ബന്ധത്തിൽ: വ്യക്തികളോടു സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിലാണ് (1പത്രൊ, 1:12), സുവിശേഷത്താലാണ് വ്യക്തികൾക്ക് ആത്മാവെന്ന ആദ്യദാനം ലഭിക്കുന്നത് (റോമ, 8:23; ഗലാ, 3:2), ആത്മാവിൽ സ്നാനം ലഭിക്കുന്നു (1കൊരി, 12,13), ആത്മാവിനെ അച്ചാരമായി നല്കി മുദ്രയിടുന്നു (2കൊരി, 2:22; എഫെ, 1:13,14; 4:30), പാപത്തെക്കുറിച്ചും നീതിയെക്കുറുറിച്ചും വരുവാനുള്ള ന്യായവിധിയെക്കുറിച്ചും ബോധം വരുത്തി മാനസാന്തരത്തിലേക്കു നയിക്കുന്നു (യോഹ, 16:7,8), വീണ്ടുംജനിപ്പിക്കുന്നു (യോഹ, 3:3-6,8; യാക്കോ, 1:18; 1പത്രൊ, 1:23), ദൈവസഭയോടു ചേർക്കുന്നു (എഫെ, 2:22), ദൈവമന്ദിരമാക്കുന്നു (1കൊരി, 3:16; 6:19), എന്നേക്കും കൂടെയിരിക്കുന്നു (യോഹ, 14:6), നടത്തുന്നു (റോമ, 8:14), കൂടെ ജീവിക്കുന്നു (ഗലാ, 5:25), മക്കളാണെന്ന ഉറപ്പുനല്കുന്നു (റോമ, 8:16), കൃപാവരങ്ങൾ നല്കുന്നു (1കൊരി, 12:8-11), അകത്തെ മനുഷ്യനെ ശക്തിയോടെ ബലപ്പെടുത്തുന്നു (എഫെ, 3:16), പ്രാർത്ഥനയിൽ സഹായിക്കുന്നു (റോമ, 8:26), മർത്യശരീരങ്ങളെ ജീവിപ്പിക്കും. (റോമ, 8:11). പുതിയനിയമരക്ഷ ജലത്താലല്ല; ആത്മാവിനാലാണ്. ക്രിസ്തുവിൻ്റെ ജീവിതത്തിലും ക്രിസ്ത്യാനികളുടെ ജീവിതത്തിലും  ആത്മാവാണ് പ്രവർത്തിക്കുന്നത്. ജലസ്നാനമൊരു പ്രവൃത്തിയാണ്. പ്രവൃത്തികളുടെ ഒരു നിയമം മനുഷ്യർക്ക് ദൈവം നല്കിയതായിരുന്നു: (റോമ, 10:5). മനുഷ്യൻ്റെ ബലഹീനത നിമിത്തം പ്രവൃത്തികളാൽ നീതീകരണം പ്രാപിക്കാൻ മനുഷ്യനു കഴിയാഞ്ഞതിനാലാണ്, ദൈവംതന്നെ മനുഷ്യനായിവന്ന് തൻ്റെ മരണത്താൽ കൃപയാലുള്ള രക്ഷ ആത്മാവിനാൽ സൗജന്യമായി നല്കിയത്: (റോമ, 8:3; എഫെ, 2:5,8). ദൈവത്തിൻ്റെ കൃപയോടൊപ്പം രക്ഷയ്ക്കായി പ്രവൃത്തികൂടി വേണമെന്ന് ശഠിച്ചിരുന്നവർ ആദിമസഭയിലും ഉണ്ടായിരുന്നു. ആ പ്രശ്നം പരിഹരിക്കാനാണ് യെരൂശലേമിൽ അപ്പൊസ്തലന്മാരുടെ കൗൺസിൽ കൂടിയത്: (പ്രവൃ, 15:1-33). സമ്മേളത്തിനൊടുവിൽ വിജാതീയരാരും ന്യായപ്രമാണത്തിന്റെ ആചാരങ്ങളൊന്നും അനുഷ്ഠിക്കേണ്ടതില്ലെന്നാണ് പരിശുദ്ധാത്മാവും അപ്പൊസ്തലന്മാരും വിധിച്ചത്: (15:28). ദൈവസഭ പണിയുന്നത് ആത്മാവാണ്; ആത്മാവിനാൽ രക്ഷിക്കപ്പെട്ട് ദൈവമക്കളായവർ ദൈവത്തിൻ്റെ കല്പനയായ ജലസ്നാനമെന്ന കർമ്മം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

പരിശുദ്ധാത്മാവെന്ന ദാനം: “പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (പ്രവൃ, 10:46. ഒ. നോ: പ്രവൃ, 2:38; 8:20; 11:17; റോമ, 8:23; ഗലാ, 3:3; എഫെ, 1:13,14). രക്ഷയുടെ സുവിശേഷം കേൾക്കുമ്പോൾ ദൈവം നമുക്കു ദാനമായി തരുന്നതാണ് ആത്മസ്നാനം. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 8:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (8:34-48) കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു പറയുമെന്നാണ് പറഞ്ഞത്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ ആ വാക്കുകളെ അഥവാ സുവിശേഷം പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). അതിനുശേഷമാണ് അഥവാ അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും ആത്മാസ്നാനാന്തരം കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13. ഒ.നോ: എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). യേശുക്രിസ്തു വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ച് (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ച (10:44-48) ആത്മസ്നാനം, അവസാന വ്യക്തിയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22).

ആത്മസ്നാനവും വീണ്ടുംജനനവും: സുവിശേഷം യേശക്രിസ്തുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം” (2തിമൊ, 2:8). സുവിശേഷം യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.” (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിലാണ്: “സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1പത്രൊ, 1:12. ഒ.നോ 1തെസ്സ, 1:5). സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത് അഥവാ ആത്മസ്നാനം നടക്കുന്നത്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:2. ഒ.നോ: 3:5; എഫെ, 1:13,14). ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം: “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23). ആത്മാവിനാലും ദൈവവചനത്താലുമാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. ആത്മാവിലുള്ള ജനനം: “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” (യോഹ, 3:6. ഒ.നോ: 3:5,8). “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു.” (യോഹ, 6:63. ഒ.നോ: റോമ, 8:11; 2കൊരി, 3:6). ദൈവവചനത്താലുള്ള ജനനം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സ, 2:14; യാക്കോ, 1:18; 1:21). സുവിശേഷമായ യേശുക്രിസ്തുവിലൂടെയാണ് ആത്മാവു ലഭിക്കുന്നതെന്നും ആത്മാവിനാലും സുവിശേഷത്താലുമാണ് വീണ്ടുംജനിക്കുന്നതെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, സുവിശേഷമായ ക്രിസ്തുവിലൂടെയുള്ള ആത്മാവെന്ന ആദ്യദാനത്തിലൂടെയാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്ന് വ്യക്തമാണല്ലോ? ആത്മാവിലുള്ള സ്നാനത്താലാണ് വ്യക്തി ക്രിസ്തുവിൻ്റെ മരണത്തോടും പുനരുത്ഥാനത്തോടും ഏകീഭവിക്കുന്നത്: “”ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാ, 3:27-28). യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). “സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.” (കൊലൊ, 2:12. ഒ.നോ: യോഹ, 3:3,5,8; റോമ, 4:24,25; 6:3; 6:8; 7:4; 1കൊരി, 12:13; ഗലാ, 3:27; എഫെ, 2:4,5,8; 4:5; കൊലൊ, 3:1). ക്രിസ്തുവാകുന്ന ദൈവനിവസത്തിൻ്റെ അടിസ്ഥാനത്തോടു നമ്മെച്ചേർത്തു പണിയുന്നത് ആത്മാവാണ്: “അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:22). സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ വ്യക്തി തൻ്റെ പാപങ്ങളിൽ ക്രിസ്തുവിനോടുകൂടി മരിക്കുകയും അവനോടുകൂടി പുതുജീവനോടെ ഉയിർക്കുകയും ചെയ്യുന്നതാണ് വീണ്ടുംജനനം. സുവിശേഷത്താൽ ദാനമായി ലഭിച്ച ആത്മാവിനാൽ വീണ്ടുംജനനം പ്രാപിച്ച വ്യക്തി വീണ്ടും മരിച്ചടക്കപ്പെടേണ്ട ആവശ്യമില്ല. അതിനാൽ ജലസ്നാനം ആത്മികജീവൻ പ്രാപിച്ച വ്യക്തിയുടെ ബാഹ്യസാക്ഷ്യമാണെന്നു മനസ്സിലാക്കാം.

സ്നാനം ഒന്നു: “നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:4-6). ഈ വേദഭാഗത്തെ സ്നാനത്തെ ജലസ്നാനമായി മനസ്സിലാക്കുന്നവരുണ്ട്. എന്നാൽ ജലസ്നാനമല്ല; ആത്മസ്നാനമാണ് ഈ വേദഭാഗത്തെ വിഷയം. മേല്പറഞ്ഞ വേദഭാഗത്ത് ഏഴ് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്; അത് ഏഴും ഭൗതികമല്ല; ആത്മികമാണ്: 1. ഏകപ്രത്യാശ, 2. ഏകശരീരം, 3. ഏകാത്മാവ്, 4. ഏകകർത്താവ്, 5. ഏകവിശ്വാസം, 6. ഏകസ്നാനം, 7. ഏകദൈവം. ഏകപ്രത്യാശ: ലോകപ്രകാരമുള്ള പ്രത്യാശയാലല്ല വിശ്വാസി രക്ഷിക്കപ്പെടുന്നതും ജീവിക്കുന്നതും. കൃപയാലുള്ള പ്രത്യാശയാലാണ്. നിലനില്ക്കുന്ന കൃപാവരങ്ങളിൽ ഒന്നാണ് പ്രത്യാശ: (1കൊരി, 13:13). പ്രത്യാശയാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്: (റോമ, 8:24). ഏകശരീരം: ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയെക്കുറിച്ചാണ്: (കൊലൊ, 3:15. ഒ.നോ: 1കൊരി, 12:12,13; എഫെ, 1:23; 2:16; 3:6; കൊലൊ, 2:19; 3:15). ഇവിടെ പറഞ്ഞിരിരിക്കുന്ന ശരീരം ജഡശരീരമല്ല; ആത്മശരീരമാണ് അഥവാ ക്രിസ്തുവിൻ്റെ മാർമ്മികശരീരമാണ്. ഏകാത്മാവ്: യെഹൂദനെന്നും യവനൻ അഥവാ ജാതികളെന്നും വ്യത്യാസമില്ലാതെ ഏകാത്മാവിലാണ് നമുക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിച്ചത്: (എഫെ, 2:18. ഒ.നോ: യോഹ, 3:6,8; 1കൊരി, 12:13; എഫെ, 1:13,14). ഏകകർത്താവ്: യേശുക്രിസ്തുവെന്ന ഏകകർത്താവാണ് നമുക്കുള്ളത്: (ലൂക്കൊ, 2:11; പ്രവൃ, 2:36; 1കൊരി, 8:6). ഏകവിശ്വാസം: ലോകപ്രകാരമുള്ള വിശ്വാസത്താലല്ല, കൃപയാലുള്ള വിശ്വാസത്താലാണ് വ്യക്തികൾ രക്ഷപ്രാപിക്കുന്നത്: (എഫെ, 2:5,8). നിലനില്ക്കുന്ന കൃപാവരങ്ങളിലൊന്നാണ് വിശ്വാസം: (1കൊരി, 13:13). ഏകസ്നാനം: ജലസ്നാനത്താലല്ല, ഏകാത്മസ്നാനത്താലാണ് വ്യക്തികൾ ക്രിസ്തുവിൻ്റെ ശരീരമായ സഭയോടു ചേരുന്നത്: (1കൊരി, 12:12,13. ഒ.നോ: മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; 20:22; പ്രവൃ, 1:5; 2:1-4; 11:16; റോമ, 15:15; 1കൊരി, 12:3; എഫെ, 1:14; 2:18; 2തെസ്സ, 2:13; തീത്തൊ, 3:7; എബ്രാ, 6:4). മൂലക്കല്ലായ ക്രിസ്തുവിനോടും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തോടും നമ്മെച്ചേർത്തു പണിയുന്നത് ആത്മാവിനാലാണ്: (എഫെ, 2:20-22). ഏകദൈവപിതാവ്: പിതാവായ ഏകദൈവമേ നമുക്കുള്ളു: (യോഹ, 5:44; 8:41; 17:3; 1കൊരി, 8:4,6; 1തിമൊ, 1:17; എബ്രാ, 2:11 യൂദാ, 1:24). ഏകാത്മസ്നാനത്താലാണ് ഏകശരീരത്തിൽ വിശ്വാസികൾ അംഗങ്ങളാകുന്നത്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതുമെല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുവാനുള്ള കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിട്ടാണ് പരിശുദ്ധാത്മസ്നാനത്താൽ നമ്മെ ഒന്നാക്കിയിരിക്കുന്നത്: (എഫെ, 1:10-14).

‘സ്നാനം ഒന്നു’ എന്നു പറഞ്ഞിരിക്കുന്നത് ജലസ്നാനമല്ല; ആത്മസ്നാനമാണെന്നതിന് ശക്തമായ ഒരു തെളിവുകൂടി തരാം: പൗലൊസാണല്ലോ സ്നാനം ഒന്നെന്നു പറഞ്ഞിരിക്കുന്നത്; അതേ പൗലൊസ് തന്നെ കൊരിന്ത്യരോടു പറയുന്നു: “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” (1കൊരി, 1:17). ഇവിടെ പറയുന്ന സ്നാനം ആത്മസ്നാനമല്ല; ജലസ്നാനമാണ്. മനുഷ്യർക്കു കൊടുക്കാൻ കഴിയുന്നത് ജലസ്നാനമാണ്; ആത്മസ്നാനം കർത്താവ് നല്കുന്നതാണ്. (മത്താ, 3:11). കൊരിന്ത്യരോടു പറയുന്നകാര്യം വ്യക്തമായി മനസ്സിലാക്കാൻ അന്ത്യൊക്യയിലെ പള്ളിയിൽവെച്ചുള്ള പൗലൊസിൻ്റെ മറ്റൊരു പ്രസ്താവനയും ചേർത്തുചിന്തിക്കണം: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു.” (പ്രവൃ, 13:47. ഒ.നോ: യെശ, 49:6). ജലസ്നാനം കൂടാതെ രക്ഷ കിട്ടില്ലെങ്കിൽ, ഭൂമിയുടെ അറ്റത്തോളം രക്ഷയാകേണ്ടതിന്നു പൗലൊസിനെ കർത്താവ് അയച്ചിരിക്കെ, എന്നെ സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു എങ്ങനെ പറയാൻ കഴിയും? ഇനി, പൗലൊസിനോടു ക്രിസ്തു പറഞ്ഞ മറ്റൊരു കാര്യംകൂടി താൻ പറയുന്നുണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). പാപമോചനവും ക്രിസ്തുവിവിലുള്ള വിശ്വാസവും ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും ലഭിക്കുന്നത് ജലസ്നാനത്താലാണെങ്കിൽ, എന്നെ സ്നാനം കഴിപ്പിപ്പാനല്ല അയച്ചതെന്ന് പൗലൊസ് പറയുമോ? അപ്പോൾ രക്ഷയ്ക്കായുള്ളത് ജലസ്നാനമല്ല; ആത്മസ്നാനമാണ്. അത് സുവിശേഷത്തിലൂടെ കർത്താവ് ദാനമായി നല്കുന്നതാണ്. (ഗലാ, 3:2,5; എഫെ,1:13,14). ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷയ്ക്കായി ഒരേയൊരു സ്നാനമേയുള്ളു; അത് തൻ്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷത്തിൽ ദൈവം ദാനമായി നല്കുന്നതാണ്. സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നില്ല ജലസ്നാനം. അതുകൊണ്ടാണ് പൗലൊസ് പറഞ്ഞത്; സ്നാനം അഥവാ ജലസ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.

ജലസ്നാനം: ജലസ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്; അഥവാ രക്ഷാനന്തര പ്രവൃത്തിയാണ്. വീണ്ടെടുക്കപ്പെട്ട വ്യക്തിയുടെ ആത്മാവു ക്രിസ്തുവിനോടു ചേർന്നു എന്നതിന്റെ ബാഹ്യ അടയാളമാണ് ക്രിസ്തീയ സ്നാനം. ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ നിവൃത്തിയായിരുന്നു ക്രിസ്തുവിന്റെ ആഗമനം. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ഈ രക്ഷയിൽ പങ്കാളിയായതിനെ ചൂണ്ടിക്കാണിക്കുകയാണ് ക്രിസ്തു വ്യവസ്ഥാപനം ചെയ്ത സ്നാനം. ക്രിസ്തു നല്കിയ മഹാനിയോഗമനുസരിച്ചാണ് അപ്പൊസ്തലന്മാർ സ്നാനം നല്കിയതും, സഭ ഇന്നും അതു അനുവർത്തിക്കുന്നതും. (മത്താ, 28:19,20; മർക്കൊ, 16:15,16). മഹാനിയോഗത്തോടൊപ്പം ക്രിസ്തു നല്കിയ വാഗ്ദത്തമാണ് “ഞാനോ യുഗാന്ത്യം വരെയും എപ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്നത്. അപ്പൊസ്തലന്മാർ യുഗാവസാനംവരെ ജീവിച്ചിരുന്നില്ല. എന്നാൽ സഭ യുഗാവസാനംവരെ ഭൂമിയിൽ ഉണ്ടായിരിക്കും. സഭയുടെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് കർത്താവ് ഈ കല്പന ശിഷ്യന്മാർക്കു നല്കിയത്. അതിനാൽ കർത്താവിന്റെ വരവുവരെയും തുടരേണ്ട അനുഷ്ഠാനമാണ് സ്നാനം കഴിപ്പിക്കൽ.

ജലസ്നാനത്തിൻ്റെ ആവശ്യകത: ഒന്നാമത്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള  ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19-20). ഈ വേദഭാഗത്ത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അഥവാ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് പറയുന്നത്. രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ ശിഷ്യരാകാനുള്ളതാണ് സ്നാനം. ഒന്നുകൂടി പറയാം: ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവും കർത്താവും ആക്കിവെച്ച യേശുവിൻ്റെ ശിഷ്യരാകാനുള്ള കർമ്മമാണ് സ്നാനം. പ്രവൃത്തികൾ 2ൻ്റെ31;36. അതായത്, ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. സുവിശേഷം അറിയിക്കാൻ പൗലൊസിനെ അയക്കുമ്പോൾ, കർത്താവ് കല്പിച്ചതുകൂടി ഇതിനൊപ്പം ചിന്തിക്കണം:  “അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പധാനവുമായ ക്രിസ്തീയ കർമ്മമാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അല്ലാതെ, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5).

ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല സ്നാനം ഏല്ക്കേണ്ടത്; ദൈവമക്കളായവർ അനുഷ്ഠിക്കേണ്ടതാണ് സ്നാനം. ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11}. ക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷ പ്രാപിക്കുന്നത്; അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. “കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.” (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.” (പ്രവൃ, 16:31). ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. (2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. എന്തെന്നാൽ, കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും? ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ‘എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു’ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ‘നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടുന്നു പറഞ്ഞാലുള്ള സ്ഥിതി; അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മികമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിന്, ആദ്യം ജീവനുണ്ടാകണം. ആത്മികമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ആത്മികമായ കല്പന എങ്ങനെ അനുസരിക്കും? അതിനു ആത്മിക ജീവൻ പ്രാപിക്കണം. അതിന് ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൊവമക്കളാകും. (യോഹ, 3:5-8;  20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി, ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2ൻ്റെ21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം.

ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോൾ: വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്ഥാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണു പുതിയനിയമ മാതൃക: (പ്രവൃ, 2:41), ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48) ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവയും നോക്കുക. സുവിശേഷം കേൾക്കുക അഥവാ കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ‘വിശ്വസിക്കുക’ എന്നത് സുവിശേഷ കേൾവിയാൽ ഉളവാകുന്ന ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാണ്: (1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. “നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.” (പ്രവൃ, 8:37). സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). “Then they that gladly received his word, were baptized, and the same day there were added to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ‘മാനസാന്തരം’ തുടങ്ങിയാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ‘അവരോടു ചേർന്നു’ അഥവാ പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവണത് ചെയ്യുന്നത്: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃ, 2:46; 1കൊരി, 12:12,13).

വിശ്വസിക്കുന്നുവെങ്കിൽ ആകാം: “അവർ (ഫിലിപ്പൊസും ഷണ്ഡനും) ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.” (പ്രവൃ, 8:36-38). ഇതിൻ്റെ 37-ാം വാക്യം സത്യവേദപുസ്തകം ഉൾപ്പെടെ ആധുനിക പരിഭാഷകളിൽ ചിലതിൽ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലിട്ടിരിക്കുന്നതും ചിലതിൽനിന്ന് നീക്കം ചെയ്തിക്കുന്നതായും കാണാം. എന്നാൽ, ഇംഗ്ലീഷിലെ ആദ്യത്തെ പരിഭാഷയായ william tyndale (1526) മൂതൽ Coverdale Bible (1535), Bishops’ Bible (1568), Geneva Bible (1587), King James (1611) തുടങ്ങിയ ആദ്യകാല പരിഭാഷകളിലെല്ലാം മറ്റുപല പരിഭാഷകളിലും ബ്രാക്കറ്റിലല്ലാതെ ഈ വാക്യം കാണാവുന്നതാണ്. അതായത്, ഫിലിപ്പൊസ് ഷണ്ഡനോടു യെശയ്യാപ്രവചനത്തെ ആധാരമാക്കി സുവിശേഷം അറിയിച്ചപ്പോൾത്തന്നെ അവന് ആത്മസ്നാനം അഥവാ ആത്മാവ് ലഭിച്ചു: (പ്രവൃ, 10:44; ഗലാ, 3:2,5). ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിക്ക് നല്കുന്നതും വീണ്ടുംജനിപ്പിച്ച് രക്ഷ അണിയിക്കുന്നതും: (2:കൊരി, 4:13; എഫെ, 2:5,8. ഒ.നോ: ഗലാ, 3:2,5). പരിശുദ്ധാത്മാവിനെ കൂടാതെ, യേശു എൻ്റെ രക്ഷിതാവായ കർത്താവാണെന്ന വിശ്വാസം ഏറ്റുപറയാൻ ആർക്കും കഴിയില്ല: (1കൊരി, 12:3). അനന്തരം, അവർ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു ചോദിച്ചു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറയുകയും അവനെ സ്നാനം കഴിപ്പിക്കുകയും ചെയ്തു: (പ്രവൃ, 8:36-38). ഇവിടെ രണ്ടു കാര്യങ്ങൾ കാണാം. ഒന്ന്; യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8) അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ ഷണ്ഡൻ രക്ഷിക്കപ്പെടുന്നു. രണ്ട്; രക്ഷിക്കപ്പെട്ട ഷണ്ഡൻ്റെ സാക്ഷ്യൻ്റെ വെളിച്ചത്തിൽ ഫിലിപ്പോസ് അവന് ജലസ്നാനം നല്കുന്നു. സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത്: (പ്രവൃ, 10:44). എന്നാൽ, ഫിലിപ്പൊസ് സുവിശേഷം അറിയിച്ചിട്ട് ഷണ്ഡൻ്റെ വിശ്വാസം ആരാഞ്ഞശേഷം സ്നാനപ്പെടുത്തിയതായും പത്രൊസ് കൊർന്നേല്യൊസിനോട് വിശ്വാസം ആരായാതെ നേരിട്ട് സ്നാനപ്പെടുത്താൻ കല്പിച്ചതായും കാണാം. അതിൻ്റെ കാരണമെന്താണെന്നു ചോദിച്ചാൽ; ആത്മസ്നാനം ഒരു ആന്തരിക പ്രവൃത്തിയാണ്; ആത്മസ്നാനം ലഭിച്ചവന് തൻ്റെ ഉള്ളത്തിൽ അത് അനുഭവിക്കാൻ കഴിയുമെങ്കിലും അതിന് പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ല: (യോഹ, 3:8; പ്രവൃ, 19:5). അതിനാൽ, ആത്മസ്നത്തോടൊപ്പം പ്രത്യക്ഷമായ ഏന്തെങ്കിലും വരങ്ങളുണ്ടെങ്കിൽ മാത്രമേ, വ്യക്തിക്ക് ആത്മസ്നാനം ലഭിച്ച് രക്ഷിക്കപ്പെട്ടതായി സുവിശേഷകന് മനസ്സിലാകുകയുള്ളു. ഷണ്ഡന് പ്രത്യക്ഷമായ വരങ്ങളൊന്നും ഇല്ലായിരുന്നു; അതുകൊണ്ട് അവൻ്റെ വിശ്വാസം ആരായേണ്ടിവന്നു. കൊർന്നേല്യൊസിനും കുടുംബത്തിനും ആത്മസ്നാനത്തോടൊപ്പം അന്യഭാഷയെന്ന പ്രത്യക്ഷമായൊരു വരവും ഉണ്ടായിരുന്നു; അതിനാൽ, വിശ്വാസം ആരായാതെതന്നെ അവനെ സ്നാനപ്പെടുത്തി. എന്തെന്നാൽ, സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താലാണ് വിശ്വാസം ഉളവാകുന്നത്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13). അതായത്, ആത്മസ്നാനത്താൽ രക്ഷിക്കപ്പെട്ടവരിൽനിന്ന് ദൃശ്യമാകുന്ന വരങ്ങളുടെ വെളിച്ചത്തിലോ, രക്ഷിക്കപ്പെട്ടവരുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിലോ ആണ് ജലസ്നാനം നല്കുന്നത്: (പ്രവൃ, 8:37; 1കൊരി, 12:3).

ജലസ്നാനം സ്വീകരിക്കേണ്ട നാമം: രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. എന്തെന്നാൽ പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് ചെയ്യേണ്ടത്. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ” കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16).

റോമർ 6:1-11; ഗലാത്യർ 3:27; കൊലൊസ്യർ 2:12,13 തുടങ്ങിയ വേദഭാഗങ്ങൾ ജലസ്നാനത്തെ സൂചിപ്പിക്കുന്നതായി അനേകരും മനസ്സിലാക്കുന്നു. എന്നാൽ ആ വേദഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ ആത്മസ്നാനത്തെ കുറിച്ചുള്ളതാണ്. മേല്പറഞ്ഞ മൂന്നു പുസ്തകങ്ങളിലും ജലമെന്നൊരു പദംപോലുമില്ല; ആത്മാവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതു മുഴുവൻ: (റോമ, 5:5; 7:6; 8:2; 8:4; 8:5; 8:6; 8:9; 8:10; 8:11; 8:15; 8:16; 8:23; 8:26; 8:27; 9:2; 12:11; 14:17; 15:13; 15:18; 15:32; ഗാലാ, 3:2; 3:3; 3:5; 3:14; 4:4; 5:5; 5:16; 5:17; 5:18; 5:22; 5:25; 6:1; 6:8; 6:18; കൊലൊ, 1;18; 2:5). ക്രിസ്തുവിനോട് നമ്മെ ഏകീഭവിപ്പിക്കുന്നതും അവൻ്റെ മരണപുരനുത്ഥാനങ്ങളിൽ പങ്കുകാരാക്കുന്നതും തോട്ടിലെ വെള്ളമല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാണ് അവൻ നമുക്ക് ആത്മാവിൽ സ്നാനം നല്കുന്നത്. (മത്താ, 3:11; 1കൊരി, 12:12,13; എഫെ, 1:13,14). ആത്മസ്നാനത്താലാണ് യേശുക്രിസ്തുവിനോട് ചേരുന്നതും (റോമ, 6:3) നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെടുന്നതും (റോമ, 6:6) അവൻ്റെ മരണത്തിൽ പങ്കാളിയാകുന്നതും (റോമ, 6:3) അവനോടുകൂടെ അടക്കപ്പെടുന്നതും (റോമ, 6:4; കൊലൊ, 2:12) അവനോടുകൂട ഉയിർത്തെഴുന്നേല്ക്കുന്നതും (റോമ, 6:4,5; കൊലൊ, 2:12) പാപമോചനം പ്രാപിക്കുന്നതും (റോമ, 6:7) അവനെ ധരിക്കുന്നതും (ഗലാ, 3:27) അവനോടുകൂടി ജീവിക്കുന്നതും. (റോമ, 6:8). ആത്മാവിലാണ് ഭക്തന്മാർ ദൈവത്തെ കണ്ടത്; ആത്മാവിലാണ് പ്രവാചകന്മാർ ഭാവികാര്യങ്ങളെ കണ്ടതും വെളിപ്പാടുകൾ ലഭിച്ചതും പ്രവചിച്ചതും; ആത്മാവിലാണ് പൗലൊസ് മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടത്. അതുപോലെ ആത്മാവിലാണ് നാം ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിൽ പങ്കാളിയാകുന്നതും അവനോടു ചേരുന്നതും അവനെ ധരിക്കുന്നതും അവനോടുകൂടി ജീവിക്കുന്നതും.

ക്രിസ്തുവിനെ ധരിക്കുന്ന സ്നാനം: “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാ, 3:27,28). ക്രിസ്തുവിനെ ധരിക്കുന്ന സ്നാനം ജലസ്നാനമല്ല; ആത്മസ്നാനമാണെന്നു ദൈവത്തിൻ്റെ വചനം കൃത്യമായി നമ്മോടു പറയുന്നു. “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു” എന്നാണ് പൗലൊസ് പറഞ്ഞത്. എന്നാൽ ക്രിസ്തു സ്വർഗ്ഗാരോഹണത്തിനു മുമ്പു പറഞ്ഞ കല്പനയിൽ നോക്കുക: “എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.” (ലൂക്കോ, 24:49. ഒ.നോ: പ്രവൃ, 1:4). ഉയരത്തിൽ നിന്നു ധരിക്കേണ്ട ശക്തി എന്താണെന്നും പറഞ്ഞിട്ടുണ്ട്: “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.” (പ്രവൃ, 1:5). പരിശുദ്ധാത്മാത്മ സ്നാനമാണ് ഉയരത്തിൽ നിന്നുള്ള ശക്തിയെന്ന് വ്യക്തമാണല്ലോ? എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരോഹണം ചെയ്യുന്നതിനു മുമ്പാണ് ക്രിസ്തു ഇതു കല്പിച്ചത്. “ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം അഥവാ ആത്മാവിൽ സ്നാനം ലഭിക്കുവോളം യെരുശലേമിൽ പാർപ്പിൻ.” എന്നാൽ ഉയരത്തിൽ നിന്നുള്ള ശക്തിധരിച്ച് അഥവാ പരിശുദ്ധാത്മാവിനാൽ ദൈവസഭ സ്ഥാപിതമായി വർഷങ്ങൾക്കുശേഷം ആത്മാസ്നാനത്താൽ രക്ഷിക്കപ്പെട്ട (ഗലാ, 3:2-5) ഗലാത്യയിലെ വിശ്വാസികളോടാണ് പൗലൊസ് പറയുന്നത്; “ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.” അതായത്, ‘ഉയരത്തിൽനിന്നു ശക്തി ധരിക്കുമെന്നും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു’ എന്നു പറയുന്നതും ഒന്നുതന്നെയാണ്. രണ്ട് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ഒന്ന്; എൻവിയൊ’ (ἐνδύω – endyo) എന്ന ഗ്രീക്കുപദത്തെയാണ് രണ്ടിടത്തും ‘ധരിക്കുക’ എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. endue എന്ന ഇംഗ്ലീഷ് പദത്തിനു ‘ഉടുപ്പണിയിക്കുക, അനുഗ്രഹിക്കുക’ എന്നാണർത്ഥം. അതിനാൽ, ‘ഉയരത്തിൽനിന്നു ശക്തി ധരിക്കാൻ’ യേശു പറയുന്നതും ‘ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു’ എന്നു പൗലൊസ് പറഞ്ഞതും ഒരേ വാക്കുകൊണ്ട് ഒരേ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാമല്ലോ? രണ്ട്; പലരായ വിശ്വാസികൾ ക്രിസ്തുവിൽ ഏകശരീരമാകുന്നത് ആത്മസ്നാനത്താലാണെന്നും പറഞ്ഞിട്ടുണ്ട്: “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). ക്രിസ്തുവിനെ ധരിക്കുന്നത് ആത്മസ്നാത്താലാണെന്ന് വ്യക്തമാണല്ലോ?

ക്രിസ്തു കുടിച്ച പാനപാത്രവും ഏറ്റ സ്നാനവും: “യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്നപാന പാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു. യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.” (മർക്കൊ, 10:38,39; ലൂക്കൊ, 12:50). ഈ വേദഭാഗത്തു പറയുന്ന, ക്രിസ്തു കുടിക്കാനിരുന്ന പാനപാത്രവും ഏല്ക്കാനിരുന്ന സ്നാനവും താൻ യോഹന്നാൻ്റെ കയ്യാൽ ഏറ്റുകഴിഞ്ഞ സ്നാനത്തെക്കുറിച്ചല്ല; പ്രത്യുത, താൻ ഏല്ക്കാനിരുന്ന കഷ്ടാനുഭവം അഥവാ ക്രൂശുമരണമെന്ന പരമയാഗത്തെക്കുറിച്ചാണ്. താൻ കുടിക്കാനിരിക്കുന്ന പാനപാത്രത്തിലും ഏല്ക്കാനിരിക്കുന്ന സ്നാനത്തിലും അഥവാ കഷ്ടാനുഭവങ്ങളിൽ ശിഷ്യന്മാരും പങ്കുകൊള്ളുമെന്നാണ് ക്രിസ്തു പറഞ്ഞത്. പക്ഷെ എങ്ങനെ? താൻ ഏല്പാനിരുന്ന ക്രൂശുമരണമെന്ന സ്നാനത്തെയോർത്ത് ക്രിസ്തു വളരെ ഞെരുങ്ങിയിരുന്നു: (ലൂക്കൊ, 12:50). എത്രവലിയ വ്യഥയാണ് താൻ അനുഭവിച്ചിരുന്നതെന്ന് ഗെത്ത്ശെമനയിലെ പ്രാർത്ഥനയിൽ മനസ്സിലാക്കാം: പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39. ഒ.നോ: മർക്കൊ, 14:35,36; ലൂക്കൊ, 22:42). മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പരിശുദ്ധശരീരത്തിൽ വഹിച്ച ക്രിസ്തുയേശുവെന്ന മനുഷ്യൻ പ്രാണവേദനയിലായതും പരിക്ഷീണനായി കവിണ്ണുവീണതും അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷനായതും ഗെത്ത്ശെമനയിൽ കാണാം: (മത്താ, 26:39; മർക്കൊ, 14:35; ലൂക്കൊ, 14:43,44; 1തിമൊ, 2:6). അതിലും എത്രയോ ഭയാനകമാണ് ക്രൂശുമരണം. ക്രിസ്തുയേശു സകല മനുഷ്യർക്കുംവേണ്ടി ക്രൂശുമരണമെന്ന കഷ്ടങ്ങൾ സഹിച്ചത് ദൈവകൃപയാലും (എബ്രാ, 2:9) പരിശുദ്ധാത്മാവിനാലുമാണ്: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ആത്മാവിനാലാണ് താൻ പുനരുത്ഥാനം ചെയ്തതും: “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമ, 8:11). ക്രിസ്തു തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സ്നാനമേറ്റത് ആത്മാവിലായിരുന്നുവെങ്കിൽ; ആ മരണപുനരുത്ഥാനങ്ങളോട് ദൈവത്തിൻ്റെ ആത്മാവിനാലല്ലാതെ, ജലത്താൽ നമുക്കെങ്ങനെ ഏകീഭവിക്കാൻ കഴിയും???… യേശുക്രിസ്തു പരിശുദ്ധാത്മാവിനാൽ സഫലമാക്കിയ മരണപുനരുത്ഥാനമെന്ന തൻ്റെ പരമയാഗത്തോടു വ്യക്തികൾക്ക് ആത്മസ്നാനത്താലല്ലാതെ, പ്രാദേശിക സഭകളിലെ ആരോ നല്കുന്ന ജലസ്നാനത്താൽ ഏകീഭവിക്കാൻ കഴിയുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ പിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ല. യേശു അവരോടു: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.” (മർക്കൊ, 10:39). ക്രിസ്തു ആത്മാവിനാൽ കുടിച്ച പാനപാത്രവും (കഷ്ടാനുഭവം) ഏറ്റ സ്നാനവും (മരണപുനരത്ഥാനങ്ങൾ) നമ്മളും ഏല്ക്കാനാണ് അവൻ നമ്മെ ആത്മാവിൽ സ്നാനം കഴിപ്പിച്ചത്. അത് ജഡത്തിലും ജലത്തിലും നമുക്കു ഏല്ക്കാൻ കഴിയില്ല; യേശുക്രിസ്തു കൃപയാൽ നല്കുന്ന ആത്മസ്നാനത്താലാണ് നാമവൻ്റെ മരണപുനരുദ്ധാനങ്ങളോട് ഏകീഭവിക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; പ്രവൃ, 1:5; 11:15; റോമ, 6:3-5; 1കൊരി, 12,13; ഗലാ, 3:27; കൊലൊ, 2:12,13; 2തെസ്സ, 2:13).

പുനർജ്ജനനസ്നാനം: “അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” (തീത്തൊ, 3:5). നമ്മുടെ വീണ്ടുംജനനം അഥവാ ആത്മീയജനനത്തെ കുറിക്കുകയാണ് പുനർജ്ജനനസ്നാനം. രക്ഷയ്ക്കായി യാതൊരു നീതിപ്രവൃത്തികളും ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ടാണ് പുനർജ്ജനനസ്നാനത്തെക്കുറിച്ചു പറയുന്നത്. ജലസ്നാനം വാക്കിലും പ്രവൃത്തിയിലും ഉൾപെടുന്ന കല്പനയാണ്. എന്നാൽ പുനർജ്ജനനസ്നാനം പരിശുദ്ധാത്മാവിലുള്ള കഴുകലാണ്. അതിന് യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 2:41; 8:37; 13:39; 15:11; 16:31). പരിശുദ്ധാത്മസ്നാനം തന്നെയാണ് പുനർജ്ജനനസ്നാനം. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “അത് നമ്മുടെ പുണ്യപ്രവൃത്തികള്‍ കൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്.” (തീത്തൊ, 3:5). പി.ഒ.സി: “അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന്‌ നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രെ.” ദൈവവചനത്താലും അഥവാ സുവിശേഷത്താലും ആത്മാവിനാലുമാണ് വ്യക്തി വീണ്ടും ജനിക്കുന്നത്: (യോഹ, 3:6,8; യാക്കോ, 1:18; 1പത്രൊ, 1:23).

വെള്ളത്താലും ആത്മാവിനാലും: യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 3:5). ജലസ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ‘വെള്ളത്താലും ആത്മാവിനാലും ജനിക്കണം’ എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ വെള്ളമായി മനസ്സിലാക്കുന്നു. അത് ‘വിശ്വാസത്താൽ നീതീകരണം’ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. ബൈബിളിനെ മനുഷ്യൻ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; ദൈവത്തിൻ്റെ ആത്മാവുതന്നെ വ്യാഖ്യാനിച്ചു വെച്ചിട്ടുണ്ട്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്: “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും” (എഫെ, 5:26) ഈ വാക്യത്തിൽ സ്നാനത്തെ കുറിക്കുന്ന baptízo അല്ല; കഴുകലിനെ കുറിക്കുന്ന loutron ആണ്. അതായത്, വചനത്താലുള്ള കഴുകലാണ് വിഷയം. “That he might sanctify and cleanse it with the washing of water by the word,” (KJV). “അവന്‍ അതിനെ(സഭയെ) വിശുദ്‌ധീകരിക്കുന്നതിന്‌,വചനമെന്ന ജലംകൊണ്ടു കഴുകി വെണ്‍മയുള്ളതാക്കി.” മലയാളത്തിലെ മറ്റൊരു പരിഭാഷ: “ക്രിസ്തു അവിടത്തെ സഭയെ വചനത്താൽ പ്രക്ഷാളനം നടത്തി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും” (മലയാളം ഓശാന). വചനത്തെ ജീവനുള്ള വെള്ളമായി യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 4:10-14. ഒ.നോ: എബ്രാ, 4:12). വെള്ളത്താലല്ല; വചനത്താലാണ് ശുദ്ധീകരണം ഉണ്ടാകുന്നത്: “ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.” (യോഹ, 15:3. ഒ.നോ: 1തിമൊ, 4:5). വചനം ജീവനും ആത്മാവുമാണെന്നും പറഞ്ഞിട്ടുണ്ട്: (യോഹ, 6:63). വചനത്താലും ആത്മാവിനാലുമുള്ള വീണ്ടുംജനനത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. വചനത്താലുള്ള ജനനം: കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 1കൊരി, 4:15; 2തെസ്സ, 2:14; യാക്കോ, 1:18; 1:21). ആത്മാവിലുള്ള ജനനം: “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” (യോഹ, 3:6. ഒ.നോ: 3:5,6,8; 1കൊരി, 6:11; ഗലാ, 5:25). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17; എഫെ, 2:8). വിശ്വാസവചനം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2,5). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; യേശുക്രിസ്തു ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (പ്രവൃ, 1:5; 11:14-16). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമവും രക്തവും ആത്മാവും വചനവും മാത്രംമതി രക്ഷ്ക്ക്; വെള്ളം വേണ്ട: (റോമ, 15:15; 1കൊരി, 6:11; 2തെസ്സ, 2:13; 1തിമോ, 4:5; തീത്തൊ, 2:14; 3:6,7; എബ്രാ, 9:14; 1യോഹ, 1:7). രക്ഷിക്കപ്പെട്ടവൻ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ജലസ്നാനം സ്വീകരിക്കുക. വെള്ളത്താൽ അഥവാ ജലസ്നാനത്താലാണ് വീണ്ടുംജനിക്കുന്നതെന്നു പറഞ്ഞാലുള്ള കുഴപ്പം രണ്ടാണ്: ഒന്ന്; ദൈവത്തിൻ്റെ വചനത്താലും ആത്മാവിനാലും വീണ്ടുജനിച്ച ഒരുവൻ ജലസ്നാനത്താൽ ഒന്നുകൂടി വീണ്ടുജനിക്കേണ്ടിവരും. രണ്ട്; ജലസ്നാനം യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളോടു ഏകീഭവിക്കുന്ന ശുശ്രൂഷയാണെങ്കിൽ; വചനത്താലും ആത്മാവിനാലും വീണ്ടുംജനിച്ച വ്യക്തി, വീണ്ടും മരിക്കുകയും ഉയിർക്കുകയും ചെയ്യുന്ന ശുശ്രൂഷയാകും. അതിനാൽ യോഹന്നാൻ 3:5-ലെ വെള്ളത്തെ വചനത്തോടു ഉപമിച്ചിരിക്കുകയാണെന്നു മനസ്സിലാക്കാം.

1പത്രൊസ് 3:20-21: “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.” ജലസ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കാറുണ്ട്. 21-വാക്യത്തിലെ “സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ” എന്ന ഭാഗം സന്ദിഗ്ധമാകയാൽ 1587-മുതലുള്ള ജെനീവ പരിഭാഷകളിലും 1611-മുതലുള്ള കെജെവി പരിഭാഷകളിലും ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്: “The like figure whereunto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ: (KJV, 1പത്രൊ, 3:21). അനേകം പരിഭാഷകളിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (ABU, ANT, BSB, BSV, BV2020, CLNT, CSB, DLNT, Diaglott, EMTV, HCSB, HNT, LHB, LITV, Logos, LONT, LSV,  MNT, Murd, NASB, NCV,  NET, NKJV, NTM, OEB-cw, OEB-us, PCE, RHB, RWV+, SLT, Thomson, WBT, WEB, WNT, Worrell, Worsley, WoNT, YLT). അതായത്, പഴയകാല കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തത് അഥവാ ഇല്ലെന്ന് സംശയിക്കുന്ന വേദഭാഗമാണ് ബ്രാക്കറ്റിലിടുന്നത്. അങ്ങനെയായാൽ, 21-ാം വാക്യം ഇങ്ങനെവരും: അതു സ്നാനത്തിന്നു ഒരു മുൻകുറി. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:37-39; പ്രവൃ, 2:33). യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിലൂടെ (പ്രവൃ, 8:12) അവൻ ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (മത്താ, 3:11; പ്രവൃ, 10:46; ഗലാ, 3:2,5). പഴയനിയമത്തിൽ വെള്ളത്തിലൂടെ എട്ടുപേർ രക്ഷപ്രാപിച്ചുവെങ്കിൽ, പുതിയനിയമത്തിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്താൽ അഥവാ പുനരുത്ഥാനത്തിൻ്റെ ഫലമായ ആത്മസ്നാനത്താലാണ് വ്യക്തികൾ രക്ഷ പ്രാപിക്കുന്നത്. ഇനി, മേല്പറഞ്ഞ വേദഭാഗം സന്ദിഗ്ധമല്ല; ബൈബിളിൻ്റെ ഭാഗമാണെന്ന് വാദിച്ചാലും ജലസ്നാനത്താലാണ് രക്ഷയെന്ന് അവിടെ പറയുന്നില്ല. “സ്നാനം നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. വേറൊരു പരിഭാഷ ചേർക്കുന്നു: “ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.” (മ.ബൈ.നൂ.പ). ജലസ്നാനത്താലാണ് രക്ഷയെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. സുവിശേഷത്താലുള്ള ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മസ്നാനത്താലാണ് വ്യക്തി രക്ഷ പ്രാപിക്കുന്നത്: (പ്രവൃ, 10:44-46; ഗലാ, 3:2,5).

പാപമോചനത്തിനായുള്ള സ്നാനം: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). ഈ വേദഭാഗം ആധാരമാക്കിയാണ് പാപമോചനവും പരിശുദ്ധാത്മാവും രക്ഷയും ജലസ്നാനത്താലാണെന്ന് പലരും ധരിച്ചിരിക്കുന്നത്. ആദ്യാമ്യപാപത്തിന് വേണ്ടിയാണ് ക്രിസതു മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:21). എന്നാൽ, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല; “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ സകലപ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞ പാപം അവരുടെമേലുണ്ട്. (മത്താ, 23:35, ലൂക്കൊ, 11:50,51). അതവരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും അവരുടെ ജീവനായകനെ കൊന്നുകളയുകയും ചെയ്തത്: (പ്രവൃ, 3:14). പത്രൊസിൻ്റെ പെന്തെക്കൊസ്തിലെ പ്രസംഗത്തിലും അതുണ്ട്: (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചു അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ കൂട്ടുനിന്നവരെല്ലാവരും പെന്തെക്കൊസ്തിനുമുണ്ടാകും. അവരിൽനിന്നാണ് 3,000 യെഹൂദന്മാർ രക്ഷപ്രാപിച്ചത്. പത്രൊസിൻ്റെ പ്രസംഗത്താൽ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതായി 37-ാം വാക്യത്തിൽ വായിക്കുന്നു. അതവരുടെ മാനസാന്തരത്തെയാണ് കാണിക്കുന്നത്. മാനസാന്തരമുണ്ടാകുന്നത് സുവിശേഷത്താലാണ്: (2കൊരി, 7:8-10; പ്രവൃ, 5:31). എന്നാൽ, 38-ാം വാക്യത്തിൽ അവരോടു യേശുക്രിസ്തുനാമത്തിൽ സ്നാനമേറ്റു കഴുകിക്കളാൻ പറയുന്നത്, രക്ഷകനെ ക്രൂശിച്ച അവരുടെ വർത്തമാനകാലപാപമാണ്. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചതും പാപമോചനത്തിനുള്ള മാനസാന്തരസ്നാനമാണ്: (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: (മത്താ, 3:6; മത്താ, 1:4). അതിനാൽ, വെള്ളത്താൽ കഴുകിക്കളയാൻ കഴിയുന്ന പാപം ആദാമ്യപാപമല്ല; വർത്തമാനകാലപാപമാണെന്ന് വ്യക്തമാകുന്നു. അതായത്, രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ് ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അപ്പോൾ, സ്നാനത്താലാണോ പരിശുദ്ധാത്മാവു എന്ന ദാനം അഥവാ പരിശുദ്ധാത്മാസ്നാനം ലഭിക്കുന്നത്? അല്ല. സുവിശേഷത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:44;:ഗലാ, 3:2,5).  ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:7-9; 14:26; പ്രവൃ, 2:33). ദൈവത്തിൻ്റെ ദാനം സ്നാനമെന്ന പ്രവൃത്തിയുടെ ഫലമല്ല; സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്: (പ്രവൃ, 8:20; 10:46; റോമ, 11:6). എന്നാൽ, ക്രിസ്തുവിനെ ക്രൂശിച്ച പാപം യെഹൂദന്മാർക്ക് ഉണ്ടായിരുന്നതിനാൽ, സുവശേഷത്താൽ ദാനമായി ലഭിക്കേണ്ട പരിശുദ്ധാത്മാവെന്ന ദാനം അഥവാ ആത്മസ്നാനം അവർക്ക് ലഭിച്ചിരുന്നില്ല; ആ പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം.

ഇനി പൗലൊസിൻ്റെ കാര്യം: വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും പൗലൊസ് തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10; ഗലാ, 1:13). അതിനാൽ, പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ പറഞ്ഞതെന്ന് മനസ്സിലാക്കാം: (പ്രവൃ, 22:16). ജലസ്നാനത്താലാണ് പൗലൊസിനു പാപമോചനവും ആത്മസ്നാനവും ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു അവൻ ഒരിക്കലും പറയില്ല: (1കൊരി, 1:17). മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നതെന്നതിന് കൃത്യമായ തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 8:20; 10:46). സ്നാനംപോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്നല്ല; പ്രവൃത്തിയുടെ ഫലം അഥവാ പ്രതിഫലമെന്ന് പറയുമായിരുന്നു. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 8:14-16). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല.

പാപമോചനം യേശുവിൻ്റെ നാമത്തിൽ: സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് പുതിയനിയമ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും!

വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:16). ഈ വാക്യപ്രകാരം ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമാണെന്ന് വിചാരിക്കുന്നവരുണ്ട്. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം സ്നാനമേല്ക്കാത്തവനല്ല, വിശ്വസിക്കാത്തവന് ശിക്ഷാവിധി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, ഒന്നെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം ആ വാക്യത്തിന് കുത്ത് (full stop) ഇടുമായിരുന്നു. അല്ലെങ്കിൽ; രണ്ടാംഭാഗത്ത്, “വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നുമാത്രം പറയാതെ, “വിശ്വസിച്ച് സ്നാനമേൽക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്ന് പറയുമായിരുന്നു. അതുമല്ലെങ്കിൽ; “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞശേഷം, “ഇത് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും” എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ ഒരു രീതി. പുതിയനിയമരക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്. അതായത്, രക്ഷകനിൽ വിശ്വസിക്കാനുള്ള കൃപപോലും സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ്: (2തിമൊ, 2:8; പ്രവൃ, 8:12; എഫെ, 2:5,8). എന്നിട്ടും, സുവിശേഷം വിശ്വസിക്കാൻ കൂട്ടാക്കാതെ തള്ളിക്കളയുന്നവർക്കാണ് ശിക്ഷാവിധി വരുന്നത്. രക്ഷിക്കപ്പെട്ടവനാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കേണ്ടത്. ലൂക്കൊസിൻ്റെ സമാന്തര വേദഭാഗം നോക്കുക: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് സൂചനപോലുമില്ല.

അനുബന്ധം: മർക്കൊസ് 16:9-20-വരെയുള്ള ഭാഗങ്ങൾ സന്ദിഗ്ധമാകയാൽ സത്യവേദപുസ്തകം, മലയാളം ഓശാന തുടങ്ങിയ മലയാളം പരിഭാഷകളിലും ഇംഗ്ലീഷിലെ പല പരിഭാഷകളിലും വാക്യങ്ങൾ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AB, BV2020, CSB, ESV, LEB, LSB, NASB, NCC, NET, NLV, NOY, NRSV-CI, RKJNT,  Rotherham, T4T, WMNT). CSB-യിൽ എട്ടാം വാക്യത്തിനുശേഷം “ചില ആദ്യകാല കയ്യെഴുത്തുപ്രതികളിൽ 16:8-ഓടു കൂടി മർക്കൊസ് അവസാനിക്കുന്നു” എന്നു അടിക്കുറിപ്പ് കാണാം. NIV-യുടെ എട്ടാം വാക്യത്തിനുശേഷം, “ആദ്യകാല കൈയെഴുത്തുപ്രതികളിലും മറ്റ് ചില പുരാതന സാക്ഷികൾളും 16:9-20 വാക്യങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു” എന്ന അടിക്കുറിപ്പ് കാണാം. Noyes Bible-ൽ എട്ടാം വാക്യത്തിനുശേഷം, “ടിഷെൻഡോർഫിന്റെയും മറ്റുള്ളവരുടെയും അഭിപ്രായത്തിൽ ബാക്കിയുള്ള പന്ത്രണ്ട് വാക്യങ്ങൾ യഥാർത്ഥത്തിൽ മാർക്കൊസ് സുവിശേഷത്തിന്റെ ഭാഗമല്ലായിരുന്നു, എന്ന അടിക്കുറിപ്പ് കാണാം. പുതിയലോകം ഭാഷാന്തരത്തിലും RSV-യിലും 16:9-120-വരെയുള്ള പ്രസ്തുതവേദഭാഗം ഒഴിവാക്കിയിക്കിയാക്കിയതായി കാണാം. “പിൽക്കാല ഗ്രീക്ക് കയ്യെഴുത്തുപ്രതികളിൽ ഭൂരിഭാഗവും മർക്കോസ് 16:9-20 അടങ്ങിയിട്ടുണ്ടെങ്കിലും, ഏറ്റവും പഴക്കമേറിയതും ആദരണീയവുമായ രണ്ട് കൈയെഴുത്തുപ്രതികളായ കോഡെക്‌സ് സിനാറ്റിക്കസ് (Codex Sinaiticus), കോഡെക്‌സ് വത്തിക്കാനസ് (Codex Vaticanus) എന്നിവയിൽ 8-ാം വാക്യത്തിലാണ് മർക്കൊന്റെ സുവിശേഷം അവസാനിക്കുന്നത്. കൂടാതെ, നാലാം നൂറ്റാണ്ടിലെ സഭാപിതാക്കൻമാരായ യൂസേബിയസും (Eusebius) ജെറോമും (Jerome) തങ്ങൾക്ക് ലഭ്യമായ മിക്കവാറും എല്ലാ ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും മർക്കൊസ് 16:9-20 ഇല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.”

മർക്കൊസ് 16:9-20 യഥാർത്ഥമായി ബൈബിൻ്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ പര്യാപ്തമായ പ്രയോഗങ്ങൾ ആ വേദഭാഗത്തു തന്നെയുണ്ട്: “വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.” (മർക്കൊ, 16:17,18). വിശ്വസിക്കുന്നവരാൽ നടക്കുന്ന അഞ്ച് അടയാളങ്ങളാണ് മേല്പറഞ്ഞത്. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്.1. “സർപ്പങ്ങളെ പിടിച്ചെടുക്കും. എന്താവശ്യത്തിനാണ് സർപ്പങ്ങളെ പിടിച്ചെടുക്കുന്നത്? ഈ പ്രയോഗത്തെ സാധൂകരിക്കാൻ പൗലൊസിൻ്റെ കയ്യിൽ അണലി ചുറ്റിയകാര്യം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പൗലൊസ് അണലിയെ പിടിച്ചെടുത്തതല്ല; വിറകു പെറുക്കിയപ്പോൾ അബദ്ധവശാൽ ചുറ്റിയതാണ്: (പ്രവൃ, 28:3). അതവനെ കടിക്കാതെ അവൻ കുടഞ്ഞുകളഞ്ഞു; അഥവാ അത് കടികാതെവണ്ണം ദൈവമവനെ രക്ഷിച്ചു: (22:6-7). അതുപോലാണോ ഒരുത്തൻ സർപ്പത്തെ പിടിച്ചെടുന്നത്? സർപ്പത്തെ കണ്ടാൽ ഓടി രക്ഷപെടുകയല്ലാതെ, അതിനെ പിടിച്ചെടുക്കാൻ നോക്കുന്നവൻ മരിക്കതന്നെവേണം. ദൈവത്തിന് ഒരു പണിയും ഇല്ലാഞ്ഞിട്ടുവേണമല്ലോ, അവനെ രക്ഷിക്കാൻ. 2. മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല. അതായത്, വിഷംകുടിച്ചാലും ചാകില്ല. ബെസ്റ്റ്!ദൈവത്തെ പരീക്ഷിക്കാൻ വേറൊന്നും വേണ്ട. ക്രിസ്തുവിനെ ദൈവാലയത്തിൻ്റെ അഗ്രത്തിൽ കൊണ്ടുപോയി നിർത്തിയിട്ട് സാത്താൻ പറഞ്ഞു: നീ അവിടുന്ന് ചാടിക്കോ; ദൂതന്മാർ നിന്നെ താങ്ങും. ക്രിസ്തു ചാടിയോ; “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു” എന്നാണ് സാത്താനോട് പറഞ്ഞത്. ദൈവത്തെ പരീക്ഷിക്കുന്ന മേല്പറഞ്ഞ രണ്ട് പ്രയോഗങ്ങൾ ക്രിസ്തീയ ഉപദേശത്തിൻ്റെ ഭാഗമല്ലെന്ന് തെളിയുന്നു. അതിനാൽ, മർക്കൊസ് 16:9-20 പില്ക്കാലത്ത് കൂട്ടുചേർത്തതാണെന്ന് മനസ്സിലാക്കാം.

യേശുക്രിസ്തു പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു: (പ്രവൃ, 13:47). രണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ഒന്നാമത്തെ വാക്യത്തിലുള്ളത്, പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്, കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (പ്രവൃ, 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജനത്തിനു പാപമോചനം കൊടുക്കാൻ കർത്താവയച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു. (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ, ‘സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു’ പറഞ്ഞ പൗലൊസ് ക്രിസ്തുവിൻ്റെ എതിരാളിയായി മാറും.

യേശുക്രിസ്തു നിക്കോദേമൊസിനോടു വീണ്ടുംജനനത്തെക്കുറിച്ചു പറഞ്ഞുവന്നിട്ട് പഴയനിയമത്തിലെ ഒരു സംഭവം പറഞ്ഞിട്ടുണ്ട്: “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.” (യോഹ, 3:14). യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). അവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്: മരുഭൂമിയിൽ യിസ്രായേൽ ജനത്തിന്നു രക്ഷയായിത്തീർന്ന താമ്രസർപ്പത്തെ സമാഗമനകൂടാരത്തിൽ വെയ്ക്കാതെ എന്തുകൊണ്ടാണ് കൊടിമരത്തിൽ തൂക്കിയത്? ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന കൃപയാലുള്ള രക്ഷയുടെ മുൻകുറിയായിരുന്ന താമ്രസർപ്പം. കിലോമീറ്ററുകളോളം പാളയമടിച്ചിരുന്ന യിസ്രായേൽജനം അഗ്നിസർപ്പത്തിൻ്റെ കടിയേൽക്കുമ്പോൾ തൽസ്ഥാനത്തുനിന്നുകൊണ്ടു പ്രവൃത്തികൂടാതെ, വിശ്വാസത്താലുള്ള ഒരു നോട്ടംകൊണ്ട് രക്ഷ പ്രാപിപ്പാനാണ് അതിനെ കൊടിമരത്തിൽ തൂക്കിയത്. കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലാണ് മോശെ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പം. നിഴലായ താമ്രസർപ്പത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ചുവെങ്കിൽ, പൊരുളായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിലൂടെ പ്രവൃത്തികൂടാതെ എത്രയധികമായി നാം രക്ഷപ്രാപിക്കും. “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും” എന്നു മറ്റൊരു വാക്യവും അവൻ പറഞ്ഞു: (യോഹ, 12:32). പിതാവ് ആകർഷിച്ചിട്ടാണ് നാം പുത്രൻ്റെ അടുക്കൽ എത്തിയത്: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). യേശുക്രിസ്തുവാണ് ആത്മാവിൽ സ്നാനംനല്കി നമ്മെ തിരഞ്ഞെടുത്തു എന്നേക്കും നമ്മോടുകൂടെ വസിക്കുന്നത്: (മത്താ, 3:11; യോഹ, 15:16; മത്താ, 28:19). “നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” (1കൊരി, 2:12).

കർത്താവായ യേശുക്രിസ്തുവിന്റെ ജനനമരണപുനുരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ് മനുഷ്യരുടെ രക്ഷയ്ക്കടിസ്ഥാനം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച രക്ഷ വ്യക്തികൾക്കു ലഭിക്കുന്നത് ജലസ്നാനത്താലല്ല; രക്ഷയെക്കുറിച്ചുള്ള സുവിശേഷ കേൾവിയാൽ ലഭിക്കുന്ന ആത്മസ്നാനത്താൽ കൃപയാലുളവാകുന്ന വിശ്വാസത്താലാണ്. ജലസ്നാനം രക്ഷയ്ക്കുള്ള ഉപാധിയല്ല; രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്. അതനുഷ്ഠിക്കേണ്ടത് നമുക്കു ജീവൻ നല്കാൻ ക്രൂശിൽമരിച്ചുയിർത്ത കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.

ജലസ്നാനംകൂടാതെ രക്ഷ കിട്ടില്ലെന്നു വിചാരിക്കുന്ന സഹോദരങ്ങളോടു ചില ചോദ്യങ്ങൾ:

1. ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ ദൈവകരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിനേല്പിച്ചത്: (ലൂക്കൊ, 23:46;  എബ്രാ, 9:14). ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതും ദൈവാത്മാവാണ്: (1പത്രൊ, 3:18. ഒ.നോ: റോമ, 8:11; എഫെ, 1:20). അതായത്, ക്രിസ്തുവിൻ്റെ മരണവും പുനരുത്ഥാനവും ദൈവാത്മാവിലായിരുന്നു. ക്രിസ്തു ദൈവാത്മാവിനാൽ തികച്ച തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന പരമയാഗത്താട് ദൈവത്മാവിനാൽ അഥവാ ആത്മസ്നാനത്താലല്ലാതെ, ജലസ്നാനത്താൽ എങ്ങനെ നമുക്ക് ഏകീഭവിക്കാൻ കഴിയും???…

2. ജലസ്നാനത്താൽ വ്യക്തി രക്ഷ പ്രാപിക്കുമെങ്കിൽ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായ (യോഹ, 7:37-39), യേശുക്രിസ്തു നല്കുന്നതായ (മത്താ, 3:11) ആത്മസ്നാനത്തിൻ്റെ അർത്ഥമെന്താണ്; ആവശ്യമെന്താണ്???…

3. ആദാമ്യപാപത്തിൽനിന്ന് ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാൽ മുക്തരാകാൻ കഴിയാത്തതുകൊണ്ടാണ് ദൈവം മനുഷ്യനായിവന്ന് ക്രൂശിൽ മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:17; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ മരണപുനരത്ഥാനങ്ങളുടെ ഫലമാണ് ആത്മസ്നാനം: (യോഹ, 7:37-39; 24:26; പ്രവൃ, 2:33). പിതാവ് തൻ്റെ നാമമാണ് പുത്രന് കൊടുത്തത്: (യോഹ, 17:11-12). പിതാവിൻ്റെ നാമം ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് മുമ്പുമുണ്ട്; അതുകൊണ്ടാണല്ലോ പുത്രനു കൊടുത്തത്. രക്ഷയ്ക്കായി യേശുവെന്ന നാമവും ജലസ്നാമെന്ന പ്രവൃത്തിയും മതിയെങ്കിൽ ക്രിസ്തു പാടുപെട്ട് ക്രൂശിൽ മരിച്ചതെന്തിനാണ്???…

4. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് അപ്പൊസ്തലന്മാർ: (എഫെ, 2:20). യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും ജലസ്നാനം ഏറ്റതായി രേഖയില്ല. ജലസ്നാനത്താലാണ് രക്ഷയെങ്കിൽ അവരിൽ ഒരാളെങ്കിലും ജലസ്നാനം കഴിച്ചതായി രേഖപ്പെടുത്താത്തതെന്താണ്???…

5. സഭയുടെ അടിസ്ഥാനത്തിൽ ക്രിസ്തുവിനൊപ്പം പങ്കുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാർക്കും ജലസ്നാനം കൂടാതെ രക്ഷകിട്ടും; ആ അടിസ്ഥാനത്തിന്മേൽ ആത്മാവിനാൽ ചേർത്തുപണിയപ്പെടുന്ന വിശ്വാസികൾക്ക് (എഫെ, 2:20-22) ജലസ്നാനത്താൽ മാത്രമേ രക്ഷകിട്ടുകയുള്ളു എന്ന് പറയുന്നതിലെ യുക്തിയെന്താണ്? ആത്മസ്നാനത്തെക്കാൾ ശ്രേഷ്ഠമാണോ ജലസ്നാനം???…

6. “ജനത്തിനു പാപമോചനം നല്കാനും സാത്താൻ്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കു തിരിപ്പാനും ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു കർത്താവു ജാതികളുടെ വെളിച്ചമാക്കി വെച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” (പ്രവൃ, 13:47; 26:18; 1കൊരി, 1:17). ജാതികളോടു സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. സ്നാനം പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസ് പറയുമായിരുന്നോ? ജാതികളെ രക്ഷിക്കാൻ ദൈവത്താൽ അയക്കപ്പെട്ട പൗലൊസ് രക്ഷയുടെ ഭാഗമായ ജലസ്നാനം കഴിപ്പിപ്പാനല്ല എന്നെ അയച്ചതെന്നു പറഞ്ഞാൽ, അവൻ കള്ളയപ്പൊസ്തലനാണെന്ന് പറയേണ്ടിവരില്ലേ???…

7. അപ്പൊല്ലോസിനെക്കുറിച്ചുള്ള വിവരങ്ങളാണിത്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). 7. അവൻ അപ്പൊസ്തലനായിരുന്നു: (1കൊരി, 4:6-9). ഈ അപ്പൊല്ലോസിന് യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളു: (പ്രവൃ, 18:25). ജലസ്നാനത്താലാണ് രക്ഷയെങ്കിൽ; സ്നാനം ഏല്ക്കാത്ത, സ്നാനത്തെക്കുറിച്ച് ഒരറിവുമില്ലാതിരുന്ന അപ്പൊല്ലൊസിനെ ദൈവം സുവിശേഷം അറിയിക്കുവാൻ നിയോഗിച്ചത് എന്തിനാണ്? അവനെ വെള്ളപൂശി അപ്പൊസ്തലനായി ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്തിനാണ്???…

ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭ പണിയപ്പെടുന്നത് ജഡത്താലും ജലത്താലുമല്ല; ആത്മാവിനാണ്: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22).

ദൈവത്തിൻ്റെ ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനോട് ചേർന്നവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. ക്രിസ്തീയരക്ഷ പ്രവൃത്തിയാലല്ല കൃപയാലാണ്; അല്ലെങ്കിൽ കൃപ കൃപയല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സ്നാനം ഏല്ക്കേണ്ട നാമം

സ്നാനം ഏല്ക്കേണ്ട നാമം

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:19)

കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങളിൽ ഒന്നാണ് സ്നാനം; അടുത്തത് കർത്തൃമേശയാണ്. സ്നാനം ഒരിക്കലായും കർത്തൃമേശ നിരന്തരമായും ആചരിക്കണം. സ്നാനം എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അനുഷ്ഠിക്കുന്നുവെങ്കിലും, ഏത് നാമത്തിലാണ് സ്നാനപ്പെടേണ്ടതെന്ന് എല്ലാവർക്കും അറിയില്ല. അതിനാൽ സ്നാനമേല്ക്കേണ്ട നാമത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ താഴെ ചേർക്കുന്നു:

1. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: ക്രിസ്തു, ശിഷ്യന്മാർക്ക് നല്കിയ മഹാനിയോഗമാണ്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക എന്നത്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സംജ്ഞാനാമമല്ല; സ്ഥാനനാമം അഥവാ പദവിനാമമാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് പദവികൾക്കുശേഷം ‘നാമത്തിൽ’ എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കയാൽ, അതൊരു സംജ്ഞാനാമം അഥവാ ഒരു വ്യക്തിയുടെ പേരിനെയാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. പുതിയനിയമത്തിൽ ദൈവത്തിനും മനുഷ്യനുമായി ഒരു സംജ്ഞാനാമമാണ് ഉള്ളത്, അതാണ്, യേശു അഥവാ യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31; എബ്രാ, 13:8; 1യോഹ, 5:20). അതായത്; ഏകസത്യദൈവമായ പിതാവിൻ്റെ നാമവും (യോഹ, 17:3, 17:11,12) ജഡത്തിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ മനുഷ്യനായ പുത്രൻ്റെ നാമവും (മത്താ, 1:21; 1തിമൊ, 2:5,6) ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൻ്റെ നാമവും (യോഹ, 14:26) ഒന്നുതന്നെയാണ്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16).

2. പ്രത്യക്ഷതകളും പദവികളും: പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ ‘പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം’ എന്ന വാക്യാംശം വ്യാകരണ നിയമപ്രകാരം തെറ്റാണ്. കാരണം, വ്യക്തികളെ ചേർത്ത് പറയുമ്പോൾ ‘നാമം എന്ന ഏകവചനമല്ല; ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് വരേണ്ടത്. ബൈബിളിൻ്റെ അബദ്ധരാഹിത്യത്തിൽ വിശ്വസിക്കുന്നവർ ഈ വസ്തുത അംഗീകരിക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്: ”പത്രൊസിൻ്റെയും പൗലൊസിൻ്റയും യോഹന്നാൻ്റെയും നാമം” എന്ന് പറഞ്ഞാൽ; അവർ വ്യത്യസ്ത വ്യക്തികളാകയാൽ ആ വാക്യാംശം തെറ്റാണ്; വ്യത്യസ്ത വ്യക്തികളെ ചേർത്ത് പറയുമ്പോൾ നാമങ്ങൾ എന്നുവരണം. എന്നാൽ, കേരളത്തിലെ ഇപ്പോഴത്തെ ”മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ ശരിയാണ്; ആ മൂന്ന് പദവികളും വഹിക്കുന്നത് പിണറായി വിജയനെന്ന ഏകവ്യക്തിയാണ്. അതുപോലെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്നു പറഞ്ഞിരിക്കുന്നത്; ദൈവം ഏകവ്യക്തിയും പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും പദവികളും ആയതിനാലാണ്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17)

3. യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ: ബൈബിളിൽ എല്ലാക്കാര്യങ്ങൾക്കും തെളിവുകളുണ്ട്. അതുപോലെ, നാമത്തിനും നാമങ്ങൾക്കും ബൈബിളിൽ തെളിവുണ്ട്; നാമങ്ങൾ എന്ന ബഹുവചനത്തിൻ്റെ തെളിവുകൾ: ഒന്ന്; “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17; പുറ, 6:16). ഇവിടെ നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ മൂന്നു വ്യക്തികളാകയാലാണ് ‘പേരുകൾ അഥവാ നാമങ്ങൾ’ എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്; ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും ഐക്യത്തിൽ അവർ ഒന്നായതുകൊണ്ടും ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ ‘പേര് അഥവാ നാമം’ എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. രണ്ട്; “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: “ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2-4). സത്യവേദപുസ്തകത്തിൽ ‘പേരാവിതു’ എന്നാണു കാണുന്നത്. ഗ്രീക്കിൽ ഒനോമാട്ടയും (onomata) ഇംഗ്ലീഷിൽ പേരുകളും (names) ആണ്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയും മലയാളം ഓശാനയും വിശുദ്ധഗ്രന്ഥവും പി.ഒ.സിയും കാണുക. അപ്പൊസ്തലന്മാർ ഒന്നിലധികം അഥവാ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് ‘പേരു’ എന്ന ഏകവചനം ഉപയോഗിക്കാതെ, ‘പേരുകൾ അഥവാ നാമങ്ങൾ’ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അപ്പൊസ്തലന്മാർ ക്രിസ്തുവെന്ന ഏകശരീരത്തിൽ ഐക്യത്തിൽ ഒന്നായിട്ടും അവർക്ക് നാമമല്ല; നാമങ്ങളാണുള്ളത്: (യോഹ, 17:11,23). എന്തെന്നാൽ, ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണനയമപ്രകാരം നാമമെന്നല്ല; നാമങ്ങളെന്നാണ് പറയേണ്ടത്. നാമമെന്ന ഏകവചനത്തിൻ്റെ തെളിവ്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഇവിടെ നോക്കുക: ക്രിസ്തുവിൻ്റെ നാല് പദവി പറഞ്ഞശേഷം ‘പേർ’ (name) എന്ന് ഏകവചനത്തിൽ പറയുന്നു. ആ നാലു പദവികൾ ക്രിസ്തുവെന്ന ഏകവ്യക്തിയുടെ പദവികൾ ആയതുകൊണ്ടാണ് ‘പേർ’ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്; ഒന്നിലധികം വ്യക്തികൾ ഉണ്ടായിരുന്നെങ്കിൽ, ഏകവചനത്തിലല്ല; ബഹുവചനത്തിൽ ‘പേരുകൾ’ (names) എന്ന് പറയുമായിരുന്നു. അതുപോലെ മത്തായി 28:19-ലെ പിതാവു പുത്രൻ പരിശുദ്ധാത്മാവു എന്നത് ഏകസത്യദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും പദവിയുമാകുന്നു; ‘നാമം’ യേശുക്രിസ്തു എന്നും ആകുന്നു. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16).

‘പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരുന്നു’ എന്നു യോഹന്നാനിൽ പറഞ്ഞിരിക്കയാൽ (യോഹ, 17:11;17:23), പിതാവു പുത്രൻ പരിശുദ്ധാത്മാവു ഐക്യത്തിൽ ഒന്നായതുകൊണ്ടാണ് ‘നാമം’ എന്ന ഏകവചനം പറഞ്ഞിരിക്കുന്നതെന്നു ആരും വിചരിക്കണ്ട. സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു പേരുണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (ലൂക്കൊ, 1:35; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (ആവ, 10:17; തീത്തൊ, 2:12; എബ്രാ, 13:8). ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പിതാവും പുത്രനും എപ്രകാരം ഐക്യത്തിൽ ഒന്നായിരുന്നുവോ, അപ്രകാരം ശിഷ്യന്മാരും ഐക്യത്തിൽ ഒന്നായിരുന്നു: (യോഹ, 17:23. ഒ.നോ: 17:11). ശിഷ്യന്മാർ എല്ലാവരും ഐക്യത്തിൽ ഒന്നായവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനമേറ്റവരും ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയിലെ അംഗങ്ങളുമാണ്: (യോഹ, 17:23; 1കൊരി, 12:13; എഫെ, 1:23,30). എന്നിട്ടും പന്ത്രണ്ട് ശിഷ്യന്മാരെ ചേർത്തു പറഞ്ഞപ്പോൾ, ‘നാമം’ എന്ന ഏകവചനമല്ല; ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് പറഞ്ഞിരിക്കുന്നത്: (മത്താ, 10:2-4). എന്തെന്നാൽ, എത്ര ഐക്യമുള്ളവരായായും വിഭിന്ന വ്യക്തികളെ ചേർത്തുപറയുമ്പോൾ ഭാഷയിൽ ബഹുവചനം ഉപയോഗിക്കണം. അതുപോലെ, പിതാവു പുത്രൻ പരിശുദ്ധാത്മാവു നിത്യരായ വിഭിന്ന വ്യക്തികൾ ആയിരുന്നെങ്കിൽ, ‘നാമം’ എന്ന ഏകവചനമല്ല, ‘നാമങ്ങൾ’ എന്ന ബഹുവചനം ഉപയോഗിക്കുമായിരുന്നു. ദൈവശ്വാസീയമായ വചനത്തിനു തെറ്റുപറ്റില്ലെന്നറിയുക: (2തിമൊ, 3:16). ഇനി, ത്രിത്വം വിചാരിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്നരായ മൂന്നു വ്യക്തികളും ഐക്യത്തിൽ ഒന്നായ ദൈവവും ആണെങ്കിൽ; അതേ അർത്ഥത്തിൽ ഐക്യത്തിൽ ഒന്നായ അപ്പൊസ്തലന്മാർ പന്ത്രണ്ട് വ്യക്തികൾ ചേർന്ന ഒരു മനുഷ്യനാകണം: (യോഹ, 17:11,23).

4. സമാന്തരഭാഗങ്ങൾ: മത്തായി 28:19-ൽ പറഞ്ഞിരിക്കുന്ന നാമം ഏതാണെന്നറിയാൻ സമാന്തരഭാഗങ്ങൾ നോക്കിയാൽ മതിയാകും: “പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:15,16). സുവിശേഷത്തെ തുടർന്നാണ് സ്നാനം വരുന്നത്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ സ്നാനത്തിൻ്റെ ആവശ്യമില്ല. അഥവാ, സുവിശേഷം വിശ്വസിക്കുന്നവരാണ് സ്നാനം ഏല്ക്കേണ്ടത്. സുവിശേഷത്തിൻ്റെ അടിസ്ഥാനം യേശുവാണ്: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). സുവിശേഷം യേശുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8,9). സുവിശേഷം പ്രസംഗിക്കേണ്ടത് യേശുവിൻ്റെ നാമത്തിലാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.” (പ്രവൃ, 8:12. ഒ.നോ: പ്രവൃ, 4:18; 5:40; 9:27). രണ്ടാംവാക്യം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47). മുന്നാംവാക്യം: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). സുവിശേഷം ആരുടെ നാമത്തിലാണോ, മാനസാന്തരവും പാപമോചനവും ആരുടെ നാമത്തിലാണോ, ആരുടെ നാമമാണോ സാക്ഷ്യം പറയേണ്ടത് ആ നാമത്തിൽത്തന്നെയാണ് സ്നാനവും. യേശുവിൽനിന്ന് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസും (പ്രവൃ, 2:38) സകല പ്രവാചകന്മാരും (പ്രവൃ, 10:43) അത് സാക്ഷ്യപ്പെടുത്തുന്നു.

5. സകല ഭൂസീമാവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം: പഴയനിയമത്തിൽ ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയുടേതാണ്: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പുതിയനിയമത്തിൽ ആകാശത്തിനു കീഴിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തുവാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമത്തിലെ യഹോവയല്ല യേശുക്രിസ്തുവെങ്കിൽ അഥവാ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ‘യേശുക്രിസ്തു’ എന്ന ഏകനാമല്ലെങ്കിൽ, ബൈബിൾ അതിൽത്തന്നെ ഛിദ്രിച്ചുപോകില്ലേ? “ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല.” (മത്താ, 12:26).

6. അപ്പൊസ്തലന്മാർ കാണിച്ച മാതൃക: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് യേശുക്രിസ്തു കല്പിച്ചത്: (മത്താ, 10:28). അപ്പൊസ്തലന്മാരാകട്ടെ, യേശുക്രിസ്തുവെന്ന ഏകൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: ‘ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ‘ (പ്രവൃ, 2:38), ‘കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു‘ (പ്രവൃ, 8:16), ‘യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു‘ (പ്രവൃ, 10:48), ‘കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു‘ (പ്രവൃ, 19:5), ‘യേശുവിൻ്റെ വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏല്ക്കുക‘ (പ്രവൃ, 22:16) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. സ്നാനമെന്നല്ല, പുതിയനിയമത്തിലെ ഏതൊരുകാര്യം ചെയ്താലും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). യേശുക്രിസ്തു ഏതൊരു നാമത്തിൽ അഥവാ സംജ്ഞാനാമത്തിൽ സ്നാനം കഴിപ്പിക്കാനാണോ തൻ്റെ അപ്പൊസ്തലന്മാരോട് പറഞ്ഞത്, അതേ നാമത്തിലാണ് അവർ ജനത്തിനു സ്നാനം നല്കിയത്. ഇത്രയും സ്ഫടികസ്ഫുടമായി ദൈവത്തിൻ്റെ വചനം പറഞ്ഞിട്ടും അങ്ങനല്ല; ഇങ്ങനാണെന്നു പറയുന്നവർ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിച്ചാൽ നന്നായിരിക്കും.

7. സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). ഈ വാക്യം ശ്രദ്ധിക്കണം: ‘അവരിൽ വിശ്വസിക്കുന്ന ഏവന്നും അവരുടെ നാമം മൂലം’ എന്നു മൂന്നു വ്യക്തിയെക്കുറിച്ചല്ല; ‘അവനിൽ’ അഥവാ ‘യേശുക്രിസ്തുവിൽ’ എന്നു ഏകനെക്കുറിച്ചാണ് പറയുന്നത്. അടുത്തത്; ‘അവരുടെ നാമം മൂലം പാപമോചനം ലഭിക്കും’ എന്നു മൂന്നുപേരെക്കുറിച്ചല്ല; ‘അവൻ്റെ നാമം മൂലം’ എന്നു യേശുക്രിസ്തു എന്ന ഏകനെക്കുറിച്ചാണ് പറയുന്നത്. ഇതുതന്നെയാണ് യേശു കല്പിച്ച നാമവും (മത്താ, 28:19) പത്രൊസ് സ്നാനം കഴിപ്പിച്ച നാമവും: “ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ.” (പ്രവൃ, 2:38. ഒ.നോ: 2:38; 8:16; 10:48; 19:5: 22:16).

8. ഏകസത്യദൈവത്തിൻ്റെ നാമം: യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.” (സങ്കീ, 118:26. ഒ.നോ: മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 18:38; യോഹ, 12:13). “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” യോഹന്നാൻ 10:25). “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:” (യോഹ, 12:28). “പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:1). “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 17:6). “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു;” (യോഹ, 17:12). “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹ, 14:26). “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:22. ഒ.നോ: യോഹ, 20:31; റോമ, 10:13). “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12).

9. ആദിമസഭ വിളിച്ചപേക്ഷിച്ച നാമം: അപ്പൊസ്തലിക കാലത്ത് യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും.

10. അസ്തിത്വദ്യോതകമാണ് പേര്: പേർ കൂടാതെ ഒന്നും ലോകത്ത് നിലനില്ക്കുന്നില്ല. ലോകത്തിൽ സ്വതന്ത്രമായി നിലനില്ക്കുന്നതും വേർതിരിച്ച് അറിയാൻ കഴിയുന്നതുമായ എല്ലാറ്റിനും ഒരു പേരുണ്ട്. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പ്രയോഗം പഴയനിയമത്തിലില്ല; പുതിയനിയമത്തിലാണുള്ളത്. ദൈവം മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവിനും പരിശുദ്ധാത്മാവിനും കൂടി ഓരോ സംജ്ഞാനാമം പുതിയനിയമത്തിൽ ഉണ്ടാകുമായിരുന്നു. പഴയനിയമത്തിൽ പിതാവായ ദൈവത്തിനു പേർ പറഞ്ഞിട്ടുണ്ട്: (പുറ, 3:15). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനും പേർ പറഞ്ഞിട്ടുണ്ട്: (മത്താ, 1:21; 1തിമൊ, 3:15,16; 1പത്രൊ, 1:20). ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷതികച്ച് അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. പരിശുദ്ധാത്മാവിനു പ്രത്യേകം പേർ പറഞ്ഞിട്ടില്ലാത്തത് പിതാവിൽനിന്നു വ്യതിരിക്തൻ അല്ലാത്തതുകൊണ്ടാണ്. പരിശുദ്ധാത്മാവ് എന്നത് ഒരു പേരല്ല; വിശേഷണമാണ്. പഴയനിയമത്തിൽ ഒരാളെ വിശുദ്ധമനുഷ്യൻ (holy man) എന്ന് പറഞ്ഞിട്ടുണ്ട്; ആ മനുഷ്യന് ‘എലീശാ’ എന്ന് കൃത്യമായൊരു പേരുണ്ട്. (2രാജാ, 4:8). പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലും നിന്ന് വ്യത്യസ്തനായിരുണെങ്കിൽ പഴയനിയമത്തിൽത്തന്നെ ഒരു പേരുണ്ടാകുമായിരുന്നു.

11. പുതിയനിയമം: പുതിയനിയമം വെളിപ്പെടുത്തുന്ന മഹാദൈവമായ യേശുക്രിസ്തുവിൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (ആവ, 10:17; തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക. (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക. (യെശ, 45:5,6,22).

യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്നു പലർക്കും സംശയമുണ്ടാകാം: ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ “God was manifest in the flesh” എന്നാണ് കെ.ജെ.വി ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും കാണുന്നത്; എന്നാൽ അത് പൂർണ്ണമായും ശരിയല്ല; ഭാഷയുടെ വ്യാകരണം അറിയാവുന്നവർ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ ‘അവൻ’ എന്ന ‘സർവ്വനാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു കിട്ടും.” (1തിമൊ, 3:14-16) ജീവനുള്ള ദൈവം യഹോവയാണ്: (യിരെ, 10:10). ഇനി യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക:  “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). അടുത്തൊരു തെളിവ്:  യഹോവ ഒലിവുമലയിൽ വരും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകുമെന്നു സെഖര്യാവു പറയുന്നു: (14:3,4). ഒലിവുമലയിൽ നിന്നു യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: യേശു പോയപോലെ വീണ്ടും വരും: (പ്രവൃ, 1:10,11). ഒലിവുമലയിൽ വരുന്നത് യഹോവ തന്നെയായ യേശുക്രിസ്തുവാണ്. ഒലിവുമലയിൽ വരുന്നത് യഹോവ തന്നെയായ യേശുക്രിസ്തുവാണ്. അതിനാൽ, പുതിയനിയമത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളും പദവികളും യേശുക്രിസ്തു എന്നത് നാമവും ആണെന്ന് മനസ്സിലാക്കാം.

12. ‘ഞാനോ’ എല്ലാനാളും കൂടെയുണ്ട്: പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിയല്ലെന്നതിൻ്റെ തെളിവ് മത്തായി 28:19-ൽത്തന്നെ ഉണ്ട്; അതിൻ്റെ അവസാനഭാഗം: ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം ‘ഞാനോ എന്നല്ല ഞങ്ങളോ’ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് പറയുമായിരുന്നു. തന്മൂലം, ആ വേദഭാഗത്ത് നിന്നുതന്നെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് മൂന്ന് പദവികളും ഏകവ്യക്തിയുമാണെന്ന് മനസ്സിലാക്കാം.

13. പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പിച്ചിരിക്കുന്നത്: പ്രവചനം, ഭൂതോച്ചാടനം, വീര്യപ്രവൃത്തികൾ (മത്താ, 7:22), ജാതികളുടെ പ്രത്യാശ, (മത്താ, 12:20), കൂടിവരുന്ന നാമം (മത്താ, 18:20), മാനസാന്തരം, പാപമോചനം (ലൂക്കോ, 24:47), പ്രാർത്ഥന (യോഹ, 14:13), പരിശുദ്ധാത്മാവു (യോഹ, 14:26), പ്രാർത്ഥനയുടെ മറുപടി (യോഹ, 16:23), നിത്യജീവൻ (യോഹ, 20:31; 1യോഹ, 5:13), രോഗസൗഖ്യം (പ്രവൃ, 3:6), രക്ഷിക്കപ്പെടുന്നത് (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ (പ്രവൃ, 4:30), സുവിശേഷം (പ്രവൃ, 5:8:12), വിളിച്ചപേക്ഷിക്കുന്നത് (പ്രവൃ, 9:14), പ്രസംഗം (പ്രവൃ, 9:27), പാപമോചനം (പ്രവൃ, 10:43), വിശ്വാസത്തിന്നുള്ള അനുസരണം (റോമ, 1:6), ശുദ്ധീകരണം, നീതീകരണം (1കൊരി, 6:11), സ്തോത്രം ചെയ്യുന്നത് (എഫെ, 5:30), മുഴങ്കാൽ മടങ്ങുന്നത് (ഫിലി, 2:10), പ്രബോധനം (1തെസ്സ, 4:1), സ്തോത്രയാഗം (എബ്രാ, 13:5), വിശ്വസിക്കേണ്ടത് (1യോഹ, 3:23). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). പിതാവും പരിശുദ്ധാത്മാവും യേശുവിൽനിന്ന് വ്യതിരിക്തരായ വ്യക്തികളായിരുന്നെങ്കിൽ എന്തെങ്കിലും ഒരുകാര്യം അവരുടെ നാമത്തിലും ചെയ്യാൻ കല്പിക്കേണ്ടതല്ല???…

14. ദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിനു വെളിപ്പാടുകളാണുള്ളത്: അനേകർക്കും ദൈവത്തിൻ്റെ പ്രകൃതിപോലും അറിയില്ലെന്നതാണ് വസ്തുത: അക്ഷയനും അദൃശ്യനും ആത്മാവും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം. ദൈവം അദൃശ്യനാണെന്ന് മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (യോഹ, 4:24കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ബൈബിൾ പുസ്തകങ്ങളിൽ അവസാനം അഞ്ചു പുസ്തകങ്ങളെഴുതിയ യോഹന്നാൻ അപ്പോസ്തലൻ, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടം പറഞ്ഞിരിക്കുന്നു: (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു പൗലൊസ് അപ്പൊസ്തലനും പറഞ്ഞിരിക്കുന്നു: (1തിമൊ, 6:16). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പലരും കണ്ടിട്ടുണ്ട്. പിതാവ്: എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു ക്രിസ്തു പറഞ്ഞു: (മത്താ, 18:10). യഹോവയായ ദൈവം ഭൂമിയിൽ പലനിലകളിൽ മനുഷ്യർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയതുകൂടാതെ, സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്ന യഹോവയെ, മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1,2) തുടങ്ങിയവർ കണ്ടിട്ടുണ്ട്. യഹോവ സ്വർഗ്ഗസിംഹാസനത്തിലിരുന്ന് നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുകയാണ്: (യെശ,6:3; വെളി, 4:8). സ്വർഗ്ഗത്തിൽ പിതാവായ യഹോവയെ യെഹെസ്ക്കേലും ദാനീയേലും കണ്ടത് മനുഷ്യസാദൃശ്യത്തിലാണ്. (യെഹെ, 1:26; 8:2; ദാനീ, 7:9). പുത്രൻ: മനുഷ്യനായി വെളിപ്പെട്ട പുത്രനെയും അനേകർ കണ്ടിട്ടുണ്ട്: (1കൊരി, 15:21; 1തിമൊ, 2:6; 3:16; 1പത്രൊ,1:20). പരിശുദ്ധാത്മാവ്: ആത്മാവിനെ ദേഹരൂപത്തിൽ അഥവാ മനുഷ്യരൂപത്തിൽ യോഹന്നാൻ സ്നാപകനും (ലൂക്കൊ, 3:22) പിളർന്നിരിക്കുന്ന നാവുകളുടെ രൂപത്തിൽ പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരും കണ്ടിട്ടുണ്ട്: (പ്രവൃ, 2:3). പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനേകർ കണ്ടിട്ടുണ്ട്. അപ്പോൾ, അക്ഷയനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണ്???… ആരുമൊരുനാളും കാണാത്തതും കാണ്മാൻ കഴിയാത്തതുമായ കാരണത്താൽ ആ ദൈവം വ്യക്തിയല്ലെന്നുവരുമോ???… അപ്പോൾ ആകെയെത്ര ദൈവവ്യക്തികളാകും???… അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും പദവികളുമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത്; നാമമാണ് യേശുക്രിസ്തു: (മത്താ, 28:19) [കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും, പരിശുദ്ധാത്മാവിൻ്റെ ദേഹരൂപം]

15. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊസ്സ്യർ 3:17). ഈയൊരു വാക്യം മാത്രംമതി കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാൻ. “പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം ഏറ്റതായി നിങ്ങൾ വിശ്വസിപ്പിൻ” എന്നാണ് കർത്താവ് മത്തായി 28:19-ൽ കല്പിച്ചിരുന്നതെങ്കിൽ മേല്പറഞ്ഞ വാക്യം നമുക്കു ബാധകമാകില്ലായിരുന്നു. എന്തെന്നാൽ, ‘വാക്കിനാലോ, പ്രവൃത്തിയാലോ എന്തു ചെയ്താലും യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പന. വിശ്വാസമാകട്ടെ; വാക്കിലും പ്രവൃത്തിയിലും ഉൾപ്പെടുന്നതല്ല. ദൈവകല്പന ലംഘിക്കാനുള്ളതല്ല; അനുസരിക്കാനുള്ളതാണ്. കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം സ്വീകരിക്കുന്നവൻ തൻ്റെ പ്രവൃത്തിമൂലം പിതാവായ ദൈവത്തിനാണ് മഹത്യം കരേറ്റുന്നത്. ഇനി, ഒരാൾ പറയുകയാണെന്നിരിക്കട്ടെ; “ഞാൻ യേശുവിൻ്റെ കലപന മാത്രമേ അനുസരിക്കുകയുള്ളു; പൗലൊസിൻ്റെ കല്പന അനുസരിക്കില്ല.” അത് പല കുഴപ്പങ്ങൾക്കും കാരണമാണ്: ഒന്ന്; അപ്പോഴും ആ വ്യക്തി യേശുവിനെയാണ് ധിക്കരിക്കുന്നത്; എന്തെന്നാൽ, യേശുവാണ് പൗലൊസിനെ തിരഞ്ഞെടുത്ത് വെളിപ്പാടുകൾ നല്കി ജാതികളുടെ അപ്പൊസ്തലനാക്കി വെച്ചത്. രണ്ട്; അങ്ങനെ പറയുന്നൊരാൾ, ക്രിസ്തുവിൻ്റെയും പൗലൊസിൻ്റെയും കല്പനകൾ പരസപരവരുദ്ധമാണെന്ന് സാക്ഷ്യം പറയുകയാണ്. മൂന്ന്; ക്രിസ്തു കല്പിച്ചതിനു വിരുദ്ധമായാണ് പൗലൊസ് കല്പിച്ചതെങ്കിൽ, തൻ്റെ പതിനാലു ലേഖനങ്ങൾ വിശ്വാസയോഗ്യമല്ലാതാകും. ബൈബിൾ അബദ്ധജഡിലമല്ല എന്നു വിശ്വസിക്കുന്ന ഒരാൾ, ക്രിസ്തു പറഞ്ഞ കല്പനയിലെ ‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമം’ ആണ് പൗലൊസിൻ്റെ കല്പനയിലെ ‘കർത്താവായ യേശുക്രിസ്തു’ എന്നു മനസ്സോടെ വിശ്വസിക്കണം. [ജലസ്നാനം വാക്കിലും പ്രവൃത്തിയിലും ഉൾപ്പെടുന്ന ഒരു കല്പനയല്ലെന്ന് സ്വന്തമനസ്സാക്ഷിക്ക് വിരുദ്ധമായി ഒരുത്തൻ ചിന്തിക്കുന്നുവെങ്കിൽ, അവൻ ഇഷ്ടംപോലെ ചെയ്യുകയും കർത്താവുമായി കണക്കുതീർക്കയും ചെയ്യട്ടെ]

യേശുക്രിസ്തുവിൻ്റെ മഹാനിയോഗം: യേശു സ്നാനത്തെക്കുറിച്ചുള്ള കല്പന നല്കിയത് ത്രിത്വവിശ്വാസികൾക്കല്ല; അപ്പൊസ്തലന്മാർക്കാണ്. യേശു അവരുടെ ഭാഷയിൽ അവരോട് പറഞ്ഞ കാര്യം അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ലല്ലോ. കർത്താവിൽനിന്ന് അവർക്ക് ലഭിച്ച കല്പന അവരെങ്ങനെ പ്രായോഗിക തലത്തിൽ കൊണ്ടുവന്നു എന്ന് പരിശോധിച്ചാൽ, സത്യവിശ്വാസികൾക്ക് സ്നാനത്തെക്കുറിച്ചുള്ള ഉത്തരമായി. ത്രിത്വനാമത്തിൽ ഒരിക്കലും അവർ സ്നാനം കഴിപ്പിച്ചില്ല; യേശുക്രിസ്തു എന്ന ഏകൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (2:38; 8:16; 10:48; 19:5: 22:16). ചിലർ കരുതുന്നത്; യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് അപ്പൊസ്തലന്മാർ സ്നാനപ്പെടുത്തിയതെന്നാണ്. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: ഒന്ന്; നിലത്ത് എന്തോ എഴുതിയതല്ലാതെ, പുതിയനിയമത്തിലെ ഒറ്റയക്ഷരം യേശു എഴുതിയിട്ടില്ല; എല്ലാം അപ്പൊസ്തലന്മാരാണ് എഴുതിയിരിക്കുന്നത്. അവർ യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചതെങ്കിൽ, പുതിയനിയമത്തിലെ പുസ്തകങ്ങൾക്ക് പിന്നെ യാതൊരു വിശ്വാസ്യതയും ഉണ്ടാകില്ല. ന്യായപ്രമാണകല്പനപോലെ, ഒന്നിൽ തെറ്റിയ അവർ സകലത്തിന്നും കുറ്റക്കാരായി തീരുകയും ചെയ്യുന്നു. (യാക്കോ, 2:10). രണ്ട്; പെന്തെക്കൊസ്തിൽ സഭ സ്ഥാപിതമായി യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതിനും ഏകദേശം ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മത്തായി സുവിശേഷം എഴുതുന്നത്. അവർ കർത്താവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് സ്നാനം കഴിപ്പിച്ചിരുന്നതെങ്കിൽ, യേശു പറഞ്ഞതിനെ അവർക്കനുകൂലമായി മത്തായിക്ക് യേശുവിൻ്റെ വാക്കുകളെ തിരുത്തിയെഴുതാമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിൽനിന്ന് അവർ യേശു പറഞ്ഞത് അതേപോലെ അനുസരിച്ചു എന്ന് മനസ്സിലാക്കാം. മൂന്ന്; അപ്പൊസ്തലന്മാരുടെ പ്രവൃത്തികളെന്നല്ല; പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ എന്നാണ് ആ പുസ്തകത്തിന് പേർ വരേണ്ടതെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. കാരണം, അതിലെ പ്രവൃത്തികൾ മുഴുവൻ പരിശുദ്ധാത്മാവിൻ്റേതാണ്. പരിശുദ്ധാത്മാവ് അപ്പൊസ്തലന്മാരെ തടുക്കുന്നതായും, പറഞ്ഞയക്കുന്നതായും, എടുത്തുകൊണ്ട് പോകുന്നതായും നാം വായിക്കുന്നു. (8:39; 13:4; 16:7). കൂടാതെ, ആത്മാവിന് വിരുദ്ധമായി പ്രവർത്തിച്ച ഒരു കുടുംബം പട്ടുപോയതായും കാണാം. (5:1-11). എന്നുവെച്ചാൽ, യേശു കല്പിച്ചതിന് വിരുദ്ധമായി അപ്പൊസ്തലന്മാർ പ്രവർത്തിക്കാൻ ഇച്ഛിച്ചാലും അവരിൽ വസിക്കുന്ന ദൈവാത്മാവ് അതിന് സമ്മതിക്കില്ലായിരുന്നു. അതിനാൽ, യേശു കല്പിച്ച പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ‘യേശുക്രിസ്തു’ ആണെന്ന് അസന്ദിഗ്ദമായി തെളിയുന്നു.

ഒരു നാമത്തിൽ അഥവാ സംജ്ഞാനാമത്തിൽ സ്നാനമേല്ക്കാനാണ് ക്രിസ്തു കല്പിച്ചിരിക്കുന്നത്; ആ നാമം ‘യേശു’ എന്നല്ലാതെ മറ്റൊന്നല്ല. (2:38; 8:16; 10:48; 19:5: 22:16). ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള ‘യെഹോശൂവാ അഥവാ യേശു’ എന്നതാണ് സംജ്ഞാനാമം. (മത്താ, 1:21). ക്രിസ്തു എന്ന പദവി പില്ക്കാലത്ത് പേരായി മാറിയതാണ്. (ഉദാ: മത്താ, 1:1; മർക്കൊ, 1:1). എന്നാൽ പ്രവൃത്തികളിൽ ‘യേശുക്രിസ്തു’ (2:38; 10:48) എന്ന നാമത്തിൽ സ്നമേറ്റതായി രണ്ടിടത്തും, ‘കർത്താവായ യേശു’ (8:16; 19:5) എന്ന നാമത്തിൽ സ്നാനമേറ്റതായി രണ്ടിടത്തും പറഞ്ഞിട്ടുണ്ട്. കൂടാതെ, 22:16-ലെ ‘അവൻ’ എന്ന സർവ്വനാമം പൂരിപ്പിച്ചാൽ ‘യേശു’ എന്നും ഉത്തരം കിട്ടും. ആകയാൽ ”കർത്താവായ യേശു, യേശുക്രിസ്തു, കർത്താവായ യേശുക്രിസ്തു” എന്നിങ്ങനെ ഏത് നാമത്തിലും സ്നാനമേല്ക്കാവുന്നതാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കുന്നവൻ പിതാവായ ദൈവത്തിനാണ് സ്തോത്രം കരേറ്റുന്നത്. സ്നാനം വാക്കിലും പ്രവൃത്തിലും ഉൾപ്പെടുന്ന ശുശ്രൂഷയല്ലെന്ന് ഒരു വ്യക്തിയോ പ്രസ്ഥാനമോ കരുതുന്നുവെങ്കിൽ, അവരെ തിരുത്താൻ ഈ ലേഖനത്തിനെന്നല്ല, ദൈവത്തിനുപോലും കഴിയില്ല.

“വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). സുവിശേഷം കൈക്കൊണ്ട് ക്രിസ്തുവിൻ്റെ രക്ഷയിലേക്ക് വരുന്ന വ്യക്തിക്ക് സ്നാനമേല്ക്കേണ്ട നാമം ഏതാണെന്ന് നിശ്ചയമുണ്ടാകില്ല; കഴിപ്പിക്കുന്ന ആൾക്കാണ് ശരിയായ നാമത്തിൽ സ്നാനം നൽകാനുള്ള ഉത്തരവാദിത്വം. വാക്കുകൊണ്ടും ക്രിയകൊണ്ടുമുള്ള രണ്ടു ശുശ്രൂഷകളാണ് ദൈവസഭയ്ക്കുള്ളത്: “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. (1പത്രൊ, 4:11). ഇതുരണ്ടും സമ്മേളിക്കുന്ന ശുശ്രൂഷയാണ് സ്നാനം; നാമം പ്രസ്താവിക്കപ്പെടുകയും ക്രിയചെയ്യുകയും ചെയ്യുന്നു. തെറ്റായ നാമത്തിൽ സ്നാനം നല്കുകവഴി, സ്നാനം കഴിപ്പിക്കുന്നയാൾ മൂന്നു തെറ്റുകൾ ഒരുപോലെ ചെയ്യുന്നു: യേശുക്രിസ്തുവിൻ്റെ കല്പന ലംഘിക്കുന്നു (മത്താ, 28:19); ദൈവവചനത്തോടു മറുതലിക്കുന്നു (കൊലൊ, 3:17); യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം കരേറ്റാതിരിക്കുന്നു. (കൊലൊ, 3:17). കല്പന അനുസരിക്കാൻ ഉള്ളതാണ്; ആവർത്തിക്കാൻ ഉള്ളതല്ല. ത്രിത്വനാമത്തിൽ സ്നാനപ്പെടുത്തുന്ന എല്ലാവരും കല്പന അനുസരിക്കുകയല്ല; ആവർത്തിക്കുകയാണ് ചെയ്യുന്നത്.

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ എന്നു പറയാതെ, നാമങ്ങളിൽ എന്നു പറയുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം വ്യാകരണനിയമപ്രകാരം അബദ്ധമായി മാറുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, “ഞാനോ എന്നല്ല ഞങ്ങളോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു ക്രിസ്തു പറയുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആദാമിനെ വരുവാനുള്ളവൻ അഥവാ ക്രിസ്തുവിൻ്റെ പ്രതിരൂപമെന്നു പറയാതെ, പിതൃപുത്രാത്മാവിൻ്റെ പ്രതിരൂപമെന്നു പറയുമായിരുന്നു: (റോമ, 5:14). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! “ഈ പാറമേൽ ഞാൻ എൻ്റെ സഭയെ പണിയും എന്നല്ല ഞങ്ങൾ ഞങ്ങളുടെ സഭയെ പണിയും” എന്നു ക്രിസ്തു പറയുമായിരുന്നു: (മത്താ, 16:18). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! യേശു മാത്രം പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാതെ, പിതാവും പുത്രനുംകൂടി ആത്മസ്നാനം നല്കുമായിരുന്നു: (മത്താ,3:11). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ശിഷ്യന്മാർ ക്രിസ്തുവിൻ്റെ മാത്രം സാക്ഷികളാകാതെ, പിതൃപുത്രാത്മാവിൻ്റെ സാക്ഷികളാകുമായിരുന്നു: (പ്രവൃ, 1:8). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! അപ്പൊസ്തലന്മാർ യേശുക്രിസ്തുവെന്ന ഏകനാമത്തിൽ സ്നാനം കഴിപ്പിക്കാതെ, പിതൃപുത്രാത്മാവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുമായിരുന്നു: (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വിഭിന്നവ്യക്തികൾ ആയിരുന്നെങ്കിൽ…! യേശുക്രിസ്തുവിൻ്റെ നാമത്തിൽ മാത്രം പാപമോചനമെന്ന് സകലപ്രവാചകന്മാരും സാക്ഷ്യം പറയാതെ, പിതൃപുത്രാന്മാവിൻ്റെ നാമത്തിൽ പാപമോചനമെന്നു പറയുമായിരുന്നു: (പ്രവൃ, 10:43). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവെന്ന ഏകനോട് മാത്രം ചേരാതെ; പിതൃപുത്രാത്മാവിനോടു കൂടെ ചേരുമായിരുന്നു: (റോമ, 6:3; ഗലാ, 3:27). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവെന്ന ഏകനെ മാത്രം ധരിക്കാതെ, പിതൃപുത്രാത്മാവിനെ ധരിക്കുമായിരുന്നു: (ഗലാ, 3:27). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവിനോടുകൂടി മാത്രം ജീവിക്കാതെ, പിതൃപുത്രാത്മാവിനൊടുകൂടെ ജീവിക്കുമായിരുന്നു: (റോമ, 6:8). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോടു മാത്രം അനുരൂപമായി രൂപാന്തരപ്പെടാതെ, പിതൃപുത്രാത്മാവിൻ്റെ ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുമായിരുന്നു: (ഫലി, 3:21). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമംമാത്രം വിളിച്ചപേക്ഷിക്കാതെ, പിതാവിനെയും പരിശുദ്ധാത്മാവിനെയും കൂടി വിളിച്ചപേക്ഷിക്കുമായിരുന്നു: (പ്രവൃ, 7:59; 9:14; 9:21; 1കൊരി, 1:2; 12:8; 2തിമൊ, 2:12; വെളി, 22:20). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആകാശത്തിൻ്റെ കീഴിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമംമാത്രമല്ല; പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമംകൂടി ഉണ്ടാകുമായിരുന്നു: (പ്രവൃ, 4:12). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും യേശുവിൻ്റെ നാമത്തിൽ മാത്രം മടങ്ങാതെ, പിതൃപുത്രാത്മാവിൻ്റെ നാമത്തിൽ മടങ്ങുമായിരുന്നു: (ഫിലി, 2:11,12). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ‘വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ മാത്രമല്ല, പിതൃപുത്രാത്മാവിൻ്റെ നാമത്തിലും ചെയ്യാൻ കല്പിക്കുമായിരുന്നു: (കൊലൊ, 3:17).

മത്തായി 28:19 സ്നാനം സ്വീകരിക്കാനുള്ള നാമം എന്നതിനെക്കാൾ ഉപരിയായി: പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവത്തിൻ്റെ നാമമാണ്. സ്വർഗ്ഗത്തെക്കാൾ ഉന്നതമായ, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുന്ന അതിശയകരമായ നാമമാണതെന്ന് ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ത്രിത്വവിശ്വാസികൾ നെഞ്ചത്തടിച്ച് അവകാശപ്പെടുന്ന ഒരു കാര്യമുണ്ട്: ഞങ്ങൾ യേശുക്രിസ്തു കല്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിലാണ് സ്നാനമേറ്റത്. അല്ല സഹോദരങ്ങളെ, ഇതുവരെയും നിങ്ങൾ യേശുക്രിസ്തുവിൻ്റെ കല്പന അനുസരിച്ചിട്ടില്ല. നിങ്ങൾ യഥാർത്ഥമായി ആ നാമം ഇതുവരെയും ഗ്രഹിച്ചിട്ടില്ല; പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം ഏറ്റിട്ടില്ല. ആ അതിപരിശുദ്ധനാമം യേശുക്രിസ്തു എന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ട; ക്രിസ്തുവിൽ ഇടറിപ്പോകാത്തവർ ഭാഗ്യവാന്മാർ!

കൂടുതൽ അറിവിനായി താഴെക്കാണുന്ന ലേഖനങ്ങൾ കാണുക: 👇

ആത്മസ്നാനവും ജലസ്നാനവും

സ്നാനവും രക്ഷയും

ബൈബിളിലെ ദൈവം (png)

ബൈബിളിലെ ദൈവം (God in the Bible)

1. എൻ്റെ വിശ്വാസപ്രഖ്യാപനം

2. യോഹന്നാൻ 1:1-ലെ വചനം

3. ഏകസത്യദൈവം (The only true God)

4. യെശയ്യാവ് കണ്ട യഹോവ/യേശുവിൻ്റെ തേജസ്സ്

5. ജീവനുള്ള ദൈവം (The Living God)

6. പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം

7. ഞാനാകുന്നവൻ ഞാനാകുന്നു

8. പുത്രനും നിത്യപിതാവും

9. യെശയ്യാവിലെ ക്രിസ്തു

10. മഹത്ത്വത്തിൻ്റെ രാജാവായ യേശുക്രിസ്തു

11. വീണ്ടെടുപ്പുകാരനായ യഹോവ

12. യഹോവ വന്നു നിങ്ങളെ രക്ഷിക്കും

13. ഇതാ, നമ്മുടെ ദൈവം

14. ദൈവവും രക്ഷിതാവും ഒരുവൻ

15. യേശു എന്ന നാമം

16. കർത്താവും ദൈവവും

17. അത്യുന്നതനും പുത്രനും

18. പിതാവും ഞാനും ഒന്നുതന്നെ

19. ഏകദൈവവും മദ്ധ്യസ്ഥനും

20. കർത്താവായ യേശുക്രിസ്തു

21. യഹോവയും യേശുവും

22. യേശു = യഹോവ രക്ഷയാകുന്നു

23. ദൈവമായ യഹോവ

24. യിസ്രായേലിന്റെ ദൈവമായ യഹോവ

25. എന്നെ അറിയുന്നവൻ പിതാവിനെയും അറിയുന്നു

26. മറ്റൊരുത്തനിലും രക്ഷ ഇല്ല

27. സ്നാനം സ്വീകരിക്കേണ്ട നാമം

28. യഹോവയും മാത്രം ദൈവം

29. യഹോവ

30. യഹോവ/ക്രിസ്തു

31. ദൈവത്തിന്റെ വചനം

32. Jehovah, alone are God

33. ഏകദൈവം

34. സൃഷ്ടിതാവായ യേശുക്രിസ്തു

35. ആകാശഭൂമികളുടെ സ്രഷ്ടാവ്

36. യഹോവയാൽ ഉപദേശിക്കപ്പെടവർ

37. യഹോവ പ്രത്യക്ഷനാകും

38. സ്വർഗ്ഗസ്ഥനായ പിതാവ്

39. ക്രൈസ്തവസ്നാനം

40. രക്ഷ വിശ്വാസത്തിൽ മാത്രം

41. കൃപ, കൃപ, കൃപ മാത്രം

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

ദൈവപുത്രനായ യേശുക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. “സമ്പൂർണ്ണ ദൈവമായിരിക്കുന്നതിനോടൊപ്പം ക്രിസ്തു സമ്പൂണ്ണ മനുഷ്യനുമാണ്.” [വ്യവസ്ഥിത ദൈവശാസ്ത്രം (Systematic Theology), ക്രിസ്തുവിൻ്റെ ജഡധാരണം, പേജ്, 229]. ട്രിനിറ്റി മാത്രമല്ല; വൺനെസ്സുകാരിലും പലരും അങ്ങനെ വിശ്വസിക്കുന്നവരാണ്. ഏകദൈവത്തിൻ്റെ പ്രകൃതിപോലും അറിയാത്തവരാണ്, ഇരുപ്രകൃതിവാദത്തിൽ വിശ്വസിക്കുന്നത്. അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്ത ദൈവത്തിന്, തൻ്റെ സ്ഥായിയായ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനായി മാറാനോ, ഇരുപ്രകൃതി ഉള്ളവൻ ആകാനോ കഴിയില്ല. അദൃശ്രനായ ഏകസത്യദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, ഇതുപോലുള്ള ബൈബിൾവിരുദ്ധ ഉപദേശങ്ങൾ പലരും വിശ്വസിക്കുന്നത്. യേശു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). അതായത്, അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് പുതിയ നിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1 തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്ഥുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46). അല്ലാതെ, ഇരുപ്രകൃതിയുള്ള ആരും ബൈബിളിലില്ല.

ഇനി, ദൈവപുത്രനായ യേശുവിന് ഇരുപ്രകൃതി ഉണ്ടോന്നറിയാൻ, അവൻ്റെ ജീവചരിത്രം നമുക്ക് വിശദമായി നോക്കാം:

1. കന്യകയായ മറിയയിൽ സംശയം ജനിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ഇപ്രകാരമാണ്: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു ” എന്നാണ്. (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും അവളുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:16). അതായത്, അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. എന്തെന്നാൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. തന്മൂലം, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പുതിയ പ്രത്യക്ഷത കന്യകയിലൂടെ എടുക്കുകയാണ് ചെയ്തത്. പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ദൈവത്തെയാണെന്ന് പറഞ്ഞാൽ, അതില്പരം അബദ്ധം വേറെന്താണ്? തന്മൂലം, കന്യകയിൽ ഉരുവാക്കപ്പെട്ടവൻ പൂർണ്ണദൈവമല്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് മനസ്സിലാക്കാം.

2. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. (ലൂക്കൊ, 2:7. ഒ.നോ: 2:23). ആദ്യജാതൻ അഥവാ, കടിഞ്ഞൂൽ പുത്രനെ കുറിക്കുന്ന പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് അവനെ രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). കന്യക പ്രസവിച്ചത് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെ ആയിരുന്നെങ്കിൽ, അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് അഥവാ, സ്വരൂപത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ; അഥവാ, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കില്ലായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). അതായത്, കന്യകാജാതൻ ആകയാൽ, പാപം ഒഴികെ ആദ്യജാതനും അനന്തരജാതരും തമ്മിൽ പ്രകൃതിയിൽ ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ടാണ്, അവനെ അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനായിരുന്നെങ്കിൽ, മറ്റു മക്കളും അങ്ങനെതന്നെ ആയിരിക്കണം. അല്ലെങ്കിൽ, ആദ്യജാതനെന്ന പ്രയോഗം അബദ്ധമാണ്. മറിയ ദൈവമാതാവാണെന്നും അംഗീകരിക്കേണ്ടിവരും. പൂർണ്ണദൈവവും ആണെങ്കിൽ, ദൈവത്തെ പത്തുമാസം വയറ്റിലിട്ട് വളർത്തി പ്രസവിച്ചവൾ എങ്ങനെ ദൈവമാതാവ് അല്ലാതാകും? എന്തെന്നാൽ, മറിയയുടെ മകൻ യേശുവിൻ്റെ അമ്മ എന്നിങ്ങനെ 17 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. തന്മൂലം, യേശുവിനു മനുഷ്യനെന്ന ഏകപ്രകൃതി അല്ലാതെ, ഇരുപ്രകൃതി ഇല്ലായിരുന്നു എന്ന് അസന്ദിഗ്ധമായി തെളിയുന്നു.

3. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് മാത്രം ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). യേശുക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ ലംഘിച്ചുകൊണ്ട് അവനെ പരിച്ഛേദന കഴിക്കില്ലായിരുന്നു. അവൻ ഇരുപ്രകൃതി ഉള്ളവനായിരുന്നു എന്ന് പറയുന്നവർക്ക്, പുതിയനിയമം എന്താണെന്നുപോലും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ ജനിച്ചത്, ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അവനെങ്ങനെ ന്യായപ്രമാണത്തെ ലംഘിക്കാൻ കഴിയും? തന്മൂലം, അവൻ ഇരുപ്രകൃതി ഉള്ളവൻ അല്ലായിരുന്നു എന്ന് വ്യക്തമാണ്.

4. അവൻ മനുഷ്യൻ്റെ മാത്രം കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിൽ; അവനെ വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്?ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). തന്നെയുമല്ല, ന്യായപ്രമാണത്തിൻ്റെ കീഴിലാണ് അവൻ ജനിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 4:4). ന്യായപ്രമാണത്തിന് അധീനനായവൻ അതിനെ എങ്ങനെ അതിലംഘിക്കും? ന്യായപ്രമാണത്തെ ലംഘിച്ചാൽ; അവൻ ദൈവത്തിൻ്റെ എതിരാളിയാണെന്നേ വരൂ. തന്മൂലം, അവൻ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

5. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. (ലൂക്കൊ, 2:40). വേദഭാഗം ശ്രദ്ധിക്കുക: പൈതൽ ആത്മാവിൽ ബലപ്പെട്ടുപോന്നു. പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, അവനെ ബലപ്പെടുത്താൻ മറ്റൊരു ആത്മാവ് എന്തിനാണ്? അടുത്തഭാഗം: “ദൈവകൃപയും പൈതലിൻ്റെ മേൽ ഉണ്ടായിരുന്നു.” പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, ഏത് ദൈവകൃപയാണ് അവന് ആവശ്യം? അവൻ തന്നിൽത്തന്നെ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവകൃപ അവൻ്റെമേൽ ഉണ്ടായിരുന്നു എന്ന് പറയുമോ? കൃപയെന്നാൽ, മനുഷ്യൻ്റെമേൽ സൗജന്യമായി പകരപ്പെടുന്ന ദൈവത്തിൻ്റെ കരുണയാണ്. അവൻ ദൈവവും ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെമേൽ ദൈവകൃപ ഉണ്ടായിരുന്നുവെന്ന് പറയുമായിരുന്നോ? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് മനസ്സിലാക്കുക. തന്മൂലം, അവൻ പാപമറിയാത്ത മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ആത്മാവിൽ ബലപ്പെട്ടുപോന്നു എന്നും ദൈവകൃപ അവന്മേൽ ഉണ്ടായിരുന്നു എന്നും പറഞ്ഞിരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

6. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കൊ, 2:52). വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു. അവൻ ഇരുപ്രകൃതി അഥവാ, ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, അവനു വളരാൻ ദൈവത്തിൻ്റെ കൃപപോലും ആവശ്യമില്ല; താൻതന്നെ ദൈവമാണ്. എന്നാൽ, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്നാണ് ദൈവാത്മാവ് എഴുതി വെച്ചിരിക്കുന്നത്. തന്നെയുമല്ല, പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായ ഒരുത്തന് വളരാൻ, മനുഷ്യരുടെ കൃപ വേണമോ? ഇരുപ്രകൃതി വാദക്കാരിൽ വ്യാപരിക്കുന്നത് ഏത് ആത്മാവാണെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അവൻ മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:40). ഒരു മനുഷ്യക്കുഞ്ഞിന് വളരാനാണ് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപ വേണ്ടത്. തന്മൂലം, ഇരുപ്രകൃതി വെറും പൊട്ടക്കഥയാണെന്ന് മനസ്സിലാക്കാം.

7. അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം അഭിഷിക്തന്മാർ അഥവാ, മശീഹമാർ ബൈബിളിലുണ്ട്. അതിൽ, ഒരൊറ്റ ദൂതൻ പോലും ഇല്ല. ദൈവം ദൂതന്മാരെ ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവവും ആയിരുന്നെങ്കിൽ, അവന് അഭിഷേകത്തിൻ്റെ ആവശ്യമുണ്ടായിരുന്നോ? അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെ ശുശ്രൂഷ ചെയ്യാൻ  അഭിഷേകം ആവശ്യമായി വന്നത്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ഇരുപ്രകൃതിവാദം ബൈബിൾ വിരുദ്ധമാണെന്ന് തെളിയുന്നു.

8. അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവവും ആയിരുന്നെങ്കിൽ, ഈ ദൈവത്തെ പുത്രനെന്ന് സംബോധന ചെയ്യുന്ന ദൈവമാരാണ്? പൂർണ്ണദൈവത്തെ പുത്രനെന്ന് വിളിക്കണമെങ്കിൽ, ആ ദൈവത്തെക്കാൾ വലിയൊരു ദൈവം ഉണ്ടാകണ്ടേ? പൂർണ്ണദൈവത്തിന് ഒരു പിതാവുണ്ടെന്ന് പറയുന്ന ഇരുപ്രകൃതിക്കാരുടെ ദൈവസങ്കല്പം എന്താണ്? അമൃതാനന്ദമയിയും സായിബാബയും പോലുള്ള ദൈവമാണോ നിങ്ങൾക്കുള്ളത്? ദൈവം ദൈവത്തയലല്ല പുത്രനെന്ന് സംബോധന ചെയ്തത്; യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ്. (യോഹ, 8:40; 2കൊരി, 5:21). അവൻ ദൈവത്തിന്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരന്മാരോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ഇരുപ്രകൃതിയുള്ളവനല്ല; പാപമറിയാത്ത മനുഷ്യനെന്ന ഏകപ്രകൃതി മാത്രമുള്ളവൻ ആയിരുന്നു എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

9. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. (ലൂക്കൊ, 4:14. ഒ.നോ: 3:22). യോർദ്ദാനിൽവെച്ചുള്ള അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. ഇത് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നതാണ്. അവൻ ദൈവം ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു എന്ന് പറയുമായിരുന്നോ? താൻതന്നെ ദൈവമായിരുന്നെങ്കിൽ, തനിക്ക് പ്രവർത്തിക്കാൻ ആത്മാവിൻ്റെ ശക്തി വേണമായിരുന്നോ? ഏകദൈവമായ യഹോവ ആത്മാവിൻ്റെ ശക്തിയോടെ വല്ലതും ചെയ്തതായി ബൈബിൾ പറയുന്നുണ്ടോ? തന്മൂലം, ഇരുപ്രകൃതി വാദം ഒരു മൂഡസങ്കല്പം ആണെന്ന് മനസ്സിലാക്കാം.

10.  “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”(പ്രവൃ, 10:38). ഈ വേദഭാഗത്ത് ദൈവം കൂടെയിരുന്നതുകൊണ്ടാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നാണ് പറയുന്നത്. ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:22. ഒ.നോ: ലൂക്കൊ, 5:17; യോഹ, 3:2). ദൈവാത്മാവിലാണ് താൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 12:28). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണ ദൈവവും ആയിരുന്നെങ്കിൽ, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ, ദൈവത്തിൻ്റെയും ദൈവാത്മാവിൻ്റെയും സഹായം എന്തിനായിരുന്നു? ഒരു ദൈവം മറ്റൊരു ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് പറഞ്ഞാൽ ശരിയാകുമോ? ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നു. (പ്രവൃ, 7:10).

11. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ക്രിസ്തു തന്നിൽത്തന്നെ ദൈവം ആയതുകൊണ്ടാണ് പക്ഷവാതക്കാരനു പാപമോചനം നല്കിയതെന്നാണ് പലരും കരുതുന്നത്. (ലൂക്കൊ, 5:20). എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23). ദൈവത്തിൻ്റെ മാത്രം അധികാരമാണെങ്കിൽ, ശിഷ്യന്മാർക്കത് നല്കുമോ? തന്നെയുമല്ല, ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഓ തിയോസ് (monos o theos) ആണ്. ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ഗ്രീക്കുപദമാണ് മോണോസ്. ഇംഗ്ലീഷിൽ, God alone ആണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ആ ഒരുത്തൻ മാത്രമായ ദൈവം ക്രിസ്തു ആണെങ്കിൽ, പിതാവ് ദൈവമല്ലെന്നുവരും. തന്മൂലം, ക്രിസ്തുവിന് ഇരുപ്രകൃതിയില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കാം.

12. “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും.” (യോഹ, 16:32). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. (യോഹ. 8:29. ഒ.നോ: 8:16). തന്നെ അയച്ച പിതാവ് തന്നോടുകൂടെ ഉള്ളതുകൊണ്ട്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നെങ്കിൽ, പിതാവായ ദൈവം അവൻ്റെകൂടെ ഇരിക്കേണ്ട ആവശ്യമെന്താണ്? പൂർണ്ണദൈവം തന്നിൽത്തന്നെ അശക്തനായിരുന്നോ? തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിവാദം നടപടിയാകുന്ന ഉപദേശമല്ലെന്ന് മനസ്സിലാക്കാം.

13. “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്ന് ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്” എന്നർഥം.” (മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ പിതാവായ ദൈവം അദൃശ്യനായി കൂടെയുണ്ടായിരുന്നത് മുകളിൽ നാം കണ്ടതാണ്. “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 29; 16:32). ആ പിതാവായ ദൈവമാണ് മരണത്തിന് മുമ്പായി ക്രിസ്തുവിനെ വിട്ടുമാറിയത്. മറ്റാരും അവനെ വിട്ടുമാറിയതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, അവൻ്റെ പൂർണ്ണദൈവത്തിന് എന്തു സംഭവിച്ചു? കൂടെ മരിച്ചു എന്ന് പറയണം.ഏകശരീരത്തിൽ ഇരുപ്രകൃതിയല്ലേ; കൂടെ മരിക്കാതെ എന്തുചെയ്യും? ദൈവം മരിച്ചുവെന്ന് പറഞ്ഞാൽ, ആ ഉപദേശം എത്രമാത്രം പൈശാചികമാണ്. തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിയെന്നത് ദൈവികമല്ല; സാത്താന്യ ഉപദേശമാണെന്ന് മനസ്സിലാക്കാം.

14. “നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ക്രിസ്തുവിൻ്റെ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് നിത്യാന്മാവിനാൽ അഥവാ, ദൈവത്താലാണ്. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). ക്രിസ്തുവിനാകട്ടെ, പാപത്തിൻ്റെ ലാഞ്ചനപോലും ഉള്ളവനല്ല. (യെശ, 53:9; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അതിനാൽ, മരണത്തിന് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെമേൽ യാതൊരു അധികാരവുമില്ല. അതായത്, മരിക്കാൻ തനിക്ക് പൂർണ്ണമനസ്സുണ്ടെങ്കിലും ദൈവത്താലല്ലാതെ അത് സാദ്ധ്യമല്ല. അതുകൊണ്ടാണ്, നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ അർപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, നിത്യാത്മാവിനാൽ തന്നെത്താൻ അർപ്പിച്ചു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. തന്മൂലം, ക്രിസ്തു ഇരുപ്രകൃതിയുള്ളവൻ ആയിരുന്നില്ല എന്ന് പകൽപോലെ വ്യക്തമാണ്.

15. “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അത് ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). യെഹൂദാ ഗോത്രത്തിൽ ദാവീദിൻ്റെ പുത്രനായി ജനിച്ചുജീവിച്ച് മരിച്ചുയിർത്ത ദാവീദിൻ്റെ പുത്രനും ഏകമനുഷ്യനുമായ യേശുക്രിസ്തുവാണ് സുവിശേഷം. (റോമ, 5:15). എന്നാൽ, “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു” എന്ന് ദൈവശാസ്ത്രം പറയുന്നു. [വ്യവസ്ഥിത ദൈവശാസ്ത്രം (Systematic Theology), പേജ്, 228]. ദൈവത്തിന് മരണമില്ലെന്നത് ശിശുസഹജമായ ഒരു അറിവാണ്. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്നും (1തിമൊ, 6:16) ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണ് മരിച്ചതെന്നും അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവത്തിന് ബൈബിളുമായി യതൊരു ബന്ധവുമില്ലെന്നും ക്രിസ്തുവിന് ഇരുപ്രകൃതി ഉണ്ടായിരുന്നില്ലെന്നും സ്ഫടികസ്ഫുടം വ്യക്തമാണ്.

16. പിതാവായ ദൈവമാണ് യേശുക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.” (പ്രവൃ, 2:24). ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:31; 4:10; 5:30; 10:40; 13:30,32; 17:3; റോമ, 8:11; 10:9; 1കൊരി, 6:14; 2കൊരി, 4:14; ഗലാ, 1:1; കൊലൊ, 2:12; 1തെസ്സ, 1:9). അതുപോലെ, യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുകൊടുത്തതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2. ഒ.നോ: ഗലാ, 1:3; 2:20; എഫെ, 5:27; ഫില, 2:8; 1തിമൊ, 2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). എന്നാൽ, ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണദൈവവും പൂർണ്ണ മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, പൂർണ്ണദൈവം എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്നില്ല; ചോദിച്ചിട്ട് കാര്യമില്ല. പൂർണ്ണദൈവത്തിന് സ്വയമായി ഉയിർക്കാൻ കഴിയാഞ്ഞത് എന്താണ്? പുത്രദൈവത്തെ ഉയിർപ്പിക്കാൻ മറ്റൊരു ദൈവം ആവശ്യമായി വന്നത് എന്താണ്? തന്മൂലം, പുത്രൻ പൂർണ്ണദൈവം ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

17. ക്രിസ്തു, ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ്. അവൻ തൻ്റെ ശരീരത്തിലാണ് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറിയത്. (1പത്രൊ, 2:24). സംവേദനക്ഷമമായ ഒരു ഉള്ളം അഥവാ, ഒരു ദേഹി അവനുണ്ടായിരുന്നു. (മത്താ, 26:38). അവൻ പിതാവിൻ്റെ കരങ്ങളിൽ തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് ക്രൂശിൽ മരിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). ദൈവപുത്രനായ ക്രിസ്തു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുന്നു “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നു. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടു കണ്ടവരെല്ലാം അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു. എന്നാൽ, ക്രിസ്തു ഇരുപ്രകൃതി ഉള്ളവനാണെന്ന് ഒരുത്തൻപോലും പറഞ്ഞിട്ടില്ല. ദൈവാത്മാവിനാൽ വിരചിതമായ വചനം വിശ്വസിക്കാത്തവർ, ക്രിസ്തുവിന് ഇരുപ്രകൃതിയല്ല; ഇരുന്നൂറ് പ്രകൃതിയുണ്ടെന്ന് പറഞ്ഞാലും അതിശയിക്കാൻ ആവശ്യമില്ല.

18. ഇനി, ക്രിസ്തു പറയുന്ന ചില തെളിവുകൾ തരാം:“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. ഇവിടെ, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തിലെ, യാഹീദിന് തുല്യമായ ഗ്രീക്കുപദമാണ് മോണോസ്. ആ പദംകൊണ്ടാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ട് പറയുന്നത്. താൻ മനുഷ്യൻ അല്ലാതെ, പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അവൻ പറയുമായിരുന്നോ? തന്മൂലം, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ താൻ ഇരുപ്രകൃതി ഉള്ളവനല്ലെന്ന് വ്യക്തമാണ്.

19.“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടൊൺ മോണോൻ അല്തിനൊൻ തിയോൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ Father. the only true God ആണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് ക്രിസ്തു പറയുന്നത്. ഈ വേദഭാഗത്തും സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ടാണ് പറയുന്നത്. താൻ പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ ബൈബിൾ പരസ്പരവിരുദ്ധം ആകുമായിരുന്നു. തന്മൂലം, ഇരുപ്രകൃതിവാദം ശുദ്ധ ഭോഷ്ക്കാണെന്ന് മനസ്സിലാക്കാം.

20. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30),. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തുവിൻ്റെ വാക്കുകളാണിത്. മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ, ദൈവത്തെ എൻ്റെ പിതാവെന്ന് അമ്പതോളം പ്രാവശ്യം യേശു സംബോധന ചെയ്തിട്ടുണ്ട്. പിതാവ് തൻ്റെ ദൈവമാണെന്നും യേശു അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). പിതാവെന്ന പദത്തിനോ, ദൈവമെന്ന പദത്തിനോ ഏതർത്ഥം കൊടുത്താലും പൂർണ്ണദൈവത്തിനു മീതെ ഒരു പിതാവോ, ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ഇരുപ്രകൃതിവാദം പക്കാ ദുരുപദേശമാണെന്ന് മനസ്സിലാക്കാം.

21. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്ന പല വേദഭാഗങ്ങൾ ഉണ്ട്. (ലൂക്കൊ, 5:21; 1തിമൊ, 1:17,15,16; യൂദാ, 1:4,25; വെളി, 15:4). പുത്രൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? അപ്പൊസ്തലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയുമാണ് തള്ളുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:16). തന്മൂലം, ഇരുപ്രകൃതിവാദം വെറും ദുരുപദേശമാണെന്ന് മനസ്സിലാക്കാം.

22. “പല ദേവന്മാരും (ദൈവങ്ങൾ) പല കർത്താക്കന്മാരും ഉണ്ട് എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (ദൈവങ്ങൾ) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). പിതാവായ ഏകദൈവമേ ഉള്ളെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 8:41; എഫെ, 4:6). പുത്രനും പൂർണ്ണ ദൈവമാണെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് പറയുമായിരുന്നോ? തന്മൂലം, ഇരുപ്രകൃതിവാദം, ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

23. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ, കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിന് ഒരു ദൈവമുണ്ടാകുക സാദ്ധ്യമോ? ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. തന്മൂലം, ഇരുപ്രകൃതിവാദം സാത്താൻ്റെ വഞ്ചനയാണെന്ന് മനസ്സിലാക്കാം. യഹോവതന്നെ ഒന്നാം കല്പന 15 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പുറ, 20:2-3; 9:24; ആവ, 32:39; യെശ, 43:10,11; 44:6,8; 45:5,6,18,21,22; 46:9; ഹോശേ, 13:5; യോവേ, 2:27). യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന ഒന്നാം കല്പന ലംഘിക്കുന്ന ബഹുദൈവ ദുരുപദേശത്താൽ ഒരുത്തനും രക്ഷപ്രാപിക്കാൻ പോകുന്നില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഇതുപോലെ, അനവധി തെളിവുകൾ വേറെയുമുണ്ട്; വിസ്തരഭയത്താൽ ചുരുക്കുകയാണ്.

ക്രിസ്തു സമ്പൂർണ്ണ ദൈവവും സമ്പൂർണ്ണ മനുഷ്യനും ആണെന്ന് ദൈവശാസ്ത്രം പറയുന്നു. അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യൻ ആണെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). എന്നാൽ, ഇരുപ്രകൃതിയുണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ല. പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ചേരുമ്പോൾ രണ്ടുപേരായില്ലേ? പിന്നെ, ഏകശരീരത്തിൽ ഇരുപ്രകൃതി എന്ന വാദം എങ്ങനെ നിലനില്ക്കും? ശരീരം ഒന്നല്ലയുള്ളൂ; അത് മനുഷ്യശരീരമാണ്. (1പത്രൊ, 2:24). ആത്മശരീരം ആണെങ്കിൽ, മരണം സാദ്ധ്യമല്ല. ക്രിസ്തു മരിച്ചു; ദൈവത്തിന് മരണമില്ല. എന്തൊരു വിരോധാഭാസം ആണ്. തന്നെയുമല്ല, സമനിത്യരായ മൂന്നുപേരാണ് ട്രിനിറ്റിയിൽ ഉള്ളതെന്ന് പറയുന്നു. അതെങ്ങനെ ശരിയാകും? പിതാവും പരിശുദ്ധാത്മാവും ഏകപ്രകൃതി ഉള്ളവരും പുത്രൻ ഇരുപ്രകൃതി ഉള്ളവനും; അപ്പോൾ, തമ്മിൽ സമത്വം എവിടെയാണുള്ളത്? തന്മൂലം, ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ഇരുപ്രകൃതിവാദം വെറും ദുരുപദേശം മാത്രമാണെന്ന് മനസ്സിലാക്കാം.

ക്രിസ്തു ആരാണെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മനുഷ്യരുടെ പാപ പരിഹാരാർത്ഥം വെളിപ്പെട്ടവനും തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനുമാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; 1പത്രൊ, 1:20). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലേയില്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ് യഥാർഥ വസ്തുത. അല്ലാതെ, ക്രിസ്തുവിന് ഇരുപ്രകൃതി ഇല്ലായിരുന്നു. അതായത്, പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളാകാനും, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനുമായി, ഉപാധിയായ സർപ്പം നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ മെനഞ്ഞ തിരക്കഥയുടെ ഫലമാണ്, ഇന്നുകാണുന്ന എല്ലാ ദുരുപദേശങ്ങളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

“ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹന്നാൻ 4:2).

എല്ലാ വിവരങ്ങളും വിശദമായറിയുക:

1. വചനം ജഡമായത്തീർന്ന പൂർണ്ണദൈവമോ? (യോഹ, 1:14).

2. പൂർണ്ണദൈവത്തിനാണോ വംശാവലിയുള്ളത്? (മത്താ, 1:1-27; ലൂക്കൊ, 3:24-38).

3. പൂർണ്ണദൈവമാണോ കന്യകയുടെ ഉദരത്തിൽ ഉരുവായത്? (മത്താ, 1:22,23).

4. പൂർണ്ണദൈവമാണോ ഒരു മനുഷ്യരാജാവിനാൽ പ്രാണരക്ഷാർത്ഥം മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? (മത്താ, 2:13,14).

5. പൂർണ്ണദൈവമാണോ ‘അത്യുന്നതൻ്റെ പുത്രൻ’ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:32)

6. പർണ്ണദൈവമാണോ ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:35)

7. പൂർണ്ണദൈവത്തെയാണോ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്? (ലൂക്കൊ, 2:7)

8. പൂർണ്ണദൈവത്തെയാണോ എട്ടാംനാളിൽ പരിച്ഛേദന കഴിച്ചത്? (ലൂക്കൊ, 2:21).

9. പൂർണ്ണദൈവത്തെയാണോ മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനായി വീണ്ടെടുത്തത്? (ലൂക്കൊ, 2:22,23).

10. പൂർണ്ണദൈവമാണോ യേസേഫിനും മറിയയ്ക്കും കീഴടങ്ങിയിരുന്നത്? (ലൂക്കൊ, 1:51)

11. പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? (ലൂക്കൊ, 2:52).

12. പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? (മർക്കൊ, 6:3). 

13. പൂർണ്ണദൈവമാണോ യോഹന്നാനാൽ സ്നാനപ്പെട്ടത്? (മത്താ, 3:13-17).

14. പൂർണ്ണദൈവത്തെയാണോ വേറൊരു ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്? (മർക്കൊ, 1:10; പ്രവൃ, 10:30).

15. പൂർണ്ണദൈവമാണോ നാല്പതു ദിവസം ഉപവസിച്ചത്? (മത്താ, 4:2)

16. പൂർണ്ണദൈവമാണോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടത്? (ലൂക്കൊ, 4:1).

17. പൂർണ്ണദൈവത്തിനാണോ വിശന്നത്? (ലൂക്കൊ, 4:2).

18. പൂർണ്ണദൈവത്തോട് കൂടെയിരുന്നാണോ വേറൊരു ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചത്? (പ്രവൃ, 10:38). 

19. പൂർണ്ണദൈവത്തിൻ്റെ കൂടെയാണോ സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി ഉണ്ടായിരുന്നത്? (ലൂക്കൊ, 5:17)

20. പൂർണ്ണദൈവമാണോ ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നു പറഞ്ഞത്? (മത്താ, 12:28). 

21. പൂർണ്ണദൈവമാണോ താൻ ശലോമോനെക്കാൾ വലിയവൻ എന്നു പറയുന്നത്? (മത്താ, 12:42).

22. പൂർണ്ണദൈവമാണോ പിതാവിനോട് പ്രാർത്ഥിച്ചത്? (മത്താ, 14:23). 

23. പൂർണ്ണദൈവമാണോ ‘കർത്താവെന്നെ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്നു’ എന്നു പറയുന്നത്? (ലൂക്കൊ, 4:18,19). 

24. പൂർണ്ണദൈവത്തെയാണോ ‘ക്രിസ്തു/മശീഹ’ (അഭിഷിക്തൻ) എന്ന് വിളിക്കുന്നത്? (മത്താ, 16:16).

25. പൂർണ്ണദൈവത്തെയാണോ ദൈവത്തിന്റെ ഏകജാതൻ എന്ന് വിളിക്കുന്നത്? (യോഹ, 1:14).

26. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ആദ്യജാതൻ എന്നു വിളിക്കുന്നത്? (റോമ, 8:29).

27. പൂർണ്ണദൈവമാണോ ”എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? (മർക്കൊ, 10;18).

28. പൂർണ്ണദൈവമാണോ തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും, ആത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് പറഞ്ഞത്? (ലൂക്കൊ, 12:10).

29. പൂർണ്ണദൈവമാണോ തന്നെത്തന്നെ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നത്? (യോഹ, 8:40).

30. പൂർണ്ണദൈവമാണോ പിതാവ് എല്ലാവരിലും വലിയവൻ; എന്നെക്കാൾ വലിയവൻ  എന്നു പറയുന്നത്? (യോഹ, 10:29; 14:28).

31. പൂർണ്ണദൈവമാണോ ഉള്ളം കലങ്ങി: ‘പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ’ എന്ന് പ്രാർത്ഥിച്ചത്? (യോഹ, 12:27)

32. പൂർണ്ണദൈവമാണോ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത്? (യോഹ, 13:4,5)

33. പൂർണ്ണദൈവമാണോ പിതാവിനെ ഏകസത്യദൈവം എന്ന് വിളിക്കുന്നത്? (യോഹ, 17:3).

34. പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ പരിക്ഷീണനായി നിലത്തുവീണത്? (മത്താ, 26:39).

35. പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? (മർക്കൊ, 14:36).

36. പൂർണ്ണദൈവത്തെയാണോ സ്വർഗ്ഗത്തിലെ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 22:43).

37. പൂർണ്ണദൈവത്തെയാണോ യൂദാ ഒറ്റുകൊടുത്തത്? (ലൂക്കൊ, 22:42).

38. പൂർണ്ണദൈവത്തെയാണോ പത്രൊസ് തള്ളിപ്പറഞ്ഞത്? (മത്താ, 26:70).

39. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ വിസ്തരിച്ചത്? (ലൂക്കൊ, 22:66).

40. പൂർണ്ണദൈവത്തെയാണോ നിയമകോടതികൾ വിസ്തരിച്ചത്? (യോഹ, 18:38). 

41. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? (മർക്കൊ, 15:25).

42. പൂർണ്ണദൈവമാണോ ”എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തു” എന്നു നിലവിളിച്ചത്? (മത്താ, 27:46).

43. പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? (മത്താ, 27:50).

44. പൂർണ്ണദൈവത്തെയാണോ കല്ലറയിൽ അടക്കം ചെയ്തത്? (യോഹ, 19:40).

45. പൂർണ്ണദൈവത്തെയാണോ ദൈവം ഉയിർപ്പിച്ചുത്? (പ്രവൃ, 5:30).

46. പൂർണ്ണദൈവമാണോ ‘എൻ്റെ ദൈവം’ എന്നു പിതാവിനെ വിളിക്കുന്നത്? (യോഹ, 20:17).

47. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ദാസൻ എന്നു പറഞ്ഞിരിക്കുന്നത്? (പ്രവൃ, 3:13).

48. പൂർണ്ണദൈവത്തെയാണോ ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ എന്ന് മോശെ പറയുന്നത്? (പ്രവൃ, 3:22).

49. പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? (റോമ, 5:16).

50. പൂർണ്ണദൈവത്തിൻ്റെ തലയായി മറ്റൊരു ദൈവമോ? (കൊരി, 11:3).

51. പൂർണ്ണദൈവത്തെയാണോ ‘പാപം അറിയാത്തവൻ’ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? (2കൊരി, 5:21).

52. പൂർണ്ണദൈവമാണോ ക്രൂശിലെ മരണത്തോളം അനുസരണം കാട്ടിയത്? (ഫിലി, 2:8).

53. പൂർണ്ണദൈവം ആർക്കാണ് തൻ്റെ മരണത്താൽ മറുവില നല്കിയത്? (1തിമൊ, 2:6).

54. പൂർണ്ണദൈവത്തെയാണോ മനുഷ്യനായ ക്രിസ്തേശു എന്നു വിളിക്കുന്നത്? (1തിമൊ, 2:6).

55. പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? (1തിമൊ, 3:16).

56. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9). 

57. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

58. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

59. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).

60. പൂർണ്ണദൈവം തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ മറ്റൊരാളോട് പ്രാർത്ഥിക്കുകയോ? (എബ്രാ, 5:7)

61. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).

62. പൂർണ്ണദൈവത്തെയാണോ ‘അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്ന് പത്രോസ് പറയുന്നത്?

63. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).

പശുത്തൊട്ടി മുതൽ (ലൂക്കൊ, 2:7) ക്രൂശിലെ മരണംവരെ (ലൂക്കൊ, 23:46) പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ യേശുവിലുള്ള പൂർണ്ണദൈവം എവിടെയായിരുന്നു???… (എബ്രാ,4:15). “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രാ, 5:7) എന്നു എബ്രായലേഖകൻ നുണപറകയാണോ???… ദൈവത്തിനു മരണമുണ്ടാകുകയോ, ആ ദൈവത്തെ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകുകയോ ചെയ്താൽ ആ ദൈവമെങ്ങനെ ദൈവമാകും???… ‘ദൈവപുത്രൻ പൂർണ്ണദൈവമായിരുന്നു’ എന്നു പറയുന്നവരുടെ ദൈവത്തെക്കുറിച്ചുള്ള ധാരണ (concept) എന്താണ്???… മനുഷ്യനെന്ന നിലയിൽ യേശുവിന് ഒരു പിതാവ് മാത്രമല്ല; ദൈവം കൂടി ഉണ്ടായിരുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” (മത്താ, 27:46) എന്ന് നിലവിളിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ പൂർണ്ണദൈവമാണെന്ന് പഠിപ്പിക്കുന്ന ത്രിത്വം ദുരുപദേശമല്ലാതെ മറ്റെന്താണ്? യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ സ്തുതിക്കുന്നതായി കാണാം. (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിന് ഒരു ദൈവമുണ്ടാകുക സാധ്യമോ???…

കൂടുതൽ അറിയാൻ കാണുക:

മനുഷ്യനായ ദൈവപുത്രൻ

ഉല്പത്തി പുസ്തകം

ഉല്പത്തി പുസ്തകം

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ: മോശെ

എഴുതിയ കാലം: ബി.സി. 1572-1532

അദ്ധ്യായങ്ങൾ: 50

വാക്യങ്ങൾ: 1,533

ബൈബിളിലെ: 1-ാം പുസ്തകം

വലിപ്പത്തിൽ: 2-ാം സ്ഥാനം

പ്രധാന വ്യക്തികൾ: ആദാം, ഹവ്വാ, ശേത്ത്, ഹാനോക്ക്, നോഹ, ശേം, അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്ക, യാക്കോബ്, ലേയ, റാഹേൽ, സില്പ, ബിൽഹ, യെഹൂദ, യോസേഫ്.

പ്രധാന സ്ഥലങ്ങൾ: ഏദെൻ തോട്ടം, അരരാത്ത് പർവ്വതം, ബാബേൽ, ഊർ, ഹാരാൻ, ബേഥേൽ, മിസ്രയിം, കനാൻ, ഹെബ്രോൻ, ശേഖേം, ശാലേം, മമ്രേ, സൊദോം, ഗൊമോറ, ഗെരാർ, ബേർ-ശേബ.

1. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് എപ്പോഴാണ്?

◼️ ആദിയിൽ (1:1)

2. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ അവസ്ഥ എന്തായിരുന്നു?

◼️ പാഴും ശൂന്യവും (1:2). [ഒന്നും രണ്ടും വാക്യങ്ങളിലുള്ളത് ദൈവസൃഷ്ടിയുടെ സംക്ഷിപ്ത രൂപവും, മൂന്നാം വാക്യംമുതൽ വിവരണവുമാണ്]

3. ദൈവം വെളിച്ചമുണ്ടാക്കിയത് എത്രാമത്തെ ദിവസമാണ്?

◼️ ഒന്നാം ദിവസം (3, 5)

4. രണ്ടാം ദിവസത്തെ സൃഷ്ടി എന്താണ്?

◼️ ആകാശം (1:6-8)

5. നല്ലത് എന്നു പറഞ്ഞിട്ടില്ലാത്തത് ഏതു ദിവസത്തെ സൃഷ്ടിയെയാണ്?

◼️ രണ്ടാം ദിവസം (1:6-8)

6. ഭൂമിയും സസ്യങ്ങളും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ മൂന്നാം ദിവസം (1:9-13)

7. എത്രാം ദിവസമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൃഷ്ടിച്ചത്?

◼️ നാലാം ദിവസം (1:14-19)

8. പറവജാതികളെയും ജലജീവികളെയും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ അഞ്ചാം ദിവസം (1:20:23)

9. എത്രാം ദിവസമാണ് ഇഴജാതികളെയും മൃഗങ്ങളെയും സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:24,25)

10. എത്രാമത്തെ ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:26-30)

11. ആരുടെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ദൈവത്തിൻ്റെ (1:26,27)

12. ഭൂമിയിലൊക്കെയും നിറഞ്ഞ് സകല ഭൂചരജന്തുവിന്മേലും വാഴുവാൻ കല്പിച്ചത് ആരോടാണ്?

◼️ മനുഷ്യരോട് (1:28)

13. ദൈവം സൃഷ്ടിച്ച സകല ഭൂചരജന്തുക്കളുടെയും ആഹാരം എന്തായിരുന്നു?

◼️ പച്ചസസ്യം (1:30)

14. ദൈവം എത്രയും നല്ലതെന്ന് കണ്ടത് ഏതു ദിവസമാണ്?

◼️ ആറാം ദിവസം (1:31)

15. താൻ ചെയ്ത പ്രവൃത്തിയിൽ നിന്നൊക്കെയും ദൈവം നിവൃത്തനായത് എത്രാം ദിവസമാണ്?

◼️ഏഴാം ദിവസം (2:2)

16. ദൈവം അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്ത ദിവസം ഏതാണ്?

◼️ ഏഴാം ദിവസം (2:3)

17. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്തിൽ നിന്നാണ്?

◼️ പൊടിയിൽനിന്ന് (2:7).

18. യഹോവയായ ദൈവം കിഴക്കു എവിടെയാണ് തോട്ടം ഉണ്ടാക്കിയത്?

◼️ ഏദെനിൽ (2:8)

19. ദൈവം ഏദെനിൽ മുളെപ്പിച്ച കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ വൃക്ഷങ്ങൾ ഏതൊക്കെ?

◼️ ജീവവൃക്ഷവും അറിവിന്റെ വൃക്ഷവും (2:9)

20. തോട്ടം നനെപ്പാനുള്ള നദി എവിടെനിന്നാണ് പുറപ്പെട്ടത്?

◼️ ഏദെനിൽനിന്നു (2:10)

21. ഏദെനിൽനിന്നു പുറപ്പെടുന്ന നദിയുടെ ഒന്നാമത്തെ ശാഖയുടെ പേർ?

◼️ പീശോൻ (2:11)

22. ഹവീലാദേശമൊക്കെയും ചുറ്റുന്ന നദി?

◼️ പീശോൻ (2:11)

23. മേത്തരം പോന്നും ഗുല്ഗുലുവും ഗോമേദകവുമുള്ള ദേശം?

◼️ ഹവീലാദേശം (2:12)

24. ഏദെനിൽനിന്നു പുറപ്പെടുന്ന രണ്ടാമത്തെ നദിയുടെ പേർ?

◼️ ഗീഹോൻ (2:13)

25. കൂശ്‌ ദേശമൊക്കെയും ചുറ്റുന്ന നദി?

◼️ ഗീഹോൻ (2:13)

26. ഏദെനിൽനിന്നു പുറപ്പെടുന്ന മൂന്നാമത്തെ നദിയുടെ പേർ?

◼️ ഹിദ്ദേക്കെൽ (2:14)

27. അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്ന നദി?

◼️ ഹിദ്ദേക്കെൽ (2:14)

28. ഏദെനിൽനിന്നു പുറപ്പെടുന്ന നാലാമത്തെ നദിയുടെ പേർ?

◼️ ഫ്രാത്ത് (2:14)

29. ഏദെൻതോട്ടം കാപ്പാൻ ദൈവം ഏല്പിച്ചത് ആരെയാണ്?

◼️ മനുഷ്യനെ (2:15)

30. തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാമെന്ന് കല്പിച്ചതാരാണ്?

◼️ ദൈവം (2:16)

31. തിന്നരുതെന്ന് ദൈവം കല്പിച്ച വൃക്ഷഫലം ഏതാണ്?

◼️ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം (2:17).

32. ‘മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല’ എന്നു കണ്ടതാരാണ്?

◼️ ദൈവം (2:18)

33. ഭൂമിയിലെ സകല മൃഗങ്ങൾക്കും പക്ഷികൾക്കും പേരിട്ടതാരാണ്?

◼️ മനുഷ്യൻ (2:19,20)

34. മനുഷ്യനിൽ നിന്നെടുത്ത എന്തുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചത്?

◼️ വാരിയെല്ല് (2:21,22)

35.  ‘ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു’ ആരുടെ വാക്കുകൾ?

◼️ ആദാമിൻ്റെ (2:23)

36. അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്നത് ആരാണ്?

◼️ പുരുഷൻ (2:24)

37. എല്ലാ കാട്ടുജന്തുക്കളെക്കാളും കൗശലമേറിയ ജീവി?

◼️ പാമ്പ് (3:1)

38. ബൈബിളിലെ ആദ്യചോദ്യം ചോദിച്ചതാര്?

◼️പാമ്പ് (3:1)

39. ദൈവകല്പനയോടു സ്ത്രീ കൂട്ടിച്ചേർത്തത് എന്താണ്?

◼️ തൊടുകയും അരുതു (3:3)

40. ‘നിങ്ങൾ മരിക്കയില്ല നിശ്ചയം’ സ്ത്രീക്ക് ആരു നല്കിയ ഉറപ്പാണ്?

◼️ പാമ്പ് (3:4)

41. ‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും’ എന്നു  ആരറിയുന്നു എന്നാണ് പാമ്പ് പറഞ്ഞത്?

◼️ ദൈവം (3:5)

42. തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടതെന്താണ്?

◼️ വൃക്ഷഫലം (3:6)

43. കണ്ണു തുറന്നപ്പോൾ തങ്ങൾ നഗ്നരെന്നു അറിഞ്ഞത് ആരൊക്കെയാണ്?

◼️ ആദാമും ഹവ്വായും (3:7)

44. എന്തുപയോഗിച്ചാണ് ആദാമും ഹവ്വായും അരയാട നിർമ്മിച്ചത്?

◼️ അത്തിയില (3:7)

45. വെയിലാറിയപ്പോൾ ഏദെൻ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആരാണ്?

◼️ യഹോവയായ ദൈവം (3:8)

46. ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചതാരൊക്കെ?

◼️ ആദവും ഹവ്വായും (3:8)

47. ദൈവം മനുഷ്യനോടു ചോദിച്ച ആദ്യത്തെ കോദ്യം?

◼️ ‘നീ എവിടെ’ (3:9)

48. നഗ്നനാകകൊണ്ടു ഭയപ്പെട്ടതാരാണ്? 

◼️ ആദാം (3:10)

49. ‘പാമ്പു എന്നെ വഞ്ചിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ ഹവ്വാ (3:13)

50. എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു ശപിക്കപ്പെട്ടിരിക്കുന്ന ജീവി?

◼️ പാമ്പ് (3:14)

51. വേദപുസ്തകത്തിലെ ആദ്യത്തെ പ്രവചനം എതാണ്?

◼️ ഉല്പത്തി 3:15

50. ‘പ്രോട്ടോ ഇവാഞ്ചലിസം’ എന്നറിയപ്പെടുന്ന വാക്യം ഏതാണ്?

◼️ ഉല്പത്തി 3:15

52. ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?

◼️ ആദാം (3:17)

53. ജീവനുള്ളവർക്കെല്ലാം മാതാവ് ആരാണ്?

◼️ ഹവ്വാ (3:20)

54. ആദാമിനും ഹവ്വായ്ക്കും തോൽകൊണ്ട് ഈടുപ്പുണ്ടാക്കി കൊടുത്തതാര്?

◼️ ദൈവം (3:21)

55. ഏതു വൃക്ഷത്തിൻ്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുന്നത്?

◼️ ജീവവൃക്ഷത്തിന്റെ (3:22)

56. ആദാമിനെയും ഹവ്വായേയും പുറത്താക്കിയശേഷം ഏദെൻ തോട്ടത്തിന് കാവൽ നിർത്തിയത് ആരെയാണ്?

◼️ കെരൂബുകളെ (3:24)

57. ഭൂമിയിൽ ആദ്യം ജനിച്ച മനുഷ്യൻ?

◼️ കയീൻ (4:1)

58. ആദാമിൻ്റെ രണ്ടാമത്തെ മകൻ?

◼️ ഹാബെൽ (4:2)

59. കയീൻ്റെ തൊഴിൽ എന്തായിരുന്നു?

◼️ കൃഷിക്കാരൻ (4:2)

60. ഭൂമിയിലെ ആദ്യത്തെ ഇടയൻ?

◼️ ഹാബേൽ (4:2)

61. യഹോവ പ്രസാദിച്ചത് ആരുടെ വഴിപാടിലാണ്?

◼️ ഹാബേലിൻ്റെ (4:4)

62. ആദ്യമായി കോപിച്ചവൻ ആരാണ്?

◼️ കയീൻ (4:5)

63. യഹോവ കയീൻ്റെ യാഗത്തിൽ പ്രസാദിക്കാതിരുന്നത് എന്താണ്?

◼️ നല്ലയാഗം കഴിക്കാഞ്ഞതിനാൽ (4:7)

64. നന്മ ചെയ്യാത്തവരുടെ വാതിൽക്കൽ കിടക്കുന്നതെന്താണ്?

◼️ പാപം (4:7)

65. ആദ്യം മരിച്ച വ്യക്തി?

◼️ ഹാബേൽ (4:8)

66. ‘ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ’ ആരുടെ വാക്കുകൾ?

◼️ കയീൻ്റെ (4:9)

67. ആരെ കൊന്നാലാണ് അവന്നു ഏഴിരട്ടി പകരം കിട്ടുമെന്ന് ദൈവം പറഞ്ഞത്?

◼️ കയീനെ (4:15)

68. യഹോവയുടെ സന്നിധിവിട്ട് കയീൻ പോയി പാർത്ത ദേശമേതാണ്?

◼️ നോദ് (4:16)

69. കയീൻ്റെ മകൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

70. മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ പട്ടണത്തിൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

71. ആദാ എന്നും സില്ലാ എന്നും രണ്ടു ഭാര്യമാരെ എടുത്തതാരാണ്?

◼️ ലാമെക്ക്  (4:19)

72. കൂടാര വാസികൾക്കും പശുപാലകർക്കും പിതാവാര്? 

◼️ യാബാൽ (4:20)

73. ആരാണ് കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്?

◼️ യൂബാൽ (4:21)

74. ചെമ്പുകൊണ്ടും ഇരിമ്പു കൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ ആരാണ്?

◼️ തൂബൽകയീൻ (4:22)

75. ലാമെക്കിൻ്റെ മകളും തൂബൽകയീന്റെ പെങ്ങളും ആരാണ്?

◼️ നയമാ (4:22)

76. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എത്ര ഇരട്ടി പകരം ചെയ്യും?

◼️ എഴുപത്തേഴിരട്ടി (4:24)

77. കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം ആദാമിനു നല്കിയ സന്തതിയാരാണ്?

◼️ ശേത്ത് (4:25)

78. ആരുടെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്?

◼️ ഏനോശിൻ്റെ (4:26)

79. ആദാമിനു എത്ര വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്?

◼️ നൂറ്റിമുപ്പത് (5:3)

80. ആദാം തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ജനിപ്പിച്ച മകൻ?

◼️ ശേത്ത് (5:3)

81. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ എണ്ണൂറ് (5:4)

82. ആദാമിൻ്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി മുപ്പത് (5:5)

83. ജനിക്കാതെ രണ്ടുവട്ടം മരിച്ച വ്യക്തികൾ ആരൊക്കെ?

◼️ ആദാമും ഹവ്വായും (2:17; 3:6; 5:5). [വൃക്ഷഫലം തിന്നനാളിൽ ആത്മമരണവും പിന്നെ ശാരീരിക മരണവും സംഭവിച്ചു]

84. ശേത്ത് എത്രവയസ്സിൽ എനോശിനെ ജനിപ്പിച്ചു?

◼️ നൂറ്റഞ്ച് (5:6)

85. ശേത്തിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി പന്ത്രണ്ട് (5:8)

86. കേനാൻ ജനിക്കുമ്പോൾ എനോശിൻ്റെ പ്രായം?

◼️ തൊണ്ണൂറ് (5:9)

87. എനോശിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തഞ്ച് (5:11)

88. കേനാൻ എത്രവയസ്സിൽ മഹലലേലിനെ ജനിപ്പിച്ചു?

◼️ എഴുപത് (5:12)

89. കേനാന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തിപ്പത്ത് (5:12)

90. യാരെദ് ജനിക്കുമ്പോൾ മഹലലേലിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:15)

91. മഹലലേലിന്റെ ആയുഷ്കാലം എത്ര?

◼️ തൊണ്ണൂറ്റഞ്ച് (5:17)

92. യാരെദ് എത്രവയസ്സിൽ ഹാനോക്കിനെ ജനിപ്പിച്ചു?

◼️ നൂറ്ററുപത്തിരണ്ട് (5:18)

93. യാരെദിന്റെ ആയൂഷ്കാലം എത്ര?

◼️ തൊള്ളായിരത്തറുപത്തിരണ്ട് (5:20)

94. മെഥൂശലഹ് ജനിക്കുമ്പോൾ ഹാനോക്കിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:21)

85. ദൈവത്തോടുകൂടെ നടന്നതാരാണ്?

◼️ ഹാനോക്ക് (5:22)

86. ഹാനോൿ എത്രസംവത്സരം ദൈവത്തോടുകൂടെ നടന്നു?

◼️ മൂന്നൂറ് (5:22)

87. ഹനോക്കിന്റെ ആയുഷ്കാലം എത്ര?

◼️ മുന്നൂറ്ററുപത്തഞ്ച് 5:23)

88. ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയായത് ആരാണ്?

◼️ ഹാനോക്ക് (5:24)

89. ജനിച്ചിട്ട് മരിക്കാതിരുന്നത് ആരാണ്?

ഹാനോക്ക് (5:24)

90. മെഥൂശലഹിൻ്റെ എത്രാം വയസ്സിൽ ലാമേക്കിനെ ജനിപ്പിച്ചു?

◼️ നൂറ്റെൺപത്തേഴ് (5:25)

91. മെഥൂശലഹിന്റെ ആയൂഷ്കാലം?

◼️ തൊള്ളായിരത്തറുപത്തൊമ്പത് (5:27)

92. ഏറ്റവും അധികം നാൾ ജീവിച്ചിരുന്ന വ്യക്തി ആരാണ്?

◼️ മെഥൂശലഹ്: 969 വർഷം (5:27)

93. നോഹ ജനിക്കുമ്പോൾ ലാമെക്കിൻ്റെ പ്രായം?

◼️ നൂറ്റെൺപത്തിരണ്ട് (5:28)

94. നോഹ എന്ന പേരിനർത്ഥം?

◼️ ആശ്വാസം (5:29)

95. ലാമേക്കിന്റെ ആയൂഷ്കാലം?

◼️ എഴുനൂറ്റെഴുപത്തേഴ് (5:31)

96. നോഹയ്ക്കു മക്കൾ ജനിക്കുമ്പോഴത്തെ പ്രായം?

◼️ അഞ്ചൂറ് വയസ്സ് (5:32)

97. നോഹയുടെ മക്കൾ ആരൊക്കെ?

◼️ ശേം, ഹാം, യാഫെത്ത് (5:32)

98. മനുഷ്യൻ്റെ ആയുസ്സ് എത്ര സംവത്സരമാകുമെന്നാണ് യഹോവ അരുളിച്ചെയ്തത്?

◼️ നൂറ്റിരുപതു സംവത്സരം (6:3)

99. മനുഷ്യൻ്റെ നിരൂപണമൊക്കെയും ദോഷമുള്ളതെന്ന് കണ്ടതാരാണ്?

◼️ യഹോവ (6:5)

100. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു അനുതപിച്ചത് ആരാണ്?

◼️ യഹോവ (6:6)

101. യഹോവയുടെ കൃപ ലഭിച്ച വ്യക്തി?

◼️ നോഹ (6:8)

102. ദൈവത്തോടു കൂടെനടന്ന രണ്ടാമത്തെ വ്യക്തി?

◼️ നോഹ (6:9)

103. ഏതു മരംകൊണ്ടാണ് നോഹ പെട്ടകം നിർമ്മിച്ചത്?

◼️ ഗോഫേർ മരം (6:14)

104. മുന്നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവുമായി ദൈവം നോഹയോടു ഉണ്ടാക്കാൻ കല്പിച്ചതെന്താണ്?

◼️ പെട്ടകം (6:15)

105. എത്ര തട്ടായിട്ടാണ് പെട്ടകം ഉണ്ടാക്കാൻ കല്പിച്ചത്?

◼️ മൂന്ന് (6:16)

106. ഭൂമിയിൽ ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ താൻ എന്തു വരുത്തുമെന്നാണ് ദൈവം കല്പിച്ചത്?

◼️ ജലപ്രളയം (6:17)

107. ജലപ്രളയം ഉണ്ടായപ്പോൾ നോഹയുടെ പ്രായം?

◼️ അറുനൂറ് (7:6)

108. ആഴിയുടെ ഉറവുകൾ തുറന്നതെന്നാണ്?

◼️ രണ്ടാം മാസം പതിനേഴാം തിയ്യതി (7:11)

109. ഭൂമിയിൽ എത്രദിവസം മഴപെയ്തു?

 ◼️ നാല്പതു രാവും നാല്പതു പകലും (7:12)

110. നോഹയും കുടുംബവും എത്രപേർ പെട്ടകത്തിൽ കടന്നു?

◼️ എട്ടുപേർ (7:13)

111. സർവ്വ ജീവജാലങ്ങളിലും എത്രപേർവീതം പെട്ടകത്തിൽ കടന്നു?

◼️ ഈരണ്ടീരണ്ട് (7:14,15)

112. പെട്ടകത്തിൻ്റെ വാതിൽ അടച്ചത് ആരാണ്?

◼️ യഹോവ (7:16)

113. ഭൂമിയിലെ ഉയർന്ന പർവ്വതങ്ങളേക്കാൾ എത്രമുഴം വെള്ളംപൊങ്ങി?

◼️ പതിനഞ്ചു മുഴം (7:19,20)

114. പ്രളയകാലത്ത് എത്രദിവസം വെള്ളം പെങ്ങിക്കൊണ്ടിരുന്നു?

◼️ 150 ദിവസം (7:24)

115. ‘ദൈവം ഓർത്തു’ എന്ന് എഴുതിയിരിക്കുന്ന ആദ്യവ്യക്തി?

◼️ നോഹ (8:1)

116. പെട്ടകം ഉറച്ചത് എന്നായിരുന്നു?

◼️ ഏഴാം മാസം 17-ാം തീയതി (8:4)

117. വെള്ളം കുറഞ്ഞിട്ട് പർവ്വതശിഖരങ്ങൾ കാണായത് എപ്പോഴാണ്?

◼️ പത്താം മാസം ഒന്നാം തിയ്യതി (8:5)

118. പെട്ടകം ഉറച്ചശേഷം എത്രദിവസം കഴിഞ്ഞാണ് കിളിവാതിൽ തുറന്നത്?

◼️ നാല്പതു ദിവസം (8:6)

119. വേദപുസ്തകത്തിൽ പേർ പറയുന്ന ആദ്യത്തെ പക്ഷി ഏതാണ്?

◼️ മലങ്കാക്ക (8:7)

120. വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു നോഹ അയച്ച പക്ഷി ഏതാണ്?

◼️ പ്രാവ് (8:8)

121. ആദ്യം പേർ പറഞ്ഞിരിക്കുന്ന വൃക്ഷം?

◼️ ഒലിവ് (8:11)

122. നോഹ എത്രപ്രാവശ്യം പ്രാവിനെ പുറത്തുവിട്ടു?

◼️ മൂന്നുപ്രാവശ്യം (8:8, 8:10, 8:12)

123. നോഹയുടെ ആയുസ്സിൻ്റെ എത്രാം വർഷമാണ് വെള്ളം വറ്റിയത്?

◼️ ആറുനൂറ്റൊന്നാം സംവത്സരം (8:13)

124. ആരുടെ യാഗത്തിലാണ് യഹോവ സൗരഭ്യവാസന മണത്തത്?

◼️ നോഹയുടെ (8:20,21)

125. ആരുടെ മനോനിരൂപണമാണ് ബാല്യംമുതൽ ദോഷമുള്ളത്?

◼️ മനുഷ്യൻ്റെ (8:21)

126. ഏത് കാലത്തോളമാണ് വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകാത്തത്?

◼️ ഭൂമിയുള്ള കാലത്തോളം (8:22)

127. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവാൻ ദൈവം കല്പിച്ചത് ആരോടാണ്?

◼️ നോഹയോടും പുത്രന്മാരോടും (9:1)

128. ജലപ്രളയത്തിനുശേഷം മനുഷ്യനു ആഹാരമായി കൊടുത്തതെന്താണ്?

◼️ ഭൂചരജന്തുക്കൾ (9:3)

129. രക്തത്തോടുകൂടെ മാംസം തിന്നാൻ വിലക്കിയതെന്താണ്?

◼️ പ്രാണൻ രക്തത്തിലായതുകൊണ്ട് (9:4)

130. പ്രാണനായ രക്തം ചൊരിയിച്ചാൽ പകരം ചോദിക്കന്നത് ആരാണ്?

◼️ ദൈവം (9:5)

131. സകലജഡവും നശിക്കാൻ തക്കവണ്ണം ഇനി എന്തുണ്ടാകില്ലെന്നാണ് ദൈവം നിയമം ചെയ്തത്?

◼️ ജലപ്രളയം (9:11, 15)

132. ദൈവം നോഹയോട് ചെയ്ത ഉടമ്പടിയുടെ അടയാളമെന്താണ്?

◼️ മഴവില്ല് (9:13)

133. കനാൻ്റെ പിതാവാരാണ്?

◼️ ഹാം (9:18)

134. ആരെക്കൊണ്ടാണ് ഭൂമി ഒക്കെയും നിറഞ്ഞത്?

◼️ ശേം ഹാം യാഫെത്ത് (9:19)

135. ആദ്യ മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയത് ആരാണ്?

◼️ നോഹ (9:20)

136. ആദ്യം വീഞ്ഞുകുടിച്ചു ലഹരിപിടിച്ച വ്യക്തി?

◼️ നോഹ (9:21)

137. നോഹയുടെ നഗ്നത കണ്ട മകൻ?

◼️ ഹാം (9:22)

138. അപ്പൻ്റെ നഗ്നത മറച്ച മക്കൾ?

◼️ ശേമും യാഫെത്തും (9:23)

139. നോഹയാൽ ശപിക്കപ്പട്ടത് ആരാണ്?

◼️ ഹാമിൻ്റെ പുത്രൻ കനാൻ (9:25)

140. നോഹയുടെ പുത്രന്മാരിൽ ആരുടെ ദൈവമായിട്ടാണ് യഹോവ സ്തുതിക്കപ്പെടുന്നത്?

◼️ ശേമിൻ്റെ (9:26)

141. ശേമിന്റെ കൂടാരങ്ങളിൽ വസിക്കുന്നതാരാണ്?

◼️ യാഫെത്ത് (9:27)

142. കനാൻ ആർക്കൊക്കെ ദാസനാകും?

◼️ ശേമിനും യാഫെത്തിനും (9:27)

143. ജലപ്രളയത്തിന്റെ ശേഷം നോഹ എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ മുന്നൂറ്റമ്പത് (9:28)

144. നോഹയുടെ ആയുഷ്കാലം?

◼️ തൊള്ളായിരത്തമ്പത് സംവത്സരം (9;29)

145. യാഫെത്തിന്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് ഏത്രപേരുണ്ട്?

◼️ 14 പേർ (10:2-4). [7 പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. 7 പൗത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ, എലീശാ, തർശീശ്, കിത്തീം, ദോദാനീം.]

146. ജാതികളുടെ ദ്വീപുകൾ  കുലംകുലമായും പിരിഞ്ഞത് ആരിൽനിന്നാണ്?

◼️ യാഫെത്തിൽനിന്ന് (10;5)

147. ഹാമിനു പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

◼️ 30 പേർ (10:6-18). [4 പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. 26 പൗത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; ശെബയും, ദെദാനും, നിമ്രോദ്, ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം, കഫ്തോരീം, സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോർയ്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ.]

148. ഭൂമിയിലെ ആദ്യവീരൻ?

◼️ നിമ്രോദ് (10:8)

149. യഹോയുടെ മുമ്പാകെ നായാട്ടുവീരനായി അറിയപ്പെട്ടത് ആരാണ്?

◼️ നിമ്രോദ് (10:9)

150. ബൈബിളിലെ ആദ്യ പഴഞ്ചൊല്ല് ആരുടെ പേരിലാണ്?

◼️ നിമ്രോദിൻ്റെ (10:9)

151. നിമ്രോദിന്റെ രാജ്യത്തിന്റെ ആരംഭം എവിടെനിന്നാണ്?

◼️ ശിനാർദേശത്ത് (10:10)

152. ആരിൽ നിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്?

◼️ കസ്ളൂഹീമിൽ നിന്ന് (10:13)

153. കനാൻ്റെ ആദ്യജാതൻ ആരാണ്?

◼️ സീദോൻ (10:15)

154. ശേമിൻ്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

◼️26 പേർ (10:22-29). [5 പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. 21 പൗത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്, ശാലഹ്, ഏബെർ, പേലെഗ്, യൊക്താൻ, അല്മോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ, ശെബാ, ഓഫീർ, ഹവീലാ, യോബാബ്.]

155. ഭൂവാസികൾ പിരിഞ്ഞുപോയത് ആരുടെ കാലത്താണ്?

◼️ പേലെഗിൻ്റെ കാലത്ത് (10:25)

156. ഭൂമിയിൽ ജലപ്രളയത്തിനുശേഷം ജാതികളും വംശങ്ങളും ഉത്ഭവിച്ചത് ആരുടെ പുത്രന്മാരിൽ നിന്നാണ്?

◼️ നോഹയുടെ (10:32)

157. എവിടെയാണ് ആകാശത്തോളം എത്തുന്ന ഗോപുരം പണിതത്?

◼️ ശിനാർ ദേശത്ത് (11:2-4)

158. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണോൻ ആരാണ് ഇറങ്ങിവന്നത്?

◼️ യഹോവ (11:5)

159. എവിടെവെച്ചാണ് ദൈവം മനുഷ്യൻ്റെ ഭാഷ കലക്കിയത്?

◼️ ശിനാർദേശത്ത് (11:2, 9)

160. ഭാഷ കലക്കുകയാൽ ശിനാർ സമതലത്തിനു വന്ന പേര്?

◼️ ബാബേൽ (11:9)

161. യഹോവ മനുഷ്യരെ ഭൂതലംമുഴുവൻ ചിതറിച്ചത് എവിടെവെച്ചാണ്?

◼️ ബാബേൽ (11:9)

162. ശേമിന്നു എത്ര വയസ്സായപ്പോൾ അർപ്പക്ഷാദിനെ ജനിപ്പിച്ചു?

◼️ നൂറ് (11:10)

163. ശേമിൻ്റെ ആയുഷ്കാലം?

◼️ 600 സംവത്സരം (11:11)

164. അർപ്പക്ഷാദിൻ്റെ മകൻ്റെ പേര്?

◼️ ശാലഹ് (11:12)

165. ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് എത്ര സംവത്സരം ജീവിച്ചു?

◼️ നാനൂറ്റിമൂന്നു സംവത്സരം (11:13)

166. ശാലഹിന്നു എത്ര വയസ്സായപ്പോൾ ഏബെർ ജനിച്ചു?

◼️ മുപ്പതു വയസ്സ് (11:14)

167. ശാലഹിൻ്റെ ആയുഷ്കാലം?

◼️ നാനൂറ്റിമുപ്പത്തിമൂന്നു (11:15)

168. ഏബെരിൻ്റെ മകൻ്റെ പേര്?

◼️ പേലെഗ് (11:16)

169. പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ എത്ര സംവത്സരം ജീവിച്ചു?

◼️ നാനൂറ്റിമുപ്പതു സംവത്സരം (11:17)

170. പേലെഗ് എത്ര വയസ്സായപ്പോൾ രെയൂവിനെ ജനിപ്പിച്ചു?

◼️ മുപ്പതു വയസ്സ് (11:18)

171. പേലെഗിൻ്റെ ആയുഷ്കാലം?

◼️ ഇരുന്നുറ്റിമുപ്പത്തൊമ്പത് (11:19)

172. രെയൂവിൻ്റെ മകൻ്റെ പേര്?

◼️ ശെരൂഗ് (11:20)

173. ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ എത്ര സംവത്സരം ജീവിച്ചു?

◼️ ഇരുനൂറ്റേഴ് സംവത്സരം (11:21)

174. ശെരൂഗ് എത്ര വയസ്സായപ്പോൾ നാഹോരിനെ ജനിപ്പിച്ചു?

◼️ മുപ്പതു വയസ്സ് (11:23)

175. ശെരൂഗിൻ്റെ ആയുഷ്കാലം?

◼️ ഇരുന്നൂറ്റിമുപ്പത് (11:23)

176. നാഹോരിൻ്റെ മകൻ്റെ പേര്?

◼️ തേരഹ് (11:24)

177. തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ എത്ര സംവത്സരം ജീവിച്ചു?

◼️ നൂറ്റി പത്തൊമ്പത് (11:25)

178. തേരഹിന്നു എത്ര വയസ്സായപ്പോൾ അബ്രാം, നാഹോർ, ഹാരാൻ എന്നിർ ജനിപ്പിച്ചത്?

◼️ എഴുപത് വയസ്സ് (11:26)

179. ഹാരാൻ്റെ മകൻ്റെ പേര്?

◼️ ലോത്ത് (11:27)

180. തേരഹിന്നു മുമ്പെ ഊരിൽവെച്ചു മരിച്ചുപോയ മകൻ?

◼️ ഹാരാൻ (11:28)

181. അബ്രാമിന്റെ ഭാര്യയുടെ പേര്?

◼️ സാറായി (11:29)

182. ഹാരാന്റെ മകളും നാഹോറിൻ്റെ ഭാര്യയും ആരാണ്?

◼️ മിൽക്ക (11:29)

183. മച്ചിയായിരുന്ന ബൈബിളിലെ ആദ്യത്തെ സ്ത്രീ?

◼️ സാറായി (11:30)

184. ഏത് കൽദയ പട്ടണത്തിൽ നിന്നാണ് തേരഹും മക്കളും ഹാരാനിൽ വന്നു പാർത്തത്?

◼️ ഊർ (11:31)

185. തേരഹ് മരിച്ചത് എവിടെവച്ച്?

◼️ ഹാരാൻ (11:32)

186. ലോത്തിൻ്റെ വല്യപ്പൻ മരിച്ച സ്ഥലവും, ലോത്തിൻ്റെ അപ്പൻ്റെ പേരും ഒന്നാണ്. എന്താണത്?

◼️ ഹാരാൻ (11:31,32)

187. ഹാരാനിൽനിന്നു ഏതു ദേശത്തെക്കു പോകാനാണ് യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്?

◼️ കാണിപ്പാനിരിക്കുന്ന ദേശത്തെക്ക് (12:1)

188. അബ്രാമിനോടുകൂടെ ഹാരാനിൽനിന്നു പുറപ്പെട്ട മറ്റൊരാൾ?

◼️ ലോത്ത് (12:4)

189. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

◼️ എഴുപത്തഞ്ച് (12:4)

190. ദൈവം കാണിപ്പാനിരുന്ന ഏതു ദേശത്താണ് അബ്രാം എത്തിയത്?

◼️ കനാൻ (12:5)

191. അബ്രാം ആദ്യമായി യാഗപീഠം പണിതത് എവിടെയാണ്?

◼️ കനാനിൽ (12:5, 7)

192. ആദ്യമായി യഹോവയുടെ നാമത്തിൽ ആരാധന കഴിച്ച വ്യക്തി?

◼️ അബ്രാം 12:8)

193. കനാനിൽ ക്ഷാമമുണ്ടായപ്പോൾ അബ്രാം എവിടേക്കാണ് പോയത്?

◼️ മിസ്രയീമിൽ (12:10)

194. സൗന്ദര്യമുള്ള സ്ത്രീയെന്ന് ആദ്യമായി വിളിക്കപ്പെട്ടത് ആരാണ്?

◼️ സാറായി (12:11, 14)

195. മരണഭയത്താൽ ഭാര്യയെ സഹോദരിയെന്നു പറഞ്ഞ ആദ്യവ്യക്തി?

◼️ അബ്രാം (12:12,13)

196. ഫറവോന്റെ മുമ്പാകെ പ്രശംസിക്കപ്പെട്ട സ്ത്രീ?

◼️ സാറായി (12:15)

197. സാറായി നിമിത്തം നന്മ ലഭിച്ചതാർക്കാണ്?

◼️ അബ്രാമിന് (12:16)

198. സാറായി നിമിത്തം അത്യന്തം ദണ്ഡിപ്പിക്കപ്പെട്ടത് ആരാണ്?

◼️ ഫറവോനും കുടുംബവും (12:17)

199. അബ്രാം സാറായിയെ സഹോദരി എന്ന് പറഞ്ഞത് എവിടെവെച്ചാണ്?

◼️ മിസ്രയീമിൽ (12:19)

200. കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ ബഹുസമ്പന്നൻ ആരായിരുന്നു?

◼️ അബ്രാം (13:2)

201. സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു ഒന്നിച്ചു പാർപ്പാൻ കഴിയാതിരുന്നത് ആർക്കൊക്കെ?

◼️ അബ്രാമിനും ലോത്തിനും 13:6)

202. ആരുടെ ഇടയന്മാർക്കു തമ്മിലാണ് പിണക്കമുണ്ടായത്?

◼️ അബ്രാമിൻ്റെയും ലോത്തിൻ്റെയും (13:7)

203. യഹോവയുടെ തോട്ടം പോലെയുള്ള പ്രദേശമേതാണ്?

◼️ യോർദ്ദാന്നരികെയുള്ള പ്രദേശം (13:10)

204. ലോത്ത് തിരഞ്ഞെടുത്ത പ്രദേശം?

◼️ യോർദ്ദാന്നരികെയുള്ള പ്രദേശം (13:11)

205. അബ്രാം ഏത് ദേശത്ത് പാർക്കുമ്പോഴാണ് ലോത്ത് വിട്ടുപിരിഞ്ഞത്?

◼️ കനാൻ ദേശത്ത് (13:12)

206. ലോത്ത് എവിടെവരെയാണ് തൻ്റെ കൂടാരം നീക്കി നീക്കി അടിച്ചത്?

◼️ സൊദോംവരെ (13:12)

207. ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നവർ ആരാണ്?

◼️ സൊദോം നിവാസികൾ (13:13)

208. ദൈവം അബ്രാമിനും അവൻ്റെ സന്തതിക്കും ശാശ്വതമായി കൊടുമെന്നു പറഞ്ഞ ദേശമേത്?

◼️ കനാൻ (13:15)

209. മമ്രേയുടെ തോട്ടം എവിടെയാണ്?

◼️ ഹെബ്രോനിൽ (13:18)

210. അബ്രാമിൻ്റെ കാലത്തെ ശിനാർ രാജാവ്?

◼️ അമ്രാഫെൽ (14:1)

211. അബ്രാമിൻ്റെ കാലത്തെ സൊദോം രാജാവ്?

◼️ ബേരാ (14:2)

212. ഏത് താഴ്വരയാണ് ഇപ്പോൾ ഉപ്പുകടൽ (ചാവുകടൽ) എന്നറിയപ്പെടുന്നത്?

◼️ സിദ്ദീംതാഴ്വര (14:3)

213. സൊദോം രാജാവും ഗൊമോരാ രാജാവും വീണ കീൽകുഴികൾ എവിടെയാണ്?

◼️ സിദ്ദീംതാഴ്വരയിൽ (14:10

214. എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട വ്യക്തി?

◼️ അബ്രാം (14:13)

215. ലോത്തിനെ രക്ഷിക്കാൻ അബ്രാം എത്ര അഭ്യാസികളുമായാണ് പോയത്?

◼️ മുന്നൂറ്റിപതിനെട്ട് (14:14)

216. രാജാക്കന്മാരെ തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ ഏതു താഴ്വരയിൽ വെച്ചാണ് സോദോം രാജാവ് എതിരേറ്റത്?

◼️ രാജതാഴ്വര (ശാവേ താഴ്വര) (14:17)

217. ആരാണ് ശാലേം രാജാവ്?

◼️ മൽക്കീസേദെക്ക് (14:18)

218. അപ്പവും വീഞ്ഞുമായി വന്ന് അബ്രാമിനെ എതിരേറ്റത് ആരാണ്?

◼️ മൽക്കീസേദെക്ക് (14:18)

219. അത്യുന്നതനായ ദൈവത്തിന്റെ ആദ്യ പുരോഹിതൻ?

◼️ ശാലേംരാജാവായ മൽക്കീസേദെൿ (14:18)

220. അബ്രാം സകലത്തിലും ദശാംശം കൊടുത്തതാർക്കാണ്?

◼️ മൽക്കീസേദെക്കിന് (14:20)

221. ‘ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക’ എന്ന് അബ്രാമിനോട് പറഞ്ഞതാരാണ്?

◼️ സൊദോം രാജാവ് (14:21)

222. യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്തതാരാണ്?

◼️ അബ്രാം (14:23)

223. ‘ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും’ എന്ന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ലഭിച്ചത് ആർക്കാണ്?

◼️ അബ്രാമിന് (15:1)

224. അബ്രാമിൻ്റെ സ്വത്തിന് അവകാശിയായിരുന്ന ദാസനാരാണ്?

◼️ എലെയാസർ (15:2)

225. അബ്രാമിന്നു നീതിയായി കണക്കിട്ടതെന്താണ്?

◼️ യഹോവയിലുള്ള വിശ്വസം (15:6)

226. ഒരു ഗാഢനിദ്രയും ഭീതിയും അന്ധതമസ്സും വന്നത് ആരുടെ മേലാണ്?

◼️ അബ്രാഹാമിൻ്റെ മേൽ (15:12)

227. അബ്രാമിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു എത്ര സംവത്സരം പ്രവാസികളാകുമെന്നാണ് ദൈവം പറഞ്ഞത്?

◼️ നാനൂറു സംവത്സരം (15:13)

228. എത്രാമത്തെ തലമുറ മിസ്രയീമിൽ നിന്ന് മടങ്ങിവരുമെന്നാണ് പറഞ്ഞിരിക്കുന്നത്?

◼️ നാലാം തലമുറ (15:16).

229. അബ്രാഹാം യാഗമർപ്പിക്കാൻ പിളർന്നുവെച്ച ഭാഗങ്ങളുടെ നടുവെ കടന്നുപോയത് എന്താണ്?

◼️ ജ്വലിക്കുന്ന ഒരു പന്തം (15:17)

230. ഏത് ദേശത്തിൻ്റെ അതിരാണ് മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ളത്?

◼️ കനാൻ (15:18)

231. സാറായിയുടെ മിസ്രയീമ്യദാസിയുടെ പേര്?

◼️ ഹാഗാർ (16:1)

231. ആരാണ് തൻ്റെ മിസ്രയീമ്യ ദാസിയായ ഹാഗാറിനെ അബ്രാമിനു ഭാര്യയായി കൊടുത്തത്?

◼️ സാറായി (16:3)

232. ഗർഭം ധരിച്ചപ്പോൾ യജമാനത്തി കണ്ണിന്നു നിന്ദിതയായത് ആർക്കാണ്?

◼️ ഹാഗാറിന് (16:4)

233. ‘യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ’ ആരുടെ വാക്കുകൾ?

◼️ സാറായിയുടെ (16:5)

234. സാറായി കാഠിന്യം തുടങ്ങിയപ്പോൾ അവളെ വിട്ടു ഓടിപ്പോയതാരാണ്?

◼️ ഹാഗാർ (16:6)1

235. മരുഭൂമിയിൽ ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ ഹാഗാറിനെ കണ്ടതാരാണ്?

◼️ യഹോവയുടെ ദൂതൻ (16:7)

236. ദൈവത്തിൻ്റെ ദൂതൻ സംസാരിച്ച ആദ്യത്തെ സ്ത്രീ?

◼️ ഹാഗാർ (16:7,8)

237. ജനനത്തിനു മുമ്പേ പേർവിളിക്കപ്പെട്ട ആദ്യവ്യക്തി?

◼️ യിശ്മായേൽ (16:11)

237. കാട്ടുകഴുതയെ പോലുള്ളവൻ ആരാണ്?

◼️ യിശ്മായേൽ (16:11,12)

237. ‘എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ’ എന്നു പറഞ്ഞതാരാണ്?

◼️ ഹാഗാർ (16:13)

238. യഹോവയ്ക്കു ‘ദൈവമേ, നീ എന്നെ കാണുന്നു’ (ഏൽ റോയി) എന്നു പേർ വിളിച്ചത് ആരാണ്?

◼️ ഹാഗാർ (16:13)

239. ഹാഗാറുമായി ദൂതൻ സംസാരിച്ച സ്ഥലത്തെ കിണറിൻ്റെ പേര്?

◼️ ബേർ ലഹരീ രോയി (16:14)

240. ഹാഗാർ യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

◼️ എൺപത്താറ് (16:16)

241. യഹോവ അബ്രാമിന്നു രണ്ടാമതു പ്രത്യക്ഷനായപ്പോൾ തനിക്ക് എത്ര വയസ്സായിരുന്നു?

◼️ തൊണ്ണൂറ്റൊമ്പത് (17:1)

242. അബ്രാഹാം എന്ന പുതിയ പേരിൻ്റെ അർത്ഥമെന്താണ്?

◼️ ബഹുജാതികൾക്കു പിതാവ് (17:4,5)

243. യഹോവ നിത്യനിയമം സ്ഥാപിച്ചത് ആരുമായിട്ടാണ്?

◼️ അബ്രാഹാമുമായി (17:7)

244. യഹോവ അബ്രാഹാമിനും സന്തതികൾക്കും ശാശ്വതാവകാശമായി നല്കുമെന്നു പറഞ്ഞ ദേശമേതാണ്?

◼️ കനാൻ (17:8)

245. യഹോവ അബ്രാഹാമിന്നു നല്കിയ നിത്യനിയമത്തിൻ്റെ അടയാളം എന്താണ്?

◼️ പരിച്ഛേദന (17:10,11)

246. ഒരു എബ്രായൻ പരിച്ഛേദന ഏല്ക്കേണ്ടത് എപ്പോൾ?

◼️ എട്ടാം നാൾ (17:12)

247. പരിച്ഛേദന ഏൽക്കാത്ത പുരുഷപ്രജയെ എന്തുചെയ്യണം?

◼️ ജനത്തിൽ നിന്നു ഛേദിച്ചു കളയേണം (17:14)

248. സാറായിക്ക് ദൈവം നല്കിയ പുതിയ പേരെന്താണ്?

◼️ സാറാ (17:15)

249. ജാതികൾക്കു മാതാവാരാണ്?

◼️ സാറാ (17:16)

250. ആദ്യമായി ചിരിച്ച വ്യക്തി?

◼️ അബ്രാഹാം (17:17)

251. നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? ആരുടെ വാക്കുകൾ?

◼️ അബ്രാഹാമിൻ്റെ (17:17)

252. ‘അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും’ ആര്?

◼️ യിശ്മായേൽ (17:20)

253. ജനനത്തിനു മുമ്പ് പേർവിളിക്കപ്പെട്ട വാഗ്ദത്ത സന്തതി?

◼️ യിസ്ഹാക്ക് (17:21)

254. അബ്രാഹാം പരിച്ഛേദനയേറ്റപ്പോഴത്തെ പ്രായം?

◼️ തൊണ്ണൂറ്റൊമ്പതു വയസ്സ് (17:24)

255. യിശ്മായേൽ പരിച്ഛേദനയേറ്റപ്പോഴുള്ള പ്രായം?

◼️ പതിമൂന്നു വയസ്സ് (17:25)

256. ഒരു ദിവസത്തിൽത്തന്നെ പരിച്ഛേദനയേറ്റ അപ്പനും മകനും?

◼️ അബ്രാഹാമും യിശ്മായേലും (17:26)

257. മൂന്നാം പ്രാവശ്യം യഹോവ അബ്രാഹാമിന്നു പ്രത്യക്ഷമായത് എവിടെവെച്ച്?

◼️ മമ്രേയുടെ തോപ്പിൽവെച്ചു (18:1)

258. മമ്രേയുടെ തോപ്പിൽ എത്ര പുരുഷന്മാർ നില്ക്കുന്നതാണ് അബ്രാഹാം കണ്ടത്?

◼️ മൂന്നു പുരുഷന്മാർ (18:2)

259. ‘വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ?’ ആരുടെ ചോദ്യമാണിത്?

◼️ സാറായുടെ (18:12)

260. ‘സാറാ ചിരിച്ചതു എന്തു?’ എന്നു ചോദിച്ചതാരാണ്?

◼️ യഹോവ (18:13)

261. ‘നിലവിളി വലിയതും പാപം അതികഠിനവും ആകുന്നു’ ആരുടെ?

◼️ സൊദോമിന്റെയും ഗൊമോരയുടെയും (18:20)

262. ‘ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?’ എന്നു യഹോവയോട് ചോദിച്ചതാരാണ്?

◼️ അബ്രാഹാം (18:23)

263. സോദോമിനുവേണ്ടി മദ്ധ്യസ്ഥത ചെയ്തപ്പോൾ അബ്രാഹാം പറഞ്ഞ ഉയർന്നസംഖ്യ എത്ര?

◼️ അമ്പത് (18:24)

264. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ ആരാണ്?

◼️ യഹോവ (18:28)

265. സോദോം നശിപ്പിക്കാതിരിക്കാൻ നീതിമാന്മാരുടെ കുറഞ്ഞ സംഖ്യ എത്രയാണ്?

◼️ പത്ത് (18:32)

266. ദൂതന്മാർ ചെല്ലുമ്പോൾ സോദോം പട്ടണവാതിൽക്കൽ ഇരുന്നിരുന്നത് ആരാണ്?

◼️ ലോത്ത് (19:1)

267. ഏതു പട്ടണത്തിലെ പുരുഷന്മാർക്കാണ് അബാലവൃദ്ധം അന്ധത പിടിച്ചത്?

◼️ സോദോമിലെ (19:11)

268. ആരെക്കുറിച്ചുള്ള ആവലധിയാണ് യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നത്?

◼️ സൊദോമിന്റെയും ഗൊമോരയുടെയും (19:11)

269. ‘യഹോവ ഈ പട്ടണം നശിപ്പിക്കും’ എന്നു ലോത്ത് പറഞ്ഞപ്പോൾ ‘കളി പറയുന്നു’ എന്നു തോന്നിയത് ആർക്കാണ്?

◼️ ലോത്തിൻ്റെ മരുമക്കൾക്ക് (19:14)

270. പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ ലോത്തിനെ ബദ്ധപ്പെടുത്തിയത് ആരാണ്?

◼️ ദൂതന്മാർ (19:15)

271. ദൂതന്മാർ ആരെയാണ് കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കിയത്?

◼️ ലോത്തിനെയും കുടുംബത്തെയും (19:16)

272. ‘ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതു’ ആരുടെ വാക്കുകൾ?

◼️ ദൂതന്മാരുടെ (19:17)

273. ലോത്തും കുടുംബവും രക്ഷയ്ക്കായി ഓടിക്കയറിയ പട്ടണത്തിൻ്റെ പേര്?

◼️ സോവർ (19:22,23)

274. യഹോവ ഗന്ധകവും തീയും കൊണ്ട് നശിപ്പിച്ച പട്ടണങ്ങൾ?

◼️ സൊദോമും ഗൊമോരയും (19:24)

275. പട്ടണത്തിനുമേൽ ന്യായവിധി നടത്തുമ്പോൾ തിരിഞ്ഞുനോക്കിയ ലോത്തിൻ്റെ ഭാര്യക്ക് എന്തു സംഭവിച്ചു?

◼️ ഉപ്പുതൂണായി (19:26)

276. ജനനവും മരണവുമുണ്ടായി, എന്നാൽ അടക്കപ്പെടാഞ്ഞ സ്ത്രീ?

◼️ ലോത്തിൻ്റെ ഭാര്യ (19:26)

277. സൊദോമും ഗൊമോരെയും ദൈവം നശിപ്പിക്കുമ്പോൾ അതിനെ നോക്കിനിന്നിട്ടും ജീവഹാനി സംഭവിക്കാഞ്ഞത് ആർക്കാണ്?

◼️ അബ്രാഹാമിന് (19:27)

278. സോദോമിനെ നശിപ്പിക്കുമ്പോൾ ദൈവം ഓർത്തത് ആരെയാണ്?

◼️ അബ്രാഹാമിനെ (19:29)

279. പട്ടണത്തിൽ പാർപ്പാൻ ഭയപ്പെട്ടിട്ടു ഗുഹയിൽ പാർത്തതാരാണ്?

◼️ ലോത്തും പുത്രിമാരും (19:30)

280. അപ്പനാൽ ഗർഭം ധരിച്ച പുത്രിമാർ?

◼️ ലോത്തിന്റെ പുത്രിമാർ (19:36)

281. മോവാബ്യർക്കു പിതാവാരാണ്?

◼️ മോവാബ് (19:37)

282. അമ്മോന്യർക്കു പിതാവാരാണ്?

◼️ ബെൻ-അമ്മീ (18:38)

283. അബ്രാഹാമിനെ പരദേശിയെന്നു ആദ്യം വിളിക്കുന്നത് എവിടെവെച്ചാണ്?

◼️ ഗെരാരിൽ (20:1)

284. അബ്രാഹാം തന്റെ ഭാര്യയായ സാറയെ രണ്ടാം പ്രാവശ്യം പെങ്ങൾ എന്നു പറഞ്ഞത് എവിടെവെച്ച്?

◼️ ഗെരാരിൽ (20:2)

285. ഗെരാരിലെ രാജാവാരാണ്?

◼️ അബീമേലെക് (20:2)

286. ബൈബിളിൽ പറഞ്ഞിട്ടുള്ള ആദ്യസ്വപ്നം ആരുടേതാണ്?

◼️ അബീമേലെക്കിൻ്റെ (20:3)

287. ‘കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?’ ആരുടെ വാക്കുകൾ?

◼️ അബീമേലെക്കിൻ്റെ (20:4)

288. പ്രവാചകൻ എന്നു ബൈബിളിൽ ആദ്യം പറഞ്ഞിരിക്കുന്ന വ്യക്തി?

◼️ അബ്രാഹാം (20:7)

289. ദൈവഭയം ഇല്ലാത്ത ദേശമേതാണ്?

◼️ ഗെരാർ (20:11)

290. അവൾ എന്റെ പെങ്ങൾ; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല; അവൾ എനിക്കു ഭാര്യയായി; ഞാനാര്? സ്ത്രീയേത്?

◼️ അബ്രാഹാം, സാറ (20:12)

290. ‘ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക’ ആരുടെ വാക്കുകൾ?

◼️ അബീമേലെക്കിൻ്റെ (20:15)

291. അബീമേലെക് ആയിരം വെള്ളിക്കാശു കൊടുത്തതാർക്കാണ്?

◼️ അബ്രാഹാമിനു (20:16)

292. ‘നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടിരിക്കുന്നു’ ആര്?

◼️ സാറാ (20:17)

293. ആരു നിമിത്തമാണ് അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും യഹോവ അടെച്ചിരുന്നത്?

◼️ സാറാ നിമിത്തം (20:18)

294. യിസ്ഹാക്കിനെ പ്രസവിച്ചപ്പോൾ സാറയ്ക്ക് എത്രവയസ്സായിരുന്നു?

◼️ തൊണ്ണുറ് (17:17; 21:2)

295. എട്ടാം ദിവസം പരിച്ഛേദന ഏറ്റ അബ്രാഹാമിൻ്റെ മകൻ?

◼️ യിസ്ഹാക്ക് (21:4)

296. യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാൻ്റെ പ്രായം?

◼️ നൂറു വയസ്സ് (21:5)

297. ‘ദൈവം എനിക്കു ചിരിയുണ്ടാക്കി’ എന്നു പറഞ്ഞതാരാണ്?

◼️ സാറാ (21:6)

298. ‘പരിഹാസി എന്നു’ സാറാ കണ്ടതാരെയാണ്?

◼️ യിശ്മായേലിനെ (21:9)

299. ദാസിയുടെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞതാരാണ്?

◼️ സാറാ (21:10)

300. സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു ആരിൽ നിന്നുള്ളവരാണ്?

◼️ യിസ്ഹാക്കിൽ (21:12)

301. ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നതാരാണ്?

◼️ ഹാഗാർ (21:14)

302. തുരുത്തിയിലെ വെള്ളം തീർന്നശേഷം ഹാഗാർ കുട്ടിയെ എവിടെയാണ് ഇട്ടത്?

◼️ കുറുങ്കാട്ടിൽ (21:15). 

303. കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞുകൊണ്ട് അമ്പിൻ പാടു ദൂരത്തുപോയി ഇരുന്നതാരാണ്?

◼️ ഹാഗാർ (21:16)

304. ദൈവം ഹാഗാറിൻ്റെ കണ്ണു തുറന്നപ്പോൾ അവൾ കണ്ടതെന്താണ്?

◼️ ഒരു നീരുറവ (21:19)

305. മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നതാരാണ്?

◼️ യിശ്മായേൽ (21:20)

306. മിസ്രയീം ദേശത്തുനിന്നു ഭാര്യയെ കണ്ടെത്തിയ അബ്രാഹാമിൻ്റെ മകൻ?

◼️ യിശ്മായേൽ (21:21)

307. നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടു കൂടെയുണ്ടെന്നു അബ്രാഹാമിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെക് (21:22)

308. അബീമേലെക്കിൻ്റെ സേനാപതിയുടെ പേര്?

◼️ പീക്കോൽ (21:22)

309. ദാസന്മാർ അപഹരിച്ച കിണർനിമിത്തം അബീമേലെക്കിനെ ഭത്സിച്ചതാരാണ്?

◼️ അബ്രാഹാം (21:25)

310. ആടുമാടുകളെ കൈമാറി ഉടമ്പടി ചെയ്തതാരൊക്കെ?

◼️ അബീമേലെക്കും അബ്രാഹാമും (21:27)

311. അബ്രാഹാമും അബീമേലെക്കും സത്യംചെയ്ത ദേശത്തിനിട്ട പേര്?

◼️ ബേർ-ശേബ (21:31)

312. അബ്രാഹാം പിചുലവൃക്ഷം നട്ടു നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചതെവിടെ?

◼️ ബേർ-ശേബയിൽ (21:33)

313. ഏത് ദേശത്തുള്ള മലയിൽ യിസ്ഹാക്കിനെ യാഗം കഴിക്കാനാണ് ദൈവം പറഞ്ഞത്?

◼️ മോരിയാദേശത്ത് (22:2)

314. അബ്രാഹാമും യിസ്ഹാക്കും യാത്രചെയ്ത് എത്രാമത്തെ ദിവസമാണ് മോരിയാമലയിൽ എത്തിയത്? 

◼️ മൂന്നാം ദിവസം (22:4)

315. ‘തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ’ എന്നു ചോദിച്ചതാരാണ്?

◼️ യിസ്ഹാക്ക് (22:7)

316. ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടതാരാണ്?

◼️ അബ്രാഹാം (22:13)

317. യിസ്ഹാക്കിനു പകരം ആട്ടുകൊറ്റനെ യാഗം കഴിച്ച സ്ഥലത്തിനു അബ്രാഹാം നല്കിയ പേര്?

◼️ യഹൊവ-യിരേ (22:14)

318. ‘നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും’ ആരുടെ വാക്കുകൾ?

◼️ യഹോവയുടെ (22:18)

319. റിബെക്ക ആരുടെ മകളാണ്?

◼️ ബെഥൂവേലിൻ്റെ (22:23)

320. സാറെയുടെ ആയുഷ്കാലം?

◼️ നൂറ്റിരുപത്തേഴ് വയസ്സ് (23:1)

321. സാറാ മരിച്ചത് എവിടെവെച്ച്?

◼️ ഹെബ്രോൻ (കിര്യത്തർബ്ബ) (23:2)

322. ‘ദൈവത്തിൻ്റെ ഒരു പ്രഭു’ എന്നു ഹിത്യർ വിളിച്ചതാരെയാണ്?

◼️ അബ്രാഹാമിനെ (23:6)

323. സാറായെ ആടക്കുവാൻ ആരോടാണ് അബ്രാഹാം മക്പേല ഗുഹ വിലയ്ക്ക് ചോദിച്ചത്?

◼️ സോഹരിന്റെ മകനായ എഫ്രോനോട് (23:8,9)

324. അബ്രാഹാം എത്ര വെള്ളിശേക്കെൽ കൊടുത്താണ് മക്പേലാനിലം വാങ്ങിയത്?

◼️ നാന്നൂറ് ശേക്കൽ (23:16,17)

325. ആരെയാണ് മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തത്? 

◼️ സാറായെ (23:19)

326. എവിടെയാണ് മക്പേലാ ഗുഹ?

◼️ ഹെബ്രോൻ എന്ന മമ്രേക്കരികെ (23:19)

327. യഹോവ സകലത്തിലും അനുഗ്രഹിച്ചിരുന്നത് ആരെയാണ്?

◼️ അബ്രാഹാമിനെ (24:1)

328. ‘നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക’ എന്നു അബ്രാഹാം പറഞ്ഞത് ആരോടാണ്?

◼️ എലെയാസറോട് (15:2; 24:2)

329. എലെയാസർ യിസ്ഹാക്കിനു ഭാര്യയെ എടുക്കാൻ ഏതു ദേശത്തേക്കാണ് പോയത്?

◼️ മെസൊപ്പൊത്താമ്യയിൽ (24:10)

330. നാഹോരിന്റെ പട്ടണണമേതാണ്?

◼️ മെസൊപ്പൊത്താമ്യ (24:10)

331. ബെഥൂവേലിന്റെ അമ്മയുടെ പേര്?

◼️ മിൽക്ക (24:15(

332. യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നത് ആരാണ്?

◼️ എലെയാസർ (24:21)

333. റിബെക്കെയുടെ സഹോദരൻ്റെ പേര്? 

◼️ ലാബാൻ (24:29)

334. ‘ഈ കാര്യം യഹോവയാൽ വരുന്നു’ എന്നു പറഞ്ഞതാരൊക്കെ?

◼️ ലാബാനും ബെഥൂവേലും (24:50)

335. ‘യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ’ ആരുടെ വാക്കുകൾ?

◼️ എലെയാസറിൻ്റെ (24:56)

336. ‘സഹോദരീ, നീ അനേകായിരമായി തീരുക’ ആര്?

◼️ റിബെക്ക (24:61)

337. യിസ്ഹാക്കിനുവേണ്ടി അബ്രാഹാമിൻ്റെ ദാസൻ കൊണ്ടുവന്ന സ്ത്രീയുടെ പേര്?

◼️ റിബെക്ക (24:61)

338. യിസ്ഹാക്ക് റിബെക്കയെ എതിരേറ്റുചെന്ന സ്ഥലം

◼️ ബേർലഹയീരോയി (24:62)

339. യിസ്ഹാക്ക് റിബെക്കയെ പരിഗ്രഹിക്കുന്നതിനു മുമ്പ് എവിടെയാണ് കൊണ്ടുപോയത്?

◼️ സാറയുടെ കൂടാരത്തിൽ (24:67)

340. അബ്രാഹാം പരിഗ്രഹിച്ച വേറൊരു ഭാര്യയുടെ പേര്?

◼️ കെതൂറാ (25:1)

341. അബ്രാഹാമിനു ഏത് ഭാര്യയിൽ ജനിച്ച മകനാണ് മിദ്യാൻ?

◼️ കെതൂറാ (25:2)

342. അബ്രാഹാം തനിക്കുള്ളതൊക്കെയും ഏത് മകനാണ് കൊടുത്തത്?

◼️ യിസ്ഹാക്കിന്നു (25:5)

343. വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം കൊടുത്തതെന്താണ്?

◼️ ദാനങ്ങൾ (25:6)

344. അബ്രാഹാമിന്റെ ആയുഷ്കാലം?

◼️ നൂറ്റെഴുപത്തഞ്ചു സംവത്സരം (25:7)

345. അബ്രാഹാമിനെ അടക്കം ചെയ്ത ഗുഹയുടെ പേര്?

◼️ മക്പേലാ ഗുഹ (25:9)

346. ആരൊക്കെക്കൂടിയാണ് അബ്രാഹാമിനെ അടക്കിയത്?

◼️ യിസ്ഹാക്കും യിശ്മായേലും (25:9)

347. അബ്രാഹാം മരിച്ചശേഷം ദൈവം ആരെയാണ് അനുഗ്രഹിച്ചത്?

◼️ യിസ്ഹാക്കിനെ (25:11)

348. പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിച്ച അബ്രാഹാമിൻ്റെ മകൻ?

◼️ യിശ്മായേൽ (25:16)

349. യിശ്മായേലിന്റെ ആയുഷ്കാലം?

◼️ നൂറ്റിമുപ്പത്തേഴ് സംവത്സരം (25:17)

350. യിസ്ഹാക്ക് എത്ര വയസ്സുള്ളപ്പോൾ റിബെക്കയെ വിവാഹം ചെയ്തു?

◼️ നാല്പത് (25:20)

351. പ്രാർത്ഥനയാൽ ഗർഭം ധരിച്ച മച്ചി?

◼️ റിബെക്കാ (25:21)

352. ‘ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു’ എന്നുപറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയതാരാണ്?

◼️ റിബെക്കാ (25:22)

353. ഒറ്റ പ്രസവത്തിൽ രണ്ട് രണ്ടുജാതികളെ പ്രസവിച്ചതാരാണ്?

◼️ റിബെക്കാ (25:23)

354. ‘മൂത്തവൻ ഇളയവനെ സേവിക്കും’ എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?

◼️ റിബെക്കായോട് (25:23)

355. ചുവന്നവനായി പുറത്തുവന്നവൻ്റെ ആരാണ്?

◼️ ഏശാവ് (25:25)

356. ശരീരം മുഴുവൻ രോമം നിറഞ്ഞിരുന്നവൻ ആരാണ്?

◼️ ഏശാവ് (25:25)

357. ജനനത്തിങ്കൽ ജേഷ്ഠന്റെ കുതികാൽ പിടിച്ചിരുന്നത് ആരാണ്?

◼️ യാക്കോബ് (25:26)

358. റിബെക്കാ മക്കളെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിൻ്റെ പ്രായം?

◼️ അറുപതു വയസ്സ് (25:26)

359. വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും ആരായിരുന്നു? 

◼️ ഏശാവ് (25:7)

360. സാധുശീലനും കൂടാരവാസിയും ആയിരുന്നു?

◼️ യാക്കോബ് (25:27)

361. വേട്ടയിറച്ചിയിൽ രുചിപിടിച്ചരുന്നതുകൊണ്ടു ഏശാവിനെ സ്നേഹിച്ചതാരാണ്?

◼️ യിസ്ഹാക്ൿ (25:8)

362. റിബെക്കാ മക്കളിൽ ആരെയാണ് സ്നേഹിച്ചത്?

◼️ യാക്കോബ് (25:28)

363. ആർക്കാണ് ഏദോം എന്ന പേര് ലഭിച്ചത്?

◼️ ഏശാവിന് (25:29,30)

364. ഏദോം എന്ന പേരിൻ്റെ അർത്ഥം?

◼️ ചുവന്നവൻ (25:30)

365. പായസത്തിനു പകരം ജേഷ്ഠാവകാശം വാങ്ങിയതാരാണ്?

◼️ യാക്കോബ് (25:31-33)

366. ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കിയതാണ്?

◼️ ഏശാവ്?

367. അബ്രാഹാമിന്റെ കാലത്തുണ്ടായ ക്ഷാമം കൂടാതെ പിന്നെയുണ്ടായ ക്ഷാമം ആരുടെ കാലത്താണ്?

◼️ യിസ്ഹാക്കിൻ്റെ (26:1)

368. ക്ഷാമമുണ്ടായപ്പോൾ യിസ്ഹാക്ക് എവിടേക്കാണ് പോയത്?

◼️ ഗെരാരിലേക്ക് (26:1)

369. ക്ഷാമകാലത്ത് അപ്പനും മകനും അഭയംപ്രാപിച്ച ഒരു ഫെലിസ്ത്യ രാജാവ്?

◼️ അബീമേലെക്ക് (26:1)

370. യഹോവ ഒന്നാം പ്രാവശ്യം യിസ്ഹാക്കിനു പ്രത്യക്ഷനായ സ്ഥലം?

◼️ ഗെരാർ (26:2)

371. ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്ന വാഗദത്തം രാണ്ടാമത് ലഭിച്ച വ്യക്തി?

◼️ യിസ്ഹാക്ക് (26:5)

372. മരണഭയം നിമിത്തം ഭാര്യയെ സഹോദരിയെന്നു പറഞ്ഞ രണ്ടാമത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (26:7,9)

373. യിസ്ഹാക്കിനെയോ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ കല്പിച്ച രാജാവ്?

◼️ അബീമേലെക് (26:11)

374. യഹോവ അനുഗ്രഹിച്ചിട്ട്  മഹാധനവാനായിത്തീർന്ന വ്യക്തി?

◼️ യിസ്ഹാക്ക് (26:12,13)

375. വേദപുസ്തകത്തിൽ അസൂയക്ക് പാത്രമായ ആദ്യത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (26:14)

376. ‘നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക’ എന്നു യിസ്ഹാക്കിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെൿ (26:16)

377. ഗേരാർതാഴ്വരയിൽ പോയി കൂടാരമടിച്ചതാരാണ്?

◼️ യിസ്ഹാക്ക് (26:17)

378. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു യിസ്ഹാക്ക് കിണറിനിട്ട പേര്?

◼️ രെഹോബോത്ത് (26:22)

379. യഹോവ രണ്ടാം പ്രാവശ്യം യിസ്ഹാക്കിനു പ്രത്യക്ഷനായ സ്ഥലം?

◼️ ബേർ-ശേബ (26:23,24)

380. യിസ്ഹാക്ക് യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ച സ്ഥലം?

◼️ ബേർ-ശേബ (26:25)

381. ‘ഞങ്ങൾക്കും നിനക്കും തമ്മിൽ ഒരു സത്യബന്ധമുണ്ടായിരിക്കേണം’ ഏന്ന് യിസ്ഹാക്കിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെക് (26:28)

382. പട്ടണത്തിന്നു ബേർ-ശേബ എന്നു പേർ വരുവാൻ കാണമായ കിണറിൻ്റെ പേര്?

◼️ ശിബാ (26:33)

383. ഏശാവിൻ്റെ ഭാര്യമാർ ആരൊക്കെ?

◼️ യെഹൂദീത്തും ബാസമത്തും (26:34)

384. ആദ്യമായി ജാതികളിൽനിന്നു ഭാര്യയെ എടുത്ത എബ്രായൻ?

◼️ ഏശാവ് (26:34)

385. യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായ മകൻ?

◼️ ഏശാവ് (26:35)

386. കണ്ണു കാണ്മാൻ വഹിയാത്തവനായ ആദ്യത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (27:1)

387. ‘എന്റെ മരണദിവസം അറിയുന്നതുമില്ല’ ആരാണ് പറഞ്ഞത്?

◼️ യിസ്ഹാക്ക് (27:1)

388. ഇഷ്ടഭോജനം ഉണ്ടാക്കി കൊണ്ടുവരുവാൻ യിസ്ഹാക്ക് ആരോടാണ് പറഞ്ഞത്?

◼️ ഏശാവിനോട് (27:1, 4)

389. ജേഷ്ഠന്റെ അനുഗ്രഹം തട്ടിയെടുക്കാൻ യാക്കോബിനെ ഉപദേശിച്ചതാരാണ്?

◼️ റിബെക്കാ (27:6-10)

390. ‘ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും’ ആരുടെ വാക്കുകൾ?

◼️ യാക്കോബ് (27:12)

391. ‘മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ’ ഇതാരാണ് പറഞ്ഞത്?

◼️ റിബെക്കാ (27:13)

392. ‘ഞാൻ നിന്റെ ആദ്യജാതൻ ഏശാവു’ എന്നു കള്ളം പറഞ്ഞതാരാണ്?

◼️ യാക്കോബ് (27:19)

393. ‘മകനേ, വേട്ടമൃഗത്തെ നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ’ എന്ന ചോദ്യത്തിനു യാക്കോബിൻ്റെ മറുപടി എന്താണ്?

◼️ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു (27:20)

394. ആരാണ് ഉപായത്തോടെ അപ്പൻ്റെ അനുഗ്രഹം അപഹരിച്ചത്?

◼️ യാക്കോബ് (27:35)

395. രണ്ടുപ്രാവശ്യം ജേഷ്ഠനെ ചതിച്ചതാരാണ്?

◼️ യാക്കോബ് (27:36)

396. എന്തൊക്കെയാണ് യാക്കോബ് ഏശാവിൽനിന്ന് അപഹരിച്ചത്?

◼️ ജ്യേഷ്ഠാവകാശവും അനുഗ്രഹവും (27:36)

397. യിസ്ഹാക്ക് ഏശാവിനു പ്രഭുവാക്കിയത് ആരെയാണ്?

◼️ യാക്കോബിനെ (27:37)

398. ‘നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും’ ആര്?

◼️ ഏശാവ് (27:40)

399. അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലത്ത് സഹോദരനെ കൊല്ലുമെന്നു ഹൃദയത്തിൽ പറഞ്ഞതാരാണ്?

◼️ ഏശാവ് (27:41)

400. ‘ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക’ എന്നു യാക്കോബിനെ ഉപദേശിച്ചതാര്?

◼️ റിബെക്കാ (27:43)

401. ഏശാവ് മൂന്നാമത് വിവാഹം ചെയ്ത യിശ്മായേലിന്റെ മകളുടെ പേര്?

◼️ മഹലത്ത് (28:9)

402. ഏശാവിനെപ്പേടിച്ച് യാക്കോബ് എവിടേക്കാണ് പോയത്?

◼️ ഹാരാനിലേക്കു (28:10)

403. ആരാണ് കല്ല് തലയണയായി വെച്ചു കിടന്നുറങ്ങിയത്?

◼️ യാക്കോബ് (28:11)

404. സ്വർഗ്ഗത്തോളം എത്തുന്ന കോവേണി സ്വപ്നം കണ്ടതാര്? 

◼️ യാക്കോബ് (28:12)

405. ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്ന വാഗദത്തം മൂന്നാമത് ലഭിച്ച വ്യക്തി?

◼️ യാക്കോബ് (28:14)

406. ‘യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല’ ആര്?

◼️ യാക്കോബ് (28:16)

407. യാക്കോബ് ബേഥേൽ എന്നു പേർവിളിച്ച പട്ടണത്തിൻ്റെ പേർ എന്തായാരുന്നു?

◼️ ലൂസ് (28:19)

408. ‘നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും’ എന്നു ആദ്യമായി പറഞ്ഞതാരാണ്?

◼️ യാക്കോബ് (28:22)

409. റാഹേൽ ആരുടെ മകളാണ്? 

◼️ ലാബാൻ (29:5,6)

410. ആരെ ചുംബിച്ചാണ് യാക്കോബ് പൊട്ടിക്കരഞ്ഞത്?

◼️ റാഹേലിനെ (29:11)

411. ‘നീ എന്റെ അസ്ഥിയും മാംസവും തന്നേ’ എന്നു പറഞ്ഞ രണ്ടാമത്തെയാൾ?

◼️ ലാബാൻ (29:14)

412. ലാബാൻ്റെ മൂത്ത പുത്രിയുടെ പേര്? 

◼️ ലേയ (29:16)

413. കണ്ണിന്നു ശോഭ കുറഞ്ഞവൾ ആരായിരുന്നു?

◼️ ലേയ (29:17)

414. സുന്ദരിയും മനോഹരരൂപിണിയും ആരായിരുന്നു?

◼️ റാഹേൽ (29:17)

415. യാക്കോബ് സ്നേഹിച്ചതാരെ?

◼️ റാഹേലിനെ (29:18)

416. റാഹേലിനുവേണ്ടി എത്ര സംവത്സരം സേവിക്കാമെന്നാണ് യാക്കോബ് പറഞ്ഞത്?

◼️ ഏഴ് സംവത്സരം (29:18)

417. ഏഴു സംവത്സരം അല്പകാലം പോലെ തോന്നിയതാർക്കാണ്?

◼️ യാക്കോബിന് (29:20)

418. റാഹേലിനു പകരം ആരെയാണ് ലാബാൻ യാക്കോബിനു കൊടുത്തത്?

◼️ ലേയയെ (29:23)

419. ലേയയുടെ ദാസിയുടെ പേര്?

◼️ സില്പ (29:24)

420. റാഹേലിന്നു ലാബാൻ കൊടുത്ത ദാസിയുടെ പേര്?

◼️ ബിൽഹ (28:29)

421. യാക്കോബ് റാഹേലിനു വേണ്ടി ആകെ എത്രവർഷം സേവ ചെയ്തു?

◼️ പതിനാലു സംവത്സരം (29:30)

422. അനിഷ്ടയെന്നു കണ്ടപ്പോൾ യഹോവ ഗർഭത്തെ തുറന്നതാർക്കാണ്?

◼️ ലേയയ്ക്ക് (28:31)

423. യാക്കോബിൻ്റെയും ലേയയുടേയും ആദ്യജാതൻ ആരാണ്?

◼️ രൂബേൻ (29:32)

424. യാക്കോബിൻ്റെയും ലേയയുടേയും രണ്ടാമത്തെ മകൻ?

◼️ ശിമെയോൻ (29:33)

425. യാക്കോബിൻ്റെയും ലേയയുടേയും മൂന്നാമത്തെ മകൻ?

◼️ ലേവി (29:34)

426. യാക്കോബിൻ്റെയും ലേയയുടേയും നാലാമത്തെ മകൻ?

◼️ യെഹൂദാ (29:35)

427. ‘എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും’ എന്നു പറഞ്ഞതാരാണ്?

◼️ റാഹേൽ (30:1)

428. യാക്കോബിൻ്റെ അഞ്ചാമത്തെ മകനും റാഹേലിൻ്റെ ദാസി ബിൽഹായുടെ ആദ്യജാതനും ആരാണ്?

◼️ ദാൻ (30:5,6)

429. യാക്കോബിൻ്റെ ആറാമത്തെ മകനും ബിൽഹായുടെ രണ്ടാമനും ആരാണ്? 

◼️ നഫ്താലി (30:7,8)

430. യാക്കോബിൻ്റെ ഏഴാമത്തെ മകനും ലേയയുടെ ദാസി സില്പയുടെ ആദ്യജാതനും ആരാണ്?

◼️ ഗാദ് (30:9-11)

431. യാക്കോബിൻ്റെ എട്ടാമത്തെ മകനും സില്പയുടെ രണ്ടാമനും ആരാണ്?

◼️ ആശേർ (30:12,13)

432. വയലിൽനിന്നു ദൂദായിപ്പഴം കൊണ്ടുവന്നതാരാണ്?

◼️ രൂബേൻ (30:14)

433. യാക്കോബിൻ്റെ ഒമ്പതാമത്തെ മകനും ലേയയുടെ അഞ്ചാമത്തെ മകനും ആരാണ്?

◼️ യിസ്സാഖാർ (30:17,18)

434. യാക്കോബിൻ്റെ പത്താമമത്തെ മകനും ലേയയുടെ ആറാമത്തെ മകനും ആരാണ്?

◼️ സെബൂലൂൻ (30:19,20)

435. യാക്കോബിൻ്റെ പതിനൊന്നാമത്തേതും ലേയയുടെ ഏഴാമത്തേതുമായ മകൾ ആരാണ്?

◼️ ദീനാ (30:31)

436. യാക്കോബിൻ്റെ പതിനൊന്നാമത്തെ മകനും റാഹേലിൻ്റെ ആദ്യജാതനും ആരാണ്?

◼️ യേസേഫ് (30:22-24)

437. ലാബാൻ യാക്കോബിൻ്റെ പ്രതിഫലം എത്രപ്രാവശ്യം മാറ്റി?

◼️ പത്തു പ്രാവശ്യം (31:7)

438. അപ്പൻ്റെ ഗൃഹബിംബം മോഷ്ടിച്ച മകൾ?

◼️ റാഹേൽ (31:19)

439. യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു എത്രാം ദിവസമാണ് അറിവുകിട്ടിയത്?

◼️ മൂന്നാം ദിവസം (31:22)

440. ലാബാൻ യാക്കോബിനെ പിൻതുടർന്ന് ഏതു പർവ്വതത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്?

◼️ ഗിലെയാദ് (31:23-25)

441. യാക്കോബ് ലാബാനെ എത്രവർഷം സേവിച്ചു?

◼️ ഇരുപതു സംവത്സരം (31:38)

442. യാക്കോബും ലാബാനും ഉടമ്പടി ചെയ്ത സാക്ഷ്യത്തിന്റെ കൂമ്പാരത്തിനു ലാബാൻ നല്കിയ പേര്?

◼️ യെഗർ-സഹദൂഥാ (31:47)

443. സാക്ഷ്യത്തിന്റെ കൂമ്പാരത്തിനു യാക്കോബ് നല്കിയ പേര്?

◼️ ഗലേദ് (31:47)

444. ഗലേദിൻ്റെ കാവൽ മാടം എന്നർത്ഥമുള്ള മറ്റൊരു പേരെന്താണ്?

◼️ മിസ്പാ (31:48)

445. യിസ്ഹാക്കിൻ്റെ ഭയമായവൻ ആരാണ്?

◼️ യഹോവ (31:53)

446. യാക്കോബ് ദൈവത്തിന്റെ സേനയെക്കണ്ട സ്ഥലത്തിനിട്ട പേര്?

◼️ മഹനയീം (32:2)

447. യാക്കോബ് മടങ്ങിവരുമ്പോൾ ഏശാവ് എദോംനാട്ടിൽ എവിടെയാണ് പാർത്തിരുന്നത്?

◼️ സേയീർദേശത്തു (32:3)

448. ഏശാവ് യാക്കോബിനെ എതിരേല്പാൻ വന്നത് എത്ര ആളുകളുമായാണ്?

◼️ നാനൂറ് (32:6)

449. ഒരു വടി മാത്രമായി യോർദ്ദാൻ കടന്നിട്ടു രണ്ടു കൂട്ടമായി തീർന്നതാരാണ്?

◼️ യാക്കോബ് (32:10)

450. യാക്കോബ് ദൂതനുമായി മല്ലുപിടിച്ച സ്ഥലം?

◼️ യാബ്ബോക്ക് (32:22-24)

451. ദൂതനുമായി മല്ലുപിടിക്കയിൽ തുടയുടെ തടം ഉളുക്കിപ്പോയത് ആർക്കാണ്?

◼️ യാക്കോബിന് (32:25)

452. ‘നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (32:26)

453. യാക്കോബിനു ദൈവം കൊടുത്ത പുതിയ പേരെന്ത്?

◼️ യിസ്രായേൽ (32:28)

454. ‘ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല’ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനിട്ട പേരെന്ത്?

◼️ പെനീയേൽ (32:20)

455. യിസ്രായേൽമക്കൾ ഇന്നുവരെയും തിന്നാത്ത ഞരമ്പ് ഏതാണ്? 

◼️ തുടയുടെ തടത്തിലെ ഞരമ്പ് (32:32)

456. യാക്കോബ് ഏശാവിനെ കണ്ടപ്പോൾ എത്രപ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചു?

◼️ ഏഴു പ്രാവശ്യം (33:3)

457. ദൈവത്തിന്റെ മുഖം കാണുന്നതുപോലെ യാക്കോബ് ആരുടെ മുഖമാണ് കണ്ടത്?

◼️ ഏശാവിൻ്റെ (33:10)

458. ‘നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം’ എന്നു പറഞ്ഞതാരാണ്?

◼️ ഏശാവ് (33:12)

459. യാക്കോബ് തനിക്കു വീടും കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടിയതുകൊണ്ട് ആ സ്ഥലത്തിനു വന്ന പേര്?

◼️ സുക്കോത്ത് (33:17)

460. യാക്കോബ് പദ്ദൻ-അരാമിൽ നിന്നു വന്നശേഷം കനാൻ ദേശത്തിലെ ഏതു പട്ടണത്തിലാണ് പാളയമടിച്ചത്?

◼️ ശേഖേം പട്ടണത്തിൽ (33:18)

461. താൻ കൂടാരമടിച്ച നിലം യാക്കോബ് ആരോടാണ് നൂറു വെള്ളിക്കാശിന്നു വാങ്ങിയത്?

◼️ ഹമോരിന്റെ പുത്രന്മാരോട് (33:19)

462. യാക്കോബ് ശെഖേമിൽ പണിത യാഗപീഠത്തിൻ്റെ പേര്?

◼️ ഏൽ-എലോഹേ-യിസ്രായേൽ (33:20)

463. കനാൻദേശത്തിലെ കന്യകമാരെ കാണ്മാൻ പോയതാരാണ്?

◼️ ദീനാ (34:1)

464. ദീനായ്ക്ക് പോരായ്ക വരുത്തിയ ദേശത്തിൻ്റെ പ്രഭു ആരാണ്?

◼️ ശെഖേം (34:2)

465. ശെഖേം ആരുടെ മകനാണ്?

◼️ ഹമോരിന്റെ (34:2)

466. ശെഖേമിൻ്റെ ഹൃദയം ആരോടാണ് പറ്റിച്ചേർന്നത്?

◼️ ദീനയോട് (34:3)

467. ദീനയെ എനിക്കു ഭാര്യയായിട്ടു എടുക്കേണമെന്നു ശെഖേം ആരോടാണ് പറഞ്ഞത്?

◼️ ഹമോരിനോടു (34:4)

468. ദീനയോടു വഷളത്വം പ്രവർത്തിച്ചതുകൊണ്ട് മഹാകോപം ജ്വലിച്ചതാർക്കാണ്?

◼️ യാക്കോബിന്റെ പുത്രന്മാർക്ക് (34:7)

469. ‘എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ’ ആരുടെ വാക്കുകൾ?

◼️ ശെഖേമിൻ്റെ (34:12)

470. യാക്കോബിന്റെ പുത്രന്മാർ ആരോടാണ് കപടമായി ഉത്തരം പറഞ്ഞത്?

◼️ ശെഖേമിനോടും ഹമോരിനോടും (34:13)

471. ഹമോരിന്റെ പട്ടണക്കാർ പരിച്ഛേദനം ഏറ്റു നിർഭയമായിരുന്നപ്പോൾ അവരെ കൊന്നുകളഞ്ഞാതാരൊക്കെ?

◼️ ശിമെയോനും ലേവിയും (34:24,25)

472. ‘കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (34:30)

473. യാക്കോബ് ബേഥേലിൽ യാഗപീഠം പണിത സ്ഥലത്തിനിട്ട പേര്?

◼️ ഏൽ-ബേഥേൽ (35;6,7)

474. ആരെ അടക്കിയ സ്ഥലത്തിനാണ് അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം) എന്നു പേരിട്ടത്?

◼️ ദെബോരാ (35:8)

475. ആരാണ് ദെബോരാ?

◼️ റിബെക്കയുടെ ധാത്രി (35:8)

476. യാക്കോബിനു ദൈവം രണ്ടാം പ്രാവശ്യം പ്രത്യക്ഷനായത് എവിടെയാണ്?

◼️ ബേഥേലിൽ (35:9)

477. ദൈവം യാക്കോബിനോട് നിനക്ക് ‘യിസ്രായേൽ’ എന്നു പേരാകും എന്ന് എത്രപ്രാവശ്യം പറഞ്ഞു?

◼️ രണ്ടു പ്രാവശ്യം (32:28; 35:10)

478. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബിട്ട പേര്?

◼️ യാക്കോബ് ബേഥേൽ (35:15)

479. ബേഥേലിൽനിന്നു എവിടേക്കുള്ള യാത്രയിലാണ് റാഹേൽ പ്രസവിച്ചത്?

◼️ എഫ്രാത്ത (35:16)

480. മരിക്കാൻനേരം റാഹേൽ മകനിട്ട പേര്?

◼️ ബെനോനീ (35:18)

481. തൻ്റെ ഒടുവിലത്തെ മകനു യാക്കോബ് ഇട്ട പേര്?

◼️ ബെന്യാമീൻ (35:18)

482. എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തത് ആരെയാണ്?

◼️ റാഹേലിനെ (35:19)

483. എഫ്രാത്തയുടെ മറ്റൊരു പേര്?

◼️ ബേത്ത്ളേഹെം (35:19)

484. ഭാര്യയൂടെ കല്ലറമേൽ തൂണ് നിർത്തിയതാര്?

◼️ യാക്കോബ് (35:20)

485. യാക്കോബ് നിർത്തിയ തൂണിൻ്റെ പേര്?

◼️ റാഹേലിന്റെ കല്ലറത്തൂൺ (35:20)

486. അപ്പന്റെ വെപ്പാട്ടിയോടുകൂടിം വഷളത്വം പ്രവർത്തിച്ച മകൻ?

◼️ രൂബേൻ (35:22)

487. അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന കിര്യത്തർബ്ബാ എന്ന മമ്രേയുടെ മറ്റൊരു പേര്?

◼️ ഹെബ്രോൻ (35:27)

488. യിസ്ഹാക്കിന്റെ ആയുഷ്കാലം?

◼️ നൂറ്റെൺപത് സംവത്സരം (35:28)

489. ആരൊക്കെ ചേർന്നാണ് യിസ്ഹാക്കിനെ അടക്കം ചെയ്തത്?

◼️ ഏശാവും യാക്കോബും കൂടി (35;28)

490. സമ്പത്തു അധികമായതുകൊണ്ട് ഒന്നിച്ചു പാർക്കാൻ കഴിയാതെവണ്ണം ദേശത്തിനു അവരെ വഹിച്ചുകൂടാതായെന്ന് രണ്ടാം പ്രാവശ്യം ബൈബിളിൽ പറഞ്ഞിരിക്കുന്നത് ആരെയൊക്കെ കുറിച്ചാണ്?

◼️ യാക്കോബും ഏശാവും (36:7) [ആദ്യം; അബ്രാഹാമും ലോത്തും 13:6]

491. ഏശാവ് ഏതു പർവ്വതത്തിൽ പോയാണ് കുടിയിരുന്നത്?

◼️ സേയീർ (36:8)

492. എദോമ്യരുടെ പിതാവാരാണ്?

◼️ ഏശാവ് (36:9)

493. മരുഭൂമിയിൽ ചൂടുറവ കണ്ടെത്തിയവൻ ആര്?

◼️ അനാ (36:24)

494. തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാനിൽ വസിച്ചതാരാണ്?

◼️ യാക്കോബ് (37:1)

495. സഹോദരന്മാരെക്കുറിച്ചുള്ള ദുഃശ്രുതി അപ്പനോടു വന്നു പറഞ്ഞ യാക്കോബിൻ്റ് മകൻ?

◼️ യോസേഫ് (37:2)

496. എല്ലാമക്കളിലും വെച്ച് യാക്കോബ് അധികം സ്നേഹിച്ചത് ആരെയാണ്?

◼️ യോസേഫിനെ (37:3)

497. ആർക്കാണ് യാക്കോബ് നിലയങ്കി ഉണ്ടാക്കിച്ചുകൊടുത്തത്?

◼️ യോസേഫിനു (37:3)

498. അപ്പൻ അധികം സ്നേഹിച്ചതുകൊണ്ട് സഹോദരന്മാർ പകെച്ചതാരെ?

◼️ യാക്കോബിനെ (37:4)

499. സ്വപ്നം കണ്ണതുകൊണ്ട് യോസേഫിനെ അധികം പകച്ചതാർ?

◼️ സഹോദരന്മാർ (37:5)

500. കറ്റകളുടെ സ്വപ്നം കണ്ടതാരാണ്?

◼️ യോസേഫ് (37:7)

501. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ നമസ്കരിക്കുന്നത് കണ്ടതാരാണ്?

◼️ യോസേഫ് (37:8)

502. ‘നീ ഈ കണ്ട സ്വപ്നം എന്തു?’ എന്നു യോസേഫിനോടു ചോദിച്ചതാരാണ്?

◼️ യാക്കോബ് (37:10)

503. സഹോദരന്മാർക്കു അസൂയ തോന്നിയത് ആരോട്?

◼️ യോസേഫിനോട് (37:11)

504. യോസേഫിൻ്റെ സഹോദരന്മാർ അവന്നു വിരോധമായി ദുരാലോചന ചെയ്തത് എവിടെവെച്ചാണ്?

◼️ ദോഥാനിൽവെച്ചു (3:17)

505. യോസേഫിനു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞ സഹോദരൻ ആരാണ്?

◼️ രൂബേൻ (37:21)

506. യോസേഫിനെ രക്ഷിക്കാൻ ഇച്ഛിച്ചിട്ട് ‘രക്തം ചൊരിയിക്കരുതു; അവനെ കുഴിയിൽ ഇടുവിൻ’ എന്നു പറഞ്ഞതായാണ്?

◼️ രൂബേൻ (37:22)

507. എവിടെനിന്നുള്ള യാത്രാക്കൂട്ടം വരുന്നതാണ് യോസേഫിൻ്റെ സഹോദരന്മാർ കണ്ടത്?

◼️ ഗിലെയാദിൽ നിന്നു (37:25)

508. ‘സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?’ എന്നു ചോദിച്ചതാണ്?

◼️ യെഹൂദാ (37:26)

509. ‘അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ’ ആരുടെ വാക്കുകൾ?

◼️ യെഹൂദയുടെ (37:27)

510. യിശ്മായേല്യർക്കു യോസേഫിനെ വിറ്റത് എത്ര വെള്ളിക്കാശിനാണ്?

◼️ ഇരുപതു (37:28)

511. യിശ്മായേല്യർ യോസേഫിനെ കൊണ്ടുപോയത് എവിടേക്കാണ്?

◼️ മിസ്രയീമിലേക്കു (37:28)

512. യോസേഫിനെ കുഴിയിൽ കാണാഞ്ഞിട്ട് വസ്ത്രം കീറിയതാരാണ്?

◼️ രൂബേൻ 37:29)

513. ഏതു മൃഗത്തെ കൊന്നാണ് യോസേഫിന്റെ അങ്കി രക്തത്തിൽ മുക്കിയത്?

◼️ കോലാട്ടുകൊറ്റനെ (37:31)

514. ‘ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറഞ്ഞതായാണ്?

◼️ യാക്കോബ് (37:33)

515. അരയിൽ രട്ടുശീല ചുറ്റി മകനെച്ചൊല്ലി ദുഃഖിച്ചതാരാണ്?

◼️ യാക്കോബ് (37:34)

516. ‘ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും’ പറഞ്ഞതാരാണ്?

◼️ യാക്കോബ് (37:35)

517. മിദ്യാന്യർ യോസേഫിനെ ആർക്കാണ് വിറ്റത്? 

◼️ പോത്തീഫറിന്നു (37:36)

518. സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള അദുല്ലാമ്യന്റെ അടുക്കൽ ചെന്നതാരാണ്?

◼️ യെഹൂദാ (38:1)

519. യെഹൂദാ പരിഗ്രഹിച്ച കനാന്യന്റെ മകളാരാണ്?

◼️ ശൂവാ (38:2)

520. യെഹുദയുടെ ആദ്യജാതൻ?

◼️ ഏർ (38:3)

521. യെഹുദയുടെ രണ്ടാമത്തെ മകൻ?

◼️ ഓനാൻ (38:4)

522. യെഹൂദയുടെ മൂന്നാമത്തെ മകൻ?

◼️ ശേലാ (38:5)

523. ഏറിൻ്റെ ഭാര്യയുടെ പേര്?

◼️ താമാർ (38:6)

524. അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ മരിപ്പിച്ച ആദ്യവ്യക്തി?

◼️ ഏർ (38:7)

525. ഏറിൻ്റെ ഭാര്യയോടു ദേവരധർമ്മം അനുഷ്ഠിച്ച അനുജൻ?

◼️ ഓനാൻ (38:8)

526. ജേഷ്ഠഭാര്യയിൽ തനിക്കു ജനിക്കുന്ന കുഞ്ഞ് തൻ്റേതായിരിക്കില്ല എന്നറികകൊണ്ട് കുഞ്ഞിനെ കൊടുക്കാൻ വിസമ്മതിച്ച യെഹൂദയുടെ മകൻ?

◼️ ഓനാൻ (28:9)

527. അനിഷ്ടമായത് പ്രവർത്തിച്ചതുകൊണ്ട് യഹോവ മരിപ്പിച്ച യെഹൂദയുടെ മകൻ?

◼️ ഓനാൻ (38:10)

528. ‘എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക’ എന്നു യെഹൂദാ പറഞ്ഞതാരോട്?

◼️ താമാറിനോട് (38:11)

529. ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയ ആദ്യവ്യക്തി?

◼️ യെഹൂദാ (38:12)

530. യെഹൂദയുടെ സ്നേഹിതൻ്റെ പേര്?

◼️ ഹീര (38:12)

531. ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു യെഹൂദാ പോയതെവിടെ?

◼️ തിമ്നയിൽ (38:13)

532. മരുമകളെ കണ്ടിട്ട് വേശ്യ എന്നു നിരൂപിച്ചതാരാണ്? 

◼️ യെഹൂദാ (38:14,15)

533. അമ്മായിയപ്പനാൽ ഗഭംധരിച്ച സ്ത്രീ?

◼️ താമാർ (38:18)

534. ‘അവൾ എന്നിലും നീതിയുള്ളവൾ’ എന്നു യെഹൂദാ പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ താമാറിനെക്കുറിച്ച് (38:26)

535. യെഹൂദയ്ക്ക് താമാറിൽ ജനിച്ച മകൾ ആരൊക്കെ?

◼️ പെരെസ്സ്, സേരഹ് (38:28,29)

536. യോസേഫിനെ വിലയ്ക്കുവാങ്ങിയ പോത്തീഫറിൻ്റെ തൊഴിലെന്ത്?

◼️ ഫറവോന്റെ അകമ്പടി നായകൻ (39:1)

537. യഹോവ കൂടെയുണ്ടായതുകൊണ്ടു കൃതാർത്ഥനായത് ആരാണ്?

◼️ യോസേഫ് (39;2)

538. യോസേഫ് ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നുകണ്ട യജമാനൻ ആരാണ്?

◼️ പോത്തീഫർ (39:3)

539. യേസേഫിനു പോത്തീഫർ കൊടുത്ത ജോലിയെന്താണ്?

◼️ ഗൃഹവിചാരകൻ (39:4)

540. യോസേഫ് നിമിത്തം അനുഗ്രഹിക്കപ്പെട്ട മിസ്രയീമ്യൻ?

◼️ പോത്തീഫർ (39:5)

541. പോത്തീഫർ തനിക്കുള്ളതൊക്കെയും ആരുടെ കയ്യിലാണ് ഏല്പിച്ചത്?

◼️ യോസേഫിന്റെ (39:6)

542. കോമളനും മനോഹരരൂപിയും ആയിരുന്ന ഒരു എബ്രായൻ?

◼️ യോസേബ് (39:7)

543. ‘ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ’ എന്നു ചോദിച്ചതാരാണ്?

◼️ യോസേഫ് (39:9)

544. ‘നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു’ ആരാണ് പറഞ്ഞത്?

◼️ പോത്തീഫറിൻ്റെ ഭാര്യ (39:14)

545. രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടത് ആരാണ്?

◼️ യോസേഫ് (39:20)

546. യോസേഫിനോടു ദയ തോന്നിയതാർക്കാണ്?

◼️ കാരാഗൃഹപ്രമാണിക്കു (39:21)

547. കാരാഗൃഹത്തിലെ സകലബദ്ധന്മാർക്കും വിചാരകനായത് ആരാണ്?

◼️ യോസേഫ് (39:22)

548. യോസേഫ് ചെയ്തതൊക്കെയും സഫലമാക്കിതാരാണ്?

◼️ യഹോവ (29:23)

549. മിസ്രയീം രാജാവിനോടു കുറ്റം ചെയ്ത രണ്ടുപേർ?

◼️ പാനപാത്രവാഹകനും അപ്പക്കാരനും (40:1)

550. ആര് ബദ്ധനായി കിടന്ന കാരാഗൃഹത്തിലാണ് പാനപാത്രവാഹകനെയും അപ്പക്കാരനെയും ആക്കിയത്?

◼️ യോസേഫ് (40:3)

551. കാരാഗൃഹത്തിൽ കിടന്ന് ഒരു രാത്രിയിൽ തന്നേ വെവ്വേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടതാരൊക്കെ?

◼️ പാനപാത്രവാഹകനും അപ്പക്കാരനും (40:5)

552. സ്വപ്നവ്യാഖ്യാനം ആർക്കുള്ളതാണ്?

◼️ ദൈവത്തിന് (40:8)

553. മുന്തിരിവള്ളിയുടെ സ്വപ്നം കണ്ടതാരാണ്?

◼️ പാനപാത്രവാഹകൻ (40:9-11)

554. ‘മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്നെ കടാക്ഷിക്കുമെന്നു’ സ്വപ്നം വ്യാഖ്യാനിച്ചതാരാണ്?

 ◼️ യോസേഫ് (40:12,13)

555. ‘എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ’ എന്നു യോസേഫ് ആരോടാണ് പറഞ്ഞത്?

◼️ പാനപാത്രവാഹകനോട് (40:14)

556. തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട സ്വപ്നം കണ്ടതാരാണ്?

◼️ അപ്പക്കാരുടെ പ്രമാണി (40:16)

557. ‘മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടും’ യോസേഫ് പറഞ്ഞതാരോടാണ്?

◼️ അപ്പക്കാരുടെ പ്രമാണിയോട് (40:18,19)

558. ജന്മനാളിൽ വിരുന്നുനടത്തിയ രാജാവാര്?

◼️ ഫറവോൻ (40:20)

559. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തതാരാണ്?

◼️ ഫറവോൻ (40:20)

560. യോസേഫിനെ ഓർക്കാതെ മറന്നുകളഞ്ഞതാരാണ്?

◼️ പാനപാത്രവാഹകന്മാരുടെ പ്രമാണി (40:23)

561. പശുക്കൾ പശുക്കളെ തിന്നുന്നത് സ്വപ്നം കണ്ടതാര്?

◼️ ഫറവോൻ (41:1-4)

562. ഫറവോൻ കണ്ട രണ്ടാമത്തെ സ്വപ്നം?

◼️ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങിവരുന്നത് (41:5)

563. ‘ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു’ ആരാണിതു പറഞ്ഞത്?

◼️ പാനപാത്രവാഹകന്മാരുടെ പ്രമാണി (41:9)

564. ‘ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും’ ആരുടെ വാക്കുകളാണ്?

◼️ യോസേഫിൻ്റെ (41:16)

565. ദൈവം ചെയ്‍വാൻ ഭാവിക്കുന്നതു ആർക്കാണ് കാണിച്ചുകൊടുത്തത്?

◼️ ഫറവോന് (41:28)

566. രണ്ടു സ്വപ്നങ്ങളുടേയും അർത്ഥമെന്താണ്?

◼️ ബഹുസുഭിക്ഷമായ ഏഴു സംവത്സരവും, ക്ഷാമമുള്ള ഏഴു സംവത്സരവും (41:29,39)

567. സ്വപ്നം വേഗത്തിൽ വരുവാനിരിക്കുന്നു എന്നതിന് തെളിവെന്തായിരുന്നു?

◼️ രണ്ടുവട്ടം ഉണ്ടായത് (41:32)

568. യോസേഫ് ദൈവാത്മാവുള്ള മനുഷ്യനാണെന്നു പറഞ്ഞതാരാണ്?

◼️ ഫറവോൻ (41:38)

569. ‘സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും’ എന്ന് യോസേഫിനോടു പറഞ്ഞതാരാണ്?

◼️ ഫറവോൻ (41:40)

570. തന്റെ രണ്ടാം രഥത്തിൽ ഫറവോൻ കയറ്റിയത് ആരെയാണ്?

◼️ യോസേഫിനെ (41:43)

571. ‘മുട്ടുകുത്തുവിൻ’ എന്നു ആരുടെ മുമ്പിലാണ് ഫറവോൻ പറയിച്ചത്?

◼️ യോസേഫിൻ്റെ (41:43)

572. ഫറവോൻ യോസേഫിനു നല്കിയ പുതിയ പേര്?

◼️ സ്പ്നത്ത് പനേഹ് (41:45)

573. ഓനിലെ പുരോഹിതനാരാണ്?

◼️ പോത്തിഫേറ (41:45)

574. യോസേഫിൻ്റെ ഭാര്യയുടെ പേരെന്താണ്?

◼️ ആസ്നത്ത് (41:45)

575. ആസ്നത്ത് ആരുടെ മകളാണ്?

◼️ പോത്തിഫേറയുടെ (41:45)

576. യോസേഫ് ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു എത്ര വയസ്സായിരുന്നു?

◼️ മുപ്പത് (41:46)

577. ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു എത്ര പുത്രന്മാർ ജനിച്ചു?

◼️ രണ്ടുപേർ 41:50)

578. യോസേഫിന്റെ ആദ്യജാതനാരാണ്?

◼️ മനശ്ശെ (41:51)

579. യോസേഫിന്റെ രണ്ടാമത്തെ മകനാര്?

◼️ എഫ്രയീം (41:52)

580. സകലദേശക്കാരും ധാന്യം കൊള്ളുവാൻ എവിടെയാണ് വന്നത്?

◼️ മിസ്രയീമിൽ (41:47)

581. മിസ്രയീമിൽ ധാന്യം ഉണ്ടെന്നു കേട്ടതാരാണ്?

◼️ യാക്കോബ് (42:2)

582. ‘നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു മിസ്രയീമിൽ ചെന്നു ധാന്യം കൊള്ളുവിൻ’ എന്നു യാക്കോബ് പറഞ്ഞതാരോടാണ്?

◼️ പുത്രന്മാരോട് (42:2)

583. യോസേഫിന്റെ സഹോദരന്മാർ എത്രപേരാണ് മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയത്?

◼️ പത്തുപേർ (42:3)

584. സഹോദരന്മാരോടു കൂടെ മിസ്രയീമിലേക്ക് യാക്കോബ് അയക്കാതിരുന്നത് ആരെയാണ്?

◼️ ബെന്യാമീനെ (42:4)

585. സഹോദരന്മാർ സാഷ്ടാംഗം നമസ്കരിച്ചതാരെയാണ്?

◼️ യോസേഫിനെ (42:6)

586. ‘ഞങ്ങൾ പരമാർത്ഥികളാകുന്നു’ ആരാണ് പറഞ്ഞത്?

◼️ യോസേഫിൻ്റെ സഹോദരന്മാർ (42:11)

587. തൻ്റെ സഹോദരന്മാരെ തടവിൽ ആക്കിയതാരാണ്?

◼️ യോസേഫ് (42:17)

588. ‘അവന്റെ രക്തം നമ്മോടു ചോദിക്കുന്നു’ എന്നു രൂബേൻ പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ യോസേഫിനെ (42:22(

589. ദ്വിഭാഷി മുഖാന്തരം സംസാരിച്ച ആദ്യത്തെയാൾ?

◼️ യോസേഫ് (42:23)

590. സഹോദരന്മാർ കാൺകെ ആരെയാണ് യോസേഫ് ബന്ധിച്ചത്?

◼️ ശിമെയോനെ (42:24)

591. ‘സകലവും എനിക്കു പ്രതികൂലം തന്നേ’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (42:36)

592. ‘ഞാൻ ബെന്യാമീനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക’ എന്നു യാക്കോബിനോട് പറഞ്ഞതാരാണ്?

◼️ രൂബേൻ (42:37)

593. ‘എൻ്റെ നരയെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (42:38)

594. ‘സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്നു പറഞ്ഞതാരാണ്?

◼️ യോസേഫ് (43:3)

595. ബെന്യാമീനെ നിന്റെ മുമ്പിൽ കൊണ്ടുവന്നു നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം എന്നു പറഞ്ഞതാരാണ്?

◼️ യെഹൂദാ (43:8,9)

596. കനാനിലെ വിശേഷവസ്തുക്കളായി പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണ്?

◼️ സുഗന്ധപ്പശ, തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി (43:11)

597. ‘നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ’ പഴഞ്ഞതാരാണ്?

◼️ യോസേഫിൻ്റെ ഗൃഹവിചാരകൻ (43:23)

598. അപ്പനെ ‘വൃദ്ധൻ’ എന്നു സംബോധന ചെയ്തതാരാണ്?

◼️ യോസേഫ് (43:27)

599. ‘ദൈവം നിനക്കു കൃപനല്കട്ടെ മകനേ’ എന്നു യോസേഫ് പറഞ്ഞത് ആരോടാണ്?

◼️ ബെന്യാമീനോട് (43:29)

600. അറയിൽക്കടന്ന് കരഞ്ഞതാര്?

◼️ യോസേഫ് (43:30)

601. എബ്രായരോടു കൂടെ ഭക്ഷണം കഴിക്കുന്നത് വെറുപ്പാർക്കാണ്?

◼️ മിസ്രയീമ്യർക്ക് (43:32)

602. യോസേഫ് തൻ്റെ ഭക്ഷണത്തിൽനിന്ന് ഓഹരി കൊടുത്തപ്പോൾ ബെന്യാമീന് കൊടുത്ത ഓഹരിയെത്ര?

◼️ അഞ്ചിരട്ടി (43:34)

603. വെള്ളികൊണ്ടുള്ള തന്റെ പാനപാത്രം യോസേഫ് ഒളിപ്പിച്ചത് ആരുടെ ചാക്കിലാണ്?

◼️ ബെന്യാമീൻ്റെ (44:2)

604. തനിക്കു ലക്ഷണവിദ്യ അറിയാമെന്നു പറഞ്ഞതാരാണ്?

◼️ യോസേഫ് (44:15)

605. ‘ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ’ എന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യെഹൂദാ (44:16)

606. ബെന്യാമീനു പകരം താൻ അടിമയായിരിക്കാമെന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യെഹൂദാ (44:33)

607. ആരുടെ കരച്ചിലാണ് മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും കേട്ടത്?

◼️ യോസേഫിൻ്റെ (45:2)

608. ‘ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു’ ആരുടെ വാക്കുകൾ?

◼️ യോസേഫിൻ്റെ (45:5)

609. യോസേഫ് തന്നെ സഹോദരന്മാർക്ക് വെളിപ്പെടുത്തുമ്പോൾ ദേശത്ത് ക്ഷാമമാരംഭിച്ച് എത്രവർഷം കഴിഞ്ഞു?

◼️ രണ്ടുവർഷം (45:6)

610. ആരാണ് തന്നെ മിസ്രയീമിലേക്ക് അയച്ചതെന്നാണ് യോസേഫ് പറയുന്നത്?

◼️ ദൈവം (45:8)

611. ദൈവം മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിത് ആരെയാണ്?

◼️ യോസേഫിനെ (45:9)

612. യാക്കോബും കുടുംബവും എവിടെ പാർക്കുമെന്നാണ് യോസേഫ് പറഞ്ഞത്?

◼️ ഗോശെൻ ദേശത്തു (45:10)

613. മിസ്രയീമിൽ തനിക്കുള്ള മഹത്വം ആരെ അറിയിക്കേണമെന്നാണ് യോസേഫ് പറഞ്ഞത്?

◼️ അപ്പനെ (യാക്കോബിനെ) (45:13)

614. യോസേഫിന്റെ സഹോദരന്മാർ വന്നതറിഞ്ഞ് സന്തോഷിച്ചതാരാണ്?

◼️ ഫറവോന്നും ഭൃത്യന്മാരും (45:16)

615. ‘ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും’ ആരാണ് പറഞ്ഞത്?

◼️ ഫറവോൻ (45:18)

616. ‘നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു’ ആരാണ് തൻ്റെ സഹോദരന്മാരോട് പറഞ്ഞത്?

◼️ യോസേഫ് (45:24)

617. ‘യോസേഫ് മിസ്രയീം ദേശത്തിന്നൊക്കെയും അധിപതിയാകുന്നു’ എന്നു കേട്ടപ്പോൾ സ്തംഭിച്ചുപോയതാരാണ്?

◼️ യാക്കോബ് (45:26)

618. യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ ആർക്കാണ് വീണ്ടും ചൈതന്യം വന്നത്?

◼️ യാക്കോബിന് (45:27)

619. ‘ഞാൻ മരിക്കുംമുമ്പെ യോസേഫിനെ പോയി കാണും’ എന്നു പറഞ്ഞതാരാണ്?

◼️ യിസ്രായേൽ (യാക്കോബ്) (45:28)

620. മിസ്രയീമിലേക്ക് പുറപ്പെട്ടപ്പോൾ യാക്കോബ് യാഗംകഴിച്ച സ്ഥലം?

◼️ ബേർ-ശേബ (46:1)

621. ബേർശേബ എന്ന വാക്കിൻ്റെ അർത്ഥം?

◼️ ഏഴാം കിണർ അഥവാ, സത്യത്തിൻ്റെ കിണർ, 21:31 (46:1)

622. രാത്രി ദർശനങ്ങളിൽ ദൈവം വിളിച്ചതാരെ?

◼️ യാക്കോബിനെ (46:2)

623. ‘മിസ്രയീമിൽ ഞാൻ നിന്നെ വലിയ ജാതിയാക്കും’ ആര് ആരോട് പറഞ്ഞു?

◼️ ദൈവം യാക്കോബിനോട് (46:3)

624. ‘ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും’ എന്നു യാക്കോബിനോട് പറഞ്ഞതാരാണ്?

◼️ ദൈവം (46:4)

625. യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നു ദൈവം അരുളിച്ചെയ്തത് ആരോടാണ്?

◼️ യാക്കോബിനോട് (46:4)

626. മിസ്രയീമിലേക്കുപോയ യാക്കോബിൻ്റെ കുടുബം ആകെ എത്രപേരാണ്?

◼️ എഴുപതു പേർ (46:27)

627. യാക്കോബിന് ഗോശേനിലേക്ക് വഴികാണിക്കാൻ ആരാണ് മുമ്പേപോയത്?

◼️ യെഹൂദ (46:28)

628. അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയതാരാണ്?

◼️ യോസേഫ് (46:29)

629. ‘ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല’ എന്നു ആര് ആരോട് പറഞ്ഞു?

◼️ യാക്കോബ് യോസേഫിനോട് (46:30)

630. ഇടയന്മാരെയെല്ലാം വെറുക്കുന്നത് ആരാണ്?

◼️ മിസ്രയീമ്യർ (46:34)

631. യോസേഫ് സഹോദരന്മാരിൽ എത്രപേരെ കൂട്ടിക്കൊണ്ടാണ് ഫറവോന്റെ സന്നിധിയിൽ നിർത്തിയത്?

◼️ അഞ്ചുപേരെ (47:2)

632. ‘അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു’ എന്നു യോസേഫിൻ്റെ സഹോദരന്മാർ ആരോടാണ് പറഞ്ഞത്?

◼️ ഫറവോനോട് (47:3)

633. ‘നിൻ്റെ സഹോദരന്മാരിൽ പ്രാപ്തന്മാർ ഉണ്ടെങ്കിൽ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക’ ആര് ആരോടു പറഞ്ഞു?

◼️ഫറവോൻ യോസേഫിനോട് (47:6)

634. ഫറവോനെ അനുഗ്രഹിച്ച എബ്രായൻ?

◼️ യാക്കോബ് (47:8)

635. യാക്കോബ് മിസ്രയീമിൽ എത്തുമ്പോൾ എത്ര വയസ്സുണ്ടായിരുന്നു?

◼️ 130 വയസ്സ് (47:9)

636. ‘എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ’ ആരാണ് പറഞ്ഞത്?

◼️ യാക്കോബ് (47:9)

637. യോസേഫ് തന്റെ അപ്പനും സഹോദരന്മാർക്കും മിസ്രയീംദേശത്ത് എവിടെയാണ് അവകാശവും കൊടുത്തത്?

◼️ രമെസേസിൽ (47:11)

638. മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു ഫറവോന് കൊടുക്കേണ്ട ഓഹരി എത്രയാണ്?

◼️ അഞ്ചിലൊന്നു (47:26)

649. യാക്കോബിൻ്റെ ആയുഷ്കാലം എത്രയാണ്?

◼️ നൂറ്റിനാല്പത്തേഴു സംവത്സരം (47:28)

640. മരിപ്പാറയപ്പോൾ ‘നിന്റെ കൈ എന്റെ തുടയിൽകീഴിൽ വെക്കുക’ എന്നു യാക്കോബ് പറഞ്ഞതാരോടാണ്?

◼️ യോസേഫിനോട് (47:29)

641. തന്നെ ‘മിസ്രയീമിൽ അടക്കാതെ, പിതാക്കന്മാരുടെ ശ്മശാനഭൂമിയിൽ അടക്കേണം’ എന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യാക്കോബ് (47:30)

642. കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചതാരാണ്?

◼️ യിസ്രായേൽ (യാക്കോബ്) (47:31)

643. അപ്പൻ ദീനമായി കിടക്കുന്നു എന്നു വർത്തമാനം വന്നതാർക്കാണ്?

◼️ യോസേഫിന് (48:1)

644. സർവ്വശക്തിയുള്ള ദൈവം കനാൻ ദേശത്തിൽ എവിടെയാണ് യോക്കോബിന് പ്രത്യക്ഷനായത്?

◼️ ലൂസ്സിൽവെച്ച് (48:3)

645. അബ്രാഹാമിനുശേഷം, കനാൻദേശം നിൻ്റെ സന്തതിക്കു ശാശ്വതാവകാശമായി കൊടുക്കും എന്നു ദൈവം കല്പിച്ചതാരോട്?

◼️ യാക്കോബിനോട് (48:4)

646. ആരെപ്പോലെയാണ് ‘മനശ്ശെയും എഫ്രയീമും എനിക്കുള്ളവരായിരിക്കട്ടെ’ എന്നു യാക്കോബ് പറഞ്ഞത്?

◼️ രൂബേനും ശിമെയോനും എന്നപോലെ (48:5)

647. കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതായ രണ്ടാമത്തെയാൾ?

◼️ യാക്കോബ് (48:10). [ഒന്നാമത്തെയാൾ യിസ്ഹാക്ക്: 27:1]

648. ‘നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (48:11)

649. കൈകൾ പിണെച്ചുവെച്ചു  എഫ്രയീമിനെയും മനശ്ശെയെയും അനുഗ്രഹിച്ചതാരാണ്? 

◼️ യാക്കോബ് (48:14)

650. ‘എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ’ ആര് ആരോട് പറഞ്ഞു?

◼️ യാക്കോബ്, എഫ്യയീമിനോടും മനശ്ശെയോടും (48:16)

651. കൈകൾ പിണച്ചുവെച്ച് അനുഗ്രഹിച്ചതുകൊണ്ട് യാക്കോബിനോട് അനിഷ്ടം തോന്നിയതാർക്കാണ്?

◼️ യോസേഫിന് (48:17)

652. യിസ്രായേല്യർ ആരുടെയൊക്കെ പേർചൊല്ലി അനുഗ്രഹിക്കുമെന്നാണ് യാക്കോബ് പറഞ്ഞത്?

◼️ എഫ്രയീമിൻ്റെയും മനശ്ശെയുടേയും (48:20)

653. യാക്കോബ് വാളും വില്ലുംകൊണ്ടു  അമോർയ്യരുടെ കയ്യിൽനിന്നു പിടിച്ചടക്കിയതെന്താണ്?

◼️ മലഞ്ചരിവ് (48:22)

654. ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കുമെന്ന് പറഞ്ഞതാരാണ്?

◼️ യാക്കോബ് (49:1)

655. ‘വെള്ളുപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല’ ആര്?

◼️ രൂബേൻ (49:4)

656. ആരുടെ വാളുകളാണ് സാഹസത്തിന്റെ ആയുധങ്ങൾ?

◼️ ശിമയോൻ്റെയും ലേവിയുടായും (49:5)

657. ‘എൻ ഉള്ളമേ അവരുടെ മന്ത്രണത്തിൽ കൂടരുതേ’ ആരുടെ?

◼️ ശിമെയോൻ്റയും ലേവിയുടേയും (49:6)

658. ആരെയാണ് യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യുന്നത്?

◼️ ശിമയോനെയും ലേവിയെയും (49:7)

659. ‘സഹോദരന്മാർ നിന്നെ പുകഴ്ത്തും’ ആരെ?

◼️ യെഹൂദയെ (49:8)

660. ആരെയാണ് ‘ബാലസിംഹം’ എന്ന് യാക്കോബ് വിശേഷിപ്പിച്ചത്?

◼️ യെഹൂദാ (49:9)

661. അവകാശമുള്ളവൻ (ക്രിസ്തു) വരുന്നത് ആരിൽനിന്നാണ്?

◼️ യെഹൂദയിൽനിന്നു (49:10)

662. ‘അവൻ കപ്പൽത്തുറമുഖത്ത് പാർക്കും’ ആര്?

◼️ സെബൂലൂൻ (49:13)

663. അസ്ഥിബലമുള്ള കഴുത ആരാണ്?

◼️ യിസ്സാഖാർ (49:14)

664. ‘ഏതൊരു യിസ്രായേല്യ ഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും’ ആര്?

◼️ ദാൻ (49:16)

665. ‘വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും’ ആര്?

◼️ ദാൻ (49:17)

666. ആരെയാണ് കവർച്ചപ്പട ഞെരുക്കുന്നത്?

◼️ ഗാദിനെ (49:19)

667. രാജകീയ സ്വാദുഭോജനം നല്കുന്നതാരാണ്?

◼️ ആശേർ (49:20)

668.  ‘സ്വതന്ത്രയായി നടക്കുന്ന പേടമാൻ’ ആര്?

◼️ നഫ്താലി (49:21)

669. ‘നീരുറവിന്നരികെ ഫലപ്രദമായ വൃക്ഷം’ ആരാണ്?

◼️ യോസേഫ് (49:22)

670. ആരുടെ ഭുജമാണ് യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടത്?

◼️ യോസേഫിൻ്റെ (49:24)

671. ‘നിൻ പിതാവിന്റെ ദൈവത്താൽ – അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നേ’ ആരെ?

◼️ യോസേഫിനെ (48:25)

672. കടിച്ചുകീറുന്ന ചെന്നായ് ആരാണ്?

◼️ ബെന്യാമീൻ (49:27)

673. ‘ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (49:29)

674. യാക്കോബിനു മുമ്പേ മക്പേല ഗുഹയിൽ അടക്കപ്പെട്ടത് ആരൊക്കെ?

◼️ അബ്രാഹാം, സാറ, യിസ്ഹാക്ക്, റിബെക്കാ, ലേയ (49:31)

675. കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടതാര്?

◼️ യാക്കോബ് (49:33)

676. മരിച്ചുപോയ അപ്പൻ്റെ മുഖത്തുവീണ് ചുംബിച്ചു കരഞ്ഞതാര്?

◼️ യോസേഫ് (50:1)

677. യാക്കോബിൻ്റെ ശരീരത്തിൽ സുഗന്ധവർഗ്ഗം ഇടുവാൻ എത്രദിവസം എടുത്തു?

◼️ നാല്പതു ദിവസം (50:3)

678. മിസ്രയീമ്യർ യാക്കോബിനെക്കുറിച്ചു എത്രദിവസം വിലാപം കഴിച്ചു?

◼️ എഴുപതു ദിവസം (50:3)

679. ‘ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണം’ എന്നു യോസേഫിനെക്കൊണ്ട് സത്യം ചെയ്യിച്ചതാരാണ്?

◼️ യാക്കോബ് (50:5)

680. യോർദ്ദാന്നക്കരെയുള്ള ഏത് സ്ഥലത്ത് എത്തിയപ്പോഴാണ് യാക്കോബിനെക്കുറിച്ച് ഏഴുദിവസം വിലാപം കഴിച്ചത്?

◼️ ഗോരെൻ-ആതാദിൽ (50:10)

681. കനാന്യർ ‘ഇതു മിസ്രയീമ്യരുടെ മഹാവിലാപം’ എന്നു പറഞ്ഞുകൊണ്ട് ആ സ്ഥലത്തിനിട്ട പേര്?

◼️ ആബേൽ-മിസ്രയീം (50:11)

682. അപ്പൻ മരിച്ചതുകൊണ്ട് നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞുതാരാണ്?

◼️ യോസേഫിൻ്റെ സഹോദരന്മാർ (50:15)

683. ‘ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?’ ആരുടെ വാക്കുകൾ?

◼️ യോസേഫിൻ്റെ (49:19)

684. എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടതാരാണ്?

◼️ യോസേഫ് (50:23)

685. ‘ദൈവം സന്ദർശിക്കുമ്പോൾ എൻ്റെ അസ്ഥികളേയും കൂടെ കൊണ്ടുപോകേണം’ എന്നു പറഞ്ഞതാര്?

◼️ യോസേഫ് (50:25)

686. യോസേഫ് മരിക്കുമ്പോൾ എത്ര വയസ്സായിരുന്നു?

◼️ നൂറ്റിപ്പത്ത് (50:26)🙏

ഉല്പത്തി പുസ്തകത്തിൽ പേർ പറയപ്പെട്ടിരിക്കുന്നവർ

1. ആദാം (3:21)

2. ഹവ്വാ (3:20)

3. പാമ്പ് (3:1)

4. കയീൻ (4:1)

5. ഹാബെൽ (4:2)

6. ഹാനോക്ക് (4:17)

7. ഈരാദ് (4:18)

8. മെഹൂയയേൽ (4:18)

9. മെഥൂശയേൽ (4:18)

10. ലാമെക്ക് (4:18)

11. ആദാ (4:19)

12. സില്ലാ (4:19)

13. യാബാൽ (4:20)

14. യൂബാൽ (4:21)

15. തൂബൽകയീൻ (4:22)

16. നയമാ (4:22) 

17. ശേത്ത് (4:25)

18. എനോശ് (4:26)

19. കേനാൻ (5:9)

20. മഹലലേൽ (5:12)

21. യാരെദ് (5:15)

22. ഹാനോക്ക് (5:18), 

23. മെഥൂശലഹ് (5:21)

24. ലാമേക്ക് (5:25)

25. നോഹ (5:29)

26. ശേം (5:32)

27. ഹാം (5:32

28. യാഫെത്ത് (5:32)

29. കനാൻ (9:18)

30. ഗോമെർ (10:2)

31. മാഗോഗ് (10:2)

32. മാദായി (10:2)

33. യാവാൻ (10:2)

34. തൂബൽ (10:2)

35. മേശെക് (10:2)

36. തീരാസ് (10:2)

37. അസ്കെനാസ് (10:3)

38. രീഫത്ത് (10:3)

39. തോഗർമ്മാ (10:3)

40. എലീശാ (10:4)

41. തർശീശ് (10:4)

42. കിത്തീം (10:4)

43. ദോദാനീം (10:4)

44. കൂശ് (10:6)

45. മിസ്രയീം (10:6)

46. പൂത്ത് (10:6)

47. കനാൻ (10:6)

48. സെബാ (10:7)

49. ഹവീലാ (10:7)

50. സബ്താ (10:7)

51. രമാ (10:7)

52. സബ്തെക്കാ (10:7)

53. ശെബയും (10:7)

54. ദെദാനും (10:7)

55. നിമ്രോദിനെ (10:8)

56. ലൂദീം (10:13)

57. അനാമീം (10:13)

58. ലെഹാബീം (10:13)

59. നഫ്തൂഹീം (10:13)

60. പത്രൂസീം (10:13)

61. കസ്ളൂഹീം (10:13)

62. കഫ്തോരീം (10:14)

63. സീദോൻ (10:15)

64. ഹേത്ത് (10:15)

65. യെബൂസ്യൻ (10:16)

66. അമോർയ്യൻ (10:16)

67. ഗിർഗ്ഗശ്യൻ (10:17)

68. ഹിവ്യൻ (10:17)

69. അർക്ക്യൻ (10:17)

70. സീന്യൻ (10:17)

71. അർവ്വാദ്യൻ (10:18)

72. സെമാർയ്യൻ (10:18)

73. ഹമാത്യൻ (10:18)

74. ഏബെർ (10:21)

75. ഏലാം (10:22)

76. അശ്ശൂർ (10:22)

77. അർപ്പക്ഷാദ് (10:22)

78. ലൂദ് (10:22)

79. അരാം (10:22)

80. ഊസ് (10:23)

81. ഹൂൾ (10:23)

82. ഗേഥെർ (10:23)

83. മശ് (10:23)

84. അർപ്പക്ഷാദ് (10:24)

85. ശാലഹ് (10:24)

86. പേലെഗ് (10:25)

87. യൊക്താൻ (10:25)

88. അല്മോദാദ് (10:26)

89. ശാലെഫ് (10:27)

90. ഹസർമ്മാവെത്ത് (10:27)

91. യാരഹ് (10:27)

92. ഹദോരാം (10:27)

93. ഊസാൽ (10:28)

94. ദിക്ളാ (10:28)

95. ഓബാൽ (10:28)

96. ഓബാൽ (10:28)

97. അബീമയേൽ (10:28)

98. ശെബാ (10:29)

99. ഓഫീർ (10:29)

100. ഹവീലാ (10:29)

101. യോബാബ് (10:29)

102. രെയൂ (11:18)

103. ശെരൂഗ് (11:20)

104. നാഹോർ (11:22)

105. തേരഹ് (10:24)

106. അബ്രാം, അബ്രാഹാം (11:26, 17:5)

107. നാഹോർ (11:26)

108. ഹാരാൻ (11:26)

109. ലോത്ത് (11:27)

110. സാറായി, സാറാ (11:29, 17:15)

111. മിൽക്കാ (11:29)

112. യിസ്ക (11:29)

113. ഫറവോൻ (12:15)

114. അമ്രാഫെൽ (14:1)

115. അർയ്യോക് (14:1)

116. കെദൊർലായോമെർ (14:1)

117. തീദാൽ (14:1)

118. ബേരാ (14:2)

119. ബിർശാ (14:2)

120. ശിനാബ് (14:2)

121. ശെമേബെർ (14:2)

122. സോവർ (14:2)

123. എശ്ക്കോൽ (14:13)

124. ആനേർ (14:13)

125. മമ്രേ (14:13)

126. മൽക്കീസേദെക് (14:18)

127. എല്യേസർ (15:2)

128. ഹാഗാർ (16:1)

129. യിശ്മായേൽ (16:11)

130. യിസ്ഹാക് (17:19)

131. മോവാബ് (19:37)

132. ബെൻ-അമ്മീ (19:38)

133. അബീമേലെക് (20:2)

134. പീക്കോൽ (21:22)

135. ഊസ് (22:21)

136. ബൂസ് (22:21)

137. കെമൂവേൽ (22:21)

138. അരാം (22:21)

139. കേശെദ് (22:22)

140. ഹസോ (22:22)

141. പിൽദാശ് (22:22)

142. യിദലാഫ് (22:22)

143. ബെഥൂവേൽ (22:22)

144. റിബെക്ക (22:23)

145. രെയൂമാ (22:24(

146. തേബഹ് (22:24)

147. ഗഹാം (22:24)

148. തഹശ് (22:24)

149. മാഖാ (22:24)

150. സോഹർ (23:8)

151. എഫ്രോൻ (23:8)

152. ലാബാൻ (24:29)

153. കെതൂറാ (25:1)

154. സിമ്രാൻ (25:2)

155. യൊക്ശാൻ (25:2)

156. മെദാൻ (25:2)

157. മിദ്യാൻ (25:2)

158. യിശ്ബാക് (25:2)

159. ശൂവഹ് (25:2)

160. ശെബ (25:3)

161. ദെദാൻ (25:3)

162. അശ്ശൂരീം (25:3)

163. ലെത്തൂശീം (25:3)

164. ലെയുമ്മീം (25:3)

165. ഏഫാ (25:4)

166. ഏഫെർ (25:4)

167. ഹനോക് (25:4)

168. അബീദാ (25:4)

169. എൽദാഗാ (25:4)

170. നെബായോത്ത് (25:13)

171. കേദാർ (25:13)

172. അദ്ബെയേൽ (25:13)

173. മിബ്ശാം (25:13)

174. മിശ്മാ (25:13)

175. ദൂമാ (25:13)

176. മശ്ശാ (25:13)

177. ഹദാദ് (25:13)

178. തേമാ (25:13)

179. യെതൂർ (25:13)

180. നാഫീശ് (25:13)

181. കേദെമാ (25:13)

182. ഏശാവ്, ഏദോം (25:25, 30)

183. യാക്കോബ്, യിസ്രായേൽ (25:26, 35:10)

184. അബീമേലെക്ക് (26:1)

185. അഹൂസത്ത് (26:26)

186. ഫീക്കോൽ (26:26)

187. ബേരി, അന (26:34, 36:2)

188. യെഹൂദീത്ത്, ഒഹൊലീബാമ (26:34, 36:2)

189. ഏലോൻ (26:34)

190. ബാസമത്ത്, ആദാ (26:34, 36:2)

191. നെബായോത്ത് (28:9)

192. മഹലത്ത്, ബാസമത്ത് (28:9, 36:3)

193. റാഹേൽ (29:6)

194. ലേയാ (29:16)

195. സില്പ (29:24)

196. ബിൽഹ (29:29)

197. രൂബേൻ (29:32)

198. ശിമെയോൻ (29:33)

199. ലേവി (29:34)

200. യെഹൂദാ (29:35)

201. ദാൻ (30:6)

202. നഫ്താലി (30:8)

203. ഗാദ് (30:11)

204. ആശേർ (30:13)

205. യിസ്സാഖാർ (30:18)

206. സെബൂലൂൻ (30:20)

207. ദീനാ (30:21)

208. യോസേഫ്, സാപ്നത്ത് പനേഹ് (30:24, 41:45)

209. ശേഖേം (33:19)

210. ഹമോർ (33:19)

211. ദെബോരാ (35:8)

212. ബെനോനീ, ബെന്യാമീൻ (35:18)

213. സിബെയോൻ (36:20)

214. എലീഫാസ് (36:4)

215. രെയൂവേൽ (36:4)

216. യെയൂശ് (36:5)

217. യലാം (36:5)

218. കോരഹ് (36:5)

219. തേമാൻ (36:11)

220. ഓമാർ (36:11)

221. സെഫോ (36:11)

222. ഗത്ഥാം (36:11)

223. കെനസ് (36:11)

224. തിമ്നാ (36:12)

225. അമാലേക്ക് (36:12)

226. നഹത്ത് (36:13)

227. സേറഹ് (36:13)

228. ശമ്മാ (36:13)

229. മിസ്സാ (36:13)

230. സേയീർ (36:20)

231. ലോതാൻ (36:20)

232. ശോബാൽ (36:20)

233. അനാ (36:21)

234. ദീശോൻ (36:21)

235. ഏസെർ (36:21)

236. ദീശാൻ (36:21)

237. ഹോരി (36:22)

238. ഹേമാം (36:22)

239. അൽവാൻ (36:23)

240. മാനഹത്ത് (36:23)

241. ഏബാൽ (36:23)

242. ശെഫോ (36:23)

243. ഓനാം (36:23)

244. അയ്യാവ് (36;24)

245. അനാവ്, അനാ (36:24)

246. ദീശോൻ (36:25)

247. ഹൊദാൻ (36:26)

248. എശ്ബാൻ (36:26)

249. യിത്രാൻ (36:26)

250. കെരാൻ (36:26)

251. ബിൽഹാൻ (36:27)

252. സാവാൻ (36:27)

253. അക്കാൻ (36:27)

254. ഊസ് (36:28)

255. അരാൻ (36:28)

256. ബെയോർ (36:32)

257. ബേല (36:32)

258. സേരഹ് (36:33)

259. യോബാബ് (36:33)

260. ഹൂശാം (36:34)

261. ബെദദ് (36:35)

262. ഹദദ് (36:35)

263. സമ്ളാ (36:36)

264. ശൌൽ (36:37)

265. അക്ബോർ (36:38)

266. ബാൽഹാനാൻ (36:38)

267. ഹദർ (36:39)

268. മെഹെതബേൽ (36:39)

269. മേസാഹാബ് (36:39)

270. മത്രേദ് (36:39)

271. തിമ്നാ (36:40)

272. അൽവാ (36:40)

273. യെഥേത്ത് (36:40)

274. ഒഹൊലീബാമാ (36:40)

275. ഏലാ (36:41)

276. പീനോൻ (36:41)

277. കെനസ് (36:41)

278. തേമാൻ (36:41)

279. മിബ്സാർ (36:42)

280. മഗ്ദീയേൽ (36:42)

281. ഈരാം (36:42)

282. ഫറവോൻ (37:36)

283. പോത്തീഫർ (37:36)

284. ഹീരാ (38:1)

285. ശൂവാ (38:2)

286. ഏർ (38:3)

287. ഓനാൻ (38:4)

288. ശേലാ (38:5)

289. താമാർ (38:6)

290. പെരെസ്സ് (38:29)

291. സേരഹ് (38:30)

292. പോത്തിഫേറ (41:45)

293. ആസ്നത്ത് (41:45)

294. മനശ്ശെ (41:51)

295. എഫ്രയീം (41:52)

296. ഹാനോക് (46:9)

297. ഫല്ലൂ (46:9)

298. ഹെസ്രോൻ (46:9)

299. കർമ്മി (46:9)

300. യെമൂവേൽ (46:10)

301. യാമീൻ (46:10)

302. ഓഹദ് (46:10)

303. യാഖീൻ (46:10)

304. സോഹർ (46:10)

305. ശൌൽ (46)

306. ഗേർശോൻ (46:11)

307. കഹാത്ത് (46:11)

308. മെരാരി (46:11)

309. ഹെസ്രോൻ (46:13)

310. ഹാമൂൽ (46:13)

311. തോലാ (46:13)

312. പുവ്വാ (46:13)

313. യോബ് (46:13)

314. ശിമ്രോൻ (46:13)

315. സേരെദ് (46:14)

316. ഏലോൻ (46:14)

317. യഹ്ളെയേൽ (46:14)

318. സിഫ്യോൻ (46:16)

319. ഹഗ്ഗീ (46:16)

320. ശൂനീ 46:16)

321. എസ്ബോൻ (46:16)

322. ഏരി (46:16)

323. അരോദീ (46:16)

324. അരേലീ (46:16)

325. യിമ്നാ (46:17)

326. യിശ്വാ (46:17)

327. യിശ്വീ (46:18)

328. ബെരീയാ (46:19)

329. സേരഹ് (46:17)

330. ഹേബെർ (46:18)

331. മൽക്കീയേൽ (46:18)

332. ബേല (46:21)

333. ബേഖെർ (46:21)

334. അശ്ബെൽ (46:21)

335. ഗേരാ (46:21)

336. നാമാൻ (46:21)

337. ഏഹീ (46:21)

338. രോശ് (46:21)

339. മുപ്പീം (46:21)

340. ഹുപ്പീം (46:21)

341. ആരെദ് (36:21)

342. ഹൂശീം (46:23)

343. യഹസേൽ (46:24)

344. ഗൂനീ (46:24)

345. യേസെർ (46:24)

346. ശില്ലോ (46:24)

347. മാഖീർ (50:23)

പരിശുദ്ധാത്മസ്നാനം

പരിശുദ്ധാത്മസ്നാനം

“ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷം അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് പരിശുദ്ധാത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2. ഒ.നോ: എഫെ, 1:13,14). ആത്മസ്നാനത്തിലൂടെ ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നു. എല്ലാ വിശ്വാസികളുടെയും ജീവിതത്തിൽ ഇത് പൂർത്തിയായി കഴിഞ്ഞതാണ്. വീണ്ടും ജനനത്തിനുശേഷം നടക്കേണ്ട ഒന്നല്ലിത്. പെന്തെകൊസ്തുനാളിൽ ആരംഭിച്ച പരിശുദ്ധാത്മസ്നാനം അവസാന വ്യക്തിവരെയും സഭയിൽ ചേർക്കപ്പെടുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. പരിശുദ്ധാത്മസ്നാനം ഒരിക്കൽ മാത്രമാണ്; വീണ്ടെടുക്കപ്പെടുമ്പോൾ. അപ്പൊസ്തല പ്രവൃത്തികൾ 2-ലെ പരിശുദ്ധാത്മസ്നാനം ക്രൈസ്തവസഭയുടെ ജനനം കുറിച്ചു. പെന്തെക്കൊസ്തിലെ ആത്മസ്നാനം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം സംഭവിച്ച ആത്മീയചരിത്ര പ്രക്രിയയാണ്. വലിയ മുഴക്കത്തോടും ദൃശ്യമായ അടയാളങ്ങളോടും കൂടെ അരങ്ങേറിയ ആ ചരിത്രസംഭവം ആവർത്തിക്കപ്പെടാവുന്നതല്ല. ആവർത്തിക്കപ്പെടുന്നത് ആത്മസ്നാനമാണ്. പ്രവൃത്തി 8-ൽ ശമര്യർ ആത്മസ്നാനം ലഭിക്കുകയും ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ചേർക്കപ്പെടുകയും ചെയ്തു. (പ്രവൃ, 8:14-18). അവിടെ ഏതോ ഒരു അടയാളമുണ്ടായെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ഉണ്ടായില്ല. പ്രവൃത്തി 10-ൽ ജാതികൾ ആത്മസ്നാനത്താൽ സഭയിൽ ചേർക്കപ്പെട്ടു. (പ്രവൃ, 10:34-48). അവിടെ അന്യഭാഷയിൽ സംസാരിച്ചെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ആവർത്തിച്ചില്ല. എന്തെന്നാൽ പെന്തെക്കൊസ്തിലെ ആത്മസ്നാനം സഭയുടെ സ്ഥാപനമായിരുന്നു.

കൃപായുഗത്തിനു മാത്രമുള്ളതാണ് പരിശുദ്ധാത്മസ്നാനം. മറ്റൊരു യുഗത്തിലും പരിശുദ്ധാത്മസ്നാനം നടന്നതായി തെളിവില്ല. ഏകാത്മാവിൽ സ്നാനപ്പെട്ടത് ഏകശരീരത്തിൽ അംഗമാകുന്നതിനു വേണ്ടിയാണ്. (1കൊരി, 12:13). ഒരു വ്യക്തിയെ ക്രിസ്തുവിന്റെ ശരീരത്തിൽ ആക്കിവെക്കുന്നതു പരിശുദ്ധാത്മാവ് നൽകുന്ന സ്നാനം കൊണ്ടാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് അടിസ്ഥാനം ക്രിസ്തുവിന്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ്. അതു നടക്കുന്നത് കൃപായുഗത്തിലാണ്. തന്മൂലം പരിശുദ്ധാത്മസ്നാനം കൃപായുഗത്തിനു മാത്രമുള്ളതാണ്. പരിശുദ്ധാത്മാവിന്റെ സ്നാനത്തെക്കുറിച്ച് പഴയനിയമത്തിൽ സൂചനയില്ല. പഴയനിയമത്തിൽ ആരും പരിശുദ്ധാത്മസ്നാനം പ്രാപിച്ചതായി പറയപ്പെട്ടിട്ടും ഇല്ല. ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷാകാലത്തും പരിശുദ്ധാത്മസ്നാനം നടന്നിട്ടില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം സ്വർഗ്ഗാരോഹണത്തിനു മുമ്പു “നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു ക്രിസ്തു കല്പിച്ചു. (പ്രവൃ, 1:5). പെന്തെക്കൊസ്തിനെ പരാമർശിച്ചപ്പോൾ പരിശുദ്ധാത്മ സ്നാനം നടന്നുകഴിഞ്ഞതായി പത്രൊസ് പ്രസ്താവിച്ചു. (പ്രവൃ, 11:15-17). സഹസ്രാബ്ദയുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സജീവമായി ഉണ്ടായിരിക്കും. എന്നാൽ പരിശുദ്ധാത്മാവിന്റെ സ്നാപനത്തെക്കുറിച്ചു ഒരു സൂചനയും ഇല്ല. പരിശുദ്ധാത്മസ്നാനം ഈ യുഗത്തിനു മാത്രമുള്ളതാണ്. ഈ യുഗത്തിലെ എല്ലാ വിശ്വാസികൾക്കും പരിശുദ്ധാത്മസ്നാനം ലഭിക്കുന്നുണ്ട്. 

പരിശുദ്ധാത്മസ്നാനത്താൽ വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവം ആക്കപ്പെടുക എന്നത് പുനരുത്ഥാന നിലയിൽ ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിനെ കാണിക്കുന്നു. വിശ്വാസികളെ ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയും പരിശുദ്ധാത്മാസ്നാനമാണ്. (കൊലൊ, 2:12; റോമ, 6:1-10). ആത്മസ്നാനത്താൽ ക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം ഇവയോടു ബന്ധിക്കപ്പെട്ട വിശ്വാസിയുടെ പാപപ്രകൃതി ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുകയും പാപത്തിന്റെ മേൽ വിശ്വാസി വിജയം നേടുകയും ചെയ്യുന്നു. ആത്മസ്നാനംകൊണ്ട് പ്രത്യേക ശക്തിയോ കഴിവോ ലഭിക്കുന്നില്ല. പ്രത്യേക ശക്തി ലഭിക്കുവാനുള്ള പദവിയിൽ നമ്മെ ക്രിസ്തുവിൽ ആക്കിവെക്കുകയാണ് പരിശുദ്ധാത്മസ്നാനം. പരിശുദ്ധാത്മ സ്നാനത്തിനു ശേഷവും കൊരിന്തിലെ വിശ്വാസികൾ ജഡികരായിരുന്നു. അവരോടാണ് ”എല്ലാവരും ഒരേ അത്മാവിൽ സ്നാനം ഏറ്റും” എന്ന് അപ്പൊസ്തലൻ പറഞ്ഞത്. ജഡികത്വത്തിൽ നിന്ന് മുക്തരാകുവാൻ അവരോടു ആത്മസ്നാനം പ്രാപിക്കുവാൻ അപ്പൊസ്തലൻ ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗലാത്യയിലെ വിശ്വാസികൾ സ്നാനം ഏറ്റവരും ക്രിസ്തുവിനെ ധരിച്ചവരും ആയിരുന്നെങ്കിലും അന്യ സുവിശേഷത്തിലേക്കു മടങ്ങിപ്പോവുകയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേക്ക് തിരിയുകയും ചെയ്തതും കുറിക്കൊള്ളുക. (ഗലാ, 3:27; 1:6; 4:39).

വ്യക്തി സുവിശേഷം കേൾക്കുമ്പോഴാണ് ആത്മസ്നാനം നടക്കുന്നത്. ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല. ആത്മാവിലുള്ള ജനനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം പെന്തെക്കൊസ്തിലെ ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ജനനമായിരുന്നു എന്നു മനസ്സിലാക്കാം. അഥവാ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനമാണ് പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ ഇട്ടത്. (എഫെ, 2:20). ആ അടിസ്ഥാനത്തിന്മേലാണ് ഓരോ വിശ്വാസികളും ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ പണിയപ്പെടുത്തത്. (എഫെ, 2:21,22). “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്നാനം. ആത്മസ്നാനദാതാവ് ക്രിസ്തുവാണ്. (മത്താ, 3:11, മർക്കൊ, 1:8, ലൂക്കൊ, 3:16). ആത്മസ്നാനം വ്യക്തികളിൽ ആവർത്തിക്കപ്പെടുന്നതല്ല; ആത്മനിറവ് ആവർത്തിക്കപ്പെടുന്നതാണ്. (പ്രവൃ, 2:4; 4:8; 4:31).

ആത്മസ്നാനം ഒരു വിഹഗവീക്ഷണം

ആത്മസ്നാനത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഒന്ന്; ആത്മസ്നാനത്തിനായി കാത്തിരിക്കണമോ? രണ്ട്; ആത്മസ്നാനത്തിന് അടയാളമുണ്ടോ? മൂന്ന്; പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷയിൽ സംസാരിച്ചുവോ? അപ്പൊസ്തലൻ പറയുന്നു; “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” “ഗലാ, 3:2). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). ഈ മൂന്നു വാക്യങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ, പരിശുദ്ധാത്മാവ് വ്യക്തിയിൽ ഒരു രണ്ടാമനുഭവമല്ലെന്നും, പരിശുദ്ധാത്മ സ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്നു വ്യക്തമാകും. അങ്ങനെ വരുമ്പോൾ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തമാകും. എന്നിരുന്നാലും സത്യവിശ്വാസികളുടെ ഇടയിൽപോലും വലിയ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടത് ദൈവമക്കളുടെ ആവശ്യമാണ്. ആരുടേയും പഠിപ്പിക്കലുകളും ഉപദേശങ്ങളും വിലയിരുത്താതെ, നിഷ്പക്ഷമായി ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുവാനാണ് നാം ശ്രമിക്കുന്നത്:

1. ആത്മസ്നാനത്തിനായി കാത്തിരിക്കണമോ?

നമ്മുടെ കർത്താവായ യേശുക്രിസ്തു അപ്പൊസ്തലന്മാരോട് “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ, 1:4) എന്നു പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത്. എന്നാൽ അപ്പൊസ്തല പ്രവൃത്തികൾ എഴുതിയ ലൂക്കൊസിന്റെ തന്നെ സുവിശേഷത്തിൽ ‘ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ’ എന്നാണ്. (24:49). ഇതിനോട് ക്രിസ്തുവിന്റെ വാക്കുകളും ചേർത്തു ചിന്തിച്ചാൽ കാര്യം വ്യക്തമാകും. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). യെരൂശലേമിൽ തുടങ്ങി നിങ്ങളെൻ്റെ സാക്ഷികളാകുവാൻ ഞാൻ ആത്മാവിനെ അയക്കുംവരെ യെരൂശലേമിൽതന്നെ പാർപ്പിൻ എന്നാണ് ക്രിസ്തു പറയുന്നത്. ഇതു കുറച്ചുകൂടി വ്യക്തമാകാൻ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.” നിങ്ങൾ യെരൂശലേം വിട്ടുപോകരുതെന്നാണ് കല്പന. അടുത്തഭാഗം മനസ്സിലാക്കേണ്ടത് ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ (ലൂക്കൊ, 24:49). വാഗ്ദത്തം നിവൃത്തിയാകുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നില്ല: “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” (പ്രവൃ, 2:1). അതായത്, വാഗ്ദത്തനിവൃത്തിക്കു സമയമായെന്ന് മനസ്സിലാക്കിയ അവർ ഒന്നിച്ചു കൂടിയിരിക്കുക മാത്രമായിരുന്നു.

അവിടെ കാത്തിരിപ്പ് (wait) എന്നതിന് ഗ്രീക്കിൽ ‘മെനൊ’ (meno) എന്നാണ്. ആ പദത്തെ മറ്റു സ്ഥാനങ്ങളിൽ പാർപ്പിൻ (മത്താ, 10:11; മർക്കൊ, 6:10; ലൂക്കൊ, 9:4), പാർത്തു (മർക്കൊ, 14:34; ലൂക്കൊ, 1:56; 8:27), താമസിച്ചു (മത്താ, 26:28) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിലെ തർജ്ജമ. കാത്തിരുപ്പെന്ന് ഒരിടത്ത് പൗലൊസ് പറയുന്നുണ്ട്: “ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു.” അവിടെ പൗലൊസ് എന്ന വ്യക്തിയല്ല കാത്തിരുന്നത്; ബന്ധനങ്ങളും കഷ്ടങ്ങളുമാണ്. എന്നാൽ യഥാർത്ഥ കാത്തിരുപ്പിനെ കുറിക്കുന്നത് മറ്റുചില വാക്കുകളാണ്: യിസ്രായേലിൻ്റെ ആശ്വാസത്തിനായി കാത്തിരുന്ന (prosdechomai, ലൂക്കൊ, 2:25), പലൊസ് അഥേനയിൽ കാത്തിരിക്കുമ്പോൾ (ekdechomai, പ്രവൃ, 17:16), യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു (apekdechomai, 1കൊരി, 1:7) തുടങ്ങിയവ. 

എന്തുകൊണ്ടാണ് യെരൂശലേമിൽ പാർപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചത്; ലോകത്തിൻ്റെ കേന്ദ്രവും വിശുദ്ധസ്ഥലവുമാണ് യെരൂശലേം. കൂടാതെ, യേശുവിന്റെ കന്യകാജനനം, സ്നാനം, മരണം, അടക്കം, ഉത്ഥാനം, സ്വർഗ്ഗാരോഹണം ഇവയൊക്കെയും യെരൂശലേമിലായിരുന്നു. തന്മൂലം ദൈവസഭയുടെ സ്ഥാപനവും യെരുശലേമിൽ തന്നെയാണ് വേണ്ടത് “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:47). ഇതിൽനിന്നും ശിഷ്യന്മാരോട് കാത്തിരിക്കാനല്ല പറഞ്ഞതെന്നും, ഗലീലക്കാരായ ശിഷ്യന്മാർ (അ,പ്ര 2:7) തങ്ങളുടെ പട്ടണമായ ഗലീലയിലേക്ക് മടങ്ങിപ്പോകാതെ, തന്റെ വാഗ്ദത്തത്തിനായി യെരുശലേമിൽ തങ്ങണമെന്നാണ് കല്പിച്ചതെന്നും വ്യക്തമല്ലേ? യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പുതന്നേ, ശിഷ്യന്മാർ ഗലീലയിൽ തങ്ങളുടെ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയവരാണ് (യോഹ, 23:2,3) എന്നുംകൂടി ചിന്തിക്കുമ്പോൾ കാത്തിരിക്കാനല്ല;  യെരൂശലേം വിട്ടുപോകരുതെന്നാണ് യേശു അവരോടു പറഞ്ഞതെന്ന് ഏറ്റവും സ്പഷ്ടമാണ്. 

ഇത് ഒന്നുകൂടി ഗ്രഹിക്കാൻ സഹായകരമായ മറ്റൊരു തെളിവുകൂടിയുണ്ട്.; യിസ്രായേൽ ജനത്തിന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് വാർഷീക ഉത്സവങ്ങളും ക്രിസ്തുവിന്റെ രക്ഷണ്യവേലയ്ക്ക് നിഴലുകളാണ്. നീസാൻ 14 പെസഹ, നീസാൻ 15 ‘പുളിപ്പില്ലാത്തപ്പം: ‘നമ്മുടെ പെസഹാക്കുഞ്ഞാട് അറുക്കപ്പെട്ടിരിക്കുന്നു’ (1കൊരി, 5:7); ‘ആകയാൽ പുളിപ്പില്ലായ്മകൊണ്ട് ഉത്സവം ആചരിപ്പിൻ’ (1കൊരി, 5:8). നീസാൻ 17 ആദ്യഫലപ്പെരുന്നാൾ: ‘ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി ഉയിർത്തിരിക്കുന്നു.’ (1കൊരി, 15:20). സീവാൻ 6 ഞായർ പെന്തെക്കൊസ്തു പെരുന്നാൾ: ആദ്യഫലക്കറ്റ നീരാജനം ചെയ്തതു തുടങ്ങി ഏഴു ശബ്ബത്ത് എണ്ണി പിറ്റേന്ന് കൊയ്ത്ത് പെരുന്നാളായ പെന്തെക്കൊസ്താണ്. ഇത് യെഹൂദന്മാരായ ശിഷ്യന്മാർക്ക് നല്ലവണ്ണമറിയാം. അതുകൊണ്ടാണ്, “പെന്തെക്കസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്നു കാണുന്നത്. (അ,പ്ര, 2:1). ഇവർ കാത്തിരുന്നാലും, കിടന്നുറങ്ങിയാലും, മറ്റുവല്ല ജോലിയിലും ഏർപ്പെട്ടിരുന്നാലും പെന്തെക്കൊസ്തുനാൾ വരും, പരിശുദ്ധാത്മാവ് ഇവരുടെമേൽ വരുകയും ആത്മാക്കളെ കൊയ്തെടുക്കുകയും ചെയ്യും. പിന്നെ കാത്തിരുന്നു എന്നു വിചാരിക്കുന്നതിൽ എന്തു പ്രസക്തിയാണ് ഉള്ളത്. മാത്രമല്ല ദൈവത്തിന്റെ ദാനം കാത്തിരിപ്പെന്ന ‘പ്രവൃത്തി’ കൂടാതെ ലഭിക്കുകില്ല എന്നു വന്നാൽ, പരിശുദ്ധാത്മാവിനെ ദാനമെന്നല്ല ‘അവരുടെ കാത്തിരുപ്പിൻ്റെ പ്രതിഫലം’ എന്നു പറയേണ്ടിവരും. ((പ്രവൃ, 2:38).

ഇനിയും പ്രധാനപ്പെട്ട ഒരു സംഗതി പറയാം: ദൈവത്തിൻ്റെ വാഗ്ദാനം അഥവാ വാഗ്ദത്തമാണ് പരിശുദ്ധാത്മാവ്; അത് സഭയ്ക്ക് പിതാവും പുത്രനും നല്കിയിരിക്കുന്ന ഉറപ്പാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 38,38). “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.” (2കൊരി 1:20). ദൈവത്തിൻ്റെ വാഗ്ദത്തം ലഭിക്കാൻ മനുഷ്യൻ കാത്തിരുപ്പുപോലെ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ട ആവശ്യമുണ്ടോ? ഒരുദാഹരണം പറയാം: കല്ദയരുടെ പട്ടണമായ ഊരിൽനിന്നു ദൈവം അബ്രാഹാമിനെ വിളിച്ച് ‘ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക’ എന്നു പറഞ്ഞപ്പോൾ, വിശ്വാസത്താൽ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവനാണ് അബ്രാഹാം. അബ്രാഹാമിന് ദൈവം ഒരു മകനെ നല്കാമെന്നു പറഞ്ഞപ്പോൾ താനത് വിശ്വസിച്ചുവെങ്കിലും അതിനായി കാത്തിരുന്നില്ലെന്നു മാത്രമല്ല, സാറാമ്മച്ചീടെ വാക്കുകേട്ട് മിസ്രയീമ്യദാസിയിൽ ഒരു മകനെ ജനിക്കുകയും ചെയ്തു. ‘ഞാൻ പറഞ്ഞ വാഗ്ദത്തത്തിനായി ഇവൻ കാത്തിരുന്നില്ലല്ലോ’ എന്നുപറഞ്ഞ് ദൈവം വാഗ്ദത്തം മാറ്റിയോ? ഇല്ല. തൊണ്ണുറ്റൊമ്പത് വയസായപ്പോൾ ദൈവം പിന്നെയും പറഞ്ഞു; ‘ഞാൻ നിനക്കൊരു മകനെ തരും.’ ഇതുകേട്ട അബ്രാഹാം ചിരിച്ചൂന്നല്ല; വീണുകിടന്ന് ചിരിച്ചൂന്നാണ് പറയുന്നത്: “അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.” (ഉല്പ, 17:17). ചിരിക്കുക മാത്രമല്ല; ഇതസാദ്ധ്യമെന്ന് ഉള്ളിൽ പറയുകകൂടി ചെയ്തു. പിറ്റേക്കൊല്ലം സാറയും ദൈവവാഗ്ദത്തം കേട്ട് ചിരിച്ചു. (ഉല്പ, 18:12). ഇപ്പൊ അവർക്ക് വല്ല വിശ്വാസവുമുണ്ടോ? വാഗ്ദത്തം നിവൃത്തിയാകുമെന്ന് ഒരു വിശ്വാസവും അവർക്കിപ്പോഴില്ല. എന്നിട്ട് സാറാ ഗർഭിണിയായില്ലേ? യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? വാഗ്ദത്തം നിവൃത്തിയായില്ലേ???… വാഗ്ദത്തം ചെയ്തവൻ സർവ്വശക്തനാണ് വിശ്വാസിച്ചില്ലേലും കാത്തിരുന്നില്ലേലും ഇനി അവിശ്വസിച്ചാലും അത് നിറവേറുകതന്ന ചെയ്യും. ഭോഷ്ക്ക് പറയുവാനും വാക്കു മാറുവാനും താൻ വാക്കു പറഞ്ഞതോർത്ത് അനുതപിക്കാനും അവൻ മനുഷ്യനല്ല. 

എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: “ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനും വാക്കുമാറാത്തവനാണ്; അവൻ്റെ വാഗ്ദത്തം നീ നിരസിച്ചാലും അവൻ നിന്നെ ഓടിച്ചിട്ട് അനുഗ്രഹിക്കുമെന്നു പ്രസംഗിച്ച് വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കുന്ന പാസ്റ്ററന്മാർ തന്നെയാണ് ദൈവത്തിൻ്റെ വാഗ്ദത്തവും, ദാനവുമായ പരിശുദ്ധാത്മാവിനെ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് കാത്തിരുന്ന് പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നതും! എങ്ങനെയുണ്ട്?

2. ആത്മസ്നാനത്തിന് അടയാളമുണ്ടോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളം അന്യഭാഷയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനുകാരണം കൊർന്നല്യോസിന്റെ ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും ആത്മാവു വന്നപ്പോൾ അന്യഭാഷയിൽ സംസാരിച്ചു എന്നുള്ളതാണ്. എന്നാൽ പെന്തെക്കൊസ്തിനുശേഷം  ആത്മസ്നാനത്തിൻ്റെ മൂന്ന് അനുഭവങ്ങളാണ് ദൈവവചനത്തിലുള്ളത്. അത് മൂന്നും വ്യത്യസ്തങ്ങളാണുതാനും. ശമര്യയിൽ ഏതോ ഒരു അടയാളമാണുണ്ടായത്. കൊർന്നല്യോസിന്റെ ഭവനക്കാർ അന്യഭാഷകളിൽ സംസാരിച്ചു. എഫെസൊസിലെ ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. മൂന്നിടത്തും അനുഭവങ്ങൾ വിവിധങ്ങളാണെങ്കിലും പ്രത്യക്ഷമായൊരടയാളം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവശ്യകത എന്താണെന്ന് ദൈവവചനം നമുക്കൊന്ന് പരിശോധിക്കാം. കർത്താവ് ഫിലിപ്പോസ് മുഖാന്തരം വളരെ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്യുകയും, ശമര്യർ കർത്താവായ യേശുവിൽ വിശ്വസിച്ച് സ്നാനമേല്ക്കുകയും ചെയ്തു. (പ്രവൃ, 8:4-13). അതറിഞ്ഞ പത്രൊസും യോഹന്നാനും ശമര്യയിൽ എത്തുകയും, അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ആത്മാവു ലഭിക്കുകയും, പ്രത്യക്ഷമായ ഒരടയാളം ഉണ്ടാകുകയും ചെയ്തു. (പ്രവൃ, 8:14-18). ഇവിടെ രണ്ടു കാര്യങ്ങൾ ചിന്തനീയമാണ്. ഒന്ന്; ആത്മസ്നാനത്തിന്നു താമസം നേരിട്ടതെന്താണ്. രണ്ട്; അടയാളത്തിന്റെ ആവശ്യമെന്തായിരുന്നു. ഒന്ന്; മത്തായിയുടെ സുവിശേഷത്തിൽ പത്രൊസ് ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ’ എന്ന വിശേഷാധികാരം ക്രിസ്തു പത്രൊസിനു കൈമാറുന്നുണ്ട്. (16:14-19). സ്വർഗ്ഗത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിഷ്യന്മാർക്കും യേശു നൽകിയിട്ടുണ്ട്. (മത്താ, 18:18). പക്ഷെ സ്വർഗ്ഗരാജ്യത്തിലേക്ക് (സഭ) പ്രവേശനം നൽകുന്നതിനുള്ള അധികാരം പത്രൊസിനു മാത്രമാണ് നൽകുന്നത്. ഭൂമിയിൽ യെഹൂദനെ കൂടാതെ രണ്ടു വിഭാഗങ്ങൾ കൂടി മാത്രമേയുള്ളൂ. ഒന്ന് ശമര്യരും, മറ്റൊന്ന് ജാതികളും. ശമര്യരോട് സുവിശേഷമറിയിച്ച ഫിലിപ്പോസിന് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകുന്നതിനുള്ള അധികാരം ഇല്ലായിരുന്നു. ആ അധികാരം പത്രൊസിൽ മാത്രം നിഷിപ്തമായിരുന്നു. ഫിലിപ്പോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനും യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചവനുമാണ്. എന്നിട്ടും ഫിലിപ്പോസ് സുവിശേഷമറിയിക്കുകയും സ്നാനപ്പടുത്തുകയും ചെയ്തിട്ടും പരിശുദ്ധാത്മാവ് വന്നില്ല. എന്നാൽ പത്രൊസ് കൊർന്നല്യോസിന്റെ ഭവനത്തിൽ സുവിശേഷം അറിയിച്ചപ്പോൾ തന്നേ പരിശുദ്ധാത്മാവ് വരുകയും ചെയ്തു. ഇവിടെ ഫിലിപ്പോസിനേക്കൾ എന്തു വിശേഷതയാണ് പത്രൊസിനുള്ളത് എന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ. ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലെന്ന വിശേഷാധികാരം കൈവശമുള്ളവനാണ് പത്രൊസ്.’ തന്മൂലം ഫിലിപ്പോസ് സുവിശേഷം അറിയിച്ചപ്പോൾതന്നേ ആത്മസ്നാനം നടന്നാലും പത്രൊസ് അവരെ അംഗീകരിക്കുകയോ ദൈവസഭയിലേക്ക് പ്രവേശനം നൽകുകയോ ചെയ്യില്ലായിരുന്നു. രണ്ടാം അദ്ധ്യായത്തിൽ പത്രൊസിന്റെ നേതൃത്വത്തിൽ യെഹൂദർക്ക് ദൈവസഭയിലേക്കു പ്രവേശനം നൽകുന്നു. എട്ടാം അദ്ധ്യായത്തിൽ ശമര്യർക്ക് പ്രവേശനം നൽകുന്നു. പത്താം അദ്ധ്യായത്തിൽ ജാതികൾക്ക് പ്രവേശനം നൽകുന്നു. പത്രൊസിനെ സംബന്ധിച്ച് താനൊരു പക്കാ യെഹൂദനാണെന്ന് പത്താമദ്ധ്യായത്തിലെ സംഭവം തെളിയിക്കുന്നു. (പ്രവൃ, 10: 9-16). ആദ്യം ദർശനമുണ്ടായത് ജാതീയനായ കൊർന്നേല്യൊസിനായിരുന്നു. ദൂതൻ ദർശനത്തിൽ, ‘പത്രൊസ് എന്നുപേരുള്ള ശീമോനെ വരുത്തുക’ എന്നു പറഞ്ഞപ്പോൾത്തന്നേ, കൊർന്നേല്യൊസ് തന്റെ രണ്ടു വേലക്കാരെ പത്രൊസിന്റെ അടുക്കലേക്കയച്ചു. (പ്രവൃ,, 10:3, 7). പക്ഷെ, പത്രൊസിനെ അനുനയിപ്പിക്കാൻ മൂന്നു പ്രാവശ്യം തുപ്പട്ടി ഇറക്കി കാണിക്കേണ്ടതായി വന്നു. (10:6). ഇതിൽനിന്ന് പത്രൊസ് ജാതികളോട് എത്ര വേർപെട്ടവനാണെന്ന് മനസ്സിലാക്കാം. പത്രൊസ് മാത്രമല്ല എല്ലാ നല്ല യെഹൂദന്മാരും അങ്ങനെ തന്നെയാണ്. ശമര്യരോടും യെഹൂദന്റെ ശത്രുത വളരെ വലുതാണ്. (2രാജാ, 14:8-14, 2ദിന, 25:5-13, 17-24, മത്താ, 10:5, ലൂക്കൊ, 9:52-55, യോഹ, 4:9). ഒരു യെഹൂദൻ ഗലീലയിൽ നിന്ന് യെഹൂദ്യയിൽ പോകുന്നതും, യെഹൂദ്യയിൽ നിന്ന് ഗലീലയിലേക്ക് പോകുന്നതും രണ്ടു പ്രാവശ്യം യോർദ്ദാൻ മുറിച്ചുകടന്ന് യോർദ്ദാനക്കരെക്കൂടിയാണ്. ശമര്യയിൽക്കൂടി എളുപ്പം എത്താമെന്നിരിക്കെ, ഇരട്ടിയിലധികം ദൂരം അവർ സഞ്ചരിക്കുമെന്നുള്ളത് അവരുടെ ശത്രുതയുടെ തീവ്രത വെളിവാക്കുന്നു. തന്മുലം ഫിലിപ്പോസിന്റെ കയ്യാൽ സ്നാനപ്പെട്ടുവെങ്കിലും, തങ്ങളെപ്പോലെ ആത്മാവ് ലഭിച്ചവരാണെന്ന് പത്രൊസിന് ബോധ്യപ്പെട്ടാൽ മാത്രമേ ദൈവസഭയുടെ അംഗങ്ങളായി അവരെ സ്വീകരിക്കുകയുള്ളു. അതുകൊണ്ടാണ് പത്രൊസിന്റെ സാന്നിദ്ധ്യത്തിൽ കർത്താവ് അവർക്ക് ആത്മസ്നാനം നൽകിയത്. 

രണ്ട്; അടയാളത്തിന്റെ ആവശ്യമെന്താണ് എന്നുള്ളതാണ്? ഒന്നാമത് യെഹൂദന്റെ പൊതുസ്വഭാവമാണ് അടയാളം ചോദിക്കുക എന്നത്. (1കൊരി, 1:21). രണ്ടാമത് പരിശുദ്ധാത്മാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 3:8). തന്മൂലം അവർക്ക് ആത്മാവ് ലഭിച്ചു എന്ന് പത്രൊസിന് ബോധ്യമാകണമെങ്കിൽ, പ്രത്യക്ഷമായൊരു അടയാളം ഉണ്ടാകണം. കൊർന്നേല്യൊസിന്റെ ഭവനത്തിൽ സംഭവിച്ചത് അതിനൊരു തെളിവാണ്. പത്രൊസ് സുവിശേഷം അറിയിക്കുമ്പൊൾ തന്നേ അവരിൽ പരിശുദ്ധാത്മാവ് വരുകയും, അവരെ സ്നാനപ്പെടുത്തുകയും ചെയ്യുന്നു. (പ്രവൃ, 10:44-48). ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്; കൊർന്നേല്യൊസിനെ പോലൊരു ജാതീയ കുടുംബത്തെ സ്നാനപ്പെടുത്തി സഭയിൽ ചേർക്കുന്നതിനോട് എതിർപ്പ് കാണിക്കാമായിരുന്ന ആറ് യെഹൂദാ ക്രിസ്ത്യാനികളുമൊന്നിച്ചാണ് പത്രൊസ് പോയത്. (11:12). അവർ പത്രൊസ് കണ്ടിരുന്ന ദർശനം കണ്ടിരുന്നുമില്ല. യഥാർത്ഥത്തിൽ കൊർന്നേല്യൊസും കൂടെയുള്ളവരും അന്യഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഈ ആറുപേരും വിസ്മയിച്ചു. (10:46). പെന്തെക്കൊസ്തിന് ചില നാളുകൾക്ക്ശേഷം സംഭവിച്ചതാകകൊണ്ട് അന്യഭാഷകളിൽ വിശ്വാസം വരാഞ്ഞിട്ടല്ല, മറിച്ച് ജാതികൾ ദൈവത്തിന് സ്വീകാര്യമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല എന്നതിനാലാണ് അതിശയിച്ചത്. ഈ ആറ് സഹോദരന്മാർക്കും മനസ്സിലാകാത്ത ഒരു ഭാഷയാണവർ സംസാരിച്ചിരുന്നതെങ്കിൽ, അവരെ സ്നാനപ്പെടുത്തുവാൻ അവർ പത്രൊസിനെ അനുവദിക്കുമായിരുന്നോ? പകരം ജാതികളോടുള്ള വിവേചനം എടുത്തുകാണിക്കാൻ അവർ ഉത്സാഹിക്കുമായിരുന്നു. കൊർന്നേല്യൊസിനും കൂട്ടർക്കും എന്തോ ഭ്രമം പിടിച്ചിരിക്കയാണന്നു പറഞ്ഞ് പത്രൊസിനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പെന്തെക്കൊസ്തുനാളിൽ യെരൂശലേമിൽ വന്ന സന്ദർശകർക്ക് ബോധ്യമായതുപോലെ, തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവർ ദൈവത്തെ സ്തുതിക്കുന്നതുകേട്ട് ഇവർക്കും പൂർണ്ണ ബോധ്യംവന്നു. ഇറ്റലിക്കാരനായ കൊർന്നല്യോസ് തന്റെ സ്വന്തഭാഷയായ ലത്തീനിൽ സംസാരിക്കുന്നതോ, റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായ ഗ്രീക്കിൽ സംസാരിക്കുന്നതോ ഒരു അത്ഭുതമായിരിക്കയില്ല, മറിച്ച് റോമാക്കാരന് അപരിചിതമായ എബ്രായഭാഷയിൽ യെഹൂദനല്ലാത്ത ഒരാൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതം തന്നെയായിരിക്കും. ശമര്യയിലെ കാര്യവും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല. അവിടെയും ഒരടയാളം ഉണ്ടായിരുന്നു. അത് ശിമോൻ കണ്ടതാണ്. (8:18). അത് അന്യഭാഷയാണെങ്കിൽ, പേഗൻ മതത്തിലോ മറ്റു ജാതീയമതങ്ങളിലോ നടപ്പുള്ള കേവലം അവ്യക്തമായ ഒരു ജല്പനം ആയിരിക്കില്ല. (മത്താ, 6:7). മറിച്ച് പത്രൊസിനും യോഹന്നാനും മനസ്സിലാകുന്ന വ്യക്തമായ ഭാഷ തന്നെയായിരിക്കും. ഇതിനൊരു തെളിവാണ് പതിനൊന്നാം അദ്ധ്യായം. ജാതികളെ സ്നാനപ്പെടത്തിയതിനെക്കുറിച്ച് യെരുശലേം സഭയിൽ വാദമുണ്ടായപ്പോൾ, ”പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു” (പ്രവൃ, 11:15) എന്ന് പത്രൊസ് തെളിയിക്കുന്നത് ഈ അന്യഭാഷയുടെ വെളിച്ചത്തിലാണ്. പരിശുദ്ധാത്മസ്നാനം നടന്ന വസ്തുത ഒരടയാളം കൂടാതെ പത്രൊസിന് സ്വയമായി ബോധ്യപ്പെടുകയോ, മറ്റുള്ളവരെ ബോധ്യപ്പടുത്തുവാനോ സാധ്യമല്ല. തന്നിമിത്തം യെരൂശലേമിലെ സഹോദരങ്ങൾ പറഞ്ഞതും ശ്രദ്ധേയമാണ്. “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18).

എഫെസൊസിലെ സംഭവം കുറച്ചുകൂടി വ്യത്യസ്ഥമാണ്. അവിടെ പത്രൊസിന്റെ ആവശ്യമില്ല. കാരണം അവർ യോഹന്നാന്റെ സ്നാനമേറ്റ യെഹൂദന്മാർ തന്നെയാണ്. ഭൂമിയിലുള്ള സകല മനുഷ്യരെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദനും, ശമര്യനും, ജാതികൾക്കും കർത്താവ് പത്രൊസ് മുഖാന്തരം സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകിക്കഴിഞ്ഞു. എങ്കിലും എഫെസൊസിൽ സംഭവിച്ച കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. യോഹന്നാന്റെ സ്നാനമേറ്റിരുന്നവർ രണ്ടാമതൊരിക്കൽക്കൂടി കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുകയും, പൗലൊസ് അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവും കൃപാവരങ്ങളും അവർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 19:1-7). അവിടെ പരിശുദ്ധാത്മാവ് അന്യഭാഷയോടും പ്രവചനത്തോടും കൂടെ വെളിപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാക്കണം. അവർ മുമ്പേ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. യോഹന്നാൻ അവരുടെ ദൃഷ്ടിയിൽ ഒരു കുറഞ്ഞ പുള്ളിയല്ല. ദൈവം ആരെ കർത്താവും രക്ഷിതാവുമാക്കി വെച്ചുവോ, ആ ക്രിസ്തുവുനെ സ്നാനം കഴിപ്പിച്ചയാളാണ്. ആ ശിഷ്യന്മാർ രണ്ടാമതൊരിക്കൽ കൂടി യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുമ്പോൾ, അവർക്കു പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, അഥവാ അവർക്കു പരിശുദ്ധാത്മാവിനെ വ്യക്തിപരമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ, അവർ യേശുവിലുള്ള സ്നാനത്തെ സംശയിക്കാൻ ഇടയാകുമായിരുന്നു. ഞങ്ങൾ മുമ്പേ ഇരുന്നപോലെ ഇപ്പോഴുമിരിക്കുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിട്ടും ഒരു വ്യത്യാസവുമുണ്ടായില്ല എന്നു പറയുമായിരുന്നു. തന്മൂലം അവർക്ക് അടയാളത്തോടുകൂടി ആത്മസ്നാനം നൽകേണ്ടത് സ്വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. മാത്രമല്ല പൗലൊസ് അവരുടെമേൽ കൈവെച്ചതും അവർക്കുവേണ്ടി പ്രർത്ഥിച്ചതും പരിശുദ്ധാത്മാവിനു വേണ്ടിയല്ല. കാരണം പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിന്റെ ഫലവും പ്രാർത്ഥനയുടെ മറുപടിയുമല്ല. പ്രത്യുത ദൈവത്തിന്റെ വാഗ്ദത്തവും ദാനവുമാണ്. (പ്രവൃ,, 1:4, 2:38). പൗലൊസ് കൈവെച്ചതും പ്രാർത്ഥിച്ചതും കൃപാവരങ്ങൾക്കു വേണ്ടിയാണ്. അതിന് വേദപുസ്തകത്തിൽ തെളിവുമുണ്ട്. (2തിമൊ, 1:6). അർത്ഥാൽ; എഫെസൊസിലെ വിഷയം ക്രിസ്തീയ സ്നാനം അഥവാ, യേശുവിൻ്റെ നാമത്തിലുള്ള സ്നാനനത്തിൻ്റെ ശ്രേഷ്ഠതയാണ്. 

“ഇന്നത്തെ അന്യഭാഷകൾ വ്യാജമാണെന്ന് പറയുമ്പോൾ അവർ പറയുന്ന ഒരുദാഹരണമുണ്ട്: “ഒറിജിനൽ നോട്ടുള്ളതുകൊണ്ടാണ് വ്യാജനോട്ടുള്ളത്.” മോദി അഞ്ചൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ട് നിരോധിച്ചിട്ട് അഞ്ചുവർഷമായി. ഇപ്പോഴും അത് ചിലവാക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്നവരില്ലേ? അതുപോലെ മാത്രമേയുള്ളു അന്യഭാഷക്കാർ. ദൈവം അന്യഭാഷ നിർത്തലാക്കിയിട്ട് 1920-ലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പലരും അന്യായമായി അതേ ഭാഷതന്നേ പറഞ്ഞുകൊണ്ടിരിക്കുന്നു.”

3. പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചുവോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളമല്ല അന്യഭാഷ എന്നതിന് തെളിവ് പെന്തെക്കൊസ്ത് അനുഭവത്തിൽ തന്നെയുണ്ട്. രണ്ടാം വാക്യം; വീടു മുഴുവൻ നിറച്ച ഒരു മുഴക്കമണ്ടായി — വീടു മുഴുവൻ നിറച്ചൊരു മുഴക്കം ആരെങ്കിലുമൊരാൾ കേട്ടില്ലെന്ന് പറയാൻ പറ്റില്ല. മൂന്നാം വാക്യം; പിളർന്നിരിക്കുന്ന നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു — (each of them) അതിൽനിന്ന് ആരും ഒഴിവായില്ല. നാലാം വാക്യം; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു — പരിശുദ്ധാത്മാവും എല്ലാവർക്കും ലഭിച്ചു. അടുത്ത ഭാഗം; ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:2-4). മുഴക്കം വീടു മുഴുവൻ നിറെച്ചു. പിളർന്ന നാവ് എല്ലാവരുടെമേലും പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു. എല്ലാവരും അന്യഭാഷ സംസാരിച്ചുവെന്ന് രേഖപ്പടുത്താത്തത് എന്താണ്? ഇവിടെ എല്ലാവരും അന്യഭാഷ സംസാരിച്ചിരുന്നു എങ്കിൽ, ഒരമിത കൃതൃപ്പിന്റെ ആവശ്യമെന്താണ്? ഈ വാക്യം സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്നും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. “എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.” (2:4). ആത്മാവ് ആർക്കൊക്കെ ഭാഷണവരം നൽകിയോ അവരൊക്കെ അന്യഭാഷകളിൽ സംസാരിച്ചു. കൊരിന്ത്യ ലേഖനപ്രകാരം എല്ലാവർക്കും ഒരേ വരംതന്നേ ലഭിക്കണമെന്ന് ശഠിക്കുവാനും പാടില്ല. (1കൊരി, 12:4-31). മാത്രമല്ല പ്രവൃത്തി 2:15 വാക്യപ്രകാരം പത്രൊസ് അന്യഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാണ്. പെന്തെക്കൊസ്തിൽ ശിഷ്യന്മാർ പറഞ്ഞ അന്യഭാഷകൾ കേട്ട്, അവരെ ലഹരി പിടിച്ചവരെന്ന് പരിഹസിച്ചവരോടാണ് പത്രൊസ് സംസാരിക്കുന്നത്. താൻ പറയുന്നത്; ‘ഇവർ ലഹരി പിടിച്ചവരല്ല’ എന്നാണ്. (2:15). പത്രൊസ് അന്യഭാഷ സംസാരിച്ചിരുന്നുവെങ്കിൽ ‘ഇവർ’ എന്നല്ല ‘ഞങ്ങൾ’ എന്നു പറയുമായിരുന്നു. ‘ഞങ്ങൾ’ എന്നുപയോഗിക്കാൻ മൂലഭാഷയിൽ വാക്കുകളില്ല എന്ന് വിചാരിക്കരുത്. ‘എസ്മെൻ’ (ഞങ്ങൾ) എന്നു പുതിയനിയമത്തിൽ അനേകം പ്രാവശ്യമുണ്ട്. പെന്തെക്കൊസ്തിൽ മറ്റു ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചപ്പോൾ, പത്രൊസിനു മാത്രം വരങ്ങളൊന്നും കിട്ടിയില്ലേയെന്ന് നിഷ്പക്ഷബുദ്ധികൾ ചോദിച്ചേക്കാം. പത്രൊസ് പല രോഗികളെ സൗഖ്യമാക്കിയതായി കാണാം: സുന്ദരം ദേവാലയഗോപുരത്തിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 3:6-7), പത്രൊസിന്റെ നിഴൽ വീണ് അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 5:15-16), പക്ഷവാതരോഗിയായ ഐനെയാസിന്റെ സൗഖ്യം (പ്രവൃ, 9:32-35), തബീഥായെ ഉയർപ്പിച്ചും (പ്രവൃ, 9:36-43) ഇതൊക്കെ ദൈവസഭയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായ പത്രൊസിനു ലഭിച്ച വരമാണ്. പത്രൊസിനു ജ്ഞാനവരവും ഉണ്ടായിരുന്നു. (പ്രവൃ, 5:1-11).

പെന്തെക്കൊസ്തിലെ അന്യഭാഷകളാകട്ടെ; കേവലം ഒരടയാളമായിരുന്നില്ല. പ്രത്യുത അന്യഭാഷകളിൽ അവർ സുവിശേഷം അറിയിക്കുകയായിരുന്നു. അവിടെ ഓടിക്കുടിയ വിവിധ ഭാഷക്കാരായ യെഹൂദന്മാർ താന്താങ്ങളുടെ ഭാഷയിൽ ദൈവത്തിന്റെ വൻകാര്യങ്ങളാണ് കേട്ടത്. (2:8,11). എന്നാൽ അന്യഭാഷക്കാരിൽ നിന്ന് ദൈവത്തിന്റെ വൻകാര്യങ്ങൾ കേട്ട് ഗ്രഹിച്ചവരോടല്ല, പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. അന്യഭാഷയിൽ സംസാരിച്ച ദൈവത്തിന്റെ വൻകാര്യങ്ങളെ വിശ്വസിക്കാതെ, ഇവർ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നു പരിഹസിച്ചവരോടാണ് പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. ഫലത്തിൽ രണ്ടുകൂട്ടരും ദൈവത്തിന്റെ വൻകാര്യങ്ങളാണ് പ്രസ്താവിച്ചത്. അന്യഭാഷയിലും സ്വന്തഭാഷയിലും. ഇതിനൊരു തെളിവാണ് 4:30,31 വാക്യം “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” ഇവിടെ നോക്കുക: പെന്തെക്കൊസ്തിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ അന്യഭാഷയിലും സ്വന്തഭാഷയിലും സുവിശേഷമറിയിച്ചു; വീണ്ടും ആത്മനിറവുണ്ടായപ്പോൾ ദൈവവചനം ശക്തിയോടെ പ്രസംഗിക്കുന്നു. ഇതിൽനിന്നും ഒരുകാര്യം പകൽപോലെ വ്യക്തമാണ്, പെന്തെക്കൊസ്തിലെ ആത്മസ്നാനത്തോടൊപ്പം ഉണ്ടായ മൂന്ന് അടയാളങ്ങൾ (സ്വർഗ്ഗം തുറന്നത്, മുഴക്കം, അഗ്നിനാവ്) ആവർത്തിക്കാൻ പാടില്ലാത്ത ചരിത്രസംഭവമായിരുന്നു. (2:2,3). ആത്മനിറവിന് അടയാളമുണ്ടായിരുന്നു: അത് ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കലായിരുന്നു; ഒരു കൂട്ടർ അന്യഭാഷയിലും, പത്രൊസ് സ്വന്തഭാഷയിലും. അപ്പൊസ്തല പ്രവൃത്തികളിലെ മറ്റു വേദഭാഗങ്ങളും ഈ വസ്തുത ശരിവെക്കുന്നതാണ്. (4:8, 31, 6:8-7:53, 13:9-12). മാത്രമല്ല പത്രൊസ് ഒഴികെയുള്ള ശിഷ്യന്മാർ മാത്രമാണ് അന്യഭാഷകളിൽ സംസാരിച്ചതെന്നും തെളിയുന്നു. 

കുറിപ്പ്: രക്ഷയോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളായ ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം തുടങ്ങിയവ വ്യത്യസ്ത വിഷയങ്ങളായി ബൈബിളിൽ നിന്നു പഠിക്കാൻ കഴിയുമെങ്കിലും, വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; ഏകകാലികമാണ്. അഥവാ, വീണ്ടുംജനനസമയത്ത് ഒരിക്കലായി സംഭവിക്കുന്നതാണ്. എന്നാൽ ആത്മനിറവാകട്ടെ; ആവർത്തന സ്വഭാവമുള്ളതാണ്. പെന്തെക്കൊസ്തിൽ ആത്മസ്നാനാന്തരം ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ വീണ്ടുംവീണ്ടും ആത്മാവിൽ നിറയുന്നതായി കാണാം. (പ്രവൃ, 2:4; 4:8; 4:31). കൂടാതെ, ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:9; 52). ആത്മാവിൽ നിറയുവാൻ കല്പനയുമുണ്ട്: “വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.” (എഫെ, 5:18, സ.വേ.പു.നൂ.പ). “ആത്മാവിനാല്‍ പൂരിതരാകുവിന്‍.” (പി.ഒ.സി). “ആത്മാവിനാല്‍ നിറയ്ക്കപ്പെടുക.” (ഇ.ആർ.വി). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടുംവീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ; വിശ്വാസികളിൽ ചിലർ:  ആത്മസ്നാനം, ആത്മാഭിഷേകം തുടങ്ങിയ ദൈവത്തിൻ്റെ കൃപയാലുള്ള ദാനത്തെ അഥവാ, ഒരിക്കൽ സിദ്ധമായതൊക്കെയും പ്രവൃത്തികളാൽ (കാത്തിരുപ്പ്, പ്രാർത്ഥന, ഉപവാസം) വീണ്ടും പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ ആർജ്ജിച്ചെടുക്കണമെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്നും, സിദ്ധമായതാണെന്നും അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നില്ല. ഒന്നാമത്തെ കൂട്ടർ; ശമര്യയിലെ ശിമോനെപ്പോലെ ദൈവത്തിൻ്റെ ദാനത്തെ വിലകൊടുത്ത് വീണ്ടും പ്രാപിക്കണമെന്നു പഠിപ്പിക്കവഴി, ദൈവത്തെ വെല്ലുവിളിക്കയാണ്. രണ്ടാമത്തെ കൂട്ടർ; ആത്മനിറവിനെക്കുറിച്ച് പഠിപ്പിക്കായ്കവഴി പരിശുദ്ധാത്മശക്തി തള്ളുന്നു. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയശുശ്രൂഷയും വിശുദ്ധജീവിതവും നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

പൂർണ്ണമായത് എന്താണ്?

പൂർണ്ണമായത് എന്താണ്?

“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1കൊരി, 13:8-13).

എന്താണ് പൂർണ്ണമായത്  എന്നതിനെച്ചൊല്ലി മൂന്ന് വാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട്: 

1. സ്നേഹം: സ്നേഹത്തിന്റെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. 

2. കർത്താവ്: കർത്താവിന്റെ രണ്ടാമത്തെ വരമാണ് പൂർണ്ണമായത്. 

3. ദൈവവചനം: വെളിപ്പാടുകളുടെ പൂർണ്ണതയായ ദൈവവചനം. ഇവ ഓരോന്നും വേദപുസ്തക വെളിച്ചത്തിൽ പരിശോധിച്ചാൽ അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത് ഏതാണെന്ന് നിസംശയം ഗ്രഹിക്കുവാൻ സാധിക്കും.

സ്നേഹം

1. സ്നേഹത്തിന്റെ പൂർണ്ണത ക്രൂശിൽ നിറവേറിക്കഴിഞ്ഞതാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “സ്നേഹിതന്മാർക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹ, 16:13). “തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.” (1യോഹ, 4:9). “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രയശ്ചിത്തം ആകുവാൻ അയച്ചതു തന്നെ സാക്ഷാൽ സ്നേഹം ആകുന്നു.” (1യോഹ, 4:10). “ദൈവസ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.” (1യോഹ, 4:12). “സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:32). ക്രിസ്തുവിൻ്റെ ക്രൂശുമരണം സ്നേഹത്തിൻ്റെ പൂർണ്ണതയല്ലെങ്കിൽ ഇനിയൊരു പൂർണ്ണത ദൈവത്തിൻ്റെ പക്കൽപ്പോലുമില്ല; അതിനായിട്ട് ആരുമിനി മഞ്ഞുകൊള്ളേണ്ട. (എഫെ, 1:3).

കർത്താവ്

1. 8-ാം വാക്യം, ജ്ഞാനമോ അത് നീങ്ങിപ്പോകും: പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ അന്ന് ജ്ഞാനം നീങ്ങിപ്പോകുമെന്ന് പറഞ്ഞാൽ, ദൈവവചനം തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്ന സദുക്യരുടെ ചോദ്യത്തിന് മറുപടിയായി യേശു പറയുന്നു; “ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല; വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിക്കുവാനും കഴിയുകയില്ല. അവർ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കൊ, 20:35,36). ദൈവദൂതനായിരുന്ന ലുസിഫറിനെ സൃഷ്ടിച്ച നാളിൽ അവൻ എങ്ങനെയായിരുന്നു എന്ന് ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും നോക്കുക; “നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ.” (യെഹെ, 28:12). “നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി.” (യെഹെ, 28:17). ഇതിൽനിന്ന് കർത്താവിന്റെ വരവിൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരുമാകുന്ന വിശ്വാസികളുടെ ജ്ഞാനം നീങ്ങിപ്പോകുകയല്ല; പ്രത്യുത ജ്ഞാനസമ്പൂർണ്ണരാകുകയാണ് (ഏദെൻ അനുഭവം) ചെയ്യുന്നത്. 

കർത്താവിന്റെ വരവാണ് പൂർണ്ണമായതെന്നു വ്യർത്ഥമായി സ്ഥാപിക്കുവാൻ ശ്രമിക്കുന്നവർ ഇന്ന് ഏറെയാണ്. അവർ പറയുന്നത്; ദൈവവചനമാണ് പൂർണ്ണമായതെങ്കിൽ, പൂർണ്ണമായ വചനം വെളിപ്പെട്ടപ്പോൾ ജ്ഞാനം നിന്നുപോകേണ്ടതല്ലേ? പ്രത്യുത, ഇന്ന് ജ്ഞാനം വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഉത്തരം ലളിതമാണ്. അന്ത്യകാലത്ത് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം കൃപാവരമായ ജ്ഞാനമാണോ? ‘ഭൂമിയെ ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്നു’ (സങ്കീ, 115:16) എന്നു ബൈബിൾ പറയുമ്പോൾ; ചന്ദ്രനിലും, ചൊവ്വയിലും, സൂര്യനിലുംവരെ മനുഷ്യൻ കടന്നുകയറാൻ നോക്കുന്നത് ദൈവീക ജ്ഞാനത്താലാണോ? തമ്മിൽത്തമ്മിൽ സ്നേഹിക്കാൻ ബൈബിൾ പറയുമ്പോൾ; മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും, രാജ്യം രാജ്യങ്ങളെ നശിപ്പിക്കാൻ ആയുധങ്ങൾ സ്വരുക്കൂട്ടുന്നതും കൃപാവരമായ ജ്ഞാനമോ? ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുകയില്ലെന്നു പറയുമ്പോൾ; ചൈന കൊറോണ വൈറസിനെ പടച്ചുവിട്ട് ലോകത്തെ തകർക്കാൻ ശ്രമിക്കുന്നത് ദൈവജ്ഞാനത്താലോ? ഇന്ന് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം മാനുഷീക ജ്ഞാനമാണ്. അതും ദൈവവചനത്തിന്റെ നിവൃത്തിയാണ്; അന്ത്യകാലത്ത് ജ്ഞാനം വർദ്ധിക്കുമെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്. (ദാനി, 12:4). എന്നാൽ അപ്പൊസ്തലൻ നീങ്ങിപ്പോകുമെന്ന് പറഞ്ഞിരിക്കുന്നത് കൃപാവരമായ ജ്ഞാനമാണ്. ഈ ജ്ഞാനത്താൽ മറ്റുള്ളവരുടെ ഹൃദയരഹസ്യം വരെ കണ്ടെത്തുവാൻ കഴിയുമായിരുന്നു. (പ്രവൃ, 5:3,4, 9). ഈ ജ്ഞാനം പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടപ്പോൾ നീങ്ങിപ്പോയി. ഇനിയും കർത്താവിന്റെ വരവിൽ മാത്രമേ എല്ലാവരും ജ്ഞാനസമ്പൂർണ്ണരാകുകയുള്ളൂ. ദൈവികമായ ജ്ഞാനം ആർക്കുമില്ലെന്നല്ല പറഞ്ഞതിനർത്ഥം: കൃപാവരമായ ജ്ഞാനം മറ്റുള്ളവരുടെ ഹൃദയരഹസ്യംപോലും കണ്ടെത്താൻ (ദൈവത്തിന്നു മാത്രം കഴിയുന്ന) കഴിയുന്നതാണ്. വരമായ ആ ജ്ഞാനമില്ല; ദൈവമക്കളെന്ന നിലയിലുള്ള ജ്ഞാനം വീണ്ടുംജനിച്ച എല്ലാവർക്കുമുണ്ട്.

2. 9-ാം വാക്യം, അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു: ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്നു പറയുന്നതെങ്കിൽ, അതുവരെയും ദൈവമക്കളുടെ അറിവ് അംശം (അപൂർണ്ണം) ആയിരിക്കും എന്നുകൂടി പറയേണ്ടി വരും. അപ്പൊസ്തലന്റെ പ്രാർത്ഥന ശ്രദ്ധിക്കുക; “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും , നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിട്ടു അവന്റെ വിളിയായുള്ള ആശ ഇന്നതെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും, അവന്റെ ബലത്തിൽ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു.” (എഫെ, 1:17-19 ). “പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാനും പ്രാപ്തരാക്കുകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും വേണം എന്നും പ്രാർത്ഥിക്കുന്നു.” (എഫെ, 3:19). കർത്താവിൻ്റെ വരവുവരെ ദൈവമക്കൾക്ക് അംശമായ അറിവാണ് ഉണ്ടാകുന്നതെങ്കിൽ അപ്പൊസ്തലൻ്റെ പ്രാർത്ഥനയുടെ അർത്ഥമെന്താണ്? അപ്പൊസ്തലൻ തിമൊഥയൊസിനോടു പറയുന്നു: “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.” (1തിമൊ, 3:15). “നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാനും മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്കുക.” (2തിമൊ, 3:14,15). വിശ്വാസികളെ ജ്ഞാനിയാക്കുന്നത് തിരുവെഴുത്താണെന്നാണ് ഇവിടെ പറയുന്നത്. “ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും, വരം നല്കണം എന്നും, നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് സകല വിശുദ്ധന്മാരോടുകൂടെ ഗ്രഹിക്കണം.” (എഫെ, 3:17,18). ആകയാൽ സൂക്ഷ്മതയോടെ അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ട് നടക്കുവാൻ നോക്കുവിൻ.” (എഫെ, 5:15). “അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.” (2പത്രൊ, 3:16). “ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:15). ഇതിൽനിന്ന് ദൈവമക്കൾക്ക് അംശമായുള്ള അറിവല്ല; പൂർണ്ണമായ അറിവ് വേണമെന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.

3. 10-ാം വാക്യം, പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും: “അംശമായി മാത്രം അറിയുന്നു ; അംശമായി മാത്രം പ്രവചിക്കുന്നു ; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.” (വാ: 9,10). ഇവിടെ പറയുന്നത്; ഇപ്പോൾ നമ്മുടെ അറിവും പൂർണ്ണമല്ല, പ്രവചനവും പൂർണ്ണമല്ല. ഈ അപൂർണ്ണതയുടെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. അല്ലെങ്കിൽ അറിവിന്റെ പൂർണ്ണതയും പ്രവചനത്തിന്റെ പൂർണ്ണതയുമാണ് (വെളി, 22:18,19) വരുവാനുള്ളത്. തന്മൂലം നമുക്ക് ഇപ്പോൾ ഉള്ള അംശമായ (അപൂർണ്ണമായ) അറിവും, അംശമായ പ്രവചനവും നീങ്ങിപ്പോകും. പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നാണ്. ഇത് കർത്താവിൻ്റെ പ്രത്യക്ഷതയെ കുറിക്കുന്ന പദമാണോ???… ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചാൽ, കർത്താവിന്റെ ഒന്നാമത്തെ വരവ് അപൂർണ്ണമായിരുന്നു എന്നു സമ്മതിക്കേണ്ടി വരുും. അത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ദുരുപദേശമായി മാറും. തന്മൂലം ഈ വസ്തുത വ്യക്തമായി ഗ്രഹിക്കുവാൻ മറ്റു പരിഭാഷകളിൽ നിന്നുള്ള വാക്യങ്ങൾ ചുവടെ ചേർക്കുന്നു:

“എന്തെന്നാല്‍ നമ്മുടെ ജ്ഞാനം അപൂര്‍ണമാണ്; നമ്മുടെ പ്രവചനവും അപൂര്‍ണമാണ്. എന്നാല്‍ പൂര്‍ണമായതു വരുമ്പോള്‍ അപൂര്‍ണമായത് അപ്രത്യക്ഷമാകും.” (1 കൊരി, 13:9-10: സ.വേ.പു.നൂ.പ)

“ഭാഗീകമായി മാത്രം നാം അറിയുന്നു; ഭാഗീകമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ ഭാഗീകമായതു നീങ്ങിപ്പോകും.” (വി.സ.പു)

“കാരണം നമ്മുടെ അറിവും പൂർണ്ണമല്ല, നമ്മുടെ പ്രവചനവും പൂർണ്ണമല്ല. പൂർണ്ണമായതു വരുമ്പോൾ അപുർണ്ണമായത് ഇല്ലാതാകും.” (1കൊരി, 13:9,10, മ.ബൈ)

“നമ്മുടെ അറിവും പ്രവചനവും അപൂർണ്ണമാണ്. പൂർണ്ണമായവ ഉദിക്കുമ്പോൾ അപൂർണ്ണമായവ അസ്തമിക്കുന്നു.” (പി.ഒ.സി) 

മേലുദ്ധരിച്ച വാക്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. എന്താണ് അംശമായിരുന്നത്, അല്ലെങ്കിൽ അപൂർണ്ണമായിരുന്നത്, അതുമല്ലെങ്കിൽ എന്താണ് ഭാഗീകമായിരുന്നത് അതിന്റെ പൂർണ്ണതയാണ് വെളിപ്പെടുവാനുള്ളത്. അത് ഒരിക്കലും യേശുക്രിസ്തു അല്ല. കാരണം, എബ്രായലേഖകൻ പറയുന്നു: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (ഒരേ ആൾ) തന്നേ.” (എബ്രാ, 13:8). അവൻ മാറ്റമില്ലാത്ത കർത്താവാകുന്നു.

4. 10-ാം വാക്യത്തിൽ ‘പൂർണ്ണമായതു’ എന്നാണ് എഴുതിയിരിക്കുന്നത്; പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നും: ഇത് നപുംസകലിംഗമാണ്. World Bible Translation Center (ERV)-യിൽനിന്ന് ആ വാക്യം ചേർക്കുന്നു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” കർത്താവിൻ്റെ വരവിനെപ്പറ്റിയല്ലല്ലോ പൗലൊസ് അവിടെ പറയുന്നത്. മാത്രമല്ല, കർത്താവിന്റെ വരവിനെക്കുറിക്കുന്ന വേദഭാഗങ്ങളൊന്നും അത്, അവ എന്നിങ്ങനെ നപുംസകലിംഗത്തിലല്ല എഴുതിയിരിക്കുന്നത്. ചുവടെ ചേർക്കുന്നു: 

1. പിതാവിൻ്റെ മഹത്വത്തിൽ ദൂതന്മാരുമായി വരും (മത്താ, 16:27; മർക്കൊ, 8:38)
2. മനുഷ്യപുത്രൻ തൻ്റെ തേജസ്സിൽ ദൂതന്മാരുമായി വരും (മത്താ, 25:31)
3. മനുഷ്യപുത്രന്റെ വരവ് (മത്താ, 24:3,27,37,39,44)
4. മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരും (മത്താ, 26:64; മർക്കൊ, 13:26; 14:62; ലൂക്കൊ, 21:27)
5. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ (ലൂക്കൊ, 9:36)
6. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ (ലൂക്കൊ, 17:30)
7. പിന്നെയും വന്ന് നിങ്ങളെ ചേർക്കും( യോഹ, 14:3)
8. അവൻ വീണ്ടും വരും: (പ്രവൃ, 1:11)
9. കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1കൊരി, 1:7; 1തെസ്സ, 5:23; 2തെസ്സ, 2:1)
10. കർത്താവായ യേശുക്രിസ്തുവിന്റെ നാൾ (1കൊരി, 1:8, 5:5, 2കൊരി, 1:14, ഫിലി, 1:4, 10, 2:16, 1തെസ്സ, 5:2, 2തെസ്സ, 2:2)
11. കർത്താവ് വരുവോളം (1കൊരി, 11:26)
12. അവന്റെ വരവ് (1കൊരി, 15:23)
13. ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ (കൊലൊ, 3:4)
14. അവന്റെ പ്രത്യക്ഷത (1തെസ്സ, 2:19, 2തിമൊ, 4:1,8, 2പത്രൊ 3:3, 1യോഹ, 2:28)
15. സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷത (1തെസ്സ, 3:13)
16. കർത്താവിന്റെ പ്രത്യക്ഷത (1തെസ്സ, 4:15, യാക്കോ, 5:7,8)
17. കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും (1തെസ്സ, 4:16)
18. സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി (2തെസ്സ, 1:6)
18. കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു (2തെസ്സ, 2:2)
20. തന്റെ പ്രത്യക്ഷത (2തെസ്സ, 2:8)
15. കർത്താവായ യേശുവിന്റെ പ്രത്യക്ഷത (1തിമൊ, 6:13)
21. യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷത (തീത്തൊ, 2:12)
22. രണ്ടാമത് പ്രത്യക്ഷനാകും (എബ്രാ, 9:28)
18. വരുവാനുള്ളവൻ വരും താമസിക്കുകയില്ല (എബ്രാ, 10:37)
23. യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1പത്രൊ, 1:7, 13)
24. അവന്റെ തേജസ്സിന്റെ പ്രത്യക്ഷത (1പത്രൊ, 4:13)
21. ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ (1പത്രൊ, 5:4)
25. കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും (2പത്രൊ, 1:16)
26. കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല (2പത്രൊ, 3:9)
27. കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരും (2പത്രൊ, 3:10)
28. ദൈവദിവസത്തിന്റെ വരവ് (2പത്രാ, 3:11)
26. അവൻ പ്രത്യക്ഷനാകുമ്പോൾ (1യോഹ, 3:2)
29. ആയിരമായിരം വിശീദ്ധന്മാരോടുകൂടി വന്നിരിക്കുന്നു (യൂദാ, 1:14). മേലുദ്ധരിച്ചതിൽനിന്ന് പൂർണ്ണമായത് കർത്താവിന്റെ വരവിനെ സൂചിപ്പിക്കുന്ന പദമല്ലെന്ന് നിസംശയം മനസ്സിലാക്കാം. തന്നെയുമല്ല, പണ്ഡിതശ്രേഷ്ടനായ പൗലൊസ് കർത്താവിന്റെ മഹത്വപൂർണ്ണമായ പ്രത്യക്ഷതയെ നപുംസകലിംഗത്തിൽ കേവലം അവ്യക്തമായി എഴുതിയെന്നു പറഞ്ഞാൽ അത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 

5. 11-ാം വാക്യം, കർത്താവിന്റ വരവുവരെ സഭ ശൈശവപ്രായത്തിൽ തുടരും: “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു , ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു.” പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ, 11-ാം വാക്യപ്രകാരം കർത്താവിന്റെ വരവുവരെ സഭ ശൈശവ്രപ്രായത്തിൽ തുടരേണ്ടിവരും. അങ്ങനെ വന്നാൽ അത് വേദവിപരീതവും, സഭകളുടെ ആത്മീയാധഃപതനത്തിനു കാരണവും ആയിത്തീരും. കൊരിന്ത്യരുടെ ആത്മീയ ശൈശവത്തെ അപ്പൊസ്തലൻ ശാസിക്കുന്നതായി കാണാം. “എന്നാൽ സഹോദരന്മാരെ, നിങ്ങളോട് എനിക്ക് ആത്മീകന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ ക്രിസ്തുവിൽ ശിശുക്കളായവരോട് എന്നപോലെ അത് സംസാരിക്കുവാൻ കഴിഞ്ഞുള്ളൂ. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത്, ഭക്ഷിക്കുവാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ; നിങ്ങളുടെ ഇടയിൽ ഈഷ്യയും പിണക്കവും ഇരിക്കെ നിങ്ങൾ ജഡികമാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ.” (1കൊരി, 3:1-3). “സഹോദരന്മാരെ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.” (1കൊരി, 14:20 ). “അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും, ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീക വർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:12,13). “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:14,15). “പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ, അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിയുവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.” (എബ്രാ, 5:13,14). ശിശുക്കളായിരിക്കുവാനല്ല; പ്രത്യുത പരിജ്ഞാനപൂർത്തി പ്രാപിക്കുവാനാണ് ദൈവവചനം നമ്മോട് ആവശ്യപ്പെടുന്നത്. മനുഷ്യരെ സംബന്ധിച്ച് ആത്മീയമായി വളരുവാൻ ഒരു പരിധിയും വെച്ചിട്ടില്ലെന്ന് മുകളിൽ എഴുതിയ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞിരിക്കുന്ന ‘പൂർണ്ണമായതു’ കർത്താവിന്റെ വരവല്ലെന്നും പൂർണ്ണമായ ദൈവവചനം വെളിപ്പെടുമ്പോൾ; വചനമെന്ന കട്ടിയാഹാരം ഭക്ഷിച്ച് പുരുഷനായ ശേഷം ശിശുവിനുള്ളത് ത്യജിച്ചു കളയുമെന്നുമാണ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതെന്ന് യാതൊരു ഉപാധികളും കൂടാതെ ഗ്രഹിക്കാവുന്നതാണ്. 

6. 12-ാം വാക്യം, ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി (അവ്യക്തം) കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും: അപ്പോൾ മുഖാമുഖം കാണും എന്നു പറഞ്ഞിരിക്കുന്നതുകൊണ് കർത്താവിനെ മുഖാമുഖം കാണും എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് വാക്യം ശരിയായിട്ട് മനസ്സിലാകാഞ്ഞിട്ടാണ്. ഇപ്പോൾ കണ്ണാടിയിൽ കടമൊഴിയായി അഥവാ അവ്യക്തമായി കാണുന്നു. അവ്യക്തതയുടെ പൂർണ്ണതയാണ് ഇനി വരുവാനുള്ളത്. അത് കർത്താവിന്റെ മുഖമല്ല പ്രത്യുത വ്യക്തമായ കാഴ്ച എന്നാണ് അർത്ഥമാക്കുന്നത്. ഇന്ന് അവ്യക്തമായി കാണുന്നത് നാളെ വ്യക്തമായി കാണുവാനിടയാകും. മറ്റൊരു പരിഭാഷ ചേർക്കുന്നു: “ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്നപോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ.” ഇവിടെ വ്യക്തമല്ലേ, കർത്താവിൻ്റെ മുഖമല്ല കാണുന്നത്; വ്യക്തമായ കാഴ്ചയെക്കുറിച്ചാണ് പറയുന്നത്. അടുത്തഭാഗം: “എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്നപോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും.” (ERV-ml, 2007). 

“അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും.” (പി.ഒ.സി)

“അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.” (മ.ബൈ)

ഇവിടെ ദൈവത്തെ കാണുകയല്ല . പ്രത്യുത അറിയുകയാണെന്ന് വ്യക്തമാകുന്നു. ഇന്നത്തെ കണ്ണാടികൾ വ്യക്തമായി കാണുന്നതു കൊണ്ട് അന്നത്തെ കണ്ണാടികളും വ്യക്തമായാണ് കണ്ടിരുന്നത് എന്ന് ധരിക്കരുത്. അന്നത്തെ കണ്ണാടികൾ ലോഹം മിനുക്കി ഉണ്ടാക്കിയതായിരുന്നു. അതിലെ കാഴ്ച അവ്യക്തവും വികൃതവുമായിരുന്നു. കൊരിന്തു പട്ടണം ഇത്തരം കണ്ണാടികൾക്ക് പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെയൊരു ഉപമ എഴുതിച്ചേർത്തത്. മറിച്ച് കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരിക്കുമെന്നു വന്നാൽ നാം ഉപയോഗിക്കുന്ന വേദപുസ്തകത്തിന് എന്ത് വിശ്വാസിയതയാണുള്ളത്. ദൈവവചനം അപൂർണ്ണമാണെന്ന് സമ്മതിക്കേണ്ടിവരും. എന്നാൽ ദൈവവചനം അതിൽത്തന്നെ പൂർണ്ണമാണെന്ന് ചരിതഭാഗത്തും, ഉപദേശഭാഗത്തും, പ്രവചനഭാഗത്തും തിരുവെഴുത്തുകൾ തന്നെ സാക്ഷ്യം നൽകുന്നു. 

ചരിത്രഭാഗം: “ഞാൻ നിങ്ങളോടു കല്പ്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യരുത്.” (ആവ, 4:2). 

ഉപദേശഭാഗം: “അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.” (സദൃ, 30:6). 

പ്രവചനഭാഗം: “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന എവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.” (വെളി, 22:18,19). 

ദൈവചനത്തോട് ഒന്നും കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുതെന്നു പറഞ്ഞാൽ, അതിനർത്ഥം ബൈബിൾ പൂർണ്ണമാണെന്നല്ലേ? ഇനിയും കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരുക്കുമെന്നു പറയുന്നവർ ശ്രദ്ധിക്കുക. അത് വചനമാകുന്ന കർത്താവിനോടും, ലിഖിതവചനമാകുന്ന വേദപുസ്തകത്തിനോടുമുള്ള അവഗണന എന്നേ വരൂ.

7. 13-ാം വാക്യം, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ: ‘പൂർണ്ണമായതു’ കർത്താവിന്റെ വരവാണെങ്കിൽ കർത്താവ് വന്നതിനു ശേഷവും നിലനിൽക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചാണ് അപ്പൊസ്തലൻ ഓർമ്മിപ്പിക്കുന്നത്. ഏതാണ്ട് മുപ്പത് വരങ്ങളെപ്പറ്റി ബൈബിളിൽ പറഞ്ഞിട്ടുണ്ട്:

1. നിത്യജീവൻ ( റോമ, 6:23)
2. അപ്പൊസ്തലന്മാർ (1കൊരി, 12:28; എഫെ, 4:11)
3. പ്രവാചകൻ (റോമ, 12:6; 1കൊരി, 12:10; 12:28; എഫെ, 4:11)
4. ഉപദേശം, ഉപദേഷ്ടാവ് (റോമ, 12:7; 1കൊരി, 12:28; 14:26; എഫെ, 4:11)
5. അടയാളങ്ങൾ (പ്രവൃ, 14:3)
6. അത്ഭുതങ്ങൾ (പ്രവൃ, 14:3)
7. വീര്യപ്രവൃത്തികൾ (പ്രവൃ, 8:13; 14:3)
8. രോഗശാന്തികളുടെ വരം (1കൊരി, 12:9; 12:28)
9. ജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8)
10. പരിജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8)
11. വിശ്വാസം (1കൊരി, 12:9; 13:13)
12. പ്രത്യാശ (1കൊരി, 13:13)
13. സ്നേഹം (1കൊരി, 13:8, 13)
14. ആത്മാക്കളുടെ വിവേചനം (1കൊരി, 12:10)
15. ഭാഷാവരം (1കൊരി, 12:10; 12:28; 13:8)
16. ഭാഷകളുടെ വ്യാഖ്യാനം (1കൊരി, 12:10, 31; 14:13, 27,28)
17. സഹായം കെയ്യുവാനുള്ള വരം (1കൊരി, 12:28)
18. പരിപാലനവരം (1കൊരി, 12:28)
19. സങ്കീർത്തനം (1കൊരി, 14:26)
20. വെളിപ്പാട് (1കൊരി, 14:26)
21. സുവിശേഷവരം (എഫെ, 4:11)
22. ഇടയൻ (എഫെ, 4:11)
23. ശുശ്രൂഷ (റോമ, 12:7)
24. പ്രബോധനം (റോമ, 12:8)
25. ദാനം ചെയ്യൽ (റോമ, 12:8)
26. സഭാഭരണം (റോമ, 12:8)
27. കരുണ കാണിക്കൽ (റോമ, 12:8)
28. കഷ്ടം അനുഭവിപ്പാനുള്ള വരം (ഫിലി, 1:29)
29. വിവാഹജീവിതം (1കൊരി, 7:7)
30. അവിവാഹിത ജീവിതം (1കൊരി, 7:7). [കൃപാവരങ്ങളെക്കുറിച്ച് വിശദമായറിയാൻ കാണുക: കൃപാവരങ്ങൾ]

അതിൽ പൂർണ്ണമായത് വരുമ്പോൾ മൂന്നു വരങ്ങൾ നിന്നുപോകുമെന്നും (13:8), മൂന്നു വരങ്ങൾ നിലനില്ക്കുമെന്നും (13:3), അതിൽ ഒരു വരമായ സ്നേഹം ‘ഒരുനാളും ഉതിർന്നുപോകയില്ല (13:8)’ എന്നും 8-മുതൽ 13-വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ,  ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ ഫലവും ദൈവത്തിൻ്റെ കൃപാവരവുമായ നിത്യജീവനും എന്നേക്കും നില്ക്കുന്ന കൃപാവരമാണ്. (റോമ, 6:23). ഇവിടെ സ്നേഹം ഒരുനാളും ഉതിർന്നുപോകുകയില്ല എന്നെഴുതിയിരിക്കുന്നതുകൊണ്ട് സ്നേഹത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. അത് നിത്യതവരെയും നിലനില്ക്കുന്ന വരമാണെന്ന് മനസ്സിലാക്കാം. എന്നാൽ കർത്താവിന്റെ വരവിനുശേഷം വിശ്വാസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. 

വിശ്വാസം: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രാ, 11:1). ഇതിന് വേറെ ചില മലയാള പരിഭാഷകൾ കൂടി ചുവടെ ചേർക്കുന്നു: 

“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്.” (സ.വേ.പു.നൂ.പ)

“വിശ്വാസം എന്നതോ, പ്രത്യാശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (വി.സ.വേ.പു)

“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.” (പി.ഒ.സി)  

“നാം പ്രത്യാശിക്കുന്ന വസ്തുക്കളെ സംബന്ധിച്ച ഉറപ്പും, കാണുന്നില്ലെങ്കിലും അവ യാഥാര്‍ത്ഥ്യവും എന്ന് അറിയുന്നതുമാണ് വിശ്വാസം.” (ഇ.ആർ.വി.മ)

“വിശ്വാസം പ്രതീക്ഷയിൽ ഇരിക്കുന്നവയെക്കുറിച്ചു അവ പ്രവൃത്തി രൂപത്തിൽ ആയിത്തീർന്നിരുന്നാൽ എന്നപോലെയുള്ള ഉറപ്പും കാണപ്പെടാത്തവയുടെ വെളിപാടും ആകുന്നു.” (റോമ, ക.പ.മാ) 

“വിശ്വാസം എന്നതു ആശയിൽ ഇരിക്കുന്ന സംഗതികളുടെ പ്രവർത്തന രൂപത്തിലുള്ള നിർണ്ണയവും അദ്യശ്യവിഷയങ്ങളുടെ ദർശനവും ആകുന്നു.” (കോ.മ.പ) 

“എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ)

“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ.നൂ)

കാണുന്ന കാര്യത്തെക്കുറിച്ചല്ല; ഇനിയും കാണാത്ത ഒരു സംഗതിയെക്കുറിച്ചുള്ള (ബോധ്യവും , ഉറപ്പും, ദർശനവും, വെളിപ്പാടും) നിശ്ചയമാണ് വിശ്വാസം. അദൃശ്യകാര്യങ്ങളെ കാണാനുള്ള കണ്ണാണ് വിശ്വാസം. (എബാ, 11:27.  അദൃശ്യകാര്യങ്ങൾ സ്ഥിതിചെയ്യുന്നു എന്ന് ഉറപ്പു തരിക മാത്രമല്ല വിശ്വാസം ചെയ്യുന്നത്, അവയെ വിശ്വാസിയുടെ പ്രയോഗിക ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.  

പ്രത്യാശ: വരാനുള്ളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണ് പ്രത്യാശ. നാം വിശ്വസിക്കുന്നതുകൊണ്ടാണ് പ്രത്യാശിക്കുന്നത്. വിശ്വാസം അവസാനിക്കുമ്പോൾ പ്രത്യാശ തിരോഭവിക്കുന്നു. അല്ലെങ്കിൽ വിശ്വാസത്തിന്റെ പൂർണ്ണതയാണ് പ്രത്യാശ. പ്രത്യാശയുടെ അടിസ്ഥാനം വിശ്വാസവും വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവ വാഗ്ദത്തങ്ങളുമാണ്. “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്, കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു . എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.” (റോമ, 8:24,25). “ഞങ്ങളോ വിശ്വാസത്താൽ നീതിലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.” (ഗലാ, 5:5). ലോകമെമ്പാടുമുള്ള വിശുദ്ധന്മാരുടെ ആശയും ഉറപ്പും പ്രത്യാശയും കർത്താവായ യേശുക്രിസ്തുവാണ്. 

“ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). മണവാളൻ തന്നെ ചേർക്കുവാൻ വേഗത്തിൽ വരുമെന്നതാണ് കാന്തയുടെ വിശ്വാസം; കാന്തനുമായി ചേർന്നുകഴിയുമ്പോൾ കാന്തയുടെ പ്രത്യാശയും പൂർണ്ണമാകും. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16,17). ഇതാണ് സഭയുടെ വിശ്വാസത്തിന്റേയും പ്രത്യാശയുടേയും പൂർണ്ണത. തന്മൂലം കർത്താവിനോടുകൂടെ എടുക്കപ്പെട്ടുകഴിഞ്ഞാൽ വിശ്വസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമില്ല. (റോമ, 8:24). അതുകൊണ്ടുതന്നെ ‘പൂർണ്ണമായതു’ എന്ന് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത് ഒരിക്കലും കർത്താവിന്റെ വരവല്ല. മറിച്ചായാൽ കർത്താവിന്റെ വരവിനുശേഷവും വിശ്വാസവും പ്രത്യാശയും നിലനില്ക്കും. (1കൊരി, 13:3). അങ്ങനെ വന്നാൽ സഭ കർത്താവിനോടുകൂടെ മണിയറവാസം ചെയ്യുമ്പോഴും വേറൊരുത്തനെ വിശ്വസിക്കുകയും അവനായി പ്രത്യാശിക്കുകയും ചേയ്യേണ്ടിവരും. അതിനെ ദൈവവചനം പരസംഗമെന്നും, വ്യഭിചാരവുമെന്നാണ് പറയുന്നത്. ഇങ്ങനെയൊരു നീചപ്രവൃത്തി സഭയെക്കൊണ്ട് ചെയ്യിക്കണമെന്ന് ആർക്കാണ് ഇത്രയാഗ്രഹം. 

അപ്പൊസ്തലൻ ഈ അദ്ധ്യായത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന കാര്യം പൂർണ്ണമായത് വരുമ്പോൾ അംശമായ പ്രവചനവും, അന്യഭാഷയും ജ്ഞാനവും നിന്നുപോകുമെന്നാണ്. പ്രത്യുത, ഇത് കർത്താവിന്റെ വരവിലാണ് നിന്നുപോകുന്നതെന്ന ദുരുപദേശം സഭയെ പഠിപ്പിക്കുന്നവർ, കർത്താവു വന്നശേഷം മറ്റു കൃപാവരങ്ങളുടെ ആവശ്യമെന്താണ് എന്നുകൂടി പഠിപ്പിക്കേണ്ടതല്ലേ??? ‘പൂർണ്ണമായതു’ കർത്താവിൻ്റെ വരവാണെന്ന് കരുതുന്നവർ പറയുന്നത്; അന്യഭാഷയും, പ്രവചനവും, ജ്ഞാനവും കർത്താവിൻ്റെ വരവുവരെ ഉണ്ടാകുമെന്നാണ്. അക്കൂട്ടർ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പൂർണ്ണമായത് കർത്താവിൻ്റെ വരവുതന്നേ: 

ഒന്ന്: കർത്താവിൻ്റെ വരവിനുശേഷം ബാക്കി കൃപാവരങ്ങൾ എന്തുചെയ്യും??? ചോദ്യം വിശദമായി: വരങ്ങൾ നീങ്ങിപ്പോകുമെന്നല്ല; മൂന്ന് വരങ്ങൾ നീങ്ങിപ്പോകുമെന്ന് കൃത്യമായിട്ടാണ് എഴുതിയിരിക്കുന്നത്. (13:8). കർത്താവ് വന്നുകഴിഞ്ഞാൽ സഭ ഭൂമിയിലുണ്ടാകില്ല; സ്വർഗ്ഗത്തിലായിരിക്കും; അവിടെ ബാക്കി വരങ്ങളുടെ ആവശ്യമെന്താണ്??? ഉദാ: സ്വർഗ്ഗത്തിൽ ആര് ആരെ ഉപദേശിക്കും? ആരുടെ രോഗം സൗഖ്യമാക്കും? ആരെ പരിപാലിക്കും? ആർക്ക് സഹായം ചെയ്യും? ആരോട് സുവിശേഷം അറിയിക്കും? ആരെ ശുശ്രൂഷിക്കും? ആരെ പ്രബോധിപ്പിക്കും? ആർക്ക് ദാനം ചെയ്യും? ആരോട് കരുണ കാണിക്കും? അപ്പൊസ്തലൻ വിവാഹ ജീവിതത്തെയും കൃപാവരമായിട്ടാണ് (1കൊരി, 7:7) പറയുന്നത്. എന്നാൽ യേശുക്രിസ്തു വളരെ സ്പഷ്ടമായിട്ടു പറയുന്നു; ദൈവരാജ്യത്തിൽ ആരും വിവാഹം കഴിക്കുകയില്ല. (ലൂക്കൊ, 20:34,35). പഠിപ്പിക്കുന്നത് ദുരുപദേശമാണെങ്കിലും ഒരു ചേർച്ചയൊക്കെ വേണ്ടേ?  

രണ്ട്: കർത്താവിൻ്റെ വരവിനുശേഷം വിശ്വാസത്തിൻ്റെയും പ്രത്യാശയുടേയും ആവശ്യമെന്താണ്??? ചോദ്യം വിശദമായി: നീങ്ങിപ്പോകുന്ന വരങ്ങളെക്കുറിച്ചു മാത്രമല്ല; നിലനില്ക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചും ആ വേദഭാഗത്തുതന്നെ പറഞ്ഞിട്ടുണ്ട്; വിശ്വാസം, പ്രത്യാശ, സ്നേഹം. (13:13). അവിടെ ‘സ്നേഹം അനശ്വരമാകുന്നു’ (13:8) എന്നെഴുതിയിട്ടുണ്ട്. അതിനാൽ സ്നേഹത്തെക്കുറിച്ചല്ല ചോദ്യം. കർത്താവ് തൻ്റെ സഭയെ ചേർത്തുകഴിഞ്ഞാൽ സഭയ്ക്ക് പിന്നെ വിശ്വാസവും, പ്രത്യാശയും എന്തിനാണ്? ആരോടാണ്???

പരിശുദ്ധാത്മാവാണ് താൻ ഇച്ഛിക്കുംപോലെ ഓരോരുത്തനും വരങ്ങൾ കൊടുക്കുന്നത്. (1കൊരി, 12:11). കർത്താവ് വന്നുകഴിഞ്ഞാൽ പരിശുദ്ധാത്മാവും, സഭയും, വരങ്ങളും ഒന്നും ഭൂമിയിലുണ്ടാകില്ല; വേദപുസ്തകം പോലും നിഷ്ക്രിയമാകും. പിന്നെ, കർത്താവിൻ്റെ വരവിൽ മൂന്ന് വരങ്ങൾ മാത്രം നീങ്ങിപ്പോകുമെന്ന് അപ്പൊസ്തലൻ പറയുമോ??? വേദപുസ്തകത്തിലുള്ളത് ദൈവത്തിൻ്റെ അരുളപ്പാടുകളാണന്ന് അറിയുക; വല്ലവിധേനയും വായിച്ചാൽ എന്തുചെയ്യും?

ദൈവവചനം 

മേൽവിവരിച്ചതിൽ നിന്ന് ‘പൂർണ്ണമായതു’ സ്നേഹവുമല്ല കർത്താവിന്റെ വരവുമല്ല എന്നു തെളിയുന്നു. തന്മൂലം അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത്  ദൈവവചനമാണെന്ന് ഒരു വിശദീകരണവും കൂടാതെ ആർക്കും മനസ്സിലാകും. എന്നാലും എല്ലാവരുടേയും ഉറപ്പിനായി ചില കാര്യങ്ങൾകൂടി ചുവടെ ചേർക്കുന്നു. അപ്പൊസ്തലൻ A.D.57-ൽ ആണ് മക്കദോന്യയിലിരുന്ന് കൊരിന്ത്യർക്ക് ലേഖനമെഴുതുന്നത്. താൻ ലേഖനമെഴുതുന്ന കാലത്തൊന്നും പൂർണ്ണമായ ദൈവീക വെളിപ്പാടുകൾ സഭയ്ക്ക് രേഖയാക്കി കിട്ടിയിരുന്നില്ല. സഭയ്ക്ക് ആവശ്യമുള്ളതൊക്കെയും അപ്പൊസ്തലന്മാർക്കും, പ്രവാചകന്മാർക്കും ദൈവം അപ്പപ്പോൾ വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. (1കൊരി, 2:7, എഫെ, 3:5). പുതിയനിയമത്തിലെ പുസ്തകങ്ങളെല്ലാം രേഖയാക്കി കിട്ടുവാൻ പിന്നെയും വർഷങ്ങളെടുത്തു. താൻ AD 67-ൽ റോമിൽ വച്ച് തിമൊഥയാസിനുള്ള രണ്ടാമത്തെ ലേഖനവും എഴുതിക്കഴിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. പിന്നെയും ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ അപ്പൊസ്തലൻ തന്റെ പുസ്തകങ്ങൾ എഴുതുന്നത്. പുതിയനിയമത്തിലെ ഒടുവിലത്തെ പുസ്തകവും എഴുതിക്കഴിഞ്ഞപ്പോൾ. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ എല്ലാം പൂർണ്ണമായി, പൂർണ്ണമായതുവന്നു. തിരുവെഴുത്തുകൾ പൂർണ്ണമായി എഴുതിക്കിട്ടുന്നതുവരെ അപ്പൊസ്തലന്മാരും പ്രവാചകമാരും വായ്മൊഴിയായ് നൽകുന്ന ഉപദേശങ്ങൾ ദൈവനിശ്വസ്തമാണെന്ന് തെളിയിക്കുവാനും അതിനെ ഉറപ്പിക്കുവാനും വേണ്ടിയായിരുന്നു അത്ഭുതവരങ്ങളെ കർത്താവ് നൽകിയിരുന്നത്. (മർക്കൊ, 16 20). പ്രവചനം, അന്യഭാഷ, ജ്ഞാനം, വീര്യപവ്യത്തികൾ ഇവയെല്ലാം അത്ഭുതവരങ്ങളായിരുന്നു. 

യോഹന്നാൻ അപ്പൊസ്തലന്റെ പുസ്തകങ്ങളെക്കൂടാതെ വേദപുസ്തകം അപൂർണ്ണമാണെന്നുള്ളത് തർക്കമറ്റ കാര്യമാണ്. സങ്കീർത്തനവും, റോമാലേഖനവും കഴിഞ്ഞാൽ യോഹന്നാന്റെ സുവിശേഷത്തപ്പോലെ സ്വാധീനത ചെലുത്തിയിട്ടുള്ള മറ്റൊരു പുസ്തകമില്ല. അക്രൈസ്തവരോട് സുവിശേഷം അറിയിക്കാൻ നാല് സുവിശേഷങ്ങളിലും വെച്ച് ഇതാണ് തിരഞ്ഞെടുക്കാറുള്ളത്. ഈ സുവിശേഷത്തിന്റെ പ്രാധാന്യവും സ്വാധീനതയും അതിൽത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.” (യോഹ, 20:31). നിത്യജീവനേക്കാൾ വലുതാണോ അന്യഭാഷയും, പ്രവചനവും ജ്ഞാനവും???

പൗലൊസ് അപ്പൊസ്തലനു ലഭിച്ച വെളിപ്പാടനുസരിച്ച്: “പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും” (1തെസ്സ, 4:17) എന്നായിരുന്നു. ആയിരമാണ്ടു വാഴ്ചയെക്കുറിച്ചും, നിത്യതയെക്കുറിച്ചും വെളിപ്പെട്ടത് യോഹന്നാൻ അപ്പൊസ്തലനായിരുന്നു. അതുകൊണ്ടാണ് പൂർണ്ണമായത് വെളിപ്പെടുംവരെ അംശങ്ങളായ പ്രവചനവും, അന്യഭാഷയും, ജ്ഞാനവും ഉണ്ടാകുമെന്നും, പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടുകഴിഞ്ഞാൽ അതെല്ലാം നീങ്ങിപ്പോകുമെന്നും പറഞ്ഞത്. ദൈവമൊഴികെ ഭൂമിയിൽ എന്തെങ്കിലും പൂർണ്ണതയുള്ളതുണ്ടെങ്കിൽ അത് ദൈവവചനം (ബൈബിൾ) മാത്രമാണ്. അതുകൊണ്ടുതന്നെ ഈ കൃപായുഗത്തിൽ ദൈവവചനത്തിന് മുകളിൽ മറ്റൊരു കൃപാവരങ്ങളും ദൈവം ആർക്കും നൽകിയിട്ടില്ല. വചനമായി വെളിപ്പെട്ട കർത്താവ് ലിഖിതവചനത്തിലൂടെയാണ് തൻ്റെ മക്കളെ നടത്തുന്നത്. എപ്പോൾ പൂർണ്ണമായ ദൈവവചനം ലഭിച്ചുവോ, അപ്പോൾ അംശവും അപൂർണ്ണവുമായ വരങ്ങളൊക്കെയും അസ്തമിച്ചു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” (1കൊരി, 13:10. World Bible Translation Center, ERV). ഒന്നുകൂടി പറഞ്ഞാൽ: 1കൊരിന്തർ 13:10-ൽ പൗലൊസ് പറയുന്നത് ആസന്നഭാവിയിൽത്തന്നെ നിന്നുപോകുന്ന മൂന്നു വരങ്ങളെക്കുറിച്ചാണ്. പൂർണ്ണമായ വേദപുസ്തകം വന്നപ്പോൾ ആ വരങ്ങൾ നിന്നുപോകുകയും ചെയ്തു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ;

ബൈബിളിൽനിന്നു പരിശോധിച്ച് ഉറപ്പുവന്നാൽമാത്രം വിശ്വസിക്കുക; ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ട!

ഞാനാകുന്നവൻ ഞാനാകുന്നു

.. ഞാനാകുന്നവൻ ഞാനാകുന്നു (I AM WHO I AM)

യെരൂശലേം ദൈവാലയത്തിൽ വച്ച് യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു; “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.” (യോഹ, 8:24). ഈ വാക്യത്തിലെ ‘ഞാൻ അങ്ങനെയുള്ളവൻ’ എന്ന ഭാഗം കൃത്യമല്ലാത്തതുകൊണ്ട് സത്യവേദപുസ്തകം CL പരിഭാഷയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇവിടെ ”ഞാനാകുന്നവന്‍ ഞാന്‍തന്നെ” എന്നാണ് യേശു പറയുന്നത്. ആരാണീ ഞാനാകുന്നവൻ? പുറപ്പാടു പുസ്തകത്തിൽ ഉത്തരമുണ്ട്: “മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ. 3:13-15). ‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അസർ എഹ്യെഹ് (אֶֽהְיֶ֖ה אֲשֶׁ֣ר אֶֽהְיֶ֑ה – eh·yeh eser eh·yeh) അത്രേ. ഏഹ്യെഹ്, യഹോവ അഥവാ യാഹ്വേ (יהוה – യ് ഹ് വ് ഹ്) എന്നീ രണ്ടു നാമങ്ങളുടെയും ധാത്വർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self existence) എന്നാണ്. ഞാൻ ആകുന്നു എന്നു ദൈവത്തെക്കുറിച്ചു പറയുമ്പോൾ ആ ‘ആകുന്നു’ എന്ന ഉണ്മ മറ്റൊന്നിന്റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്റെ അസ്തിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നതു ഞാൻ ആകുന്നതിനാലാണ്. അതായത്, “ഞാൻ ആകുന്നവൻ അഥവാ ഞാൻ യഹോവയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നാണ് യേശു യെഹൂദന്മാരോട് പ്രസ്താവിക്കുന്നത്.

യോഹന്നാൻ 8:24-ലെ ”ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ” എന്ന തർജ്ജമ കൃത്യമല്ലാത്തതുകൊണ്ടാണ് 2013-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തന്നെ പ്രസിദ്ധീകരിച്ച നൂതന പരിഭാഷയായ സത്യവേദപുസ്തകം (CL) Common/Contemporary language version-ൽ മേല്പറഞ്ഞ വാക്യം തിരുത്തി തർജ്ജമ ചെയ്തത്. പി.ഒ.സി.യിലും, മലയാളം ബൈബിൾ BCS, MSV, ERV പരിഭാകളിലും, പല ഇംഗ്ലീഷ് പരിഭാഷകളിലും I AM who I AM (GNT, PHILLIPS, TPT, WE); എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ചില ഇംഗ്ലീഷ് പരിഭാഷകളിൽ I AM the ONE  (AMP, DLNT, GW, NOG, NTE) എന്നും, Orthodox Jewish Bible (OJB)-യിൽ പ്രസ്തുത വാക്യത്തിനകത്ത് പുറപ്പാട് 3:14-16-ഉം, യെശയ്യാവ് 41:4-ഉം ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച പതിപ്പിൽ ആ വാക്യം തിരുത്താൻ കാരണം; മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലും ഗ്രീക്കിൽ ‘അവൻ’ (he) എന്ന പദമില്ല; ”എഗോ എയിമി അഥവാ ഞാൻ ആകുന്നു” (I AM) മാത്രമേയുള്ളു. അത് മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം പ്രത്യക്ഷനായ യഹോവ മോശെയോട് പറഞ്ഞ തൻ്റെ പേരാണ്.

ഒരുപക്ഷെ ത്രിത്വവിശ്വാസികൾ പറയുമായിരിക്കും സത്യവേദപുസ്തകം നൂതന പരിഭാഷ ശരിയല്ല; ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന്. ഒരുകാര്യം ഓർക്കുക: ബൈബിളിൻ്റെ മൂലഗ്രന്ഥത്തിനു മാത്രമേ അബദ്ധരാഹിത്യം അവകാശപ്പെടാൻ കഴിയൂ. പരിഭാഷകളിലെല്ലാം തെറ്റു കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല അംഗീകൃത പരിഭാഷകൾക്കും രണ്ടാമതൊരു പരിഭാഷ കൂടിയുണ്ട്. Geneva, KJV, NIV ഇദ്യാദി ഇംഗ്ലീഷ് ബൈബിളുകളും, മലയാളം (ഓശാന), സത്യവേദപുസ്തകം തുടങ്ങിയവയ്ക്കും നൂതന പരിഭാഷകളുണ്ട്. യോഹന്നാൻ 8:24-ൽ മാത്രമല്ല, പല വാക്യങ്ങളുടേയും പരിഭാഷ കൃത്യമല്ല. ഉദാ: ‘ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതി’ (പ്രവൃ, 10:42; 2തിമൊ, 2:4:1; 1പത്രൊ, 4:5). ഈ വാക്യങ്ങളിലെ ‘ജീവികൾ’ കൃത്യമല്ല; ‘ജീവിച്ചിരിക്കുന്നവർ’ എന്നാണ് വരേണ്ടത്. 2കൊരിന്ത്യർ 7:10-ലെ ”ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു” ഇതു ശരിയായ പ്രയോഗമല്ല; അനുതാപമില്ലാതെ മാനസാന്തരമുണ്ടാകില്ല. നൂതന പരിഭാഷയിൽ നോക്കുക: “ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി.” ഇതാണ് ശരിയായ വാക്യം. എബ്രായർ 9:28-ലെ “തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” ഈ പ്രയോഗവും ശരിയല്ല; നൂതന പരിഭാഷ നോക്കുക: “ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.” ഇതുപോലെ പല വാക്യങ്ങളുമുണ്ട്. ബൈബിൾ സൊസൈറ്റിയുടെ ഒന്നാമത്തെ സത്യവേദപുസ്തകം കുറ്റമറ്റതായിരുന്നെങ്കിൽ അതിൻ്റെതന്നെ എത്രവേണമെങ്കിലും പകർപ്പുകൾ എടുക്കാമെന്നിരിക്കെ, ഒരു നൂതന പരിഭാഷയെക്കുറിച്ച് അവർ ചിന്തിക്കില്ലായിരുന്നു. ഇനി ബൈബിളിൽത്തന്നെ ഇതിനു തെളിവുണ്ട്. എബ്രായലേഖകൻ പഴയപുതിയ നിയമങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.” (എബ്രാ, 8:7). ന്യായപ്രമാണം അഥവാ പഴയനിയമം കുറ്റമറ്റതായിരുന്നെങ്കിൽ പുതിയനിയമത്തിൻ്റെ ആവശ്യമില്ലായിരുന്നു. ”പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു.” (8:13). കർത്താവിൻ്റെ അമ്മ മറിയയെക്കുറിച്ചുള്ള ചില ഭാഗങ്ങൾ ഒഴികെ (ഉദാ: ലൂക്കൊ, 1:28) പി.ഒ.സി. ബൈബിൾ പരിഭാഷയുടെ കൃത്യത പല പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്. അതിൽ യോഹന്നാൻ 8:24, 8:28 വാക്യങ്ങളും; പുറപ്പാട് 3:14-16 വാക്യങ്ങളും താരതമ്യപ്പെടുത്തി നോക്കിയാലും ഈ വസ്തുത വ്യക്തമാകും.

ഭൂരിപക്ഷം ഇംഗ്ലീഷ് പരിഭാഷകളിലും യോഹന്നാൻ 8:24-ൽ I am he എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതിൻ്റെപോലും കൃത്യമായ പരിഭാഷയല്ല നമ്മുടെ സത്യവേദപുസ്തകത്തിൽ ഉള്ളത്; ‘ഞാൻ അങ്ങനെയുള്ളവൻ’ എന്നാണ്. ‘I am he’ എന്നതിനെ ‘ഞാനാണ് അവൻ; ഞാൻ അവനാണ്; ഞാൻ അവൻ ആകുന്നു; ഞാൻ തന്നേ അവൻ’ എന്നോക്കെ തജ്ജമ ചെയ്യാം. 8:24-ലെ പരിഭാഷ കൃത്യമല്ലെന്നു നമ്മുടെ ബൈബിളിൽത്തന്നെ തെളിവുണ്ട്. 8:28-ൽ I am he എന്നതിനെ ‘ഞാൻ തന്നേ അവൻ’ എന്നാണ് തർജ്ജമ. ആരാണീ അവൻ? അവൻ, അവൾ, അത്, ഇത്, അദ്ദേഹം, ഇദ്ദേഹം, നി, നിന്നോട്, നിനക്ക് എന്നൊക്കെ പറയുന്നത് സർവ്വനാമം (pronoun) ആണ്. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്നയാൾ ഉത്തമപുരുഷൻ; ആരോടു പറയുന്നുവോ അവൻ മധ്യമപുരുഷൻ; ആരെക്കുറിച്ചു പറയുന്നുവോ അവൻ പ്രഥമപുരുഷൻ. ഇവിടെ സംസാരിക്കുന്ന യേശുവാണ് ഉത്തമപുരുഷൻ. യെഹൂദന്മാരോടാണ് പറയുന്നത്; അവരാണ് മധ്യമപുരുഷൻ. ‘ഞാനാണ് അവൻ’ അഥവാ, അവനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ’ ആണ് പ്രഥമപുരുഷൻ. ബൈബിളാകട്ടെ ഏതൊരു പുസ്തകമാകട്ടെ; സർവ്വനാമത്തിൻ്റെ ഉടയവനെയറിയാൻ ആ വാക്യത്തിൻ്റെ മുകളിൽ നോക്കിയാൽ മതി. 19-ാം വാക്യം: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” നാം ചിന്തിക്കുന്ന വാക്യത്തിൻ്റെ മുകളിൽ മൂന്നു പ്രാവശ്യം ‘പിതാവിനെ’ കുറിച്ച് പറഞ്ഞിട്ടുണ്ട്. (16, 18, 19). ഈ വാക്യത്തിൻ്റെ താഴെയും ഏഴു പ്രാവശ്യം പിതാവെന്നും, നാലു പ്രാവശ്യം ദൈവമെന്നും പറയുന്നുണ്ട്. അതായത്, 11-ാം വാക്യംവരെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവം കഴിച്ചാൽ, അദ്ധ്യായം മുഴുവൻ പിതാവിനെക്കുറിച്ചാണ് പറയുന്നത്. എന്നുവെച്ചാൽ 8:24-ൽ പറയുന്ന ‘അവൻ’ പിതാവാണെന്ന് സ്പഷ്ടമായി തെളിയുന്നു. അപ്പോൾ ‘ഞാൻ തന്നേ അവൻ’ എന്നു പറഞ്ഞാൽ; ഞാൻ തന്നേ പിതാവ് അഥവാ, ഞാൻ തന്നേ യഹോവ എന്നു സ്ഫടികസ്ഫുടമായാണ് യേശു പറയുന്നത്. യേശുപറഞ്ഞ ‘അവൻ’ പിതാവു തന്നെയാണെന്ന് ആ വാക്യത്തിനടിയിൽ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: “പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.” (യോഹ, 8:27). യേശുവിൻ്റെ പ്രിയശിഷ്യനായ യോഹന്നാൻ വ്യാജമാണ് പറയുന്നതെന്ന് വിശ്വസിക്കുന്നവരെ തിരുത്താൻ ദൈവത്തിനുപോലും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. ‘അയച്ചവൻ, അവൻ’ (8:29) ‘ഒരുവൻ’ (8:50) എന്നിങ്ങനെ പിതാവിനെക്കുറിച്ച് താഴെ പിന്നെയും യേശു പറയുന്നുമുണ്ട്. ത്രിത്വക്കാർ പറയുന്നത്; ‘ഞാൻ അങ്ങനെയുള്ളവൻ അഥവാ ഞാൻ തന്നേ അവൻ’ എന്നതിലെ ‘അവൻ’ ക്രിസ്തുവാണെന്നാണ്. അതായത്; “ഞാൻ ക്രിസ്തുവാണ് എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നാണ് ആ വാക്യത്തിൽ പറയുന്നതെന്നാണ്. എന്നാൽ ഭാഷയുടെ വ്യാകരണത്തെക്കുറിച്ച് അല്പമെങ്കിലും പരിജ്ഞാനം ഉള്ളവർക്കറിയാം ആ വാക്യത്തിൽ പറയുന്നത് ക്രിസ്തുവല്ലെന്ന്. കാരണം, 8:24-ലെ ‘അവൻ’ ക്രിസ്തു ആണെങ്കിൽ ഈ വാക്യത്തിൻ്റെ മുകളിലെവിടെയെങ്കിലും ‘ക്രിസ്തു’ എന്നൊരു പദമുണ്ടാകണം. പക്ഷെ, ആ അദ്ധ്യായത്തിൽ ഒരിടത്തും ക്രിസ്തു എന്നൊരു നാമമില്ല. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണല്ലോ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത്. ക്രിസ്തു എന്ന നാമമില്ലെങ്കിൽ ആവർത്തന വിരസതയുടെ ആവശ്യമെന്താണ്? ഭാഷയുടെ വ്യാകരണ നിയമപ്രകാരം യോഹന്നാൻ 8:24-ലെ ‘അവൻ’ ക്രിസ്തു ആയിരുന്നെങ്കിൽ മുകളിൽ ക്രിസ്തു എന്ന നാമം ഇല്ലാത്തതിനാൽ ‘അവൻ’ എന്ന സ്ഥാനത്ത് ‘ക്രിസ്തു’ അഥവാ ‘ഞാൻ തന്നേ ക്രിസ്തു’ എന്നു കാണുമായിരുന്നു. അതിനൊരു തെളിവു കൂടിയുണ്ട്: I am he (ഞാൻ തന്നേ അവൻ) എന്നു പ്രയോഗിച്ചിരിക്കുന്ന വേദഭാഗങ്ങൾ യോഹാന്നാനിൽ വേറെയുമുണ്ട്. (4:26; 18:5; 18:6; 18:8). അവിടെയൊക്കെ പ്രസ്തുത വാക്യത്തിനു മുകളിൽ നാമത്തിൻ്റെ ഉടയവനെ ‘മശീഹ, നസറായനായ യേശു’ എന്നൊക്കെ എഴുതിയിട്ടുമുണ്ട്. 

യോഹന്നാൻ 8:28-ലും യേശു ‘ഞാനാകുന്നവൻ ഞാൻതന്നെ’ എന്നു പറയുന്നുണ്ട്: “അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഞാന്‍ സ്വയമായി ഒന്നും ചെയ്യാതെ എന്‍റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകും. എന്നെ അയച്ചവന്‍ എന്നോടുകൂടിയുണ്ട്.” പിതാവായ യഹോവ പൂർണ്ണമനുഷ്യനായി ജഡത്തിൽ വെളിപ്പെട്ടു നിന്നുകൊണ്ടാണ് ഇതു പറയുന്നത്. ‘ഞാനാകുന്നവൻ ഞാനാകുന്നു’  എന്നു യഹോവയ്ക്ക് മാത്രമേ പറയാൻ കഴിയൂ. “അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.” (യോഹ, 8:30). യോഹന്നാൻ 8:58-ൽ “അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞതിന് യെഹൂദന്മാർ എന്തിനാണ് യേശുവിനെ എറിയുവാൻ കല്ലെടുത്തത്? (8:59). ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ആരൊക്കെയാണെന്ന് പറഞ്ഞിട്ടുണ്ട്: 1. കാളയെക്കൊണ്ടു മനഃപൂർവ്വം മറ്റൊരാളെ കുത്തിക്കൊല്ലിക്കുന്നവൻ (പുറ, 21:28-32), 2. വെളിച്ചപ്പാട്, മന്ത്രവാദി (ലേവ്യ, 20:27), 3. ദൈവദൂഷകൻ (ലേവ്യ, 24:15,16), 4. ശബ്ബത്തു ലംഘിക്കുന്നവൻ (സംഖ്യാ, 15:32-36), 5. അന്യദൈവങ്ങളെ അരാധിക്കുവാൻ പ്രേരിപ്പിക്കുന്നവൻ (ആവ, 13:4-10), 6. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ (ആവ, 13:15), 7. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ (ആവ, 17:27), 8. ശഠനും മത്സരിയുമായ മകൻ (ആവ, 21:18-21), 9. വ്യഭിചാരി (ആവ, 22:22,23) എന്നിവർ. ഇവിടെ ‘അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു’ എന്ന സാമാന്യ അർത്ഥമാണ് യേശുവിൻ്റെ പ്രസ്താവനയ്ക്കുള്ളതെങ്കിൽ യെഹൂദനെന്തിനു കല്ലെടുക്കണം? യേശുവിൻ്റെ ഭാഷണം ന്യായപ്രമാണസംബന്ധമായി ഏതു കുറ്റത്തിൽപ്പെടും? ഒന്നിലും പെടത്തില്ല. എങ്കിലും യെഹൂദൻ യേശുവിനെ എറിയാൻ കല്ലെടുത്തുവെങ്കിൽ, മുകളിൽപ്പറഞ്ഞ പട്ടികയിൽ ദൈവദൂഷണമൊഴികെ മറ്റൊന്നാകാൻ സാദ്ധ്യതയില്ല. അതിൻ്റെ കാരണം; ആ വാക്യം നമ്മൾ മനസ്സിലാക്കുന്നതുപോലെയല്ല. പൂർവ്വപിതാക്കന്മാർക്ക് എതിരെ പറയുന്നതല്ല ദൈവദൂഷണം; ദൈവത്തിനെതിരെ പറയുന്നതാണ്. ആ വാക്യത്തിൽ യേശു ‘ഞാനാകുന്നവൻ’ (I AM) എന്ന പുറപ്പാടിലെ യഹോവയുടെ നാമം കൃത്യമായിട്ട് ഉച്ചരിച്ചിട്ടുണ്ടെന്ന് എല്ലാ ഇംഗ്ലീഷ് പരിഭാഷകളിൽനിന്നും മനസ്സിലാക്കാം. ആ വാക്യം മലയാളം ബൈബിളിൽ (ഓശാന) നിന്നു ചേർക്കുന്നു: “യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” (യോഹ, 8:58). അബ്രാഹാമിനു മുമ്പേയുള്ള ‘ഞാനാകുന്നവൻ’ എന്ന അതേ യഹോവയാണെന്ന് പറഞ്ഞതുകൊണ്ടാണ് യെഹൂദന്മാർ കല്ലെടുത്തത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അബ്രാഹാമിനു മുമ്പേ ഞാനുണ്ട് എന്നു പറയാൻ രണ്ടേരണ്ട് വ്യക്തികൾക്കേ കഴിയൂ; ഒന്നെങ്കിൽ സാക്ഷാൽ യഹോവയ്ക്ക് അല്ലെങ്കിൽ ഒരു ഭ്രാന്തന്. ഭ്രാന്തനെ കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. യഹോവ മനുഷ്യനായി വെളിപ്പെട്ടതാണ് തങ്ങളുടെ മുമ്പിൽ നില്ക്കുന്നവനെന്നു യെഹൂദന്മാർ തിരിച്ചറിഞ്ഞിരുന്നില്ല. (യോഹ, 12:40). അവരെ സംബന്ധിച്ച് യോസേഫിൻ്റെയും മറിയയുടെയും മകനായ നസറെത്തുകാരനായ മനുഷ്യനാണ് യേശു. ഒരു മനുഷ്യൻ താൻ യഹോവയാണെന്ന് പറഞ്ഞാൽ; കയ്യില്ലാത്ത യെഹൂദൻപോലും കൈവെച്ചുകെട്ടി കല്ലെറിയും; അല്ലെങ്കിൽ അവൻ യെഹൂദനല്ല. ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അവരുടെ മുമ്പിൽ നില്ക്കുന്നതെന്ന് അവർ അറിഞ്ഞിരുന്നില്ല. (1തിമൊ, 3:14-16). അതുകൊണ്ടാണ് അവർ കല്ലെറിയാൻ ശ്രമിച്ചത്. യേശു ഒരത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ് കല്ലേറിൽനിന്നു രക്ഷപെട്ടത്. (8:59). [അബ്രാഹാമിനു മുമ്പേയുള്ളവൻ, മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?]

വളരയേറെ ശ്രദ്ധിക്കപ്പെടേണ്ടതും എന്നാൽ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയതുമായ ഒരു വേദഭാഗം കൂടിയുണ്ട്. യേശു ഗെത്ത്ശെമന തോട്ടത്തിൽ ആയിരിക്കുമ്പോൾ പട്ടാളവും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരുമായി യേശുവിനെ അറസ്റ്റു ചെയ്യാൻ വരുന്ന രംഗം. “തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: ‘ഞാൻ ആകുന്നു‘ (I am he) എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ‘ഞാൻ ആകുന്നു’ എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. (യോഹ, 18:4-6). ‘ഞാൻ ആകുന്നു’ അഥവാ, ‘ഞാൻ തന്നേ അവൻ’ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്കുള്ളതെങ്കിൽ പട്ടാളവും ചേകവരും എന്തിനു പിറകോട്ട് മറിഞ്ഞുവീഴണം? പീലാത്തോസിൻ്റെ വിജാതിയ പട്ടാളമല്ല; പ്രത്യുത, സൻഹെദ്രിൻ്റെ പട്ടാളവും മഹാപുരോഹിതൻ്റെയും പരീശന്മാരുടേയും ചേകവരായ യെഹൂദന്മാരോടാണ് ‘ഞാൻ ആകുന്നു‘ എന്നു യേശു പറഞ്ഞത്. അവർ ഭയപ്പെട്ട് പുറകോട്ട് മറിഞ്ഞുവീഴുവാൻ തക്കവണ്ണം ശക്തിയുള്ളൊരു നാമമാണ് യേശുവിൻ്റെ വായിൽനിന്നു അടർന്നുവീണതെന്ന് സ്പഷ്ടമാണ്. ആ നാമം മറ്റൊന്നല്ല; ഞാനാകുന്നവൻ (യഹോവ) എന്ന യിസ്രായേലിൻ്റെ പരിശുദ്ധൻ്റെ നാമമാണത്. യെഹൂദൻ നാവിലെടുക്കാൻപോലും ഭയപ്പെടുന്ന ആ നാമത്തിൻ്റെ ഉടയവനെയാണ് തങ്ങൾ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നതന്ന് അറിഞ്ഞാൽ അവരെങ്ങനെ മറിഞ്ഞുവീഴാതിരിക്കും???…

യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവിൻ്റെ ‘ഞാൻ ആകുന്നു‘ (I AM) എന്ന ഏഴു പ്രസ്താവനകളും പുറപ്പാട് 3:14-16-ലെ യഹോവയുടെ പ്രസ്താവനകളായിട്ട് മിക്ക പണ്ഡിതന്മാരും അംഗീകരിക്കുന്നു:  

1. ഞാൻ ജീവന്റെ അപ്പം ആകുന്നു. (6:35, 41, 48 <> യെശ, 49:10; 55:1-3)

2. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. (8:12 <> സങ്കീ, 18:28; മലാ, 4:2).

3. ആടുകളുടെ വാതിൽ ഞാൻ ആകുന്നു. (10:7, 9 <> യെഹ്, 34:31)

4. ഞാൻ നല്ല ഇടയൻ ആകുന്നു. (10:11, 14 <> സങ്കീ, 79:13; 95:7; 100:3).

5. ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. (11:25 <> സങ്കീ, 36:9; യെശ, 26:19).

6. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. (14:6 <> യെശ, 35:8,9).

7. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. (15:5 <> സങ്കീ, 80:8-14).

“ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30) എന്നു യേശു പറഞ്ഞപ്പോൾ “യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.” (10:31). ത്രിത്വം പഠിപ്പിക്കുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നാണ്. എന്നാൽ യേശു ചോദിക്കുമ്പോൾ യെഹൂദർതന്നെ പറയുന്നതു കേൾക്കുക: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:32,33). പിതാവിനോടു ഐക്യപ്പെടുത്തിയെന്നാണോ? അല്ല. ‘നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു’ എന്നാണ്. യെഹൂദന് ആകെ ഒരു ദൈവമേയുള്ളൂ; അത് യിസ്രായേലിൻ്റെ പരിശുദ്ധനായ യഹോവയാണ്. താൻതന്നെയാണ് യഹോവ അഥവാ അഥവാ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനാണ് താനെന്ന് പറഞ്ഞതിനാണ് അവർ കല്ലെടുത്തത്. മാളികമുറിയിലെ പ്രഭാഷണത്തിൽ വെച്ച് യേശു പറഞ്ഞു: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു. (യോഹ, 14:7). എവിടെയാണ് ശിഷ്യന്മാർ പിതാവിനെ കണ്ടത്? സ്വർഗ്ഗീയ പിതാവുതന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെട്ട് അവർക്കൊപ്പം വസിക്കുന്നത്. ഫിലിപ്പോസിനു പിന്നെയും സംശയം മാറിയില്ല. ഫിലിപ്പോസ് അവനോടു: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നു പറഞ്ഞു. (യോഹ, 14:8). അതിനു യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നതാണ്. ഒരു മറുചോദ്യമാണ് യേശുവിൻ്റെ മറുപടി: ”നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” അപ്പോൾ ഞാനാരാണ്? ഞാൻ തന്നേ അവൻ; ഞാനാകുന്നവൻ ഞാനാകുന്നു. “ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇത് യെഹൂദനു മാത്രമല്ല; എനിക്കും നിങ്ങൾക്കും രക്ഷപ്രാപിപ്പാൻ ഇച്ഛിക്കുന്ന എല്ലാവർക്കും ബാധകമാണ്. ഏകസത്യദൈവമായ യഹോവ തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയതെന്ന് വിശ്വസിച്ചില്ലെങ്കിൽ, നാം നമ്മുടെ പാപങ്ങളിൽ മരിക്കുമെന്നാണ് യേശു പറയുന്നത്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]

യേശുവിൻ്റെ പരസ്യശുശ്രൂഷ അവസാനിച്ച് യേശു യെരൂശലേം ദൈവാലയത്തിൽനിന്നു കടന്നുപോകുമ്പോൾ യെശയ്യാവിൻ്റെ പ്രവചനത്തിൽനിന്ന് രണ്ടു വേദഭാഗങ്ങൾ യോഹന്നാൻ ഉദ്ധരിക്കുന്നുണ്ട്: ഒന്നാമുദ്ധരണി; “ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ (യഹോവയുടെ) ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.(യോഹ, 12:38; യെശ, 53:1). ഇവിടെ ‘യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടു’ എന്നു ചോദിച്ചാൽ യഹോവയുടെ കൈ ആരു കണ്ടു എന്നല്ല; പ്രത്യുത, യഹോവ ആർക്കു വെളിപ്പെട്ടു അഥവായഹോവയുടെ പ്രവൃത്തി ആർക്കു വെളിപ്പെട്ടു എന്നാണ്. യെശയ്യാവ് 53-ാം അദ്ധ്യായം ക്രിസ്തുവിനെക്കുറിച്ചാണ്. ‘ക്രിസ്തു’ (അഭിഷിക്തൻ) എന്നാൽ യഹോവയുടെ മനുഷ്യ പ്രത്യക്ഷതയാണ്. യോഹന്നാൻ്റെ 39-ാം വാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു.” എന്ത് വിശ്വസിപ്പാൻ കഴിഞ്ഞില്ല? വന്നിരിക്കുന്നത് യിസ്രായേലിൻ്റെ രാജാവായ യഹോവയാണെന്ന് (യോഹ, 1:49) അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല. രണ്ടാമുദ്ധരണി; എന്തുകൊണ്ടാണ് യെഹൂദന്മാർക്ക് പുത്രനെന്ന സ്ഥാനനാമത്തിൽ വെളിപ്പെട്ട യഹോവയെ വിശ്വസിക്കാൻ കഴിയാഞ്ഞത്? അതിൻ്റെ കാരണം യെശയ്യാവ് 6:10-ൽ നിന്നു യോഹന്നാൻ ഉദ്ധരിക്കുന്നു: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” (യോഹ, 12:40). തുടർന്നു യോഹന്നാൻ പറയുന്നു: “യെശയ്യാവു അവൻ്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). യെശയ്യാവ് കണ്ട തേജസ്സ് ആരുടെയാണെന്ന് യെശയ്യാപ്രവചനം ആറാം അദ്ധ്യായത്തിലുണ്ട്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. ……. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (6:1, 5). യെശയ്യാവ് കേട്ട ശബ്ദവും കണ്ട തേജസ്സും യഹോവയുടെയാണ്. യഹോവ മനുഷ്യനായി അവർക്ക് വെളിപ്പെട്ടെങ്കിലും അവർ അവനെ തിരിച്ചറിഞ്ഞില്ല. സത്യവേദപുസ്തകം നൂതന പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ 12:41). “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.” (യോഹ, 12:37). താനാരാണെന്നു തെളിയിക്കാൻ അനവധി അടയാളങ്ങൾ ചെയ്തിട്ടും യെഹൂദന്മാർ അവനിൽ വിശ്വസിക്കാത്തതുകൊണ്ടാണ് യോഹന്നാൻ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് ഇത് സാക്ഷീകരിക്കുന്നത്. യെശയ്യാപ്രവചനമാണ് ക്രിസ്തുവിലൂടെ നിവൃത്തിയായതന്ന് മത്തായിയും സാക്ഷീകരിക്കുന്നു. (മത്താ, 13:14,15). യഹോവയുടെ ഈ ഭാഷണവും തേജസ്സും ക്രിസ്തുവിൻ്റെ ഭാഷണവും തേജസ്സുമായിട്ട് യോഹന്നാനും മത്തായിയും സാക്ഷ്യപ്പെടുത്തുമ്പോൾ, ഇതു പരിശുദ്ധാത്മാവിൻ്റെ ഭാഷണങ്ങളായി അപ്പൊസ്തലനായ പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 28:26,27). ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളില്ല; ഏകസത്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3) പദവികളുമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നു. പരിഗ്രഹിക്കുവാൻ മനസ്സുള്ളവൻ പരിഗ്രഹിക്കട്ടെ!

“എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25) — ‘ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ’ (യെശ, 47:4). <××> “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” എബ്രാ, 2:14,15). ക്രിസ്തു സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (എബ്രാ, 9:12; 1പത്രൊ, 1:18,19).