☛ “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). ➟ഈ വേദഭാഗത്തെ “വചനം” (Logos – Word) നമ്മുടെ കർത്താവായ യേശുവാണെന്നും, ➟അവൻ വചനമെന്ന ദൈവമാണന്നും അനേകരും വിചാരിക്കുന്നു. ➟എന്നാൽ ബൈബിൾ എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം:
☛ ആമുഖമായി ഒരു കാര്യം പറയാം: യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟അതിൽ 𝟯𝟲 പ്രാവശ്യം അവൻ മനുഷ്യൻ (𝗠𝗮𝗻) ആണെന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. ➟അതിൽ 𝟭𝟲 പ്രാവശ്യം അവൻ മനുഷ്യനാണെന്ന് (𝗠𝗮𝗻) യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിച്ചിട്ടുണ്ട്. ➟യോഹന്നാൻ പറയുന്ന യേശു വചനമായിരുന്നെങ്കിൽ, അവൻ വചനമാണെന്ന് (𝗟𝗼𝗴𝗼𝘀 ⁃ 𝗪𝗼𝗿𝗱) ഒരിക്കൽപ്പോലും എഴുത്തുകാരൻ അക്ഷരംപ്രതി അത് എഴുതിവെക്കാഞ്ഞത് എന്താണ്? ➟സ്വയവ്യാഖ്യാനത്താലല്ലാതെ, അവൻ വചനമാണെന്ന് വചനംകൊണ്ട് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭുമിയിലും ആർക്കും കഴിയില്ല. ➟യേശുവിൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲), ➟അല്ലെങ്കിൽ പ്രകൃതി (𝗡𝗮𝘁𝘂𝗿𝗲), ➟അല്ലെങ്കിൽ പേര് (𝗡𝗮𝗺𝗲), ➟അതുമല്ലെങ്കിൽ പദവി (𝗧𝗶𝘁𝗹𝗲) വചനം (𝗟𝗼𝗴𝗼𝘀 ⁃ 𝗪𝗼𝗿𝗱) എന്നായിരുന്നെങ്കിൽ, യോഹന്നാൻ അത് ഒരിക്കൽപ്പോലും ബൈബിളിൽ അക്ഷരംപ്രതി ആലേഖനം ചെയ്യാതിരിക്കുമോ?
𝟭. ആദിയിൽ:
☛ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word) എന്നത് ഗ്രീക്കിൽ, 𝗘𝗻 𝗮𝗿𝗰𝗵𝗲 𝗲𝗻 𝗵𝗼 𝗟𝗼𝗴𝗼𝘀 ആണ്. ➟ഇതിൽ ആദിയിൽ (En arche – In the beginning) എന്ന പ്രയോഗം ഏവർക്കും സുപരിചിതമാണ്. ➟“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). ➟നമ്മുടെ കർത്താവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ (LXX) പരിഭാഷ ഇപ്രകാരമാണ്: 𝗘𝗻 𝗮𝗿𝗰𝗵𝗲 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 𝗵𝗼 𝗧𝗵𝗲𝗼𝘀 𝘁𝗼𝗻 𝗼𝘂𝗿𝗮𝗻𝗼𝗻 𝗸𝗮𝗶 𝘁𝗲𝗻 𝗴𝗲𝗻. ➟അതായത്, 𝗟𝗫𝗫-ൻ്റെ ഉല്പത്തി പുസ്തകത്തിൽ “ആദിയിൽ” (In the beginning) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന 𝗘𝗻 𝗮𝗿𝗰𝗵𝗲 എന്ന അതേ പദമാണ് യോഹന്നാനും ഉപയോഗിച്ചിരിക്കുന്നത്.
𝟮. വചനം:
☛ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word): ➟ഇവിടെപ്പറയുന്ന വചനം യേശുവല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതും (ലൂക്കൊ, 4:22) അവൻ സംസാരിച്ചതുമാണ് വചനം: ➟“ഞാൻ സംസാരിച്ച ‘വചനം’ തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48 ⁃⁃ യോഹ, 15:3). ➟യേശു വചനമാണെങ്കിൽ, യേശുവിൻ്റെ വായിൽനിന്ന് പറപ്പെട്ട വചനം ആരാണ്? ➟വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറയാൻ പറ്റുമോ? ➟തന്നെയുമല്ല, “വചനം” (𝐋𝐨𝐠𝐨𝐬) യേശുവാണെന്ന് ബൈബിളിലെ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല. ➟എന്തെന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (Logos – Word) ആരുടെയും ➟അസ്തിത്വമോ (Existence), ➟പ്രകൃതിയോ (Nature), ➟പേരോ (Name), ➟പദവിയോ (Title) അല്ല; ➟ദൈവത്തിന്റെയും (യോഹ, 10:35) ➟ക്രിസ്തുവിന്റെയും (യോഹ, 15:3) ➟ദൂതന്റെയും (ലൂക്കൊ, 1:29) ➟പ്രവാചകന്റെയും (യോഹ, 12:38) ➟അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) ➟വിശ്വാസികളുടെയും (മത്താ, 5:37; കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. ➟എല്ലാവരുടെയും വായിൽനിന്ന് പുറപ്പെടുന്ന വാക്ക് യേശുവാണെന്ന് എങ്ങനെ പറയാൻ പറ്റും? ➟അതായത്, യേശു വചനംപോലുമല്ല; പിന്നെങ്ങനെ വചനെന്ന ദൈവമാണെന്ന് പറയും? ➟ഇനിയത് യേശു ആണെന്ന് വ്യഖ്യാനിക്കുന്നവർ, “വചനം” (Logos – Word) എന്നത് യേശുവിൻ്റെ അസ്തിത്വമാണോ, പ്രകൃതിയാണോ, പദവിയാണോ, പേരാണോ എന്ന് വ്യക്തമാക്കേണ്ടതല്ലയോ? ➟യേശു വചനമാണെന്ന് പറയുന്നതല്ലാതെ, ➟വചനം യേശുവിൻ്റെ എന്താണെന്ന് ലോകത്തുള്ള ഒരു ക്രൈസ്തവപണ്ഡിതനും ഇന്നയോളം വ്യക്തമാക്കിയിട്ടില്ല. ➟അതുതന്നെ, അതാരു മാനുഷിക വ്യാഖ്യാനമാണ് എന്നതിൻ്റെ തെളിവാണ്.
𝟯. ഉണ്ടായിരുന്നു:
☛ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word): (യോഹ, 1:1). ➟ഈ വേദഭാഗത്ത്, “ഉണ്ടായിരുന്നു, ആയിരുന്നു” (Was) എന്നർത്ഥത്തിൽ മൂന്നുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം 𝗲𝗻 (ഏൻ) എന്ന ക്രിയാപദമാണ്. ➟ഇത്, “ആകുന്നു” എന്നർത്ഥമുള്ള 𝗲𝗶𝗺í (എയ്മി) എന്ന ക്രിയയുടെ ഭൂതകാല രൂപമാണ് (Imperfect tense). ➟“വ്യാകരണത്തിൽ (Grammar) ഭൂതകാലത്തിൽ (Past tense) നടന്നുകൊണ്ടിരുന്നതോ, പൂർണ്ണമാകാത്തതോ ആയ ഒരു പ്രവർത്തിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ക്രിയാ രൂപമാണ് 𝗜𝗺𝗽𝗲𝗿𝗳𝗲𝗰𝘁 𝗧𝗲𝗻𝘀𝗲.” ➟എന്നുപറഞ്ഞാലും ഈ പദം ഭൂതകാലം തന്നെയാണ്; വർത്തമാനകാലം (Present tense) അല്ല. ➟ഉദാ: (ലൂക്കൊ, 22:56; ലൂക്കൊ, 22:59; യാക്കോ, 5:17).
𝟰. ആദിയിൽ വചനം ഉണ്ടായിരുന്നു:
☛ യോഹന്നാൻ പറയുന്ന “ആദിയിൽ ഉണ്ടായിരുന്ന വചനം” ഏതാണ്? ➟അതറിയാൻ മൂന്നാം വാക്യം നോക്കിയാൽ മതി: ➟“സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:3). ➟സകലതും ഉളവായ, ➟അല്ലെങ്കിൽ സൃഷ്ടിക്ക് കാരണമായ വചനത്തെക്കുറിച്ചാണ് യോഹന്നാൻ പറയുന്നത്. ➟അതാണ് ദൈവത്തിൻ്റെ വായിൽനിന്ന് പറപ്പെട്ടതും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനം: ➟“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11 ⁃⁃ 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 48:3; യിരെ, 9:20; യെഹെ, 3:17; 33:7). ➟ആ വചനത്താലാണ് ദൈവം ആകാശവുംഭൂമിയും സൃഷ്ടിച്ചത്: ➟“യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). ➟ഇതാണ് ആദിയിൽ ദൈവം സകലതും ഉളവാക്കിയ അവൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനം. ➟ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വാക്കാണ് (വചനം) യേശു എന്ന് എങ്ങനെ പറയും?
𝟱. സൃഷ്ടികർത്താവ്:
☛ ക്രിസ്തു വചനമാണെന്നും, അവൻ മുഖാന്തരമാണ് ആദിയിലെ സൃഷ്ടി നടത്തിയതെന്നും വ്യാഖ്യാനിച്ച് പറയുന്നവർ സ്രഷ്ടാവായ ഏകദൈവത്തിലോ, ദൈവത്തിൻ്റെ ക്രിസ്തുവിലോ വിശ്വസിക്കുന്നവരല്ല. ➟ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും വാക്കുകൾ നോക്കാം:
☛ ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു:
➦ യഹോവയായ ഏകദൈവം ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: ➟“നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ➟ഈ വേദഭാഗത്ത്, “ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു” എന്നിടത്ത്, എബ്രായയിൽ “ഒറ്റയ്ക്ക്, തനിച്ചു” എന്നൊക്കെ അർത്ഥമുള്ള 𝗕𝗮𝗱 എന്ന പദവും ഇംഗ്ലീഷിൽ 𝗔𝗹𝗼𝗻𝗲 എന്ന പദവുമാണ്. ➟അതായത്, ഞാൻ “ഒറ്റയ്ക്കു” സൃഷ്ടിച്ചു എന്നാണ് യഹോവ പറയുന്നത്. ➟യഹോവയും യേശുവും കൂടിയാണ് സൃഷ്ടി നടത്തിയതെങ്കിൽ, ➟താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ദൈവം പറയുമായിരുന്നോ?
𝟲. എന്റെ വചനങ്ങളെ യേശുവിൻ്റെ നാവിന്മേൽ ആക്കും:
☛ ക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പരിശോധിച്ചാൽ, യേശു വചനമല്ല; അവൻ്റെ നാവിൽ ദൈവം കൊടുത്തതാണ് വചനം എന്ന് കാണാൻ കഴിയും. ➟“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). ➟യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ➟ഇവിടെ “എന്റെ വചനങ്ങളെ യേശുവിൻ്റെ നാവിന്മേൽ ആക്കും” എന്നാണ് യഹോവ പറയുന്നത്. ➟യേശു വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ. ➟ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ➟ക്രിസ്തു വചനമല്ല; അവൻ സംസാരിച്ചതാണ് വചനം: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 ⁃⁃ കൊലൊ, 3:16). ➟പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. ➟“ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് യേശു പറഞ്ഞത്: (യോഹ, 12:50). ➟യേശു വചനമായിരുന്നെങ്കിൽ, എൻ്റെ വചനങ്ങളെ വചനത്തിൻ്റെ നാവിൽ ആക്കിക്കൊടുക്കും എന്നാണോ മനസ്സിലാക്കേണ്ടത്? ➟ഭാഷ എന്ന് പറയുന്നത്, ആശയവിനിമയത്തെ സുതാര്യമാക്കാനുള്ളതാണ്; അല്ലാതെ സങ്കീർണ്ണമാക്കാനുള്ളതല്ല.
☛ യഹോവ പറയുന്ന അടുത്തഭാഗം നോക്കുക: ➟“ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” ➟ക്രിസ്തു പറയുന്നത് നോക്കുക: ➟“എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). ➟“ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28 ⁃⁃ യോഹ, 12:49; യോഹ, 12:50; യോഹ, 14:10; യോഹ, 14:24; യോഹ, 14:31; യോഹ, 15:10). ➟യഹോവ കല്പിച്ച വചനങ്ങളാണ് യേശു എന്നു പേരുള്ള മനുഷ്യൻ സംസാരിച്ചത്: (യോഹ, 9:11; യോഹ, 14:31). ➟ഒന്നാമത്, അവൻ വചനമെന്ന ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ? ➟രണ്ടാമത്, യേശു വചനമായിരുന്നെങ്കിൽ, വചനത്തോട് “എൻ്റെ വചനം” ജനത്തോട് കല്പിക്കാൻ ദൈവം പറയുമായിരുന്നോ? ➟യേശു പറയുന്ന ഒരു വാക്യംകൂടി ശ്രദ്ധിക്കുക: ➟“ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ➟ഇവിടെ രണ്ട് കാര്യങ്ങൾ കാണാം: ❶ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറകവഴി, താൻ ദൈവമല്ലെന്ന് യേശുവിൻ്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. ❷താൻ മനുഷ്യനാണെന്ന് യേശുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (മത്താ, 11:19; ലൂക്കൊ, 7:34). ➟താൻ വചനമെന്ന ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുകയോ, താൻ മനുഷ്യനാണെന്ന് പറയുകയോ ചെയ്യുമായിരുന്നോ? ➟[കാണുക: മോശെയെപ്പോലൊരു പ്രവാചകൻ]
𝟳. ക്രിസ്തുവിൻ്റെ സാക്ഷ്യം:
☛ സ്വഷ്ടാവ് ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു പറയുന്നത് നോക്കുക. ➟“ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ” എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ➨“സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
❶ ക്രിസ്തു പഠിപ്പിച്ചത്: “സൃഷ്ടിച്ച അവൻ” (he which made) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made/ we who made) എന്ന ബഹുവചനം പറയുമായിരുന്നു.
❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല?
❸ കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ➟ആദ്യത്തെപദം, 𝗛𝗼 𝗽𝗼𝗶𝗲𝘀𝗮𝘀 ആണ്. ➟അതിൽ 𝗛𝗼 എന്നത് 𝗧𝗵𝗲 എന്ന “നിശ്ചയോപപദം” (Definite Article) ആണ്. ➟ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. ➟𝗽𝗼𝗶𝗲𝘀𝗮𝘀 എന്ന പദത്തിന് “സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ” (𝐓𝐡𝐞 𝐌𝐚𝐤𝐞𝐫/𝐂𝐫𝐞𝐚𝐭𝐨𝐫) എന്നാണർത്ഥം. ➟ഇത് പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. ➟അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. ➟അടുത്തപദം, 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 ആണ്. ➟ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. ➟ഇതിൻ്റെ അർത്ഥം “അവൻ സൃഷ്ടിച്ചു” (He made) എന്നാണ്. ➟അതായത്, സൃഷ്ടിച്ചത് “ഞങ്ങൾ” അല്ല; “അവൻ” ആണ്. ➟“അവൻ സൃഷ്ടിച്ചു” (He made) എന്ന് പറയാൻ പ്രഥമപുരുഷനിലുള്ള 3rd Person) പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി.
☛ ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു വചനമെന്ന ദൈവമാണെങ്കിലോ, ➟യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” he which made/he who made) എന്ന് ഏകവചനത്തിലും “അവൻ സൃഷ്ടിച്ചു” (he made) എന്ന് പ്രഥമപുരുഷ ഏകവചനത്തിലും പറയാതെ, “ഞങ്ങൾ സൃഷ്ടിച്ചു” എന്ന് ഉത്തമപുരുഷ ബഹുവചനത്തിൽ (we which made/ we who made) പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും “ദൈവം അവരെ സൃഷ്ടിച്ചു” (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, “ഞങ്ങൾ സൃഷ്ടിച്ചു” എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟“മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.” ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു വചനമെന്ന സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. ➟[കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]
𝟴. വചനം ദൈവത്തോടുകൂടെ ആയിരുന്നു:
☛ “വചനം ദൈവത്തോടുകൂടെ ആയിരുന്നു” (The Word was with God): (യോഹ, 1:1). ➟വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണെങ്കിൽ, “വചനം ദൈവത്തോടു ‘കൂടെ’ ആയിരുന്നു” എന്ന് എങ്ങനെ പറയും? ➟ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ “ഉളവാകട്ടെ” എന്ന് കല്പിച്ചുകൊണ്ടാണ് ആദിയിൽ സൃഷ്ടി നടത്തിയതെന്ന് മുകളിൽ നാം കണ്ടതാണ്: (യെശ, 55:11 ⁃⁃ സങ്കീ, 33:6). ➟ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്തിന് “വ്യക്തിത്വാരോപണം” (Personification) കൊടുത്തുകൊണ്ടാണ് യോഹന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്. ➟അതുകൊണ്ടാണ്, വചനത്തെ ദൈവത്തോടുകൂടെ ആയിരുന്ന ഒരു വ്യക്തിയെപ്പോലെ അവതരിപ്പിക്കുന്നത്. ➟ഈ വേദഭാഗത്തും, വചനം ദൈവത്തോടുകൂടെ ആയിരുന്നു എന്ന് ഭൂതകാലത്തിലാണ് (Past tense) പറയുന്നത്. ➟വചനം യേശു ആയിരുന്നെങ്കിൽ, “വചനം ദൈവത്തോടുകൂടെ ആകുന്നു” എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു.
𝟵. വചനം ദൈവം ആയിരുന്നു:
☛ “വചനം ദൈവം ആയിരുന്നു” (The Word was God): (യോഹ, 1:1). ➟ഈ വേഭാഗവും ശ്രദ്ധിക്കുക: ➟“വചനം ദൈവം ആകുന്നു” എന്ന് വർത്തമാന കാലത്തിലല്ല (𝐏𝐫𝐞𝐬𝐞𝐧𝐭 𝐭𝐞𝐧𝐬𝐞); ➟“വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിലാണ് (𝐏𝐚𝐬𝐭 𝐭𝐞𝐧𝐬𝐞) പറയുന്നത്. ➟ചില കാര്യങ്ങൾ പറയാം:
❶ ഇവിടെപ്പറയുന്ന “വചനം” (Word) ദൈവത്തോടു കുടെയുള്ള ഒരു സത്യദൈവത്തെ കുറിക്കുന്ന പ്രയോഗം ആയിരുന്നെങ്കിൽ, ➟“വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായില്ലായിരുന്നു. ➟എന്തെന്നാൽ, ദൈവത്തിന് ഭൂതവും ഭാവിയുമില്ല; നിത്യവർത്തമാനമാണ് ഉള്ളത്: (പുറ, 3:14). ➟ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം: (യെശ, 46:10). ➟അതിനാൽ ദൈവത്തെ “ദൈവം ആയിരുന്നു” എന്നോ, “ദൈവം ആകും” എന്നോ ഭൂതകാലത്തിലോ, ഭാവികാലത്തിലോ പറയാൻ കഴിയില്ല.
❶ “ദൈവം” (God) എന്നത് സ്രഷ്ടാവിൻ്റെ പ്രകൃതിയാണ്; അല്ലാതെ എടുത്തണിഞ്ഞിരിക്കുന്ന വേഷമല്ല. ➟ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6). ➟അതിനാൽ ദൈവത്തിന് തൻ്റെ സ്ഥായിയായ പ്രകൃതി ഏതൊരു കാരണംചൊല്ലിയും ത്യജിക്കാൻ കഴിയില്ല. തന്മൂലം, സത്യദൈവത്തെ “ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറയാൻ കഴിയില്ല.
❸ എല്ലാ സൽഗുണങ്ങളും ഒത്തുചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം: (മത്താ, 5:48). ➟അതിനാൽ ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ➟ആദിയിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനവും ദൈവമായിരുന്നു. ➟ആദിയിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട് വചനം അന്നേ തൻ്റെ പ്രവർത്തി തികച്ചു കഴിഞ്ഞതുകൊണ്ടാണ്, ➟“വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറയുന്നത്: (സങ്കീ, 33:6).
𝟭𝟬. “അവൻ” എന്ന സർവ്വനാമം:
☛ “അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.” ((യോഹ, 1:3). ➟രണ്ടാം വാക്യംമുതൽ വചനത്തിന് “അവൻ” (𝐇𝐞) എന്ന പുല്ലിംഗസർവ്വനാമം (Masculine Pronoun) പറഞ്ഞിരിക്കയാൽ, ➟വചനം യേശു ആണെന്ന് കരുതുന്നവരുണ്ട്. ➟യോഹന്നാൻ്റെ സുവിശേഷത്തെക്കുറിച്ചോ, ഗ്രീക്ക് ഭാഷയെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ആരോ പറഞ്ഞുണ്ടാക്കിയ ഒരു അബദ്ധമാണിത്. ➟അവൻ എന്ന പുല്ലിംഗസർവ്വനാമം ഉപയോഗിക്കാൻ പല കാരണങ്ങളുണ്ട്:
❶ “ഞാൻ, എൻ്റെ, ഇവൻ, അവൻ, ഇവൾ, അവൾ, ഇത്, അതു” എന്നീ പദങ്ങളെ വ്യാകരണത്തിൽ “സർവ്വനാമം” (Pronoun) എന്ന് പറയും. ➟നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. ➟അതായത്, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ➟ഒന്നാം വാക്യത്തിൽ “വചനത്തെ” (Word) കുറിക്കാൻ 𝗟𝗼𝗴𝗼𝘀 എന്ന ഗ്രീക്കു നാമപദം (Noun) മൂന്നുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟പിന്നെയും അടുത്തവാക്യത്തിൽ ആ പദം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ്, 𝗵𝗼𝘂𝘁𝗼𝘀, 𝗮𝘂𝘁𝗼𝘀 എന്നീ പുല്ലിംഗ സർവ്വനാമങ്ങൾ (Masculine Pronouns) യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. ➟“വചനം” (Word) എന്ന നാമപദം (Noun) കഴിഞ്ഞിട്ട് ഏത് സർവ്വനാമം ഉപയോഗിച്ചാലും, ആ സർവ്വനാമത്തിൻ്റെ ഉടയവൻ “വചനം” തന്നെ ആയിരിക്കും. ➟പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ, വചനം യഥാർത്ഥത്തിൽ ഒരു പുരുഷ വ്യക്തിയായി രൂപാന്തരം പ്രാപിക്കില്ല.
❷ മലയാളത്തിൽ “വാക്കു/വചനം” എന്ന പദത്തിന് “അതു/ഇതു” എന്നീ നപുംസകലിംഗമാണ് (Neuter) ഉപയോഗിക്കുന്നത്. ➟ഇംഗ്ലീഷിൽ 𝗪𝗼𝗿𝗱 എന്ന പദത്തിന് 𝗜𝘁 എന്ന 𝗡𝗲𝘂𝘁𝗲𝗿 സർവ്വനാമമാണ് ഉപയോഗിക്കുന്നത്. ➟അതായത്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അചേതന വസ്തുക്കളെയോ, വാക്കു/വചനത്തെയോ, ഗുണങ്ങളെയോ (ജ്ഞാനം, സ്നേഹം മുതലായവ) കുറിച്ച് പറയാൻ, സാധാരണ നിലയിൽ നപുംസക ലിംഗമാണ് ഉപയോഗിക്കുന്നത്. ➟എന്നാൽ ഗ്രീക്ക് ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ➟ഗ്രീക്ക് ഭാഷയിൽ പദങ്ങൾക്ക് ലിംഗഭേദം (Gender) ഉണ്ട്. ➟കൊയ്നേ ഗ്രീക്കിൽ “വചനം അല്ലെങ്കിൽ വാക്കിനെ” കുറിക്കുന്ന മൂന്ന് ലിംഗത്തിലുമുള്ള പദങ്ങളുമുണ്ട്. ➟“ലോഗൊസ്” (Logos) പുല്ലിഗവും (Masculine), ➟“റീമ” (Rhema) നപുംസകലിംഗവും (Neuter), ➟“ലാലിയ” (Lalia) സ്ത്രീലിംഗവും (Feminine) ആണ്: (മത്താ, 5:37 ⁃⁃ മത്താ, 12:36 ⁃⁃ മത്താ, 26:73). ➟ഗ്രീക്കിൻ്റെ പരിഭാഷയായതുകൊണ്ടാണ്, ഇംഗ്ലീഷിലും മലയാളത്തിലും “അവൻ” (he) എന്ന പുല്ലിംഗസർവ്വനാമം (Masculine Pronoun) വന്നത്.
❸ പഴയനിയമത്തിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട “ദബാർ” (Dabar – Word) കൊണ്ടാണ് ദൈവം ആകാശഭൂമികൾ സൃഷ്ടിച്ചത്: (യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:7 ⁃⁃ സങ്കീ, 33:6). ➟എന്നാൽ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൽ തൽസ്ഥാനത്ത് 𝗟𝗼𝗴𝗼𝘀 ആണ് ഉപയോഗിച്ചിരുന്നത്: (Isa, 45:23; Jer, 9:20; Ezk, 3:17; Ezk, 33:17 ⁃⁃ Psa, 33:6). ➟അതിൻ്റെ 𝗟𝗼𝗴𝗼𝘀 എന്ന പുല്ലിഗ ഏകവചനത്തിലുള്ള (Singular Masculine) പദമാണ് യോഹന്നാൽ ഒന്നാം അദ്ധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ➟അതുകൊണ്ടാണ്, വചനത്തിന് “അവൻ” (He) എന്ന പുല്ലിംഗ സർവ്വനാമംതന്നെ ഉപയോഗിച്ചിരിക്കുന്നത്. ➟ഗ്രീക്ക് വ്യാകരണത്തിൽ പദങ്ങൾക്ക് ലിംഗഭേദം (Gender) ഉള്ളതുകൊണ്ട്, ➟ഓരോ പദങ്ങൾക്കും അതതിൻ്റെ ലിംഗത്തിലുള്ള സർവ്വനാമങ്ങൾ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. ➟അല്ലാതെ, ലോഗോസ് യേശു ആയതുകൊണ്ടല്ല “അവൻ” (he) എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്.
❹ വേറെയും കാരണമുണ്ട്. ➟യോഹന്നാൻ 𝗟𝗼𝗴𝗼𝘀-ന് “വ്യക്തിത്വാരോപണം” (Personification) കൊടുത്തുകൊണ്ടാണ് തൻ്റെ സുവിശേഷം ആരംഭിക്കുന്നത്. ➟അതുകൊണ്ടാണ്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആദിയിൽ ദൈവം ആകാശവുംഭൂമിയും സൃഷ്ടിച്ചതുമായ വചനത്തെ “ദൈവത്തോടുകൂടെ ആയിരുന്ന” ഒരു വ്യക്തിയെപ്പോലെ അവതരിപ്പിക്കുന്നത്. ➟ഒരു പുരുഷവ്യക്തിയെപ്പോലെ വചനത്തെ അവതരിപ്പിക്കുന്നതുകൊണ്ടാണ്, 𝗟𝗼𝗴𝗼𝘀 എന്ന പുല്ലിംഗ നാമപദവും പുല്ലിംഗ സർവ്വനാമവും ഉപയോഗിച്ചത്. ➟സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തിന് (Wisdom) “വ്യക്തിത്വാരോപണം” കൊടുത്തിട്ടുണ്ട്. ➟ജ്ഞാനത്തെ കുറിക്കുന്ന 𝗛𝗼𝗸𝗵𝗺𝗮𝗵 എന്ന എബ്രായപദവും 𝘀𝗼𝗽𝗵𝗶𝗮 എന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കുപദവും സ്ത്രീലിംഗ നാമപദം (Feminine Noun) ആണ്. ➟അതുകൊണ്ടാണ്, ജ്ഞാനത്തിന് “അവൾ” (𝐒𝐡𝐞) എന്ന സർവ്വനാമം കൊടുത്തിരിക്കുന്നത്: (സദൃ, 8:1-2). ➟അതുകൊണ്ട്, ജ്ഞാനം യഥാർത്ഥത്തിൽ ഒരു മനുഷ്യസ്ത്രീയായി മാറുന്നില്ല.
❺ “ജ്ഞാനത്തെ” (Wisdom) കുറിക്കുന്ന 𝘀𝗼𝗽𝗵𝗶𝗮 എന്ന ഗ്രീക്കുപദം സ്ത്രീലിംഗ നാമപദം (Feminine Noun) ആണ്. ➟അതിനാൽ ജ്ഞാനത്തെ കുറിക്കാൻ സ്ത്രീലിംഗ സർവ്വനാമമാണ് (Feminine Pronoun) പുതിയനിയമത്തിലും ഉപയോഗിച്ചിരിക്കുന്നത്. ➟“ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.” (ലൂക്കൊ, 7:35). ➟ഇവിടെ മലയാളത്തിൽ ഉപയോഗിച്ചിരിക്കുന്ന “തൻ്റെ” എന്നത് സ്ത്രീക്കും പുരുഷനും അചേതന വസ്തുക്കൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു പൊതു സർവ്വനാമമാണ്. ➟എന്നാൽ ഗ്രീക്കിലും ഇംഗ്ലീഷിലും കൃത്യമായ സ്ത്രീലിംഗ സർവ്വനാമം കാണാൻ കഴിയും. ➟“edikaiōthē hē 𝘀𝗼𝗽𝗵𝗶𝗮 apo pantōn tōn teknōn 𝗮𝘂𝘁𝗲𝘀 ⁃ 𝗪𝗶𝘀𝗱𝗼𝗺 is justified by all 𝗵𝗲𝗿 children.” ➟ഇവിടെ ഗ്രീക്കിൽ 𝘀𝗼𝗽𝗵𝗶𝗮 എന്ന സ്ത്രീലിംഗ നാമപദവും 𝗮𝘂𝘁𝗲𝘀 എന്ന അതിൻ്റെ സ്ത്രീലിംഗത്തിലുള്ള സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟എന്നാൽ ഇംഗ്ലീഷിലെ 𝗪𝗶𝘀𝗱𝗼𝗺 ലിംഗഭേദമുള്ള (𝐆𝐞𝐧𝐝𝐞𝐫) പദമല്ല. ➟അതിനാൽ സാധാരണ നിലയിൽ 𝗜𝘁 എന്ന നപുംസകലിംഗമാണ് ഉപയോഗിക്കേണ്ടത്. ➟ഗ്രീക്കിൻ്റെ പരിഭാഷയായതുകൊണ്ടാണ് 𝗵𝗲𝗿 എന്ന സ്ത്രീലിംഗം ഉപയോഗിച്ചിരിക്കുന്നത്. ➟ഈ വാക്യത്തിൽ, 𝘀𝗼𝗽𝗵𝗶𝗮-യ്ക്കും “വ്യക്തിത്വാരോപണം” (Personification) കൊടുത്തിരിക്കയാണ്. ➟അതുകൊണ്ടാണ്, ജ്ഞാനത്തിന് മക്കൾ (Children) ഉള്ളതായി പറഞ്ഞിരിക്കുന്നത്: (ലൂക്കൊ, 7:35)
❻ യോഹന്നാൻ വചനത്തിന് വ്യക്തിത്വാരോപണം (Personification) കൊടുത്തതിനും, 𝗟𝗼𝗴𝗼𝘀 എന്ന പുല്ലിംഗനാമപദം (Masculine Noun) ഉപയോഗിച്ചതിനും, പുല്ലിംഗസർവ്വനാമം (Masculine Pronoun) ഉപയോഗിച്ചതിനും വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണമുണ്ട്. ➟ആത്മീയമായിട്ടാണെങ്കിലും, “വചനം ജഡമായി തീർന്നു” (The word was made flesh) അല്ലെങ്കിൽ, വചനം ഒരു മനുഷ്യനായിത്തീർന്നു എന്ന് പറയുന്നത്, യേശു എന്ന് പേരുള്ള മനുഷ്യൻ അല്ലെങ്കിൽ പുരുഷനെക്കുറിച്ചാണ്: (യോഹ, 9:11). ➟യേശുവിനെ യോഹന്നാൻ്റെ സുവിശേഷത്തിൽ “മനുഷ്യൻ” (Anthropos – Man) എന്നും (യോഹ, 8:40), ➟“പുരുഷൻ” (Aner – Man) എന്നും (യോഹ, 1:30) അഭിന്നമായി പറഞ്ഞിട്ടുണ്ട്. ➟ഗ്രീക്കിലെ 𝗔𝗻𝗲𝗿 എന്ന പദം മനുഷ്യരിലെ “പുരുഷനെ” കുറിക്കുന്നതാണ്. ➟അതായത്, യോഹന്നാൻ വചനം ജഡമായിത്തീർന്നു എന്ന് പറയുന്നത് പുരുഷനായ നസറായനായ യേശുവിനെക്കുറിച്ചാണ്: (പ്രവൃ, 2:23). ➟അതുകൊണ്ടാണ്, വചനത്തെ കുറിക്കുന്ന പല പദങ്ങൾ ഉണ്ടായിട്ടും “ലോഗൊസ്” (Logos) എന്ന പുല്ലിംഗപദത്തിന് വ്യക്തിത്വാരോപണം കൊടുത്തുകൊണ്ട് സുവിശേഷം സമാരംഭിച്ചതും, ➟വചനം ജഡമയിത്തീർന്നു എന്ന് ആത്മീയമായി പറഞ്ഞിരിക്കുന്നതും. ⟦വചനം ജഡമായതിനെക്കുറിച്ച് താഴെ കൂടുതൽ മനസ്സിലാക്കാം⟧
𝟭𝟭. 𝗥𝗵𝗲𝗺𝗮:
☛ “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:3). ➟ഇതാണ് ക്രൈസ്തവരെ കുഴക്കിയ വാക്യം. “അവൻ” എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നതിൻ്റെ കാരണം മുകളിൽ പറഞ്ഞുകഴിഞ്ഞു. ➟അതായത്, ഇവിടെപ്പറയുന്ന “അവൻ” (𝗛𝗲) എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ യേശു അല്ല; “വചനം” (𝗟𝗼𝗴𝗼𝘀 ⁃ 𝗪𝗼𝗿𝗱) ആണ്. ➟യേശു ലോഗോസ് അല്ലെന്നും യേശു മുഖാന്തരമല്ല ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ടത് എന്നതിന്റെ വ്യക്തമായ തെളിവ് പുതിയനിയമത്തിലുണ്ട്: ➟“ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.“ (എബ്രാ, 11:3). ➟ഇവിടെ “ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു” (The worlds were framed by the word of God) എന്ന് പറയുന്നതിലെ, വചനത്തെ കുറിക്കുന്ന പദം 𝗟𝗼𝗴𝗼𝘀 (ലോഗോസ്) അല്ല; 𝗥𝗵𝗲𝗺𝗮 (റീമ) ആണ്. ➟അതായത്, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് തൻ്റെ 𝗗𝗮𝗯𝗮𝗿 (വചനം) കൊണ്ടാണെന്ന് സങ്കീർത്തകനായ ദാവീദ് പറയുന്നു: (സങ്കീ, 33:6). ➟എന്നാൽ ദൈവസൃഷ്ടിയെ കുറിക്കുന്ന അതേകാര്യത്തെ പുതിയനിയമത്തിൽ, ➟എബ്രായലേഖകൻ ”റീമ” (𝗥𝗵𝗲𝗺𝗮 ⁃⁃ 𝗪𝗼𝗿𝗱) കൊണ്ട് സൃഷ്ടിച്ചുവെന്നും (എബ്രാ, 11:3), ➟പത്രൊസ് അപ്പൊസ്തലൻ “ലോഗോസ്” (𝗟𝗼𝗴𝗼𝘀 ⁃⁃ 𝗪𝗼𝗿𝗱) കൊണ്ട് സൃഷ്ടിച്ചു എന്നുമാണ് പറയുന്നത്: (2പത്രൊ, 3:5). ➟ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം (𝗗𝗮𝗯𝗮𝗿) യേശു ആയിരുന്നെങ്കിൽ, ➟അതേ വചനത്തെ 𝗥𝗵𝗲𝗺𝗮 എന്നും 𝗟𝗼𝗴𝗼𝘀 എന്നും പുതിയനിയമത്തിൽ അഭിന്നമായി പറയുമായിരുന്നോ? ➟യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന 𝗟𝗫𝗫-ൽ തൽസ്ഥാനത്ത് 𝗟𝗼𝗴𝗼𝘀 ആണ് കാണുന്നത്: (Psa, 33:6). ➟അതുകൊണ്ട്, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച “ലോഗോസ്” (𝗟𝗼𝗴𝗼𝘀) യേശു ആണെന്ന് വാദിച്ചാൽ, ➟ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച “റീമ” (𝗥𝗵𝗲𝗺𝗮) ആരാണെന്ന് പറയും? ➟യേശുവിന് ഒരു ഇരട്ട സഹോദരൻകൂടി ഉണ്ടാകുമോ? ➟ഇനി റീമയും (𝗥𝗵𝗲𝗺𝗮) യേശു ആണെന്ന് പറയാതിരിക്കാൻ, ഒരു തെളിവുകൂടി തരാം: ➟𝗥𝗵𝗲𝗺𝗮 (റീമ) പുല്ലിംഗമല്ല (Masculine); നപുംസകലിംഗം (Neuter) ആണ്. ➟ദൈവം ആദിയിൽ സൃഷ്ടിനടത്തിയ 𝗗𝗮𝗯𝗮𝗿 എന്ന ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനം (𝗪𝗼𝗿𝗱) യേശു അല്ലെന്നതിൻ്റെ വ്യക്തമായ തെളിവാണിത്. ➟യേശു സൃഷ്ടിക്ക് കാരണമായ വചനം ആയിരുന്നെങ്കിൽ, അതേ വചനത്തിന് 𝗥𝗵𝗲𝗺𝗮 എന്ന 𝗡𝗲𝘂𝘁𝗲𝗿 (നപുസകലിംഗം) പദം എബ്രായ ലേഖകൻ ഉപയോഗിക്കുമായിരുന്നോ? ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെ കോട്ടിക്കളയാതെ (2തിമൊ, 3:16), ➟യേശു വചനമാണെന്ന് പറയാൻപോലും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.
𝟭𝟮. വചനമല്ല; വെളിച്ചമാണ്:
☛ യേശു വചനമല്ല; വെളിച്ചമാണെന്ന് യോഹന്നാൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➟“ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.” (യോഹ, 1:6-8). ➟ഇവിടെപ്പറയുന്ന വെളിച്ചം യേശുവാണ്. ➟താൻതന്നെ അക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: (യോഹ, 8:12; 9:5; 12:46 ⁃⁃ മത്താ, 4:14-15). ➟യോഹന്നാൻ സാക്ഷ്യം പറഞ്ഞത്, തൻ്റെ പിന്നാലെവന്ന യേശു എന്ന് പേരുള്ള പുരുഷനെ (Man) കുറിച്ചാണ്: (യോഹ, 1:30 ⁃⁃ യോഹ, 9:11). ➟അതിനാൽ ❛വെളിച്ചം❜ (Light), ❛സത്യവെളിച്ചം❜ (True Light) എന്നൊക്കെ യോഹന്നാൻ പറയുന്നത്, ➟യേശു എന്ന മനുഷ്യൻ്റെ “പദവികൾ” (Titles) ആണെന്ന് മനസ്സിലാക്കാം: (യോഹ, 1:7-9).
☛ അടുത്തവാക്യം ശ്രദ്ധിക്കുക:
➦ “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:9). ➟ഇവിടെ ശ്രദ്ധിക്കുക: ➟സത്യവെളിച്ചമായ യേശു “ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു” (Coming into the world) എന്നാണ് യോഹന്നാൻ പറയുന്നത്. ➟അതായത്, വെളിച്ചമായ യേശു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കുന്നതേയുള്ളു.
☛ അതിനടുത്തവാക്യം:
➦ “അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). ➟ഈ വാക്യം വളരെ ശ്രദ്ധിക്കുക: ➟“അവൻ (വചനം) ലോകത്തിൽ ഉണ്ടായിരുന്നു.” ➟ആദിയിൽ ഉണ്ടായിരുന്നതും ദൈവം സകലതും ഉളവാക്കിയ വചനം ലോകത്തിൽ ഉണ്ടായിരുന്നു. (യോഹ, 1:3). ➟അതായത്, വെളിച്ചം വന്നുകൊണ്ടിരുന്നു; ➟വചനം ലോകത്തിൽ ഉണ്ടായിരുന്നു. ➟𝟵-ാം വാക്യത്തിൽ വന്നുകൊണ്ടിരിക്കുന്ന യേശുവിനെ ➟𝟭𝟬-ാം വാക്യത്തിൽ വന്നു എന്ന് വെണമെങ്കിൽ പറയാം. ➟“അവൻ ലോകത്തിൽ ഉണ്ടായിരുന്നു” (He was in the world) എന്ന് എങ്ങനെ പറയും? ➟തന്നെയുമല്ല, വന്നുകൊണ്ടിരുന്നത് വെളിച്ചവും ലോകത്തിൽ ഉണ്ടായിരുന്നത് വചനവുമാണ്. ➟അതിനാൽ, വന്നുകൊണ്ടിരുന്ന യേശുവെന്ന സത്യവെളിച്ചവും, ➟ലോകത്തിൽ മുമ്പേ ഉണ്ടായിരുന്ന ദൈവത്തിൻ്റെ വചനവും ഒന്നല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
𝟭𝟯. 𝗝𝗲𝘀𝘂𝘀 𝗮𝗻𝗱 𝗪𝗼𝗿𝗱:
☛ യേശുവിനെയും (Jesus) വചനത്തെയും (Logos – Word) വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്:
𝟭. യേശു (Jesus) ആ വാക്ക് (Logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)
𝟮. ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും (Logos) ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു (Jesus) തന്നെ. (ലൂക്കൊ, 24:19)
𝟯. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ (Jesus) നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം (Logos) പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)
𝟰. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം (Jesus) സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം (Logos), (പ്രവൃ, 10:36)
𝟱. ക്രിസ്തു (Christ) ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും (Logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)
𝟲. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ (Christ) തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം (Logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)
𝟳. വാക്കിനാലോ (Logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ (Jesus) നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)
𝟴. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം (Logos) കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും (Lord ) അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)
𝟵. ക്രിസ്തുയേശു (Christ Jesus) പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം (Logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)
𝟭𝟬. എന്നോടു കേട്ട പഥ്യ വചനം (Logos) നീ ക്രിസ്തുയേശുവിലുള്ള (Christ Jesus) വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13; 1തിമൊ, 6:3). ➟യേശു വചനമാണെങ്കിൽ, വചനത്തെ വചനത്തിൽനിന്ന് എങ്ങനെ വേർതിരിച്ച് പറയാൻ കഴിയും? ➟വചനവും വചനവും എന്ന പ്രയോഗം ശരിയായിരിക്കുമോ?
☛ 𝗧𝗵𝗲 𝘄𝗼𝗿𝗱 𝗼𝗳 𝗖𝗵𝗿𝗶𝘀𝘁:
➦ ക്രിസ്തുവിൻ്റെ വചനത്തെക്കുറിച്ച് (The word of Christ) പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്: ➟“സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം (The word of Christ) ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16 ⁃⁃ ലൂക്കൊ, 4:32; ലൂക്കൊ, 10:39; യോഹ, 4:41). ➟ക്രിസ്തു വചനമാണെങ്കിൽ, “ക്രിസ്തുവിൻ്റെ വചനം” (The word of Christ) ആരാണെന്ന് പറയും? ➟“വചനത്തിൻ്റെ വചനം” (The word of the word) എന്ന പ്രയോഗം എത്ര വികൃതമായിരിക്കും?
☛ 𝗠𝘆 𝘄𝗼𝗿𝗱:
➦ യേശു “എൻ്റെ വചനം” (My word) എന്ന് പറയുന്ന പല വാക്യങ്ങളുണ്ട്:
➦ “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം (My word) കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24 ⁃⁃ യോഹ, 8:31; യോഹ, 8:37; യോഹ, 8:43; യോഹ, 8:51; യോഹ, 12:48; യോഹ, 14:23; യോഹ, 15:20). ➟യേശു വചനമാണെങ്കിൽ, “എൻ്റെ വചനം” (My word) എന്ന് യേശു പറയുന്നത് ഏത് വചനത്തെക്കുറിച്ചാണ്? ➟വചനം ”എൻ്റെ വചനം” എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ➟അതിനാൽ യേശു വചനമല്ലെന്ന് സംശയലേശമന്യേ തെളിയുന്നു.
𝟭𝟰. വചനം ജഡമായിത്തീർന്നു:
☛ യോഹന്നാൻ യേശുവിനെ വചനം ജഡമായി തീർന്നവനായിട്ടാണ് അവതരിപ്പിക്കുന്നത്: ➟“വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). ➟ഈ വാക്യത്തിൽ, “വചനം ജഡമായി തീർന്നു” എന്ന് പറയുന്നത് യേശുവിനെക്കുറിച്ചാണ്. ➟ആദിയിൽ ഉണ്ടായിരുന്നതും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതായ വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട്, ➟ആ വചനം ജഡമായി അല്ലെങ്കിൽ യേശു എന്ന് പേരുള്ള മനുഷ്യനായിത്തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്: (യോഹ, 9:11). ➟എന്നാൽ അവൻ ഇത് പറയുന്നത് യഥാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ്. ➟അതായത്, യേശുവിന് “വചനം” (Word) എന്നൊരു ”പൂർവ്വാസ്തിത്വം” (Pre-existence) യോഹന്നാൻ ആത്മീയമായി കൊടുത്തിരിക്കയാണ്. ➟എന്തുകൊണ്ടാണ്, വചനം എന്നൊരു പൂർവ്വാസ്തിത്വം യോഹന്നാൻ കൊടുത്തിരിക്കുന്നത് എന്നറിയണമെങ്കിൽ, ➟അവന്റെ സുവിശേഷത്തെക്കുറിച്ച് മനസ്സിലാക്കണം:
𝟭𝟱. യോഹന്നാൻ്റെ സുവിശേഷം:
☛ സമവീക്ഷണ സുവിശേഷങ്ങൾ അഥവാ, സമാന്തര സുവിശേഷങ്ങൾ (Synoptic Gospels) എന്നറിയപ്പെടുന്ന മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, ➟യോഹന്നാൻ്റേത് ”ആത്മീയ സുവിശേഷം” (Spiritual Gospel) ആണ്. ➟“യേശുവിൻ്റെ ജീവിതത്തിലെ ആത്മീയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം.” ➟അതുകൊണ്ടാണ് ആത്മീയസുവിശേഷം എന്ന് പറയുന്നത്. ➟അതായത്, സമവീക്ഷണ സുവിശേഷകന്മാർ എടുക്കാതിരുന്ന അല്ലെങ്കിൽ, അവർക്ക് എടുക്കാൻ നിയോഗമില്ലാതിരുന്ന യേശുവിൻ്റെ ജീവിതത്തിലെ ആത്മീയ പ്രഭാഷണങ്ങളാണ്, ➟പിന്നെയും ഏകദേശം 𝟯𝟬-𝟰𝟬 വർഷത്തിനുശേഷം യോഹന്നാൻ രേഖയാക്കിയത്. ➟പുതിയജനനം: (3:1-12), ➟ജീവനുള്ള വെള്ളം: (4:10-14), ➟സത്യനമസ്കാരം: (4:20-24), ➟പിതാവും പുത്രനും തമ്മിലുള്ള ബന്ധം: (5:17-47; 8:16-59; 10:29-41; 15:9-27), ➟നശിച്ചുപോകുന്നതും നിലനില്ക്കുന്നതുമായ ആഹാരം: (6:27-31), ➟സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പം: (6:32-69), ➟ജീവജലത്തിൻ്റെ നദി: (7:37-39), ➟ലോകത്തിൻ്റെ വെളിച്ചം (8:12; 9:5; 12;46), ➟പിതാവും പുത്രനും (8:19-30), ➟നല്ല ഇടയൻ (10:1-28), ➟ആടുകളുടെ വാതിൽ (10:7-9), ➟പുനരുത്ഥാനവും ജീവനും (11:21-26), ➟പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും (14:1-6), ➟കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ ആഗമനം: (14:16-17; 14:26; 15:26), ➟സാക്ഷാൽ മുന്തിരിവള്ളി (15:1-8), ➟പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം: (16:7-15), ➟മഹാപുരോഹിതൻ്റെ മാദ്ധ്യസ്ഥം: (17:1-26) മുതലായവ നോക്കുക. ➟തൻ്റെ മരണപുനരുത്ഥാനങ്ങളോടുള്ള ബന്ധത്തിൽ ശിഷ്യന്മാർക്കുണ്ടാകുന്ന ദുഃഖവും അനന്തരമുള്ള സന്തോഷവും വിവരിക്കാൻ, സ്ത്രീയുടെ പ്രസവത്തെക്കുറിച്ച് പറയുന്ന ഒരു ഉപമയല്ലാതെ (യോഹ, 16:21), ➟സമവീക്ഷണ സുവിശേഷങ്ങളിൽ കാണുന്നപോലെ ഭൗമിക ഉപമകളോ, പ്രഭാഷണങ്ങളോ ഒന്നും യോഹന്നാൻ്റെ സുവിശേഷത്തിൽ കാണാൻ കഴിയില്ല. ➟സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് യോഹന്നാൻ്റെ സുവിശേഷത്തെ വ്യത്യസ്തമാക്കുന്ന ഘടകവും അതാണ്. ➟യേശു ആത്മീയമായി പഠിപ്പിച്ച കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയതുകൊണ്ടാണ്, ➟“ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്ന് പറഞ്ഞുകൊണ്ട് പല ശിഷ്യന്മാരും പിൻവാങ്ങിപ്പോയത്: (യോഹ, 6:60 ⁃⁃ 6:66).
𝟭𝟲. യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟“ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟“യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟“അവതാരം” (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]
𝟭𝟳. യേശു എന്നു പേരുള്ള മനുഷ്യൻ:
☛ യോഹന്നാനിലെ യേശു ദൈവമാണെന്നാണ് പണ്ഡിതഭാഷ്യം. ➟“യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11). ➟യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അമ്മ മറിയം ആണെന്ന് യോഹന്നാൻ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 2:1; 2:3; 2:5; 2:12; 6:42; 19:25; 19:26). ➟യേശു “മനുഷ്യൻ” (𝐀𝐧𝐭𝐡𝐫𝐨𝐩𝐨𝐬 ⁃ 𝐌𝐚𝐧) ആണെന്ന് യോഹന്നാൻ്റെ സുവിശേഷത്തിൽ 𝟭𝟲 പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). ➟യോഹന്നാനിലെ ക്രിസ്തു ദൈവമാണെങ്കിൽ, അവൻ്റെ അമ്മ മറിയയാണെന്നും അവൻ മനുഷ്യനാണെന്നും യോഹന്നാൻ ആവർത്തിച്ചു പറയുമായിരുന്നോ? ➟യേശു വചനമായിരുന്നെങ്കിൽ, അവൻ മനുഷ്യനാണെന്ന് 𝟭𝟲 പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്തുവെച്ച യോഹന്നാൻ, ➟അവൻ വചനമാണെന്ന് ഒരു വാക്യത്തിൽപ്പോലും രേഖപ്പെടുത്താഞ്ഞത് എന്താണ്?
☛ ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ വാക്കുകൾ നോക്കുക: ➟“യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ➟ഈ വാക്യം ശ്രദ്ധിച്ചാൽ: എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟യോഹന്നാനിലെ യേശു ദൈവമാണെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്ന് യേശു പഠിപ്പിക്കുമായിരുന്നോ❓
𝟭𝟴. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
☛ പിതാവാണ്, ഏകദൈവം (Monos Theos- The only God) എന്നും, ➟ഏകസത്യദൈവൽ (Ho monos alethinos Theos – The only true God) എന്നും ➟താൻ മനുഷ്യൻ (Anthropos – Man) ആണെന്നും യേശു അസന്ദിഗ്ധമായി പഠിപ്പിച്ചത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്: (യോഹ, 5:44; യോഹ, 17:3 ⁃⁃ യോഹ, 8:40). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱❜\ എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ➟ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും ➟മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. ➟അതായത്, യേശു പഠിപ്പിച്ച 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “ഒരു ദൈവം” (One God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. ➟പിതാവാണ് “ഒരേയൊരു ദൈവം” എന്ന് യേശു പഠിപ്പിച്ചാൽ, ➟താനും സ്വർഗ്ഗത്തിലും ഭൂമിയിലുളുള്ള മറ്റാരും ദൈവം അല്ലെന്നാണർത്ഥം. ➟𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “പിതാവ് സത്യദൈവം” ആണെന്നല്ല; “പിതാവ് മാത്രം സത്യദൈവം” (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നാണ്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, ➟താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟താൻ ദൈവമായിരുന്നെങ്കിൽ, ഒരേയൊരു ദൈവം പിതാവാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും യേശു പഠിപ്പിക്കുമായിരുന്നോ?
☛ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പറിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟“ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുക്രിസ്തുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:1). ➟ചിലർ കരുതുന്നപോലെ യേശു വചനമെന്ന ദൈവമായിരുന്നെങ്കിൽ, ➟ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ? ➟[കാണുക: തോമാസിൻ്റെ ദൈവം പുത്രനോ, പിതാവോ?]
𝟭𝟵. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ:
☛ യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് എഴുത്തുകാരനും സ്നാപകനും യേശുവും പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 3:13 ⁃⁃ യോഹ, 3:31 ⁃⁃ യോഹ, 6:38; 6:51; 6:58). ➟എന്നാൽ യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) ➟യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനല്ല; ➟മറിയത്തിൻ്റെ ആദ്യജാതനായി പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21 ⁃⁃ ലൂക്കൊ, 2:7). ➟ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18-19⁃⁃പ്രവൃ, 3:22-23) ➟ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➟പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➟മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:6) പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു യേശുവിൻ്റെ ജനനം. ➟യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് അവനെ എഴുന്നേല്പിക്കും എന്ന് ദൈവവും മോശെയും വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്: (ആവ, 18:15; ആവ, 18:18-19). ➟താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവൻ്റെ അപ്പമാണെന്നാണ് യേശു ആവർത്തിച്ച് പഠിപ്പിച്ചത്: ➟“സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.” (യോഹ, 6:51 ⁃⁃ യോഹ, 6:33; 6:38; 6:41; 6:50). ➟“തൻ്റെ ശരീരമാകുന്ന അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും“ എന്ന് പഠിപ്പിച്ചവൻതന്നെ പിന്നെ പറയുന്നത് നോക്കുക: ➟“ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.“ (യോഹ, 6:63). ➟അതിനാൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്നത്, യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ട് ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം. ➟[കാണുക: മോശെയെപ്പോലൊരു പ്രവാചകൻ, യേശുവും മോശെയും]
𝟮𝟬. വചനമെന്ന പൂർവ്വാസ്തിത്വം:
☛ യോഹന്നാൻ്റെ സുവിശേഷം സമവീക്ഷണ സുവിശേഷങ്ങളിൽ (Synoptic Gospels) നിന്ന് വ്യത്യസ്തമായി ആത്മീയ സുവിശേഷം (Spiritual Gospel) അതുകൊണ്ടാണ്, ദൈവത്തിൻ്റെ വചനത്തിന് വ്യക്തിത്വാരോപണം (Personification) കൊടുത്തുകൊണ്ട് സുവിശേഷം ആരംഭിക്കുന്നതും ➟കന്യകാജാതനും അവളുടെ ആദ്യജാതനുമായ യേശുവിനെ വചനം ജഡമായി തീർന്നവനുമായി ➟അല്ലെങ്കിൽ “വചനം” (Word) എന്നൊരു “പൂർവ്വാസ്തിത്വം” (Pre-existence) കൊടുത്തുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്: (മത്താ, 1:22; ലൂക്കൊ, 2:7 ⁃⁃ യോഹ, 1:14). ➟മത്തായിലും ലൂക്കൊസിലും കാണുന്നപോലെ, വംശാവലിയോടെ മറിയത്തിൻ്റെ മകനായി യേശുവിനെ അവതരിപ്പിച്ചാൽ, ➟അടുത്ത അദ്ധ്യായങ്ങളിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പറയാൻ കഴിയില്ല. ➟യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവിൻ്റെ പ്രഭാഷണങ്ങളിൽ പ്രധാനമായിട്ടുള്ളത്, ➟താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പം എന്ന നിലയിലാണ്: (യോഹ, 6:33; 6:41; 6:50; 6:51; 6:58). ➟താൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് യേശു ആത്മീയമായി പറയുന്നത്. ➟അതേ അർത്ഥത്തിലാണ് എഴുത്തുകാരനും സ്നാപകനും പറഞ്ഞിരിക്കുന്നത്: (യോഹ, 3:13 ⁃⁃ യോഹ, 3:31). ➟പ്രാരംഭത്തിൽ അവൻ മറിയ പ്രസവിച്ച മകനാണെന്ന് പറഞ്ഞശേഷം, ➟അടുത്ത അദ്ധ്യായത്തിൽ അവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് എഴുത്തുകാരന് പറയാൻ കഴിയില്ല. ➟പറഞ്ഞാൽ, അവൻ്റെ പുസ്തകം പൂർവ്വാപരവൈരുദ്ധ്യമാകും. ➟അതുകൊണ്ടാണ്, യേശുവിന് “വചനം” (Word) എന്നൊരു “പൂർവ്വാസ്തിത്വം” (Pre-existence) ആത്മീയമായി കൊടുത്തിരിക്കുന്നത്: (യോഹ, 1:14).
𝟮𝟭. ഞാനും പിതാവും ഒന്നാകുന്നു:
☛ യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് എഴുത്തുകാരൻ്റെ പ്രസ്താവനയിൽനിന്നും യേശുവിൻ്റെ പ്രഭാഷണങ്ങളിൽനിന്നും വ്യക്തമായി മനസ്സിലാക്കാം: ➟“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 1:18). ➟യേശു എന്ന് പേരുള്ള മനുഷ്യൻ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് മുകളിൽ നാം കണ്ടതാണ്. ➟അതുകൊണ്ടാണ്, “പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് യോഹന്നാൻ പറയുന്നത്. ➟യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം പിതാവായ യഹോവ എന്ന നിലയിലാണ്. ➟അതുകൊണ്ടാണ്, പിതാവായ യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിവൃത്തിയാകുന്നത്: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟അതിനാലാണ്, “ഞാൻ തന്നെ അവൻ (Ego Eimi – I AM), അബ്രാഹാം ജനിച്ചതിന് മുമ്പേ ഞാൻ ആകുന്നു (Ego Eimi – I AM), ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ യേശു പഠിപ്പിച്ചത്: (Joh, 8:24; 8:28; 8:58; യോഹ, 10:30; 14:9). ➟പ്രത്യുത, വചനമെന്ന നിലയിലായിരുന്നു യേശുവിൻ്റെ പൂർവ്വാസ്തിത്വം എങ്കിൽ, ഞാനും വചനവും ഒന്നാണെന്നല്ലാതെ, ➟ഞാനും പിതാവും ഒന്നാകുന്നു എന്ന് എങ്ങനെ പറയാൻ കഴിയും? ➟എന്നെ കണ്ടവർ വചനത്തെ കണ്ടിരിക്കുന്നു എന്നല്ലാതെ, ➟എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു എന്ന് എങ്ങനെ പറയും? അബ്രാഹാം ജനിച്ചതിന് മുമ്പേ എഗോ എയ്മിയാണെന്ന് എങ്ങനെ പറയും? ➟അതിനാൽ യേശു വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.
𝟮𝟮. വചനവും ജീവൻ്റെ വചനവും:
☛ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിലെ “ജീവൻ്റെ വചനവും” (The Word of life) യേശു ആണെന്ന് അനേകരും വിചാരിക്കുന്നു. രണ്ട് വാക്യങ്ങളും നോക്കുക: ➟“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). ➟“ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു” (1യോഹ, 1:1-2). ➟രണ്ട് വാക്യങ്ങളും തമ്മിൽ താരതമ്യം ചെയ്താൻ രണ്ടും ഒന്നല്ലെന്നും യേശു അല്ലെന്നും കാണാൻ കഴിയും:
❶ സുവിശേഷത്തിൽ “വചനവും” (Logos – Word) ➟ലേഖനത്തിൽ “ജീവൻ്റെ വചനംവും” (Tou logon zoes – The Word of life) ആണ്. ➟അതിനാൽ രണ്ടും ഒന്നാണെന്ന് പറയാൻ പറ്റില്ല.
❷ സുവിശേഷത്തിൽ, “ആദിയിൽ ഉണ്ടായിരുന്ന വചനവും” ➟ലേഖനത്തിൽ “ആദിമുതലുള്ള ജീവൻ്റെ വചനവും” ആണ്. ➟ആദ്യത്തേത്, “ആദിയിൽ വചനം ഉണ്ടായിരുന്നു” (En arche en ho Logos- In the beginning was the Word) എന്നാണ്. ➟രണ്ടാമത്തേത്, “ആദിമതുതൽ ഉള്ളതു” (Ho en ap arches – That which was from the beginning) എന്നുമാണ്. ➟ആദ്യത്തേത്, 𝗘𝗻 𝗮𝗿𝗰𝗵𝗲 (In the beginning) ആണെങ്കിൽ, ➟അടുത്തത്, 𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 (from the beginning) ആണ്. ➟അതായത്, സുവിശേഷത്തിൽ പറയുന്ന “ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം” ആദിയിൽ ഉണ്ടായിരുന്നതും ➟ലേഖനത്തിൽ പറയുന്ന “ജീവൻ്റെ വചനം” അഥവാ, “സകല മനുഷ്യർക്കും ജീവൻ നല്കുന്ന വചനം” ആദിമുതൽ ഇന്നയോളം ഉള്ള വചനവുമാണ്.
☛ യേശുവിൻ്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള വാക്കിനാലും ഇത് മനസ്സിലാക്കാം: ➟“സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” (മത്താ, 19:4). ➟ഈ വേദഭാഗത്തെ “ആദിയിൽ” എന്നത് കൃത്യമായ പരിഭാഷയല്ല. ➟𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പ്രയോഗത്തിന് “ആദിമുതൽ” (from the beginning) എന്നാണ് കൃത്യമായ പരിഭാഷ. ➟[കാണുക: പി.ഒ.സി ⁃⁃ ASV]. ➟അതായത്, ദൈവം ആദിയിൽ ആദാമിനെയും ഹവ്വായെയും ഉണ്ടാക്കിയിട്ട് താൻ മനുഷ്യസൃഷ്ടി നിർത്തിയില്ല; ➟താൻ മനുഷ്യരിലൂടെ തൻ്റെ സൃഷ്ടികർമ്മം ഇന്നയോളം തുടർന്നുപോരുകയാണ് ചെയ്യുന്നത്: (യെശ, 64:8). ➟തന്നെയുമല്ല, മനുഷ്യനെ “ഉണ്ടാകട്ടെ” എന്ന് പറഞ്ഞുകൊണ്ട് തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താലല്ല സൃഷ്ടിച്ചത്; ➟തൻ്റെ കൈകൊണ്ട് മെനഞ്ഞതാണ്: (ഉല്പ, 2:7). ➟മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിൽ മാത്രമാണ് ദൈവം ഒരു പ്രവർത്തി ചെയ്തതായി കാണുന്നത്. ➟അതായത്, യോഹന്നാനിൽ പറയുന്ന ആകശഭൂമികൾ സൃഷ്ടിച്ച വചനവും, ➟ജീവൻ്റെ വചനവും, രണ്ടും രണ്ടാണ്.
❸ ഒന്നാം വാക്യത്തിൽ ജീവൻ്റെ വചനത്തെ (ton Logou zoes – The Word of life) സംബന്ധിച്ച അഞ്ച് പ്രയോഗങ്ങൾ കാണാം:
➟ “ആദിമുതലുള്ളതു” (Ho en ap arches – That which was from the beginning)
➟ “ഞങ്ങൾ കേട്ടതു” (Ho akekoamen – Which we have heard)
➟ “ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ടതു” (Ho heorakamen tois ophthalmois hemon – Which we have seen with our eyes)
➟ “ഞങ്ങൾ നോക്കിയതു” (Ho etheasametha – Which we have looked upon)
➟ “ഞങ്ങളുടെ കൈകൾ തൊട്ടതു” (Hai cheires hemon epselaphesan – Oue hands have handled)
☛ മേല്പറഞ്ഞ അഞ്ച് പ്രയോഗങ്ങളും മലയാളത്തിൽ ഒരേ ലിംഗത്തിൽ തോന്നുമെങ്കിലും, ➟ഗ്രീക്കിൽ ആദ്യത്തെ നാല് പ്രയോഗങ്ങൾ നപുംസകലിംഗത്തിലും (Neuter) ➟അഞ്ചാമത്തെ പ്രയോഗം സ്ത്രീലിംഗത്തിലും (Feminine) ആണ്.
☛ ആദ്യത്തെ നാല് പ്രയോഗങ്ങളിലും ആവർത്തിച്ചു വരുന്ന “അതു” (That which, which) എന്നർത്ഥമുള്ള “ഹൊ” (ho) എന്ന പദം നപുംസകലിംഗത്തിലുള്ള (Neuter) “ആപേക്ഷിക സർവ്വനാമം” (Relative Pronoun) ആണ്. ➟“ആപേക്ഷിക സർവ്വനാമം” എന്നാൽ, ആരെക്കുറിച്ചാണോ, അല്ലെങ്കിൽ എന്തിനെക്കുറിച്ചാണോ പ്രതിപാദിക്കുന്നത് ➟അതിനെ സംബംന്ധിക്കുന്ന സർവ്വനാമം എന്നാണർത്ഥം.
☛ യോഹന്നാൻ “ജീവന്റെ വചനം” സംബന്ധിച്ച കാര്യമാണ് പറയുന്നത്. ➟ജീവൻ്റെ വചനം ഒരു പുരുഷനായ വ്യക്തിയെ കുറിക്കുന്നത് ആയിരുന്നെങ്കിൽ, ➟“ഹൊസ്” (hos) എന്ന പുല്ലിംഗത്തിലുള്ള (Masculine) ആപേക്ഷിക സർവ്വനാമം (Relative Pronoun) ഉപയോഗിക്കുമായിരുന്നു: (Mat, 5:19). ➟ഒരു സ്ത്രീ ആയിരുന്നെങ്കിൽ, ➟“ഹേ” (he) എന്ന സ്ത്രീലിംഗത്തിലുള്ള (Feminine) ആപേക്ഷിക സർവ്വനാമം ഉപയോഗിക്കുമായിരുന്നു: (Luk, 2:37). ➟എന്നാൽ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത് “ഹൊ“ (ho) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമമാണ്. ➟അത് വാക്കു/വചനം, വസ്തുക്കൾ, സവിശേഷ ഗുണങ്ങൾ, പക്ഷിമൃഗാദികൾ മുതലായവയെ കുറിക്കുന്നതാണ്. ➟പ്രസ്തുത വാക്യത്തിൽ പറയുന്നത്, ➟“ജീവൻ്റെ വചനം” (Tou Logou zoes – The Word of life) ➟അല്ലെങ്കിൽ ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്ന സർവ്വനാമങ്ങൾ ആയതുകൊണ്ടാണ് നപുംസകലിംഗത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ➟പ്രത്യുത, അവിടെപ്പറയുന്ന “ജീവൻ്റെ വചനം” നമ്മുടെ കർത്താവും പുരുഷനുമായ (Man) നസറായനായ യേശു ആയിരുന്നെങ്കിൽ, ➟നപുംസകലിംഗത്തിൽ യോഹന്നാൻ പറയുമായിരുന്നോ? (പ്രവൃ, 2:23).
☛ ഗ്രീക്കിലേക്കൊന്നും പോകണ്ട മലയാളത്തിൽ നോക്കിയാലും മതി. ➟“ആദിമുതലുള്ള-അതു” ➟“ഞങ്ങൾ കേട്ട-അതു” ➟“ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ട-അതു” ➟“ഞങ്ങൾ നോക്കിയ-അതു” എന്നൊക്കെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ➟“അതു, അതു, അതു, അതു” എന്ന് നപുസകലിംഗത്തിൽ (Neuter) നാലുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟യേശുക്രിസ്തു എന്നതുപോട്ടെ, അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായ്ക്കുപോലും ➟“നപുംസകലിഗം” ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟“അതു” യേശുക്രിസ്തു ആണെന്ന് പറയുന്നവരെ സമ്മതിക്കണം!
☛ ജീവൻ്റെ വചനവുമായുള്ള അല്ലെങ്കിൽ, വീണ്ടുംജനിപ്പിക്കുന്ന ദൈവത്തിൻ്റെ വചനവുമായുള്ള (യാക്കോ, 1:18; 1പത്രൊ, 1:23) അപ്പൊസ്തലന്മാരുടെ അഭേദ്യമായ ബന്ധത്തെക്കുറിക്കാനാണ്, ➟ഞങ്ങൾ കേട്ടു, സ്വന്ത കണ്ണുകൊണ്ടു കണ്ടു, ഞങ്ങൾ നോക്കി, ഞങ്ങളുടെ കൈതൊട്ടു എന്നൊക്കെ പറയുന്നത്. ➟അല്ലാതെ, യേശുവിനെ തൊട്ടകാര്യമല്ല പറയുന്നത്. ➟യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ളവനാണ് യോഹന്നാൻ: (യോഹ, 13:23). ➟യേശുവിനെ തൊട്ടകാര്യമാണ് അവിടുത്തെ വിഷയമെങ്കിൽ, അതിലും വലിയൊരു സാക്ഷ്യമുണ്ടോ? ➟വിശ്വാസികൾ പ്രമാണിക്കേണ്ടത് അല്ലെങ്കിൽ മുറുകെപ്പിടിക്കേണ്ട വചനമാണ്, യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” (The Word of life): (ഫിലി, 2:15 ⁃⁃ യോഹ, 6:68; പ്രവൃ, 5:20). ➟അല്ലാതെ, അത് യേശുവല്ല.
☛ 𝗖𝗵𝗿𝗶𝘀𝘁 𝗮𝗻𝗱 𝗧𝗵𝗲 𝗪𝗼𝗿𝗱 𝗼𝗳 𝗟𝗶𝗳𝗲:
➦ ക്രിസ്തുവിനെയും ജീവൻ്റെ വചനത്തെയും വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: ➟“Holding forth 𝘁𝗵𝗲 𝘄𝗼𝗿𝗱 𝗼𝗳 𝗹𝗶𝗳𝗲; that I may rejoice in the day of 𝗖𝗵𝗿𝗶𝘀𝘁, that I have not run in vain, neither laboured in vain.” (Phi, 2:16, KJV). (ജീവന്റെ വചനത്തെ മുറുകെ പിടിച്ചുകൊള്ളുവിൻ; അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും). ➟ഈ വാക്യം, ഗ്രീക്കിലും ഇംഗ്ലീഷിലും ഒറ്റ വാക്യമാണ്. ➟പിഒ.സി പരിഭാഷയും സത്യവേദപുസ്തകം സമകാലിക പരിഭാഷയും നോക്കുക. ➟എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ട് വാക്യമാണ്. ➟ക്രിസ്തു ജീവൻ്റെ വചനമാണെങ്കിൽ, ➟ക്രിസ്തുവിനെയും ജീവൻ്റെ വചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ? ➟വചനവും ഭാഷയും അറിയാവുന്നവരാരും യേശു വചനമാണെന്നോ, ജീവൻ്റെ വചനമാണെന്നോ പറയില്ല.
𝟮𝟯. ആദിമുതലുള്ളതും ആദിമുതലുള്ളവനും:
☛ യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” യേശു അല്ലെന്നതിൻ്റെ തെളിവ് അവൻ്റെ അതേ ലേഖനത്തിൽത്തന്നെ ഉണ്ട്: ➨“പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.” (1യോഹ, 2:13 ⁃⁃ 1യോഹ, 2:14). ➟ഈ രണ്ട് വേദഭാഗവും പിതാവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ഇതിലെ പ്രയോഗം ശ്രദ്ധിക്കുക: ➟“ആദിമുതലുള്ള–അവൻ” (Him who is from th beginning) എന്നാണ് പറഞ്ഞിരിക്കുന്നത്. ➟എന്നാൽ “ആദിമുതലുള്ള⁃⁃അതു” (That which was from the beginning) എന്നാണ് ജീവൻ്റെ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്: (1Joh, 1:1 ⁃⁃ 1Joh, 2:13; 1Joh, 2:14). ➟വ്യത്യാസം മനസ്സിലായോ?
☛ ഇനി ഗ്രീക്കിൽ നോക്കാം: ➟“ആദിമുതലുള്ളവൻ” (Him who is from th beginning) എന്ന് പറയാൻ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്, 𝘁𝗼𝗻 𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 എന്നാണ്. ➟ഇതിലെ, 𝘁𝗼𝗻 എന്ന പദം പുല്ലിംഗത്തിലും (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) പ്രതിഗ്രാഹിക വിഭക്തിയിലുമുള്ള (Accusative Case) ഒരു നിശ്ചയോപപദം (Definite Article) ആണ്. ➟പദത്തിൻ്റെ അർത്ഥം “അവനെ” (Him) എന്നാണ്. ➟“ആദിമുതലുള്ളവനെ” എന്ന പ്രയോഗം പിതാവിനെ സൂചിപ്പിക്കുന്നതുകൊണ്ടാണ്, ”അവനെ” എന്ന പുല്ലിംഗ ആർട്ടിക്കിൾ ഉപയോഗിച്ചിരിക്കുന്നത്. ➟അടുത്തവാക്യത്തിലും “ആദിമുതലുള്ളവനെ” എന്ന പ്രയോഗം പിതാവിനെക്കുറിച്ച് കാണാം: (1യോഹ, 2:14).
☛ ലിംഗഭേദം (Gender) ഇല്ലാത്ത പിതാവിനെ കുറിക്കാൻ “ആദിമുതലുള്ള–അവൻ” എന്ന പുല്ലിംഗം (Masculine) ഉപയോഗിച്ച യോഹന്നാൻ, ➟തൻ്റെ അതേ ലേഖനത്തിൽപ്പറയുന്ന “ജീവൻ്റെ വചനം” (The Word of life) ലിംഗഭേദമുള്ള (Gender) പുരുഷനായ (Man) നസറായനായ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, ➟“ആദിമുതലുള്ള–അതു” എന്ന നപുംസകലിംഗത്തിൽ പറയുമായിരുന്നോ? (പ്രവൃ, 2:23). ➟ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ച ബൈബിളിൽ വ്യാകരണവിരുദ്ധമായി ഒരു വാക്കുപോലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ➟അതെങ്കിലും വിശ്വാസികൾ ഓർക്കുന്നത് നല്ലതാണ്.
𝟮𝟰. ദൈവവചനം എന്ന് പേർ:
☛ വെളിപ്പാട് പുസ്തകത്തിൽ വെള്ളക്കുതിരപ്പുറത്ത് വരുന്നവനും യേശു ആണെന്ന് കരുതുന്നവരുണ്ട്: ➟“അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.” (വെളി, 19:11-13). ➟ഇവിടെ ”ദൈവവചനം” (The Word of God) എന്ന് പേർ പറഞ്ഞിരിക്കുന്നവനും യേശു ആണെന്ന് കരുതുന്നവരുണ്ട്. ➟ഇവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ രണ്ട് തെളിവ് തരാം:
❶ നാല് പേരുകൾ:
☛ വെള്ളക്കുതിരപ്പുറത്തിരിക്കുന്നവന് ഒന്നല്ല; നാല് പേരുകളാണ് പറഞ്ഞിരിക്കുന്നത്: ➟𝟭𝟭-ാം വാക്യത്തിൽ, “വിശ്വസ്തനും സത്യവാനും” എന്നൊരു പേർപറഞ്ഞിട്ടുണ്ട്.➟𝟭𝟮-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ.➟𝟭𝟯-ാം വാക്യത്തിൽ, “ദൈവവചനം” എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്.➟𝟭𝟲-ാം വാക്യത്തിൽ, “രാജാധിരാജാവും കർത്താധികർത്താവും” എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, “നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ‘യേശുക്രിസ്തു’ എന്ന നമമല്ലാതെ വേറൊരു നാമവും ഇല്ല” എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:10-12). ➟വാക്കിനാലും ക്രിയയാലും (പ്രവൃത്തി) എന്തുചെയ്താലും യേശുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പിച്ചിരിക്കുന്നത്: (കൊലൊ, 3:17). ➟പിന്നെ പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്?
❷ വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ:
☛ ആറാം ആദ്ധ്യായത്തിൽ വെള്ളക്കുതിരപ്പുറത്ത് വരുന്നവനെ കുഞ്ഞാടിൽനിന്ന് വേർതിച്ച് പറഞ്ഞിരിക്കുന്നത് കാണാം: ➟“കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.” (വെളി, 6:1-2). ➟ഈ വേഭാഗത്തുനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 𝟭.കുഞ്ഞാടിനെയും വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟കുഞ്ഞാട് സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ഒന്നൊന്നായി ആറു മുദ്രകൾ പെട്ടിക്കുമ്പോൾ, നാല് കുതികളെയും, വ്യത്യസ്ത സംഭവങ്ങൾ ഭൂമിയിൽ നടക്കുന്നതായും യോഹന്നാൻ കാണുന്നുണ്ട്. ➟അതിനാൽ, കുഞ്ഞാടല്ല വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 𝟮.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ തലയിൽ കിരീടവും കയ്യിൽ വില്ലുമുണ്ട്. ➟കിരീടം അവൻ്റെ രാജത്വത്തെയും, വില്ല് അവൻ്റെ അധികാരത്തെയുമാണ് സൂചിപ്പിക്കുന്നത്. 𝟯.ആറാം അദ്ധ്യായത്തിൽ നാലു കുതിരയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഒരു വെള്ളക്കുതിരയും അതിൻ്റെമേൽ ഇരിക്കുന്നവനും മാത്രമേ കിരീടവും വില്ലുമുള്ളൂ. 𝟰.അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടവനാന്. ➟തന്മൂലം, ആറാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും ➟പത്തൊൻപതാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും ഒന്നാണെന്നും അത് യേശുക്രിസ്തുവോ, കുഞ്ഞാടോ അല്ലെന്നും വ്യക്തമാണ്.
❸ 𝗝𝗲𝘀𝘂𝘀 𝗮𝗻𝗱 𝗧𝗵𝗲 𝗪𝗼𝗿𝗱 𝗼𝗳 𝗚𝗼𝗱:
☛ യേശുവിനെയും ദൈവവചനത്തെയും വെളിപ്പാടിൽത്തന്നെ വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: ➟“നിങ്ങളുടെ സഹോദരനും യേശുവിന്റെ (Jesus) കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും (The Word of God) യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.” (വെളി, 1:9 ⁃⁃ ലൂക്കൊ, 5:1). ➟ഇവിടെ “ദൈവവചനവും യേശുവിന്റെ സാക്ഷ്യവും” എന്ന് വേർപെടുത്തി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ➟“ദൈവവചനം” എന്നത് യേശുവിൻ്റെ മറ്റൊരു നാമം ആയിരുന്നുവെങ്കിൽ, ➟യേശുവിനെയും ദൈവവചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ? ➟അതിനാൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ യേശുവാണെന്ന് പറയാൻ കഴിയില്ല.
𝟮𝟱. വചനം, ജീവൻ്റെ വചനം, ദൈവവചനം:
☛ താഴയുള്ളതെല്ലാം യേശു ആണെന്നാണ് പലരും വിചാരിക്കുന്നത്:
❶ വചനം (Word) 𝐉𝐨𝐡, 𝟏:𝟏,
❷ ജീവൻ്റെ വചനം (Word of life) 𝟏𝐉𝐨𝐡, 𝟏:𝟏,
❸ വിശ്വസ്തനും സത്യവാനും (Faithful and True) 𝐑𝐞𝐯, 𝟏𝟗:𝟏𝟏,
❹ ആർക്കും അറിയാത്ത നാമം (A name that no man Knew) 𝐑𝐞𝐯, 𝟏𝟗:𝟏𝟐,
❺ ദൈവവചനം (Word of God) 𝐑𝐞𝐯, 𝟏𝟗:𝟏𝟑,
❻ രാജാധിരാജാവും കർത്താധികർത്താവും (King of King and Lord of Lords) 𝐑𝐞𝐯, 𝟏𝟗:𝟏𝟔.
☛ മേല്പറഞ്ഞതെല്ലാം യേശു ആണെങ്കിൽ, 𝟯-മുതൽ 𝟲-വരെയുള്ളത് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ പേരാണെന്ന് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. ➟ഒരുത്തൻ്റെ പേരും അസ്തിത്വവും, പേരും പ്രകൃതിയും, പേരും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. ➟അതിനാൽ 𝟭-ഉം 𝟮-ഉം കൂടി സ്വാഭാവികമായി പേർതന്നെ ആകണം. ➟“യേശു” (𝐉𝐞𝐬𝐮𝐬) എന്ന പേരുകൂടി ചേരുമ്പോൾ, മൊത്തം 𝟳 പേരുകളായി. ➟സുവിശേഷങ്ങളിലോ, അപ്പൊസ്തലന്മാരുടെ പ്രവർത്തികളിലോ, ലേഖനങ്ങളിലോ യേശുവിന് മറ്റൊരു പേരുള്ളതായി പറഞ്ഞിട്ടില്ല. ➟തന്നെയുമല്ല, അത്ഭുതങ്ങൾ, അടയാളങ്ങൾ തുടങ്ങി മനസാന്തരം, പാപമോചനം, രക്ഷ, സ്നാനം മുതലായ ആദിയോടന്തം (A to Z) യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ കല്പിച്ചിരിക്കുന്നത്: (𝐂𝐨𝐥, 𝟑:𝟏𝟕). ➟രക്ഷയ്ക്കായി “യേശുക്രിസ്തു” എന്ന നാമമല്ലാതെ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നും പറഞ്ഞിട്ടുണ്ട്: (𝐀𝐜𝐭, 𝟒:𝟏𝟎-𝟏𝟐). ➟ഇതെല്ലാം യേശുവാണെന്നും അവൻ്റെ പേരുകളാണെന്നും വചനവിരുദ്ധമായി വാദിക്കുന്നവർ, ബാക്കി 𝟲 പേരുകളുടെ ആവശ്യമെന്താണെന്ന് വ്യക്തമാക്കേണ്ടതല്ലയോ? ➟രക്ഷിതാവും കർത്താവുമായവന് ഏഴ് പേരുകളുണ്ടെന്ന് ചുമ്മാ പറഞ്ഞാൽ മതിയോ?
☛ 𝗖𝗼𝗻𝗰𝗹𝘂𝘀𝗶𝗼𝗻:
➦ ബൈബിൾ വെളിപ്പെടുത്തുന്ന “യേശു” വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് മുകളിൽ നാം കണ്ടുകഴിഞ്ഞു ➟എന്നാൽ മുഹമ്മദീയരുടെ ഖുറാനിൽ പറയുന്ന അവരുടെ “ഈസാ നബി” വചനമാണ്: (4:171 ⁃⁃ 3:45). ➟ഖുറാനിലെ ഈസാനബിയെ വിട്ടിട്ട്, ബൈബിളിലെ യേശുവിനെ വിശ്വസിക്കുക. ➟യേശുവാണ് സത്യത്തിന് സാക്ഷിനിൽക്കാൻ ജനിച്ചവനും, അതിനായി ലോകത്തിലേക്ക് വന്നവനും, ഏകസത്യദൈവമായ (Father, the only true God) പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും: (യോഹ, 17:3; യോഹ, 18:37; യോഹ, 14:6).
One thought on “യേശു വചനമെന്ന ദൈവമാണോ?”