യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

ദൈവപുത്രനായ യേശുക്രിസ്തു സമ്പൂർണ്ണദൈവവും സമ്പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. “സമ്പൂർണ്ണ ദൈവമായിരിക്കുന്നതിനോടൊപ്പം ക്രിസ്തു സമ്പൂണ്ണ മനുഷ്യനുമാണ്.” [Systematic Theology, Page, 229]. ട്രിനിറ്റി മാത്രമല്ല; വൺനെസ്സുകാരും അങ്ങനെ വിശ്വസിക്കുന്നവരാണ്. “സമ്പൂർണ്ണദൈവം, പൂർണ്ണദൈവം” എന്നീ പ്രയോഗങ്ങൾതന്നെ അബദ്ധമാണ്. അപുർണ്ണതയുടെ പൂർണ്ണതയെയല്ല; സൽഗുണപൂർണ്ണൻ ആയവനെയാണ് ബൈബിൾ ദൈവം എന്ന് വിശേഷിപ്പിക്കുന്നത്. (മത്താ, 5:48). ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രത്തിലല്ലാതെ, സമ്പൂർണ്ണദൈവം എന്ന പ്രയോഗം, വചനത്തിൽ ഒരിടത്തും കാണാൻ കഴിയില്ല. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നും ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു: [പേജ് 228]. ദൈവത്തിനു് വംശാവലിയോ, ജനനമോ, മരണമോ ഇല്ലെന്ന ശിശുസഹജമായ അറിവുപോലും ഇല്ലാത്തവരാണ് ദൈശാസ്ത്രത്തിൻ്റെ ഉപജ്ഞാതാക്കൾ: (സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16).

ഇരുപ്രകൃതിയെന്ന ഉപദശത്തിൻ്റെ ഉത്ഭവം: യേശുവിൻ്റെ ഇരുപ്രകൃതിയെന്ന ഉപദേശം എ.ഡി. 451-ലെ കൽക്കദോൻ സൂനഹദോസിൽ (Council of Chalcedon) ഉണ്ടാക്കിയതാണ്. യേശുവെന്ന ഒരു വ്യക്തിയിൽ ❝ഇരുപ്രകൃതി❞ (Two Nature) ഉണ്ടെന്ന സിദ്ധാന്തത്തെയാണ് ❝ഹൈപ്പോസ്റ്റാറ്റിക് യൂണിയൻ❞ (Hypostatic Union) എന്ന് പറയുന്നത്. ഒരു വ്യക്തിയിൽ ഇരുപ്രകൃതി എങ്ങനെയുണ്ടാകുമെന്ന് ആരും ചോദിക്കരുത്. അങ്ങനെയൊരു സങ്കരപ്രകൃതിയെക്കുറിച്ച് ഏകദൈവത്തിനോ, ഏകമനുഷ്യനായ യേശുക്രിസ്തുവിനോ, അപ്പൊസ്തലന്മാർക്കോ അറിയാത്തതും ലോകത്തിൽ കേട്ടുകേവിപോലും ഇല്ലാത്തതുമായ കാര്യമാണ്. അതിനാൽ, ബൈബിളിലോ, ലോകപുസ്തകങ്ങളിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. ഹൈന്ദവരുടെ വിശ്വാസപ്രകാരം ഒരു അർദ്ധനാരീശ്വരനുണ്ട്. ഇത് അതുക്കും മേലെയാണ്. ഈ പദംപോലും ദൈവശാസ്ത്രത്തിലല്ലാതെ, ലോകഭാഷകളിലെ ഒരു നിഘണ്ടുവിലും തിരയരുത്; കണ്ടെത്താൻ കഴിയില്ല. സഭ സ്ഥാപിതമായതിനും 418 വർഷത്തിനും ബൈബിൾ എഴുതി പൂർത്തീകരിച്ചതിനും 355 വർഷത്തിനും ശേഷവും ഉണ്ടാക്കപ്പെട്ട ഉപദേശമാണ് യേശുവിൻ്റെ ഇരുപ്രകൃതി. ട്രിനിറ്റിയുടെ ഉപദേശങ്ങളൊക്കെ ഉണ്ടാക്കിയ കാലക്രമം ഇപ്രകാരമാണ്: എ.ഡി. 325-ലെ നിഖ്യാ സുനഹദോസ് (Council of Nicaea) ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ ക്രിസ്തുവിനെ, ❝സത്യദൈവത്തിൽനിന്നു ജനിച്ച മറ്റൊരു സത്യദൈവം❞ ആക്കി. എ.ഡി. 362-ൽ ഈജിപ്തിലെ അലക്സാണ്ട്രിയ സുനഹദോസിൽവെച്ച് (Synod of Alexandria) ❝ഒരു സത്തയിൽ/സാരാംശത്തിൽ മൂന്നു വ്യക്തികൾ❞ (three persons in one substance) എന്ന ഉപദേശം ഉണ്ടാക്കി. അഥവാ, ഏകസത്യദൈവത്തെ മനുഷ്യരെപ്പോലെ മൂന്നു വ്യക്തിയാക്കി. ⟦വ്യക്തി (Person) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല⟧. എ.ഡി. 381-ലെ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസ് (Council of Constantinople) ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ ❝ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും❞ ആക്കി. എ.ഡി. 431-ലെ എഫെസൊസ് സുനഹദോസ് (The Council of Ephesus) യേശുവിൻ്റെ പാപരഹിതനായ മനുഷ്യൻ്റെ അമ്മയായ മറിയയെ ❝ദൈവമാതാവു❞ (Theotokos) ആക്കി. എ.ഡി. 451-ലെ കൽക്കദോൻ സൂനഹദോസിൽ” (Council of Chalcedon) യേശുവെന്ന പാപരഹിതായ മനുഷ്യനെ ദൈവവും മനുഷ്യനുമെന്ന ❝ഇരുപ്രകൃതിയുള്ളവൻ❞ (Two Nature) ആക്കി. എ.ഡി. 1,431-1445-ലെ ഫ്ലോറൻസ് സുനഹദോസിൽ വെച്ച് ❝പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പറപ്പെടുന്ന മറ്റൊരു വ്യക്തിയാക്കി.❞ ഏകദേശം 1,100 നീണ്ടുനിന്ന ❝ഫിലിയോക്❞ (Filioque) വിവാദത്തിന് തിരശ്ശീല വീണത് അപ്പോഴാണ്. അതായത്, എ.ഡി. 325-മുതൽ 1445-വരെയുള്ള 1,120 വർഷം സുനഹദോസ് തച്ചിനിരുന്ന് ഉണ്ടാക്കിയ ബൈബിൾവിരുദ്ധ ഉപദേശമാണ് ത്രിത്വം. മറ്റൊരു ശ്രദ്ധേയമായ കാര്യം: മറിയയെ ദൈവമാതാവാക്കിയ അതേ സഭാപിതാക്കന്മാരാണ് ഇരുപത് വർഷം കഴിഞ്ഞപ്പോൾ യേശുവിനെ ഇരുപ്രകൃതിയുള്ളവൻ ആക്കിയത്. യേശുവിൻ്റെ ഇരുപ്രകൃതി സത്യമാണെങ്കിൽ, മറിയ ദൈവമാതാവാണെന്നതും സത്യമാകണം. അഥവാ, അവൻ്റെ ഇരുപ്രകൃതിയിൽ വിശ്വസിക്കുന്നവർ മറിയ ദൈവമാതാവാണെന്നും വിശ്വസിക്കണം. എത്ര മനോഹരമായ ദുരുപദേശം! ഇതിൽ രസകരമായ ഒരു കാര്യം കാണിക്കാം: ബൈബിളിലെ ദൈവം ഒരുത്തൻ മാത്രമാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നുമില്ല. എന്നാൽ ട്രിനിക്ക് ദൈവം ഒരുത്തനല്ല; മൂന്നു വ്യക്തിയാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണ് ട്രിനിറ്റിക്കുള്ളത്. അതായത്, എല്ലാ അർത്ഥത്തിലും സമന്മാരായ മൂന്നു വ്യക്തിയാണ് അവരുടെ ദൈവം. ഇനി ട്രിനിറ്റിയിലെ വ്യക്തികളുടെ പ്രകൃതി ഒന്നു പരിശോധിക്കാം: പിതാവ് പൂർണ്ണദൈവം. പരിശുദ്ധാത്മാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും. അപ്പോൾ, സമത്വമെന്ന ഉപദേശം സ്വാഹ. പിതാവിനും പരിശുദ്ധാത്മാവിനും ഏകപ്രകൃതിയും പുത്രനു് ഇരുപ്രകൃതിയും. ഇതിലെവിടെയാണ് സമത്വമുള്ളത്? ദുരുപദേശങ്ങൾ എല്ലായ്പ്പോഴും പരസ്പരവിരുദ്ധമായിരിക്കും. ആരും ഇതൊന്നും കാര്യമാക്കണ്ട! ശക്തിയോടെ പിന്നെയും അതിൽത്തന്നെ വിശ്വസിക്കുക! [കാണുക: ദുരുപദേശങ്ങൾ വന്നവഴി]

യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു:
പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ ഉത്ഭവിച്ചു (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചും (ലൂക്കൊ, 3:22പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങി (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചു, (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). ദൈവപുത്രനായ യേശുവിൻ്റെ പ്രകൃതി (Nature) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തുകൾ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരു മനുഷ്യൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്. അതിനാൽ അവനെ സമ്പൂർണ്ണമനുഷ്യനെന്ന് അക്ഷരംതെറ്റാതെ വിശേഷിപ്പിക്കാം. എന്നാൽ ആത്മാവിനാൽ മറിയയിൽ ഉല്പാദിതമായി ജനിച്ചുജീവിച്ചു അത്ഭുതങ്ങള പ്രവർത്തിച്ച് മരിച്ചുയിർത്ത ദൈവപുത്രൻ എങ്ങനെ സമ്പൂർണ്ണദൈവമാകും? ട്രിനിറ്റിയുടെ ഭാഷയിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളും ഒരോരുത്തരും സമ്പൂർണ്ണദൈവവുമാണ്. ദൈവത്തിനു് വംശാവലിയോ, ജനനമോ, മരണമോ ഇല്ലെന്നത്; തല്ക്കാലം നമുക്ക് മറക്കാം: (1തിമൊ, 6:16). ട്രിനിറ്റിയുടെ സമ്പൂർണ്ണദൈവമായ ക്രിസ്തുവിനു് ജനിച്ചുജീവിച്ച് മരിക്കണമെങ്കിൽ മറ്റൊരു സമ്പൂർണ്ണ ദൈവമായ പരിശുദ്ധാത്മാവിൻ്റെ സഹായമെന്തിനാണ്❓

☛ പരിശുത്മാവിനാൽ ആലേഖനംചെയ്ത് വെച്ചിരിക്കുന്ന യേശുവിൻ്റെ ജീവചരിത്രം പരിശോധിച്ചാൽ, ❝ഇരുപ്രകൃതി❞ എന്ന പൊട്ടക്കഥ തകർന്ന് താളടിയാകുന്നത് കാണാം:

1. കന്യകയായ മറിയയിൽ സംശയം ജനിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ഇപ്രകാരമാണ്: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20 ലൂക്കൊ, 2:21). “ഉല്പാദിതമായി” എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഒരു ശിശു “ഉരുവായി” എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും അവളുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനുമായ ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. തന്മൂലം, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പാരഹിതനായ ഒരു മനുഷ്യനെ പ്രകൃത്യാതീതമായി ഉല്പദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. അതിനെണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് വചനം പറയുന്നത്. (1തിമൊ, 3:161പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു സമ്പൂർണ്ണദൈവത്തെയാണെന്ന് പറഞ്ഞാൽ, അതില്പരം അബദ്ധം വേറെന്താണ്? കന്യകയിൽ ഉരുവാക്കപ്പെട്ടവൻ പൂർണ്ണദൈവമല്ല; യേശുവെന്ന പൂർണ്ണമനുഷ്യനാണ്: (റോമ, 5:15).

2. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. (ലൂക്കൊ, 2:7 2:23). ആദ്യജാതൻ അഥവാ, കടിഞ്ഞൂൽ പുത്രനെ കുറിക്കുന്ന “പ്രോട്ടോടോക്കോസ്” (πρωτότοκος – prōtotokos) എന്ന് അവനെ രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). കന്യക പ്രസവിച്ചത് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെ ആയിരുന്നെങ്കിൽ, അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് (Nature) എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ; അഥവാ, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കില്ലായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). ക്രിസ്തു കന്യകാജാതൻ ആകയാൽ അവൻ്റെ പാപരാഹിത്യം ഒഴികെ, ആദ്യജാതനായ ക്രിസ്തുവും അനന്തരജാതരും തമ്മിൽ പ്രകൃതിയിൽ യാതൊരു വ്യത്യാസവും ഇല്ലയിരുന്നു. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനായിരുന്നെങ്കിൽ, മറ്റു മക്കളും അങ്ങനെതന്നെ ആയിരിക്കണം. അല്ലെങ്കിൽ, “ആദ്യജാതൻ” എന്ന പ്രയോഗംതന്ന് അബദ്ധമാണ്. മറിയ ദൈവമാതാവാണെന്നും അംഗീകരിക്കേണ്ടിവരും. പൂർണ്ണദൈവത്തെയാണ് ഒരു മനുഷ്യസ്ത്രീ പ്രസവിചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവങ്കല്പം അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതകാനിടയില്ല. തന്നെയുമല്ല, ക്രിസ്തു പൂർണ്ണദൈവവും ആണെങ്കിൽ, ആ ദൈവത്തെ പത്തുമാസം വയറ്റിലിട്ട് വളർത്തി പ്രസവിച്ചവൾ എങ്ങനെ ദൈവമാതാവ് അല്ലാതാകും? യേശു മറിയയുടെ മകനാണെന്ന് 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

3. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് മാത്രം ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). യേശുക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ ലംഘിച്ചുകൊണ്ട് അവനെ പരിച്ഛേദന കഴിക്കില്ലായിരുന്നു. അവൻ ഇരുപ്രകൃതി ഉള്ളവനായിരുന്നു എന്ന് പറയുന്നവർക്ക്, പുതിയനിയമം എന്താണെന്നുപോലും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ ജനിച്ചത്, ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അവനെങ്ങനെ ന്യായപ്രമാണത്തെ ലംഘിക്കാൻ കഴിയും? ജെൻ്ററില്ലാത്ത ദൈവത്തെ പരിച്ഛേദന കഴിക്കാൻ കഴിയുകയുമില്ല; ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനെ പരിച്ഛാദന കഴിക്കാൻ പ്രമാണവുമില്ല. തന്മൂലം, ക്രിസ്തുവിൻ്റെ ഇരുപ്രകൃതിവാദം ഭോഷ്കിൻ്റെ അപ്പനിൽ നിന്നുവന്ന ഉപദേശമാണെന്ന് മനസ്സിലാക്കാം.

4. അവൻ മനുഷ്യൻ്റെ മാത്രം കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; ലൂക്കൊ, 22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിൽ; അവനെ വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). ന്യായപ്രമാണത്തിൻ്റെ കീഴിലാണ് അവൻ ജനിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 4:4). ന്യായപ്രമാണത്തിന് അധീനനായവൻ അതിനെ എങ്ങനെ അതിലംഘിക്കും? ന്യായപ്രമാണത്തെ ലംഘിച്ചാൽ; അവൻ ദൈവത്തിൻ്റെ എതിരാളിയാണെന്നേ വരൂ. അതിനാൽ, അവൻ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

5. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കൊ, 2:40). വേദഭാഗം ശ്രദ്ധിക്കുക: പൈതൽ ആത്മാവിൽ ബലപ്പെട്ടുപോന്നു. പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, അവനെ ബലപ്പെടുത്താൻ, ട്രിനിറ്റിയൂടെ ഭാഷയിൽ മറ്റൊരു വ്യക്തിയും ദൈവവുമായ ആത്മാവ് എന്തിനാണ്? അടുത്തഭാഗം: “ദൈവകൃപയും പൈതലിൻ്റെ മേൽ ഉണ്ടായിരുന്നു.” പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, ഏത് ദൈവകൃപയാണ് അവനാവശ്യം? അവൻ തന്നിൽത്തന്നെ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവകൃപ അവൻ്റെമേൽ ഉണ്ടായിരുന്നു എന്ന് പറയുമോ? കൃപയെന്നാൽ, മനുഷ്യൻ്റെമേൽ സൗജന്യമായി പകരപ്പെടുന്ന ദൈവത്തിൻ്റെ കരുണയാണ്. അവൻ ദൈവം ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെമേൽ ദൈവകൃപ ഉണ്ടായിരുന്നുവെന്ന് പറയുമായിരുന്നോ? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. തന്മൂലം, അവൻ പാപമറിയാത്ത മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ആത്മാവിൽ ബലപ്പെട്ടുപോന്നു എന്നും ദൈവകൃപ അവന്മേൽ ഉണ്ടായിരുന്നു എന്നും പറഞ്ഞിരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

6. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കൊ, 2:52). വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു. അവൻ ഇരുപ്രകൃതി അഥവാ, ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, അവനു വളരാൻ ദൈവത്തിൻ്റെ കൃപപോലും ആവശ്യമില്ല; താൻതന്നെ ദൈവമാണ്. എന്നാൽ ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്നാണ് ദൈവാത്മാവിനാൽ ആലേഖനംചെയ്ത് വെച്ചിരിക്കുന്നത്. പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമായ ഒരുത്തനു് വളരാൻ, മനുഷ്യരുടെ കൃപ വേണമോ? ഇരുപ്രകൃതി വാദക്കാരിൽ വ്യാപരിക്കുന്നത് ഏത് ആത്മാവാണെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അവൻ മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:40). ഒരു മനുഷ്യക്കുഞ്ഞിന് വളരാനാണ് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപ വേണ്ടത്. അതിനാൽ, ഇരുപ്രകൃതി വെറും പൊട്ടക്കഥയാണെന്ന് മനസ്സിലാക്കാം.

7. അവനു്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; ലൂകൊ, 3:22; ലൂക്കൊ, 4:18,19; പ്രവൃ, 4:27; പ്രവൃ, 10:38). നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ താൻ ക്രിസ്തു ആയത്, അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). ആദിമസഭ അവനെ വിശേഷിപ്പിച്ചത്, “ദൈവം അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ” എന്നാണ്: (പ്രവൃ, 4:27 → പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം അഭിഷിക്തന്മാർ (മശീഹമാർ) ബൈബിളിലുണ്ട്. അതിൽ, ഒരൊറ്റ ദൂതൻ പോലും ഇല്ല. ദൈവം ദൂതന്മാരെ ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ ആവശ്യമുണ്ടായിരുന്നോ? അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, ദൈവത്തിന്റെ ശുശ്രൂഷ ചെയ്യാൻ  അഭിഷേകം ആവശ്യമായി വന്നത്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ഇരുപ്രകൃതിവാദം ബൈബിൾ വിരുദ്ധമാണെന്ന് തെളിയുന്നു.

8. അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ “ഇവൻ എന്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവവും ആയിരുന്നെങ്കിൽ, ഈ ദൈവത്തെ പുത്രനെന്ന് സംബോധന ചെയ്യുന്ന ദൈവമാരാണ്? പൂർണ്ണദൈവത്തെ പുത്രനെന്ന് വിളിക്കണമെങ്കിൽ, ആ ദൈവത്തെക്കാൾ വലിയൊരു ദൈവം ഉണ്ടാകണ്ടേ? പൂർണ്ണദൈവത്തിന് ഒരു പിതാവുണ്ടെന്ന് പറയുന്ന ഇരുപ്രകൃതിക്കാരുടെ ദൈവസങ്കല്പം എന്താണ്? മോശെയെപ്പോലെ ഒരു ദൈവമാണോ നിങ്ങളുടെ ദൈവം? ദൈവം ദൈവത്തയലല്ല പുത്രനെന്ന് സംബോധന ചെയ്തത്; യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ്. (1യോഹ, 3:5; യോഹ, 8:40). അവൻ ദൈവത്തിന്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, എ.എം. 3755-ൽ (ബി.സി. 6) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരന്മാരോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതിനാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ഇരുപ്രകൃതിയുള്ളവനല്ല; പാപമറിയാത്ത മനുഷ്യനെന്ന ഏകപ്രകൃതി മാത്രമുള്ളവൻ ആയിരുന്നു എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. [കാണുക: പഴയനിയമത്തിൽ പ്രവചനങ്ങളിൽ മാത്രം ഉള്ളവൻ]

9. “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി.” (ലൂക്കോ, 4:1). ഇതൊരു ദൈവത്തെക്കുറിച്ചുള്ള പ്രയോഗമാണെന്ന് കരുതുന്നവരെ എങ്ങനെ തിരുത്താൻ പറ്റും? ക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആണെങ്കിൽ, ത്രിത്വത്തിലെ മറ്റൊരു വ്യക്തിയും ദൈവവുമായ പരിശുദ്ധാത്മാവിൻ്റെ നിറവ് അവനെന്തിനാണ്? താൻതന്നെ ദൈവമായിരിക്കെ, മറ്റൊരു ദൈവത്തിൻ്റെയോ വ്യക്തിയുടെയോ സഹായം അവനു് വേണമോ? മനുഷ്യൻ്റെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ഉപദേശമാണ് ത്രിത്വവും യേശുവിൻ്റെ ഇരുപ്രകൃതിയും.

10. “അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.” (മത്താ, 4:1). “ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1). പിശാചു നാല്പതു ദിവസം പരീക്ഷിച്ചതുകൂടാതെ, മൂന്നുവട്ടം പിന്നെയും പരീക്ഷിച്ചു: (മത്താ, 4:3-110; ലൂക്കൊ, 4:3-12). ഈ വേദഭാഗത്തുനിന്ന് ചില കാര്യങ്ങൾ കാണിക്കാം:
➼ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ലെന്നതാണ് പരമാർത്ഥം.
ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ ഉത്തമപുരുഷ സർവ്വനാമത്തിലല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, “അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പറഞ്ഞത്. താൻ പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിലും ഏകവചനത്തിലും അവൻ ഖണ്ഡിതമായി പറയുമായിരുന്നോ?
➼ ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനു് ദൈവമായിരിക്കാനും ആരാധന സ്വീകരിക്കാനും തടസ്സമൊന്നുമില്ല. എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. അതായത്, ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) എന്ന പദം കൊണ്ട്, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും ദൈവമല്ലെന്നും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നുമാണ് അർത്ഥം. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ദൈവമല്ലെന്നും ആരാധനയ്ക്ക് യോഗ്യനല്ലെന്നും ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ധമായി മനസ്സിലാക്കാം. [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]

11. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.” (ലൂക്കൊ, 4:14-15). യോർദ്ദാനിൽവെച്ചുള്ള അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. ഇതൊക്കെ, ദൈവാത്മാവ് അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതകളാണ്. അവൻ ദൈവം ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്ന് ശുശ്രൂഷ ആര ഭിച്ചതായി പറയുമായിരുന്നോ? ക്രിസ്തു ദൈവവും ആയിരുന്നെങ്കിൽ അവനു് ശുശ്രൂഷിക്കാൻ, നിങ്ങളുടെ മറ്റൊരു വ്യക്തിയും ദൈവവുമായ ആത്മാവിൻ്റെ ശക്തി വേണമായിരുന്നോ? ഏകദൈവമായ യഹോവ ആത്മാവിൻ്റെ ശക്തിയോടെ വല്ലതും ചെയ്തതായി ബൈബിൾ പറയുന്നുണ്ടോ? ക്രിസ്തുവിൻ്റെ ഇരുപ്രകൃതി വാദം ഒരു മൂഡസങ്കല്പം മാത്രമാണ്.

12.  “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). ദൈവപുത്രനായ ക്രിസ്തു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാകുമോ? യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കിയതുകൊണ്ട്, അവൻ ദൈവമാണെന്നാണ് പലരും കരുതുന്നത്. അതുകേട്ടിട്ട്, ഏലീയാവ് അപ്പുറത്തുനിന്ന് ചിരിക്കുകയാണ്. അവൻ മൂവാണ്ടും ആറുമാസവും ദേശത്ത് മഴ പെയ്യാതിരിക്കാൻ ആകാശം അടച്ചുകളഞ്ഞവനാണ്: (1രാജാ, 17:1 ലൂക്കൊ, 4:25). മോശെ ചെങ്കടലിനെ രണ്ടായിട്ട് വിഭാഗിച്ച് നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളെ രക്ഷപെടുത്തിയ മനുഷ്യനാണ്: (പുറ, 14:21-22). “മോശെ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു” എന്നാണ് വചനം പറയുന്നത്: (പ്രവൃ, 7:36). യേശു മൂന്നര വർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ഏലീയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ ചെയ്തവനാണ് എലീശ: (1രാജാ, 19:16). മോശെയും ഏലീയാവും എലീശയും ദൈവങ്ങളാണെന്ന് ട്രിനിറ്റി പറയാത്തതെന്താ? അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശു പിന്നെ ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? (മത്താ, 12:28). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു” എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 5:17). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പത്രൊസും നിക്കോദേമൊസും പറയുന്നു: (യോഹ, 3:2; പ്രവൃ, 10:38). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും ആണെങ്കിൽ, ആ ദൈവത്തോട് കൂടെയിരുന്ന മറ്റൊരു ദൈവം ആരാണ്? പൂർണ്ണദൈവത്തിന് മറ്റൊരു ദൈവത്തിൻ്റെ സഹായം വേണോ? ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നു. (പ്രവൃ, 7:10). ദൈവം കൂടെയിരിക്കുന്നവരൊക്കെ, പൂർണ്ണദൈവം ആകുമെങ്കിൽ, മോശെയും പൂർണ്ണദൈവമാകണ്ടേ? അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ വാക്കുകൾ നോക്കുക: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.“ (പ്രവൃ, 2:22-23). ഈ രണ്ട് വാക്യത്തിൽ പ്രധാനപ്പെട്ട മൂന്നുകാര്യങ്ങൾ പറയുന്നുണ്ട്: I. ദൈവമാണ് യേശുവിനെക്കൊണ്ട് യെഹൂദന്മാരുടെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചത്. യേശുതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:28). II. ദൈവം യെഹൂദന്മാർക്ക് കാണിച്ചുകൊടുത്തത് നസറായനായ യേശു എന്ന പുരുഷനെയാണ്. ഇവിടെപ്പറയുന്ന പുരുഷൻ, “മനുഷ്യൻ” (ἀνήρ – anēr – Man) ആണ്. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). III. യേശു എന്ന മനുഷ്യനെയാണ് യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്നത്. എന്നിട്ട് ക്രിസ്തു തന്നെത്താൻ ഉയിർത്തതല്ല; പിതാവായദൈവം അവനെ ഉയിർപ്പിച്ചതാണ്: (ഗലാ, 1:1 പ്രവൃ, 10:40; റോമ, 10:9). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും ആണെങ്കിൽ, തന്നെത്താൻ ഉയിർക്കയെങ്കിലും ചെയ്യണ്ടേ?

13. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ക്രിസ്തു തന്നിൽത്തന്നെ ദൈവം ആയതുകൊണ്ടാണ് പക്ഷവാതക്കാരനു പാപമോചനം നല്കിയതെന്നാണ് പലരും കരുതുന്നത്. (ലൂക്കൊ, 5:20). എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23). ദൈവത്തിൻ്റെ മാത്രം അധികാരമാണെങ്കിൽ, ശിഷ്യന്മാർക്കത് നല്കുമോ? തന്നെയുമല്ല, ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഹോ തിയോസ് (Mónos ho Theós) ആണ്. ഒറ്റയെ (alone/only) ഗ്രീക്കുപദമാണ് മോണോസ്. ഇംഗ്ലീഷിൽ, God alone ആണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ആ ഒരുത്തൻ മാത്രമായ ദൈവം ക്രിസ്തു ആണെങ്കിൽ, ഒരേയൊരും സത്യദൈവം പിതാവാണെന്ന് (Father, the only true God) ക്രിസ്തു പറഞ്ഞതും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പൗലൊസ് പറഞ്ഞതും ഭോഷ്ക്കായിമാറും: (യോഹ, 17:3 1കൊരി, 8:6; എഫെ, 4:6).

14. “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും.” (യോഹ, 16:32). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. (യോഹ, 8:16. ഒ.നോ: 8:29). തന്നെ അയച്ച പിതാവ് തന്നോടുകൂടെ ഉള്ളതുകൊണ്ട്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്നാണ് (I am not alone) ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നെങ്കിൽ, പിതാവായ ദൈവം അവൻ്റെകൂടെ ഇരിക്കേണ്ട ആവശ്യമെന്താണ്? പൂർണ്ണദൈവം തന്നിൽത്തന്നെ അശക്തനായിരുന്നോ? തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിവാദം നടപടിയാകുന്ന ഉപദേശമല്ലെന്ന് മനസ്സിലാക്കാം.

15. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28).
➼ എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. (യോഹ, 10:29
➼ പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
➼ പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. (യോഹ, 5:26)
➼ എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
➼ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
➼ ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
➼ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
➼ ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
➼ ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36)
➼ എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
➼ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ക്രീസ്തു പൂർണ്ണദൈവമാണെങ്കിൽ, “എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ” എന്നൊക്കെ പുത്രൻ പറയുമായിരുന്നില്ല. പിതാവ് ഉപേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവൻ പൂർണ്ണദൈവവും ആണെന്ന് പറയുന്നവർ ഏത് ആത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: (യോഹ, 20:17). പൂർണ്ണദൈവത്തിനു് മീതെ മറ്റൊരു പിതാവും ദൈവവും ഉണ്ടാകുമോ?

16. “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.” (ലൂക്കൊ, 22:42). ഇതൊരു ദൈവത്തിൻ്റെ പ്രാർത്ഥനയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ പ്രാർത്ഥനയോ അല്ല; ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം പാപമറിയാത്ത തൻ്റെ ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവെന്ന മനുഷ്യൻ്റെ പ്രാർത്ഥനയാണ്: (യോഹ, 8:40; 2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43). ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് തനിക്ക് ഭവിക്കാനുള്ള അതികഷ്ഠം നീങ്ങിപ്പോകാൻ പിതാവിൻ്റെ ഹിതത്തിനായി മേല്പറഞ്ഞ ഒരേ വചനംതന്നെ ചൊല്ലി ക്രിസ്തു മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുകനിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കോ, 22:44). എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ഒരു ദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്. വൺനെസ്സ് വിശ്വാസപ്രകാരം, ഒരു ദൈവം തന്നോടുതന്നെയാണ് പ്രാർത്ഥിച്ചത്. ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ അല്ല പ്രാർത്ഥിച്ചത്; മനുഷ്യനായ യേശു തൻ്റെ പിതാവും ദൈവവും ആയവനോടാണ് പ്രാർത്ഥിച്ചത്: (യോഹ, 20:17). പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 17:3). ദൈവത്തെ നിത്യം ആരാധിക്കുന്നവരെങ്കിലും, ദൈവത്തിന്റെ സൃഷ്ടികളായ ദൂതന്മാർ പോലും വ്യക്തിപരമായി ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല. എന്നാൽ യേശുവെന്ന മനുഷ്യൻ്റെ ജീവിതം മുഴുവനും പ്രാർത്ഥനാനിർഭരമായിരുന്നു. “അതികാലത്തു ഇരുട്ടോടെ യേശു എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 1:35). ക്രിസ്തു രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12), പ്രത്യേക ശുശ്രൂഷകൾക്ക് മുമ്പായും, ഉദാ: ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പും (ലൂക്കൊ, 6:12-16), ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പും (യോഹ, 11:41-42) പ്രാർത്ഥിച്ചതായി കാണാം. മനുഷ്യനല്ലാതെ ദൈവത്തിനു് പ്രാർത്ഥന വേണ്ട. ദൈവത്തോട് മനുഷ്യൻ കഴിക്കുന്ന അഭയയാചനയാണ് പ്രാർത്ഥന. തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നവനോടാണ് ക്രിസ്തു നിലവിളിച്ച് പ്രാർത്ഥിച്ചതെന്ന് വചനം പറയുമ്പോൾ, ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ ആണ് കണ്ണുനീരോടും നിലവിളിയോടുകൂടെ പ്രാർത്ഥിച്ചതെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം വേറെയില്ല. ക്രിസ്തു ദൈവമല്ല; പ്രാർത്ഥന ആവശ്യമുള്ള പാപരഹിതനായ മനുഷ്യനായിരുന്നു. (ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നമ്മെപ്പോലെ പാപങ്ങൾക്കുവേണ്ടിയോ, അനുഗ്രഹങ്ങൾക്കുവേണ്ടിയോ അല്ല; തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അവൻ പ്രാർത്ഥിച്ചത്. മറിച്ചൊരു പ്രാർത്ഥന ക്രിസ്തുവിന് ആവശ്യമില്ല).

17. “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). യേശുവിനെക്കുറിച്ച്, “പരിശുദ്ധൻ, പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നൊക്കെയാണ് വചനം പഴയുന്നത്: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ഇതൊന്നും സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മനല്ലാത്തെ ദൈവത്തെക്കുറിച്ചല്ല; യേശുവെന്ന മനുഷ്യനെക്കുറിച്ചാണ്: (ഇയ്യോ, 15:15). ക്രിസ്തു പൂർണ്ണദൈവവും ആണെങ്കിൽ, അവനിൽ പാപമില്ല, അവൻ പാപം ചെയ്തിട്ടില്ല എന്നൊക്കെ പറയുമോ? പാപത്തിൻ്റെ ശമ്പളമാണ് മരണം (റോമ, 6:23). പാപരഹിതനായ യേശുവിൻ്റെമേൽ മരണത്തിനു് യാതൊരു അധികാരവും ഇല്ലായിരുന്നു. ദൈവം ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം (ആദാമ്യപാപം) ക്രിസ്തുവിൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, അവനെ പാപമാക്കാൻ എങ്ങനെ കഴിയും? ഒരു ശരീരത്തിൽ തന്നെയുള്ള ഇരുപ്രകൃതിയിൽ, ഒരു പ്രകൃതി പാപമാകപ്പെട്ടു, മറ്റേ പ്രകൃതി പാപമാകാതെയിരുന്നു എന്നൊക്കെ പറഞ്ഞാൽ, അതൊരു കോമഡിയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ തറ്റുമോ? ഇതിനൊക്കെ വചനത്തിൽ എന്തെങ്കിലും തെളിവുണ്ടോ?

18. “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്ന് ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്” എന്നർഥം.” (മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ പിതാവായ ദൈവം അദൃശ്യനായി കൂടെയുണ്ടായിരുന്നത് മുകളിൽ നാം കണ്ടതാണ്. “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 29; 16:32). ആ പിതാവായ ദൈവമാണ് മരണത്തിന് മുമ്പായി ക്രിസ്തുവിനെ വിട്ടുമാറിയത്. മറ്റാരും അവനെ വിട്ടുമാറിയതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, അവൻ്റെ പൂർണ്ണദൈവത്തിനു് എന്തു സംഭവിച്ചു? കൂടെ മരിച്ചു എന്ന് പറയണം.ഏകശരീരത്തിൽ ഇരുപ്രകൃതിയല്ലേ; കൂടെ മരിക്കാതെ എന്തുചെയ്യും? ദൈവം മരിച്ചുവെന്ന് പറഞ്ഞാൽ, ആ ഉപദേശം എത്രമാത്രം പൈശാചികമാണ്. ആ ഉപദേശമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്: [Systematic Theology, Page, 228]. യേശുവിൻ്റെ ഇരുപ്രകൃതിയെന്ന ഉപദേശം ദൈവികമല്ല; സാത്താന്യമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

19. “നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ക്രിസ്തുവിൻ്റെ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് നിത്യാന്മാവിനാൽ അഥവാ, ദൈവത്താലാണ്. ക്രിസ്തു ദൈവത്തിനു് സൗരഭ്യവാസനയായി തന്നെത്തന്നെ അർപ്പിച്ചത് ആത്മാവിനാലാണ്. (എഫെ, 5:2; 1തിമൊ, 2:6). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ട്രിനിറ്റിയുടെ ഭാഷയിൽ മറ്റൊരു വ്യക്തിയും ദൈവവുമായ നിത്യാത്മാവിനാൽ തന്നെത്താൻ അർപ്പിച്ചു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. ക്രിസ്തുവിൻ്റെ ഇരുപ്രകൃതിവാദം വെറും അന്ധവിശ്വാസമാണ്.

20. പിതാവായ ദൈവമാണ് യേശുക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.” (പ്രവൃ, 2:24). ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:31; 4:10; 5:30; 10:40; 13:30,32; 17:3; റോമ, 8:11; 10:9; 1കൊരി, 6:14; 2കൊരി, 4:14; ഗലാ, 1:1; കൊലൊ, 2:12; 1തെസ്സ, 1:9). അതുപോലെ, യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുകൊടുത്തതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2 → ഗലാ, 1:3; 2:20; എഫെ, 5:27; ഫില, 2:8; 1തിമൊ, 2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). എന്നാൽ ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, പൂർണ്ണദൈവം എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്നില്ല; ചോദിച്ചിട്ട് കാര്യമില്ല. പൂർണ്ണദൈവത്തിന് സ്വയമായി ഉയിർക്കാൻ കഴിയാഞ്ഞത് എന്താണ്? പുത്രദൈവത്തെ ഉയിർപ്പിക്കാൻ മറ്റൊരു ദൈവം ആവശ്യമായി വന്നത് എന്താണ്? തന്മൂലം, പുത്രൻ പൂർണ്ണദൈവം ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.

21. ക്രിസ്തു, ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ്. അവൻ തൻ്റെ ശരീരത്തിലാണ് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറിയത്. (1പത്രൊ, 2:24). സംവേദനക്ഷമമായ ഒരു ഉള്ളം അഥവാ, ഒരു ദേഹി അവനുണ്ടായിരുന്നു. (മത്താ, 26:38). അവൻ പിതാവിൻ്റെ കരങ്ങളിൽ തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് ക്രൂശിൽ മരിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). ദൈവപുത്രനായ ക്രിസ്തു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ദൈവാത്മാവിനാൽ 50 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുന്നു “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നു. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടു കണ്ടവരെല്ലാം അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തു ഇരുപ്രകൃതി ഉള്ളവനാണെന്ന് ഒരുത്തൻപോലും പറഞ്ഞിട്ടില്ല. ദൈവാത്മാവിനാൽ വിരചിതമായ വചനം വിശ്വസിക്കാത്തവർ, ക്രിസ്തുവിന് ഇരുപ്രകൃതിയല്ല; ഇരുന്നൂറ് പ്രകൃതിയുണ്ടെന്ന് പറഞ്ഞാലും അതിശയിക്കാൻ ആവശ്യമില്ല.

22. ഇനി, ക്രിസ്തു പറയുന്ന ചില തെളിവുകൾ തരാം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Interlinear Bible]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only/alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

23. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon → σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Interlinear Bible]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ  “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് Mónos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36)

24. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ “ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, “മോണോസ് ഹോ തെയൊസ്”  (Mónos ho theos) ആണ്. [Bible Hub]. ഇവിടെയും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (only/alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (יָחִיד – yahid) എന്ന പദത്തിനു് തുല്യമായ “മോണോസ്” (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട  പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. പിതാവ് ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ Mónos കൊണ്ട് ഖണ്ഡിതമായി പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ 1:4; യൂദാ, 1:25). ട്രിനിറ്റിയുടെ ഇരുപ്രകൃതിവാദം നിവൃത്തികേടിൻ്റെ ഉപദേശമാണെന്ന് മനസ്സിലാക്കാം.

25. “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും സത്യം ഗ്രിഹിക്കുന്നില്ല. ഒടുക്കം എന്തുചെയ്യും?

26. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവത്തിനുമീതെ മറ്റൊരു ദൈവവും പിതാവും ഉണ്ടെന്നും ഒരു ദൈവം തനിക്കുതന്നെ ദൈവവും പിതാവും ആണെന്ന് പറയുന്നതുമായ കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് സാത്താൻ തുടങ്ങിവെച്ച ദുരുപദേശങ്ങളാണ്. [കാണുക: പിതാവു് മാത്രം സത്യദൈവം]

ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 125-ലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഏകദൈവമായ യഹോവതന്നെ 26 പ്രാവശ്യം കല്പന ആവർത്തിച്ചിട്ടുണ്ട്. ഉദാ: (പുറ, 20:2-3; 9:24; ആവ, 32:39; യെശ, 41:4; 43:10; 43:11). യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന ഒന്നാം കല്പന ലംഘിക്കുന്ന ബഹുദൈവ ദുരുപദേശത്താൽ ഒരുത്തനും രക്ഷപ്രാപിക്കാൻ പോകുന്നില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഇതുപോലെ, അനവധി തെളിവുകൾ വേറെയുമുണ്ട്; വിസ്തരഭയത്താൽ ചുരുക്കുകയാണ്. [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

“ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹന്നാൻ 4:2).

എല്ലാ വിവരങ്ങളും വിശദമായറിയുക:

1. വചനം ജഡമായത്തീർന്ന പൂർണ്ണദൈവമോ? (യോഹ, 1:14).

2. പൂർണ്ണദൈവത്തിനാണോ വംശാവലിയുള്ളത്? (മത്താ, 1:1-27; ലൂക്കൊ, 3:24-38).

3. പൂർണ്ണദൈവമാണോ കന്യകയുടെ ഉദരത്തിൽ ഉരുവായത്? (മത്താ, 1:22,23).

4. പൂർണ്ണദൈവമാണോ ഒരു മനുഷ്യരാജാവിനാൽ പ്രാണരക്ഷാർത്ഥം മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? (മത്താ, 2:13,14).

5. പൂർണ്ണദൈവത്തെയാണോ “അത്യുന്നതൻ്റെ പുത്രൻ” എന്നു വിളിക്കപ്പെടുമെന്ന് ദൂതൻ പ്രവചിച്ചത്? (ലൂക്കൊ, 1:32)

6. പർണ്ണദൈവത്തെയാണോ ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്ന് ദൂതൻ പ്രവചിച്ചത്? (ലൂക്കൊ, 1:35)

7. പൂർണ്ണദൈവത്തെയാണോ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്? (ലൂക്കൊ, 2:7)

8. പൂർണ്ണദൈവത്തെയാണോ എട്ടാംനാളിൽ പരിച്ഛേദന കഴിച്ചത്? (ലൂക്കൊ, 2:21).

9. പൂർണ്ണദൈവത്തെയാണോ മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനായി വീണ്ടെടുത്തത്? (ലൂക്കൊ, 2:22,23).

10. പൂർണ്ണദൈവമാണോ യേസേഫിനും മറിയയ്ക്കും കീഴടങ്ങിയിരുന്നത്? (ലൂക്കൊ, 1:51)

11. പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? (ലൂക്കൊ, 2:52).

12. പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? (മർക്കൊ, 6:3). 

13. പൂർണ്ണദൈവമാണോ യോഹന്നാനാൽ സ്നാനപ്പെട്ടത്? (മത്താ, 3:13-17).

14. പൂർണ്ണദൈവത്തെയാണോ വേറൊരു ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്? (മർക്കൊ, 1:10; പ്രവൃ, 10:30).

15. പൂർണ്ണദൈവമാണോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോഓദ്ദാൻ വിട്ടുമടങ്ങിയത്? (ലൂക്കൊ, 4:1)

പൂർണ്ണദൈവമാണോ നാല്പതു ദിവസം ഉപവസിച്ചത്? (മത്താ, 4:2)

16. പൂർണ്ണദൈവമാണോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടത്? (ലൂക്കൊ, 4:1).

17. പൂർണ്ണദൈവത്തിനാണോ വിശന്നത്? (ലൂക്കൊ, 4:2).

18. പൂർണ്ണദൈവത്തോട് കൂടെയിരുന്നാണോ വേറൊരു ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചത്? (പ്രവൃ, 10:38). 

19. പൂർണ്ണദൈവത്തിൻ്റെ കൂടെയാണോ സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി ഉണ്ടായിരുന്നത്? (ലൂക്കൊ, 5:17)

20. പൂർണ്ണദൈവമാണോ ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നു പറഞ്ഞത്? (മത്താ, 12:28). 

21. പൂർണ്ണദൈവമാണോ താൻ ശലോമോനെക്കാൾ വലിയവൻ എന്നു പറയുന്നത്? (മത്താ, 12:42).

22. പൂർണ്ണദൈവമാണോ പിതാവിനോട് പ്രാർത്ഥിച്ചത്? (മത്താ, 14:23). 

23. പൂർണ്ണദൈവമാണോ ‘കർത്താവെന്നെ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്നു’ എന്നു പറയുന്നത്? (ലൂക്കൊ, 4:18,19). 

24. പൂർണ്ണദൈവത്തെയാണോ ‘ക്രിസ്തു/മശീഹ’ (അഭിഷിക്തൻ) എന്ന് വിളിക്കുന്നത്? (മത്താ, 16:16).

25. പൂർണ്ണദൈവത്തെയാണോ ദൈവത്തിന്റെ ഏകജാതൻ എന്ന് വിളിക്കുന്നത്? (യോഹ, 1:14).

26. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ആദ്യജാതൻ എന്നു വിളിക്കുന്നത്? (റോമ, 8:29).

27. പൂർണ്ണദൈവമാണോ ”എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? (മർക്കൊ, 10;18).

28. പൂർണ്ണദൈവമാണോ തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും, ആത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് പറഞ്ഞത്? (ലൂക്കൊ, 12:10).

29. പൂർണ്ണദൈവമാണോ തന്നെത്തന്നെ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നത്? (യോഹ, 8:40).

30. പൂർണ്ണദൈവമാണോ പിതാവ് എല്ലാവരിലും വലിയവൻ; എന്നെക്കാൾ വലിയവൻ  എന്നു പറയുന്നത്? (യോഹ, 10:29; 14:28).

31. പൂർണ്ണദൈവമാണോ ഉള്ളം കലങ്ങി: ‘പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ’ എന്ന് പ്രാർത്ഥിച്ചത്? (യോഹ, 12:27)

32. പൂർണ്ണദൈവമാണോ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത്? (യോഹ, 13:4,5)

33. പൂർണ്ണദൈവമാണോ പിതാവിനെ ഏകസത്യദൈവം എന്ന് വിളിക്കുന്നത്? (യോഹ, 17:3).

34. പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ പരിക്ഷീണനായി നിലത്തുവീണത്? (മത്താ, 26:39).

35. പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? (മർക്കൊ, 14:36).

36. പൂർണ്ണദൈവത്തെയാണോ സ്വർഗ്ഗത്തിലെ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 22:43).

37. പൂർണ്ണദൈവത്തെയാണോ യൂദാ ഒറ്റുകൊടുത്തത്? (ലൂക്കൊ, 22:42).

38. പൂർണ്ണദൈവത്തെയാണോ പത്രൊസ് തള്ളിപ്പറഞ്ഞത്? (മത്താ, 26:70).

39. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ വിസ്തരിച്ചത്? (ലൂക്കൊ, 22:66).

40. പൂർണ്ണദൈവത്തെയാണോ നിയമകോടതികൾ വിസ്തരിച്ചത്? (യോഹ, 18:38). 

41. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? (മർക്കൊ, 15:25).

42. പൂർണ്ണദൈവമാണോ ”എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തു” എന്നു നിലവിളിച്ചത്? (മത്താ, 27:46).

43. പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? (മത്താ, 27:50).

44. പൂർണ്ണദൈവത്തെയാണോ കല്ലറയിൽ അടക്കം ചെയ്തത്? (യോഹ, 19:40).

45. പൂർണ്ണദൈവത്തെയാണോ ദൈവം ഉയിർപ്പിച്ചുത്? (പ്രവൃ, 5:30).

46. പൂർണ്ണദൈവമാണോ ‘എൻ്റെ ദൈവം’ എന്നു പിതാവിനെ വിളിക്കുന്നത്? (യോഹ, 20:17).

47. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ദാസൻ എന്നു പറഞ്ഞിരിക്കുന്നത്? (പ്രവൃ, 3:13).

48. പൂർണ്ണദൈവത്തെയാണോ ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ എന്ന് മോശെ പറയുന്നത്? (പ്രവൃ, 3:22).

49. പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? (റോമ, 5:16).

50. പൂർണ്ണദൈവത്തിൻ്റെ തലയായി മറ്റൊരു ദൈവമോ? (കൊരി, 11:3).

51. പൂർണ്ണദൈവത്തെയാണോ ‘പാപം അറിയാത്തവൻ’ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? (2കൊരി, 5:21).

52. പൂർണ്ണദൈവമാണോ ക്രൂശിലെ മരണത്തോളം അനുസരണം കാട്ടിയത്? (ഫിലി, 2:8).

53. പൂർണ്ണദൈവം ആർക്കാണ് തൻ്റെ മരണത്താൽ മറുവില നല്കിയത്? (1തിമൊ, 2:6).

54. പൂർണ്ണദൈവത്തെയാണോ മനുഷ്യനായ ക്രിസ്തേശു എന്നു വിളിക്കുന്നത്? (1തിമൊ, 2:6).

55. പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? (1തിമൊ, 3:16).

56. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9). 

57. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

58. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

59. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).

60. പൂർണ്ണദൈവം തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ മറ്റൊരാളോട് പ്രാർത്ഥിക്കുകയോ? (എബ്രാ, 5:7)

61. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).

62. പൂർണ്ണദൈവത്തെയാണോ ‘അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്ന് പത്രോസ് പറയുന്നത്?

63. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).

പശുത്തൊട്ടി മുതൽ (ലൂക്കൊ, 2:7) ക്രൂശിലെ മരണംവരെ (ലൂക്കൊ, 23:46) പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ യേശുവിലുള്ള പൂർണ്ണദൈവം എവിടെയായിരുന്നു???… (എബ്രാ,4:15). “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രാ, 5:7) എന്നു എബ്രായലേഖകൻ നുണപറകയാണോ???… ദൈവത്തിനു മരണമുണ്ടാകുകയോ, ആ ദൈവത്തെ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരുത്തൻ ഉണ്ടാകുകയോ ചെയ്താൽ ആ ദൈവമെങ്ങനെ ദൈവമാകും???… ‘ദൈവപുത്രൻ പൂർണ്ണദൈവമായിരുന്നു’ എന്നു പറയുന്നവരുടെ ദൈവസങ്കല്പം എന്താണ്???… മനുഷ്യനായ യേശുവിനു് ഒരു പിതാവ് മാത്രമല്ല; ദൈവം കൂടി ഉണ്ടായിരുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” (മത്താ, 27:46; യോഹ, 20:17) എന്ന് നിലവിളിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ പൂർണ്ണദൈവമാണെന്ന് പഠിപ്പിക്കുന്ന ത്രിത്വം ദുരുപദേശമല്ലാതെ മറ്റെന്താണ്? യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ സ്തുതിക്കുന്നതായി കാണാം. (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിനു് ഒരു ദൈവമുണ്ടാകുക സാധ്യമോ???…

കൂടുതൽ അറിയാൻ കാണുക:

മനുഷ്യനായ ദൈവപുത്രൻ

ഉല്പത്തി പുസ്തകം

ഉല്പത്തി പുസ്തകം

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ: മോശെ

എഴുതിയ കാലം: ബി.സി. 1572-1532

അദ്ധ്യായങ്ങൾ: 50

വാക്യങ്ങൾ: 1,533

ബൈബിളിലെ: 1-ാം പുസ്തകം

വലിപ്പത്തിൽ: 2-ാം സ്ഥാനം

പ്രധാന വ്യക്തികൾ: ആദാം, ഹവ്വാ, ശേത്ത്, ഹാനോക്ക്, നോഹ, ശേം, അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്ക, യാക്കോബ്, ലേയ, റാഹേൽ, സില്പ, ബിൽഹ, യെഹൂദ, യോസേഫ്.

പ്രധാന സ്ഥലങ്ങൾ: ഏദെൻ തോട്ടം, അരരാത്ത് പർവ്വതം, ബാബേൽ, ഊർ, ഹാരാൻ, ബേഥേൽ, മിസ്രയിം, കനാൻ, ഹെബ്രോൻ, ശേഖേം, ശാലേം, മമ്രേ, സൊദോം, ഗൊമോറ, ഗെരാർ, ബേർ-ശേബ.

1. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് എപ്പോഴാണ്?

◼️ ആദിയിൽ (1:1)

2. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ അവസ്ഥ എന്തായിരുന്നു?

◼️ പാഴും ശൂന്യവും (1:2). [ഒന്നും രണ്ടും വാക്യങ്ങളിലുള്ളത് ദൈവസൃഷ്ടിയുടെ സംക്ഷിപ്ത രൂപവും, മൂന്നാം വാക്യംമുതൽ വിവരണവുമാണ്]

3. ദൈവം വെളിച്ചമുണ്ടാക്കിയത് എത്രാമത്തെ ദിവസമാണ്?

◼️ ഒന്നാം ദിവസം (3, 5)

4. രണ്ടാം ദിവസത്തെ സൃഷ്ടി എന്താണ്?

◼️ ആകാശം (1:6-8)

5. നല്ലത് എന്നു പറഞ്ഞിട്ടില്ലാത്തത് ഏതു ദിവസത്തെ സൃഷ്ടിയെയാണ്?

◼️ രണ്ടാം ദിവസം (1:6-8)

6. ഭൂമിയും സസ്യങ്ങളും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ മൂന്നാം ദിവസം (1:9-13)

7. എത്രാം ദിവസമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൃഷ്ടിച്ചത്?

◼️ നാലാം ദിവസം (1:14-19)

8. പറവജാതികളെയും ജലജീവികളെയും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ അഞ്ചാം ദിവസം (1:20:23)

9. എത്രാം ദിവസമാണ് ഇഴജാതികളെയും മൃഗങ്ങളെയും സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:24,25)

10. എത്രാമത്തെ ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:26-30)

11. ആരുടെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ദൈവത്തിൻ്റെ (1:26,27)

12. ഭൂമിയിലൊക്കെയും നിറഞ്ഞ് സകല ഭൂചരജന്തുവിന്മേലും വാഴുവാൻ കല്പിച്ചത് ആരോടാണ്?

◼️ മനുഷ്യരോട് (1:28)

13. ദൈവം സൃഷ്ടിച്ച സകല ഭൂചരജന്തുക്കളുടെയും ആഹാരം എന്തായിരുന്നു?

◼️ പച്ചസസ്യം (1:30)

14. ദൈവം എത്രയും നല്ലതെന്ന് കണ്ടത് ഏതു ദിവസമാണ്?

◼️ ആറാം ദിവസം (1:31)

15. താൻ ചെയ്ത പ്രവൃത്തിയിൽ നിന്നൊക്കെയും ദൈവം നിവൃത്തനായത് എത്രാം ദിവസമാണ്?

◼️ഏഴാം ദിവസം (2:2)

16. ദൈവം അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്ത ദിവസം ഏതാണ്?

◼️ ഏഴാം ദിവസം (2:3)

17. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്തിൽ നിന്നാണ്?

◼️ പൊടിയിൽനിന്ന് (2:7).

18. യഹോവയായ ദൈവം കിഴക്കു എവിടെയാണ് തോട്ടം ഉണ്ടാക്കിയത്?

◼️ ഏദെനിൽ (2:8)

19. ദൈവം ഏദെനിൽ മുളെപ്പിച്ച കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ വൃക്ഷങ്ങൾ ഏതൊക്കെ?

◼️ ജീവവൃക്ഷവും അറിവിന്റെ വൃക്ഷവും (2:9)

20. തോട്ടം നനെപ്പാനുള്ള നദി എവിടെനിന്നാണ് പുറപ്പെട്ടത്?

◼️ ഏദെനിൽനിന്നു (2:10)

21. ഏദെനിൽനിന്നു പുറപ്പെടുന്ന നദിയുടെ ഒന്നാമത്തെ ശാഖയുടെ പേർ?

◼️ പീശോൻ (2:11)

22. ഹവീലാദേശമൊക്കെയും ചുറ്റുന്ന നദി?

◼️ പീശോൻ (2:11)

23. മേത്തരം പോന്നും ഗുല്ഗുലുവും ഗോമേദകവുമുള്ള ദേശം?

◼️ ഹവീലാദേശം (2:12)

24. ഏദെനിൽനിന്നു പുറപ്പെടുന്ന രണ്ടാമത്തെ നദിയുടെ പേർ?

◼️ ഗീഹോൻ (2:13)

25. കൂശ്‌ ദേശമൊക്കെയും ചുറ്റുന്ന നദി?

◼️ ഗീഹോൻ (2:13)

26. ഏദെനിൽനിന്നു പുറപ്പെടുന്ന മൂന്നാമത്തെ നദിയുടെ പേർ?

◼️ ഹിദ്ദേക്കെൽ (2:14)

27. അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്ന നദി?

◼️ ഹിദ്ദേക്കെൽ (2:14)

28. ഏദെനിൽനിന്നു പുറപ്പെടുന്ന നാലാമത്തെ നദിയുടെ പേർ?

◼️ ഫ്രാത്ത് (2:14)

29. ഏദെൻതോട്ടം കാപ്പാൻ ദൈവം ഏല്പിച്ചത് ആരെയാണ്?

◼️ മനുഷ്യനെ (2:15)

30. തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാമെന്ന് കല്പിച്ചതാരാണ്?

◼️ ദൈവം (2:16)

31. തിന്നരുതെന്ന് ദൈവം കല്പിച്ച വൃക്ഷഫലം ഏതാണ്?

◼️ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം (2:17).

32. ‘മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല’ എന്നു കണ്ടതാരാണ്?

◼️ ദൈവം (2:18)

33. ഭൂമിയിലെ സകല മൃഗങ്ങൾക്കും പക്ഷികൾക്കും പേരിട്ടതാരാണ്?

◼️ മനുഷ്യൻ (2:19,20)

34. മനുഷ്യനിൽ നിന്നെടുത്ത എന്തുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചത്?

◼️ വാരിയെല്ല് (2:21,22)

35.  ‘ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു’ ആരുടെ വാക്കുകൾ?

◼️ ആദാമിൻ്റെ (2:23)

36. അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്നത് ആരാണ്?

◼️ പുരുഷൻ (2:24)

37. എല്ലാ കാട്ടുജന്തുക്കളെക്കാളും കൗശലമേറിയ ജീവി?

◼️ പാമ്പ് (3:1)

38. ബൈബിളിലെ ആദ്യചോദ്യം ചോദിച്ചതാര്?

◼️പാമ്പ് (3:1)

39. ദൈവകല്പനയോടു സ്ത്രീ കൂട്ടിച്ചേർത്തത് എന്താണ്?

◼️ തൊടുകയും അരുതു (3:3)

40. ‘നിങ്ങൾ മരിക്കയില്ല നിശ്ചയം’ സ്ത്രീക്ക് ആരു നല്കിയ ഉറപ്പാണ്?

◼️ പാമ്പ് (3:4)

41. ‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും’ എന്നു  ആരറിയുന്നു എന്നാണ് പാമ്പ് പറഞ്ഞത്?

◼️ ദൈവം (3:5)

42. തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടതെന്താണ്?

◼️ വൃക്ഷഫലം (3:6)

43. കണ്ണു തുറന്നപ്പോൾ തങ്ങൾ നഗ്നരെന്നു അറിഞ്ഞത് ആരൊക്കെയാണ്?

◼️ ആദാമും ഹവ്വായും (3:7)

44. എന്തുപയോഗിച്ചാണ് ആദാമും ഹവ്വായും അരയാട നിർമ്മിച്ചത്?

◼️ അത്തിയില (3:7)

45. വെയിലാറിയപ്പോൾ ഏദെൻ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആരാണ്?

◼️ യഹോവയായ ദൈവം (3:8)

46. ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചതാരൊക്കെ?

◼️ ആദവും ഹവ്വായും (3:8)

47. ദൈവം മനുഷ്യനോടു ചോദിച്ച ആദ്യത്തെ കോദ്യം?

◼️ ‘നീ എവിടെ’ (3:9)

48. നഗ്നനാകകൊണ്ടു ഭയപ്പെട്ടതാരാണ്? 

◼️ ആദാം (3:10)

49. ‘പാമ്പു എന്നെ വഞ്ചിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ ഹവ്വാ (3:13)

50. എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു ശപിക്കപ്പെട്ടിരിക്കുന്ന ജീവി?

◼️ പാമ്പ് (3:14)

51. വേദപുസ്തകത്തിലെ ആദ്യത്തെ പ്രവചനം എതാണ്?

◼️ ഉല്പത്തി 3:15

50. ‘പ്രോട്ടോ ഇവാഞ്ചലിസം’ എന്നറിയപ്പെടുന്ന വാക്യം ഏതാണ്?

◼️ ഉല്പത്തി 3:15

52. ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?

◼️ ആദാം (3:17)

53. ജീവനുള്ളവർക്കെല്ലാം മാതാവ് ആരാണ്?

◼️ ഹവ്വാ (3:20)

54. ആദാമിനും ഹവ്വായ്ക്കും തോൽകൊണ്ട് ഈടുപ്പുണ്ടാക്കി കൊടുത്തതാര്?

◼️ ദൈവം (3:21)

55. ഏതു വൃക്ഷത്തിൻ്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുന്നത്?

◼️ ജീവവൃക്ഷത്തിന്റെ (3:22)

56. ആദാമിനെയും ഹവ്വായേയും പുറത്താക്കിയശേഷം ഏദെൻ തോട്ടത്തിന് കാവൽ നിർത്തിയത് ആരെയാണ്?

◼️ കെരൂബുകളെ (3:24)

57. ഭൂമിയിൽ ആദ്യം ജനിച്ച മനുഷ്യൻ?

◼️ കയീൻ (4:1)

58. ആദാമിൻ്റെ രണ്ടാമത്തെ മകൻ?

◼️ ഹാബെൽ (4:2)

59. കയീൻ്റെ തൊഴിൽ എന്തായിരുന്നു?

◼️ കൃഷിക്കാരൻ (4:2)

60. ഭൂമിയിലെ ആദ്യത്തെ ഇടയൻ?

◼️ ഹാബേൽ (4:2)

61. യഹോവ പ്രസാദിച്ചത് ആരുടെ വഴിപാടിലാണ്?

◼️ ഹാബേലിൻ്റെ (4:4)

62. ആദ്യമായി കോപിച്ചവൻ ആരാണ്?

◼️ കയീൻ (4:5)

63. യഹോവ കയീൻ്റെ യാഗത്തിൽ പ്രസാദിക്കാതിരുന്നത് എന്താണ്?

◼️ നല്ലയാഗം കഴിക്കാഞ്ഞതിനാൽ (4:7)

64. നന്മ ചെയ്യാത്തവരുടെ വാതിൽക്കൽ കിടക്കുന്നതെന്താണ്?

◼️ പാപം (4:7)

65. ആദ്യം മരിച്ച വ്യക്തി?

◼️ ഹാബേൽ (4:8)

66. ‘ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ’ ആരുടെ വാക്കുകൾ?

◼️ കയീൻ്റെ (4:9)

67. ആരെ കൊന്നാലാണ് അവന്നു ഏഴിരട്ടി പകരം കിട്ടുമെന്ന് ദൈവം പറഞ്ഞത്?

◼️ കയീനെ (4:15)

68. യഹോവയുടെ സന്നിധിവിട്ട് കയീൻ പോയി പാർത്ത ദേശമേതാണ്?

◼️ നോദ് (4:16)

69. കയീൻ്റെ മകൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

70. മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ പട്ടണത്തിൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

71. ആദാ എന്നും സില്ലാ എന്നും രണ്ടു ഭാര്യമാരെ എടുത്തതാരാണ്?

◼️ ലാമെക്ക്  (4:19)

72. കൂടാര വാസികൾക്കും പശുപാലകർക്കും പിതാവാര്? 

◼️ യാബാൽ (4:20)

73. ആരാണ് കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്?

◼️ യൂബാൽ (4:21)

74. ചെമ്പുകൊണ്ടും ഇരിമ്പു കൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ ആരാണ്?

◼️ തൂബൽകയീൻ (4:22)

75. ലാമെക്കിൻ്റെ മകളും തൂബൽകയീന്റെ പെങ്ങളും ആരാണ്?

◼️ നയമാ (4:22)

76. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എത്ര ഇരട്ടി പകരം ചെയ്യും?

◼️ എഴുപത്തേഴിരട്ടി (4:24)

77. കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം ആദാമിനു നല്കിയ സന്തതിയാരാണ്?

◼️ ശേത്ത് (4:25)

78. ആരുടെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്?

◼️ ഏനോശിൻ്റെ (4:26)

79. ആദാമിനു എത്ര വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്?

◼️ നൂറ്റിമുപ്പത് (5:3)

80. ആദാം തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ജനിപ്പിച്ച മകൻ?

◼️ ശേത്ത് (5:3)

81. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ എണ്ണൂറ് (5:4)

82. ആദാമിൻ്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി മുപ്പത് (5:5)

83. ജനിക്കാതെ രണ്ടുവട്ടം മരിച്ച വ്യക്തികൾ ആരൊക്കെ?

◼️ ആദാമും ഹവ്വായും (2:17; 3:6; 5:5). [വൃക്ഷഫലം തിന്നനാളിൽ ആത്മമരണവും പിന്നെ ശാരീരിക മരണവും സംഭവിച്ചു]

84. ശേത്ത് എത്രവയസ്സിൽ എനോശിനെ ജനിപ്പിച്ചു?

◼️ നൂറ്റഞ്ച് (5:6)

85. ശേത്തിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി പന്ത്രണ്ട് (5:8)

86. കേനാൻ ജനിക്കുമ്പോൾ എനോശിൻ്റെ പ്രായം?

◼️ തൊണ്ണൂറ് (5:9)

87. എനോശിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തഞ്ച് (5:11)

88. കേനാൻ എത്രവയസ്സിൽ മഹലലേലിനെ ജനിപ്പിച്ചു?

◼️ എഴുപത് (5:12)

89. കേനാന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തിപ്പത്ത് (5:12)

90. യാരെദ് ജനിക്കുമ്പോൾ മഹലലേലിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:15)

91. മഹലലേലിന്റെ ആയുഷ്കാലം എത്ര?

◼️ തൊണ്ണൂറ്റഞ്ച് (5:17)

92. യാരെദ് എത്രവയസ്സിൽ ഹാനോക്കിനെ ജനിപ്പിച്ചു?

◼️ നൂറ്ററുപത്തിരണ്ട് (5:18)

93. യാരെദിന്റെ ആയൂഷ്കാലം എത്ര?

◼️ തൊള്ളായിരത്തറുപത്തിരണ്ട് (5:20)

94. മെഥൂശലഹ് ജനിക്കുമ്പോൾ ഹാനോക്കിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:21)

85. ദൈവത്തോടുകൂടെ നടന്നതാരാണ്?

◼️ ഹാനോക്ക് (5:22)

86. ഹാനോൿ എത്രസംവത്സരം ദൈവത്തോടുകൂടെ നടന്നു?

◼️ മൂന്നൂറ് (5:22)

87. ഹനോക്കിന്റെ ആയുഷ്കാലം എത്ര?

◼️ മുന്നൂറ്ററുപത്തഞ്ച് 5:23)

88. ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയായത് ആരാണ്?

◼️ ഹാനോക്ക് (5:24)

89. ജനിച്ചിട്ട് മരിക്കാതിരുന്നത് ആരാണ്?

ഹാനോക്ക് (5:24)

90. മെഥൂശലഹിൻ്റെ എത്രാം വയസ്സിൽ ലാമേക്കിനെ ജനിപ്പിച്ചു?

◼️ നൂറ്റെൺപത്തേഴ് (5:25)

91. മെഥൂശലഹിന്റെ ആയൂഷ്കാലം?

◼️ തൊള്ളായിരത്തറുപത്തൊമ്പത് (5:27)

92. ഏറ്റവും അധികം നാൾ ജീവിച്ചിരുന്ന വ്യക്തി ആരാണ്?

◼️ മെഥൂശലഹ്: 969 വർഷം (5:27)

93. നോഹ ജനിക്കുമ്പോൾ ലാമെക്കിൻ്റെ പ്രായം?

◼️ നൂറ്റെൺപത്തിരണ്ട് (5:28)

94. നോഹ എന്ന പേരിനർത്ഥം?

◼️ ആശ്വാസം (5:29)

95. ലാമേക്കിന്റെ ആയൂഷ്കാലം?

◼️ എഴുനൂറ്റെഴുപത്തേഴ് (5:31)

96. നോഹയ്ക്കു മക്കൾ ജനിക്കുമ്പോഴത്തെ പ്രായം?

◼️ അഞ്ചൂറ് വയസ്സ് (5:32)

97. നോഹയുടെ മക്കൾ ആരൊക്കെ?

◼️ ശേം, ഹാം, യാഫെത്ത് (5:32)

98. മനുഷ്യൻ്റെ ആയുസ്സ് എത്ര സംവത്സരമാകുമെന്നാണ് യഹോവ അരുളിച്ചെയ്തത്?

◼️ നൂറ്റിരുപതു സംവത്സരം (6:3)

99. മനുഷ്യൻ്റെ നിരൂപണമൊക്കെയും ദോഷമുള്ളതെന്ന് കണ്ടതാരാണ്?

◼️ യഹോവ (6:5)

100. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു അനുതപിച്ചത് ആരാണ്?

◼️ യഹോവ (6:6)

101. യഹോവയുടെ കൃപ ലഭിച്ച വ്യക്തി?

◼️ നോഹ (6:8)

102. ദൈവത്തോടു കൂടെനടന്ന രണ്ടാമത്തെ വ്യക്തി?

◼️ നോഹ (6:9)

103. ഏതു മരംകൊണ്ടാണ് നോഹ പെട്ടകം നിർമ്മിച്ചത്?

◼️ ഗോഫേർ മരം (6:14)

104. മുന്നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവുമായി ദൈവം നോഹയോടു ഉണ്ടാക്കാൻ കല്പിച്ചതെന്താണ്?

◼️ പെട്ടകം (6:15)

105. എത്ര തട്ടായിട്ടാണ് പെട്ടകം ഉണ്ടാക്കാൻ കല്പിച്ചത്?

◼️ മൂന്ന് (6:16)

106. ഭൂമിയിൽ ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ താൻ എന്തു വരുത്തുമെന്നാണ് ദൈവം കല്പിച്ചത്?

◼️ ജലപ്രളയം (6:17)

107. ജലപ്രളയം ഉണ്ടായപ്പോൾ നോഹയുടെ പ്രായം?

◼️ അറുനൂറ് (7:6)

108. ആഴിയുടെ ഉറവുകൾ തുറന്നതെന്നാണ്?

◼️ രണ്ടാം മാസം പതിനേഴാം തിയ്യതി (7:11)

109. ഭൂമിയിൽ എത്രദിവസം മഴപെയ്തു?

 ◼️ നാല്പതു രാവും നാല്പതു പകലും (7:12)

110. നോഹയും കുടുംബവും എത്രപേർ പെട്ടകത്തിൽ കടന്നു?

◼️ എട്ടുപേർ (7:13)

111. സർവ്വ ജീവജാലങ്ങളിലും എത്രപേർവീതം പെട്ടകത്തിൽ കടന്നു?

◼️ ഈരണ്ടീരണ്ട് (7:14,15)

112. പെട്ടകത്തിൻ്റെ വാതിൽ അടച്ചത് ആരാണ്?

◼️ യഹോവ (7:16)

113. ഭൂമിയിലെ ഉയർന്ന പർവ്വതങ്ങളേക്കാൾ എത്രമുഴം വെള്ളംപൊങ്ങി?

◼️ പതിനഞ്ചു മുഴം (7:19,20)

114. പ്രളയകാലത്ത് എത്രദിവസം വെള്ളം പെങ്ങിക്കൊണ്ടിരുന്നു?

◼️ 150 ദിവസം (7:24)

115. ‘ദൈവം ഓർത്തു’ എന്ന് എഴുതിയിരിക്കുന്ന ആദ്യവ്യക്തി?

◼️ നോഹ (8:1)

116. പെട്ടകം ഉറച്ചത് എന്നായിരുന്നു?

◼️ ഏഴാം മാസം 17-ാം തീയതി (8:4)

117. വെള്ളം കുറഞ്ഞിട്ട് പർവ്വതശിഖരങ്ങൾ കാണായത് എപ്പോഴാണ്?

◼️ പത്താം മാസം ഒന്നാം തിയ്യതി (8:5)

118. പെട്ടകം ഉറച്ചശേഷം എത്രദിവസം കഴിഞ്ഞാണ് കിളിവാതിൽ തുറന്നത്?

◼️ നാല്പതു ദിവസം (8:6)

119. വേദപുസ്തകത്തിൽ പേർ പറയുന്ന ആദ്യത്തെ പക്ഷി ഏതാണ്?

◼️ മലങ്കാക്ക (8:7)

120. വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു നോഹ അയച്ച പക്ഷി ഏതാണ്?

◼️ പ്രാവ് (8:8)

121. ആദ്യം പേർ പറഞ്ഞിരിക്കുന്ന വൃക്ഷം?

◼️ ഒലിവ് (8:11)

122. നോഹ എത്രപ്രാവശ്യം പ്രാവിനെ പുറത്തുവിട്ടു?

◼️ മൂന്നുപ്രാവശ്യം (8:8, 8:10, 8:12)

123. നോഹയുടെ ആയുസ്സിൻ്റെ എത്രാം വർഷമാണ് വെള്ളം വറ്റിയത്?

◼️ ആറുനൂറ്റൊന്നാം സംവത്സരം (8:13)

124. ആരുടെ യാഗത്തിലാണ് യഹോവ സൗരഭ്യവാസന മണത്തത്?

◼️ നോഹയുടെ (8:20,21)

125. ആരുടെ മനോനിരൂപണമാണ് ബാല്യംമുതൽ ദോഷമുള്ളത്?

◼️ മനുഷ്യൻ്റെ (8:21)

126. ഏത് കാലത്തോളമാണ് വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകാത്തത്?

◼️ ഭൂമിയുള്ള കാലത്തോളം (8:22)

127. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവാൻ ദൈവം കല്പിച്ചത് ആരോടാണ്?

◼️ നോഹയോടും പുത്രന്മാരോടും (9:1)

128. ജലപ്രളയത്തിനുശേഷം മനുഷ്യനു ആഹാരമായി കൊടുത്തതെന്താണ്?

◼️ ഭൂചരജന്തുക്കൾ (9:3)

129. രക്തത്തോടുകൂടെ മാംസം തിന്നാൻ വിലക്കിയതെന്താണ്?

◼️ പ്രാണൻ രക്തത്തിലായതുകൊണ്ട് (9:4)

130. പ്രാണനായ രക്തം ചൊരിയിച്ചാൽ പകരം ചോദിക്കന്നത് ആരാണ്?

◼️ ദൈവം (9:5)

131. സകലജഡവും നശിക്കാൻ തക്കവണ്ണം ഇനി എന്തുണ്ടാകില്ലെന്നാണ് ദൈവം നിയമം ചെയ്തത്?

◼️ ജലപ്രളയം (9:11, 15)

132. ദൈവം നോഹയോട് ചെയ്ത ഉടമ്പടിയുടെ അടയാളമെന്താണ്?

◼️ മഴവില്ല് (9:13)

133. കനാൻ്റെ പിതാവാരാണ്?

◼️ ഹാം (9:18)

134. ആരെക്കൊണ്ടാണ് ഭൂമി ഒക്കെയും നിറഞ്ഞത്?

◼️ ശേം ഹാം യാഫെത്ത് (9:19)

135. ആദ്യ മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയത് ആരാണ്?

◼️ നോഹ (9:20)

136. ആദ്യം വീഞ്ഞുകുടിച്ചു ലഹരിപിടിച്ച വ്യക്തി?

◼️ നോഹ (9:21)

137. നോഹയുടെ നഗ്നത കണ്ട മകൻ?

◼️ ഹാം (9:22)

138. അപ്പൻ്റെ നഗ്നത മറച്ച മക്കൾ?

◼️ ശേമും യാഫെത്തും (9:23)

139. നോഹയാൽ ശപിക്കപ്പട്ടത് ആരാണ്?

◼️ ഹാമിൻ്റെ പുത്രൻ കനാൻ (9:25)

140. നോഹയുടെ പുത്രന്മാരിൽ ആരുടെ ദൈവമായിട്ടാണ് യഹോവ സ്തുതിക്കപ്പെടുന്നത്?

◼️ ശേമിൻ്റെ (9:26)

141. ശേമിന്റെ കൂടാരങ്ങളിൽ വസിക്കുന്നതാരാണ്?

◼️ യാഫെത്ത് (9:27)

142. കനാൻ ആർക്കൊക്കെ ദാസനാകും?

◼️ ശേമിനും യാഫെത്തിനും (9:27)

143. ജലപ്രളയത്തിന്റെ ശേഷം നോഹ എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ മുന്നൂറ്റമ്പത് (9:28)

144. നോഹയുടെ ആയുഷ്കാലം?

◼️ തൊള്ളായിരത്തമ്പത് സംവത്സരം (9;29)

145. യാഫെത്തിന്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് ഏത്രപേരുണ്ട്?

◼️ 14 പേർ (10:2-4). [7 പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. 7 പൗത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ, എലീശാ, തർശീശ്, കിത്തീം, ദോദാനീം.]

146. ജാതികളുടെ ദ്വീപുകൾ  കുലംകുലമായും പിരിഞ്ഞത് ആരിൽനിന്നാണ്?

◼️ യാഫെത്തിൽനിന്ന് (10;5)

147. ഹാമിനു പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

◼️ 30 പേർ (10:6-18). [4 പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. 26 പൗത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; ശെബയും, ദെദാനും, നിമ്രോദ്, ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം, കഫ്തോരീം, സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോർയ്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ.]

148. ഭൂമിയിലെ ആദ്യവീരൻ?

◼️ നിമ്രോദ് (10:8)

149. യഹോയുടെ മുമ്പാകെ നായാട്ടുവീരനായി അറിയപ്പെട്ടത് ആരാണ്?

◼️ നിമ്രോദ് (10:9)

150. ബൈബിളിലെ ആദ്യ പഴഞ്ചൊല്ല് ആരുടെ പേരിലാണ്?

◼️ നിമ്രോദിൻ്റെ (10:9)

151. നിമ്രോദിന്റെ രാജ്യത്തിന്റെ ആരംഭം എവിടെനിന്നാണ്?

◼️ ശിനാർദേശത്ത് (10:10)

152. ആരിൽ നിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്?

◼️ കസ്ളൂഹീമിൽ നിന്ന് (10:13)

153. കനാൻ്റെ ആദ്യജാതൻ ആരാണ്?

◼️ സീദോൻ (10:15)

154. ശേമിൻ്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

◼️26 പേർ (10:22-29). [5 പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. 21 പൗത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്, ശാലഹ്, ഏബെർ, പേലെഗ്, യൊക്താൻ, അല്മോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ, ശെബാ, ഓഫീർ, ഹവീലാ, യോബാബ്.]

155. ഭൂവാസികൾ പിരിഞ്ഞുപോയത് ആരുടെ കാലത്താണ്?

◼️ പേലെഗിൻ്റെ കാലത്ത് (10:25)

156. ഭൂമിയിൽ ജലപ്രളയത്തിനുശേഷം ജാതികളും വംശങ്ങളും ഉത്ഭവിച്ചത് ആരുടെ പുത്രന്മാരിൽ നിന്നാണ്?

◼️ നോഹയുടെ (10:32)

157. എവിടെയാണ് ആകാശത്തോളം എത്തുന്ന ഗോപുരം പണിതത്?

◼️ ശിനാർ ദേശത്ത് (11:2-4)

158. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണോൻ ആരാണ് ഇറങ്ങിവന്നത്?

◼️ യഹോവ (11:5)

159. എവിടെവെച്ചാണ് ദൈവം മനുഷ്യൻ്റെ ഭാഷ കലക്കിയത്?

◼️ ശിനാർദേശത്ത് (11:2, 9)

160. ഭാഷ കലക്കുകയാൽ ശിനാർ സമതലത്തിനു വന്ന പേര്?

◼️ ബാബേൽ (11:9)

161. യഹോവ മനുഷ്യരെ ഭൂതലംമുഴുവൻ ചിതറിച്ചത് എവിടെവെച്ചാണ്?

◼️ ബാബേൽ (11:9)

162. ശേമിന്നു എത്ര വയസ്സായപ്പോൾ അർപ്പക്ഷാദിനെ ജനിപ്പിച്ചു?

◼️ നൂറ് (11:10)

163. ശേമിൻ്റെ ആയുഷ്കാലം?

◼️ 600 സംവത്സരം (11:11)

164. അർപ്പക്ഷാദിൻ്റെ മകൻ്റെ പേര്?

◼️ ശാലഹ് (11:12)

165. ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് എത്ര സംവത്സരം ജീവിച്ചു?

◼️ നാനൂറ്റിമൂന്നു സംവത്സരം (11:13)

166. ശാലഹിന്നു എത്ര വയസ്സായപ്പോൾ ഏബെർ ജനിച്ചു?

◼️ മുപ്പതു വയസ്സ് (11:14)

167. ശാലഹിൻ്റെ ആയുഷ്കാലം?

◼️ നാനൂറ്റിമുപ്പത്തിമൂന്നു (11:15)

168. ഏബെരിൻ്റെ മകൻ്റെ പേര്?

◼️ പേലെഗ് (11:16)

169. പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ എത്ര സംവത്സരം ജീവിച്ചു?

◼️ നാനൂറ്റിമുപ്പതു സംവത്സരം (11:17)

170. പേലെഗ് എത്ര വയസ്സായപ്പോൾ രെയൂവിനെ ജനിപ്പിച്ചു?

◼️ മുപ്പതു വയസ്സ് (11:18)

171. പേലെഗിൻ്റെ ആയുഷ്കാലം?

◼️ ഇരുന്നുറ്റിമുപ്പത്തൊമ്പത് (11:19)

172. രെയൂവിൻ്റെ മകൻ്റെ പേര്?

◼️ ശെരൂഗ് (11:20)

173. ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ എത്ര സംവത്സരം ജീവിച്ചു?

◼️ ഇരുനൂറ്റേഴ് സംവത്സരം (11:21)

174. ശെരൂഗ് എത്ര വയസ്സായപ്പോൾ നാഹോരിനെ ജനിപ്പിച്ചു?

◼️ മുപ്പതു വയസ്സ് (11:23)

175. ശെരൂഗിൻ്റെ ആയുഷ്കാലം?

◼️ ഇരുന്നൂറ്റിമുപ്പത് (11:23)

176. നാഹോരിൻ്റെ മകൻ്റെ പേര്?

◼️ തേരഹ് (11:24)

177. തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ എത്ര സംവത്സരം ജീവിച്ചു?

◼️ നൂറ്റി പത്തൊമ്പത് (11:25)

178. തേരഹിന്നു എത്ര വയസ്സായപ്പോൾ അബ്രാം, നാഹോർ, ഹാരാൻ എന്നിർ ജനിപ്പിച്ചത്?

◼️ എഴുപത് വയസ്സ് (11:26)

179. ഹാരാൻ്റെ മകൻ്റെ പേര്?

◼️ ലോത്ത് (11:27)

180. തേരഹിന്നു മുമ്പെ ഊരിൽവെച്ചു മരിച്ചുപോയ മകൻ?

◼️ ഹാരാൻ (11:28)

181. അബ്രാമിന്റെ ഭാര്യയുടെ പേര്?

◼️ സാറായി (11:29)

182. ഹാരാന്റെ മകളും നാഹോറിൻ്റെ ഭാര്യയും ആരാണ്?

◼️ മിൽക്ക (11:29)

183. മച്ചിയായിരുന്ന ബൈബിളിലെ ആദ്യത്തെ സ്ത്രീ?

◼️ സാറായി (11:30)

184. ഏത് കൽദയ പട്ടണത്തിൽ നിന്നാണ് തേരഹും മക്കളും ഹാരാനിൽ വന്നു പാർത്തത്?

◼️ ഊർ (11:31)

185. തേരഹ് മരിച്ചത് എവിടെവച്ച്?

◼️ ഹാരാൻ (11:32)

186. ലോത്തിൻ്റെ വല്യപ്പൻ മരിച്ച സ്ഥലവും, ലോത്തിൻ്റെ അപ്പൻ്റെ പേരും ഒന്നാണ്. എന്താണത്?

◼️ ഹാരാൻ (11:31,32)

187. ഹാരാനിൽനിന്നു ഏതു ദേശത്തെക്കു പോകാനാണ് യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്?

◼️ കാണിപ്പാനിരിക്കുന്ന ദേശത്തെക്ക് (12:1)

188. അബ്രാമിനോടുകൂടെ ഹാരാനിൽനിന്നു പുറപ്പെട്ട മറ്റൊരാൾ?

◼️ ലോത്ത് (12:4)

189. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

◼️ എഴുപത്തഞ്ച് (12:4)

190. ദൈവം കാണിപ്പാനിരുന്ന ഏതു ദേശത്താണ് അബ്രാം എത്തിയത്?

◼️ കനാൻ (12:5)

191. അബ്രാം ആദ്യമായി യാഗപീഠം പണിതത് എവിടെയാണ്?

◼️ കനാനിൽ (12:5, 7)

192. ആദ്യമായി യഹോവയുടെ നാമത്തിൽ ആരാധന കഴിച്ച വ്യക്തി?

◼️ അബ്രാം 12:8)

193. കനാനിൽ ക്ഷാമമുണ്ടായപ്പോൾ അബ്രാം എവിടേക്കാണ് പോയത്?

◼️ മിസ്രയീമിൽ (12:10)

194. സൗന്ദര്യമുള്ള സ്ത്രീയെന്ന് ആദ്യമായി വിളിക്കപ്പെട്ടത് ആരാണ്?

◼️ സാറായി (12:11, 14)

195. മരണഭയത്താൽ ഭാര്യയെ സഹോദരിയെന്നു പറഞ്ഞ ആദ്യവ്യക്തി?

◼️ അബ്രാം (12:12,13)

196. ഫറവോന്റെ മുമ്പാകെ പ്രശംസിക്കപ്പെട്ട സ്ത്രീ?

◼️ സാറായി (12:15)

197. സാറായി നിമിത്തം നന്മ ലഭിച്ചതാർക്കാണ്?

◼️ അബ്രാമിന് (12:16)

198. സാറായി നിമിത്തം അത്യന്തം ദണ്ഡിപ്പിക്കപ്പെട്ടത് ആരാണ്?

◼️ ഫറവോനും കുടുംബവും (12:17)

199. അബ്രാം സാറായിയെ സഹോദരി എന്ന് പറഞ്ഞത് എവിടെവെച്ചാണ്?

◼️ മിസ്രയീമിൽ (12:19)

200. കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ ബഹുസമ്പന്നൻ ആരായിരുന്നു?

◼️ അബ്രാം (13:2)

201. സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു ഒന്നിച്ചു പാർപ്പാൻ കഴിയാതിരുന്നത് ആർക്കൊക്കെ?

◼️ അബ്രാമിനും ലോത്തിനും 13:6)

202. ആരുടെ ഇടയന്മാർക്കു തമ്മിലാണ് പിണക്കമുണ്ടായത്?

◼️ അബ്രാമിൻ്റെയും ലോത്തിൻ്റെയും (13:7)

203. യഹോവയുടെ തോട്ടം പോലെയുള്ള പ്രദേശമേതാണ്?

◼️ യോർദ്ദാന്നരികെയുള്ള പ്രദേശം (13:10)

204. ലോത്ത് തിരഞ്ഞെടുത്ത പ്രദേശം?

◼️ യോർദ്ദാന്നരികെയുള്ള പ്രദേശം (13:11)

205. അബ്രാം ഏത് ദേശത്ത് പാർക്കുമ്പോഴാണ് ലോത്ത് വിട്ടുപിരിഞ്ഞത്?

◼️ കനാൻ ദേശത്ത് (13:12)

206. ലോത്ത് എവിടെവരെയാണ് തൻ്റെ കൂടാരം നീക്കി നീക്കി അടിച്ചത്?

◼️ സൊദോംവരെ (13:12)

207. ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നവർ ആരാണ്?

◼️ സൊദോം നിവാസികൾ (13:13)

208. ദൈവം അബ്രാമിനും അവൻ്റെ സന്തതിക്കും ശാശ്വതമായി കൊടുമെന്നു പറഞ്ഞ ദേശമേത്?

◼️ കനാൻ (13:15)

209. മമ്രേയുടെ തോട്ടം എവിടെയാണ്?

◼️ ഹെബ്രോനിൽ (13:18)

210. അബ്രാമിൻ്റെ കാലത്തെ ശിനാർ രാജാവ്?

◼️ അമ്രാഫെൽ (14:1)

211. അബ്രാമിൻ്റെ കാലത്തെ സൊദോം രാജാവ്?

◼️ ബേരാ (14:2)

212. ഏത് താഴ്വരയാണ് ഇപ്പോൾ ഉപ്പുകടൽ (ചാവുകടൽ) എന്നറിയപ്പെടുന്നത്?

◼️ സിദ്ദീംതാഴ്വര (14:3)

213. സൊദോം രാജാവും ഗൊമോരാ രാജാവും വീണ കീൽകുഴികൾ എവിടെയാണ്?

◼️ സിദ്ദീംതാഴ്വരയിൽ (14:10

214. എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട വ്യക്തി?

◼️ അബ്രാം (14:13)

215. ലോത്തിനെ രക്ഷിക്കാൻ അബ്രാം എത്ര അഭ്യാസികളുമായാണ് പോയത്?

◼️ മുന്നൂറ്റിപതിനെട്ട് (14:14)

216. രാജാക്കന്മാരെ തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ ഏതു താഴ്വരയിൽ വെച്ചാണ് സോദോം രാജാവ് എതിരേറ്റത്?

◼️ രാജതാഴ്വര (ശാവേ താഴ്വര) (14:17)

217. ആരാണ് ശാലേം രാജാവ്?

◼️ മൽക്കീസേദെക്ക് (14:18)

218. അപ്പവും വീഞ്ഞുമായി വന്ന് അബ്രാമിനെ എതിരേറ്റത് ആരാണ്?

◼️ മൽക്കീസേദെക്ക് (14:18)

219. അത്യുന്നതനായ ദൈവത്തിന്റെ ആദ്യ പുരോഹിതൻ?

◼️ ശാലേംരാജാവായ മൽക്കീസേദെൿ (14:18)

220. അബ്രാം സകലത്തിലും ദശാംശം കൊടുത്തതാർക്കാണ്?

◼️ മൽക്കീസേദെക്കിന് (14:20)

221. ‘ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക’ എന്ന് അബ്രാമിനോട് പറഞ്ഞതാരാണ്?

◼️ സൊദോം രാജാവ് (14:21)

222. യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്തതാരാണ്?

◼️ അബ്രാം (14:23)

223. ‘ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും’ എന്ന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ലഭിച്ചത് ആർക്കാണ്?

◼️ അബ്രാമിന് (15:1)

224. അബ്രാമിൻ്റെ സ്വത്തിന് അവകാശിയായിരുന്ന ദാസനാരാണ്?

◼️ എലെയാസർ (15:2)

225. അബ്രാമിന്നു നീതിയായി കണക്കിട്ടതെന്താണ്?

◼️ യഹോവയിലുള്ള വിശ്വസം (15:6)

226. ഒരു ഗാഢനിദ്രയും ഭീതിയും അന്ധതമസ്സും വന്നത് ആരുടെ മേലാണ്?

◼️ അബ്രാഹാമിൻ്റെ മേൽ (15:12)

227. അബ്രാമിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു എത്ര സംവത്സരം പ്രവാസികളാകുമെന്നാണ് ദൈവം പറഞ്ഞത്?

◼️ നാനൂറു സംവത്സരം (15:13)

228. എത്രാമത്തെ തലമുറ മിസ്രയീമിൽ നിന്ന് മടങ്ങിവരുമെന്നാണ് പറഞ്ഞിരിക്കുന്നത്?

◼️ നാലാം തലമുറ (15:16).

229. അബ്രാഹാം യാഗമർപ്പിക്കാൻ പിളർന്നുവെച്ച ഭാഗങ്ങളുടെ നടുവെ കടന്നുപോയത് എന്താണ്?

◼️ ജ്വലിക്കുന്ന ഒരു പന്തം (15:17)

230. ഏത് ദേശത്തിൻ്റെ അതിരാണ് മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ളത്?

◼️ കനാൻ (15:18)

231. സാറായിയുടെ മിസ്രയീമ്യദാസിയുടെ പേര്?

◼️ ഹാഗാർ (16:1)

231. ആരാണ് തൻ്റെ മിസ്രയീമ്യ ദാസിയായ ഹാഗാറിനെ അബ്രാമിനു ഭാര്യയായി കൊടുത്തത്?

◼️ സാറായി (16:3)

232. ഗർഭം ധരിച്ചപ്പോൾ യജമാനത്തി കണ്ണിന്നു നിന്ദിതയായത് ആർക്കാണ്?

◼️ ഹാഗാറിന് (16:4)

233. ‘യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ’ ആരുടെ വാക്കുകൾ?

◼️ സാറായിയുടെ (16:5)

234. സാറായി കാഠിന്യം തുടങ്ങിയപ്പോൾ അവളെ വിട്ടു ഓടിപ്പോയതാരാണ്?

◼️ ഹാഗാർ (16:6)1

235. മരുഭൂമിയിൽ ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ ഹാഗാറിനെ കണ്ടതാരാണ്?

◼️ യഹോവയുടെ ദൂതൻ (16:7)

236. ദൈവത്തിൻ്റെ ദൂതൻ സംസാരിച്ച ആദ്യത്തെ സ്ത്രീ?

◼️ ഹാഗാർ (16:7,8)

237. ജനനത്തിനു മുമ്പേ പേർവിളിക്കപ്പെട്ട ആദ്യവ്യക്തി?

◼️ യിശ്മായേൽ (16:11)

237. കാട്ടുകഴുതയെ പോലുള്ളവൻ ആരാണ്?

◼️ യിശ്മായേൽ (16:11,12)

237. ‘എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ’ എന്നു പറഞ്ഞതാരാണ്?

◼️ ഹാഗാർ (16:13)

238. യഹോവയ്ക്കു ‘ദൈവമേ, നീ എന്നെ കാണുന്നു’ (ഏൽ റോയി) എന്നു പേർ വിളിച്ചത് ആരാണ്?

◼️ ഹാഗാർ (16:13)

239. ഹാഗാറുമായി ദൂതൻ സംസാരിച്ച സ്ഥലത്തെ കിണറിൻ്റെ പേര്?

◼️ ബേർ ലഹരീ രോയി (16:14)

240. ഹാഗാർ യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

◼️ എൺപത്താറ് (16:16)

241. യഹോവ അബ്രാമിന്നു രണ്ടാമതു പ്രത്യക്ഷനായപ്പോൾ തനിക്ക് എത്ര വയസ്സായിരുന്നു?

◼️ തൊണ്ണൂറ്റൊമ്പത് (17:1)

242. അബ്രാഹാം എന്ന പുതിയ പേരിൻ്റെ അർത്ഥമെന്താണ്?

◼️ ബഹുജാതികൾക്കു പിതാവ് (17:4,5)

243. യഹോവ നിത്യനിയമം സ്ഥാപിച്ചത് ആരുമായിട്ടാണ്?

◼️ അബ്രാഹാമുമായി (17:7)

244. യഹോവ അബ്രാഹാമിനും സന്തതികൾക്കും ശാശ്വതാവകാശമായി നല്കുമെന്നു പറഞ്ഞ ദേശമേതാണ്?

◼️ കനാൻ (17:8)

245. യഹോവ അബ്രാഹാമിന്നു നല്കിയ നിത്യനിയമത്തിൻ്റെ അടയാളം എന്താണ്?

◼️ പരിച്ഛേദന (17:10,11)

246. ഒരു എബ്രായൻ പരിച്ഛേദന ഏല്ക്കേണ്ടത് എപ്പോൾ?

◼️ എട്ടാം നാൾ (17:12)

247. പരിച്ഛേദന ഏൽക്കാത്ത പുരുഷപ്രജയെ എന്തുചെയ്യണം?

◼️ ജനത്തിൽ നിന്നു ഛേദിച്ചു കളയേണം (17:14)

248. സാറായിക്ക് ദൈവം നല്കിയ പുതിയ പേരെന്താണ്?

◼️ സാറാ (17:15)

249. ജാതികൾക്കു മാതാവാരാണ്?

◼️ സാറാ (17:16)

250. ആദ്യമായി ചിരിച്ച വ്യക്തി?

◼️ അബ്രാഹാം (17:17)

251. നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? ആരുടെ വാക്കുകൾ?

◼️ അബ്രാഹാമിൻ്റെ (17:17)

252. ‘അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും’ ആര്?

◼️ യിശ്മായേൽ (17:20)

253. ജനനത്തിനു മുമ്പ് പേർവിളിക്കപ്പെട്ട വാഗ്ദത്ത സന്തതി?

◼️ യിസ്ഹാക്ക് (17:21)

254. അബ്രാഹാം പരിച്ഛേദനയേറ്റപ്പോഴത്തെ പ്രായം?

◼️ തൊണ്ണൂറ്റൊമ്പതു വയസ്സ് (17:24)

255. യിശ്മായേൽ പരിച്ഛേദനയേറ്റപ്പോഴുള്ള പ്രായം?

◼️ പതിമൂന്നു വയസ്സ് (17:25)

256. ഒരു ദിവസത്തിൽത്തന്നെ പരിച്ഛേദനയേറ്റ അപ്പനും മകനും?

◼️ അബ്രാഹാമും യിശ്മായേലും (17:26)

257. മൂന്നാം പ്രാവശ്യം യഹോവ അബ്രാഹാമിന്നു പ്രത്യക്ഷമായത് എവിടെവെച്ച്?

◼️ മമ്രേയുടെ തോപ്പിൽവെച്ചു (18:1)

258. മമ്രേയുടെ തോപ്പിൽ എത്ര പുരുഷന്മാർ നില്ക്കുന്നതാണ് അബ്രാഹാം കണ്ടത്?

◼️ മൂന്നു പുരുഷന്മാർ (18:2)

259. ‘വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ?’ ആരുടെ ചോദ്യമാണിത്?

◼️ സാറായുടെ (18:12)

260. ‘സാറാ ചിരിച്ചതു എന്തു?’ എന്നു ചോദിച്ചതാരാണ്?

◼️ യഹോവ (18:13)

261. ‘നിലവിളി വലിയതും പാപം അതികഠിനവും ആകുന്നു’ ആരുടെ?

◼️ സൊദോമിന്റെയും ഗൊമോരയുടെയും (18:20)

262. ‘ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?’ എന്നു യഹോവയോട് ചോദിച്ചതാരാണ്?

◼️ അബ്രാഹാം (18:23)

263. സോദോമിനുവേണ്ടി മദ്ധ്യസ്ഥത ചെയ്തപ്പോൾ അബ്രാഹാം പറഞ്ഞ ഉയർന്നസംഖ്യ എത്ര?

◼️ അമ്പത് (18:24)

264. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ ആരാണ്?

◼️ യഹോവ (18:28)

265. സോദോം നശിപ്പിക്കാതിരിക്കാൻ നീതിമാന്മാരുടെ കുറഞ്ഞ സംഖ്യ എത്രയാണ്?

◼️ പത്ത് (18:32)

266. ദൂതന്മാർ ചെല്ലുമ്പോൾ സോദോം പട്ടണവാതിൽക്കൽ ഇരുന്നിരുന്നത് ആരാണ്?

◼️ ലോത്ത് (19:1)

267. ഏതു പട്ടണത്തിലെ പുരുഷന്മാർക്കാണ് അബാലവൃദ്ധം അന്ധത പിടിച്ചത്?

◼️ സോദോമിലെ (19:11)

268. ആരെക്കുറിച്ചുള്ള ആവലധിയാണ് യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നത്?

◼️ സൊദോമിന്റെയും ഗൊമോരയുടെയും (19:11)

269. ‘യഹോവ ഈ പട്ടണം നശിപ്പിക്കും’ എന്നു ലോത്ത് പറഞ്ഞപ്പോൾ ‘കളി പറയുന്നു’ എന്നു തോന്നിയത് ആർക്കാണ്?

◼️ ലോത്തിൻ്റെ മരുമക്കൾക്ക് (19:14)

270. പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ ലോത്തിനെ ബദ്ധപ്പെടുത്തിയത് ആരാണ്?

◼️ ദൂതന്മാർ (19:15)

271. ദൂതന്മാർ ആരെയാണ് കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കിയത്?

◼️ ലോത്തിനെയും കുടുംബത്തെയും (19:16)

272. ‘ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതു’ ആരുടെ വാക്കുകൾ?

◼️ ദൂതന്മാരുടെ (19:17)

273. ലോത്തും കുടുംബവും രക്ഷയ്ക്കായി ഓടിക്കയറിയ പട്ടണത്തിൻ്റെ പേര്?

◼️ സോവർ (19:22,23)

274. യഹോവ ഗന്ധകവും തീയും കൊണ്ട് നശിപ്പിച്ച പട്ടണങ്ങൾ?

◼️ സൊദോമും ഗൊമോരയും (19:24)

275. പട്ടണത്തിനുമേൽ ന്യായവിധി നടത്തുമ്പോൾ തിരിഞ്ഞുനോക്കിയ ലോത്തിൻ്റെ ഭാര്യക്ക് എന്തു സംഭവിച്ചു?

◼️ ഉപ്പുതൂണായി (19:26)

276. ജനനവും മരണവുമുണ്ടായി, എന്നാൽ അടക്കപ്പെടാഞ്ഞ സ്ത്രീ?

◼️ ലോത്തിൻ്റെ ഭാര്യ (19:26)

277. സൊദോമും ഗൊമോരെയും ദൈവം നശിപ്പിക്കുമ്പോൾ അതിനെ നോക്കിനിന്നിട്ടും ജീവഹാനി സംഭവിക്കാഞ്ഞത് ആർക്കാണ്?

◼️ അബ്രാഹാമിന് (19:27)

278. സോദോമിനെ നശിപ്പിക്കുമ്പോൾ ദൈവം ഓർത്തത് ആരെയാണ്?

◼️ അബ്രാഹാമിനെ (19:29)

279. പട്ടണത്തിൽ പാർപ്പാൻ ഭയപ്പെട്ടിട്ടു ഗുഹയിൽ പാർത്തതാരാണ്?

◼️ ലോത്തും പുത്രിമാരും (19:30)

280. അപ്പനാൽ ഗർഭം ധരിച്ച പുത്രിമാർ?

◼️ ലോത്തിന്റെ പുത്രിമാർ (19:36)

281. മോവാബ്യർക്കു പിതാവാരാണ്?

◼️ മോവാബ് (19:37)

282. അമ്മോന്യർക്കു പിതാവാരാണ്?

◼️ ബെൻ-അമ്മീ (18:38)

283. അബ്രാഹാമിനെ പരദേശിയെന്നു ആദ്യം വിളിക്കുന്നത് എവിടെവെച്ചാണ്?

◼️ ഗെരാരിൽ (20:1)

284. അബ്രാഹാം തന്റെ ഭാര്യയായ സാറയെ രണ്ടാം പ്രാവശ്യം പെങ്ങൾ എന്നു പറഞ്ഞത് എവിടെവെച്ച്?

◼️ ഗെരാരിൽ (20:2)

285. ഗെരാരിലെ രാജാവാരാണ്?

◼️ അബീമേലെക് (20:2)

286. ബൈബിളിൽ പറഞ്ഞിട്ടുള്ള ആദ്യസ്വപ്നം ആരുടേതാണ്?

◼️ അബീമേലെക്കിൻ്റെ (20:3)

287. ‘കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?’ ആരുടെ വാക്കുകൾ?

◼️ അബീമേലെക്കിൻ്റെ (20:4)

288. പ്രവാചകൻ എന്നു ബൈബിളിൽ ആദ്യം പറഞ്ഞിരിക്കുന്ന വ്യക്തി?

◼️ അബ്രാഹാം (20:7)

289. ദൈവഭയം ഇല്ലാത്ത ദേശമേതാണ്?

◼️ ഗെരാർ (20:11)

290. അവൾ എന്റെ പെങ്ങൾ; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല; അവൾ എനിക്കു ഭാര്യയായി; ഞാനാര്? സ്ത്രീയേത്?

◼️ അബ്രാഹാം, സാറ (20:12)

290. ‘ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക’ ആരുടെ വാക്കുകൾ?

◼️ അബീമേലെക്കിൻ്റെ (20:15)

291. അബീമേലെക് ആയിരം വെള്ളിക്കാശു കൊടുത്തതാർക്കാണ്?

◼️ അബ്രാഹാമിനു (20:16)

292. ‘നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടിരിക്കുന്നു’ ആര്?

◼️ സാറാ (20:17)

293. ആരു നിമിത്തമാണ് അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും യഹോവ അടെച്ചിരുന്നത്?

◼️ സാറാ നിമിത്തം (20:18)

294. യിസ്ഹാക്കിനെ പ്രസവിച്ചപ്പോൾ സാറയ്ക്ക് എത്രവയസ്സായിരുന്നു?

◼️ തൊണ്ണുറ് (17:17; 21:2)

295. എട്ടാം ദിവസം പരിച്ഛേദന ഏറ്റ അബ്രാഹാമിൻ്റെ മകൻ?

◼️ യിസ്ഹാക്ക് (21:4)

296. യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാൻ്റെ പ്രായം?

◼️ നൂറു വയസ്സ് (21:5)

297. ‘ദൈവം എനിക്കു ചിരിയുണ്ടാക്കി’ എന്നു പറഞ്ഞതാരാണ്?

◼️ സാറാ (21:6)

298. ‘പരിഹാസി എന്നു’ സാറാ കണ്ടതാരെയാണ്?

◼️ യിശ്മായേലിനെ (21:9)

299. ദാസിയുടെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞതാരാണ്?

◼️ സാറാ (21:10)

300. സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു ആരിൽ നിന്നുള്ളവരാണ്?

◼️ യിസ്ഹാക്കിൽ (21:12)

301. ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നതാരാണ്?

◼️ ഹാഗാർ (21:14)

302. തുരുത്തിയിലെ വെള്ളം തീർന്നശേഷം ഹാഗാർ കുട്ടിയെ എവിടെയാണ് ഇട്ടത്?

◼️ കുറുങ്കാട്ടിൽ (21:15). 

303. കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞുകൊണ്ട് അമ്പിൻ പാടു ദൂരത്തുപോയി ഇരുന്നതാരാണ്?

◼️ ഹാഗാർ (21:16)

304. ദൈവം ഹാഗാറിൻ്റെ കണ്ണു തുറന്നപ്പോൾ അവൾ കണ്ടതെന്താണ്?

◼️ ഒരു നീരുറവ (21:19)

305. മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നതാരാണ്?

◼️ യിശ്മായേൽ (21:20)

306. മിസ്രയീം ദേശത്തുനിന്നു ഭാര്യയെ കണ്ടെത്തിയ അബ്രാഹാമിൻ്റെ മകൻ?

◼️ യിശ്മായേൽ (21:21)

307. നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടു കൂടെയുണ്ടെന്നു അബ്രാഹാമിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെക് (21:22)

308. അബീമേലെക്കിൻ്റെ സേനാപതിയുടെ പേര്?

◼️ പീക്കോൽ (21:22)

309. ദാസന്മാർ അപഹരിച്ച കിണർനിമിത്തം അബീമേലെക്കിനെ ഭത്സിച്ചതാരാണ്?

◼️ അബ്രാഹാം (21:25)

310. ആടുമാടുകളെ കൈമാറി ഉടമ്പടി ചെയ്തതാരൊക്കെ?

◼️ അബീമേലെക്കും അബ്രാഹാമും (21:27)

311. അബ്രാഹാമും അബീമേലെക്കും സത്യംചെയ്ത ദേശത്തിനിട്ട പേര്?

◼️ ബേർ-ശേബ (21:31)

312. അബ്രാഹാം പിചുലവൃക്ഷം നട്ടു നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചതെവിടെ?

◼️ ബേർ-ശേബയിൽ (21:33)

313. ഏത് ദേശത്തുള്ള മലയിൽ യിസ്ഹാക്കിനെ യാഗം കഴിക്കാനാണ് ദൈവം പറഞ്ഞത്?

◼️ മോരിയാദേശത്ത് (22:2)

314. അബ്രാഹാമും യിസ്ഹാക്കും യാത്രചെയ്ത് എത്രാമത്തെ ദിവസമാണ് മോരിയാമലയിൽ എത്തിയത്? 

◼️ മൂന്നാം ദിവസം (22:4)

315. ‘തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ’ എന്നു ചോദിച്ചതാരാണ്?

◼️ യിസ്ഹാക്ക് (22:7)

316. ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടതാരാണ്?

◼️ അബ്രാഹാം (22:13)

317. യിസ്ഹാക്കിനു പകരം ആട്ടുകൊറ്റനെ യാഗം കഴിച്ച സ്ഥലത്തിനു അബ്രാഹാം നല്കിയ പേര്?

◼️ യഹൊവ-യിരേ (22:14)

318. ‘നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും’ ആരുടെ വാക്കുകൾ?

◼️ യഹോവയുടെ (22:18)

319. റിബെക്ക ആരുടെ മകളാണ്?

◼️ ബെഥൂവേലിൻ്റെ (22:23)

320. സാറെയുടെ ആയുഷ്കാലം?

◼️ നൂറ്റിരുപത്തേഴ് വയസ്സ് (23:1)

321. സാറാ മരിച്ചത് എവിടെവെച്ച്?

◼️ ഹെബ്രോൻ (കിര്യത്തർബ്ബ) (23:2)

322. ‘ദൈവത്തിൻ്റെ ഒരു പ്രഭു’ എന്നു ഹിത്യർ വിളിച്ചതാരെയാണ്?

◼️ അബ്രാഹാമിനെ (23:6)

323. സാറായെ ആടക്കുവാൻ ആരോടാണ് അബ്രാഹാം മക്പേല ഗുഹ വിലയ്ക്ക് ചോദിച്ചത്?

◼️ സോഹരിന്റെ മകനായ എഫ്രോനോട് (23:8,9)

324. അബ്രാഹാം എത്ര വെള്ളിശേക്കെൽ കൊടുത്താണ് മക്പേലാനിലം വാങ്ങിയത്?

◼️ നാന്നൂറ് ശേക്കൽ (23:16,17)

325. ആരെയാണ് മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തത്? 

◼️ സാറായെ (23:19)

326. എവിടെയാണ് മക്പേലാ ഗുഹ?

◼️ ഹെബ്രോൻ എന്ന മമ്രേക്കരികെ (23:19)

327. യഹോവ സകലത്തിലും അനുഗ്രഹിച്ചിരുന്നത് ആരെയാണ്?

◼️ അബ്രാഹാമിനെ (24:1)

328. ‘നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക’ എന്നു അബ്രാഹാം പറഞ്ഞത് ആരോടാണ്?

◼️ എലെയാസറോട് (15:2; 24:2)

329. എലെയാസർ യിസ്ഹാക്കിനു ഭാര്യയെ എടുക്കാൻ ഏതു ദേശത്തേക്കാണ് പോയത്?

◼️ മെസൊപ്പൊത്താമ്യയിൽ (24:10)

330. നാഹോരിന്റെ പട്ടണണമേതാണ്?

◼️ മെസൊപ്പൊത്താമ്യ (24:10)

331. ബെഥൂവേലിന്റെ അമ്മയുടെ പേര്?

◼️ മിൽക്ക (24:15(

332. യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നത് ആരാണ്?

◼️ എലെയാസർ (24:21)

333. റിബെക്കെയുടെ സഹോദരൻ്റെ പേര്? 

◼️ ലാബാൻ (24:29)

334. ‘ഈ കാര്യം യഹോവയാൽ വരുന്നു’ എന്നു പറഞ്ഞതാരൊക്കെ?

◼️ ലാബാനും ബെഥൂവേലും (24:50)

335. ‘യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ’ ആരുടെ വാക്കുകൾ?

◼️ എലെയാസറിൻ്റെ (24:56)

336. ‘സഹോദരീ, നീ അനേകായിരമായി തീരുക’ ആര്?

◼️ റിബെക്ക (24:61)

337. യിസ്ഹാക്കിനുവേണ്ടി അബ്രാഹാമിൻ്റെ ദാസൻ കൊണ്ടുവന്ന സ്ത്രീയുടെ പേര്?

◼️ റിബെക്ക (24:61)

338. യിസ്ഹാക്ക് റിബെക്കയെ എതിരേറ്റുചെന്ന സ്ഥലം

◼️ ബേർലഹയീരോയി (24:62)

339. യിസ്ഹാക്ക് റിബെക്കയെ പരിഗ്രഹിക്കുന്നതിനു മുമ്പ് എവിടെയാണ് കൊണ്ടുപോയത്?

◼️ സാറയുടെ കൂടാരത്തിൽ (24:67)

340. അബ്രാഹാം പരിഗ്രഹിച്ച വേറൊരു ഭാര്യയുടെ പേര്?

◼️ കെതൂറാ (25:1)

341. അബ്രാഹാമിനു ഏത് ഭാര്യയിൽ ജനിച്ച മകനാണ് മിദ്യാൻ?

◼️ കെതൂറാ (25:2)

342. അബ്രാഹാം തനിക്കുള്ളതൊക്കെയും ഏത് മകനാണ് കൊടുത്തത്?

◼️ യിസ്ഹാക്കിന്നു (25:5)

343. വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം കൊടുത്തതെന്താണ്?

◼️ ദാനങ്ങൾ (25:6)

344. അബ്രാഹാമിന്റെ ആയുഷ്കാലം?

◼️ നൂറ്റെഴുപത്തഞ്ചു സംവത്സരം (25:7)

345. അബ്രാഹാമിനെ അടക്കം ചെയ്ത ഗുഹയുടെ പേര്?

◼️ മക്പേലാ ഗുഹ (25:9)

346. ആരൊക്കെക്കൂടിയാണ് അബ്രാഹാമിനെ അടക്കിയത്?

◼️ യിസ്ഹാക്കും യിശ്മായേലും (25:9)

347. അബ്രാഹാം മരിച്ചശേഷം ദൈവം ആരെയാണ് അനുഗ്രഹിച്ചത്?

◼️ യിസ്ഹാക്കിനെ (25:11)

348. പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിച്ച അബ്രാഹാമിൻ്റെ മകൻ?

◼️ യിശ്മായേൽ (25:16)

349. യിശ്മായേലിന്റെ ആയുഷ്കാലം?

◼️ നൂറ്റിമുപ്പത്തേഴ് സംവത്സരം (25:17)

350. യിസ്ഹാക്ക് എത്ര വയസ്സുള്ളപ്പോൾ റിബെക്കയെ വിവാഹം ചെയ്തു?

◼️ നാല്പത് (25:20)

351. പ്രാർത്ഥനയാൽ ഗർഭം ധരിച്ച മച്ചി?

◼️ റിബെക്കാ (25:21)

352. ‘ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു’ എന്നുപറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയതാരാണ്?

◼️ റിബെക്കാ (25:22)

353. ഒറ്റ പ്രസവത്തിൽ രണ്ട് രണ്ടുജാതികളെ പ്രസവിച്ചതാരാണ്?

◼️ റിബെക്കാ (25:23)

354. ‘മൂത്തവൻ ഇളയവനെ സേവിക്കും’ എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?

◼️ റിബെക്കായോട് (25:23)

355. ചുവന്നവനായി പുറത്തുവന്നവൻ്റെ ആരാണ്?

◼️ ഏശാവ് (25:25)

356. ശരീരം മുഴുവൻ രോമം നിറഞ്ഞിരുന്നവൻ ആരാണ്?

◼️ ഏശാവ് (25:25)

357. ജനനത്തിങ്കൽ ജേഷ്ഠന്റെ കുതികാൽ പിടിച്ചിരുന്നത് ആരാണ്?

◼️ യാക്കോബ് (25:26)

358. റിബെക്കാ മക്കളെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിൻ്റെ പ്രായം?

◼️ അറുപതു വയസ്സ് (25:26)

359. വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും ആരായിരുന്നു? 

◼️ ഏശാവ് (25:7)

360. സാധുശീലനും കൂടാരവാസിയും ആയിരുന്നു?

◼️ യാക്കോബ് (25:27)

361. വേട്ടയിറച്ചിയിൽ രുചിപിടിച്ചരുന്നതുകൊണ്ടു ഏശാവിനെ സ്നേഹിച്ചതാരാണ്?

◼️ യിസ്ഹാക്ൿ (25:8)

362. റിബെക്കാ മക്കളിൽ ആരെയാണ് സ്നേഹിച്ചത്?

◼️ യാക്കോബ് (25:28)

363. ആർക്കാണ് ഏദോം എന്ന പേര് ലഭിച്ചത്?

◼️ ഏശാവിന് (25:29,30)

364. ഏദോം എന്ന പേരിൻ്റെ അർത്ഥം?

◼️ ചുവന്നവൻ (25:30)

365. പായസത്തിനു പകരം ജേഷ്ഠാവകാശം വാങ്ങിയതാരാണ്?

◼️ യാക്കോബ് (25:31-33)

366. ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കിയതാണ്?

◼️ ഏശാവ്?

367. അബ്രാഹാമിന്റെ കാലത്തുണ്ടായ ക്ഷാമം കൂടാതെ പിന്നെയുണ്ടായ ക്ഷാമം ആരുടെ കാലത്താണ്?

◼️ യിസ്ഹാക്കിൻ്റെ (26:1)

368. ക്ഷാമമുണ്ടായപ്പോൾ യിസ്ഹാക്ക് എവിടേക്കാണ് പോയത്?

◼️ ഗെരാരിലേക്ക് (26:1)

369. ക്ഷാമകാലത്ത് അപ്പനും മകനും അഭയംപ്രാപിച്ച ഒരു ഫെലിസ്ത്യ രാജാവ്?

◼️ അബീമേലെക്ക് (26:1)

370. യഹോവ ഒന്നാം പ്രാവശ്യം യിസ്ഹാക്കിനു പ്രത്യക്ഷനായ സ്ഥലം?

◼️ ഗെരാർ (26:2)

371. ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്ന വാഗദത്തം രാണ്ടാമത് ലഭിച്ച വ്യക്തി?

◼️ യിസ്ഹാക്ക് (26:5)

372. മരണഭയം നിമിത്തം ഭാര്യയെ സഹോദരിയെന്നു പറഞ്ഞ രണ്ടാമത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (26:7,9)

373. യിസ്ഹാക്കിനെയോ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ കല്പിച്ച രാജാവ്?

◼️ അബീമേലെക് (26:11)

374. യഹോവ അനുഗ്രഹിച്ചിട്ട്  മഹാധനവാനായിത്തീർന്ന വ്യക്തി?

◼️ യിസ്ഹാക്ക് (26:12,13)

375. വേദപുസ്തകത്തിൽ അസൂയക്ക് പാത്രമായ ആദ്യത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (26:14)

376. ‘നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക’ എന്നു യിസ്ഹാക്കിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെൿ (26:16)

377. ഗേരാർതാഴ്വരയിൽ പോയി കൂടാരമടിച്ചതാരാണ്?

◼️ യിസ്ഹാക്ക് (26:17)

378. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു യിസ്ഹാക്ക് കിണറിനിട്ട പേര്?

◼️ രെഹോബോത്ത് (26:22)

379. യഹോവ രണ്ടാം പ്രാവശ്യം യിസ്ഹാക്കിനു പ്രത്യക്ഷനായ സ്ഥലം?

◼️ ബേർ-ശേബ (26:23,24)

380. യിസ്ഹാക്ക് യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ച സ്ഥലം?

◼️ ബേർ-ശേബ (26:25)

381. ‘ഞങ്ങൾക്കും നിനക്കും തമ്മിൽ ഒരു സത്യബന്ധമുണ്ടായിരിക്കേണം’ ഏന്ന് യിസ്ഹാക്കിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെക് (26:28)

382. പട്ടണത്തിന്നു ബേർ-ശേബ എന്നു പേർ വരുവാൻ കാണമായ കിണറിൻ്റെ പേര്?

◼️ ശിബാ (26:33)

383. ഏശാവിൻ്റെ ഭാര്യമാർ ആരൊക്കെ?

◼️ യെഹൂദീത്തും ബാസമത്തും (26:34)

384. ആദ്യമായി ജാതികളിൽനിന്നു ഭാര്യയെ എടുത്ത എബ്രായൻ?

◼️ ഏശാവ് (26:34)

385. യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായ മകൻ?

◼️ ഏശാവ് (26:35)

386. കണ്ണു കാണ്മാൻ വഹിയാത്തവനായ ആദ്യത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (27:1)

387. ‘എന്റെ മരണദിവസം അറിയുന്നതുമില്ല’ ആരാണ് പറഞ്ഞത്?

◼️ യിസ്ഹാക്ക് (27:1)

388. ഇഷ്ടഭോജനം ഉണ്ടാക്കി കൊണ്ടുവരുവാൻ യിസ്ഹാക്ക് ആരോടാണ് പറഞ്ഞത്?

◼️ ഏശാവിനോട് (27:1, 4)

389. ജേഷ്ഠന്റെ അനുഗ്രഹം തട്ടിയെടുക്കാൻ യാക്കോബിനെ ഉപദേശിച്ചതാരാണ്?

◼️ റിബെക്കാ (27:6-10)

390. ‘ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും’ ആരുടെ വാക്കുകൾ?

◼️ യാക്കോബ് (27:12)

391. ‘മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ’ ഇതാരാണ് പറഞ്ഞത്?

◼️ റിബെക്കാ (27:13)

392. ‘ഞാൻ നിന്റെ ആദ്യജാതൻ ഏശാവു’ എന്നു കള്ളം പറഞ്ഞതാരാണ്?

◼️ യാക്കോബ് (27:19)

393. ‘മകനേ, വേട്ടമൃഗത്തെ നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ’ എന്ന ചോദ്യത്തിനു യാക്കോബിൻ്റെ മറുപടി എന്താണ്?

◼️ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു (27:20)

394. ആരാണ് ഉപായത്തോടെ അപ്പൻ്റെ അനുഗ്രഹം അപഹരിച്ചത്?

◼️ യാക്കോബ് (27:35)

395. രണ്ടുപ്രാവശ്യം ജേഷ്ഠനെ ചതിച്ചതാരാണ്?

◼️ യാക്കോബ് (27:36)

396. എന്തൊക്കെയാണ് യാക്കോബ് ഏശാവിൽനിന്ന് അപഹരിച്ചത്?

◼️ ജ്യേഷ്ഠാവകാശവും അനുഗ്രഹവും (27:36)

397. യിസ്ഹാക്ക് ഏശാവിനു പ്രഭുവാക്കിയത് ആരെയാണ്?

◼️ യാക്കോബിനെ (27:37)

398. ‘നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും’ ആര്?

◼️ ഏശാവ് (27:40)

399. അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലത്ത് സഹോദരനെ കൊല്ലുമെന്നു ഹൃദയത്തിൽ പറഞ്ഞതാരാണ്?

◼️ ഏശാവ് (27:41)

400. ‘ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക’ എന്നു യാക്കോബിനെ ഉപദേശിച്ചതാര്?

◼️ റിബെക്കാ (27:43)

401. ഏശാവ് മൂന്നാമത് വിവാഹം ചെയ്ത യിശ്മായേലിന്റെ മകളുടെ പേര്?

◼️ മഹലത്ത് (28:9)

402. ഏശാവിനെപ്പേടിച്ച് യാക്കോബ് എവിടേക്കാണ് പോയത്?

◼️ ഹാരാനിലേക്കു (28:10)

403. ആരാണ് കല്ല് തലയണയായി വെച്ചു കിടന്നുറങ്ങിയത്?

◼️ യാക്കോബ് (28:11)

404. സ്വർഗ്ഗത്തോളം എത്തുന്ന കോവേണി സ്വപ്നം കണ്ടതാര്? 

◼️ യാക്കോബ് (28:12)

405. ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്ന വാഗദത്തം മൂന്നാമത് ലഭിച്ച വ്യക്തി?

◼️ യാക്കോബ് (28:14)

406. ‘യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല’ ആര്?

◼️ യാക്കോബ് (28:16)

407. യാക്കോബ് ബേഥേൽ എന്നു പേർവിളിച്ച പട്ടണത്തിൻ്റെ പേർ എന്തായാരുന്നു?

◼️ ലൂസ് (28:19)

408. ‘നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും’ എന്നു ആദ്യമായി പറഞ്ഞതാരാണ്?

◼️ യാക്കോബ് (28:22)

409. റാഹേൽ ആരുടെ മകളാണ്? 

◼️ ലാബാൻ (29:5,6)

410. ആരെ ചുംബിച്ചാണ് യാക്കോബ് പൊട്ടിക്കരഞ്ഞത്?

◼️ റാഹേലിനെ (29:11)

411. ‘നീ എന്റെ അസ്ഥിയും മാംസവും തന്നേ’ എന്നു പറഞ്ഞ രണ്ടാമത്തെയാൾ?

◼️ ലാബാൻ (29:14)

412. ലാബാൻ്റെ മൂത്ത പുത്രിയുടെ പേര്? 

◼️ ലേയ (29:16)

413. കണ്ണിന്നു ശോഭ കുറഞ്ഞവൾ ആരായിരുന്നു?

◼️ ലേയ (29:17)

414. സുന്ദരിയും മനോഹരരൂപിണിയും ആരായിരുന്നു?

◼️ റാഹേൽ (29:17)

415. യാക്കോബ് സ്നേഹിച്ചതാരെ?

◼️ റാഹേലിനെ (29:18)

416. റാഹേലിനുവേണ്ടി എത്ര സംവത്സരം സേവിക്കാമെന്നാണ് യാക്കോബ് പറഞ്ഞത്?

◼️ ഏഴ് സംവത്സരം (29:18)

417. ഏഴു സംവത്സരം അല്പകാലം പോലെ തോന്നിയതാർക്കാണ്?

◼️ യാക്കോബിന് (29:20)

418. റാഹേലിനു പകരം ആരെയാണ് ലാബാൻ യാക്കോബിനു കൊടുത്തത്?

◼️ ലേയയെ (29:23)

419. ലേയയുടെ ദാസിയുടെ പേര്?

◼️ സില്പ (29:24)

420. റാഹേലിന്നു ലാബാൻ കൊടുത്ത ദാസിയുടെ പേര്?

◼️ ബിൽഹ (28:29)

421. യാക്കോബ് റാഹേലിനു വേണ്ടി ആകെ എത്രവർഷം സേവ ചെയ്തു?

◼️ പതിനാലു സംവത്സരം (29:30)

422. അനിഷ്ടയെന്നു കണ്ടപ്പോൾ യഹോവ ഗർഭത്തെ തുറന്നതാർക്കാണ്?

◼️ ലേയയ്ക്ക് (28:31)

423. യാക്കോബിൻ്റെയും ലേയയുടേയും ആദ്യജാതൻ ആരാണ്?

◼️ രൂബേൻ (29:32)

424. യാക്കോബിൻ്റെയും ലേയയുടേയും രണ്ടാമത്തെ മകൻ?

◼️ ശിമെയോൻ (29:33)

425. യാക്കോബിൻ്റെയും ലേയയുടേയും മൂന്നാമത്തെ മകൻ?

◼️ ലേവി (29:34)

426. യാക്കോബിൻ്റെയും ലേയയുടേയും നാലാമത്തെ മകൻ?

◼️ യെഹൂദാ (29:35)

427. ‘എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും’ എന്നു പറഞ്ഞതാരാണ്?

◼️ റാഹേൽ (30:1)

428. യാക്കോബിൻ്റെ അഞ്ചാമത്തെ മകനും റാഹേലിൻ്റെ ദാസി ബിൽഹായുടെ ആദ്യജാതനും ആരാണ്?

◼️ ദാൻ (30:5,6)

429. യാക്കോബിൻ്റെ ആറാമത്തെ മകനും ബിൽഹായുടെ രണ്ടാമനും ആരാണ്? 

◼️ നഫ്താലി (30:7,8)

430. യാക്കോബിൻ്റെ ഏഴാമത്തെ മകനും ലേയയുടെ ദാസി സില്പയുടെ ആദ്യജാതനും ആരാണ്?

◼️ ഗാദ് (30:9-11)

431. യാക്കോബിൻ്റെ എട്ടാമത്തെ മകനും സില്പയുടെ രണ്ടാമനും ആരാണ്?

◼️ ആശേർ (30:12,13)

432. വയലിൽനിന്നു ദൂദായിപ്പഴം കൊണ്ടുവന്നതാരാണ്?

◼️ രൂബേൻ (30:14)

433. യാക്കോബിൻ്റെ ഒമ്പതാമത്തെ മകനും ലേയയുടെ അഞ്ചാമത്തെ മകനും ആരാണ്?

◼️ യിസ്സാഖാർ (30:17,18)

434. യാക്കോബിൻ്റെ പത്താമമത്തെ മകനും ലേയയുടെ ആറാമത്തെ മകനും ആരാണ്?

◼️ സെബൂലൂൻ (30:19,20)

435. യാക്കോബിൻ്റെ പതിനൊന്നാമത്തേതും ലേയയുടെ ഏഴാമത്തേതുമായ മകൾ ആരാണ്?

◼️ ദീനാ (30:31)

436. യാക്കോബിൻ്റെ പതിനൊന്നാമത്തെ മകനും റാഹേലിൻ്റെ ആദ്യജാതനും ആരാണ്?

◼️ യേസേഫ് (30:22-24)

437. ലാബാൻ യാക്കോബിൻ്റെ പ്രതിഫലം എത്രപ്രാവശ്യം മാറ്റി?

◼️ പത്തു പ്രാവശ്യം (31:7)

438. അപ്പൻ്റെ ഗൃഹബിംബം മോഷ്ടിച്ച മകൾ?

◼️ റാഹേൽ (31:19)

439. യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു എത്രാം ദിവസമാണ് അറിവുകിട്ടിയത്?

◼️ മൂന്നാം ദിവസം (31:22)

440. ലാബാൻ യാക്കോബിനെ പിൻതുടർന്ന് ഏതു പർവ്വതത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്?

◼️ ഗിലെയാദ് (31:23-25)

441. യാക്കോബ് ലാബാനെ എത്രവർഷം സേവിച്ചു?

◼️ ഇരുപതു സംവത്സരം (31:38)

442. യാക്കോബും ലാബാനും ഉടമ്പടി ചെയ്ത സാക്ഷ്യത്തിന്റെ കൂമ്പാരത്തിനു ലാബാൻ നല്കിയ പേര്?

◼️ യെഗർ-സഹദൂഥാ (31:47)

443. സാക്ഷ്യത്തിന്റെ കൂമ്പാരത്തിനു യാക്കോബ് നല്കിയ പേര്?

◼️ ഗലേദ് (31:47)

444. ഗലേദിൻ്റെ കാവൽ മാടം എന്നർത്ഥമുള്ള മറ്റൊരു പേരെന്താണ്?

◼️ മിസ്പാ (31:48)

445. യിസ്ഹാക്കിൻ്റെ ഭയമായവൻ ആരാണ്?

◼️ യഹോവ (31:53)

446. യാക്കോബ് ദൈവത്തിന്റെ സേനയെക്കണ്ട സ്ഥലത്തിനിട്ട പേര്?

◼️ മഹനയീം (32:2)

447. യാക്കോബ് മടങ്ങിവരുമ്പോൾ ഏശാവ് എദോംനാട്ടിൽ എവിടെയാണ് പാർത്തിരുന്നത്?

◼️ സേയീർദേശത്തു (32:3)

448. ഏശാവ് യാക്കോബിനെ എതിരേല്പാൻ വന്നത് എത്ര ആളുകളുമായാണ്?

◼️ നാനൂറ് (32:6)

449. ഒരു വടി മാത്രമായി യോർദ്ദാൻ കടന്നിട്ടു രണ്ടു കൂട്ടമായി തീർന്നതാരാണ്?

◼️ യാക്കോബ് (32:10)

450. യാക്കോബ് ദൂതനുമായി മല്ലുപിടിച്ച സ്ഥലം?

◼️ യാബ്ബോക്ക് (32:22-24)

451. ദൂതനുമായി മല്ലുപിടിക്കയിൽ തുടയുടെ തടം ഉളുക്കിപ്പോയത് ആർക്കാണ്?

◼️ യാക്കോബിന് (32:25)

452. ‘നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (32:26)

453. യാക്കോബിനു ദൈവം കൊടുത്ത പുതിയ പേരെന്ത്?

◼️ യിസ്രായേൽ (32:28)

454. ‘ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല’ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനിട്ട പേരെന്ത്?

◼️ പെനീയേൽ (32:20)

455. യിസ്രായേൽമക്കൾ ഇന്നുവരെയും തിന്നാത്ത ഞരമ്പ് ഏതാണ്? 

◼️ തുടയുടെ തടത്തിലെ ഞരമ്പ് (32:32)

456. യാക്കോബ് ഏശാവിനെ കണ്ടപ്പോൾ എത്രപ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചു?

◼️ ഏഴു പ്രാവശ്യം (33:3)

457. ദൈവത്തിന്റെ മുഖം കാണുന്നതുപോലെ യാക്കോബ് ആരുടെ മുഖമാണ് കണ്ടത്?

◼️ ഏശാവിൻ്റെ (33:10)

458. ‘നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം’ എന്നു പറഞ്ഞതാരാണ്?

◼️ ഏശാവ് (33:12)

459. യാക്കോബ് തനിക്കു വീടും കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടിയതുകൊണ്ട് ആ സ്ഥലത്തിനു വന്ന പേര്?

◼️ സുക്കോത്ത് (33:17)

460. യാക്കോബ് പദ്ദൻ-അരാമിൽ നിന്നു വന്നശേഷം കനാൻ ദേശത്തിലെ ഏതു പട്ടണത്തിലാണ് പാളയമടിച്ചത്?

◼️ ശേഖേം പട്ടണത്തിൽ (33:18)

461. താൻ കൂടാരമടിച്ച നിലം യാക്കോബ് ആരോടാണ് നൂറു വെള്ളിക്കാശിന്നു വാങ്ങിയത്?

◼️ ഹമോരിന്റെ പുത്രന്മാരോട് (33:19)

462. യാക്കോബ് ശെഖേമിൽ പണിത യാഗപീഠത്തിൻ്റെ പേര്?

◼️ ഏൽ-എലോഹേ-യിസ്രായേൽ (33:20)

463. കനാൻദേശത്തിലെ കന്യകമാരെ കാണ്മാൻ പോയതാരാണ്?

◼️ ദീനാ (34:1)

464. ദീനായ്ക്ക് പോരായ്ക വരുത്തിയ ദേശത്തിൻ്റെ പ്രഭു ആരാണ്?

◼️ ശെഖേം (34:2)

465. ശെഖേം ആരുടെ മകനാണ്?

◼️ ഹമോരിന്റെ (34:2)

466. ശെഖേമിൻ്റെ ഹൃദയം ആരോടാണ് പറ്റിച്ചേർന്നത്?

◼️ ദീനയോട് (34:3)

467. ദീനയെ എനിക്കു ഭാര്യയായിട്ടു എടുക്കേണമെന്നു ശെഖേം ആരോടാണ് പറഞ്ഞത്?

◼️ ഹമോരിനോടു (34:4)

468. ദീനയോടു വഷളത്വം പ്രവർത്തിച്ചതുകൊണ്ട് മഹാകോപം ജ്വലിച്ചതാർക്കാണ്?

◼️ യാക്കോബിന്റെ പുത്രന്മാർക്ക് (34:7)

469. ‘എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ’ ആരുടെ വാക്കുകൾ?

◼️ ശെഖേമിൻ്റെ (34:12)

470. യാക്കോബിന്റെ പുത്രന്മാർ ആരോടാണ് കപടമായി ഉത്തരം പറഞ്ഞത്?

◼️ ശെഖേമിനോടും ഹമോരിനോടും (34:13)

471. ഹമോരിന്റെ പട്ടണക്കാർ പരിച്ഛേദനം ഏറ്റു നിർഭയമായിരുന്നപ്പോൾ അവരെ കൊന്നുകളഞ്ഞാതാരൊക്കെ?

◼️ ശിമെയോനും ലേവിയും (34:24,25)

472. ‘കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (34:30)

473. യാക്കോബ് ബേഥേലിൽ യാഗപീഠം പണിത സ്ഥലത്തിനിട്ട പേര്?

◼️ ഏൽ-ബേഥേൽ (35;6,7)

474. ആരെ അടക്കിയ സ്ഥലത്തിനാണ് അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം) എന്നു പേരിട്ടത്?

◼️ ദെബോരാ (35:8)

475. ആരാണ് ദെബോരാ?

◼️ റിബെക്കയുടെ ധാത്രി (35:8)

476. യാക്കോബിനു ദൈവം രണ്ടാം പ്രാവശ്യം പ്രത്യക്ഷനായത് എവിടെയാണ്?

◼️ ബേഥേലിൽ (35:9)

477. ദൈവം യാക്കോബിനോട് നിനക്ക് ‘യിസ്രായേൽ’ എന്നു പേരാകും എന്ന് എത്രപ്രാവശ്യം പറഞ്ഞു?

◼️ രണ്ടു പ്രാവശ്യം (32:28; 35:10)

478. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബിട്ട പേര്?

◼️ യാക്കോബ് ബേഥേൽ (35:15)

479. ബേഥേലിൽനിന്നു എവിടേക്കുള്ള യാത്രയിലാണ് റാഹേൽ പ്രസവിച്ചത്?

◼️ എഫ്രാത്ത (35:16)

480. മരിക്കാൻനേരം റാഹേൽ മകനിട്ട പേര്?

◼️ ബെനോനീ (35:18)

481. തൻ്റെ ഒടുവിലത്തെ മകനു യാക്കോബ് ഇട്ട പേര്?

◼️ ബെന്യാമീൻ (35:18)

482. എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തത് ആരെയാണ്?

◼️ റാഹേലിനെ (35:19)

483. എഫ്രാത്തയുടെ മറ്റൊരു പേര്?

◼️ ബേത്ത്ളേഹെം (35:19)

484. ഭാര്യയൂടെ കല്ലറമേൽ തൂണ് നിർത്തിയതാര്?

◼️ യാക്കോബ് (35:20)

485. യാക്കോബ് നിർത്തിയ തൂണിൻ്റെ പേര്?

◼️ റാഹേലിന്റെ കല്ലറത്തൂൺ (35:20)

486. അപ്പന്റെ വെപ്പാട്ടിയോടുകൂടിം വഷളത്വം പ്രവർത്തിച്ച മകൻ?

◼️ രൂബേൻ (35:22)

487. അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന കിര്യത്തർബ്ബാ എന്ന മമ്രേയുടെ മറ്റൊരു പേര്?

◼️ ഹെബ്രോൻ (35:27)

488. യിസ്ഹാക്കിന്റെ ആയുഷ്കാലം?

◼️ നൂറ്റെൺപത് സംവത്സരം (35:28)

489. ആരൊക്കെ ചേർന്നാണ് യിസ്ഹാക്കിനെ അടക്കം ചെയ്തത്?

◼️ ഏശാവും യാക്കോബും കൂടി (35;28)

490. സമ്പത്തു അധികമായതുകൊണ്ട് ഒന്നിച്ചു പാർക്കാൻ കഴിയാതെവണ്ണം ദേശത്തിനു അവരെ വഹിച്ചുകൂടാതായെന്ന് രണ്ടാം പ്രാവശ്യം ബൈബിളിൽ പറഞ്ഞിരിക്കുന്നത് ആരെയൊക്കെ കുറിച്ചാണ്?

◼️ യാക്കോബും ഏശാവും (36:7) [ആദ്യം; അബ്രാഹാമും ലോത്തും 13:6]

491. ഏശാവ് ഏതു പർവ്വതത്തിൽ പോയാണ് കുടിയിരുന്നത്?

◼️ സേയീർ (36:8)

492. എദോമ്യരുടെ പിതാവാരാണ്?

◼️ ഏശാവ് (36:9)

493. മരുഭൂമിയിൽ ചൂടുറവ കണ്ടെത്തിയവൻ ആര്?

◼️ അനാ (36:24)

494. തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാനിൽ വസിച്ചതാരാണ്?

◼️ യാക്കോബ് (37:1)

495. സഹോദരന്മാരെക്കുറിച്ചുള്ള ദുഃശ്രുതി അപ്പനോടു വന്നു പറഞ്ഞ യാക്കോബിൻ്റ് മകൻ?

◼️ യോസേഫ് (37:2)

496. എല്ലാമക്കളിലും വെച്ച് യാക്കോബ് അധികം സ്നേഹിച്ചത് ആരെയാണ്?

◼️ യോസേഫിനെ (37:3)

497. ആർക്കാണ് യാക്കോബ് നിലയങ്കി ഉണ്ടാക്കിച്ചുകൊടുത്തത്?

◼️ യോസേഫിനു (37:3)

498. അപ്പൻ അധികം സ്നേഹിച്ചതുകൊണ്ട് സഹോദരന്മാർ പകെച്ചതാരെ?

◼️ യാക്കോബിനെ (37:4)

499. സ്വപ്നം കണ്ണതുകൊണ്ട് യോസേഫിനെ അധികം പകച്ചതാർ?

◼️ സഹോദരന്മാർ (37:5)

500. കറ്റകളുടെ സ്വപ്നം കണ്ടതാരാണ്?

◼️ യോസേഫ് (37:7)

501. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ നമസ്കരിക്കുന്നത് കണ്ടതാരാണ്?

◼️ യോസേഫ് (37:8)

502. ‘നീ ഈ കണ്ട സ്വപ്നം എന്തു?’ എന്നു യോസേഫിനോടു ചോദിച്ചതാരാണ്?

◼️ യാക്കോബ് (37:10)

503. സഹോദരന്മാർക്കു അസൂയ തോന്നിയത് ആരോട്?

◼️ യോസേഫിനോട് (37:11)

504. യോസേഫിൻ്റെ സഹോദരന്മാർ അവന്നു വിരോധമായി ദുരാലോചന ചെയ്തത് എവിടെവെച്ചാണ്?

◼️ ദോഥാനിൽവെച്ചു (3:17)

505. യോസേഫിനു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞ സഹോദരൻ ആരാണ്?

◼️ രൂബേൻ (37:21)

506. യോസേഫിനെ രക്ഷിക്കാൻ ഇച്ഛിച്ചിട്ട് ‘രക്തം ചൊരിയിക്കരുതു; അവനെ കുഴിയിൽ ഇടുവിൻ’ എന്നു പറഞ്ഞതായാണ്?

◼️ രൂബേൻ (37:22)

507. എവിടെനിന്നുള്ള യാത്രാക്കൂട്ടം വരുന്നതാണ് യോസേഫിൻ്റെ സഹോദരന്മാർ കണ്ടത്?

◼️ ഗിലെയാദിൽ നിന്നു (37:25)

508. ‘സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?’ എന്നു ചോദിച്ചതാണ്?

◼️ യെഹൂദാ (37:26)

509. ‘അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ’ ആരുടെ വാക്കുകൾ?

◼️ യെഹൂദയുടെ (37:27)

510. യിശ്മായേല്യർക്കു യോസേഫിനെ വിറ്റത് എത്ര വെള്ളിക്കാശിനാണ്?

◼️ ഇരുപതു (37:28)

511. യിശ്മായേല്യർ യോസേഫിനെ കൊണ്ടുപോയത് എവിടേക്കാണ്?

◼️ മിസ്രയീമിലേക്കു (37:28)

512. യോസേഫിനെ കുഴിയിൽ കാണാഞ്ഞിട്ട് വസ്ത്രം കീറിയതാരാണ്?

◼️ രൂബേൻ 37:29)

513. ഏതു മൃഗത്തെ കൊന്നാണ് യോസേഫിന്റെ അങ്കി രക്തത്തിൽ മുക്കിയത്?

◼️ കോലാട്ടുകൊറ്റനെ (37:31)

514. ‘ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറഞ്ഞതായാണ്?

◼️ യാക്കോബ് (37:33)

515. അരയിൽ രട്ടുശീല ചുറ്റി മകനെച്ചൊല്ലി ദുഃഖിച്ചതാരാണ്?

◼️ യാക്കോബ് (37:34)

516. ‘ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും’ പറഞ്ഞതാരാണ്?

◼️ യാക്കോബ് (37:35)

517. മിദ്യാന്യർ യോസേഫിനെ ആർക്കാണ് വിറ്റത്? 

◼️ പോത്തീഫറിന്നു (37:36)

518. സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള അദുല്ലാമ്യന്റെ അടുക്കൽ ചെന്നതാരാണ്?

◼️ യെഹൂദാ (38:1)

519. യെഹൂദാ പരിഗ്രഹിച്ച കനാന്യന്റെ മകളാരാണ്?

◼️ ശൂവാ (38:2)

520. യെഹുദയുടെ ആദ്യജാതൻ?

◼️ ഏർ (38:3)

521. യെഹുദയുടെ രണ്ടാമത്തെ മകൻ?

◼️ ഓനാൻ (38:4)

522. യെഹൂദയുടെ മൂന്നാമത്തെ മകൻ?

◼️ ശേലാ (38:5)

523. ഏറിൻ്റെ ഭാര്യയുടെ പേര്?

◼️ താമാർ (38:6)

524. അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ മരിപ്പിച്ച ആദ്യവ്യക്തി?

◼️ ഏർ (38:7)

525. ഏറിൻ്റെ ഭാര്യയോടു ദേവരധർമ്മം അനുഷ്ഠിച്ച അനുജൻ?

◼️ ഓനാൻ (38:8)

526. ജേഷ്ഠഭാര്യയിൽ തനിക്കു ജനിക്കുന്ന കുഞ്ഞ് തൻ്റേതായിരിക്കില്ല എന്നറികകൊണ്ട് കുഞ്ഞിനെ കൊടുക്കാൻ വിസമ്മതിച്ച യെഹൂദയുടെ മകൻ?

◼️ ഓനാൻ (28:9)

527. അനിഷ്ടമായത് പ്രവർത്തിച്ചതുകൊണ്ട് യഹോവ മരിപ്പിച്ച യെഹൂദയുടെ മകൻ?

◼️ ഓനാൻ (38:10)

528. ‘എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക’ എന്നു യെഹൂദാ പറഞ്ഞതാരോട്?

◼️ താമാറിനോട് (38:11)

529. ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയ ആദ്യവ്യക്തി?

◼️ യെഹൂദാ (38:12)

530. യെഹൂദയുടെ സ്നേഹിതൻ്റെ പേര്?

◼️ ഹീര (38:12)

531. ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു യെഹൂദാ പോയതെവിടെ?

◼️ തിമ്നയിൽ (38:13)

532. മരുമകളെ കണ്ടിട്ട് വേശ്യ എന്നു നിരൂപിച്ചതാരാണ്? 

◼️ യെഹൂദാ (38:14,15)

533. അമ്മായിയപ്പനാൽ ഗഭംധരിച്ച സ്ത്രീ?

◼️ താമാർ (38:18)

534. ‘അവൾ എന്നിലും നീതിയുള്ളവൾ’ എന്നു യെഹൂദാ പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ താമാറിനെക്കുറിച്ച് (38:26)

535. യെഹൂദയ്ക്ക് താമാറിൽ ജനിച്ച മകൾ ആരൊക്കെ?

◼️ പെരെസ്സ്, സേരഹ് (38:28,29)

536. യോസേഫിനെ വിലയ്ക്കുവാങ്ങിയ പോത്തീഫറിൻ്റെ തൊഴിലെന്ത്?

◼️ ഫറവോന്റെ അകമ്പടി നായകൻ (39:1)

537. യഹോവ കൂടെയുണ്ടായതുകൊണ്ടു കൃതാർത്ഥനായത് ആരാണ്?

◼️ യോസേഫ് (39;2)

538. യോസേഫ് ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നുകണ്ട യജമാനൻ ആരാണ്?

◼️ പോത്തീഫർ (39:3)

539. യേസേഫിനു പോത്തീഫർ കൊടുത്ത ജോലിയെന്താണ്?

◼️ ഗൃഹവിചാരകൻ (39:4)

540. യോസേഫ് നിമിത്തം അനുഗ്രഹിക്കപ്പെട്ട മിസ്രയീമ്യൻ?

◼️ പോത്തീഫർ (39:5)

541. പോത്തീഫർ തനിക്കുള്ളതൊക്കെയും ആരുടെ കയ്യിലാണ് ഏല്പിച്ചത്?

◼️ യോസേഫിന്റെ (39:6)

542. കോമളനും മനോഹരരൂപിയും ആയിരുന്ന ഒരു എബ്രായൻ?

◼️ യോസേബ് (39:7)

543. ‘ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ’ എന്നു ചോദിച്ചതാരാണ്?

◼️ യോസേഫ് (39:9)

544. ‘നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു’ ആരാണ് പറഞ്ഞത്?

◼️ പോത്തീഫറിൻ്റെ ഭാര്യ (39:14)

545. രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടത് ആരാണ്?

◼️ യോസേഫ് (39:20)

546. യോസേഫിനോടു ദയ തോന്നിയതാർക്കാണ്?

◼️ കാരാഗൃഹപ്രമാണിക്കു (39:21)

547. കാരാഗൃഹത്തിലെ സകലബദ്ധന്മാർക്കും വിചാരകനായത് ആരാണ്?

◼️ യോസേഫ് (39:22)

548. യോസേഫ് ചെയ്തതൊക്കെയും സഫലമാക്കിതാരാണ്?

◼️ യഹോവ (29:23)

549. മിസ്രയീം രാജാവിനോടു കുറ്റം ചെയ്ത രണ്ടുപേർ?

◼️ പാനപാത്രവാഹകനും അപ്പക്കാരനും (40:1)

550. ആര് ബദ്ധനായി കിടന്ന കാരാഗൃഹത്തിലാണ് പാനപാത്രവാഹകനെയും അപ്പക്കാരനെയും ആക്കിയത്?

◼️ യോസേഫ് (40:3)

551. കാരാഗൃഹത്തിൽ കിടന്ന് ഒരു രാത്രിയിൽ തന്നേ വെവ്വേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടതാരൊക്കെ?

◼️ പാനപാത്രവാഹകനും അപ്പക്കാരനും (40:5)

552. സ്വപ്നവ്യാഖ്യാനം ആർക്കുള്ളതാണ്?

◼️ ദൈവത്തിന് (40:8)

553. മുന്തിരിവള്ളിയുടെ സ്വപ്നം കണ്ടതാരാണ്?

◼️ പാനപാത്രവാഹകൻ (40:9-11)

554. ‘മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്നെ കടാക്ഷിക്കുമെന്നു’ സ്വപ്നം വ്യാഖ്യാനിച്ചതാരാണ്?

 ◼️ യോസേഫ് (40:12,13)

555. ‘എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ’ എന്നു യോസേഫ് ആരോടാണ് പറഞ്ഞത്?

◼️ പാനപാത്രവാഹകനോട് (40:14)

556. തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട സ്വപ്നം കണ്ടതാരാണ്?

◼️ അപ്പക്കാരുടെ പ്രമാണി (40:16)

557. ‘മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടും’ യോസേഫ് പറഞ്ഞതാരോടാണ്?

◼️ അപ്പക്കാരുടെ പ്രമാണിയോട് (40:18,19)

558. ജന്മനാളിൽ വിരുന്നുനടത്തിയ രാജാവാര്?

◼️ ഫറവോൻ (40:20)

559. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തതാരാണ്?

◼️ ഫറവോൻ (40:20)

560. യോസേഫിനെ ഓർക്കാതെ മറന്നുകളഞ്ഞതാരാണ്?

◼️ പാനപാത്രവാഹകന്മാരുടെ പ്രമാണി (40:23)

561. പശുക്കൾ പശുക്കളെ തിന്നുന്നത് സ്വപ്നം കണ്ടതാര്?

◼️ ഫറവോൻ (41:1-4)

562. ഫറവോൻ കണ്ട രണ്ടാമത്തെ സ്വപ്നം?

◼️ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങിവരുന്നത് (41:5)

563. ‘ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു’ ആരാണിതു പറഞ്ഞത്?

◼️ പാനപാത്രവാഹകന്മാരുടെ പ്രമാണി (41:9)

564. ‘ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും’ ആരുടെ വാക്കുകളാണ്?

◼️ യോസേഫിൻ്റെ (41:16)

565. ദൈവം ചെയ്‍വാൻ ഭാവിക്കുന്നതു ആർക്കാണ് കാണിച്ചുകൊടുത്തത്?

◼️ ഫറവോന് (41:28)

566. രണ്ടു സ്വപ്നങ്ങളുടേയും അർത്ഥമെന്താണ്?

◼️ ബഹുസുഭിക്ഷമായ ഏഴു സംവത്സരവും, ക്ഷാമമുള്ള ഏഴു സംവത്സരവും (41:29,39)

567. സ്വപ്നം വേഗത്തിൽ വരുവാനിരിക്കുന്നു എന്നതിന് തെളിവെന്തായിരുന്നു?

◼️ രണ്ടുവട്ടം ഉണ്ടായത് (41:32)

568. യോസേഫ് ദൈവാത്മാവുള്ള മനുഷ്യനാണെന്നു പറഞ്ഞതാരാണ്?

◼️ ഫറവോൻ (41:38)

569. ‘സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും’ എന്ന് യോസേഫിനോടു പറഞ്ഞതാരാണ്?

◼️ ഫറവോൻ (41:40)

570. തന്റെ രണ്ടാം രഥത്തിൽ ഫറവോൻ കയറ്റിയത് ആരെയാണ്?

◼️ യോസേഫിനെ (41:43)

571. ‘മുട്ടുകുത്തുവിൻ’ എന്നു ആരുടെ മുമ്പിലാണ് ഫറവോൻ പറയിച്ചത്?

◼️ യോസേഫിൻ്റെ (41:43)

572. ഫറവോൻ യോസേഫിനു നല്കിയ പുതിയ പേര്?

◼️ സ്പ്നത്ത് പനേഹ് (41:45)

573. ഓനിലെ പുരോഹിതനാരാണ്?

◼️ പോത്തിഫേറ (41:45)

574. യോസേഫിൻ്റെ ഭാര്യയുടെ പേരെന്താണ്?

◼️ ആസ്നത്ത് (41:45)

575. ആസ്നത്ത് ആരുടെ മകളാണ്?

◼️ പോത്തിഫേറയുടെ (41:45)

576. യോസേഫ് ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു എത്ര വയസ്സായിരുന്നു?

◼️ മുപ്പത് (41:46)

577. ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു എത്ര പുത്രന്മാർ ജനിച്ചു?

◼️ രണ്ടുപേർ 41:50)

578. യോസേഫിന്റെ ആദ്യജാതനാരാണ്?

◼️ മനശ്ശെ (41:51)

579. യോസേഫിന്റെ രണ്ടാമത്തെ മകനാര്?

◼️ എഫ്രയീം (41:52)

580. സകലദേശക്കാരും ധാന്യം കൊള്ളുവാൻ എവിടെയാണ് വന്നത്?

◼️ മിസ്രയീമിൽ (41:47)

581. മിസ്രയീമിൽ ധാന്യം ഉണ്ടെന്നു കേട്ടതാരാണ്?

◼️ യാക്കോബ് (42:2)

582. ‘നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു മിസ്രയീമിൽ ചെന്നു ധാന്യം കൊള്ളുവിൻ’ എന്നു യാക്കോബ് പറഞ്ഞതാരോടാണ്?

◼️ പുത്രന്മാരോട് (42:2)

583. യോസേഫിന്റെ സഹോദരന്മാർ എത്രപേരാണ് മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയത്?

◼️ പത്തുപേർ (42:3)

584. സഹോദരന്മാരോടു കൂടെ മിസ്രയീമിലേക്ക് യാക്കോബ് അയക്കാതിരുന്നത് ആരെയാണ്?

◼️ ബെന്യാമീനെ (42:4)

585. സഹോദരന്മാർ സാഷ്ടാംഗം നമസ്കരിച്ചതാരെയാണ്?

◼️ യോസേഫിനെ (42:6)

586. ‘ഞങ്ങൾ പരമാർത്ഥികളാകുന്നു’ ആരാണ് പറഞ്ഞത്?

◼️ യോസേഫിൻ്റെ സഹോദരന്മാർ (42:11)

587. തൻ്റെ സഹോദരന്മാരെ തടവിൽ ആക്കിയതാരാണ്?

◼️ യോസേഫ് (42:17)

588. ‘അവന്റെ രക്തം നമ്മോടു ചോദിക്കുന്നു’ എന്നു രൂബേൻ പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ യോസേഫിനെ (42:22(

589. ദ്വിഭാഷി മുഖാന്തരം സംസാരിച്ച ആദ്യത്തെയാൾ?

◼️ യോസേഫ് (42:23)

590. സഹോദരന്മാർ കാൺകെ ആരെയാണ് യോസേഫ് ബന്ധിച്ചത്?

◼️ ശിമെയോനെ (42:24)

591. ‘സകലവും എനിക്കു പ്രതികൂലം തന്നേ’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (42:36)

592. ‘ഞാൻ ബെന്യാമീനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക’ എന്നു യാക്കോബിനോട് പറഞ്ഞതാരാണ്?

◼️ രൂബേൻ (42:37)

593. ‘എൻ്റെ നരയെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (42:38)

594. ‘സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്നു പറഞ്ഞതാരാണ്?

◼️ യോസേഫ് (43:3)

595. ബെന്യാമീനെ നിന്റെ മുമ്പിൽ കൊണ്ടുവന്നു നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം എന്നു പറഞ്ഞതാരാണ്?

◼️ യെഹൂദാ (43:8,9)

596. കനാനിലെ വിശേഷവസ്തുക്കളായി പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണ്?

◼️ സുഗന്ധപ്പശ, തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി (43:11)

597. ‘നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ’ പഴഞ്ഞതാരാണ്?

◼️ യോസേഫിൻ്റെ ഗൃഹവിചാരകൻ (43:23)

598. അപ്പനെ ‘വൃദ്ധൻ’ എന്നു സംബോധന ചെയ്തതാരാണ്?

◼️ യോസേഫ് (43:27)

599. ‘ദൈവം നിനക്കു കൃപനല്കട്ടെ മകനേ’ എന്നു യോസേഫ് പറഞ്ഞത് ആരോടാണ്?

◼️ ബെന്യാമീനോട് (43:29)

600. അറയിൽക്കടന്ന് കരഞ്ഞതാര്?

◼️ യോസേഫ് (43:30)

601. എബ്രായരോടു കൂടെ ഭക്ഷണം കഴിക്കുന്നത് വെറുപ്പാർക്കാണ്?

◼️ മിസ്രയീമ്യർക്ക് (43:32)

602. യോസേഫ് തൻ്റെ ഭക്ഷണത്തിൽനിന്ന് ഓഹരി കൊടുത്തപ്പോൾ ബെന്യാമീന് കൊടുത്ത ഓഹരിയെത്ര?

◼️ അഞ്ചിരട്ടി (43:34)

603. വെള്ളികൊണ്ടുള്ള തന്റെ പാനപാത്രം യോസേഫ് ഒളിപ്പിച്ചത് ആരുടെ ചാക്കിലാണ്?

◼️ ബെന്യാമീൻ്റെ (44:2)

604. തനിക്കു ലക്ഷണവിദ്യ അറിയാമെന്നു പറഞ്ഞതാരാണ്?

◼️ യോസേഫ് (44:15)

605. ‘ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ’ എന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യെഹൂദാ (44:16)

606. ബെന്യാമീനു പകരം താൻ അടിമയായിരിക്കാമെന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യെഹൂദാ (44:33)

607. ആരുടെ കരച്ചിലാണ് മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും കേട്ടത്?

◼️ യോസേഫിൻ്റെ (45:2)

608. ‘ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു’ ആരുടെ വാക്കുകൾ?

◼️ യോസേഫിൻ്റെ (45:5)

609. യോസേഫ് തന്നെ സഹോദരന്മാർക്ക് വെളിപ്പെടുത്തുമ്പോൾ ദേശത്ത് ക്ഷാമമാരംഭിച്ച് എത്രവർഷം കഴിഞ്ഞു?

◼️ രണ്ടുവർഷം (45:6)

610. ആരാണ് തന്നെ മിസ്രയീമിലേക്ക് അയച്ചതെന്നാണ് യോസേഫ് പറയുന്നത്?

◼️ ദൈവം (45:8)

611. ദൈവം മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിത് ആരെയാണ്?

◼️ യോസേഫിനെ (45:9)

612. യാക്കോബും കുടുംബവും എവിടെ പാർക്കുമെന്നാണ് യോസേഫ് പറഞ്ഞത്?

◼️ ഗോശെൻ ദേശത്തു (45:10)

613. മിസ്രയീമിൽ തനിക്കുള്ള മഹത്വം ആരെ അറിയിക്കേണമെന്നാണ് യോസേഫ് പറഞ്ഞത്?

◼️ അപ്പനെ (യാക്കോബിനെ) (45:13)

614. യോസേഫിന്റെ സഹോദരന്മാർ വന്നതറിഞ്ഞ് സന്തോഷിച്ചതാരാണ്?

◼️ ഫറവോന്നും ഭൃത്യന്മാരും (45:16)

615. ‘ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും’ ആരാണ് പറഞ്ഞത്?

◼️ ഫറവോൻ (45:18)

616. ‘നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു’ ആരാണ് തൻ്റെ സഹോദരന്മാരോട് പറഞ്ഞത്?

◼️ യോസേഫ് (45:24)

617. ‘യോസേഫ് മിസ്രയീം ദേശത്തിന്നൊക്കെയും അധിപതിയാകുന്നു’ എന്നു കേട്ടപ്പോൾ സ്തംഭിച്ചുപോയതാരാണ്?

◼️ യാക്കോബ് (45:26)

618. യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ ആർക്കാണ് വീണ്ടും ചൈതന്യം വന്നത്?

◼️ യാക്കോബിന് (45:27)

619. ‘ഞാൻ മരിക്കുംമുമ്പെ യോസേഫിനെ പോയി കാണും’ എന്നു പറഞ്ഞതാരാണ്?

◼️ യിസ്രായേൽ (യാക്കോബ്) (45:28)

620. മിസ്രയീമിലേക്ക് പുറപ്പെട്ടപ്പോൾ യാക്കോബ് യാഗംകഴിച്ച സ്ഥലം?

◼️ ബേർ-ശേബ (46:1)

621. ബേർശേബ എന്ന വാക്കിൻ്റെ അർത്ഥം?

◼️ ഏഴാം കിണർ അഥവാ, സത്യത്തിൻ്റെ കിണർ, 21:31 (46:1)

622. രാത്രി ദർശനങ്ങളിൽ ദൈവം വിളിച്ചതാരെ?

◼️ യാക്കോബിനെ (46:2)

623. ‘മിസ്രയീമിൽ ഞാൻ നിന്നെ വലിയ ജാതിയാക്കും’ ആര് ആരോട് പറഞ്ഞു?

◼️ ദൈവം യാക്കോബിനോട് (46:3)

624. ‘ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും’ എന്നു യാക്കോബിനോട് പറഞ്ഞതാരാണ്?

◼️ ദൈവം (46:4)

625. യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നു ദൈവം അരുളിച്ചെയ്തത് ആരോടാണ്?

◼️ യാക്കോബിനോട് (46:4)

626. മിസ്രയീമിലേക്കുപോയ യാക്കോബിൻ്റെ കുടുബം ആകെ എത്രപേരാണ്?

◼️ എഴുപതു പേർ (46:27)

627. യാക്കോബിന് ഗോശേനിലേക്ക് വഴികാണിക്കാൻ ആരാണ് മുമ്പേപോയത്?

◼️ യെഹൂദ (46:28)

628. അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയതാരാണ്?

◼️ യോസേഫ് (46:29)

629. ‘ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല’ എന്നു ആര് ആരോട് പറഞ്ഞു?

◼️ യാക്കോബ് യോസേഫിനോട് (46:30)

630. ഇടയന്മാരെയെല്ലാം വെറുക്കുന്നത് ആരാണ്?

◼️ മിസ്രയീമ്യർ (46:34)

631. യോസേഫ് സഹോദരന്മാരിൽ എത്രപേരെ കൂട്ടിക്കൊണ്ടാണ് ഫറവോന്റെ സന്നിധിയിൽ നിർത്തിയത്?

◼️ അഞ്ചുപേരെ (47:2)

632. ‘അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു’ എന്നു യോസേഫിൻ്റെ സഹോദരന്മാർ ആരോടാണ് പറഞ്ഞത്?

◼️ ഫറവോനോട് (47:3)

633. ‘നിൻ്റെ സഹോദരന്മാരിൽ പ്രാപ്തന്മാർ ഉണ്ടെങ്കിൽ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക’ ആര് ആരോടു പറഞ്ഞു?

◼️ഫറവോൻ യോസേഫിനോട് (47:6)

634. ഫറവോനെ അനുഗ്രഹിച്ച എബ്രായൻ?

◼️ യാക്കോബ് (47:8)

635. യാക്കോബ് മിസ്രയീമിൽ എത്തുമ്പോൾ എത്ര വയസ്സുണ്ടായിരുന്നു?

◼️ 130 വയസ്സ് (47:9)

636. ‘എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ’ ആരാണ് പറഞ്ഞത്?

◼️ യാക്കോബ് (47:9)

637. യോസേഫ് തന്റെ അപ്പനും സഹോദരന്മാർക്കും മിസ്രയീംദേശത്ത് എവിടെയാണ് അവകാശവും കൊടുത്തത്?

◼️ രമെസേസിൽ (47:11)

638. മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു ഫറവോന് കൊടുക്കേണ്ട ഓഹരി എത്രയാണ്?

◼️ അഞ്ചിലൊന്നു (47:26)

649. യാക്കോബിൻ്റെ ആയുഷ്കാലം എത്രയാണ്?

◼️ നൂറ്റിനാല്പത്തേഴു സംവത്സരം (47:28)

640. മരിപ്പാറയപ്പോൾ ‘നിന്റെ കൈ എന്റെ തുടയിൽകീഴിൽ വെക്കുക’ എന്നു യാക്കോബ് പറഞ്ഞതാരോടാണ്?

◼️ യോസേഫിനോട് (47:29)

641. തന്നെ ‘മിസ്രയീമിൽ അടക്കാതെ, പിതാക്കന്മാരുടെ ശ്മശാനഭൂമിയിൽ അടക്കേണം’ എന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യാക്കോബ് (47:30)

642. കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചതാരാണ്?

◼️ യിസ്രായേൽ (യാക്കോബ്) (47:31)

643. അപ്പൻ ദീനമായി കിടക്കുന്നു എന്നു വർത്തമാനം വന്നതാർക്കാണ്?

◼️ യോസേഫിന് (48:1)

644. സർവ്വശക്തിയുള്ള ദൈവം കനാൻ ദേശത്തിൽ എവിടെയാണ് യോക്കോബിന് പ്രത്യക്ഷനായത്?

◼️ ലൂസ്സിൽവെച്ച് (48:3)

645. അബ്രാഹാമിനുശേഷം, കനാൻദേശം നിൻ്റെ സന്തതിക്കു ശാശ്വതാവകാശമായി കൊടുക്കും എന്നു ദൈവം കല്പിച്ചതാരോട്?

◼️ യാക്കോബിനോട് (48:4)

646. ആരെപ്പോലെയാണ് ‘മനശ്ശെയും എഫ്രയീമും എനിക്കുള്ളവരായിരിക്കട്ടെ’ എന്നു യാക്കോബ് പറഞ്ഞത്?

◼️ രൂബേനും ശിമെയോനും എന്നപോലെ (48:5)

647. കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതായ രണ്ടാമത്തെയാൾ?

◼️ യാക്കോബ് (48:10). [ഒന്നാമത്തെയാൾ യിസ്ഹാക്ക്: 27:1]

648. ‘നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (48:11)

649. കൈകൾ പിണെച്ചുവെച്ചു  എഫ്രയീമിനെയും മനശ്ശെയെയും അനുഗ്രഹിച്ചതാരാണ്? 

◼️ യാക്കോബ് (48:14)

650. ‘എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ’ ആര് ആരോട് പറഞ്ഞു?

◼️ യാക്കോബ്, എഫ്യയീമിനോടും മനശ്ശെയോടും (48:16)

651. കൈകൾ പിണച്ചുവെച്ച് അനുഗ്രഹിച്ചതുകൊണ്ട് യാക്കോബിനോട് അനിഷ്ടം തോന്നിയതാർക്കാണ്?

◼️ യോസേഫിന് (48:17)

652. യിസ്രായേല്യർ ആരുടെയൊക്കെ പേർചൊല്ലി അനുഗ്രഹിക്കുമെന്നാണ് യാക്കോബ് പറഞ്ഞത്?

◼️ എഫ്രയീമിൻ്റെയും മനശ്ശെയുടേയും (48:20)

653. യാക്കോബ് വാളും വില്ലുംകൊണ്ടു  അമോർയ്യരുടെ കയ്യിൽനിന്നു പിടിച്ചടക്കിയതെന്താണ്?

◼️ മലഞ്ചരിവ് (48:22)

654. ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കുമെന്ന് പറഞ്ഞതാരാണ്?

◼️ യാക്കോബ് (49:1)

655. ‘വെള്ളുപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല’ ആര്?

◼️ രൂബേൻ (49:4)

656. ആരുടെ വാളുകളാണ് സാഹസത്തിന്റെ ആയുധങ്ങൾ?

◼️ ശിമയോൻ്റെയും ലേവിയുടായും (49:5)

657. ‘എൻ ഉള്ളമേ അവരുടെ മന്ത്രണത്തിൽ കൂടരുതേ’ ആരുടെ?

◼️ ശിമെയോൻ്റയും ലേവിയുടേയും (49:6)

658. ആരെയാണ് യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യുന്നത്?

◼️ ശിമയോനെയും ലേവിയെയും (49:7)

659. ‘സഹോദരന്മാർ നിന്നെ പുകഴ്ത്തും’ ആരെ?

◼️ യെഹൂദയെ (49:8)

660. ആരെയാണ് ‘ബാലസിംഹം’ എന്ന് യാക്കോബ് വിശേഷിപ്പിച്ചത്?

◼️ യെഹൂദാ (49:9)

661. അവകാശമുള്ളവൻ (ക്രിസ്തു) വരുന്നത് ആരിൽനിന്നാണ്?

◼️ യെഹൂദയിൽനിന്നു (49:10)

662. ‘അവൻ കപ്പൽത്തുറമുഖത്ത് പാർക്കും’ ആര്?

◼️ സെബൂലൂൻ (49:13)

663. അസ്ഥിബലമുള്ള കഴുത ആരാണ്?

◼️ യിസ്സാഖാർ (49:14)

664. ‘ഏതൊരു യിസ്രായേല്യ ഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും’ ആര്?

◼️ ദാൻ (49:16)

665. ‘വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും’ ആര്?

◼️ ദാൻ (49:17)

666. ആരെയാണ് കവർച്ചപ്പട ഞെരുക്കുന്നത്?

◼️ ഗാദിനെ (49:19)

667. രാജകീയ സ്വാദുഭോജനം നല്കുന്നതാരാണ്?

◼️ ആശേർ (49:20)

668.  ‘സ്വതന്ത്രയായി നടക്കുന്ന പേടമാൻ’ ആര്?

◼️ നഫ്താലി (49:21)

669. ‘നീരുറവിന്നരികെ ഫലപ്രദമായ വൃക്ഷം’ ആരാണ്?

◼️ യോസേഫ് (49:22)

670. ആരുടെ ഭുജമാണ് യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടത്?

◼️ യോസേഫിൻ്റെ (49:24)

671. ‘നിൻ പിതാവിന്റെ ദൈവത്താൽ – അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നേ’ ആരെ?

◼️ യോസേഫിനെ (48:25)

672. കടിച്ചുകീറുന്ന ചെന്നായ് ആരാണ്?

◼️ ബെന്യാമീൻ (49:27)

673. ‘ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (49:29)

674. യാക്കോബിനു മുമ്പേ മക്പേല ഗുഹയിൽ അടക്കപ്പെട്ടത് ആരൊക്കെ?

◼️ അബ്രാഹാം, സാറ, യിസ്ഹാക്ക്, റിബെക്കാ, ലേയ (49:31)

675. കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടതാര്?

◼️ യാക്കോബ് (49:33)

676. മരിച്ചുപോയ അപ്പൻ്റെ മുഖത്തുവീണ് ചുംബിച്ചു കരഞ്ഞതാര്?

◼️ യോസേഫ് (50:1)

677. യാക്കോബിൻ്റെ ശരീരത്തിൽ സുഗന്ധവർഗ്ഗം ഇടുവാൻ എത്രദിവസം എടുത്തു?

◼️ നാല്പതു ദിവസം (50:3)

678. മിസ്രയീമ്യർ യാക്കോബിനെക്കുറിച്ചു എത്രദിവസം വിലാപം കഴിച്ചു?

◼️ എഴുപതു ദിവസം (50:3)

679. ‘ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണം’ എന്നു യോസേഫിനെക്കൊണ്ട് സത്യം ചെയ്യിച്ചതാരാണ്?

◼️ യാക്കോബ് (50:5)

680. യോർദ്ദാന്നക്കരെയുള്ള ഏത് സ്ഥലത്ത് എത്തിയപ്പോഴാണ് യാക്കോബിനെക്കുറിച്ച് ഏഴുദിവസം വിലാപം കഴിച്ചത്?

◼️ ഗോരെൻ-ആതാദിൽ (50:10)

681. കനാന്യർ ‘ഇതു മിസ്രയീമ്യരുടെ മഹാവിലാപം’ എന്നു പറഞ്ഞുകൊണ്ട് ആ സ്ഥലത്തിനിട്ട പേര്?

◼️ ആബേൽ-മിസ്രയീം (50:11)

682. അപ്പൻ മരിച്ചതുകൊണ്ട് നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞുതാരാണ്?

◼️ യോസേഫിൻ്റെ സഹോദരന്മാർ (50:15)

683. ‘ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?’ ആരുടെ വാക്കുകൾ?

◼️ യോസേഫിൻ്റെ (49:19)

684. എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടതാരാണ്?

◼️ യോസേഫ് (50:23)

685. ‘ദൈവം സന്ദർശിക്കുമ്പോൾ എൻ്റെ അസ്ഥികളേയും കൂടെ കൊണ്ടുപോകേണം’ എന്നു പറഞ്ഞതാര്?

◼️ യോസേഫ് (50:25)

686. യോസേഫ് മരിക്കുമ്പോൾ എത്ര വയസ്സായിരുന്നു?

◼️ നൂറ്റിപ്പത്ത് (50:26)🙏

ഉല്പത്തി പുസ്തകത്തിൽ പേർ പറയപ്പെട്ടിരിക്കുന്നവർ

1. ആദാം (3:21)

2. ഹവ്വാ (3:20)

3. പാമ്പ് (3:1)

4. കയീൻ (4:1)

5. ഹാബെൽ (4:2)

6. ഹാനോക്ക് (4:17)

7. ഈരാദ് (4:18)

8. മെഹൂയയേൽ (4:18)

9. മെഥൂശയേൽ (4:18)

10. ലാമെക്ക് (4:18)

11. ആദാ (4:19)

12. സില്ലാ (4:19)

13. യാബാൽ (4:20)

14. യൂബാൽ (4:21)

15. തൂബൽകയീൻ (4:22)

16. നയമാ (4:22) 

17. ശേത്ത് (4:25)

18. എനോശ് (4:26)

19. കേനാൻ (5:9)

20. മഹലലേൽ (5:12)

21. യാരെദ് (5:15)

22. ഹാനോക്ക് (5:18), 

23. മെഥൂശലഹ് (5:21)

24. ലാമേക്ക് (5:25)

25. നോഹ (5:29)

26. ശേം (5:32)

27. ഹാം (5:32

28. യാഫെത്ത് (5:32)

29. കനാൻ (9:18)

30. ഗോമെർ (10:2)

31. മാഗോഗ് (10:2)

32. മാദായി (10:2)

33. യാവാൻ (10:2)

34. തൂബൽ (10:2)

35. മേശെക് (10:2)

36. തീരാസ് (10:2)

37. അസ്കെനാസ് (10:3)

38. രീഫത്ത് (10:3)

39. തോഗർമ്മാ (10:3)

40. എലീശാ (10:4)

41. തർശീശ് (10:4)

42. കിത്തീം (10:4)

43. ദോദാനീം (10:4)

44. കൂശ് (10:6)

45. മിസ്രയീം (10:6)

46. പൂത്ത് (10:6)

47. കനാൻ (10:6)

48. സെബാ (10:7)

49. ഹവീലാ (10:7)

50. സബ്താ (10:7)

51. രമാ (10:7)

52. സബ്തെക്കാ (10:7)

53. ശെബയും (10:7)

54. ദെദാനും (10:7)

55. നിമ്രോദിനെ (10:8)

56. ലൂദീം (10:13)

57. അനാമീം (10:13)

58. ലെഹാബീം (10:13)

59. നഫ്തൂഹീം (10:13)

60. പത്രൂസീം (10:13)

61. കസ്ളൂഹീം (10:13)

62. കഫ്തോരീം (10:14)

63. സീദോൻ (10:15)

64. ഹേത്ത് (10:15)

65. യെബൂസ്യൻ (10:16)

66. അമോർയ്യൻ (10:16)

67. ഗിർഗ്ഗശ്യൻ (10:17)

68. ഹിവ്യൻ (10:17)

69. അർക്ക്യൻ (10:17)

70. സീന്യൻ (10:17)

71. അർവ്വാദ്യൻ (10:18)

72. സെമാർയ്യൻ (10:18)

73. ഹമാത്യൻ (10:18)

74. ഏബെർ (10:21)

75. ഏലാം (10:22)

76. അശ്ശൂർ (10:22)

77. അർപ്പക്ഷാദ് (10:22)

78. ലൂദ് (10:22)

79. അരാം (10:22)

80. ഊസ് (10:23)

81. ഹൂൾ (10:23)

82. ഗേഥെർ (10:23)

83. മശ് (10:23)

84. അർപ്പക്ഷാദ് (10:24)

85. ശാലഹ് (10:24)

86. പേലെഗ് (10:25)

87. യൊക്താൻ (10:25)

88. അല്മോദാദ് (10:26)

89. ശാലെഫ് (10:27)

90. ഹസർമ്മാവെത്ത് (10:27)

91. യാരഹ് (10:27)

92. ഹദോരാം (10:27)

93. ഊസാൽ (10:28)

94. ദിക്ളാ (10:28)

95. ഓബാൽ (10:28)

96. ഓബാൽ (10:28)

97. അബീമയേൽ (10:28)

98. ശെബാ (10:29)

99. ഓഫീർ (10:29)

100. ഹവീലാ (10:29)

101. യോബാബ് (10:29)

102. രെയൂ (11:18)

103. ശെരൂഗ് (11:20)

104. നാഹോർ (11:22)

105. തേരഹ് (10:24)

106. അബ്രാം, അബ്രാഹാം (11:26, 17:5)

107. നാഹോർ (11:26)

108. ഹാരാൻ (11:26)

109. ലോത്ത് (11:27)

110. സാറായി, സാറാ (11:29, 17:15)

111. മിൽക്കാ (11:29)

112. യിസ്ക (11:29)

113. ഫറവോൻ (12:15)

114. അമ്രാഫെൽ (14:1)

115. അർയ്യോക് (14:1)

116. കെദൊർലായോമെർ (14:1)

117. തീദാൽ (14:1)

118. ബേരാ (14:2)

119. ബിർശാ (14:2)

120. ശിനാബ് (14:2)

121. ശെമേബെർ (14:2)

122. സോവർ (14:2)

123. എശ്ക്കോൽ (14:13)

124. ആനേർ (14:13)

125. മമ്രേ (14:13)

126. മൽക്കീസേദെക് (14:18)

127. എല്യേസർ (15:2)

128. ഹാഗാർ (16:1)

129. യിശ്മായേൽ (16:11)

130. യിസ്ഹാക് (17:19)

131. മോവാബ് (19:37)

132. ബെൻ-അമ്മീ (19:38)

133. അബീമേലെക് (20:2)

134. പീക്കോൽ (21:22)

135. ഊസ് (22:21)

136. ബൂസ് (22:21)

137. കെമൂവേൽ (22:21)

138. അരാം (22:21)

139. കേശെദ് (22:22)

140. ഹസോ (22:22)

141. പിൽദാശ് (22:22)

142. യിദലാഫ് (22:22)

143. ബെഥൂവേൽ (22:22)

144. റിബെക്ക (22:23)

145. രെയൂമാ (22:24(

146. തേബഹ് (22:24)

147. ഗഹാം (22:24)

148. തഹശ് (22:24)

149. മാഖാ (22:24)

150. സോഹർ (23:8)

151. എഫ്രോൻ (23:8)

152. ലാബാൻ (24:29)

153. കെതൂറാ (25:1)

154. സിമ്രാൻ (25:2)

155. യൊക്ശാൻ (25:2)

156. മെദാൻ (25:2)

157. മിദ്യാൻ (25:2)

158. യിശ്ബാക് (25:2)

159. ശൂവഹ് (25:2)

160. ശെബ (25:3)

161. ദെദാൻ (25:3)

162. അശ്ശൂരീം (25:3)

163. ലെത്തൂശീം (25:3)

164. ലെയുമ്മീം (25:3)

165. ഏഫാ (25:4)

166. ഏഫെർ (25:4)

167. ഹനോക് (25:4)

168. അബീദാ (25:4)

169. എൽദാഗാ (25:4)

170. നെബായോത്ത് (25:13)

171. കേദാർ (25:13)

172. അദ്ബെയേൽ (25:13)

173. മിബ്ശാം (25:13)

174. മിശ്മാ (25:13)

175. ദൂമാ (25:13)

176. മശ്ശാ (25:13)

177. ഹദാദ് (25:13)

178. തേമാ (25:13)

179. യെതൂർ (25:13)

180. നാഫീശ് (25:13)

181. കേദെമാ (25:13)

182. ഏശാവ്, ഏദോം (25:25, 30)

183. യാക്കോബ്, യിസ്രായേൽ (25:26, 35:10)

184. അബീമേലെക്ക് (26:1)

185. അഹൂസത്ത് (26:26)

186. ഫീക്കോൽ (26:26)

187. ബേരി, അന (26:34, 36:2)

188. യെഹൂദീത്ത്, ഒഹൊലീബാമ (26:34, 36:2)

189. ഏലോൻ (26:34)

190. ബാസമത്ത്, ആദാ (26:34, 36:2)

191. നെബായോത്ത് (28:9)

192. മഹലത്ത്, ബാസമത്ത് (28:9, 36:3)

193. റാഹേൽ (29:6)

194. ലേയാ (29:16)

195. സില്പ (29:24)

196. ബിൽഹ (29:29)

197. രൂബേൻ (29:32)

198. ശിമെയോൻ (29:33)

199. ലേവി (29:34)

200. യെഹൂദാ (29:35)

201. ദാൻ (30:6)

202. നഫ്താലി (30:8)

203. ഗാദ് (30:11)

204. ആശേർ (30:13)

205. യിസ്സാഖാർ (30:18)

206. സെബൂലൂൻ (30:20)

207. ദീനാ (30:21)

208. യോസേഫ്, സാപ്നത്ത് പനേഹ് (30:24, 41:45)

209. ശേഖേം (33:19)

210. ഹമോർ (33:19)

211. ദെബോരാ (35:8)

212. ബെനോനീ, ബെന്യാമീൻ (35:18)

213. സിബെയോൻ (36:20)

214. എലീഫാസ് (36:4)

215. രെയൂവേൽ (36:4)

216. യെയൂശ് (36:5)

217. യലാം (36:5)

218. കോരഹ് (36:5)

219. തേമാൻ (36:11)

220. ഓമാർ (36:11)

221. സെഫോ (36:11)

222. ഗത്ഥാം (36:11)

223. കെനസ് (36:11)

224. തിമ്നാ (36:12)

225. അമാലേക്ക് (36:12)

226. നഹത്ത് (36:13)

227. സേറഹ് (36:13)

228. ശമ്മാ (36:13)

229. മിസ്സാ (36:13)

230. സേയീർ (36:20)

231. ലോതാൻ (36:20)

232. ശോബാൽ (36:20)

233. അനാ (36:21)

234. ദീശോൻ (36:21)

235. ഏസെർ (36:21)

236. ദീശാൻ (36:21)

237. ഹോരി (36:22)

238. ഹേമാം (36:22)

239. അൽവാൻ (36:23)

240. മാനഹത്ത് (36:23)

241. ഏബാൽ (36:23)

242. ശെഫോ (36:23)

243. ഓനാം (36:23)

244. അയ്യാവ് (36;24)

245. അനാവ്, അനാ (36:24)

246. ദീശോൻ (36:25)

247. ഹൊദാൻ (36:26)

248. എശ്ബാൻ (36:26)

249. യിത്രാൻ (36:26)

250. കെരാൻ (36:26)

251. ബിൽഹാൻ (36:27)

252. സാവാൻ (36:27)

253. അക്കാൻ (36:27)

254. ഊസ് (36:28)

255. അരാൻ (36:28)

256. ബെയോർ (36:32)

257. ബേല (36:32)

258. സേരഹ് (36:33)

259. യോബാബ് (36:33)

260. ഹൂശാം (36:34)

261. ബെദദ് (36:35)

262. ഹദദ് (36:35)

263. സമ്ളാ (36:36)

264. ശൌൽ (36:37)

265. അക്ബോർ (36:38)

266. ബാൽഹാനാൻ (36:38)

267. ഹദർ (36:39)

268. മെഹെതബേൽ (36:39)

269. മേസാഹാബ് (36:39)

270. മത്രേദ് (36:39)

271. തിമ്നാ (36:40)

272. അൽവാ (36:40)

273. യെഥേത്ത് (36:40)

274. ഒഹൊലീബാമാ (36:40)

275. ഏലാ (36:41)

276. പീനോൻ (36:41)

277. കെനസ് (36:41)

278. തേമാൻ (36:41)

279. മിബ്സാർ (36:42)

280. മഗ്ദീയേൽ (36:42)

281. ഈരാം (36:42)

282. ഫറവോൻ (37:36)

283. പോത്തീഫർ (37:36)

284. ഹീരാ (38:1)

285. ശൂവാ (38:2)

286. ഏർ (38:3)

287. ഓനാൻ (38:4)

288. ശേലാ (38:5)

289. താമാർ (38:6)

290. പെരെസ്സ് (38:29)

291. സേരഹ് (38:30)

292. പോത്തിഫേറ (41:45)

293. ആസ്നത്ത് (41:45)

294. മനശ്ശെ (41:51)

295. എഫ്രയീം (41:52)

296. ഹാനോക് (46:9)

297. ഫല്ലൂ (46:9)

298. ഹെസ്രോൻ (46:9)

299. കർമ്മി (46:9)

300. യെമൂവേൽ (46:10)

301. യാമീൻ (46:10)

302. ഓഹദ് (46:10)

303. യാഖീൻ (46:10)

304. സോഹർ (46:10)

305. ശൌൽ (46)

306. ഗേർശോൻ (46:11)

307. കഹാത്ത് (46:11)

308. മെരാരി (46:11)

309. ഹെസ്രോൻ (46:13)

310. ഹാമൂൽ (46:13)

311. തോലാ (46:13)

312. പുവ്വാ (46:13)

313. യോബ് (46:13)

314. ശിമ്രോൻ (46:13)

315. സേരെദ് (46:14)

316. ഏലോൻ (46:14)

317. യഹ്ളെയേൽ (46:14)

318. സിഫ്യോൻ (46:16)

319. ഹഗ്ഗീ (46:16)

320. ശൂനീ 46:16)

321. എസ്ബോൻ (46:16)

322. ഏരി (46:16)

323. അരോദീ (46:16)

324. അരേലീ (46:16)

325. യിമ്നാ (46:17)

326. യിശ്വാ (46:17)

327. യിശ്വീ (46:18)

328. ബെരീയാ (46:19)

329. സേരഹ് (46:17)

330. ഹേബെർ (46:18)

331. മൽക്കീയേൽ (46:18)

332. ബേല (46:21)

333. ബേഖെർ (46:21)

334. അശ്ബെൽ (46:21)

335. ഗേരാ (46:21)

336. നാമാൻ (46:21)

337. ഏഹീ (46:21)

338. രോശ് (46:21)

339. മുപ്പീം (46:21)

340. ഹുപ്പീം (46:21)

341. ആരെദ് (36:21)

342. ഹൂശീം (46:23)

343. യഹസേൽ (46:24)

344. ഗൂനീ (46:24)

345. യേസെർ (46:24)

346. ശില്ലോ (46:24)

347. മാഖീർ (50:23)

പരിശുദ്ധാത്മസ്നാനം

പരിശുദ്ധാത്മസ്നാനം

“ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷം അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് പരിശുദ്ധാത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2. ഒ.നോ: എഫെ, 1:13,14). ആത്മസ്നാനത്തിലൂടെ ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നു. എല്ലാ വിശ്വാസികളുടെയും ജീവിതത്തിൽ ഇത് പൂർത്തിയായി കഴിഞ്ഞതാണ്. വീണ്ടും ജനനത്തിനുശേഷം നടക്കേണ്ട ഒന്നല്ലിത്. പെന്തെകൊസ്തുനാളിൽ ആരംഭിച്ച പരിശുദ്ധാത്മസ്നാനം അവസാന വ്യക്തിവരെയും സഭയിൽ ചേർക്കപ്പെടുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. പരിശുദ്ധാത്മസ്നാനം ഒരിക്കൽ മാത്രമാണ്; വീണ്ടെടുക്കപ്പെടുമ്പോൾ. അപ്പൊസ്തല പ്രവൃത്തികൾ 2-ലെ പരിശുദ്ധാത്മസ്നാനം ക്രൈസ്തവസഭയുടെ ജനനം കുറിച്ചു. പെന്തെക്കൊസ്തിലെ ആത്മസ്നാനം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം സംഭവിച്ച ആത്മീയചരിത്ര പ്രക്രിയയാണ്. വലിയ മുഴക്കത്തോടും ദൃശ്യമായ അടയാളങ്ങളോടും കൂടെ അരങ്ങേറിയ ആ ചരിത്രസംഭവം ആവർത്തിക്കപ്പെടാവുന്നതല്ല. ആവർത്തിക്കപ്പെടുന്നത് ആത്മസ്നാനമാണ്. പ്രവൃത്തി 8-ൽ ശമര്യർ ആത്മസ്നാനം ലഭിക്കുകയും ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ചേർക്കപ്പെടുകയും ചെയ്തു. (പ്രവൃ, 8:14-18). അവിടെ ഏതോ ഒരു അടയാളമുണ്ടായെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ഉണ്ടായില്ല. പ്രവൃത്തി 10-ൽ ജാതികൾ ആത്മസ്നാനത്താൽ സഭയിൽ ചേർക്കപ്പെട്ടു. (പ്രവൃ, 10:34-48). അവിടെ അന്യഭാഷയിൽ സംസാരിച്ചെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ആവർത്തിച്ചില്ല. എന്തെന്നാൽ പെന്തെക്കൊസ്തിലെ ആത്മസ്നാനം സഭയുടെ സ്ഥാപനമായിരുന്നു.

കൃപായുഗത്തിനു മാത്രമുള്ളതാണ് പരിശുദ്ധാത്മസ്നാനം. മറ്റൊരു യുഗത്തിലും പരിശുദ്ധാത്മസ്നാനം നടന്നതായി തെളിവില്ല. ഏകാത്മാവിൽ സ്നാനപ്പെട്ടത് ഏകശരീരത്തിൽ അംഗമാകുന്നതിനു വേണ്ടിയാണ്. (1കൊരി, 12:13). ഒരു വ്യക്തിയെ ക്രിസ്തുവിന്റെ ശരീരത്തിൽ ആക്കിവെക്കുന്നതു പരിശുദ്ധാത്മാവ് നൽകുന്ന സ്നാനം കൊണ്ടാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് അടിസ്ഥാനം ക്രിസ്തുവിന്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ്. അതു നടക്കുന്നത് കൃപായുഗത്തിലാണ്. തന്മൂലം പരിശുദ്ധാത്മസ്നാനം കൃപായുഗത്തിനു മാത്രമുള്ളതാണ്. പരിശുദ്ധാത്മാവിന്റെ സ്നാനത്തെക്കുറിച്ച് പഴയനിയമത്തിൽ സൂചനയില്ല. പഴയനിയമത്തിൽ ആരും പരിശുദ്ധാത്മസ്നാനം പ്രാപിച്ചതായി പറയപ്പെട്ടിട്ടും ഇല്ല. ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷാകാലത്തും പരിശുദ്ധാത്മസ്നാനം നടന്നിട്ടില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം സ്വർഗ്ഗാരോഹണത്തിനു മുമ്പു “നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു ക്രിസ്തു കല്പിച്ചു. (പ്രവൃ, 1:5). പെന്തെക്കൊസ്തിനെ പരാമർശിച്ചപ്പോൾ പരിശുദ്ധാത്മ സ്നാനം നടന്നുകഴിഞ്ഞതായി പത്രൊസ് പ്രസ്താവിച്ചു. (പ്രവൃ, 11:15-17). സഹസ്രാബ്ദയുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സജീവമായി ഉണ്ടായിരിക്കും. എന്നാൽ പരിശുദ്ധാത്മാവിന്റെ സ്നാപനത്തെക്കുറിച്ചു ഒരു സൂചനയും ഇല്ല. പരിശുദ്ധാത്മസ്നാനം ഈ യുഗത്തിനു മാത്രമുള്ളതാണ്. ഈ യുഗത്തിലെ എല്ലാ വിശ്വാസികൾക്കും പരിശുദ്ധാത്മസ്നാനം ലഭിക്കുന്നുണ്ട്. 

പരിശുദ്ധാത്മസ്നാനത്താൽ വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവം ആക്കപ്പെടുക എന്നത് പുനരുത്ഥാന നിലയിൽ ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിനെ കാണിക്കുന്നു. വിശ്വാസികളെ ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയും പരിശുദ്ധാത്മാസ്നാനമാണ്. (കൊലൊ, 2:12; റോമ, 6:1-10). ആത്മസ്നാനത്താൽ ക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം ഇവയോടു ബന്ധിക്കപ്പെട്ട വിശ്വാസിയുടെ പാപപ്രകൃതി ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുകയും പാപത്തിന്റെ മേൽ വിശ്വാസി വിജയം നേടുകയും ചെയ്യുന്നു. ആത്മസ്നാനംകൊണ്ട് പ്രത്യേക ശക്തിയോ കഴിവോ ലഭിക്കുന്നില്ല. പ്രത്യേക ശക്തി ലഭിക്കുവാനുള്ള പദവിയിൽ നമ്മെ ക്രിസ്തുവിൽ ആക്കിവെക്കുകയാണ് പരിശുദ്ധാത്മസ്നാനം. പരിശുദ്ധാത്മ സ്നാനത്തിനു ശേഷവും കൊരിന്തിലെ വിശ്വാസികൾ ജഡികരായിരുന്നു. അവരോടാണ് ”എല്ലാവരും ഒരേ അത്മാവിൽ സ്നാനം ഏറ്റും” എന്ന് അപ്പൊസ്തലൻ പറഞ്ഞത്. ജഡികത്വത്തിൽ നിന്ന് മുക്തരാകുവാൻ അവരോടു ആത്മസ്നാനം പ്രാപിക്കുവാൻ അപ്പൊസ്തലൻ ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗലാത്യയിലെ വിശ്വാസികൾ സ്നാനം ഏറ്റവരും ക്രിസ്തുവിനെ ധരിച്ചവരും ആയിരുന്നെങ്കിലും അന്യ സുവിശേഷത്തിലേക്കു മടങ്ങിപ്പോവുകയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേക്ക് തിരിയുകയും ചെയ്തതും കുറിക്കൊള്ളുക. (ഗലാ, 3:27; 1:6; 4:39).

വ്യക്തി സുവിശേഷം കേൾക്കുമ്പോഴാണ് ആത്മസ്നാനം നടക്കുന്നത്. ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല. ആത്മാവിലുള്ള ജനനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം പെന്തെക്കൊസ്തിലെ ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ജനനമായിരുന്നു എന്നു മനസ്സിലാക്കാം. അഥവാ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനമാണ് പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ ഇട്ടത്. (എഫെ, 2:20). ആ അടിസ്ഥാനത്തിന്മേലാണ് ഓരോ വിശ്വാസികളും ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ പണിയപ്പെടുത്തത്. (എഫെ, 2:21,22). “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്നാനം. ആത്മസ്നാനദാതാവ് ക്രിസ്തുവാണ്. (മത്താ, 3:11, മർക്കൊ, 1:8, ലൂക്കൊ, 3:16). ആത്മസ്നാനം വ്യക്തികളിൽ ആവർത്തിക്കപ്പെടുന്നതല്ല; ആത്മനിറവ് ആവർത്തിക്കപ്പെടുന്നതാണ്. (പ്രവൃ, 2:4; 4:8; 4:31).

ആത്മസ്നാനം ഒരു വിഹഗവീക്ഷണം

ആത്മസ്നാനത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഒന്ന്; ആത്മസ്നാനത്തിനായി കാത്തിരിക്കണമോ? രണ്ട്; ആത്മസ്നാനത്തിന് അടയാളമുണ്ടോ? മൂന്ന്; പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷയിൽ സംസാരിച്ചുവോ? അപ്പൊസ്തലൻ പറയുന്നു; “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” “ഗലാ, 3:2). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). ഈ മൂന്നു വാക്യങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ, പരിശുദ്ധാത്മാവ് വ്യക്തിയിൽ ഒരു രണ്ടാമനുഭവമല്ലെന്നും, പരിശുദ്ധാത്മ സ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്നു വ്യക്തമാകും. അങ്ങനെ വരുമ്പോൾ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തമാകും. എന്നിരുന്നാലും സത്യവിശ്വാസികളുടെ ഇടയിൽപോലും വലിയ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടത് ദൈവമക്കളുടെ ആവശ്യമാണ്. ആരുടേയും പഠിപ്പിക്കലുകളും ഉപദേശങ്ങളും വിലയിരുത്താതെ, നിഷ്പക്ഷമായി ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുവാനാണ് നാം ശ്രമിക്കുന്നത്:

1. ആത്മസ്നാനത്തിനായി കാത്തിരിക്കണമോ?

നമ്മുടെ കർത്താവായ യേശുക്രിസ്തു അപ്പൊസ്തലന്മാരോട് “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ, 1:4) എന്നു പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത്. എന്നാൽ അപ്പൊസ്തല പ്രവൃത്തികൾ എഴുതിയ ലൂക്കൊസിന്റെ തന്നെ സുവിശേഷത്തിൽ ‘ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ’ എന്നാണ്. (24:49). ഇതിനോട് ക്രിസ്തുവിന്റെ വാക്കുകളും ചേർത്തു ചിന്തിച്ചാൽ കാര്യം വ്യക്തമാകും. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). യെരൂശലേമിൽ തുടങ്ങി നിങ്ങളെൻ്റെ സാക്ഷികളാകുവാൻ ഞാൻ ആത്മാവിനെ അയക്കുംവരെ യെരൂശലേമിൽതന്നെ പാർപ്പിൻ എന്നാണ് ക്രിസ്തു പറയുന്നത്. ഇതു കുറച്ചുകൂടി വ്യക്തമാകാൻ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.” നിങ്ങൾ യെരൂശലേം വിട്ടുപോകരുതെന്നാണ് കല്പന. അടുത്തഭാഗം മനസ്സിലാക്കേണ്ടത് ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ (ലൂക്കൊ, 24:49). വാഗ്ദത്തം നിവൃത്തിയാകുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നില്ല: “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” (പ്രവൃ, 2:1). അതായത്, വാഗ്ദത്തനിവൃത്തിക്കു സമയമായെന്ന് മനസ്സിലാക്കിയ അവർ ഒന്നിച്ചു കൂടിയിരിക്കുക മാത്രമായിരുന്നു.

അവിടെ കാത്തിരിപ്പ് (wait) എന്നതിന് ഗ്രീക്കിൽ ‘മെനൊ’ (meno) എന്നാണ്. ആ പദത്തെ മറ്റു സ്ഥാനങ്ങളിൽ പാർപ്പിൻ (മത്താ, 10:11; മർക്കൊ, 6:10; ലൂക്കൊ, 9:4), പാർത്തു (മർക്കൊ, 14:34; ലൂക്കൊ, 1:56; 8:27), താമസിച്ചു (മത്താ, 26:28) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിലെ തർജ്ജമ. കാത്തിരുപ്പെന്ന് ഒരിടത്ത് പൗലൊസ് പറയുന്നുണ്ട്: “ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു.” അവിടെ പൗലൊസ് എന്ന വ്യക്തിയല്ല കാത്തിരുന്നത്; ബന്ധനങ്ങളും കഷ്ടങ്ങളുമാണ്. എന്നാൽ യഥാർത്ഥ കാത്തിരുപ്പിനെ കുറിക്കുന്നത് മറ്റുചില വാക്കുകളാണ്: യിസ്രായേലിൻ്റെ ആശ്വാസത്തിനായി കാത്തിരുന്ന (prosdechomai, ലൂക്കൊ, 2:25), പലൊസ് അഥേനയിൽ കാത്തിരിക്കുമ്പോൾ (ekdechomai, പ്രവൃ, 17:16), യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു (apekdechomai, 1കൊരി, 1:7) തുടങ്ങിയവ. 

എന്തുകൊണ്ടാണ് യെരൂശലേമിൽ പാർപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചത്; ലോകത്തിൻ്റെ കേന്ദ്രവും വിശുദ്ധസ്ഥലവുമാണ് യെരൂശലേം. കൂടാതെ, യേശുവിന്റെ കന്യകാജനനം, സ്നാനം, മരണം, അടക്കം, ഉത്ഥാനം, സ്വർഗ്ഗാരോഹണം ഇവയൊക്കെയും യെരൂശലേമിലായിരുന്നു. തന്മൂലം ദൈവസഭയുടെ സ്ഥാപനവും യെരുശലേമിൽ തന്നെയാണ് വേണ്ടത് “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:47). ഇതിൽനിന്നും ശിഷ്യന്മാരോട് കാത്തിരിക്കാനല്ല പറഞ്ഞതെന്നും, ഗലീലക്കാരായ ശിഷ്യന്മാർ (അ,പ്ര 2:7) തങ്ങളുടെ പട്ടണമായ ഗലീലയിലേക്ക് മടങ്ങിപ്പോകാതെ, തന്റെ വാഗ്ദത്തത്തിനായി യെരുശലേമിൽ തങ്ങണമെന്നാണ് കല്പിച്ചതെന്നും വ്യക്തമല്ലേ? യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പുതന്നേ, ശിഷ്യന്മാർ ഗലീലയിൽ തങ്ങളുടെ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയവരാണ് (യോഹ, 23:2,3) എന്നുംകൂടി ചിന്തിക്കുമ്പോൾ കാത്തിരിക്കാനല്ല;  യെരൂശലേം വിട്ടുപോകരുതെന്നാണ് യേശു അവരോടു പറഞ്ഞതെന്ന് ഏറ്റവും സ്പഷ്ടമാണ്. 

ഇത് ഒന്നുകൂടി ഗ്രഹിക്കാൻ സഹായകരമായ മറ്റൊരു തെളിവുകൂടിയുണ്ട്.; യിസ്രായേൽ ജനത്തിന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് വാർഷീക ഉത്സവങ്ങളും ക്രിസ്തുവിന്റെ രക്ഷണ്യവേലയ്ക്ക് നിഴലുകളാണ്. നീസാൻ 14 പെസഹ, നീസാൻ 15 ‘പുളിപ്പില്ലാത്തപ്പം: ‘നമ്മുടെ പെസഹാക്കുഞ്ഞാട് അറുക്കപ്പെട്ടിരിക്കുന്നു’ (1കൊരി, 5:7); ‘ആകയാൽ പുളിപ്പില്ലായ്മകൊണ്ട് ഉത്സവം ആചരിപ്പിൻ’ (1കൊരി, 5:8). നീസാൻ 17 ആദ്യഫലപ്പെരുന്നാൾ: ‘ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി ഉയിർത്തിരിക്കുന്നു.’ (1കൊരി, 15:20). സീവാൻ 6 ഞായർ പെന്തെക്കൊസ്തു പെരുന്നാൾ: ആദ്യഫലക്കറ്റ നീരാജനം ചെയ്തതു തുടങ്ങി ഏഴു ശബ്ബത്ത് എണ്ണി പിറ്റേന്ന് കൊയ്ത്ത് പെരുന്നാളായ പെന്തെക്കൊസ്താണ്. ഇത് യെഹൂദന്മാരായ ശിഷ്യന്മാർക്ക് നല്ലവണ്ണമറിയാം. അതുകൊണ്ടാണ്, “പെന്തെക്കസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്നു കാണുന്നത്. (അ,പ്ര, 2:1). ഇവർ കാത്തിരുന്നാലും, കിടന്നുറങ്ങിയാലും, മറ്റുവല്ല ജോലിയിലും ഏർപ്പെട്ടിരുന്നാലും പെന്തെക്കൊസ്തുനാൾ വരും, പരിശുദ്ധാത്മാവ് ഇവരുടെമേൽ വരുകയും ആത്മാക്കളെ കൊയ്തെടുക്കുകയും ചെയ്യും. പിന്നെ കാത്തിരുന്നു എന്നു വിചാരിക്കുന്നതിൽ എന്തു പ്രസക്തിയാണ് ഉള്ളത്. മാത്രമല്ല ദൈവത്തിന്റെ ദാനം കാത്തിരിപ്പെന്ന ‘പ്രവൃത്തി’ കൂടാതെ ലഭിക്കുകില്ല എന്നു വന്നാൽ, പരിശുദ്ധാത്മാവിനെ ദാനമെന്നല്ല ‘അവരുടെ കാത്തിരുപ്പിൻ്റെ പ്രതിഫലം’ എന്നു പറയേണ്ടിവരും. ((പ്രവൃ, 2:38).

ഇനിയും പ്രധാനപ്പെട്ട ഒരു സംഗതി പറയാം: ദൈവത്തിൻ്റെ വാഗ്ദാനം അഥവാ വാഗ്ദത്തമാണ് പരിശുദ്ധാത്മാവ്; അത് സഭയ്ക്ക് പിതാവും പുത്രനും നല്കിയിരിക്കുന്ന ഉറപ്പാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 38,38). “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.” (2കൊരി 1:20). ദൈവത്തിൻ്റെ വാഗ്ദത്തം ലഭിക്കാൻ മനുഷ്യൻ കാത്തിരുപ്പുപോലെ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ട ആവശ്യമുണ്ടോ? ഒരുദാഹരണം പറയാം: കല്ദയരുടെ പട്ടണമായ ഊരിൽനിന്നു ദൈവം അബ്രാഹാമിനെ വിളിച്ച് ‘ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക’ എന്നു പറഞ്ഞപ്പോൾ, വിശ്വാസത്താൽ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവനാണ് അബ്രാഹാം. അബ്രാഹാമിന് ദൈവം ഒരു മകനെ നല്കാമെന്നു പറഞ്ഞപ്പോൾ താനത് വിശ്വസിച്ചുവെങ്കിലും അതിനായി കാത്തിരുന്നില്ലെന്നു മാത്രമല്ല, സാറാമ്മച്ചീടെ വാക്കുകേട്ട് മിസ്രയീമ്യദാസിയിൽ ഒരു മകനെ ജനിക്കുകയും ചെയ്തു. ‘ഞാൻ പറഞ്ഞ വാഗ്ദത്തത്തിനായി ഇവൻ കാത്തിരുന്നില്ലല്ലോ’ എന്നുപറഞ്ഞ് ദൈവം വാഗ്ദത്തം മാറ്റിയോ? ഇല്ല. തൊണ്ണുറ്റൊമ്പത് വയസായപ്പോൾ ദൈവം പിന്നെയും പറഞ്ഞു; ‘ഞാൻ നിനക്കൊരു മകനെ തരും.’ ഇതുകേട്ട അബ്രാഹാം ചിരിച്ചൂന്നല്ല; വീണുകിടന്ന് ചിരിച്ചൂന്നാണ് പറയുന്നത്: “അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.” (ഉല്പ, 17:17). ചിരിക്കുക മാത്രമല്ല; ഇതസാദ്ധ്യമെന്ന് ഉള്ളിൽ പറയുകകൂടി ചെയ്തു. പിറ്റേക്കൊല്ലം സാറയും ദൈവവാഗ്ദത്തം കേട്ട് ചിരിച്ചു. (ഉല്പ, 18:12). ഇപ്പൊ അവർക്ക് വല്ല വിശ്വാസവുമുണ്ടോ? വാഗ്ദത്തം നിവൃത്തിയാകുമെന്ന് ഒരു വിശ്വാസവും അവർക്കിപ്പോഴില്ല. എന്നിട്ട് സാറാ ഗർഭിണിയായില്ലേ? യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? വാഗ്ദത്തം നിവൃത്തിയായില്ലേ???… വാഗ്ദത്തം ചെയ്തവൻ സർവ്വശക്തനാണ് വിശ്വാസിച്ചില്ലേലും കാത്തിരുന്നില്ലേലും ഇനി അവിശ്വസിച്ചാലും അത് നിറവേറുകതന്ന ചെയ്യും. ഭോഷ്ക്ക് പറയുവാനും വാക്കു മാറുവാനും താൻ വാക്കു പറഞ്ഞതോർത്ത് അനുതപിക്കാനും അവൻ മനുഷ്യനല്ല. 

എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: “ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനും വാക്കുമാറാത്തവനാണ്; അവൻ്റെ വാഗ്ദത്തം നീ നിരസിച്ചാലും അവൻ നിന്നെ ഓടിച്ചിട്ട് അനുഗ്രഹിക്കുമെന്നു പ്രസംഗിച്ച് വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കുന്ന പാസ്റ്ററന്മാർ തന്നെയാണ് ദൈവത്തിൻ്റെ വാഗ്ദത്തവും, ദാനവുമായ പരിശുദ്ധാത്മാവിനെ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് കാത്തിരുന്ന് പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നതും! എങ്ങനെയുണ്ട്?

2. ആത്മസ്നാനത്തിന് അടയാളമുണ്ടോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളം അന്യഭാഷയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനുകാരണം കൊർന്നല്യോസിന്റെ ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും ആത്മാവു വന്നപ്പോൾ അന്യഭാഷയിൽ സംസാരിച്ചു എന്നുള്ളതാണ്. എന്നാൽ പെന്തെക്കൊസ്തിനുശേഷം  ആത്മസ്നാനത്തിൻ്റെ മൂന്ന് അനുഭവങ്ങളാണ് ദൈവവചനത്തിലുള്ളത്. അത് മൂന്നും വ്യത്യസ്തങ്ങളാണുതാനും. ശമര്യയിൽ ഏതോ ഒരു അടയാളമാണുണ്ടായത്. കൊർന്നല്യോസിന്റെ ഭവനക്കാർ അന്യഭാഷകളിൽ സംസാരിച്ചു. എഫെസൊസിലെ ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. മൂന്നിടത്തും അനുഭവങ്ങൾ വിവിധങ്ങളാണെങ്കിലും പ്രത്യക്ഷമായൊരടയാളം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവശ്യകത എന്താണെന്ന് ദൈവവചനം നമുക്കൊന്ന് പരിശോധിക്കാം. കർത്താവ് ഫിലിപ്പോസ് മുഖാന്തരം വളരെ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്യുകയും, ശമര്യർ കർത്താവായ യേശുവിൽ വിശ്വസിച്ച് സ്നാനമേല്ക്കുകയും ചെയ്തു. (പ്രവൃ, 8:4-13). അതറിഞ്ഞ പത്രൊസും യോഹന്നാനും ശമര്യയിൽ എത്തുകയും, അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ആത്മാവു ലഭിക്കുകയും, പ്രത്യക്ഷമായ ഒരടയാളം ഉണ്ടാകുകയും ചെയ്തു. (പ്രവൃ, 8:14-18). ഇവിടെ രണ്ടു കാര്യങ്ങൾ ചിന്തനീയമാണ്. ഒന്ന്; ആത്മസ്നാനത്തിന്നു താമസം നേരിട്ടതെന്താണ്. രണ്ട്; അടയാളത്തിന്റെ ആവശ്യമെന്തായിരുന്നു. ഒന്ന്; മത്തായിയുടെ സുവിശേഷത്തിൽ പത്രൊസ് ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ’ എന്ന വിശേഷാധികാരം ക്രിസ്തു പത്രൊസിനു കൈമാറുന്നുണ്ട്. (16:14-19). സ്വർഗ്ഗത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിഷ്യന്മാർക്കും യേശു നൽകിയിട്ടുണ്ട്. (മത്താ, 18:18). പക്ഷെ സ്വർഗ്ഗരാജ്യത്തിലേക്ക് (സഭ) പ്രവേശനം നൽകുന്നതിനുള്ള അധികാരം പത്രൊസിനു മാത്രമാണ് നൽകുന്നത്. ഭൂമിയിൽ യെഹൂദനെ കൂടാതെ രണ്ടു വിഭാഗങ്ങൾ കൂടി മാത്രമേയുള്ളൂ. ഒന്ന് ശമര്യരും, മറ്റൊന്ന് ജാതികളും. ശമര്യരോട് സുവിശേഷമറിയിച്ച ഫിലിപ്പോസിന് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകുന്നതിനുള്ള അധികാരം ഇല്ലായിരുന്നു. ആ അധികാരം പത്രൊസിൽ മാത്രം നിഷിപ്തമായിരുന്നു. ഫിലിപ്പോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനും യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചവനുമാണ്. എന്നിട്ടും ഫിലിപ്പോസ് സുവിശേഷമറിയിക്കുകയും സ്നാനപ്പടുത്തുകയും ചെയ്തിട്ടും പരിശുദ്ധാത്മാവ് വന്നില്ല. എന്നാൽ പത്രൊസ് കൊർന്നല്യോസിന്റെ ഭവനത്തിൽ സുവിശേഷം അറിയിച്ചപ്പോൾ തന്നേ പരിശുദ്ധാത്മാവ് വരുകയും ചെയ്തു. ഇവിടെ ഫിലിപ്പോസിനേക്കൾ എന്തു വിശേഷതയാണ് പത്രൊസിനുള്ളത് എന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ. ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലെന്ന വിശേഷാധികാരം കൈവശമുള്ളവനാണ് പത്രൊസ്.’ തന്മൂലം ഫിലിപ്പോസ് സുവിശേഷം അറിയിച്ചപ്പോൾതന്നേ ആത്മസ്നാനം നടന്നാലും പത്രൊസ് അവരെ അംഗീകരിക്കുകയോ ദൈവസഭയിലേക്ക് പ്രവേശനം നൽകുകയോ ചെയ്യില്ലായിരുന്നു. രണ്ടാം അദ്ധ്യായത്തിൽ പത്രൊസിന്റെ നേതൃത്വത്തിൽ യെഹൂദർക്ക് ദൈവസഭയിലേക്കു പ്രവേശനം നൽകുന്നു. എട്ടാം അദ്ധ്യായത്തിൽ ശമര്യർക്ക് പ്രവേശനം നൽകുന്നു. പത്താം അദ്ധ്യായത്തിൽ ജാതികൾക്ക് പ്രവേശനം നൽകുന്നു. പത്രൊസിനെ സംബന്ധിച്ച് താനൊരു പക്കാ യെഹൂദനാണെന്ന് പത്താമദ്ധ്യായത്തിലെ സംഭവം തെളിയിക്കുന്നു. (പ്രവൃ, 10: 9-16). ആദ്യം ദർശനമുണ്ടായത് ജാതീയനായ കൊർന്നേല്യൊസിനായിരുന്നു. ദൂതൻ ദർശനത്തിൽ, ‘പത്രൊസ് എന്നുപേരുള്ള ശീമോനെ വരുത്തുക’ എന്നു പറഞ്ഞപ്പോൾത്തന്നേ, കൊർന്നേല്യൊസ് തന്റെ രണ്ടു വേലക്കാരെ പത്രൊസിന്റെ അടുക്കലേക്കയച്ചു. (പ്രവൃ,, 10:3, 7). പക്ഷെ, പത്രൊസിനെ അനുനയിപ്പിക്കാൻ മൂന്നു പ്രാവശ്യം തുപ്പട്ടി ഇറക്കി കാണിക്കേണ്ടതായി വന്നു. (10:6). ഇതിൽനിന്ന് പത്രൊസ് ജാതികളോട് എത്ര വേർപെട്ടവനാണെന്ന് മനസ്സിലാക്കാം. പത്രൊസ് മാത്രമല്ല എല്ലാ നല്ല യെഹൂദന്മാരും അങ്ങനെ തന്നെയാണ്. ശമര്യരോടും യെഹൂദന്റെ ശത്രുത വളരെ വലുതാണ്. (2രാജാ, 14:8-14, 2ദിന, 25:5-13, 17-24, മത്താ, 10:5, ലൂക്കൊ, 9:52-55, യോഹ, 4:9). ഒരു യെഹൂദൻ ഗലീലയിൽ നിന്ന് യെഹൂദ്യയിൽ പോകുന്നതും, യെഹൂദ്യയിൽ നിന്ന് ഗലീലയിലേക്ക് പോകുന്നതും രണ്ടു പ്രാവശ്യം യോർദ്ദാൻ മുറിച്ചുകടന്ന് യോർദ്ദാനക്കരെക്കൂടിയാണ്. ശമര്യയിൽക്കൂടി എളുപ്പം എത്താമെന്നിരിക്കെ, ഇരട്ടിയിലധികം ദൂരം അവർ സഞ്ചരിക്കുമെന്നുള്ളത് അവരുടെ ശത്രുതയുടെ തീവ്രത വെളിവാക്കുന്നു. തന്മുലം ഫിലിപ്പോസിന്റെ കയ്യാൽ സ്നാനപ്പെട്ടുവെങ്കിലും, തങ്ങളെപ്പോലെ ആത്മാവ് ലഭിച്ചവരാണെന്ന് പത്രൊസിന് ബോധ്യപ്പെട്ടാൽ മാത്രമേ ദൈവസഭയുടെ അംഗങ്ങളായി അവരെ സ്വീകരിക്കുകയുള്ളു. അതുകൊണ്ടാണ് പത്രൊസിന്റെ സാന്നിദ്ധ്യത്തിൽ കർത്താവ് അവർക്ക് ആത്മസ്നാനം നൽകിയത്. 

രണ്ട്; അടയാളത്തിന്റെ ആവശ്യമെന്താണ് എന്നുള്ളതാണ്? ഒന്നാമത് യെഹൂദന്റെ പൊതുസ്വഭാവമാണ് അടയാളം ചോദിക്കുക എന്നത്. (1കൊരി, 1:21). രണ്ടാമത് പരിശുദ്ധാത്മാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 3:8). തന്മൂലം അവർക്ക് ആത്മാവ് ലഭിച്ചു എന്ന് പത്രൊസിന് ബോധ്യമാകണമെങ്കിൽ, പ്രത്യക്ഷമായൊരു അടയാളം ഉണ്ടാകണം. കൊർന്നേല്യൊസിന്റെ ഭവനത്തിൽ സംഭവിച്ചത് അതിനൊരു തെളിവാണ്. പത്രൊസ് സുവിശേഷം അറിയിക്കുമ്പൊൾ തന്നേ അവരിൽ പരിശുദ്ധാത്മാവ് വരുകയും, അവരെ സ്നാനപ്പെടുത്തുകയും ചെയ്യുന്നു. (പ്രവൃ, 10:44-48). ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്; കൊർന്നേല്യൊസിനെ പോലൊരു ജാതീയ കുടുംബത്തെ സ്നാനപ്പെടുത്തി സഭയിൽ ചേർക്കുന്നതിനോട് എതിർപ്പ് കാണിക്കാമായിരുന്ന ആറ് യെഹൂദാ ക്രിസ്ത്യാനികളുമൊന്നിച്ചാണ് പത്രൊസ് പോയത്. (11:12). അവർ പത്രൊസ് കണ്ടിരുന്ന ദർശനം കണ്ടിരുന്നുമില്ല. യഥാർത്ഥത്തിൽ കൊർന്നേല്യൊസും കൂടെയുള്ളവരും അന്യഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഈ ആറുപേരും വിസ്മയിച്ചു. (10:46). പെന്തെക്കൊസ്തിന് ചില നാളുകൾക്ക്ശേഷം സംഭവിച്ചതാകകൊണ്ട് അന്യഭാഷകളിൽ വിശ്വാസം വരാഞ്ഞിട്ടല്ല, മറിച്ച് ജാതികൾ ദൈവത്തിന് സ്വീകാര്യമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല എന്നതിനാലാണ് അതിശയിച്ചത്. ഈ ആറ് സഹോദരന്മാർക്കും മനസ്സിലാകാത്ത ഒരു ഭാഷയാണവർ സംസാരിച്ചിരുന്നതെങ്കിൽ, അവരെ സ്നാനപ്പെടുത്തുവാൻ അവർ പത്രൊസിനെ അനുവദിക്കുമായിരുന്നോ? പകരം ജാതികളോടുള്ള വിവേചനം എടുത്തുകാണിക്കാൻ അവർ ഉത്സാഹിക്കുമായിരുന്നു. കൊർന്നേല്യൊസിനും കൂട്ടർക്കും എന്തോ ഭ്രമം പിടിച്ചിരിക്കയാണന്നു പറഞ്ഞ് പത്രൊസിനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പെന്തെക്കൊസ്തുനാളിൽ യെരൂശലേമിൽ വന്ന സന്ദർശകർക്ക് ബോധ്യമായതുപോലെ, തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവർ ദൈവത്തെ സ്തുതിക്കുന്നതുകേട്ട് ഇവർക്കും പൂർണ്ണ ബോധ്യംവന്നു. ഇറ്റലിക്കാരനായ കൊർന്നല്യോസ് തന്റെ സ്വന്തഭാഷയായ ലത്തീനിൽ സംസാരിക്കുന്നതോ, റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായ ഗ്രീക്കിൽ സംസാരിക്കുന്നതോ ഒരു അത്ഭുതമായിരിക്കയില്ല, മറിച്ച് റോമാക്കാരന് അപരിചിതമായ എബ്രായഭാഷയിൽ യെഹൂദനല്ലാത്ത ഒരാൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതം തന്നെയായിരിക്കും. ശമര്യയിലെ കാര്യവും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല. അവിടെയും ഒരടയാളം ഉണ്ടായിരുന്നു. അത് ശിമോൻ കണ്ടതാണ്. (8:18). അത് അന്യഭാഷയാണെങ്കിൽ, പേഗൻ മതത്തിലോ മറ്റു ജാതീയമതങ്ങളിലോ നടപ്പുള്ള കേവലം അവ്യക്തമായ ഒരു ജല്പനം ആയിരിക്കില്ല. (മത്താ, 6:7). മറിച്ച് പത്രൊസിനും യോഹന്നാനും മനസ്സിലാകുന്ന വ്യക്തമായ ഭാഷ തന്നെയായിരിക്കും. ഇതിനൊരു തെളിവാണ് പതിനൊന്നാം അദ്ധ്യായം. ജാതികളെ സ്നാനപ്പെടത്തിയതിനെക്കുറിച്ച് യെരുശലേം സഭയിൽ വാദമുണ്ടായപ്പോൾ, ”പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു” (പ്രവൃ, 11:15) എന്ന് പത്രൊസ് തെളിയിക്കുന്നത് ഈ അന്യഭാഷയുടെ വെളിച്ചത്തിലാണ്. പരിശുദ്ധാത്മസ്നാനം നടന്ന വസ്തുത ഒരടയാളം കൂടാതെ പത്രൊസിന് സ്വയമായി ബോധ്യപ്പെടുകയോ, മറ്റുള്ളവരെ ബോധ്യപ്പടുത്തുവാനോ സാധ്യമല്ല. തന്നിമിത്തം യെരൂശലേമിലെ സഹോദരങ്ങൾ പറഞ്ഞതും ശ്രദ്ധേയമാണ്. “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18).

എഫെസൊസിലെ സംഭവം കുറച്ചുകൂടി വ്യത്യസ്ഥമാണ്. അവിടെ പത്രൊസിന്റെ ആവശ്യമില്ല. കാരണം അവർ യോഹന്നാന്റെ സ്നാനമേറ്റ യെഹൂദന്മാർ തന്നെയാണ്. ഭൂമിയിലുള്ള സകല മനുഷ്യരെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദനും, ശമര്യനും, ജാതികൾക്കും കർത്താവ് പത്രൊസ് മുഖാന്തരം സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകിക്കഴിഞ്ഞു. എങ്കിലും എഫെസൊസിൽ സംഭവിച്ച കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. യോഹന്നാന്റെ സ്നാനമേറ്റിരുന്നവർ രണ്ടാമതൊരിക്കൽക്കൂടി കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുകയും, പൗലൊസ് അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവും കൃപാവരങ്ങളും അവർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 19:1-7). അവിടെ പരിശുദ്ധാത്മാവ് അന്യഭാഷയോടും പ്രവചനത്തോടും കൂടെ വെളിപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാക്കണം. അവർ മുമ്പേ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. യോഹന്നാൻ അവരുടെ ദൃഷ്ടിയിൽ ഒരു കുറഞ്ഞ പുള്ളിയല്ല. ദൈവം ആരെ കർത്താവും രക്ഷിതാവുമാക്കി വെച്ചുവോ, ആ ക്രിസ്തുവുനെ സ്നാനം കഴിപ്പിച്ചയാളാണ്. ആ ശിഷ്യന്മാർ രണ്ടാമതൊരിക്കൽ കൂടി യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുമ്പോൾ, അവർക്കു പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, അഥവാ അവർക്കു പരിശുദ്ധാത്മാവിനെ വ്യക്തിപരമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ, അവർ യേശുവിലുള്ള സ്നാനത്തെ സംശയിക്കാൻ ഇടയാകുമായിരുന്നു. ഞങ്ങൾ മുമ്പേ ഇരുന്നപോലെ ഇപ്പോഴുമിരിക്കുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിട്ടും ഒരു വ്യത്യാസവുമുണ്ടായില്ല എന്നു പറയുമായിരുന്നു. തന്മൂലം അവർക്ക് അടയാളത്തോടുകൂടി ആത്മസ്നാനം നൽകേണ്ടത് സ്വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. മാത്രമല്ല പൗലൊസ് അവരുടെമേൽ കൈവെച്ചതും അവർക്കുവേണ്ടി പ്രർത്ഥിച്ചതും പരിശുദ്ധാത്മാവിനു വേണ്ടിയല്ല. കാരണം പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിന്റെ ഫലവും പ്രാർത്ഥനയുടെ മറുപടിയുമല്ല. പ്രത്യുത ദൈവത്തിന്റെ വാഗ്ദത്തവും ദാനവുമാണ്. (പ്രവൃ,, 1:4, 2:38). പൗലൊസ് കൈവെച്ചതും പ്രാർത്ഥിച്ചതും കൃപാവരങ്ങൾക്കു വേണ്ടിയാണ്. അതിന് വേദപുസ്തകത്തിൽ തെളിവുമുണ്ട്. (2തിമൊ, 1:6). അർത്ഥാൽ; എഫെസൊസിലെ വിഷയം ക്രിസ്തീയ സ്നാനം അഥവാ, യേശുവിൻ്റെ നാമത്തിലുള്ള സ്നാനനത്തിൻ്റെ ശ്രേഷ്ഠതയാണ്. 

“ഇന്നത്തെ അന്യഭാഷകൾ വ്യാജമാണെന്ന് പറയുമ്പോൾ അവർ പറയുന്ന ഒരുദാഹരണമുണ്ട്: “ഒറിജിനൽ നോട്ടുള്ളതുകൊണ്ടാണ് വ്യാജനോട്ടുള്ളത്.” മോദി അഞ്ചൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ട് നിരോധിച്ചിട്ട് അഞ്ചുവർഷമായി. ഇപ്പോഴും അത് ചിലവാക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്നവരില്ലേ? അതുപോലെ മാത്രമേയുള്ളു അന്യഭാഷക്കാർ. ദൈവം അന്യഭാഷ നിർത്തലാക്കിയിട്ട് 1920-ലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പലരും അന്യായമായി അതേ ഭാഷതന്നേ പറഞ്ഞുകൊണ്ടിരിക്കുന്നു.”

3. പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചുവോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളമല്ല അന്യഭാഷ എന്നതിന് തെളിവ് പെന്തെക്കൊസ്ത് അനുഭവത്തിൽ തന്നെയുണ്ട്. രണ്ടാം വാക്യം; വീടു മുഴുവൻ നിറച്ച ഒരു മുഴക്കമണ്ടായി — വീടു മുഴുവൻ നിറച്ചൊരു മുഴക്കം ആരെങ്കിലുമൊരാൾ കേട്ടില്ലെന്ന് പറയാൻ പറ്റില്ല. മൂന്നാം വാക്യം; പിളർന്നിരിക്കുന്ന നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു — (each of them) അതിൽനിന്ന് ആരും ഒഴിവായില്ല. നാലാം വാക്യം; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു — പരിശുദ്ധാത്മാവും എല്ലാവർക്കും ലഭിച്ചു. അടുത്ത ഭാഗം; ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:2-4). മുഴക്കം വീടു മുഴുവൻ നിറെച്ചു. പിളർന്ന നാവ് എല്ലാവരുടെമേലും പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു. എല്ലാവരും അന്യഭാഷ സംസാരിച്ചുവെന്ന് രേഖപ്പടുത്താത്തത് എന്താണ്? ഇവിടെ എല്ലാവരും അന്യഭാഷ സംസാരിച്ചിരുന്നു എങ്കിൽ, ഒരമിത കൃതൃപ്പിന്റെ ആവശ്യമെന്താണ്? ഈ വാക്യം സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്നും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. “എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.” (2:4). ആത്മാവ് ആർക്കൊക്കെ ഭാഷണവരം നൽകിയോ അവരൊക്കെ അന്യഭാഷകളിൽ സംസാരിച്ചു. കൊരിന്ത്യ ലേഖനപ്രകാരം എല്ലാവർക്കും ഒരേ വരംതന്നേ ലഭിക്കണമെന്ന് ശഠിക്കുവാനും പാടില്ല. (1കൊരി, 12:4-31). മാത്രമല്ല പ്രവൃത്തി 2:15 വാക്യപ്രകാരം പത്രൊസ് അന്യഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാണ്. പെന്തെക്കൊസ്തിൽ ശിഷ്യന്മാർ പറഞ്ഞ അന്യഭാഷകൾ കേട്ട്, അവരെ ലഹരി പിടിച്ചവരെന്ന് പരിഹസിച്ചവരോടാണ് പത്രൊസ് സംസാരിക്കുന്നത്. താൻ പറയുന്നത്; ‘ഇവർ ലഹരി പിടിച്ചവരല്ല’ എന്നാണ്. (2:15). പത്രൊസ് അന്യഭാഷ സംസാരിച്ചിരുന്നുവെങ്കിൽ ‘ഇവർ’ എന്നല്ല ‘ഞങ്ങൾ’ എന്നു പറയുമായിരുന്നു. ‘ഞങ്ങൾ’ എന്നുപയോഗിക്കാൻ മൂലഭാഷയിൽ വാക്കുകളില്ല എന്ന് വിചാരിക്കരുത്. ‘എസ്മെൻ’ (ഞങ്ങൾ) എന്നു പുതിയനിയമത്തിൽ അനേകം പ്രാവശ്യമുണ്ട്. പെന്തെക്കൊസ്തിൽ മറ്റു ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചപ്പോൾ, പത്രൊസിനു മാത്രം വരങ്ങളൊന്നും കിട്ടിയില്ലേയെന്ന് നിഷ്പക്ഷബുദ്ധികൾ ചോദിച്ചേക്കാം. പത്രൊസ് പല രോഗികളെ സൗഖ്യമാക്കിയതായി കാണാം: സുന്ദരം ദേവാലയഗോപുരത്തിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 3:6-7), പത്രൊസിന്റെ നിഴൽ വീണ് അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 5:15-16), പക്ഷവാതരോഗിയായ ഐനെയാസിന്റെ സൗഖ്യം (പ്രവൃ, 9:32-35), തബീഥായെ ഉയർപ്പിച്ചും (പ്രവൃ, 9:36-43) ഇതൊക്കെ ദൈവസഭയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായ പത്രൊസിനു ലഭിച്ച വരമാണ്. പത്രൊസിനു ജ്ഞാനവരവും ഉണ്ടായിരുന്നു. (പ്രവൃ, 5:1-11).

പെന്തെക്കൊസ്തിലെ അന്യഭാഷകളാകട്ടെ; കേവലം ഒരടയാളമായിരുന്നില്ല. പ്രത്യുത അന്യഭാഷകളിൽ അവർ സുവിശേഷം അറിയിക്കുകയായിരുന്നു. അവിടെ ഓടിക്കുടിയ വിവിധ ഭാഷക്കാരായ യെഹൂദന്മാർ താന്താങ്ങളുടെ ഭാഷയിൽ ദൈവത്തിന്റെ വൻകാര്യങ്ങളാണ് കേട്ടത്. (2:8,11). എന്നാൽ അന്യഭാഷക്കാരിൽ നിന്ന് ദൈവത്തിന്റെ വൻകാര്യങ്ങൾ കേട്ട് ഗ്രഹിച്ചവരോടല്ല, പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. അന്യഭാഷയിൽ സംസാരിച്ച ദൈവത്തിന്റെ വൻകാര്യങ്ങളെ വിശ്വസിക്കാതെ, ഇവർ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നു പരിഹസിച്ചവരോടാണ് പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. ഫലത്തിൽ രണ്ടുകൂട്ടരും ദൈവത്തിന്റെ വൻകാര്യങ്ങളാണ് പ്രസ്താവിച്ചത്. അന്യഭാഷയിലും സ്വന്തഭാഷയിലും. ഇതിനൊരു തെളിവാണ് 4:30,31 വാക്യം “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” ഇവിടെ നോക്കുക: പെന്തെക്കൊസ്തിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ അന്യഭാഷയിലും സ്വന്തഭാഷയിലും സുവിശേഷമറിയിച്ചു; വീണ്ടും ആത്മനിറവുണ്ടായപ്പോൾ ദൈവവചനം ശക്തിയോടെ പ്രസംഗിക്കുന്നു. ഇതിൽനിന്നും ഒരുകാര്യം പകൽപോലെ വ്യക്തമാണ്, പെന്തെക്കൊസ്തിലെ ആത്മസ്നാനത്തോടൊപ്പം ഉണ്ടായ മൂന്ന് അടയാളങ്ങൾ (സ്വർഗ്ഗം തുറന്നത്, മുഴക്കം, അഗ്നിനാവ്) ആവർത്തിക്കാൻ പാടില്ലാത്ത ചരിത്രസംഭവമായിരുന്നു. (2:2,3). ആത്മനിറവിന് അടയാളമുണ്ടായിരുന്നു: അത് ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കലായിരുന്നു; ഒരു കൂട്ടർ അന്യഭാഷയിലും, പത്രൊസ് സ്വന്തഭാഷയിലും. അപ്പൊസ്തല പ്രവൃത്തികളിലെ മറ്റു വേദഭാഗങ്ങളും ഈ വസ്തുത ശരിവെക്കുന്നതാണ്. (4:8, 31, 6:8-7:53, 13:9-12). മാത്രമല്ല പത്രൊസ് ഒഴികെയുള്ള ശിഷ്യന്മാർ മാത്രമാണ് അന്യഭാഷകളിൽ സംസാരിച്ചതെന്നും തെളിയുന്നു. 

കുറിപ്പ്: രക്ഷയോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളായ ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം തുടങ്ങിയവ വ്യത്യസ്ത വിഷയങ്ങളായി ബൈബിളിൽ നിന്നു പഠിക്കാൻ കഴിയുമെങ്കിലും, വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; ഏകകാലികമാണ്. അഥവാ, വീണ്ടുംജനനസമയത്ത് ഒരിക്കലായി സംഭവിക്കുന്നതാണ്. എന്നാൽ ആത്മനിറവാകട്ടെ; ആവർത്തന സ്വഭാവമുള്ളതാണ്. പെന്തെക്കൊസ്തിൽ ആത്മസ്നാനാന്തരം ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ വീണ്ടുംവീണ്ടും ആത്മാവിൽ നിറയുന്നതായി കാണാം. (പ്രവൃ, 2:4; 4:8; 4:31). കൂടാതെ, ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:9; 52). ആത്മാവിൽ നിറയുവാൻ കല്പനയുമുണ്ട്: “വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.” (എഫെ, 5:18, സ.വേ.പു.നൂ.പ). “ആത്മാവിനാല്‍ പൂരിതരാകുവിന്‍.” (പി.ഒ.സി). “ആത്മാവിനാല്‍ നിറയ്ക്കപ്പെടുക.” (ഇ.ആർ.വി). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടുംവീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ; വിശ്വാസികളിൽ ചിലർ:  ആത്മസ്നാനം, ആത്മാഭിഷേകം തുടങ്ങിയ ദൈവത്തിൻ്റെ കൃപയാലുള്ള ദാനത്തെ അഥവാ, ഒരിക്കൽ സിദ്ധമായതൊക്കെയും പ്രവൃത്തികളാൽ (കാത്തിരുപ്പ്, പ്രാർത്ഥന, ഉപവാസം) വീണ്ടും പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ ആർജ്ജിച്ചെടുക്കണമെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്നും, സിദ്ധമായതാണെന്നും അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നില്ല. ഒന്നാമത്തെ കൂട്ടർ; ശമര്യയിലെ ശിമോനെപ്പോലെ ദൈവത്തിൻ്റെ ദാനത്തെ വിലകൊടുത്ത് വീണ്ടും പ്രാപിക്കണമെന്നു പഠിപ്പിക്കവഴി, ദൈവത്തെ വെല്ലുവിളിക്കയാണ്. രണ്ടാമത്തെ കൂട്ടർ; ആത്മനിറവിനെക്കുറിച്ച് പഠിപ്പിക്കായ്കവഴി പരിശുദ്ധാത്മശക്തി തള്ളുന്നു. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയശുശ്രൂഷയും വിശുദ്ധജീവിതവും നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

പൂർണ്ണമായത് എന്താണ്❓

☛ ❝സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.❞ (1കൊരി, 13:8-10). ➟ഈ വേദഭാഗത്ത് പറയുന്ന ➤❛പൂർണ്ണമായ അതു❜ കർത്താവാണെന്നും അവൻ്റെ വരവിലാണ് അംശമായ വരങ്ങൾ നിന്നുപോകുന്നതെന്നും പെന്തെക്കൊസ്തുകാർ വിശ്വസിക്കുന്നു. ➟എന്നാൽ കർത്താവല്ല; അംശമായ അറിവിൻ്റെയും അംശമായ പ്രവചനത്തിൻ്റെയും പൂർണ്ണതയായ ദൈവവചനം (ബൈബിൾ) ആണെന്ന് വചനം പറയുന്നു. 
➦ പ്രവചനവും ഭാഷാവരവും ജ്ഞാനവും നിന്നും നീങ്ങിയും പോകുമെന്ന് 𝟖-ാം വാക്യത്തിൽ പറയുന്നു. 𝟗-ാം വാക്യത്തിൽ: ❛അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു❜ എന്നു പറഞ്ഞശേഷം അതിൻ്റെ തുർച്ചയായിട്ടാണ് 𝟏𝟎-ാം വാക്യം പറയുന്നത്. 
➦ 𝟏𝟎-ാം വാക്യം ശ്രദ്ധിക്കുക: ➤❛പൂർണ്ണമായ ‘അതു’ വരുമ്പോഴോ❜ (𝐰𝐡𝐞𝐧 𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭 𝐢𝐬 𝐜𝐨𝐦𝐞) അംശമായതു നീങ്ങിപ്പോകും (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐢𝐧 𝐩𝐚𝐫𝐭 𝐬𝐡𝐚𝐥𝐥 𝐛𝐞 𝐝𝐨𝐧𝐞 𝐚𝐰𝐚𝐲). ➟പ്രയോഗം ശ്രദ്ധിക്കുക: ➤❛പൂർണ്ണനായ അവൻ വരുമ്പോഴോ❜ എന്ന് പുല്ലിംഗത്തിലല്ല; ➤❛പുർണ്ണമായ അതു വരുമ്പോഴോ❜ എന്ന് നപുംസക ലിംഗത്തിലാണ് (𝐍𝐞𝐮𝐭𝐞𝐫) പറഞ്ഞിരീക്കുന്നത്. 
☛ ❛പൂർണ്ണമായ അതു❜ (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭) എന്നുപറയാൻ കൊയ്നേ ഗ്രീക്കിൽ ➤❛തോ ടെലിയോൻ❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്ന രണ്ട് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇവ രണ്ടും പ്രതിഗ്രാഹിക വിഭക്തിയിലും (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസക ലിംഗത്തിലും (𝐍𝐞𝐮𝐭𝐞𝐫) ഉള്ളതാണ്. ➟ഇതിലെ ➤❜അതു❜ (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡) എന്നർത്ഥമുള്ള ആദ്യപദം ഗ്രീക്കിലെ ➤❛നിശ്ചയോപപദം❜ (𝐝𝐞𝐟𝐢𝐧𝐢𝐭𝐞 𝐚𝐫𝐭𝐢𝐜𝐥𝐞) ആണ്. 
തോ ടെലിയോൻ:
➦ ഇവിടെപ്പറയുന്ന രണ്ട് പദവും ഗീക്കിൽ മൂന്ന് ലിംഗത്തിലും കാണാം:  
❶ ❛ഹോ❜ (𝐇𝐨) 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 (Joh, 1:21)
❷ ❛ഹേ❜ (𝐇𝐞) 𝐅𝐞𝐦𝐢𝐧𝐢𝐧𝐞 (Luk, 7:50)
❸ ❛തോ❜ (𝐓𝐨) 𝐍𝐞𝐮𝐭𝐞𝐫 (1Cor, 13:10). 
➦ പുർണ്ണതയെ കുറിക്കുന്ന പദവും മൂന്ന് ലിംഗത്തിലും കാണാം:
❶ ❛ടെലിയോസ്❜ (𝐭𝐞𝐥𝐞𝐢𝐨𝐬) 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 (Jam, 3:2)
❷ ❛ടെലിയ❜ (𝐭𝐞𝐥𝐞𝐢𝐚) 𝐅𝐞𝐦𝐢𝐧𝐢𝐧𝐞 (1Joh, 4:18)
❸ ❛ടെലിയോൻ❜ (𝐭𝐞𝐥𝐞𝐢𝐨𝐧) 𝐍𝐞𝐮𝐭𝐞𝐫 (Jam, 1:4, Jam, 1:17)
➦ അതായത്, ➤❛ഹോ ടെലിയോസ്❜ (𝐇𝐨 𝐭𝐞𝐥𝐞𝐢𝐨𝐬) എന്നാൽ, ➤❛പൂർണ്ണനായ പുരുഷൻ❜ (𝐓𝐡𝐞 𝐏𝐞𝐫𝐟𝐞𝐜𝐭 𝐌𝐚𝐧) എന്നും, ➤❛ഹേ ടെലിയ❜ (Ἡ 𝐭𝐞𝐥𝐞𝐢𝐚) എന്നാൽ, ➤❛പൂർണ്ണയായ സ്ത്രീ❜ (𝐓𝐡𝐞 𝐏𝐞𝐫𝐟𝐞𝐜𝐭 𝐖𝐨𝐦𝐚𝐧) എന്നും, ➤❛തോ ടെലിയോൻ❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്നാൽ, ➤❛പൂർണ്ണമായ അതു❜ (𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭) എന്നുമാണ് അർത്ഥം. ➤❛അതു❜ എന്നത് ദൈവവും ക്രിസ്തുവും പുരുഷനും സ്ത്രീയുമല്ലാത്ത എന്തുമാകാം.
പൂർണ്ണത:
➦ ❛ടെലിയോൻ❜ എന്ന നപുംസക ലിംഗത്തിലുള്ള (𝐍𝐞𝐮𝐭𝐞𝐫) പദത്തിൻ്റെ പുല്ലിംഗരൂപം പിതാവായ ദൈവത്തിൻ്റെ പൂർണ്ണതയെ കുറിക്കാൻ ഏകവചന പുല്ലിഗത്തിലും വിശ്വാസികളുടെ പൂർണ്ണതയെ ബഹുവചന പുല്ലിഗത്തിലും ഉപയോഗിച്ചിട്ടുണ്ട്: ➤❝ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.❞ (മത്താ, 5:48). ➟ഈ വേദഭാഗത്ത്, പിതാവിനെ ➤❛സൽഗുണപൂർണ്ണൻ❜ (𝐏𝐞𝐫𝐟𝐞𝐜𝐭) എന്നുപറയാൻ, ➤❛ടെലിയോസ്❜ (𝐭𝐞𝐥𝐞𝐢𝐨𝐬) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അത് നിർദ്ദേശിക വിഭക്തിയിലുള്ള (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. ➟വിശ്വാസികളെ ➤❛സൽഗുണപൂർണ്ണർ❜ (𝐏𝐞𝐫𝐟𝐞𝐜𝐭) എന്നുപറയുന്നത്, ➤❛ടെലിയോയി❜ (𝐭𝐞𝐥𝐞𝐢𝐨𝐢) എന്ന പദം നിർദ്ദേശിക വിഭക്തിയിലുള്ള (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. [കാണുക: Mat, 5:48]. ➟പിതാവിനെയും വിശ്വാസികളെയും കുറിക്കാൻ പുല്ലിഗം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ, ➟കൊരിന്ത്യരിലെ ➤❛പൂർണ്ണത❜ (𝐏𝐞𝐫𝐟𝐞𝐜𝐭) കർത്താവിനെക്കുറിച്ച് ആയിരുന്നെങ്കിൽ ➤❛പൂർണ്ണമായ അതു❜ എന്ന നപുംസകലിഗം (𝐍𝐞𝐮𝐭𝐞𝐫) ഉപയോഗിക്കുമായിരുന്നോ❓
വിശ്വാസം, പ്രത്യാശ, സ്നേഹം:
➦ ❝സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.❞ (1കൊരി, 13:8). ➤❛സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല❜ എന്ന് പറഞ്ഞശേഷമാണ്, പ്രവചനവും ഭാഷാവരവും ജ്ഞാനവരവും നീങ്ങിയും നിന്നും പോകുമെന്ന് പറയുന്നത്. ➤❛സ്നേഹം❜ നിലനില്ക്കുന്ന വരങ്ങളിൽ പെട്ടതാണ്. അതുകോണ്ടാണ്, അത് ഉതിർന്നുപോകാത്തത്: ➤❝ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.❞ (1കൊരി, 13:13). ➟ഇവിടെപ്പറയുന്ന വിശ്വാസവും പ്രത്യാശയും സ്നേഹവും കൃപാവരങ്ങളാണ്: (1കൊരി, 12:9; റോമ, 8:24; എഫെ, 2:8). ➟ഇവ, പൂർണ്ണമായത് വന്നശേഷം നിലനില്ക്കുന്ന മൂന്ന് വരങ്ങളാണ്. ➤❛പൂർണ്ണമായ അതു❜ എന്ന പ്രയോഗം കർത്താവിനെ കുറിക്കുന്നതാണെങ്കിൽ, അവൻ വന്ന് സഭ എടുക്കപ്പെട്ടശേഷം വരങ്ങൾ എങ്ങനെ നിലനിൽക്കും❓ ➟അടുത്തവാക്യത്തിൽ നീങ്ങിപ്പോകുന്ന വരങ്ങളെ അംശമെന്നും പറഞ്ഞിട്ടുണ്ട്. ➟അതിനാൽ, പൂർണ്ണമായതു കർത്താവല്ലെന്നും പ്രവചനം അന്യഭാഷ ജ്ഞാനം എന്നിവ ആസന്നഭാവിയിൽത്തന്നെ നീങ്ങിപ്പോകേണ്ട വരങ്ങളാണെന്നും മനസ്സിലാക്കാം.
പൂർണ്ണമായത്: 
➦ ❛പൂർണ്ണമായ അതു❜ എന്ന നപുംസകലിംഗത്തിലുള്ള പ്രയോഗം പുരുഷനായ കർത്താവിനെ കുറിക്കുന്നതല്ല (പ്രവൃ, 2:23); ➟ദൈവവചനമായ ബൈബിനെ സൂചിപ്പിക്കുന്നതാണ്. അതിനു് പല തെളിവുകളുമുണ്ട്. 
❶ 𝟏𝟑:𝟖-ൽ മൂന്ന് വരങ്ങൾ നിന്നു നീങ്ങിയും പോകുമെന്ന് പറഞ്ഞശേഷം, അടുത്തവാക്യം ഇപ്രകാരമാണ്: ➤❝അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;❞ (1കൊരി, 13:8). ➟അനേകം വരങ്ങളുള്ളതിൽ ഈ മൂന്ന് വരങ്ങളെ മാത്രമാണ് അംശം എന്ന് പറഞ്ഞിരിക്കുന്നത്. ➟ഗീക്കിൽ ➤❛മെറോസ്❜ (𝐦𝐞𝐫𝐨𝐬) എന്ന നാമപദത്തിനു് ➤❛അംശം/ഭാഗം❜ (𝐏𝐚𝐫𝐭) എന്നാണർത്ഥം. ➟അതിൻ്റെ സംബന്ധിക വിഭക്തിയിലുള്ള (𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ➤❛മേറൂസ്❜ (merous) എന്ന പദമാണ് ഇവിടെ രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്. ➟ഒരു വലിയ ഭാഗത്തിൻ്റെ ❛ഒരംശം/ഭാഗം❜ എന്നാണ് പദത്തിൻ്റെ ശരിയായ അർത്ഥം. ➟അടുത്തവാക്യം: ➤❝പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.❞ (1കൊരി, 13:8-10). ➟പ്രവചനവരവും ഭാഷവരവും ജ്ഞാനവും അംശമാണെന്ന് രണ്ടുപ്രാവശ്യം പറഞ്ഞശേഷമാണ്, പൂർണമായതു വരുമ്പോൾ അംശമായതു നീങ്ങിപ്പോകും എന്ന് പറയുന്നത്. ➟അപ്പോൾ, ഏതാണോ അംശമായത്, അതിൻ്റെ പൂർണ്ണതയാണ് വരുവാനുള്ളതെന്ന് മനസ്സിലാക്കാം. ➟അല്ലെങ്കിൽ, ഏതൊന്നാണോ വരുവാനുള്ള ➤❛പൂർണ്ണമായ അതു❜ അതിൻ്റെ അംശമായവയാണ് പ്രവചനവും അന്യഭാഷയും ജ്ഞാനവും. ➟അംശമായ അറിവിൻ്റെയും അംശമായ പ്രവചനത്തിൻ്റെയും അംശമായ ജ്ഞാനത്തിൻ്റെയും പൂർണ്ണതയായ ദൈവവചനമാണ് ബൈബിൾ. ➟പൗലൊസ് ലേഖനം എഴുതുന്ന കാലത്തൊന്നും. പൂർണ്ണമായ വചനം (ബൈബിൾ) സഭയ്ക്ക് ഇല്ലായിരുന്നു. ➟അതുകൊണ്ടാണ്, അന്യഭാഷകളിലൂടെയും ദൈവികജ്ഞാനത്തിലൂടെയും പ്രവാചകന്മാരിലൂടെയും അംശം അംശമായി ദൈവം സംസാരിച്ചിരുന്നത്. (പ്രവൃ, 2:11; പ്രവൃ, 15:32; 1കൊരി, 13:9). ➟തന്മൂലം, ➤❛പൂർണ്ണമായ അതു❜ ദൈവത്തിൻ്റെ വചനമാണെന്ന് മനസ്സിലാക്കാം.  
☛ ബൈബിളിൽ കാണുന്ന കൃപാവരങ്ങളിൽ പലതും സഭയുടെ ആരംഭകാലത്ത് നല്കിയിരുന്ന അംശമായ വരങ്ങളാണ്. ➟അതുകൊണ്ടാണ്, വിശ്വാസം പ്രത്യാശ സ്നേഹം ഇവ മൂന്നും നിലനില്ക്കും എന്ന് പറയുന്നത്: (1കൊരി, 13:13). ➟കർത്താവിൻ്റെ പ്രത്യക്ഷതവരെ നിലനില്ക്കുന്ന മൂന്ന് വരങ്ങൾ ഇവ മാത്രമാണ്. ➟ബാക്കിയുള്ളവയൊക്കെ അതതുകാലത്ത് നിന്നുപോയവയും നിന്നുപോകുന്നവയുമാണ്. ➟അന്ത്യകാലത്ത് വിശ്വാസംപോലും കണ്ടെത്താൻ പ്രയാസമായിരിക്കും എന്നാണ് ക്രിസ്തു പറഞ്ഞത്: (ലൂക്കൊ, 18:8).
❷ ജീവൻ്റെ വചനത്തെ ➤❛അതു❜ എന്ന് നപുസകലിംഗത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്: ➤❝ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു.❞ (1യോഹ, 1:1). ➟ഈ വാക്യത്തിൽ ➤❛ജീവൻ്റെ വചനത്തെ❜ (𝐭𝐨𝐮 𝐋𝐨𝐠𝐨𝐮 𝐳𝐨𝐞𝐬 ⁃⁃ 𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐥𝐢𝐟𝐞) സംബന്ധിച്ച നാല് പ്രയോഗങ്ങൾ നപുംസകലിഗത്തിലാണ്: 𝟭.❛ആദിമുതലുള്ളതു ⁃⁃𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐰𝐚𝐬 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠❜ 𝟮.❛ഞങ്ങൾ കേട്ടതു ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐡𝐞𝐚𝐫𝐝❜ 𝟯.❛ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ടതു❜ ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐬𝐞𝐞𝐧 𝐰𝐢𝐭𝐡 𝐨𝐮𝐫 𝐞𝐲𝐞𝐬❜ 𝟰.❛ഞങ്ങൾ നോക്കിയതു❜ ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐥𝐨𝐨𝐤𝐞𝐝 𝐮𝐩𝐨𝐧.❜ ➟ഇതിൽ ആവർത്തിച്ചു വരുന്ന ➤❛അതു❜ (𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡, 𝐰𝐡𝐢𝐜𝐡) എന്നർത്ഥമുള്ള ➤❛ഹൊ❜ (𝐎 ⁃⁃ 𝐇𝐨) എന്ന പദം നപുംസകലിംഗത്തിലുള്ള (𝐍𝐞𝐮𝐭𝐞𝐫) ➤❛ആപേക്ഷിക സർവ്വനാമം❜ (𝐑𝐞𝐥𝐚𝐭𝐢𝐯𝐞 𝐏𝐫𝐨𝐧𝐨𝐮𝐧) ആണ്. ➤❛ആപേക്ഷിക സർവ്വനാമം❜ എന്നാൽ ആരെക്കുറിച്ചാണോ, അല്ലെങ്കിൽ എന്തിനെക്കുറിച്ചാണോ പറയുന്നത് അതിനെ സംബംന്ധിക്കുന്ന ❛സർവ്വനാമം❜ എന്നാണർത്ഥം. ➟അതൊരു പുരുഷനായ വ്യക്തിയെ കുറിക്കുന്നതാണെങ്കിൽ ➤❛ഹൊസ്❜ (𝐡𝐨𝐬) എന്ന പുല്ലിംഗത്തിലുള്ള (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആപേക്ഷിക സർവ്വനാമമാണ് (Relative Pronou) ഉപയോഗിക്കേണ്ടത്: (Mat, 5:19). ➟സ്ത്രീയെ കുറിക്കുന്നതാണെങ്കിൽ ➤❛ഹേ❜ (𝐡𝐞) എന്ന സ്ത്രീലിംഗത്തിലുള്ള (𝐅𝐞𝐦𝐢𝐧𝐢𝐧𝐞) ആപേക്ഷിക സർവ്വനാമം ഉപയോഗിക്കും: (Luk, 2:37). ➟വചനത്തെയോ, വസ്തുക്കളെയോ, സവിശേഷ ഗുണങ്ങളെയോ, പക്ഷിമൃഗാദികളെയോ കുറിക്കാനാണെങ്കിൽ ➤❛ഹൊ❜ (𝐇𝐨) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമം ഉപയോഗിക്കും. ➟അതിനാൽ, പ്രസ്തുത വാക്യത്തിൽ പറയുന്നത് ➤❛ജീവൻ്റെ വചനത്തെ❜ (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐥𝐢𝐟𝐞) കുറിച്ചാണെന്ന് മനസ്സിലാക്കാം. ➤[കാണുക: ജീവൻ്റെ വചനം യേശുവാണോ?]
☛ ക്രിസ്തുവിൻ്റെ പക്കൽ ഉണ്ടായിരുന്നത് നിത്യജീവൻ്റെ വചനങ്ങളാണ്: (യോഹ, 6:68). ➟പത്രൊസും കൂട്ടരും പ്രസംഗിച്ചത് ജീവൻ്റെ വചനമാണ്: (പ്രവൃ, 5:20). ➟വിശ്വാസികൾ പ്രമാണിക്കേണ്ടത് ജീവൻ്റെ വചനമാണ്: (ഫിലി, 2:15). ➟ഈ വചനങ്ങളുടെയെല്ലാം പൂർണ്ണതയായ ബൈബിളാണ് പൂർണ്ണമായത്.
❸ ❛പൂർണ്ണമായ അതു❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്ന നപുസകലിംഗപ്രയോഗം വരുവാനുള്ള ബൈബിളിനെയാണ് സൂചിപ്പിക്കുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവും വചനത്തിലുണ്ട്: 
𝟭. ❝ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.❞ (2തിമൊ, 4:13). ➟ഈ വേദഭാഗത്ത്, ➤❛പുസ്തകങ്ങൾ❜ (𝐓𝐡𝐞 𝐁𝐨𝐨𝐤𝐬)  എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് ➤❛താ ബിബ്ലിയ❜ (𝐓𝐚 𝐁𝐢𝐛𝐥𝐢𝐚) എന്നാണ്. ➟ഇതിൽ ഉപയോഗിച്ചിരിക്കുന്ന രണ്ട് പദങ്ങളും കൊരിന്ത്യരിലെപ്പോലെ പ്രതിഗ്രാഹിക വിഭക്തിയിലും (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസക ലിംഗത്തിലും (𝐍𝐞𝐮𝐭𝐞𝐫) ഉള്ളവയാണ്. ഇതിലെ ആദ്യപദം അതുപോലെതന്നെ ❛നിശ്ചയോപപദം❜ (𝐝𝐞𝐟𝐢𝐧𝐢𝐭𝐞 𝐚𝐫𝐭𝐢𝐜𝐥𝐞) ആണ്. ➟അവിടെ ഉപോയിഗിച്ചിരിക്കുന്നത് ➤❛തോ❜ (𝐓𝐨) എന്ന ഏകവചന ആർട്ടിക്കളും ഇവിടെ അതിൻ്റെതന്നെ ➤❛താ❜ (𝐓𝐚) എന്ന ബഹുവചന ആർട്ടിക്കിളും ആണെന്നുമാത്രം. ➟പ്രസ്തുത വേദഭാഗത്ത്, പൗലൗസിൻ്റെ പുസ്തകങ്ങളെയാണ് സൂചിപ്പിക്കുന്നതെങ്കിലും ബൈബിളിനെ മൊത്തത്തിൽ ഉപയോഗിക്കാനും ഈ പദമാണ് ഉപയോഗിക്കുന്നത്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെയുള്ള പദമാണ് ➤❛താ ബിബ്ലിയ❜ (𝐓𝐚 𝐁𝐢𝐛𝐥𝐢𝐚). അതിൽനിന്നാണ് ➤❛ബൈബിൾ❜ (𝐓𝐇𝐄 𝐁𝐈𝐁𝐋𝐄) എന്ന പദമുണ്ടായത്: [കാണുക: 2Kin, 19:14 ⁃⁃ 2Tim, 4:13). ➤[കാണുക: ബൈബിൾ എന്ന പദം വചനത്തിലില്ലേ?]
𝟮. ❝ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.❞ (വെളി, 5:2). ➟ഈ വേദഭാഗത്ത്, ➤❛തോ ബിബ്ലിയോൻ❜ (𝐓𝐨 𝐁𝐢𝐛𝐥𝐢𝐨𝐧) എന്ന ഏകവചനമാണ്. അതിൻ്റെ അർത്ഥം ➤❛പുസ്തകം❜ (𝐓𝐡𝐞 𝐁𝐨𝐨𝐤) എന്നാണ്. [കാണുക: Rev, 5:2]. കൊരിന്ത്യരിൽ പറയുന്ന അതേ നപുംസക ലിംഗത്തിലുള്ള ആർട്ടിക്കിൾ ഉപയോഗിച്ചുകൊണ്ടാണ്, ➤❛The Book❜ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്. [ഇതും കാണുക: Rev, 5:3, Rev, 5:4, Rev, 5:5, Rev, 5:7, Rev, 5:8, Rev, 5:9].
𝟯. ❝എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.❞ (ഗലാ, 3:10). ➟ഇവിടെ ➤❛പുസ്തകം❜ (𝐓𝐡𝐞 𝐁𝐨𝐨𝐤) എന്നു പറയാൻ, ➤❛തോ ബിബ്ലിയോ❜ (𝐓𝐨 𝐁𝐢𝐛𝐥𝐢𝐨) എന്ന ഉദ്ദേശിക വിഭക്തിയിലുള്ള (𝐃𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസകലിംഗം (𝐍𝐞𝐮𝐭𝐞𝐫) ആണ്. ➟ഇത് ബൈബിലെ പഴയനിയമത്തെ സൂചിപ്പിക്കുന്നതാണ്. ➟അതായത്, പഴയപുതിയ നിയമങ്ങളെ കുറിക്കാനും ബൈബിളിനെ മൊത്തമായി കുറിക്കാനും ഉപയോഗിക്കുന്നത്, നപുംസകലിംഗ (Neuter) ആർട്ടിക്കിളും നപുംസകലിഗ പദവുമാണ്. ➟അതിനാൽ, ➤❛പൂർണ്ണമായ അതു❜ എന്ന നപുംസകലിഗത്തിലുള്ള പ്രയോഗം കർത്താവിനയല്ല; ബൈബിളിനെയാണ് സൂചിപ്പിക്കുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
𝟰. ബൈബിൾ പൂർണ്ണമാണെന്നും അതിനോടൊന്നും കൂട്ടുവാനും കുറയ്ക്കുവാനും ആവശ്യമില്ലെന്നും ➤ചരിത്രഭാഗത്തും (ആവ, 4:2) ➤ഉപദേശഭാഗത്തും (സദൃ, 30:6) ➤പ്രവചനഭാഗത്തും (വെളി, 22:18-19) അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟അതിനാൽ, ➤❝പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും❞ എന്ന പൗലൊസിൻ്റെ പ്രവചനം, പൂർണ്ണമായ ദൈവവചനം ഉൾക്കൊള്ളുന്ന ബൈബിൾ വരുമ്പോൾ, അംശമായ വരങ്ങളായ പ്രവചനവും ഭാഷവരവും ജ്ഞനവും നിന്നും നീങ്ങിയും പോകുന്നതിനെക്കുറിച്ച് ആയിരുന്നെന്ന് മനസ്സിലാക്കാം. ➟എ.ഡി. 𝟗𝟔-ൽ യോഹന്നാൻ പത്മോസിൽവെച്ച് അവസാനത്തെ പുസ്തകമായ വെളിപ്പാട് പുസ്തകം എഴുതി അവസാനത്തെ കുത്തിട്ടപ്പോൾ, പൂർണ്ണമായതു വരികയും അംശമായ വരങ്ങൾ നീങ്ങിപ്പോകുകയും പൗലൊസിൻ്റെ പ്രവചനം അന്നേ നിവൃത്തിയാകുകയും ചെയ്തു. 

കണ്ണാടിയിൽ കടമൊഴിയായി കാണുന്നു:
➦ ❝ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും.❞ (1കൊരി, 13:12). ➟ഈ വേദഭാഗത്ത് ➤❛മുഖാമുഖമായി കാണും❜ എന്ന് പറഞ്ഞിരിക്കയാൽ, കർത്താവിൻ്റെ മുഖമാണ് കാണുന്നതെന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ അങ്ങനെയല്ല; ഇപ്പോൾ എന്താണോ കടമൊഴിയായി അഥവാ, ഇരുണ്ടതായി (𝐝𝐚𝐫𝐤𝐥𝐲) കാണുന്നത്; അതിനെ മുഖാമുഖമായി അഥവാ, വ്യക്തമായി കാണുന്നതാണ് വിഷയം. ➟അതിൻ്റെ തെളിവാണ് അടുത്തഭാഗം: ➤❝ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും.❞ ➟അപ്പോൾ, കർത്താവല്ല; അറിവാണ് വിഷയം. ➤❝അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു❞ എന്നാണ് 𝟗-ാം വാക്യത്തിൽ പറയുന്നത്. ➟അതായത്, അംശമായ വരങ്ങളിലൂടെ ലഭിച്ചിരുന്ന അംശമായ അറിവിൻ്റെ പൂർണ്ണതയായ ബൈബിനെയാണ് മുഖാമുഖം കാണുന്നത്. ➟അന്നത്തെ കണ്ണാടികൾ ലോഹം മിനുക്കി ഉണ്ടാക്കിയതായിരുന്നു. ➟അതിലെ കാഴ്ച അവ്യക്തമായിരുന്നു. ➟കൊരിന്ത്യപട്ടണം ഇത്തരം കണ്ണാടികൾക്ക് പ്രസിദ്ധമായിരുന്നു. ➟അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെയൊരു ഉപമ എഴുതിച്ചേർത്തത്. ➟അല്ലാതെ, കർത്താവിൻ്റെ മുഖമാണ് കാണുന്നതെങ്കിൽ ഇത്രമാത്രം ഉപമകളെന്തിനാണ്; നമ്മുടെ കർത്താവിൻ്റെ മുഖം കാണുമെന്ന് പറഞ്ഞാൽപ്പോരെ❓
➦ ഗ്രീക്കിൻ്റെ ശരിയായ അർത്ഥം ഇപ്രകാരമാണ്: ➤❝ഇപ്പോൾ നാം ഒരു കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴോ മുഖാമുഖമായി [കാണുന്നു]; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയും, ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ തന്നെ.❞ ➟ഗ്രീക്കിൽ കാഴ്ചയെക്കുറിച്ചും അറിവിനെക്കുക്കുറിച്ചും രണ്ട് വ്യത്യസ്ത കാലങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟ആദ്യഭാഗത്തെ, ➤❛നാം കാണുന്നു❜ (𝐖𝐞 𝐬𝐞𝐞) എന്നർത്ഥമുള്ള ➤❛ബ്ലപ്പോമെൻ❜ (𝐛𝐥𝐞𝐩𝐨𝐦𝐞𝐧) എന്ന ക്രിയാപദം (𝐕𝐞𝐫𝐛) വർത്തമാനകാലത്തിൽ (𝐏𝐫𝐞𝐬𝐞𝐧𝐭 𝐓𝐞𝐧𝐬𝐞) ഉള്ളതാണ്. ➟എന്നാൽ അടുത്തഭാഗത്തെ, ➤❛ഞാൻ പൂർണ്ണമായി അറിയും❜ (𝐈 𝐬𝐡𝐚𝐥𝐥 𝐤𝐧𝐨𝐰 𝐟𝐮𝐥𝐥𝐲) എന്നർത്ഥമുള്ള ➤❛എപ്പിഗ്നോസോമായി❜ (𝐞𝐩𝐢𝐠𝐧𝐨𝐬𝐨𝐦𝐚𝐢) എന്ന പദം ഭാവികാലത്തെ (𝐅𝐮𝐭𝐮𝐫𝐞 𝐓𝐞𝐧𝐬𝐞) സൂചിപ്പിക്കുന്നതാണ്. ➟എന്താണ് തമ്മിലുള്ള വ്യത്യാസമെന്ന് ചോദിച്ചാൽ: ഇപ്പോൾ കാഴ്ചയുണ്ട്; പക്ഷേ അത് മങ്ങിയതാണ്. ➤❛അപ്പോൾ❜ അഥവാ, പൂർണ്ണമായത് (ബൈബിൾ) വരുമ്പോഴും കാഴ്ചയുണ്ട്; അല്ലെങ്കിൽ മുഖാമുഖം കാണുകയാണ്. പക്ഷെ, എൻ്റെ അറിവ് അപ്പോൾത്തന്നെ പൂർണ്ണമാകുന്നില്ല. ➟ആ കാഴ്ചയുടെ ഫലമായി, അല്ലെങ്കിൽ വചനം പഠിച്ച് എൻ്റെ അറിവ് പൂർണ്ണമാകും. കഴ്ചയെപ്പോലെ അറിവ് ഒറ്റയടിക്ക് ലഭിക്കുന്നതല്ല; കാലക്രമേണ ലഭിക്കുന്നതാണ്. അതുകൊണ്ടാണ്, അറിവിനെ ഭാവികാലത്തിൽ പറഞ്ഞിരിക്കുന്നത്. കർത്താവിൻ്റെ വരവിൽ ഒരിക്കലായി സംഭവിക്കുന്ന ഒരു കാര്യമാണ് അവിടുത്തെ വിഷയമെങ്കിൽ, അത് ഒരേ കാലത്തിലേ പറയുമായിരുന്നുള്ളൂ. ഇങ്ങനെയാണ് കാര്യങ്ങളുടെ വസ്തുതയെന്നിരിക്കെ, പെന്തെക്കൊസ്തുകാർ ഇല്ലാത്ത അന്യഭാഷ പറയുന്നതും പ്രവചിക്കുന്നതും ഏത് ആത്മാവിലായിരിക്കും❓

ദൈവനാമം: യഹോവ ⁃⁃ യേശുക്രിസ്തു

ദൈവനാമം: യഹോവ ⁃⁃ യേശുക്രിസ്തു ബൈബിളിൻ്റെ പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് (Name) അഥവാ, സംജ്ഞാനാമമായി (proper noun) പറഞ്ഞിരിക്കുന്നത് ❛യഹോവ❜ (Jehovah) എന്നാണ്: ❝ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.❞ (പുറ, 3:15). ❛യഹോവ❜ എന്ന അതിപരിശുദ്ധനാമം എബ്രായയിൽ 6,800 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൻ്റെ മൂലകൃതികളിൽ സ്വരാക്ഷരങ്ങൾ ഉപയോഗിക്കാറില്ലായിരുന്നു. ❛യോദ്❜ (י – Yod), ❛ഹേ❜ (ה – Heh), ❛വൌ❜ (ו – Waw), ❛ഹേ❜ (ה – Heh) എന്നു പേരുള്ള നാലു വ്യജ്ഞനാക്ഷരങ്ങൾ കൊണ്ടു മാത്രമാണ് ❛യഹോവ❜ (יהוה) എന്ന ദൈവനാമം എഴുതിയിരുന്നത്. [കാണുക: Masoretic Text]. വ്യജ്ഞനാക്ഷരങ്ങളുടെ ഉച്ചാരണം ഇംഗ്ലീഷിൽ, YHVH എന്ന അക്ഷരങ്ങൾക്ക് തുല്യമാണ്. എബ്രായ വ്യജ്ഞനാക്ഷരങ്ങളെ മലയാളത്തിൽ, ❛യ്‍ഹ്വ്ഹ്❜ (എന്നാണ് ലിപ്യന്തരണം (Transliteration) ചെയ്യുന്നത്. മലയാളത്തിൽ ❛ക❜ മുതൽ ❛ഹ❜ വരെയുള്ള എല്ലാ വ്യഞ്ജനാക്ഷരങ്ങളും ❛അ❜ എന്ന സ്വരാക്ഷരം ചേർന്ന മിശ്രരൂപങ്ങളാണ്. അതായത്, എല്ലാ വ്യഞ്ജനാക്ഷരങ്ങളുടെയും ശുദ്ധരൂപം ചന്ദ്രക്കല (ക് ⁃⁃ ഹ്) ചേർന്ന അക്ഷരങ്ങളാണ്. അതിനാൽ, יהוה ⁃⁃ 𐤉𐤄𐤅𐤄 എന്ന നാല് എബ്രായ അക്ഷരങ്ങളുടെ മലയാള ലിപ്യന്തരണം യ്‍ഹ്വ്ഹ് എന്നാണ്. [കാണുക: The Hebrew LettersHebrew Alphabet Chart]. എബ്രായഭാഷ ഇടത്തുനിന്ന് വലത്തോട്ടാണ് വായിക്കേണ്ടത്). ഇംഗ്ലീഷിൽ ❛YHWH❜ എന്ന നാല് അക്ഷരങ്ങളെ ❛ടെട്രാഗ്രാമറ്റൺ❜ (Tetragrammaton) എന്നു പറയുന്നു. ❛Tetragrammaton❜ (Τετραγράμματον) എന്ന പദം ❛ടെട്രാ❜ (Τετρα – Tetra), “ഗ്രാമ” (γράμμα – Gramma) എന്നീ ഗ്രീക്ക് പദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ്; അതിനർത്ഥം ❛ചതുരക്ഷരി❜ (നാല് അക്ഷരങ്ങൾ) എന്നാണ്.

പേരിൻ്റെ അർത്ഥം: 
➦ ❛യഹോവ❜ (YHWH ⁃⁃ יהוה) എന്ന ദൈവനാമത്തിൻ്റെ നേരിട്ടുള്ള വ്യാകരണപരമായ അർത്ഥം: ❛അവൻ ആകുന്നു❜ (He is) എന്നാണ്. നിത്യനായവൻ (The Eternal One), ❛സ്വയം നിലനിൽക്കുന്നവൻ❜ (The Self-Existent One), ❛ആയിരിക്കുന്നവൻ❜ (He Who Is) എന്നൊക്കെയും അർത്ഥമുണ്ട്. എന്നാൽ മോശെ ദൈവത്തോട് പേർ ചോദിക്കുമ്പോൾ ദൈവം ആദ്യം പറയുന്നത് ഇപ്രകാരമാണ്: ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.❞ (പുറ, 3:14). ഇവിടപ്പറയുന്ന, ❛ഞാൻ ആകുന്നവൻ ഞാൻ ആകുന്നു❜ (I AM THAT I AM) എന്നത് ❛യഹോവ❜ എന്ന പേരിൻ്റെ അഓത്ഥം വിശദീകരിക്കാൻ ദൈവൽതന്നെ പറയുന്നതാണ്. ❛ഞാൻ ആകുന്നവൻ ഞാൻ ആകുന്നു❜ എന്നത് ദൈവത്തിൻ്റെ അനന്തവും സ്വയം നിലനിൽക്കുന്ന സ്വഭാവത്തെയാണ് കാണിക്കുന്നത്. എബ്രായ വീക്ഷണപ്രകാരം ഒരുത്തൻ്റെ പേർ ചോദിക്കുന്നത് അവൻ്റെ അസ്തിത്വത്തെ ചോദിക്കുന്നതിനു് തുല്യമാണ്. സ്വഭാവവും സത്തയും പേരിൽ ഉണ്ടെന്നാണ് അവർ കരുതുന്നത്. അതിൻ്റെ കാരണം ആ വേദഭാഗത്തു നിന്നുതന്നെ മനസ്സിലാക്കാം: അവിടെ മോശെ, ❛നിന്നെ ഞാൻ എന്തു വിളിക്കണം❜ എന്ന അർത്ഥത്തിലല്ല പ്രത്യുത, ❛നീ ആരാണ്❜ എന്ന അർത്ഥത്തിലാണ് ചോദിക്കുന്നത്. ദൈവത്തിന്റെ മറുപടിയിൽ നിന്ന് അത് വ്യക്തമാണ്. കേവലം തൻ്റെയൊരു ❛സംജ്ഞാനാമം❜ (proper noun) എന്ന നിലയിലല്ല ദൈവം അവനു് മറുപടി കൊടുക്കുന്നത്. ❝താൻ നിത്യനാണെന്നും, പൂർവ്വപിതാക്കന്മാരുടെ ദൈവമാണെന്നും, നിങ്ങളുടെ കഷ്ടതകൾ ഞാൻ അറിയുന്നുവെന്നും, അടിമത്തത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും❞ എന്നൊക്കെയാണ് ദൈവം മറുപടി നല്കുന്നത്: (പുറ, 3:13-22). അതായത്, ദൈവത്തിൻ്റെ ❛സ്വയാസ്തിത്വം❜ (Self-existence), ❛നിത്യത്വം❜ (Eternality), ❛മാറ്റമില്ലായ്മ❜ (Unchangeability), ❛സർവ്വശക്തിത്വം❜ (Omnipotence) ❛വാഗ്ദത്തത്തിലുള്ള വിശ്വസ്തത❜ (Faithfulness in promise) എന്നിവയെയാണ് അത് സൂചിപ്പിക്കുന്നത്: (ഉല്പ, 15:13-14; 17:1; 18:4; യെശ, 40:28; 43:10). ദൈവം യാദൃശ്ചികമായി അവന് വെളിപ്പെട്ടതല്ല; തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ് മോശെയ്ക്ക് വെളിപ്പെട്ടത്: (ഉല്പ, 15:13-14; 2ദിന, 20:7). ❛ഞാൻ നിന്നോടുകൂടെ ഉണ്ടു❜ എന്നത് ദൈവത്തിൻ്റെ സാന്നിധ്യത്തെയും (ഉല്പ, 26:24), ❛ഞാൻ നിന്നോടുകൂടെ പോരും❜ എന്നത് അവൻ്റെ ദയയെയും (ഉല്പ, 46:4), ❛ഞാൻ നിന്നോടുകൂടെ ഇരിക്കും❜ എന്നത് അവൻ്റെ കൃപയെയും (പുറ, 3:12), ❛ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല❜ എന്നത് അവൻ്റെ വാഗ്ദത്തത്തെയും കാണിക്കുന്നു (യോശു, 1:5). എബ്രായയിൽ, ❛എഹ്യേഹ് ആഷേർ എഹ്യേഹ്❜ (Ehyeh asher ehyeh) എന്നും ഇംഗ്ലീഷിൽ ❛I AM WHO I AM, I AM THAT I AM, I AM THAT WHICH I AM, I WILL BE WHAT I WILL BE, I SHALL BE THAT I SHALL BE❜ എന്നിങ്ങനെയും കാണാം. സത്യവേദപുസ്തകം സമകാലികപരിഭാഷയിൽ: ❛ഞാന്‍ ആകുന്നവന്‍ ഞാന്‍ തന്നെ❜ എന്നും പി.ഒ.സിയിൽ: ❛ഞാൻ ഞാൻ തന്നെ❜ എന്നും ബെഞ്ചമിൻ ബെയ്ലിയിൽ: ❛ഇരിക്കുന്നവൻ ഞാൻ ഇരിക്കുന്നു❜ എന്നുമാണ്. 

ദൈവനാമത്തിലെ നിക്കൂദും താമീമും: 
➦ പഴയനിയമത്തിൻ്റെ മൂലകൃതികളിൽ ❛യോദ്❜ (י – Yod), ❛ഹേ❜ (ה – Heh), ❛വൌ❜ (ו – Waw), ❛ഹേ❜ (ה – Heh) [ഉച്ചാരണം: യ്‍ഹ്വ്ഹ് – YHWH] എന്ന നാല് വ്യജ്ഞനാക്ഷരങ്ങൾ (יהוה) കൊണ്ട് മാത്രമാണ് ദൈവനാമം എഴുതിയിരുന്നതെന്ന് പറഞ്ഞുവല്ലോ. വായനക്കാരൻ സ്വരാക്ഷരങ്ങൾ ചേർത്ത് വായിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ആധുനിക പരിഭാഷകളിൽ സ്വരാക്ഷര ചിഹ്നങ്ങളും മാർക്കുകളും ചേർത്തിട്ടുണ്ട്. എബ്രായ വ്യജ്ഞനാക്ഷരങ്ങളിൽ ചേർക്കുന്ന ❛സ്വരാക്ഷര ബിന്ദുക്കളെ❜ (Vowel Points) അഥവാ, സ്വരാക്ഷരങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന കുത്തുകളെയും ചിഹ്നങ്ങളെയുമാണ് ❛നിക്കൂദ്❜ (נִקּוּד – Nikkud) എന്ന് പറയുന്നത്. പദങ്ങളുടെ ❛ഉച്ചാരണം❜ (pronunciation) നിർണ്ണയിക്കുന്നത് ഈ വൗവൽ പോയിൻ്റുകളാണ്. തിരുവെഴുത്തുകൾ ശ്രുതിമധുരമായി പാരായണം ചെയ്യാൻ സഹായിക്കുന്ന ❛ജപ അടയാളങ്ങൾ❜ (Cantillation Marks/Diacritics) അഥവാ, ❛വിരാമചിഹ്നങ്ങൾ, ഊന്നലിന്റെ സൂചനകൾ❜ എന്നിവയ്ക്കാണ് ❛താമീം❜ (טעמים – Ta’amim) എന്നു പറയുന്നത്. പാഠങ്ങളുടെ സ്വരലയവും (rhythm) സ്വരമാധുര്യവും (melody) അഥവാ, പാരായണ രീതിയും സംഗീതപരമായ താളവും നിർണ്ണയിക്കുന്നത് ❛കാന്റിലേഷൻ മാർക്സ്❜ ആണ്. ഉല്പത്തി 3:15-ലെ നിക്കൂദും താമീമും ചേർന്നുള്ള ദൈവനാമം യഥാക്രമം: ടെട്രാഗ്രാമറ്റൺ ➨ יהוה + വൗവൽ പോയിൻ്റുകൾ  יְהֹוָה + കാന്റിലേഷൻ മാർക്ക്  יְהֹוָ֖ה എന്നിങ്ങനെയാണ്. (സൂംചെയ്ത് നോക്കുക). [കാണുക: Hebrew AlphabetHebrew Alphabet Sound, and Vowels]

ദൈവനാമത്തിൻ്റെ ഉച്ചാരണം: 
➦ ❝നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല❞ എന്ന മൂന്നാം കല്പനയെ ഭയപ്പെട്ട് (പുറ, 20:7; ആവ, 5:11; ലേവ്യ, 24:16), ദൈവത്തിൻ്റെ വിശുദ്ധനാമം വൃഥാ ഉപയോഗിക്കാതിരിക്കാനും മൂന്നാം കല്പന ലംഘിക്കാതിരിക്കാനും ദൈവത്തെ പരാമർശിക്കേണ്ടി വരുമ്പോൾ, യെഹൂദന്മാർ സാധാരണയായി ❛അദോനായ്❜ (Adonai), ❛ഹഷേം❜ (HaShem) എന്നീ പദങ്ങളാണ് തൽസ്ഥാനത്ത് ബഹുമാനപൂർവ്വം ഉപയോഗിച്ചുവരുന്നത്. വിശുദ്ധനാമം നേരിട്ട് ഉച്ചരിക്കുന്നത് ഒഴിവാക്കാൻ, പ്രാർത്ഥനയിലും സിനഗോഗ് ശുശ്രൂഷകളിലും ❛എന്റെ കർത്താവ്❜ (My Lord) എന്നർത്ഥമുള്ള ❛അദോനായ്❜ (Adonai) എന്ന പദവും, ദൈനംദിന സംഭാഷണങ്ങളിലും അനൗപചാരിക സന്ദർഭങ്ങളിലും ❛ആ പേര്❜ (The Name) എന്നർത്ഥമുള്ള ❛ഹഷേം❜ (HaShem) എന്ന പദവുമാണ് പുരാതനകാലം മുതൽ അവർ ഉപയോഗിച്ചുപോരുന്നത്. അതിനാൽ, ദൈവനാമത്തിൻ്റെ യഥാർത്ഥ ഉച്ചാരണം (pronunciation) എന്താണെന്ന് യെഹൂദാ റബ്ബിമാർക്കുപോലും നിശ്ചയമില്ല. 19-20 നൂറ്റാണ്ടുമുതൽ ഒരു വിഭാഗം അംഗീകരിച്ചിരിക്കുന്നത്, ❛യാഹ്വേ❜ (Yahweh) എന്നാണ്. എന്നാൽ നിലവിലുള്ള സ്വരാക്ഷര ബിന്ദുക്കൾ (Vowel Points) പ്രകാരം, ❛യ്‍ഹ്വ്ഹ്❜ (YHWH) എന്ന ചതുരക്ഷരിയുടെ (Tetragrammaton) ഉച്ചാരണം അതുതന്നെയാണോ എന്നകാര്യം സന്ദിഗ്ദ്ധമാണ്. നമുക്കതൊന്ന് പരിശോധിക്കാം:

☛ Strong’s Concordance-ലും Tanakh-ലും ദൈവനാമത്തിൽ ചെറിയ വ്യത്യാസമുണ്ട്. ഉദാ: പുറപ്പാട് 3:15-ലെ ദൈവനാമം Concordance-ൽ ഇങ്ങനെയാണ് ➨ יְהוָ֞ה കാണുന്നത്. [കാണുക: Bible Hub]. എന്നാൽ എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ ഇപ്രകാരമാണ് ➨ יְהֹוָ֞ה കാണുന്നത്: [കാണുക: The Complete Tanakh]. Concordance-ലും Tanakh-ലും കാന്റിലേഷൻ മാർക്ക് ഒന്നുതന്നെയാണ്. എന്നാൽ എബ്രായ ബൈബിളിൽ ❛ഹേ❜ (➨הֹ – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിനു് മുകളിൽ ഒരു ❛വൗവൽ പോയിൻ്റ്❜ അധികമുണ്ട്. അത് ഉച്ചാരണത്തെ ബാധിക്കും. എന്നാൽ ഉല്പത്തി 9:26-ൻ്റെ Concordance-ൽ יְהֹוָ֖ה വൗവൽ പോയിൻ്റ് കൃത്യമാണ്. അവിടെ കാന്റിലേഷൻ മാർക്കിൽ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്; അത് ഉച്ചാരണത്തെ ബാധിക്കുന്നതുമല്ല: [കാണുക: Bible Hub]. നമുക്ക് പുറപ്പാട് 3:15-ലെ രണ്ടിൻ്റെയും ഉച്ചാരണം പരിശോധിക്കാം. ആദ്യം Concordance-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ വ്യജ്ഞാനാക്ഷരമായ ❛യോദ്❜ (י – Yod) [ഉച്ചാരണം: യ് -Y] എന്ന അക്ഷരത്തിൻ്റെ അടിയിൽ ലംബമായി വരുന്ന രണ്ട് ബിന്ദു അഥവാ, വൗവൽ പോയിൻ്റിൻ്റെ പേര് ❛ഷെവാ❜ (שְׁוָא – sheva) എന്നാണ്. ഷെവാ രണ്ട് തരത്തിലുണ്ട്: 1. ❛ഷെവാ നാഹ്❜ (sheva nach): ഇത് നിശ്ശബ്ദമായ ❛ഷെവാ❜ ആണ്. 2. ❛ഷെവാ നാ❜ (sheva na): ഇത് ❛എ❜ (e) എന്ന ശബ്ദത്തിന് സമാനമായ ഒരു ചെറിയ സ്വരം നൽകുന്നു. ഇവിടെയുള്ളത് ❛sheva na❜ ആണ്. അതിനാൽ, ആദ്യാക്ഷരത്തോടൊപ്പം സ്വരാക്ഷരം ചേരുമ്പോൾ, മലയാളത്തിൽ ❛യ്+എ=യ❜ എന്നും ഇംഗ്ലീഷിൽ ❛Y+e=Ye❜ എന്നും ഉച്ചാരണം ലഭിക്കുന്നു. രണ്ടാമത്തെ അക്ഷരമായ ❛ഹേ❜ (ה – Heh) [ഉച്ചാരണം: ഹ് – H] എന്ന അക്ഷരത്തോടൊപ്പം വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, ഇവിടെ ❛ഹ്–H❜ എന്ന അതേ ഉച്ചാരണം തന്നെയാണുള്ളത്. മൂന്നാമത്തെ അക്ഷരമായ ❛വാവ്❜ (ו – Waw) [ഉച്ചാരണം: വ് – W] എന്ന അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന വൗവൽ പോയിൻ്റ് ❛കൊമെറ്റ്സ്❜ (Komets) ആണ്. അതിനു് മലയാളത്തിലെ ❛ആ❜ ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട ❛a❜ ശബ്ദമാണ്. അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന കാന്റിലേഷൻ മാർക്ക് (മുകളിൽ കാണുന്ന വലത്തോട്ട് വളഞ്ഞ രണ്ട് വരകൾ) ❛പഷ്ത❜ (פַּשְׁטָא – pashta) എന്നും ❛മുനാച്ച്❜ (מֻנַּח – munach) എന്നും അറിയപ്പെടുന്നു. അത് ❛തോറ❜ (Torah) പാരായണത്തിലെ സംഗീതവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ, മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം ❛വ്+ആ=വാ❜ എന്നും, ഇംഗ്ലീഷിൽ ❛V+a =Va❜ എന്നും ഉച്ചാരണം ലഭിക്കുന്നു. നാലാമത്തെ അക്ഷരമായ  ❛ഹേ❜ (ה – Heh) [ഉച്ചാരണം: ഹ് – H] എന്ന അക്ഷരത്തോടൊപ്പം വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, അതിൻ്റെ ഉച്ചാരണം ❛ഹ്–H❜ എന്നുതന്നെയാണ്. തന്മൂലം, ഉല്പത്തി 3:15-ലെ Concordance-ൻ്റെ ഉച്ചാരണം: ❛യ+ഹ്+വാ+ഹ് = യഹ്വാഹ്❜ (Yehvah) എന്ന ഉച്ചാരണം ലഭിക്കുന്നു. അതിനാലായിരിക്കും, 19–20-നൂറ്റാണ്ടിലെ പണ്ഡിതന്മാർ ❛യാഹ്വേ ⁃⁃ Yahweh❜ എന്ന് മനസ്സിലാക്കാൻ കാരണം.

Tanakh-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ അക്ഷരത്തോടൊപ്പം മുകളിൽ നാം കണ്ടപോലെ, വൗവൽ പോയിൻ്റ് ചേർന്നപ്പോൾ, ❛–Ye❜ എന്നാണ് ഉച്ചാരണം. എന്നാൽ ഇവിടെ രണ്ടാമത്തെ അക്ഷരത്തിൻ്റെ മുകളിൽ ❛ഹോലം❜ (חֹלֶם – Holam) എന്ന ഒരു വൗവൽ പോയിൻ്റുണ്ട്. ❛ഹോലം❜ ഒരു നീണ്ട ❛ഓ❜ (o) ശബ്ദമാണ്. അതിനാൽ, ഇവിടുത്തെ രണ്ടാമത്തെ അക്ഷരത്തിനു്, ❛ഹ്+ഓ=ഹോ❜ (H+o=Ho) എന്നാണ് ഉച്ചാരണം. ഇവിടെയും മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, ❛വ്+ആ=വാ❜ (V+a=Va) എന്നാണ്. നാലാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, ❛ഹ്❜ (H) എന്നുതന്നെയാണ്. തന്മൂലം, Tanakh-ൻ്റെ ഉച്ചാരണം: ❛യഹോവാഹ്❜ എന്ന് ലഭിക്കും. ഇംഗ്ലീഷിൽ ❛Yehovah❜ എന്നും കിട്ടും. Blue Letter Bible-ൻ്റെ Concordance-ൽ ദൈവനാമത്തിൻ്റെ ഒറിജിനൽ പദം അല്ലെങ്കിൽ, അടിസ്ഥാന രൂപമായി കാണുന്നത് Tanakh-ൽ പറഞ്ഞിരിക്കുന്ന അതേ രൂപം ➨ ❛יְהֹוָה❜ ആണ്. (അവിടെ ഒരു വ്യത്യാസം തോന്നും; എന്നാൽ അതൊന്ന് Copy paste ചെയ്ത് നോക്കിയാൽ വ്യക്തമാകും). [കാണുക: ഉല്പത്തി 9:26 ➤ Blue Letter BibleBible Hub]. അതിനാൽ, ദൈവനാമത്തിൻ്റെ കൃത്യമായ ലിപ്യന്തരണം (Transliteration) ❛യഹോവ❜ (Jehovah) എന്നോ, ❛യാഹ്വേ❜ (Yahweh) എന്നോ അല്ല; ❛യഹോവാഹ്❜ (Yehovah) എന്നാണെന്ന് മനസ്സിലാക്കാം. ദൈവനാമം യഹോവാഹ് എന്നാണ് ലിപ്യന്തരണം ചെയ്യേണ്ടത് എന്നതിന് മറ്റൊരു തെളിവുണ്ട്: ദൈവനാമം മൂലകൃതിയിൽ എഴുതിയിരുന്നത് ചതുരക്ഷരിയിൽ (Tetragrammaton) അഥവാ, നാലു വ്യജ്ഞനാക്ഷരം കൊണ്ടാണെന്ന് തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. എന്നാൽ ❛യാഹ്വേ❜ (യാ,ഹ്,വേ) എന്നെഴുതിയാലും ❛യഹോവ❜ എന്നെഴുതിയാലും, മൂന്നു വ്യജ്ഞനാക്ഷരം മാത്രമേ മലയാളത്തിൽ ഉണ്ടാകയുള്ളു. തന്മൂലം, അത് വചനവിരുദ്ധമായ ലിപ്യന്തരണമാണ്. നാല് വ്യജ്ഞാനാക്ഷരങ്ങളും സ്വരാക്ഷരങ്ങളും കൃത്യമായി ചേരുമ്പോൾ, യഹോവാഹ് (Yehovah) എന്നുവരും. എന്നാൽ എബ്രായയിലെ ❛ഹേ❜ (ה – Heh) എന്ന അക്ഷരം (ഉച്ചാരണം: ഹ് – h) വാക്കുകളുടെ അവസാനം വരുമ്പോൾ അത് നിശബ്ദമായിരിക്കും. തന്മൂലം, ദൈവനാമത്തിൻ്റെ (יהוה) ❛ലിപ്യന്തരണം❜ (Transliteration) ❛യഹോവാഹ്❜ (Yehovah) എന്നും ❛ഉച്ചാരണം❜ (Pronunciation) ❛യഹോവാ❜ (Yehova) എന്നുമാണ്. അതായത്, എഴുതുമ്പോൾ ❛യഹോവാഹ്❜ (Yehovah) എന്നും വായിക്കുമ്പോൾ ❛യഹോവാ❜ (Yehova) എന്നുമാണ്. [കാണുക: Hebrew Alphabetകേൾക്കുക: Pronunciation]

യഹോവാഹ് എന്ന ദൈവനാമത്തിൻ്റെ സവിശേഷത: 
➦ ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 31:1832:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17ആവ, 5:6-21). പത്തുകല്പനകളിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.❞ (പുറ, 20:2-3ആവ, 5:6-7). പത്തു കല്പനകളിൽ എട്ടുപ്രാവശ്യം ദൈവം തൻ്റെ നാമം പ്രസ്താവിച്ചിട്ടുണ്ട്: [Masoretic Text കാണുക: പുറ,20:2; 20:5; 20:7; 20:7; 20:10; 20:11; 20:11; 20:12]. ദൈവം കല്പനകൾ എല്ലാം നല്കിയശേഷമാണ് മോശെ മരുഭൂമിയിൽവെച്ച് പഞ്ചഗ്രന്ഥങ്ങൾ എഴുതിത്തുടങ്ങിയതെന്ന് നമുക്കറിയാം. അപ്പോൾ, നാലു വ്യജ്ഞനാക്ഷരങ്ങളുള്ള ❛יהוה❜ (യ്ഹ്വ്ഹ്) എന്ന തൻ്റെ നാമം തൻ്റെ വിരലുകൾകൊണ്ട് ആദ്യം കല്പലകകളിൽ എഴുതിയത് ദൈവം തന്നെയാണ്. അതിനാൽ, ആ നാമം ഏത് ഭാഷയിലേക്ക് ലിപ്യന്തരണം ചെയ്താലും നാല് വ്യജ്ഞനാക്ഷരങ്ങൾ കൃത്യമായിട്ട് ഉണ്ടാകണം. യഹോവ, യാഹ്വേ എന്നീ നാമങ്ങളിൽ അതില്ല. ദൈവം തൻ്റെ വിരലുകൾകൊണ്ട് എഴുതിക്കൊടുത്ത പേരിലെ അക്ഷരങ്ങളെ കൂട്ടുവാനോ, കുറയ്ക്കുവാനോ മനുഷ്യർക്ക് അധികാരമില്ല. ഭാഷ മാറുന്നതിനനുസരിച്ച് ഉച്ചാരണത്തിൽ ചെറിയ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യജ്ഞനാക്ഷരങ്ങൾ കുറയുകയോ, കൂടുകയോ ചെയ്യുന്നത് എങ്ങനെയാണ്? അതിനാൽ, യഹോവാഹ് (Yehovah) എന്നാണ് മലയാളത്തിൽ ലിപ്യന്തരണം ചെയ്യേണ്ടതെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.

മറ്റൊരു തെളിവ്: 
The New Messianic Version ബൈബിളിൽ, പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവനാമം വരുന്ന സ്ഥാനങ്ങളിലെല്ലാം ❛Yehovah❜ എന്നാണ് കാണുന്നത്: (കാണുക: ഉല്പ, 2:7മത്താ, 4:7). ❛ടോവ് റോസ്❜ (Tov Rose) എന്ന ഒരു മശീയാനിക് യഹൂദ (Messianic Jew) പണ്ഡിതനും എഴുത്തുകാരനുമാണ് (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. പൂർണ്ണമായ The New Messianic Version Bible പ്രസിദ്ധീകരിച്ചത് 2018 സെപ്റ്റംബർ 14-നാണ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ❛മശീയാനിക് യെഹൂദർ❜ (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ [തോറാ (Torah) പാരായണം, ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). അതിനാൽ, യെഹൂദന്മാരുടെ ബൈബിൾ വിശ്വസയോഗ്യമായി കണക്കാക്കാം. [കാണുക: യെഹൂദന്നു എന്തു വിശേഷത?]

KJV പോലുള്ള ഇംഗ്ലീഷ് ബൈബിളിൽ കാണുന്ന ❛ജെഹോവ❜ (JEHOVAH) എന്നത് തെറ്റായ ഉച്ചാരണമാണ്: [Exo, 6:3]. എബ്രായ ബൈബിളിന്റെ മൂലപാഠം പുനർനിർമ്മിക്കാൻ ഏകദേശം 6-മുതൽ 10-വരെ നൂറ്റാണ്ടുകളിൽ പ്രവർത്തിച്ചത് മസോറെറ്റുകൾ (Masoretes) ആണ് ❛YHWH❜ എന്ന ചതുരക്ഷരിയിലേക്ക് (Tetragrammaton) ❛അദോനായി❜ (Adonai) അല്ലെങ്കിൽ, എലോഹിം (Elohim) എന്ന എബ്രായ പദത്തിൻ്റെ സ്വരാക്ഷര ചിഹ്നങ്ങൾ ചേർത്തത്. എന്നാൽ ലാറ്റിൻ സംസാരിക്കുന്ന ക്രിസ്ത്യൻ പണ്ഡിതന്മാർ Y ലാറ്റിനിൽ നിലവിലില്ലാത്തത്തിനാൽ പകരം I അല്ലെങ്കിൽ J ഉപയോഗിച്ചു. (ഇതിന്റെ രണ്ടാമത്തെത് I-യുടെ ഒരു വകഭേദമായി ലാറ്റിനിൽ നിലവിലുണ്ട്) അങ്ങനെ, ടെട്രാഗ്രാമറ്റൺ കൃത്രിമ ലാറ്റിനൈസ് ചെയ്ത നാമമായ ❛ജെഹോവ❜ (JeHoWaH) ആയി മാറി. മധ്യകാല യൂറോപ്പിലുടനീളം പേരിന്റെ ഉപയോഗം വ്യാപിച്ചതോടെ, ലാറ്റിൻ ഭാഷയേക്കാൾ പ്രാദേശിക ഭാഷയനുസരിച്ച് J എന്നത് പ്രാരംഭ അക്ഷരമായി ഉച്ചരിക്കപ്പെട്ടു: ➤[കാണുക: YHWH Meaning & Facts Britannica]. KJV-യുടെ 1611-ലെ ഒറിജിനൽ പരിഭാഷയിൽ ❛IEHOVAH❜ എന്ന് കാണാൻ കഴിയും. ➤[കാണുക: KJV 1611 OriginalExodus 6:3]

Jewish Virtual Library-ലും മറ്റൊരു രൂപത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ചില ക്രിസ്തീയ പണ്ഡിതന്മാർ ചതുരക്ഷരി (four-letter) നാമത്തെ “ജെഹോവ” (Jehovah) എന്ന് വിവർത്തനം ചെയ്യുന്നു, എന്നാൽ ഈ ഉച്ചാരണം പ്രത്യേകിച്ച് ഉണ്ടാവാനിടയില്ല. പുരാതന ജൂത ഗ്രന്ഥങ്ങൾ YHVH എന്ന് എഴുതിയിരിക്കുന്നതുപോലെ ഉച്ചരിക്കരുതെന്ന് ആളുകളെ ഓർമ്മിപ്പിക്കാൻ, “Adonai” (YHVH എന്നതിന് പകരം ഉപയോഗിക്കുന്ന സാധാരണ പദം) എന്ന നാമത്തിന്റെ സ്വരാക്ഷരങ്ങൾ YHVH എന്ന അക്ഷരത്തിന്റെ കീഴിൽ ചേർത്തിരുന്നു എന്ന വസ്തുതയിൽ നിന്നാണ്, ❛ജെഹോവ❜ (Jehovah) എന്ന വാക്ക് ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിലെ ഒരു ജർമ്മൻ ക്രിസ്ത്യൻ എഴുത്തുകാരൻ, പോപ്പിനായി ബൈബിൾ ലാറ്റിനിലേക്ക് ലിപ്യന്തരണം (Transliteration) ചെയ്യുമ്പോൾ, തന്റെ ഗ്രന്ഥങ്ങളിൽ കാണുന്നതുപോലെ, YHVH എന്ന വ്യഞ്ജനാക്ഷരങ്ങളും അദോനായിയുടെ (Adonai) സ്വരാക്ഷരങ്ങളും ഉപയോഗിച്ച് നാമം എഴുതി, JeHoVaH എന്ന വാക്ക് കണ്ടുപിടിച്ചു, അങ്ങനെ YHVH എന്ന പേര് നിലച്ചു. ➤[കാണുക: Jewish Virtual Library

ദൈവനാമത്തിലെ ഉപസർഗ്ഗങ്ങൾ (Prefixes): 
➦ എബ്രായ വ്യാകരണത്തിൽ ❛വിഭക്തികൾ❜ (cases) സാധാരണയായി കാണാൻ കഴിയില്ല. എന്നാൽ പ്രത്യയങ്ങളും (suffixes) ഉപസർഗ്ഗങ്ങളും (prefixes) ഉണ്ട്. ഗ്രീക്കിലും ലാറ്റിനിലും സംസ്കൃതത്തിലും മലയാളത്തിലും വിഭക്തികളും പ്രത്യയങ്ങളും ഉപസർഗ്ഗങ്ങളുമുണ്ട്. പദങ്ങളുടെ ❛മുന്നിൽ❜ അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ, അക്ഷരങ്ങളെയാണ് ❛ഉപസർഗ്ഗം❜ (Prefix) എന്നു പറയുന്നന്നത്. എന്നാൽ ഗ്രീക്കിലോ, മലയാളത്തിലോ നാമപദങ്ങൾക്ക് രൂപഭേദം വരുത്താൻ ഉപസർഗ്ഗം ഒരിക്കലും ചേർക്കില്ല. അതായത്, മലയാളത്തിൽ ❛യഹോവ, യേശു, ദൈവം, പിതാവ്, പുത്രൻ❜ എന്നീ നാമങ്ങളുടെ മുമ്പിൽ ഒരിക്കലും ഉപസർഗ്ഗം കാണാൻ കഴിയില്ല; എന്നാൽ പിന്നിൽ പ്രത്യയം (suffix) കാണാൻ കഴിയും: ഉദാ: ❛പിതാവിനെ, പിതാവിനോടു, പിതാവിനു❜ ഇവിടെ പിതാവ് എന്ന നാമത്തിനൊപ്പം ❛എ, ഓട്, ഉ്❜ എന്നീ അക്ഷരങ്ങൾ പ്രത്യയമായി ചേർന്നപ്പോൾ, ❛പിതാവ്❜ എന്ന നാമപദത്തിന് രൂപഭേദം വന്നു. ഗ്രീക്കിലും അങ്ങനെ കാണാൻ കഴിയും: ❛തെയോസ്❜ (θεός – theos) എന്ന പദത്തോടൊപ്പം ❛ഓൻ❜ (on – ὸν) എന്ന രണ്ടക്ഷരം പ്രത്യയമായി ചേർന്നപ്പോൾ, ❛ദൈവം❜ (θεός) എന്ന നാമപദം ❛ദൈവത്തെ❜ എന്നർത്ഥമുള്ള ❛തെയോൻ❜ (theon – θεὸν) എന്നായി: (ലൂക്കൊ, 5:26). യേശു എന്ന പേരിനു പിന്നിലും പ്രത്യയം ചേർന്നിട്ടുണ്ട്. [കാണുക: ഗ്രീക്ക് ഗ്രാമർ (വിഭക്തി, പ്രത്യയം, ഉപസർഗ്ഗം)]. എന്നാൽ എബ്രായയിൽ നേരെ തിരിച്ചാണ്. നാമത്തിനു് പിന്നിൽ പ്രത്യയം (suffix) ആയിട്ടല്ല; മുന്നിൽ ഉപസർഗ്ഗം (Prefix) ആയിട്ടാണ് അക്ഷരങ്ങൾ ചേർന്ന് നാമത്തിനു് രൂപഭേദം വരുന്നത്. ചില ഉദാഹരണങ്ങൾ കാണാം: 
❶ ❛യഹോവയ്ക്കു❜ (to LORD) എന്നർത്ഥത്തിൽ לַֽיהוָֽה (la-Yehovah – ല-യഹോവ) എന്ന് ആവർത്തിച്ചു കാണാൻ കഴിയും. [ഉല്പത്തി 4:3ഉല്പത്തി 8:20ഉല്പത്തി 12:7]. 
❷ ❛യഹോവയിൽ❜ (In LORD) എന്നർത്ഥതിൽ בַּֽיהוָ֑ה (be-Yehovah – ബി-യഹോവ) എന്നും കാണാം: [ഉല്പത്തി 15:6ഉല്പത്തി 24:3].
 ❛യഹോവയാൽ❜ (For Yehovah) എന്നർത്ഥത്തിൽ מֵיְהוָ֖ה (me-Yehova – മെ-യഹോവ) എന്നും കാണാം: [ഉല്പത്തി 18:14ഉല്പത്തി 24:50].
❹ ❛പിന്നെ യഹോവ❜ (Then Yehovah) എന്നർത്ഥത്തിൽ וַֽיהוָ֗ה (va-Yehova – വാ- യഹോവ) എന്നും കാണാം: [ഉല്പത്തി 19:24ഉല്പത്തി 21:1ഉല്പത്തി 24:1].
❺ ❛യഹോവയെപ്പോലെ❜ (Like Yehovah) എന്നർത്ഥത്തിൽ כַּיהוָ֥ה (ka-Yehovah – കാ-യഹോവ) എന്നും കാണാം: [പുറപ്പാട് 8:10]. ഇതുപോലെ അനവധിയുണ്ട്. ഇതൊക്കെ സന്ദർഭം അനുസരിച്ച് ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമത്തിന് രൂപഭേദം വരുത്തുന്ന ഉപസർഗ്ഗങ്ങളാണ്. അതിനാൽ പ്രത്യേകം ഓർക്കുക: ❛യഹോവാഹ്❜ എന്നാണ് പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് അല്ലെങ്കിൽ, ദൈവനാമത്തിൻ്റെ അടിസ്ഥാന രൂപം. എന്നാൽ ആ നാമത്തോടൊപ്പം മറ്റു ❛വ്യജ്ഞനാക്ഷരങ്ങളും വൗവൽ പോയിൻ്റ്സും❜ ഉപസർഗ്ഗമായി ചേർന്ന് ദൈവനാമത്തിന് സന്ദർഭം അനുസരിച്ച് രൂപഭേദം വരുന്നതായി വചനത്തിൽ കാണാം. അതായത്, യഹോവാഹ് (Yehovah) കൃത്യമായ നാമമായിരിക്കില്ല എല്ലായിടത്തും കാണുന്നത്.

യാഹ് എന്ന ദൈവനാമം: 
➦ ❛Yehovah❜ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ❛יָ֔הּ❜ (യാഹ് – JAH) എന്ന നാമം എബ്രായയിൽ നാല്പത്താറു വാക്യങ്ങളിലായി അൻപതു പ്രാവശ്യം കാണാം: [BiBle Hub]. തനാഖിൽ (Tanakh) ❛സ്തുതിക്കുക❜ (Praise ye) എന്നർത്ഥമുള്ള ❛ഹല്ലേലൂ❜ (הַֽלְלוּ – Hallelu) എന്ന പദം ഉപസർഗ്ഗമായി (Prefix) ചേർത്തുകൊണ്ട്, ❛ഹല്ലേലൂയാഹ്❜ (הַֽלְלוּיָ֨הּ – Hallelujah) എന്നു ഇരുപത്തിനാലു വാക്യങ്ങളിൽ കാണാം: ഏഴു സങ്കീർത്തനങ്ങളിൽ ഓരോ പ്രാവശ്യം വീതവും (104:35; 105;45; 111:1; 112:1; 115:18; 116;19; 117:2) ഏഴു സങ്കീർത്തനങ്ങളിൽ രണ്ടു പ്രാവശ്യം വീതവും (106:1,48; 113:1; 113:9; 146:1,10; 147:1,20; 148:1,14, 149:1,9; 150:1,6) ഒരു സങ്കീർത്തനത്തിൽ മൂന്നുപ്രാവശ്യവും കാണാം (135:1; 135:3; 135:21). Tanakh-ൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ ബാക്കി സ്ഥാനങ്ങളിൽ ❛The Eternal❜ എന്നും (പുറ, 15:2; 17:16; യെശ, 38:12), ❛God❜ എന്നും പരിഭാഷ (Translation) ചെയ്തും (118:5,14,17,18,19), ചിലയിടത്ത്, ❛Yah❜ എന്നു ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (സങ്കീ, 68:5; 68:19; 77:12; 89:9; യെശ, 26:4). KJV-യിൽ ❛Hallelujah❜ എന്ന പദത്തെ പിരിച്ചു ❛Praise ye the LORD❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (104:35). സത്യവേദപുസ്തകത്തിൽ ❛ഹല്ലേലൂയാ❜ എന്നത് പിരിച്ചു ❛യഹോവ❜ (יְהֹוָ֞ה) എന്ന പൂർണ്ണ നാമവും ചേർത്ത്, ❛യഹോവയെ സ്തുതിപ്പിൻ❜ എന്നാണ് കാണുന്നത്: (104:35). KJV-യിലും സത്യവേദപുസ്തകത്തിലും “❛Aallelujah❜ (Ἁλληλουϊά) എന്ന പൂർണ്ണപ്രയോഗം പഴയനിയമത്തിലില്ല; വെളിപ്പാടിലാണുള്ളത്: (19:1,3,4,6). അതായത്, ❛Hallelujah❜ (הַֽלְלוּ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ പരിഭാഷ (Translation) ചെയ്തും പുതിയനിയമത്തിൽ ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. ❛JAH❜ എന്നു KJV-യിൽ ഒരു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ ❛The Lord❜ എന്നുമാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (സങ്കീ, 68:4). മലയാളത്തിൽ ❛യാഹ്❜ എന്നു നാലു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ ❛യഹോവ❜ എന്നുമാണ്: (സങ്കീ, 68:4; 68:18; യെശ, 12:2; 26:4). 

ചുരുക്ക ദൈവനാമത്തിൻ്റെ ഉച്ചാരണം: 
➦ ❛Yehovah❜ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ❛Yah❜ (യാഹ്) എന്ന നാമത്തിൻ്റെ രണ്ടു വ്യജ്ഞനാക്ഷരം ഇപ്രകാരം ➨ ❛יהּ❜ ആണ്. ഇത് ദൈവനാമമായ ചതുരക്ഷരിയുടെ ❛יהוה❜ (Tetragrammaton) ആദ്യത്തെ രണ്ടക്ഷരങ്ങളാണ്. വ്യജ്ഞനാക്ഷരങ്ങളോടു കൂടെ വൗവൽ പോയ്ൻ്റ്സ് ചേർത്ത നാമം ഇപ്രകാരം ➨ ❛יָהּ❜ ആണ്. ആദ്യ അക്ഷരത്തിൽ മാത്രമാണ് വൗവൽ പൊയിൻ്റുള്ളത്. അത്, ❛കൊമെറ്റ്സ്❜ (Komets) ആണ്. അതിനു് മലയാളത്തിലെ ❛ആ❜ ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട ❛a❜ ശബ്ദമാണ്. അതായത്, ❛യ്+ആ=യാ❜ എന്നും ഇംഗ്ലീഷിൽ ❛Y+a=Ya❜ എന്നും ആകും. രണ്ടാമത്തെ അക്ഷരമായ യോദിൻ്റെ ഉള്ളിൽ കാണുന്ന ബിന്ദു ➨ ❛הּ❜, “ദാഗേഷ്” (דָּגֵשׁ – dagesh) എന്നു പേരുള്ള ഒരു ഡയാക്രിറ്റിക്കൽ ചിഹ്നം (diacritical mark) ആണ്. ഇത്, വൗവൽ പോയിൻ്റ്സിൽനിന്നും കാൻ്റിലേഷൻ മാർക്സിൽനിന്നും വിഭിന്നമാണ്. ❛ദാഗേഷ്❜ എബ്രായയിൽ അക്ഷരങ്ങളോടു ചേർക്കുന്ന ഒരു പ്രത്യേക സൂചനാടയാളമാണ്. ❛ഹേ❜ (ה – Heh) എന്ന വ്യഞ്ജനാക്ഷരത്തിണ്ട് (ഉച്ചാരണം: ഹ് – h) ഉച്ചാരണം മൂദുവാണെന്ന് മുകളിൽ പറഞ്ഞതാണ്. എന്നാൽ ഇവിടെ ❛ദാഗേഷ്❜ എന്ന ഒരു ബിന്ദു അക്ഷരത്തിൻ്റെ ഉള്ളിൽ വരുന്നതിനാൽ, ❛ഹ്❜ (הּ) എന്ന ഉച്ചാരണം ശക്തിപ്പെടുന്നു. അതായത്, ❛യാ+ഹ്=യാഹ് (Ya+h=Yah) എന്നാണ് ഉച്ചാരണം. ❛Yah❜ എന്ന ദൈവനാമത്തോടൊപ്പം കാൻ്റിലേഷൻ മാർക്കും ചേർന്നാൽ ഇപ്രകാരം ➨ יָ֔הּ ആണ്. കാൻ്റിലേഷൻ മാർക്സ് ഉച്ചാരണത്തിനു് കാര്യമായ വ്യത്യാസം വരുത്തുന്നില്ലെന്ന് മുകളിൽ നാം കണ്ടതാണ്. തന്മൂലം, ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തിനു് മലയാളത്തിൽ ❛യാഹ്❜ എന്നും ഇംഗ്ലീഷിൽ ❛Yah❜ എന്നും തന്നെയാണ് ഉച്ചാരണം. ❛ഹേ❜ (ה – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിൻ്റെ ഹ് എന്ന ഉച്ചാരണം ശക്തിയുള്ളതാകയാൽ ❛יָהּ❜ എന്ന ചുരുക്ക ദൈവനാമത്തിൻ്റെ ❛ലിപ്യന്തരണവും❜ (Transliteration) ❛ഉച്ചാരണവും❜ (Pronunciation) യാഹ് (Yah) എന്നുതന്നെയാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ ❛Yah❜ എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്നത്. ➤[കാണുക: Psalms 68:568:19;77:1289:9Psalms 26:4]. സത്യവേദപുസ്തകത്തിലെ ❛യാഹ്❜ എന്ന ലിപ്യന്തരണം കൃത്യമാണ്. ചില Concordance-ൽ ❛യാഹ്❜ എന്ന് ശക്തമായ ഉച്ചാരണം ലഭിക്കാൻ, ഇംഗ്ലീഷിലെ h എന്ന അക്ഷരം ഒരെണ്ണം അധികമായി ചേർത്ത്, Yahh എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നത് കാണാം. ➤[കാണുക: Bible Hub]. യാഹ് എന്ന ദൈവനാമത്തിൻ്റെ ഉച്ചാരണം കേൾക്കുക: (pronunciation).

❝യഹോവാഹിൻ്റെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.❞
(സദൃശ്യവാക്യം 18:10)
❝യഹോവാഹിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവാഹ് അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവാഹ് വിളിപ്പാനുള്ളവരും ഉണ്ടാകും.❞
(യോവേൽ 2:32)

യേസൂസ് (Iēsous) എന്ന നാമം: 
➦ ❝യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തോസ് എന്നു പേരുള്ള യേസൂസിനെ ജനിച്ചു.❞ (മത്താ, 1:16). നമ്മുടെ കർത്താവും രക്ഷിതാവമായവൻ്റെ പേരിൻ്റെ ശരിയായ ലിപ്യന്തരണം ❛യേശു❜ എന്നല്ല; ❛യേസൂസ്❜ (Iēsous) എന്നാണ്. എന്നാൽ യേസൂസ് എന്ന കർത്തൃനാമത്തിനു് എബ്രായ, ഗ്രീക്ക് ഭാഷകളിലൂടെ കടന്നുവന്ന സമ്പന്നമായ ഒരു പദോത്ഭവ പശ്ചാത്തലമുണ്ട്. 
❶ എബ്രായയിൽ ❛യെഹോശൂവാ❜ (יְהוֹשֻׁ֥עַ – Yehoshua) എന്ന നാമം 218 പ്രാവശ്യം കാണാം. പേരിനർത്ഥം: ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നാണർത്ഥം. ➤[കാണുക: Blue Letter Bible]. ❛യെഹോശൂവാ❜ (Yehoshua) എന്ന നാമത്തെ, KJV-യിൽ ❛Jehoshua, Joshua❜ എന്നിങ്ങനെ അഭിന്നമായിട്ടാണ് ലിപ്യന്തരണം (Transliteration) ചെയ്തിരിക്കുന്നത്: [കാണുക: Num, 13:16Exo, 17:10]. ❛യെഹോശൂവാ❜ (Yehoshua) എന്ന പൂർണ്ണനാമം ഇംഗ്ലീഷിൽ രണ്ടു പ്രാവശ്യവും (Num, 13:161Chr,7:27) മലയാളത്തിൽ ഒരിക്കൽ മാത്രവുമാണുള്ളത്: (1ദിന, 7:27). ബാക്കി എല്ലായിടത്തും ❛യോശുവ❜ (Yoshua) എന്നാണ് കാണുന്നത്. നൂൻ്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ ❛ഹോശേയെക്ക്❜ മോശെ കൊടുത്ത പേരാണ്, ❛യെഹോശൂവ അഥവാ, യോശുവ.❜ (സംഖ്യാ, 11:2813:16). എബ്രായരുടെ ഔദ്യോഗിക ബൈബിളായ തനഖിൻ്റെ (Tanakh) ഇംഗ്ലീഷ് പരിഭാഷയിൽ ❛Yehoshua❜ എന്ന നാമത്തെ എല്ലായിടത്തും ❛Joshua❜ എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്ന്. ഉദാ: [Num, 13:161Chr, 7:27]. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ രണ്ടിടത്തും ❛യേസൂസ്❜ (Iēsous) എന്നാണ് കാണുന്നത്: (പുറ, 17:101ദിന, 7:27). 
❷ ❛അവൻ (യഹോവ) രക്ഷിക്കുന്നു❜ (He saves) എന്നർത്ഥമുള്ള ❛യേശുവ❜ (יֵשׁ֡וּעַ – Yeshua) എന്ന പേര് 29 പ്രാവശ്യം കാണാം: [Bible Hubഎസ്രാ, 2:2]. യേശുവയും സെപ്റ്റ്വജിൻ്റിൽ ❛യേസൂസ്❜ (Iēsous) ആണ്: (എസ്രാ, 2:2). 
❸ ❛രക്ഷയെ❜ (Salvation) കുറിക്കുന്ന ❛യേശുവാ❜ (יְשׁוּעָה – Yeshuah) എന്ന സ്ത്രീലിംഗ നാമപദം 77 പ്രാവശ്യമുണ്ട്: [Bible Hubസങ്കീ, 119:155]. രക്ഷയെ കുറിക്കുന്ന ❛യേശുവാ❜ (Yeshuah) എന്ന എബ്രായപദം സെപ്റ്റ്വജിൻ്റിൽ ❛സോറ്റീറിയ❜ (σωτηρία – soteria), ❛സോറ്റീറിയൊസ്❜ (σωτήριος – soterios) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്: [കാണുക: Bible Hub 1Bible Hub 2]. ❝സീയോനിൽനിന്നു യിസ്രായേലിന്‍റെ രക്ഷ (יְשׁוּעָה – soterios) വന്നെങ്കിൽ!❞ എന്നാണ് സങ്കീർത്തകനായ ദാവീദിൻ്റെ പ്രാർത്ഥനയും പ്രത്യാശയും: (സങ്കീ, 14:753:6). ഈ വേദഭാഗത്ത്, ❛സീയോൻ❜ ആത്മീയർത്ഥത്തിൽ സ്വർഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്: (സങ്കീ, 20:2; 57:3; 121:1-2; എബ്രാ, 12:22). ദൈവത്തിൻ്റെ ❛രക്ഷയെ❜ (יְשׁוּעָה – σωτήριος) ആണ് ശിമ്യോൻ സ്വന്ത കണ്ണാൽ കണ്ടത്: [ലൂക്കൊ, 2:31-32]. ❝സകല ജഡവും ദൈവത്തിൻ്റെ രക്ഷയെ (יְשׁוּעָה – σωτήριος) കാണും❞ എന്നു യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് ലൂക്കൊസ് പറയുന്നത് സെപ്റ്റ്വജിൻ്റിൽ നിന്നാണ്: [കാണുക: യെശ, 40:5ലൂക്കൊ, 3:6]. എബ്രായ ബൈബിളിൽ ഈ പ്രവചനം കാണാൻ കഴിയില്ല. ❝മറ്റൊരുത്തനിലും രക്ഷ (יְשׁוּעָה – σωτηρία) ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:12). ഇവിടെ, യേശു ❛സോറ്റീറിയ❜ (σωτηρία – soteria) ആണ്. ഇതും കാണുക: (ലൂക്കൊ, 1:70-71). അതായത്, പുതിയനിയമത്തിൽ  ❛യേശുവാ❜ (יְשׁוּעָה – Yeshuah) അഥവാ, ❛സോറ്റീറിയൊസും, സോറ്റീറിയയും❜ (Salvation ) യേശുവാണ്. 
❹ ❛രക്ഷിക്കുക❜ (Save) എന്നർത്ഥമുള്ള ❛യാഷാ❜ ( יָשַׁע – Yasha) എന്ന ക്രിയാപദം 206 പ്രാവശ്യമുണ്ട്: [Bible Hubഇയ്യോ, 5:15]. ❛യാഷാ❜ എന്ന എബ്രായപദം പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും പുതിയനിയമ ഗ്രീക്കിലും ❛സോസോ❜ (σῴζω – sózó) എന്നാണ്: [Psa, 16:7Bible Hub]. ❝അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേസൂസ് എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ [മത്താ, 1:2]. ഈ വേദഭാഗത്ത്, ❛രക്ഷിക്കുക❜ (Save) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, എബ്രായയിലെ ❛യാഷാ❜ (Yasha) എന്ന പദത്തിനു് തുല്യമായ ❛സോസോ❜ (σῴζω – sózó) ആണ്. പുതിയനിയമത്തിൽ ദൈവം ക്രിസ്തോസിനെയാണ് രക്ഷയും രക്ഷയുടെ കൊമ്പും രക്ഷിതാവും രക്ഷാനായകനും ലോകരക്ഷിതാവും ആക്കിയിരിക്കുന്നത്. 

പേരിൻ്റെ നിഷ്പത്തി: 
➦ ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമവും ❛രക്ഷിക്കുക❜ എന്നർത്ഥമുള്ള ❛യാഷാ❜ (Yasha) എന്ന ക്രിയാപദവും സംയോജിച്ചാണ്, ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നർത്ഥമുള്ള ❛യെഹോശൂവാ അഥവാ, യോശുവ❜ എന്ന പേരുണ്ടായത്.  ❛യെഹോശൂവാ❜ (Yehoshua) ❛യോശുവ❜ (Yoshua) എന്നീ പേരുകളുടെ സംക്ഷിപ്ത രൂപമാണ്, ❛യേശുവ❜ (יֵשׁ֡וּעַ – Yeshua) എന്ന പേര്: (എസ്രാ, 2:2). ❛യെഹോശൂവയുടെ❜ അരാമിക്, ഹ്രസ്വ എബ്രായ പതിപ്പാണ് ❛യേശുവ❜ (Jeshua). ❛യഹോശുവാ❜ എന്ന പദത്തിനു് ❛യഹോവ രക്ഷയാകുന്നു❜ എന്നും ❛യേശുവ❜ എന്ന പദത്തിനു് ❛അവൻ രക്ഷയാകുന്നു❜ എന്നുമാണർത്ഥം: [കാണുക: പുറ, 17:10 ⁃⁃ എസ്രാ, 2:2]. ❛രക്ഷയെ❜ (Salvation) കുറിക്കുന്ന ❛യേശുവാ❜ (Yeshuah) എന്ന സ്ത്രീലിംഗ നാമപദവും ❛യാഷാ❜ (Yasha) എന്ന ക്രിയാപദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. ❛യാഷാ❜ (Yasha) എന്ന ക്രിയാപദമാകട്ടെ, ഒരു പുരാതന റൂട്ടാണ് (A primitive root). 

നമ്മുടെ കർത്താവിൻ്റെ നാമം എന്താണ്?

Yehoshua, Yoshua, Yeshua, Iesous, Eshu, Iesus, Jhesus, Jesus, IESVS, Jeſus, Ieſus, Jesus, Yesu, Yeshu, Iēsous⁃⁃യേസൂസ്? 
➦ ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നർത്ഥമുള്ള എബ്രായയിലെ യെഹോശൂവാ, യോശുവ, യേശുവ എന്നീ പേരുകളുടെ സെപ്റ്റ്വജിൻ്റിലെ (Septuagint) രൂപമാണ് ❛Ἰησοῦς❜ (Iēsous) എന്നത്. ❛Iēsous❜ എന്ന പേരിൻ്റെ മലയാളത്തിലെ ശരിയായ ലിപ്യന്തരണം (Transliteration) ❛ഇ്യേസൂസ്❜ എന്നാണ്. ഇത് എഴുതാനോ, വായിക്കാനോ ബുദ്ധിമുട്ടായതിനാൽ, ❜യേസൂസ്❜ എന്ന ലളിതമായ രൂപമാണ് ഏറ്റവും യോജിച്ചത്.
 ❛യഹോശൂവ ⁃⁃ יְהוֹשׁוּע ⁃⁃ Yehoshua❜ [Hebrew ⁃⁃ Septuagint] ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous.❜ ഈ വേദഭാഗത്ത്, ❛യേസോയി❜ (Ιησοῖ – Iēsoee) എന്നാണ് സെപ്റ്റ്വജിൻ്റിൽ കാണാൻ കഴിയുക. (1Chr, 7:271ദിന, 7:27). ❛യേസൂസ്❜ (Ἰησοῦς – Iēsous) എന്ന നാമം നിർദ്ദേശിക വിഭക്തിയിൽ (Nominative Case) ഉള്ളതാണ്. ❛യേസോയി❜ എന്നത്, അതിൻ്റെ ഉദ്ദേശികാവിഭക്തി (Dative Case) ആണ്. ❛യോശുവയോടു❜ (to Joshua) എന്നാണ് അതിൻ്റയർത്ഥം. വിഭക്തിയിലുള്ള വ്യത്യാസം മാത്രമേയുള്ളു; പേരിനു് വ്യത്യാസമൊന്നുമില്ല. 
 ❛യോശുവ ⁃⁃ יְהוֹשֻׁעַ ⁃⁃ Yoshua❜ [Hebrew ⁃⁃ Septuagint]  ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous.❜ (Jos, 1:10യോശു, 1:10). 
❸ ❛യേശുവ ⁃⁃ יֵשׁ֡וּע ⁃⁃ Yeshua❜ [Hebrew ⁃⁃ Septuagint] ❛യേസൂസ് – Ἰησοῦς- Iēsous❜ (Ezra 3:2എസ്രാ, 3:2). പഴയനിയമത്തിൻ്റെ മൂലകൃതിയിൽ നിന്നുള്ള ആദ്യത്തെ ആധികാരികമായ ഗ്രീക്കുപരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിൻ്റിൽ നിന്നാണ്. അതിലാണ്, പുതിയനിയമത്തിലുള്ള നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ❛യേസൂസ്❜ (Ἰησοῦς) എന്ന പേര് 248 പ്രാവശ്യം കാണുന്നത്. ഉദാ: (പുറ, 17:10പുറ, 17:13 ⁃⁃ 2ദിന, 31:15എസ്രാ, 2:2). ❛യഹോവ രക്ഷയാകുന്നു❜ എന്നർത്ഥമുള്ള “യോഹോശൂവാ, യേശുവാ❜ എന്ന നാമം പഴയനിയമത്തിൽ ആവർത്തിച്ചു കാണുന്നുണ്ടെങ്കിലും, ആ പേരിൻ്റെ അർത്ഥം സാക്ഷാത്കരിക്കപ്പെട്ടത് നമ്മുടെ കർത്താവായ യേസൂസിലൂടെയാണ്: [മത്താ, 1:21]. 

3-5 നൂറ്റാണ്ടിൽ പരിഭാഷ ചെയ്യപ്പെട്ടു എന്നു വിചാരിക്കുന്ന അരാമ്യ (Aramaic) ബൈബിൾ വന്നപ്പോൾ, ❛യേസൂസ്❜ (Iēsous) എന്ന നാമം ❛യേശൂ❜ (ܝܫܘܥ – Eshu) എന്നായി: [Matt, 1:16]. 4-ാം നൂറ്റാണ്ടിൻ്റെ അവസാനം (382–405) ജെറോമിൻ്റെ ലത്തീൻ പരിഭാഷയായ ❛വുൾഗാത്തയിൽ❜ (Latin Vulgate) വന്നപ്പോൾ, ❛യേസുസ്❜ (Iesus – Yesus) എന്നായി: [Matt, 1:16]. 1526-ൽ ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ ❛വില്യം ടിൻഡേൽ❜ (William Tyndale) പുതിയനിയമത്തിൽ, ❛Jhesus❜ (ജീസസ്) എന്നും (Matt, 1:1), 1535-ലെ പരിഭാഷയിൽ ❛Jesus❜ (ജീസസ്) എന്നുമായി: [Matt, 1:1]. 1582-ൽ ലത്തീൻ വുൾഗാത്തയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തപ്പോൾ, ലത്തിൻ പേര് നിലനിർത്താനായി ❛IESVS – Yesvs❜ (യേസ്വ്സ്) എന്നാക്കി: [NT Rheims]. 1560-ൽ മൂലഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത ജനീവ ബൈബിളിലും (Geneva bible) ❛IESVS – Yesvs❜ (യേസ്വ്സ്) എന്ന ലത്തീൻ പേരാണ് കാണുന്നത്: [Matthew 1:1]. 1568-ൽ പരിഭാഷ ചെയ്ത ബിഷപ്പ്സ് ബൈബിളിൽ (Bishops Bible) ❛Jeſus❜ (ജീസസ്) എന്നാണ് കാണുന്നത്: [Matthew 1:1]. Jeſus-ൻ്റെ നടുക്ക് കാണപ്പെടുന്ന ഈ ➨ſ അക്ഷരം, മദ്ധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തിലും ഉപയോഗിച്ചിരുന്ന ❛long s❜ എന്ന് അറിയപ്പെട്ടിരുന്ന ഒരു അക്ഷരമാണ്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പല യൂറോപ്യൻ ഭാഷകളിലും 18-ാം നൂറ്റാണ്ടുവരെ ഇത് ഉപയോഗിച്ചിരുന്നു. വാക്കുകളുടെ തുടക്കത്തിലോ, മദ്ധ്യത്തിലോ ആണ് ഇത് ഉപയോഗിക്കുന്നത്. അതേസമയം സാധാരണ ❛s❜ അവസാനം ഉപയോഗിക്കുന്നു. രണ്ടിൻ്റെയും ഉച്ചാരണത്തിൽ വ്യത്യാസമൊന്നുമില്ല. 1599-ൽ പുതിയനിയമത്തിൻ്റെ എബ്രായ പരിഭാഷ ഉണ്ടായപ്പോൾ അതിൽ ❛Yeshua❜ (യേശുവാ) എന്നായി: [Matt, 1:1]. 1611-ലെ കിംഗ് ജെയിംസ് ബൈബിൾ (King James Bible) വന്നപ്പോൾ, ❛Ieſus❜ (യേസസ്/യേസുസ്) എന്നായി. അതിൽ ഒന്നാം വാക്യം ഇപ്രകാരമാണ്: ❝The booke of the generation of Ieſus Chriſt, the ſonne of Dauid, the ſonne of Abraham.❞ [Matt, 1:1]. 1611-ലെ King James Version ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പായ കിംഗ് ജെയിംസ് ഓക്സ്ഫോർഡ് (King James Bible Oxford 1769) പരിഭാഷ തുടങ്ങിയാണ് ഇന്നുകാണുന്ന ❛Jefus/Jesus❜ (ജീസസ്) എന്ന പേര് സ്ഥിരമായതെന്ന് പറയാം. 1611-ലെ ആദ്യപതിപ്പിൽ നിരവധി അച്ചടി പിഴവുകളും ഭാഷാപരമായ അസ്ഥിരതകളും ഉണ്ടായിരുന്നു. 1769-ൽ ഓക്സ്ഫോർഡ് സർവകലാശാല ഈ പതിപ്പ് പരിഷ്കരിച്ച്, അച്ചടി പിഴവുകൾ ശരിയാക്കുകയും ഭാഷയെ കൂടുതൽ സ്ഥിരതയുള്ളതും ഏകീകൃതവുമാക്കുകയും ചെയ്തു. 1769-ലെ ഈ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് King James Version (KJV) എന്ന പേരിൽ പൊതുവെ അറിയപ്പെടുന്നത്. ഇത് ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, ഒന്നാം വാക്യം ഇതാണ്: ❝The book of the generation of Jefus Chrift, the fon of David, the fon of Abraham.❞ [Matt, 1:1]. 1714-ൽ ❛ബാർത്തലോമസ് സീഗൻബാൽഗ്❜ (Bartholomaus Ziegenbalg, 1682–1719) എന്ന ജർമ്മൻ മിഷനറിയുടെ തമിഴ് വിവർത്തനമാണ് ഏഷ്യൻ ഭാഷയിലെ ആദ്യത്തെ ബൈബിൾ. അതിൽ മത്തായി, മർക്കൊസ്, ലൂക്കൊസ്, അപ്പൊസ്തലപ്രവൃത്തികൾ എന്നീ അഞ്ച് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. അതിൻ്റെ പേരും ❛അഞ്ച് പുസ്തകങ്ങൾ❜ (Anju poshthagam) എന്നായിരുന്നു. അതിൽ നമ്മുടെ കർത്താവിൻ്റെ പേര്, ❛യേസു❜ (யேசு- Yesu) എന്നാണ്: [Matt, 1:1]. 1829-ൽ ബെഞ്ചമിൻ ബെയ്ലിയുടെ (Benjamin Bailey) മലയാളം പരിഭാഷ വന്നപ്പോൾ, നമ്മുടെ കർത്താവിൻ്റെ പേരിൻ്റെ ഉച്ചാരണം, ❛യെശു❜ (Yeshu) എന്നായി: [മത്താ, 1:1]. ബെഞ്ചമിൽ ബെയ്ലിയുടെ മൂന്ന് പരിഭാഷകളുണ്ട്: ഒന്നാമത്തേതിലും 1843-ലുള്ള രണ്ടാമത്തേതിലും ❛യെശു❜ എന്നാണ്: [മത്താ, 1:1]. 1876-ലുള്ള പരിഭാഷയിലാണ്, നാം ഇപ്പോൾ കാണുന്ന രൂപമായ, ❛യേശു❜ (Yeshu) എന്നായത്: [മത്താ, 1:1]. 1910-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (Bible Society of India) പരിഭാഷ ചെയ്ത സത്യവേദപുസ്തകത്തിലും ❛യേശു❜ (Yeshu) എന്നാണ്: [മത്താ, 1:1]. ഇങ്ങനെയാണ്, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തോസിൻ്റെ പേര് ഇന്നുകാണുന്ന രൂപത്തിലായത്. എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിൻ്റെ ശരിയായ ലിപ്യന്തരണം (Transliteration) ❛യേശു❜ എന്നല്ല; ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous❜ എന്നാണ്. [കാണുക: കർത്തൃനാമം എന്താണ്?]

ക്രിസ്തോസ് (christos): 
➦ ക്രിസ്തു എന്നതും ശരിയായ ലിപ്യന്തരണമല്ല; ❛ക്രിസ്തോസ്❜ (Χριστός – christos) എന്നാണ് വരേണ്ടത്. ❛ക്രിസ്തോസ്❜ എന്ന ഗ്രീക്കുപദത്തിനു് ❛അഭിഷിക്തൻ❜ എന്നാണർത്ഥം. ❛മശീയാഹ്❜ (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് ❛ക്രിസ്തോസ്❜ (Christ), മശീയാഹ് (Messiah) എന്ന പദം 39 പ്രാവശ്യം പഴയനിയമത്തിൽ കാണാം. KJV-യിൽ രണ്ടുപ്രാവശ്യം ❛Messiah❜ എന്ന് ലിപ്യന്തരണം (Transliteration) ചെയ്തും (ദാനീ, 9:25-26), ബാക്കി സ്ഥാനങ്ങളിൽ ❛Anointed❜ എന്ന് പരിഭാഷ (Translation) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (ലേവ്യ, 4:3). മലയാളത്തിൽ എല്ലായിടത്തും ❛അഭിഷിക്തൻ❜ എന്ന് പരിഭാഷ ചെയ്തിരിക്കുകയാണ്. ❛അഭിഷേകത്തെ❜ (Anoint) കുറിക്കുന്ന ❛മശാഹ്❜ (מָשַׁח – maടhaḥ) എന്ന പദം 66 പ്രാവശ്യമുണ്ട്. (ഉല്പ, 31:13). ❛മശീയാഹ്❜ (masiah) എന്ന എബ്രായപദത്തിനും ❛ക്രിസ്തോസ്❜ (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേസൂസാണ്. അവനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ പ്രവചനംപോലെ യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ്, അവൻ ❛ക്രിസ്തോസ്❜ അഥവാ, ❛അഭിഷിക്തൻ❜ ആയത്: (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). നസറെത്തിൽ വെച്ചുള്ള തൻ്റെ തൻ്റെ പ്രഥമ ശുശ്രൂഷയിൽവെച്ച് താൻ അപ്പോഴാണ് ❛ക്രിസ്തോസ്❜ ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേസൂസ്തന്നെ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). എ.എം. 3755-ലാണ് (ബി.സി. 6) യേശു എന്നു പേരുള്ള മനുഷ്യൻ ജനിച്ചത്: (യോഹ, 9:11). എ.എം. 3789-ലാണ് (എ.ഡി. 29) അവൻ പ്രവചനനിവൃത്തിയായി ക്രിസ്തോസ് ആയത്. ❛ക്രിസ്തോസ്❜ എന്ന പദം 569 പ്രാവശ്യമുണ്ട്. അതിൽ 560-പതോളം പ്രാവശ്യം യേസൂസിനാണ് പദം ഉപയോഗിച്ചിരിക്കുന്നത്. [കാണുക: മശീഹമാർ]

യേസൂസ് ക്രിസ്തോസ് (Iesoús Christós): 
➦ ❛യേസൂസ്❜ എന്നത് നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമവും (Proper noun) ❛ക്രിസ്തോസ്❜ എന്നത് അവൻ്റെ പദവിനാമവും (Title Name) ആണ്. ❛യേസൂസ്❜ എന്ന പേരിനൊപ്പം ❛ക്രിസ്തോസ്❜ എന്ന പദവിനാമവും ചേർത്ത് ❛യേസൂസ് ക്രിസ്തോസ്❜ (Ἰησοῦς Χριστός – Iesoús Christós) എന്ന പൂർണ്ണനാമം ആദ്യം പ്രസ്താവിച്ചത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്: (യോഹ, 17:3). യേസൂസ് ക്രിസ്തോസ് എന്ന പേരിൻ്റെ ലളിതമായ അർത്ഥം ❛അഭിഷിക്തനായ രക്ഷകൻ❜ (The Anointed Savior) എന്നാണ്. ദൈവത്താൽ അഭിഷിക്തനായ നമ്മുടെ രക്ഷകനാണ് യേസൂസ് ക്രിസ്തോസ്: (പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 3:22). ❛Jesus Christ❜ (യേസൂസ് ക്രിസ്തോസ്) എന്ന പൂർണ്ണനാമം KJV-യിൽ 197 പ്രാവശ്യമുണ്ട്. മലയാളത്തിൽ 150-തോളം പ്രാവശ്യമുണ്ട്. എബ്രായ (יֵשׁוּעַ הַמָּשִׁיחַ), ഗ്രീക്ക് (Ἰησοῦς ὁ Χριστός), അരാമ്യ (ܝܫܘܥ ܡܫܝܚܐ), ലാറ്റിൻ (Iesus Christus), ഇംഗ്ലീഷ് (Jesus Christ) ഭാഷകളിൽ ❛യേസൂസ് ക്രിസ്തോസ്❜ എന്നത് രണ്ട് പദമാണ്. എന്നാൽ മലയാളത്തിൽ ❛യേശുക്രിസ്തു❜ എന്ന് ഒറ്റപ്പദമായിട്ടാണ് എഴുതിയിരിക്കുന്നത്. ❛യേസൂസ് ക്രിസ്തോസ്❜ എന്ന് ശരിയായി ലിപ്യന്തരണം ചെയ്താൽ, മലയാളത്തിലും അത് രണ്ട് പദമായി എഴുതേണ്ടിവരും. സുവിശേഷങ്ങളിൽ അഞ്ചുപ്രാവശ്യമാണ് യേസൂസ് ക്രിസ്തോസ് എന്ന പൂർണ്ണനാമമുള്ളത്: (മത്താ, 1:1; 1:18; മർക്കൊ, 1:1; യോഹ, 1:17; 17:3). ❛യേസൂസ് ക്രിസ്തോസ്❜ (Iesoús Christós) എന്ന പൂർണ്ണമായ പേര് മഹാപൗരോഹിത്യ പ്രാർത്ഥനയിൽ കർത്താവു തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. നിത്യജീവൻ്റെ നിർവ്വചനം എന്നനിലയിലാണ് ആ വേദഭാഗം കാണുന്നത്: ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേസൂസ് ക്രിസ്തോസിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). അടുത്തതായി, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ പത്രൊസ് അപ്പൊസ്തലനും വെളിപ്പെടുത്തി: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ (പ്രവൃ, 10:38. ⁃⁃ 10:48). അതുകൊണ്ടാണ്, മത്തായിയും മർക്കൊസും തങ്ങളുടെ സുവിശേഷത്തിൻ്റെ ആമുഖത്തിൽത്തന്നെ ❛യേസൂസ് ക്രിസ്തോസ്❜ എന്ന പൂർണ്ണനാമം പറഞ്ഞിരിക്കുന്നത്: (മത്താ, 1:1മർക്കൊ, 1:1]. [കാണുക: കർത്തൃനാമം എന്താണ്?]
☛ കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronunciation) കേൾക്കുക: [യേസൂസ് ⁃⁃ ക്രിസ്തോസ് ⁃⁃ യേസൂസ് ക്രിസ്തോസ്]

പുതിയനിയമത്തിൽ പിതാവിൻ്റെ പേര്: 
➦ പുതിയനിയമത്തിൽ പിതാവിനു് പേര് പറഞ്ഞിട്ടില്ലെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ പുതിയനിയമത്തിൽ പിതാവിനു് പേരുണ്ട്. ➟നാലു സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: ➤❝മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ (Blessed); അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.❞ (മത്താ, 21:9; ⁃⁃ മത്താ, 23:39മർക്കൊ, 11:9ലൂക്കൊ, 13:3519:38യോഹ,12:13). ➟ഇത്, ❝യഹോവാഹിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവാഹിൻ്റെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു❞ എന്ന പ്രവചനത്തിൻ്റെ നിവർത്തിയാണ്: (സങ്കീ, 118:26). ➟യഹോവാഹിൻ്റെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്. ➟എന്നാൽ പുതിയനിയമത്തിൽ യഹോവാഹ് എന്ന നാമം കാണുന്നില്ല; അപ്പോൾ യഹോവാഹിൻ്റെ ഏത് നാമത്തിലാണ് അവൻ വന്നത്❓ ➟നമുക്കുനോക്കാം: 
❶ പിതാവിൻ്റെ നാമത്തിൽ വന്നവൻ: 
➦ പുത്രൻ വന്നത് പിതാവിൻ്റെ നാമത്തിലാണ്. പുത്രൻതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➤❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.❞ (യോഹ, 5:43). പുത്രൻ വന്നത് അവൻ്റെ സ്വന്ത നാമത്തിലല്ല; അവൻ്റെ പിതാവും ദൈവവുമായ ഏകസത്യദൈവത്തിൻ്റെ (The only true God) നാമത്തിലാണ്: (യോഹ, 20:17 ⁃⁃ യോഹ, 17:31കൊരി, 8:5-6എഫെ, 4:6). ➟പുത്രനു് ❛യേസൂസ് ക്രിസ്തോസ്❜ എന്നല്ലാതെ മറ്റൊരു പേരില്ലാത്തതിനാൽ, പിതാവിൻ്റെ നാമവും ❛യേസൂസ് ക്രിസ്തോസ്❜ എന്നാണെന്ന് മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]
❷ അത്ഭുതങ്ങൾ പ്രവർത്തിച്ച നാമം:
➦ ശിഷ്യന്മാരും മറ്റുള്ളവരും ദൈവപുത്രനായ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: ➤❝ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;❞ (ലൂക്കോ, 10:17 ⁃⁃ മർക്കൊ, 9:38ലൂക്കൊ, 9:49).
☛ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ നടക്ക: 
➦ അപ്പൊസ്തലന്മാർ അത്ഭുതപ്രവർത്തികൾ ചെയ്തതും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: ➤❝പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.❞ (പ്രവൃ, 3:6-7 ⁃⁃ പ്രവൃ, 4:10). ➤❝ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.❞ (പ്രവൃ, 16:18). 
☛ പുത്രൻ പ്രവർത്തിച്ച നാമം: 
➦ എന്നാൽ പുത്രൻ പ്രവർത്തിച്ചതെല്ലാം പിതാവിൻ്റെ നാമത്തിലാണ്: ➤❝എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.❞ (യോഹ, 10:25). ➟പുത്രൻ പിതാവായ ഏകദൈവത്തിൻ്റെ നാമത്തിലും ഏകദൈവത്താലുമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (മത്താ, 12:28ലൂക്കൊ, 5:17ലൂക്കൊ, 11:20യോഹ, 3:2പ്രവൃ, 2:23പ്രവൃ, 10:38). ➟പുതിയനിയമത്തിൽ രക്ഷയ്ക്കായും അത്ഭുതങ്ങൾ പ്രവർത്തിക്കാനും വാക്കിനാലോ, ക്രിയയാലോ എന്തുചെയ്യാനും ❛യേസൂസ് ക്രിസ്തോസ്❜ എന്ന നാമമല്ലാതെ (Onoma ⁃⁃ Name) മറ്റൊരു നാമമില്ല: (പ്രവൃ, 4:12കൊലൊ, 3:17). ➟അപ്പോൾ, പുത്രൻ പ്രവർത്തിച്ചത് പിതാവിൻ്റെ നാമമായ ❛യേസൂസ് ക്രിസ്തോസ്❜ എന്ന നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (മത്താ, 1:21 ⁃⁃ യോഹ, 5:43)
❸ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം:
➦ പിതാവ് പുത്രന് നൽകിയ അവൻ്റെ നാമത്തെക്കുറിച്ച് പുത്രൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: ➤❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11). ➟ഈ വാക്യത്തിൽ ദൈവത്തെ ❛പരിശുദ്ധപിതാവേ❜ (𝐇𝐨𝐥𝐲 𝐅𝐚𝐭𝐡𝐞𝐫) എന്ന് സംബോധന ചെയ്തുകൊണ്ട്, പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: ❝നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ ⁃⁃ 𝐩𝐫𝐨𝐭𝐞𝐜𝐭 𝐭𝐡𝐞𝐦 𝐛𝐲 𝐭𝐡𝐞 𝐩𝐨𝐰𝐞𝐫 𝐨𝐟 𝐲𝐨𝐮𝐫 𝐧𝐚𝐦𝐞, 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐲𝐨𝐮 𝐠𝐚𝐯𝐞 𝐦𝐞.❞ (യോഹ, 17:11). ➦അടുത്തവാക്യം: ➤❝അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.❞ (യോഹ, 17:12). ➟ഇവിടെയും ശ്രദ്ധിക്കുക: ❝നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു ⁃⁃ 𝐈 𝐩𝐫𝐨𝐭𝐞𝐜𝐭𝐞𝐝 𝐭𝐡𝐞𝐦 𝐚𝐧𝐝 𝐤𝐞𝐩𝐭 𝐭𝐡𝐞𝐦 𝐬𝐚𝐟𝐞 𝐛𝐲 𝐭𝐡𝐚𝐭 𝐧𝐚𝐦𝐞 𝐲𝐨𝐮 𝐠𝐚𝐯𝐞 𝐦𝐞.❞ (യോഹ, 17:12). മേല്പറഞ്ഞ രണ്ടു വേദഭാഗങ്ങളും ശ്രദ്ധിച്ചാൽ, ❛നീ എനിക്കു തന്നിരിക്കുന്ന നാമം❜ എന്നല്ല പറയുന്നത്. പ്രത്യുത, ❛നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ (പിതാവിൻ്റെ) നാമം❜ എന്നാണ് പുത്രൻ പിതാവിനോടു പറയുന്നതെന്ന് കാണാൻ കഴിയും. കർത്താവായ യേസൂസ് ക്രിസ്തോസിലും ദൈവത്തിൻ്റെ വചനത്തിലും വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും ഇതൊക്കെ വേഗത്തിൽ മനസ്സിലാകും. ➟അതായത്, പുതിയനിയമത്തിൽ രക്ഷയ്ക്കായി നല്കിയിരിക്കുന്ന ❛യേസൂസ് ക്രിസ്തോസ്❜ എന്ന ഏകനാമം പിതാവ് പുത്രനു കൊടുത്ത അവൻ്റെ നാമമാണെന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ്റെ വാക്കിനാൽ സംശയലേശമെന്യേ തെളിയുന്നു. (1പത്രൊ, 2:22).[കാണുക: പിതാവിൻ്റെയും പുത്രൻ്റെയും നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]

ദൈവത്തിന് ഒരു പേര് വേണമോ?
➦ ❝ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവാഹ് എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.❞ (പുറ, 3:15). ദൈവം പറയുന്നത് ശ്രദ്ധിക്കുക: ❛യഹോവാഹ്❜ എന്നത് എന്നേക്കും എൻ്റെ ❛നാമവും അഥവാ, സംജ്ഞാനാമവും❜ (Proper Noun) തലമുറ തലമുറയായി എന്റെ ജ്ഞാപകവും അഥവാ, സ്മരണാർത്ഥമുള്ളതും (memorial) ആകുന്നു. അതിനാൽ, യഹോവ എന്ന നാമം നിത്യമാണ് എന്ന് കരുതുന്നവരുണ്ട്. എന്നാൽ പഴയനിയമത്തിലെ ദൈവത്തിൻ്റെ പേരിനെക്കുറിച്ച് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്: 
❶ പേർ (Name) എന്നത് വ്യക്തികളെയും മറ്റു ജീവജാലങ്ങളെയും വസ്തുക്കളെയും തിരിച്ചറിയാനുള്ള ഉപാധിയാണ്. അല്ലാതെ, ദൈവത്തെ തിരിച്ചറിയാനുള്ള ഉപാധിയല്ല. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ❛ദൈവം ഒരുത്തൻ മാത്രം❜ (Monos theos -The only one God) ആണ്: (ആവ, 4:35; 4:39; 2രാജാ, 19:15; ലൂക്കൊ, 5:21; യോഹ, 5:44; 17:3). ദൈവം മൂന്ന് ആയിരുന്നെങ്കിൽ, ആ ദൈവം എങ്ങനെ ഒരുത്തൻ മാത്രമാകും❓ ഒരുത്തൻ മാത്രമായ ദൈവത്തിൻ്റെ വിശേഷണങ്ങളാലാണ് അവനെ തിരിച്ചറിയയുന്നത്. അതിനാൽ ദൈവത്തിനു് ഒരു പേരിൻ്റെ ആവശ്യമില്ല. അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിനു് ഒരു ❛സംജ്ഞാനാമം❜ (Proper noun) ഇല്ലാതിരുന്നത്: ❝ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.❞ (പുറ, 6:3). ❛സർവ്വശക്തൻ❜ (ഉല്പ, 17:1), ❛നിത്യൻ❜ (ഉല്പ, 21:33) മുതലായ സവിശേഷമായ വിശേഷണങ്ങളാൽത്തന്നെ സകല ജാതീയ ദൈവങ്ങളിൽ നിന്നും അവൻ ഉന്നതനും വ്യതിരിക്തനും ആയിരിക്കെ, ദൈവത്തിനു് ❛യഹോവാഹ്❜ എന്ന ഒരു സംജ്ഞാനാമത്തിൻ്റെ ആവശ്യമെന്താണ്❓

ദൈവത്തിന് എന്തിനാണ് പേര്? 
➦ ദൈവത്തിന് എന്തിനാണ് പേര് എന്ന് നാം ചന്തിച്ചു തുടങ്ങുമ്പോഴാണ്, ❛യഹോവാഹ്❜ (Yohovah) എന്ന നാമം ദൈവത്തിൻ്റെ ശാശ്വതനാമം ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നത്. ദൈവത്തിനു് സ്കൂളിൽ പോകണ്ട, ആധാർകാർഡ് എടുക്കണ്ട, തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട, മനുഷ്യരെപ്പോലെ പേർ തിരിച്ചറിയാൻ ആവശ്യമുള്ള ഒന്നും ദൈവത്തിനില്ല. പിന്നെന്തിനാണ് പേര്? തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസിത്തിനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് ❛യഹോവാഹ്❜ (Yohova) എന്ന സംജ്ഞാനാമം ആദ്യമായി എടുത്തത്. (പുറ, 3:13-15). മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. ഉദാ: റാ (Ra), ഓസിറിസ് (Osiris), ഐസിസ് (Isis), ഹോറസ് (Horus), സെത്ത് (Set), അനൂബിസ് (Anubis), തോത്ത് (Thoth), ഹാതോർ (Hathor), ബാസ്റ്ററ്റ് (Bastet), മാ’അറ്റ് (Ma’at), പ്താ (Ptah), അമുൻ (Amun) മുതലായവർ. നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം, പിതാക്കന്മാരുടെ ദൈവത്തെ അതിനോടകം മറക്കുകയും ചെയ്തു. തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). സത്യദൈവത്തിൻ്റെ ഏതെങ്കിലും സവിശേഷഗുണം പറഞ്ഞാൽപ്പോര; മിസ്രയീമ്യ ദൈവങ്ങളിൽനിന്നും തികച്ചും വിഭിന്നമായ ഒരു സംജ്ഞാനാമം അവർ പിതാക്കന്മാരുടെ ദൈവത്തിനു് പ്രതീക്ഷിക്കും. അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം ഹോരേബിൽ വെച്ചാണ്. (പുറ, 3:15). മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബ് (സീനായി) പർവ്വതത്തിൽ വെച്ചുതന്നെയാണ്. (പുറ, 3:1,12; 19:1,12). അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം (പഴയനിയമം) നൽകുന്നതിനു് മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു ❛നാമം❜ ആദ്യമായി എടുത്തത്. അതേ ദൈവം, സത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് അവരോട് വാഗ്ദത്തം ചെയ്തിരുന്ന പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് യേസൂസ്. (യിരെ, 31:31-34 ⁃⁃ എബ്രാ, 8:8-12). ആ നാമമാണ് ദൈവം തൻ്റെ ക്രിസ്തോസിന് കൊടുത്തത്. (മത്താ, 1:21; ലൂക്കൊ, 1:31യോഹ, 9:11; 17:11; 17:12).

പുതിയനിയമവും ക്രിസ്തുവും: 
➦ പുതിയനിയമം എന്താണെന്നും ക്രിസ്തു ആരാണെന്നും അറിയാത്തതുകൊണ്ടാണ് പഴയനിയമം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; ഒരു പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. അല്ലെങ്കിൽ. ഒരു നിയമം പോരായോ? പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് ക്രിസ്തോസ് വന്നത്. (മത്താ, 5:17-18ലൂക്കൊ, 16:17). പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോകുന്നില്ല. തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം, യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:18 ⁃⁃ പ്രവൃ, 3:25പ്രവൃ, 13:32-35 ⁃⁃ എബ്രാ, 2:14-16എബ്രാ, 8:8-13). മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനും ആദ്യജാതനുമാ യിസ്രായേലിനെ വിടുവിക്കാൻ യഹോവാഹ് എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ അവൻ്റെ ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് യേസൂസ്. തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേസൂസ് എന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും (Nature) ദൂതന്മാരെക്കാൾ അല്പമൊരു തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (Col, 2:21Tim, 3:16എബ്രാ, 2:9എബ്രാ, 2:14-161പത്രൊ, 1:20).
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

ന്യായപ്രമാണകാലം: 
➦ ❝ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.❞ (ലൂക്കോ, 16:16). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ നിത്യമെന്ന് പറയുന്നതൊക്കെ ന്യായപ്രമാണകാലംവരെ മാത്രമേയുള്ളു. ഉദാ: പരിച്ഛേദന നിത്യനിയമാണ്: (ഉല്പ, 17:3). പുതിയനിയമത്തിൽ ശരീരത്തിലുള്ള പരിച്ഛേദന ആവശ്യപ്പെടുന്നില്ല; ഹൃദയപരിച്ഛേദനയാണ് വേണ്ടത്: (പ്രവൃ, 15:28; റോമ, 2:29). ❝നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തോസിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല❞ എന്നാണ് പൗലൊസ് ഗലാത്യരോട് പറയുന്നത്: (ഗലാ, 5:2). ശബ്ബത്ത് നിത്യനിയമമായിരുന്നു: (2ദിന, 2:4). പുതിയനിയമ ഉപദേശത്തിൽ ശബ്ബത്ത് ആചരിക്കണം എന്നൊരു കല്പന പറഞ്ഞിട്ടില്ല. യാഗങ്ങളും പെരുനാളുകളും നിത്യനിയമമായിരുന്നു: (പുറ, 12:12-14: 12:16-17; 12:21-24; ലേവ്യ, 24:4-8; 2ദിന, 2:4). പെരുനാളുകളും യാഗങ്ങളും നടത്താൻ ഇന്ന് ദൈവാലയംപോലും ഇല്ല. ശബ്ബത്തും പെരുനാളുകളും വാവും വരുവാനിരുന്നവയുടെ നിഴലായിരുന്നു: (കൊലൊ, 2:16-17). അതുപോലെ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായി ദൈവം എടുത്ത തൻ്റെ ❛യഹോവാഹ്❜ എന്ന നാമവും ന്യായപ്രമാണകാലത്തേക്ക് മാത്രമുള്ളതായിരുന്നു. അല്ലെങ്കിൽ, ❝നാം രക്ഷിക്കപ്പെടുവാൻ ❛യേസൂസ് ക്രിസ്തോസ്❜ എന്ന നാമമല്ലാതെ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല❞ എന്ന് പറയുമായിരുന്നോ❓ (പ്രവൃ, 4:10-12)

യഹോവയും കുറിയോസും: 
➦ ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമം എബ്രായ ബൈബിളിൽ 6,800 പ്രാവശ്യം കാണാം. അത് ദൈവം യിസ്രായേലിൻ്റെ രക്ഷയ്ക്കായി എടുത്ത തൻ്റെ സംജ്ഞാനാമം ആണെന്നും നാം മുകളിൽ കണ്ടതാണ്. എബ്രായ മൂലഭാഷയിൽ ഉള്ള ❛യഹോവാഹ്❜ എന്ന ദൈവനാമം, ഇപ്പോൾ യെഹൂദന്മാർ ഉപയോഗിക്കുന്ന ഔദ്യോഗിക പരിഭാഷയിലും ഉണ്ട്. എന്നാൽ ആ നാമം ആണ്ടിലൊരിക്കൽ പാപപരിഹാദിവസം തിരുനിവാസത്തിൻ്റെ ഉള്ളിൽവെച്ച് മഹാപുരോഹിതൻ ഉച്ചരിക്കുന്നതല്ലാതെ, മറ്റാരും നാവിൽ എടുക്കാറില്ല. യഹോവയുടെ നാമം വൃഥാ എടുക്കരുത് എന്ന മൂന്നാം കല്പനയിൽ ഭയപ്പെടുന്ന യെഹൂദന്മാർ, ആ നാമം ഉച്ചരിക്കാതെ, പകരം ❛അദോനായി❜ എന്നാണ് അതിനെ വായിക്കുന്നത്. എങ്കിലും എബ്രായ മൂലഭാഷയിലും സത്യവേദപുസ്തകത്തിലും ആ നാമം ഉണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാൽ പുതിയനിയമത്തിൽ എന്തുകൊണ്ടാണ് ❛യാഹോവാഹ്❜ എന്ന ദൈവനാമം ഇല്ലാത്തത്❓ പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് ❛യാഹോവാഹ്❜ എന്നുതന്നെ ആണെങ്കിൽ, ❛യഹോവാഹ്❜ എന്ന നാമം നിത്യമായിരുന്നെങ്കിൽ ആ നാമം പുതിയനിയമത്തിൽ ഉണ്ടാകേണ്ടതല്ലേ❓ ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് ആരുടെയും ❛പേര്❜ (സംജ്ഞാനാമം) മാറ്റം വരില്ല; വാരാൻ പാടില്ല. പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് ❛യഹോവാഹ്❜ എന്നുതന്നെ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ പിതാവിൻ്റെ നാമം യഹോവാഹ് എന്ന് വ്യക്തമായി രേഖപ്പെടുത്തുമായിരുന്നു. അല്ലെങ്കിൽ, പഴയനിയമത്തിൽനിന്ന് എടുത്ത ഉദ്ധരണികളിലെങ്കിലും ആ പേർ നിലനിർത്തുമായിരുന്നു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികളും എടുത്തിരിക്കുന്നത് ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ (LXX) നിന്നാണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിൽ ദൈവനാമമായ “യഹോവയ്ക്ക് പകരം കുറിയോസ്” (Kurios) അഥവാ, കർത്താവ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ❛പേര് അഥവാ, സംജ്ഞാനാമം❜ ഭാഷ മാറുന്നതിനനുസരിച്ച് മാറുന്നതല്ല. ❛യഹോവാഹ്❜ എന്ന നാമം നിത്യമായിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ആ നാമം ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ, ❛ദൈവനാമം❜ ഉപയോഗിക്കാത്ത സെപ്റ്റ്വജിൻ്റ് പരിഭാഷ ക്രിസ്തുവും അപ്പൊസ്തലന്മാരും ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. അതിൽനിന്ന് ഉദ്ധരണികളും എടുക്കില്ലായിരുന്നു. അതിനാൽ നാലുകാര്യങ്ങൾ മനസ്സിലാക്കാം: 1. ❛യഹോവാഹ്❜ എന്ന നാമം ദൈവത്തിൻ്റെ നിത്യമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു. 2. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ ❛ഏകസത്യദൈവത്തിനു്❜ (The only true God) ഒരു നിത്യമായ പേരിൻ്റെ ആവശ്യവുമില്ല. 3. ❝യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും❞ എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം (മത്താ, 5:17-18; യിരെ, 31:31-34; എബ്രാ, 8:8-12). പുതിയനിയമത്തിലും പിതാവിൻ്റെ നാമം യഹോവാ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ ❛യേസൂസ് ക്രിസ്തോസ്❜ എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പറയില്ലായിരുന്നു. (പ്രവൃ, 4:10-12). 4. പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് ❛യേസൂസ്/യേസൂസ് ക്രിസ്തോസ്.❜ അതുകൊണ്ടാണ്, പുതിയനിയമത്തിൽ ❛യഹോവാഹ്❜ എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിനു് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേസൂസ് ക്രിസ്തോസ് എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും ആ നാമത്തിൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുമ്പോൾ പിതാവിനു് മഹത്വം ഉണ്ടാകുന്നതും: (ഫിലി, 2:10). [കാണുക: യേശുക്രിസ്തുവിൻ്റെ നാമത്തിൽ, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം (Father, the only true God), ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

ദൈവനാമവും കർത്തൃനാമവും:
➦ ദൈവനാമം: ❛യഹോവാഹ്❜ (Yehovah) എന്നും
കർത്തൃനാമം: ❛യേസൂസ് ക്രിസ്തോസ്❜ (Iēsous Christos) എന്നുമാണ്.
മറ്റൊരു നാമം ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.
ദൈവം തൻ്റെ വിരലുകൾകൊണ്ട് എഴുതിത്തന്ന 𐤉𐤄𐤅𐤄 (യഹോവാഹ്) എന്ന ചതുരക്ഷരിയിലുള്ള (Tetragrammaton) ദൈവനാമത്തെ എങ്ങനെ ❛യഹോവ, യാഹ്വേ❜ എന്നീ ത്ര്യക്ഷരിയിലേക്ക് (Trisyllabic) മാറ്റാൻകഴിയും? 
ദൈവശ്വാസീയമായ തിരുവെഴുത്തിൽ ആയിരത്തോളം പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിരിക്കുന്ന ❛യേസൂസ്❜ (Iēsous) എന്ന കർത്തൃനാമത്തെ എങ്ങനെ ❛യെഹോശൂവാ, യോശുവ, യേശുവ, യേശു, യാഹ്ശുവ❜ എന്നൊക്കെ മാറ്റാൻ കഴിയും? എന്നാൽ പുതിയനിയമത്തിൽ ദൈവനാമവും കർത്തൃനാമവും ഒന്നാണ്. അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും.
☛ കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronunciation) കേൾക്കുക: [യേസൂസ് ⁃⁃ ക്രിസ്തോസ് ⁃⁃ യേസൂസ് ക്രിസ്തോസ്]
[കാണുക: കർത്തൃനാമം എന്താണ്?]

തേജസ്കരണം

തേജസ്കരണം (Glorified)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30)

തേജസ്കരണത്തെക്കുറിക്കുന്ന ഗ്രീക്കുപദം ടൊക്സ്സാസൊ (δοξάζω – doxazo) 62 പ്രാവശ്യം പുതിയനിയമത്തിലുണ്ട്. മഹത്വം (മത്താ, 5:16), മാനം (മത്താ, 6:2), തേജസ്കരണം (യോഹ, 12:16) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മൂലപദമായ ടൊക്സ്സാ (δόξα – doxa) 168 പ്രാവശ്യമുണ്ട്. മഹത്വം (മത്താ, 4:8), തേജസ്സ് (മത്താ, 24:30) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമ, 8:17).

തേജസ്കരണം എന്നാൽ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ദൈവമക്കൾ അവനോട് അനുരൂപപ്പെടൽ അത്രേ. “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി, 3:20,21). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചിരിക്കുന്നത്. (റോമ, 8:29). നീതീകരണത്തിൻ്റെ ഫലവും വിശുദ്ധീകരണത്തിൻ്റെ അന്തവുമാണ് തേജസ്കരണം: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” 1തെസ്സ, 5:23). 

രക്ഷയ്ക്ക് ഒരു ത്രികാല അനുഭവമുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ഇതിനു തുല്യമാണ് നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം. നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. ക്രിസ്തുയേശുവിൻ്റെ ക്രൂശുമരണത്താൽ പാപി കൃപയാൽ രക്ഷിക്കപ്പെട്ടു അഥവാ നീതീകരണം പ്രാപിച്ചു. (എഫെ, 2:5, 8). വിശ്വാസികൾ പരിശുദ്ധാത്മാവിനാലും ദൈവവചനത്താലും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കണം അഥവാ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. (റോമ, 15:15; യോഹ, 17:17). ദൈവത്തിൻ്റെ കൃപയാലും ക്രിസ്തുവിൻ്റെ പക്ഷവാദത്താലും അവൻ നമ്മെ പൂർണ്ണമായി രക്ഷിക്കും അഥവാ തേജസ്കരിക്കും. (റോമ, 8:17; 8:30; തീത്തൊ, 3:4-7). “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:24).

വിശുദ്ധീകരണം

വിശുദ്ധീകരണം (Sanctification)

“ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:14)

ശുദ്ധീകരണം, വിശുദ്ധീകരണം, ശുദ്ധീകരിക്കുക, വിശുദ്ധീകരിക്കുക എന്നീ പദങ്ങൾ അർത്ഥാന്തരം കൂടാതെയാണ് ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്, ഹഗിയാസോ (ἁγιάζω hagiazo) എന്ന ഗ്രീക്കുധാതുവിനെ വിശുദ്ധീകരിക്കുക (മത്താ, 6:9; ലൂക്കൊ, 11:2; യോഹ, 10:36; 17:17, 19; റോമ, 15:15; 1കൊരി, 1:2; 7:14; എഫെ, 5:26; 1തിമൊ, 4:5; എബ്രാ, 2:11; 10:10, 14 ഇത്യാദി), ശുദ്ധീകരിക്കുക (മത്താ, 23:17, 19; പ്രവൃ, 26:18; 1തെസ്സ, 5:23; എബ്രാ, 9:14 ഇത്യാദി) എന്നിങ്ങനെയും ഹഗിയാസ്മൊസ് (ἁγιασμός – hagiasmos) എന്ന ഗ്രീക്കുപദത്തെ വിശുദ്ധീകരണം (റോമ, 6:19, 22; 1തെസ്സ, 4:4, 7; 2തെസ്സ, 2:13; 1തിമൊ, 2:15; 1പത്രോ, 1:2), ശുദ്ധീകരണം (1കൊരി, 1:30; 1തെസ്സ, 4:3; എബ്രാ, 12:14) എന്നിങ്ങനെയും പരിഭാഷപ്പെടുത്തിയിരിക്കുന്നു. 

വേർതിരിക്കുക എന്നതാണ് വിശുദ്ധീകരിക്കുക എന്നതിന്റെ പ്രധാനമായ ആശയം. വിശുദ്ധ ഉപയോഗത്തിനുവേണ്ടി അശുദ്ധിയിൽ നിന്നും അശുദ്ധരിൽനിന്നും ചില വസ്തുക്കളെയും വ്യക്തികളെയും വേർപെടുത്തി മാറ്റിവയ്ക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യും. യഹോവ ഏഴാം നാളിനെ ശുദ്ധീകരിച്ചു. (ഉല്പ, 2:3). ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ കല്പന നൽകി. (പുറ, 20:8). സീനായിൽ വച്ച് ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പായി മോശെ ജനത്തെ ശുദ്ധീകരിച്ചു. (പുറ, 19:10, 14). മനുഷ്യന്റെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ യഹോവയ്ക്കായി വിശുദ്ധീകരിച്ചു. (പുറ, 13:2; സംഖ്യ, 8:17). യാഗപീഠം (പുറ, 29:37). സമാഗമനകൂടാരം (പുറ, 29:44), പുരോഹിതൻ (പുറ, 28:41), വസ്ത്രങ്ങൾ (ലേവ്യ, 8:30) എന്നിവ അനുഷ്ഠാനപരമായ ശുദ്ധീകരണത്തിന് വിധേയമായിരുന്നു. പുതിയനിയമത്തിൽ രണ്ടിടത്ത് അനുഷ്ഠാനപരമായ ശുദ്ധീകരണം പറയപ്പെടുന്നു. മന്ദിരം സ്വർണ്ണത്തെയും യാഗപീഠം വഴിപാടിനെയും ശുദ്ധീകരിക്കുന്നു. (മത്താ, 23:17, 19). സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിച്ചാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും. (യെശ, 8:13,14). 

ദൈവം തിരുനാമത്തെ അഥവാ സ്വയം വിശുദ്ധീകരിക്കുന്നു. ന്യായവിധി, വീണ്ടെടുപ്പ് എന്നിവയിൽ തന്റെ പരമാധികാരത്തിന്റെയും ശക്തിയുടെയും നിസ്തുല്യത വെളിപ്പെടുത്തിക്കൊണ്ട് താൻ സൃഷ്ടിയിൽ നിന്നും വേർപെട്ടവനാണെന്ന് ദൈവം കാണിക്കുന്നു. ദൈവത്തിന്റെ മഹത്ത്വത്തെ വെളിപ്പെടുത്തുന്നതാണത്. (മത്താ, 6:9; യെഹെ, 36:23; 38:23; സംഖ്യാ, 20:26). പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനെന്ന് (യോഹ, 10:36) ക്രിസ്തു സ്വയം പറയുന്നു. ഇവിടെ പെസഹാക്കുഞ്ഞാടിനെ നാലു ദിവസം വേർതിരിച്ചു നിർത്തുന്നതുപോലെ പിതാവായ ദൈവം ജഡത്തിൽ വെളിപ്പെടുവാനായി പുത്രനെ വേർതിരിച്ചു ഭൂമിയിലയച്ചു. “അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.” (യോഹ, 17:19). മാദ്ധ്യസ്ഥ ശുശ്രൂഷയ്ക്കുവേണ്ടി ക്രിസ്തു ആത്മസമർപ്പണവും പ്രതിഷ്ഠയും നടത്തിയതിനെയാണ് ഇവിടെ വിശുദ്ധികരണം എന്നു പറഞ്ഞിട്ടുള്ളത്. ക്രൂശുമരണത്തിനുവേണ്ടി ക്രിസ്തു തന്നെത്തന്നേ വേർതിരിച്ചു. ഇങ്ങനെ പിതാവായ ദൈവത്തിന്റെ ഹിതത്തിനുവേണ്ടി സ്വയം സമർപ്പിച്ചു. അതിനാലാണ് ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറയുവാൻ ക്രിസ്തുവിനു കഴിഞ്ഞത്. (എബ്രാ, 10:9). ക്രിസ്തുവിന്റെ വിശുദ്ധിയെക്കുറിച്ച് എബ്രായലേഖനത്തിൽ ഇങ്ങനെ കാണാം. “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കുവേണ്ടിയത്: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.” (എബ്രാ, 7:26). ക്രിസ്തു നമുക്ക് ദൈവത്തിങ്കൽ നിന്ന് ശുദ്ധീകരണമായി തീർന്നു. (1കൊരി, 1:30). “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.” (എബ്രാ, 12:14). ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണം തന്നേ. (1തെസ്സ, 4:3). ദൈവം നമുക്കുവേണ്ടി ചെയ്തതാണ് നീതീകരണം. ദൈവം നമ്മിൽ ചെയ്യുന്നതാണ് ശുദ്ധീകരണം. നീതീകരണം നമ്മ നിയമപരമായി ദൈവവുമായി ശരിയായ ബന്ധത്തിൽ ആക്കിവയ്ക്കുന്നു. പാപത്തിൽ നിന്ന് വേർപെട്ട് ദൈവത്തിനായി സമർപ്പിച്ചുകൊണ്ട് ജീവിതത്തിൽ നീതീകരണത്തിന്റെ ഫലം പ്രദർശിപ്പിക്കുന്നതാണ് വിശുദ്ധീകരണം. സ്ഥാനീയവിശുദ്ധി നീതീകരണത്തിനു സമസ്ഥാനീയമാണ്. നീതീകരണം മനുഷ്യനെ നിയമപരമായ വീക്ഷണത്തിൽ കാണുന്നു; സ്ഥാനീയ വിശുദ്ധീകരണം നൈതിക വീക്ഷണത്തിലും. ശുദ്ധീകരണത്തിന് മൂന്നു തലങ്ങളുണ്ട്: സ്ഥാനീയശുദ്ധീകരണം; ആനുഭവികശുദ്ധീകരണം; അന്തിമശുദ്ധീകരണം.  

സ്ഥാനീയശുദ്ധീകരണം: “ഇതാ ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തതിനെ സ്ഥാപിക്കാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:910, 14). വിശ്വാസിക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിലയാണ് സ്ഥാനീയശുദ്ധീകരണം. രക്ഷാകരമായ ദൈവകൃപയാലാണ് അതു ലഭിച്ചത്. ദൈവികമായി ലഭിച്ച ഈ പദവിക്കനുസരിച്ച് ജീവിക്കുവാൻ നാം ബാദ്ധ്യസ്ഥരാണ്. ഇതിനെ പ്രായോഗിക വിശുദ്ധീകരണം എന്നു പറയാം. (റോമ, 12:1; എഫെ, 4:1; കൊലൊ, 3:1). ക്രിസ്തുവിനോടുള്ള ഏകീഭാവവും ക്രിസ്തുവിലെ നിലയും ആണ് സ്ഥാനീയശുദ്ധീകരണത്തിന് ആധാരമായിരിക്കുന്നത്. അത് എല്ലാ വിശ്വാസികൾക്കും പൂർണ്ണമാണ്. എല്ലാ വിശ്വാസികളും വിശുദ്ധരും വിശുദ്ധീകരിക്കപ്പെട്ടവരുമാണ്. (പ്രവൃ, 20:32; 1കൊരി, 1:2; 6:11; എബ്രാ, 10:10, 14; യൂദാ, 1:1). കൊരിന്തിലെ ക്രിസ്ത്യാനികൾ ജഡികന്മാർ ആയിരുന്നു. (1കൊരി, 5:1,2; 6:1-8). എന്നാൽ അപ്പൊസ്തലൻ അവരെ വിശുദ്ധീകരിക്കപ്പെട്ടവരെന്നും (1കൊരി,’1:2), ശുദ്ധീകരണം പ്രാപിച്ചവരെന്നും (6:11) പറയുന്നു. 

തന്റെ ജനത്തിന്റെ ശുദ്ധീകരണത്തിന് ക്രിസ്തുവിന്റെ മരണം ആവശ്യമായിരുന്നു. “അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്ന് നഗരവാതിലിന് പുറത്തുവെച്ച് കഷ്ടം അനുഭവിച്ചു.” (എബ്രാ, 13:12). ഒരുവൻ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ അവന്റെ അസ്തിത്വം ക്രിസ്തുവിലായി അവന്റെ ജീവൻ ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറയുന്നു. (കൊലൊ, 3:3). ക്രിസ്തു വിശ്വാസിക്ക് ശുദ്ധീകരണമായിത്തീർന്നു. (1കൊരി, 1:30). തന്മൂലം അവൻ ക്രിസ്തുവിൽ പൂർണ്ണനായി. (കൊലൊ, 2:10). ക്രിസ്തുതുല്യനായി ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്നു. (റോമ, 8:29). ക്രിസ്തുവിന്റെ നീതിയും വിശുദ്ധിയും വിശ്വാസിക്ക് കണക്കിട്ടിരിക്കുകയാണ്.  

അനുഭവികശുദ്ധീകരണം: ഇത് വിശ്വാസിയുടെ ഭൗമിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ട് നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക.” (2കൊരി, 7:1). പ്രായോഗിക ജീവിതത്തിലെ ശുദ്ധി അഥവാ ആനുഭവിക ശുദ്ധീകരണത്തിന് അടിസ്ഥാനം സ്ഥാനീയശുദ്ധീകരണമാണ്. ക്രിസ്തുവിൽ ഉള്ളവർ അഥവാ വിശുദ്ധീകരിക്കപ്പെട്ടവർക്കാണ് അനുഭവികശുദ്ധീകരണം ലഭിക്കുന്നത്. (റോമ, 6:1-11). വിശ്വാസി പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുമ്പോൾ വിശുദ്ധീകരണത്തിൽ പുരോഗതി ലഭിക്കുന്നു. പരിശുദ്ധാത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികൾ മരിക്കുകയും (റോമ, 8:13) വചനം അനുസരിക്കുകയും ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. (ഗലാ, 5:22). അങ്ങനെ ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും വളരുകയും (2പത്രൊ, 3:18), സ്നേഹത്തിൽ വർദ്ധിച്ചുവരികയും (1തെസ്സ, 3:12) ചെയ്യും.

അന്തിമശുദ്ധീകരണം: ഇത് തേജസ്കരണം അഥവാ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അവനോട് അനുരൂപപ്പെടൽ അത്രേ. “എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. “1തെസ്സ, 3:12,13). നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. മരണത്തിലോ (എബ്രാ, 12:23), തന്റെ വരവിലോ (1തെസ്സ, 3:13; എബ്രാ, 9:28; 1യോഹ, 3:2; യൂദാ, 21) കർത്താവിനെ കാണുമ്പോൾ പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും നമുക്കു രക്ഷ ലഭിക്കും. അതോടുകൂടി വിശ്വാസിയുടെ ശരീരം തേജസ്കരിക്കപ്പെടും. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23).

ശുദ്ധീകരണത്തിന്റെ വിധവും ഉപാധികളും: മനുഷ്യന്റെ വിശുദ്ധീകരണത്തിൽ ദൈവത്തിനും മനുഷ്യനും പങ്കുണ്ട്. 1. ദൈവം വിശുദ്ധീകരിക്കുന്നു: “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു ; അവൻ അത് നിവർത്തിക്കും.” (1തെസ്സ, 5:23, 24). 2. ക്രിസ്തു വിശുദ്ധീകരിക്കുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതു പോലെ നിങ്ങളും ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും.” (എഫെ, 5:25,26. ഒ.നോ: 1കൊരി, 1:30; ഗലാ, 6:14; എബ്രാ, 10:10). 3. പരിശുദ്ധാത്മാവ് ശുദ്ധീകരിക്കുന്നു: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13). 4. വിശ്വാസത്താൽ (പ്രവൃ, 26:18; 15:9; 1കൊരി, 1:30): നാം ജീവിക്കുന്നതും (റോമ, 1:17), നടക്കുന്നതും (2കൊരി, 5:7), നിൽക്കുന്നതും (2കൊരി, 1:24), പോരാടുന്നതും (2തിമൊ, 6:12), ജയിക്കുന്നതും (1യോഹ, 5:4) വിശ്വാസത്താലാണ്. 5. ദൈവവചനത്താൽ: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.” (യോഹ, 17:17. ഒ.നോ: സങ്കീ, 119:11; യോഹ, 15:3; എഫെ, 5:26). 6. ജീവിതസമർപ്പണത്തിലൂടെ: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:1,2. ഒ.നോ:  യോഹ, 17:18,19). 7. ദൈവിക ശിക്ഷണത്തിന് വിധേയപ്പെടുന്നതിലൂടെ: “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.” (എബ്രാ, 12:6-8. ഒ.നോ: 1കൊരി, 11:32).

അന്ത്യത്താഴസമയത്ത് യേശു ശിഷ്യന്മാരുടെ കാൽ കഴുകാനൊരുങ്ങുമ്പോൾ പത്രൊസ് യേശുവിനെ വിലക്കി: ”കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല” എന്നു പത്രൊസ് പറഞ്ഞതിന് യേശുവിൻ്റെ മറുപടി: ”ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല.” അപ്പോൾ പത്രൊസ്: ”കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ” എന്നു പറഞ്ഞു. യേശു അവനോടു: ”കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു.” (യോഹ, 13:4-10). ക്രിസ്തുവിന്റെ രക്തത്താൽ കുളികഴിഞ്ഞവരാണ് ദൈവമക്കൾ. ഇതാണ് നീതീകരിക്കപ്പെട്ടു (റോമ, 5:1) അഥവാ രക്ഷിക്കപ്പെട്ടു (എഫെ, 2:8) എന്നു പറയുന്നത്. എന്നാൽ ദൈവമക്കൾ വിശുദ്ധീകരണം അഥവാ, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല അനുഭവത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ പരിശുദ്ധാത്മാവിൽ ആശ്രയിച്ച് വിശ്വാസി അനുദിനം വിശുദ്ധീകരണം പ്രാപിക്കേണ്ടത് ആവശ്യമാണ്. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.” (1യോഹ, 1:8). ഇതാണ്, “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല” എന്ന് കർത്താവ് പറയുന്നത്. നാം നമ്മുടെ കുറവുകൾ ഏറ്റുപറയാത്തിടത്തോളം അവന് നമ്മെ കഴുകാൻ കഴിയില്ല. ക്രിസ്തുവുമായി നമുക്കൊരു അഭേദ്യമായ ബന്ധമുണ്ടാകണമെങ്കിൽ അനുദിനം നാം വിശുദ്ധീകരണം പ്രാപിക്കണം.

വിളി

വിളി (Call)

“അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10)

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് വിളി. ഗ്രീക്കുപദം കലെയോ (καλέω – kaleo – വിളിക്കുക – മത്താ, 1:25) ആണ്. ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുൻനിയമിക്കുകയും ചെയ്തവര തങ്കലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവർത്തനമാണ് വിളി. “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരി ക്കുന്നു.” (റോമ, 8:30). ദൈവം വിളിക്കുന്നവർക്ക് വിളിയോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിലൂടെ ശക്തി പകരുന്നു. ഇതാണ് ദൈവത്തിന്റെ മുൻകൃപ. അതിനാൽ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായ പാപികൾ ദൈവത്തിന്റെ വിളി കേൾക്കുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കാത്ത നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). ആകർഷിക്ക എന്നത് ദൈവത്തിന്റെ വിളിയെക്കുറിക്കുന്നു. ദൈവകൃപയാൽ വിളിക്കപ്പെട്ടവരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്. “അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10).

പിതാവായ ദൈവത്തിന്റെ പ്രവൃത്തിയാണ് വിളി. മുന്നറിഞ്ഞവരെ പുത്രന്റെ സ്വരൂപത്തോട് അനുപരാകുവാൻ മുന്നിയമിച്ചത് പിതാവാണ്. (റോമ, 8:29). അന്ധകാരത്തിൽനിന്ന് അത്ഭുത പ്രകാശത്തിലേക്കുള്ളതാണ് ഈ വിളി. (1പത്രൊ, 2:9). യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:29). തൻ്റെ രാജ്യത്തിനും മഹത്ത്വത്തിനും (1തെസ്സ, 2:12; 2പത്രൊ, 1:3), നിത്യതേജസ്സിനും (1പത്രൊ, 5:10) ആണ് ദൈവം വിളിക്കുന്നത്. സമാധാനജീവിതവും (1കൊരി, 7:15; കൊലൊ, 3:15), സ്വാതന്ത്ര്യവും (ഗലാ, 5:13), പ്രത്യാശയും (എഫെ, 1:18; 4:4), വിശുദ്ധീകരണവും (1തെസ്സ, 4:7), നിത്യജീവനും (1തിമൊ, 6:12), ദൈവത്തിന്റെ വിളി ഉൾക്കൊള്ളുന്നു. ഇതു പരമവിളിയും (ഫിലി, 3:14), സ്വർഗീയവിളിയും (എബ്രാ, 3:1), വിശുദ്ധവിളിയും (2തിമൊ, 1:9) ആണ്. 

വിവിധ മുഖാന്തരങ്ങളിലൂടെയാണ് ദൈവം വിളിക്കുന്നത്: 1. പരിശുദ്ധാത്മാവ് പാപികളെ വിളിക്കുകയും ക്രിസ്തുവിനെ സ്വീകരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (യോഹ, 16:8; എബ്രാ, 3:7). 2. ദൈവം തന്റെ വചനത്തിലൂടെ വിളിക്കുന്നു. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷക്കു വിളിച്ചത്.” (2തെസ്സ, 2:14). 3. ദൈവം തന്റെ ദാസന്മാരിലൂടെ വിളിക്കുന്നു. (2ദിന, 36:15,16; യിരെ, 25:4; മത്താ, 22:2-9). പൗലൊസ് ആദ്യം ഫിലിപ്പി സന്ദർശിച്ചപ്പോൾ ലുദിയ സുവിശേഷം കേട്ടു. അപ്പോൾ ‘പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.’ (പ്രവൃ, 16:14). 4. പരിശുദ്ധാത്മാവും സഭയും വിളിക്കുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ: ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.” (വെളി, 22:17). 

സുവിശേഷ ഘോഷണത്തിലൂടെയാണ് രക്ഷയ്ക്കുള്ള ആഹ്വാനം നൽകുന്നത്. കുറഞ്ഞതു മൂന്നു കാര്യങ്ങൾ സുവിശേഷദൂതിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്: 1. എല്ലാവരും പാപം ചെയ്തു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തുദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമ, 3:23). 2. പാപത്തിന്റെ ശിക്ഷ മരണം: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). 3. പാപത്തിനു പ്രായശ്ചിത്തമായി ക്രിസ്തു ക്രൂശിൽ മരിച്ചു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു; തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഇതാണ് സുവിശേഷം. പൗലൊസ് അപ്പൊസ്തലൻ തിമൊഥെയൊസിനെ ഓർപ്പിച്ചു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). സുവിശേഷദൂതിലൂടെയുള്ള എല്ലാ വിളികളിലും മുഴങ്ങിക്കേൾക്കുന്നതു ക്രിസ്തുവിന്റെ ആഹ്വാനമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്താ, 11:28,29). 

ദൈവത്തിന്റെ മുന്നിയമനത്തിന് അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ (Prevenient grace) ഫലമായിട്ടാണ് (പ്രവൃ, 2:47; 11:18,21-23; 14:27; 15:7; 16:14; 28:27) വിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. പിതാവായ ദൈവം പുത്രനായ ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ് വിശ്വാസികൾ. അവരെ രക്ഷിക്കാനാണ് താൻ അയയ്ക്കപ്പെട്ടതെന്നു ക്രിസ്തു പറഞ്ഞു. (യോഹ, 16:37; 17:2, 6, 9, 24; 18:9). അവർ തന്റെ ആടുകളാണ്. (യോഹ, 10:14, 26; 13:1). അവർക്കുവേണ്ടിയാണ് ക്രിസ്തു അപേക്ഷിച്ചത്: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.” (യോഹ, 17:20). പരിശുദ്ധാത്മാവിലൂടെ ക്രിസ്തു അവരെ തങ്കലേക്കാകർഷിക്കുകയും (യോഹ, 12:32; 6:44; 10:16,27; 16:8), അവർക്കു നിത്യജീവൻ നല്കുകയും (യോഹ, 10:28; 5:21; 6:40; 17:2; മത്താ, 11:27), അവരിൽ ഒന്നുപോലും നഷ്ടപ്പെടാതെ സുക്ഷിക്കുകയും (യോഹ, 6:39; 10:28; 17:11, 15; 18:9) അവരെ തന്റെ മഹത്ത്വത്തിലേക്കു കൂട്ടിക്കൊണ്ടു വരികയും (യോഹ, 14:2; 17:24; എബ്രാ, 2:10), ഒടുക്കത്തെനാളിൽ ഉയിർപ്പിക്കുകയും (യോഹ, 5:28, 6:39) ചെയ്യും.

രക്ഷയുടെ ഭദ്രത

രക്ഷയുടെ ഭദ്രത (The assurance of salvation)

“ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:28,29).

ദൈവകൃപയാൽ നീതീകരിക്കപ്പെട്ട് പരിശുദ്ധാത്മാവിനാൽ പുതുജനനം പ്രാപിച്ച് വിശ്വാസത്താൽ ക്രിസ്തുവിൽ ചേർന്നവർ കൃപയിൽ നിന്നൊരിക്കലും വീണുപോകാതെ അന്ത്യത്തോളം, നിത്യതയിലും നിലനിൽക്കുമെന്നതാണ് രക്ഷയുടെ ഭദ്രത സൂചിപ്പിക്കുന്നത്. രക്ഷയെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന മൗലിക ഉപദേശമാണിത്. വിശ്വാസികൾക്ക് സദാകാലവും ആശ്വാസം നൽകുന്ന ഈ ഉപദേശം വളരെയധികം ദുർവ്യാഖ്യാനങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയമായിട്ടുണ്ട്. രക്ഷയുടെ ഭദ്രത യഥാർത്ഥ രക്ഷാനുഭവം പ്രാപിച്ചവർക്കു മാത്രമാണെന്നതു ശ്രദ്ധേയമാണ്. രക്ഷാനുഭവം പ്രാപിച്ചവർ എന്ന് സാക്ഷ്യം പറയുന്നവരും ചില ജീവകാരുണ്യ പ്രവൃത്തികളിലൂടെ ക്രൈസ്തവദൗത്യം പ്രകടിപ്പിക്കുന്നവരും വാസ്തവമായി രക്ഷിക്കപ്പെട്ടവർ ആയിരിക്കണമെന്നില്ല. ഒരു ക്രിസ്ത്യാനി പിന്മാറിപ്പോകുകയോ പാപത്തിൽ വീഴുകയോ ചെയ്യാതിരിക്കുമെന്ന് രക്ഷയുടെ ഭദ്രത ഉറപ്പുപറയുന്നില്ല. എന്നാൽ അവർ ഒരിക്കലും തങ്ങൾ ആയിരിക്കുന്ന കൃപയിൽ നിന്നു വീണുപോകയില്ലെന്നും തങ്ങളുടെ പിന്മാറ്റത്തിൽ നിന്നും അവർ മടങ്ങിവരുമെന്നും അതു ഉറപ്പുപറയുന്നു. എന്നാൽ പലരിലും രക്ഷയെക്കുറിച്ചുള്ള ഉറപ്പോ രക്ഷയുടെ ഭദ്രതയിൽ വിശ്വാസമോ ഇല്ല. തിരുവെഴുത്തുകളിലുള്ള അജ്ഞതയാണ് ഇതിനു കാരണം. പ്രവൃത്തികളാലല്ല കൃപയാലത്രേ രക്ഷിക്കപ്പെട്ടത്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടി രിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). പ്രവൃത്തികളാൽ രക്ഷ ലഭിച്ചെങ്കിൽ അതു പ്രവൃത്തികളാൽ നഷ്ടപ്പെടുമായിരുന്നു. രക്ഷിക്കപ്പെടാത്ത അവസ്ഥയിൽ സ്വന്തം പ്രവൃത്തികൾ കൊണ്ട് രക്ഷനേടാൻ കഴിയാത്തതുപോലെ രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് തന്റെ പ്രവൃത്തികളാൽ രക്ഷ നഷ്ടപ്പെടുത്താനും കഴിയുകയില്ല; വിശ്വാസിയിൽ വസിക്കുന്ന ദൈവം അതനുവദിക്കില്ല. മാറ്റമില്ലാത്തവനായ ക്രിസ്തുവിലൂടെ ദൈവം നൽകിയിരിക്കുന്ന രക്ഷ മാറ്റമില്ലാത്തതാണ്. ഈ പ്രമേയം ഉപദേശനിബദ്ധവും, യുക്തി സംഗതവും അത്രേ.

രക്ഷയുടെ ഭദ്രതയെക്കുറിച്ചുള്ള ഉറപ്പുലഭിക്കുന്നതിന് പാപികൾക്കുവേണ്ടി ദൈവം കരുതിയ രക്ഷയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്; ഒപ്പം ഈ രക്ഷയുടെ ഉത്തരവാദി ആരാണെന്നും. ദൈവം തന്നെയാണ് തന്റെ അനാദിനിർണ്ണയപ്രകാരം രക്ഷ ഒരുക്കിയതെന്നും മാനുഷികമായ യാതൊരംശവും മനുഷ്യന്റെ യാതൊരു പങ്കും അതിലില്ലെന്നും മനസ്സിലാക്കിക്കഴിയുമ്പോൾ രക്ഷ ഭ്രദമാണെന്ന് ഉറപ്പാകും. രക്ഷയുടെ പ്രവൃത്തി ദൈവം ചെയ്തതാകയാൽ സർവ്വജ്ഞനായ ദൈവത്തിന്നു പിഴ പറ്റുകയില്ലെന്നും അതിനു വീഴ്ച സംഭവിക്കുകയില്ലെന്നും വ്യക്തമാണ്. മാനുഷികമായ അംശം രക്ഷയിൽ ഉണ്ടെങ്കിൽ മാനുഷികമായ പിഴകളും പരിമിതികളും അതിൽ പ്രതിഫലിക്കുകയും രക്ഷ നഷ്ടപ്പെടുകയും ചെയ്യും. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ ദൈവത്തിങ്കലേക്കു വരുന്ന പാപിക്കുവേണ്ടി പിതാവായ ദൈവവും പുത്രനും പരിശുദ്ധാത്മാവും ചെയ്യുന്ന വേല നാം മനസ്സിലാക്കേണ്ടതാണ്.

രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായ സത്യങ്ങൾ താഴെ കൊടുക്കുന്നു:

1. ദൈവികനിർണ്ണയം: വിശ്വാസിയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് പിതാവായ ദൈവത്തിന്റെ നിർണ്ണയമാണ്. ദൈവനിർണ്ണയത്തെ തടുക്കുവാനോ മാറ്റുവാനോ ആർക്കും കഴിയുകയില്ല. “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നത്. ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശ, 14:249). “അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താത്പര്യം അവൻ അനുഷ്ഠിക്കും.” (ഇയ്യോ, 23:13). “നാം തിരുസന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു . “ നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുകയാണ് ദൈവത്തിന്റെ സ്വർഗ്ഗീയനിർണ്ണയം. (എബ്രാ, 2:10). അനേകം പുത്രന്മാരെ തേജസ്സിലേക്കു കൊണ്ടു വരുമ്പോൾ, അതിൽ ഒരു വ്യക്തി നഷ്ടപ്പെടുന്നത് ദൈവികനിർണ്ണയം പരാജയപ്പെടുന്നതിനു തുല്യമാണ്. രക്ഷിക്കപ്പെട്ടവരെ സംബന്ധിച്ച് ദൈവത്തിന്നുള്ള നിർണ്ണയം ഇതാണ്: “അവൻ മുന്നിവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:29,30). എഫെസ്യലേഖനത്തിലും അപ്പൊസ്തലനായ പൗലൊസ് ദൈവത്തിന്റെ ഈ നിർണ്ണയം വ്യക്തമാക്കുന്നുണ്ട്: “അവനിൽ നാം അവകാശവും പ്രാപിച്ചു. തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽ കൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.” (എഫെ, 1:11,12). ഓരോ വ്യക്തികളും ക്രിസ്തുവിലാകുന്നത് തൻ്റെ അനാദിനിർണ്ണയത്താലാണ്. ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ദൈവത്തിൻ്റെ നിർണ്ണയം പിഴച്ചുപോകില്ലേ?

2. ദൈവശക്തി: ക്രിസ്തുവിലൂടെ ദൈവത്തിന്റെ അടുക്കൽ വരുന്നവരെ രക്ഷിക്കുവാനും സൂക്ഷിക്കുവാനുമുള്ള ദൈവത്തിന്റെ ശക്തി രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമാണ്: “അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). ദൈവം സൂക്ഷിക്കുവാൻ ശക്തനാണ്. ദൈവത്തിന് സൂക്ഷിക്കുവാൻ കഴിവില്ലാതിരിക്കണമെങ്കിൽ ദൈവത്തെക്കാൾ ശക്തനായ ഒരുവൻ ഉണ്ടായിരിക്കണം. അവനു മാത്രമേ ദൈവത്തിന്റെ കരത്തിൽ നിന്നും വിശ്വാസിയെ പിടിച്ചുപറിക്കാനാവൂ. എന്നാൽ ദൈവം സർവ്വാധികാരിയും സർവ്വശക്തനുമാണ്. “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.” (2തിമൊ, 1:12). മാത്രവുമല്ല, നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് അപ്പൊസ്തലന് ഉറപ്പുണ്ട്. (ഫിലി, 1:4). ഒരു വിശ്വാസി ദൈവശക്തിയിൽ കാക്കപ്പെടുകയാണ്. (1പത്രൊ, 1:4; റോമ, 16:25; യൂദാ, 24). വിശ്വാസിക്ക് ദൈവം അനുകൂലമാണ്. തന്മൂലം അവനെതിരായിരിക്കുവാൻ ഒരു ശക്തിക്കും സാദ്ധ്യമല്ല. “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പ്പിച്ചുതന്നവൻ അവനോടു കൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” (റോമ, 8:31-34). ക്രിസ്തുവിൽ വിശ്വസിച്ച പൗലൊസ് പറയുന്നത്; ആ ദിവസംവരെ ഞാൻ നില്ക്കുമെന്നല്ല; അവനെന്നെ സൂക്ഷിക്കുമെന്നാണ്. ക്രിസ്തുവിലായ ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ട്ടപ്പെട്ടാൽ ദൈവത്തിൻ്റെ സർവ്വശക്തിയും കൂടെ നഷ്ടപ്പെടില്ലേ?

3. സർവ്വജ്ഞാനം: മുന്നറിവ്, മുൻനിർണ്ണയം, മുന്നിയമനം, വിളി, തിരഞ്ഞെടുപ്പ്, നീതീകരണം, തേജസ്കരണം തുടങ്ങിയവയെല്ലാം ദൈവത്തിൻ്റെ സർവ്വജ്ഞാനത്തിൽ ഉൾപ്പെട്ടതാണ്. “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). ദൈവത്തിൻ്റെ സർവ്വവ്യാപിത്വം അവൻ്റെ സർവ്വജ്ഞത്വത്തിൻ്റെ അനുബന്ധ ഘടകമാണ്. (സങ്കീ, 139:1-10; സദൃ, 15:13; യിരെ, 23:23-25). ”ദൈവത്തിന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:5). ”ദൈവത്തിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു.” (എബ്രാ, 4:13). നമ്മുടെ തലമുടിപോലും എണ്ണപ്പെട്ടിരിക്കുന്നു. (മത്താ, 10:30). ദൈവം തിരഞ്ഞെടുത്ത ഒരാളെങ്കിലും നഷ്ടപ്പെട്ടുപോയാൽ ദൈവമെങ്ങനെ സർവ്വജ്ഞനായിരിക്കും?

4. ദൈവത്തിന്റെ വാഗ്ദത്തം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). വൈരുദ്ധ്യത്തെ നിഷേധിച്ചുകൊണ്ട് നിത്യരക്ഷയെ ഉറപ്പിച്ചിരിക്കുകയാണിവിടെ. “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). ന്യായവിധിയിൽ കടക്കയില്ല എന്നു നിഷേധരൂപത്തിലും മരണത്തിൽനിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന് ഭാവരൂപത്തിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവം മനുഷ്യനു നൽകുന്നത് ഒരേ ഒരു ജീവനാണ്; അതായത് നിത്യജീവൻ. നിത്യജീവൻ ദൈവത്തിന്റെ ജീവനാണ്. ദൈവത്തിന്റെ ജീവൻ മരണത്തിനു വിധേയമാകാത്തതുപോലെ ദൈവപൈതലിന് ദൈവം നൽകുന്ന ജീവനും അവസാനിക്കയില്ല. വാഗ്ദത്തം ചെയ്തിട്ട് കൈവിട്ട് കളഞ്ഞാൽ ദൈവം അവിശ്വസ്തനാണെന്ന് വരില്ലേ?

5. ദൈവസ്നേഹം: നിത്യതയിൽ നിന്നുതന്നെ തന്റെ മക്കളെ തിരഞ്ഞെടുക്കുവാൻ ദൈവത്തെ പ്രേരിപ്പിച്ചത് അവന്റെ നിത്യസ്നേഹമാണ്. സ്നേഹത്തിൽ നമ്മെ മുന്നിയമിച്ചു എന്നാണ് അപ്പൊസ്തലൻ പറയുന്നത്. (എഫെ, 16). ദൈവത്തിന്റെ അസ്തിത്വത്തെ പോലെ ഒരിക്കലും മാറ്റമില്ലാത്തതാണ് തന്റെ സ്നേഹം. താൻ ഇനിയും സൃഷ്ടിക്കേണ്ടിയിരുന്ന മനുഷ്യനെ ദൈവം സ്നേഹിച്ചു. മാനുഷിക സ്നേഹത്തെപ്പോലെ തന്റെ സൃഷ്ടികൾ നല്ലവരായിരിക്കുമ്പോൾ അവരെ സ്നേഹിക്കുകയും ദോഷികളായിരിക്കുമ്പോൾ അവരെ വെറുക്കുകയും ചെയ്യുകയായിരുന്നില്ല ദൈവസ്നേഹം. മനുഷ്യർ അഭക്തരും, പാപികളും, ബലഹീനരും ആയിരിക്കവെയാണ് ദൈവം അവരെ സ്നേഹിച്ചത്. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:6-10). പാപിയെ രക്ഷിച്ചശേഷം സാത്താന് വിട്ടുകൊടുത്താൽ ദൈവസ്നേഹം സ്വാത്ഥമാണെന്ന് വരില്ലേ?

6. ദൈവനിവാസം: ആത്മീകമായി രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും ഒരോ ദൈവമന്ദിരങ്ങളാണ്. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16; ഒ.നോ: 1കൊരി, 6:19). അപ്പോൾത്തന്നെ ദൈവസഭയുടെ പണിയും നടന്നുകൊണ്ടിരിക്കയാണ്. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.” (എഫെ, 2:20,21). യേശുക്രിസ്തുവെന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കിക്കൊണ്ടും രക്ഷിക്കപ്പെടുന്നവരെ ഇഷ്ടികകൾ ആക്കിക്കൊണ്ടും, ദൈവാത്മാവ് രണ്ടായിരം വർഷമായിട്ട് ദൈവത്തിൻ്റെ സഭ പണിതുകൊണ്ടിരിക്കുകയാണ്. ഈ മന്ദിരത്തിൻ്റെ അഥവാ സഭയുടെ പണി തീരുമ്പോഴാണ് അക്ഷരാർത്ഥത്തിൽ ദൈവം മനുഷ്യരോടുകൂടി വസിക്കുന്നത്. (വെളി, 21:3). രക്ഷിക്കപ്പെട്ടവർ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരുന്നാൽ ദൈവനിവസം പണിതീരാത്ത വീടാകില്ലേ?

7. ക്രിസ്തുവിന്റെ മരണം: പിതാവായ ദൈവം രക്ഷ ആസൂത്രണം ചെയ്തു. പുത്രനായ ക്രിസ്തു രക്ഷ സിദ്ധമാക്കി. ക്രിസ്തുവിന്റെ മരണത്തിൽ നമ്മുടെ രക്ഷ ഭദ്രമായിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. (റോമ, 5:8). അതുകൊണ്ട് ഇപ്പോൾ യേശുക്രിസ്തുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. (റോമ, 8:1). പാപികൾക്കുവേണ്ടി ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിക്കുകയും ചെയ്തതുകൊണ്ടു അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായി. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8,9). ക്രിസ്തുവിന്റെ മരണം ലോകത്തിന്റെ പാപത്തിന് മതിയായ പ്രായശ്ചിത്തമായിരുന്നു. മനുഷ്യവർഗ്ഗത്തിന് ദൈവത്തോടുണ്ടായിരുന്ന കടം മുഴുവൻ ക്രിസ്തുവിന്റെ മരണത്താൽ തീർന്നു. സകല മനുഷ്യർക്കുമായി രക്ഷാമാർഗ്ഗം തുറന്നു. നിവൃത്തിയായി എന്ന് ക്രൂശിൽ വെച്ച് ക്രിസ്തു പ്രഖ്യാപിച്ചു. പാപത്തിന്റെ വില ക്രിസ്തു തന്റെ മരണം മൂലം പൂർണ്ണമായി കൊടുത്തു. തന്മൂലം ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന വ്യക്തിക്ക് വിമോചനച്ചീട്ട് ലഭിച്ചു; അവൻ സ്വതന്ത്രനായി. ക്രിസ്തു തൻ്റെ മരണംകൊണ്ട് സമ്പാദിച്ച രക്ഷയിൽനിന്നു വിശ്വാസികൾ വീണുപോയാൽ, ക്രിസ്തുവിനെ താല്ക്കാലിക രക്ഷയുടെ കാരണഭൂതനെന്നല്ലാതെ; നിത്യരക്ഷയുടെ കാരണഭൂതനെന്ന് എങ്ങനെ വിളിക്കും?

8. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്: രണ്ടു കാരണങ്ങളാൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ് ദൈവപൈതലിനു ലഭിച്ചിരിക്കുന്ന രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നു. 1. യേശുക്രിസ്തുവിന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. 2. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തലയായിരിക്കുന്ന പുതുസൃഷ്ടിയുടെ ഭാഗമായി വിശ്വാസി മാറി. ദൈവപുത്രന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റു. (കൊലൊ, 2:12). വിശ്വാസിയെ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിലിരുത്തി. (എഫെ, 2:7). സ്വർഗ്ഗത്തിൽനിന്നു ഒരു ദൈവപൈതലിനെ തട്ടിയെടുക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. “നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.” (റോമ, 4:24). നാം നീതീകരിക്കപ്പെട്ടിരിക്കുകയാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ആയിരിക്കുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഉള്ളിൽ ആയിരിക്കുകയും ചെയ്യുന്നത് ഒരു ആത്മിക പുനരുത്ഥാനമാണ്. ഒരു വിശ്വാസിയുടെ പൂർണ്ണമായ ആളത്തത്തെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ശരീരത്തിന്റെ പുനരുത്ഥാനത്തിലുടെയോ ശരീരത്തിന്റെ തേജസ്കരണത്തിലൂടെയോ അതു പൂർത്തിയാകും. “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്റ്റിൽ വെളിപ്പെടും.” (കൊലൊ, 3-4). വിശ്വാസിയുടെ പൗരത്വവും (ഫിലി, 3:20) വിശ്വാസിയേയും ക്രിസ്തുവിനോടുകൂടി സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്നു. (എഫെ, 2:7) സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്ന ദൈവപൈതലിനെ സാത്താൻ എന്തുചെയ്യും?

9. ക്രിസ്തുവിന്റെ പക്ഷവാദവും മധ്യസ്ഥതയും: സ്വർഗ്ഗാരോഹണം ചെയ്ത് ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിന്റെ സന്നിധിയിൽ പക്ഷവാദം ചെയ്യുന്നത് നമ്മുടെ രക്ഷയെ ഉറപ്പിക്കുന്നു. “ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” (എബാ, 9:24). ഒരു വിശ്വാസി പാപം ചെയ്തുവെങ്കിൽ അവനുവേണ്ടി വാദിക്കുവാൻ കാര്യസ്ഥനായ ക്രിസ്തു പിതാവിന്റെ അടുക്കലുണ്ട്. “എന്റെ കുഞ്ഞുങ്ങളേ . നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1യോഹ, 2:1-2). നമ്മുടെ പാപരാഹിത്യത്തിലോ പ്രായോഗികവിശുദ്ധിയിലോ നമ്മുടെ രക്ഷ അടിസ്ഥാനപ്പെട്ടിരുന്നുവെങ്കിൽ അതിന് ഒരു ഭദ്രതയും ഉണ്ടാകുമായിരുന്നില്ല. നാം ചെയ്ത എല്ലാ പാപത്തിനും പ്രായശ്ചിത്തമാണ് തന്റെ രക്തം. അവന്റെ രക്തം നമ്മുടെ സർവ്വപാപങ്ങളിൽ നിന്നും നമ്മെ കഴുകി ശുദ്ധീകരിക്കുന്നു. കാൽവരിയിൽ ചൊരിയപ്പെട്ട രക്തത്തിന്റെ വെളിച്ചത്തിലാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. വിശ്വാസികളെ ദൈവസന്നിധിയിൽ കുറ്റാരോപണം ചെയ്യുന്നത് സാത്താനാണ്. “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്. ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.” (വെളി, 12:10). എന്നാൽ അവയ്ക്കെല്ലാം പരിഹാരമായി ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും നമുക്കുവേണ്ടി പക്ഷവാദ കഴിക്കുകയും ചെയ്യുന്നു. “ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. (റോമ, 8:34). രക്ഷയിൽനിന്നു വിശ്വാസികൾ കൊഴിഞ്ഞുപോയാൽ ക്രിസ്തുവിൻ്റെ മദ്ധ്യസ്ഥതയും പക്ഷവാദവും ഒരു നാടകമായി മാറില്ലേ?

10. ക്രിസ്തുവിന്റെ ഇടയശുശ്രൂഷ: സ്വർഗ്ഗത്തിൽ ക്രിസ്തു ഒരു വിശ്വസ്തനായ കാര്യസ്ഥനായിരിക്കുന്നതുപോലെ ഭൂമിയിൽ ഒരു വിശ്വസ്തനായ ഇടയനാണ്. ക്രിസ്തുവിൻ്റെ ദൈവപുത്രത്വം തെളിയിക്കുവാൻ ആവശ്യപ്പെട്ട യെഹൂദന്മാർക്കു നൽകിയ തെളിവ് തന്റെ ആടുകളെ സൂക്ഷിക്കുവാൻ തനിക്കുള്ള കഴിവാണ്. ഇന്നും എന്നും അനന്യനായ ക്രിസ്തുവിന് തന്റെ ആടുകളെ നിത്യമായി സൂക്ഷിക്കുവാൻ കഴിയും. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു, അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (യോഹ, 16:27,28). താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ ക്രിസ്തു പ്രാപ്തനാണെന്ന് എബ്രായ ലേഖനകാരൻ വ്യക്തമാക്കുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയാവാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ക്രിസ്തുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ (യോഹ, 17) ക്രിസ്തു അധികവും സംസാരിച്ചത് വിശ്വാസികളെ കുറിച്ചായിരുന്നു. തന്നിൽ വിശ്വസിക്കുന്നവർക്കു പ്രായശ്ചിത്തമാകേണ്ടതിന്നു ക്രൂശിൽ മരിക്കുവാൻ പോകുന്നതിനുമുമ്പ് പിതാവ് തനിക്കു നൽകിയിട്ടുള്ളവർക്കുറിച്ചുള്ള കരുതലായിരുന്നു ക്രിസ്തുവിനു പ്രധാനമായിരുന്നത്. ക്രിസ്തുവിൽ വിശ്വസിച്ച ഒരു വ്യക്തിയുടെ രക്ഷ നഷ്ടപ്പെട്ടാൽ ക്രിസ്തു കഴിച്ച അപേക്ഷ ദൈവം നിരസിച്ചു എന്നർത്ഥം. “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല. ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തിവരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽ വെച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല. ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്.” (യോഹ, 17:11-16). ക്രിസ്തു വിശ്വാസികൾക്കുവേണ്ടി ഇന്നും അപേക്ഷിക്കുകയാണ്. ക്രൂശീകരണത്തിനു മുമ്പായി പത്രൊസ് എന്ന ഏകവ്യക്തിക്കുവേണ്ടി ക്രിസ്തു ചെയ്ത പ്രാർത്ഥന സുപരിചിതമാണ്.”ഞാനോ നിന്റെ വിശ്വാസം പൊയ്പ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോടു: കർത്താവേ ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: പത്രാസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും മുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (ലൂക്കൊ, 22:32-34). ക്രിസ്തുവിന്റെ അപേക്ഷ ദൈവം കൈക്കൊള്ളുകയും പതൊസിനെ ഉറപ്പിക്കുകയും ചെയ്തു. നമുക്കു വേണ്ടി അപേക്ഷിക്കുവാൻ ദൈവസന്നിധിയിൽ ഉള്ളത് നിത്യമഹാപുരോഹിതനാണ്. ക്രിസ്തു ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമാണ്. തന്റെ ആടുകളെ വീഴ്ചകളിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും അവൻ വിടുവിക്കുന്നു. ദാവീദിനോടു ചേർന്ന് നമുക്കു ഏറ്റു പറയാം. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” (സങ്കീ, 23:1). “ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.” (യോഹ, 10:12). എന്നാൽ നല്ല ഇടയനായ ക്രിസ്തു താൻ ജീവൻകൊടുത്തു സമ്പാദിച്ച ആടുകളെ എങ്ങനെ ദുഷ്ടമൃഗങ്ങൾക്ക് ഏല്പിച്ചു കൊടുക്കും? തന്നിൽ വിശ്വസിക്കുന്ന ഒരു ദുർബ്ബല വിശ്വാസിയെങ്കിലും നശിച്ചുപോയാൽ താനെങ്ങനെ നല്ല ഇടയനായിരിക്കും?

11. പരിശുദ്ധാത്മാവിന്റെ ഉൾവാസം: രക്ഷയുടെ പൂർത്തീകരണത്തിന് പരിശുദ്ധാത്മാവിന്റെ സജീവപ്രവർത്തനം വിശ്വാസിയിലുണ്ട്. രക്ഷയുടെ ഭദ്രതയ്ക്ക് ഇത് ഒരു നിയാമക ഘടകമാണ്. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ ഉൾവാസം നിത്യമാണ്. അത് ക്ഷണികമോ കാലികമോ അല്ല. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്ക്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16-17). നാമോരോരുത്തരും നമുക്കുള്ളവരല്ല; ദൈവത്തിനുള്ളവരെങ്കിൽ നമ്മെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയില്ലേ?

12. പരിശുദ്ധാത്മ സ്നാനം: പുതിയനിയമോപദേശങ്ങളിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പരിശുദ്ധാത്മസ്നാനം. ഒരു വിശ്വാസിയെ ക്രിസ്തുവിനോടുള്ള സജീവബന്ധത്തിൽ ആക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവ് നൽകുന്ന വീണ്ടും ജനനത്തിലൂടെ ക്രിസ്തു വിശ്വാസിയിൽ വസിക്കുന്നു. ആത്മസ്നാനത്തിലൂടെ വിശ്വാസി ക്രിസ്തുവിൽ ആകുന്നു. ക്രിസ്തു ശിരസ്സായിരിക്കുന്ന ശരീരത്തിൽ ജീവനുള്ള അവയവങ്ങളായി വിശ്വാസികൾ ചേർക്കപ്പെടുന്നു. വികലമായ അവയവങ്ങളെക്കൊണ്ട് ക്രിസ്തുവിന്റെ മഹത്ത്വപൂർണ്ണമായ ശരീരം വികലമാകുകയോ പ്രസ്തുത ശരീരത്തിനു അംഗഭംഗം സംഭവിക്കുകയോ ഇല്ല. ഒടുക്കത്തെ ആദാം വീഴ്ച പറ്റാത്തവനാണ്. ഈ പുതുസൃഷ്ടിയിൽ ശിരസ്സ് ശരീരത്തിനു സമ്പൂർണ്ണ നില നൽകുന്നു. ക്രിസ്തു സ്വന്തരക്തത്താൽ കാന്തയെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.” (എഫെ, 5:26,27). അസംഖ്യം വിശ്വാസികൾ ഉൾക്കൊളളുന്ന സഭയാണ് ക്രിസ്തുവിന്റെ കാന്ത. വിശ്വാസികളുടെ ഈ ഗണത്തിൽ ഒരുഭാഗത്തിന് രക്ഷ നഷ്ടപ്പെടുകയാണെങ്കിൽ കാന്ത അപൂർണ്ണയും വികലയും ആയിരിക്കും. എങ്കിൽ ഈ കാന്തയെക്കുറിച്ച് കളങ്കമില്ലാത്തത് എന്നുപറയാൻ സാദ്ധ്യമല്ല. പിതാവിന്റെ ഇഷ്ടദാനമായി യേശുക്രിസ്തുവിന് ലഭിക്കുന്ന കാന്ത അംഗഭംഗം സംഭവിച്ചവളാകാൻ പാടില്ല. ആ ശരീരത്തിൽ നിന്നും ഒരംശം പോലും വിച്ഛിന്നമാകാവുന്നതുമല്ല. പരിശുദ്ധാത്മസ്നാനം രക്ഷയുടെ ഭദ്രതയ്ക്ക് ഉറപ്പാണ്. ക്രിസ്തുവിൻ്റെ കാന്തയായ അവൻ്റെ സഭയായ ശരീരത്തിൽനിന്ന് വിശ്വാസികൾ നഷ്ടപ്പെട്ടാൽ; ക്രിസ്തുവിൻ്റെ കാന്ത വികലാംഗയായി മാറില്ലേ?

13. പരിശുദ്ധാത്മ മുദ്ര: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിന്റെ പരിശുദ്ധാത്മാവിനാൽ മുദയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവം തന്റെ മുദ്ര തന്റെ മക്കളിൽ പതിപ്പിച്ചിരിക്കുകയാണ്. ഈ അടയാളം മാറ്റപ്പെടാവുന്നതല്ല. അഭിഷേകമായി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് ഈ മുദ്ര. ഈ മുദ്രയുടെ സാന്നിദ്ധ്യം ഒരു ഇടപാടിന്റെ പൂർത്തീകരണത്തെയും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തെയും നിത്യഭദ്രതയെയും വ്യക്തമാക്കുന്നു. ആത്മാവ് മുദ്രയിടുന്നതിനെക്കുറിച്ച് മൂന്നു പരാമർശങ്ങൾ പുതിയനിയമത്തിലുണ്ട്. “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മ മുദ്രയിട്ടും ആത്മാവു എന്ന് അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:21,22). ഈ ഖണ്ഡത്തിലെ നാലുഭാഗങ്ങളും രക്ഷയുടെ ഭദ്രത വ്യക്തമാക്കുന്നവയാണ്. തേജസ്സിൽ നാം അനുഭവിക്കുവാൻ പോകുന്ന ദൈവികാനുഗ്രഹത്തിന്റെ ഒരു മുൻകാഴ്ചയാണ് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഹൃദയത്തിൽ നൽകുന്നതെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. മുദ്രയെക്കുറിച്ചു പറയുന്ന മറ്റു രണ്ടുഭാഗങ്ങളാണ് എഫെസ്യർ 1:13-14; 4:30 എന്നിവ. വീണ്ടെടുപ്പിൻ നാളിന്നായി വിശ്വാസി മുദ്രയിടപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (എഫെ, 4:30). ഇവിടെ വീണ്ടെടുപ്പ് ശരീരത്തിന്റെ തേജസ്കരണത്തെ ചൂണ്ടിക്കാണിക്കുന്നു. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു?” (റോമ, 8:23). നോഹയുടെ കാലത്തെ പ്രളയത്തിൽ പെട്ടകത്തിനകത്തു കടന്നവരെല്ലാം രക്ഷപ്പെട്ടു. അവരിൽ ആരും പുറത്തുവീണു നശിച്ചുപോകാതിരിക്കുമാറ് ദൈവം പെട്ടകത്തിന്റെ വാതിൽ പൂട്ടി. ദൈവമാണ് നമ്മുടെ രക്ഷയെ പരിശുദ്ധാത്മാവിനാൽ ഭദ്രമായി മുദ്രയിട്ടിരിക്കുന്നത്. വീണ്ടെടുപ്പുനാളിലേക്ക് മുദ്രയിട്ടിട്ട് കൈവിട്ടുകളയുന്നവനാണോ ദൈവം?

14. ആത്മമുദ്ര: “അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22). “ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം” (2കൊരി, 5:5); നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 14). ഒരു കരാർ ഉറപ്പിക്കുമ്പോൾ മുൻകൂറായി നല്കുന്ന തുകയ്ക്കാണ് അച്ചാരമെന്ന് പറയുന്നത്. ഭാവിയിൽ ലഭിക്കാനുള്ള നിത്യരക്ഷയുടെ ഉറപ്പാണ് അച്ചാരം. കരാറുപ്പിച്ചിട്ട് പിൻമാറിക്കളയുന്നവനാണോ ദൈവം?

15. ദൈവവചനത്തിൻ്റെ നിസ്തുലത: മനുഷ്യന്റെ സ്വാഭാവിക ജനനം കെടുന്ന ബീജത്താലും വീണ്ടുംജനനം കെടാത്ത ബീജത്താലുമാണ്. ദൈവവചനത്തെക്കുറിച്ച് കെടാത്ത ബീജം എന്നാണ് പറഞ്ഞിട്ടുള്ളത്. കെടാത്ത ബീജത്താൽ സംഭൂതമായ രക്ഷ എന്നും നിലനിൽക്കുന്നതാണ്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). മാത്രമല്ല നമ്മുടെ അവകാശമായ രക്ഷ സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. “അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (1പത്രൊ, 1:4,5). ബൈബിളിൻ്റെ ഈ നിരുപമത്വമാണ് എല്ലാ മതഗ്രന്ഥങ്ങളിൽ നിന്നും ബൈബിളിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ഒരു വിശ്വാസിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ബൈബിളിൻ്റെ പ്രഭയും നഷ്ടമാകില്ലേ?

രക്ഷ എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അത് നഷ്ടപ്പെടുമെന്ന് പലരും കരുതുന്നത്. “പാപത്തിൻ്റെ ശക്തിയിൽനിന്നും അധികാരത്തിൽനിന്നും ക്രിസ്തുവിന്റെ ക്രൂശുമരണം മുഖാന്തരമുള്ള വിടുതലാണ് രക്ഷ.” കാലക്രമേണ ക്ഷയിച്ചുപോകാനും, വിശ്വാസജീവിതത്തിൻ്റെ പരിശോധനകളിൽ വാടിപ്പോകാനും, ലോകത്തിൻ്റെ മാലിന്യത്താൽ കളങ്കപ്പെടുവാനും ദൈവം തൻ്റെ രക്ഷയെ ഭൂമിയിൽ ഉപേക്ഷിച്ചിരിക്കയില്ല; സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. രക്ഷിക്കപ്പെട്ട വ്യക്തിയുടെ പൗരത്വവും മാത്രമല്ല; വിശ്വാസിയേയും ക്രിസ്തുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുകയാണ്. പിന്നെങ്ങനെ രക്ഷ നഷ്ടപ്പെടും???…

എതിർവാദങ്ങൾ: രക്ഷ നഷ്ടപ്പെടുമെന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില ന്യായങ്ങളുണ്ട് അവ:

1. രക്ഷയുടെ ഭദ്രത മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു: രക്ഷയുടെ ഭദ്രത മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുകയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം അവന് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നൈതികവും ആത്മികവുമായ കാര്യങ്ങളിൽ വിരുദ്ധമായത് തിരഞ്ഞെടുക്കുവാനും സ്വീകരിക്കുവാനും ഉള്ള കഴിവാണ് യഥാർത്ഥസ്വാതന്ത്ര്യം എന്ന വ്യാജധാരണയാണ് ഈ വാദത്തിനു പിന്നിൽ. തെറ്റും ശരിയും തമ്മിൽ തിരഞ്ഞെടുക്കുകയല്ല, ശരിയായതു തിരഞ്ഞെടുക്കുകയാണ് സ്വാതന്ത്ര്യം. വിശുദ്ധിയുടെ നേർക്കുള്ള സ്വയം നിർണ്ണയമാണ് യഥാർത്ഥ സ്വാത്രന്ത്യം. ദൈവം സർവ്വസ്വത്രന്തനാണ്. എന്നാൽ ദൈവത്തിന് തെറ്റ് തിരഞ്ഞെടുക്കുവാനോ ചെയ്യുവാനോ കഴികയില്ല. വിശ്വാസിയിലെ പുതുജീവൻ ശരിയായതിനെ സ്വീകരിക്കുവാനും തെറ്റായതിനെ നിരസിക്കുവാനും മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നു. ദൈവകൃപയാൽ ഈ സ്വാതന്ത്യത്തിലാണ് വിശ്വാസി നില്ക്കുന്നത്. “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്.” (ഫിലി, 2:13).  

2. ഭദ്രത അലസതയിലേക്കും അസാന്മാർഗ്ഗികതയിലേക്കും നയിക്കുന്നു: ഒരു വിശ്വാസിയുടെ രക്ഷ ഭദ്രമാണെങ്കിൽ വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ഇഷ്ടാനുരൂപമായ ഭോഗങ്ങൾ അനുഭവിച്ച് ഭൂമിയിൽ കഴിഞ്ഞുകൂടിയാൽ പോരേ? വീണ്ടും ജനനത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാത്തതാണ് ഈ ദുരുപദേശത്തിനു കാരണം. പുതുജനനത്തിലൂടെ ആന്തരികവൃത്തി പൂർണ്ണമായും പരിവർത്തനവിധേയമായിത്തീരുയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഭോഗങ്ങളെ കാംക്ഷിക്കുകയില്ല; ഒരു പുതിയജീവിതം ചെയ്യുവാനേ ആഗ്രഹിക്കൂ. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9). വിശ്വാസി പാപത്തിൽ വീഴാം. എന്നാൽ പാപം ചെയ്യുക അവന്റെ ശീലമല്ല. പാപത്തിൽ തുടരുന്ന വ്യക്തി രക്ഷിക്കപ്പെട്ടവനല്ല. (റോമ, 6:1; 2തിമൊ, 2:19; 2പത്രൊ, 1:9,10; 1യോഹ, 2:3, 29; 3:14; 5:4). വീണ്ടുംജനനം പ്രാപിച്ച വ്യക്തി തനിക്കു ലഭിച്ച സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയും ആ സന്തോഷത്തെ ദൈവിക ശുശ്രൂഷയിലൂടെ പ്രകടമാക്കുകയും കർത്താവിനെ പിൻതുടരുകയും ചെയ്യും. ഫലത്താലാണ് വൃക്ഷത്തെ തിരിച്ചറിയുന്നത്. (യോഹ, 10:27; മത്താ, 7:16). 

3. ഭദ്രത തിരുവെഴുത്തുകൾക്കു വിരുദ്ധമാണ്: തിരുവെഴുത്തുകളിലെ ചില വ്യക്തികൾ രക്ഷിക്കപ്പെടുകയും ഒടുവിൽ നശിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയ നിയമത്തിൽ ശൗലും പുതിയനിയമത്തിൽ ഇസ്കരിയോത്താ യുദയും ഉദാഹരണങ്ങളാണ്. ചിലർ പുറമെ രക്ഷിക്കപ്പെട്ടവരാണ്; എന്നാൽ അകമെ യാതൊരു പരിവർത്തനവും സംഭവിക്കാത്തവരാണ്. ചിലർ നല്ല പ്രവൃത്തികൾ ചെയ്തു എന്നുവരാം. ക്രിസ്തുവിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു. “എന്നോടു കർത്താവേ, എന്നുപറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു : ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.” (മത്താ, 7:21-23). പുതുജനനം പ്രാപിച്ചവർ ദൈവജനത്തോടൊപ്പം തുടരും. അല്ലാത്തവർ ദൈവജനത്തെ വിട്ടുപോകും. “അവർ നമ്മുടെ ഇടയിൽ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.” (1യോഹ, 2:19). യൂദാ രക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേശു പത്രൊസിനോടു: “കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.” (യോഹ, 13:10).

“പാപംചെയ്താൽ രക്ഷ നഷ്ടപ്പെടും; പാപം ചെയ്തില്ലെങ്കിൽ രക്ഷ നഷ്ടപ്പെടില്ല” ഇതാണ് ചിലരുടെ ആപ്തവാക്യം. ക്രിസ്തുവെന്ന ദൈവകുഞ്ഞാട് പാപമറിയാത്ത തന്റെ ശരീരത്തിൽ പാപികളായ മനുഷ്യരുടെ പാപമെല്ലാം ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചൊരുക്കിയ രക്ഷ പിന്നെയും പാപവുമായി ബന്ധിക്കപ്പെട്ടു കിടക്കുകയാണോ? ക്രിസ്തു തന്റെ രക്തംകൊണ്ടു സംമ്പാദിച്ച ഇത്രവലിയ രക്ഷയ്ക്ക് പാപത്തെ വിട്ടു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടരുടെ ധാരണ. വേദപുസ്തകത്തിൽ രക്ഷ ഭദ്രമല്ലെന്നു തോന്നുന്ന ചില വാക്യങ്ങളുണ്ട്: (മത്താ, 10:22, 24:13; മർക്കൊ, 3:29; ലൂക്കൊ, 9:62; എബ്രാ, 6:4-8; 10:26; 1യോഹ, 5:16). അതൊക്കെ വിശ്വാസികൾക്ക് വിശുദ്ധജീവിതത്തിനുള്ള ഭയനിർദ്ദേശങ്ങൾ മാത്രമാണ്. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന സാമാന്യതത്വപ്രകാരം നോക്കിയാൽ മേൽപ്പറഞ്ഞ വേദഭാഗങ്ങൾ മറ്റനവധി വചനങ്ങൾക്ക് എതിരുമാണ്. ഉദാഹരണത്തിന്: മത്താ, 28:19; യോഹ, 1:12,13; 3:15; 3:16; 3:36; 4:14; 5:24; 6:37; 6:40; 6:47; 6:54; 8:51; 8:52; 10:28; 10:29; 14:16; 14:26; 17:2,3; റോമ, 5:21; 6:22; 6:23; 8:2, 8:26, 8:27, 8:30; 33-36; എഫെ, 2:5-8; ഫിലി, 3:20; 2തിമൊ, 1:12; എബ്രാ, 7:25; 8:12; 13:5; 1പത്രൊ, 1:4, 1:23; 1യോഹ, 2:1, 2:25; 5:11; യൂദാ, 24 തുടങ്ങിയവ. രക്ഷ നഷ്ടപ്പെടുമെന്ന് അലറിവിളിക്കുന്നവർ ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ മാത്രമാണ്. രക്ഷിക്കപ്പെട്ടവരെന്ന വ്യാജേന ദൈവസഭയിൽ നുഴഞ്ഞുകയറി ചില നന്മകളൊക്കെ അനുഭവിച്ചശേഷം യൂദായെപ്പോലെ നശിച്ചുപോകുന്നവരെ നോക്കിയല്ല ദൈവമക്കൾ വിശ്വാസജീവിതം നയിക്കേണ്ടത്; വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കി വിശ്വാസജീവിതത്തിൽ മുന്നേറാൻ ഓരോരുത്തരേയും ദൈവം സഹായിക്കട്ടെ!

“വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24).

രക്ഷ

രക്ഷ (Salvation)

“മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12)

രക്ഷാതത്ത്വശാസ്ത്രത്തിന് ഇംഗ്ലീഷിൽ സോറ്റീറിയോളജി (soteriology) എന്നു പറയും. സോഡ്സോ (σώζω – sodezo = രക്ഷിക്കുക, വിടുവിക്കുക), സോറ്റീർ (σωτήρ – soter = രക്ഷകൻ, രക്ഷിതാവ്), സോറ്റീറിയ (σωτηρία – soteria = രക്ഷ), സോറ്റീറിയോസ്, സോറ്റീറിയൊൻ (σωτήριον – soterion വിശേഷണ രൂപങ്ങൾ) എന്നിവയാണ് രക്ഷയുമായി ബന്ധപ്പെട്ട പുതിയനിയമ ഗ്രീക്കു പ്രയോഗങ്ങൾ. നാമവിശേഷണത്തിന്റെ നപുംസകരൂപമായ സോറ്റീറിയൊൻ നാമമായി രണ്ടു സ്ഥാനങ്ങളിൽ ക്രിസ്തുവിനു പകരം പ്രയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:31; 3:6). വ്യക്തിപരവും (പ്രവൃ, 27:34; ഫിലി, 1:19; എബ്രാ, 11:7), ദേശീയവും (ലൂക്കൊ, 1:69-71; പ്രവൃ, 7:25) ആയ വിമോചനം, രക്ഷാനായകനായ ക്രിസ്തു (ലൂക്കൊ, 2:31; യോഹ, 4:22) രക്ഷയുടെ വ്യത്യസ്ത ഘടകങ്ങൾ (ഫിലി, 2:12; 1പത്രൊ, 1:9; റോമ, 13:11; 1തെസ്സ, 5:8-10), പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്ന വിവിധ അനുഗ്രഹങ്ങൾ (2കൊരി, 6:2; എബ്രാ, 5:9; 1പത്രൊ, 1:9,10; യൂദാ, 3) എന്നീ വ്യത്യസ്ത അർത്ഥങ്ങളിൽ സോറ്റീറിയ (രക്ഷ) പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘സോഡ്സോ’യും അനുബന്ധ പദങ്ങളും സെപ്റ്റജിന്റിൽ ഏകദേശം 483 തവണ പ്രയോഗിച്ചിട്ടുണ്ട്. യാഷാ (יָשַׁע – yasha), ഷാലോം (שָׁלוֹם – shalowm), എന്നീ എബ്രായ പദങ്ങളെയാണ് പ്രധാനമായും  ‘സോഡ്സോ’കൊണ്ട് സെപ്റ്റജിന്റിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പഴയനിയമത്തിലെ രക്ഷയുടെ അടിസ്ഥാനപരമായ ആശയങ്ങൾ യാഷായിൽ നിന്നു ലഭ്യമാണ്. ‘വിശാലസ്ഥലത്താക്കുക’ അഥവാ വിശാലത വരുത്തുക എന്നതാണ് പ്രാഥമികാർത്ഥം. (സങ്കീ, 18:36). നിയന്ത്രിക്കുകയും ബന്ധിക്കുകയും ചെയ്യുന്നവയിൽ നിന്നു സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, വിടുവിക്കുക എന്നീ അർത്ഥങ്ങളും അതിനുണ്ട്. രോഗം (യെശ, 38:20), കഷ്ടം (യിരെ, 30:7) എന്നിവയിൽ നിന്നുള്ള വിടുതലിനും ശത്രുക്കളിൽ നിന്നുള്ള മോചനത്തിനും (സങ്കീ, 44:7) യാഷാ എന്ന എബ്രായധാതു പ്രയോഗിച്ചിട്ടുണ്ട്. 

രക്ഷ പഴയനിയമത്തിൽ: ഭൗതികവും ആത്മീയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ദൈവം തന്റെ ഭക്തന്മാരെ ശത്രുക്കളിൽ നിന്നും ദുഷ്ടന്മാരുടെ കെണികളിൽ നിന്നും രക്ഷിക്കുന്നു. (സങ്കീ, 37:40, 59:2; 106:5). യഹോവ തന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കുന്നു (യെഹ, 14:22), സ്വന്തജനത്തെ രക്ഷിക്കുന്നു (ഹോശേ, 1:7), പിതാക്കന്മാരെ മീസ്രയീമിൽ നിന്നും രക്ഷിച്ചു. (സങ്കീ, 106:7-10). മറ്റാരും സഹായിക്കാനില്ലാത്ത എളിയവരെ അവൻ രക്ഷിക്കുന്നു. (സങ്കീ, 34:6). ആത്മീയമായി പാപം മോചിച്ചും, സന്തോഷവും സമാധാവും നല്കിയും പ്രാർത്ഥനയിക്കുത്തരം അരുളിയും ദൈവം രക്ഷിക്കുന്നു. (സങ്കീ, 79:9; 69:13; 5:12). മനുഷ്യനു രക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്തത് ദൈവം തന്നെയാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുളളതുമാണ്. (സങ്കീ, 3:8; 62:1; യെശ, 45:22). ‘എന്റെ രക്ഷയുടെ ദൈവം’ എന്നു അവകാശബോധത്തോടെ പ്രവാചകന്മാർ ദൈവത്തെ വെളിപ്പെടുത്തി. (ഹബ, 3:18; മീഖാ, 7:7). “രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. (സങ്കീ, 3:8). “എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽ നിന്നു വരുന്നു.” (സങ്കീ, 62:1). രക്ഷയെക്കുറിച്ചുള്ള പഴയനിയമ വെളിപ്പാടിന്റെ സാരം മോശയുടെ വാക്കുകളിൽ സൂചിതമാണ്. “ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്യാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.” (പുറ, 14:13). 

രക്ഷ പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നത് പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും ഉള്ള വിടുതലാണ്. പൂർണ്ണമായ രക്ഷയ്ക്കും, രക്ഷയുടെ വ്യത്യസ്ത അംശങ്ങൾക്കും ‘രക്ഷ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. രക്ഷ എന്ന പദത്തിന്റെ അർത്ഥാന്തരങ്ങൾ ഇവയാണ്: 1. ക്രിസ്തു: രക്ഷാനായകനായ ക്രിസ്തുവിനെ രക്ഷ എന്നു വിളിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നെ. ശിശുവായ യേശുവിനെ കൈയിൽ വഹിച്ചുകൊണ്ട് ശിമോൻ പറഞ്ഞു: “നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കൊ, 2:31). ക്രിസ്തുവിനെ രക്ഷാനായകൻ എന്നും  വിളിച്ചിട്ടുണ്ട്. (എബ്രാ, 2:10). 2. ആത്മരക്ഷ: വീണ്ടും ജനിക്കുന്ന സമയത്ത് ആത്മാവു രക്ഷിക്കപ്പെട്ടു പാപത്തിന്റെ ശിക്ഷയിൽ നിന്നു മുക്തമാകുന്നു. “ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.” (റോമ, 8:10). എഫെസ്യർ 2:4-ലും, 8-ലും രക്ഷിക്കപ്പെട്ടിരിക്കുന്നു, രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് ആത്മാവിന്റെ രക്ഷ അഥവാ നീതീകരണത്തെ വ്യഞ്ജിപ്പിക്കുന്നു. 3. പ്രാണന്റെ രക്ഷ അഥവാ ദേഹിരക്ഷ: 2പത്രൊസ് 1:9-ൽ പ്രാണന്റെ രക്ഷയ്ക്കും രക്ഷ എന്നു പറഞ്ഞിരിക്കുന്നു. മലയാളത്തിൽ ‘ആത്മ’ എന്നു പരിഭാഷ. ഗ്രീക്കിൽ ‘ദേഹിയുടെ രക്ഷ’ എന്നാണ്. 4. ശരീരത്തിന്റെ രക്ഷ അഥവാ തേജസ്കരണം: നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു (റോമ, 13:11) എന്നത് ശരീരത്തിന്റെ തേജസ്കരണത്തെയാണ് വിവക്ഷിക്കുന്നത്. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. (റോമ, 8:23. 5. സമ്പൂർണ്ണ രക്ഷ: രക്ഷാപൂർത്തി എന്ന് എബ്രായർ 11:40-ൽ പറഞ്ഞിരിക്കുന്നത് സമ്പൂർണ്ണ രക്ഷയെയാണ്. ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുന്നതിനെ കാണിക്കുന്നു. (1തെസ്സ, 5:23 ). 6. രക്ഷപ്പെടുന്നതിനു നല്കുന്ന അവസരം: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2പത്രൊ, 3:14). 

രക്ഷ ദൈവത്തിൽനിന്ന്: രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്. പിതാവ് രക്ഷ വിധിക്കുന്നു; പുത്രൻ സിദ്ധമാക്കുന്നു; പരിശുദ്ധാത്മാവ് വ്യക്തിയിൽ പ്രയോഗിക്കുന്നു. രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ക്രൂശുമരണവും, രക്ഷയുടെ ഉപാധി വിശ്വാസവും, വിശ്വാസത്തിന്റെ വിഷയം ദൈവവും, രക്ഷിക്കപ്പെടുന്നതു കൃപയാലുമാണ്. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവത്തിന്റെ നിയമം. ക്രിസ്തുവിൻ്റെ മരണത്തിലൂടെയാണ് ദൈവം തന്റെ രക്ഷാകര പ്രവർത്തനം നിർവ്വഹിക്കുന്നത്. പാപത്തിനു പ്രായശ്ചിത്തം ആകുന്നതിനു വേണ്ടി ദൈവം പുത്രനെ നല്കി; കാൽവരിക്രൂശിൽ അവനെ തകർത്തുകളഞ്ഞു. (യെശ, 53:10). പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു അവൻ നമുക്കുവേണ്ടി പാപം ആക്കി. (2കൊരി, 5:21). ദൈവത്തിന്റെ വിശുദ്ധിക്കു വിരുദ്ധമായ പാപം ക്രിസ്തുവിൽ മാറ്റപ്പെട്ടു. ദൂരസ്ഥനായിരുന്ന മനുഷ്യൻ ക്രിസ്തുവിൽ ക്രിസ്തുവിന്റെ രക്തം മൂലം ദൈവത്തിനു സമീപസ്ഥനായി, ദൈവവുമായിനിരപ്പു പ്രാപിച്ചു. അടിമയെ ബന്ധനത്തിൽ നിന്നും വീണ്ടെടുക്കുവാനുള്ള മറുവില ക്രിസ്തു നല്കി; മനുഷ്യൻ ദൈവിക കോടതിയിൽ നീതീകരിക്കപ്പെട്ടു. മനുഷ്യവർഗ്ഗത്തെ തന്നിൽ ഏകീഭവിപ്പിച്ചു സ്വന്തയാഗത്താൽ ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ചു. പാപിയായ മനുഷ്യനു വേണ്ടി ദൈവം ക്രിസ്തുവിലൂടെ പൂർത്തിയാക്കിയ രക്ഷാപദ്ധതി ഇതത്രേ. 

രക്ഷ കൃപയാൽ: രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. (എഫെ, 2:5, 8). പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ ഏല്പിച്ചുതന്നതിലൂടെ ദൈവം തന്റെ കൃപ പൂർണ്ണമായി വെളിപ്പെടുത്തി. (റോമ, 8:32). പാപത്തിനു പരിഹാരം ഏർപ്പെടുത്തിയതു തന്നെ ദൈവകൃപയുടെ അത്യന്ത വ്യാപാരമാണ്. തന്മൂലം മനുഷ്യന്റെ പുണ്യപ്രവൃത്തികളൊന്നും രക്ഷയ്ക്കാവശ്യമില്ല; രക്ഷകനിലുള്ള വിശ്വാസം മാത്രം മതി. 

രക്ഷയുടെ ത്രികാലസ്വഭാവം: മനുഷ്യന്റെ രക്ഷാനുഭവത്തിനു ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ പ്രതികാല സൂചനയുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ക്രിസ്തുവിനാൽ പാപി നീതീകരിക്കപ്പെട്ടു, ശിക്ഷാമുക്തനായി. നീതീകരിക്കപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയിൽ അവനു സ്വയം രക്ഷിക്കപ്പെടുവാൻ കഴിയാതിരുന്നതുപോലെ, നീതീകരിക്കപ്പെട്ടശേഷം രക്ഷയെ നഷ്ടപ്പെടുത്തുവാൻ അവനു കഴിയുകയില്ല. രക്ഷ ഭദ്രമാണ്. ദൈവം ചെയ്തതിനെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ച് ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവ് സഹായിക്കുന്നു. ഇതിനെ രക്ഷയുടെ വർത്തമാനകാലാനുഭവം അഥവാ വിശുദ്ധീകരണം എന്നു പറയുന്നു. രക്ഷയുടെ വർത്തമാനകാല അനുഭവത്തിൽ നിറഞ്ഞു നില്ക്കുന്നതു സ്നേഹമാണ്. പരിശുദ്ധാത്മാവ് ഉൾനട്ട സ്നേഹത്തിൽ ജീവിതം ആത്മീയാഭിവൃദ്ധി പ്രാപിക്കുകയും വിശ്വാസി ദിവ്യസ്വഭാവത്തിനു കൂട്ടാളിയാകയും ചെയ്യുന്നു. രക്ഷയുടെ പൂർത്തീകരണം ഭാവികമാണ്. പ്രത്യാശയാൽ രക്ഷിക്കപ്പെട്ടു (റോമ, 8:24); രക്ഷ നേടാനായി വിശ്വാസി നിയമിക്കപ്പെട്ടു. (1തെസ്സ, 5:9; 2തെസ്സ, 2:13; 2തിമൊ, 2:10; എബ്രാ, 1:14). ഈ രക്ഷ അന്ത്യകാലത്തു വെളിപ്പെടുന്നതാണ്. (1പത്രൊ, 1:4). “നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.” (റോമ, 13:11). 

മനുഷ്യചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. രക്ഷയുടെ ചരിത്രപരസ്വഭാവം പഴയനിയമത്തിലും പുതിയനിയമത്തിലും പ്രകടമാണ്. ജ്ഞാനമതം പഠിപ്പിക്കുന്നതുപോലെ മനുഷ്യൻ ജ്ഞാനത്താൽ രക്ഷ പ്രാപിക്കുന്നില്ല. നൈതികവും മതപരവുമായ പ്രവൃത്തികളാൽ മനുഷ്യൻ രക്ഷിക്കപ്പെടുന്നില്ല. ദേവനുമായുള്ള സായുജ്യത്തിലും മനുഷ്യനു രക്ഷ ലഭിക്കുന്നില്ല. യേശുക്രിസ്തുവിന്റെ ജനനമരണ പുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളിൽ ദൈവം പൂർത്തിയാക്കിയ പ്രവൃത്തിയിലൂടെയാണ് രക്ഷ ലഭിക്കുന്നത്. തന്മൂലം ക്രൈസ്തവസന്ദേശം ത്വജ്ഞാനമോ, നീതിസംഹിതയോ, യോഗാഭ്യാസത്തിനുള്ള സാങ്കേതികവിദ്യയോ അല്ല. അത് വിടുതലിന്റെ വിളംബരമാണ്; സദ്വർത്തമാനഘോഷണമാണ്. രക്ഷിതാവ് (സോറ്റീർ) എന്ന ബഹുമതിനാമം പഴയനിയമത്തിൽ ദൈവത്തിന്റെയും പുതിയനിയമത്തിൽ ക്രിസ്തുവിന്റെയും പേരാണ്. (ലൂക്കൊ, 2:1; യോഹ, 4:42; പ്രവൃ, 5:31; 13:23; എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:6; 2പത്രൊ, 1:1, 11; 2:20; 3:2, 18; 1യോഹ, 4:14). രക്ഷയുടെ ഊന്നൽ ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളിലാണ്. (1കൊരി,15:5). ക്രിസ്തു കൂശിൽ ചൊരിഞ്ഞ രക്തത്താലാണ് നാം രക്ഷിക്കപ്പെട്ടത്. (പ്രവൃ, 20:28; റോമ, 3:5; 5:9; എഫെ, 1:7; കൊലൊ 1:20; എബ്രാ, 9:12; 12:24; 13:12; 1യോഹ, 1:7; വെളി, 5 59). ഈ സന്ദേശം പ്രസംഗിക്കപ്പെടുമ്പോൾ മനുഷ്യർ അതുകേട്ട് വിശ്വാസത്തിൽ ക്രിസ്തുവിനെ സ്വീകരിക്കും. അങ്ങനെ ദൈവത്തിന്റെ രക്ഷ അവരുടെ അടുക്കൽ എത്തുന്നു. “ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ട് വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു ; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.’ (1കൊരി, 1:21-23. ഒ.നോ: റോമ, 10:8, 14; 1തെസ്സ, 1:4). 

രക്ഷ നൈതികവും ആത്മികവുമാണ്. കുറ്റബോധത്തിൽ നിന്നും (റോമ, 5:1; എബ്രാ, 10:22), ന്യായപ്രമാണത്തിൽ നിന്നും അതിന്റെ ശാപത്തിൽ നിന്നും (ഗലാ, 3:13; കൊലൊ, 2:14), മരണത്തിൽ നിന്നും (1പത്രൊ, 1:3-5; 1കൊരി, 15:51-56), ന്യായവിധിയിൽ നിന്നും (എബ്രാ, 9:27), മരണഭയത്തിൽ നിന്നും (എബ്രാ, 2:15), അടിമത്തത്തിൽ നിന്നും (ഗലാ, 5:1) ഉള്ള വിടുതലാണ് രക്ഷ. ഭൗതികമായ ഐശ്വര്യമോ ലൗകികവിജയമോ രക്ഷ ഉൾക്കൊള്ളുന്നില്ല. (പ്രവൃ, 3:6; 2കൊരി, 6:10). ആരോഗ്യവും ക്ഷേമവും അത് വാഗ്ദാനം ചെയ്യുന്നില്ല. രോഗസൗഖ്യം ലഭിക്കുന്നു എങ്കിൽ തന്നെയും രക്ഷയുടെ ഫലവുമായി അതിനെ ബന്ധിപ്പിക്കുവാൻ പാടില്ല. സാമൂഹികമായ അനീതിയിൽ നിന്നും രക്ഷ മോചനം തരുമെന്നു കരുതാനും പാടില്ല. (1കൊരി, 7:20-24). രക്ഷയ്ക്കു യുഗാന്ത്യസ്വഭാവമുണ്ട്. പാപത്തിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നുമുള്ള പൂർണ്ണമായ വിമോചനമാണ് രക്ഷ. വിധായകമായി ക്രിസ്തുവിൽ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും (എഫെ, 1:3) പരിശുദ്ധാത്മാവിന്റെ ദാനവും വരുംകാലങ്ങളിൽ അഥവാ ഭാവിയിൽ തേജസ്കരിക്കപ്പെട്ട ശരീരത്തിൽ സൗഭാഗ്യജീവിതവും രക്ഷ പ്രദാനം ചെയ്യുന്നു. കർത്താവിന്റെ പ്രത്യക്ഷതയിൽ ശരീരത്തിന്റെ തേജസ്കരണത്തോടൊപ്പം അനുഭവവേദ്യമാകുന്ന രക്ഷാപൂർത്തിയുടെ മുൻരുചി മാത്രമാണ് വർത്തമാനകാലത്തു നാം രക്ഷയിലൂടെ അനുഭവിക്കുന്നത്.