അഗ്നിസർപ്പം

അഗ്നിസർപ്പം (fiery serpent)

യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. അഗ്നിസർപ്പത്തിന്റെ കടിയേൽക്കുന്ന ഭാഗത്തു തീവ്രമായ വേദനയും ചൂടും അനുഭവപ്പെട്ടു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). യെശയ്യാ പ്രവാചകൻ പറക്കുന്ന അഗ്നിസർപ്പങ്ങളെക്കുറിച്ചു (യെശ, 30:6) പ്രസ്താവിക്കുന്നുണ്ട്. സർപ്പങ്ങളുടെ ദ്രുതഗമനമാകണം പ്രസ്തുത പേരിനടിസ്ഥാനം. (സംഖ്യാ, 21:6-8; ആവ, 8:15; യെശ, 14:9; 30:6).

Leave a Reply

Your email address will not be published. Required fields are marked *