യൂദാ

യൂദാ (Judas)

പേരിനർത്ഥം — സ്തുതി

യൂദാ ഈസ്കര്യോത്താവ് യേശുവിന്റെ പ്രന്തണ്ടു ശിഷ്യന്മാരിൽ ഒരുവനാണ്. ശിമോൻ ഈസ്കരോത്താവിന്റെ മകൻ. (യോഹ, 6:71, 13:26). കർത്താവ് യൂദയെ വിളിക്കുന്നതിനു മുമ്പുള്ള അവന്റെ ജീവിതത്തെക്കുറിച്ചു ഒരറിവുമില്ല. സമവീക്ഷണ സുവിശേഷങ്ങളിൽ കൊടുത്തിട്ടുള്ള പ്രന്തണ്ടു അപ്പൊസ്തലന്മാരുടെ പട്ടികയിൽ യൂദയുടെ പേര് ഒടുവിലാണ് കാണപ്പെടുന്നതു. (മത്താ, 10:4, മർക്കൊ, 3:19, ലൂക്കൊ, 6:16). യൂദയുടെ പേർ പറയുമ്പോഴെല്ലാം യേശുവിനെ കാണിച്ചുകൊടുത്ത (മർക്കൊ, 3:19, മത്താ, 10:4) ദ്രോഹിയായിത്തീർന്ന (ലൂക്കൊ, 6:16) എന്നീ വിശേഷണങ്ങൾ ചേർത്തിരിക്കുന്നതു കാണാം. കെര്യോത്ത് ഗ്രാമവാസി എന്നാണ് ഈസ്കര്യോത്താവ് എന്ന വാക്കിന്റെ അർത്ഥം. അപ്പൊസ്തലിക ഗണത്തിൽ യൂദയായിരുന്നു പണസഞ്ചി സൂക്ഷിപ്പുകാരൻ. (യോഹ, 13:29). അപ്പൊസ്തലന്മാർ ചുറ്റി സഞ്ചരിക്കുമ്പോൾ പണവും വഴിപാടുകളും സ്വീകരിക്കുകയും ദരിദ്രർക്കു വിതരണം ചെയ്യുകയും പതിവായിരുന്നു. അവയുടെ ചുമതലക്കാരൻ യൂദാ ഈസ്കര്യോത്താവായിരുന്നു. പണം കൂടുതൽ കൈവശം വന്നപ്പോൾ യൂദാ ധനമോഹിയും അവിശ്വസ്തനും കള്ളനും ആയിത്തീർന്നു. (യോഹ, 12:4-6).

സുവിശേഷ സംഭവങ്ങളുടെ അന്ത്യരംഗങ്ങളിൽ യൂദായുടെ വഞ്ചന നിഴലിടുന്നതു കാണാം. വിലയേറിയ സ്വച്ഛജടാമാംസിതൈലം കൊണ്ടു കർത്താവിന്റെ പാദത്തെ അഭിഷേകം ചെയ്ത മറിയയുടെ പ്രവൃത്തിയെ യൂദാ വിമർശിച്ചു. (യോഹ, 12:3-5). അവളുടെ പ്രവൃത്തിയുടെ മഹിമയെ യേശു പുകഴ്ത്തിയെങ്കിലും അതു മനസ്സിലാക്കുവാനുള്ള മനോഭാവം യൂദയ്ക്കുണ്ടായിരുന്നില്ല. ആ തെലം വിറ്റു പണസ്സഞ്ചി വീർപ്പിക്കുന്നതിലായിരുന്നു യൂദയുടെ നോട്ടം. ദരിദ്രർക്കു വേണ്ടിയുള്ള വാദമെന്ന നിലയ്ക്കാണ് യൂദാ മറിയയുടെ പ്രവൃത്തിയെ വിമർശിച്ചത്. ബേഥാന്യയിലെ ഈ സംഭവത്തെത്തുടർന്നു യൂദാ കർത്താവിനെ ഒറ്റിക്കൊടുക്കുവാനായി മഹാപുരോഹിതന്മാരുടെ അടുക്കലേക്കു പോയി. (മത്താ, 26:14-16, മർക്കൊ, 14:10-11, ലൂക്കൊ, 22:3-6). യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുമെന്നു യേശു മുൻകൂട്ടി അറിയുകയും പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. (യോഹ, 6:70-71). യൂദാ മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു എന്തുതരും എന്നു ചോദിച്ചു. അവർ അവനു മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു. (മത്താ, 26:15, ഒ.നോ. സെഖ, 11:12, പുറ, 21:32). യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു അനുകൂലമായ സന്ദർഭം യൂദാ കാത്തിരിക്കുകയായിരുന്നു. അന്ത്യ അത്താഴത്തിനായി യേശുവും ശിഷ്യന്മാരും മാളികമുറിയിൽ കൂടിയിരുന്ന സന്ധ്യയ്ക്കു യൂദായ്ക്ക് സന്ദർഭം ലഭിച്ചു. (മർക്കൊ, 14:17-18). അത്താഴ സമയത്തു യൂദാ തന്നെ കാണിച്ചു കൊടുക്കുന്നതിനെക്കുറിച്ചു യേശു വ്യക്തമാക്കി. യേശുവിന്റെ കയ്യിൽ നിന്നു അപ്പ ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ യുദായിൽ കടന്നു. (യോഹ, 13:27). ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി. (യോഹ, 13:30). യേശുക്രിസ്തു ഗത്ത്ശെമനയിൽ അന്നു രാത്രി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പടയാളികളെത്തി. ചുംബനത്താൽ യുദാ യേശുവിനെ കാണിച്ചുകൊടുത്തു. (മത്താ, 26:41-49, മർക്കൊ, 18:-5 ). “യൂദയേ, മനുഷ്യപുത്രനെ ചുംബനം കൊണ്ടോ കാണിച്ചുകൊടുക്കുന്നത്” എന്നു യേശു ചോദിച്ചു. (ലൂക്കൊ, 22:48). യേശുവിനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു കണ്ടപ്പോൾ യുദാ അനുതപിച്ചു . മഹാപുരോഹിതന്മാരുടെ അടുക്കൽ മടങ്ങിവന്നു അവൻ തന്റെ കുറ്റം ഏറ്റുപറഞ്ഞു മുപ്പതു വെള്ളിക്കാശ് മടക്കിക്കൊടുത്തു. അവർ സ്വീകരിക്കാത്തതു കൊണ്ടു ആ വെള്ളിക്കാശ് മന്ദിരത്തിലെറിഞ്ഞ് ശേഷം അവൻ തൂങ്ങിച്ചത്തു. (മത്താ, 27:3-5). യൂദാ നാശയോഗ്യനായിരുന്നു. (യോഹ, 17:12). അവന്റെ അന്ത്യം അത്യന്തം ദാരുണമായിരുന്നു. “അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.” (പ്രവൃ, 1:18). “തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയി”. (അപ്പൊ, 1:24).

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റൊരു യൂദാ: തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല.

പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.തദ്ദായി (Thaddaeus)പേരിനർത്ഥം — വിശാലഹൃദയൻയേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾ. തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല. പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.

യേശുവിന്റെ സഹോദരൻ യൂദാ: യേശുവിന്റെ സഹോദരനായ യാക്കോബിനെപ്പോലെ തീക്ഷ്ണതയുള്ളവനായിരുന്നു. പിതൃനഗരത്തിലുള്ളവർ യേശുവിന്റെ സഹോദരന്മാരുടെ പേരു പറയുമ്പോൾ യൂദയുടെ പേരും ചേർത്തിട്ടുണ്ട്. (മത്താ, 13:55; മർക്കൊ, 6:3). പുതിയനിയമത്തിലെ യൂദയുടെ ലേഖനം ഇദ്ദേഹം എഴുതിയതാണ്. യാക്കോബിന്റെ സഹോദരൻ എന്നു ലേഖനത്തിൽ പറയുന്നുണ്ട്.

ഗലീലക്കാരനായ യൂദാ: റോമൻ ഭരണാധികാരികൾ യെഹൂദ്യയിൽ ജനസംഖ്യ എടുക്കുന്ന കാലത്ത് കലഹമുണ്ടാക്കിയ ഒരാൾ. നാടുവാഴിയായിരുന്ന കുറേന്യൊസ് ബലം പ്രയോഗിച്ചു ഇതിനെ അടിച്ചമർത്തി. ഗമാലിയേൽ ഈ സംഭവം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. (പ്രവൃ, 5:37). ഈ യൂദാ ജനിച്ചതു ഗമലയിൽ ആയിരുന്നുവെന്നും കലഹം ഉണ്ടാക്കിയതു എ.ഡി. 6-ൽ ആയിരുന്നു എന്നും ജൊസീഫസ് പറയുന്നു.

ദമസ്കൊസുകാരനായ യൂദാ: പൗലൊസ് അപ്പൊസ്തലൻ മാനസാന്തരത്തിനു ശേഷം ദമസ്കൊസ് പട്ടണത്തിൽ നേർവ്വീഥി എന്ന തെരുവിൽ യൂദയുടെ ഭവനത്തിൽ താമസിച്ചു. അനന്യാസ് ഇവിടെ വന്നാണ് ശൗലിനു വേണ്ടി പ്രാർത്ഥിച്ചത്. (പ്രവൃ, 9:11). 

ബർശബാസ് എന്ന യൂദാ: ബർശബാസ് എന്ന യൂദയും ശീലാസും യെരൂശലേം സമ്മേളനത്തിന്റെ തീരുമാനം അറിയിക്കുവാൻ അന്ത്യാക്ക്യയിലേക്കു പൗലൊസ്, ബർന്നബാസ് എന്നിവരോടൊപ്പം പോയി. (പ്രവൃ, 15:22, 26).

Leave a Reply

Your email address will not be published. Required fields are marked *