ശുശ്രൂഷക്കാരത്തി

ശുശ്രൂഷക്കാരത്തി (Deaconess)

ശുശൂഷിക എന്ന ഔദ്യോഗികസ്ഥാനം സഭയിലുണ്ടായിരുന്നോ എന്നത് വിവാദപരമാണ്. വാദമുഖങ്ങളെന്തായാലും പൗലൊസ് അപ്പൊസ്തലൻ രണ്ടു സ്ഥാനങ്ങളിൽ ശുശ്രുഷികയെ പരാമർശിക്കുന്നുണ്ട്. റോമർ 16:1-3-ൽ കെംക്രയ സഭയിലെ ഫേബയെക്കുറിച്ചു നല്ല സാക്ഷ്യം നല്കുന്നു. 1തിമൊഥെയൊസ് 3,:11-ൽ ശുശ്രൂഷികമാരുടെ യോഗ്യതകളെക്കുറിച്ചും പൗലൊസ് എഴുതുന്നുണ്ട്. ശുശ്രൂഷകന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ശുശ്രൂഷികയ്ക്കും വേണ്ടതാണ്. അവർ ഘനശാലികളും ഏഷണി പറയാത്തവരും നിർമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരും ആയിരിക്കണം. ഒരു സ്ത്രീയുടെ സേവനം ആവശ്യമായയിരിക്കുന്ന സ്ഥാനങ്ങളിൽ അവർ പ്രവർത്തിച്ചിരുന്നു. സ്ത്രീകളുടെ സ്ഥാനങ്ങളിലും വിശ്വാസികളായ സ്ത്രീകളുള്ള വിജാതിയ ഗൃഹങ്ങൾ സന്ദർശിക്കുന്നതിലും രോഗികളെ സന്ദർശിക്കുന്നതിലും അവർ ശുഷ്കാന്തി കാണിച്ചിരുന്നതായി ഡിഡാസ്ക്കലിയയിൽ പറയുന്നു. ആതിഥ്യമര്യാദ കാണിക്കയും അനാഥരെയും ദരിദ്രരെയും സഹായിക്കുകയും ചെയ്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *