ന്യായപ്രമാണകല്പനകൾ II

നിഷേധ കല്പനകൾ

I വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ

1. ഏകസത്യദൈവത്തെയല്ലാതെ അന്യദൈവങ്ങളെ ആരാധിക്കരുത്: (പുറ.20:13).

2. നിനക്ക് വേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്: (പുറ.20:4).

3. മറ്റുള്ളവര്‍ക്ക് ആരാധിക്കാന്‍ വേണ്ടി വിഗ്രഹം ഉണ്ടാക്കരുത്: (ലേവ്യാ.19:4).

4. എന്തുദ്ദേശ്യത്തിനും വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്: (പുറ.20:23).

5. ഒരു വിഗ്രഹത്തെയും നമസ്കരിക്കരുത്: (പുറ.20:5).

6. ഒരു വിഗ്രഹത്തെയും സേവിക്കരുത്: (പുറ.20:5).

7. മോലെക്കിനു കുഞ്ഞുങ്ങളെ ബലി കഴിക്കരുത്: (ലേവ്യാ.18:21).

8. വെളിച്ചപ്പാടന്മാരുടെ അടുക്കല്‍ പോകരുത്: (ലേവ്യാ. 19:31).

9. മന്ത്രവാദികളുടെ അടുക്കല്‍ പോകരുത്: (ലേവ്യാ.19:31).

10. വിഗ്രഹപുരാണങ്ങളെ ഗൌരവമായി കണക്കാക്കരുത്: (ലേവ്യാ.19:4).

11. ദൈവത്തെ ആരാധിക്കാന്‍ പോലും ശിലാസ്തംഭം നാട്ടരുത്: (ആവ.16:22).

12. അതേ ഉദ്ദേശ്യത്തിനായി വേദി നിര്‍മ്മിക്കരുത്‌: (ആവ.16:22).

13. വിശുദ്ധ മന്ദിരത്തില്‍ അശേരാപ്രതിഷ്ഠ പ്രതിഷ്ഠിക്കരുത്: (ആവ.16:21).

14. വിഗ്രഹങ്ങളുടെ പേരില്‍ സത്യം ചെയ്യുകയോ, ഒരു വിഗ്രഹാരാധിയെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യരുത്: (പുറ.23:13).

15. യിസ്രായേല്യരല്ലാത്തവരെപ്പോലും വിഗ്രഹാരാധനക്ക് പ്രേരിപ്പിക്കരുത്: (പുറ.23:13).

16. യിസ്രായേല്യരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കരുത്: (ആവ.13:13).

17. വിഗ്രഹാരാധനയ്ക്ക് ഉപദേഷിക്കുന്നവന്‍റെ വാക്ക് കേള്‍ക്കരുത്: (ആവ.13:8).

18. അവനെ വെറുക്കാതിരിക്കരുത്: (ആവ.13:9).

19. അവനോടു കനിവ്‌ തോന്നരുത്: (ആവ.13:9).

20. അവനെ ഒളിപ്പിക്കരുത്: (ആവ.13:9).

21. അവന്‍റെ കുറ്റം മറയ്ക്കരുത്: (ആവ.13:9).

22. വിഗ്രഹങ്ങളുടെ ആഭരണങ്ങളില്‍ നിന്ന് ഒന്നും എടുക്കരുത്: (ആവ.7:25).

23. നശിപ്പിക്കപ്പെട്ട വിഗ്രഹങ്ങളെ വീണ്ടും പണിയരുത്: (ആവ.13:17).

24. അതിന്‍റെ സമ്പത്തില്‍\നിന്ന് ഒന്നും അനുഭവിക്കരുത്: (ആവ.13:18).

25. വിഗ്രഹവും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ ഒന്നും ഉപയോഗിക്കരുത്: (ആവ.7:26).

26. വിഗ്രഹങ്ങളുടെ നാമത്തില്‍ പ്രവചിക്കരുത്: (ആവ.18:20).

27. ദൈവത്തിന്‍റെ നാമത്തില്‍ വ്യാജമായി പ്രവചിക്കരുത്: (ആവ.18:20).

28. വിഗ്രഹങ്ങള്‍ക്ക്‌ വേണ്ടി പ്രവചിക്കുന്നവനെ കേള്‍ക്കരുത്: (ആവ.13:3).

29. കള്ളപ്രവാചകനെ ഭയപ്പെടുകയോ അവന്‍റെ വധശിക്ഷയെ തടയുകയോ ചെയ്യരുത്. (ആവ.18:22).

30. വിഗ്രഹാരാധികളുടെ വഴികളെ അനുകരിക്കുകയോ, അവരുടെ മര്യാദകളെ പിന്തുടരുകയോ ചെയ്യരുത്: (ലേവ്യാ.20:23).

31. അവരുടെ ആചാര\മര്യാദകള്‍ അനുസരിക്കരുത്: (ലേവ്യാ.19:26).

32. പ്രശ്നം നോക്കരുത്: (ആവ.18:10).

33. മുഹൂര്‍ത്തം നോക്കരുത്: (ആവ.18:10). 

34. ആഭിചാരം നോക്കരുത്: (ആവ.18:10).

35. മന്ത്രവാദം ചെയ്യരുത്: (ആവ.18:10,11).

36. ക്ഷുദ്രം പ്രവര്‍ത്തിക്കരുത്: (ആവ.18:10).

37. ലക്ഷണം നോക്കരുത്: (ആവ.18:11).

38. അഞ്ജനം നോക്കരുത് (മരിച്ചവരോട് ചോദിക്കരുത്) (ആവ.18:11).

39. പുരുഷന്‍റെ വസ്ത്രം സ്ത്രീ ധരിക്കരുത്: (ആവ.22:5).

40. സ്ത്രീയുടെ വസ്ത്രം പുരുഷന്‍ ധരിക്കരുത്: (ആവ.22:5).

41. വിഗ്രഹാരാധികളെപ്പോലെ ശരീരത്തില്‍ പച്ച കുത്തരുത്: (ലേവ്യാ.19:28).

42. ആട്ടുരോമവും ചണവും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുത്: (ആവ.22:11).

43. തലമുടി ചുറ്റും വിളുമ്പ് വടിക്കരുത്: (ലേവ്യാ.19:27).

44. താടിയുടെ അറ്റം വിരൂപമാക്കരുത്: (ലേവ്യാ.19:27).

45. മരിച്ചവന് വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്: (ലേവ്യാ.19:28; ആവ.14:1).

II. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട വിലക്കുകള്‍

46. മിസ്രയീമിലേക്ക് മടങ്ങിച്ചെന്നു അവിടെ സ്ഥിരമായി പാര്‍ക്കരുത്: (ആവ.17:16).

47. അശുദ്ധചിന്തകളിലും കാഴ്ച്ചകളിലും മുഴുകരുത്. (സംഖ്യാ.15:39).

48. കനാനിലെ ഏഴു ജാതികളോടു ഉടമ്പടി ചെയ്യരുത്. (പുറ.23:32).

49. അവരില്‍ ആരേയും ജീവനോടെ വെച്ചേക്കരുത്: (ആവ.20:16).

50. വിഗ്രഹാരാധികളോട് കൃപ കാണിക്കരുത്: (ആവ.7:2). 

51. അവരെ യിസ്രായേലില്‍ പാര്‍ക്കുവാന്‍ അനുവദിക്കരുത്: (പുറ.23:33).

52. അവരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടരുത്: (ആവ.7:3).

53. യെഹൂദാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍പ്പോലും ഒരു അമ്മോന്യനേയോ, മോവാബ്യനേയോ യെഹൂദാ സ്ത്രീ വിവാഹം കഴിക്കരുത്: (ആവ.23:4).

54. വംശപാരമ്പര്യം നിമിത്തം എശാവിന്‍റെ സന്തതിയെ വെറുക്കരുത്: (ആവ.23:7).

55. വംശപാരമ്പര്യം നിമിത്തം മിസ്രായീമ്യനെ വെറുക്കരുത്: (ആവ.23:8).

56. അമ്മോന്യ, മോവാബ്യ ജാതികളുമായി ഉടമ്പടി ചെയ്യരുത്: (ആവ.23:3).

57. യുദ്ധകാലത്ത് പോലും ഫല വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കരുത്: (ആവ.20:19).

58. ശത്രുവിനെ ഭയപ്പെടരുത്: (ആവ.7:21).

59. അമാലേക്ക് ചെയ്ത ദോഷം മറക്കരുത്: (ആവ.25:19).

III. ദൈവദൂഷണം

60. തിരുനാമാത്തെ ദുഷിക്കരുത്: (ലേവ്യാ.24:16).

61. യഹോവയുടെ നാമത്തെക്കൊണ്ട് കള്ളസത്യം ചെയ്യരുത്: (ലേവ്യാ.19:12).

62. യഹോവയുടെ നാമം വൃഥാ എടുക്കരുത്: (പുറ.20:7).

63. യഹോവയുടെ നാമം അശുദ്ധമാക്കരുത്: (ലേവ്യാ.22:32).

64. ദൈവമായ യഹോവയെ പരീക്ഷിക്കരുത്: (ആവ.6:12).

65. വിശുദ്ധ തിരുവെഴുത്തുകളില്‍നിന്ന് യഹോവയുടെ നാമത്തെ അഴിക്കുകയോ, അവന്‍റെ ആരാധനാ സ്ഥാപനങ്ങളെ നശിപ്പിക്കുകയോ ചെയ്യരുത്: (ആവ.12:4).

66. മരത്തിന്മേല്‍ തൂക്കപ്പെട്ടവന്‍റെ ശവം മരത്തില്‍ രാത്രി മുഴുവന്‍ ഇരിക്കരുത്: (ആവ.21:22).

IV. ദൈവാലയം

67. ദൈവാലയം സൂക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്: (സംഖ്യാ.18:5).

68. മഹാപുരോഹിതന്‍ തോന്നുമ്പോഴൊക്കെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യാ.16:2).

69. അംഗഹീനനായ പുരോഹിതന്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യാ.21:23).

70. താല്‍കാലികമായ അംഗഹീനത ബാധിച്ചാലും ദൈവാലയത്തിനകത്ത് വരരുത്: (ലേവ്യാ.21:17).

71. അംഗഹീനത നഷ്ടപ്പെടുന്നത് വരെ ശുശ്രൂഷയില്‍ പങ്കെടുക്കരുത്. (ലേവ്യാ.21:18).

72. ലേവ്യരും പുരോഹിതന്മാരും തങ്ങളുടെ പ്രവൃത്തി പരസ്പരം മാറ്റിച്ചെയ്യരുത്: (സംഖ്യാ.18:3). 

73. മദ്യപന്‍ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുകയോ, ന്യായപ്രമാണം പഠിപ്പിക്കുകയോ ചെയ്യരുത്: (ലേവ്യാ.10:9-11).

74. പുരോഹിതന്മാര്‍ അല്ലാത്തവര്‍ വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: (സംഖ്യാ.18:4).

75. അശുദ്ധരായ പുരോഹിതന്മാരും വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: (ലേവ്യാ.22:2).

76. അശുദ്ധരായ പുരോഹിതന്മാര്‍ ആവശ്യമായ ശുദ്ധീകരണം കഴിഞ്ഞാലും അവരുടെ അശുദ്ധിയുടെ കാലത്ത് വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്. (ലേവ്യാ.21:6).

77. അശുദ്ധര്‍ ആലയത്തില്‍ പ്രവേശിക്കരുത്: (സംഖ്യാ.5:3).

78. അശുദ്ധന്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന മലയില്‍ പ്രവേശിക്കരുത്. (ആവ.23:11).

79. ചെത്തിയ കല്ലുകൊണ്ട് യാഗപീഠം നിര്‍മ്മിക്കരുത്‌: (പുറ.20:25).

80. യാഗപീഠത്തിന്മേല്‍ പടികളാല്‍ കയറരുത്: (പുറ.20:26).

81. യാഗപീഠത്തിലെ തീ അണയരുത്: (ലേവ്യാ.6:9).

82. നിയമാനുസൃതമായ സുഗന്ധധൂപം അല്ലാതെ മറ്റൊന്നും സ്വര്‍ണ്ണധൂപ പീഠത്തില്‍ കത്തിക്കരുത്: (പുറ.30:9).

83. അഭിഷേക തൈലം നിര്‍മ്മിക്കുന്ന അതേ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിത്യോപയോഗത്തിനുള്ള തൈലം നിര്‍മ്മിക്കരുത്‌: (പുറ.30:32).

84. അഭിഷേക തൈലം മനുഷ്യന്‍റെ ദേഹത്തില്‍ ഒഴിക്കരുത്: (പുറ.30:32).

85. സ്വര്‍ണ്ണധൂപപീഠത്തില്‍ സാധാരണ സുഗന്ധവര്‍ഗ്ഗം ഉപയോഗിക്കരുത്: (പുറ.30:37).

86. തണ്ടുകള്‍ പെട്ടകത്തില്‍ നിന്ന് മാറ്റരുത്: (പുറ.25:15).

87. പതക്കം ഏഫോദില്‍ നിന്ന് മാറ്റരുത്: (പുറ.28:28).

88. മഹാപുരോഹിതന്‍റെ അങ്കി കീറരുത്: (പുറ.28:32).

V. യാഗങ്ങള്‍

89. ആലയത്തിന് പുറത്തു യാഗങ്ങള്‍ അര്‍പ്പിക്കരുത്: (ആവ.12:13).

90. വിശുദ്ധീകരിക്കപ്പട്ട മൃഗങ്ങളെ സമാഗമന കൂടാരത്തിന് പുറത്തു വെച്ച് അറുക്കരുത്: (ലേവ്യാ.17:3,4).

91. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കരുത്: (ലേവ്യാ.22:20).

92. ഊനമുള്ള മൃഗത്തെ അറുക്കരുത്: (ലേവ്യാ.22:22).

93. ഊനമുള്ള മൃഗത്തിന്‍റെ രക്തം തളിക്കരുത്: (ലേവ്യാ.22:24).

94. ഊനമുള്ള മൃഗത്തിന്‍റെ ആന്തരാവയവങ്ങള്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കരുത്: (ആവ.22:23).

95. ഊനം താത്കാലികമായിരുന്നാല്‍പ്പോലും മേല്‍പ്പറഞ്ഞവ ഒന്നും ചെയ്യരുതു: (ആവ.17:1).

96. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കുവാന്‍ അന്യനെപ്പോലും അനുവദിക്കരുത്: (ലേവ്യാ.22:25).

97. യാഗത്തിന് വിശുദ്ധീകരിക്കപ്പെട്ട മൃഗത്തിനു ഒരു ഊനവും വരുത്തരുത്: (ലേവ്യാ.22:21).

98. പുളിപ്പും തേനും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: (ലേവ്യാ.2:11).

99. ഉപ്പ് ചേര്‍ക്കാത്തതൊന്നും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: (ലേവ്യാ.2:13).

100. വേശ്യയുടെ കൂലിയായോ, നായയുടെ വിലയായോ ലഭിച്ച ഒരു മൃഗത്തേയും ആലയത്തില്‍ കൊണ്ടുവരരുത്: (ആവ.23:19). 

101. ഒരു മൃഗത്തേയും അതിന്‍റെ കുട്ടിയേയും ഒരു ദിവസത്തില്‍ അറുക്കരുത്: (ലേവ്യാ.22:28).

102. പാപയാഗത്തില്‍ ഒലിവെണ്ണ ഒഴിക്കരുത്: (ലേവ്യാ.5:11).

103. അതില്‍ കുന്തുരുക്കവും ഇടരുത്: (ലേവ്യാ.5:11).

104. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ ഒലിവെണ്ണ ഉപയോഗിക്കരുത്: (സംഖ്യാ.5:15).

105. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ കുന്തുരുക്കം ഇടരുത്: (സംഖ്യാ.5:15).

106. യാഗമൃഗങ്ങളെ വെച്ചുമാറരുത്: (ലേവ്യാ.27:10).

107. ഒരു ഗണത്തിലുള്ളതിനെ മറ്റൊരു ഗണത്തിലേക്ക് മാറ്റരുത്: (ലേവ്യാ.27:26).

108. വിശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്: (സംഖ്യാ.18:17).

109. കന്നുകാലികളുടെ ദശാംശത്തെ വില്‍ക്കരുത്‌: (ലേവ്യാ.27:32). 

110. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വില്‍ക്കരുത്‌: (ലേവ്യാ.27:28).

111. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വീണ്ടെടുക്കരുത്: (ലേവ്യാ.27:28).

112. പാപയാഗമായി അര്‍പ്പിക്കുന്ന പക്ഷിയെ കൊല്ലുമ്പോള്‍ അതിന്‍റെ തല രണ്ടായി പിളര്‍ക്കരുത്: (ലേവ്യ.5:8).

113. മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്: (ആവ.15:19).

114. ആടുകളുടെ കടിഞ്ഞൂലിന്‍റെ രോമം കത്രിക്കരുത്: (ആവ.15:19).

115. പുളിപ്പുള്ളപ്പോള്‍ പെസഹാക്കുഞ്ഞാടിനെ അറുക്കരുത്: (പുറ.34:25).

116. അര്‍പ്പിക്കേണ്ട ഭാഗങ്ങളെ പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: (പുറ.12:10). 

117. പെസഹാക്കുഞ്ഞാടിന്‍റെ ഭക്ഷിക്കേണ്ട ഭാഗങ്ങളേയും പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: (പുറ.12:10).

118. ഉത്സവാര്‍പ്പണത്തിലെ യാതൊരംശവും മൂന്നാം ദിവസം വരെ വെച്ചേക്കരുത്: (ലേവ്യ.7:17,18; 19:6).

119. രണ്ടാം പെസഹയിലെ യാതൊന്നും ശേഷിപ്പിക്കരുത്: (സംഖ്യാ.9:12).

120. സ്തോത്രയാഗത്തെ പിറ്റേന്നാളത്തേക്ക് ശേഷിപ്പിക്കരുത്: (ലേവ്യ.22:29,30).

121. പെസഹക്കുഞ്ഞാടിന്‍റെ അസ്ഥി ഒന്നും ഒടിക്കരുത്: (പുറ.12:46).

122. രണ്ടാം പെസഹാക്കുഞ്ഞാടിന്‍റെയും അസ്ഥി ഒന്നും ഒടിക്കരുത്: (സംഖ്യാ9:12).

123. പെസഹാമാംസം ഭക്ഷിക്കുന്ന വീട്ടില്‍നിന്നു ആ മാംസം ഒട്ടും പുറത്തുകൊണ്ടുപോകരുത്: (പുറ.12:46).

124. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുളിക്കുവാന്‍ അനുവദിക്കരുത്: (ലേവ്യ.2:11).

125. പെസഹാക്കുഞ്ഞാടിനെ പച്ചയായോ, വെള്ളത്തില്‍ പുഴുങ്ങിയോ തിന്നരുത്: (പുറ.12:9).

126. പരദേശിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:45).

127. പരിച്ഛേദന ഏല്ക്കാത്തവനെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:48).

128. വിശ്വാസത്യാഗിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:43).

129. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവന്‍ യാതൊരു വിശുദ്ധ വസ്തുവും ഭക്ഷിക്കരുത്: (ലേവ്യ.12:4). 

130. അശുദ്ധമായിത്തീര്‍ന്ന വിശുദ്ധ വസ്തുക്കള്‍ ഭക്ഷിക്കുവാന്‍ പാടില്ല: (ലേവ്യ.7:19).

131. കാലാവധി കഴിഞ്ഞു ശേഷിക്കുന്ന യാഗമാംസം ഭക്ഷിക്കരുത്: (ലേവ്യ.19:6-8).

132. ദുരുദ്ദേശ്യത്തോടുകൂടി അറുക്കപ്പെട്ട മാംസം ഭക്ഷിക്കരുത്: (ലേവ്യ.7:18).

133. പുരോഹിതനല്ലാത്തവന്‍ ഉദര്‍ച്ചാര്‍പ്പണം ഭക്ഷിക്കരുത്: (ലേവ്യ.22:10).

134. പുരോഹിതന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്നവനും കൂലിക്കാരനും അത് ഭക്ഷിക്കരുത്: (ലേവ്യ.22:10).

135. പരിച്ഛേദന ഏല്ക്കാത്തവന്‍ അത് ഭക്ഷിക്കരുത്: (ലേവ്യ.22:10).

136. അശുദ്ധനായ പുരോഹിതന്‍ അത് ഭക്ഷിക്കരുത്: (ലേവ്യ.22:4). 

137. പുരോഹിതന്‍ അല്ലാത്ത ഒരുവനെ വിവാഹം കഴിച്ച പുരോഹിത പുത്രി വിശുദ്ധ സാധനങ്ങള്‍ ഭക്ഷിക്കരുത്: (ലേവ്യ.22:12).

138. പുരോഹിതന്‍റെ ഭോജനയാഗം ഭക്ഷിക്കരുത്: (ലേവ്യ.6:23).

139. പാപയഗത്തിന്‍റെ മാംസം ഭക്ഷിക്കരുത്: (ലേവ്യ.6:30).

140. വിശുദ്ധീകരിക്കപ്പെട്ട മൃഗം ഊനമുള്ളതായിത്തീര്‍ന്നാല്‍ ഭക്ഷിക്കരുത്: (ആവ.14:3).

141. ധാന്യത്തിന്‍റെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.12:17).

142. വീഞ്ഞിന്‍റെ രണ്ടാമത്തെ ദശാംശം കുടിക്കരുത്: (ആവ.12:17).

143. എണ്ണയുടെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.12:17).

144. ഊനമില്ലാത്ത കടിഞ്ഞൂലുകളെ യെരുശലേമിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: (ആവ.12:17).

145. പുരോഹിതന്മാര്‍ പാപയാഗത്തേയും അകൃത്യയാഗത്തേയും പ്രാകാരത്തിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: (ആവ.12:17). 

146. ഹോമയാഗത്തിന്‍റെ മാംസം ഭക്ഷിക്കുകയേ അരുത്: (ആവ. 12:17).

147. രക്തം തളിക്കുന്നതിനു മുന്‍പ്‌ മറ്റു യാഗങ്ങളെയും ഭക്ഷിക്കരുത്: (ആവ.12:17).

148. വിശുദ്ധ യാഗങ്ങളെ പുരോഹിതന്‍ അല്ലാത്തവര്‍ ഭക്ഷിക്കരുത്: (ആവ.12:7).

149. പുരോഹിതന്‍ പ്രാകാരത്തിന് പുറത്തു വെച്ചു ആദ്യഫലം ഭക്ഷിക്കരുത്: (പുറ.19:32).

150. അശുദ്ധനായിരിക്കുമ്പോള്‍ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.26:14). 

151. വിലാപത്തില്‍ ആയിരിക്കുമ്പോഴും അത് ചെയ്യരുത്‌: (ആവ.26:14).

152. അതിന്‍റെ വീണ്ടെടുപ്പ് വില ഭക്ഷണപാനീയങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ല: (ആവ.26:14).

153. ദശാംശം വേര്‍തിരിക്കാത്ത ഉത്പന്നങ്ങള്‍ ഒന്നും ഭക്ഷിക്കരുത്: (പുറ.22:28).

154. വിവിധ ദശാംശങ്ങള്‍ വേര്‍തിരിക്കുന്ന ക്രമം മാറ്റരുത്: (പുറ.22:28).

155. സ്വമേധാദാനമോ, അല്ലാത്തതോ ആയ വഴിപാടുകളുടെ വില നല്‍കുവാന്‍ താമസിക്കരുത്: (ആവ.23:23).

156. തീര്‍ഥാടനോത്സവങ്ങളില്‍ ദൈവാലയത്തില്‍ വെറും കൈയായി വരരുത്: (പുറ.23:15-17).

157. നേര്‍ച്ച ലംഘിക്കരുത്: (സംഖ്യാ.30:3)?

VI. പുരോഹിതന്മാർ

158. പുരോഹിതന്‍ വേശ്യയെ വിവാഹം കഴിക്കരുത്: (ലേവ്യാ.21:7).

159. അവന്‍ ദുര്‍ന്നടപ്പുകാരിയെ വിവാഹം കഴിക്കരുത്: (ലേവ്യ.21:7).

160. വിവാഹമോചനം കഴിഞ്ഞവളെ അവന്‍ വിവാഹം കഴിക്കരുത്: (ലേവ്യ.21:7).

161. മഹാപുരോഹിതന്‍ വിധവയെ വിവാഹം കഴിക്കരുത്: (ലേവ്യ.21:14).

162. അവന്‍ ഒരു വെപ്പാട്ടിയെ എടുക്കരുത്: (ലേവ്യ.21:14).

163. തലമുടി നീട്ടിവളര്‍ത്തി പുരോഹിതന്മാര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യ.10:6).

164. കീറിയ വസ്ത്രത്തോട് കൂടെ അവര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യ.10:6).

165. ദൈവാലയെ ശുശ്രൂഷ നടന്നു കൊണ്ടിരിക്കുമ്പോള്‍ പുരോഹിതന്മാര്‍ പ്രാകാരം വിട്ടു പോകരുത്: (ലേവ്യ.10:7).

166. പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള ബന്ധുക്കളാലല്ലാതെ ഒരു സാധാരണ പുരോഹിതന്‍ അശുദ്ധനാകരുത്: (ലേവ്യ.21:1-3).

167. മഹാപുരോഹിതന്‍ ആരാലും അശുദ്ധനാകാന്‍ പാടില്ല: (ലേവ്യ.21:11).

168. ഏതു കാരണത്താലും അവന്‍ അശുദ്ധനാകരുത്: (ലേവ്യ.21:11).

169. ലേവി ഗോത്രത്തിന് യിസ്രായേല്‍ ദേശത്തിന്‍റെ വിഭജനത്തില്‍ ഓഹരി ഉണ്ടായിരിക്കരുത്: (ആവ.18:1).

170. യുദ്ധത്തിലെ കൊള്ളയുടെ വിഭജനത്തില്‍ അവര്‍ക്ക്‌ പങ്കുണ്ടാകരുത്: (ആവ.18:1). 

171. മൃതവിലാപത്തിന്‍റെ അടയാളമായി കഷണ്ടി ഉണ്ടാക്കുവാന്‍ പാടില്ല: (ആവ.14:1). 

VII. ഭോജനനിയമങ്ങള്‍

172. യെഹൂദന്‍ അശുദ്ധമൃഗങ്ങളെ ഭക്ഷിക്കരുത്: (ആവ.14:7).

173. അവന്‍ അശുദ്ധ മത്സ്യം ഭക്ഷിക്കരുത്: (ലേവ്യ.11:9,10).

174. അശുദ്ധപക്ഷികളെ അവന്‍ ഭക്ഷിക്കരുത്: (ലേവ്യ.11:13).

175. പറക്കുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കരുത്: (ആവ.14:19).

176. നിലത്ത് ഇഴയുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കുവാന്‍ പാടില്ല: (ലേവ്യ.11:41).

177. അവന്‍ ഇഴജന്തുക്കളെ തിന്നരുത്: (ലേവ്യ.11:44).

178. ഫലങ്ങളിലോ ഉത്പ്പന്നങ്ങളിലോ കാണപ്പെടുന്ന പുഴുക്കളെ ഭക്ഷിക്കരുത്: (ലേവ്യ.11:42).

179. അറപ്പായ ജന്തുക്കളെ ഭക്ഷിക്കരുത്: (ലേവ്യ.11:43).

180. താനേ ചത്തവയെ തിന്നരുത്: (ആവ.14:21).

181. പറിച്ചു കീറിപ്പോയതിനെ ഭക്ഷിക്കരുത്: (പുറ.22:31).

182. ജീവനുള്ള മൃഗത്തില്‍ നിന്നെടുത്ത യാതൊരു അവയവവും തിന്നരുത്: (ആവ.12:23).

183. തുടയുടെ തരത്തിലെ ഞരമ്പ്‌ തിന്നരുത്: (ഉല്പ32:32).

184. രക്തം ഭക്ഷിക്കരുത്: (ലേവ്യ.7:26).

185. ഒരു പ്രത്യേക തരം മേദസ്സ് തിന്നാന്‍ പാടില്ല: (ലേവ്യ.7:23).

186. മാംസത്തെ പാലിനോടൊപ്പം പാകം ചെയ്യരുത്: (പുറ.23:19).

187. അങ്ങനെ പാകം ചെയ്തതിനെ ഭക്ഷിക്കരുത്: (പുറ.34:26).

188. കല്ലെറിഞ്ഞു കൊല്ലപ്പെട്ട കാളയുടെ മാംസം ഭക്ഷിക്കരുത്: (പുറ.21:28).

189. നീസാന്‍ മാസം പതിനാറാം തിയ്യതി വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ പുതിയ ധാന്യം കൊണ്ടുണ്ടാക്കിയ അപ്പം ഭക്ഷിക്കരുത്: (ലേവ്യ.23:14).

190. വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ മലര്‍ ഭക്ഷിക്കരുത്: (ലേവ്യ.23:14).

191. കതിര്‍ ഭക്ഷിക്കരുത്: (ലേവ്യ.23:14).

 192. ആദ്യത്തെ മൂന്നു വര്‍ഷത്തെ ഫലം ഭക്ഷിക്കരുത്: (ലേവ്യ.19:23).

193. മുന്തിരിത്തോട്ടത്തില്‍ വേറൊരു വിത്ത്‌ നട്ടാല്‍ അതിന്‍റെ ഫലം ഭക്ഷിക്കരുത്: (ആവ.22:9).

194. വിഗ്രഹങ്ങള്‍ക്ക്‌ പാനീയ ബലി അര്‍പ്പിക്കരുത്: (ആവ.32:37).

195. അമിതഭക്ഷണവും മദ്യപാനവും അരുത്: (ആവ.21:20).

196. പാപപരിഹാര ദിവസത്തില്‍ ഭക്ഷണം കഴിക്കരുത്: (ലേവ്യ.23:29).

197. പെസഹയ്ക്ക് പുളിപ്പ്‌ ഭക്ഷിക്കരുത്: (പുറ.13:3).

198. പെസഹയ്ക്ക് പുളിപ്പുള്ള യാതൊന്നും ഭക്ഷിക്കരുത്: (പുറ.13:7). 

199. പെസഹയുടെ തലേ ദിവസം പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്” (ആവ.16:3).

200. പെസഹായ്ക്ക് ആരുടേയും കൈവശം പുളിപ്പൊന്നും കാണരുത്: (പുറ.13:7).

201. പെസഹയുടെ ഏഴു ദിവസങ്ങളിലും പുളിച്ച മാവ് കാണരുത്: (പുറ.12:19).

VIII. നാസീര്‍ വ്രതം

202. നാസീര്‍ വ്രതസ്ഥന്‍ വീഞ്ഞും മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുത്: (സംഖ്യാ.6:3).

203. പഴുത്ത മുന്തിരിങ്ങാ തിന്നരുത്: (സംഖ്യാ.6:3).

204. ഉണങ്ങിയ മുന്തിരിങ്ങാ തിന്നരുത്: (സംഖ്യാ.6:3).

205. മുന്തിരിയുടെ കുരു തിന്നരുത്: (സംഖ്യാ.6:4).

206. മുന്തിരിങ്ങയുടെ തൊലി തിന്നരുത്: (സംഖ്യാ.6:4).

207. ബന്ധുക്കളുടെ മരണം നിമിത്തം അവന്‍ കാര്‍മ്മികമായി സ്വയം അശുദ്ധനാകരുത്: (സംഖ്യാ.6:7).

(208. ശവമുള്ള കൂടാരത്തില്‍ അവന്‍ പ്രവേശിക്കരുത്: ലേവ്യ.21:11).

209. തല ക്ഷൌരം ചെയ്യരുത്: (സംഖ്യാ.6:5).

 IX. കൃഷി

210. സാധുക്കള്‍ക്ക് വിടാതെ വയലിന്‍റെ അരിക് തീര്‍ത്ത്‌ കൊയ്യരുത്: (ലേവ്യ.23:22).

211. കൊയ്ത്തു സമയത്ത് വീണ കാലാ പെറുക്കരുത്: (ലേവ്യ.19:9).

212. മുന്തിരിത്തോട്ടത്തിലെ കാലാ പെറുക്കരുത്: (ലേവ്യ.19:10).

213. മുന്തിരിത്തോട്ടത്തില്‍ വീണു കിടക്കുന്ന പഴം പെറുക്കരുത്: (ലേവ്യ.19:10).

214. മറന്നു പോയ കറ്റ എടുക്കാന്‍ മടങ്ങിപ്പോകരുത്: (ആവ.24:19).

215. വയലില്‍ കൂട്ടുവിത്തു വിതയ്ക്കരുത്: (ലേവ്യ.10:19).

216. മുന്തിരിത്തോട്ടത്തില്‍ ധാന്യം വിതയ്ക്കരുത്: (ആവ.22:9).

217. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുത്: (ലേവ്യ.19:19).

218. രണ്ടുതരം മൃഗങ്ങളെ ഒന്നിച്ചു പൂട്ടി ഉഴരുത്: (ആവ.22:10).

219. മെതിയ്ക്കുമ്പോള്‍ അത് ഭക്ഷിക്കാതിരിക്കുന്നതിനു കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്: (ആവ.25:4).

220. ഏഴാം വര്‍ഷത്തില്‍ നിലം വിതയ്ക്കരുത്: (ലേവ്യ.25:4).

221. ഏഴാം വര്‍ഷത്തില്‍ മുന്തിരിത്തോട്ടത്തില്‍ വള്ളിത്തല മുറിക്കരുത്: (ലേവ്യ.25:4).

222. ഏഴാം വര്‍ഷം (പതിവ് പോലെ) കൊയ്യരുത്: (ലേവ്യ.25:5).

223. ഏഴാം വര്‍ഷം പഴം പറിക്കരുത്: (ലേവ്യ.25:5).

224. യോബേല്‍ സംവത്സരത്തില്‍ വിതയ്ക്കുകയോ, വള്ളിത്തല മുറിക്കുകയോ ചെയ്യരുത്: (ലേവ്യ.25:11).

225. യോബേല്‍ സംവത്സരത്തില്‍ കൊയ്യരുതു: (ലേവ്യ.25:11).

226. യോബേല്‍ സംവത്സരത്തില്‍ പഴം പറിക്കരുത്: (ലേവ്യ.25:11).

227. യിസ്രായേല്‍ ദേശത്തു നിലം ജന്മം വില്‍ക്കരുത്‌: (ലേവ്യ.25:23).

228. ലേവ്യരുടെ ഭൂമി മാറ്റരുത്: (ലേവ്യ.25:33).

229. ലേവ്യനു ഉപജീവനം നല്‍കാതെ ഉപേക്ഷിക്കരുത്: (ആവ.12:19).

X. വായ്പ, വ്യാപാരം, അടിമകളോടുള്ള പെരുമാറ്റം

230. ഏഴാം വര്‍ഷത്തിനു ശേഷം വായ്പ മടക്കിച്ചോദിക്കാന്‍ പാടില്ല: (ആവ.15:2).

231. വിമോചന സംവത്സരം അടുത്തു എന്ന് പറഞ്ഞ് ദരിദ്രന് വായ്പ നിഷേധിക്കരുത്: (ആവ.15:9). 

232. ദരിദ്രന് ഔദാര്യം നിഷേധിക്കരുത്: (ആവ.15:7).

233. സേവനകാലം പൂര്‍ത്തിയാകുമ്പോള്‍ എബ്രായ അടിമയെ വെറുങ്കയ്യായി അയച്ചു കളയരുത്: (ആവ.15:13).

234. മടക്കിക്കൊടുക്കുവാന്‍ നിവൃത്തി ഇല്ലാത്തവന്‍ എന്നറിഞ്ഞ് ഒരു കടക്കാരനെ ഉപേക്ഷിക്കരുത്: (പുറ.22:25).

235. മറ്റൊരു യെഹൂദന് പലിശക്ക്‌ പണം കടം കൊടുക്കരുത്: (ലേവ്യ.25:37).

236. മറ്റൊരു യെഹൂദനില്‍ നിന്ന് പലിശക്ക്‌ പണം കടം വാങ്ങരുത്: (ലേവ്യ.23:20).

237. ജാമ്യക്കാരനായോ, സാക്ഷിയായോ, ഉടമ്പടിയുടെ എഴുത്തുകാരനായോ പലിശയുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയില്‍ പങ്കാളിയാകരുത്: (പുറ.22:25).

238. കൂലിക്കാരന്‍റെ കൂലി വൈകിപ്പിക്കരുത്: (ലേവ്യ.19:13).

239. കടക്കാരനില്‍നിന്ന് പണയം ബലം പ്രയോഗിച്ചു വാങ്ങരുത്: (ആവ.24:10).

240. ദരിദ്രന്‍റെ പണയവസ്തു അവന് ആവശ്യമുള്ളപ്പോള്‍ നിന്‍റെ കൈവശം വയ്ക്കരുത്: (ആവ.24:12).

241. വിധവയുടെ കയ്യില്‍ നിന്ന് പണയം വാങ്ങരുത്: (ആവ.24:17).

242. ജീവനോപാധിയായ വസ്തുവിനെ കടക്കാരനില്‍ നിന്ന് പണയമായി വാങ്ങരുത്: (ആവ.24:6).

243. യെഹൂദനെ തട്ടിക്കൊണ്ട് പോകരുത്: (പുറ.21:16).

244. മോഷ്ടിക്കരുത്: (ലേവ്യ.19:11).

245. കൂട്ടുകാരന്‍റെ വസ്തു കവര്‍ച്ച ചെയ്യരുത്: (ലേവ്യ.19:13).

246. കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്: (ആവ.19:14).

247. ചതിക്കരുത്: (ലേവ്യ.19:11).

248. കടമോ, നിക്ഷേപമോ ആയി വാങ്ങിയതിനെ നിഷേധിക്കരുത്: (ലേവ്യ.19:11).

249. മറ്റൊരുവന്‍റെ വസ്തു സംബന്ധിച്ച് കള്ളസത്യം ചെയ്യരുത്: (ലേവ്യ.19:11).

 250. വ്യാപാരത്തില്‍ ആരെയും വഞ്ചിക്കരുത്: (ലേവ്യ.25:14).

251. വാക്കാല്‍പ്പോലും ഒരുവനെ തെറ്റിദ്ധരിപ്പിക്കരുത്: (ലേവ്യ.25:17). 

252. അന്യനെ വാക്കാല്‍പ്പോലും പീഡിപ്പിക്കരുത്: (പുറ.22:21).

253. കച്ചവടത്തില്‍ അവന് ദോഷം വരുത്തരുത്: (പുറ.22:20).

254. ഒളിച്ചോടി യിസ്രായേല്‍ ദേശത്തെത്തിയ അടിമയെ അവന്‍റെ യജമാനന്‍റെ കയ്യിലേല്‍പ്പിക്കരുത്: (ആവ.23:15).

255. ഇപ്രകാരമുള്ള അടിമയെ സ്വാര്‍ത്ഥത്തിനായി ഉപയോഗിക്കരുത്: (ആവ.23:16).

256. വിധവയെയും അനാഥനേയും ക്ലേശിപ്പിക്കരുത്: (പുറ.22:22).

257. എബ്രായ അടിമയെ പീഡിപ്പിക്കരുത്: (ലേവ്യ.25:39).

258. എബ്രായ അടിമയെ വില്‍ക്കരുത്‌: (ലേവ്യ.25:42).

259. അവരോടു കഠിനമായി പെരുമാറരുത്: (ലേവ്യ.25:43).

260. എബ്രായ അടിമയോടു കഠിനമായി പെരുമാറാന്‍ ഒരു വിജാതീയനെ അനുവദിക്കരുത്: (ലേവ്യ.25:53).

261. എബ്രായ ദാസിയെ വില്‍ക്കരുത്‌: (പുറ.21:8). 

262. അവളെ വിവാഹം കഴിച്ചാല്‍ അവളുടെ ഉപജീവനം, ഉടുപ്പ്, വിവാഹമുറ എന്നിവ കുറയ്ക്കരുത്: (പുറ.21:10).

263. വിവാഹിതയായ ബദ്ധയെ വില്‍ക്കരുത്‌: (ആവ.21:14).

264. അവളോട്‌ അടിമയോടെന്നപോലെ പെരുമാറരുത്: (ആവ.21:14). 

265. കൂട്ടുകാരനുള്ള യാതൊന്നും  മോഹിക്കരുത്: (പുറ.20:17).

266. വഷളത്തം പ്രവര്‍ത്തിക്കരുത്: (ആവ.5:18).

267. കൂട്ടുകാരന്‍റെ വിളവില്‍ അരിവാള്‍ വെയ്ക്കരുത്: (ആവ.23:25).

268. ഭക്ഷിക്കാവുന്നതിലധികം മുന്തിരിപ്പഴം പറിക്കരുത്: (ആവ.23:24).

269. കളഞ്ഞു കിട്ടിയ വസ്തു കയ്യില്‍ വച്ചേക്കരുത്: (ആവ.22:3).

270. ഭാരത്തിന്‍ കീഴെ കഷ്ടപ്പെടുന്ന മനുഷ്യനായാലും മൃഗത്തിനായാലും സഹായം നിഷേധിക്കരുത്: (പുറ.23:5).

271. അളവിലും തൂക്കത്തിലും അന്യായം ചെയ്യരുത്: (ലേവ്യ.19:35).

272. കൃത്യമല്ലാത്ത പടി സൂക്ഷിക്കരുത്: (ആവ.25:13).

XI. ന്യായപാലനം

273. ഒരു ന്യായാധിപതി അന്യായം ചെയ്യരുത്: (ലേവ്യ.19:15).

274. അവന്‍ സമ്മാനം വാങ്ങരുത്: (പുറ.23:8).

275. അവന്‍ പക്ഷാപാതം കാണിക്കരുത്: (ലേവ്യ.19:15).

276. അവന്‍ മനുഷ്യനെ ഭയപ്പെടരുത്: (ആവ.1:17).

277. ദരിദ്രനോട് പക്ഷാപാതം കാണിക്കരുത്: പുറ.23:3; (ലേവ്യ.19:15).

278. ദുഷ്ടനെ നീതീകരിക്കരുത്: (പുറ.23:7).

279. കുറ്റക്കാരനോട് കനിവ് കാണിക്കരുത്: (ആവ.19:13).

280. പരദേശിയുടെയും അനാഥന്‍റെയും ന്യായം മറിച്ചു കളയരുത്: (ആവ.24:17).

281. അപരന്‍റെ അസാന്നിധ്യത്തില്‍ ഒരു വ്യവഹാരക്കാരന്‍റെ വാക്ക് കേള്‍ക്കരുത്: (പുറ.23:2).

282. ഒന്നിന്‍റെ ഭൂരിപക്ഷത്തില്‍ കൊലപാതകക്കുറ്റം വിധിക്കരുത്: (പുറ.23:2).

283. സത്യം എന്ന് ബോധ്യം ഇല്ലെങ്കില്‍ മറ്റൊരു ന്യായാധിപന്‍റെ അഭിപ്രായം ന്യായാധിപന്‍ സ്വീകരിക്കരുത്: (പുറ.23:2).

284. നിയമം അറിഞ്ഞുകൂടാത്തവനെ ന്യായാധിപനായി നിയമിക്കരുത്: (ആവ.1:17).

285. കള്ളസാക്ഷ്യം പറയരുത്: (പുറ.20:16).

286. ദുഷ്ടന്‍റെ സാക്ഷ്യം സ്വീകരിക്കരുത്: (പുറ.23:1).

287. വ്യവഹാരത്തില്‍ ഉള്‍പ്പെട്ടവന്‍റെ ബന്ധുക്കളില്‍ നിന്ന് സാക്ഷ്യം സ്വീകരിക്കരുത്: (ആവ.24:16).

288. ഏക സാക്ഷിയുടെ വാമൊഴിയില്‍ വിധി പുറപ്പെടുവിക്കരുത്: (ആവ.19:15).

289. കൊല ചെയ്യരുത്: (പുറ.20:13).

290. സാഹചര്യത്തെളിവിനെ മാത്രം അടിസ്ഥാനമാക്കി കുറ്റം വിധിക്കരുത്: (പുറ.23:7).

291. വധശിക്ഷ അര്‍ഹിക്കുന്ന വ്യവഹാരങ്ങളില്‍ സാക്ഷി ന്യായാധിപനായിരിക്കുവാന്‍ പാടില്ല: (സംഖ്യാ.35:30)

292. ശരിയായ വിസ്താരവും കുറ്റസമ്മതവും കൂടാതെ ആരെയും വിധിക്കരുത്: (സംഖ്യാ.35:12).

293. പിന്നില്‍ നിന്നുപദ്രവിക്കുന്ന വ്യക്തിയോട് കനിവ് കാണിക്കുകയോ, ആ വ്യക്തിയുടെ ശിക്ഷയില്‍നിന്നൊഴിവാക്കുകയോ ചെയ്യരുത്: (ആവ.25:12).

294. ഭീഷണിമേല്‍ സംഭവിച്ച കുറ്റത്തിന് ശിക്ഷ നല്‍കരുത്: (ആവ.22:26).

295. മരണയോഗ്യനായ കൊലപാതകന്‍റെ ജീവന് വേണ്ടി വീണ്ടെടുപ്പുവില വാങ്ങരുത്: (സംഖ്യാ.35:31).

296. സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന്‍ കാലത്തിനു മുമ്പ് മടങ്ങി വരേണ്ടതിന് അവന്‍റെ വീണ്ടെടുപ്പുവില വാങ്ങരുത്: (സംഖ്യാ.35:32).

297. അപകടത്തില്‍പ്പെട്ടവനെ രക്ഷിക്കാന്‍ സംശയിക്കരുത്: (ലേവ്യ.19:16).

298. വഴിയില്‍ ഇടര്‍ച്ച വെക്കരുത്: (ലേവ്യ.19:14).

299. അബദ്ധോപദേശം നല്‍കി ആരേയും വഴി തെറ്റിക്കരുത്: (ലേവ്യ.19:14).

300. കുറ്റക്കാരനെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അടിപ്പിക്കരുത്: (ആവ.25:2,3).

301. ഏഷണി പറഞ്ഞ് നടക്കരുത്: (ലേവ്യ.19:16).

302. ഹൃദയത്തില്‍ സഹോദരനെ ദ്വേഷിക്കരുത്: (ലേവ്യ.19:17).

303. യെഹൂദനെ അപമാനിക്കരുത്: (ലേവ്യ.19:17).

304. പക വെയ്ക്കരുത്: (ലേവ്യ.19:18).

305. പ്രതികാരം ചെയ്യരുത്: (ലേവ്യ.19:18).

306. പക്ഷിക്കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ തള്ളയെ എടുക്കരുത്: (ആവ.22:6).

307. പുറ്റില്‍ ക്ഷൌരം ചെയ്യരുത്: (ലേവ്യ.13:33).

308. കുഷ്ഠരോഗത്തിന്‍റെ മറ്റു അടയാളങ്ങളെ മാറ്റിക്കളയരുത്: (ആവ.24:8).

309. വധിക്കപ്പെട്ട ശരീരം കണ്ടെടുത്ത താഴ്വരയില്‍ കൃഷി ചെയ്യരുത്: (ആവ.21:4).

310. ക്ഷുദ്രക്കാരത്തിയെ ജീവനോടെ വെച്ചേക്കരുത്: (പുറ.22:18).

311. പുതുതായി വിവാഹിതനായവനെ ഒരു വര്‍ഷം സൈന്യസേവനത്തിനു നിര്‍ബന്ധിക്കരുത്: (ആവ.24:5).

312. ന്യായപ്രമാണത്തിന്‍റെ പാരമ്പര്യം സംപ്രേഷണം ചെയ്യുന്നവരോട് മത്സരിക്കരുത്: (ആവ.17:11).

313. ന്യായപ്രമാണത്തിലെ കല്പനകളോട് ഒന്നും കൂട്ടരുത്: (ആവ.13:1).

314.  ന്യായപ്രമാണത്തിലെ കല്പനകളില്‍നിന്ന് ഒന്നും കുറയ്ക്കരുത്: (ആവ.13:1).

315. ന്യായാധിപതിയെ ശപിക്കരുത്: (പുറ.22:28).

316. അധിപതിയെ ശപിക്കരുത്: (പുറ.22:27).

317. യെഹൂദനെ ശപിക്കരുത്: (ലേവ്യ.19:14).

318. അപ്പനെയോ, അമ്മയേയോ ശപിക്കരുത്: (പുറ.21:17).

319. അപ്പനെയോ, അമ്മയേയോ അടിക്കരുത്: (പുറ.21:15).

320. ശബ്ബത്തു നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.20:10).

321. അന്ന് നിര്‍ദ്ദിഷ്ട ദൂരത്തിനപ്പുറം നടക്കരുത്: (പുറ.16:29).

322. ശബ്ബത്തു നാളില്‍ ശിക്ഷിക്കരുത്: (പുറ.35:3).

323. പെസഹയുടെ ഒന്നാം നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.12:16).

324. പെസഹയുടെ ഏഴാം നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.12:16).

325. ആദ്യഫലാര്‍പ്പണദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:21).

326. കാഹളനാദോത്സവത്തില്‍ സാമാന്യ വേല യാതൊന്നും ചെയ്യരുത്: (ലേവ്യ.23:25).

327. കൂടാരപ്പെരുന്നാളിന്‍റെ ഒന്നാം ദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:25).

328. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം ദിവസം വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:36).

329. പാപപരിഹാരദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:28).

XII. അഗമ്യഗമനവും മറ്റു വിലക്കപ്പെട്ട ബന്ധങ്ങളും

330. അമ്മയോട് ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:7).

331. അപ്പന്‍റെ ഭാര്യയോടൊപ്പവും അരുത്: (ലേവ്യ.18:8).

 332. സഹോദരിയോടൊപ്പവും അരുത്: (ലേവ്യ.18:9).

333. അര്‍ദ്ധസഹോദരിയുമായി അരുത്: (ലേവ്യ.18:11).

334. മകന്‍റെ മകളുമായി അരുത്: (ലേവ്യ.18:10). 

335. ചെറുമകളുമായും അരുത്: (ലേവ്യ.18:10).

336. മകളുമായും അരുത്: (ലേവ്യ.18:10).

337. ഒരു സ്ത്രീയോടും അവളുടെ മകളോടും ലൈംഗികബന്ധം അരുത്: (ലേവ്യ.18:17).

338. ഒരു സ്ത്രീയോടും അവളുടെ മരുമകളോടും ബന്ധം അരുത്: (ലേവ്യ.18:17).

339. അമ്മൂമ്മയോടും അവളുടെ ചെറുമകളോടും ബന്ധം അരുത്: (ലേവ്യ.18:17).

340. മരുമകനും അമ്മായിയമ്മയും തമ്മിലും ബന്ധം അരുത്: (ലേവ്യ.18:12).

341. അമ്മയുടെ സഹോദരിയുമായി അരുത്: (ലേവ്യ.18:13).

342. ഇളയമ്മയോടും ബന്ധം അരുത്: (ലേവ്യ.18:14).

343. മരുമകളോട് ബന്ധം അരുത്: (ലേവ്യ.18:15).

344. സഹോദരന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:16).

345. ഭാര്യയുടെ സഹോദരിയുമായി ലൈംഗികബന്ധം അരുത്: (ലേവ്യ.18:18).

346. ഋതുവായ സ്ത്രീയോടു ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:19).

347. വ്യഭിചാരം ചെയ്യരുത്: (ലേവ്യ.18:20).

348. പുരുഷന്‍ മൃഗസംഗം ചെയ്യരുത്: (ലേവ്യ.18:23).

349. സ്ത്രീ മൃഗസംഗം ചെയ്യരുത്: (ലേവ്യ.18:23).

350. സ്വവര്‍ഗ്ഗസംഭോഗം അരുത്: (ലേവ്യ.18:22).

351. പിതാവിനോടൊപ്പം സ്വവര്‍ഗ്ഗസംഭോഗം അരുത്: (ലേവ്യ.18:17).

352. അപ്പന്‍റെ സഹോദരനോടും സ്വവര്‍ഗ്ഗ സംഭോഗം അരുത്: (ലേവ്യ.18:14).

353. സ്വന്തം ഭാര്യയോടല്ലാതെ മറ്റാരോടും അടുത്ത ശാരീരിക ബന്ധം പുലര്‍ത്തരുത്: (ലേവ്യ.18:6).

354. യെഹൂദന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്യരുത്: (ആവ.23:3).

355. വേശ്യാവൃത്തി ചെയ്യരുത്: (ആവ.23:18).

356. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മറ്റൊരുവനെ വിവാഹം ചെയ്തു എങ്കില്‍ വീണ്ടും ആദ്യഭര്‍ത്താവിനെ വിവാഹം ചെയ്യരുത്: (ആവ.24:4).

357. പുത്രനില്ലാത്ത വിധവ ദേവരനെ (=ഭര്‍ത്താവിന്‍റെ സഹോദരന്‍) അല്ലാതെ മറ്റാരെയും വിവാഹം ചെയ്യരുത്: (ആവ.25:5).

358. ബലാത്സംഗം ചെയ്തശേഷം വിവാഹം ചെയ്ത സ്ത്രീയെ അവന്‍ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: (ആവ.22:29).

359. വിവാഹം കഴിച്ച കന്യകയെ അപവാദം പറഞ്ഞുണ്ടാക്കിയവനും അവളെ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: (ആവ.22:19).

360. ഷണ്ഡന്‍ യെഹൂദസ്ത്രീയെ വിവാഹം കഴിക്കരുത്: (ആവ.23:2).

361. വൃഷണഛേദനം അരുത്: (ലേവ്യ.22:24).

XIII രാജവാഴ്ച

362. തിരഞ്ഞെടുക്കപ്പെട്ട രാജാവ് യിസ്രായേല്‍ സന്തതി ആയിരിക്കണം: (ആവ.17:15).

363. അവന് കുതിര അനവധി ഉണ്ടാകരുത്: (ആവ. 17:16).

364. അവന്‍ അനേകം ഭാര്യമാരെ എടുക്കരുത്: (ആവ. 17:17).

365. അവന്‍ അധികം സമ്പാദിക്കരുത്: (ആവ.17:17).

<— Previous Page

2 thoughts on “ന്യായപ്രമാണകല്പനകൾ II”

  1. സഹോദരാ, ഇതുപോലെ പുതിയ നിയമ കല്പനകളും കൂടി പോസ്റ്റ്‌ ചെയ്‌താൽ കൊള്ളാമായിരുന്നു.പഠിക്കാൻ താല്പര്യം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *