☛ ❝നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു❞ (തീത്തൊ, 2:13)
➦ തീത്തൊസ് പറയുന്ന (𝟐:𝟏𝟐/𝟏𝟑) തീത്തൊസിലെ മഹാദൈവം ആരാണെന്നാണ് നാം പരിശോധിക്കുന്നത്. ➤❝മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ❞ എന്നത്, ഗ്രീക്കിൽ ❝തൂ മെഗാലു തെയോ, കൈ സോടീറോസ് ഹെമോൻ യേസൂ ഖ്രിസ്റ്റൂ❞ (τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ – tou megalou Theou kai Sōtēros hēmōn Iēsou Christou) എന്നും, ഇംഗ്ലീഷിൽ ❝𝐨𝐟 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝 𝐚𝐧𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭❞ എന്നാണ്: (തീത്തൊ, 2:13). ➟ഗ്രീക്കിലെയും ഇംഗ്ലീഷിലെ ഈ പ്രയോഗം ഭാഷാപരമായി വ്യത്യസ്തരായ രണ്ടുപേരെ കുറിക്കാനും ഒരുത്തനെ കുറിക്കാനും അഭിന്നമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. ➟അതിനാൽ ഈ ഭാഗത്ത് പറയുന്ന ❝മഹാദൈവം❞ (𝐆𝐫𝐞𝐚𝐭 𝐆𝐨𝐝) ദൈവപുത്രനായ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതായി പലരും വിചാരിക്കുന്നു. ➟എന്നാൽ വചനപരമായും ഭാഷാപരമായും അത് ദൈവപുത്രനു് യോജിക്കുന്നതല്ല. ➟ബൈബിളിൽ അതിന് വ്യക്തമായ തെളിവുണ്ട്. ➟നമുക്ക് വിശദമായി നോക്കാം:
❶ മലയാളത്തിൽ: കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്‌ലിൽ ഇപ്രകാരമാണ്: ➤❝ഭാഗ്യമുള്ള ആശെക്കും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള പ്രത്യക്ഷതെക്കുംവേണ്ടി കാക്കുന്നവരാകുവാനായിട്ട്,❞ ➟ബെഞ്ചമിൻ ബെയ്ലിയുടെ മൂന്ന് പരിഭാഷകളിലും (1829, 1843, 1876) മഹാദൈവവും യേശുക്രിസ്തുവും ഒന്നാണെന്ന നിലയിലാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟മലയാളത്തിലെ മൂന്നു പരിഭാഷ ഒഴികെ (പി.ഒ.സി; മനോവ ബൈബിൾ, പു.ലോ.ഭാ), ബാക്കിയെല്ലാ പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തും ഒന്നാണെന്ന് കാണാൻ കഴിയും: ➤ഇ.ആർ.വി, ബെഞ്ചമിൻ ബെയ്ലി, മലയാളം ബൈബിൾ (mlBCS), മലയാളം ബൈബിൾ (1956), മലയാളം ബൈബിൾ നൂതനപരിഭാഷ (MSV 17), മാണിക്കത്തനാർ (1935), വിശുദ്ധഗ്രന്ഥം, വിശുദ്ധ സത്യവേദപുസ്തകം. സത്യം പരിഭാഷ, സത്യവേദപുസ്തകം, സത്യവേപുസ്തകം സമകാലിക പരിഭാഷ, ഹെർമൻ ഗുണ്ടർട്ട് (1868) മുതലായവ.
➦ 𝐊𝐉𝐕-യുടെ 𝟐𝟎𝟏𝟔-ല പരിഭാഷയിൽ ഇപ്രകാരമാണ്: ❝𝐥𝐨𝐨𝐤𝐢𝐧𝐠 𝐟𝐨𝐫 𝐭𝐡𝐚𝐭 𝐛𝐥𝐞𝐬𝐬𝐞𝐝 𝐡𝐨𝐩𝐞 𝐚𝐧𝐝 𝐭𝐡𝐞 𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐚𝐩𝐩𝐞𝐚𝐫𝐢𝐧𝐠 𝐨𝐟 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝 𝐞𝐯𝐞𝐧 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐫 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭,❞ (KJV). ആധുനികപരിഭാഷകൾ ഏറിയപങ്കും ഇപ്രകാരമാണ്. ➤(Amplified Bible, Aramaic Bible in Plain English, Berean Literal Bible, Christian Standard Bible, Berean Standard Bible, English Standard Version, Good News Translation, GOD’S WORD® Translation, Holman Christian Standard Bible, NET Bible, New American Standard Bible, New Heart English Bible, New International Version, New King James Version, New Living Translation, International Standard Version, King James Bible, New Living Translation, NET Bible, New International Version). ➟ഇത് ശരിക്കും രണ്ടുവിധത്തിലും പരിഭാഷ ചെയ്യാവുന്ന വാക്യമാണ്.
➦ 𝐊𝐉𝐕-യുടെ 𝟏𝟔𝟏𝟏-ലെ ആദ്യത്തെ പരിഭാഷയിൽ ഇപ്രകാരമാണ്: ❝𝐋𝐨𝐨𝐤𝐢𝐧𝐠 𝐟𝐨𝐫 𝐭𝐡𝐚𝐭 𝐛𝐥𝐞𝐬𝐬𝐞𝐝 𝐡𝐨𝐩𝐞, 𝐚𝐧𝐝 𝐭𝐡𝐞 𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐚𝐩𝐩𝐞𝐚𝐫𝐢𝐧𝐠 𝐨𝐟 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝, 𝐚𝐧𝐝 𝐨𝐮𝐫 𝐒𝐚𝐮𝐢𝐨𝐮𝐫 𝐈𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭,❞ (KJV 1611). ➟ഈ പരിഭാഷയിൽ, അല്പവിരാമം (𝐂𝐨𝐦𝐦𝐚) ചിഹ്നമിട്ട് മഹാദൈവത്തെയും യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. ➟ഈ വിധത്തിലുള്ള പരിഭാഷകളും കുറവല്ല: ➤(Bishops’ Bible 1568, Catholic Public Domain Version, Coverdale Bible 1535, Complete Jewish Bible, Geneva Bible 1587, Geneva Bible1599, John Wycliffe Bible 1382, KJV 1611, Mace New Testament, Matthew’s Bible, New Matthew Bible, The New Messianic Version, Revised Geneva Translation, The Great Bible, The New American Bible, The New Messianic Version, Webster Bible Translation, William Tyndale 1526, Wycliffe Bible). ➟ആദ്യപ്രയോഗം രണ്ടുവിധത്തിലും പരിഭാഷ ചെയ്യാവുന്നതാണെന്നിരിക്കെ, മഹാദൈവത്തെയും യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിച്ചിരിക്കുന്ന പരിഭാഷകളും ഉള്ളതിനാൽ, മഹാദൈവം പുത്രനല്ല; പിതാവാണെന്ന് വ്യക്തമാണ്.
❷ വചനപരമായ തെളിവ്:
➦ തീത്തൊസിനു് ലേഖനം എഴുതിയ പൗലൊസിൻ്റെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമായ പിതാവായ യഹോവയാണ്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും മഹത്വപ്പെടുത്തുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟യേശുക്രിസ്തു മുഖാന്തരം ദൈവത്തെ സ്തുതിക്കുന്ന ആറ് വാക്യങ്ങൾ വേറെയുമുണ്ട്. ഉദാ:➤(റോമ, 1:8). ➟അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40 ⁃⁃ മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17). ➟എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 20:27). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവം പൗലൊസിൻ്റെയും ദൈവമാണെങ്കിൽ, യേശുക്രിസ്തുവിനെ മഹാദൈവമെന്ന് പൗലൊസ് വിശേഷിപ്പിക്കുമോ? ➟യേശുക്രിസ്തു മഹാദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവമുണ്ടാകുമോ? ➟യേശുക്രിസ്തു മഹാദൈവമാണെങ്കിൽ, അവനെയല്ലാതെ മറ്റൊരു ദൈവത്തെ അവൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ? ➟താൻ ദൈവല്ല; മനുഷ്യനാണെന്ന് യേശുക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ ദൈവപുത്രനായ യേശുക്രിസ്തു മഹാദൈവമാണെന്ന് പറയാൻ പറ്റും? ➤[കാണുക: ക്രിസ്തു ദൈവമാണോ?, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പൗലൊസിൻ്റെ ദൈവം].
❸ യഹോവ മഹാദൈവം:
➦ ഈ വേദഭാഗം ഒഴികെ, മഹാദൈവം (𝐆𝐫𝐞𝐚𝐭 𝐆𝐨𝐝) എന്ന പ്രയോഗം കെ.ജെവിയിൽ ഏഴുപ്രാവശ്യവും സത്യവേദപുസ്തകത്തിൽ ആറുപ്രാവശ്യവും കാണാം: ➤❝നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.❞ (ആവ, 10:17 ⁃⁃ എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:45; വെളി, 19:18 ⁃⁃ Pro, 26:10). ➟സമാന്തര വാക്യങ്ങളിലെല്ലാം പിതാവായ യഹോവയാണ് മഹാദൈവം എന്ന് കാണാൻ കഴിയും. ➟രണ്ട് മഹാദൈവം എന്നത്, വചനവിരുദ്ധവും യുക്തിവിരുദ്ധവും ബഹുദൈവവിശ്വാസവുമാണ്.
❹ പ്രകൃതിപരമായ തെളിവ്:
➦ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) അറിഞ്ഞാൽ, അവിടെപ്പറയുന്ന മഹാദൈവം പിതാവാണോ പുത്രനാണോ എന്ന് വേഗത്തിൽ മനസ്സിലാക്കാം. ➟പിതാവിൻ്റെ പ്രകൃതി: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു.❞ (1കൊരി, 8:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് യഹോവയുടെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പിതാവു❞ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്. ➟പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) “പുത്രൻ” (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ “പദവിയും” (𝐓𝐢𝐭𝐥𝐞) ആണ്. ➟ഈ വസ്തുത പൗലൊസ് അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാലും അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ സംശയലേശമന്യേ പപഠിപ്പിച്ചിട്ടുണ്ട്. ➤❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് പിതാവു് പറയുന്നു: (ഹോശേ, 11:9). ➤❝പിതാവു് മാത്രമാണ് സത്യദൈവം ഞാൻ മനുഷ്യനാണെന്ന്❞ പുത്രനും പറയുന്നു: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് പുത്രൻ്റെ വാക്കിനാൽ സ്ഫടികസ്ഫുടം വ്യക്തമാണ്. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ദൈവത്തെ മനുഷ്യനാക്കാനോ, മനുഷ്യനെ ദൈവമാക്കാനോ ആർക്കും കഴിയില്ല. ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). നീതിമാനായ മനുഷ്യൻ ⁃⁃ 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ ⁃⁃ 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ ⁃⁃ 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ ⁃⁃ 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു ⁃⁃ 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
❺ ചരിത്രപരമായ തെളിവ്:
➦ ❝മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ❞ (𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝 𝐚𝐧𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്നതിനെ 𝟏𝟓𝟏𝟔-ലെ എറാസ്മസിൻ്റെ (Erasmus) ഗ്രീക്കു പുതിയനിയമത്തിൽ ഇപ്രകാരമാണ്: ❝തൂ മെഗാലു തെയോ, കൈ സോടീറോസ് ഹെമോൻ യേസൂ ഖ്രിസ്റ്റൂ❞ (τοῦ μεγάλου θεοῦ, καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ ⁃⁃ tou megalou Theou, kai Sōtēros hēmōn Iēsou Christou). ➤❝മഹാദൈവത്തിന്റെയും, നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിന്റെയും.❞ ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ➤മഹാദൈവത്തെയും യേശുക്രിസ്തുവിനെയും അല്പവിരാമം (𝐂𝐨𝐦𝐦𝐚) ചിഹ്നമിട്ട് വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟[Original PDF കാണുക: Erasmus,1516]. ➟𝟏𝟓𝟏𝟔-ലെ എറാസ്മസിൻ്റെ (𝐄𝐫𝐚𝐬𝐦𝐮𝐬) ഈ ഗ്രീക്കു പുതിയനിയമവും 𝟏𝟓𝟓𝟎-ലെ റോബർട്ടസ് സ്റ്റെഫാനസിൻ്റെ (𝐑𝐨𝐛𝐞𝐫𝐭𝐮𝐬 𝐒𝐭𝐞𝐩𝐡𝐚𝐧𝐮𝐬) ഗ്രീക്കുപുതിയനിയമവും 𝟏𝟓𝟔𝟓,𝟏𝟓𝟗𝟖-ലെ തിയോഡോർ ബെസയുടെ (𝐓𝐡𝐞𝐨𝐝𝐨𝐫𝐞 𝐁𝐞𝐳𝐚) ഗ്രീക്കു പുതിയനിയമവുമാണ് പിന്നീട് ടെക്സ്റ്റസ് റിസെപ്റ്റസ് (𝐓𝐞𝐱𝐭𝐮𝐬 𝐑𝐞𝐜𝐞𝐩𝐭𝐮𝐬) എന്നറിയപ്പെട്ട പാഠത്തിന്റെ അടിസ്ഥാനം. ➟𝟏𝟓𝟏𝟔-ലെ എറാസ്മസിൻ്റെ ഗ്രീക്ക് ടെസ്റ്റിൽ നിന്നാണ് 𝟏𝟓𝟐𝟔-ൽ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ വില്യം ടിൻഡൽ (𝐖𝐢𝐥𝐥𝐢𝐚𝐦 𝐓𝐲𝐧𝐝𝐚𝐥𝐞) പുതിയനിയമം ഉണ്ടായത്. ➟എറാസ്മസിൻ്റെ ബൈബിൾ അടിസ്ഥാനമാക്കിയാണ് 𝟏𝟓𝟒𝟓-ൽ മാർട്ടിൻ ലൂഥറിൻ്റെ (𝐌𝐚𝐫𝐭𝐢𝐧 𝐋𝐮𝐭𝐡𝐞𝐫) ജർമ്മൻ പരിഭാഷ ഉണ്ടായത്. ➟തിയോഡോർ ബെസയുടെ ആദ്യത്തെ ഗ്രീക്ക് പുതിയ നിയമം 𝟏𝟓𝟔𝟓-ലാണ് പ്രസിദ്ധീകരിച്ചത്. ➟അത് എറാസ്മസിന്റെ പാഠത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ➟𝟏𝟓𝟔𝟓-ലെ ബെസയുടെ പാഠമാണ് 𝟏𝟔𝟏𝟏-ലെ കിംഗ് ജെയിംസ് വേർഷൻ (𝐊𝐉𝐕) ബൈബിളിന്റെ അടിസ്ഥാന ഗ്രീക്ക് പാഠമായി ഉപയോഗിച്ചത്. ➟𝟏𝟓𝟐𝟔-ലെ വില്യം ടിൻഡൽ വേർഷനിലും 𝟏𝟓𝟒𝟓-ലെ മാർട്ടിൻ ലൂഥറിൻ്റെ പരിഭാഷയിലും 𝟏𝟔𝟏𝟏-ലെ ജെയിംസ് വേർഷനിലും മഹാദൈവത്തെയും യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിരിക്കുന്നത്. ➟[PDF കാണുക: TyndaleBible1526, Luther’sBible1545, KingJamesBible1611]. ➟ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ 𝟏𝟑𝟖𝟐-ൽ ലാറ്റിൻ വൾഗേറ്റിൽ നിന്നുള്ള ജോൺ വിക്ലിഫിൻ്റെ (𝐉𝐨𝐡𝐧 𝐖𝐲𝐜𝐥𝐢𝐟𝐟𝐞) പരിഭാഷയാണ്. ➟അതിലും മഹാദൈവത്തെയും യേശുക്രിസ്തുവിനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: ➟[ഒറിനൽ PDF കാണുക: JohnWycliffe1382]. ➟𝟏𝟖𝟗𝟕-ലെ 𝐓𝐡𝐞 𝐢𝐧𝐭𝐞𝐫𝐥𝐢𝐧𝐞𝐚𝐫 𝐥𝐢𝐭𝐞𝐫𝐚𝐥 𝐭𝐫𝐚𝐧𝐬𝐥𝐚𝐭𝐢𝐨𝐧 𝐨𝐟 𝐭𝐡𝐞 𝐆𝐫𝐞𝐞𝐤 𝐧𝐞𝐰 𝐓𝐞𝐬𝐭𝐚𝐦𝐞𝐧𝐭-ലും മഹാദൈവത്തെയും യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟[ഒറിനൽ PDF കാണുക: Interlinear1897]. ➟𝟏𝟒-𝟏𝟔-ാം നൂറ്റാണ്ടിൽ ദൈവം അല്ലാതിരുന്നവൻ, 𝟐𝟎-𝟐𝟏-ാം നൂണ്ടിൽ എങ്ങനെ ദൈവമായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ➟യേശുക്രിസ്തു പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ബഹുദൈവമാക്കാൻ ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഫലമാണ് ആധുനിക പരിഭാഷകളിൽ കാണുന്നതെന്നുവേണം മനസ്സിലാക്കാൻ.
☛ ഇംഗ്ലീഷിലെ ആദ്യപരിഭാഷ മുതൽ കെ.ജെ.വി വരെയുള്ള എല്ലാ പരിഭാഷകളിലും മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരായിരുന്നു. എല്ലാറ്റിൻ്റെയും 𝐏𝐃𝐅 കാണുക:
➤ John Wycliffe 1382
➤ John Purvey 1395⁃⁃1879
➤ William Tyndale 1526
➤ Martin Luther 1545
➤ Geneva Bible 1560
➤ King James Bible 1611
☛ 𝐓𝐞𝐱𝐭𝐮𝐬 𝐑𝐞𝐜𝐞𝐩𝐭𝐮𝐬-ൻ്റെ ആദ്യകാല പരിഭാഷകളിലെല്ലാം മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരായിരുന്നു. ➟അതിനാൽ ആധുനിക പരിഭാഷകൾ കൃത്രിമം കാണിച്ചതാണെന്ന് മനസ്സിലാക്കാം. ➟ഓൺലൈൻ വേർഷനുകൾ കാണുക:
➤ 1382 John Wycliffe Bible
➤ 1526 Tyndale Bible
➤ 1534 Tyndale Bible
➤ 1535 Coverdale Bible
➤ 1537 Matthew’s Bible
➤ 1539 The Great Bible
➤ 1560 Geneva Bible
➤ 1568 Bishops Bible
➤ 1611 King James Bible
➤ 1833 Webster’s Bible.
❻ ഭാഷാപരമായ തെളിവ്:
➦ അവിടെപ്പറയുന്ന മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്നതിൻ്റെ ഭാഷാപരമായ തെളിവ് വചനത്തിൽത്തന്നെയുണ്ട്:
𝟭. ❝മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ❞ (tou megalou Theou, 𝐤𝐚𝐢 Sōtēros hēmōn Iēsou Christou) എന്ന പ്രയോഗത്തിൽ, ❝കൈ❞ (καὶ – kai) എന്ന പദം ❝ഉം, ഒപ്പം, കൂടെ, കൂടി❞ (and) എന്നൊക്കെ അർത്ഥമുള്ള ഒരു സംയോജനപദം (𝐂𝐨𝐧𝐣𝐮𝐧𝐜𝐭𝐢𝐨𝐧) ആണ്. ➟അത്, വ്യത്യസ്തരായ രണ്ടുപേരെയും (മത്താ, 1:3), ഒരുത്തൻ്റെ പ്രകൃതിയെയും പദവിയെയും (എഫെ, 4:6) ഒരുത്തൻ്റെ രണ്ടു പദവിയെയും (2പത്രൊ, 3:18), വ്യത്യസ്ത ഗുണങ്ങളെയും (യോഹ, 1:14), വ്യത്യസ്ത വസ്തുക്കളെയും (ലൂക്കൊ, 22:35) മുതലായ എല്ലാം വേർതിരിച്ചു കാണിക്കാൻ ഉപയോഗിക്കുന്നതാണ്.
𝟮. തീത്തൊസിലെ അതേ പ്രയോഗം ദൈവത്തെയും യേശുക്രിസ്തുവിനെയും വേർതിരിച്ചു കാണിക്കുന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്. പൗലൊസ്, ❝മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ❞ (𝐨𝐟 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝 𝐚𝐧𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്ന് പറയുന്നത് ഗ്രീക്കിൽ, ❝തൂ മെഗാലു തെയോ, കൈ സോടീറോസ് ഹെമോൻ യേസൂ ഖ്രിസ്റ്റൂ❞ (τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ – tou megalou Theou kai Sōtēros hēmōn Iēsou Christou) എന്നാണ്: (തീത്തൊ, 2:13). ➟അതിൻ്റെ വ്യാകണവിശേഷം താഴെയുണ്ട്:
➤ τοῦ – ആർട്ടിക്കിൾ (ന്റെ)
➤ μεγάλου – വിശേഷണം (മഹാ)
➤ θεοῦ – നാമം (ദൈവം)
➤ καὶ – സംയോജകം (ഉം)
➤ σωτῆρος – നാമം (രക്ഷിതാവ്)
➤ ἡμῶν – സർവ്വനാമം (നമ്മുടെ)
➤ Ἰησοῦ Χριστοῦ – നാമം (യേശുക്രിസ്തു)
➦ പത്രൊസ് അപ്പൊസ്തലൻ, ❝നമ്മുടെ ദൈവത്തിൻ്റെയും രക്ഷിതാവായ ക്രിസ്തുവിൻ്റെയും❞ (𝐨𝐟 𝐆𝐨𝐝 𝐚𝐧𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്ന് പറയുന്നതും ❝ടൂ തിയോ ഹെമോൻ കൈ സോടീറോസ് യേസൂ ഖ്രിസ്റ്റൂ❞ (τοῦ θεοῦ ἡμῶν καὶ σωτῆρος Ἰησοῦ Χριστοῦ – tou theou hēmōn kai sōtēros Iēsou Christou) പൗലൊസ് ഉപയോഗിച്ച അതേ പ്രയോഗത്താലാണ്: (2പത്രൊ, 1:1):
➤ τοῦ – ആർട്ടിക്കിൾ (ന്റെ)
➤ θεοῦ – നാമം (ദൈവം)
➤ ἡμῶν – സർവ്വനാമം (നമ്മുടെ)
➤ καὶ – സംയോജകം (ഉം)
➤ σωτῆρος – നാമം (രക്ഷിതാവ്)
➤ Ἰησοῦ Χριστοῦ – നാമം (യേശുക്രിസ്തു)
➦ രണ്ടും തമ്മിലുള്ള വ്യത്യാസം: ❝മഹാ❞ (megalou) എന്ന പദം പത്രൊസിൽ ഇല്ല. ➟❝നമ്മുടെ❞ (hēmōn) എന്ന പദം തീത്തൊസിൽ ❝കൈ❞ (kai) എന്ന സംയോജനപദത്തിന് ശേഷം യേശുവിനോട് ചേർത്തും, പത്രൊസിൽ ❝കൈ❞ എന്ന സംയോജനത്തിന് മുമ്പ് ദൈവത്തോടു ചേർത്തുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟എന്നാൽ രണ്ടും ഒരേ വാക്കുകൾകൊണ്ട്, ഒരേ ആശയത്തിലും ഒരേ വിഭക്തിയിലും എഴുതിയിരിക്കുന്നതാണ്. ➟പത്രൊസിൽ ❝നമ്മുടെ ദൈവത്തിൻ്റെയും രക്ഷിതാവായ ക്രിസ്തുവിൻ്റെയും❞ എന്ന് ദൈവത്തെയും യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟പത്രൊസിലെ വാക്യം, മലയാളത്തിൽ ഒന്നൊഴിയാതെ എല്ലാ പരിഭാഷകളിലും ദൈവത്തെയും യേശുക്രിസ്തുവിനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലി പരിഭാഷയിലും അങ്ങനെതന്നെയാണ്. ➟[കാണുക: ബെ.ബെ]. ➟അതിനാൽ ഇംഗ്ലീഷിലും അതേ അർത്ഥമാണെന്ന് മനസ്സിലാക്കാം. ➟ഒരേ ഗ്രീക്കുപ്രയോഗത്തെ രണ്ടുവിധത്തിൽ എങ്ങനെ പരിഭാഷ ചെയ്യാൻ കഴിയും? ➟എന്നാൽ മലയാളത്തിൽ തീത്തൊസിലെ മഹാദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ച് പറഞ്ഞിരിക്കുന്ന പല മലയാളം പരിഭാഷകളുണ്ട്: [കാണുക: പി.ഒ.സി, മനോവ ബൈബിൾ, പു.ലോ.ഭാ]. ➟അപ്പോൾ പരിഭാഷയിൽ ചതി നടന്നു എന്നത് വ്യക്തമാണ്.
𝟯. പ്രസ്തുത വാക്യത്തിലെ മഹാദൈവവും യേശുക്രിസ്തുവും ഒന്നായിരുന്നെങ്കിൽ, കുറഞ്ഞപക്ഷം ❝നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ❞ എന്നെങ്കിലും അപ്പൊസ്തലൻ പറയുമായിരുന്നു. ➟പത്രൊസിൻ്റെ വാക്യത്തിൽ ❝നമ്മുടെ❞ എന്ന് തുടക്കത്തിൽ പറഞ്ഞിട്ടുപോലും അവിടെ ദൈവവും യേശുക്രിസ്തുവും വിന്നരാണെന്ന് മുകളിൽ നാം കണ്ടതാണ്: (2പത്രൊ, 1:1). ➟എന്നാൽ തീത്തൊസിൽ ❝മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ❝മഹാദൈവവും❞ എന്ന് കഴിഞ്ഞിട്ട് ❝നമ്മുടെ❞ എന്ന് വന്നിരിക്കയാൽ ഭാഷാപരമായി അത് മഹാദൈവത്തെയും യേശുക്രിസ്തുവിനെയും വേർതിരിക്കുകയാണ്. ➟എന്നാൽ സത്യവേദപുസ്തകം സമകാലികപരിഭാഷ അതിനെ തിരുത്തിയിട്ടുണ്ട്: [കാണുക: സ.പു.സ.പ]. ➟അത് മൂലഭാഷയോട് നിരക്കാത്ത വേറൊരു കള്ളത്തരമാണ്. ➟കൃത്യമായ തെളിവ് ബൈബിളിൽത്തന്നെയുണ്ട്: ➤❝നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ❞ (𝐨𝐟 𝐨𝐮𝐫 𝐋𝐨𝐫𝐝 𝐚𝐧𝐝 𝐒𝐚𝐯𝐢𝐨𝐮𝐫 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭) എന്നതിന് ഗ്രീക്കിൽ ❝tou kyriou hēmōn kai sōtēros Iēsou Christou❞ (τοῦ κυρίου ἡμῶν καὶ σωτῆρος Ἰησοῦ Χριστοῦ) എന്നതും തീത്തൊസിന് സമാന പ്രയോഗമാണ്: (2പത്രൊ, 1:11 ⁃⁃ BLB). ➟ഈ വാക്യത്തിൽ, ❝കർത്താവും രക്ഷിതാവും❞ എന്നത് യേശുക്രിസ്തു എന്ന ഏകൻ്റെ രണ്ട് പദവികൾ ആകയാലാണ്, ❝നമ്മുടെ❞ (hēmōn ⁃⁃ our) എന്ന പദം ❝കൈ❞ (kai) എന്ന സംയോജനത്തിന് മുമ്പ് തുടക്കത്തിൽത്തന്നെ വന്നിരിക്കുന്നത്. ➟ഇതുംകാണുക: (2പത്രൊ, 3:18 ⁃⁃ BLB)
𝟰. ❝നമ്മുടെ ദൈവവും പിതാവും.❞ (ഗലാ, 1:3 ⁃⁃ ഫിലി, 4:20). ➟ഈ വാക്യങ്ങളിൽ ദൈവവും പിതാവും ഒരുവനാണ്. ➟അതായത്, ❝ദൈവം❞ (𝐆𝐨𝐝) എന്നത് യഹോവയുടെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പിതാവു❞ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്: (2രാജാ, 19:15; 1കൊരി, 8:5-6). ➟ദൈവവും പിതാവും ഒരുവനാകയാലാണ്, ❝നമ്മുടെ ദൈവവും പിതാവും❞ എന്ന് പറയുന്നത്. ➟പ്രത്യുത, ❝ദൈവവും നമ്മുടെ പിതാവും❞ എന്നാണെങ്കിൽ, ദൈവവും പിതാവും വ്യത്യസ്തരാണെന്ന ധ്വനിവരും. ➟ഇങ്ങനെ അനേകം തെളിവുകൾ ബൈബിളിൽത്തന്നെ ഉണ്ട്. ➟തിത്തൊസ് 𝟐:𝟏𝟐-ലെ പ്രയോഗവും ഫിപ്പിയർ 𝟒:𝟐𝟎-ലെ പ്രയോഗവും കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയ്‌ലിയിൽ കാണുക: ➟[കാണുക: ബെ.ബെ].
𝟱. 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ പിതാവിനെയും പുത്രനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: ➤❝𝐋𝐨𝐨𝐤𝐢𝐧𝐠 𝐟𝐨𝐫 𝐭𝐡𝐚𝐭 𝐁𝐥𝐞𝐬𝐬𝐞𝐝 𝐡𝐨𝐩𝐞, 𝐚𝐧𝐝 𝐭𝐡𝐞 𝐠𝐥𝐨𝐫𝐢𝐨𝐮𝐬 𝐚𝐩𝐩𝐞𝐚𝐫𝐢𝐧𝐠 𝐨𝐟 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐧𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫 𝐘𝐞𝐬𝐡𝐮𝐚 𝐌𝐨𝐬𝐡𝐢𝐚𝐜𝐡;❞ (അനുഗ്രഹീതമായ പ്രത്യാശയ്ക്കും, മഹാദൈവമായ പിതാവിന്റെയും നമ്മുടെ രക്ഷകനായ യേശു മോഷിയാഖിന്റെയും മഹത്വകരമായ പ്രത്യക്ഷതയ്ക്കും വേണ്ടി കാത്തിരിക്കുന്നു). ➟[കാണുക: NMV]. ➟𝐃𝐫. 𝐉𝐚𝐦𝐞𝐬 𝐂. 𝐎. 𝐇𝐚𝐢𝐠 ആണ് ❝𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧❞ (𝐍𝐌𝐕) പരിഭാഷയുടെ ഉപജ്ഞാതാവ്. ➟𝟏𝟗𝟗𝟎-കളിലാണ് ഈ പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത്. ➟മെസ്സിയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ➟❝മെസ്സിയാനിക് യെഹൂദർ❞ (𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐉𝐞𝐰𝐬) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും, അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ (പെസഹ (𝐏𝐚𝐬𝐬𝐨𝐯𝐞𝐫), പ്രതിഷ്ഠോത്സവം (𝐇𝐚𝐧𝐮𝐤𝐤𝐚𝐡) മുതലായവ) അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ➟വളരെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയും ഈ പരിഭാഷയിൽ കാണാം: ➤പഴയപുതിയനിയമങ്ങളിൽ ❝യഹോവ❞ (𝐘𝐞𝐡𝐨𝐯𝐚𝐡)എന്ന ദൈവനാമം വരുന്ന സ്ഥാനത്തെല്ലാം ❝𝐌𝐞𝐬𝐬𝐢𝐚𝐡 𝐏𝐫𝐞-𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐞❞ എന്ന് അവർ ബ്രക്കറ്റിൽ കൊടുത്തിട്ടുണ്ട്. ➟[കാണുക: ഉല്പ, 2:15; മത്താ, 4:7]. ➟❝അവതാരം❞ (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐞) എന്നത് ശരിയായ പ്രയോഗമല്ല; എന്നിരുന്നാലും, യഹോവയും യേശുവും ഒന്നാണ് അല്ലെങ്കിൽ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ❝മശീഹ❞ എന്ന് അവർ സുവ്യക്തമായി മനസ്സിലാക്കുന്നു. ➟എന്നാൽ ക്രൈസ്തവരിൽ പലർക്കും അക്കാര്യം ഇന്നുവരെ വെളിപ്പെട്ടിട്ടില്ല. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]
𝟲. ത്രിത്വവിശ്വാസം ഉണ്ടാക്കിയത് കത്തോലിക്കാ സുനഹദോസുകളാണ്. ➟ഇരുപത്തൊന്ന് സാർവ്വത്രിക സുനഹദോസുകളിൽ (Ecumenical Council) എ.ഡി. 325-ലെ നിഖ്യാ സുനഹദോസ് (Council of Nicaea) മുതൽ 1445-ലെ കൽസഡോൺ സൂനഹദോസ് (Council of Chalcedon) വരെയുള്ള അഞ്ചു സുനഹദോസുകളിലൂടെ 1120 വർഷം തച്ചിനിരുന്ന് ഉണ്ടാക്കിയ ബൈബിൾവിരുദ്ധ ഉപദേശമാണ് ത്രിത്വം. ➟അതിൽ ആദ്യത്തെ സുനഹദോസായ നിഖ്യാ സുനഹദോസിലാണ് ❝ക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം❞ എന്ന വചനവിരുദ്ധത ഉണ്ടാക്കിയത്. ➟പ്രൊട്ടസ്റ്റൻ്റുകാർ ബൈബിൾ പരിശോധിക്കാതെ അത് വെള്ളംതൊടാതെ വിഴുങ്ങുകയായിരുന്നു. ➟ത്രിത്വം ഉണ്ടാക്കിയ അതേ കത്തോലിക്കരുടെ ഔദ്യോഗിക ബൈബിൽ മഹാദൈവത്തെയും യേശുക്രിസ്തുവിനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: ➤❝𝐚𝐬 𝐰𝐞 𝐚𝐰𝐚𝐢𝐭 𝐭𝐡𝐞 𝐛𝐥𝐞𝐬𝐬𝐞𝐝 𝐡𝐨𝐩𝐞, 𝐭𝐡𝐞 𝐚𝐩𝐩𝐞𝐚𝐫𝐚𝐧𝐜𝐞 𝐨𝐟 𝐭𝐡𝐞 𝐠𝐥𝐨𝐫𝐲 𝐨𝐟 𝐭𝐡𝐞 𝐠𝐫𝐞𝐚𝐭 𝐆𝐨𝐝 𝐚𝐧𝐝 𝐨𝐟 𝐨𝐮𝐫 𝐬𝐚𝐯𝐢𝐨𝐫 𝐉𝐞𝐬𝐮𝐬 𝐂𝐡𝐫𝐢𝐬𝐭,❞ (നമ്മുടെ മഹാനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വത്തിന്റെ പ്രത്യക്ഷതയായ അനുഗ്രഹീത പ്രത്യാശയ്ക്കായി നാം കാത്തിരിക്കുമ്പോൾ). ➟ത്രിത്വവിശ്വാസം ഉണ്ടാക്കിയവർപോലും തീത്തൊസിലെ മഹാദൈവം യേശുക്രിസ്തു ആണെന്ന് വിശ്വസിക്കുന്നില്ല. ➤[കാണുക: VaticanBible ⁃⁃ പി.ഒ.സി, മനോവ ബൈബിൾ]. ➟സത്യവേദപുസ്തകത്തിലെ, ➤❝ക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ❞ എന്ന പ്രയോഗവും വത്തിക്കാൻ പരിഭാഷയിൽ കാണാൻ കഴിയില്ല. ➤[കാണുക: VaticanBible]. ➟ചിഹ്നത്തിലുള്ള വ്യത്യാസമാണ് പരിഭാഷാ വൈകല്യത്തിൻ്റെ കാരണമെന്ന അടിക്കുറിപ്പും അവർ നല്കിയിട്ടുണ്ട്. ➤[കാണുക: VaticanBible]. ➟അതായത്, ഇപ്പോഴുള്ള കത്തോലിക്കരുടെ അത്രയും ബോധംപോലും പ്രൊട്ടസ്റ്റൻ്റുകാർക്ക് ഇല്ലെന്നുവേണം മനസ്സിലാക്കാൻ. ➤ദൈവപുത്രനായ യേശു ദൈവമാണെന്ന് തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുയും ചെയ്തിരിക്കുന്ന ചില വാക്യങ്ങൾ ബൈബിളിലുണ്ട്. അതിലെ വസ്തുത അറിയാൻ: [കാണുക: ത്രിത്വവിശ്വാസികൾക്കുള്ള മറുപടി].
☛ പ്രസ്തുതവാക്യത്തിലെ മഹാദൈവവും യേശുക്രിസ്തുവും അഭിന്നരായാലും വിഭിന്നരായലും മഹാദൈവം പുത്രനല്ല പിതാവാണ്. ➟രണ്ട് പ്രധാന തെളിവുകൾ അതിനു് നല്കാം: താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശുക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ➟പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. ➤[കാണുക: ക്രിസ്തു ദൈവമാണോ?, യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]
❼ ജനീവ ബൈബിളിൻ്റെ ആദ്യപരിഭാഷയിൽ ഇപ്രകാരമായിരുന്നു: ➤❝𝐋𝐨𝐤𝐢𝐧𝐠 𝐟𝐨𝐫 𝐭𝐡𝐚𝐭 𝐛𝐥𝐞𝐬𝐬𝐞𝐝 𝐡𝐨𝐩𝐞, 𝐚𝐧𝐝 𝐧𝐨𝐭𝐚𝐛𝐥𝐞 𝐚𝐩𝐩𝐞𝐚𝐫𝐢𝐧𝐠 𝐨𝐟 𝐭𝐡𝐞 𝐠𝐥𝐨𝐫𝐢𝐞 𝐨𝐟 𝐭𝐡𝐞 𝐦𝐲𝐠𝐡𝐭𝐲 𝐆𝐨𝐝, 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐨𝐟 𝐨𝐮𝐫 𝐒𝐚𝐮𝐢𝐨𝐮𝐫 𝐈𝐄𝐬𝐯𝐬 𝐂𝐡𝐫𝐢𝐬𝐭,❞ (ആ ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും, നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ മഹാദൈവത്തിന്റെ തേജസ്സിൻ്റെ ശ്രദ്ധേയമായ പ്രത്യക്ഷതയ്ക്കായിട്ടും) ➤[കാണുക: Geneva Bible 1557 ⁃⁃ PDF Online). ➟ഈ പരിഭാഷപ്രകാരം, യേശുക്രിസ്തുവിൻ്റെ ദൈവമാണ് ഇനി തേജസ്സിൽ പ്രത്യക്ഷമാകാനുള്ളത്. ➟തീത്തൊസിലെ ഗ്രീക്കുവാക്യത്തെ ഇങ്ങനെയും പരിഭാഷ ചെയ്യാവുന്നതാണ്. ➟യേശുക്രിസ്തുവിൻ്റെ ദൈവവവും പിതാവുമായവനെയാണ് പൗലൊസ് വാഴ്ത്തുകയും മഹത്വപ്പെടുത്തുകയും സ്തോത്രം ചെയ്യുകയും ചെയ്തത്: (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അതിനാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായ യഹോവയാണ് ഇനി തേജസ്സിൽ പ്രത്യക്ഷനാകുന്നതെന്നാണ് പൗലൊസ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കുന്നതാണ് ഉചിതം.
❽ ക്രിസ്തുവിൻ്റെ അസ്തിത്വം എന്താണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്? എന്നറിയാത്തതാണ് പലരുടെയും പ്രശ്നം: ➤പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ➤❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 – യോഹ, 8:40). [കാണുക: പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ]
☛ മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവളതൻ്റെ ജഡത്തിലെ വെളിപ്പാടിനായി, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; മത്താ, 1:20; ലൂക്കൊ, 2:21; ലൂക്കൊ, 1:68; 1തിമൊ, 3:15-16; എബ്രാ, 2:14-16). ➟ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ➟ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ഒരു പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:1; 1:16; 1തിമൊ, 3:15-16). ➟ക്രിസ്തു പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?]
❶ തേജസ്സിൻ്റെ പ്രത്യക്ഷത:
➦ മഹാദൈവത്തിൻ്റെ തേജസ്സിലുള്ള (മഹത്വത്തിൽ) പ്രത്യക്ഷതയാണ് തീത്തൊസിലെ വിഷയം. ➟മഹത്വത്തിൽ വരുന്നത് പിതാവായ യഹോവയാണെന്ന് തെളിയിക്കുന്ന ഏഴ് പ്രവചനങ്ങൾ പഴയനിയമത്തിലുണ്ട്. ➟ആ ഏഴ് പ്രയോഗങ്ങളും പുതിയനിയമത്തിലും കാണാം:
➤ യഹോവ മേഘാരൂഢനായി വരുന്നതായി പറഞ്ഞിട്ടുണ്ട്: (ആവ, 33:26 ⁃⁃ വെളി, 1:7; സെഖ, 12:10)
➤ മഹത്വത്തിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്: (102:15-17 ⁃⁃ തീത്തൊ, 2:12)
➤ പ്രതിഫലം നല്കാൻ വരുന്നതായി പറഞ്ഞിട്ടുണ്ട്: (യെശ, 40:10 ⁃⁃ വെളി, 22:12)
➤ അഗ്നിയിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്: (യെശ, 66:15-16 ⁃⁃ 2തെസ്സ, 1:6-7)
➤ കാഹള നാദത്തോടെ വരുന്നതായി പറഞ്ഞിട്ടുണ്ട്: (സെഖ, 9:14 ⁃⁃ 1തെസ്സ, 4:16)
➤ ഒലിവുമലയിൽ വരുന്നതായി പറഞ്ഞിട്ടുണ്ട്: (സെഖ, 14:3-4 ⁃⁃ പ്രവൃ, 1:11)
➤ സകല വിശുദ്ധന്മാരുമായി വരുമെന്ന് പറഞ്ഞിട്ടുണ്ട്: (സെഖ, 14:5 ⁃⁃ 1തെസ്സ, 3:13). ➟വേറെയും പ്രവചനങ്ങളുണ്ട്: (1കൊരി, 1:7; 1തെസ്സ,, 2:19; 5:23; 2തെസ്സ, 2:6-8; 1തിമൊ, 6:13; 2തിമൊ, 4:1; 4:8; എബ്രാ, 9:28; യാക്കോ, 5:7-8; 1പത്രൊ, 1:7; 1:13; 5:4). ➟യേശു ആരാണെന്ന് അറിയാത്തതുകൊണ്ടാണ് പലരും പലതിലും തെറ്റിപ്പോകുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
❷ പിതാവിൻ്റെ പ്രത്യക്ഷത:
➦ പിതാവാണ് ഇനി പ്രത്യക്ഷനാകുന്നതെന്നും അവനോടാണ് നാം സദൃശന്മാരാകുന്നതെന്നും യോഹന്നാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.❞ (1 യോഹ. 3:1-2 ⁃⁃ 1യോഹ, 2:28). ➟രണ്ടാം വാക്യത്തിൽ, ➤❝അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും❞ എന്നാണ് പറയുന്നത്. ➟ഇവിടുത്തെ, ❝അവൻ (𝐡𝐞), അവനെ (𝐡𝐢𝐦)❞ എന്നത് പ്രഥമപുരുഷ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 സർവ്വനാമമാണ്. ➟ഒന്നാം വാക്യത്തിൽ, എഴുത്തുകാരനായ യോഹന്നാൻ സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ടാണ്, ❝നാം❞ (𝐰𝐞) എന്ന ഉത്തമപുരുഷനിൽ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) സംസാരിക്കുന്നത് സഭയോടാണ്. ➟എന്താണ് പറയുന്നത്: ➤❝കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.❞ ➟ഒന്നാം വാക്യത്തിൽ യോഹന്നാൻ പ്രഥമപുരുഷനിൽ സംബോധന ചെയ്യുന്നത് പിതാവിനെക്കുറിച്ചാണ്. ➟എന്നിട്ടാണ് പറയുന്നത്: ➤❝അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനോട് സദൃശന്മാരാകും.❞ ➟പ്രഥപുരുഷൻ്റെ സർവ്വനാമമാണ് ❝അവൻ❞ (he) എന്നത്. ➟അതായത്, ➤❝പിതാവു പ്രത്യക്ഷനാകുമ്പോൾ നാം അവനോട് സദൃശന്മാരാകും❞ എന്നാണ് യോഹന്നാൻ പറയുന്നത്. ➟[കാണുക: NMV]
❸ അഭിഷേകദാതാവിൻ്റെ പ്രത്യക്ഷത:
➦ ❝അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ. ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ.❞ (1യോഹ, 2:27-28). ➟ഒന്നാം വാക്യത്തിൽ, ❝അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു❞ എന്നാണ് യോഹന്നാൻ പറയുന്നത്. ➟പുത്രൻ അഭിഷേകദാതാവല്ല; അഭിഷിക്തൻ (ക്രിസ്തു) ആണ്: (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38). ➟അഭിഷേകദാതാവ് പിതാവായ ഏകദൈവമാണ്: (പ്രവൃ, 10:38 ⁃⁃ 1കൊരി, 8:5-6). ➟പ്രസ്തുതവാക്യത്തിൻ്റെ മുകളിൽ, അഭിഷേകദാതാവ് ആരാണെന്ന് യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ➤❝നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.❞ (1യോഹ, 2:20). ➟നമ്മെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമാണ്: (2കൊരി, 1:21). ➟അടുത്തവാക്യം: ➤❝ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ.❞ ➟ഈ വാക്യത്തിൽപ്പറയുന്ന ❝അവൻ❞ (𝐡𝐞) അഭിഷേകദാതവായ പിതാവാണ്. അതായത്, നമ്മെ അഭിഷേകംചെയ്ത പിതാവിനെക്കുറിച്ച് പറഞ്ഞ ശേഷമാണ്, ❝അവൻ (പിതാവു) പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകരുതു❞ എന്ന് യോഹന്നാൻ പറയുന്നത്.
❹ ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും:
➦ ❝യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.❞ (വെളി, 1:4-5). ➟ഈ വേദഭാഗത്ത്, ❝ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും❞ (𝐡𝐢𝐦 𝐰𝐡𝐢𝐜𝐡 𝐢𝐬, 𝐚𝐧𝐝 𝐰𝐡𝐢𝐜𝐡 𝐰𝐚𝐬, 𝐚𝐧𝐝 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐭𝐨 𝐜𝐨𝐦𝐞) എന്ന് യോഹന്നാൻ വിശേഷിപ്പിക്കുന്നത് പിതാവായ ദൈവത്തെയാണ്. ➟പ്രസ്തുത വാക്യത്തിൽ, ഇരിക്കുന്നവനും ❝ഇരുന്നവനും വരുന്നവനുമായ പിതാവിനെയും ഏഴ് ആത്മാവാവിനെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും യോഹന്നാൻ വ്യക്തമായ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ❝ho ōn kai ho ēn kai ho erchomenos❞ (ὁ ὢν καὶ ὁ ἦν καὶ ὁ ἐρχόμενος) എന്നതിൽ, ❝ഹോ എർഖോമെനോസ്❞ (ὁ ἐρχόμενος ⁃⁃ ho erchomenos) എന്നത് ❝വരുന്നവൻ അഥവാ, വരാനിരിക്കുന്നവൻ❞ (𝐰𝐡𝐢𝐜𝐡 𝐢𝐬 𝐭𝐨 𝐜𝐨𝐦𝐞) എന്ന് പിതാവിനെക്കുറിച്ചാണ് പറയുന്നത്. ➟ഈ പ്രയോഗം വെളിപ്പാട് പുസ്തകത്തിൽ പിതാവിനെക്കുറിച്ച് ആവർത്തിട്ട് കാണാൻ കഴിയും: (വെളി, 1:8; 4:8 ⁃⁃ 11:17; 16:5). ➟പിതാവാണ് ഇനി വരുന്നതെന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്❓
❺ കർത്താവിന്റെ പ്രത്യക്ഷത:
➦ ❝യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.❞ (1തെസ്സ, 4:14-17). ➟ഇവിടെപ്പറയുന്നതും യഹോവ (ദൈവം) പ്രത്യക്ഷനാകുന്ന കാര്യമാണ്. പ്രധാനപ്പെട്ട നാലുകാര്യങ്ങൾ ഇവിടെക്കാണാം:
𝟭. ദൈവം നിദ്രകൊണ്ടവരെ യേശു മുഖാന്തരം വരുത്തും: ➤❝യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.❞ (റോമ, 8:11). ➟ദൈവപുത്രനായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവം തന്നെയാണ് നമ്മെയും ഉയിർപ്പിക്കുന്നത്. ➟അടുത്തവാക്യം: ➤❝എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.❞ (1കൊരി, 6:14). ➟അടുത്തവാക്യം: ➤❝കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും എന്നു ഞങ്ങൾ അറിയുന്നു.❞ (2കൊരി, 4:14). ➟പുത്രനല്ല; പിതാവാണ് നമ്മെ ഉയിർപ്പിക്കുന്നത്. ➟പുത്രനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതും പിതാവാണ്: (പ്രവൃ, 2:24; 2:31; 4:10; 5:30; 10:40). ➤[കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
𝟮. കർത്താവിൻ്റെ പ്രത്യക്ഷത: ➟അടുത്തവാക്യത്തിൽ പറയുന്ന കർത്താവിൻ്റെ പ്രത്യക്ഷത ദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. ➟മുകളിൽ നാമത് കണ്ടതാണ്; താഴെ വെറെയും തെളിവുകളുണ്ട്. ➤❝കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു❞ എന്ന പ്രയോഗം ശ്രദ്ധിക്കുക. കർത്താവിൻ്റെ വചനവും ദൈവത്തിൻ്റെ വചനവും ഒന്നാണ്: ➤❝കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു. അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.❞ (1പത്രൊ, 1:25 ⁃⁃ യെശ, 40:8).
𝟯. കർത്താവിൻ്റെ ഗംഭീരനാദവും കാഹളവും: ➤❝യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽ പോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.❞ (സെഖ, 9:14). ➟കാഹളനാദത്തോടെ പ്രത്യക്ഷനാകുന്നത് യഹോവയാണ്. ➟അടുത്തവാക്യം: ➤❝അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.❞ (സെഖ. 9:16). ➟അടുത്തവാക്യം: ➤❝ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.❞ (സങ്കീ. 47:5 ⁃⁃ യെശ. 27:13; യോവേ, 2:1; 1കൊരി, 15:52).
𝟰. എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും: ➤❝സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.❞ (വെളി, 21:3-4 ⁃⁃ യെശ, 25:8; യിരെ, 31:33; 32:38). ➟യാതൊരു സംശയത്തിനും ഇടയില്ല.
❻ കർത്താവായ യേശുവിൻ്റെ പ്രത്യക്ഷത:
➦ ❝കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.❞ (2തെസ്സ, 1:6-10). ➟ഈ വേദഭാഗം മനസ്സിലാകാൻ പ്രധാനമായും രണ്ടുകാര്യങ്ങൾ അറിയണം: 𝟭.പുതിയനായമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണ്: (യോഹ, 5:43; 17:11; 17:12: യോഹ, 10:25–ലൂക്കൊ, 10:17; മത്താ, 28:19 ⁃⁃ പ്രവൃ, 2:38; 8:16; 10:48; 19:5). ➤[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. 𝟮.ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെയാണ്: (1തിമൊ, 3:15-16 ⁃⁃ യോഹ, 10:30; 14:9). ➤[കാണുക: ഞാനും പിതാവും ഒന്നാകുന്നു, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. ➟പ്രസ്തുതുത വെദഭാഗത്തും ചില കാര്യങ്ങൾ ശ്രദ്ധേയമാണ്:
𝟭. തന്റെ ദൂതന്മാരുമായി വരും: ➟ദൈവപുത്രനല്ല; ദൈവത്തിനാണ് ദൂതന്മാരുള്ളത്: ➤❝യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു. യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.❞ (ഉല്പ, 32:1-2 ⁃⁃ ഉല്പ, 28:12; മത്താ, 1:20; 1:24; ലൂക്കൊ, 12:8-9; 15:10; യോഹ, 1:51). ➟ദൈവപുത്രനല്ല; ദൈവംതന്നെയാണ് തൻ്റെ ദൂതന്മാരുമായി വരുന്നത്: ➤❝എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും❞ എന്ന് സെഖര്യാവ് പ്രവചിച്ചിട്ടുണ്ട്: (സെഖ, 14:5 ⁃⁃ 1തെസ്സ, 3:13).
𝟮. അഗ്നിയിൽ പ്രത്യക്ഷനാകുന്നത് ദൈവപുത്രനല്ല; ദൈവമാണ്: ➤❝യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും.❞ (യെശ, 66:15). ➟അടുത്തവാക്യം: ➤❝ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.❞ (സങ്കീ, 11:6). ➟അടുത്തവാക്യം: ➤❝നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.❞ (സങ്കീ, 21:9 ⁃⁃ 50:3).
𝟯. പ്രതികാരം കൊടുക്കുന്നത് ദൈവപുത്രനല്ല; ദൈവമാണ്: ➤❝യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും❞ (യെശ, 61:2). ➟ദൈവപുത്രൻ യെശയ്യാപ്രവചനം ഉദ്ധരിക്കുമ്പോൾ, ❝യഹോവയുടെ പ്രസാദവർഷം❞ പറഞ്ഞിട്ട് ❝പ്രതികാരദിവസം❞ പറയാതെ വിട്ടുകളഞ്ഞത് ഓർക്കുക: (ലൂക്കൊ, 4:18-19). ➟അടുത്തവാക്യം: ➤❝പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.❞ (സങ്കീ, 94:1). ➟അടുത്തവാക്യം: ➤❝പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും❞ എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. (എബ്രാ, 10:30 ⁃⁃ റോമ, 12:19; ആവ, 32:35; 32:41; നഹൂം 1:2-3; യൂദാ, 1:15). ➟ദൈവപുത്രനിൽ നിന്നല്ല; ദൈവത്തിൽനിന്നും എന്നേക്കുമുള്ള വേർപാടാണ് നിത്യനാശം എന്ന ശിക്ഷാവിധി: (2തെസ്സ, 1:10 ⁃⁃ വെളി, 20:11-15).
❼ കർത്താവിന്റെ നാൾ:
➦ ❝കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.❞ (1തെസ്സ. 5:2). ➟അടുത്തവാക്യം: ➤❝കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.❞ (2 പത്രൊ. 3:10). ➟ഇവിടെപ്പറയുന്ന കർത്താവിൻ്റെ നാളും ദിവസവും യഹോവയുടെ കോപദിവസമാണ്. ➤❝നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.❞ (വെളി, 16:1). ➤❝അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാൻ ആകുന്നു.❞ (വെളി, 16:5). ➤❝ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.❞ (വെളി, 16:15). ➟മേല്പറഞ്ഞ മൂന്നു വാക്യങ്ങൾ പരിശോധിച്ചാൽ; ➤❝ഞാൻ കള്ളനെപ്പോലെ വരും❞ എന്ന് പറയുന്നത് ദൈവപുത്രനല്ല; ദൈവമാണെന്ന് മനസ്സിലാക്കാം: (യെശ, 34:2-8). ➟യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6), യഹോവയുടെ നാൾ: (യെശ, 2:12), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5) എന്നൊക്കെ പറയുന്നതാണ് ആ ദിവസം.
❽ പ്രതിഫലദാതാവ്:
➦ ❝ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.❞ (വെളി, 22:12-13). ➟ഈ വേദഭാഗത്ത് പറയുന്നവൻ ആരാണെന്ന് കണ്ടെത്താൻ, ഇവിടെപ്പറയുന്ന മൂന്ന് കാര്യങ്ങൾ നോക്കിയാൽ മതി.
𝟭. ഇതാ, ഞാൻ വേഗം വരുന്നു: ➤❝പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.❞ (വെളി, 22:6-7). ➟പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവം അയച്ച ദൂതനാണ് യോഹന്നാനെ വെളിപ്പാട് കാണിക്കുന്നതും ദൈവത്തിൻ്റെ സന്ദേശം അറിയിക്കുന്നതും: (വെളി, 22:8). ➟ഇവിടെപ്പറയുന്ന ആത്മാക്കളുടെ ദൈവം പിതാവാണ്: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1-2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 2:25; 4:19; വെളി, 22:6). ➤❝ഇതാ, ഞാൻ വേഗത്തിൽ വരുന്നു❞ എന്ന് പറയുന്നത് ആത്മാക്കളുടെ ദൈവമായ യഹോവയാണ്. ➟വെളിപ്പാട് 𝟐𝟐:𝟏𝟐-𝟏𝟑 വാക്യങ്ങളും ദൈവത്തെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിക്കുന്നത് ദൂതനാണ്. ➟അതിനാൽ ഇനി വരുന്നത് പുത്രനല്ല; പിതാവായ ദൈവമാണെന്ന് മനസ്സിലാക്കാം. ➟പിതാവാണ് വരുന്നതെന്ന് യോഹന്നാൻ തൻ്റെ ലേഖനത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ളത് ണാം കണ്ടതാണ്: (1യോഹ, 2:28; 3:1-2). ➤[കാണുക: യഹോവ സകലജഡത്തിൻ്റെയും ദൈവം]
𝟮. അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പ്രതിഫലം: ➤❝ഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.❞ (യെശ, 40:10). ➟അടുത്തവാക്യം: ❝ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോൻ പുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.❞ (യെശ, 62:11). ➟അടുത്തവാക്യം: ❝യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.❞ (യിരെ, 17:10 ⁃⁃ സദൃ, 24:12; യിരെ, 31:16; 32:19; റോമ, 2:5-6; വെളി, 20:11-12).
𝟯. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു: (വെളി, 22:13). ➟പിതാവാണ് അല്ഫയും ഒമേഗയും: ❝ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.❞ (വെളി, 1:8 ⁃⁃ 21:6). ➟പഴയനിയമത്തിലും ആദ്യനും അന്ത്യനും പിതാവായ ദൈവമാണ്: ➤❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6 ⁃⁃ 41:4; 48:12). ➟പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: (യിരെ, 31:31-34 ⁃⁃ എബ്രാ, 8:8-12; മത്താ, 5:17-18; ലൂക്കൊ, 16:17). ➟അതിനാൽ പഴയനിയമ പ്രവചനങ്ങളുടെ നിവൃത്തിയാണ് ഇനി സംഭവിക്കാനിരിക്കുന്നത്.➤ ❝സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.❞ (റോമ, 11:36) ➤[കാണുക: അല്ഫയും ഓമേഗയും ആരാണ്?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
Original Online PDF
❶ John Wycliffe, A.D. 1380:
https://archive.org/details/newtestamentinen00wyclrich
❷ John Purvey bible 1395 – 1879:
https://drive.google.com/file/d/1lxKMwz51s_q7hpuVNKytx6eOq14naKIv/view?usp=drivesdk
❸ William Tyndale 1526: (p, 459):
https://www.originalbibles.com/the-tyndale-new-testament-1526-pdf/
❹ Martin Luther 1545:
https://archive.org/details/luthers_bible_1545_english_translation#:~:text=and%20wait%20for,JEsu%20Christ%2C
❺ Geneva Bible 1557:
𝟏. https://archive.org/details/1557-geneva-nt
𝟐. https://share.google/bgaRKDiu9isR2kBVP
❻ Geneva Bible 1560:
https://archive.org/details/TheGenevaBible1560
❼ King James Bible 1611
https://share.google/YZk1fjYmNjvM1qF56
❽ Geneva Bible 1560, Old & New Testament:
https://archive.org/details/TheGenevaBible1560


