രോഗശാന്തികളുടെ വരം

രോഗശാന്തികളുടെ വരം

‘മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം’ (1കൊരി, 12:9), പിന്നെ രോഗശാന്തികളുടെ വരം (1കൊരി, 12:28). രോഗശാന്തികളുടെ വരം വീര്യപ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ്. കർത്താവായ യേശുവിന്റെയും (മത്താ, 4:23), പന്ത്രണ്ടു ശിഷ്യന്മാരുടെയും (മത്താ, 10:1), എഴുപത് ശിഷ്യന്മാരുടെയും (ലുക്കൊ, 10:8) ശുശ്രൂഷകളിൽ രോഗശാന്തി പ്രധാന ഘടകമായിരുന്നു. പെന്തക്കൊസ്തിനുശേഷം ആദിമസഭയിലും രോഗശാന്തി അധികമായി ലഭിച്ചിരുന്നു. (പ്രവൃ, 3:1-10; 14:8-10; 28:8). ഈ വരം പ്രയോഗിക്കുന്ന വ്യക്തിക്കും സൗഖ്യം ലഭിക്കുന്ന വ്യക്തിക്കും ദൈവത്തിൽ വിശ്വാസം ഉണ്ടായിരുന്നു. (മത്താ, 15:28; മർക്കൊ, 5:34; പ്രവൃ, 14:9). രോഗശാന്തികളുടെ വരം എന്നു ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. രോഗങ്ങളുടെ വൈവിധ്യവും സൗഖ്യമാക്കുന്ന രീതിയിലുള്ള വൈവിധ്യവുമായിരിക്കണം അതിനു കാരണം. പ്രാർത്ഥനയാലുള്ള സൗഖ്യവും രോഗശാന്തി തന്നെയാണ്: “എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.” (യാക്കോ, 5:15).

Leave a Reply

Your email address will not be published. Required fields are marked *