അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

യിസായേൽമക്കൾ മിസ്രയീംദേശത്ത് അത്യന്തം വർദ്ധിച്ചതുകൊണ്ട് ആശങ്കപുണ്ട മിസ്രയീം രാജാവ് എബ്രായ സൂതികർമ്മിണികളായ ശിപ്രായോടും പൂവായോടും: “എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.” (പുറ, 1:16). പ്രസവശയ്യയിൽവച്ച് കുഞ്ഞിനെ കൊല്ലുന്നത് വളരെ എളുപ്പമായിരുന്നു. എന്തെന്നാൽ പ്രസവവേദനയാൽ പിടയുന്നതിനാൽ അമ്മയ്ക്കുപോലും തന്റെ കുഞ്ഞിനെ കൊന്നതാണെന്നു മനസ്സിലാക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ ദൈവത്തെ ഭയപ്പെട്ടിരുന്ന ശിപ്രായും പൂവായും രാജാവിന്റെ കല്പന അനുസരിക്കാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അടിമകളായിരുന്ന അവർക്കു രാജകല്പന അനുസരിച്ചാൽ നേടാമായിരുന്ന വമ്പിച്ച ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയാണ് അവർ ഇപ്രകാരം പ്രവർത്തിച്ചത്. മാത്രമല്ല, രാജകല്പന തിരസ്കരിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നേരിടുവാനും അവർ തയ്യാറായിരുന്നു. ദൈവഭയത്തോടും ഭക്തിയോടും ദൈവജനത്തിന്റെ അഭിവൃദ്ധിക്കായി അവർ പ്രവർത്തിച്ചത് മറ്റാരും അറിഞ്ഞിരുന്നില്ലെങ്കിലും ദൈവം കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് ദൈവം അവർക്കു നന്മ ചെയ്യുകയും ഭവനങ്ങൾ നൽകി അനുഗ്രഹിക്കുകയും (പുറ, 1:21) തിരുവചനത്തിൽ അവരുടെ പേരുകൾ ലിഖിതമാക്കുകയും ചെയ്തു. ജീവിതയാത്രയിൽ നാം ആയിരിക്കുന്ന സ്ഥാനങ്ങളിൽ ദൈവഭയത്തോടും ഭക്തിയോടും വിശ്വസ്തതയോടും ഒത്തുതീർപ്പിനോ വിട്ടുവീഴ്ചയ്ക്കോ വശംവദരാകാതെ പ്രവർത്തിക്കുമ്പോൾ, ശിപ്രായേയും പൂവായെയും പോലെ സാധാരണക്കാരായ നമ്മെയും തനിക്കായി അസാധാരണമായ കാര്യങ്ങൾ ചെയ്യുവാൻ ദൈവം ഉപയോഗിക്കും. (വേദഭാഗം: പുറപ്പാട് 1:8-22).

One thought on “അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ”

Leave a Reply

Your email address will not be published. Required fields are marked *