All posts by roy7

പരമാർത്ഥജ്ഞാനം 10

എബ്രായരിലെ വിഷയം:
➦ എബ്രായലേഖനത്തിലെ വിഷയംപോലും അറിയാത്തവരാണ് എബ്രായരിൽ ക്രിസ്തുവിനെ ❝ദൈവം❞ എന്ന് പറഞ്ഞിട്ടുണ്ടെന്ന് പറയുന്നത്. ➟❝ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിച്ച ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന യേശു മഹത്വവും ബഹുമാനവും അണിഞ്ഞ് സ്വർഗ്ഗത്തെക്കാൾ ഉന്നതായിത്തീർന്നതാണ് എബ്രായലേഖനത്തിൻ്റെ വിഷയം.❞ (എബ്രാ, 2:9; എബ്രാ, 7:26). ➟നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു് സൗരഭ്യവാസനായായി അർപ്പിച്ചുകൊണ്ട് മരണം ആസ്രദിച്ചത് അമർത്യനായ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 6:16 ⁃⁃ 1തിമൊ, 2:6; എബ്രാ, 2:9). ➟യേശുവെന്ന മനുഷ്യൻ (𝐌𝐚𝐧) ദൂതന്മാരെക്കാളും മനുഷ്യരെക്കാളും ശ്രേഷ്ഠനായി സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്നാണ് എബ്രായലേഖകൻ പറയുന്നത്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
➦ ❝ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) ആകയാൽ, അവനു് തന്നെത്താൻ ത്യജിച്ചുകൊണ്ട് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യൻ ആകാനും കഴിയില്ല: (എബ്രാ, 2:9), താൻ അത്യുന്നതനാകയാൽ സ്വർഗ്ഗത്തെക്കാൾ ഉന്നതനാകാൻ ആവശ്യവുമില്ല.❞ (ലൂക്കൊ, 1:32 ⁃⁃ എബ്രാ, 7:26). ➟എബ്രായരിലെ വിഷയം വിശദമായി:
❶ പുത്രൻ പഴയനിയമ പ്രവാചകന്മാരെക്കാൾ ശ്രേഷ്ഠൻ: (1:1-3)
❷ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ: (1:4; 2:2-9)
❸ പുത്രൻ മോശെയെക്കാൾ ശ്രേഷ്ഠൻ: (3:1-6)
❹ പുത്രൻ യോശുവയെക്കാൾ ശ്രേഷ്ഠൻ: (4:8-16)
❺ പുത്രൻ മഹാപുരോഹിതന്മാരെക്കാൾ ശ്രേഷ്ഠൻ: (5:1-10)
❻ പുത്രൻ അബ്രാഹാമിനെക്കാൾ ശ്രേഷ്ഠൻ: (6:13-20; 7:1-28)
❼ പുത്രൻ പഴയനിയമത്തെക്കാൾ ശ്രേഷ്ഠൻ: (8:1-13
❽ പുത്രൻ തിരുനിവാസത്തെക്കാൾ ശ്രേഷ്ഠൻ: (9:1-12; 9:24)
❾ പുത്രൻ പഴയനിയമ യാഗങ്ങളെക്കാൾ ശ്രേഷ്ഠൻ: (9:13-28; 10:1-22)
❿ പുത്രൻ വിശ്വാസവീരന്മാരെക്കാൾ ശ്രേഷ്ഠൻ: (11:1-40)
⓫ പുത്രൻ പഴയനിയമ ദർശനത്തെക്കാളും ശ്രേഷ്ഠൻ: (12:18-24)
⓬ പുത്രൻ നിസ്തുല്യൻ: (13:8). [കാണുക: ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ]
➦ പുത്രൻ ദൈവമായിരുന്നെങ്കിൽ, സൃഷ്ടികളായ ദൂതന്മാരും മനുഷ്യരും പഴയനിയമവുമായും പഴയനിയമ യാഗങ്ങളുമായും ലേഖകൻ അവനെ താരതമ്യം ചെയ്യുമായിരുന്നോ❓
☛പുത്രൻ ദൈവമല്ല; പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col, 2:2). 
➦ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായീത്തിർന്നത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31 ⁃⁃ എബ്രാ, 7:26). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന യേശു തൻ്റെ ക്രൂശിലെ പരമയാഗത്താൾ, സകല പ്രവാചകന്മാരെക്കാളും പുരോഹിതന്മാരെക്കാളും ദൂതന്മാരെക്കാളും ശ്രഷ്ഠനായതാണ് എബ്രായലേഖനത്തിലെ വിഷയം. ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്❓എന്നറിയാത്തവരാണ് അധരവ്യായാമത്താൽ അവനെ ദൈവമാക്കാൻ വ്യഥാ അദ്ധ്വാനിക്കുന്നത്: [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ദൈവത്തിനു് സമനായും സദൃശനായും ആരുമില്ല:
➦ എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവയായ ഏകദൈവവും ദൈവത്തോട് സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:⏬
❶ ❝നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 40:25). 
❷ ❝നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?❞ തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?❞ (യെശ, 46:5)
❸ ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 49:19; 50:44)
❹ ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല.❞ (പുറ, 8:10
❺ ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2)
❻ ❝യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല.❞ (ആവ, 33:26)
❼ ❝കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
❽ ❝യഹോവേ, നിനക്കു തുല്യൻ ആർ?❞ (സങ്കീ, 35:10)
❾ ദൈവമായ യഹോവേ, …..നിന്നോടു സദൃശൻ ആരുമില്ല.❞ (സങ്കീ, 40:5; 89:6,8)
❿ ❝ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?❞ (സങ്കീ, 71:19
⓫ ❝സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?❞ (സങ്കീ, 89:6)
⓬ ❝സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു?❞ (സങ്കീ, 89:8
⓭ ❝ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?❞ (സങ്കീ, 113:5)
⓮ ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരെ, 10:6)
⓯ ❝അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?❞ (മീഖാ, 7:18).
☛  ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33) എന്നൊക്കെയാണ് ദൈവപുത്രനായ യേശുക്രിസ്തു പഠിപ്പിച്ചത്.
➦ എന്നാൽ ദൈവം സമത്വമുള്ള മൂന്ന് വ്യക്തിയാണെന്നും ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും ക്രിസ്തു ആരാണെന്നറിയാത്ത ക്രൈസ്തവനാമധാരികൾ വിശ്വസിക്കുന്നു. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ദൈവത്തിന്റെ പരിശുദ്ധൻ: 
➦ ❝നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.❞ (മർക്കൊ, 1:24). ➟ഈ വേദഭാഗത്ത്, ദൈവപുത്രനായ യേശുവിനെ ❝പരിശുദ്ധൻ❞ എന്ന് പറഞ്ഞിരിക്കയാൽ യേശു ദൈവമാണെന്ന് കരുതുന്നവരുണ്ട്.
➦ ❝ഹാഗിയോസ്❞ (ἅγιος – hagios) എന്ന ഗ്രീക്കുപദം 220-തോളം പ്രാവശ്യമുണ്ട്. ❝പരിശുദ്ധമായ, പവിത്രമായ, വിശുദ്ധമായ, വേർതിരിക്കപ്പെട്ട, പ്രത്യേകം നിയമിക്കപ്പെട്ട❞ എന്നൊക്കെയാണ് അർത്ഥം. ➟ബൈബിളിൽ ദൈവത്തിനും ദൈവാത്മാവിനും ക്രിസ്തുവിനും ദൂതന്മാർക്കും വിശ്വാസികൾക്കും വസ്തുക്കൾക്കും സ്ഥലങ്ങൾക്കും അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന പദമാണ് ഹാഗിയോസ്. ➟ആ പദം ക്രിസ്തുവിനു് ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ അവൻ ദൈവമാകുമോ❓ ➟നമുക്ക് നോക്കാം: 
❶ സത്യവേദപുസ്തകത്തിൽ ദൈത്തിൻ്റെ ആത്മാവിനാണ്, ❝പരിശുദ്ധ❞ആത്മാവ് എന്ന അർത്ഥത്തിൽ ഏറ്റവും കൂടുതൽ (93) ഉപയോഗിച്ചിരിക്കുന്നത്. ഉദാ: (മത്താ, 1:18). ➟ദൈവത്തെയും ക്രിസ്തുവിനെയും: ❝പരിശുദ്ധൻ❞ എന്നും (യോഹ, 17:11 ⁃⁃ യോഹ, 6:69), ക്രിസ്തുവിനെ: ❝വിശുദ്ധൻ❞ എന്നും (ലൂക്കൊ, 1:35; ലൂക്കൊ, 2:23), ദൂതന്മാരെയും മനുഷ്യരെയും: ❝വിശുദ്ധൻ, വിശുദ്ധന്മാർ❞ എന്നും (പ്രവൃ, 10:22; മത്താ, 25:31 ⁃⁃ വെളി, 22:11; മത്താ, 27:52), പ്രവാചകനെയും പ്രവാചകന്മാരെയും: ❝വിശുദ്ധൻ, വിശുദ്ധന്മാർ❞ എന്നും (മർക്കൊ, 6:20 ⁃⁃ ലൂക്കൊ, 1:69), നഗരം (മത്താ, 27:53), നിയമം (ലൂക്കൊ, 1:75), സ്ഥലം (പ്രവൃ, 6:13), ഭൂമി (പ്രവൃ, 7:33), രേഖ (റോമ, 1:2), ന്യായപ്രമാണം (റോമ, 7:12), കല്പന (പ്രവൃ, 7:12), ശരീരം (റോമ, 12:1), ദൈവത്തിൻ്റെ മന്ദിരം (1കൊരി, 3:17), ചുംബനം (1കൊരി, 16:20), മന്ദിരം [സഭ] (എഫെ, 2:21), വിളി: (2തിമൊ, 1:9), സഹോദരന്മാർ (എബ്രാ, 3:1), പുരോഹിതവർഗ്ഗം (1പത്രൊ, 2:5), വംശം (1പത്രൊ, 2:9), സ്ത്രീകൾ (1പത്രൊ, 3:5), പർവ്വതം (2പത്രൊ, 1:18), ജീവനം (2പത്രൊ, 3:12) മുതലായവയെ ❝വിശുദ്ധം❞ എന്നും പരിഭാഷ ചെയ്തിട്ടുണ്ട്.
ക്രിസ്തു പരിശുദ്ധൻ:
➦ ❝ഹാഗിയോസ്❞ എന്ന പദം ദൈവപുത്രനായ യേശുക്രിസ്തുവിനു് ❝പരിശുദ്ധൻ❞ എന്ന് ആറുപ്രാവശ്യവും (മർക്കൊ, 1:24; ലൂക്കൊ, 4:34; യോഹ, 6:63; പ്രവൃ, 3:14; 4:27; 4:30) ❝വിശുദ്ധൻ❞ എന്ന് രണ്ടുപ്രാവശ്യവും (ലൂക്കൊ, 1:35; ലൂക്കൊ, 2:23) പരിഭാഷ ചെയ്തിട്ടുണ്ട്. ➟❝പരിശുദ്ധൻ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്നതിൽ ആറുവാക്യവും ❝ദൈവത്തിൻ്റെ പരിശുദ്ധൻ❞ എന്ന നിലയിലാണ്. ➟പുതിയനിയമത്തിൽ ദൈവത്തിനു് പല പരിശുദ്ധൻ അഥവാ, ഹാഗിയോസുണ്ട്. ➟ഉദാ: യോഹന്നാൻ (മർക്കൊ, 6:20), ദൂതൻ (പ്രവൃ, 10:22), മനുഷ്യൻ (വെളി, 22:11) മുതലായവർ ഹാഗിയോസാണ്. ➟ദൈവത്തിൻ്റെ പരിശുദ്ധത്മാരെയൊക്കെ ദൈവമാക്കാൻ പറ്റുമോ❓
യഹോവയായ പിതാവ് പരിശുദ്ധദൈവമാണ്: 
➦ ❝യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.❞ (യോശു, 24:19 ⁃⁃ 1ശമൂ, 6:20; യെശ, 5:16). ➦❝പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11 ⁃⁃ 1പത്രൊ, 1:16; 1യോഹ, 2:20; വെളി, 4:8; 6:10). ➟പിതാവ് പരിശുദ്ധദൈവമാണ്. ➟എന്നാൽ പുത്രൻ പരിശുദ്ധദൈവമല്ല; ദൈവത്തിൻ്റെ പരിശുദ്ധനാണ്: (മർക്കൊ, 1:24; ലൂക്കൊ, 4:34; യോഹ, 6:63). ➟അവൻ പരിശുദ്ധനായ ദൈവമാണെങ്കിൽ, പരിശുദ്ധദൈവം എന്നല്ലാതെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്നവനെ വിളിക്കുമോ❓ 
ദൈവവും മനുഷ്യനും:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്. പിതാവായ യഹോവുടെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col, 2:2). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟പരിശുദ്ധാത്മാവിനാൽ (Πνεῦμα Ἅγιον – Pneuma Hagion) കന്യകയിൽ ഉല്പാദിതമായവൻ എങ്ങനെ പരിശുദ്ധദൈവമാകു ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
യേശു ദൈവമല്ല:
➦ ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❝അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❞ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള (μόνος – mónos) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ❝പിതാവ് ദൈവം ആണന്നല്ല; പിതാവ് മാത്രം ദൈവം❞ ആണെന്നാണ്. ➟❝പിതാവ് മാത്രം ദൈവം❞ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟❝പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➟❝എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. 
➦ ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. ➟മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❝ എന്നാണ് ദൈവപുത്രനായ ക്രിസ്തു പറഞ്ഞത്: (യോഹ, 20:27). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ ദൈവമായ പിതാവ് ദൈവപുത്രൻ്റെയും ദൈവമാണ്: (മത്താ, 27:47; മർക്കൊ, 15:33). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് പറയുന്ന യേശു എങ്ങനെ പരിശുദ്ധദൈവമാകും❓ [കാണുക: എൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പൗലൊസിൻ്റെ ദൈവം]
യഹോവ ഏകപരിശുദ്ധൻ:
➦ ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2). ➟പിതാവായ യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ലെന്നാണ് പഴയനിയമം പറയുന്നത്. ➟എന്തെന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ➦❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟യഹോവ ഒരുത്തൻ മാത്രമാണ് പരിശുദ്ധനായ ദൈവമെങ്കിൽ, യേശു എങ്ങനെ പരിശുദ്ധദൈവമാകും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, കേൾക്കുക: ഏൽ ഏഹാദ്]
പിതാവായ ദൈവം ഏകപരിശുദ്ധൻ:
➦ ❝പരിശുദ്ധൻ, പവിത്രൻ❞ എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്ന ❝ഹോസിയോസ്❞ (ὅσιος – hosios) എന്ന മറ്റൊരു ഗ്രീക്കുപദമുണ്ട്. ➟ഒൻപത് പ്രാവശ്യം കാണുന്ന ആ പദം ദൈവത്തിനു് രണ്ടുപ്രാവശ്യവും ക്രിസ്തുവിനു് ഒരുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: ➦❝കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.❞ (വെളി, 15:4 ⁃⁃ വെളി, 16:5). ➟ഈ വേദഭാഗത്ത്, ദൈവത്തെ ❝ഏകപരിശുദ്ധൻ❞ എന്ന് പറഞ്ഞിരിക്കുന്നത് ഗ്രീക്കിൽ, ❝മോണോസ് ഹോസിയോസ്❞(μόνος ὅσιος – monos hosios) ആണ്. ➟അതിൻ്റെ അർത്ഥം, പിതാവായ ദൈവമാണ് ❝ഒരേയൊരു പരിശുദ്ധൻ❞ (only art holy) എന്നാണ്. ➟യേശുവിനു് പവിത്രൻ (പാപരഹിതൻ) എന്ന അർത്ഥത്തിലാണ് ❝ഹോസിയോസ്❞ ഉപയോഗിച്ചിരിക്കുന്നത്: ❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ദൈവപുത്രനായ യേശു: പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഒന്നുമില്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനുമാണ്: (1യോഹ, 3:5). ➟തന്മൂലം, ❝ഹോസിയോസ്❞ (hosios) അഥവാ, ❝പവിത്രൻ❞ എന്നപദം യേശുവിനു് ഉപയോഗിച്ചിരിക്കുന്നത്, പാപരഹിതൻ (പവിത്രൻ) എന്ന അർത്ഥത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟❝ഹാഗിയോസ്❝ (hagios) എന്നതിലെ ❝വിശുദ്ധൻ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ആദ്യരണ്ടുപദത്തിനും അതേ അർത്ഥമാണുള്ളത്. ➟ഒന്നാമത്തത്, അവൻ്റെ വിശുദ്ധ ജനനത്തെക്കുറിച്ചും, രണ്ടാമത്തേത്, അവൻ മറിയയുടെ ആദ്യജാതനാകയാൽ അവനെ ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കുന്നതിനെക്കുറിച്ചുമാണ്: (ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 2:7 ⁃⁃ 2:23). 
ദൈവത്തിൻ്റെ അഭിഷിക്തൻ:
➦ “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി❞ (പ്രവൃ, 4:27). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി ദൈവം യോർദ്ദാനിൽവെച്ച് യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ അഭിഷേകം പ്രാപിച്ചത് അപ്പോഴാണെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യേശ, 61:1-2 ⁃⁃ ലൂക്കൊ, 4:16-21). ➟അതിനാൽ, ❝പരിശുദ്ധൻ❞ (hagios) എന്നതിലെ ശേഷിക്കുന്ന ആറുപദങ്ങൾ, ദൈവം അഭിഷേകം ചെയ്ത് തൻ്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ച യേശുവെന്ന ദൈവത്തിൻ്റെ ക്രസ്തുവിനെ (അഭിഷിക്തൻ) കുറിക്കുന്നതാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ലൂക്കൊ, 9:20). വിശുദ്ധന്മാരും പ്രവാചകന്മാരും ദൈവത്താൽ അഭിഷേകം പ്രാപിച്ച് ദൈവത്തിനായി വേർതിരിക്കപ്പെട്ടവരാണ്: (2കൊരി, 1:21; 1യോഹ, 2:20; 2:27). അതുകൊണ്ടാണ്, അവരെയും ❝ഹാഗിയോസ്❞ എന്ന് വചനം വിശേഷിപ്പിക്കുന്നത്: (വെളി, 22:11; മത്താ, 27:52 ⁃⁃ മർക്കൊ, 6:20; ലൂക്കൊ, 1:69).
☛ ❝ഹാഗിയോസ്❝ (ἅγιος – hagios) എന്ന പദം ദൈവത്മാവിനെ കുറിക്കാൻ 𝟗𝟏 പ്രാവശ്യവും ദൂതന്മാരെയും മനുഷ്യരെയും കുറിക്കാൻ കുറിക്കാൻ 𝟖𝟑 പ്രാവശ്യവും യേശുവിനെ കുറിക്കാൻ 𝟖 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ➟യേശുവിനെ ❝ഹാഗിയോസ്❞ എന്ന് വിളിച്ചിരിക്കുന്ന കാരണത്തിൽ അവൻ ദൈവമാകുമെങ്കിൽ, മറ്റുള്ളവരും അവനെപ്പോലെ ദൈവങ്ങളാകില്ലേ❓

പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു:
➦ ദൈവപുത്രൻ വന്നത്, പിതാവിനെ വെളിപ്പെടുത്താനും പിതാവിൻ്റെ നാമം വെളിപ്പെടുത്താനുമാണ്: ➤❝ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന (മാർവ്വിടത്തിലുള്ള) ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18). ➟അടുത്തവാക്യം: ➤❝എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.❞ (മത്താ, 11:27 ⁃⁃ ലൂക്കൊ, 10:22). ➟പുതിയനിയമത്തിൽ പുത്രനാണ് പിതാവിനെ വെളിപ്പെടുത്തിയത്. ➤❝നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.❞ (യോഹ, 17:6 ⁃⁃ യോഹ, 17:26). ➟പിതാവിൻ്റെ നാമത്തെ വെളിപ്പെടുത്തിയതും പുത്രനാണ്: ➤❝ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.❞ (എബ്രാ, 2:12). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ❝നാമം❞ (𝐍𝐚𝐦𝐞) എന്ന് ഉപയോഗിച്ചിരിക്കുന്ന ❝ഒനോമ❞ (ὄνομα – onoma) എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചന നപുംസകലിംഗ നാമപദം (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) എഴുപതോളം പ്രാവശ്യമുണ്ട്. ➟അത് പ്രധാനമായും ഒരു പേരിനെ (𝐍𝐚𝐦𝐞) അഥവാ, സംജ്ഞാനാമത്തെയാണ് (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) സൂചിപ്പിക്കുന്നത്. ➟രണ്ട് വാക്യങ്ങളിൽ മാത്രമാണ് പദവി നാമം (𝐓𝐢𝐭𝐥𝐞 𝐧𝐚𝐦𝐞) എന്ന നിലയിൽ കാണുന്നത്. (മത്താ, 10:41; മത്താ, 10: 42). 
➦ എബ്രായ വീക്ഷണപ്രകാരം ഒരുത്തൻ്റെ പേർ അവൻ്റെ അസ്തിത്വത്തോട് ബന്ധപ്പെട്ടതാണ്; സ്വഭാവവും സത്തയും പേരിൽ ഉണ്ടെന്നാണ് അവർ കരുതുന്നത്. ➟ദൂതൻ അവൻ്റെ പേർ വെളിപ്പെടുത്തുമ്പോൾത്തന്നെ അത് മനസ്സിലാക്കാം: ➤❝അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ (മത്താ, 1:21). ➟❝യേശു❞ എന്ന പേരിൻ്റെ അർത്ഥം ❝യഹോവ രക്ഷയാകുന്നു❞ (𝐘𝐞𝐡𝐨𝐯𝐚𝐡 𝐢𝐬 𝐬𝐚𝐥𝐯𝐚𝐭𝐢𝐨𝐧) എന്നാണ്. 
പിതാവിൻ്റെ മനുഷ്യപ്രത്യക്ഷത:
➦ പിതാവായ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ❝യഹോവ രക്ഷയാകുന്നു❞ എന്നർത്ഥമുള്ള ❝യേശു❞ എന്ന നാമത്തിലും (𝐍𝐚𝐦𝐞) മനുഷ്യൻ (𝐌𝐚𝐧) എന്ന പ്രകൃതിയിലും (𝐍𝐚𝐭𝐮𝐫𝐞) അഥവാ, ജഡരക്തങ്ങളോടു കൂടിയവനായ ഒരു പ്രത്യക്ഷത എടുത്തിട്ട്, ആ മനുഷ്യൻ്റെ രക്ഷത്താലും മരണത്താവുമാണ് പാപപരിഹാരം വരുത്തിയത്:  (1തിമൊ, 3:15-16; മത്താ, 1:21; എബ്രാ, 2:14-15 ⁃⁃ 1തിമൊ, 2:6; 1പത്രൊ, 1:20; 2:24). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟അതാണ്, പുത്രൻ പിതാവിനെ വെളിപ്പെടുത്തി എന്ന് യൊഹന്നാൻ പറയുന്നത്. 
➦ മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ ❝യഹോവാഹ്❞ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന നാമമെടുത്ത ദൈവം (പുറ, 3:13-15), സാത്താൻ്റെ അടിമത്വത്തിൽനിന്ന് മാനവകുലത്തെ രക്ഷിക്കാൻ എടുത്ത തൻ്റെ പുതിയ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്: (1തിമൊ, 3:15-16; മത്താ, 1:21; എബ്രാ, 2:14-15 ⁃⁃ യോഹ, 17:11; 17:12). ➤[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]
മനുഷ്യപ്രത്യക്ഷത എന്തിനു്
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ➟ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). ➤[കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?]. എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?]. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1; 1:16; 1തിമൊ, 3:15-16). ➟അതുകൊണ്ടാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന് യോഹന്നാൻ പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ]

യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും:
➦ ❝അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.❞ (ഫിലി, 2:10-11). ➟ഈ വേദഭാഗപ്രകാരം, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ യേശുവിൻ്റെ മുമ്പിൽ മടങ്ങുമെന്നാണ് പലരും വിചാരിക്കുന്നത്; എന്നാൽ അങ്ങനെയല്ല. 
➦ ആദ്യവാക്യം ശ്രദ്ധിക്കുക: ➤ദൈവപുത്രനായ യേശുവിൻ്റെ മുമ്പിലല്ല; ആ നാമത്തിനു് മുമ്പിലാണ് മുഴങ്കാൽ മടങ്ങുന്നത്. ➤❝ഇന എൻ തോ ഒനോമാതി ഈസൂ പാൻ ഗോനി കാംപ്സീ❞ (ἵνα ἐν τῷ ὀνόματι Ἰησοῦ πᾶν γόνυ κάμψῃ ⁃ hina en tō onomati Iēsou pan gony kampsē) എന്ന പ്രയോഗത്തിനു്, ➤❝യേശുവിൻ്റെ നാമത്തിൽ എല്ലാ മുഴങ്കാലും മടങ്ങുകയും❞ (𝐓𝐡𝐚𝐭 𝐚𝐭 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐨𝐟 𝐉𝐞𝐬𝐮𝐬 𝐞𝐯𝐞𝐫𝐲 𝐤𝐧𝐞𝐞 𝐬𝐡𝐨𝐮𝐥𝐝 𝐛𝐨𝐰) എന്നാണ്: (BIB). ➟യേശുവിൻ്റെ നാമത്തിൻ്റെ പ്രത്യേകത എന്താണ്❓ ➟ആ നാമം പിതാവിൻ്റെയും നാമമാണ്: (യോഹ, 5:43). ➟അഥവാ, പിതാവ് പുത്രനു് കൊടുത്ത തൻ്റെ നാമമാണ്: (യോഹ, 17:11; യോഹ, 17:12). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രൻ പിതാവിനെ വെളിപ്പെടുത്തുകയും (യോഹ, 18:37 ⁃⁃ യോഹ, 1:18; മത്താ, 11:27; ലൂക്കൊ, 10:22) അവൻ്റെ നാമം വെളിപ്പെടുത്തുകയുമാണ് ചെയ്തത്: (യോഹ, 17:6; യോഹ, 17:26). ➟പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെ ആകകൊണ്ടാണ് പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യാൻ കല്പിച്ചിരിക്കുന്നത്. ➤[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ]
➦ അടുത്തവാക്യം: ➤❝യേശുക്രിസ്തു കർത്താവു❞ എന്നേറ്റുപറയുന്നത് പുത്രൻ്റെ മഹത്വത്തിനല്ല; പിതാവായ ദൈവത്തിൻ്റെ മഹത്വത്തിനാണ്. ➟എന്തുകൊണ്ടാണ്, ➤എല്ലാ നാവും ❝യേശുക്രിസ്തു കർത്താവു❞ എന്നേറ്റുപറയുമ്പോൾ പിതാവിനു് മഹത്വമുണ്ടാകുന്നത്❓ ➟പ്രധാനപ്പെട്ട രണ്ട് കാരണങ്ങളുണ്ട്: ❶പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➤[കാണുക: പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. ❷നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31 ⁃⁃ ഗലാ, 1:1). വലങ്കയ്യാൽ ഉയർത്തുകമാത്രമല്ല; അവൻ്റെ നാമം സകല നാമത്തിലും മേലാക്കി: ➤❝ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.❞ (ഫിലി, 2:9 ⁃⁃ എബ്രാ, 7:26). ക്രിസ്തുവിൻ്റെ ശരീരയാഗത്തിൽ അഥവാ, ക്രൂശിലെ മരണത്തോളം അനുസരണമുള്ള താഴ്മ എന്ന ഭാവത്തിൽ പ്രസാദിച്ചതിനാൽ, ദൈവമാണ് അവനെ ഏറ്റവും ഉയർത്തി സകല നാമത്തിലും മേലായ നാമം നല്കിയത്: (ഫിലി, 2:5-8; എഫെ, 5:2; എബ്രാ, 10:10) ➟അതുകൊണ്ടാണ്, ➤എല്ലാ നാവും ❝യേശുക്രിസ്തു കർത്താവു❞ എന്നേറ്റുപറയുമ്പോൾ പിതാവിനു് മഹത്വമുണ്ടാകുന്നത്. [കാണുക: ക്രിസ്തുയേശുവിലുള്ള ഭാവം]

പരമാർത്ഥജ്ഞാനം 9

ദൈവം അതു യേശുവിന്നു കൊടുത്തു: 
➦ ❝യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.❞ (വെളി, 1:1). ➟ഈ വേദഭാഗത്ത്, ❝ദൈവം അതു യേശുവിന്നു കൊടുത്തു; അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു❞ എന്ന് പറഞ്ഞിരിക്കയാൽ, ദൈവം ത്രിത്വമാണെന്ന് പലരും കരുതുന്നു. 
➦ ദൈവം യേശുവിനു കൊടുത്തു, യേശു തൻ്റെ ദൂതനു കൊടുത്തു, ദൂതൻ യോഹന്നാനു കൊടുത്തു എന്നൊക്കെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ, വസ്തുമയമായ സംഗതിയൊന്നുമല്ല ദൈവം കൊടുത്തതും യോഹന്നാനെ ഏല്പിച്ചതും; ആത്മവിവശതയിൽ അവൻ വെളിപ്പാട് അഥവാ, ദർശനം കാണുകയാണ് ചെയ്തത്. (വെളി, 1:10; 5:11; 9:17സംഖ്യാ, 24:4; ദാനീ, 7:2; 10:7; പ്രവൃ, 11:5; 16:9-10). ➟തന്മൂലം, അത് വെളിപ്പാടിനോടുള്ള ബന്ധത്തിലെ ഒരാലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.
എന്നാൽ അതിനൊരു കാരണമുണ്ട്: ദൈവപുത്രനായ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് മാനവരാശിയുടെ ഉദ്ധാരണം, യിസ്രായേൽ രാജ്യസ്ഥാപനം, പുതുവാനഭൂമികളുടെ സൃഷ്ടി മുതലായ എല്ലാറ്റിൻ്റെയും അടിസ്ഥാനം. ➟വെളിപ്പാടിലെ സംഭവങ്ങൾക്ക് ആധാരം യേശുക്രിസ്തുവിൻ്റെ രക്ഷാകരപ്രവൃത്തി ആകയാലാണ്, യേശുവിന് കൊടുത്തു എന്ന് പറയുന്നത്. 
➦ തത്തുല്യമായ ഒരു പ്രയോഗം പ്രവൃത്തികളുടെ പുസ്തകത്തിലും കാണാം: ❝അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,❞ (പ്രവൃ, 2:33). ➟ഇവിടെ ശ്രദ്ധിക്കുക: ❝യേശു ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവിനെ പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്നാണ് പറയുന്നത്. ➟വാങ്ങി അയച്ചുതരാൻ പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും (1തിമൊ, 3:15-16യോഹ, 8:40), പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ദൈവവുമാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16-17). ➟ദൈവത്തെ മനുഷ്യനു് വാങ്ങി പകർന്നുതരുവാൻ കഴിയുമോ❓ ➟തന്നോട് ഒരു വാക്കുപറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ, ഈലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമകിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നാണ് ദൈവപുത്രൻ പഠിപ്പിച്ചത്: (മത്താ, 12:31-32; മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟യേശുവിൻ്റെ തേജസ്കരണത്തിൻ്റെ ഫലമായി അവൻ്റെ നാമത്തിലാണ് ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നല്കുന്നത്: (യോഹ, 7:37-39; യോഹ, 14:26പ്രവൃ, 10:46; 11:17). ➟അതുകൊണ്ടാണ്, ❝യേശു ദൈവത്തിന്റെ വലഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവിനെ പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പറയുന്നത്. ➟അതിനാൽ, ഇതും ആലങ്കാരിക പ്രയോഗം അല്ലെങ്കിൽ, ആത്മീയാർത്ഥത്തിൽ പറയുന്നതാണെന്ന് മനസ്സിലാക്കാം. 
➦ വെളിപ്പാടിൽ, ദൈവം അത് യേശുവിനു കൊടുത്തു; അവൻ തൻ്റെ ദൂതൻ മുഖാന്തരം യോഹന്നാന് പ്രദർശിപ്പിച്ചു എന്നാണല്ലോ പറയുന്നത്. ➟എന്നാൽ യോഹന്നാന് വെളിപ്പാട് പ്രദർശിപ്പിച്ചുകൊടുത്ത ദൂതൻ വെളിപ്പാടിൻ്റെ അവസാനം പറഞ്ഞതെന്താണെന്ന് യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്: ❝പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟വെളിപ്പാട് യോഹന്നാന് പ്രദർശിപ്പിച്ച ദൂതൻ പറയുമ്പോൾ, മദ്ധ്യസ്ഥനായി യേശു ഇല്ല; ആത്മാക്കളുടെ ദൈവമായ കർത്താവ് നേരിട്ടാണ് ദൂതനെ അയച്ചത്. 
യേശു ആരാണെന്ന് അറിയാത്തതാണ് അനേകരുടെയും പ്രശ്നം: പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ നോക്കിയാൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു: (യോഹ, 8:40). ➟❝പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു:❞ (1പത്രൊ, 3:18).
➦ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ ശരീരത്തിൽ ചുമന്ന് പാപമാക്കപ്പെടുകയും തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ദൈവത്മാവിനാൽ മരിക്കുകയും മൂന്നാംദിവസം ദൈവത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്: (2കൊരി, 5:21; ലൂക്കൊ, 23:46; എബ്രാ, 9:14; 1പത്രൊ, 3:18). ➟ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യമായി തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33എബ്രാ, 9:11-12; 7:27; 10:10). ➟പിന്നീട്, യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവം തന്നെയാണ്: (മർക്കൊ, 15:39യോഹ, 20:19). ➟അവനെയാണ് തോമാസ് ❝എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ❞ എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). 
➦ ❝ദൈവം❞ (God) എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ➟❝എൻ്റെ ദൈവം❞ (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). ➟പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ➟ദൈവപുത്രനായ ക്രിസ്തുവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസും റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6) മനുഷ്യപുത്രനോട് സദൃശനും (വെളി, 3:2; വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസും, ❝എൻ്റെ ദൈവം❞ (My God) എന്നേറ്റുപറഞ്ഞത്. ➟യെഹൂദനു് രണ്ടു ദൈവമില്ല; ഒരേയൊരു ദൈവമേയുള്ളു: (ആവ, 4:39). [കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!]
➦ യേശുവെന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലും കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല. ➟അഥവാ, പിതാവും പുത്രനും ഒന്നുതന്നെയായിരിക്കും: (യോഹ, 10:30യോഹ, 14:9). ➟അതിൻ്റെ തെളിവ് വെളിപ്പാടിൽ കാണാം. ➟ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: ❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟ഇനി, യേശു പറയുന്നത് കേൾക്കുക: ❝യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.❞ (വെളി, 22:16). ➟ആത്മാക്കളുടെ ദൈവം തൻ്റെ ദൂതനെ അയച്ചു എന്നും, യേശു തൻ്റെ ദൂതനെ അയച്ചു എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ആത്മാക്കളുടെ ഉടയവനായ ദൈവവും യേശുവും ഒന്നാണെന്ന് മനസ്സിലാക്കാം. ➟ദൈവപുത്രനായ യേശു തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ ദൈവത്തിൻ്റെ കരങ്ങളിലാണ് ഏല്പിച്ചത്; സ്തെഫാനോസും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത് ആത്മാക്കളുടെ ഉടയവന്റെ കയ്യിലാണ്: (ലൂക്കൊ, 23:46പ്രവൃ, 7:59). ➟ആത്മാക്കളുടെ ഉടയവൻ ദൈവപുത്രനായ യേശുവല്ല; പിതാവായ യഹോവയാണ്: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1-2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19; വെളി, 22:6). ➟പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്: (യോഹ, 5:43; 17:11; 17:12). ➟❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്ന ദൈവപുത്രൻ്റെ വാക്കുകളുടെ നിവൃത്തിയാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്; [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?]

പഴയനിയമവും പുതിയനിയമവും: 
➦ ദൈവം പഴയനിയമം യെഹൂദന്മാരോടു ചെയ്തതും പുതിയനിയമം സകലജാതികളോടു ചെയ്തതാണെന്നും ക്രൈസ്തവർ കരുതുത്തുന്നു. ➟എന്നാൽ ദൈവം ജാതികളുമായി ഒരു നിയമവും ചെയ്തിട്ടില്ല; ദൈവം തൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടാണ് പഴയനിയമവും പുതിയനിയമവും ചെയ്തിരിക്കുന്നത്. 
➦ ദൈവം തൻ്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയിമ്യ ദാസ്യത്തിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടു ഹോരേബിൽവെച്ച് മോശെ മുഖാന്തരം ചെയ്ത നിയമമാണ് ❝പഴയനിയമം❞ എന്നറിയപ്പെടുന്നത്: (ആവ, 5:15; 9:29; 2രാജാ, 17:36; പുറ, 4:22-23പുറ, 24:1-1834:1-27). ➟❝യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.❞ (പുറ, 34:27). 
➦ പുതിയനിയമവും ദൈവം യിസ്രായേൽ ജാതിയോടുതന്നെ ചെയ്തതാണ്: ❝ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 31:31-34എബ്രാ, 8:8-12). 
➦ പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ➟ദൈവം മോശെയോടു ചെയ്ത ന്യായപ്രമാണം എന്ന പ്രവൃത്തികളുടെ നിയമത്തിൻ്റെ നിവൃത്തിയല്ല; ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടും അവൻ്റെ പുത്രപൗത്രന്മാരായ യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിരുപാധികമായ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: ❝ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:17-18ഉല്പ, 26:5; 28:13-14). 
➦ ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് അബ്രാഹാമിനോടു ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, തൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, ദൈവം ജഡത്തിൽ ഒരു പ്രത്യക്ഷത എടുത്തത്: (മത്താ, 1:21; 1തിമൊ, 3:15-16; എബ്രാ, 2:14-16പ്രവൃ, 3:25-26). ➟അതുകൊണ്ടാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു പറഞ്ഞത്: ❝ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18ലൂക്കൊ, 16:17). 
➦ പഴയനിയമവും പുതിയനിയമവും (ഒന്നാമത്തെ നിയമവും രണ്ടാമത്തെ നിയമവും) രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: ❝മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.❞ (പുറ, 24:6-8എബ്രാ, 9:18-22). ➦❝പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.❞ (മത്താ, 26:27-28). ➟❝അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.❞ (ലൂക്കോ, 22:20സെഖ, 9:11).
➦ ഒന്നാമത്തെ നിയമം, പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലും രണ്ടാമത്തെ നിയമം, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടുമാണ് പ്രതിഷ്ഠിച്ചത്: (പുറ, 24:5; എബ്രാ, 9:191പത്രൊ, 1:19; എബ്രാ, 9:14). ➟ബൈബിൾ എന്താണെന്ന് യഥാർത്ഥമായി മനസ്സിലാകണമെങ്കിൽ, ദൈവത്തിൻ്റ ക്രിസ്തുവിനെ മാത്രമല്ല; വാഗ്ദത്തസന്തതിയായ യിസ്രായേലിനെയും അറിയണം. [കാണുക: പഴയനിയമവും പുതിയനിയമവും, യെഹൂദന്നു എന്തു വിശേഷത?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ: 
➦ ❝ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.❞ (യെശ, 6:1-3). ➟ഈ വേദഭാഗത്ത്, ❝പരിശുദ്ധൻ❞ എന്ന് മൂന്നുപ്രാവശ്യം പറഞ്ഞിരിക്കുന്നത് ത്രിത്വത്തിൻ്റെ തെളിവാണെന്ന് പണ്ഡിതന്മാർ പറയുന്നു. 
എന്നാൽ എന്താണതിലെ വസ്തുത: ❝യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ❞ എന്നാർത്തുപറയുന്നത് സാറാഫുകളുടെ നിത്യമായ ആരാധനയെ കുറിക്കുന്നതാണ്. ➟അതിൻ്റെ വ്യക്തമായ തെളിവ് വെളിപ്പാട് പുസ്തകത്തിലുണ്ട്. ➟യെശയ്യാപ്രവാചകൻ കണ്ട അതേ കാഴ്ച യോഹന്നാൻ അപ്പൊസ്തലനും കാണുന്നുണ്ട്: ❝ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.❞ (വെളി, 4:2). ➟അടുത്തവാക്യം: ❝നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ ➟ഇവിടെ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് മൂന്നുപ്രാവശ്യം പറഞ്ഞുവെന്നാണോ പറയുന്നത്❓ ➟❝രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു❞ എന്നാണ് പറയുന്നത്. ➟ഇവിടുത്തെ, ❝രാപ്പകൽ❞ (day and night) അഥവാ, ❝ഹെമേറാസ് കൈ നിക്ടോസ്❞ (ἡμέρας καὶ νυκτὸς – hēmeras kai nyktos) എന്നതിന് ❝ഒരു രാത്രിയും പകലും❞ എന്നർത്ഥമല്ല; എല്ലായ്പ്പോഴും, നിരന്തരം, ഇടവിടാതെ, നിത്യം എന്നീ അർത്ഥങ്ങളാണുള്ളത്. ➟അതിൻ്റെ തെളിവാണ്, ❝വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു❞ എന്നത്. ➟സാറാഫുകൾ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് നിത്യം ആർത്തുപറയുന്നതിനെ കുറിക്കാനാണ് മൂന്നുപ്രാവശ്യം പരിശുദ്ധൻ എന്ന് പറഞ്ഞിരിക്കുന്നത്. ➟അതായത്, ദൂതന്മാരെ സൃഷ്ടിച്ച കാലംമുതൽ അവർ ദൈവത്തെ പരിശുദ്ധൻ, പരിശദ്ധൻ എന്ന് ഇടവിടാതെ പറഞ്ഞുകൊണ്ട് ആരാധിക്കുകയാണ്. ➟അതാണോ നിങ്ങളുടെ ത്രിത്വത്തിന് തെളിവ്❓ ❝മഞ്ഞപ്പിത്തം പിടിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞയായിത്തോന്നും❞ എന്ന് പറഞ്ഞപോലെ, ബൈബിൾവിരുദ്ധ ത്രിത്വോപദേശം തലയ്ക്കടിച്ചവർക്ക് കാണുന്നതെല്ലാം ത്രിത്വമായിത്തോന്നുന്നതാണ്. ➟ശരിക്കും ഇതൊരുതരം രോഗമാണ്. 

പഴയപുതിയനിയമങ്ങളിലെ ദൈവം: 
➦ പഴയനിയമത്തിലെ ദൈവം ക്രൂരനും പുതിയനിയമത്തിലെ ദൈവം സൗമ്യനുമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. പഴയനിയമത്തിലെ ദൈവം വേറെ, പുതിയനിയമത്തിലെ ദൈവം വേറെ എന്നു വിചാരിക്കുന്ന വിശ്വാസികളും കുറവല്ല. ➟അതിൻ്റെ പ്രധാന കാരണം: മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് പലരും സൗമ്യതയുള്ള ദൈവമായി കാണുന്നത്: (1തിമൊ, 2:6). ➟യേശു മാത്രം ദൈവം എന്നാണ് ട്രിനിറ്റി ഇപ്പോൾ പഠിപ്പിക്കുന്നത്. [കാണുക: യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം]. ➟പിതാവായ ഏകദൈവത്തെ സൈഡാക്കിയിട്ടാണ് (1കൊരി, 8:5-6), ❝പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), പിതാവ് എന്നെക്കാൾ വലിയവനാണ്, പിതാവ് എൻ്റെ ദൈവമാണ്, ഞാൻ മനുഷ്യനാണ്, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല❞ എന്നൊക്കെ പഠിപ്പിച്ച യേശുവിനെ ദൈവമാക്കി പലരും ആരാധിക്കുന്നത്: (യോഹ, 17:3; യോഹ, 14:28; യോഹ, 20:17; യോഹ, 8:40; യോഹ, 5:30). 
➦ ദൈവം ഒരുത്തൻ മാത്രമാണ്: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവയായ ഏകദൈവം പഠിപ്പിച്ചത്: (യെശ, 44:8). ➟സകലജനത്തിൻ്റെയും ആത്മാക്കൾക്ക് ഉടയവനും സകല ജഡത്തിൻ്റെയും ദൈവവും യഹോവ ഒരുത്തൻ മാത്രമാണ്: (സംഖ്യാ, 16:22, യിരെ, 32:27). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം]
☛ എന്താണ് പഴയപുതിയനിയമങ്ങളിൽ കാണുന്ന വ്യത്യാസം? 
➦ പഴയനിയമത്തിൽ ദൈവം നേരിട്ടാണ് മനുഷ്യനോട് ഇടപെട്ടത്. ദൈവം പാപം കണ്ടുകുടാത്തവണ്ണം തീക്ഷ്ണതയുള്ളവനും ദോഷം കണ്ടുകൂടാതെവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും സ്വർഗ്ഗംപോലും തൃക്കണ്ണിന് നിർമ്മലമല്ലാത്തത്രയും പരിശുദ്ധനുമാണ്: (പുറ, 20:5; സംഖ്യാ, 25:11; ഹബ,1:13; ഇയ്യോ, 15:15). ➟തന്മൂലം, സ്വന്തജനത്തെയും ജാതികളെയും അവരുടെ പാപത്തിനൊത്തവണ്ണം ദൈവം കഠിനമായി ശിക്ഷിച്ചുപോന്നു. ➟തന്നെയുമല്ല, പഴയനിയമം പ്രവൃത്തിയാലുള്ള നീതികരണമായിരുന്നു. (ഗലാ, 3:12). സൽപ്രവൃത്തികൾക്കുള്ള അനുഗ്രഹവും ദുഷ്പ്രവൃത്തികൾക്കുള്ള ശിക്ഷയും ഉടനടി ലഭിക്കുമായിരുന്നു. (ആവ, 28:1-68). ➟എന്നാൽ പുതിയനിയമത്തിൽ ദൈവം നേരിട്ടല്ല; യേശുവെന്ന മനുഷ്യനിലൂടെയാണ് ഇടപെട്ടത്. (മത്താ, 1:21; യോഹ, 3:16; യോഹ, 8:40). ➟യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് (manifestation) പുതിയനിയമത്തിൽ കാണുന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:14-16; 1തിമൊ, 2:6). ➟അവൻ എല്ലാവരും അന്വേഷിക്കുന്ന കർത്താവും എല്ലാവരും ഇഷ്ടപ്പെടുന്ന നിയമ ദൂതനുമായിട്ടാണ് പുതിയനിയമത്തിൽ വെളിപ്പെട്ടത്. (മലാ, 3:1). ➟പഴയനിയമത്തിൽ പാപത്തെ കഠിനമായി ശിക്ഷിക്കുന്ന പരിശുദ്ധനായ ദൈവത്തെയാണ് കാണുന്നതെങ്കിൽ, പുതിയനിയമത്തിൽ ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപരഹിതനായ മനുഷ്യനെ പാപികളുടെ സ്നേഹിതനായിട്ടാണ് കാണുന്നത്. ➟തീക്ഷ്ണയുള്ള ദൈവവും സൗമ്യനായ മനുഷ്യനുമെന്ന അന്തരമാണ്, പഴയപുതിയ നിയമങ്ങളുടെ പ്രധാന സവിശേഷത. ➟പരിശുദ്ധനും അമർത്യനുമായ ദൈവത്തിനു് പാപികളായ മനുഷ്യരുമായി സഹവസിക്കാനോ, അവരുടെ പാപങ്ങൾ ഏറ്റെടുത്തുകൊണ്ട് മരിച്ച് അവരെ പാപമുക്തരാക്കുവാനോ കഴിയുമായിരുന്നില്ല (വെളി, 15:4; 1തിമൊ, 6:16). ➟അതുകൊണ്ടാണ്, പിതാവായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16), മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനായ യേശുക്രിസ്തുവിലൂടെ (റോമ, 5:15) പാപത്തിനു് പരിഹാരം വരുത്തിയത്: (റോമ, 8:31യോഹ, 2:2). ➟പഴയനിയമം ന്യായപ്രമാണമെന്ന പ്രവർത്തിയുടെ കാലമായിരുന്നു; പുതിയനിയമം ദൈവത്തിൻ്റെ കൃപയുടെ കാലമാണ്. ➟അതിനാലാണ്, ദൈവം സ്നേഹമായിട്ടും ക്രിസ്തു സ്നേഹസ്വരുപമായിട്ടും പുതിയനിയമത്തിൽ കാണുന്നത്: (യോഹ, 3:16; 1യോഹ, 4:16കൊലൊ, 1:13). ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും മാറ്റമില്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും ആകയാൽ,തൻ്റെ സ്വഭാവത്തിനു് ഒരുകാലത്തും മാറ്റം വരുന്നില്ല (യാക്കോ, 1:17; മലാ, 3:6; 2തിമൊ, 2:13). ➟പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്: (ആവ, 4:24എബ്രാ, 12:29). ➟എന്നാൽ പുതിയനിയമത്തിൽ പിതാവായ ദൈവം തീക്ഷ്ണതയുള്ളവനായി കാണാത്തത്, സൗമ്യതയുടെ ആൾരൂപമായ ക്രിസ്തുവിലൂടെ മനുഷ്യരോട് ഇടപെടുന്നതുകൊണ്ടാണ്. ➟അതായത്, ദൈവം ക്രിസ്തുവിലൂടെ നമ്മെയും നാം ക്രിസ്തുവിലൂടെ ദൈവത്തെയും കാണുന്നതുകൊണ്ടാണ്, ദൈവത്തെ നമുക്ക് സൗമ്യനായി കാണാൻ കഴിയുന്നത്. അതല്ലാതെ, സത്യേകദൈവമായ പിതാവിനു് ഒരു മാറ്റവും ഒരുകാലത്തു. ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല.

പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ:
➦ ❝ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18). ➟ഈ വേദഭാഗത്തോടുള്ള ചില കാര്യങ്ങൾകാര്യങ്ങൾ പറയാം: 
പിതാവിന്റെ മടിയിൽ: 
➦ ഇവിടുത്തെ, ❝മടി❞ എന്ന പ്രയോഗം കൃത്യമല്ല. ❝കോൾപോസ്❞ (κόλπος – kolpos) എന്ന ഗ്രീക്കുപദത്തിനും ❝𝐛𝐨𝐬𝐨𝐦❞ എന്ന ഇംഗ്ലീഷ് പദത്തിനും ❝മാറിടം, നെഞ്ച്, മനസ്സ്, ഹൃദയം❞ മുതലായ അർത്ഥമാണുള്ളത്. ➟പ്രസ്തുത പദത്തെ യോഹന്നാൻ 13:23-ൽ ❝മാർവ്വിടം❞ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟അതിനാൽ, ❝പിതാവിന്റെ മാർവ്വിടത്തിൽ❞ എന്നതാണ് ശരിയായ പരിഭാഷ. 
മാർവ്വിടത്തിൽ ഇരിക്കുന്ന: 
➦ ഈ ഭാഗത്തെ, ❝ഇരിക്കുന്നു❞ (𝐒𝐢𝐭𝐭𝐢𝐧𝐠) എന്ന പദം മൂലഭാഷയിലും ഇംഗ്ലീഷിലുമില്ല. ➟❝ഹോ ഓൻ ഐസ് ടോൻ കോൾപോൻ ടൂ പാട്രോസ്❞ (ὁ ὢν εἰς τὸν κόλπον τοῦ πατρὸς – ho ōn eis ton kolpon tou patros) എന്ന പ്രയോഗത്തിനു് ❝പിതാവിൻ്റെ മാർവ്വിടത്തിൽ ഉള്ളവൻ❞ (𝐰𝐡𝐢𝐜𝐡 𝐢𝐬 𝐢𝐧 𝐭𝐡𝐞 𝐛𝐨𝐬𝐨𝐦 𝐨𝐟 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്ന അർത്ഥമാണുള്ളത്. ➟അതായത്, ക്രിസ്തു പിതാവിൻ്റെ കൂടെ മറ്റൊരുത്തനായി ഇരിക്കുന്നവനല്ല; പിതാവിൻ്റെ മാർവ്വിടത്തിൽ/ഹൃദയത്തിൽ ഉള്ളവനാണ്. 
ഏകജാതനായ പുത്രൻ: 
➦ ക്രിസ്തു ഏകജാതൻ മാത്രമല്ല ആദ്യജാതനുമാണ്. ➟യഥാർത്ഥത്തിൽ, ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟അതിനാൽ, ഏകജാതനെന്നതും ആദ്യജാതനെന്നതും അവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. ➟ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്. ➟ഒരുത്തൻ ഏഴുപേരുടെ പുത്രനാണെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്നാണർത്ഥം. ➟അതായത്, ❝പുത്രൻ❞ എന്നത് അവൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞); പദവിയാണ് (𝐓𝐢𝐭𝐥𝐞). ➟തന്നെയുമല്ല, ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രീപുത്രന്മാരുണ്ട്. ➟പിന്നെങ്ങനെ അവൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏകജാതനായ പുത്രനാകും? തന്മൂലം, ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ, പിതാവിനെ വെളിപ്പെടുത്തുന്ന ❝നിസ്തുല്യപുത്രൻ❞ (𝐔𝐧𝐢𝐪𝐮𝐞 𝐒𝐨𝐧) എന്ന അർത്ഥത്തിലാണ് ❝ഏകജാതനായ പുത്രൻ❞ എന്ന് യോഹന്നാൻ അവനെ വിശേഷിപ്പിച്ചിരിക്കുന്നത്. ➟മറ്റൊരു എഴുത്തുകാരും അവനെ ❝ഏകജാതൻ❞ എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നതും കുറിക്കൊള്ളുക. [കാണുക: ഏകജാതനും ആദ്യജാതനും]. 
പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു: 
➦ ദൈവപുത്രൻ വന്നത്, പിതാവിനെ വെളിപ്പെടുത്താനും പിതാവിൻ്റെ നാമം വെളിപ്പെടുത്താനുമാണ്: ❝പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18). ➦❝പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.❞ (മത്താ, 11:27ലൂക്കൊ, 10:22). പിതാവിൻ്റെ മാർവ്വിലിരിക്കുന്ന സ്നേഹസ്വരൂപനായ പുത്രൻ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെയാണ് ആവിഷ്കരിച്ചത്: (1യോഹ, 4:8; കൊലൊ, 1:13). അഥവാ, പിതാവു് പുത്രൻ മുഖാന്തരം മാനവരാശിയോടുള്ള തൻ്റെ ഹൃദയത്തിലെ സ്നേഹമാണ് വെളിപ്പെടുത്തിയത്: (യോഹ, 3:16-17). ➦❝നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 17:6യോഹ, 17:26). ➟പിതാവിൻ്റെ ❝നാമം❞ (Name) വെളിപ്പെടുത്തുക എന്നത്, കേവലം പേര് വെളിപ്പെടുത്തുക എന്നതല്ല; സ്നേഹമായ ദൈവത്തിൻ്റെ സ്വഭാവവും സത്തയും കൃപയും സ്നേഹവും എല്ലാം അതിലുണ്ട്. [കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. ➟❝പുത്രൻ❞ എന്നത് യേശുവിൻ്റെ ❝പദവി❞ (𝐓𝐢𝐭𝐥𝐞) ആണെന്ന് നാം കണ്ടതാണ്. ➟അപ്പോൾ അവൻ്റെ ❝അസ്തിത്വവും❞ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➦ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟അതുകൊണ്ടാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന് യോഹന്നാൻ പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞):
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
മാർവ്വിടത്തിലുള്ളവൻ എന്നാൽ എന്താണ്? 
➦ പഴയനിയമത്തിൽ ദൈവപുത്രനായ യേശു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമേയുള്ളൂ. ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (ലൂക്കൊ, 2:7; മത്താ, 1:20; ലൂക്കൊ, 2:21). ➟ഉല്പാദിതമായവൻ അതിനുമുമ്പെ ഉണ്ടാകുക സാധ്യമല്ല. ➟അതുകൊണ്ടാണ്, ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു❞ എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്താണ് യേശുവെന്ന മനുഷ്യവ്യക്തി ലോകത്തിൽ വെളിപ്പെട്ടത്. [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. ➟എന്നാൽ തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവൃത്തി ദൈവം ലോകസ്ഥാപനത്തിനുമുമ്പെ മുന്നിർണ്ണയിച്ചിരുന്നതാണ്. ➟പൗലൊസ് പറയുന്നത് നോക്കുക: ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.❞ (എഫെ, 1:4). ➟വാക്യം ശ്രദ്ധിക്കുക: ❝ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു.❞ ➟ഈ വേദഭാഗപ്രകാരം, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു മറ്റൊരുത്തനായി ഉണ്ടായിരുന്നെങ്കിൽ, അതേ അർത്ഥത്തിൽ അവനിൽ തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടാകണം. ➟നമ്മളില്ലാതെ നമ്മളെ എങ്ങനെ തിരഞ്ഞെടുക്കും❓ ➟അതാണ്, ദൈവത്തിൻ്റെ മുൻനിർണ്ണയവും മുന്നിയമനവും തിരഞ്ഞെടുപ്പം. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് മുൻനിർണ്ണയവും മുന്നിയമനവും തിരഞ്ഞെടുപ്പം നടത്തുന്നത്. ➟അതിനാൽ, ക്രിസ്തുവും അവനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും ഉണ്ടായിരുന്നത് ദൈവത്തിൻ്റെ ഹൃദയത്തിലാണ്. ➟അതാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ (നിസ്തുല്യപുത്രൻ) അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

സത്യദൈവം ആരാണ്
➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). ➟ഈ വേദഭാഗത്തെ ❝സത്യദൈവം❞ ദൈവപുത്രപുത്രനായ യേശുക്രിസ്തു ആണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. ➟ഈ വാക്യത്തിൽപ്പറയുന്ന ❝സത്യദൈവം❞ (𝐓𝐫𝐮𝐞 𝐆𝐨𝐝) പുത്രനല്ല; പിതാവാണെന്നതിൻ്റെ ഭാഷാപരമായ നാലുതെളിവ് വാക്യത്തിൽത്തന്നെയുണ്ട്: 
വാക്യത്തിൻ്റെ ആദ്യഭാഗം: ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.❞ ➟ഈ ഭാഗം ശ്രദ്ധിക്കുക: ❝ദൈവപുത്രൻ വന്നു സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു.❞ ➟ദൈവപുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; സത്യദൈവമായ പിതാവിനെ വെളിപ്പെടുത്താനാണ്: (യോഹ, 1:18; 17:6; 17:26മത്താ, 11:27; ലൂക്കൊ, 10:22). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രൻ എങ്ങനെ സത്യദൈവമാകും❓(യോഹ, 18:37; യോഹ, 17:3). ➟ഈ വേദഭാഗത്ത് ദൈവപുത്രനും സത്യദൈവവും വഭിന്നരാണെന്ന് ആർക്കും മനസ്സിലാകും. ➟സത്യദൈവത്തെ അറിയാൻ വിവേകംതന്ന പുത്രനും സത്യദൈമാണെങ്കിൽ, വിഭിന്നരായ രണ്ട് സത്യദൈവമാകില്ല❓ ➟അത് ബഹുദൈവ ദുരുപദേശമല്ലേ❓ ➟സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവുമല്ലേ❓ (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 5:6
വാക്യത്തിൻ്റെ രണ്ടാംഭാഗം: ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ ഭാഗവും ശ്രദ്ധിക്കുക: യേശുക്രിസ്തു സത്യദൈവമാണെന്നല്ല; സത്യദൈവത്തിൻ്റെ പുത്രനാണെന്നാണ് യോഹന്നാൻ പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതി❞ (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟ഈ വാക്യത്തിൽനിന്ന് ❝ദൈവം❞ (𝐆𝐨𝐝) എന്നത് ദൈവപുത്രൻ്റെ പ്രകൃതിയല്ല; പിതാവിൻ്റെ പ്രകൃതിയാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ❓ ❝മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟❝യേശു എന്നു പേരുള്ള മനുഷ്യൻ, പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു, മനുഷ്യൻ (𝐌𝐚𝐧), രണ്ടാം മനുഷ്യൻ (𝐌𝐚𝐧), മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശു❞ (യോഹ, 9:11; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6) എന്നിങ്ങനെയാണ് ദൈവപുത്രനെ പറഞ്ഞിരിക്കുന്നത്. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟മനുഷ്യൻ എങ്ങനെ ദൈവമാകും❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ഏകമനുഷ്യനായ യേശുക്രിസ്തു]. 
വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത്, ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു❞ എന്ന് പറഞ്ഞശേഷം ❝പൂർണ്ണവിരാമം (𝐅𝐮𝐥𝐥𝐬𝐭𝐨𝐩) ഇട്ടശേഷമാണ്, ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറയുന്നത്. ➟യേശുക്രിസ്തുവാണ് സത്യദൈവമെങ്കിൽ, പൂർണ്ണവിരാമം ഇടില്ലായിരുന്നു. ➟പകരം, അടുത്തഭാഗം ആ വാക്യാംശത്തിൻ്റെ തുടർച്ചയെന്നവണ്ണം അർധവിരാമമോ (𝐒𝐞𝐦𝐢𝐜𝐨𝐥𝐨𝐧), അല്പവിരാമമോ (𝐂𝐨𝐦𝐦𝐚) മാത്രമേ ഇടുമായിരുന്നുള്ളു. ➟പൂർണ്ണവിരാമം ഇട്ടശേഷം, ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
അവസാനഭാഗം: ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ ➟ഈ വേദഭാഗത്ത് പറയുന്ന ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐩𝐫𝐨𝐧𝐨𝐮𝐧) ഉടയവനെയാണ് കണ്ടുപിടിക്കേണ്ടത്. അവൻ വാക്യത്തിൻ്റെ രണ്ടാംഭാഗത്തുണ്ട്: ❝നാം സത്യദൈവത്തിൽ അവന്റെ (𝐇𝐢𝐦) പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ വേദഭാഗത്ത് പിതാവിനെയാണ് ❝അവൻ❞. (𝐇𝐢𝐦) എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ വിവക്ഷിച്ചിരിക്കുന്നത്. ➟എന്നിട്ടാണ്, ❝അവൻ❞ (𝐇𝐞) സത്യദൈവവും നിത്യജീവനും❞ എന്ന് അവസാനഭാഗത്ത് പറയുന്നത്. ➟അതിനാൽ, അവസാനഭാഗത്ത് പറയുന്ന ❝അവൻ❞ (𝐇𝐞) എന്ന പ്രഥമപുരഷ സർവ്വനാമത്തിൻ്റെ ഉടയവൻ പുത്രനല്ല: പിതാവാണെന്ന് വചനംകൂടാതെ ഭാഷാപരമായിത്തന്നെ മനസ്സിലാക്കാം. ➟അതായത്, യോഹന്നാൻ പറയുന്ന ❝സത്യദൈവവും നിത്യജീവനും❞ പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 
ഈ വാക്യത്തിൽ ശ്രദ്ധേയമായ ഒരുകാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രഥമപുരുഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. ➟എന്നാൽ പുത്രനു് സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ ആദ്യഭാഗത്ത്, “ദൈവപുത്രൻ” എന്ന സ്ഥാനനാമവും (𝐓𝐢𝐭𝐥𝐞), രണ്ടാംഭാഗത്ത്, “യേശുക്രിസ്തു” എന്ന സംജ്ഞാനാമവും (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ❝പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രനു് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് ❝അവൻ❞ എന്ന സർവ്വനാമത്താൽ സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.❞
വചനപരമായും അനേകം തെളിവുകളുണ്ട്. ➟എന്നാൽ ഭാഷാപരമായും വചനപരമായുമുള്ള ഒരു കിടുക്കാച്ചി തെളിവുമാത്രം ഇവിടെമകാണിക്കാം: ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവം ആണെന്നല്ല യേശുക്രിസ്തു പറയുന്നത്; ❝പിതാവ് മാത്രം സത്യദൈവം❞ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് അവൻ പറഞ്ഞത്. ➟ഇത് പറഞ്ഞത് വായിൽ വഞ്ചനയില്ലാത്ത യേശുക്രിസ്തുവാണ്. ➟എന്നാൽ ❝പിതാവ് മാത്രമാണ് സത്യദൈവം❞ (πατήρ ὁ μόνος ἀληθινός θεός – patēr ho mónos alēthinós theós) എന്ന് യേശുക്രിസ്തുവല്ല; നാശയോഗ്യനായ യൂദായാണ് പറഞ്ഞതെങ്കിലും, പിന്നെ പിതാവല്ലാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല: (ആവ, 4:39). ➟അതാണ് ഭാഷയുടെ നിയമം. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന യേശുവിൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിരിക്കുന്ന യോഹന്നാൻ, അതിനു വിരുദ്ധമായി തൻ്റെ ലേഖനത്തിൽ പുത്രൻ സത്യദൈവമാണെന്ന് എഴുതിവെക്കുമോ❓ ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രിയശിഷ്യനായ യോഹന്നാനെയും കള്ളനാക്കാനാണ് ഈ ലോകത്തിൻ്റെ ദൈവം പലരിലൂടെയും ശ്രമിക്കുന്നത്. ➟വചനപരമായും പുത്രനല്ല; പിതാവു് മാത്രമാണ് സത്യദൈവം എന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]. ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്❓ എന്നൊന്നും അറിയാത്തവരാണ് ദൈവത്തിൻ്റെ ക്രിസ്തുവിനെയും സത്യദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

പരമാർത്ഥജ്ഞാനം 8

കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു:
➦ ❝ദൂതൻ ഇടയന്മാരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.❞ (ലൂക്കൊ, 2:10-12). ➟ദൂതൻ്റെ ഈ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, യേശു ജനനത്തിൽത്തന്നെ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആണെന്ന് കരുതുന്നവരുണ്ട്. ➟യഥാർത്ഥത്തിൽ ഇതൊരു പ്രവചനവും യേശുവിൻ്റെ ജനനത്തെക്കുറിച്ച് ഇടയന്മാർക്കുള്ള സദ്വാർത്തയുമാണ്. അതിൻ്റെ ചില തെളിവുകൾ കാണാം: 
❶ സെഖര്യാവിനോടും മറിയയോടും യോസേഫിനോടുളുള്ള ദൂതൻ്റെ വാക്കുകളെല്ലാം പ്രവചനങ്ങളാണ്. ➟ഈ വേദഭാഗവും പ്രവചനമാണെന്ന് അതിൽത്തന്നെ തെളിവുണ്ട്: ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു❞ (I bring you good tidings of great joy, which shall be to all people). ➟ആദ്യവാക്യം: ❝സകലജനത്തിനും ഉണ്ടായ സന്തോഷമല്ല; ഉണ്ടാവാനുള്ള (shall be) സന്തോഷമാണ്.❞ ➟ഇവിടെ, ❝ഐമി❞ (εἰμί – eimi) എന്ന ക്രിയാധാതുവിൻ്റെ പ്രഥമപുരുഷ ഏകവചനത്തിലും (3rd Person Singular) ഭാവികാലത്തിലുള്ള (Future tense) ❝എസ്തൈ❞ (ἔσται – éstai) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അടുത്തവാക്യം: ❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.❞ ➟ഈ വേദഭാഗത്ത്, ❝ജനിച്ചിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതിനാൽ ചരിത്രമാണെന്ന് ധരിക്കണ്ട. ➟ബൈബിളിലെ പ്രവചനങ്ങൾ മൂന്നു കാലങ്ങളിലും പറഞ്ഞിട്ടുണ്ട്: ➟ഉദാ: കർത്താവിൻ്റെ പുനരാഗമനം. ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7). ഭാവികാലം: (എബ്രാ, 10:37). ➟യേശു നമ്മുടെ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആയത് ജനനത്തിലല്ല; പിൽക്കാലത്താണ്. ➟അതുകൊണ്ടാണ്, ആദ്യവാക്യത്തിൽ ❝ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ എന്ന് ഭാവികാലത്തിൽ പറഞ്ഞത്. ജനനത്തിൽത്തന്നെ അവൻ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആയിരുന്നെങ്കിൽ, ❝സർവ്വജനത്തിന്നും ഉണ്ടായ മഹാസന്തോഷം❞ എന്ന് ദൂതൻ പറയുമായിരുന്നു. ➟അതിനടുത്തവാക്യം: ❝നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.❞ ➟10-11 വാക്യത്തിൽ ചരിത്രഭാഗം: ❝ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു.❞എന്നത് മാത്രമാണ്. ➟❝ശിശുവിനെ നിങ്ങൾ കാണും❝ എന്നതുപോലും പ്രവചനമാണ്. ➟❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❞ ജനിച്ചത് പിൽക്കാലത്താണ്. ➟അതിനാൽ, ഇതൊരു പ്രവചനവും ദൂതന്മാരോടുള്ള സദ്വാർത്തയുമാണെന്ന് മനസ്സിലാക്കാം.
❷ കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല: അവളുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 4:27;). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟യേശു ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (ലൂക്കൊ, 3:23). ➟എന്നാൽ യോർദ്ദാനിൽവെച്ചും അവൻ മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തു ആയില്ല; ശുശ്രൂഷയ്ക്കായുള്ള അഭിഷേകം പ്രാപിക്കുകയാണ് ചെയ്തത്. ➟അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). ➟പ്രവചനങ്ങൾക്ക് ത്രികാലസ്വഭാവമുള്ളതുപോലെ, ത്രികാല നിവൃത്തിയും (അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയും) ഉള്ളതായി കാണാം. ➟ഉദാ: ❝യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.❞ (ഹോശേ, 11:1). ➟ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. ➟ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ➟1948-ലെ യിസ്രായേൽ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (യെശ, 66:8). ➟അന്ത്യകാലത്ത് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ പ്രവചനത്തിനു് പൂർണ്ണനിവൃത്തിവരും: (പ്രവൃ, 1:6ആവ, 30:3; യെശ, 11:11-12; 26:19; യിരെ, 29:14; യെഹെ, 38:8). ➟അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും ദൂതൻ്റെ പ്രവചനത്തിൻ്റെ ഭാഗിക നിവൃത്തിയുമാണ് യോർദ്ദാനിലെ അഭിഷേകമെന്ന് മനസ്സിലാക്കാം.
❸ യോർദ്ദാനിലെ സ്നാനാനന്തരമാണ് അവൻ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയതെങ്കിലും അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത് ജനനത്തിലോ, യോർദ്ദാനിലെ അഭിഷേകത്തിലോ അല്ല; മരിച്ച് ഉയിർത്തശേഷമാണ്: ➦❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➦❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➟അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അപ്പോഴാണ് അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത്.
➦ ആദാമിൻ്റെ അനുസരണക്കേടാണ് ലോകത്തിൻ്റെ പാപത്തിനു് കാരണം; ക്രിസ്തുവിൻ്റെ അനുസരണമാണ് ദൈവത്തോടു നമ്മെ നിരപ്പിച്ചതും അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായതും: (എബ്രാ, 5:7-9). ➦❝ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.❞ (റോമർ 5:18-195:10-11). ➦❝മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.❞ (1കൊരി, 15:21). ➟തന്മൂലം, ❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❞ ജനിച്ചത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അപ്പോഴാണ്, ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ ഉണ്ടായത്.

ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല:
➦ ❝നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.❞ (റോമ, 8:9). ➟ഈ വേദഭാഗത്ത് പറയുന്ന ❝ക്രിസ്തുവിൻ്റെ ആത്മാവു❞ യേശുവെന്ന ക്രിസ്തുവിൻ്റെ ആത്മാവാണെന്ന് പലരും വിചാരിക്കുന്നു. ➟അതിന് ചില കാരണങ്ങളുണ്ട്: ❶❝ദൈവപുത്രൻ❞ (Son of God) എന്നുപറഞ്ഞാലും ❝ക്രിസ്തു/മശീഹ❞ (Christ/Messiah) എന്നു പറഞ്ഞാലും യേശു മാത്രമാണെന്നാണ് പലരും മനസ്സിലാക്കുന്നത്. ➟ബൈബിളിൽ, ദൂതന്മാരും മനുഷ്യരുമായി അനേകം ദൈവപുത്രന്മാരും ക്രിസ്തുക്കളുമുണ്ട്. ➟പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. [കാണുക: മശീഹമാർ]. ❷❝മശീഹ❞ (מָשִׁיחַ – Maseeha) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ എല്ലായിടത്തും ❝അഭിഷിക്തൻ❞ (Anointed) എന്ന് പരിഭാഷ (Translation) ചെയ്താണ് ചേർത്തിരിക്കുന്നത്. ഇംഗ്ലീഷിൽ രണ്ടിടത്ത് ❝the Messiah❞ എന്ന് ലിപ്യന്തരണം ചെയ്തിട്ടുണ്ട്: Dan, 9:25; 9:26. ➟എന്നാൽ പുതിയനിയമത്തിൽ ❝ഖ്രിസ്റ്റോസ്❞ (Χριστός – christos) എന്ന ഗ്രീക്കുപദത്തെ ❝അഭിഷിക്തൻ❞ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ❝ക്രിസ്തു❞ (Christ) എന്ന് ലിപ്യന്തരണം (Transliteration) ചെയ്താണ് ചേർത്തിരിക്കുന്നത്. ➟അതിനാൽ, ❝ക്രിസ്തു❞ എന്ന് കാണുന്നതൊക്കെ, യേശു ആണെന്ന് പലരും കരുതുന്നു. ❸❝യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.❞ (മത്താ, 1:16). ➟ഈ വേദഭാഗത്ത്, ❝ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു❞ (Jesus, who is called Christ) എന്നത് ഗ്രീക്കിൽ, ❝യേസൂസ് ഹോ ലെഗോമെനോസ് ഖ്രിസ്റ്റോസ്❞ (Ἰησοῦς ὁ λεγόμενος Χριστός – Iēsous ho legomenos Christos) എന്നാണ്. ➟അതിൽ, ❝വിളിക്കപ്പെടുന്ന❞ (called) എന്നർത്ഥമുള്ള ❝ലെഗോമെനോസ്❞ (legomenos) എന്നപദം നിർദ്ദേശികവിഭക്തയിലുള്ള പുല്ലിംഗ ഏകവചനം (Nominative Case Singular Masculine) ആണ്. ➟അത്, ഒരു നാമം പോലെയോ വിശേഷണം പോലെയോ ഉപയോഗിക്കാം. ➟അതായത്, നമ്മുടെ കർത്താവിൻ്റെ ❝ക്രിസ്തു❞ (അഭിഷിക്തൻ) എന്ന പദവി (Title) പിൽക്കാലത്ത് പേര് (Name) ആയിമാറി; അഥവാ, പേരുപോലെ ഉപയോഗിക്കാൻ തുടങ്ങി. ➟അതിനാൽ ❝ക്രിസ്തു❞ എന്ന് കണ്ടാൽ അത് യേശുവാണെന്ന് പലരും വിചാരിക്കുന്നു. ➟പുതിയനിയമത്തിൽ യേശുവിനെക്കൂടാതെ, പലരെയും ❝ക്രിസ്തു❞ എന്ന് വിളിച്ചിട്ടുണ്ട്. ➟ഉദാ: യിസ്രായേൽ (യോഹ, 12:34; ഗലാ, 3:16), മോശെ (എബ്രാ, 11:26), പഴയനിയമ പ്രവാചകന്മാർ (1പത്രൊ, 1:11). [കാണുക: മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?]
➦ പ്രസ്തുത വേദഭാഗത്തുള്ള, ❝ക്രിസ്തുവിൻ്റെ ആത്മാവു❞ ദൈവപുത്രനായ ക്രിസ്തുവിൻ്റെ ആത്മാവല്ല; വിശ്വാസികളിൽ വസിക്കുന്ന അഭിഷിക്തൻ്റെ (ക്രിസ്തു) ആത്മാവാണ്. ➟ദൈവം യേശു മുഖാന്തരമാണ് അവനിൽ വിശ്വസിക്കുന്നവരെ അഭിഷേകം ചെയ്തിരിക്കുന്നത്: (2കൊരി, 1:21; 1യോഹ, 2:20; 2:27). ➟അതായത്, ഇവിടെപ്പറയുന്ന ക്രിസ്തുവിൻ്റെ ആത്മാവ് എന്നത് നമ്മിലുള്ള അഭിഷിക്തൻ്റെ ആത്മാവാണ്. ➟അഭിഷേക ദാതാവ് ദൈവമാണ്: (പ്രവൃ, 10:38). ➟❝ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.❞ (2കൊരി, 1:21-22). ➟ദൈവം ക്രിസ്തുവിലൂടെ തൻ്റെ ആത്മാവിനാൽ നമ്മെ അഭിഷേകം ചെയ്തപ്പോൾ ലഭിച്ച ആത്മാവിനെയാണ്, ❝ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവു❞ എന്ന് പൗലൊസ് പറയുന്നത്. ➟നമ്മുടെ ഉള്ളിൽ വസിക്കുന്നത്, ദൈവപുത്രനായ ക്രിസ്തുവിൻ്റെ ആത്മാവല്ല; ദൈവത്തിൻ്റെ ആത്മാവാണ്: (യോഹ, 14:17; റോമ, 8:11; 1കൊരി, 3:16; 6:19; ഗലാ, 4:6). 
➦ ആദ്യകാല ഗ്രീക്കു പരിഭാഷകളിൽ, വാക്യത്തിന് പൂർണ്ണവിരാമം (Fullstop) ഇട്ട് വാക്യത്തെ രണ്ടായി തിരിച്ചിട്ടില്ലായിരുന്നു. ഉദാ: ❝ὑμεῖς δὲ οὐκ ἐστὲ ἐν σαρκὶ ἀλλ’ ἐν πνεύματι εἴπερ πνεῦμα θεοῦ οἰκεῖ ἐν ὑμῖν εἰ δέ τις πνεῦμα Χριστοῦ οὐκ ἔχει οὗτος οὐκ ἔστιν αὐτοῦ❞ (STR 1550). ➟സന്ദർഭം അനുസരിച്ച് അർധവിരാമമോ (Semi colon), അല്പവിരാമമോ (Comma) ആണ് വാക്യത്തിന് ഇടേണ്ടത്. ➟എന്തെന്നാൽ, ❝εἰ (if) δέ (however)❞ എന്നത് രണ്ട് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സമുച്ചയപദം (Conjunction) ആണ്. [കാണുക: BIB]. ➟അതിനാൽ, ആദ്യഭാഗത്തിൻ്റെ തുടർച്ചയാണ് അനന്തരഭാഗമെന്ന് മനസ്സിലാക്കാം. ➟ആദ്യഭാഗത്ത് പറയുന്ന ദൈവത്തിൻ്റെ ആത്മാവുതന്നെയാണ് അടുത്തഭാഗത്ത് പറയുന്ന നമ്മിലുള്ള അഭിഷിക്തൻ്റെ (ക്രിസ്തു) ആത്മാവ്. ➟ആദ്യഭാഗത്ത് പറയുന്ന ദൈവത്തിൻ്റെ ആത്മാവ് അടുത്തഭാഗത്ത് വരുമ്പോൾ യേശുവിൻ്റെ ആത്മാവ് ആകുന്നത് എങ്ങനെയാണ്❓ ➟ഇംഗ്ലീഷിലെ പല പരിഭാഷകളിൽ അർധവിരാമവും അല്പവിരാമവുമാണ് ഇട്ടിരിക്കുന്നത്. ഉദാ: [BLT, DBT, GB1587, LST, MNT, WNT, WNT, YLT]. ➟വാക്യം മനസ്സിലാക്കാതെ, ❝ക്രിസ്തു❞ എന്ന് കാണുന്നതെല്ലാം യേശു ആണെന്ന് മനസ്സിലാക്കുന്നതാണ് പ്രശ്നം. ➟❝christos❞ എന്ന പദത്തെ എല്ലായിടത്തും ❝ക്രിസ്തു❞ എന്ന് ലിപ്യന്തരണം ചെയ്തിരിക്കയാണെന്ന് ഓർക്കണം. ➟അടുത്ത വാക്യങ്ങളിൽ തെളിവുണ്ട്:
റോമർ 8:10: ❝ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.❞ ➟ഈ വേദഭാഗത്ത് പറയുന്ന ❝ക്രിസ്തു❞ യേശുവാണ്. ➟യേശുവെന്ന ക്രിസ്തുവും ക്രിസ്തുവിൻ്റെ ആത്മാവും നമ്മിൽ വസിക്കേണ്ട ആവശ്യമുണ്ടോ❓ അടുത്തവാക്യം ശ്രദ്ധിക്കുക:
റോമർ 8:11: ❝യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.❞ ➟ഈ വേദഭാഗത്ത് കാര്യം വ്യക്തമാണ്: നമ്മിൽ വസിക്കുന്നത് യേശുവിൻ്റെ ആത്മാവല്ല; യേശുവിലൂടെ അഥവാ, നാം യേശുവിനെ കൈക്കൊണ്ടതിലുടെ അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിൻ്റെ ആത്മാവാണ് നമ്മിൽ വസിക്കുന്നത്. ➟അതാണ്, ക്രിസ്തുവിലൂടെ നമ്മെ അഭിഷേകം ചെയ്ത് നമ്മോടുകൂടെ വസിക്കുന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെ ആത്മാവ്. ➟ദൈവാത്മാവാണ് നമ്മോടുകൂടെ വസിക്കുന്നതെന്ന് താഴെയും പറഞ്ഞിട്ടുണ്ട്: (റോമ, 8:14; 8:16; 8:23). ➟യേശു തന്നെത്താനല്ല ഉയിർത്തത്; ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് ഉയിർത്തത്: (1പത്രൊ, 3:18പ്രവൃ, 10:40). [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]. ➟വേറെയും തെളിവുണ്ട്:
❶ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ദൈവം യേശുവിനെ യോർദ്ദാനിൽവെച്ച് അഭിഷേകം ചെയ്തിട്ട് അവനെ വിട്ടുപോകയല്ല ചെയ്തത്; ആത്മാവായി അവനോടുകൂടെ വസിക്കുകയായിരുന്നു: (ലൂക്കൊ, 3:22). ➟അതുകൊണ്ടാണ്, പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ❝ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല❞ (I am not alone) എന്ന് യേശു പറഞ്ഞത്: (യോഹ, 8:16; 16:32മത്താ, 12:31-32). ➟അതുപോലെ, ദൈവം നമ്മെ ക്രിസ്തു മുഖാന്തരം അഭിഷേകം ചെയ്തിട്ട് ആത്മാവായി നമ്മോടുകൂടെ വസിക്കുകയാണ്: (2കൊരി, 1:21-221കൊരി, 3:16; 6:19). ➟ഈ ആത്മാവിനെയാണ് നമ്മിലുള്ള അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെ ആത്മാവെന്ന് പൗലൊസ് പറയുന്നത്. ➟അല്ലാതെ, ദൈവപുത്രൻ്റെ ആത്മാവല്ല നമ്മിലുള്ളത്.
❷ ❝നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,❞ (1പത്രൊ, 1:10-11). ➟ഈ വേദഭാഗത്ത്, പ്രവാചകന്മാരിലുള്ള ❝ക്രിസ്തുവിൻ ആത്മാവിനെയും, യേശുവെന്ന ക്രിസ്തുവിനെയും❞ വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ അഥവാ, ക്രിസ്തുക്കളായ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവിലാണ്, യേശുവെന്ന ക്രിസ്തുവിന് വരേണ്ട കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. ➟അല്ലാതെ, ഈ വാക്യത്തിലെ രണ്ട് ക്രിസ്തുവും യേശുവല്ല. ➟പ്രവാചകന്മാരിലുള്ള ക്രിസ്തുവിൻ്റെ (അഭിഷിക്തൻ) ആത്മാവാണ് നമ്മിലുള്ള ക്രിസ്തുവിൻ്റെയും ആത്മാവ്. ➟അതാണ്, റോമർ 8:9-ൽ പലൊസ് പറയുന്നത്. ➟പ്രവാചകന്മരെ ദൈവം തൻ്റെ ശുശ്രൂഷയ്ക്കായി അഭിഷേകം ചെയ്തപ്പോഴാണ് അവർക്ക് അഭിഷിക്തൻ്റെ (ക്രിസ്തു) ആത്മാവ് ലഭിച്ചത്; നമ്മെ യേശു മുഖാന്തരം ദൈവം അഭിഷേകം ചെയ്തപ്പോഴാണ് നമുക്ക് ക്രിസ്തുവിൻ്റെ(അഭിഷിക്തൻ) ആത്മാവ് ലഭിച്ചത്. ➟അത് യേശുവിൻ്റെ ആത്മാവല്ല; ദൈവത്തിൻ്റെ ആത്മാവാണ്.
യേശു ആരാണെന്ന് അറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം: പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ നോക്കിയാൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16യോഹ, 8:40). ➟യേശു മനുഷ്യനാകയാൽ, അവനുണ്ടായിരുന്നത് മനുഷ്യാത്മാവാണ്: (യോഹ, 8:40; ലൂക്കൊ, 23:46). ➟തൻ്റെ മനുഷ്യത്മാവിനെ പിതാവിൻ്റെ കരങ്ങളിലേല്പിച്ച് (ലൂക്കൊ, 23:46) ദൈവാത്മാവിനാൽ (എബ്രാ, 9:14) ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟യേശു മനുഷ്യനാണെന്ന് അമ്പുതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. മനുഷ്യനായ യേശുവിൻ്റെ ആത്മാവിന് നമ്മോടൊപ്പം വസിക്കാൻ കഴിയുമോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു]. 

യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്
➦❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.❞ (യെശ, 40:3-5). ➦❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.❞ (മലാ, 3:1). ➟വഴി ഒരുക്കേണ്ടവനെക്കുറിച്ചും ഒരുക്കപ്പെട്ടവനെക്കുറിച്ചും ഏഴുപേരുടെ സാക്ഷ്യം കാണാം:
കർത്താവിൻ്റെ ദൂതൻ:
☛ ❝അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.❞ (ലൂക്കൊ, 1:16-17). ➟ഇത്, സെഖര്യാപുരോഹിതനോട് അവൻ്റെ മകനായ യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനമാണ്: (ലൂക്കൊ, 1:13-15). 
ആദ്യഭാഗം ശ്രദ്ധിക്കുക: ❝അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.❞ ഇവിടുത്തെ കർത്താവ് യഹോവയാണ്. ➟അടുത്തഭാഗം: ❝അവൻ ….. ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നു(യഹോവ)വേണ്ടി ഒരുക്കുവാൻ അവന്നു (യഹോവയുടെ) മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.❞ ➟യെശയ്യാപ്രവചത്തിലുള്ളത്: ❝യഹോവെക്കു വഴി ഒരുക്കുവിൻ❞ എന്നാണ്. ➟അതേ കാര്യമാണ് ദൂതനും പറയുന്നത്: ❝യോഹന്നാൻ യഹോവയുടെ മുമ്പായി നടക്കും.❞ ➟വഴിയൊരുക്കുന്നവനാണ് മുമ്പെ നടക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:7; യോഹ, 1:15; 1:30). ➟യെശയ്യാവും മലാഖിയും പ്രവചിച്ച അതേകാര്യം തന്നെയാണ് യഹോവയുടെ ദൂതനും പ്രവചിക്കുന്നത്. ➟ഇതും കാണുക: (മലാ, 4:5). ➟വരുവാനുള്ള ഏലീയാവ് യോഹന്നാനാണെന്ന് യേശുവും  പറഞ്ഞിട്ടുണ്ട്: (മത്താ, 17:12-13; മർക്കൊ, 9:13)
സെഖര്യാപുരോഹിതൻ: 
➦ ❝നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.❞ (ലൂക്കോ, 1:76-77). ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ➟ഈ വേദഭാഗത്തെ ❝അത്യുന്നതനും കർത്താവും❞ യഹോവയാണ്.
വാക്യം ശ്രദ്ധിക്കുക: ❝കർത്താവിന്റെ (യഹോവ) വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ (യഹോവയുടെ) ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു (യഹോവയുടെ) മുമ്പായി നടക്കും.❞ ➟സെഖര്യാവ് പ്രവചിച്ചത് തൻ്റെ മകനായ യോഹന്നാൻ യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെക്കുറിച്ചാണ്. ➟അതായത്, യഹോവയുടെ പ്രവാചകന്മാരായ യെശയ്യാവും മാലാഖിയും പ്രവചിച്ചതും യഹോവയുടെ ദൂതൻ പ്രവചിച്ചതും യഹോവയുടെ പുരോഹിതനായ സെഖര്യാവ് പ്രവചിച്ചതും യഹോവയുടെ മുമ്പേനടന്ന് യഹോവയ്ക്ക് വഴി ഒരുക്കുന്ന യോഹന്നാൻ സ്നാപകനെക്കുറിച്ചാണ്. ➟ഇത് ഭാഷണവും വാക്കുകളുമില്ലാതെ ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
സുവിശേഷകൻ മത്തായി:
➦ ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: ❝കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (മത്താ, 3:1-3). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള മത്തായിയുടെ വാക്കുകളാണ്.
മൂന്നാം വാക്യം ശ്രദ്ധിക്കുക: ❝കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ❞ എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ (യോഹന്നാൻ) തന്നേ.❞ ➟❝യഹോവയുടെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ❞ എന്ന് യെശയ്യാവ് പ്രവചിച്ചവൻ യോഹന്നാൻ ആണെന്ന് മത്തായി അസന്ദിഗ്ദ്ധമായി സാക്ഷ്യപ്പെടുത്തുന്നു.
സുവിശേഷകൻ മർക്കൊസ്:
➦ ❝ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു❞ എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു. (മർക്കൊ, 1:2:3). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള മർക്കൊസിൻ്റെ സാക്ഷ്യമാണ്:
ആദ്യഭാഗം: ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു❞ എന്ന മലാഖി പ്രവചനത്തിൻ്റെ നിവൃത്തിയാണ്. മലാഖി 3:1-ൻ്റെ ആദ്യഭാഗം: (മത്താ, 11:10; ലൂക്കൊ, 7:27). ➟അടുത്തഭാഗം: യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ്: (യെശ, 40:3). ➨❝യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു❞ എന്നാണ് മർക്കൊസ് പറയുന്നത്. ➟മലാഖിയുടെയും യെശയ്യാവിൻ്റെയും പ്രവചനം ഒന്നിച്ചാണ് മർക്കൊസ് പറയുന്നതെന്ന് മനസ്സിലാക്കാം.
സുവിശേഷകൻ ലൂക്കൊസ്:
➦ ❝മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും❞ എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ. (ലൂക്കൊ, 3:4-6). ➟യെശയ്യാപ്രവചനത്തിൻ്റെ 40:3-5 വാക്യങ്ങൾ മുഴുവനായുള്ളത് ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമാണ്.
➦ ലൂക്കൊസ് 3:2-ൽ ❝യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായതും❞ ➟3:3-ൽ ❝അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചതും❞ പറഞ്ഞശേഷമാണ്, യെശയ്യാവ് 40-ൻ്റെ 3-5 വാക്യങ്ങൾ ഉദ്ധരിക്കുന്നത്. ➟എന്നിട്ട് ലൂക്കൊസ് പറയുന്നത് ശ്രദ്ധിക്കുക: ❝എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ.❞ ➨അതായത്, യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാന്റെ ശുശ്രൂഷ എന്നാണ് ലൂക്കൊസ് വ്യക്തമാക്കുന്നത്. ❝സകലജഡവും ദൈവത്തിൻ്റെ രക്ഷയെ കാണും❞ എന്നത് ഗ്രീക്ക് സെപ്റ്റ്വജിൻ്റ് പരിഭാഷയാണ്. ➟പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത് Septuagint-ൽ നിന്നാണ്.
സുവിശേഷകൻ യോഹന്നാൻ:
➦ ❝അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:23). ➟സ്നാപകൻ്റെ വാക്കുകളാണ്  യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
➦ യെശയ്യാപ്രവചനം തുടങ്ങുന്നത് ഇപ്രകാരമാണ്: ❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു:❞ ➟യോഹന്നാൻ സ്നാപകൻ്റെ മരുഭൂമിയിൽ വിളിച്ചുപറഞ്ഞ വാക്കുകളാണ് യെശയ്യാവ് എഴുന്നൂറ് വർഷംമുമ്പ് ആത്മാവിനാൽ കേട്ടത്. ➟യെശയ്യാപ്രവാചകൻ വിളിച്ചുപറയുന്ന ആളെക്കണ്ടില്ല; ശബ്ദം മാത്രമാണ് തൻ്റെ പ്രവചനാത്മാവിൽ കേട്ടത്. ➟അവൻ കേട്ട ശബ്ദത്തിൻ്റെ ഉടയവനായ യോഹന്നാൻ പറയുന്നു: ❝മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു.❞ 
ദൈവപുത്രനായ യേശുക്രിസ്തു:
➦ ❝ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും❞ എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ. (മത്താ, 11:10). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള യേശുവിൻ്റെ വാക്കുകളാണ്: (ലൂക്കൊ, 7:27).
➦ യെശയ്യാവ് പ്രവചിച്ച: ❝യഹോവെക്കു വഴി ഒരുക്കുന്നവനും❞ മലാഖി പ്രവചിച്ച: ❝യഹോവയ്ക്ക് മുമ്പായി വഴി നിരത്തേണ്ടതിന്നു യഹോവ അയച്ച ദൂതനും❞ യോഹന്നാനാണെന്ന് യേശു വ്യക്തമാക്കുന്നു: (യെശ, 40:3; മലാ, 3:1).➟ വരുവാനുള്ള ഏലീയാവും യോഹന്നാനാണെന്ന് യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 17:12-13; മർക്കൊ, 9:13).
➦ യേശുക്രിസ്തു ഉൾപ്പെടെ ഏഴുപേരുടെ സാക്ഷ്യപ്രകാരം: യെശയ്യാവിൻ്റെയും മലാഖിയുടെയും പ്രവചനനിവൃത്തിയായിട്ട് യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവനാണ് യോഹന്നാൻ സ്നാപകൻ. ➟യഹോവയുടെ മുമ്പാകെയാണ് യോഹന്നാൻ വഴിനിരത്തേണ്ടതെന്ന് ദൈവദൂതനും സെഖര്യപ്രവാചകനും അക്ഷരപ്രതി പറഞ്ഞിട്ടുണ്ട്. ➟മറ്റുള്ളവരും പ്രവചനം ഉദ്ധരിച്ചുകൊണ്ട് അത് വ്യക്തമാക്കിയിട്ടുണ്ട്. ➟എന്നാൽ യഹോവയ്ക്ക് ഒരുക്കിയ വഴിയിൽ വന്നത് ആരാണ്❓
☛ ദൈവമായ യഹോവയ്ക്ക് വഴിയൊരുക്കാനും അവൻ്റെ ജനത്തെ രക്ഷിക്കാൻ യഹോവയുടെ മുമ്പെ നടക്കാനുമാണ് ദൈവം യോഹന്നാനെ അയച്ചത്;: (യോഹ, 1:6യെശ, 40:3; മലാ, 3:1; ലൂക്കൊ, 1:16-17; ലൂക്കൊ, 1:76-77). ➟എന്നാൽ യോഹന്നാൻ വഴിയൊരുക്കിയത് ആർക്കാണ്❓
അതിൻ്റെ ഉത്തരം സ്നാപകൻതന്നെ പറയും: ❝ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു;❞ (യോഹ, 3:28). ➟യോഹന്നാൻ ക്രിസ്തുവിനു് മുമ്പായി ചുമ്മാ നടക്കുകയല്ല ചെയ്തത്; ക്രിസ്തുവിനു് വഴിയൊരുക്കുകയാണ് ചെയ്തത്: (മത്താ, 11:10; ലൂക്കൊ. 7:27). ➟താൻ വഴിയൊരുക്കിയവൻ്റെ പ്രകൃതി (Nature) എന്തെണെന്നും സ്നാപകൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (യോഹ, 1:30). ➟ഈ വേദഭാഗത്ത് പറയുന്ന ❝പുരുഷ്യൻ❞ (Man) ഗ്രീക്കിൽ ❝അനീർ❞ (ἀνὴρ – anēr) ആണ്. ➟അനീർ മനുഷ്യരിലെ പുരുഷൻ ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). ➦❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ.❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നാണ് യേശു പറഞ്ഞത്: (യോഹ, 17:3; യോഹ, 8:40). ➟അതായത്, ❝ദൈവം❞ (𝐆𝐨𝐝) എന്നത് യഹോവയായ ഏകസ്രഷ്ടാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ഏകകർത്താവായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1കൊരി, 8:6; 1തിമൊ, 2:5-6).
വാക്യത്തിൻ്റെ അടുത്തഭാഗം: ❝അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു.❞ (യോഹ, 1:15). ➟യേശുവെന്ന മനുഷ്യൻ യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ്: (ലൂക്കൊ, 1:36). ➟യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യനു് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. ➟പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്❓ ➟അതിൻ്റെ ഉത്തരം യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ❝ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:33മത്താ, 3:11; മർക്കൊ, 1:7-8; ലൂക്കൊ, 3:16). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ യോർദ്ദാനിൽവെച്ച് ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രപിച്ചതാണ്: ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38  – യെശ, 61:1; ലൂക്കൊ, 3:23; പ്രവൃ, 4:27). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟പിതാവായദൈവം അഭിഷേകദാതാവും പുത്രൻ അഭിഷിക്തനുമാണ്. ➟പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയ മനുഷ്യനു് എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കാൻ കഴിയും❓
➦ തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ➟ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. ➟അത് യഹോവയായ പിതാവാണ്. ➟അവൻ്റെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടാണ് തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 3:15-16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1തിമൊ, 3:16കൊലൊ, 2:2). ➟യഹോവയ്ക്ക് ഒരുക്കിയ വഴിയിൽ യഹോവ നേരിട്ടല്ല വന്നത്; അവൻ യേശു എന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ് വന്നത്. 
ഉപസംഹാരം: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്ന യോഹന്നാൻ അവൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപരഹിതനായ മനുഷ്യനാണ് വഴിയൊരുക്കിയത്: (1യോഹ, 3:5; യോഹ, 8:40). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: യേശു പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലമൊഴികെയുള്ള നിത്യമായ അസ്തിത്വത്തിലും സ്രഷ്ടാവായ യഹോവ തന്നെയാണ്. ➟അതുകൊണ്ടാണ്, ❝യഹോവയ്ക്ക് വഴിയൊരുക്കുവിൻ❞ എന്ന പഴയപുതിയനിയമ പ്രവചനങ്ങൾ യേശുവിൽ നിവൃത്തിയായത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

യേശുവും യിസ്ഹാക്കും യോഹന്നാനും:
➦ യേശു പ്രകൃത്യാതീതമായി കന്യകയിൽനിന്ന് ഉത്ഭവിച്ചവനാകയാൽ, അവൻ ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്: (മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21). ➟യേശു മാത്രമല്ല; യിസ്ഹാക്കും യോഹന്നാൻ സ്നാപകനും പ്രകൃത്യാതീതമായി ജനിച്ചവരാണ്. 
❶ യിസ്ഹാക്കിൻ്റെ അമ്മ സാറാ: മച്ചിയായിരുന്നു (ഉല്പ, 11:30), അവൾക്ക് സ്ത്രീകൾക്കുള്ള പതിവു നിന്നു പോയിരുന്നു (ഉല്പ, 18:1), അവളും ഭർത്താവും വൃദ്ധരായിരുന്നു: (ഉല്പ, 18:11-12). ➟അബ്രാഹാമിനു് തൊണ്ണൂറ്റൊമ്പത് വയസ്സുള്ളപ്പോൾ ദൈവം അവനോടു: നിനക്ക് സാറായിൽ നിന്ന് ഒരു മകൻ ജനിക്കുമെന്ന് പറഞ്ഞു. (ഉല്പ, 17:16). ➟അതുകേട്ട് അവൻ ചിരിച്ചുവെന്നല്ല അവിടെ പറയുന്നത്; ❝അബ്രാഹാം കവിണ്ണുവീണു ചിരിച്ചു❞ എന്നാണ്. ➟ചിരിച്ചുചിരിച്ച് മണ്ണുകപ്പി എന്നു കേട്ടിട്ടില്ലേ? അതുതന്നെ. ➟എന്നിട്ട് ഹൃദയത്തിൽ പറഞ്ഞു: ❝നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ?❞ (ഉല്പ, 17:17). ➟എന്നിട്ട്, ❝യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി❞ എന്നാണ് അബ്രാഹാം ദൈവത്തോട് പറഞ്ഞത്: (ഉല്പ, 17:18). ➟സാറായും മകൻ ജനിക്കുമെന്ന് കേട്ടപ്പോൾ ഉള്ളുകൊണ്ടു ചിരിച്ചു: (ഉല്പ, 18:12). ➟മൃതപ്രായരായ അവരിൽ നിന്നാണ് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ പൊടിപോലെയും അബ്രാഹാമിനു് മക്കൾ ജനിച്ചത്: (ഉല്പ, 22:18)
❷ എലീശബെത്ത് മച്ചിയും ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു: (ലൂക്കോ, 1:7). ➟വയസ്സായ സമയത്ത് ഗർഭിണിയായതിനാൽ അവൾ അഞ്ചുമാസം ഒളിച്ചുപാർത്തതായി കാണാം: (ലൂക്കൊ, 1:25). ➟ബൈബിളിൽ പല മച്ചികളുടെയും ഗർഭം ദൈവം തുറന്നുകൊടുത്തിട്ട് അവർ മക്കളെ പ്രസവിച്ചതായി പറഞ്ഞിട്ടുണ്ട്. ഉദാ: റാഹേൽ (ഉല്പ, 29:31; 30:22). ➟മനോഹയുടെ ഭാര്യ (ന്യായാ, 13:2-3, 13:24), ഹന്ന (1ശമൂ, 1:5; 1:20). ➟എന്നാൽ യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും ജനനം അപ്രകാരമായിരുന്നില്ല. ➟സാറായും എലീശബെത്തും മച്ചി മാത്രമായിരുന്നില്ല; അവർക്കും അവരുടെ ഭർത്താക്കന്മാർക്കും മകളെ ഉല്പാദിപ്പിക്കാനുള്ള പ്രായവും കടന്നുപോയിരുന്നു. ➟ഒന്നുമില്ലായ്മയിൽ നിന്ന് സകലവും ഉളവാക്കിയവനും കല്ലുകളിൽ നിന്നുപോലും മക്കളെ ഉളവാക്കാൻ കഴിയുന്നവനുമായ ദൈവത്താലാണ് സാറായും എലീശബെത്തും മറിയയും ഗർഭംധരിച്ചു പ്രസവിച്ചത്. ➟എന്നാൽ വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: ദൈവം യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും മാതാപിതാക്കൾക്ക് പുത്രോല്പാദനത്തിനുള്ള ശക്തി പ്രകൃത്യാതീതമായി നല്കിയിട്ട് അവൻ സ്വാഭാവികമായ രീതിയിലാണ് മക്കളെ ജനിപ്പിച്ചത്. ➟അതായത്, യിസ്ഹാക്കും യോഹന്നാനും ഏതൊരു മനുഷ്യനെപ്പോലെയും പിതാവിൻ്റെയും മാതാവിൻ്റെയും വേരിൽനിന്ന് ജനിച്ചതാകയാൽ അവർ പാപത്തിലാണ് ജനിച്ചത്. 
❸ കന്യകയായ മറിയ പുരുഷബന്ധം കൂടാതെയും അവളുടെ യാതൊരു ഭാഗഭാഗിത്വവും കൂടാതയും പരിശുദ്ധാത്മാവിനാലാണ് യേശുവിനെ ഗർഭംധരിച്ചത്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). ➟പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. യോസേഫിൻ്റെ ബീജം മറിയയിൽ എത്തിയിട്ടില്ലാത്തതിനാൽ, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കുമെന്നു മനസ്സിലാക്കാം. ➟അതിനാൽ, മനുഷ്യരുടെ വേരിൽനിന്നല്ല യേശുവിൻ്റെ ജനനമെന്നതിനാൽ അവൻ്റെ ജനനം പാപരഹിതമാണ്: (1യോഹ, 3:5). [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?]
➦ യിസ്ഹാക്കിൻ്റെയും യോഹന്നാന്നാൻ്റെയും യേശുവിൻ്റെയും ജനനം പ്രകൃത്യാതീതമായിട്ടാണ്. ➟മൂവരുടെയും പ്രകൃതി (Nature) ഒന്നുതന്നെയാണ്. ➟അഥവാ, മൂന്നുപേരും മനുഷ്യരാണ്: (യോഹ, 8:40). ➟എന്നാൽ യിസ്ഹാക്കും യോഹന്നാനും പാപജഡത്തിലും യേശു പാപജഡത്തിൻ്റെ സാദൃശ്യത്തിലായിരുന്നു: (റോമ, 8:3). ➟അഥവാ, യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും പാപസഹിത ജനനവും യേശുവിൻ്റെ പാപരഹിത ജനനവും ആയിരുന്നു; (1യോഹ, 3:5). 
➦ യേശു എല്ലാ മനുഷ്യരെപ്പോലയും ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ളവനും (ലൂക്കൊ, 23:46) അഥവാ, അവൻ ജഡരക്തങ്ങളോടു കൂടിയവൻ ആയിരുന്നെങ്കിലും (എബ്രാ, 2:14), പാപമറിയാത്തവനും (2കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26) പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചനയില്ലാഞ്ഞവനും (1പത്രൊ, 2:22) പാപമില്ലാത്തവനും ആയിരുന്നു: (1യോഹ, 3:5). 
☛ മൂന്നുപേരുടെയും ജനനത്തിൻ്റെ ഉദ്ദേശ്യം: ❶ദൈവം കൽദയരുടെ പട്ടണമായ ഊരിൽനിന്ന് വിളിച്ചുവേർതിരിച്ച തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടുചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യിസ്ഹാക്കിൻ്റെ ജനനം: (ഉല്പ, 12:2-3). ❷നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്ന ക്രിസ്തുവിൻ്റെ വഴിയൊരുക്കാരുക്കാനാണ് യോഹന്നാൻ ജനിച്ചത്: (എബ്രാ, 5:7-9ലൂക്കൊ, 1:16-17; 1:76-77). [കാണുക: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?]. ❸പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായാണ് യേശു ജനിച്ചത്: (1തിമൊ, 3:5-16). ➟മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; ഇയ്യോ, 25:4; സഭാ, 7:20; റോമ, 3:23; റോമ, 5:12), ➟മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മരണമോ, മാറ്റമോ ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനുമായ പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16യോഹ, 1:18). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം].
ക്രിസ്തുവും യോഹന്നാനും: 
ക്രിസ്തു നിസ്തുല്യനായ മനുഷ്യനാണ്: (ഗലാ, 1:1; യോഹ, 8:40). എങ്കിലും യോഹന്നാനുമായി ചില സാമ്യങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുണ്ട്: [കാണുക: നിസ്തുലനായ ക്രിസ്തു]
❶ യോഹന്നാൻ്റെ ജനനവും യേശുവിൻ്റെ ജനനവും ദൈവം ഗബ്രീയേൽ ദൂതൻ മുഖാന്തരമാണ് അറിയിച്ചത്: (ലൂക്കൊ, 1:13-17ലൂക്കൊ, 1:30-35; മത്താ, 1:18-23). 
❷ ❝യോഹന്നാൻ്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും❞ എന്നും യേശുവിൻ്റെ ജനനനത്തിങ്കൽ ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ എന്നും പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:14ലൂക്കൊ, 2:10)
❸ യോഹന്നാൻ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനാണ്: (ലൂക്കൊ, 1:15; 1:41). യേശു ജനിച്ച് ഏകദേശം മൂപ്പത് വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനാണ്: (ലൂക്കൊ, 3:23; ലൂക്കൊ, 4:1)
❹ യോഹന്നാനെക്കുറിച്ച്: ❝പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു❞ എന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:80). യേശുവിനെക്കുറിച്ചും: ❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു❞ എന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 2:40).  
❺ യോഹന്നാനെയും യേശുവിനെയും എട്ടാം നാളിൽ പരിച്ഛേദന കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:59ലൂക്കൊ, 2:21). 
❻ രണ്ടുപേരുടെയും പേർ നിർദ്ദേശിച്ചത് ദൈവമാണ്. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട എട്ടുപേരിൽ, പുതിയനിയമത്തിലെ രണ്ടുപേരാണ് യോഹന്നാനും യേശുവും: (ലൂക്കൊ, 1:13മത്താ, 1:21, ലൂക്കൊ, 1:31). [കാണുക: ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവർ].
❼ ❝അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും❞ എന്ന് യോഹന്നാനെക്കുറിച്ചും ❝അവൻ വലിയവൻ ആകും❞ എന്ന് യേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:151:32).
❽ ❝യോഹന്നാൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും❞ എന്നും ❝യേശു തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും❞ എന്നും പറഞ്ഞിട്ടുണ്ട്: (ലൂക്കോ, 1:16മത്താ, 1:21)
❾ ❝നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം❞ എന്ന് യോഹന്നാൻ യേശുവിനോട് പറഞ്ഞു; എന്നാൽ ന്യായപ്രമാണത്തിൻ്റെ നീതി നിവർത്തിക്കാനായി യേശു യോഹന്നാനാൽ സ്നാനമേറ്റു: (മത്താ, 3:14മത്താ, 3:15-16)
❿ യോഹന്നാനും യേശുവും പ്രവാചകന്മാർ ആയിരുന്നു: (മത്താ, 11:13; 14:5; മർക്കൊ, 11:32; ലൂക്കൊ, 1:76; 20:6മത്താ, 21:11; 21:46; ലൂക്കൊ, 24:19; യോഹ, 4:19; പ്രവൃ, 3:23; 7:37
⓫ തമ്മിൽ ഒരു വ്യത്യാസവും കാണാം: ❝യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു.❞ (മത്താ, 11:18; ലൂക്കൊ, 7:33). ❝മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു.❞ (മത്താ, 11:19; ലൂക്കൊ, 7:34). [കാണുക: ക്രിസ്തുവും യോഹന്നാൻ സ്നാപകനും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പരമാർത്ഥജ്ഞാനം 7

അത്ഭുതത്തിനു് വിശ്വാസം അനിവാര്യമോ
➦ ദൈവത്തിനു് അത്ഭുതം പ്രവർത്തിക്കാൻ മനുഷ്യരുടെ വിശ്വാസം അനിവാര്യമാണെന്നാണ് അഭിനവ അത്ഭുതപ്രവർത്തകരുടെ വാദം. ➟മനുഷ്യരുടെ വിശ്വാസംകൂടാതെ ദൈവത്തിനു് അത്ഭുതം പ്രവർത്തിക്കാൻ കഴിയില്ലേ? ➟അല്ലെങ്കിൽ, മനുഷ്യരുടെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തുമോ?
➦ ദൈവം അത്ഭുതം പ്രവൃത്തിക്കുന്നത് തൻ്റെ ശക്തിയാലും കരുണയാലുമാണ്. മനുഷ്യരുടെ വിശ്വാസം ഒരു അനിവാര്യഘടകമല്ല. ➟ദൈവത്തിനു് പ്രവർത്തിക്കാൻ മനുഷ്യരുടെ വിശ്വാസം അനിവാര്യമായിരുന്നു എങ്കിൽ, മരിച്ചവർ എങ്ങനെ ഉയിർക്കും? ➟ഏലീയാവ് വിധവയുടെ മകനെയും (1രാജാ, 17:17-22), ➟എലീശ ശൂനേംകാരിയുടെ മകനെയും (2രാജാ, 4:31-37), ➟യേശു യായീറോസിന്റെ മകളെയും (മത്താ, 9:23-25), നയീനിലെ വിധവയുടെ മകനെയും (ലൂക്കോ, 7:11-15). ലാസറിനെയും (യോഹ, 11:40-44), ➟പത്രൊസ് തബീഥായെയും (പ്രവൃ, 9:36-41), ➟പൗലൊസ് യൂത്തിക്കൊസിനെയും (പ്രവൃ, 20:8-12) ഉയിർപ്പിച്ചത് ആരുടെ വിശ്വാസത്താലാണ്? ➟മരിച്ചവർ എന്ത് വിശ്വസിക്കും, എങ്ങനെ വിശ്വസിക്കും? ➟മനുഷ്യരെ മരണത്തിൽനിന്ന് ഉയിർക്കുന്നതിനെക്കാൾ വലിയൊരത്ഭുതമില്ല. ➟അതിന് അത്ഭുതം അനുഭവിക്കുന്നവൻ്റെ വിശ്വാസം ആവശ്യമില്ലെങ്കിൽ, മറ്റേത് അത്ഭുതത്തിനാണ് വിശ്വാസം ആവശ്യമുള്ളത്? ➟ആർ മുഖാന്തരമാണോ ദൈവം മരിച്ചവരെ ഉയിർപ്പിച്ചത്, അവർക്ക് ദൈവം ഉയിർപ്പിക്കാൻ ശക്തനാണ് എന്ന വിശ്വാസം ഉണ്ടായിരുന്നു എന്നകാര്യത്തിൽ സംശയമൊന്നുമില്ല. ➟എന്നാൽ ആരുടെയും വിശ്വാസംകൂടാതെയും മരിച്ചവൻ ഉയിർത്തതായി കാണാം: എലീശായുടെ അസ്ഥിയിൽ തൊടുക നിമിത്തം മരിച്ച ഒരുവൻ ജീവിച്ചതായി പറഞ്ഞിട്ടുണ്ട്. (2രാജ, 13:21). ➟ഇവിടെ, എലീശായാകട്ടെ അറിയുന്നുമില്ല; മരിച്ചവനാകട്ടെ വിശ്വസിക്കുന്നുമില്ല; ദൈവത്തിൻ്റെ ശക്തിയും കരുണയും മാത്രമാണ് ആധാരം. 
➦പത്രൊസിൻ്റെ നിഴൽ വീണും പൗലൊസിൻ്റെ ഉറുമാൽ കൊണ്ടും സൗഖ്യം നടന്നിട്ടുണ്ട്; അതൊന്നും ആരുടെയും വിശ്വാസത്താലല്ല; ദൈവപ്രവൃത്തിയാണ്: (പ്രവൃ, 5:15പ്രവൃ, 19:12). ➟മോശെ ചെങ്കടൽ വിഭാഗിച്ചത് ആരുടെ വിശ്വാസംകൊണ്ടാണ്? ➟യേശു പ്രകൃതിശക്തികളെ നിയന്ത്രിച്ചത് ആരുടെ വിശ്വാസംകൊണ്ടാണ്? ➟മനുഷ്യൻ്റെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തുമെങ്കിൽ, ആ ദൈവം സർവ്വശക്തൻ ആകുന്നത് എങ്ങനെയാണ്? ➟ബൈബിളിലെ ഏതൊരു സൗഖ്യം എടുത്തുനോക്കിയാലും അതിനുപിന്നിൽ ഒരു കാരണം കാണാൻ കഴിയും. ❝കാരണം കൂടാതെ കാര്യം ഉണ്ടാകുന്നില്ല❞ എന്നതാണ് ആപ്തവാക്യം. ➟അനേകം അത്ഭുതങ്ങളിൽ ഒരു കാരണം മാത്രമാണ് മനുഷ്യരുടെ വിശ്വാസത്തിൻ്റെ പരിശോധന: (മത്താ, 9:27-29; 15:22-28). ➟അല്ലാതെ, ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാൻ ആരുടെയും വിശ്വാസത്തിൻ്റെ സപ്പോർട്ട് ആവശ്യമില്ല. ➟അത്ഭുതത്തിന് തടസ്സം അവിശ്വാസമാണെന്ന് പഠിപ്പിച്ചത് വ്യാജന്മാരാണ്. ➟അതവരുടെ കള്ളക്കച്ചവടത്തിൻ്റെ ഭാഗമാണ്. ➟ഇല്ലാത്ത മുഴയും ക്യാൻസറും പോലുള്ള ഉടായിപ്പുകളല്ലാതെ, ഒരു മുടന്തനനെയോ, കുരുടനെയോ, ഊമനെയോ, ചെകിടനോയോ ഈ വ്യാജന്മാർ സൗഖ്യമാക്കിയതായി കേട്ടിട്ടുണ്ടോ? ➟എന്തേ അവരുടെ അവിശ്വാസമാണോ അവരുടെ സൗഖ്യത്തിന് തടസ്സം? ➟ബൈബിൾ വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ദൈവത്തിൽ വിശ്വസിക്കുക; ദൈവത്തോട് പ്രാർത്ഥിക്കുക; വ്യാജന്മാരിൽ ആശ്രയിക്കാതിരിക്കുക.
➦നൂറു വയസ്സുള്ള അബ്രാഹാമിന് തൊണ്ണുറു വയസ്സുള്ള സാറായിൽ ജനിച്ച യിസ്ഹാക്ക് ഒരത്ഭുതമാണ്. (ഉല്പ, 21:1-3). ➟അബ്രാഹാമിനു തൊണ്ണുറ്റൊമ്പത് വയസ്സുള്ളപ്പോൾ യഹോവ പ്രത്യക്ഷനായി, ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; ഞാൻ നിൻ്റെ ഭാര്യയിൽ നിന്ന് നിനക്കൊരു മകനെ തരുമെന്ന് പറഞ്ഞു. (ഉല്പ, 17:1; 17:16). ➟അതുകേട്ട അബ്രാഹാം: ❝കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.❞ (ഉല്പ, 17:17). ➟ദൈവത്തിൻ്റെ വാക്കുകേട്ട് അവൻ ❝കവിണ്ണുവീണു ചിരിച്ചു.❞ എന്നു പറഞ്ഞാൽ, ദൈവത്തിൻ്റെ വാക്ക് അബ്രാഹാം വിശ്വസിച്ചില്ലെന്ന് മാത്രമല്ല; ദൈവത്തിൻ്റെ വാക്കുകേട്ട് ചിരിച്ചുചിരിച്ച് മണ്ണുകപ്പുകയും ചെയ്തു. ➟എന്നിട്ട്, ❝യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽമതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.❞ (ഉല്പ, 17:18). ➟അതായത്, എനിക്ക് മക്കളൊന്നും ജനിക്കാൻ പോണില്ല; യിശ്മായേലിനെ നീ തിരിച്ചെടുക്കാതിരുന്നാൽ മതിയെന്നാണ് അവൻ ദൈവത്തോടു പറഞ്ഞത്. ➟എന്നിട്ടും, അബ്രാഹാമിൽനിന്ന് സാറാ യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? ➟സർവ്വശക്തിയുള്ള ദൈവമാണ് വാക്കുപറഞ്ഞത്; അബ്രാഹാമിൻ്റെ അവിശ്വാസം ദൈവത്തിൻ്റെ ശക്തിയെ പരിമിതപ്പെടുത്തിയോ?
➦ചെങ്കടൽ പിളർന്ന അത്ഭുതം സംഭവിച്ചത് ആര് വിശ്വസിച്ചിട്ടാണ്? ➟ചെങ്കടലിൻ്റെ മുമ്പിൽവന്ന യിസ്രായേൽ ജനം മോശെയോടു: ❝മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു?❞ എന്നാണ് ചോദിച്ചത്. (പുറ, 14:11). ➟ചെങ്കടലിലെ അത്ഭുതം അനുഭവിച്ച പത്തുനാല്പത് ലക്ഷംവരുന്ന യിസ്രായേൽ ജനങ്ങളിൽ ഒരുത്തൻപോലും ദൈവം തങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിച്ചില്ല. ➟യഹോവ അത്ഭുതം പ്രവർത്തിക്കുമെന്ന് വിശ്വസിച്ചത് മോശെ മാത്രമാണ്. (പുറ, 14:13). ➟എന്നിട്ട് ദൈവം അത്ഭുതം പ്രവർത്തിച്ചില്ലേ? 
☛ ഒരു വാക്യത്തെ തെറ്റിദ്ധരിച്ചുകൊണ്ടാണ് വ്യക്തികളുടെ വിശ്വാസം കൂടാതെ അത്ഭുതങ്ങൾ നടക്കില്ലെന്ന് പലരും പഠിപ്പിക്കുന്നത്. ➟വാക്യം ഇതാണ്: ❝ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല.❞ (മർക്കൊ, 6:5). ➟ഈ വേദഭാഗത്ത്, ക്രിസ്തുവിനോ, ക്രിസ്തുവിനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ച ദൈവത്തിനോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നല്ല; അവിശ്വാസികളുടെ മദ്ധ്യത്തിൽ അവൻ അത്ഭുതങ്ങൾ ചെയ്യാൻ ഇഷ്ടപ്പെട്ടില്ല എന്നതാണ് ആശയം. ➟ഇതിൻ്റെ സമാന്തരവാക്യം അതിൻ്റെ തെളിവാണ്: ❝അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവർത്തികളെ ചെയ്തില്ല 𝐀𝐧𝐝 𝐡𝐞 𝐝𝐢𝐝 𝐧𝐨𝐭 𝐦𝐚𝐧𝐲 𝐦𝐢𝐠𝐡𝐭𝐲 𝐰𝐨𝐫𝐤𝐬 𝐭𝐡𝐞𝐫𝐞 𝐛𝐞𝐜𝐚𝐮𝐬𝐞 𝐨𝐟 𝐭𝐡𝐞𝐢𝐫 𝐮𝐧𝐛𝐞𝐥𝐢𝐞𝐟.❞ (മത്താ, 13:58). അവിടെ അവൻ വളരെ വീര്യപ്രവർത്തികളെ ചെയ്യാഞ്ഞതാണെന്നു❞ ഈ വേദഭാഗത്ത് വ്യക്തമാണല്ലോ? ➟സുവിശേഷത്തിൻ്റെ വ്യാപ്തിക്കുവേണ്ടിയാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ➟ദൈവത്തിലും രക്ഷാനായകനായ ക്രിസ്തുവിലും വിശ്വസിക്കാത്തവരുടെ മദ്ധ്യത്തിൽ അവൻ അത്ഭുതം പ്രവർത്തിക്കാൻ ആവശ്യമില്ലായിരുന്നു; അതാണ് അവിടുത്തെ വിഷയം. ➟അല്ലാതെ, ക്രിസ്തുവിനോ, അവനിലൂടെ പ്രവർത്തിച്ച ദൈവത്തിനോ മനുഷ്യരുടെ അവിശ്വാസം എന്തെങ്കിലും പ്രവർത്തിക്കാൻ പ്രതിബന്ധമല്ല. ➟❝എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും❞ എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.❞ (റോമ, 9:15-16). [കാണുക: ക്രിസ്തുവും അത്ഭുതങ്ങളും]

ക്രിസ്തുവും യോഹന്നാൻ സ്നാപകനും: 
➦ ക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ❝സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.❞ (മത്താ, 11:11; ലൂക്കൊ, 7:28). ➟ഈ വേദഭാഗം, മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ മലയാള പരിഭാഷകളിലും 𝐊𝐉𝐕 പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും മത്തായിയിൽ ❝യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്നും ലൂക്കൊസിൽ ❝യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്നുമാണ് കാണുന്നത്. ➟യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. ➟ന്യായപ്രമാണത്തിലെ സകല പ്രവാചകന്മാരും സ്ത്രീയിൽനിന്നാണ് ജനിച്ചത്. ➟അതുപോലെ പ്രവാചകണായ യേശുവും മറിയ എന്ന സ്ത്രീയിലൂടെയാണ് ജനിച്ചത്. ➟യേശുവിൻ്റെ അമ്മ, മറിയയുടെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മറിയയുടെ മകൻ]. ➟അതിൽ, അവളുടെ ആദ്യജാതൻ (prototokos) എന്ന് രണ്ട് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). ➟മറിയയെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). ➟മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. ➟തന്മൂലം, ക്രിസ്തു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. ➟പ്രവാചകനെന്നും (മത്താ, 21:11), വലിയ പ്രവാചകനെന്നും (ലൂക്കൊ, 7:16), വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും ക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 24:19). ➟യേശുവും യോഹന്നാനും അഭിഷിക്തരാണ്. ➟എന്നാൽ അതിലൊരു വ്യത്യാസമുണ്ട്: യേശു മറിയയുടെ മൂത്തമകനായി ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം അവൻ്റെ ശുശ്രുഷ തുടങ്ങുന്നതിനു മുമ്പുമാത്രമാണ് പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചത്: (യെശ, 61:1; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 10:38). ➟എന്നാൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാനെ പ്രവാചകനായി അഭിഷേകം ചെയ്യാൻ മറ്റൊരഭിഷിക്തൻ ഇല്ലാത്തതിനാൽ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അവൻ അഭിഷേകം പ്രാപിച്ചതാണ്: (ലൂക്കൊ, 1:15; 1:41). ➟❝അഭിഷിക്തനായി ഭൂമിയിൽ ജനിച്ചവീണ ഒരേയൊരുത്തനാണ് യോഹന്നാൻ.❞ അതുകൊണ്ടാണ്, ❝സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല❞ എന്ന് യേശു പറഞ്ഞത്. ➟സ്ത്രീകളിൽനിന്നു ജനിച്ച മനുഷ്യനെന്ന നിലയിലും പ്രവാചകനെന്ന നിലയിലും യോഹന്നാൻ എല്ലാവരെക്കാളും വലിയവനാണ്. ➟എന്നാൽ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും യോഹന്നാനിലും വലിയവനാണ്. ➟സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. ➟സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി സ്ത്രീയിൽനിന്നല്ല; ദൈവവചനത്താൽ വീണ്ടുംജനിച്ചവരാണ്: (യാക്കോ, 1:18; 1പത്രൊ, 1:23). ➟അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: ❝അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.❞ (യോഹ, 1:13). ➟അതുകൊണ്ടാണ്, ❝സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ❞ എന്ന് യേശു സത്യചെയ്ത് പറഞ്ഞത്. ➟മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്: സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല. ➟ക്രിസ്തു ദൈവം ആണെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്❓ ➟താൻ യോഹന്നാൻ സ്നാപകനെക്കാൾ കുറഞ്ഞ ദൈവമാണോ❓ ➟ഒരു ദാസനെപ്പോലെ സ്വശിഷ്യന്മാരുടെ കാൽകഴുകിയ താഴ്മയുടെ ആൽരൂപമായ യേശു താൻ യോഹന്നാനെക്കാളോ, മോശെയെക്കാളോ വലിയവനാണെന്ന് തൻ്റെ ശുശ്രൂഷാകാലത്ത് അവകാശപ്പെട്ടിട്ടില്ല. [കാണുക: ക്രിസ്തുവും മോശെയും]. ➟എന്നാൽ, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട് അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31; എബ്രാ, 7:26). അതായത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണ് അവൻ സകലത്തിലും ഉന്നതനായത്. ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, നിസ്തുലനായ ക്രിസ്തു]

ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: 
➦ ❝ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.❞ (ലൂക്കോ, 18:18-19). ➟സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ➟യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് ബൈബിൾതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 23:50; യോഹ, 7:12). ➟എന്നാൽ ആത്യന്തികമായി, ❝നല്ലവൻ❞ എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11; സങ്കീ, 34:8; 86:5; 100:5; 106:1). ➟ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ ❝നല്ലവൻ❞ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. ((Joh, 5:44, Joh, 17:3, Joh, 8:40; മത്താ, 4:10). ➟പ്രമാണി യേശുവിനെ ❝ദൈവമേ” എന്നല്ല; ❝നല്ലവൻ❞ എന്നാണ് വിളിച്ചത്. ➟തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ ദൈവമാണെന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. ➟തന്നെയുമല്ല, ❝ദൈവം ഒരുവനല്ലാതെ നല്ലവനില്ല❞ എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിലാണ് (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) അവൻ പറഞ്ഞത്. ➟താൻ ദൈവമാണെങ്കിൽ, ദൈവത്തിൻ്റെ പദവിയായ ❝നല്ലവൻ❞ എന്ന് വിളിച്ചപ്പോൾ ക്രിസ്തു നിഷേധിക്കുകയോ, ❝ദൈവം ഒരുവൻ അല്ലാതെ നല്ലവനില്ല❞ എന്ന് പ്രഥമപുരുഷനിൽ പറയുകയോ ചെയ്യുമായിരുന്നില്ല. ➟ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കാനാണെങ്കിൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. ➟എന്നാൽ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നവൻ ജീവനിൽ കടക്കുമെന്ന് മാത്രം വിചാരിക്കരുത്. ➟ഒന്നാം കല്പന ലംഘിക്കുന്നവനെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ല. (പുറ, 20:2-3; ആവ, 5:6-7). ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (𝐭𝐡𝐞𝐨𝐢 – 𝐠𝐨𝐝𝐬) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟❝ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39).
❶ ❝ദൈവം❞ (𝐆𝐨𝐝) എന്നത് സകലത്തിനും കാരണഭൂതനായ (സ്രഷ്ടാവ്) പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ഏകകർത്താവായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1കൊരി, 8:6; 1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവത്തെ മനുഷ്യനാക്കാനോ, മനുഷ്യനെ ദൈവമാക്കാനോ ആർക്കും കഴിയില്ല. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
❷ ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❞ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള (μόνος – mónos) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ❝പിതാവ് ദൈവം❞ ആണന്നല്ല; ❝പിതാവ് മാത്രം ദൈവം❞ ആണെന്നാണ്. ➟❝പിതാവ് മാത്രം ദൈവം❞ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്ന് പുത്രൻ പഠിപ്പിക്കുമ്പോൾ, അവനെയും ദൈവമാക്കുന്നവർ ബഹുദൈവ വിശ്വാസികളല്ലാതെ പിന്നെയാരാണ്❓ ➟❝പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➟❝എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➟ബൈബിൾ സ്വർഗ്ഗത്തിൽനിന്ന് നൂലിൽ കെട്ടിയിറക്കിയതല്ല; ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് എഴുതിച്ചതാകയാൽ, ഭാഷയെ അതിക്രമിക്കുന്നത് ദുരുപദേശമാണ്.
❸ ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. ➟മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❝ എന്നാണ് ദൈവപുത്രനായ ക്രിസ്തു പറഞ്ഞത്: (യോഹ, 20:27). ➟അതായത്, പിതാവ് ദൈവപുത്രൻ്റെയും ദൈവമാണ്: (മത്താ, 27:47; മർക്കൊ, 15:33). [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പിതാവ് എന്നെക്കാൾ വലിയവൻ]
❹ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➦❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. എന്നാൽ ട്രിനിറ്റിയുടെ ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓
❺ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (𝐭𝐡𝐞𝐨𝐢 – 𝐠𝐨𝐝𝐬) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6, എഫെ, 4:6). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും ദൈവമല്ലെന്നാണ്: (ആവ, 4:39).
❻ ദൈവപുത്രനായ യേശുക്രിസ്തു മനുഷ്യനാണെന്നാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: ➟നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പൗലൊസിൻ്റെ ദൈവം, മനുഷ്യനായ ക്രിസ്തുയേശു, ഏകമനുഷ്യനായ യേശുക്രിസ്തു].
❼ ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് ക്രിസ്ത്യാനിയുടെ കുഴപ്പം: ➦പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) ക്രിസ്തു: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16യോഹ, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു]. 
☛ പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും പഠിപ്പിച്ച ക്രിസ്തുവിനെയും, പിതാവായ ഏകദൈവമേ നമുക്കുള്ളൂ ക്രിസ്തു മനുഷ്യനാണെന്നും അവനൊരു ദൈവമുണ്ടെന്നും പഠിപ്പിച്ച അപ്പൊസ്തലന്മാരെയും വിശ്വസിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനിയാകും❓ ➦❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:36). ➦❝നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കോ, 10:16). [കാണുക: നിസ്തുലനായ ക്രിസ്തു]

യഹോവയല്ലാതെ മറ്റൊരു പിതാവുണ്ടോ
➦ യഹോവ, പിതാവായ ദൈവമല്ലെന്ന് പറയുന്ന ചില കൊടുംകൾട്ട് ത്രിമൂർത്തി പണ്ഡിതന്മാർ ഇന്നലത്തെ മഴയത്ത് മുളച്ചിട്ടുണ്ട്:
❶ ❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6)
❷ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16)
❸ ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8)
❹ ❝ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.❞ (യിരെ, 31:9)
❺ ❝മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.❞ (മലാ, 1:6)
❻ ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
❼ ❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ. 17:3)
❽ ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6)
❾ ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6)
❿ ❝വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു.❞ (എബ്രാ 2:11)
☛ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15; 19:19), യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും (നെഹെ, 9:6; യെശ, 44:24), മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ലെന്നും പഴയനിയമം പറയുന്നു: (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ. 17:3; 1കൊരി, 8:6), പിതാവാണ് സകലത്തിൻ്റെയും സ്രഷ്ടാവെന്നും പുതിയനിയമം പറയുന്നു: (എഫെ, 4:61കൊരി, 11:12; എബ്രാ, 2:10; വെളി, 4:11; 10:7). ➟യഹോവ തന്നെയാണ് സകലത്തിൻ്റെയും സ്രഷ്ടാവും പിതാവുമായ ഏകദൈവം. ➟ആകാശവും ഭൂമിയുംകീഴ്മേൽ മറിഞ്ഞാലും ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല:
➦ ദൈവം സമനിത്യരായ മുന്നുപേരാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ യഹോവയോടു സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് ഏകദൈവമായ യഹോവയും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:
❶ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)
❷ നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
❸ എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
❹ ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10)
❺ യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുംഇല്ല. (1ശമൂ, 2:2)
❻ യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26)
❼ കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22)
❽ യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
❾ മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? (സങ്കീ, 71:19)
❿ ദൈവമായ യഹോവേ, ….. നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5)
⓫ സ്വർഗത്തിൽ യഹോവയോട് സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)
⓬ സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8)
⓭ ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)
⓮ യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6)
⓯ നിന്നോടു സമനായ ദൈവം ആരുള്ളു? (മീഖാ, 7:18). 
➦ മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ❝എന്നെ, എനിക്കു❞ എന്നിങ്ങനെ ഏകവചനം പറഞ്ഞുകൊണ്ടാണ്, തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവ പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവ അങ്ങനെ പറയുമായിരുന്നോ❓ ➟യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ❝നിനക്കു, നിന്നോടു❞ (ഏകവചനം) സമനായും സദൃശനാനായും ആരുമില്ലെന്നുമാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നത്. ➟ദൈവം ത്രിത്വമാണെങ്കിൽ, യഹോവയ്ക്ക് സമനായും സദൃശമായും ആരുമില്ലെന്ന് പഴയനിയമഭക്തന്മാർ പറയുമായിരുന്നോ❓ ➟യഹോവയായ ഏകദൈവത്തോട് സമനായും സദൃശനായും ആരുമില്ലെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കെ, ദൈവം ഏകനല്ല; ത്രിത്വമാണെന്ന് എങ്ങനെ പറയാൻ കഴിയും❓ [കാണുക: യഹോവ ഒരുത്തൻ മാത്രം, ദൈവം ഒരുത്തൻ മാത്രം, പിതാവ് എന്നെക്കാൾ വലിയവൻ]

സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ചവൻ:
➦ ❝പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:37). ➟ക്രിസ്തു പീലാത്തൊസിൻ്റെ മുമ്പിൽ നിന്നപ്പോൾ പറഞ്ഞതാണിത്. സത്യദൈവം (𝐓𝐡𝐞 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്ന പ്രയോഗം പിതാവിനെ കുറിക്കാൻ ഏഴുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ആവ, 7:9; 2ദിന, 15:3; യെശ, 65:16; യിരെ, 10:10; യോഹ, 17:3; 1തെസ്സ, 1:9; 1യോഹ, 5:20). ➟KJV-യിൽ ഒരിടത്ത് ❝വിശ്വസ്തദൈവം❞ (𝐟𝐚𝐢𝐭𝐡𝐟𝐮𝐥 𝐆𝐨𝐝) എന്നും (Deut, 7:9), ഒരിടത്ത് ❝സത്യത്തിൻ്റെ ദൈവം❞ (𝐆𝐨𝐝 𝐨𝐟 𝐭𝐫𝐮𝐭𝐡) എന്നുമാണ്: (Isa, 65:16). ➟❝സത്യവചനം❞ എന്ന പ്രയോഗവും ഏഴുപ്രാവശ്യമുണ്ട്: (സങ്കീ, 119:43; 2കൊരി, 6:6; എഫെ, 1:13; കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18; വെളി, 19:9). ➟❝ദൈവത്തിൻ്റെ സത്യം❞ എന്ന് മൂന്നുപ്രാവശ്യമുണ്ട്: (റോമ, 1:25; 3:7; 15:9). ദൈവത്തിൻ്റെ വചനം സത്യമാണ്: (വെളി, 19:9). ➟ദൈവപുത്രനായ ക്രിസ്തുവും സത്യമാണ്: (യോഹ, 14:6). ➟❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവ് മാത്രം സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് ക്രിസ്തു പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) പറഞ്ഞാൽ, പിതാവ് മാത്രം ദൈവമാണെന്നും താൻ ദൈവം അല്ലെന്നുമാണ് അർത്ഥം. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲 എന്നാണ്: [കാണുക: NMV]. ➟പിതാവ് മാത്രം ദൈവം എന്നുപറഞ്ഞാൽ, ഭാഷാപരമായി പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, ഭാഷാപരമായി പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟സത്യദൈവവും നിത്യജീവനുമായ പിതാവിനെ അറിയാൻ വിവേകം തന്നവനാണ് ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു: (1യോഹ, 5:20; 1തിമൊ, 3:15-16). ➟ക്രിസ്തു പഠിപ്പിച്ചതെല്ലാം സത്യമാണ്: (മത്താ, 5:18; 5:26; 6:2; 6:5; 6:16). ➟❝സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും❞ എന്നാണ് അവൻ പഠിപ്പിച്ചത്: (യോഹ, 8:32). ➟ദൈവത്തോടു കേട്ടിട്ടുള്ള സത്യമാണ് മനുഷ്യനായ ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 8:40). ➟സുവിശേഷം സത്യവചനമാണ്: എഫെ, 1:13; കൊലൊ, 1:3). ➟സത്യവചനമായ സുവിശേഷത്താലാണ് നാം വീണ്ടുംജനിച്ചത്: (യാക്കോ, 1:18, 1പത്രൊ, 1:23). ➟❝നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം❞ എന്ന് യോഹന്നാൻ പറയുന്നത് നമ്മോടൊപ്പം എന്നേക്കും ഇരിക്കുന്ന സത്യത്തിൻ്റെ ആത്മാവിനെക്കുറിച്ചാണ്: (2യോഹ, 1:1യോഹ, 14:16; 1കൊരി, 3:16-17; 6:19). ➟സത്യേകദൈവമായ പിതാവിനും അവൻ്റെ സത്യവചനത്തിനും സാക്ഷിനിൽക്കാനാണ് താൻ ജനിച്ചതെന്നാണ് ക്രിസ്തു പറയുന്നത്: (യോഹ, 18:37 1യോഹ, 5:20). ➟സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ച പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വവിശ്വാസികൾ: (1Tim, 3:16; 1Tim, 2:6). ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പരമാർത്ഥജ്ഞാനം 6

ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ:
➦ ❝യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (same) തന്നേ.❞ (എബ്രാ, 13:8). ➟ഈ വേദഭാഗത്ത്, യേശുക്രിസ്തുവിനെ ❝അനന്യൻ❞ എന്ന് വിശേഷിപ്പിച്ചിരിക്കായാൽ, അവൻ നിത്യനായ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟❝അനന്യൻ❞ (Same) എന്നതിൻ്റെ ഗ്രീക്കുപദം ❝ഔട്ടോസ്❞ (αὐτός – autos) എന്നാണ്. ➟ഇതൊരു നിർദ്ദേശിക വിഭക്തിയിലും പുല്ലിംഗത്തിലുമുള്ള (Nominative Singular Masculine) വ്യക്തിഗത സർവ്വനാമം (Personal/Possessive Pronoun) ആണ്. ➟പദത്തിനു് ❝അവൻ❞ (He), ❝അതേ, ഇതേ, തന്നെ❞ (Same), ❝സ്വയം❞ (Himself) എന്നൊക്കെ അർത്ഥമുണ്ട്. 
➦ ഏകദേശം എല്ലാ ഇംഗ്ലീഷ് പരിഭാഷകളിലും ❝Jesus Christ is the same yesterday, today, and forever❞ എന്നാണ്: (KJV). ➟ബെഞ്ചമിൻ ബെയ്‌ലിയുടെ മൂന്നു മലയാളം പരിഭാഷകളിലും (1829, 1843, 1876) ❝യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അവൻ തന്നെ [ആകുന്നു]❞ എന്നാണ്. (ബെ.ബെ). ➦മറ്റുചില പരിഭാഷകൾ കാണുക: ➟❝യേശുക്രിസ്തൻ ഇന്നലെയും ഇന്നും എന്നെന്നേക്കും അവൻ തന്നെ.❞ (ഗുണ്ടർട്ട് 1868). ➟❝ഈശോമ്ശീഹാ ഇന്നലെയും ഇന്നും എന്നും ഒരുവൻതന്നെയാകുന്നു.❞ (മാണിക്കത്തനാർ). ➟❝യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്.❞ (പി.ഒ.സി). 
➦ എബ്രായർ 13:8-ൽ ❝അനന്യൻ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❝ഔട്ടോസ്❞ (αὐτός – autos) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള പുല്ലിംഗപദം (Nominative Singular Masculine) 𝟮𝟭 പ്രാവശ്യമുണ്ട്. ➟സത്യവേദപുസ്തകത്തിൽ: അവൻ തന്നേ (മത്താ, 11:14) അവൻ (മത്താ, 12:50), താൻ (മത്താ, 16:20) അവൻ (മത്താ, 21:27), അവൻ തന്നേ (മത്താ, 26:48), അവനെ (മത്താ, 26:48), തനിക്കും (മർക്കൊ, 2:25), അവൻ (മർക്കൊ, 3:13), അവൻ (മർക്കൊ, 4:27), അവൻ തന്നേ (മർക്കൊ, 14:44), അവൻ (ലൂക്കോ, 24:21), തന്നെ (ലൂക്കോ, 24:39), തന്നേ (യോഹ, 1:27), തന്നേ (യോഹ, 12:49), അവൻ (പ്രവൃ, 2:34), അവൻ (പ്രവൃ, 10:42), അവൻ (എഫെ, 4:10), അവൻ (കൊലൊ, 1:17), അവൻ (കൊലൊ, 1:18), അനന്യൻ (എബ്രാ, 13:8), അവൻ (1യോഹ, 1:7), അവനല്ലാതെ (വെളി, 19:12)❞ എന്നിങ്ങനെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ➟അതിനാൽ, ❝യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അവൻ തന്നെ അല്ലെങ്കിൽ, ഒരേ ആള്‍തന്നെ❞ എന്നതാണ് ശരിയായ ആശയം എന്ന് മനസ്സിലാക്കാം. 
അടുത്തവാക്യം: ❝ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ (αὐτὸς- autos); നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.❞ (എബ്രാ, 1:12), ➟ഈ വേദഭാഗത്ത് ദൈവത്തെ കുറിക്കാൻ, ❝അനന്യൻ❞ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ❝ഔട്ടോസ്❞ (αὐτὸς – autos) എന്ന ചെറിയൊരു വ്യത്യാസമുള്ള Nominative Singular Masculine തന്നെയാണ്. ➟അതിൻ്റെ നാലാമത്തെ അക്ഷരമായ ❝ഒമിക്രോൺ❞ (omicron) എന്ന അക്ഷരത്തിൻ്റെ ❝ὸ❞ മുകളിൽ കാണുന്ന ❝ടോൺ❞ (tonos) ചിഹ്നത്തിനാണ് വ്യത്യാസമുള്ളത്. ➟എങ്കിലും, അർത്ഥത്തിന് കാര്യമായ വ്യത്യാസം വരുന്നില്ല. ➟വാക്യം ശ്രദ്ധിക്കുക: ❝നീയോ അങ്ങനെതന്നെ (you are the same) നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല❞ എന്നാണ് പറയുന്നത്: (KJV).
➦ സങ്കീർത്തനത്തിലെ ഉദ്ധരണിയാണിത്: ❝നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.❞ (സങ്കീ, 102:27ബെഞ്ചമിൻ ബെയ്‌ലി). ➟അവിടെയും, ❝നീയോ അനന്യനാകുന്നു❞ (you are the same) നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല❞ എന്നാണ്. (KJV). ➦മലയാളത്തിലെ മറ്റു പരിഭാഷകൾ ഇപ്രകാരമാണ്: ➟❝അവയെ നീ ഒരു പുടവപോലെ ചുരുട്ടുകയും, അവ മാറിപ്പോകുകയും ചെയ്യും; എങ്കിലും നീ യഥാപ്രകാരമിരിക്കുന്നു, നിൻ്റെ സംവത്സരങ്ങൾ ഒടുങ്ങുകയുമില്ല.❞ (ബെ.ബെ). ➟❝നീയോ നീ ആയിരിക്കുന്നപ്പോലെ ആയിരിക്കും.❞ (ഹെർമ്മൻ ഗുണ്ടർട്ട്). ➟❝നീയോ അങ്ങനെതന്നെ❞ (you are the same) അല്ലെങ്കിൽ, ❝യഥാപ്രകാരമിരിക്കുന്നു❞ എന്നു പറഞ്ഞശേഷം, ❝നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല❞ എന്ന് പറയുകവഴി, ❝ദൈവം നിത്യനാണ് അല്ലെങ്കിൽ, എന്നേക്കും ഒരുപോലെ ഇരിക്കുന്നവനാണ് എന്നാണ് സങ്കീർത്തകനും എബ്രായലേഖകനും പറയുന്നത്. ➟എന്നാൽ യേശുക്രിസ്തു എന്നേക്കും ഇരിക്കുമെന്നല്ല; ❝ഇന്നലെയും ഇന്നും എന്നേക്കും അവൻ തന്നെ അഥവാ, ഒരുവൻതന്നെ❞ എന്ന ആശയമാണ്.
➦ ❝അനന്യ❞ എന്ന മലയാള പദത്തിൻ്റെ അർത്ഥം ❝നിത്യൻ❞ എന്നല്ല: ❝തുല്യമില്ലാത്ത, നിസ്തുല്യ, തുല്യമായി രണ്ടാമതൊന്നില്ലാത്ത, എതിരറ്റ❞ എന്നൊക്കെയാണ്. ➟അപ്പോൾ, ❝അനന്യൻ❞ എന്നാൽ: ❝തുല്യമില്ലാത്തവൻ, നിസ്തുലൻ/ല്യൻ, എതിരറ്റവൻ❞ എന്നൊക്കെയാണർത്ഥം. 
അതായത്, പിതാവായ ഏകദൈവത്തിൻ്റെ നിത്വത്വവും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നിസ്തുല്യതയുമാണ് എബ്രായലേഖകൻ പറയുന്ന വിഷയം. ➟പലരും കരുതുന്നപോലെ, എബ്രായർ 13:8-ലെ വിഷയം യേശുക്രിസ്തുവിൻ്റെ നിത്യത്വമാണെങ്കിൽ, അവൻ ദൈവംതന്നെ ആയിരിക്കണം. ➟അവൻ നിത്യനായ ദൈവമാണെങ്കിൽ, യേശു ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് എബ്രായലേഖകൻ പറയുമായിരുന്നോ❓ (എബ്രാ, 2:9). എബ്രായലേഖകൻ പറയുന്ന ക്രിസ്തു ദൈവമല്ല; നിസ്തുല്യനായ ഒരു മനുഷ്യനാണ്. [കാണുക: എബ്രായരിലെ ക്രിസ്തു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഏകമനുഷ്യനായ യേശുക്രിസ്തു: 
➦ ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ. 5:15). ➟ദൈവപുത്രനായ യേശു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവപുത്രൻ പറയുന്നത് നോക്കുക: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.❞ (യോഹ 8:40). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവമെന്ന ഏകസാരാംശത്തിലെ തുല്യരായ മൂന്നുപേരിൽ ഒരുത്തനാണ് താനെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ?അടുത്തവാക്യം: ❝മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.❞ (മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗങ്ങളിൽ, താൻ മനുഷ്യനും മനുഷ്യപുത്രനും ആണെന്ന് യേശു അസന്ദിഗ്ധമായി വ്യക്തമാക്കി. ➟യഹോവയുടെ പ്രവചനത്തിൽ അവൻ സ്ത്രീയുടെ സന്തതിയാണ്: (ഉല്പ, 3:15). സ്ത്രീയുടെ സന്തതി മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? (മത്താ, 1:16; ഗലാ, 4:4; എബ്രാ, 2:14-15). ➟യഹോവയുടെയും മോശെയുടെയും പ്രവചനത്തിൽ ക്രിസ്തു യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേല്ക്കേണ്ടവനാണ്: (ആവ, 18:15; 18:18). ➟യെഹൂദന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേറ്റത് ഒരു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാമല്ലോ? (മീഖാ, 5:3; പ്രവൃ, 2:23; റോമ, 5:15). ➟യെശയ്യാവിൻ്റെ രണ്ട് പ്രവചനമുണ്ട്: ❶❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.❞ (യെശ, 7:14). ➟അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ നിന്നാണ് യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യർ ജനിച്ചത്: (മത്താ, 1:21; 1:22; ലൂക്കൊ, 1:35; 2:5-7; 1യോഹ, 3:5, യോഹ, 8:40). ❷❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,❞ (യെശ 52:14). ➟പ്രവചനം ശ്രദ്ധിക്കുക: ❝അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെടും.❞ ➟അവൻ മനുഷ്യൻ ആയതുകൊണ്ടാണ്, അസഹ്യമായ പീഢകളാൽ അവൻ മനുഷ്യനല്ല എന്ന് തോന്നുമാറു വിരൂപമാക്കപ്പെടും എന്ന് ആത്മാവിനാൽ പ്രവചിച്ചിരിക്കുന്നത്. ➟മേല്പറഞ്ഞ വാക്യങ്ങളെല്ലാം വരുവാനുള്ള ❝മശീഹ❞ മനുഷ്യനാണെന്നതിൻ്റെ പഴയനിയമത്തിലെ തെളിവുകളാണ്. തന്നെയുമല്ല, ക്രിസ്തു മനുഷ്യനാണെന്ന് പുതിയനിയമത്തിൽ അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല: ❝വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?❞ (സംഖ്യാ 23:19. → ഹോശേ 11:9; 1ശമൂ, 15:29; ഇയ്യോ, 9:32). ➟എന്നാൽ ക്രിസ്തു ദൈവമല്ല (Joh, 17:3); മനുഷ്യനാണ്: (യോഹ, 8:40). ➟ക്രിസ്തുവിൻ്റെ വാക്കിനാലും പഴയപുതിയനിയമങ്ങളുടെ സാക്ഷ്യത്താലും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് വ്യക്തമാകുന്നു. ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: യഹോവ പറയുന്നു: ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ 11:9). ക്രിസ്തു പറയുന്നു: പിതാവ് മാത്രം ദൈവം; ഞാൻ മനുഷ്യനത്രേ: (യോഹ, 5:44; യോഹ, 17:3;  യോഹ, 8:40). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവായ ഏകസ്രഷ്ടാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ഏകകർത്താവായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1കൊരി, 8:6; 1തിമൊ, 2:5-6). ➟എന്നാൽ ദൈവം രക്ഷിതാവാക്കിയ ഏകമനുഷ്യനിൽ വിശ്വസിക്കാതെ, വൺനെസ്സ് ഏകദൈവത്തിൽ മാത്രം വിശ്വസിക്കുന്നു. ➟ട്രിനിറ്റിയാകട്ടെ, ഏകമനുഷ്യനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നു. ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷയാണ് മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 3:15-161തിമൊ, 2:6). ➟അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും: (1തിമൊ, 3:15-16, കൊലൊ, 2:2). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16). ❝ദൈവം ഒരുത്തൻ മാത്രമാണ് – τοῦ (𝐓𝐡𝐞) μόνου (𝐨𝐧𝐥𝐲) Θεοῦ (𝐆𝐨𝐝), പിതാവ് മാത്രമാണ് സത്യദൈവം – Πάτερ (𝐅𝐚𝐭𝐡𝐞𝐫), τὸν (𝐭𝐡𝐞) μόνον (𝐨𝐧𝐥𝐲) ἀληθινὸν (𝐭𝐫𝐮𝐞) Θεὸν (𝐆𝐨𝐝), ഞാനൊരു മനുഷ്യനാണ് – ἄνθρωπον (𝐚 𝐦𝐚𝐧) എന്നൊക്കെ പഠിപ്പിച്ച ദൈവപുത്രനായ യേശുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, അവനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കാൻ കഴിയുകയുള്ളു. (Joh, 5:44, Joh, 17:3, Joh, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

ക്രിസ്തുവിൻ്റെ ദിവസം അബ്രാഹാം കണ്ടത് എപ്പോഴാണ്
➦ ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56). ➟ഈ വേദഭാഗപ്രകാരം, ക്രിസ്തു ദൈവമാണെന്നും അബ്രാഹാം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടിട്ടുണ്ടെന്നും പലരും വിചാരിക്കുന്നു. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: അബ്രാഹാം തന്നെ കണ്ട കാര്യമല്ല; തൻ്റെ ദിവസത്തെ കണ്ടകാര്യമാണ്. ➟മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷമാത് ത്രിത്വമാണെന്ന് വിചാരിക്കുന്നവരുമുണ്ട്; എന്നാൽ ത്രിത്വവും ക്രിസ്തുവുമൊന്നുമല്ല അവിടെ പ്രത്യക്ഷനായത്. ➟പഴയനിയമത്തിൽ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാണ്: (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18). ➟അവനെങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓ [കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ? കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? ➟അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (ഗലാ, 4:4). ➟അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ ജനവും, അവൻ്റെ സ്വന്ത മക്കളുമാണ്. (പുറ, 3:10; 4:22-23; 7:4; സങ്കീ, 2:7പ്രവൃ, 13:32-33; ഹോശേ, 1:10; 11:1). ➟❝നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് യിസ്രായേലിനെക്കുറിച്ച് അബ്രാഹാമിനോടും (ഉല്പ, 22:18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, പൂർവ്വപിതാക്കന്മാരുടെയും യിസ്രായേലിൻ്റെയും ദൈവമായ യഹോവ ഒരു മനുഷ്യപ്രത്യക്ഷതയെടുത്ത് വന്നത്: (പുറ, 3:6; പുറ, 24:101തിമൊ, 3:15-16). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് യെഹൂദന്മാരോട് പറയുന്നത് നോക്കുക: ❝ഭൂമിയിലുള്ള സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്ക് ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ; നിങ്ങളെ അനുഗ്രഹിക്കേണ്ടതിനു; അവനെ അയച്ചിരിക്കുന്നു.❞ (പ്രവൃ, 3:25-26ഉല്പ, 22:18; മത്താ, 1:21; ഗലാ, 3:16-19). ➟ക്രിസ്തു പഴയനിയമത്തിൽ ഇല്ലായിരുന്നു; അന്ത്യകാലത്താണ് വെളിപ്പെട്ടതെന്നും പത്രൊസ് വ്യക്തമാക്കുന്നു: ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് വെളിപ്പെട്ടവനെ അബ്രാഹാം എങ്ങനെയാണ് കണ്ടത്?അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➟വാക്യം ശ്രദ്ധിക്കുക: ❝ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു അഥവാ, ഉല്ലസിച്ചു.❞ ➟അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. അഥവാ, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➟❝അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❞ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟ക്രിസ്തു അബ്രാഹാമിനെയല്ല; അബ്രാഹാം തൻ്റെ രക്ഷകനായ ക്രിസ്തുവിൻ്റെ ദിവസത്തെ ആത്മീയ നയനങ്ങളാൽ കണ്ടകാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് ഭൂരിപക്ഷം ക്രൈസ്തവരുടെയും പ്രശ്നം! [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?]

ദൈവത്തിനു് സകലവും സാദ്ധ്യം; ക്രിസ്തുവിനു് സ്വതേ ഒന്നും സാദ്ധ്യമല്ല: 
➦ ❝യേശു അവരെ നോക്കി; മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.❞ (മർക്കൊ, 10:27 മത്താ, 19:26; ലൂക്കൊ, 18:27). ➟ഈ വേദഭാഗത്ത്, ❝ദൈവത്തിന്നു സകലവും സാദ്ധ്യം❞ എന്ന് പറയുന്നത് ദൈവപുത്രനായ യേശുവാണ്. ➟ഇതേകാര്യം ഗബ്രീയേൽ ദൂതനും പറഞ്ഞിട്ടുണ്ട്: ❝ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ❞ എന്നു ഉത്തരം പറഞ്ഞു. (ലൂക്കൊ, 1:37). ➟ഇക്കാര്യം വചനത്തിൽ ആവർത്തിച്ചുകാണാം: (ഉല്പ, 18:14; ഇയ്യോ, 42:1-2; യിരെ, 32:17). ➟യഹോവയായ ഏകദൈവംതന്നെയും അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?❞ (യിരെ,32:27). ➟അതായത്, ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ല; സകലതും സാദ്ധ്യമാണെന്ന് യഹോവയായ ഏകദൈവവും ദൈവപുത്രനായ യേശുവും ദൈവദൂതനും ദൈവഭക്തന്മാരും ഒരുപോലെ പറയുന്നു. ➟ഇനി, യേശു തന്നെക്കുറിച്ചുതന്നെ പറയുന്നത് എന്താണെന്ന് നോക്കാം:
➦ പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
➦ എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല;
➦ ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു;
➦ ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
➦ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
➦ ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല;
➦ ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
➦ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50). 
➟❝ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും❞ പറഞ്ഞിരിക്കുന്നത് ദൈവപുത്രനായ യേശുവാണ്. ➟ദൈവപുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6 – റോമ, 5:15). ➟അതായത്, സ്രഷ്ടാവും പിതാവുമായവൻ്റെ ❝പ്രകൃതി❞ (Nature) ❝ദൈവം❞ (God) എന്നതും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ (Nature) ❝മനുഷ്യൻ❞ (Man) എന്നതുമാണ്: (1തിമൊ, 2:5-6). ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പുതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത്. ➟സ്വതേ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ദൈവമുണ്ടാകുമോ❓ ➟താൻ ദൈവമായിരുന്നെങ്കിൽ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് യേശു പറയുമായിരുന്നോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
➦ താൻ ദൈവമല്ല; മനുഷ്യനാണെന്ന് പറയുന്നതും ക്രിസ്തു തന്നെയാണ്: ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 എന്ന് ക്രിസ്തു പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) പറഞ്ഞാൽ, പിതാവ് മാത്രം ദൈവമാണെന്നും താൻ ദൈവം അല്ലെന്നുമാണ് അർത്ഥം. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝗼𝗻𝗹𝘆 എന്നാണ്: [കാണുക: NMV]. പിതാവ് മാത്രം ദൈവം എന്നുപറഞ്ഞാൽ, ഭാഷാപരമായി പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, ഭാഷാപരമായി പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟യേശുവിനെ വിശ്വസിക്കാത്തവർക്ക് മാത്രമേ ട്രിനിറ്റിയിൽ വിശ്വസിക്കാൻ കഴിയുകയുള്ളൂ! [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പരിശുദ്ധാത്മാവും ക്രിസ്തുവും: 
➦ ❝അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.❞ (മത്താ, 12:31-32). ➟ക്രിസ്തു ബെയെത്സെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ ആരോപിച്ചപ്പോൾ അവൻ പറയുന്നത് ശ്രദ്ധിക്കുക: മനുഷ്യപുത്രനെക്കുറിച്ച് അഥവാ, തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല: (മത്താ, 12:24). ➟മർക്കൊസിൽ ❝നിത്യശിക്ഷയ്ക്ക് യോഗ്യനാകും❞ എന്നാണ്: (മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟എന്തുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിൻ്റെ നേരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് ക്രിസ്തു പറഞ്ഞത്❓ ➟പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, പിതാവു് ദൈവത്തിൻ്റെ നേരിട്ടുള്ള (ദൃശ്യമായ) വെളിപ്പാടും (മത്താ, 18:11) ആത്മാവു് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്: (യോഹ, 3:8). പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു അനേകം തെളിവുകളുണ്ട്: (സങ്കീ, 139:7-10; യെശ,  6:8-10പ്രവൃ, 28:26-27; യെശ, 44:24ഇയ്യോ, 33:4; ലൂക്കൊ, 3:22യോഹ, 16:32;  മത്താ, 12:28പ്രവൃ, 2:22; 1പത്രൊ, 3:18പ്രവൃ, 2:31; പ്രവൃ, 5:35:4; 1കൊരി, 3:16-17). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟❝പരിശുദ്ധൻ❞ എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ ആത്മാവിനെ ❝പരിശുദ്ധ ആത്മാവു❞ എന്ന് വിശേഷിപ്പിക്കുന്നത്: (യെശ, 57:15 വെളി, 15:4). ➟പരിശുദ്ധാത്മാവ് ദൈവവും (പ്രവൃ, 5:3-4; 1കൊരി, 3:16) ക്രിസ്തു മനുഷ്യനുമാണ്: (യോഹ, 8:40). ➟അതുകൊണ്ടാണ്, തന്നെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പറയുന്നത്. ➟ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെങ്കിൽ, പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാലും പുത്രനെതിരെ പറഞ്ഞാലും ഒരുപോലെ ക്ഷമിക്കപ്പെടുകയില്ലെന്ന് അവൻ പറയുമായിരുന്നു. ➟ക്രിസ്തു കന്യകയിൽ ഉല്പാദിതമായി അവളിൽനിന്ന് ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് പരിശുദ്ധാത്മാവിലായിരുന്നു. (മത്താ, 1:20; ലൂക്കൊ, 1:35; എബ്രാ, 9:14; 1പത്രൊ, 3:18). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟ദൈവം അമർത്യനാണ്: (1തിമൊ, 6:16). ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ദൈവത്താൽ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ക്രിസ്തു എപ്പോഴാണ് അമർത്യനായ ദൈവമായത്❓ (കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം, മനുഷ്യനായ ക്രിസ്തുയേശു, മനുഷ്യനായ യേശുക്രിസ്തു; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

പൗലൊസിൻ്റെ ദൈവം:
➦ ദൈവം സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുകകൊണ്ട്, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ ദൈവത്താൽ നിയമിക്കപ്പെട്ടവനാണ് പൗലൊസ് അപ്പൊസ്തലൻ: (1തിമൊ, 2:4-7റോമ, 11:13). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]. ➟ദൈവത്താൽ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കപ്പെട്ട പൗലൊസിൻ്റെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟അഥവാ, യേശുക്രിസ്തു ആരെയാണോ ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, അവനാണ് പൗലൊസ് അപ്പൊസ്തലൻ്റെ ദൈവം: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17). ➟തെളിവുകൾ കാണുക: 
യേശുക്രിസ്തുവിൻ്റെ ദൈവം: ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറുവാക്യങ്ങൾ ബൈബിളിലുണ്ട്. ➦❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ യേശുക്രിസ്തു]
എൻ്റെ ദൈവം: പൗലൊസ് ദൈവത്തെ ❝എൻ്റെ ദൈവം❞ എന്നും ആറുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ❝നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.❞ (റോമ, 1:8). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വേർതിരിച്ചാണ് പറയുന്നതെന്ന് കാണാൻ കഴിയും. ➟അതായത്, യേശുക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലൻ തൻ്റെ ദൈവത്തിനു് സ്തോത്രം ചെയ്യുന്നത്. ➟അടുത്തവാക്യം: ❝നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.❞ (1കൊരി, 1:4). ➟ഇവിടെയും ശ്രദ്ധിക്കുക: ക്രിസ്തുയേശുവിലൂടെ നല്കപ്പെട്ട ദൈവകൃപനിമിത്തമാണ് പൗലൊസ് തൻ്റെ ദൈവത്തെ സ്തുതിക്കുന്നത്. ➟അടുത്തവേദഭാഗം: ❝എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.❞ (ഫിലി, 4:192കൊരി, 12:21, ഫിലി, 1:6, ഫിലേ, 1:6). ➟ഇവിടെയും ശ്രദ്ധിക്കുക: തൻ്റെ ദൈവം നമ്മുടെ ബുദ്ധിമുട്ടു ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟മേല്പറഞ്ഞ എല്ലാ വേദഭാഗങ്ങളും പരിശോധിച്ചാൽ: പൗലൊസ് തൻ്റെ ദൈവത്തെയും ദൈവപുത്രനായ യേശുക്രിസ്തുവിനെയും വ്യക്തമായി വേർതിരിച്ചു പറഞ്ഞിരിക്കുന്നതായും, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ് അപ്പൊസ്തലനായ പൗലൊസ് വാഴ്ത്തുകുയും സ്തുതിക്കുകയും ചെയ്തതെന്നും,  ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
എബ്രായരിൽനിന്നു ജനിച്ച എബ്രായൻ: ❝എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും യിസ്രായേൽ ജാതിക്കാരനും ബെന്യമീൻ ഗോത്രക്കാരനും എബ്രായരിൽനിന്നു ജനിച്ച എബ്രായനും ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിനു❞ യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമുണ്ടോ❓ (ഫിലി, 3:5-6ആവ, 4:39; 2രാജാ, 19:15). ➟പക്ഷെ, പൗലൊസ് അറിയിച്ച സുവിശേഷത്തിലൂടെ രക്ഷപ്രാപിച്ച പലർക്കും, യഹോവയെക്കൂടാതെ പല ദൈവങ്ങളുമുണ്ട്. [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം].
➦ ❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കുന്നത് പൗലൊസാണ്: (1തിമൊ, 2:5-6). ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (𝐌𝐚𝐧) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ ദൈവമാണ് ജാതികളുടെ അപ്പൊസ്തലനായ പൗലൊസിൻ്റെ ദൈവം. ➟എന്നാൽ ദൈവം ജാതികളുടെ അപ്പൊസ്തലനാക്കിയ പൗലൊസിൻ്റെ ദൈവത്തെയല്ല ജാതികളിൽനിന്നുവന്ന ക്രിസ്ത്യാനികളായവർ വിശ്വസിക്കുന്നത്. ➟അതായത്, പൗലൊസ് ഏകമനുഷ്യനെന്ന് പഠിപ്പിച്ച യേശുക്രിസ്തുവാണ് ക്രിസ്തീയ നാമധാരികളുടെ ദൈവം. ➟ത്രിമൂർത്തികൾവരെ ❝യേശു മാത്രം ദൈവം❞ എന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. [കാണുക: യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം]. ➟പൗലൊസുപോലും ലജ്ജിക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➟ക്രിസ്തു ആരാണ്? എന്നറിയാത്തതാണ് പലരുടെയും പ്രശ്നം! ➟അവൻ ആരാണെന്ന് അറിയുന്നതോടൊപ്പം പിതാവായ ഏകസത്യദൈവത്തെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അറിയുകയും അംഗീകരിക്കുയും വിശ്വസിക്കുകയും ചെയ്യും: (യോഹ, 8:19). ➟യഹോവയോടുള്ള തീക്ഷ്ണതനിമിത്തം ക്രിസ്ത്യാനികളെ മുച്ചൂടും മുടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയവൻ ക്രിസ്ത്യാനി ആയെങ്കിൽ (1കൊരി, 11:1), ദൈവപുത്രനായ ക്രിസ്തു ആരായിരിക്കും❓ ➟മക്കളെ! ക്രിസ്തുവിനെ അറിയുക; എന്നിട്ട് ക്രിസ്ത്യാനിയാകുക. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

വീണ്ടെടുപ്പുകാരനായ ക്രിസ്തു: 
➦ ❝ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.❞ (എബ്രാ, 9:11-12). ➦❝ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.❞ (റോമ, 3:241കൊരി, 1:30; കൊലൊ, 1:14). ➟ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. ➟ബൈബിളിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്: 
വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20)
➦ ❝അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.❞ (എബ്രാ, 2:17). ➟പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). ➟ചിലർ കരുതുന്നപോലെ: ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, പാപിയായ മനുഷ്യരുടെ ചാർച്ചക്കാരനാകാനോ (ബന്ധു), പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. ➟സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവം എങ്ങനെ പാപിയായ മനുഷ്യൻ്റെ ചാർച്ചക്കാരനാകും? (ഇയ്യോ, 15:15). ➟ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവത്തിനു് മനുഷ്യരുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപരിഹാരത്തിനായ ചിന്താൻ രക്തമോ ഇല്ല. എന്നാൽ ക്രിസ്തു നമ്മെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നിട്ടാണ് മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്: (എബ്രാ, 2:14-15). ➟ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി ക്രൂശിൽമരിച്ചത് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (എബ്രാ, 2:9; 1തിമൊ, 2:6). ➟എന്നാൽ ❝ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവം❞ എന്ന കൊടുംകൾട്ടുപദേശമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്: (കാണുക: Systematic Theology, Page 228). ➟ദൈവം അമർത്യനാണെന്നുപോലും ട്രിനിറ്റിക്കറിയില്ല: (1തിമൊ, 6:16). ➟അവൻ മരണമില്ലാത്ത ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, മനുഷ്യരുടെ ബന്ധുവാകാനോ, അവരെ വീണ്ടെടുക്കാനോ ഒരുനാളും കഴിയുമായിരുന്നില്ല.
വീണ്ടെടുപ്പുകാരനു് വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവുണ്ടാകണം: (രൂത്ത്, 2:1)
➦ ❝നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.❞ (2കൊരി, 8:9). ➟മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). ➟പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4; 18:20). ➟അതിനാൽ, മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14-15). ➟ഈ ലോകത്തിൻ്റെ ദൈവമായ പിശാചിൻ്റെ അടിമത്വത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ ദൈവത്തിനു് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. (2കൊരി, 4:4സങ്കീ, 49:7-9). ❝രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല❞ എന്നതായിരുന്നു ദൈവവ്യവസ്ഥ: (എബ്രാ, 9:22) ➟എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:9). ➟അതിനാൽ, ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അഥവാ, തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2:21), ആ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ, വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമത്വത്തിത്തിൽനിന്നു വീണ്ടെടുത്തത്: (1തിമൊ,2:5-6; 1പത്രൊ, 1:18-19). ➟ക്രൂശിതനായ ക്രിസ്തു ദൈവമാണെന്നു വിചാരിക്കുന്നവർ ഒന്നറിയുക: ❝ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്. ➟സങ്കീർത്തകരായ കോരെഹ് പുത്രന്മാർ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.❞ (സങ്കീ, 49:7-9). ➟ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്നു പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ➟ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും. ➟സകലത്തിലും സമ്പന്നനായ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു:  (2കൊരി, 8:91തിമൊ, 3:15-16). ➟അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16; Col, 2:2). ➟ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ ഏകമനുഷ്യൻ ആയതുകൊണ്ടാണ് ദൈവത്തിന് വീണ്ടെടുപ്പുവിലകൊടുത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ കഴിഞ്ഞത്: (1യോഹ, 3:5; റോമ, 5:15). 
വീണ്ടെടുപ്പുകാരനു് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13
➦ ❝അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.❞ (തീത്തൊ, 2:14). ➟❝ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.❞ (എഫെ, 5:2ഗലാ, 1:3; 2:20; എഫെ, 5:27; 1തിമൊ,2:6; എബ്രാ, 7:27; 9:14). ➟❝സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല❞ എന്ന് പഠിപ്പിച്ചവൻ, പരപ്രേരണകൂടാതെ തന്നെത്താൻ നമുക്കുവേണ്ടി ദൈവത്തിനു് മറുവിലയായി അർപ്പിക്കുകയായിരുന്നു: (യോഹ, 15:13). ➟❝മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലേ! ദൈവജാതാ!…..❞ എന്ന് പാട്ടുപാടിയാൽ മാത്രംപോര, മനസ്സോടെ മരണംവരിച്ചത് മരണമില്ലാത്ത ദൈവമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനാണെന്ന് മനസ്സോടെ അംഗീകരിക്കുകയും വേണം. ➟എന്നാലേ രക്ഷപ്രാപിക്കുകയുള്ളൂ; അതാണ് ദൈവത്തിൻ്റെ ഇച്ഛ. (1തിമൊ, 2:4-7). ➟അതുകൊണ്ടാണ്, ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ എന്ന് പറയുന്നത്: (റോമ, 5:15പ്രവൃ, 15:11). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]
 ❹ വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവൻ ആയിരിക്കണം: 
➦ ❝പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.❞ (2കൊരി, 5:21). ➟ഒരു അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. ➟അതുകൊണ്ടാണ് ദൈവം കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (1തിമൊ, 3:15-16മത്താ, 1:21). ➟❝പരിശുദ്ധൻ❞ (യോഹ, 6:69), ❝പാപം അറിയാത്തവൻ❞ (2കൊരി, 5:21), ❝പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ❞ (എബ്രാ, 7:26), ❝അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല❞ (1പത്രൊ, 2:22), ❝അവനിൽ പാപമില്ല❞ (1യോഹ, 3:5) എന്നിത്യാദി പദപ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:15; യോഹ, 8:40). ➟❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കാൻ കഴിയുന്ന കാർമ്മികവും ധാർമ്മികവുമായി പൂർണ്ണവിശുദ്ധയുള്ള മറ്റൊരു മനുഷ്യൻ ലോകത്ത് ഉണ്ടായിട്ടില്ല; ഉണ്ടാകുകയുമില്ല. ➟ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്നു പറയേണ്ടിവരും.
ഏകദൈവവും ഏകമനുഷ്യനും:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (theoi – gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6യോഹ, 17:3; എഫെ, 4:6). ➟പിതാവായ ഏകദൈവമല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]. ➟❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟സ്രഷ്ടാവും പിതാവുമായവൻ്റെ ❝പ്രകൃതി❞ (Nature) ❝ദൈവം❞ (God) എന്നതും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ (Nature) ❝മനുഷ്യൻ❞ (Man) എന്നതുമാണ്: (1തിമൊ, 2:5-6). ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷയാണ് മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 3:15-16). ➟അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും: (1തിമൊ, 3:15-16, കൊലൊ, 2:2). ➟അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6 –  യോഹ, 17:3). ദൈവത്തിൻ്റെ കൃപയാൽ ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മെ വീണ്ടെടുത്തത്: (റോമ, 3:241തിമൊ, 2:6). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚   
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟝

പരമാർത്ഥജ്ഞാനം 5

അവതാരവും വെളിപ്പാടും: 
➦ ദൈവം മൂന്ന് വ്യക്തിയാണെന്ന് വിചാരിക്കുന്നവരാണ് ദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തു എന്ന് പഠിപ്പിക്കുന്നത്.  ➟❝അവതാരം❞ (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) ബൈബിളിൻ്റെ വിഷയമല്ല; അങ്ങനെയൊരു പദംപോലും ബൈബിളിൽ കാണാൻ കഴിയില്ല. ➟ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ➟❝വ്യക്തി❞ (𝐏𝐞𝐫𝐬𝐨𝐧) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; സാധാരണയായി മനുഷ്യരെ കുറിക്കുന്നതാണ്. ➟ഏകദൈവത്തിനു് ❝വെളിപ്പാടുകൾ❞ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟ദൈവത്തെ മനുഷ്യരെപ്പോലെ വ്യക്തികളാക്കുന്നവർക്ക് എന്ത് ചാണാപ്പുളി ഉപദേശവും പറയാൻ പറ്റും!
അവതാരം: 
➦ ❝ഒരുത്തൻ തൻ്റെ സ്വരൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.❞ ➟അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; ജാതികളുടെ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല; അതാണ് സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നത്. ➟ത്രിത്വം (𝐓𝐫𝐢𝐧𝐭𝐲) എന്ന പദമോ, ആശയമോ ബൈബിളിൽ ഇല്ലാത്തപോലെ, അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എന്ന പദമോ, ആശയമോ ബൈബിളിൽ ഉള്ളതല്ല. ➟മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനമില്ലാത്തവനുമായ സത്യേകദൈവത്തിനു് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവതാരമെടുക്കാൻ കഴിയില്ലെന്നു ട്രിനിക്കറിയില്ല.
ട്രിനിറ്റിയുടെ ദൈവം:
➦ ട്രിനിറ്റിയുടെ ദൈവം സ്വയംഭൂവും പൗരുഷേയനുമായ ദൈവമാണ്. ➟❝സ്വയംഭൂ❞എന്നാൽ: സ്വയം ജനിച്ചവൻ, തന്നത്താൻ പിറന്നവൻ എന്നൊക്കെയാണർത്ഥം. ➟പൗരുഷേയൻ എന്നാൽ: പുരുഷൻ, പുരുഷത്വമുള്ളവൻ എന്നൊക്കയാണ്. [കാണുക: Systematic Theology, Page 97). ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം അനാദിയായും ശാശ്വതമായും ഉള്ളവനാണ്: ❝പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.❞ (സങ്കീ, 90:2). ➟ദൈവം എന്നെന്നേക്കും ഉള്ളവനാണ്. ദൈവം ഇല്ലാതിരുന്ന ഒരു കാലമില്ല; ഇനി ഇല്ലാതിരിക്കുന്ന ഒരുകാലം ഉണ്ടാകുകയുമില്ല. ➟പിന്നെങ്ങനെ സ്വയംഭൂ ആണെന്ന് പറയാൻ പറ്റും? ➟ദൈവം മനുഷ്യനല്ല, ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9; ഇയ്യോ, 9:32). ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; ലൂക്കൊ, 20:35-36). ➟പിന്നെങ്ങനെ ദൈവം പൗരുഷേയനാണെന്ന് പറയാൻ പറ്റും? ➟ചുരുക്കിപ്പറഞ്ഞാൽ, ട്രിനിറ്റിയുടെ ദൈവത്തിനു് ബൈബിളിലെ ദൈവവുമായി യാതൊരു ബന്ധവുമില്ല. ➟സ്വയം ജനിച്ച ഒരു ദൈവത്തിനു് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവതാരം എടുക്കാനും സ്വയം ഇല്ലാതാകാനും കഴിയും. ➟പുരുഷനായ ദൈവത്തെ വ്യക്തിയാണെന്നും പറയാം. ➟അതിപ്പോൾ, മൂന്ന് വ്യക്തിയെന്നോ, മൂന്നൂറ് വ്യക്തിയെന്ന് പറഞ്ഞാലോ കുഴപ്പമില്ല; ആളൊരു പുരുഷനാണല്ലോ!
സത്യേകദൈവം: 
➦ ദൈവത്തിൻ്റെ വെളിപ്പാട് (പ്രത്യക്ഷത) എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ➟❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ➟തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത ഈ ദൈവം എങ്ങനെ അവതാരമെടുക്കും❓
വെളിപ്പാട്:
➦ ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞
➦ ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12 വെളി, 4:2). 
➦ ക്രിസ്തു പറയുന്നു: ❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.❞ (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). ➟അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയെയാണ് ഭക്തന്മാർ കണ്ടത്. ➟❝ദൈവത്തെ കണ്ടു❞ എന്ന് പറയാതെ, ദൈവം പലർക്കും പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7), യിസ്ഹാക്ക് (ഉല്പ, 26:2; 26:24), യാക്കോബ് (ഉല്പ, 35:9; 48:3), മോശെ (പുറ, 4:5; സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4; 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 7:12; 1രാജാ, 11:9) മുതലായവർക്ക് ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. 
➦ ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ➟ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല: (ഉല്പ, 18:1-33; 19:1). ➟എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ❝പാപരഹിതനായ ഒരു മനുഷ്യനു❞ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1; 1:16; 1തിമൊ, 3:15-16). [കാണുക: യെഹൂദന്നു എന്തു വിശേഷത?]. 
➦ അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അല്ലെങ്കിൽ, മനുഷ്യനാണ് യേശു: (യെശ, 25:8എബ്രാ, 2:14-15; യെശ, 25:9ലൂക്കൊ, 1:68; യെശ, 35:4-6 മത്താ, 11:3-5 ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 ലൂക്കൊ, 1:75-77; മത്താ, 1:18; മത്താ, 1:20; ലൂക്കൊ, 2:21; യെശ, 7:14; സങ്കീ, 40:6 എബ്രാ, 10:5; യെശ, 7:14 മത്താ, 1:21-22; യോഹ, 8:40. ഒ.നോ: ഉല്പ, 3:15 എബ്രാ, 2:14-15; ആവ, 18:15 പ്രവൃ, 7:37; ആവ, 18:18-19 പ്രവൃ, 3:22-23; യോഹ, 12:49). ➟അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയിൽ അവതാരം എടുത്തതല്ല. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ക്രിസ്തു പുരാതനകാലത്ത് ഉത്ഭവിച്ചവനാണോ
➦ ❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.❞ (മീഖാ, 5:2). ➟ഈ വേദഭാഗപ്രകാരം, യേശു പണ്ടേയുള്ളവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟നമുക്ക് ഈ വേദഭാഗം ഒന്ന് പരിശോധിക്കാം. ➟ആദ്യഭാഗം: ❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും.❞ ➟ഇത് ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള പ്രവചനമാണ് (മത്താ, 2:6). ➟❝എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും❞ (out of you shall come forth to Me) എന്നതിൻ്റെ എബ്രായ രൂപം: ❝മിംമ്ഖാ ലി യെറ്റ്സെ❞ (מִמְּךָ לִי יֵצֵא – miM’khä liy yëtzë) എന്നാണ്. ➟ഇത് വ്യക്തമായി ഭാവികാലത്തിലാണ് (𝐅𝐮𝐭𝐮𝐫𝐞 𝐭𝐞𝐧𝐬𝐞) പറഞ്ഞിരിക്കുന്നത്. ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟അടുത്തഭാഗം: ❝അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.❞ ➟ഈ വേദഭാഗമാണ്, അവൻ പണ്ടേ ഉത്ഭവിച്ചവനാണെന്ന് വിചാരിക്കാൻ കാരണം. ➟മൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ❶ക്രിസ്തു പണ്ടേ ഉത്ഭവിച്ചവനായാലും പിൽക്കാലത്ത് ഉത്ഭവിച്ചവനായാലും, ഉത്ഭവമുള്ള (𝐎𝐫𝐢𝐠𝐢𝐧) അഥവാ, ആരംഭം/തുടക്കം ഉള്ള ഒരുത്തനു് മോശെയെപ്പോലെ ഒരു മനുഷ്യദൈവം ആകാനല്ലാതെ, സത്യദൈവം ആയിരിക്കാൻ കഴിയില്ല: (പുറ, 4:16; 7:1). ➟സത്യദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2; യെശ, 46:10). ➟പുരാതനനായ ഒരു മനുഷ്യൻ ഉണ്ടാകുവാനും സാദ്ധ്യമല്ല. ➟യഹോവസാക്ഷികൾ പറയുംമ്പോലെ, അവൻ ആദ്യസൃഷ്ടിയായ ദൂതനാണെന്ന് പറഞ്ഞാലും നടക്കില്ല. ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟തന്മൂലം, ക്രിസ്തുവിൻ്റെ ഉത്ഭവം പുരാതനകാലത്തല്ലായിരുന്നു എന്ന് വ്യക്തമാണ്. 
❷ക്രിസ്തു പണ്ടേ ഉത്ഭവിച്ചവനായിരുന്നെങ്കിൽ, ❝എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും❞ (out of you shall come forth to Me) എന്ന് ആദ്യഭാഗത്ത് ഭാവികാലത്തിൽ പറയില്ലായിരുന്നു. ➟അത് പൂർവ്വാപരവൈരുദ്ധ്യമാകും. ❸എബ്രായയിൽ ഈ വേദഭാഗം:  ❝ഉമോറ്റ്സോതാവ് മിക്കെദെം മിമെ ഓലാം❞ (וּמוֹצָאֹתָיו מִקֶּדֶם מִימֵי עוֹלָם – ûmôtzäotäyw miQedem miymëy ôläm) എന്നാണ്. ➟അതിൽ, ❝ഉമോറ്റ്സോതാവ്❞ (וּמוֹצָאֹתָיו – ûmôtzäotäyw) എന്ന പദത്തിന് ❝അവന്റെ ഉത്ഭവങ്ങൾ❞ എന്നാണർത്ഥം. ➟ഈ പദത്തോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണ്: ❶ഈ പദത്തിൻ്റെ മൂലധാതുവായ ❝മോറ്റ്സാഅാ❞ (מוֹצָאֹת – motsaah) എന്ന പദം സ്ത്രീലിംഗ നാമം (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്: [കാണുക: Biblehub]. ❷ഈ പദം ഒരു ബഹുവചന രൂപമാണ്. ➟എന്നുവെച്ചാൽ, ❝മോറ്റ്സാഅാ❞ (מוֹצָאֹת – motsaah) എന്ന സ്ത്രീലിംഗ പദത്തോടൊപ്പം, ❝ഓത്❞ (וֹת – ot) എന്ന ബഹുവചന പ്രത്യയവും (𝐏𝐥𝐮𝐫𝐚𝐥 𝐒𝐮𝐟𝐟𝐢𝐱), അവൻ്റെ എന്നർത്ഥമുള്ള ❝ആവ് (יו – ayw) എന്ന മറ്റൊരു പുല്ലിംഗ പ്രത്യയവും (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐒𝐮𝐟𝐟𝐢𝐱), ഉ❞ (וּ – û) എന്ന ഉപസർഗ്ഗവും (𝐩𝐫𝐞𝐟𝐢𝐱) ചേർന്നാണ് ഉമോറ്റ്സോതാവ് (ûmôtzäotäyw) എന്ന പദമുണ്ടായത്.  ➟അതായത്, ഒരു സ്ത്രീലിംഗ മൂലപദത്തിൽ നിന്ന് ❝അവൻ്റെ ഉത്ഭവങ്ങൾ അഥവാ, പുറപ്പാടുകൾ❞ എന്ന ബഹുവചനമാണ് കാണുന്നത്. ➟മലയാളത്തിൽ 1841-ൽ പരിഭാഷ ചെയ്ത ബെഞ്ചമിൻ ബെയ്ലിയിൽ ❝പുറപ്പാടുകൾ❞ എന്ന ബഹുവചനമാണ്: [കാണുക: ബെ.ബെ]. ➟ഇംഗ്ലീഷിലെ ഭൂരിഭാഗം പരിഭാഷകളിലും ❝𝐖𝐡𝐨𝐬𝐞 𝐨𝐫𝐢𝐠𝐢𝐧𝐬❞ (BSB, GWT, NET, NIV, NLT) ❝𝐖𝐡𝐨𝐬𝐞 𝐠𝐨𝐢𝐧𝐠𝐬 𝐟𝐨𝐫𝐭𝐡❞ (AB, AFV, AKJV, ASV, BST, DBT, ERV, GB1587, JPS Tanakh, KJV, LB, NASB, NKJV, NHEB, SLT, WBT, WEB), ❝𝐇𝐢𝐬 𝐜𝐨𝐦𝐢𝐧𝐠𝐬 𝐟𝐨𝐫𝐭𝐡❞ (LSV, YLT) എന്നിങ്ങനെ ബഹുവചനമാണ് കാണുന്നത്. ➟യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ പണ്ടേയുള്ള ജനനമാണ് അവസാനഭാഗത്തെ വിഷയമെങ്കിൽ, ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഒരിക്കലും പറയില്ലായിരുന്നു. ➟ക്രിസ്തുവെന്ന ഏകനു് പലവിധ ഉത്ഭവം ഉണ്ടാകുമോ❓ ➟ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ച് പണ്ടേയുള്ളതും പുരാതനവുമായ മുൻനിർണ്ണയമാണ് പ്രസ്തുതഭാഗത്തെ വിഷയം. ➟അഥവാ, ആദിമുതൽ ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞടുക്കപ്പെട്ടവരും ഉണ്ടായിരുന്നത് ദൈവത്തിൻ്റെ ഹൃദയത്തിലാണ്: (എഫെ, 1:4). ➟അതായത്, അവൻ്റെ ഉത്ഭവം പുരതനമേ നിർണ്ണയിക്കപ്പെട്ടതാണ് എന്നാണ് അതിൻ്റെ ആശയം. ➟അതിൻ്റെ വ്യക്തമായ രണ്ട് തെളിവ് പുതിയനിയമത്തിലുണ്ട്: ❶❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിന്നു മുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ് പറയുന്നത്. ➟മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവൻ എങ്ങനെയാണ് പുരാതനകാലത്ത് ഉത്ഭവിക്കുന്നത്❓ [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ദൈവപുത്രനായ യേശു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി ബേത്ത്ളേഹേമിൽ ജനിച്ചവനാണ്: (ലൂക്കൊ, 2:5-7). ➟പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശു എന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟പിന്നെങ്ങനെയാണ് അവൻ പുരാതനകാലത്ത് ഉത്ഭവിച്ചു എന്ന് പറയാൻ കഴിയുന്നത്❓ ➟പുരാതനകാലത്ത് യേശു ഉണ്ടായിരുന്നെങ്കിൽ, മറിയയിലൂടെ വീണ്ടും ഉത്ഭവിക്കുന്നത് എന്തിനാണ്❓ (ലൂക്കൊ, 1:35). ➟ഉത്ഭവത്തിനുമുമ്പെ ഉത്ഭവിച്ചവൻ ഉണ്ടാകില്ലെന്ന് അറിയാത്തത് ദൈവത്തിൻ്റെ വചനത്തെക്കുറിച്ചോ, പ്രവചനത്തെക്കുറിച്ചോ, മനുഷ്യരുടെ ഭാഷയെക്കുറിച്ചോ, ഭാഷയുടെ വ്യാകരണത്തെക്കുറിച്ചോ യാതൊരു ധാരണയും ഇല്ലാഞ്ഞിട്ടാണ്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. ❷❝യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും❞ എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. (മത്താ, 2:6). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ: മീഖാ പ്രവചനത്തിൻ്റെ അവസാനഭാഗം മത്തായി വിട്ടുകളഞ്ഞതായി കാണാം. ➟അത് യഥാർത്ഥത്തിൽ പ്രവചനത്തിൻ്റെ ഭാഗമായിരുന്നെങ്കിൽ, മത്തായി ഒരിക്കലും അത് വിട്ടുകളയില്ലായിരുന്നു. ➟അതായത്, യേശു പുരാതനകാലത്ത് ഉത്ഭവിച്ചവനാണെന്ന് അപ്പൊസ്തലനും പ്രഥമസുവിശേഷത്തിൻ്റെ എഴുത്തുകാരനുമായ മത്തായിക്കുപോലും അറിയില്ല. ➟പന്നെങ്ങനെയാണ് അവൻ പുരാതനകാലത്ത് ഉത്ഭവിച്ചതാണെന്ന് പറയും❓ ➟യേശു സർവ്വലോകങ്ങൾക്കുംമുമ്പെ സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവം ആണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുനഹദോസാണ്. ➟ഖുറാനിലെ ഈസാനബിക്കും നിഖ്യായിലെ യേശുവിനും ബൈബിളുമായി യാതൊരു ബന്ധവുമില്ല. ➟യേശു ആരാണെന്ന് അറിയാത്തതാണ് ഇതുപോലുള്ള മാരക ദുരുപദേശങ്ങൾക്ക് കാരണം. ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷയാണ് യേശു. (1തിമൊ, 3:15-16). ➟അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവം മനുഷ്യപ്രത്യക്ഷത എടുക്കുംമുമ്പെ ആ പ്രത്യക്ഷത എങ്ങനെയുണ്ടാകും❓ ➟യേശു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അറിയാത്തതുകൊണ്ടാണ് അവനും ദൈവമാണെന്നും പുരാതനകാലംമുതൽ അവനുണ്ടായിരുന്നു എന്നും അനേകരും കരുതുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ക്രിസ്തുവും അത്ഭുതങ്ങളും:
➦ ദൈവപുത്രനായ ക്രിസ്തു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട് ദൈവമാണെന്നും പലരും കരുതുന്നു. ➟എന്നാൽ ക്രിസ്തു പറയുന്നത് നോക്കുക: ❝ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.❞ (മത്താ, 12:28). ➟യേശു താൻ എങ്ങനെയാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് ഈ വേദഭാഗത്ത് വ്യക്തമാണല്ലോ? ട്രിനിറ്റിയുടെ ഭാഷയിൽ: ദൈവാത്മാവ് ക്രിസ്തുവിനോട് സമത്വമുള്ള മറ്റൊരു വ്യക്തിയും ദൈവവുമാണ്. ഒരു ദൈവത്തിനു് അത്ഭുതം പ്രവർത്തിക്കാൻ മറ്റൊരു ദൈവത്തിൻ്റെ സഹായം വേണമോ? ➟കാറ്റിനെയും കടലിനെയും ശാന്തമാക്കുവാൻ അഥവാ, പ്രകൃതിശക്തികളെ നിയന്ത്രിക്കുവാൻ ദൈവത്തിനു് നേരിട്ട് മാത്രമേ സാധിക്കുകയുള്ളു എന്നാണ് പലരുടെയും വിചാരം. ➟എന്നാൽ ഏലീയാവ് കല്പിച്ചിട്ട് മൂവാണ്ടും ആറുമാസവും ദേശത്ത് മഴ പെയ്യാതിരുന്നിട്ടുണ്ട്: (1രാജാ, 17:1; ലൂക്കൊ, 4:25). ➟ഏലീയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ ചെയ്തവനാണ് എലീശ: (1രാജാ, 19:16). ➟മോശെ ചെങ്കടലിനെ രണ്ടായിട്ട് വിഭാഗിച്ച് നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളെ രക്ഷപെടുത്തിയ മനുഷ്യനാണ്: (പുറ, 14:21-22). ➟❝മോശെ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു❞ എന്നാണ് വചനം പറയുന്നത്: (പ്രവൃ, 7:36). ➟എന്നാൽ യേശു മൂന്നര വർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ➟മോശെ യേശുവിനെക്കാൾ വലിയ ദൈവമാണെന്ന് നിങ്ങൾ സമ്മതിക്കുമോ? ➟മോശെയെ ❝ദൈവം❞ (elohim) എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്: (പുറ, 4:16; 7:1). ➟അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ച ഏലീയാവും എലീശയും പത്രൊസും പൗലൊസുമൊക്കെ ദൈവങ്ങളാണെന്ന് നിങ്ങൾ പറയാത്തതെന്താ? ➟അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ➟യേശു പിന്നെ ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്❓ ➟❝ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു❞ എന്ന് ക്രിസ്തു പറഞ്ഞത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? (മത്താ, 12:28). ➟❝സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു❞ എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 5:17). ➟ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പത്രൊസും നിക്കോദേമൊസും പറയുന്നു: (യോഹ, 3:2; പ്രവൃ, 10:38). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ വാക്കുകൾ നോക്കുക: ❝യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.❞ (പ്രവൃ, 2:22-23). ➟ഈ മൂന്ന് വാക്യത്തിൽ പ്രധാനപ്പെട്ട നാലു കാര്യങ്ങൾ പറയുന്നുണ്ട്: ❶ദൈവമാണ് യേശുവിനെക്കൊണ്ട് യെഹൂദന്മാരുടെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചത്; അല്ലാതെ, യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (പ്രവൃ, 2:22). ➟യേശുതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:28). ❷ദൈവം യെഹൂദന്മാർക്ക് കാണിച്ചുകൊടുത്തത് നസറായനായ യേശു എന്ന പുരുഷനെയാണ്: (പ്രവൃ, 2:23മത്താ, 26:72). ➟ഇവിടെപ്പറയുന്ന ❝പുരുഷൻ❞ (𝐌𝐚𝐧) ഗ്രീക്കിൽ ❝അനീർ❞ (ἀνήρ – anēr) ആണ്. ➟❝അനീർ❞ മനുഷ്യരിലെ പുരുഷൻ ആണ്. ➟ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്: (മത്താ, 22:30; ലൂക്കൊ, 20:35-36). ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 17:3യോഹ, 8:40). ❸യേശു എന്ന മനുഷ്യനെയാണ് യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്നതെന്ന് പത്രൊസ് പറയുന്നു: (പ്രവൃ, 2:23). ➟ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസും പറയുന്നു: (1തിമൊ, 2:6). ➟ദൈവത്തിനു് മരണമില്ലെന്നത് ശിശുസഹജമായ അറിവാണ്. ➟പൗലൊസ് അത് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്: (1തിമൊ, 6:16). ➟എന്നാൽ ❝ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണു❞ എന്നാണ് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നത്: [കാണുക: Systematic Theology]. ➟ത്രിത്വവിശ്വാസത്തിനു് ബൈബിളുമായി ഒരു ബന്ധവുമില്ലെന് മനസ്സിലായില്ലേ? [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ❹യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത് ദൈവമാണ്: (പ്രവൃ, 2:2410:40). ➟അതായത്, ബൈബിളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച എല്ലാവരെയുപോലെ യേശുവും ദൈവത്താൽ അല്ലെങ്കിൽ, ദൈവാത്മാവിനാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ അഞ്ചുപ്രാവശ്യം അസന്ദിഗ്ദ്ധമായി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (2തിമൊ, 3:16മത്താ, 12:28, ലൂക്കൊ, 5:17, യോഹ, 3:2, പ്രവൃ, 2:22, പ്രവൃ, 10:38). ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവൻ എങ്ങനെയാണ് ദൈവമാകുന്നത്❓ അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനു് അത്ഭുതം പ്രവർത്തിക്കാൻ മറ്റൊരു ദൈവത്തിൻ്റെ സഹായം വേണമായിരുന്നോ❓ ദൈവത്വത്തിൻ്റെ അളവുകോലല്ല അത്ഭുതങ്ങളെന്ന് ക്രൈസ്തവർ ഇനിയും എന്നാണ് മനസ്സിലാകുന്നത്❓ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവത്തെ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ത്രിമൂർത്തി ബഹുദൈവമാക്കുക എന്നതാണ് എല്ലാ ദുരുപദേശങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം!

ഞാൻ അവരുടെ നടുവിൽ ഉണ്ടു:
➦ ❝ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും; രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ, 18:19-20). ➟ഈ വേദഭാഗത്ത്, ❝രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു❞ എന്ന് ദൈവപുത്രനായ യേശു പറഞ്ഞിരിക്കയാൽ, അവൻ സർവ്വവ്യാപിയായ ദൈവം ആണെന്ന് കരുതുന്നവരുണ്ട്. 
❶ ആദ്യവാക്യം നോക്കുക: ❝ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും.❞ ➟വേദഭാഗം ശ്രദ്ധിക്കുക: ❝നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു ഞാൻ നടത്തിത്തരും എന്നല്ല പറയുന്നത്; സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും❞ എന്നാണ് പറയുന്നത്. ➟യേശു സർവ്വവ്യാപിയായ ദൈവമാണെങ്കിൽ, ❝ഞാൻ സാധിച്ചുതരും എന്നല്ലാതെ, എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും❞ എന്ന് പറയുന്നത് എന്തിനാണ്❓ ➟ഏതൊരുകാര്യവും പ്രാർത്ഥിക്കേണ്ടതും പ്രവർത്തിക്കേണ്ടതും യേശുവിൻ്റെ നാമത്തിലാണ്: (കൊലൊ, 3:17). ആ നാമത്തിൻ്റെ സാന്നിദ്ധ്യമാണ് അവിടുത്തെ വിഷയം.  [കാണുക: യേശുക്രിസ്തുവിൻ്റെ നാമത്തിൽ]
❷ ഇത് പറയുന്നത് ദൈവമല്ല; യേശുവെന്ന മനുഷ്യനാണ്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟❝രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു❞ എന്ന് പറഞ്ഞത് യേശുവെന്ന മനുഷ്യനാണ്; ആ അർത്ഥത്തിൽ വേണം അതിനെ മനസ്സിലാക്കാൻ. ➟❝എൻ്റെ നാമത്തിൽ കൂടിവരുന്നവരുടെ മദ്ധ്യത്തിൽ ഞാനുണ്ട്❞ എന്നു ഒരു മനുഷ്യൻ പറഞ്ഞാൽ; അവൻ യഥാർത്ഥത്തിൽ ലോകത്തുള്ള എല്ലാ പ്രാദേശിക സഭയിലും ഒരംഗമായി കൂടിവരുമെന്നല്ല മനസ്സിലാക്കേണ്ടത്. ➟ആ നാമത്തിൻ്റെ സാന്നിധ്യത്തിൽ നിങ്ങളുടെ പ്രാർത്ഥനയിൽ മദ്ധ്യസ്ഥനായി താനും ഉണ്ടാകും എന്ന ആത്മീയ അർത്ഥമാണ് അതിനുള്ളത്: (1തിമൊ, 2:5-6; എബ്രാ, 8:6; 9:15; 12:24).  
❸ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിന്നെങ്ങനെ, പുത്രൻ സർവ്വവ്യാപിയായ ദൈവമാകും❓ പിന്നെങ്ങനെ അവനു് യഥാർത്ഥത്തിൽ കൂടിവരുന്നവരുടെ നടുവിൽ ഉണ്ടാകാൻ കഴിയും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]

ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയും:
➦ ❝ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟ക്രിസ്തുവിനും രണ്ടായിരം വർഷംമുമ്പ് ജീവിച്ചിരുന്ന ഇയ്യോബ് എന്ന ഭക്തനായ മനുഷ്യൻ്റെ ഒരു ചോദ്യമുണ്ട്: ❝മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?❞ (ഇയ്യോ, 14:14). ➟വീണ്ടും ആയിരം വർഷം കഴിഞ്ഞപ്പോൾ, സങ്കീർത്തനക്കാരായ കോരെഹ് പുത്രന്മാർ അതിനൊരു ഉത്തരം പറഞ്ഞു: ❝സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.❞ (സങ്കീ, 49:7-9). ❝മനുഷ്യരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല❞ എന്ന് കോരെഹ് പുത്രന്മാർ അടിവരയിട്ടുപറഞ്ഞു. ➟വിണ്ടും ആയിരം വർഷങ്ങൾക്കുശേഷം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ ഒരു മനുഷ്യൻ ജനിച്ചു: (മത്താ, 1:21). ➟അവൻ പറഞ്ഞു: ❝ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല.❞ (യോഹ, 11:25-26). ➟ദൈവം കാണിച്ചുതന്ന ആ പുരുഷൻ്റെ (മനുഷ്യൻ) പേരാണ് നസറായനായ യേശു: (പ്രവൃ, 2:23). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15പ്രവൃ, 15:11). ➟എകദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ മറുവിലയായി ദൈവത്തിനു് അർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6). ➟മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് മനുഷ്യനായ ക്രിസ്തുയേശു: (1പത്രൊ, 2:24 പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). ➟ഏകദൈവമായ പിതാവിനെയും നമ്മുടെ ഏകകർത്താവും മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുകയും അംഗീകരിക്കുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നതാണ് രക്ഷ: (യോഹ, 17:3; റോമ, 19:9; 1കൊരി, 8:6; 1തിമൊ, 2:4-7). യേശുക്രിസ്തു എന്ന ഏകമനുഷ്യനെ അറിയാത്തതുകൊണ്ടാണ് ഏകസത്യദൈവത്തെയും അറിയാത്തത്: (യോഹ, 8:19). [കാണുക: ദൈവത്തിൻ്റെ ഇച്ഛ, മനുഷ്യനായ ക്രിസ്തുയേശു]

നിത്യത്വം, സർവ്വജ്ഞാനം, സർവ്വവ്യാപകത്വം, സർവ്വശക്തി:
➦ നിത്യത്വം (𝐄𝐭𝐞𝐫𝐧𝐢𝐭𝐲), സർവ്വജ്ഞാനം (𝐎𝐦𝐧𝐢𝐬𝐜𝐢𝐞𝐧𝐜𝐞), സർവ്വവ്യാപകത്വം (𝐎𝐦𝐧𝐢𝐩𝐫𝐞𝐬𝐞𝐧𝐜𝐞), സർവ്വശക്തി (𝐎𝐦𝐧𝐢𝐩𝐨𝐭𝐞𝐧𝐜𝐞) മുതലായ സവിശേഷ ഗുണങ്ങൾ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച സത്യേകദൈവമായ പിതാവിനു് മാത്രം അവകാശപ്പെട്ടതാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). എന്നാൽ ദൈവപുത്രനായ ക്രിസ്തുവിനും ഈ സവിശേഷ ഗുണങ്ങൾ ഉണ്ടെന്ന് ട്രിനിറ്റി അവകാശപ്പെടുന്നു.
❶ ❝നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.❞ (യെശ, 40:28). ➟❝നിത്യം❞ (𝐄𝐭𝐞𝐫𝐧𝐢𝐭𝐲, 𝐄𝐯𝐞𝐫𝐥𝐚𝐬𝐭𝐢𝐧𝐠, 𝐅𝐨𝐫𝐞𝐯𝐞𝐫) എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ❝ഓലാം❞ (עוֹלָם – olam) എന്ന എബ്രായ പദമാണ്. ➟❝നിത്യദൈവം❞ (𝐄𝐯𝐞𝐫𝐥𝐚𝐬𝐭𝐢𝐧𝐠 𝐆𝐨𝐝) യഹോവ മാത്രമാണ്: (ഉല്പ, 21:33; സങ്കീ, 90:2; യെശ, 40:28). ➟❝നിത്യദൈവം❞ എന്നർത്ഥമുള്ള ❝ഐയോനിയോസ് തെയോസ്❞ (αἰώνιος θεός – Aiōnios Theos) പുതിയനിയമത്തിലും പിതാവായ ഏകദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്: (റോമ, 16:24). ➦എന്നാൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം 3755-ൽ (ബി.സി. 6) കന്യകയായ മറിയയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും പിതാവാണ് ഒരേയൊരു സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും പഠിപ്പിച്ച ക്രിസ്തു എങ്ങനെയാണ് നിത്യദൈവം ആകുന്നത്❓ (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2:7 – യോഹ, 17:3; 8:40). [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
❷ ❝മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?❞ (ഇയ്യോ, 37:16). ➟യഹോവയായ ഏകദൈവത്തെ ❝സർവജ്ഞാനി/ജ്ഞാനസമ്പൂർണ്ണൻ❞ (𝐇𝐢𝐦 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭 𝐢𝐧 𝐤𝐧𝐨𝐰𝐥𝐞𝐝𝐠𝐞) എന്ന അർത്ഥത്തിൽ, ❝തെമീം ദേയീം❞ (תְּמִים דֵּעִים – temim deeim) എന്ന എബ്രായപദം കാണാം. ➦എന്നാൽ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 24:36). ലോകാവസാനത്തിൻ്റെ നാളുംനാഴികയും ❝എൻ്റെ പിതാവു മാത്രം❞ (𝐌𝐲 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲) അല്ലാതെ, ❝പുത്രനും കൂടെ അറിയുന്നില്ല❞ എന്ന് പറഞ്ഞവൻ എങ്ങനെ സർവ്വജ്ഞാനിയാകും❓
❸ ❝ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 23:24). ➟❝ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ❞ (𝐈 𝐟𝐢𝐥𝐥 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡?) ❝എത്-ഹഷ്മായിം വെ-എത്-ഹാ-ആരെത്സ് അനി മാലേ❞ (אֶת־הַשָּׁמַיִם וְאֶת־הָאָרֶץ אֲנִי מָלֵא – et-haSHämayim w’et-hääretz ániy mälë) എന്ന് യഹോവ പറയുന്നത് അവൻ്റെ സർവ്വവ്യാപകത്വത്തിൻ്റെ തെളിവാണ്. ➦എന്നാൽ ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ഈ മനുഷ്യൻ എങ്ങനെയാണ് ആകാശങ്ങളുംഭൂമിയും നിൽഞ്ഞിരിക്കുന്ന ദൈവം ആകുന്നത്❓
❹ ❝അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.❝ (ഉല്പ, 17:1). ➟❝സർവ്വശക്തൻ❞ (𝐀𝐥𝐦𝐢𝐠𝐡𝐭𝐲, 𝐎𝐦𝐧𝐢𝐩𝐨𝐭𝐞𝐧𝐭) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ഷഡ്ഡായി❞ (שַׁדַּי – Shaddai) എന്ന എബ്രായപദം 𝟰𝟴 പ്രാവശ്യവും ❝പാന്റോക്രാറ്റോർ❞ (παντοκράτωρ – pantokratōr) എന്ന ഗ്രീക്കുപദം 𝟭𝟬 പ്രാവശ്യവുമുണ്ട്. ➟❝സർവ്വശക്തൻ❞ എന്ന പദവും പിതാവിനല്ലാതെ മറ്റാർക്കും ഉപയോഗിച്ചിട്ടില്ല: (ഉല്പ, 17:1; 28:3; 35:11; 43:14; 48:3; 49:25; പുറ, 6:3; സംഖ്യാ, 24:4; 24:16; രൂത്ത്, 1:20; 1:21; ഇയ്യോ, 5:17; 6:4; 6:14; 8:3; 8:5; 11:7; 13:3; 15:25; 21:15; 21:20; 22:3; 22:17; 22:23; 22:25; 22:26; 23:16; 24:1; 27:2; 27:10; 27:11; 27:13; 29:4; 31:2; 31:35; 32:8; 33:4; 34:10; 34:12; 35:13; 37:23; 40:2; സങ്കീ, 68:14; 91:1; യെശ, 13:6; യെഹെ, 1:24; 10:5; യോവേ, 1:15) ➖ (2കൊരി, 6:17; വെളി, 1:8; 4:8; 11:17; 15:3; 16:7; 16:14; 19:6; 19:15; 21:22). ➦എന്നാൽ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 5:30). സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തവൻ സർവ്വശക്തനായ ദൈവമാകുമോ❓ യഹോവയായ ഏകദൈവത്തിനല്ലാതെ, മറ്റാർക്കും മേല്പറഞ്ഞ സവിശേഷ ഗുണങ്ങൾ കാണാൻ കഴിയില്ല. [കാണുക: പിതാവ് എന്നെക്കാൾ വലിയവൻ]
ക്രിസ്തുവും അപ്പൊസ്തലന്മാരും:
➦ താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്:
ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിന്നെങ്ങനെ, പുത്രൻ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓
എന്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിൻ്റെ വാക്കുകളാണ് ഈ വേദഭാഗത്ത് കാണുന്നത്: (പ്രവൃ, 10:40). തൻ്റെ പിതാവും ദൈവവും വിശ്വാസികളുടെ പിതാവും ഒരുവനാണെന്ന് യേശു പറഞ്ഞത്: (മത്താ, 27:46; മർക്കൊ, 15:33). ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെയും ക്രിസ്തുവിൻ്റെയും പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് കർത്താവായ ക്രിസ്തുവാണ്: (യോഹ, 20:17). ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ആ ദൈവപുത്രൻ എങ്ങനെ നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓[കാണുക: എൻ്റെ ദൈവം]
യേശുക്രിസ്തുവിൻ്റെ ദൈവം:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടായിരിക്കെ, അവനെങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
പിതാവായ ഏകദൈവം:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: ❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. ➟❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ക്രിസ്തു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
ദൈവവും മനുഷ്യനും:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ❝ദൈവം❞ (𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവും പിതാവുമായവൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ ദൈവത്തിനു് മറുവിലയായി അർപ്പിച്ച ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ ആണെന്നും മനസ്സിലാക്കാം. ➟മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) അപ്പൊസ്തലന്മാർ, ബൈബിൾ എഴുത്തുകാർ ഉൾപ്പെടെ, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുമ്പോൾ (ഹോശേ, 11:9), മനുഷ്യനായ ക്രിസ്തുയേശു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

നിസ്തുലനായ ക്രിസ്തു:
➦ ക്രിസ്തു മനുഷ്യനായതുകൊണ്ട്, നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കരുത്: (യോഹ, 8:40ഗലാ, 1:1-2; 1കൊരി, 11:3). യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ (ക്രിസ്തു) നിസ്തുലനാണ്. ➟ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ പ്രകൃത്യാതീയമായി ഉല്പാദിതനായ പരിശുദ്ധ മനുഷ്യനാണ്: (1തിമൊ, 3:16-6; മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). ➟മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി (Nature) ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല: (എബ്രാ, 2:14-15). ➟എന്നാൽ അവൻ പാപരഹിതനും നാം പാപികളുമാണ്: (1യോഹ, 3:15റോമ, 3:12; 5:12). ➟അഥവാ, നമുക്ക് പാപജഡവും ക്രിസ്തുവിനു് പാപജഡത്തിൻ്റെ സാദൃശ്യവുമാണ് ഉണ്ടായിരുന്നത്: (റോമർ 8:3). ➟അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (1പത്രൊ, 2:24). ➟ഒരു അടിമയ്ക്ക് അടിമയെയോ, പാപിക്ക് പാപിയെയോ വീണ്ടെടുക്കാൻ കഴിയില്ല. ➟ക്രിസ്തു മനുഷ്യനാണെങ്കിലും, അവനെ സാമാന്യമനുഷ്യരിൽനിന്ന് വേർതിരിച്ചും ശ്രേഷ്ഠനുമായാണ് തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നത്: (ഗലാ, 1:1; 1കൊരി, 11:3). ➟അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും യാക്കോബുമൊക്കെ തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരായാണ് ഗണിച്ചിരുന്നത്: (റോമർ 1:2, യാക്കോ, 1:1, 2പത്രൊ, 1:1). ➟❝ദാസൻ❞ (Servent) എന്നത് ഗ്രീക്കിൽ, ❝ഡ്യൂലൊസ്❞ (δοῦλος – doulos) ആണ്. ➟അതിൻ്റെ ശരിയായ അർത്ഥം: ❝അടിമ❞ (slave) എന്നാണ്. ➟നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ സ്വന്തസഹോദരന്മാരാണ് യാക്കോബും യൂദായും: (1കൊരി, 9:5; ഗലാ, 1:19). ➟അവർപോലും ❝ക്രിസ്തുവിൻ്റെ ദാസൻ❞ എന്നാണ് തങ്ങളെ പരിചയപ്പെടുത്തുന്നത്: (യാക്കോ, 1:1; യൂദാ, 1:1). ➟അതാണ്, നമ്മുടെ ഏകകർത്താവും രക്ഷിതാവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ വൈശിഷ്ട്യം! (1കൊരി, 8:6റോമ, 5:15). ➟അവൻ്റെ നിസ്തുലതകൾ അനവധിയാണ്:
❶ അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20എഫെ, 1:4; എബ്രാ, 1:1). ➟ആ നിലയിൽ അവൻ നിസ്തുല്യനാണ്.
❷ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❸ അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ➟❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യോഹ, 8:46). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). ➟അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23. ഒ.നോ: യെഹെ, 18:4; 18:20;), ➟അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് നമ്മുടെ രക്ഷയെന്ന് വചനം പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).
❹ അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; പ്രവൃ, 10:38). ➟മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❺ അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). ➟യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22). ➟അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
❻ മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❼ അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ➟ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരുമുണ്ടായിട്ടില്ല; ആരുമുണ്ടാകുകയുമില്ല. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പിതാവ് എന്നെക്കാൾ വലിയവൻ:
❶ ❝പിതാവു എന്നെക്കാൾ വലിയവനല്ലോ.❞ (യോഹ, 14:28).
❷ ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.❞ (യോഹ, 10:29
❸ ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19)
❹ ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26)
❺ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.❞ (യോഹ, 5:30)
❻ ❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28)
❼ ❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49)
❽ ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50
❾ ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10)
❿ ❝സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:37)
⓫ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ 24:36)
⓬ ❝എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.❞ (മർക്കൊ, 10:18)
⓭ ❝പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.❞ (മത്താ, 26:39
⓮ ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം.❞ (മത്താ, 27:46)
⓯ ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.❞ (യോഹ, 20:17). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ❝എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ❞ എന്നൊക്കെ പുത്രൻ പറയുമായിരുന്നില്ല. പിതാവ് ഉപേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവനെ പിതാവിനോട് സമനായ ദൈവം ആക്കാൻ നോക്കുന്നവർ ഏതാത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക.

യേശുക്രിസ്തുവിൻ്റെ നാമത്തിൽ:
➦ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. ➟പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12. – പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➟യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി ❝യേശു❞ എന്ന സംജ്ഞാനാമം (Proper Noun) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21യോഹ, 5:43; 17:11; 17:12യോഹ, 14:26). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം എന്താണ്?]

സഹോദരന്മാരിൽ ആദ്യജാതൻ:
➦ ❝ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.❞ (റോമ, 8:29). ➟ഈ വേദഭാഗത്ത്, സഹോദരന്മാരിൽ ആദ്യജാതൻ❞ എന്ന് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കയാൽ, ഒരുവിധത്തിൽ അവൻ വിശ്വാസികളുടെ മൂത്തസഹോദരനാണ്. ➟അതുകൊണ്ട്, നമുക്കവനെ ❝ജേഷ്ഠൻ❞ (മൂത്തസഹോദരൻ) എന്ന് സംബോധന ചെയ്യാൻ കഴിയുമോ? ➟നാം ക്രിസ്തുവിലൂടെയാണ് ദൈവത്തിൻ്റെ മക്കളായത്: ❝ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.❞ (ഗലാ, 3:26). ➟ഉയിർത്തെഴുന്നേറ്റ ക്രിസ്തു പറയുന്നത് നോക്കുക: ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ഒന്നാമത്, ക്രിസ്തു വിശ്വാസികളെ ❝സഹോദരന്മാർ❞ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. രണ്ടാമത്, പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് ദൈവപുത്രനായ ക്രിസ്തു പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ കാണാം. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟തന്മൂലം, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും നമ്മുടെ ദൈവവും പിതാവും ഒരുവനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟നമ്മെ തൻ്റെ രക്തത്താൽ വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണ്. അതുകൊണ്ടാണ്, അവൻ നമ്മെ ❝സഹോദരന്മാർ❞ എന്നു വിളിപ്പാൻ ലജ്ജിക്കാഞ്ഞത്: (എബ്രാ. 2:11). ➟എന്നാൽ ദൈവപുത്രനായ ക്രിസ്തുവിനും വിശ്വാസികൾക്കും ദൈവവുമായി ഒരേ ബന്ധമല്ല ഉള്ളത്: ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായവനും, നമ്മൾ ദൈവത്തിൻ്റെ സൃഷ്ടികളുമാണ്: (1തിമൊ, 3:15-16; മത്താ, 1:20 ഉല്പ, 9:6). ➟ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും യഹോവയായ ഏകദൈവമാണ്: (യോഹ, 20:17 മത്താ, 27:46; മർക്കൊ, 15:33). ➟അതുകൊണ്ടാണ്, ദൈവപുത്രനായ ക്രിസ്തു വിശ്വസികളെ ❝സഹോദരന്മാർ❞ എന്ന് സംബോധന ചെയ്തത്: (യോഹ, 20:17 മത്താ, 12:49; മർക്കൊ, 3:33-34). ➟ക്രിസ്തു ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ടും; നമ്മൾ ക്രിസ്തു മുഖാന്തരവുമാണ് ദൈവത്തിന്റെ മക്കൾ ആയത്: (ലൂക്കൊ, 1:32; 1:35; 3:22 ഗലാ, 3:26). ➟സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായ ദൈവം അനേകം പുത്രന്മാരെ രക്ഷാനായകനായ ക്രിസ്തുവിലൂടെ തേജസ്സിലേക്കു നടത്തിയപ്പോൾ, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനും നമ്മൾ അനന്തരജാതരുമായി: (എബ്രാ, 2:10). ➟അങ്ങനെ, നാം ദൈവത്തിൻ്റെ മക്കളും അകവകാശികളും ദൈവപുത്രനായ ക്രിസ്തുവിൻ്റെ കൂട്ടവകാശികളുമായി: (റോമ, 8:17). ➟അതായത്, വിശ്വാസികൾ പിതാവായ ഏകദൈവത്തിൻ്റെ മക്കളും ദൈവപുത്രനും ഏകകർത്താവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ഇളയ സഹോദരങ്ങളുമാണ്: (യോഹ, 17:3; 1കൊരി, 8:6; റോമ, 5:15; യോഹ, 8:40).  
എന്നാൽ നമുക്കവനെ ജേഷ്ഠൻ എന്ന് വിളിക്കാമോ
➦ ക്രിസ്തു നമ്മുടെ മൂത്തസഹോദരൻ ആകണമെന്നത് ദൈവഹിതമായിരുന്നു. ➟എന്നാൽ വിശ്വാസികൾക്ക് അവനെ ചേട്ടൻ/ജേഷ്ഠൻ (മൂത്ത സഹോദരൻ) എന്ന് സംബോധന ചെയ്യാമോ എന്ന് ചോദിച്ചാൽ, ❝ഇല്ല❞ എന്നാണ് ബൈബിളിൻ്റെ ഉത്തരം. ➟ചില തെളിവുകൾ കാണിക്കാം: ❶ക്രിസ്തു മനുഷ്യനാണെങ്കിലും, അവനെ സാമാന്യമനുഷ്യരിൽനിന്ന് വേർതിരിച്ചും ശ്രേഷ്ഠനുമായാണ് പറഞ്ഞിരിക്കുന്നത്: (ഗലാ, 1:1; 1കൊരി, 11:3). ❷അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും യാക്കോബുമൊക്കെ തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരായാണ് ഗണിച്ചിരുന്നത്: (റോമർ 1:2, യാക്കോ, 1:1, 2പത്രൊ, 1:1). ➟❝ദാസൻ❞ (Servent) എന്നത് ഗ്രീക്കിൽ, ❝ഡ്യൂലൊസ്❞ (δοῦλος – doulos) ആണ്. ➟അതിൻ്റെ ശരിയായ അർത്ഥം: ❝അടിമ❞ (slave) എന്നാണ്. നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ സ്വന്തസഹോദരന്മാരാണ് യാക്കോബും യൂദായും: (1കൊരി, 9:5; ഗലാ, 1:19). ➟അവർപോലും ❝ക്രിസ്തുവിൻ്റെ ദാസൻ❞ എന്നുപറഞ്ഞുകൊണ്ടാണ് തങ്ങളെ പരിചയപ്പെടുത്തുന്നഥ്: (യാക്കോ, 1:1; യൂദാ, 1:1). ➟അതാണ്, നമ്മുടെ ഏകകർത്താവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ വൈശിഷ്ട്യം! (1കൊരി, 8:6 റോമ, 5:15). ❸ക്രിസ്തു മനുഷ്യരുടെ പാപപരിഹാരാരാർത്ഥം മനുഷ്യരോടു താദാത്മ്യം പ്രാപിച്ചു എന്നല്ലാതെ, മനുഷ്യർ ആരെങ്കിലും അവനോടു താദാത്മ്യം പ്രാപിച്ചു എന്ന് പറയാൻ പറ്റില്ല. (റോമ, 8:3; എബ്രാ, 2:14-15; എബ്രാ, 2:17). ➟അപ്പൊസ്തലന്മാരും സ്വന്തസഹോദരന്മാരും തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരെന്ന് എണ്ണിയത് അതിൻ്റെ തെളിവാണ്. ➟തന്മൂലം, ദൈവം ക്രിസ്തുവിനെ സഹോദരന്മാരിൽ തൻ്റെ ആദ്യജാതൻ (മൂത്തപുത്രൻ) ആക്കിയെങ്കിലും, നമ്മുടെ രക്ഷിതാവും കർത്താവുമായവനെ ❝ജേഷ്ഠൻ❞ എന്ന് സംബോധന ചെയ്യാൻ നമുക്ക് അവകാശമില്ല. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚   
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟞

കയീൻ്റെ ഭാര്യ ആരായിരുന്നു?

ബൈബിൾ വിശ്വാസയോഗ്യമല്ലെന്ന് കരുതുന്നവർ ചൂണ്ടിക്കാണിക്കുന്നതാണ് കയീൻ്റെ ഭാര്യയുടെ വിഷയം. ആദ്യമനുഷ്യരാണ് ആദാമും ഹവ്വായും. അവർക്ക് രണ്ട് പുത്രന്മാരാണ് ഉണ്ടായിരുന്നത്. അതിൽ മൂത്തവനായ കയീൻ ഇളയവനായ ഹാബെലിനെ കൊന്നു. എന്നാൽ അനന്തരം കയീൻ ദൈവസന്നിധിയിൽനിന്ന് മറ്റൊരു ദേശത്തേക്ക് ഓടിപ്പോയി ഒരു സ്ത്രീയെ വിവാഹം കഴിച്ചതായും അവർക്ക് വലിയൊരു സന്തതി പരമ്പര ഉണ്ടായതായും പറഞ്ഞിട്ടുണ്ട്: (ഉല്പ, 4:16-26). ഇതിൻ്റെ പരിഹാരം വളരെ ലളിതമാണ്. ആദത്തിനും ഹവ്വയ്ക്കും കയീൻ, ഹാബെൽ, ശേത്ത് എന്നിവരെക്കൂടാതെ മറ്റനേകം പുത്രന്മാരും പുത്രമാരും ഉണ്ടായതായി പറഞ്ഞിട്ടുണ്ട്: ❝ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു:❞ (ഉല്പ, 5:4). പാരമ്പര്യമനുസരിച്ച് ആദാമിനു 33 പുത്രന്മാരും 23 പുത്രിമാരും ഉണ്ടായിരുന്നു: [കാണുക: The Antiquities of the Jews – Book I, Chapter 2:3 (11)]. അന്ന് ഭൂമിയിൽ ഒരു കുടുംബം മാത്രം ഉണ്ടായിരുന്ന സ്ഥിതിക്ക് സഹോദരന്മാരും സഹോദരിമാരും തമ്മിൽ വിവാഹം ചെയ്യാതെ നിവൃത്തിയില്ല. ആരംഭകാലത്ത് ഇമ്മാതിരി വിവാഹങ്ങൾ ദോഷകരമായി കണക്കാക്കിയിരുന്നില്ല. തന്മൂലം, കയീൻ്റെ ഭാര്യ സ്വന്തം സഹോദരി ആയിരുന്നു എന്നതിൽ സംശയത്തിനിടമില്ല. കയീൻ്റെ ചരിത്രം മുമ്പും (4-ാം അദ്ധ്യായം) ആദാമിനു് ശേത്തും മറ്റുമക്കളു ജനിച്ചകാര്യം പിമ്പും (5-ാം അദ്ധ്യായം) പറഞ്ഞിരിക്കുന്നത്: കയീൻ്റെ ചരിത്രം നാലാം ആദ്ധ്യായത്തിൽ പറഞ്ഞ് അവസാനിപ്പിക്കാനും, ശേത്തിലൂടെയാണ് ബൈബിൾ ചരിത്രം പുരോഗമിക്കുന്നത് എന്നതിനാലുമാണ്.

വെളിപ്പാട് പുസ്തകം 𝟚

മനുഷ്യപുത്രനോടു സദൃശനായാവനും ദൈവവചനം എന്ന് പേരുള്ളവനും:
➦ മനുഷ്യപുത്രനോടു സദൃശനായവനെക്കുറിച്ചും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെക്കുറിച്ചും പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ പരിശോധിച്ചാൽ, മനുഷ്യപുത്രനോട് സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ഒന്നാണെന്നും എന്നാൽ അത് യേശുക്രിസ്തു അല്ലെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: 
മനുഷ്യപുത്രനോടു സദൃശനായവൻ:
➦ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അവൻ കണ്ട ❝മനുഷ്യപുത്രനോടു സദൃശനായവൻ❞ യേശു ആണെന്ന് അവൻ പറഞ്ഞിട്ടില്ല. ➟യേശുവിനെ മനുഷ്യപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 8:20). ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓ [കാണുക: ഞാൻ മരിച്ചവനായിരുന്നു]
വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ:
➦ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു ആണെന്ന് യോഹന്നാൻ പറഞ്ഞിട്ടില്ല. ➟അവനു് 11-ാം വാക്യത്തിൽ, ❝വിശ്വസ്തനും സത്യവാനും❞ എന്നൊരു പേർപറഞ്ഞിട്ടുണ്ട്. 12-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 13-ാം വാക്യത്തിൽ, ❝ദൈവവചനം❞ എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്. 16-ാം വാക്യത്തിൽ, ❝രാജാധിരാജാവും കർത്താധികർത്താവും❞ എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, ❝നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേശുക്രിസ്തു” എന്ന നമമല്ലാതെ വേറൊരു നാമവും ഇല്ല❞ എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:12). ➟കുതിരപ്പുറത്തിരിക്കുന്നവൻ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ, മനുഷ്യരുടെ രക്ഷയ്ക്ക് ഉതകാത്തതും പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്❓ ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെ മറ്റൊരു പേരിനെക്കുറിച്ച് ബൈബിളിൽ യാതൊരു സൂചനയും കാണാൻ കഴിയില്ല.
☛ മനുഷ്യപുത്രനോടു സദൃശനായവൻ ദൈവത്തെ ❝എൻ്റെ ദൈവം” (My God – ὁ θεός μου – ho theós mou) എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (വെളി, 3:2; 3:12). ➟അതിനാൽ, മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമല്ല; ഒരു ദൈവം ഉള്ളവനാണെന്ന് മനസ്സിലാക്കാം. ➟ട്രിനിറ്റി വിചാരിക്കുന്നപോലെ മനുഷ്യപുത്രനോടു സദൃശനായവൻ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് ❝ഒരു ദൈവം❞ ഉണ്ടാകില്ല. ➟ഒരു ദൈവം തനിക്കുതന്നെ ദൈവമാകുക സാദ്ധ്യമല്ല. ➦വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെയും സർവ്വശക്തിയുള്ള ദൈവത്തിൽനിന്ന് വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: ➟❝അവൻ സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു മെതിക്കുന്നവനാണ്.❞ (വെളി, 19:15). ➟അതിനാൽ, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ദൈവമല്ല.
☛ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും ❝പേരു/നാമം❞ (Name – ὄνομα – onoma) ഒന്നാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12; മത്താ, 28:19പ്രവൃ, 2:38; 8:16; 10:48; 19:5; കൊലോ, 3:17). [കാണുക: യേശുക്രിസ്തു എന്ന നാമം]. ➟എന്നാൽ മനുഷ്യപുത്രനോടു സദൃശനായവൻ ❝എൻ്റെ ദൈവത്തിൻ്റെ നാമവും❞ ❝എൻ്റെ പുതിയ നാമവും❞ എന്ന് വേർതിരിച്ചാണ് പറയുന്നത്. ➟കുതിരപ്പുറത്ത് ഇരിക്കുന്നവനു് നാലുപേരുണ്ട്. തന്മൂലം, മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും യേശുക്രിസ്തു ആണെന്ന് പറയാൻ നിർവ്വാഹമില്ല.
മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും താരതമ്യം: 
❶ മനുഷ്യപുത്രനോടു സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും ❝കണ്ണു അഗ്നിജ്വാല❞ പോലെയുള്ളതാണ്: (വെളി, 1:14; 2:18വെളി, 3:12). 
❷ മനുഷ്യപുത്രനോടു സദൃശനായവൻ്റെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും ❝വായിൽനിന്ന് മൂർച്ചയുള്ള വാൾ❞ പുറപ്പെടുന്നുണ്ട്: (വെളി, 1:16; 3:12വെളി, 19:15; 19:21).
❸ മനുഷ്യപുത്രനോടു സദൃശനായവനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ജാതികളുടെമേൽ അധികാരമുണ്ട്: (വെളി, 2:26വെളി, 19:15). 
❹ മനുഷ്യപുത്രനോടു സദൃശനായവനെയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെയും ദൈവത്തിൽനിന്ന് വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: (വെളി, 3:2; 3:12വെളി, 19:15). 
❺ മനുഷ്യപുത്രനോടു സദൃശനായവൻ്റെ പുതിയനാമവും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ ആർക്കും അറിഞ്ഞുകൂടാത്ത നാമവും ഒന്നാണ്: (വെളി, 3:12വെളി, 19:12). ➟അതിനിയും ലഭിക്കുവാനുള്ള നാമമാണ്. 
❻ മനുഷ്യപുത്രനോടുസദൃശനായവനെ, ❝വിശ്വസ്തനും സത്യവാനുമായ സാക്ഷി❞ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്: (വെളി, 3:14). ➟വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ, ❝വിശ്വസ്തനും സത്യവാനും എന്നും പേർ❞ പറഞ്ഞിട്ടുണ്ട്: (വെളി, 19:11). 
❼ വെളിപ്പാട് പതിനാലിൽ, മനുഷ്യപുത്രനോടു സദൃശനായ മറ്റൊരുത്തനെ കാണാം: ❝പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.❞ (വെളി, 14:14). ➟പൊൻകിരീടധാരിയായ ഈ മനുഷ്യപുത്രനോടു സദൃശൻ ഈ ഭൂമിയെ ഭരിക്കുന്ന ഒരു രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. ➟വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനുംഅങ്ങനെതന്നെ. തന്നെയുമല്ല, അവൻ ഒരു ദൂതനാണെന്ന് അവിടെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: 14-ാം അദ്ധ്യായത്തിലെ മനുഷ്യപുത്രനോടു സദൃശനായവൻ].

വെളിപ്പാട് 22:13 അല്ഫയും ഓമേഗയും ആരാണ്
➦ ❝ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.❞ (വെളി, 22:13). ➟ഈ വേദഭാഗത്ത് പറയുന്ന ❝അല്ഫയും ഓമേഗയും❞ ദൈവപുത്രനായ ക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവപുത്രനല്ല; പിതാവായ ദൈവമാണ് അവിടെപ്പറയുന്ന അല്ഫയും ഓമേഗയും.
➦ അല്ഫയും ഓമേഗയും: അല്ഫയും (Alpha – Α α) ഓമേഗയും (Omega – Ω ω) എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. ➟❝ഒന്നാമനും ഒടുക്കത്തവനും, ആദിയും അന്തവും❞ എന്നീ പ്രയോഗങ്ങൾക്ക് തുല്യമായ പദമാണ്, അല്ഫയും ഓമേഗയും.
➦ 22-ൻ്റെ ആറാം വാക്യം ഇപ്രകാരമാണ്: ❝പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟ആത്മാക്കളുടെ ദൈവമായ പിതാവായ യഹോവ തൻ്റെ ദൂതനെ അയച്ചിട്ട് അവനാണ് ദൈവത്തെ പ്രതിനിധീകരിച്ചുകൊണ്ട് യോഹന്നാനോടു സംസാരിക്കുന്നത്: (സംഖ്യാ, 27:17വെളി, 22:7-9). ➟അടുത്തവാക്യം നോക്കുക: ❝അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.❞ (വെളി,  22:10). ➟ദൈവത്തിൻ്റെ ദൂതൻ തന്നെയാണ് സംസാരിക്കുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമാണല്ലോ. ➟അടുത്ത മൂന്നു വാക്യങ്ങളും ദൂതനാണ് സംസാരിക്കുന്നത്: ❝അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.❞ (വെളി, 22:11-13). ➟തന്മൂലം, പുത്രനല്ല; പിതാവാണ് അല്ഫയും ഓമേഗയും എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟വ്യക്തമായ ചില തെളിവുകളുമുണ്ട്: 
❶ അല്ഫയും ഓമേഗയും (ആദിയും അന്തവും) എന്ന പ്രയോഗം വെളിപ്പാടിൽ മൂന്നിടത്താണ് കാണുന്നത്: (വെളി, 1:8; 21:6; 22:13). അതിൽ ഈ വേദഭാഗമൊഴികെ, മറ്റു രണ്ടിടത്തും പിതാവാണ് അല്ഫയും ഓമേഗയുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [വെളി, 1:8; 21:6). ➟രണ്ട് അല്ഫയും ഓമേഗയും എന്നത് വചനവിരുദ്ധവും യുക്തവിരുദ്ധവുമാണ്. [കാണുക: വെളിപ്പാട് 1:8-ലെ സർവ്വശക്തിയുള്ള ദൈവം ആരാണ്?]
❷ ❝യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.❞ (യെശ, 44:6 യെശ, 41:4; യെശ, 46:10; യെശ, 48:12). ➟യഹോവയ ഒരുത്തൻ മാത്രമാണ് ആദ്യനും അന്ത്യനും (അല്ഫയും ഓമേഗയും) എന്ന് പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിരിക്കയാൽ, മറ്റൊരുത്തൻ ഉണ്ടാകുക സാദ്ധ്യമല്ല.
❸ ❝ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.❞ (വെളി, 22:12). ➟ഓരോരുത്തൻ്റെ പ്രവൃത്തികൾക്ക് പ്രതിഫലം കൊടുക്കുന്നത് ആരാണോ, അവനാണ് അല്ഫയും ഒമേഗയും. പ്രതിഫലദാതാവ് ദൈവപുത്രനായ ക്രിസ്തു അല്ല; പിതാവായ യഹോവയാണ്. ➟ക്രിസ്തു പറയുന്നത് നോക്കുക: ❝നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.❞ (മത്താ, 6:6മത്താ, 6:1; 6:4; 6:18; എഫെ, 6:8; കൊലൊ, 3:23-25; എബ്രാ, 11:6). ➟❝ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.❞ (സങ്കീ, 58:11). ➟❝യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർ‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർ‍ക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും.❞ (യെശ, 61:8യെശ, 35:4; 40:10; 49:4; 62:11; 65:7). ➟ബൈബിളിൽ രണ്ട് അല്ഫയും ഒമേഗയുമില്ല. ➟ബൈബിളിൽ പിതാവായ ദൈവത്തെക്കുറിച്ച് മാത്രമാണ് അല്ഫയും ഒമേഗയും എന്ന് പറഞ്ഞിരിക്കുന്നത്. ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ്❓ എന്ന് പലർക്കും അറിയില്ല. ➟അതുകൊണ്ടാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്ത് ക്രിസ്തു അല്ഫയും ഓമേഗയും ആണെന്ന് പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പരമാർത്ഥജ്ഞാനം 4

അഭിഷേകദാതാവും അഭിഷിക്തനും: 
➦❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ഈ വേദഭാഗത്ത്, അഭിഷേകദാതാവായ ദൈവത്തെയും ദൈവത്താൽ അഭിഷേകംപ്രാപിച്ച യേശുവെന്ന മനുഷ്യനെയും കാണാം: (യോഹ, 8:40). ➟യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. ➟❝ദൈവം അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). 
➦❝ഖ്രിസ്റ്റോസ്❞ (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. ➟❝മശീയാഹ്❞ (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് ❝ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു❞ (Christ), ❝മശീയാഹ്❞ (masiah) എന്ന എബ്രായപദത്തിനും ❝ഖ്രിസ്റ്റോസ്❞ (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ➟❝ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ❝ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം.❞ ➟പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. ➟പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൾ (മശീഹമാർ) ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ❓ ➟സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ➟ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (1തിമൊ, 2:6). 
➦ വൺനെസ്സും ട്രിനിറ്റിയും കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (പ്രവൃ, 10:38 യെശ, 61:1; ലൂക്കൊ, 2:11; 3:22). ➟നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22). 
➦ യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22പ്രവൃ, 10:38ലൂക്കൊ, 4:14-15). ➟ദൈവം അഭിഷിക്തനല്ല; അഭിഷേകതാതാവാണ്. ❝യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു❞ എന്നതുതന്നെ, യേശു ദൈവമല്ല; അഭിഷേകം ആവശ്യമുള്ള മനുഷ്യനായിരുന്നു എന്നതിൻ്റെ അസന്ദിഗ്ദ്ധമായ തെളിലാണ്. ➟ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്. 
➦ ❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17) സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ (യോഹ, 18:37) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟താൻ ദൈവമല്ല; മനുഷ്യനാണെന്നു പഠിപ്പിച്ച ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർക്ക്,  അഭിഷേകദാതാവായ ദൈവത്തെയും അഭിഷിക്തനായ യേശുവിനെയും എങ്ങനെ തിരിച്ചറിയാൻ കഴിയും❓[കാണുക: മശീഹമാർ]

ആ പാറ ക്രിസ്തു ആയിരുന്നു:
10:1. ❝സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു;
10:2. എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
10:3. മോശെയോടു ചേർന്നു എല്ലാവരും
10:4. ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു –
10:5. എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
10:6. ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.❞ (1കൊരി, 10:1-5). ➟ഈ വേദഭാഗത്തുള്ള ❝പാറ❞ യഥാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് പഠിപ്പിക്കുന്ന അനേകരുണ്ട്. ➟ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ പൗലൊസ് പ്രസ്തുതവേദഭാഗത്ത് പറയുന്നതെല്ലാം ആത്മീയമായിട്ടാണ്: ❝ആത്മികാഹാരം, ആത്മികപാനീയം, ആത്മികപാറ❞ എന്നീ പ്രയോഗങ്ങൾ കാണുക. ➟എന്നാൽ പഴയനിയമത്തിൽ അങ്ങനെയൊരു പ്രയോഗം കാണാൻ കഴിയില്ല. ➟❝പാറ❞ ഒരു നിർജ്ജീവ വസ്തുവാണ്; ദൈവത്തിൻ്റെ ശക്തിയാൽ അതിൽനിന്ന് വെള്ളം പുറപ്പെട്ടുവന്നതാണ്. ➟ആ പാറയെ പൗലൊസ് ആത്മീയമായി ക്രിസ്തുവിനോട് ഉപമിക്കുന്നതാണ്. ➟അല്ലാതെ, ക്രിസ്തു യഥാർത്ഥത്തിൽ പാറയും കല്ലുമൊന്നുമല്ല. 
❷ ❝അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു.❞ ആത്മികപാറ ❝അവരെ അനുഗമിച്ചു അഥവാ, പിൻതുടർന്നു (followed them)❞ എന്നാണ് പറയുന്നത്. ➟മരൂഭൂയിൽ ഒരു പാറയും അവരെ പിൻതുടന്നില്ല; അവർ പായുടെ അടുത്തെത്തി ദൈവം കല്പിച്ചപ്രകാരം ചെയ്തപ്പോൾ വെള്ളം പാറയിൽനിന്ന് പുറപ്പെട്ടുവരികയായിരുന്നു: (പുറ, 17:1-6). ➟തന്മൂലം, ❝അവരെ അനുഗമിച്ച പാറ❞ എന്നൊക്കെ പറയുന്നത് ആത്മീയ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാം.
❸ ❝എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു.❞ ➟യഥാർത്ഥത്തിൽ ക്രിസ്തുവാകാകുന്ന പാറയിൽനിന്നാണ് അവർ വെള്ളം കുടിച്ചതെങ്കിൽ, ദൈവം എന്തുകൊണ്ടാണ് അവരിൽ പ്രസാദിക്കാതിരുന്നത്❓ ➟മരുഭൂമിയിലെ പാറ യഥാർത്ഥത്തിൽ ക്രിസ്തുവാണെങ്കിൽ, ആ പാറയിൽനിന്ന് വെള്ളംകുടിച്ച ജനത്തെ ദൈവം തള്ളിക്കളയുമായിരുന്നോ❓ ➟കാലേബും യോശുവയും ഒഴികെ പാറയിൽനിന്ന് വെള്ളംകുടിച്ച എല്ലാവരും വാഗ്ദത്തദേശം കാണാതെ മരുഭൂമിയിൽ പട്ടുപോയി: (സംഖ്യാ, 14:29-33). ➟അവർ കുടിച്ച പാറ യഥാർത്ഥത്തിൽ ക്രിസ്തു ആണെന്ന് പറയുന്നത് ക്രിസ്തുവിനുപോലും അപമാനമാണ്. 
❹ ക്രിസ്തു ജീവജലനദിയുടെ (പരിശുദ്ധാത്മാവ്) ഉറവയാണ്: (യോഹ, 7:37-39പ്രവൃ, 2:33). ➟യിസ്രായേൽ ജനം ജീവരക്ഷയ്ക്കായി വെള്ളംകുടിച്ച പാറയെ, ജീവജലത്തിൻ്റെ ഉറവയായ ക്രിസ്തുവിനോട് ആത്മീയമായി പൗലൊസ് ബന്ധിപ്പിക്കുകയാണ്. ➟അതായത്, യഥാർത്ഥ നിത്യജീവൻ്റെ ഉറവയായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ  മുൻകുറിയായിട്ടാണ് (നിഴൽ) മരുഭൂമിയിൽ യിസ്രായേൽ ജനം ജീവരക്ഷയ്ക്കായി വെള്ളംകുടിച്ച പാറയെ പൗലൊസ് കാണുന്നത്. ➟അതുകൊണ്ടാണ്, ❝ആ പാറ ക്രിസ്തു ആയിരുന്നു❞ എന്ന് ആത്മീയമായി പറയുന്നത്. ➟അല്ലാതെ, ആ പാറയ്ക്ക് നമ്മുടെ കർത്താവായ ക്രിസ്തുവുമായി നേരിട്ട് ബന്ധവുമില്ല. 
❺ ❝ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.❞ ➟മരുഭൂമിയിലെ സംഭവം നമുക്കൊരു ദൃഷ്ടാന്തമായാണ് പൗലൊസ് പറയുന്നത്. ➟അവരെപ്പോലെ നാമും ദുർമ്മോഹികളായിട്ട്, ക്രിസ്തു മുഖാന്തരം നമുക്കു ലഭിച്ച ജീവജലനദിയായ പരിശുദ്ധാത്മാവാനെ ദുഃഖിപ്പിക്കാനും ദൈവത്തെ ത്യജിച്ചുകളയാതിരിക്കാനും അപ്പൊസ്തലൻ നമുക്കു നല്കുന്ന ഭയനിർദ്ദേശമാണ് പ്രസ്തുത വേദഭാഗത്തുള്ളത്. ➟പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ ക്രിസ്തു എന്ന വ്യക്തിയെയോ, അവൻ്റെ യാതൊരുവിധ പ്രവൃത്തിയെയോ കാണാൻ കഴിയില്ല. പിന്നെങ്ങനെയാണ് ഒരു പാറയായി ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയുന്നത്❓ ➟ക്രിസ്തു ആരാണെന്നറിയാത്തതാണ് പലരുടെയും പ്രശ്നം! [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

കർത്താവ് (കുറിയോസ്) ദൈവമാണോ
➦ ❝കർത്താവു❞ എന്ന പദത്തിനു് ദൈവം എന്നാണർത്ഥം എന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ ❝കർത്താവു❞ (κύριος – kyrios) എന്ന പദത്തിനു് ❝ദൈവം❞ എന്നർത്ഥമില്ല. ➟പുതിയനിയമത്തിൽ ❝യഹോവ❞ എന്ന ദൈവനാമത്തിനു് പകരമായി ഇരുന്നൂറിലേറെ പ്രാവശ്യം കർത്താവെന്ന പദം കാണാം. ഉദാ: (മത്താ, 4:7ആവ, 6:16). ➟ദൈവപുത്രനായ യേശുവിനെ സുവിശേഷങ്ങളിൽ ❝യജമാനൻ❝ എന്ന അർത്ഥത്തിലും, ലേഖനങ്ങളിൽ സഭയുടെ ❝അധികാരി❞ എന്ന അർത്ഥത്തിലുമാണ് ❝കുറിയൊസ്❞ എന്ന പദം ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്. ഉദാ: (മത്താ, 8:2 –  പ്രവൃ, 2:36). ➟ഉപമകളിൽ: അപ്പൻ, ഉടയവൻ, കർത്താവ്, യജമാനൻ എന്നീ സാധാരണ അർത്ഥങ്ങളിൽ അറുപതോളം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 15:27; 21:30; ലൂക്കൊ, 12:45).  ➟പീലാത്തൊസ് (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ഫിലിപ്പോസ് (യോഹ, 12:21), ദൂതൻ (പ്രവൃ, 10:4), വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (പ്രവൃ, 16:16; 16:19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവ് (പ്രവൃ, 25:26), കർത്താക്കന്മാർ (1കൊരി, 8:4), അബ്രാഹാം (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) മുതലായവരെ ❝യജമാനൻ❞ എന്ന സാധാരണ അർത്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟കർത്താവ് എന്ന പദത്തിനു് ❝ദൈവം❞ എന്നാണ് അർത്ഥമെങ്കിൽ, ഇവരൊക്കെ ദൈവങ്ങളാകില്ലേ❓ 
മറ്റൊരു തെളിവ്: മറിയയെ ❝കർത്താവിൻ്റെ മാതാവു❞ എന്നും, മറിയയുടെ മറ്റു മക്കളെ ❝കർത്താവിൻ്റെ സഹോദരന്മാർ❞ എന്നു പറയാനും ❝കുറിയോസ്❞ ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:431കൊരി, 9:5; ഗലാ, 1:19). ➟കുറിയോസ് എന്ന പദത്തിനു് ❝ദൈവം❞ എന്നാണ് അർത്ഥമെങ്കിൽ, മറിയ ദൈവമാതാവും മറ്റുമക്കൾ ദൈവത്തിൻ്റെ സഹോദരന്മാരും ആകില്ലേ❓ ➟ദൈവത്തിനു് മക്കൾ മാത്രമേയുള്ളൂ; അമ്മയും സഹോദരങ്ങളുമില്ല. ➟എന്നാൽ ക്രിസ്തുവിനു് വംശാവലിയും ജനനവും അമ്മയും വളർത്തച്ഛനും സഹോദരിമാരും സഹോദരന്മാരുമുണ്ട്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിനെ കുറിയോസ് എന്ന് വിശേഷിപ്പിക്കുന്നത് യഹോവ എന്ന അർത്ഥത്തിലാണോ?

ക്രിസ്തു ദൂതനാണോ
➦ ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.❞ (മലാ, 3:1). ➟ഈ വേദഭാഗത്ത്, ❝നിയമദൂതൻ❞ എന്ന് ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ, അവൻ യഥാർത്ഥത്തിൽ ദൂതനാണെന്ന് കരുതുന്നവരുണ്ട്. ➟രണ്ടുമൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ ❝നിയമദൂതൻ (The messenger of the covenant) അഥവാ, ഉടമ്പടിയുടെ ദൂതൻ❞ എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്, ❝മലാഖ് ഹബ്രിത്❞ (מַלְאַךְ הַבְּרִית – Malakh HaBrit) എന്നാണ്. ➟ഇത് ക്രിസ്തുവിൻ്റെ അനേകം പദവികളിൽ ഒന്നു മാത്രമാണ്; അല്ലാതെ, അവൻ്റെ അസ്തിത്വമോ, പ്രകൃതിയോ, പേരോ അല്ല. ➟❝നിയമദൂതൻ❞ എന്നു മാത്രമല്ല; ❝കർത്താവു❞ (אָדוֹן – adon – Lord) എന്നൊരു പദവികൂടി പ്രസ്തുത വേദഭാഗത്ത് അവനുണ്ട്. [കാണുക: യേശുവിൻ്റെ പദവികൾ]. 
❷ വാക്യത്തിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.❞ ➟ഇവിടെ സംസാരിക്കുന്നത് യഹോവയാണ്. ➟യഹോവയായ ദൈവത്തിനാണ് യോഹന്നാൻ വഴി ഒരുക്കേണ്ടതെന്ന് യെശയ്യാവും പരിശുദ്ധാത്മാവ് നിറഞ്ഞവനായ സെഖര്യാവും പ്രവചിച്ചിട്ടുണ്ട്: (യെശ, 40:3; ലൂക്കൊ, 1:76-77). ➟അങ്ങനെ നോക്കിയാൽ, ക്രിസ്തു യഹോവയാണെന്നല്ലാതെ ദൂതനാണെന്ന് എങ്ങനെ പറയും❓ 
❸ വഴിയൊരുക്കിയ യോഹന്നാനെയും ❝ദൂതൻ❞ (מַלְאָךְ – Malakh) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ➟അവൻ സെഖര്യാവിൻ്റെയും എലീശബെത്തിൻ്റെയും മകനായ മനുഷ്യനാണെന്ന് തർക്കമില്ലാത്ത കാര്യമാണ്. ➟അതിനാൽ, ❝ദൂതൻ❞ (messenger) എന്നത് യോഹന്നാൻ്റെയും പദവിയാണെന്ന് വ്യക്തമാണ്.
❹ ❝ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചു❞ എന്ന് എബ്രായലേഖകൻ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്. ➟യേശു ദൂതനാണെങ്കിൽ, എങ്ങനെയാണ് ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് പറയാൻ കഴിയുന്നത്❓
❺ ദൈവശ്വാസീയമായ തിരുവെഴുത്തിൽ യേശുവിൻ്റെ പ്രകൃതി (Nature) അക്ഷരംപ്രതി ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പിതാവാണ് ഒരേയൊരു സത്യദൈവമെന്നും (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) താൻ മനുഷ്യനാണെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 17:3യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം കാണാം. ➟തന്മൂലം, ക്രിസ്തു മനുഷ്യനാണെന്നും ❝നിയമദൂതൻ❞ എന്നത് അവൻ്റെ പദവിയാണെന്നും മനസ്സിലാക്കാം. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?]

ക്രിസ്തുവും സാത്താനും: 
➦ ❝സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.❞ (മത്താ, 4:10ലൂക്കൊ, 4:8). ➟ഈ വേദഭാഗത്ത്, ❝അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്നത് ഗ്രീക്കിൽ, ❝autō mono latrefseis❞ (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: BIB]. ➟ഇംഗ്ലീഷിൽ ❝Him only you shall serve❞ ആണ്: (NKJV). ➟❝ലാട്രുവോ❞ (λατρεύω – latreuō) എന്ന ഗ്രീക്കുപദത്തിനു് ❝ആരാധന❞ (Worship) എന്നാണർത്ഥം: (കാണുക: ലൂക്കൊ, 1:74; 2:37; പ്രവൃ, 24:14; ഫിലി, 3:3). ➟തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ➟ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 𝟭.ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, ❝പ്രോസ്കുനിയൊ❞ (προσκυνέω- proskyneo) എന്ന പദവമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. 𝟮.ദൈവത്തെ മാത്രം ആരാധിക്കുന്ന ❝ലാട്രുവോ❞ (λατρεύω – latreuo) എന്ന പദമാണ് അടുത്തതായി ഉപയോഗിച്ചിരിക്കുന്നത്. ➟പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. ➟തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. ➟അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം: 
❶ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ➟ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ➟ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
❷ ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, ❝നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❞ എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). ➟എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. ➟പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, ❝അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (3rd Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ ❝മാത്രമേ❞ ആരാധിക്കാവു എന്നാണ് പറഞ്ഞത്. ➟യഹോവയായ പിതാവിനെ മാത്രം ആരാധിക്കണമെന്ന്  പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
❸ ❝ദൈവത്തെ ആരാധിക്കണം❞ എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. ➟അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. ➟എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. ❝അവനെ മാത്രം ആരാധിക്കണം❞ എന്നാണ് പറഞ്ഞത്. ➟അതായത്, ഒറ്റയെ (only) കുറിക്കുന്ന ❝മോണോസ്❞ (Mónos) എന്ന പദം കൊണ്ട്, ❝അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ➟❝യഹോവയെ മാത്രം ആരാധിക്കണം❞ എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. ➟അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ➟ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (4:10). ➟ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. ➟തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ➟ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. ➟അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ➟ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ ❝അവനെ മാത്രം അഥവാ, പിതാവിനെ മാത്രം ആരാധിക്കണം❞ എന്ന് ❝മോണോസ്❞ (Mónos) കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. ➟അതാണ് ഭാഷയുടെ നിയമം.

ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. ➟പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ➟❝സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22). 
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം:
➦ ❝എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29).  ❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് ❝എന്റെ ദൈവം❞ (My God) ആണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: 
➦ ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല❞ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: 
➦ ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❝ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), ഏകദൈവം – The only God (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➦ ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം, കേൾക്കുക: ഏൽ ഏഹാദ്].

ദൈവത്തിൻ്റെ സാക്ഷികളും ക്രിസ്തുവിൻ്റെ അനുയായികളും:
➦ ഒരു ദൈവപൈതൽ ഏകദൈവത്തിൻ്റെ സാക്ഷിയും ക്രിസ്തുവിൻ്റെ അനുയായി അഥവാ, അവൻ്റെ കാൽച്ചുവടുകളെ പിൻതുടരുന്നവനും ആണ്: ❝നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10). ➟അടുത്തവാക്യം: ❝നിങ്ങൾ “ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8 43:12; പ്രവൃ, 1:8). ➟യഹോവയായ ഏകദൈവമല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:31). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രനും ഏകമനുഷ്യനുനായ ക്രിസ്തു, പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. (യോഹ, 18:37; റോമ, 5:15 മർക്കൊ, 12:29-30; യോഹ, 5:44; 17:3). ➟ക്രിസ്തു കഷ്ടം അനുഭവിച്ചത്, നമ്മെ വിശുദ്ധീകരിച്ച് സത്യേകദൈവത്തിൻ്റെ മക്കളാക്കാനാണ്. (എബ്രാ, 13:12). ➟അതുകൊണ്ടാണ്, ❝ക്രിസ്തു നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു❞ എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 2:21). ➟ക്രിസ്തു പറയുന്നത് നോക്കുക: ❝എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.❞ (യോഹ, 8:31-32മത്താ, 11:29-30; മത്താ, 16:24; ലൂക്കൊ, 9:26; യോഹ, 13:15; 14:23; 1യോഹ, 2:6). ➟ക്രിസ്തുവിൻ്റെ അനുയായികൾ അഥവാ, അവൻ്റെ കൽച്ചുവടു പിൻതുടരുന്നവർ ക്രിസ്തു പഠിപ്പിച്ച ഏകസത്യദൈവമായ യഹോവയുടെ (പിതാവ്) സാക്ഷികളാണ്. (യോഹ, 17:3; 1കൊരി, 8:6). ➟ക്രിസ്തു ആരെയാണോ സാക്ഷിച്ചത്; അവനെയാണ് അവൻ്റെ അനുയായികളും സാക്ഷിക്കേണ്ടത്: (യോഹ, 4:21-24). ➟അതായത്, ഒരു ദൈവപൈതൽ പിതാവായ ഏകദൈവത്തിൻ്റെ സാക്ഷികളും ദൈവപുത്രനും ഏകമനുഷ്യനുമായ ക്രിസ്തുവിൻ്റെ അനുയായികളുമാണ്. (യെശ, 43:10; 1പത്രൊ, 2:21). ➟ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്നത് നോക്കുക: ❝ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.❞ (റോമ, 11:33). ➟ദൈവത്തിൻ്റെ അറിവാകട്ടെ, ജ്ഞാനമാകട്ടെ, വഴികളാകട്ടെ മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയുന്നതല്ല. ➟അതിനാൽ, ദൈവത്തിൻ്റെ സാക്ഷിയാകാനല്ലാതെ; അവൻ്റെ അനുയായിയാകാനോ, അവൻ്റെ ഇല്ലാത്ത കാൽച്ചുവടുകൾ പിൻതുടരുവാനോ ആർക്കും കഴിയില്ല. ➟എന്നാൽ ക്രിസ്തു  മനുഷ്യനാകയാൽ, വ്യക്തമായ കാൽച്ചുവട് വെച്ചിട്ടാണ് പോയിരിക്കുന്നത്. ➟മനുഷ്യനല്ലാതെ, അഗോചരനായ ദൈവത്തിനു് തന്നെ പിൻതുടരുവാൻ ഒരു കാൽച്ചുവടു് വെയ്ക്കുവാൻ കഴിയില്ല. ➟❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17), സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ (യോഹ, 18:37) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❝താൻ ദൈവമല്ല; മനുഷ്യനാണെന്നും സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു❞ എന്ന് പഠിപ്പിച്ച ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവർ യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ അനുയായികളല്ല; ❝ക്രിസ്തുവിൻ്റെ അനുയായി❞ (ക്രിസ്ത്യാനി) എന്ന ഭോഷ്കിൽ വിശ്വസിക്കുന്നവരാണ്.

പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ
➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ഈ വേദഭാഗത്ത്, ❝ശാസ്ത്രിമാരും പരീശന്മാരും ❝ദൈവം ഒരുവൻ❞ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങിയതായി പറഞ്ഞിട്ടുണ്ട്. ➟അടുത്തവാക്യം: ❝എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു – അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.❞ (ലൂക്കൊ, 5:24). ➟ഈ വേദഭാഗത്ത്, ❝പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നു പറഞ്ഞുകൊണ്ട്, ക്രിസ്തു അവൻ്റെ രോഗകാരണമായ പാപം മോചിക്കുകയും സൗഖ്യം നല്കുകയും ചെയ്തതായി കാണാം. ക്രിസ്തു പക്ഷവാതരോഗിയുടെ പാപം മോചിച്ചതിനാൽ, ❝ദൈവം ഒരുവൻ❞ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ക്രിസ്തുവാണെന്ന് പലരും വിചാരിക്കുന്നു. ചിലകാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 
❶ ❝ദൈവം ഒരുവൻ❞ (God alone) എന്ന് പറയുന്നത് ഗ്രീക്കിൽ, ❝മോണോസ് ഹോ തെയൊസ്❞  (Mónos ho Theós) ആണ്. [കാണുക: BIB]. ➟അതായത്, ഒന്നിനെ (one) കുറിക്കുന്ന ❝ഹൈസ്❞ (heis) അല്ല; ❝ഒറ്റയെ❞ (alone) കുറിക്കുന്ന പഴയനിയമത്തിലെ ❝യാഹീദ്❞ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ❝മോണോസ്❞ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟❝ദൈവം ഒരുത്തൻ മാത്രമാണ് – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവവനാണ് (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് ❝എന്റെ ദൈവം❞ (My God) ആണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟❝ദൈവം ഒരുത്തൻ മാത്രമാണ് – The only God (റോമ, 16:26; 1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവനാണ്❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. ➟തന്മൂലം, പ്രസ്തുത വാക്യത്തിലെ ❝പാപങ്ങളെ മോചിപ്പാൻ കഴിവുള്ള ഏകദൈവം❞ യഹോവയായ ഏകദൈവമാണെന്ന് മനസ്സിലാക്കാം. [കാണുക: ദൈവം സമത്വമുള്ള മുന്ന് വ്യക്തിയോ?, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
❷ ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചത്❞ ക്രിസ്തുവോ, അപ്പൊസ്തലന്മാരോ അല്ല; യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാരാണ്. ➟യഹോവയല്ലാതെ മറ്റൊരു ദൈവം അവർക്കില്ല. ➟അവർ മറൊരു ദൈവത്തെയും അറിയുന്നില്ലെന്ന് പറഞ്ഞത് അവരുടെ ദൈവമായ യഹോവതന്നെയാണ്: ❝ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല.❞ (ഹോശേ, 13:4). ➟യേശുവിനെ വിശ്വസിക്കാത്ത യെഹൂദന്മാരാണ് അത് ഹൃദയത്തിൽ ചിന്തിച്ചത് എന്നതിനാൽ, അത് യേശുവല്ല; പിതാവായ യഹോവയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
❸ ❝ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നാണ് യേശു പറഞ്ഞത്. ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.❞ (യോഹ, 5:30). ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ക്രിസ്തു പറയുന്നത് നോക്കുക. ➟അവൻ പിതാവിൻ്റെ കല്പനപ്രകാരം പിതാവിൻ്റെ ഇഷ്ടമാണ് ചെയ്യുന്നത്: (യോഹ, 10:18). ➟ദൈവം ക്രിസ്തുവിനു് പാപമോചനത്തിനുള്ള അധികാരം കൊടുത്താൽ, ക്രിസ്തു ആ അധികാരം ഉപയോഗിച്ച് പാപമോചനം നല്കിയാൽ അവൻ ഏകദൈവമാകുമോ❓
❹ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ➟❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟❝ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു❞ എന്നാണ് യേശു പറഞ്ഞത്; മനുഷ്യനായ യേശുവിന് ദൈവം കൊടുത്ത അധികാരമാണെന്ന് യെഹൂദന്മാർ പറയുന്നു. ➟ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➟തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് സ്ഫടികസ്പുടം വ്യക്തമാണ്. 
❺ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: 𝟭.ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രാണ് ദൈവം (God alone). അത് ക്രിസ്തുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:44; 17:3). 𝟮.ക്രിസ്തു മനുഷ്യനാണ്. അതും താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). പിന്നെങ്ങനെയാണ്, അവൻ പാപങ്ങളെ മോചിച്ചതുകൊണ്ട് ദൈവമാകുന്നത്❓

മോണോതീയിസം (Monotheism):
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ❝ട്രിനിറ്റിയും❞ (Trinity) അല്ല, ❝വൺനെസ്സും❞ (Oneness) അല്ല; ❝മോണോതീയിസം❞ (Monotheism) ആണ്. ➟ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ ❝മോണോസ് തെയോസ് അഥവാ, ദൈവം ഏകൻ❞ (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. ➟The one and only God-ലുള്ള വിശ്വാസമാണ്, ❝മോണോതീയീസം❞ (Monotheism) അഥവാ, ഏകദൈവവിശ്വാസം: 
പഴയനിയമം:
➦ പഴയനിയമത്തിലെ ദൈവം ബഹുത്വമുള്ളവനല്ല; ഒരുത്തൻ മാത്രമാണ്: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത്, ❝ദൈവം ഒരുത്തൻ മാത്രം❞ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❝ഒന്നിനെ❞ കുറിക്കുന്ന (One) ❝എഹാദ്❞ (ehad – אֶחָד) അല്ല; ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന ❝ബാദ്❞ (bad – בַּד) ആണ്. ➟പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം, തനിയെ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ❝അക്❞ (ak), ❝റാഖ്❞ (raq), ❝ബാദ്❞ (bad), ❝ബദാദ്❞ (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം കാണാം. ➟ദൈവത്തിനു് ഒരു ബഹുത്വമുണ്ടായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പറയുമായിരുന്നോ❓ ➟അതിൽ ❝ബാദ്❞ (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും ❝ബദാദ്❞ (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ ❝സെപ്റ്റ്വജിൻ്റിൽ❞ (Septuagint) ❝മോണോസ്❞ (μόνος – Mónos) ആണ് കാണുന്നത്: (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). ➟പഴയനിയമത്തിൽ അനന്യമായ, ഒന്നുമാത്രമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝യാഹീദ്❞ (yahid – יָחִיד) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ ❝മോണോസ്❞ (Mónos). ➟നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ❝ദൈവം ഒരുത്തൻ മാത്രം❞ (The only God) ❝മോണോസ്❞ (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്.  
പുതിയനിയമം:
➦ പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, ❝മോണോസ് ഹോ തെയോസ്❞ (μόνος ὁ θεός – Mónos ho Theós) അഥവാ, ❝ദൈവം ഒത്തൻ മാത്രം❞ (God alone) ആണ്. ➟ഈ വേദഭാഗത്തും, ❝ദൈവം ഒരുവൻ❞ എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ❝ഒന്നിനെ❞ (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. ➟പുതിയനിയമത്തിൽ ❝ദൈവം ഒരുത്തൻ മാത്രം❞ ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് ❝മോണോസ്❞ കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). ➟ഈ വേദഭാഗങ്ങൾ പരിശോധിച്ചാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും കണ്ണുപൊട്ടനുപോലും മനസ്സിലാകും. 
ഉപസംഹാരം: 
➦ ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ ❝യാഹീദിന്❞ (yahid) തുല്യമായ ❝മോണോസ്❞ (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ➟തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ (പിതാവായ ഏകദൈവം) മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ➟ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ❝എഹാദിനും (ehad), ഹെയ്സിനും (heis)❞ ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ❝ഒറ്റയെ❞ (alone/only) കുറിക്കുന്ന ❝യാഹീദിനു❞ (yahid) തുല്യമായ ❝മോണോസ്❞ (Mónos) കൊണ്ട്, ❝ദൈവം ഒരുത്തൻ മാത്രം❞ (The only God) ആണെന്ന് പറയുമായിരുന്നില്ല. ➟പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത് പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ➟ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം (Monotheism) തെളിവുകൾ].

സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം:
➦ സകല ജനത്തിൻ്റെയും ആത്മാക്കൾക്ക് ഉടയവനാകുന്ന ദൈവവും, സകല ജഡത്തിൻ്റെയും ദൈവവും, സകല ദേഹികളുടെയും അവകാശിയും യഹോവയായ ഏകദൈവമാണ്: ❶❝അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.❞ (സംഖ്യാ, 16:22സംഖ്യാ, 27:17; സങ്കീ, 31:5; 42:1-2; സഭാ, 12:7; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19; വെളി, 22:6). ❷❝സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.❞ (യെഹെ, 18:4). ❸❝ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?❞ (യിരെ, 32:27സംഖ്യാ, 27:17). 
ക്രിസ്തുവിൻ്റെ ദൈവം:
➦ ക്രിസ്തു, പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). മനുഷ്യനായ ക്രിസ്തുയേശു ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തതും (1തിമൊ, 2:6യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33), മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ഉടയവനായ യഹോവയുടെ കയ്യിലാണ്: (ലൂക്കൊ, 23:46 ⁃⁃ സങ്കീ, 31:5). യഹോവ ക്രിസ്തുവിൻ്റെയും പിതാവും ദൈവവുമാണ്: (യോഹ, 20:17 ⁃⁃ യോഹ, 8:54).
സകല ജാതികളുടെയും രക്ഷകനും ദൈവവും:
➦❝സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22). ➦❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു❞ (1രാജാ, 8:59). ➦❝അപ്പോൾ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.❞ (സെഫ, 3:9). ➦❝സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.❞ (സങ്കീ, 117:1). ➦❝ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.❞ (സങ്കീ, 67:3സങ്കീ, 67:5). അണ്ടകടാഹത്തിലെ സകല ജാതികളുടെയും ദൈവമാണ് യഹോവ: ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25).

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚   
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟝
പരമാർത്ഥജ്ഞാനം 𝟞

പരമാർത്ഥജ്ഞാനം 3

ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും:
➦ ❝ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.❞ (1കൊരി, 15:45ഉല്പ, 2:7; യോഹ, 7:38-39). 
➦ ❝ആദാം❞ (אָדָם – Ἀδάμ – Adam) എന്ന എബ്രായ,ഗ്രീക്ക് പുല്ലിംഗ നാമത്തിനു് (masculine noun) ❝മനുഷ്യൻ, മനുഷ്യർ/മനുഷ്യജാതി❞ എന്നീ അർത്ഥമാണുള്ളത്. ➟പഴയനിയമത്തിൽ ആദ്യമനുഷ്യൻ്റെയും (1ദിന, 1:1) ഒരു പട്ടണത്തിൻ്റെയും (യോശു, 3:16) പേരായും, മനുഷ്യൻ (man), മനുഷ്യർ (men) എന്നീ സാമാന്യ അർത്ഥത്തിലും ആദാം എന്ന നാമം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:27ഉല്പ, 6:2).
➦ പുതിയനിയമത്തിൽ ❝ആദാം❞ (Adam) എന്ന പുല്ലിംഗ സംജ്ഞാനാമം (proper masculine noun) ഒൻപത് പ്രാവശ്യമുണ്ട്. ➟ഒരു പ്രാവശ്യം ക്രിസ്തുവിനും (1കൊരി, 15:45) എട്ടുപ്രാവശ്യം ആദ്യമനുഷ്യനും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 3:38ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:22; 1കൊരി, 15:45; 1തിമൊ, 2:13; 1തിമൊ, 2:14; യൂദാ, 1:14). ➟എന്നാൽ ❝മനുഷ്യൻ/മനുഷ്യർ❞ എന്ന സാമാന്യ അർത്ഥത്തിൽ പുതിയനിയമത്തിൽ കാണുന്നില്ല.  
ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും താരതമ്യം:
❶ ഒന്നാമത്തെ ആദാമും മനുഷ്യനാണ്; ഒടുക്കത്തെ ആദാമും മനുഷ്യനാണ്: ❝ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.❞ (1കൊരി, 15:45ഉല്പ, 2:7യോഹ, 8:40). ➟❝ഒന്നാം മനുഷ്യൻ❞ (ὁ πρῶτος ἄνθρωπος – ho prōtos anthrōpos – The first man) ❝രണ്ടാം മനുഷ്യൻ❞ (ὁ δεύτερος ἄνθρωπος – ho deuteros anthrōpos – The second man) എന്നീ പ്രയോഗങ്ങൾ രണ്ടുപേരും മനുഷ്യരാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്.
❷ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടു; ഒടുക്കത്തെ ആദാം പാപരഹിതനായി ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21ലൂക്കൊ, 1:35; യോഹ, 6:69; 1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5)
❸ ഒന്നാമത്തെ ആദാം മനുഷ്യവർഗ്ഗത്തിൻ്റെ പിതാവാണ്; ഒടുക്കത്ത ആദാം ലോകത്തിൻ്റെ (മനുഷ്യവർഗ്ഗത്തിൻ്റെ) രക്ഷിതാവാണ്: (പ്രവൃ, 17:26ലൂക്കൊ, 2:11; യോഹ, 4:42; 1യോഹ, 4:14)
❹ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ മരണം ലോകത്തിൽ കടന്നു; ഒടുക്കത്തിൻ്റെ ആദാമിനാൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിയാൽ ജീവൻ (നിത്യജീവൻ)  ലോകത്തിൽ വന്നു: (റോമ, 5:17; റോമ, 5:15; യോഹ, 3:15-16; പ്രവൃ, 15:11; 1കൊരി, 15:21-22)
❺ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നു; ഒടുക്കത്തെ ആദാമിൻ്റെ നീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണം വന്നു: (റോമ, 5:18; റോമ, 5:16)
❻ ഒന്നാമത്തെ ആദാം മുഖാന്തരം മനുഷ്യരും സർവ്വസൃഷ്ടിയും പാപത്തിനും ശാപത്തിനും വിധേയമായി; ഒടുക്കത്തെ ആദാം മുഖാന്തരം മശുഷ്യർക്കും ഈറ്റുനോവേടെയിരിക്കുന്ന സർവ്വസൃഷ്ടിക്കും ഉദ്ധാരണം ഉണ്ടായി/ഉണ്ടാകും: (ഉല്പ, 3:17-19; റോമ, 5:12റോമ, 8:19-22; കൊലൊ, 1:15-20)
❼ ഒന്നാമത്തെ ആദാമിൻ്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നു; ഒടുക്കത്തെ ആദാമിൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19; എബ്രാ, 5:8)
❽ ഒന്നാമത്തെ ആദാം മുഖാന്തരം പാപവും ശാപവും ലോകത്തിൽ കടന്നു; ഒടുക്കത്തെ ആദാം മുഖാന്തരം സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും ലഭിച്ചു: (ഉല്പ, 3:17; റോമ, 5:12എഫെ, 1:3)  
❾ ഒന്നാമത്തെ ആദാം ദൈവകല്പന ലംഘിച്ച് പാപംചെയ്ത് തൻ്റെ സന്തതികളെയെല്ലാം നിത്യശിക്ഷയ്ക്ക് യോഗ്യരാക്കി; ഒടുക്കത്തെ ആദാം പാപരഹിതനായി ജീവിച്ചുമരിച്ച് പാപികളായ മനുഷ്യർക്ക് നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു: (റോമ, 5:16എബ്രാ, 5:9)
❿ ഒന്നാമത്തെ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.❞ (1കൊരി, 15:45; ഉല്പ, 2:7). 
➦ ❝ഓ എസ്കാറ്റോസ് അദാം ഈസ് പ്ന്യൂമാ സോപിയൂൺ❞ (ὁ ἔσχατος Ἀδὰμ εἰς πνεῦμα ζῳοποιοῦν – ho eschatos Adam eis pneuma zōopoioun) എന്ന ഗ്രീക്ക് പ്രയോഗത്തിനു് ❝ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന അഥവാ, ജീവനേകുന്ന ആത്മാവായിത്തീർന്നു❞ (The last Adam became a life-giving spirit) എന്നാണർത്ഥം.  [കാണുക: BIBNKJV]. ➟ഒന്നാമത്തെ ആദാം പാപചെയ്ത് സകല ജഡത്തിൻ്റെയും ആത്മാക്കളുടെ അന്തകനായിത്തീർന്നപ്പോൾ, ഒടുക്കത്തെ ആദാം തന്നിൽ വിശ്വസിക്കുന്ന സകല മനുഷ്യരുടെയും ആത്മാക്കൾക്ക് നിത്യജീവൻ നല്ക്കുന്നവനായി. ➟യേശുവിൻ്റെ ജനനമരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ടാണ് ജീവിപ്പിക്കുന്ന ആത്മാവ് നമുക്ക് ലഭിച്ചത്: (യോഹ, 6:63; യോഹ, 7:37-39; പ്രവൃ, 2:33). ➟അങ്ങനെയവൻ ജീവൻ നല്കുന്ന ആത്മാവായി. അഥവാ, നമുക്ക് ആത്മജീവൻ നല്കുന്നവനായി.
☛ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുകയും പാപിയായി മരിക്കുകയും, സകല മനുഷ്യരെയും പാപികളാക്കുകയും ചെയ്തു; ഒടുക്കത്തെ ആദാം പാപരഹിതനായി ജനിച്ചുജീവിച്ചു മനുഷ്യരുടെ പാപം തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപമാക്കപ്പെട്ട് മരിക്കുകയും മനുഷ്യരുടെ പാപത്തിന് പരിഹാരം വരുത്തി പാപരഹിതനായി ഉയിർക്കുകയും ചെയ്തവനാണ്: (റോമ, 3:23; റോമ, 5:122കൊരി, 5:21; 1പത്രൊ, 2:24; 1യോഹ, 3:5). ➟ആദാമിൻ്റെ സന്തതിപരമ്പരയിൽ ആദാമിൻ്റെ പാപമില്ലാതെ ജനിക്കുകയും വാക്കിലോ, പ്രവൃത്തിയിലോ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഏകമനുഷ്യൻ യേശുക്രിസ്തു മാത്രമാണ്: (റോമ, 5:15). മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചിട്ട്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ മനുഷ്യനായ ക്രിസ്തുയേശുവിൽ വിശ്വസിക്കാത്ത ആരും രക്ഷപ്രാപിക്കില്ല: (1പത്രൊ, 2:24പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31; 1തിമൊ, 2:4-7).

ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ
➦പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലവും (മീഖാ, 5:2) ജനനവും (യെശ, 7:14) അഭിഷേകവും (യെശ, 61:1) ശുശ്രൂഷയും (യെശ, 42:1-3) കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണവും (യെശ, 53:10-12) അടക്കവും (യെശ, 53:9) പുനരുത്ഥാനവും (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). 
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവൻ, എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രൻ ആകുന്നത്❓
☛ ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് പറഞ്ഞിട്ടുണ്ട്: 𝟭.അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), 𝟮.ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), 𝟯.മറിയയുടെ പുത്രൻ (മത്താ, 1:16), 𝟰.ദൈവപുത്രൻ (മത്താ,, 3:17), 𝟱.മനുഷ്യപുത്രൻ (മത്താ, 8:20), 𝟲.യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), 𝟳.സ്ത്രീയുടെ സന്തതി: (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല; പദവികളാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്ന ട്രിനിറ്റിക്ക് ഒരു തേങ്ങയും മനസ്സിലാകില്ല. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്
➦ ഉല്പത്തി 18-ാം അദ്ധ്യായത്തിൽ മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായത് ത്രിത്വമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟ബൈബിളിലെന്നല്ല, ഈ അണ്ടകടാഹത്തിൽ ഒരിടത്തും ട്രിനിറ്റി വിശ്വസിക്കുന്ന ഒരു ദൈവമുള്ളതായി തെളിവില്ല. ➟യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് അബ്രാഹാം കണ്ടത്. ➟നമുക്ക് വേദഭാഗം പരിശോധിക്കാം:
❝അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:❞ (ഉല്പ, 18:1-2). ➟1-ാം വാക്യത്തിൽ, ❝യഹോവ അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി❞ എന്നാണ് കാണുന്നത്. ➟ആ പ്രയോഗത്തിൽത്തന്നെ ട്രിനിറ്റിയുടെ ഉപദേശം പൊളിഞ്ഞു. ➟യഹോവ ഒരുത്തൻ മാത്രമാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. [കാണുക: യഹോവ ഒരുത്തൻ മാത്രം]. ➟2-ാം വാക്യത്തിൽ, ❝ അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟❝ഷ്ലോഷാ അനാഷീം❞ (שְׁלֹשָׁה אֲנָשִׁים – Shloshah Anashim) എന്ന പ്രയോഗത്തിൻ്റെ അർത്ഥം  ❝മൂന്നു പുരുഷന്മാർ❞ (three men) എന്നാണ്. (KJV). ➟❝അനാഷീം❞ (Anashim) എന്നപദം മനുഷ്യരിലെ പുരുഷന്മാരെ കുറിക്കുന്ന നാമപദം (masculine noun) ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിന് ജെന്ററില്ല. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9; – ഇയ്യോ, 9:32). ➟എന്നാൽ അബ്രാഹാം കണ്ടതാകട്ടെ, മൂന്നു മനുഷ്യരെയാണ്. ➟മൂന്നു പുരുഷന്മാരിൽ ഒരുത്തനെ ❝യഹോവ❞ എന്ന് എഴുത്തുകാരനായ മോശെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). ➟22-വാക്യം: ❝അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.❞ (ഉല്പ, 18:22). ➟ഈ വേദഭാഗത്ത്, അബ്രാഹാം യഹോവയുടെ സന്നിധിയിൽ നില്ക്കുമ്പോൾ, ആ പുരുഷന്മാർ (രണ്ടുപേർ) സൊദോമിലേക്കു പോയതായി കാണാം. ➟19-ാം അദ്ധ്യായം 1-ാം വാക്യം: ❝ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു.❞ (ഉല്പ, 19:1). ➟ഈ വേദഭാഗത്ത്, രണ്ടു ❝ദൂതന്മാർ❞ (מַּלְאָכִים – mal’akhim – angels) സൊദോമിൽ എത്തിയതായി പറഞ്ഞിട്ടുണ്ട്. ➟മേല്പറഞ്ഞ നാല് വേദഭാഗങ്ങളിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: ➟ഒന്നാം വാക്യത്തിൽ, യഹോവ പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അബ്രാഹാം കണ്ടത്, മൂന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്. ➟അതിനാൽ, ദൈവത്തെയല്ല; മനുഷ്യരെയാണ് അബ്രാഹാം കണ്ടഥെന്ന് വ്യക്തമാണ്. ➟അതിൽ ഒരുത്തൻ ❝യഹോവ❞ എന്ന നാമം വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യനാണ്. ➟മറ്റു രണ്ടുപേർ ദൂതന്മാരാണ്. ➟തന്മൂലം, യഹോവ എന്നു പേർ വിശേഷിപ്പിക്കപ്പെട്ട പുരുഷൻ യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനു് അഥവാ, മനുഷ്യപ്രത്യക്ഷതയ്ക്ക് വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ സംഭവം: (1തിമൊ, 3:15-16യോഹ, 8:40). [കാണുക: ദൈവഭക്തിയുടെ മർമ്മം]

യഹോവ ഒരുത്തൻ മാത്രം:
➦ ❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ത്രിത്വത്തെ ന്യായീകരിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് ത്രിത്വവിശ്വാസികൾ പഠിപ്പിക്കുന്നു. ➟എന്നാൽ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് അതിൽ ഒരു യഹോവ പറയുന്നത്. അപ്പോൾ ബാക്കി രണ്ടുപേർ ദൈവമല്ലേ❓ ➟യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചു പറയുന്നു: 
❶ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല (𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐞𝐥𝐬𝐞, 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨 𝐆𝐨𝐝 𝐛𝐞𝐬𝐢𝐝𝐞 𝐦𝐞): (യെശ, 45:5KJV). 
❷ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. [𝐓𝐡𝐚𝐭 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐛𝐞𝐬𝐢𝐝𝐞 𝐦𝐞. 𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐞𝐥𝐬𝐞): (യെശ, 45:6KJV). 
❸ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല [𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐞𝐥𝐬𝐞]: (യെശ, 45:18KJV). 
❹ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല [𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐲𝐨𝐮𝐫 𝐆𝐨𝐝, 𝐚𝐧𝐝 𝐧𝐨𝐧𝐞 𝐞𝐥𝐬𝐞]: (യോവേ, 2:27KJV). 
❺ ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു [𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐭𝐡𝐲 𝐆𝐨𝐝, 𝐓𝐡𝐨𝐮 𝐬𝐡𝐚𝐥𝐭 𝐡𝐚𝐯𝐞 𝐧𝐨 𝐨𝐭𝐡𝐞𝐫 𝐠𝐨𝐝𝐬 𝐛𝐞𝐟𝐨𝐫𝐞 𝐦𝐞].❞ (പുറ, 20:2-3; ആവ, 5:6-7KJV). 
❻ ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല [𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃: 𝐭𝐡𝐚𝐭 𝐢𝐬 𝐦𝐲 𝐧𝐚𝐦𝐞: 𝐚𝐧𝐝 𝐦𝐲 𝐠𝐥𝐨𝐫𝐲 𝐰𝐢𝐥𝐥 𝐈 𝐧𝐨𝐭 𝐠𝐢𝐯𝐞 𝐭𝐨 𝐚𝐧𝐨𝐭𝐡𝐞𝐫, 𝐧𝐞𝐢𝐭𝐡𝐞𝐫 𝐦𝐲 𝐩𝐫𝐚𝐢𝐬𝐞 𝐭𝐨 𝐠𝐫𝐚𝐯𝐞𝐧 𝐢𝐦𝐚𝐠𝐞𝐬].❞ (യെശ, 42:8KJV). 
❼ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം ആകുന്നു [𝐎 𝐋𝐎𝐑𝐃 𝐆𝐨𝐝 𝐨𝐟 𝐈𝐬𝐫𝐚𝐞𝐥, 𝐭𝐡𝐨𝐮, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮, 𝐚𝐫𝐭 𝐋𝐎𝐑𝐃 𝐚𝐥𝐨𝐧𝐞]: (2രാജാ, 19:15KJV). 
❽ നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം [𝐓𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐆𝐨𝐝, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐨𝐧𝐥𝐲]: (2രാജാ, 19:19KJV).
❾ നീ, നീ മാത്രം യഹോവ ആകുന്നു [𝐓𝐡𝐨𝐮, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮, 𝐚𝐫𝐭 𝐋𝐎𝐑𝐃 𝐚𝐥𝐨𝐧𝐞]: (നെഹെ, 9:6KJV).
❿ യഹോവ എന്നു നാമമുള്ള നീ മാത്രം  സർവ്വഭൂമിക്കും മീതെ അത്യുന്നതൻ [𝐭𝐡𝐚𝐭 𝐭𝐡𝐨𝐮 𝐰𝐡𝐨𝐬𝐞 𝐧𝐚𝐦𝐞 𝐚𝐥𝐨𝐧𝐞 𝐢𝐬 𝐉𝐄𝐇𝐎𝐕𝐀𝐇, 𝐚𝐫𝐭 𝐭𝐡𝐞 𝐦𝐨𝐬𝐭 𝐡𝐢𝐠𝐡 𝐨𝐯𝐞𝐫 𝐚𝐥𝐥 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡]: (സങ്കീ, 83:18KJV). 
⓫ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവമാകുന്നു [𝐎 𝐋𝐎𝐑𝐃 𝐨𝐟 𝐡𝐨𝐬𝐭𝐬, 𝐭𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐆𝐨𝐝, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐚𝐥𝐨𝐧𝐞]: (യെശ, 37:16KJV).
⓬ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ [𝐎 𝐋𝐎𝐑𝐃 𝐨𝐮𝐫 𝐆𝐨𝐝, 𝐭𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐨𝐧𝐥𝐲]: (യെശ, 37:20KJV).
➦ മുന്നു യഹോവയുണ്ടെങ്കിൽ, “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല; ഞാൻ അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന് അതിലൊരു യഹോവ ആവർത്തിച്ച് പറയുമായിരുന്നോ❓
➦ മുന്നു യഹോവയുണ്ടെങ്കിൽ, അതിലൊരുത്തൻ മാത്രമാണ് യഹോവയെന്നും, ഒരുത്തൻ മാത്രമാണ് യഹോവയായ ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുമായിരുന്നോ❓
➦ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയായ ഏകദൈവവും, യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴാണ്, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, മൂന്ന് യഹോവയുണ്ടെന്ന കൊടിയ കൾട്ടുപദേശം ട്രിനിറ്റി പഠിപ്പിക്കുന്നത്. 
☛ മൂന്ന് യഹോവയുണ്ടെന്ന് പറയുന്ന മുതുഭോഷ്കിനെ, പുതിയനിയമത്തിൽ ദൈവപുത്രനായ യേശുവും ഒരു യെഹൂദാ ശാസ്ത്രിയുംകൂടി വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്: ➤❝ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു.❞ ➤അതിന്നു യേശു: ❝എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:28-29). ➟മുഖ്യകല്പന ഏതെന്ന ശാസ്ത്രിയുടെ ചോദ്യത്തിനു് ഉത്തരമായി യെഹൂദന്മാർ ദിവസവും മൂന്നുനേരം ചെല്ലുന്ന ❝ഷ്മാ❞ (Shama) പ്രാർത്ഥനയിലെ ആദ്യഭാഗമാണ് യേശു ഉദ്ധരിച്ചത്: ➤❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). യഹോവ ഒരുവനാണെന്നാണ് യേശു പറഞ്ഞത്. അതുകേട്ട ശാസ്ത്രിയുടെ മറുപടി ശ്രദ്ധേയമാണ്: ശാസ്ത്രി അവനോടു: ❝നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ❝ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല❞ [𝐭𝐡𝐞𝐫𝐞 𝐢𝐬 𝐨𝐧𝐞 𝐆𝐨𝐝; 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐨𝐭𝐡𝐞𝐫 𝐛𝐮𝐭 𝐡𝐞] (KJV). ➟അതുകേട്ട യേശുവിൻ്റെ വാക്കുകൾ അതിലും ശ്രദ്ധേയമാണ്: ➤❝അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.❞ (മർക്കൊ, 12:34). ➟തന്നിൽ വിശ്വസിക്കാത്ത ശാസ്ത്രിയോടാണ് ❝നീ ദൈവരാജ്യത്തോടു അകന്നവനല്ല ദൈവം❞ എന്ന് യേശു പറഞ്ഞത്. കാരണമെന്താണ്❓ ➟യഹോവ മൂന്നുണ്ടെന്നല്ല; ഒരേയൊരുതൻ മാത്രമാണെന്ന് വിശ്വസിക്കുന്ന കാരണത്താലാണ് അവൻ ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. ➟എന്നാൽ ജാതികളിൽനിന്ന് ദൈവത്തിൻ്റെ കൃപയാൽ അവനോടു അടുത്തുവന്നവർ, ഏകസത്യദൈവമായ യഹോവയെ ത്രിമൂർത്തി ബഹുദൈവമാക്കി അവനെ നിന്ദിക്കുന്നു. ➟ദൈവത്തിൻ്റെ വചനം വിശ്വസിക്കുന്നവനോ, ഭാഷയുടെ ബാലപാഠമെങ്കിലും അറിവുള്ളവനോ മൂന്ന് യഹോവയുണ്ടെന്ന മുതുഭോഷ്ക് പറയില്ല. ➟ഒന്നാം കല്പന ലംഘിക്കുന്ന അതിമാരക ഉപദേശമാണ് ത്രിത്വം.

യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ
➦ യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണെന്ന് കരുതുന്നവരാണ് ക്രൈസ്തവർ. എന്നാൽ ക്രിസ്തുവിൽ വിശ്വസിക്കാത്ത ഒരു യെഹൂദൻപോലും ഭൂമുഖത്തില്ല എന്നതാണ് യഥാർത്ഥ വസ്തുത. ➟രണ്ടുവിധത്തിൽ അത് വ്യക്തമാക്കാം. 𝟭.ക്രിസ്തുയേശു മൂലക്കല്ലായും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ ദൈവസഭ പണിയപ്പെട്ടതുതന്നെ യെഹൂദന്മാരിലൂടെയാണ്. (എഫെ, 2:20). മൂലക്കല്ലായ ക്രിസ്തുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എല്ലാം യെഹൂദന്മാരായിരുന്നു. ➟യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. ➟പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്. ➟അതായത്, ആദ്യത്തെ നാലുവർഷം യെഹൂദന്മാരുടെ ഇടയിലായിരുന്നു ആദിമസഭയുടെ സുവിശേഷഘോഷണം. സുവിശേഷം വിശ്വസിച്ചവരെല്ലാം യെഹൂദന്മാരായിരുന്നു. ➟പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തെന്നെ മൂവായിരംപേർ വിശ്വസിച്ച് സഭയോട് ചേർന്നു. (പ്രവൃ, 2:41). അനന്തരം പത്രൊസിൽനിന്നും യോഹന്നാനിൽനിന്നും വചനംകേട്ട് വിശ്വസിച്ചവരിൽ, ❝പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി❞ എന്നാണ് പറയുന്നത്. (പ്രവൃ, 4:4). ➟പുരുഷന്മാരുടെ എണ്ണം അയ്യായിരത്തോളം എന്ന് പറഞ്ഞാൽ, പൂർവ്വപിതാക്കന്മാരുടെ മാതൃക പിൻപറ്റിയിരുന്ന യെഹൂദന്മാർക്ക് കുറഞ്ഞത് രണ്ട് ഭാര്യയും നാല് മക്കളും എന്ന് കണക്കാക്കിയാൽ മുപ്പത്തയ്യായിരമാകും. ➟ആറാം അദ്ധ്യായത്തിൽ വായിക്കുന്നത്: ❝ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു❞ എന്നാണ്. (പ്രവൃ, 6:7). പിന്നെ എണ്ണമൊന്നും പറയുന്നില്ല; ഏറ്റവും പെരുകിയെന്നാണ് പറയുന്നത്. അതെല്ലാം യെഹൂദന്മാരായിരുന്നു. ➟ശമര്യരും ജാതികളും ചേർന്നപ്പോൾ, വിശ്വാസികളല്ല; സഭകളാണ് ദിവസേന പെരുകിയത്. (അപ്പ 16:5). ➟❝രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതു❞ എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 4:22). ➟തന്മൂലം, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമൊന്നുമില്ല. അന്നുമാത്രമല്ല, ഇന്നും യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യെഹൂദന്മാരുണ്ട്. ➟അന്നുമിന്നും യേശുവിൽ വിശ്വസിക്കാത്തവരാണ് അധികമെന്നേയുള്ളൂ. 𝟮.വിശ്വസിക്കാത്ത യെഹൂദന്മാർ ക്രിസ്തുവിൽ (മശീഹ) വിശ്വസിക്കാത്തവരല്ല; ❝യേശു❞ എന്ന് പേരുള്ള ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ്. ➟അതായത്, രണ്ടായിരം വർഷംമുമ്പ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട്, മനുഷ്യർക്ക് രക്ഷയെരുക്കിയ യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നില്ല. ➟അവരുടെ വിശ്വാസപ്രകാരം, രക്ഷിതാവായ ക്രിസ്തു (മശീഹ) ഇതുവരെ വന്നിട്ടില്ല; വരുവാൻ ഇരിക്കുന്നതേയുള്ളൂ. ➟അതുകൊണ്ട്, യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാർ മശീഹയിൽ (ക്രിസ്തുവിൽ) വിശ്വസിക്കാത്തവരാണ് എന്നർത്ഥമില്ല. ➟അവർ തങ്ങളുടെ രക്ഷകനായ മശീഹ വന്ന് തങ്ങളെ രക്ഷിക്കുമെന്ന് എല്ലായ്പ്പോഴും വിശ്വസിച്ചുകൊണ്ട് നോക്കിപ്പാർക്കുന്നവരാണ്. ➟അതായത്, ❝യേശുവെന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ട്; എന്നാൽ ക്രിസ്തുവിൽ (മശീഹ) വിശ്വസിക്കാത്ത ഒറ്റ യെഹൂദനും ഭൂമുഖത്തില്ല.❞ ➟തന്മൂലം, അവരുടെ ന്യായപ്രമാണത്തിൽ വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ച് എഴുതിയിരിക്കുന്ന ഒരുവസ്തുതയും യെഹൂദന്മാർ ദുർവ്യാഖ്യാനം ചെയ്യാനിടയില്ല. ➟മറിച്ചുള്ള ചിന്തകൾ പരിജ്ഞാനക്കുറവിൽനിന്ന് ഉത്ഭവിക്കുന്നതാണ്. 

യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?
മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ❓ 
3:2. ❝അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3:3. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
3:4. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
3:5. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
3:6. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.❞ (പുറ, 3:2-6).
➦ ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ ❝ദൂതൻ❞ (mal’āḵ – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ➟പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: ❝നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.❞ (പ്രവൃ, 7:30). ➟ഈ വേദഭാഗത്തും, ദൈവത്തിൻ്റെ ❝ദൂതൻ❞ (angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, ❝മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണെന്ന് മനസ്സിലാക്കാം. 5-ാം വാക്യത്തിൽ, ❝ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.❞ ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു❞ എന്ന് അരുളിച്ചെയ്തതും യഹോവയാണ്. 6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, ❝മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി❞ എന്നാണ് വായിക്കുന്നത്. അതായത്, 2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. ➟മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. ➟3:4-മുതൽ 4:17-വരെയുള്ള വാക്യങ്ങളിൽ പതിനഞ്ചു പ്രാവശ്യം യഹോവ സംസാരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ➟ഇരുപത്തഞ്ചു പ്രാവശ്യം ദൈവമെന്നു പറഞ്ഞിട്ടുണ്ട്. യഹോവ മോശെയ്ക്ക് പ്രത്യക്ഷമായി എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (പുറ, 3:16; 3:18; 6:3പുറ, 4:1; 4:5). ➟മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ➟ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ❓ ➟ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ➟ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
➦ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ: തീയായി അവിടെ മോശെയ്ക്ക് ദൃശ്യമായത് ദൂതനാണ്. ➟ദൈവം തൻ്റെ ദൂതന്മാരെ കാറ്റുകളും അഗ്നിജ്വാലകളും ആക്കുന്നതിനെപ്പറ്റി സങ്കീർത്തകൻ പറഞ്ഞിട്ടുണ്ട്: (സങ്കീ, 104:4 എബ്രാ, 1:7). ➟അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. അഥവാ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ➟ഉദാ: ദൈവം തൻ്റെ ജനത്തോട് സംസാരിക്കുന്നത് നേരിട്ടല്ല; പ്രവാചകന്മാർ മുഖാന്തരമാണ്: ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ഈ വേദഭാഗത്ത്, ❝ഞാൻ, എൻ്റെ❞ എന്നിങ്ങനെ ഉത്തമപുരുഷനിൽ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. ➟എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ➟ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ➟ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. ➟അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. ➟രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. ➟പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.❞ (പ്രവൃ, 7:35പ്രവൃ, 7:30). ➟ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ❓  (പുറ, 3:10). ➟അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായത് ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. ➟മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ❓ സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ❓ ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ❓
➦ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: ❝മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.❞ (ആവ, 33:16). ➟തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: ❝ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.❞ (ആവ, 5:24).
എന്റെ നാമം അവനിൽ ഉണ്ട്:
➦ ❝ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.❞ (പുറ, 23:20-21). ➟ഈ വേദഭാഗത്ത് പറയുന്ന ദൂതനും (mal’āḵ – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ❝എന്റെ നാമം അവനിൽ ഉണ്ടു❞ എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ➟ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ❓ ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ➟ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ❓ 
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: ❝നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.❞ (1ശമൂ, 17:45). ➟യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ❓ ➟ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം) മുപ്പത്തിമുക്കോടി ദൈവത്തെ ഉണ്ടാക്കാം.
സമ്മുഖദൂതൻ:
➦ ❝അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.❞ (യെശ, 63:9). ➟ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. ➟❝സമ്മുഖദൂതൻ❞ എബ്രായയിൽ ❝mal’akh panav❞ (מַלְאַךְ פָּנָיו) എന്നാണ്. ➟അതിൻ്റെ അർത്ഥം, ❝അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝സാന്നിധ്യത്തിൻ്റെ ദൂതൻ❞ (The angel of his presence) എന്നാണ്: (KJV). ➟❝സാന്നിധ്യമാകുന്ന ദൂതൻ❞ (സ.വേ.പു.സ.പ), ❝തിരുസന്നിധിയിലെ മാലാഖ❞ (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. ➟യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ ദൂതൻ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (കാണുക: Tanakh).➟അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (mal’āḵ – Angel) അയച്ചാണ് അവരെ രക്ഷിച്ചത്. ➟ചിലർ അതിനെ പുതിയനിയമ രക്ഷയായി തെറ്റിദ്ധരിച്ചിട്ടുണ്ട്; അതുകൊണ്ടാണ് യേശുക്രിസ്തു ആണെന്ന് പലരും കരുതുന്നത്. ➟ഒരു വാക്യത്തെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയിട്ട് ഉപദേശം ഉണ്ടാക്കുന്നതിൻ്റെ കുഴപ്പമാണത്. ➟അടുത്തവാക്യം: ❝എന്നാൽ അവർ‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർ‍ക്കു ശത്രുവായ്തീർ‍ന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.❞ (യെശ, 63:10). ➟അത് യിസ്രായേലിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓ ➟പരിശുദ്ധാത്മാവിനെ തള്ളിക്കളഞ്ഞിട്ട്, യഹോവ പുതിയനിയമ വിശ്വാസികളുടെ ശത്രുവാണോ❓ ➟അടുത്തവാക്യത്തിൽ, ദൈവം ശത്രുവായിത്തീർന്നപ്പോൾ അവർ മോശെയുടെ കാലമോർത്ത് പിറുപിറുത്തതായി കാണാം. (യെശ, 63:11). ➟യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിച്ച ആരെങ്കിലും മോശെയുടെ കാലത്തെ സൗഭാഗ്യമോർത്ത് ദൈവത്തോടു പിറുപിറുക്കുമോ❓ ➟ഇങ്ങനെയാണ് പലരുടെയും ബൈബിൾ വ്യാഖ്യാനം! ➟മോശെയുടെ കാലത്തിനുശേഷം ദൈവം തൻ്റെ ദൂതനെ അയച്ച് പലപ്പോഴും യിസ്രായേലിനെ രക്ഷിച്ച കാര്യമാണ് അവിടെ പറയുന്നത്. ➟ദൈവത്തിനു് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ❓
ദൈവപുത്രനോടു ഒത്തവൻ:
➦ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.❞ (ദാനീ, 3:23-25). ➟ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട ❝ദൈവപുത്രനോടു ഒത്തവൻ❞ യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം; അങ്ങനെയൊരു പാട്ടുപോലും ഉണ്ടെന്നാണ് എൻ്റെ ഓർമ്മ. ➟എന്നാൽ ❝നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❞ എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: ❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വേദഭാഗത്ത്, ദൈവം തൻ്റെ ❝ദൂതനെ❞ (mal’āḵ – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. 
സിംഹത്തിൻ്റെ വായടച്ചത് യേശുക്രിസ്തുവോ
സിംഹക്കുഴിയിൽ ഇറങ്ങി സിംഹങ്ങളുടെ വായടച്ചതും യേശുവാണെന്ന് കാരുതുന്നവരുണ്ട്. ➟എന്നാൽ ദൈവം തൻ്റെ ദൂതനെ അയച്ചാണ് സിംഹങ്ങളുടെ വായടച്ചത്: ❝സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.❞ (ദാനീ, 6:22). ➟ഈ വേദഭാഗത്ത്, ദൈവം അവൻ്റെ ദൂതനെ (mal’aḵ – Angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ➟പഴയനിയമത്തിൽ ഇല്ലാത്ത ക്രിസ്തുവിനെയാണ് വ്യാജവ്യാഖ്യാനങ്ങളാൽ ഉണ്ടെന്ന് സ്ഥാപിക്കാൻ പലരും ശ്രമിക്കുന്നത്, ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈത്തെ (𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱) തള്ളിയിട്ട്, ത്രിമൂർത്തി ദൈവത്തിൽ വിശ്വസിക്കാനാണ് ദുരുപദേശങ്ങൾ പടച്ചുണ്ടാക്കുന്നത്. സ്വയം നാശത്തിൻ്റെ കുഴിതോണ്ടുന്നവരാണ് ട്രിനിറ്റി വിശ്വാസികൾ. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തു ദൂതനാണോ?]

യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ:
➦ ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.❞ (1യോഹ, 2:22). ➟അടുത്തവാക്യം: ❝യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.❞ (1യോഹ, 5:1). ➟❝ക്രിസ്തു❞ എന്ന ഗ്രീക്കുപദത്തിനും ❝മശീഹാ❞ എന്ന എബ്രായ പദത്തിനും അഭിഷിക്തൻ (ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ) എന്നാണർത്ഥം. ➟❝ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1; 3:22; പ്രവൃ, 10:38പ്രവൃ, 4:27), ആത്മാവിൽ നിറഞ്ഞവനും (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ തൻ്റെ ശുശ്രൂഷ ആരംഭിച്ചവനുമാണ്: (ലൂക്കൊ, 4:14-15). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോൾ മാത്രമാണെന്ന് യേശുതന്നെ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟ദൈവം അഭിഷിക്തൻ (ക്രിസ്തു) അല്ല; അഭിഷേകദാതാവാണ്. ➟ദൈവം ദൈവത്തെയല്ല ക്രിസ്തു (അഭിക്തൻ) ആക്കുന്നത്; മനുഷ്യനെയാണ്. ➟ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത അല്ലെങ്കിൽ, ക്രിസ്തു ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ➟ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ, യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്❓ ➟ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും❓ ➟അവൻ ദൈവമാണെങ്കിൽ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം അവനാവശ്യമായി വന്നത് എന്തുകൊണ്ടാണ്❓ ➟❝അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യനായതുകൊണ്ടാണ്, അവനു് ആഭിഷേകം ആവശ്യമായി വന്നത്.❞ (എബ്രാ, 2:9; 1തിമൊ, 2:6). ➟യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിലെ ഭൂരിഭാഗംപേരും. ➟യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ➟യേശു താൻ ദൈവമല്ല; മനുഷ്യനാണെന്ന് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാനിലാണ്: [യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ➟ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). ➟ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). ➟യേശുവിൻ്റെ അമ്മ മറിയയാണെന്ന് യോഹന്നാനിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 2:1; യോഹ, 2:3; യോഹ, 2:5; യോഹ, 2:12; യോഹ, 6:42; യോഹ, 19:25; യോഹ, 19:26). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും, അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാനാണ് ചോദിക്കുന്നത്: ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.❞ എന്താണതിൻ്റെ അർത്ഥം❓ ➟അഭിഷേകദാതാവ് ദൈവവും അഭിഷിക്തൻ മനുഷ്യനുമാണ്; അതാണ് യോഹന്നാന്റെ വിഷയം. യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവനാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. ➟ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണെന്ന് പറയുന്നവരെല്ലാം അവൻ്റെ അസ്തിത്വവും വ്യക്തിത്വവും ക്രിസ്തുത്വം പുത്രത്വവും കർത്തൃത്വവും ചരിത്രപരതയും നിഷേധിക്കുന്ന കള്ളന്മാരാണ്. ➟നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്: (1തിമൊ, 2:6). ➟അതാണ് യോഹന്നാൻ്റെ ലേഖനത്തിൽ പറയുന്ന പ്രധാന വിഷയം. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15; പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് (1പത്രൊ, 2:24), ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6; പ്രവൃ, 2:23-24; 2:36; 5:31). ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ  കർത്താവാക്കിയ, യേശുവെനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്നാണ് പൗലൊസ് പറയുന്നത്: (റോമ, 10:9). ➟പിതാവായ ഏകദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയുമാണ് ജാതികൾ രക്ഷയ്ക്കായി വിശ്വസിക്കേണ്ടത്: (1തിമൊ, 2:4-7). ➟അല്ലാതെ, മരണമില്ലാത്ത ദൈവം മരിച്ചുവെന്നും വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. [കാണുക: ദൈവത്തിൻ്റെ ഇച്ഛ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ:
➦ ❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു❞ (എബ്രാ, 1:3). ➟ഈ വേദഭാഗത്ത്, ❝സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ❞ എന്ന് പറഞ്ഞിരിക്കയാൽ, പുത്രൻ തൻ്റെ ശക്തിയുള്ള വചനത്താലാണ് സകലവും വഹിക്കുന്നതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟അതിൽ രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: പുത്രൻ വചനമാണെന്ന് വിശ്വസിക്കുന്നവർ തന്നെയാണ്, വചനമായ പുത്രൻ തൻ്റെ വചനത്താലാണ് സകലത്തെയും വഹിക്കുന്നതെന്നും വിശ്വസിക്കുന്നത്. ➟വചനത്തിനും ഒരു വചനമുണ്ടോ❓ ➟എന്നാൽ ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്ന വചനം, പുത്രൻ്റെ വചനവുമല്ല; പുത്രൻ വചനവുമല്ല. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
➦ who being the brightness of 𝗵𝗶𝘀 glory, and the express image of 𝗵𝗶𝘀 person, and upholding all things by the word of 𝗵𝗶𝘀 power. (KJV). ➟ഈ വേദഭാഗത്ത്, 𝘄𝗵𝗼 𝗯𝗲𝗶𝗻𝗴 എന്നത് ❝പുത്രൻ❞ എന്ന ❝കർത്താവിനെ❞ (subject) കുറിക്കുന്ന ഒരു പ്രയോഗമാണ്. ➟പിന്നെക്കാണുന്ന his എന്ന മൂന്ന് പ്രഥമപുരഷ സർവ്വനാമവും (3rd person Masculine) പിതാവായ ദൈവത്തെ കുറിക്കുന്നതാണ്. ➟അതായത്, ❝പുത്രൻ ദൈവത്തിൻ്റെ തേജസ്സിന്റെ പ്രഭയും ദൈവത്തിൻ്റെ തത്വത്തിന്റെ മുദ്രയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ സകലത്തേയും വഹിക്കുന്നവനും ആകുന്നു❞ എന്നാണ് ശരിയായ പരിഭാഷ. ➟മറ്റു പരിഭാഷകൾ കാണുക:
➦ 𝗧𝗵𝗲 𝗦𝗼𝗻 is the radiance of 𝗚𝗼𝗱’𝘀 glory and the exact representation of 𝗵𝗶𝘀 being, sustaining all things by 𝗵𝗶𝘀 powerful word. (NIV). 
➦ And 𝗛𝗲 is the radiance of 𝗛𝗶𝘀 glory and the exact representation of 𝗛𝗶𝘀 nature, and upholds all things by the word of 𝗛𝗶𝘀 power. (NASB)
➦ “അവന്‍ (പുത്രൻ) തന്‍റെ (ദൈവത്തിൻ്റെ) തേജസിന്‍റെ കിരണവും തന്‍റെ (ദൈവത്തിൻ്റെ) സ്വത്വത്തിന്‍റെ പ്രതിബിംബവും തന്‍റെ (ദൈവത്തിൻ്റെ) വചനത്തിന്‍റെ ശക്തിയാല്‍ സകലത്തേയും അടക്കി വാഴുന്നവനുമാകുന്നു.” (വിശുദ്ധഗ്രന്ഥം). ➟ഈ മലയാളം പരിഭാഷ ശ്രദ്ധിക്കുക: ❝അവൻ❞ എന്നതും ❝തൻ്റെ അഥവാ, അവൻ്റെ❞ എന്നതും പ്രഥമപുരഷസർവ്വനാമം (3rd person Masculine) ആണ്. എന്നാൽ പുത്രനെ ❝അവൻ❞ എന്നും പിതാവായ ദൈവത്തെ ❝തൻ്റെ❞ എന്നും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. 
ഇനി, സത്യവേദപുസ്തകം കാണുക:
➦ ❝അവൻ (പുത്രൻ) അവന്റെ (ദൈവത്തിൻ്റെ) തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ (ദൈവത്തിൻ്റെ) ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു.❞ ➟ഇംഗ്ലീഷിൽ ദൈവത്തെ കുറിക്കുന്ന മൂന്ന് പ്രഥമപുരുഷ (3rd person) സർവ്വനാമവും His എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ടെണ്ണം ❝അവൻ്റെ❞ എന്നും ഒരെണ്ണം ❝തൻ്റെ❞ എന്നും മാറ്റിയെഴുതിയതാണ് സംശയത്തിന് ഇടയായത്. 
☛ അതായത്, സകലത്തേയും പുത്രൻ വഹിക്കുന്നത് തന്റെ ശക്തിയുള്ള വചനത്താലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ്. ➟ഭാഷ അറിയാവുന്നവർ ഏത് പരിഭാഷ പരിശോധിച്ചു നോക്കിയാലും ഈ വസ്തുത വെളിപ്പെടും.

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚       
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟝
പരമാർത്ഥജ്ഞാനം 𝟞