കേദേശിലെ അബീനോവാമിന്റെ പുത്രൻ. നഫ്താലി ഗോത്രത്തിലെ സങ്കേതനഗരമാണ് കേദെശ്. ദെബോരാ പ്രവാചികയുടെ നിയോഗമനുസരിച്ച് കനാന്യരാജാവായ യാബീനോടും അയാളുടെ സേനാപതിയായ സീസെരയോടും ബാരാക്ക് യുദ്ധത്തിനു പുറ ൾപ്പെട്ടു: (ന്യായാ, 4:4-16). നഫ്താലി, സെബൂലൂൻ ഗോത്രങ്ങളിൽ നിന്നും പതിനായിരം പേരെ ചേർത്തു യുദ്ധത്തിനു പോകാനാണ് ദെബോരാ ബാരാക്കിനോടു പറഞ്ഞത്. സീസെരയെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ കൊണ്ടുവന്നു ബാരാക്കിന്റെ കൈയിൽ ഏല്പിക്കുമെന്നു യഹോവ അരുളിച്ചെയ്തു. ദെബോരാ കൂടെ വരുന്നെങ്കിൽ താൻ പോകാം എന്നു ബാരാക് സമ്മതിച്ചു. ദെബോരാ ബാരാക്കിനോടൊപ്പം കേദേശിലേക്കു പോയി. സീസെര 900 രഥവും പടജ്ജനവുമായി കീശോൻ തോട്ടിലെത്തി. കൊടുങ്കാറ്റും മഴയും നിമിത്തം കീശോൻ തോട്ടിൽ വെളളപ്പൊക്കമുണ്ടായി. ബാരാക്കിന്റെ ചെറിയ സൈന്യം കുന്നിൽ നിന്നിറങ്ങി വന്നു കനാന്യരെ തോല്പിച്ചു, ഹരോശെത്ത് പിടിച്ചടക്കി. സീസെര വധിക്കപ്പെട്ടു. ഈ വിജയം അഞ്ചാമദ്ധ്യായത്തിലെ മനോഹരമായ ഗാനത്തിൽ വർണ്ണിച്ചിട്ടുണ്ട്. എബായലേഖനത്തിൽ വിശ്വാസവീരന്മാരുടെ പട്ടികയിൽ ബാരാക്കിനെയും ചേർത്തിട്ടുണ്ട്: (11:32).
യിസ്സാഖാർ ഗോത്രത്തിൽ ലപ്പീദൊത്തിന്റെ ഭാര്യയായ ദെബോരാ യിസ്രായേലിലെ ഏകസീത്രീ ന്യായാധിപയാണ്: (ന്യായാ, 4:4(. എബ്രായ സ്ത്രീകൾക്ക് താണസ്ഥാനം നല്കിയിരുന്ന കാലത്ത് ദെബോരയ്ക്കു ലഭിച്ച സ്ഥാനം അവളുടെ കഴിവുകളുടെയും ദൈവാനുഗ്രഹത്തിന്റെയും അംഗീകാരമാണ്. അന്നു യിസ്രായേൽ കനാന്യരാജാവായ യാബീനു വിധേയപ്പെട്ടിരുന്നു. ദെബോരാ ബാരാക്കിനെ വിളിപ്പിച്ച് അവനോടുകൂടി കനാന്യർക്കെതിരെ യുദ്ധത്തിനു പോയി. കനാന്യ സേനാധിപതിയായ സീസെരയെ ബാരാക്ക് തോല്പിച്ചു. സീസെരയുടെ സൈന്യം മുഴുവൻ സംഹരിക്കപ്പെട്ടു. യായേലിന്റെ കൂടാരത്തിൽ ചെന്ന സീസെരയെ അവൾ ചതിവിൽ കൊന്നു: (ന്യായാ, 4:24). പിന്നീട് നാല്പതു വർഷം ദേശത്തു സ്വസ്ഥത ഉണ്ടായി. ദെബോരയെ യിസ്രായേലിന്റെ മാതാവ് എന്നു വിശേഷിപ്പിച്ചിരുന്നു: (ന്യായാ, 5:7). ദെബോരയും ബാരാക്കും പാടിയ ജയഗീതം എബായ കവിതയുടെ പ്രാക്തനസ്വഭാവം വെളിപ്പെടുത്തുന്ന ഒന്നാണ്: (ന്യായാ, 5:2-31). യുദ്ധത്തിനു പോയ മകൻ്റെ മടങ്ങിവരവു ഉൽക്കണ്ഠയോടെ കാത്തിരിക്കുന്ന മാതാവിന്റെ (സീസെരയുടെ) മനോഹരമായി വർണ്ണന ഈ ഗീതത്തിലുണ്ട്: (5:28-30).
യിസ്രായേലിലെ മൂന്നാമത്തെ ന്യായാധിപനായ ശംഗർ അനാത്തിന്റെ മകനായിരുന്നു: (ന്യായാ, 5:6). നഫ്താലി ഗോത്രത്തിൽ നിന്നുള്ളവനായിരിക്കണം; കാരണം ബേത്ത്-അനാത്ത് നഫ്താലി ഗോത്രത്തിൽപ്പെട്ടതാണ്: (ന്യായാ, 1:33). ശംഗിറിന്റെ കാലത്ത് യിസ്രായേൽ വലിയ ഞെരുക്കത്തിലായിരുന്നു. ഒരു മുടിങ്കോൽ കൊണ്ടു ശംഗർ ഫെലിസ്ത്യരെ ആക്രമിച്ച് അറുനൂറുപേരെ കൊന്നു: (ന്യായാ, 3:31). ഫെലിസ്ത്യരുടെ മേൽ യിസ്രായേല്യർക്ക് നിലനില്ക്കുന്ന വിജയം അയാൾ നേടിക്കൊടുത്തതായി പറഞ്ഞിട്ടില്ല. എന്നാൽ യിസ്രായേല്യരെ രക്ഷിച്ചു. “അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു; അവൻ ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.” (ന്യായാ, 3:31). എത്രവർഷം ശുശ്രൂഷചെയ്തു എന്നത് വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഒരു ന്യായാധിപൻ എന്നു അയാളെക്കുറിച്ചു പറഞ്ഞിട്ടും ഇല്ല.
ബെന്യാമീന്യനായ ഗേരയുടെ മകൻ. യിസ്രായേലിലെ രണ്ടാമത്തെ ന്യായാധിപനായിരുന്നു ഏഹുദ്. യിസ്രായേല്യർ യഹോവയെ ഉപേക്ഷിച്ചപ്പോൾ മോവാബ്യ രാജാവായ എഗ്ലോനെ യഹോവ ബലപ്പെടുത്തി. അമ്മോന്യരുടെയും അമാലേക്യരുടെയും സഹായത്തോടുകൂടെ എഗ്ലോൻ യെരീഹോനഗരം പിടിച്ചടക്കി: (ന്യായാ, 3:12,13). യിസ്രായേൽ പതിനെട്ടു വർഷം അവനു കപ്പം കൊടുത്തു. ഏഹൂദ് കപ്പവുമായി രാജാവിന്റെ അടുക്കൽ വന്നു. എഗ്ലോനോട് ഒരു രഹസ്യസന്ദേശം അറിയിക്കാനുണ്ടെന്നു പറഞ്ഞു് ഭൃത്യരെ പുറത്താക്കി. അവൻ തനിച്ചായപ്പോൾ ദൈവത്തിൽ നിന്നൊരു സന്ദേശം അറിയിക്കാനുണ്ടെന്നു ഏഹൂദ് പറഞ്ഞു. ദൈവിക സന്ദേശം സ്വീകരിക്കുന്നതിന് എഗ്ലോൻ ആദരപൂർവ്വം എഴുന്നേറ്റുനിന്നു . ഉടൻതന്നെ ഇടങ്കയ്യനായ ഏഹൂദ് ചുരികയെടുത്ത് എഗ്ലോൻ്റെ വയറ്റിൽ കുത്തിക്കടത്തി. മുറിയിൽ നിന്നിറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി ഏഹൂദ് അവിടെനിന്നും രക്ഷപ്പെട്ട് സെയീരയിൽ ചെന്നുചേർന്നു. യിസായേൽമക്കളെ കൂട്ടിച്ചേർത്ത് അവൻ മോവാബ്യരോടു യുദ്ധം ചെയ്തു അവരിൽ പതിനായിരം പേരെ കൊന്നു. തുടർന്നു എൺപതുവർഷം ദേശത്തിനു സ്വസ്ഥത ലഭിച്ചു: (ന്യായാ, 3:15-30).
കാലേബിന്റെ അനുജനായ കെനസിന്റെ മകൻ: (ന്യായാ, 3:9). കിര്യത്ത്-സേഫെർ അഥവാ ദെബീർ കീഴടക്കുന്നവന് സ്വപുതിയായ അക്സയെ വിവാഹം ചെയ്തുകൊടുക്കും എന്ന് കാലേബ് പറഞ്ഞു. ഒത്നീയേൽ കിര്യത്ത്-സേഫെർ പിടിക്കുകയും അക്സയെ വിവാഹം ചെയ്യുകയും ചെയ്തു: (യോശു, 15:16,17; ന്യായാ, 1:12,13). യഹോവയെ മറന്നതുകൊണ്ട് യിസ്രായേല്യരെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻ രിശാഥയീമിന്റെ കയ്യിൽ ഏല്പിച്ചു. എട്ടുവർഷം അവർ കുശൻ രിശാഥയീമിനെ സേവിച്ചു. തുടർന്നു അവർ ദൈവത്തോടു നിലവിളിക്കയും യഹോവ അവർക്കു രക്ഷകനായി കെനിസ്യനായ ഒത്നീയേലിനെ എഴുന്നേല്പിക്കുകയും ചെയ്തു. അയാൾ കൂശൻ രിശാഥയീമിനെ ജയിച്ചു, യിസ്രായേലിനു ന്യായപാലനം ചെയ്തു. തുടർന്ന് ദേശത്തിനു നാല്പതു വർഷം സ്വസ്ഥത ലഭിച്ചു: (ന്യായാ, 3:7-11). 1ദിനവൃത്താന്തം 27:15-ൽ നെതോഫാത്യ കുടുംബത്തലവനായി ഹെൽദായിയുടെ പൂർവ്വികനായി ഒരു ഒതീയേലിനെക്കുറിച്ചു പറയുന്നുണ്ട്. ഇയാൾ മേല്പറഞ്ഞ ഒത്നീയേൽ ആയിരിക്കുവാൻ സാദ്ധ്യതയുണ്ട്.
ന്യായവിസ്താരത്തെക്കുറിക്കുന്ന എബ്രായപദമായ മിഷ്പാത്ത് ഏകദേശം 425 പ്രാവശ്യം പഴയനിയമത്തിലുണ്ട്. വ്യവഹാരം കേട്ടു ഉചിതമായ വിധി പുറപ്പെടുവിക്കാൻ വേണ്ടിയുള്ള ന്യായാധിപന്റെ ഇരിപ്പിനെയാണ് പ്രസ്തുത പദം വിവക്ഷിക്കുന്നത്. “ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” (സഭാ, 12:14). ന്യായം, വിധി (പുറ, 21:1; ആവ, 17:9) എന്നിങ്ങനെയും ഈ പദത്തെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ന്യായവിധിയെക്കുറിക്കുന്ന പ്രധാന ഗ്രീക്കു പദങ്ങളാണ് ‘ക്രിമ, ക്രിസിസ്.’ വ്യവഹാരം, വിധി, തീരുമാനം, ശിക്ഷാവിധി, ന്യായവിധി എന്നിങ്ങനെ ‘ക്രിമ’യെ വിവർത്തനം ചെയ്തിട്ടുണ്ട്. (മത്താ, 7:2; 23:13; മർക്കൊ, 12:40; ലൂക്കൊ, 24:20; റോമ, 2:2,3; 3:8; 5:16; 11:33; 13:2). ന്യായവിധിയെക്കുറിക്കുന്ന മറെറാരു പദമാണു് ക്രിസിസ്. (മത്താ, 5:21,22; യോഹ, 5:22, 27; 2പത്രൊ, 2:4, 11). റോമർ 2:5-ലെ നീതിയുള്ള വിധി ഗ്രീക്കിൽ ഡികായിയൊക്രിസിയ (ഡികായിയോസ് + ക്രിസിസ്) ആണ്.
ദൈവത്തിന്റെ പ്രവൃത്തികളിലൊന്നായ ന്യായവിധി ദൈവനീതിയുടെ പ്രദർശനമാണ്. സൃഷ്ടിയോടുള്ള ബന്ധത്തിൽ ദൈവത്തിനു തന്റെ നീതി വെളിപ്പെടുത്തുവാനുള്ള സന്ദർഭമാണ് ന്യായവിധിയിലുള്ളത്. “എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതാച്ചു വെക്കുന്നു. അവൻ ഓരോരുത്തനു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.” (റോമ, 2:5,6). ദൈവം നിതിയിൽ ലോകത്തെ ന്യായം വിധിക്കും. “എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്ത നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.” (സങ്കീ, 9:7,8). ലോകാവസാനത്തിൽ ഒരേയൊരു ന്യായവിധി നടക്കുന്നതായിട്ടാണു ഭൂരിഭാഗം ക്രൈസ്തവരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വ്യത്യസ്ത കാലങ്ങളിൽ നടക്കുന്ന വിഭിന്ന ന്യായവിധികൾ ഉണ്ടെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. വ്യത്യസ്തഗണങ്ങളാണു ന്യായവിധിക്കു വിധേയരാവുന്നത്. അവരുടെ ചുറ്റുപാടുകളും പശ്ചാത്തലങ്ങളും വിഭിന്നങ്ങളാണ്. അതനുസരിച്ചു ന്യായവിധികളും വിഭിന്നങ്ങളായിരിക്കും, ഒരേയൊരു മാനദണ്ഡത്തിലോ ചുറ്റുപാടിലോ എല്ലാ ഗണങ്ങളെയും വിധിക്കുക സാദ്ധ്യമല്ല. പ്രധാനമായും എട്ടു ന്യായവിധികൾ തിരുവെഴുത്തുകളിൽ പ്രകടമായി കാണാവുന്നതാണ്. അവയിൽ ഒന്നാമത്തേതു കഴിഞ്ഞതും രണ്ടും മൂന്നും വിശ്വാസികളുടെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നതും ഒടുവിലത്തെ അഞ്ചെണ്ണം ഭാവികവുമാണ്.
1. കുശിലെ ന്യായവിധി: ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോൾ മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ ദൈവം ക്രിസ്തുവിൽ നടത്തുകയായിരുന്നു. “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “പാപം അറിയാത്തെവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കുവേണ്ടി പാപം ആക്കി. (1കൊരി, 5:21). യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. (യെശ, 53:6). ഈ ന്യായവിധിയുടെ ഫലമായി ക്രിസ്തുവിന്റെ മരണവും വിശ്വാസിയുടെ നീതീകരണവും സംഭവിച്ചു. ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന സമയം ഒരു വ്യക്തിയിലെ ആദാമ്യപാപസ്വഭാവം ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുകയാണ്. “അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” (റോമ, 8:1). ക്രിസ്തുവിന്റെ ക്രൂശുമരണത്തിൽ സാത്താൻ വിധിക്കപ്പെട്ടു. സാത്താന്റെ ആയുധമായ മരണത്താൽ തന്നെ ക്രിസ്തു സാത്താനെ നിരായുധനാക്കി. മനുഷ്യന്റെ വീണ്ടെടുപ്പുവില ക്രിസ്തു നല്കി. (യോഹ, 12:31-33; 16:8, 11; 5:24; ഗലാ, 3:13; എബ്രാ, 9:26-28; 1പത്രൊ, 2:24).
2. സ്വയം വിധിക്കുക: ഒരു വിശ്വാസി അനുദിനവും സ്വയം വിധിക്കേണ്ടതാണ്. ദൈവഹിതത്തിന്നനുസരണമായി സ്വന്തജീവിതത്തെയും പ്രവൃത്തികളെയും ക്രമീകരിക്കുയും ബലഹീനതകൾ ഏറ്റുപറഞ്ഞ് പാപത്തിൽ നിന്നൊഴിയുകയും ചെയ്യണം. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമാടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മം ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1യോഹ, 1:49). വാസ്തവത്തിലുള്ള ഏറ്റുപറച്ചിൽ തൽക്ഷണമുളള ശുദ്ധീകരണത്തിനും ദൈവത്തോടുള്ള കൂട്ടായ്മയിലേക്കു മടങ്ങുന്നതിനും നമ്മെ സഹായിക്കുന്നു. “നാം നമ്മത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.” (1കൊരി, 11:31).
3. കർത്താവിന്റെ ബാലശിക്ഷ: “വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിനു കർത്താവു നമ്മ ബാലശിക്ഷ കഴിക്കയാകുന്നു.” (1കൊരി, 11:32). തെറ്റിൽ അകപ്പെട്ടു പോകുന്ന ദൈവപൈതലിനെ അപ്പൻ മകനെ എന്നവണ്ണം ദൈവം ശിക്ഷിക്കുന്നു. വിശുദ്ധിയിൽ തികഞ്ഞവരാകേണ്ടതിനു ശുദ്ധീകരണത്തിനും ആത്മിക വർദ്ധനയ്ക്കും വേണ്ടിയാണത്. ഒരു വിശ്വാസി സ്വന്തം ബലഹീനതകളെ യഥാസമയം കണ്ടുപിടിച്ചു പരിഹരിക്കാതിരിക്കുമ്പോഴാണ് ദൈവം ഇടപെട്ടു ബാലശിക്ഷ കഴിക്കുന്നത്. (എബാ, 12:6-9). ബാലശിക്ഷയുടെ ഫലമായി പരിശോധനകളും (1പത്രൊ, 1:7), രോഗം, ബലഹീനത തുടങ്ങിയവയും (1കൊരി, 11:30) ഉണ്ടാകും.
4. വിശ്വാസികളുടെ പ്രവൃത്തികൾക്കുള്ള ന്യായവിധി: ഈ ന്യായവിധിക്കു വിധേയർ വിശ്വാസികളാണ്. ഇതു പാപത്തിനുള്ള ന്യായവിധിയല്ല; അതു ക്രൂശിൽ നടന്നു കഴിഞ്ഞു. ഇനിയൊരിക്കലും വിശ്വാസി പാപത്തിന്നായി വിധിക്കപ്പെടുകയില്ല. (യോഹ, 5:24; റോമ, 8:1). വിശ്വാസിയുടെ ജീവിതവും പ്രവൃത്തികളുമാണ് ക്രിസ്തുവിന്റെ ന്യായാസനത്തിന്മുമ്പിൽ വിധിക്കപ്പെടുന്നത്. ന്യായവിധിയുടെ ഫലം പ്രതിഫല പ്രാപ്തിയോ നഷ്ടമോ ആണ്. (2കൊരി, 5:10; റോമ, 14:10; എഫെ, 6:8; 2തിമൊ, 4:8). സഭയുടെ ഉൽപ്രാപണശേഷം ക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷതയ്ക്കു മുമ്പു സ്വർഗ്ഗത്തിൽ ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പിലാണ് ഈ ന്യായവിധി നടക്കുന്നത്.
5. യിസ്രായേലിന്റെ ന്യായവിധി: സഹസ്രാബ്ദരാജ്യത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് യിസ്രായേൽ ന്യായവിധിയിലൂടെ കടന്നുപോകും. (യെഹ, 20:33-44). പത്തു കന്യകമാരുടെ ഉപമയും (മത്താ, 25:1-13) ഈ ന്യായവിധിയെ വെളിപ്പെടുത്തുന്നു. സഹസ്രാബ്ദ വാഴ്ചയ്ക്കു മുമ്പ് മഹാപീഡനത്തിന്റെ അന്ത്യത്തിൽ പഴയനിയമ വിശുദ്ധന്മാർ ഉയിർത്തെഴുന്നേല്ക്കും. “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണ നില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതി ക്കാണുന്ന ഏവനും തന്നേ, രക്ഷപ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്രകൊളളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദയ്ക്കമായും ഉണരും. എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.” (ദാനീ, 12:13).
6. ജാതികളുടെ ന്യായവിധി: മത്തായി 25:31-46-ൽ വിവരിക്കുന്നത് ജാതികളുടെ ന്യായവിധിയാണ് യിസ്രായേലിനോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ജാതികൾ വിധിക്കപ്പെടുന്നത്. “രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിചെയ്യും.” “ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞെടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.” (മത്താ, 25:40, 45). ഇടത്തുളളവരെ നിത്യാഗ്നിയിലേക്കു അയക്കും. വലത്തുള്ളവർ സഹസ്രാബ്ദരാജ്യത്തിൽ പ്രവേശിക്കും. മഹാപീഡന കാലത്തു ജാതികൾ യിസ്രായേലിനോടു ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് സഹസാബ്ദ രാജ്യത്തിൽ പ്രവേശിക്കാനുള്ള അനുവാദം ലഭിക്കുന്നത്. ചില ജാതികളും യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട രാഷ്ടത്തിൽ പ്രവേശിക്കും എന്നു വ്യക്തമാക്കുന്ന പഴയനിയമപ്രവചനങ്ങളുണ്ട്. (യെശ, 60:3; 61:6; 62:2). മനുഷ്യപുത്രൻ തന്റെ തേജസ്സിൽ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോഴാണ് ജാതികളുടെ ന്യായവിധി നടക്കുന്നത്. “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.” (മത്താ, 25:31-33). ന്യായവിധിയുടെ രംഗം യെഹോശാഫാത്ത് താഴ്വരയാണ്. (യോവേ, 3:1,2).
7. ദൂതന്മാരുടെ ന്യായവിധി: പാപംചെയ്ത ദൂതന്മാരുടെ ന്യായവിധിയാണിത്. അന്ത്യന്യായവിധിയോടു ബന്ധപ്പെട്ടായിരിക്കണം ദൂതന്മാരുടെ ന്യായവിധി. പാപം ചെയ്ത ദൂതന്മാരെ നരകത്തിലാക്കി ന്യായവിധിക്കായി സൂക്ഷിച്ചിരിക്കുകയാണ്. “പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും.” (2പത്രൊ, 2:4). “തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.” (യൂദാ, 6). നിത്യാഗ്നി ഒരുക്കപ്പെട്ടിരിക്കുന്നത് പിശാചിനും അവന്റെ ദൂതന്മാർക്കുമാണ്. (മത്താ, 25:41).
8. വെളളസിംഹാസന ന്യായവിധി: ഭൂമിയുടെ അഗ്നി ശുദ്ധീകരണത്തിനു ശേഷവും നിത്യരാജ്യസ്ഥാപനത്തിനു മുമ്പുമാണ് അന്ത്യന്യായവിധി. എല്ലാ യുഗങ്ങളിലും മരിച്ചദുഷ്ടന്മാർ എല്ലാവരും വെള്ള സിംഹാസനത്തിനു മുമ്പിൽ വിധിക്കപ്പെടും. അവർ എല്ലാം തീപ്പൊ യ്ക്കയിൽ തള്ളപ്പെടും. (വെളി, 20:1-15). ന്യായവിധിയുടെ മാനദണ്ഡം പ്രവൃത്തികളാണ്. അതിൽനിന്നു ശിക്ഷയ്ക്കു വൈവിദ്ധ്യവും തരതമ്യഭേദവും ഉണ്ടെന്നു മനസ്സിലാക്കാം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. ഇതിനെ രണ്ടാം മരണം എന്നു വിളിക്കുന്നു. (വെളി, 20:15; 21:8).
യഹോവയായ ദൈവം മോശെ മുഖാന്തരം ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനു കൊടുത്ത ചട്ടങ്ങളെയും വിധികളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 613 കല്പനകൾ. ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും. (യാക്കോ, 2:10).
613 കല്പനകൾ
റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെയ്ക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ട് യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്.
വിധികൾ
I. ദൈവം
1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. (പുറ.20:2).
2. ദൈവം ഏകനാണെന്ന് ഏറ്റു പറയണം. (ആവ.6:4).
3. ദൈവത്തെ സ്നേഹിക്കണം. (ആവ.6:5).
4. ദൈവത്തെ ഭയപ്പെടണം. (ആവ.6:13).
5. ദൈവത്തെ സേവിക്കണം. (പുറ.23:25; ആവ.11:13).
6. ദൈവത്തോട് ചേര്‍ന്ന് ഇരിക്കണം. (ആവ.10:20).
7. അവന്‍റെ നാമത്തില്‍ സത്യം ചെയ്യണം. (ആവ.10:20).
8. അവന്‍റെ വഴികളില്‍ നടക്കണം. (ആവ.28:9).
9. യഹോവയുടെ നാമം വിശുദ്ധീകരിക്കണം. (ലേവ്യാ.22:32).
16. ഏഴേഴു വര്‍ഷം കൂടുമ്പോള്‍ വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ ന്യായപ്രമാണം കേള്‍ക്കുന്നതിനു എല്ലാവരും കൂടി വരണം: (ആവ.31:11).
17. രാജാവ് ന്യായപ്രമാണത്തിന്‍റെ ഒരു പകര്‍പ്പ് എഴുതിയെടുക്കേണ്ടതാണ്: (ആവ.17:18).
18. ഓരോ യെഹൂദനും ന്യായപ്രമാണത്തിന്‍റെ ചുരുള്‍ ഉണ്ടായിരിക്കേണ്ടതാണ്. (ആവ.31:19).
19. ഭക്ഷണത്തിന് ശേഷം ദൈവത്തിനു സ്തോത്രം ചെയ്യണം. (ആവ. 8:10).
III. ദൈവാലയവും പുരോഹിതനും
20. യെഹൂദന്മാര്‍ ഒരു വിശുദ്ധ മന്ദിരം നിര്‍മ്മിക്കേണം: (പുറ. 25:8).
21. വിശുദ്ധ മന്ദിരത്തോട് ഭയഭക്തി കാണിക്കണം. (ലേവ്യ. 19:30).
22. അതിനെ എല്ലായ്പ്പോഴും സൂക്ഷിക്കണം: (സംഖ്യാ. 18:4)
23. ലേവ്യര്‍ അതിലെ പ്രത്യേക ചുമതലകള്‍ നിര്‍വ്വഹിക്കണം: സംഖ്യാ. 18:23).
24. വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കയോ, അതിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പ് പുരോഹിതന്മാര്‍ തങ്ങളുടെ കൈകളും കാലുകളും കഴുകണം: (പുറ. 30:19).
25. പുരോഹിതന്മാര്‍ ദിവസവും നിലവിളക്ക് കത്തിക്കണം: (പുറ. 27:20,221).
50. കൂടാരപ്പെരുന്നാളില്‍ ദിവസവും ദഹനയാഗം കഴിക്കണം. (സംഖ്യാ.29:13).
51. എട്ടാം ദിവസവും ഹോമയാഗം അര്‍പ്പിക്കണം. (സംഖ്യാ.29:36).
52. സകല യിസ്രായേല്യ പുരുഷന്മാരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവാലയത്തില്‍ വരണം. (പുറ.23:14).
53. മൂന്നു വാർഷിക മഹോത്സവങ്ങളിലും യിസ്രായേല്യ പുരുഷന്മാര്‍ ദൈവസന്നിധിയില്‍ എത്തണം: (പുറ.34:23; ആവ.16:16). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാള്‍ എന്നിവയാണ് മഹോത്സവങ്ങള).
54. ഈ ഉത്സവങ്ങളില്‍ എല്ലാവരും സന്തോഷിക്കണം. (ആവ.16:14).
55 നീസാന്‍ മാസം പതിനാലാം തിയ്യതി പെസഹക്കുഞ്ഞാടിനെ അറുക്കണം: (പുറ.12:6).
56. കുഞ്ഞാടിനെ ചുട്ടു അതിന്‍റെ മാംസം രാത്രി ഭക്ഷിക്കണം: (പുറ.12:8).
57. നീസാന്‍ മാസത്തില്‍ കാര്‍മ്മികമായി അശുദ്ധരായവര്‍ ഈയ്യാര്‍ മാസം പതിനാലാം തിയ്യതി പെസഹാക്കുഞ്ഞാടിനെ അറുക്കണം: (സംഖ്യാ.9:11).
58. അത് പുളിപ്പില്ലാത്ത അപ്പത്തോടും കയ്പ്പു ചീരയോടും കൂടെ കഴിക്കേണ്ടതാണ്: (സംഖ്യാ.9:11).
102. കുഷ്ഠബാധിതമായ വസ്ത്രം കാര്‍മ്മികമായി അശുദ്ധമാണ്: (ലേവ്യ.13:51).
103. കുഷ്ഠം ബാധിച്ച വീട് കാര്‍മ്മികമായി അശുദ്ധമാണ്: (ലേവ്യ.14:44).
104. സ്രവക്കാരന്‍ അശുദ്ധനാണ്: (ലേവ്യ.15:2).
105. ബീജം അശുദ്ധമാണ്: (ലേവ്യ.15:16).
106. രക്തസ്രവക്കാരി അശുദ്ധയാണ്: (ലേവ്യ.15:19).
107. മനുഷ്യശവം അശുദ്ധമാണ്: (സംഖ്യാ.19:14).
108. ശുദ്ധീകരണ ജലം അശുദ്ധനെ ശുദ്ധിയാക്കുന്നു. എന്നാല്‍ അത് ശുദ്ധനെ കാര്‍മ്മികമായി അശുദ്ധിയാക്കുന്നു: (സംഖ്യാ.19:13,21).
109. കാര്‍മ്മികമായ സ്നാനം കൊണ്ട് കാര്‍മ്മികമായി ശുദ്ധനാകണം എന്നത് കല്പനയാണ്: (ലേവ്യ.15:16).
110. കുഷ്ഠശുദ്ധീകരണത്തിന് പ്രത്യേക നടപടി ക്രമം പിന്തുടരേണ്ടതാണ്: (ലേവ്യ.14:2).
111. കുഷ്ഠരോഗി സകല രോമവും ക്ഷൌരം ചെയ്യണം: (ലേവ്യ.14:9).
112. ശുദ്ധീകരിക്കപ്പെടുന്നത് വരെ കുഷ്ഠരോഗി തിരിച്ചറിയും വിധം തലമൂടാതിരിക്കുകയും വസ്ത്രം കീറിക്കളയുകയും വേണം: (ലേവ്യ.13:45).
113. കാര്‍മ്മികമായ ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിന്‍റെ ഭസ്മം ഉപയോഗിക്കേണ്ടതാണ്: (സംഖ്യാ.19:2-9).
VII. വിശുദ്ധ മന്ദിരത്തിലേക്കുള്ള സംഭാവനകൾ
114. ഒരാള്‍ തന്‍റെ മതിപ്പ് വില വിശുദ്ധ മന്ദിരത്തിലേക്ക് കൊടുക്കുവാന്‍ നേരുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം: (ലേവ്യ.27:2-8).
115. ഒരുവന്‍ അശുദ്ധ മൃഗത്തെ വിശുദ്ധ മന്ദിരത്തിലേക്ക് നേരുകയാണെങ്കില്‍ പുരോഹിതന്‍റെ മതിപ്പ് അനുസരിച്ച് മൃഗത്തിന്‍റെ വില പണമായി കൊടുക്കണം: (ലേവ്യ.27:11,12).
116. വീടിനെ സംബന്ധിച്ച് ഇത് തന്നെ ചെയ്യണം: (ലേവ്യ.27:14).
117. അവകാശ നിലത്തെ സംബന്ധിച്ചും ഇത് പോലെ ചെയ്യണം: (ലേവ്യ.27:16,22,23).
118. ഒരുവന്‍ അറിയാതെ വിശുദ്ധ മന്ദിരത്തിന്‍റെ വസ്തുക്കളില്‍ നിന്ന് എന്തെങ്കിലും എടുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാരവും അഞ്ചില്‍ ഒന്നും ചേര്‍ത്തു കൊടുക്കണം: (ലേവ്യ.5:16).
119. നാലാം വര്‍ഷത്തിലെ വൃക്ഷഫലം വിശുദ്ധമാണ്. അത് യെരുശലേമില്‍ വെച്ചു ഭക്ഷിക്കണം: (ലേവ്യ.19:24).
120. നിലം കൊയ്യുമ്പോള്‍ അതിലെ അരികുകള്‍ സാധാരണക്കാര്‍ക്ക് വേണ്ടി കൊയ്യാതെ വിടണം: (ലേവ്യ.19:9).
180. കള്ളസാക്ഷി കുറ്റം ആരോപിക്കപ്പെട്ടവന് വരുത്തുവാന്‍ ആഗ്രഹിച്ചത് അവനോടു ചെയ്യണം: (ആവ.19:19). കുറ്റം ആരോപിക്കപ്പെട്ടവന് നല്‍കേണ്ട ശിക്ഷ കള്ളസാക്ഷിക്ക് നല്‍കണം)
181. തെളിയാത്ത കൊലപാതകത്തിനു ചുവന്ന പശുക്കിടാവിന്‍റെ യാഗം അര്‍പ്പിക്കണം: (ആവ.21:4).
182. ആറു സാങ്കേതനഗരങ്ങള്‍ വേര്‍തിരിക്കണം: (ആവ.19:3).
ദൈവത്തിന്റെ വിശുദ്ധഹിതം സമ്പൂർണ്ണമായി വെളിപ്പെടുത്തിയ ന്യായപ്രമാണം സമഗ്രമായിരുന്നു. ഒന്നും കൂട്ടിച്ചേർക്കുവാൻ ആവശ്യമില്ലാത്തവിധം ധാർമ്മികവും പൌരസംബന്ധവും മാർഗ്ഗീയവും ആയ എല്ലാ നിയമങ്ങളും ന്യായപ്രമാണം ഉൾക്കൊള്ളുന്നു. 613 കല്പനകൾ ഉൾക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു വിഭാഗങ്ങളുണ്ട്. ഒന്ന്; കല്പനകൾ: ഇവ ധാർമ്മിക നിയമങ്ങളാണ്. (പുറ, 20:1-17). രണ്ട്; വിധികൾ: ഇവ സിവിൽ നിയമങ്ങളാണ്. ദേശത്ത് ജീവിക്കുമ്പോൾ പൌരജീവിതത്തിന്റെ ക്രമീകരണത്തിന് ഇവ അനുസരിക്കേണ്ടതാണ്. (പുറ, 21:1-24:11). മൂന്ന്; ആരാധനാ നിയമങ്ങൾ: (പുറ, 24:12-31:18).
I. ധാർമ്മികനിയമങ്ങൾ
എക്കാലത്തുമുള്ള ഏതു മനുഷ്യനും അനുസരിക്കുവാൻ കടപ്പെട്ടതാണ് ധാർമ്മിക നിയമങ്ങൾ. ശരിയും തെറ്റും വിവേചിക്കുന്നത് ദൈവിക നിയമമനുസരിച്ചാണ്. പത്തു കല്പന രണ്ടു കല്പലകകളിലാണു എഴുതപ്പെട്ടത്. ഒന്നാമത്തേതിൽ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ, 20:3-11), രണ്ടാമത്തേതിൽ സഹമനുഷ്യരോടുള്ള കടപ്പാടുകളും (പുറ, 20:12-17) വ്യക്തമാക്കുന്നു. പത്തു കല്പനകളുടെയും സാരാംശം ക്രിസ്തു രണ്ടു കല്പനകളിലായി സംഗ്രഹിച്ചു പറഞ്ഞു. “അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ എതു കല്പന വലിയതു എന്നു ചോദിച്ചു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കുടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈരണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.” (മത്താ, 22:35-40).
II. സാമൂഹിക നിയമങ്ങൾ
എല്ലാ കല്പനകളുടെയും അടിസ്ഥാനമാണ് പത്തു കല്പന. പത്തുകല്പന നല്കിയശേഷം അവയുടെ പ്രയുക്തി തുടർന്നുള്ള ഭാഗങ്ങളിൽ വ്യക്തമായി വെളിപ്പെടുത്തി. രാഷ്ട്രീയം, പൌരസംബന്ധം, നീതിനിർവ്വഹണപരം എന്നിങ്ങനെയുള്ള നിയമങ്ങൾ നിയമപുസ്തകത്തിലും (പുറ, 20:23-23:33) വിശുദ്ധിയുടെ പ്രമാണങ്ങളിലും (ലേവ്യ, 17-26 അ) ആവർത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.
1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങൾ: യഹോവയാണ് രാജാവ്; ന്യായാധിപനും ന്യായദാതാവും യഹോവ തന്നെയാണ്. (യെശ, 33:22). ദൈവത്തിൽ നിന്നാണ് രാജാധികാരം ഭൗമിക ഭരണാധിപന്മാർക്കു ലഭിക്കുന്നത്. മനുഷ്യരുടെ രാജത്വത്തിന്മേൽ യഹോവ വാഴുകയും തനിക്കിഷ്ടപ്പെട്ടവർക്കു അതു നല്കുകയും ചെയ്യുന്നു. (ദാനീ, 4:25,35, 7:13-14). യിസായേലിന് രാജാവിനെ തിരഞ്ഞടുക്കുന്നത് യഹോവയാണ്. വിജാതീയൻ രാജാവാകാൻ പാടില്ല. രാജാവു കുതിരകളെ വർദ്ധിപ്പിക്കുകയോ അനേകം ഭാര്യമാരെ എടുക്കുകയോ അധികം വെള്ളിയും പൊന്നും സമ്പാദിക്കുകയോ ചെയ്യാൻ പാടില്ല. ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു രാജാവ് സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവൻ പാരായണം ചെയ്യുകയും അതിലെ വചനങ്ങളും ചട്ടങ്ങളും അനുസരിക്കുകയും വേണം. (ആവ, 17:14-20).
2. സൈനികനിയമങ്ങൾ: യുദ്ധം യഹോവയ്ക്കുളളതാണ്. യുദ്ധത്തിനു പോകുന്നതിനു മുമ്പു സൈന്യത്തെ ശുദ്ധീകരിക്കണം. (സംഖ്യാ, 21:15, 2ദിന, 20:15, 1ശമൂ, 21:1-6). സൈന്യത്തിൽ ചേരുന്ന പ്രായം 20 വയസ്സാണു. (സംഖ്യാ, 1:2-3, 26:1-4). ലേവ്യർ സൈന്യസേവനം അനുഷ്ഠിക്കേണ്ടതില്ല. (സംഖ്യാ, 1:47-49). ഭീരുവും പുതിയ വീടു പണിത് ഗൃഹപ്രവേശം നടത്താത്തവനും, വിവാഹനിശ്ചയം കഴിഞ്ഞ് ഭാര്യയെ പരിഗ്രഹിക്കാത്തവൻ വിവാഹശേഷം ഒരുവർഷം യുദ്ധത്തിനു പോകേണ്ടതില്ല. (ആവ, 20:5-8, ന്യായാ, 7:3). പാളയത്തിൽ സ്ത്രീകൾക്കു ചെല്ലാൻ അനുവാദമില്ല. ആവർത്തനം 7:1-ൽ പറഞ്ഞിട്ടുള്ള ഏഴുജാതികളുടെ പട്ടണങ്ങളിൽ ഒന്ന് ആക്രമിച്ചാൽ അവയിലെ നിവാസികളെ ഒക്കെയും ശപഥാർപ്പിതമായി കൊല്ലേണ്ടതാണ്. (ആവ, 20:15-17, യോശു, 11:1-14, ആവ, 2:32-34). ഈ ഏഴുജാതികളുടെ പട്ടണങ്ങളല്ലെങ്കിൽ പട്ടണത്തിനടുത്തു ചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയണം. അവർ കീഴടങ്ങിയാൽ അതിലെ നിവാസികളെ ഊഴിയവേലക്കാരായി എടുക്കാം. അവർ കീഴടങ്ങിയില്ലെങ്കിൽ പട്ടണം നിരോധിച്ചു് പുരുഷന്മാരെ ഒക്കെയും കൊല്ലണം. സ്ത്രീകളെയും കുട്ടികളെയും സമ്പത്തും കൊള്ളയായി എടുക്കാം, (ആവ, 20:10-14). ഫലവൃക്ഷങ്ങളെ ഒരിക്കലും നശിപ്പിക്കരുതു. (ആവ, 20:19-20).
3. പൗരത്വം: എല്ലാ യിസ്രായേൽ പുരുഷന്മാരും സഭയിൽ അംഗങ്ങളാണ്. ഷണ്ഡനോ ഛിന്നലിംഗനോ, കൗലടേയനോ, അമ്മോന്യനോ, മോവാബ്യനാ യിസായേല്യസഭയിൽ പ്രവേശിച്ചുകൂടാ. ഏദോമ്യനെയും മിസ്രയീമ്യനെയും വെറുക്കുവാൻ പാടില്ല. മൂന്നാം തലമുറയായി മിസ്രയീമ്യനു ജനിക്കുന്ന മക്കളെ യഹോവയുടെ സഭയിൽ പ്രവേശിപ്പിക്കാം. (ആവ, 23:18(. അന്യനെയും പരദേശിയെയും സംബന്ധിച്ചുള്ള വ്യക്തമായ കല്പനകൾ ഉണ്ട്. മൂന്നു വിധത്തിലുള്ള പരദേശികളാണുളളത്: പരിച്ഛേദനം ചെയ്തവർ, അഗ്രചർമ്മികൾ, പരിച്ഛേദനം ചെയ്യാതെ താത്ക്കാലികമായി പാർക്കുന്നവർ. അവരെ ഒരിക്കലും ക്ലേശിപ്പിക്കുവാൻ പാടില്ല. (പുറ, 22:21, 23:9, ലേവ്യ, 19:33-34, ആവ, 24:17). പരിച്ഛേദനം കഴിഞ്ഞ പരദേശികൾ പെസഹ ആചരിക്കുകയും (പുറ, 12:48-49, സംഖ്യാ, 9:14), യാഗം അർപ്പിക്കുകയും ചെയ്യണം. (സംഖ്യാ, 15:14-16). താനേ ചത്തവയെ പരദേശിക്കു തിന്നാൻ കൊടുക്കുകയോ അന്യജാതിക്കാരനു വിലക്കുകയോ ചെയ്യാം. അങ്ങനെയുള്ളവയെ യിസ്രായേല്യൻ ഉപയോഗിക്കുവാൻ പാടില്ല. (ആവ, 14:21).
4. അടിമകൾ: എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ഏഴാമത്തെ വർഷം ഒന്നും കൊടുക്കാതെ അവനെ വിട്ടയയ്ക്കണം. എബ്രായനെ സ്ഥിരമായി അടിമയാക്കി വച്ചിരിക്കുവാൻ പാടില്ല. എബായ അടിമയെ ഏഴാം വർഷമോ യോബേൽ സംവത്സരമോ ഏതാണോ ആദ്യം വരുന്നതു അപ്പോൾ സ്വതന്ത്രനാക്കണം. അടിമയോട് അനുകമ്പയോടെ പെരുമാറേണ്ടതാണ്. (പുറ, 21:2, ആവ, 15:12, ലേവ്യ, 25:10). എഴാമത്തെ വർഷത്തിനുശേഷം എബായ അടിമ ആഗ്രഹിക്കുന്നു എങ്കിൽ അവന് യജമാനനോടൊപ്പം കഴിയാവുന്നതാണ്. (പുറ, 21:5-6, ആവ, 15:16-17). ഒരു എബ്രായൻ തന്റെ മകളെ മറെറാരു എബ്രായനു വിറ്റാൽ അവന് അവളെ വെപ്പാട്ടിയായി സ്വീകരിക്കാം. അല്ലെങ്കിൽ അവളെ വീണ്ടെടുക്കാം. ഒരിക്കലും അന്യജാതിക്കാരന് വില്ക്കാൻ പാടില്ല. (പുറ, 21:7-11). വിജാതീയ അടിമയെ കുടുംബാവകാശമായി കൈമാറാം. (ലേവ്യ, 25:44-46). അടിമ യജമാനൻ മുതലാണ്. അടിമയെ അടിക്കുവാനുള്ള സ്വാതന്ത്ര്യം യജമാനനുണ്ട്. അവന് അംഗഛേദം ഭവിച്ചാൽ ശിക്ഷയായി അടിമയ്ക്ക് സ്വതന്ത്ര്യം നല്കണം. അടികൊണ്ട് അടിമ മരിച്ചുപോയാൽ ഉടമയെ ശിക്ഷിക്കേണ്ടതാണ്. (പുറ, 21:20-27). ദാസന്മാരും പരിച്ഛേദനത്തിനു വിധേയരാകണം. അവർക്കു പെസഹ ഭക്ഷിക്കാം. (പുറ, 12:44). ഒരു കാള അടിമയെ കുത്തിയാൽ യജമാനന് കൊടുക്കേണ്ട നഷ്ടപരിഹാരം 30 ശേക്കെൽ വെള്ളിയാണ്. (പുറ, 21:32). എബായ അടിമയെ സ്വതന്തനാക്കുമ്പോൾ അവനെ ഔദാര്യദാനം നല്കി വേണം അയക്കേണ്ടത്. (ആവ, 15:13-15).
5. കുടുംബം: സമുഹത്തിന്റെ അടിസ്ഥാനഘടകം കുടുംബമാണ്. കുടുംബത്തിലെ വിവിധ ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ താഴെ പറയുന്നവയാണ്: ദേശത്തിന്റെ അവകാശികളാണെങ്കിൽ സ്ത്രീകൾ ഗോത്രത്തിനുള്ളിൽ നിന്നു തന്നെ വിവാഹം കഴിക്കേണ്ടതാണ്. (സംഖ്യാ, 36:6-9). ഒരു കന്യകയെ ബലാത്കാരം ചെയ്യുന്നവൻ അവളെ വിവാഹം കഴിക്കുകയും അവളുടെ പിതാവിന് 50 വെളളിക്കാശ് പിഴ കൊടുക്കുകയും വേണം. അവൻ ഒരിക്കലും അവളെ ഉപേക്ഷിക്കുവാൻ പാടില്ല. (പുറ, 22:16-17, ആവ, 22:28-29). പുരോഹിതന്മാർ വേശ്യയെയോ, ദുർന്നടപ്പുകാരിയെയോ, ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹം കഴിച്ചു കൂടാ. (ലേവ്യ, 21:7).ദേവരവിവാഹം നിഷേധിക്കുന്നവൻ നിന്ദിക്കപ്പെടും. (അവ, 25:5-10). വിജാതീയരുമായുള്ള വിവാഹബന്ധം നിഷിദ്ധമാണ്. (പുറ, 34:12-16, ആവ, 7:1-4, നെഹെ, 13:23-27). എന്നാൽ ബദ്ധരായ സ്ത്രീകളെ വിവാഹം കഴിക്കുവാൻ അനുവാദം ഉണ്ട്. (ആവ, 21:10-14). ഭാര്യ എടുക്കുന്ന നേർച്ചയം വതവും സ്ഥിരപ്പെടുത്തുവാനും ദുർബ്ബലപ്പെടുത്തുവാനുമുള്ള അവകാശം ഭർത്താവിനുണ്ട്. (സംഖ്യാ, 30:6-8, 10-15). ഭർത്താവിനു മാത്രമേ വിവാഹമോചനത്തിനു വാദമുള്ളൂ. ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അയക്കേണ്ടതാണ്. ഒരിക്കൽ വിവാഹമോചനം ചെയ്ത സ്ത്രീയെ വീണ്ടും വിവാഹം ചെയ്യുവാൻ പാടില്ല. (ആവ, 24:1-4). കുഞ്ഞുങ്ങൾ മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതാണ്. (പുറ, 20:12, ആവ, 5:16, 21:18-21). ദൈവത്തിന്റെ ന്യായപ്രമാണം മക്കളെ പഠിപ്പിക്കേണ്ട ചുമതല ഗൃഹനാഥനുണ്ട്. (ആവ, 6:6-9, 20-25). അവിവാഹിതയായ മകളുടെ വ്രതവും നേർച്ചയും സ്ഥിരീകരിക്കുവാനും ദുർബലപ്പെടുത്തുവാനും പിതാവിന് അവകാശമുണ്ട്. (സംഖ്യാ, 30:35). പിതാവിനു പുതിയെ അടിമയായി വില്ക്കാം. (പുറ, 21:17).
6 . അവകാശം: ഗൃഹനാഥൻ കഴിഞ്ഞാൽ കുടുംബത്തിലെ അടുത്ത അവകാശം ആദ്യജാതനാണ്. (1ശമൂ, 17:28, 20:29). സ്വത്തിന്റെ ഇരട്ടിപ്പങ്ക് ആദ്യജാതനുള്ളതാണ്. ഒരു പുരുഷന് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും ഒരുവൾ ഇഷ്ടയും മറ്റവൾ അനിഷ്ടയും അനിഷ്ടയുടെ പുത്രൻ ആദ്യജാതനായിരിക്കുകയും ചെയ്താൽ ജ്യേഷ്ഠാവകാശം ഇഷ്ടയുടെ പുത്രനു കൊടുക്കുവാൻ പിതാവിനു അവകാശമില്ല. (ആവ, 21:15-17). ഭർത്താവിന്റെ അവകാശം ഭാര്യയ്ക്കു ലഭിക്കയില്ല. എന്നാൽ പുത്രനില്ലാതെ ഭർത്താവ് മരിക്കയാണെങ്കിൽ ദേവരവിവാഹം വഴി അവകാശം കുടുംബത്തിൽ സംരക്ഷിക്കപ്പെടാവുന്നതാണ്. (രൂത്ത്, 4:52). പുത്രനില്ലെങ്കിൽ അവകാശം പുത്രിമാർക്കു ലഭിക്കും. പുത്രിമാരും ഇല്ലെങ്കിൽ അയാളുടെ സഹോദരന്മാർക്കും; സഹോദരന്മാരും ഇല്ലെങ്കിൽ പിതൃസഹോദരന്മാർക്കും അവരും ഇല്ലെങ്കിൽ ഏറ്റവും അടുത്ത ചാർച്ചക്കാർക്കും അവകാശം ലഭിക്കും. (സംഖ്യാ, 27:6-11). ഒരു ഗോത്രത്തിന്റെ അവകാശം മറ്റൊരു ഗോത്രത്തിനു കൈമാറ്റം ചെയ്യാവുന്നതല്ല. (സംഖ്യാ, 36 :1-12). ഒരു വ്യക്തിക്ക് ഭൂമി എന്നേക്കുമായി വില്ക്കുവാൻ അനുവാദമില്ല. യോബേൽ സംവത്സരത്തിൽ ഭൂമി മടക്കിക്കൊടുക്കേണ്ടതാണ്. അതുകൊണ്ട് യോബേൽ സംവത്സരം വരെ കൈവശം വയ്ക്കുന്നതിന് ശേഷിക്കുന്ന വർഷങ്ങൾക്കുള്ള ഉത്പന്നങ്ങളുടെ വില കണക്കാക്കി മാത്രമേ ഭൂമി കൈമാറ്റം ചെയ്യാവൂ. (ലേവ്യ, 25:15-16 , 23-28). വ്യക്തികൾ എന്ന നിലയിൽ ലേവ്യർക്കു യിസ്രായേലിനോടുകൂടെ അവകാശമില്ല. യഹോവയാണ് അവരുടെ അവകാശം. (ആവ, 18:1-2(. 48 പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു അവകാമായി നല്കി. അവയിൽ 13 പട്ടണങ്ങൾ പുരോഹിതന്മാർക്കുളളതാണ്. (സംഖ്യാ, 35:2-8, യോശു, 21:3-42).
7. ഭക്ഷണവും ആരോഗ്യ പരിപാലനവും: വിജാതിയരിൽ നിന്നും വേർപാടും വിശുദ്ധിയും പാലിക്കുന്നതിനു യെഹൂദന്മാർക്കു ഭക്ഷണം, ആരോഗ്യപരിപാലനം, ശുചിത്വം എന്നിവയെ സംബന്ധിക്കുന്ന പ്രമാണങ്ങളും നല്കി. മൃഗങ്ങളെയും പക്ഷികളെയും ശുദ്ധമെന്നും അശുദ്ധമെന്നും രണ്ടായി തിരിച്ചു. ജീവന്റെ അധിഷ്ഠാനം രക്തമാകയാൽ രക്തം ഭക്ഷിക്കുവാൻ അനുവാദമില്ല. (ലേവ്യ, 17:12,14, ആവ, 12:23). അറുക്കുന്ന ജന്തുവിന്റെ രക്തം തറയിയിൽ ഒഴിച്ചു കളഞ്ഞു മണ്ണിട്ട് മൂടേണ്ടതാണ്. (ലേവ്യ, 17:13, ആവ, 12:16). തനിയേ ചത്ത യാതൊന്നിന്റെയും മാംസം ഭക്ഷിച്ചുകൂടാ. (ആവ, 14:21). ശുദ്ധിയുളളവയും ശുദ്ധിയില്ലാത്തവയും ആയ ജന്തുക്കളുടെ പട്ടിക ലേവ്യപുസ്തകത്തിലും (11:1-31), ആവർത്തനപുസ്തകത്തിലും കൊടുത്തിട്ടുണ്ട്. ഇവയിൽ ശുദ്ധിയുളളവയെ മാത്രമേ ഭക്ഷിക്കാവു. നിഷിദ്ധജന്തുക്കളെ ഭക്ഷിക്കുന്നതും പിണം സ്പർശിക്കുന്നതും അശുദ്ധിക്ക് കാരണമാണ്. ശവസ്പർശനം കൊണ്ട് പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയും അശുദ്ധമാകും. (ലേവ്യ, 11:32-35). കുഷ്ഠരോഗം അശുദ്ധമാക്കുന്ന രോഗമാണ്. കുഷ്ഠം കണ്ടുപിടിക്കേണ്ട ചുമതല പുരോഹിതനാണ്. (ലേവ്യ, 13,14 അ).
8. സാമ്പത്തിക പ്രമാണങ്ങൾ: കൃത്യമായ അളവും തുക്കവും പാലിക്കണം. (ലേവ്യ, 19:35-36, ആവ, 25:13-15). വേലക്കാരന്റെ കൂലി അന്നന്ന്കൊടുക്കണം. (ആവ, 24:14-15). ദരിദ്രന്റെ പുറംകുപ്പായം പണയമായി വാങ്ങിയാൽ സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് മടക്കിക്കൊടുക്കേണ്ടതാണ്. അതു മാത്രമായിരിക്കും ദരിദ്രന്റെ പുതപ്പ്. പണയവസ്തു വാങ്ങേണ്ടതിനു, ഉത്തമർണ്ണൻ അധമവർണ്ണന്റെ വീട്ടിനകത്തു കടക്കാൻ പാടില്ല. ഉത്തമർണ്ണൻ വീടിനു പുറത്തു നില്ക്കുമ്പോൾ പണയവസ്തു പുറത്തു കൊണ്ടു കൊടുക്കേണ്ടതാണ്. തിരികല്ലും മേല്ക്കല്ലും പണയം വാങ്ങാൻ പാടില്ല. (ആവ,24:6-17, പുറ, 22:26-27).
III. നീതിന്യായ നിർവ്വഹണം
ന്യായപ്രമാണത്തിലെ ക്രിമിനൽ നിയമത്തിനടിസ്ഥാനം കർക്കശവും നീതിപൂർവ്വവുമായ പകരത്തിനു പകരമാണ്. സമൂഹത്തിൽ നിന്ന് ദുഷ്ടത ഇല്ലാതാക്കുകയും വിശുദ്ധനായ ദൈവത്തിന്റെ നീതിയെക്കുറിച്ചു ധാരണ നല്കുകയുമാണ് അതിന്റെ ലക്ഷ്യം. കുറ്റക്കാരന് കുറ്റത്തിന്റെ കാഠിന്യം അനുസരിച്ചു് ശിക്ഷ നൽകേണ്ടതാണ്. കുറ്റക്കാരനെയല്ലാതെ അവന്റെ പുത്രനെ ശിക്ഷിക്കുവാൻ പാടില്ല. (ആവ, 24:16). കുറ്റങ്ങളെക്കുറിച്ചും അതിനു നല്കേണ്ട ശിക്ഷകളെക്കുറിച്ചും ന്യായപ്രമാണത്തിൽ വിശദമായ പ്രമാണങ്ങൾ നല്കിയിട്ടുണ്ടു. എല്ലാ കുറ്റവും ആത്യന്തികമായി ദൈവത്തിനെതിരെയാണ്. പിതാക്കന്മാരുടെ കാലത്ത് നീതിന്യായ നിർവ്വഹണത്തിനുള്ള പൂർണ്ണമായ അധികാരം കുടുംബത്തലവനായിരുന്നു. വധശിക്ഷപോലും നല്കാനുള്ള അവകാശം പിതാവിനുണ്ടായിരുന്നു. (ഉല്പ, 38:24). കുടുംബങ്ങൾ വർദ്ധിച്ചപ്പോൾ ഈ അധികാരം ഗോത്രങ്ങളുടെയും കുലങ്ങളുടെയും തലവന്മാർക്കായി. പുറപ്പാടിനുശേഷം ന്യായം വിധിച്ചത് മോശെയായിരുന്നു. വ്യവഹാരങ്ങളുടെ ആധിക്യം നിമിത്തം മോശെ യിത്രോയുടെ ഉപദേശം അനുസരിച്ചു് 1000 പേർക്കും 100 പേർക്കും 50 പേർക്കും 10 പേർക്കും അധിപതിമാരെ നിയമിച്ചു. അവർ ജനത്തിനു ന്യായം വിധിച്ചു. പ്രയാസമുള്ള കാര്യങ്ങൾ മാത്രം മോശെയുടെ അടുക്കൽ അവർ കൊണ്ടു വന്നു. (പുറ, 18:13-26, ആവ . 1:13-18).
കാനാനിൽ പ്രവേശിച്ചശേഷം ന്യായവിസ്താരത്തെ സംബന്ധിച്ചുള്ള പൊതുവായ ഒരു കല്പന മാത്രമേ നിലവിലുണ്ടായിരുന്നുള്ളു. “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രം തോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം” (ആവ, 16:18-19). പ്രമാണിമാർ പ്രാദേശിക ന്യായാധിപന്മാർ ആയിരുന്നു. ചെറിയ വ്യവഹാരങ്ങളിൽ അവർ ന്യായപ്രമാണം അനുസരിച്ചു തീർപ്പു കല്പിക്കയും കുറ്റക്കാരനെ ശിക്ഷിക്കുകയും ചെയ്തു. പ്രയാസമുള്ള വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനു് ഉന്നതാധികാരമുള്ള ഒരു കോടതിയെ നിയമിച്ചു. മഹാപുരോഹിതനും ഉന്നത ന്യായാധിപനും ഉൾപ്പെടെ പുരോഹിതന്മാരും ന്യായാധിപന്മാരും ഉൾപ്പെട്ട ഈ കോടതിയുടെ ആസ്ഥാനം വിശുദ്ധമന്ദിരമായിരുന്നു. (ആവ, 17:8-9, 19:16-20). ഈ കോടതിയിൽ ന്യായാധിപന്മാർ നല്ലവണ്ണം അന്വേഷണവും വിസ്താരവും നടത്തും. (ആവ, 19-18). വ്യവഹാരത്തെ സംബന്ധിച്ചിടത്തോളം ന്യായപ്രമാണത്തിൽ നിന്നും ഉപദേശം നൽകേണ്ടത് പുരോഹിതനാണ്. (ലേവ്യ, 10:11). ഒടുവിലായി ന്യായാധിപൻ വിധി പുറപ്പെടുവിക്കും.
പ്രാദേശിക കോടതികൾ കൂടാതെ ഓരോ പട്ടണത്തിലെയും മൂപ്പന്മാർ ചേർന്നു ഒരു സഭ രൂപീകരിച്ചിട്ടുണ്ട്. നിയമപരമായ അന്വേഷണം വളരെയൊന്നും ആവശ്യമില്ലാത്ത കുടുംബ വ്യവഹാരങ്ങളിലെല്ലാം അവർ തീരുമാനം എടുക്കുകയും കുറ്റക്കാരനെ ശിക്ഷിക്കുകയും ചെയ്യും. വധശിക്ഷ നൽകുവാനും അവർക്കു അവകാശമുണ്ട്. മന:പൂർവ്വം വധം നടത്തിയവനെ രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കും. (ആവ, 19:12)0. മത്സരിയായ പുത്രൻ, ഭാര്യയുടെ ചാരിത്രത്തെക്കുറിച്ചുള്ള ഭർത്താവിൻ്റെ കുറ്റാരോപണം, ദേവര വിവാഹതിരസ്കരണം തുടങ്ങിയ വ്യവഹാരങ്ങളാണ് ഈ സഭയുടെ അധികാര പരിധിയിൽ വരുന്നത്. (ആവ, 21:18-21, 22:22-29). ദാവീദ് 6000 ലേവ്യരെ പ്രമാണികളും ന്യായാധിപന്മാരുമായി നിയമിച്ചു. (1ദിന, 23:4, 26 ::29). യെഹോശാഫാത്ത് രാജാവ് പട്ടണം തോറും ന്യായാധിപന്മാരെ നിയമിച്ചു. കൂടാതെ യെരുശലേമിൽ ഒരു സുപ്രീം കോടതിയും രൂപീകരിച്ചു. അതിൽ ലേവ്യരും പുരോഹിതന്മാരും പിതൃഭവനത്തലവന്മാരും മഹാപുരോഹിതനും യെഹൂദാഗൃഹത്തിന്റെ പ്രഭുവും ഉൾപ്പെട്ടിരുന്നു. (2ദിന, 19:7-11). പില്ക്കാലത്തു നിലവിൽ വന്ന സംഘമാണു് ന്യായാധിപസംഘം.
നീതിന്യായ നടപടികൾ വളരെ ലളിതമാണ്. മോശെ നിയമിച്ച ന്യായാധിപന്മാർ എല്ലാക്കാലത്തും ജനത്തിനു ന്യായം വിധിച്ചു. (പുറ, 18:22(. മോശെയും അഹരോനും പ്രമാണിമാരും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ഇരിക്കും. (സംഖ്യാ, 27:2). നഗരത്തിലെ ന്യായാധിപന്മാർ പട്ടണവാതില്ക്കലാണ്. ഇരിക്കുന്നത്. (ആവ, 21:19, 22:15). പരാതിക്കാർ അവരുടെ മുമ്പിൽ വാചികമായി കാര്യങ്ങൾ ബോധിപ്പിക്കും. (ആവ, 1-16, 21-19-20, 25:1). കുററക്കാരൻ വന്നില്ലെങ്കിൽ അവനെ വിളിപ്പിക്കും. (ആവ, 25:8). ന്യായാധിപന്മാർ പരസ്യമായിട്ടാണ് കേസ് വിധിച്ചിരുന്നത്. ദെബോരാ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം ചെയ്തു. (ന്യായാ, 4:5). ശലോമോൻ ന്യായവിസ്താരത്തിനായി കൊട്ടാരത്തിൽ ഒരു സിംഹാസനമണ്ഡപം പണിതു. (1രാജാ, 7:7). പില്ക്കാലത്ത് പ്രഭുക്കന്മാർ ന്യായവിസ്താരത്തിനായി ദൈവാലയത്തിന്റെ പുതിയ വാതിലിനു മുമ്പിൽ ഇരിക്കുമായിരുന്നു. വ്യവഹാരം ശ്രദ്ധാപൂർവ്വം കേട്ട് സൂക്ഷ്മമായി പരിശോധിച്ചുവേണം വിധി കല്പിക്കേണ്ടത്. തെളിവുകൾ സാഹചര്യം അനുസിരിച്ചു് വിഭിന്നമാണ്. ഒരു സാധാരണ സത്യമോ (പുറ, 22:11), കുറ്റാരോപകന്റെ വാക്കോ (പുറ, 21:18), അടയാളമോ (ആവ, 22:15-17) ആയിരിക്കും തെളിവ്. രണ്ടോ മൂന്നോ സാക്ഷികളുടെ വായ്മൊഴിയിൽ വേണം വ്യവഹാരം തീരുമാനിക്കേണ്ടത്. (ആവ, 19:15). സാക്ഷിവിസ്താരം കർക്കശമാണ്. കള്ളസ്സാക്ഷി എന്നു തെളിഞ്ഞാൽ അവനു കുററക്കാരന്റെ ശിക്ഷയാണ്. (ആവ, 19:18-19). മററു തെളിവുകൾ ഇല്ലെങ്കിൽ ചീട്ടിട്ട് കാര്യം തീരുമാനിക്കും. (സദ്യ, 18-18, 16:33). വിധി പുറപ്പെടുവിക്കുന്നത് മൗഖികമായിട്ടാണ്. ശിക്ഷ ന്യായാധിപന്റെ മുമ്പിൽ വച്ചു ഉടൻതന്നെ നടത്തും. (സംഖ്യാ, 15:36, ആവ, 22:18, 22:5. വധശിക്ഷ കല്ലെറിഞ്ഞു കൊല്ലുകയാണ്. സഭ മുഴുവനായോ (സംഖ്യാ, 15:36), പട്ടണത്തിലെ ആളുകളോ (ആവ, 22:2), ആണ് കല്ലെറിയുന്നത്. സാക്ഷിയാണ് ആദ്യം കല്ലെറിയേണ്ടത്. (ആവ, 13:9, 17:9). അതുകൊണ്ട് മതിയായ തെളിവില്ലാതെ ആരും സാക്ഷി പറയുകയില്ല. രാജവാഴ്ച്ചയ്ക്കുശേഷം രാജാവിന്റെ ഉദ്യോഗസ്ഥന്മാരോ അകമ്പടി സൈന്യമോ ആണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്.
IV മതനിയമങ്ങൾ
ആരാധന, ദൈവത്തോടുള്ള ബന്ധം എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങളാണ് മതനിയമങ്ങൾ. വിശുദ്ധമന്ദിരം, പൌരോഹിത്യം, അനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, യാഗങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പ്രമാണങ്ങളാണ് അധികവും. പത്തു കല്പ്പനകളിൽ ആദ്യത്തെ നാലും ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചുള്ളതാണ്.ഴയഹോവയെ അല്ലാതെ മറ്റു ദേവന്മാരെയോ, വിഗ്രഹങ്ങളെയോ ആരാധിക്കുവാൻ പാടില്ല. ആഭിചാരം, മന്ത്രവാദം എന്നിവ വിലക്കപ്പെട്ടതാണ്.. ദൈവദൂഷണത്തിന് വധശിക്ഷയാണ് നല്കിയിരുന്നത്. ശബ്ബത്ത് ആചരിക്കേണ്ടതാണ്. സീനായി പർവ്വതത്തിൽ വച്ച് ദൈവം മോശെക്കു നല്കിയ മാതൃക അനുസരിച്ചാണ് സമാഗമനകൂടാരം നിർമ്മിച്ചത്. ദൈവാലയത്തിന്റെ നിർമ്മാണവും ആ മാതൃകയെ പിന്തുടർന്നായിരുന്നു. ദൈവം സ്വന്തജനത്തിനു മദ്ധ്യേ വസിക്കുന്നത് മന്ദിരത്തിലാണ്. അവിടെയാണ് ദൈവം ജനത്തിന്റെ അടുക്കലേക്കും ജനം ദൈവത്തിന്റെ അടുക്കലേക്കും വരുന്നത്. ഈ മന്ദിരത്തിന്റെ ഘടനയും മറ്റു പ്രമാണങ്ങളും ദൈവത്തിന്റെ വിശുദ്ധിയെ ചൂണ്ടിക്കാണിക്കുന്നു. യാഗപീഠം വീണ്ടെടുപ്പിന്റെയും ആരാധനയുടെയും പ്രാധാന്യം വ്യക്തമാക്കുന്നു. തൊട്ടി ആരാധകന്റെ ശുദ്ധീകരണത്തെ പ്രതീകവത്ക്കരിക്കുന്നു. സ്തുതിയുടെയും സ്തോത്രത്തിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് സുഗന്ധ ധൂപപീഠം. അതിവിശുദ്ധസ്ഥലം, ദൈവത്തിനു മനുഷ്യനോടുള്ള സമീപനത്തെ കാണിക്കുന്നു. നിയമപെട്ടകത്തിലെ ന്യായപ്രമാണത്തിന്റെ കല്പനകൾ ചൂണ്ടിക്കാണിക്കുന്നത് മനുഷ്യൻ പാപപൂർണ്ണനാണെന്നും അവനു ഒരിക്കലും ദൈവസന്നിധിയിൽ കടന്നുവരാൻ കഴിയുകയില്ലെന്നുമാണ്. പെട്ടകത്തിന്റെ മൂടിയായ കൃപാസനം മനുഷ്യനുവേണ്ടി ദൈവം ഒരുക്കിയ വീണ്ടെടുപ്പിനെ കാണിക്കുന്നു. ആരാധകന് പ്രാകാരം വരെ മാത്രമേ വരാൻ അനുവാദമുള്ളൂ. സാധാരണ പുരോഹിതനു വിശുദ്ധസ്ഥലത്ത് പ്രവേശിക്കാം. മഹാപുരോഹിതനു വർഷത്തിലൊരിക്കൽ അതിവിശുദ്ധ സ്ഥലത്തും.
രക്തം ചൊരിഞ്ഞാൽ മാത്രമേ പാപത്തിന് മോചനമുള്ള എന്ന് യാഗങ്ങൾ വ്യക്തമാക്കുന്നു. (ലേവ്യ, 4:20, എബ്രാ, 9:22). യാഗമൃഗം ആരാധകനു പകരമാണ്. (ലേവ്യ, 16:20-22). യാഗമൃഗങ്ങളെല്ലാം ക്രിസ്തുവിന്റെ ക്രൂശുമരണത്തെ ചൂണ്ടിക്കാണിക്കുകയായിരുന്നു. (യെശ, 53:10). വിവിധ യാഗങ്ങളെക്കുറിച്ചു വ്യക്തമായ നിർദ്ദേശങ്ങൾ ലേവ്യപുസ്തകത്തിൽ നല്കിയിട്ടുണ്ട്. പാപിയായ മനുഷ്യന് ദൈവത്തോടടുത്തു വരുന്നതിന് ഒരു മധ്യസ്ഥൻ ആവശ്യമാണെന്നു കാണിക്കുകയാണ് പൌരോഹിത്യം. ഈ മധ്യസ്ഥൻ വിശുദ്ധിയുടെയും പൂർണ്ണതയുടെയും പ്രതീകമായിരിക്കണം. യിസായേൽ ജാതിയെ മുഴുവൻ പുരോഹിത വംശമായി ദൈവം തിരഞ്ഞെടുത്തു. അനന്തരം അവരിൽ നിന്നു ലേവ്യരെയും ഒടുവിലായി ഒരു വ്യക്തിയെയും അഥവാ മഹാപുരോഹിതനെയും എടുത്തു. ഉത്സവങ്ങൾ ചരിത്രപരവും പ്രതീകാത്മകവും പ്രിതിരൂപ പരവുമാണ്. മിസയീമ്യ അടിമത്തത്തിൽ നിന്ന് യിസ്രായേൽ ജനത്തെ വീണ്ടെടുത്തതിന്റെ സ്മാരകമാണു പെസഹ. (പുറ, 12:17, ആവ, 16:1). കൊയ്ത്തുപെരുനാളായ പെന്തെക്കൊസ്ത് സന്തോഷത്തിന്റെയും സ്തോത്രാർപ്പണത്തിന്റെയും ഉത്സവമാണ്. (ആവ, 6:9-10). കൂടാരപ്പെരുനാൾ മരുഭൂമിപ്രയാണത്തിൽ യഹോവ അവർക്കു നല്കിയ പിതൃസഹജമായ കരുതലിന്റെയും സ്നേഹത്തിന്റെയും സ്മാരകമാണ്. രക്തത്താലുള്ള വീണ്ടെടുപ്പിന്റെയും പാപമോചനത്തിന്റെയും ആവശ്യം ഊന്നിപ്പറയുകയാണ് പാപപരിഹാരപ്പെരുനാൾ.
ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മരണത്തിലൂടെ സാധിക്കേണ്ടിയിരുന്ന രക്ഷയെക്കുറിച്ച് ദൈവം സംസാരിക്കുകയായിരുന്നു അനുഷ്ഠാന നിയമങ്ങളിലൂടെ. അതുകൊണ്ട് അവ അപൂർണ്ണവും താത്ക്കാലികവും ആയിരുന്നു. യിസായേലിനെ സംബന്ധിക്കുന്ന സാമൂഹിക നീയമങ്ങൾ ഒരു പ്രത്യേക കാലത്തിനും സംസ്കാരത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇവയുടെ അടിസ്ഥാന പ്രമാണങ്ങൾ കാലാതിവർത്തിയാണ്. അവ ഒരിക്കലു. ദുർബ്ബലപ്പെടുന്നതല്ല.
ആരാധനയുടെ നവീകരണത്തിനു വേണ്ടിനുള്ള ശ്രമത്തിൽ ഹിസ്ക്കീയാവ് രാജാവ് നശിപ്പിച്ച താമ്രസർപ്പത്തിന്റെ പേര്. (2രാജാ, 18:4). മരുഭൂമിയിൽ വച്ചു മോശെ നിർമ്മിച്ച താമ്രസർപ്പമായിരുന്നു അത്: യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). യിസ്രായേൽ ജനം മരുഭൂമിയിൽനിന്ന് പോന്നപ്പോൾ താമ്രസർപ്പത്തെയും കൂടെക്കൊണ്ടുവന്നു; കനാനിൽ അതിനെ പ്രതിഷ്ഠിച്ചു ധൂപം കാട്ടിപ്പോന്നു. ഹിസ്ക്കീയാവ് അധികാരമേറ്റപ്പോൾ, താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതിനോടൊപ്പം പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാ പ്രതിഷ്ഠയെ വെട്ടിമുറിക്കുകയും ചെയ്തു. (2രാജാ, 18:4). താമ്രത്തിന്റെ എബ്രായപേരായ നെഹോഷത്-മായി അടുത്ത ബന്ധമുളള പദമാണ് നെഹുഷ്ഠാൻ. ഹിസ്ക്കീയാവ് താമസർപ്പത്തിനു അവജ്ഞാപൂർവ്വം നല്കിയ പേരാണിതെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാൽ ആദ്യം മുതല്ക്കെ ഈ പേരുണ്ടായിരുന്നു എന്നതാണ് ബൈബിൾ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത്. ഇതാണ് താമ്രസർപ്പത്തിൻ്റെ ചരിത്രം.
എന്നാൽ ഉയർത്തപ്പെട്ട താമ്രസർപ്പത്തിന് ഒരു ആത്മീയ അർത്ഥമുണ്ട്. അത് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞുതരും: “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.” (യോഹ, 3:14-15). അതായത്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലായിരുന്നു മരുഭൂമിയിൽ ഉയർത്തപ്പെട്ട താമ്രസർപം. അടുത്തവാക്യം: “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.” (യോഹ, 12:32-33). മാനവകുലത്തിൻ്റെ രക്ഷയ്ക്കായി ദൈവപുത്രൻ പരമയാഗമായതിൻ്റെയും ഏതൊരു നീചപാപിക്കും ക്രിസ്തുവിലേക്ക് നോക്കി സൗജന്യമായി രക്ഷപ്രാപിക്കാം എന്നതിൻ്റെയും മുൻകുറിയായിട്ടാണ് താമ്രസർപ്പം മരുഭൂമിയിൽ ഉയർത്തപ്പെട്ടത്.