All posts by roy7

സന്തോഷം

സന്തോഷം (Joy)

സന്തോഷം, ആനന്ദം എന്നിവയുടെ ഒട്ടധികം പരാമർശങ്ങൾ തിരുവെഴുത്തുകളിലുണ്ട്. പ്രാകൃതികമായ സന്തോഷം (ഉല്ലാസം, ആനന്ദം, തൃപ്തി ഇത്യാദി), മാനസികമായ സന്തോഷം (സമാധാനം, സ്വസ്ഥത, ശാന്തി), ആത്മികമായ സന്തോഷം (വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ സന്തോഷം) എന്നിവ സന്തോഷത്തിന്റെ വിവിധ ഭാവങ്ങളാണ്. പഴയനിയമത്തിൽ പത്ത് എബ്രായപദങ്ങൾ സന്തോഷവാചികളായുണ്ട്. അവയിൽ പ്രധാനപ്പെട്ടവ: സിംഹാഹ്, ഗീൽ, മെസോസ്, സാസോൻ എന്നിവയാണ്. സന്തോഷത്തോടൊപ്പം ആർത്തുവിളിയും ഉണ്ടാകും. (നെഹെ, 12:43). ദൈവം സന്തോഷത്തിന്റെ ദൈവമാണ്. (സങ്കീ, 104:31). കലർപ്പില്ലാത്ത സന്തോഷം ലഭിക്കുന്നത് ദൈവത്തിൽ നിന്നാണ്. ദൈവമാണ് സന്തോഷത്തിന്റെ ഉറവിടം. യഹോവയുടെ സന്തോഷം നമ്മുടെ ബലമാണ്. (നെഹൈ, 8:10). യഹോവയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണത ഉണ്ട്. (സങ്കീ, 16:11). കറയറ്റ സന്തോഷത്തിന്റെ പ്രകാശനം സങ്കീർത്തനങ്ങളിൽ കാണാം. യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുമ്പോൾ ‘മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.’ (യെശ, 62:5). “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ: ഇതാ, ഞാൻ യെരുശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരുശലേമിനെക്കുറിച്ചു . സന്തോഷിക്കുകയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും.” (യെശ, 65:18).

ഗ്രീക്കിൽ സന്തോഷത്തെക്കുറിക്കുന്ന പ്രധാനപദം ‘ഖാറാ’ ആണ്. അഗല്യാസിസ്, യുഫ്രൊസുനീ എന്നിവയാണു് മറ്റു പദങ്ങൾ. ക്രിസ്തുവിന്റെ ജനനം മഹാസന്തോഷമായിരുന്നു. (ലൂക്കൊ, 2:10). ക്രിസ്തുവിന്റെ ജൈത്രപ്രവേശവും (മർക്കൊ, 11:9; ലൂക്കൊ, 19:37), ഉയിർത്തെഴുന്നേല്പും (മത്താ, 28:8) സന്തോഷം നല്കി. സന്തോഷം പ്രദാനം ചെയ്യുന്നതു ക്രിസ്തു തന്നെയാണ്. ‘എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.’ (യോഹ, 15:11; യോഹ, 16:24). ആദിമസഭയുടെ ജീവിതം സന്തോഷത്തിൽ അധിഷ്ഠിതമായിരുന്നു. യേശുവിന്റെ നാമത്തിൽ ചെയ്ത അത്ഭുതപ്രവൃത്തികളും (പ്രവൃ, 8:8), ജാതികളുടെ മാനസാന്തരവും (പ്രവൃ, 15:3), അപ്പം നുറുക്കലും (പ്രവൃ, 2:46) എല്ലാം സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി. ദൈവകല്പന അനുസരിക്കുന്നതിലും (പ്രവൃ, 8’39), തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കുവാൻ യോഗ്യരായി എണ്ണപ്പെടുന്നതിലും (പ്രവൃ, 5:41) അവർ സന്തോഷിച്ചു. കർത്താവിൽ സന്തോഷിക്കാൻ വിളിക്കപ്പെട്ടവരവാണ് ക്രിസ്ത്യാനികൾ. (ഫിലി, 3:1). ആത്മാവിന്റെ ഫലങ്ങളിലൊന്നാണ് ആത്മീയ സന്തോഷം. (ഗലാ, 5:22). ഈ സന്തോഷം സ്ഥിരവും (യോഹ, 16:22; ഫിലി, 4:4), അവാച്യവും മഹിമയുള്ളതും (1പത്രൊ, 1:9) ആണ്.

പരമാർത്ഥജ്ഞാനം 1

☛ അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തവൻ (ക്രിസ്തു) മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ ❝മുമ്പുകൂട്ടി അറിയപ്പെട്ടവൻ❞ എന്നാണ് പത്രൊസ് പറയുന്നത്. ➤“പ്രൊഗിനൊസ്കൊ” (proginosko) എന്ന ഗ്രീക്കുപദം അഞ്ചുപ്രാവശ്യമുണ്ട്: (പ്രവൃ, 26:5റോമ, 8:29റോമ, 11:21പത്രൊ, 1:202പത്രൊ, 3:17). ➤❝മുന്നറിയുക അല്ലെങ്കിൽ, നേരത്തെ അറിയുക, മുമ്പുകൂട്ടി അറിയുക❞ (foreknow) എന്നൊക്കെയാണ് അർത്ഥം. ➟ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15ആവ, 18:15ആവ, 18:18-19സങ്കീ, 40:6യെശ, 7:14യെശ, 52:13-15യെശ, 53:1-12യെശ, 61:1-2മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36), പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14ദാനീ, 2:28). ➟ദൈവപുത്രൻ മുമ്പെ ഇല്ലായിരുന്നു; മനുഷ്യരുടെ രക്ഷയെപ്രതി പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവനും ആണ്. ➟തെളിവുകൾ നോക്കാം: ➤❝അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.❞ (റോമ, 8:29). ➟ഇവിടെ ദൈവം ➤❝മുന്നറിഞ്ഞവർ❞ (proginosko) എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. ➟അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നവരല്ല; എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ് പറയുന്നത്. ➟ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്. ➟ഒ.നോ: (പ്രവൃ, 4:28റോമ, 8:301കൊരി, 2:7എഫെ, 1:11-12). ➟കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ തിരഞ്ഞെടുത്തതും: (ഗലാ, 4:4). ➟കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടാകും? ➟അടുത്തവാക്യം: ➤❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.❞ (എഫെ, 1:4). ➟ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്ത നമ്മളും അന്നുണ്ടാകണം. ➟1പത്രൊസ് 1:20-ൻ്റെ മലയാളംബൈബിൾ നൂതന പരിഭാഷയിലെ (MSV’17) വാക്യം ഇപ്രകാരമാണ്: ➤❝ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.❞ ➟ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെ തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ➟ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ? ➟അതായത്, കാലസമ്പൂർണ്ണതയിൽ വെളിപ്പെടാനിരുന്ന തൻ്റെ ക്രിസ്തുവിനെയും, അവനിലൂടെ മാനവജാതിക്ക് ഒരുക്കേണ്ട രക്ഷയെയും, ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും, ലോകസ്ഥാപനത്തിനു മുമ്പെ ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. ➟അല്ലാതെ, ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ➟തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സംശയത്തിന് ഇടയില്ലാത്ത വസ്തുതയാണ്. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവുംക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക]

☛ ദൈവത്തിൻ്റെ ഇച്ഛ:
➦ ജാതികളെ വിശ്വാസവും സത്യവും അറിയിക്കാൻ ദൈവത്താൽ നിയമിക്കപ്പെട്ട പൗലൊസ് അപ്പൊസ്തലൻ, നമ്മുടെ രക്ഷയ്ക്കായി ദൈവം ഇച്ഛിക്കുന്നതും നമ്മൾ തക്കസമയത്ത് അറിയേണ്ടതും നമ്മൾ അറിയിക്കേണ്ടതുമായ ഒരു സാക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➟❝ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 2:4-7). ➟ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ നാലുകാര്യങ്ങൾ കാണാൻ കഴിയും: 
❶ ദൈവം ഇച്ഛിക്കുന്ന വസ്തുത: ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു.
❷ ജാതികൾ രക്ഷയ്ക്കായി അറിയേണ്ട വസ്തുത: ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവും നമുക്കുണ്ട് എന്നതാണ് ജാതികൾ (നമ്മൾ) അറിയേണ്ട സത്യം: (യോഹ, 17:31കൊരി, 8:6  1യോഹ, 2:22-232യോഹ, 1:92യോഹ, 1:10).
❸ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി: ജാതികൾ അവരുടെ രക്ഷയ്ക്കായി പിതാവിൻ്റെയും പുത്രന്റെയും പ്രകൃതി (Nature) എന്താണെന്നും അറിയണം. അതും വ്യക്തമായി ദൈവം പൗലൊസിലൂടെ ഇവിടെ പറഞ്ഞിട്ടുണ്ട്: പിതാവ് ഏകദൈവവും ക്രിസ്തുയേശു മനുഷ്യനുമാണ്. ദൈവപുത്രനും അത് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: പിതാവ് ദൈവവും (Theós – God) ക്രിസ്തു മനുഷ്യനും (ánthrōpós – Man) ആണ്. (യോഹ, 17:3 –യോഹ, 8:40). [കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
❹ പൗലൊസിൻ്റെ അപ്പൊസ്തലത്വത്തിൻ്റെ ഉദ്ദേശ്യം: തക്കസമയത്ത് അറിയേണ്ട ഈ സാക്ഷ്യത്തിനായാണ് അഥവാ, ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13ഗലാ, 2:8-9). ➟അതായത്, ദൈവം വൺനെസ്സാണെന്നോ, ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്; ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. ➟❝ഏകസത്യദൈവമായ നിന്നെയും (Father, the only true God) അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു❞ എന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 17:3). ➟അതുതന്നെയാണ് പൗലൊസും പഠിപ്പിച്ചത്: (1കൊരി, 8:6എഫെ, 4:6). ➟ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). ➟അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: ❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്, ❝കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു❞ എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24  പ്രവൃ, 2:23-242:365:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). ➟അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:14  2യോഹ, 1:3). ➟നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). ➟എന്നാൽ യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ വൺനെസ്സിലുമില്ല; ട്രിനിറ്റിയിൽ ഇല്ല. ➟വൺനെസ്സുകാർക്ക് എല്ലാം യഹോവ (യേശുക്രിസ്തു) തന്നെയാണ്. അവർ കന്യകാജാതനായ യേശുവിൻ്റെ അസ്തിത്വത്തിലും മനുഷ്യത്വത്തിലും ക്രിസ്തുത്വത്തിലും പുത്രത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കുന്നില്ല. ➟ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവമാണ്. ➟നമുക്കുവേണ്ടി മരിച്ച മനുഷ്യനായ ക്രിസ്തുയേശുവിൽ ആരും വിശ്വസിക്കുന്നില്ല. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു: (പേജ്, 228). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:91പത്രൊ, 2:24മത്താ, 26:38ലൂക്കൊ, 23:461തിമൊ, 2:6). ➟മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ❓ (1തിമൊ, 6:16). വൺനെസ്സ് വിശ്വാസവും ത്രിത്വവിശ്വാസവും ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ➟ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: ❝നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കൊ, 10:16). ➟ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് വൺനെസ്സും ട്രിനിറ്റിയും. 

☛ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ:
❝ക്രിസ്തുവിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (കൊലൊ, 2:9). ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. രണ്ടുമുന്ന് കാര്യങ്ങൾ കാണിക്കാം: 𝟭.ഈ വേദഭാഗത്ത്, ദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെങ്കിൽ, ദൈവത്തെയും ക്രിസ്തുവിനെയും എങ്ങനെ വേർതിരിച്ചുപറയും? 𝟮.❝ക്രിസ്തുവിൽ അഥവാ, ക്രിസ്തുവിൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവമാണെന്നല്ല പറഞ്ഞരിക്കുന്നത്. 𝟯.പിതാവായ യഹോവ മനുഷ്യനല്ല ദൈവമാണ്: (ഹോശേ, 11:9 → ഇയ്യോ, 9:32). എന്നാൽ ദൈവപുത്രനായ യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ച്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് പറയുന്നത്: (മർക്കൊ, 15:39). ❝ഒരേയൊരു സത്യദൈവം പിതാവാണെന്നും❞ (Father, the only true God) ❝താൻ മനുഷ്യനാണെന്നും❞ യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3യോഹ, 8:40 → മത്താ, 4:10മത്താ, 24:36മർക്കൊ, 12:29യോഹ, 5:44). 𝟰.യോർദ്ദാനിലെ സ്നാനാനന്തരമാണ്, യേശുവെന്ന മനുഷ്യൻ്റെമേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി ഇറങ്ങിവന്നത്: (ലൂക്കൊ, 3:22). അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ ❝ദൈവപുത്രൻ❞ എന്നു വിളിക്കപ്പെട്ടത്: ❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.❞ (ലൂക്കോ, 3:22 →  ലൂക്കൊ, 1:32ലൂക്കൊ, 1:35). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ (യെശ, 61:1ലൂക്കൊ, 2:11), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: (പ്രവൃ, 10:38ലൂക്കോ, 3:22 → ലൂക്കൊ, 4:18-21). 𝟱.പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് ❝ദേഹരൂപത്തിൽ❞ വന്ന് വാസം ചെയ്ട്ടില്ല. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-41കൊരി, 3:16). അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ❝ദേഹരൂപമായി❞ വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്: ➟❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➖ അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (ലൂക്കോ, 3:22 – കൊലൊ, 2:9). 𝟲.ക്രിസ്തു തന്നിൽത്തന്നെ ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണൻ തന്നെ ആയിരിക്കുമല്ലോ? പിന്നെ, ❝അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു❞ എന്ന് പറയുന്നത് എന്തിനാണ്? ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ അതില്പരം അബദ്ധമെന്താണ്? വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16യോഹ, 8:401യോഹ, 3:5). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

☛ ദൈവപ്രകൃതിയുടെ സവിശേഷതകൾ:
➦ ❝നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.❞ (1തിമൊ, 2:6). ➤❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:242കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:151തിമൊ, 1:17എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:181യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).

☛ ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ച സഭ:
❝ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.❞ (പ്രവൃ, 20:27-28). ഈ വേദഭാഗത്തിൻ്റെ ആദ്യവാക്യത്തിൽ, ❝ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ അറിയിച്ചുവെന്നും❞ അടുത്തവാക്യത്തിൽ, ❝താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭ❞ എന്നുമാണ് പൗലൊസ് പറയുന്നത്. അതിനാൽ, ❝താൻ അഥവാ, അവൻ❞ (He) എന്ന ❝പ്രഥമപുരുഷ (3rd person) സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത് ❝നാമം❞ ചേർത്താൽ, ❝ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭ❞ എന്നു കിട്ടും. ❝ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന തൻ്റെ സഭ❞ എന്നാണ് കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലിയുടെ മൂന്ന് പരിഭാഷകളിലും കാണുന്നത്. വേറെയും പല മലയാളം പരിഭാഷകളിലും അങ്ങനെതന്നെയാണ്: (കാണുക: ബെ,ബെവി.ഗ്രന്ഥംഇ.ആർ.വിഐ.ആർ.വിബി.സി.എസ്). ഗ്രീക്കിലും ഇംഗ്ലീഷിലും അതുതന്നെയാണ് ആശയം. എന്നാൽ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരിച്ചതെന്ന് നമുക്കറിയാം: (എബ്രാ, 2:91പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:461തിമൊ, 2:6). ദൈവം പാപത്തിന്നു ശിക്ഷ വിധിച്ചത് ജഡത്തിലാണ്: (റോമ, 8:3). അതിനാൽ, ക്രിസ്തു തൻ്റെ ജഡത്തിലാണ് കഷ്ടം അനുഭവിച്ചതും മരണശിക്ഷ ഏറ്റതും: (കൊലൊ, 1:221പത്രൊ, 3:181പത്രൊ, 4:1-2). അതായത്, നമ്മുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപപരിഹാരത്തിനായി ചിന്താൻ രക്തമോ, മരണമോ ഇല്ലാത്ത ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്: (യോഹ, 4:24എബ്രാ, 9:221തിമൊ, 6:16). ദേഹവും (ജഡം), ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപം ആക്കപ്പെട്ടതും രക്തംചിന്തി മരിച്ചതും:  (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40  2കൊരി, 5:21കൊലൊ, 1:20എബ്രാ, 9:14). പിന്നെ, ❝ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭ❞ എന്ന് പൗലൊസ് പറയുന്നത് എന്തുകൊണ്ടാണ്? യേശു എന്ന പാപരഹിതനായ മനുഷ്യൻ യഹോവയായ ഏകദൈവവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെന്ന് പറയുന്നത്: (1തിമൊ, 3:15-16  ലൂക്കൊ, 1:68യെശ, 25:8-9യെശ, 35:3-6യെശ, 40:3). ആദ്യനിയമവും രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: (എബ്രാ, 9:18-20). ആദ്യനിയമം (ന്യായപ്രമാണം) രക്തത്താൽ പ്രതിഷ്ഠിച്ചവൻ തന്നെയാണ്, രണ്ടാമത്തെ നിയമം (പുതിയനിയമം) പ്രതിഷ്ഠിക്കുവാൻ ഒരു മനുഷ്യപ്രത്യക്ഷത എടുത്തുവന്ന് സ്വന്തരക്തത്താൽ അത് ചെയ്തത്: (1തിമൊ, 3:15-16മത്താ, 1:21 → ലൂക്കൊ, 22:20). ❝ഞാൻ (യഹോവ) യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും❞ എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.” (യിരെ, 31:31  യിരെ, 31;32-34എബ്രാ, 8:8-12). അത് നിവൃത്തിക്കാനാണ് പിതാവായ ദൈവം യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്: (1Tim, 3:16). അതുകൊണ്ടാണ്, ❝ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല❞ എന്ന് ക്രിസ്തു പറഞ്ഞത്: (മത്താ, 5:17-18 – ലൂക്കൊ, 16:17). പുതിയനിയമം ❝ചെയ്യും❞ എന്ന് പറഞ്ഞവൻ തന്നെയാണ്, മനുഷ്യപ്രത്യക്ഷതയടുത്ത് വന്ന് പുതിയനിയമം ചെയ്തത്: (ലൂക്കൊ, 22:20  യിരെ, 31:31). പഴയനിയമം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലാണ് പതിഷ്ഠിച്ചതെങ്കിൽ, പുതിയനിയമം ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല; അവൻ മനുഷ്യനായി പ്രത്യക്ഷനായി സ്വന്ത രക്തത്താലാണ് പ്രതിഷ്ഠിച്ചത്: (എബ്രാ, 9:12  ലൂക്കൊ, 22:20). അതുകൊണ്ടാണ്, ❝അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും❞ (they shall look upon me whom they have pierced) എന്ന് യഹോവ പറയുന്നത്: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യകഴിഞ്ഞാൽ, മറ്റൊരുത്തനായി ഉണ്ടാകയില്ല; ദൈവത്തിൽ ഒന്നാകുകയാണ് ചെയ്യുന്നത്: (യോഹ, 8:24യോഹ, 8:28യോഹ, 8:58യോഹ, 10:30യോഹ, 14:9). [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവുംക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുകദൈവഭക്തിയുടെ മർമ്മംയഹോവയും യേശുവും ഒന്നാണോ?]

☛ പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം:
➦ എ.എം. 𝟑𝟕𝟓𝟓-മുതൽ (ബി.സി. 6) എ.എം 𝟑𝟕𝟗𝟑-വരെയുള്ള (എ.ഡി. 33) മുപ്പത്തെട്ടുവർഷം ഈ ഭൂതലത്തിൽ ജീവിച്ചിരുന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). യേശു ദൈവമാണെന്ന് വിചാരിക്കുന്നവരോടു: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ജനനംമുതൽ മരണംവരെയുള്ള സമയത്ത് ദൈവമെന്ന നിലയിൽ സ്വയമായി ചെയ്ത ഒരുകാര്യംപോലും നിങ്ങൾക്ക് ബൈബിളിൽ കാണാൻ കഴിയില്ല: (1തിമൊ, 3:15-161തിമൊ, 2:6). ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്നാണ് ദൈവപുത്രനായ യേശു പറഞ്ഞത്: (യോഹ, 5:30). അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ? ❝ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.❞ (എഫെ, 5:2). ക്രിസ്തു തന്നെത്താൻ ദൈവത്തിനർപ്പിച്ചു എന്ന് ആവർത്തിച്ചു കാണാം: (എഫെ, 5:271തിമൊ, 2:6തിത്തൊ, 2:14എബ്രാ, 7:27). എന്നാൽ ദൂതന്മാരിലും അല്പമൊരു താഴ്ചവന്ന മനുഷ്യനുമായ ക്രിസ്തുയേശു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മഹാപുരോഹിതനായ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായ തന്നെത്തന്നെ സൗരഭ്യവാസനയായ വഴിപാടും യാഗവും മറുവിലയുമായി ദൈവത്തിനു് അർപ്പിച്ചത് നിത്യാത്മാവിനാലാണ്: (എഫെ, 5:21തിമൊ, 2:5-6എബ്രാ, 2:9 ⁃⁃ എബ്രാ, 9:14). അതും അവൻ ജഡരക്തങ്ങളോടുകൂടിയ മനുഷ്യനായതുകൊണ്ട് സാധിച്ചതാണ്: (എബ്രാ, 2:14യോഹ, 8:40). പ്രത്യുത, അവൻ അമർത്യനായ ദൈവമായിരുന്നെങ്കിൽ അതും സാധിക്കില്ലായിരുന്നു: (1തിമൊ, 6:26). യേശുക്രിസ്തു പിതാവായ ദൈവത്താൽ അവൻ്റെ നാമത്തിലാണ് ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും ചെയ്തത്: (മത്താ, 12:28ലൂക്കൊ, 5:17യോഹ, 3:2പ്രവൃ, 2:22പ്രവൃ, 10:38 ⁃⁃ യോഹ, 10:25). തന്നെയുമല്ല, യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിൽ ആയിരുന്നു
❶ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20ലൂക്കൊ, 2:21),
❷ ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), 
❸ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40),
❹ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), 
❺ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), 
❻ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1ലൂക്കൊ, 4:1),
❼ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), 
❽ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), 
❾ ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
❿ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
➦ പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ച് പാപമാക്കപ്പെട്ട് ക്രൂശിൽമരിച്ച ക്രിസ്തുവിനെ (2കൊരി, 5:21), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവു. പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:24പ്രവൃ, 2:36പ്രവൃ, 5:31). ➤ദൈവത്താൽ കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിതമായി ജനിച്ചുജീവീച്ചു മരിച്ചുയിർത്തവൻ, ദൈവത്തോടു സമനായ ദൈവമാണെന്നും, ദൈവം ഏകനല്ല; ത്രിത്വമാണെന്നും പഠിപ്പിക്കുന്നവർ നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്.

☛ മറിയയുടെ മകൻ:
1. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു: (മത്താ, 1:16)
2. അവന്റെ അമ്മയായ മറിയ: (മത്താ, 1:18)
3. അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. (മത്താ, 1:20)
4. അവൾ ഒരു മകനെ പ്രസവിക്കും: (മത്താ, 1:21)
5. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും: (മത്താ, 1:22)
6. മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല: (മത്താ, 1:25)
7. ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു: (മത്താ, 2:11)
8. ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു: (മത്താ, 2:13)
9. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:14)
10. ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു: (മത്താ, 2:19)
11. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും: (മത്താ, 2:20)
12. അവന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:46)
13. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മത്താ, 12:47)
14. ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? (മത്താ, 13:55)
15. അനന്തരം അവന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:31)
16. അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും: (മർക്കൊ, 3:32)
17. ഇവൻ മറിയയുടെ മകനും: (മർക്കൊ, 6:3)
18. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും: (ലൂക്കൊ, 1:31)
19. എന്റെ കർത്താവിന്റെ മാതാവു: (ലൂക്കോ, 1:43)
20. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു: (ലൂക്കൊ, 2:7)
21. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
22. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
23. അവന്റെ അമ്മയായ മറിയയോടു: (ലൂക്കൊ, 2:34)
24. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
25. യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
26. അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? (ലൂക്കൊ, 2:48)
27. അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു: (ലൂക്കൊ, 2:51)
28. അവന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:19)
29. നിന്റെ അമ്മയും സഹോദരന്മാരും: (ലൂക്കൊ, 8:20)
30. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു: (യോഹ, 2:1)
31. യേശുവിന്റെ അമ്മ അവനോടു: (യോഹ, 2:3)
32. അവന്റെ അമ്മ ശുശ്രൂഷക്കാരോടു: (യോഹ, 2:5)
33. അവനും അവന്റെ അമ്മയും സഹോദരന്മാരും: (യോഹ, 2:12)
34. അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ: (യോഹ, 6:42)
35. യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും: (യോഹ, 19:25)
36. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും: (യോഹ, 19:26)
37. യേശുവിന്റെ അമ്മയായ മറിയയോടും: (പ്രവൃ, 1:14).

☛ യെഹൂദന്നു എന്തു വിശേഷത?
❝സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളവും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ലോകാവകാശിയും ലോകത്തിൻ്റെ പ്രഭുക്കന്മാരും ലോകസൃഷ്ടിക്ക് കാരണവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ.❞ (ഉല്പ, 22:17-18ഉല്പ, 26:5ഉല്പ, 28:14;  2ശമൂ, 8:12-16സങ്കീ, 89:3-4യെശ, 55:3പുറ, 4:22-23സങ്കീ, 72:17സങ്കീ, 89:29സങ്കീ, 36-37ദാനീ, 7:18ദാനീ, 7:21ദാനീ, 7:27റോമ, 4:131കൊരി, 2:8വെളി, 3:14). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20യോഹ, 10:35റോമ, 3:2റോമ, 9:4). ❝പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്:❞ (റോമ, 9:5). ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18ഉല്പ, 28:14 → പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18പുറ, 24:3-11 → യിരെ, 31:31-34എബ്രാ, 8:8-12). ക്രിസ്തുവിൻ്റെ പരമയാഗം നടന്നതും ദൈവസഭ സ്ഥാപിതമായതും യെഹൂദന്മാരുടെ ഇടയിലാണ്: (1കൊരി, 15:3-42തിമൊ, 2:8 → പ്രവൃ, 2:1-4). ദൈവസഭയുടെ പ്രഥമാഗംങ്ങളും യെഹൂദന്മാരാണ്: (പ്രവൃ, 2:36-41). സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). യെഹൂദൻ്റെ ഉത്ഭവവും ഭൂതകാലവും വർത്തമാനകാലവും ഭാവികാലവുമാണ് ബൈബിളിൻ്റെ ചരിത്രപരമായ വിഷയം. ബൈബിളിൻ്റെ ചരിത്രം അറിയണമെങ്കിലും ക്രിസ്തുവിനെയും ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചും അറിയണമെങ്കിലും ലോകത്തിൻ്റെ ഭാവി അറിയണമെങ്കിലും യിസ്രായേലിനെ അറിയണം. യിസ്രായേൽ ആരാണെന്ന് പഠിക്കാതെ, ദൈവമാരാണെന്നോ, ക്രിസ്തു ആരാണെന്നോ, ബൈബിളെന്താണെന്നോ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. യിസ്രായേൽ ആരാണെന്ന് അറിഞ്ഞിരുന്നു എങ്കിൽ, ട്രിനിറ്റി എന്ന ഉപദേശംപോലും ഉണ്ടാകില്ലായിരുന്നു. [കാണുക: വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

☛ യേശുവിൻ്റെ പദവികൾ:
അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവപ്രതിമ (2കൊരി, 4:4), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നിയമദൂതൻ (മലാ, 3:1), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 → ഉല്പ, 3:15). മേല്പറഞ്ഞതൊക്കെ യേശുവിൻ്റെ അസ്തിത്വമോ, പേരോ, പ്രകൃതിയോ അല്ല; പദവികൾ (Titles) ആണ്.

☛ യോസേഫിൻ്റെ മകൻ:
1. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു: (മത്താ, 1:25)
2. ഇവൻ തച്ചന്റെ മകൻ അല്ലയോ: (മത്താ, 13:55)
3. അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ: (ലൂക്കോ, 2:27)
4. അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു: (ലൂക്കൊ, 2:33)
5. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും: (ലൂക്കൊ, 2:41)
6. അമ്മയപ്പന്മാരോ അറിഞ്ഞില്ല: (ലൂക്കൊ, 2:43)
7. നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു: (ലൂക്കൊ, 2:48)
8. ഇവൻ യോസേഫിന്റെ മകൻ അല്ലയോ: (ലൂക്കോ, 4:22)
9. അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ: (യോഹ, 1:45)
10. ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? (യോഹ, 6:42).

സിദ്ധത

സിദ്ധത (experience)

കഷ്ടതയാലുള്ള പരിശോധനയാണ് വിഷയം. “ഡോകിമി” (δοκιμή – dokimē) എന്ന പദത്തിന് “പരീക്ഷണം, പരിശോധന” എന്നൊക്കെയാണ് അർത്ഥം. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ “പരിശോധന” എന്നുതന്നെയാണ് കാണുന്നത്. കഷ്ടതയിലൂടെ ഉണ്ടാകുന്ന പരിശോധനയാലാണ് വിശ്വാസി പക്വത പ്രാപിക്കുന്നത്. “അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.” (റോമർ 5:3). “ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.” (2കൊരി, 9:13). “അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.” (ഫിലി, 2:22).

സ്നേഹം

സ്നേഹം (love)

സ്നേഹം എന്ന സാമാന്യാർത്ഥത്തിൽ എബ്രായ പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ‘അഹവാഹ്’ ആണ്. മിക്കവാറും എല്ലാ വിധത്തിലുള്ള സ്നേഹത്തെയും കുറിക്കുന്ന ഈ പദം പഴയനിയമത്തിൽ 55 പ്രാവശ്യം കാണപ്പെടുന്നു. ആദ്യ പ്രയോഗം ഉല്പത്തി 29:20-ലാണ്. സ്ത്രീപുരുഷന്മാർക്കു തമ്മിലുള്ള സ്നേഹം (ഉല്പ, 29:20), ലൈംഗിക ബന്ധം (ഹോശേ, 3:1) സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹം (1ശമു, 18:3), ദൈവത്തിന്റെ സ്നേഹം (ആവ, 7:8) എന്നിവയെ കുറിക്കുവാൻ ‘അഹവാഹ്’ പ്രയോഗിച്ചിട്ടുണ്ട്. ക്രിയാധാതുവായ ‘ആഹേവ്’ അഥവാ ‘ആഹവ്’ 250 തവണ പഴയനിയമത്തിലുണ്ട്. സ്നേഹം എന്ന അർത്ഥത്തിൽ വിരളമായി പ്രയോഗിച്ചിട്ടുള്ള പദങ്ങളാണ് ദോദ്, റേയാ, യെദീദ് (സങ്കീ, 127:2-പ്രിയൻ), ഹാഷക് (സങ്കീ, 91:14) ഹാവവ് (ആവ, 33:3), റാഹം (സങ്കീ, 18:1) എന്നിവ. സ്നേഹം എന്ന ആശയത്തെ ദ്യോതിപ്പിക്കുന്ന നാലു പദങ്ങൾ ഗ്രീക്കിലുണ്ട്. 1. സ്റ്റൊർഗീ: കുടുംബബന്ധത്തിൽ പ്രത്യക്ഷമാവുന്ന സ്നേഹവാത്സല്യാദികളെ വിവക്ഷിക്കുന്നു. പുതിയനിയമത്തിൽ ഈ പദം പ്രയോഗിച്ചുകാണുന്നില്ല. റോമർ 12:10-ൽ ഫിലൊസ്റ്റൊർഗൊയ് (സ്ഥായിപൂണ്ടു) എന്ന സമസ്തപദം ഉണ്ട്. 2. എറൊസ്: കാലികമായ ആഹ്ലാദം പ്രദാനം ചെയ്യുന്ന ലൈംഗിക സ്നേഹമാണിത്. പക്വത എത്തിയിട്ടില്ലാത്ത സ്നേഹം അഥവാ കാമം ആണ് എറൊസ്. പുതിയനിയമത്തിൽ ഈ പദം ഒരിടത്തും പ്രയോഗിച്ചു കാണുന്നില്ല. 3. ഫിലിയ = പിയം: ഫിലെയോ എന്ന ധാതുവിനു ചുബിക്കുക എന്നർത്ഥം. പുതിയനിയമത്തിൽ 25 പ്രാവശ്യം ഉണ്ട്. ലാളനം, ചുംബനം എന്നീ അർത്ഥങ്ങളിലാണു ഫിലിയ ഏറിയകൂറും പ്രയോഗിക്കപ്പെടുന്നത്. വിവാഹത്തിലും സൗഹൃദത്തിലും പ്രത്യക്ഷപ്പെടുന്ന സ്നേഹമാണത്. 4. അഗപേ: കുലീനവും ദൈവികവും ആയ സ്നേഹം. ദൈവത്തോടോ ക്രിസ്തുവിനോടോ ഉള്ള സ്നേഹം, ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹം, സ്നേഹവിരുന്നു എന്നിവയാണു പ്രസിദ്ധാർത്ഥങ്ങൾ. ദൈവം മനുഷ്യനെ നേഹിക്കുന്നതു വ്യക്തമാക്കാൻ അഗാപാലാ, ഫിലെയോ എന്നീ രണ്ടു ക്രിയകളും പ്രയോഗിച്ചിട്ടുണ്ട്. സെപ്റ്റ്വജിന്റിൽ 14 തവണ അഗപേ പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ അഗപേ 116 പ്രാവശ്യവും ക്രിയാരൂപം 142 പ്രാവശ്യവും ഉണ്ട്.

ദൈവത്തിന്റെ ലക്ഷണവും (1യോഹ, 4:8,16) പുത്രനായ ക്രിസ്തുവിന്റെ സ്വരൂപവും (കൊലൊ, 1:13) സ്നേഹമാണ്. പൗരുഷേയവും വൈകാരികവും ആയ ഭാവം ദൈവ സ്നേഹത്തിനുണ്ട്. വിശുദ്ധിയിലും സത്യത്തിലും അധിഷ്ഠിതവും ബുദ്ധിപരവും സ്വമേധാ ഉള്ളതും ആണത്. സാക്ഷാൽ സ്നേഹം സംവേദനം ഉൾക്കൊളളുന്നു. ദൈവം തന്റെ ജനത്തിന്റെ പാപത്തിൽ ദു:ഖിക്കുന്നതു താൻ അവരെ സ്നേഹിക്കുന്നു എന്നതിന്റെ സൂചനയാണ്. (യെശ, 63:9; എഫെ, 4:30). വീണ്ടെടുപ്പിനോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ സ്നേഹം പഴയനിയമത്തിൽ പ്രകടമാണ്. “അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും.” (ആവ, 7:13). ശലോമോന്റെ ജ്ഞാനം കേട്ടു അത്ഭുതപ്പെട്ട ശേബാരാജ്ഞി ശലോമോനെ യിസ്രായേലിനു രാജാവാക്കാൻ പ്രസാദിച്ച് യഹോവയുടെ സ്നേഹത്തെ വാഴ്ത്തി. (1രാജാ, 10:9; 2ദിന, 2:11; 9;8). നീതിമാനായ ദൈവത്തിന്റെ കൃപാപൂർണ്ണമായ സ്നേഹത്തെക്കുറിച്ചു പ്രവാചകന്മാർ എടുത്തു പറഞ്ഞിട്ടുണ്ട്. “ഞാൻ നിന്നെ നിത്യസ്നേഹം കൊണ്ടു സ്നേഹിച്ചിരിക്കുന്നു. അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:13). ‘തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു.’ യെശ, 63:9). “ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). ദൈവസ്നേഹത്തിന്റെ ശക്തിയും ഉൺമയും നമുക്കു വെളിപ്പെടുത്തിത്തരുന്നതു പരിശുദ്ധാത്മാവാണ്. (റോമ, 5:5). പരിജ്ഞാനത്തെ കവിയുന്നതാണു ക്രിസ്തുവിന്റെ സ്നേഹം. (എഫെ, 3:17-19). സ്നേഹസ്വരൂപൻ എന്നാണ് പൌലൊസ് അപ്പൊസ്തലൻ ക്രിസ്തുവിനെ വിളിക്കുന്നത്. (കൊലൊ, 1:13). പിതാവായ ദൈവത്തെയും മനുഷ്യരെയും ക്രിസ്തു സ്നേഹിച്ചു. (യോഹ, 15:10). സ്വന്തജീവൻ മറുവിലയായി നൽകി ക്രിസ്തു പാപികളെ സ്നേഹിച്ചു. (മത്താ, 20:28; റോമ, 6:5-8).

ക്രൈസ്തവ ധർമ്മശാസ്ത്രത്തിലെ അടിസ്ഥാന സുകൃതങ്ങൾ മൂന്നാണ്. ‘വിശ്വാസം, പ്രത്യാശ, സ്നേഹം’ ഇവയിൽ വലുതു് സ്നേഹമത്രേ. (1കൊരി, 13:13). ദൈവം ലോകത്തെ സ്നേഹിച്ചു; ആ സ്നേഹം ലോകത്തിലേക്കു പകർന്നതു തന്റെ ഏകജാതനായ പുത്രനിലൂടെയാണ്. പ്രസ്തുത സ്നേഹം വിശ്വാസികളിലേക്കു ഒഴുക്കിയതു പരിശുദ്ധാത്മാവ് ആണ്. പാപികളിലേക്കു ആ സ്നേഹം പകരുന്നതു വിശ്വാസികളിലൂടെയാണ്. മാനുഷികവും ദൈവികവുമായ ഉത്തമ ബന്ധങ്ങളുടെ എല്ലാം അടിസ്ഥാനം സ്നേഹമാണ്. മനുഷ്യൻ ദൈവത്തെയും മറ്റു മനുഷ്യരെയും സ്നേഹിക്കുന്നു. ഇവയിൽ ഒന്നിന്റെ അഭാവത്തിൽ മറ്റേതില്ല. “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽ നിന്നു ലഭിച്ചിരിക്കുന്നു.” (1യോഹ, 4:20). ന്യായപ്രമാണത്തിലെ മുഖ്യകല്പന ദൈവത്തെ സ്നേഹിക്കേണം എന്നതാണ്; “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” (ആവ, 6:5) ഈ കല്പന വലിയതും ഒന്നാമത്തേതും ആണെന്നു ക്രിസ്തു വൈദികനോടു പറഞ്ഞു. (മത്താ, 22:37,38). ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം’ എന്നതാണു അടുത്തകല്പന. ഈ രണ്ടു കല്പപനകളിൽ ന്യായപ്രമാണം മുഴുവനും ഉൾക്കൊള്ളുന്നു. സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. (റോമ, 13:10). സ്നേഹം നിർവ്യാജമായിരിക്കണം. (റോമ, 12:9; 2കൊരി, 6:6). ഹൃദയപൂർവ്വം അന്യോന്യം ഉറ്റുനേഹിക്കേണ്ടതാണ്. (1പത്രൊ, 1:22). സമ്പൂർണ്ണതയുടെ ബന്ധമാണു സ്നേഹം. (കൊലൊ, 3:14). ‘അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടമ്പട്ടിരിക്കരുതു’ (റോമ 13:8) എന്നതാണ് ക്രൈസ്തവ ധർമ്മശാസ്ത്രത്തിന്റെ സാരം.

പ്രത്യാശ

പ്രത്യാശ (hope)

വിശ്വാസത്താൽ വാഞ്ഛയോടെ കാത്തിരിക്കുന്ന അവസ്ഥയാണ് പ്രത്യാശ. കഴിഞ്ഞവയും ഇപ്പോഴുളളവയും വരാനുള്ളവയും ആയി കാണാത്ത കാര്യങ്ങളെ പ്രത്യക്ഷമായി ഗ്രഹിക്കുന്നതാണ് വിശ്വാസം. ഭൂതവർത്തമാനഭാവികൾ സിദ്ധദശയിൽ വിശ്വാസത്തിൽ അന്തർഭവിക്കുന്നു. വരാനുളളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണു പ്രത്യാശ. വിശ്വാസം കാലത്രയത്തെയും ഉൾക്കൊള്ളുന്നു. പ്രത്യാശ ഭാവികമാണ്. നിശ്ചയജ്ഞാനം ക്രൈസ്തവ വിശ്വാസത്തെയും പ്രത്യാശയെയും നിസ്തുല്യമാക്കുന്നു. ‘പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. (റോമ, 8:24).

ഒരു വിധത്തിലുള്ള പ്രത്യാശ എല്ലാവരിലും കാണാം. സാദ്ധ്യതകൾ വിരളമാണെങ്കിലും ഒരു ശോഭനമായ ഭാവി എല്ലാവരുടെയും പ്രതീക്ഷയാണ്. വർത്തമാന കാലത്തിലെ കഷ്ടതകൾ നിസ്സാരമായിക്കരുതി മുന്നോട്ടു പോകാൻ പ്രത്യാശ നമ്മെ പ്രേരിപ്പിക്കുന്നു. “അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.” (വിലാ, 3:29). പ്രവൃത്തിയുടെ ഫലം ഒരു മനുഷ്യന്റെ പ്രത്യാശയാണ്. “ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ.” (1കൊരി, 9:10). ഇതു മനുഷ്യ സാമാന്യത്തിന്റെ പ്രത്യാശയാണ്. തിരുവെഴുത്തുകളിൽ അധികവും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ഉന്നതവും ഉദാത്തവും ആയ പ്രത്യാശയാണ്. പൗരാണിക ലോകത്തിലെ ചിന്തകന്മാരിലധികം പേരും പ്രത്യാശയെ ഒരു മൗലിക ഗുണമായി കണ്ടില്വ. അവരുടെ ദൃഷ്ടിയിൽ പ്രത്യാശ കാലികമായ ഭ്രാന്തി മാത്രം. ഈ ചിന്താഗതിയെ പൗലൊസ് അപ്പൊസ്തലൻ സൂക്ഷ്മമായി ചിത്രീകരിച്ചു, ‘പ്രത്യാശയില്ലാത്ത ജാതികൾ’ എന്ന പ്രയോഗത്തിലൂടെ. ജാതികൾക്കു പ്രത്യാശ ഇല്ലാത്തതിനു കാരണം ദൈവമില്ലാത്തതാണ്. “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും …… പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു.” (എഫെ, 2:12). ‘സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ.’ (1തെസ്സ, 4:13).

ജീവിക്കുന്ന ദൈവത്തിലും ദൈവിക വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന രീതിയിലുള്ള പ്രത്യാശ ഉണ്ടാകൂ. ഈ പ്രത്യാശ മനസ്സിന്റെ ഒരു ഭാവം മാത്രമോ, നിലവിലിരിക്കുന്ന ചുറ്റുപാടുകളാലും മാനുഷിക സാദ്ധ്യതകളാലും നിയന്ത്രിതവുമോ അല്ല. സാറാ ഒരു മകനെ പ്രസവിക്കും എന്ന പ്രത്യാശയ്ക്ക് അന്നത്തെ ചുറ്റുപാടുകളിൽ ഒരു ന്യായീകരണവും നല്കാൻ അബ്രാഹാമിനില്ലായിരുന്നു. അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചതു കൊണ്ടു “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതു പോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നും അവൻ ആശയ്ക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമ, 4:18). ആശിക്കുവാൻ ഒരു സാധ്യതയുമില്ലാതിരുന്ന രംഗത്താണ് അബ്രഹാം ആശിച്ചത്. ദൈവവിശ്വാസത്തിൽ നിന്നും വേർപെടുത്തുവാൻ ആവാത്തതാണ് പ്രത്യാശ.

ക്രിസ്തുവിന്റെ ആഗമനത്തിനു വേണ്ടി ദൈവം ചരിത്രത്തിൽ പ്രവർത്തിച്ചതിലും ക്രിസ്തുവിലൂടെ ദൈവം ഒരു വിശ്വാസിയിൽ പ്രവർത്തിക്കുന്നതിലും നിന്നു ഇന്നു അദൃശ്യമായ ഭാവികാല അനുഗ്രഹങ്ങളെ വിശ്വാസി ധൈര്യപൂർവ്വം പ്രത്യാശിക്കുകയാണ്. “ഇത്ര ഭയങ്കരമരണത്തിൽ നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കുകയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.” (2കൊരി, 1:10). ക്രിസ്തു നമ്മുടെ പ്രത്യാശയാണ് (1തിമൊ, 1:1); അവൻ നമ്മുടെ മഹത്വത്തിന്റെ പ്രത്യാശയും (കൊലൊ, 1:27), നിത്യജീവന്റെ പ്രത്യാശയും (തീത്തൊ, 1:2) അത്രേ. പ്രത്യാശയാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. (റോമ, 8:24). ഈ രക്ഷയുടെ പ്രത്യാശ ഒരു വിശ്വാസിയുടെ ശിരസ്രമാണ്. (1തെസ്സ, 5:8). ഒരിക്കലും ഭംഗം വരാത്ത പ്രത്യാശയാണിത്. (റോമ, 5:5). വരുവാനുള്ളതിനെയാണു നാം നോക്കിപ്പാർക്കുന്നത്. (എബാ, 13:14). ജീവിതവിശുദ്ധി പാലിക്കാൻ ഈ പ്രത്യാശ നമ്മെ പ്രബോധിപ്പിക്കുന്നു. (1യോഹ, 3:2-3). സ്ഥിരത, സഹിഷ്ണുത എന്നിവയോടു കൂടി പ്രത്യാശയും പറയപ്പെട്ടിരിക്കുന്നു. (1തെസ്സ, 1:3). ഈ പ്രത്യാശ കഷ്ടത അനുഭവിക്കാൻ വിശ്വാസിക്കു ബലം നല്കുന്നു. “കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശയ്ക്കു ഭംഗം വരുന്നില്ല.” (റോമ, 5:3-5). തന്മൂലം അപ്പൊസ്തലലൻ ഉപദേശിക്കുകയാണു; ‘ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ.’ (റോമ, 12:12). നമുക്കു പ്രത്യാശ ഉണ്ടാകുന്നതു തിരുവെഴുത്തുകളിലൂടെയാണ്. ‘മുന്നെഴുതിയിരിക്കുന്നതു ഒക്കെയും …. പ്രത്യാശ ഉണ്ടാകേണ്ടതിനു തന്നെ എഴുതിയിരിക്കുന്നു.’ (റോമ, 15:4).

ലേഖനങ്ങളിൽ അനേകം സ്ഥാനങ്ങളിൽ പ്രത്യാശ വിശ്വാസത്തിന്റെ സഹവർത്തിയായി പറയപ്പെടുന്നു. സ്നേഹം, വിശ്വാസം ഇവയുടെ സഹചാരിയായി പ്രത്യാശയെക്കുറിച്ചു പറയുന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. (1തെസ്സ, 1:3; 5:8; ഗലാ, 5:5,6; 1കൊരി, 13:13; എബ്രാ, 6:10-12; 1പത്രൊ, 1:21,22). സ്നേഹത്തോടൊപ്പം പ്രത്യാശ പറയപ്പെട്ടിരിക്കുന്നതിനാൽ പ്രത്യാശ ഒരിക്കലും സ്വാർത്ഥമായി മാറുന്നില്ല. തനിക്കുള്ള പ്രത്യാശ മറ്റുള്ളവർക്കും ലഭിക്കണമെന്നു വിശ്വാസി ആഗ്രഹിക്കുന്നു. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ പരസ്പരബദ്ധമാണ്. (1കൊരി, 13:13). വിശ്വാസം കൂടാതെ പ്രത്യാശയ്ക്ക് നിലനില്പില്ല; പ്രത്യാശ കൂടാതെ സ്നേഹം പ്രായോഗികവുമല്ല. പ്രത്യാശ നല്കുന്നതു ദൈവമാണ്, പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി തീരുന്നത്. (റോമ, 15:13).

വിശ്വാസം

വിശ്വാസം (faith)

വിശ്വാസത്തെക്കുറിക്കുന്ന എബ്രായപദം ‘എമൂന’ ആണ്. ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ (ഹബ, 2:4). ഇവിടെ വിശ്വാസം എന്നതിലേറെ വിശ്വസ്തതയാണ് വിവക്ഷിതമെന്നു അഭിപ്രായപ്പെടുന്നുണ്ട്. പഴയനിയമത്തിൽ വിശ്വാസം എന്ന പദം വിരളമാണെങ്കിലും പ്രസ്തുത ആശയം ഉണ്ട്. വിശ്വാസത്തിനു തത്തുല്യമായാണ് ആശ്രയം എന്ന പ്രയോഗം പലസ്ഥാനങ്ങളിലും കാണുന്നത്. “യഹോവേ എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീ, 26:1). ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നതു വിശ്വാസത്തെ കാണിക്കുന്നു. ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത്’ (സദൃ, 3:5) തുടങ്ങി അനേകം പഴയ നിയമഭാഗങ്ങൾ വിശ്വാസത്തിന്റെ ആശയം വ്യഞ്ജിപ്പിക്കുന്നു. പുതിയനിയമത്തിൽ വിശ്വാസം പ്രമുഖമായി കാണപ്പെടുന്നു. പിസ്റ്റിസ് (വിശ്വാസം) പിസ്റ്റ്യൂവോ (വിശ്വസിക്കുക) എന്നീ ഗ്രീക്കുപദങ്ങൾ പുതിയനിയമത്തിൽ ഇരുന്നൂറ്റിനാല്പതോളം പ്രാവശ്യം കാണപ്പെടുന്നു; പിസ്റ്റോസ് എന്ന നാമവിശേഷണം അറുപത്തേഴു പ്രാവശ്യവും. ദൈവം ക്രിസ്തുയേശുവിൽ നിറവേറ്റിയ രക്ഷണ്യപ്രവൃത്തിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസം പുതിയ നിയമത്തിൽ പരമപ്രധാനമായി മാറിയത്. ക്രിസ്തു സ്വന്തമരണത്താൽ മനുഷ്യന്റെ രക്ഷ പൂർത്തിയാക്കി. സ്വന്ത്രപ്രവൃത്തികളിൽ ആശ്രയിക്കാതെ രക്ഷയ്ക്കുവേണ്ടി ക്രിസ്തുവിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം.

അറിവിന്റെ ആഴത്തിൽ കിടക്കുന്നത് വിശ്വാസമാണ്. ആൻസലത്തിന്റെ ‘അറിയുവാൻ വേണ്ടി വിശ്വസിക്കുക’ എന്ന പ്രസ്താവന പ്രസിദ്ധമാണ്. ദൈവിക സാക്ഷ്യം സ്വീകരിച്ചു അംഗീകരിക്കുന്നവർ സ്വർഗ്ഗീയ ജ്ഞാനത്തിനു പങ്കാളികളാകുന്നു. അവരുടെ ജ്ഞാനം വിശ്വാസത്തിൽ നിന്നുവരുന്നു. യുക്തിക്കു വിരുദ്ധമല്ലെങ്കിൽ തന്നെയും ദൈവിക വെളിപ്പാടിലെ സത്യങ്ങൾ യുക്തിക്കതീതമാണ്. യുക്തിക്കു കണ്ടെത്താനാവാത്തതു കൊണ്ടാണ് ദൈവം ഈ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തന്മൂലം യുക്തികൊണ്ടു തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നാം അവയെ സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്റെ തെളിവുകളെ പരിശോധിക്കാൻ യുക്തി ആവശ്യമാണ്. പരിശോധനയിലൂടെ വെളിപ്പാടിന്റെ ആശയവും സത്യതയും തെളിയിച്ചു കഴിയുന്നതോടെ തന്റെ കർത്തവ്യം പൂർത്തിയാക്കി യുക്തി പിൻവാങ്ങുന്നു. തുടർന്നു വിശ്വാസമാണ് വെളിപ്പാടിനെ സ്വീകരിക്കുന്നത്. ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തനു ലഭിച്ച രക്ഷയുടെ യുക്തി സാധാരണ ബുദ്ധിക്ക് അപ്രാപ്യമാകയാൽ പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ സാക്ഷിയിലൂടെയാണു വ്യക്തി അതു സ്വായത്തമാക്കുന്നത്. ഇങ്ങനെ രക്ഷയുടെ അനുഭവത്തിൽ ദൈവിക വെളിപ്പാടിന്റെ സത്യതയുടെ അസന്ദിഗ്ദ്ധമായ തെളിവു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്ന വ്യക്തിക്കു ലഭിക്കുന്നു. ഇവിടെയെല്ലാം വിശ്വാസത്തിനു വിധേയമാണ് യുക്തി. “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്ക്കയാൽ അവനെ അസത്യവാദിയാക്കുന്നു; ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.” (1യോഹ, 5:9-11). “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ലാ നാം ‘അബ്ബാ പിതാവേ’ എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നേ.” (റോമ, 8:14-17).

രക്ഷയുടെ നിബന്ധനയാണ് വിശ്വാസം. വിശ്വാസം രക്ഷയ്ക്കു കാരണമല്ല; കരണം മാത്രമാണ്. നാം വിശ്വസിക്കുന്നതു പോലും ദൈവത്തിന്റെ ബലത്തിന്റെ വല്ലഭത്വത്തിന്റെ വ്യാപാരത്താലാണ്. നീതിമാൻ ജീവിക്കുന്നതു വിശ്വാസത്തോലാണ്. (എബ്രാ, 10:38). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല. (എബ്രാ, 11:6). എബ്രായർ 11-ൽ വിശ്വാസവീരന്മാരുടെ ഒരു പട്ടിക ഉണ്ട്. ക്രിസ്തീയ ജീവിതം വിശ്വാസജീവിതമാണ്. (2കൊരി, 5:7). വിജയകരമായ ജീവിതത്തിന്റെ അടിസ്ഥാനമാണു വിശ്വാസം. (1യോഹ, 5:4,5). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യെശ, 26:3; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു. (1പത്രൊ, 1:8), പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നു (മത്താ, 21:21), അത്ഭുതം പ്രവർത്തിക്കുന്നു (എബ്രാ, 11:32-34).

അതിഥിസൽക്കാരം

അതിഥിസൽക്കാരം (hospitality)

‘ഫിലൊക്സെനിയ’ എന്ന ഗ്രീക്കുപദത്തിന് അപരിചിതരോടുള്ള സ്നേഹം എന്നാണർത്ഥം. സ്ഥിരമായ വാസസ്ഥാനമില്ലാതെ അലഞ്ഞു തിരിഞ്ഞിരുന്ന യിസ്രായേല്യരുടെ ജീവിത ശൈലിയിൽ ആതിഥേയമനോഭാവം രൂഢമൂലമായിരുന്നു. പരസ്പരമുള്ള രഞ്ജനമനോഭാവത്തിന്റെ ബാഹ്യപ്രകടനമായിരുന്നു അതിഥി-ആതിഥേയ ബന്ധങ്ങൾ. അതിഥിയെ സ്വീകരിച്ചു കഴിഞ്ഞാൽ അയാളുടെ എല്ലാ സംരക്ഷണത്തിനും ഉത്തരവാദി ആതിഥേയനാണ്. കുടുംബാംഗങ്ങളുടെ ജീവൻ ബലികൊടുത്തും അതിഥിയെ സംരക്ഷിക്കുവാൻ അവർ ഒരുമ്പെടും. (ഉല്പ, 19:1; ന്യായാ, 19:24,25). പുതിയനിയമത്തിൽ അതിഥിസൽക്കാരം മറക്കരുതെന്ന നിർദ്ദേശവും (എബ്രാ, 13:1), അതിഥിസൽക്കാരം ആചരിപ്പിൻ എന്ന കല്പനയും (റോമ, 12:13; 1പത്രൊ, 4:9) ഉണ്ട്.

ആതിഥ്യത്തെക്കുറിക്കുന്ന പ്രയോഗങ്ങൾ ബൈബിളിൽ വിരളമാണ്. എന്നാൽ അബ്രാഹാമിന്റെ കാലം തൊട്ട് ആതിഥ്യം നൽകിവന്നതിന്റെ രേഖയുണ്ട്. (ഉല്പ, 14:17-19; എബ്രാ, 13:2). ഒരുവൻ അറിയാതെതന്നെ അബ്രാഹാം ചെയ്തതുപോലെ യഹോവയെയോ (ഉല്പ, 18:1-8), ദൈവദൂതനെയോ (ന്യായാ, 6:17-23; 13:15-21; എബ്രാ, 13:2) സൽക്കരിക്കാം. അബ്രാഹാം സൽക്കരിച്ച ദൂതന്മാരെ ലോത്തും സൽക്കരിച്ചതായി കാണുന്നു (ഉല്പ, 19). അബ്രാഹാമിന്റെ ദാസനും അവന്റെ ഒട്ടകങ്ങൾക്കും റിബെക്കാ വെള്ളം കൊടുത്തു. പ്രതിഫലമായി അവൾക്കു സ്വർണ്ണാഭരണങ്ങൾ ലഭിച്ചു. (ഉല്പ, 24:15-28). ലാബാനും സ്നേഹപൂർവ്വം അബ്രാഹാമിന്റെ ദാസനെ സ്വീകരിക്കുന്നതു കാണാം. യാക്കോബും ലാബാന്റെ വീട്ടിൽ ദീർഘകാലം താമസിച്ചു. (ഉല്പ, 29:1-14). ഒരു പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയാണെങ്കിലും യോസേഫ് തന്റെ സഹോദരന്മാരോടു കാണിച്ച ആതിഥ്യം സുപരിചിതമാണ്. (ഉല്പ, 43:15-34). ഒളിച്ചോടിയ മോശെ ആടുകൾക്കു വെള്ളം കൊടുക്കുവാൻ റെഗൂവേലിന്റെ പുത്രിമാരെ സഹായിച്ചു. തുടർന്നു പ്രസ്തുത ഭവനത്തിൽ മോശെ സ്വീകരിക്കപ്പെട്ടു. (പുറ, 2:13-22). മാനോഹ ഒരു ദൂതനെ സൽക്കരിച്ചു. (ന്യായാ, 13:2-23). ഗിബെയയിൽ ഒരപരിചിതനെ ആരും സ്വീകരിച്ചില്ല; ഒടുവിൽ ഒരു വൃദ്ധനാണ് അയാൾക്ക് ആതിഥ്യം നൽകിയത്. ഈ ദുരന്തകഥ ന്യായാധിപന്മാർ 19:11-30-ൽ കാണാം. ശലോമോൻ രാജാവ് ആഡംബരപൂർവ്വം അതിഥികളെ സ്വീകരിച്ചു. (1രാജാ, 4:22). അഹശ്വേരോശ് (എസ്ഥ, 1:2-8), വസ്ഥി (എസ്ഥേ, 1;9), എസ്ഥേർ (എസ്ഥേ, 5:4-8; 7:1-10) എന്നിവരുടെ സ്വീകരണങ്ങളും പ്രസിദ്ധമാണ്. ഈസേബെൽ 850 പ്രവാചകന്മാർക്ക് ഭക്ഷണം നല്കി. (1രാജാ, 18:19). നെഹെമ്യാവിന്റെ പരിചരണത്തിൽ 150 പേരുണ്ടായിരുന്നു. (നെഹെ, 5:17). ക്രിസ്തു 5,000 പേരെയും 4,000 പേരെയും അത്ഭുതകരമായി പോഷിപ്പിച്ചു. (മത്താ, 14:15-21; മർക്കൊ, 6:35-44; ലൂക്കൊ, 9:12-17; യോഹ, 6:4-13; മത്താ, 15:32-38).

അതിഥിസൽക്കാരം ഒരാചാരം എന്നതിലേറെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ബഹിഷ്പ്രകടനമായിരുന്നു. (ഇയ്യോ, 31:32; യെശ, 58:7). സഞ്ചാരിയുടെ ആവശ്യം സാധിച്ചു കൊടുക്കാതിരിക്കുന്നത് വലിയ കുറ്റമാണ്. ദൈവവും (ആവ, 23:3,4), മനുഷ്യനും (1ശമൂ, 25:2-38; ന്യായാ, 8:5-17) അതിനു ശിക്ഷ നല്കും. 1ശമൂവേൽ 25:28-ൽ കുറ്റത്തിനു ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ‘പെഷാ’ ആണ്. ഉടമ്പടി ലംഘനത്തിനുപയോഗിക്കുന്ന പദമാണത് ആതിഥ്യമര്യാദ ലംഘിക്കുന്നതിന്റെ ഗൌരവം അതു വെളിപ്പെടുത്തുന്നു. യായേൽ ആതിഥ്യമര്യാദ ലംഘിച്ചതിനു ഒരു ന്യായീകരണവുമില്ല. കുടുംബത്തോടുള്ള സ്നേഹവും ദൈവത്തിൽ ഉള്ള അടിപതറാത്ത വിശ്വാസവും മാത്രമേ ന്യായീകരണമായി കാണാനുള്ളു. (ന്യായാ, 4:11; 5:24-27). ആത്മീയദോഷം വരുത്തുന്ന ക്ഷണങ്ങൾ നിരാകരിക്കേണ്ടതാണ്. (സദൃ, 9:18). സങ്കേതനഗരങ്ങളുടെ ക്രമീകരണവും (പുറ, 35:9-35; യോശു, 20:1-9), പരദേശികളെക്കുറിച്ചുള്ള കരുതലും (പുറ, 22:21; ലേവ്യ, 19:10; ആവ, 10:19) നോക്കുമ്പോൾ പഴയനിയമകാലത്തെ അതിഥി സൽക്കാരത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും.

കിണറിന്റെ അടുക്കലാണ് അപരിചിതർ പൊതുവെ കണ്ടുമുട്ടാറുള്ളത്. (ഉല്പ, 24:14; പുറ, 2:20). ഒരു അപരിചിതൻ നഗരവാതിൽക്കൽ ആതിഥ്യം പ്രതീക്ഷിച്ചു കാത്തു നിൽക്കും. (പുറ, 19:1; ന്യായാ, 19:5). ആതിഥേയൻ സൌമനസ്യത്തോടുകൂടി അയാളെ സ്വീകരിക്കും. അതിഥികളുടെ കാൽ കഴുകുക (ഉല്പ, 18:4; 19:2; 24:32; ന്യായാ, 19:21), തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുക (സങ്കീ, 23:5; ആമോ, 6:6; ലൂക്കൊ, 7:46), ഭക്ഷണം നൽകുക (ഉല്പ, 18:5; ആവ, 23:4; 1ശമൂ, 25:18; 1രാജാ, 17:10,11) എന്നിവ ചെയ്യേണ്ടതാണ്. യാത്രക്കാരുടെ ഉന്മേഷത്തിനായി പാലും തൈരും നൽകും. (ഉല്പ, 18:8; ന്യായാ, 5:25). അതിഥിയുടെ മൃഗങ്ങൾക്കു വെള്ളവും തീറ്റിയും നൽകാറുണ്ട്. (ഉല്പ, 24:14, 32; ന്യായാ, 19:21). ഒരുക്കിയ മുറി അതിഥിക്കു നൽകിയിരുന്നു. (2രാജാ, 4:10).

പഴയനിയമകാലത്തെ ആതിഥ്യമര്യാദകൾ പുതിയനിയമ കാലത്തും തുടർന്നുവന്നു. കാൽ കഴുകുന്നതിനു വെള്ളം കൊടുക്കുകയും തലയിൽ എണ്ണ പൂശുകയും ചെയ്തിരുന്നതിനു പുറമേ അതിഥികളെ ചുംബിക്കുക പതിവായിരുന്നു. പരീശനായ ശീമോന്റെ ഭവനത്തിൽ വച്ചു പട്ടണത്തിൽ പാപിനിയായ സ്ത്രീ യേശുവിനെ പരിമളതൈലം പൂശി. മറ്റുള്ളവർ അവളെ കുറ്റം പറഞ്ഞുവെങ്കിലും ക്രിസ്തു അവളെ സ്വീകരിച്ചു. (ലൂക്കൊ, 7:37-40). യേശുവും അപ്പൊസ്തലന്മാരും ഇടയ്ക്കിടെ ആതിഥ്യം സ്വീകരിച്ചിരുന്നു. യേശുവിന് ഒരു പ്രത്യേക വാസസ്ഥാനം ഉണ്ടായിരുന്നതായി കാണുന്നില്ല. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ലെന്നു യേശു തന്നെ വെളിപ്പെടുത്തി. (മത്താ, 8:20). യേശു പലരുടെയും ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. പരീശന്റെയും (ലൂക്കൊ, 7:36), മാർത്തയുടെയും (ലൂക്കൊ, 10:38), പരീശ്ര പ്രമാണിയുടെയും (ലൂക്കൊ, 14:1), സക്കായിയുടെയും (ലൂക്കൊ, 19:5), ശിമോന്റെയും (മർക്കൊ, 1:29), ലേവിയുടെയും (മർക്കൊ, 2:14,15), കുഷ്ഠരോഗിയായ ശിമോന്റെയും (മർക്കൊ, 14:3), ലാസറിന്റെയും (യോഹ, 12:2) അതിഥിയായി യേശു കഴിഞ്ഞിട്ടുണ്ട്. അപ്പൊസ്തലനായ പൗലൊസ് തന്റെ മിഷണറി യാത്രയ്ക്കിടയിൽ യെഹൂദന്മാരുടെയും വിജാതീയരുടെയും ആതിഥ്യം സ്വീകരിച്ചിരുന്നു. അന്ത്യൊക്ക്യയിലും (പ്രവൃ, 14:26-28; 15:34), ലുദിയയുടെ വീട്ടിലും (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെ വീട്ടിലും (പ്രവൃ, 16:34-36), യാസോന്റെ വീട്ടിലും (പ്രവൃ, 17:1-5), അക്വിലാസിന്റെ വീട്ടിലും (പ്രവൃ, 18:2,3), മ്നാസോന്റെ വീട്ടിലും (പ്രവൃ, 21:16) അപ്പൊസ്തലൻ പാർത്തിട്ടുണ്ട്.

ദൈവവേല ചെയ്യുന്നവരോട് വിശ്വാസികൾക്കു പ്രത്യേക കടപ്പാടുണ്ട്. അപ്പൊസ്തലന്മാരുടെ മിഷണറി പ്രവർത്തനങ്ങളിൽ അവർക്ക് ആതിഥ്യം ധാരാളമായി ലഭിച്ചിരുന്നു. (പ്രവൃ, 10:6; 16:15; 17:17). ക്രിസ്തുവിന്റെ അനുയായികളെ നിരാകരിക്കുന്നവർ അതിന്റെ തിക്തഫലം അനുഭവിക്കും. (മത്താ, 25:34-36). ക്രിസ്ത്യാനികൾ തങ്ങളുടെ കൂട്ടുവിശ്വാസികൾക്കു ആതിഥ്യം നൽകിയിരുന്നു. (ഗലാ, 6:10). പീഡനം ഹേതുവായി ക്രിസ്ത്യാനികൾ ചിതറിയപ്പോൾ ഭൗതികമായ സഹായം അവർക്കാവശ്യമായി. (പ്രവൃ, 8:1; 11:19). സഞ്ചാര പ്രസംഗകരെ സഹായിക്കേണ്ട ചുമതല സഭകൾക്കായിരുന്നു. കാരണം അവർ അവിശ്വാസികളിൽ നിന്നും യാതൊന്നും സ്വീകരിച്ചിരുന്നില്ല. (3യോഹ, 7). പ്രാദേശിക സഭകളിലെ വിശ്വാസികൾ അവരെ സഹായിച്ചിരുന്നു. (അപ്പൊ, 9:43; 16:15; 18:3, 7). വ്യാജോപദേഷ്ടാക്കന്മാരെ വീട്ടിൽ കൈക്കൊള്ളുകയോ അവർക്കു കുശലം പറകയോ ചെയ്യാൻ പാടില്ല. (2യോഹ, 10). പുതുവിശ്വാസികളെ പരിചയപ്പെടുത്തുവാനുള്ള ശ്ലാഘ്യപ്രതം നൽകിയിരുന്നു. (റോമ, 16:1; 2കൊരി, 3:1). സാന്മാർഗ്ഗികമായി അധഃപതിച്ചവയായിരുന്നു അക്കാലത്തെ സത്രങ്ങൾ. ക്രിസ്ത്യാനികൾ അവ ഇഷ്ടപ്പെട്ടിരുന്നില്ല.

അതിഥിസൽക്കാരം ക്രിസ്ത്യാനിയുടെ കടമയാണ്. (റോമ, 12:13). മർക്കൊസിനെ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശം പൗലൊസ് കൊലൊസ്യ സഭകൾക്കു നൽകി. (കൊലൊ, 4:10). പൗലൊസ് ജയിൽ മോചിതനാകുമ്പോൾ അദ്ദേഹത്തിനു വേണ്ടി ഒരു പാർപ്പിടം ഒരുക്കണമെന്നു പൗലൊസ് ഫിലേമോനോട് ആവശ്യപ്പെട്ടു. (ഫിലേ, 22). അദ്ധ്യക്ഷന്റെ പ്രധാനയോഗ്യതയാണ് അതിഥിസൽക്കാരം. (1തിമൊ, 3:2; തീത്താ, 1:8). പിറുപിറുപ്പു കൂടാതെ സഹോദര സ്നേഹത്തോടുകൂടി (1പത്രൊ 4:9; എബ്രാ, 13:1) അതിഥിസൽക്കാരം ചെയ്യേണ്ടതാണ്.

കുട്ടായ്മ

കുട്ടായ്മ (fellowship)

കൂടിച്ചേർന്നിരിക്കുന്ന അവസ്ഥയാണ് കുട്ടായ്മ. ആശയവൈപുല്യമുള്ള പുതിയനിയമ പ്രയോഗങ്ങളിൽ ഒന്നാണിത്. ബൈബിളിൽ 22 പ്രാവശ്യം ഈ പദം പയോഗിച്ചിട്ടുണ്ട്. (പ്രവൃ, 2:42; റോമ, 12:13; 1കൊരി, 1:9; 10:16, 10:16; 2കൊരി, 6:14; 8:3; 9:13; 13:14; ഗലാ, 2:9; ഫിലി, 1:6; 2:1; 3:11; 4:14, 15; കൊലൊ, 2:6; ഫിലെ, 1, 5; എബ്രാ, 13:16; 1യോഹ, 1:3, 1:3, 6, 7). കൂട്ടായ്മയെക്കുറിക്കുന്ന ഗ്രീക്കുപദം ‘കൊയ്നോനിയ’ അത്രേ. പുതിയനിയമത്തിൽ പത്തൊമ്പതിടത്ത് ഈ പദം ഉണ്ട്. (പ്രവൃ, 2:42; റോമ, 15:26; 1കൊരി, 1:9; 10:16, 10:16; 2കൊരി, 6:14; 8:4; 9:13; 13;14; ഗലാ, 2:9; ഫിലി, 1:5; 2:1; 3:10; ഫിലെ, 6; എബ്രാ, 13:16; 1യോഹ, 1:3, 1:3, 6, 7). റോമർ 15:26-ൽ ധർമ്മോപകാരം എന്നാണ് പരിഭാഷ ചെയ്തിട്ടുള്ളത്. കൊയ്നോനിയയുടെ ക്രിയാരൂപമായ കൊയ്നോനെയോ പുതിയ നിയമത്തിൽ എട്ടു സ്ഥാനങ്ങളിലുണ്ട്. വ്യത്യസ്ത പദങ്ങളെക്കൊണ്ടാണ് അതിന്റെ പരിഭാഷ മലയാളത്തിൽ നിർവ്വഹിച്ചിട്ടുള്ളത്: കൂടിയ (എബ്രാ, 2:14-ജഡരക്തങ്ങളോടു കൂടിയവർ), ഓഹരികൊടുക്കുക (ഗലാ, 6:6), ഓഹരിക്കാരനാകുക (1തിമൊ, 5:22), പങ്കുള്ളവരാകുക (1പത്രൊ, 4:13), കൂട്ടായ്മകാണിക്കുക (റോമ, 12:13; ഫിലി, 4:15) കൂട്ടാളിയാകുക (റോമ, 15:27; 2യോഹ, 11).

ഏതെങ്കിലും ഒരു കാര്യത്തിൽ പങ്കാളിത്തം ഉണ്ടോകുന്നതിനെ കുറിക്കുകയാണ് കൊയ്നോനെയോ. ഭാഗഭാഗാക്കുക, കൂട്ടായ്മ ആചരിക്കുക, കൂട്ടാളിയാവുക, ഓഹരിക്കാരനാവുക തുടങ്ങിയ അർത്ഥങ്ങളാണതിനുള്ളത്. പുതിയ നിയമപയോഗമനുസരിച്ചാ എല്ലാവരും മാനുഷികസ്വഭാവത്തിനു പങ്കാളികളാണ്. കാരണം എല്ലാവരും ജഡരക്തങ്ങളോടു കൂടിയവരാണ് (എബ്രാ, 2:14). ഭൗതിക വസ്തുക്കളെ അവർ പങ്കിട്ടനുഭവിക്കുന്നു (റോമ, 12:13; 15:27; ഗലാ, 6:6), പ്രവർത്തനത്തിൽ കൂട്ടായ്മ കാണിക്കുന്നു (1തിമൊ, 5:22), ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കാളികളാവാൻ (1പത്രൊ, 4:13) വിശ്വാസത്തിനുവേണ്ടി കഷ്ടം സഹിക്കുന്നു. കൊയ്നോനിയയോടു അടുത്ത ബന്ധമുള്ള പദമാണ് കൊയ്നോനൊസ്. കൂട്ടാളി എന്നർത്ഥം. പുതിയനിയമത്തിൽ പത്തു പ്രാവശ്യം കാണപ്പെടുന്നു. (മത്താ, 23:30; ലൂക്കൊ, 5:10; 1കൊരി, 10:18, 20; 2കൊരി, 1:7; 8:23; ഫിലെ, 17; എബ്രാ, 10:33; 1പത്രൊ, 5:1; 2പത്രാ, 1:4). പൊതുവെ വ്യാപാരകാര്യങ്ങളിലെ പങ്കാളിയെക്കുറിക്കുകയാണീ പദം. ചില സവിശേഷാർത്ഥങ്ങൾ താഴെ കൊടുക്കുന്നു.

1. പ്രവൃത്തി ചെയ്യുന്നതിലുള്ള പങ്കാളിത്തം: “ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.” (മത്താ, 23:30, ഒ.നോ: 1കൊരി, 10:18, 20).

2. തൊഴിലിലുള്ള പങ്കാളിത്തം: മീൻപിടിത്തത്തിൽ പത്രോസിന്റെ കൂട്ടാളികളായിരുന്നു യാക്കോബും യോഹന്നാനും (ലൂക്കൊ, 5:10). തീത്തൊസ് തന്റെ കൂട്ടാളിയും (കൊയ്നോനൊസ്) കുട്ടുവേലക്കാരനും (സുനെർഗൊസ്) ആയിരുന്നുവെന്നു പൌലൊസ് രേഖപ്പെടുത്തുന്നു. (2കൊരി, 8:23). ഒനേസിമൊസിനുവേണ്ടി വാദിക്കുമ്പോൾ ഫിലേമോൻ തന്റെ കൂട്ടിയാണെന്നു പൗലൊസ് (ഫിലേ, 17) അവകാശപ്പെടുന്നു. ക്രിസ്തീയ ശുശ്രൂഷയിൽ എല്ലാവരും പരസ്പരം കൂട്ടാളികളത്രേ.

3. സമാനമായ അനുഭവത്തിലെ കൂട്ടാളിത്തം: ഒരു വ്യക്തിക്കായി മാത്രം ഒന്നും സംഭവിക്കുന്നില്ല. അനുഭവങ്ങൾ എല്ലാവർക്കും ഏറെക്കുറെ സമാനങ്ങളാണ്. ക്രിസ്തുവിനും മനുഷ്യനുണ്ടാകുന്ന അതേ അനുഭവങ്ങൾ ഉണ്ടായി. “എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കുത്തുകാഴ്ചയായി ഭവിച്ചും ആവക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.” (എബ്രാ, 10:32,33; ഒ.നോ: 2കൊരി, 1:6,7).

4. ദിവ്യസ്വഭാവത്തിനു കൂട്ടാളികളാകൽ: വിശ്വാസികൾ ഭൗമിക കാര്യങ്ങൾക്കു മാത്രമല്ല, സ്വർഗ്ഗീയ തേജസ്സിനും കൂട്ടാളികളാണ്; “ഇവയാൽ നിങ്ങൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ 1:4).

കുട്ടായ്മയുടെ സവിശേഷതകൾ: ദൈവകുടുംബത്തിലെ വീണ്ടും ജനിച്ചവർക്കിടയിലുള്ള സാമുഹിക ബന്ധത്തെയും അവർക്കു ദൈവിക ശുശുഷയിലുള്ള പരസ്പര സഹകരണത്തെയും, സർവ്വോപരി, ദൈവിക ത്രിത്വത്തിൽ അവർക്കുള്ള ആഴമേറിയ ഐക്യത്തെയും വെളിവാക്കുന്ന പ്രയോഗമാണ് കുട്ടായ്മ. ബാഹ്യവും കാലികവുമായ വ്യത്യാസങ്ങളെ ഉല്ലംഘിക്കുന്ന സഹജമായ ഐക്യവും സമാനമായ ഭാവവും കൂട്ടായ്മയുടെ അടിസ്ഥാന ഘടകങ്ങളാണ്. കൂട്ടായ്മയുമായി പൊരുത്തപ്പെടാത്ത ചില കാര്യങ്ങളുണ്ട്.

കൂട്ടായ്മയുടെ നിഷേധഘടകങ്ങൾ: 1. ഒരു വിശ്വാസിക്കു അവിശ്വാസിയുമായി യഥാർത്ഥ കൂട്ടായ്മ ഉണ്ടായിരിക്കുകയില്ല. (2കൊരി, 6:14-16). വിശ്വാസിയുടെയും അവിശ്വാസിയുടെയും സ്വഭാവഗുണങ്ങൾ പൂർണ്ണമായും വ്യത്യസ്തമാണ്. വിശ്വാസി ദൈവത്തിന്റെ പൈതലും അവിശ്വാസി പിശാചിന്റെ മകനും അതേ. “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽ നിന്നുള്ളവനല്ല.” (1യോഹ, 3:10).

2. ജാതികളുടെ അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും പങ്കാളികളാകുവാൻ പാടില്ല. “അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികളാകുവാനും പാടില്ല.” (1കൊരി, 10:20,21).

3. ഒരു ക്രിസ്ത്യാനി ‘ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികളിൽ കൂട്ടാളി ആകരുത്.’ (എഫെ, 5:11). വെളിച്ചവും ഇരുട്ടും തമ്മിൽ യാതൊരു ബന്ധവും ഇല്ല. വിശ്വാസി വെളിച്ചത്തിന്റെ പൈതലും അവിശ്വാസി ഇരുട്ടിൽ വസിക്കുന്നവനും ആകുന്നു. “നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.” (1തെസ്സ, 5:5; ഒ.നോ: റോമ, 13:11-14; 1പത്രൊ, 2:9 – 12; 4:3).

4. മറ്റൊരുവന്റെ പാപത്തിൽ പങ്കാളി ആകരുത്. “യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുത്; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക.” (1തിമൊ, 5:22). പാപത്തിലെ പങ്കാളിത്തം യെഹൂദന്റെ മേലും വിജാതീയന്റെ മേലും ന്യായവിധിക്കു കാരണമാണു. (റോമ, 1:32-2:2). “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറക പോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രം അത്രേ വേണ്ടതു. ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വകനിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.” (എഫെ, 5:3-6).

5. ഇരുളിൽ നടക്കുമ്പോൾ ഒരു ക്രിസ്ത്യാനിക്കു ദൈവവുമായി കൂട്ടായ്മയില്ല. “ദൈവം വെളിച്ചമാകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.” (1യോഹ, 1:5). ഈ ഇരുട്ടിനെ ക്രിസ്തീയ സഹോദരനോടുള്ള വെറുപ്പായി കണക്കാക്കിയിരിക്കുന്നു. “വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നേയോളം ഇരുട്ടിൽ ഇരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല. സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നുവെന്നു അവൻ അറിയുന്നില്ല.” (1യോഹ, 2:9-11; ഒ.നോ: 1യോഹ, 3:15).

6. ക്രിസ്തുവിന്റെ ഉപദേശത്തിനു വിപരീതമായി നടക്കുന്ന ഒരാളിനോടു കൂട്ടായ്മ പാടില്ല. “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവും കൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവനു കുശലം പറകയും അരുത്. അവനു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.” (2യോഹ, 9-1). ചിലപ്പോൾ വിശ്വാസികൾക്കു ഭൗതികമായ ബന്ധങ്ങളെ ഉപേക്ഷിക്കേണ്ടിവരും. (2കൊരി, 6:14-18; വെളി, 18:4).

കുട്ടായ്മയുടെ വിധായക ഘടകങ്ങൾ: താഴെപ്പറയുന്ന കാര്യങ്ങളിൽനിന്നും വിശ്വാസികൾക്കു തമ്മിൽ അടിസ്ഥാനപരമായ ഒരൈക്യമുണ്ടെന്നു മനസ്സിലാക്കാം:

1. ക്രിസ്ത്യാനികൾ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുന്നു. “അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ, 1:4). പുതിയ ജനനത്തിൽ അവരിൽ പാകിയ ദിവ്യവിത്ത് അവരെ പുതിയസൃഷ്ടി ആക്കുന്നു. (2കൊരി, 5:17; 1യോഹ, 3:9).

2. ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ പങ്കാളികൾ ആകുന്നു. (എബ്രാ, 3:14). ‘പുതിയ മനുഷ്യൻ’ (എഫെ, 4:24), യേശു ക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടവൻ (ഏഫെ, 2:10) ആണ്.

3. പരിശുദ്ധാത്മാവിനെ പ്രാപിച്ച ക്രിസ്ത്യാനികൾ (എബ്രാ, 6:4) പരിശുദ്ധാത്മാവു വസിക്കുന്ന ആലയം അത്രേ. (1കൊരി, 3:16; 6:19).

4. സ്വർഗ്ഗീയ വിളിക്കു ഓഹരിക്കാരായ (എബ്രാ, 3:11) വിശ്വാസികളുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിൽ ആണ്. (ഫിലി 3:20). ഇവിടെ അവർ അന്യരും പരദേശികളും ആയി കഴിയുന്നു. (1പത്രൊ, 2:11).

5. പിതാവിന്റെ ബാലശിക്ഷയ്ക്ക് വിശ്വാസികൾ വിധേയരാണ്. (എബ്രാ, 12:8). എല്ലാ ദൈവമക്കളും ദൈവത്തിന്റെ ശിക്ഷയ്ക്ക പാത്രമാകുന്നു.

6. ക്രിസ്തുവിന്റെ കഷ്ടപ്പാടിൽ ക്രിസ്ത്യാനികൾ പങ്കാളികൾ ആകുന്നു. “അവനിൽ ഇരിക്കേണ്ടതിനും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും.” (ഫിലി, 3:10; ഒ.നോ: എബ്രാ, 10:33; 1പത്രൊ, 4:13).

7. ക്രിസ്ത്യാനികൾ വെളിപ്പെടുവാനുള്ള തേജസ്സിന്റെ കൂട്ടാളികൾ ആകുന്നു. (2കൊരി, 1:7; 1പത്രൊ, 5:1). കർത്താവിന്റെ വരവിൽ അവർ തേജസ്സിൽ അതു പ്രാപിക്കും.

യഥാർത്ഥ കൂട്ടായ്മയുടെ അടയാളങ്ങൾ: 1. പരസ്പര സ്നേഹം: ശിഷ്യത്വത്തിന്റെ അടയാളമായി ക്രിസ്തു ഒരു ‘പുതിയ കല്പന’ നല്കി. (യോഹ, 13:34; 15:12). കൊരിന്ത്യ സഭയിലുണ്ടായ മത്സരത്തിനെതിരായി പൗലൊസ് സ്നേഹത്തിന്റെ സ്തുതിഗീതം എഴുതി. (1കൊരി, 13).

2. പരസ്പരം ഭാരങ്ങളെ ചുമക്കൽ: “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.” (ഗലാ, 6:2). നിസ്സഹായനും ദുർബ്ബലനും ആയ സഹോദരന്റെ ഭാരങ്ങളെ ചുമക്കാൻ ഒരു ക്രിസ്ത്യാനി സഹായിക്കണം. (റോമ, 14; 1കൊരി, 8).

3. വിശ്വാസത്തിന്റെ ഐക്യം: എല്ലാ ക്രിസ്ത്യാനികളെയും സ്വാത്മനാ ഏകീഭവിപ്പിക്കുന്ന ഒരു പൊതുരക്ഷയും (യുദാ, 3), പൊതു വിശ്വാസവും (തീത്താ, 1:4; എഫെ, 4:3-6, 13) ഉണ്ട്.

കൂട്ടായ്മയുടെ ബഹിഷ്പ്രകടനം: 1. വചനം പഠിക്കുന്ന ശിഷ്യൻ ഗുരുവിന്റെ ഭൗതിക ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുന്നു. (ഗലാ, 6:6).

2. സഭ അതിന്റെ ശുശ്രൂഷകനെ ഉദാരമായി സഹായിച്ചു കുട്ടായൂപുലർത്തണം. (ഫിലി, 1:5; 4:15).

3. ദൈവരാജ്യത്തിന്റെ പ്രവർത്തനത്തിൽ മറ്റുള്ളവരുടെ സഹകരണം ശുശ്രുഷകന്മാർ മനസ്സിലാക്കണം. “തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിനു മഹത്വവും തന്നേ.” (2കൊരി, 8:23; ഒ.നോ: ഗലാ, 2:9; ഫിലേ, 17; 3യോഹ, 5-8).

4. സഹായം ആവശ്യമുള്ള സഭയെ മറ്റു സഭകൾ സഹായിക്കേണ്ടതാണ്. “യെരുശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി.” (റോമ, 15:26; 2കൊരി, 8:4; 9:13).

5. ക്രിസ്ത്യാനികൾ തങ്ങളുടെ ധനം മറ്റു ക്രിസ്ത്യാനികളുമായി ഉദാരമായി പങ്കിടണം. (പ്രവൃ, 2:44,45; 4:32).

6. ഉപദേശം കേൾക്കാനും ആരാധിക്കുവാനും പതിവായി ഒത്തുകൂടണം. (പ്രവൃ, 2:42; എബ്രാ, 10:25).

7. അവർ മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. “സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകല വിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.” (എഫെ, 6:18).

കൂട്ടായ്മയുടെ ആഴങ്ങൾ: ദൈവികതിത്വത്തിൽ ഓരോ ആളത്തവുമായി വിശ്വാസിക്ക് കൂട്ടായ്മ ഉണ്ട്:

1. പിതാവിനോടുള്ള കൂട്ടായ്മ: “ഞങ്ങൾ കണ്ടും കേട്ടും ഉള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. 1യോഹ, 3:6).

2. പുത്രനോടുള്ള കൂട്ടായ്മ: വിശ്വാസികളെ ഈ കൂട്ടായ്മയിലേക്കു വിളിക്കുന്നു. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:9). ആത്മാവിന്റെ വിശുദ്ധാന്തർമന്ദിരത്തിൽ ഈ കൂട്ടായ്മ കർത്താവിന്റെ അത്താഴത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. (1കൊരി, 10:16, 21). ക്രിസ്തുവിന്റെ കഷ്ടപ്പാടിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ദൈവപൈതൽ ആഗ്രഹിക്കുന്നു. (ഫിലി, 3:10).

3. പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മ: ആശീർവാദത്തിൽ നല്കിയ അനുഗ്രഹം പോലെയും (2കൊരി, 13:14), അനുഭവത്തിൽ നിന്നു മനസ്സിലാക്കിയതു പോലെയും (ഫിലി, 2:1) ക്രിസ്ത്യാനികൾ അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മയിൽ പങ്കെടുക്കുന്നു. ഈ അനശ്വരമായ കൂട്ടായ്മ സ്വർഗ്ഗീയ തേജസ്സിൽ സമ്പൂർണ്ണമാകും. “ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം: അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും.” (വെളി, 21:3,4).

പ്രാർത്ഥന

പ്രാർത്ഥന (Prayer)

ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനാനുഭവം സാർവ്വത്രികവും സർവ്വതലസ്പർശിയുമാണ്. കാലഗതിയാലോ സാംസ്കാരിക പരിവർത്തനത്താലോ പ്രാർത്ഥന കാലഹരണപ്പെടുന്നില്ല. ശരീരത്തിനു ഭക്ഷണം എന്നപോലെ പ്രാർത്ഥന പ്രാണനും ആത്മാവിനും അനിവാര്യമാണ്. ബൈബിളിൽ പ്രാർത്ഥനയ്ക്ക് നല്കിയിരിക്കുന്ന സ്ഥാനം അതിന് മതിയായ തെളിവത്രേ. ആദാമും ദൈവവും തമ്മിലുള്ള സംഭാഷണം തുടങ്ങി പഴയപുതിയ നിയമങ്ങളിൽ ഉടനീളം പ്രാർത്ഥിച്ച വ്യക്തികളെ സംബന്ധിച്ചുള്ള വിവരണങ്ങൾ കാണാം. പഴയനിയമത്തിൽ എൺപത്തഞ്ചോളം മൗലികമായ പ്രാർത്ഥനകളുണ്ട്. അറുപതോളം പൂർണ്ണ സങ്കീർത്തനങ്ങളും പതിനാലു സങ്കീർത്തനഭാഗങ്ങളും പ്രാർത്ഥന എന്നു വിളിക്കപ്പെടാവുന്നതാണ്.

പ്രയോഗങ്ങൾ: പ്രാർത്ഥിക്കുക എന്നർത്ഥമുള്ള ‘പാലൽ’ എന്ന എബ്രായ ധാതു പഴയനിയമത്തിൽ 84 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്.. പ്രാർത്ഥിക്കുക, അപേക്ഷിക്കുക, മാദ്ധ്യസ്ഥം വഹിക്കുക, ഇടപെടുക എന്നിവയാണ് പ്രസ്തുത ധാതുവിന്റെ പ്രസിദ്ധാർത്ഥങ്ങൾ. (1ശമൂ, 2:25). പ്രാർത്ഥനയെ കുറിക്കുന്ന പ്രധാന പദം ‘തെഫില്ലാഹ്’ ആണ്; പഴയനിയമത്തിൽ 77 പ്രാവശ്യം; ആദ്യപ്രയോഗം 1രാജാ, 8:28-ൽ. പ്രാർത്ഥനാഗീതത്തിനും തെഫില്ലാഹ് എന്നു പറയും. അഞ്ചു സങ്കീർത്തനങ്ങളുടെയും ഹബക്കുക്കിന്റെ പ്രാർത്ഥനയുടെയും (3:1) ശീർഷകം ഇതത്രേ. 1മുതൽ 72 വരെയുളള സങ്കീർത്തനങ്ങളെ പ്രാർത്ഥനകൾ (തെഫില്ലോത്) എന്നു സങ്കീർത്തനം 72:20-ൽ പറയുന്നു. 72 സങ്കീർത്തിനങ്ങളിൽ 17-ന്റെ ശീർഷകങ്ങളിൽ മാത്രമാണു പ്രാർത്ഥന എന്ന പദമുളളത്.

ഗ്രീക്കിലെ പ്രധാന ക്രിയാരൂപങ്ങൾ: യൂഖാമായി (2കൊരി, 13:7, 9; യാക്കോ, 5:16; 3യോഹ, 2), പ്രൊസ്യുഖൊമായി (റോമ, 8:26; എഫെ, 6:18; ഫിലി, 1:11; 1തിമൊ, 2:8; എബ്രാ, 13:18; യൂദാ, 20), എറേറ്റവോ, ഡെവൊമായി എന്നിവയാണ്. ഒടുവിൽ പറഞ്ഞ രണ്ടു ധാതുക്കൾക്കും അപേക്ഷിക്കുക, ചോദിക്കുക എന്നീ അർത്ഥങ്ങളുണ്ട്. ‘എറേറ്റവോ’ അപേക്ഷിക്കുക: (ലൂക്കൊ, 14:18,19; 16:27; യോഹ, 4:31; 16:26; 17:9, 15, 20; ചോദിക്കുക; (യോഹ 14:16). ‘ഡെവൊമായി’ അപേക്ഷിക്കുക: (2കൊരി, 5:20; 8:4). ദൈവത്തോടു പ്രാർത്ഥിക്കുന്നതിനെ കുറിക്കുകയാണാ ‘പ്രൊസ്യുഖൊമായി.’ സമവീക്ഷണ സുവിശേഷങ്ങളിലും അപ്പൊസ്തല പ്രവൃത്തികളിലും ഏറ്റവും അധികം ഉപയോഗിച്ചിട്ടുള്ളതാ ഈ ക്രിയാപദമാണ്. നാമപദങ്ങൾ: യൂഖീ (യാക്കോ, 5:15), പ്രൊസ്യുഖി (മത്താ, 21:22; ലൂക്കൊ, 6:12), ഡെയീസിസ് (ലൂക്കൊ, 1:13; 2:37; 5:33; 2കൊരി, 1:11), എൻട്യൂക്സിസ് (1തിമൊ, 4:5) എന്നിവയാണ്. യൂഖി എന്ന പദത്തെ പ്രവൃത്തികൾ 18:18-ലും 21:23-ലും നേർച്ച എന്നു തർജ്ജമ ചെയ്തിട്ടുണ്ട്.

അപേക്ഷിക്കുക: (ആവ, 3:23); ആരാധിക്കുക: (ഉല്പ, 4:26); നിലവിളിക്കുക: (ന്യായാ, 3:9; സങ്കീ, 72:12); ധ്യാനിക്കുക: (ഇയ്യോ, 15:4); ചോദിക്കുക: (സങ്കീ, 105:40); യാചിക്കുക: (മത്താ, 6:8); പ്രാർത്ഥിക്കുക: (പ്രവൃ, 8:22); ദൈവനാമം വിളിച്ചപേക്ഷിക്കുക: (പ്രവൃ, 9:14); പക്ഷവാദം ചെയ്യുക: (റോമ, 8:27) തുടങ്ങിയ പദങ്ങൾ പ്രാർത്ഥിക്കുക എന്നതിനു സമാനമായി പ്രയോഗിച്ചിട്ടുണ്ട്. യാചന എന്നത്ര പ്രാർത്ഥനയുടെ പ്രഥമാർത്ഥം. പ്രഭുക്കന്മാരോടും ശ്രഷ്ഠവ്യക്തികളോടും അപേക്ഷിക്കുന്നതിനെ പ്രാർത്ഥന എന്നു പറയാറുണ്ടെങ്കിലും ദൈവത്തോടു അപേക്ഷിക്കുന്നതിനാണ് പ്രാർത്ഥന എന്നു ബൈബിളിൽ പറഞ്ഞിട്ടുള്ളത്. പിതാക്കന്മാരുടെ കാലത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയായിരുന്നു പ്രാർത്ഥന. (ഉല്പ, 4:26; 12:8; 21:33). പ്രാർത്ഥന യാഗവുമായി ബന്ധപ്പെട്ടിരുന്നു. (ഉല്പ, 13:4; 26:25; 28:20-22). ഒരു വ്യക്തി ദൈവത്തെ സ്തുതിക്കുകയും ദൈവത്തിനു സ്തോത്രം ചെയ്യുകയും പാപങ്ങളെ ഏറ്റുപറയുകയും അപേക്ഷിക്കുകയും ചെയ്യുകയാണ് പ്രാർത്ഥനയിൽ. മനുഷ്യാത്മാവിനു ചെയ്യാവുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ദൈവം മനുഷ്യാത്മാവിനെ സ്പർശിച്ചതുകൊണ്ടാണ് മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നത്. പ്രാർത്ഥന ഒരിക്കലും മനുഷ്യന്റെ പ്രാകൃതമായ പ്രതികരണമല്ല. (യോഹ, 4:24). കാരണം ജഡത്തിൽ നിന്നു ജനിച്ചതെല്ലാം ജഡം തന്നെയാണ്.

പ്രാർത്ഥനയുടെ ആവശ്യവും പ്രാധാന്യവും: പ്രാർത്ഥനയെക്കുറിച്ചു വ്യക്തമായ ഉപദേശം പുതിയനിയമം നല്കുന്നുണ്ട്. ക്രിസ്തുവിന്റെ ഉപദേശവും പ്രാർത്ഥനയുമാണ് ഇവയ്ക്ക് അടിസ്ഥാനം.

1. പ്രാർത്ഥനയെക്കുറിച്ചു ക്രിസ്തു പഠിപ്പിച്ചു. ക്രിസ്തുവിന്റെ പല ഉപമകളും പ്രാർത്ഥനയെക്കുറിച്ചുള്ളവയാണ്. അർദ്ധരാത്രിയിലെ സ്നേഹിതന്റെ ഉപമ (ലൂക്കൊ, 11:5-8) മടുത്തുപോകാതെ പ്രാർത്ഥിക്കുന്നതിന്റെ ആവശ്യം വ്യക്തമാക്കുന്നു. അനീതിയുള്ള ന്യായാധിപതിയുടെ ഉപമ (ലൂക്കൊ, 18:1-8) പ്രാർത്ഥനയുടെ നൈരന്തര്യത്തെ ചുണ്ടിക്കാണിക്കുന്നു. പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന (ലൂക്കൊ, 18:10-14) പ്രാർത്ഥനയിലെ വിനയവും അനുതാപവും വ്യക്തമാക്കുന്നു. അനീതിയുള്ള ഭൃത്യന്റെ ഉപമ പ്രാർത്ഥനയിൽ ക്ഷമയുടെയും കരുണയുടെയും ആവശ്യം വെളിപ്പെടുത്തുന്നു. (മത്താ, 18:23, 25).

2. ഐഹിക ജീവിതത്തിൽ ക്രിസ്തു പ്രാർത്ഥന്നയ്ക്ക് മാതൃക കാണിച്ചു: (എബ്രാ, 5:7). ഭക്ഷണം, നിദ്ര എന്നതിനെക്കാൾ പ്രാധാന്യം യേശു പ്രാർത്ഥനയ്ക്കു നല്കി. (മർക്കൊ, 1:35; ലൂക്കൊ, 6:12). ശുശ്രൂഷകളുടെ തുടക്കത്തിലെല്ലാം ക്രിസ്തു പ്രാർത്ഥിച്ചു.

3. അപ്പൊസ്തലന്മാർ ഉപദേശിച്ചു: “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.” (കൊലൊ, 4:2). “ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്വിൻ.” (1തെസ്സ, 5:17).

4. ആദിമ സഭ പ്രാർത്ഥനയ്ക്ക് ഊന്നൽ നൽകി. (പ്രവൃ, 6:4). കാരാഗൃഹത്തിൽ കിടന്ന പത്രൊസിനുവേണ്ടി സഭ ശ്രദ്ധയോടുകൂടി പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പൗലൊസപ്പൊസ്തലൻ വിശ്വാസികൾക്കുവേണ്ടി എല്ലായ്പ്പോഴും പ്രാർത്ഥിച്ചിരുന്നു. (റോമ, 1:9; കൊലൊ, 1:9).

5. പ്രാർത്ഥിക്കാതിരിക്കുന്നത് പാപമാണ്. “ഞാനോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാതെ ഇരിക്കുന്നതിനാൽ യഹോവയോട് പാപം ചെയ്വാൻ ഇടവരരുതേ.” (1ശമൂ, 12:23).

6. പ്രാർത്ഥിക്കാതിരിക്കുന്നത് ദൈവത്തെ ദു:ഖിപ്പിക്കുന്നു. ദൈവത്തിന്റെ നേർക്കുള്ള തെറ്റായ മനോഭാവവും ദൈവത്തെക്കുറിച്ചുളള അജ്ഞതയുമാണു പാർത്ഥിക്കുന്നതിൽ നിന്നു മനുഷ്യനെ തടയുന്നത്. “എന്നാൽ യാക്കോബേ നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല. യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.” (യെശ, 43:22).

7. പ്രാർത്ഥനയിലൂടെയാണ് ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുന്നത്. (മത്താ, 7:11).

പ്രാർത്ഥിക്കേണ്ടത് ആരോട്?: നാം പ്രാർത്ഥിക്കേണ്ടത് പിതാവാം ദൈവത്തോടും പുത്രനാം ദൈവത്തോടുമാണ്. പത്രൊസ് കാരാഗൃഹത്തിലായിരുന്നപ്പോൾ സഭ ദൈവത്തോടു നിരന്തരം പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പ്രപഞ്ചത്തിന്റെ സർവ്വാധികാരിയും പരിപാലകനുമായ ദൈവം തന്നെയാണ് പ്രാർത്ഥന സ്വീകരിപ്പാൻ യോഗ്യൻ. (നെഹെ, 4:9; യോഹ, 16:23; 1തെസ്സ, 5:23). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ ക്രിസ്തു പഠിപ്പിച്ചു. (മത്താ, 6:9; യോഹ, 16:23; 17:1, 11, 25; പ്രവൃ, 4:24; എഫെ, 1:17; 3:14). പുത്രനെ സംബോധന ചെയ്തും പ്രാർത്ഥിക്കാവുന്നതാണ്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ , എഴുതുന്നത്. (1കൊരി, 1:2). ആദിമസഭ ക്രിസ്തുവിനെ സംബോധന ചെയ്തു പ്രാർത്ഥിച്ചിരുന്നതായി പുതിയനിയമത്തിൽ പലേടത്തും കാണാം. (പ്രവൃ, 7:59; 2കൊരി, 12:8; 2തിമൊ, 2:22). പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ ബൈബിളിൽ കാണുന്നില്ല. പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുവാൻ കല്പപനയോ അപ്രകാരം പ്രാർത്ഥിച്ചതിന്റെ ദൃഷ്ടാന്തമോ ബൈബിളിൽ ഇല്ലെങ്കിൽ തന്നെയും അതു നിരോധിച്ചിട്ടില്ല. പരിശുദ്ധാത്മാവ് ദൈവം ആകയാൽ പരിശുദ്ധാത്മാവും ആരാധനയ്ക്ക് അർഹനാണ്. പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയെക്കുറിച്ചു 2കൊരി, 13:14-ൽ കാണാം. ഇതു പ്രാർത്ഥനയെ സൂചിപ്പിക്കുന്നതായി ചിലർ കരുതുന്നു. നമ്മുടെ പ്രാർത്ഥന സ്വീകരിക്കുന്നതിനെക്കാളും നമ്മിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുകയാണ് പരിശുദ്ധാത്മാവു ചെയ്യുന്നത്. (റോമ, 8:26; യൂദാ, 20). പരിശുദ്ധാത്മാവിന്റെ ശക്തിയിലും നടത്തിപ്പിലും പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തോടു അപേക്ഷിക്കുന്നതാണ് പ്രാർത്ഥന.

പ്രാർത്ഥനയുടെ വിഷയം: 1. നമ്മുടെ ആവശ്യങ്ങൾ: യേശുക്രിസ്തു തന്റെ ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യപുത്രൻ എന്ന നിലയിൽ ദൈവത്തോടു അപേക്ഷിച്ചു. വ്യക്തിപരമായ സഹായത്തിനുവേണ്ടി പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ അപ്പത്തിനുവേണ്ടിയും ദുഷ്ടനിൽ നിന്നുഉള്ള മോചനത്തിനു വേണ്ടിയും അപേക്ഷിക്കുന്നു. (മത്താ, 6:9-15). ജ്ഞാനം കുറവായ വ്യക്തി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കേണ്ടതാണ്. (യാക്കോ, 1:5). കഷ്ടതയിലും പീഡനത്തിലും ദൈവത്തോടു നിലവിളിക്കുമ്പോൾ ദൈവം കേൾക്കും. (സങ്കീ, 102:16; 69:33; പുറ, 22:22,23; യാക്കോ, 5:4). കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (യാക്കോ, 5:13).

2. സഹവിശ്വാസികൾ: “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). വിശ്വാസികൾ പരസ്പരം പ്രാർത്ഥിക്കേണ്ടതാണ്. (റോമ, 1:9,10). പുതുതായി വിശ്വാസത്തിലേക്കു വരുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം. (1തെസ്സ, 3:9-13; 2തെസ്സ, 1:11,12).

3. ക്രിസ്തീയ ശുശ്രൂഷകന്മാർ: “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.” (എഫെ, 6:18-20).

4.രോഗികൾ: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മുപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ.” (യാക്കോ, 5:14-16).

5. ഭരണകർത്താക്കൾ: (1തിമൊ, 2:1-3). അധികാരത്തിൽ ഇരിക്കുന്നവർക്കുവേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കേണ്ടതു ദൈവഹിതവും കല്പപനയുമാണ്. (1പത്രൊ, 2:17; 2പത്രൊ, 2:10 ,11).

6. മക്കൾക്കുവേണ്ടിയും (1ദിന, 29:18,19), ഉപദ്രവിക്കുന്നവർക്കു വേണ്ടിയും (മത്താ, 5:44; ലൂക്കൊ, 6:28; 23:34; പ്രവൃ, 7:60) പ്രാർത്ഥിക്കേണ്ടതാണ്. ചുരുക്കത്തിൽ സകല മനുഷ്യർക്കും (1തിമൊ, 2:1), സകലത്തിനു വേണ്ടിയും (ഫിലി, 4:6) പ്രാർത്ഥിക്കണം. യെരുശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ സങ്കീർത്തനക്കാരൻ ആവശ്യപ്പെടുന്നു. (സങ്കീ, 122:6-7).

പ്രാർത്ഥനയുടെ രീതിയും വിധവും: എല്ലാവരുടെയും പ്രാർത്ഥന ശരിയായ രീതിയിലുള്ളതല്ല, ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും തങ്ങളുടെ പ്രാർത്ഥന കുറ്റമറ്റതായി കരുതിയില്ല. തന്മൂലം അവർ ക്രിസ്തുവിനോടു പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതിനു അപേക്ഷിച്ചു. (ലൂക്കൊ, 11:1). വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ; (റോമ, 8:26) എന്നു പറയുമ്പോൾ പൗലൊസും വിവക്ഷിക്കുന്നതു പ്രാർത്ഥനയിൽ നേരിടുന്ന പരിമിതികളെയാണ്. എന്നാൽ ആത്മാവു തന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. പ്രാർത്ഥനാസമയത്തു ശരീരം ഏതു നിലയിലായിരിക്കണമെന്നു വ്യക്തമാക്കുന്നില്ല. പ്രാർത്ഥനയിൽ ശരീരനിലയല്ല മാനസികനിലയാണ് പ്രാധാന്യം. ബൈബിളിലെ പ്രാർത്ഥനകളിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ സൂചനകളാണധികം. നിന്നും (യിരെ, 18:20; മർക്കൊ, 11:25; ലൂക്കൊ, 18:13; യോഹ, 17:1), മുട്ടുകുത്തിയും (1രാജാ, 8:54; എസ്രാ, 9:5; ദാനീ, 6:10; ലൂക്കൊ, 22:41; പ്രവൃ, 20:36; എഫെ, 3:14), കവിണ്ണുവീണും (മത്താ, 26:39), കിടക്കയിൽ കിടന്നും (സങ്കീ, 63:6), വെള്ളത്തിൽ നടന്നും (മത്താ, 14:30), ഇരുന്നും (2ശമൂ 7:18; 1രാജാ, 18:42), ക്രൂശിൽ കിടന്നും പ്രാർത്ഥിച്ചതായി കാണാം. മൗനമായും (1ശമു, 1:13), ഉറക്കെയും (യെഹെ, 11:13), ചിലപ്പോൾ കൈകൾ ഉയർത്തിയും (1രാജാ, 8:22; സങ്കീ, 28:2; 134:2; 1തിമൊ, 2:8) പ്രാർത്ഥിച്ചു.

പ്രാർത്ഥനയ്ക്കുള്ള സ്ഥലം: പ്രാർത്ഥിക്കുന്ന സമയവുമായി ബന്ധപ്പെട്ടതാണ് പ്രാർത്ഥനയ്ക്കുള്ള സ്ഥലം ൾ. ചുറ്റുമുള്ള കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞ് രഹസ്യമായി ഉള്ളറയിലിരുന്നു ഏകാഗ്രമായി പ്രാർത്ഥിക്കുവാൻ തിരുവെഴുത്തുകൾ ഉപദേശിക്കുന്നു. (മത്താ, 6:6). സ്വകാര്യപ്രാർത്ഥനയിൽ ദൈവവുമായി ബന്ധപ്പെടുവാൻ നിർജ്ജനപ്രദേശം (മർക്കൊ, 1:35), മലമുകൾ (മത്താ, 13:34) എന്നിവ പോലുള്ള ഏകാന്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതു നല്ലതാണ്. ഒരുമിച്ചുള്ള പ്രാർത്ഥനയെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (മത്താ, 18:19; പ്രവൃ, 1:14; 12:5; 20:36). അവിശ്വാസികളുടെ മുമ്പിൽ വച്ചും പ്രാർത്ഥിക്കേണ്ടതാണ്. (പ്രവൃ, 16:25). എവിടെവച്ചും പ്രാർത്ഥിക്കുവാനാണ് പൗലൊസ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1തിമൊ, 2:8). പ്രാർത്ഥനയ്ക്കു പ്രത്യേകസ്ഥലം ആവശ്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വെളിമ്പ്രദേശത്തും (ഉല്പ, 24:11,12), നദിക്കരയിലും (പ്രവൃ, 16:13), കടല്ക്കരയിലും (പ്രവൃ, 21:5), യുദ്ധക്കളത്തിലും (1ശമൂ, 7:5), കിടക്കയിലും (സങ്കീ, 63:6), ദൈവാലയത്തിലും (2രാജാ, 19:14) പ്രാർത്ഥിച്ചതിന്റെ ഉദാഹരണങ്ങൾ ബൈബിളിലുണ്ട്.

പ്രാർത്ഥനയ്ക്കുള്ള സമയം: എല്ലായ്പ്പോഴും പ്രാർത്ഥിക്കുവാൻ (ലൂക്കൊ, 18:1; എഫെ, 6:18) തിരുവെഴുത്തുകൾ ഉപദേശിക്കുന്നെങ്കിലും പ്രാർത്ഥിക്കേണ്ട ചില സമയങ്ങളുടെ സൂചന കാണാവുന്നതാണ്. “ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. ഞാൻ വൈകുന്നേരത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും. അവൻ എന്റെ പ്രാർത്ഥന കേൾക്കും.” (സങ്കീ, 55:16,17). ദാനീയേൽ ദിവസവും മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചതായി കാണുന്നു. (ദാനീ, 6:10). ആറാംമണി നേരത്തും ഒമ്പതാം മണി നേരത്തും അപ്പൊസ്തലന്മാർ പ്രാർത്ഥിച്ചുവന്നു. (പ്രവൃ, 3:1; 10:9, 30). ഭക്ഷണത്തിനു മുമ്പു പ്രാർത്ഥിക്കേണ്ടതാണ്. (മത്താ, 14:19; പ്രവൃ, 27:35; 1തിമൊ, 4:4). കഷ്ടകാലത്ത് ദൈവത്തോടു വിളിച്ചപേക്ഷിക്കണം. (സങ്കീ, 50:15). ശ്രതു നമ്മുടെമേൽ പ്രബലമാകുമ്പോഴും അനർത്ഥം വളയുമ്പോഴും നാം ദൈവത്തോടു അപേക്ഷിക്കേണ്ടതാണ്. (1ദിന, 5:20; 2ദിന, 13:16; 20:1-19; സങ്കീ,;60:11; 77:1,2; 86:7; 130:1; യോനാ, 2:2).

പ്രാർത്ഥനയിലെ ഔചിത്യം: സകലവും ഉചിതമായും ക്രമമായും നടക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1കൊരി, 14:40). ഈ ഔചിത്യബോധം പ്രാർത്ഥത്തിലും അന്യഭാഷയിലും (1കൊരി, 14:27) ഉണ്ടായിരിക്കേണ്ടതാണ്. ആദിമ ക്രിസ്ത്യാനികൾ ഉചിതമായും ക്രമമായും പ്രാർത്ഥിച്ചിരുന്നതായി കാണാം. (പ്രവൃ, 1:24-26; 4:24-31; 12:5, 12; 13:1-3). പ്രാർത്ഥന എങ്ങനെയായിരിക്കണമെന്നു ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:7). ഉപവസിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതെന്നും തലയിൽ എണ്ണതേച്ചു കഴുകണമെന്നും ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:16-18).

പ്രാർത്ഥനയും മറുപടിയും: പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്ത സന്ദർഭങ്ങളുണ്ട്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഇല്ല അഥവാ ഇപ്പോഴില്ല എന്നിങ്ങനെ ദൈവം മറുപടി തരുന്നതും തന്റെ കരുണാധിക്യത്തിലാണ്. ദൈവഭക്തന്മാരുടെ പ്രാർത്ഥന വിഫലമായിപ്പോയ സന്ദർഭങ്ങൾ തിരുവെഴുത്തുകളിൽ ഉണ്ട്. (സങ്കീ, 88:13,14; വിലാ, 3:44; ഹബ, 1:2, 13). മറുപടി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കുവാൻ പലപ്പോഴും സാധിക്കാറില്ല. (1കൊരി, 13:14). പ്രാർത്ഥിക്കുന്ന വ്യക്തിയുടെ മാനസികനിലയ്ക്കും പ്രാധാന്യമുണ്ട്. മറുപടി ലഭിക്കേണ്ടതിന്: 1. പ്രാർത്ഥന വിശ്വാസത്താലായിരിക്കണം: (എബ്രാ, 11:16; മത്താ, 17:20; 21:22; മർക്കൊ, 11:23, 24; യാക്കോ, 1:6. 2. യേശുവിന്റെ നാമത്തിലായിരിക്കണം: (യോഹ, 14:13; 15:16; 16:23). 3. ദൈവഹിതം അനുസരിച്ചായിരിക്കണം: (1യോഹ, 5:14,15). 4. പരിശുദ്ധാത്മാവിൽ: (എഫെ, 6:18; യൂദാ 20). 5. പാപം ഏറ്റു പറഞ്ഞു ഉപേക്ഷിച്ച ശേഷം ആയിരിക്കണം: (സങ്കീ, 66:18; സദൃ, 28:9; യെശ, 59:1,2). 6. ക്ഷമിക്കുന്ന ഹൃദയത്തോടായിരിക്കണം: (മത്താ, 6:12-15; 18:21-35; മർക്കൊ, 11:25,26; യാക്കോ, 5:14, 16). 7. സഹോദരനോടു നിരന്നിട്ടു വേണം: (മത്താ, 5:21-24; 18:19). 8. മടുത്തു പോകാതെയായിരിക്കണം: (ലൂക്കൊ, 11:5-8; 18:1-8). 9. ശ്രദ്ധയോടു കൂടെയായിരിക്കണം: (യാക്കോ, 5:16). 10. പ്രാർത്ഥിക്കുന്ന വ്യക്തി ക്രിസ്തുവിൽ വസിക്കണം: യോഹ, 15:7).

പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്തതിനു ചില കാരണങ്ങൾ തിരുവെഴുത്തുകൾ പറയുന്നുണ്ട്.

1. ഭോഗത്തിൽ ചെലവിടുന്നതിനു അപേക്ഷിക്കുന്നതുകൊണ്ട്: (യാക്കോ, 4:3).

2. അതിക്രമം നിമിത്തം: (സങ്കീ, 66:18; യെശ, 59:1,2; ഹബ, 1:13).

3. ഹൃദയത്തിൽ വിഗ്രഹം വെച്ചുകൊള്ളുന്നതിനാൽ: (യെഹ, 14:3).

4. നാം ക്ഷമിക്കാത്തതു കൊണ്ട്: (മർക്കൊ, 11:25,26).

5. അവിശ്വാസം ഹേതുവായി: (യാക്കോ, 1:6).

6. ദൈവവചനം കേൾക്കാൻ വിസമ്മതിക്കുന്നതു കൊണ്ട്: സദൃ, 28:9).

7. എളിയവന്റെ നിലവിളി ആദരിക്കാത്തതു കൊണ്ട്: സദൃ, 21:13).

ശാരീരികവേദനയുടെയും വൈകാരികസമ്മർദ്ദത്തിന്റെയും പിടിയിൽ ഇയ്യോബ് പറഞ്ഞു: ഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർത്ഥിച്ചാൽ എന്തു പ്രയോജനം എന്നു അവർ പറയുന്നു. (ഇയ്യോ, 21:15). പ്രാർത്ഥന നിഷ്പ്രയോജനമല്ലെന്നു തിരുവെഴുത്തുകളും വ്യക്തികളുടെ അനുഭവങ്ങളും വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ രക്ഷണ്യപ്രവൃത്തിയുടെ നടത്തിപ്പിൽ പ്രാർത്ഥനയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. (1തിമൊ, 2:1-4). വ്യക്തിപരമായ ജീവിതത്തിൽ ദർശനത്തിന്റെയും ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഉറവിടം പ്രാർത്ഥനയാണ്. അതിനാലാണ് പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് പ്രധാനസ്ഥാനം നൽകിയിട്ടുള്ളത്. (ലൂക്കൊ, 18:1; എഫെ, 6:18; ഫിലി, 4:6; 1തിമൊ, 2:1; 1തെസ്സ, 5:17). പ്രാർത്ഥന അവഗണിക്കുന്നതു പാപം തന്നെയാണ്. (1ശമൂ, 12:23). കാരണം മനുഷ്യജീവിതത്തിൽ ദൈവകൃപയുടെ പ്രവർത്തനത്തെ അതു തടയുന്നു. എല്ലാറ്റിന്റെയും പരമമായ ലക്ഷ്യം ദൈവമഹത്വമാണ്. പുത്രന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവിന്റെ മഹത്വത്തിനായി നമുക്കു ലഭിക്കും. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിനു ഞാൻ ചെയ്ത തരും.” (യോഹ, 14:13).

സഹിഷ്ണുത

സഹിഷ്ണുത (Patience)

പീഡനവും എതിർപ്പും ക്ഷമയോടെ സഹിച്ചു നില്ക്കുവാൻ ദൈവം നല്കുന്ന കഴിവാണ് സഹിഷ്ണുത. ഈ ആശയത്തെക്കുറിക്കുന്ന എബ്രായപദത്തിനു ‘ദീർഘം’ എന്നർത്ഥം. ദൈവം ദീർഘ ക്ഷമയുള്ളവനാണ്. (പുറ, 34:6; സംഖ്യാ, 14:17; സങ്കീ, 86:15; 103:8). ദീർഘക്ഷമയ്ക്ക് തത്തുല്യമായ ഗ്രീക്കുപദം ‘മാക്രൊതുമിയ’ ആണ്. ‘ഹ്യുപൊമൊനീ’ എന്ന ഗ്രീക്കു പദത്തെയാണ് പുതിയനിയമത്തിൽ സഹിഷ്ണുത എന്നു തർജ്ജമ ചെയ്തിട്ടുള്ളത്. കീഴെ (ഹ്യുപൊ) വസിക്കുക (മെനോ) എന്നാണ് വാച്യാർത്ഥം. ഹ്യുപൊമാനീ എന്ന നാമപദം മുപ്പത്തിരണ്ടു പ്രാവശ്യവും, ക്രിയാരൂപം പതിനഞ്ചു പ്രാവശ്യവും പുതിയനിയമത്തിലുണ്ട്.

കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും ഉളവാക്കുന്നു. (റോമ, 5:3). അനേക കഷ്ടങ്ങളിലൂടെ ക്രിസ്ത്യാനി കടന്നു പോകുന്നു. ഈ കഷ്ടങ്ങൾ അനുഭവിക്കുന്നതിനു സഹിഷ്ണുത ആവശ്യമാണ്. (2കൊരി, 6:4). സഹിഷ്ണുതയെ ഉളവാക്കുന്നതു തന്നെ കഷ്ടതയാണ്. തെസ്സലൊനീക്യർ കഷ്ടതയിൽ സഹിഷ്ണുത കാണിച്ചു. (2തെസ്സ, 1:4). ക്രിസ്ത്യാനിയുടെ സ്വഭാവത്തെ പൂർണ്ണമാക്കുന്നതു കഷ്ടതയാണ്. (യാക്കോ, 1:4). ക്രിസ്തുവിനോടു കൂടെ സഹിക്കുകയാണ് ക്രിസ്തുവിനോടു കൂടെ വാഴാനുള്ള ഉപാധി. (2തിമൊ, 2:12; വെളി, 1:9). ഈ സഹിഷ്ണുതയ്ക്കായി വിശ്വാസികൾ പൂർണ്ണ ശക്തിയോടെ ബലപ്പെടണം. (കൊലൊ, 1:11). ദൈവേഷ്ടം ചെയ്ത വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത ആവശ്യമാണ്. (എബ്രാ, 10:36). സഹിഷ്ണുത കാണിക്കുന്നവർ ഭാഗ്യവാന്മാർ. (യാക്കോ, 5:11). ഇയ്യോബിന്റെയും അപ്പൊസ്തലനായ പൗലൊസിന്റെയും സഹിഷ്ണുത മാതൃകയാണ്. (യാക്കോ, 5:11; 2തിമൊ, 3:10). വിശുദ്ധന്മാർക്കു വിശ്വാസം പോലെ സഹിഷ്ണുതയും ആവശ്യമാണ്. (വെളി, 13:10; 14:12). “നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും.” (2തിമൊ, 2:11).