യെശയ്യാപ്രവചനം പുതിയനിയമത്തിൽ

യെശയ്യാപ്രവചനം പുതിയനിയമത്തിൽ

1. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. (മത്താ, 1:23) <×> (യെശ, 7:14).

2. കർത്താവിനു വഴി ഒരുക്കുന്നവൻ വരും. (മത്താ, 3:3, മർക്കൊ, 1:2-3) <×> (40:3).

3. ഇരുട്ടിൽ ഇരുന്ന ജനം വലിയൊരു വെളിച്ചം കണ്ടു. (മത്താ, 4:15-16, ലൂക്കോ, 1:79) <×> (9:1-2).

4. അവൻ നമ്മുടെ വ്യാധികളെ എടുത്തു; ബലഹീനതകളെ ചുമന്നു. (മത്താ, 8:17) <×> (53:4).

5. കരുടർ കാണുന്നു; ചെകിടർ കേൾക്കുന്നു; മുടന്തൻ നടക്കുന്നു. (മത്താ, 11:4-5) <×> (35:5-6).

6.ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെയ്ക്കും; അവൻ ജാതികൾക്ക് ന്യായവിധി അറിയിക്കും. (മത്താ, 12:17) <×> (42:1).

7. അവൻ കലഹിക്കുകയില്ല, നിലവിളിക്കയില്ല; തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. (മത്താ, 12:18) <×>> (42:2).

8. ചതഞ്ഞ ഓട അവൻ ഒടിച്ചുകളയില്ല; പുകയുന്ന തിരി കെടുത്തികളയില്ല. (മത്താ, 12:19) <×> (42:3).

9. അവൻ്റെ നാമത്തിൽ ജാതികൾ പ്രത്യാശ വെയ്ക്കും. (മത്താ, 12:20) <×> (42:4).

10. നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ല; കണ്ണാൽ കാണും ദർശിക്കയില്ലതാനും. (മത്താ, 13:14, മർക്കൊ, 4:12, ലൂക്കോ, 8:10, യോഹ, 12:40, പ്രവൃ, 28:26-27, റോമ, 11:8) <×> (6:9-10).

11. ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; ഹൃദയം ഏന്നെ വിട്ടകന്നിരിക്കുന്നു. (മത്താ, 15:8-9, മർക്കോ, 7:6-7) <×> (29:13).

12. എൻ്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും. (മത്താ, 21:13, മർക്കൊ, 11:17, ലൂക്കോ, 19:46) <×> (56:7).

13. ഗൃഹസ്ഥനായൊരു മനുഷ്യൻ മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. (മത്താ, 21:33, മർക്കൊ, 12:1, ലൂക്കോ, 20:9) <×> (5:1-2).

14. അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകരും കൊല്ലുകയും ചെയ്യും. (മത്താ, 24:9,29 മർക്കൊ, 13:24) <×> (13:9-11).

15. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; ഏൻ്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മത്താ, 24:35, മർക്കൊ, 13:31) <×> (40:8, 52:16).

16. അവർ അവൻ്റെ മുഖത്തു തുപ്പി; അവനെ മുഷ്ടിളചുരുട്ടി കുത്തി; ചിലർ അവനെ കന്നത്തടിച്ചു. (മത്താ, 26:67) <×> (50:6).

17. അവിടെ അവരുടെ പുഴു ചാകുന്നുമില്ല, തീ കെടുന്നതുമില്ല. (മർക്കൊ, 9:48) <×> (66:24).

18. അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി. (മർക്കൊ, 15:28, ലൂക്കൊ, 22:37) <×> (53:12).

19. ജാതികൾക്ക് വെളിപ്പെടുവാനുള്ള പ്രകാശം. (ലൂക്കൊ, 2:30) <×> (42:7).

20. യിസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തു പറയുന്ന അടയാളത്തിനും. (ലൂക്കോ, 2:34, 9:33) <×> (8:14-15).

21. ദരിദ്രന്മാരോടു സുവിശേഷം അറിയിക്കാൻ കർത്താവു എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. (ലൂക്കോ, 4:18-19) <×> (60:1-2).

22. ആ കല്ലിന്മേൽ തട്ടിവീഴുന്ന ഏവനും തകർന്നുപോകും. (ലൂക്കോ, 20:18) <×> (8:15).

23. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ. (ലൂക്കോ, 23:29) <×> (54:1).

24. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവരാകും. (യോഹ, 6:45) <×> (54:13).

25. ദാഹിക്കുന്നവൻ എല്ലാം എൻ്റെ അടുക്കൽ വന്നു കുടിക്കട്ടെ. (യോഹ, 7:37)  (55:1).

26. തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിൻ്റെ നദികൾ ഒഴുകും. (യോഹ, 7:38) <×> (12:3, 58:11).

27. അതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞത്. (യോഹ, 7:39) <×> (44:3).

28. ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു. (യോഹ, 12:34) <×> (9:7).

29. കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു. (യോഹ, 12:38, റോമ, 10:16) <×> (53:1).

30. വീടു പണിയുന്നവർ തള്ളിക്കളഞ്ഞിട്ടു കോണിൻ്റെ മൂലക്കല്ലാത്തീർന്ന കല്ലു ഇവൻ തന്നെ. (പ്രവൃ, 4:11,റോമ, 10:11) <×> ( 28:16).

31. സ്വർഗ്ഗം എനിക്കു സിഹാസനവും ഭൂമി എൻ്റെ പാദപീഠവും ആകുന്നു. (പ്രവൃ, 7:49-50)  <×> (66:1-2).

32. അറുക്കുവാനുള്ള ആടിനെപ്പോലെയും, രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതിരിക്കുന്ന ആടിനെപ്പോലെയും. (പ്രവൃ, 8:33) <×> (53:7).

33. ദാവീദിൻ്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും. (പ്രവൃ, 13:34) <×> (55:3).

34. നീ ഭൂമിയുടെ ആറ്റത്തോളവും രക്ഷ ആകേണ്ടതിനു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു. (പ്രവൃ, 13:47) <×> (49:6).

35. നിങ്ങൾ നിമിത്തം ദൈവത്തിൻ്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കുന്നു. (റോമ, 2:24) <×> (52:5).

36. അവരുടെ കാൽ രക്തം ചൊരിയാൻ ബദ്ധപ്പെടുന്നു….. സമാധാനമാർഗ്ഗം അവർ അറിയുന്നില്ല. (റോമ, 3:15-18) <×> (59:7-8).

37. മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു നീ എന്നെ ഇങ്ങനെ ചമച്ചതു എന്തു എന്നു ചോദിക്കുമോ? (റോമ, 9:20) <×> (45:9).

38. യിസ്രായേൽ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പടൂ. (റോമ, 9:27-29) <×> (10:22-23).

39. സൈന്യങ്ങളുടെ കർത്താവു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സോദോമെപ്പോലെ ആകുമായിരുന്നു. (റോമ, 9:29) <×> (1:9).

40. നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം. (റോമ, 10:15) <×  (52:7).

41. എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി. (റോമ, 10:20) <×> (65:1).

42. ദൈവം ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു. (റോമ, 11:8) <×> (29:10).

43. വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും. (റോമ, 10:27) <×> (59:20).

44. കർത്താവിൻ്റെ മനസ്സറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? (റോമ, 1134-35, 1കൊരി, 2:16) <×> (40:13).

45. നിങ്ങളെത്തന്നെ ബുദ്ധിമാൻ എന്നു വിചാരിക്കരുത്. (റോമ, 12:16) <×> (5:21).

46. എന്നാണ എൻ്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും. (റോമ, 14:11) <×> (45:23).

47. യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും. (റോമ, 15:12, വെളി, 22:16) <×> (11:1,10).

48. അവനെക്കുറിച്ചു അറിവു കിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും. (റോമ, 5:21) <×> (52:15).

49. ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും. (1കൊരി, 1:19) <×> (29:14).

50. ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. (1കൊരി, 2:9) <×> (64:4).

51. തിന്നുക കുടിക്ക, നാളെ ചാകുമല്ലോ. (1കൊരി, 15:32)  (22:13).

52. മരണം നീങ്ങി ജയം വന്നിരിക്കുന്നു. (1കൊരി, 15:54) <×> (25:8).

53. പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. (2കൊരി, 5:18) <×> (43:18).

54. പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു. (2കൊരി, 6:2) <×> (49:8).

55. അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ. (2കൊരി, 6:17) <×> (52:11).

56. പ്രസവിക്കാത്ത മച്ചിയെ, ആനന്ദിക്ക; നോവുകിട്ടാത്തവളെ, പൊട്ടി ആർക്കുക. (ഗലാ, 4:27) <×> (54:1).

57. അവൻ ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും, സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. (എഫെ, 5:17) <×> (57;19).

58. രക്ഷ എന്ന ശിരസ്ത്രവും, ദൈവവചനം എന്ന ആത്മാവിൻ്റെ വാളും. (എഫെ, 6:17) <×> (59:17).

59. കർത്താവായ യേശു തൻ്റെ വായിലെ ശ്വാസത്താൽ ഒടുക്കി. (2തെസ്സ, 2:8) <×> (11:4).

60. ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും. (എബ്രാ, 2:13) <×> (8:18).

61. എതിരാളികളെ ദഹിപ്പിക്കുന്ന ക്ലോധാഗ്നിയുമേയുള്ളു. (എബ്രാ, 1027) <×> (64:1).

62. ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവർത്തുവിൻ. (എബ്രാ, 12:12-13) <×> (35:3).

63. ധനവാനോ പുല്ലിൻ്റെ പൂപോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ. (യാക്കോ, 1:10) <×  (40:6).

64. അവൻ പാപം ചെയ്തിട്ടില്ല; ആവൻ്റെ വായിൽ വഞ്ചന ഒന്നും ഇല്ലായിരുന്നു. (1പത്രൊ, 2:22) <×> (53:9).

65. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിനു അവൻ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിൽ കയറി. (1പത്രൊ, 2:24) <×> (53:4-5).

66. അവരുടെ ഭീഷണത്താൽ ഭയപ്പെടുകയും കലങ്ങുകയുമരുത്; ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. (1പത്രൊ, 3:14) <×> (8:12-13).

67. നാം അവൻ്റെ വാഗാദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. (2പത്യൊ, 3:13) <×> (65:17).

68. ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും അവനെ കുത്തിത്തുളെച്ചവരും അവനെ കാണും. (വെളി, 1:7) <×> (40:5).

69. ഞാൻ അല്ഫയും ഒമേഗയും ആകുന്നു. (വെളി, 1:8) <×> (41:4). 

70. അവൻ്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു. (വെളി, 1:16) <×> (49:2).

71. ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. (വെളി, 1:17) <×> (44:6).

72. ആരും അടെക്കാതെവണ്ണം തുറക്കുകയും ആരും തുറക്കാതെവണ്ണം അടക്കുകയും ചെയ്യുന്നവൻ. (വെളി, 3:7) <×> (22:22).

73. അവർ നിൻ്റെ കാല്ക്കൽ വന്നു നമസ്കരിപ്പാനും. (വെളി, 3:9) <×> (60:14).

74. നാലു ജീവികളും ഓരോന്നിനു ആറാറു ചിറകുള്ളതായിരുന്നു. (വെളി, 4:8) <×> (6:2).

75. ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു. (വെളി, 5:6) <×> (53:7).

76. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. (വെളി, 6:13) <×> (34:4).

77. സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു. (വെളി, 6:15-16) <×> (2:9-10).

78. ഇനി അവർക്കു വിശകയില്ല ദാഹിക്കയും ഇല്ല.; വെയിലും യാതൊരു ചൂടും തട്ടുകയില്ല. (വെളീ, 7:16) <×> (49:10).

79. ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. (വെളി, 7:17) <×> (25:8).

80. അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു; സകവജാതികളെയും മേയ്പാനുള്ള ആൺകുട്ടിയെ പ്രസവിച്ചു. (വെളി, 12:2,5) <×> (66:7).

81. അവരുടെ ദണ്ഡനത്തിൻ്റെ പുക എന്നേക്കും പൊങ്ങും. (വെളി, 14:11, 19:3) <×> (34:10).

82. പിന്നെ വെളുത്തോരു മേഘവും മഘത്തിന്മേൽ മനുഷ്യപുത്രനു സദൃശനായവനെയും കണ്ടു. (വെളി, 14:14) <×> (19:1).

83. വീണുപോയി മഹതിയാം ബാബിലോൺ വീണുപോയി. (വെളി, 18:2) <×> (21:9).

84. ദുർഭൂതങ്ങളുടെ പാർപ്പിടവും ….. അറെപ്പുള്ള സകല പക്ഷികളുടെ തടവുമായിത്തീർന്നു. (വെളി, 18:2) <×> (13:21).

85. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെ വിട്ടുപോരുവിൻ. (വെളി, 18:4) <×> (52:11).

86. അവൾ തന്നെത്താൻ മഹത്വപ്പെടുത്തി … ഞാൻ വിധവയല്ല; ദു:ഖം കാൺകയില്ല. (വെളി, 18:7-9) <×> (47:7-9).

87. വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹഴകാർ എന്നിവരുടെ സ്വരം നിന്നിൽ ഇനീ കേൾകയില്ല. (വെളി, 18:22) <×> (24:8).

88. അവൾക്കു ശുദ്ധവു ശുഭ്രവുമായള വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു. (വെളി, 19:8) <×> (61:10).

89. മഹാദൈവത്തിൻ്റെ അത്താഴത്തിനു വന്നു കൂടുവിൻ. (വെളി, 19:18) <×> (34:6).

90. മൃഗത്തെയും കള്ളപ്രവാചകനെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളികളഞ്ഞു. (വെളി, 19;20) <×> (30:33).

91. ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. (വെളി, 21;1) <×> (65:17).

92. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടെച്ചുകളയും; ഇനി മരണം ഉണ്ടാകുകയില്ല. (വെളി, 21:4) <×> (25:8).

93. ദു:ഖവും മുറവിഴിയും കഷ്ടതയും ഇനി ഉണ്ടാകുകയില്ല. (വെളി, 21:5) <×> (65:19).

94. ഇതാ, ഞാൻ സകലവും പുതുതാക്കുന്നു. (വെളി, 21:5) <×> (43:19).

95. ദാഹിക്കുന്നവനു ജീവനീരിറവിൽ നിന്നു സൗജന്യമായി കൊടുക്കും. (വെളി, 21:6, 22:17) <×> (55:1).

96. നഗരമതിലിൻ്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കോന്നു. (വെളി, 21:19) <×> (54:11-12).

97. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു. (വെളി, 21:23, 22:5) <×> (60:19).

98. ജാതികൾ അതിൻ്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. (വെളി, 21:24) <×> (60:3).

99. ഭോഷ്കു പ്രവർത്തിക്കുന്ന ആരും അതിൽ കടക്കയില്ല. (വെളി, 21:27) <×> (52:1).

100. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെമേൽ പ്രകാശിക്കും. (വെളി, 22:5) <×> (24:23).

101. ഇതാ, ഞാൻ വേഗം വരുന്നു; ഓരൊരുത്തനു അവനവൻ്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുക്കും. (വെളി, 22:12) <×> (40:10).

102. ഞാൻ അല്ഫയും ഒമേഗയും ഒന്നാമത്തവനും ഒടുക്കത്തവനും ആദിയും അന്തവു ആകുന്നു. (വെളി, 22:13) <×> (44:6).

Leave a Reply

Your email address will not be published. Required fields are marked *