Category Archives: Uncategorized

പിതാവുമാത്രം സത്യദൈവം (III)

5️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
ദൈവപുത്രനായ യേശുക്രിസ്തു തിരഞ്ഞെടുത്തവരും മൂന്നരവർഷം അവനോടുകൂടി വസിച്ചവരും അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും ചെയ്തവരും സുവിശേഷത്തിനുവേണ്ടി പ്രാണാത്യാഗം ചെയ്തവരുമാണ് അപ്പൊസ്തലന്മാർ. അവർ ക്രിസ്തു ദൈവമാണെന്ന് വിശ്വസിച്ചിരുന്നോ എന്ന് പരിശോധിക്കാം:

1. ദൈവം ഒരുവൻ: ➤❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ഈ വേദഭാഗത്ത് പറയുന്ന ❝ഏകദൈവം❞ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ക്രിസ്തുവാണെന്ന് വിചാരിക്കുന്നവരുണ്ട്. പക്ഷവാതക്കാരനോടു ❝മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു❞ എന്ന് യേശു പറഞ്ഞപ്പോഴാണ് (ലൂക്കൊ, 5:20), ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങിയത്.❞ ➟എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ➤❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟ആരാണോ, ➤❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ➤❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:30). ➟അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ❓ ➟അതിനാൽ, ദൈവപുത്രനു് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു എന്നും ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
➦ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. (യോഹ, 20:23). 
➦ മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: ❶ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രമാണ് ദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝). ➟ക്രിസ്തുതന്നെ അത് പറഞ്ഞിട്ടുള്ളതാണ്: (മർക്കൊ, 15:33യോഹ, 5:44; യോഹ, 17:3). ❷ക്രിസ്തു ദൈവമല്ല; മനുഷ്യനാണ്. ➟പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ പ്രസ്തുത വാക്യത്തിൽ, ➤❝ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ ➤❝മോണോസ് ഹോ തിയൊസ്❞ (μόνος ὁ θεός – Mónos ho theos – The only God) ആണ്. ➤[കാണുക: STR ⁃⁃ NIV]. ➟അതായത്, ➤❛ഒന്നിനെ❜ (𝐨𝐧𝐞) കുറിക്കുന്ന ➤❛ഹൈസ്❜ (𝐡𝐞𝐢𝐬) അല്ല; ➤❛ഒറ്റയെ❜ (𝐚𝐥𝐨𝐧𝐞) കുറിക്കുന്ന പഴയനിയമത്തിലെ ➤❛യാഹീദ്❜ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ➤❛മോണോസ്❜ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-നിൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്. [കാണുക: NMV]. ➨തന്മൂലം, ഈ വേദഭാഗത്ത് പറയുന്ന ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3; 1കൊരി, 8:6). ➟ ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം ഒരുവൻ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് അവിടെപ്പറയുന്നത് ദൈവപുത്രനായ യേശുവിനെയല്ല; യേശു പഠിപ്പിച്ച ദൈവവും (മർക്കൊ, 12:29യോഹ, 5:44യോഹ, 17:3), അവൻ ➤❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തവനും (യോഹ, 20:17മത്താ, 27:46മർക്കൊ, 15:33), ➤❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതുമായ പിതാവായ ഏകദൈവമാണ് അവിടെപ്പറയുന്ന ഒരേയൊരു ദൈവം: (2കൊരി, 11:31എഫെ, 1:3എഫെ, 1:17 – റോമ, 15:52കൊരി, 1:3കൊലൊ, 1:51പത്രൊ, 1:3). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി കരുതുന്നപോലെ, അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ പാപങ്ങളെ മോചിക്കാൻ കഴിയുന്ന ഒരേയൊരും ദൈവം പിതാവാണെന്ന് പറയുമായിരുന്നോ❓ ➤[കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]

2. ഏകജ്ഞാനിയായ ദൈവം: ➤❝ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (റോമ, 16:26). ➟ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ ➤❝മോണോ സോഫൊ തിയോ❞ (μόνῳ Θεῷ – mono sofo theo) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ ❜(alone) കുറിക്കുന്ന പഴയനിയമത്തിലെ ➤❛യാഹീദിനു❜ (yahid) തുല്യമായ ➤❛മോണോസ്❜ (Mónos) ആണ്. ➤[കാണുക: Bible Hub]. ➟ഈ വേദഭാഗത്ത് വളരെ ശ്രദ്ധയേറിയ ഒരുകാര്യം കാണാം: ➤❝ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം മഹത്വം കരേറ്റുകയാണ്.❞ ➟അതായത്, ഒരേയൊരു സത്യദൈവത്തെ (The only God) യേശുക്രിസ്തുവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. ➟തന്നെയുമല്ല, ➤❝ഏകജ്ഞാനിയായ ദൈവം❞എന്ന പ്രയോഗത്തിനു് ➤❝ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം❞ എന്നാണർത്ഥം. ➤❝ജ്ഞാനസമ്പൂർണ്ണൻ❞ യഹോവ ഒരുത്തൻ മാത്രമാണ്: (ഇയ്യോ, 37:16). ➟അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, യേശുക്രിസ്തു ഏകദൈവമാണെങ്കിലോ; ➟ട്രിനിറ്റി കരുതുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ➤❛ഒറ്റയെ❜ (only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) കൊണ്ട്, ❝ദൈവം ഏകജ്ഞാനിയാണെന്നു❞ പൗലൊസ് ഖണ്ഡിതമായി പറയുമായിരുന്നോ❓ ➤❝ഒരേയൊരു ജ്ഞാണിയായ ദൈവത്തിൽനിന്നു❞ (The only wise God) യേശുക്രിസ്തുവിനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟തന്മൂലം, ക്രിസ്തു ഏദൈവമല്ലെന്നും ദൈവം ത്രിത്വമല്ലെന്നും അപ്പൊസ്തലനായ പൗലൊസിൻ്റെ വാക്കിനാൽ അസന്ദിഗ്ദ്ധമായി തെളിയുന്നു.

3. അദൃശ്യനായ ഏകദൈവം: ➤❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 1:17). ➟ഈ വേദഭാഗത്തെ, “അദൃശ്യനായ ഏകദൈവം” എന്നത് ഗ്രീക്കിൽ, ➤❝അറോട്ടോ മോണോ തിയോ❞ (ἀοράτῳ μόνῳ Θεῷ – aorato mono theo) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ക്രിസ്തു അദൃശ്യനായ ദൈവമല്ല; ദൈവത്തെ വെളിപ്പെടുത്തിയെ മനുഷ്യനാണ്: (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18; യോഹ, 8:40; 1യോഹ, 5:20). ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ❝ദൈവം ഒരുത്തൻ മാത്രം❞ എന്ന് ➤❛മോണോസ്❜ കൊണ്ട് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നോ❓ ➤❝അദൃശ്യനായ ഏകദൈവം❞ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത് യഹോവയെയാണ്: യഹോവയാണ്: ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (യെശ, 45:5). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു യഥാർത്ഥത്തിൽ യഹോവയല്ല; അവൻ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15; 2കൊരി, 11:2).

4. ഏകാധിപതി: ➤❝ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.❞ (1തിമൊ, 6:15). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകാധിപതി അഥവാ, ഏക പരമാധികാരി❞ ഗ്രീക്കിൽ, ➤❝മോണോസ് ഡൈനാസ്റ്റിസ്❞ (μόνος Δυνάστης – monos dynastis) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന ➤❛Mónos❜ കൊണ്ട്, ➤❝ഏകാധിപതി❞ (alone Sovereign) എന്ന് ഖണ്ഡിതമായി വിശേഷിപ്പിക്കുമായിരുന്നോ❓ ➟യിസ്രായേലിന്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് (alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം: (2രാജാ, 19:15; 19:19). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവത്തെ ❝ഏകാധിപതി❞ എന്ന് ➤❛മോണോസ്❜ (only) കൊണ്ട് പൗലൊസ് വിശേഷിപ്പിച്ചത്. ➟ക്രിസ്തുവും ദൈവമാണെങ്കിൽ, ദൈവത്തെ ഏകാധിപതി എന്ന് എങ്ങനെ വിശേഷിപ്പിക്കും❓

5. താൻ മാത്രം അമർത്യതയുള്ളവൻ: ➤താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.❞ (1തിമൊ, 6:16). ➟ഈ വാക്യത്തിൽ പറയുന്ന ❝താൻ മാത്രം അമർത്യതയുള്ളവൻ❞ ഗ്രീക്കിൽ ❝ഹോ മോണോൻ എഖോൻ അത്താനാസിയൻ❞ (ὁ μόνος ἔχων ἀθανασίαν – monon echon athanasian) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ്. [കാണുക: Bible Hub]. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ➤❛Mónos❜ കൊണ്ട് ❝ഒരുത്തൻ മാത്രമാണ് അമർത്യതയുള്ളവൻ❞ എന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നോ❓ ➟ഏകസത്യദൈവമായ പിതാവു് മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (1തിമൊ, 6:16; യോഹ, 17:3; വെളി, 4:10). ➟ക്രിസ്തു മരിക്കുകയും ദൈവത്താൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തതാണ്. (റോമ, 10:9). ➟നമ്മുടെ പാങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ ദൈവമല്ല; അവൻ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് നമുടെ ഏകദൈവം: (1തിമൊ, 3:15-16; 1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). ➤❝ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നു❞ ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [കാണുക: Systematic Theology]. ➟ദൈവം അമർത്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ എഴുവെച്ചിരിക്കുന്നത് അവർ വിശ്വസിക്കുന്നില്ല. ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ➟ക്രൂശിൽ മരിച്ച ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ, മരണമില്ലാത്ത ദൈവം മരിച്ചുവെന്ന നാടകത്തിൽ വിശ്വസിക്കുന്നവരാകയാൽ, ഇപ്പോഴും പാപത്തിൽത്തന്നെ ഇരിക്കയാണ്.

6. ഏകകർത്താവായ ദൈവം: ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ➤❝ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.❞ [കാണുക: യൂദാ 1:4: ബെ.ബെ]. ➟മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (യൂദാ 1:4). ➟എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭാഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകകർത്താവായ ദൈവം❞ ഗ്രീക്കിൽ ➤❝ടൊൺ മോണോൻ ഡസ്പോറ്റിൻ തിയോൻ❞ (τὸν μόνον δεσπότην Θεὸν – ton monon despotin theon) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛Mónos❜ ആണ്. [കാണുക: Bible Hub]. ➟ഏകകർത്താവായ അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord God) ➤❛മോണോസ്❜ കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. ➟എന്തെന്നാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയുലുമില്ല: (ആവ, 4:39). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ❝ഒരേയൊരു കർത്താവായ ദൈവത്തിൽനിന്നു❞ (The only Lord God) യേശുക്രിസ്തുവിനെ സഹോദരനായ യൂദാ വേർതിരിച്ച് പറയുമായിരുന്നോ❓

7. ഏകദൈവം: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:25). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകദൈവം❞ ഗ്രീക്കിൽ ➤❝മോണോ തിയോ❞ (μόνῳ Θεῷ – Móno theo) ആണ്. ➟ഈ വേദഭാഗത്തും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ❛ഒറ്റയെ❜ (alone) കുറിക്കുന്ന ❛Mónos❜ ആണ്. [കാണുക: Bible Hub]. ➟ഈ വാക്യത്തിൽ ഏകദൈവത്തിനു് (To the only God) ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം അർപ്പിക്കുന്നത്. ➟എന്തെന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35). ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ: ➟ട്രിനിറ്റി കരുതുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ ഒരേയൊരു ദൈവത്തിൽനിന്ന് (The only God) ക്രിസ്തുവിനെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟ക്രിസ്തു ദൈവമല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ വേഭാഗം.

8. ഏകപരിശുദ്ധൻ: ➤❝കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.❞ (വെളി, 15:4). ➟ഈ വാക്യത്തിൽ പറയുന്ന ➤❝ഏകപരിശുദ്ധൻ❞ ഗ്രീക്കിൽ ➤❝മോണോസ് ഓസിയൊസ്❞ (μόνος ὅσιος – oti Mónos osios) ആണ്. ➟ഇവിടെയും ➤❛ഒന്നിനെ❜ (one) കുറിക്കുന്ന ➤❛ഹൈസ്❜ (heis) അല്ല; ➤❛ഒറ്റയെ❜ (alone) കുറിക്കുന്ന ➤❛Mónos❜ ആണ്. [കാണുക: Bible Hub]. ➟യേശു പാപരഹിതനായ മനുഷ്യൻ എന്ന നിലയിലും അഭിഷിക്തൻ (ക്രിസ്തു) എന്ന നിലയിലും അവനെ പരിശുദ്ധൻ (വിശുദ്ധൻ) എന്ന് വചനം വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 6:69; 1യോഹ, 3:5). ➤[കാണുക: ദൈവത്തിന്റെ പരിശുദ്ധൻ]. ➟എന്നാൽ ആത്യന്തികമായി ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോശു, 24:19; 1ശമൂ, 6:20; യെശ, 5:16; 6:3; യോഹ, 17:11; വെളി, 4:8; 15:4). ➟അതുകൊണ്ടാണ്, ദൈവത്തെ ❝ഏകപരിശുദ്ധൻ❞ എന്ന് ➤❛മോണോസ്❜ കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ➤❛Mónos❜ കൊണ്ട്, ദൈവത്തെ ഏകപരിശുദ്ധനെന്ന് യോഹന്നാൻ വിശേഷിപ്പിക്കുമായിരുന്നോ❓

☛ മേല്പറഞ്ഞ എട്ടു വാക്യങ്ങളിലും ഒന്നിനെ കുറിക്കുന്ന ഹെയ്സ്” (heis) എന്ന പദമല്ല; ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൽ പലതിലും ഏകദൈവത്തിൽനിന്ന് (The only God) ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ➟ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ ➤❛ഒറ്റയെ❜ (alone/only) കുറിക്കുന്ന ➤❛മോണോസ്❜ (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നില്ല. ➤ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ ➤❝മോണോസ് തെയോസ്❞ (μόνος θεός – Mónos Theós – The only God) ആണ്. ➟മോണോസ് തെയോസിലുള്ള വിശ്വാസമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവവിശ്വാസം. ➟ഗ്രീക്കിൽ ➤❝മോണോതെയിസ്മോസ്❞ (monotheïsmós) എന്നും, ഇംഗ്ലീഷിൽ ➤❝മോണോതീയിസം❞ (Monotheism) എന്നും പറയുന്നു. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ➤❝മോണോതീയിസം❞ എന്ന വിശ്വാസത്തിനു് വിരുദ്ധമായ വിശ്വാസം ജീവനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. ➟അതായത്, ബൈബിളിൾ വെളിപ്പെടുത്തുന്ന ദൈവം, വൺനെസ്സും ത്രിത്വവുമല്ല; ➤❝മോണോസ് തെയോസ്”❞ (Mónos Theós) അഥവാ, ➤❝ഏകദൈവം❞ ആണ്. ➟ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം, വൺനെസ്സ് വിശ്വാസവുമല്ല, ത്രിത്വവിശ്വാസവുമല്ല; ➤❝മോണോതീയിസം❞ (monotheism) അഥവാ, ഏകദൈവവിശ്വാസമാണ്. ➟മറ്റൊരു ദൈവമോ, മറ്റൊരു വിശ്വാസമോ ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുള്ള ആർക്കും കഴിയില്ല. ➟ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. ➟മറ്റൊരുപദേശം ഉപദേശം സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ വന്ന് പഠിപ്പിച്ചാലും അവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 1:8-9). ➤[കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]

9. പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും ഈ വസ്തുത ഗ്രഹിക്കുന്നില്ല. 

10. പിതാവ് ഏകസ്രഷ്ടാവ്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച “അവൻ്റെ” പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് “അവർ” (They) അല്ല; “അവൻ” (Him) അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, “നീ” (Thou) സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; “നീ” (Thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; “നിൻ്റെ” (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. ഒ.നോ: (മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:9; എബ്രാ, 1:10; 3:14; 11:3; 2പത്രൊ, 3:5; വെളി, 4:11; 14:7). സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ടിക്കും കാണഭൂതൻ യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ്. മനുഷ്യരുടെ വീണ്ടുംജനനത്തിനും (2കൊരി, 5:17-18) പുതുവാനഭൂമിക്കും കാരണഭൂതനാണ് പിതാവു്: (യെശ, 65:17-18; 66:22; വെളി, 21:5). ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരായ മൂന്നുപേരും ക്രിസ്തു ദൈവവുമാണെങ്കിൽ, അതിൽ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അപ്പൊസ്തലന്മാർ പറയുമോ? ക്രിസ്തുവിനെ മാത്രമല്ല; അപ്പൊസ്തലന്മാരെയും കള്ളന്മാരാക്കുന്ന ഉപദേശമാണ് ത്രിത്വം.

11. ഏകമുനുഷ്യനായ യേശുക്രിസ്തു: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; റോമ, 5:15). താൻ മനുഷ്യനാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നതുകൂടാതെ, അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുപ്പത്താറുപ്രാവശ്യം “മനുഷ്യൻ” (anthropos, anēr) എന്നും നാലുപ്രാവശ്യം “ജഡം” (sarki) എന്നും പറഞ്ഞിട്ടുണ്ട്. “ജഡം” എന്നതിനും മനുഷ്യൻ എന്നുതന്നെയാണ് അർത്ഥം. എല്ലാം കാണുക: ▪️പുരുഷാരം: മനുഷ്യൻ. (മത്താ, 9:8), ▪️യേശു: മനുഷ്യൻ. (മത്താ, 11:19), ▪️പത്രൊസ്: മനുഷ്യൻ. (മത്താ, 26:72), ▪️പത്രൊസ്: മനുഷ്യൻ. (മത്താ, 26:74), ▪️പത്രൊസ്: മനുഷ്യൻ (മർക്കൊ, 14:71), ▪️ശതാധിപൻ: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), ▪️യേശു: മനുഷ്യൻ (ലൂക്കൊ, 7:34), ▪️പീലാത്തൊസ്: കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ▪️പീലാത്തൊസ്: ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), ▪️പീലാത്തൊസ്: മനുഷ്യൻ (ലൂക്കൊ, 23:14), ▪️പീലാത്തൊസ്: മനുഷ്യൻ (ലൂക്കൊ, 23:14), ▪️ശതാധിപൻ: നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), ▪️സ്നാപകൻ: മനുഷ്യൻ (യോഹ, 1:30), ▪️സ്നാപകൻ: മനുഷ്യൻ (യോഹ, 3:27), ▪️ശമര്യസ്ത്രീ: മനുഷ്യൻ (യോഹ, 4:29), ▪️യെഹൂദന്മാർ: മനുഷ്യൻ (യോഹ, 5:12), ▪️ചേകവർ: മനുഷ്യൻ (യോഹ, 7:46), ▪️യേശുക്രിസ്തു: മനുഷ്യൻ (യോഹ, 8:40), ▪️പിറവിക്കുരുടൻ: യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ▪️പരീശന്മാർ: മനുഷ്യൻ (യോഹ, 9:16), ▪️പരീശന്മാർ: മനുഷ്യൻ (യോഹ, 9:24), ▪️യെഹൂദന്മാർ: മനുഷ്യൻ (യോഹ, 10:33), ▪️മഹാപുരോഹിതന്മാരും പരീശന്മാരും: മനുഷ്യൻ (യോഹ, 11:47), ▪️കയ്യഫാവ്: മനുഷ്യൻ (യോഹ, 11:50),▪️കയ്യഫാവ്: മനുഷ്യൻ (യോഹ, 18:14), ▪️വാതിൽ കാവൽക്കാരത്തി: മനുഷ്യൻ (യോഹ, 18:17), ▪️പീലാത്തൊസ്: മനുഷ്യൻ (യോഹ, 18:29), ▪️പീലാത്തൊസ്: മനുഷ്യൻ (യോഹ, 19:5), ▪️പത്രൊസ്: മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ▪️ന്യായാധിപസംഘം: മനുഷ്യൻ (പ്രവൃ, 5:28), ▪️പൗലൊസ്: ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ▪️പൗലൊസ്: മനുഷ്യൻ (1കൊരി, 15:21), ▪️പൗലൊസ്: രണ്ടാം മനുഷ്യൻ (1കൊരി, 15:47), ▪️പൗലൊസ്: ഏകപുരുഷൻ (2കൊരി, 11:2), ▪️പൗലൊസ്: മനുഷ്യൻ (ഫിലി, 2:8), ▪️പൗലൊസ്: മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ▪️പൗലൊസ്: ജഡം (1തിമൊ, 3:16), ▪️യോഹന്നാൻ: ജഡം (യോഹ, 1:14), ▪️ജഡം (1യോഹ, 4:2), ▪️ജഡം (2യോഹ, 1:7). ക്രിസ്തു തിരഞ്ഞെടുത്തടുത്ത അപ്പൊസ്തലന്മാരും അവനെ സ്വന്തകണ്ണാൽ കണ്ടവരും അവനിൽനിന്ന് നേരിട്ട് സൗഖ്യം പ്രാപിച്ചവരും അവൻ മനുഷ്യനാണെന്നല്ലാതെ; ദൈവമാണെന്ന് പറഞ്ഞിട്ടില്ല. ദൈവം മനുഷ്യനല്ലെന്ന് ആവർത്തിച്ചു ആലേഖനം ചെയ്തുവെച്ചിരിക്കുന്ന പരിശുദ്ധാത്മാവുതന്നെയാണ് ക്രിസ്തു മനുഷ്യനാണെന്നും നാല്പതുപ്രാവശ്യം പറഞ്ഞിരിക്കുന്നത്. പിന്നെയും വചനവിരുദ്ധമായി ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടും ഏകമനുഷ്യനുമായ യേശുക്രിസ്തുവിനെ ദൈവമാക്കുന്നവർ പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുകയാണ്: (മത്താ, 12:31-32). പരിശുദ്ധാത്മാവ് ആരാണെന്നെങ്കിലും ട്രിനിറ്റി അറിയില്ലെന്നത് പോട്ട; “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നുപറയുന്ന ദൈവത്തെയെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ! (ഹോശേ, 11:9).

12. യേശുവെന്ന ക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. “നീ അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ” അഥവാ, ദൈവത്തിൻ്റെ അഭിഷിക്തനായ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). ട്രിനിറ്റി കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “ക്രിസ്തു” അഥവാ, “അഭിഷിക്തൻ” ആയത്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). നസറെത്തിലെ പള്ളിയിൽവെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22). “ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), “മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൻ ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ? സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (എബ്രാ, 2:9; 1തിമൊ, 2:6). യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22പ്രവൃ, 10:38ലൂക്കൊ, 4:14}. ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്. [കാണുക: മശീഹമാർ]

13. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). അഭിഷേകത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്: “ക്രിസ്തു” എന്ന ഗ്രീക്കുപദത്തിനും “മശീഹാ” എന്ന എബ്രായ പദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ് അർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയവനാണ്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞകാര്യവും മുകളിൽ നാം കണ്ടതാണ്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ദൈവം “ക്രിസ്തു അഥവാ, അഭിഷിക്തൻ” അല്ല; അഭിഷേകദാതാവാണ്. ദൈവം ദൈവത്തെയല്ല “ക്രിസ്തു അഥവാ, അഭിക്തൻ” ആക്കുന്നത്; മനുഷ്യനെയാണ്. ദൈവം തൻ്റെ ആത്മാവിനാൽ “അഭിഷേകം” ചെയ്ത അല്ലെങ്കിൽ, “ക്രിസ്തു” ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്? ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും? യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി. യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് വസ്തുത. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുന്നത് യോഹന്നാനിലാണ്: [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). തൻ്റെ ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാണ് പറയുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.” അപ്പോൾ എന്താണതിൻ്റെ അർത്ഥം? “യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവൻ കള്ളൻ ആകുന്നു.” ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണ് എന്ന് പറയുന്നവരെല്ലാ അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്ന കള്ളന്നാരാണെന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്. അതാണ് യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്ന വിഷയം. അതാണ്, ഓരോ മനുഷ്യനും രക്ഷയ്ക്കായി ഏറ്റുപറയേണ്ട സത്യം: (റോമ, 10:9). അല്ലാതെ, മരണമില്ലാത്ത ദൈവംമരിച്ചു, വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്.

14. ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞത് നാം മുകളിൽ കണ്ടതാണ്. [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച ഏകമനുഷ്യനാണ്: (റോമ, 5:15). യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ “ദൈവപുത്രൻ” എന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32; 1:35; യോഹ, 8:40). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കോ, 3:22. ഒ,നോ: യെശ, 61:1; ലൂക്കൊ, 4:18-21). പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് “ദേഹരൂപത്തിൽ” വന്ന് വാസം ചെയ്ട്ടില്ല. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4). അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും “ദേഹരൂപമായി” വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. ക്രിസ്തു ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവം തന്നെ ആയിരിക്കുമല്ലോ? പിന്നെ, “അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതദേഹരൂപമായി വസിക്കുന്നു” എന്നു പറയുന്നത് എന്തിനാണ്? ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. അവൻ ദൈവത്തിൻ്റെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

15. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവു” എന്ന പ്രയോഗം അനേകം പ്രാവശ്യമുണ്ട്: (റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരുവനാണ്. “എൻ്റെ പിതാവു” (മത്താ, 11:27), “സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു” (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും ട്രിനിറ്റിക്കറിയില്ല. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന വലിയൊരു തെറ്റിദ്ധാരണയുടെ പരിണിതഫലമാണ് ത്രിത്വവിശ്വാസം. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

16. യേശുക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവം തനിക്കുതന്നെ ദൈവം പിതാവും ആണെന്ന് പറയുന്ന കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് ഉണ്ടായ ദുരുപദേശങ്ങളാണ്. 

17. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ: “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. (എബ്രാ, 7:26). ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; “സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” എന്നാണ്. ഇംഗ്ലീഷിൽ, “made higher than the heavens” എന്നാണ്. “സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ” എന്നാണ് മറ്റൊരു പരിഭാഷ. ക്രിസ്തു ദൈവമാണെങ്കിൽ സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8-9). താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്. (അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്). ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ദൂതന്മാരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ? 

18. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32; 1:35) കഷ്ടാനുഭവവും (യെശ, 52:14; 53:3-7) മരണവും (യെശ, 53:8; 53:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അന്ത്യകാലത്താണ് ജീവനുള്ളദൈവം ജഡത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:15-16; മത്താ, 1:21; 1പത്രൊ, 1:20). അതായത്, കാലസമ്പൂർണ്ണത വന്നപ്പോഴാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; ഗലാ, 4:4; 1യോഹ, 3:5). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. നമ്മുടെ രക്ഷിതാവും കർത്താവുമായവൻ്റെ “യേശു” എന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനിവൃത്തിയായി ബി.സി. 6-ൽ ജനിച്ചവൻ എങ്ങനെയാണ് ദൈവത്തോട് സമനായ ദൈവമാകുന്നത്? അവൻ ദൈവമല്ല; ദൈവത്തിൻ്റ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40; 1യോഹ, 3:5).

19. ദൈവത്തിൻ്റെ ഇച്ഛ: “ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ മൂന്ന് കാര്യങ്ങൾ കാണാൻ കഴിയും: 1. ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്.2. ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവുമുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം. ഒ.നോ: (1യോഹ, 2:22-23; 2യോഹ, 1:92യോഹ, 1:10). 3. ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. “ഏകസത്യദൈവമായ നിന്നെയും അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 17:3). അതുതന്നെയാണ് പൗലൊസും പറഞ്ഞത്. (1കൊരി, 8:6; എഫെ, 4:6). ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്. “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24; 2:36; 5:31).  അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:142യോഹ, 1:3). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ ട്രിനിറ്റിയിൽ ഇല്ല. ട്രിനിറ്റിയിൽ ഉള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു. (പേജ്, 228). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ത്രിമൂർത്തിവിശ്വാസം നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ട്രിനിറ്റി. 

ഒരേയൊരു ദൈവമായ പിതാവിനെയും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മനുഷ്യരുടെ പാപത്തിനു് മറുവിലയായി ദൈവത്തിനു് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുന്നതാണ് നിത്യജീവൻ അല്ലെങ്കിൽ രക്ഷ: (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6; 1യോഹ, 5:20). ഈ സത്യം അറിഞ്ഞ് സകല മനുഷ്യരും രക്ഷപ്രാപിപ്പാനാണ് ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി നിയമിച്ചത്. അതാണ് ദൈവത്തിൻ്റെ ഇച്ഛ;  ഭോഷ്കല്ല, പരമാർഥംതന്നെ എന്ന് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു: (1തിമൊ, 2:4-7). ദൈവത്തിൻ്റെ ഇച്ഛ അറിയാതെയും സത്യം അംഗീകരിക്കാതെയും സത്യേകദൈവത്തെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും വിശ്വസിക്കാതെയും ഇല്ലാത്ത ത്രിത്വത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷപ്രാപിക്കും❓

തിരുവെഴുത്തുകളുടെ സാക്ഷ്യം കാണാൻ താഴെ ക്ലിക്ക് ചെയ്യുക:

പിതാവു് മാത്രം സത്യദൈവം (IV)

ദൈവത്തിൻ്റെ ആത്മാവ്

☛ ദൈവാത്മാവ് (മത്താ, 3:16) അഥവാ, ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് (എഫെ, 4:30) ➟ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟ട്രിനിറ്റിയുടെ ഉപദേശം കോമഡിയാണ്. ➟ബൈബിളിലെ ദൈവം ഏകനാണ്; ട്രിനിറ്റിയുടെ ദൈവം ഏകനല്ല; സാരാംശത്തിൽ ഏകൻ അല്ലെങ്കിൽ ത്രിയേകനാണ്. ➤❝സാരാംശത്തിൽ ഏകൻ, ത്രിയേകൻ❞ എന്നീ പദങ്ങൾ നിഘണ്ടുവിൽപോലും കാണാൻ കഴിയില്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യനെ ദൈവം ആക്കാനും അവൻ്റെ അമ്മയെ ദൈവമാക്കാനുമാണ് സുനഹദോസുകൾ ദൈവത്തിൻ്റെ ആത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനാക്കി ഏകദൈവത്തെ മനുഷ്യരെപ്പോലെ മൂന്ന് വ്യക്തി (ത്രിത്വം) ആക്കിയത്: (1തിമൊ, 3:15-16; യോഹ, 9:11). ➤[കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]. ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിനു് അനേകം തെളിവുകളുണ്ട്. ➟ചില തെളിവുകൾ നോക്കുക:
❶ ദൈവത്തിൻ്റെ ആത്മാവിനെക്കുറിച്ചുള്ള ആദ്യപരാമർശം ഉല്പത്തിയുടെ ആദ്യഭാഗത്തുതന്നെ കാണാം: ➤❝ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.❞ (ഉല്പ, 1:2). ➟ഈ വേദഭാഗത്ത്, ❝ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു❞ എന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം വെള്ളത്തിനുമേൽ അഥവാ, സൃഷ്ടിയുടെമേൽ ഉണ്ടായിരുന്നു എന്നാണ്. ➟അല്ലാതെ, ഒരു ദൈവം അല്ലെങ്കിൽ ദൈവവ്യക്തി സൃഷ്ടിച്ചു; മറ്റൊരു ദൈവവ്യക്തി വെള്ളത്തിനുമീതെ പരിവർത്തിക്കുന്നു എന്നാണോ മനസ്സിലാക്കേണ്ടത്❓ 
➦ ❝ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.❞ (എഫെ, 4:30). ➤❝ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു❞ എന്ന് പറഞ്ഞാൽ, ദൈവത്തെ ദുഃഖിപ്പിക്കരുത് എന്നല്ലേ മനസ്സിലാക്കേണ്ടത്❓ ➟അല്ലാതെ, ദൈവത്തിലുള്ള വേറൊരു വ്യക്തിയെ ദുഃഖിപ്പിക്കരുതെന്നാണോ മനസ്സിലാക്കേണ്ടത്❓
➦ ❝എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.❞ (സങ്കീ, 42:5). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സങ്കീർത്തനക്കാരൻ തൻ്റെ ആത്മാവിനെ ❝നീ❞ (thou) എന്ന മധ്യമപുരുഷ സർവ്വനാമത്തിൽ (2nd person) സംബോധന ചെയ്തുകൊണ്ടാണ് ➤❝വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു?❞ എന്ന് ചോദിക്കുന്നത്. ➟ഒ.നോ: (സങ്കീ, 42:11; 43:5). ➤❝ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു❞ എന്നതുപോലുള്ള ഒരു പ്രയോഗമാണ് സങ്കീർത്തനക്കാരനും പറയുന്നത്. ➟അതുകൊണ്ട്, സങ്കീർത്തനക്കാരൻ്റെ ആത്മാവ് അവനിൽനിന്ന് വേറിട്ട ഒരു വ്യക്തിയാണെന്ന് ആരെങ്കിലും പറയുമോ❓ 
➦ ❝ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും❞ എന്നാണ് കർത്താവ് പഠിപ്പിച്ചത്: (മത്താ, 11:29). ➟ഇവിടെ, ➤❝നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും❞ എന്ന് പറഞ്ഞാൽ, നിങ്ങളും നിങ്ങളുടെ ആത്മാക്കളും വേറെവേറെ വ്യക്തിയാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➟അല്ലെങ്കിൽ, നിങ്ങളുടെ ആത്മാക്കൾക്ക് മാത്രമേ ആശ്വാസം കിട്ടുകയുള്ളു; നിങ്ങൾ വേറേ ആശ്വാസം കണ്ടെത്തണമെന്നാണോ മനസ്സിലാക്കേണ്ടത്❓ ➟വിശ്വാസികളെ വടിയാക്കുന്ന ഉപദേശമാണ് ത്രിത്വം. 
❷ പഴയപുതിയ നിയമങ്ങളിൽ ➤❝ദൈവത്തിൻ്റെ ആത്മാവു❞ എന്ന് പറഞ്ഞിരിക്കുന്നപോലെ, ➤❝മനുഷ്യൻ്റെ ആത്മാവു❞ എന്നും പറഞ്ഞിട്ടുണ്ട്: 
ദൈവത്തിൻ്റെ ആത്മാവ്: ➤❝ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.❞ (ഇയ്യോ, 33:4). ➟ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നതും ദൈവത്തിൻ്റെ ആത്മാവ് സൃഷ്ടിച്ചു എന്ന് പറയുന്നതും ഒന്നുതന്നെയല്ലേ❓ ➟ദൈവം ഒറ്റയ്ക്ക് (Alone) സൃഷ്ടിച്ചു എന്നാണ് വചനം പറയുന്നത്: (യെശ, 44:24). ➟പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, സ്രഷ്ടാവ് രണ്ടുപേരായില്ലേ❓ ➟പിന്നെങ്ങനെ യഹോവ ഒറ്റയ്ക്ക് സകലതും സൃഷ്ടിച്ചു എന്ന് പറയാൻ കഴിയും❓ ➤[കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]
മനുഷ്യൻ്റെ ആത്മാവ്: ➤❝മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.❞ (സദൃ, 20:27 ⁃⁃ സെഖ, 12:1). ➟ദൈവത്തിൻ്റെ ആത്മാവ് ➤❝സൃഷ്ടിക്കുക❞ എന്ന ഒരു പ്രവർത്തി ചെയ്തപോലെ; ഈ വേദഭാഗത്ത്, മനൂഷ്യൻ്റെ ആത്മാവും ➤❝ശോധനചെയ്യുക❞ എന്ന പ്രവർത്തി ചെയ്യുന്നതായാണ് പറഞ്ഞിരിക്കുന്നത്. ➟എബ്രായ ഭാഷയിലും ക്രിയാപദമാണ് കാണുന്നത്. ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയുന്നവർ, മനുഷ്യൻ്റെ ആത്മാവ് മനുഷ്യരിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് സമ്മതിക്കുമോ❓
☛ ദൈവം ➤❝എൻ്റെ ആത്മാവു❞ എന്ന് പറഞ്ഞിരിക്കുന്നപോലെ, മനുഷ്യനും ➤❝എൻ്റെ ആത്മാവു❞ എന്ന് പറഞ്ഞിട്ടുണ്ട്: 
എൻ്റെ ആത്മാവ്: ➤❝യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.❞ (ഉല്പ, 6:3). 
എൻ്റെ ആത്മാവ്: ➤❝സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു.❞ (ഇയ്യോ, 6:4). ➟ദൈവത്തിൻ്റെ ആത്മാവും മനുഷ്യൻ്റെ ആത്മാവും പ്രവർത്തിക്കുന്നതായിട്ടാണ് (വാദിക്കുക, കുടിക്കുക) പറഞ്ഞിരിക്കുന്നത്. ➟പഴയനിയമത്തിൽ ➤❝എൻ്റെ ആത്മാവു❞ എന്ന പ്രയോഗം ദൈവത്തെക്കാൾ അധികം മനുഷ്യനെക്കുറിച്ചാണ് കാണുന്നത്. ➟അതുകൊണ്ട്, ആത്മാവ് മനുഷ്യനിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ആരെങ്കിലും പറയുമോ❓
☛ പുതിയനിയമത്തിലും ➤❝എൻ്റെ ആത്മാവു❞ എന്ന പ്രയോഗം ദൈവവും ക്രിസ്തുവും മറ്റു മനുഷ്യരും അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: 
ദൈവം: ➤❝ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.❞ (മത്താ, 12:17 ⁃⁃ പ്രവൃ, 2:17-18). 
ക്രിസ്തു: ➤❝പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കൊ, 23:46). 
മറിയ: ➤❝എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.❞ (ലൂക്കൊ, 1:47). 
പൗലൊസ്: ➤❝ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.❞ (1കൊരി, 14:14). ➟ഇവിടെയും മനുഷ്യരുടെ ആത്മാവ് പ്രവർത്തി (ഉല്ലസിക്കുക, പ്രാർത്ഥിക്കുക) ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഇതും കാണുക: (റോമ, 1:10 ⁃⁃ പ്രവൃ, 7:59; 1കൊരി, 5:4). ➟തന്മൂലം, വചനപ്രകാരം ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പറയാൻ കഴിയില്ല.
❸ ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല❞ എന്നാണ് പഴയനിയമം പഠിപ്പിക്കുന്നത്: (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟പിതാവു് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് യേശുവും (യോഹ, 17:3 ⁃⁃ യോഹ, 5:44) സ്വർഗ്ഗത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളെന്നു പൗലൊസും പഠിപ്പിച്ചു: (1കൊരി, 8:5-6 ⁃⁃ എഫെ, 4:6). ➟യഹോവ അഥവാ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് വചനം പഠിപ്പിക്കുമ്പോൾ, പിതാവ് മാത്രമല്ല ദൈവം; ദൈവത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟എന്നാൽ താഴെയുള്ള വാക്യങ്ങൾ ശ്രദ്ധിക്കുക:
➦ ❝പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.❞ (മത്താ, 10:20). ➟ഈ വേദഭാഗത്ത്, പിതാവിൻ്റെ ആത്മാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ➟ദൈവം മൂന്ന് വ്യക്തിയാണെങ്കിൽ അഥവാ, ത്രിത്വത്തിലെ സമനിത്യരായ മൂവരിൽ ഒരുവനെന്നെ നിങ്ങൾ പറയുന്ന പിതാവിൻ്റെ ആത്മാവ് ആരാണെന്ന് പറയും❓ 
➦ ❝നിങ്ങളുടെ പ്രാർത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാൻ അറിയുന്നു.❞ (ഫിലി, 1:19). ➟ഈ വേദഭാഗത്ത്, യേശുക്രിസ്തുവിൻ്റെ ആത്മാവിനെക്കുറിച്ച് പറയുന്നത് നോക്കുക. ➟നിങ്ങളുടെ ഭാഷയിൽ യേശുക്രിസ്തു പിതാവിനു് തുല്യനായ മറ്റൊരു വ്യക്തിയാണ്. അപ്പോൾ, യേശുക്രിസ്തുവിൻ്റെ ആത്മാവ് ആരാണെന്ന് പറയും❓ 
❹ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ല എന്നതിന് അനേകം തെളിവുകളുമുണ്ട്.
➦ ചില തെളിവുകൾ തരാം: ➤❝അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟ഈ വേദഭാഗത്ത്, അനന്യാസ് പരിശുദ്ധാത്മാവിനോട് വ്യാജംകാണിച്ചുവെന്ന് ആദ്യവാക്യത്തിൽ പറഞ്ഞശേഷം അടുത്തവാക്യത്തിലെ പ്രയോഗം ശ്രദ്ധിക്കുക: ➤❝മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു.❞ അപ്പോൾ പരിശുദ്ധാത്മാവ് ആരാണ്❓ ➟പരിശുദ്ധാത്മാവ് ഏകദൈവംതന്നെ ആയതുകൊണ്ടാണ് അപ്രകാരം പറയുന്നത്. ➟അല്ലാതെ, അവൻ രണ്ട് ദൈവത്തോടോ, രണ്ട് വ്യക്തിയോടോ വ്യാജം കാണിച്ചുവെന്നാണോ അതിനർത്ഥം❓ 
അടുത്തവാക്യം: ➤❝പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.❞ (പ്രവൃ, 5:9). ➟പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചുവെന്നും ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതെന്നും മുകളിൽ പറഞ്ഞശേഷം, അവൻ്റെ ഭാര്യയോടു പറയുന്നത് നോക്കുക: ➤❝കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?❞ ➟തന്മൂലം, പരിശുദ്ധാത്മാവിനെയാണ് ദൈവം, കർത്താവിൻ്റെ ആത്മാവ് എന്നൊക്കെ പത്രൊസ് വിശേഷിപ്പിക്കുന്നത് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ 
❺ ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.❞ (1കൊരി, 3:16-17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: മേല്പറഞ്ഞ രണ്ട് വാക്യത്തിലും വിശ്വാസിയെ ➤❝ദൈവത്തിൻ്റെ മന്ദിരം❞ എന്ന് പറഞ്ഞിട്ടുണ്ട്. ➟ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). ➟വിശ്വാസികൾ രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ❓ ➟അപ്പോൾ, പരിശുദ്ധാത്മാവ് ദൈവം തന്നെയാണെന്നും അല്ലെങ്കിൽ ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് വ്യക്തമാണല്ലോ❓
അടുത്തവാക്യം: ➤❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ➟ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം ❝പരിശുദ്ധാത്മാവിൻ്റെ മന്ദിരം❞ എന്നു പറയുന്നത് നോക്കുക. ➟വിശ്വാസിയെ, ദൈവത്തിൻ്റെ മന്ദിരമെന്നും പരിശുദ്ധാത്മാവിൻ്റെ മന്ദിരമെന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാമല്ലോ❓ വിശ്വാസികൾ പുത്രൻ്റെ മന്ദിരമാണെന്ന് വചനം പറയുന്നില്ല എന്നതും കുറിക്കൊള്ളുക.
❻ ❝കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:17-18). ➟ആദ്യവാക്യത്തിൽ, ➤❝കർത്താവു (യഹോവ) ആത്മാവാകുന്നു❞ എന്നാണ് പറയുന്നത്. ➟ഇത് യോഹന്നാനും പറഞ്ഞിട്ടുള്ളതാണ്: (യോഹ, 4:24). ➟അടുത്തവാക്യത്തിൽ ➤❝ആത്മാവാകുന്ന കർത്താവു❞ എന്ന പ്രയോഗം നോക്കുക. ➤❝കർത്താവു ആത്മാവാകുന്നു❞ (യഹോവ ആത്മാവാകുന്നു) എന്നും ➤❝ആത്മാവാകുന്ന കർത്താവു❞ (ആത്മാവാകുന്ന യഹോവ) എന്നും ➤❝ദൈവം ആത്മാവാകുന്നു❞ (യോഹ, 4:24) എന്നുപറഞ്ഞാലും ഒന്നുതന്നെയാണ്. ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആകുന്നത്❓ 
❼ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും മനുഷ്യൻ്റെ ആത്മാവും വിഭിന്നമല്ല എന്നതിൻ്റെ ഭാഷാപരമായ തെളിവുമുണ്ട്: 
➦ പഴയനിയമത്തിൽ ദൈവത്തെ (God) കുറിക്കുന്ന ➤❝എലോഹീം❞ (Elohim) എന്ന എബ്രായപദവും പുതിയനിയമത്തിൽ ➤❝തെയോസ്❞ (Theos) എന്ന ഗ്രീക്കുപദവും ➤❝പുല്ലിംഗനാമപദം❞ (Masculine Noun) ആണ്. ➟അതുപോലെതന്നെ, പിതാവിനെ (Father) കുറിക്കുന്ന ➤❝അബ്❞ (אָב – ab) എന്ന എബ്രായപദവും, ➤❝പറ്റീർ❞ (πατὴρ – patēr) എന്ന ഗ്രീക്കുപദവും, പുത്രനെ (Son) കുറിക്കുന്ന ➤❝ഹൂയൊസ്❞ (υἱός – huios) എന്ന ഗ്രീക്കുപദവും ➤❝പുല്ലിംഗനാമപദം❞ (Masculine Noun) ആണ്.
➦ മനുഷ്യനെ (Man) കുറിക്കുന്ന ➤❝ആദം❞ (אָדָם – Adam) എന്ന എബ്രായപദവും, ➤❝ആന്ത്രൊപൊസ്❞ (ἄνθρωπος – anthrōpos) എന്ന ഗ്രീക്കുപദവും ❝പുല്ലിംഗനാമപദം❞ (Masculine Noun) ആണ്. 
➦ എന്നാൽ ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ആത്മാവിനെ (Spirit) കുറിക്കാൻ അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന എബ്രായപദമായ ➤❝റൂവാഹ്❞ (רוּחַ – ruah) സ്ത്രീലിംഗനാമപദവും (Feminine Noun), ഗ്രീക്കുപദമായ ➤❝പ്ന്യൂമ❞ (πνεῦμα – pneuma) നപുംസകലിംഗ നാമപദവും (Neuter Noun) ആണ്. ➟അതിൽ പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ കാണിക്കാം: ➤𝟭.ദൈവത്തെയും പിതാവിനെയും പുത്രനെയും മനുഷ്യനെയും കുറിക്കാൻ ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത് പുല്ലിംഗ പദവും, ദൈവത്തിൻ്റെ ആത്മാവിനെ കുറിക്കാനും മനുഷ്യരുടെ ആത്മാവിനെ കുറിക്കാനും സ്ത്രീലിംഗവും നപുസകലിംഗ പദവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതെന്തുകൊണ്ടാണ്❓ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും മനുഷ്യൻ്റെ ആത്മാവ് മനുഷ്യനിൽനിന്നും വിഭിന്നമല്ലാത്തതുകൊണ്ടാണ് ഭാഷാപരമായി അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്. ➤𝟮.ട്രിനിറ്റിയുടെ ഭാഷയിൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാണ്. ➟അഥവാ, പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എല്ലാ അർത്ഥത്തിലും സമത്വമുള്ള മൂന്ന് വ്യക്തിയാണ്. ➟ട്രിനിറ്റിയുടെ വാദം സത്യമായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ പുല്ലിംഗവും ആത്മാവിനെ കുറിക്കാൻ സ്ത്രീലിംഗവും നപുംസകലിഗംവും ഉപയോഗിക്കുമായിരുന്നോ❓ ➟പരിശുദ്ധാത്മാവുമായി സമത്വം പങ്കിടുന്ന എന്ന് നിങ്ങൾ അവകാശപ്പെടുന്ന പിതാവിനും പുത്രനും പുല്ലിംഗവും പരിശുദ്ധാത്മാവിന് സ്ത്രീലിഗംവും നപുംസകലിംഗവും ഉപയോഗിക്കുമായിരുന്നോ❓ ➟അങ്ങനെവന്നാൽ, സമത്വം എന്ന നിങ്ങളുടെ ഉപദേശത്തിനു് എന്തർത്ഥമാണുള്ളത്❓ ➟അതുമാത്രമല്ല, പഴയപുതിയനിയമങ്ങളിൽ മനുഷ്യനെ കുറിക്കാൻപോലും പുല്ലിംഗം ഉപയോഗിച്ച എഴുത്തുകാർ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആയിരുന്നെങ്കിൽ; ആത്മാവിനു് സ്ത്രീലിംഗപദവും നപുംസകലിംഗപദവും ഉപയോഗിക്കുമായിരുന്നോ❓ ➟ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽ നിന്നും പിതാവിൻ്റെ ആത്മാവ് പിതാവിൽനിന്നും യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും മനുഷ്യരുടെ ആത്മാവ് മനഷ്യരിൽനിന്നും വിഭിന്നനല്ലാത്തതുകൊണ്ടാണ്, ആത്മാവിനു മാത്രം പഴയനിയമത്തിൽ സ്ത്രീലിംഗപദവും പുതിയനിയമത്തിൽ നപുസകലിംഗപദവും ഉപയോഗിച്ചിരിക്കുന്നതെന്ന് വചനവും ഭാഷയും അറിയാവുന്ന ആർക്കും മനസ്സിലാകും. ➟എന്നാൽ ബൈബിൾ വിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. അതങ്ങനെതന്നെവേണം! പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിന് പഴയപുതിയനിയമങ്ങിൽ അനേകം തെളിവുകളുണ്ട്: [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

പരമാർത്ഥജ്ഞാനം 15

അദൃശ്യനായ ദൈവത്തിന്റെ പ്രതിമ:
➦ ❝അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.❞ (കൊലൊ, 1:15). ➟ഈ വേദഭാഗത്ത്, ക്രിസ്തുവിനെ അദൃശ്യനായ ദൈവത്തിൻ്റെ ❝പ്രതിമ❞ (Image) എന്ന് പറഞ്ഞിരിക്കയാൽ, അവൻ ദൈവമാണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. ➟എന്നാൽ ക്രിസ്തു ദൈവമല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ് പ്രസ്തുത വേദഭാഗം. ➟അതിൻ്റെ ചില തെളിവുകൾ തരാം: 
❶ ❝ഐക്കോൻ❞ (εἰκών – eikōn) എന്ന ഗ്രീക്കു നാമപദത്തിന് (Noun) ➤❝പ്രതിമ, ഛായ, പ്രതിബിംബം, പ്രതിരൂപം, സാദൃശ്യം, സ്വരൂപം❞ എന്നൊക്കെയാണ് അർത്ഥം. ➤❝അവൻ അദൃശ്യനായ ദൈവമാണെന്നല്ല പറയുന്നത്; ദൈവത്തിൻ്റെ പ്രതിമ❞ എന്നാണ് പൗലൊസ് പറയുന്നത്. ➟വൺനെസ്സിനെ സംബന്ധിച്ച് ക്രിസ്തുവാണ് ഏകദൈവം. ➟എന്നാൽ ട്രിനിറ്റിയെ സംബന്ധിച്ച് ദൈവം ഏകനല്ല; മൂവരാണ്. ➟അഥവാ, ദൈവത്തിൽ സമനിത്യരായ മൂന്നുപേരുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ക്രിസ്തു ഏകദൈവമാണെങ്കിലോ, ദൈവത്തിലെ മൂവരിൽ ഒരുവനാണെങ്കിലോ ദൈവത്തിൽനിന്ന് എങ്ങനെ അവനെ വേർതിരിച്ച് പറയാൻ കഴിയും❓ ➟മനുഷ്യനെ, മനുഷ്യൻ്റെ പ്രതിമ എന്ന് ആരും പറയില്ല, അതുപോലെ അവൻ ദൈവമാണെങ്കിൽ, ദൈവം ആണെന്നല്ലാതെ ദൈവത്തിൻ്റെ പ്രതിമയെന്ന് പറയാൻ കഴിയില്ല. ➟ദുരുപദേശത്തിൽ നില്ക്കുന്നവർക്ക് വചനത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.
❷ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പിതാവു❞  (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പുത്രൻ❞ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
➦ ദൈവം എന്ന പ്രകൃതി പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞  (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (𝐢𝐧 𝐡𝐞𝐚𝐯𝐞𝐧 𝐨𝐫 𝐢𝐧 𝐞𝐚𝐫𝐭𝐡) ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് വിളിക്കപ്പെടുന്നവർ (𝐭𝐡𝐚𝐭 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും ➤❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പറയുമായിരുന്നോ❓ ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
➦ ❝ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമർ 5:15). ➟പിതാവ് ഏകദൈവവും യേശുക്രിസ്തു എന്ന ഏകമനുഷ്യൻ നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➤[കാണുക: കർത്താവ് (kyrios) ദൈവമാണോ?]
❸ ❝ദൈവത്തിൻ്റെ പ്രതിമ❞ എന്ന് ക്രിസ്തുവിനെ മാത്രമല്ല; നമ്മെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: ➤❝പുരുഷൻ ദൈവത്തിന്റെ പ്രതിമയും (εἰκὼν – eikōn) തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.❞ (1കൊരി, 11:7). ➤❝നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ (εἰκόνα -eikóna) ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും (εἰκόνα -eikóna) ധരിക്കും.❞ (1കൊരി, 15:49). ➤❝എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി (εἰκόνα – eikóna) രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:18). ➤❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമ (εἰκόνα – eikóna) പ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, മനുഷ്യനെ ദൈവത്തിൻ്റെ പ്രതിമയെന്നും സ്വർഗ്ഗിയൻ്റെ പ്രതിമ ധരിക്കുമെന്നും, സ്രഷ്ടാവിൻ്റെ പ്രതിമ ധരിക്കുമെന്നും പറഞ്ഞിരിക്കുന്നതു നോക്കുക. ➟ക്രിസ്തുവിനെ ദൈവത്തിൻ്റെ പ്രതിമ എന്ന് പറഞ്ഞിരിക്കയാൽ അവൻ ദൈവമാണെങ്കിൽ, ദൈവത്തിൻ്റെ പ്രതിമയായ മനുഷ്യനും ദൈവമാകണ്ടേ❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟അതുകൊണ്ടാണ് വല്ലവിധേനയും അവനെ ദൈവമാക്കാൻ നോക്കുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?,
സർവ്വസൃഷ്ടിക്കും ആദ്യജാതൻ
]

അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്: 
➦ ❝ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു. മനുഷ്യർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.❞ (പ്രവൃ, 17:26-28). ➟ഗ്രീസിൻ്റ (𝐆𝐫𝐞𝐞𝐜𝐞) തലസ്ഥാന നഗരമായ അഥേനയിലെ (𝐀𝐭𝐡𝐞𝐧𝐬) എപ്പിക്കൂര്യരും സ്തോയിക്കരുമായ തത്വജ്ഞാനികളോട് പൗലൊസ് പറഞ്ഞതാണിത്. ➟അവസാനവാക്യം നോക്കുക: ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.❞ ➟വാക്യം ശ്രദ്ധിക്കുക: ❝അവരിൽ❞ (𝐢𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനത്തിലല്ല; ➤❝അവനിൽ❞ (𝐢𝐧 𝐡𝐢𝐦) എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണെങ്കിൽ, മൂവരിൽ ഏവനിനാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്❓ ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾപോലും അറിയാത്തവരാണ്, ദൈവം ഏകനല്ല; ത്രിത്വമാണെന്ന് പഠിപ്പിക്കുന്നത്:
ഏകദൈവം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).
➦ താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ➟ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ➟ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). ➟അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ➟മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ❓ ➟മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. ➤❝അവരിൽ❞ (𝐢𝐧 𝐭𝐡𝐞𝐦) എന്ന് ബഹുവചനത്തിലല്ല; ➤❝അവനിൽ❞ (𝐢𝐧 𝐡𝐢𝐦) അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തിയാണെങ്കിൽ, മൂവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും❓
➦ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ❓ ➟സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. ➟എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. ➟സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. ➟അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. ➤❝ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. ➟സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ➟ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ➟ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും.❞ ➟അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ➟അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ➟ദൈവത്തിന് വെളിപ്പാടുകൾ (𝐦𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. ➤❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 1:17). [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ഉപായിയായ സർപ്പത്തിൻ്റെ ചതി: 
➦ ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഏകപുരുഷനായ (𝐎𝐧𝐞 𝐌𝐚𝐧) ക്രിസ്തുവിനെ ഏകദൈവമാക്കിയവരാണ് ക്രൈസ്തവിൽ അധികവും. ➟ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ ദൈവത്താൽ നിയമിതനായ പൗലൊസ് അപ്പോസ്തലൻ തൻ്റെയൊരു ഭയത്തെക്കുറിച്ച് വചനത്തിൽ പറഞ്ഞിട്ടുണ്ട്: ➤❝ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.❞ (2കൊരി, 11:2-3). ➟ഈ വേദഭാഗത്ത് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ കാണാം: ❶❝ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു.❞ ഇത് പറഞ്ഞശേഷമാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. അതായത്, ക്രിസ്തു എന്ന ഏകപുരുഷനെ (𝐎𝐧𝐞 𝐌𝐚𝐧) ദൈവത്തിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് അവൻ പറയുന്നത്. വൺനെസ്സ് വിചാരിക്കുന്നപോലെ, ക്രിസ്തു ഏകദൈവമാണെങ്കിലോ; ട്രിനിറ്റി കരുതുന്നപോലെ, അവൻ ദൈവത്തോടു സമനായ ദൈവമാണെങ്കിലോ അവനെ ദൈവത്തിൽനിന്ന് വേർതിരിച്ചു പറയുമായിരുന്നോ❓ ❷❝ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.❞ ➟യെഹൂദാ വിവാഹത്തിൻ്റെ മൂന്നു ഘട്ടങ്ങളിൽ രണ്ടാമത്തേതാണ് ❛എരൂസിൻ❜ (𝐄𝐫𝐮𝐬𝐢𝐧) അഥവാ, വിവാഹനിശ്ചയം (Betrothal). ➟ക്രിസ്തുവും സഭയും തമ്മിലുള്ള സപ്തബന്ധങ്ങളിൽ ഒന്നാണ് മണവാളനും മണവാട്ടിയും: (2കൊരി, 11:2, എഫെ, 5:23-33). ➟വിവാഹനിശ്ചയത്തിൻ്റെ സമയത്താണ് സ്ത്രീധനം (Dowry) കൈമാറുന്നത്. ➟ക്രിസ്തുവിൻ്റെ മരണവും ക്രൂശിൽ ചൊരിഞ്ഞ രക്തവുമാണ് ❛മോഹർ❜ (𝐦𝐨𝐡𝐚𝐫) അഥവാ, സ്ത്രീധനം: (1പത്രൊ, 1:18-19; എഫെ, 5:27 ⁃⁃ 1കൊരി, 6:19). ➟(വരൻ വധുവിനോടു വാങ്ങുന്നതല്ല; അവൾക്ക് നല്കുന്നതാണ് ബൈബിൾ പറയുന്ന സ്ത്രീധനം). ➤[കാണുക: സ്ത്രീധനം]. ❸❝സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.❞ (2കൊരി, 11:3). ➟പ്രത്യാശയെക്കുറിച്ച് ഏറ്റവും അധികം പഠിപ്പിച്ച പൗലൊസിൽ ഇങ്ങനെയൊരു ഭയം അങ്കുരിക്കാനുള്ള കാരണം എന്തായിരിക്കും❓ ➟സഭയ്ക്ക് സംഭവിപ്പാനുള്ള വലിയൊരു മലിനത അവൻ ആത്മാവിൽ കണ്ടിരുന്നു. ➟അല്ലെങ്കിൽ അങ്ങനെയൊരു ഭയപ്പാടിൻ്റെ ആവശ്യമില്ല. ➟സംഭവം വ്യക്തമാക്കാം:
➦ പൗലൊസ് സഭയെ വിവാഹനിശ്ചയം ചെയ്തത് ദൈവവും ആയിട്ടല്ല; ക്രിസ്തു എന്ന ഏകപുരുഷനും (𝐎𝐧𝐞 𝐌𝐚𝐧) ആയിട്ടാണ്: (2കൊരി, 11:2). ➤❛പുരുഷൻ❜ (𝐌𝐚𝐧) എന്നർത്ഥത്തിൽ കൊയ്നേ ഗ്രീക്കിൽ ഉപയോഗിക്കുന്നത് ➤❛അനേർ❜ (ἀνήρ – anēr) എന്ന പദമാണ്. ➟അതിൻ്റെ ഉദ്ദേശിക വിഭക്തിയിലുള്ള (𝐃𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ❛അന്ദ്രി❜ (ἀνδρὶ – Andri) എന്ന പദമാണ് ഇവിടെ ഉപയോഗിക്കുന്നത്. ➟അതിൻ്റെ അർത്ഥം: ➤❛പുരുഷന്❜ (𝐓𝐨 𝐭𝐡𝐞 𝐦𝐚𝐧) എന്നാണ്. ➤❛അന്ദ്രി❜ ദൈവമല്ല; മനുഷ്യനാണ്. ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യനുമായാണ് സഭയെ വിവാഹനിശ്ചയം ചെയ്തത്: (യോഹ, 9:11). 
➦ പൗലൊസ് മക്കെദോനിയയിൽ (𝐌𝐚𝐜𝐞𝐝𝐨𝐧𝐢𝐚) ഇരുന്ന് കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനം എഴുതുന്നത് ഏകദേശം എ.ഡി. 𝟓𝟕-ലാണ്. ➟എന്നാൽ എ.ഡി. 𝟑𝟐𝟓-ൽ നിഖ്യായിൽ കൂടിയ സുനഹദോസ് യേശു എന്ന മനുഷ്യനെ ➤❝സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്നു ജനിച്ച മറ്റൊരു സത്യദൈവം ആക്കി.❞ ➟അതായത്, ❝ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21) അവളുടെ മൂത്തമകനായി ജനിച്ച (ലൂക്കൊ, 2:7) യേശു എന്നു പേരുള്ള മനുഷ്യനെ (യോഹ, 9:11) സുനഹദോസാണ് സ്ഥാനക്കയറ്റം (𝐏𝐫𝐨𝐦𝐨𝐭𝐢𝐨𝐧) കൊടുത്ത് സത്യദൈവം ആക്കി.❞ ➟ഉപയിയായ സർപ്പത്തിൻ്റെ ഈ ചതിയാണ് പൗലൊസ് ആത്മാവിൽ കണ്ട് ഭയപ്പെട്ടത്. ➟നിഖ്യാ സുനഹദോസിന് മുമ്പും പിമ്പുമുള്ള സഭയുടെ ചരിത്രം പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ ക്രിസ്തുവിൻ്റെ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
സുനഹദോസുകളും ത്രിത്വവും:
➦ എ.ഡി. 𝟑𝟐𝟓-ലെ നിഖ്യാ സുനഹോദോസ് മുതൽ എ.ഡി. 𝟏,𝟒𝟒𝟓-ലെ ഫ്ലോറൻസ് സുനഹദോസ് വരെയുള്ള 𝟏,𝟏𝟐𝟎 വർഷം ഉപായിയായ സർപ്പം തച്ചിനിരുന്ന് ഉണ്ടാക്കിയ ഉപദേശമാണ് ത്രിത്വം:
➟𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐍𝐢𝐜𝐚𝐞𝐚 (𝐀.𝐃. 𝟑𝟐𝟓): മനുഷ്യനായ ക്രിസ്തുയേശുവിനെ സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാക്കി: (1തിമൊ, 2:6),
➟𝐒𝐲𝐧𝐨𝐝 𝐨𝐟 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐚 (𝐀.𝐃. 𝟑𝟔𝟐): ഏകദൈവത്തെ സാരാംശത്തിൽ മൂന്നു വ്യക്തിയാക്കി: (യോഹ, 5:44),
➟𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐂𝐨𝐧𝐬𝐭𝐚𝐧𝐭𝐢𝐧𝐨𝐩𝐥𝐞 (𝐀.𝐃. 𝟑𝟖𝟏): ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാക്കി: (എഫെ, 4:30),
➟𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐄𝐩𝐡𝐞𝐬𝐮𝐬 (𝐀.𝐃. 𝟒𝟑𝟏): യേശു എന്നു പേരുള്ള മനുഷ്യൻ്റെ അമ്മയെ ദൈവമാതാവാക്കി: (യോഹ, 9:11),
➟𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐂𝐡𝐚𝐥𝐜𝐞𝐝𝐨𝐧 (𝐀.𝐃. 𝟒𝟓𝟏): ഏകമനുഷ്യനായ യേശുക്രിസ്തുവിനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കി: (റോമ, 5:15),
➟𝐂𝐨𝐮𝐧𝐜𝐢𝐥 𝐨𝐟 𝐅𝐥𝐨𝐫𝐞𝐧𝐜𝐞 (𝐀.𝐃. 𝟏𝟒𝟑𝟏-𝟏𝟒𝟒𝟓): പിതാവിൽനിന്ന് മാത്രം പറപ്പെട്ട പരിശുദ്ധാത്മാവിനെ പുത്രനിൽനിന്നുംകൂടി പറപ്പെടുവിച്ചു: (യോഹ, 15:26). ➤❝ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മൂന്നാമത്തെ ഒരു സത്യദൈവം.❞ ➟എത്ര മനോഹരമായ ദുരുപദേശം.
ദൈവവും ദൈവപുത്രനായ യേശുവും:
➦ ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അവൻ്റെ ആത്മാവിനാൽ ഉല്പാദിതമായവനാണ്. ❝യേശു എന്നു പേരുള്ള മനുഷ്യൻ്റെ❞ (യോഹ, 9:11) മുഴുജീവിതവും ദൈവത്താൽ അഥവാ, ദൈവാത്മാവിനാൽ ആയിരുന്നു: 
➟പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21), 
➟ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), ➟ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), 
➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു: (ലൂക്കൊ, 2:52),
➟ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), ➟ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), 
➟ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), 
➟ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), 
➟ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), 
➟ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
➟ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). ➟ദൈവത്താൽ ഉല്പാദിതമായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ എപ്പോഴാണ് ദൈവമായത്❓ ➟ഉപായിയായ സർപ്പത്തിൻ്റെ ചതിയാൽ ഏകദേശം മുന്നൂറ് വർഷം കഴിഞ്ഞപ്പോഴാണ് നിഖ്യാസുനഹദോസാണ് അവനെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം ആക്കിയത്. ➟ബൈബിളിൻ്റെ യഥാർത്ഥ കയ്യെഴുത്തു രേഖകളിലൊന്നും ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല. ➟ആധുനിക പരിഭാഷകളിലെ പല വാക്യങ്ങളിലും അവനെ വചനവിരുദ്ധമായി ദൈവമക്കിയിട്ടുണ്ട്. ➟ചിലർ ദുർവ്യാഖ്യാനത്താലും അവനെ ദൈവമാക്കി അവൻ പഠിപ്പിച്ച സത്യേകദൈവമായ പിതാവിനോടു (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) മത്സരിക്കുന്നു. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, തീത്തൊസിലെ മഹാദൈവം ആരാണ്?, സർവ്വത്തിന്നും മീതെ ദൈവം ആരാണ്?, സത്യദൈവവും നിത്യജീവനും ആരാണ്?, ട്രിനിറ്റിയുടെ ദുർവ്യാഖ്യാനങ്ങൾക്കുള്ള മറുപടി]
ഏകദൈവവും ഏകമനുഷ്യനും:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➤❛ദൈവം❜ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പിതാവു❜  (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧)❞ (2കൊരി, 11:2), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
➦ ദൈവം എന്ന പ്രകൃതി പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞  (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (𝐢𝐧 𝐡𝐞𝐚𝐯𝐞𝐧 𝐨𝐫 𝐢𝐧 𝐞𝐚𝐫𝐭𝐡) ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് വിളിക്കപ്പെടുന്നവർ (𝐭𝐡𝐚𝐭 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും ➤❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പറയുമായിരുന്നോ❓ ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
➦ ❝ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമർ 5:15). ➟പിതാവ് ഏകദൈവവും യേശുക്രിസ്തു എന്ന ഏകമനുഷ്യൻ നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➤[കാണുക: കർത്താവ് (kyrios) ദൈവമാണോ?]
ഏകസത്യദൈവത്തെ തള്ളിയവർ:
➦ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ, ഏകപുരുഷനായ (One Man) ക്രിസ്തുവിനെ ഏകദൈവമാക്കി പിതാവിനെ തള്ളിയവരും ഏകസത്യദൈവത്തെ ബഹുദൈവമാക്കിയവരുമാണ് ക്രൈസ്തവനാമധാരികളിൽ അധികവും. ➟പിതാവായ സത്യേകദൈവത്തെ പടിയടച്ച് പിണ്ഡം വെച്ചിട്ട്, ➟ദൈവം ഒരുത്തൻ മാത്രമാണ് (𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝): (യോഹ, 5:44), ➟ഒരേയൊരു സത്യദൈവം പിതാവാണ് (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝): (യോഹ, 17:3), ➟അവൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ (മത്താ, 4:10; ലൂക്കൊ, 4:8), ➟പിതാവ് മാത്രമാണ് സകലവും അറിയുന്നത്: (മത്താ, 24:36), ➟പിതാവ് എന്നെക്കാൾ വലിയവനാണ്: (യോഹ, 14:28; യോഹ, 10:29), ➟താൻ മനുഷ്യനാണ്: (യോഹ, 8:40; മത്താ, 11:19), ➟തനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല: (യോഹ, 5:19; യോഹ, 5:30). എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിവരാണ് വൺനെസ്സുകാർ. ➤❝യേശു മാത്രമാണ് ദൈവം, യേശു മാത്രം ആരാധനയ്ക്ക് യോഗ്യൻ❞ എന്നൊക്കെയാണ് അവർ പഠിപ്പിക്കുന്നത്. ➤❝ദൈവം ഒരുത്തൻ മാത്രമാണെന്നും (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പിതാവ് മാത്രമാണ് സത്യദൈവമെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവ് എന്നെക്കാൾ വലിയവനാണെന്നും ഞാൻ മനുഷ്യനാണെന്നും, എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും❞ ക്രിസ്തു പഠിപ്പിക്കുമ്പോൾ, യേശുവും ദൈവമാണ്, ആരാധനയ്ക്ക് യോഗ്യനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്, ഏകസത്യദൈവത്തെ ബഹുദൈവമാക്കിയവരാണ് ത്രിത്വവിശ്വാസികൾ. ➟ക്രിസ്തുവിനെപ്പോവും വിശ്വസിക്കാത്തവൻ്റെ ഇന്നത്തെ പേരാണ്: ❛ക്രിസ്ത്യാനി!❜ ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ആരെയാണ് ആരാധിക്കേണ്ടത്?, ആരോടാണ് പ്രാർത്ഥിക്കേണ്ടത്?
➦ പഴയനിയമത്തിലെ ദൈവം യഹോവ, പുതിയനിമത്തിലെ ദൈവം യേശു എന്നു പഠിപ്പിക്കുന്ന മറ്റൊരു മഹാകൾട്ടുപദേശവും സോഷ്യൽമീഡിയയിൽ കാണാൻ കഴിയും. ➟ഇതൊക്കെ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയല്ലാതെ മറ്റെന്താണ്❓ ➤❝ഉപായിയായ സർപ്പം ജയിച്ചു; ക്രിസ്തീയനാമധാരികൾ തോറ്റു.❞ ➤[പണ്ഡിതന്മാരുടെ വീഡിയോ കാണുക: ജീവനുള്ള സത്യദൈവം യേശുക്രിസ്തു മാത്രം, യേശുമാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം, ആരാധനയ്ക്ക് യോഗ്യൻ യേശു മാത്രം]. ➟യേശുക്രിസ്തുവാണ് ഏകദൈവവും ആരാധനയ്ക്ക് യോഗ്യനുമെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും അവൻ പഠിപ്പിച്ച ഏകസത്യദൈവമായ പിതാവ് (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആരായി❓ (യോഹ, 20:17 ⁃⁃ Joh, 17:3). 

ദൈവത്തിൻ്റെ സംയുക്ത നാമങ്ങൾ:
The Compound Names:El, Elohim, and Elohe
𝟏.𝐄𝐥 𝐁𝐞𝐭𝐡𝐞𝐥 ⁃⁃ ഏൽ-ബേഥേൽ (God of Bethel) ഉല്പ, 35:7,
𝟐. El Elyon ⁃⁃ അത്യുന്നതനായ ദൈവം (The most high God) ഉല്പ, 14:18
𝟑. El Emunah ⁃⁃ വിശ്വസ്തനായ ദൈവം (The Faithful God) ആവ, 7:9
𝟒. El Gibbor ⁃⁃ വീരനാം ദൈവം (Mighty God) യെശ, 10:21,
𝟓. El Ha-Kavodh ⁃⁃ മഹത്വത്തിന്റെ ദൈവം (The God of Glory) സങ്കീ 29:3
𝟔. El Hay ⁃⁃ ജീവനുള്ള ദൈവം (The Living God) യോശു, 3:10,
𝟕. El Hayyay ⁃⁃ എൻ്റെ ജീവൻ്റെ ദൈവം (God of My Life) സങ്കീ, 42:8,
𝟖. El Kana ⁃⁃ തീക്ഷ്ണതയുള്ള ദൈവം (Jealous God) പുറ, 20:5,
𝟗. El Kano ⁃⁃ തീക്ഷ്ണതയുള്ള ദൈവം (Jealous God) യോശു, 24:19,
𝟏𝟎. El Maelekhi ⁃⁃ എന്റെ ദൈവവും രാജാവും (God My King) സങ്കീ, 68:24.
𝟏𝟏. El Marom ⁃⁃ അത്യുന്നതദൈവം (God Most High) മീഖാ, 6:6,
𝟏𝟐. El Nekamot ⁃⁃ പ്രതികാരം ചെയ്യുന്ന ദൈവം (God that Avengeth) സങ്കീ, 18:47,
𝟏𝟑. El Nosee ⁃⁃ ക്ഷമ കാണിക്കുന്ന ദൈവം (God that Forgave) സങ്കീ, 99:8,
𝟏𝟒. El Rai ⁃⁃ എന്നെ കാണുന്ന ദൈവം (God Sees Me) ഉല്പ, 16:13,
𝟏𝟓. El sali ⁃⁃ എന്റെ പാറയായ ദൈവം (God My Rock) സങ്കീ, 42:9
𝟏𝟔. El Shaddai ⁃⁃ സർവശക്തിയുള്ള ദൈവം (Almighty God) ഉല്പ, 17:1,
𝟏𝟕. El Simkhat Gili ⁃⁃ എന്റെ പരമാനന്ദമായ ദൈവം (God My Exceeding Joy) സങ്കീ, 43:4.
𝟏𝟖. 𝐄𝐥 𝐄𝐥𝐨𝐡𝐞 𝐘𝐢𝐬𝐫𝐚𝐞𝐥 ⁃⁃ ഏൽ-എലോഹേ-യിസ്രായേൽ (God, the God of Israel) ഉല്പ, 33:20.
𝟏𝟗. 𝐄𝐥𝐨𝐡𝐢𝐦 𝐁𝐚𝐬𝐡𝐚𝐦𝐚𝐲𝐢𝐦 ⁃⁃ സ്വർഗ്ഗത്തിലെ ദൈവം (God in Heaven) യോശു, 2:11,
𝟐𝟎. Elohim K’ddshim ⁃⁃ പരിശുദ്ധദൈവം (Holy God) യോശു, 24:19,
𝟐𝟏. Elohim Machase Lanu ⁃⁃ ദൈവം നമുക്കു സങ്കേതം (God Our Refuge) സങ്കീ, 62:8,
𝟐𝟐. Elohim Ozer Li ⁃⁃ ദൈവം എന്റെ സഹായകൻ (God My Helper) സങ്കി, 54:4,
𝟐𝟑. Elohim Shophtim Ba-aretz ⁃⁃ ഭൂമിയിൽ ന്യായംവിധിക്കുന്ന ദൈവം (God that Judges in the Earth) സങ്കീ, 58:11,
𝟐𝟒. Elohim Tzva’ot ⁃⁃ സൈന്യങ്ങളുടെ ദൈവം (God of Hosts) സങ്കീ, 80:7,
𝟐𝟓. 𝐄𝐥𝐨𝐡𝐞𝐧𝐮 𝐎𝐥𝐚𝐦 ⁃⁃ എന്നും എന്നേക്കും നമ്മുടെ ദൈവം (Our Everlasting God) സങ്കീ, 48:14.
𝟐𝟔. 𝐄𝐥𝐨𝐡𝐞 𝐊𝐡𝐚𝐬𝐝𝐝𝐢 ⁃⁃ എൻ്റെ ദയയുടെ ദൈവം (The God of My Mercy) സങ്കീ, 59:10,
𝟐𝟕. Elohe Mauzi ⁃⁃ എന്റെ ശരണമായ ദൈവം (God of My Strength) സങ്കീ, 43:2,
𝟐𝟖. Elohe Tshuati ⁃⁃ എന്റെ രക്ഷയുടെ ദൈവം(God of My Salvation) സങ്കീ, 51:14,
𝟐𝟗. Elohe Tzadeki ⁃⁃ എന്റെ നീതിയായ ദൈവം (God of My Righteousness) സങ്കീ, 4:1,
𝟑𝟎. Elohe Yakov ⁃⁃ യാക്കോബിൻ ദൈവം (God of Jacob) സങ്കീ, 20:1,
𝟑𝟏. Elohe Yishi ⁃⁃ എന്റെ രക്ഷയുടെ ദൈവം (God of My Salvation) സങ്കീ, 18:46,
𝟑𝟐. Elohe Yisrael ⁃⁃ യിസ്രായേലിന്റെ ദൈവം (God of Israel) സങ്കീ, 59:5.
The Compound Names Yehovah:
𝟏. Yehovah Bore ⁃⁃ സ്രഷ്ടാവായ യഹോവ (The LORD Creator) യെശ, 40:28,
𝟐. Yehovah Elohe ⁃⁃ എൻ്റെ ദൈവമായ യഹോവ (The LORD My God) സങ്കീ, 18:28,
𝟑. Yehovah Eli ⁃⁃ യഹോവ എൻ്റെ ദൈവം (The Lord is my God) സങ്കീ, 18:2,
𝟒. Yehovah Elyon ⁃⁃ അത്യുന്നതനായ യഹോവ (The LORD Most High) സങ്കീ, 7:17,
𝟓. Yehovah Gibbor Milkhamah ⁃⁃ യുദ്ധവീരനായ യഹോവ (The LORD Mighty In Battle) സങ്കീ, 24:8,
𝟔. Yehovah Maginnenu ⁃⁃ നമ്മുടെ പരിചയായ യഹോവ (The LORD Our Defense) സങ്കീ, 89:18,
𝟕. Yehovah Goelekh ⁃⁃ നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ (The LORD thy Redeemer) യെശ, 44:24,
𝟖. Yehovah Hashophet ⁃⁃ ന്യായാധിപനായ യഹോവ (The LORD the Judge) ന്യായാ, 11:27,
𝟗. Yehōvah Immeka ⁃⁃ യഹോവ നിന്നോടുകൂടെ ഉണ്ടു (The LORD is with You) ന്യായാ, 6:12,
𝟏𝟎. Yehovah Izuz gibbor ⁃⁃ ബലവാനും വീരനുമായ യഹോവ (The LORD Strong and Mighty) സങ്കീ, 24:8,
𝟏𝟏. Yehōvah-yire ⁃⁃ യഹോവ-യിരേ⁃⁃യഹോവ കരുതും (The LORD Shall Provide) ഉല്പ, 22:14,
𝟏𝟐. Yehovah Kanna Shemo ⁃⁃ യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു (The LORD Whose Name Is Jealous) പുറ, 34:14,
𝟏𝟑. Yehovah Keren-Yishi ⁃⁃ എന്റെ രക്ഷയായ കൊമ്പ് (The LORD the Horn of My Salvation) സങ്കീ, 18:2,
𝟏𝟒. Yehovah Makhsi ⁃⁃ യഹോവ എന്റെ സങ്കേതം (The LORD My Refuge) സങ്കീ, 91:9,
𝟏𝟓. Yehovah Mageni ⁃⁃ യഹോവ എൻ്റെ പരിച (The LORD is my Buckler) സങ്കീ, 18:2,
𝟏𝟔. Yehovah Makkeh ⁃⁃ ദണ്ഡിപ്പിക്കുന്ന യഹോവ (The LORD that Smiteth) യെഹെ, 7:9,
𝟏𝟕. Yehovah Mauzzam ⁃⁃ യഹോവ അവലുടെ ബലം (The LORD Their Strength) സങ്കീ, 37:39,
𝟏𝟖. Yehovah Mauzzi ⁃⁃ യഹോവ എൻ്റെ കോട്ട (The LORD My Fortress) യിരെ, 16:19,
𝟏𝟗. Yehovah Ha-Melech ⁃⁃ രാജാവായ യഹോവ (The LORD the King) സങ്കീ, 98:6,
𝟐𝟎. Yehovah Melech Olam ⁃⁃ യഹോവ എന്നെന്നേക്കും രാജാവ് (The LORD King Forever) സങ്കീ, 10:16,
𝟐𝟏. Yehovah Mephalti ⁃⁃ യഹോവ എന്റെ രക്ഷകൻ (The LORD My Deliverer) സങ്കീ, 18:2,
𝟐𝟐. Yehdvah Mekaddishkem ⁃⁃ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ (The LORD that Sanctifies You) പുറ, 31:13,
𝟐𝟑. Yehovah Metsudhati ⁃⁃ യഹോവ എൻ്റെ കോട്ട (The LORD My Fortress) സങ്കീ, 18:2,
𝟐𝟒. Yehovah Misgabbi ⁃⁃ എന്റെ ഉന്നത ഗോപുരം (The LORD My High Tower) സങ്കീ, 18:2,
𝟐𝟓. Yehovah Moshiekh ⁃⁃ യഹോവ നിന്റെ രക്ഷിതാവ് (The LORD Your Savior) യെശ, 49:26,
𝟐𝟔. Yehovah Nissi ⁃⁃ യഹോവ നിസ്സി ⁃⁃ യഹോവ എന്റെ കൊടി (The LORD My Banner) പുറ, 17:15,
𝟐𝟕. Yehovah Oree ⁃⁃ യഹോവ എന്റെ വെളിച്ചം (The LORD My Light) സങ്കീ, 27:1,
𝟐𝟖. Yehovah Uzzi ⁃⁃ യഹോവ എന്റെ ബലം (The LORD My Strength) സങ്കീ, 28:7,
𝟐𝟗. Yehovah Rophe ⁃⁃ സൌഖ്യമാക്കുന്ന യഹോവ (The LORD (our) Healer) പുറ, 15:26,
𝟑𝟎. Yehdvah Roi ⁃⁃ യഹോവ എന്റെ ഇടയൻ (The LORD My Shepherd) സങ്കീ, 23:1,
𝟑𝟏. Yehdvah Tzebaot ⁃⁃  സൈന്യങ്ങളുടെ യഹോവ (The LORD hosts) 1ശമൂ, 1:3,
𝟑𝟐. Yehovah sali ⁃⁃ യഹോവ എൻ്റെ ശൈലം (The LORD is my rock) സങ്കീ, 18:2,
𝟑𝟑. Yehōvah Shalom ⁃⁃  യഹോവ ശലോം ⁃⁃ യഹോവ സമാധാനം (The LORD (our) Peace) ന്യായാ, 6:24,
𝟑𝟒. Yehovah Shammah ⁃⁃ യഹോവ ശമ്മാ ⁃⁃ യഹോവ അവിടെ (The LORD Is There) യെഹെ, 48:35,
𝟑𝟓. Yehovah Tzidkenu ⁃⁃ യഹോവ നമ്മുടെ നീതി (The LORD Our Righteousness) യിരെ, 23:6,
𝟑𝟔. Yehdvah Tzuri ⁃⁃ യഹോവ എൻ്റെ ബലം (പാറ) (The LORD My Strength) സങ്കീ, 19:14.

☛ സുവിശേഷവും രക്ഷയും:
❶ ഏകദൈവത്തെയും മദ്ധ്യസ്ഥനും മുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുക എന്നതാണ്, സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത:
➦ ❝ദൈവം സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു – ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 1 2:4-7). ഇഥാണ് യഥാർത്ഥ സുവിശേഷം. [കാണുക: ദൈവത്തിൻ്റെ ഇച്ഛ]
❷ സത്യദൈവവും നിത്യജീവനും: 
➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ (പിതാവ്) സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]
❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3 – 1കൊരി, 8:6). [കാണുക: നിത്യജീവൻ]
❸ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ:
➦ ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). 
➦ ❝കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു.❞ (പ്രവൃ, 15:11)
❹ ദൈവം തൻ്റെ ക്രിസ്തുവിലൂടെയാണ് സുവിശേഷത്തിനു് അടിസ്ഥാനമിട്ടത്:
➦ ❝ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.❞ (1കൊരി, 15:3-4).
➦ ❝യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.❞ (റോമ, 10:9)
➦ ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.❞ (1തിമൊ, 2:8).
❺ സാത്താൻ്റെ അധികാരത്തിൽനിന്ന് ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിക്കുന്നതാണ് സുവിശേഷം:
➦ ❝അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.❞ (പ്രവൃ, 26:18)
➦ ❝പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15 – പ്രവൃ, 15:19പ്രവൃ, 20:21പ്രവൃ, 26:201തെസ്സ, 1:9)
❺ സുവിശേഷം അറിയിക്കുന്നത് പരിശുദ്ധാത്മാവിനാലും യേശുക്രിസ്തുവിൻ്റെ നാമത്തിലുമാണ്:
➦ ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:12 →1തെസ്സ, 1:5).
➦ ❝പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.❞ (പ്രവൃ, 9:28 – പ്രവൃ, 4:17;പ്രവൃ, 4:18;പ്രവൃ, 5:40;പ്രവൃ, 9:27).). 
➦ ❝ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.❞ (പ്രവൃ, 8:12)
❻ സുവിശേഷത്താൽ ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: 
➦ ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2 →ഗലാ, 3:3;ഗലാ, 3:5;റോമ, 8:23;എഫെ, 2:22). 
➦ ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44 →പ്രവൃ, 10:38-44;പ്രവൃ, 10:44 →പ്രവൃ, 11:15-16). 
❼ ആത്മസ്നാനത്താലാണ് ജീവപ്രാപ്തിക്കുള്ള മാനസാന്തരവും രക്ഷയും ഉണ്ടാകുന്നത്: 
➦ ❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനങ്ങൾ) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.❞ (പ്രവൃ, 11:14-18).
❽ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാൽ കൃപയാൽ ലഭിക്കുന്നതാണ് വിശ്വാസം: 
➦ ❝ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.❞ (2കൊരി, 4:13). 
➦ ❝കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.❞ (എഫെ, 2:8 →എഫെ, 2:5).  
➦ ❝വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.❞ (റോമ, 10:17
❾ സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് യേശുവിനെ കർത്താവെന്ന് വിശ്വസിക്കുന്നത്: 
➦ ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3)
❿ കാരാഗൃഹപ്രമാണിയുടെ പ്രസിദ്ധമായ ചോദ്യം: 
➦ ❝യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം? (പ്രവൃ, 16:30). 
➦ ❝കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും❞ എന്നു അവർ പറഞ്ഞു. (പ്രവൃ, 16:31)
⓫ സുശേഷത്താലാണ് രക്ഷപ്രാപിക്കുന്നത്:
➦ ❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (വചനങ്ങൾ) അവൻ നിന്നോടു സംസാരിക്കും❞ എന്നാണ് ദൂതൻ പറഞ്ഞത്: (പ്രവൃ, 11:13-14).
⓬ രക്ഷ പ്രവൃത്തിയാലല്ല; കൃപയാലാണ്: 
➦ ❝കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.❞ (എഫെ, 2:5 →എഫെ, 2:8;റോമ, 8:24).
➦ ❝കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.❞ (റോമ, 11:6)

പരമാർത്ഥജ്ഞാനം 14

എല്ലാറ്റിലും മുഖ്യകല്പന: 
➦ എല്ലാറ്റിലും മുഖ്യകല്പനയോ: ➤❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ➟ഈ വേദഭാഗത്തിൻ്റെ പഴയനിയമത്തിൽ ഒന്നിനെ കുറിക്കുന്ന ❝എഹാദ്❞ (אֶחָד – eḥāḏ) എന്ന പദത്തിനു് തുല്യമായ, ❝ഹെയ്സ്❞ (εἷς – heis) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും മൂന്നുനേരം ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്: (സങ്കീ, 55:17). ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ➤❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ ആണെന്നാണ്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; മത്താ, 24:36; ലൂക്കൊ, 4:8). ➟പഴയനിയമത്തിൽ മുഖ്യകല്പന ഇപ്രകാരമാണ്: ➤❝യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). ➟നമ്മുടെ ദൈവം യഹോവയായ ഏകൻ ആണെന്നാണ് ക്രിസ്തു അവനോട് പറഞ്ഞത്. ➟അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: ➤❝നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.❞ (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ➤ദൈവം ഏകനേയുള്ളൂ അഥവാ, ❝ഹെയ്സ്❞ (𝐡𝐞𝐢𝐬) ആണെന്ന് പറഞ്ഞശേഷം, ❝അവൻ❞ (𝐇𝐞) അല്ലാതെ, മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞത്. ➤❝ഏകദൈവം❞ ക്രിസ്തു ആണെന്ന് വൺനെസ്സും ഏകദൈവത്തിൽ ക്രിസ്തുവും ഉണ്ടെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. ➟എന്നാൽ ശാസ്ത്രിയുട വാക്കുകൾ ശ്രദ്ധിക്കുക: ➤ഉത്തമപുരുഷനായ (𝟏𝐬𝐭 𝐩𝐞𝐫𝐬𝐨𝐧) ശാസ്ത്രി, മധ്യമപുരുഷനായ (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧) യേശുവിനോട് പ്രഥമപുരുഷനായ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്, ❝അവൻ അല്ലാതെ മറ്റൊരുത്തനുമില്ല❞ എന്ന് ഏകവചനത്തിൽ പറഞ്ഞത്. ➟യഹോവയായ അവൻ (𝐇𝐞) ആണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്, ➤❝അവൻ അഥവാ, യഹോവ അല്ലാതെ മറ്റൊരുത്തനും ദൈവമല്ല❞ എന്ന് എടുത്തുപറയുകയും ചെയ്തു. ➟അതുകേട്ട ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: ➟അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: ➤❝നീ ദൈവരാജ്യത്തോടു അകന്നവനല്ല❞ എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ➟ദൈവപുത്രനായ യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ഐക്യത്തിൽ ഒന്നാണെന്ന് വിശ്വസിക്കുന്നവരോ അല്ല; ദൈവം ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തിൽ കടക്കുന്നത്. ➟ക്രിസ്തു പഠിപ്പിച്ച മുഖ്യകല്പനയുടെ പഴയനിയമത്തിൽ ഒന്നിനെ കുറിക്കുന്ന ❝എഹാദ്❞ (eḥāḏ) എന്ന പദവും പുതിയനിയമത്തിൽ ❝ഹെയ്സ്❞ (heis) എന്ന പദവുമാണ്. ➤❝എഹാദിനും ഹെയ്സിനും❞ ബഹുത്വം ഉണ്ടെന്നുള്ള ട്രിനിയുടെ വ്യാജവാദവമാണ്, ക്രിസ്തുവും ശാസ്ത്രിയുംകൂടി തകർത്ത് തരിപ്പണമാക്കിയത്. ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ➟ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഏകനാണെന്ന് പ്രഥമപുരുഷനിൽ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പ്രഥമപുരുഷനിൽ പറഞ്ഞ ശാസ്ത്രിയെ, മധ്യമപുരുഷനായ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ❓ ➟ഭാഷയെയും വചനത്തെയും അതിക്രമിച്ചുകൊണ്ടല്ലാതെ ക്രിസ്തുവിനെ ദൈവമാക്കാനോ, ഒരു ത്രിത്വദൈവം ബൈബിളിലൂണ്ടെന്ന് പറയാനോ സ്വർഗ്ഗത്തിലും ഭുമിയിലുമുള്ള ആർക്കും കഴിയില്ല. ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➤[കാണുക: ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

മനുഷ്യനായ ക്രിസ്തുയേശു (ánthropos Christós Iisoús):
➦ ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞(മർക്കൊ, 15:39). ➦❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ➦❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വേദഭാഗത്ത്, ക്രിസ്തു ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വേർതിരിച്ചാണ് പറയുന്നത്. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവമെന്ന ഏകസാരാംശത്തിലെ തുല്യരായ മൂന്നുപേരിൽ ഒരുത്തനാണ് താനെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ❓ ➟പിതാവായ യഹോവ ❝മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ, 11:9ഇയ്യോ, 9:32). ➟ദൈവത്തിനു് ജെൻ്ററില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30ലൂക്കൊ, 20:35-36). ➟എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ➟ഗ്രീക്കിലെ ❝ആന്ത്രോപോസ്❞ (ἄνθρωπος – á𝐧𝐭𝐡𝐫ō𝐩ó𝐬) എന്ന പദത്തിനു്, മനുഷ്യൻ (𝐡𝐮𝐦𝐚𝐧 𝐛𝐞𝐢𝐧𝐠), വ്യക്തി (𝐩𝐞𝐫𝐬𝐨𝐧), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ➟ആന്ത്രോപോസിനെ ഇംഗ്ലീഷിൽ ❝𝐌𝐚𝐧❞ എന്നും മലയാളത്തിൽ ❝മനുഷ്യൻ❞ എന്നുമാണ് പരിഭാഷ. ➟ഇംഗ്ലീഷിലെ 𝐌𝐚𝐧 എന്നതിന് രണ്ടർത്ഥമുണ്ട്: 1.മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2.പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. ➟മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. ➟സ്ത്രീയുടെ വിപര്യായം (𝐚𝐧𝐭𝐨𝐧𝐲𝐦) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ➟ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ ❝മനുഷ്യൻ❞ (á𝐧𝐭𝐡𝐫ō𝐩ó𝐬) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ ❝പുരുഷൻ❞ (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്:☟
1. മനുഷ്യൻ (Man) ⁃⁃ മത്താ, 9:8,
2. തിന്നിയും കുടിയനുമായ മനുഷ്യൻ (Man) ⁃⁃ മത്താ, 11:19,
3. മനുഷ്യൻ (Man) ⁃⁃ മത്താ, 26:72,
4. മനുഷ്യൻ (Man) ⁃⁃ മത്താ, 26:74,
5. മനുഷ്യൻ (Man) ⁃⁃ മർക്കൊ, 14:71,
6. ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം (Man) ⁃⁃ മർക്കൊ, 15:39,
7. തിന്നിയും കുടിയനുമായ മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 7:34,
8. കുറ്റമില്ലാത്ത മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:4,
9. ഗലീലക്കാരനായ മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:6,
10. മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:14,
11. മനുഷ്യൻ (Man) ⁃⁃ ലൂക്കൊ, 23:14,
12. നീതിമാനായ മനുഷ്യൻ (Man) → ലൂക്കൊ, 23:47,
13. ജഡം (Flesh) ⁃⁃ യോഹ, 1:14,
14. പുരുഷൻ (Man) ⁃⁃ യോഹ, 1:30,
15. ശരീരം    (Flesh) ⁃⁃ യോഹ, 2:21,
16. മനുഷ്യൻ (Man) ⁃⁃ യോഹ, 3:27,
17. മനുഷ്യൻ (Man) ⁃⁃ യോഹ, 4:29,
18. മനുഷ്യൻ (Man) ⁃⁃ യോഹ, 5:12,
19. മനുഷ്യൻ (Man) ⁃⁃ യോഹ, 7:46,
20. മനുഷ്യൻ (Man) ⁃⁃ യോഹ, 8:40,
21. യേശു എന്നു പേരുള്ള മനുഷ്യൻ (Man) → യോഹ, 9:11,
22. മനുഷ്യൻ (Man) ⁃⁃ യോഹ, 9:16,
23. മനുഷ്യൻ (Man) ⁃⁃ യോഹ, 9:24,
24. മനുഷ്യൻ (Man) ⁃⁃ യോഹ, 10:33,
25. മനുഷ്യൻ (Man) ⁃⁃ യോഹ, 11:47,
26. മനുഷ്യൻ (Man) ⁃⁃ യോഹ, 11:50,
27. മനുഷ്യൻ (Man) ⁃⁃ യോഹ, 18:14,
28. മനുഷ്യൻ (Man) ⁃⁃ യോഹ, 18:17,
28. മനുഷ്യൻ (Man) ⁃⁃ യോഹ, 18:29,
30. മനുഷ്യൻ (Man) ⁃⁃ യോഹ, 19:5,
31. പുരുഷനായ നസറായനായ യേശു (Man) ⁃⁃ പ്രവൃ, 2:23,
32. ജഡം      (Flesh) ⁃⁃ പ്രവൃ, 2:31,
33. മനുഷ്യൻ (Man) ⁃⁃ പ്രവൃ, 5:28,
34. ജഡം      (Flesh) ⁃⁃ റോമ, 1:5,
35. ഏകമനുഷ്യനായ യേശുക്രിസ്തു (Man) → റോമ, 5:15,
36. ജഡം      (Flesh) ⁃⁃ റോമ, 8:3,
37. ജഡം      (Flesh) ⁃⁃ റോമ, 9:5,
38. മനുഷ്യൻ (Man) ⁃⁃ 1കൊരി, 15:21,
39. രണ്ടാം മനുഷ്യൻ (Man) ⁃⁃ 1കൊരി, 15:47,
40. ഏകപുരുഷൻ (Husband) ⁃⁃ 2കൊരി, 11:2,
41. ജഡം      (Flesh) ⁃⁃ കൊലൊ, 1:22,
42. മനുഷ്യൻ (Man) ⁃⁃ ഫിലി, 2:8,
43. മനുഷ്യനായ ക്രിസ്തുയേശു (Man) → 1തിമൊ, 2:6,
44. ജഡം      (Flesh) ⁃⁃ 1തിമൊ, 3:16,
45. ജഡം      (Flesh) ⁃⁃ എബ്രാ, 2:14,
46. ശരീരം     (body) ⁃⁃ 1പത്രൊ, 2:24,
47. ജഡം      (Flesh) ⁃⁃ 1പത്രൊ, 3:18,
48. ജഡം      (Flesh) ⁃⁃ 1പത്രൊ, 4:1,
49. ജഡം      (Flesh) ⁃⁃ 1യോഹ, 4:2,
50. ജഡം      (Flesh) ⁃⁃ 2യോഹ, 1:7.
➦ ദൈവപുത്രനായ യേശുവും (യോഹ, 8:40) അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ (മത്താ, 26:72; റോമ, 5:15), സ്നാപകനും (യോഹ, 1:30) പുരുഷാരവും (മത്താ, 9:8) ശമര്യസ്ത്രീ (യോഹ, 4:29) യെഹൂദന്മാർ (യോഹ, 5:12) ചേകവർ (യോഹ, 7:46) പിറവിക്കുരുടൻ (യോഹ, 9:11) പരീശന്മാർ (യോഹ, 9:16) മഹാപുരോഹിതന്മാർ (യോഹ, 11:47) കയ്യഫാവ് (യോഹ, 11:50) വാതിൽ കാവൽക്കാരത്തി (യോഹ, 18:17) പീലാത്തൊസ് (യോഹ, 18:29) ശതാധിപൻ (മർക്കൊ, 15:39) ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യംപ്പെടുത്തിയിട്ടുണ്ട്.
➦ ❝യേശുക്രിസ്തു ജഡത്തിൽ (മനുഷ്യൻ) വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.❞ (1യോഹ, 4:2). ➦❝യേശുക്രിസ്തുവിനെ ജഡത്തിൽ (മനുഷ്യൻ) വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.❞ (2യോഹ, 1:7). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, നമുക്ക് സ്രഷ്ടാവും പിതാവുമായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6യോഹ, 17:3). ➟❝ദൈവം❞ 𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവായ പിതാവിൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് നമ്മുടെ നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) ആണ്. ➟ഏകദൈവത്തെയും ഏകമനുഷ്യനെയും അറിയുക എന്നതാണ് സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത: (1തിമൊ, 2:54-7). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]. വൺനെസ്സുകാർ ഏകദൈവത്തിലല്ലാതെ, മനുഷ്യരുടെ പാപങ്ങളെപ്രതി ജനിച്ചുജീവിച്ച് മരിച്ചുയിർത്ത മനുഷ്യനായ ക്രിസ്തേശുവിൽ വിശ്വസിക്കുന്നില്ല. ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവമാണ്. ക്രൂശിൽ മരിച്ചതും നിത്യനായ ദൈവമെണെന്നാണ് അവർ വിശ്വസിക്കുന്നത്. [കാണുക: Systematic Theology, Page 228]. അതായത്, നിത്യരക്ഷയുടെ കാരണഭൂതനായ ക്രിസ്തുവിൻ്റെ അസ്തിത്വവും മനുഷ്യത്വവും ക്രിസ്തുത്വവും പുത്രത്വവും കർത്തൃത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്നവരാണ് വൺനെസ്സും ട്രിനിറ്റിയും. ക്രിസ്തു ആരാണെന്ന് ഇതുവരെയും അറിയാത്തവരാണ് അവൻ്റെ മനുഷ്യത്വം നിഷേധിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ആന്ത്രോപോസ്]

യേശുവിൻ്റെ പാപരഹിതമായ പരിമിതികൾ: 
➦ ദൈവപുത്രനായ യേശു ദൈവമാണെന്ന് കരുതുന്നവരാണ് അനേകരും. ➟എന്നാൽ യേശുവിനുണ്ടായിരുന്ന പാപരഹിതമായ പരിമിതികൾ അവൻ ദൈവമല്ലെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്:   
𝟭. ആത്മാവിലുള്ള ഉല്പാദിതമാകൽ: 
➤ ❝അവളിൽ (മറിയ) ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (മത്താ, 1:20 ⁃⁃ ലൂക്കൊ, 2:21)
𝟮. ആത്മാവിലുള്ള ഉത്ഭവം: 
➤❝പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:35)
𝟯. ആത്മാവിൽ ബലപ്പെടൽ: 
➤❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.❞ (ലൂക്കൊ, 2:40)
𝟰. ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലുള്ള വളർച്ച: ➤❝യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.❞ (ലൂക്കൊ, 2:52)
𝟱. അഭിഷേകം: 
➤ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 3:22)
𝟲. ആത്മാവിലുള്ള നിറവ്:
❝യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോര്‍ദ്ദാന്‍ വിട്ടു മടങ്ങി;❞ (ലൂക്കൊ, 4:1)
𝟳. സാത്താനാലുള്ള പരീക്ഷ: 
➤ ❝അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.❞ (മത്താ, 41 ⁃⁃ ലൂക്കൊ, 4:1)
𝟴. ആത്മാവിൻ്റെ ശക്തിയോടെയുള്ള ശുശ്രൂഷ: 
➤ യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.❞ (ലൂക്കൊ, 4:14-15)
𝟵. ക്ഷീണം: 
➤ ❝യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;❞ (യോഹ, 4:6). 
𝟭𝟬. ഉറക്കം: 
➤ ❝അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:❞ (മർക്കൊ, 4:38 ⁃⁃ മത്താ, 8:24). 
𝟭𝟭. കണ്ണുനീർ വാർക്കൽ: 
❝യേശു കണ്ണുനീർ വാർത്തു.❞ (യോഹ, 11:35).
𝟭𝟮. വിശപ്പ്: 
➤ ❝പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;❞ (മർക്കൊ, 11:12 ⁃⁃ മത്താ, 4:2; ലൂക്കൊ, 4:2). 
𝟭𝟯. അനുസരണം പഠിച്ച് തികഞ്ഞവനായി:
❝പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.❞ (എബ്രാ, 5:8-9)
𝟭𝟰. ദുഃഖം: 
➤ ❝എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.❞ (മർക്കൊ, 14:34). 
𝟭𝟱. പ്രാണവേദന: 
➤ ❝പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;❞ (ലൂക്കോ, 22:44). 
𝟭𝟲. വിസ്താരം, പരിഹാസം, ക്രൂരമായ ശിക്ഷ:
അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു: ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.❞ (മത്തായി 26:67-68). ➤❝അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു. പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു. അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.❞ (യോഹ, 19:1-3)
𝟭𝟳.എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു:
❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34 ⁃⁃ മത്താ, 27:46)
𝟭𝟴. ദാഹം: 
➤ ❝അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.❞ (യോഹ, 19:28). 
𝟭𝟵. ഉറക്കെയുള്ള നിലവിളി:  
➤ ❝യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.❞ (മത്താ, 27:50). 
𝟮𝟬. വിയർപ്പ്: 
➤ ❝അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.❞ (ലൂക്കോ, 22:44). 
𝟮𝟭.ബലഹീനത: 
❝അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.❞ (ലൂക്കൊ, 22:43). 
𝟮𝟮.ക്രൂശീകരണം:
❝അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,❞ (മത്താ, 27:35)
𝟮𝟯. മരണം: 
❝യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.❞ (ലൂക്കോ, 23:46). 
𝟮𝟰.. ഉയിർപ്പ്: 
➤❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ, 10:40). [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
𝟮𝟱. പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോകൽ:
❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17)
➦ യേശു പാപരഹിതൻ ആയിരുന്നതിനാൽ മരണം അസാദ്ധ്യമായിരുന്നു. ➟അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഇല്ലായിരുന്നു. ➟എന്നാൽ ഗത്ത്ശെമനയിൽവെച്ച് മനുഷ്യരുടെ പാപമെല്ലാം അവൻ്റെ പാപരഹിതമായ ശരീരത്തിൽ വഹിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി പാപം ആക്കപ്പെടുകയാലാണ് അവൻ ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ കഠിനമായി വിയർത്തതും  
 പ്രാണവേദനയിലാകുകയും ബലഹീനനാകുകയും മരിക്കുകയും ചെയ്തത്. (2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43,44). ➟തന്മൂലം, ക്രിസ്തു അപരിമിതനായ ദൈവമല്ല; പാപരഹിതനെങ്കിലും പരിമിതികൾ ഉള്ള മനുഷ്യനാണെന്ന് മനസ്സിലാക്കാം. ➤❝അവൻ പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ❞ (എബ്രാ, 4:15 ⁃⁃ എബ്രാ, 2:18). 
ഉപസംഹാരം:
➦ ദൈവപുത്രനായ യേശു ദൈവമല്ല; ❝എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല❞ എന്ന് പറഞ്ഞ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ജഡരക്തങ്ങളോടുകൂടിയ പാപരഹിതനായ പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 5:30; 1തിമൊ, 3:15-16; എബ്രാ, 2:14; 1യോഹ, 3:5; യോഹ, 8:40). ➟അവൻ അനാദിയായും ശാശ്വതമായുമുള്ള, മരണമില്ലാത്ത, ആത്മാവായ ദൈവമായിരുന്നെങ്കിൽ അവനു് ജനിക്കാനോ, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിച്ച് പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. ➟അതിനാലാണ്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിലൂടെ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് അവൻ്റെ രക്തത്താലും മരണത്താലും പാപപരിഹാരം വരുത്തിയത്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col, 2:2). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

സുവിശേഷങ്ങളിലെ പ്രഥമപുരുഷനായ ദൈവം: 
➦ സുവിശേഷങ്ങളിൽ ക്രിസ്തു തൻ്റെ ശിഷ്യന്മാരോടും യെഹൂദന്മാരോടും ദൈവത്തെക്കുറിച്ച് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) പഠിപ്പിക്കുന്ന 𝟕𝟓 വാക്യങ്ങളുണ്ട്. ➟വാക്യങ്ങളിൽ അനേകം ഏകവചന സർവ്വനാമങ്ങളും (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിട്ടുണ്ട്. ➟ഉദാ: ➤❝ദൈവം ആത്മാവു ആകുന്നു; അവനെ (𝐇𝐢𝐦) നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.❞ (യോഹ, 4:24 ⁃⁃ മത്താ, 4:10; മത്താ, 22:32; മർക്കൊ, 12:27; ലൂക്കൊ, 18:7). ➟വിശേഷാൽ, പുതിയനിയമത്തിൽ ❝ദൈവം❞ (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝തെയോസ്❞ (θεός – Theos) ഗ്രീക്കുപദം ഏകവചനമാണെന്നും ഓർക്കുക. ➤[കാണുക: എലോഹീം (𝐄𝐥𝐨𝐡𝐢𝐦) തെയോസ് (𝐓𝐡𝐞𝐨𝐬)]. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) മധ്യമപുരുഷനായ യെഹൂദന്മാരോടു (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. ➟വൺനെസ്സ് വിശ്വസിക്കുന്നപോലെ, ക്രിസ്തുതന്നെയാണ് ഏകദൈവം എങ്കിലോ, ട്രിനിറ്റി വിചാരിക്കുന്നപോലെ, ക്രിസ്തു ദൈവം എന്ന ഏകസാരാംശത്തിലെ മൂവരിൽ ഒരുത്തനാണെങ്കിലോ ➤❝ഞാൻ എന്നോ, ഞങ്ങൾ❞ എന്നോ ഉത്തമപുരുഷ സർവ്വനാമത്തിൽ അല്ലാതെ, ❝ദൈവം❞ (God) എന്ന് പ്രഥമപുരുഷനിൽ എങ്ങനെ പറയാൻ കഴിയും❓ ➟ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ നിന്നുതന്നെ അവൻ ദൈവം അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തു ദൈവമാണോ?]. ➟പ്രഥമപുരുഷനിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങൾ കാണുക:
മത്തായി 4:4; മത്തായി 4:7; മത്തായി 4:10; മത്തായി 5:8; മത്തായി 5:9; മത്തായി 5:34; മത്തായി 6:24; മത്തായി 6:30; മത്തായി 15:4; മത്തായി 16:23; മത്തായി 19:6; മത്തായി 19:26; മത്തായി 22:21; മത്തായി 22:31; മത്തായി 22:32; മത്തായി 22:37; മത്തായി 23:22; മത്തായി 27:46 ⁃⁃ മർക്കൊസ് 3:35; മർക്കൊസ് 8:33; മർക്കൊസ് 10:6; മർക്കൊസ് 10:9; മർക്കൊസ് 10:18; മർക്കൊസ് 10:27; മർക്കൊസ് 12:14; മർക്കൊസ് 12:17; മർക്കൊസ് 12:24; മർക്കൊസ് 12:26; മർക്കൊസ് 12:27; മർക്കൊസ് 12:29; മർക്കൊസ് 12:30; മർക്കൊസ് 13:19; മർക്കൊസ് 15:34 ⁃⁃ ലൂക്കൊസ് 4:8; ലൂക്കൊസ് 4:12; ലൂക്കൊസ് 8:39; ലൂക്കൊസ് 10:27; ലൂക്കൊസ് 11:20; ലൂക്കൊസ് 11:28; ലൂക്കൊസ് 11:49; ലൂക്കൊസ് 12:6; ലൂക്കൊസ് 12:19; ലൂക്കൊസ് 12:24; ലൂക്കൊസ് 12:28; ലൂക്കൊസ് 16:13; ലൂക്കൊസ് 16:15; ലൂക്കൊസ് 17:18; ലൂക്കൊസ് 18:2; ലൂക്കൊസ് 18:7; ലൂക്കൊസ് 18:19; ലൂക്കൊസ് 18:27; ലൂക്കൊസ് 20:25; ലൂക്കൊസ് 20:37; ലൂക്കൊസ് 20:38 ⁃⁃ യോഹന്നാൻ 3:16; യോഹന്നാൻ 3:17; യോഹന്നാൻ 3:18; യോഹന്നാൻ 3:21; യോഹന്നാൻ 4:10; യോഹന്നാൻ 4:24 യോഹന്നാൻ 5:44; യോഹന്നാൻ 6:28; യോഹന്നാൻ 6:29; യോഹന്നാൻ 6:33; യോഹന്നാൻ 6:45; യോഹന്നാൻ 6:46; യോഹന്നാൻ 7:17; യോഹന്നാൻ 8:40; യോഹന്നാൻ 8:42; യോഹന്നാൻ 10:35; യോഹന്നാൻ 10:36; യോഹന്നാൻ 11:40; യോഹന്നാൻ 13:3; യോഹന്നാൻ 13:31; യോഹന്നാൻ 13:32; യോഹന്നാൻ 14:1; യോഹന്നാൻ 16:2; യോഹന്നാൻ 20:17
ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്: 
➤ ❝തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?❞ (യോഹ, 5:44 ⁃⁃ BIB-GNT)
പിതാവ് ഒരുത്തൻ മാത്രമാണ് സത്യദൈവം എന്ന് പറഞ്ഞിട്ടുണ്ട്: 
➤ ❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവു അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3 ⁃⁃ BIB-GNT)
താൻ മനുഷ്യനാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്: 
➤ ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19, ലൂക്കൊ, 7:34). യേശു മനുഷ്യനാണെന്ന് സുവിശേഷങ്ങളിൽ മുപ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് അവൻ പറഞ്ഞിട്ടുണ്ട്:
➤ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17
ദൈവത്തെയും തന്നെയും വ്യക്തമായി വേർതിരിച്ചു പറഞ്ഞിട്ടുണ്ട്:
➤ ❝നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.❞ (യോഹ, 14:1 ⁃⁃ മത്താ, 5:8)
➦ താൻ ദൈവമായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് പ്രഥമപുരുഷനിൽ പഠിപ്പിക്കുകയോ, പിതാവ് മാത്രമാണെന്ന് സത്യദൈവമെന്ന് പഠിപ്പിക്കുകയോ, താൻ മനുഷ്യനാണെന്ന് പറയുകയോ, എൻ്റെയും നിങ്ങളുടെയും ദൈവം ഒരുവനാണെന്ന് പഠിപ്പിക്കുകയോ, ദൈവത്തെ തന്നിൽനിന്ന് വേർതിരിച്ചു പ്രഥമപുരുഷനിൽ പഠിപ്പിക്കുകയോ ചെയ്യുമായിരുന്നോ❓ ➟ദൈവം മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് എഴുതിച്ചതാണ് ബൈബിൾ. ➟അതിനാൽ ഭാഷയെ അതിക്രമിക്കുന്നതാണ് ദുരുപദേശങ്ങളുടെ പ്രധാന കാരണം. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

സ്വർഗ്ഗസ്ഥനും നസറായനും: 
➦ പിതാവു് സ്വർഗ്ഗസ്ഥനായ ദൈവവും പുത്രൻ നസറായനായ മനുഷ്യനുമാണ്. ➟സ്വർഗ്ഗസ്ഥനായ ദൈവം: ➤❝ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.❞ (2ദിന, 20:6 ⁃⁃ സങ്കീ, 136:26; വിലാ, 3:41; ദാനീ, 2:18-19; 2:37; 2;44). ➟പുതിയനിയമത്തിൽ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവെന്നും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെന്നുമാണ് ക്രിസ്തു ദൈവത്തെക്കുറിച്ച് പറയുന്നത്: ➤❝എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.❞ (മത്താ, 7:21 ⁃⁃ മത്താ, 10:32; 12:50; 15:13; 16:17; 18:11). ➤❝അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.❞ (മത്താ, 5:16 ⁃⁃ 5:45; 6:9; 6:14; 6:26; 6:32). 
➦ സ്വർഗ്ഗസ്ഥനായ ദൈവം, ക്രിസ്തുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവുമാണ്: ➤❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും ഒരുവനാണ്. ➟ഇതാരുടെയും വ്യാഖ്യാനമല്ല; വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുതന്നെ പറഞ്ഞതാണ്. ➟അതായത്, പിതാവായ ഏകദൈവം സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്: (1കൊരി, 8:5-6). ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു❞ എന്നു ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (മത്താ, 18:11). 
➦ എന്നാൽ ക്രിസ്തു നസറായനായ മനുഷ്യനാണ്: ➤❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ (𝐉𝐞𝐬𝐮𝐬 𝐨𝐟 𝐍𝐚𝐳𝐚𝐫𝐞𝐭𝐡, 𝐚 𝐦𝐚𝐧) ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;❞ (പ്രവൃ, 2:23). ➟ഈ വേദഭാഗത്ത്, പിതാവായ യഹോവയും ക്രിസ്തുവും തമ്മിലുള്ള മൂന്ന് വ്യത്യാസം കാണാം: ❶പിതാവായ യഹോവ സ്വർഗ്ഗത്തിൽ വസിക്കുന്നവനും ക്രിസ്തു നസറെത്ത് നിവാസിയും ആയിരുന്നു. ❷പിതാവായ യഹോവ ❝മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ, 11:9). ക്രിസ്തു ദൈവമല്ല മനുഷ്യനാണ്: (യോഹ, 17:3). ➟താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]. ❸പിതാവായ യഹോവയ്ക്ക് മരണമില്ല (1തിമൊ, 6:16). ➟ക്രിസ്തു മരിച്ചു; മൂന്നാം നാൾ ദൈവം അവനെ ഉയിപ്പിച്ചു: ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.❞ (പ്രവൃ, 4:10 ⁃⁃ പ്രവൃ, 10:40). ➤[കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
➦ യേശു മനുഷ്യനാണെന്നും ഗലീലക്കാരനും നസറായനും ആണെന്നും വചനം ആവർത്തിച്ച് പറയുന്നു: ➤❝ഇതു കേട്ടിട്ടു ഈ മനുഷ്യൻ (𝐌𝐚𝐧) ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;❞ (ലൂക്കൊ, 23:6 ⁃⁃ മത്താ, 26:69). ➤❝പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു ആ മനുഷ്യനെ (𝐌𝐚𝐧) ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.❞ (മത്താ, 26:71-72; മർക്കൊ, 14:71  ⁃⁃ മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കൊ, 18:37; യോഹ, 19:19). ➟ഗലീലക്കാരൻ, നസറായൻ എന്നീ പ്രയോഗങ്ങളുടെ അർത്ഥം: ➤യിസ്രായേൽ ദേശത്തിലെ ഗലീലപ്രദേശത്തിലെ നസറെത്ത് പട്ടണത്തിൽ ജീവിച്ചിരുന്ന മനുഷ്യൻ എന്നാണ്. ➟അല്ലാതെ, ഗലീലയിലെ നസറെത്ത് പട്ടണത്തിൽ വസിച്ചിരുന്ന ദൈവം എന്നല്ല അർത്ഥം. ➟പത്രൊസിനെയും യൂദായെയും ഗലീലക്കാരൻ എന്ന് പറഞ്ഞിട്ടുണ്ട്: (മർക്കൊ, 14:70; ലൂക്കൊ, 22:59 ⁃⁃ പ്രവൃ, 5:37
➦ പിതാവു് അഭിഷേകദാതാവും നസറായനായ യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ചവനുമാണ്: ➤❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ഇതൊക്കെയാണ് സ്വർഗ്ഗീയദൈവവും നസറായനായ യേശുവെന്ന മനുഷ്യനും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ. ➤[കാണുക: അഭിഷേകദാതാവും അഭിഷിക്തനും, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

പരമാർത്ഥജ്ഞാനം 13

എലോഹീം (𝐄𝐥𝐨𝐡𝐢𝐦) തെയോസ് (𝐓𝐡𝐞𝐨𝐬):
➦ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝എലോഹീം❞ (אֱלֹהִים – elohim) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (Plural) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ സത്യദൈവത്തിനു് ❝എലോഹീം❞ എന്ന പദം ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൻ്റെ പ്രധാനപ്പെട്ട ഒരു വചനത്തെളിവ് തരാം: ➤❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃⁃ 𝐆𝐨𝐝 (𝐄𝐥𝐨𝐡𝐢𝐦) 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ എന്നാണ് പറയുന്നത്. (Gen, 1:27). ➤❝എലോഹീം❞ (𝐄𝐥𝐨𝐡𝐢𝐦) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വം (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ഉണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ➤❝അവൻ്റെ❞ (𝐇𝐢𝐬) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (𝐓𝐡𝐞𝐢𝐫) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. 
ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക:
➦ ❝എന്റെ ദൈവമേ, നിന്നിൽ (𝐢𝐧 𝐭𝐡𝐞𝐞) ഞാൻ ആശ്രയിക്കുന്നു ⁃⁃  𝐎 𝐦𝐲 𝐆𝐨𝐝, 𝐈 𝐭𝐫𝐮𝐬𝐭 𝐢𝐧 𝐭𝐡𝐞𝐞:❞ (സങ്കീ, 25:2). ➤❝ദൈവമേ, നിന്റെ (𝐭𝐡𝐲) ദയ എത്ര വിലയേറിയതു! ⁃⁃ 𝐇𝐨𝐰 𝐞𝐱𝐜𝐞𝐥𝐥𝐞𝐧𝐭 𝐢𝐬 𝐭𝐡𝐲 𝐥𝐨𝐯𝐢𝐧𝐠𝐤𝐢𝐧𝐝𝐧𝐞𝐬𝐬, 𝐎 𝐆𝐨𝐝!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ➤❝നിന്നിൽ (𝐓𝐡𝐞𝐞), നിൻ്റെ (𝐭𝐡𝐲)❞ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟ബൈബിളിൽ ❝എലോഹീം❞ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ➟ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ➤❝എലോഹീം❞ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിനു് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ഉപയോഗിച്ചിരിക്കുന്നതു കൊണ്ടാണ് ഏകവചന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. 
ബഹുവചനത്തിൻ്റെ തെളിവുകൾ കാണുക:
➦ ❝അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ (𝐭𝐡𝐞𝐦) സേവിക്കരുതു –  𝐓𝐡𝐨𝐮 𝐬𝐡𝐚𝐥𝐭 𝐧𝐨𝐭 𝐛𝐨𝐰 𝐝𝐨𝐰𝐧 𝐭𝐨 𝐭𝐡𝐞𝐢𝐫 𝐠𝐨𝐝𝐬, 𝐧𝐨𝐫 𝐬𝐞𝐫𝐯𝐞 𝐭𝐡𝐞𝐦.❞ (പുറ, 23:24). ➟വാക്യം ശ്രദ്ധിക്കുക: ഈ വേദഭാഗത്ത്, ജാതികളുടെ ദൈവങ്ങളെ കുറിക്കാൻ ❝എലോഹീം❞ (elohim) എന്ന ബഹുവചനപദം ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതുകൊണ്ടാണ്, ❝എലോഹീം❞ എന്ന് പറഞ്ഞശേഷം, ❝അവയെ (𝐭𝐡𝐞𝐦) നമസ്കരിക്കരുതു❞ എന്ന് ബഹുവചനത്തിൽ പറയുന്നത്. ➟വേറെയും അനേകം തെളിവുകളുണ്ട്: (ന്യായ, 2:17; 1രാജാ, 9:9; 2ദിന, 7:22). 
റുവാഹ് (rûaḥ) പ്ന്യൂമാ (pneuma):
➦ പഴയനിയമത്തിൽ പരിശുദ്ധാത്മാവിലെ ❝ആത്മാവു❞ (𝐒𝐩𝐢𝐫𝐢𝐭) എന്ന് പരിഭാഷ ചെയ്തിരിക്കുന്നത് ❝റുവാഹ്❞ (רוּחַ – rûaḥ) എന്ന സ്ത്രീലിംഗനാമപദവും (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐍𝐨𝐮𝐧) പുതിയനിയമത്തിൽ ആത്മാവിനെ (𝐒𝐩𝐢𝐫𝐢𝐭) കുറിക്കാൻ ❝പ്ന്യൂമാ❞ (πνεῦμα – pneuma) നപുസകലിംഗ നാമപദവുമാണ് (𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. ➟എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്നവർ, പഴയനിയമത്തിലെ ആത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ ആത്മാവ് നപുംസകമാണെന്നും സമ്മതിക്കുമോ❓ ➟നിങ്ങൾ സമ്മതിക്കില്ലെന്ന് മാത്രമല്ല; അത് ചോദിക്കുന്നവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്നും പറയും. ➤❝ഭാഷയിലെ വചനവും ലിംഗവും നോക്കിയിട്ടല്ല; ദൈവശ്വാസീയമായ തിരുവെഴുത്തുകൾ അതെങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ദൈവത്തിൻ്റെ പ്രകൃതി നിർണ്ണയിക്കുന്നത്.❞ 
തെയോസ് (Theós) തെയോയി (theoi):
➦ പുതിയനിയമത്തിൽ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝തെയോസ്❞ (θεός – Theos) എന്ന പദം ഏകവചനത്തിലുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟പഴയനിയമത്തിൽ ❝എലോഹീം❞ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ ❝തെയോസ്❞ (θεός – Theós) എന്ന ഏകവചനമല്ല (𝐒𝐢𝐧𝐠𝐮𝐥𝐚𝐫); ❝തെയോയി❞ (θεοὶ – theoi) എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. ➟അതിൽ അവരുടെ ദൈവത്തിനു് ❝എലോഹീം❞ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. ➟എന്നാൽ പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ❝തെയോസ്❞ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും ഏകദൈവത്തിലല്ല; ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്. ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?]

ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചു: 
➤ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17 ⁃⁃ യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). ➤❝ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു മുമ്പെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചു❞ എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണ്: (1തിമൊ, 3:15-16). ➟അല്ലാതെ, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മുമ്പെ ഉണ്ടായിരുന്നവനല്ല. ➟തെളിവുകൾ കാണുക:
ദൈവത്താൽ അയക്കപ്പെട്ടവർ:
➦ ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ (സ്വർഗ്ഗത്തിൽ) ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. ➟യേശുവിനെ മാത്രമല്ല; ന്യായപ്രമാണത്തിലെ ആദ്യപ്രവാചകനായ മോശെ മുതൽ അവസാനത്തെ പ്രവാചകനായ യോഹന്നാൻവരെ സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്: (ആവ, 18:15 ⁃⁃ ലൂക്കൊ, 16:16). ➟അതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ: ➤❝ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. ➟എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: ➤❝നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.❞ (യിരെ, 7:25). ➟വാക്യം ശ്രദ്ധിക്കുക: ➤❝ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു❞ എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. ➟അടുത്തവാക്യം: ➤❝ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.❞ (യിരെ, 44:4 ⁃⁃ യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). ➟താൻ അയച്ചതാണെന്ന് ദൈവംതന്നെ പറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവരല്ല. ➟പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: ➤❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞ (യോഹ, 1:6). ➟യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ❓ ➤❝ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു❞ എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: ➤❝ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. ➟അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.❞ ➟ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ➟ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനാണ്: (ലൂക്കൊ, 24:19; യോഹ, 8:40). ➟പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി ഉല്പാദിതമായ പാപരഹിതനായ മനുഷ്യനായിരുന്നു: (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2;21; 1യോഹ, 3:5; യോഹ, 8:40). ➟അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, നിത്യപുത്രനോ, ദൂതനോ അല്ലെന്നതിന് അനേകം തെളിവുകളുണ്ട്. ➤[കാണുക: നിസ്തുലനായ ക്രിസ്തു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ക്രിസ്തു ദൈവമാണോ?]. 
പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
➦ യഥാർത്ഥത്തിൽ യേശുവിനെ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ അവൻ മുമ്പെ ഉണ്ടായിരുന്നവനല്ല; എ.എം. 𝟑𝟕𝟓𝟓-ൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അതൊരു യാഥാർത്ഥ്യമാകുന്നത്. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ പ്രവചനനിവൃത്തിയായി എ.എം. 𝟑𝟕𝟓𝟓-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ജനനത്തിനുമുമ്പെ ഇല്ലാതിരുന്നവനെ യഥാർത്ഥത്തിൽ എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും❓ ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
ക്രിസ്തുവും ദൈവപുത്രനും:
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22⁃⁃പ്രവൃ, 10:38; പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ജനിച്ച്, 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) ക്രിസ്തുവും ദൈവപുത്രനും ആയവവെനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ എങ്ങനെ കഴിയും❓ ➤[കാണുക: യേശുവിൻ്റെ ജീവചരിത്രം]. 
ഏഴുപേരുടെ പൂത്രൻ:
➦ യേശു ദൈവത്തിൻ്റെ മാത്രം പുത്രനല്ല; ഏഴുപേരുടെ പുത്രനാണ്. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്ന് ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➤❝പുത്രൻ❞ അന്നത് യേശുവിൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പദവി (𝐓𝐢𝐭𝐥𝐞) ആണ്. ➟അതിൽത്തന്നെ ശ്രദ്ധേയമായ പല കാര്യങ്ങളുമുണ്ട്: ➤𝟏.വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, അവൻ്റെ പദവികളിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ❝മനുഷ്യപുത്രൻ❞ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണ്. ➟അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ പുത്രനാണെന്ന് പറയാൻ പറ്റുമോ❓ ➤𝟐.മറിയ പത്തുമാസം (9 മാസവും 9 ദിവസവും) വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തപുത്രനാണ് യേശു: (ലൂക്കൊ, 2:7). ➤❝മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ❞ എന്നിങ്ങനെ 𝟑𝟕 പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. മക്കളെ പ്രസവിക്കുന്നവളെയാണ് ❝അമ്മ❞ എന്ന് വിളിക്കുന്നത്. ➟അവനെ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാക്കണമെങ്കിൽ പ്രഥമപരിണന (𝐏𝐫𝐢𝐨𝐫𝐢𝐭𝐲) മറിയയ്ക്കല്ലാതെ മറ്റാർക്കാണുള്ളത്❓ ➤[കാണുക: മറിയയുടെ മകൻ]. ➤ 𝟑.അവൻ ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനെന്ന സവിശേഷപദവി അവനുണ്ടായിരുന്നില്ല. ➟അവൻ ജനിച്ച് ഏകദേശം മുപ്പത് വർഷംകഴിഞ്ഞപ്പോൾ (ലൂക്കൊ, 3:23), ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി എ.ഡി. 𝟐𝟗-ൽ യോർദ്ദാനിൽവെച്ചാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ജനിച്ച് മുപ്പത് വർഷംകഴിഞ്ഞ് ദൈവപുത്രനായവനെ, ദൈവം യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്ന് പറയാൻ പറ്റുമോ❓ ➟അല്ലെങ്കിൽ, അവനെ മുപ്പത് വയസ്സുള്ളവനായിട്ടാണ് ലോകത്തിലേക്ക് അയതെന്ന് പറഞ്ഞാൽ, ഏറെക്കുറേ ഒപ്പിച്ചെടുക്കാം. ➟വചനവിരോധികൾക്ക് വേണമെങ്കിൽ അങ്ങനെയും വാദിക്കാം. ➤യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ ➟എന്നറിയാത്തതാണ് പലരുടെയും പ്രശ്നം:
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: (യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ഭൂമിയിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവാനാണെന്നോ, അയക്കപ്പെട്ടവനാണെന്നോ എങ്ങനെ പറയും❓ ➟തന്മൂലം, ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

ദൈവവും കർത്താവായ യേശുക്രിസ്തുവും:
➦ അപ്പൊസ്തലപ്രവൃത്തികളിലാണ് ദൈവസഭ സ്ഥാപിതമാകുന്നത്: (2:1-4). അതിനുശേഷം അപ്പൊസ്തലന്മാർ ലേഖനങ്ങൾ എഴുതുന്നത് പ്രാദേശിക സഭകൾക്കും പൊതുവായിട്ടുമാണ്. ➟റോമർ മുതൽ യൂദാവരെയുള്ള സകല ലേഖനങ്ങളിലും വെളിപ്പാടുപുസ്തകത്തിലും പിതാവായ ഒരേയൊരു സത്യദൈവത്തിൽനിന്ന് (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➤❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2 ⁃⁃ റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3-4; എഫെ, 1:2; ഫിലി, 1:2; കൊലൊ, 1:1-2; 1തെസ്സ, 1:1; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലേ, 1:3; യാക്കോ, 1:1; 1പത്രൊ, 1:2; 2പത്രൊ, 1:2; 2യോഹ, 1:3; യൂദാ, 1:1-2; വെളി, 1:2). ➟പിതാവു് മാത്രമാണ് സത്യദൈവം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്: (യോഹ, 17:3 ⁃⁃ 1കൊരി, 8:5-6; എഫെ, 4:6). ➟പലരും വിചാരിക്കുന്നപോലെ പിതാവും പുത്രനും ഒരുപോലെ ദൈവമണെങ്കിൽ, ഒരുത്തനെ മാത്രം ദൈവം എന്നു വിശേഷിപ്പിക്കുമോ❓ ➟❝ദൈവം❞ എന്ന ഏകസാരാംശത്തിലെ സമനിത്യരായ മൂവരിൽ ഒരുവനെന്നു നിങ്ങൾ പറയുന്ന പരിശുദ്ധാത്മാവിനെ ഇവിടൊന്നും പരാമർശിക്കുന്നില്ല എന്നതും കുറിക്കൊള്ളുക. ➟ഓരോ പ്രാദേദേശിക സഭകൾക്കും പ്രത്യേകം പ്രത്യേകം എഴുതുന്ന ലേഖനമാണെന്നോർക്കണം. ➟മൂവരും വ്യതിരിക്തരായ വ്യക്തികളും ഒരുപോലെ ദൈവവുമാണെങ്കിൽ, അവരിൽ ഒരുത്തനെ മാത്രം ദൈവം എന്ന് പരിചയപ്പെടുത്തിക്കൊണ്ട്, അപ്പൊസ്തലന്മാർ പ്രാദേശിക സഭകളെ വഞ്ചിക്കുകയായിരുന്നോ❓ ➟അടുത്തവാക്യങ്ങൾ കാണുക: ➤❝നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു❞ (2തെസ്സ, 1:11 ⁃⁃ 1തിമൊ, 1:1). ➤❝ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.❞ (യാക്കോ, 1:1). ➤❝നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു:❞ (2പത്രൊ, 1:1 ⁃⁃ 2പത്രൊ, 1:2). ➟മേല്പറഞ്ഞ അഞ്ച് വാക്യങ്ങൾ, ജാതികളുടെ അപ്പസ്തലനായ പൗലൊസും യേശുവിൻ്റെ സ്വന്തസഹോദരനായ യാക്കോബും അപ്പൊസ്തൈന്മാരിരിൽ പ്രഥമനും പ്രധാനിയുമായ പത്രോസും എഴുതിയതാണ്. ➟അതിൽ ❝പിതാവു❞ എന്നുപറയാതെ, ദൈവത്തിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ❝ദൈവം❞ എന്ന ഏകസാരാംശത്തിലെ സമനിത്യരും വ്യതിരിക്തരുമായ വ്യക്തികളാണ് പിതാവും പുത്രനുമെങ്കിൽ, ദൈവത്തിൽനിന്ന് പുത്രനെ എങ്ങനെ വേർതിരിച്ച് പറയാൻ കഴിയും❓ ➟വിശ്വാസികളെ വഞ്ചിക്കുന്നതിനൊക്കെ ഒരു മര്യാദ വേണ്ടേ❓ ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟ഈ വേദഭാഗങ്ങളെല്ലാം പരിശോധിച്ചാൽ, ഒരേയൊരു സത്യദൈവമായ പിതാവിനെയും (യോഹ, 17:3) ദൈവം മരണത്തിൽനിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് കാണാൻ കഴിയും: (പ്രവൃ, 2:23-24; 2:36; 5:31; റോമ, 5:15; 1തിമൊ, 2:5-6). ➟ദൈവം ത്രിത്വമോ, ക്രിസ്തു ദൈവമോ ആണെങ്കിൽ; അതിൽ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞുകൊണ്ട് എല്ലാ സഭകൾക്കും ലേഖനം എഴുതിയ അപ്പൊസ്തലന്മാർ ട്രിനിറ്റിയുടെ ഭാഷയിൽ കള്ളന്മാരാണോ❓ [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, ക്രിസ്തു ദൈവമാണോ?, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

യേശുവും യഹോവയും താരതമ്യം:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (𝟏തിമൊ, 𝟐:𝟓-𝟔)
❶ മനുഷ്യൻ ⁃⁃ ദൈവം: (യോഹ, 𝟖:𝟒𝟎⁃⁃യോഹ, 𝟏𝟕:𝟑)
❷ ഉത്ഭവമുണ്ട് ⁃⁃ ഉത്ഭവമില്ല: (ലൂക്കൊ, 𝟏:𝟑𝟓⁃⁃സങ്കീ, 𝟗𝟎:𝟐)
❸ അഭിഷിക്തൻ ⁃⁃ അഭിഷേകദാതാവ്: (ലൂക്കൊ, 𝟑:𝟐𝟐⁃⁃പ്രവൃ, 𝟏𝟎:𝟑𝟎)
❹ പുത്രൻ ⁃⁃ പിതാവ്: (മത്താ, 𝟑:𝟏𝟕⁃⁃യോഹ, 𝟖:𝟓𝟒)
❺ ജഡരക്തങ്ങൾ ⁃⁃ ആത്മാവ്: (എബ്രാ, 𝟐:𝟏𝟒⁃⁃യോഹ, 𝟒:𝟐𝟒)
❻ പരീക്ഷിക്കപ്പെട്ടു ⁃⁃ പരീക്ഷിക്കപ്പെടുന്നില്ല: (മർക്കൊ, 𝟏:𝟏𝟑⁃⁃യാക്കോ, 𝟏:𝟏𝟑)
❼ ക്ഷീണിച്ചു ⁃⁃ ക്ഷീണിക്കുന്നില്ല: (യോഹ, 𝟒:𝟓⁃⁃യെശ, 𝟒𝟎:𝟐𝟖)
❽ വിശന്നു ⁃⁃ വിശപ്പില്ല: (മത്താ, 𝟒:𝟐⁃⁃സങ്കീ, 𝟓𝟎:𝟏𝟐)
❾ ദാഹിച്ചു ⁃⁃ ദാഹമില്ല: (യോഹ, 𝟏𝟗:𝟐𝟖⁃⁃സങ്കീ, 𝟓𝟎:𝟏𝟑)
❿ ഉറങ്ങി ⁃⁃ ഉറങ്ങുന്നില്ല: (മത്താ, 𝟖:𝟐𝟒⁃⁃സങ്കീ, 𝟏𝟐𝟏:𝟒)
⓫ മരിച്ചു ⁃⁃ മരണമില്ല: (റോമ, 𝟓:𝟔⁃⁃𝟏തിമൊ, 𝟔:𝟔)
⓬ പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 𝟐:𝟐𝟑-𝟐𝟒; 𝟐:𝟑𝟔; 𝟓:𝟑𝟏). [കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]

 ☛ സ്നേഹം (𝐋𝐨𝐯𝐞):
➦ സ്നേഹത്തെ കുറിക്കുന്ന മൂന്നു ഗ്രീക്കു നാമപദങ്ങളും (𝐍𝐨𝐮𝐧) അവയുടെ ക്രിയാപദങ്ങളും (𝐕𝐞𝐫𝐛) നാമവിശേഷണങ്ങളും (𝐀𝐝𝐣𝐞𝐜𝐭𝐢𝐯𝐞) പുതിയനിയമത്തിലുണ്ട്:
❶ ❝അഗാപേ❞ (ἀγάπη – agapē) ➤സ്നേഹം (𝐋𝐨𝐯𝐞) ⁃⁃ ക്രിയാപദം (Verb) ❝അഗപാവോ❞(ἀγαπάω – agapaō) ➤സ്നേഹിക്കുക (𝐓𝐨 𝐥𝐨𝐯𝐞). ➟അഗാപേ 𝟏𝟏𝟔 പ്രാവശ്യവും അഗപാവോ 𝟏𝟒𝟐 പ്രാവശ്യവുമുണ്ട്. ➟അഗാപേ/അഗപാവോ ആത്മികമായ അഥവാ, ദൈവികമായ സ്നേഹമാണ്. ➟ദീർഘമായി ക്ഷമിക്കുന്നതും ദയ കാണിക്കുന്നതും സ്പർദ്ധിക്കാത്തതും നിഗളിക്കാത്തതും ചീർക്കാത്തതും അയോഗ്യമായി നടക്കാത്തതുതും സ്വാർത്ഥം അന്വേഷിക്കാത്തതും ദ്വേഷ്യപ്പെടാത്തതും ദോഷം കണക്കിടാത്തതും അനീതിയിൽ സന്തോഷിക്കാത്തതും സത്യത്തിൽ സന്തോഷിക്കുന്നതും എല്ലാം പീറുക്കുന്നതും എല്ലാം വിശ്വസിക്കുന്നതും എല്ലാം പ്രത്യാശിക്കുന്നതും എല്ലാം സഹിക്കുന്നതും നിർവ്യാജവും ഉതിർന്നുപോകാത്തതും നിലനില്ക്കുന്നതുമാണ്: (1കൊരി, 13:4-8; റോമ, 12:9; 1കൊരി, 13:13). ➟വിശേഷാൽ, ദൈവത്തിൽനിന്ന് വരുന്നതും (1യോഹ, 4:7), ➟ദൈവം തൻ്റെ ക്രിസ്തുവിലൂടെ ലോകത്തോടു കാണിച്ചതും (യോഹ, 3:16; റോമ, 5:8), ➟ദൈവം മനുഷ്യരോട് കാണിക്കുന്നതും (റോമ, 5:5), ക്രിസ്തു നമ്മോടു കാണിച്ചതും (2കൊരി, 5:14; എഫെ, 3:19; എഫെ, 5:2), ➟ക്രിസ്തുവിൻ്റെ കല്പനയും (യോഹ, 13:34; 15:17), ➟ദൈവമക്കൾ ദൈവത്തോടു കൂട്ടുകാരനോടും കാണിക്കേണ്ടതും (ലൂക്കൊ, 10:27), ➟ദൈവമക്കൾ തമ്മിൽത്തമ്മിലുള്ളതും (യോഹ, 13:35), ➟ന്യായപ്രമാണത്തിന്റെ നിവൃത്തിയും (റോമർ 13:10; യാക്കോ, 2:8), ➟വിശ്വാസത്തോടു കൂടിയതും (എഫെ, 6:23), ➟ഒരുത്തൻ തന്റെ ശത്രുവിനോട് പോലും കാണിക്കേണ്ടതുമായ (മത്താ, 5:44; ലൂക്കൊ, 6:27; ലൂക്കൊ, 6:35) സ്നേഹമാണ് . ➟അഗാപേ ദൈവം തന്നെയാണ്: ➤❝സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം (𝐚𝐠𝐚𝐩ē) തന്നേ.❞ (1യോഹ, 4:8 ⁃⁃ 1യോഹ, 4:16). 
❷ ❝ഫിലിയ❞ (φιλία – philia) ➤സ്നേഹം (𝐅𝐫𝐢𝐞𝐧𝐝𝐬𝐡𝐢𝐩) ⁃⁃ ക്രിയാപദം (𝐕𝐞𝐫𝐛) ❝ഫിലിയോ❞ (φιλέω – phileō) ➤സ്നേഹിക്കുക (𝐓𝐨 𝐥𝐨𝐯𝐞). ➟ഫിലിയ ഒരു പ്രാവശ്യവും ഫിലിയോ 𝟐𝟓 പ്രാവശ്യവുമുണ്ട്. ➟ഫിലിയ/ഫിലിയോ പൊതുവായ സ്നേഹത്തെ കുറിക്കുന്നതാണ്. ➟ലോകത്തോടുള്ളതും (യാക്കോ, 4:4), ➟ക്രിസ്തുവിനെ പ്രിയപ്പെടുന്നതും (മത്താ, 10:37), ➟വിരുന്നിൽ പ്രധാനസ്ഥലം പ്രിയപ്പെടുന്നതും (ലൂക്കൊ, 20:46), ➟പിതാവിനു് പുത്രനോടുള്ളതും (യോഹ, 5:20), ➟സുഹൃത്തുകൾ തമ്മിലുള്ളതും (യോഹ, 11:3; യോഹ, 11:36), ➟ലോകത്തിൻ്റെ സ്നേഹവും (യോഹ, 15:19), ➟നമുക്ക് ക്രിസ്തുവിനോടുള്ളതും പിതാവു് നമ്മളെ സ്നേഹിക്കുന്നതും (യോഹ, 16:27), ➟അപ്പൊസ്തലന്മാരോടു വിശ്വാസികൾക്കുള്ളതുമായ സ്നേഹമാണ്: (തീത്തൊ, 3:15). 
❸ ❝ഫിലാഡെൽഫിയ❞ (φιλαδελφίᾳ – philadelphia) ➤സഹോദരപ്രീതി (𝐁𝐫𝐨𝐭𝐡𝐞𝐫𝐥𝐲 𝐥𝐨𝐯𝐞) ⁃⁃ നാമവിശേഷണം (𝐀𝐝𝐣𝐞𝐜𝐭𝐢𝐯𝐞) ❝ഫിലാഡെൽഫോസ്❞ (φιλάδελφος – philadelphos). ➟ഫിലാഡെൽഫിയ 𝟔 പ്രാവശ്യവും ഫിലാഡെൽഫോസ് ഒരു പ്രാവശ്യവും കാണാം. ➟ഇത് സഹോദരങ്ങൾ തമ്മിൽത്തമ്മിലുള്ള സ്നേഹത്തെ കുറിക്കുന്നതാണ്: (റോമ, 12:10; 1തെസ്സ, 4:9; എബ്രാ, 13:1; 1പത്രൊ, 1:22 ⁃⁃ 2പത്രൊ, 1:7).
❹ ❝സ്റ്റോർഗേ❞ (στοργή – Storge) ➤വാത്സല്യം (𝐋𝐨𝐯𝐞) ⁃⁃ നാമവിശേഷണങ്ങൾ (𝐀𝐝𝐣𝐞𝐜𝐭𝐢𝐯𝐞𝐬) philóstorgoi, astorgos, ástorgoi. ➟ഈ പദം നേരിട്ട് പുതിയ നിയമത്തിൽ ഉപയോഗിക്കുന്നില്ലെങ്കിലും, അതിൻ്റെ സംയുക്ത രൂപങ്ങൾ 𝟑 പ്രാവശ്യം കാണാം. ➟❝ഫിലിയോസ്❞(φίλος – philos) എന്ന പദവും ❝സ്റ്റോർഗേ❞ (στοργή – Storge) എന്ന പദവും ചേർത്ത്, ❝ഫിലോസ്റ്റോർഗോയി❞ (φιλόστοργοι – philóstorgoi) എന്ന ഒരു പദം കാണാം: (റോമ, 12:10). ➟കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വാഭാവികവും ഊഷ്മളവുമായ സ്നേഹമാണ് (kindly affectioned) അർത്ഥമാക്കുന്നത്. ➟❝ആസ്റ്റോർഗോസ്❞ (ἀστόργους – astórgous): ആദ്യപദത്തിൻ്റെ നേരെ വിപരീതമായ ❝വാത്സല്യമില്ലാത്തവർ❞ എന്നാണ് ഇതിൻ്റെ അർഥം: (റോമ, 1:31; 2തിമൊ, 3:3). ➟❝ആ (α – a) = ഇല്ല❞ എന്നർത്ഥമുള്ള നിഷേധാത്മക ഉപസർഗ്ഗമാണ് (prefix) പദത്തിന്റെ അടിസ്ഥാന അർത്ഥത്തെ നിഷേധിക്കുന്നത്. 
❺ ❝എറോസ്❞ (ἔρως – éros) എന്ന ഒരു പദം കൊയ്നേ ഗ്രീക്കിലുണ്ട്. ➟എന്നാൽ പുതിയനിയമത്തിലല്ല; പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയിലാണുള്ളത്. ➟യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) പരിഭാഷയിൽ ❝എറോസ്❞ എന്ന പദവും അതിൻ്റെ വിഭക്തി (𝐂𝐚𝐬𝐞) രൂപങ്ങളും  𝟔𝟏 പ്രാവശ്യം കാണാം. ➟ശാരീരിക ആകർഷണത്തിൽ നിന്നുണ്ടാകുന്നത് അഥവാ,
ലൈംഗികപരമായ സ്നേഹമാണിത്: (സദൃ, 7:18). ➟❝എറോസ്❞ എന്ന നിർദ്ദേശിക വിഭക്തിയിലുള്ളള (𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) കൃത്യമായ പദമുള്ളത് സദൃശ്യവാക്യങ്ങൾ 𝟑𝟎:𝟏𝟔-ൽ മാത്രമാണ്. ➟എബ്രായ ബൈബിളിൽ അത് ❝വന്ധ്യയുടെ ഗർഭപാത്രം❞ എന്നാണ്: (സദൃ, 30:16). ➟എന്നാൽ സെപ്റ്റ്വജിൽ ❝സ്ത്രീയുടെ സ്നേഹം❞ (𝐭𝐡𝐞 𝐥𝐨𝐯𝐞 𝐨𝐟 𝐚 𝐰𝐨𝐦𝐚𝐧) എന്നാണ്. [കാണുക: LXX]. 

പരമാർത്ഥജ്ഞാനം 12

എൻ്റെ വിശ്വാസപ്രഖ്യാപനം
എനിക്ക്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമാണുള്ളത്: 
➤ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). 
പിതാവ് ഏകദൈവവും യേശുക്രിസ്തു എനിക്കുവേണ്ടി മരിച്ച ഏകമനുഷ്യനുമാണ്: 
➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞(1തിമൊ, 2:5-6 ⁃⁃ റോമ, 5:15). 
വിശദമായി:
➤ പിതാവാണ് എൻ്റെ ഒരേയോരു സത്യദൈവം ⁃⁃ 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝: (യോഹ, 17:3). ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല: ➟❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25; യോഹ, 5:44; എഫെ, 4:6).  
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16) തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18), യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21ലൂക്കൊ, 1:30 ⁃⁃ യോഹ, 5:4317:1117:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (മത്താ, 1:21ലൂക്കൊ, 1:68ഫിലി, 2:6-81തിമൊ, 3:15-16എബ്രാ, 2:14-16). ➟അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയുടെ ഉദരത്തിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15; 2കൊരി, 11:2). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2).
➦ എൻ്റെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് എനിക്കുപകരം ക്രൂശിൽ മരിച്ച മനുഷ്യനായ (Man) നസറായനായ യേശുവിനെ പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, എൻ്റെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟പിതാവായ ഏകദൈവത്തിൻ്റെയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെയും കൃപയാലാണ് ഞാൻ രക്ഷിക്കപ്പെട്ടത്: (റോമ, 5:15; പ്രവൃ, 15:11). 
➦ പിതാവായ ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്:  (പ്രവൃ, 5:3 ⁃⁃പ്രവൃ, 5:4.1കൊരി, 3:16,1കൊരി, 6:19 ⁃⁃1കൊരി, 3:17. ഒ.നോ:സങ്കീ, 139:8-10,യെശ, 6:8-10 ⁃⁃പ്രവൃ, 28:26-27,യേശ, 44:24 ⁃⁃  ഇയ്യോ, 33:4,ലൂക്കൊ, 3:22 ⁃⁃യോഹ, 16:32,മത്താ, 12:28 ⁃⁃പ്രവൃ, 10:38,1പത്രൊ, 3:18 ⁃⁃ഗലാ, 1:1,യോഹ, 3:6 ⁃⁃1യോഹ, 5:1,18).➟ദൈവം എന്നെ വീണ്ടുംജനിപ്പിച്ചതും എന്നിൽ വസിക്കുന്നതും എന്നിൽ പ്രവർത്തിക്കുന്നതും എന്നിലൂടെ പ്രവർത്തിക്കുന്നതും അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (1യോഹ, 5:1; യോഹ, 3:7-8; 1കൊരി, 3:16-17; 1കൊരി, 6:19). ☛ വിശദമായറിയാൻ ആഗ്രഹമുണ്ടെങ്കിൽ ദയവായി ലിങ്കുകൾ പരിശോധിക്കുക:➤[ദൈവത്തിൻ്റെ ആത്മാവ്, പരിശുദ്ധാത്മാവ് ആരാണ്, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

ദൈവം തൻ്റെ പുത്രനെ അയച്ചു: 
➤ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.❞ (യോഹ, 3:17 ⁃⁃ യോഹ, 3:34; യോഹ, 5:36; യോഹ, 11:41; യോഹ, 17:3; യോഹ, 17:8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9; 1യോഹ, :4:14). ➤❝ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു മുമ്പെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നവനാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ ❝ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചു❞ എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന ആത്മീയ പ്രയോഗമാണ്: (1തിമൊ, 3:15-16). ➟അല്ലാതെ, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ മുമ്പെ ഉണ്ടായിരുന്നവനല്ല. ➟തെളിവുകൾ കാണുക:
ദൈവത്താൽ അയക്കപ്പെട്ടവർ:
➦ ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ (സ്വർഗ്ഗത്തിൽ) ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. ➟യേശുവിനെ മാത്രമല്ല; ന്യായപ്രമാണത്തിലെ ആദ്യപ്രവാചകനായ മോശെ മുതൽ അവസാനത്തെ പ്രവാചകനായ യോഹന്നാൻവരെ സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്: (ആവ, 18:15 ⁃⁃ ലൂക്കൊ, 16:16). ➟അതിൽ ശ്രദ്ധേയമായ ഒരു കാര്യം എന്താണെന്നു ചോദിച്ചാൽ: ➤❝ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. ➟എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: ➤❝നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.❞ (യിരെ, 7:25). ➟വാക്യം ശ്രദ്ധിക്കുക: ➤❝ഞാൻ ഇവിടാതെ പ്രവാചകന്മാരായ എൻ്റെ സകല ദാസന്മാരെയും അയച്ചു❞ എന്ന് പറയുന്നത് യഹോവയായ ഏകദൈവമാണ്. ➟അടുത്തവാക്യം: ➤❝ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.❞ (യിരെ, 44:4 ⁃⁃ യിരെ, 25:4; യിരെ, 26:4-6; യിരെ, 26:12; യിരെ, 35:15; സെഖ, 2:8). ➟താൻ അയച്ചതാണെന്ന് ദൈവംതന്നെ പറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവരല്ല. ➟പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: ➤❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.❞ (യോഹ, 1:6). ➟യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ❓ ➤❝ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു❞ എന്ന് ചോദിച്ചാൽ, ബൈബിളിൻ്റെ ഉത്തരമിതാണ്: ➤❝ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.❞ ➟ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ➟ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ദൈവമല്ല; ഒരു മനുഷ്യനാണ്: (ലൂക്കൊ, 24:19; യോഹ, 8:40). ➟പക്ഷെ, എല്ലാ മനുഷ്യരെപ്പോലെ ഒരു മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി ഉല്പാദിതമായ പാപരഹിതനായ മനുഷ്യനായിരുന്നു: (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2;21; 1യോഹ, 3:5; യോഹ, 8:40). അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, നിത്യപുത്രനോ, ദൂതനോ അല്ലെന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: നിസ്തുലനായ ക്രിസ്തു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ക്രിസ്തു ദൈവമാണോ?]. 
പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
➦ യഥാർത്ഥത്തിൽ യേശുവിനെ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ അവൻ മുമ്പെ ഉണ്ടായിരുന്നവനല്ല; എ.എം. 𝟑𝟕𝟓𝟓-ൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അതൊരു യാഥാർത്ഥ്യമാകുന്നത്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ പ്രവചനനിവൃത്തിയായി എ.എം. 𝟑𝟕𝟓𝟓-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ജനനത്തിനുമുമ്പെ ഇല്ലാതിരുന്നവനെ യഥാർത്ഥത്തിൽ എങ്ങനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും❓ [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
ക്രിസ്തുവും ദൈവപുത്രനും:
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22⁃⁃പ്രവൃ, 10:38; പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ജനിച്ച്, 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) ക്രിസ്തുവും ദൈവപുത്രനും ആയവവെനെ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയക്കാൻ എങ്ങനെ കഴിയും❓ [കാണുക: യേശുവിൻ്റെ ജീവചരിത്രം]. 
ഏഴുപേരുടെ പൂത്രൻ:
➦ യേശു ദൈവത്തിൻ്റെ മാത്രം പുത്രനല്ല; ഏഴുപേരുടെ പുത്രനാണ്. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്: (ഉല്പ, 3:15; മീഖാ, 5:2-3; റോമ, 9:5). ➟ഒരുത്തനെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്ന് ഭാഷയും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ➤❝പുത്രൻ❞ അന്നത് യേശുവിൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പദവി (𝐓𝐢𝐭𝐥𝐞) ആണ്. ➟അതിൽത്തന്നെ ശ്രദ്ധേയമായ ചില കാര്യങ്ങളുമുണ്ട്: ➤❶വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ, അവൻ്റെ പദവികളിൽ ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് ❝മനുഷ്യപുത്രൻ❞ (𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) എന്നാണ്. അതിനാൽ അവൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാണെന്ന് പറയാൻ പറ്റുമോ❓ ➤❷മറിയ പത്തുമാസം (9 മാസവും 9 ദിവസവും) വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തപുത്രനാണ് യേശു: (ലൂക്കൊ, 2:7). ❝മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ❞ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. മക്കളെ പ്രസവിക്കുന്നവളെയാണ് ❝അമ്മ❞ എന്ന് വിളിക്കുന്നത്. അവനെ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാക്കണമെങ്കിൽ പ്രഥമപരിണന (𝐏𝐫𝐢𝐨𝐫𝐢𝐭𝐲) മറിയയ്ക്കല്ലാതെ മറ്റാർക്കാണുള്ളത്❓ [കാണുക: മറിയയുടെ മകൻ]. ➤❸അവൻ ജനനത്തിൽത്തന്നെ ആറുപേരുടെയും പുത്രനായിരുന്നു; എന്നാൽ ദൈവപുത്രനെന്ന സവിശേഷപദവി അവനുണ്ടായിരുന്നില്ല. ➟അവൻ ജനിച്ച് ഏകദേശം മുപ്പത് വർഷംകഴിഞ്ഞപ്പോൾ (ലൂക്കൊ, 3:23), ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22). ➟ജനിച്ച് മുപ്പത് വർഷംകഴിഞ്ഞ് ദൈവപുത്രനായവനെ, ദൈവം യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് അയച്ചതാണെന്ന് പറയാൻ പറ്റുമോ❓ ➟അല്ലെങ്കിൽ, അവനെ മുപ്പത് വയസ്സുള്ളവനായിട്ടാണ് ലോകത്തിലേക്ക് അയതെന്ന് പറഞ്ഞാൽ, ഏറെക്കുറേ ഒപ്പിച്ചെടുക്കാം. ➟വചനവിരോധികൾക്ക് വേണമെങ്കിൽ അങ്ങനെയും വാദിക്കാം. ➤യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തതാണ് പലരുടെയും പ്രശ്നം:
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിന്നവാനാണെന്നോ, അയക്കപ്പെട്ടവനാണെന്നോ പറയാൻ പറ്റുമോ❓ ➟തന്മൂലം, ❝ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു❞ എന്നത്, ആത്മീയ പ്രയോഗമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]

രക്ഷിതാവായ ദൈവം യഹോവ മാത്രം:
➦ പഴയനിയമത്തിൽ ❝രക്ഷകൻ, രക്ഷിതാവു❞ (Saviour, deliverer) എന്നീ അർത്ഥത്തിൽ പ്രധാനമായി ❝മോഷിയ❞ (מוֹשִׁיעַ – Mošia) എന്ന പുല്ലിംഗ ക്രിയാപദമമാണ് (Masculine Verb) ഉപയോഗിച്ചിരിക്കുന്നത്. ഈ പദം ദൈവത്തിനും മനുഷ്യരക്ഷകന്മാർക്കും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (യെശ, 43:11; 45:21 ⁃⁃ ന്യായാ, 3:9; ന്യായാ, 3:15; 2രാജാ, 13:5; യെശ, 10:20).
➦ പുതിയനിയമത്തിൽ ❝രക്ഷിതാവു❞ (Saviour) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝സോറ്റേർ❞ (σωτὴρ ⁃⁃ sōtēr) എന്ന പുല്ലിംഗനാമപദം (masculine noun) 𝟐𝟒 പ്രാവശ്യമുണ്ട്. ➟ഈ പദം ദൈവത്തിനും ക്രിസ്തുവിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്.
പഴയപുതിയനിയമരക്ഷകൻ:
➦ പഴയപുതിയനിയമങ്ങളിലെ ഏകരക്ഷകൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ➟യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുക:  
➤❝ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.❞ (യെശ, 43:11). ➤❝യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.❞ (യെശ, 45:21). ➤❝ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.❞ (ഹോശേ, 13:5 ⁃⁃ സങ്കീ, 106:22; യെശ, 45:15; 49:26; യിരെ, 14:8). ➤❝ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?❞ (യാക്കോ, 4:12). ➤❝അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.❞ (1തിമൊ, 4:10 ⁃⁃ ലൂക്കോ, 1:47; 1തിമൊ, 1:1; 2:3; തീത്തൊ, 1:1; 2:9; 3:4; യൂദാ, 1:24). 
രക്ഷിതാവായ ദൈവം ത്രിത്വമല്ല; മോണോസ് തെയോസാണ്:
➦ പഴയനിയമത്തിൽ യഹോവ ഒരുത്തൽ മാത്രമാണ് രക്ഷകൻ. ➟അതുപോലെപോലെ, പുതിയനിയമത്തിലും രക്ഷിതാവ് ഒരുത്തൻ മാത്രമാണെന്ന് ❝മോണോസ്❞ (μόνος – Mónos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: ➤❝വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:24). ➟ഈ വാക്യത്തിൽ, ❝നമ്മുടെ രക്ഷിതാവായ ഏകദൈവം❞ (The only God Saviour) എന്നതിൻ്റെ ഗ്രീക്കുപ്രയോഗം, ❝മോണോ തേയോ സോറ്റീരി ഹേമോൻ❞ (μόνῳ θεῷ σωτῆρι ἡμῶν – monō Theō Sōtēri hēmōn) എന്നാണ്. ➟അതിൻ്റെയർത്ഥം: രക്ഷിതാവ് മുന്നുപേരാണെന്നല്ല; ❝നമ്മുടെ രക്ഷിതാവ് ഒരേയൊരു ദൈവം❞ (The only God Saviour) എന്നാണ്. ➟ഗ്രീക്കിൻ്റെ പദാനുപദ വിവർത്തനം കാണാൻ: [കാണുക: BLB]
രക്ഷകന്മാർ പലരുണ്ട്:
➦ പഴയനിയമത്തിൽ കെനസ്സിൻ്റെ മകൻ ഒത്നിയേലും (ന്യായാ, 3:9), ഗേരയുടെ മകൻ ഏഹൂദും (ന്യായാ, 3:15) രക്ഷകന്മാരാണ്. ➟ഇതും കാണുക: (2രാജാ, 13:5; യെശ, 10:20). ➤പുതിയനിയമത്തിൽ യേശുവിനെ രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷിതാവ് (ലൂക്കൊ, 2:11), രക്ഷ (ലൂക്കൊ, 2:31), ശരീരത്തിൻ്റെ രക്ഷിതാവ് (എഫെ, 5:23), രക്ഷാനായകൻ (എബ്രാ, 2:10), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), ലോകരക്ഷിതാവ് (1യോഹ, 4:14) എന്നൊക്കെ പറഞ്ഞിട്ടുണ്ട്. 
പഴയനിയമത്തിൽ യേശു എന്ന രക്ഷിതാവില്ല: 
➦ പഴയനിയമത്തിൽ യേശുവെന്ന രക്ഷിതാവിനെ കാണാൻ കഴിയില്ല. ➟പുതിയനിയമ രക്ഷയ്ക്കുവേണ്ടി എ.എം. 3755-ൽ (ബി.സി. 6) കന്യകയായ മറിയയുടെ മൂത്തമകനായി ജനിച്ചവനാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (ലൂക്കൊ, 2:7; യോഹ, 9:11). ➟പുതിയനിയമത്തിൽ യേശുവിനെയാണ് അധികംപ്രാവശ്യം രക്ഷിതാവെന്ന് പറഞ്ഞിരിക്കുന്നത്: ➤❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.❞ (ലൂക്കൊ, 2:11). ➤❝കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.❞ (2പത്രൊ, 3:18 ⁃⁃ യോഹ, 4:42; പ്രവൃ, 5:31; 13:23; എഫെ, 5:23; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:7; 2പത്രൊ, 1:1; 1:11; 2:20; 3:2; 1യോഹ, 4:14). 
രക്ഷകന്മാരെ എഴുന്നേല്പിക്കുന്നതും അയക്കുന്നതും ദൈവമാണ്:
➦ പഴയനിയരക്ഷകന്മാരെ എഴുന്നേല്പിച്ചത് ഏകരക്ഷിതാവായ ദൈവമാണ്: (ന്യായാ, 3:9; ന്യായാ, 3:15). ➟അതായത്, ദൈവം തൻ്റെ ദൗത്യം നിർവ്വഹിക്കാൻ തൻ്റെ പ്രതിനിധികളായി എഴുന്നേല്പിക്കുന്നവരാണ് രക്ഷകന്മാർ. ➤പുതിയനിയമത്തിൽ ദൈവമാണ് യേശുവിനെ ലോകരക്ഷിതാവായി അയച്ചത്: ➤❝പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.❞ (1യോഹ, 4:14). ➟ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യേശു: ➤❝അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.❞ (പ്രവൃ, 13:23 ⁃⁃ പുറ, 4:22-23). 
രക്ഷകന്മാർ മനുഷ്യരാണ്:
➦ ദൈവം ദൈവത്തെയല്ല രക്ഷകന്മാരായി എഴുന്നേല്പിച്ചത്; മനുഷ്യരെയാണ്. ➟എന്നാൽ മറ്റു രക്ഷകന്മാരിൽനിന്ന് വ്യത്യസ്തമായി യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിതനായ പാപരഹിതനായ ഏകമനുഷ്യനാണ്: (1തിമൊ, 3:15-16; മത്താ, 1:20 ⁃⁃ 1യോഹ, 3:5, റോമ, 5:15). ➟ഒരേയൊരു സത്യദൈവം പിതാവാണെന്നും (Father, the only true God) താൻ മനുഷ്യനാണെന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➤❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തു ദൈവമാണോ?].
ഏകരക്ഷിതാവായ ദൈവവും ഏകരക്ഷിതാവായ മനുഷ്യനും: 
➦ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകരക്ഷിതാവായ ദൈവവും പുത്രൻ ഏകരക്ഷിതാവായ മനുഷ്യനുമാണ്: ➤❝വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:24). ➟ഈ വാക്യത്തിൽ ❝രക്ഷിതാവായ ഏകദൈവം❞ എന്നത്, ➤❝മോണോ തെയോ സോറ്റീരി ഹേമോൻ❞ (The only God Saviour) ആണെന്ന് മുകളിൽ നാം കണ്ടതാണ്. ➟യേശുക്രിസ്തു മുഖാന്തരമാണ് രക്ഷിതാവായ ഏകദൈവത്തിനു് ❝തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ❞ എന്ന് യൂദാ പറയുന്നത്. ➤❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.❞ (പ്രവൃ, 2:23). ➤❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:10-12). ➤❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➟മേല്പഞ്ഞ വേദഭാഗങ്ങൾ ശ്രദ്ധിക്കുക: ➤യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെയാണ് (Man) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുസനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23; 1യോഹ, 4:14). ➟അഥവാ, ഏകരക്ഷിതാവായ ദൈവത്തിൻ്റെ പ്രതിനിധിയായി ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അവൻ രക്ഷിതാവാക്കിയതാണ്: (റോമ, 5:15).
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ യേശുക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ; അവൻ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്): (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 10:25⁃⁃ലൂക്കൊ, 10:17; യോഹ, 17:11; 17:12). ➟ക്രിസ്തു പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30; 14:9). ➟പിതാവ് പുത്രനെ രക്ഷിതാവാക്കിയതുകൊണ്ടും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടുമാണ്, മറ്റൊരുത്തനിലും രക്ഷയില്ലെന്നും രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്നും അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറഞ്ഞത്: (പ്രവൃ, 4:10-12). ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]. 
ഉപസംഹാരം:
➦ ഏകദൈവത്തിൻ്റെ കൃപയാണ് നമ്മുടെ രക്ഷ: ➤❝നമുക്ക് ആത്മാവിനെ നല്കിയതും ക്രിസ്തുയേശുവിലൂടെ നമ്മെ രക്ഷിക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു ദൈവത്തിൻ്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമാണ്.❞ (2തിമൊ, 1:7-10). ➟ഏകദൈവത്തിൻ്റെ കരുണയാണ് നമ്മുടെ രക്ഷ: ➤❝എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.❞ (തീത്തൊ, 3:4-5). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് നമ്മുടെ രക്ഷ: ➤❝ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➤❝കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതു പോലെ അവരും വിശ്വസിക്കുന്നു.❞ (പ്രവൃ, 15:11). ➟സ്വജീവൻ മറുവിലയായി നമുക്കുനല്കി നമ്മെ രക്ഷിച്ച യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനാണ് നാം സ്തുതിസ്തോതങ്ങൾ അർപ്പിക്കേണ്ടത്:  ➤❝വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ, 1:24).

വീരനാം ദൈവം ആരാണ്❓ 
➦  ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ➟ഇവിടെപ്പറയുന്ന ശിശു/മകൻ യേശുക്രിസ്തു ആണെന്നും അവൻ വീരനാം ദൈവവും നിത്യപിതാവും ആണെന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. എന്നാൽ പ്രവചനം യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിലെ ശ്രേഷ്ഠനായ ഒരു രാജാവിനെക്കുറിച്ചാണ്. 
➦ പ്രവചനം യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ ചില തെളിവുകൾ തരാം: 
പുതിയനിയമത്തിൽ തെളിവില്ല:
➦ പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. ➟അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃⁃യെശ, 40:3;മത്താ, 8:17⁃⁃യെശ, 53:4;മത്താ, 12:17-21⁃⁃യെശ, 42:1-4). ➟എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. ➟പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും❓
പ്രാവചനികനാമം:
➦ ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. ➟അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (𝐍𝐚𝐦𝐞) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), സംജ്ഞാനാമമോ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ജനിച്ച ശിശുവിൻ്റെ  പ്രാവചനികനാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആണ്. ➟ഒരുത്തനെ ❝വീരനാം ദൈവം❞ എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. പേരും പ്രകൃതിയും വ്യത്യസ്തമാണ്. ➟യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ ❝വീരനാം ദൈവം❞ അഥവാ, സത്യദൈവം ആണെങ്കിൽ, ❝വീരനാം ദൈവം എന്ന് പേർ വിളിക്കും❞ എന്ന് ഒരിക്കലും പറയില്ല; ❝വീരനാം ദൈവം ആയിരിക്കും❞ എന്നേ പറയുമായിരുന്നുള്ളൂ. ➟❝ദൈവം❞ എന്നത് പേരോ, പ്രാവചനിക നാമമോ അല്ല; പിതാവിൻ്റെ പ്രകൃതിയാണ്. ➟പേരും പ്രകൃതിയും തിരിച്ചറിയാത്തവർക്ക് എന്തുപദേശം വേണമെങ്കിലും പറയാം.
പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
പിതാവിൻ്റെ പ്രകൃതി: ➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പിതാവു❞  (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝പുത്രൻ❞ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❝പദവിയും❞ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ❞ (യോഹ, 9:11), ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
➦ ദൈവം എന്ന പ്രകൃതി പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞  (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (𝐢𝐧 𝐡𝐞𝐚𝐯𝐞𝐧 𝐨𝐫 𝐢𝐧 𝐞𝐚𝐫𝐭𝐡) ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് വിളിക്കപ്പെടുന്നവർ (𝐭𝐡𝐚𝐭 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും ➤❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പറയുമായിരുന്നോ❓ ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
➦ പിതാവ് ഏകദൈവവും യേശുക്രിസ്തു നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➤[കാണുക: കർത്താവ് (kyrios) ദൈവമാണോ?]
പിതാവും നിത്യപിതാവും:
➦ യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി❓ (യോഹ, 20:17). ➟നിങ്ങൾക്ക് പിതാവും ഒരു നിത്യപിതാവുണ്ടെന്ന് നിങ്ങൾ സമ്മതിക്കുമോ❓ ➟ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് നിങ്ങൾ പറയുന്നു; മറുഭാഗത്ത് അവൻ നിത്യപിതാവാണെന്നും നിങ്ങൾതന്നെ പറയുന്നു. നിങ്ങൾക്ക് ഉപദേശസ്ഥിരത എന്നൊന്നുണ്ടോ❓ ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ ദൈവമായ പിതാവ് യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47; മർക്കൊ, 15:33; യോഹ, 17:3). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ ➤[കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം]
ചരിത്രവും പ്രവചനവും:
➦ ശിശു ⁃⁃ ❝ജനിച്ചിരിക്കുന്നു❞ (is born) എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന ❝yulad❞ (יֶלֶד) എന്ന പദവും, മകൻ ⁃⁃ ❝നല്കപ്പെട്ടിരിക്കുന്നു❞ (is given) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝nitan❞ (נִתַּן) എന്ന പദവും എബ്രായ വ്യാകരണത്തിലെ ❞Perfect (qatal)❞ രൂപമാണ്. ➟അത് സാധാരണയായി ഭൂതകാലത്തെ (past tense) സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ➟ഒരു പ്രവൃത്തി പൂർത്തിയായി (completed action) അഥവാ, അത് മുഴുവനായി നടന്നു കഴിഞ്ഞു എന്ന ആശയമാണ് അതിനുള്ളത്.
➦ അടുത്ത രണ്ട് ഭാഗത്തുള്ള, ആധിപത്യം തോളിൽ ⁃⁃ ❝ഇരിക്കും❞ (shall be) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝wattehi❞ (וַתְּהִי) എന്ന പദവും, പേർ ⁃⁃ ❝വിളിക്കപ്പെടും❞ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝wayyiqra❞ (וַיִּקְרָא) എന്ന പദവും ❝Sequential imperfect❞ രൂപമാണ്. ➟അത് പ്രവർത്തി അപൂർണ്ണമോ, തുടർച്ചയായി നടക്കുന്നതോ, അല്ലെങ്കിൽ ഭാവികാലത്തോ ആണെന്ന് കാണിക്കുന്നു (incomplete, ongoing, or future action). ❝ശിശു ജിനിച്ചിരിക്കുന്നു, മകൻ നല്കപ്പെട്ടിരിക്കുന്നു❞ എന്ന ആദ്യഭാഗത്തെ പ്രയോഗങ്ങൾ ഭൂതകാലത്തിൽ (Perfect, Completed Action) ആകയാൽ, അടുത്ത രണ്ടു ഭാഗം ആദ്യഭാഗത്തിൻ്റെ തുടർച്ചയെന്നവണ്ണം വർത്തമാന കാലത്തിലോ, ആസന്ന ഭാവിയിലോ നടക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. ➟അതായത്, ആദ്യഭാഗം ചരിത്രവും അടുത്ത രണ്ടുഭാഗം ആസന്നഭാവിയിൽത്തന്നെ നടക്കേണ്ട പ്രവചനവുമാണ്. ➟അല്ലാതെ, എഴുന്നൂറ് വർഷംകഴിഞ്ഞ് നടക്കേണ്ട ഒരു കാര്യമല്ലത്.
❻ പ്രവചനം മൂന്നുകാലത്തിലും പറയാം; എന്നാൽ ഇതിൻ്റെ ആദ്യഭാഗം ചരിത്രമാണെന്നതിൻ്റെ തെളിവ് ആ ഭാഗത്തുതന്നെയുണ്ട്. ➟യെശയ്യാവിൻ്റെ പ്രവചചനം ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണ്. സത്യവേദപുസ്തകത്തിൽ, ❝ശിശു, മകൻ❞ എന്നിങ്ങനെ പരിഭാഷ ചെയ്തിക്കുന്നത് ❝യെലെദ്❞ (יֶלֶד ⁃⁃ yeleḏ), ❝ബെൻ❞ (בֵּן ⁃⁃ bēn) എന്നീ എബ്രായ പുല്ലിംഗ (Masculine) പദങ്ങളാണ്. ➟അതിൽ, ❝ശിശു❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന, ❝യെലെദ്❞ (yeleḏ) എന്ന പദത്തിനു് യുവാവ് (young man ⁃⁃ ഉല്പ, 4:23), മകൻ (child ⁃⁃ ഉല്പ, 21:8), കുട്ടി (child ⁃⁃ ഉല്പ, 21:14), ബാലൻ (child ⁃⁃ ഉല്പ, 37:30) എന്നർത്ഥമാണ് മറ്റു ഭാഗങ്ങളിൽ കാണുന്നത്. ➟യാക്കോബിൻ്റെ പതിനൊന്ന് മക്കളെ കുറിക്കാനും (ഉല്പ, 32:22), പതിനേഴ് വയസ്സുള്ളവനായ യോസേഫിനെ കുറിക്കാനും ❝യെലെദ്❞ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 37:30). ➟മകൻ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❝ബെൻ❞ (bēn) എന്ന പദത്തിനു് മകൻ (son) എന്ന അർത്ഥമാണുള്ളത്: (ഉല്പ, 4:17; 11:31; 14:12). ➟തേരഹിൻ്റെ മകനായ അബ്രാഹാമിനെ കുറിക്കാനും അവൻ്റെ സഹോദരൻ്റെ മകൻ ലോത്തിനെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟രണ്ട് പദങ്ങൾക്കും ശിശു എന്ന ഖണ്ഡിതമായ അർത്ഥമല്ല; മകൻ എന്ന സാധാരണ അർത്ഥമാണ് ഉള്ളത്. ➟❝കുഞ്ഞ്, ശിശു❞ എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ❝ഓലേൽ❞ (עוֹלֵל ⁃⁃ ʿôlēl) ആണ്. കുട്ടി (infant ⁃⁃ 1ശമൂ, 15:3), പൈതൽ (Child ⁃⁃ യിരെ, 44:7) എന്നീ അർത്ഥമാണുള്ളത്. ➟അതിനാൽ പ്രസ്തുത വാക്യത്തിൻ്റെ ആദ്യഭാഗമായ, ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്, വിദൂരഭാവിയിൽ ജനിക്കുവാനുള്ള ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചുകഴിഞ്ഞ ബാലകനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. 
❼ എബ്രായയിലെ തനാഖിൻ്റെയും മസോറെറ്റിക് ടെക്സ്റ്റിൻ്റെയും ഇംഗ്ലീഷ് പരിഭാഷയിൽ എല്ലാ ഭാഗവും ഭൂതകാലത്തിലാണ് (past tense) പറഞ്ഞിരിക്കുന്നത്: ➤[കാണുക: Tanakh, Masoretic Text]. പ്രവചനത്തിൻ്റെ ഒരു ഭാഗവും വിദൂരഭാവിയിലേക്കുള്ളത് അല്ലാത്തതുകൊണ്ടാണ് അവർ എല്ലാ ഭാഗവും ഭൂതകാലത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്.
➦ വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നതും ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും വിശ്വസനീയവുമായ കയ്യെഴുത്തു പ്രതിയാണ് (𝐌𝐚𝐧𝐮𝐬𝐜𝐫𝐢𝐩𝐭) ➤❝കോഡക്സ് വത്തിക്കാനസ്❞ (𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬, 𝐀.𝐃. 𝟑𝟎𝟎-𝟐𝟐𝟓). ➟അതിൽ യെശയ്യാവ് 9:6 ഇപ്രകാരമാണ്: ➤ ❝OTI ΠAIAION EΓENNHΘH HMIN YIOC EΔOΘH HMIN OY H APXH EΓENHΘH EΠI TOY ΩMOY AYTOY KAI KAΛEITAI TO ONOMA AYTOY MEΓAΛHC BOYΛHC AΓΓEΛOC AΞΩ ΓAP EIPHNHN EΠI TOYC APXONTAC KAI YΓIEIAN AYTΩ❞ (Hoti paidion egennēthē Hēmin huios edothē Hēmin hou hē archē egenēthē epi tou ōmou autou Kai kaleitai to onoma autou Megalēs boulēs angelos Axō gar eirēnēn epi tous archontas kai hygieian autō). ❝എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; അവന്റെ ആധിപത്യം അവന്റെ തോളിൽ ഇരിക്കുന്നു; അവന്റെ നാമം “മഹാ ഉപദേശത്തിന്റെ ദൂതൻ” (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്നു വിളിക്കപ്പെടുന്നു. ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.❞ ➟𝐋𝐗𝐗 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെപ്റ്റ്വജിന്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ബൈബിളിൻ്റെ കയ്യെഴുത്തുപ്രതിയാണ് കോഡക്സ് വത്തിക്കാനസ്.➟ 
➦ സെപ്റ്റ്വജിന്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) എന്നാൽ, എബ്രായ ബൈബിളിൻ്റെ പുരാതന ഗ്രീക്ക് വിവർത്തനമാണ്. ➟ക്രിസ്തുവിനു് മുമ്പ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 𝟕𝟐 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ➟മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 𝟏𝟑𝟎-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. ➟സെപ്റ്റ്വജിന്റ് ബൈബിളിനു് ചില പ്രത്യേകതകളുണ്ട്:
❶ എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക ബൈബിളാണ്.
❷ യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ ബൈബിളാണ്. 
❸ പുതിയനിയമത്തിലെ സിംഹഭാഗം (𝟖𝟎% – 𝟗𝟎%) ഉദ്ധരണികളും എടുത്തിരിക്കുന്നത് സെപ്റ്റ്വജിൻ്റിൽനിന്നാണ്. 
❹ ആദ്യകാല സഭാപിതാക്കന്മാർ സെപ്റ്റുവജിന്റിനെ ❝പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം❞ ആയാണ് കണ്ടിരുന്നത്. ➟സെപ്റ്റ്വജിൻ്റിൻ്റെ കയ്യെഴുത്തുപ്രതിയായ കോഡക്സ് വത്തിക്കാനസിലെ വാക്യമാണ് മുകളിൽ നാം കണ്ടത്. ➟അതിൽ, എബ്രായ ബൈബിളിൽ പറയുന്ന ❝അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❞ എന്നീ നാലുനാമം കാണാൻ കഴിയില്ല. ➟അതിൽ ചിന്തനീയമായ ചില കാര്യങ്ങളുണ്ട്: 
❶ യെശയ്യാവ് 𝟗:𝟔 യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് ബൈബിൾ പരിഭാഷചെയ്ത എബ്രായപണ്ഡിതന്മാർ അവരുടെ മശീഹയെക്കുറിച്ചുള്ള ❝നാലുനാമം❞ കളഞ്ഞിട്ട് ❝മഹത്തായ ആലോചനയുടെ ദൂതൻ❞ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന പുതിയൊരു നാമം ചേർക്കുമായിരുന്നോ❓ 
❷ ആ പ്രവചനം യഥാർത്ഥത്തിൽ മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, ആ നാമം നീക്കികളഞ്ഞ ബൈബിൾ യേശുവും അപ്പൊസ്തലന്മാരും ഉപയോഗിക്കുമായിരുന്നോ❓ 
❸ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, അത് നീക്കിക്കളഞ്ഞ സെപ്റ്റ്വജിൻ്റിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ❓ 
❹ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പുതിയനിയമ എഴുത്തുകാരും എബ്രായരുമായ മത്തായി, മർക്കൊസ്, യോഹന്നാൻ, പൗലൊസ്, യാക്കോബ്, പത്രൊസ് മുതലയവർ എബ്രായ ബൈബിളിൽനിന്ന് ആ വാക്യം പുതിയനിയമത്തിൽ ഉദ്ധരിക്കാഞ്ഞത് എന്താണ്❓ 
❺ യെശയ്യാവ് 𝟕:𝟏𝟒 യേശുവിൻ്റെ ജനനത്തോടു ബന്ധിപ്പിച്ച മത്തായി (𝟏:𝟐𝟐-𝟐𝟑). യേശയ്യാവ് 𝟗:𝟔 എന്തുകൊണ്ട് തള്ളിക്കളഞ്ഞു❓ 
❻ സെപ്റ്റ്വജിൻ്റിലെ വാക്യത്തിൻ്റെ അവസാനഭാഗത്ത്, ❝ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.❞ എന്നാണ് പറയുന്നത്. അതായത്, യെശയ്യാവ് 𝟗:𝟔-ൽ പറയുന്നത് ആരെക്കുറിച്ചാണോ, അവൻ്റെ പ്രഭുകന്മാർക്ക് സമാധാനുവം അവനു് ആരോഗ്യവും വരുത്തുമെന്നാണ് പറയുന്നത്. അതൊരു സത്യദൈവം അല്ലാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓[കാണുക: Codex Vaticanus (A.D. 300–325), Roman Sixtine Septuagint (1587), Septuagint 1879 Pdf, Brenton Septuagint]
➦ ബൈബിളിൽ ഒരു തെളിവുമില്ലാത്ത വാക്യമാണ് പലരും യേശുവിൽ ആരോപിക്കുന്നത്. ➟വചനത്തെ ദുർവ്യാഖ്യാനം ചെയ്താൽ, യേശു വീരനാം ദൈവമാകുമോ❓ ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശുവും, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ഞാൻ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് പഴയനിയമം പറയുന്നതും വെറുതെയോ❓ ➟യഹോവയായ ഏകദൈവത്തെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശുവിനെയും അവൻ്റെ ശിഷ്യന്മാരെയും പണി പഠിപ്പിക്കാൻ നോക്കുന്നവരാണ് വൺനെസ്സും ട്രിനിറ്റിയും. ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. അതുകൊണ്ടാണ് വല്ലവിധേനയും അവനെ ദൈവമാക്കാൻ നോക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ അവിടെപ്പറയുന്നത് ആരെക്കുറിച്ചാണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ: ➤[കാണുക:യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?]

പരമാർത്ഥജ്ഞാനം 11

ഒരേയൊരു സത്യദൈവം:
➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). ➟ഈ വാക്യത്തിൽപ്പറയുന്ന സത്യദൈവം പുത്രനാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. ➟എന്നാൽ ഭാഷാപരമായും വചനപരമായും അതബദ്ധമാണ്: 
പ്രസ്തുതവാക്യത്തിനു് മൂന്നു ഭാഗമുണ്ട്: ➟അവസാനഭാഗത്താണ്, ❝അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത്. ➟❝അവൻ❞ (𝐡𝐞) എന്നത് പ്രഥമപുരുഷ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) സർവ്വനാമമാണ്. ➟ആ സർവ്വനാമത്തിൻ്റെ ഉടയവനാണ് ❝സത്യദൈവവും നിത്യജീവനും.❞ ➟അതാരാണെന്ന് വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝നാം സത്യദൈവത്തില്‍ അവന്‍റെ (𝐡𝐢𝐬) പുത്രനായ യേശുക്രിസ്തുവില്‍ തന്നെ ആകുന്നു.❞ ➟പ്രയോഗം ശ്രദ്ധിക്കുക: ➤❝അവന്‍റെ (𝐡𝐢𝐬) പുത്രനായ യേശുക്രിസ്തുവില്‍.❞ ➟അവൻ്റെ പുത്രനാണ് യേശുക്രിസ്തു. അപ്പോൾ, ❝അവൻ❞ പിതാവാവാണെന്ന് വ്യക്തമാണല്ലോ❓ ➟അത് പറഞ്ഞശേഷമാണ്. ➤❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ (𝐇𝐞 𝐢𝐬 𝐭𝐡𝐞 𝐭𝐫𝐮𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐞𝐭𝐞𝐫𝐧𝐚𝐥 𝐥𝐢𝐟𝐞) എന്ന് പറയുന്നത്. [കാണുക: NIV]. ➟തന്മൂലം, അവസാനഭാഗത്ത് പറയുന്ന സത്യദൈവമായ ❝അവൻ❞ (𝐇𝐞) പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 
വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.❞ ➟ഈ ഭാഗം ശ്രദ്ധിക്കുക: ➤❝ദൈവപുത്രൻ വന്നു സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു.❞ ➟ദൈവപുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; സത്യദൈവമായ പിതാവിനെ വെളിപ്പെടുത്താനാണ്: (യോഹ, 1:18; 17:6; 17:26മത്താ, 11:27; ലൂക്കൊ, 10:22). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രൻ എങ്ങനെ സത്യദൈവമാകും❓ (യോഹ, 18:37; യോഹ, 17:3). ➟സത്യദൈവത്തെ അറിയാൻ വിവേകംതന്ന ദൈവപുത്രനെയും സത്യദൈവത്തെയും വേർതിരിച്ചാണ് യോഹന്നാൻ പറയുന്നത്. ➟സത്യദൈവത്തെ അറിയാൻ വിവേകംതന്ന ദൈവപുത്രനും സത്യദൈമാണെങ്കിൽ, വിഭിന്നരായ രണ്ട് ദൈവമാകില്ലേ❓ ➟അത് ബഹുദൈവദുരുപദേശമല്ലേ❓ (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 5:6). [കാണുക: പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]
വാക്യത്തിൻ്റെ രണ്ടാംഭാഗം: ➤❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ ഭാഗവും ശ്രദ്ധിക്കുക: യേശുക്രിസ്തു സത്യദൈവമാണെന്നല്ല; സത്യദൈവത്തിൻ്റെ പുത്രനാണെന്നാണ് യോഹന്നാൻ പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതി❞ (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➤❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1തിമൊ, 2:5-6). ➟പിന്നെങ്ങനെ പുത്രൻ സത്യദൈവമാകും❓ ➤❝ദൈവത്തിൽ നിന്നു കേട്ട സത്യംസംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟യേശുവും മനുഷ്യനായ തന്നെ ദൈവത്തിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. ➤❝യേശു എന്നു പേരുള്ള മനുഷ്യൻ, പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു, മനുഷ്യൻ (𝐌𝐚𝐧), ➟രണ്ടാം മനുഷ്യൻ (𝐌𝐚𝐧), ➟മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശു❞ (യോഹ, 9:11; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6) എന്നിങ്ങനെയാണ് ദൈവപുത്രനെ പറഞ്ഞിരിക്കുന്നത്. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟മനുഷ്യൻ എങ്ങനെ ദൈവമാകും❓ [കാണുക:മനുഷ്യനായ ക്രിസ്തുയേശു,ഏകമനുഷ്യനായ യേശുക്രിസ്തു]. 
വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത്, ➤❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു❞ എന്ന് പറഞ്ഞശേഷം ❝പൂർണ്ണവിരാമം (𝐅𝐮𝐥𝐥𝐬𝐭𝐨𝐩) ഇട്ടശേഷമാണ്, ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് മൂന്നാം ഭാഗത്ത് പറയുന്നത്. ➟യേശുക്രിസ്തുവാണ് സത്യദൈവമെങ്കിൽ, പൂർണ്ണവിരാമം ഇടില്ലായിരുന്നു. ➟പകരം, അടുത്തഭാഗം ആ വാക്യാംശത്തിൻ്റെ തുടർച്ചയെന്നവണ്ണം അർധവിരാമമോ (𝐒𝐞𝐦𝐢𝐜𝐨𝐥𝐨𝐧), അല്പവിരാമമോ (𝐂𝐨𝐦𝐦𝐚) മാത്രമേ ഇടുമായിരുന്നുള്ളു. ➟പൂർണ്ണവിരാമം ഇട്ടിരിക്കയാലും, അവിടെപ്പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
പിതാവ് മാത്രം സത്യദൈവം: ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പിതാവ് തന്നെക്കാൾ വലിയവനാണെന്നും താൻ മനുഷ്യനാണെന്നും പിതാവ് തൻ്റെ ദൈവമാണെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (Joh, 17:3; യോഹ, 14:28; യോഹ, 8:40; 20:17). [കാണുക: NMV]. ➟പിന്നെങ്ങനെ പുത്രൻ സത്യദൈവമാകും❓ ➟പുത്രനിൽ വിശ്വസിക്കാത്തവർ ജീവനെ കാണുകയില്ലെന്ന് വചനം പറഞ്ഞിട്ടും (യോഹ, 3:36) വചനത്തെ ദുർവ്യാഖ്യാനംചെയ്ത് പുത്രനെ ദൈവമാക്കി ഒന്നാം കല്പന ലംഘിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും: (പുറ, 20:2-3; ആവ, 5:6-7). ➟മൂഴുവൻ തെളിവുകളും അറിയാൻ: [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?, കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക,ക്രിസ്തു ദൈവമാണോ?]

ജീവൻ്റെ വചനം (The Word of life): 
➦ ❝ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു – ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു – ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ (1യോഹ, 1:1-3). ➟ഈ വേദഭാഗത്ത് പറയുന്ന ❝ജീവൻ്റെ വചനം❞ (The Word of life) യേശുവാണെന്ന് പലരും കരുതുന്നു. ➟എന്നാൽ ഇവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചല്ല; സുവിശേഷമാകുന്ന ജീവൻ്റെ വചനത്തെക്കുറിച്ചാണ്. ➟തെളിവുകൾ നോക്കാം: 
❶ ഒന്നാം വാക്യത്തിൽ ജീവൻ്റെ വചനത്തെക്കുറിച്ച് അഞ്ച് കാര്യങ്ങളാണ് പറയുന്നത്: ➤𝟏.ആദിമുതലുള്ളത് (That which was from the beginning), 𝟐.ഞങ്ങൾ കേട്ടത് (which we have heard), 𝟑.സ്വന്തകണ്ണുകൊണ്ട് കണ്ടത് (which we have seen with our eyes), 𝟒. ഞങ്ങൾ നോക്കിയത്, 𝟓.ഞങ്ങളുടെ കൈ തൊട്ടത് (which we have looked upon, and our hands have handled). ➟മേല്പറഞ്ഞ അഞ്ചുകാര്യങ്ങളും ❝അതു❞ എന്ന നപുംസകലിംഗത്തിലാണ് (Neuter) പറയുന്നത്. ഇംഗ്ലീഷിലും ❝ഏതോ അതു❞ എന്നർത്ഥമുള്ള ❝which❞ എന്ന നമുംസകലിഗമാണ് (Neuter) കാണുന്നത്. ➤ഗ്രീക്കിൽ ❝ഹോ❞ (Ὃ – Ho ⁃ ὃ – ho) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമമാണ് (Relative Pronoun ) ഉപയോഗിച്ചിരിക്കുന്നത്. ➤❝ഹോസ്❞ (ὅς – hos) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള ഏകവചന പുംല്ലിംഗത്തിൻ്റെ (Nominative Case Singular Masculine) പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചന നപുംസകലിഗമാണ് (Accusative Singular Neuter) ❝ഹോ❞ എന്ന പദം. ➟അതായത്, മൂലഭാഷയായ ഗ്രിക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ❝ജീവൻ്റെ വചനത്തിനു❞ ആമുഖം കുറിച്ചിരിക്കുന്നത് നപുംസക ലിംഗത്തിലാണ്. 
➦ വചനപരമായും ഭാഷാപരമായും ദൈവത്തിനും ക്രിസ്തുവിനും പുരുഷന്മാർക്കും ഉപയോഗിക്കേണ്ടത് പുംല്ലിഗവും (Masculine) സ്ത്രീകൾക്ക് സ്ത്രീലിംഗവും (Feminine) വചനം, ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും സവിശേഷ ഗുണങ്ങൾ, വസ്തുക്കൾ മുതലായവയ്ക്ക് ഉപയോഗിക്കേണ്ടത് നപുംസകലിഗവും (Neuter) ആണ്. ➟പ്രസ്തുതവേദഭാഗത്തെ ❝ജീവൻ്റെ വചനം❞ യേശുവെന്ന പുരുഷൻ ആയിരുന്നെങ്കിൽ (യോഹ, 1:30; പ്രവൃ, 2:23), പുല്ലിംഗമല്ലാതെ നപുംസകലിഗം യോഹന്നാൻ ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. ➟ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (Logos – Word), ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പദവിയോ (Title), സംജ്ഞാനാമമോ (Proper Noun) അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും മനുഷ്യരുടെയും വായിൽനിന്ന് പുറപ്പെടുന്ന ❝വാക്കു❞ (Word) ആണ്. ➟പിന്നെങ്ങനെ വചനം ക്രിസ്തു ആണെന്ന് പറയും❓ ➟യേശു ❝ജീവൻ്റെ വചനം❞ എന്നതുപോയിട്ട് ❝വചനം❞ പോലുമല്ല; പിന്നെങ്ങനെ അവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചാണെന്ന് പറയാൻ പറ്റും❓ [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]
❷ ക്രിസ്തു പിതാവിനെക്കുറിച്ച് പറയുന്ന ഒരു വാക്യം കാണിക്കാം: ➤❝നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ “അവനെ” അറിയുന്നു; “അവനെ” കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു.❞ (യോഹ, 14:7). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝അവനെ അറിയുന്നു, അവനെ” കണ്ടിരിക്കുന്നു❞ എന്നിങ്ങനെ ❝ അവൻ❞ (Him – αὐτὸν – auton) എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟അതുപോലെ, അപ്പൊസ്തലന്മാർ കണ്ടതും തൊട്ടതുമായ ❝ജീവൻ്റെ വചനം❞ ക്രിസ്തു ആയിരുന്നെങ്കിൽ പുല്ലിംഗത്തിൽ അല്ലാതെ, നപുംസകലിംഗത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟മറ്റൊരു വാക്യം കാണുക: ➤❝ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.❞ എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.❞ (1കൊരി, 2:9). ➟ഈ വേദഭാഗത്ത്, ദൈവം ഒരുക്കിയിട്ടുള്ള❝അതു❞ എന്നത് ചില ❝കാര്യങ്ങൾ❞ (the things which) ആണ്. ➤ഗ്രീക്കിൽ, ❝ഹ❞ (ἃ – ha) എന്നത് പ്രതിഗ്രാഹിക വിഭക്തിയിലുള്ള നപുംസകലിംഗ ബഹുവചനം (Accusative Plural Neuter) ആണ്. ➟ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരിക്കിയിട്ടുള്ളത് ചില കാര്യങ്ങൾ അഥവാ, നന്മകളാണ്. ➟അതുകൊണ്ടാണ്, ബഹുവചനത്തിലും നപുംസകലിംഗത്തിലും പറയുന്നത്. ➟ദൈവത്തെയോ, ക്രിസ്തുവിനെയോ, ദൂതനെയോ, മനുഷ്യനെയോ കുറിച്ച് പറയുമ്പോൾ, ❝അതു എന്നല്ല; അവൻ❞ ആണ് ഉപയോഗിക്കേണ്ടത്. ➟❝അതു❞ എന്ന നപുംസകലിംഗം, നമ്മുടെ കർത്താവായ യേശു എന്നതുപോയിട്ട്, അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദാ ആയിരുന്നാൽപ്പോലും ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟അവനുപോലും പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്: (മത്താ, 26:15). ➟പ്രസ്തുത ഭാഗത്തുള്ള ❝ജീവൻ്റെ വചനം❞ നമ്മുടെ കർത്താവായ ക്രിസ്തു ആയിരുന്നെങ്കിൽ, നപുംസകലിംഗ സർവ്വനാമം എഴുത്തുകാരൻ ഉപയോഗിക്കുമായിരുന്നില്ല. ➟വ്യാകരണവിരുദ്ധമായി എഴുത്തുകാർ അതിനു് ശ്രമിച്ചാലും പരിശുദ്ധാത്മാവ് അനുവദിക്കയില്ല. ➟എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16).
❸ ജീവൻ്റെ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന അതേകാര്യം, പിതാവിനെക്കുറിച്ച് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: ➤❝പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.❞ (1യോഹ, 2:13 ⁃⁃ 2:14). ➟ഈ വേദഭാഗത്ത് പിതാവായ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്, ❝ആദിമുതലുള്ള അവൻ❞ (him that is from the beginning) എന്ന് പുല്ലിംഗത്തിൽ (Masculine) ആണ്. ➤ഗ്രീക്കിൽ ❝ടൊൻ അപ്പ് അർഖേസ്❞ (τὸν ἀπ’ ἀρχῆς – ton ap’ archēs) ആണ്. അതിൽ, ❝ടൊൻ❞ (τὸν – ton) എന്നത്, പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവനപുല്ലിംഗം ( Accusative Singular Masculine) ആണ്: [കാണുക: Biblehub]. ➟പിതാവിനെ പുല്ലിംഗത്തിൽ വിശേഷിപ്പിച്ച യോഹന്നാൻ തൻ്റെ അതേ ലേഖനത്തിൽ, അതേ പ്രയോഗം പുത്രനെക്കുറിച്ച് ആയിരുന്നെങ്കിൽ, ❝ആദിമുതലുള്ള അതു❞ എന്ന് നപുംസകലിംഗം ഉപയോഗിക്കുമായിരുന്നോ❓ ➟എഴുത്തുകാർ സ്വന്ത ബുദ്ധിയിലല്ല; പരിശുദ്ധാത്മാവിലാണ് പുസ്തകങ്ങൾ എഴുതിയത്. ➟അപ്പൊസ്തലന്മാർക്ക് വ്യാകരണവിരുദ്ധമായി എന്തെങ്കിലും എഴുതിവെക്കാൻ തോന്നിയാലും അവരിൽ വ്യാപരിച്ചിരുന്ന ആത്മാവ് അതിന് സമ്മതിക്കില്ല. 
➽❝ആദിമുതലുള്ളതു❞ എന്ന പ്രയോഗം നപുസകലിംഗം അല്ലെങ്കിൽപ്പോലും ക്രിസ്തുവിന് യോജിക്കുന്നതല്ല. ദൈവപുത്രനായ യേശു പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim 3:16) അന്ത്യകാലത്ത് പരിശുദ്ധാത്മാവിനാൽ മറിയയുടെ മൂത്തമകനായി പ്രകൃത്യാതീതമായി ഉല്പാദിതമായവനാണ്: (മത്താ, 1:21; ലൂക്കൊ, 2:21; മത്താ, 1:18 ⁃⁃ ലൂക്കൊ, 2:7). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി (യാഥാർത്ഥ്യം) മാറുന്നത്. ബൈബിൽ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനത്തിൻ്റെ ആദ്യനിവൃത്തി എ.എം. 3755-ൽ (ബി.സി. 6) ബേത്ത്ളേഹേമിൽ ആണ്: (മീഖാ, 5:2 ⁃⁃ ലൂക്കൊ, 2:5). പഴയനിയമത്തിൽ ഇല്ലാതിരുന്നവൻ എങ്ങനെ ആദിമുതലേ ഉണ്ടാകും❓ [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?,ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
❹ യോഹന്നാൻ പറയുന്ന വചനം ❝ജീവൻ്റെ വചനം❞ (The word of life) എന്നത് ഗ്രീക്കിൽ, ❝തൂ ലോഗൂ സോയെസ്❞ (τοῦ Λόγου ζωῆς – tou Logou zōēs) എന്നാണ്. [കാണുക: BIB]. ➟❝ജീവൻ്റെ വചനം❞ എന്ന് യോഹന്നാൻ പറയുന്നത് ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം (logos) പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.❞ (ഫിലി, 2:15). ➟ശ്രദ്ധിക്കുക: ➤ഇവിടെയും ❝ലോഗോൺ സോയെസ്❞ (λόγον ζωῆς – logon zōēs) ആണ്. [കാണുക: BIB]. ➟ആദ്യത്തേതിൽ, ❝ലോഗോസ്❞ (λόγος – logos) എന്ന പദത്തിൻ്റെ ❝Logou❞ എന്ന സംബന്ധിക വിഭക്തിയും (Genitive Case), രണ്ടാമത്തേതിൽ, ❝logon❞ എന്ന പ്രതിഗ്രാഹിക വിഭക്തിയും (Accusative Case) ആണ്. ➟ക്രിസ്തു അല്ല; ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് ലോഗോസ്: ➤❝എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.❞ (ലൂക്കോ, 4:22). ➟ഈ വാക്യത്തിൽ, ലോഗോസിൻ്റെ സംബന്ധിക വിഭക്തിയിലുള്ള ബഹുവചനമായ (Dative Case Plural) ❝ലോഗോയിസ്❞ (λόγοις – logois) ആണ്. ➟അടുത്തരണ്ട് വാക്യത്തിൽ, യേശുവിൻ്റെ അധികാരത്തോടെയുള്ള വചനത്തെ (Word) കുറിക്കാൻ ❝ലോഗോസ്❞ (λόγος – logos) ആണ് ഉപയോഗിക്കുന്നത്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36). ➟യേശുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന ലോഗോസിനെ യേശു ആക്കിയാൽ എങ്ങനെയിരിക്കും❓ ➟അടുത്ത രണ്ട് വാക്യങ്ങൾ, ❝വചനം❞ (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝റീമാ❞ (ῥῆμα – rhēma) എന്ന പദംകൊണ്ടുള്ളതാണ്: ➤❝നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം (rhema) എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.❞ (പ്രവൃ, 5:20). ➟അടുത്തവാക്യം: ➤❝ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ (rhema) നിന്റെ പക്കൽ ഉണ്ട്.❞ (യോഹ, 6:68). ➟ജിവൻ്റെ വചനങ്ങളാണ് ക്രിസ്തുവിൻ്റെ പക്കൽ ഉണ്ടായിരുന്നത്. ➟അവൻ്റെ വായിൽനിന്നാണ് ലോഗോസ് പുറപ്പെട്ടത്. ➟മേല്പറഞ്ഞ മൂന്നു വാക്യങ്ങളിലും ❝ജീവൻ്റെ വചനം❞ എന്നത്, ജിവൻ നല്കുന്ന സുവിശേഷ വചനമാണ്; ആ വചനത്താലാണ് വ്യക്തികൾ വീണ്ടും ജനിച്ച് ജീവൻ പ്രാപിക്കുന്നത. (1പത്രൊ, 1:23; യാക്കോ, 1:18). ➟അതുകൊണ്ടാണ്, വചനത്തെ ജീവൻ്റെ വചനം എന്ന് യോഹന്നാൻ പറയുന്നത്. ➟അല്ലാതെ, യേശു ജീവൻ്റെ വചനമല്ല; അവൻ നിത്യരക്ഷരുടെ കാരണഭുതനാണ്: (എബ്രാ, 5:9). 
❺ ക്രിസ്തു യിസ്രായേലിൽ മൂന്നരവർഷം രഹസ്യത്തിലല്ല; പരസ്യമായാണ് ശുശ്രൂഷ ചെയ്തത്. ➟തൻ്റെ ശുശ്രൂഷയിലുടനീളം ലക്ഷക്കണക്കിന് ആർക്കാർ അവനെ കാണുകയും പതിനായിരക്കണക്കിന് ആൾക്കാർ അവനെ തൊടുകയും ചെയ്തിട്ടുണ്ട്: (മർക്കൊ, 5:24; ലൂക്കൊ, 5:1; 8:42). ➟അതിനാൽ, ക്രിസ്തുവിനെ ഞങ്ങൾ കേട്ടു, കണ്ടു, നോക്കി, തൊട്ടു എന്നൊക്കെ തൻ്റെ ലേഖനത്തിൽ പറയാൻ ഒരാവശ്യവുമില്ല. ➟എഴുത്തുകാരനായ യോഹന്നാൻ ഏറ്റവും അടുത്ത സ്നേഹിതനെപ്പോലെ യേശുവിൻ്റെ മാർവ്വിൽ ചാരിക്കിടന്നിട്ടുള്ളവനാണ്: (യോഹ, 13:23). ➟അതിനെക്കാൾ വലുതല്ലല്ലോ; കണ്ടതും കേട്ടതും തൊട്ടതും. ➟യേശുവിനോട് അടുത്തിടപഴകിയതാണ് പ്രസ്തുത വേദഭാഗത്തെ സാക്ഷ്യമെങ്കിൽ, ➤❝യേശുവിൻ്റെ മാർവ്വിൽ ചാരിക്കിടന്നിട്ടുള്ളവൻ സാക്ഷീകരിക്കുന്നു❞ എന്ന് പറഞ്ഞാൽപ്പോരേ❓ ➟അതിനെക്കാൾ വലിയൊരു സാക്ഷ്യമുണ്ടോ❓
❻ അടുത്തവാക്യം: ➤❝ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു.❞ (1യോഹ, 1:2). ➟ഈ വേദഭാഗത്ത്, ❝പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവൻ❞ എന്ന് പറയുന്നതും ദൈവത്തിൻ്റെ വചനത്തെക്കുറിച്ചാണ്: ➤ജീവൻ്റെ വചനവും (എബ്രാ, 4:12; 1യോഹ, 1:1) ➤വീണ്ടുംജനിപ്പിക്കുന്ന വചനവും (യാക്കോ, 1:18; 1പത്രൊ, 1:23) ❝ലോഗോസ്❞ (logos) ആണ്. ➤❝അവനിൽ അഥവാ, വചനത്തിൽ ജീവനുണ്ടായിരുന്നു❞ എന്ന് യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 1:4). ➟സുവിശേഷം അഥവാ, പ്രസംഗിക്കപ്പെടുന്ന ജീവൻ്റെ വചനത്താൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 3:16). ➟അടുത്തവാക്യം: ➤❝ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ (1യോഹ, 1:3). ➟ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞങ്ങൾ കണ്ടും കേട്ടുമുള്ള അതു❞ (That which we have seen and heard) എന്ന് വീണ്ടും പറയുന്നതും നപുംസകലിംഗത്തിലാണ്. ➤ഇവിടെയും ❝ഹോ❞ (ὃ – ho)എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചന നപുംസകലിഗമാണ് (Accusative Singular Neuter). ➟അത് ക്രിസ്തുവല്ല; ജീവൻ്റെ വചനമാണ്. ➟അടുത്തഭാഗം: ➤❝ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ ദൈവത്തിൻ്റെ സാക്ഷാൽ വചനം മുഖാന്തരമാണ് പിതാവിനോടും പുത്രനോടും കൂട്ടായ്മ ഉണ്ടാകുന്നത്. വചനം കൂടാതെ ജീവനുമില്ല; പിതാവിനോടും പുത്രനോടും കൂട്ടായ്മയുമില്ല. ➟അതാണ്, 1യോഹന്നാൻ ആദ്യഭാഗത്തിൻ്റെ വിഷയം. ➟അപ്പൊസ്തന്മാർ അടുത്തറിഞ്ഞതും അനുഭവിച്ചറിഞ്ഞതും കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതും (തിരുവെഴുത്തുകൾ) രുചിച്ചറിഞ്ഞതുമായ വചനത്തെക്കുറിച്ചാണ് യോഹന്നാൻ പറയുന്നത്. 
❼ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: ➤❝എന്റെ വചനത്തിൽ (In my word) നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി.❞ (യോഹ, 8:31). ➤❝ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം (My word) പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല.❞ (യോഹ, 8:51). ➤❝സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം (The word of Christ)  ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.❞ (കൊലൊ, 3:16 ⁃⁃ ലൂക്കൊ, 21:38; യോഹ, 4:41; 8:37; 8:43; 14:23; 14:24; 15:20). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ ❝ലോഗോസിനെ❞ (logos) ❝എൻ്റെ വചനം❞ എന്ന് യേശുവും ക്രിസ്തുവിൻ്റെ വചനം എന്ന് പൗലൊസും പറയുന്നുണ്ട്. ➟ഇതുപോലെ അനേകം വാക്യങ്ങളുണ്ട്. ➟യേശു വചനമാണെന്ന് വചനവിരുദ്ധമായി പറയുന്നവർ, ❝യേശുവിൻ്റെ വചനം❞ ആരാണെന്ന് പറയും❓ വചനത്തിനു് മറ്റൊരു വചനമുണ്ടാകുമോ❓ ദൈവത്തിൻ്റെ ദൈവം, യേശുവിൻ്റെ യേശു, വചനത്തിൻ്റെ വചനം എന്നൊക്കെ പറയാൻ പറ്റുമോ❓ വചനവിരുദ്ധതയ്ക്കും ഒരു മര്യാദയില്ലേ❓ [കാണുക:ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?, ➟യേശു വചനമല്ല; വെളിച്ചമാണ്, ➟ ലോഗോസ് എന്ന പൊതുനാമം, ➟ആദിയിൽ ഉണ്ടായിരുന്ന വചനം, ➟ലോഗോസ് (logos) റീമ (rhema)]

പിതാവായ ഏകദൈവം:
❶ ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ഈ വെദഭാഗത്ത്, യേശുക്രിസ്തു പിതാവിനെ ഏകസത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നാണ് വിശേഷിപ്പിക്കുന്നത്. (Joh, 17:3). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ❝𝐲𝐨𝐮, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫❞ എന്ന് കാണാം: [കാണുക: NMV]. ❝ഏകസത്യദൈവമായ നിന്നെ❞ (𝐘𝐨𝐮, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നത് ബൈബിൾ ഗ്രീക്കിൽ, ❝സെ ടോൺ മോണോൺ അലേഥിനോൺ തിയോൺ❞ (σὲ τὸν μόνον ἀληθινὸν θεὸν (se ton monon alēthinon theon) എന്നാണ്. ഈ വാക്യത്തിൽ, സത്യദൈവം ഏകനാണെന്ന് പറയാൻ, ❝ഒന്നിനെ❞ (𝐨𝐧𝐞) കുറിക്കുന്ന ❝ഹെയ്സ്❞ (εἷς ⁃⁃ heis) അല്ല; ❝അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❞ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള ❝മോണോസ്❞ (μόνος – mónos) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവാണ് ഒരേയൊരു സത്യദൈവം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. അത്, പൂർണ്ണമായ അർത്ഥത്തിൽ, ❝പിതാവ് ഒരേയൊരു സത്യദൈവം ആകുന്നു❞ (𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐢𝐬 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) എന്നാണ്. ഗ്രീക്കിൽ, ❝ഹോ പാറ്റേർ ഹോ മോണോസ് അലേഥിനോസ് തിയോസ് എസ്റ്റിൻ❞ (Ὁ Πατὴρ ὁ μόνος ἀληθινὸς Θεός ἐστιν – Ho Patēr ho monos alēthinos Theos estin) എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ (1പത്രൊ, 2:22), പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ഒ.നോ: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). യേശു പഠിപ്പിച്ചത് തന്നെയാണ് പൗലൊസ് പഠിപ്പിച്ചതും.
❷ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). വാക്യം ശ്രദ്ധിക്കുക: ❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പഠിപ്പിച്ചത്. ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. പുത്രനും ദൈവമാണെങ്കിൽ, ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. അടുത്തവാക്യം: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐨𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. 
❸ സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്നാണ് പഴയനിയമവും പറയുന്നത്: ➤❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10). ➤❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8). ➤❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6 ⁃⁃ യെശ, 63:16). ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ദൈവം ത്രിത്വമാകുന്നത് എങ്ങനെയാണ്❓ [കാണുക: യഹോവയല്ലാതെ മറ്റൊരു പിതാവുണ്ടോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ:
➦ ❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു❞ എന്നു അരുളിച്ചെയ്തു. (മത്താ, 28:19). ➟ഈ വേദഭാഗത്ത്, ➤❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ❞ (Go ye therefore, and teach all nations) എന്ന പ്രയോഗം, യെഹൂദന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും കർത്താവിൻ്റെ കല്പനയിലെ സ്നാനവും സുവിശേഷവും ജാതികൾക്ക് ബാധകമല്ലെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ അങ്ങനെയല്ല; ഭൂമിയിലെ സകല ജാതികളെയും ഉദ്ദേശിച്ചുള്ളതാണ്. ➤❝പോറെവ്തെന്തെസ് ഊൻ മാത്തിറ്റ്യൂസാതെ പാന്താ താ എത്നേ❞ (πορευθέντες οὖν μαθητεύσατε πάντα τὰ ἔθνη ⁃ poreuthentes oun mathēteusate panta ta ethnē) എന്ന പ്രയോഗം കൃത്യമായി അതാണ് സൂചിപ്പിക്കുന്നത്. ➟അതിൽ ❝എത്നേ❞ (ἔθνη ⁃ ethnē) എന്ന പദത്തിന് ❝ജാതികൾ, ജനവിഭാഗങ്ങൾ (Gentiles), രാഷ്ട്രങ്ങൾ (nations)❞ എന്നൊക്കെയാണ് അർത്ഥം. ➟അത്, ❝എത്നോസ്❞ (ἔθνος ⁃ ethnos) എന്ന കീവേഡിൻ്റെ (Key) നിർദ്ദേശിക വിഭക്തിയിലുള്ള ബഹുവചനം (Nominative Case Plural) ആണ്. ➟ഇവിടെപ്പറയുന്ന ❝ജാതികൾ❞ യെഹൂദന്മാർ മാത്രമല്ല; എന്നതിന് പല തെളിവുകളുമുണ്ട്: ➤❝അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.❞ (പ്രവൃ, 2:5). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤പെന്തെക്കൊസ്തുനാളിൽ യെഹൂദന്മാർ വന്നത് ആകാശത്തിൻ കീഴുള്ള സകല ജാതിയിൽ നിന്നുമാണ്. ➤ഇവിടെ, ❝ജാതി❞ (nation) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത്, ❝എത്നോസ്❞ (ἔθνος ⁃ ethnos) എന്ന കീവേഡിൻ്റെതന്നെ ❝എത്നൂസ്❞ (ἔθνους ⁃ ethnous) എന്ന ❝സംബന്ധിക വിഭക്തിയിലുള്ള ഏകവചനം❞ (Genitive Case Singular) ആണ്. ➟ഇതും കാണുക: (വെളി, 5:9; 7:9). ➟അതായത്, മത്തായിയിൽ ❝ജാതികൾ❞ (nations) എന്ന ബഹുവചനവും പ്രവൃത്തികളിൽ ഏകവചനവും ആണ്. ➟ലൂക്കൊസിൻ്റെ സമാന്തര വാക്യത്തിലും മത്തായിയുടെ അതേ പദമാണ്: (ലൂക്കൊ, 24:47). ➟മർക്കോസിൻ്റെ സമാന്തര വാക്യത്തിൽ: ➤❝ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ❞ എന്നാണ്: (മർക്കൊ, 16:15). ➟ഇവിടെ, ❝ലോകം, വിശ്വം, ഭൂമി❞ (Word) എന്നൊക്കെ അർത്ഥമുള്ള ❝കോസ്മോൺ❞ (κόσμον – kosmon) എന്ന പദമാണ്. ➤ഇത്, ❝കോസ്മോസ്❞ (κόσμος ⁃ kosmos) എന്ന പദത്തിൻ്റെ ❝പ്രതിഗ്രാഹിക ഈ ഭക്തിയിലുള്ള ഏകവചനം❞ (Accusative Case Singular) ആണ്. ➟രണ്ടു പദവും, യെഹൂദന്മാരും ശമര്യരും ജാതികളും ഉൾപ്പെടുന്ന ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരെ കുറിക്കുന്നതാണ്. 
➦ വചനപരമായ തെളിവും അതിനുണ്ട്: ➤❝യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കണം.❞ (ലൂക്കൊ, 24:47). ➟യെരൂശലേമിൽ തുടങ്ങി അഥവാ, യെഹൂദന്മാരിൽത്തുടങ്ങി സകല ജാതികളിലും പ്രസംഗിചക്കണം. ➟അടൂത്തവാക്യം: ➤❝യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എൻ്റെ സാക്ഷികളാകും.❞ (പ്രവൃ, 1:8). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤യെഹൂദന്മാരിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും അഥവാ, ജാതികളോടും സുവിശേഷം അറിയിക്കണം. ➟കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ പത്രൊസിൻ്റെ നേതൃത്വത്തിൽ ചരിത്രപരമായി അത് നിവൃത്തിച്ചതായി കാണാം: ➤പ്രൃത്തികൾ 2-7 അദ്ധ്യായങ്ങൾ യെഹൂദന്മാരോടും 8-ാം അദ്ധ്യായം ശമര്യരോടും 10-അദ്ധ്യായം മുതൽ ജാതികളോടും സുവിശേഷം പ്രസംഗിക്കുകയും കർത്താവിൻ്റെ കല്പനപോലെ യേശുക്രിസ്തുവിൻ്റെ നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ചെയ്തു. (മത്താ, 28:19 ⁃⁃ പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:17). ➟യെഹൂദന്മാരിലൂടെയാണ് സകല ജാതികൾക്കും രക്ഷ വരേണ്ടത്. ➟അതുകൊണ്ടാണ്, ഇങ്ങനെയൊരു ക്രമം കർത്താവ് പറഞ്ഞത്.
➦ ശമര്യാസ്ത്രിയോട് യേശു പറയുന്ന ഒരു കാര്യമുണ്ട്: ❝നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.❞ (യോഹ, 4:22). വാക്യം ശ്രദ്ധിക്കുക: ➤❝രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.❞ ➟ദൈവത്തിൻ്റെ രക്ഷ ശമര്യർക്കും ജാതികൾക്കും വരുന്നത് യെഹൂദന്മാരിൽനിന്നാണ്. ➟അതിനൊരു കാരണമുണ്ട്: ➤തൻ്റെ സ്നേഹിതനായ അബ്രാഹാമിനു് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് കൊടുക്കുന്ന ഒരു വാഗ്ദത്തമുണ്ട്: ➤❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:18). ➟വേദഭാഗം ശ്രദ്ധിക്കുക: ➤❝നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.❞ ➟അബ്രാഹാമിനോടു ദൈവം ചെയ്ത ഈ വാഗ്ദത്തം പുത്രനായ യിസ്ഹാക്കിലൂടെയും പൗത്രനായ യാക്കോബിലൂടെയും ദൈവം ഉറപ്പിച്ചുപോന്നു: (ഉല്പ, 26:5 ⁃⁃ ഉല്പ, 28:14). ➟പൂർവ്വപിതാക്കന്മാരിലൂടെ വാഗ്ദത്തം ലഭിച്ച, ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട ആ സന്തതിയാണ് യിസ്രായേൽ അഥവാ, യെഹൂദന്മാർ: (പ്രവൃ, 3:25). ➟ദൈവം ജാതികൾക്ക് പ്രകാശമാക്കി വെച്ചിരിക്കുന്ന ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനാണ് യിസ്രായേൽ: (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ➤❝യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.❞ (യെശ, 42:7). ദൈവം യിസ്രായേലിനെയാണ് ജാതികളുടെ പ്രകാശമാക്കി വെച്ചിരിക്കുന്നത്. ➟അടുത്തവാക്യം: ➤❝നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 49:6). ➟ക്രിസ്തുവിലൂടെയാണ് ഈ വാഗ്ദത്തം യിസ്രായേലിന് നിവൃത്തിയായത്. യെശയ്യാപ്രവചനത്തിലെ വാഗ്ദത്തവചനം ഉദ്ധരിച്ചുകൊണ്ടാണ് യെഹൂദനായ പൗലൊസ് സുവിശേഷം അറിയിക്കാൻ ജാതികളിലേക്ക് തിരിയുന്നത്: (പ്രവൃ, 13:47-48). ➟ഈ വാഗ്ദത്തത്തിൻ്റെ നിവൃത്തിയായിട്ടാണ് ❝സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ❞ എന്ന് കർത്താവ് കല്പിച്ചത്. [കാണുക: യെഹൂദന്നു എന്തു വിശേഷത?]
ചരിത്രപരമായ മറ്റൊരു തെളിവ്:
റോമൻ സാമ്രാജ്യം, പാർത്തിയർ സാമ്രാജ്യം, അറേബ്യ
➦ യേശുവിൻ്റെ കാലത്ത് പാർത്തിയൻ സാമ്രാജ്യത്തിലും (Parthian Empire) റോമാ സാമ്രാജ്യത്തിലും (Roman Empire) അറേബ്യയിലും (Arabia) മാത്രമാണ് യെഹൂദന്മാരുണ്ടായിരുന്നത്. ➟അല്ലാതെ, ഭൂമി മുഴുവൻ യെഹൂദന്മാർ ഇല്ലായിരുന്നു. 
വിശദമായി: പ്രവൃത്തികൾ രണ്ടാം അദ്ധ്യായം 9–10 വാക്യങ്ങളിൽ 17 വിഭാഗം ആളുകളെ കാണാം: ➤❝പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം❞ (പ്രവൃ, 2:9-10). അവർ യഥാക്രമം, ➤പാർത്തിയൻ സാമ്രാജ്യത്തിൽ: പർത്ഥർ (Parthians), മേദ്യർ (Medes), ഏലാമ്യർ (Elamites), മെസപ്പൊത്താമ്യർ [ഇന്നത്തെ ഇറാക്ക്] (Mesopotamia). ➤റോമാ സാമ്രാജ്യത്തിൽ: യെഹൂദ്യ (Judaea), കപ്പദോക്യ (Cappadocia), പൊന്തൊസ് (Pontus), ആസ്യ (Asia), പ്രുഗ്യ (Phrygia), പംഫുല്യ (Pamphylia), മിസ്രയീം [ഈജിപ്ത്] (Egypt), കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങൾ (the parts of Libya about Cyrene), റോമയിൽ നിന്നു വന്നു പാർക്കുന്നവർ (strangers of Rome), ക്രേത്യർ (Cretes). ➤അറേബ്യൻ ഉപദ്വീപിൽ നിന്നുള്ളവർ: അറബിക്കാർ (Arabians). ➤പൊതുവിഭാഗം: യെഹൂദന്മാർ (Jews) [എല്ലാ സാമ്രാജ്യങ്ങളിലുമുള്ള ജനത], യെഹൂദമതാനുസാരികൾ (Proselytes) [എല്ലായിടത്തും നിന്നുമുള്ള യെഹൂദമതം സ്വീകരിച്ച അന്യജാതിക്കാർ]. കർത്താവിൻ്റെ കല്പന: ➤❝സകലജാതികളിലും ⁃⁃ ഭൂലോകത്തിൽ ഒക്കെയും ⁃⁃ ഭൂമിയുടെ അറ്റത്തോളവും❞ പോയി സുവിശേഷം അറിയിക്കാനാണ് കർത്താവിൻ്റെ കല്പന. ഭൂലോകത്തൊക്കെയും അല്ലെങ്കിൽ ഭൂമിയുടെ അറ്റത്തോളവും അന്ന് യേഹൂദന്മാർ ഇല്ലായിരുന്നു. എ.ഡി. 70-ലെ യെരൂശലേം ദൈവാലയത്തിൻ്റെ നാശത്തിനുശേഷമാണ് യെഹൂദന്മാൻ ഭൂമിമുഴുവൻ ചിതറിപ്പോകാൻ തുടങ്ങിയത്. തന്മൂലം, കർത്താവിൻ്റെ സ്നാനത്തെക്കുറിച്ചുള്ള കല്പനയും സുവിശേഷം അറിയിക്കാനുള്ള കല്പനയും ഭൂമിയിലെ സകല ജാതികളെയും ഉദ്ദേശിച്ചുള്ളതാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

പരമാർത്ഥജ്ഞാനം 10

എബ്രായരിലെ വിഷയം:
➦ എബ്രായലേഖനത്തിലെ വിഷയംപോലും അറിയാത്തവരാണ് എബ്രായരിൽ ക്രിസ്തുവിനെ ❝ദൈവം❞ എന്ന് പറഞ്ഞിട്ടുണ്ടെന്ന് പറയുന്നത്. ➟❝ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിച്ച ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന യേശു മഹത്വവും ബഹുമാനവും അണിഞ്ഞ് സ്വർഗ്ഗത്തെക്കാൾ ഉന്നതായിത്തീർന്നതാണ് എബ്രായലേഖനത്തിൻ്റെ വിഷയം.❞ (എബ്രാ, 2:9; എബ്രാ, 7:26). ➟നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു് സൗരഭ്യവാസനായായി അർപ്പിച്ചുകൊണ്ട് മരണം ആസ്രദിച്ചത് അമർത്യനായ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 6:16 ⁃⁃ 1തിമൊ, 2:6; എബ്രാ, 2:9). ➟യേശുവെന്ന മനുഷ്യൻ (𝐌𝐚𝐧) ദൂതന്മാരെക്കാളും മനുഷ്യരെക്കാളും ശ്രേഷ്ഠനായി സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്നാണ് എബ്രായലേഖകൻ പറയുന്നത്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
➦ ❝ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) ആകയാൽ, അവനു് തന്നെത്താൻ ത്യജിച്ചുകൊണ്ട് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യൻ ആകാനും കഴിയില്ല: (എബ്രാ, 2:9), താൻ അത്യുന്നതനാകയാൽ സ്വർഗ്ഗത്തെക്കാൾ ഉന്നതനാകാൻ ആവശ്യവുമില്ല.❞ (ലൂക്കൊ, 1:32 ⁃⁃ എബ്രാ, 7:26).
എബ്രായരിലെ വിഷയം വിശദമായി:
❶ പുത്രൻ പഴയനിയമ പ്രവാചകന്മാരെക്കാൾ ശ്രേഷ്ഠൻ: (1:1-3)
❷ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ: (1:4; 2:2-9)
❸ പുത്രൻ മോശെയെക്കാൾ ശ്രേഷ്ഠൻ: (3:1-6)
❹ പുത്രൻ യോശുവയെക്കാൾ ശ്രേഷ്ഠൻ: (4:8-16)
❺ പുത്രൻ മഹാപുരോഹിതന്മാരെക്കാൾ ശ്രേഷ്ഠൻ: (5:1-10)
❻ പുത്രൻ അബ്രാഹാമിനെക്കാൾ ശ്രേഷ്ഠൻ: (6:13-20; 7:1-28)
❼ പുത്രൻ പഴയനിയമത്തെക്കാൾ ശ്രേഷ്ഠൻ: (8:1-13
❽ പുത്രൻ തിരുനിവാസത്തെക്കാൾ ശ്രേഷ്ഠൻ: (9:1-12; 9:24)
❾ പുത്രൻ പഴയനിയമ യാഗങ്ങളെക്കാൾ ശ്രേഷ്ഠൻ: (9:13-28; 10:1-22)
❿ പുത്രൻ വിശ്വാസവീരന്മാരെക്കാൾ ശ്രേഷ്ഠൻ: (11:1-40)
⓫ പുത്രൻ പഴയനിയമ ദർശനത്തെക്കാൾ ശ്രേഷ്ഠൻ: (12:18-24)
⓬ പുത്രൻ നിസ്തുല്യൻ: (13:8). [കാണുക: ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ]
➦ പുത്രൻ ദൈവമായിരുന്നെങ്കിൽ, സൃഷ്ടികളായ ദൂതന്മാരും മനുഷ്യരുമായും പഴയനിയമവുമായും പഴയനിയമ യാഗങ്ങളുമായും ലേഖകൻ അവനെ താരതമ്യം ചെയ്യുമായിരുന്നോ❓
☛പുത്രൻ ദൈവമല്ല; പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col, 2:2). 
➦ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായീത്തിർന്നത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31 ⁃⁃ എബ്രാ, 7:26). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന യേശു തൻ്റെ ക്രൂശിലെ പരമയാഗത്താൾ, സകല പ്രവാചകന്മാരെക്കാളും പുരോഹിതന്മാരെക്കാളും ദൂതന്മാരെക്കാളും ശ്രഷ്ഠനായതാണ് എബ്രായലേഖനത്തിലെ വിഷയം. [കാണുക: എബ്രായരിലെ ക്രിസ്തു]. ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്❓എന്നറിയാത്തവരാണ് അധരവ്യായാമത്താൽ അവനെ ദൈവമാക്കാൻ വ്യഥാ അദ്ധ്വാനിക്കുന്നത്: [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ദൈവത്തിനു് സമനായും സദൃശനായും ആരുമില്ല:
➦ എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവയായ ഏകദൈവവും ദൈവത്തോട് സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:⏬
❶ ❝നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 40:25). 
❷ ❝നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?❞ തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?❞ (യെശ, 46:5)
❸ ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 49:19; 50:44)
❹ ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല.❞ (പുറ, 8:10
❺ ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2)
❻ ❝യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല.❞ (ആവ, 33:26)
❼ ❝കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
❽ ❝യഹോവേ, നിനക്കു തുല്യൻ ആർ?❞ (സങ്കീ, 35:10)
❾ ദൈവമായ യഹോവേ, …..നിന്നോടു സദൃശൻ ആരുമില്ല.❞ (സങ്കീ, 40:5; 89:6,8)
❿ ❝ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?❞ (സങ്കീ, 71:19
⓫ ❝സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?❞ (സങ്കീ, 89:6)
⓬ ❝സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു?❞ (സങ്കീ, 89:8
⓭ ❝ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?❞ (സങ്കീ, 113:5)
⓮ ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരെ, 10:6)
⓯ ❝അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?❞ (മീഖാ, 7:18).
☛  ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:33) എന്നൊക്കെയാണ് ദൈവപുത്രനായ യേശുക്രിസ്തു പഠിപ്പിച്ചത്.
➦ എന്നാൽ ദൈവം സമത്വമുള്ള മൂന്ന് വ്യക്തിയാണെന്നും ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും ക്രിസ്തു ആരാണെന്നറിയാത്ത ക്രൈസ്തവനാമധാരികൾ വിശ്വസിക്കുന്നു. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ദൈവത്തിന്റെ പരിശുദ്ധൻ: 
➦ ❝നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.❞ (മർക്കൊ, 1:24). ➟ഈ വേദഭാഗത്ത്, ദൈവപുത്രനായ യേശുവിനെ ❝പരിശുദ്ധൻ❞ എന്ന് പറഞ്ഞിരിക്കയാൽ യേശു ദൈവമാണെന്ന് കരുതുന്നവരുണ്ട്.
➦ ❝ഹാഗിയോസ്❞ (ἅγιος – hagios) എന്ന ഗ്രീക്കുപദം 220-തോളം പ്രാവശ്യമുണ്ട്. ❝പരിശുദ്ധമായ, പവിത്രമായ, വിശുദ്ധമായ, വേർതിരിക്കപ്പെട്ട, പ്രത്യേകം നിയമിക്കപ്പെട്ട❞ എന്നൊക്കെയാണ് അർത്ഥം. ➟ബൈബിളിൽ ദൈവത്തിനും ദൈവാത്മാവിനും ക്രിസ്തുവിനും ദൂതന്മാർക്കും വിശ്വാസികൾക്കും വസ്തുക്കൾക്കും സ്ഥലങ്ങൾക്കും അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന പദമാണ് ഹാഗിയോസ്. ➟ആ പദം ക്രിസ്തുവിനു് ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ അവൻ ദൈവമാകുമോ❓ ➟നമുക്ക് നോക്കാം: 
❶ സത്യവേദപുസ്തകത്തിൽ ദൈവത്തിൻ്റെ ആത്മാവിനാണ്, ❝പരിശുദ്ധ❞ആത്മാവ് എന്ന അർത്ഥത്തിൽ ഏറ്റവും കൂടുതൽ (93) ഉപയോഗിച്ചിരിക്കുന്നത്. ഉദാ: (മത്താ, 1:18). ➟ദൈവത്തെയും ക്രിസ്തുവിനെയും: ❝പരിശുദ്ധൻ❞ എന്നും (യോഹ, 17:11 ⁃⁃ യോഹ, 6:69), ക്രിസ്തുവിനെ: ❝വിശുദ്ധൻ❞ എന്നും (ലൂക്കൊ, 1:35; ലൂക്കൊ, 2:23), ദൂതന്മാരെയും മനുഷ്യരെയും: ❝വിശുദ്ധൻ, വിശുദ്ധന്മാർ❞ എന്നും (പ്രവൃ, 10:22; മത്താ, 25:31 ⁃⁃ വെളി, 22:11; മത്താ, 27:52), പ്രവാചകനെയും പ്രവാചകന്മാരെയും: ❝വിശുദ്ധൻ, വിശുദ്ധന്മാർ❞ എന്നും (മർക്കൊ, 6:20 ⁃⁃ ലൂക്കൊ, 1:69), നഗരം (മത്താ, 27:53), നിയമം (ലൂക്കൊ, 1:75), സ്ഥലം (പ്രവൃ, 6:13), ഭൂമി (പ്രവൃ, 7:33), രേഖ (റോമ, 1:2), ന്യായപ്രമാണം (റോമ, 7:12), കല്പന (പ്രവൃ, 7:12), ശരീരം (റോമ, 12:1), ദൈവത്തിൻ്റെ മന്ദിരം (1കൊരി, 3:17), ചുംബനം (1കൊരി, 16:20), മന്ദിരം [സഭ] (എഫെ, 2:21), വിളി: (2തിമൊ, 1:9), സഹോദരന്മാർ (എബ്രാ, 3:1), പുരോഹിതവർഗ്ഗം (1പത്രൊ, 2:5), വംശം (1പത്രൊ, 2:9), സ്ത്രീകൾ (1പത്രൊ, 3:5), പർവ്വതം (2പത്രൊ, 1:18), ജീവനം (2പത്രൊ, 3:12) മുതലായവയെ ❝വിശുദ്ധം❞ എന്നും പരിഭാഷ ചെയ്തിട്ടുണ്ട്.
ക്രിസ്തു പരിശുദ്ധൻ:
➦ ❝ഹാഗിയോസ്❞ എന്ന പദം ദൈവപുത്രനായ യേശുക്രിസ്തുവിനു് ❝പരിശുദ്ധൻ❞ എന്ന് ആറുപ്രാവശ്യവും (മർക്കൊ, 1:24; ലൂക്കൊ, 4:34; യോഹ, 6:63; പ്രവൃ, 3:14; 4:27; 4:30) ❝വിശുദ്ധൻ❞ എന്ന് രണ്ടുപ്രാവശ്യവും (ലൂക്കൊ, 1:35; ലൂക്കൊ, 2:23) പരിഭാഷ ചെയ്തിട്ടുണ്ട്. ➟❝പരിശുദ്ധൻ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്നതിൽ ആറുവാക്യവും ❝ദൈവത്തിൻ്റെ പരിശുദ്ധൻ❞ എന്ന നിലയിലാണ്. ➟പുതിയനിയമത്തിൽ ദൈവത്തിനു് പല പരിശുദ്ധൻ അഥവാ, ഹാഗിയോസുണ്ട്. ➟ഉദാ: യോഹന്നാൻ (മർക്കൊ, 6:20), ദൂതൻ (പ്രവൃ, 10:22), മനുഷ്യൻ (വെളി, 22:11) മുതലായവർ ഹാഗിയോസാണ്. ➟ദൈവത്തിൻ്റെ പരിശുദ്ധത്മാരെയൊക്കെ ദൈവമാക്കാൻ പറ്റുമോ❓
യഹോവയായ പിതാവ് പരിശുദ്ധദൈവമാണ്: 
➦ ❝യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.❞ (യോശു, 24:19 ⁃⁃ 1ശമൂ, 6:20; യെശ, 5:16). ➦❝പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11 ⁃⁃ 1പത്രൊ, 1:16; 1യോഹ, 2:20; വെളി, 4:8; 6:10). ➟പിതാവ് പരിശുദ്ധദൈവമാണ്. ➟എന്നാൽ പുത്രൻ പരിശുദ്ധദൈവമല്ല; ദൈവത്തിൻ്റെ പരിശുദ്ധനാണ്: (മർക്കൊ, 1:24; ലൂക്കൊ, 4:34; യോഹ, 6:63). ➟അവൻ പരിശുദ്ധനായ ദൈവമാണെങ്കിൽ, പരിശുദ്ധദൈവം എന്നല്ലാതെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്നവനെ വിളിക്കുമോ❓ 
ദൈവവും മനുഷ്യനും:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്. പിതാവായ യഹോവുടെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col, 2:2). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1തിമൊ, 2:5-6). ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟പരിശുദ്ധാത്മാവിനാൽ (Πνεῦμα Ἅγιον – Pneuma Hagion) കന്യകയിൽ ഉല്പാദിതമായവൻ എങ്ങനെ പരിശുദ്ധദൈവമാകു ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
യേശു ദൈവമല്ല:
➦ ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത് (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❝അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❞ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള (μόνος – mónos) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ❝പിതാവ് ദൈവം ആണന്നല്ല; പിതാവ് മാത്രം ദൈവം❞ ആണെന്നാണ്. ➟❝പിതാവ് മാത്രം ദൈവം❞ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➟𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟❝പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➟❝എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്❞ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. 
➦ ❝പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണു❞ (യോഹ, 20:17) എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിനെ, വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. ➟മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❝ എന്നാണ് ദൈവപുത്രനായ ക്രിസ്തു പറഞ്ഞത്: (യോഹ, 20:27). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ ദൈവമായ പിതാവ് ദൈവപുത്രൻ്റെയും ദൈവമാണ്: (മത്താ, 27:47; മർക്കൊ, 15:33). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് പറയുന്ന യേശു എങ്ങനെ പരിശുദ്ധദൈവമാകും❓ [കാണുക: എൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പൗലൊസിൻ്റെ ദൈവം]
യഹോവ ഏകപരിശുദ്ധൻ:
➦ ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2). ➟പിതാവായ യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ലെന്നാണ് പഴയനിയമം പറയുന്നത്. ➟എന്തെന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ➦❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟യഹോവ ഒരുത്തൻ മാത്രമാണ് പരിശുദ്ധനായ ദൈവമെങ്കിൽ, യേശു എങ്ങനെ പരിശുദ്ധദൈവമാകും❓ [കാണുക:ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, കേൾക്കുക: ഏൽ ഏഹാദ്]
പിതാവായ ദൈവം ഏകപരിശുദ്ധൻ:
➦ ❝പരിശുദ്ധൻ, പവിത്രൻ❞ എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്ന ❝ഹോസിയോസ്❞ (ὅσιος – hosios) എന്ന മറ്റൊരു ഗ്രീക്കുപദമുണ്ട്. ➟ഒൻപത് പ്രാവശ്യം കാണുന്ന ആ പദം ദൈവത്തിനു് രണ്ടുപ്രാവശ്യവും ക്രിസ്തുവിനു് ഒരുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: ➦❝കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.❞ (വെളി, 15:4 ⁃⁃ വെളി, 16:5). ➟ഈ വേദഭാഗത്ത്, ദൈവത്തെ ❝ഏകപരിശുദ്ധൻ❞ എന്ന് പറഞ്ഞിരിക്കുന്നത് ഗ്രീക്കിൽ, ❝മോണോസ് ഹോസിയോസ്❞(μόνος ὅσιος – monos hosios) ആണ്. ➟അതിൻ്റെ അർത്ഥം, പിതാവായ ദൈവമാണ് ❝ഒരേയൊരു പരിശുദ്ധൻ❞ (only art holy) എന്നാണ്. ➟യേശുവിനു് പവിത്രൻ (പാപരഹിതൻ) എന്ന അർത്ഥത്തിലാണ് ❝ഹോസിയോസ്❞ ഉപയോഗിച്ചിരിക്കുന്നത്: ❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ദൈവപുത്രനായ യേശു: പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചന ഒന്നുമില്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനുമാണ്: (1യോഹ, 3:5). ➟തന്മൂലം, ❝ഹോസിയോസ്❞ (hosios) അഥവാ, ❝പവിത്രൻ❞ എന്നപദം യേശുവിനു് ഉപയോഗിച്ചിരിക്കുന്നത്, പാപരഹിതൻ (പവിത്രൻ) എന്ന അർത്ഥത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟❝ഹാഗിയോസ്❝ (hagios) എന്നതിലെ ❝വിശുദ്ധൻ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ആദ്യരണ്ടുപദത്തിനും അതേ അർത്ഥമാണുള്ളത്. ➟ഒന്നാമത്തത്, അവൻ്റെ വിശുദ്ധ ജനനത്തെക്കുറിച്ചും, രണ്ടാമത്തേത്, അവൻ മറിയയുടെ ആദ്യജാതനാകയാൽ അവനെ ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കുന്നതിനെക്കുറിച്ചുമാണ്: (ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 2:7 ⁃⁃ 2:23). 
ദൈവത്തിൻ്റെ അഭിഷിക്തൻ:
➦ “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി❞ (പ്രവൃ, 4:27). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി ദൈവം യോർദ്ദാനിൽവെച്ച് യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1 ⁃⁃ ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ അഭിഷേകം പ്രാപിച്ചത് അപ്പോഴാണെന്ന് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യേശ, 61:1-2 ⁃⁃ ലൂക്കൊ, 4:16-21). ➟അതിനാൽ, ❝പരിശുദ്ധൻ❞ (hagios) എന്നതിലെ ശേഷിക്കുന്ന ആറുപദങ്ങൾ, ദൈവം അഭിഷേകം ചെയ്ത് തൻ്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ച യേശുവെന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ (അഭിഷിക്തൻ) കുറിക്കുന്നതാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (ലൂക്കൊ, 9:20). വിശുദ്ധന്മാരും പ്രവാചകന്മാരും ദൈവത്താൽ അഭിഷേകം പ്രാപിച്ച് ദൈവത്തിനായി വേർതിരിക്കപ്പെട്ടവരാണ്: (2കൊരി, 1:21; 1യോഹ, 2:20; 2:27). അതുകൊണ്ടാണ്, അവരെയും ❝ഹാഗിയോസ്❞ എന്ന് വചനം വിശേഷിപ്പിക്കുന്നത്: (വെളി, 22:11; മത്താ, 27:52 ⁃⁃ മർക്കൊ, 6:20; ലൂക്കൊ, 1:69).
❽ ❝ഹാഗിയോസ്❝ (ἅγιος – hagios) എന്ന പദം ദൈവത്മാവിനെ കുറിക്കാൻ 𝟗𝟏 പ്രാവശ്യവും ദൂതന്മാരെയും മനുഷ്യരെയും കുറിക്കാൻ കുറിക്കാൻ 𝟖𝟑 പ്രാവശ്യവും യേശുവിനെ കുറിക്കാൻ 𝟖 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ➟യേശുവിനെ ❝ഹാഗിയോസ്❞ എന്ന് വിളിച്ചിരിക്കുന്ന കാരണത്തിൽ അവൻ ദൈവമാകുമെങ്കിൽ, മറ്റുള്ളവരും അവനെപ്പോലെ ദൈവങ്ങളാകില്ലേ❓
ദൈവവും സാത്താനും:
➦ ദൈവത്തിനു് പാപമില്ലെന്നും സാത്താനു് പാപമുണ്ടെന്നും ബൈബിൾ നേരിട്ട് പറയുന്നില്ല. ദൈവം ദോഷം കണ്ടുകൂടാത്തവണ്ണം നിർമ്മല ദൃഷ്ടിയുള്ളവനും സ്വർഗ്ഗംപോലും തൃക്കണ്ണിനു് നിർമ്മലമല്ലാത്തത്രയും പരിശുദ്ധനും സാത്തൻ മുടിഞ്ഞ പാപിയുമാണ്: (ഹബ, 1:13; ഇയ്യോ, 15:15). ➟ദൈവത്തിനു് പാപം ചെയ്യാനും സാത്താനു് പാപം ചെയ്യാതിരിക്കാനും കഴിയില്ല. അതിനാൽ, ദൈവത്തിനു് പാപമില്ലെന്നും സാത്താനു് പാപമുണ്ടെന്നും എടുത്തുപറവാൻ ആവശ്യമില്ല. ➟എന്നാൽ യേശുവിനെ സംബന്ധിച്ച്: ❝അവനിൽ പാപം ഇല്ല❞ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (1യോഹ, 3:5 ⁃⁃ 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22). ➟അതെന്തുകൊണ്ടാണ്❓ ➟യേശു പാപികളോടുകൂടി സഹവസിച്ചിട്ടും പാപം ചെയ്യാൻ കഴിയുമായിരുന്നിട്ടും പാപത്തിൻ്റ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ച മനുഷ്യനായതുകൊണ്ടാണ് ❝അവനിൽ പാപമില്ല❞ എന്നെടുത്തുപറഞ്ഞിരിക്കുന്നത്❓ (മത്താ, 1:18; 1:20; യോഹ, 8:40). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ❝അവനിൽ പാപമില്ല, അവൻ പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചയില്ല❞ എന്നൊക്കെ പറയുമായിരുന്നോ❓
ക്രിസ്തുവും വിശുദ്ധന്മാരും:
➦ പരിശുദ്ധനെ കുറിക്കുന്ന ❝ഹാഗിയോസ്❞ (hagios) എന്ന ഗ്രീക്കുപദം ക്രിസ്തുവിനും വിശുദ്ധന്മാർക്കും ഒരുപോലെ ഉപയോഗിച്ചിട്ടുള്ളതാണെന്ന് മുകളിൽ നാം കണ്ടതാണ്. ➟അതിൽ ക്രിസ്തു പാപരഹിതനും ദൈവത്തിൻ്റെ അഭിഷിക്തനും ആയതുകൊണ്ടാണ് അവനെ പരിശുദ്ധനെന്ന് വിളിച്ചിരിക്കുന്നതെന്നും നാം മനസ്സിലാക്കി. ➟അതുപോലെ, വിശുദ്ധന്മാരെ ❝ഹാഗിയോസ്❞ എന്ന് വിളിക്കുന്നത് അവർ ക്രിസ്തുവിലൂടെ പാപമുക്തരും അഭിഷിക്തരും ആയതുകൊണ്ടാണ്. ➟ഒരുവൻ രക്ഷയ്ക്കായി ഏകദൈവത്തിലും മനുഷ്യനായ ക്രിസ്തുയേശുവിലും വിശ്വസിക്കുമ്പോൾ (1തിമൊ, 2:4-7), അവൻ ആദാമ്യപാപത്തിൽനിന്നും അഥവാ, ആദാമ്യപാപത്തിൻ്റെ ഫലമായ മരണത്തിൽനിന്നും (റോമ, 3:23; 5:22; 1കൊരി, 15:21-22) അവൻ്റെ മുൻകഴിഞ്ഞ പാപത്തിൽനിന്നും അഥവാ, അവൻ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ പാപത്തിൽനിന്നും ദൈവം അവനെ മുക്തനാക്കുകയാണ്: (പ്രവൃ, 17:30; റോമ, 3:25). ➟ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ക്രിസ്തുവിലൂടെയാണ് ദൈവം അഭിഷേകം ചെയ്യുന്നതും: (2കൊരി, 1:21; 1യോഹ, 2:20; 2:27). ➟അതായത്, ക്രിസ്തുവിനെ ഹാഗിയോസ് എന്ന് വിശേഷിപ്പിക്കുന്നത് അവൻ പാപരഹിതനും ദൈവത്തിൻ്റെ അഭിഷിക്തനും ആയതുകൊണ്ടാണെങ്കിൽ, വിശുദ്ധന്മാരും ക്രിസ്തുവിലൂടെ പാപവിമുക്തരും അഭിഷിക്തരും ആയതുകൊണ്ടാണ് ഹാഗിയോസ് എന്ന് വിശേഷിപ്പിച്ചിരിന്നത്. ➟അല്ലാതെ, ക്രിസ്തുവും വിശുദ്ധന്മാരും ദൈവമായതുകൊണ്ടല്ല. ➟മൂലഭാഷയായ കൊയ്നേ ഗ്രീക്കിലെ ❝ഹാഗിയോസ്❞ എന്ന പദത്തെ ഇംഗ്ലീഷിൽ ❝Holy❞ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟എന്നാൽ മലയാളത്തിൽ അത് ക്രിസ്തുവിനു് ❝പരിശുദ്ധൻ❞ എന്നും വിശ്വാസിക്ക് ❝വിശുദ്ധൻ❞ എന്നു പരിഭാഷ ചെയ്തിരിക്കുന്നത് വായിച്ചിട്ട്, ക്രിസ്തുവിനെ ❝പരിശുദ്ധൻ❞ എന്ന് വിശേഷിച്ചിരിക്കുന്ന കാരണത്താൽ അവൻ ❝ദൈവം❞ ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓

പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു:
➦ ദൈവപുത്രൻ വന്നത്, പിതാവിനെ വെളിപ്പെടുത്താനും പിതാവിൻ്റെ നാമം വെളിപ്പെടുത്താനുമാണ്: ➤❝ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന (മാർവ്വിടത്തിലുള്ള) ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18). ➟അടുത്തവാക്യം: ➤❝എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.❞ (മത്താ, 11:27 ⁃⁃ ലൂക്കൊ, 10:22). ➟പുതിയനിയമത്തിൽ പുത്രനാണ് പിതാവിനെ വെളിപ്പെടുത്തിയത്. ➤❝നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.❞ (യോഹ, 17:6 ⁃⁃ യോഹ, 17:26). ➟പിതാവിൻ്റെ നാമത്തെ വെളിപ്പെടുത്തിയതും പുത്രനാണ്: ➤❝ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.❞ (എബ്രാ, 2:12). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ❝നാമം❞ (𝐍𝐚𝐦𝐞) എന്ന് ഉപയോഗിച്ചിരിക്കുന്ന ❝ഒനോമ❞ (ὄνομα – onoma) എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചന നപുംസകലിംഗ നാമപദം (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) എഴുപതോളം പ്രാവശ്യമുണ്ട്. ➟അത് പ്രധാനമായും ഒരു പേരിനെ (𝐍𝐚𝐦𝐞) അഥവാ, സംജ്ഞാനാമത്തെയാണ് (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) സൂചിപ്പിക്കുന്നത്. ➟രണ്ട് വാക്യങ്ങളിൽ മാത്രമാണ് പദവി നാമം (𝐓𝐢𝐭𝐥𝐞 𝐧𝐚𝐦𝐞) എന്ന നിലയിൽ കാണുന്നത്. (മത്താ, 10:41; മത്താ, 10: 42). 
➦ എബ്രായ വീക്ഷണപ്രകാരം ഒരുത്തൻ്റെ പേർ അവൻ്റെ അസ്തിത്വത്തോട് ബന്ധപ്പെട്ടതാണ്; സ്വഭാവവും സത്തയും പേരിൽ ഉണ്ടെന്നാണ് അവർ കരുതുന്നത്. ➟ദൂതൻ അവൻ്റെ പേർ വെളിപ്പെടുത്തുമ്പോൾത്തന്നെ അത് മനസ്സിലാക്കാം: ➤❝അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ (മത്താ, 1:21). ➟❝യേശു❞ എന്ന പേരിൻ്റെ അർത്ഥം ❝യഹോവ രക്ഷയാകുന്നു❞ (𝐘𝐞𝐡𝐨𝐯𝐚𝐡 𝐢𝐬 𝐬𝐚𝐥𝐯𝐚𝐭𝐢𝐨𝐧) എന്നാണ്. 
പിതാവിൻ്റെ മനുഷ്യപ്രത്യക്ഷത:
➦ പിതാവായ യഹോവ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ❝യഹോവ രക്ഷയാകുന്നു❞ എന്നർത്ഥമുള്ള ❝യേശു❞ എന്ന നാമത്തിലും (𝐍𝐚𝐦𝐞) മനുഷ്യൻ (𝐌𝐚𝐧) എന്ന പ്രകൃതിയിലും (𝐍𝐚𝐭𝐮𝐫𝐞) അഥവാ, ജഡരക്തങ്ങളോടു കൂടിയവനായ ഒരു പ്രത്യക്ഷത എടുത്തിട്ട്, ആ മനുഷ്യൻ്റെ രക്ഷത്താലും മരണത്താവുമാണ് പാപപരിഹാരം വരുത്തിയത്:  (1തിമൊ, 3:15-16; മത്താ, 1:21; എബ്രാ, 2:14-15 ⁃⁃ 1തിമൊ, 2:6; 1പത്രൊ, 1:20; 2:24). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟അതാണ്, പുത്രൻ പിതാവിനെ വെളിപ്പെടുത്തി എന്ന് യൊഹന്നാൻ പറയുന്നത്. 
➦ മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ ❝യഹോവാഹ്❞ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന നാമമെടുത്ത ദൈവം (പുറ, 3:13-15), സാത്താൻ്റെ അടിമത്വത്തിൽനിന്ന് മാനവകുലത്തെ രക്ഷിക്കാൻ എടുത്ത തൻ്റെ പുതിയ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്: (1തിമൊ, 3:15-16; മത്താ, 1:21; എബ്രാ, 2:14-15 ⁃⁃ യോഹ, 17:11; 17:12). ➤[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]
മനുഷ്യപ്രത്യക്ഷത എന്തിനു്
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ➟ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. ➟അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). ➤[കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?]. എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?]. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1; 1:16; 1തിമൊ, 3:15-16). ➟അതുകൊണ്ടാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന് യോഹന്നാൻ പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ]

യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും:
➦ ❝അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.❞ (ഫിലി, 2:10-11). ➟ഈ വേദഭാഗപ്രകാരം, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ യേശുവിൻ്റെ മുമ്പിൽ മടങ്ങുമെന്നാണ് പലരും വിചാരിക്കുന്നത്; എന്നാൽ അങ്ങനെയല്ല. 
➦ ആദ്യവാക്യം ശ്രദ്ധിക്കുക: ➤ദൈവപുത്രനായ യേശുവിൻ്റെ മുമ്പിലല്ല; ആ നാമത്തിനു് മുമ്പിലാണ് മുഴങ്കാൽ മടങ്ങുന്നത്. ➤❝ഇന എൻ തോ ഒനോമാതി ഈസൂ പാൻ ഗോനി കാംപ്സീ❞ (ἵνα ἐν τῷ ὀνόματι Ἰησοῦ πᾶν γόνυ κάμψῃ ⁃ hina en tō onomati Iēsou pan gony kampsē) എന്ന പ്രയോഗത്തിനു്, ➤❝യേശുവിൻ്റെ നാമത്തിൽ എല്ലാ മുഴങ്കാലും മടങ്ങുകയും❞ (𝐓𝐡𝐚𝐭 𝐚𝐭 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐨𝐟 𝐉𝐞𝐬𝐮𝐬 𝐞𝐯𝐞𝐫𝐲 𝐤𝐧𝐞𝐞 𝐬𝐡𝐨𝐮𝐥𝐝 𝐛𝐨𝐰) എന്നാണ്: (BIB). ➟യേശുവിൻ്റെ നാമത്തിൻ്റെ പ്രത്യേകത എന്താണ്❓ ➟ആ നാമം പിതാവിൻ്റെയും നാമമാണ്: (യോഹ, 5:43). ➟അഥവാ, പിതാവ് പുത്രനു് കൊടുത്ത തൻ്റെ നാമമാണ്: (യോഹ, 17:11; യോഹ, 17:12). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രൻ പിതാവിനെ വെളിപ്പെടുത്തുകയും (യോഹ, 18:37 ⁃⁃ യോഹ, 1:18; മത്താ, 11:27; ലൂക്കൊ, 10:22) അവൻ്റെ നാമം വെളിപ്പെടുത്തുകയുമാണ് ചെയ്തത്: (യോഹ, 17:6; യോഹ, 17:26). ➟പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെ ആകകൊണ്ടാണ് പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യാൻ കല്പിച്ചിരിക്കുന്നത്. ➤[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ]
➦ അടുത്തവാക്യം: ➤❝യേശുക്രിസ്തു കർത്താവു❞ എന്നേറ്റുപറയുന്നത് പുത്രൻ്റെ മഹത്വത്തിനല്ല; പിതാവായ ദൈവത്തിൻ്റെ മഹത്വത്തിനാണ്. ➟എന്തുകൊണ്ടാണ്, ➤എല്ലാ നാവും ❝യേശുക്രിസ്തു കർത്താവു❞ എന്നേറ്റുപറയുമ്പോൾ പിതാവിനു് മഹത്വമുണ്ടാകുന്നത്❓ ➟പ്രധാനപ്പെട്ട രണ്ട് കാരണങ്ങളുണ്ട്: ❶പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➤[കാണുക: പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. ❷നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ പിതാവായ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31 ⁃⁃ ഗലാ, 1:1). വലങ്കയ്യാൽ ഉയർത്തുകമാത്രമല്ല; അവൻ്റെ നാമം സകല നാമത്തിലും മേലാക്കി: ➤❝ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.❞ (ഫിലി, 2:9 ⁃⁃ എബ്രാ, 7:26). ക്രിസ്തുവിൻ്റെ ശരീരയാഗത്തിൽ അഥവാ, ക്രൂശിലെ മരണത്തോളം അനുസരണമുള്ള താഴ്മ എന്ന ഭാവത്തിൽ പ്രസാദിച്ചതിനാൽ, ദൈവമാണ് അവനെ ഏറ്റവും ഉയർത്തി സകല നാമത്തിലും മേലായ നാമം നല്കിയത്: (ഫിലി, 2:5-8; എഫെ, 5:2; എബ്രാ, 10:10) ➟അതുകൊണ്ടാണ്, ➤എല്ലാ നാവും ❝യേശുക്രിസ്തു കർത്താവു❞ എന്നേറ്റുപറയുമ്പോൾ പിതാവിനു് മഹത്വമുണ്ടാകുന്നത്. [കാണുക: ക്രിസ്തുയേശുവിലുള്ള ഭാവം]

പരമാർത്ഥജ്ഞാനം 9

ദൈവം അതു യേശുവിന്നു കൊടുത്തു: 
➦ ❝യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.❞ (വെളി, 1:1). ➟ഈ വേദഭാഗത്ത്, ❝ദൈവം അതു യേശുവിന്നു കൊടുത്തു; അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു❞ എന്ന് പറഞ്ഞിരിക്കയാൽ, ദൈവം ത്രിത്വമാണെന്ന് പലരും കരുതുന്നു. 
➦ ദൈവം യേശുവിനു കൊടുത്തു, യേശു തൻ്റെ ദൂതനു കൊടുത്തു, ദൂതൻ യോഹന്നാനു കൊടുത്തു എന്നൊക്കെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ, വസ്തുമയമായ സംഗതിയൊന്നുമല്ല ദൈവം കൊടുത്തതും യോഹന്നാനെ ഏല്പിച്ചതും; ആത്മവിവശതയിൽ അവൻ വെളിപ്പാട് അഥവാ, ദർശനം കാണുകയാണ് ചെയ്തത്. (വെളി, 1:10; 5:11; 9:17സംഖ്യാ, 24:4; ദാനീ, 7:2; 10:7; പ്രവൃ, 11:5; 16:9-10). ➟തന്മൂലം, അത് വെളിപ്പാടിനോടുള്ള ബന്ധത്തിലെ ഒരാലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.
എന്നാൽ അതിനൊരു കാരണമുണ്ട്: ദൈവപുത്രനായ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് മാനവരാശിയുടെ ഉദ്ധാരണം, യിസ്രായേൽ രാജ്യസ്ഥാപനം, പുതുവാനഭൂമികളുടെ സൃഷ്ടി മുതലായ എല്ലാറ്റിൻ്റെയും അടിസ്ഥാനം. ➟വെളിപ്പാടിലെ സംഭവങ്ങൾക്ക് ആധാരം യേശുക്രിസ്തുവിൻ്റെ രക്ഷാകരപ്രവൃത്തി ആകയാലാണ്, യേശുവിന് കൊടുത്തു എന്ന് പറയുന്നത്. 
➦ തത്തുല്യമായ ഒരു പ്രയോഗം പ്രവൃത്തികളുടെ പുസ്തകത്തിലും കാണാം: ❝അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,❞ (പ്രവൃ, 2:33). ➟ഇവിടെ ശ്രദ്ധിക്കുക: ❝യേശു ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവിനെ പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്നാണ് പറയുന്നത്. ➟വാങ്ങി അയച്ചുതരാൻ പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും (1തിമൊ, 3:15-16യോഹ, 8:40), പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ദൈവവുമാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16-17). ➟ദൈവത്തെ മനുഷ്യനു് വാങ്ങി പകർന്നുതരുവാൻ കഴിയുമോ❓ ➟തന്നോട് ഒരു വാക്കുപറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ, ഈലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമകിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നാണ് ദൈവപുത്രൻ പഠിപ്പിച്ചത്: (മത്താ, 12:31-32; മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟യേശുവിൻ്റെ തേജസ്കരണത്തിൻ്റെ ഫലമായി അവൻ്റെ നാമത്തിലാണ് ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നല്കുന്നത്: (യോഹ, 7:37-39; യോഹ, 14:26പ്രവൃ, 10:46; 11:17). ➟അതുകൊണ്ടാണ്, ❝യേശു ദൈവത്തിന്റെ വലഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവിനെ പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പറയുന്നത്. ➟അതിനാൽ, ഇതും ആലങ്കാരിക പ്രയോഗം അല്ലെങ്കിൽ, ആത്മീയാർത്ഥത്തിൽ പറയുന്നതാണെന്ന് മനസ്സിലാക്കാം. 
➦ വെളിപ്പാടിൽ, ദൈവം അത് യേശുവിനു കൊടുത്തു; അവൻ തൻ്റെ ദൂതൻ മുഖാന്തരം യോഹന്നാന് പ്രദർശിപ്പിച്ചു എന്നാണല്ലോ പറയുന്നത്. ➟എന്നാൽ യോഹന്നാന് വെളിപ്പാട് പ്രദർശിപ്പിച്ചുകൊടുത്ത ദൂതൻ വെളിപ്പാടിൻ്റെ അവസാനം പറഞ്ഞതെന്താണെന്ന് യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്: ❝പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟വെളിപ്പാട് യോഹന്നാന് പ്രദർശിപ്പിച്ച ദൂതൻ പറയുമ്പോൾ, മദ്ധ്യസ്ഥനായി യേശു ഇല്ല; ആത്മാക്കളുടെ ദൈവമായ കർത്താവ് നേരിട്ടാണ് ദൂതനെ അയച്ചത്. 
യേശു ആരാണെന്ന് അറിയാത്തതാണ് അനേകരുടെയും പ്രശ്നം: പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ നോക്കിയാൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു: (യോഹ, 8:40). ➟❝പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു:❞ (1പത്രൊ, 3:18).
➦ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ ശരീരത്തിൽ ചുമന്ന് പാപമാക്കപ്പെടുകയും തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ദൈവത്മാവിനാൽ മരിക്കുകയും മൂന്നാംദിവസം ദൈവത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്: (2കൊരി, 5:21; ലൂക്കൊ, 23:46; എബ്രാ, 9:14; 1പത്രൊ, 3:18). ➟ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യമായി തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33എബ്രാ, 9:11-12; 7:27; 10:10). ➟പിന്നീട്, യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവം തന്നെയാണ്: (മർക്കൊ, 15:39യോഹ, 20:19). ➟അവനെയാണ് തോമാസ് ❝എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ❞ എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). 
➦ ❝ദൈവം❞ (God) എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ➟❝എൻ്റെ ദൈവം❞ (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). ➟പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ➟ദൈവപുത്രനായ ക്രിസ്തുവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസും റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6) മനുഷ്യപുത്രനോട് സദൃശനും (വെളി, 3:2; വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസും, ❝എൻ്റെ ദൈവം❞ (My God) എന്നേറ്റുപറഞ്ഞത്. ➟യെഹൂദനു് രണ്ടു ദൈവമില്ല; ഒരേയൊരു ദൈവമേയുള്ളു: (ആവ, 4:39). [കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!]
➦ യേശുവെന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലും കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല. ➟അഥവാ, പിതാവും പുത്രനും ഒന്നുതന്നെയായിരിക്കും: (യോഹ, 10:30യോഹ, 14:9). ➟അതിൻ്റെ തെളിവ് വെളിപ്പാടിൽ കാണാം. ➟ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: ❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟ഇനി, യേശു പറയുന്നത് കേൾക്കുക: ❝യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.❞ (വെളി, 22:16). ➟ആത്മാക്കളുടെ ദൈവം തൻ്റെ ദൂതനെ അയച്ചു എന്നും, യേശു തൻ്റെ ദൂതനെ അയച്ചു എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ആത്മാക്കളുടെ ഉടയവനായ ദൈവവും യേശുവും ഒന്നാണെന്ന് മനസ്സിലാക്കാം. ➟ദൈവപുത്രനായ യേശു തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ ദൈവത്തിൻ്റെ കരങ്ങളിലാണ് ഏല്പിച്ചത്; സ്തെഫാനോസും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത് ആത്മാക്കളുടെ ഉടയവന്റെ കയ്യിലാണ്: (ലൂക്കൊ, 23:46പ്രവൃ, 7:59). ➟ആത്മാക്കളുടെ ഉടയവൻ ദൈവപുത്രനായ യേശുവല്ല; പിതാവായ യഹോവയാണ്: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1-2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19; വെളി, 22:6). ➟പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്: (യോഹ, 5:43; 17:11; 17:12). ➟❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്ന ദൈവപുത്രൻ്റെ വാക്കുകളുടെ നിവൃത്തിയാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്; [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?]

പഴയനിയമവും പുതിയനിയമവും: 
➦ ദൈവം പഴയനിയമം യെഹൂദന്മാരോടു ചെയ്തതും പുതിയനിയമം സകലജാതികളോടു ചെയ്തതാണെന്നും ക്രൈസ്തവർ കരുതുത്തുന്നു. ➟എന്നാൽ ദൈവം ജാതികളുമായി ഒരു നിയമവും ചെയ്തിട്ടില്ല; ദൈവം തൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടാണ് പഴയനിയമവും പുതിയനിയമവും ചെയ്തിരിക്കുന്നത്. 
➦ ദൈവം തൻ്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയിമ്യ ദാസ്യത്തിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടു ഹോരേബിൽവെച്ച് മോശെ മുഖാന്തരം ചെയ്ത നിയമമാണ് ❝പഴയനിയമം❞ എന്നറിയപ്പെടുന്നത്: (ആവ, 5:15; 9:29; 2രാജാ, 17:36; പുറ, 4:22-23പുറ, 24:1-1834:1-27). ➟❝യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.❞ (പുറ, 34:27). 
➦ പുതിയനിയമവും ദൈവം യിസ്രായേൽ ജാതിയോടുതന്നെ ചെയ്തതാണ്: ❝ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 31:31-34എബ്രാ, 8:8-12). 
➦ പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ➟ദൈവം മോശെയോടു ചെയ്ത ന്യായപ്രമാണം എന്ന പ്രവൃത്തികളുടെ നിയമത്തിൻ്റെ നിവൃത്തിയല്ല; ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടും അവൻ്റെ പുത്രപൗത്രന്മാരായ യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിരുപാധികമായ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: ❝ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:17-18ഉല്പ, 26:5; 28:13-14). 
➦ ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് അബ്രാഹാമിനോടു ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, തൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, ദൈവം ജഡത്തിൽ ഒരു പ്രത്യക്ഷത എടുത്തത്: (മത്താ, 1:21; 1തിമൊ, 3:15-16; എബ്രാ, 2:14-16പ്രവൃ, 3:25-26). ➟അതുകൊണ്ടാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു പറഞ്ഞത്: ❝ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18ലൂക്കൊ, 16:17). 
➦ പഴയനിയമവും പുതിയനിയമവും (ഒന്നാമത്തെ നിയമവും രണ്ടാമത്തെ നിയമവും) രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: ❝മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.❞ (പുറ, 24:6-8എബ്രാ, 9:18-22). ➦❝പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.❞ (മത്താ, 26:27-28). ➟❝അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.❞ (ലൂക്കോ, 22:20സെഖ, 9:11).
➦ ഒന്നാമത്തെ നിയമം, പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലും രണ്ടാമത്തെ നിയമം, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടുമാണ് പ്രതിഷ്ഠിച്ചത്: (പുറ, 24:5; എബ്രാ, 9:191പത്രൊ, 1:19; എബ്രാ, 9:14). ➟ബൈബിൾ എന്താണെന്ന് യഥാർത്ഥമായി മനസ്സിലാകണമെങ്കിൽ, ദൈവത്തിൻ്റ ക്രിസ്തുവിനെ മാത്രമല്ല; വാഗ്ദത്തസന്തതിയായ യിസ്രായേലിനെയും അറിയണം. [കാണുക: പഴയനിയമവും പുതിയനിയമവും, യെഹൂദന്നു എന്തു വിശേഷത?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ: 
➦ ❝ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.❞ (യെശ, 6:1-3). ➟ഈ വേദഭാഗത്ത്, ❝പരിശുദ്ധൻ❞ എന്ന് മൂന്നുപ്രാവശ്യം പറഞ്ഞിരിക്കുന്നത് ത്രിത്വത്തിൻ്റെ തെളിവാണെന്ന് പണ്ഡിതന്മാർ പറയുന്നു. 
എന്നാൽ എന്താണതിലെ വസ്തുത: ❝യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ❞ എന്നാർത്തുപറയുന്നത് സാറാഫുകളുടെ നിത്യമായ ആരാധനയെ കുറിക്കുന്നതാണ്. ➟അതിൻ്റെ വ്യക്തമായ തെളിവ് വെളിപ്പാട് പുസ്തകത്തിലുണ്ട്. ➟യെശയ്യാപ്രവാചകൻ കണ്ട അതേ കാഴ്ച യോഹന്നാൻ അപ്പൊസ്തലനും കാണുന്നുണ്ട്: ❝ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.❞ (വെളി, 4:2). ➟അടുത്തവാക്യം: ❝നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ ➟ഇവിടെ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് മൂന്നുപ്രാവശ്യം പറഞ്ഞുവെന്നാണോ പറയുന്നത്❓ ➟❝രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു❞ എന്നാണ് പറയുന്നത്. ➟ഇവിടുത്തെ, ❝രാപ്പകൽ❞ (day and night) അഥവാ, ❝ഹെമേറാസ് കൈ നിക്ടോസ്❞ (ἡμέρας καὶ νυκτὸς – hēmeras kai nyktos) എന്നതിന് ❝ഒരു രാത്രിയും പകലും❞ എന്നർത്ഥമല്ല; എല്ലായ്പ്പോഴും, നിരന്തരം, ഇടവിടാതെ, നിത്യം എന്നീ അർത്ഥങ്ങളാണുള്ളത്. ➟അതിൻ്റെ തെളിവാണ്, ❝വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു❞ എന്നത്. ➟സാറാഫുകൾ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് നിത്യം ആർത്തുപറയുന്നതിനെ കുറിക്കാനാണ് മൂന്നുപ്രാവശ്യം പരിശുദ്ധൻ എന്ന് പറഞ്ഞിരിക്കുന്നത്. ➟അതായത്, ദൂതന്മാരെ സൃഷ്ടിച്ച കാലംമുതൽ അവർ ദൈവത്തെ പരിശുദ്ധൻ, പരിശദ്ധൻ എന്ന് ഇടവിടാതെ പറഞ്ഞുകൊണ്ട് ആരാധിക്കുകയാണ്. ➟അതാണോ നിങ്ങളുടെ ത്രിത്വത്തിന് തെളിവ്❓ ❝മഞ്ഞപ്പിത്തം പിടിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞയായിത്തോന്നും❞ എന്ന് പറഞ്ഞപോലെ, ബൈബിൾവിരുദ്ധ ത്രിത്വോപദേശം തലയ്ക്കടിച്ചവർക്ക് കാണുന്നതെല്ലാം ത്രിത്വമായിത്തോന്നുന്നതാണ്. ➟ശരിക്കും ഇതൊരുതരം രോഗമാണ്. 

പഴയപുതിയനിയമങ്ങളിലെ ദൈവം: 
➦ പഴയനിയമത്തിലെ ദൈവം ക്രൂരനും പുതിയനിയമത്തിലെ ദൈവം സൗമ്യനുമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. പഴയനിയമത്തിലെ ദൈവം വേറെ, പുതിയനിയമത്തിലെ ദൈവം വേറെ എന്നു വിചാരിക്കുന്ന വിശ്വാസികളും കുറവല്ല. ➟അതിൻ്റെ പ്രധാന കാരണം: മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് പലരും സൗമ്യതയുള്ള ദൈവമായി കാണുന്നത്: (1തിമൊ, 2:6). ➟യേശു മാത്രം ദൈവം എന്നാണ് ട്രിനിറ്റി ഇപ്പോൾ പഠിപ്പിക്കുന്നത്. [കാണുക: യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം]. ➟പിതാവായ ഏകദൈവത്തെ സൈഡാക്കിയിട്ടാണ് (1കൊരി, 8:5-6), ❝പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), പിതാവ് എന്നെക്കാൾ വലിയവനാണ്, പിതാവ് എൻ്റെ ദൈവമാണ്, ഞാൻ മനുഷ്യനാണ്, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല❞ എന്നൊക്കെ പഠിപ്പിച്ച യേശുവിനെ ദൈവമാക്കി പലരും ആരാധിക്കുന്നത്: (യോഹ, 17:3; യോഹ, 14:28; യോഹ, 20:17; യോഹ, 8:40; യോഹ, 5:30). 
➦ ദൈവം ഒരുത്തൻ മാത്രമാണ്: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവയായ ഏകദൈവം പഠിപ്പിച്ചത്: (യെശ, 44:8). ➟സകലജനത്തിൻ്റെയും ആത്മാക്കൾക്ക് ഉടയവനും സകല ജഡത്തിൻ്റെയും ദൈവവും യഹോവ ഒരുത്തൻ മാത്രമാണ്: (സംഖ്യാ, 16:22, യിരെ, 32:27). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം]
☛ എന്താണ് പഴയപുതിയനിയമങ്ങളിൽ കാണുന്ന വ്യത്യാസം? 
➦ പഴയനിയമത്തിൽ ദൈവം നേരിട്ടാണ് മനുഷ്യനോട് ഇടപെട്ടത്. ദൈവം പാപം കണ്ടുകുടാത്തവണ്ണം തീക്ഷ്ണതയുള്ളവനും ദോഷം കണ്ടുകൂടാതെവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും സ്വർഗ്ഗംപോലും തൃക്കണ്ണിന് നിർമ്മലമല്ലാത്തത്രയും പരിശുദ്ധനുമാണ്: (പുറ, 20:5; സംഖ്യാ, 25:11; ഹബ,1:13; ഇയ്യോ, 15:15). ➟തന്മൂലം, സ്വന്തജനത്തെയും ജാതികളെയും അവരുടെ പാപത്തിനൊത്തവണ്ണം ദൈവം കഠിനമായി ശിക്ഷിച്ചുപോന്നു. ➟തന്നെയുമല്ല, പഴയനിയമം പ്രവൃത്തിയാലുള്ള നീതികരണമായിരുന്നു. (ഗലാ, 3:12). സൽപ്രവൃത്തികൾക്കുള്ള അനുഗ്രഹവും ദുഷ്പ്രവൃത്തികൾക്കുള്ള ശിക്ഷയും ഉടനടി ലഭിക്കുമായിരുന്നു. (ആവ, 28:1-68). ➟എന്നാൽ പുതിയനിയമത്തിൽ ദൈവം നേരിട്ടല്ല; യേശുവെന്ന മനുഷ്യനിലൂടെയാണ് ഇടപെട്ടത്. (മത്താ, 1:21; യോഹ, 3:16; യോഹ, 8:40). ➟യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് (manifestation) പുതിയനിയമത്തിൽ കാണുന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:14-16; 1തിമൊ, 2:6). ➟അവൻ എല്ലാവരും അന്വേഷിക്കുന്ന കർത്താവും എല്ലാവരും ഇഷ്ടപ്പെടുന്ന നിയമ ദൂതനുമായിട്ടാണ് പുതിയനിയമത്തിൽ വെളിപ്പെട്ടത്. (മലാ, 3:1). ➟പഴയനിയമത്തിൽ പാപത്തെ കഠിനമായി ശിക്ഷിക്കുന്ന പരിശുദ്ധനായ ദൈവത്തെയാണ് കാണുന്നതെങ്കിൽ, പുതിയനിയമത്തിൽ ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപരഹിതനായ മനുഷ്യനെ പാപികളുടെ സ്നേഹിതനായിട്ടാണ് കാണുന്നത്. ➟തീക്ഷ്ണയുള്ള ദൈവവും സൗമ്യനായ മനുഷ്യനുമെന്ന അന്തരമാണ്, പഴയപുതിയ നിയമങ്ങളുടെ പ്രധാന സവിശേഷത. ➟പരിശുദ്ധനും അമർത്യനുമായ ദൈവത്തിനു് പാപികളായ മനുഷ്യരുമായി സഹവസിക്കാനോ, അവരുടെ പാപങ്ങൾ ഏറ്റെടുത്തുകൊണ്ട് മരിച്ച് അവരെ പാപമുക്തരാക്കുവാനോ കഴിയുമായിരുന്നില്ല (വെളി, 15:4; 1തിമൊ, 6:16). ➟അതുകൊണ്ടാണ്, പിതാവായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16), മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനായ യേശുക്രിസ്തുവിലൂടെ (റോമ, 5:15) പാപത്തിനു് പരിഹാരം വരുത്തിയത്: (റോമ, 8:31യോഹ, 2:2). ➟പഴയനിയമം ന്യായപ്രമാണമെന്ന പ്രവർത്തിയുടെ കാലമായിരുന്നു; പുതിയനിയമം ദൈവത്തിൻ്റെ കൃപയുടെ കാലമാണ്. ➟അതിനാലാണ്, ദൈവം സ്നേഹമായിട്ടും ക്രിസ്തു സ്നേഹസ്വരുപമായിട്ടും പുതിയനിയമത്തിൽ കാണുന്നത്: (യോഹ, 3:16; 1യോഹ, 4:16കൊലൊ, 1:13). ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും മാറ്റമില്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും ആകയാൽ,തൻ്റെ സ്വഭാവത്തിനു് ഒരുകാലത്തും മാറ്റം വരുന്നില്ല (യാക്കോ, 1:17; മലാ, 3:6; 2തിമൊ, 2:13). ➟പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്: (ആവ, 4:24എബ്രാ, 12:29). ➟എന്നാൽ പുതിയനിയമത്തിൽ പിതാവായ ദൈവം തീക്ഷ്ണതയുള്ളവനായി കാണാത്തത്, സൗമ്യതയുടെ ആൾരൂപമായ ക്രിസ്തുവിലൂടെ മനുഷ്യരോട് ഇടപെടുന്നതുകൊണ്ടാണ്. ➟അതായത്, ദൈവം ക്രിസ്തുവിലൂടെ നമ്മെയും നാം ക്രിസ്തുവിലൂടെ ദൈവത്തെയും കാണുന്നതുകൊണ്ടാണ്, ദൈവത്തെ നമുക്ക് സൗമ്യനായി കാണാൻ കഴിയുന്നത്. അതല്ലാതെ, സത്യേകദൈവമായ പിതാവിനു് ഒരു മാറ്റവും ഒരുകാലത്തു. ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല.

പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ:
➦ ❝ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18). ➟ഈ വേദഭാഗത്തോടുള്ള ചില കാര്യങ്ങൾകാര്യങ്ങൾ പറയാം: 
പിതാവിന്റെ മടിയിൽ: 
➦ ഇവിടുത്തെ, ❝മടി❞ എന്ന പ്രയോഗം കൃത്യമല്ല. ❝കോൾപോസ്❞ (κόλπος – kolpos) എന്ന ഗ്രീക്കുപദത്തിനും ❝𝐛𝐨𝐬𝐨𝐦❞ എന്ന ഇംഗ്ലീഷ് പദത്തിനും ❝മാറിടം, നെഞ്ച്, മനസ്സ്, ഹൃദയം❞ മുതലായ അർത്ഥമാണുള്ളത്. ➟പ്രസ്തുത പദത്തെ യോഹന്നാൻ 13:23-ൽ ❝മാർവ്വിടം❞ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟അതിനാൽ, ❝പിതാവിന്റെ മാർവ്വിടത്തിൽ❞ എന്നതാണ് ശരിയായ പരിഭാഷ. കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്‌ലിയിൽ ❝മാർവ്വിടത്തിൽ❞ ഇരിക്കുന്ന പുത്രനാണ്: [കാണുക: ബെ.ബെ.]
മാർവ്വിടത്തിൽ ഇരിക്കുന്ന: 
➦ ഈ ഭാഗത്തെ, ❝ഇരിക്കുന്നു❞ (𝐒𝐢𝐭𝐭𝐢𝐧𝐠) എന്ന പദം മൂലഭാഷയിലും ഇംഗ്ലീഷിലുമില്ല. ➟❝ഹോ ഓൻ ഐസ് ടോൻ കോൾപോൻ ടൂ പാട്രോസ്❞ (ὁ ὢν εἰς τὸν κόλπον τοῦ πατρὸς – ho ōn eis ton kolpon tou patros) എന്ന പ്രയോഗത്തിനു് ❝പിതാവിൻ്റെ മാർവ്വിടത്തിൽ ഉള്ളവൻ❞ (𝐰𝐡𝐢𝐜𝐡 𝐢𝐬 𝐢𝐧 𝐭𝐡𝐞 𝐛𝐨𝐬𝐨𝐦 𝐨𝐟 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്ന അർത്ഥമാണുള്ളത്. ➟അതായത്, ക്രിസ്തു പിതാവിൻ്റെ കൂടെ മറ്റൊരുത്തനായി ഇരിക്കുന്നവനല്ല; പിതാവിൻ്റെ മാർവ്വിടത്തിൽ/ഹൃദയത്തിൽ ഉള്ളവനാണ്. 
ഏകജാതനായ പുത്രൻ: 
➦ ക്രിസ്തു ഏകജാതൻ മാത്രമല്ല ആദ്യജാതനുമാണ്. ➟യഥാർത്ഥത്തിൽ, ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟അതിനാൽ, ഏകജാതനെന്നതും ആദ്യജാതനെന്നതും അവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. ➟ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്. ➟ഒരുത്തൻ ഏഴുപേരുടെ പുത്രനാണെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്നാണർത്ഥം. ➟അതായത്, ❝പുത്രൻ❞ എന്നത് അവൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞); പദവിയാണ് (𝐓𝐢𝐭𝐥𝐞). ➟തന്നെയുമല്ല, ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രീപുത്രന്മാരുണ്ട്. ➟പിന്നെങ്ങനെ അവൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏകജാതനായ പുത്രനാകും? തന്മൂലം, ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ, പിതാവിനെ വെളിപ്പെടുത്തുന്ന ❝നിസ്തുല്യപുത്രൻ❞ (𝐔𝐧𝐢𝐪𝐮𝐞 𝐒𝐨𝐧) എന്ന അർത്ഥത്തിലാണ് ❝ഏകജാതനായ പുത്രൻ❞ എന്ന് യോഹന്നാൻ അവനെ വിശേഷിപ്പിച്ചിരിക്കുന്നത്. ➟മറ്റൊരു എഴുത്തുകാരും അവനെ ❝ഏകജാതൻ❞ എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നതും കുറിക്കൊള്ളുക. [കാണുക: ഏകജാതനും ആദ്യജാതനും]. 
പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു: 
➦ ദൈവപുത്രൻ വന്നത്, പിതാവിനെ വെളിപ്പെടുത്താനും പിതാവിൻ്റെ നാമം വെളിപ്പെടുത്താനുമാണ്: ❝പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18 ⁃⁃ യോഹ, 17:3; 1യോഹ, 5:20). ➦❝പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.❞ (മത്താ, 11:27ലൂക്കൊ, 10:22). പിതാവിൻ്റെ മാർവ്വിലിരിക്കുന്ന സ്നേഹസ്വരൂപനായ പുത്രൻ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെയാണ് ആവിഷ്കരിച്ചത്: (1യോഹ, 4:8; കൊലൊ, 1:13). അഥവാ, പിതാവു് പുത്രൻ മുഖാന്തരം മാനവരാശിയോടുള്ള തൻ്റെ ഹൃദയത്തിലെ സ്നേഹമാണ് വെളിപ്പെടുത്തിയത്: (യോഹ, 3:16-17). ➦❝നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 17:6യോഹ, 17:26). ➟പിതാവിൻ്റെ ❝നാമം❞ (Name) വെളിപ്പെടുത്തുക എന്നത്, കേവലം പേര് വെളിപ്പെടുത്തുക എന്നതല്ല; സ്നേഹമായ ദൈവത്തിൻ്റെ സ്വഭാവവും സത്തയും കൃപയും സ്നേഹവും എല്ലാം അതിലുണ്ട്. [കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. ➟❝പുത്രൻ❞ എന്നത് യേശുവിൻ്റെ ❝പദവി❞ (𝐓𝐢𝐭𝐥𝐞) ആണെന്ന് നാം കണ്ടതാണ്. ➟അപ്പോൾ അവൻ്റെ ❝അസ്തിത്വവും❞ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➦ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟അതുകൊണ്ടാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന് യോഹന്നാൻ പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞):
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
മാർവ്വിടത്തിലുള്ളവൻ എന്നാൽ എന്താണ്? 
➦ പഴയനിയമത്തിൽ ദൈവപുത്രനായ യേശു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമേയുള്ളൂ. ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (ലൂക്കൊ, 2:7; മത്താ, 1:20; ലൂക്കൊ, 2:21). ➟ഉല്പാദിതമായവൻ അതിനുമുമ്പെ ഉണ്ടാകുക സാധ്യമല്ല. ➟അതുകൊണ്ടാണ്, ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു❞ എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്താണ് യേശുവെന്ന മനുഷ്യവ്യക്തി ലോകത്തിൽ വെളിപ്പെട്ടത്. [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. ➟എന്നാൽ തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവൃത്തി ദൈവം ലോകസ്ഥാപനത്തിനുമുമ്പെ മുന്നിർണ്ണയിച്ചിരുന്നതാണ്. ➟പൗലൊസ് പറയുന്നത് നോക്കുക: ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.❞ (എഫെ, 1:4). ➟വാക്യം ശ്രദ്ധിക്കുക: ❝ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു.❞ ➟ഈ വേദഭാഗപ്രകാരം, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു മറ്റൊരുത്തനായി ഉണ്ടായിരുന്നെങ്കിൽ, അതേ അർത്ഥത്തിൽ അവനിൽ തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടാകണം. ➟നമ്മളില്ലാതെ നമ്മളെ എങ്ങനെ തിരഞ്ഞെടുക്കും❓ ➟അതാണ്, ദൈവത്തിൻ്റെ മുൻനിർണ്ണയവും മുന്നിയമനവും തിരഞ്ഞെടുപ്പം. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് മുൻനിർണ്ണയവും മുന്നിയമനവും തിരഞ്ഞെടുപ്പം നടത്തുന്നത്. ➟അതിനാൽ, ക്രിസ്തുവും അവനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും ഉണ്ടായിരുന്നത് ദൈവത്തിൻ്റെ ഹൃദയത്തിലാണ്. ➟അതാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ (നിസ്തുല്യപുത്രൻ) അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

സത്യദൈവം ആരാണ്
➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). ➟ഈ വേദഭാഗത്തെ ❝സത്യദൈവം❞ ദൈവപുത്രപുത്രനായ യേശുക്രിസ്തു ആണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. ➟ഈ വാക്യത്തിൽപ്പറയുന്ന ❝സത്യദൈവം❞ (𝐓𝐫𝐮𝐞 𝐆𝐨𝐝) പുത്രനല്ല; പിതാവാണെന്നതിൻ്റെ ഭാഷാപരമായ നാലുതെളിവ് വാക്യത്തിൽത്തന്നെയുണ്ട്: 
വാക്യത്തിൻ്റെ ആദ്യഭാഗം: ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.❞ ➟ഈ ഭാഗം ശ്രദ്ധിക്കുക: ❝ദൈവപുത്രൻ വന്നു സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു.❞ ➟ദൈവപുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; സത്യദൈവമായ പിതാവിനെ വെളിപ്പെടുത്താനാണ്: (യോഹ, 1:18; 17:6; 17:26മത്താ, 11:27; ലൂക്കൊ, 10:22). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രൻ എങ്ങനെ സത്യദൈവമാകും❓(യോഹ, 18:37; യോഹ, 17:3). ➟ഈ വേദഭാഗത്ത് ദൈവപുത്രനും സത്യദൈവവും വഭിന്നരാണെന്ന് ആർക്കും മനസ്സിലാകും. ➟സത്യദൈവത്തെ അറിയാൻ വിവേകംതന്ന പുത്രനും സത്യദൈമാണെങ്കിൽ, വിഭിന്നരായ രണ്ട് സത്യദൈവമാകില്ല❓ ➟അത് ബഹുദൈവ ദുരുപദേശമല്ലേ❓ ➟സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവുമല്ലേ❓ (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 5:6
വാക്യത്തിൻ്റെ രണ്ടാംഭാഗം: ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ ഭാഗവും ശ്രദ്ധിക്കുക: യേശുക്രിസ്തു സത്യദൈവമാണെന്നല്ല; സത്യദൈവത്തിൻ്റെ പുത്രനാണെന്നാണ് യോഹന്നാൻ പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതി❞ (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟ഈ വാക്യത്തിൽനിന്ന് ❝ദൈവം❞ (𝐆𝐨𝐝) എന്നത് ദൈവപുത്രൻ്റെ പ്രകൃതിയല്ല; പിതാവിൻ്റെ പ്രകൃതിയാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ❓ ❝മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟❝യേശു എന്നു പേരുള്ള മനുഷ്യൻ, പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു, മനുഷ്യൻ (𝐌𝐚𝐧), രണ്ടാം മനുഷ്യൻ (𝐌𝐚𝐧), മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശു❞ (യോഹ, 9:11; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6) എന്നിങ്ങനെയാണ് ദൈവപുത്രനെ പറഞ്ഞിരിക്കുന്നത്. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟മനുഷ്യൻ എങ്ങനെ ദൈവമാകും❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ഏകമനുഷ്യനായ യേശുക്രിസ്തു]. 
വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത്, ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു❞ എന്ന് പറഞ്ഞശേഷം ❝പൂർണ്ണവിരാമം (𝐅𝐮𝐥𝐥𝐬𝐭𝐨𝐩) ഇട്ടശേഷമാണ്, ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറയുന്നത്. ➟യേശുക്രിസ്തുവാണ് സത്യദൈവമെങ്കിൽ, പൂർണ്ണവിരാമം ഇടില്ലായിരുന്നു. ➟പകരം, അടുത്തഭാഗം ആ വാക്യാംശത്തിൻ്റെ തുടർച്ചയെന്നവണ്ണം അർധവിരാമമോ (𝐒𝐞𝐦𝐢𝐜𝐨𝐥𝐨𝐧), അല്പവിരാമമോ (𝐂𝐨𝐦𝐦𝐚) മാത്രമേ ഇടുമായിരുന്നുള്ളു. ➟പൂർണ്ണവിരാമം ഇട്ടശേഷം, ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
അവസാനഭാഗം: ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ ➟ഈ വേദഭാഗത്ത് പറയുന്ന ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐩𝐫𝐨𝐧𝐨𝐮𝐧) ഉടയവനെയാണ് കണ്ടുപിടിക്കേണ്ടത്. അവൻ വാക്യത്തിൻ്റെ രണ്ടാംഭാഗത്തുണ്ട്: ❝നാം സത്യദൈവത്തിൽ അവന്റെ (𝐇𝐢𝐦) പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ വേദഭാഗത്ത് പിതാവിനെയാണ് ❝അവൻ❞. (𝐇𝐢𝐦) എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ വിവക്ഷിച്ചിരിക്കുന്നത്. ➟എന്നിട്ടാണ്, ❝അവൻ❞ (𝐇𝐞) സത്യദൈവവും നിത്യജീവനും❞ എന്ന് അവസാനഭാഗത്ത് പറയുന്നത്. ➟അതിനാൽ, അവസാനഭാഗത്ത് പറയുന്ന ❝അവൻ❞ (𝐇𝐞) എന്ന പ്രഥമപുരഷ സർവ്വനാമത്തിൻ്റെ ഉടയവൻ പുത്രനല്ല: പിതാവാണെന്ന് വചനംകൂടാതെ ഭാഷാപരമായിത്തന്നെ മനസ്സിലാക്കാം. ➟അതായത്, യോഹന്നാൻ പറയുന്ന ❝സത്യദൈവവും നിത്യജീവനും❞ പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 
ഈ വാക്യത്തിൽ ശ്രദ്ധേയമായ ഒരുകാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രഥമപുരുഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. ➟എന്നാൽ പുത്രനു് സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ ആദ്യഭാഗത്ത്, “ദൈവപുത്രൻ” എന്ന സ്ഥാനനാമവും (𝐓𝐢𝐭𝐥𝐞), രണ്ടാംഭാഗത്ത്, “യേശുക്രിസ്തു” എന്ന സംജ്ഞാനാമവും (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ❝പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രനു് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് ❝അവൻ❞ എന്ന സർവ്വനാമത്താൽ സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.❞
വചനപരമായും അനേകം തെളിവുകളുണ്ട്. ➟എന്നാൽ ഭാഷാപരമായും വചനപരമായുമുള്ള ഒരു കിടുക്കാച്ചി തെളിവുമാത്രം ഇവിടെമകാണിക്കാം: ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവം ആണെന്നല്ല യേശുക്രിസ്തു പറയുന്നത്; ❝പിതാവ് മാത്രം സത്യദൈവം❞ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് അവൻ പറഞ്ഞത്. ➟ഇത് പറഞ്ഞത് വായിൽ വഞ്ചനയില്ലാത്ത യേശുക്രിസ്തുവാണ്. ➟എന്നാൽ ❝പിതാവ് മാത്രമാണ് സത്യദൈവം❞ (πατήρ ὁ μόνος ἀληθινός θεός – patēr ho mónos alēthinós theós) എന്ന് യേശുക്രിസ്തുവല്ല; നാശയോഗ്യനായ യൂദായാണ് പറഞ്ഞതെങ്കിലും, പിന്നെ പിതാവല്ലാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല: (ആവ, 4:39). ➟അതാണ് ഭാഷയുടെ നിയമം. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന യേശുവിൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിരിക്കുന്ന യോഹന്നാൻ, അതിനു വിരുദ്ധമായി തൻ്റെ ലേഖനത്തിൽ പുത്രൻ സത്യദൈവമാണെന്ന് എഴുതിവെക്കുമോ❓ ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രിയശിഷ്യനായ യോഹന്നാനെയും കള്ളനാക്കാനാണ് ഈ ലോകത്തിൻ്റെ ദൈവം പലരിലൂടെയും ശ്രമിക്കുന്നത്. ➟വചനപരമായും പുത്രനല്ല; പിതാവു് മാത്രമാണ് സത്യദൈവം എന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]. ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്❓ എന്നൊന്നും അറിയാത്തവരാണ് ദൈവത്തിൻ്റെ ക്രിസ്തുവിനെയും സത്യദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]