വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (III)

“വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും” എന്ന ലേഖനത്തിൻ്റെ മൂന്നാംഭാഗമാണിത്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും വായിച്ചിട്ടില്ലെങ്കിൽ, ദയവായി ഈ ലിങ്കിൽ പോകുക വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (I)

45. ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടവൻ: ജനനത്തിനു് മുമ്പെ നാമകരണം ചെയ്യപ്പെട്ട എട്ടുപേർ ബൈബിളിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടുപേരാണ്, വാഗ്ദത്ത സന്തതിയായ അഥവാ, ഭൗമികസന്തതിയായ യിസ്രായേലും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ അഥവാ, ആത്മികസന്തതിയായ യേശുക്രിസ്തുവും. യിസ്രായേൽ: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). യേശുക്രിസ്തു: ദൈവദൂതൻ യോസേഫിനോടു്; “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” (മത്താ, 1:21). ഗബ്രീയേൽ ദൂതൻ മറിയയോടു്; “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” (ലൂക്കോ, 1:30). യിസ്രായേലെന്ന ഭൗമികസന്തതി, ദൈവപുത്രനും, മനുഷ്യപുത്രനും, മനുഷ്യനും, അബ്രാഹാമിൻ്റെ പുത്രനും, ദാവീദുപുത്രനും ആയതുകൊണ്ടാണ്, അവൻ്റെ വീണ്ടെടുപ്പുകാരനായ ആത്മികസന്തതി, അവൻ്റെ പദവികളുമായി അന്ത്യകാലത്ത് വെളിപ്പെട്ട് അവൻ്റെ പാപപരിഹാരം വരുത്തിയത്. യിസ്രായേലെന്ന ഭൗമികസന്തതി ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടവൻ ആയതുപോലെ, അവൻ്റെ രക്ഷകനായ ആത്മികസന്തതിയും ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടത് നോക്കുക.

46. എനിക്കായി ഒരു ശരീരം ഒരുക്കിയിരിക്കുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5). ഇത് നാല്പതാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (40:6). എബ്രായ പരിഭാഷയിൽ, “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന വാക്യാംശം കാണുന്നില്ല. എന്നാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ അതുണ്ട്: [കാണുക: LXX 39:7]. അതിൽ നിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ഭൗമിക സന്തതിയായ യിസ്രായേലിനോടുള്ള ഈ വാഗ്ദത്തത്തിൻ്റെ നിവൃത്തിയായിട്ടാണ്, അവൻ്റെ ദൈവമായ യഹോവ അന്ത്യകാലത്ത് ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ്, പിതാവും ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). ഏകസത്യദൈവത്തിൻ്റെ ജഡത്തിവുള്ള വെളിപ്പാടിനുവേണ്ടി, പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത അഥവാ, പാപരഹിതനായ മനുഷ്യൻ. (മത്താ, 1:20-21; 26:38; ലൂക്കൊ, 2:21; 23:46; യോഹ, 6:69; 1പത്രൊ, 2:24; 1യോഹ, 3:5). ദൈവത്തിനു് ജഡത്തിൽ വെളിപ്പെടാൻ അഥവാ, ഒരു മനുഷ്യപ്രത്യക്ഷത എടുക്കാൻ ഒരു സ്ത്രീയുടെ ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്. (ഉല്പ, 18:1-33; 19:1). എന്നാൽ, വാഗ്ദത്തസന്തതിയായ യിസ്രായേലിനെ രക്ഷിക്കണമെങ്കിൽ, അവൻ്റെ മദ്ധ്യസ്ഥനും മറുവിലയും വീണ്ടെടുപ്പുകാരനും ആകണമെങ്കിൽ, അവൻ്റെ ന്യായപ്രമാണത്തിൽ കീഴിൽ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ജനിക്കണമായിരുന്നു. (മത്താ, 1:1,21; ഗലാ, 4:4; 1തിമൊ, 2:5:6; എബ്രാ, 2:14-16). അതുകൊണ്ടാണ്, ഏകസത്യദൈവം കന്യകയിലൂടെ വാഗ്ദത്തസന്തതിയുടെ പാപപരിഹാരത്തിനായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (എബ്രാ, 10:5).

47. മിസ്രയീമിൽ നിന്ന് വിളിച്ചുരുത്തിയ മകൻ: “മിസ്രയീമിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്ന് കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15). ഈ പ്രവചനം യഥാർത്ഥത്തിൽ, യിസ്രായേലിനെക്കുറിച്ചാണെന്ന് എല്ലാവർക്കും അറിയാം. “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു, മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു, അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി, ബാൽ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.” (ഹോശേ, 11:1-2). മിസ്രയീമിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചു എന്ന് ഹോശേയ ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം ഒരിക്കൽ, മോശെ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽ നിന്ന് വിളിച്ചുവരുത്തിയതാണ്. (പുറ, 3:12; 13:3). അതുകൊണ്ട്, കഴിഞ്ഞുപോയ സംഭവമല്ല; ഇത് ഭാവിയിൽ നിറവേറാനുള്ള പ്രവചനമാണ്. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, പ്രവചനങ്ങൾക്ക് ത്രികാല സ്വഭാവവും ത്രിവിധമായ നിവൃത്തിയും കാണാം. അതായത്, പ്രവചനങ്ങൾ ഭൂതകാലത്തിലും വർത്തമാനകാലത്തിലും ഭാവികാലത്തിലും പറഞ്ഞിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്, കർത്താവിൻ്റെ പുനരാഗമനം മൂന്നു കാലങ്ങളിലും പറഞ്ഞിട്ടുണ്ട്: (യൂദാ, 1:15;വെളി, 1:7; എബ്രാ, 10:37). പ്രവചനങ്ങൾക്ക് ആത്മിക നിവൃത്തിയും അംശമായ നിവൃത്തിയും പൂർണ്ണമായ നിവൃത്തിയും ഇങ്ങനെ മൂന്നു വിധമായ നിവൃത്തിയുണ്ട്. ഉദാഹരണത്തിന്: (സങ്കീ, 2:7; പ്രവൃ, 13:33–യെശ, 66:7-8–സങ്കീ, 110:3;  യെശ, 26:19). ഹോശേയ പ്രവചനം യേശുക്രിസ്തുവിനോടുള്ള ബന്ധത്തിൽ ആത്മീയമായി നിറവേറിയതായി മത്തായി രേഖപ്പെടുത്തുന്നു. (മത്താ, 2:15; ഹോശേ, 11:1). യഥാർത്ഥത്തിൽ, പ്രവചനത്തിൽ പറയുന്ന; മിസ്രയിം ഈജിപ്ത് രാജ്യത്തെ മാത്രം കുറിക്കുന്നതല്ല; ജാതികളുടെ സകല ദേശങ്ങളെയും കുറിക്കുന്ന പ്രയോഗമാണ്. പ്രവചനത്തിൻ്റെ അംശമായ നിവൃത്തി, 1948-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിറവേറി. (യെശ, 11:11-12). ഇനിയും, യിസ്രായേലിനോടൂള്ള ബന്ധത്തിലാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. യഹോവ അഥവാ, യേശുക്രിസ്തു ഭൗമിക സന്തതിയായ യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും, സകല ജാതികളിൽ നിന്നും അവരെ കൂട്ടി വരുത്തുകയും ചെയ്യുമ്പോഴാണ് പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.” (യെശ, 11:11-12).

48. ദൈവം ജനിപ്പിച്ച പുത്രൻ: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33. ഒ.നോ: സങ്കീ, 2:7). രണ്ടാം സങ്കീർത്തനത്തിൽ “ദൈവം ജനിപ്പിച്ചു” എന്ന് പറഞ്ഞിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (2:7). ദൈവം സീയോനിൽ വാഴിക്കാനുള്ള രാജാവാണ് യിസ്രായേൽ: (സങ്കീ, 2:6. ഒ.നോ: ദാനീ, 2:44; 7:18,21,27). നിഖ്യാസുനഹദോസിൽ ഉരുത്തിരിഞ്ഞ അവിശ്വാസപ്രമാണത്തിൽ യിസ്രായേലിനോടുള്ള രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം സർവ്വകാലങ്ങൾക്കും മുമ്പെ പിതാവ് യേശുവിനെ ജനിച്ചു എന്ന ദുരുപദേശമാക്കി മാറ്റി. യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങളെല്ലാം ഭാവിയിൽ നിറവേറാനുള്ളതാണ് അഥവാ, പ്രവചനങ്ങളാണ്. ബൈബിൾ പ്രവചനങ്ങളുടെ പലവിധമായ നിവൃത്തിയെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. പ്രസ്തുത പ്രവചനം, ആത്മികസന്തതിയായ ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിലൂടെ ആത്മികമായി നിവൃത്തിയായത് വാഗ്ദത്തസന്തതിയായ യിസ്രായേലിനാണ്. പൗലൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിടുണ്ട്; “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:32-33). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേൽ ആണ്. അതായത്, രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണെന്ന് ദൈവത്തിൻ്റെ ആത്മാവ് സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കുന്നു. (ഒ.നോ: പ്രവൃ, 3:25-26). ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാന ജീവനാണ് പാപത്തിൽ മരിച്ചവനായിരുന്ന ഭൗമികസന്തതിക്ക് ലഭിക്കുന്നത്. (എബ്രാ, 1:5; 5:5). ക്രിസ്തു ജനിച്ചതും മരിച്ചതും ഉയിർത്തതും വാഗ്ദത്ത സന്തതിയായ യിസ്രായേലിനു് വേണ്ടിയാണ്. (മത്താ, 1:21; എബ്രാ, 2:14-15; പ്രവൃ, 13:32). തന്മൂലം, ആത്മികസന്തതിയായ ക്രിസ്തുവിലൂടെ പുതിയനിയമത്തിൽ നിവൃത്തിയാകുന്ന എല്ലാ പ്രവചനങ്ങളുടെയും ഉടയവൻ അഥവാ, ഗുണഭോക്താവ് വാഗ്ദത്ത സന്തതിയായ യിസ്രയാലാണെന്ന് മനസ്സിലാക്കാം. അടുത്തതായി, ഈ പ്രവചനം 1,948 മെയ് 14-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായി നിറവേറി. “ഈവക ആർ കേട്ടിട്ടുള്ളൂ? ഇങ്ങനെയുള്ളത് ആർ കണ്ടിട്ടുള്ളൂ? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നെ ജനിക്കുമോ? സീയോനോ നോവു കിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). ഇനി, കർത്താവ് യിസ്രായേലിനു് അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠമാക്കിയിട്ട് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും ശേഷിച്ചിരിക്കുന്ന തൻ്റെ ജനത്തെ സകലജാതികളിലുംനിന്ന് കൂട്ടിച്ചേർക്കുകയും പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരികയും ചെയ്യുമ്പോൾ, പ്രവചനത്തിന് പൂർണ്ണനിവൃത്തി വരും. (സങ്കീ, 110:3; യെശ, 11:11; 26:19; ദാനീ, 12:2,13; പ്രവൃ, 1:6). യഥാർത്ഥത്തിൽ ഈ പ്രവചനം, യിസ്രായേലിൻ്റെ പുതിയ ജനനത്തെ കുറിക്കുന്നതാണ്. (സങ്കീ, 110:3; യെശ, 11:11-12). ഇതുപോലെയാണ്, പഴയനിയമത്തിലെ ഓരോ പ്രവചനങ്ങളും പതിയനിയമത്തിൽ നിവൃത്തിയാകുന്നത്.

49. ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശിശുദ്ധൻ:  “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (പ്രവൃ, 2:27). സങ്കീർത്തനം 16:10-ലെ ഈ ഉദ്ധരണി, യഥാർത്ഥത്തിൽ യേശുക്രിസ്തുനെക്കുറിച്ചാണെന്ന് പലരും വിശ്വസിക്കുന്നു. പ്രവചനത്തിൻ്റെ ആദ്യഭാഗം: “ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്നാണ്. വാക്യാംശം ശ്രദ്ധിക്കുക: ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല എന്ന് ഒരുത്തൻ തന്നെക്കുറിച്ചോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവൻ ആരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. അല്ലാതെ, പാതാളത്തിലേക്ക് അഥവാ, മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ ആണെങ്കിൽ അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം: ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ ദൈവം തൻ്റെ കൃപ നിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും.ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ, മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവീദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ. ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അതുകൊണ്ട്, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ മനസ്സിലാക്കേണ്ടത്ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പരിശുദ്ധൻ (യോഹ, 6:69). പാപമറിയാത്തവൻ: (2കൊരി, 5:21). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല എന്നൊക്കെയാണ്. (1യോഹ, 3:5). ആദാമ്യ പാപമോ, കർമ്മപാപമോ ഇല്ലാത്തവനാണ് ക്രിസ്തു. തന്മൂലം, അവൻ മരിക്കാനോ, ദ്രവത്വം കാണ്മാനോ യാതൊരു ആവശ്യവുമില്ല. ആത്മികസന്തതിയായ യേശുക്രിസ്തു ജനിച്ചുജീവിച്ച് പാപം ആക്കപ്പെട്ട് ക്രൂശിൽമരിച്ചുയിർത്തത് തനിക്കുവേണ്ടിയായിരുന്നില്ല: ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനു വേണ്ടിയായിരുന്നു: (2കൊരി, 5:21). അവൻ്റെ ജനന മരണപുനരുത്ഥാനങ്ങൾ അഥവാ, ഭൗമിക ശുശ്രുഷയുടെ ഗുണഭോക്താവാണ് ഭൗമിക സന്തതിയായ യിസ്രായേലും, അവനോടു് ഒട്ടിച്ചേർക്കപ്പെട്ട ജാതികളായ നമ്മളും. ദ്രവത്വം കാണാതെ ദൈവം വിടുവിച്ച പരിശുദ്ധൻ യിസ്രായേൽ ആണെന്ന് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:32-35). പ്രവചനം ആർക്കാണ് നിവൃത്തിയായതെന്ന് ഇവിടെ വ്യക്തമാണല്ലോ? ദാവീദിൻ്റെ നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേൽ ആണ്. (യെശ, 55:3). യിസ്രാലെന്ന വാഗ്ദത്ത സന്തതിയെ അറിയാത്തതുകൊണ്ടാണ്, യേശുവിനെയും അവൻ്റെ ശുശ്രൂഷകളെയും പലർക്കും ഇതുവരെയും വെളിപ്പെടാത്തത്.

50. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ഉള്ളവൻ: “യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). ഇത് പറയുന്നത് മനുഷ്യനായ ക്രിസ്തുവല്ല;  യഹോവ അഥവാ, യേശുക്രിസ്തു എന്ന ദൈവമാണ്. നാം മുകളിൽ ചിന്തിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാം: 1. യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിന പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണ്. (ലൂക്കൊ, 23:46; എബ്രാ, 9:14). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടുകൂടി ആത്മികസന്തതിയായ ക്രിസ്തുവിൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞു. (യോഹ, 20:17; എബ്രാ, 9:11-12). 2. പിന്നീട് സ്വർഗ്ഗത്തിൽ നിന്നു പ്രത്യക്ഷനായത് ദൈവം തന്നെയാണ്. അവനെയാണ്, തോമാസ് എൻ്റെ കർത്താവും എൻ്റെ ദൈവവുമെന്ന് ഏറ്റുപറഞ്ഞത്: (മർക്കൊ, 16:14; യോഹ, 20:28). 3. പിതാവിൻ്റെയും പുത്രൻ്റെ നാമം ഒന്നുതന്നെയാണ്; അഥവാ, പിതാവ് പുത്രനു് കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു: (യോഹ, 5:43; 17:11; 17:12). അതിനാൽ, ഏകദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ  മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയശേഷം പിതാവിൻ്റെ അടുക്കൽ കരേറി അപ്രത്യക്ഷനായതെന്നും, അനന്തരം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായതെന്നും മനസ്സിലാക്കാം. അതായത്, നമുക്ക് പിതാവായ ഏകദൈവമേയുള്ളു; ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണ്. ഈ വസ്തുത മനുഷ്യനായ യേശുവും അവൻ്റെ അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: (യോഹ, 8:40,41; 17:3; റോമ, 5:15; 1കൊരി, 8:6; എഫെ, 4:6). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ, മനുഷ്യനായിട്ടുള്ള പ്രത്യക്ഷതയാണ് ക്രൂശിൽ മരിച്ചുയിർത്ത ക്രിസ്തു: (1തിമൊ, 2:6; 3:14-16; 1പത്രൊ, 1:20). ഏകദൈവത്തിൻ്റെ നേരിട്ടുള്ള പ്രത്യക്ഷതയാണ് ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12). നാല്പത് നാളോളം പ്രത്യക്ഷമായത്, മനുഷ്യനല്ല; ദൈവം ആണെന്നതിൻ്റെ അഞ്ച് തെളിവുകൾ താഴെച്ചേർക്കുന്നു:  1. യേശു ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതായി കാണാം. (യോഹ, 20:22). യേശുവെന്ന മനുഷ്യനെ, ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). ദൈവത്തിനല്ലാതെ, യേശുവെന്ന ദൈവപുത്രനായ മനുഷ്യനു് പരിശുദ്ധാത്മാവിനെ ഊതി നല്കാൻ കഴിയില്ല. അതായത്, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായതുകൊണ്ടാണ്, ശിഷ്യന്മാർക്ക് ആത്മാവിനെ ഊതിക്കൊടുത്തത്. തന്മൂലം, ഉല്പത്തി പുസ്തകത്തിൽ, ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിയവനാണ്, ശിഷ്യന്മാർക്ക് ജീവാത്മാവായ പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതെന്ന് മനസ്സിലാക്കാമല്ലോ. (ഉല്പ, 2:7). 2. പുനരുത്ഥാനശേഷം, യേശുവെന്ന നാമത്തിൽ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്, യഹോവയായ ദൈവം ആയതുകൊണ്ടാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ദൈവം എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെ അല്ലാതെ, “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. 3. “ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു” എന്നാണ് ദൈവപുത്രൻ പറഞ്ഞത്. (യോഹ, 16:28). എന്നാൽ, ദൈവപുത്രൻ പിതാവിൻ്റെ അടുക്കൽ കരേറിപ്പോയശേഷം, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായപ്പോൾ, ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്നാണ് പറഞ്ഞത്. (മത്താ, 28:19. ഒ.നോ: യോഹ, 14:16; 1കൊരി, 3:16; 6:19). അതായത്, ദൈവത്തിനല്ലാതെ, ഒരു മനുഷ്യനു് ലോകാവസാനത്തോളം കൂടെയിരിക്കാൻ കഴിയില്ല. 4. യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ, ആത്മാവിനാൽ ജനിക്കുകയും, ആത്മാവിനാൽ വളരുകയും, ആത്മാവിനാൽ ആഭിഷേകം പ്രാപിക്കുകയും, ആത്മാവിനാൽ ശുശ്രൂഷിക്കുകയും ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും, ആത്മാവിനാൽ മരിക്കുകയും ആത്മാവിനാൽ ഉയിർക്കുകയും ചെയ്തവനാണ്. എന്നാൽ, യഹോവയായ ദൈവം അഥവാ, യേശു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ, ആത്മാവിനാൽ സ്വർഗ്ഗാരോഹണം ചെയ്തു എന്ന് പറയുന്നില്ല. “ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.” (പ്രവൃ, 1:9). തന്നെയുമല്ല, യിസ്രായേലിൻ്റെ ശത്രുക്കളായ ജാതികളെ കീഴ്പെടുത്തിയിട്ട്, അവൻ്റെ രാജ്യം അവനു് സ്ഥാപിച്ചുകൊടുക്കാൻ ഒലിവുമലയിൽ വീണ്ടും വരുന്നത് യഹോവാണെന്ന് സെഖര്യാവും, യേശു പോയപോലെ വീണ്ടുംവരുമെന്ന് ദൂതന്മാരും അഭിന്നമായി പറയുന്നതും നോക്കുക. (സെഖ, 14:3-4; പ്രവൃ, 1:10-11). 5. യേശുവെന്ന മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനും പിതാവുമായ യഹോവയുടെ കയ്യിലാണ് കൊടുത്തത്. (ലൂക്കൊ, 23:46; സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 1പത്രൊ, 4:19). എന്നാൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ കൊടുത്തത് യേശുവിൻ്റെ കരങ്ങളിലാണ്. (പ്രവൃ, 7:59). ആത്മാക്കളുടെ ഉടയവൻ പിതാവായ ദൈവമായിരിക്കെ, സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത് ദൈവത്തിൻ്റെ കയ്യിൽത്തന്നെ ആയിരിക്കുമല്ലോ. അതായത്, സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ ഇരിക്കുന്നവനായി യെഹെസ്ക്കേൽ കണ്ട യഹോയെത്തന്നെയാണ് സ്തെഫാനൊസ് കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും എന്ന് മനസ്സിലാക്കാം. (യെഹെ, 1:26; 8:2). തന്മൂലം, ദൈവപുത്രൻ്റെ ശുശ്രൂഷയ്ക്കുശേഷം, യേശുവെന്ന നാമത്തിൽ നാല്പത് നാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത്, യഹോവയായ ദൈവമാണെന്ന് മനസ്സിലാക്കാം. [കാണുക: നാല്പതുനാളോളം പ്രത്യക്ഷനായത് ദൈവമോ, ദൈവപുത്രനോ?]

യഹോവ അഥവാ, യേശുക്രിസ്തുവെന്ന മഹാദൈവമാണ് അപ്പൊസ്തലന്മാർക്ക് മഹാനിയോഗം നല്കുന്നതിനു മുമ്പ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു പറയുന്നത്. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായതെന്ന് മുകളിൽ നാം കണ്ടതാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, നിത്യനും മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (റോമ, 16:24; മലാ, 3:6; യാക്കോ, 1:17). ആകയാൽ, ദൈവത്തിനു് തൻ്റെ സ്ഥായിയായ അസ്തിത്വമൊ, പ്രകൃതിയോ, അധികാരങ്ങളോ ഒന്നും ത്യജിക്കാൻ കഴിയില്ല. താൻ ഒന്നിനും മുട്ടില്ലാത്തവൻ ആകയാൽ, ആരിൽനിന്നും ഒന്നും സ്വീകരിപ്പാനും തനിക്ക് ആവശ്യവുമില്ല. (പ്രവൃ, 17:25).  ഇവിടെപ്പറയുന്ന അധികാരം യേശുക്രിസ്തുവിൻ്റെയല്ല; ദൈവം സകല അധികാരവും വാഗ്ദത്തം ചെയ്തിരിക്കുന്ന യിസ്രായേലിൻ്റെയാണ്. “മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്കീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:4-6). ഇവിടെപ്പറയുന്ന മർത്യനും മനുഷ്യപുത്രനും യിസ്രായേലാണ്. ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 80;8,17). എട്ടാം സങ്കീർത്തനം താഴോട്ട് വായിച്ചാൽ, ആകാശത്തിലും ഭൂമിയിലുമുള്ള സകലവും ദൈവം അവൻ്റെ കാൽക്കീഴാക്കിക്കൊടുമെന്ന് വാഗ്ദത്തം പ്രാപിച്ച സന്തതിയാണ് യിസ്രായേൽ. (8:7-8). അതായത്, യിസ്രായേലെന്ന മനുഷ്യപുത്രനാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്. തന്മൂലം, യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ മനുഷ്യപുത്രനെന്ന പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. യേശുവെന്ന മനുഷ്യൻ ദൈവപുത്രനും മനുഷ്യപുത്രനും ആയിരുന്നു. പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന ദൈവപുത്രനെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ തൻ്റെ മരണപുനരുത്ഥാനത്താൽ ജീവൻ നല്കി പാതാളത്തിൻ്റെ ദ്രവത്വത്തിൽനിന്നും കരേറ്റിയതോടെ, യേശുവെന്ന ദൈവപുത്രൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. ശേഷിക്കുന്നത്, വാഗ്ദത്തസന്തതിയായ യിസ്രായേലെന്ന മനുഷ്യപുത്രൻ്റെ രാജകീയ വാഗ്ദത്തമാണ്. അതുകൊണ്ടാണ്, അവൻ്റെ ദൈവം മനുഷ്യപുത്രനെന്ന പദവിയിൽ നേരിട്ട് പ്രത്യക്ഷനായത്. അതായത്, യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് പ്രതീകാത്മകമായി പറയുന്നത്. ഇത് യഥാർത്ഥത്തിൽ ഒരു പ്രവചനമാണ്. അതിൻ്റെ നിവൃത്തി ഭാവികമാണ്. പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിട്ടുള്ളത്, മുകളിൽ നാം കണ്ടതാണ്. ഉദാഹരണത്തിനു്, ദാവീദിൻ്റെ പ്രവചനം നോക്കുക: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. (സങ്കീ, 2:7). ഇവിടെ ശ്രദ്ധിക്കുക: യഹോവ എന്നോട് അരുളിച്ചെയ്ത് എന്നിങ്ങനെ ഉത്തമപുരുഷനിൽ അഥവാ, തന്നോടുള്ള പ്രവചനം എന്ന നിലയിലാണ് ദാവീദ് പറയുന്നത്. എന്നാൽ, ദാവീദുമായി പ്രവചനത്തിന് ബന്ധമൊന്നുമില്ല; അതുപോലെ പ്രവചനം യേശുക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്. (പ്രവൃ, 13:32-33). അതിൻ്റെ തെളിവ് ബൈബിളിൽ തന്നെയുണ്ട്: പൗലൊസ് പറയുന്നു: “സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി വച്ച് അവനെ സര്‍വത്തിനും മീതെ തലയാക്കി.” (എഫെ 1:22). ഇതും ഒരു പ്രവചനമാണ്. യേശുക്രിസ്തുവും പൗലോസും പറയുന്നത് ഒരേ കാര്യമാണ്. എന്നാൽ, ഇതേകാര്യം എബ്രായ ലേഖകൻ പറയുന്നത് ശ്രദ്ധിക്കുക: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. (എബ്രാ, 2:8). സകലത്തെയും; അവന്റെ കാല്കീഴാക്കിയിരിക്കുന്നു എന്ന എട്ടാം സങ്കീർത്തനമാണ് അവൻ  ഉദ്ധരിച്ചത്. (8:5). പിന്നെ പറയുന്നത് നോക്കുക: എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. യഥാർത്ഥത്തിൽ, യേശുക്രിസ്തുവിൻ്റെ അധികാരമാണെങ്കിൽ, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് ക്രിസ്തുവും, “സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി” എന്ന് പൗലൊസും പറയുന്നതിൻ്റെ നേർവിപരീതമായി, “ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? ബൈബിൾ പരസ്പരവിരുദ്ധമാണെന്ന് വരില്ലേ? എന്നാൽ, സകല അധികാരവും നല്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതും, ഇപ്പോൾ ഒന്നും കീഴ്പട്ടതായി കാണുന്നില്ല എന്ന് പറയുന്നതും വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള ബന്ധത്തിൽ ശരിയാണ്.

അതായത്, പ്രവചനങ്ങൾക്ക് പലവിധമായ നിവൃത്തിയുണ്ടെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. എട്ടാം സങ്കീർത്തനം അഥവാ, “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു” എന്ന വാഗ്ദത്തം, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ ആത്മികമായി ദൈവസന്തതിയായ യിസ്രായേലിനു് നിവൃത്തിച്ചു. അതാണ് യേശുക്രിസ്തു പറയുന്നതും പൗലോസ് പറയുന്നതും. (മത്താ, 28:19; എഫെ, 1:22). എന്നാൽ, യഥാർത്ഥത്തിൽ യിസ്രായേലിനു് ആ അധികാരം ഇതുവരെ കൈവന്നിട്ടില്ല. അതിനിയും ഭാവിയിൽ നിവൃത്തിയാകാനുള്ള ഒരു പ്രവചനമാണ്. യഹോവ അഥവാ, യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ, അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം അവനു് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് പ്രവചനത്തിനു് പൂർണ്ണനിവൃത്തി വരുന്നത്. (സെഖ, 14:3-4; പ്രവൃ, 1:6,11). അതുകൊണ്ടാണ്, “ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നത്. ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, അബ്രാഹാമിൻ്റെ സന്തതിക്കാണെന്നും, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ, യേശുക്രിസ്തു വന്നതെന്നും എബ്രായ ലേഖകൻ പറയുന്നത് നോക്കുക. (എബ്രാ, 2:5-16). ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നത്; ആകാശവും ഭൂമിയും മാറിപ്പോയാലും അതിനു് മാറ്റമുണ്ടാകില്ലെന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17). സ്വർഗ്ഗത്തിലുള്ള അധികാരം യിസ്രായേലിനു് എങ്ങനെ ലഭിക്കും എന്ന് ഒരുപക്ഷെ ചിന്തിച്ചേക്കാം. ക്രിസ്തു യെഹൂദന്മാരായ തൻ്റെ ശിഷ്യന്മാരോട് പറയുന്നത് ഇപ്രകാരമാണ്: “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 18:18. ഒ.നോ: 16:19). വാഗ്ദത്തസന്തതിക്ക് സ്വർഗ്ഗത്തിലും അധികാരമുണ്ടെന്ന് ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാമല്ലോ? യിസ്രായേലെന്ന വാഗ്ദത്ത സന്തതിക്കുവേണ്ടിയാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും നേരിട്ടും പ്രത്യക്ഷനായത്. (1തിമൊ, 2:6; 3:16; യോഹ, 20:28). അതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്.

“ദൈവപുത്രൻ കഷ്ടം അനുഭവിക്കുന്ന ദാസനും മനുഷ്യപുത്രൻ മഹത്വമുള്ള രാജാവുമാണ്. (മർക്കൊ, 10:38: ലൂക്കൊ, 12:50; മത്താ, 19:28). ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് കഷ്ടം അനുഭവിക്കുന്ന യിസ്രായേലെന്ന ദൈവപുത്രനെയാണ് പ്രതിനിധീകരിക്കുന്നത്. അതാണ്, ദൈവപുത്രനായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്തോടെ ഒരിക്കലായി പുർത്തിയായത്: (എബ്രാ, 9:11-12). ദൈവത്തിൻ്റെ നേരിട്ടുള്ള വെളിപ്പാട് യിസ്രായേലെന്ന മഹത്വമുള്ള രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനിയും ഭാവിയിൽ നിറവേറാനുള്ളതാണ്: (എബ്രാ, 1:4-9). അതിനാൽ, യിസ്രായേലെന്ന രാജാവിനെ പ്രതിനിധീകരിച്ചുകൊണ്ടുള്ള യേശുക്രിസ്തുവിൻ്റെ പ്രവചനമാണ് മത്തായി 28:18-ലുള്ളതെന്ന് മനസ്സിലാക്കാം.”

51. ദൈവത്തിൻ്റെ വലത്തുഭാഗത്തു് ഇരിക്കുന്ന ദാവിദിൻ്റെ കർത്താവ്: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ” എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു. അവൻ അവരോട്: “എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ?”
“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്ന് അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ” എന്നു ചോദിച്ചു.” (മത്താ, 22:42-45). ഈ വേദഭാഗം, ദൈവപുത്രനായ യേശുക്രിസ്തു, തന്നെ വാക്കിൽക്കുടുക്കാൻ വന്ന പരീശന്മാരോടു് 110-ാം സങ്കീർത്തനം ഒന്നാം വാക്യം ഉദ്ധരിച്ചുകൊണ്ട് ചോദിച്ചതാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമാണെന്നും അത് യേശുക്രിസ്തു ആണെന്നും ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, അവിടെപ്പറയുന്ന കർത്താവ് ദൈവമല്ലെന്നും യേശുക്രിസ്തു അല്ല എന്നതിനും ചില തെളിവുകളുണ്ട്: 1. ദൈവത്തിൻ്റെ വലത്തുഭാഗത്താണ്, ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനം. എന്നാൽ, ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ദൈവത്തിൻ്റെ ഒരു നിത്യപുത്രൻ്റെ സ്ഥാനമാണ് ദൈവത്തിൻ്റെ വലത്തുഭാഗം എങ്കിൽ, ശത്രുക്കൾ പാദപീഠമാകുവോളം; എന്ന ഒരു പരിധി ആസ്ഥാനത്തിനു് ഉണ്ടാകില്ലായിരുന്നു. 2. അടുത്തവാക്യത്തിൽ, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്നാണ് പറയുന്നത്. അതായത്, നിലവിൽ, ശത്രുക്കളുടെ മദ്ധ്യേയാണ് ദാവീദിൻ്റെ കർത്താവ് വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഒന്നാമത്, നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. രണ്ടാമത്, ഭാവിയിൽ ദൈവം ദാവീദിൻ്റെ കർത്താവിനു് അവൻ്റെ ശത്രുക്കളെ പാദപീഠം ആക്കിക്കഴിഞ്ഞാൽ, പിന്നെ അവനു് ശത്രുക്കൾ ഉണ്ടാകുകയും ഇല്ല. തന്മൂലം, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക” എന്ന ഒന്നാം വാക്യമോ, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്ന രണ്ടാം വാക്യമോ യേശുക്രിസ്തുവനു് ഒരിക്കലും ചേരില്ല. 3. ദൈവപുത്രനായ യേശുക്രിസ്തു ദൈവമാണെന്നാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്നത്, പിതാവായ ഏകദൈവത്തെക്കുറിച്ചാണ്. (യോഹ, 17:3). ആ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ദൈവമാണെങ്കിൽ, അത് ബഹുദൈവവിശ്വാസമാണ്. തന്നെയുമല്ല, ഒരു ദൈവം തൻ്റെതന്നെ വലത്തുഭാഗത്ത് ഇരിക്കുന്നുവെന്ന് എങ്ങനെ പറയും? 4. പ്രസ്തുത വാക്യത്തിൽപ്പറയുന്ന എൻ്റെ കർത്താവ് എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല. അവിടെ, “എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്: (ഉല്പ, 24:36; 24:54; 24:56; 32:5; 35:6; 32:18; 44:9; 44:16; 44:16; 44:33; 1ശമൂ, 24:8; 25:27; 25:28; 25:30; 25:31; 25:31; 2ശമൂ, 4:8; 19:28; 1രാജാ, 1:2; 18:13; 20:9; 1ദിന, 21:3; 110:1). എന്നാൽ, ഒരിക്കൽപ്പോലും ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. “എൻ്റെ കർത്താവു” എന്ന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ്, “അഡോണി” (my lord – אֲדֹנִי – adoni). ആ പദം 200-ഓളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം: ഉല്പത്തി 23:6 ആണ്. (ഇംഗ്ലീഷ് ബൈബിൾ നോക്കുക). ഈ പദവും ദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. അതായത്, 110-ാം സങ്കീർത്തനത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കന്ന “ലഡോണി” ആകട്ടെ, മറ്റൊരു പ്രയോഗമായ അഡോണി ആകട്ടെ ഒരിക്കൽപ്പോലും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, ലഡോണി-യും, അഡോണി-യും; യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗങ്ങളാണ്. എന്നാൽ, “എൻ്റെ കർത്താവു” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദം “അഡോണായി” (אֲדֹנָי) ആണ്. (സങ്കീ, 16:2;  35:23; യെശ, 49:14). യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2; 9:4; 147:19-20). അതായത്, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

യേശുക്രിസ്തു അല്ലെങ്കിൽ, പിന്നെ ആരാണ് ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരിക്കുന്നത്? ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന്, തൻ്റെ വലത്തുഭാത്തിരുത്തിയ അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ ഒരു മനുഷ്യനും മനുഷ്യപുത്രനുമുണ്ട്; അവനാണ് വാഗ്ദത്ത സന്തതിയായ യിസ്രായേൽ. (സങ്കീ, 80:8,17. ഒ.നോ: 8:5-6). എന്നാൽ, യഥാർത്ഥത്തിൽ യിസ്രായേൽ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കയാണെന്ന് ധരിക്കരുത്. അവൻ വസിക്കുന്നത് ഭൂമിയിലാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നത് യിസ്രായേലെന്ന വാഗ്ദത്ത സന്തതിയുടെ പദവിയാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, സങ്കീർത്തനം 110:1-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ആരും ഇരിക്കുന്നില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, ദൈവത്തിൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മീയ പ്രയോഗമാണ്. ആ പ്രയോഗത്തിൻ്റെയും പദവിയുടെയും അനുഗ്രഹത്തിൻ്റെയും ഉടയവൻ യിസ്രായേലെന്ന ദൈവസന്തതിയാണ്. യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത പുത്രനും രാജാവും ആണെന്ന് അനേകം വാക്യങ്ങളിലൂടെ നാം മുകളിൽ കണ്ടതാണ്. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് അഥവാ, യജമാനൻ എന്ന് സംബോധന ചെയ്യുന്നത്. അതായത്, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത പുത്രനാണ്. എന്നാൽ അവൻ രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്. യേശു പരീശന്മാരോടു് ചോദിച്ചത്, എന്നെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു എന്നല്ല; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു എന്നാണ്. ഉത്തമപുരുഷനായ ക്രിസ്തു മധ്യമപുരുഷനായ യെഹൂദന്മാരോടു് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ക്രിസ്തുവിനെക്കുറിച്ചാണ് ചോദിക്കുന്നത്. അത് പഴയനിയത്തിൽ നിറഞ്ഞുനില്ക്കുന്ന ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തുവാണ്; അത് യേശുക്രിസ്തുവല്ല യിസ്രായേലാണ്. എന്നേക്കും ഇരിക്കുന്ന ക്രിസ്തുവും പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏകക്രിസ്തുവും യിസ്രായേൽ ആണെന്ന് നാം കണ്ടതാണ്. എന്നാൽ, ദാവീദ് തൻ്റെ പുത്രനെ ആത്മാവിൽ കർത്താവ് അഥവാ, യജമാനൻ എന്ന് വിളിച്ചത് എന്താണെന്ന് പരീശന്മാർക്ക് അറിയില്ലായിരുന്നു. തൻ്റെ വാഗ്ദത്തസന്തതി നിത്യ രാജാവാകയാലാണ്, ദാവീദ് അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. ഭാവിയിൽ യഹോവ അഥവാ, യേശുക്രിസ്തു യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവൻ്റെ പാദപീഠമാക്കി രാജ്യം അവനു് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് പ്രവചനത്തിനു് നിവൃത്തിവരുന്നത്. (സെഖ, 14:3-4; പ്രവൃ, 1:6,11). ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക്കുക എന്നത് വാഗ്ദത്തസന്തതിയായ യിസ്രായേലിന്റെ പദവി ആകയാലാണ്, അവൻ്റെ മറുവിലയായ യേശുക്രിസ്തുവിൽ ആ പദവികളൊക്കെ ആരോപിച്ചിരിക്കുന്നത്.

52. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ: “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന് അവകാശിയായതിന് ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:4). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കിയ കാര്യമാണ് എബ്രായ ലേഖകൻ പറയുന്നത്. അടുത്തവാക്യം: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ഇവിടെപ്പറയുന്ന ആദ്യജാൻ യേശുക്രിസ്തുവല്ല. അതിൻ്റെ ചില തെളിവുകൾ തരാം: 1. ത്രിത്വം പഠിപ്പിക്കുന്നതുപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെങ്കിൽ അവൻ “ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നു” എന്നു പറയേണ്ടതില്ലല്ലോ. (എബ്രാ, 1:4). ദൈവം എല്ലായ്പ്പോഴും ദൂതന്മാരെക്കാൾ ശ്രേഷ്ഠൻതന്നെ ആയിരിക്കുമല്ലോ? 2. ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം, ഇതും യഥാർത്ഥത്തിൽ ദൈവത്തെക്കുറിച്ചുള്ള പ്രയോഗമല്ല. ദൂതന്മാർ ദൈവത്തെ നമസ്കരിക്കുന്നത് അഥവാ, ആരാധിക്കുന്നത് ചില പ്രത്യേക സമയത്ത് മാത്രമല്ലല്ലോ; രാപ്പകൽ അഥവാ, നിത്യം ദൈവത്തെ ആരാധിച്ചുകൊണ്ടിരിക്കയാണ്. (യെശ, 6:2-3; വെളി, 4:8). ദൈവപുത്രൻ ആരാധനയ്ക്ക് യോഗ്യനായ ദൈവവും പിതാവിൽനിന്ന് വിഭിന്നനുമായി സ്വർഗ്ഗത്തിൽ ഇപ്പോൾ ഉണ്ടെങ്കിൽ, അവൻ ദൂതന്മാരുടെ നമസ്കാരം ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെന്തിനാണ്, ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ, ദൈവത്തിൻ്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം എന്ന് പറയുന്നത്. 3. താൻ ദൈവമല്ലെന്നും പിതാവ് മാത്രമാണ് ദൈവമെന്നും താൻ ആരാധയ്ക്ക് യോഗ്യനല്ലെന്നും താൻ സ്രഷ്ടാവായ ദൈവമല്ലെന്നും താൻ സർവ്വജ്ഞാനിയല്ലെന്നും ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. (മത്താ, 4:10; 19:4; 24:36; യോഹ, 4:24; 5:44; 17:3). 4. പിതാവായ ദൈവം മാത്രമാണ് ആരാധനയ്ക്ക് യോഗ്യനെങ്കിൽ, പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുന്ന ആദ്യജാതൻ ആരായാലും ദൈവികമായ ആരാധനയ്ക്ക് യോഗ്യനല്ല; ദൂതന്മാർ അവനെ ആചാരപരമായി നമസ്കരിക്കുകയാണെന്ന് മനസ്സിലാക്കാം. എന്നാൽ, ദൈവപുത്രനായ യേശുവിനെ ആദ്യജാതനെന്ന് വിളിച്ചിട്ടുണ്ടെങ്കിലും, ദൂതന്മാർ അവനെ നമസ്കരിച്ചതായോ, മേലിൽ നമസ്കരിക്കുമെന്നുള്ള പ്രവചനമോ എവിടെയും കാണാൻ കഴിയില്ല. തന്മൂലം, ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർത്തു, സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നൊക്കെ എബ്രായ ലേഖകൻ പറയുന്നത് യേശുക്രിസ്തുവിനെക്കുറിച്ചല്ല; വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. സങ്കീർത്തനത്തിൽ പറയുന്ന ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (8:5). യിസ്രായേലെന്ന ദൈവപുത്രനും മനുഷ്യപുത്രനുമായ വാഗ്ദത്തസന്തതി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായതു കൊണ്ടാണ്, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തുവന്ന് മരണം ആസ്വദിച്ചത്. യേശുക്രിസ്തുവിലൂടെ മഹത്വം അണിയുന്ന സന്തതി യിസ്രായേലാണ്. (എബ്രാ, 2:9). അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കിയ കാര്യമാണ് എബ്രായ ലേഖകൻ പറയുന്നത്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. (പുറ, 4:23). ദൂതന്മാർ നമസ്കരിക്കുമെന്ന് പ്രവചനമുള്ള വാഗ്ദത്തസന്തതി യിസ്രായേൽ മാത്രമാണ്. സത്യവേദപുസ്തകത്തിലെ പരിഭാഷ കൃത്യമല്ലാത്തതിനാൽ, ഗ്രീക്കു സെപ്റ്റ്വജിൻ്റിലെ വാക്യം ചേർക്കുന്നു: “സ്വർഗ്ഗമേ, അവനോടുകൂടെ ആനന്ദിക്കുവിൻ; ദൈവത്തിന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ നമസ്കരിക്കുവിൻ; ജാതികളേ, അവന്റെ ജനങ്ങളോടുകൂടെ ആനന്ദിക്കുവിൻ; ദൈവപുത്രന്മാരേ, നിങ്ങളെല്ലാം അവനോടുകൂടെ ആനന്ദിപ്പിൻ; അവന്റെ മക്കളുടെ രക്തത്തിന്നു പ്രതികാരം ചെയ്തിരിക്കുന്നു; അവൻ തന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യും; തന്നെ വെറുക്കുന്നവർക്കു പകരം വീട്ടും; യഹോവ തന്റെ ജനത്തെ ദേശത്തുനിന്നു ശുദ്ധീകരിക്കും.” (ആവ, 32:43; LXX). ഒ.നോ: ABP-en, BSB, BST, Logos, MSB, NHEB, NHEB-JM, NHEB-ME, NHEB-Y, NLT’15, Tomson). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിൽനിന്നാണ്, പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനെ ആരാധിക്കുകയല്ല; ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്യുന്നത്. ദൈവം അവന് രാജ്യം സ്ഥാപിച്ചുകൊടുത്തു കഴിയുമ്പോൾ ആദ്യജാതനായ യിസ്രായേൽ മഹത്വത്തോടെ രാജാവാകുമ്പോഴാണ് ദൂതന്മാർ അവനെ നമസ്കരിക്കുന്നത്. അപ്പോഴാണ്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു എന്ന യേശുക്രിസ്തുവിൻ്റെ പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്. (മത്താ, 28:18. ഒ.നോ: 1കൊരി, 15:27,28). നഥനയേലിനോട് യേശു പറയുന്നതും, ഇതിനൊപ്പം മനസ്സിലാക്കണം: “ആമേൻ ആമേൻ ഞാൻ നിങ്ങളോടു് പറയുന്നു, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.” (യോഹ, 1:51). ഇവിടെപ്പറയുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. എൻ്റെ അടുക്കൽ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുമെന്നല്ല; മനുഷ്യപുത്രൻ്റെ അടുക്കൽ എന്ന് പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. യിസ്രായേലിന്റെ നിത്യരാജ്യം സ്ഥാപിതമായിക്കഴിയുമ്പോൾ, സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള ബന്ധത്തിൻ്റെ ഒരു സൂചനയാണ്, യേശുവിൻ്റെ വാക്കുകളിൽ കാണുന്നത്.

എബ്രായ ലേഖനത്തെക്കുറിച്ചും വാഗ്ദത്ത സന്തതിയായ എബ്രായ ജാതിയെക്കുറിച്ചും പഠിക്കാതെ എബ്രായലേഖനത്തിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. എബ്രായ ലേഖനം എബ്രായ വിശ്വാസികൾക്ക് എഴുതിയതാണ്. ദൈവവുമായി രണ്ടുവിധത്തിൽ ബന്ധമുള്ളവരാണ് എബ്രായവിശ്വാസികൾ: 1. അവർ പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും നിത്യരാജാവുമായ ഭൗമിക സന്തതിയാണ്. 2. ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ അവർ ഓരോരുത്തരും വ്യക്തിപരമായി ദൈവത്തിൻ്റെ മക്കളാണ്. എന്നാൽ ഇപ്പോഴത്തെ അവരുടെ അവസ്ഥ കുറച്ച് പരിതാപകരമാണ്. പെന്തെക്കൊസ്തുനാൾമുതൽ രക്ഷിക്കപ്പെട്ടവരും അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും കണ്ണാൽ കാണുകയും അനുഭവിക്കുകയും ചെയ്തവർക്കാണ് എബ്രായലേഖനം എഴുതുന്നത്. കാലം നോക്കിയാൽ അവർ ഉപദേഷ്ടാക്കന്മാർ ആകേണ്ടവർ ആണെങ്കിലും ഇപ്പോൾ കേൾക്കാൻ മാന്ദ്യമുള്ളവരും വളർച്ചയില്ലാത്തവരും ആണ്. (എബ്രാ, 5:12). ഇപ്പോഴവർ വിശ്വാസത്യാഗത്തിൻ്റെ വക്കോളം എത്തിനില്ക്കുന്നവരാണ്. ദൈവാലയവും യാഗങ്ങളും ശബത്തുകളും പെരുന്നാളുകളും തുടങ്ങി, ആചാരങ്ങളും ആഘോഷങ്ങും ഒന്നുമില്ലാത്ത ക്രൈസ്തവിശ്വാസത്തിൽ അവർക്ക് മടുപ്പ് തോന്നിയിരിക്കാം. എന്തായാലും, അവൻ പിൻമാറ്റ അവസ്ഥയിൽ എത്തിയവരാണ്. അഥവാ, തങ്ങൾ വിട്ടുപോന്ന യെഹൂദാമതത്തിലേക്ക് തിരികെപ്പോകാൻ ആഗ്രഹിക്കുന്നവരാണ്. ലേഖനത്തിൽ അവരോടുള്ള എഴുത്തുകാരൻ്റെ മുന്നറിയിപ്പുകളെല്ലാം അക്കാര്യം വ്യക്തമാക്കുന്നതാണ്. മുപ്പത്തഞ്ചോളം മുന്നറിയിപ്പുകൾ ആ ലേഖനത്തിലുണ്ട്. ഉദാ: (എബ്രാ, 2:1,4;3:6,8,11,12,14,15; 4:1,12). അവരെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ്, പഴയനിയമത്തിൽ അവരോടുള്ള വാഗ്ദത്തങ്ങളെല്ലാം എടുത്തുകാണിച്ചുകൊണ്ട് ലേഖനം എഴുതിയിരിക്കുന്നത്. അതായത്, യേശുവിലൂടെ നിവൃത്തിയായതെല്ലാം, ദൈവസന്തതികളായ അവരോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണെന്നാണ് എബ്രായലേഖകൻ അവരെ ഓർമ്മിപ്പിക്കുന്നത്. യിസ്രായേൽ ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ ആകയാലാണ്, അവൻ്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പ്രകൃതി സ്വീകരിച്ചുകൊണ്ട് വന്നത്: (എബ്രാ, 2:9,16). പഴയനിയമത്തിലെ നാല്പത്തഞ്ചോളം ഉദ്ധരണികളും ഇരുപതോളം പ്രാവശ്യം വാഗ്ദത്തം എന്ന പദവും എബ്രായലേഖനത്തിൽ കാണാം.

53. എന്നും എന്നേക്കും സിംഹാസനമുള്ള പുത്രൻ: “പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.” (എബ്രാ, 1:8). ഇത് നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (45:6). സങ്കീർത്തനത്തിൽ “ദൈവമേ” അഥവാ, എലോഹീം എന്ന പദം, സത്യദൈവത്തെ കുറിക്കുന്നതല്ല; യിസ്രായേലെന്ന ഭൗമിക രാജാവിനെ കുറിക്കുന്നതാണ്. നാല്പത്തഞ്ചാം സങ്കീർത്തനത്തനം ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവിനുവേണ്ടി കോരഹ് പുത്രന്മാർ രചിച്ചതാണ്. ഭൂമിയെ ഭരിക്കേണ്ട ദാവിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മുകളിൽ നാം കണ്ടതാണ്.. (യോഹ, 18:36, ദാനീ, 2:44; 7:13,14,18,21,27). യിസ്രായേലിനെ “ദൈവം” അഥവാ, “എലോഹീം” എന്ന് വിളിച്ചിട്ടുള്ള വേറെയും വാക്യമുണ്ട്. (സങ്കീ, 82:6. ഒ.നോ: യോഹ, 10:35). “ദൈവം അഥവാ, എലോഹീം” എന്ന എബ്രായപദം സത്യദൈവത്തെയും (ഉല്പ, 1:1), ദൂതന്മാരെയും (ന്യായാ, 13:22; സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1; സങ്കീ, 45:6; 82:6), ദേവന്മാരെയും (ന്യായാ, 11:24; ഉല്പ, 35:2), ദേവിയെയും (1രാജാ, 11:5, 33) ഒരുപോലെ കുറിക്കുന്ന പദമാണ്. ഇവിടുത്തെ ദൈവം എന്ന പദത്തിനു്, ഉന്നതൻ അഥവാ, ശ്രഷ്ഠൻ എന്ന അർത്ഥമാണ് ഉള്ളത്. ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠ ജാതിയാണ് യിസ്രായേൽ. (ആവ, 4:6-8). അതുകൊണ്ടാണ്, അവനെ ദൈവം എന്ന് സങ്കീർത്തനക്കാരൻ വിശേഷിപ്പിക്കുന്നത്. ഈ വാക്യത്തിലെ ദൈവം യേശുക്രിസ്തുവല്ല യിസ്രായേലാണെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം. പുതിയനിയമത്തിൽ ആ വാക്യം തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്; പഴയനിയമത്തിൽ നിന്നു ചേർക്കുന്നു: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7–എബ്രാ, 1:7). എബ്രായർ 1:6-ലെ ദൈവം യേശുക്രിസ്തു ആണെങ്കിൽ ആ ദൈവത്തിന് മുകളിൽ മറ്റൊരു ദൈവമുണ്ടെന്ന് വരും. സത്യദൈവം ഒന്നല്ലേയുള്ളു. ഒരു സത്യദൈവത്തിനു് തനിക്കുതന്നെ ദൈവമായിരിക്കാൻ കഴിയില്ലല്ലോ. യിസ്രായേലെന്ന അഭിഷിക്തരാജാവാണ് ആ വാക്യത്തിലെ ദൈവം. ദൈവം യിസ്രായേലിൻ്റെ ദൈവം തന്നെ. (പുറ, 5:1; 24:40; 32:27). ആ സങ്കീർത്തനം ഒരാവർത്തി വായിച്ചു നോക്കിയാൽ, ആ സങ്കീർത്തനത്തിലെ രാജാവു് സ്വർഗ്ഗീയനല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

54. കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യപ്പെട്ടവൻ: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7, ഈ വാക്യത്തിലെ, ദൈവം; നിൻ്റെ ദൈവം എന്നത്, ദൈവമേ നിൻ്റെ ദൈവം എന്ന് സത്യവേദപുസ്തകത്തിൽ തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (എബ്രാ, 1:7). അതായത്, ദൈവം രാജാവിൻ്റെ ദൈവമാണെന്നാണ്, സങ്കീർത്തനക്കാരൻ പറയുന്നത്. യഥാർത്ഥത്തിൽ ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രനായ രാജാവ് യിസ്രായേയേലാണ്: (സങ്കീ, 8:4 45:7; 80:17; ദാനീ, 2:44; 7:13,14,18,21,27). പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക അഭിഷിക്തൻ അഥവാ, ക്രിസ്തു യിസ്രായേലാണെന്ന് നാം കണ്ടതാണ്. (സങ്കീ, 2:2; 45:7; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. (ലൂക്കൊ, 3:3; 4:14). ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം ദൈവത്തിനു് എന്തിനാണെന്ന് ചിന്തിച്ചാൽ, ദൈവം അഭിഷേകം ചെയ്തത് ഭൗമികനായ യിസ്രായേലിനെ ആണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

55. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4; എബ്രാ, 5:6,10). ഇതും യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചുള്ള പ്രവചനമാണ് “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തുവിലൂടെയാണ് വാഗ്ദത്ത സന്തതിയോടെ പ്രവചനങ്ങൾ നിവൃത്തിക്കുന്നത്. (എബ്രാ, 7:21-22). ഭാവിയിൽ യിസ്രായേലിലൂടെ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും. (യെശ, 61:6; സെഖ, 6:13). യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ നിത്യപുരോഹിതനെന്ന് വിചാരിക്കുന്നവരുണ്ട്. അത് അബദ്ധവിശ്വാസമാണ് എന്നതിൻ്റെ തെളിവ്, ആ വാക്യത്തിൽത്തന്നയുണ്ട്. “എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” യേശുക്രിസ്തുവിനെ എന്നേക്കും പുരോഹിതനാക്കിയിട്ട്, അവനെ പുരോഹിതനാക്കിയതുകൊണ്ട്, താൻ അനുതപിക്കുകയില്ല എന്ന് യഹോവ പറയുമോ? യിസ്രായേലെന്ന ഭൗമികസന്തതിയാണ് എന്നേക്കും ദൈവത്തിൻ്റെ പുരോഹിതൻ. യേശുക്രിസ്തു പുരോഹിതനാകാൻ വന്നതല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയെ എന്നേക്കും പുരോഹിതൻ ആക്കാൻ വന്നതാണ്. അതായത്, അവനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ വന്നതാണ്. അതുകൊണ്ടാണ്, യേശുക്രിസ്തുവിൽ ആ പദവി ആരോപിച്ചിരിക്കുന്നത്. ദൈവം തൻ്റെ പുത്രനായ യിസ്രായേലിന് കൊടുത്ത പദവിയാണ് പൗരോഹിത്യം. (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6; സെഖ, 6:13). അഹരോന്യ ക്രമപ്രകാരമുള്ള ലേവീപൗരോഹിത്യം ആരംഭിക്കുന്നതിനു് മുമ്പുതന്നെ, പുരാഹിതരാജത്വം എന്ന പദവി ദൈവം യിസ്രായേൽ ജനത്തിനു മുഴുവനുമായി കൊടുത്തതായിരുന്നു. (പുറ, 19:4). എന്നാൽ പാപം നിമിത്തം, ആ പദവി സാക്ഷാത്കരിക്കാൻ അവർക്കു കഴിഞ്ഞില്ല. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുചെന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷസാന്നിദ്ധ്യം അവർക്ക് അസഹ്യമായതിനാൽ തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കാൻ അവർ മോശെയോട് ആവശ്യപ്പെട്ടു. (പുറ, 20:18,21). അങ്ങനെ അവരുടെ പൗരോഹിത്യ പദവി മോശെയിലേക്കും (സങ്കീ, 99:6) അനന്തരം അഹരോനിലൂടെ ലേവീഗോത്രത്തിനും നല്കപ്പെട്ടു. (പുറ, 28:1; സംഖ്യാ, 18:7). എന്നാൽ ലേവ്യാപൗരോഹിത്യം പോലെ ബലഹീനവും (എബ്രാ, 5:1-3) മാറിപ്പോകുന്നതും (എബ്രാ, 7:12) നിഷ്പ്രയോജനവുമായ (എബ്രാ, 7:18) പൗരോഹിത്യമല്ല ദൈവം തൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14; 1ദിന, 17:13) നിത്യരാജാവുമായ (ദാനീ, 7:14,18,21,27) യിസ്രായേലിന് നല്കിയത്. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കുമുള്ള പൗരോഹിത്യമാണ്. അവരുടെ രക്ഷിതാവായ യേശുക്രിസ്തുവിലൂടെയാണ്, അവരുടെ എന്നേക്കമുള്ള പൗരോഹിത്യപദവി സാക്ഷാത്കരിക്കരിക്കപ്പെടുന്നത്. (യെശ, 61:6).

56. സൂര്യതേജസ്സോടെ വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശൻ: “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. ……… ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. വെളി, 1:12-18). ഈ വേദഭാഗത്ത്, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുവാണെന്ന് ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, അതൊരു ഭൗമികൻ്റെ വാക്കാണ്.  5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. യിസ്രായേലെന്ന ദൈവസന്തതി പാപത്തിൽ മരിച്ചവനായിരുന്നു: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19, ഒ.നോ: സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവുമാണ് അവനെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ചത്: (മത്താ, 1:21; എബ്രാ, 2:14-16;). പൗലൊസ് പറയുന്നതു നോക്കുക: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന മനുഷ്യപുത്രനെയാണ് അഥവാ, മനുഷ്യപുത്രനോടു സദൃശനായ രാജാവിനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. അതുകൊണ്ടാണ്, ഞാൻ മരിച്ചവനായിരുന്നു; എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നത്. [മുഴുവൻ തെളിവുകളും കാണാൻ: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന ലേഖനം ദയവായി കാണുക].

57. ന്യായവിധിക്ക് അധികാരമുള്ള പുത്രൻ: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വേദഭാഗത്ത്, ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” എന്ന് പ്രഥമപുരുഷ സർവ്വനാമത്തിലാണ് പറയുന്നതെന്ന് ഓർക്കുക. യഥാർത്ഥത്തിൽ ന്യായവിധിക്ക് അധികാരമുള്ള ദൈവത്തിൻ്റെ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ന്യായവിധിക്ക് അധികാരമുള്ള രാജാവ് ദൈവപുത്രനല്ല; മനുഷ്യപുത്രനാണ്. യേശുക്രിസ്തു പറയുന്ന അടുത്തവാക്യം നോക്കുക: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). യേശുക്രിസ്തു ഇത് തന്നെക്കുറിച്ചല്ല പറയുന്നത്. അവൻ മനുഷ്യപുത്രൻ ആകയാൽ. അവൻ എന്ന, പ്രഥമപുരുഷ സർവ്വനാമം നോക്കുക. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ മറ്റൊരുത്തനെക്കുറിച്ചാണ് പറയുന്നത്. മനുഷ്യപുത്രൻ വരുന്നതിനെക്കുറിച്ച് യേശു പറഞ്ഞത് നോക്കുക: “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.” (ലൂക്കോ, 9:26). ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്: മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും മഹത്വത്തിൽ മാത്രമല്ല; വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ (glory) വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിനു് എന്തിനാണ് വിശുദ്ധ ദൂതന്മാരുടെ മഹത്വം? ദൈവം തേജസ്സും ബഹുമാനവും അണിയിച്ച മനുഷ്യപുത്രൻ യിസ്രായേലാണ്: (സങ്കീ, 8:5). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തനിക്കായി വളർത്തിയ മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 80:8-17). ദൈവം തൻ്റെ ഭൗമികസന്തതിയായ യിസ്രായാലെന്ന രാജാവിനെയാണ് ന്യായവിധി ഏല്പിച്ചിരിക്കുന്നത്: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4). “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6. ഒ.നോ: യെശ, 16:5; 42:1; യിരെ, 33:15). “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7. ഒ.നോ: യെശ, 49:9). ജാതികൾക്കുള്ള നിയമവും ന്യായാധിപനുമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലെന്ന തൻ്റെ പുത്രനെയാണ്. അടുത്ത പോയിന്റ് നോക്കുക:

58. മനുഷ്യൻ മുഖാന്തരമുള്ള ന്യായവിധി: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഈ വേദഭാഗത്ത് പറയുന്ന പുരുഷൻ, ആൻഡ്രി (andri) അഥവാ, മനുഷ്യൻ ആണ്. ദൈവം യേശുക്രിസ്തു മുഖാന്തരമാണ് ന്യായം വിധിക്കുന്നതെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. എന്നാൽ, ദൈവം ഒരു മനുഷ്യൻ (Man – andri) മുഖാന്തരമാണ് ന്യായം വിധിക്കുന്നത്. ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവം ആണ്; മനുഷ്യർ ആരുമില്ല. അപ്പോൾ, ഈ മനുഷ്യൻ ആരാണ്? തന്നെയുമല്ല, ഈ വാക്യപ്രകാരം, മനുഷ്യനല്ല ന്യായം വിധിക്കുന്നത്; താൻ നിയമിച്ച മനുഷ്യൻ മുഖാന്തരം ദൈവമാണ് ന്യായം വിധിക്കുന്നത്. ബൈബിളിൽ പിതാവായ ഏക ദൈവമല്ലാതെ, മറ്റൊരു ദൈവമില്ല. (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, ഒരു ദൈവം മറ്റൊരു ദൈവം മുഖാന്തരം ന്യായം വിധിക്കുമെന്ന് പറയാൻ കഴിയില്ല. തന്നെയുമല്ല, കന്യകയായ മറിയയിലൂടെ ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട യേശുവെന്ന ദൈവപുത്രൻ്റെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). ഇനിയവൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയുമില്ല. അതിനാൽ, യേശുക്രിസ്തുവെന്ന ദൈവപുത്രനായ മനുഷ്യൻ മുഖാന്തരമല്ല ലോകത്തെ ന്യായംവിധിക്കുന്നതെന്ന് മനസ്സിലാക്കാം. ദൈവം നിയമിച്ച പുരുഷൻ യഥാർത്ഥത്തിൽ യിസ്രായേലാണ്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനാണ് യിസ്രായേൽ: (സങ്കീ, 80:8-17). എന്നാൽ യിസ്രായേലെന്ന പുരുഷൻ പാപത്തിൽ മരിച്ചവനായിരുന്നു; ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവുമാണ് അവൻ്റെ മരിച്ച അവസ്ഥയിൽനിന്ന് അവനെ ഉയിർപ്പിച്ചത്. (മത്താ, 1:21; എബ്രാ, 2:14-16; സങ്കീ, 30:3; 49:15; 71:20;  86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). അതുകൊണ്ടാണ്, “അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു” എന്ന് പൗലൊസ് പറയുന്നത്. മനുഷ്യനും മനുഷ്യപുത്രനുമായ യിസ്രായേൽ മുഖാന്തരം ദൈവം ന്യായംവിധിക്കുന്ന കാര്യമാണ്, യേശുക്രിസ്തു മത്തായി സുവിശേഷത്തിൽ പറയുന്നത്. (മത്താ, 25:31-46).

59. പിതാവിനു് കീഴ്പെട്ടിരിക്കുന്ന പുത്രൻ: “പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:24-28). 24-ാം വാക്യത്തിൽ, ഭൂമിയിലെ എല്ലാവാഴ്ചെക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും എന്ന് പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെ കുറിച്ചാണ്. അതവൻ്റെ പുനരാഗമനത്തിലാണ് നിവൃത്തിയാകുന്നത്. “പിതാവായ ദൈവത്തെ ഏല്പിക്കും” എന്ന പ്രയോഗത്താൽ, പിതാവും പുത്രനും വ്യത്യസ്തരാണെന്ന് കരുതരുത്. പിതാവായ ദൈവത്തെ ഏല്പിക്കുംഎന്ന പ്രയോഗം ആത്മീയമാണ്. ഏകദൈവത്തിൻ്റെ ജഡത്തിലുള്ളതും നേരിട്ടുള്ളതുമായ വെളിപ്പാടുകളിലൂടെയാണ് ഭൗമിക സന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിച്ചുകൊടുക്കുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20–മർക്കൊ, 16-14; യോഹ, 20:28). യഥാർത്ഥ ദൈവപുത്രനും മനുഷ്യപുത്രനും ഭൗമികസന്തതിയായ യിസ്രായേലാണ്: (പുറ, 4:22-23; സങ്കീ, 2:7,12; ഹോശേ, 11:1–സങ്കീ, 8:4; 80:17: 143:3). ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ മനുഷ്യപുത്രനും യിസ്രായേൽ ആയതുകൊണ്ടാണ്, അവൻ്റെ ദൈവം അവനെ രക്ഷിക്കാൻ മനുഷ്യനായി വെളിപ്പെട്ടപ്പോഴും (മത്താ, 1:21; 1തിമൊ, 2:6: 3:14-16) നേരിട്ടു വെളിപ്പെട്ടപ്പോഴും മനുഷ്യപുത്രനെന്ന അഭിധാനം അവനിൽ കാണുന്നത്: (മത്താ, 28:18; പ്രവൃ, 1:7; 1കൊരി, 15:24; പ്രവൃ, 7:56). എന്നാൽ, 28-ാം വാക്യത്തിൽ, ദൈവത്തിനു കീഴ്പെട്ടിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലാണ്. യഹോവ അഥവാ, യേശുക്രിസ്തു യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ, ആ സന്തതി ദൈവത്തിനു് കീഴ്പ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്നതാണ് അവിടുത്തെ വിഷയം. ദൈവത്തിനു് കീഴ്പെട്ടിരുന്നുകൊണ്ട് സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണവൻ: (സങ്കീ, 2:8-12; ദാനീ, 7:18; 21;27). “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം ലഭിച്ച സന്തതി” എന്നു പൗലോസ് പറയുന്നതും (റോമ, 4:13), ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല അബ്രാഹാമിൻ്റെ സന്തതിക്കാണ് കീഴ്പെടുത്തിയതെന്ന് എബ്രായലേഖകൻ പറയുന്നതും നോക്കുക. (എബ്രാ, 2:5-16). 27-ാം വാക്യം: “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.” ദൈവം ഒഴികെ എന്നു പറഞ്ഞാൽ, പിന്നെയുള്ളത് ദൂതന്മാരാണ്. ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനു് കീഴ്പ്പെടുന്നതുകൊണ്ടാണ്, അവർ അവനെ നമസ്കരിക്കുമെന്ന് മോശെ പ്രവചിച്ചിരിക്കുന്നത്. (ആവ, 32:43).യിസ്രായേലിൻ്റെ ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (സെഖ, 14:3,4; പ്രവൃ, 1:6,11; 1കൊരി, 15:24-28).

60. യഹോവയും ഭൗമികസന്തതിയും: യഹോവയും ഭൗമികസന്തതിയായ യിസ്രായേലുമാണ് സങ്കീർത്തനങ്ങളിലെ മുഖ്യകഥാപാത്രങ്ങൾ. സങ്കീർത്തനങ്ങൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നത്, ദൈവവും ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേലുമാണ്. സങ്കീർത്തകർ ഉത്തമപുരുഷനിലോ മധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിക്കുന്നത് യിസ്രായേലിനെയാണ്. കർത്താവും (2:4) ദൈവവും (3:4) രക്ഷകനും (18:2) വീണ്ടെടുപ്പുകാരനും (19:4) പിതാവും (68:5) പരിപാലകനും (121:4) കൊമ്പും (18:2) കോട്ടയും (31:2) ഗോപുരവും (18:2) പരിചയും (18:2) പാറയും (18:2) ശൈലവും (18:2) ശരണവും (43:2) ആയി യഹോവ സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ദൈവം ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവീൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ആയി ദൈവത്തിൻ്റെ സ്വന്തപുത്രനായ യിസ്രായേലിനെയും കാണാം: (സങ്കീ, 2:7. ഒ.നോ: പുറ, 4:22,23; ഹോശേ, 11:1). ചില സങ്കീർത്തനങ്ങൾ വ്യക്തിഗതമാണെന്നു തോന്നാം; ഉദാഹരണത്തിന് 51-ാം സങ്കീർത്തനം. ദാവീദ് ബത്ത്ശേബയുമായി പാപംചെയ്തത് നാഥാൻ പ്രവാചകൻ ഓർമ്മിപ്പിച്ചപ്പോൾ ചമച്ചതാണത്. ദാവീദിൻ്റെ അനുതാപ സങ്കീർത്തനമെന്ന് അതറിയപ്പെടുന്നു. ഒന്നാമത്, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ. (2ശമൂ, 7:8-17; 1ദിന, 17:7-15; സങ്കീ, 89:29,36-37). രണ്ടാമത്, അവൻ യിസ്രായേലിൻ്റെ രാജാവുമാണ്. പിതാവിൻ്റെയും രാജാവിൻ്റെയും പാപം യിസ്രായേലിന്റെ മുഴുവൻ പാപമാണ്. അതിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെയാണ് പ്രതിപാദിച്ചിരിക്കുന്നത്: “നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.” (51:18,19). ദാവീദിൻ്റെയും മറ്റു സങ്കീർത്തന കർത്താക്കളുടെയും ജീവിതത്തിലെ സന്ദർഭങ്ങൾ സങ്കീർത്തനരചനയ്ക്ക് മുഖാന്തരമായി എന്നത് വാസ്തവമാണ്. എന്നാൽ ആത്യന്തികമായി സങ്കീർത്തനങ്ങൾ മുഴവൻ നിറഞ്ഞുനില്ക്കുന്നത് യിസ്രായേലും അവൻ്റെ ദൈവവുമാണ്. അതുകൊണ്ടാണ്, സങ്കീർത്തനങ്ങൾ കാലത്തിനതീതമായ പ്രാർത്ഥനകളായി നിലനില്ക്കുന്നത്. ആകാശമുള്ള കാലത്തോളം ജീവിച്ചിരിക്കുന്ന ഒരു സന്തതിയാണ് യിസ്രായേൽ. (ആവ, 11:20; സങ്കീ, 89:29). യിസ്രായേലിൻ്റെ പ്രാർത്ഥനാ ഗീതമാണ് സങ്കീർത്തനങ്ങൾ. പ്രവാസത്തിലായിരുന്ന ഒരു ഭക്തൻ്റെ പ്രാർത്ഥനയിതാണ്: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137:5,6). ഏതൊരു ഭക്തനും തന്നെക്കാൾ വലുതാണ് ദൈവനഗരമായ യെരൂശലേമും യിസ്രായേൽ രാഷ്ട്രവും. അവൻ്റെ പ്രാർത്ഥനയും പാട്ടും എപ്പോഴും യിസ്രായേലിനെ ഓർത്തായിരിക്കും. സങ്കീർത്തനം ശ്രദ്ധയോടെ പഠിക്കുന്ന ഏതൊരാൾക്കും യിസ്രായേലിൻ്റെയും ദൈവപുത്രനായ യേശുവിൻ്റെയും അനുഭവങ്ങൾ വളരെ സാമ്യമുള്ളതായി തോന്നും. അതിൻ്റെ കാരണം: ദൈവം ജനിപ്പിച്ച തൻ്റെ പുത്രനും ആദ്യജാതനും സകല വാഗ്ദത്തങ്ങളുടെയും അവകാശിയുമായ യഥാർത്ഥ വാഗ്ദത്തസന്തതി യിസ്രായേലാണ്. അവൻ്റെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുക്രിസ്തു. അതിനാൽ യിസ്രായേൽ അനുഭവിച്ച കഷ്ടങ്ങളുടെ നേർചിത്രമാണ് യേശുവിൽ കാണുന്നത്. ഇരുവരും; കഷ്ടതയും, ദുഃഖവും, പീഢകളും, വെറുപ്പും, തിരസ്കരണവും, ആനന്ദവും, ഉയർച്ചയും, മഹത്വവും അനുഭവിച്ചതായി ബൈബിളിൽ കാണാം.

ഉപസംഹാരം: ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടേണ്ട സന്തതിയാണ് യിസ്രായേൽ: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” എന്ന് പത്രോസ് പറയുന്നു. (പ്രവൃ 3:25-26). “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത് എന്നും, “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു” എന്ന് പൗലൊസ് പറയുന്നു (പ്രവൃ, 13:26,32). “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ ക്രിസ്തു വന്നതെന്ന് എബ്രായലേഖകനും പറയുന്നു. (എബ്രാ, 2:16). യിസ്രായേൽ മുഖാന്തരമാണ്, ജാതികളായ നമ്മളും അനുഗ്രഹിക്കപ്പെടുന്നത്. (യോഹ, 4:22). ദൈവം യിസ്രായേലിനെ തള്ളികളഞ്ഞു എന്ന് ആരും വിചാരിക്കരുത്. അവന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയുന്ന ഒരു ദിവസം വേഗത്തിൽ വരാൻ പോകുകയാണ്.  യഹോവയായ ഏകദൈവമാണ് അത് അരുളിച്ചെയ്തിരിക്കുന്നത്. (യെശ, 25:8). അതിനാധാരമായ അനേകം തെളിവുകൾ പഴയനിയമത്തിലുണ്ട്. എന്നാൽ ക്രൈസ്തവർക്ക് എല്ലാവർക്കും യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ അറിയില്ല. നവീകരണനായകനായ മാർട്ടിൻ ലൂഥറിനും അതറിയില്ലായിരുന്നു. യെഹൂദന്മാർക്കെതിരെയുള്ള മാർട്ടിൻ ലൂഥറിൻ്റെ വിദ്വേഷപ്രസംഗമാണ് ഹിറ്റ്ലറുടെ ക്രൂരപീഡനത്തിന് ഒരു പരിധിവരെ വഴിതെളിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യെഹൂദരുടെമേൽ ലൂഥർ ആരോപിച്ചത് ദൈവപുത്രനായ യേശുവിനെ കൊന്ന കുറ്റമാണ്. അവസാനകാലത്ത് ലൂഥർ യെഹൂദരെക്കുറിച്ച് എഴുതിയതും പ്രസംഗിച്ചതുമായ കാര്യങ്ങൾ വിവാദപരമായിരുന്നു. യഹൂദന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്‌ കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അവൻ്റെ അഭിപ്രായം. “യെഹൂദന്മാരെ കൊല്ലാത്തതിൽ നമ്മൾ തെറ്റുകാരാണ്.” എന്നുവരെ പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവനകൾ, 1933–45 കാലയളവിൽ നാത്സികൾ അവരുടെ യഹൂദാവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു. അറുപത് ലക്ഷത്തോളം യെഹൂദന്മാരെയാണ് നാസികൾ കൊന്നൊടുക്കിയത്. അവരുടെ രക്ഷകനായി ലോകത്തിൽ വെളിപ്പെട്ട ക്രിസ്തുവിനെ യെഹൂദന്മാർ കൊന്നെങ്കിൽ അതിൻ്റെ ഫലം ലോകത്തിനു മുഴുവൻ ലഭിക്കുകയും അതിൻ്റെ ശിക്ഷ അവർ ഒന്നാം നൂറ്റാണ്ടിൽത്തന്നെ അനുഭവിക്കുകയും ചെയ്തതാണ്. (റോമ, 11:15; എഫെ, 2:16; കൊലൊ, 1:20-22). തന്നെയുമല്ല, ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അവരെ കാത്തിരിക്കുകയും ചെയ്യുന്നു: (മത്താ, 24:21; ദാനീ, 12:1). എന്നാൽ ദൈവം അവരെ യഥാസ്ഥാനപ്പെടുത്തുന്ന നാളിൽ അവരുടെ പാപമെല്ലാം ദൈവം പരിഹരിക്കും. (സെഖ, 13:1). എന്നാൽ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന ദൈവപുത്രനെ കൊല്ലാൻ പ്രേരിപ്പിച്ച മാർട്ടിൻ ലൂഥറിൻ്റെ പാപം എങ്ങനെ കഴുകിക്കളയും? ഒരർത്ഥത്തിൽ അവൻ്റെ പിൻഗാമികളായ നമ്മളും ആ പാപത്തിൻ്റെ പങ്കുകാരാണ്. ക്രിസ്തുവിനെ ക്രൂശിച്ചവരെന്ന നിലയിൽ യിസ്രായേലിനെ പകയ്ക്കുന്നവർ വിശ്വാസികളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട്. നമ്മുടെ രക്ഷ വന്നത് യിസ്രായേലിൽ നിന്നാണെന്നും അവൻ മുഖാന്തരമാണ് നാം രക്ഷിക്കപ്പെട്ടതെന്നും അനേകരും അറിയുന്നില്ല. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അവൻ്റെ കണ്മണിയുമാണ്. യിസ്രായേലിനെ തൊടുന്നവൻ ദൈവത്തിൻ്റെ കൺമണിയെ തൊടുന്നു” എന്നാണ് വചനം പറയുന്നത്. (സെഖ, 2:8). അവനെക്കുറിച്ച് ദോഷം നിരൂപിക്കുന്നവർ ദൈവത്തോടു കണക്കുപറയേണ്ടിവരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. യിസ്രായേലെന്ന വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, അവൻ്റെ ദൈവമായ യഹോവയെയും, ദൈവത്തിൻ്റെ ക്രിസ്തുവിനെയും, ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷയെയെയും യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കാണുക: വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (I)

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (II)

One thought on “വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (III)”

Leave a Reply

Your email address will not be published. Required fields are marked *