അവന്റെ രക്തം ഞങ്ങളുടെ മേൽ വരട്ടെ!

അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ!

യെഹൂദന്മാർ അവരുടെ മശീഹയെ തിരസ്കരിച്ചുകൊണ്ട് റോമൻ കൈസറെ രാജാവായി അംഗീകരിച്ച് ഏറ്റുപറഞ്ഞു. (യോഹ, 19:15). “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല” എന്നു പറഞ്ഞുകൊണ്ട് പിലാത്തൊസ് കൈ കഴുകിയൊഴിഞ്ഞ ക്രിസ്തുവിന്റെ രക്തം, “ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു സമ്മതിച്ച് യെഹൂദന്മാർ ഏറ്റുവാങ്ങി. (മത്താ, 27:24,25). പ്രവാചകന്മാർ പറഞ്ഞതുപോലെ “മശീഹ ചേദിക്കപ്പെട്ടു.” (യെശ, 53:8; ദാനീ, 9:26). ക്രിസ്തുവിന്റെ പ്രവചനങ്ങൾ നിവൃത്തിയാകാനുള്ളതും, ക്രിസ്തുവിന്റെ കുറ്റരഹിതമായ രക്തത്തിനു യെഹൂദന്മാരും അവരുടെ മക്കളും കണക്കു പറയുവാനുള്ളതും ആയ ദിവസങ്ങൾ അവരെ സമീപിച്ചുകൊണ്ടിരുന്നു. 

റോമൻ പ്രോക്യൂറേറ്ററന്മാരുടെ കാലഘട്ടങ്ങളിൽ യെഹൂദ്യയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരുന്നു. റോമൻ അധികാരത്തിനും റോമൻ അനുകൂലികളായ യെഹൂദർക്കും എതിരെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സംഘടനകൾ ഉടലെടുത്തു. എരിവുകാർ, കഠാരക്കാർ തുടങ്ങിയവർ ഇതിൽപെടുന്നു. എരിവുകാരുടെ ആദ്യകാല നേതാവായിരുന്നു യൂദാസ്. (പ്രവൃ, 5:37)  “ദൈവത്തിന്റെ ജനം വിജാതീയ ഭരണാധികാരികൾക്കു കരംകൊടുക്കുന്നത് യിസ്രായേലിന്റെ ഏകരാജാവായ ദൈവത്തിന് എതിരായ രാജദ്രോഹം” എന്നായിരുന്നു ഇവരുടെ നിലപാട്. രാഷ്ട്രീയവും സാമൂഹ്യവും മതപരവും ആയ മോചനം ലക്ഷ്യമാക്കിയിരുന്ന ഇവർ പരീശന്മാർക്ക് അനുകൂലമായിരുന്നു.

എ.ഡി. 46-ൽ യൂദാസും രണ്ടു പുത്രന്മാരും കൂശിച്ചു കൊല്ലപ്പെട്ടു. ഇവരുമായി സഹകരിച്ചിരുന്ന ചാവേർപടയിൽപ്പെട്ട അനേകരെ റോമൻ ഗവർണറായിരുന്ന ഫേലിക്സ് ക്രൂശിച്ചു കൊന്നു. ഫേലിക്സ് മറ്റാരുവന്റെ നേതൃത്വത്തിലുള്ള സംഘത്തെയും നിർമ്മാർജ്ജനം ചെയ്തു. (പ്രവൃ, 21:30). കൊല്ലപ്പെട്ട യൂദാസിന്റെ ശേഷിച്ച പൂതൻ മനാഹേം എ.ഡി. 66-ൽ മസദാകോട്ട ആക്രമിച്ചു റോമൻ സൈന്യത്തിനു കനത്ത നാശം വരുത്തി കോട്ട കൈവശമാക്കി. എ.ഡി. 62-ലെ കൂടാരപ്പെരുന്നാളിൽ അനന്യാസിന്റെ പൂതൻ യേശു എന്നൊരു യെഹൂദൻ യെരുശലേമിന്റെ നാശത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു: “കിഴക്കുനിന്നൊരു ശബ്ദം, യെരുശലേമിനും ദൈവാലയത്തിനും എതിരായുള്ളാരു ശബ്ദം; മണവാളന്മാർക്കും മണവാട്ടികൾക്കും ഏതിരായുള്ള ശബ്ദം, സർവജനത്തിനും എതിരായുളെള്ളാരു ശബ്ദം.” 

സംഭവങ്ങൾ അനിയന്ത്രിതമായി. എ.ഡി. 65-ൽ ഗസിയസൂഫ്ളോറസ് എന്നൊരുവൻ യെഹൂദ്യയിലെ ഗവർണറായി എത്തി. ദ്രവ്യാഗ്രഹിയായ ഇയാൾ സംഘർഷങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. കൈസര്യായിൽ അയാൾ സ്ത്രീകളെയും കുട്ടികളെയും സ്വന്തം കൺമുമ്പിൽ വച്ചു കൊല്ലിച്ചു. അനേകരെ ക്രൂശിച്ചു. 3,600 പേർ അന്നവിടെ കൊല്ലപ്പെട്ടു. വലിയ വിപത്തും കൊലയും യെഹൂദ ജനതയുടെമേൽ വന്നുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും യെഹൂദന്മാർ കൂട്ടംകൂട്ടമായി കൊല്ലപ്പെട്ടുകൊണ്ടിരുന്നു. കൈസര്യയിൽ 20,000 പേരും, അസ്കലോണിൽ 2,500 പേരും, ടോളമിയാസിൽ 2,000 പേരും കൊല്ലപ്പെട്ടു. 

ഈ സന്ദർഭത്തിൽ യെഹൂദന്മാർ സംഘടിച്ചു റോമിനെതിരെ നിരന്നു. റോമൻ ചക്രവർത്തി നീറോ യെരുശലേമിലേക്ക് അയച്ച സൈന്യാധിപനായ വെസ്പേഷ്യൻ സ്വന്തം പുത്രൻ ടൈറ്റസുമായി എ.ഡി. 67-ൽ സസൈന്യം ഗലീലയിൽ എത്തി. അസ്കലോണിൽവച്ചുണ്ടായ യുദ്ധത്തിൽ പരിശീലനം നേടാത്ത യെഹൂദ ആൾക്കുട്ടത്തിൽ പതിനായിരം പേർ കൊല്ലപ്പെട്ടു. റോമൻ സൈന്യത്തോടു പോരാടി മരിക്കുന്നതിനൊപ്പം തമ്മിലടിച്ചും അനേകർ മരിച്ചുകൊണ്ടിരുന്നു. ഗലീലാതീരത്തു കൊല്ലപ്പെട്ട യൂദന്മാരെ പടയാളികൾ തടാകത്തിലേക്ക് എറിഞ്ഞുകൊണ്ടിരുന്നതുമൂലം ഗലീലക്കടൽ രക്തം കൊണ്ടു ചുവന്നു. അവിടെ 6,500 പേർ കൊല്ലപ്പെട്ടു. തിബര്യോസിലെ സ്റ്റേഡിയത്തിൽ ജനങ്ങളെ നിരത്തി നിറുത്തുവാൻ വെസ്പേഷ്യൻ ഉത്തരവിട്ടു. വൃദ്ധരും പ്രയോജനമില്ലാത്തവരുമായ 1200-പേരെ കൊന്നു. ആറായിരം യുവാക്കന്മാരെ റോമിൽ നീറോയുടെ അടുക്കലേക്കയച്ചു. 32,400 പേരെ അടിമകളായി വിറ്റു. ബാക്കിയുള്ളവരെ ഇഷ്ടംപോലെ ചെയ്യാൻ അഗ്രിപ്പായെ ഏല്പിച്ചു. യെരുശലേം, ഹേരോദ്യൻ, മസദ, മക്കാറസ് ഒഴികെയുള്ള ഭൂഭാഗങ്ങൾ എല്ലാം വെസ്പേഷ്യൻ കീഴടക്കി.

എ.ഡി. 70 ഏപ്രിലിൽ, ടൈറ്റസ് സസൈന്യം യെരുശലേമിൽ എത്തി നഗരം ഉപരോധിച്ചു. അഞ്ചുമാസം നീണ്ടുനിന്ന ഉപരോധവും യെഹൂദസംഘങ്ങളുടെ നേതൃത്വത്തിനുവേണ്ടിയുള്ള അന്യോന്യ സംഘട്ടനങ്ങളും കൊണ്ടു രൂക്ഷമായ ക്ഷാമം ഉണ്ടായി. ജൂലൈ 24-ന് റോമൻപട അന്തോണിയകോട്ട പിടിച്ചു. യെരുശലേം ബാബിലോണ്യർ നശിപ്പിച്ചതിന്റെ അനുസ്മരണം ആചരിച്ചു രണ്ടുദിവസം കഴിഞ്ഞ് 70-ആഗസ്റ്റ് 27-ന് ദൈവാലയത്തിന്റെ വാതിലുകൾ തീവെയ്ക്കപ്പെട്ടു. സെപ്റ്റംബർ 26 ആയപ്പോഴേക്കും നഗരം പൂർണ്ണമായി ടൈറ്റസിന്റെ നിയന്ത്രണത്തിലായി. ഹെരോദാവിന്റെ കൊട്ടാരത്തിന്റെ മൂന്നു ഗോപുരങ്ങൾ ഒഴികെ ബാക്കി എല്ലാം ദൈവാലയം ഉൾപ്പെടെ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ദൈവാലയം ചുട്ടുചാമ്പലാക്കപ്പെട്ടതോടുകൂടി ഘോരമായ സമരം നടന്നു. അനേകായിരം യെഹൂദർ ക്രൂശിക്കപ്പെട്ടു. അനേകായിരങ്ങൾ വാളിന്നിരയായി. പുരുഷന്മാരെ ഒന്നടങ്കം വധിക്കുവാൻ ടൈറ്റസു കല്പ്പിച്ചു. പട്ടണം നിരോധിച്ചതു മുതൽ 135,6000 പേർ കൊല്ലപ്പെട്ടു. പതിനേഴു വയസ്സിനു താഴെയുള്ള തൊണ്ണൂറ്റിയേഴായിരം പേരെ അടിമകളായി വിൽക്കാൻ മാറ്റിനിറുത്തി. സുമുഖരും ദീർഘകായരുമായ എഴുന്നൂറുപേരെ തന്റെ ജൈത്രയാത്രയ്ക്കായി മാറ്റിനിറുത്തി. തടവുകാരായി പിടിച്ചവരെ ഈജിപ്തിലേക്കു അയച്ച് അവരെ വില്ക്കുവാൻ അടിമച്ചന്തകളിൽ നിറുത്തി. അവരെ വിലയ്ക്കുവാങ്ങുവാൻ ആളില്ലാതെ വന്നപ്പോൾ, ആവർത്തനം 28:67,68-ലെ പ്രവചനം അക്ഷരാർത്ഥത്തിൽ നിറവേറി. “യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.”

“വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധ മന്ദിരത്തെയും നശിപ്പിക്കും” എന്നു ദാനിയേലും, “അവർ വാളിന്റെ വായ്ത്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരാക്കിക്കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരുശലേം ചവുട്ടിക്കളകയും ചെയ്യും” എന്നും, യെരുശലേം ദൈവാലയത്തെക്കുറിച്ച് “ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇനിമേൽ ശേഷിക്കയില്ല” എന്നും, “നിങ്ങളുടെ ഭവനം ശൂന്യമായിപ്പോകും” എന്നും കർത്താവ് പറഞ്ഞവാക്കുകൾ കൃത്യമായി നിറവേറി. (ദാനീ, 9:26, ലൂക്കൊ, 21:24, മത്താ, 24:2).

“അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു പറഞ്ഞു ക്രിസ്തുവിന്റെ രക്തം ഏറ്റുവാങ്ങിയ യെഹൂദജനത, അതിന്റെ വില ശരിക്കറിഞ്ഞു. എ.ഡി. 71-ൽ ടൈറ്റസ് നടത്തിയ സൈനിക പര്യടനാഘോഷം നടത്തിക്കഴിഞ്ഞപ്പോൾ അവശേഷിച്ചത് മസദാ, മക്കാറസു, ഹേരോദ്യൻ നഗരങ്ങൾ മാത്രം. റോമിൽ വച്ചു ടൈറ്റസ് നടത്തിയ വിജയാഘോഷജാഥയിൽ യെരുശലേം ദൈവാലയത്തിൽനിന്നും അപഹരിച്ച വിശുദ്ധ ഉപകരണങ്ങൾ വിജയസൂചകമായി പ്രദർശിപ്പിക്കപ്പെട്ടു. കാഴ്ചയപ്പത്തിന്റെ മേശയും സപ്തശാഖിയായ തങ്കനിലവിളക്കും റോമിൽ വെപേഷ്യന്റെ ക്ഷേത്രത്തിലെ കാഴ്ചവസ്തുക്കളായി.

എ.ഡി. 73-ൽ റോമൻപട യെഹൂദ്യയിലെ അവശേഷിത നഗരങ്ങളും പിടിച്ചെടുത്തു. “യെഹൂദ ചരിത്രത്തിലെ ഏറ്റവും കഠിനമായ ഒരു യുദ്ധത്തിന്റെയും കരളലിയിക്കുന്ന ഒരു ശോകാന്ത സംഭവത്തിന്റെയും ചരിത്രമാണ് മസദായാക്രമണം പറയുന്നത്. ഓരോരുത്തരും താന്താന്റെ ഭാര്യയെയും കുട്ടികളെയും വെട്ടിക്കൊന്നു. ബാക്കിയുള്ളവരെ കൊല്ലുന്നതിനു പത്തുപേരെ തിരഞ്ഞെടുത്തു. അവർ അതു ചെയ്തശേഷം ഒരാൾ, ശേഷം ഒൻപതു പേരെ വെട്ടിക്കൊന്നു. അയാൾ ഒടുവിൽ സ്വന്തം വാളിൽ വീണ് ആത്മാഹുതി ചെയ്തു.” റോമരുടെ കൈയിൽപ്പെടാതിരിക്കാനാണു യൂദർ അങ്ങനെ ചെയ്തത്. രക്ഷപ്പെട്ട ചിലർ അലക്സാണ്ഡ്രിയായിൽ എത്തിയെങ്കിലും അവിടെയും യെഹൂദർ കൂട്ടമായി കൊല്ലപ്പെട്ടു. തുടർന്ന് സകലജാതികളുടെയും ഇടയിലേക്കു ചിതറിപ്പോകുകയും ചെയ്തു. ഇനിയും “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം” (മത്താ, 24:21, ദാനീ, 12:1) അവർക്കായി കാത്തിരിക്കുകയും ചെയ്യുന്നു. 

യെഹൂദന്മാർ അവരുടെ മശീഹയെ തിരസ്കരിച്ചുകൊണ്ട് റോമൻ കൈസറെ രാജാവായി അംഗീകരിച്ച് ഏറ്റുപറഞ്ഞു. (യോഹ, 19:15). “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല” എന്നു പറഞ്ഞുകൊണ്ട് പിലാത്തൊസ് കൈ കഴുകിയൊഴിഞ്ഞ ക്രിസ്തുവിന്റെ രക്തം, “ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു സമ്മതിച്ച് യെഹൂദന്മാർ ഏറ്റുവാങ്ങി. (മത്താ, 27:24,25). പ്രവാചകന്മാർ പറഞ്ഞതുപോലെ “മശീഹ ചേദിക്കപ്പെട്ടു.” (യെശ, 53:8; ദാനീ, 9:26). ക്രിസ്തുവിന്റെ പ്രവചനങ്ങൾ നിവൃത്തിയാകാനുള്ളതും, ക്രിസ്തുവിന്റെ കുറ്റരഹിതമായ രക്തത്തിനു യെഹൂദന്മാരും അവരുടെ മക്കളും കണക്കു പറയുവാനുള്ളതും ആയ ദിവസങ്ങൾ അവരെ സമീപിച്ചുകൊണ്ടിരുന്നു. 

റോമൻ പ്രോക്യൂറേറ്ററന്മാരുടെ കാലഘട്ടങ്ങളിൽ യെഹൂദ്യയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരുന്നു. റോമൻ അധികാരത്തിനും റോമൻ അനുകൂലികളായ യെഹൂദർക്കും എതിരെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സംഘടനകൾ ഉടലെടുത്തു. എരിവുകാർ, കഠാരക്കാർ തുടങ്ങിയവർ ഇതിൽപെടുന്നു. എരിവുകാരുടെ ആദ്യകാല നേതാവായിരുന്നു യൂദാസ്. (പ്രവൃ, 5:37)  “ദൈവത്തിന്റെ ജനം വിജാതീയ ഭരണാധികാരികൾക്കു കരംകൊടുക്കുന്നത് യിസ്രായേലിന്റെ ഏകരാജാവായ ദൈവത്തിന് എതിരായ രാജദ്രോഹം” എന്നായിരുന്നു ഇവരുടെ നിലപാട്. രാഷ്ട്രീയവും സാമൂഹ്യവും മതപരവും ആയ മോചനം ലക്ഷ്യമാക്കിയിരുന്ന ഇവർ പരീശന്മാർക്ക് അനുകൂലമായിരുന്നു.

എ.ഡി. 46-ൽ യൂദാസും രണ്ടു പുത്രന്മാരും കൂശിച്ചു കൊല്ലപ്പെട്ടു. ഇവരുമായി സഹകരിച്ചിരുന്ന ചാവേർപടയിൽപ്പെട്ട അനേകരെ റോമൻ ഗവർണറായിരുന്ന ഫേലിക്സ് ക്രൂശിച്ചു കൊന്നു. ഫേലിക്സ് മറ്റാരുവന്റെ നേതൃത്വത്തിലുള്ള സംഘത്തെയും നിർമ്മാർജ്ജനം ചെയ്തു. (പ്രവൃ, 21:30). കൊല്ലപ്പെട്ട യൂദാസിന്റെ ശേഷിച്ച പൂതൻ മനാഹേം എ.ഡി. 66-ൽ മസദാകോട്ട ആക്രമിച്ചു റോമൻ സൈന്യത്തിനു കനത്ത നാശം വരുത്തി കോട്ട കൈവശമാക്കി. എ.ഡി. 62-ലെ കൂടാരപ്പെരുന്നാളിൽ അനന്യാസിന്റെ പൂതൻ യേശു എന്നൊരു യെഹൂദൻ യെരുശലേമിന്റെ നാശത്തെക്കുറിച്ചു വിളിച്ചു പറഞ്ഞു: “കിഴക്കുനിന്നൊരു ശബ്ദം, യെരുശലേമിനും ദൈവാലയത്തിനും എതിരായുള്ളാരു ശബ്ദം; മണവാളന്മാർക്കും മണവാട്ടികൾക്കും ഏതിരായുള്ള ശബ്ദം, സർവജനത്തിനും എതിരായുളെള്ളാരു ശബ്ദം.” 

സംഭവങ്ങൾ അനിയന്ത്രിതമായി. എ.ഡി. 65-ൽ ഗസിയസൂഫ്ളോറസ് എന്നൊരുവൻ യെഹൂദ്യയിലെ ഗവർണറായി എത്തി. ദ്രവ്യാഗ്രഹിയായ ഇയാൾ സംഘർഷങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു. കൈസര്യായിൽ അയാൾ സ്ത്രീകളെയും കുട്ടികളെയും സ്വന്തം കൺമുമ്പിൽ വച്ചു കൊല്ലിച്ചു. അനേകരെ ക്രൂശിച്ചു. 3,600 പേർ അന്നവിടെ കൊല്ലപ്പെട്ടു. വലിയ വിപത്തും കൊലയും യെഹൂദ ജനതയുടെമേൽ വന്നുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും യെഹൂദന്മാർ കൂട്ടംകൂട്ടമായി കൊല്ലപ്പെട്ടുകൊണ്ടിരുന്നു. കൈസര്യയിൽ 20,000 പേരും, അസ്കലോണിൽ 2,500 പേരും, ടോളമിയാസിൽ 2,000 പേരും കൊല്ലപ്പെട്ടു. 

ഈ സന്ദർഭത്തിൽ യെഹൂദന്മാർ സംഘടിച്ചു റോമിനെതിരെ നിരന്നു. റോമൻ ചക്രവർത്തി നീറോ യെരുശലേമിലേക്ക് അയച്ച സൈന്യാധിപനായ വെസ്പേഷ്യൻ സ്വന്തം പുത്രൻ ടൈറ്റസുമായി എ.ഡി. 67-ൽ സസൈന്യം ഗലീലയിൽ എത്തി. അസ്കലോണിൽവച്ചുണ്ടായ യുദ്ധത്തിൽ പരിശീലനം നേടാത്ത യെഹൂദ ആൾക്കുട്ടത്തിൽ പതിനായിരം പേർ കൊല്ലപ്പെട്ടു. റോമൻ സൈന്യത്തോടു പോരാടി മരിക്കുന്നതിനൊപ്പം തമ്മിലടിച്ചും അനേകർ മരിച്ചുകൊണ്ടിരുന്നു. ഗലീലാതീരത്തു കൊല്ലപ്പെട്ട യൂദന്മാരെ പടയാളികൾ തടാകത്തിലേക്ക് എറിഞ്ഞുകൊണ്ടിരുന്നതുമൂലം ഗലീലക്കടൽ രക്തം കൊണ്ടു ചുവന്നു. അവിടെ 6,500 പേർ കൊല്ലപ്പെട്ടു. തിബര്യോസിലെ സ്റ്റേഡിയത്തിൽ ജനങ്ങളെ നിരത്തി നിറുത്തുവാൻ വെസാപേഷ്യൻ ഉത്തരവിട്ടു. വൃദ്ധരും പ്രയോജനമില്ലാത്തവരുമായ 1200-പേരെ കൊന്നു. ആറായിരം യുവാക്കന്മാരെ റോമിൽ നീറോയുടെ അടുക്കലേക്കയച്ചു. 32,400 പേരെ അടിമകളായി വിറ്റു. ബാക്കിയുള്ളവരെ ഇഷ്ടംപോലെ ചെയ്യാൻ അഗ്രിപ്പായെ ഏല്പിച്ചു. യെരുശലേം, ഹേരോദ്യൻ, മസദ, മക്കാറസ് ഒഴികെയുള്ള ഭൂഭാഗങ്ങൾ എല്ലാം വെസ്പേഷ്യൻ കീഴടക്കി.

എ.ഡി. 70 ഏപ്രിലിൽ, ടൈറ്റസ് സസൈന്യം യെരുശലേമിൽ എത്തി നഗരം ഉപരോധിച്ചു. അഞ്ചുമാസം നീണ്ടുനിന്ന ഉപരോധവും യെഹൂദസംഘങ്ങളുടെ നേതൃത്വത്തിനുവേണ്ടിയുള്ള അന്യോന്യ സംഘട്ടനങ്ങളും കൊണ്ടു രൂക്ഷമായ ക്ഷാമം ഉണ്ടായി. ജൂലൈ 24-ന് റോമൻപട അന്തോണിയകോട്ട പിടിച്ചു. യെരുശലേം ബാബിലോണ്യർ നശിപ്പിച്ചതിന്റെ അനുസ്മരണം ആചരിച്ചു രണ്ടുദിവസം കഴിഞ്ഞ് 70-ആഗസ്റ്റ് 27-ന് ദൈവാലയത്തിന്റെ വാതിലുകൾ തീവെയ്ക്കപ്പെട്ടു. സെപ്റ്റംബർ 26 ആയപ്പോഴേക്കും നഗരം പൂർണ്ണമായി ടൈറ്റസിന്റെ നിയന്ത്രണത്തിലായി. ഹെരോദാവിന്റെ കൊട്ടാരത്തിന്റെ മൂന്നു ഗോപുരങ്ങൾ ഒഴികെ ബാക്കി എല്ലാം ദൈവാലയം ഉൾപ്പെടെ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ദൈവാലയം ചുട്ടുചാമ്പലാക്കപ്പെട്ടതോടുകൂടി ഘോരമായ സമരം നടന്നു. അനേകായിരം യെഹൂദർ ക്രൂശിക്കപ്പെട്ടു. അനേകായിരങ്ങൾ വാളിന്നിരയായി. പുരുഷന്മാരെ ഒന്നടങ്കം വധിക്കുവാൻ ടൈറ്റസു കല്പ്പിച്ചു. പട്ടണം നിരോധിച്ചതു മുതൽ 135,6000 പേർ കൊല്ലപ്പെട്ടു. പതിനേഴു വയസ്സിനു താഴെയുള്ള തൊണ്ണൂറ്റിയേഴായിരം പേരെ അടിമകളായി വിൽക്കാൻ മാറ്റിനിറുത്തി. സുമുഖരും ദീർഘകായരുമായ എഴുന്നൂറുപേരെ തന്റെ ജൈത്രയാത്രയ്ക്കായി മാറ്റിനിറുത്തി. തടവുകാരായി പിടിച്ചവരെ ഈജിപ്തിലേക്കു അയച്ച് അവരെ വില്ക്കുവാൻ അടിമച്ചന്തകളിൽ നിറുത്തി. അവരെ വിലയ്ക്കുവാങ്ങുവാൻ ആളില്ലാതെ വന്നപ്പോൾ, ആവർത്തനം 28:67,68-ലെ പ്രവചനം അക്ഷരാർത്ഥത്തിൽ നിറവേറി. “യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.”

“വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധ മന്ദിരത്തെയും നശിപ്പിക്കും” എന്നു ദാനിയേലും, “അവർ വാളിന്റെ വായ്ത്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരാക്കിക്കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരുശലേം ചവുട്ടിക്കളകയും ചെയ്യും” എന്നും, യെരുശലേം ദൈവാലയത്തെക്കുറിച്ച് “ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇനിമേൽ ശേഷിക്കയില്ല” എന്നും, “നിങ്ങളുടെ ഭവനം ശൂന്യമായിപ്പോകും” എന്നും കർത്താവ് പറഞ്ഞവാക്കുകൾ കൃത്യമായി നിറവേറി. (ദാനീ, 9:26, ലൂക്കൊ, 21:24, മത്താ, 24:2).

“അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു പറഞ്ഞു ക്രിസ്തുവിന്റെ രക്തം ഏറ്റുവാങ്ങിയ യെഹൂദജനത, അതിന്റെ വില ശരിക്കറിഞ്ഞു. എ.ഡി. 71-ൽ ടൈറ്റസ് നടത്തിയ സൈനിക പര്യടനാഘോഷം നടത്തിക്കഴിഞ്ഞപ്പോൾ അവശേഷിച്ചത് മസദാ, മക്കാറസു, ഹേരോദ്യൻ നഗരങ്ങൾ മാത്രം. റോമിൽ വച്ചു ടൈറ്റസ് നടത്തിയ വിജയാഘോഷജാഥയിൽ യെരുശലേം ദൈവാലയത്തിൽനിന്നും അപഹരിച്ച വിശുദ്ധ ഉപകരണങ്ങൾ വിജയസൂചകമായി പ്രദർശിപ്പിക്കപ്പെട്ടു. കാഴ്ചയപ്പത്തിന്റെ മേശയും സപ്തശാഖിയായ തങ്കനിലവിളക്കും റോമിൽ വെപേഷ്യന്റെ ക്ഷേത്രത്തിലെ കാഴ്ചവസ്തുക്കളായി.

എ.ഡി. 73-ൽ റോമൻപട യെഹൂദ്യയിലെ അവശേഷിത നഗരങ്ങളും പിടിച്ചെടുത്തു. “യെഹൂദ ചരിത്രത്തിലെ ഏറ്റവും കഠിനമായ ഒരു യുദ്ധത്തിന്റെയും കരളലിയിക്കുന്ന ഒരു ശോകാന്ത സംഭവത്തിന്റെയും ചരിത്രമാണ് മസദായാക്രമണം പറയുന്നത്. ഓരോരുത്തരും താന്താന്റെ ഭാര്യയെയും കുട്ടികളെയും വെട്ടിക്കൊന്നു. ബാക്കിയുള്ളവരെ കൊല്ലുന്നതിനു പത്തുപേരെ തിരഞ്ഞെടുത്തു. അവർ അതു ചെയ്തശേഷം ഒരാൾ, ശേഷം ഒൻപതു പേരെ വെട്ടിക്കൊന്നു. അയാൾ ഒടുവിൽ സ്വന്തം വാളിൽ വീണ് ആത്മാഹുതി ചെയ്തു.” റോമരുടെ കൈയിൽപ്പെടാതിരിക്കാനാണു യൂദർ അങ്ങനെ ചെയ്തത്. രക്ഷപ്പെട്ട ചിലർ അലക്സാണ്ഡ്രിയായിൽ എത്തിയെങ്കിലും അവിടെയും യെഹൂദർ കൂട്ടമായി കൊല്ലപ്പെട്ടു. തുടർന്ന് സകലജാതികളുടെയും ഇടയിലേക്കു ചിതറിപ്പോകുകയും ചെയ്തു. ഇനിയും “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം” (മത്താ, 24:21, ദാനീ, 12:1) അവർക്കായി കാത്തിരിക്കുകയും ചെയ്യുന്നു. 

Leave a Reply

Your email address will not be published. Required fields are marked *