ബൈബിൾ കാലഗണനം

☛ ബൈബിളിലെ കാലഗണനം അത്രയ്ക്ക് വൈഷമ്യമുള്ള ഒരു വിഷയമല്ല. ➟ആദാം മുതൽ യിസ്ഹാക്ക് വരെയുള്ളവർ അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും, ന്യായാധിപന്മാരുടെ കാലവും ബൈബിളിലുണ്ട്. ➟ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ ഭരണകാലവും, യെഹൂദാ, യിസ്രായേൽ രാജാക്കന്മാരുടെ കാലവും, യിസ്രായേൽ ജനതയുടെ പ്രവാസകാലവും ബൈബിളിലും ചരിത്രത്തിലുമുണ്ട്. ➟ഇതൊക്കെ ചേർത്തുകൊണ്ട് കാലം കണക്കാക്കാൻ പ്രയാസമില്ല. ➟എന്നാൽ ബൈബിൾ കാലഗണനം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സൃഷ്ടി മുതലുള്ള കാലമല്ല: ആദാമിൻ്റെ വീഴ്ചമുതലുള്ള കാലമാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. ➟സൃഷ്ടിപ്പിന്റെ കാലം നാല്പതിലധികം പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ട്. [പണ്ഡിതന്മാരുടെ കണക്കുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: സൃഷ്ടിപ്പിൻ്റെ കാലം]. ➟അവർ എന്ത് മനദണ്ഡമാണ് അതിനുപയോഗിച്ചതെന്ന് അറിയില്ല. ➟എന്തായാലും, ഒരോരുത്തരുടേയും കണക്കുകൾ വ്യത്യസ്തമാണ്. ➟ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദാമിന് ഒരു നിഷ്പാപകാലം ഉണ്ടായിരുന്നു. ➟നിഷ്പാപയുഗം എത്രനാളാണെന്ന് കണ്ടെത്താതെ ആദാമിനെ ദൈവം സൃഷ്ടിച്ചത് എപ്പോഴാണെന്ന് എങ്ങനെ കണ്ടത്താൻ കഴിയും❓ എന്ന ചോദ്യം അവശേഷിക്കുന്നു.

ആറു ദിവസംകൊണ്ട് ഉണ്ടാക്കി:
➦ ദൈവത്തിൻ്റെ ആറുദിവസത്തെ സൃഷ്ടിയെ ആറ് യുഗങ്ങളായി കണക്കാക്കുന്നവരുണ്ട്.
❶ സൃഷ്ടി വിവരണത്തിലെ ❛ദിവസം❜ (יוֹם -yom) 𝟮𝟰 മണിക്കൂർ ഉൾകൊള്ളുന്ന സാധാരണ ദിവസമാണെന്നാണ് ബൈബിളിൽനിന്ന് മനസ്സിലാകുന്നത്.
❷ ❛സന്ധ്യയായി ഉഷസ്സുമായി❜ എന്ന പ്രയോഗം ഒരു സാധാരണ ദിവസത്തെയാണ് സൂചിപ്പിക്കുന്നത്: (1:5). ➟യെഹൂദന്മാർ ഒരു ദിവസം കണക്കാക്കുന്നത് സന്ധ്യമുതൽ സന്ധ്യവരെയാണ്.
❸ ❛ഒന്നാം ദിവസം❜ എന്ന് ക്രമനമ്പർ ചേർത്ത് പറയുന്നത് നോക്കുക: (1:5). ➟ഒന്നാം ദിവസം, രണ്ടാം ദിവസം, മൂന്നാം ദിവസം എന്നീ പ്രയോഗങ്ങൾ 𝟮𝟰 മണിക്കൂറുള്ള സാധാരണ ദിവസത്തെയാണ് സൂചിപ്പിക്കുന്നത്.
❹ ❝ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.❞ (പുറ, 20:11). ➟ഇവിടെ മനുഷ്യർ ജോലിചെയ്യേണ്ട ആറുദിവസത്തെക്കുറിച്ചും അവൻ വിശ്രമിക്കേണ്ട ഏഴാം നാളിനെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟ആറു യൂഗങ്ങൾ വേല ചെയ്തിട്ട് ഏഴാം ദിവസം വിശ്രമിക്കുക എന്നല്ലല്ലോ ഇതിൻ്റെ അർത്ഥം.
❺ ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; …….. അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.❞ (സങ്കീ, 33:6-9). ➟യഹോവ സകലതും സൃഷ്ടിച്ചത് തൻ്റെ വാക്കിനാൽ ഉളവാകട്ടെ എന്ന് കല്പിച്ചിട്ടാണ്. ➤❝വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.❞ (1:3). ➟ദൈവം കല്പിച്ചിട്ട് അതുണ്ടായിവരാൻ യുഗങ്ങളോളം കാത്തിരുന്നു എന്ന് പറയുന്നത് ദൈവത്തിൻ്റെ സൃഷ്ടി കർത്തൃത്വം നിരാകരിക്കുന്നതും പരിണാമ സിദ്ധാന്തത്തിന് കുടപിടിക്കുന്നതുമായ ഉപദേശമാണ്. ➟സർവ്വശക്തനായ ദൈവത്തിനു് സകലവും സൃഷ്ടിക്കാൻ ആറുദിവസം ആവശ്യമുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്!

☛ ❝ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.❞ (സങ്കീ, 33:9). ➟മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിൽ മാത്രമാണ് ദൈവം ഒരു പ്രവർത്തി ചെയ്തതായി കാണുന്നത്. ➟ഉല്പത്തിയിൽ പറയുന്ന പ്രകാരം, ഒരോ സൃഷ്ടിക്കും ഒരോ പൂർണ്ണദിവസം എടുത്തു എന്ന് മനസ്സിലാക്കുന്നത് യുക്തിയാണെന്ന് തോന്നുന്നില്ല. ➟യഥാർത്ഥത്തിൽ സർവ്വശക്തനായ ദൈവത്തിന് സൃഷ്ടി നടത്താൻ ആറുദിവസംപോയിട്ട് ആറുമിനിറ്റുപോലും വേണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ➟എന്നാൽ പിൽക്കാലത്ത് മോശെയോട് സൃഷ്ടിവിവരം വെളിപ്പെടുത്തുമ്പോൾ, സൃഷ്ടിയുടെ ക്രമം മനസ്സിലാക്കാനും മനുഷ്യർ ആറുദിവസം വേല ചെയ്യാനും ഏഴാം ദിവസം വിശ്രമിക്കാനുമായി (ശബ്ബത്ത്) ആ വിധത്തിൽ അവന് വെളിപ്പെടുത്തി കൊടുത്തതാകാനാണ് സാദ്ധ്യത. ➟അതുകൊണ്ടാണ്, നാലാം കല്പനയിൽ അത് വിശദമായി പറഞ്ഞിരിക്കുന്നത്: (പുറ, 20:8-11 ⁃⁃ ആവ, 5:12-15). ➟അതാതയ്, സമയത്തിന് അതീതനായ ദൈവം സമയത്തിന് അധീനനായ മനുഷ്യരോട് സമയത്തിൻ്റെ ഭാഷ ഉപയോഗിച്ചതാണ്. ➟അല്ലാതെ, ഒന്നാം ദിവസം, രണ്ടാം ദിവസം എന്ന് പറഞ്ഞുകൊണ്ടായിരിക്കില്ല ദൈവം സൃഷ്ടി നടത്തിയത്.

നിഷ്പാപയുഗം: 
➦ പരിശുദ്ധനായ ദൈവം പാപിയായിട്ടല്ല; പാപരഹിതനായിട്ടാണ് ആദാമിനെ സൃഷ്ടിച്ചത്. ➟അവനെ സൃഷ്ടിക്കുന്നതിനും അവൻ പാപം ചെയ്യുന്നതിനുമിടയിൽ ഒരു ഇടവേളയുണ്ട്. ➟അതിനെയാണ് നിഷ്പാപയുഗം, നിഷ്ക്കന്മഷയുഗം എന്നൊക്കെ പറയുന്നത്. ➟സർവ്വശക്തിയുള്ള ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദാമിനെ സൃഷ്ടിച്ചയുടനെ സാത്താൻ ഉപായത്താൽ അവനെ വഞ്ചിച്ചു എന്ന് പറയാൻ പറ്റില്ല. ➟ഇയ്യോബിനെ പരീക്ഷിക്കാനുള്ള അനുവാദത്തിനായി ദൈവസന്നിധിയിൽ കയറിയിറങ്ങി കാത്തുനിന്ന സാത്താൻ, ആദാമിനെ സൃഷ്ടിച്ചയുടനെ പാപം ചെയ്യിച്ചു എന്ന് കരുതുന്നത് ന്യായമല്ല. ➟ദൈവം ആദാമിനെ സൃഷ്ടിച്ചശേഷം ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കിയിട്ട് അതിൽ വേല ചെയ്യാനും തോട്ടം കാപ്പാനും അവനെ നിയോഗിച്ചു: (ഉല്പ, 2:8; 2:15). ➟അതിൻ്റെ ശേഷം ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ആദാമിനെക്കൊണ്ട് പേർ ഇടുവിച്ചു: (ഉല്പ, 2:19-20). ➟പിന്നെയാണ് അവനൊരു പങ്കാളിയെ ഉണ്ടാക്കി തൽകിയത്: (ഉല്പ, 2:21-23). ➟ഇതൊക്കെ കഴിഞ്ഞിട്ടാണ് ആദാമും ഹവ്വായും പാപത്തിൽ വീഴുന്നത്.

☛ ആദാമിന് 𝟭𝟯𝟬 വയസ്സായപ്പോൽ ശേത്തിനെ ജനിപ്പിച്ചു എന്നും അവൻ്റെ ആയുഷ്കാലം 𝟵𝟯𝟬 വർഷമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്: (ഉല്പ, 5:3 ⁃⁃ ഉല്പ, 5:5). ➟അതിനാൽ അവനെ സൃഷ്ടിച്ചപ്പോൾ മുതൽ അവന് പ്രായം തുടങ്ങി എന്ന് പറയാൻ പറ്റില്ല. ➟പാപത്തിന്റെ ശമ്പളമാണ് മരണമെന്നും, പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടതെന്നും വചനം പറയുന്നു: (റോമ, 6:23 ⁃⁃ യെഹെ, 18:4; 18:20). ➟ജീവശാസ്ത്രപരമായി വയസ്സ്/പ്രായം എന്നത് വ്യക്തിയുടെ ശരീരത്തിലെ കോശങ്ങൾ, അവയവങ്ങൾ എത്രത്തോളം പഴക്കം ചെന്നു/ജീർണ്ണിച്ചു എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ➟ജീർണ്ണതയിലേക്കുള്ള പ്രയാണമാണ് പ്രായം. ➟മനുഷ്യന് ഓരോ വയസ്സ് കൂടുമ്പോഴും മരണത്തിലേക്ക് അവൻ അടുത്തുകൊണ്ടിരിക്കയാണ്. ➟എന്നാൽ പാപരഹിതനായി സൃഷ്ടിക്കപ്പെട്ട ആദാമിൻ്റെ അവസ്ഥ അതായിരുന്നില്ല. ➟അവൻ പാപം ചെയ്തില്ലായിരുന്നെങ്കിൽ, അവൻ സൃഷ്ടിക്കപ്പെട്ട യൗവ്വനയുക്തമായ അവസ്ഥയിൽ നിത്യകാലം ജീവിക്കുമായിരുന്നു. (ഉല്പ, 3:17).

☛ ❝നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും❞ എന്നായിരുന്നു ആദാമിനോടുള്ള ദൈവകല്പന: (ഉല്പ, 2:17). ➟അവൻ ദൈവകല്പന ലംഘിച്ച് വൃക്ഷഫലം തിന്നതോടുകൂടി ദൈവം അവന് നൽകിയിരുന്ന നിത്യജീവൻ നഷ്ടപ്പെട്ട് മരണമെന്ന പ്രതിഭാസത്തിന് അവൻ വിധേയനായി: (ഉല്പ, 3:6). ➟ദൈവസ്വരൂപത്തിലും സാദൃശ്യത്തിലും കാലാതീതനായി സൃഷ്ടിക്കപ്പെട്ടവൻ കല്പനാ ലംഘനത്തോടെ പാപരാഹിത്യം നഷ്ടപ്പെട്ട് കാലാധീനൻ ആകുകയും മരണമുള്ളമുള്ളനാകുകയും ചെയ്തു. ➤❝ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.❞ (റോമ, 5:12). ➟ആദാം പാപംചെയ്തശേഷം ദൈവം അവനോട് കല്പിക്കുന്നത് നോക്കുക: ➤❝നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.❞ (ഉല്പ, 3:17 ⁃⁃ 2:17). ആദാം നഷ്ടപ്പെടുത്തിയ മനുഷ്യവർഗ്ഗത്തിൻ്റെ നിത്യജീവനാണ് യേശുക്രിസ്തുവിലൂടെ തിരികെ ലഭിച്ചത്: (റോമ, 6:23).

☛ രണ്ടാം അദ്ധ്യായത്തിൽ ആദാം ഹവ്വാമാർ പാപരഹിതരാണ്. ➟മൂന്നാം അദ്ധ്യായത്തിൽ അവരുടെ പാപത്തെക്കുറിച്ച് പറഞ്ഞിരിക്കയാൽ, ഉടനെതന്നെ അവർ പാപത്തിൽ വീണു എന്ന് പറയാൻ പറ്റില്ല. ➟ബൈബിളിൽ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും അന്തരമുള്ള കാര്യങ്ങളെ ഒരു വാക്യത്തിൽത്തന്നെയോ, അടുത്തടുത്ത വാക്യങ്ങളിലോ പറയുന്നതായ അനേകം വാക്യങ്ങളുണ്ട്. ➤ഉദാ: ❝യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും❞ (യെശ, 61:1). ➟ഈ വാക്യത്തിലെ ❛യഹോവയുടെ പ്രസാദവർഷം പ്രസിദ്ധമാക്കുക❜ എന്നത് യേശുക്രിസ്തുവിൻ്റെ ശുശ്രൂഷയിലൂടെ നിവൃത്തിയായിട്ട് ഇന്നേക്ക് രണ്ടായിരത്തോളം വർഷമായി: (ലൂക്കൊ, 4:18-21). ➟എന്നാൽ ❛യഹോവയുടെ പ്രതികാരദിവസം❜ ഇനിയും വരാനിനിക്കുന്നതേയുള്ളൂ. ➟അതിനാൽ ആദാമിന് പാപരഹിതമായ ഒരു കാലം അല്ലെങ്കിൽ യുഗം ഉണ്ടായിരുന്നുവെന്നും അവൻ പാപത്തിൽ വീണശേഷമുള്ള പ്രായമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ന്യായമായും മനസ്സിലാക്കാം. ➟എന്നാൽ അതിൻ്റെ കാലദൈർഘ്യം അജ്ഞാതമാണ്. ➟കാരണം, കാലാതീതനായ ദൈവം കാലമില്ലാത്ത കാലത്താണ് പാപരഹിതനായി ആദാമിനെ സൃഷ്ടിക്കുന്നത്. ➟അതുകൊണ്ടുതന്നെ മാനുഷിക കണക്കുകൾ പ്രായോഗികമല്ല. അതിനാൽ ആദാം പാപത്തിൽ വീണതുമുതലാണ് അവന് പ്രായം ആരംഭിച്ചതും 𝟵𝟯𝟬 വർഷമായപ്പോൾ അവൻ മരിച്ചതെന്നും മനസ്സിലാക്കാവുന്നതാണ്.

☛ ആദാം പാപം ചെയ്തശേഷമുള്ള ഒരു സംഭവത്തിൽനിന്ന് നിഷ്പാപകാലം കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. ➤❝വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.❞ (ഉല്പ, 3:8). ➟ഇവിടെ ❛നടക്കുക❜ (𝐰𝐚𝐥𝐤𝐢𝐧𝐠) എന്ന് പറയാൻ എബ്രായയിൽ 𝗺𝗶𝘁𝗵𝗮𝗹𝗹𝗲𝗸 എന്ന ക്രിയാപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝗵𝗮𝗹𝗮𝗸 എന്ന ക്രിയയുടെ 𝗛𝗶𝘁𝗽𝗮𝗲𝗹 രൂപമാണ് 𝗺𝗶𝘁𝗵𝗮𝗹𝗹𝗲𝗸. ➟ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ❛തനിയെ ആവർത്തിച്ചു ചെയ്യുന്ന❜ അല്ലെങ്കിൽ ❛തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന❜ (𝐈𝐭𝐞𝐫𝐚𝐭𝐢𝐯𝐞 𝐨𝐫 𝐇𝐚𝐛𝐢𝐭𝐮𝐚𝐥 𝐚𝐜𝐭𝐢𝐨𝐧) ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്നതാണ്. ➟ശമൂവേലിൻ്റെ ബാല്യം മുതൽ വാർദ്ധക്യം വരെയുള്ള ജീവിതചര്യയെ സൂചിപ്പിക്കാനും (1ശമൂ, 12:2), ➟യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിട്ട നാൾ മുതൽ ഇന്നുവരെയും ശമൂവേൽ കൂടാരത്തിലും നിവാസത്തിലും സഞ്ചരിച്ചുവരുന്നതിനെ സൂചിപ്പിക്കാനും (2ശമൂ, 7:6), ➟എസ്ഥേറിൻ്റെ സുഖവിവരം അന്വേഷിക്കാൻ മൊർദ്ദേഖായി അന്തഃപുരത്തിൻ്റെ മുറ്റത്ത് ദിവസംപ്രതി നടന്നുകൊണ്ടിരുന്നതിനെ സൂചിപ്പിക്കാനും (എസ്ഥേ, 2:12), ➟നീതിമാൻ്റെ ജീവിതശൈലിയെ സൂചിപ്പിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (സദൃ, 20:7). ➟അതിനാൽ, യഹോവ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആ ദിവസം മാത്രമല്ല, നിരന്തരം നടന്നിരുന്നതിനെയാണ് 𝗺𝗶𝘁𝗵𝗮𝗹𝗹𝗲𝗸 എന്ന പദം സൂചിപ്പിക്കുന്നത്. ➟നടത്തത്തിൻ്റെ ഒടുവിലത്തെ ദിവസമാണ് ആദാമിനെ പാപമുള്ളവനായി കാണുന്നത്. ➟ഇതിൽനിന്ന് നിഷ്പാപയുഗം ഉണ്ടെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➤⟦കാലമില്ലാത്ത കാലത്താണ് നിഷ്പാപ യുഗം; അതെത്രവേണമെങ്കിലും ആകാം: സങ്കീ, 90:4⟧

തൽമൂദും നിഷ്പാപാവസ്ഥയും:
➦ തൽമൂദിൽ പറഞ്ഞിരിക്കുന്നത്: ആദാമിന്റെ നിഷ്പാപാവസ്ഥ പന്ത്രണ്ട് മണിക്കൂറായിരുന്നു എന്നാണ്. ➟അത് ചുവടെ ചേർക്കുന്നു: ❝ഒന്നാം മണിക്കൂറിൽ, പൊടി ശേഖരിച്ചു; ➟രണ്ടാം മണിക്കൂറിൽ, ആകൃതിയില്ലാത്ത പിണ്ഡമാക്കി; ➟മൂന്നാം മണിക്കൂറിൽ, അവയവങ്ങൾ രൂപപ്പെടുത്തി; ➟നാലാം മണിക്കൂറിൽ, ആത്മാവ് അവനിൽ പകർന്നു; ➟അഞ്ചാം മണിക്കൂറിൽ, അവൻ സ്വന്തം കാലിൽ എഴുന്നേറ്റു നിന്നു; ➟ആറാം മണിക്കൂറിൽ, അവൻ ജീവികൾക്ക് പേരിട്ടു; ➟ഏഴാം മണിക്കൂറിൽ, ഹവ്വായെ വിവാഹം ചെയ്തു; ➟എട്ടാം മണിക്കൂറിൽ, അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു; ➟ഒമ്പതാം മണിക്കൂറിൽ, വൃക്ഷഫലം തിന്നരുതെന്ന് കല്പിച്ചു; ➟പത്താം മണിക്കൂറിൽ, കല്പന ലംഘിച്ചു പാപം ചെയ്തു; ➟പതിനൊന്നാം മണിക്കൂറിൽ, അവൻ ന്യായം വിധിക്കപ്പെട്ടു; ➟പന്ത്രണ്ടാം മണിക്കൂറിൽ, ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു.❞ (Sanhedrin, 38b 3-7). ➟തൽമൂദിന്റെ ഈ കണ്ടെത്തൽ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ➟കാരണം, ഈ കണക്ക് അതിൽത്തന്നെ തെറ്റാണ്. ➟ആദാമിന്റെ പാപരഹിത അവസ്ഥ പന്ത്രണ്ട് മണിക്കൂർ എന്നു പറയുമ്പോൾത്തന്നെ, അഞ്ചാം മണിക്കൂറിൽ നിവർന്നുനിന്ന ആദാം പത്താം മണിക്കൂറിൽ പാപത്തിൽ വീഴുകയാണ്. ➟തന്മൂലം ആദാമിന്റെ നിഷ്പാപാവസ്ഥ കേവലം ആറ് മണിക്കൂറാണ്. ➟കൂടാതെ, ഏഴാം മണിക്കൂറിൽ വിവാഹം കഴിഞ്ഞ അവർക്ക്, എട്ടാം മണിക്കൂറിൽ രണ്ട് കുട്ടികൾ എങ്ങനെ ജനിക്കും❓ 

ബൈബിൾ എന്തുപറയുന്നു:
➦ ആദ്യത്തെ അഞ്ചു ദിവസത്തെ സൃഷ്ടികളെ നോക്കി ❛നല്ലതു❜ എന്നുകണ്ട ദൈവം, ആറാംദിവസം മനുഷ്യനെ സൃഷ്ടിച്ചശേഷം; ❛അതു എത്രയും നല്ലതു❜ എന്നു കാണുകയാണ് ചെയ്തത്. ➤❝താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.❞ (ഉല്പ, 1:31). ➟ഉല്പത്തി ഒന്നാമദ്ധ്യായത്തിലെ ആറുദിവസത്തെ ദൈവത്തിന്റെ സൃഷ്ടി എത്രയും ശുഭമായി പര്യവസാനിച്ചു എന്നു കാണാവുന്നതാണ്. ➟രണ്ടാമദ്ധ്യായത്തിൽ കാണുന്നത്: തന്റെ പ്രവൃത്തികളൊക്കെ പൂർത്തിയാക്കി ചാരിതാർത്ഥ്യത്തോടെ വിശ്രമിക്കുകയും, ഏഴാം ദിവസത്തെ ശുദ്ധീകരിച്ചു അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തെയാണ്: (ഉല്പ, 2:1-3). ➟യെഹൂദന്റെ സമയം ആരംഭിക്കുന്നത് സന്ധ്യമുതലാണ്. ➟തൽമൂദ് പ്രകാരം ആറാം ദിവസം വൈകുന്നേരം നാലു മണിക്ക് ആദാം പാപം ചെയ്തു. ➟ഈ കണക്കെങ്ങനെ ശരിയാകും❓ ➟സൃഷ്ടിയുടെ മകുടമായി ആറാംദിവസം താൻ ഉണ്ടാക്കിയ മനുഷ്യൻ മുഖാന്തരം തന്റെ സകല സൃഷ്ടികളും ശാപത്തിൻ കീഴിലാകുമ്പോൾ, അന്നേദിവസത്തെ എത്രയും നല്ലതെന്ന് സ്രഷ്ടാവിന് എങ്ങനെ പറയാൻ കഴിയും❓ ➟സൃഷ്ടികളോട് ഉത്തരവാദിത്വവും കരുണയുമുള്ള ദൈവത്തിന് ഏഴാം ദിവസം സ്വസ്ഥനായിരിക്കാൻ സാധിക്കുമോ❓ ➟ആ ദിവസത്തെ പിന്നെ എന്തിന് ശുദ്ധികരിച്ച് അനുഗ്രഹിക്കണം❓ ➟തന്മൂലം, ഏഴാംദിവസത്തിന് ശേഷമാണ് ആദാം പാപത്തിൽ വീണതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ➟തന്നെയുമല്ല, പാപംചെയ്ത് തോട്ടത്തിൽനിന്ന് പുറത്തായ ശേഷമാണ് അവർക്ക് മക്കൾ ജനിക്കുന്നതെന്നും ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ഉല്പ, 4:1-2). ➟തന്മൂലം, തൽമൂദിൻ്റെ കണക്ക് ആലങ്കാരികമായി കണ്ടാൽ മതി.

പൂർവ്വപിതാക്കന്മാരുടെ പ്രായം: 
➦ പൂർവ്വപിതാക്കന്മാരുടെ ആകെ പ്രായവും, അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും ബൈബിളിലുണ്ട്. ➟അതുകൊണ്ട് കാലഗണനം എളുപ്പമാണ്. ➟എന്നാൽ ദുർഗ്രഹമായ മറ്റൊരു വിഷയമുണ്ട്; ➟എബ്രായ ബൈബിളിലും ഗ്രീക്ക് സെപ്റ്റജിന്റിലും ശമര്യൻ പഞ്ചഗ്രന്ഥത്തിലും വ്യത്യസ്ഥ കണക്കുകളാണ്. ➟എബ്രായ ബൈബിൾ പ്രകാരം ആദാം മുതൽ യിസ്ഹാക്ക് വരെ തലമുറകളെ ജനിപ്പിച്ച പ്രായം 𝟮𝟭𝟬𝟲 വർഷവും , സെപ്റ്റ്വജിന്റ് പ്രകാരം 𝟯𝟱𝟳𝟮 വർഷവും, ശമര്യൻ പഞ്ചഗ്രന്ഥം പ്രകാരം 𝟮𝟱𝟬𝟳 വർഷവുമാണ്.

കാലനിർണ്ണയം: 
➦ ബൈബിളിലും ചരിത്രത്തിലും വ്യക്തമായി തെളിവുള്ള കാലഗണനമാണ് ഇവിടെ പ്രതിപാദിക്കുന്നത്; അല്ലാതെ ഊഹാപോഹങ്ങളല്ല. ➟എബ്രായയിലും, സെപ്റ്റ്വജിന്റിലും, ശമര്യൻ പഞ്ചഗ്രന്ഥത്തിലുമുള്ള വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റം കൃത്യതയുള്ള കണക്കാണിത്. ➟സത്യവേദപുസ്തകവും, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളും എബ്രായ ബൈബിൾ അടിസ്ഥാനമാക്കി ഉള്ളതാണ്. ➟എന്നാൽ കാലനിർണ്ണയത്തിന് കുറച്ചുകൂടി നന്നായി തോന്നുന്നത് സെപ്റ്റ്വജിന്റ് പരിഭാഷയാണ്. ➟അതിനുള്ള നാല് കാരണങ്ങൾ താഴെ കൊടുക്കുന്നു:

❶ സെപ്റ്റ്വജിന്റ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) എന്നാൽ, എബ്രായ ബൈബിളിൻ്റെ പുരാതന ഗ്രീക്ക് വിവർത്തനമാണ്. ➟ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 𝟳𝟮 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ➟മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 𝟭𝟯𝟬-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. ➟സെപ്റ്റ്വജിന്റ് (𝐋𝐗𝐗) ബൈബിളിന് ചില പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളാണ്.
𝟯. സെപ്റ്റ്വജിന്റിൽനിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟰. എബ്രായ ഭാഷ അറിയാത്ത യെഹൂദന്മാരും ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് ബൈബിളാണ് ഉപയോഗിച്ചിരുന്നത്.
𝟱. ആദ്യകാല വിശ്വാസികൾ സെപ്റ്റുവജിന്റിനെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം ആയാണ് കണ്ടിരുന്നത്.

❷ വംശാവലിയിൽ അർഫക്സാദിന്റെ മകൻ കയിനാനെക്കുറിച്ച് ലൂക്കൊസ് രേഖപ്പെടുത്തിയിട്ടുണ്ട്: (ലൂക്കൊ, 3:36). ➟അത് സെപ്റ്റ്വജിന്റിൽ അല്ലാതെ, എബ്രായ ബൈബിളിലോ, ശമര്യൻ പഞ്ചഗ്രന്ഥത്തിലോ കാണുന്നില്ല. പുതിയനിയമം 𝗟𝗫𝗫-നെയാണ് ഫോളോ ചെയ്യുന്നത് എന്നതിന് തെളിവാണിത്.

❸ അർഫക്സാദ് മുതൽ നാഹോർ വരെ എട്ടു തലമുറയാണ് ഉള്ളതെങ്കിലും, എബ്രായ ശമര്യ ബൈബിളുകളിൽ ഏഴു തലമുറയാണ് കാണുന്നത്; ➟❛കയിനാനെ❜ കാണുന്നില്ല. ➟തന്നെയുമല്ല, ഈ ഏഴു തലമുറകളും അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായം എബ്രായ ബൈബിളിൽ ശരാശരി 𝟯𝟭 വയസ്സും, ശമര്യ ബൈബിളിൽ 𝟭𝟮𝟰 വയസ്സുമാണ്. ➟ആദം മുതൽ ശേം വരെയുള്ളവർ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ, തേരഹ് മുതൽ യിസ്ഹാക്ക് വരെ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ ഇത് പൊരുത്തപ്പെടുന്നുമില്ല. ➟ഉദാ: ആദാം മുതൽ ശേം വരെ പതിനൊന്ന് പേരാണുള്ളത്. ➟അതിൽ യഹോവയുടെ കൃപലഭിച്ച നോഹയുടെ അഞ്ഞൂറ് വയസ്സ് മാറ്റി നിർത്തിയാൽ പത്തുപേരും, അർപ്പക്ഷാദ് മുതൽ നാഹോർ വരെ എട്ടുപേരും, അബ്രാഹാം മുതൽ യിസ്ഹാക്ക് വരെ മൂന്നുപേരും തലമുറയെ ജനിപ്പിക്കുമ്പോഴുള്ള ശരാശരി പ്രായം യഥാക്രമം: എബ്രായയിൽ: 𝟭𝟭𝟱 ⁃ 𝟯𝟭 ⁃ 𝟳𝟳-ഉം, ശമര്യയിൽ: 𝟵𝟭 ⁃ 𝟭𝟮𝟰 ⁃ 𝟳𝟳-ഉം, സെപ്റ്റജിന്റിൽ: 𝟭𝟳𝟰 ⁃ 𝟭𝟯𝟴 ⁃ 𝟳𝟳-മാണ്. ➟ഇതിൽ എബ്രായയിലും ശമര്യയിലും ആരോഹണ ക്രമത്തിലോ അവരോഹണ ക്രമത്തിലോ അല്ല. ➟എന്നാൽ സെപ്റ്റ്വജിന്റിലാകട്ടെ, പൂർവ്വപിതാക്കന്മാരുടെ പ്രായത്തിന് ആനുപാതികമായി അവരോഹണ ക്രമത്തിലാണ് കാണുന്നത്.

❹ യോശുവയ്ക്ക് ശേഷം ശമൂവേൽ പ്രവാചകൻ വരെ 𝟰𝟱𝟬 വർഷമെന്നാണ് കാണുന്നത്. (പ്രവൃ, 13:19). ➟അതിൽ ന്യായാധിപന്മാരിൽ 𝟰𝟭𝟬 വർഷമാണുള്ളത്. ➟ജാതികളുടെ കീഴിൽ 𝟭𝟭𝟰 വർഷത്തെ ഞെരുക്കവും; ➟ഒത്നീയേൽ മുതൽ ശിംശോൻ വരെയുള്ള പതിനൊന്ന് ന്യായാധിപന്മാരുടെ കീഴിൽ 𝟮𝟵𝟲 വർഷത്തെ സ്വസ്ഥതയും. ➟തുടർന്നു വരുന്ന ശമൂവേലിന്റെ ഒന്നാം പുസ്തകത്തിൽ, ഏലി 𝟰𝟬 വർഷം ന്യായപാലനം ചെയ്തു എന്ന് എബ്രായ ബൈബിളിലും, 𝗟𝗫𝗫-ൻ്റെ ചില പരിഭാഷകളിൽ 𝟮𝟬 വർഷമെന്നും മറ്റു ചിലതിൽ 𝟰𝟬 വർഷം കാണുന്നു: (1ശമൂ, 4:18). ➟ശമൂവേൽ ബാലൻ യഹോവയ്ക്ക് ശുശ്രൂഷ തുടങ്ങുമ്പോൾ (1ശമൂ, 3:1) ഏലി ➤❝കാണാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു❞ എന്നാണ് കാണുന്നത്. (1ശമൂ, 3:2). ➤❝ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു❞ എന്നും കാണുന്നുണ്ട്: (1ശമൂ, 7:15). ➟അതിനാൽ ശമൂവേൽ ഏലിക്കൊപ്പവും ഏലിക്ക് ശേഷവും യിസ്രായേലിന് ന്യായപാലനം ചെയ്തിട്ടുണ്ട്. ➟എന്നാൽ എബ്രായ ബൈബിൾ പ്രകാരം നോക്കിയാൽ ശമൂവേലിന്റെ ന്യായപാലനകാലം കണക്കാക്കാൻ കഴിയില്ല. ➟𝗟𝗫𝗫-ലെ 𝟮𝟬 വർഷം എന്ന് കണക്കാക്കിയാൽ ശമൂവേൽ ഏലിക്കൊപ്പം 𝟮𝟬 വർഷവും, തനിച്ച് 𝟮𝟬 വർഷവും യിസ്രായേലിന് ന്യായപാലനം ചെയ്തതായി മനസ്സിലാക്കാം. ➟അങ്ങനെ ആകെ 𝟰𝟱𝟬 വർഷമെന്ന കണക്ക് കൃത്യമാകും.

സെപ്റ്റ്വജിൻ്റിലെ പ്രശ്നം:
➦ സെപ്റ്റ്വജിൻ്റ് പരിഭാഷയിലും ഒരു പ്രശ്നം കാണുന്നുണ്ട്. മെഥൂശലഹ് ലാമേക്കിനെ ജനിപ്പിക്കുന്നത് 𝟭𝟲𝟳 വയസ്സെന്നാണ് കാണുന്നത്. ➟മെഥൂശലഹിൻ്റെ ആയുഷ്കാലം 𝟵𝟲𝟵 സംവത്സരമായിരുന്നു. ➟അതിനാൽ സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം അവന് 𝟵𝟱𝟱 വയസ്സായപ്പോൾ ജലപ്രളയമുണ്ടായി. ➟അതായത്, ജലപ്രളയമുണ്ടായി 𝟭𝟰 വർഷങ്ങൾക്ക് ശേഷമാണ് അവൻ മരിച്ചത്. ➟എന്നാൽ ജലപ്രളയത്തിൽ നോഹയും കുടുബവും ഒഴികെ, ➤❝സകലമനുഷ്യരും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തുപോയി❞ എന്നാണ് വായിക്കുന്നത്: (ഉല്പ, 7:22-23). ➟അത് പരിഭാഷയിൽ എപ്പോഴോ കടന്നുകൂടിയ തകരാറാണ്. ➟എന്നാൽ കോഡെക്സ് അലക്സാണ്ട്രിനസ് (𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬) ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ➟മെഥൂശലഹിന് ലാമേക്ക് ജനിക്കുന്നത് 𝟭𝟴𝟳 വയസ്സിലാണെന്ന് എബ്രായ ബൈബിളിൾ (𝐌𝐚𝐬𝐨𝐫𝐞𝐭𝐢𝐜 𝐓𝐞𝐱𝐭) പ്രകാരം ക്രമീകരിച്ചിട്ടുണ്ട്. ➟ലാമെക്കിന് നോഹ ജനിക്കുന്നത് 𝟭𝟴𝟴 വയസ്സിലാണ്. ➟പ്രളയം ഉണ്ടായത് നോഹയ്ക്ക് 𝟲𝟬𝟬 വയസ്സ് ആയപ്പോഴാണ്. ➟ആകെ: 𝟭𝟴𝟳 + 𝟭𝟴𝟴 + 𝟲𝟬𝟬 = 𝟵𝟳𝟱 വർഷം. ➟അതായത്, പ്രളയം തുടങ്ങുന്നതിന് 𝟲 വർഷം മുമ്പ് മെഥൂശലഹ് മരിച്ചു എന്ന് കോഡെക്സ് വ്യക്തമാക്കുന്നു. ➤⟦𝐋𝐗𝐗-ൻ്റെ പ്രധാനപ്പെട്ട പുരാതന കയ്യെഴുത്തുപ്രതിയാണ് അലക്സാണ്ട്രിനസ്. ഇന്ന് ലഭ്യമായിരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് കോഡെക്സുകളുടെയും പഴയനിയമം 𝐋𝐗𝐗 ആണ്⟧.

☛ ആദിയിൽ ⁃⁃ സൃഷ്ടി ➤ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. (ഉല്പ, 1:1)

☛ അജ്ഞാതം ⁃⁃ നിഷ്പാപയുഗം ➤(ഉല്പ, 1:27–2:25)

☛ 𝗕𝗖 𝟱𝟳𝟬𝟲 ⁃⁃ ആദാമിൻ്റെ വീഴ്ച ➤മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. (ഉല്പ, 3:17 ⁃⁃ ഉല്പ, 3:6)

☛ 𝟱𝟰𝟳𝟲 ⁃⁃ ശേത്തിൻ്റെ ജനനം ➤ആദാമിനു ഇരുന്നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു. (ഉല്പ, 5:3)

☛ 𝟱𝟮𝟳𝟭 ⁃⁃ എനോശിൻ്റെ ജനനം ➤ശേത്തിന്നു ഇരുന്നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു. (ഉല്പ, 5:6)

☛ 𝟱𝟬𝟴𝟭 ⁃⁃ കേനാൻ്റെ ജനനം ➤എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു.❞ ((ഉല്പ, 5:9)

☛ 𝟰𝟵𝟭𝟭 ⁃⁃ മഹലലേലിൻ്റെ ജനനം ➤കേനാന്നു നൂറ്റെഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.❞ (ഉല്പ, 5:12)

☛ 𝟰𝟳𝟰𝟲 ⁃⁃ യാരെദിൻ്റെ ജനനം ➤മഹലലേലിന്നു നൂറ്ററുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു.❞ (ഉല്പ, 5:15)

☛ 𝟰𝟱𝟴𝟰 ⁃⁃ ഹാനോക്കിൻ്റെ ജനനം ➤യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. (ഉല്പ, 5:18)

☛ 𝟰𝟰𝟭𝟵 ⁃⁃  മെഥൂശലഹിൻ്റെ ജനനം ➤ഹാനോക്കിന്നു നൂറ്ററുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു. (ഉല്പ, 5:21)

☛ 𝟰𝟮𝟱𝟮 ⁃⁃ ലാമേക്കിൻ്റെ ജനനം ➤മെഥൂശലഹിന്നു നൂറ്റെൺപത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു. (ഉല്പ, 5:25)

☛ 𝟰𝟬𝟲𝟰 ⁃⁃ നോഹയുടെ ജനനം ➤ലാമേക്കിന്നു നൂറ്റെൺപത്തെട്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു. യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേർ ഇട്ടു. (ഉല്പ, 5:28)

☛ 𝟯𝟱𝟲𝟮 ⁃⁃ ശേമിൻ്റെ ജനനം ➤നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു. (ഉല്പ, 5:32). ⟦നോഹയുടെ അഞ്ചൂറാം വർഷം നോഹയ്ക്ക് മൂന്ന് മക്കൾ ജനിച്ചു എന്നാണ് കാണുന്നത്.ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് അറുന്നുറ് വയസ്സാണ്: (ഉല്പ, 7:6). എന്നാൽ എന്നാൽ ജലപ്രളയത്തിനും രണ്ട് വർഷങ്ങൾക്കുശേഷം അർപ്പക്ഷാദ് ജനിക്കുമ്പോൾ ശേമിന് നൂറ് വയസ്സെന്നാണ് കാണുന്നത്: (ഉല്പ, 11:10). തന്മൂലം, നോഹയുടെ അഞ്ചൂറ്റിരണ്ടാം വയസ്സിൽ രണ്ടാമത്തെ പുത്രനായിട്ടാണ് ശേം ജനിച്ചതെന്ന് മണസ്സിലാക്കാം. പട്ടികയിൽ രണ്ടാമതുള്ള ഹാമിനെ ഇളയപുത്രൻ എന്ന് പറഞ്ഞിരിക്കുന്നതും നോക്കുക: (ഉല്പ, 9:24)⟧

☛ 𝟯𝟰𝟲𝟰 ⁃⁃ ജലപ്രളയം ➤ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു. (ഉല്പ, 7:6)

☛ 𝟯𝟰𝟲𝟮 ⁃⁃ അർപ്പക്ഷാദിൻ്റെ ജനനം ➤ശേമിന്റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു. (ഉല്പ, 11:10)

☛ 𝟯𝟯𝟮𝟳 ⁃⁃ കയിനാൻ്റെ ജനനം ➤അർപ്പക്ഷാദിന്നു നുറ്റിമുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ കയിനാനെ ജനിപ്പിച്ചു. (ഉല്പ, 11:12 ⁃⁃ ലൂക്കൊ, 3:36)

☛ 𝟯𝟭𝟵𝟳 ⁃⁃ ശാലഹിൻ്റെ ജനനം ➤കയിനാന്നു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു. (ഉല്പ, 11:12)

☛ 𝟯𝟬𝟲𝟳 ⁃⁃ ഏബെരിൻ്റെ ജനനം ➤ശാലഹിന്നു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു. (ഉല്പ, 11:14)

☛ 𝟮𝟵𝟯𝟯 ⁃⁃ പേലെഗിൻ്റെ ജനനം ➤ഏബെരിന്നു നൂറ്റിമുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു. (ഉല്പ, 11:16)

☛ 𝟮𝟴𝟬𝟯 ⁃⁃ രെയൂവിൻ്റെ ജനനം ➤പേലെഗിന്നു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു. (ഉല്പ, 11:18)

☛ 𝟮𝟲𝟳𝟭 ⁃⁃ ശെരൂഗിൻ്റെ ജനനം ➤രെയൂവിന്നു നൂറ്റിമുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു. (ഉല്പ, 11:20)

☛ 𝟮𝟱𝟰𝟭 ⁃⁃ നാഹോലിൻ്റെ ജനനം ➤ശെരൂഗിന്നു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു. (ഉല്പ, 11:22)

☛ 𝟮𝟯𝟲𝟮 ⁃⁃ തേരഹിൻ്റെ ജനനം ➤നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു. (ഉല്പ, 11:24)

☛ 𝟮𝟮𝟵𝟮 ⁃⁃ അബ്രാഹാമിൻ്റെ ജനനം ➤തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു. (ഉല്പ, 11:26)

☛ 𝟮𝟭𝟵𝟮 ⁃⁃ യിസ്ഹാക്കിൻ്റെ ജനനം ➤തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു. (ഉല്പ, 21:5)

☛ 𝟮𝟭𝟯𝟮 ⁃⁃ യാക്കോബിൻ്റെ ജനനം ➤പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു. (ഉല്പ, 25:26)

☛ 𝟮𝟬𝟬𝟮 ⁃⁃ മിസ്രയീമ്യവാസാരംഭം ➤യാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു. (ഉല്പ, 47:9)

☛ 𝟮𝟬𝟬𝟮–𝟭𝟱𝟳𝟮 ⁃⁃ മിസ്രയീമ്യദാസ്യത്വം ➤യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.(പുറ, 12:40)

☛ 𝟭𝟲𝟱𝟮 ⁃⁃ മോശെയുടെ ജനനം ➤ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി. (പ്രവൃ, 7:20-21 ⁃⁃ പുറ, 2:1-10)

☛ 𝟭𝟲𝟭𝟮–𝟭𝟱𝟳𝟮 ⁃⁃ മോശെയുടെ മിദ്യാന്യവാസം ➤മോശെയ്ക്ക് നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു……. ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻ ദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. (പ്രവൃ, 7:23-29 ⁃⁃ പുറ, 2:11-15)

☛ 𝟭𝟱𝟳𝟮 ⁃⁃ മോശെ ഫറവോൻ്റെ മുമ്പിൽ ➤നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. (പ്രവൃ, 7:30). അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു. (പുറ, 7:7)

☛ 𝟭𝟱𝟳𝟮 ⁃⁃ പുറപ്പാട് ➤നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു. (പുറ, 12:41)

☛ 𝟭𝟱𝟳𝟮–𝟭𝟱𝟯𝟮 ⁃⁃ മരുഭൂവാസം ➤അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി. (സംഖ്യാ, 32:13 ⁃⁃ പ്രവൃ, 7:36)

☛ 𝟭𝟱𝟯𝟮 ⁃⁃ മോശെയുടെ മരണം ➤മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു. അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു. (ആവ, 34:7)

☛ 𝟭𝟱𝟬𝟬 ⁃⁃ യോശുവയുടെ നാതൃത്വത്തിൽ കനാനിൽ ➤കനാൻ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. (പ്രവൃ, 13:19)

☛ 𝟭𝟱𝟬𝟬–𝟭𝟬𝟱𝟬 ⁃⁃ ന്യായാധിപന്മാരുടെ കാലം ➤പിന്നെ ശമുവേല്‍ ദീര്‍ഘദര്‍ശിവരെ, നാനൂറ്റി അന്‍പത് വര്‍ഷം അവര്‍ക്ക് ന്യായാധിപന്മാരെയും നല്‍കി. (പ്രവൃ, 13:19 വി.ഗ്ര ⁃⁃ ന്യായാ, 38–16:31; 1നശമൂ, 41–7:15)

☛ 𝟭𝟬𝟱𝟬–𝟭𝟬𝟭𝟬 ⁃⁃ ശൗലിൻ്റെ ഭരണം ➤അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു. (പ്രവൃ, 13:21)

☛ 𝟭𝟬𝟭𝟬–𝟵𝟳𝟬 ⁃⁃ ദാവീദിൻ്റെ ഭരണം ➤ശൌലിനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. (പ്രവൃ, 13:22). ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു. (1രാജാ, 2:11)

☛ 𝟵𝟳𝟬–𝟵𝟯𝟬 ⁃⁃ ശലോമോൻ്റെ ഭരണം ➤ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു. (1രാജാ, 11:42)

☛ 𝟵𝟲𝟲–𝟵𝟱𝟵 ⁃⁃ ദൈവാലയ നിർമ്മാണം ➤നാലാം ആണ്ടു സീവ് മാസത്തിൽ യഹോവയുടെ ആലയത്തിന്നു അടിസ്ഥാനം ഇടുകയും പതിനൊന്നാം ആണ്ടു എട്ടാം മാസമായ ബൂൽ മാസത്തിൽ ആലയം അതിന്റെ സകല ഭാഗങ്ങളുമായി അതിന്റെ മാതൃകപ്രകാരമൊക്കെയും പണിതുതീർക്കുകയും ചെയ്തു. അങ്ങനെ അവൻ ഏഴാണ്ടുകൊണ്ടു അതു പണിതുതീർത്തു. (1രാജാ, 6:37)

☛ 𝟵𝟯𝟬–𝟵𝟭𝟯 ⁃⁃ രെഹബെയാമിൻ്റെ ഭരണം ➤ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. (1രാജാ, 14:21)

☛ 𝟵𝟭𝟯–𝟵𝟭𝟬 ⁃⁃ അബീയാവിൻ്റെ ഭരണം ➤യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവു യെഹൂദയിൽ രാജാവായി. അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. (2ദിന, 13:1-2)

☛ 𝟵𝟭𝟬–𝟴𝟲𝟵 ⁃⁃ ആസായുടെ ഭരണം ➤യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദയിൽ രാജാവായി.അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. (1രാജാ, 15:9-10)

☛ 𝟴𝟳𝟯–𝟴𝟰𝟴 ⁃⁃ യഹോശാഫാത്തിൻ്റെ ഭരണം (4 വർഷം സഹഭരണം) ➤യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. (1രാജാ, 22:42)

☛ 𝟴𝟱𝟬–𝟴𝟰𝟮 ⁃⁃ യെഹോരാമിൻ്റെ ഭരണം (2 വർഷം സഹഭരണം) ➤യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 8:17)

☛ 𝟴𝟰𝟮–𝟴𝟰𝟭 ⁃⁃ അഹസ്യാവിൻ്റെ ഭരണം ➤അഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 8:26)

☛ 𝟴𝟰𝟭–𝟴𝟯𝟱 ⁃⁃ അഥല്യായുടെ ഭരണം ➤യോവാശിനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു. (2രാജാ, 11:3)

☛ 𝟴𝟯𝟱–𝟳𝟵𝟱 ⁃⁃ യെഹോവാശിൻ്റെ (യോവാശ്) ഭരണം ➤യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പതു സംവത്സരം വാണു. (2രാജാ, 12:1)

☛ 𝟳𝟵𝟱–𝟳𝟲𝟲 ⁃⁃ അമസ്യാവിൻ്റെ ഭരണം ➤അമസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. (2രാജാ, 14:2)

☛ 𝟳𝟵𝟭–𝟳𝟯𝟵 ⁃⁃ ഉസ്സീയാവിൻ്റെ ഭരണം (25 വർഷം സഹഭരണം) ➤ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. (2ദിന, 26:3)

☛ 𝟳𝟰𝟳–𝟳𝟯𝟭 ⁃⁃ യോഥാമിൻ്റെ ഭരണം (8 വർഷം സഹഭരണം) ➤യോഥാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു. (2രാജാ, 15:33)

☛ 𝟳𝟯𝟭–𝟳𝟭𝟱 ⁃⁃ ആഹാസിൻ്റെ ഭരണം ➤ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, (2രാജാ, 16:2)

☛ 𝟳𝟮𝟮 ⁃⁃ ശമര്യയുടെ പതനം ➤യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമർയ്യയിൽ ഒമ്പതു സംവത്സരം വാണു. (2രാജാ, 17:1). ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവു ശമർയ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:6)

☛ 𝟳𝟭𝟱–𝟲𝟴𝟲 ⁃⁃ ഹിസ്കീയാവിൻ്റെ ഭരണം ➤ഹിസ്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. (2രാജാ, 18:2)

☛ 𝟲𝟵𝟳–𝟲𝟰𝟮 ⁃⁃ മനശ്ശെയുടെ ഭരണം (11 വർഷം സഹഭരണം) ➤മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 21:1)

☛ 𝟲𝟰𝟮–𝟲𝟰𝟬 ⁃⁃ ആമോൻ്റെ ഭരണം ➤ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 21:19)

☛ 𝟲𝟰𝟬–𝟲𝟬𝟵 ⁃⁃ യോശീയാവിൻ്റെ ഭരണം ➤യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 22:1)

☛ 𝟲𝟬𝟵 ⁃⁃ യെഹോവാഹാസിൻ്റെ ഭരണം ➤യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. (2രാജാ, 23:31)

☛ 𝟲𝟬𝟵–𝟱𝟵𝟴 ⁃⁃ യെഹോയാക്കീമിൻ്റെ ഭരണം ➤യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 23:36)

☛ 𝟱𝟵𝟴–𝟱𝟵𝟳 ⁃⁃ യെഹോയാഖീൻ്റെ ഭരണം ➤യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നുമാസം വാണു. (2രാജാ, 24:8)

☛ 𝟱𝟵𝟳–𝟱𝟴𝟲 ⁃⁃ സിദെക്കീയാവിൻ്റെ ഭരണം ➤സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. (2രാജാ, 24:18)

☛ 𝟱𝟴𝟲 ⁃⁃ ദൈവാലയം നശിപ്പിക്കപ്പെടുന്നു ➤സിദെക്കീയാവിൻ്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി. സിദെക്കീയാ രാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു. അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീ വെച്ചു ചുട്ടുകളഞ്ഞു. (2രാജാ, 25:1-2,9).

☛ 𝟲𝟬𝟳–𝟱𝟯𝟳 ⁃⁃ ബാബിലോണ്യ അടിമത്വം ➤ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു. (യിരെ, 25:11; ദാനീ, 1:1 ⁃⁃ ദിന, 2 36:23; എസ്രാ 1:1-3)

☛ 𝟱𝟯𝟳–𝟯𝟯𝟭 ⁃⁃ പേർഷ്യൻ അടിമത്വം ➤എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു. (യിരെ, 25:12). ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാർയ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു. (ദാനീ, 5:30-31)

☛ 𝟱𝟭𝟲 ⁃⁃ സെരൂബ്ബാബേലിൻ്റെ ദൈവാലയം ➤ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാർ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു. (എസ്രാ 5:2). ദാർയ്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീർന്നു.യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു. (എസ്രാ 6:15-16).

☛ 𝟯𝟯𝟭–𝟲𝟯 ⁃⁃ ഗ്രീസിൻ്റെ അടിമത്വം ➤പിന്നെ വിക്രമനായൊരു രാജാവു (അലക്സാണ്ടർ) എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും. അവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കും അധീനമാകും. (ദാനീ, 11:3-4)

☛ 𝟭𝟲𝟳 ⁃⁃ ദൈവായലയം അശുദ്ധമാക്കുന്നു ➤അവരുടെ വംശത്തില്‍പ്പെട്ട അന്തിയോക്കസ് രാജാവിന്റെ പുത്രനായി തിന്‍മയുടെ വേരായ അന്തിയോക്കസ് എപ്പിഫാനസ് ജനിച്ചു. ഗ്രീക്കു സാമ്രാജ്യം സ്ഥാപിതമായതിന്റെ നൂറ്റിമുപ്പത്തേഴാം വര്‍ഷം, ഭരണമേല്‍ക്കുന്നതിനു മുന്‍പ്, അവന്‍ റോമായില്‍ തടവിലായിരുന്നു. (1മക്കാ, 1:10 ⁃⁃ ദാനീ, 11:21). നൂറ്റിനാല്‍പത്തഞ്ചാം വര്‍ഷത്തില്‍ കിസ്‌ലേവ് മാസം പതിനഞ്ചാം ദിവസം ദഹന ബലിപീഠത്തിന്‍മേല്‍ അവര്‍ വിനാശത്തിന്റെ മ്ലേച്ഛവസ്തു പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാനഗരങ്ങളിലും അവര്‍ ബലിപീഠങ്ങള്‍ നിര്‍മിച്ചു. (1മക്കാ, 1:54 ⁃⁃ ദാനീ, 11:31)

☛ 𝟭𝟲𝟰 ⁃⁃ ദൈവാലയ പുനഃപ്രതിഷ്ഠ ➤യൂദാസും സഹോദരന്‍മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്ധസ്ഥലം വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കാം. (1മക്കാ, 4:36). നൂറ്റിനാല്‍പത്തിയെട്ടാം വര്‍ഷം ഒന്‍പതാംമാസമായ കിസ്‌ലേവിന്റെ ഇരുപത്തഞ്ചാം ദിവസം അവര്‍ അതിരാവിലെ ഉണര്‍ന്ന്, പുതുതായി പണിത ദഹന ബലിപീഠത്തിന്‍മേല്‍ വിധിപ്രകാരം ബലി അര്‍പ്പിച്ചു. (1മക്കാ, 452-53)

☛ 𝟲𝟯–𝟯𝟳𝟲–𝟭𝟰𝟱𝟯 ⁃⁃ റോമൻ അടിമത്വം ➤നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും. കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. (ദാനീ,2:40-42)

☛ 𝗕𝗖 𝟯𝟳–𝗔𝗗 𝟰 ⁃⁃ ഹെരോദാവിൻ്റെ ഭരണം ➤യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു (ലൂക്കൊ, 1:5)

☛ 𝗕𝗖 𝟳 ⁃⁃ യോഹന്നാൻ സ്നാപകൻ്റെ ജനനം ➤എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു. (ലൂക്കൊ, 1:57)

☛ 𝗕𝗖 𝟲 ⁃⁃ യേശുവിൻ്റെ ജനനം ➤ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി. (മത്താ, 2:1 ⁃⁃ ലൂക്കൊ, 2:5-7)

☛ 𝗔𝗗 𝟳 𝗠𝗮𝗿𝗰𝗵 𝟮𝟬 ⁃⁃ ബാലനായ യേശു ദൈവാലയത്തിൽ ➤അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. (ലൂക്കൊ, 2:41-42)

☛ 𝗔𝗗 𝟮𝟵 ⁃⁃ സ്നാപകൻ ശുശ്രൂഷ ആരംഭിക്കുന്നു ➤തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. (ലൂക്കൊ, 3:1-3)

☛ 𝗔𝗗 𝟮𝟵 ⁃⁃ യേശുവിൻ്റെ ക്രിസ്തുത്വം ➤ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. (ലൂക്കൊ, 3:21-22). നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 4:16-21)

☛  𝗔𝗗 𝟮𝟵 ⁃⁃ യേശുവിൻ്റെ പുത്രത്വം ➤യേശു വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കൊ, 1:32). ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കൊ, 1:35). നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി. (ലൂക്കൊ, 3:22)

☛ 𝗔𝗗 𝟮𝟵 ⁃⁃ യേശു ശുശ്രൂഷ ആരംഭിക്കുന്നു ➤യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി. (ലൂക്കൊ, 4:1). യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. (ലൂക്കൊ, 4:14-15)

☛ 𝗔𝗗 𝟯𝟯, 𝗔𝗽𝗿𝗶𝗹 𝟯, 𝗙𝗿𝗶𝗱𝗮𝘆 𝟯𝗣𝗠 ⁃⁃ യേശുവിൻ്റെ ക്രൂശുമരണം ➤ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേശു അത്യുച്ചത്തിൽ ❛പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു❜ എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കൊ, 23:44-46 ⁃⁃ മത്താ, 27:45-46)

☛ 𝗔𝗗 𝟯𝟯, 𝗔𝗽𝗿𝗶𝗹 𝟱, 𝗦𝘂𝗻𝗱𝗮𝘆 𝗠𝗼𝗿𝗻𝗶𝗻𝗴 ⁃⁃ ഉയിർത്തെഴുന്നേല്പ് ➤അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി. (മർക്കൊ, 16:9)

☛ 𝗔𝗗 𝟯𝟯, 𝗠𝗮𝘆 𝟭𝟰, 𝗧𝗵𝘂𝗿𝘀𝗱𝗮𝘆 ⁃⁃ സ്വർഗ്ഗാരോഹണം ➤പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു. (പ്രവൃ, 1:8-9)

☛ 𝗔𝗗 𝟯𝟯, 𝗠𝗮𝘆 𝟮𝟰, 𝗦𝘂𝗻𝗱𝗮𝘆 𝟵𝗔𝗠 ⁃⁃ സഭാസ്ഥാപനം ➤പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:1-4)

Leave a Reply

Your email address will not be published. Required fields are marked *