അവിവാഹജീവിതം

അവിവാഹജീവിതം

“സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.” (1കൊരി, 7:7). വരം ലഭിച്ചവർക്കു മാത്രമേ അവിവാഹിതാവസ്ഥയിൽ ദൈവനാമ മഹത്വത്തിനായി ജീവിക്കാൻ സാധിക്കൂ. വിവാഹം ചെയ്യാത്തവർക്കു ഇപ്പോഴത്തെ കഷ്ടതയിൽ നിന്നും ചിന്താകുലത്തിൽനിന്നും വിടുതൽ ലഭിക്കുന്നു. “വിവാഹം കഴിയാത്തവരോടും വിധവമാരോടും അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.” (1കൊരി, 7:8). “നിങ്ങൾ ചിന്തകുലമില്ലാത്തവർ ആയിരിക്കണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കർത്താവിനുള്ളതു ചിന്തിക്കുന്നു.” (1കൊരി, 7:32). “വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കർത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിലുള്ളതു ചിന്തിക്കുന്നു.” (1കൊരി, 7:34).

Leave a Reply

Your email address will not be published. Required fields are marked *