ഹാഗാർ

ഹാഗാർ (Hagar)

അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ മിസയീമ്യ ദാസി. (ഉല്പ, 16:1). ദൈവം അബ്രാഹാമിനു ഒരു പുത്രനെ വാഗ്ദാനം ചെയ്തിരുന്നു. (ഉല്പ, 15:4). എന്നാൽ സാറാ മച്ചിയായിരുന്നു. അക്കാലത്തെ കീഴ്വഴക്കം അനുസരിച്ചു തന്റെ ദാസിയായ ഹാഗാറിനെ സാറാ അബാഹാമിനു ഭാര്യയായി കൊടുത്തു. (ഉല്പ, 16:1-16). ഗർഭിണിയായി കഴിഞ്ഞപ്പോൾ ഹാഗാർ യജമാനത്തിയെ നിന്ദിച്ചു. സാറാ അവളോടു കാിനമായി പെരുമാറിയതുകൊണ്ടു അവൾ വീടുവിട്ടു ഓടിപ്പോയി. എന്നാൽ യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളെ യജമാനത്തിയുടെ അടുക്കലേക്കു മടക്കി അയച്ചു. (ഉല്പ, 16:7-14). ഹാഗാർ പ്രസവിച്ച കുട്ടിക്കു യിശ്മായേൽ എന്നു പേരിട്ടു. യിശ്മായേലിനു 14 വയസുള്ളപ്പോഴാണു് യിസ്ഹാക്ക് ജനിച്ചത്. യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വിരുന്നു കഴിച്ചു. അന്നു യിശ്മായേൽ പരിഹാസിയായി വെളിപ്പെട്ടു. (ഉല്പ, 21-9). ഹാഗാറിനെയും പുത്രനെയും പുറത്താക്കുവാൻ സാറാ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അബ്രാഹാം അതു ചെയ്തു. മരുഭൂമിയിൽ വെള്ളമില്ലാതെ കുട്ടി മരിക്കാറായപ്പോൾ ദൈവം ഒരു നീരുറവ നല്കി. സ്വന്തം ദേശമായ ഈജിപ്റ്റിൽ നിന്നും ഹാഗാർ പുത്രനു ഒരു ഭാര്യയെ കണ്ടെത്തി. (ഉല്പ, 21:1-21). കൃപയും ന്യായപ്രമാണവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നതിനു ഹാഗാറിന്റെ ചരിത്രത്തെയാണ് പൗലൊസ് അപ്പൊസ്തലൻ ദൃഷ്ടാന്തമായി എടുത്തത്. (ഗലാ, 4:21–5:1). 

ആകെ സൂചനകൾ (2) — ഗലാ, 4:24, 4:25.

Leave a Reply

Your email address will not be published. Required fields are marked *