ആത്മസ്നാനവും ജലസ്നാനവും

❝യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.❞ (പ്രവൃ, 1:5). ❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം (ജലസ്നാനം) കഴിപ്പിക്കുക.❞ (മത്താ, 28:19)

രക്ഷയ്ക്കായി ജലസ്നാനം അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരുണ്ട്. ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും ലഭിക്കുന്നതെന്നും അക്കൂട്ടർ കരുതുന്നു. രക്ഷ ലഭിക്കുന്നത് സ്നാനത്താലാണ് അതിനു രണ്ടുപക്ഷമില്ല. എന്നാൽ ജലസ്നാനത്താലല്ല: ആത്മസ്നാനത്താലാണ് രക്ഷ ലഭിക്കുന്നത്. രക്ഷ ഭൗതികമല്ല; ആത്മീയമാണ്. ജഡത്തിൻ്റെ രക്ഷയല്ല; ആത്മരക്ഷയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. സമ്പൂർണ്ണരക്ഷ ലഭിക്കുന്നത് കർത്താവിൻ്റെ പ്രത്യക്ഷതയിലാണ്: (1തെസ്സ, 5:23-24). നമ്മുടെ വിശ്വാസത്തിനും മാനസാന്തരത്തിനും പാപമോചനത്തിനും വീണ്ടുംജനനത്തിനുമായി ദൈവം നമുക്കു ദാനമായി നല്കുന്നതാണ് ആത്മസ്നാനം; നമ്മുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ അഥവാ, നമ്മുടെ വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിൽ പ്രാദേശികസഭകളിലെ ഏതോ ഒരുത്തൻ നല്കുന്നതാണ് ജലസ്നാനം. ക്രിസ്തു തലയായ അവൻ്റെ ശരീരമായ ദൈവസഭയിലെ അംഗങ്ങളിൽ ജലസ്നാനം സ്വീകരിക്കാത്തവർ ഒരുപക്ഷെ ഉണ്ടാകാം; എന്നാൽ ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനം കൂടാതെ ഒരാൾക്കുപോലും ക്രിസ്തുവിൻ്റെ ശരീരമായ സഭയുടെ ഭാഗമാകാൻ കഴിയില്ല. എന്തെന്നാൽ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ് ഒരുവ്യക്തി ക്രിസ്തുവിൻ്റെ മാർമ്മികശരീരമായ സഭയോടു ചേരുന്നത്. ജലസ്നാനമെന്നല്ല, മറ്റേതൊരു പ്രവൃത്തിയാലും ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവിനെ നേടാൻ കഴിയില്ല; വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ, സുവിശേഷത്താൽ സൗജന്യമായാണ് ആത്മസ്നാനം ലഭിക്കുന്നത്.

ആത്മസ്നാനം: ആത്മസ്നാനത്താലാണ് വ്യക്തി രക്ഷിക്കപ്പെടുന്നതും ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രികസഭയോടു ഏകീഭവിക്കുന്നതും: ❝ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (1കൊരി, 12:12-13). സുവിശേഷത്താൽ അഥവാ, വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് ആത്മസ്നാനം ലഭിക്കുന്നത്: ❝ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2 ⁃⁃ ഗലാ, 3:5). ദൈവം തൻ്റെ ആത്മാവിനെ അച്ചാരമായി അഥവാ, ആദ്യഫലമായി വ്യക്തിക്കു നല്കുന്നതും ആത്മാവിനാൽ വ്യക്തിയെ മുദ്രയിടുന്നതും രക്ഷയുടെ സുവിശേഷത്താലാണ്: ❝അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.❞ (എഫെ, 1:13,14 ⁃⁃ റോമ, 8:23; 2കൊരി, 1:22; 5:5; എഫെ, 4:30). സുവിശേഷം പ്രസംഗിക്കപ്പെടുന്നതു പരിശുദ്ധാത്മാവിലാണ്: ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:12). പ്രസംഗിക്കപ്പെടുന്ന വചനം ജീവനും ആത്മാവുമാണ്: ❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.❞ (യോഹ, 6:63). ആത്മാവും ജീവനുമായ വചനത്താലാണ് വീണ്ടും ജനിക്കുന്നത്: ❝നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.❞ (യാക്കോ, 1:18). ➤❝കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.❞ (1പത്രൊ, 1:23). ആത്മാവാണ് ജീവൻ നല്കുന്നത്: ❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു.❞ (യോഹ, 6:63). ജീവൻ ലഭിച്ചത് ജഡത്തിനല്ല; ആത്മാവിനാണ്: ❝ജഡത്താൽ ജനിച്ചതു ജഡമാകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു:❞ (യോഹ, 3:6). ആത്മസ്നാനത്താലുള്ള വിശുദ്ധീകരണത്താലാണ് ജീവൻ നല്കി രക്ഷയ്ക്കായി തിരഞ്ഞെടുത്തത്: ❝ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.❞ (2തെസ്സ, 2:13. ഒ.നോ: റോമ, 1:16).

ആത്മസ്നാനദാതാവ്: ദൈവമാണ് ആത്മസ്നാനം നല്കുന്നത്. (പ്രവൃ, 11:17; 1കൊരി, 6:19). വഴിയൊരുക്കാൻ വന്ന യോഹന്നാൻ സ്നാപകനാണ് ആദ്യമായി ആത്മസ്നാത്തെക്കുറിച്ച് പ്രസ്താവിച്ചത്: ❝ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.❞ (മത്താ, 3:11 ⁃⁃ മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; പ്രവൃ, 1:5; 11:15; 1കൊരി, 12,13). തൻ്റെ പിന്നാലെ വന്ന പുരുഷൻ/മനുഷ്യൻ (Man) പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല യോഹന്നാൻ പറഞ്ഞത്: (യോഹ, 1:30). യേശുവെന്ന പാപരഹിതനായ മനുഷ്യൻ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ ദൈവത്താൽ ആത്മാവിൻ്റെ അഭിഷേകം പ്രാപിച്ചവനാണ്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38 ⁃⁃ യോഹ, 8:40; 1യോഹ, 3:5). താൻ ❛അഭിഷിക്തൻ❜ (ക്രിസ്തു) ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ് അവൻ പറഞ്ഞത്. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു. അതാണ് പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും: (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു തൻ്റെ നിർണ്ണയം പ്രഖ്യാപിക്കുകയുണ്ടായി: ❝ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.❞ (മത്ത, 16:18). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15; പ്രവൃ, 15:11). ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദൈവത്തിൻ്റെ വാഗ്ദത്തം: (യോഹ, 7:37-39; പ്രവൃ, 2:33). ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് ആത്മസ്നാനത്തെക്കുറിച്ചു കർത്താവ് പറഞ്ഞു: ❝യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.❞ (പ്രവൃ, 1:5). ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ്റെയും കർത്താവിൻ്റെയും വാക്കുകളുടെ നിവൃത്തിയായിരുന്നു, പെന്തെക്കൊസ്തു നാളിലെ ആത്മസ്നാനത്താലുള്ള സഭാസ്ഥാപനം: ❝പെന്തെക്കൊസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.❞ (പ്രവൃ, 2:1-4).

ആത്മാവിനാൽ പണിയപ്പെടുന്ന ദൈവസഭ: ദൈവത്തിൻ്റെ സഭ പണിയപ്പെടുന്നത് ജഡത്താലും ജലത്താലുമല്ല; ആത്മാവിനാലാണ്: ❝ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.❞ (എഫെ, 2:20-22). പെന്തെക്കൊസ്തു നാളിലാണ് ക്രിസ്തുയേശു എന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും ചേർത്തുകൊണ്ട് ആത്മസ്നാനത്താൽ ദൈവസഭയുടെ അടിസ്ഥാനമിട്ടത്. (പ്രവൃ, 1:1-4 → 1കൊരി, 12,12,13; എഫെ, 2:20). ആ അടിസ്ഥാനത്തിന്മേൽ വിശ്വാസികളായ കല്ലുകളെ ചേർത്തുകൊണ്ട് ആത്മാവിനാൽ പണിയപ്പെടുന്നതാണ് ദൈവസഭ. ക്രിസ്തു തലയായ അവൻ്റെ ശരീരമാണ് സഭ: ❝സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.❞ (എഫെ, 1:22,23). ➤❝അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു;❞ (കൊലൊ, 1:18). വിശ്വാസി ക്രിസ്തുവിനോടു ഏകീഭവിക്കുന്നത് ആത്മാവിലാണ്: (എഫെ, 2:22). ➤സഭയുടെ തലയായ ക്രിസ്തുവിൻ്റെ ശുശ്രൂഷകൾ മുഴുവൻ ആത്മാവിലായിരുന്നു: ജനനം (മത്താ, 1:18,20; ലൂക്കൊ, 1:35), വളർച്ച (ലൂക്കൊ, 2:40,52), ശുശ്രൂഷയ്ക്കായുള്ള അഭിഷേകം (മത്താ, 3:16; ലൂക്കോ, 4:1; ലൂക്കൊ, 4:14-15; പ്രവൃ, 10:48), പരീക്ഷ (മത്താ, 4:1; മർക്കൊ, 1:12; ലൂക്കൊ, 4:1), ശുശ്രൂഷ (ലൂക്കൊ, 4:14,18,19), അത്ഭുതങ്ങൾ അടയാളങ്ങൾ (മത്താ, 12:28; പ്രവൃ, 10:38), ക്രൂശുമരണം (എബ്രാ, 9:14), പുനരുത്ഥാനം (1പത്രൊ, 3:18. ഒ.നോ: റോമ, 8:11; എഫെ, 1:20). ➤വിശ്വാസികളോടുള്ള ബന്ധത്തിൽ: വ്യക്തികളോടു സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിലാണ് (1പത്രൊ, 1:12), സുവിശേഷത്താലാണ് വ്യക്തികൾക്ക് ആത്മാവെന്ന ആദ്യദാനം ലഭിക്കുന്നത് (പ്രവൃ, 10:44; റോമ, 8:23; ഗലാ, 3:2; 3:5), ആത്മാവിൽ സ്നാനം ലഭിക്കുന്നു (1കൊരി, 12,13), ആത്മാവിനെ അച്ചാരമായി നല്കി മുദ്രയിടുന്നു (2കൊരി, 2:22; എഫെ, 1:13,14; 4:30), പാപത്തെക്കുറിച്ചും നീതിയെക്കുറുറിച്ചും വരുവാനുള്ള ന്യായവിധിയെക്കുറിച്ചും ബോധം വരുത്തി മാനസാന്തരത്തിലേക്കു നയിക്കുന്നു (യോഹ, 16:7-8; പ്രവൃ 11:18), വീണ്ടുംജനിപ്പിക്കുന്നു (യോഹ, 3:3-6,8; യാക്കോ, 1:18; 1പത്രൊ, 1:23), ദൈവസഭയോടു ചേർക്കുന്നു (എഫെ, 2:22), ദൈവമന്ദിരമാക്കുന്നു (1കൊരി, 3:16; 6:19), എന്നേക്കും കൂടെയിരിക്കുന്നു (യോഹ, 14:6), നടത്തുന്നു (റോമ, 8:14), കൂടെ ജീവിക്കുന്നു (ഗലാ, 5:25), മക്കളാണെന്ന ഉറപ്പുനല്കുന്നു (റോമ, 8:16), കൃപാവരങ്ങൾ നല്കുന്നു (1കൊരി, 12:8-11), അകത്തെ മനുഷ്യനെ ശക്തിയോടെ ബലപ്പെടുത്തുന്നു (എഫെ, 3:16), പ്രാർത്ഥനയിൽ സഹായിക്കുന്നു (റോമ, 8:26), മർത്യശരീരങ്ങളെ ജീവിപ്പിക്കും. (റോമ, 8:11). പുതിയനിയമ രക്ഷ ജഡത്താലോ, ജലത്താലോ അല്ല; ആത്മാവിനാലാണ്. ദൈവപുത്രനായ ക്രിസ്തുവിൻ്റെ ജീവിതത്തിൽ പ്രവർത്തിച്ചതും ക്രിസ്ത്യാനികളുടെ ജീവിതത്തിലൽ പ്രവർത്തിക്കുന്നതും  ആത്മാവാണ്. ജലസ്നാനം ഒരു പ്രവൃത്തിയാണ്. പ്രവൃത്തികളുടെ ഒരു നിയമം മനുഷ്യർക്ക് ദൈവം നല്കിയതായിരുന്നു: (റോമ, 10:5). മനുഷ്യൻ്റെ ബലഹീനത നിമിത്തം പ്രവൃത്തികളാൽ നീതീകരണം പ്രാപിക്കാൻ മനുഷ്യനു കഴിയാഞ്ഞതിനാലാണ്, ദൈവം കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അവൻ്റെ മരണത്താൽ കൃപയാലുള്ള രക്ഷ ആത്മാവിനാൽ സൗജന്യമായി നല്കിയത്: (റോമ, 8:3; എഫെ, 2:5,8). ദൈവത്തിൻ്റെ കൃപയോടൊപ്പം രക്ഷയ്ക്കായി പ്രവൃത്തികൂടി വേണമെന്ന് ശഠിച്ചിരുന്നവർ ആദിമസഭയിലും ഉണ്ടായിരുന്നു. ആ പ്രശ്നം പരിഹരിക്കാനാണ് യെരൂശലേമിൽ അപ്പൊസ്തലന്മാരുടെ പ്രഥമ കൗൺസിൽ കൂടിയത്: (പ്രവൃ, 15:1-33). സമ്മേളനത്തിനൊടുവിൽ വിജാതീയർ ആരും ന്യായപ്രമാണത്തിന്റെ ആചാരങ്ങളൊന്നും അനുഷ്ഠിക്കേണ്ടതില്ലെന്നാണ് പരിശുദ്ധാത്മാവും അപ്പൊസ്തലന്മാരും വിധിച്ചത്: (15:28). ദൈവസഭ പണിയുന്നത് ആത്മാവാണ്; ആത്മാവിനാൽ രക്ഷിക്കപ്പെട്ട് ദൈവമക്കളായവർ, ദൈവത്തിൻ്റെ കല്പനയായ ജലസ്നാനം അനുഷ്ഠിക്കേണ്ടത് അത്യാവശ്യമാണ്.

പരിശുദ്ധാത്മാവെന്ന ദാനം: ❝പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.❞ (പ്രവൃ, 10:46 ⁃⁃ പ്രവൃ, 2:38; 8:20; 11:17; റോമ, 8:23; ഗലാ, 3:3; എഫെ, 1:13,14). രക്ഷയുടെ സുവിശേഷം കേൾക്കുമ്പോൾ ദൈവം നമുക്കു ദാനമായി തരുന്നതാണ് ആത്മസ്നാനം. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 8:34-48). കർത്താവു് കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8 ⁃⁃ ലൂക്കൊ, 24:47). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (8:34-48) കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനം) അവൻ നിന്നോടു പറയുമെന്നാണ് പറഞ്ഞത്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ ആ വാക്കുകളെ (സുവിശേഷം) പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (പ്രവൃ, 10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും ആത്മാസ്നാനാന്തരം കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: ❝ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.❞ (2കൊരി, 4:13 ⁃⁃ എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: ❝ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?❞ (പ്രവൃ, 11:15-17). പഴയനിയമത്തിൽ പ്രവചനമുള്ളതും (യെശ, 44:3; യോവേ, 2:38) യോഹന്നാൻ മുന്നറിയിച്ചതും (മത്താ, 3:11) കർത്താവ് വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ചതും (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ചതുമായ (10:44-48) ആത്മസ്നാനം, അവസാന വ്യക്തിയെയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22).

ആത്മസ്നാനത്താലുള്ള രക്ഷ: ദൈവം തൻ്റെ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സുവിശേഷത്താൽ ദാനമായി നല്കുന്ന ആത്മസ്നാനത്താലാണ് വ്യക്തി രക്ഷപ്രാപിക്കുന്നത്: ❝ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2 ⁃⁃ ഗലാ, 3:5; എഫെ, 1:13,14). [പ്രവൃത്തികൾ10:44-നെ പ്രവൃത്തികൾ 11:15-18-മായി ഒത്തുനോക്കുക]. ➤❝ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.❞ (റോമ, 8:23 ⁃⁃ ഗലാ, 3:3). ➤❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 3:6 ⁃⁃ 3:5,8). ➤❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു.❞ (യോഹ, 6:63. ഒ.നോ: റോമ, 8:11; 2കൊരി, 3:6). ➤❝എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.❞ (1കൊരി, 15:1-2). ആത്മാവിലുള്ള സ്നാനത്താലാണ് വ്യക്തി ക്രിസ്തുവിൻ്റെ മരണത്തോടും പുനരുത്ഥാനത്തോടും ഏകീഭവിക്കുന്നത്: ❝ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.❞ (ഗലാ, 3:27-28). ➤❝യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (1കൊരി, 12:13). ➤❝സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.❞ (കൊലൊ, 2:12 ⁃⁃ യോഹ, 3:3,5,8; റോമ, 4:24,25; 6:3; 6:8; 7:4; 1കൊരി, 12:13; ഗലാ, 3:27; എഫെ, 2:4,5,8; 4:5; കൊലൊ, 3:1). ക്രിസ്തുവാകുന്ന ദൈവനിവസത്തിൻ്റെ അടിസ്ഥാനത്തോടു നമ്മെച്ചേർത്തു പണിയുന്നത് ആത്മാവാണ്: ❝അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.❞ (എഫെ, 2:22). സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാൽ അഥവാ, ആത്മസ്നാനത്താൽ വ്യക്തി തൻ്റെ പാപങ്ങളിൽ ക്രിസ്തുവിനോടുകൂടി മരിക്കുകയും അവനോടുകൂടി പുതുജീവനോടെ ഉയിർക്കുകയും ചെയ്യുന്നതാണ് വീണ്ടുംജനനം. സുവിശേഷത്താൽ ദാനമായി ലഭിച്ച ആത്മാവിനാൽ വീണ്ടുംജനനം പ്രാപിച്ച വ്യക്തി വീണ്ടും മരിച്ചടക്കപ്പെടേണ്ട ആവശ്യമില്ല. [കാണുക: നിത്യജീവൻ, സുവിശേഷവും രക്ഷയും]

സ്നാനം ഒന്നു: ❝നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:4-6). ഈ വേദഭാഗത്തെ സ്നാനത്തെ ജലസ്നാനമായി മനസ്സിലാക്കുന്നവരുണ്ട്. എന്നാൽ ജലസ്നാനമല്ല; ആത്മസ്നാനമാണ് ഈ വേദഭാഗത്തെ വിഷയം. മേല്പറഞ്ഞ വേദഭാഗത്ത് ഏഴ് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്; അത് ഏഴും ഭൗതികമല്ല; ആത്മീയമാണ്: 1.ഏകപ്രത്യാശ, 2.ഏകശരീരം, 3.ഏകാത്മാവ്, 4.ഏകകർത്താവ്, 5.ഏകവിശ്വാസം, 6.ഏകസ്നാനം, 7.ഏകദൈവം. ഏകപ്രത്യാശ: ലോകപ്രകാരമുള്ള പ്രത്യാശയാലല്ല വിശ്വാസി രക്ഷിക്കപ്പെടുന്നതും ജീവിക്കുന്നതും. കൃപയാലുള്ള പ്രത്യാശയാലാണ്. നിലനില്ക്കുന്ന കൃപാവരങ്ങളിൽ ഒന്നാണ് പ്രത്യാശ: (1കൊരി, 13:13). പ്രത്യാശയാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്: (റോമ, 8:24). ഏകശരീരം: ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമാണ് സഭ: (കൊലൊ, 3:15 ⁃⁃ 1കൊരി, 12:12,13; എഫെ, 1:23; 2:16; 3:6; കൊലൊ, 2:19; 3:15). ഇവിടെ പറഞ്ഞിരിരിക്കുന്ന ശരീരം ജഡശരീരമല്ല; ആത്മശരീരമാണ് അഥവാ, ക്രിസ്തുവിൻ്റെ മാർമ്മികശരീരമാണ്. ഏകാത്മാവ്: യെഹൂദനെന്നും യവനൻ അഥവാ, ജാതികളെന്നും വ്യത്യാസമില്ലാതെ ഏകാത്മാവിലാണ് നമുക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിച്ചത്: (എഫെ, 2:18 ⁃⁃ യോഹ, 3:6,8; 1കൊരി, 12:13; എഫെ, 1:13,14). ഏകകർത്താവ്: യേശുക്രിസ്തുവെന്ന ഏകകർത്താവാണ് നമുക്കുള്ളത്: (ലൂക്കൊ, 2:11; പ്രവൃ, 2:36; 1കൊരി, 8:6). ഏകവിശ്വാസം: ലോകപ്രകാരമുള്ള വിശ്വാസത്താലല്ല, കൃപയാലുള്ള വിശ്വാസത്താലാണ് വ്യക്തികൾ രക്ഷപ്രാപിക്കുന്നത്: (എഫെ, 2:5,8). നിലനില്ക്കുന്ന കൃപാവരങ്ങളിലൊന്നാണ് വിശ്വാസം: (1കൊരി, 13:13). ഏകസ്നാനം: ജലസ്നാനത്താലല്ല, ഏകാത്മസ്നാനത്താലാണ് വ്യക്തികൾ ക്രിസ്തുവിൻ്റെ ശരീരമായ സഭയോടു ചേരുന്നത്: ❝ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (1കൊരി, 12:12,13 ⁃⁃ മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; 20:22; പ്രവൃ, 1:5; 2:1-4; 11:16; റോമ, 15:15; 1കൊരി, 12:3; എഫെ, 1:14; 2:18; 2തെസ്സ, 2:13; തീത്തൊ, 3:7; എബ്രാ, 6:4). മൂലക്കല്ലായ ക്രിസ്തുവിനോടും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തോടും നമ്മെച്ചേർത്തു പണിയുന്നത് ആത്മാവിനാലാണ്: (എഫെ, 2:20-22). പിതാവായ ഏകദൈവം: ❝ആകാശത്തിലോ (സ്വർഗ്ഗം) ഭൂമിയിലോ ദേവന്മാർ (ദൈവങ്ങൾ) എന്ന് പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളു:❞ (1കൊരി, 8:5-6 ⁃⁃ യോഹ, 5:44; 8:41; 17:3; 1തിമൊ, 1:17; എബ്രാ, 2:11 യൂദാ, 1:24). ഏകാത്മസ്നാനത്താലാണ് ഏകശരീരത്തിൽ വിശ്വാസികൾ അംഗങ്ങളാകുന്നത്; അല്ലാതെ ജലസ്നാനത്താലല്ല. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതുമെല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുവാനുള്ള കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിട്ടാണ് പരിശുദ്ധാത്മസ്നാനത്താൽ എല്ലാവരെയും ഒന്നാക്കുന്നത്: (എഫെ, 1:10-14).

ഇനിയും ഒരു തെളിവുതരാം: ❛ആത്മാവു ഒന്നു, സ്നാനം ഒന്നു❜ (one Spirit, one baptism) എന്നാണ് പറഞ്ഞിരിക്കുന്നത്: (എഫെ, 4:4-6). ഇനി പൗലൊസുതന്നെ കൊരിന്ത്യരോട് ആത്മസ്നത്തെക്കുറിച്ച് പറയുന്നത് നോക്കുക: ❝യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (കൊരി, 12:13). ഇവിടെ ശ്രദ്ധിക്കുക: ❛നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റു❜ (by one Spirit are we all baptized into one body). അടുത്തഭാഗം: ❛എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു❜ (have been all made to drink into one Spirit). അതിനാൽ പൗലൊസ് പറയുന്ന ❛ഏകസ്നാനം❜ ഏകത്മാവിൽ ഏല്ക്കുന്ന സ്നാനം അഥവാ, ആത്മസ്നാനം ആണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓ ഏകാത്മാവിനാലാണ് പിതാവിങ്കലേക്ക് പ്രവേശനം ലഭിക്കുന്നത്: ❝അവൻ (ക്രിസ്തു) മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ (one Spirit) പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.❞ (എഫെ, 2:18). ചുരുക്കത്തിൽ ആത്മസ്നാനം കൂടാതെ ഒരുത്തനും രക്ഷപ്രാപിക്കില്ല. നമ്മുടെ കർത്താവായ ക്രിസ്തു മുഖാന്തരം ദൈവം നല്കുന്ന ആത്മസ്നാനത്തെ തള്ളിയിട്ടാണ് തൽസ്ഥാനത്ത് ജലസ്നാനത്തെ പലരും പ്രതിഷ്ഠിച്ചിരിക്കുന്നത്.

ജലസ്നാനത്താലാണ് രക്ഷപ്രാപിക്കുന്നതെന്ന് പറഞ്ഞാൽ; മേല്പറഞ്ഞ വേദഭാഗത്ത് പൗലൊസ് പറയുന്ന ഏകസ്നാനം ജലസ്നാനം ആയിരിക്കണം. അപ്പോൾ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി ദൈവം ദാനമായി നമുക്കു നല്കുന്നതും പെന്തെക്കൊസ്തിൽ അപ്പൊസ്തലന്മാർ പ്രാപിച്ചതുമായ ആത്മസ്നാനം എന്തിനാണ്❓ ❝യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്‌നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു❞ എന്നും പറഞ്ഞാൽ, ഏകാത്മസ്നാനത്താലാണ് സകല മനുഷ്യരും രക്ഷ പ്രാപിക്കുന്നതെന്ന് വാക്കും ഭാഷണവും കൂടാതെ ആർക്കും മനസ്സിലാകും. ക്രിസ്തുവിൻ്റെ ജനനമരണപുനരുത്ഥാനങ്ങളുടെ ഫലമായ സുവിശേഷത്തെയും അവൻ്റെ പരമയാഗത്താൽ സകലമനുഷ്യർക്കും രക്ഷയ്ക്കായി ദൈവം ദാനമായി നല്കിയ പരിശുദ്ധാത്മാവിനെയും തുച്ഛീകരിക്കാനാണ് ജലസ്നാനത്താലാണ് രക്ഷയെന്ന ഉപദേശം പലരും പഠിപ്പിക്കുന്നത്. ആത്മസ്നാനം എന്താണെന്നോ, എങ്ങനെയാണ് ലഭിക്കുന്നതെന്നോ, എന്തിനാണ് ലഭിക്കുന്നതെന്നോ, എപ്പോഴാണ് ലഭിക്കുന്നതെന്നോ ഒരു ധാരണയും ഇല്ലാത്തവർക്ക് മാത്രമേ ജലസ്നാനത്തെ ആത്മസ്നാനത്തെക്കാൾ ശ്രേഷ്ഠമായി അവതരിപ്പിക്കാൻ കഴിയുകയുള്ളൂ.

❛സ്നാനം ഒന്നു❜ എന്നു പറഞ്ഞിരിക്കുന്നത് ജലസ്നാനമല്ല; ആത്മസ്നാനമാണെന്നതിന് ശക്തമായ ഒരു തെളിവുകൂടി തരാം: പൗലൊസാണല്ലോ സ്നാനം ഒന്നെന്നു പറഞ്ഞിരിക്കുന്നത്; അതേ പൗലൊസ് തന്നെ കൊരിന്ത്യരോടു പറയുന്നു: ❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.❞ (1കൊരി, 1:17). ഈ വാക്യത്തിൽ പൗലോസ് പറയുന്ന സ്നാനം ആത്മസ്നാനമല്ല; ജലസ്നാനമാണ്. മനുഷ്യർക്കു കൊടുക്കാൻ കഴിയുന്നത് ജലസ്നാനമാണ്; ആത്മസ്നാനം ദൈവം നല്കുന്നതാണ്. (പ്രവൃ. 11:17; 1കൊരി, 6:19). കൊരിന്ത്യരോടു പറയുന്നകാര്യം വ്യക്തമായി മനസ്സിലാക്കാൻ അന്ത്യൊക്യയിലെ പള്ളിയിൽവെച്ചുള്ള പൗലൊസിൻ്റെ മറ്റൊരു പ്രസ്താവനയും ചേർത്തുചിന്തിക്കണം: ❝നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു.❞ (പ്രവൃ, 13:47 ⁃⁃ യെശ, 49:6). ജലസ്നാനം കൂടാതെ രക്ഷ കിട്ടില്ലെങ്കിൽ, ഭൂമിയുടെ അറ്റത്തോളം രക്ഷയാകേണ്ടതിന്നു പൗലൊസിനെ കർത്താവ് അയച്ചിരിക്കെ, എന്നെ സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ കർത്താവ് എന്നെ അയച്ചതെന്നു എങ്ങനെ പറയാൻ കഴിയും❓ പൗലൊസിനോടു കർത്താവ് പറഞ്ഞ മറ്റൊരു കാര്യംകൂടി താൻ പറയുന്നുണ്ട്: ❝ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.❞ (പ്രവൃ, 26:18). പാപമോചനവും കർത്താവിലുള്ള വിശ്വാസവും ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും ലഭിക്കാൻ ജലസ്നാനം വേണമെങ്കിൽ, എന്നെ സ്നാനം കഴിപ്പിപ്പാനല്ല അയച്ചതെന്ന് പൗലൊസ് പറയുമോ❓ അപ്പോൾ രക്ഷയ്ക്കായുള്ളത് ജലസ്നാനമല്ല; ആത്മസ്നാനമാണ്. അത് സുവിശേഷത്തിലൂടെ കർത്താവ് ദാനമായി നല്കുന്നതാണ്. (ഗലാ, 3:2,5; എഫെ,1:13,14). ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷയ്ക്കായി ഒരേയൊരു സ്നാനമേയുള്ളു; അത് തൻ്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷത്താൽ ദൈവം ദാനമായി നല്കുന്നതാണ്. സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നില്ല ജലസ്നാനം. അതുകൊണ്ടാണ് പൗലൊസ് പറഞ്ഞത്; സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു: (1തിമൊ, 2:4-7).

ജലസ്നാനത്താൽ രക്ഷിക്കപ്പെടാൻ, നമുക്ക് ജഡത്തിൻ്റെയല്ല; ആത്മാവിൻ്റെ രക്ഷയാണ് ലഭിച്ചിരിക്കുന്നത്: ❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 3:6). നമ്മുടെ ദേഹം ദേഹി ആത്മാവിൻ്റെ സമ്പൂർണ്ണരക്ഷ ലഭിക്കാനിരിക്കുന്നതേയുള്ളു: ❝സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും.❞ (1തെസ്സ, 5:23 ⁃⁃ റോമ, 5:9-10; 8:23-25; 1പത്രൊ, 1:4). മനുഷ്യൻ്റെ പാപജഡത്തിൽ ഏല്ക്കുന്ന ജലസ്നാനത്താൽ ആത്മാവിന് രക്ഷ കിട്ടുമെന്ന് പഠിപ്പിച്ചാൽ ശരിയാകുമോ❓

ജലസ്നാനം: ജലസ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്. അതൊരു രക്ഷാനന്തര പ്രവൃത്തിയാണ്. ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ നിവൃത്തിയായിരുന്നു ക്രിസ്തുവിന്റെ ആഗമനം. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ഈ രക്ഷയിൽ പങ്കാളിയായതിനെ ചൂണ്ടിക്കാണിക്കുകയാണ് കർത്താവ് കല്പിച്ച സ്നാനം. കർത്താവ് നല്കിയ മഹാനിയോഗമനുസരിച്ചാണ് അപ്പൊസ്തലന്മാർ സ്നാനം നല്കിയതും സഭ ഇന്നും അതു അനുവർത്തിക്കുന്നതും. (മത്താ, 28:19,20). യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: ❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.❞ (മത്താ, 28:19-20). ഈ വേദഭാഗത്തിൻ്റെ ഇംഗ്ലീഷിലെയും മലയാളത്തിലെയും മൂലഭാഷയിലെയും അർത്ഥം ഒന്നാണെങ്കിലും, മലയാളത്തിലെ ക്രമം തലതിരിഞ്ഞുപോയി. ഗ്രീക്കിലും ഇംഗ്ലീഷിലും ഇപ്രകാരമാണ്:  
❶ നിങ്ങൾ പോയി സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ (Make disciples of all nations). ➟❛ശിഷ്യരാക്കിക്കൊൾവിൻ❜ (Make disciples) എന്നത് ഗ്രീക്കിൽ ❛Matheteusate❜ എന്ന ഒറ്റവാക്കാണ്. 
❷ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിപ്പിൻ (baptizing them in the name of the Father and of the Son and of the Holy Spirit) 
❸ ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിപ്പിൻ (teaching them to obey everything I have commanded you). 
➦ ലൂക്കൊസിൻ്റെ സമാന്തരവാക്യവും ഇതിനോട് ചേർത്ത് പഠിച്ചാൽ: ➟യേശുവിൻ്റെ നാമത്തിലുള്ള സൂവിശേഷത്താൽ സകല ജാതികളെയും ശിഷ്യരാക്കുക: (ലൂക്കൊ, 24:47 ⁃⁃ പ്രവൃ, 10:43; 13:8). ➟ശിഷ്യരായവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുക. ➟സ്നാനം ഏറ്റവരെ കർത്താവ് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിക്കുക. ➟ഇതാണ് കർത്താവിൻ്റെ കല്പനയും പുതിയനിയമത്തിൻ്റെ അടിസ്ഥാന ഉപദേശവും. ➟❛പത്രൊസിൻ്റെ വാക്കു കൈക്കൊണ്ടവർ❜ അഥവാ, പത്രൊസിൽനിന്ന് ക്രിസ്തോസിനെക്കുറിച്ചുള്ള സുവിശേഷവചനം കൈക്കൊണ്ടവരാണ് സ്നാനം ഏറ്റത്. ➟സ്നാനം ഏറ്റവരാണ് അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടത്: (പ്രവൃ, 2:41-42). ➟ക്രിസ്തോസിൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സുവിശേഷത്താൻ അല്ലാതെ, ജലസ്നാനത്താൽ രക്ഷകിട്ടുമെന്ന് വചനം പഠിപ്പിക്കുന്നില്ല: (ലൂക്കൊ, 24:46:-47; 1കൊരി, 15:3-4; 2തിമൊ, 2:8). ➟സുവിശേഷത്താൽ രക്ഷിക്കപ്പെട്ടവർ ലോകത്തിൽനിന്ന് വേർപെട്ട് ക്രിസ്തോസിൻ്റെ ശിഷ്യരാകുന്നു എന്നതിൻ്റെ പരസ്യമായ സാക്ഷ്യമാണ് യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിലുള്ള ജലസ്നാനം. ➟അല്ലാതെ, രക്ഷയ്ക്കായുള്ള ഉപാധിയല്ല; യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം: (പ്രവൃ, 26:18). ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആയി എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അതായത്, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല; രക്ഷിക്കപ്പെട്ടവരാണ് സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5). [കാണുക: പ്രവൃത്തികൾ 2:38 ആരോടുള്ള കല്പനയാണ്?]

ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല ജലത്തിൽ സ്നാനം ഏല്ക്കുന്നത്; ദൈവമക്കളായവർ ഒഴികഴിവില്ലാതെ അനുഷ്ഠിക്കേണ്ട കല്പനയാണ് സ്നാനം. ദൈവകൃപയും ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: ❝കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.❞ (പ്രവൃ, 15:11}. ദൈവകൃപയും ക്രിസ്തുവിൻ്റെ കൃപയാലുമാണ് രക്ഷ പ്രാപിക്കുന്നത്. അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: ➤❛രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.❜ (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: ❛കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.❜ (പ്രവൃ, 16:31). ദൈവം തൻ്റെ ക്രിസ്തുവിലൂടെ അടിസ്ഥാനമിട്ട, ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. (1കൊരി, 15:3-4; 2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും❓ ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ❝എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു❞ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: ❝യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല❞ എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ❛നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടും❜ എന്ന് പറഞ്ഞാലുള്ള സ്ഥിതി. അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മീയമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിനു്, ആദ്യം ജീവനുണ്ടാകണം. ആത്മീയമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ദൈവത്തിൻ്റെ കല്പന എങ്ങനെ അനുസരിക്കും❓ അതിനു് ആത്മിയജീവൻ പ്രാപിക്കണം. അതിനുആയി ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൈവമക്കളാകും. (യോഹ, 3:5-8;  20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2:21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം.

ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോൾ: വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്ഥാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണു പുതിയനിയമ മാതൃക: (പ്രവൃ, 2:41). ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48) ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവയും നോക്കുക. സുവിശേഷം കേൾക്കുക അഥവാ, കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ❛വിശ്വസിക്കുക❜ എന്നത് സുവിശേഷ കേൾവിയാൽ ദാനമായി ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ കൃപയാണ്: (റോമ, 10:17; 1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). അതായത്, രക്ഷിക്കപ്പെടാനുള്ള നമ്മുടെ വിശ്വാസംപോലും കൃപയാൽ ലഭിക്കുന്നതാണ്: (2:5,8). ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. ❝നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.❞ (പ്രവൃ, 8:37). സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: ❝അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.❞ (പ്രവൃ, 2:41,42). “Then they that gladly received his word, werebaptized, and the same day there wereadded to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1.ദൈവവചനം കൈക്കൊള്ളുക: അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ. (2:41). 2.സ്നാനം ഏല്ക്കുക. (2:41). 3.സഭയോടു ചേരുക: അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക. (2:41). 4.ഉപദേശം കേൾക്കുക. (2:42). 5.കൂട്ടായ്മ ആചരിക്കുക (2:42). 6.അപ്പം നുറക്കുക. (2:42). 7.പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ❛മാനസാന്തരം❜ മുതലാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരം അഥവാ, ജീവപ്രാപ്തിക്കുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ, സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (പ്രവൃ, 11:14-18; 2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ❛അവരോടു ചേർന്നു”❜ അഥവാ, പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവാണ്: ❝കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.❞ (പ്രവൃ, 2:46; 1കൊരി, 12:12,13).

വിശ്വസിക്കുന്നുവെങ്കിൽ ആകാം: ❝അവർ (ഫിലിപ്പൊസും ഷണ്ഡനും) ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.❞ (പ്രവൃ, 8:36-38). ഇതിൻ്റെ 37-ാം വാക്യം സത്യവേദപുസ്തകം ഉൾപ്പെടെ ആധുനിക പരിഭാഷകളിൽ ചിലതിൽ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലിട്ടിരിക്കുന്നതും ചിലതിൽനിന്ന് നീക്കം ചെയ്തിക്കുന്നതായും കാണാം. എന്നാൽ ഗ്രീക്കിൽ നിന്നുള്ള ഇംഗ്ലീഷിലെ ആദ്യത്തെ പരിഭാഷയായ william tyndale (1526) മൂതൽ Coverdale Bible (1535), Bishops’ Bible (1568), Geneva Bible (1587), King James (1611) തുടങ്ങിയ ആദ്യകാല പരിഭാഷകളിലും മറ്റുപല പരിഭാഷകളിലും ബ്രാക്കറ്റിലല്ലാതെ ഈ വാക്യം കാണാവുന്നതാണ്. അതായത്, ഫിലിപ്പൊസ് ഷണ്ഡനോടു യെശയ്യാപ്രവചനത്തെ ആധാരമാക്കി സുവിശേഷം അറിയിച്ചപ്പോൾത്തന്നെ അവന് ആത്മസ്നാനം അഥവാ, ആത്മാവ് ലഭിച്ചു: (പ്രവൃ, 10:44; ഗലാ, 3:2,5). ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിക്ക് നല്കുന്നതും വീണ്ടുംജനിപ്പിച്ച് രക്ഷ അണിയിക്കുന്നതും: (2:കൊരി, 4:13; എഫെ, 2:5,8 ⁃⁃ ഗലാ, 3:2,5). പരിശുദ്ധാത്മാവിനെ കൂടാതെ, യേശു എൻ്റെ രക്ഷിതാവായ കർത്താവാണെന്ന വിശ്വാസം ഏറ്റുപറയാൻ ആർക്കും കഴിയില്ല: (1കൊരി, 12:3). അനന്തരം, അവർ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു ചോദിച്ചു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറയുകയും അവനെ സ്നാനം കഴിപ്പിക്കുകയും ചെയ്തു: (പ്രവൃ, 8:36-38). ഇവിടെ രണ്ടു കാര്യങ്ങൾ കാണാം. ഒന്ന്; ദൈവം ക്രിസ്തുവിലൂടെ അടിസ്ഥാനമിട്ട (1കൊരി, 15:3-4), യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ (പ്രവ, 10:44; ഗലാ, 3:2; 3:5). ഷണ്ഡൻ രക്ഷിക്കപ്പെടുന്നു. രണ്ട്; രക്ഷിക്കപ്പെട്ട ഷണ്ഡൻ്റെ സാക്ഷ്യൻ്റെ വെളിച്ചത്തിൽ ഫിലിപ്പോസ് അവന് ജലസ്നാനം നല്കുന്നു. സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത്: (പ്രവൃ, 10:44). എന്നാൽ ഫിലിപ്പൊസ് സുവിശേഷം അറിയിച്ചിട്ട് ഷണ്ഡൻ്റെ വിശ്വാസം ആരാഞ്ഞശേഷം സ്നാനപ്പെടുത്തിയതായും പത്രൊസ് കൊർന്നേല്യൊസിനോട് വിശ്വാസം ആരായാതെ നേരിട്ട് സ്നാനപ്പെടുത്താൻ കല്പിച്ചതായും കാണാം. അതിൻ്റെ കാരണമെന്താണെന്നു ചോദിച്ചാൽ; ആത്മസ്നാനം ഒരു ആന്തരിക പ്രവൃത്തിയാണ്. ആത്മസ്നാനം ലഭിച്ചവന് തൻ്റെ ഉള്ളത്തിൽ അത് അനുഭവിക്കാൻ കഴിയുമെങ്കിലും, അതിന് പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ല: (യോഹ, 3:8; പ്രവൃ, 19:5). അതിനാൽ, ആത്മസ്നത്തോടൊപ്പം പ്രത്യക്ഷമായ ഏന്തെങ്കിലും വരങ്ങളുണ്ടെങ്കിൽ മാത്രമേ വ്യക്തിക്ക് ആത്മസ്നാനം ലഭിച്ച് രക്ഷിക്കപ്പെട്ടതായി സുവിശേഷകന് മനസ്സിലാകുകയുള്ളു. ഷണ്ഡന് പ്രത്യക്ഷമായ വരങ്ങളൊന്നും ഇല്ലായിരുന്നു; അതുകൊണ്ട് അവൻ്റെ വിശ്വാസം ആരായേണ്ടിവന്നു. കൊർന്നേല്യൊസിനും കുടുംബത്തിനും ആത്മസ്നാനത്തോടൊപ്പം അന്യഭാഷയെന്ന പ്രത്യക്ഷമായൊരു വരവും ഉണ്ടായിരുന്നു; അതിനാൽ വിശ്വാസം ആരായാതെതന്നെ അവനെ സ്നാനപ്പെടുത്താൻ കല്പിച്ചു. സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താലാണ് വിശ്വാസം ഉളവാകുന്നത്: ❝ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു❜ എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.❞ (2കൊരി, 4:13). അതായത്, ആത്മസ്നാനത്താൽ രക്ഷിക്കപ്പെട്ടവരിൽനിന്ന് ദൃശ്യമാകുന്ന വരങ്ങളുടെ വെളിച്ചത്തിലോ, രക്ഷിക്കപ്പെട്ടവരുടെ വിശ്വാസത്തിൻ്റെ വെളിച്ചത്തിലോ അഥവാ, വിശ്വാസം ഏറ്റുപറയുന്നതിൻ്റെ വെളിച്ചത്തിലോ ആണ് ആദിമസഭയിൽ ജലസ്നാനം നല്കിയിരുന്നത്: (പ്രവൃ, 8:37 ⁃⁃ 1കൊരി, 12:3).

ജലസ്നാനം സ്വീകരിക്കേണ്ട നാമം: രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: ❛നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം❜ എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. ❛ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു❜ എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17 ⁃⁃ മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല: (പ്രവൃ, 4:12). പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് ചെയ്യേണ്ടത്. ❜നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ❜ എന്നും ❛പുത്രനെ മഹത്വപ്പെടുത്തേണമേ❜ എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ❛വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ❜ കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, ❛യേശുക്രിസ്തു❜ എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും❓ (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും❓ (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും❓ (പ്രവൃ, 4:30). ദൈവത്തിൻ്റെ ജഡത്തിവെ വെളിപ്പാടായ യേശുവെന്ന പാപരഹിതനായ മനുഷ്യൻ സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്; പിതാവായ ഏകദൈവത്താലും അവൻ്റെ ആത്മാവിനാലുമാണ്: (1തിമൊ, 3:15-16; 1യോഹ, 3:5; യോഹ, 8:40 ⁃⁃ മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ 2:22; പ്രവൃ, 10:38). പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പന: (കൊലൊ, 3:17). പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായ ഒരു നാമം പുതിയനിയമത്തിൽ പറഞ്ഞിട്ടുമില്ല; പിതാവിൻ്റെ പഴയനിയമത്തിലെ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടുമില്ല. യേശുവിൻ്റെ നാമത്തിലാണ് പരിശുദ്ധാത്മാവ് വന്നതും: (യോഹ, 14:26). യേശുവെന്ന നാമം പുത്രൻ്റെ നാമം മാത്രമാണെങ്കിൽ, ആ നാമത്തിൽ മാത്രം എല്ലാം ചെയ്യാൻ കല്പിക്കുമോ❓ തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന സ്ഥാനനാമത്തിലല്ല; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ ❛യേശുക്രിസ്തു❜ എന്ന സംജ്ഞാനാമത്തിലാണ് (Proper noun) സ്നാനം കഴിപ്പിക്കേണ്ടത് എന്നതിൻ്റെ തെളിവാണ്, കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ “യേശുക്രിസ്തു” എന്ന ഏകനാമത്തിൽ സ്നാനം കഴിപ്പിച്ചത് (മത്താ, 28:19 ⁃⁃ പ്രവൃ, 2:38, 8:16, 10:48, 19:5, 22:16 ⁃⁃ കൊലൊ, 3:17). ഒ.നോ: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ, 10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും നാമം,, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?, സ്നാനം ഏല്ക്കേണ്ട നാമം, യേസൂസ് ക്രിസ്തോസ് എന്ന നാമം]

റോമർ 6:1-11; ഗലാത്യർ 3:27; കൊലൊസ്യർ 2:12,13 തുടങ്ങിയ വേദഭാഗങ്ങൾ ജലസ്നാനത്തെ സൂചിപ്പിക്കുന്നതായി ചിലർ വ്യാഖ്യാനിക്കുന്നു. എന്നാൽ ആ വേദഭാഗങ്ങൾ യഥാർത്ഥത്തിൽ ആത്മസ്നാനത്തെ കുറിച്ചുള്ളതാണ്. മേല്പറഞ്ഞ മൂന്നു പുസ്തകങ്ങളിലും ജലമെന്നൊരു പദംപോലുമില്ല; ആത്മാവിനെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളു. ക്രിസ്തുവിനോട് നമ്മെ ഏകീഭവിപ്പിക്കുന്നതും അവൻ്റെ മരണപുരനുത്ഥാനങ്ങളിൽ പങ്കുകാരാക്കുന്നതും തോട്ടിലെ വെള്ളമല്ല; ദൈവത്തിൻ്റെ ആത്മാവാണ്. അതിനാണ് ദൈവം നമുക്ക് ആത്മാവിൽ സ്നാനം നല്കുന്നത്. (മത്താ, 3:11; 1കൊരി, 12:12,13; എഫെ, 1:13,14). ആത്മസ്നാനത്താലാണ് യേശുക്രിസ്തുവിനോട് ചേരുന്നതും (റോമ, 6:3) നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെടുന്നതും (റോമ, 6:6) അവൻ്റെ മരണത്തിൽ പങ്കാളിയാകുന്നതും (റോമ, 6:3) അവനോടുകൂടെ അടക്കപ്പെടുന്നതും (റോമ, 6:4; കൊലൊ, 2:12) അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുന്നതും (റോമ, 6:4,5; കൊലൊ, 2:12) പാപമോചനം പ്രാപിക്കുന്നതും (റോമ, 6:7) അവനെ ധരിക്കുന്നതും (ഗലാ, 3:27) അവനോടുകൂടി ജീവിക്കുന്നതും: (റോമ, 6:8). ആത്മാവിലാണ് ഭക്തന്മാർ ദൈവത്തെ കണ്ടത്; ആത്മാവിലാണ് പ്രവാചകന്മാർ ഭാവികാര്യങ്ങളെ കണ്ടതും വെളിപ്പാടുകൾ ലഭിച്ചതും പ്രവചിച്ചതും; ആത്മാവിലാണ് പൗലൊസ് മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടത്. അതുപോലെ ആത്മാവിലാണ് നാം ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിൽ പങ്കാളിയാകുന്നതും അവനോടു ചേരുന്നതും അവനെ ധരിക്കുന്നതും അവനോടുകൂടി ജീവിക്കുന്നതും. തെളിവുകൾ വിശദമായി താഴെയുണ്ട്:

ക്രിസ്തുവിനോടു ചേരുന്നതും അവനെ ധരിക്കുന്നതും അവൻ്റെ മരണപുനരുത്ഥാനങ്ങളോടു ഏകീഭവിക്കുന്നതുമായ സ്നാനം: ❝ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.❞ (ഗലാ, 3:27). സ്നാനത്താൽ സംഭവിച്ച രണ്ട് കാര്യങ്ങളെക്കുറിച്ചാണ് പൗലൊസ് ഈ വാക്യത്തിൽ പറയുന്നത്: ഒന്ന്: ക്രിസ്തുവിനോടു ചേർന്നു. രണ്ട്: ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. ഇവിടപ്പറയുന്ന സ്നാനം ആത്മാസ്നാനമാണോ, ജലസ്നാനമാണോ എന്നറിയാൻ ചില കാര്യങ്ങൾ നമുക്ക് നോക്കാം:
1. സ്നാനം‘ എന്ന് കണ്ടാലുടനെ അത് ജലസ്നാനമാണെന്ന് മനസ്സിലാക്കാൻ പുതിയനിയമത്തിൽ ജലസ്നാത്തെക്കുറിച്ച് മാത്രമല്ല പറഞ്ഞിരിക്കുന്നത്: ആത്മസ്നാനം: (1കൊരി, 12:13), മാനസാന്തരസ്നാനം: (മർക്കൊ, 1:4), ജലസ്നാനം: (മത്താ, 28:19), പുനർജ്ജനനസ്നാനം: (തീത്തൊ, 3:6), വചനത്തോടുകൂടിയ ജലസ്നാനം: (എഫെ, 5:26), മരിച്ചവർക്കു വേണ്ടിയുള്ള സ്നാനം: (1കൊരി, 15:29), യിസ്രായേല്യരുടെ സമുദ്രസ്നാനം: (1കൊരി, 10:2), യെഹൂദന്മാരുടെ ആചാരപരമായ സ്നാനം: (മർക്കൊ, 7:4), തീയിലുള്ള സ്നാനം: (മത്താ, 3:11), ക്രിസ്തു യോഹന്നാനാൽ ഏറ്റ സ്നാനം: (മത്താ, 3:15,16), ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന സ്നാനം: (മർക്കൊ, 10:38-39). ഇത്രയും സ്നാനങ്ങൾ ഉളപ്പോൾ, ഇവിടെപ്പറയുന്ന സ്നാനം ജലസ്നാനമാണെന്ന് ഖണ്ഡിതമായിപ്പറയാൻ എങ്ങനെ കഴിയും❓
2. ഈ അദ്ധ്യായത്തിൻ്റെ തുടക്കം മുതൽ ആത്മസ്നാനത്തെക്കുറിച്ചാണ് പൗലൊസ് പറയുന്നത്: ❝ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, എന്ന് സംബോധന ചെയ്തുകൊണ്ട് ചോദിക്കുന്നു: ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2). വിശ്വാസത്തിൻ്റെ പ്രസംഗത്താൽ അഥവാ, സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനമാണ് ഇവിടുത്തെ വിഷയം. കൊർന്നേല്യൊസിൻ്റെ ഭവനത്തിൽ അതിൻ്റെ വ്യക്തമായ തെളിവുണ്ട്: (പ്രവൃ, 10:43-44; 11:15-17). അടുത്തവാക്യം: ❝നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?❞ (ഗലാ, 3:3). ഒരുത്തൻ രക്ഷിക്കപ്പെടുന്നത് അഥവാ, വിശ്വാസജീവിതം ആരംഭിക്കുന്നത് ആത്മാവിനാൽ അഥവാ, ആത്മസ്നാനത്താലാണ്. അടുത്തവാക്യം: ❝എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?❞ (ഗലാ, 3:5). വിശ്വാസത്തിന്റെ പ്രസംഗത്താൽ അഥവാ, സുവിശേഷത്താലാണ് ആത്മാവ് അഥവാ, ആത്മസ്നാനം ലഭിക്കുന്നതെന്ന് ഈ വാക്യത്തിലും പൗലൊസ് ഊന്നിപ്പറയുന്നു. അടുത്തവാക്യം: ❝അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.❞ (ഗലാ, 3:14). ക്രിസ്തുയേശുവിൽ ജാതികൾക്കു ലഭിച്ചിരിക്കുന്നത് ന്യായപ്രമാണത്തിൻ്റെ അനുഗ്രഹമല്ല; അബ്രാഹാമിനോട് ദൈവം ചെയ്ത നിരുപാധികമായ വാഗ്ദത്തത്താലുള്ള അനുഗ്രഹമാണ്. ആത്മാവെന്ന വാഗ്ദത്തവിഷയം ന്യായപ്രമാണമെന്ന പ്രവൃത്തികളാലല്ല; വിശ്വാസത്താൽ ലഭിക്കുന്നതാണ്: (ഗലാ, 3:12). സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന ആത്മസ്നാനത്തെക്കുറിച്ച് ആവർത്തിച്ചു പറഞ്ഞുവന്നിട്ടാണ്, ക്രിസ്തുവിനോടു ചേരുവാനും ക്രിസ്തുവിനെ ധരിക്കുന്നതുമായ സ്നാനത്തെക്കുറിച്ച് പറയുന്നത്. തന്മൂലം ഇവിടുത്തെ സ്നാനം ആത്മസ്നാനമാണെന്ന് മനസ്സിലാക്കാം.
3. ക്രിസ്തുവിനോടു ചേരുവാനുള്ള സ്നാനം: ❛നിങ്ങൾ ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്നു❜ എന്നാണ് പൗലൊസ് പറയുന്നത്. ക്രിസ്തുവിനോട് ചേരുക എന്ന് പറഞ്ഞാൽ അവൻ്റെ മരണപുനരുത്ഥാനങ്ങളോട് ഏകീഭവിക്കുക എന്നാണർത്ഥം. റോമറിലും കൊലൊസ്യരിലും അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. റോമർ: ❝അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.❞ (6:3-4). കൊലൊസ്യർ: ❝സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.❞ (2:12). നാം ക്രിസ്തുവിനോടുകൂടി മരിക്കുന്നതും അവനോടുകൂടി ജീവിക്കുന്നതുമാണ് റോമറിലെയും കൊലൊസ്യരിലെയും വിഷയം. ക്രിസ്തുവിൻ്റെ മരണത്തോടും പുനരുത്ഥാനത്തോടും ഏകീഭവിക്കുന്ന സ്നാനം ഏതാണെന്ന് അറിയണമെങ്കിൽ, ക്രിസ്തു എങ്ങനെയാണ് മരിക്കുകയും ഉയിർക്കുകയും ചെയ്തതെന്ന് ആദ്യം അറിയണം. അവൻ്റെ ജനനംമുതൽ പുനരുത്ഥാനം വരെയുള്ള സകലതും പരിശുദ്ധാത്മാവിനാൽ ആയിരുന്നു. പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി (മത്താ, 1:20), ആത്മാവിനാൽ ഉത്ഭവിച്ചു (ലൂക്കൊ, 35), ആത്മാവിൽ ബലപ്പെട്ട് വളർന്നു (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (പ്രവൃ, 10:38), ആത്മാവിനാൽ നിറഞ്ഞു (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു. (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൽ ദൈവത്തിനു നിഷ്കളങ്കനായി അർപ്പിച്ചു (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). ക്രിസ്തു ആത്മാവിനാലാണ് ജനിക്കുകയും ജീവിക്കുകയും ശുശ്രൂഷിക്കുകയും മരിക്കുകയും പുനരുത്ഥാനം ചെയ്യുകയും ചെയ്തതെന്ന് വ്യക്തമാണല്ലോ. ക്രിസ്തു ആതമാവിനാൽ തികച്ച മരണപുനരുദ്ധാനങ്ങളോട് ഏകീഭവിക്കാൻ ആത്മാവിനാൽ അല്ലാതെ ജലത്താൽ ഏകീഭവിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ; അതില്പരം അബദ്ധം വേറെന്താണ്❓
4. ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളോട് ഏകീഭവിക്കുന്നതും അവനോട് ചേരുന്നതുമായി പൗലൊസ് പറഞ്ഞിരിക്കുന്നത്: റോമർ ഗലാത്യർ, കൊലൊസ്യർ എന്നീ മൂന്നു പുസ്തകങ്ങളിലാണ്. ആ മൂന്നു പുസ്തകങ്ങളിലും ❛ജലം❜ എന്നൊരു വാക്കുപോലും കാണാൻ കഴിയില്ല. എന്നാൽ ആത്മാവിനെക്കുറിച്ച് ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്: (റോമ, 5:5; 7:6; 8:2; 8:4; 8:5; 8:6; 8:9; 8:10; 8:11; 8:15; 8:16; 8:23; 8:26; 8:27; 9:2; 12:11; 14:17; 15:13; 15:18; 15:32; ഗലാ, 3:2; 3:3; 3:5; 3:14; 4:4; 5:5; 5:16; 5:17; 5:18; 5:22; 5:25; 6:1; 6:8; 6:18; കൊലൊ, 1;18; 2:5). അതിനാൽ ഈ പുസ്തകങ്ങളിൽ പറയുന്ന സ്നാനം ജലസ്നാനമല്ല; ആത്മസ്നാനമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
5. ക്രിസ്തുവിനെ ധരിക്കുന്ന സ്നാനം: ❝നിങ്ങൾ ഏറ്റിരിക്കുന്ന സ്നാനത്താൽ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു” എന്നാണ് പൗലൊസ് പറയുന്നത്. ഏത് സ്നാനത്താലാണ് ക്രിസ്തുവിനെ ധരിക്കുന്നതെന്ന് വചനം വ്യക്തമായി പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു സ്വർഗ്ഗാരോഹണത്തിനു മുമ്പു പറഞ്ഞത്: “എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.❞ (ലൂക്കോ, 24:49 ⁃⁃ പ്രവൃ, 1:4). ❛ഉയരത്തിൽനിന്നുള്ള ശക്തി ധരിക്കുവോളം❜ എന്ന് ഈ വേദഭാഗത്ത് പറയുന്നത് പെന്തെക്കൊസ്തുനാളിൽ ഉണ്ടായ ആത്മസ്നാനം ആണല്ലോ❓ ലൂക്കൊസിൻ്റെതന്നെ പ്രവൃത്തികളുടെ പുസ്തകത്തിൽ അതിന് തെളിവുണ്ട്: ❝യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.❞ (പ്രവ, 1:5). പെന്തെക്കൊസ്തിൽ അപ്പൊസ്തലന്മാർക്ക് ലഭിച്ച പരിശുദ്ധാത്മസ്നാനത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അടുത്തവാക്യം: ❝എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.❞ (പ്രവൃ, 1:8). ലൂക്കൊസിൻ്റെ ഈ മൂന്നു വാക്യങ്ങളും പരിശോധിച്ചാൽ; പിതാവിൻ്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിനാൽ അഥവാ, പരിശുദ്ധാത്മസ്നാനത്താൽ ലഭിക്കുന്നതാണ് ❛ഉയരത്തിൽനിന്നുള്ള ശക്തി❜ എന്ന് മനസ്സിലാക്കാം. അതായത്, യോഹന്നാൻ കഴിപ്പിച്ചതുപോലെ, വെള്ളംകൊണ്ടുള്ള സ്നാനത്താലല്ല; പരിശുദ്ധാത്മസ്നാനത്താലാണ് ഉയരത്തിൽ നിന്നുള്ള ശക്തി ധരിക്കുന്നത് എന്ന് വ്യക്തമാണല്ലോ. ഇനി പൗലൊസ് പറയുന്നത് നോക്കുക: ❝നിങ്ങള്‍ എല്ലാവരുംക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.❞ ലൂക്കൊസും പൗലൊസും ധരിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ് ഉയരത്തിൽ നിന്നുള്ള ശക്തി ധരിച്ചിരിക്കുന്നതും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നതും എന്ന് മനസ്സിലാക്കാം.
6. ഉയരത്തിൽനിന്നു ശക്തി ധരിക്കുക, ക്രിസ്തുവിനെ ധരിക്കുക: ഇവിടെ ❛ധരിക്കുക❜ എന്നതിന് ❛endysisthe❜ (ἐνδύσησθε) എന്ന പദമാണ് ലൂക്കൊസിൽ കാണുന്നത്: (24:49). ❛enedysasthe❜ (ἐνεδύσασθε) എന്ന പദമാണ് ഗലാത്യരിൽ കാണുന്നത്: (ഗലാ, 3:27). ❛endyō❜ (ἐνδύω) എന്ന ക്രിയാപദത്തിൻ്റെ ❛ധരിക്കുവോളം❜ എന്ന ഭാവികാല ക്രിയാരൂപമാണ് (Aorist Middle Subjunctive) ലൂക്കൊസിൽ കാണുന്നത്. ❛ധരിച്ചിരിക്കുന്നു❜ എന്നത് അതിൻ്റെ ഭൂതകാല ക്രിയാരുപമാണ് (Aorist Middle Indicative) ഗലാത്യരിൽ കാണുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: ❛endyō❜ എന്ന ക്രിയാപദമാണ് രണ്ടിടത്തും ഉള്ളത്. രണ്ടിടത്തും കാലത്തിലുള്ള വ്യത്യാസം മാത്രമാണുള്ളത്. ലൂക്കൊസിൽ ഭാവികാലരൂപവും ഗലാത്യരിൽ ഭൂതകാലരൂപവുമാണ് ഉള്ളത്. അതായത്, ആത്മശക്തി ❛ധരിക്കുവോളം❜ എന്ന് കർത്താവു് ഭാവികാലത്തിൽ പറഞ്ഞതിൻ്റെ നിവൃത്തിയാണ്, ❛ധരിച്ചിരിക്കുന്നു❜ എന്ന് പൗലൊസ് ഭൂതകാലത്തിൽ പറയുന്നത്. അതിനാൽ ആത്മസ്നാനത്താലാണ് ശക്തി ധരിക്കുന്നതും ക്രിസ്തുവിനെ ധരിക്കുന്നതും അവൻ്റെ മരണപുനരുത്ഥാനങ്ങളോട് ഏകീഭവിക്കുന്നതെന്നും സംശയലേശമെന്യേ മനസ്സിലാക്കാം.
7. ശരീരം ഒന്നും അവയവം പലതും: ❝ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (1കൊരി, 12:12-13). ഈ വാക്യം ശ്രദ്ധിക്കുക: ഏകാത്മസ്നാനത്താലാണ് പലരായ വിശ്വാസികൾ ക്രിസ്തുവിൽ ഏകശരീരമാകുന്നതെന്ന് ഇവിടെ വ്യക്തമായി മനസ്സിലാക്കാം. പലരായ നാം ക്രിസ്തുവിൽ ഒരു ശരീരം ആകണമെങ്കിൽ ക്രിസ്തുവിനോട് ചേരണമല്ലോ❓ ക്രിസ്തുവിനോട് ചേരാതെങ്ങനെ ക്രിസ്തുവിൽ ഒരു ശരീരമാകും❓ യെഹൂദനനും യവനനും ദാസനും സ്വതന്ത്രനുമെന്ന് വ്യത്യാസമില്ലാതെ എല്ലാവരും ക്രിസ്തുവിനോട് ഏകശരീരമാകാൻ ആത്മാവിൽ സ്നാനമേറ്റും ആത്മാവിനെ പാനംചെയതും ഇരിക്കുന്നു എന്നാണ് പറയുന്നത്. അപ്പോൾ റോമറിലും ഗലാത്യരിലും കൊലൊസ്യരിലും പൗലൊസ് പറയുന്ന സ്നാനം ഏതാണ്❓ അത് ജലസ്നാനമല്ല; ആത്മസ്നാനമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. അടുത്തതെളിവ്: ❝യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.❞ (1കൊരി, 12:13). വാക്യം ശ്രദ്ധിക്കുക: ആത്മസ്നാത്താലാണ് യെഹൂദനും യവനനും ദാസനും സ്വതന്ത്രനുമായ എല്ലാവരും ക്രിസ്തുവിൽ ഏകശരീരമാകുന്നത്. ഇനി ഗലാത്യരിൽ: ❝ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു❞ എന്ന് പറഞ്ഞശേഷം അടുത്തവാക്യത്തിൽ പൗലൊസ് പറയുന്നത് നോക്കുക: ❝അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.❞ (ഗലാ, 3:28). അപ്പോൾ ഈ വേദഭാഗങ്ങൾ പരിശോധിച്ചാൽ: ആത്മസ്നത്താലാണ് യെഹൂദനും യവനനും ദാസനും സ്വതന്ത്രനുമെന്ന് വ്യത്യാസമില്ലാതെ എല്ലാവരും ക്രിസ്തുവിൽ ഒന്നാകുന്നതും ക്രിസ്തുവിനോട് ചേരുന്നതും ക്രിസ്തുവിനെ ധരിക്കുന്നതും എന്ന് സംശയലേശമന്യേ ആർക്കും മനസ്സിലാക്കാം. ദൈവം ക്രിസ്തുവിലൂടെ ദാനമായി നല്കിയ, നല്കിക്കൊണ്ടിരിക്കുന്ന ആത്മസ്നാത്തെക്കുറിച്ച് ഒരു ബോധവും ഇല്ലാത്തവർക്കു മാത്രമേ ജലസ്നാനത്താലാണ് രക്ഷയെന്ന് പഠിപ്പിക്കാൻ കഴിയുകയുള്ളു. ദൈവത്തിൻ്റെ ആത്മാവിനെ അഥവാ, ദൈവം ക്രിസ്തുവിലൂടെ ദാനമായി നല്കിയ ആത്മാവിനെ തള്ളുന്നവർ സ്വന്തരക്ഷയാണ് തള്ളുന്നത്.
8. ക്രിസ്തുവിനോടു ചേരുന്നതും അവനെ ധരിക്കുന്നതും അവൻ്റെ മരണപുനരുത്ഥാനങ്ങളോടു ഏകീഭവിക്കുന്നതുമായ സ്നാനം പരിശുദ്ധാത്മാസ്നാനം ആണെന്നതിൻ്റെ വ്യക്തമായ തെളിവ് പൗലൊസിൻ്റെതന്നെ ലേഖനങ്ങളിലുണ്ട്: (എഫെ, 4:4-6). അഞ്ചാം വാക്യത്തിൽ, ❛സ്നാനം ഒന്നു❜ എന്ന് പറഞ്ഞിരിക്കുന്നത് ആത്മസ്നാനത്തെക്കുറിച്ചാണ്. യെഹൂദൻ യവനൻ ദാസൻ സ്വതന്ത്രൻ എന്നീ വ്യത്യാസമില്ലാതെ എല്ലാവരും ഏകശരീരമാകുമാറ് സ്നാനം ഏല്ക്കുന്നത് ആത്മാവിനാലാണെന്ന് പൗലൊസുതന്നെ പറഞ്ഞിട്ടുണ്ട്: (1കൊരി, 12:12-13).

❝ആത്മസ്നാനത്താലാണ് യേശുക്രിസ്തുവിനോട് ചേരുന്നതും (റോമ, 6:3), അവനോടുകൂടെ ക്രൂശിക്കപ്പെടുന്നതും (റോമ, 6:6), അവൻ്റെ മരണത്തിൽ പങ്കാളിയാകുന്നതും (റോമ, 6:3), അവനോടുകൂടെ അടക്കപ്പെടുന്നതും (റോമ, 6:4; കൊലൊ, 2:12), അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുന്നതും (റോമ, 6:4,5; കൊലൊ, 2:12), പാപമോചനം പ്രാപിക്കുന്നതും (റോമ, 6:7), അവനെ ധരിക്കുന്നതും (ഗലാ, 3:27), അവനോടുകൂടി ജീവിക്കുന്നതും: (റോമ, 6:8).
അതെല്ലാം ജലസ്നാനത്താൽ ആയിരുന്നെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു” എന്ന് പൗലൊസ് ഒരിക്കലും പറയില്ലായിരുന്നു.

ക്രിസ്തു കുടിച്ച പാനപാത്രവും ഏറ്റ സ്നാനവും: ❝യേശു ശിഷ്യന്മാരോട്: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു. യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.❞ (മർക്കൊ, 10:38,39 ⁃⁃ മത്താ, 20:22-23; ലൂക്കൊ, 12:50). സത്യവേദപുസ്തകത്തിൻ്റെ മത്തായി സുവിശഷത്തിൽ പാനപാത്രം മാത്രമേയുള്ളു; സ്നാനം കാണുന്നില്ല: (മത്താ, 20:22-23). എന്നാൽ 1526-ൽ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്ത William Tyndale Bible മുതൽ, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Geneva Bible 1560, Bishops Bible 1568, King James Bible 1611, Noah Webster’s Bible 1833, Young’s Literal Translation 1862, Julia E. Smith Translation 1876, Green’s Literal Translation 1993, Revised YLT NT 2000 തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ ബെഞ്ചമിൽ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധഗ്രന്ഥം തുടങ്ങിയ പരിഭാഷകളിലും സ്നാനം കാണാൻ കഴിയും. മത്തായി സുവിശേഷത്തിൻ്റെ മൂലഭാഷയിൽ അതുണ്ടായിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് മർക്കൊസിലും ലൂക്കൊസിലും അത് കാണുന്നത്. സ്നാനത്തെക്കുറിച്ച്ക്രിസ്തു പറയുന്നത് ശ്രദ്ധിക്കുക: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും.❞ ഇവിടെപ്പറയുന്ന സ്നാനം താൻ യോഹന്നാൻ്റെ കയ്യാൽ ഏറ്റുകഴിഞ്ഞ സ്നാനമല്ല; താൻ ഏല്ക്കാനിരുന്ന മരണം, അടക്കം, പുനരുത്ഥാനം എന്ന പരമയാഗമാണ്. താൻ കുടിക്കാനിരിക്കുന്ന കഷ്ടാനുഭവം എന്ന പാനപാത്രത്തിലും ഏല്ക്കാനിരിക്കുന്ന മരണ, അടക്ക, പുനരുത്ഥാനങ്ങളിലും ശിഷ്യന്മാരും പങ്കുകൊള്ളുമെന്നാണ് ക്രിസ്തു പറഞ്ഞത്. പക്ഷെ എങ്ങനെ പങ്കുകൊള്ളുംതാൻ ഏല്പാനിരുന്ന ക്രൂശുമരണമെന്ന സ്നാനത്തെയോർത്ത് ക്രിസ്തു വളരെ ഞെരുങ്ങിയിരുന്നു: (ലൂക്കൊ, 12:50). എത്രവലിയ വ്യഥയാണ് താൻ അനുഭവിച്ചിരുന്നതെന്ന് ഗെത്ത്ശെമനയിലെ പ്രാർത്ഥനയിൽ മനസ്സിലാക്കാം: പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: ❝പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ❞ എന്നു പ്രാർത്ഥിച്ചു. (മത്താ, 26:39 ⁃⁃ മർക്കൊ, 14:35,36; ലൂക്കൊ, 22:42). മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പരിശുദ്ധശരീരത്തിൽ വഹിച്ച ക്രിസ്തുയേശുവെന്ന മനുഷ്യൻ പ്രാണവേദനയിലായതും പരിക്ഷീണനായി കവിണ്ണുവീണതും അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷനായതും ഗെത്ത്ശെമനയിൽ കാണാം: (മത്താ, 26:39; മർക്കൊ, 14:35; ലൂക്കൊ, 14:43,44; 1തിമൊ, 2:6). അതിലും എത്രയോ ഭയാനകമാണ് ക്രൂശുമരണം. ക്രിസ്തുയേശു സകല മനുഷ്യർക്കുംവേണ്ടി കഷ്ടമേറ്റു മരിക്കുകയും ഉയിർക്കുകയും ചെയ്തത് ആത്മാവിനാലാണ്. (എബ്രാ, 9:14; 1പത്രൊ, 3:18). ക്രിസ്തു തൻ്റെ മരണ അടക്ക പുനരുത്ഥാനങ്ങളെന്ന സ്നാനമേറ്റത് ആത്മാവിലായിരുന്നുവെങ്കിൽ; ആ മരണ അടക്ക പുനരുത്ഥാനങ്ങളോട് ദൈവത്തിൻ്റെ ആത്മാവിനാലല്ലാതെ, തോട്ടിലെ ജലത്താൽ നമുക്കെങ്ങനെ ഏകീഭവിക്കാൻ കഴിയും? പാപരഹിതനായ ക്രിസ്തു പരിശുദ്ധാത്മാവിനാൽ സഫലമാക്കിയ മരണ അടക്ക പുനരുത്ഥാനങ്ങളെന്ന തൻ്റെ പരമയാഗത്തോടു പാപികളായ വ്യക്തികൾക്ക് ആത്മസ്നാനത്താലല്ലാതെ, പ്രാദേശിക സഭകളിലെ ഏതോ ഒരുത്തൻ നല്കുന്ന ജലസ്നാനത്താൽ ഏകീഭവിക്കാൻ കഴിയുമോ❓ നമുക്ക് പരിശുദ്ധാത്മാവ് ദാനമായാണ് ലഭിക്കുന്നതെങ്കിലും തൻ്റെ മരണത്താൽ അതിന് വില കൊടുത്തത് ക്രിസ്തുവാണ്. അവൻ മുഖാന്തരമാണ് നമുക്ക് ആത്മാവ് ദാനമായി ലഭിക്കുന്നത്. ആത്മാസ്നാനം എന്താണെന്ന് അറിയാത്തവരാണ്, ജലസ്നാനത്തിൻ്റെ താഴെ ആത്മസ്നാനത്തെ പ്രതിഷ്ഠിക്കുന്നതും ജലസ്നാത്താലാണ് രക്ഷയെന്ന് പഠിപ്പിക്കുന്നതും.  യേശു അവരോടു: ❝ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.❞ (മർക്കൊ, 10:39). ക്രിസ്തു ആത്മാവിനാൽ കുടിച്ച പാനപാത്രവും (കഷ്ടാനുഭവം) ഏറ്റ സ്നാനവും (മരണ അടക്ക പുനരത്ഥാനം) നമ്മളും ഏല്ക്കാനാണ് ദൈവം നമ്മെ ആത്മാവിൽ സ്നാനം കഴിപ്പിച്ചത്. അത് ആരോ നമ്മുടെ ജഡത്തിൽ നല്കുന്ന ജലസ്നാനത്താൽ ഏല്ക്കാൻ കഴിയില്ല; ക്രിസ്തു മുഖാന്തരം ദൈവം കൃപയാൽ നല്കുന്ന ആത്മസ്നാനത്താലാണ് നാമവൻ്റെ മരണപുനരുദ്ധാനങ്ങളോട് ഏകീഭവിക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33; പ്രവൃ, 1:5; 11:15; റോമ, 6:3-5; 1കൊരി, 12,13; ഗലാ, 3:27; കൊലൊ, 2:12,13; 2തെസ്സ, 2:13).

ക്രിസ്തു ഏറ്റ സ്നാനങ്ങളും പൗലൊസ് പ്രസ്താവിച്ച സ്നാനങ്ങളും: ❝യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.❞ (മർക്കൊ, 10:39). ഈ പരിഭാഷയിൽ ചെറിയ ഒരു അപാകതയുണ്ട്. KJV-ൽ ഇപ്രാകാരമാണ്: And Jesus said unto them, Ye shall indeed drink of the cup that I drink of; and with the baptism that I am baptized withal shall ye be baptized. KJV-ടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയിലി കാണുക: ❝അപ്പോൾ യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്ന് നിങ്ങളും കുടിക്കയും, ഞാൻ ബാപ്റ്റിസ്മപ്പെടുന്ന ബാപ്റ്റിസ്മകൊണ്ട് നിങ്ങളും ബാപ്റ്റിസ്മപ്പെടുകയും ചെയ്യും നിശ്ചയം.❞ ഞാൻ സ്നാനപ്പെടുന്ന സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും നിശ്ചയം എന്നാണ് പറഞ്ഞത്. നമ്മൾ മുകളിൽ കണ്ട ആദ്യകാല ഇംഗ്ലീഷ് പരിഭാഷകൾ ഉൾപ്പെടെ ഒറിജിനൽ ഗ്രീക്കിൽനിന്നുള്ള പരിഭാകളിലൊക്കെ ഇങ്ങനെതന്നെയാണ്. കാണുക: (The New Testament in the original Greek: Westcott 1825-1901). ക്രിസ്തു ഏറ്റ സ്നാനം തൻ്റെ മരണവും അടക്കവും പുനരുത്ഥാനവുമാണെന്ന് മുകളിൽ നാം കണ്ടതാണ്. ആ സ്നാനം ഏൽക്കാൻ അവൻ വളരെ ഞെരുങ്ങിയ കാര്യവും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 12:50). ക്രിസ്തു പറഞ്ഞതിൻ്റെ ശരിയായ അർത്ഥം ഒരു വ്യാഖ്യാനവും കൂടാതെ മനസ്സിലാക്കാം: ഞാൻ സ്നാനപ്പെടുന്ന സ്നാനംപോലെയുള്ള സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും എന്നോ, അതിനോട് സദൃശമായ സ്നാനംകൊണ്ട് സ്നാനപ്പടുമെന്നോ അല്ല ക്രിസ്തു പറഞ്ഞത്; ❛ഞാൻ സ്നാനപ്പെടുന്ന സ്നാനംകൊണ്ട് നിങ്ങളും സ്നാനപ്പെടും നിശ്ചയം.❜ അതായത്, താൻ സ്നാനപ്പെട്ട തൻ്റെ മരണവും അടക്കവും പുനരുത്ഥാനവും എന്ന സ്നാനംകൊണ്ട് നമ്മളും സ്നാനപ്പെടും എന്നാണ് കർത്താവ് പറഞ്ഞത്. ക്രിസ്തു എങ്ങനെയാണ് തൻ്റെ സ്നാനം ഏറ്റത്❓ ആത്മാവിനാലാണ് അവൻ മരണം വരിച്ചതും ഉയിർത്തെഴുന്നേറ്റതും: (എബ്രാ, 9:14; 1പത്രൊ, 3:18). ക്രിസ്തുവിനു് തൻ്റെ മരണം, അടക്കം, പുനരുത്ഥാനമെന്ന സ്നാനമേൽക്കാൻ ആത്മാവിനാലേ കഴിയുമായിരുന്നുള്ളു എങ്കിൽ, ക്രിസ്തു ഏറ്റ അതേ സ്നാനമേൽക്കാൻ ആത്മാവിനാലല്ലാതെ ജലത്താൽ ആർക്കെങ്കിലും കഴിയുമോ❓ ഓരോ പ്രാദേശിക സഭകളുടെയും ഇഷ്ടമനുസരിച്ച്, ചിലർ തളിച്ചും ചിലർ മുക്കിയും ഇരുത്തിയും നിർത്തിയും കിടത്തിയുമൊക്കെ കൊടുക്കുന്ന വിവിധ ജലസ്നാനങ്ങൾക്ക്, ക്രിസ്തു ഏറ്റ തൻ്റെ മരണവും അടക്കവും പുനരുത്ഥാനവുമാകുന്ന സ്നാനവുമായി എന്താണ് ബന്ധം❓ അവൻ ആത്മാവിനാൽ ഏറ്റ സ്നാനം ജലത്താൽ എങ്ങനെ ഏൽക്കാൻ കഴിയുമെന്നാണ് പറയുന്നത്❓ ക്രിസ്തു ഏറ്റ സ്നാനം ❛യെഹൂദൻ യവനൻ ദാസൻ സ്വതന്ത്രൻ❜ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ഏകാത്മസ്നാനത്താൽ മാത്രം ലഭിക്കുന്നതാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസമല്ലാതെ കണ്ണിമ ചിമ്മുന്ന പ്രവൃത്തിപോലും ആത്മസ്നാനത്തിനോ, രക്ഷയ്ക്കോ വേണ്ട. ❝യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.❞ (1കൊരി, 12:13). ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, യേശുക്രിസ്തുവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിഷേത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവം ഒരുപോലെ ദാനമായി നല്കുന്ന ആത്മസ്നാനത്തെക്കുറിച്ച് കേട്ടറിവെങ്കിലും ഉള്ള ഒരുത്തനും ജലസ്നാനത്താലാണ് രക്ഷയെന്ന് വിശ്വസിക്കില്ല; അങ്ങനെ പറയില്ല; അങ്ങനെ പഠിപ്പിക്കുകയുമില്ല..

രണ്ട് സ്നാനം: നമ്മുടെ കർത്താവായ യേശു രണ്ടു സ്നാനമേറ്റു: ജലത്താൽ ഒരു സ്നാനവും ആത്മാവിനാൽ മറ്റൊരു സ്നാനവും. യോഹന്നാനാലാണ് താൻ ജലത്തിൽ സ്നാനമേറ്റത്: (മത്താ, 3:16). ആത്മാവിനാലാണ് താൻ മരണം അടക്കം പുനത്ഥാനം എന്ന സ്നാനം ഏറ്റത്: (എബ്രാ, 9:14; 1പത്രൊ, 3:18). വിശ്വാസികൾക്കും രണ്ടു സ്നാനമുണ്ട്: ആദ്യത്തേത് ആത്മാവിനാലും (1കൊരി, 12:12-13), രണ്ടാമത്തേത് ജലത്താലും: (മത്താ, 28:19). യേശു ജലത്താൽ, തൻ്റെ ജഡത്തിൽ ഏറ്റ സ്നാനം ആർക്കും രക്ഷനല്കാനല്ല; നീതി നിവൃത്തിക്കാനാണ്: (മത്താ, 3:15). ന്യായപ്രമാണത്തിൻ്റെ അഥവാ, പ്രവൃത്തിയാലുള്ള നീതിയാണ് അവിടെ വിവക്ഷിതം. അതിനാൽ, നാം ജലത്തിൽ നമ്മുടെ ജഡത്തിൽ ഏൽക്കുന്ന പ്രവൃത്തിയാകുന്ന സ്നാനം നമ്മുടെ രക്ഷയ്ക്ക് ഉതകുന്നതല്ല. ആത്മാവിനാൽ അവൻ ഏറ്റ മരണം അടക്കം പുനരുത്ഥാനം എന്ന സ്നാനമാണ് സകല മനുഷ്യർക്കും കൃപയാലുള്ള രക്ഷയായി മാറിയത്: (മർക്കൊ, 10:38,39; ലൂക്കൊ, 12:50. ഒ.നോ: റോമ, 5:15; പ്രവൃ. 5:11). അത് രക്ഷയുടെ സുവിശേഷത്താൽ നിത്യരക്ഷയുടെ കാരണഭൂതനായവനിൽ വിശ്വസിക്കുമ്പോൾ ദൈവം ദാനമായി നല്കുന്നതാണ്: (പ്രവൃ, 10:43-44; 11:14-16; ഗലാ, 3:2-3,5). ആത്മസ്നാനത്താലാണ് യെഹൂദൻ യവനൻ ദാസൻ സ്വതന്ത്രൻ എന്ന് വ്യത്യാസമില്ലാതെ സകല മനുഷ്യരും അവൻ്റെ മരണം അടക്കം പുനരുത്ഥാനം താതാത്മ്യം പ്രാപിച്ച് പുതിയ സൃഷ്ടിയായി മാറുന്നത്: (1കൊരി, 12:12-13). അതിന് കണ്ണിമ ചിമ്മുന്ന ഒരു പ്രവൃത്തിപോലും ദൈവം ആരിൽനിന്നും ആവശ്യപ്പെടുന്നില്ല; അതിനായി ആരും മഞ്ഞുകൊള്ളുകയും വേണ്ട.

പൗലൊസ് തൻ്റെ ലേഖനങ്ങളിൽ പറയുന്ന സ്നാനങ്ങൾ: പൗലൊസും രണ്ട് സ്നാനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: രക്ഷയ്ക്ക് അനിവാര്യമായതും ആവശ്യമില്ലാത്തതും. യേശുക്രിസ്തുവിനോട് ചേരുന്നതും (റോമ, 6:3) നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെടുന്നതും (റോമ, 6:6) അവൻ്റെ മരണത്തിൽ പങ്കാളിയാകുന്നതും (റോമ, 6:3) അവനോടുകൂടെ അടക്കപ്പെടുന്നതും (റോമ, 6:4; കൊലൊ, 2:12) അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുന്നതും (റോമ, 6:4,5; കൊലൊ, 2:12) പാപമോചനം പ്രാപിക്കുന്നതും (റോമ, 6:7) അവനെ ധരിക്കുന്നതും (ഗലാ, 3:27) അവനോടുകൂടി ജീവിക്കുന്നതും (റോമ, 6:8) ഒരു സ്നാനത്താലാണെന്ന് പൗലൊസ് പറയുന്നു. ഇവിടെപ്പറയുന്ന ഒരുകാര്യവും നമ്മുടെ ജഡത്തെക്കുറിച്ചല്ല; ആത്മാവിനാൽ ജനിച്ച ആത്മാവിനെക്കുറിച്ചാണ്: (യോഹ, 3:6). യോർദ്ദാനിൽവെച്ച് ക്രിസ്തു ജലത്താൽ ഏറ്റ സ്നാനത്തോടല്ല; താൻ ആത്മാവിനാൽ ഏറ്റ തൻ്റെ മരണം അടക്കം പുനരുത്ഥാനം എന്ന സ്നാനത്തോടാണ് നാം ഏകീഭവിക്കാനുള്ളത്. ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിനാണ് കർത്താവ് പൗലൊസിനെ ജാതികളുടെ വെളിച്ചമാക്കി വെച്ചത്: (പ്രവൃ, 13:47. ഒ.നോ: 26:18). ജാതികൾക്ക് രക്ഷ നല്കാൻ കർത്താവയച്ച പൗലൊസാണ് പറഞ്ഞത്: ഒരുത്തൻ യേശുക്രിസ്തുവിനോട് ചേരുന്നതും; പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെടുന്നതും, അവൻ്റെ മരണത്തിൽ പങ്കാളിയാകുന്നതും, അവനോടുകൂടെ അടക്കപ്പെടുന്നതും, അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുന്നതും, പാപമോചനം പ്രാപിക്കുന്നതും, അവനെ ധരിക്കുന്നതും അവനോടുകൂടി ജീവിക്കുന്നതും സ്നാനത്താലാണ്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.” (2കൊരി, 5:17). നമ്മുടെ പഴയമനുഷ്യൻ ക്രിസ്തുവിനോടുകൂടെ മരിച്ചുയിർത്ത് പുതിയസൃഷ്ടി ആകുന്നതാണ് ബൈബിൾ പറയുന്ന രക്ഷ. ക്രിസ്തുവിനോടുകൂടി മരിച്ചുയിർത്തത് സ്നാനത്താലാണെന്ന് പലൊസ് പറയുമ്പോൾ, ആ സ്നാനം ജലസ്നാനമല്ല; ആത്മസ്നാനമാണെന്ന് അല്പജ്ഞാനികൾക്കുപോലും മനസ്സിലാക്കാൻ കഴിയും. രക്ഷയ്ക്കായുള്ളത് ജലസ്നാനമല്ല; ആത്മസ്നാനമാണെന്ന് പൗലോസുതന്നെ തെളിവുതരും: ഭൂമിയിലെ ജാതികൾക്ക് രക്ഷ കൊടുക്കാൻ കർത്താവു നിയോഗിച്ചയച്ച പൗലൊസ് കൊരിന്ത്യരോട് പറയുന്നത് നോക്കുക: ❝സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.❞ (1കൊരി, 1:17). ആത്മസ്നാനം ദൈവം നൽകുന്നതും ജലസ്നാനം മനുഷ്യർ നൽകുന്നതുമാണ്. അതിനാൽ ഇവിടെപ്പറയുന്ന സ്നാനം ജലസ്നാനമാണെന്ന് മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ മരണത്തോടും അടക്കത്തോടും പുനരുത്ഥാനത്തോടും ഏകീഭവിച്ച് പുതിയ സൃഷ്ടിയാകുന്നതാണ് റോമർ, ഗലാത്യർ, കൊലൊസ്സ്യർ എന്നീ തൻ്റെ ലേഖനങ്ങളിൽ പൗലൊസ് പറയുന്ന സ്നാനവും രക്ഷയുമെന്ന് നാം മുകളിൽ കണ്ടതാണ്. ആ രക്ഷയ്ക്കായി ജലസ്നാനം അനിവാര്യമാണെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്ന് പൗലൊസ് കൊരിന്ത്യരോട് പറയുമായിരുന്നോ❓ പൗലൊസിൻ്റെ ഈ പ്രസ്താവനയിൽ താൻ രണ്ട് കാര്യങ്ങളാണ് ഊന്നിപ്പറയുന്നത്: 1.ജലസ്നാനത്തിന് രക്ഷയുമായി യാതൊരു ബന്ധവുമില്ല. 2.യേശുക്രിസ്തുവാകുന്ന അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ മാത്രമാണ് രക്ഷ: (2തിമൊ, 2:8; പ്രവൃ, 8:12). സുവിശേഷത്താൽ അഥവാ, വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് ആത്മാവ് ലഭിക്കുന്നതെന്നും പൗലൊസുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (ഗലാ, 3:2-3,5). സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നത് എന്നതിന് ചരിത്രപരമായ തെളിവുമുണ്ട്: (പ്രവൃ, 10:43-44 11:14-16). അപ്പോൾ, ക്രിസ്തുവിൻ്റെ മരണത്തോടും അടക്കത്തോടും ഉയിർത്തെഴുന്നേലിനോടും ചേരുന്ന സ്നാനമെന്ന് പൗലൊസ് തൻ്റെ ലേഖനങ്ങളിൽ പറയുന്നത്, താൻ പ്രസംഗിച്ച സുവിശേഷത്താൽ ദൈവം ദാനമായി നൽകുന്ന ആത്മസ്നാനമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. വിശ്വസിക്കുന്ന ഏവരും ക്രിസ്തുവിൽ ഒന്നാകുന്നത് ആത്മസ്നാത്താലാണെന്ന് പൗലൊസുതന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്: (1കൊരി, 12:12-13). രക്ഷിക്കപ്പെട്ടവർ അനുസരിക്കേണ്ട പ്രഥമവും പ്രധാനവുമായ കല്പനയാണ് ജലസ്നാനം: (മത്താ, 28:19). കല്പനയാലല്ല; കൃപയാലാണ് രക്ഷ. ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുമാണ് മനുഷ്യർ രക്ഷപ്രാപിക്കുന്നത്: (റോമ, 5:15; പ്രവൃ, 15:12). ജലസ്നാനവാദികൾ ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും കൃപയെയും അവൻ്റെ മരണപുനരുത്ഥാനങ്ങളെയും അതിൻ്റെ ഫലമായ ആത്മസ്നാനത്തെയും ഒരുപോലെ തള്ളുകയാണ്.

ജലസ്നാനത്താലാണ് രക്ഷയെന്ന് പറയാൻ, ക്രിസ്തു യോർദ്ദാനിൽ മുങ്ങിപ്പൊങ്ങിയ സ്നാനത്തോടല്ല; അവൻ്റെ മരണപുനരത്ഥാനമെന്ന സ്നാനത്തോടാണ് നാം ഏകീഭവിക്കേണ്ടത്. അത് സാദ്ധ്യമാകുന്നത്: പ്രാദേശിക സഭയിലെ ഏതോ ഒരുത്തൻ നല്കുന്ന ജലസ്നാനത്താലല്ല; ദൈവം തൻ്റെ ക്രിസ്തുവിലൂടെ ദാനമായി നല്കുന്ന ആത്മസ്നാനത്താലാണ്. രക്ഷിക്കപ്പെട്ടവർ അഥവാ, ദൈവമക്കളായവർ അനുസരിക്കേണ്ട പ്രഥമവും പ്രധാനവുമായ കല്പനയാണ് ജലസ്നാനം. സ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷയെന്ന് പഠിപ്പിക്കുന്നവർ, ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും കൃപയെയും അവൻ്റെ മരണപുനരുത്ഥാനങ്ങളെയും അതിൻ്റെ ഫലമായ ആത്മസ്നാനത്തെയും ഒരുപോലെ തള്ളുകയാണ്.

പുനർജ്ജനനസ്നാനം: ❝അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.❞ (തീത്തൊ, 3:5). നമ്മുടെ വീണ്ടുംജനനം അഥവാ, ആത്മീയജനനത്തെ കുറിക്കുകയാണ് പുനർജ്ജനനസ്നാനം. രക്ഷയ്ക്കായി യാതൊരു നീതിപ്രവൃത്തികളും ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ടാണ് പുനർജ്ജനനസ്നാനത്തെക്കുറിച്ചു പറയുന്നത്. ജലസ്നാനം വാക്കിലും പ്രവൃത്തിയിലും ഉൾപെടുന്ന കല്പനയാണ്. എന്നാൽ പുനർജ്ജനനസ്നാനം പരിശുദ്ധാത്മാവിലുള്ള കഴുകലാണ്. അതിന് യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 2:41; 8:37; 13:39; 15:11; 16:31). പരിശുദ്ധാത്മസ്നാനം തന്നെയാണ് പുനർജ്ജനനസ്നാനം. സത്യവേദപുസ്തകം സമകാലിക പരിഭാഷ: ❝അത് നമ്മുടെ പുണ്യപ്രവൃത്തികള്‍ കൊണ്ടല്ല, പിന്നെയോ നമ്മെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മസ്നാപനം കൊണ്ടാണ്.❞ (തീത്തൊ, 3:5). പി.ഒ.സി: ❝അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന്‌ നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രെ.❞ ദൈവവചനത്താലും (സുവിശേഷം) ആത്മാവിനാലുമാണ് വ്യക്തി വീണ്ടും ജനിക്കുന്നത്: (യോഹ, 3:6,8; യാക്കോ, 1:18; 1പത്രൊ, 1:23).

വെള്ളത്താലും ആത്മാവിനാലും: യേശു: ❝ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.❞ (യോഹ, 3:5). ജലസ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ❛വെള്ളത്താലും ആത്മാവിനാലും ജനിക്കണം❜ എന്നതിനെ അക്ഷരാർത്ഥത്തിൽ വെള്ളമായി മനസ്സിലാക്കുന്നു. അത് ❛വിശ്വാസത്താൽ നീതീകരണം❜ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. ബൈബിളിനെ മനുഷ്യൻ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽത്തന്നെ അതിൻ്റെ വ്യാഖ്യാനവുമുണ്ട്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്: ❝അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും❞ (എഫെ, 5:26). ഈ വാക്യത്തിൽ സ്നാനത്തെ കുറിക്കുന്ന ❛baptizō❜ അല്ല; കഴുകലിനെ കുറിക്കുന്ന ❛loutron❜ ആണ്. അതായത്, വചനത്താലുള്ള കഴുകലാണ് വിഷയം. മലയാളത്തിലെ മറ്റൊരു പരിഭാഷ: ❝ക്രിസ്തു അവിടത്തെ സഭയെ വചനത്താൽ പ്രക്ഷാളനം നടത്തി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും❞ (മലയാളം MSV’17). വെള്ളത്താലും ആത്മാവിനാലുമുള്ള ജനനത്തെക്കുറിച്ച് പറഞ്ഞത് യേശുവാണ്. അവൻതന്നെ വചനത്തെ ജീവനുള്ള വെള്ളത്തോട് ഉപമിച്ചിട്ടുണ്ട്: (യോഹ, 4:10-14. ഒ.നോ: എബ്രാ, 4:12). വെള്ളത്താലല്ല; വചനത്താലാണ് ശുദ്ധീകരണം ഉണ്ടാകുന്നത്: ❝ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.❞ (യോഹ, 15:3 ⁃⁃ 1തിമൊ, 4:5). വചനം ജീവനും ആത്മാവുമാണെന്നും പറഞ്ഞിട്ടുണ്ട്: (യോഹ, 6:63). വചനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചും രക്ഷയെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്: വചനത്താലുള്ള ജനനം: ❝കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.❞ (1പത്രൊ, 1:23; 1കൊരി, 4:15; യാക്കോ, 1:182 → തെസ്സ, 2:14; യാക്കൊ, 1:21). ആത്മാവിലുള്ള ജനനനത്തെക്കുറിച്ചും നീതീകരണത്തെക്കുറിച്ചും ജീവനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: ആത്മാവിലുള്ള ജനനം: ❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 36; 3:8; ⁃⁃ 1കൊരി, 6:11 → ഗലാ, 5:25). (1പത്രൊ, 1:23 ⁃⁃ 1കൊരി, 4:15; 2തെസ്സ, 2:14; യാക്കോ, 1:18; 1:21). (യോഹ, 3:6 ⁃⁃ 3:5,6,8; 1കൊരി, 6:11; ഗലാ, 5:25). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17; എഫെ, 2:8). വിശ്വാസവചനം അഥവാ, സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2; 3:5). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; ക്രിസ്തു മുഖാന്തരം ദൈവം നമ്മെ ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (ലൂക്കൊ, 24:49; പ്രവൃ, 1:5; 11:14-17; 1കൊരി, 6:19). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമവും രക്തവും ആത്മാവും വചനവും മാത്രംമതി രക്ഷയ്ക്ക്; വെള്ളം വേണ്ട: (റോമ, 15:15; 1കൊരി, 6:11; 2തെസ്സ, 2:13; 1തിമോ, 4:5; തീത്തൊ, 2:14; 3:6,7; എബ്രാ, 9:14; 1യോഹ, 1:7). രക്ഷിക്കപ്പെട്ടവോ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ജലസ്നാനം സ്വീകരിക്കുക.

1പത്രൊസ് 3:20-21: ❝ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.❞ ജലസ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കാറുണ്ട്. 21-ാം വാക്യത്തിൽ ❝സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ❞ എന്ന ഭാഗം സന്ദിഗ്ധമാകയാൽ 1560-മുതലുള്ള ജെനീവ പരിഭാഷകളിലും 1611-മുതലുള്ള കെജെവി പരിഭാഷകളിലും വാക്യം ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്: “The like figure whereunto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ: (KJV, 1പത്രൊ, 3:21). അനേകം പരിഭാഷകളിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (ABU, ANT, BSB, BSV, BV2020, CLNT, CSB, DLNT, Diaglott, EMTV, HCSB, HNT, LHB, LITV, Logos, LONT, LSV,  MNT, Murd, NASB, NCV,  NET, NKJV, NTM, OEB-cw, OEB-us, PCE, RHB, RWV+, SLT, Thomson, WBT, WEB, WNT, Worrell, Worsley, WoNT, YLT). പഴയകാല കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തത് അഥവാ, ഇല്ലെന്ന് സംശയിക്കുന്ന വേദഭാഗമാണ് ബ്രാക്കറ്റിലിടുന്നത്. അങ്ങനെയായാൽ, 21-ാം വാക്യം ഇങ്ങനെവരും: ❝അതു സ്നാനത്തിന്നു ഒരു മുൻകുറി. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.❞ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:37-39; പ്രവൃ, 2:33). യേശുക്രിസ്തു അടിസ്ഥാനമിട്ട (1കൊരി, 15:3-4), യേശുക്രിസ്തുവാകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്തിലൂടെ (പ്രവൃ, 8:12) ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (മത്താ, 3:11; പ്രവൃ, 10:46; ഗലാ, 3:2,5). പഴയനിയമത്തിൽ വെള്ളത്തിലൂടെ എട്ടുപേർ രക്ഷപ്രാപിച്ചുവെങ്കിൽ, പുതിയനിയമത്തിൽ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്താൽ അഥവാ, പുനരുത്ഥാനത്തിൻ്റെ ഫലമായ ആത്മസ്നാനത്താലാണ് വ്യക്തികൾ രക്ഷ പ്രാപിക്കുന്നത്. ഇനി, മേല്പറഞ്ഞ വേദഭാഗം സന്ദിഗ്ധമല്ല; ബൈബിളിൻ്റെ ഭാഗമാണെന്ന് വാദിച്ചാലും ജലസ്നാനത്താലാണ് രക്ഷയെന്ന് അവിടെ പറയുന്നില്ല. ❝സ്നാനം നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. വേറൊരു പരിഭാഷ ചേർക്കുന്നു: ❝ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.❞ (മ.ബൈ.നൂ.പ). സ്നാനത്താലല്ല; യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ജലസ്നാനത്താലാണ് രക്ഷയെന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. സുവിശേഷത്താലുള്ള ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മസ്നാനത്താലാണ് വ്യക്തി രക്ഷ പ്രാപിക്കുന്നത്: (പ്രവൃ, 10:44-46; ഗലാ, 3:2,5).

പാപമോചനത്തിനായുള്ള സ്നാനം: ❝പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ (പ്രവൃ, 2:38). ഈ വേദഭാഗം ആധാരമാക്കിയാണ് പാപമോചനവും പരിശുദ്ധാത്മാവും രക്ഷയും ജലസ്നാനത്താലാണെന്ന് പലരും ധരിച്ചിരിക്കുന്നത്. ആദ്യാമ്യപാപത്തിന് വേണ്ടിയാണ് ക്രിസ്തു മരിച്ചത്: (റോമ, 5:15-17; 1കൊരി, 15:21). എന്നാൽ പെന്തെക്കൊസ്തിലെ യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല; നീതിമാനായ ഹാബേലിന്റെ രക്തംമുതൽ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ സകലപ്രവാചകന്മാരുടെയും രക്തംചൊരിഞ്ഞ പാപം അവരുടെമേലുണ്ട്. (മത്താ, 23:35, ലൂക്കൊ, 11:50,51). അതവരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും അവരുടെ ജീവനായകനെ കൊന്നുകളയുകയും ചെയ്തത്: (പ്രവൃ, 3:14). പത്രൊസിൻ്റെ മൂന്നു പ്രസംഗത്തിലും അതു പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23 ⁃⁃ പ്രവൃ, 3:14 ⁃⁃ പ്രവൃ, 5:30). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ് ❝അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ❞ എന്ന് അലറിവിളിച്ചതും ❝യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക❞ എന്നു നിലവിളിച്ചു അവനെ ക്രൂശിനേല്പിച്ചതും: (മത്താ, 27:25; ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ കൂട്ടുനിന്നവരെല്ലാവരും പെന്തെക്കൊസ്തിനുമുണ്ടാകും. അവരിൽനിന്നാണ് 3,000 യെഹൂദന്മാർ രക്ഷപ്രാപിച്ചത്. പത്രൊസിൻ്റെ പ്രസംഗത്താൽ അവരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതായി 37-ാം വാക്യത്തിൽ വായിക്കുന്നു. അതവരുടെ മാനസാന്തരത്തെയാണ് കാണിക്കുന്നത്. ജീവപ്രാപതിക്കുള്ള മാനസാന്തരമുണ്ടാകുന്നത് സുവിശേഷത്താലാണ്: (2കൊരി, 7:8-10; പ്രവൃ, 5:31; പ്രവൃ, 11:14-18). എന്നാൽ 38-ാം വാക്യത്തിൽ അവരോടു യേശുക്രിസ്തുനാമത്തിൽ സ്നാനമേറ്റു കഴുകിക്കളാൻ പറയുന്നത്, രക്ഷകനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപമാണ്. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചതും പാപമോചനത്തിനുള്ള മാനസാന്തരസ്നാനമാണ്: (മർക്കൊ, 1:4; ലൂക്കൊ, 3:3 ⁃⁃ മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: (മത്താ, 3:6; മത്താ, 1:4). അതിനാൽ, വെള്ളത്താൽ കഴുകിക്കളയാൻ കഴിയുന്ന പാപം ആദാമ്യപാപമല്ല; വർത്തമാനകാലപാപമാണെന്ന് വ്യക്തമാകുന്നു. അതായത്, രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ് ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അപ്പോൾ, സ്നാനത്താലാണോ പരിശുദ്ധാത്മാവു എന്ന ദാനം അഥവാ, പരിശുദ്ധാത്മാസ്നാനം ലഭിക്കുന്നത്❓ അല്ല. സുവിശേഷത്താലാണ് പരിശുദ്ധാവ് ലഭിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 10:44: ഗലാ, 3:2; 3:5).  ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദാനം: (യോഹ, 7:7-9; 14:26; പ്രവൃ, 2:33). ദൈവത്തിൻ്റെ ദാനം സ്നാനമെന്ന പ്രവൃത്തിയുടെ ഫലമല്ല; സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്: (പ്രവൃ, 8:20; 10:46; റോമ, 11:6). എന്നാൽ ക്രിസ്തുവിനെ ക്രൂശിച്ച പാപം യെഹൂദന്മാർക്ക് ഉണ്ടായിരുന്നതിനാൽ, ആത്മാവിനാൽ അവർക്ക് മാനസാന്തരം ലഭിച്ചു എങ്കിലും എന്നേക്കും കൂടെയിരിക്കേണ്ട പരിശുദ്ധാത്മാവ് അവരിൽ വാസം ചെയ്തിരുന്നില്ല. അതിന് തടസ്സമായി നില്ക്കുന്ന പാപമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞത്. [വിശദമായി അറിയാൻ കാണുക: പ്രവൃത്തികൾ 2:38 ആരോടുള്ള കല്പനയാണ്?]

ഇനി പൗലൊസിൻ്റെ കാര്യം: വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും പൗലൊസ് തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10; ഗലാ, 1:13). അതിനാൽ, പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ പറഞ്ഞതെന്ന് മനസ്സിലാക്കാം: (പ്രവൃ, 22:16). ജലസ്നാനത്താലാണ് പൗലൊസിനു പാപമോചനവും ആത്മസ്നാനവും ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു അവൻ ഒരിക്കലും പറയില്ല: (1കൊരി, 1:17). മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1.സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നതെന്നതിന് കൃത്യമായ തെളിവുണ്ട്: (പ്രവൃ, 10:44-45). 2.സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5). 3.ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4.പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 8:20; 10:46). സ്നാനംപോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്നല്ല; പ്രവൃത്തിയുടെ ഫലം അഥവാ പ്രതിഫലമെന്ന് പറയുമായിരുന്നു. 5.ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6.കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 8:14-16). 7.യെഹൂദന്മാരോടല്ലാതെ, പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് ശമര്യരോടും ജാതികളോടും പറഞ്ഞിട്ടില്ല.

പാപമോചനം യേശുവിൻ്റെ നാമത്തിൽ: സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: ❝ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.❞ (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: ❝അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.❞ (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: ❝കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.❞ (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് പുതിയനിയമ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: ❝കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.❞ (റോമ, 11:6).രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും!

വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും: ❝വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.❞ (മർക്കൊ, 16:16). ഈ വാക്യപ്രകാരം ജലസ്നാനം രക്ഷയ്ക്ക് അനിവാര്യമാണെന്ന് വിചാരിക്കുന്നവരുണ്ട്. ❝വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും❞ എന്നു പറഞ്ഞശേഷം സ്നാനമേല്ക്കാത്തവനല്ല, വിശ്വസിക്കാത്തവന് ശിക്ഷാവിധി വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്നാനം രക്ഷയ്ക്ക് അനിവാര്യമായിരുന്നെങ്കിൽ, ഒന്നെങ്കിൽ; ❝വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും❞ എന്നു പറഞ്ഞശേഷം ആ വാക്യത്തിന് കുത്ത് (full stop) ഇടുമായിരുന്നു. അല്ലെങ്കിൽ; രണ്ടാംഭാഗത്ത്, ❝വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും❞ എന്നുമാത്രം പറയാതെ, ❝വിശ്വസിച്ച് സ്നാനമേൽക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും❞ എന്ന് പറയുമായിരുന്നു. അതുമല്ലെങ്കിൽ; ❝വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും❞ എന്ന് പറഞ്ഞശേഷം, ❝ഇത് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും❞ എന്നു പറയുമായിരുന്നു. അതാണ് ഭാഷയുടെ ഒരു രീതി. പുതിയനിയമരക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്. രക്ഷകനിൽ വിശ്വസിക്കാനുള്ള കൃപപോലും സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ്: (2തിമൊ, 2:8; പ്രവൃ, 8:12; എഫെ, 2:5,8). എന്നിട്ടും സുവിശേഷം വിശ്വസിക്കാൻ കൂട്ടാക്കാതെ തള്ളിക്കളയുന്നവർക്കാണ് ശിക്ഷാവിധി വരുന്നത്. രക്ഷിക്കപ്പെട്ടവനാണ് യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കേണ്ടത്. ലൂക്കൊസിൻ്റെ സമാന്തര വേദഭാഗം നോക്കുക: ❝അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.❞ (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് സൂചനപോലുമില്ല. രക്ഷയ്ക്കായി ജലസ്നാനം അനിവാര്യമായിരുന്നെങ്കിൽ, ലൂക്കൊസ് അക്കാര്യം വിട്ടുകളയില്ലായിരുന്നു.

അനുബന്ധം: മർക്കൊസ് 16:9-20-വരെയുള്ള ഭാഗങ്ങൾ സന്ദിഗ്ധമാകയാൽ സത്യവേദപുസ്തകം, മലയാളം ഓശാന തുടങ്ങിയ മലയാളം പരിഭാഷകളിലും ഇംഗ്ലീഷിലെ പല പരിഭാഷകളിലും വാക്യങ്ങൾ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AB, BV2020, CEB, CSB, ESV, LEB, LSB, MSG, NASB, NCC, NET, NLV, NOY, NRS, NRSV-CI, RKJNT, Rotherham, T4T, WNT, WMNT). വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷയായ The New American Bible-ലും ബ്രാക്കറിലാണ് കാണുന്നത്. CSB-യിൽ എട്ടാം വാക്യത്തിനുശേഷം ❛ചില ആദ്യകാല കയ്യെഴുത്തുപ്രതികളിൽ 16:8-ഓടുകൂടി മർക്കൊസ് അവസാനിക്കുന്നു❜ എന്നു അടിക്കുറിപ്പ് കാണാം. NIV-യുടെ എട്ടാം വാക്യത്തിനുശേഷം, ❛ആദ്യകാല കൈയെഴുത്തുപ്രതികളിലും മറ്റ് ചില പുരാതന സാക്ഷികൾളും 16:9-20 വാക്യങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു❜ എന്ന അടിക്കുറിപ്പ് കാണാം. Noyes Bible-ൽ എട്ടാം വാക്യത്തിനുശേഷം, പുതിയലോകം ഭാഷാന്തരത്തിലും RSV-യിലും 16:9-20-വരെയുള്ള പ്രസ്തുതവേദഭാഗം ഒഴിവാക്കിയിക്കിയാക്കിയതായി കാണാം. പിൽക്കാല ഗ്രീക്ക് കയ്യെഴുത്തുപ്രതികളിൽ ഭൂരിഭാഗവും മർക്കോസ് 16:9-20 അടങ്ങിയിട്ടുണ്ടെങ്കിലും, ഇന്ന് ലഭ്യമായതിൽ ഏറ്റവും പുരാതനമായ ബൈബിൻ്റെ രണ്ട് കൈയെഴുത്തുപ്രതിയായ കോഡെക്‌സ് സിനായ്റ്റിക്കസ്❜ (Codex Sinaiticus), ❛കോഡെക്‌സ് വത്തിക്കാനസ്❜ (Codex Vaticanus) എന്നിവയിൽ 8-ാം വാക്യത്തിലാണ് മർക്കൊസിന്റെ സുവിശേഷം അവസാനിക്കുന്നത്. കൂടാതെ, നാലാം നൂറ്റാണ്ടിലെ സഭാപിതാക്കൻമാരായ യൂസേബിയസും (Eusebius) ജെറോമും (Jerome) തങ്ങൾക്ക് ലഭ്യമായ മിക്കവാറും എല്ലാ ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും മർക്കൊസ് 16:9-20 ഇല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

മർക്കൊസ് 16:9-20 യഥാർത്ഥമായി ബൈബിൻ്റെ ഭാഗമല്ലെന്ന് തെളിയിക്കാൻ പര്യാപ്തമായ പ്രയോഗങ്ങൾ ആ വേദഭാഗത്തു തന്നെയുണ്ട്: ❝വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.❞ (മർക്കൊ, 16:17,18). വിശ്വസിക്കുന്നവരാൽ നടക്കുന്ന അഞ്ച് അടയാളങ്ങളാണ് മേല്പറഞ്ഞത്. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്. 1.❛സർപ്പങ്ങളെ പിടിച്ചെടുക്കും.❜ എന്താവശ്യത്തിനാണ് സർപ്പങ്ങളെ പിടിച്ചെടുക്കുന്നത്❓ ഈ പ്രയോഗത്തെ സാധൂകരിക്കാൻ പൗലൊസിൻ്റെ കയ്യിൽ അണലി ചുറ്റിയകാര്യം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പൗലൊസ് അണലിയെ പിടിച്ചെടുത്തതല്ല; വിറകു പെറുക്കിയപ്പോൾ അബദ്ധവശാൽ ചുറ്റിയതാണ്: (പ്രവൃ, 28:3). അതവനെ കടിക്കാതെ അവൻ കുടഞ്ഞുകളഞ്ഞു; അഥവാ, അത് കടിക്കാതെവണ്ണം ദൈവമവനെ രക്ഷിച്ചു: (22:6-7). അതുപോലാണോ ഒരുത്തൻ സർപ്പത്തെ പിടിച്ചെടുന്നത്❓ വിഷസർപ്പത്തെ പിടിച്ചെടുക്കുന്നത് അഹങ്കാരമല്ലേ❓ സർപ്പത്തെ കണ്ടാൽ ഓടി രക്ഷപെടുകയല്ലാതെ, അതിനെ പിടിച്ചെടുക്കാൻ നോക്കുന്നവൻ മരിക്കതന്നെവേണം. ദൈവത്തിന് ഒരു പണിയും ഇല്ലാഞ്ഞിട്ടുവേണമല്ലോ അവനെ രക്ഷിക്കാൻ. 2.❛മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല.❜ അതായത്, വിഷംകുടിച്ചാലും ചാകില്ല. ബെസ്റ്റ്! ദൈവത്തെ പരീക്ഷിക്കാൻ വേറൊന്നും വേണ്ട. ക്രിസ്തുവിനെ ദൈവാലയത്തിൻ്റെ അഗ്രത്തിൽ കൊണ്ടുപോയി നിർത്തിയിട്ട് സാത്താൻ പറഞ്ഞു: നീ അവിടുന്ന് ചാടിക്കോ; ദൂതന്മാർ നിന്നെ താങ്ങും. ക്രിസ്തു ചാടിയോ; ❜നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു❜ എന്നാണ് സാത്താനോട് പറഞ്ഞത്. ദൈവത്തെ പരീക്ഷിക്കുന്ന മേല്പറഞ്ഞ രണ്ട് പ്രയോഗങ്ങൾ ക്രിസ്തീയ ഉപദേശത്തിൻ്റെ ഭാഗമല്ലെന്ന് തെളിയുന്നു. അതിനാൽ, മർക്കൊസ് 16:9-20 പില്ക്കാലത്ത് കൂട്ടിച്ചേർത്തതാണെന്ന് പ്രസ്തുത വേദഭാഗത്തുനിന്നുതന്നെ മനസ്സിലാക്കാം.

കർത്താവ് പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: ❝നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു:❞ (പ്രവൃ, 13:47). രണ്ട്: ❝ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.❞ (പ്രവൃ, 26:18). വേറെയുമുണ്ട്: (1തിമൊ, 2:4-7). ഒന്നാമത്തെ വാക്യത്തിലുള്ളത്, പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്, കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ, മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (പ്രവൃ, 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജനത്തിനു പാപമോചനം കൊടുക്കാൻ കർത്താവയച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു. (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ ❛സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു❜ പറഞ്ഞ പൗലൊസ് ആരായി❓

നെഹുഷ്ഠാൻ: യേശുക്രിസ്തു നിക്കോദേമൊസിനോടു വീണ്ടുംജനനത്തെക്കുറിച്ചു പറഞ്ഞുവന്നിട്ട് പഴയനിയമത്തിലെ ഒരു സംഭവം പറഞ്ഞിട്ടുണ്ട്: ❝മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.❞ (യോഹ, 3:14). യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). അവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്: മരുഭൂമിയിൽ യിസ്രായേൽ ജനത്തിന്നു രക്ഷയായിത്തീർന്ന താമ്രസർപ്പത്തെ സമാഗമനകൂടാരത്തിൽ വെയ്ക്കാതെ എന്തുകൊണ്ടാണ് കൊടിമരത്തിൽ തൂക്കിയത്❓ ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന കൃപയാലുള്ള രക്ഷയുടെ മുൻകുറിയായിരുന്ന താമ്രസർപ്പം. കിലോമീറ്ററുകളോളം പാളയമടിച്ചിരുന്ന യിസ്രായേൽജനം അഗ്നിസർപ്പത്തിൻ്റെ കടിയേൽക്കുമ്പോൾ തൽസ്ഥാനത്തുനിന്നുകൊണ്ടു പ്രവൃത്തികൂടാതെ, വിശ്വാസത്താലുള്ള ഒരു നോട്ടംകൊണ്ട് രക്ഷ പ്രാപിപ്പാനാണ് അതിനെ കൊടിമരത്തിൽ തൂക്കിയത്. കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലാണ് മോശെ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പം. നിഴലായ താമ്രസർപ്പത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ചുവെങ്കിൽ, പൊരുളായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിലൂടെ പ്രവൃത്തികൂടാതെ എത്രയധികമായി നാം രക്ഷപ്രാപിക്കും. ❝ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും❞ എന്നു മറ്റൊരു വാക്യവും അവൻ പറഞ്ഞു: (യോഹ, 12:32). പിതാവ് ആകർഷിച്ചിട്ടാണ് നാം പുത്രൻ്റെ അടുക്കൽ എത്തിയത്: ❝എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.❞ (യോഹ, 6:44). ദൈവമാണ് ആത്മാവിൽ സ്നാനംനല്കി നമ്മെ രക്ഷിച്ച് നമ്മോടൊപ്പം വസിക്കുന്നത്. (പ്രവൃ, 11:17; 1കൊരി, 6:19). ❝നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.❞ (1കൊരി, 2:12).

കർത്താവായ യേശുക്രിസ്തുവിന്റെ ജനനമരണപുനുരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ് മനുഷ്യരുടെ രക്ഷയ്ക്കടിസ്ഥാനം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച രക്ഷ വ്യക്തികൾക്കു ലഭിക്കുന്നത് ജലസ്നാനത്താലല്ല; ആത്മസ്നാനത്താലാണ്. ജലസ്നാനം രക്ഷയ്ക്കുള്ള ഉപാധിയല്ല; രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ്. അതനുഷ്ഠിക്കേണ്ടത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.

ജലസ്നാനംകൂടാതെ രക്ഷ കിട്ടില്ലെന്നു വിചാരിക്കുന്ന സഹോദരങ്ങളോടു ചില ചോദ്യങ്ങൾ:

1. ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ ദൈവകരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിനേല്പിച്ചത്: (ലൂക്കൊ, 23:46;  എബ്രാ, 9:14). ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതും ദൈവാത്മാവാണ്: (1പത്രൊ, 3:18. ഒ.നോ: റോമ, 8:11; എഫെ, 1:20). ക്രിസ്തുവിൻ്റെ മരണവും പുനരുത്ഥാനവും ദൈവാത്മാവിലായിരുന്നു. ക്രിസ്തു ദൈവാത്മാവിനാൽ തികച്ച തൻ്റെ മരണപുനരുത്ഥാനങ്ങളാകുന്ന പരമയാഗത്താട് ദൈവത്മാവിനാൽ അഥവാ, ആത്മസ്നാനത്താലല്ലാതെ, ജലസ്നാനത്താൽ എങ്ങനെ നമുക്ക് ഏകീഭവിക്കാൻ കഴിയും❓

2. ജലസ്നാനത്താൽ വ്യക്തി രക്ഷ പ്രാപിക്കുമെങ്കിൽ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി (യോഹ, 7:37-39), ദൈവം നല്കുന്നതായ (പ്രവൃ, 11:17) ആത്മസ്നാനത്തിൻ്റെ അർത്ഥമെന്താണ്; ആവശ്യമെന്താണ്❓

3. ആദാമ്യപാപത്തിൽനിന്ന് ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാൽ മുക്തരാകാൻ കഴിയാത്തതുകൊണ്ടാണ് ദൈവം ഒരു മനുഷ്യപ്രത്യക്ഷതയെടുത്തത്: (1തിമൊ, 3:16). അഥവാ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് അവൻ്റെ മരണത്താലും രക്തത്താലും പാപപരിഹാരം വരുത്തിയത്: (മത്താ, 1:20; ലൂക്കൊ, 2:21; മർക്കൊ, 15:39; യോഹ, 8:40; 9:11). ക്രിസ്തുവിൻ്റെ മരണപുനരത്ഥാനങ്ങളുടെ ഫലമാണ് ആത്മസ്നാനം: (യോഹ, 7:37-39; 24:26; പ്രവൃ, 2:33). പിതാവ് തൻ്റെ നാമമാണ് പുത്രന് കൊടുത്തത്: (യോഹ, 17:11-12). യേശുവെന്ന നാമം ക്രൂശുമരണത്തിന് മുമ്പേയുണ്ട്: (മത്താ, 1:21). രക്ഷയ്ക്കായി യേശുവെന്ന നാമവും ജലസ്നാമെന്ന പ്രവൃത്തിയും മതിയെങ്കിൽ ക്രിസ്തു പാടുപെട്ട് ക്രൂശിൽ മരിച്ചതെന്തിനാണ്❓

4. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് അപ്പൊസ്തലന്മാർ: (എഫെ, 2:20). യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും ജലസ്നാനം ഏറ്റതായി രേഖയില്ല. ജലസ്നാനത്താലാണ് രക്ഷയെങ്കിൽ അവരിൽ ഒരാളെങ്കിലും ജലസ്നാനം കഴിച്ചതായി രേഖപ്പെടുത്താത്തതെന്താണ്❓

5. ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും (12) പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേലാണ് ദൈവസഭ പണിയപ്പെട്ടിരിക്കുന്നത്: (എഫെ, 2:20-22). ആ അടിസ്ഥാനത്തിന്മേൽ ആത്മാവിനാൽ അഥവാ, ആത്മാസ്നാനത്താൽ പണിയപ്പെടുന്ന വിശ്വാസികൾക്ക് ജലസ്നാനം കൂടാതെ രക്ഷ കിട്ടുകയില്ലെന്ന് പറയുന്നതിലെ യുക്തിയെന്താണ്❓ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായ ആത്മസ്നാനത്തെക്കാൾ ശ്രേഷ്ഠമാണോ ജലസ്നാനം❓

6. ❝ജനത്തിനു പാപമോചനം നല്കാനും സാത്താൻ്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കു തിരിപ്പാനും ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു കർത്താവു ജാതികളുടെ വെളിച്ചമാക്കി വെച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.❞ (പ്രവൃ, 13:47; 26:18; 1കൊരി, 1:17). ജാതികളോടു സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. സ്നാനം പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു പൗലൊസ് പറയുമായിരുന്നോ❓ ജാതികളെ രക്ഷിക്കാൻ ദൈവത്താൽ അയക്കപ്പെട്ടവൻ കള്ളം പറയുമോ❓

7. അപ്പൊല്ലോസിനെക്കുറിച്ചുള്ള വിവരങ്ങളാണിത്: 1.വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2.കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3.ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5.ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6.യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). 7.അവൻ അപ്പൊസ്തലൻ ആയിരുന്നു: (1കൊരി, 4:6-9). ഈ അപ്പൊല്ലോസിന് യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളു: (പ്രവൃ, 18:25). ➟ജലസ്നാനത്താലാണ് രക്ഷയെങ്കിൽ; ജലസ്നാനം ഏല്ക്കാത്ത, സ്നാനത്തെക്കുറിച്ച് ഒരറിവുമില്ലാതിരുന്ന അപ്പൊല്ലൊസിനെ ദൈവം സുവിശേഷം അറിയിക്കുവാൻ നിയോഗിച്ചത് എന്തിനാണ്❓ ➟സ്നാനം കൂടാതെ രക്ഷയില്ലെങ്കിൽ, കർത്താവിന്റെ മാർഗ്ഗത്തിൽ അവനു് ലഭിച്ച ഉപദേശം എന്താണ്❓ ➟രക്ഷിക്കപ്പെടാത്തവൻ ഏതാത്മാവിലാണ് എരിവുള്ളവനായിരുന്നത്❓ ➟രക്ഷിക്കപ്പെടാത്ത അവനെങ്ങനെ അപ്പൊസ്തലനായി❓

ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭ പണിയപ്പെടുന്നത് ജഡത്താലും ജലത്താലുമല്ല; ആത്മാവിനാണ്: (എഫെ, 2:20-22). ദൈവത്തിൻ്റെ ആത്മാവിനാൽ അഥവാ, ആത്മസ്നാനത്താൽ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനോട് ചേർന്നവർ അനുഷ്ഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ക്രിസ്തീയ കർമ്മമാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. ക്രിസ്തീയരക്ഷ പ്രവൃത്തിയാലല്ല കൃപയാലാണ്; അല്ലെങ്കിൽ കൃപ കൃപയല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സ്നാനം ഏല്ക്കേണ്ട നാമം

സ്നാനം ഏല്ക്കേണ്ട നാമം

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:19)

നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങളിൽ ആദ്യത്തേതാണ് സ്നാനം; അടുത്തത് കർത്തൃമേശയാണ്. സ്നാനം ഒരിക്കലായും കർത്തൃമേശ നിരന്തരമായും ആചരിക്കണം. സ്നാനം എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അനുഷ്ഠിക്കുന്നുവെങ്കിലും, ഏത് നാമത്തിലാണ് സ്നാനപ്പെടേണ്ടതെന്ന് എല്ലാവർക്കും അറിയില്ല. അതിനാൽ സ്നാനമേല്ക്കേണ്ട നാമത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ താഴെ ചേർക്കുന്നു:

1. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: കർത്താവ് അപ്പൊസ്തലന്മാർക്ക് നല്കിയ മഹാനിയോഗമാണ്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക” എന്നത്. “പിതാവ്, പുത്രൻ, പരിശുദ്ധാത്മാവു” എന്നത് സംജ്ഞാനാമം (Proper Noun) അല്ല; സ്ഥാനനാമം (Title) അല്ലെങ്കിൽ, പദവിനാമമാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന മൂന്ന് പദവികൾക്കുശേഷം “നാമം അഥവാ, പേരു” (onoma – Name) എന്ന ഏകവചനം പറഞ്ഞിരിക്കയാൽ, അതൊരു “സംജ്ഞാനാമത്തെയാണ്” (Proper Noun) സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. പുതിയനിയമത്തിൽ ദൈവത്തിനും ക്രിസ്തുവിനുമായി ഒരേയൊരു സംജ്ഞാനാമേ പറഞ്ഞിട്ടുള്ളു; അതാണ്, “യേശു അഥവാ, യേശുക്രിസ്തു.” (മത്താ, 1:21; ലൂക്കൊ, 1:31). അതായത്, ഏകസത്യദൈവമായ പിതാവിൻ്റെ നാമവും (യോഹ, 17:3യോഹ, 5:43; യോഹ, 17:11; യോഹ, 17:12), അവൻ്റെ ജഡത്തിലെ വെളിപ്പെടായ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ നാമവും (മത്താ, 1:21; 1തിമൊ, 2:6; 1തിമൊ, 3:14-16), പരിശുദ്ധാത്മാവിൻ്റെ നാമവും ഒന്നുതന്നെയാണ്: (യോഹ, 14:26മത്താ, 28:19; പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5).

2. ദൈവത്തിൻ്റെ വെളിപ്പാടുകളും പദവികളും: പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ “പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം വ്യാകരണ നിയമപ്രകാരം തെറ്റാണ്. വ്യക്തികളെ ചേർത്ത് പറയുമ്പോൾ “നാമം” (Onoma – Name) എന്ന ഏകവചനമല്ല; “നാമങ്ങൾ” (Onomata – Names) എന്ന ബഹുവചനമാണ് വരേണ്ടത്. ഭാഷ അറിയാവുന്നവർക്കും വചനപരിജ്ഞാനമുള്ളവർക്കും ബൈബിളിൻ്റെ അബദ്ധരാഹിത്യത്തിൽ വിശ്വസിക്കുന്നവക്കും ഈ വസ്തുത അറിയാൻ പ്രയാസമില്ല. ഉദാ: പല അപ്പൊസ്തലന്മാരെ ചേർത്ത്, ”അപ്പൊസ്തലന്മാരുടെ നാമം ഇവയാകുന്നു”‘ എന്ന് ഏകവചനത്തിൽ പറയാൻ കഴിയില്ല; വ്യത്യസ്ത വ്യക്തികളെ ചേർത്തു പറയുമ്പോൾ, “നാമങ്ങൾ” (Names) എന്ന ബഹുവചനം പറയണം: (കാണുക: മത്താ, 10:2KJV) എന്നാൽ കേരളത്തിലെ ഇപ്പോഴത്തെ ”മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ ശരിയാണ്; ആ മൂന്ന് പദവികളും വഹിക്കുന്നത് “പിണറായി വിജയൻ” എന്ന ഏകവ്യക്തിയാണ്. അതുപോലെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും “നാമം” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്; പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളും ആയതിനാലാണ്. (മത്താ, 28:19പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5: കൊലൊ, 3:17). കൂടുതൽ തെളിവുകൾ താഴെക്കാണാം:

3. യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ: ബൈബിളിൽ എല്ലാക്കാര്യങ്ങൾക്കും തെളിവുകളുണ്ട്. അതുപോലെ, നാമത്തിനും നാമങ്ങൾക്കും ബൈബിളിൽ തെളിവുണ്ട്; “നാമങ്ങൾ” എന്ന ബഹുവചനത്തിൻ്റെ തെളിവുകൾ: 1. “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17). ഇവിടെ നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ വ്യത്യസ്ത വ്യക്തികളാകയാലാണ് “പേരുകൾ അഥവാ, നാമങ്ങൾ” എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും ഐക്യത്തിൽ അവർ ഒന്നായതുകൊണ്ടും ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ “നാമം” (Name) എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. 2. “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: “ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2-4). സത്യവേദപുസ്തകത്തിൽ ‘പേരാവിതു’ എന്നാണു കാണുന്നത്. ഗ്രീക്കിൽ “ഒനോമാട്ടയും” (onomata) ഇംഗ്ലീഷിൽ “പേരുകളും” (names) ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷയും മലയാളം ഓശാനയും പി.ഒ.സിയും വിശുദ്ധഗ്രന്ഥവും നോക്കുക. (കാണുക: മത്താ, 10:2KJV) അപ്പൊസ്തലന്മാർ ഒന്നിലധികം അഥവാ, പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് “പേരു” (Name) എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” (Names) എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അപ്പൊസ്തലന്മാർ ക്രിസ്തുവെന്ന ഏകശരീരത്തിൽ ഐക്യത്തിൽ ഒന്നായിട്ടും അവർക്ക് നാമമല്ല; നാമങ്ങളാണുള്ളത്: (യോഹ, 17:11; യോഹ, 17:21; യോഹ, 17:23). എന്തെന്നാൽ, ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണനയമപ്രകാരം “നാമം” എന്നല്ല; “നാമങ്ങൾ” എന്നാണ് പറയേണ്ടത്. “നാമം ഏകവചനത്തിൻ്റെ തെളിവ്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഇവിടെ ശ്രദ്ധിക്കുക: ഒരുത്തൻ്റെ നാല് പ്രാവചനികനാമം (Prophetic Name) പറഞ്ഞശേഷം “പേർ” (name) എന്ന് ഏകവചനത്തിൽ പറയുന്നു. ആ നാലു പദവികൾ ഏകവ്യക്തിയുടെ “പ്രാവചനിക നാമം” ആയതുകൊണ്ടാണ്, “പേർ” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. അത് ഒന്നിലധികം വ്യക്തികളെ കുറിക്കുന്നത് ആയിരുന്നെങ്കിൽ, ഏകവചനമല്ല; ബഹുവചനം അഥവാ, “പേരുകൾ” (names) എന്ന് പറയുമായിരുന്നു. അതുപോലെ മത്തായി 28:19-ലെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് വ്യത്യസ്ത വ്യക്തികളല്ല; ഏകസത്യദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും പദവിയുമാകുന്നു. “നാമം” യേശുക്രിസ്തു എന്നും ആകുന്നു. (മത്താ, 28:19പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5: കൊലൊ, 3:17).

4. ദൈവവും മനുഷ്യനും: സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-61തിമൊ, 3:15-16). മരണമില്ലാത്ത ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ വെളിപ്പാടായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്: (1തിമൊ, 6:16; 1തിമൊ, 3:15-16; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 840; 1പത്രൊ, 2:24). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46). “പിതാവു എന്നെക്കാൾ വലിയവനാണെന്നും” ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 14:28). എന്നാൽ സുവിശേഷചരിത്രകാലത്ത്, പിതാവും പുത്രനും ദൈവവും മനുഷ്യനുമെന്ന നിലയിൽ ഐക്യത്തിൽ ഒന്നായിരുന്നു: (യോഹ, 17:11; യോഹ, 17:21; യോഹ, 17:23). പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരുന്നപോലെ, അപ്പൊസ്തലന്മാരും ഐക്യത്തിൽ ഒന്നായിരുന്നു. “അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരായിരിക്കണം” എന്ന് ക്രിസ്തു പ്രാർത്ഥിക്കുന്നുണ്ട്: (യോഹ, 17:23). ഐക്യത്തിൽ ഒന്നായിരിക്കുന്ന അപ്പൊസ്തലന്മാർക്ക് പുതിയ യെരൂശലേമിലും പേർ അല്ല; പേരുകൾ” ആണുള്ളത്: (വെളി, 21:14KJV). വ്യത്യസ്ത വ്യക്തികളെച്ചേർത്ത് ഒരിക്കലും “നാമം” എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അതിനാൽ, സുവിശേഷചരിത്രകാലത്ത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം പറയാൻ കഴിയില്ല. സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം പറയാൻ കഴിഞ്ഞത്: (മത്താ, 28:19; യോഹ, 10:30; യോഹ, 14:9; പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). കർത്താവ് കല്പന നൽകുന്ന സമയത്തും പിതാവും പുത്രനും വ്യതിരിക്തരാണെങ്കിൽ, പിതാവിന്റെയും “പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും “നാമം അഥവാ, പേരു” (onoma – Name) എന്ന ഏകവചനപ്രയോഗം പരമാബദ്ധമായി മാറും.

5. സമാന്തരഭാഗങ്ങൾ: മത്തായി 28:19-ൽ പറഞ്ഞിരിക്കുന്ന നാമം ഏതാണെന്നറിയാൻ സമാന്തരഭാഗങ്ങൾ നോക്കിയാൽ മതിയാകും: “പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:15-16). സുവിശേഷത്തെ തുടർന്നാണ് സ്നാനം വരുന്നത്. സുവിശേഷം പ്രസംഗിക്കുകയും കേൾവിക്കാരനായ വ്യക്തി സുവിശേഷം കൈക്കൊള്ളുകയും ചെയ്യുന്നില്ലെങ്കിൽ സ്നാനത്തിൻ്റെ ആവശ്യമില്ല. പത്രൊസിൻ്റെ “വാക്കു (വചനം) കൈക്കൊണ്ടവരാണ് സ്നാനം ഏറ്റത്. (പ്രവൃ, 2:41). അഥവാ, സുവിശേഷം വിശ്വസിക്കുന്നവരാണ് സ്നാനം ഏല്ക്കേണ്ടത്: (പ്രവൃ, 8:36-37; പ്രവൃ, 10:43-48; പ്രവൃ, 16:30-33). സുവിശേഷത്തിൻ്റെ അടിസ്ഥാനം യേശുവാണ്: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3-4). സുവിശേഷം യേശുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8). സുവിശേഷം യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: “ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.” (പ്രവൃ, 8:12 പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28). സുവിശേഷം പ്രസംഗിക്കേണ്ടത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: “പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.” (പ്രവൃ, 9:28). അടുത്തവാക്യം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46-47). സുവിശേഷം ആരുടെ നാമത്തിലാണോ, മാനസാന്തരവും പാപമോചനവും ആരുടെ നാമത്തിലാണോ ആ നാമത്തിൽത്തന്നെയാണ് സ്നാനവും. യേശുവിൽനിന്ന് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസും സകല പ്രവാചകന്മാരും അത് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:38; പ്രവൃ, 10:43). “യേശുക്രിസ്തു” എന്ന നാമത്തിൻ്റെ പ്രത്യേകത എന്താണെന്നു ചോദിച്ചാൽ, അത് പുത്രൻ്റെ നാമം മാത്രമല്ല; പിതാവായ ഏകസത്യദൈവത്തിൻ്റെ നാമവുമാണ്. (യോഹ, 17:3യോഹ, 5:43; യോഹ, 17:11; യോഹ, 17:12).

6. സകല ഭൂസീമാവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം: പഴയനിയമത്തിൽ ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയുടേതാണ്: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). അടുത്തവാക്യം: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32പ്രവൃ, 2:21; റോമ, 10:13). എന്നാൽ പുതിയനിയമത്തിൽ ആകാശത്തിനു കീഴിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തുവാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട “യേശുക്രിസ്തു” എന്ന നാമമല്ലാതെ വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). പഴയനിയമത്തിലെ യഹോവയല്ല യേശുക്രിസ്തുവെങ്കിൽ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടല്ല പുത്രനെങ്കിൽ (1തിമൊ, 3:14-16), പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം “യേശുക്രിസ്തു” എന്ന ഏകനാമല്ലെങ്കിൽ, ബൈബിൾ അതിൽത്തന്നെ ഛിദ്രിച്ചുപോകില്ലേ? “ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല.” (മത്താ, 12:26).

7. അപ്പൊസ്തലന്മാർ കാണിച്ച മാതൃക: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവ് കല്പിച്ചത്: (മത്താ, 28:19). അപ്പൊസ്തലന്മാരാകട്ടെ, യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: “ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ” (പ്രവൃ, 2:38), “കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു” (പ്രവൃ, 8:16), “യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു” (പ്രവൃ, 10:48), “കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു” (പ്രവൃ, 19:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. സ്നാനമെന്നല്ല, പുതിയനിയമത്തിലെ ഏതൊരുകാര്യം ചെയ്താലും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17). കർത്താവ് ഏതൊരു “നാമത്തിൽ അഥവാ, പേരിൽ” സ്നാനം കഴിപ്പിക്കാനാണോ അപ്പൊസ്തലന്മാരോട് കല്പിച്ചത്, അതേ നാമത്തിലാണ് അവർ ജനത്തിനു സ്നാനം നല്കിയത്. ഇത്രയും സ്ഫടികസ്ഫുടമായി ദൈവത്തിൻ്റെ ആത്മാവ് ആലേഖനംചെയ്ത് വെച്ചിട്ടും അങ്ങനല്ല; ഇങ്ങനാണെന്നു പറയുന്നവർ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിച്ചാൽ നന്നായിരിക്കും: (2കൊരി, 13:5)

8. വാക്കിനാലും ക്രിയയാലും:“വാക്കിനാലും പ്രവൃത്തിയാലുമുള്ള ഇരുവിധമായ ശുശ്രൂഷകളാണ് ക്രൈസ്തവർക്കുള്ളത്: “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.” (1പത്രൊ, 4:11). അടുത്തവാക്യം: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). വാക്കും (ഭാഷണം) ക്രിയയും (പ്രവൃത്തി) ഒരുപോലെ ആവശ്യമുള്ള ഏകശുശ്രൂഷ സ്നാനമാണ്; അതനുഷ്ഠിക്കേണ്ടത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണെന്നും പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിരിക്കുന്നു. വാക്കിനാലും ക്രിയയാലുമല്ലാതെ ജലസ്നാനം സാദ്ധ്യമല്ല. സ്നാപകൻ സ്നാനാർത്ഥിയുടെമേൽ നാമം പ്രസ്താവിക്കുകയും ഇരുവരും പ്രവൃത്തി ചെയ്യുകയും വേണം. അതിനാൽ ജലസ്നാനം ഏല്ക്കേണ്ടത് “യേശുക്രിസ്തുവിൻ്റെ” നാമത്തിലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. തന്നെയുമല്ല, ഏതൊരു ശുശ്രൂഷയായാലും യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യുമ്പോഴാണ്, “പിതാവായ ദൈവത്തിനു് മഹത്വമുണ്ടാകുന്നതു” എന്നാണ് പ്രസ്തുത വേദഭാഗങ്ങളിലൂടെ പത്രൊസും പൗലൊസും ഊന്നിപ്പറയുന്നത്. അതിനാൽ, സ്നാനം ഏല്ക്കേണ്ടത്, “യേശുക്രിസ്തുവിൻ്റെ” നാമത്തിൽത്തന്നെ ആയിരിക്കണം.

9. പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്: പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). സുവിശേഷത്തെക്കാൾ, മാനസാന്തരത്തെക്കാൾ, പാപമോചനത്തെക്കാൾ, രക്ഷയെക്കാൾ എന്ത് വിശേഷതയാണ് സ്നാനത്തിനുള്ളത്? തന്നെയുമല്ല, ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്: (1തിമൊ, 3:15-161തിമൊ, 2:6). അവൻ മനുഷ്യനാണെന്ന് അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 1കൊരി, 15:47). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. പിതാവും പുത്രനും പരിശുദ്ധാത്മാവും സുവിശേഷ ചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ അല്ലെങ്കിൽ, ഏകമനുഷ്യനായ പുത്രൻ്റെ നാമത്തിൽ മാത്രം എല്ലാക്കാര്യങ്ങളും ചെയ്യാൻ കല്പിക്കുമോ? (റോമ, 5:15). എന്തെങ്കിലും ഒരുകാര്യം പിതാവിൻ്റെ നാമത്തിൽ (യഹോവ) ചെയ്യുവാൻ കല്പിക്കുമായിരുന്നില്ലേ? അതിനാൽ, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ?

10. സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). ഈ വാക്യം ശ്രദ്ധിക്കണം: “അവരിൽ വിശ്വസിക്കുന്ന ഏവന്നും അവരുടെ നാമം മൂലം” എന്നു മൂന്നു പേരെക്കുറിച്ചല്ല; “അവനിൽ” അഥവാ, “യേശുക്രിസ്തുവിൽ” എന്നു ഏകനെക്കുറിച്ചാണ് പറയുന്നത്. അടുത്തത്; “അവരുടെ നാമം മൂലം പാപമോചനം ലഭിക്കും” എന്നു മൂന്നുപേരെക്കുറിച്ചല്ല; “അവൻ്റെ നാമം മൂലം” എന്നു യേശുക്രിസ്തു എന്ന ഏകനെക്കുറിച്ചാണ് പറയുന്നത്. അതുതന്നെയാണ് കർത്താവ് കല്പിച്ച “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകനാമം.” (മത്താ, 28:19). അതിൻ്റെ തെളിവാണ് പത്രൊസിൻ്റെ വാക്കുകൾ: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ.” (പ്രവൃ, 2:38പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). പരിശുദ്ധാത്മാവിൽ നിറഞ്ഞശേഷമാണ് പത്രൊസ് സ്നാനം കഴിപ്പിച്ചതെന്നും ഓർക്കുക: (പ്രവൃ, 2:1-4). യഹോവയായ ഏകദൈവമാണ് രക്ഷകനും പാപമോചകനും: (യെശ, 45:22; യോവേ, 2:32യെശ, 43:25; യെശ, 44:22; മീഖാ, 7:19). ഏകസത്യദൈവമായ പിതാവും പുത്രനും സുവിശേഷചരിത്രകാലം കഴിഞ്ഞും വ്യതിരിക്തരാണെങ്കിൽ, മനുഷ്യനായ ക്രിസ്തുവിൻ്റെ നാമത്തിൽ മാത്രം പാപമോചനവും രക്ഷയും ലഭിക്കുമോ?

11. ആദിമസഭ വിളിച്ചപേക്ഷിച്ച നാമം: ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:22), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെ നാമം (യഹോവ) ആരും വിളിച്ചപേക്ഷിച്ചിട്ടില്ല. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). യേശുക്രിസ്തു എന്നത് പുത്രൻ്റെ നാമം മാത്രമാണെങ്കിൽ അപ്പൊസ്തലന്മാരും യെഹൂദന്മാർ ഉൾപ്പെടുന്ന ആദിമസഭ ആ നാമം വിളിച്ചപേക്ഷിക്കുമായിരുന്നോ? “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും” എന്നാണ് പഴയപുതിയനിയമങ്ങളിൽ പറയുന്നത്: (യോവേ, 2:32പ്രവൃ, 2:21; റോമ, 10:13). അപ്പോൾത്തന്നെ, ആകാശത്തിനുകീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന ഏകനാമമേ ഉള്ളെന്നും പറയുന്നു: (പ്രവൃ, 4:10:12). പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നാണെന്നു മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ?

12. ‘ഞാനോ’ എല്ലാനാളും കൂടെയുണ്ട്: പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യത്യസ്ത വ്യക്തിയല്ലെന്നതിൻ്റെ തെളിവ് മത്തായി 28:19-ൽത്തന്നെ ഉണ്ട്; അതിൻ്റെ അവസാനഭാഗം: ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ് കർത്താവ് അരുളിച്ചെയ്ത്. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായ മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം “ഞാനോ എന്നല്ല; ഞങ്ങളോ” ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് പറയുമായിരുന്നു. തന്മൂലം, ആ വേദഭാഗത്ത് നിന്നുതന്നെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളും ആണെന്ന് മനസ്സിലാക്കാം. “എല്ലാവർക്കും മീതെയുള്ളവനുൽ എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6)

13. കർത്താവിൻ്റെ മഹാനിയോഗം: കർത്താവ് സ്നാനത്തെക്കുറിച്ചുള്ള കല്പന നല്കിയത് ത്രിത്വവിശ്വാസികൾക്കല്ല; ഏകദൈവവിശ്വാസികളായ അപ്പൊസ്തലന്മാർക്കാണ്. യേശു അവരുടെ ഭാഷയിൽ അവരോട് പറഞ്ഞ കാര്യം അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ലല്ലോ. കർത്താവിൽനിന്ന് അവർക്ക് ലഭിച്ച കല്പന അവരെങ്ങനെ പ്രായോഗിക തലത്തിൽ കൊണ്ടുവന്നു എന്ന് പരിശോധിച്ചാൽ, സത്യവിശ്വാസികൾക്ക് സ്നാനത്തെക്കുറിച്ചുള്ള ഉത്തരമായി. ത്രിത്വനാമത്തിൽ അഥവാ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന സ്ഥാനനാമത്തിൽ ഒരിക്കലും അവർ സ്നാനം കഴിപ്പിച്ചില്ല; “യേശുക്രിസ്തു” എന്ന ഏകനാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). ചിലർ കരുതുന്നത്; യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് അപ്പൊസ്തലന്മാർ സ്നാനപ്പെടുത്തിയതെന്നാണ്. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. നിലത്ത് എന്തോ എഴുതിയതല്ലാതെ, പുതിയനിയമത്തിലെ ഒറ്റയക്ഷരം യേശു എഴുതിയിട്ടില്ല. എല്ലാം അപ്പൊസ്തലന്മാരും അവരുടെ സഹചരന്മാരുമാണ് എഴുതിയിരിക്കുന്നത്. അവർ യേശുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചതെങ്കിൽ, പുതിയനിയമത്തിലെ പുസ്തകങ്ങൾക്ക് പിന്നെ യാതൊരു വിശ്വാസ്യതയും ഉണ്ടാകില്ല. ന്യായപ്രമാണകല്പനപോലെ, ഒന്നിൽ തെറ്റിയ അവർ സകലത്തിന്നും കുറ്റക്കാരായി തീരുകയും ചെയ്യുമായിരുന്നു. (യാക്കോ, 2:10). 2. പെന്തെക്കൊസ്തിൽ സഭ സ്ഥാപിതമായി യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതിനും ഏകദേശം ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മത്തായി സുവിശേഷം എഴുതുന്നത്. അവർ കർത്താവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് സ്നാനം കഴിപ്പിച്ചിരുന്നതെങ്കിൽ, കർത്താവിൻ്റെ കല്പനയെ അവർക്കനുകൂലമായി മത്തായിക്ക് തിരുത്തിയെഴുതാമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതിൽനിന്ന് കർത്താവ് പറഞ്ഞ കല്പനയാണ് അവർ അതേപോലെ അനുസരിച്ചതെന്ന് മനസ്സിലാക്കാം. 3. അപ്പൊസ്തലന്മാരുടെ പ്രവൃത്തികളെന്നല്ല; പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ എന്നാണ് ആ പുസ്തകത്തിന് പേർ വരേണ്ടതെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. അതിലെ പ്രവൃത്തികൾ മുഴുവൻ പരിശുദ്ധാത്മാവിൻ്റേതാണ്. പരിശുദ്ധാത്മാവ് അപ്പൊസ്തലന്മാരെ തടുക്കുന്നതായും, പറഞ്ഞയക്കുന്നതായും, എടുത്തുകൊണ്ട് പോകുന്നതായും നാം വായിക്കുന്നു. (പ്രവൃ, 8:39; പ്രവൃ 13:4; പ്രവൃ, 16:7). ആത്മാവിന് വിരുദ്ധമായി പ്രവർത്തിച്ച ഒരു കുടുംബം പട്ടുപോയതായും കാണാം. (പ്രവൃ, 5:1-11). എന്നുവെച്ചാൽ, കർത്താവ് കല്പിച്ചതിന് വിരുദ്ധമായി അപ്പൊസ്തലന്മാർ പ്രവർത്തിക്കാൻ ഇച്ഛിച്ചാലും അവരിൽ വസിക്കുന്ന ദൈവാത്മാവ് അതിന് സമ്മതിക്കില്ലായിരുന്നു. അതിനാൽ, കർത്താവ് കല്പിച്ച പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും “നാമം/പേരു” (onoma – Name) “യേശുക്രിസ്തു” ആണെന്നും ആ നാമത്തിലാണ് അവർ സ്നാനം കഴിപ്പിച്ചതെന്നും അസന്ദിഗ്ദമായി തെളിയുന്നു.

ഒരു നാമത്തിൽ അഥവാ, സംജ്ഞാനാമത്തിൽ സ്നാനമേല്ക്കാനാണ് കർത്താവു് കല്പിച്ചിരിക്കുന്നത്; ആ നാമം “യേശു” എന്നല്ലാതെ മറ്റൊന്നല്ല. (പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള “യേശു” എന്നതാണ് സംജ്ഞാനാമം. (മത്താ, 1:21; ലൂക്കൊ, 1:31). അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന പദവിനാമം പിൽക്കാലത്ത്, യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ “യേശു” എന്ന പേരിനൊപ്പം ചേർക്കപ്പെട്ട് “യേശുക്രിസ്തു” എന്ന പേരായി മാറിയതാണ്. (യോഹ, 17:3). പെന്തെക്കൊസ്തുനാളിൽ പത്രൊസും അത് വ്യക്തമാക്കി: (പ്രവൃ, 2:38മത്താ, 1:1; മർക്കൊ, 1:1). പ്രവൃത്തികളിൽ “യേശുക്രിസ്തു” (പ്രവൃ, 2:38; പ്രവൃ, 10:48) എന്ന നാമത്തിൽ സ്നമേറ്റതായി രണ്ടിടത്തും, ‘കർത്താവായ യേശു’ (പ്രവൃ, 8:16; പ്രവൃ, 19:5) എന്ന നാമത്തിൽ സ്നാനമേറ്റതായി രണ്ടിടത്തും പറഞ്ഞിട്ടുണ്ട്. അതിനാൽ, ”കർത്താവായ യേശു, യേശുക്രിസ്തു, കർത്താവായ യേശുക്രിസ്തു” എന്നിങ്ങനെ ഏത് നാമത്തിലും സ്നാനമേല്ക്കാവുന്നതാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്പിക്കുന്നവനും ഏല്ക്കുന്നവനും പിതാവായ ദൈവത്തിനാണ് സ്തോത്രം കരേറ്റുന്നത്. സ്നാനം വാക്കിലും പ്രവൃത്തിലും ഉൾപ്പെടുന്ന ശുശ്രൂഷയല്ലെന്ന് ഒരു വ്യക്തിയോ, പ്രസ്ഥാനമോ കരുതുന്നുവെങ്കിൽ, അവരെ തിരുത്താൻ ഈ ലേഖനത്തിനെന്നല്ല, ദൈവത്തിനുപോലും കഴിയില്ല.

യേശുക്രിസ്തു അടിസ്ഥാനമിട്ട (1കൊരി, 15:3-4) യേശുക്രിസ്തു ആകുന്ന (2തിമൊ, 2:8) അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) അവൻ്റെ നാമത്തിൽ പ്രസംഗിക്കുന്ന (പ്രവൃ, 9:28) സുവിശേഷം കൈക്കൊണ്ട് അവൻ്റെ രക്ഷയിലേക്ക് വരുന്ന വ്യക്തിക്ക് സ്നാനമേല്ക്കേണ്ട നാമം ഏതാണെന്ന് നിശ്ചയമുണ്ടാകില്ല; കഴിപ്പിക്കുന്ന ആൾക്കാണ് ശരിയായ നാമത്തിൽ സ്നാനം നൽകാനുള്ള ഉത്തരവാദിത്വം. വാക്കുകൊണ്ടും ക്രിയകൊണ്ടുമുള്ള രണ്ടു ശുശ്രൂഷകളാണ് ദൈവസഭയ്ക്കുള്ളത്: “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. (1പത്രൊ, 4:11). ഇതുരണ്ടും സമ്മേളിക്കുന്ന ശുശ്രൂഷയാണ് സ്നാനം. നാമം പ്രസ്താവിക്കപ്പെടുകയും ക്രിയചെയ്യുകയും ചെയ്യുന്നു. തെറ്റായ നാമത്തിൽ സ്നാനം നല്കുകവഴി, സ്നാനം കഴിപ്പിക്കുന്നയാൾ മൂന്നു തെറ്റുകൾ ഒരുപോലെ ചെയ്യുന്നു: “കർത്താവിൻ്റെ കല്പന ലംഘിക്കുന്നു” (മത്താ, 28:19); “ദൈവവചനത്തോടു മറുതലിക്കുന്നു” (കൊലൊ, 3:17); “യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം കരേറ്റാതിരിക്കുന്നു.” (കൊലൊ, 3:17). കല്പന അനുസരിക്കാൻ ഉള്ളതാണ്; ആവർത്തിക്കാൻ ഉള്ളതല്ല. ത്രിത്വനാമത്തിൽ സ്നാനപ്പെടുത്തുന്ന എല്ലാവരും കർത്താവിൻ്റെ കല്പന അനുസരിക്കുകയല്ല; ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.

14. ക്രിസ്തുവിൻ്റെ പൂർവ്വിസ്തിത്വവും നിത്യാസ്തിത്വവും
സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ ക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ക്രിസ്തുവിൻ്റെ പ്രകൃതി എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 ➼ എബ്രാ, 2:14-15; യെശ, 35:4-6 ➼ മത്താ, 11:3-5ലൂക്കൊ, 7:21-22; യെശ, 40;3മലാ, 3:1 ➼ ലൂക്കൊ, 1:75-77; സെഖ, 12:10 ➼ യോഹ, 19:37; ലൂക്കൊ, 1:68യോഹ, 1:301കൊരി, 15:47ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16കൊലൊ, 3:2NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16യോഹ, 14:23യോഹ, 16:32യോഹ, 17:11യോഹ, 17:21യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ” ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:411കൊരി, 8:6എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെപ്പറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 ➼ മത്താ, 1:21യോഹ, 14:2617:11പ്രവൃ, 2:288:1610:4819:5കൊലൊ, 3:16). അല്ലെങ്കിൽ, കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

15. ദൈവത്തിൽ വ്യക്തികളില്ല; ദൈവത്തിനു വെളിപ്പാടുകളാണുള്ളത്: അനേകർക്കും ദൈവപ്രകൃതിയുടെ സവിശേഷതകൾപോലും അറിയില്ലെന്നതാണ് വസ്തുത: അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മരണമില്ലാത്തവനും (1തിമൊ, 6:16) മാറ്റമില്ലാത്തവനും (മലാ, 3:6) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) ദൈവവചനത്തിലുള്ളത്: (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:151തിമൊ, 1:17എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:181യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പലരും കണ്ടിട്ടുണ്ട്. പിതാവ്: “എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു” ക്രിസ്തു പറഞ്ഞു: (മത്താ, 18:11). പിതാവായ യഹോവയെ അനേകംപേർ കണ്ടിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2). സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്ന യഹോവയെയാണ്, മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1-3), ദാനീയേനും (7:9-10), യോഹന്നാനും കണ്ടത്: (വെളി, 4;6-8). യഹോവ സ്വർഗ്ഗസിംഹാസനത്തിലിരുന്ന് രാപ്പകൽ അഥവാ, നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്: (വെളി, 4:8; യെശ, 6:3). അതാണ്, “എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു” ക്രിസ്തു പറഞ്ഞത്: (മത്താ, 18:11). സ്വർഗ്ഗത്തിൽക്കണ്ട യഹോവയായ ദൈവത്തിനു് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യെഹെ, 1:26; യെഹെ, 10:1). ബൈബിൾ പുസ്തകങ്ങളിൽ ചരിത്രപരമായി അവസാനം അഞ്ചു പുസ്തകങ്ങളെഴുതിയ യോഹന്നാൻ അപ്പോസ്തലൻ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടശേഷമാണ്, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടം പറഞ്ഞിരിക്കുന്നത്: (യോഹ, 1:181യോഹ, 4:12). അതിനാൽ, സൃഷ്ടിനടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി അദൃശ്യനായ ദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കയാണെന്ന് മനസ്സിലാക്കാം. മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചത്: (ഉല്പ, 1:27; ഉല്പ, 5:1; ഉല്പ, 9:6). ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്: (മത്താ, 18:11; വെളി, 4:8; യെശ, 6:3). പുത്രൻ: അന്ത്യകാലത്ത് മനുഷ്യനായി വെളിപ്പെട്ട പുത്രനെയും ലക്ഷക്കണക്കിനുപേർ കണ്ടിട്ടുണ്ട്: (യോഹ, 8:40; 1കൊരി, 15:21; 1തിമൊ, 2:6; 1തിമൊ, 3:15-16; 1പത്രൊ,1:20). പരിശുദ്ധാത്മാവ്: ആത്മാവിനെ ദേഹരൂപത്തിൽ (മനുഷ്യരൂപത്തിൽ) യോഹന്നാൻ സ്നാപകൻ കണ്ടു: (ലൂക്കൊ, 3:22യോഹ, 1:32). പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനേകർ കണ്ടിട്ടുണ്ട്. അതായത്, അദൃശ്യനുമായ ഏകദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും പദവികളുമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും അഥവാ, ഏകദൈവത്തിൻ്റെ പുതിയനിയമത്തിലെ നാമമാണ് “യേശുക്രിസ്തു.” (മത്താ, 28:19പ്രവൃ, 2:38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). [കാണുക: ദൈവനാമം: യഹോവ ➼ യേശുക്രിസ്തു]. ദൈവത്തിനു് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന മൂന്നു വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്; വേറെയുമുണ്ട്. [കാണുക: പിതാവും പുത്രനും പരിശുദ്ധാത്മാവും]

മത്തായി 28:19-ലൂടെ കർത്താവ് വെളിപ്പെടുത്തുന്നത്, സ്നാനം സ്വീകരിക്കാനുള്ള നാമം എന്നതിനെക്കാൾ ഉപരിയായി; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് വ്യത്യസ്ത വ്യക്തികളല്ല; ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളാണെന്നും ആ മൂന്നു വെളിപ്പാടുകൾക്കും ഏകനാമം ആണെന്നുമാണ്. അതുകൊണ്ടാണ്, യേശുക്രിസ്തുവിൻ്റെ നാമത്തിൽ അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചത്. “യേശുക്രിസ്തു” എന്ന നാമം, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുന്ന അതിശയകരമായ നാമമാണ്.
ഞങ്ങൾ കർത്താവ് കല്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിലാണ് സ്നാനമേറ്റതെന്നാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. അല്ല സഹോദരങ്ങളെ, ഇതുവരെയും നിങ്ങൾ കർത്താവിൻ്റെ കല്പന അനുസരിച്ചിട്ടില്ല. നിങ്ങൾ യഥാർത്ഥമായി ആ നാമം ഗ്രഹിച്ചിട്ടില്ല; പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും “നാമത്തിൽ” (onoma) സ്നാനം ഏറ്റിട്ടില്ല. ആ അതിപരിശുദ്ധനാമം “യേശുക്രിസ്തു” എന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ട; ക്രിസ്തുവിൽ ഇടറിപ്പോകാത്തവർ ഭാഗ്യവാന്മാർ!

സ്നാനം ഏല്ക്കണ്ട നാമം

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?

ആത്മസ്നാനവും ജലസ്നാനവും

സ്നാനവും രക്ഷയും

അനുബന്ധം:

ത്രിത്വനാമത്തിനാധാരം ബൈബിളല്ല; അപ്പൊസ്തലന്മാർക്ക് ശേഷമുള്ള സഭാപിതാക്കന്മാരാണ്. മത്തായി 28:19-ൽ യേശു എന്താണ് കല്പിച്ചതെന്ന് വിവേചിക്കുവാനോ, പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ ഏത് നാമത്തിലാണ് സ്നാനം നല്കിയതെന്ന് പരിശോധിക്കുവാനോ സഭാപിതാക്കന്മാർ മിനക്കെട്ടില്ല. പ്രത്യുത, സ്നാനത്തിൻ്റെ ആധാരവാക്യമെന്ന നിലയിൽ മത്തായി 28:19 നേരിട്ട് ഉദ്ധരിക്കുകയായിരുന്നു. സഭാപിതാക്കന്മാരുടേയും സുന്നഹദോസുകളിലേയും ചില ഉദ്ധരണികൾ ചുവടെ ചേർക്കുന്നു:

Ignatius (AD 35-108/140)

Epistle of Ignatius to the Philadelphians

have been fulfilled in the Gospel, [our Lord saying,] “Go ye and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.” [84]

Didache (AD 150)

“Having first said all these things, baptize into the name of the Father, and of the Son, and of the Holy Spirit,” [75]

Epistle of Ignatius to the Philippians

Wherefore also the Lord, when He sent forth the apostles to make disciples of all nations, commanded them to “baptize in the name of the Father, and of the Son, and of the Holy Ghost,” [21]

Irenaeus (AD 130-202)

Against Heresies Book III

He said to them, “Go and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.” [310]

Tertullian (AD 160-220

The Prescription Against Heretics

nations, who were to be baptized into the Father, and into the Son, and into the Holy Ghost.” [203]

On Baptism (Tertullian)

saith, “teach the nations, baptizing them into the name of the Father, and of the Son, and of the Holy Spirit.” [139]

Hippolytus: AD 170-235  

Dogmatical and Historical Fragments

“For the Jews glorified (or gloried in) the Father, but gave Him not thanks, for they did not recognise the Son. The disciples recognised the Son, but not in the Holy Ghost; wherefore they also denied Him.” [264]

Seventh Council of Carthage Under Cyprian (256/258)

the Catholic Church, brethren, hath always remained and still remains with us, and even especially in the Trinity of baptism, as our Lord says, “Go ye and baptize the nations, in the name of the Father, of the Son, and of the Holy Spirit.” [32]

Pseudo-Gregory Thaumaturgus A Sectional Confession of Faith

Seest thou that all through Scripture the Spirit is preached, and yet nowhere named a creature? And what can the impious have to say if the Lord sends forth His disciples to baptize in the name of the Father, and of the Son, and of the Holy Spirit? [58]

Constitutions of the Holy Apostles Book II

Let the presbyters be esteemed by you to represent us the apostles, and let them be the teachers of divine knowledge; since our Lord, when He sent us, said, “Go ye, and make disciples of all nations, baptizing them in the name of the Father, and of the Son, and of the Holy Ghost: teaching them to observe all things whatsoever I have commanded you.” [146]

Constitutions of the Holy Apostles Book VI

Be ye likewise contented with one baptism alone, that which is into the death of the Lord; not that which is conferred by wicked heretics, but that which is conferred by unblameable priests, “in the name of the Father, and of the Son, and of the Holy Ghost:” [80]

 Constitutions of the Holy Apostles Book VII

O bishop, or presbyter, we have already given direction, and we now say, that thou shalt so baptize as the Lord commanded us, saying: “Go ye, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost (teaching them to observe all things whatsoever I have commanded you):” [106]

ആധുനിക ക്രൈസ്തവസഭകൾക്ക് പറ്റിയത് എന്താണെന്നുവെച്ചാൽ, കർത്താവു് “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ” ആരോട് കല്പിച്ചുവോ, അവരുടെ വാക്കും പ്രവൃത്തിയും മുഖവിലക്കെടുക്കാതെ അഥവാ, ദൈവവചനം വിശ്വസിക്കാതെ, അപ്പൊസ്തലന്മാർക്ക് ശേഷം വന്ന സഭാപിതാക്കന്മാരുടേയും സൂന്നഹദോസുകളുടേയും വാക്കുകളാണ് കൈക്കൊണ്ടത്. അപ്പൊസ്തലന്മാരോട് യേശു അവരുടെ ഭാഷയായ അരാമ്യ ഭാഷയിലാണ് കല്പന കൊടുത്തത്. അവർക്കത് മനസ്സിലായതിൽ കൂടുതലായി, മറ്റൊരാൾക്കും ആ നാമമേതാണെന്ന് മനസ്സിലാകില്ല. ഇനി, അവർക്കതിൽ എന്തെങ്കിലും സംശയമുണ്ടായിരുന്നങ്കിൽ, യേശു പഠിപ്പിച്ചതിന് വിപരീതമായി പ്രവർത്തിക്കാൻ ഇടവരാതിരിക്കാൻ, അവർ ‘ആ നാമം’ ഏതാണെന്ന് ചോദിക്കുമായിരുന്നു. മാത്രമല്ല, സകലവും ഉപദേശിച്ചു നല്ക്കുന്ന പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വന്ന് ശക്തിയോടെ വാസം തുടങ്ങിയപ്പോഴാണ് അവർ ശുശ്രൂഷ ആരംഭിച്ചതും സ്നാനം നൽകിയതും. അവരുടെ വാക്കും പ്രവൃത്തിയും വിശ്വസിക്കാത്തവർ ബൈബിൾ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്.

ബൈബിൾ എന്ന പദം വചനത്തിലില്ലേ❓

ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഒരേയൊരു സത്യദൈവമായ പിതാവിനെ (Father, the only true God) തള്ളി, മൂന്നു വ്യത്യസ്ത വ്യക്തികൾ ഉണ്ടെന്ന് വരുത്തുകയും അവരെ ഒരുപോലെ ദൈവമാക്കുകയും ചെയ്യണമെങ്കിൽ, ത്രിത്വമെന്ന ഉപദേശം വചനത്തിൽ ഉണ്ടെന്ന് വ്യാജമായി സ്ഥാപിക്കണം: (യോഹ, 17:3; യോഹ, 5:44 ⁃⁃ 1കൊരി, 8:6; എഫെ, 4:6). നിർഭാഗ്യവശാൽ, ത്രിത്വമെന്ന പദമോ, ആശയമോ വചനത്തിലില്ല: [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?, ദൈവം, സമത്വമുള്ള മൂന്നു വ്യക്തിയോ?]. ❛ത്രിത്വം❜ എന്നപദം ദൈവവചനത്തിൽ ഇല്ലാത്തതിനെ ന്യായീകരിക്കാൻ, ❛ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി❜ മുതലായ പദങ്ങൾ വചനത്തിൽ ഇല്ലെന്നാണ് ട്രിനിറ്റിയുടെ കണ്ടെത്തൽ. അതായത്, ❛ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി❜ മുതലായ പദങ്ങൾ ബൈബിളിൽ ഇല്ലാതിരുന്നിട്ടും, ആ പദങ്ങൾ ഉപയോഗിക്കുന്നുണ്ടല്ലോ, അതിനാൽ, ദൈവം ❛ത്രിത്വം❜ ആണെന്നു പറഞ്ഞാൽ കുഴപ്പമില്ലെന്നാണ് അവരുടെ വാദം. അതിനോടുള്ള ബന്ധത്തിൽ രണ്ടു കാര്യങ്ങൾ ആമുഖമായി പറയാം: ❶ ❛ത്രിത്വം❜ എന്ന പദം മാത്രമല്ല; അവതാരം, ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുവ്യക്തി, സാരാംശത്തിലൊന്ന് തുടങ്ങി, നിങ്ങൾ ത്രിത്വം എന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന യാതീരു വാക്കും ആശയവും വചനത്തിൽ കാണാൻ കഴിയില്ല. പല വാക്കുകളും നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 𝟕𝟖𝟑,𝟏𝟑𝟕 വാക്കുകളുള്ള ബൈബിളിൽ ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ് ത്രിത്വദൈവം. അഖിലാണ്ഡത്തിൽ ഇല്ലാത്തൊരു ദൈവത്തിലുള്ള വിശ്വാസമാണ് ത്രിത്വവിശ്വാസം. ❷ ❛ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി❜ മുതലായവ പദങ്ങൾ അങ്ങനെതന്നെ പറയണമെന്ന് ആർക്കാണിത്ര നിർബന്ധം❓ ആ പദങ്ങൾ ഉണ്ടെന്നോ, ഇല്ലെന്നോ വാദിക്കാൻ അതാരുടെയും ഉപദേശമല്ല; ആദ്യത്തേത്, പഴയപുതിയനിയമങ്ങളെ പൊതുവായ പറയുന്ന ഒരു പേരും അടുത്ത രണ്ടെണ്ണം, ദൈവത്തിൻ്റെ അപ്രദേയ ഗുണങ്ങളുമാണ്. അതിനെ അതങ്ങനെതന്നെ പറയണമന്ന് യാതൊരു നിർബന്ധമില്ല. ഇനി, ട്രിനിറ്റിയുടെ ഈ ന്യായവാദത്തിൻ്റെ വൈകല്യമെന്താണെന്ന് പരിശോധിക്കാം:

1️⃣ ബൈബിൾ: ❛ബൈബിൾ❜ (The Bible) എന്ന പദത്തിൻ്റെ അർത്ഥം ❛പുസ്തകങ്ങൾ❜ (The Books) എന്നാണ്. പഴയപുതിയനിയമങ്ങളെ കുറിക്കുന്ന ❛പുസ്തകങ്ങൾ❜ (The Books) എന്നർത്ഥമുള്ള, ❛ബൈബിൾ❜ (THE BIBLE) എന്ന പദമുണ്ടായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്കു സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെ ഉപയോഗിച്ചിരിക്കുന്ന ❛താ ബിബ്ലിയ❜ (Ta Biblia) എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്: (2രാജാ, 19:14; 1തിമൊ, 4:13 ⁃⁃ 1മക്കാ, 1:56; 1മക്കാ, 12:9 2രാജാ, 20:12; സഭാ, 12:12; യോഹ, 21:25; വെളി, 20:12). 

ഗ്രീക്ക് പുതിയനിയമത്തിൻ്റെ ആദ്യ വാക്ക്, “പുസ്തകം” (The Book) എന്നർത്ഥമുള്ള “ബിബ്ലോസ്” (βίβλος – biblos) എന്നാണ്: (മത്താ, 1:1). മത്തായി സുവിശേഷത്തിൻ്റെ പ്രാരംഭഭാഗം ഇപ്രകാരമാണ്: ❝ബിബ്ലോസ് ജെനെസെയോസ് യേസൂ ക്രിസ്തൂ❞ (Biblos geneseōs Iēsou Christou). ഇംഗ്ലീഷിൽ, ❝The book of the generation of Jesus Christ❞ എന്നാണ്. ❛ബിബ്ലോസിൻ്റെ❜ (biblos) ബഹുവചനരൂപമാണ് ❛ബിബ്ലിയ❜ (βιβλία – biblia). ❛താ❜ (Ta) എന്നത് ❛ആ❜ (The) എന്ന ❛നിശ്ചയോപപദം❜ (definite article) ആണ്. ബിബ്ലിയ എന്ന ഗ്രീക്കുപദത്തിനും ബൈബിൾ എന്ന ഇംഗ്ലീഷ് പദത്തിനും ❛പുസ്തകങ്ങൾ❜ എന്നാണർത്ഥം. അതിനാൽ, ബൈബിൾ എന്ന പദം വചനത്തിൽ ഇല്ലെന്ന് പറയുന്നതിൽ യാതൊരടിസ്ഥാനവുമില്ല. അതായത്, ❛ബൈബിൾ❜ (The Bible) എന്ന പദം പഴയപുതിയനിയമങ്ങളിൽ ഒരുപോലെ പറഞ്ഞിട്ടുള്ള ❛Ta Biblia❜ എന്ന ഗ്രീക്കുപദത്തിൽനിന്ന് ഉണ്ടായതാണ്. അല്ലാതെ, വചനത്തിൽ ഇല്ലാത്തതല്ല. ബൈബിൾ എന്ന് അക്ഷരംപ്രതി വചനത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്ന വ്യസനമുള്ളവർ, ഇന്നു മുതൽ ബിബ്ലിയ എന്നോ, താ ബിബ്ലിയ എന്നോ മൂലഭാഷയിലുള്ള പേരു പറഞ്ഞാൽ മതി. അല്ലാതെ ഏകസത്യദൈവമായ പിതാവിനെ (Father, the only true God) ത്രിത്വബഹുദൈവം ആക്കാനാള്ള കുറുക്കുവഴിയായി അതിനെ കാണാമെന്ന് വിചാരിക്കണ്ട.

പഴയപുതിയനിയമ പുസ്തകങ്ങളെ ബൈബിൾ എന്നുതന്നെ വിളിക്കണമെന്ന് വചനം പറയുന്നില്ല. ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വേറെയും പല പേരുകളുണ്ട്. ബൈബിൾ എന്ന പേർ പറയാൻ ബുദ്ധിമുട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ, അതിൽ ഏതെങ്കിലും ഒന്നു പറഞ്ഞാൽപ്പോരേ❓
ദൈവവചനം: ❝ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.❞ (എബ്ര, 4:12). ഇത് ഏതെങ്കിലും ഒരു ഭാഗത്തെയോ, പുസ്തകത്തെയോ കുറിക്കുന്ന പ്രയോഗമല്ല; പഴയപുതിയ നിയമങ്ങളെ മുഴുവൻ കുറിക്കുന്നതാണ്.
അടുത്തവാക്യം: ❝ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?❞ (1കൊരി, 14:36). ഇവിടെയും ഏതെങ്കിലുമൊരു വചനത്തെക്കുറിച്ചോ, പുസ്തകത്തെക്കുറിച്ചോ അല്ല; മുഴുവൻ പുസ്തകങ്ങളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.
തിരുവെഴുത്തുകൾ: ❛എല്ലാ തിരുവെഴുത്തും (scripture) ദൈവശ്വാസീയം❜ എന്ന് പറഞ്ഞിട്ടുണ്ട്: (1തിമൊ, 3:16). ഈ വേദഭാഗത്ത്, തിരുവെഴുത്തിനെ (The scripture) കുറിക്കുന്ന ഗ്രീക്കുപദം, ❛ഗ്രാഫേ❜ (graphē) ആണ്. അതിൻ്റെ ബഹുവചരൂപമായ ❛തിരുവെഴുത്തുകളെ❜ (The Scriptures) കുറിക്കാൻ ❛ഗ്രാഫൈ❜ (graphai) എന്ന പദവും കാണാം: (മത്താ, 26:54: 26:56; മർക്കൊ, 14:49). ❛എല്ലാ തിരുവെഴുത്തും❜ (All scripture) എന്ന പൗലൊസിൻ്റെ പ്രയോഗം പഴയപുതിയനിയമങ്ങളെ മുഴുവനായി സൂചിപ്പിക്കുന്നതാണ്. അതിനാൽ, ❛തിരുവെഴുത്തുകൾ❜ (The Scriptures) എന്ന ബഹുവചന പ്രയോഗം പഴയപുതിയനിയമങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാം. 
ജീവൻ്റെ വചനം: ➤ജീവൻ്റെ പുസ്തകം❜ (Book of Life) എന്ന പേര് പഴയപുതിയനിയമങ്ങളിൽ ഒരുപോലെ പറഞ്ഞിട്ടുണ്ട്. (സങ്കീ, 69:28; വെളി, 20:12; മത്താ, 15:6). നിത്യജീവൻ നല്കുന്ന വചനങ്ങളുള്ള പുസ്തകമെന്ന നിലയിൽ ❛ജീവൻ്റെ പുസ്തകം❜ എന്ന് ധൈര്യമായി വിളിക്കാം. കൂടാതെ, സത്യഗ്രന്ഥം (ദാനീ, 10:21), യഹോവയുടെ പുസ്തകം (യെശ, 34:16), വിശുദ്ധരേഖ (റോമ, 1:1), ദൈവത്തിന്റെ അരുളപ്പാടുകൾ (റോമ, 3:2), വിശ്വാസവചനം: (റോമ, 10:8) നീതിയുടെ വചനം (എബ്രാ, 5:13), സത്യവചനം (2തിമൊ, 2:15), നീതിയുടെ വചനം (എബ്രാ, 5:13) എന്നിവയൊക്കെ ഉപയോഗിക്കാൻ യാതൊരു തടസ്സവുമില്ല. [കാണുക: മറ്റുപേരുകൾ]

2️⃣ സർവ്വജ്ഞാനി: ❝മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?❞ (ഇയ്യോ, 37:16). ഈ വേദഭാഗത്ത്, ദൈവത്തിൻ്റെ ജ്ഞാസമ്പൂർണ്ണതയെ കുറിക്കാൻ, ❛തെമീം ദേയീം❜ (תְּמִ֣ים דֵּעִֽים – temim deim) എന്ന രണ്ട് പദമാണ് എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിന്, പരിപൂർണ്ണ ജ്ഞാനമുള്ളവൻ, സർവ്വജ്ഞതയുടെ പൂർണ്ണതയുള്ളവൻ, കുറ്റമറ്റ അറിവുള്ളവൻ, സർവ്വജ്ഞാനി എന്നൊക്കെയാണ് അർത്ഥം. ❛Perfect in knowledge❜ (Tanakh, NKJV),  ❛Perfect knowledge❜ (KJV, NIV) എന്നിങ്ങനെ കാണാം. അതായത്, സർവ്വജ്ഞാനി എന്ന് അക്ഷരംപ്രതി ഇല്ലെന്നേയുള്ളു; സത്യവേദപുസ്തകത്തിൽ ഉപയോഗിച്ചിരുന്ന ❛ജ്ഞാനസമ്പൂർണ്ണൻ❜ എന്ന പദത്തിൻ്റെ പര്യായമാണ് “സർവ്വജ്ഞാനി” (Omniscient) എന്ന പദം. ❛സർവ്വജ്ഞാനി❜ എന്ന പദം ബൈബിളിൽ ഇല്ലെന്നോർത്ത് ആരു സങ്കടപ്പെടണ്ട; ബൈബിളിലുള്ള ❛ജ്ഞാനസമ്പൂർണ്ണൻ❜ എന്ന പദം ഉപയോഗിച്ചാൽ മതി, 

3️⃣ സർവ്വവ്യാപി: ❝ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 23:23-24). എബ്രായയിൽ ആകാശങ്ങൾ അഥവാ, സ്വർഗ്ഗങ്ങൾ (The heavens and the earth) എന്നാണ്: (Tanakh, ⁃⁃ 2കൊരി, 12:2). ദൈവം സ്വർഗ്ഗങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണ്. ❛സർവ്വവ്യാപി❜ (Omnipresent) എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ് വചനത്തിലുള്ള ❛ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ❜ എന്നത്. അടുത്തവാക്യം: ❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർ‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?❞ (യെശ, 66:1). അടുത്തവാക്യം: ❝ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?❞ (1രാജാക്ക,  8:27 → 2ദിന, 2:6; 2ദിന, 6:8). അടുത്തവാക്യം: ❝നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.❞ (സങ്കീ, 139:7-10). അടുത്തവാക്യം: ❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.❞ (പ്രവൃ, 7:28). ഈ വാക്യങ്ങളൊക്കെ, ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നവനാണ് എന്നതിൻ്റെ തെളിവുകളാണ്. ദൈവത്തെ സർവ്വവ്യാപി എന്ന് വിശേഷിപ്പിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല; വചനത്തിൽ പറഞ്ഞിട്ടുള്ള ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ എന്ന് പറഞ്ഞാൽ മതി. 

വചനം വെളിപ്പെടുത്തുന്ന ഒരേയൊരു ദൈവത്തെ ത്രിത്വദൈവമാക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. വ്യാജങ്ങളുടെ കോട്ടകെട്ടി സ്വയം അപഹാസ്യരാകാതെ. ഏകസത്യദൈവമായ പിതാവിലും (Father, the only true God) അവൻ്റെ ക്രിസ്തുവിലും വിശ്വസിച്ച് രക്ഷപ്രാപിക്കാൻ നോക്കുക. ഇല്ലാത്ത ത്രിത്വത്തിൻ്റെ പുറകേപോയി ജീവിതം കോഞ്ഞാട്ടയാക്കരുത്.

ദൈവം ഒരുത്തൻ മാത്രം:
➤ ❛ദൈവം ഏകൻ (ഒരുത്തൻ മാത്രം)❜ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം:
➼ ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ❛സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല”❜ (പുറ, 9:14), ❛ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല❜ (ആവ, 32:39), ❛ഞാനല്ലാതെ ഒരു ദൈവവുമില്ല❜ (യെശ, 45:5), ❛എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല❜ (യെശ, 40:25), ❛എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല❜ (യെശ, 43:10), ❛ഞാൻ ഒരുത്തനെയും അറിയുന്നില്ല❜ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം:
➼ ❝എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29).  ❜ദൈവം ഒരുത്തൻ മാത്രം ⁃⁃ The only God❜ (യോഹ, 5:44), ❛ഒരേയൊരു സത്യദൈവം പിതാവാണ് ⁃⁃ Father, the only true God❜  (യോഹ, 17:3), ❛പിതാവിനെ മാത്രം ആരാധിക്കണം❜ (മത്താ, 4:10;ലൂക്കൊ, 4:8), ❛എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു❜ (മത്താ, 24:36), ❛എന്റെ പിതാവു എല്ലാവരിലും വലിയവൻ❜ (യോഹ, 10:29), ❛പിതാവു് എന്നെക്കാൾ വലിയവനാണു❜ (യോഹ, 14:28), ❛പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല❜ (യോഹ, 5:19), ❛മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❜ (യോഹ, 8:40), ❛എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❜ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം:
➼ ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❛യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല❜ (ആവ, 4:35), ❛യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല❜ (ആവ, 33:26), ❛യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല❜ (1രാജാ, 8:59), ❛യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല❜ (യിരേ, 10:6), ❛യഹോവയോടു സദൃശൻ ആരുമില്ല❜ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. 
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം:
➼ ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❛ഏകജ്ഞാനിയായ ദൈവം ⁃⁃ The only wise God❜ (റോമ, 16:26), ❛ഏകദൈവം ⁃⁃ The only God❜ (1തിമൊ, 1:17), ❛പിതാവായ ഏകദൈവമേ നമുക്കുള്ളൂ❜ (1കൊരി, 8:6), ❛ദൈവവും പിതാവുമായവൻ ഒരുവൻ❜ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➼ഴ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;).[കാണുക:മോണോതീയിസം (Monotheism),പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക:ഏൽ ഏഹാദ്].

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ദൈവഭക്തിയുടെ മർമ്മം

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

ദൈവം, സമത്വമുള്ള മൂന്നു വ്യക്തിയോ?

യേശുവിൻ്റെ ഇരുപ്രകൃതിവാദം വാസ്തവമോ?

യേശുവിൻ്റെ ഇരുപ്രകൃതിവാദം സത്യമോ? ☛ ദൈവപുത്രനായ യേശുക്രിസ്തു സമ്പൂർണ്ണദൈവവും സമ്പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. ❝സമ്പൂർണ്ണ ദൈവമായിരിക്കുന്നതിനോടൊപ്പം ക്രിസ്തു സമ്പൂണ്ണ മനുഷ്യനുമാണ്.❞ [Systematic Theology, Page, 229]. ➟ട്രിനിറ്റി മാത്രമല്ല; വൺനെസ്സുകാരും അങ്ങനെ വിശ്വസിക്കുന്നവരാണ്. ➟❛സമ്പൂർണ്ണദൈവം, പൂർണ്ണദൈവം❜ എന്നീ പ്രയോഗങ്ങൾതന്നെ അബദ്ധമാണ്. ➟അപുർണ്ണതയുടെ പൂർണ്ണതയെയല്ല; സൽഗുണപൂർണ്ണൻ ആയവനെയാണ് ബൈബിൾ ദൈവം എന്ന് വിശേഷിപ്പിക്കുന്നത്. (മത്താ, 5:48). ➟ദൈവശാസ്ത്രത്തിലല്ലാതെ, സമ്പൂർണ്ണദൈവം എന്ന പ്രയോഗം വചനത്തിൽ ഒരിടത്തും കാണാൻ കഴിയില്ല. ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നും ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു: [പേജ് 228]. ➟സത്യദൈവത്തിന് വംശാവലിയോ, ജനനമോ, മരണമോ ഇല്ലെന്നത് ബൈബിളിൻ്റെ ബാലപാഠമാണ്: (സങ്കീ, 90:2; 1തിമൊ, 6:16). ➟പരിശുദ്ധാത്മാവ് മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ ആണെന്ന് കരുതുന്നവരുടെ ദൈവസങ്കല്പം എന്താണാവോ!

ഇരുപ്രകൃതിയെന്ന ഉപദശത്തിൻ്റെ ഉത്ഭവം
➦ യേശുവിൻ്റെ ഇരുപ്രകൃതിയെന്ന ഉപദേശം 𝗔𝗗 𝟰𝟱𝟭-ലെ കൽക്കദോൻ സൂനഹദോസിൽ (𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐂𝐡𝐚𝐥𝐜𝐞𝐝𝐨𝐧) ഉണ്ടാക്കിയതാണ്. ➟യേശുവെന്ന ഒരു വ്യക്തിയിൽ ❛ഇരുപ്രകൃതി❜ (𝐓𝐰𝐨 𝐍𝐚𝐭𝐮𝐫𝐞) ഉണ്ടെന്ന സിദ്ധാന്തത്തെയാണ് ❛ഹൈപ്പോസ്റ്റാറ്റിക് യൂണിയൻ❜ (𝐇𝐲𝐩𝐨𝐬𝐭𝐚𝐭𝐢𝐜 𝐔𝐧𝐢𝐨𝐧) എന്ന് പറയുന്നത്. ➟ഒരു വ്യക്തിയിൽ ഇരുപ്രകൃതി എങ്ങനെയുണ്ടാകുമെന്ന് ആരും ചോദിക്കരുത്. ➟അങ്ങനെയൊരു സങ്കരപ്രകൃതിയെക്കുറിച്ച് ഏകദൈവത്തിനോ, ഏകമനുഷ്യനായ യേശുക്രിസ്തുവിനോ, അപ്പൊസ്തലന്മാർക്കോ അറിയാത്തതും ലോകത്തിൽ കേട്ടുകേവിപോലും ഇല്ലാത്തതുമായ കാര്യമാണ്. ➟അതിനാൽ, ബൈബിളിലോ, ലോകപുസ്തകങ്ങളിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. ➟⟦ഹൈന്ദവരുടെ വിശ്വാസപ്രകാരം ഒരു അർദ്ധനാരീശ്വരനുണ്ട്. ➟ഇത് അതുക്കും മേലെയാണ്⟧. ➟ഈ പദംപോലും ദൈവശാസ്ത്രത്തിലല്ലാതെ, ലോകഭാഷകളിലെ ഒരു നിഘണ്ടുവിലും തിരയരുത്; കണ്ടെത്താൻ കഴിയില്ല. ➟സഭ സ്ഥാപിതമായതിനും 𝟰𝟭𝟴 വർഷത്തിനും ബൈബിൾ എഴുതി പൂർത്തീകരിച്ചതിനും 𝟯𝟱𝟱 വർഷത്തിനും ശേഷവും ഉണ്ടാക്കപ്പെട്ട ഉപദേശമാണ് യേശുവിൻ്റെ ഇരുപ്രകൃതി. 

ത്രിത്വോപദേശത്തിൻ്റെ കാലക്രമം
➦ ട്രിനിറ്റിയുടെ ഉപദേശങ്ങളൊക്കെ ഉണ്ടാക്കിയ കാലക്രമം ഇപ്രകാരമാണ്: 𝗔𝗗 𝟯𝟮𝟱-ലെ നിഖ്യാ സുനഹദോസ് (𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐍𝐢𝐜𝐚𝐞𝐚) ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ ക്രിസ്തുവിനെ, ❛സത്യദൈവത്തിൽനിന്നു ജനിച്ച മറ്റൊരു സത്യദൈവം❜ ആക്കി. 𝗔𝗗 𝟯𝟲𝟮-ൽ ഈജിപ്തിലെ അലക്സാണ്ട്രിയ സുനഹദോസിൽവെച്ച് (𝐒𝐲𝐧𝐨𝐝 𝐨𝐟 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐚) ❝ഒരു സത്തയിൽ/സാരാംശത്തിൽ മൂന്നു വ്യക്തികൾ❞ (𝐭𝐡𝐫𝐞𝐞 𝐩𝐞𝐫𝐬𝐨𝐧𝐬 𝐢𝐧 𝐨𝐧𝐞 𝐬𝐮𝐛𝐬𝐭𝐚𝐧𝐜𝐞) എന്ന ഉപദേശം ഉണ്ടാക്കി. അഥവാ, ഏകസത്യദൈവത്തെ മനുഷ്യരെപ്പോലെ മൂന്നു വ്യക്തിയാക്കി. ➟⟦വ്യക്തി (𝐓𝐰𝐨 𝐍𝐚𝐭𝐮𝐫𝐞) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല⟧. 𝗔𝗗 𝟯𝟴𝟭-ലെ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസ് (𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐂𝐨𝐧𝐬𝐭𝐚𝐧𝐭𝐢𝐧𝐨𝐩𝐥𝐞) ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ ❛ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവും❜ ആക്കി. 𝗔𝗗 𝟰𝟯𝟭-ലെ എഫെസൊസ് സുനഹദോസ് (𝐓𝐡𝐞 𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐄𝐩𝐡𝐞𝐬𝐮𝐬) യേശുവിൻ്റെ പാപരഹിതനായ മനുഷ്യൻ്റെ അമ്മയായ മറിയയെ ❛ദൈവമാതാവു❜ (Theotokos) ആക്കി. 𝗔𝗗 𝟰𝟱𝟭-ലെ കൽക്കദോൻ സൂനഹദോസിൽ (𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐂𝐡𝐚𝐥𝐜𝐞𝐝𝐨𝐧) യേശു എന്ന് പേരുള്ള  പാപരഹിതായ മനുഷ്യനെ (യോഹ, 9:11 ⁃⁃ 1യോഹ, 3:5) ദൈവവും മനുഷ്യനുമെന്ന ❛ഇരുപ്രകൃതിയുള്ളവൻ❜ (𝐓𝐰𝐨 𝐍𝐚𝐭𝐮𝐫𝐞) ആക്കി. 𝗔𝗗 𝟭𝟰𝟯𝟭-𝟭𝟰𝟰𝟱-ലെ ഫ്ലോറൻസ് സുനഹദോസിൽ വെച്ച് ❛പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പറപ്പെടുന്ന മറ്റൊരു വ്യക്തിയാക്കി.❜ ➟ഏകദേശം 𝟭𝟭𝟬𝟬 വർഷം നീണ്ടുനിന്ന ❛ഫിലിയോക്❜ (𝐅𝐢𝐥𝐢𝐨𝐪𝐮𝐞) വിവാദത്തിന് തിരശ്ശീല വീണത് അപ്പോഴാണ്. ➟അതായത്, 𝗔𝗗 𝟯𝟮𝟱-മുതൽ 𝟭𝟰𝟰𝟱-വരെയുള്ള 𝟭𝟭𝟮𝟬 വർഷം സുനഹദോസുകൾ തച്ചിനിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ത്രിത്വം. ➟മറിയയെ ദൈവമാതാവാക്കിയ അതേ സഭാപിതാക്കന്മാരാണ് ഇരുപത് വർഷം കഴിഞ്ഞപ്പോൾ യേശുവിനെ ഇരുപ്രകൃതിയുള്ളവൻ ആക്കിയത്. ➟യേശുവിൻ്റെ ഇരുപ്രകൃതി സത്യമാണെങ്കിൽ, മറിയ ദൈവമാതാവാണെന്നതും സത്യമാകണം. ➟അഥവാ, അവൻ്റെ ഇരുപ്രകൃതിയിൽ വിശ്വസിക്കുന്നവർ മറിയ ദൈവമാതാവാണെന്നും വിശ്വസിക്കണം. ➟അനാദ്യന്തനിത്യനായ ദൈവത്തിനും അമ്മയുണ്ട് എന്നത് എത്ര മനോഹരമായ ദുരുപദേശമാണ്! ➟ത്രിത്വം നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കാൻ തുടങ്ങിയ ഉപദേശമാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിക്കുന്നുണ്ട്. [Systematic theology, Pege, 147

ത്രിത്വത്തിലെ വ്യക്തികളുടെ പ്രകൃതി
➦ ബൈബിളിലെ ദൈവം ഒരുത്തൻ മാത്രമാണ് (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝). ➟ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നുമില്ല. ➟എന്നാൽ ട്രിനിക്ക് ദൈവം ഒരുത്തനല്ല; മൂന്നു വ്യക്തിയാണ്. ➟പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. ➟സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണ് ട്രിനിറ്റിക്കുള്ളത്. ➟അതായത്, എല്ലാ അർത്ഥത്തിലും സമന്മാരായ മൂന്നു വ്യക്തിയാണ് അവരുടെ ദൈവം. ➟ഇനി ട്രിനിറ്റിയിലെ വ്യക്തികളുടെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) അവരുടെ ഭാഷയിൽ ഒന്നു പരിശോധിക്കാം: ➟പിതാവ് പൂർണ്ണദൈവം, ➟പരിശുദ്ധാത്മാവ് പൂർണ്ണദൈവം, ➟പുത്രൻ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും. ➟പിതാവിനും പരിശുദ്ധാത്മാവിനും ഏകപ്രകൃതിയും പുത്രന് ഇരുപ്രകൃതിയും. ➟ഇതിലെവിടെയാണ് സമത്വമുള്ളത്❓ ➟അപ്പോൾ, മൂന്ന് വ്യക്തികളുടെ സമത്വമെന്ന ഉപദേശം സ്വാഹ! ➟ദുരുപദേശങ്ങൾ എല്ലായ്പ്പോഴും പരസ്പരവിരുദ്ധമായിരിക്കും. ➟ആരും ഇതൊന്നും കാര്യമാക്കണ്ട. ➟ശക്തിയോടെ പിന്നെയും അതിൽത്തന്നെ വിശ്വസിക്കുക.

ബൈബിളിൻ്റെ ഉപദേശം
➦ യേശുവിന്റെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിക്ക് ബൈബിളിൽ യാതൊരു തെളിവിവും കാണാൻ കഴിയില്ല. ➟ബൈബിളിലെ ദൈവപുത്രനായ യേശു ഏതൊരു മനുഷ്യനെപ്പോലെയും ഏകപ്രകൃതി ഉള്ളവനാണ്. ➟യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം (𝐓𝐫𝐮𝐥𝐲 𝐭𝐡𝐢𝐬 𝐦𝐚𝐧 𝐰𝐚𝐬 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐆𝐨𝐝) എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ഇതല്ലാതെ മറ്റൊരു പ്രകൃതി യേശുവിനില്ല. ➟എബ്രായർ 2:16-ൻ്റെ 𝗞𝗝𝗩 പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ വിശുദ്ധ ഗ്രന്ഥത്തിലും 𝗕𝗦𝗜-യുടെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും ➨❝അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ❞ എന്നാണ് കാണുന്നത്. ➟അതായത്, ക്രിസ്തു അബ്രാഹാമിൻ്റെ സന്തതിയെ രക്ഷിക്കാൻ, അവൻ്റെ പ്രകൃതിയുമായാണ് വന്നത്. ➟വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം എന്നത് പ്രമാണമാണ്: (രൂത്ത് 2:20 ⁃⁃ സങ്കീ, 49:7-9). ➟അല്ലെങ്കിൽ വീണ്ടെടുക്കാൻ പറ്റില്ല. ദൈവത്തിനൊ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ ചാർച്ചക്കാനാകാൻ പറ്റില്ല. യേശുവിന് ഇരുപ്രകൃതിയാണ് ഉണ്ടായിരുന്നതെങ്കിൽ, ദൈവപുത്രൻ മനുഷ്യനാണെന്ന് സത്യംചെയ്ത് പറയുമായിരുന്നോ❓

പിതാവ് മാത്രം ദൈവം
➦ ❝യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ❞ (𝐓𝐡𝐞 𝐋𝐨𝐫𝐝 𝐨𝐮𝐫 𝐆𝐨𝐝 𝐢𝐬 𝐨𝐧𝐞 𝐋𝐨𝐫𝐝) എന്നാണ് ക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ചത്: (ആവ, 6-4 ⁃⁃മർക്കൊ, 12:29). ➟അല്ലാതെ, ഞാൻ ദൈവമാണെന്നോ, ഞങ്ങൾ ദൈവമാണെന്നോ അല്ല പഠിപ്പിച്ചത്. ➟ക്രിസ്തുവിൻ്റെ വാക്കുകേട്ട ശാസ്ത്രി പറഞ്ഞത്: ➨❝ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല❞ (𝐌𝐚𝐬𝐭𝐞𝐫, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐬𝐚𝐢𝐝 𝐭𝐡𝐞 𝐭𝐫𝐮𝐭𝐡: 𝐟𝐨𝐫 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐨𝐧𝐞 𝐆𝐨𝐝; 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐨𝐭𝐡𝐞𝐫 𝐛𝐮𝐭 𝐡𝐞) എന്നാണ്: (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ❛ദൈവം (പിതാവ്) ഏകനേയുള്ളൂ❜ (𝐭𝐡𝐞𝐫𝐞 𝐢𝐬 𝐨𝐧𝐞 𝐆𝐨𝐝) എന്ന് പറഞ്ഞശേഷം, ❛അവൻ അല്ലാതെ മറ്റൊരുത്തനുമില്ല❜ (𝐭𝐡𝐞𝐫𝐞 𝐢𝐬 𝐧𝐨𝐧𝐞 𝐨𝐭𝐡𝐞𝐫 𝐛𝐮𝐭 𝐡𝐞) അഥവാ, യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് ❛അവൻ❜ (𝐡𝐞) എന്ന പ്രഥമപുരുഷ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ഏകവചന സർവ്വനാമത്തിൽ ഖണ്ഡിതമായാണ് പറയുന്നത്. ➟അതുകേട്ട യേശുവിൻ്റെ മറുപടി അതിലും ശ്രദ്ധേയമാണ്: ➟❛നീ ദൈവരാജ്യത്തോടു അകന്നവനല്ല.❜ (മർക്കൊ, 12:34). ➟താനും ദൈവം ആയിരുന്നെങ്കിൽ, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് മുഖ്യകല്പനയായി യേശു പഠിപ്പിക്കുമോ❓

ഒരേയൊരു ദൈവം
➦ ❛ഏകദൈവം ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝❜ (Joh, 5:44), ➟❛പിതാവാണ് ഏകസത്യദൈവം ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝❜ (Joh, 17:3), ➟❛ദൈവമായ കർത്താവിനെ (യഹോവ) മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം❜ (മത്താ, 4:10;ലൂക്കൊ, 4:8), ➟❛എൻ്റെ പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നതു❛ (മത്താ, 24:36) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛ഒരേയൊരു, മാത്രം❜ (𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞, 𝐎𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟പഴയനിയമത്തിൽ ❛𝐎𝐧𝐥𝐲, 𝐓𝐡𝐞 𝐎𝐧𝐥𝐲 𝐎𝐧𝐞❜ എന്നർത്ഥത്തിൽ ഉപയോഗിച്ചിരിരിക്കുന്ന ❛യാഹിദ്❜ (𝐘𝐚𝐡𝐢𝐝) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀. ➟❛ഏകദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പഠിപ്പിച്ചത് പിതാവിനെക്കുറിച്ചാണ്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ❛ഒരു ദൈവം❜ എന്നല്ല; ❛ഒരേയൊരു ദൈവം/ഒരുത്തൻ മാത്രം ദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) എന്നാണ്. ➟ദൈവം ഒരുത്തൻ മാത്രമാണെന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പുത്രൻ പഠിപ്പിച്ചാൽ, ദൈവം ത്രിത്വമല്ലെന്നാണ് അർത്ഥം. ➟അടുത്തത്, 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നുപറഞ്ഞാൽ, ❛പിതാവ് സത്യദൈവം❜ ആണെന്നല്ല; ❛പിതാവ് മാത്രമാണ് സത്യദൈവം❜ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നാണ്. ➟❛പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സത്യദൈവം❜ എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റരുത്തനും സത്യദൈവം അല്ലെന്നാണർത്ഥം. ➨❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟❛പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം❜ എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➟❛എൻ്റെ പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നതു❜ എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും മറ്റൊരുത്തനും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➟പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ 𝗠𝗼𝗻𝗼𝘀 കൊണ്ട് യേശു ഖണ്ഡിതമായി പഠിപ്പിച്ച പുത്രൻ എങ്ങനെ സമ്പൂർണ്ണ ദൈവമാകും❓ ➟താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെങ്കിൽ, അത് മറച്ചുവെച്ചുകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും വായിൽവഞ്ചനയില്ലാത്ത പുത്രന് എങ്ങനെ പഠിപ്പിക്കാൻ കഴിയും❓

എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും
➦ ക്രൂശിൽ കിടന്നുകൊണ്ട് യേശു തൻ്റെ ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്നതായി കാണാം: ➨❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞ (മത്താ, 27:46; സങ്കീ, 22:1 ⁃⁃ മർക്കൊ, 15:33). ➟ഒരു ദൈവം മറ്റൊരു ദൈവത്തോടല്ല; യേശു എന്ന് പേരുള്ള മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവവനെ വിളിച്ചാണ് നിലവിളിച്ചത്: (യോഹ, 9:11; ലൂക്കൊ, 23:46). ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോട് പറഞ്ഞതും ശ്രദ്ധിക്കുക: ➨❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്. ➟അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ➟യേശു ദൈവമായിരുന്നെങ്കിൽ, ദൈവത്തിനും ഒരു ദൈവമുണ്ടാകുമോ❓

മനുഷ്യനായ എന്നെകൊല്ലാൻ നോക്കുന്നു
➦ ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟തനിക്ക് ❛ദൈവം❜ (𝐆𝐨𝐝) എന്ന മറ്റൊരു പ്രകൃതികൂടി ഉണ്ടായിരുന്നെങ്കിൽ, അത് മറച്ചുവെച്ചുകൊണ്ട് ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ❓

ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും
➦ ദൈവത്തെയും ക്രിസ്തുവിനെയും വേതിരിച്ച് പറയുന്ന മൂന്നൂറോളം വാക്യങ്ങളുണ്ട്. ➟അതിൽ ക്രിസ്തു ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പഠിപ്പിക്കുന്ന അനേകം വാക്യങ്ങളുമുണ്ട്: ➟യേശുവിൻ്റെ ഗിരിപ്രഭാഷണത്തിലെ (𝐓𝐡𝐞 𝐒𝐞𝐫𝐦𝐨𝐧 𝐨𝐧 𝐭𝐡𝐞 𝐌𝐨𝐮𝐧𝐭) ഈ വാക്യം നോക്കുക. ➨❝ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.❞ (മത്താ, 5:8). ➟ഇവിടെ ശ്രദ്ധിക്കുക:  വാക്യത്തിൻ്റെ രണ്ടാംഭാഗത്ത്, ❛അവർ (ഹൃദയശുദ്ധിയുള്ളവർ) ദൈവത്തെ കാണും❜ (𝐭𝐡𝐞𝐲 𝐬𝐡𝐚𝐥𝐥 𝐬𝐞𝐞 𝐆𝐨𝐝) എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ➟അത് ഗ്രീക്കിൽ, ❛𝗮𝘂𝘁𝗼𝗶 𝘁𝗼𝗻 𝘁𝗵𝗲𝗼𝗻 𝗼𝗽𝘀𝗼𝗻𝘁𝗮𝗶❜ എന്നാണ്. ➟അതിൽ, ❛𝗼𝗽𝘀𝗼𝗻𝘁𝗮𝗶❜ എന്ന ക്രിയാപദം (𝐯𝐞𝐫𝐛) പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഭാവികാലത്തിലും (𝐅𝐮𝐭𝐮𝐫𝐞 𝐭𝐞𝐧𝐬𝐞) ഉള്ളതാണ്. ➟അതിൻ്റെയർത്ഥം ❛അവർ കാണും❜ (𝐓𝐡𝐞𝐲 𝐬𝐡𝐚𝐥𝐥 𝐬𝐞𝐞) എന്നാണ്. ➟അതായത്, ❛അവർ ദൈവത്തെ കാണുന്നു❜ എന്ന് വർത്തമാനകാലത്തിലല്ല (𝐏𝐫𝐞𝐬𝐞𝐧𝐭 𝐭𝐞𝐧𝐬𝐞); ❛അവർ ദൈവത്തെ കാണും❜ എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ➟അതായത്, ഇപ്പോൾ പുരുഷാരം കാണുന്നത് ദൈവത്തെയല്ല; ഹൃദയശുദ്ധിയുള്ളവർ ഭാവിയിൽ കാണാനുള്ളവനാണ് ദൈവം. ➟ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട വാക്കുകൾക്ക് എന്ത് വിശ്വാസ്യതാണ് ഉള്ളത്❓ ➟താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, അവരുടെ കണ്ണുകൾക്ക് മുമ്പിൽ ഇരുന്നുകൊണ്ട് ❛ദൈവത്തെ കാണും❜ എന്ന് എങ്ങനെ പറയാൻ കഴിയും❓ 

ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ
➦ ❝നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.❞ (യോഹ, 14:1). ➟ഇതൊരു ദൈവത്തിൻ്റെ വാക്കുകളല്ല; ദൈവത്തോടു കേട്ടിട്ടുള്ള സത്യം നമ്മോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ യേശുവിൻ്റെ വാക്കുകളാണ്: (യോഹ, 8:40). ➟ഉത്തമപുരുഷനായ (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) യേശു മധ്യമപുരുഷനായ (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) ശിഷ്യന്മാരോടാണ് ➟❛നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു❜ എന്ന് പറയുന്നത്. ➟❛ദൈവത്തിൽ വിശ്വസിപ്പിൻ❜ എന്ന് പിതാവായ ദൈവത്തെ പ്രഥമപുരുഷനിലാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) പറയുന്നത്. ➟താനും ദൈവമാണെങ്കിൽ, ദൈവത്തെ പ്രഥമപുരുഷനിൽ വേർതിരിച്ചു പറയാതെ, ❛ദൈവമായ/ദൈവങ്ങളായ ഞങ്ങളിൽ വിശ്വസിപ്പിൻ❜ എന്ന് പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്നെയുമല്ല, ❛ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ❜ എന്നിങ്ങനെ ദൈവത്തെയും തന്നെയും വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചത്. ➟താനും ദൈവമായിരുന്നെങ്കിൽ, ദൈവത്തെ പ്രഥമപുരുഷനിൽ വിശേഷിപ്പിക്കുകയോ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പഠിപ്പീക്കുകയോ ചെയ്യുമായിരുന്നോ❓

ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല
➦ ❝ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: ❛എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.❞ (ലൂക്കോ, 18:18-19). ➟സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17;മർക്കൊ, 10:17-18). ➟യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് ബൈബിൾതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 23:50;യോഹ, 7:12). ➟എന്നാൽ ആത്യന്തികമായി ❛നല്ലവൻ❜ എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11;സങ്കീ, 34:8;86:5;100:5;106:1). ➟ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ ❛നല്ലവൻ❜ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; ➟അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. (Joh, 5:44, Joh, 17:3, Joh, 8:40; മത്താ, 4:10). ➟പ്രമാണി യേശുവിനെ ❛ദൈവം❜ എന്നല്ല; ❛നല്ലവൻ❜ എന്നാണ് വിളിച്ചത്. ➟തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ ദൈവമാണെന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. ➟തന്നെയുമല്ല, ❛ദൈവം ഒരുവനല്ലാതെ നല്ലവനില്ല❜ എന്ന് പ്രഥമപുരുഷനിലാണ് (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) വിശേഷിപ്പിക്കുന്നത്. ➟അതായത്, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ➟താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെ പദവിയായ ❛നല്ലവൻ❜ എന്ന് വിളിച്ചപ്പോൾ ക്രിസ്തു നിഷേധിക്കുകയോ, ദൈവത്തെ പ്രഥമപുരുഷനിൽ വിശേഷിപ്പിക്കുകയോ ചെയ്യുമായിരുന്നോ❓ ➟ഭാഷയെ അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കാനാണെങ്കിൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. ➨[കാണുക: ദൈവവും ക്രിസ്തുവും]

ദൈവം ഒരുത്തൻ മാത്രം
➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന ❛ഒരേയൊരു ദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പുത്രനാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ➟ഈ വേദഭാഗത്ത്, ❛ദൈവം ഒരുവൻ❜ എന്നത് ഗ്രീക്കിൽ മോണോസ് ഹോ തെയോസ്❜ (𝐌𝐨𝐧𝐨𝐬 𝐡𝐨 𝐓𝐡𝐞𝐨𝐬) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ദൈവം ഒരുവൻ എന്നല്ല; ❛ഒരേയൊരു ദൈവം/ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നാണ്. ➟ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ➟ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗼𝗻𝗹𝘆❜ എന്ന പദവും മലയാളത്തിലെ ❛മാത്രം❜ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, പിതാവ് ഒരുത്തർ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പഠിപ്പിച്ചിരിക്കുമായിരുന്നോ❓ 

പിതാവായ ഏകദൈവമേ നമുക്കുള്ളൂ
➦ ❝ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (𝐭𝐡𝐨𝐬𝐞 𝐰𝐡𝐨 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: ❝സ്വർഗ്ഗത്തിലോ ഭൂമിയിലോ ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പഠിപ്പിക്കുന്നത്. ➟❛പിതാവായ ഏക ദൈവമേ നമുക്കുള്ളു❜ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ❛പിതാവായ ഏക ദൈവമേ നമുക്കുള്ളു❜ എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: ➨❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❛എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❜ (𝐨𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟പാതാവല്ലാതെ മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ക്രിസ്തു ദൈവവും ആയിരുന്നെങ്കിൽ, ഒരേയൊരു ദൈവം പിതാവാണെന്ന് പൗലൊസ് പഠിപ്പിക്കുമായിരുന്നോ❓

യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➨❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: (വെളി, 1:6). ➟⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧ ➟അതായത്, അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟യേശു ദൈവവുംമനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, അപ്പൊസ്തലന്മാർ വാഴുത്തുകയും സ്തുതിക്കുകയുംചെയ്ത യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും❓ ➟ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനും ഒരു ദൈവമുണ്ടാകുമോ❓

യേശു എന്നു പേരുള്ള മനുഷ്യൻ
➦ അപ്പൊസ്തലന്മാരും അവൻ മനുഷ്യനാണെന്ന് ആവർത്തിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ. യേശു ദൈവവും ആയിരുന്നെങ്കിൽ, അപ്പൊസ്തലന്മാർ ഒരിക്കൽപ്പോലും അത് പറയാതെ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും യേശു മനുഷ്യനാണെന്നും ആവർത്തിച്ച് പഠിപ്പിച്ചത് എന്തുകൊണ്ടാണ്❓ ➟യേശു പഠിപ്പിച്ച സവിശേഷമായ ഒരുകാര്യമുണ്ട്: ➨❝നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കൊ, 10:16). 

യേശുവിനെ നേരിൽക്കണ്ടവർ
➦ ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28). ➟യേശു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, കുറഞ്ഞപക്ഷം അവന് വഴിയൊരുക്കിയ യോഹന്നാൻ സ്നാപകനെങ്കിലും അതറിയാതിരിക്കുമോ❓ ➟അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് 𝟱𝟬 പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 

ചരിത്രകാരനായ ജോസീഫസ്
➦ ❛യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ❜ എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) ❛യഹൂദന്മാരുടെ പുരാതനത്വം❜ (𝐓𝐡𝐞 𝐉𝐞𝐰𝐢𝐬𝐡 𝐀𝐧𝐭𝐢𝐪𝐮𝐢𝐭𝐢𝐞𝐬) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [Antiquities of the Jews – Book XVIII, 3:3). ➟ജോസീഫസിനും യേശുവിൻ്റെ ഇരുപ്രകൃതിയുടെ കാര്യം അറിയില്ലായിരുന്നോ❓

മറിയയുടെ മക്കൾ:
➦ യേശുവിന് ❛മനുഷ്യൻ❜ എന്ന ഏകപ്രകൃതി മാത്രമേയുള്ളൂ എന്നതിൻ്റെ വ്യക്തമായ തെളിവാണ്, അവനെ പ്രസവിച്ചത് മറിയ എന്ന മനുഷ്യസ്ത്രീ ആയിരുന്നു എന്നത്. ➟❛മറിയയുടെ മകൻ❜ (മർക്കൊ, 6:3), ➟❛യേശുവിന്റെ അമ്മ❜ (യോഹ, 2:3) എന്നിങ്ങനെ 𝟯𝟳 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ സഹോദരന്മാരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്:
☛ കൊയ്നേ ഗ്രീക്കിൽ അല്ലെങ്കിൽ 𝗟𝗫𝗫-ലും 𝗡𝗲𝘄 𝗧𝗲𝘀𝘁𝗮𝗺𝗲𝗻𝘁- ലും ❛അപ്പനമ്മമാരുടെ സഹോദരങ്ങളുടെ പുത്രനെ/പുത്രന്മാരെ (𝐂𝐨𝐮𝐬𝐢𝐧/𝐂𝐨𝐮𝐬𝐢𝐧𝐬) കുറിക്കാൻ ❛𝗔𝗻𝗲𝗽𝘀𝗶𝗼𝘀❜ (ἀνεψιὸς) എന്ന ഏകവചനവും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫), ❛𝗔𝗻𝗲𝗽𝘀𝗶𝗼𝗶𝘀❜ (ἀνεψιοῖς) എന്ന ബഹുവചനവും (𝐏𝐥𝐮𝐫𝐚𝐥) കാണാം: (കൊലൊ, 4:10; തോബി, 7:2 ⁃⁃ സംഖ്യാ, 36:11). ➟എന്നാൽ യേശുവിൻ്റെ സഹോദരന്മാരെ (𝐁𝐫𝐨𝐭𝐡𝐞𝐫𝐬) കുറിക്കാൻ ആ പദമല്ല; യഥാർത്ഥ സഹോദരന്മാരെ കുറിക്കുന്ന ❛𝗔𝗱𝗲𝗹𝗽𝗵𝗼𝗶❜ (ἀδελφοὶ) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
☛ പദോൽപ്പത്തി: ❛𝗔❜ (ἀ – 𝐀𝐥𝐩𝐡𝐚) ❛ഒരേ❜ (𝐓𝐡𝐞 𝐒𝐚𝐦𝐞), ❛𝗱𝗲𝗹𝗽𝗵𝘂𝘀❜ (δελφύς) ❛ഗർഭപാത്രം❜ (𝐓𝐡𝐞 𝐰𝐨𝐦𝐛) എന്നീ രണ്ട് പദങ്ങൾ ചേർന്നാണ് പദമുണ്ടായത്. ➟ഒരേ ഗർഭപാത്രത്തിൽ നിന്ന് വന്നവനാണ് ❛സഹോദരൻ❜ (𝐀𝐝𝐞𝐥𝐩𝐡𝐨𝐬 ⁃⁃ 𝐁𝐫𝐨𝐭𝐡𝐞𝐫). ➟𝗔𝗱𝗲𝗹𝗽𝗵𝗼𝗶 എന്ന പദം 𝟭𝟭 പ്രാവശ്യം കാണാം: (മത്താ, 12:46; 12:47; മത്താ, 13:55; മർക്കൊ, 3:31; 3:32; ലൂക്കൊ, 8:19; 8:20; യോഹ, 2:12; 7:3 7:5; 7:10). ➟𝗣𝗢𝗖-യിൽ ❛പിതൃവ്യപുത്രന്‍❜ (കൊളോ, 4:10; തോബി, 7:2), ➟❛പിതൃസഹോദരന്‍മാരുടെ പുത്രന്‍മാർ❜ (സംഖ്യ, 36:11) എന്നിങ്ങനെയാണ് കാണുന്നത്.
☛ കർത്താവിൻ്റെ സഹോദരിമാരെ (𝐒𝐢𝐬𝐭𝐞𝐫𝐬) കുറിക്കാൻ ❛𝗔𝗱𝗲𝗹𝗽𝗵𝗮𝗶❜ (ἀδελφαὶ) എന്ന സ്ത്രീലിംഗപദം (𝐅𝐞𝐦𝐢𝐧𝐢𝐧𝐞) 𝟮 പ്രാവശ്യം കാണാം: (മത്താ, 13:56; മർക്കൊ, 6:3). ➟❛സഹോദരി❜ (𝐒𝐢𝐬𝐭𝐞𝐫) എന്നർത്ഥമുള്ള ❛𝗔𝗱𝗲𝗹𝗽𝗵𝗲❜ (ἀδελφή) എന്ന ഏകവചന (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പദത്തിൻ്റെ ബഹുവചന (𝐏𝐥𝐮𝐫𝐚𝐥) രൂപമാണിത്. ➟ലാസറിൻ്റെ സഹോദരിമാരെ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്: (യോഹ, 11:3). ➟അതിനാൽ യേശുവിൻ്റെ അമ്മ അവൻ്റെ സ്വന്തം അമ്മയായിരിക്കുന്നപോലെ, അവൻ്റെ സഹോദരന്മാരും സഹോദരിമാരും സ്വന്തം തന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
☛ മറിയത്തെ ❛കർത്താവിൻ്റെ അമ്മ❜ എന്ന് പറഞ്ഞിരിക്കുന്നപോലെ, അവളുടെ മറ്റ് മക്കളെ ❛കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ❜ എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:43 ⁃⁃ ഗലാ, 1:19; 1കൊരി, 9:5). ➟ഗ്രീക്കിലും ഇംഗ്ലീഷിലും യഥാക്രമം 𝗵𝗲 𝗺𝗲𝘁𝗲𝗿 𝘁𝗼𝘂 𝗞𝘆𝗿𝗶𝗼𝘂 ⁃⁃ 𝗧𝗵𝗲 𝗺𝗼𝘁𝗵𝗲𝗿 𝗼𝗳 𝘁𝗵𝗲 𝗟𝗼𝗿𝗱, 𝘁𝗼𝗻 𝗮𝗱𝗲𝗹𝗽𝗵𝗼𝗻 𝘁𝗼𝘂 𝗞𝘆𝗿𝗶𝗼𝘂 ⁃⁃ 𝗧𝗵𝗲 𝗯𝗿𝗼𝘁𝗵𝗲𝗿 𝗼𝗳 𝘁𝗵𝗲 𝗟𝗼𝗿𝗱, 𝗵𝗼𝗶 𝗮𝗱𝗲𝗹𝗽𝗵𝗼𝗶 𝘁𝗼𝘂 𝗞𝘆𝗿𝗶𝗼𝘂 ⁃⁃ 𝗧𝗵𝗲 𝗯𝗿𝗲𝘁𝗵𝗿𝗲𝗻 𝗼𝗳 𝘁𝗵𝗲 𝗟𝗼𝗿𝗱 എന്നാണ്. ➟ഗ്രീക്കുഭാഷയിൽ ഒന്നാമത്തേതിൽ സ്ത്രീലിംഗ ഏകവചന (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ആർട്ടിക്കിളും, രണ്ടാമത്തേതിൽ പുല്ലിംഗ ഏകവചന (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ആർട്ടിക്കിളും മൂന്നാമത്തേതിൽ പുല്ലിംഗ ബഹുവചന (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐏𝐥𝐮𝐫𝐚𝐥) ആർട്ടിക്കിളും ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ➟പരിശുദ്ധാത്മാവിനാൽ അവൾ ഒരു പാപരഹിതനായ മനുഷ്യക്കുഞ്ഞിനെ ഗർഭംധരിച്ചു എന്നതൊഴിച്ചാൽ, മറ്റൊരത്ഭുതവും അവൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടില്ല. ➟യേശുവിന് ഇരുപ്രകൃതി ആയിരുന്നെങ്കിൽ, മറിയത്തിൻ്റെ മറ്റു മക്കളെ യേശുവിൻ്റെ സഹോദരന്മാർ/സഹോദരിമാർ എന്ന് പറയുമായിരുന്നില്ല. ➟ഒരേ പ്രകൃതിയുള്ളവരെ മാത്രമേ സഹോദരന്മാർ/സഹോദരിമാർ എന്ന് വിശേഷിപ്പിക്കുകയുള്ളൂ. ➟പിന്നെങ്ങനെ അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെന്ന് പറയാൻ പറ്റും❓

യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം
➦ യേശുവിൻ്റെ ജീവചരിത്രം പരിശോധിച്ചാൽ, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് ആർക്കും മനസ്സിലാകും: ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല; അവളുടെ ആദ്യജാതനായ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 2:7 ⁃⁃ യോഹ, 8:40). 
➨ നമ്മുടെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവനും (മത്താ, 1:18-20; ലൂക്കൊ, 2:21), 
➨ അവളുടെ ആദ്യജാതനായി ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; ലൂക്കൊ, 2:7),
➨ അബ്രാഹാമിൻ്റെ സന്തതിയായ പുരുഷപ്രജയാകയാൽ എട്ടാം നാളിൽ പരിച്ഛേദനയേറ്റ് പ്രവചനപോലെ യേശു എന്ന് പേർ വിളിക്കപ്പെട്ടവനും (ഉല്പ, 17:10-14; മത്താ, 1:21; ലൂക്കൊ, 1:31 ⁃⁃ ലൂക്കൊ, 2:21), 
➨ മറിയത്തിൻ്റെ ആദ്യജാതനാകയാൽ പിന്നെയും മുപ്പത്തിമൂന്നുദിവസം കഴിഞ്ഞ് ദൈവത്തിനർപ്പിച്ചിട്ട് വീണ്ടെടുപ്പുവില കൊടുത്ത് വീണ്ടെടുക്കപ്പെട്ടവനും (ലൂക്കൊ, 2:7; 2:22-24 ⁃⁃ ലേവ്യ, 12:4
➨ ദൈവകൃപയോടെ ജ്ഞാനംനിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടവനും (ലൂക്കൊ, 2:40
➨ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52
➨യോർദ്ദാനിൽവെച്ച് പ്രവചനംപോലെ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38
➨ പ്രവചനങ്ങൾപോലെ പിതാവിനാൽ ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് വിളിക്കപ്പെട്ടവനും (ലൂക്കൊ, 1:32; ലൂക്കോ, 1:35 ⁃⁃ ലൂക്കൊ, 3:23
➨ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ട് മടങ്ങിയവനും (ലൂക്കൊ, 4:1
➨ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15
➨ ദൈവം യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചവനും (പ്രവൃ, 2:22 ⁃⁃ ലൂക്കൊ, 5:17
➨ ദൈവത്താൽ പാപമോചനം നല്കിയവനും (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8
➨ എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത് എന്നു ഉറക്കെ നിലവിളിച്ചവനും (മത്താ, 27:47; മർക്കൊ, 15:34; എബ്രാ, 5:7
➨ തൻ്റെ മനുഷ്യാത്മാവിനെ പിതാവായ യഹോവയുടെ കയ്യിൽ കൊടുത്തിട്ട്, നിത്യാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനും (ലൂക്കൊ, 23:46; സങ്കീ, 31:5; 1തിമൊ, 2:6; എബ്രാ, 9:14
➨ മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40
➨ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും (യോഹ, 20:17) ➟ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; ➟യേശു എന്നു പേരുള്ള മനുഷ്യനാണ്: (യോഹ, 9:11). ➟ദൈവത്താൽ ജനിച്ചുജീവിച്ചുമരിച്ചുയിർത്തവൻ എങ്ങനെ ജനനവും മരണവുമില്ലാത്തെ ദൈവമാകും❓ ➟വചനത്തെയും ഭാഷയെയും എല്ലാ വ്യാകരണ നിയമങ്ങളുടെയും അതിലംഘിക്കാതെ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി യേശുവിനുണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല.

ജഡത്തിൽ വന്നവൻ
➦ ❝ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.❞ (1യോഹ, 4:2-3). ➟ യേശുക്രിസ്തു ജഡത്തിൽ അഥവാ, മനുഷ്യനായി വന്നു സ്വീകരിക്കുന്ന/വിശ്വസിക്കുന്ന ആത്മാക്കളാണ് ദൈവത്തിൽനിന്നുള്ളത്. ➟ആ നിലയിൽ യേശുവിനെ സ്വീകരിക്കാത്ത ആത്മാക്കൾ എതിർക്രിസ്തുവിൻ്റെ ആത്മാക്കളാണെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. ➟യേശു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്ന് അവൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള യോഹന്നാനുപോലും അറിയില്ലായിരുന്നു.

☛ ക്രിസ്തു ആരാണെന്നോ, അവൻ്റെ വീണ്ടെടുപ്പുവേല എന്താണെന്നോ അറിഞ്ഞിരുന്നുവെങ്കിൽ, ഇങ്ങനെയൊരു ഉപദേശം ക്രൈസ്തവസഭയിൽ ഉണ്ടാകില്ലായിരുന്നു. [കാണുക: വീണ്ടെടുപ്പുകാരനായ ക്രിസ്തു]

ഉല്പത്തി പുസ്തകം

ഉല്പത്തി പുസ്തകം

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ: മോശെ

എഴുതിയ കാലം: ബി.സി. 1572-1532

അദ്ധ്യായങ്ങൾ: 50

വാക്യങ്ങൾ: 1,533

ബൈബിളിലെ: 1-ാം പുസ്തകം

വലിപ്പത്തിൽ: 2-ാം സ്ഥാനം

പ്രധാന വ്യക്തികൾ: ആദാം, ഹവ്വാ, ശേത്ത്, ഹാനോക്ക്, നോഹ, ശേം, അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്ക, യാക്കോബ്, ലേയ, റാഹേൽ, സില്പ, ബിൽഹ, യെഹൂദ, യോസേഫ്.

പ്രധാന സ്ഥലങ്ങൾ: ഏദെൻ തോട്ടം, അരരാത്ത് പർവ്വതം, ബാബേൽ, ഊർ, ഹാരാൻ, ബേഥേൽ, മിസ്രയിം, കനാൻ, ഹെബ്രോൻ, ശേഖേം, ശാലേം, മമ്രേ, സൊദോം, ഗൊമോറ, ഗെരാർ, ബേർ-ശേബ.

1. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് എപ്പോഴാണ്?

◼️ ആദിയിൽ (1:1)

2. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ അവസ്ഥ എന്തായിരുന്നു?

◼️ പാഴും ശൂന്യവും (1:2). [ഒന്നും രണ്ടും വാക്യങ്ങളിലുള്ളത് ദൈവസൃഷ്ടിയുടെ സംക്ഷിപ്ത രൂപവും, മൂന്നാം വാക്യംമുതൽ വിവരണവുമാണ്]

3. ദൈവം വെളിച്ചമുണ്ടാക്കിയത് എത്രാമത്തെ ദിവസമാണ്?

◼️ ഒന്നാം ദിവസം (3, 5)

4. രണ്ടാം ദിവസത്തെ സൃഷ്ടി എന്താണ്?

◼️ ആകാശം (1:6-8)

5. നല്ലത് എന്നു പറഞ്ഞിട്ടില്ലാത്തത് ഏതു ദിവസത്തെ സൃഷ്ടിയെയാണ്?

◼️ രണ്ടാം ദിവസം (1:6-8)

6. ഭൂമിയും സസ്യങ്ങളും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ മൂന്നാം ദിവസം (1:9-13)

7. എത്രാം ദിവസമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൃഷ്ടിച്ചത്?

◼️ നാലാം ദിവസം (1:14-19)

8. പറവജാതികളെയും ജലജീവികളെയും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ അഞ്ചാം ദിവസം (1:20:23)

9. എത്രാം ദിവസമാണ് ഇഴജാതികളെയും മൃഗങ്ങളെയും സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:24,25)

10. എത്രാമത്തെ ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:26-30)

11. ആരുടെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ദൈവത്തിൻ്റെ (1:26,27)

12. ഭൂമിയിലൊക്കെയും നിറഞ്ഞ് സകല ഭൂചരജന്തുവിന്മേലും വാഴുവാൻ കല്പിച്ചത് ആരോടാണ്?

◼️ മനുഷ്യരോട് (1:28)

13. ദൈവം സൃഷ്ടിച്ച സകല ഭൂചരജന്തുക്കളുടെയും ആഹാരം എന്തായിരുന്നു?

◼️ പച്ചസസ്യം (1:30)

14. ദൈവം എത്രയും നല്ലതെന്ന് കണ്ടത് ഏതു ദിവസമാണ്?

◼️ ആറാം ദിവസം (1:31)

15. താൻ ചെയ്ത പ്രവൃത്തിയിൽ നിന്നൊക്കെയും ദൈവം നിവൃത്തനായത് എത്രാം ദിവസമാണ്?

◼️ഏഴാം ദിവസം (2:2)

16. ദൈവം അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്ത ദിവസം ഏതാണ്?

◼️ ഏഴാം ദിവസം (2:3)

17. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്തിൽ നിന്നാണ്?

◼️ പൊടിയിൽനിന്ന് (2:7).

18. യഹോവയായ ദൈവം കിഴക്കു എവിടെയാണ് തോട്ടം ഉണ്ടാക്കിയത്?

◼️ ഏദെനിൽ (2:8)

19. ദൈവം ഏദെനിൽ മുളെപ്പിച്ച കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ വൃക്ഷങ്ങൾ ഏതൊക്കെ?

◼️ ജീവവൃക്ഷവും അറിവിന്റെ വൃക്ഷവും (2:9)

20. തോട്ടം നനെപ്പാനുള്ള നദി എവിടെനിന്നാണ് പുറപ്പെട്ടത്?

◼️ ഏദെനിൽനിന്നു (2:10)

21. ഏദെനിൽനിന്നു പുറപ്പെടുന്ന നദിയുടെ ഒന്നാമത്തെ ശാഖയുടെ പേർ?

◼️ പീശോൻ (2:11)

22. ഹവീലാദേശമൊക്കെയും ചുറ്റുന്ന നദി?

◼️ പീശോൻ (2:11)

23. മേത്തരം പോന്നും ഗുല്ഗുലുവും ഗോമേദകവുമുള്ള ദേശം?

◼️ ഹവീലാദേശം (2:12)

24. ഏദെനിൽനിന്നു പുറപ്പെടുന്ന രണ്ടാമത്തെ നദിയുടെ പേർ?

◼️ ഗീഹോൻ (2:13)

25. കൂശ്‌ ദേശമൊക്കെയും ചുറ്റുന്ന നദി?

◼️ ഗീഹോൻ (2:13)

26. ഏദെനിൽനിന്നു പുറപ്പെടുന്ന മൂന്നാമത്തെ നദിയുടെ പേർ?

◼️ ഹിദ്ദേക്കെൽ (2:14)

27. അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്ന നദി?

◼️ ഹിദ്ദേക്കെൽ (2:14)

28. ഏദെനിൽനിന്നു പുറപ്പെടുന്ന നാലാമത്തെ നദിയുടെ പേർ?

◼️ ഫ്രാത്ത് (2:14)

29. ഏദെൻതോട്ടം കാപ്പാൻ ദൈവം ഏല്പിച്ചത് ആരെയാണ്?

◼️ മനുഷ്യനെ (2:15)

30. തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാമെന്ന് കല്പിച്ചതാരാണ്?

◼️ ദൈവം (2:16)

31. തിന്നരുതെന്ന് ദൈവം കല്പിച്ച വൃക്ഷഫലം ഏതാണ്?

◼️ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം (2:17).

32. ‘മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല’ എന്നു കണ്ടതാരാണ്?

◼️ ദൈവം (2:18)

33. ഭൂമിയിലെ സകല മൃഗങ്ങൾക്കും പക്ഷികൾക്കും പേരിട്ടതാരാണ്?

◼️ മനുഷ്യൻ (2:19,20)

34. മനുഷ്യനിൽ നിന്നെടുത്ത എന്തുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചത്?

◼️ വാരിയെല്ല് (2:21,22)

35.  ‘ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു’ ആരുടെ വാക്കുകൾ?

◼️ ആദാമിൻ്റെ (2:23)

36. അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്നത് ആരാണ്?

◼️ പുരുഷൻ (2:24)

37. എല്ലാ കാട്ടുജന്തുക്കളെക്കാളും കൗശലമേറിയ ജീവി?

◼️ പാമ്പ് (3:1)

38. ബൈബിളിലെ ആദ്യചോദ്യം ചോദിച്ചതാര്?

◼️പാമ്പ് (3:1)

39. ദൈവകല്പനയോടു സ്ത്രീ കൂട്ടിച്ചേർത്തത് എന്താണ്?

◼️ തൊടുകയും അരുതു (3:3)

40. ‘നിങ്ങൾ മരിക്കയില്ല നിശ്ചയം’ സ്ത്രീക്ക് ആരു നല്കിയ ഉറപ്പാണ്?

◼️ പാമ്പ് (3:4)

41. ‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും’ എന്നു  ആരറിയുന്നു എന്നാണ് പാമ്പ് പറഞ്ഞത്?

◼️ ദൈവം (3:5)

42. തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടതെന്താണ്?

◼️ വൃക്ഷഫലം (3:6)

43. കണ്ണു തുറന്നപ്പോൾ തങ്ങൾ നഗ്നരെന്നു അറിഞ്ഞത് ആരൊക്കെയാണ്?

◼️ ആദാമും ഹവ്വായും (3:7)

44. എന്തുപയോഗിച്ചാണ് ആദാമും ഹവ്വായും അരയാട നിർമ്മിച്ചത്?

◼️ അത്തിയില (3:7)

45. വെയിലാറിയപ്പോൾ ഏദെൻ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആരാണ്?

◼️ യഹോവയായ ദൈവം (3:8)

46. ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചതാരൊക്കെ?

◼️ ആദവും ഹവ്വായും (3:8)

47. ദൈവം മനുഷ്യനോടു ചോദിച്ച ആദ്യത്തെ കോദ്യം?

◼️ ‘നീ എവിടെ’ (3:9)

48. നഗ്നനാകകൊണ്ടു ഭയപ്പെട്ടതാരാണ്? 

◼️ ആദാം (3:10)

49. ‘പാമ്പു എന്നെ വഞ്ചിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ ഹവ്വാ (3:13)

50. എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു ശപിക്കപ്പെട്ടിരിക്കുന്ന ജീവി?

◼️ പാമ്പ് (3:14)

51. വേദപുസ്തകത്തിലെ ആദ്യത്തെ പ്രവചനം എതാണ്?

◼️ ഉല്പത്തി 3:15

50. ‘പ്രോട്ടോ ഇവാഞ്ചലിസം’ എന്നറിയപ്പെടുന്ന വാക്യം ഏതാണ്?

◼️ ഉല്പത്തി 3:15

52. ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?

◼️ ആദാം (3:17)

53. ജീവനുള്ളവർക്കെല്ലാം മാതാവ് ആരാണ്?

◼️ ഹവ്വാ (3:20)

54. ആദാമിനും ഹവ്വായ്ക്കും തോൽകൊണ്ട് ഈടുപ്പുണ്ടാക്കി കൊടുത്തതാര്?

◼️ ദൈവം (3:21)

55. ഏതു വൃക്ഷത്തിൻ്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുന്നത്?

◼️ ജീവവൃക്ഷത്തിന്റെ (3:22)

56. ആദാമിനെയും ഹവ്വായേയും പുറത്താക്കിയശേഷം ഏദെൻ തോട്ടത്തിന് കാവൽ നിർത്തിയത് ആരെയാണ്?

◼️ കെരൂബുകളെ (3:24)

57. ഭൂമിയിൽ ആദ്യം ജനിച്ച മനുഷ്യൻ?

◼️ കയീൻ (4:1)

58. ആദാമിൻ്റെ രണ്ടാമത്തെ മകൻ?

◼️ ഹാബെൽ (4:2)

59. കയീൻ്റെ തൊഴിൽ എന്തായിരുന്നു?

◼️ കൃഷിക്കാരൻ (4:2)

60. ഭൂമിയിലെ ആദ്യത്തെ ഇടയൻ?

◼️ ഹാബേൽ (4:2)

61. യഹോവ പ്രസാദിച്ചത് ആരുടെ വഴിപാടിലാണ്?

◼️ ഹാബേലിൻ്റെ (4:4)

62. ആദ്യമായി കോപിച്ചവൻ ആരാണ്?

◼️ കയീൻ (4:5)

63. യഹോവ കയീൻ്റെ യാഗത്തിൽ പ്രസാദിക്കാതിരുന്നത് എന്താണ്?

◼️ നല്ലയാഗം കഴിക്കാഞ്ഞതിനാൽ (4:7)

64. നന്മ ചെയ്യാത്തവരുടെ വാതിൽക്കൽ കിടക്കുന്നതെന്താണ്?

◼️ പാപം (4:7)

65. ആദ്യം മരിച്ച വ്യക്തി?

◼️ ഹാബേൽ (4:8)

66. ‘ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ’ ആരുടെ വാക്കുകൾ?

◼️ കയീൻ്റെ (4:9)

67. ആരെ കൊന്നാലാണ് അവന്നു ഏഴിരട്ടി പകരം കിട്ടുമെന്ന് ദൈവം പറഞ്ഞത്?

◼️ കയീനെ (4:15)

68. യഹോവയുടെ സന്നിധിവിട്ട് കയീൻ പോയി പാർത്ത ദേശമേതാണ്?

◼️ നോദ് (4:16)

69. കയീൻ്റെ മകൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

70. മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ പട്ടണത്തിൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

71. ആദാ എന്നും സില്ലാ എന്നും രണ്ടു ഭാര്യമാരെ എടുത്തതാരാണ്?

◼️ ലാമെക്ക്  (4:19)

72. കൂടാര വാസികൾക്കും പശുപാലകർക്കും പിതാവാര്? 

◼️ യാബാൽ (4:20)

73. ആരാണ് കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്?

◼️ യൂബാൽ (4:21)

74. ചെമ്പുകൊണ്ടും ഇരിമ്പു കൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ ആരാണ്?

◼️ തൂബൽകയീൻ (4:22)

75. ലാമെക്കിൻ്റെ മകളും തൂബൽകയീന്റെ പെങ്ങളും ആരാണ്?

◼️ നയമാ (4:22)

76. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എത്ര ഇരട്ടി പകരം ചെയ്യും?

◼️ എഴുപത്തേഴിരട്ടി (4:24)

77. കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം ആദാമിനു നല്കിയ സന്തതിയാരാണ്?

◼️ ശേത്ത് (4:25)

78. ആരുടെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്?

◼️ ഏനോശിൻ്റെ (4:26)

79. ആദാമിനു എത്ര വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്?

◼️ നൂറ്റിമുപ്പത് (5:3)

80. ആദാം തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ജനിപ്പിച്ച മകൻ?

◼️ ശേത്ത് (5:3)

81. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ എണ്ണൂറ് (5:4)

82. ആദാമിൻ്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി മുപ്പത് (5:5)

83. ജനിക്കാതെ രണ്ടുവട്ടം മരിച്ച വ്യക്തികൾ ആരൊക്കെ?

◼️ ആദാമും ഹവ്വായും (2:17; 3:6; 5:5). [വൃക്ഷഫലം തിന്നനാളിൽ ആത്മമരണവും പിന്നെ ശാരീരിക മരണവും സംഭവിച്ചു]

84. ശേത്ത് എത്രവയസ്സിൽ എനോശിനെ ജനിപ്പിച്ചു?

◼️ നൂറ്റഞ്ച് (5:6)

85. ശേത്തിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി പന്ത്രണ്ട് (5:8)

86. കേനാൻ ജനിക്കുമ്പോൾ എനോശിൻ്റെ പ്രായം?

◼️ തൊണ്ണൂറ് (5:9)

87. എനോശിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തഞ്ച് (5:11)

88. കേനാൻ എത്രവയസ്സിൽ മഹലലേലിനെ ജനിപ്പിച്ചു?

◼️ എഴുപത് (5:12)

89. കേനാന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തിപ്പത്ത് (5:12)

90. യാരെദ് ജനിക്കുമ്പോൾ മഹലലേലിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:15)

91. മഹലലേലിന്റെ ആയുഷ്കാലം എത്ര?

◼️ തൊണ്ണൂറ്റഞ്ച് (5:17)

92. യാരെദ് എത്രവയസ്സിൽ ഹാനോക്കിനെ ജനിപ്പിച്ചു?

◼️ നൂറ്ററുപത്തിരണ്ട് (5:18)

93. യാരെദിന്റെ ആയൂഷ്കാലം എത്ര?

◼️ തൊള്ളായിരത്തറുപത്തിരണ്ട് (5:20)

94. മെഥൂശലഹ് ജനിക്കുമ്പോൾ ഹാനോക്കിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:21)

85. ദൈവത്തോടുകൂടെ നടന്നതാരാണ്?

◼️ ഹാനോക്ക് (5:22)

86. ഹാനോൿ എത്രസംവത്സരം ദൈവത്തോടുകൂടെ നടന്നു?

◼️ മൂന്നൂറ് (5:22)

87. ഹനോക്കിന്റെ ആയുഷ്കാലം എത്ര?

◼️ മുന്നൂറ്ററുപത്തഞ്ച് 5:23)

88. ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയായത് ആരാണ്?

◼️ ഹാനോക്ക് (5:24)

89. ജനിച്ചിട്ട് മരിക്കാതിരുന്നത് ആരാണ്?

ഹാനോക്ക് (5:24)

90. മെഥൂശലഹിൻ്റെ എത്രാം വയസ്സിൽ ലാമേക്കിനെ ജനിപ്പിച്ചു?

◼️ നൂറ്റെൺപത്തേഴ് (5:25)

91. മെഥൂശലഹിന്റെ ആയൂഷ്കാലം?

◼️ തൊള്ളായിരത്തറുപത്തൊമ്പത് (5:27)

92. ഏറ്റവും അധികം നാൾ ജീവിച്ചിരുന്ന വ്യക്തി ആരാണ്?

◼️ മെഥൂശലഹ്: 969 വർഷം (5:27)

93. നോഹ ജനിക്കുമ്പോൾ ലാമെക്കിൻ്റെ പ്രായം?

◼️ നൂറ്റെൺപത്തിരണ്ട് (5:28)

94. നോഹ എന്ന പേരിനർത്ഥം?

◼️ ആശ്വാസം (5:29)

95. ലാമേക്കിന്റെ ആയൂഷ്കാലം?

◼️ എഴുനൂറ്റെഴുപത്തേഴ് (5:31)

96. നോഹയ്ക്കു മക്കൾ ജനിക്കുമ്പോഴത്തെ പ്രായം?

◼️ അഞ്ചൂറ് വയസ്സ് (5:32)

97. നോഹയുടെ മക്കൾ ആരൊക്കെ?

◼️ ശേം, ഹാം, യാഫെത്ത് (5:32)

98. മനുഷ്യൻ്റെ ആയുസ്സ് എത്ര സംവത്സരമാകുമെന്നാണ് യഹോവ അരുളിച്ചെയ്തത്?

◼️ നൂറ്റിരുപതു സംവത്സരം (6:3)

99. മനുഷ്യൻ്റെ നിരൂപണമൊക്കെയും ദോഷമുള്ളതെന്ന് കണ്ടതാരാണ്?

◼️ യഹോവ (6:5)

100. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു അനുതപിച്ചത് ആരാണ്?

◼️ യഹോവ (6:6)

101. യഹോവയുടെ കൃപ ലഭിച്ച വ്യക്തി?

◼️ നോഹ (6:8)

102. ദൈവത്തോടു കൂടെനടന്ന രണ്ടാമത്തെ വ്യക്തി?

◼️ നോഹ (6:9)

103. ഏതു മരംകൊണ്ടാണ് നോഹ പെട്ടകം നിർമ്മിച്ചത്?

◼️ ഗോഫേർ മരം (6:14)

104. മുന്നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവുമായി ദൈവം നോഹയോടു ഉണ്ടാക്കാൻ കല്പിച്ചതെന്താണ്?

◼️ പെട്ടകം (6:15)

105. എത്ര തട്ടായിട്ടാണ് പെട്ടകം ഉണ്ടാക്കാൻ കല്പിച്ചത്?

◼️ മൂന്ന് (6:16)

106. ഭൂമിയിൽ ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ താൻ എന്തു വരുത്തുമെന്നാണ് ദൈവം കല്പിച്ചത്?

◼️ ജലപ്രളയം (6:17)

107. ജലപ്രളയം ഉണ്ടായപ്പോൾ നോഹയുടെ പ്രായം?

◼️ അറുനൂറ് (7:6)

108. ആഴിയുടെ ഉറവുകൾ തുറന്നതെന്നാണ്?

◼️ രണ്ടാം മാസം പതിനേഴാം തിയ്യതി (7:11)

109. ഭൂമിയിൽ എത്രദിവസം മഴപെയ്തു?

 ◼️ നാല്പതു രാവും നാല്പതു പകലും (7:12)

110. നോഹയും കുടുംബവും എത്രപേർ പെട്ടകത്തിൽ കടന്നു?

◼️ എട്ടുപേർ (7:13)

111. സർവ്വ ജീവജാലങ്ങളിലും എത്രപേർവീതം പെട്ടകത്തിൽ കടന്നു?

◼️ ഈരണ്ടീരണ്ട് (7:14,15)

112. പെട്ടകത്തിൻ്റെ വാതിൽ അടച്ചത് ആരാണ്?

◼️ യഹോവ (7:16)

113. ഭൂമിയിലെ ഉയർന്ന പർവ്വതങ്ങളേക്കാൾ എത്രമുഴം വെള്ളംപൊങ്ങി?

◼️ പതിനഞ്ചു മുഴം (7:19,20)

114. പ്രളയകാലത്ത് എത്രദിവസം വെള്ളം പെങ്ങിക്കൊണ്ടിരുന്നു?

◼️ 150 ദിവസം (7:24)

115. ‘ദൈവം ഓർത്തു’ എന്ന് എഴുതിയിരിക്കുന്ന ആദ്യവ്യക്തി?

◼️ നോഹ (8:1)

116. പെട്ടകം ഉറച്ചത് എന്നായിരുന്നു?

◼️ ഏഴാം മാസം 17-ാം തീയതി (8:4)

117. വെള്ളം കുറഞ്ഞിട്ട് പർവ്വതശിഖരങ്ങൾ കാണായത് എപ്പോഴാണ്?

◼️ പത്താം മാസം ഒന്നാം തിയ്യതി (8:5)

118. പെട്ടകം ഉറച്ചശേഷം എത്രദിവസം കഴിഞ്ഞാണ് കിളിവാതിൽ തുറന്നത്?

◼️ നാല്പതു ദിവസം (8:6)

119. വേദപുസ്തകത്തിൽ പേർ പറയുന്ന ആദ്യത്തെ പക്ഷി ഏതാണ്?

◼️ മലങ്കാക്ക (8:7)

120. വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു നോഹ അയച്ച പക്ഷി ഏതാണ്?

◼️ പ്രാവ് (8:8)

121. ആദ്യം പേർ പറഞ്ഞിരിക്കുന്ന വൃക്ഷം?

◼️ ഒലിവ് (8:11)

122. നോഹ എത്രപ്രാവശ്യം പ്രാവിനെ പുറത്തുവിട്ടു?

◼️ മൂന്നുപ്രാവശ്യം (8:8, 8:10, 8:12)

123. നോഹയുടെ ആയുസ്സിൻ്റെ എത്രാം വർഷമാണ് വെള്ളം വറ്റിയത്?

◼️ ആറുനൂറ്റൊന്നാം സംവത്സരം (8:13)

124. ആരുടെ യാഗത്തിലാണ് യഹോവ സൗരഭ്യവാസന മണത്തത്?

◼️ നോഹയുടെ (8:20,21)

125. ആരുടെ മനോനിരൂപണമാണ് ബാല്യംമുതൽ ദോഷമുള്ളത്?

◼️ മനുഷ്യൻ്റെ (8:21)

126. ഏത് കാലത്തോളമാണ് വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകാത്തത്?

◼️ ഭൂമിയുള്ള കാലത്തോളം (8:22)

127. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവാൻ ദൈവം കല്പിച്ചത് ആരോടാണ്?

◼️ നോഹയോടും പുത്രന്മാരോടും (9:1)

128. ജലപ്രളയത്തിനുശേഷം മനുഷ്യനു ആഹാരമായി കൊടുത്തതെന്താണ്?

◼️ ഭൂചരജന്തുക്കൾ (9:3)

129. രക്തത്തോടുകൂടെ മാംസം തിന്നാൻ വിലക്കിയതെന്താണ്?

◼️ പ്രാണൻ രക്തത്തിലായതുകൊണ്ട് (9:4)

130. പ്രാണനായ രക്തം ചൊരിയിച്ചാൽ പകരം ചോദിക്കന്നത് ആരാണ്?

◼️ ദൈവം (9:5)

131. സകലജഡവും നശിക്കാൻ തക്കവണ്ണം ഇനി എന്തുണ്ടാകില്ലെന്നാണ് ദൈവം നിയമം ചെയ്തത്?

◼️ ജലപ്രളയം (9:11, 15)

132. ദൈവം നോഹയോട് ചെയ്ത ഉടമ്പടിയുടെ അടയാളമെന്താണ്?

◼️ മഴവില്ല് (9:13)

133. കനാൻ്റെ പിതാവാരാണ്?

◼️ ഹാം (9:18)

134. ആരെക്കൊണ്ടാണ് ഭൂമി ഒക്കെയും നിറഞ്ഞത്?

◼️ ശേം ഹാം യാഫെത്ത് (9:19)

135. ആദ്യ മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയത് ആരാണ്?

◼️ നോഹ (9:20)

136. ആദ്യം വീഞ്ഞുകുടിച്ചു ലഹരിപിടിച്ച വ്യക്തി?

◼️ നോഹ (9:21)

137. നോഹയുടെ നഗ്നത കണ്ട മകൻ?

◼️ ഹാം (9:22)

138. അപ്പൻ്റെ നഗ്നത മറച്ച മക്കൾ?

◼️ ശേമും യാഫെത്തും (9:23)

139. നോഹയാൽ ശപിക്കപ്പട്ടത് ആരാണ്?

◼️ ഹാമിൻ്റെ പുത്രൻ കനാൻ (9:25)

140. നോഹയുടെ പുത്രന്മാരിൽ ആരുടെ ദൈവമായിട്ടാണ് യഹോവ സ്തുതിക്കപ്പെടുന്നത്?

◼️ ശേമിൻ്റെ (9:26)

141. ശേമിന്റെ കൂടാരങ്ങളിൽ വസിക്കുന്നതാരാണ്?

◼️ യാഫെത്ത് (9:27)

142. കനാൻ ആർക്കൊക്കെ ദാസനാകും?

◼️ ശേമിനും യാഫെത്തിനും (9:27)

143. ജലപ്രളയത്തിന്റെ ശേഷം നോഹ എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ മുന്നൂറ്റമ്പത് (9:28)

144. നോഹയുടെ ആയുഷ്കാലം?

◼️ തൊള്ളായിരത്തമ്പത് സംവത്സരം (9;29)

145. യാഫെത്തിന്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് ഏത്രപേരുണ്ട്?

◼️ 14 പേർ (10:2-4). [7 പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. 7 പൗത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ, എലീശാ, തർശീശ്, കിത്തീം, ദോദാനീം.]

146. ജാതികളുടെ ദ്വീപുകൾ  കുലംകുലമായും പിരിഞ്ഞത് ആരിൽനിന്നാണ്?

◼️ യാഫെത്തിൽനിന്ന് (10;5)

147. ഹാമിനു പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

◼️ 30 പേർ (10:6-18). [4 പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. 26 പൗത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; ശെബയും, ദെദാനും, നിമ്രോദ്, ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം, കഫ്തോരീം, സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോർയ്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ.]

148. ഭൂമിയിലെ ആദ്യവീരൻ?

◼️ നിമ്രോദ് (10:8)

149. യഹോയുടെ മുമ്പാകെ നായാട്ടുവീരനായി അറിയപ്പെട്ടത് ആരാണ്?

◼️ നിമ്രോദ് (10:9)

150. ബൈബിളിലെ ആദ്യ പഴഞ്ചൊല്ല് ആരുടെ പേരിലാണ്?

◼️ നിമ്രോദിൻ്റെ (10:9)

151. നിമ്രോദിന്റെ രാജ്യത്തിന്റെ ആരംഭം എവിടെനിന്നാണ്?

◼️ ശിനാർദേശത്ത് (10:10)

152. ആരിൽ നിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്?

◼️ കസ്ളൂഹീമിൽ നിന്ന് (10:13)

153. കനാൻ്റെ ആദ്യജാതൻ ആരാണ്?

◼️ സീദോൻ (10:15)

154. ശേമിൻ്റെ പുത്രന്മാരും പൗത്രന്മാരും ചേർത്ത് എത്രപേരാണ്?

◼️26 പേർ (10:22-29). [5 പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. 21 പൗത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്, ശാലഹ്, ഏബെർ, പേലെഗ്, യൊക്താൻ, അല്മോദാദ്, ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ, ശെബാ, ഓഫീർ, ഹവീലാ, യോബാബ്.]

155. ഭൂവാസികൾ പിരിഞ്ഞുപോയത് ആരുടെ കാലത്താണ്?

◼️ പേലെഗിൻ്റെ കാലത്ത് (10:25)

156. ഭൂമിയിൽ ജലപ്രളയത്തിനുശേഷം ജാതികളും വംശങ്ങളും ഉത്ഭവിച്ചത് ആരുടെ പുത്രന്മാരിൽ നിന്നാണ്?

◼️ നോഹയുടെ (10:32)

157. എവിടെയാണ് ആകാശത്തോളം എത്തുന്ന ഗോപുരം പണിതത്?

◼️ ശിനാർ ദേശത്ത് (11:2-4)

158. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണോൻ ആരാണ് ഇറങ്ങിവന്നത്?

◼️ യഹോവ (11:5)

159. എവിടെവെച്ചാണ് ദൈവം മനുഷ്യൻ്റെ ഭാഷ കലക്കിയത്?

◼️ ശിനാർദേശത്ത് (11:2, 9)

160. ഭാഷ കലക്കുകയാൽ ശിനാർ സമതലത്തിനു വന്ന പേര്?

◼️ ബാബേൽ (11:9)

161. യഹോവ മനുഷ്യരെ ഭൂതലംമുഴുവൻ ചിതറിച്ചത് എവിടെവെച്ചാണ്?

◼️ ബാബേൽ (11:9)

162. ശേമിന്നു എത്ര വയസ്സായപ്പോൾ അർപ്പക്ഷാദിനെ ജനിപ്പിച്ചു?

◼️ നൂറ് (11:10)

163. ശേമിൻ്റെ ആയുഷ്കാലം?

◼️ 600 സംവത്സരം (11:11)

164. അർപ്പക്ഷാദിൻ്റെ മകൻ്റെ പേര്?

◼️ ശാലഹ് (11:12)

165. ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് എത്ര സംവത്സരം ജീവിച്ചു?

◼️ നാനൂറ്റിമൂന്നു സംവത്സരം (11:13)

166. ശാലഹിന്നു എത്ര വയസ്സായപ്പോൾ ഏബെർ ജനിച്ചു?

◼️ മുപ്പതു വയസ്സ് (11:14)

167. ശാലഹിൻ്റെ ആയുഷ്കാലം?

◼️ നാനൂറ്റിമുപ്പത്തിമൂന്നു (11:15)

168. ഏബെരിൻ്റെ മകൻ്റെ പേര്?

◼️ പേലെഗ് (11:16)

169. പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ എത്ര സംവത്സരം ജീവിച്ചു?

◼️ നാനൂറ്റിമുപ്പതു സംവത്സരം (11:17)

170. പേലെഗ് എത്ര വയസ്സായപ്പോൾ രെയൂവിനെ ജനിപ്പിച്ചു?

◼️ മുപ്പതു വയസ്സ് (11:18)

171. പേലെഗിൻ്റെ ആയുഷ്കാലം?

◼️ ഇരുന്നുറ്റിമുപ്പത്തൊമ്പത് (11:19)

172. രെയൂവിൻ്റെ മകൻ്റെ പേര്?

◼️ ശെരൂഗ് (11:20)

173. ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ എത്ര സംവത്സരം ജീവിച്ചു?

◼️ ഇരുനൂറ്റേഴ് സംവത്സരം (11:21)

174. ശെരൂഗ് എത്ര വയസ്സായപ്പോൾ നാഹോരിനെ ജനിപ്പിച്ചു?

◼️ മുപ്പതു വയസ്സ് (11:23)

175. ശെരൂഗിൻ്റെ ആയുഷ്കാലം?

◼️ ഇരുന്നൂറ്റിമുപ്പത് (11:23)

176. നാഹോരിൻ്റെ മകൻ്റെ പേര്?

◼️ തേരഹ് (11:24)

177. തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ എത്ര സംവത്സരം ജീവിച്ചു?

◼️ നൂറ്റി പത്തൊമ്പത് (11:25)

178. തേരഹിന്നു എത്ര വയസ്സായപ്പോൾ അബ്രാം, നാഹോർ, ഹാരാൻ എന്നിർ ജനിപ്പിച്ചത്?

◼️ എഴുപത് വയസ്സ് (11:26)

179. ഹാരാൻ്റെ മകൻ്റെ പേര്?

◼️ ലോത്ത് (11:27)

180. തേരഹിന്നു മുമ്പെ ഊരിൽവെച്ചു മരിച്ചുപോയ മകൻ?

◼️ ഹാരാൻ (11:28)

181. അബ്രാമിന്റെ ഭാര്യയുടെ പേര്?

◼️ സാറായി (11:29)

182. ഹാരാന്റെ മകളും നാഹോറിൻ്റെ ഭാര്യയും ആരാണ്?

◼️ മിൽക്ക (11:29)

183. മച്ചിയായിരുന്ന ബൈബിളിലെ ആദ്യത്തെ സ്ത്രീ?

◼️ സാറായി (11:30)

184. ഏത് കൽദയ പട്ടണത്തിൽ നിന്നാണ് തേരഹും മക്കളും ഹാരാനിൽ വന്നു പാർത്തത്?

◼️ ഊർ (11:31)

185. തേരഹ് മരിച്ചത് എവിടെവച്ച്?

◼️ ഹാരാൻ (11:32)

186. ലോത്തിൻ്റെ വല്യപ്പൻ മരിച്ച സ്ഥലവും, ലോത്തിൻ്റെ അപ്പൻ്റെ പേരും ഒന്നാണ്. എന്താണത്?

◼️ ഹാരാൻ (11:31,32)

187. ഹാരാനിൽനിന്നു ഏതു ദേശത്തെക്കു പോകാനാണ് യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്?

◼️ കാണിപ്പാനിരിക്കുന്ന ദേശത്തെക്ക് (12:1)

188. അബ്രാമിനോടുകൂടെ ഹാരാനിൽനിന്നു പുറപ്പെട്ട മറ്റൊരാൾ?

◼️ ലോത്ത് (12:4)

189. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

◼️ എഴുപത്തഞ്ച് (12:4)

190. ദൈവം കാണിപ്പാനിരുന്ന ഏതു ദേശത്താണ് അബ്രാം എത്തിയത്?

◼️ കനാൻ (12:5)

191. അബ്രാം ആദ്യമായി യാഗപീഠം പണിതത് എവിടെയാണ്?

◼️ കനാനിൽ (12:5, 7)

192. ആദ്യമായി യഹോവയുടെ നാമത്തിൽ ആരാധന കഴിച്ച വ്യക്തി?

◼️ അബ്രാം 12:8)

193. കനാനിൽ ക്ഷാമമുണ്ടായപ്പോൾ അബ്രാം എവിടേക്കാണ് പോയത്?

◼️ മിസ്രയീമിൽ (12:10)

194. സൗന്ദര്യമുള്ള സ്ത്രീയെന്ന് ആദ്യമായി വിളിക്കപ്പെട്ടത് ആരാണ്?

◼️ സാറായി (12:11, 14)

195. മരണഭയത്താൽ ഭാര്യയെ സഹോദരിയെന്നു പറഞ്ഞ ആദ്യവ്യക്തി?

◼️ അബ്രാം (12:12,13)

196. ഫറവോന്റെ മുമ്പാകെ പ്രശംസിക്കപ്പെട്ട സ്ത്രീ?

◼️ സാറായി (12:15)

197. സാറായി നിമിത്തം നന്മ ലഭിച്ചതാർക്കാണ്?

◼️ അബ്രാമിന് (12:16)

198. സാറായി നിമിത്തം അത്യന്തം ദണ്ഡിപ്പിക്കപ്പെട്ടത് ആരാണ്?

◼️ ഫറവോനും കുടുംബവും (12:17)

199. അബ്രാം സാറായിയെ സഹോദരി എന്ന് പറഞ്ഞത് എവിടെവെച്ചാണ്?

◼️ മിസ്രയീമിൽ (12:19)

200. കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ ബഹുസമ്പന്നൻ ആരായിരുന്നു?

◼️ അബ്രാം (13:2)

201. സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു ഒന്നിച്ചു പാർപ്പാൻ കഴിയാതിരുന്നത് ആർക്കൊക്കെ?

◼️ അബ്രാമിനും ലോത്തിനും 13:6)

202. ആരുടെ ഇടയന്മാർക്കു തമ്മിലാണ് പിണക്കമുണ്ടായത്?

◼️ അബ്രാമിൻ്റെയും ലോത്തിൻ്റെയും (13:7)

203. യഹോവയുടെ തോട്ടം പോലെയുള്ള പ്രദേശമേതാണ്?

◼️ യോർദ്ദാന്നരികെയുള്ള പ്രദേശം (13:10)

204. ലോത്ത് തിരഞ്ഞെടുത്ത പ്രദേശം?

◼️ യോർദ്ദാന്നരികെയുള്ള പ്രദേശം (13:11)

205. അബ്രാം ഏത് ദേശത്ത് പാർക്കുമ്പോഴാണ് ലോത്ത് വിട്ടുപിരിഞ്ഞത്?

◼️ കനാൻ ദേശത്ത് (13:12)

206. ലോത്ത് എവിടെവരെയാണ് തൻ്റെ കൂടാരം നീക്കി നീക്കി അടിച്ചത്?

◼️ സൊദോംവരെ (13:12)

207. ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നവർ ആരാണ്?

◼️ സൊദോം നിവാസികൾ (13:13)

208. ദൈവം അബ്രാമിനും അവൻ്റെ സന്തതിക്കും ശാശ്വതമായി കൊടുമെന്നു പറഞ്ഞ ദേശമേത്?

◼️ കനാൻ (13:15)

209. മമ്രേയുടെ തോട്ടം എവിടെയാണ്?

◼️ ഹെബ്രോനിൽ (13:18)

210. അബ്രാമിൻ്റെ കാലത്തെ ശിനാർ രാജാവ്?

◼️ അമ്രാഫെൽ (14:1)

211. അബ്രാമിൻ്റെ കാലത്തെ സൊദോം രാജാവ്?

◼️ ബേരാ (14:2)

212. ഏത് താഴ്വരയാണ് ഇപ്പോൾ ഉപ്പുകടൽ (ചാവുകടൽ) എന്നറിയപ്പെടുന്നത്?

◼️ സിദ്ദീംതാഴ്വര (14:3)

213. സൊദോം രാജാവും ഗൊമോരാ രാജാവും വീണ കീൽകുഴികൾ എവിടെയാണ്?

◼️ സിദ്ദീംതാഴ്വരയിൽ (14:10

214. എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട വ്യക്തി?

◼️ അബ്രാം (14:13)

215. ലോത്തിനെ രക്ഷിക്കാൻ അബ്രാം എത്ര അഭ്യാസികളുമായാണ് പോയത്?

◼️ മുന്നൂറ്റിപതിനെട്ട് (14:14)

216. രാജാക്കന്മാരെ തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ ഏതു താഴ്വരയിൽ വെച്ചാണ് സോദോം രാജാവ് എതിരേറ്റത്?

◼️ രാജതാഴ്വര (ശാവേ താഴ്വര) (14:17)

217. ആരാണ് ശാലേം രാജാവ്?

◼️ മൽക്കീസേദെക്ക് (14:18)

218. അപ്പവും വീഞ്ഞുമായി വന്ന് അബ്രാമിനെ എതിരേറ്റത് ആരാണ്?

◼️ മൽക്കീസേദെക്ക് (14:18)

219. അത്യുന്നതനായ ദൈവത്തിന്റെ ആദ്യ പുരോഹിതൻ?

◼️ ശാലേംരാജാവായ മൽക്കീസേദെൿ (14:18)

220. അബ്രാം സകലത്തിലും ദശാംശം കൊടുത്തതാർക്കാണ്?

◼️ മൽക്കീസേദെക്കിന് (14:20)

221. ‘ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക’ എന്ന് അബ്രാമിനോട് പറഞ്ഞതാരാണ്?

◼️ സൊദോം രാജാവ് (14:21)

222. യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്തതാരാണ്?

◼️ അബ്രാം (14:23)

223. ‘ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും’ എന്ന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ലഭിച്ചത് ആർക്കാണ്?

◼️ അബ്രാമിന് (15:1)

224. അബ്രാമിൻ്റെ സ്വത്തിന് അവകാശിയായിരുന്ന ദാസനാരാണ്?

◼️ എലെയാസർ (15:2)

225. അബ്രാമിന്നു നീതിയായി കണക്കിട്ടതെന്താണ്?

◼️ യഹോവയിലുള്ള വിശ്വസം (15:6)

226. ഒരു ഗാഢനിദ്രയും ഭീതിയും അന്ധതമസ്സും വന്നത് ആരുടെ മേലാണ്?

◼️ അബ്രാഹാമിൻ്റെ മേൽ (15:12)

227. അബ്രാമിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു എത്ര സംവത്സരം പ്രവാസികളാകുമെന്നാണ് ദൈവം പറഞ്ഞത്?

◼️ നാനൂറു സംവത്സരം (15:13)

228. എത്രാമത്തെ തലമുറ മിസ്രയീമിൽ നിന്ന് മടങ്ങിവരുമെന്നാണ് പറഞ്ഞിരിക്കുന്നത്?

◼️ നാലാം തലമുറ (15:16).

229. അബ്രാഹാം യാഗമർപ്പിക്കാൻ പിളർന്നുവെച്ച ഭാഗങ്ങളുടെ നടുവെ കടന്നുപോയത് എന്താണ്?

◼️ ജ്വലിക്കുന്ന ഒരു പന്തം (15:17)

230. ഏത് ദേശത്തിൻ്റെ അതിരാണ് മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ളത്?

◼️ കനാൻ (15:18)

231. സാറായിയുടെ മിസ്രയീമ്യദാസിയുടെ പേര്?

◼️ ഹാഗാർ (16:1)

231. ആരാണ് തൻ്റെ മിസ്രയീമ്യ ദാസിയായ ഹാഗാറിനെ അബ്രാമിനു ഭാര്യയായി കൊടുത്തത്?

◼️ സാറായി (16:3)

232. ഗർഭം ധരിച്ചപ്പോൾ യജമാനത്തി കണ്ണിന്നു നിന്ദിതയായത് ആർക്കാണ്?

◼️ ഹാഗാറിന് (16:4)

233. ‘യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ’ ആരുടെ വാക്കുകൾ?

◼️ സാറായിയുടെ (16:5)

234. സാറായി കാഠിന്യം തുടങ്ങിയപ്പോൾ അവളെ വിട്ടു ഓടിപ്പോയതാരാണ്?

◼️ ഹാഗാർ (16:6)1

235. മരുഭൂമിയിൽ ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ ഹാഗാറിനെ കണ്ടതാരാണ്?

◼️ യഹോവയുടെ ദൂതൻ (16:7)

236. ദൈവത്തിൻ്റെ ദൂതൻ സംസാരിച്ച ആദ്യത്തെ സ്ത്രീ?

◼️ ഹാഗാർ (16:7,8)

237. ജനനത്തിനു മുമ്പേ പേർവിളിക്കപ്പെട്ട ആദ്യവ്യക്തി?

◼️ യിശ്മായേൽ (16:11)

237. കാട്ടുകഴുതയെ പോലുള്ളവൻ ആരാണ്?

◼️ യിശ്മായേൽ (16:11,12)

237. ‘എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ’ എന്നു പറഞ്ഞതാരാണ്?

◼️ ഹാഗാർ (16:13)

238. യഹോവയ്ക്കു ‘ദൈവമേ, നീ എന്നെ കാണുന്നു’ (ഏൽ റോയി) എന്നു പേർ വിളിച്ചത് ആരാണ്?

◼️ ഹാഗാർ (16:13)

239. ഹാഗാറുമായി ദൂതൻ സംസാരിച്ച സ്ഥലത്തെ കിണറിൻ്റെ പേര്?

◼️ ബേർ ലഹരീ രോയി (16:14)

240. ഹാഗാർ യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എത്ര വയസ്സായിരുന്നു?

◼️ എൺപത്താറ് (16:16)

241. യഹോവ അബ്രാമിന്നു രണ്ടാമതു പ്രത്യക്ഷനായപ്പോൾ തനിക്ക് എത്ര വയസ്സായിരുന്നു?

◼️ തൊണ്ണൂറ്റൊമ്പത് (17:1)

242. അബ്രാഹാം എന്ന പുതിയ പേരിൻ്റെ അർത്ഥമെന്താണ്?

◼️ ബഹുജാതികൾക്കു പിതാവ് (17:4,5)

243. യഹോവ നിത്യനിയമം സ്ഥാപിച്ചത് ആരുമായിട്ടാണ്?

◼️ അബ്രാഹാമുമായി (17:7)

244. യഹോവ അബ്രാഹാമിനും സന്തതികൾക്കും ശാശ്വതാവകാശമായി നല്കുമെന്നു പറഞ്ഞ ദേശമേതാണ്?

◼️ കനാൻ (17:8)

245. യഹോവ അബ്രാഹാമിന്നു നല്കിയ നിത്യനിയമത്തിൻ്റെ അടയാളം എന്താണ്?

◼️ പരിച്ഛേദന (17:10,11)

246. ഒരു എബ്രായൻ പരിച്ഛേദന ഏല്ക്കേണ്ടത് എപ്പോൾ?

◼️ എട്ടാം നാൾ (17:12)

247. പരിച്ഛേദന ഏൽക്കാത്ത പുരുഷപ്രജയെ എന്തുചെയ്യണം?

◼️ ജനത്തിൽ നിന്നു ഛേദിച്ചു കളയേണം (17:14)

248. സാറായിക്ക് ദൈവം നല്കിയ പുതിയ പേരെന്താണ്?

◼️ സാറാ (17:15)

249. ജാതികൾക്കു മാതാവാരാണ്?

◼️ സാറാ (17:16)

250. ആദ്യമായി ചിരിച്ച വ്യക്തി?

◼️ അബ്രാഹാം (17:17)

251. നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? ആരുടെ വാക്കുകൾ?

◼️ അബ്രാഹാമിൻ്റെ (17:17)

252. ‘അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും’ ആര്?

◼️ യിശ്മായേൽ (17:20)

253. ജനനത്തിനു മുമ്പ് പേർവിളിക്കപ്പെട്ട വാഗ്ദത്ത സന്തതി?

◼️ യിസ്ഹാക്ക് (17:21)

254. അബ്രാഹാം പരിച്ഛേദനയേറ്റപ്പോഴത്തെ പ്രായം?

◼️ തൊണ്ണൂറ്റൊമ്പതു വയസ്സ് (17:24)

255. യിശ്മായേൽ പരിച്ഛേദനയേറ്റപ്പോഴുള്ള പ്രായം?

◼️ പതിമൂന്നു വയസ്സ് (17:25)

256. ഒരു ദിവസത്തിൽത്തന്നെ പരിച്ഛേദനയേറ്റ അപ്പനും മകനും?

◼️ അബ്രാഹാമും യിശ്മായേലും (17:26)

257. മൂന്നാം പ്രാവശ്യം യഹോവ അബ്രാഹാമിന്നു പ്രത്യക്ഷമായത് എവിടെവെച്ച്?

◼️ മമ്രേയുടെ തോപ്പിൽവെച്ചു (18:1)

258. മമ്രേയുടെ തോപ്പിൽ എത്ര പുരുഷന്മാർ നില്ക്കുന്നതാണ് അബ്രാഹാം കണ്ടത്?

◼️ മൂന്നു പുരുഷന്മാർ (18:2)

259. ‘വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ?’ ആരുടെ ചോദ്യമാണിത്?

◼️ സാറായുടെ (18:12)

260. ‘സാറാ ചിരിച്ചതു എന്തു?’ എന്നു ചോദിച്ചതാരാണ്?

◼️ യഹോവ (18:13)

261. ‘നിലവിളി വലിയതും പാപം അതികഠിനവും ആകുന്നു’ ആരുടെ?

◼️ സൊദോമിന്റെയും ഗൊമോരയുടെയും (18:20)

262. ‘ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?’ എന്നു യഹോവയോട് ചോദിച്ചതാരാണ്?

◼️ അബ്രാഹാം (18:23)

263. സോദോമിനുവേണ്ടി മദ്ധ്യസ്ഥത ചെയ്തപ്പോൾ അബ്രാഹാം പറഞ്ഞ ഉയർന്നസംഖ്യ എത്ര?

◼️ അമ്പത് (18:24)

264. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ ആരാണ്?

◼️ യഹോവ (18:28)

265. സോദോം നശിപ്പിക്കാതിരിക്കാൻ നീതിമാന്മാരുടെ കുറഞ്ഞ സംഖ്യ എത്രയാണ്?

◼️ പത്ത് (18:32)

266. ദൂതന്മാർ ചെല്ലുമ്പോൾ സോദോം പട്ടണവാതിൽക്കൽ ഇരുന്നിരുന്നത് ആരാണ്?

◼️ ലോത്ത് (19:1)

267. ഏതു പട്ടണത്തിലെ പുരുഷന്മാർക്കാണ് അബാലവൃദ്ധം അന്ധത പിടിച്ചത്?

◼️ സോദോമിലെ (19:11)

268. ആരെക്കുറിച്ചുള്ള ആവലധിയാണ് യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നത്?

◼️ സൊദോമിന്റെയും ഗൊമോരയുടെയും (19:11)

269. ‘യഹോവ ഈ പട്ടണം നശിപ്പിക്കും’ എന്നു ലോത്ത് പറഞ്ഞപ്പോൾ ‘കളി പറയുന്നു’ എന്നു തോന്നിയത് ആർക്കാണ്?

◼️ ലോത്തിൻ്റെ മരുമക്കൾക്ക് (19:14)

270. പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ ലോത്തിനെ ബദ്ധപ്പെടുത്തിയത് ആരാണ്?

◼️ ദൂതന്മാർ (19:15)

271. ദൂതന്മാർ ആരെയാണ് കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കിയത്?

◼️ ലോത്തിനെയും കുടുംബത്തെയും (19:16)

272. ‘ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതു’ ആരുടെ വാക്കുകൾ?

◼️ ദൂതന്മാരുടെ (19:17)

273. ലോത്തും കുടുംബവും രക്ഷയ്ക്കായി ഓടിക്കയറിയ പട്ടണത്തിൻ്റെ പേര്?

◼️ സോവർ (19:22,23)

274. യഹോവ ഗന്ധകവും തീയും കൊണ്ട് നശിപ്പിച്ച പട്ടണങ്ങൾ?

◼️ സൊദോമും ഗൊമോരയും (19:24)

275. പട്ടണത്തിനുമേൽ ന്യായവിധി നടത്തുമ്പോൾ തിരിഞ്ഞുനോക്കിയ ലോത്തിൻ്റെ ഭാര്യക്ക് എന്തു സംഭവിച്ചു?

◼️ ഉപ്പുതൂണായി (19:26)

276. ജനനവും മരണവുമുണ്ടായി, എന്നാൽ അടക്കപ്പെടാഞ്ഞ സ്ത്രീ?

◼️ ലോത്തിൻ്റെ ഭാര്യ (19:26)

277. സൊദോമും ഗൊമോരെയും ദൈവം നശിപ്പിക്കുമ്പോൾ അതിനെ നോക്കിനിന്നിട്ടും ജീവഹാനി സംഭവിക്കാഞ്ഞത് ആർക്കാണ്?

◼️ അബ്രാഹാമിന് (19:27)

278. സോദോമിനെ നശിപ്പിക്കുമ്പോൾ ദൈവം ഓർത്തത് ആരെയാണ്?

◼️ അബ്രാഹാമിനെ (19:29)

279. പട്ടണത്തിൽ പാർപ്പാൻ ഭയപ്പെട്ടിട്ടു ഗുഹയിൽ പാർത്തതാരാണ്?

◼️ ലോത്തും പുത്രിമാരും (19:30)

280. അപ്പനാൽ ഗർഭം ധരിച്ച പുത്രിമാർ?

◼️ ലോത്തിന്റെ പുത്രിമാർ (19:36)

281. മോവാബ്യർക്കു പിതാവാരാണ്?

◼️ മോവാബ് (19:37)

282. അമ്മോന്യർക്കു പിതാവാരാണ്?

◼️ ബെൻ-അമ്മീ (18:38)

283. അബ്രാഹാമിനെ പരദേശിയെന്നു ആദ്യം വിളിക്കുന്നത് എവിടെവെച്ചാണ്?

◼️ ഗെരാരിൽ (20:1)

284. അബ്രാഹാം തന്റെ ഭാര്യയായ സാറയെ രണ്ടാം പ്രാവശ്യം പെങ്ങൾ എന്നു പറഞ്ഞത് എവിടെവെച്ച്?

◼️ ഗെരാരിൽ (20:2)

285. ഗെരാരിലെ രാജാവാരാണ്?

◼️ അബീമേലെക് (20:2)

286. ബൈബിളിൽ പറഞ്ഞിട്ടുള്ള ആദ്യസ്വപ്നം ആരുടേതാണ്?

◼️ അബീമേലെക്കിൻ്റെ (20:3)

287. ‘കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?’ ആരുടെ വാക്കുകൾ?

◼️ അബീമേലെക്കിൻ്റെ (20:4)

288. പ്രവാചകൻ എന്നു ബൈബിളിൽ ആദ്യം പറഞ്ഞിരിക്കുന്ന വ്യക്തി?

◼️ അബ്രാഹാം (20:7)

289. ദൈവഭയം ഇല്ലാത്ത ദേശമേതാണ്?

◼️ ഗെരാർ (20:11)

290. അവൾ എന്റെ പെങ്ങൾ; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല; അവൾ എനിക്കു ഭാര്യയായി; ഞാനാര്? സ്ത്രീയേത്?

◼️ അബ്രാഹാം, സാറ (20:12)

290. ‘ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക’ ആരുടെ വാക്കുകൾ?

◼️ അബീമേലെക്കിൻ്റെ (20:15)

291. അബീമേലെക് ആയിരം വെള്ളിക്കാശു കൊടുത്തതാർക്കാണ്?

◼️ അബ്രാഹാമിനു (20:16)

292. ‘നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടിരിക്കുന്നു’ ആര്?

◼️ സാറാ (20:17)

293. ആരു നിമിത്തമാണ് അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും യഹോവ അടെച്ചിരുന്നത്?

◼️ സാറാ നിമിത്തം (20:18)

294. യിസ്ഹാക്കിനെ പ്രസവിച്ചപ്പോൾ സാറയ്ക്ക് എത്രവയസ്സായിരുന്നു?

◼️ തൊണ്ണുറ് (17:17; 21:2)

295. എട്ടാം ദിവസം പരിച്ഛേദന ഏറ്റ അബ്രാഹാമിൻ്റെ മകൻ?

◼️ യിസ്ഹാക്ക് (21:4)

296. യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാൻ്റെ പ്രായം?

◼️ നൂറു വയസ്സ് (21:5)

297. ‘ദൈവം എനിക്കു ചിരിയുണ്ടാക്കി’ എന്നു പറഞ്ഞതാരാണ്?

◼️ സാറാ (21:6)

298. ‘പരിഹാസി എന്നു’ സാറാ കണ്ടതാരെയാണ്?

◼️ യിശ്മായേലിനെ (21:9)

299. ദാസിയുടെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞതാരാണ്?

◼️ സാറാ (21:10)

300. സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു ആരിൽ നിന്നുള്ളവരാണ്?

◼️ യിസ്ഹാക്കിൽ (21:12)

301. ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നതാരാണ്?

◼️ ഹാഗാർ (21:14)

302. തുരുത്തിയിലെ വെള്ളം തീർന്നശേഷം ഹാഗാർ കുട്ടിയെ എവിടെയാണ് ഇട്ടത്?

◼️ കുറുങ്കാട്ടിൽ (21:15). 

303. കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞുകൊണ്ട് അമ്പിൻ പാടു ദൂരത്തുപോയി ഇരുന്നതാരാണ്?

◼️ ഹാഗാർ (21:16)

304. ദൈവം ഹാഗാറിൻ്റെ കണ്ണു തുറന്നപ്പോൾ അവൾ കണ്ടതെന്താണ്?

◼️ ഒരു നീരുറവ (21:19)

305. മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നതാരാണ്?

◼️ യിശ്മായേൽ (21:20)

306. മിസ്രയീം ദേശത്തുനിന്നു ഭാര്യയെ കണ്ടെത്തിയ അബ്രാഹാമിൻ്റെ മകൻ?

◼️ യിശ്മായേൽ (21:21)

307. നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടു കൂടെയുണ്ടെന്നു അബ്രാഹാമിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെക് (21:22)

308. അബീമേലെക്കിൻ്റെ സേനാപതിയുടെ പേര്?

◼️ പീക്കോൽ (21:22)

309. ദാസന്മാർ അപഹരിച്ച കിണർനിമിത്തം അബീമേലെക്കിനെ ഭത്സിച്ചതാരാണ്?

◼️ അബ്രാഹാം (21:25)

310. ആടുമാടുകളെ കൈമാറി ഉടമ്പടി ചെയ്തതാരൊക്കെ?

◼️ അബീമേലെക്കും അബ്രാഹാമും (21:27)

311. അബ്രാഹാമും അബീമേലെക്കും സത്യംചെയ്ത ദേശത്തിനിട്ട പേര്?

◼️ ബേർ-ശേബ (21:31)

312. അബ്രാഹാം പിചുലവൃക്ഷം നട്ടു നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചതെവിടെ?

◼️ ബേർ-ശേബയിൽ (21:33)

313. ഏത് ദേശത്തുള്ള മലയിൽ യിസ്ഹാക്കിനെ യാഗം കഴിക്കാനാണ് ദൈവം പറഞ്ഞത്?

◼️ മോരിയാദേശത്ത് (22:2)

314. അബ്രാഹാമും യിസ്ഹാക്കും യാത്രചെയ്ത് എത്രാമത്തെ ദിവസമാണ് മോരിയാമലയിൽ എത്തിയത്? 

◼️ മൂന്നാം ദിവസം (22:4)

315. ‘തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ’ എന്നു ചോദിച്ചതാരാണ്?

◼️ യിസ്ഹാക്ക് (22:7)

316. ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടതാരാണ്?

◼️ അബ്രാഹാം (22:13)

317. യിസ്ഹാക്കിനു പകരം ആട്ടുകൊറ്റനെ യാഗം കഴിച്ച സ്ഥലത്തിനു അബ്രാഹാം നല്കിയ പേര്?

◼️ യഹൊവ-യിരേ (22:14)

318. ‘നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും’ ആരുടെ വാക്കുകൾ?

◼️ യഹോവയുടെ (22:18)

319. റിബെക്ക ആരുടെ മകളാണ്?

◼️ ബെഥൂവേലിൻ്റെ (22:23)

320. സാറെയുടെ ആയുഷ്കാലം?

◼️ നൂറ്റിരുപത്തേഴ് വയസ്സ് (23:1)

321. സാറാ മരിച്ചത് എവിടെവെച്ച്?

◼️ ഹെബ്രോൻ (കിര്യത്തർബ്ബ) (23:2)

322. ‘ദൈവത്തിൻ്റെ ഒരു പ്രഭു’ എന്നു ഹിത്യർ വിളിച്ചതാരെയാണ്?

◼️ അബ്രാഹാമിനെ (23:6)

323. സാറായെ ആടക്കുവാൻ ആരോടാണ് അബ്രാഹാം മക്പേല ഗുഹ വിലയ്ക്ക് ചോദിച്ചത്?

◼️ സോഹരിന്റെ മകനായ എഫ്രോനോട് (23:8,9)

324. അബ്രാഹാം എത്ര വെള്ളിശേക്കെൽ കൊടുത്താണ് മക്പേലാനിലം വാങ്ങിയത്?

◼️ നാന്നൂറ് ശേക്കൽ (23:16,17)

325. ആരെയാണ് മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തത്? 

◼️ സാറായെ (23:19)

326. എവിടെയാണ് മക്പേലാ ഗുഹ?

◼️ ഹെബ്രോൻ എന്ന മമ്രേക്കരികെ (23:19)

327. യഹോവ സകലത്തിലും അനുഗ്രഹിച്ചിരുന്നത് ആരെയാണ്?

◼️ അബ്രാഹാമിനെ (24:1)

328. ‘നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക’ എന്നു അബ്രാഹാം പറഞ്ഞത് ആരോടാണ്?

◼️ എലെയാസറോട് (15:2; 24:2)

329. എലെയാസർ യിസ്ഹാക്കിനു ഭാര്യയെ എടുക്കാൻ ഏതു ദേശത്തേക്കാണ് പോയത്?

◼️ മെസൊപ്പൊത്താമ്യയിൽ (24:10)

330. നാഹോരിന്റെ പട്ടണണമേതാണ്?

◼️ മെസൊപ്പൊത്താമ്യ (24:10)

331. ബെഥൂവേലിന്റെ അമ്മയുടെ പേര്?

◼️ മിൽക്ക (24:15(

332. യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നത് ആരാണ്?

◼️ എലെയാസർ (24:21)

333. റിബെക്കെയുടെ സഹോദരൻ്റെ പേര്? 

◼️ ലാബാൻ (24:29)

334. ‘ഈ കാര്യം യഹോവയാൽ വരുന്നു’ എന്നു പറഞ്ഞതാരൊക്കെ?

◼️ ലാബാനും ബെഥൂവേലും (24:50)

335. ‘യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ’ ആരുടെ വാക്കുകൾ?

◼️ എലെയാസറിൻ്റെ (24:56)

336. ‘സഹോദരീ, നീ അനേകായിരമായി തീരുക’ ആര്?

◼️ റിബെക്ക (24:61)

337. യിസ്ഹാക്കിനുവേണ്ടി അബ്രാഹാമിൻ്റെ ദാസൻ കൊണ്ടുവന്ന സ്ത്രീയുടെ പേര്?

◼️ റിബെക്ക (24:61)

338. യിസ്ഹാക്ക് റിബെക്കയെ എതിരേറ്റുചെന്ന സ്ഥലം

◼️ ബേർലഹയീരോയി (24:62)

339. യിസ്ഹാക്ക് റിബെക്കയെ പരിഗ്രഹിക്കുന്നതിനു മുമ്പ് എവിടെയാണ് കൊണ്ടുപോയത്?

◼️ സാറയുടെ കൂടാരത്തിൽ (24:67)

340. അബ്രാഹാം പരിഗ്രഹിച്ച വേറൊരു ഭാര്യയുടെ പേര്?

◼️ കെതൂറാ (25:1)

341. അബ്രാഹാമിനു ഏത് ഭാര്യയിൽ ജനിച്ച മകനാണ് മിദ്യാൻ?

◼️ കെതൂറാ (25:2)

342. അബ്രാഹാം തനിക്കുള്ളതൊക്കെയും ഏത് മകനാണ് കൊടുത്തത്?

◼️ യിസ്ഹാക്കിന്നു (25:5)

343. വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം കൊടുത്തതെന്താണ്?

◼️ ദാനങ്ങൾ (25:6)

344. അബ്രാഹാമിന്റെ ആയുഷ്കാലം?

◼️ നൂറ്റെഴുപത്തഞ്ചു സംവത്സരം (25:7)

345. അബ്രാഹാമിനെ അടക്കം ചെയ്ത ഗുഹയുടെ പേര്?

◼️ മക്പേലാ ഗുഹ (25:9)

346. ആരൊക്കെക്കൂടിയാണ് അബ്രാഹാമിനെ അടക്കിയത്?

◼️ യിസ്ഹാക്കും യിശ്മായേലും (25:9)

347. അബ്രാഹാം മരിച്ചശേഷം ദൈവം ആരെയാണ് അനുഗ്രഹിച്ചത്?

◼️ യിസ്ഹാക്കിനെ (25:11)

348. പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിച്ച അബ്രാഹാമിൻ്റെ മകൻ?

◼️ യിശ്മായേൽ (25:16)

349. യിശ്മായേലിന്റെ ആയുഷ്കാലം?

◼️ നൂറ്റിമുപ്പത്തേഴ് സംവത്സരം (25:17)

350. യിസ്ഹാക്ക് എത്ര വയസ്സുള്ളപ്പോൾ റിബെക്കയെ വിവാഹം ചെയ്തു?

◼️ നാല്പത് (25:20)

351. പ്രാർത്ഥനയാൽ ഗർഭം ധരിച്ച മച്ചി?

◼️ റിബെക്കാ (25:21)

352. ‘ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു’ എന്നുപറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയതാരാണ്?

◼️ റിബെക്കാ (25:22)

353. ഒറ്റ പ്രസവത്തിൽ രണ്ട് രണ്ടുജാതികളെ പ്രസവിച്ചതാരാണ്?

◼️ റിബെക്കാ (25:23)

354. ‘മൂത്തവൻ ഇളയവനെ സേവിക്കും’ എന്നു യഹോവ അരുളിച്ചെയ്തത് ആരോടാണ്?

◼️ റിബെക്കായോട് (25:23)

355. ചുവന്നവനായി പുറത്തുവന്നവൻ്റെ ആരാണ്?

◼️ ഏശാവ് (25:25)

356. ശരീരം മുഴുവൻ രോമം നിറഞ്ഞിരുന്നവൻ ആരാണ്?

◼️ ഏശാവ് (25:25)

357. ജനനത്തിങ്കൽ ജേഷ്ഠന്റെ കുതികാൽ പിടിച്ചിരുന്നത് ആരാണ്?

◼️ യാക്കോബ് (25:26)

358. റിബെക്കാ മക്കളെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിൻ്റെ പ്രായം?

◼️ അറുപതു വയസ്സ് (25:26)

359. വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും ആരായിരുന്നു? 

◼️ ഏശാവ് (25:7)

360. സാധുശീലനും കൂടാരവാസിയും ആയിരുന്നു?

◼️ യാക്കോബ് (25:27)

361. വേട്ടയിറച്ചിയിൽ രുചിപിടിച്ചരുന്നതുകൊണ്ടു ഏശാവിനെ സ്നേഹിച്ചതാരാണ്?

◼️ യിസ്ഹാക്ൿ (25:8)

362. റിബെക്കാ മക്കളിൽ ആരെയാണ് സ്നേഹിച്ചത്?

◼️ യാക്കോബ് (25:28)

363. ആർക്കാണ് ഏദോം എന്ന പേര് ലഭിച്ചത്?

◼️ ഏശാവിന് (25:29,30)

364. ഏദോം എന്ന പേരിൻ്റെ അർത്ഥം?

◼️ ചുവന്നവൻ (25:30)

365. പായസത്തിനു പകരം ജേഷ്ഠാവകാശം വാങ്ങിയതാരാണ്?

◼️ യാക്കോബ് (25:31-33)

366. ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കിയതാണ്?

◼️ ഏശാവ്?

367. അബ്രാഹാമിന്റെ കാലത്തുണ്ടായ ക്ഷാമം കൂടാതെ പിന്നെയുണ്ടായ ക്ഷാമം ആരുടെ കാലത്താണ്?

◼️ യിസ്ഹാക്കിൻ്റെ (26:1)

368. ക്ഷാമമുണ്ടായപ്പോൾ യിസ്ഹാക്ക് എവിടേക്കാണ് പോയത്?

◼️ ഗെരാരിലേക്ക് (26:1)

369. ക്ഷാമകാലത്ത് അപ്പനും മകനും അഭയംപ്രാപിച്ച ഒരു ഫെലിസ്ത്യ രാജാവ്?

◼️ അബീമേലെക്ക് (26:1)

370. യഹോവ ഒന്നാം പ്രാവശ്യം യിസ്ഹാക്കിനു പ്രത്യക്ഷനായ സ്ഥലം?

◼️ ഗെരാർ (26:2)

371. ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും’ എന്ന വാഗദത്തം രാണ്ടാമത് ലഭിച്ച വ്യക്തി?

◼️ യിസ്ഹാക്ക് (26:5)

372. മരണഭയം നിമിത്തം ഭാര്യയെ സഹോദരിയെന്നു പറഞ്ഞ രണ്ടാമത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (26:7,9)

373. യിസ്ഹാക്കിനെയോ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ കല്പിച്ച രാജാവ്?

◼️ അബീമേലെക് (26:11)

374. യഹോവ അനുഗ്രഹിച്ചിട്ട്  മഹാധനവാനായിത്തീർന്ന വ്യക്തി?

◼️ യിസ്ഹാക്ക് (26:12,13)

375. വേദപുസ്തകത്തിൽ അസൂയക്ക് പാത്രമായ ആദ്യത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (26:14)

376. ‘നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക’ എന്നു യിസ്ഹാക്കിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെൿ (26:16)

377. ഗേരാർതാഴ്വരയിൽ പോയി കൂടാരമടിച്ചതാരാണ്?

◼️ യിസ്ഹാക്ക് (26:17)

378. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു യിസ്ഹാക്ക് കിണറിനിട്ട പേര്?

◼️ രെഹോബോത്ത് (26:22)

379. യഹോവ രണ്ടാം പ്രാവശ്യം യിസ്ഹാക്കിനു പ്രത്യക്ഷനായ സ്ഥലം?

◼️ ബേർ-ശേബ (26:23,24)

380. യിസ്ഹാക്ക് യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ച സ്ഥലം?

◼️ ബേർ-ശേബ (26:25)

381. ‘ഞങ്ങൾക്കും നിനക്കും തമ്മിൽ ഒരു സത്യബന്ധമുണ്ടായിരിക്കേണം’ ഏന്ന് യിസ്ഹാക്കിനോട് പറഞ്ഞതാരാണ്?

◼️ അബീമേലെക് (26:28)

382. പട്ടണത്തിന്നു ബേർ-ശേബ എന്നു പേർ വരുവാൻ കാണമായ കിണറിൻ്റെ പേര്?

◼️ ശിബാ (26:33)

383. ഏശാവിൻ്റെ ഭാര്യമാർ ആരൊക്കെ?

◼️ യെഹൂദീത്തും ബാസമത്തും (26:34)

384. ആദ്യമായി ജാതികളിൽനിന്നു ഭാര്യയെ എടുത്ത എബ്രായൻ?

◼️ ഏശാവ് (26:34)

385. യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായ മകൻ?

◼️ ഏശാവ് (26:35)

386. കണ്ണു കാണ്മാൻ വഹിയാത്തവനായ ആദ്യത്തെ വ്യക്തി?

◼️ യിസ്ഹാക്ക് (27:1)

387. ‘എന്റെ മരണദിവസം അറിയുന്നതുമില്ല’ ആരാണ് പറഞ്ഞത്?

◼️ യിസ്ഹാക്ക് (27:1)

388. ഇഷ്ടഭോജനം ഉണ്ടാക്കി കൊണ്ടുവരുവാൻ യിസ്ഹാക്ക് ആരോടാണ് പറഞ്ഞത്?

◼️ ഏശാവിനോട് (27:1, 4)

389. ജേഷ്ഠന്റെ അനുഗ്രഹം തട്ടിയെടുക്കാൻ യാക്കോബിനെ ഉപദേശിച്ചതാരാണ്?

◼️ റിബെക്കാ (27:6-10)

390. ‘ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും’ ആരുടെ വാക്കുകൾ?

◼️ യാക്കോബ് (27:12)

391. ‘മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ’ ഇതാരാണ് പറഞ്ഞത്?

◼️ റിബെക്കാ (27:13)

392. ‘ഞാൻ നിന്റെ ആദ്യജാതൻ ഏശാവു’ എന്നു കള്ളം പറഞ്ഞതാരാണ്?

◼️ യാക്കോബ് (27:19)

393. ‘മകനേ, വേട്ടമൃഗത്തെ നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ’ എന്ന ചോദ്യത്തിനു യാക്കോബിൻ്റെ മറുപടി എന്താണ്?

◼️ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു (27:20)

394. ആരാണ് ഉപായത്തോടെ അപ്പൻ്റെ അനുഗ്രഹം അപഹരിച്ചത്?

◼️ യാക്കോബ് (27:35)

395. രണ്ടുപ്രാവശ്യം ജേഷ്ഠനെ ചതിച്ചതാരാണ്?

◼️ യാക്കോബ് (27:36)

396. എന്തൊക്കെയാണ് യാക്കോബ് ഏശാവിൽനിന്ന് അപഹരിച്ചത്?

◼️ ജ്യേഷ്ഠാവകാശവും അനുഗ്രഹവും (27:36)

397. യിസ്ഹാക്ക് ഏശാവിനു പ്രഭുവാക്കിയത് ആരെയാണ്?

◼️ യാക്കോബിനെ (27:37)

398. ‘നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും’ ആര്?

◼️ ഏശാവ് (27:40)

399. അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലത്ത് സഹോദരനെ കൊല്ലുമെന്നു ഹൃദയത്തിൽ പറഞ്ഞതാരാണ്?

◼️ ഏശാവ് (27:41)

400. ‘ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക’ എന്നു യാക്കോബിനെ ഉപദേശിച്ചതാര്?

◼️ റിബെക്കാ (27:43)

401. ഏശാവ് മൂന്നാമത് വിവാഹം ചെയ്ത യിശ്മായേലിന്റെ മകളുടെ പേര്?

◼️ മഹലത്ത് (28:9)

402. ഏശാവിനെപ്പേടിച്ച് യാക്കോബ് എവിടേക്കാണ് പോയത്?

◼️ ഹാരാനിലേക്കു (28:10)

403. ആരാണ് കല്ല് തലയണയായി വെച്ചു കിടന്നുറങ്ങിയത്?

◼️ യാക്കോബ് (28:11)

404. സ്വർഗ്ഗത്തോളം എത്തുന്ന കോവേണി സ്വപ്നം കണ്ടതാര്? 

◼️ യാക്കോബ് (28:12)

405. ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്ന വാഗദത്തം മൂന്നാമത് ലഭിച്ച വ്യക്തി?

◼️ യാക്കോബ് (28:14)

406. ‘യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല’ ആര്?

◼️ യാക്കോബ് (28:16)

407. യാക്കോബ് ബേഥേൽ എന്നു പേർവിളിച്ച പട്ടണത്തിൻ്റെ പേർ എന്തായാരുന്നു?

◼️ ലൂസ് (28:19)

408. ‘നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും’ എന്നു ആദ്യമായി പറഞ്ഞതാരാണ്?

◼️ യാക്കോബ് (28:22)

409. റാഹേൽ ആരുടെ മകളാണ്? 

◼️ ലാബാൻ (29:5,6)

410. ആരെ ചുംബിച്ചാണ് യാക്കോബ് പൊട്ടിക്കരഞ്ഞത്?

◼️ റാഹേലിനെ (29:11)

411. ‘നീ എന്റെ അസ്ഥിയും മാംസവും തന്നേ’ എന്നു പറഞ്ഞ രണ്ടാമത്തെയാൾ?

◼️ ലാബാൻ (29:14)

412. ലാബാൻ്റെ മൂത്ത പുത്രിയുടെ പേര്? 

◼️ ലേയ (29:16)

413. കണ്ണിന്നു ശോഭ കുറഞ്ഞവൾ ആരായിരുന്നു?

◼️ ലേയ (29:17)

414. സുന്ദരിയും മനോഹരരൂപിണിയും ആരായിരുന്നു?

◼️ റാഹേൽ (29:17)

415. യാക്കോബ് സ്നേഹിച്ചതാരെ?

◼️ റാഹേലിനെ (29:18)

416. റാഹേലിനുവേണ്ടി എത്ര സംവത്സരം സേവിക്കാമെന്നാണ് യാക്കോബ് പറഞ്ഞത്?

◼️ ഏഴ് സംവത്സരം (29:18)

417. ഏഴു സംവത്സരം അല്പകാലം പോലെ തോന്നിയതാർക്കാണ്?

◼️ യാക്കോബിന് (29:20)

418. റാഹേലിനു പകരം ആരെയാണ് ലാബാൻ യാക്കോബിനു കൊടുത്തത്?

◼️ ലേയയെ (29:23)

419. ലേയയുടെ ദാസിയുടെ പേര്?

◼️ സില്പ (29:24)

420. റാഹേലിന്നു ലാബാൻ കൊടുത്ത ദാസിയുടെ പേര്?

◼️ ബിൽഹ (28:29)

421. യാക്കോബ് റാഹേലിനു വേണ്ടി ആകെ എത്രവർഷം സേവ ചെയ്തു?

◼️ പതിനാലു സംവത്സരം (29:30)

422. അനിഷ്ടയെന്നു കണ്ടപ്പോൾ യഹോവ ഗർഭത്തെ തുറന്നതാർക്കാണ്?

◼️ ലേയയ്ക്ക് (28:31)

423. യാക്കോബിൻ്റെയും ലേയയുടേയും ആദ്യജാതൻ ആരാണ്?

◼️ രൂബേൻ (29:32)

424. യാക്കോബിൻ്റെയും ലേയയുടേയും രണ്ടാമത്തെ മകൻ?

◼️ ശിമെയോൻ (29:33)

425. യാക്കോബിൻ്റെയും ലേയയുടേയും മൂന്നാമത്തെ മകൻ?

◼️ ലേവി (29:34)

426. യാക്കോബിൻ്റെയും ലേയയുടേയും നാലാമത്തെ മകൻ?

◼️ യെഹൂദാ (29:35)

427. ‘എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും’ എന്നു പറഞ്ഞതാരാണ്?

◼️ റാഹേൽ (30:1)

428. യാക്കോബിൻ്റെ അഞ്ചാമത്തെ മകനും റാഹേലിൻ്റെ ദാസി ബിൽഹായുടെ ആദ്യജാതനും ആരാണ്?

◼️ ദാൻ (30:5,6)

429. യാക്കോബിൻ്റെ ആറാമത്തെ മകനും ബിൽഹായുടെ രണ്ടാമനും ആരാണ്? 

◼️ നഫ്താലി (30:7,8)

430. യാക്കോബിൻ്റെ ഏഴാമത്തെ മകനും ലേയയുടെ ദാസി സില്പയുടെ ആദ്യജാതനും ആരാണ്?

◼️ ഗാദ് (30:9-11)

431. യാക്കോബിൻ്റെ എട്ടാമത്തെ മകനും സില്പയുടെ രണ്ടാമനും ആരാണ്?

◼️ ആശേർ (30:12,13)

432. വയലിൽനിന്നു ദൂദായിപ്പഴം കൊണ്ടുവന്നതാരാണ്?

◼️ രൂബേൻ (30:14)

433. യാക്കോബിൻ്റെ ഒമ്പതാമത്തെ മകനും ലേയയുടെ അഞ്ചാമത്തെ മകനും ആരാണ്?

◼️ യിസ്സാഖാർ (30:17,18)

434. യാക്കോബിൻ്റെ പത്താമമത്തെ മകനും ലേയയുടെ ആറാമത്തെ മകനും ആരാണ്?

◼️ സെബൂലൂൻ (30:19,20)

435. യാക്കോബിൻ്റെ പതിനൊന്നാമത്തേതും ലേയയുടെ ഏഴാമത്തേതുമായ മകൾ ആരാണ്?

◼️ ദീനാ (30:31)

436. യാക്കോബിൻ്റെ പതിനൊന്നാമത്തെ മകനും റാഹേലിൻ്റെ ആദ്യജാതനും ആരാണ്?

◼️ യേസേഫ് (30:22-24)

437. ലാബാൻ യാക്കോബിൻ്റെ പ്രതിഫലം എത്രപ്രാവശ്യം മാറ്റി?

◼️ പത്തു പ്രാവശ്യം (31:7)

438. അപ്പൻ്റെ ഗൃഹബിംബം മോഷ്ടിച്ച മകൾ?

◼️ റാഹേൽ (31:19)

439. യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു എത്രാം ദിവസമാണ് അറിവുകിട്ടിയത്?

◼️ മൂന്നാം ദിവസം (31:22)

440. ലാബാൻ യാക്കോബിനെ പിൻതുടർന്ന് ഏതു പർവ്വതത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്?

◼️ ഗിലെയാദ് (31:23-25)

441. യാക്കോബ് ലാബാനെ എത്രവർഷം സേവിച്ചു?

◼️ ഇരുപതു സംവത്സരം (31:38)

442. യാക്കോബും ലാബാനും ഉടമ്പടി ചെയ്ത സാക്ഷ്യത്തിന്റെ കൂമ്പാരത്തിനു ലാബാൻ നല്കിയ പേര്?

◼️ യെഗർ-സഹദൂഥാ (31:47)

443. സാക്ഷ്യത്തിന്റെ കൂമ്പാരത്തിനു യാക്കോബ് നല്കിയ പേര്?

◼️ ഗലേദ് (31:47)

444. ഗലേദിൻ്റെ കാവൽ മാടം എന്നർത്ഥമുള്ള മറ്റൊരു പേരെന്താണ്?

◼️ മിസ്പാ (31:48)

445. യിസ്ഹാക്കിൻ്റെ ഭയമായവൻ ആരാണ്?

◼️ യഹോവ (31:53)

446. യാക്കോബ് ദൈവത്തിന്റെ സേനയെക്കണ്ട സ്ഥലത്തിനിട്ട പേര്?

◼️ മഹനയീം (32:2)

447. യാക്കോബ് മടങ്ങിവരുമ്പോൾ ഏശാവ് എദോംനാട്ടിൽ എവിടെയാണ് പാർത്തിരുന്നത്?

◼️ സേയീർദേശത്തു (32:3)

448. ഏശാവ് യാക്കോബിനെ എതിരേല്പാൻ വന്നത് എത്ര ആളുകളുമായാണ്?

◼️ നാനൂറ് (32:6)

449. ഒരു വടി മാത്രമായി യോർദ്ദാൻ കടന്നിട്ടു രണ്ടു കൂട്ടമായി തീർന്നതാരാണ്?

◼️ യാക്കോബ് (32:10)

450. യാക്കോബ് ദൂതനുമായി മല്ലുപിടിച്ച സ്ഥലം?

◼️ യാബ്ബോക്ക് (32:22-24)

451. ദൂതനുമായി മല്ലുപിടിക്കയിൽ തുടയുടെ തടം ഉളുക്കിപ്പോയത് ആർക്കാണ്?

◼️ യാക്കോബിന് (32:25)

452. ‘നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (32:26)

453. യാക്കോബിനു ദൈവം കൊടുത്ത പുതിയ പേരെന്ത്?

◼️ യിസ്രായേൽ (32:28)

454. ‘ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല’ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനിട്ട പേരെന്ത്?

◼️ പെനീയേൽ (32:20)

455. യിസ്രായേൽമക്കൾ ഇന്നുവരെയും തിന്നാത്ത ഞരമ്പ് ഏതാണ്? 

◼️ തുടയുടെ തടത്തിലെ ഞരമ്പ് (32:32)

456. യാക്കോബ് ഏശാവിനെ കണ്ടപ്പോൾ എത്രപ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചു?

◼️ ഏഴു പ്രാവശ്യം (33:3)

457. ദൈവത്തിന്റെ മുഖം കാണുന്നതുപോലെ യാക്കോബ് ആരുടെ മുഖമാണ് കണ്ടത്?

◼️ ഏശാവിൻ്റെ (33:10)

458. ‘നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം’ എന്നു പറഞ്ഞതാരാണ്?

◼️ ഏശാവ് (33:12)

459. യാക്കോബ് തനിക്കു വീടും കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടിയതുകൊണ്ട് ആ സ്ഥലത്തിനു വന്ന പേര്?

◼️ സുക്കോത്ത് (33:17)

460. യാക്കോബ് പദ്ദൻ-അരാമിൽ നിന്നു വന്നശേഷം കനാൻ ദേശത്തിലെ ഏതു പട്ടണത്തിലാണ് പാളയമടിച്ചത്?

◼️ ശേഖേം പട്ടണത്തിൽ (33:18)

461. താൻ കൂടാരമടിച്ച നിലം യാക്കോബ് ആരോടാണ് നൂറു വെള്ളിക്കാശിന്നു വാങ്ങിയത്?

◼️ ഹമോരിന്റെ പുത്രന്മാരോട് (33:19)

462. യാക്കോബ് ശെഖേമിൽ പണിത യാഗപീഠത്തിൻ്റെ പേര്?

◼️ ഏൽ-എലോഹേ-യിസ്രായേൽ (33:20)

463. കനാൻദേശത്തിലെ കന്യകമാരെ കാണ്മാൻ പോയതാരാണ്?

◼️ ദീനാ (34:1)

464. ദീനായ്ക്ക് പോരായ്ക വരുത്തിയ ദേശത്തിൻ്റെ പ്രഭു ആരാണ്?

◼️ ശെഖേം (34:2)

465. ശെഖേം ആരുടെ മകനാണ്?

◼️ ഹമോരിന്റെ (34:2)

466. ശെഖേമിൻ്റെ ഹൃദയം ആരോടാണ് പറ്റിച്ചേർന്നത്?

◼️ ദീനയോട് (34:3)

467. ദീനയെ എനിക്കു ഭാര്യയായിട്ടു എടുക്കേണമെന്നു ശെഖേം ആരോടാണ് പറഞ്ഞത്?

◼️ ഹമോരിനോടു (34:4)

468. ദീനയോടു വഷളത്വം പ്രവർത്തിച്ചതുകൊണ്ട് മഹാകോപം ജ്വലിച്ചതാർക്കാണ്?

◼️ യാക്കോബിന്റെ പുത്രന്മാർക്ക് (34:7)

469. ‘എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ’ ആരുടെ വാക്കുകൾ?

◼️ ശെഖേമിൻ്റെ (34:12)

470. യാക്കോബിന്റെ പുത്രന്മാർ ആരോടാണ് കപടമായി ഉത്തരം പറഞ്ഞത്?

◼️ ശെഖേമിനോടും ഹമോരിനോടും (34:13)

471. ഹമോരിന്റെ പട്ടണക്കാർ പരിച്ഛേദനം ഏറ്റു നിർഭയമായിരുന്നപ്പോൾ അവരെ കൊന്നുകളഞ്ഞാതാരൊക്കെ?

◼️ ശിമെയോനും ലേവിയും (34:24,25)

472. ‘കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (34:30)

473. യാക്കോബ് ബേഥേലിൽ യാഗപീഠം പണിത സ്ഥലത്തിനിട്ട പേര്?

◼️ ഏൽ-ബേഥേൽ (35;6,7)

474. ആരെ അടക്കിയ സ്ഥലത്തിനാണ് അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം) എന്നു പേരിട്ടത്?

◼️ ദെബോരാ (35:8)

475. ആരാണ് ദെബോരാ?

◼️ റിബെക്കയുടെ ധാത്രി (35:8)

476. യാക്കോബിനു ദൈവം രണ്ടാം പ്രാവശ്യം പ്രത്യക്ഷനായത് എവിടെയാണ്?

◼️ ബേഥേലിൽ (35:9)

477. ദൈവം യാക്കോബിനോട് നിനക്ക് ‘യിസ്രായേൽ’ എന്നു പേരാകും എന്ന് എത്രപ്രാവശ്യം പറഞ്ഞു?

◼️ രണ്ടു പ്രാവശ്യം (32:28; 35:10)

478. ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബിട്ട പേര്?

◼️ യാക്കോബ് ബേഥേൽ (35:15)

479. ബേഥേലിൽനിന്നു എവിടേക്കുള്ള യാത്രയിലാണ് റാഹേൽ പ്രസവിച്ചത്?

◼️ എഫ്രാത്ത (35:16)

480. മരിക്കാൻനേരം റാഹേൽ മകനിട്ട പേര്?

◼️ ബെനോനീ (35:18)

481. തൻ്റെ ഒടുവിലത്തെ മകനു യാക്കോബ് ഇട്ട പേര്?

◼️ ബെന്യാമീൻ (35:18)

482. എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തത് ആരെയാണ്?

◼️ റാഹേലിനെ (35:19)

483. എഫ്രാത്തയുടെ മറ്റൊരു പേര്?

◼️ ബേത്ത്ളേഹെം (35:19)

484. ഭാര്യയൂടെ കല്ലറമേൽ തൂണ് നിർത്തിയതാര്?

◼️ യാക്കോബ് (35:20)

485. യാക്കോബ് നിർത്തിയ തൂണിൻ്റെ പേര്?

◼️ റാഹേലിന്റെ കല്ലറത്തൂൺ (35:20)

486. അപ്പന്റെ വെപ്പാട്ടിയോടുകൂടിം വഷളത്വം പ്രവർത്തിച്ച മകൻ?

◼️ രൂബേൻ (35:22)

487. അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന കിര്യത്തർബ്ബാ എന്ന മമ്രേയുടെ മറ്റൊരു പേര്?

◼️ ഹെബ്രോൻ (35:27)

488. യിസ്ഹാക്കിന്റെ ആയുഷ്കാലം?

◼️ നൂറ്റെൺപത് സംവത്സരം (35:28)

489. ആരൊക്കെ ചേർന്നാണ് യിസ്ഹാക്കിനെ അടക്കം ചെയ്തത്?

◼️ ഏശാവും യാക്കോബും കൂടി (35;28)

490. സമ്പത്തു അധികമായതുകൊണ്ട് ഒന്നിച്ചു പാർക്കാൻ കഴിയാതെവണ്ണം ദേശത്തിനു അവരെ വഹിച്ചുകൂടാതായെന്ന് രണ്ടാം പ്രാവശ്യം ബൈബിളിൽ പറഞ്ഞിരിക്കുന്നത് ആരെയൊക്കെ കുറിച്ചാണ്?

◼️ യാക്കോബും ഏശാവും (36:7) [ആദ്യം; അബ്രാഹാമും ലോത്തും 13:6]

491. ഏശാവ് ഏതു പർവ്വതത്തിൽ പോയാണ് കുടിയിരുന്നത്?

◼️ സേയീർ (36:8)

492. എദോമ്യരുടെ പിതാവാരാണ്?

◼️ ഏശാവ് (36:9)

493. മരുഭൂമിയിൽ ചൂടുറവ കണ്ടെത്തിയവൻ ആര്?

◼️ അനാ (36:24)

494. തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാനിൽ വസിച്ചതാരാണ്?

◼️ യാക്കോബ് (37:1)

495. സഹോദരന്മാരെക്കുറിച്ചുള്ള ദുഃശ്രുതി അപ്പനോടു വന്നു പറഞ്ഞ യാക്കോബിൻ്റ് മകൻ?

◼️ യോസേഫ് (37:2)

496. എല്ലാമക്കളിലും വെച്ച് യാക്കോബ് അധികം സ്നേഹിച്ചത് ആരെയാണ്?

◼️ യോസേഫിനെ (37:3)

497. ആർക്കാണ് യാക്കോബ് നിലയങ്കി ഉണ്ടാക്കിച്ചുകൊടുത്തത്?

◼️ യോസേഫിനു (37:3)

498. അപ്പൻ അധികം സ്നേഹിച്ചതുകൊണ്ട് സഹോദരന്മാർ പകെച്ചതാരെ?

◼️ യാക്കോബിനെ (37:4)

499. സ്വപ്നം കണ്ണതുകൊണ്ട് യോസേഫിനെ അധികം പകച്ചതാർ?

◼️ സഹോദരന്മാർ (37:5)

500. കറ്റകളുടെ സ്വപ്നം കണ്ടതാരാണ്?

◼️ യോസേഫ് (37:7)

501. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ നമസ്കരിക്കുന്നത് കണ്ടതാരാണ്?

◼️ യോസേഫ് (37:8)

502. ‘നീ ഈ കണ്ട സ്വപ്നം എന്തു?’ എന്നു യോസേഫിനോടു ചോദിച്ചതാരാണ്?

◼️ യാക്കോബ് (37:10)

503. സഹോദരന്മാർക്കു അസൂയ തോന്നിയത് ആരോട്?

◼️ യോസേഫിനോട് (37:11)

504. യോസേഫിൻ്റെ സഹോദരന്മാർ അവന്നു വിരോധമായി ദുരാലോചന ചെയ്തത് എവിടെവെച്ചാണ്?

◼️ ദോഥാനിൽവെച്ചു (3:17)

505. യോസേഫിനു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞ സഹോദരൻ ആരാണ്?

◼️ രൂബേൻ (37:21)

506. യോസേഫിനെ രക്ഷിക്കാൻ ഇച്ഛിച്ചിട്ട് ‘രക്തം ചൊരിയിക്കരുതു; അവനെ കുഴിയിൽ ഇടുവിൻ’ എന്നു പറഞ്ഞതായാണ്?

◼️ രൂബേൻ (37:22)

507. എവിടെനിന്നുള്ള യാത്രാക്കൂട്ടം വരുന്നതാണ് യോസേഫിൻ്റെ സഹോദരന്മാർ കണ്ടത്?

◼️ ഗിലെയാദിൽ നിന്നു (37:25)

508. ‘സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?’ എന്നു ചോദിച്ചതാണ്?

◼️ യെഹൂദാ (37:26)

509. ‘അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ’ ആരുടെ വാക്കുകൾ?

◼️ യെഹൂദയുടെ (37:27)

510. യിശ്മായേല്യർക്കു യോസേഫിനെ വിറ്റത് എത്ര വെള്ളിക്കാശിനാണ്?

◼️ ഇരുപതു (37:28)

511. യിശ്മായേല്യർ യോസേഫിനെ കൊണ്ടുപോയത് എവിടേക്കാണ്?

◼️ മിസ്രയീമിലേക്കു (37:28)

512. യോസേഫിനെ കുഴിയിൽ കാണാഞ്ഞിട്ട് വസ്ത്രം കീറിയതാരാണ്?

◼️ രൂബേൻ 37:29)

513. ഏതു മൃഗത്തെ കൊന്നാണ് യോസേഫിന്റെ അങ്കി രക്തത്തിൽ മുക്കിയത്?

◼️ കോലാട്ടുകൊറ്റനെ (37:31)

514. ‘ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറഞ്ഞതായാണ്?

◼️ യാക്കോബ് (37:33)

515. അരയിൽ രട്ടുശീല ചുറ്റി മകനെച്ചൊല്ലി ദുഃഖിച്ചതാരാണ്?

◼️ യാക്കോബ് (37:34)

516. ‘ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും’ പറഞ്ഞതാരാണ്?

◼️ യാക്കോബ് (37:35)

517. മിദ്യാന്യർ യോസേഫിനെ ആർക്കാണ് വിറ്റത്? 

◼️ പോത്തീഫറിന്നു (37:36)

518. സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള അദുല്ലാമ്യന്റെ അടുക്കൽ ചെന്നതാരാണ്?

◼️ യെഹൂദാ (38:1)

519. യെഹൂദാ പരിഗ്രഹിച്ച കനാന്യന്റെ മകളാരാണ്?

◼️ ശൂവാ (38:2)

520. യെഹുദയുടെ ആദ്യജാതൻ?

◼️ ഏർ (38:3)

521. യെഹുദയുടെ രണ്ടാമത്തെ മകൻ?

◼️ ഓനാൻ (38:4)

522. യെഹൂദയുടെ മൂന്നാമത്തെ മകൻ?

◼️ ശേലാ (38:5)

523. ഏറിൻ്റെ ഭാര്യയുടെ പേര്?

◼️ താമാർ (38:6)

524. അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ മരിപ്പിച്ച ആദ്യവ്യക്തി?

◼️ ഏർ (38:7)

525. ഏറിൻ്റെ ഭാര്യയോടു ദേവരധർമ്മം അനുഷ്ഠിച്ച അനുജൻ?

◼️ ഓനാൻ (38:8)

526. ജേഷ്ഠഭാര്യയിൽ തനിക്കു ജനിക്കുന്ന കുഞ്ഞ് തൻ്റേതായിരിക്കില്ല എന്നറികകൊണ്ട് കുഞ്ഞിനെ കൊടുക്കാൻ വിസമ്മതിച്ച യെഹൂദയുടെ മകൻ?

◼️ ഓനാൻ (28:9)

527. അനിഷ്ടമായത് പ്രവർത്തിച്ചതുകൊണ്ട് യഹോവ മരിപ്പിച്ച യെഹൂദയുടെ മകൻ?

◼️ ഓനാൻ (38:10)

528. ‘എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക’ എന്നു യെഹൂദാ പറഞ്ഞതാരോട്?

◼️ താമാറിനോട് (38:11)

529. ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയ ആദ്യവ്യക്തി?

◼️ യെഹൂദാ (38:12)

530. യെഹൂദയുടെ സ്നേഹിതൻ്റെ പേര്?

◼️ ഹീര (38:12)

531. ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു യെഹൂദാ പോയതെവിടെ?

◼️ തിമ്നയിൽ (38:13)

532. മരുമകളെ കണ്ടിട്ട് വേശ്യ എന്നു നിരൂപിച്ചതാരാണ്? 

◼️ യെഹൂദാ (38:14,15)

533. അമ്മായിയപ്പനാൽ ഗഭംധരിച്ച സ്ത്രീ?

◼️ താമാർ (38:18)

534. ‘അവൾ എന്നിലും നീതിയുള്ളവൾ’ എന്നു യെഹൂദാ പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ താമാറിനെക്കുറിച്ച് (38:26)

535. യെഹൂദയ്ക്ക് താമാറിൽ ജനിച്ച മകൾ ആരൊക്കെ?

◼️ പെരെസ്സ്, സേരഹ് (38:28,29)

536. യോസേഫിനെ വിലയ്ക്കുവാങ്ങിയ പോത്തീഫറിൻ്റെ തൊഴിലെന്ത്?

◼️ ഫറവോന്റെ അകമ്പടി നായകൻ (39:1)

537. യഹോവ കൂടെയുണ്ടായതുകൊണ്ടു കൃതാർത്ഥനായത് ആരാണ്?

◼️ യോസേഫ് (39;2)

538. യോസേഫ് ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നുകണ്ട യജമാനൻ ആരാണ്?

◼️ പോത്തീഫർ (39:3)

539. യേസേഫിനു പോത്തീഫർ കൊടുത്ത ജോലിയെന്താണ്?

◼️ ഗൃഹവിചാരകൻ (39:4)

540. യോസേഫ് നിമിത്തം അനുഗ്രഹിക്കപ്പെട്ട മിസ്രയീമ്യൻ?

◼️ പോത്തീഫർ (39:5)

541. പോത്തീഫർ തനിക്കുള്ളതൊക്കെയും ആരുടെ കയ്യിലാണ് ഏല്പിച്ചത്?

◼️ യോസേഫിന്റെ (39:6)

542. കോമളനും മനോഹരരൂപിയും ആയിരുന്ന ഒരു എബ്രായൻ?

◼️ യോസേബ് (39:7)

543. ‘ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ’ എന്നു ചോദിച്ചതാരാണ്?

◼️ യോസേഫ് (39:9)

544. ‘നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു’ ആരാണ് പറഞ്ഞത്?

◼️ പോത്തീഫറിൻ്റെ ഭാര്യ (39:14)

545. രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടത് ആരാണ്?

◼️ യോസേഫ് (39:20)

546. യോസേഫിനോടു ദയ തോന്നിയതാർക്കാണ്?

◼️ കാരാഗൃഹപ്രമാണിക്കു (39:21)

547. കാരാഗൃഹത്തിലെ സകലബദ്ധന്മാർക്കും വിചാരകനായത് ആരാണ്?

◼️ യോസേഫ് (39:22)

548. യോസേഫ് ചെയ്തതൊക്കെയും സഫലമാക്കിതാരാണ്?

◼️ യഹോവ (29:23)

549. മിസ്രയീം രാജാവിനോടു കുറ്റം ചെയ്ത രണ്ടുപേർ?

◼️ പാനപാത്രവാഹകനും അപ്പക്കാരനും (40:1)

550. ആര് ബദ്ധനായി കിടന്ന കാരാഗൃഹത്തിലാണ് പാനപാത്രവാഹകനെയും അപ്പക്കാരനെയും ആക്കിയത്?

◼️ യോസേഫ് (40:3)

551. കാരാഗൃഹത്തിൽ കിടന്ന് ഒരു രാത്രിയിൽ തന്നേ വെവ്വേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടതാരൊക്കെ?

◼️ പാനപാത്രവാഹകനും അപ്പക്കാരനും (40:5)

552. സ്വപ്നവ്യാഖ്യാനം ആർക്കുള്ളതാണ്?

◼️ ദൈവത്തിന് (40:8)

553. മുന്തിരിവള്ളിയുടെ സ്വപ്നം കണ്ടതാരാണ്?

◼️ പാനപാത്രവാഹകൻ (40:9-11)

554. ‘മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്നെ കടാക്ഷിക്കുമെന്നു’ സ്വപ്നം വ്യാഖ്യാനിച്ചതാരാണ്?

 ◼️ യോസേഫ് (40:12,13)

555. ‘എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ’ എന്നു യോസേഫ് ആരോടാണ് പറഞ്ഞത്?

◼️ പാനപാത്രവാഹകനോട് (40:14)

556. തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട സ്വപ്നം കണ്ടതാരാണ്?

◼️ അപ്പക്കാരുടെ പ്രമാണി (40:16)

557. ‘മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടും’ യോസേഫ് പറഞ്ഞതാരോടാണ്?

◼️ അപ്പക്കാരുടെ പ്രമാണിയോട് (40:18,19)

558. ജന്മനാളിൽ വിരുന്നുനടത്തിയ രാജാവാര്?

◼️ ഫറവോൻ (40:20)

559. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തതാരാണ്?

◼️ ഫറവോൻ (40:20)

560. യോസേഫിനെ ഓർക്കാതെ മറന്നുകളഞ്ഞതാരാണ്?

◼️ പാനപാത്രവാഹകന്മാരുടെ പ്രമാണി (40:23)

561. പശുക്കൾ പശുക്കളെ തിന്നുന്നത് സ്വപ്നം കണ്ടതാര്?

◼️ ഫറവോൻ (41:1-4)

562. ഫറവോൻ കണ്ട രണ്ടാമത്തെ സ്വപ്നം?

◼️ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങിവരുന്നത് (41:5)

563. ‘ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു’ ആരാണിതു പറഞ്ഞത്?

◼️ പാനപാത്രവാഹകന്മാരുടെ പ്രമാണി (41:9)

564. ‘ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും’ ആരുടെ വാക്കുകളാണ്?

◼️ യോസേഫിൻ്റെ (41:16)

565. ദൈവം ചെയ്‍വാൻ ഭാവിക്കുന്നതു ആർക്കാണ് കാണിച്ചുകൊടുത്തത്?

◼️ ഫറവോന് (41:28)

566. രണ്ടു സ്വപ്നങ്ങളുടേയും അർത്ഥമെന്താണ്?

◼️ ബഹുസുഭിക്ഷമായ ഏഴു സംവത്സരവും, ക്ഷാമമുള്ള ഏഴു സംവത്സരവും (41:29,39)

567. സ്വപ്നം വേഗത്തിൽ വരുവാനിരിക്കുന്നു എന്നതിന് തെളിവെന്തായിരുന്നു?

◼️ രണ്ടുവട്ടം ഉണ്ടായത് (41:32)

568. യോസേഫ് ദൈവാത്മാവുള്ള മനുഷ്യനാണെന്നു പറഞ്ഞതാരാണ്?

◼️ ഫറവോൻ (41:38)

569. ‘സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും’ എന്ന് യോസേഫിനോടു പറഞ്ഞതാരാണ്?

◼️ ഫറവോൻ (41:40)

570. തന്റെ രണ്ടാം രഥത്തിൽ ഫറവോൻ കയറ്റിയത് ആരെയാണ്?

◼️ യോസേഫിനെ (41:43)

571. ‘മുട്ടുകുത്തുവിൻ’ എന്നു ആരുടെ മുമ്പിലാണ് ഫറവോൻ പറയിച്ചത്?

◼️ യോസേഫിൻ്റെ (41:43)

572. ഫറവോൻ യോസേഫിനു നല്കിയ പുതിയ പേര്?

◼️ സ്പ്നത്ത് പനേഹ് (41:45)

573. ഓനിലെ പുരോഹിതനാരാണ്?

◼️ പോത്തിഫേറ (41:45)

574. യോസേഫിൻ്റെ ഭാര്യയുടെ പേരെന്താണ്?

◼️ ആസ്നത്ത് (41:45)

575. ആസ്നത്ത് ആരുടെ മകളാണ്?

◼️ പോത്തിഫേറയുടെ (41:45)

576. യോസേഫ് ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു എത്ര വയസ്സായിരുന്നു?

◼️ മുപ്പത് (41:46)

577. ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു എത്ര പുത്രന്മാർ ജനിച്ചു?

◼️ രണ്ടുപേർ 41:50)

578. യോസേഫിന്റെ ആദ്യജാതനാരാണ്?

◼️ മനശ്ശെ (41:51)

579. യോസേഫിന്റെ രണ്ടാമത്തെ മകനാര്?

◼️ എഫ്രയീം (41:52)

580. സകലദേശക്കാരും ധാന്യം കൊള്ളുവാൻ എവിടെയാണ് വന്നത്?

◼️ മിസ്രയീമിൽ (41:47)

581. മിസ്രയീമിൽ ധാന്യം ഉണ്ടെന്നു കേട്ടതാരാണ്?

◼️ യാക്കോബ് (42:2)

582. ‘നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു മിസ്രയീമിൽ ചെന്നു ധാന്യം കൊള്ളുവിൻ’ എന്നു യാക്കോബ് പറഞ്ഞതാരോടാണ്?

◼️ പുത്രന്മാരോട് (42:2)

583. യോസേഫിന്റെ സഹോദരന്മാർ എത്രപേരാണ് മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയത്?

◼️ പത്തുപേർ (42:3)

584. സഹോദരന്മാരോടു കൂടെ മിസ്രയീമിലേക്ക് യാക്കോബ് അയക്കാതിരുന്നത് ആരെയാണ്?

◼️ ബെന്യാമീനെ (42:4)

585. സഹോദരന്മാർ സാഷ്ടാംഗം നമസ്കരിച്ചതാരെയാണ്?

◼️ യോസേഫിനെ (42:6)

586. ‘ഞങ്ങൾ പരമാർത്ഥികളാകുന്നു’ ആരാണ് പറഞ്ഞത്?

◼️ യോസേഫിൻ്റെ സഹോദരന്മാർ (42:11)

587. തൻ്റെ സഹോദരന്മാരെ തടവിൽ ആക്കിയതാരാണ്?

◼️ യോസേഫ് (42:17)

588. ‘അവന്റെ രക്തം നമ്മോടു ചോദിക്കുന്നു’ എന്നു രൂബേൻ പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ യോസേഫിനെ (42:22(

589. ദ്വിഭാഷി മുഖാന്തരം സംസാരിച്ച ആദ്യത്തെയാൾ?

◼️ യോസേഫ് (42:23)

590. സഹോദരന്മാർ കാൺകെ ആരെയാണ് യോസേഫ് ബന്ധിച്ചത്?

◼️ ശിമെയോനെ (42:24)

591. ‘സകലവും എനിക്കു പ്രതികൂലം തന്നേ’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (42:36)

592. ‘ഞാൻ ബെന്യാമീനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക’ എന്നു യാക്കോബിനോട് പറഞ്ഞതാരാണ്?

◼️ രൂബേൻ (42:37)

593. ‘എൻ്റെ നരയെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (42:38)

594. ‘സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്നു പറഞ്ഞതാരാണ്?

◼️ യോസേഫ് (43:3)

595. ബെന്യാമീനെ നിന്റെ മുമ്പിൽ കൊണ്ടുവന്നു നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം എന്നു പറഞ്ഞതാരാണ്?

◼️ യെഹൂദാ (43:8,9)

596. കനാനിലെ വിശേഷവസ്തുക്കളായി പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണ്?

◼️ സുഗന്ധപ്പശ, തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി (43:11)

597. ‘നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ’ പഴഞ്ഞതാരാണ്?

◼️ യോസേഫിൻ്റെ ഗൃഹവിചാരകൻ (43:23)

598. അപ്പനെ ‘വൃദ്ധൻ’ എന്നു സംബോധന ചെയ്തതാരാണ്?

◼️ യോസേഫ് (43:27)

599. ‘ദൈവം നിനക്കു കൃപനല്കട്ടെ മകനേ’ എന്നു യോസേഫ് പറഞ്ഞത് ആരോടാണ്?

◼️ ബെന്യാമീനോട് (43:29)

600. അറയിൽക്കടന്ന് കരഞ്ഞതാര്?

◼️ യോസേഫ് (43:30)

601. എബ്രായരോടു കൂടെ ഭക്ഷണം കഴിക്കുന്നത് വെറുപ്പാർക്കാണ്?

◼️ മിസ്രയീമ്യർക്ക് (43:32)

602. യോസേഫ് തൻ്റെ ഭക്ഷണത്തിൽനിന്ന് ഓഹരി കൊടുത്തപ്പോൾ ബെന്യാമീന് കൊടുത്ത ഓഹരിയെത്ര?

◼️ അഞ്ചിരട്ടി (43:34)

603. വെള്ളികൊണ്ടുള്ള തന്റെ പാനപാത്രം യോസേഫ് ഒളിപ്പിച്ചത് ആരുടെ ചാക്കിലാണ്?

◼️ ബെന്യാമീൻ്റെ (44:2)

604. തനിക്കു ലക്ഷണവിദ്യ അറിയാമെന്നു പറഞ്ഞതാരാണ്?

◼️ യോസേഫ് (44:15)

605. ‘ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ’ എന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യെഹൂദാ (44:16)

606. ബെന്യാമീനു പകരം താൻ അടിമയായിരിക്കാമെന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യെഹൂദാ (44:33)

607. ആരുടെ കരച്ചിലാണ് മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും കേട്ടത്?

◼️ യോസേഫിൻ്റെ (45:2)

608. ‘ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു’ ആരുടെ വാക്കുകൾ?

◼️ യോസേഫിൻ്റെ (45:5)

609. യോസേഫ് തന്നെ സഹോദരന്മാർക്ക് വെളിപ്പെടുത്തുമ്പോൾ ദേശത്ത് ക്ഷാമമാരംഭിച്ച് എത്രവർഷം കഴിഞ്ഞു?

◼️ രണ്ടുവർഷം (45:6)

610. ആരാണ് തന്നെ മിസ്രയീമിലേക്ക് അയച്ചതെന്നാണ് യോസേഫ് പറയുന്നത്?

◼️ ദൈവം (45:8)

611. ദൈവം മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിത് ആരെയാണ്?

◼️ യോസേഫിനെ (45:9)

612. യാക്കോബും കുടുംബവും എവിടെ പാർക്കുമെന്നാണ് യോസേഫ് പറഞ്ഞത്?

◼️ ഗോശെൻ ദേശത്തു (45:10)

613. മിസ്രയീമിൽ തനിക്കുള്ള മഹത്വം ആരെ അറിയിക്കേണമെന്നാണ് യോസേഫ് പറഞ്ഞത്?

◼️ അപ്പനെ (യാക്കോബിനെ) (45:13)

614. യോസേഫിന്റെ സഹോദരന്മാർ വന്നതറിഞ്ഞ് സന്തോഷിച്ചതാരാണ്?

◼️ ഫറവോന്നും ഭൃത്യന്മാരും (45:16)

615. ‘ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും’ ആരാണ് പറഞ്ഞത്?

◼️ ഫറവോൻ (45:18)

616. ‘നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു’ ആരാണ് തൻ്റെ സഹോദരന്മാരോട് പറഞ്ഞത്?

◼️ യോസേഫ് (45:24)

617. ‘യോസേഫ് മിസ്രയീം ദേശത്തിന്നൊക്കെയും അധിപതിയാകുന്നു’ എന്നു കേട്ടപ്പോൾ സ്തംഭിച്ചുപോയതാരാണ്?

◼️ യാക്കോബ് (45:26)

618. യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ ആർക്കാണ് വീണ്ടും ചൈതന്യം വന്നത്?

◼️ യാക്കോബിന് (45:27)

619. ‘ഞാൻ മരിക്കുംമുമ്പെ യോസേഫിനെ പോയി കാണും’ എന്നു പറഞ്ഞതാരാണ്?

◼️ യിസ്രായേൽ (യാക്കോബ്) (45:28)

620. മിസ്രയീമിലേക്ക് പുറപ്പെട്ടപ്പോൾ യാക്കോബ് യാഗംകഴിച്ച സ്ഥലം?

◼️ ബേർ-ശേബ (46:1)

621. ബേർശേബ എന്ന വാക്കിൻ്റെ അർത്ഥം?

◼️ ഏഴാം കിണർ അഥവാ, സത്യത്തിൻ്റെ കിണർ, 21:31 (46:1)

622. രാത്രി ദർശനങ്ങളിൽ ദൈവം വിളിച്ചതാരെ?

◼️ യാക്കോബിനെ (46:2)

623. ‘മിസ്രയീമിൽ ഞാൻ നിന്നെ വലിയ ജാതിയാക്കും’ ആര് ആരോട് പറഞ്ഞു?

◼️ ദൈവം യാക്കോബിനോട് (46:3)

624. ‘ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും’ എന്നു യാക്കോബിനോട് പറഞ്ഞതാരാണ്?

◼️ ദൈവം (46:4)

625. യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നു ദൈവം അരുളിച്ചെയ്തത് ആരോടാണ്?

◼️ യാക്കോബിനോട് (46:4)

626. മിസ്രയീമിലേക്കുപോയ യാക്കോബിൻ്റെ കുടുബം ആകെ എത്രപേരാണ്?

◼️ എഴുപതു പേർ (46:27)

627. യാക്കോബിന് ഗോശേനിലേക്ക് വഴികാണിക്കാൻ ആരാണ് മുമ്പേപോയത്?

◼️ യെഹൂദ (46:28)

628. അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയതാരാണ്?

◼️ യോസേഫ് (46:29)

629. ‘ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല’ എന്നു ആര് ആരോട് പറഞ്ഞു?

◼️ യാക്കോബ് യോസേഫിനോട് (46:30)

630. ഇടയന്മാരെയെല്ലാം വെറുക്കുന്നത് ആരാണ്?

◼️ മിസ്രയീമ്യർ (46:34)

631. യോസേഫ് സഹോദരന്മാരിൽ എത്രപേരെ കൂട്ടിക്കൊണ്ടാണ് ഫറവോന്റെ സന്നിധിയിൽ നിർത്തിയത്?

◼️ അഞ്ചുപേരെ (47:2)

632. ‘അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു’ എന്നു യോസേഫിൻ്റെ സഹോദരന്മാർ ആരോടാണ് പറഞ്ഞത്?

◼️ ഫറവോനോട് (47:3)

633. ‘നിൻ്റെ സഹോദരന്മാരിൽ പ്രാപ്തന്മാർ ഉണ്ടെങ്കിൽ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക’ ആര് ആരോടു പറഞ്ഞു?

◼️ഫറവോൻ യോസേഫിനോട് (47:6)

634. ഫറവോനെ അനുഗ്രഹിച്ച എബ്രായൻ?

◼️ യാക്കോബ് (47:8)

635. യാക്കോബ് മിസ്രയീമിൽ എത്തുമ്പോൾ എത്ര വയസ്സുണ്ടായിരുന്നു?

◼️ 130 വയസ്സ് (47:9)

636. ‘എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ’ ആരാണ് പറഞ്ഞത്?

◼️ യാക്കോബ് (47:9)

637. യോസേഫ് തന്റെ അപ്പനും സഹോദരന്മാർക്കും മിസ്രയീംദേശത്ത് എവിടെയാണ് അവകാശവും കൊടുത്തത്?

◼️ രമെസേസിൽ (47:11)

638. മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു ഫറവോന് കൊടുക്കേണ്ട ഓഹരി എത്രയാണ്?

◼️ അഞ്ചിലൊന്നു (47:26)

649. യാക്കോബിൻ്റെ ആയുഷ്കാലം എത്രയാണ്?

◼️ നൂറ്റിനാല്പത്തേഴു സംവത്സരം (47:28)

640. മരിപ്പാറയപ്പോൾ ‘നിന്റെ കൈ എന്റെ തുടയിൽകീഴിൽ വെക്കുക’ എന്നു യാക്കോബ് പറഞ്ഞതാരോടാണ്?

◼️ യോസേഫിനോട് (47:29)

641. തന്നെ ‘മിസ്രയീമിൽ അടക്കാതെ, പിതാക്കന്മാരുടെ ശ്മശാനഭൂമിയിൽ അടക്കേണം’ എന്നു യോസേഫിനോട് പറഞ്ഞതാരാണ്?

◼️ യാക്കോബ് (47:30)

642. കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചതാരാണ്?

◼️ യിസ്രായേൽ (യാക്കോബ്) (47:31)

643. അപ്പൻ ദീനമായി കിടക്കുന്നു എന്നു വർത്തമാനം വന്നതാർക്കാണ്?

◼️ യോസേഫിന് (48:1)

644. സർവ്വശക്തിയുള്ള ദൈവം കനാൻ ദേശത്തിൽ എവിടെയാണ് യോക്കോബിന് പ്രത്യക്ഷനായത്?

◼️ ലൂസ്സിൽവെച്ച് (48:3)

645. അബ്രാഹാമിനുശേഷം, കനാൻദേശം നിൻ്റെ സന്തതിക്കു ശാശ്വതാവകാശമായി കൊടുക്കും എന്നു ദൈവം കല്പിച്ചതാരോട്?

◼️ യാക്കോബിനോട് (48:4)

646. ആരെപ്പോലെയാണ് ‘മനശ്ശെയും എഫ്രയീമും എനിക്കുള്ളവരായിരിക്കട്ടെ’ എന്നു യാക്കോബ് പറഞ്ഞത്?

◼️ രൂബേനും ശിമെയോനും എന്നപോലെ (48:5)

647. കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതായ രണ്ടാമത്തെയാൾ?

◼️ യാക്കോബ് (48:10). [ഒന്നാമത്തെയാൾ യിസ്ഹാക്ക്: 27:1]

648. ‘നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ’ ആരുടെ വാക്കുകൾ?

◼️ യാക്കോബിൻ്റെ (48:11)

649. കൈകൾ പിണെച്ചുവെച്ചു  എഫ്രയീമിനെയും മനശ്ശെയെയും അനുഗ്രഹിച്ചതാരാണ്? 

◼️ യാക്കോബ് (48:14)

650. ‘എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ’ ആര് ആരോട് പറഞ്ഞു?

◼️ യാക്കോബ്, എഫ്യയീമിനോടും മനശ്ശെയോടും (48:16)

651. കൈകൾ പിണച്ചുവെച്ച് അനുഗ്രഹിച്ചതുകൊണ്ട് യാക്കോബിനോട് അനിഷ്ടം തോന്നിയതാർക്കാണ്?

◼️ യോസേഫിന് (48:17)

652. യിസ്രായേല്യർ ആരുടെയൊക്കെ പേർചൊല്ലി അനുഗ്രഹിക്കുമെന്നാണ് യാക്കോബ് പറഞ്ഞത്?

◼️ എഫ്രയീമിൻ്റെയും മനശ്ശെയുടേയും (48:20)

653. യാക്കോബ് വാളും വില്ലുംകൊണ്ടു  അമോർയ്യരുടെ കയ്യിൽനിന്നു പിടിച്ചടക്കിയതെന്താണ്?

◼️ മലഞ്ചരിവ് (48:22)

654. ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കുമെന്ന് പറഞ്ഞതാരാണ്?

◼️ യാക്കോബ് (49:1)

655. ‘വെള്ളുപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല’ ആര്?

◼️ രൂബേൻ (49:4)

656. ആരുടെ വാളുകളാണ് സാഹസത്തിന്റെ ആയുധങ്ങൾ?

◼️ ശിമയോൻ്റെയും ലേവിയുടായും (49:5)

657. ‘എൻ ഉള്ളമേ അവരുടെ മന്ത്രണത്തിൽ കൂടരുതേ’ ആരുടെ?

◼️ ശിമെയോൻ്റയും ലേവിയുടേയും (49:6)

658. ആരെയാണ് യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യുന്നത്?

◼️ ശിമയോനെയും ലേവിയെയും (49:7)

659. ‘സഹോദരന്മാർ നിന്നെ പുകഴ്ത്തും’ ആരെ?

◼️ യെഹൂദയെ (49:8)

660. ആരെയാണ് ‘ബാലസിംഹം’ എന്ന് യാക്കോബ് വിശേഷിപ്പിച്ചത്?

◼️ യെഹൂദാ (49:9)

661. അവകാശമുള്ളവൻ (ക്രിസ്തു) വരുന്നത് ആരിൽനിന്നാണ്?

◼️ യെഹൂദയിൽനിന്നു (49:10)

662. ‘അവൻ കപ്പൽത്തുറമുഖത്ത് പാർക്കും’ ആര്?

◼️ സെബൂലൂൻ (49:13)

663. അസ്ഥിബലമുള്ള കഴുത ആരാണ്?

◼️ യിസ്സാഖാർ (49:14)

664. ‘ഏതൊരു യിസ്രായേല്യ ഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും’ ആര്?

◼️ ദാൻ (49:16)

665. ‘വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും’ ആര്?

◼️ ദാൻ (49:17)

666. ആരെയാണ് കവർച്ചപ്പട ഞെരുക്കുന്നത്?

◼️ ഗാദിനെ (49:19)

667. രാജകീയ സ്വാദുഭോജനം നല്കുന്നതാരാണ്?

◼️ ആശേർ (49:20)

668.  ‘സ്വതന്ത്രയായി നടക്കുന്ന പേടമാൻ’ ആര്?

◼️ നഫ്താലി (49:21)

669. ‘നീരുറവിന്നരികെ ഫലപ്രദമായ വൃക്ഷം’ ആരാണ്?

◼️ യോസേഫ് (49:22)

670. ആരുടെ ഭുജമാണ് യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടത്?

◼️ യോസേഫിൻ്റെ (49:24)

671. ‘നിൻ പിതാവിന്റെ ദൈവത്താൽ – അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നേ’ ആരെ?

◼️ യോസേഫിനെ (48:25)

672. കടിച്ചുകീറുന്ന ചെന്നായ് ആരാണ്?

◼️ ബെന്യാമീൻ (49:27)

673. ‘ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (49:29)

674. യാക്കോബിനു മുമ്പേ മക്പേല ഗുഹയിൽ അടക്കപ്പെട്ടത് ആരൊക്കെ?

◼️ അബ്രാഹാം, സാറ, യിസ്ഹാക്ക്, റിബെക്കാ, ലേയ (49:31)

675. കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടതാര്?

◼️ യാക്കോബ് (49:33)

676. മരിച്ചുപോയ അപ്പൻ്റെ മുഖത്തുവീണ് ചുംബിച്ചു കരഞ്ഞതാര്?

◼️ യോസേഫ് (50:1)

677. യാക്കോബിൻ്റെ ശരീരത്തിൽ സുഗന്ധവർഗ്ഗം ഇടുവാൻ എത്രദിവസം എടുത്തു?

◼️ നാല്പതു ദിവസം (50:3)

678. മിസ്രയീമ്യർ യാക്കോബിനെക്കുറിച്ചു എത്രദിവസം വിലാപം കഴിച്ചു?

◼️ എഴുപതു ദിവസം (50:3)

679. ‘ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണം’ എന്നു യോസേഫിനെക്കൊണ്ട് സത്യം ചെയ്യിച്ചതാരാണ്?

◼️ യാക്കോബ് (50:5)

680. യോർദ്ദാന്നക്കരെയുള്ള ഏത് സ്ഥലത്ത് എത്തിയപ്പോഴാണ് യാക്കോബിനെക്കുറിച്ച് ഏഴുദിവസം വിലാപം കഴിച്ചത്?

◼️ ഗോരെൻ-ആതാദിൽ (50:10)

681. കനാന്യർ ‘ഇതു മിസ്രയീമ്യരുടെ മഹാവിലാപം’ എന്നു പറഞ്ഞുകൊണ്ട് ആ സ്ഥലത്തിനിട്ട പേര്?

◼️ ആബേൽ-മിസ്രയീം (50:11)

682. അപ്പൻ മരിച്ചതുകൊണ്ട് നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞുതാരാണ്?

◼️ യോസേഫിൻ്റെ സഹോദരന്മാർ (50:15)

683. ‘ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?’ ആരുടെ വാക്കുകൾ?

◼️ യോസേഫിൻ്റെ (49:19)

684. എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടതാരാണ്?

◼️ യോസേഫ് (50:23)

685. ‘ദൈവം സന്ദർശിക്കുമ്പോൾ എൻ്റെ അസ്ഥികളേയും കൂടെ കൊണ്ടുപോകേണം’ എന്നു പറഞ്ഞതാര്?

◼️ യോസേഫ് (50:25)

686. യോസേഫ് മരിക്കുമ്പോൾ എത്ര വയസ്സായിരുന്നു?

◼️ നൂറ്റിപ്പത്ത് (50:26)🙏

ഉല്പത്തി പുസ്തകത്തിൽ പേർ പറയപ്പെട്ടിരിക്കുന്നവർ

1. ആദാം (3:21)

2. ഹവ്വാ (3:20)

3. പാമ്പ് (3:1)

4. കയീൻ (4:1)

5. ഹാബെൽ (4:2)

6. ഹാനോക്ക് (4:17)

7. ഈരാദ് (4:18)

8. മെഹൂയയേൽ (4:18)

9. മെഥൂശയേൽ (4:18)

10. ലാമെക്ക് (4:18)

11. ആദാ (4:19)

12. സില്ലാ (4:19)

13. യാബാൽ (4:20)

14. യൂബാൽ (4:21)

15. തൂബൽകയീൻ (4:22)

16. നയമാ (4:22) 

17. ശേത്ത് (4:25)

18. എനോശ് (4:26)

19. കേനാൻ (5:9)

20. മഹലലേൽ (5:12)

21. യാരെദ് (5:15)

22. ഹാനോക്ക് (5:18), 

23. മെഥൂശലഹ് (5:21)

24. ലാമേക്ക് (5:25)

25. നോഹ (5:29)

26. ശേം (5:32)

27. ഹാം (5:32

28. യാഫെത്ത് (5:32)

29. കനാൻ (9:18)

30. ഗോമെർ (10:2)

31. മാഗോഗ് (10:2)

32. മാദായി (10:2)

33. യാവാൻ (10:2)

34. തൂബൽ (10:2)

35. മേശെക് (10:2)

36. തീരാസ് (10:2)

37. അസ്കെനാസ് (10:3)

38. രീഫത്ത് (10:3)

39. തോഗർമ്മാ (10:3)

40. എലീശാ (10:4)

41. തർശീശ് (10:4)

42. കിത്തീം (10:4)

43. ദോദാനീം (10:4)

44. കൂശ് (10:6)

45. മിസ്രയീം (10:6)

46. പൂത്ത് (10:6)

47. കനാൻ (10:6)

48. സെബാ (10:7)

49. ഹവീലാ (10:7)

50. സബ്താ (10:7)

51. രമാ (10:7)

52. സബ്തെക്കാ (10:7)

53. ശെബയും (10:7)

54. ദെദാനും (10:7)

55. നിമ്രോദിനെ (10:8)

56. ലൂദീം (10:13)

57. അനാമീം (10:13)

58. ലെഹാബീം (10:13)

59. നഫ്തൂഹീം (10:13)

60. പത്രൂസീം (10:13)

61. കസ്ളൂഹീം (10:13)

62. കഫ്തോരീം (10:14)

63. സീദോൻ (10:15)

64. ഹേത്ത് (10:15)

65. യെബൂസ്യൻ (10:16)

66. അമോർയ്യൻ (10:16)

67. ഗിർഗ്ഗശ്യൻ (10:17)

68. ഹിവ്യൻ (10:17)

69. അർക്ക്യൻ (10:17)

70. സീന്യൻ (10:17)

71. അർവ്വാദ്യൻ (10:18)

72. സെമാർയ്യൻ (10:18)

73. ഹമാത്യൻ (10:18)

74. ഏബെർ (10:21)

75. ഏലാം (10:22)

76. അശ്ശൂർ (10:22)

77. അർപ്പക്ഷാദ് (10:22)

78. ലൂദ് (10:22)

79. അരാം (10:22)

80. ഊസ് (10:23)

81. ഹൂൾ (10:23)

82. ഗേഥെർ (10:23)

83. മശ് (10:23)

84. അർപ്പക്ഷാദ് (10:24)

85. ശാലഹ് (10:24)

86. പേലെഗ് (10:25)

87. യൊക്താൻ (10:25)

88. അല്മോദാദ് (10:26)

89. ശാലെഫ് (10:27)

90. ഹസർമ്മാവെത്ത് (10:27)

91. യാരഹ് (10:27)

92. ഹദോരാം (10:27)

93. ഊസാൽ (10:28)

94. ദിക്ളാ (10:28)

95. ഓബാൽ (10:28)

96. ഓബാൽ (10:28)

97. അബീമയേൽ (10:28)

98. ശെബാ (10:29)

99. ഓഫീർ (10:29)

100. ഹവീലാ (10:29)

101. യോബാബ് (10:29)

102. രെയൂ (11:18)

103. ശെരൂഗ് (11:20)

104. നാഹോർ (11:22)

105. തേരഹ് (10:24)

106. അബ്രാം, അബ്രാഹാം (11:26, 17:5)

107. നാഹോർ (11:26)

108. ഹാരാൻ (11:26)

109. ലോത്ത് (11:27)

110. സാറായി, സാറാ (11:29, 17:15)

111. മിൽക്കാ (11:29)

112. യിസ്ക (11:29)

113. ഫറവോൻ (12:15)

114. അമ്രാഫെൽ (14:1)

115. അർയ്യോക് (14:1)

116. കെദൊർലായോമെർ (14:1)

117. തീദാൽ (14:1)

118. ബേരാ (14:2)

119. ബിർശാ (14:2)

120. ശിനാബ് (14:2)

121. ശെമേബെർ (14:2)

122. സോവർ (14:2)

123. എശ്ക്കോൽ (14:13)

124. ആനേർ (14:13)

125. മമ്രേ (14:13)

126. മൽക്കീസേദെക് (14:18)

127. എല്യേസർ (15:2)

128. ഹാഗാർ (16:1)

129. യിശ്മായേൽ (16:11)

130. യിസ്ഹാക് (17:19)

131. മോവാബ് (19:37)

132. ബെൻ-അമ്മീ (19:38)

133. അബീമേലെക് (20:2)

134. പീക്കോൽ (21:22)

135. ഊസ് (22:21)

136. ബൂസ് (22:21)

137. കെമൂവേൽ (22:21)

138. അരാം (22:21)

139. കേശെദ് (22:22)

140. ഹസോ (22:22)

141. പിൽദാശ് (22:22)

142. യിദലാഫ് (22:22)

143. ബെഥൂവേൽ (22:22)

144. റിബെക്ക (22:23)

145. രെയൂമാ (22:24(

146. തേബഹ് (22:24)

147. ഗഹാം (22:24)

148. തഹശ് (22:24)

149. മാഖാ (22:24)

150. സോഹർ (23:8)

151. എഫ്രോൻ (23:8)

152. ലാബാൻ (24:29)

153. കെതൂറാ (25:1)

154. സിമ്രാൻ (25:2)

155. യൊക്ശാൻ (25:2)

156. മെദാൻ (25:2)

157. മിദ്യാൻ (25:2)

158. യിശ്ബാക് (25:2)

159. ശൂവഹ് (25:2)

160. ശെബ (25:3)

161. ദെദാൻ (25:3)

162. അശ്ശൂരീം (25:3)

163. ലെത്തൂശീം (25:3)

164. ലെയുമ്മീം (25:3)

165. ഏഫാ (25:4)

166. ഏഫെർ (25:4)

167. ഹനോക് (25:4)

168. അബീദാ (25:4)

169. എൽദാഗാ (25:4)

170. നെബായോത്ത് (25:13)

171. കേദാർ (25:13)

172. അദ്ബെയേൽ (25:13)

173. മിബ്ശാം (25:13)

174. മിശ്മാ (25:13)

175. ദൂമാ (25:13)

176. മശ്ശാ (25:13)

177. ഹദാദ് (25:13)

178. തേമാ (25:13)

179. യെതൂർ (25:13)

180. നാഫീശ് (25:13)

181. കേദെമാ (25:13)

182. ഏശാവ്, ഏദോം (25:25, 30)

183. യാക്കോബ്, യിസ്രായേൽ (25:26, 35:10)

184. അബീമേലെക്ക് (26:1)

185. അഹൂസത്ത് (26:26)

186. ഫീക്കോൽ (26:26)

187. ബേരി, അന (26:34, 36:2)

188. യെഹൂദീത്ത്, ഒഹൊലീബാമ (26:34, 36:2)

189. ഏലോൻ (26:34)

190. ബാസമത്ത്, ആദാ (26:34, 36:2)

191. നെബായോത്ത് (28:9)

192. മഹലത്ത്, ബാസമത്ത് (28:9, 36:3)

193. റാഹേൽ (29:6)

194. ലേയാ (29:16)

195. സില്പ (29:24)

196. ബിൽഹ (29:29)

197. രൂബേൻ (29:32)

198. ശിമെയോൻ (29:33)

199. ലേവി (29:34)

200. യെഹൂദാ (29:35)

201. ദാൻ (30:6)

202. നഫ്താലി (30:8)

203. ഗാദ് (30:11)

204. ആശേർ (30:13)

205. യിസ്സാഖാർ (30:18)

206. സെബൂലൂൻ (30:20)

207. ദീനാ (30:21)

208. യോസേഫ്, സാപ്നത്ത് പനേഹ് (30:24, 41:45)

209. ശേഖേം (33:19)

210. ഹമോർ (33:19)

211. ദെബോരാ (35:8)

212. ബെനോനീ, ബെന്യാമീൻ (35:18)

213. സിബെയോൻ (36:20)

214. എലീഫാസ് (36:4)

215. രെയൂവേൽ (36:4)

216. യെയൂശ് (36:5)

217. യലാം (36:5)

218. കോരഹ് (36:5)

219. തേമാൻ (36:11)

220. ഓമാർ (36:11)

221. സെഫോ (36:11)

222. ഗത്ഥാം (36:11)

223. കെനസ് (36:11)

224. തിമ്നാ (36:12)

225. അമാലേക്ക് (36:12)

226. നഹത്ത് (36:13)

227. സേറഹ് (36:13)

228. ശമ്മാ (36:13)

229. മിസ്സാ (36:13)

230. സേയീർ (36:20)

231. ലോതാൻ (36:20)

232. ശോബാൽ (36:20)

233. അനാ (36:21)

234. ദീശോൻ (36:21)

235. ഏസെർ (36:21)

236. ദീശാൻ (36:21)

237. ഹോരി (36:22)

238. ഹേമാം (36:22)

239. അൽവാൻ (36:23)

240. മാനഹത്ത് (36:23)

241. ഏബാൽ (36:23)

242. ശെഫോ (36:23)

243. ഓനാം (36:23)

244. അയ്യാവ് (36;24)

245. അനാവ്, അനാ (36:24)

246. ദീശോൻ (36:25)

247. ഹൊദാൻ (36:26)

248. എശ്ബാൻ (36:26)

249. യിത്രാൻ (36:26)

250. കെരാൻ (36:26)

251. ബിൽഹാൻ (36:27)

252. സാവാൻ (36:27)

253. അക്കാൻ (36:27)

254. ഊസ് (36:28)

255. അരാൻ (36:28)

256. ബെയോർ (36:32)

257. ബേല (36:32)

258. സേരഹ് (36:33)

259. യോബാബ് (36:33)

260. ഹൂശാം (36:34)

261. ബെദദ് (36:35)

262. ഹദദ് (36:35)

263. സമ്ളാ (36:36)

264. ശൌൽ (36:37)

265. അക്ബോർ (36:38)

266. ബാൽഹാനാൻ (36:38)

267. ഹദർ (36:39)

268. മെഹെതബേൽ (36:39)

269. മേസാഹാബ് (36:39)

270. മത്രേദ് (36:39)

271. തിമ്നാ (36:40)

272. അൽവാ (36:40)

273. യെഥേത്ത് (36:40)

274. ഒഹൊലീബാമാ (36:40)

275. ഏലാ (36:41)

276. പീനോൻ (36:41)

277. കെനസ് (36:41)

278. തേമാൻ (36:41)

279. മിബ്സാർ (36:42)

280. മഗ്ദീയേൽ (36:42)

281. ഈരാം (36:42)

282. ഫറവോൻ (37:36)

283. പോത്തീഫർ (37:36)

284. ഹീരാ (38:1)

285. ശൂവാ (38:2)

286. ഏർ (38:3)

287. ഓനാൻ (38:4)

288. ശേലാ (38:5)

289. താമാർ (38:6)

290. പെരെസ്സ് (38:29)

291. സേരഹ് (38:30)

292. പോത്തിഫേറ (41:45)

293. ആസ്നത്ത് (41:45)

294. മനശ്ശെ (41:51)

295. എഫ്രയീം (41:52)

296. ഹാനോക് (46:9)

297. ഫല്ലൂ (46:9)

298. ഹെസ്രോൻ (46:9)

299. കർമ്മി (46:9)

300. യെമൂവേൽ (46:10)

301. യാമീൻ (46:10)

302. ഓഹദ് (46:10)

303. യാഖീൻ (46:10)

304. സോഹർ (46:10)

305. ശൌൽ (46)

306. ഗേർശോൻ (46:11)

307. കഹാത്ത് (46:11)

308. മെരാരി (46:11)

309. ഹെസ്രോൻ (46:13)

310. ഹാമൂൽ (46:13)

311. തോലാ (46:13)

312. പുവ്വാ (46:13)

313. യോബ് (46:13)

314. ശിമ്രോൻ (46:13)

315. സേരെദ് (46:14)

316. ഏലോൻ (46:14)

317. യഹ്ളെയേൽ (46:14)

318. സിഫ്യോൻ (46:16)

319. ഹഗ്ഗീ (46:16)

320. ശൂനീ 46:16)

321. എസ്ബോൻ (46:16)

322. ഏരി (46:16)

323. അരോദീ (46:16)

324. അരേലീ (46:16)

325. യിമ്നാ (46:17)

326. യിശ്വാ (46:17)

327. യിശ്വീ (46:18)

328. ബെരീയാ (46:19)

329. സേരഹ് (46:17)

330. ഹേബെർ (46:18)

331. മൽക്കീയേൽ (46:18)

332. ബേല (46:21)

333. ബേഖെർ (46:21)

334. അശ്ബെൽ (46:21)

335. ഗേരാ (46:21)

336. നാമാൻ (46:21)

337. ഏഹീ (46:21)

338. രോശ് (46:21)

339. മുപ്പീം (46:21)

340. ഹുപ്പീം (46:21)

341. ആരെദ് (36:21)

342. ഹൂശീം (46:23)

343. യഹസേൽ (46:24)

344. ഗൂനീ (46:24)

345. യേസെർ (46:24)

346. ശില്ലോ (46:24)

347. മാഖീർ (50:23)

പരിശുദ്ധാത്മസ്നാനം

പരിശുദ്ധാത്മസ്നാനം

“ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷം അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് പരിശുദ്ധാത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2. ഒ.നോ: എഫെ, 1:13,14). ആത്മസ്നാനത്തിലൂടെ ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നു. എല്ലാ വിശ്വാസികളുടെയും ജീവിതത്തിൽ ഇത് പൂർത്തിയായി കഴിഞ്ഞതാണ്. വീണ്ടും ജനനത്തിനുശേഷം നടക്കേണ്ട ഒന്നല്ലിത്. പെന്തെകൊസ്തുനാളിൽ ആരംഭിച്ച പരിശുദ്ധാത്മസ്നാനം അവസാന വ്യക്തിവരെയും സഭയിൽ ചേർക്കപ്പെടുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. പരിശുദ്ധാത്മസ്നാനം ഒരിക്കൽ മാത്രമാണ്; വീണ്ടെടുക്കപ്പെടുമ്പോൾ. അപ്പൊസ്തല പ്രവൃത്തികൾ 2-ലെ പരിശുദ്ധാത്മസ്നാനം ക്രൈസ്തവസഭയുടെ ജനനം കുറിച്ചു. പെന്തെക്കൊസ്തിലെ ആത്മസ്നാനം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം സംഭവിച്ച ആത്മീയചരിത്ര പ്രക്രിയയാണ്. വലിയ മുഴക്കത്തോടും ദൃശ്യമായ അടയാളങ്ങളോടും കൂടെ അരങ്ങേറിയ ആ ചരിത്രസംഭവം ആവർത്തിക്കപ്പെടാവുന്നതല്ല. ആവർത്തിക്കപ്പെടുന്നത് ആത്മസ്നാനമാണ്. പ്രവൃത്തി 8-ൽ ശമര്യർ ആത്മസ്നാനം ലഭിക്കുകയും ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ചേർക്കപ്പെടുകയും ചെയ്തു. (പ്രവൃ, 8:14-18). അവിടെ ഏതോ ഒരു അടയാളമുണ്ടായെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ഉണ്ടായില്ല. പ്രവൃത്തി 10-ൽ ജാതികൾ ആത്മസ്നാനത്താൽ സഭയിൽ ചേർക്കപ്പെട്ടു. (പ്രവൃ, 10:34-48). അവിടെ അന്യഭാഷയിൽ സംസാരിച്ചെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ആവർത്തിച്ചില്ല. എന്തെന്നാൽ പെന്തെക്കൊസ്തിലെ ആത്മസ്നാനം സഭയുടെ സ്ഥാപനമായിരുന്നു.

കൃപായുഗത്തിനു മാത്രമുള്ളതാണ് പരിശുദ്ധാത്മസ്നാനം. മറ്റൊരു യുഗത്തിലും പരിശുദ്ധാത്മസ്നാനം നടന്നതായി തെളിവില്ല. ഏകാത്മാവിൽ സ്നാനപ്പെട്ടത് ഏകശരീരത്തിൽ അംഗമാകുന്നതിനു വേണ്ടിയാണ്. (1കൊരി, 12:13). ഒരു വ്യക്തിയെ ക്രിസ്തുവിന്റെ ശരീരത്തിൽ ആക്കിവെക്കുന്നതു പരിശുദ്ധാത്മാവ് നൽകുന്ന സ്നാനം കൊണ്ടാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് അടിസ്ഥാനം ക്രിസ്തുവിന്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ്. അതു നടക്കുന്നത് കൃപായുഗത്തിലാണ്. തന്മൂലം പരിശുദ്ധാത്മസ്നാനം കൃപായുഗത്തിനു മാത്രമുള്ളതാണ്. പരിശുദ്ധാത്മാവിന്റെ സ്നാനത്തെക്കുറിച്ച് പഴയനിയമത്തിൽ സൂചനയില്ല. പഴയനിയമത്തിൽ ആരും പരിശുദ്ധാത്മസ്നാനം പ്രാപിച്ചതായി പറയപ്പെട്ടിട്ടും ഇല്ല. ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷാകാലത്തും പരിശുദ്ധാത്മസ്നാനം നടന്നിട്ടില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം സ്വർഗ്ഗാരോഹണത്തിനു മുമ്പു “നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു ക്രിസ്തു കല്പിച്ചു. (പ്രവൃ, 1:5). പെന്തെക്കൊസ്തിനെ പരാമർശിച്ചപ്പോൾ പരിശുദ്ധാത്മ സ്നാനം നടന്നുകഴിഞ്ഞതായി പത്രൊസ് പ്രസ്താവിച്ചു. (പ്രവൃ, 11:15-17). സഹസ്രാബ്ദയുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സജീവമായി ഉണ്ടായിരിക്കും. എന്നാൽ പരിശുദ്ധാത്മാവിന്റെ സ്നാപനത്തെക്കുറിച്ചു ഒരു സൂചനയും ഇല്ല. പരിശുദ്ധാത്മസ്നാനം ഈ യുഗത്തിനു മാത്രമുള്ളതാണ്. ഈ യുഗത്തിലെ എല്ലാ വിശ്വാസികൾക്കും പരിശുദ്ധാത്മസ്നാനം ലഭിക്കുന്നുണ്ട്. 

പരിശുദ്ധാത്മസ്നാനത്താൽ വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവം ആക്കപ്പെടുക എന്നത് പുനരുത്ഥാന നിലയിൽ ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിനെ കാണിക്കുന്നു. വിശ്വാസികളെ ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയും പരിശുദ്ധാത്മാസ്നാനമാണ്. (കൊലൊ, 2:12; റോമ, 6:1-10). ആത്മസ്നാനത്താൽ ക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം ഇവയോടു ബന്ധിക്കപ്പെട്ട വിശ്വാസിയുടെ പാപപ്രകൃതി ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുകയും പാപത്തിന്റെ മേൽ വിശ്വാസി വിജയം നേടുകയും ചെയ്യുന്നു. ആത്മസ്നാനംകൊണ്ട് പ്രത്യേക ശക്തിയോ കഴിവോ ലഭിക്കുന്നില്ല. പ്രത്യേക ശക്തി ലഭിക്കുവാനുള്ള പദവിയിൽ നമ്മെ ക്രിസ്തുവിൽ ആക്കിവെക്കുകയാണ് പരിശുദ്ധാത്മസ്നാനം. പരിശുദ്ധാത്മ സ്നാനത്തിനു ശേഷവും കൊരിന്തിലെ വിശ്വാസികൾ ജഡികരായിരുന്നു. അവരോടാണ് ”എല്ലാവരും ഒരേ അത്മാവിൽ സ്നാനം ഏറ്റും” എന്ന് അപ്പൊസ്തലൻ പറഞ്ഞത്. ജഡികത്വത്തിൽ നിന്ന് മുക്തരാകുവാൻ അവരോടു ആത്മസ്നാനം പ്രാപിക്കുവാൻ അപ്പൊസ്തലൻ ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗലാത്യയിലെ വിശ്വാസികൾ സ്നാനം ഏറ്റവരും ക്രിസ്തുവിനെ ധരിച്ചവരും ആയിരുന്നെങ്കിലും അന്യ സുവിശേഷത്തിലേക്കു മടങ്ങിപ്പോവുകയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേക്ക് തിരിയുകയും ചെയ്തതും കുറിക്കൊള്ളുക. (ഗലാ, 3:27; 1:6; 4:39).

വ്യക്തി സുവിശേഷം കേൾക്കുമ്പോഴാണ് ആത്മസ്നാനം നടക്കുന്നത്. ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല. ആത്മാവിലുള്ള ജനനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം പെന്തെക്കൊസ്തിലെ ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ജനനമായിരുന്നു എന്നു മനസ്സിലാക്കാം. അഥവാ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനമാണ് പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ ഇട്ടത്. (എഫെ, 2:20). ആ അടിസ്ഥാനത്തിന്മേലാണ് ഓരോ വിശ്വാസികളും ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ പണിയപ്പെടുത്തത്. (എഫെ, 2:21,22). “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്നാനം. ആത്മസ്നാനദാതാവ് ക്രിസ്തുവാണ്. (മത്താ, 3:11, മർക്കൊ, 1:8, ലൂക്കൊ, 3:16). ആത്മസ്നാനം വ്യക്തികളിൽ ആവർത്തിക്കപ്പെടുന്നതല്ല; ആത്മനിറവ് ആവർത്തിക്കപ്പെടുന്നതാണ്. (പ്രവൃ, 2:4; 4:8; 4:31).

ആത്മസ്നാനം ഒരു വിഹഗവീക്ഷണം

ആത്മസ്നാനത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഒന്ന്; ആത്മസ്നാനത്തിനായി കാത്തിരിക്കണമോ? രണ്ട്; ആത്മസ്നാനത്തിന് അടയാളമുണ്ടോ? മൂന്ന്; പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷയിൽ സംസാരിച്ചുവോ? അപ്പൊസ്തലൻ പറയുന്നു; “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” “ഗലാ, 3:2). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). ഈ മൂന്നു വാക്യങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ, പരിശുദ്ധാത്മാവ് വ്യക്തിയിൽ ഒരു രണ്ടാമനുഭവമല്ലെന്നും, പരിശുദ്ധാത്മ സ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്നു വ്യക്തമാകും. അങ്ങനെ വരുമ്പോൾ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തമാകും. എന്നിരുന്നാലും സത്യവിശ്വാസികളുടെ ഇടയിൽപോലും വലിയ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടത് ദൈവമക്കളുടെ ആവശ്യമാണ്. ആരുടേയും പഠിപ്പിക്കലുകളും ഉപദേശങ്ങളും വിലയിരുത്താതെ, നിഷ്പക്ഷമായി ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുവാനാണ് നാം ശ്രമിക്കുന്നത്:

1. ആത്മസ്നാനത്തിനായി കാത്തിരിക്കണമോ?

നമ്മുടെ കർത്താവായ യേശുക്രിസ്തു അപ്പൊസ്തലന്മാരോട് “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ, 1:4) എന്നു പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത്. എന്നാൽ അപ്പൊസ്തല പ്രവൃത്തികൾ എഴുതിയ ലൂക്കൊസിന്റെ തന്നെ സുവിശേഷത്തിൽ ‘ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ’ എന്നാണ്. (24:49). ഇതിനോട് ക്രിസ്തുവിന്റെ വാക്കുകളും ചേർത്തു ചിന്തിച്ചാൽ കാര്യം വ്യക്തമാകും. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). യെരൂശലേമിൽ തുടങ്ങി നിങ്ങളെൻ്റെ സാക്ഷികളാകുവാൻ ഞാൻ ആത്മാവിനെ അയക്കുംവരെ യെരൂശലേമിൽതന്നെ പാർപ്പിൻ എന്നാണ് ക്രിസ്തു പറയുന്നത്. ഇതു കുറച്ചുകൂടി വ്യക്തമാകാൻ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.” നിങ്ങൾ യെരൂശലേം വിട്ടുപോകരുതെന്നാണ് കല്പന. അടുത്തഭാഗം മനസ്സിലാക്കേണ്ടത് ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ (ലൂക്കൊ, 24:49). വാഗ്ദത്തം നിവൃത്തിയാകുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നില്ല: “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” (പ്രവൃ, 2:1). അതായത്, വാഗ്ദത്തനിവൃത്തിക്കു സമയമായെന്ന് മനസ്സിലാക്കിയ അവർ ഒന്നിച്ചു കൂടിയിരിക്കുക മാത്രമായിരുന്നു.

അവിടെ കാത്തിരിപ്പ് (wait) എന്നതിന് ഗ്രീക്കിൽ ‘മെനൊ’ (meno) എന്നാണ്. ആ പദത്തെ മറ്റു സ്ഥാനങ്ങളിൽ പാർപ്പിൻ (മത്താ, 10:11; മർക്കൊ, 6:10; ലൂക്കൊ, 9:4), പാർത്തു (മർക്കൊ, 14:34; ലൂക്കൊ, 1:56; 8:27), താമസിച്ചു (മത്താ, 26:28) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിലെ തർജ്ജമ. കാത്തിരുപ്പെന്ന് ഒരിടത്ത് പൗലൊസ് പറയുന്നുണ്ട്: “ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു.” അവിടെ പൗലൊസ് എന്ന വ്യക്തിയല്ല കാത്തിരുന്നത്; ബന്ധനങ്ങളും കഷ്ടങ്ങളുമാണ്. എന്നാൽ യഥാർത്ഥ കാത്തിരുപ്പിനെ കുറിക്കുന്നത് മറ്റുചില വാക്കുകളാണ്: യിസ്രായേലിൻ്റെ ആശ്വാസത്തിനായി കാത്തിരുന്ന (prosdechomai, ലൂക്കൊ, 2:25), പലൊസ് അഥേനയിൽ കാത്തിരിക്കുമ്പോൾ (ekdechomai, പ്രവൃ, 17:16), യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു (apekdechomai, 1കൊരി, 1:7) തുടങ്ങിയവ. 

എന്തുകൊണ്ടാണ് യെരൂശലേമിൽ പാർപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചത്; ലോകത്തിൻ്റെ കേന്ദ്രവും വിശുദ്ധസ്ഥലവുമാണ് യെരൂശലേം. കൂടാതെ, യേശുവിന്റെ കന്യകാജനനം, സ്നാനം, മരണം, അടക്കം, ഉത്ഥാനം, സ്വർഗ്ഗാരോഹണം ഇവയൊക്കെയും യെരൂശലേമിലായിരുന്നു. തന്മൂലം ദൈവസഭയുടെ സ്ഥാപനവും യെരുശലേമിൽ തന്നെയാണ് വേണ്ടത് “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:47). ഇതിൽനിന്നും ശിഷ്യന്മാരോട് കാത്തിരിക്കാനല്ല പറഞ്ഞതെന്നും, ഗലീലക്കാരായ ശിഷ്യന്മാർ (അ,പ്ര 2:7) തങ്ങളുടെ പട്ടണമായ ഗലീലയിലേക്ക് മടങ്ങിപ്പോകാതെ, തന്റെ വാഗ്ദത്തത്തിനായി യെരുശലേമിൽ തങ്ങണമെന്നാണ് കല്പിച്ചതെന്നും വ്യക്തമല്ലേ? യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പുതന്നേ, ശിഷ്യന്മാർ ഗലീലയിൽ തങ്ങളുടെ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയവരാണ് (യോഹ, 23:2,3) എന്നുംകൂടി ചിന്തിക്കുമ്പോൾ കാത്തിരിക്കാനല്ല;  യെരൂശലേം വിട്ടുപോകരുതെന്നാണ് യേശു അവരോടു പറഞ്ഞതെന്ന് ഏറ്റവും സ്പഷ്ടമാണ്. 

ഇത് ഒന്നുകൂടി ഗ്രഹിക്കാൻ സഹായകരമായ മറ്റൊരു തെളിവുകൂടിയുണ്ട്.; യിസ്രായേൽ ജനത്തിന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് വാർഷീക ഉത്സവങ്ങളും ക്രിസ്തുവിന്റെ രക്ഷണ്യവേലയ്ക്ക് നിഴലുകളാണ്. നീസാൻ 14 പെസഹ, നീസാൻ 15 ‘പുളിപ്പില്ലാത്തപ്പം: ‘നമ്മുടെ പെസഹാക്കുഞ്ഞാട് അറുക്കപ്പെട്ടിരിക്കുന്നു’ (1കൊരി, 5:7); ‘ആകയാൽ പുളിപ്പില്ലായ്മകൊണ്ട് ഉത്സവം ആചരിപ്പിൻ’ (1കൊരി, 5:8). നീസാൻ 17 ആദ്യഫലപ്പെരുന്നാൾ: ‘ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി ഉയിർത്തിരിക്കുന്നു.’ (1കൊരി, 15:20). സീവാൻ 6 ഞായർ പെന്തെക്കൊസ്തു പെരുന്നാൾ: ആദ്യഫലക്കറ്റ നീരാജനം ചെയ്തതു തുടങ്ങി ഏഴു ശബ്ബത്ത് എണ്ണി പിറ്റേന്ന് കൊയ്ത്ത് പെരുന്നാളായ പെന്തെക്കൊസ്താണ്. ഇത് യെഹൂദന്മാരായ ശിഷ്യന്മാർക്ക് നല്ലവണ്ണമറിയാം. അതുകൊണ്ടാണ്, “പെന്തെക്കസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്നു കാണുന്നത്. (അ,പ്ര, 2:1). ഇവർ കാത്തിരുന്നാലും, കിടന്നുറങ്ങിയാലും, മറ്റുവല്ല ജോലിയിലും ഏർപ്പെട്ടിരുന്നാലും പെന്തെക്കൊസ്തുനാൾ വരും, പരിശുദ്ധാത്മാവ് ഇവരുടെമേൽ വരുകയും ആത്മാക്കളെ കൊയ്തെടുക്കുകയും ചെയ്യും. പിന്നെ കാത്തിരുന്നു എന്നു വിചാരിക്കുന്നതിൽ എന്തു പ്രസക്തിയാണ് ഉള്ളത്. മാത്രമല്ല ദൈവത്തിന്റെ ദാനം കാത്തിരിപ്പെന്ന ‘പ്രവൃത്തി’ കൂടാതെ ലഭിക്കുകില്ല എന്നു വന്നാൽ, പരിശുദ്ധാത്മാവിനെ ദാനമെന്നല്ല ‘അവരുടെ കാത്തിരുപ്പിൻ്റെ പ്രതിഫലം’ എന്നു പറയേണ്ടിവരും. ((പ്രവൃ, 2:38).

ഇനിയും പ്രധാനപ്പെട്ട ഒരു സംഗതി പറയാം: ദൈവത്തിൻ്റെ വാഗ്ദാനം അഥവാ വാഗ്ദത്തമാണ് പരിശുദ്ധാത്മാവ്; അത് സഭയ്ക്ക് പിതാവും പുത്രനും നല്കിയിരിക്കുന്ന ഉറപ്പാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 38,38). “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.” (2കൊരി 1:20). ദൈവത്തിൻ്റെ വാഗ്ദത്തം ലഭിക്കാൻ മനുഷ്യൻ കാത്തിരുപ്പുപോലെ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ട ആവശ്യമുണ്ടോ? ഒരുദാഹരണം പറയാം: കല്ദയരുടെ പട്ടണമായ ഊരിൽനിന്നു ദൈവം അബ്രാഹാമിനെ വിളിച്ച് ‘ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക’ എന്നു പറഞ്ഞപ്പോൾ, വിശ്വാസത്താൽ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവനാണ് അബ്രാഹാം. അബ്രാഹാമിന് ദൈവം ഒരു മകനെ നല്കാമെന്നു പറഞ്ഞപ്പോൾ താനത് വിശ്വസിച്ചുവെങ്കിലും അതിനായി കാത്തിരുന്നില്ലെന്നു മാത്രമല്ല, സാറാമ്മച്ചീടെ വാക്കുകേട്ട് മിസ്രയീമ്യദാസിയിൽ ഒരു മകനെ ജനിക്കുകയും ചെയ്തു. ‘ഞാൻ പറഞ്ഞ വാഗ്ദത്തത്തിനായി ഇവൻ കാത്തിരുന്നില്ലല്ലോ’ എന്നുപറഞ്ഞ് ദൈവം വാഗ്ദത്തം മാറ്റിയോ? ഇല്ല. തൊണ്ണുറ്റൊമ്പത് വയസായപ്പോൾ ദൈവം പിന്നെയും പറഞ്ഞു; ‘ഞാൻ നിനക്കൊരു മകനെ തരും.’ ഇതുകേട്ട അബ്രാഹാം ചിരിച്ചൂന്നല്ല; വീണുകിടന്ന് ചിരിച്ചൂന്നാണ് പറയുന്നത്: “അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.” (ഉല്പ, 17:17). ചിരിക്കുക മാത്രമല്ല; ഇതസാദ്ധ്യമെന്ന് ഉള്ളിൽ പറയുകകൂടി ചെയ്തു. പിറ്റേക്കൊല്ലം സാറയും ദൈവവാഗ്ദത്തം കേട്ട് ചിരിച്ചു. (ഉല്പ, 18:12). ഇപ്പൊ അവർക്ക് വല്ല വിശ്വാസവുമുണ്ടോ? വാഗ്ദത്തം നിവൃത്തിയാകുമെന്ന് ഒരു വിശ്വാസവും അവർക്കിപ്പോഴില്ല. എന്നിട്ട് സാറാ ഗർഭിണിയായില്ലേ? യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? വാഗ്ദത്തം നിവൃത്തിയായില്ലേ???… വാഗ്ദത്തം ചെയ്തവൻ സർവ്വശക്തനാണ് വിശ്വാസിച്ചില്ലേലും കാത്തിരുന്നില്ലേലും ഇനി അവിശ്വസിച്ചാലും അത് നിറവേറുകതന്ന ചെയ്യും. ഭോഷ്ക്ക് പറയുവാനും വാക്കു മാറുവാനും താൻ വാക്കു പറഞ്ഞതോർത്ത് അനുതപിക്കാനും അവൻ മനുഷ്യനല്ല. 

എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: “ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനും വാക്കുമാറാത്തവനാണ്; അവൻ്റെ വാഗ്ദത്തം നീ നിരസിച്ചാലും അവൻ നിന്നെ ഓടിച്ചിട്ട് അനുഗ്രഹിക്കുമെന്നു പ്രസംഗിച്ച് വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കുന്ന പാസ്റ്ററന്മാർ തന്നെയാണ് ദൈവത്തിൻ്റെ വാഗ്ദത്തവും, ദാനവുമായ പരിശുദ്ധാത്മാവിനെ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് കാത്തിരുന്ന് പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നതും! എങ്ങനെയുണ്ട്?

2. ആത്മസ്നാനത്തിന് അടയാളമുണ്ടോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളം അന്യഭാഷയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനുകാരണം കൊർന്നല്യോസിന്റെ ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും ആത്മാവു വന്നപ്പോൾ അന്യഭാഷയിൽ സംസാരിച്ചു എന്നുള്ളതാണ്. എന്നാൽ പെന്തെക്കൊസ്തിനുശേഷം  ആത്മസ്നാനത്തിൻ്റെ മൂന്ന് അനുഭവങ്ങളാണ് ദൈവവചനത്തിലുള്ളത്. അത് മൂന്നും വ്യത്യസ്തങ്ങളാണുതാനും. ശമര്യയിൽ ഏതോ ഒരു അടയാളമാണുണ്ടായത്. കൊർന്നല്യോസിന്റെ ഭവനക്കാർ അന്യഭാഷകളിൽ സംസാരിച്ചു. എഫെസൊസിലെ ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. മൂന്നിടത്തും അനുഭവങ്ങൾ വിവിധങ്ങളാണെങ്കിലും പ്രത്യക്ഷമായൊരടയാളം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവശ്യകത എന്താണെന്ന് ദൈവവചനം നമുക്കൊന്ന് പരിശോധിക്കാം. കർത്താവ് ഫിലിപ്പോസ് മുഖാന്തരം വളരെ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്യുകയും, ശമര്യർ കർത്താവായ യേശുവിൽ വിശ്വസിച്ച് സ്നാനമേല്ക്കുകയും ചെയ്തു. (പ്രവൃ, 8:4-13). അതറിഞ്ഞ പത്രൊസും യോഹന്നാനും ശമര്യയിൽ എത്തുകയും, അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ആത്മാവു ലഭിക്കുകയും, പ്രത്യക്ഷമായ ഒരടയാളം ഉണ്ടാകുകയും ചെയ്തു. (പ്രവൃ, 8:14-18). ഇവിടെ രണ്ടു കാര്യങ്ങൾ ചിന്തനീയമാണ്. ഒന്ന്; ആത്മസ്നാനത്തിന്നു താമസം നേരിട്ടതെന്താണ്. രണ്ട്; അടയാളത്തിന്റെ ആവശ്യമെന്തായിരുന്നു. ഒന്ന്; മത്തായിയുടെ സുവിശേഷത്തിൽ പത്രൊസ് ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ’ എന്ന വിശേഷാധികാരം ക്രിസ്തു പത്രൊസിനു കൈമാറുന്നുണ്ട്. (16:14-19). സ്വർഗ്ഗത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിഷ്യന്മാർക്കും യേശു നൽകിയിട്ടുണ്ട്. (മത്താ, 18:18). പക്ഷെ സ്വർഗ്ഗരാജ്യത്തിലേക്ക് (സഭ) പ്രവേശനം നൽകുന്നതിനുള്ള അധികാരം പത്രൊസിനു മാത്രമാണ് നൽകുന്നത്. ഭൂമിയിൽ യെഹൂദനെ കൂടാതെ രണ്ടു വിഭാഗങ്ങൾ കൂടി മാത്രമേയുള്ളൂ. ഒന്ന് ശമര്യരും, മറ്റൊന്ന് ജാതികളും. ശമര്യരോട് സുവിശേഷമറിയിച്ച ഫിലിപ്പോസിന് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകുന്നതിനുള്ള അധികാരം ഇല്ലായിരുന്നു. ആ അധികാരം പത്രൊസിൽ മാത്രം നിഷിപ്തമായിരുന്നു. ഫിലിപ്പോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനും യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചവനുമാണ്. എന്നിട്ടും ഫിലിപ്പോസ് സുവിശേഷമറിയിക്കുകയും സ്നാനപ്പടുത്തുകയും ചെയ്തിട്ടും പരിശുദ്ധാത്മാവ് വന്നില്ല. എന്നാൽ പത്രൊസ് കൊർന്നല്യോസിന്റെ ഭവനത്തിൽ സുവിശേഷം അറിയിച്ചപ്പോൾ തന്നേ പരിശുദ്ധാത്മാവ് വരുകയും ചെയ്തു. ഇവിടെ ഫിലിപ്പോസിനേക്കൾ എന്തു വിശേഷതയാണ് പത്രൊസിനുള്ളത് എന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ. ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലെന്ന വിശേഷാധികാരം കൈവശമുള്ളവനാണ് പത്രൊസ്.’ തന്മൂലം ഫിലിപ്പോസ് സുവിശേഷം അറിയിച്ചപ്പോൾതന്നേ ആത്മസ്നാനം നടന്നാലും പത്രൊസ് അവരെ അംഗീകരിക്കുകയോ ദൈവസഭയിലേക്ക് പ്രവേശനം നൽകുകയോ ചെയ്യില്ലായിരുന്നു. രണ്ടാം അദ്ധ്യായത്തിൽ പത്രൊസിന്റെ നേതൃത്വത്തിൽ യെഹൂദർക്ക് ദൈവസഭയിലേക്കു പ്രവേശനം നൽകുന്നു. എട്ടാം അദ്ധ്യായത്തിൽ ശമര്യർക്ക് പ്രവേശനം നൽകുന്നു. പത്താം അദ്ധ്യായത്തിൽ ജാതികൾക്ക് പ്രവേശനം നൽകുന്നു. പത്രൊസിനെ സംബന്ധിച്ച് താനൊരു പക്കാ യെഹൂദനാണെന്ന് പത്താമദ്ധ്യായത്തിലെ സംഭവം തെളിയിക്കുന്നു. (പ്രവൃ, 10: 9-16). ആദ്യം ദർശനമുണ്ടായത് ജാതീയനായ കൊർന്നേല്യൊസിനായിരുന്നു. ദൂതൻ ദർശനത്തിൽ, ‘പത്രൊസ് എന്നുപേരുള്ള ശീമോനെ വരുത്തുക’ എന്നു പറഞ്ഞപ്പോൾത്തന്നേ, കൊർന്നേല്യൊസ് തന്റെ രണ്ടു വേലക്കാരെ പത്രൊസിന്റെ അടുക്കലേക്കയച്ചു. (പ്രവൃ,, 10:3, 7). പക്ഷെ, പത്രൊസിനെ അനുനയിപ്പിക്കാൻ മൂന്നു പ്രാവശ്യം തുപ്പട്ടി ഇറക്കി കാണിക്കേണ്ടതായി വന്നു. (10:6). ഇതിൽനിന്ന് പത്രൊസ് ജാതികളോട് എത്ര വേർപെട്ടവനാണെന്ന് മനസ്സിലാക്കാം. പത്രൊസ് മാത്രമല്ല എല്ലാ നല്ല യെഹൂദന്മാരും അങ്ങനെ തന്നെയാണ്. ശമര്യരോടും യെഹൂദന്റെ ശത്രുത വളരെ വലുതാണ്. (2രാജാ, 14:8-14, 2ദിന, 25:5-13, 17-24, മത്താ, 10:5, ലൂക്കൊ, 9:52-55, യോഹ, 4:9). ഒരു യെഹൂദൻ ഗലീലയിൽ നിന്ന് യെഹൂദ്യയിൽ പോകുന്നതും, യെഹൂദ്യയിൽ നിന്ന് ഗലീലയിലേക്ക് പോകുന്നതും രണ്ടു പ്രാവശ്യം യോർദ്ദാൻ മുറിച്ചുകടന്ന് യോർദ്ദാനക്കരെക്കൂടിയാണ്. ശമര്യയിൽക്കൂടി എളുപ്പം എത്താമെന്നിരിക്കെ, ഇരട്ടിയിലധികം ദൂരം അവർ സഞ്ചരിക്കുമെന്നുള്ളത് അവരുടെ ശത്രുതയുടെ തീവ്രത വെളിവാക്കുന്നു. തന്മുലം ഫിലിപ്പോസിന്റെ കയ്യാൽ സ്നാനപ്പെട്ടുവെങ്കിലും, തങ്ങളെപ്പോലെ ആത്മാവ് ലഭിച്ചവരാണെന്ന് പത്രൊസിന് ബോധ്യപ്പെട്ടാൽ മാത്രമേ ദൈവസഭയുടെ അംഗങ്ങളായി അവരെ സ്വീകരിക്കുകയുള്ളു. അതുകൊണ്ടാണ് പത്രൊസിന്റെ സാന്നിദ്ധ്യത്തിൽ കർത്താവ് അവർക്ക് ആത്മസ്നാനം നൽകിയത്. 

രണ്ട്; അടയാളത്തിന്റെ ആവശ്യമെന്താണ് എന്നുള്ളതാണ്? ഒന്നാമത് യെഹൂദന്റെ പൊതുസ്വഭാവമാണ് അടയാളം ചോദിക്കുക എന്നത്. (1കൊരി, 1:21). രണ്ടാമത് പരിശുദ്ധാത്മാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 3:8). തന്മൂലം അവർക്ക് ആത്മാവ് ലഭിച്ചു എന്ന് പത്രൊസിന് ബോധ്യമാകണമെങ്കിൽ, പ്രത്യക്ഷമായൊരു അടയാളം ഉണ്ടാകണം. കൊർന്നേല്യൊസിന്റെ ഭവനത്തിൽ സംഭവിച്ചത് അതിനൊരു തെളിവാണ്. പത്രൊസ് സുവിശേഷം അറിയിക്കുമ്പൊൾ തന്നേ അവരിൽ പരിശുദ്ധാത്മാവ് വരുകയും, അവരെ സ്നാനപ്പെടുത്തുകയും ചെയ്യുന്നു. (പ്രവൃ, 10:44-48). ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്; കൊർന്നേല്യൊസിനെ പോലൊരു ജാതീയ കുടുംബത്തെ സ്നാനപ്പെടുത്തി സഭയിൽ ചേർക്കുന്നതിനോട് എതിർപ്പ് കാണിക്കാമായിരുന്ന ആറ് യെഹൂദാ ക്രിസ്ത്യാനികളുമൊന്നിച്ചാണ് പത്രൊസ് പോയത്. (11:12). അവർ പത്രൊസ് കണ്ടിരുന്ന ദർശനം കണ്ടിരുന്നുമില്ല. യഥാർത്ഥത്തിൽ കൊർന്നേല്യൊസും കൂടെയുള്ളവരും അന്യഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഈ ആറുപേരും വിസ്മയിച്ചു. (10:46). പെന്തെക്കൊസ്തിന് ചില നാളുകൾക്ക്ശേഷം സംഭവിച്ചതാകകൊണ്ട് അന്യഭാഷകളിൽ വിശ്വാസം വരാഞ്ഞിട്ടല്ല, മറിച്ച് ജാതികൾ ദൈവത്തിന് സ്വീകാര്യമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല എന്നതിനാലാണ് അതിശയിച്ചത്. ഈ ആറ് സഹോദരന്മാർക്കും മനസ്സിലാകാത്ത ഒരു ഭാഷയാണവർ സംസാരിച്ചിരുന്നതെങ്കിൽ, അവരെ സ്നാനപ്പെടുത്തുവാൻ അവർ പത്രൊസിനെ അനുവദിക്കുമായിരുന്നോ? പകരം ജാതികളോടുള്ള വിവേചനം എടുത്തുകാണിക്കാൻ അവർ ഉത്സാഹിക്കുമായിരുന്നു. കൊർന്നേല്യൊസിനും കൂട്ടർക്കും എന്തോ ഭ്രമം പിടിച്ചിരിക്കയാണന്നു പറഞ്ഞ് പത്രൊസിനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പെന്തെക്കൊസ്തുനാളിൽ യെരൂശലേമിൽ വന്ന സന്ദർശകർക്ക് ബോധ്യമായതുപോലെ, തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവർ ദൈവത്തെ സ്തുതിക്കുന്നതുകേട്ട് ഇവർക്കും പൂർണ്ണ ബോധ്യംവന്നു. ഇറ്റലിക്കാരനായ കൊർന്നല്യോസ് തന്റെ സ്വന്തഭാഷയായ ലത്തീനിൽ സംസാരിക്കുന്നതോ, റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായ ഗ്രീക്കിൽ സംസാരിക്കുന്നതോ ഒരു അത്ഭുതമായിരിക്കയില്ല, മറിച്ച് റോമാക്കാരന് അപരിചിതമായ എബ്രായഭാഷയിൽ യെഹൂദനല്ലാത്ത ഒരാൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതം തന്നെയായിരിക്കും. ശമര്യയിലെ കാര്യവും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല. അവിടെയും ഒരടയാളം ഉണ്ടായിരുന്നു. അത് ശിമോൻ കണ്ടതാണ്. (8:18). അത് അന്യഭാഷയാണെങ്കിൽ, പേഗൻ മതത്തിലോ മറ്റു ജാതീയമതങ്ങളിലോ നടപ്പുള്ള കേവലം അവ്യക്തമായ ഒരു ജല്പനം ആയിരിക്കില്ല. (മത്താ, 6:7). മറിച്ച് പത്രൊസിനും യോഹന്നാനും മനസ്സിലാകുന്ന വ്യക്തമായ ഭാഷ തന്നെയായിരിക്കും. ഇതിനൊരു തെളിവാണ് പതിനൊന്നാം അദ്ധ്യായം. ജാതികളെ സ്നാനപ്പെടത്തിയതിനെക്കുറിച്ച് യെരുശലേം സഭയിൽ വാദമുണ്ടായപ്പോൾ, ”പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു” (പ്രവൃ, 11:15) എന്ന് പത്രൊസ് തെളിയിക്കുന്നത് ഈ അന്യഭാഷയുടെ വെളിച്ചത്തിലാണ്. പരിശുദ്ധാത്മസ്നാനം നടന്ന വസ്തുത ഒരടയാളം കൂടാതെ പത്രൊസിന് സ്വയമായി ബോധ്യപ്പെടുകയോ, മറ്റുള്ളവരെ ബോധ്യപ്പടുത്തുവാനോ സാധ്യമല്ല. തന്നിമിത്തം യെരൂശലേമിലെ സഹോദരങ്ങൾ പറഞ്ഞതും ശ്രദ്ധേയമാണ്. “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18).

എഫെസൊസിലെ സംഭവം കുറച്ചുകൂടി വ്യത്യസ്ഥമാണ്. അവിടെ പത്രൊസിന്റെ ആവശ്യമില്ല. കാരണം അവർ യോഹന്നാന്റെ സ്നാനമേറ്റ യെഹൂദന്മാർ തന്നെയാണ്. ഭൂമിയിലുള്ള സകല മനുഷ്യരെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദനും, ശമര്യനും, ജാതികൾക്കും കർത്താവ് പത്രൊസ് മുഖാന്തരം സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകിക്കഴിഞ്ഞു. എങ്കിലും എഫെസൊസിൽ സംഭവിച്ച കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. യോഹന്നാന്റെ സ്നാനമേറ്റിരുന്നവർ രണ്ടാമതൊരിക്കൽക്കൂടി കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുകയും, പൗലൊസ് അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവും കൃപാവരങ്ങളും അവർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 19:1-7). അവിടെ പരിശുദ്ധാത്മാവ് അന്യഭാഷയോടും പ്രവചനത്തോടും കൂടെ വെളിപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാക്കണം. അവർ മുമ്പേ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. യോഹന്നാൻ അവരുടെ ദൃഷ്ടിയിൽ ഒരു കുറഞ്ഞ പുള്ളിയല്ല. ദൈവം ആരെ കർത്താവും രക്ഷിതാവുമാക്കി വെച്ചുവോ, ആ ക്രിസ്തുവുനെ സ്നാനം കഴിപ്പിച്ചയാളാണ്. ആ ശിഷ്യന്മാർ രണ്ടാമതൊരിക്കൽ കൂടി യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുമ്പോൾ, അവർക്കു പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, അഥവാ അവർക്കു പരിശുദ്ധാത്മാവിനെ വ്യക്തിപരമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ, അവർ യേശുവിലുള്ള സ്നാനത്തെ സംശയിക്കാൻ ഇടയാകുമായിരുന്നു. ഞങ്ങൾ മുമ്പേ ഇരുന്നപോലെ ഇപ്പോഴുമിരിക്കുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിട്ടും ഒരു വ്യത്യാസവുമുണ്ടായില്ല എന്നു പറയുമായിരുന്നു. തന്മൂലം അവർക്ക് അടയാളത്തോടുകൂടി ആത്മസ്നാനം നൽകേണ്ടത് സ്വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. മാത്രമല്ല പൗലൊസ് അവരുടെമേൽ കൈവെച്ചതും അവർക്കുവേണ്ടി പ്രർത്ഥിച്ചതും പരിശുദ്ധാത്മാവിനു വേണ്ടിയല്ല. കാരണം പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിന്റെ ഫലവും പ്രാർത്ഥനയുടെ മറുപടിയുമല്ല. പ്രത്യുത ദൈവത്തിന്റെ വാഗ്ദത്തവും ദാനവുമാണ്. (പ്രവൃ,, 1:4, 2:38). പൗലൊസ് കൈവെച്ചതും പ്രാർത്ഥിച്ചതും കൃപാവരങ്ങൾക്കു വേണ്ടിയാണ്. അതിന് വേദപുസ്തകത്തിൽ തെളിവുമുണ്ട്. (2തിമൊ, 1:6). അർത്ഥാൽ; എഫെസൊസിലെ വിഷയം ക്രിസ്തീയ സ്നാനം അഥവാ, യേശുവിൻ്റെ നാമത്തിലുള്ള സ്നാനനത്തിൻ്റെ ശ്രേഷ്ഠതയാണ്. 

“ഇന്നത്തെ അന്യഭാഷകൾ വ്യാജമാണെന്ന് പറയുമ്പോൾ അവർ പറയുന്ന ഒരുദാഹരണമുണ്ട്: “ഒറിജിനൽ നോട്ടുള്ളതുകൊണ്ടാണ് വ്യാജനോട്ടുള്ളത്.” മോദി അഞ്ചൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ട് നിരോധിച്ചിട്ട് അഞ്ചുവർഷമായി. ഇപ്പോഴും അത് ചിലവാക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്നവരില്ലേ? അതുപോലെ മാത്രമേയുള്ളു അന്യഭാഷക്കാർ. ദൈവം അന്യഭാഷ നിർത്തലാക്കിയിട്ട് 1920-ലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പലരും അന്യായമായി അതേ ഭാഷതന്നേ പറഞ്ഞുകൊണ്ടിരിക്കുന്നു.”

3. പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചുവോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളമല്ല അന്യഭാഷ എന്നതിന് തെളിവ് പെന്തെക്കൊസ്ത് അനുഭവത്തിൽ തന്നെയുണ്ട്. രണ്ടാം വാക്യം; വീടു മുഴുവൻ നിറച്ച ഒരു മുഴക്കമണ്ടായി — വീടു മുഴുവൻ നിറച്ചൊരു മുഴക്കം ആരെങ്കിലുമൊരാൾ കേട്ടില്ലെന്ന് പറയാൻ പറ്റില്ല. മൂന്നാം വാക്യം; പിളർന്നിരിക്കുന്ന നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു — (each of them) അതിൽനിന്ന് ആരും ഒഴിവായില്ല. നാലാം വാക്യം; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു — പരിശുദ്ധാത്മാവും എല്ലാവർക്കും ലഭിച്ചു. അടുത്ത ഭാഗം; ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:2-4). മുഴക്കം വീടു മുഴുവൻ നിറെച്ചു. പിളർന്ന നാവ് എല്ലാവരുടെമേലും പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു. എല്ലാവരും അന്യഭാഷ സംസാരിച്ചുവെന്ന് രേഖപ്പടുത്താത്തത് എന്താണ്? ഇവിടെ എല്ലാവരും അന്യഭാഷ സംസാരിച്ചിരുന്നു എങ്കിൽ, ഒരമിത കൃതൃപ്പിന്റെ ആവശ്യമെന്താണ്? ഈ വാക്യം സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്നും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. “എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.” (2:4). ആത്മാവ് ആർക്കൊക്കെ ഭാഷണവരം നൽകിയോ അവരൊക്കെ അന്യഭാഷകളിൽ സംസാരിച്ചു. കൊരിന്ത്യ ലേഖനപ്രകാരം എല്ലാവർക്കും ഒരേ വരംതന്നേ ലഭിക്കണമെന്ന് ശഠിക്കുവാനും പാടില്ല. (1കൊരി, 12:4-31). മാത്രമല്ല പ്രവൃത്തി 2:15 വാക്യപ്രകാരം പത്രൊസ് അന്യഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാണ്. പെന്തെക്കൊസ്തിൽ ശിഷ്യന്മാർ പറഞ്ഞ അന്യഭാഷകൾ കേട്ട്, അവരെ ലഹരി പിടിച്ചവരെന്ന് പരിഹസിച്ചവരോടാണ് പത്രൊസ് സംസാരിക്കുന്നത്. താൻ പറയുന്നത്; ‘ഇവർ ലഹരി പിടിച്ചവരല്ല’ എന്നാണ്. (2:15). പത്രൊസ് അന്യഭാഷ സംസാരിച്ചിരുന്നുവെങ്കിൽ ‘ഇവർ’ എന്നല്ല ‘ഞങ്ങൾ’ എന്നു പറയുമായിരുന്നു. ‘ഞങ്ങൾ’ എന്നുപയോഗിക്കാൻ മൂലഭാഷയിൽ വാക്കുകളില്ല എന്ന് വിചാരിക്കരുത്. ‘എസ്മെൻ’ (ഞങ്ങൾ) എന്നു പുതിയനിയമത്തിൽ അനേകം പ്രാവശ്യമുണ്ട്. പെന്തെക്കൊസ്തിൽ മറ്റു ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചപ്പോൾ, പത്രൊസിനു മാത്രം വരങ്ങളൊന്നും കിട്ടിയില്ലേയെന്ന് നിഷ്പക്ഷബുദ്ധികൾ ചോദിച്ചേക്കാം. പത്രൊസ് പല രോഗികളെ സൗഖ്യമാക്കിയതായി കാണാം: സുന്ദരം ദേവാലയഗോപുരത്തിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 3:6-7), പത്രൊസിന്റെ നിഴൽ വീണ് അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 5:15-16), പക്ഷവാതരോഗിയായ ഐനെയാസിന്റെ സൗഖ്യം (പ്രവൃ, 9:32-35), തബീഥായെ ഉയർപ്പിച്ചും (പ്രവൃ, 9:36-43) ഇതൊക്കെ ദൈവസഭയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായ പത്രൊസിനു ലഭിച്ച വരമാണ്. പത്രൊസിനു ജ്ഞാനവരവും ഉണ്ടായിരുന്നു. (പ്രവൃ, 5:1-11).

പെന്തെക്കൊസ്തിലെ അന്യഭാഷകളാകട്ടെ; കേവലം ഒരടയാളമായിരുന്നില്ല. പ്രത്യുത അന്യഭാഷകളിൽ അവർ സുവിശേഷം അറിയിക്കുകയായിരുന്നു. അവിടെ ഓടിക്കുടിയ വിവിധ ഭാഷക്കാരായ യെഹൂദന്മാർ താന്താങ്ങളുടെ ഭാഷയിൽ ദൈവത്തിന്റെ വൻകാര്യങ്ങളാണ് കേട്ടത്. (2:8,11). എന്നാൽ അന്യഭാഷക്കാരിൽ നിന്ന് ദൈവത്തിന്റെ വൻകാര്യങ്ങൾ കേട്ട് ഗ്രഹിച്ചവരോടല്ല, പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. അന്യഭാഷയിൽ സംസാരിച്ച ദൈവത്തിന്റെ വൻകാര്യങ്ങളെ വിശ്വസിക്കാതെ, ഇവർ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നു പരിഹസിച്ചവരോടാണ് പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. ഫലത്തിൽ രണ്ടുകൂട്ടരും ദൈവത്തിന്റെ വൻകാര്യങ്ങളാണ് പ്രസ്താവിച്ചത്. അന്യഭാഷയിലും സ്വന്തഭാഷയിലും. ഇതിനൊരു തെളിവാണ് 4:30,31 വാക്യം “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” ഇവിടെ നോക്കുക: പെന്തെക്കൊസ്തിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ അന്യഭാഷയിലും സ്വന്തഭാഷയിലും സുവിശേഷമറിയിച്ചു; വീണ്ടും ആത്മനിറവുണ്ടായപ്പോൾ ദൈവവചനം ശക്തിയോടെ പ്രസംഗിക്കുന്നു. ഇതിൽനിന്നും ഒരുകാര്യം പകൽപോലെ വ്യക്തമാണ്, പെന്തെക്കൊസ്തിലെ ആത്മസ്നാനത്തോടൊപ്പം ഉണ്ടായ മൂന്ന് അടയാളങ്ങൾ (സ്വർഗ്ഗം തുറന്നത്, മുഴക്കം, അഗ്നിനാവ്) ആവർത്തിക്കാൻ പാടില്ലാത്ത ചരിത്രസംഭവമായിരുന്നു. (2:2,3). ആത്മനിറവിന് അടയാളമുണ്ടായിരുന്നു: അത് ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കലായിരുന്നു; ഒരു കൂട്ടർ അന്യഭാഷയിലും, പത്രൊസ് സ്വന്തഭാഷയിലും. അപ്പൊസ്തല പ്രവൃത്തികളിലെ മറ്റു വേദഭാഗങ്ങളും ഈ വസ്തുത ശരിവെക്കുന്നതാണ്. (4:8, 31, 6:8-7:53, 13:9-12). മാത്രമല്ല പത്രൊസ് ഒഴികെയുള്ള ശിഷ്യന്മാർ മാത്രമാണ് അന്യഭാഷകളിൽ സംസാരിച്ചതെന്നും തെളിയുന്നു. 

കുറിപ്പ്: രക്ഷയോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളായ ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം തുടങ്ങിയവ വ്യത്യസ്ത വിഷയങ്ങളായി ബൈബിളിൽ നിന്നു പഠിക്കാൻ കഴിയുമെങ്കിലും, വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; ഏകകാലികമാണ്. അഥവാ, വീണ്ടുംജനനസമയത്ത് ഒരിക്കലായി സംഭവിക്കുന്നതാണ്. എന്നാൽ ആത്മനിറവാകട്ടെ; ആവർത്തന സ്വഭാവമുള്ളതാണ്. പെന്തെക്കൊസ്തിൽ ആത്മസ്നാനാന്തരം ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ വീണ്ടുംവീണ്ടും ആത്മാവിൽ നിറയുന്നതായി കാണാം. (പ്രവൃ, 2:4; 4:8; 4:31). കൂടാതെ, ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:9; 52). ആത്മാവിൽ നിറയുവാൻ കല്പനയുമുണ്ട്: “വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.” (എഫെ, 5:18, സ.വേ.പു.നൂ.പ). “ആത്മാവിനാല്‍ പൂരിതരാകുവിന്‍.” (പി.ഒ.സി). “ആത്മാവിനാല്‍ നിറയ്ക്കപ്പെടുക.” (ഇ.ആർ.വി). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടുംവീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ; വിശ്വാസികളിൽ ചിലർ:  ആത്മസ്നാനം, ആത്മാഭിഷേകം തുടങ്ങിയ ദൈവത്തിൻ്റെ കൃപയാലുള്ള ദാനത്തെ അഥവാ, ഒരിക്കൽ സിദ്ധമായതൊക്കെയും പ്രവൃത്തികളാൽ (കാത്തിരുപ്പ്, പ്രാർത്ഥന, ഉപവാസം) വീണ്ടും പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ ആർജ്ജിച്ചെടുക്കണമെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്നും, സിദ്ധമായതാണെന്നും അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നില്ല. ഒന്നാമത്തെ കൂട്ടർ; ശമര്യയിലെ ശിമോനെപ്പോലെ ദൈവത്തിൻ്റെ ദാനത്തെ വിലകൊടുത്ത് വീണ്ടും പ്രാപിക്കണമെന്നു പഠിപ്പിക്കവഴി, ദൈവത്തെ വെല്ലുവിളിക്കയാണ്. രണ്ടാമത്തെ കൂട്ടർ; ആത്മനിറവിനെക്കുറിച്ച് പഠിപ്പിക്കായ്കവഴി പരിശുദ്ധാത്മശക്തി തള്ളുന്നു. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയശുശ്രൂഷയും വിശുദ്ധജീവിതവും നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

പൂർണ്ണമായത് എന്താണ്❓

☛ ❝സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.❞ (1കൊരി, 13:8-10). ➟ഈ വേദഭാഗത്ത് പറയുന്ന ➤❛പൂർണ്ണമായ അതു❜ കർത്താവാണെന്നും അവൻ്റെ വരവിലാണ് അംശമായ വരങ്ങൾ നിന്നുപോകുന്നതെന്നും പെന്തെക്കൊസ്തുകാർ വിശ്വസിക്കുന്നു. ➟എന്നാൽ കർത്താവല്ല; അംശമായ അറിവിൻ്റെയും അംശമായ പ്രവചനത്തിൻ്റെയും പൂർണ്ണതയായ ദൈവവചനം (ബൈബിൾ) ആണെന്ന് വചനം പറയുന്നു. 
➦ പ്രവചനവും ഭാഷാവരവും ജ്ഞാനവും നിന്നും നീങ്ങിയും പോകുമെന്ന് 𝟖-ാം വാക്യത്തിൽ പറയുന്നു. 𝟗-ാം വാക്യത്തിൽ: ❛അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു❜ എന്നു പറഞ്ഞശേഷം അതിൻ്റെ തുർച്ചയായിട്ടാണ് 𝟏𝟎-ാം വാക്യം പറയുന്നത്. 
➦ 𝟏𝟎-ാം വാക്യം ശ്രദ്ധിക്കുക: ➤❛പൂർണ്ണമായ ‘അതു’ വരുമ്പോഴോ❜ (𝐰𝐡𝐞𝐧 𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭 𝐢𝐬 𝐜𝐨𝐦𝐞) അംശമായതു നീങ്ങിപ്പോകും (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐢𝐧 𝐩𝐚𝐫𝐭 𝐬𝐡𝐚𝐥𝐥 𝐛𝐞 𝐝𝐨𝐧𝐞 𝐚𝐰𝐚𝐲). ➟പ്രയോഗം ശ്രദ്ധിക്കുക: ➤❛പൂർണ്ണനായ അവൻ വരുമ്പോഴോ❜ എന്ന് പുല്ലിംഗത്തിലല്ല; ➤❛പുർണ്ണമായ അതു വരുമ്പോഴോ❜ എന്ന് നപുംസക ലിംഗത്തിലാണ് (𝐍𝐞𝐮𝐭𝐞𝐫) പറഞ്ഞിരീക്കുന്നത്. 
☛ ❛പൂർണ്ണമായ അതു❜ (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭) എന്നുപറയാൻ കൊയ്നേ ഗ്രീക്കിൽ ➤❛തോ ടെലിയോൻ❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്ന രണ്ട് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഇവ രണ്ടും പ്രതിഗ്രാഹിക വിഭക്തിയിലും (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസക ലിംഗത്തിലും (𝐍𝐞𝐮𝐭𝐞𝐫) ഉള്ളതാണ്. ➟ഇതിലെ ➤❜അതു❜ (𝐭𝐡𝐚𝐭 𝐰𝐡𝐢𝐜𝐡) എന്നർത്ഥമുള്ള ആദ്യപദം ഗ്രീക്കിലെ ➤❛നിശ്ചയോപപദം❜ (𝐝𝐞𝐟𝐢𝐧𝐢𝐭𝐞 𝐚𝐫𝐭𝐢𝐜𝐥𝐞) ആണ്. 
തോ ടെലിയോൻ:
➦ ഇവിടെപ്പറയുന്ന രണ്ട് പദവും ഗീക്കിൽ മൂന്ന് ലിംഗത്തിലും കാണാം:  
❶ ❛ഹോ❜ (𝐇𝐨) 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 (Joh, 1:21)
❷ ❛ഹേ❜ (𝐇𝐞) 𝐅𝐞𝐦𝐢𝐧𝐢𝐧𝐞 (Luk, 7:50)
❸ ❛തോ❜ (𝐓𝐨) 𝐍𝐞𝐮𝐭𝐞𝐫 (1Cor, 13:10). 
➦ പുർണ്ണതയെ കുറിക്കുന്ന പദവും മൂന്ന് ലിംഗത്തിലും കാണാം:
❶ ❛ടെലിയോസ്❜ (𝐭𝐞𝐥𝐞𝐢𝐨𝐬) 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 (Jam, 3:2)
❷ ❛ടെലിയ❜ (𝐭𝐞𝐥𝐞𝐢𝐚) 𝐅𝐞𝐦𝐢𝐧𝐢𝐧𝐞 (1Joh, 4:18)
❸ ❛ടെലിയോൻ❜ (𝐭𝐞𝐥𝐞𝐢𝐨𝐧) 𝐍𝐞𝐮𝐭𝐞𝐫 (Jam, 1:4, Jam, 1:17)
➦ അതായത്, ➤❛ഹോ ടെലിയോസ്❜ (𝐇𝐨 𝐭𝐞𝐥𝐞𝐢𝐨𝐬) എന്നാൽ, ➤❛പൂർണ്ണനായ പുരുഷൻ❜ (𝐓𝐡𝐞 𝐏𝐞𝐫𝐟𝐞𝐜𝐭 𝐌𝐚𝐧) എന്നും, ➤❛ഹേ ടെലിയ❜ (Ἡ 𝐭𝐞𝐥𝐞𝐢𝐚) എന്നാൽ, ➤❛പൂർണ്ണയായ സ്ത്രീ❜ (𝐓𝐡𝐞 𝐏𝐞𝐫𝐟𝐞𝐜𝐭 𝐖𝐨𝐦𝐚𝐧) എന്നും, ➤❛തോ ടെലിയോൻ❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്നാൽ, ➤❛പൂർണ്ണമായ അതു❜ (𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐢𝐬 𝐩𝐞𝐫𝐟𝐞𝐜𝐭) എന്നുമാണ് അർത്ഥം. ➤❛അതു❜ എന്നത് ദൈവവും ക്രിസ്തുവും പുരുഷനും സ്ത്രീയുമല്ലാത്ത എന്തുമാകാം.
പൂർണ്ണത:
➦ ❛ടെലിയോൻ❜ എന്ന നപുംസക ലിംഗത്തിലുള്ള (𝐍𝐞𝐮𝐭𝐞𝐫) പദത്തിൻ്റെ പുല്ലിംഗരൂപം പിതാവായ ദൈവത്തിൻ്റെ പൂർണ്ണതയെ കുറിക്കാൻ ഏകവചന പുല്ലിഗത്തിലും വിശ്വാസികളുടെ പൂർണ്ണതയെ ബഹുവചന പുല്ലിഗത്തിലും ഉപയോഗിച്ചിട്ടുണ്ട്: ➤❝ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.❞ (മത്താ, 5:48). ➟ഈ വേദഭാഗത്ത്, പിതാവിനെ ➤❛സൽഗുണപൂർണ്ണൻ❜ (𝐏𝐞𝐫𝐟𝐞𝐜𝐭) എന്നുപറയാൻ, ➤❛ടെലിയോസ്❜ (𝐭𝐞𝐥𝐞𝐢𝐨𝐬) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അത് നിർദ്ദേശിക വിഭക്തിയിലുള്ള (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. ➟വിശ്വാസികളെ ➤❛സൽഗുണപൂർണ്ണർ❜ (𝐏𝐞𝐫𝐟𝐞𝐜𝐭) എന്നുപറയുന്നത്, ➤❛ടെലിയോയി❜ (𝐭𝐞𝐥𝐞𝐢𝐨𝐢) എന്ന പദം നിർദ്ദേശിക വിഭക്തിയിലുള്ള (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) പുല്ലിംഗ ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. [കാണുക: Mat, 5:48]. ➟പിതാവിനെയും വിശ്വാസികളെയും കുറിക്കാൻ പുല്ലിഗം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ, ➟കൊരിന്ത്യരിലെ ➤❛പൂർണ്ണത❜ (𝐏𝐞𝐫𝐟𝐞𝐜𝐭) കർത്താവിനെക്കുറിച്ച് ആയിരുന്നെങ്കിൽ ➤❛പൂർണ്ണമായ അതു❜ എന്ന നപുംസകലിഗം (𝐍𝐞𝐮𝐭𝐞𝐫) ഉപയോഗിക്കുമായിരുന്നോ❓
വിശ്വാസം, പ്രത്യാശ, സ്നേഹം:
➦ ❝സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.❞ (1കൊരി, 13:8). ➤❛സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല❜ എന്ന് പറഞ്ഞശേഷമാണ്, പ്രവചനവും ഭാഷാവരവും ജ്ഞാനവരവും നീങ്ങിയും നിന്നും പോകുമെന്ന് പറയുന്നത്. ➤❛സ്നേഹം❜ നിലനില്ക്കുന്ന വരങ്ങളിൽ പെട്ടതാണ്. അതുകോണ്ടാണ്, അത് ഉതിർന്നുപോകാത്തത്: ➤❝ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.❞ (1കൊരി, 13:13). ➟ഇവിടെപ്പറയുന്ന വിശ്വാസവും പ്രത്യാശയും സ്നേഹവും കൃപാവരങ്ങളാണ്: (1കൊരി, 12:9; റോമ, 8:24; എഫെ, 2:8). ➟ഇവ, പൂർണ്ണമായത് വന്നശേഷം നിലനില്ക്കുന്ന മൂന്ന് വരങ്ങളാണ്. ➤❛പൂർണ്ണമായ അതു❜ എന്ന പ്രയോഗം കർത്താവിനെ കുറിക്കുന്നതാണെങ്കിൽ, അവൻ വന്ന് സഭ എടുക്കപ്പെട്ടശേഷം വരങ്ങൾ എങ്ങനെ നിലനിൽക്കും❓ ➟അടുത്തവാക്യത്തിൽ നീങ്ങിപ്പോകുന്ന വരങ്ങളെ അംശമെന്നും പറഞ്ഞിട്ടുണ്ട്. ➟അതിനാൽ, പൂർണ്ണമായതു കർത്താവല്ലെന്നും പ്രവചനം അന്യഭാഷ ജ്ഞാനം എന്നിവ ആസന്നഭാവിയിൽത്തന്നെ നീങ്ങിപ്പോകേണ്ട വരങ്ങളാണെന്നും മനസ്സിലാക്കാം.
പൂർണ്ണമായത്: 
➦ ❛പൂർണ്ണമായ അതു❜ എന്ന നപുംസകലിംഗത്തിലുള്ള പ്രയോഗം പുരുഷനായ കർത്താവിനെ കുറിക്കുന്നതല്ല (പ്രവൃ, 2:23); ➟ദൈവവചനമായ ബൈബിനെ സൂചിപ്പിക്കുന്നതാണ്. അതിനു് പല തെളിവുകളുമുണ്ട്. 
❶ 𝟏𝟑:𝟖-ൽ മൂന്ന് വരങ്ങൾ നിന്നു നീങ്ങിയും പോകുമെന്ന് പറഞ്ഞശേഷം, അടുത്തവാക്യം ഇപ്രകാരമാണ്: ➤❝അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;❞ (1കൊരി, 13:8). ➟അനേകം വരങ്ങളുള്ളതിൽ ഈ മൂന്ന് വരങ്ങളെ മാത്രമാണ് അംശം എന്ന് പറഞ്ഞിരിക്കുന്നത്. ➟ഗീക്കിൽ ➤❛മെറോസ്❜ (𝐦𝐞𝐫𝐨𝐬) എന്ന നാമപദത്തിനു് ➤❛അംശം/ഭാഗം❜ (𝐏𝐚𝐫𝐭) എന്നാണർത്ഥം. ➟അതിൻ്റെ സംബന്ധിക വിഭക്തിയിലുള്ള (𝐆𝐞𝐧𝐢𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ➤❛മേറൂസ്❜ (merous) എന്ന പദമാണ് ഇവിടെ രണ്ടുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്. ➟ഒരു വലിയ ഭാഗത്തിൻ്റെ ❛ഒരംശം/ഭാഗം❜ എന്നാണ് പദത്തിൻ്റെ ശരിയായ അർത്ഥം. ➟അടുത്തവാക്യം: ➤❝പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.❞ (1കൊരി, 13:8-10). ➟പ്രവചനവരവും ഭാഷവരവും ജ്ഞാനവും അംശമാണെന്ന് രണ്ടുപ്രാവശ്യം പറഞ്ഞശേഷമാണ്, പൂർണമായതു വരുമ്പോൾ അംശമായതു നീങ്ങിപ്പോകും എന്ന് പറയുന്നത്. ➟അപ്പോൾ, ഏതാണോ അംശമായത്, അതിൻ്റെ പൂർണ്ണതയാണ് വരുവാനുള്ളതെന്ന് മനസ്സിലാക്കാം. ➟അല്ലെങ്കിൽ, ഏതൊന്നാണോ വരുവാനുള്ള ➤❛പൂർണ്ണമായ അതു❜ അതിൻ്റെ അംശമായവയാണ് പ്രവചനവും അന്യഭാഷയും ജ്ഞാനവും. ➟അംശമായ അറിവിൻ്റെയും അംശമായ പ്രവചനത്തിൻ്റെയും അംശമായ ജ്ഞാനത്തിൻ്റെയും പൂർണ്ണതയായ ദൈവവചനമാണ് ബൈബിൾ. ➟പൗലൊസ് ലേഖനം എഴുതുന്ന കാലത്തൊന്നും. പൂർണ്ണമായ വചനം (ബൈബിൾ) സഭയ്ക്ക് ഇല്ലായിരുന്നു. ➟അതുകൊണ്ടാണ്, അന്യഭാഷകളിലൂടെയും ദൈവികജ്ഞാനത്തിലൂടെയും പ്രവാചകന്മാരിലൂടെയും അംശം അംശമായി ദൈവം സംസാരിച്ചിരുന്നത്. (പ്രവൃ, 2:11; പ്രവൃ, 15:32; 1കൊരി, 13:9). ➟തന്മൂലം, ➤❛പൂർണ്ണമായ അതു❜ ദൈവത്തിൻ്റെ വചനമാണെന്ന് മനസ്സിലാക്കാം.  
☛ ബൈബിളിൽ കാണുന്ന കൃപാവരങ്ങളിൽ പലതും സഭയുടെ ആരംഭകാലത്ത് നല്കിയിരുന്ന അംശമായ വരങ്ങളാണ്. ➟അതുകൊണ്ടാണ്, വിശ്വാസം പ്രത്യാശ സ്നേഹം ഇവ മൂന്നും നിലനില്ക്കും എന്ന് പറയുന്നത്: (1കൊരി, 13:13). ➟കർത്താവിൻ്റെ പ്രത്യക്ഷതവരെ നിലനില്ക്കുന്ന മൂന്ന് വരങ്ങൾ ഇവ മാത്രമാണ്. ➟ബാക്കിയുള്ളവയൊക്കെ അതതുകാലത്ത് നിന്നുപോയവയും നിന്നുപോകുന്നവയുമാണ്. ➟അന്ത്യകാലത്ത് വിശ്വാസംപോലും കണ്ടെത്താൻ പ്രയാസമായിരിക്കും എന്നാണ് ക്രിസ്തു പറഞ്ഞത്: (ലൂക്കൊ, 18:8).
❷ ജീവൻ്റെ വചനത്തെ ➤❛അതു❜ എന്ന് നപുസകലിംഗത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്: ➤❝ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു.❞ (1യോഹ, 1:1). ➟ഈ വാക്യത്തിൽ ➤❛ജീവൻ്റെ വചനത്തെ❜ (𝐭𝐨𝐮 𝐋𝐨𝐠𝐨𝐮 𝐳𝐨𝐞𝐬 ⁃⁃ 𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐥𝐢𝐟𝐞) സംബന്ധിച്ച നാല് പ്രയോഗങ്ങൾ നപുംസകലിഗത്തിലാണ്: 𝟭.❛ആദിമുതലുള്ളതു ⁃⁃𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡 𝐰𝐚𝐬 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐛𝐞𝐠𝐢𝐧𝐧𝐢𝐧𝐠❜ 𝟮.❛ഞങ്ങൾ കേട്ടതു ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐡𝐞𝐚𝐫𝐝❜ 𝟯.❛ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ടതു❜ ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐬𝐞𝐞𝐧 𝐰𝐢𝐭𝐡 𝐨𝐮𝐫 𝐞𝐲𝐞𝐬❜ 𝟰.❛ഞങ്ങൾ നോക്കിയതു❜ ⁃⁃ 𝐰𝐡𝐢𝐜𝐡 𝐰𝐞 𝐡𝐚𝐯𝐞 𝐥𝐨𝐨𝐤𝐞𝐝 𝐮𝐩𝐨𝐧.❜ ➟ഇതിൽ ആവർത്തിച്ചു വരുന്ന ➤❛അതു❜ (𝐓𝐡𝐚𝐭 𝐰𝐡𝐢𝐜𝐡, 𝐰𝐡𝐢𝐜𝐡) എന്നർത്ഥമുള്ള ➤❛ഹൊ❜ (𝐎 ⁃⁃ 𝐇𝐨) എന്ന പദം നപുംസകലിംഗത്തിലുള്ള (𝐍𝐞𝐮𝐭𝐞𝐫) ➤❛ആപേക്ഷിക സർവ്വനാമം❜ (𝐑𝐞𝐥𝐚𝐭𝐢𝐯𝐞 𝐏𝐫𝐨𝐧𝐨𝐮𝐧) ആണ്. ➤❛ആപേക്ഷിക സർവ്വനാമം❜ എന്നാൽ ആരെക്കുറിച്ചാണോ, അല്ലെങ്കിൽ എന്തിനെക്കുറിച്ചാണോ പറയുന്നത് അതിനെ സംബംന്ധിക്കുന്ന ❛സർവ്വനാമം❜ എന്നാണർത്ഥം. ➟അതൊരു പുരുഷനായ വ്യക്തിയെ കുറിക്കുന്നതാണെങ്കിൽ ➤❛ഹൊസ്❜ (𝐡𝐨𝐬) എന്ന പുല്ലിംഗത്തിലുള്ള (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആപേക്ഷിക സർവ്വനാമമാണ് (Relative Pronou) ഉപയോഗിക്കേണ്ടത്: (Mat, 5:19). ➟സ്ത്രീയെ കുറിക്കുന്നതാണെങ്കിൽ ➤❛ഹേ❜ (𝐡𝐞) എന്ന സ്ത്രീലിംഗത്തിലുള്ള (𝐅𝐞𝐦𝐢𝐧𝐢𝐧𝐞) ആപേക്ഷിക സർവ്വനാമം ഉപയോഗിക്കും: (Luk, 2:37). ➟വചനത്തെയോ, വസ്തുക്കളെയോ, സവിശേഷ ഗുണങ്ങളെയോ, പക്ഷിമൃഗാദികളെയോ കുറിക്കാനാണെങ്കിൽ ➤❛ഹൊ❜ (𝐇𝐨) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമം ഉപയോഗിക്കും. ➟അതിനാൽ, പ്രസ്തുത വാക്യത്തിൽ പറയുന്നത് ➤❛ജീവൻ്റെ വചനത്തെ❜ (𝐓𝐡𝐞 𝐖𝐨𝐫𝐝 𝐨𝐟 𝐥𝐢𝐟𝐞) കുറിച്ചാണെന്ന് മനസ്സിലാക്കാം. ➤[കാണുക: ജീവൻ്റെ വചനം യേശുവാണോ?]
☛ ക്രിസ്തുവിൻ്റെ പക്കൽ ഉണ്ടായിരുന്നത് നിത്യജീവൻ്റെ വചനങ്ങളാണ്: (യോഹ, 6:68). ➟പത്രൊസും കൂട്ടരും പ്രസംഗിച്ചത് ജീവൻ്റെ വചനമാണ്: (പ്രവൃ, 5:20). ➟വിശ്വാസികൾ പ്രമാണിക്കേണ്ടത് ജീവൻ്റെ വചനമാണ്: (ഫിലി, 2:15). ➟ഈ വചനങ്ങളുടെയെല്ലാം പൂർണ്ണതയായ ബൈബിളാണ് പൂർണ്ണമായത്.
❸ ❛പൂർണ്ണമായ അതു❜ (𝐓𝐨 𝐭𝐞𝐥𝐞𝐢𝐨𝐧) എന്ന നപുസകലിംഗപ്രയോഗം വരുവാനുള്ള ബൈബിളിനെയാണ് സൂചിപ്പിക്കുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവും വചനത്തിലുണ്ട്: 
𝟭. ❝ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.❞ (2തിമൊ, 4:13). ➟ഈ വേദഭാഗത്ത്, ➤❛പുസ്തകങ്ങൾ❜ (𝐓𝐡𝐞 𝐁𝐨𝐨𝐤𝐬)  എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് ➤❛താ ബിബ്ലിയ❜ (𝐓𝐚 𝐁𝐢𝐛𝐥𝐢𝐚) എന്നാണ്. ➟ഇതിൽ ഉപയോഗിച്ചിരിക്കുന്ന രണ്ട് പദങ്ങളും കൊരിന്ത്യരിലെപ്പോലെ പ്രതിഗ്രാഹിക വിഭക്തിയിലും (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസക ലിംഗത്തിലും (𝐍𝐞𝐮𝐭𝐞𝐫) ഉള്ളവയാണ്. ഇതിലെ ആദ്യപദം അതുപോലെതന്നെ ❛നിശ്ചയോപപദം❜ (𝐝𝐞𝐟𝐢𝐧𝐢𝐭𝐞 𝐚𝐫𝐭𝐢𝐜𝐥𝐞) ആണ്. ➟അവിടെ ഉപോയിഗിച്ചിരിക്കുന്നത് ➤❛തോ❜ (𝐓𝐨) എന്ന ഏകവചന ആർട്ടിക്കളും ഇവിടെ അതിൻ്റെതന്നെ ➤❛താ❜ (𝐓𝐚) എന്ന ബഹുവചന ആർട്ടിക്കിളും ആണെന്നുമാത്രം. ➟പ്രസ്തുത വേദഭാഗത്ത്, പൗലൗസിൻ്റെ പുസ്തകങ്ങളെയാണ് സൂചിപ്പിക്കുന്നതെങ്കിലും ബൈബിളിനെ മൊത്തത്തിൽ ഉപയോഗിക്കാനും ഈ പദമാണ് ഉപയോഗിക്കുന്നത്. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെയുള്ള പദമാണ് ➤❛താ ബിബ്ലിയ❜ (𝐓𝐚 𝐁𝐢𝐛𝐥𝐢𝐚). അതിൽനിന്നാണ് ➤❛ബൈബിൾ❜ (𝐓𝐇𝐄 𝐁𝐈𝐁𝐋𝐄) എന്ന പദമുണ്ടായത്: [കാണുക: 2Kin, 19:14 ⁃⁃ 2Tim, 4:13). ➤[കാണുക: ബൈബിൾ എന്ന പദം വചനത്തിലില്ലേ?]
𝟮. ❝ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.❞ (വെളി, 5:2). ➟ഈ വേദഭാഗത്ത്, ➤❛തോ ബിബ്ലിയോൻ❜ (𝐓𝐨 𝐁𝐢𝐛𝐥𝐢𝐨𝐧) എന്ന ഏകവചനമാണ്. അതിൻ്റെ അർത്ഥം ➤❛പുസ്തകം❜ (𝐓𝐡𝐞 𝐁𝐨𝐨𝐤) എന്നാണ്. [കാണുക: Rev, 5:2]. കൊരിന്ത്യരിൽ പറയുന്ന അതേ നപുംസക ലിംഗത്തിലുള്ള ആർട്ടിക്കിൾ ഉപയോഗിച്ചുകൊണ്ടാണ്, ➤❛The Book❜ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്. [ഇതും കാണുക: Rev, 5:3, Rev, 5:4, Rev, 5:5, Rev, 5:7, Rev, 5:8, Rev, 5:9].
𝟯. ❝എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.❞ (ഗലാ, 3:10). ➟ഇവിടെ ➤❛പുസ്തകം❜ (𝐓𝐡𝐞 𝐁𝐨𝐨𝐤) എന്നു പറയാൻ, ➤❛തോ ബിബ്ലിയോ❜ (𝐓𝐨 𝐁𝐢𝐛𝐥𝐢𝐨) എന്ന ഉദ്ദേശിക വിഭക്തിയിലുള്ള (𝐃𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) നപുംസകലിംഗം (𝐍𝐞𝐮𝐭𝐞𝐫) ആണ്. ➟ഇത് ബൈബിലെ പഴയനിയമത്തെ സൂചിപ്പിക്കുന്നതാണ്. ➟അതായത്, പഴയപുതിയ നിയമങ്ങളെ കുറിക്കാനും ബൈബിളിനെ മൊത്തമായി കുറിക്കാനും ഉപയോഗിക്കുന്നത്, നപുംസകലിംഗ (Neuter) ആർട്ടിക്കിളും നപുംസകലിഗ പദവുമാണ്. ➟അതിനാൽ, ➤❛പൂർണ്ണമായ അതു❜ എന്ന നപുംസകലിഗത്തിലുള്ള പ്രയോഗം കർത്താവിനയല്ല; ബൈബിളിനെയാണ് സൂചിപ്പിക്കുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
𝟰. ബൈബിൾ പൂർണ്ണമാണെന്നും അതിനോടൊന്നും കൂട്ടുവാനും കുറയ്ക്കുവാനും ആവശ്യമില്ലെന്നും ➤ചരിത്രഭാഗത്തും (ആവ, 4:2) ➤ഉപദേശഭാഗത്തും (സദൃ, 30:6) ➤പ്രവചനഭാഗത്തും (വെളി, 22:18-19) അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ➟അതിനാൽ, ➤❝പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും❞ എന്ന പൗലൊസിൻ്റെ പ്രവചനം, പൂർണ്ണമായ ദൈവവചനം ഉൾക്കൊള്ളുന്ന ബൈബിൾ വരുമ്പോൾ, അംശമായ വരങ്ങളായ പ്രവചനവും ഭാഷവരവും ജ്ഞനവും നിന്നും നീങ്ങിയും പോകുന്നതിനെക്കുറിച്ച് ആയിരുന്നെന്ന് മനസ്സിലാക്കാം. ➟എ.ഡി. 𝟗𝟔-ൽ യോഹന്നാൻ പത്മോസിൽവെച്ച് അവസാനത്തെ പുസ്തകമായ വെളിപ്പാട് പുസ്തകം എഴുതി അവസാനത്തെ കുത്തിട്ടപ്പോൾ, പൂർണ്ണമായതു വരികയും അംശമായ വരങ്ങൾ നീങ്ങിപ്പോകുകയും പൗലൊസിൻ്റെ പ്രവചനം അന്നേ നിവൃത്തിയാകുകയും ചെയ്തു. 

കണ്ണാടിയിൽ കടമൊഴിയായി കാണുന്നു:
➦ ❝ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും.❞ (1കൊരി, 13:12). ➟ഈ വേദഭാഗത്ത് ➤❛മുഖാമുഖമായി കാണും❜ എന്ന് പറഞ്ഞിരിക്കയാൽ, കർത്താവിൻ്റെ മുഖമാണ് കാണുന്നതെന്ന് വിചാരിക്കുന്നവരുണ്ട്. ➟എന്നാൽ അങ്ങനെയല്ല; ഇപ്പോൾ എന്താണോ കടമൊഴിയായി അഥവാ, ഇരുണ്ടതായി (𝐝𝐚𝐫𝐤𝐥𝐲) കാണുന്നത്; അതിനെ മുഖാമുഖമായി അഥവാ, വ്യക്തമായി കാണുന്നതാണ് വിഷയം. ➟അതിൻ്റെ തെളിവാണ് അടുത്തഭാഗം: ➤❝ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും.❞ ➟അപ്പോൾ, കർത്താവല്ല; അറിവാണ് വിഷയം. ➤❝അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു❞ എന്നാണ് 𝟗-ാം വാക്യത്തിൽ പറയുന്നത്. ➟അതായത്, അംശമായ വരങ്ങളിലൂടെ ലഭിച്ചിരുന്ന അംശമായ അറിവിൻ്റെ പൂർണ്ണതയായ ബൈബിനെയാണ് മുഖാമുഖം കാണുന്നത്. ➟അന്നത്തെ കണ്ണാടികൾ ലോഹം മിനുക്കി ഉണ്ടാക്കിയതായിരുന്നു. ➟അതിലെ കാഴ്ച അവ്യക്തമായിരുന്നു. ➟കൊരിന്ത്യപട്ടണം ഇത്തരം കണ്ണാടികൾക്ക് പ്രസിദ്ധമായിരുന്നു. ➟അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെയൊരു ഉപമ എഴുതിച്ചേർത്തത്. ➟അല്ലാതെ, കർത്താവിൻ്റെ മുഖമാണ് കാണുന്നതെങ്കിൽ ഇത്രമാത്രം ഉപമകളെന്തിനാണ്; നമ്മുടെ കർത്താവിൻ്റെ മുഖം കാണുമെന്ന് പറഞ്ഞാൽപ്പോരെ❓
➦ ഗ്രീക്കിൻ്റെ ശരിയായ അർത്ഥം ഇപ്രകാരമാണ്: ➤❝ഇപ്പോൾ നാം ഒരു കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴോ മുഖാമുഖമായി [കാണുന്നു]; ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴോ ഞാൻ പൂർണ്ണമായി അറിയും, ഞാൻ പൂർണ്ണമായി അറിയപ്പെട്ടതുപോലെ തന്നെ.❞ ➟ഗ്രീക്കിൽ കാഴ്ചയെക്കുറിച്ചും അറിവിനെക്കുക്കുറിച്ചും രണ്ട് വ്യത്യസ്ത കാലങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟ആദ്യഭാഗത്തെ, ➤❛നാം കാണുന്നു❜ (𝐖𝐞 𝐬𝐞𝐞) എന്നർത്ഥമുള്ള ➤❛ബ്ലപ്പോമെൻ❜ (𝐛𝐥𝐞𝐩𝐨𝐦𝐞𝐧) എന്ന ക്രിയാപദം (𝐕𝐞𝐫𝐛) വർത്തമാനകാലത്തിൽ (𝐏𝐫𝐞𝐬𝐞𝐧𝐭 𝐓𝐞𝐧𝐬𝐞) ഉള്ളതാണ്. ➟എന്നാൽ അടുത്തഭാഗത്തെ, ➤❛ഞാൻ പൂർണ്ണമായി അറിയും❜ (𝐈 𝐬𝐡𝐚𝐥𝐥 𝐤𝐧𝐨𝐰 𝐟𝐮𝐥𝐥𝐲) എന്നർത്ഥമുള്ള ➤❛എപ്പിഗ്നോസോമായി❜ (𝐞𝐩𝐢𝐠𝐧𝐨𝐬𝐨𝐦𝐚𝐢) എന്ന പദം ഭാവികാലത്തെ (𝐅𝐮𝐭𝐮𝐫𝐞 𝐓𝐞𝐧𝐬𝐞) സൂചിപ്പിക്കുന്നതാണ്. ➟എന്താണ് തമ്മിലുള്ള വ്യത്യാസമെന്ന് ചോദിച്ചാൽ: ഇപ്പോൾ കാഴ്ചയുണ്ട്; പക്ഷേ അത് മങ്ങിയതാണ്. ➤❛അപ്പോൾ❜ അഥവാ, പൂർണ്ണമായത് (ബൈബിൾ) വരുമ്പോഴും കാഴ്ചയുണ്ട്; അല്ലെങ്കിൽ മുഖാമുഖം കാണുകയാണ്. പക്ഷെ, എൻ്റെ അറിവ് അപ്പോൾത്തന്നെ പൂർണ്ണമാകുന്നില്ല. ➟ആ കാഴ്ചയുടെ ഫലമായി, അല്ലെങ്കിൽ വചനം പഠിച്ച് എൻ്റെ അറിവ് പൂർണ്ണമാകും. കഴ്ചയെപ്പോലെ അറിവ് ഒറ്റയടിക്ക് ലഭിക്കുന്നതല്ല; കാലക്രമേണ ലഭിക്കുന്നതാണ്. അതുകൊണ്ടാണ്, അറിവിനെ ഭാവികാലത്തിൽ പറഞ്ഞിരിക്കുന്നത്. കർത്താവിൻ്റെ വരവിൽ ഒരിക്കലായി സംഭവിക്കുന്ന ഒരു കാര്യമാണ് അവിടുത്തെ വിഷയമെങ്കിൽ, അത് ഒരേ കാലത്തിലേ പറയുമായിരുന്നുള്ളൂ. ഇങ്ങനെയാണ് കാര്യങ്ങളുടെ വസ്തുതയെന്നിരിക്കെ, പെന്തെക്കൊസ്തുകാർ ഇല്ലാത്ത അന്യഭാഷ പറയുന്നതും പ്രവചിക്കുന്നതും ഏത് ആത്മാവിലായിരിക്കും❓

ദൈവനാമം: യഹോവ ⁃⁃ യേശുക്രിസ്തു

ദൈവനാമം: യഹോവ ⁃⁃ യേശുക്രിസ്തു ബൈബിളിൻ്റെ പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് (Name) അഥവാ, സംജ്ഞാനാമമായി (proper noun) പറഞ്ഞിരിക്കുന്നത് ❛യഹോവ❜ (Jehovah) എന്നാണ്: ❝ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.❞ (പുറ, 3:15). ❛യഹോവ❜ എന്ന അതിപരിശുദ്ധനാമം എബ്രായയിൽ 6,800 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൻ്റെ മൂലകൃതികളിൽ സ്വരാക്ഷരങ്ങൾ ഉപയോഗിക്കാറില്ലായിരുന്നു. ❛യോദ്❜ (י – Yod), ❛ഹേ❜ (ה – Heh), ❛വൌ❜ (ו – Waw), ❛ഹേ❜ (ה – Heh) എന്നു പേരുള്ള നാലു വ്യജ്ഞനാക്ഷരങ്ങൾ കൊണ്ടാണ് ❛യഹോവ❜ (יהוה) എന്ന ദൈവനാമം എഴുതിയിരുന്നത്. [കാണുക: Masoretic Text]. വ്യജ്ഞനാക്ഷരങ്ങളുടെ ഉച്ചാരണം ഇംഗ്ലീഷിൽ, YHVH എന്ന അക്ഷരങ്ങൾക്ക് തുല്യമാണ്. എബ്രായ വ്യജ്ഞനാക്ഷരങ്ങളെ മലയാളത്തിൽ, ❛യ്‍ഹ്വ്ഹ്❜ (എന്നാണ് ലിപ്യന്തരണം (Transliteration) ചെയ്യുന്നത്. മലയാളത്തിൽ ❛ക❜ മുതൽ ❛ഹ❜ വരെയുള്ള എല്ലാ വ്യഞ്ജനാക്ഷരങ്ങളും ❛അ❜ എന്ന സ്വരാക്ഷരം ചേർന്ന മിശ്രരൂപങ്ങളാണ്. അതായത്, എല്ലാ വ്യഞ്ജനാക്ഷരങ്ങളുടെയും ശുദ്ധരൂപം ചന്ദ്രക്കല (ക് ⁃⁃ ഹ്) ചേർന്ന അക്ഷരങ്ങളാണ്. അതിനാൽ, יהוה ⁃⁃ 𐤉𐤄𐤅𐤄 എന്ന നാല് എബ്രായ അക്ഷരങ്ങളുടെ മലയാള ലിപ്യന്തരണം യ്‍ഹ്വ്ഹ് എന്നാണ്. [കാണുക: The Hebrew LettersHebrew Alphabet Chart]. എബ്രായഭാഷ ഇടത്തുനിന്ന് വലത്തോട്ടാണ് വായിക്കേണ്ടത്). ഇംഗ്ലീഷിൽ ❛YHWH❜ എന്ന നാല് അക്ഷരങ്ങളെ ❛ടെട്രാഗ്രാമറ്റൺ❜ (Tetragrammaton) എന്നു പറയുന്നു. ❛Tetragrammaton❜ (Τετραγράμματον) എന്ന പദം ❛ടെട്രാ❜ (Τετρα – Tetra), “ഗ്രാമ” (γράμμα – Gramma) എന്നീ ഗ്രീക്ക് പദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ്; അതിനർത്ഥം ❛ചതുരക്ഷരി❜ (നാല് അക്ഷരങ്ങൾ) എന്നാണ്.

പേരിൻ്റെ അർത്ഥം: 
➦ ❛യഹോവ❜ (YHWH ⁃⁃ יהוה) എന്ന ദൈവനാമത്തിൻ്റെ നേരിട്ടുള്ള വ്യാകരണപരമായ അർത്ഥം: ❛അവൻ ആകുന്നു❜ (He is) എന്നാണ്. നിത്യനായവൻ (The Eternal One), ❛സ്വയം നിലനിൽക്കുന്നവൻ❜ (The Self-Existent One), ❛ആയിരിക്കുന്നവൻ❜ (He Who Is) എന്നൊക്കെയും അർത്ഥമുണ്ട്. എന്നാൽ മോശെ ദൈവത്തോട് പേർ ചോദിക്കുമ്പോൾ ദൈവം ആദ്യം പറയുന്നത് ഇപ്രകാരമാണ്: ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.❞ (പുറ, 3:14). ഇവിടപ്പറയുന്ന, ❛ഞാൻ ആകുന്നവൻ ഞാൻ ആകുന്നു❜ (I AM THAT I AM) എന്നത് ❛യഹോവ❜ എന്ന പേരിൻ്റെ അഓത്ഥം വിശദീകരിക്കാൻ ദൈവൽതന്നെ പറയുന്നതാണ്. ❛ഞാൻ ആകുന്നവൻ ഞാൻ ആകുന്നു❜ എന്നത് ദൈവത്തിൻ്റെ അനന്തവും സ്വയം നിലനിൽക്കുന്ന സ്വഭാവത്തെയാണ് കാണിക്കുന്നത്. എബ്രായ വീക്ഷണപ്രകാരം ഒരുത്തൻ്റെ പേർ ചോദിക്കുന്നത് അവൻ്റെ അസ്തിത്വത്തെ ചോദിക്കുന്നതിനു് തുല്യമാണ്. സ്വഭാവവും സത്തയും പേരിൽ ഉണ്ടെന്നാണ് അവർ കരുതുന്നത്. അതിൻ്റെ കാരണം ആ വേദഭാഗത്തു നിന്നുതന്നെ മനസ്സിലാക്കാം: അവിടെ മോശെ, ❛നിന്നെ ഞാൻ എന്തു വിളിക്കണം❜ എന്ന അർത്ഥത്തിലല്ല പ്രത്യുത, ❛നീ ആരാണ്❜ എന്ന അർത്ഥത്തിലാണ് ചോദിക്കുന്നത്. ദൈവത്തിന്റെ മറുപടിയിൽ നിന്ന് അത് വ്യക്തമാണ്. കേവലം തൻ്റെയൊരു ❛സംജ്ഞാനാമം❜ (proper noun) എന്ന നിലയിലല്ല ദൈവം അവനു് മറുപടി കൊടുക്കുന്നത്. ❝താൻ നിത്യനാണെന്നും, പൂർവ്വപിതാക്കന്മാരുടെ ദൈവമാണെന്നും, നിങ്ങളുടെ കഷ്ടതകൾ ഞാൻ അറിയുന്നുവെന്നും, അടിമത്തത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും❞ എന്നൊക്കെയാണ് ദൈവം മറുപടി നല്കുന്നത്: (പുറ, 3:13-22). അതായത്, ദൈവത്തിൻ്റെ ❛സ്വയാസ്തിത്വം❜ (Self-existence), ❛നിത്യത്വം❜ (Eternality), ❛മാറ്റമില്ലായ്മ❜ (Unchangeability), ❛സർവ്വശക്തിത്വം❜ (Omnipotence) ❛വാഗ്ദത്തത്തിലുള്ള വിശ്വസ്തത❜ (Faithfulness in promise) എന്നിവയെയാണ് അത് സൂചിപ്പിക്കുന്നത്: (ഉല്പ, 15:13-14; 17:1; 18:4; യെശ, 40:28; 43:10). ദൈവം യാദൃശ്ചികമായി അവന് വെളിപ്പെട്ടതല്ല; തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ് മോശെയ്ക്ക് വെളിപ്പെട്ടത്: (ഉല്പ, 15:13-14; 2ദിന, 20:7). ❛ഞാൻ നിന്നോടുകൂടെ ഉണ്ടു❜ എന്നത് ദൈവത്തിൻ്റെ സാന്നിധ്യത്തെയും (ഉല്പ, 26:24), ❛ഞാൻ നിന്നോടുകൂടെ പോരും❜ എന്നത് അവൻ്റെ ദയയെയും (ഉല്പ, 46:4), ❛ഞാൻ നിന്നോടുകൂടെ ഇരിക്കും❜ എന്നത് അവൻ്റെ കൃപയെയും (പുറ, 3:12), ❛ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല❜ എന്നത് അവൻ്റെ വാഗ്ദത്തത്തെയും കാണിക്കുന്നു (യോശു, 1:5). എബ്രായയിൽ, ❛എഹ്യേഹ് ആഷേർ എഹ്യേഹ്❜ (Ehyeh asher ehyeh) എന്നും ഇംഗ്ലീഷിൽ ❛I AM WHO I AM, I AM THAT I AM, I AM THAT WHICH I AM, I WILL BE WHAT I WILL BE, I SHALL BE THAT I SHALL BE❜ എന്നിങ്ങനെയും കാണാം. സത്യവേദപുസ്തകം സമകാലികപരിഭാഷയിൽ: ❛ഞാന്‍ ആകുന്നവന്‍ ഞാന്‍ തന്നെ❜ എന്നും പി.ഒ.സിയിൽ: ❛ഞാൻ ഞാൻ തന്നെ❜ എന്നും ബെഞ്ചമിൻ ബെയ്ലിയിൽ: ❛ഇരിക്കുന്നവൻ ഞാൻ ഇരിക്കുന്നു❜ എന്നുമാണ്. 

ദൈവനാമത്തിലെ നിക്കൂദും താമീമും: 
➦ പഴയനിയമത്തിൻ്റെ മൂലകൃതികളിൽ ❛യോദ്❜ (י – Yod), ❛ഹേ❜ (ה – Heh), ❛വൌ❜ (ו – Waw), ❛ഹേ❜ (ה – Heh) [ഉച്ചാരണം: യ്‍ഹ്വ്ഹ് – YHWH] എന്ന നാല് വ്യജ്ഞനാക്ഷരങ്ങൾ (יהוה) കൊണ്ട് മാത്രമാണ് ദൈവനാമം എഴുതിയിരുന്നതെന്ന് പറഞ്ഞുവല്ലോ. വായനക്കാരൻ സ്വരാക്ഷരങ്ങൾ ചേർത്ത് വായിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ആധുനിക പരിഭാഷകളിൽ സ്വരാക്ഷര ചിഹ്നങ്ങളും മാർക്കുകളും ചേർത്തിട്ടുണ്ട്. എബ്രായ വ്യജ്ഞനാക്ഷരങ്ങളിൽ ചേർക്കുന്ന ❛സ്വരാക്ഷര ബിന്ദുക്കളെ❜ (Vowel Points) അഥവാ, സ്വരാക്ഷരങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന കുത്തുകളെയും ചിഹ്നങ്ങളെയുമാണ് ❛നിക്കൂദ്❜ (נִקּוּד – Nikkud) എന്ന് പറയുന്നത്. പദങ്ങളുടെ ❛ഉച്ചാരണം❜ (pronunciation) നിർണ്ണയിക്കുന്നത് ഈ വൗവൽ പോയിൻ്റുകളാണ്. തിരുവെഴുത്തുകൾ ശ്രുതിമധുരമായി പാരായണം ചെയ്യാൻ സഹായിക്കുന്ന ❛ജപ അടയാളങ്ങൾ❜ (Cantillation Marks/Diacritics) അഥവാ, ❛വിരാമചിഹ്നങ്ങൾ, ഊന്നലിന്റെ സൂചനകൾ❜ എന്നിവയ്ക്കാണ് ❛താമീം❜ (טעמים – Ta’amim) എന്നു പറയുന്നത്. പാഠങ്ങളുടെ സ്വരലയവും (rhythm) സ്വരമാധുര്യവും (melody) അഥവാ, പാരായണ രീതിയും സംഗീതപരമായ താളവും നിർണ്ണയിക്കുന്നത് ❛കാന്റിലേഷൻ മാർക്സ്❜ ആണ്. ഉല്പത്തി 3:15-ലെ നിക്കൂദും താമീമും ചേർന്നുള്ള ദൈവനാമം യഥാക്രമം: ടെട്രാഗ്രാമറ്റൺ ➨ יהוה + വൗവൽ പോയിൻ്റുകൾ  יְהֹוָה + കാന്റിലേഷൻ മാർക്ക്  יְהֹוָ֖ה എന്നിങ്ങനെയാണ്. (സൂംചെയ്ത് നോക്കുക). [കാണുക: Hebrew AlphabetHebrew Alphabet Sound, and Vowels]

ദൈവനാമത്തിൻ്റെ ഉച്ചാരണം: 
➦ ❝നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല❞ എന്ന മൂന്നാം കല്പനയെ ഭയപ്പെട്ട് (പുറ, 20:7; ആവ, 5:11; ലേവ്യ, 24:16), ദൈവത്തിൻ്റെ വിശുദ്ധനാമം വൃഥാ ഉപയോഗിക്കാതിരിക്കാനും മൂന്നാം കല്പന ലംഘിക്കാതിരിക്കാനും ദൈവത്തെ പരാമർശിക്കേണ്ടി വരുമ്പോൾ, യെഹൂദന്മാർ സാധാരണയായി ❛അദോനായ്❜ (Adonai), ❛ഹഷേം❜ (HaShem) എന്നീ പദങ്ങളാണ് തൽസ്ഥാനത്ത് ബഹുമാനപൂർവ്വം ഉപയോഗിച്ചുവരുന്നത്. വിശുദ്ധനാമം നേരിട്ട് ഉച്ചരിക്കുന്നത് ഒഴിവാക്കാൻ, പ്രാർത്ഥനയിലും സിനഗോഗ് ശുശ്രൂഷകളിലും ❛എന്റെ കർത്താവ്❜ (My Lord) എന്നർത്ഥമുള്ള ❛അദോനായ്❜ (Adonai) എന്ന പദവും, ദൈനംദിന സംഭാഷണങ്ങളിലും അനൗപചാരിക സന്ദർഭങ്ങളിലും ❛ആ പേര്❜ (The Name) എന്നർത്ഥമുള്ള ❛ഹഷേം❜ (HaShem) എന്ന പദവുമാണ് പുരാതനകാലം മുതൽ അവർ ഉപയോഗിച്ചുപോരുന്നത്. അതിനാൽ, ദൈവനാമത്തിൻ്റെ യഥാർത്ഥ ഉച്ചാരണം (pronunciation) എന്താണെന്ന് യെഹൂദാ റബ്ബിമാർക്കുപോലും നിശ്ചയമില്ല. 19-20 നൂറ്റാണ്ടുമുതൽ ഒരു വിഭാഗം അംഗീകരിച്ചിരിക്കുന്നത്, ❛യാഹ്വേ❜ (Yahweh) എന്നാണ്. എന്നാൽ നിലവിലുള്ള സ്വരാക്ഷര ബിന്ദുക്കൾ (Vowel Points) പ്രകാരം, ❛യ്‍ഹ്വ്ഹ്❜ (YHWH) എന്ന ചതുരക്ഷരിയുടെ (Tetragrammaton) ഉച്ചാരണം അതുതന്നെയാണോ എന്നകാര്യം സന്ദിഗ്ദ്ധമാണ്. നമുക്കതൊന്ന് പരിശോധിക്കാം:

☛ Strong’s Concordance-ലും Tanakh-ലും ദൈവനാമത്തിൽ ചെറിയ വ്യത്യാസമുണ്ട്. ഉദാ: പുറപ്പാട് 3:15-ലെ ദൈവനാമം Concordance-ൽ ഇങ്ങനെയാണ് ➨ יְהוָ֞ה കാണുന്നത്. [കാണുക: Bible Hub]. എന്നാൽ എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ ഇപ്രകാരമാണ് ➨ יְהֹוָ֞ה കാണുന്നത്: [കാണുക: The Complete Tanakh]. Concordance-ലും Tanakh-ലും കാന്റിലേഷൻ മാർക്ക് ഒന്നുതന്നെയാണ്. എന്നാൽ എബ്രായ ബൈബിളിൽ ❛ഹേ❜ (➨הֹ – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിനു് മുകളിൽ ഒരു ❛വൗവൽ പോയിൻ്റ്❜ അധികമുണ്ട്. അത് ഉച്ചാരണത്തെ ബാധിക്കും. എന്നാൽ ഉല്പത്തി 9:26-ൻ്റെ Concordance-ൽ יְהֹוָ֖ה വൗവൽ പോയിൻ്റ് കൃത്യമാണ്. അവിടെ കാന്റിലേഷൻ മാർക്കിൽ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്; അത് ഉച്ചാരണത്തെ ബാധിക്കുന്നതുമല്ല: [കാണുക: Bible Hub]. നമുക്ക് പുറപ്പാട് 3:15-ലെ രണ്ടിൻ്റെയും ഉച്ചാരണം പരിശോധിക്കാം. ആദ്യം Concordance-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ വ്യജ്ഞാനാക്ഷരമായ ❛യോദ്❜ (י – Yod) [ഉച്ചാരണം: യ് -Y] എന്ന അക്ഷരത്തിൻ്റെ അടിയിൽ ലംബമായി വരുന്ന രണ്ട് ബിന്ദു അഥവാ, വൗവൽ പോയിൻ്റിൻ്റെ പേര് ❛ഷെവാ❜ (שְׁוָא – sheva) എന്നാണ്. ഷെവാ രണ്ട് തരത്തിലുണ്ട്: 1. ❛ഷെവാ നാഹ്❜ (sheva nach): ഇത് നിശ്ശബ്ദമായ ❛ഷെവാ❜ ആണ്. 2. ❛ഷെവാ നാ❜ (sheva na): ഇത് ❛എ❜ (e) എന്ന ശബ്ദത്തിന് സമാനമായ ഒരു ചെറിയ സ്വരം നൽകുന്നു. ഇവിടെയുള്ളത് ❛sheva na❜ ആണ്. അതിനാൽ, ആദ്യാക്ഷരത്തോടൊപ്പം സ്വരാക്ഷരം ചേരുമ്പോൾ, മലയാളത്തിൽ ❛യ്+എ=യ❜ എന്നും ഇംഗ്ലീഷിൽ ❛Y+e=Ye❜ എന്നും ഉച്ചാരണം ലഭിക്കുന്നു. രണ്ടാമത്തെ അക്ഷരമായ ❛ഹേ❜ (ה – Heh) [ഉച്ചാരണം: ഹ് – H] എന്ന അക്ഷരത്തോടൊപ്പം വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, ഇവിടെ ❛ഹ്–H❜ എന്ന അതേ ഉച്ചാരണം തന്നെയാണുള്ളത്. മൂന്നാമത്തെ അക്ഷരമായ ❛വാവ്❜ (ו – Waw) [ഉച്ചാരണം: വ് – W] എന്ന അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന വൗവൽ പോയിൻ്റ് ❛കൊമെറ്റ്സ്❜ (Komets) ആണ്. അതിനു് മലയാളത്തിലെ ❛ആ❜ ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട ❛a❜ ശബ്ദമാണ്. അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന കാന്റിലേഷൻ മാർക്ക് (മുകളിൽ കാണുന്ന വലത്തോട്ട് വളഞ്ഞ രണ്ട് വരകൾ) ❛പഷ്ത❜ (פַּשְׁטָא – pashta) എന്നും ❛മുനാച്ച്❜ (מֻנַּח – munach) എന്നും അറിയപ്പെടുന്നു. അത് ❛തോറ❜ (Torah) പാരായണത്തിലെ സംഗീതവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ, മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം ❛വ്+ആ=വാ❜ എന്നും, ഇംഗ്ലീഷിൽ ❛V+a =Va❜ എന്നും ഉച്ചാരണം ലഭിക്കുന്നു. നാലാമത്തെ അക്ഷരമായ  ❛ഹേ❜ (ה – Heh) [ഉച്ചാരണം: ഹ് – H] എന്ന അക്ഷരത്തോടൊപ്പം വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, അതിൻ്റെ ഉച്ചാരണം ❛ഹ്–H❜ എന്നുതന്നെയാണ്. തന്മൂലം, ഉല്പത്തി 3:15-ലെ Concordance-ൻ്റെ ഉച്ചാരണം: ❛യ+ഹ്+വാ+ഹ് = യഹ്വാഹ്❜ (Yehvah) എന്ന ഉച്ചാരണം ലഭിക്കുന്നു. അതിനാലായിരിക്കും, 19–20-നൂറ്റാണ്ടിലെ പണ്ഡിതന്മാർ ❛യാഹ്വേ ⁃⁃ Yahweh❜ എന്ന് മനസ്സിലാക്കാൻ കാരണം.

Tanakh-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ അക്ഷരത്തോടൊപ്പം മുകളിൽ നാം കണ്ടപോലെ, വൗവൽ പോയിൻ്റ് ചേർന്നപ്പോൾ, ❛–Ye❜ എന്നാണ് ഉച്ചാരണം. എന്നാൽ ഇവിടെ രണ്ടാമത്തെ അക്ഷരത്തിൻ്റെ മുകളിൽ ❛ഹോലം❜ (חֹלֶם – Holam) എന്ന ഒരു വൗവൽ പോയിൻ്റുണ്ട്. ❛ഹോലം❜ ഒരു നീണ്ട ❛ഓ❜ (o) ശബ്ദമാണ്. അതിനാൽ, ഇവിടുത്തെ രണ്ടാമത്തെ അക്ഷരത്തിനു്, ❛ഹ്+ഓ=ഹോ❜ (H+o=Ho) എന്നാണ് ഉച്ചാരണം. ഇവിടെയും മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, ❛വ്+ആ=വാ❜ (V+a=Va) എന്നാണ്. നാലാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, ❛ഹ്❜ (H) എന്നുതന്നെയാണ്. തന്മൂലം, Tanakh-ൻ്റെ ഉച്ചാരണം: ❛യഹോവാഹ്❜ എന്ന് ലഭിക്കും. ഇംഗ്ലീഷിൽ ❛Yehovah❜ എന്നും കിട്ടും. Blue Letter Bible-ൻ്റെ Concordance-ൽ ദൈവനാമത്തിൻ്റെ ഒറിജിനൽ പദം അല്ലെങ്കിൽ, അടിസ്ഥാന രൂപമായി കാണുന്നത് Tanakh-ൽ പറഞ്ഞിരിക്കുന്ന അതേ രൂപം ➨ ❛יְהֹוָה❜ ആണ്. (അവിടെ ഒരു വ്യത്യാസം തോന്നും; എന്നാൽ അതൊന്ന് Copy paste ചെയ്ത് നോക്കിയാൽ വ്യക്തമാകും). [കാണുക: ഉല്പത്തി 9:26 ➤ Blue Letter BibleBible Hub]. അതിനാൽ, ദൈവനാമത്തിൻ്റെ കൃത്യമായ ലിപ്യന്തരണം (Transliteration) ❛യഹോവ❜ (Yehova) എന്നോ, ❛യാഹ്വേ❜ (Yahweh) എന്നോ അല്ല; ❛യഹോവാഹ്❜ (Yehovah) എന്നാണെന്ന് മനസ്സിലാക്കാം. ദൈവനാമം യഹോവാഹ് എന്നാണ് ലിപ്യന്തരണം ചെയ്യേണ്ടത് എന്നതിന് മറ്റൊരു തെളിവുണ്ട്: ദൈവനാമം മൂലകൃതിയിൽ എഴുതിയിരുന്നത് ചതുരക്ഷരിയിൽ (Tetragrammaton) അഥവാ, നാലു വ്യജ്ഞനാക്ഷരം കൊണ്ടാണെന്ന് തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. എന്നാൽ ❛യാഹ്വേ❜ (യാ,ഹ്,വേ) എന്നെഴുതിയാലും ❛യഹോവ❜ എന്നെഴുതിയാലും, മൂന്നു വ്യജ്ഞനാക്ഷരം മാത്രമേ മലയാളത്തിൽ ഉണ്ടാകയുള്ളു. തന്മൂലം, അത് വചനവിരുദ്ധമായ ലിപ്യന്തരണമാണ്. നാല് വ്യജ്ഞാനാക്ഷരങ്ങളും സ്വരാക്ഷരങ്ങളും കൃത്യമായി ചേരുമ്പോൾ, യഹോവാഹ് (Yehovah) എന്നുവരും. എന്നാൽ എബ്രായയിലെ ❛ഹേ❜ (ה – Heh) എന്ന അക്ഷരം (ഉച്ചാരണം: ഹ് – h) വാക്കുകളുടെ അവസാനം വരുമ്പോൾ അത് നിശബ്ദമായിരിക്കും. തന്മൂലം, ദൈവനാമത്തിൻ്റെ (יהוה) ❛ലിപ്യന്തരണം❜ (Transliteration) ❛യഹോവാഹ്❜ (Yehovah) എന്നും ❛ഉച്ചാരണം❜ (Pronunciation) ❛യഹോവാ❜ (Yehova) എന്നുമാണ്. അതായത്, എഴുതുമ്പോൾ ❛യഹോവാഹ്❜ (Yehovah) എന്നും വായിക്കുമ്പോൾ ❛യഹോവാ❜ (Yehova) എന്നുമാണ്. [കാണുക: Hebrew Alphabetകേൾക്കുക: Pronunciation]

യഹോവാഹ് എന്ന ദൈവനാമത്തിൻ്റെ സവിശേഷത: 
➦ ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 31:1832:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17ആവ, 5:6-21). പത്തുകല്പനകളിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.❞ (പുറ, 20:2-3ആവ, 5:6-7). പത്തു കല്പനകളിൽ എട്ടുപ്രാവശ്യം ദൈവം തൻ്റെ നാമം പ്രസ്താവിച്ചിട്ടുണ്ട്: [Masoretic Text കാണുക: പുറ,20:2; 20:5; 20:7; 20:7; 20:10; 20:11; 20:11; 20:12]. ദൈവം കല്പനകൾ എല്ലാം നല്കിയശേഷമാണ് മോശെ മരുഭൂമിയിൽവെച്ച് പഞ്ചഗ്രന്ഥങ്ങൾ എഴുതിത്തുടങ്ങിയതെന്ന് നമുക്കറിയാം. അപ്പോൾ, നാലു വ്യജ്ഞനാക്ഷരങ്ങളുള്ള ❛יהוה❜ (യ്ഹ്വ്ഹ്) എന്ന തൻ്റെ നാമം തൻ്റെ വിരലുകൾകൊണ്ട് ആദ്യം കല്പലകകളിൽ എഴുതിയത് ദൈവം തന്നെയാണ്. അതിനാൽ, ആ നാമം ഏത് ഭാഷയിലേക്ക് ലിപ്യന്തരണം ചെയ്താലും നാല് വ്യജ്ഞനാക്ഷരങ്ങൾ കൃത്യമായിട്ട് ഉണ്ടാകണം. യഹോവ, യാഹ്വേ എന്നീ നാമങ്ങളിൽ അതില്ല. ദൈവം തൻ്റെ വിരലുകൾകൊണ്ട് എഴുതിക്കൊടുത്ത പേരിലെ അക്ഷരങ്ങളെ കൂട്ടുവാനോ, കുറയ്ക്കുവാനോ മനുഷ്യർക്ക് അധികാരമില്ല. ഭാഷ മാറുന്നതിനനുസരിച്ച് ഉച്ചാരണത്തിൽ ചെറിയ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യജ്ഞനാക്ഷരങ്ങൾ കുറയുകയോ, കൂടുകയോ ചെയ്യുന്നത് എങ്ങനെയാണ്? അതിനാൽ, യഹോവാഹ് (Yehovah) എന്നാണ് മലയാളത്തിൽ ലിപ്യന്തരണം ചെയ്യേണ്ടതെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.

മറ്റൊരു തെളിവ്: 
The New Messianic Version ബൈബിളിൽ, പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവനാമം വരുന്ന സ്ഥാനങ്ങളിലെല്ലാം ❛Yehovah❜ എന്നാണ് കാണുന്നത്: (കാണുക: ഉല്പ, 2:7മത്താ, 4:7). ❛ടോവ് റോസ്❜ (Tov Rose) എന്ന ഒരു മശീയാനിക് യഹൂദ (Messianic Jew) പണ്ഡിതനും എഴുത്തുകാരനുമാണ് (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. പൂർണ്ണമായ The New Messianic Version Bible പ്രസിദ്ധീകരിച്ചത് 2018 സെപ്റ്റംബർ 14-നാണ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ❛മശീയാനിക് യെഹൂദർ❜ (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ [തോറാ (Torah) പാരായണം, ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). അതിനാൽ, യെഹൂദന്മാരുടെ ബൈബിൾ വിശ്വസയോഗ്യമായി കണക്കാക്കാം. [കാണുക: യെഹൂദന്നു എന്തു വിശേഷത?]

KJV പോലുള്ള ഇംഗ്ലീഷ് ബൈബിളിൽ കാണുന്ന ❛ജെഹോവ❜ (JEHOVAH) എന്നത് തെറ്റായ ഉച്ചാരണമാണ്: [Exo, 6:3]. എബ്രായ ബൈബിളിന്റെ മൂലപാഠം പുനർനിർമ്മിക്കാൻ ഏകദേശം 6-മുതൽ 10-വരെ നൂറ്റാണ്ടുകളിൽ പ്രവർത്തിച്ചത് മസോറെറ്റുകൾ (Masoretes) ആണ് ❛YHWH❜ എന്ന ചതുരക്ഷരിയിലേക്ക് (Tetragrammaton) ❛അദോനായി❜ (Adonai) അല്ലെങ്കിൽ, എലോഹിം (Elohim) എന്ന എബ്രായ പദത്തിൻ്റെ സ്വരാക്ഷര ചിഹ്നങ്ങൾ ചേർത്തത്. എന്നാൽ ലാറ്റിൻ സംസാരിക്കുന്ന ക്രിസ്ത്യൻ പണ്ഡിതന്മാർ Y ലാറ്റിനിൽ നിലവിലില്ലാത്തത്തിനാൽ പകരം I അല്ലെങ്കിൽ J ഉപയോഗിച്ചു. (ഇതിന്റെ രണ്ടാമത്തെത് I-യുടെ ഒരു വകഭേദമായി ലാറ്റിനിൽ നിലവിലുണ്ട്) അങ്ങനെ, ടെട്രാഗ്രാമറ്റൺ കൃത്രിമ ലാറ്റിനൈസ് ചെയ്ത നാമമായ ❛ജെഹോവ❜ (JeHoWaH) ആയി മാറി. മധ്യകാല യൂറോപ്പിലുടനീളം പേരിന്റെ ഉപയോഗം വ്യാപിച്ചതോടെ, ലാറ്റിൻ ഭാഷയേക്കാൾ പ്രാദേശിക ഭാഷയനുസരിച്ച് J എന്നത് പ്രാരംഭ അക്ഷരമായി ഉച്ചരിക്കപ്പെട്ടു: ➤[കാണുക: YHWH Meaning & Facts Britannica]. KJV-യുടെ 1611-ലെ ഒറിജിനൽ പരിഭാഷയിൽ ❛IEHOVAH❜ എന്ന് കാണാൻ കഴിയും. ➤[കാണുക: KJV 1611 OriginalExodus 6:3]

Jewish Virtual Library-ലും മറ്റൊരു രൂപത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ചില ക്രിസ്തീയ പണ്ഡിതന്മാർ ചതുരക്ഷരി (four-letter) നാമത്തെ “ജെഹോവ” (Jehovah) എന്ന് വിവർത്തനം ചെയ്യുന്നു, എന്നാൽ ഈ ഉച്ചാരണം പ്രത്യേകിച്ച് ഉണ്ടാവാനിടയില്ല. പുരാതന ജൂത ഗ്രന്ഥങ്ങൾ YHVH എന്ന് എഴുതിയിരിക്കുന്നതുപോലെ ഉച്ചരിക്കരുതെന്ന് ആളുകളെ ഓർമ്മിപ്പിക്കാൻ, “Adonai” (YHVH എന്നതിന് പകരം ഉപയോഗിക്കുന്ന സാധാരണ പദം) എന്ന നാമത്തിന്റെ സ്വരാക്ഷരങ്ങൾ YHVH എന്ന അക്ഷരത്തിന്റെ കീഴിൽ ചേർത്തിരുന്നു എന്ന വസ്തുതയിൽ നിന്നാണ്, ❛ജെഹോവ❜ (Jehovah) എന്ന വാക്ക് ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിലെ ഒരു ജർമ്മൻ ക്രിസ്ത്യൻ എഴുത്തുകാരൻ, പോപ്പിനായി ബൈബിൾ ലാറ്റിനിലേക്ക് ലിപ്യന്തരണം (Transliteration) ചെയ്യുമ്പോൾ, തന്റെ ഗ്രന്ഥങ്ങളിൽ കാണുന്നതുപോലെ, YHVH എന്ന വ്യഞ്ജനാക്ഷരങ്ങളും അദോനായിയുടെ (Adonai) സ്വരാക്ഷരങ്ങളും ഉപയോഗിച്ച് നാമം എഴുതി, JeHoVaH എന്ന വാക്ക് കണ്ടുപിടിച്ചു, അങ്ങനെ YHVH എന്ന പേര് നിലച്ചു. ➤[കാണുക: Jewish Virtual Library

ദൈവനാമത്തിലെ ഉപസർഗ്ഗങ്ങൾ (Prefixes): 
➦ എബ്രായ വ്യാകരണത്തിൽ ❛വിഭക്തികൾ❜ (cases) സാധാരണയായി കാണാൻ കഴിയില്ല. എന്നാൽ പ്രത്യയങ്ങളും (suffixes) ഉപസർഗ്ഗങ്ങളും (prefixes) ഉണ്ട്. ഗ്രീക്കിലും ലാറ്റിനിലും സംസ്കൃതത്തിലും മലയാളത്തിലും വിഭക്തികളും പ്രത്യയങ്ങളും ഉപസർഗ്ഗങ്ങളുമുണ്ട്. പദങ്ങളുടെ ❛മുന്നിൽ❜ അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ, അക്ഷരങ്ങളെയാണ് ❛ഉപസർഗ്ഗം❜ (Prefix) എന്നു പറയുന്നന്നത്. എന്നാൽ ഗ്രീക്കിലോ, മലയാളത്തിലോ നാമപദങ്ങൾക്ക് രൂപഭേദം വരുത്താൻ ഉപസർഗ്ഗം ഒരിക്കലും ചേർക്കില്ല. അതായത്, മലയാളത്തിൽ ❛യഹോവ, യേശു, ദൈവം, പിതാവ്, പുത്രൻ❜ എന്നീ നാമങ്ങളുടെ മുമ്പിൽ ഒരിക്കലും ഉപസർഗ്ഗം കാണാൻ കഴിയില്ല; എന്നാൽ പിന്നിൽ പ്രത്യയം (suffix) കാണാൻ കഴിയും: ഉദാ: ❛പിതാവിനെ, പിതാവിനോടു, പിതാവിനു❜ ഇവിടെ പിതാവ് എന്ന നാമത്തിനൊപ്പം ❛എ, ഓട്, ഉ്❜ എന്നീ അക്ഷരങ്ങൾ പ്രത്യയമായി ചേർന്നപ്പോൾ, ❛പിതാവ്❜ എന്ന നാമപദത്തിന് രൂപഭേദം വന്നു. ഗ്രീക്കിലും അങ്ങനെ കാണാൻ കഴിയും: ❛തെയോസ്❜ (θεός – theos) എന്ന പദത്തോടൊപ്പം ❛ഓൻ❜ (on – ὸν) എന്ന രണ്ടക്ഷരം പ്രത്യയമായി ചേർന്നപ്പോൾ, ❛ദൈവം❜ (θεός) എന്ന നാമപദം ❛ദൈവത്തെ❜ എന്നർത്ഥമുള്ള ❛തെയോൻ❜ (theon – θεὸν) എന്നായി: (ലൂക്കൊ, 5:26). യേശു എന്ന പേരിനു പിന്നിലും പ്രത്യയം ചേർന്നിട്ടുണ്ട്. [കാണുക: ഗ്രീക്ക് ഗ്രാമർ (വിഭക്തി, പ്രത്യയം, ഉപസർഗ്ഗം)]. എന്നാൽ എബ്രായയിൽ നേരെ തിരിച്ചാണ്. നാമത്തിനു് പിന്നിൽ പ്രത്യയം (suffix) ആയിട്ടല്ല; മുന്നിൽ ഉപസർഗ്ഗം (Prefix) ആയിട്ടാണ് അക്ഷരങ്ങൾ ചേർന്ന് നാമത്തിനു് രൂപഭേദം വരുന്നത്. ചില ഉദാഹരണങ്ങൾ കാണാം: 
❶ ❛യഹോവയ്ക്കു❜ (to LORD) എന്നർത്ഥത്തിൽ לַֽיהוָֽה (la-Yehovah – ല-യഹോവ) എന്ന് ആവർത്തിച്ചു കാണാൻ കഴിയും. [ഉല്പത്തി 4:3ഉല്പത്തി 8:20ഉല്പത്തി 12:7]. 
❷ ❛യഹോവയിൽ❜ (In LORD) എന്നർത്ഥതിൽ בַּֽיהוָ֑ה (be-Yehovah – ബി-യഹോവ) എന്നും കാണാം: [ഉല്പത്തി 15:6ഉല്പത്തി 24:3].
 ❛യഹോവയാൽ❜ (For Yehovah) എന്നർത്ഥത്തിൽ מֵיְהוָ֖ה (me-Yehova – മെ-യഹോവ) എന്നും കാണാം: [ഉല്പത്തി 18:14ഉല്പത്തി 24:50].
❹ ❛പിന്നെ യഹോവ❜ (Then Yehovah) എന്നർത്ഥത്തിൽ וַֽיהוָ֗ה (va-Yehova – വാ- യഹോവ) എന്നും കാണാം: [ഉല്പത്തി 19:24ഉല്പത്തി 21:1ഉല്പത്തി 24:1].
❺ ❛യഹോവയെപ്പോലെ❜ (Like Yehovah) എന്നർത്ഥത്തിൽ כַּיהוָ֥ה (ka-Yehovah – കാ-യഹോവ) എന്നും കാണാം: [പുറപ്പാട് 8:10]. ഇതുപോലെ അനവധിയുണ്ട്. ഇതൊക്കെ സന്ദർഭം അനുസരിച്ച് ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമത്തിന് രൂപഭേദം വരുത്തുന്ന ഉപസർഗ്ഗങ്ങളാണ്. അതിനാൽ പ്രത്യേകം ഓർക്കുക: ❛യഹോവാഹ്❜ എന്നാണ് പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് അല്ലെങ്കിൽ, ദൈവനാമത്തിൻ്റെ അടിസ്ഥാന രൂപം. എന്നാൽ ആ നാമത്തോടൊപ്പം മറ്റു ❛വ്യജ്ഞനാക്ഷരങ്ങളും വൗവൽ പോയിൻ്റ്സും❜ ഉപസർഗ്ഗമായി ചേർന്ന് ദൈവനാമത്തിന് സന്ദർഭം അനുസരിച്ച് രൂപഭേദം വരുന്നതായി വചനത്തിൽ കാണാം. അതായത്, യഹോവാഹ് (Yehovah) കൃത്യമായ നാമമായിരിക്കില്ല എല്ലായിടത്തും കാണുന്നത്.

യാഹ് എന്ന ദൈവനാമം: 
➦ ❛Yehovah❜ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ❛יָ֔הּ❜ (യാഹ് – JAH) എന്ന നാമം എബ്രായയിൽ നാല്പത്താറു വാക്യങ്ങളിലായി അൻപതു പ്രാവശ്യം കാണാം: [BiBle Hub]. തനാഖിൽ (Tanakh) ❛സ്തുതിക്കുക❜ (Praise ye) എന്നർത്ഥമുള്ള ❛ഹല്ലേലൂ❜ (הַֽלְלוּ – Hallelu) എന്ന പദം ഉപസർഗ്ഗമായി (Prefix) ചേർത്തുകൊണ്ട്, ❛ഹല്ലേലൂയാഹ്❜ (הַֽלְלוּיָ֨הּ – Hallelujah) എന്നു ഇരുപത്തിനാലു വാക്യങ്ങളിൽ കാണാം: ഏഴു സങ്കീർത്തനങ്ങളിൽ ഓരോ പ്രാവശ്യം വീതവും (104:35; 105;45; 111:1; 112:1; 115:18; 116;19; 117:2) ഏഴു സങ്കീർത്തനങ്ങളിൽ രണ്ടു പ്രാവശ്യം വീതവും (106:1,48; 113:1; 113:9; 146:1,10; 147:1,20; 148:1,14, 149:1,9; 150:1,6) ഒരു സങ്കീർത്തനത്തിൽ മൂന്നുപ്രാവശ്യവും കാണാം (135:1; 135:3; 135:21). Tanakh-ൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ ബാക്കി സ്ഥാനങ്ങളിൽ ❛The Eternal❜ എന്നും (പുറ, 15:2; 17:16; യെശ, 38:12), ❛God❜ എന്നും പരിഭാഷ (Translation) ചെയ്തും (118:5,14,17,18,19), ചിലയിടത്ത്, ❛Yah❜ എന്നു ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (സങ്കീ, 68:5; 68:19; 77:12; 89:9; യെശ, 26:4). KJV-യിൽ ❛Hallelujah❜ എന്ന പദത്തെ പിരിച്ചു ❛Praise ye the LORD❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (104:35). സത്യവേദപുസ്തകത്തിൽ ❛ഹല്ലേലൂയാ❜ എന്നത് പിരിച്ചു ❛യഹോവ❜ (יְהֹוָ֞ה) എന്ന പൂർണ്ണ നാമവും ചേർത്ത്, ❛യഹോവയെ സ്തുതിപ്പിൻ❜ എന്നാണ് കാണുന്നത്: (104:35). KJV-യിലും സത്യവേദപുസ്തകത്തിലും “❛Aallelujah❜ (Ἁλληλουϊά) എന്ന പൂർണ്ണപ്രയോഗം പഴയനിയമത്തിലില്ല; വെളിപ്പാടിലാണുള്ളത്: (19:1,3,4,6). അതായത്, ❛Hallelujah❜ (הַֽלְלוּ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ പരിഭാഷ (Translation) ചെയ്തും പുതിയനിയമത്തിൽ ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. ❛JAH❜ എന്നു KJV-യിൽ ഒരു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ ❛The Lord❜ എന്നുമാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (സങ്കീ, 68:4). മലയാളത്തിൽ ❛യാഹ്❜ എന്നു നാലു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ ❛യഹോവ❜ എന്നുമാണ്: (സങ്കീ, 68:4; 68:18; യെശ, 12:2; 26:4). 

ചുരുക്ക ദൈവനാമത്തിൻ്റെ ഉച്ചാരണം: 
➦ ❛Yehovah❜ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ❛Yah❜ (യാഹ്) എന്ന നാമത്തിൻ്റെ രണ്ടു വ്യജ്ഞനാക്ഷരം ഇപ്രകാരം ➨ ❛יהּ❜ ആണ്. ഇത് ദൈവനാമമായ ചതുരക്ഷരിയുടെ ❛יהוה❜ (Tetragrammaton) ആദ്യത്തെ രണ്ടക്ഷരങ്ങളാണ്. വ്യജ്ഞനാക്ഷരങ്ങളോടു കൂടെ വൗവൽ പോയ്ൻ്റ്സ് ചേർത്ത നാമം ഇപ്രകാരം ➨ ❛יָהּ❜ ആണ്. ആദ്യ അക്ഷരത്തിൽ മാത്രമാണ് വൗവൽ പൊയിൻ്റുള്ളത്. അത്, ❛കൊമെറ്റ്സ്❜ (Komets) ആണ്. അതിനു് മലയാളത്തിലെ ❛ആ❜ ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട ❛a❜ ശബ്ദമാണ്. അതായത്, ❛യ്+ആ=യാ❜ എന്നും ഇംഗ്ലീഷിൽ ❛Y+a=Ya❜ എന്നും ആകും. രണ്ടാമത്തെ അക്ഷരമായ യോദിൻ്റെ ഉള്ളിൽ കാണുന്ന ബിന്ദു ➨ ❛הּ❜, “ദാഗേഷ്” (דָּגֵשׁ – dagesh) എന്നു പേരുള്ള ഒരു ഡയാക്രിറ്റിക്കൽ ചിഹ്നം (diacritical mark) ആണ്. ഇത്, വൗവൽ പോയിൻ്റ്സിൽനിന്നും കാൻ്റിലേഷൻ മാർക്സിൽനിന്നും വിഭിന്നമാണ്. ❛ദാഗേഷ്❜ എബ്രായയിൽ അക്ഷരങ്ങളോടു ചേർക്കുന്ന ഒരു പ്രത്യേക സൂചനാടയാളമാണ്. ❛ഹേ❜ (ה – Heh) എന്ന വ്യഞ്ജനാക്ഷരത്തിണ്ട് (ഉച്ചാരണം: ഹ് – h) ഉച്ചാരണം മൂദുവാണെന്ന് മുകളിൽ പറഞ്ഞതാണ്. എന്നാൽ ഇവിടെ ❛ദാഗേഷ്❜ എന്ന ഒരു ബിന്ദു അക്ഷരത്തിൻ്റെ ഉള്ളിൽ വരുന്നതിനാൽ, ❛ഹ്❜ (הּ) എന്ന ഉച്ചാരണം ശക്തിപ്പെടുന്നു. അതായത്, ❛യാ+ഹ്=യാഹ് (Ya+h=Yah) എന്നാണ് ഉച്ചാരണം. ❛Yah❜ എന്ന ദൈവനാമത്തോടൊപ്പം കാൻ്റിലേഷൻ മാർക്കും ചേർന്നാൽ ഇപ്രകാരം ➨ יָ֔הּ ആണ്. കാൻ്റിലേഷൻ മാർക്സ് ഉച്ചാരണത്തിനു് കാര്യമായ വ്യത്യാസം വരുത്തുന്നില്ലെന്ന് മുകളിൽ നാം കണ്ടതാണ്. തന്മൂലം, ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തിനു് മലയാളത്തിൽ ❛യാഹ്❜ എന്നും ഇംഗ്ലീഷിൽ ❛Yah❜ എന്നും തന്നെയാണ് ഉച്ചാരണം. ❛ഹേ❜ (ה – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിൻ്റെ ഹ് എന്ന ഉച്ചാരണം ശക്തിയുള്ളതാകയാൽ ❛יָהּ❜ എന്ന ചുരുക്ക ദൈവനാമത്തിൻ്റെ ❛ലിപ്യന്തരണവും❜ (Transliteration) ❛ഉച്ചാരണവും❜ (Pronunciation) യാഹ് (Yah) എന്നുതന്നെയാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ ❛Yah❜ എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്നത്. ➤[കാണുക: Psalms 68:568:19;77:1289:9Psalms 26:4]. സത്യവേദപുസ്തകത്തിലെ ❛യാഹ്❜ എന്ന ലിപ്യന്തരണം കൃത്യമാണ്. ചില Concordance-ൽ ❛യാഹ്❜ എന്ന് ശക്തമായ ഉച്ചാരണം ലഭിക്കാൻ, ഇംഗ്ലീഷിലെ h എന്ന അക്ഷരം ഒരെണ്ണം അധികമായി ചേർത്ത്, Yahh എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നത് കാണാം. ➤[കാണുക: Bible Hub]. യാഹ് എന്ന ദൈവനാമത്തിൻ്റെ ഉച്ചാരണം കേൾക്കുക: (pronunciation).

❝യഹോവാഹിൻ്റെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.❞
(സദൃശ്യവാക്യം 18:10)
❝യഹോവാഹിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവാഹ് അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവാഹ് വിളിപ്പാനുള്ളവരും ഉണ്ടാകും.❞
(യോവേൽ 2:32)

യേസൂസ് (Iēsous) എന്ന നാമം: 
➦ ❝യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തോസ് എന്നു പേരുള്ള യേസൂസിനെ ജനിച്ചു.❞ (മത്താ, 1:16). നമ്മുടെ കർത്താവും രക്ഷിതാവമായവൻ്റെ പേരിൻ്റെ ശരിയായ ലിപ്യന്തരണം ❛യേശു❜ എന്നല്ല; ❛യേസൂസ്❜ (Iēsous) എന്നാണ്. എന്നാൽ യേസൂസ് എന്ന കർത്തൃനാമത്തിനു് എബ്രായ, ഗ്രീക്ക് ഭാഷകളിലൂടെ കടന്നുവന്ന സമ്പന്നമായ ഒരു പദോത്ഭവ പശ്ചാത്തലമുണ്ട്. 
❶ എബ്രായയിൽ ❛യെഹോശൂവാ❜ (יְהוֹשֻׁ֥עַ – Yehoshua) എന്ന നാമം 218 പ്രാവശ്യം കാണാം. പേരിനർത്ഥം: ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നാണർത്ഥം. ➤[കാണുക: Blue Letter Bible]. ❛യെഹോശൂവാ❜ (Yehoshua) എന്ന നാമത്തെ, KJV-യിൽ ❛Jehoshua, Joshua❜ എന്നിങ്ങനെ അഭിന്നമായിട്ടാണ് ലിപ്യന്തരണം (Transliteration) ചെയ്തിരിക്കുന്നത്: [കാണുക: Num, 13:16Exo, 17:10]. ❛യെഹോശൂവാ❜ (Yehoshua) എന്ന പൂർണ്ണനാമം ഇംഗ്ലീഷിൽ രണ്ടു പ്രാവശ്യവും (Num, 13:161Chr,7:27) മലയാളത്തിൽ ഒരിക്കൽ മാത്രവുമാണുള്ളത്: (1ദിന, 7:27). ബാക്കി എല്ലായിടത്തും ❛യോശുവ❜ (Yoshua) എന്നാണ് കാണുന്നത്. നൂൻ്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ ❛ഹോശേയെക്ക്❜ മോശെ കൊടുത്ത പേരാണ്, ❛യെഹോശൂവ അഥവാ, യോശുവ.❜ (സംഖ്യാ, 11:2813:16). എബ്രായരുടെ ഔദ്യോഗിക ബൈബിളായ തനഖിൻ്റെ (Tanakh) ഇംഗ്ലീഷ് പരിഭാഷയിൽ ❛Yehoshua❜ എന്ന നാമത്തെ എല്ലായിടത്തും ❛Joshua❜ എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്ന്. ഉദാ: [Num, 13:161Chr, 7:27]. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ രണ്ടിടത്തും ❛യേസൂസ്❜ (Iēsous) എന്നാണ് കാണുന്നത്: (പുറ, 17:101ദിന, 7:27). 
❷ ❛അവൻ (യഹോവ) രക്ഷിക്കുന്നു❜ (He saves) എന്നർത്ഥമുള്ള ❛യേശുവ❜ (יֵשׁ֡וּעַ – Yeshua) എന്ന പേര് 29 പ്രാവശ്യം കാണാം: [Bible Hubഎസ്രാ, 2:2]. യേശുവയും സെപ്റ്റ്വജിൻ്റിൽ ❛യേസൂസ്❜ (Iēsous) ആണ്: (എസ്രാ, 2:2). 
❸ ❛രക്ഷയെ❜ (Salvation) കുറിക്കുന്ന ❛യേശുവാ❜ (יְשׁוּעָה – Yeshuah) എന്ന സ്ത്രീലിംഗ നാമപദം 77 പ്രാവശ്യമുണ്ട്: [Bible Hubസങ്കീ, 119:155]. രക്ഷയെ കുറിക്കുന്ന ❛യേശുവാ❜ (Yeshuah) എന്ന എബ്രായപദം സെപ്റ്റ്വജിൻ്റിൽ ❛സോറ്റീറിയ❜ (σωτηρία – soteria), ❛സോറ്റീറിയൊസ്❜ (σωτήριος – soterios) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്: [കാണുക: Bible Hub 1Bible Hub 2]. ❝സീയോനിൽനിന്നു യിസ്രായേലിന്‍റെ രക്ഷ (יְשׁוּעָה – soterios) വന്നെങ്കിൽ!❞ എന്നാണ് സങ്കീർത്തകനായ ദാവീദിൻ്റെ പ്രാർത്ഥനയും പ്രത്യാശയും: (സങ്കീ, 14:753:6). ഈ വേദഭാഗത്ത്, ❛സീയോൻ❜ ആത്മീയർത്ഥത്തിൽ സ്വർഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്: (സങ്കീ, 20:2; 57:3; 121:1-2; എബ്രാ, 12:22). ദൈവത്തിൻ്റെ ❛രക്ഷയെ❜ (יְשׁוּעָה – σωτήριος) ആണ് ശിമ്യോൻ സ്വന്ത കണ്ണാൽ കണ്ടത്: [ലൂക്കൊ, 2:31-32]. ❝സകല ജഡവും ദൈവത്തിൻ്റെ രക്ഷയെ (יְשׁוּעָה – σωτήριος) കാണും❞ എന്നു യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് ലൂക്കൊസ് പറയുന്നത് സെപ്റ്റ്വജിൻ്റിൽ നിന്നാണ്: [കാണുക: യെശ, 40:5ലൂക്കൊ, 3:6]. എബ്രായ ബൈബിളിൽ ഈ പ്രവചനം കാണാൻ കഴിയില്ല. ❝മറ്റൊരുത്തനിലും രക്ഷ (יְשׁוּעָה – σωτηρία) ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:12). ഇവിടെ, യേശു ❛സോറ്റീറിയ❜ (σωτηρία – soteria) ആണ്. ഇതും കാണുക: (ലൂക്കൊ, 1:70-71). അതായത്, പുതിയനിയമത്തിൽ  ❛യേശുവാ❜ (יְשׁוּעָה – Yeshuah) അഥവാ, ❛സോറ്റീറിയൊസും, സോറ്റീറിയയും❜ (Salvation ) യേശുവാണ്. 
❹ ❛രക്ഷിക്കുക❜ (Save) എന്നർത്ഥമുള്ള ❛യാഷാ❜ ( יָשַׁע – Yasha) എന്ന ക്രിയാപദം 206 പ്രാവശ്യമുണ്ട്: [Bible Hubഇയ്യോ, 5:15]. ❛യാഷാ❜ എന്ന എബ്രായപദം പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും പുതിയനിയമ ഗ്രീക്കിലും ❛സോസോ❜ (σῴζω – sózó) എന്നാണ്: [Psa, 16:7Bible Hub]. ❝അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേസൂസ് എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ [മത്താ, 1:2]. ഈ വേദഭാഗത്ത്, ❛രക്ഷിക്കുക❜ (Save) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, എബ്രായയിലെ ❛യാഷാ❜ (Yasha) എന്ന പദത്തിനു് തുല്യമായ ❛സോസോ❜ (σῴζω – sózó) ആണ്. പുതിയനിയമത്തിൽ ദൈവം ക്രിസ്തോസിനെയാണ് രക്ഷയും രക്ഷയുടെ കൊമ്പും രക്ഷിതാവും രക്ഷാനായകനും ലോകരക്ഷിതാവും ആക്കിയിരിക്കുന്നത്. 

പേരിൻ്റെ നിഷ്പത്തി: 
➦ ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമവും ❛രക്ഷിക്കുക❜ എന്നർത്ഥമുള്ള ❛യാഷാ❜ (Yasha) എന്ന ക്രിയാപദവും സംയോജിച്ചാണ്, ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നർത്ഥമുള്ള ❛യെഹോശൂവാ അഥവാ, യോശുവ❜ എന്ന പേരുണ്ടായത്.  ❛യെഹോശൂവാ❜ (Yehoshua) ❛യോശുവ❜ (Yoshua) എന്നീ പേരുകളുടെ സംക്ഷിപ്ത രൂപമാണ്, ❛യേശുവ❜ (יֵשׁ֡וּעַ – Yeshua) എന്ന പേര്: (എസ്രാ, 2:2). ❛യെഹോശൂവയുടെ❜ അരാമിക്, ഹ്രസ്വ എബ്രായ പതിപ്പാണ് ❛യേശുവ❜ (Jeshua). ❛യഹോശുവാ❜ എന്ന പദത്തിനു് ❛യഹോവ രക്ഷയാകുന്നു❜ എന്നും ❛യേശുവ❜ എന്ന പദത്തിനു് ❛അവൻ രക്ഷയാകുന്നു❜ എന്നുമാണർത്ഥം: [കാണുക: പുറ, 17:10 ⁃⁃ എസ്രാ, 2:2]. ❛രക്ഷയെ❜ (Salvation) കുറിക്കുന്ന ❛യേശുവാ❜ (Yeshuah) എന്ന സ്ത്രീലിംഗ നാമപദവും ❛യാഷാ❜ (Yasha) എന്ന ക്രിയാപദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. ❛യാഷാ❜ (Yasha) എന്ന ക്രിയാപദമാകട്ടെ, ഒരു പുരാതന റൂട്ടാണ് (A primitive root). 

നമ്മുടെ കർത്താവിൻ്റെ നാമം എന്താണ്?

Yehoshua, Yoshua, Yeshua, Iesous, Eshu, Iesus, Jhesus, Jesus, IESVS, Jeſus, Ieſus, Jesus, Yesu, Yeshu, Iēsous⁃⁃യേസൂസ്? 
➦ ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നർത്ഥമുള്ള എബ്രായയിലെ യെഹോശൂവാ, യോശുവ, യേശുവ എന്നീ പേരുകളുടെ സെപ്റ്റ്വജിൻ്റിലെ (Septuagint) രൂപമാണ് ❛Ἰησοῦς❜ (Iēsous) എന്നത്. ❛Iēsous❜ എന്ന പേരിൻ്റെ മലയാളത്തിലെ ശരിയായ ലിപ്യന്തരണം (Transliteration) ❛ഇ്യേസൂസ്❜ എന്നാണ്. ഇത് എഴുതാനോ, വായിക്കാനോ ബുദ്ധിമുട്ടായതിനാൽ, ❜യേസൂസ്❜ എന്ന ലളിതമായ രൂപമാണ് ഏറ്റവും യോജിച്ചത്.
 ❛യഹോശൂവ ⁃⁃ יְהוֹשׁוּע ⁃⁃ Yehoshua❜ [Hebrew ⁃⁃ Septuagint] ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous.❜ ഈ വേദഭാഗത്ത്, ❛യേസോയി❜ (Ιησοῖ – Iēsoee) എന്നാണ് സെപ്റ്റ്വജിൻ്റിൽ കാണാൻ കഴിയുക. (1Chr, 7:271ദിന, 7:27). ❛യേസൂസ്❜ (Ἰησοῦς – Iēsous) എന്ന നാമം നിർദ്ദേശിക വിഭക്തിയിൽ (Nominative Case) ഉള്ളതാണ്. ❛യേസോയി❜ എന്നത്, അതിൻ്റെ ഉദ്ദേശികാവിഭക്തി (Dative Case) ആണ്. ❛യോശുവയോടു❜ (to Joshua) എന്നാണ് അതിൻ്റയർത്ഥം. വിഭക്തിയിലുള്ള വ്യത്യാസം മാത്രമേയുള്ളു; പേരിനു് വ്യത്യാസമൊന്നുമില്ല. 
 ❛യോശുവ ⁃⁃ יְהוֹשֻׁעַ ⁃⁃ Yoshua❜ [Hebrew ⁃⁃ Septuagint]  ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous.❜ (Jos, 1:10യോശു, 1:10). 
❸ ❛യേശുവ ⁃⁃ יֵשׁ֡וּע ⁃⁃ Yeshua❜ [Hebrew ⁃⁃ Septuagint] ❛യേസൂസ് – Ἰησοῦς- Iēsous❜ (Ezra 3:2എസ്രാ, 3:2). പഴയനിയമത്തിൻ്റെ മൂലകൃതിയിൽ നിന്നുള്ള ആദ്യത്തെ ആധികാരികമായ ഗ്രീക്കുപരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിൻ്റിൽ നിന്നാണ്. അതിലാണ്, പുതിയനിയമത്തിലുള്ള നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ❛യേസൂസ്❜ (Ἰησοῦς) എന്ന പേര് 248 പ്രാവശ്യം കാണുന്നത്. ഉദാ: (പുറ, 17:10പുറ, 17:13 ⁃⁃ 2ദിന, 31:15എസ്രാ, 2:2). ❛യഹോവ രക്ഷയാകുന്നു❜ എന്നർത്ഥമുള്ള “യോഹോശൂവാ, യേശുവാ❜ എന്ന നാമം പഴയനിയമത്തിൽ ആവർത്തിച്ചു കാണുന്നുണ്ടെങ്കിലും, ആ പേരിൻ്റെ അർത്ഥം സാക്ഷാത്കരിക്കപ്പെട്ടത് നമ്മുടെ കർത്താവായ യേസൂസിലൂടെയാണ്: [മത്താ, 1:21]. 

3-5 നൂറ്റാണ്ടിൽ പരിഭാഷ ചെയ്യപ്പെട്ടു എന്നു വിചാരിക്കുന്ന അരാമ്യ (Aramaic) ബൈബിൾ വന്നപ്പോൾ, ❛യേസൂസ്❜ (Iēsous) എന്ന നാമം ❛യേശൂ❜ (ܝܫܘܥ – Eshu) എന്നായി: [Matt, 1:16]. 4-ാം നൂറ്റാണ്ടിൻ്റെ അവസാനം (382–405) ജെറോമിൻ്റെ ലത്തീൻ പരിഭാഷയായ ❛വുൾഗാത്തയിൽ❜ (Latin Vulgate) വന്നപ്പോൾ, ❛യേസുസ്❜ (Iesus – Yesus) എന്നായി: [Matt, 1:16]. 1526-ൽ ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ ❛വില്യം ടിൻഡേൽ❜ (William Tyndale) പുതിയനിയമത്തിൽ, ❛Jhesus❜ (ജീസസ്) എന്നും (Matt, 1:1), 1535-ലെ പരിഭാഷയിൽ ❛Jesus❜ (ജീസസ്) എന്നുമായി: [Matt, 1:1]. 1582-ൽ ലത്തീൻ വുൾഗാത്തയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തപ്പോൾ, ലത്തിൻ പേര് നിലനിർത്താനായി ❛IESVS – Yesvs❜ (യേസ്വ്സ്) എന്നാക്കി: [NT Rheims]. 1560-ൽ മൂലഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത ജനീവ ബൈബിളിലും (Geneva bible) ❛IESVS – Yesvs❜ (യേസ്വ്സ്) എന്ന ലത്തീൻ പേരാണ് കാണുന്നത്: [Matthew 1:1]. 1568-ൽ പരിഭാഷ ചെയ്ത ബിഷപ്പ്സ് ബൈബിളിൽ (Bishops Bible) ❛Jeſus❜ (ജീസസ്) എന്നാണ് കാണുന്നത്: [Matthew 1:1]. Jeſus-ൻ്റെ നടുക്ക് കാണപ്പെടുന്ന ഈ ➨ſ അക്ഷരം, മദ്ധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തിലും ഉപയോഗിച്ചിരുന്ന ❛long s❜ എന്ന് അറിയപ്പെട്ടിരുന്ന ഒരു അക്ഷരമാണ്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പല യൂറോപ്യൻ ഭാഷകളിലും 18-ാം നൂറ്റാണ്ടുവരെ ഇത് ഉപയോഗിച്ചിരുന്നു. വാക്കുകളുടെ തുടക്കത്തിലോ, മദ്ധ്യത്തിലോ ആണ് ഇത് ഉപയോഗിക്കുന്നത്. അതേസമയം സാധാരണ ❛s❜ അവസാനം ഉപയോഗിക്കുന്നു. രണ്ടിൻ്റെയും ഉച്ചാരണത്തിൽ വ്യത്യാസമൊന്നുമില്ല. 1599-ൽ പുതിയനിയമത്തിൻ്റെ എബ്രായ പരിഭാഷ ഉണ്ടായപ്പോൾ അതിൽ ❛Yeshua❜ (യേശുവാ) എന്നായി: [Matt, 1:1]. 1611-ലെ കിംഗ് ജെയിംസ് ബൈബിൾ (King James Bible) വന്നപ്പോൾ, ❛Ieſus❜ (യേസസ്/യേസുസ്) എന്നായി. അതിൽ ഒന്നാം വാക്യം ഇപ്രകാരമാണ്: ❝The booke of the generation of Ieſus Chriſt, the ſonne of Dauid, the ſonne of Abraham.❞ [Matt, 1:1]. 1611-ലെ King James Version ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പായ കിംഗ് ജെയിംസ് ഓക്സ്ഫോർഡ് (King James Bible Oxford 1769) പരിഭാഷ തുടങ്ങിയാണ് ഇന്നുകാണുന്ന ❛Jefus/Jesus❜ (ജീസസ്) എന്ന പേര് സ്ഥിരമായതെന്ന് പറയാം. 1611-ലെ ആദ്യപതിപ്പിൽ നിരവധി അച്ചടി പിഴവുകളും ഭാഷാപരമായ അസ്ഥിരതകളും ഉണ്ടായിരുന്നു. 1769-ൽ ഓക്സ്ഫോർഡ് സർവകലാശാല ഈ പതിപ്പ് പരിഷ്കരിച്ച്, അച്ചടി പിഴവുകൾ ശരിയാക്കുകയും ഭാഷയെ കൂടുതൽ സ്ഥിരതയുള്ളതും ഏകീകൃതവുമാക്കുകയും ചെയ്തു. 1769-ലെ ഈ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് King James Version (KJV) എന്ന പേരിൽ പൊതുവെ അറിയപ്പെടുന്നത്. ഇത് ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, ഒന്നാം വാക്യം ഇതാണ്: ❝The book of the generation of Jefus Chrift, the fon of David, the fon of Abraham.❞ [Matt, 1:1]. 1714-ൽ ❛ബാർത്തലോമസ് സീഗൻബാൽഗ്❜ (Bartholomaus Ziegenbalg, 1682–1719) എന്ന ജർമ്മൻ മിഷനറിയുടെ തമിഴ് വിവർത്തനമാണ് ഏഷ്യൻ ഭാഷയിലെ ആദ്യത്തെ ബൈബിൾ. അതിൽ മത്തായി, മർക്കൊസ്, ലൂക്കൊസ്, അപ്പൊസ്തലപ്രവൃത്തികൾ എന്നീ അഞ്ച് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. അതിൻ്റെ പേരും ❛അഞ്ച് പുസ്തകങ്ങൾ❜ (Anju poshthagam) എന്നായിരുന്നു. അതിൽ നമ്മുടെ കർത്താവിൻ്റെ പേര്, ❛യേസു❜ (யேசு- Yesu) എന്നാണ്: [Matt, 1:1]. 1829-ൽ ബെഞ്ചമിൻ ബെയ്ലിയുടെ (Benjamin Bailey) മലയാളം പരിഭാഷ വന്നപ്പോൾ, നമ്മുടെ കർത്താവിൻ്റെ പേരിൻ്റെ ഉച്ചാരണം, ❛യെശു❜ (Yeshu) എന്നായി: [മത്താ, 1:1]. ബെഞ്ചമിൽ ബെയ്ലിയുടെ മൂന്ന് പരിഭാഷകളുണ്ട്: ഒന്നാമത്തേതിലും 1843-ലുള്ള രണ്ടാമത്തേതിലും ❛യെശു❜ എന്നാണ്: [മത്താ, 1:1]. 1876-ലുള്ള പരിഭാഷയിലാണ്, നാം ഇപ്പോൾ കാണുന്ന രൂപമായ, ❛യേശു❜ (Yeshu) എന്നായത്: [മത്താ, 1:1]. 1910-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (Bible Society of India) പരിഭാഷ ചെയ്ത സത്യവേദപുസ്തകത്തിലും ❛യേശു❜ (Yeshu) എന്നാണ്: [മത്താ, 1:1]. ഇങ്ങനെയാണ്, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തോസിൻ്റെ പേര് ഇന്നുകാണുന്ന രൂപത്തിലായത്. എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിൻ്റെ ശരിയായ ലിപ്യന്തരണം (Transliteration) ❛യേശു❜ എന്നല്ല; ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous❜ എന്നാണ്. [കാണുക: കർത്തൃനാമം എന്താണ്?]

ക്രിസ്തോസ് (christos): 
➦ ക്രിസ്തു എന്നതും ശരിയായ ലിപ്യന്തരണമല്ല; ❛ക്രിസ്തോസ്❜ (Χριστός – christos) എന്നാണ് വരേണ്ടത്. ❛ക്രിസ്തോസ്❜ എന്ന ഗ്രീക്കുപദത്തിനു് ❛അഭിഷിക്തൻ❜ എന്നാണർത്ഥം. ❛മശീയാഹ്❜ (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് ❛ക്രിസ്തോസ്❜ (Christ), മശീയാഹ് (Messiah) എന്ന പദം 39 പ്രാവശ്യം പഴയനിയമത്തിൽ കാണാം. KJV-യിൽ രണ്ടുപ്രാവശ്യം ❛Messiah❜ എന്ന് ലിപ്യന്തരണം (Transliteration) ചെയ്തും (ദാനീ, 9:25-26), ബാക്കി സ്ഥാനങ്ങളിൽ ❛Anointed❜ എന്ന് പരിഭാഷ (Translation) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (ലേവ്യ, 4:3). മലയാളത്തിൽ എല്ലായിടത്തും ❛അഭിഷിക്തൻ❜ എന്ന് പരിഭാഷ ചെയ്തിരിക്കുകയാണ്. ❛അഭിഷേകത്തെ❜ (Anoint) കുറിക്കുന്ന ❛മശാഹ്❜ (מָשַׁח – maടhaḥ) എന്ന പദം 66 പ്രാവശ്യമുണ്ട്. (ഉല്പ, 31:13). ❛മശീയാഹ്❜ (masiah) എന്ന എബ്രായപദത്തിനും ❛ക്രിസ്തോസ്❜ (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേസൂസാണ്. അവനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ പ്രവചനംപോലെ യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ്, അവൻ ❛ക്രിസ്തോസ്❜ അഥവാ, ❛അഭിഷിക്തൻ❜ ആയത്: (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). നസറെത്തിൽ വെച്ചുള്ള തൻ്റെ തൻ്റെ പ്രഥമ ശുശ്രൂഷയിൽവെച്ച് താൻ അപ്പോഴാണ് ❛ക്രിസ്തോസ്❜ ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേസൂസ്തന്നെ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). എ.എം. 3755-ലാണ് (ബി.സി. 6) യേശു എന്നു പേരുള്ള മനുഷ്യൻ ജനിച്ചത്: (യോഹ, 9:11). എ.എം. 3789-ലാണ് (എ.ഡി. 29) അവൻ പ്രവചനനിവൃത്തിയായി ക്രിസ്തോസ് ആയത്. ❛ക്രിസ്തോസ്❜ എന്ന പദം 569 പ്രാവശ്യമുണ്ട്. അതിൽ 560-പതോളം പ്രാവശ്യം യേസൂസിനാണ് പദം ഉപയോഗിച്ചിരിക്കുന്നത്. [കാണുക: മശീഹമാർ]

യേസൂസ് ക്രിസ്തോസ് (Iesoús Christós): 
➦ ❛യേസൂസ്❜ എന്നത് നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമവും (Proper noun) ❛ക്രിസ്തോസ്❜ എന്നത് അവൻ്റെ പദവിനാമവും (Title Name) ആണ്. ❛യേസൂസ്❜ എന്ന പേരിനൊപ്പം ❛ക്രിസ്തോസ്❜ എന്ന പദവിനാമവും ചേർത്ത് ❛യേസൂസ് ക്രിസ്തോസ്❜ (Ἰησοῦς Χριστός – Iesoús Christós) എന്ന പൂർണ്ണനാമം ആദ്യം പ്രസ്താവിച്ചത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്: (യോഹ, 17:3). യേസൂസ് ക്രിസ്തോസ് എന്ന പേരിൻ്റെ ലളിതമായ അർത്ഥം ❛അഭിഷിക്തനായ രക്ഷകൻ❜ (The Anointed Savior) എന്നാണ്. ദൈവത്താൽ അഭിഷിക്തനായ നമ്മുടെ രക്ഷകനാണ് യേസൂസ് ക്രിസ്തോസ്: (പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 3:22). ❛Jesus Christ❜ (യേസൂസ് ക്രിസ്തോസ്) എന്ന പൂർണ്ണനാമം KJV-യിൽ 197 പ്രാവശ്യമുണ്ട്. മലയാളത്തിൽ 150-തോളം പ്രാവശ്യമുണ്ട്. എബ്രായ (יֵשׁוּעַ הַמָּשִׁיחַ), ഗ്രീക്ക് (Ἰησοῦς ὁ Χριστός), അരാമ്യ (ܝܫܘܥ ܡܫܝܚܐ), ലാറ്റിൻ (Iesus Christus), ഇംഗ്ലീഷ് (Jesus Christ) ഭാഷകളിൽ ❛യേസൂസ് ക്രിസ്തോസ്❜ എന്നത് രണ്ട് പദമാണ്. എന്നാൽ മലയാളത്തിൽ ❛യേശുക്രിസ്തു❜ എന്ന് ഒറ്റപ്പദമായിട്ടാണ് എഴുതിയിരിക്കുന്നത്. ❛യേസൂസ് ക്രിസ്തോസ്❜ എന്ന് ശരിയായി ലിപ്യന്തരണം ചെയ്താൽ, മലയാളത്തിലും അത് രണ്ട് പദമായി എഴുതേണ്ടിവരും. സുവിശേഷങ്ങളിൽ അഞ്ചുപ്രാവശ്യമാണ് യേസൂസ് ക്രിസ്തോസ് എന്ന പൂർണ്ണനാമമുള്ളത്: (മത്താ, 1:1; 1:18; മർക്കൊ, 1:1; യോഹ, 1:17; 17:3). ❛യേസൂസ് ക്രിസ്തോസ്❜ (Iesoús Christós) എന്ന പൂർണ്ണമായ പേര് മഹാപൗരോഹിത്യ പ്രാർത്ഥനയിൽ കർത്താവു തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. നിത്യജീവൻ്റെ നിർവ്വചനം എന്നനിലയിലാണ് ആ വേദഭാഗം കാണുന്നത്: ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേസൂസ് ക്രിസ്തോസിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). അടുത്തതായി, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ പത്രൊസ് അപ്പൊസ്തലനും വെളിപ്പെടുത്തി: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ (പ്രവൃ, 10:38. ⁃⁃ 10:48). അതുകൊണ്ടാണ്, മത്തായിയും മർക്കൊസും തങ്ങളുടെ സുവിശേഷത്തിൻ്റെ ആമുഖത്തിൽത്തന്നെ ❛യേസൂസ് ക്രിസ്തോസ്❜ എന്ന പൂർണ്ണനാമം പറഞ്ഞിരിക്കുന്നത്: (മത്താ, 1:1മർക്കൊ, 1:1]. [കാണുക: കർത്തൃനാമം എന്താണ്?]
☛ കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronunciation) കേൾക്കുക: [യേസൂസ് ⁃⁃ ക്രിസ്തോസ് ⁃⁃ യേസൂസ് ക്രിസ്തോസ്]

ദൈവനാമവും കർത്തൃനാമവും:
➦ ദൈവനാമം: ❛യഹോവാഹ്❜ (Yehovah) എന്നും
കർത്തൃനാമം: ❛യേസൂസ് ക്രിസ്തോസ്❜ (Iēsous Christos) എന്നുമാണ്.
മറ്റൊരു നാമം ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.
ദൈവം തൻ്റെ വിരലുകൾകൊണ്ട് എഴുതിത്തന്ന 𐤉𐤄𐤅𐤄 (യഹോവാഹ്) എന്ന ചതുരക്ഷരിയിലുള്ള (Tetragrammaton) ദൈവനാമത്തെ എങ്ങനെ ❛യഹോവ, യാഹ്വേ❜ എന്നീ ത്ര്യക്ഷരിയിലേക്ക് (Trisyllabic) മാറ്റാൻകഴിയും? 
ദൈവശ്വാസീയമായ തിരുവെഴുത്തിൽ ആയിരത്തോളം പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിരിക്കുന്ന ❛യേസൂസ്❜ (Iēsous) എന്ന കർത്തൃനാമത്തെ എങ്ങനെ ❛യെഹോശൂവാ, യോശുവ, യേശുവ, യേശു, യാഹ്ശുവ❜ എന്നൊക്കെ മാറ്റാൻ കഴിയും? എന്നാൽ പുതിയനിയമത്തിൽ ദൈവനാമവും കർത്തൃനാമവും ഒന്നാണ്. അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും.
☛ കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronunciation) കേൾക്കുക: [യേസൂസ് ⁃⁃ ക്രിസ്തോസ് ⁃⁃ യേസൂസ് ക്രിസ്തോസ്]
[കാണുക: കർത്തൃനാമം എന്താണ്?, യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?]

തേജസ്കരണം

തേജസ്കരണം (Glorified)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30)

തേജസ്കരണത്തെക്കുറിക്കുന്ന ഗ്രീക്കുപദം ടൊക്സ്സാസൊ (δοξάζω – doxazo) 62 പ്രാവശ്യം പുതിയനിയമത്തിലുണ്ട്. മഹത്വം (മത്താ, 5:16), മാനം (മത്താ, 6:2), തേജസ്കരണം (യോഹ, 12:16) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മൂലപദമായ ടൊക്സ്സാ (δόξα – doxa) 168 പ്രാവശ്യമുണ്ട്. മഹത്വം (മത്താ, 4:8), തേജസ്സ് (മത്താ, 24:30) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമ, 8:17).

തേജസ്കരണം എന്നാൽ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ദൈവമക്കൾ അവനോട് അനുരൂപപ്പെടൽ അത്രേ. “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി, 3:20,21). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചിരിക്കുന്നത്. (റോമ, 8:29). നീതീകരണത്തിൻ്റെ ഫലവും വിശുദ്ധീകരണത്തിൻ്റെ അന്തവുമാണ് തേജസ്കരണം: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” 1തെസ്സ, 5:23). 

രക്ഷയ്ക്ക് ഒരു ത്രികാല അനുഭവമുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ഇതിനു തുല്യമാണ് നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം. നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. ക്രിസ്തുയേശുവിൻ്റെ ക്രൂശുമരണത്താൽ പാപി കൃപയാൽ രക്ഷിക്കപ്പെട്ടു അഥവാ നീതീകരണം പ്രാപിച്ചു. (എഫെ, 2:5, 8). വിശ്വാസികൾ പരിശുദ്ധാത്മാവിനാലും ദൈവവചനത്താലും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കണം അഥവാ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. (റോമ, 15:15; യോഹ, 17:17). ദൈവത്തിൻ്റെ കൃപയാലും ക്രിസ്തുവിൻ്റെ പക്ഷവാദത്താലും അവൻ നമ്മെ പൂർണ്ണമായി രക്ഷിക്കും അഥവാ തേജസ്കരിക്കും. (റോമ, 8:17; 8:30; തീത്തൊ, 3:4-7). “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:24).