ബൈബിൾ ഭാഷകൾ

ബൈബിൾ ഭാഷകൾ (Bible languages)

ബൈബിളിൻ്റെ മുലഭാഷകൾ പ്രധാനമായും എബ്രായയും ഗ്രീക്കുമാണ്. എങ്കിലും പഴയനിയമത്തിലും പുതിയനിയമത്തിലും അരാമ്യഭാഷയുടെ സ്വാധീനവും കാണാൻ കഴിയും. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (യെഗർ-സഹദൂഥാ: ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7:28; എസ്രാ, 4:8-6:18; 7:12-26) അരാമ്യ ഭാഷയിലാണ്. (ഒ.നോ: 2രാജാ, 18:26). യേശുക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത് അരാമ്യ ഭാഷയായിരുന്നു. തന്മൂലം അനേകം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘തലീഥാ കൂമീ’ (മർക്കൊ, 5:41), ‘എഫഥാ’ (മർക്കൊ, 7:34), ‘എലോഹീ എലോഹീ ലമ്മാ ശബക്താനീ’ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി അക്കാലത്ത് ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുളള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുള്ള പൂർണ്ണമായ വെളിപ്പാട് സകല ജാതികൾക്കും (ലൂക്കൊ, 2:31) വേണ്ടിയുള്ളതാകയാലും, അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47) ക്രിസ്തുവിന്റെ രക്തത്തിലൂടെ സ്ഥാപിക്കപ്പെട്ട പുതിയനിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് ‘കൊയീനീ’ (നാടോടിഭാഷ) ആണ്. മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. ‘സാപ്നത്ത്പനേഹ്’ (ഉല്പ, 41:45) ഈജിപ്ഷ്യൻ പദമാണ്. ‘ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7; 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നുള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്.

പുതിയനിയമത്തിലെ അരാമ്യപദങ്ങൾ താഴെപ്പറയുന്നവയാണ്:

1. അക്കൽദാമാ (പ്രവൃ, 1:19).

2. അബ്ബാ (മർക്കൊ, 14:36; റോമ, 8:15; ഗലാ, 4:6).

3. അല്ഫായി (മത്താ,10:3; മർക്കൊ, 2:14; 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

4. എഫഥാ (മർക്കൊ, 7:34).

5. എലോഹീ (മർക്കൊ, 15:34, 15:34).

6. ഏലീ (മത്താ, 27:46, 27:46).

7. ഐനെയാസ് (പ്രവൃ, 9:33,34).

8. കേഫാ (യോഹ, 1:42, 1കൊരി,1:12, 3:22, 9:5, 15:5; ഗലാ, 2:9).

9. ക്ളെയൊപ്പാവ് (Cleopas) (ലൂക്കൊ, 24:18).

10. ക്ളെയോപ്പാവ് (Klopas) (യോഹ, 19:25).

11. ഗെത്ത്ശെമന (മത്താ, 26:36; മർക്കൊ, 14:32).

12. ഗൊല്ഗോഥാ (മത്താ, 27:33; മർക്കൊ, 15:22; യോഹ, 19:17).

13. തദ്ദായി (മത്താ, 10:4; മർക്കൊ, 3:18).

14. തബീഥാ (പ്രവൃ, 9:36, 9:40).

15. തലീഥാ കൂമി (മർക്കൊ, 5:41).

16. തോമസ് (മത്താ, 10:3; മർക്കൊ, 3:18; ലൂകൊ, 6:15; യോഹ, 11:16, 14:5; 20:24, 20:26, 20:27, 20:28, 20:29, 21:2; പ്രവൃ, 1:13).

17. നമ്മുടെ കർത്താവ് വരുന്നു (maranatha) (1കൊരി,16:22).

18. നസറെത്ത് (മത്താ, 2:23, 4:13, 21:11; മർക്കൊ, 1:9; ലൂക്കൊ, 1:26, 2:4, 2:39, 2:51, 4:16; യോഹ, 1:45, 1:46; പ്രവൃ, 10:38).

19. നിസ്സാര (Raka) (മത്താ, 5:22).

20. പെസഹ (മത്താ, 26:2, 26:17, 26:18, 26:19; മർക്കൊ, 14:1, 14:12, 14:12, 14:16; ലൂക്കൊ, 2:41, 22:1, 22:7, 22:8, 22:11, 22:13; യോഹ, 2:13, 2:23, 6:4, 11:55, 12:1, 13:1, 18:28, 18:39,19:14; പ്രവൃ, 12:4; 1കൊരി, 5:7; എബ്രാ, 11:28).

21. ബറബ്ബാസ് (മത്താ, 27:16, 26:17, 27:20, 27:21, 27:26; മർക്കൊ, 15:7, 15:11, 15:15; ലൂക്കൊ, 23:18; യോഹ, 18:40, 18:40).

22. ബർത്തിമായി (മർക്കൊ, 10:46).

23. ബർന്നബാസ് (പ്രവൃ,4:36: 29 പ്രാവശ്യം; 1കൊരി, 9:6; ഗലാ, 2:1, 2:9, 2:13; കൊലൊ, 4:10).

24. ബർത്തൊലൊമായി (മത്താ, 10:3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

25. ബർയേശു (പ്രവൃ, 13:6).

26. ബർയോനാ (മത്താ, 16:17).

27. ബർശബാ (പ്രവൃ, 1:23, 15:22).

28. ബെയെത്സെബൂൽ (മത്താ, 10:25, 12:24, 12:27; മർക്കൊ, 3:22; ലൂക്കൊ, 11:15, 11:18, 11:19).

29. ബേത്ത്ഫാഗ (മത്താ, 21:1; മർക്കൊ, 11:1; ലൂക്കൊ, 19:29).

30. ബേത്ത്സയിദ (മത്താ, 11:21; മർക്കൊ, 6:45, 8:22; ലൂക്കൊ, 9:10, 10:13; യോഹ, 1:44, 12:21).

31. ബേഥെസ്ദാ (യോഹ, 5:2).

32. ബൊവനേർഗ്ഗസ് (മർക്കൊ, 3:17).

33. മത്തായി (മത്താ, 9:9, 10:3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

34. മാമോൻ (മത്താ, 6:24; ലൂക്കൊ, 6:9, 6:11, 6:13).

35. മാർത്ത (ലൂക്കൊ, 10:38, 10:40, 10:41, 10:41; യോഹ, 11:1, 11:5, 11:19, 11:21, 11:24, 11:30, 11:39, 12:2).

36. യോനാ, യോഹന്നാൻ, (മത്താ, 12:39, 12:40, 12:41, 12:41, 16:4; ലൂക്കൊ, 11:29, 11:30, 11:32, 11:32; യോഹ, 1:42, 21:15, 21:16, 21:17).

37. റബ്ബൂനീ, (മർക്കൊ, 10:51; യോഹ, 20:16).

38. ലമ്മാ (മത്താ, 27:46; മർക്കൊ, 15:34).

39. ശബക്താനി (മത്താ, 27:46; മർക്കൊ, 15:34).

40. ശബ്ബത്ത് (Sabbata) (H: shabbath) (മത്താ, 12:1 (9); മർക്കൊ, 1:21 (11); ലൂക്കൊ, 4:16 (19); യോഹ, 5:9 (11); പ്രവൃ, 1:12 (10); 1കൊരി, 16:2); കൊലൊ, 2:16).

41. സക്കായി (ലൂക്കൊ, 19:2, 19:5, 19:8).

42. സെബെദി (മത്താ, 4:21, 4:21, 10:2, 20:20, 26:37, 27:56; മർക്കൊ, 1:19, 1:20, 3:17, 10:35; ലൂക്കൊ, 5:10; യോഹ, 21:2).

43. ഹന്നാവ് (ലൂക്കൊ, 3:2; യോഹ, 18:13; 18:24; പ്രവൃ, 4:6).

44. ഹോശന്നാ (മത്താ, 21:9, 21:9, 21:15; മർക്കൊ, 11:9, 11:10; യോഹ, 12:13).

ബൈബിൾ പുസ്തകങ്ങളും വിഷയവും

ബൈബിൾ പുസ്തകങ്ങളും വിഷയവും

1. ഉല്പത്തി — സകലത്തിൻ്റെയും ആരംഭം; എബായജാതിയുടെ ഉത്ഭവം. 

2. പുറപ്പാട് — എബ്രായജാതിയുടെ വീണ്ടെടുപ്പ് 

3. ലേവ്യർ — പൗരോഹിത്യം 

4. സംഖ്യാ — വാഗ്ദത്ത നാട്ടിലേക്കുള്ള മരുഭൂയാത്ര 

5. ആവർത്തനം — കനാനിൽ പ്രവേശനത്തിനുള്ള ഒരുക്കം. 

6. യോശുവ — കനാൻ അധിനിവേശം 

7. ന്യായാധിപന്മാർ — കനാനിലെ ആദ്യത്തെ 400 സംവത്സരം 

8. രൂത്ത് — ദാവീദിന്റെ കുടുംബത്തിന് അടിസ്ഥാനം ഇടുന്നു

9. 1ശമൂവേൽ — യിസ്രായേലിൽ രാജഭരണത്തിന്റെ ആരംഭം; ശൗൽ രാജാവ്

10. 2ശമൂവേൽ —  ദാവീദ് രാജാവിന്റെ ആധിപത്യം 

11. 1രാജാക്കന്മാർ — ശലോമോനും പിൻഗാമികളും; രാജ്യവിഭജനം 

12. 2രാജാക്കന്മാർ — വിഭജിത രാജ്യം 

13. 1ദിനവൃത്താന്തം — ദാവീദിന്റെ ഭരണം 

14. 2ദിനവൃത്താന്തം — തെക്കേ രാജ്യത്തിന്റെ ചരിത്രം 

15. എസ്രാ — പ്രവാസത്തിൽനിന്നുള്ള മടങ്ങിവരവ് 

16. നെഹെമ്യാവ് — ദൈവാലയം പുതുക്കിപ്പണിയുന്നു 

17. എസ്ഥേർ —  യിസ്രായേലിനു വേണ്ടിയുള്ള ദൈവത്തിന്റെ മുൻകരുതൽ 

18. ഇയ്യോബ് — കഷ്ടതയിൽ ചെയ്യുന്ന ദൈവസേവ 

19. സങ്കീർത്തനങ്ങൾ — യിസ്രായേലിന്റെ കീർത്തനങ്ങൾ 

20. സദൃശവാക്യങ്ങൾ — ശലോമോന്റെ ജ്ഞാനം 

21. സഭാപ്രസംഗി — മായയാകും ലോകജീവിതം 

22. ഉത്തമഗീതം — യഥാർത്ഥ പ്രേമത്തിന്റെ മഹിമ 

23. യെശയ്യാവ് — മഹത്തായ മശീഹാ പ്രവചനം 

24. യിരെമ്യാവ് — യെരുശലേമിനെ രക്ഷിക്കുന്നതിനുള്ള അന്ത്യശ്രമം 

25. വിലാപങ്ങൾ — യെരുശലേമിന്റെ കഷ്ടത കണ്ടുകൊണ്ടുള്ള ദുഖം 

26. യെഹെസ്ക്കേൽ — ന്യായവിധിയും മഹത്വവും 

27. ദാനീയേൽ — ലോകരാജ്യങ്ങളുടെ ഉയർച്ചയും പതനവും 

28. ഹോശേയ — യിസ്രായേലിന്റെ പിന്മാറ്റ അനുഭവം 

29. യോവേൽ — യിസ്രായേലിന്റെ ന്യായവിധിയും പിന്നീടുള്ള അനുഗ്രഹവും 

30. ആമോസ് — ജാതികളുടെയും യിസ്രായേലിന്റെയും ന്യായവിധിയും; യിസ്രായേലിന്റെ യഥാസ്ഥാപനവും 

31. ഓബദ്യാവ് — ഏദോമിന്മേലുള്ള ന്യായവിധി 

32. യോനാ — നിനവെ പട്ടണത്തിന്മേലുള്ള ന്യായവിധിയും അനുതാപവും 

33. മീഖാ — ബേത്ലഹേം മശിഹായുടെ ജന്മസ്ഥലം ആയിരിക്കും 

34. നഹൂം — നിനവെയുടെ ന്യായവിധി 

35. ഹബക്കൂക് — നീതിമാൻ വിശ്വാസത്താൽ ജീവിക്കും 

36. സെഫന്യാവ് — യിസ്രായേലിന്റെ ശേഷിപ്പിനുള്ള ന്യായവിധിയും അനുഗ്രഹങ്ങളും 

37. ഹഗ്ഗായി — ദൈവാലയം വീണ്ടും പണിയുന്നു 

38. സെഖര്യാവ് — യിസ്രായേലിന്റെ അന്ത്യസമയങ്ങൾ 

39. മലാഖി — യിസ്രായേലിനോടുള്ള അന്ത്യസന്ദേശം 

40. മത്തായി — യേശു രാജാവാണെന്ന് (മശിഹ) കാണിക്കുന്നു 

41. മർക്കൊസ് — യേശുവിനെ ദാസനായി കാണിക്കുന്നു 

42. ലൂക്കൊസ് — യേശുവിനെ മനുഷ്യപുത്രനായി കാണിക്കുന്നു 

43. യോഹന്നാൻ — യേശുവിനെ ദൈവപുത്രനായി കാണിക്കുന്നു 

44. പ്രവൃത്തികൾ — ക്രിസ്തീയ സഭാ സ്ഥാപനവും വളർച്ചയും 

45. റോമർ — വിശ്വാസത്താലുള്ള നീതീകരണം 

46. 1കൊരീന്ത്യർ — സഭയിൽ വരുത്തേണ്ട ക്രമീകരണങ്ങൾ 

47. 2കൊരീന്ത്യർ — ക്രിസ്തീയ ജീവിതത്തിൽ വചനവുമായുള്ള ബന്ധം 

48. ഗലാത്യർ — ക്രിസ്തുവിലുള്ള സ്വാതന്ത്യം 

49. എഫെസ്യർ — സഭയുടെ ഐക്യം 

50. ഫിലിപ്പിയർ — ക്രിസ്തുവിലുള്ള സന്തോഷം 

51. കൊലൊസ്സ്യർ — ക്രിസ്തുവിന്റെ ദൈവത്വവും സഭയുടെ മഹത്വവും 

52. 1തെസലൊനിക്യർ —  കർത്താവിന്റെ രണ്ടാം വരവ് 

53. 2തെസ്സലൊനിക്യർ — കർത്താവിന്റെ രണ്ടാം  വരവ് 

54. 1തിമൊഥെയൊസ് — സഭയുടെ ഭരണക്രമം 

55. 2തിമൊഥെയൊസ് — തിമൊഥയോസിനുള്ള പ്രബോധനം 

56. തീത്തൊസ് — പ്രാദേശിക സഭയ്ക്കുള്ള ദൈവിക ക്രമീകരണം 

57. ഫിലേമോൻ — ഓടിപ്പോയ ഒരുവൻ മടങ്ങിവരുന്നു 

58. എബ്രായർ — പുതിയനിയമത്തിന്റെ അപ്പൊസ്തലനും മഹാപുരോഹിതനുമായ ക്രിസ്തു 

59. യാക്കോബ് — ഒരു ക്രിസ്ത്യാനി പാലിക്കേണ്ടതായ സദാചാര നിയമങ്ങൾ 

60. 1പത്രൊസ് — കഷ്ടത അനുഭവിക്കുന്ന സഭ 

61. 2പത്രൊസ് – സഭയുടെ പിന്മാറ്റ അനുഭവം 

62. 1യോഹന്നാൻ — ദൈവത്തിന്റെ സ്നേഹം 

63. 2യോഹന്നാൻ — ദുരുപദേശക്കാരെ സുക്ഷിക്കുക 

64. 3യോഹന്നാൻ — വിശുദ്ധന്മാരെ സല്ക്കരിക്കുക 

65. യൂദാ — തന്നെത്താൻ സൂക്ഷിക്കുക 

66. വെളിപ്പാട് — അന്ത്യകാല സംഭവങ്ങൾ വെളിപ്പാടിലൂടെ

ബൈബിൾ ചരിത്ര സംഗ്രഹം

ബൈബിൾ ചരിത്ര സംഗ്രഹം

ക്രിസ്തുസഭ വിശ്വാസത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ള ദൈവശ്വാസീയമായ തിരുവെഴുത്തുകൾക്കു നല്കിയിട്ടുള്ള പേരാണ് ബൈബിൾ. പഴയനിയമവും പുതിയനിയമവും അതുൾക്കൊള്ളുന്നു. പുസ്തകങ്ങൾ എന്ന അർത്ഥത്തിൽ ഗ്രീക്കു ഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് ബിബ്ളിയ. പഴയനിയമ പ്രവചനങ്ങളെ കുറിക്കുവാൻ പ്രസ്തുത പദം ദാനീയേൽ പ്രവചനത്തിൽ പ്രയോഗിഗിച്ചിട്ടുണ്ട്. ‘ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു ഗ്രഹിച്ചു.’ (ദാനീ, 9:2). ഗ്രീക്കു സപ്തതിയിൽ (സെപ്റ്റ്വജിന്റ്) പുസ്തകങ്ങൾ എന്ന സ്ഥാനത്തു ‘റ്റാബിബ്ളിയ’ എന്നാണു ഭാഷാന്തരം ചെയ്തിട്ടുള്ളത്. റ്റാബിബ്ളിയ എന്ന പ്രയോഗം ബൈബിളിനെ മുഴുവൻ കുറിക്കത്തക്കവണ്ണം ആദ്യം പ്രയോഗിച്ചിട്ടുള്ളത് എ.ഡി. 150-നടുപ്പിച്ചു 2ക്ലെമന്റു 14:2-ലാണ് എ.ഡി. അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് തിരുവെഴുത്തുകളെ മുഴുവൻ സൂചിപ്പിക്കുവാൻ ബൈബിൾ എന്ന പദം പരക്കെ പ്രയോഗിച്ചു തുടങ്ങിയത്. വിശുദ്ധ ജെറോം (എ.ഡി. 400) ബൈബിളിനെ ബിബ്ളിയോതെക്കാദിവീനാ (ദൈവിക ഗ്രന്ഥാലയം) എന്നു വിളിച്ചു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടു കടി പുസ്തകങ്ങൾ (ബിബ്ളിയ) എന്ന ബഹുവചനം പുസ്തകം എന്നു ഏകവചനത്തിൽ പ്രയോഗിക്കപ്പെട്ടു തുടങ്ങി. അറുപത്താറു പുസ്തകങ്ങൾ അടങ്ങുന്ന ബൈബിളിന്റെ ഐക്യത്തെ വെളിപ്പെടുത്തുകയാണ് അത്.

നിരുക്തം: ബിബ്ലസ്‌ (പാപ്പിറസ്) എന്ന ചെടിയില്‍ നിന്നും ഉണ്ടാക്കി എഴുതാനുപയോഗിച്ചിരുന്ന കട്ടിക്കടലസാണ് ബിബ്ലിയോണ്‍. ‘ബിബ്ലിയോൺ’ എന്നതിന് പുസ്തകം എന്നും ‘ബിബ്ലോസ്‌’ (ബിബ്ലിയ) എന്നതിനു പുസ്തകങ്ങള്‍ എന്നുമാണ് അര്‍ത്ഥം. ബി.സി. 1100-ല്‍ ഈജിപ്തില്‍ നിന്നും ഫൊയ്നീഷ്യയിലെ ഗെബല്‍ തുറമുഖത്തേക്ക് ഈ ബിബ്ലിയോണ്‍ കയറ്റി അയച്ചിരുന്നു. അതിനാല്‍ ഗെബല്‍ പട്ടണം പിന്നിട് ബിബ്ലോസ്‌ പട്ടണം എന്നറിയപ്പെട്ടു. ഈ പാപ്പിറസ് (ബിബ്ലസ്‌) കടലാസില്‍ ചിലത് (ബി.സി. 1100-ല്‍ നിര്‍മ്മിച്ചത്‌) ബ്രിട്ടീഷ് മ്യുസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എ.ഡി. രണ്ടാം നുറ്റാണ്ടു മുതല്‍ തിരുവെഴുത്തുകള്‍ക്ക് ‘റ്റാബിബ്ലിയ’ എന്ന പേരു വിളിച്ചുതുടങ്ങി. എ.ഡി. 1382-ല്‍ ഇംഗ്ലീഷിലേക്ക് ബൈബിള്‍ ഭാഷാന്തരം ചെയ്ത ജോണ്‍ വിക്ലിഫ്‌ ബൈബിള്‍ എന്ന പദം സ്വികരിച്ചു. യോഹ. 21:25, 2 തിമോ. 4:13 ആദിയായ ഭാഗങ്ങളില്‍ ബിബ്ലിയ എന്ന പദമാണ് ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പഴയനിയമഗ്രന്ഥങ്ങള്‍ ആദ്യമായി എഴുതിയിരുന്നത് മൃഗങ്ങളുടെ തോല്‍ ചുരുളുകളിലാണ്. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള പദമാണ് ബൈബിള്‍.

കാലവും എഴുത്തുകാരും: ബി.സി. 1500-നും എ.ഡി. 100-നും മാദ്ധ്യയള്ള 1600 വർഷങ്ങളുടെ നിണ്ട കാലയളവിനുള്ളിലാണ് ബൈബിളിലെ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടത്. പഴയനിയമം ആയിരം വർഷം കൊണ്ടാണ് പൂർത്തിയായതെങ്കിൽ പുതിയ നിയമം വെറും അമ്പതുവർഷം കൊണ്ടു പൂർത്തിയായി. പുതിയനിയമ ഗ്രന്ഥങ്ങളിൽ ആദ്യം എഴുതപ്പെട്ടവ വിശുദ്ധ പൗലൊസിന്റെ ലേഖനങ്ങളാണ്. അവയുടെ രചനാകാലം എ.ഡി. 48-66 ആണ്. നാലു സുവിശേഷങ്ങളും എ.ഡി.56-നും 100-നും മദ്ധ്യേ രചിക്കപ്പെട്ടു. ദൈവകല്പനയാൽ നാല്പതോളം പേർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചു രേഖപ്പെടുത്തിയതത്ര തിരുവെഴുത്തുകൾ. എഴുത്തുകാർ വിഭിന്നരും വ്യത്യസ്ത ചുറ്റുപാടു കളിൽ വിവിധ നിലകളിൽ കഴിഞ്ഞവരുമായിരുന്നു. ദാവീദും ശലോമോനും രാജാക്കന്മാരായിരുന്നു. ദാനീയലും നെഹെമ്യാവും ഭരണ തന്ത്രജ്ഞന്മാരായിരുന്നു. എസ്രായെപ്പോലുളള പുരോഹിതന്മാർ എഴുത്തുകാരുടെ പട്ടികയിലുണ്ട്. മിസ്രയീമിലെ സകലജ്ഞാനവും അഭ്യസിച്ചവനാണ് മോശെ. ന്യായപ്രമാണത്തിൽ അവഗാഹം നേടിയ വ്യക്തിയാണ് പതിമൂന്നു ലേഖനങ്ങളുടെ കർത്താവായ പൗലൊസ് അപ്പൊസ്തലൻ. ആദ്യമായി പ്രവചനം എഴുതി സൂക്ഷിച്ച പ്രവാചകനായ ആമോസ് ആട്ടിടയനായിരുന്നു. മത്തായി ചുങ്കക്കാരനും, പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവർ അനഭ്യസ്തരായ മീൻപിടിത്തക്കാരും ആണ്. വൈദ്യനായ ലൂക്കൊസാണ് പ്രസ്തുത നാമത്തിലുള്ള സുവിശേഷത്തിന്റെയും അപ്പൊസ്തല പ്രവൃത്തികളുടെയും കർത്താവ്. യോശുവ വീരനും വിശ്വസ്തനുമായ സർവ്വസൈന്യാധിപനായിരുന്നു. ശമൂവേൽ ന്യായാധിപനും പ്രവാചകനും പുരോഹിതനുമായിരുന്നു. യെശയ്യാവ്, യിരെമ്യാവ്, യെഹെസ്ക്കേൽ തുടങ്ങിയവർ ധീരന്മാരായ പ്രവാചകന്മാരത്രേ. കൊട്ടാരം മുതൽ കുടിൽ വരെ വ്യത്യസ്ത തലങ്ങളിലും നിലകളിലും ഉള്ളവർ വിശുദ്ധഗ്രന്ഥത്തിന്റെ എഴുത്തുകാരുടെ പട്ടികയിലുണ്ട്. അവർ എല്ലാവരിലും വ്യാപിച്ചിരുന്നത് ദൈവത്തിന്റെ ആത്മാവും, അവർ രേഖപ്പെടുത്തിയതു ദൈവത്തിന്റെ അരുളപ്പാടുമായിരുന്നു. പുതിയനിയമ എഴുത്തുകാരിൽ മത്തായി, യോഹനാൻ, പത്രൊസ്, പൗലൊസ് എന്നിവർ അപ്പൊസ്തലന്മാരായിരുന്നു; മർക്കൊസും ലൂക്കൊസും അപ്പൊസ്തലന്മാരുടെ കൂട്ടാളികളും. യാക്കോബും യൂദയും യേശുവിന്റെ സഹോദരന്മാരത്രേ. സീനായി മരുഭൂമിയും അറേബ്യയിലെ കുന്നുകളും പലസ്തീനിലെ മലകളും പട്ടണങ്ങളും ദൈവാലയത്തിന്റെ പ്രാകാരവും പേർഷ്യയുടെ തലസ്ഥാനമായ ശുശനും, ബാബിലോണിലെ കേബാർ നദീതടവും റോമിലെ കൽത്തുറുങ്കുകളും ഏകാന്തമായ പത്മൊസ് ദ്വീപും ഒക്കെയായിരുന്നു തിരുവെഴുത്തുകളുടെ ഈറ്റില്ലം. വ്യത്യസ്തങ്ങളായ പരിതഃസ്ഥിതിയിലും വിദ്യാഭ്യാസ സാംസ്കാരിക പശ്ചാത്തലങ്ങളിലും ഇരുന്നു എഴുതിയ ഈ 66 ഗ്രന്ഥങ്ങള്‍ക്കും അത്യത്ഭുതകരമായ ആശയപൊരുത്തമാണുള്ളത്.

പേരുകൾ: തിരുവെഴുത്തുകളെ കുറിക്കുന്ന പല പേരുകൾ ബൈബിളിൽ തന്നെ കൊടുത്തിട്ടുണ്ട്. അവ തിരുവെഴുത്തുകളെ പൂർണ്ണമായും ഭാഗീകമായും സൂചിപ്പിക്കുന്നവയാണ്. തിരുവെഴുത്തുകൾ: ബൈബിളിനു സമാനമായ പ്രയോഗമാണ് എഴുത്തുകൾ അഥവാ തിരുവെഴുത്തുകൾ. പുതിയനിയമത്തിലെ ഈ പ്രയോഗം പഴയനിയമ രേഖകളെ പൂർണ്ണമായോ ഭാഗികമായോ വിവക്ഷിക്കുന്നു. മത്തായി 21:42-ൽ യേശു അവരോടു “എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. ഇതിനു സമാന്തരമായ മർക്കൊസ് 12:11-ൽ ഉദ്ധ്യതഭാഗത്തെ മാത്രം പരാമർശിച്ചു കൊണ്ടു ഏകവചനം പ്രയോഗിച്ചിട്ടുള്ളത് ശ്രദ്ധാർഹമാണ്. “എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?” 1തിമൊഥെയൊസ് 3:14-ൽ “തിരുവെഴുത്തുകൾ” എന്നും 2തിമൊഥെയൊസ് 3:16-ൽ “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയം” എന്നും ഉണ്ട്. “എല്ലാം തിരുവെഴുത്തും” എന്ന പ്രയോഗം പഴയപുതിയനിയമങ്ങളെ മുഴുവനായി കുറിക്കുന്നതാണ്. 2പത്രൊസ് 3:16-ൽ പൗലൊസിന്റെ സകല ലേഖനങ്ങളെയും ശേഷം തിരു വെഴുത്തുകളോടൊപ്പം ചേർത്തിരിക്കുന്നു. ഇവിടെ “ശേഷം തിരുവെഴുത്തുകൾ” എന്ന പ്രയോഗം പഴയനിയമ എഴുത്തുകളും സുവിശേഷങ്ങളും ഉൾപ്പെടുന്നു. ബൈബിളിനെ കുറിക്കുന്ന ചില പേരുകൾ ചുവടെ ചേർക്കുന്നു:

1. ന്യായപ്രമാണ പുസ്തകങ്ങൾ: നെഹെ, 8:3.
2. യഹോവയുടെ ന്യായപ്രമാണം: സങ്കീ, 1:2.
3. പുസ്തകച്ചുരുൾ: സങ്കീ, 40:7.
4. ജീവൻ്റെ പുസ്തകം: സങ്കീ, 69:28; വെളി, 20:12
5. യഹോവയുടെ പുസ്തകം: യെശ, 34:16.
6. പുസ്തകങ്ങൾ: ദാനീ, 9:2.
7. സത്യഗ്രന്ഥം: ദാനീ, 10:21.
8. ന്യായപ്രമാണവും,പ്രവാചകന്മാരും: മത്താ, 5:17.
9. ദൈവവചനം: എബ്രാ, 4:12.
10. ദൈവകല്പന: മർക്കൊ, 7:13.
11. തിരുവെഴുത്ത്: മർക്കൊ, 15:28.
12. തിരുവെഴുത്തുകൾ: ലൂക്കൊ, 24:27.
13. ന്യായപ്രമാണം പ്രവാചകന്മാർ സങ്കീർത്തനങൾ: ലൂക്കൊ, 24:44.
14. ജീവനുള്ള അരുളപ്പാടുകൾ: പ്രവൃ, 7:38.
15. വിശുദ്ധരേഖ: റോമ, 1:2.
16. ദൈവത്തിൻ്റെ അരുളപ്പാടുകൾ: റോമ, 3:2.
17. വാഗ്ദത്തങ്ങൾ: റോമ, 9:4.
18. വിശ്വാസവചനം: റോമ, 10:8.
19. പഴയനിയമം: 2കൊരി, 3:14.
20. മോശെയുടെ പുസ്തകം: 2കൊരി, 3:15.
21. ആത്മാവിൻ്റെ വാൾ: എഫെ, 6:17.
22. ജീവൻ്റെ വചനം: ഫിലി, 2:16.
23. ക്രിസ്തുവിൻ്റെ വചനം: കൊലൊ, 3:16.
24. കർത്താവിൻ്റെ വചനം: 2തെസ്സ, 3:1.
25. തിരുവെഴുത്തുകൾ: 1തിമൊ, 3:16.
26. സത്യവചനം: 2തിമൊ, 2:15.
27. നീതിയുടെ വചനം: എബ്രാ, 5:13.
28. ഒന്നും രണ്ടും നിയമം: എബ്രാ, 8:7.
29. പുതിയനിയമം: എബ്രാ, 12:24.

മൂലഭാഷകൾ: രണ്ടു ചെറിയ ഖണ്ഡങ്ങൾ ഒഴികെ പഴയനിയമം മുഴുവൻ എബ്രായയിലും പുതിയനിയമം മുഴുവൻ ഗ്രീക്കിലുമാണ് എഴുതപ്പെട്ടത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7:28, എസ്രാ, 4:8-6:18, 7:12-26) അരാമ്യ ഭാഷയിലാണ്. യേശു ക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത്. അരാമ്യ ഭാഷയായിരുന്നു. അമ്പതോളം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘തലീഥാ കൂമീ’ (മർക്കൊ, 5:41), ‘എഫഥാ’ (മർക്കൊ, 7:34) ‘എലോഹീ എലോഹീ ലമ്മാ ശബജ്ഞാനീ’ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുള്ള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുള്ള പൂർണ്ണമായ വെളിപ്പാടു സകല ജാതികൾക്കും (ലൂക്കൊ, 2:31) വേണ്ടിയുള്ളതാകയാലും, അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47), ക്രിസ്തുവിന്റെ രക്തതതിലുടെ സ്ഥാപിക്കപ്പെട്ട പുതിയ നിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് ‘കൊയ്നീ’യാണ്; അഥവാ നാടോടിഭാഷ. മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. സാപ്നത്ത്പനേഹ് (ഉല്പ, 41:45), അബ്രേക് എന്നിവ ഈജിപ്ഷ്യൻ ഭാഷാപദങ്ങളാണ്. ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7, 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നു ള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്.

ബൈബിള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിധം: നിയമം എന്നാ വാക്കിന് ഗ്രിക്കില്‍ ‘DIATHEKE’ എന്നും ലത്തീനില ‘TESTAMENTUM’ എന്നും ഉപയോഗിച്ചുപോന്നു. അതിന് ഉടമ്പടി എന്നാണ് അര്‍ത്ഥം. ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയാണു  വേദപുസ്തകം എന്നതിനാലാണു ‘Testament’ എന്ന പദം ഇംഗ്ലീഷുകാര്‍ സ്വികരിച്ചിരിക്കുന്നത്.

പഴയനിയമം: ജോസീഫസ് എ.ഡി. ഒന്നാംനൂറ്റാണ്ടില്‍ യെഹൂദ ചരിത്രം വിശദമായി രേഖപ്പെടുത്തുമ്പോള്‍, പഴയനിത്തിന്റെ കൂട്ടിചേര്‍ക്കല്‍ തുടങ്ങിയത് എസ്രാ ശാസ്ത്രിയാണെന്നു പറഞ്ഞിരിക്കുന്നു. ദൈവാലയത്തിലും രാജകിയ സദസ്സുകളിലും ലൈബ്രറികളിലും സൂക്ഷിച്ചിരുന്ന കയ്യെഴുത്തു പ്രതികളായിരുന്നു ഇവ എന്നു താന്‍ പറയുന്നു.

പുരാതന കയ്യെഴുത്തുപ്രതികളില്‍ സീനായ്റ്റിക്‌, അലക്സാണ്ട്രിയ എന്നീ പേരുകളില്‍ അറിയപ്പെടുന്നവ ഇപ്പോള്‍  ബ്രിട്ടീഷ് മ്യുസിയത്തിലും, മറ്റൊന്ന്‍ വത്തിക്കാനിലും സുക്ഷിച്ചിരിക്കുന്നു. 1947-ല്‍ കണ്ടെത്തിയ ചാവുകടല്‍ ചുരുളുകളുമായി ഇവയ്ക്ക് യാതൊരു വ്യത്യാസവും ഇല്ല. പഴയനിയമം എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടത്.

പുതിയനിയമം: അപ്പോസ്തലന്മാര്‍ എഴുതിയ ലേഖനങ്ങളും സുവിശേഷങ്ങളും ആദിമ സഭകള്‍ പരസ്പരം കൈമാറിയും കൈയെഴുത്തു പ്രതികള്‍ കൂടുതല്‍ എടുത്തും പ്രചരിപ്പിച്ചുപോന്നു. അവയില്‍ പലതും പിന്നിട് കണ്ടുകിട്ടിയിട്ടുണ്ട്. അവയ്ക്ക് ഇന്നു നാം ഉപയോഗിക്കുന്ന പുതിയനിയമവുമായി വ്യത്യാസമൊന്നുമില്ല. ഗ്രീക്കു ഭാഷയിലാണ് പുതിയനിയമം എഴുതപ്പെട്ടത്. പഴയനിയമവും പുതിയനിയമവും അവ എഴുതിയ കാലക്രമത്തിലല്ല കൂട്ടിച്ചേര്‍ത്തിരിക്കുന്നത്, വിഷയാടിസ്ഥാനത്തിലാണ്.

ചാവുകടല്‍ ചുരുളുകൾ: 1947, 48 വര്‍ഷങ്ങളില്‍ യിസ്രായേലിലെ ചാവുകടല്‍ തീരത്തുള്ള മസാദമലമുകളിലെ ‘കുമ്രാന്‍’ എന്ന സ്ഥലത്തെ പതിനൊന്നു ഗുഹകളില്‍ നിന്നായി പഴയനിയമം മുഴുവനായും ലഭിച്ചു. എബ്രായഭാഷയില്‍ തുകലില്‍ എഴുതി ചുരുളുകളായി സുക്ഷിചിരുന്നവയായിരുന്നു അവ. ഏതാനും പുസ്തകങ്ങളുടെ ഗ്രീക്കു തര്‍ജ്ജമയും ഇക്കുട്ടത്തിലുണ്ട്. ബി.സി. 60 കാലഘട്ടത്തിലെ യെഹൂദ വംശത്തെ റോമന്‍ ഭരണകൂടം കൂട്ടകൊല ചെയ്തപ്പോള്‍  മസാദ മലയിലെ ഗുഹകളില്‍ അവര്‍ ഒളിപ്പിച്ചു സുക്ഷിച്ചു വച്ചിരുന്ന ഇവ, ചാവുകടല്‍ ചുരുളുകള്‍ എന്ന പേരില്‍ ഇന്ന്‍ അറിയപ്പെടുന്നു.

ബൈബിള്‍ ദൈവശ്വാസീയമാണ് എന്നുള്ളതിനു ചില ന്യായങ്ങൾ: എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാണ് (2തിമൊ 3:16) എന്നു പൗലോസ്‌ അപ്പോസ്തോലന്‍ എഴുതിയിരിക്കുന്നു. ‘ദൈവശ്വാസീയം’ എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ശ്വാസത്താല്‍ ഉളവായത് എന്നാണര്‍ത്ഥം. വേദപുസ്തക എഴുത്തുകാര്‍ ദൈവശ്വാസമാകുന്ന പരിശുദ്ധാത്മാവില്‍ നിറഞ്ഞാണു ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു സാരം. (2പത്രൊസ് 1:21).

ഈ മഹത്ഗ്രന്ഥത്തിന് ആദിയോടന്തം വൈരുദ്ധ്യങ്ങളില്ലാതെ പഴയനിയമം യേശുക്രിസ്തുവിനു നിഴലായും പുതിയനിയമം അതിന്റെ പൊരുളായും നിലകൊള്ളുന്നു.

‘യഹോവ ഇപ്രകാരം അരുളിചെയ്യുന്നു’ എന്നു ബൈബിളില്‍ രണ്ടായിരത്തിലധികം പ്രാവശ്യം പറഞ്ഞിരിക്കുന്നു.

ബൈബിളിന്റെ അത്ഭുതകരമായ ഉള്ളടക്കം അതു ദൈവവചനമാണെന്ന് തെളിയിക്കുന്നു.

ബൈബിളിലെ 66 ഗ്രന്ഥങ്ങള്‍മുള്ള ആശയപ്പൊരുത്തം അതു ദൈവവചനം ആണെന്നുള്ളത്തിന്റെ വ്യക്തമായ തെളിവാണ്.

നിവര്‍ത്തിയായ പ്രവചനങ്ങള്‍ വേദപുസ്തകത്തിന്റെ ദൈവനിശ്വസ്തതക്ക് അനിഷേധ്യമായ തെളിവാണ്. പല പ്രവചനങ്ങളും പ്രവാചകന്മാരുടെ കാലശേഷമാണ് നിറവേറിയത്. ആകയാല്‍ പ്രവചനങ്ങളില്‍ യാതൊരു സ്വാധീനവും ചെലുത്തുവാന്‍ പ്രവാചകന്മാര്‍ക്കു കഴിയുമായിരുന്നില്ല. യെഹൂദജാതിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ മാത്രം മതി ബൈബിളിന്‍റെ സത്യസന്ധത തെളിയിക്കാന്‍.

വളരെ സ്വാധീനശക്തിയുള്ള അനേകം മതമേധാവികളും ഭരണാധികാരികളും ഈ പുസ്തകത്തെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുവാന്‍ കഠിനപ്രയത്നം ചെയ്തിട്ടും, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഗ്രന്ഥമായി ബൈബിള്‍ ഇന്നും നിലനില്‍ക്കുന്നു.

ദൈവീകസത്യങ്ങള്‍ മനുഷ്യര്‍ക്കു നല്‍കുന്നതില്‍ വ്യാപരിച്ച ആത്മാവിന്‍റെ വ്യാപാരശക്തിക്കു വെളിപ്പാട് എന്നു പറയുന്നു. വെളിപ്പെടുത്തപ്പെട്ട ദൈവീക സത്യങ്ങള്‍ തെറ്റുകൂടാതെ മാനുഷിക ഭാഷയില്‍ പ്രകാശിപ്പിക്കുവാന്‍ വേദപുസ്തക എഴുത്തുകാരില്‍ വ്യാപരിച്ച ആത്മാവിന്റെ വ്യാപാരശക്തിക്ക്‌ ദൈവനിശ്വസ്തത എന്നു പറയുന്നു. വേദപുസ്തകത്തിലെ ആഴമേറിയ സത്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ദൈവാത്മാവിന്റെ പ്രകാശനം ഉണ്ടായേ മതിയാകൂ.

വേദപുസ്തക കാനോൻ: കാനോന്‍ എന്ന വാക്കിന് അളവുകോല്‍ എന്നാണര്‍ത്ഥം. ഏതെങ്കിലും വസ്തുതയെ പരിശോധിക്കുന്നതിനുള്ള മാനദണ്ഡം അഥവാ പ്രമാണം എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്‌. വേദപുസ്തക ഗ്രന്ഥങ്ങള്‍ അംഗികാരിക്കുവാനുള്ള മാനദണ്ഡത്തെ വേദപുസ്തക കാനോന്‍ എന്നു പറയുന്നു.

പഴയനിയമ കാനോൻ: ബാബേല്‍ പ്രവാസത്തിനു ശേഷം എസ്രാ ശാസ്ത്രിയാണു പഴയനിയമ ഗ്രന്ഥങ്ങളെ കുട്ടിച്ചേര്‍ത്തത് എന്നു വിശ്വാസിച്ചുപോരുന്നു. യെഹൂദ ചരിത്രകാരനായ ജോസീഫസിന്റെ എഴുത്തുകളില്‍ ഇന്നത്തെ 39 പഴയനിയമ പുസ്തകങ്ങളെ 22 ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. (സെപ്റ്റുവജിന്റ് ഭാഷാന്തരക്കാരാണ് ഇന്നത്തെ നിലയിൽ 39 ആയി ക്രമീകരിച്ചത്).

അപ്പോക്രിഫ ഗ്രന്ഥങ്ങൾ: അപ്പോക്രിഫ എന്ന വാക്കിന് ‘മറഞ്ഞിരിക്കുന്നത്’ എന്നര്‍ത്ഥം. ബൈബിള്‍ ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ജെറോം, കാനോനികങ്ങളല്ലാത്ത ഗ്രന്ഥങ്ങള്‍ക്ക് ഈ പേരു നല്‍കി. ബി.സി. 200 മുതല്‍ എ. ഡി. 70 വരെയുള്ള കാലഘട്ടത്തിലാണ് അപ്പോക്രീഫ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്. ഇതില്‍ പലതിന്റെയും ഗ്രന്ഥകര്‍ത്താക്കള്‍ ആരാണെന്നു വ്യക്തമല്ല. അപ്പോക്രീഫ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രന്ഥങ്ങളെ റോമന്‍ കത്തോലിക്കാസഭ എ.ഡി. 1546-ലെ ട്രെന്റ് സുന്നഹദോസില്‍ ആലോചനാവിഷയമാക്കി. പിന്നിട് അവയില്‍ ചിലത്‌ ബൈബിളിനോട് കൂട്ടിചേര്‍ക്കയും ചെയ്തു.

പഴയനിയമ അപ്പൊക്രിഫ

1. 1,2 എസ്രാ

2. 1,2,3,4 മക്കാബ്യർ 

3. ശലമോന്റെ വിജ്ഞാനം 

4. എക്ലിസിയാസ്റ്റിക്കസ് (സിറക്കിന്റെ പുത്രനായ യേശുവിന്റെ ജ്ഞാനം) 

5. തോബിത്ത് 

6. ജൂഡിത്ത് 

7. ബാരൂക്ക് (യിരമ്യാവിന്റെ എഴുത്തുൾപ്പെടെ) 

8. അസരിയാവിന്റെ പ്രാർത്ഥനയും മൂന്നു ബാലന്മാരുടെ ഗാനവും 

9. സൂസന്ന 

10. ബേലും സർപ്പവും  

11. മനശ്ശെയുടെ പ്രാർത്ഥന 

12. എസ്ഥേറിന്റെ പരിശിഷ്ടം 

13. ജൂബിലികളുടെ പുസ്തകം 

14. ആദാമിന്റെയും ഹവ്വായുടെയും ചരിത്രം 

15. ആദാം മുതൽ ക്രിസ്തുവരെ ചരിത്രം 

16. സുറിയാനി ഖജനാവ് 

17. ആദാമിന്റെ വെളിപ്പാട് 

18. മോശയുടെ വെളിപ്പാട്  

പുതിയനിയമ അപ്പോക്രിഫ 

1. എബ്രായർക്കെഴുതിയ സുവിശേഷം 

2. എബിയോന്യ സുവിശേഷം 

3. ഈജിപ്റ്റുകാരുടെ സുവിശേഷം 

4. തോമസ്സിന്റെ സുവിശേഷം 

5. പത്രാസിന്റെ സുവിശേഷം  

6. നിക്കൊദെമൊസിന്റെ സുവിശേഷം

7. യാക്കോബിന്റെ പ്രാരംഭ സുവിശേഷം 

8. ഫിലിപ്പോസിന്റെ സുവിശേഷം 

9. തോമാസിന്റെ സുവിശേഷം 

10. യേശുവിന്റെ ശൈശവത്തെക്കുറിച്ചുള്ള അറബി സുവിശേഷം 

11. തച്ചനായ യോസേഫിന്റെ ചരിത്രം 

12. സത്യസുവിശേഷം 

13. ശൈശവത്തെക്കുറിച്ചുള്ള അർമീനിയൻ സുവിശേഷം 

14. കന്യകയുടെ സ്വർഗ്ഗാരോഹണം  

15. ബർത്തലോമായിയുടെ സുവിശേഷം 

16. ബാസിലിദസിന്റെ സുവിശാഷം  

17. മാർസിയന്റെ സുവിശേഷം 

18. മറിയയുടെ ജനന സുവിശേഷം  

19. മത്ഥ്യാസിന്റെ സുവിശേഷം 

20. നസറേന്യരുടെ സുവിശേഷം 

21. വ്യാജ മത്തായി സുവിശേഷം 

22. ബർന്നബാസിന്റെ സുവിശേഷം  

23. അന്ത്രയാസിന്റെ സുവിശേഷം  

24. ചെറിന്തൂസിന്റെ സുവിശേഷം

25. ഹവ്വായുടെ സുവിശേഷം 

26. മറിയയുടെ വേർപാടിനെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണം 

27. ഇസ്കര്യോത്താ യൂദയുടെ സുവിശേഷം

28. ലുഷ്യസിന്റെയും ഹെസിഖ്യാസിന്റെയും സുവിശേഷം 

29. സമ്പൂർണ്ണതയുടെ സുവിശേഷം 30. താസ്യന്റെ സുവിശേഷം 

31. തദ്ദായിയുടെ സുവിശേഷം 

32. അപ്പെല്ലസിന്റെ സുവിശേഷം 

33. അപ്പോക്രിഫാ നടപടികൾ 

34. യോഹന്നാന്റെ നടപടി 

35. പൗലൊസിന്റെ നടപടി 

36. a പൗലൊസിന്റെയും തെക്ലായുടെയും നടപടി 

b. കൊരിന്ത്യ സഭയുമായുള്ള കത്തിടപാടുകൾ  

c. പൌലൊസിന്റെ രക്തസാക്ഷിത്വം 

37. അന്ത്രയാസിന്റെ നടപടി 

38. കൊരിന്ത്യർക്കുള്ള മൂന്നാം ലേഖനം 

39. അപ്പൊസ്തലന്മാരുടെ കത്തുകൾ 

40. പൗലൊസും സെനക്കയും തമ്മിലുള്ള കത്തിടപാടുകൾ 

41. ലവോദിക്കർക്കുള്ള ലേഖനം 

42. പത്രോസിന്റെ വെളിപ്പാട് 

43. പൌലൊസിന്റെ വെളിപ്പാട്.

1236-ല്‍ കാര്‍ഡിനല്‍ ഹ്യുഗോ വേദപുസ്തകത്തെ അധ്യായങ്ങളായി തിരിച്ചു. ഓരോ വേദഭാഗങ്ങളും കണ്ടുപിടിക്കുവാന്‍ ഈ വിഭജനങ്ങള്‍ സഹായമായിത്തീര്‍ന്നു.

യെഹൂദന്മാര അപ്പോക്രീഫ ഇല്ലാത്ത പഴയനിയമം മാത്രമാണ് ദൈവവചനമായി അംഗീകരിക്കുന്നത്.

ബൈബിളിന്റെ ചില പരിഭാഷകൾ: 

സെപ്റ്റുവജിന്റ്: ഗ്രീക്ക് പരിഭാഷ

മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഈജ്ജിപ്റ്റ് കീഴടക്കി അലക്‌സാണ്ട്രിയ എന്ന ഒരു വലിയ നഗരം ഈജ്ജിപ്തിന്റെ വടക്കുപടിഞ്ഞാറ് മെഡിറ്ററേനിയന്‍ തീരത്ത് ബി.സി. 332-ല്‍ പണി കഴിപ്പിച്ചു. അവിടെ യവനന്മാരെയും അനവധി യെഹുദന്മാരെയും കുടിയിരുത്തി. പിന്നിട് അത് യെഹൂദന്മാരുടെ ഒരു സിരാകേന്ദ്രമായി തീര്‍ന്നു. അവിടുത്തെ ഭാഷ ഗ്രീക്കായും പരിണമിച്ചു.

ബി.സി 285 മുതല്‍ 247 വരെ ഈജ്ജിപ്റ്റ് ഭരിച്ചിരുന്ന ടോളമി ഫിലാദെല്‍ഫസ് തന്റെ വലിയ ലൈബ്രറിയില്‍ എല്ലാ മതഗ്രന്ഥങ്ങളുടെയും പകര്‍പ്പ് വേണമെന്ന്‍ തീരുമാനിച്ചപ്പോള്‍ യഹൂദന്മരുടെ മതഗ്രന്ഥത്തിന്റെതു ഇല്ലാതിരുന്നതിനാല്‍ യെരുശലേമിലെക്ക് ആളയച്ചു. എന്നാല്‍ ഗ്രീക്ക്‌ തര്‍ജ്ജമ ഇല്ലാതിരുന്നതിനാല്‍ ടോളമിയുടെ താല്‍പര്യപ്രകാരം മഹാപുരോഹിതനായ എലെയാസാര്‍ എഴുപത്തിരണ്ട് എബ്രായഗ്രീക്ക് പണ്ഡിതന്മാരെയും കൊണ്ട് അലക്‌സാണ്ട്രിയായിലെത്തി. അവരില്‍ 70 പേര്‍ ചേര്‍ന്ന് 70 ദിവസം കൊണ്ട് മോശയുടെ ന്യായപ്രമാണപുസ്ത്കം ബി. സി. 280-ല്‍ എബ്രായ ഭാഷയില്‍നിന്ന്‍ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തുകയും അത് ഇന്നത്തെ നിലയില്‍ അഞ്ചാക്കി തിരിക്കുകയും ചെയ്തു. താമസംവിനാ പഴയനിയമത്തിന്റെ ശേഷിച്ച ഭാഗം കൂടെ പരിഭാഷപ്പെടുത്തുകയും മുപ്പത്തി ഒമ്പത് പുസ്തകങ്ങളായി തിരിച്ചു തുകല്‍ ചുരുളുകളാക്കുകയും ചെയ്തു. അതിന് ലത്തീന്‍ ഭാഷയില്‍ എഴുപതുകള്‍ എന്ന് അര്‍ത്ഥമുള്ള സെപ്റ്റുവജിന്റ് എന്ന പേര്‌ പിന്നീട് ഉണ്ടായി വന്നു. കര്‍ത്താവിന്റെ കാലത്തും തുടര്‍ന്ന്‍ ക്രിസ്ത്യാനികളും ഈ പരിഭാഷ ഉപയോഗിച്ചാണ് പഴയനിയമത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ എടുത്തിരുന്നത്. അതുകൊണ്ട് പിന്നീട് യെഹൂദന്മാര്‍ ഈ പരിഭാഷയെ വെറുത്തു.

എബ്രായ കയെഴുത്തും ഈ ഗ്രീക്ക്‌ പരിഭാഷയും തമ്മില്‍ ചില ഭാഗങ്ങളിലെല്ലാം അല്‍പം വ്യത്യാസം ഉണ്ട്. നമ്മുടെ ബൈബിളിലെ പുതിയനിയമത്തിലെ ഉദ്ധരണികള്‍ അപ്പൊസ്തലന്മാരും കര്‍ത്താവും ഈ ഗ്രീക്കു പരിഭാഷയില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്‌. എന്നാല്‍ നാം ഉപയോഗിക്കുന്ന പഴയനിയമം എബ്രായ ഭാഷയില്‍നിന്നും നേരിട്ട് പരിഭാഷ ചെയ്തിട്ടുള്ളതാകയാല്‍ ചില ഉദ്ധരണികളില്‍ അല്പസ്വല്പം മാറ്റങ്ങള്‍ കാണാനാകും. ഉദാ: ആമോ, 9:11-12 <×> അപ്പോ, 15:16-18. യേശ, 53:7-8, <×> അപ്പോ. 8:32,33.

പെശിത്താ: എ.ഡി. രണ്ടാം ശതകത്തിന്റെ മദ്ധ്യഭാഗത്തുണ്ടായ സുറിയാനി തര്‍ജ്ജമയ്ക്കാണ്  ‘പെശിത്താ’ എന്നു പറയുന്നത്‌. ഇതു യാക്കോബായക്കാരുടെ ആദികരിക ബൈബിള്‍ ആണ്. പെശിത്താ എന്ന വാക്കിന് ലളിതം എന്നര്‍ത്ഥം.

വള്‍ഗേറ്റ്: ലത്തീനിലേക്കുള്ള ബൈബിള്‍ പരിഭാഷ എ.ഡി. രണ്ടാം ശതകത്തില്‍ തന്നെ ആരംഭിച്ചു. എന്നാല്‍ നാലാം നുറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ ജെറോം എന്ന വേദപണ്ഡിതന്‍ വേദപുസ്തകത്തിന്റെ മൂലഗ്രന്ഥങ്ങളുടെ സഹായത്തോടെ നിലവിലിരുന്ന ലത്തീന്‍ തര്‍ജ്ജമയെ പരിഷ്കരിച്ചു. ഈ ലത്തീന്‍ പരിഭാഷ ‘പ്രസിദ്ധമായത്’ എന്നര്‍ത്ഥമുള്ള ‘വള്‍ഗേറ്റ്’’ എന്ന പേരില്‍ അറിയപ്പെടുന്നു. റോമന്‍കത്തോലിക്കരുടെ ആധികാരിക ബൈബിളാണിത്.

ഇംഗ്ലീഷ്: എ.ഡി. 1382-ല്‍ ജോണ്‍ വിക്ലിഫ് എന്ന നവീകരണ കര്‍ത്താവ് ലത്തീനില്‍ നിന്നും ഇംഗ്ലീഷിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്തു. പക്ഷേ പോപ്പ് അദ്ദേഹത്തെ മുടക്കി. എന്നാല്‍ കര്‍ത്താവിനു വേണ്ടി ജ്വലിച്ചുനിന്ന വിക്ലിഫ് 1384-ല്‍ മരിച്ചു. 30 വര്‍ഷത്തിനുശേഷം പോപ്പിന്റെ കല്‍പ്പനയനുസരിച്ച് തന്റെ അസ്ഥികള്‍ കുഴിച്ചെടുത്ത് ദഹിപ്പിക്കുകയും ചാരം നദിയില്‍ ഒഴുക്കുകയും ചെയ്തു.

മൂലഭാഷയില്‍ നിന്നും ബൈബിള്‍ ഇംഗ്ലീഷിലേക്കു തര്‍ജ്ജമചെയ്യുവാനുള്ള  രണ്ടാമത്തെ പരിശ്രമം വില്യം ടിന്‍ഡലിന്റേതായിരുന്നു. എ.ഡി.1535-ല്‍ അദ്ദേഹം പുതിയനിയമം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത്‌ പ്രസിദ്ധീകരിച്ചു. പഴയനിയമ തര്‍ജ്ജമ പൂര്‍ത്തിയായില്ല. അദ്ദേഹത്തെ വോംസ് എന്ന സ്ഥലത്തുവച്ച് അധികാരികള്‍ പിടികൂടുകയും 1536-ല്‍ തൂക്കികൊന്ന് മൃതശരീരം ദഹിപ്പിച്ചുകളകയും ചെയ്തു.

ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആഭിമുഖ്യത്തിലുള്ള അധികൃത തര്‍ജ്ജമ (Authorized Version) 47 പണ്ഡിതന്‍മാര്‍ ചേര്‍ന്ന് 4 കൊല്ലം കൊണ്ട് എ.ഡി. 1611-ല്‍ പൂര്‍ത്തിയാക്കി. ഇതിന്‌ K.J.V. എന്നു പറയുന്നു. പിന്നിട് 52 ഇംഗ്ലീഷ്‌ പണ്ഡിതന്‍മാരും 36 അമേരിക്കന്‍ പണ്ഡിതന്‍മാരും കൂടിചേര്‍ന്ന്‌ 1898-ല്‍ പരിഷ്കരിച്ച ഇംഗ്ലീഷ്‌ ഭാഷാന്തരം (Revised Version) പൂര്‍ത്തീകരിച്ചു.

മലയാളം ബൈബിൾ: എ.ഡി. 1811-ല്‍ സെറാമ്പൂര്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും സി.എം.എസ്. മിഷനറിയുമായിരുന്ന ക്ലോഡിയസ് ബുക്കാനന്‍ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. അതു ബോംബെയില്‍ കുറിയര്‍ പ്രസ്സില്‍ അച്ചടിക്കുവാന്‍ ഇടയായെങ്കിലും അന്നത്തെ തമിഴ് കലര്‍ന്ന മലയാളഭാഷയുടെ പോരായ്മകളും മറ്റു ചില കാരണങ്ങളും നിമിത്തം അതിന് കാര്യമായ പ്രചാരം ലഭിച്ചില്ല.

പിന്നീട് 1819-ല്‍ കോട്ടയത്തുവച്ച് റവ. ബെഞ്ചമിന്‍ ബെയിലി സ്വന്തമായി നിര്‍മ്മിച്ച പ്രസ്സിലാണ് മലയാളഭാഷയില്‍ ആദ്യമായി അച്ചുകള്‍ നിരന്നതും പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചടി നടന്നതു ബൈബിൾ ഭാഗങ്ങളാണന്ന്‍ അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ലോകത്തില്‍ അനേകം ഭാഷകള്‍ക്കും അക്ഷരങ്ങള്‍ കണ്ടുപിടിച്ചതും അച്ചടിതന്നെയും ഉണ്ടായിവന്നതും ബൈബിളിനോട് ബന്ധപ്പെട്ടാണ്.

1829-ല്‍ റവ. ബെഞ്ചമിന്‍ ബെയിലി പുതിയനിയമത്തിന്റെ പരിഭാഷ ആരംഭിച്ചു. 1835-ല്‍ പൂര്‍ത്തികരിച്ചു. ആറുംവര്‍ഷങ്ങള്‍ക്കുശേഷം 1841-ല തന്റെംതന്നേ പരിശ്രമത്തില്‍ മുഴുമലയാളം ബൈബിള്‍ അച്ചടിച്ചു. ഈ വിവര്‍ത്തന യജ്ഞത്തില്‍ ബെയിലിയുടെ സഹായികളായിരുന്നത്, കൊച്ചിയില്‍ താമസിച്ചിരുന്ന എബ്രായഭാഷാ പണ്ഡിതന്‍ മോസസ് ഇസാര്‍ഫതി, സംസ്കൃത ഭാഷാപണ്ഡിതനായിരുന്ന വൈദ്യനാഥയ്യര്‍, ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ പണ്ഡിതനായിരുന്ന ചാത്തുമേനോന്‍ എന്നിവരായിരുന്നു.

1854-ല്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയ നിയമത്തിന്റെ മറ്റൊരു തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നിട് ബാസല്‍ മിഷന്റെ ചുമതലയില്‍ പഴയ നിയമത്തിന്റെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലണ്ടന്‍ മിഷന്‍, ചര്‍ച്ച്മിഷന്‍, മാര്‍ത്തോമ്മാ, യാക്കോബായ, എന്നീ ക്രിസ്തീയ സഭാവിഭാഗങ്ങളുടെ പ്രാതിനിധ്യമുള്ള ഒരു കമ്മറ്റി, റവ. ജെ.എം. ഫ്രിറ്റ്സിന്റെ അധ്യക്ഷതയില്‍ ഡബ്ലിയു. ഡില്‍ഗര്‍, റവ. സ്റ്റീഫന്‍ ചന്ദ്രന്‍, ഡി. കോശി, കോവൂരച്ചന്‍, കിട്ടായി മേനോന്‍ എന്നിവരുടെ സഹകരണത്തോടെ പുതിയനിയമം 1889-ലും മുഴുബൈബിൾ 1911-ലും പ്രസിദ്ധികരിച്ചു. ഇതു മംഗലാപുരത്താണ് ആദ്യം അച്ചടിച്ചത്. ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന മലയാളം ബൈബിള്‍ ഇതാണ്.

1858-ല്‍ മാന്നാനം പ്രസ്സില്‍ നിന്നും സുറിയാനി ഭാഷയില്‍നിന്നും പുതിയനിയമത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. 1981-ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു.

ഭാരതത്തിൽ ആദ്യമായി 1714-ൽ തമിഴ് ഭാഷയിലാണ് വേദപുസ്തകം ഭാഷാന്തരം ചെയ്യപ്പെട്ടത്. 1793-ൽ ബംഗാളി ഭാഷയിലും.

പാപിയായിത്തീര്‍ന്ന മനുഷ്യന്റെ വീണ്ടെടുപ്പിനായി ദൈവം ഒരുക്കിയ ഏക രക്ഷാമാര്‍ഗ്ഗം യേശുക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിലൂടെ എന്നതാണ് പഴയ പുതിയ നിയമങ്ങളുടെ പൊതുവായ സന്ദേശം.

ഉല്പത്തി പുസ്തകം

ഉല്പത്തി പുസ്തകം

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ: മോശെ

എഴുതിയ കാലം: ബി.സി. 1572-1532

അദ്ധ്യായങ്ങൾ: 50

വാക്യങ്ങൾ: 1,533

ബൈബിളിലെ: 1-ാം പുസ്തകം

വലിപ്പത്തിൽ: 2-ാം സ്ഥാനം

പ്രധാന വ്യക്തികൾ: ആദാം, ഹവ്വാ, ഹാബേൽ, ശേത്ത്, ഹാനോക്ക്, നോഹ, ശേം, അബ്രാഹാം, സാറാ, യിസ്ഹാക്ക്, റിബെക്ക, യാക്കോബ്, ലേയ, റാഹേൽ, സില്പ, ബിൽഹ, യെഹൂദ, യോസേഫ്.

പ്രധാന സ്ഥലങ്ങൾ: ഏദെൻ തോട്ടം, അരരാത്ത് പർവ്വതം, ബാബേൽ, ഊർ, ഹാരാൻ, ബേഥേൽ, മിസ്രയിം, കനാൻ, ഹെബ്രോൻ, ശേഖേം, ശാലേം, മമ്രേ, സൊദോം, ഗൊമോറ, ഗെരാർ, ബേർ-ശേബ.

1. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് എപ്പോഴാണ്?

◼️ ആദിയിൽ (1:1)

2. ആദിയിൽ സൃഷ്ടിക്കപ്പെട്ട ഭൂമിയുടെ അവസ്ഥ എന്തായിരുന്നു?

◼️ പാഴും ശൂന്യവും (1:2). [ഒന്നും രണ്ടും വാക്യങ്ങളിലുള്ളത് ദൈവസൃഷ്ടിയുടെ സംക്ഷിപ്ത രൂപവും, മൂന്നാം വാക്യംമുതൽ വിവരണവുമാണ്].

3. ദൈവം വെളിച്ചമുണ്ടാക്കിയത് എത്രാമത്തെ ദിവസമാണ്?

◼️ ഒന്നാം ദിവസം (3, 5).

4. രണ്ടാം ദിവസത്തെ സൃഷ്ടി എന്താണ്?

◼️ ആകാശം (1:6-8).

5. നല്ലത് എന്നു പറഞ്ഞിട്ടില്ലാത്തത് ഏതു ദിവസത്തെ സൃഷ്ടിയെയാണ്?

◼️ രണ്ടാം ദിവസം (1:6-8).

6. ഭൂമിയും സസ്യങ്ങളും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ മൂന്നാം ദിവസം (1:9-13).

7. എത്രാം ദിവസമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൃഷ്ടിച്ചത്?

◼️ നാലാം ദിവസം (1:14-19).

8. പറവജാതികളെയും ജലജീവികളെയും സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

◼️ അഞ്ചാം ദിവസം (1:20:23).

9. എത്രാം ദിവസമാണ് ഇഴജാതികളെയും മൃഗങ്ങളെയും സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:24,25).

10. എത്രാമത്തെ ദിവസമാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ആറാം ദിവസം (1:26-30)

11. ആരുടെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്?

◼️ ദൈവത്തിൻ്റെ (1:26,27).

12. ഭൂമിയിലൊക്കെയും നിറഞ്ഞ് സകല ഭൂചരജന്തുവിന്മേലും വാഴുവാൻ കല്പിച്ചത് ആരോടാണ്?

◼️ മനുഷ്യരോട് (1:28).

13. ദൈവം സൃഷ്ടിച്ച സകല ഭൂചരജന്തുക്കളുടെയും ആഹാരം എന്തായിരുന്നു?

◼️ പച്ചസസ്യം (1:30).

14. ദൈവം എത്രയും നല്ലതെന്ന് കണ്ടത് ഏതു ദിവസമാണ്?

◼️ ആറാം ദിവസം (1:31).

15. താൻ ചെയ്ത പ്രവൃത്തിയിൽ നിന്നൊക്കെയും ദൈവം നിവൃത്തനായത് എത്രാം ദിവസമാണ്?

◼️ഏഴാം ദിവസം (2:2)

  1. ദൈവം അനുഗ്രഹിക്കുകയും ശുദ്ധീകരിക്കുകയും ചെയ്ത ദിവസം ഏതാണ്?

◼️ ഏഴാം ദിവസം (2:3)

  1. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്തിൽ നിന്നാണ്?

◼️ പൊടിയിൽനിന്ന് (2:7).

  1. യഹോവയായ ദൈവം കിഴക്കു എവിടെയാണ് തോട്ടം ഉണ്ടാക്കിയത്?

◼️ ഏദെനിൽ (2:8)

  1. ദൈവം ഏദെനിൽ മുളെപ്പിച്ച കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ വൃക്ഷങ്ങൾ ഏതൊക്കെ?

◼️ ജീവവൃക്ഷവും അറിവിന്റെ വൃക്ഷവും (2:9)

  1. തോട്ടം നനെപ്പാനുള്ള നദി എവിടെനിന്നാണ് പുറപ്പെട്ടത്?

◼️ ഏദെനിൽനിന്നു (2:10)

  1. ഏദെനിൽനിന്നു പുറപ്പെടുന്ന നദിയുടെ ഒന്നാമത്തെ ശാഖയുടെ പേർ?

◼️ പീശോൻ (2:11)

  1. ഹവീലാദേശമൊക്കെയും ചുറ്റുന്ന നദി?

◼️ പീശോൻ (2:11)

  1. മേത്തരം പോന്നും ഗുല്ഗുലുവും ഗോമേദകവുമുള്ള ദേശം?

◼️ ഹവീലാദേശം (2:12)

  1. ഏദെനിൽനിന്നു പുറപ്പെടുന്ന രണ്ടാമത്തെ നദിയുടെ പേർ?

◼️ ഗീഹോൻ (2:13)

  1. കൂശ്‌ ദേശമൊക്കെയും ചുറ്റുന്ന നദി?

◼️ ഗീഹോൻ (2:13)

  1. ഏദെനിൽനിന്നു പുറപ്പെടുന്ന മൂന്നാമത്തെ നദിയുടെ പേർ?

◼️ ഹിദ്ദേക്കെൽ (2:14)

  1. അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്ന നദി?

◼️ ഹിദ്ദേക്കെൽ (2:14)

  1. ഏദെനിൽനിന്നു പുറപ്പെടുന്ന നാലാമത്തെ നദിയുടെ പേർ?

◼️ ഫ്രാത്ത് (2:14)

  1. ഏദെൻതോട്ടം കാപ്പാൻ ദൈവം ഏല്പിച്ചത് ആരെയാണ്?

◼️ മനുഷ്യനെ (2:15)

  1. തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാമെന്ന് കല്പിച്ചതാരാണ്?

◼️ ദൈവം (2:16)

  1. തിന്നരുതെന്ന് ദൈവം കല്പിച്ച വൃക്ഷഫലം ഏതാണ്?

◼️ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷഫലം (2:17).

  1. ‘മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല’ എന്നു കണ്ടതാരാണ്?

◼️ ദൈവം (2:18)

  1. ഭൂമിയിലെ സകല മൃഗങ്ങൾക്കും പക്ഷികൾക്കും പേരിട്ടതാരാണ്?

◼️ മനുഷ്യൻ (2:19,20)

  1. മനുഷ്യനിൽ നിന്നെടുത്ത എന്തുകൊണ്ടാണ് സ്ത്രീയെ സൃഷ്ടിച്ചത്?

◼️ വാരിയെല്ല് (2:21,22)

  1. ‘ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു’ ആരുടെ വാക്കുകൾ?

◼️ ആദാമിൻ്റെ (2:23)

  1. അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുന്നത് ആരാണ്?

◼️ പുരുഷൻ (2:24)

  1. എല്ലാ കാട്ടുജന്തുക്കളെക്കാളും കൗശലമേറിയ ജീവി?

◼️ പാമ്പ് (3:1)

  1. ബൈബിളിലെ ആദ്യചോദ്യം ചോദിച്ചതാര്?

◼️പാമ്പ് (3:1)

  1. ദൈവകല്പനയോടു സ്ത്രീ കൂട്ടിച്ചേർത്തത് എന്താണ്?

◼️ തൊടുകയും അരുതു (3:3)

  1. ‘നിങ്ങൾ മരിക്കയില്ല നിശ്ചയം’ സ്ത്രീക്ക് ആരു നല്കിയ ഉറപ്പാണ്?

◼️ പാമ്പ് (3:4)

  1. ‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും’ എന്നു ആരറിയുന്നു എന്നാണ് പാമ്പ് പറഞ്ഞത്?

◼️ ദൈവം (3:5)

  1. തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടതെന്താണ്?

◼️ വൃക്ഷഫലം (3:6)

  1. കണ്ണു തുറന്നപ്പോൾ തങ്ങൾ നഗ്നരെന്നു അറിഞ്ഞത് ആരൊക്കെയാണ്?

◼️ ആദാമും ഹവ്വായും (3:7)

  1. എന്തുപയോഗിച്ചാണ് ആദാമും ഹവ്വായും അരയാട നിർമ്മിച്ചത്?

◼️ അത്തിയില (3:7)

  1. വെയിലാറിയപ്പോൾ ഏദെൻ തോട്ടത്തിൽ നടക്കാനിറങ്ങിയത് ആരാണ്?

◼️ യഹോവയായ ദൈവം (3:8)

  1. ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചതാരൊക്കെ?

◼️ ആദവും ഹവ്വായും (3:8)

  1. ദൈവം മനുഷ്യനോടു ചോദിച്ച ആദ്യത്തെ കോദ്യം?

◼️ ‘നീ എവിടെ’ (3:9)

  1. നഗ്നനാകകൊണ്ടു ഭയപ്പെട്ടതാരാണ്?

◼️ ആദാം (3:10)

  1. ‘പാമ്പു എന്നെ വഞ്ചിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ ഹവ്വാ (3:13)

  1. എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു ശപിക്കപ്പെട്ടിരിക്കുന്ന ജീവി?

◼️ പാമ്പ് (3:14)

  1. വേദപുസ്തകത്തിലെ ആദ്യത്തെ പ്രവചനം എതാണ്?

◼️ ഉല്പത്തി 3:15

  1. ‘പ്രോട്ടോ ഇവാഞ്ചലിസം’ എന്നറിയപ്പെടുന്ന വാക്യം ഏതാണ്?

◼️ ഉല്പത്തി 3:15

  1. ആരു നിമിത്തമാണ് ഭൂമി ശപിക്കപ്പെട്ടത്?

◼️ ആദാം (3:17)

  1. ജീവനുള്ളവർക്കെല്ലാം മാതാവ് ആരാണ്?

◼️ ഹവ്വാ (3:20)

  1. ആദാമിനും ഹവ്വായ്ക്കും തോൽകൊണ്ട് ഈടുപ്പുണ്ടാക്കി കൊടുത്തതാര്?

◼️ ദൈവം (3:21)

  1. ഏതു വൃക്ഷത്തിൻ്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുന്നത്?

◼️ ജീവവൃക്ഷത്തിന്റെ (3:22)

  1. ആദാമിനെയും ഹവ്വായേയും പുറത്താക്കിയശേഷം ഏദെൻ തോട്ടത്തിന് കാവൽ നിർത്തിയത് ആരെയാണ്?

◼️ കെരൂബുകളെ (3:24)

  1. ഭൂമിയിൽ ആദ്യം ജനിച്ച മനുഷ്യൻ?

◼️ കയീൻ (4:1)

  1. ആദാമിൻ്റെ രണ്ടാമത്തെ മകൻ?

◼️ ഹാബെൽ (4:2)

  1. കയീൻ്റെ തൊഴിൽ എന്തായിരുന്നു?

◼️ കൃഷിക്കാരൻ (4:2)

  1. ഭൂമിയിലെ ആദ്യത്തെ ഇടയൻ?

◼️ ഹാബേൽ (4:2)

  1. യഹോവ പ്രസാദിച്ചത് ആരുടെ വഴിപാടിലാണ്?

◼️ ഹാബേലിൻ്റെ (4:4)

  1. ആദ്യമായി കോപിച്ചവൻ ആരാണ്?

◼️ കയീൻ (4:5)

  1. യഹോവ കയീൻ്റെ യാഗത്തിൽ പ്രസാദിക്കാതിരുന്നത് എന്താണ്?

◼️ നല്ലയാഗം കഴിക്കാഞ്ഞതിനാൽ (4:7)

  1. നന്മ ചെയ്യാത്തവരുടെ വാതിൽക്കൽ കിടക്കുന്നതെന്താണ്?

◼️ പാപം (4:7)

  1. ആദ്യം മരിച്ച വ്യക്തി?

◼️ ഹാബേൽ (4:8)

  1. ‘ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ’ ആരുടെ വാക്കുകൾ?

◼️ കയീൻ്റെ (4:9)

  1. ആരെ കൊന്നാലാണ് അവന്നു ഏഴിരട്ടി പകരം കിട്ടുമെന്ന് ദൈവം പറഞ്ഞത്?

◼️ കയീനെ (4:15)

  1. യഹോവയുടെ സന്നിധിവിട്ട് കയീൻ പോയി പാർത്ത ദേശമേതാണ്?

◼️ നോദ് (4:16)

  1. കയീൻ്റെ മകൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

  1. മനുഷ്യൻ ഉണ്ടാക്കിയ ആദ്യത്തെ പട്ടണത്തിൻ്റെ പേരെന്ത്?

◼️ ഹാനോക്ക് (4:17)

  1. ആദാ എന്നും സില്ലാ എന്നും രണ്ടു ഭാര്യമാരെ എടുത്തതാരാണ്?

◼️ ലാമെക്ക് (4:19)

  1. കൂടാര വാസികൾക്കും പശുപാലകർക്കും പിതാവാര്?

◼️ യാബാൽ (4:20)

  1. ആരാണ് കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്?

◼️ യൂബാൽ (4:21)

  1. ചെമ്പുകൊണ്ടും ഇരിമ്പു കൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവൻ ആരാണ്?

◼️ തൂബൽകയീൻ (4:22)

  1. ലാമെക്കിൻ്റെ മകളും തൂബൽകയീന്റെ പെങ്ങളും ആരാണ്?

◼️ നയമാ (4:22)

  1. കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എത്ര ഇരട്ടി പകരം ചെയ്യും?

◼️ എഴുപത്തേഴിരട്ടി (4:24)

  1. കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം ആദാമിനു നല്കിയ സന്തതിയാരാണ്?

◼️ ശേത്ത് (4:25)

  1. ആരുടെ കാലത്താണ് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങിയത്?

◼️ ഏനോശിൻ്റെ (4:26)

  1. ആദാമിനു എത്ര വയസ്സുള്ളപ്പോഴാണ് ശേത്ത് ജനിച്ചത്?

◼️ നൂറ്റിമുപ്പത് (5:3)

  1. ആദാം തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ജനിപ്പിച്ച മകൻ?

◼️ ശേത്ത് (5:3)

  1. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എത്ര സംവത്സരം ജീവിച്ചിരുന്നു?

◼️ എണ്ണൂറ് (5:4)

  1. ആദാമിൻ്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി മുപ്പത് (5:5)

  1. ജനിക്കാതെ രണ്ടുവട്ടം മരിച്ച വ്യക്തികൾ ആരൊക്കെ?

◼️ ആദാമും ഹവ്വായും (2:17; 3:6; 5:5). [വൃക്ഷഫലം തിന്നനാളിൽ ആത്മമരണവും പിന്നെ ശാരീരിക മരണവും സംഭവിച്ചു]

  1. ശേത്ത് എത്രവയസ്സിൽ എനോശിനെ ജനിപ്പിച്ചു?

◼️ നൂറ്റഞ്ച് (5:6)

  1. ശേത്തിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തി പന്ത്രണ്ട് (5:8)

  1. കേനാൻ ജനിക്കുമ്പോൾ എനോശിൻ്റെ പ്രായം?

◼️ തൊണ്ണൂറ് (5:9)

  1. എനോശിന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തഞ്ച് (5:11)

  1. കേനാൻ എത്രവയസ്സിൽ മഹലലേലിനെ ജനിപ്പിച്ചു?

◼️ എഴുപത് (5:12)

  1. കേനാന്റെ ആയുഷ്കാലം എത്ര?

◼️ തൊള്ളായിരത്തിപ്പത്ത് (5:12)

  1. യാരെദ് ജനിക്കുമ്പോൾ മഹലലേലിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:15)

  1. മഹലലേലിന്റെ ആയുഷ്കാലം എത്ര?

◼️ തൊണ്ണൂറ്റഞ്ച് (5:17)

  1. യാരെദ് എത്രവയസ്സിൽ ഹാനോക്കിനെ ജനിപ്പിച്ചു?

◼️ നൂറ്ററുപത്തിരണ്ട് (5:18)

  1. യാരെദിന്റെ ആയൂഷ്കാലം എത്ര?

◼️ തൊള്ളായിരത്തറുപത്തിരണ്ട് (5:20)

  1. മെഥൂശലഹ് ജനിക്കുമ്പോൾ ഹാനോക്കിൻ്റെ പ്രായം?

◼️ അറുപത്തഞ്ച് (5:21)

  1. ദൈവത്തോടുകൂടെ നടന്നതാരാണ്?

◼️ ഹാനോക്ക് (5:22)

  1. ഹാനോൿ എത്രസംവത്സരം ദൈവത്തോടുകൂടെ നടന്നു?

◼️ മൂന്നൂറ് (5:22)

  1. ഹനോക്കിന്റെ ആയുഷ്കാലം എത്ര?

◼️ മുന്നൂറ്ററുപത്തഞ്ച് 5:23)

  1. ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയായത് ആരാണ്?

◼️ ഹാനോക്ക് (5:24)

  1. ജനിച്ചിട്ട് മരിക്കാതിരുന്നത് ആരാണ്?

ഹാനോക്ക് (5:24)

  1. മെഥൂശലഹിൻ്റെ എത്രാം വയസ്സിൽ ലാമേക്കിനെ ജനിപ്പിച്ചു?

◼️ നൂറ്റെൺപത്തേഴ് (5:25)

  1. മെഥൂശലഹിന്റെ ആയൂഷ്കാലം?

◼️ തൊള്ളായിരത്തറുപത്തൊമ്പത് (5:27)

  1. ഏറ്റവും അധികം നാൾ ജീവിച്ചിരുന്ന വ്യക്തി ആരാണ്?

◼️ മെഥൂശലഹ്: 969 വർഷം (5:27)

  1. നോഹ ജനിക്കുമ്പോൾ ലാമെക്കിൻ്റെ പ്രായം?

◼️ നൂറ്റെൺപത്തിരണ്ട് (5:28)

  1. നോഹ എന്ന പേരിനർത്ഥം?

◼️ ആശ്വാസം (5:29)

  1. ലാമേക്കിന്റെ ആയൂഷ്കാലം?

◼️ എഴുനൂറ്റെഴുപത്തേഴ് (5:31)

  1. നോഹയ്ക്കു മക്കൾ ജനിക്കുമ്പോഴത്തെ പ്രായം?

◼️ അഞ്ചൂറ് വയസ്സ് (5:32)

  1. നോഹയുടെ മക്കൾ ആരൊക്കെ?

◼️ ശേം, ഹാം, യാഫെത്ത് (5:32)

  1. മനുഷ്യൻ്റെ ആയുസ്സ് എത്ര സംവത്സരമാകുമെന്നാണ് യഹോവ അരുളിച്ചെയ്തത്?

◼️ നൂറ്റിരുപതു സംവത്സരം (6:3)

  1. മനുഷ്യൻ്റെ നിരൂപണമൊക്കെയും ദോഷമുള്ളതെന്ന് കണ്ടതാരാണ്?

◼️ യഹോവ (6:5)

  1. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു അനുതപിച്ചത് ആരാണ്?

◼️ യഹോവ (6:6)

ഉല്പത്തി പുസ്തകത്തിൽ പേർ പറയപ്പെട്ടിരിക്കുന്നവർ

1. ആദാം (3:21)

2. ഹവ്വാ (3:20)

3. പാമ്പ് (3:1)

4. കയീൻ (4:1)

5. ഹാബെൽ (4:2)

6. ഹാനോക്ക് (4:17)

7. ഈരാദ് (4:18)

8. മെഹൂയയേൽ (4:18)

9. മെഥൂശയേൽ (4:18)

10. ലാമെക്ക് (4:18)

11. ആദാ (4:19)

12. സില്ലാ (4:19)

13. യാബാൽ (4:20)

14. യൂബാൽ (4:21)

15. തൂബൽകയീൻ (4:22)

16. നയമാ (4:22)

17. ശേത്ത് (4:25)

18. എനോശ് (4:26)

19. കേനാൻ (5:9)

20. മഹലലേൽ (5:12)

21. യാരെദ് (5:15)

22. ഹാനോക്ക് (5:18)

23. മെഥൂശലഹ് (5:21)

24. ലാമേക്ക് (5:25)

25. നോഹ (5:29)

26. ശേം (5:32)

27. ഹാം (5:32

28. യാഫെത്ത് (5:32)

29. കനാൻ (9:18)

30. ഗോമെർ (10:2)

31. മാഗോഗ് (10:2)

32. മാദായി (10:2)

33. യാവാൻ (10:2)

34. തൂബൽ (10:2)

35. മേശെക് (10:2)

36. തീരാസ് (10:2)

37. അസ്കെനാസ് (10:3)

38. രീഫത്ത് (10:3)

39. തോഗർമ്മാ (10:3)

40. എലീശാ (10:4)

41. തർശീശ് (10:4)

42. കിത്തീം (10:4)

43. ദോദാനീം (10:4)

44. കൂശ് (10:6)

45. മിസ്രയീം (10:6)

46. പൂത്ത് (10:6)

47. കനാൻ (10:6)

48. സെബാ (10:7)

49. ഹവീലാ (10:7)

50. സബ്താ (10:7)

51. രമാ (10:7)

52. സബ്തെക്കാ (10:7)

53. ശെബയും (10:7)

54. ദെദാനും (10:7)

55. നിമ്രോദിനെ (10:8)

56. ലൂദീം (10:13)

57. അനാമീം (10:13)

58. ലെഹാബീം (10:13)

59. നഫ്തൂഹീം (10:13)

60. പത്രൂസീം (10:13)

61. കസ്ളൂഹീം (10:13)

62. കഫ്തോരീം (10:14)

63. സീദോൻ (10:15)

64. ഹേത്ത് (10:15)

65. യെബൂസ്യൻ (10:16)

66. അമോർയ്യൻ (10:16)

67. ഗിർഗ്ഗശ്യൻ (10:17)

68. ഹിവ്യൻ (10:17)

69. അർക്ക്യൻ (10:17)

70. സീന്യൻ (10:17)

71. അർവ്വാദ്യൻ (10:18)

72. സെമാർയ്യൻ (10:18)

73. ഹമാത്യൻ (10:18)

74. ഏബെർ (10:21)

75. ഏലാം (10:22)

76. അശ്ശൂർ (10:22)

77. അർപ്പക്ഷാദ് (10:22)

78. ലൂദ് (10:22)

79. അരാം (10:22)

80. ഊസ് (10:23)

81. ഹൂൾ (10:23)

82. ഗേഥെർ (10:23)

83. മശ് (10:23)

84. അർപ്പക്ഷാദ് (10:24)

85. ശാലഹ് (10:24)

86. പേലെഗ് (10:25)

87. യൊക്താൻ (10:25)

88. അല്മോദാദ് (10:26)

89. ശാലെഫ് (10:27)

90. ഹസർമ്മാവെത്ത് (10:27)

91. യാരഹ് (10:27)

92. ഹദോരാം (10:27)

93. ഊസാൽ (10:28)

94. ദിക്ളാ (10:28)

95. ഓബാൽ (10:28)

96. ഓബാൽ (10:28)

97. അബീമയേൽ (10:28)

98. ശെബാ (10:29)

99. ഓഫീർ (10:29)

100. ഹവീലാ (10:29)

101. യോബാബ് (10:29)

102. രെയൂ (11:18)

103. ശെരൂഗ് (11:20)

104. നാഹോർ (11:22)

105. തേരഹ് (10:24)

106. അബ്രാം, അബ്രാഹാം (11:26, 17:5)

107. നാഹോർ (11:26)

108. ഹാരാൻ (11:26)

109. ലോത്ത് (11:27)

110. സാറായി, സാറാ (11:29, 17:15)

111. മിൽക്കാ (11:29)

112. യിസ്ക (11:29)

113. ഫറവോൻ (12:15)

114. അമ്രാഫെൽ (14:1)

115. അർയ്യോക് (14:1)

116. കെദൊർലായോമെർ (14:1)

117. തീദാൽ (14:1)

118. ബേരാ (14:2)

119. ബിർശാ (14:2)

120. ശിനാബ് (14:2)

121. ശെമേബെർ (14:2)

122. സോവർ (14:2)

123. എശ്ക്കോൽ (14:13)

124. ആനേർ (14:13)

125. മമ്രേ (14:13)

126. മൽക്കീസേദെക് (14:18)

127. എല്യേസർ (15:2)

128. ഹാഗാർ (16:1)

129. യിശ്മായേൽ (16:11)

130. യിസ്ഹാക് (17:19)

131. മോവാബ് (19:37)

132. ബെൻ-അമ്മീ (19:38)

133. അബീമേലെക് (20:2)

134. പീക്കോൽ (21:22)

135. ഊസ് (22:21)

136. ബൂസ് (22:21)

137. കെമൂവേൽ (22:21)

138. അരാം (22:21)

139. കേശെദ് (22:22)

140. ഹസോ (22:22)

141. പിൽദാശ് (22:22)

142. യിദലാഫ് (22:22)

143. ബെഥൂവേൽ (22:22)

144. റിബെക്ക (22:23)

145. രെയൂമാ (22:24(

146. തേബഹ് (22:24)

147. ഗഹാം (22:24)

148. തഹശ് (22:24)

149. മാഖാ (22:24)

150. സോഹർ (23:8)

151. എഫ്രോൻ (23:8)

152. ലാബാൻ (24:29)

153. കെതൂറാ (25:1)

154. സിമ്രാൻ (25:2)

155. യൊക്ശാൻ (25:2)

156. മെദാൻ (25:2)

157. മിദ്യാൻ (25:2)

158. യിശ്ബാക് (25:2)

159. ശൂവഹ് (25:2)

160. ശെബ (25:3)

161. ദെദാൻ (25:3)

162. അശ്ശൂരീം (25:3)

163. ലെത്തൂശീം (25:3)

164. ലെയുമ്മീം (25:3)

165. ഏഫാ (25:4)

166. ഏഫെർ (25:4)

167. ഹനോക് (25:4)

168. അബീദാ (25:4)

169. എൽദാഗാ (25:4)

170. നെബായോത്ത് (25:13)

171. കേദാർ (25:13)

172. അദ്ബെയേൽ (25:13)

173. മിബ്ശാം (25:13)

174. മിശ്മാ (25:13)

175. ദൂമാ (25:13)

176. മശ്ശാ (25:13)

177. ഹദാദ് (25:13)

178. തേമാ (25:13)

179. യെതൂർ (25:13)

180. നാഫീശ് (25:13)

181. കേദെമാ (25:13)

182. ഏശാവ്, ഏദോം (25:25, 30)

183. യാക്കോബ്, യിസ്രായേൽ (25:26, 35:10)

184. അബീമേലെക്ക് (26:1)

185. അഹൂസത്ത് (26:26)

186. ഫീക്കോൽ (26:26)

187. ബേരി, അന (26:34, 36:2)

188. യെഹൂദീത്ത്, ഒഹൊലീബാമ (26:34, 36:2)

189. ഏലോൻ (26:34)

190. ബാസമത്ത്, ആദാ (26:34, 36:2)

191. നെബായോത്ത് (28:9)

192. മഹലത്ത്, ബാസമത്ത് (28:9, 36:3)

193. റാഹേൽ (29:6)

194. ലേയാ (29:16)

195. സില്പ (29:24)

196. ബിൽഹ (29:29)

197. രൂബേൻ (29:32)

198. ശിമെയോൻ (29:33)

199. ലേവി (29:34)

200. യെഹൂദാ (29:35)

201. ദാൻ (30:6)

202. നഫ്താലി (30:8)

203. ഗാദ് (30:11)

204. ആശേർ (30:13)

205. യിസ്സാഖാർ (30:18)

206. സെബൂലൂൻ (30:20)

207. ദീനാ (30:21)

208. യോസേഫ്, സാപ്നത്ത് പനേഹ് (30:24, 41:45)

209. ശേഖേം (33:19)

210. ഹമോർ (33:19)

211. ദെബോരാ (35:8)

212. ബെനോനീ, ബെന്യാമീൻ (35:18)

213. സിബെയോൻ (36:20)

214. എലീഫാസ് (36:4)

215. രെയൂവേൽ (36:4)

216. യെയൂശ് (36:5)

217. യലാം (36:5)

218. കോരഹ് (36:5)

219. തേമാൻ (36:11)

220. ഓമാർ (36:11)

221. സെഫോ (36:11)

222. ഗത്ഥാം (36:11)

223. കെനസ് (36:11)

224. തിമ്നാ (36:12)

225. അമാലേക്ക് (36:12)

226. നഹത്ത് (36:13)

227. സേറഹ് (36:13)

228. ശമ്മാ (36:13)

229. മിസ്സാ (36:13)

230. സേയീർ (36:20)

231. ലോതാൻ (36:20)

232. ശോബാൽ (36:20)

233. അനാ (36:21)

234. ദീശോൻ (36:21)

235. ഏസെർ (36:21)

236. ദീശാൻ (36:21)

237. ഹോരി (36:22)

238. ഹേമാം (36:22)

239. അൽവാൻ (36:23)

240. മാനഹത്ത് (36:23)

241. ഏബാൽ (36:23)

242. ശെഫോ (36:23)

243. ഓനാം (36:23)

244. അയ്യാവ് (36;24)

245. അനാവ്, അനാ (36:24)

246. ദീശോൻ (36:25)

247. ഹൊദാൻ (36:26)

248. എശ്ബാൻ (36:26)

249. യിത്രാൻ (36:26)

250. കെരാൻ (36:26)

251. ബിൽഹാൻ (36:27)

252. സാവാൻ (36:27)

253. അക്കാൻ (36:27)

254. ഊസ് (36:28)

255. അരാൻ (36:28)

256. ബെയോർ (36:32)

257. ബേല (36:32)

258. സേരഹ് (36:33)

259. യോബാബ് (36:33)

260. ഹൂശാം (36:34)

261. ബെദദ് (36:35)

262. ഹദദ് (36:35)

263. സമ്ളാ (36:36)

264. ശൌൽ (36:37)

265. അക്ബോർ (36:38)

266. ബാൽഹാനാൻ (36:38)

267. ഹദർ (36:39)

268. മെഹെതബേൽ (36:39)

269. മേസാഹാബ് (36:39)

270. മത്രേദ് (36:39)

271. തിമ്നാ (36:40)

272. അൽവാ (36:40)

273. യെഥേത്ത് (36:40)

274. ഒഹൊലീബാമാ (36:40)

275. ഏലാ (36:41)

276. പീനോൻ (36:41)

277. കെനസ് (36:41)

278. തേമാൻ (36:41)

279. മിബ്സാർ (36:42)

280. മഗ്ദീയേൽ (36:42)

281. ഈരാം (36:42)

282. ഫറവോൻ (37:36)

283. പോത്തീഫർ (37:36)

284. ഹീരാ (38:1)

285. ശൂവാ (38:2)

286. ഏർ (38:3)

287. ഓനാൻ (38:4)

288. ശേലാ (38:5)

289. താമാർ (38:6)

290. പെരെസ്സ് (38:29)

291. സേരഹ് (38:30)

292. പോത്തിഫേറ (41:45)

293. ആസ്നത്ത് (41:45)

294. മനശ്ശെ (41:51)

295. എഫ്രയീം (41:52)

296. ഹാനോക് (46:9)

297. ഫല്ലൂ (46:9)

298. ഹെസ്രോൻ (46:9)

299. കർമ്മി (46:9)

300. യെമൂവേൽ (46:10)

301. യാമീൻ (46:10)

302. ഓഹദ് (46:10)

303. യാഖീൻ (46:10)

304. സോഹർ (46:10)

305. ശൌൽ (46)

306. ഗേർശോൻ (46:11)

307. കഹാത്ത് (46:11)

308. മെരാരി (46:11)

309. ഹെസ്രോൻ (46:13)

310. ഹാമൂൽ (46:13)

311. തോലാ (46:13)

312. പുവ്വാ (46:13)

313. യോബ് (46:13)

314. ശിമ്രോൻ (46:13)

315. സേരെദ് (46:14)

316. ഏലോൻ (46:14)

317. യഹ്ളെയേൽ (46:14)

318. സിഫ്യോൻ (46:16)

319. ഹഗ്ഗീ (46:16)

320. ശൂനീ 46:16)

321. എസ്ബോൻ (46:16)

322. ഏരി (46:16)

323. അരോദീ (46:16)

324. അരേലീ (46:16)

325. യിമ്നാ (46:17)

326. യിശ്വാ (46:17)

327. യിശ്വീ (46:18)

328. ബെരീയാ (46:19)

329. സേരഹ് (46:17)

330. ഹേബെർ (46:18)

331. മൽക്കീയേൽ (46:18)

332. ബേല (46:21)

333. ബേഖെർ (46:21)

334. അശ്ബെൽ (46:21)

335. ഗേരാ (46:21)

336. നാമാൻ (46:21)

337. ഏഹീ (46:21)

338. രോശ് (46:21)

339. മുപ്പീം (46:21)

340. ഹുപ്പീം (46:21)

341. ആരെദ് (36:21)

342. ഹൂശീം (46:23)

343. യഹസേൽ (46:24)

344. ഗൂനീ (46:24)

345. യേസെർ (46:24)

346. ശില്ലോ (46:24)

347. മാഖീർ (50:23)

യൂദാ

യൂദാ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

യൂദാ

എഴുതിയ കാലം

എ.ഡി. 65-70

അദ്ധ്യായം 

1

വാക്യങ്ങൾ 

25

ബൈബിളിലെ

65-ാം പുസ്തകം

പുതിയനിയമത്തിൽ

26-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

63-ാം സ്ഥാനം

പുതിയനിയമത്തിൽ

25-ാം സ്ഥാനം

പ്രധാന വ്യക്തികൾ

യൂദാ

മീഖായേൽ

മോശെ

കയീൻ

ബിലെയാം

കോരെഹ്

ആദാം

ഹാനോക്ക്

1. എഴുത്തുകാരൻ?

◼️ യാക്കോബിന്റെ സഹോദരനുമായ യൂദാ (1:1)

2. യൂദാ എങ്ങനെയുള രക്ഷയെക്കുറിച്ചു എഴുതുവാനാണ് സകലപ്രയത്നവും ചെയ്തത്?

◼️ പൊതുവിലുള്ള രക്ഷ (1:3)

3. വിശുദ്ധന്മാർക്കു എങ്ങനെയാണ് ഈ വിശ്വാസം ഭരമേല്പിച്ചിരിക്കുന്നത്?  

◼️ ഒരിക്കലായിട്ടു (1:3)

4. ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്നവർ ആരാണ്?

◼️ അഭക്തരായ മനുഷ്യർ (1:4)

5. കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ എന്തുചെയ്തു?

◼️ നശിപ്പിച്ചു (1:5)

6. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയതാരാണ്?

◼️ ദൂതന്മാർ (1:6)

7. മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു സൂക്ഷിച്ചിരിക്കുന്നത് ആരെയാണ്?

◼️ ദൂതന്മാരെ (1:6)

8. ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ച പട്ടണങ്ങൾ?

◼️ സൊദോമും ഗൊമോരയും (1:7)

9. നിത്യാഗ്നിയുടെ ശിക്ഷാവിധിക്കു ദൃഷ്ടാന്തമായി കിടക്കുന്ന പടണങ്ങൾ?

◼️ സൊദോമും ഗൊമോരയും (1:7)

10. സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും ചെയ്തതാരാണ്?

◼️ അഭക്തരായ മനുഷ്യർ (1:8)

11. മിഖായേൽ ആരുടെ ശരീരത്തെക്കുറിച്ചാണ് പിശാചിനോടു തർക്കിച്ചു വാദിച്ചത്?

◼️ മോശെയുടെ (1:9)

12. ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ, ‘കർത്താവു നിന്നെ ഭർത്സിക്കട്ടെ” എന്നു പറഞ്ഞതാരാണ്?

◼️ മിഖായേൽ (1:9)

13. അറിയാത്തതിനെ ദുഷിക്കുന്നതാരാണ്?

◼️ അഭക്തരായവർ (1:10)

14. വിശ്വാസത്യാഗത്തിന്റെ ദൃഷ്ടാന്തങ്ങളായ മൂന്നു വ്യക്തികളും അവരുടെ പാപവും?

◼️ കയീന്റെ വഴി, ബിലെയാമിന്റെ വഞ്ചന, കോരഹിന്റെ മത്സരം (1:11)

15. വിശ്വാസത്യാഗികളുടെ സ്വഭാവം വ്യക്തമാക്കുന്ന ആറ് ഉപമകൾ?

◼️ (1) സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ, (2) വിരുന്നുകഴിഞ്ഞു നിങ്ങളെത്തന്നേ തീറ്റുന്നവർ, (3) കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ, (4) രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ, (5) നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ, (6) വക്രഗതിയുള്ള നക്ഷത്രങ്ങൾ (1:12,13)

16. ആദാംമുതൽ എത്രാമനാണ് ഹനോക്ക്?

◼️ ഏഴാമൻ (1:14)

17. ‘കർത്താവ് എല്ലാവരെയും വിധിപ്പാൻ ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു’ എന്നു പ്രവചിച്ചതാരാണ്?

◼️ ഹനോക്ക് (1:15)

18. പിറുപിറുപ്പുകാരും ആവലാധി പറയുന്നവരും കാര്യസാദ്ധ്യത്തിന്നായി മുഖസ്തുതി പ്രയോഗിക്കുന്നവരും ആരാണ്?

◼️ അഭക്തരായവർ (1:16)

19. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്നവർ ആരാണ്?

◼️ പരിഹാസികൾ (1:18). [2പത്രൊ, 3:4]

20. ഭിന്നത ഉണ്ടാക്കുന്നവരും പ്രാകൃതന്മാരും ആത്മാവില്ലാത്തവരും ആരാണ്?

◼️ പരിഹാസികൾ (1:19)

21. വിശ്വാസികൾ എന്താധാരമാക്കിയാണ് ആത്മികവർദ്ധന വരുത്തേണ്ടത്?

◼️ അതിവിശുദ്ധ വിശ്വാസം (1:20)

22. നിത്യജീവൻ ആരുടെ കരുണയാണ്?

◼️ യേശുക്രിസ്തുവിന്റെ (1:20-21)

23. സംശയിക്കുന്ന ചിലരോട് എന്തു ചെയ്യണം?

◼️ കരുണ (1:22)

24. സംശയിക്കുന്ന ചിലരെ ഏതിൽനിന്നാണ് വലിച്ചെടുക്കേണ്ടത്?

◼️ തീയിൽനിന്ന് (1:23)

25. ഭയത്തോടെ കരുണ കാണിപ്പാൻ പകയ്ക്കേണ്ടത് എന്താണ്?

◼️ ജഡത്താൽ കറപിടിച്ച അങ്കി (1:23)

26. വീഴാതവണ്ണം നമ്മെ സൂക്ഷിച്ചും തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവൻ ആരാണ്?

◼️ രക്ഷിതാവായ ഏകദൈവം (1:24)

3യോഹന്നാൻ

3യോഹന്നാൻ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

യോഹന്നാൻ

എഴുതിയ കാലം

എ.ഡി. 90-95

അദ്ധ്യായം

1

വാക്യങ്ങൾ 

15

ബൈബിളിലെ

64-ാം പുസ്തകം

പുതിയനിയമത്തിൽ

25-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

65-ാം സ്ഥാനം

പുതിയനിയമത്തിൽ

26-ാം സ്ഥാനം

ലേഖനത്തിലെ വ്യക്തികൾ

യോഹന്നാൻ

ഗായൊസ്

ദിയൊത്രെഫേസ്

ദെമേത്രിയൊസ്

1. എഴുത്തുകാരൻ?

◼️ യോഹന്നാൻ (1:1)

2. ആർക്കാണ് ലേഖനം എഴുതുന്നത്?

◼️ ഗായൊസിന് (1:1)

3. ‘പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം’ ആര്?

◼️ ഗായൊസ് (1:2)

4. സഹോദരന്മാർ വന്നു, സത്യത്തിൽ നടക്കുന്നു എന്നു സാക്ഷ്യം പറഞ്ഞത് ആരെക്കുറിച്ചാണ്?

◼️ ഗായൊസിനെക്കുറിച്ച് (1:3)

5. ഗായൊസ് സഹോദരന്മാർക്കും അതിഥികൾക്കും വേണ്ടി എന്തു ചെയ്യുന്നതിലാണ് വിശ്വസ്തത കാണിക്കുന്നത്?

◼️ അദ്ധ്വാനിക്കുന്നതിൽ (1:5)

6. സഹോദരന്മാരും അതിഥികളും സഭയുടെ മുമ്പാകെ ആരുടെ സ്നേഹത്തെക്കുറിച്ചാണ് സാക്ഷ്യം പറഞ്ഞത്?

◼️ ഗായൊസിൻ്റെ (1:6)

7. സഹോദരന്മാർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു ഏതു നാമം നിമിത്തമാണ്?

◼️ തിരുനാമം നിമിത്തം (1:7)

8. സഹോദരന്മാരായ അഥിതികളെ സല്ക്കരിക്കേണ്ടത് ആരാണ്?

◼️ സത്യത്തിനു കൂട്ടുവേലക്കാർ (1:8)

9. സഭയിൽ പ്രധാനിയാകുവാൻ ആഗ്രഹിച്ചതാരാണ്?

◼️ദിയൊത്രെഫേസ് (1:9)

10. സഹോദരന്മാരെ കൈക്കൊള്ളാൻ മനസ്സുള്ളവരെ വിരോധിച്ചതാരാണ്?

◼️ ദിയൊത്രെഫേസ് (1:10)

11. നന്മയല്ലാതെ അനുകരിക്കാൻ പാടില്ലാത്തത് എന്ത്?

◼️ തിന്മ (1:11)

12. ആരാണ് ദൈവത്തെ കണ്ടിട്ടില്ലാത്തവൻ?

◼️ തിന്മ ചെയ്യുന്നവൻ (1:11)

13. സത്യത്താൽ സാക്ഷ്യം ലഭിച്ച വ്യക്തി?

◼️ ദെമേത്രിയൊസ് (1:12)

14. ‘മഷിയും തൂവലുംകൊണ്ടു എഴുതുവാൻ എനിക്കു മനസ്സില്ല’ ആരുടെ വാക്കുകൾ?

◼️ യോഹന്നാൻ്റെ (1:13)

15. ആരെ മുഖാമുഖമായി കാണ്മാനാണ് യോഹന്നാൻ ആശിച്ചത്?

◼️ ഗായൊസിനെ (1:14)

2യോഹന്നാൻ

2യോഹന്നാൻ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

യോഹന്നാൻ

എഴുതിയ കാലം

എ.ഡി. 90-95

അദ്ധ്യായം 

1

വാക്യങ്ങൾ 

13

ബൈബിളിലെ

63-ാം പുസ്തകം

പുതിയനിയമത്തിൽ

24-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

66-ാം സ്ഥാനം (ഏറ്റവും ചെറുത്)

പുതിയനിയമത്തിൽ

27-ാം സ്ഥാനം (ഏറവും ചെറുത്)

ലേഖനത്തിലെ വ്യക്തികൾ

യോഹന്നാൻ

മാന്യനായകിയാർ

1. എഴുത്തുകാരൻ?

◼️ യോഹന്നാൻ (1:2)

2. നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതും എന്താണ്?

◼️ സത്യം (1:1)

3. ഒരു സ്ത്രീയെ അഭിസംബോധനം ചെയ്തെഴുതിയ ലേഖനം?

◼️ 2യോഹന്നാൻ (1:2,5,13)

4. സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സ്നേഹിക്കുന്ന ഏതു സ്ത്രീക്കാണ് ലേഖനം എഴുതുന്നത്?

◼️ മാന്യനായകിയാർക്ക് (1:2)

5. മാന്യനായകിയാരുടെ മക്കൾ എന്തു ചെയ്യുന്നതു കണ്ടാണ് യോഹന്നാൻ സന്തോഷിച്ചത്?

◼️ സത്യത്തിൽ നടക്കുന്നതു കണ്ടു (1:4)

6. ആദിമുതൽ നമുക്കുള്ള കല്പന ഏതാണ്?

◼️ അന്യോന്യം സ്നേഹിക്കേണം (1:5)

7. ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു എന്താകുന്നു?

◼️ സ്നേഹം (1:6)

8. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്തവർ ആരൊക്കെ?

◼️ വഞ്ചകനും എതിർക്രിസ്തുവും (1:7)

9. ഞങ്ങളുടെ പ്രയത്നഫലം കളയാതെ എന്തു പ്രാപിക്കേണ്ടതിനു സൂക്ഷിച്ചുകൊൾവാനാണ് അപ്പൊസ്തലൻ പറയുന്നത്?

◼️ പൂർണ്ണപ്രതിഫലം (1:8)

10. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവർക്ക് ഇല്ലാത്തതാരാണ്?

◼️ ദൈവം (1:9)

11. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കുന്നവർക്ക് ഉള്ളതാരാണ്?

◼️ പിതാവും പുത്രനും (1:9)

12. ആരെയാണ് വീട്ടിൽ കൈക്കൊള്ളുവാനും കുശലം പറയാനും പാടില്ലാത്തത്?

◼️ പിതാവും പുത്രനും ഇല്ലാത്തവനെ (1:10)

13. ദുരുപദേശകനോട് കുശലം പറയുന്നവൻ അവന്റെ എന്തു പ്രവൃത്തികൾക്കാണ് കൂട്ടാളിയാകുന്നത്?

◼️ ദുഷ്‌പ്രവൃത്തികൾക്കു (1:11)

14. മാന്യനായകിയാരോടു മുഖാമുഖമായി സംസാരിപ്പാൻ ആശിച്ചത് ആരാണ്?

◼️ യോഹന്നാൻ (1:12)

1യോഹന്നാൻ

1യോഹന്നാൻ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

യോഹന്നാൻ

എഴുതിയ കാലം

എ.ഡി. 90-95

അദ്ധ്യായങ്ങൾ 

5

വാക്യങ്ങൾ 

105

ബൈബിളിലെ

62-ാം പുസ്തകം

പുതിയനിയമത്തിൽ

23-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

46-ാം സ്ഥാനം

പുതിയനിയമത്തിൽ

16-ാം സ്ഥാനം

ലേഖനത്തിലെ വ്യക്തികൾ

യോഹന്നാൻ

കയീൻ

1-ാം അദ്ധ്യായം

1. എഴുത്തുകാരൻ?

◼️ യോഹന്നാൻ

2. ആദിമുതലുള്ളതും അപ്പൊസ്തലന്മാർ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും നോക്കിയതും കൈ തൊട്ടതും ആയ ജീവന്റെ വചനം ആരാണ്?

◼️ യേശുക്രിസ്തു (1:1)

3. പിതാവിനോടുകൂടെയിരുന്നു അപ്പൊസ്തലന്മാർക്കു പ്രത്യക്ഷമായ നിത്യജീവൻ ആരാണ്?

◼️ യേശുക്രിസ്തു (1:2)

4. അപ്പൊസ്തലന്മാർ കണ്ടും കേട്ടുമുള്ളതു നമ്മോടു അറിയിച്ചതെന്തിനാണ്?

◼️ അവരോട് കൂട്ടായ്മ ഉണ്ടാകേണ്ടതിനു (1:3)

5. പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും കൂട്ടായ്മ ഉണ്ടായിരുന്നത് ആർക്കാണ്?

◼️ അപ്പൊസ്തലന്മാർക്ക് (1:3)

6. എന്തു പൂർണ്ണമാകുവാനാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്?

◼️ സന്തോഷം (1:4)

7. യോഹന്നാൻ യേശുവിൽനിന്നു കേട്ടു നമ്മോടറിയിച്ച ദൂത് എന്താകുന്നു?

◼️ ദൈവം വെളിച്ചം ആകുന്നു (1:5)

8. ദൈവത്തോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം എങ്ങനെയുള്ളവരാകും?

◼️ ഭോഷ്കു പറയുന്നവർ (1:6)

9. സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നത് എന്താണ്?

◼️ യേശുവിന്റെ രക്തം (1:7)

10. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നാം വഞ്ചിക്കുന്നത് ആരെയാണ്?

◼️ നമ്മെത്തന്നേ (1:8)

11. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ, എന്താണ് നമ്മിൽ ഇല്ലാതാകുന്നത്?

◼️ സത്യം (1:8)

12. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ ആരാണ് നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുന്നത്?

◼️ ദൈവം (1:9). [തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും: സദൃ, 28:13]

13. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ ആരെയാണ് അസത്യവാദിയാക്കുന്നത്?

◼️ ദൈവത്തെ (1:10)

14. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നത് എന്തു നമ്മിൽ ഇല്ലാത്തതുകൊണ്ടാണ്?

◼️ ദൈവത്തിൻ്റെ വചനം (1:10)

2-ാം അദ്ധ്യായം

15. ഒരുത്തൻ പാപം ചെയ്തു എങ്കിൽ നമുക്കായി ഏത് കാര്യസ്ഥനാണ് പിതാവിന്റെ അടുക്കൽ ഉള്ളത്?

◼️ നീതിമാനായ യേശുക്രിസ്തു (2:1)

16. സർവ്വലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആരാണ്?

◼️ യേശുക്രിസ്തു (2:2)

17. നാം യേശുവിനെ അറിഞ്ഞിരിക്കുന്നു എന്നു ഏതിനാൽ അറിയുന്നു?

◼️ യേശുവിൻ്റെ കല്പനകളെ പ്രമാണിക്കുന്നതിനാൽ (2:3)

18. യേശുവിനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ ആരാകുന്നു?

◼️ കള്ളൻ (2:4)

19. ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നത് ആരിലാണ്?

◼️ വചനം പ്രമാണിക്കുന്നവരിൽ (2:5)

20. യേശുക്രിസ്തു നടന്നതുപോലെ നടക്കേണ്ടത് ആരാകുന്നു?

◼️അവനിൽ വസിക്കുന്നവൻ (2:6)

21. വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം എവിടെയാണ് ഇരിക്കുന്നത്?

◼️ ഇരുട്ടിൽ (2:9)

22. സഹോദരനെ സ്നേഹിക്കുന്നവൻ എവിടെ വസിക്കുന്നു?

◼️ വെളിച്ചത്തിൽ (2:10)

23. ഇരുട്ടു കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അറിയാത്തത് ആരാണ്?

◼️ സഹോദരനെ പകെക്കുന്നവൻ (2:11)

24. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ ഇല്ലാത്തതെന്താണ്?

◼️ പിതാവിന്റെ സ്നേഹം (2:15)

25. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇതൊക്കെ ഏവിടെനിന്നു വരുന്നു?

◼️ ലോകത്തിൽനിന്ന് (2:16)

26. എന്താണ് ഒഴിഞ്ഞുപോകുന്നുത്?

◼️ ലോകവും അതിന്റെ മോഹവും (2:17)

27. എന്നേക്കും ഇരിക്കുന്നത് ആരാണ്?

◼️ ദൈവേഷ്ടം ചെയ്യുന്നവൻ (2:17

28. ഇതു ഏതു നാഴിക ആകുന്നു?

◼️ അന്ത്യനാഴിക (2:18)

29. നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ അല്ലാത്തതാരാണ്?

◼️ എതിർക്രിസ്തുക്കൾ (ദുരുപദേശകന്മാർ) (2:19)

30. പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നതാരാണ്?

◼️ നമ്മൾ (ദൈവമക്കൾ) (2:20)

31. സത്യത്തിൽനിന്നു വരാത്തതെന്താണ്?

◼️ ഭോഷ്ക് (2:21)

32. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ ആരാണ്?

◼️ കള്ളൻ (2:22)

33. പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ ആരാണ്?

◼️ എതിർക്രിസ്തു (2:22)

34. പുത്രനെ നിഷേധിക്കുന്നവന് ഇല്ലാത്തതും പുത്രനെ സ്വീകരിക്കുന്നവനു ഉള്ളതും ആരാണ്?

◼️ പിതാവ് (2:23)

35. നമ്മൾ ആദിമുതൽ കേട്ട വചനം നമ്മിൽ വസിച്ചാൽ നാം ആരിലാണ് വസിക്കുന്നത്?

◼️ പുത്രനിലും പിതാവിലും (2:24)

36. എന്താണ് ദൈവം നമുക്കു തന്ന വാഗ്ദത്തം? 

◼️ നിത്യജീവൻ (2:25)

37. ആരാണ് ദൈവമകളെ ഉപദേശിക്കുന്നത്?

◼️ ദൈവത്തിൻ്റെ അഭിഷേകം (പരിശുദ്ധാത്മാവ്) (2:27)

38. യേശു പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതിരിപ്പാൻ എന്തു ചെയ്യണം?

◼️ യേശുവിൽ വസിക്കണം (2:28)

39. നീതി ചെയ്യുന്നവൻ ഒക്കെയും ആരിൽനിന്നു ജനിച്ചിരിക്കുന്നു?

◼️ ദൈവത്തിൽനിന്നു (2:29)

3-ാം അദ്ധ്യായം

40. നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു നൽകിയതെന്താണ്?

◼️ വലിയ സ്നേഹം (3:1)

41. യേശു പ്രത്യക്ഷനാകുമ്പോൾ അവനോട് സദൃശന്മാർ ആകുന്നത് ആരാണ്?

◼️ നാം (ദൈവമക്കൾ) (3:2)

42. യേശു നിർമ്മലനായിരിക്കുന്നതു പോലെ തന്നെത്തന്നേ നിർമ്മലീകരിക്കുന്നത് എങ്ങനെയുള്ളവനാണ്?

◼️ പ്രത്യാശയുള്ളവൻ (3:3)

43. പാപം ചെയ്യുന്നവൻ എല്ലാം എന്തുകൂടെ ചെയ്യുന്നു?

◼️ അധർമ്മം (നിയമലംഘനം) (3:4)

44. യേശു എന്തിനാണ് പ്രത്യക്ഷനായത്?

◼️ പാപങ്ങളെ നീക്കുവാൻ (3:5)

45. യേശുവിൽ വസിക്കുന്നവൻ ആരും എന്തു ചെയ്യുന്നില്ല?

◼️ പാപം (3:6; 5:18)

46. നീതി ചെയ്യുന്നവൻ ആരാകുന്നു?

◼️ നീതിമാൻ (3:7)

47. പാപം ചെയ്യുന്നവൻ ആരുടെ മകൻ ആകുന്നു?

◼️ പിശാചിന്റെ (3:8)

48. ആദിമുതൽ പാപം ചെയ്യുന്നുവൻ ആരാണ്?

◼️ പിശാച് (3:8)

49. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ പ്രത്യക്ഷനായത് ആരാണ്?

◼️ ദൈവപുത്രൻ (3:8)

50. ദൈവത്തിൽനിന്നു ജനിച്ചവൻ ആരും ചെയ്യാത്തത് എന്താണ്?

◼️ പാപം (3:9)

51. നീതി പ്രവർത്തിക്കാത്തവനും സഹോദരനെ സ്നേഹിക്കാത്തവനും ആരിൽ നിന്നുള്ളവനല്ല?

◼️ ദൈവത്തിൽ നിന്നുള്ളവൻ (3:10)

52. നമ്മൾ ആദിമുതൽ കേട്ട ദൂത് എന്താകുന്നു?

◼️ അന്യോന്യം സ്നേഹിക്കേണം (3:11)

53. ‘ദുഷ്ടനിൽ നിന്നുള്ളവൻ’ എന്നു പറഞ്ഞിരിക്കുന്നത് ആരാണ്?

◼️ കയീൻ (3:12)

54. തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതും ആകകൊണ്ട് സഹോദനെ കൊന്നതാരാണ്?

◼️ കയീൻ (3:12)

55. നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു ഏതൊന്നിനാൽ അറിയാം?

◼️ സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ (3:14)

56. സഹോദരന്മാരെ സ്നേഹിക്കാത്തവൻ എവിടെ വസിക്കുന്നു?

◼️ മരണത്തിൽ (13:14)

57. സഹോദരനെ പകെക്കുന്നവൻ ആരാകുന്നു?

◼️ കുലപാതകൻ (3:15)

58. നിത്യജീവൻ ഉള്ളിൽ വസിക്കാത്തത് ആരിലാണ്?

◼️ കുലപാതകന് (3:15)

59. യേശു നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം എന്തു അറിഞ്ഞിരിക്കുന്നു?

◼️ സ്നേഹം (3:16)

60. ‘നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും ചെയ്യണം’ എന്ത്?

◼️ സ്നേഹിക്കണം (3:18)

61. നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും ആരാണ്?

◼️ ദൈവം (3:20)

62. ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു എന്തുണ്ട്?

◼️ പ്രാഗത്ഭ്യം (3:21)

63. ദൈവത്തിൻ്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്താൽ എന്തു ലഭിക്കും? 

◼️ യാചിക്കുന്നത് (3:22)

64. യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും യേശു നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു ആരുടെ കല്പനയാണ്?

◼️ ദൈവത്തിൻ്റെ (3:23)

65. ദൈവം നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നതെന്താണ്?

◼️ നാം ദൈവത്തിലും ദൈവം നമ്മിലും (3:24; 4:13)

4-ാം അദ്ധ്യായം

66. ‘ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ’ എന്തിനാണ്?

◼️ കള്ളപ്രവാചകന്മാർ ഉള്ളതുകൊണ്ട് (4:1)

67. യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും എവിടെ നിന്നുള്ളതാണ്?

◼️ ദൈവത്തിൽനിന്നു (4:2)

68. യേശുവിനെ സ്വീകരിക്കാത്ത ആത്മാവ് ആരുടെ ആത്മാവാണ്?

◼️ എതിർക്രിസ്തുവിന്റെ (4:3)

69. ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനൻ ആരാണ്?

◼️ നിങ്ങളിലുള്ളവൻ (ദൈവം) (4:4)

70. ലൗകികമായതു സംസാരിക്കുന്ന ലൗകികന്മാർ ആരാണ്?

◼️ കള്ളപ്രവാചകന്മാർ (4:5)

71. സത്യത്തിന്റെ ആത്മാവിനെ ഏതിനാൽ അറിയാം?

◼️ ദൈവവചനം കേൾക്കുന്നു (അനുസരിക്കുന്നു) (4:6)

72. വഞ്ചനയുടെ ആത്മാവിനെ ഏതിനാൽ അറിയാം?

◼️ ദൈവവചനം കേൾക്കില്ല (അനുസരിക്കില്ല) (4:6)

73. അന്യോന്യം സ്നേഹിക്കുന്നവനെല്ലാം ആരിൽനിന്നു ജനിച്ചിരിക്കുന്നു?

◼️ ദൈവത്തിൽനിന്നു (4:7)

74. ആരാണ് ദൈവത്തെ അറിഞ്ഞിട്ടില്ലാത്തത്?

◼️ സ്നേഹിക്കാത്തവൻ (4:8)

75. ദൈവം എന്താകുന്നു?

◼️ സ്നേഹം (4:8,16)

76. ദൈവം തന്റെ പുത്രനെ നാം ലോകത്തിലേക്കു അയച്ചതിനാൽ  ദൈവത്തിന്നു നമ്മോടുള്ള എന്താണ് പ്രത്യക്ഷമായത്?

◼️ സ്നേഹം (4:9)

77. ദൈവത്തിനു നമ്മോടുള്ള സാക്ഷാൽ സ്നേഹം എങ്ങനെയാണ് പ്രകടിപ്പിച്ചത്?

◼️ തൻ്റെ പുത്രനെ നൽകിക്കൊണ്ട് (4:10)

78. ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം എന്തു ചെയ്യണം?

◼️ സ്നേഹിക്കണം (4:11)

79. ആരും ഒരുനാളും കണ്ടിട്ടില്ലാത്തത് ആരെയാണ്?

◼️ ദൈവത്തെ (4:12)

80. അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ എന്താണ് നമ്മിൽ തികഞ്ഞിരിക്കുന്നത്?

◼️ ദൈവസ്നേഹം (4:12)

81. പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു സാക്ഷ്യം പറഞ്ഞതാരാണ്?

◼️ അപ്പൊസ്തലന്മാർ (4:14)

82. യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ആരു വസിക്കുന്നു?

◼️ ദൈവം (4:15)

83. സ്നേഹത്തിൽ വസിക്കുന്നവൻ ആരിൽ വസിക്കുന്നു?

◼️ ദൈവത്തിൽ (4:16)

84. ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം എന്താണ് നമ്മോടു തികഞ്ഞിരിക്കുന്നത്?

◼️ സ്നേഹം (4:17)

85. എന്തിനാണ് ദണ്ഡനം ഉള്ളത്?

◼️ ഭയത്തിന് (4:18)

86. എന്താണ് ഭയത്തെ പുറത്താക്കിക്കളയുന്നത്?

◼️ തികഞ്ഞ സ്നേഹം (4:18)

87. ദൈവം നമ്മെയാണോ നാം ദൈവത്തെയാണോ ആദ്യം സ്നേഹിച്ചത്?

◼️ ദൈവം നമ്മെ (4:19)

88. ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ ആരാണ്?

◼️ കള്ളൻ (4:20)

89. കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയാത്തത് ആർക്കാണ്?

◼️ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് (4:20)

90. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന ആരിൽ നിന്നാണ് ലഭിച്ചത്?

◼️ ദൈവത്തിൽനിന്ന് (4:21)

5-ാം അദ്ധ്യായം

91. യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം എവിടെനിന്നു ജനിച്ചിരിക്കുന്നു?

◼️ ദൈവത്തിൽനിന്നു (5:1)

92. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽ നിന്നുള്ള ആരെയാണ് സ്നേഹിക്കുന്നത്?

◼️ ജനിച്ചവനെയും (ദൈവമകളെ) (5:1)

93. നാം ദൈവമക്കളെ സ്നേഹിക്കുന്നു എന്നു ഏതിനാൽ അറിയാം?

◼️ ദൈവകല്പനകളെ അനുസരിച്ചു നടക്കുമ്പോൾ (5:2)

94. എന്താണ് ദൈവത്തോടുള്ള സ്നേഹം?

◼️ ദൈവകല്പനകളെ പ്രമാണിക്കുന്നത് (5:3)

95. എന്താണ് ഭാരമുള്ളവയല്ലാത്തത്?

◼️ ദൈവകല്പന (5:3)

96. എന്താണ് ലോകത്തെ ജയിച്ച ജയം?

◼️ നമ്മുടെ വിശ്വാസം (5:4)

97. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ എന്തിനെ ജയിക്കുന്നു?

◼️ ലോകത്തെ (5:5)

98. ജലത്താലും രക്തത്താലും വന്നവൻ ആരാണ്?

◼️ യേശുക്രിസ്തു (5:6)

99. സാക്ഷ്യം പറയുന്നവർ മൂവർ  ആരൊക്കെ?

◼️ ആത്മാവു, ജലം, രക്തം (5:8)

100. ദൈവത്തിന്റെ സാക്ഷ്യം എന്താണ്?

◼️ പുത്രനെക്കുറിച്ചുള്ള സാക്ഷ്യം (5:9)

101. ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കാത്തവൻ ദൈവത്തെ എങ്ങനെയുള്ളവൻ ആക്കുന്നു?

◼️ അസത്യവാദി (5:10)

102. ദൈവം പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം എന്താണ്?

◼️ പുത്രനിലുള്ള നിത്യജീവൻ (5:11)

103. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നമുക്കു എന്തുണ്ടെന്നറിയാനാണ് യോഹന്നാൻ ഈ ലേഖനം എഴുതിയത്?

◼️ നിത്യജീവൻ (5:13)

104. സഹോദരൻ എങ്ങനെയുള്ള പാപം ചെയ്യുന്നതു കണ്ടാലാണ് ദൈവത്തോട് അപേക്ഷിക്കേണ്ടത്?

◼️ മരണത്തിന്നല്ലാത്ത പാപം (5:16)

105. യോഹന്നാൻ അപേക്ഷിക്കണമെന്ന് പറയാത്ത പാപം ഏതാണ്?

◼️ മരണത്തിന്നുള്ള പാപം (5:16)

106. എല്ലാ അനീതിയും എന്താകുന്നു?

◼️ പാപം (5:17)

107. ദുഷ്ടൻ തൊടാത്തത് ആരെയാണ്?

◼️ ദൈവത്തിൽനിന്നു ജനിച്ചവരെ (5:18)

108. സർവ്വലോകവും ആരുടെ അധീനതയിലാണ് കിടക്കുന്നത്?

◼️ ദുഷ്ടന്റെ (5:19)

109. സത്യദൈവവും നിത്യജീവനും ആരാണ്?

◼️ യേശുക്രിസ്തു (5:20)

110. ദൈവമക്കൾ എന്തിനോടാണ് അകന്നു സൂക്ഷിച്ചുകൊള്ളേണ്ടത്?

◼️ വിഗ്രഹങ്ങളോടു (5:21)

🙏🙏🙏

റോമർ

റോമർ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

പൗലൊസ്

എഴുതിയ കാലം

എ.ഡി. 57-59

അദ്ധ്യായങ്ങൾ 

16

വാക്യങ്ങൾ 

433

ബൈബിളിലെ

45-ാം പുസ്തകം

പുതിയനിയമത്തിൽ

6-ാം പുസ്തകം

വലിപ്പം: ബൈബിളിൽ

26-ാം സ്ഥാനം

പുതിയനിയമത്തിൽ

7-ാം സ്ഥാനം

പ്രധാന വ്യക്തികൾ

പൗലൊസ്

അബ്രാഹാം

സാറ

ആദാം

മോശെ

റിബെക്ക

യിസ്ഹാക്ക്

യാക്കോബ്

ഏശാവ്

ഹോശേയാ

യെശയ്യാവ്

ഏലീയാവ്

യിശ്ശായി

പ്രധാന സ്ഥലങ്ങൾ

റോമ

യിസ്രായേൽ

സൊദോം

ഗൊമോറ

യെരൂശലേം

1-ാം അദ്ധ്യായം

1. സുവിശേഷത്തിനായി വേർതിരിച്ച് വിളിക്കപ്പെട്ട അപ്പൊസ്തലൻ?

◼️ പൗലൊസ് (1:2)

2. റോമാലേഖനത്തിൻ്റെ കർത്താവ്?

◼️ പൗലൊസ് (1:2,3)

3. ആർക്കാണ് ലേഖനം എഴുതിയിരിക്കുനത്?

◼️ റോമയിലെ വിശുദ്ധന്മാർക്ക് (1:3)

4.  ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചതാരാണ്?

◼️ യേശുക്രിസ്തു (1:5)

5. വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെട്ടത് ആരാണ്?

◼️ യേശുക്രിസ്തു (1:5)

6. ആരുടെ വിശ്വാസമാണ് സർവ്വലോകത്തിലും പ്രസിദ്ധമായിരുന്നത്?

◼️ റോമയിലെ വിശുദ്ധന്മാരുടെ (1:8)

7. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും കടക്കാരൻ ആരാണ്?

◼️ പൗലൊസ് (1:14)

8. ‘സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല’ ആർക്ക്?

◼️ പൗലൊസിനു (1:16)

9. വിശ്വസിക്കുന്ന ഏവനും രക്ഷെക്കായി ദൈവശക്തിയാകുന്നത് എന്താണ്?

◼️ സുവിശേഷം (1:16)

10. വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നതെന്താണ്?

◼️ ദൈവത്തിന്റെ നീതി (1:17)

11. ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ പ്രവചനഭാഗം ഏതാണ്?

◼️ ഹബക്കൂക് 2:4 (1:17)

12. അനീതികൊണ്ടു സത്യത്തെ തടുക്കുന്നവരുടെമേൽ സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നതെന്താണ്?

◼️ ദൈവത്തിന്റെ കോപം (1:18)

13. ദൈവത്തിൻ്റെ നിത്യശക്തിയും ദിവ്യത്വവുമായ അദൃശ്യലക്ഷണങ്ങൾ എന്നുമുതൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു?

◼️ ലോകസൃഷ്ടിമുതൽ (1:20)

14. ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാത്തതാരാണ്?

◼️ സത്യത്തെ തടുക്കുന്നവർ (1:21)

15. സത്യത്തെ തടുക്കുന്നവർ ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു എങ്ങനെയായിത്തീർന്നു?

◼️ മൂഢരായിപ്പോയി (1:22)

16. ആരുടെ തേജസ്സിനെയാണ് ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞത്?

◼️ അക്ഷയനായ ദൈവത്തിന്റെ (1:23)

2-ാം അദ്ധ്യായം

17. അന്യനെ വിധിക്കുന്നവൻ ആരെയാണ് കുറ്റം വിധിക്കുന്നത്?

◼️ സ്വയം കുറ്റം വിധിക്കുന്നു (2:1)

18. ആരുടെ വിധിയാണ് സത്യാനുസരണം ആയുള്ളത്?

◼️ ദൈവത്തിന്റെ (2:2)

19. ദൈവത്തിന്റെ ദയ എന്തിലേക്കാണ് വഴി നടത്തുന്നത്?

◼️ മാനസാന്തരത്തിലേക്കു (2:4)

20. ദൈവത്തിന്റെ കോപദിവസത്തേക്കു തനിക്കുതന്നേ കോപം ശേഖരിച്ചുവെക്കുന്നത് ആരാണ്?

◼️ അനുതാപമില്ലാത്തവർ (2:5)

21. ഓരോരുത്തൻ്റെ എന്തിനു തക്കവണ്ണമാണ് പകരം കിട്ടുന്നത്?

◼️ പ്രവൃത്തിക്കു (2:6)

22. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയുള്ളവർക്ക് എന്തു ലഭിക്കും?

◼️ നിത്യജീവൻ (2:7)

23. ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി പ്രവർത്തിക്കുന്നവർക്ക് എന്തുകിട്ടും?

◼️ കോപവും ക്രോധവും (2:8)

24. തിന്മ പ്രവർത്തിക്കുന്ന മനുഷ്യാത്മാവിനുള്ള കഷ്ടവും സങ്കടവും ആദ്യം ആർക്കാണ് വരുന്നത്?

◼️ യെഹൂദന് (2:9)

25. നന്മ പ്രവർത്തിക്കുന്നവർക്കുള്ള മഹത്വവും മാനവും സമാധാനവും യെഹൂദനുശേഷം ആർക്കാണ്?

◼️ യവനന് (2’10)

26. മുഖപക്ഷം ഇല്ലാത്തത് ആർക്കാണ്?

◼️ ദൈവത്തിന് (2:11)

27. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ എങ്ങനെയാണ് നശിക്കുന്നത്?

◼️ ന്യായപ്രമാണം കൂടാതെ (2:12)

28. ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ എങ്ങനെ നശിക്കും?

◼️ ന്യായപ്രമാണത്താൽ (2:12)

29. ന്യായപ്രമാണം സംബന്ധിച്ചു ദൈവസന്നിധിയിൽ നീതിമാന്മാർ ആരാണ്?

◼️ ന്യായപ്രമാണം ആചരിക്കുന്നവർ (2:13)

30. ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുന്നതാരാണ്?

◼️ ജാതികൾ (2:14)

31. തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നതാരാണ്?

◼️ ജാതികൾ (2:14)

32. ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നത് ആരിലാണ്?

◼️ ജാതികളിൽ (2:15)

33. ദൈവം ആര് മുഖാന്തരമാണ് മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്നത്?

◼️ യേശുക്രിസ്തു (2:16)

34. ദൈവം എന്തു പ്രകാരമാണ് രഹസ്യങ്ങളെ ന്യായംവിധിക്കുന്നത്?

◼️ സുവിശേഷപ്രകാരം (2:16)

35. കുരുടർക്കു വഴി കാട്ടുന്നവൻ ആരാണ്?

◼️ യെഹൂദൻ (2:19)

36. കുരുടർക്കു വഴി കാട്ടി, ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവ് എന്നിങ്ങനെ ഉറെച്ചിരുന്നതാരാണ്?

◼️ യെഹൂദൻ (2:19,20)

37. “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” പ്രവചനം ഏതാണ്?

◼️ യെശയ്യാവ് 52:5 (2:24)

38. യെഹൂദൻ ന്യായപ്രമാണം ലംഘിച്ചാൽ പരിച്ഛേദന എന്തായിത്തീരും?

◼️ അഗ്രചർമ്മം (2:25)

39. ഏതാണ് യഥാർത്ഥ പരിച്ഛേദന?

◼️ ആത്മാവിലുള്ള ഹൃദയപരിച്ഛേദന (2:29)

3-ാം അദ്ധ്യായം

40. യെഹൂദൻ്റെ വിശേഷതയിൽ ഒന്നാമത്തേത് എന്താണ്?

◼️ ദൈവത്തിന്റെ അരുളപ്പാടുകൾ ലഭിച്ചവർ (3:1-2)

41. ആരുടെ വിശ്വസ്തതയ്ക്കാണ് ഒരുനാളും നീക്കം വരാത്തത്?

◼️ ദൈവത്തിൻ്റെ (3:3)

42. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” ഏതാണ് പഴയനിയമഭാഗം?

◼️ സങ്കീർത്തനം 51:4 (3:4)

43. നമ്മുടെ അനീതി ആരുടെ നീതിയെ പ്രസിദ്ധമാക്കുന്നു?

◼️ ദൈവത്തിന്റെ (3:5)

44. യെഹൂദന്മാരും യവനന്മാരും ഒരുപോലെ എന്തിനു കീഴാകുന്നു?

◼️ പാപത്തിൻ്റെ (3:9)

45. “നീതിമാൻ ആരുമില്ല….. ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല….. നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 14:1-3; 53:1-3 (3:10-12)

46. എല്ലാവരും വഴിതെറ്റി ഏങ്ങനെയുള്ളവർ ആയിത്തീർന്നു?

◼️ കൊള്ളരുതാത്തവർ (3:12)

47. “അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 5:9; 140:3 (3:13)

48. “അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 10:7 (3:14)

49. “അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.” പഴയനിയമഭാഗം ഏതാണ്?

◼️ യെശയ്യാവ് 59:7-8 (3:15-17)

50. “അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 36:1 (3:18)

51. ന്യായപ്രമാണം പറയുന്നതു എല്ലാം ആരോടാകുന്നു പ്രസ്താവിക്കുന്നത്?

◼️ ന്യായപ്രമാണത്തിൻ കീഴുള്ളവരോട് (3:19)

52. സർവ്വലോകവും ദൈവസന്നിധിയിൽ എന്തിനാണ് യോഗ്യരായത്?

◼️ ശിക്ഷയ്ക്ക് (3:19)

53. ഏതിൻ്റെ പ്രവൃത്തികളാലാണ് ഒരു ജഡവും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടാത്തത്?

◼️ ന്യായപ്രമാണത്തിൻ്റെ (3:20)

54. പാപത്തിന്റെ പരിജ്ഞാനം വരുന്നതു എന്തിൽ നിന്നാണ്?

◼️ ന്യായപ്രമാണത്താൽ (3:20

55. വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താൽ ലഭിക്കുന്നതെന്താണ്?

◼️ ദൈവനീതി (3:21)

56. ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നത് എന്താണ്?

◼️ ദൈവനീതി (3:21)

57. ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നത് എന്തിനെക്കുറിച്ചാണ്?

◼️ വിശ്വാസത്താലുള്ള നീതിയെക്കുറിച്ച് (3:21-22)

58. ഒരു വ്യത്യാസവുമില്ലാതെ എല്ലാവരും ചെയ്തതെന്താണ്?

◼️ പാപം (3:23)

59. എല്ലാവരും പാപം ചെയ്തു നഷ്ടപ്പെടുത്തിയത് എന്താണ്?

◼️ ദൈവതേജസ്സ് (3:23)

60. ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായി ലഭിക്കുന്നതെന്താണ്?

◼️ നീതീകരണം (3:24)

61. വിശ്വസിക്കുന്നവർക്കു രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം ആരെയാണ് പരസ്യമായി നിറുത്തിയിരിക്കുന്നത്?

◼️ ക്രിസ്തുവിനെ (3:25)

62. ദൈവം തന്റെ പൊറുമയിൽ (ക്ഷമ) മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിട്ടതെന്തിനാണ്?

◼️ ദൈവത്തിൻ്റെ നീതിയെ പ്രദർശിപ്പിപ്പാൻ (3:25-26)

63. മനുഷ്യൻ്റെ പ്രശംസ പൊയ്പോയത് ഏത് മാർഗ്ഗത്താലാണ്?

◼️ വിശ്വാസമാർഗ്ഗത്താൽ (3:27)

64. എങ്ങനെയാണ് ഒരുവൻ നീതീകരിക്കപ്പെടുന്നത്?

◼️ വിശ്വാസത്താൽ (3:28)

65. ദൈവം യെഹൂദന്മാരുടെ ദൈവം മാത്രല്ല; പിന്നെ ആരുടെ കൂടിയാണ്?

◼️ ജാതികളുടെയും (3:29)

66. പരിച്ഛേദനക്കാരും അഗ്രചർമ്മികളും ദൈവത്താൽ നീതീകരിക്കപ്പെടുന്നത് എങ്ങനെയാണ്?

◼️ വിശ്വാസത്താൽ (3:30)

67. നമ്മുടെ വിശ്വാസം മൂലം ന്യായപ്രമാണം ദുർബ്ബലമാകുന്നില്ല; പിന്നെ എന്തു സംഭവിക്കുന്ന?

◼️ ഉറപ്പിക്കപ്പെടുന്നു (3:31)

4-ാം അദ്ധ്യായം

68. നമ്മുടെ പൂർവ്വപിതാവിൻ്റെ പേരെന്താണ്?

◼️ അബ്രാഹാം (4:1)

69. അബ്രാഹാമിൻ്റെ ദൈവത്തിലുള്ള വിശ്വാസം എങ്ങനെ കണക്കിട്ടു?

◼️ നീതിയായി (4:3; 9; 22)

70. “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” പഴയനിയമഭാഗം ഏതാണ്?

◼️ ഉല്പത്തി 15:6 (4:3)

71. പ്രവർത്തിക്കുന്നവനു കൂലി കണക്കിടുന്നത് എങ്ങനെയാണ്?

◼️ കടമായിട്ട് (4:4)

72. നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവൻ്റെ വിശ്വാസം എങ്ങനെ കണക്കിടുന്നു?

◼️ നീതിയായി (4:5)

73. ദൈവം പ്രവൃത്തിക്കുടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ആരാണ് വർണ്ണിച്ചിരിക്കുന്നത്?

◼️ ദാവീദ് (4:6)

74. എന്തു മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ?

◼️ അധർമ്മം (4:7)

75. കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ എങ്ങനെയുള്ളവൻ?

◼️ ഭാഗ്യവാൻ (4:8)

76. “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 32:1-2 (4:7-8)

77. പഴയനിയമത്തിൽ വിശ്വാസനീതിയുടെ മുദ്രയായി നല്കപ്പെട അടയാളം?

◼️ പരിച്ഛേദന (4:11)

78. പരിച്ഛേദനക്കാരുടേയും അഗ്രചർമ്മികളുടേയും പിതാവാരാണ്?

◼️ അബ്രാഹാം (4:11-12)

79. ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നും അവന്റെ സന്തതിക്കും ലഭിച്ചത് എങ്ങനെയാണ്?

◼️ വിശ്വാസത്തിന്റെ നീതിയാൽ (4:13)

80. ന്യായപ്രമാണമുള്ളവർ അവകാശികളായാൽ എന്താണ് വ്യർത്ഥമായിത്തീരുന്നത്?

◼️ വിശ്വാസം (4:14)

81. ന്യായപ്രമാണമുള്ളവർ അവകാശികളായാൽ എന്താണ് ദുർബ്ബലമായിത്തീരുന്നത്?

◼️ വാഗ്ദത്തം (4:14)

82. കോപത്തിന്നു ഹേതുവാകുന്നത് എന്താണ്?

◼️ ന്യായപ്രമാണം (4:15)

83. ന്യായപ്രമാണം ഇല്ലാത്തേടത്തു എന്താണില്ലാത്തത്?

◼️ ലംഘനം (4:15)

84. കൃപ ദൈവത്തിൻ്റെ ദാനം എന്നു വരേണ്ടതിന്നു എങ്ങനെയാണ് കൃപയ്ക്ക് അവകാശികൾ ആകുന്നത്?

◼️ വിശ്വാസത്താൽ (4:16)

85. ‘മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവൻ’ എന്നു ദൈവത്തെ വിശ്വസിച്ചതാരാണ്?

◼️ അബ്രാഹാം (4:17)

86. ദൈവം ബഹുജാതികൾക്കു പിതാവാക്കിവെച്ചുത് ആരെയാണ്?

◼️ അബ്രാഹാമിനെ (ഉല്പ, 17:4 – 4:17)

87. “നിന്റെ സന്തതി ഇവ്വണ്ണം ആകും” പഴയനിയമഭാഗം ഏതാണ്?

◼️ ഉല്പത്തി 15:5 (4:18)

88. ‘താൻ ബഹുജാതികൾക്കു പിതാവാകും’ എന്നു ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ച പൂർവ്വപിതാവ്?

◼️ അബ്രാഹാം (4:18)

89. നൂറു വയസ്സുള്ളവനായിട്ടും വിശ്വാസത്തിൽ ക്ഷീണിക്കാഞ്ഞത് ആരാണ്?

◼️ അബ്രാഹാം (4:19)

90. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാഞ്ഞത് ആരാണ്?

◼️ അബ്രാഹാം (4:20)

91. ദൈവം വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാൻ ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചതാരാണ്?

◼️ അബ്രാഹാം (4:21)

92. യേശുവിനെ മരണത്തിനു ഏല്പിച്ചത് എന്തുകൊണ്ട്?

◼️ നമ്മുടെ അതിക്രമം (4:24)

93. നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചതാരെയാണ്?

◼️ ക്രിസ്തുവിനെ (4:24)

94. യേശുവിനെ ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കു കണക്കിടുവാനുള്ളത് എന്താണ്?

◼️ നീതീകരണം (4:25)

5-ാം അദ്ധ്യായം

95. വിശ്വാസത്താൽ നീതീകരിക്കപ്പെടുന്നവർക്ക് ദൈവത്തോട് ഉള്ളതെന്താണ്?

◼️ സമാധാനം (5:1)

96. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നത് എങ്ങനെയാണ്?

◼️ വിശ്വാസത്താൽ (5:2)

97. ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നതാരാണ്?

◼️ ദൈവമക്കൾ (5:2)

98. എന്തിൽനിന്നാണ് സഹിഷ്ണത ഉളവാകുന്നത്?

99. കഷ്ടതയിൽനിന്ന് (5:3)

100. സഹിഷ്ണതയിൽനിന്നു എന്തുളവാകുന്നു?

◼️ സിദ്ധത (5:3)

101. സിദ്ധത എന്തിനെ ഉളവാക്കുന്നു?

◼️ പ്രത്യാശയെ (5:3)

102. കഷ്ടങ്ങളിലും പ്രശംസിക്കുന്നതാരാണ്?

◼️ വിശ്വാസികൾ (5:4)

103. എന്തിനാണ് ഭംഗം വരാത്തത്?

◼️ പ്രത്യാശയ്ക്ക് (5:5)

104. ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നത് എങ്ങനെയാണ്?

◼️ പരിശുദ്ധാത്മാവിനാൽ (5:5)

105. നാം ഏങ്ങനെയുള്ളവർ ആയിരിക്കുമ്പോഴാണ് ക്രിസ്തു തക്കസമയത്തു മരിച്ചത്?

◼️ ബലഹീനർ (5:6)

106. നീതിമാനു വേണ്ടിയോ, ഗുണവാനു വേണ്ടിയോ ആരെങ്കിലും മരിക്കാൻ തുനിയുന്നത്?

◼️ ഗുണവാനുവേണ്ടി (5:7)

107. ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ എങ്ങനെയാണ് പ്രദർശിപ്പിച്ചത്?

◼️ ക്രിസ്തുവിൻ്റെ മരണത്താൽ (5:8)

108. യേശുവിൻ്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷം നാം അധികമായി രക്ഷിക്കപ്പെടുന്നത് എന്തിൽനിന്നാണ്?

◼️ കോപത്തിൽനിന്നു (5:9)

109. ശത്രുക്കളായിരുന്ന നമുക്ക് പുത്രന്റെ മരണത്താൽ ദൈവത്തോടു എന്തുവന്നു?

◼️ നിരപ്പു (5:10)

110. കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ആരിലാണ് പ്രശംസിക്കുന്നത്?

◼️ ദൈവത്തിൽ (5:11)

111. പാപത്താൽ ലോകത്തിൽ കടന്നതെന്താണ്?

◼️ മരണം (5:12)

112. പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നതെങ്ങനെ?

◼️ ഏകമനുഷ്യനാൽ (ആദാം) (5:12)

113. ന്യായപ്രമാണത്തിനു മുമ്പുതന്നെ ലോകത്തിൽ ഉണ്ടായിരുന്നതെന്താണ്?

◼️ പാപം (5:13). [‘പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു’ എന്നാണ് സത്യവേദപുസ്തകം പരിഭാഷ. ഇതു ശരിയല്ല. പാപം ന്യായപ്രമാണത്തിനു ശേഷവുമുണ്ട്. ‘ന്യായപ്രമാണം നൽകപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു’ ഇതാണ് ശരീയായ പരിഭാഷ]

114. എന്തില്ലാതിരിക്കുമ്പോഴാണ് പാപത്തെ കണക്കിടാത്തത്?

◼️ ന്യായപ്രമാണം (5:13)

115. വരുവാനിരുന്നവന്റെ പ്രതിരൂപം ആരായിരുന്നു?

◼️ ആദാം (5:14)

116. പാപം ചെയ്യാത്തവരിലും ആദാം മുതൽ മോശെവരെ വാണിരുന്നതെന്താണ്?

◼️ മരണം (5:14)

117. അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നത് എന്താണ്?

◼️ യേശുവിൻ്റെ കൃപയാലുള്ള ദാനം (കൃപാവരം) (5:15)

118. അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണവിധിക്കു ഹേതുവായിത്തിർന്നത് എന്താണ്?

◼️ കൃപാവരം (5:16)

119. ഏകന്റെ ലംഘനത്താൽ ആ ഏകൻ നിമിത്തം വാണതെന്താണ്?

◼️ മരണം (5:17)

120. കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ എവിടെ വാഴും?

◼️ ജീവനിൽ (5:17)

121. സകലമനുഷ്യർക്കും ശിക്ഷാവിധിവന്നത് എങ്ങനെയാണ്?

◼️ ഏകലംഘനത്താൽ (5:18)

122. സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നതെങ്ങനെ?

◼️ ഏകനീതിയാൽ (5:18)

123. ആരുടെ അനുസരണക്കേടിനാലാണ് അനേകർ പാപികളായിത്തീർന്നത്?

◼️ ഏകമനുഷ്യന്റെ (ആദാം) (5:19)

124. ആരുടെ അനുസരണത്താലാണ് അനേകർ നീതിമാന്മാരായിത്തീരുന്നത്?

◼️ യേശുക്രിസ്തുവെന്ന ഏകൻ്റെ (5:19)

125. ലംഘനം പെരുകേണ്ടതിന്നു ഇടയിൽ ചേർന്നുവന്നതെന്താണ്?

◼️ ന്യായപ്രമാണം (520)

126. പാപം പെരുകിയേടത്തു അത്യന്തം വർദ്ധിച്ചതെന്താണ്?

◼️ കൃപ (5:20)

127. മരണത്തിന്മേൽ വാണതെന്താണ്?

◼️ പാപം (5:21)

128. നാം നിത്യജീവനിൽ വാഴേണ്ടതിന്നു കാരണമെന്താണ്?

◼️ ക്രിസ്തുവിൻ്റെ കൃപ (5:21)

6-ാം അദ്ധ്യായം

129. എന്തു സംബന്ധമായാണ് നാം മരിച്ചിരിക്കുന്നത്?

◼️ പാപസംബന്ധമായി (6:2)

130. ആരോട് ചേരുവാനാണ് നാം സ്നാനം ഏറ്റിരിക്കുന്നത്?

◼️ യേശുക്രിസ്തുവിനോടു (6:3)

131. ക്രിസ്തുവിൻ്റെ മരണത്തിൽ പങ്കാളികളാകുന്ന കർമ്മമെന്താണ്?

◼️ സ്നാനം (6:3)

132. ക്രിസ്തു മരിച്ചിട്ടു ആരുടെ മഹിമയാലാണ് ജീവിച്ചെഴുന്നേറ്റത്?

◼️ പിതാവിന്റെ (6:4)

133. യേശുവിൻ്റെ മരണത്തിന്റെ സാദൃശ്യത്തോടു ഏകീഭവിച്ചവർ ഇനിയെന്തിന്റെ സാദൃശ്യത്തോടാണ് ഏകീഭവിക്കാനിരിക്കുന്നത്?

◼️ പുനരുത്ഥാനത്തിൻ്റെ (6:5)

134. നമ്മുടെ പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ യേശുവിനോടുകൂടെ എന്തുപെയ്യപ്പെട്ടു?

◼️ ക്രൂശിക്കപ്പട്ടു (6:6)

135. ക്രിസ്തുവിനോടുകൂടി മരിച്ചവൻ എന്തു പ്രാപിച്ചിരിക്കുന്നു?

◼️ പാപമോചനം (6:7)

136. ക്രിസ്തുവിനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നതാരാണ്?

◼️ ക്രിസ്തുവിനോടുകൂടെ മരിച്ചവർ (6:8)

137. മരണത്തിന്നു ആരുടെമേലാണ് ഇനി കർത്തൃത്വമില്ലാത്തത്?

◼️ ക്രിസ്തുവിന്റെമേൽ (6:9)

138. പാപസംബന്ധമായി ഒരിക്കൽ മരിച്ചതാരാണ്?

◼️ ക്രിസ്തു (6:10)

139. ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നു സ്വയം എണ്ണേണ്ടതാരാണ്?

◼️ വിശ്വാസികൾ (6:11)

140. പാപസംബന്ധമായി മരിച്ചിരികയാൽ മർത്യശരീരത്തിൽ ഇനി വാഴൻ പാടില്ലാത്തതെന്താണ്?

◼️ പാപം (6:12)

141. നമ്മുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി എന്തിനാണ് സമർപ്പിക്കാൻ പാടില്ലാത്തത്?

◼️ പാപത്തിനു (6:13)

142. നമ്മുടെ അവയവങ്ങളെ എങ്ങനെയുള്ള ആയുധങ്ങളായാണ് ദൈവത്തിന്നു സമർപ്പിക്കേണ്ടത്?

◼️ നീതിയുടെ ആയുധങ്ങളായി (6:13)

143. എന്തിന് അധീനരാകയാലാണ് വിശ്വാസികളിൽ പാപം കർത്തൃത്വം നടത്താത്തത്?

◼️ കൃപയ്ക്ക് (6:14)

144. കൃപയ്ക്ക് അധീനരാകയാൽ നമുക്ക് ചെയ്യാൻ പാടില്ലാത്തതെന്താണ്?

◼️ പാപം (6:15)

145. പാപത്തിന്റെ ദാസന്മാരായിരുന്ന നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്തിനു ദാസന്മാരായി തീർന്നതുകൊണ്ടാണ്?

◼️ നീതിക്കു (6:17-18)

146. അധർമ്മത്തിന് അടിമകളായിരുന്ന നമ്മുടെ ശരീരങ്ങളെ നീതിക്ക് അടിമകളായി സമർപ്പിച്ചത് എന്തിനാണ്?

◼️ വിശുദ്ധീകരണത്തിന് (6:19)

147. നമ്മൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നത് എപ്പോഴാണ്?

◼️ പാപത്തിൻ്റെ ദാസന്മാരായിരുന്നപ്പോൾ (6:20)

148. പാപദാസ്യത്തിൻ്റെ ഫലമെന്തായിരുന്നു? 

◼️ ലജ്ജ (6:20-21)

149. പാപത്തിന്റെ അവസാനം എന്താണ്?

◼️ മരണം (6:21)

150. ദൈവത്തിന്നു ദാസന്മാരായി ജീവിക്കുന്നതിൻ്റെ ഫലമെന്താണ്?

◼️ വിശുദ്ധീകരണം (6:22)

151. വിശുദ്ധീകരണത്തിൻ്റെ അന്തം (അവസാനം) എന്താണ്?

◼️ നിത്യജീവൻ (6:22)

152. പാപത്തിന്റെ ശമ്പളമെന്താണ്?

◼️ മരണം (6:23)

153. ദൈവത്തിന്റെ കൃപാവരമെന്താണ്?

◼️ യേശുക്രിസ്തുവിൽ നിത്യജീവൻ (6:23)

7-ാം അദ്ധ്യായം

154. ജീവനോടിരിക്കും കാലത്തൊക്കെയും മനുഷ്യൻ്റെമേൽ അധികാരമുള്ളത് എന്തിനാണ്?

◼️ ന്യായപ്രമാണത്തിനു (7:1)

155. ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു എങ്ങനെയാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്?

◼️ ന്യായപ്രമാണത്താൽ (7:2)

156. സ്ത്രീ ഭർത്തൃ ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളാകുന്നത് എപ്പോഴാണ്?

◼️ ഭർത്താവു മരിച്ചാൽ (7:2)

157. ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നത് ആരാണ്?

◼️ വിശ്വാസികൾ (7:4)

158. നാം ജഡത്തിലായിരുന്നപ്പോൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നതെന്താണ്?

◼️ പാപരാഗങ്ങൾ (7:5). [പാപാവേശം, പാപപ്രലോഭനങ്ങൾ]

159. നാം ഇപ്പോൾ ദൈവത്തെ എങ്ങനെ സേവിക്കേണ്ടതിനാണ് ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നത്?

◼️ ആത്മാവിന്റെ പുതുക്കത്തിൽ (7:6)

160. പാപത്തെ പൗലൊസ് അറിഞ്ഞതെങ്ങനെയാണ്?

◼️ ന്യായപ്രമാണത്താൽ (7:7)

161. ‘മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു’ ആരുടെ വാക്കുകൾ?

◼️ പൗലൊസിൻ്റെ (7:7)

162. അവസരം ലഭിക്കുമ്പോൾ സകലവിധ മോഹത്തെയും ജനിപ്പിക്കുന്നതെന്താണ്?

◼️ പാപം (7:8)

163. എന്തു കൂടാതെയാണ് പാപം നിർജ്ജീവമായിരിക്കുന്നത്? 

◼️ ന്യായപ്രമാണം (7:8)

164. അവസരം ലഭിക്കുമ്പോൾ കല്പനയാൽ ചതിക്കയും കൊല്ലുകയും ചെയ്യുന്നതെന്താണ്?

◼️ പാപം (7:11)

165. എന്താണ് വിശുദ്ധവും ന്യായവും നല്ലതുമായത്?

◼️ കല്പന (7:12)

166. എന്താണ് മരണമായിത്തീർന്നത്?

◼️ പാപം (7:13)

167. എന്താണ് ആത്മികം?

◼️ ന്യായപ്രമാണം (7:14)

168. പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ എങ്ങനെയുള്ളവനാണ്?

◼️ ജഡമയൻ (7:14).

169. ഇച്ഛിക്കുന്നതിനെ ചെയ്യാതെയും പകെക്കുന്നതിനെ ചെയ്യുകയും ചെയ്യുന്നതാരാണ്?

◼️ ജഡികൻ (7:15)

170. ഒരുവനു നന്മ ചെയ്‍വാനുള്ള താല്പര്യം ഉണ്ടെങ്കിലും പ്രവർത്തിക്കാൻ സമ്മതിക്കാത്തതെന്താണ്?

◼️ പാപം (7:17-18)

171. ജഡത്തിൽ വസിക്കാത്തതെന്താണ്?

◼️ നന്മ (7:18)

172. ഒരുവൻ ഇച്ഛിക്കാത്ത തിന്മ പ്രവർത്തിക്കുവാനുള്ള കാരണം?

◼️ അവനിൽ വസിക്കുന്ന പാപം (7:19-20)

173. ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം എന്താണ്?

◼️ പാപപ്രമാണം (7:23)

174. ‘അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!’ ആരുടെ വാക്കുകൾ?

◼️ പൗലൊസിൻ്റെ (7:24)

175. മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു നമ്മെ വിടുവിക്കുന്നതാരാണ്?

◼️ കർത്താവായ യേശുക്രിസ്തു (7:24-25)

8-ാം അദ്ധ്യായം

176. ക്രിസ്തുയേശുവിൽ ഉള്ളവർക്കു ഇല്ലാത്തതെന്താണ്?

◼️ ശിക്ഷാവിധി (8:1)

177. പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നു സ്വാതന്ത്ര്യം വരുത്തിയ പ്രമാണം?

◼️ ജീവന്റെ ആത്മാവിന്റെ പ്രമാണം (8:2)

178. ദൈവം തന്റെ പുത്രനു പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചത് എന്തുനിമിത്തമാണ്?

◼️ ജഡത്താലുള്ള ബലഹീനത (8:3)

179. എന്തിനു കഴിയാഞ്ഞതിനെ സാധിപ്പാനാണ് ദൈവം തന്റെ പുത്രനെ അയച്ചത്?

◼️ ന്യായപ്രമാണത്തിനു (8:3)

180. ആത്മാവിനെ അനുസരിച്ചു നടക്കുന്നവരിൽ ന്യായപ്രമാണത്തിൻ്റെ എന്താണ് നിവൃത്തിയാകുന്നത്?

◼️ നീതി (8:4)

181. ജഡസ്വഭാവമുള്ളവർ എന്തിനുള്ളതാണ് ചിന്തിക്കുന്നത്?

◼️ ജഡത്തിന്നുള്ളത് (8:5)

182. ആത്മസ്വഭാവമുള്ളവർ എന്തിനുള്ളതാണ് ചിന്തിക്കുന്നത്?

◼️ ആത്മാവിന്നുള്ളത് (8:5)

183. ജഡത്തിന്റെ ചിന്ത എന്താണ്?

◼️ മരണം (8:6)

184. ആത്മാവിന്റെ ചിന്ത എന്തു നല്കുന്നു?

◼️ ജീവനും സമാധാനവും (8:6)

185. ദൈവത്തോടു ശത്രുത്വം ആകുന്നതെന്താണ്?

◼️ ജഡത്തിന്റെ ചിന്ത (8:7)

186. ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടാൻ കഴിയാത്തത് എന്തിനാണ്?

.

◼️ ജഡത്തിന്റെ ചിന്തയ്ക്ക് (8:7)

187. ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയാത്തതാർക്കാണ്?

◼️ ജഡസ്വഭാവമുള്ളവർക്കു (8:8)

188. ദൈവത്തിന്റെ ആത്മാവു ഉള്ളിൽ വസിക്കുന്നവർ ഏതു സ്വഭാവമുള്ളവരാണ്?

◼️ ആത്മസ്വഭാവം (8:9)

189. ആരു നമ്മിൽ ഉണ്ടെങ്കിലാണ് ശരീരം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നത്?

◼️ ക്രിസ്തു (8:10)

190. ആരാണ് തൻ്റെ ആത്മാവിനെക്കൊണ്ടു വിശ്വസികളുടെ മർത്യശരീരങ്ങളെ ജീവിപ്പിക്കുന്നത്?

◼️ യേശുവിനെ ഉയിർപ്പിച്ചവൻ (8:11)

191. ജഡത്തെ അനുസരിച്ചു ജീവിച്ചാൽ എന്തു സംഭവിക്കും?

◼️ മരിക്കും (8:13)

192. ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിച്ചാൽ എന്തു സംഭവിക്കും?

◼️ ജീവിക്കും (8:13)

193. ദൈവാത്മാവു നടത്തുന്നവർ ഏവരും ആരുടെ മക്കളാണ്?

◼️ ദൈവത്തിന്റെ (8:14)

194. പുത്രത്വത്തിൻ ആത്മാവിനാൽ വിശ്വാസികൾ പിതാവിനെ എങ്ങനെയാണ് സംബോധന ചെയ്യുന്നത്?

◼️ അബ്ബാ പിതാവേ (8:15)

195. നാം ദൈവത്തിന്റെ മക്കളാണെന്ന് നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നതാരാണ്?

◼️ ആത്മാവ് (പരിശുദ്ധാത്മാവ്) (8:16)

196.  നാം ദൈവത്തിന്റെ മക്കൾ എങ്കിൽ എന്തുകൂടി ആകുന്നു?

◼️ അവകാശികൾ (8:17)

197. ദൈവത്തിൻ്റെ അവകാശികൾ ആർക്കാണ് കൂട്ടവകാശികളാകുന്നത്?

◼️ ക്രിസ്തുവിനു (8:17)

198. വിശ്വാസികൾ ക്രിസ്തുവിനോടു കൂടെ തേജസ്കരിക്കപ്പെടാൻ എന്തുചെയ്യണം?

◼️ അവനോടുകൂടെ കഷ്ടമനുഭവിക്കണം (8:17)

199. നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിൽ സാരമില്ലെന്നെണ്ണാൻ കഴിയുന്നതെന്താണ്?

◼️ കഷ്ടങ്ങൾ (8:18)

200. ആരുടെ വെളിപ്പാടിനെയാണ് സൃഷ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത്?

◼️ ദൈവപുത്രന്മാരുടെ (8:19)

201. ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നത് ആരാണ്?

◼️ സൃഷ്ടി (8:20)

202. ദൈവമകൾക്കു ലഭിച്ചിരിക്കുന്ന ആദ്യദാനം എന്താണ്?

◼️ ആത്മാവ് (8:23)

203. ദൈവമക്കൾ ശരീരത്തിൻ്റെ വീണ്ടെടുപ്പായ എന്തിനുവേണ്ടിയാണ് ഉള്ളിൽ ഞരങ്ങുന്നത്?

◼️ പുത്രത്വം (8:23)

204. എന്തിനാലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്?

◼️ പ്രത്യാശയാൽ (8:24)

205. കാണുന്ന പ്രത്യാശയോ എന്തല്ല?

◼️ പ്രത്യാശയല്ല (8:24)

206. നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിൽ അതിനായി എങ്ങനെ കാത്തിരിക്കണം?

◼️ ക്ഷമയോടെ (8:25)

207. നമ്മുടെ ബലഹീനതയ്ക്കു തുണനില്ക്കുന്നതാരാണ്?

◼️ ആത്മാവ് (8:26)

208. ആത്മാവ് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി ചെയ്യുന്നത് എന്താണ്?

◼️ പക്ഷവാദം (8:26)

209. ആത്മാവ് ആർക്കുവേണ്ടിയാണ് ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നത്?

◼️ വിശുദ്ധന്മാർക്കുവേണ്ടി (8:27)

210. ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നതെന്താണ്?

◼️ ആത്മാവിന്റെ ചിന്ത (8:27)

211. സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നത് ആർക്കാണ്?

◼️ ദൈവത്തെ സ്നേഹിക്കുന്നവർക്ക് (8:28)

212. ദൈവം ആരുടെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചുമിരിക്കുന്നത്?

◼️ പുത്രൻ്റെ (8:29)

213. ദൈവം വിളിച്ചവരെ എന്തുചെയ്തു?

◼️ നീതീകരിച്ചു (8:30)

2140. നീതീകരണം ലഭിച്ചവർ പ്രാപിക്കുന്നതെന്താണ്?

◼️ തേജസ്കരണം (8:30)

214. ദൈവം ആരെ ആദരിക്കാതെയാണ് എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നത്?

◼️ സ്വന്തപുത്രനെ (8:32)

215. നമ്മെ നീതീകരിക്കുന്നവൻ ആരാണ്?

◼️ ദൈവം (8:33)

216. ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നതാരാണ്?

◼️ ക്രിസ്തുയേശു (8:34)

217. “നിന്‍റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 44:22 (8:36)

218. നാം ആരു മുഖാന്തരമാണ് എല്ലാറ്റിലും പൂർണ്ണജയം പ്രാപിക്കുന്നത്?

◼️ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം (8:37)

219. കർത്താവായ യേശുക്രിസ്തുവിലുള്ള എന്തിൽനിന്നാണ് നമ്മെ വേറുപിരിപ്പാൻ കഴിയാത്തത്?

◼️ ദൈവസ്നേഹത്തിൽനിന്ന് (8:39)

9-ാം അദ്ധ്യായം 

220. തൻ്റെ ചാർച്ചക്കാരായ സഹോദരന്മാർക്കു വേണ്ടി ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ പോലും ആഗ്രഹിച്ചതാരാണ്?

◼️ പൗലൊസ് (9:3)

221. പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും ആർക്കുള്ളതാണ്?

◼️ യിസ്രായേല്യർക്ക് (9:4)

222. ജഡപ്രകാരം ക്രിസ്തു ഉത്ഭവിച്ചത്  ആരിൽനിന്നാണ്?

◼️ യിസ്രായേല്യരിൽനിന്ന് (9:5)

223. സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ ആരാണ്?

◼️ ക്രിസ്തു (9:5)

224. “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” പഴയനിയമഭാഗം ഏതാണ്?

◼️ ഉല്പത്തി 21:12 (9:7)

225. ദൈവസന്തതി എന്നെണ്ണുന്നത് എങ്ങനെ ജനിച്ച മക്കളെയാണ്?

◼️ വാഗ്ദത്തപ്രകാരം ജനിച്ചവരെ (9:8)

226. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” പഴയനിയമഭാഗം ഏതാണ്?

◼️ ഉല്പത്തി 18:10 (9:9)

227. യിസ്ഹാക്കിൻ്റെ ഭാര്യയുടെ പേര്?

◼️ റിബെക്ക (9:10)

228. “മൂത്തവൻ ഇളയവനെ സേവിക്കും” പഴയനിയമഭാഗം?

◼️ ഉല്പത്തി 23:25 (9:12)

229. “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” പഴയനിയമഭാഗം?

◼️ മലാഖി 1:2-3 (9:13)

230. ആരുടെ പക്കലാണ് അനീതിയില്ലാത്തത്?

◼️ ദൈവത്തിൻ്റെ പക്കൽ (9:14)

231. ‘എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നും’ ഏന്നു ദൈവം അരുളിച്ചെയ്തത് ആരോടാണ്?

◼️ മോശെയോടു (പുറ, 33:19–9:15)

232. സകലവും സാധിക്കുന്നതു ആരാലാണ്?

◼️ കരുണ തോന്നുന്ന ദൈവത്താൽ (9:16)

233. ദൈവത്തിൻ്റെ ശക്തി കാണിക്കേണ്ടതിന്നും അവന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും നിർത്തിയിരുന്നത് ആരെയാണ്?

◼️ ഫറവോനെ (പുറ, 9:16–9:17)

234. ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഉള്ളവനാരാണ്?

◼️ കുശവന് (9:21)

235. ദൈവം തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങൾ ആരൊക്കെയാണ്?

◼️ യെഹൂദന്മാരും ജാതികളും (9:22-23)

236. ദൈവം നാശയോഗ്യമായ കോപപാത്രങ്ങളെ എങ്ങനെയാണ് സഹിച്ചത്?

◼️ ദീർഘക്ഷമയോടെ (9:24)

237. “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും” ഏതു പ്രവാകൻ്റെ വാക്കുകൾ?

◼️ ഹോശേയ 2:23 (9:25, 27)

238. “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” പ്രവചിച്ചതാര്?

◼️ ഹോശേയ 1:10 (9:25-26)

239. “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ” പ്രവചിച്ചതാര്?

◼️ യെശയ്യാവ് 10:22-23 (9:27-28)

240. “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു,” ആരുടെ പ്രവചനം?

◼️ യെശയ്യാവ് 1:9 (9:29)

241. നീതിയെ പിന്തുടരാത്ത ജാതികൾ പ്രാപിച്ച നീതിയേതാണ്?

◼️ വിശ്വാസത്താലുള്ള നീതി (9:30)

242. നീതിയുടെ പ്രമാണം പിന്തുടർന്നിട്ടും പ്രമാണത്തിങ്കൽ എത്താഞ്ഞതാരാണ്?

◼️ യിസ്രായേൽ (9:31)

243. ഏത് കല്ലിന്മേൽ തട്ടിയാണ് യിസ്രായേല്യർ ഇടറിയത്?

◼️ ഇടർച്ചക്കല്ലിന്മേൽ (9:32)

244. യെഹൂദന്മാർക്ക് ഇടർച്ചവരുത്തിയ കല്ല് ആരായിരുന്നു?

◼️ ക്രിസ്തു (9:32)

245. “ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു” പ്രവചിച്ചതാരാണ്?

◼️ യെശയ്യാവ് 8:14 (9:33)

246. “അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” പ്രവചനമേതാണ്?

◼️ യെശയ്യാവ് 28:16 (9:33)

10-ാം അദ്ധ്യായം

247. ആർ രക്ഷിക്കപ്പെടാൻ വേണ്ടിയാണ് പൗലൊസ് ഹൃദയവാഞ്ഛയോടെ ദൈവത്തൊട് യാചിച്ചത്?

◼️ യിസ്രായേല്യർ (10:1)

248. പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ ആരായിരുന്നു?

◼️ യിസ്രായേല്യർ (10:2)

249. ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചതാരാണ്?

◼️ യെഹൂദന്മാർ (10:3)

250. ന്യായപ്രമാണത്തിന്റെ അവസാനം ആര്?

◼️ ക്രിസ്തു (10:4)

251. “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എഴുതിയതാരാണ്?

◼️ മോശെ [പുറ, 18:5] (10:5)

252. “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു” പറഞ്ഞതാരാണ്?

◼️ മോശെ [ആവ, 30:4] (10:8)

253. യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറകയും ദൈവം അവനെ ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ?

◼️ വ്യക്തി രക്ഷിക്കപ്പെടും?

254. ഹൃദയം കൊണ്ടു വിശ്വസിക്കുന്നതെന്തിനാണ്?

◼️ നീതിക്കായി (10:10)

255. വായ്കൊണ്ടു ഏറ്റുപറയുന്നത് എന്തിനാണ്?

◼️ രക്ഷെയ്ക്കായി (10:10)

256. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” തിരുവെഴുത്തേതാണ്?

◼️ യെശയ്യാവ് 28:16 (10:11)

257. വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആരാണ്?

◼️ കർത്താവ് (10:12)

258. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” പ്രവചനം ഏതാണ്?

◼️ യോവേൽ 2:32 (9:13)

259. ആരുടെ കാലുകളാണ് മനോഹരം മനോഹരമായിട്ടുള്ളത്?

◼️ നന്മ സുവിശേഷിക്കുന്നവരുടെ (യെശ, 52:7–10:15)

260. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു പറഞ്ഞതാരാണ്?

◼️ യെശയ്യാവ് 53:1 (10:16)

261. വിശ്വാസം എങ്ങനെയാണ് ഉത്ഭവിക്കുന്നത്?

◼️ കേൾവിയാൽ (10:17)

262. കേൾവി ഏതിനാൽ വരുന്നു?

◼️ ക്രിസ്തുവിന്റെ വചനത്താൽ (10:17)

263. “അവരുടെ നാദം സർവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 19:4 (10:18)

264. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു പറഞ്ഞതാരാണ്?

◼️ മോശെ [ആവ, 32:21] (10:19)

265. “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” ആരുടെ പ്രവചനമാണ്?

◼️ യെശയ്യാവ് 65:1 (10:20)

266. അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനം ഏതാണ്? 

◼️ യിസ്രായേൽ (യെശ, 65:2–10:21)

11-ാം അദ്ധ്യായം

267. പൗലൊസിൻ്റെ ഗോത്രമേതാണ്?

◼️ ബെന്യാമീൻ (11:1)

268. ‘ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല’ ഇത് ആരുടെ ചരിത്രത്തിലാണ് പറയുന്നത്?

◼️ ഏലീയാവിന്റെ 11:2)

269. “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” പഴയനിയമഭാഗം ഏതാണ്?

◼️ 1രാജാക്കന്മാർ 19:10 (11:3)

270. ‘നിൻ്റെ പ്രവാചകന്മാരിൽ ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു’ ആരുടെ വാക്കുകൾ?

◼️ ഏലീയാവിന്റെ (11:3)

271. ബാലിന്നു മുട്ടുകുത്താത്ത എത്ര പ്രവാചകന്മാർ ഉണ്ടായിരുന്നു?

◼️ ഏഴായിരം പേർ (1രാജാ, 19:18–11:4)

272.  ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്?

◼️ കൃപയാൽ (11:5)

273. കൃപയാൽ എങ്കിൽ എന്താലല്ല?

◼️ പ്രവൃത്തിയാൽ (11:6)

274. യിസ്രായേൽ തിരഞ്ഞതു പ്രാപിക്കാഞ്ഞതെന്താണ്?

◼️ പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ട് (9:32–11:6-7)

275. ദൈവം ആർക്കാണ് ഗാഢനിദ്രയും കാണാത്തകണ്ണും കേൾക്കാത്ത ചെവിയും കൊടുത്തത്?

◼️ യിസ്രായേലിന് (യെശ, 29:10–11:8)

276. “അവരുടെ മേശ അവർക്കു കെണിക്കയും …… അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” ആരാണ് പറഞ്ഞത്?

◼️ ദാവീദ് [സങ്കീ, 69:22-23] (11:9-10)

277. യിസ്രായേലിൻ്റെ ലംഘനം ഹേതുവായി രക്ഷ വന്നതാർക്കാണ്?

◼️ ജാതികൾക്ക് (11:11)

278. ആരുടെ നഷ്ടമാണ് ജാതികൾക്കു സമ്പത്തു വരുവാൻ കാരണമായത്?

◼️ യിസ്രായേലിൻ്റെ (11:12)

279. ജാതികളുടെ അപ്പൊസ്തലൻ ആരാണ്?

◼️ പൗലൊസ് (11:13)

280. സ്വജാതിക്കാർക്കു പൗലൊസ് സ്പർദ്ധ ജനിപ്പിച്ചതെന്തിനാണ്?

◼️ അവരിൽ ചിലരെ രക്ഷിക്കാൻ (11:14)

281. ആരുടെ ഭ്രംശമാണ് ലോകത്തിന്റെ നിരപ്പിന്നു ഹേതുവായത്?

◼️ യിസ്രായേലിൻ്റെ (11:15)

282. യിസ്രായേലിൻ്റെ അംഗീകരണത്തെ എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?

◼️ മരിച്ചവരുടെ ഉയിർപ്പിനോട് (ലൂക്കൊ, 15:15, 33–11:15)

283. “ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ;” ഇവിടെ, ‘ആദ്യഭാഗം’ പ്രതിനിധീകരിക്കുന്നത് ആരെയാണ്?

◼️ യിസ്രായേലിനെ (11:16)

284. “വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.” ഇവിടെ, ‘കൊമ്പുകൾ’ സൂചിപ്പിക്കുന്നത് ആരെയാണ്?

◼️ ദൈവമക്കളെ (11:16)

285. “കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു” ഇവിടെ, കൊമ്പുകൾ ആരാണ്?

◼️ യിസ്രായേൽ (11:17)

286. കൊമ്പുകളുടെ നേരെ പ്രശംസിക്കാൻ പാടില്ലാത്തത് ആർക്കാണ്?

◼️ കാട്ടൊലിവായിരുന്ന ദൈവമക്കൾക്ക് (11:18)

287. വിശ്വാസത്താൽ നില്ക്കുന്നതിനാൽ ഞെളിയാതെ ഭയപ്പെടേണ്ടതാരാണ്?

◼️ ദൈവമക്കൾ (11:20)

288. ദൈവം ആദരിക്കാതെ പോയെത് ആരെയാണ്?

◼️ സ്വാഭാവിക കൊമ്പുകളെ (11:21)

289. ‘ദയയിൽ നിലനിന്നില്ലെങ്കീൽ ഛേദിക്കപ്പെടും’ ആര്?

◼️ വിശ്വാസികൾ (11:22)

290. സ്വഭാവത്താൽ കാട്ടുമരമായിരുന്നവർ ആരാണ്?

◼️ ദൈവമക്കൾ (11:24)

291. ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി ഭവിച്ചിരിക്കുന്നത് എന്താണ്?

◼️ കാഠിന്യം (11:25)

292. “യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും” ഇതു പ്രവചിച്ചിരിക്കുന്നതാരാണ്?

◼️ യെശയ്യാവ് 59:20-21 (11:27)

293. സുവിശേഷം സംബന്ധിച്ചു ശത്രുക്കളും തിരഞ്ഞെടുപ്പു സംബന്ധിച്ചു പ്രിയന്മാരും ആരാണ്?

◼️ യിസ്രായേൽ (11:28)

294. തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കാത്തതാരാണ്?

◼️ ദൈവം (11:29)

295. ആരുടെ അനുസരണക്കേടിനാലാണ് ഇപ്പോൾ നമുക്ക് കരുണ ലഭിച്ചിരിക്കുന്നത്?

◼️ യിസ്രായേലിൻ്റെ (11:30)

296. ആരാണിപ്പോഴും അനുസരിക്കാതിരിക്കുന്നത്?

◼️ യിസ്രായേൽ (11:31)

297. എല്ലാവരോടും കരുണ ചെയ്യേണ്ടതിനു അനുസരണക്കേടിൽ അടെച്ചുകളഞ്ഞതാരാണ്?

◼️ ദൈവം (11:32)

298. ദൈവത്തിന്റെ ന്യായവിധികൾ എങ്ങനെയുള്ളതാണ്?

◼️ അപ്രമേയം (11:33)

299. ദൈവത്തിന്റെ വഴികൾ എങ്ങനെയുള്ളതാണ്?

◼️ അഗോചരം (11:33)

12-ാം അദ്ധ്യായം

300. ‘നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിക്കുന്ന’ ശുശ്രൂഷ എന്താണ്?

◼️ ബുദ്ധിയുള്ള ആരാധന (12:1)

301. ദൈവഹിതം തിരിച്ചറിയേണ്ടതിനു എന്തുചെയ്യണം?

◼️ മനസ്സു പുതുക്കി രൂപാന്തരപ്പെടണം (12:2)

302. ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആയിരിക്കുന്നതാരാണ്?

◼️ ദൈവമക്കൾ (12:5)

303. പ്രവചനവരം എങ്ങനെയായിരിക്കണം?

◼️ വിശ്വാസത്തിന്നു ഒത്തവണ്ണം (12:6)

304. ഭരിക്കുന്നവൻ എങ്ങനെയായിരികണം?

◼️ ഉത്സാഹത്തോടെ (12:8)

305. കരുണചെയ്യുന്നവൻ എങ്ങനെ ചെയ്യണം?

◼️ പ്രസന്നതയോടെ (12:8)

306. സ്നേഹം എങ്ങനെ ആയിരിക്കണം?

◼️ നിർവ്യാജം (12:9)

307. എന്തിനെ വെറുത്തിട്ടാണ് നല്ലതിനോടു പറ്റിക്കൊള്ളേണ്ടത്?

◼️ തീയതിനെ (12:9)

308.എന്തിനാണ് അന്യോന്യം മുന്നിട്ടു കൊള്ളേണ്ടത്?

◼️ ബഹുമാനിക്കുന്നതിൽ (12:9)

309. കർത്താവിനെ സേവിക്കേണ്ടത് എങ്ങനെയാണ്?

◼️ ആത്മാവിൽ എരിവുള്ളവരായി (12:11)

310. എപ്പോഴാണ് സഹിഷ്ണത കാണിക്കേണ്ടത്?

◼️ കഷ്ടതയിൽ (12:12)

311. ആരുടെ ആവശ്യങ്ങളിലാണ് കൂട്ടായ്മ കാണിക്കേണ്ടത്?

◼️ വിശുദ്ധന്മാരുടെ (12:13)

312. നമ്മെ ഉപദ്രവിക്കുന്നവരെ എന്തുചെയ്യണം?

◼️ അനുഗ്രഹിക്കണം (12:14)

313. സകലമനുഷ്യരോടും ആവോളം എങ്ങനെയായിരിക്കണം?

◼️ സമാധാനമായിരിക്കണം (12:18)

314. പ്രതികാരം സ്വയംചെയ്യാതെ എന്തിനാണ് ഇടംകൊടുക്കേണ്ടത്?

◼️ ദൈവകോപത്തിനു (12:19)

315. പ്രതികാരം ആർക്കുള്ളതാണ്?

◼️ കർത്താവിന് (12:19)

316. “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ….. അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” പഴയനിയമഭാഗം ഏതാണ്?

◼️ സദൃശ്യവാക്യങ്ങൾ 25:21-22 (12:20)

317. തിന്മയോടു തോൽക്കാതെ അതിനെ ജയിക്കുന്നത് എങ്ങനെയാണ്?

◼️ നന്മയാൽ (12:21)

13-ാം അദ്ധ്യായം

318. അധികാരങ്ങൾ ആരാലാണ് നിയമിക്കപ്പെട്ടിരിക്കുന്നത്?

◼️ ദൈവത്താൽ (13:1)

319. മറുക്കുന്നവൻ എന്തിനോടാണ് മറുക്കുന്നത്?

◼️ ദൈവവ്യവസ്ഥയോടു (13:2)

320. മറുക്കുന്നവൻ എന്താണ് പ്രാപിക്കുന്നത്?

◼️ ശിക്ഷാവിധി (13:2)

321. നന്മചെയ്താൽ ആരിൽ നിന്നാണ് പുകഴ്ച ലഭിക്കുന്നത്?

◼️ അധികാരസ്ഥനിൽ നിന്ന്?

322. ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ ആരാണ്?

◼️ അധികാരി (13:4)

323. ശിക്ഷയെ മാത്രമല്ല, എന്തിനെ വിചാരിച്ചും കൂടെ അധികാരിക്കു കീഴടങ്ങണം?

◼️ മനസ്സാക്ഷിയെയും (13:5)

324. അന്യനെ സ്നേഹിക്കുന്നവൻ എന്താണ് നിവർത്തിക്കുന്നത്?

◼️ ന്യായപ്രമാണം (13:8)

325. വ്യഭിചരിക്കരുതു, കുലചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ള കല്പനകൾ ഏതു വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു?

◼️ കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക (13:9)

326. കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല എന്ത്?

◼️ സ്നേഹം (13:10)

327. ന്യായപ്രമാണത്തിന്റെ നിവൃത്തി എന്താണ്?

◼️ സ്നേഹം (13:10)

328. നാം വിശ്വസിച്ച സമയത്തെക്കാൾ ഇപ്പോൾ അധികം അടുത്തിരിക്കുന്നത് എന്താണ്?

◼️ രക്ഷ (13:11)

329. ഏത് ആയുധങ്ങളാണ് ദൈവമക്കൾ ധരിച്ചുക്കേണ്ടത്?

◼️ വെളിച്ചത്തിൻ്റെ ആയുധം (13:12)

330. ദൈവമക്കൾ ധരിക്കേണ്ടത് ആരെയാണ്?

◼️ കർത്താവായ യേശുവിനെ (13:14)

331. മോഹങ്ങൾ ജനിക്കുമാറു എന്തിനായാണ് ചിന്തിക്കാൻ പാടില്ലാത്തത്?

◼️ ജഡത്തിന്നായി (13:14)

14-ാം അദ്ധ്യായം

332. സംശയവിചാരങ്ങളെ എന്തുചെയ്യരുത്?

◼️ വിധിക്കരുത് (14:1)

333. ബലഹീനൻ എന്തു തിന്നുന്നു?

◼️ സസ്യാദികളെ (14:2)

334. തിന്നുന്നവൻ തിന്നാത്തവനെ എന്തുചെയ്യരുത്?

◼️ ധിക്കരിക്കരുത് (14:3)

335. തിന്നാത്തവൻ തിന്നുന്നവനെ എന്തുചെയ്യരുത്?

◼️ വിധിക്കരുത് (14:3)

336. ഒരുവനെ നില്ക്കുമാറാക്കാൻ ആർക്കാണ് കഴിയുന്നത്?

◼️ കർത്താവിന് (14:4)

337. തിന്നുന്നവനും തിന്നാത്തവനും ആരെയാണ് സ്തുതിക്കുന്നത്?

◼️ ദൈവത്തെ (14:6)

338. ജീവിക്കുന്നവരും മരിക്കുന്നവരും ആർക്കുള്ളവരാണ്?

◼️ കർത്താവിന്നുള്ളവർ (14:8)

339. ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു ആർക്ക് കർത്താവാകാനാണ്?

◼️ മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും (14:9)

340. സഹോദരനെ വിധിക്കുന്നവനും ധിക്കരിക്കുന്നവനും എവിടെയാണ് നിൽക്കേണ്ടിവരുക?

◼️ ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ (14:10)

341. “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” പ്രവചിച്ചതാരാണ്?

◼️ യെശയ്യാവ് 45:23 (14:11)

343. ദൈവമകൾ അന്യോന്യം എന്തുചെയ്യരുത്?

◼️ വിധിക്കരുത് (14:13)

343. കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നത് എന്താണ്?

◼️ യാതൊന്നും സ്വതവെ മലിനമല്ല (14:14)

344. ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിക്കുനവൻ എങ്ങനെ നടക്കുന്നില്ല?

◼️ സ്നേഹപ്രകാരം (14:15)

345. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നമ്മുടെ ഭക്ഷണംകൊണ്ടു എന്തുചെയ്യരുത്?

◼️ നശിപ്പിക്കരുത് (14:15)

346. നാം ദൂഷണം വരുത്താൻ പാടില്ലാത്തത് എന്തിനാണ്?

◼️ നന്മയ്ക്കു (14:16)

347. നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമായത് എന്താണ്?

◼️ ദൈവരാജ്യം (14:17)

348. ദൈവരാജ്യം എന്തല്ല?

◼️ ഭക്ഷണവും പാനീയവും (14:17)

349. ദൈവരാജ്യത്തിൽ ആരെ സേവിക്കുന്നവനാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും?

◼️ ക്രിസ്തുവിനെ (350)

350. ദൈവനിർമ്മാണത്തെ എന്തുനിമിത്തം അഴിക്കരുത്?

◼️ ഭക്ഷണംനിമിത്തം (14:20)

351. ഭക്ഷണം ഇടർച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു എന്തായിത്തീരും?

◼️ ദോഷം (14:20)

352. ‘ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ’ എന്ത്?

◼️ നിനക്കുള്ള വിശ്വാസം (14:22)

353. താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ എങ്ങനെയുള്ളവൻ?

◼️ ഭാഗ്യവാൻ (14:22)

354. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു കുറ്റക്കാരനായിരിക്കുന്നത് ആരാണ്?

◼️ സംശയിച്ചുകൊണ്ടു തിന്നുന്നവൻ (14:23)

355. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും എന്താണ്?

◼️ പാപം (14:23)

15-ാം അദ്ധ്യായം

356. അശക്തരുടെ ബലഹീനതകളെ ചുമക്കേണ്ടതാരാണ്?

◼️ ശക്തരായ നാം (15:1)

357. ഓരോരുത്തരും ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണ്ടത് ആരെയാണ്?

◼️ കൂട്ടുകാരനെ (15:2)

358. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” പഴയനിയമഭാഗം ഏതാണ്?

◼️ സങ്കീർത്തനം 69:9 (15:3)

359. ആരാണ് തന്നിൽത്തന്നെ പ്രസാദിക്കാതിരുന്നത്?

◼️ ക്രിസ്തു (15:3)

360. തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും എന്താണ് ഉണ്ടാകേണ്ടത്?

◼️ പ്രത്യാശ (15:4)

361. ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടത് ആരെയാണ്?

◼️ പിതാവായ ദൈവത്തെ (15:5)

362. ആർക്കു അനുരൂപമായിട്ടാണ് തമ്മിൽ ഏകചിന്തയോടിരിക്കേണ്ടത്?

◼️ ക്രിസ്തുയേശുവിനു (15:6)

363. ആരാണ് ദൈവത്തിന്റെ മഹത്വത്തിന്നായി നമ്മെ കൈക്കൊണ്ടത്?

◼️ ക്രിസ്തു (15:7)

364. ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായത് ആരാണ്?

◼️ ക്രിസ്തു (15:9)

365. ജാതികൾ ദൈവത്തെ ആരുടെ കരുണനിമിത്തമാണ് മഹത്വീകരിക്കേണ്ടത്?

◼️ ക്രിസ്തുവിന്റെ (15:9)

366. “അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും” പഴയനിയമഭാഗം?

◼️ 2ശമൂ, 22:50; സങ്കീ, 18:49 (15:10)

367. “ജാതികളേ, അവന്‍റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിൻ” പഴയനിയമഭാഗം?

◼️ ആവർത്തനം 32:43 (15:11)

368. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” പഴയനിയമഭാഗം?

◼️ സങ്കീർത്തനം 117:1 (15:11)

369. “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും” ആരുടെ പ്രവചനം?

◼️ യെശയ്യാവ് 11:10 (15:12)

370. ജാതികൾ പ്രത്യാശവെക്കുന്ന യിശ്ശായിയുടെ വേര് ആരാണ്?

◼️ ക്രിസ്തു (15:12)

371. അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരാകുന്നു എന്നു വിശ്വാസികളെക്കുറിച്ചു ഉറെച്ചിരിക്കുന്നത് ആരാണ്?

◼️ പൗലൊസ് (15:14)

372. ഏത് വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെടുവാനാണ് പൗലൊസ് പുരോഹിതശുശ്രൂഷ ചെയ്യുന്നത്?

◼️ ജാതികൾ എന്ന വഴിപാടു (15:15)

373. ക്രിസ്തുയേശുവിൽ ദൈവസംബന്ധമായി പ്രശംസിക്കുന്നതാരാണ്?

◼️ പൗലൊസ് (15:17)

374. ആരുടെ അനുസരണത്തിന്നായിട്ടാണ് വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളാലും ക്രിസ്തു പൗലൊസ് മുഖാന്തരം പ്രവർത്തിച്ചത്?

◼️ ജാതികളുടെ (15:18)

375. യെരൂശലേം മുതൽ എവിടെവരെയാണ് പൗലൊസ് സുവിശേഷം അറിയിച്ചത്?

◼️ ഇല്ലുര്യദേശത്തോളം (15:19)

376. മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരുന്ന അപ്പൊസ്തലൻ? 

◼️ പൗലൊസ് (15:20)

377. “അവനെക്കുറിചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” പഴയനിയമഭാഗം ഏതാണ്?

◼️ യെശയ്യാവ് 52:15; 65:1 (15:21)

378. സുവിശേഷം അറിയിപ്പാൻ അഭിമാനിച്ചതാരാണ്?

◼️ പൗലൊസ് (15:21)

379. എവിടേക്ക് യാത്രപോകുമ്പോൾ റോമാ സന്ദർശികണമെന്നായിരുന്നു പൗലൊസിൻ്റെ ആഗ്രഹം?

◼️ സ്പാന്യയിലേക്കു [സ്പെയിൻ] (15:24)

380. താനിപ്പോൾ എവിടേക്ക് യാത്രയാകുന്നുവെന്നാണ് പൗലൊസ് പറയുന്നത്?

◼️ യെരൂശലേമിലേക്കു (15:25)

381. യെരൂശലേമിലെ വിശുദ്ധന്മാർക്ക് ധർമ്മോപകാരം ചെയ്‍വാൻ ആർക്കൊക്കെയാണ് ഇഷ്ടം തോന്നിയത്?

◼️ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു (15:26)

382. ആരുടെ ആത്മികനന്മകളിലാണ് ജാതികൾ കൂട്ടാളികളായത്?

◼️ യെരൂശലേമിലെ വിശുദ്ധന്മാരുടെ (15:27)

383. യെരൂശലേമിലെ വിശുദ്ധന്മാരുടെ ഐഹികനന്മകളിൽ ശുശ്രൂഷ ചെയ്‍വാൻ കടമ്പെട്ടിരിന്നത് ആരായിരുന്നു?

◼️ ജാതികൾ (15:27)

384. ‘ഞാൻ ക്രിസ്തുവിന്റെ അനുഗ്രഹപൂർത്തിയോടെ വരും’ ആരുട വാക്കുകൾ?

◼️പൗലൊസിൻ്റെ (15:29)

385. യെഹൂദ്യയിലെ ആരുടെ കയ്യിൽനിന്നു തന്നെ രക്ഷിക്കേണ്ടതിനാണ് പൗലൊസ് പ്രാർത്ഥന ആവശ്യപ്പെടത്?

◼️ അവിശ്വാസികളുടെ (15:30)

386. യെരൂശലേമിലേക്കു താൻ കൊണ്ടുപോകുന്ന സഹായം എങ്ങനെയായിത്തീരേണം എന്നാണ് പൗലൊസ് പ്രാർത്ഥിച്ചത്?

◼️ പ്രസാദമായിത്തീരേണം (15:30-31)

16-ാം അദ്ധ്യായം

387. കെംക്രെയ സഭയിലെ ശുശ്രൂഷക്കാരത്തി ആരാണ്?

◼️ ഫേബ (16:1)

388. ഏതു ശുശ്രൂഷകാരത്തിയെ സഹായിപ്പാനാണ് പൗലൊസ് റോമാസഭയെ ഭരമേല്പിച്ചത്?

◼️ ഫേബയെ (16:2)

389. പൗലൊസിൻ്റെ കൂട്ടുവേലക്കാരായ ഒരു കുടുംബം?

◼️ പ്രിസ്കയും അക്വിലാവും (16:3)

390. പൗലൊസിനുവേണ്ടി മരിക്കാൻ തയ്യാറായവർ?

◼️ പ്രിസ്കയും അക്വിലാവും (16:4)

391. ജാതികളുടെ സകലസഭകളും നന്ദിപറഞ്ഞ കുടുബം?

◼️ അക്വിലാവും പ്രിസ്കയും (16:4)

392. വീട്ടിൽ സഭയുണ്ടായിരുന്ന കുടുംബം?

◼️ അക്വിലാവും പ്രിസ്കയും (16:5)

393. ആസ്യയിൽ ക്രിസ്തുവിനു ആദ്യഫലമായി ലഭിച്ച വ്യക്തി?

◼️ എപ്പൈനത്തൊസ് (16:5)

394. ‘നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവൾ’ ആര്?

◼️ മറിയ (16:6)

395. പൗലൊസിൻ്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ രണ്ടുപേർ?

◼️ അന്ത്രൊനിക്കൊസും യൂനിയാവും (16:7)

396. അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും പൗലൊസിനുമുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരുമായ രണ്ടുപേർ?

◼️ അന്ത്രൊനിക്കൊസും യൂനിയാവും (16:7)

397. ‘കർത്താവിൽ എനിക്കു പ്രിയൻ’ ആര്?

◼️ അംപ്ളിയാത്തൊസ് (16:8)

398. ‘ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരൻ’ ആര്?

◼️ ഉർബ്ബാനൊസ് (16:9)

399. ‘എനിക്കു പ്രിയനായ’ എന്നു വിശേഷിപ്പിച്ചിരിക്കുന്ന മൂന്നുപേർ?

◼️ എപ്പൈനത്തൊസ് (16:5), അംപ്ളിയാത്തൊസ് (16:8), സ്താക്കു (16:9)

400. ക്രിസ്തുവിൽ സമ്മതനാരാണ്?

◼️ അപ്പെലേസ് (16:10)

401. ആരുടെ ഭവനക്കാർക്കു വന്ദനം ചൊല്ലുവാനാണ് പൗലൊസ് പറയുന്നത്?

◼️ അരിസ്തൊബൂലൊസിന്റെ (16:10)

402. പൗലൊസിൻ്റെ ഒരു ചാർച്ചക്കാരൻ?

◼️ ഹെരോദിയോൻ (16:11)

403. ആരുടെ ഭവനക്കാരിലാണ് കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുന്നത്?

◼️ നർക്കിസ്സൊസിന്റെ (16:11)

404. കർത്താവിൽ അദ്ധ്വാനിക്കുച്ചവർ ആരൊക്കെ?

◼️ ത്രുഫൈനെയും ത്രുഫോസെയും (16:12)

405. ‘കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ’ ആരാണ്?

◼️ പെർസിസ് (16:12)

406. കർത്താവിൽ പ്രസിദ്ധനാരാണ്?

◼️ രൂഫൊസ് (16:13)

407. ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ എന്തുചെയ്യണം?

◼️ സൂക്ഷിച്ചുകൊള്ളേണം (16:17)

408. ഇടർച്ചയുണ്ടാക്കുന്നവർ എന്തിനെയാണ് സേവിക്കുന്നത്?

◼️ സ്വന്തവയറിനെ ((16:18)

409. ആരുടെ അനുസരണമാണ് എല്ലാവർക്കും പ്രസിദ്ധമായിരുന്നത്?

◼️ റോമയിലെ വിശുദ്ധന്മാരുടെ (16:20)

410. “നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം” ആര് ആരോടു പറഞ്ഞു?

◼️ പൗലൊസ് റോമാക്കാരോട് (16:19)

411. പൗലൊസിൻ്റെ കൂട്ടുവേലക്കാരൻ?

◼️ തിമൊഥെയൊസ് (16:21)

412. ലൂക്യൊസ്, യാസോൻ, സോസിപത്രൊസ് ഇവർക്കു പൗലൊസുമായുള്ള ബന്ധം?

◼️ ചാർച്ചക്കാർ (16:21)

413. പൗലൊസിനുവേണ്ടി റോമാലേഖനം എഴുതിയതാരാണ്?

◼️ തെർതൊസ് (16:22)

414. പൗലൊസിനും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്തതാരാണ്?

◼️ ഗായൊസ് (16:23)

415. പട്ടണത്തിന്റെ ഭണ്ഡാരവിചാരകൻ ആരായിരുന്നു?

◼️ എരസ്തൊസ് (16:23)

416. എരസ്തൊസിൻ്റെ സഹോദരൻ്റെ പേര്?

◼️ ക്വർത്തൊസ് (16:23)

417. പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതെന്താണ്?

◼️ മർമ്മം (16:24)

418. യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനൊത്തവണ്ണം നമ്മെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്നതാർക്കാണ്?

◼️ ഏകജ്ഞാനിയായ ദൈവത്തിന് (16:25-26)🙏

✖️✖️✖️✖️✖️✖️✖️

ലേഖനത്തിലെ വ്യക്തികൾ

പൗലൊസ്

അബ്രാഹാം

സാറ

ആദാം

മോശെ

റിബെക്ക

യിസ്ഹാക്ക്

യാക്കോബ്

ഏശാവ്

ഹോശേയാ

യെശയ്യാവ്

ഏലീയാവ്

യിശ്ശായി

ഫേബ

പ്രിസ്ക

അക്വിലാവ്

എപ്പൈനത്തൊസ്

മറിയ

അന്ത്രൊനിക്കൊസ്

യൂനിയാവ്

അംപ്ളിയാത്തൊസ്

ഉർബ്ബാനൊസ്

സ്താക്കു

അപ്പെലേസ്

അരിസ്തൊബൂലൊസ്

ഹെരോദിയോൻ

നർക്കിസ്സൊസ്

ത്രുഫൈന

ത്രുഫോസ

പെർസിസ്

രൂഫൊസ്

അസുംക്രിതൊസ്

പ്ളെഗോൻ

ഹെർമ്മോസ്

പത്രൊബാസ്

ഹെർമ്മാസ്

ഫിലൊലൊഗൊസ്

യൂലിയ

നെരെയുസ്

ഒലുമ്പാസ്

തിമൊഥെയൊസ്

ലൂക്യൊസ്

യാസോൻ

സോസിപത്രൊസ്

തെർതൊസ്

ഗായൊസ്

എരസ്തൊസ്

ക്വർത്തൊസ്

സ്ഥലങ്ങൾ

റോമ

യിസ്രായേൽ

സൊദോം

ഗൊമോറ

യെരൂശലേം

ഇല്ലൂര്യ

സ്പാന്യ

മക്കെദോന്യ

അഖായ

ആസ്യ

പ്രവൃത്തികൾ

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ

ഒറ്റനോട്ടത്തിൽ

ഗ്രന്ഥകാരൻ 

ലൂക്കൊസ്

എഴുതിയ കാലം

എ.ഡി. 63

അദ്ധ്യായങ്ങൾ 

28

വാക്യങ്ങൾ 

1,005

ബൈബിളിലെ 

44-ാം പുസ്തകം

പുതിയനിയമത്തിലെ

5-ാം പുസ്തകം

വലിപ്പത്തിൽ: ബൈബിളിൽ

11-ാം സ്ഥാനം

പുതിയനിയമത്തിൽ

3-ാം സ്ഥാനം

പ്രധാന വ്യക്തികൾ

 യേശുക്രിസ്തു

പത്രൊസ്

യോഹന്നാൻ

സ്തെഫാനൊസ് 

ഫിലിപ്പൊസ്

അനന്യാസ്

പൗലൊസ്

ബർന്നബാസ്

ശീലാസ്

ഹെരോദാവ്

ഗല്ലിയോൻ

ഫേലിക്സ്

ഫെസ്തൊസ്

അഗ്രിപ്പാവ്

യൂലിയൊസ്

പ്രധാന സ്ഥലങ്ങൾ

യെരൂശലേം

ശമര്യ

ദമസ്കൊസ്

അന്ത്യൊക്ക്യ

കൈസര്യ

എഫെസൊസ്

കൊരിന്ത്

റോം

1-ാം അദ്ധ്യായം 

1. അപ്പൊസ്തല പ്രവൃത്തികൾ ആർക്കാണ് എഴുതിയിരിക്കുന്നത്?

◼️ തെയോഫിലൊസന് (1:1)

2. അപ്പൊസ്തല പ്രവൃത്തികളുടെ എഴുത്തുകാരൻ ആരാണ്?

◼️ ലൂക്കൊസ് (1:1). (തെയോഫിലൊസ് എന്നയാൾക്കാണ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയിരിക്കുന്നത്. ഇതേയാൾക്ക് മുമ്പൊരു ചരിത്രം എഴുതിയതായി 1:1-ൽ പറയുന്നുണ്ട്. അത് ലൂക്കൊസിൻ്റെ സുവിശേഷമാണ്).

3. യേശു കഷ്ടം അനുഭവിച്ച (ഉയിർത്തെഴുന്നേറ്റ) ശേഷം എത്രനാൾ ശിഷ്യന്മാർക്ക് പ്രത്യക്ഷനായി?

◼️ നാല്പത് നാളോളം (1:2)

4. നാല്പതു നാളോളം യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായത് എന്തിനാണ്? 

◼️ ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്നു കാണിക്കാൻ (1:3).

5. യെരുശലേമിൽ നിന്ന് വാങ്ങിപ്പോകരുതെന്ന് ശിഷ്യന്മാരോട് പറഞ്ഞത് എന്തിനാണ്?

◼️ പിതാവ് വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മ സ്നാനത്തിനായി (1:4,5).

6. പിതാവ് സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ളതെന്താണ്?

◼️ യിസ്രായേലിൻ്റെ യഥാസ്ഥാപനം (1:6,7).

7. പരിശുദ്ധാത്മാവ് വരുമ്പോൾ ശിഷ്യന്മാർ യേശുവിനെ സാക്ഷിക്കുന്നതിൻ്റെ ക്രമം എങ്ങനെയാണ്? 

◼️ യെഹൂദ്യ, ശമര്യ, ഭൂമിയുടെ അറ്റത്തോളം (1:8).

8. ‘യേശു സ്വർഗ്ഗത്തിലേക്ക് പോയതുപോലെ മടങ്ങിവരും’ എന്നു ആര് ആരോടു പറഞ്ഞു?

◼️ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ (ദൂതന്മാർ), ശിഷ്യന്മാരോട്. (1:11).

9. ദൂതന്മാർ ശിഷ്യന്മാരെ സംബോധന ചെയ്തത് എങ്ങനെയാണ്?

◼️ ഗലീലാ പുരുഷന്മാരെ (1:11).

10. യേശു സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലത്തിൻ്റെ പേരെന്താണ്? 

◼️ ഒലിവുമല (1:12).

11. യെരൂശലേമിൽ നിന്ന് ഒലിവുമല വരെയുള്ള ദൂരം എത്രയാണ്? 

◼️ ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. (1:12). [ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം: ന്യായപ്രമാണം ലംഘിക്കാതെ ഒരു യഹൂദനു ശബ്ബത്തിൽ സഞ്ചരിക്കാവുന്ന പരമാവധി ദൂരമാണ് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. റബ്ബികൾ ശബ്ബത്ത് ദിവസത്തെ യാത്രയ്ക്ക് നിശ്ചയിച്ചിട്ടുള്ള പരിധി ഒരാളുടെ വീട്ടിൽ നിന്നോ മറ്റു പാർപ്പിടങ്ങളിൽ നിന്നോ 2,000 മുഴം ആയിരുന്നു, ഇത് യോശുവ 3:4-ൽ കാണുന്ന പ്രസ്താവനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. എന്നാൽ ഈ ദൂരം കൃത്യമാണെന്ന് പറയാൻ കഴിയില്ല. കാരണം, 2,000 മുഴം എന്നത് 914.4 മീറ്ററാണ്. അതായത്, ഒരു കി.മീറ്ററിൽ താഴെ മാത്രമേ വരുകയുള്ളൂ. എന്നാൽ, യെരുശലേമിൽനിന്ന് ഒലിവുമല വരെ മൂന്നു കി.മീ. (3,000 മീ.) ദൂരമുണ്ട്.] 

12. യേശുവിൻ്റെ അമ്മയായ മറിയയോടും മറ്റു സ്ത്രീകളോടുമൊപ്പം ശിഷ്യന്മാർ പ്രാർത്ഥന കഴിച്ചുപോന്നത് എവിടെയാണ്? 

◼️ യെരൂശലേമിലെ മാളികമുറിയിൽ (1:13,14). 

13. യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു. (1:16). ഏതാണ് ആ പ്രവചനഭാഗം?

◼️ സങ്കീർത്തനങ്ങൾ 41:9 “ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.”

14. തലകീഴായി വീണു നടുവെ പിളർന്നു, മരിച്ചതാരാണ്?

◼️ യൂദാ ഈസ്ക്കര്യോത്താ (1:18).

15. അക്കല്ദാമാ എന്ന പദത്തിൻ്റെ അർത്ഥം?

◼️ രക്തനിലം (1:19). (രക്തവില കൊടുത്തുവാങ്ങിയ നിലം, മത്താ, 27:6-8. യേശുവിനെ ഒറ്റിക്കൊടുത്തതിൻ്റെ പ്രതിഫലമാണ് (30 വെള്ളിക്കാശ്) രക്തവില. രക്തവില കൊടുത്തുവാങ്ങിയ സ്ഥലമാണ് രക്തനിലം അഥവാ അക്കല്ദാമാ).

16. “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും 1:20-ൽ എഴുതിയിട്ടുണ്ട്? സങ്കീർത്തനത്തിലെ ഈ ഭാഗങ്ങൾ ഏതാണ്?

◼️ സങ്കീർത്തനം 69:25; 109:8.

17. ആരൊക്കെയാണ് യൂദയ്ക്കു പകരമായി സ്ഥാനമേൽക്കാൻ നിർത്തപ്പെട്ടത്?

◼️ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് (1:23). (യുസ്തൊസ്, ബർശബാ, യോസഫ് ഇതിൽ ഒന്നെഴുതിയാൽ മതി).

18. ചീട്ടു വീണത് ആർക്കാണ്?

◼️ മത്ഥിയാസിന് (1:26).

19. എത്ര പേരുടെ കൂട്ടം കൂടിയാണ് മത്ഥിയാസിനെ തിരഞ്ഞെടുത്തത്?

◼️ ഏകേദശം 120 പേർ (1:15).

2-ാം അദ്ധ്യായം

20. പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത് എന്നാണ്?

◼️ പെന്തെക്കൊസ്തു നാളിൽ (2:1).

21. പെന്തെക്കൊസ്തു നാളിൻ്റെ മറ്റു പേരുകൾ? 

◼️ 1. വാരോത്സവം (പുറ, 34:22). പെസഹ കഴിഞ്ഞ് അമ്പതാം ദിവസമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അതിനാലാണ് അമ്പതാം ദിവസം എന്ന അർത്ഥത്തിൽ ഈ പേര് ലഭിച്ചത്. 2. കൊയ്ത്തു പെരുനാൾ (പുറ, 23:16). 3. ആദ്യഫലദിവസം (സംഖ്യാ, 28:26).

22. ആത്മസ്നാനത്തിൻ്റെ മൂന്ന് അടയാളങ്ങൾ?

◼️ 1. വീടു മുഴുവൻ നിറച്ച ഒരു മുഴക്കം, 2. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ ഓരോരോത്തരുടെ മേലും പതിഞ്ഞു, 3. എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. (2:2:4).

23. മുഴക്കം കേട്ട് ഓടിക്കൂടിയ ഭക്തിയുള്ള യെഹൂദാ പുരുഷന്മാർ, എണ്ണത്തിൽ അവർ എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?

◼️ പതിനേഴ് (2:5-10). [1. പർത്ഥർ, 2. മേദ്യർ, 3. ഏലാമ്യർ, 4. മെസപ്പൊത്താമ്യ, 5. യെഹൂദ്യ, 6. കപ്പദോക്യ, 7. പൊന്തൊസ്യർ, 8. ആസ്യ, 9. പ്രുഗ്യ, 10. പംഫുല്യ, 11. മിസ്രയീം, 12. കുറേനെക്കു ചേർന്ന ലിബ്യാപ്രദേശം, 13. റോമയിൽ നിന്നു വന്നു പാർക്കുന്നവർ, 14. യെഹൂദന്മാർ, 15. യെഹൂദമതാനുസാരികൾ, 16. ക്രേത്യർ,17. അറബിക്കാർ].

24. പരിശുദ്ധാത്മാവ് വന്നപ്പോൾ അപ്പൊസ്തലന്മാർ അന്യഭാഷകളിൽ സംസാരിച്ചത് എന്താണ്?

◼️ ദൈവത്തിൻ്റെ വൻകാര്യങ്ങൾ (2:11).

25. ചിലർ പരിഹസിച്ച് പറഞ്ഞ കാര്യമെന്താണ്? 

◼️ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു. (2:13).

26. ചഞ്ചലിച്ചവരോടും പരിഹസിച്ചവരോടും അപ്പൊസ്തലന്മാരിൽ ആരാണ് ഏഴുന്നേറ്റുനിന്നു സംസാരിച്ചത്?

◼️ പത്രൊസ് (2:14).

27. പത്രൊസ് എത്രപേരോടുകൂടെ നിന്നാണ് സംസാരിച്ചത്? 

◼️ പതിനൊന്ന് (2:14).

28. അപ്പോൾ എത്രാം മണി നേരമായിരുന്നു?

◼️ പകൽ മൂന്നാം മണിനേരം (2:15). (രാവിലെ ഒൻപത് മണി).

29. ‘അന്ത്യകാലത്ത് സകല ജഡത്തിന്മേലും ആത്മാവിനെ പകരും’ എന്നു പ്രവചിച്ച പ്രവാചകൻ ആര്? വേദഭാഗം ഏത്?

◼️ യേവേൽ 2:28-32 (2:17-21).

30. നീ എൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. പ്രവചനമേതാണ്? വേദഭാഗം ഏതാണ്?

◼️ ദാവീദ്, സങ്കീർത്തനം 16:10 (2:27)

31. “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” ഈ വേദഭാഗം ഏതാണ്?

◼️ സങ്കീർത്തനം 110:1 (2:35).

32. യെഹൂദന്മാർ ക്രൂശിച്ച യേശുവിനെ ദൈവം അവർക്ക് ആരാക്കി വെച്ചു?

◼️ കർത്താവും ക്രിസ്തുവും (2:36).

33. പരിശുദ്ധാത്മാവ് എന്ന ദാനം ലഭിപ്പാൻ എന്തു ചെയ്യാനാണ് പത്രൊസ് പറഞ്ഞത്?

◼️ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ (2:38).

34. പരിശുദ്ധാത്മാവെന്ന വാഗ്ദത്തത്തിന് അവകാശികൾ ആരൊക്കെയാണ്?

◼️ യെഹൂദന്മാരും അവരുടെ മക്കളും, ദൈവം വിളിച്ചുവരുത്തുന്ന ഏവർക്കും (2:39).

35. പെന്തെക്കൊസ്തു നാളിൽ എത്രപേർ സ്നാനം ഏറ്റു?

◼️ 3,000 പേർ (2:41).

36. ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ എത്ര? ഏതൊക്കെ?

◼️ ഏഴ് ഉപദേശങ്ങൾ, “അവന്റെ ‘വാക്കു കൈക്കൊണ്ടവർ’ (ദൈവവചനം കൈക്കൊള്ളുക) ‘സ്നാനം ഏറ്റു;’ (സ്നാനപ്പെടുക) അന്നു മുവായിരത്തോളം പേർ ‘അവരോടു ചേർന്നു.’ (പ്രാദേശിക സഭയോടു ചേരുക) അവർ അപ്പൊസ്തലന്മാരുടെ ‘ഉപദേശം കേട്ടും’ (ഉപദേശം കേൾക്കുക) ‘കൂട്ടായ്മ ആചരിച്ചും’ (കൂട്ടായ്മ ആചരിക്കുക) ‘അപ്പം നുറക്കിയും’ (തിരുമേശയിൽ പങ്കുകൊള്ളുക) ‘പ്രാർത്ഥന കഴിച്ചും’ (പ്രാർത്ഥിക്കുക) പോന്നു.” (2:41,42).

37. ആദ്യ ക്രൈസ്തവ സമൂഹം കൂടിവന്നത് എവിടെയാണ്?

◼️ ദൈവാലയത്തിൽ (2:46). (യെരുശലേം ദൈവാലയത്തിലെ ജാതികളുടെ പ്രാകാരത്തിൽ).

38. കർത്താവ് ദിനംപ്രതി രക്ഷിക്കപ്പെടുന്നവരെ എന്തു ചെയ്തിരുന്നു?

◼️ സഭയോടു ചേർത്തുകൊണ്ടിരുന്നു (2:46).

3-ാം അദ്ധ്യായം

39. അമ്മയുടെ ഗർഭം മുതൽ മുടന്തനായ മനുഷ്യനെ പത്രൊസും യോഹന്നാനും കണ്ടത് എത്രമണിക്കാണ്?

◼️ ഒമ്പതാം മണിനേരം (3:1). (ഉച്ചതിരിഞ്ഞ് മൂന്നുമണി).

40. മുടന്തനായ മനുഷ്യൻ ഇരുന്നിരുന്ന ദൈവാലയ ഗോപുരത്തിൻ്റെ പേരെന്ത്?

◼️ സുന്ദരം (3:2, 10).

41. ‘വെള്ളിയും പൊന്നും എനിക്കില്ല; ….. യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (3:6).

42. മുടന്തനെ സൗഖ്യമാക്കിയ ശേഷം പത്രൊസ് എവിടെനിന്നാണ് പ്രസംഗിച്ചത്?

◼️ ശലോമോൻ്റെ മണ്ഡപത്തിൽ (3:11,12).

43. പരിശുദ്ധനും നീതിമാനുമായ യേശുവിനെ തള്ളിയിട്ട് ഏതു കുലപാതകനെയാണ് അവർ വിടുവിച്ചെടുത്തത്?

◼️ ബറബ്ബാസിനെ (3:14).

44. ‘ദൈവമായ കർത്താവ് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്ന് ആരാണ് പറഞ്ഞത്? പ്രവചനഭാഗം ഏതാണ്?

◼️ മോശെ, ആവർത്തനം 18:15 (3:22).

45. ‘ഭൂമിയിലെ സകലവംശങ്ങളും നിൻ്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ ഇവിടെപ്പറയുന്ന സന്തതി ആരാണ്? പ്രവചനഭാഗം ഏതാണ്?

◼️ യേശുക്രിസ്തു, ഉല്പത്തി 22:18 – ഗലാ, 3:16 (3:25).

4-ാം അദ്ധ്യായം

46. പത്രൊസും യോഹന്നാനും ശലോമോൻ്റെ മണ്ഡപത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ആരൊക്കെയാണ് അവരെ പിടിക്കാൻ വന്നത്?

◼️ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദുക്യരും. (4:1-3).

47. മഹാപുരോഹിതനായ ഹന്നാവിൻ്റെ കൂടെ മഹാപുരോഹിത വംശത്തിലുള്ള എത്രപേർ ഉണ്ടായിരുന്നു? ആരൊക്കെ?

◼️ മൂന്നുപേർ: കയ്യഫാവും യോഹന്നാനും അലെക്സന്തരും (4:6).

48. മഹാപുരോഹിതന്മാരും പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങുന്ന സംഘത്തിൻ്റെ പേരെന്താണ്?

◼️ ന്യായാധിപസംഘം (4:15). (യെഹൂദന്മാരുടെ പരമോന്നത കോടതിയാണ് ന്യായാധിപസംഘം അഥവാ സൻഹെദ്രിൻ – Sanhedrin).

49. ന്യായാധിപസംഘം പത്രൊസിനെയും യോഹന്നാനെയും അവരുടെ നടുവിൽ നിർത്തി ചോദിച്ചതെന്താണ്?

◼️ ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു (4:7).

50. ന്യായാധിപസംഘത്തിന് പത്രൊസ് കൊടുത്ത മറുപടി എന്താണ്?

◼️ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ (4:10).

51. വീടു പണിഞ്ഞവർ തള്ളിക്കളഞ്ഞ കല്ല് ആരാണ്?

◼️ യേശുക്രിസ്തു (4:11).

52. മനുഷ്യർക്ക് രക്ഷയ്ക്കായി നല്കിയിരിക്കുന്ന ഏകനാമം ഏതാണ്?

◼️ യേശുക്രിസ്തു (4:12).

53. പത്രൊസ് പറഞ്ഞ കാര്യങ്ങളോട് ന്യായാധിപസംഘത്തിലുള്ളവർക്ക് എതിർ പറവാൻ കഴിയാഞ്ഞതെന്തുകൊണ്ട്?

◼️ സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് (4:14).

54. ‘പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല’ എന്നു പറഞ്ഞത് ആരാണ്?

◼️ ന്യായാധിപസംഘം (4:16).

55. ‘യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു’ എന്നു ന്യായാധിപസംഘം കല്പിച്ചത് ആരോടാണ്?

◼️ പത്രൊസിനോടും യോഹന്നാനോടും (4:18).

56. ‘ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ’ എന്ന് ആര് ആരോട് പറഞ്ഞു?

◼️ പത്രൊസും യോഹന്നാനും ന്യായാധിപസംഘത്തോട് (4:19).

57. സുന്ദരം ദൈവാലയ ഗോപുരത്തിങ്കൽ വെച്ച് പത്രൊസും യോഹന്നാനും സൃഖ്യമാക്കിയ മനുഷ്യൻ്റെ വയസ്സ് ഏത്രയാണ്? 

◼️ 40-ലധികം വയസ്സ് (4:22).

58. പത്രൊസും കൂട്ടാളികളും ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞതിലെ പഴയനിയമ വേദഭാഗം ഏതാണ്? 

◼️ സങ്കീർത്തനം 2:1,2 വാക്യങ്ങൾ (4:25,26).

59. ഏകഹൃദയവും ഏകമനസ്സും ഉള്ളവരും, തനിക്കുള്ളതു ഒന്നും സ്വന്തം എന്നു പറയാതിരുന്നതും ആരാണ്? 

◼️ വിശ്വസിച്ചവരുടെ കൂട്ടം (4:32). 

60. മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നത് ആരാണ്? 

◼️ അപ്പൊസ്തലന്മാർ (4:33).

61. ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ചത് ആരെയാണ്?

◼️ യോസേഫിനെ (4:36).

62. ബർന്നബാസ് എന്ന പേരിനർത്ഥം എന്താണ്?

◼️ പ്രബോധനപുത്രൻ (4:36).

63. ബർന്നബാസ് ഏതു ദേശക്കാരനാണ്?

◼️ കുപ്രദീപ് (4:36).

64. ബർന്നബാസിൻ്റെ ഗോത്രം ഏതാണ്?

◼️ ലേവിഗോത്രം (4:37).

65. ബർന്നബാസ് ചെയ്ത സൽപ്രവൃത്തി എന്താണ്?

◼️ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു (4:37).

5-ാം അദ്ധ്യായം

66. അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കാൻ നിലം വിറ്റ ഒരു കുടുംബം ഏതാണ്?

◼️ അനന്യാസും സഫീരയും (5:1).

67. ഭാര്യയുടെ അറിവോടെ നിലം വിറ്റതിൽനിന്ന് കുറെ എടുത്തു മാറ്റിയത് ആരാണ്?

◼️ അനന്യാസ് (5:2).

68. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച കുടുംബം ഏതാണ്?

◼️ അനന്യാസും സഫീരയും (5:3).

69. ‘മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു’ എന്നു ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് അനന്യാസിനോട് (5:4).

70. അനന്യാസ് മരിച്ച് ഏകദേശം എത്ര മണിക്കൂറിനു ശേഷമാണ് സഫീര എത്തിയത്?

◼️ മൂന്നു മണിക്കൂർ (5:7).

71. ‘കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു?’ എന്നു പത്രൊസ് ആരോടാണ് ചോദിച്ചത്?

◼️ സഫീരയോട് (5:9).

72. പത്രൊസിൻ്റെ കാൽക്കൽ വീണ് മരിച്ച സ്ത്രീ ആരാണ്? 

◼️ സഫീര (5:10).

73. ആദിമസഭ ഏകമനസ്സോടെ കൂടിവന്നത് എവിടെയാണ്?

◼️ ശലോമോൻ്റെ മണ്ഡപത്തിൽ (5:12).

74. ആരുടെ നിഴൽ വീണാണ് രോഗികൾ സൗഖ്യമായിരുന്നത്?

◼️ പത്രൊസിൻ്റെ (5:15).

75. പത്രൊസിനെയും ശേഷം അപ്പൊസ്തലന്മാരെയും അസൂയ നിമിത്തം പൊതുതടവിൽ ആക്കിയത് ആരാണ്? 

◼️ മഹാപുരോഹിതനും സദുക്യരും (5:17).

76. കർത്താവിൻ്റെ ദൂതൻ കാരാഗൃഹ വാതിൽ തുറന്ന് പുറത്തുകൊണ്ടുവന്ന അപ്പൊസ്തലന്മാർ ആരൊക്കെയാണ്?

◼️ പത്രൊസും യോഹന്നാനും (5:19).

77. ‘നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ’ എന്നു അപ്പൊസ്തലന്മാരോട് പറഞ്ഞത് ആരാണ്?

◼️ കർത്താവിൻ്റെ ദൂതൻ (5:19,20).

78. ‘ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു’ എന്നു പറഞ്ഞത് ആരാണ്?

◼️ മഹാപുരോഹിതൻ (5:27,28).

79. യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ പ്രഭുവായും രക്ഷിതാവായും ദൈവം തന്റെ വലങ്കയ്യാൽ ഉയർത്തിയത് ആരെയാണ്?

◼️ യേശുവിനെ (5:31).

80. യേശുവിനെ ദൈവം രക്ഷിതാവാക്കി വെച്ചതിന് സാക്ഷികൾ ആരൊക്കെയാണ്?

◼️ അപ്പൊസ്തലന്മാരും പരിശുദ്ധാത്മാവും (5:32).

81. കോപപരവശരായി അപ്പൊസ്തലന്മാരെ ഒടുക്കിക്കളവാൻ ഭാവിച്ചത് ആരാണ്? 

◼️ ന്യായാധിപസംഘം (5:33).

82. സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ പരീശൻ ആരാണ്? 

◼️ ഗമാലീയേൽ (5:34).

83. താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാന്നൂറു പുരുഷന്മാരെ ഒപ്പം കൂട്ടിയതാരാണ്?

◼️ തദാസ് (Theudas) (5:36). [താൻ മശീഹയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ത്യുദാസ് ജനത്തെ വശീകരിച്ചത്. ഇത് എ.ഡി. 6-ന് മുമ്പുള്ള ഒരു സംഭവമാണ്].

84. ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു നശിച്ചുപോയവൻ ആരാണ്?

◼️ ഗലീലക്കാരനായ യൂദാ (5:37). (എ.ഡി. 6-ൽ റോമൻ ഭരണാധികാരികൾ യെഹൂദ്യയിൽ ജനസംഖ്യ എടുക്കുന്ന കാലത്ത് കലഹമുണ്ടാക്കിയ ഒരാൾ. കുറേന്യൊസ് ബലം പ്രയോഗിച്ച് ഇതിനെ അടിച്ചമർത്തി).

85. ‘ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല’ എന്നു ന്യായാധിപസംഘത്തെ ഉപദേശിച്ചതാരാണ്?

◼️ ഗമാലീയേൽ (5:38,39).

86. ‘തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ സന്തോഷിച്ചത് ആരാണ്? 

◼️ അപ്പൊസ്തലന്മാർ (5:41).

6-ാം അദ്ധ്യായം

87. തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു ആര് ആരോടാണ് പിറുപിറുത്തത്?

◼️ യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ (6:1).

88. മേശകളിൽ ശുശ്രൂഷ ചെയ്യാൻ തിരഞ്ഞെടുത്തവരുടെ യോഗ്യത എന്തായിരുന്നു?

◼️ ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യമുള്ളവർ (6:3).

89. മേശകളിൽ ശുശ്രൂഷിക്കാൻ എത്രപേരെ തിരഞ്ഞെടുത്തു? അവർ ആരൊക്കെ?

◼️ ഏഴു പുരുഷന്മാർ (6:3), സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, നിക്കൊലാവൊസ് (6:5).

90. ഏഴുപേരിൽ യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ ആരാണ്?

◼️ നിക്കൊലാവൊസ് (6:5).

91. കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തത് ആരാണ്?

◼️ സ്തെഫാനൊസ് (6:8). 

92. സ്തെഫാനൊസിനോടു തർക്കിച്ചവരിൽ ഏതു പള്ളിക്കാരാണ് ഉണ്ടായിരുനത്?

◼️ ‘ലിബർത്തീനർ’ എന്ന പള്ളിക്കാർ (6:9).

93. സ്തെഫാനോസിനോടു തർക്കിച്ചവരിൽ എത്ര ദേശക്കാരുണ്ടായിരുന്നു? ആരൊക്കെ?

◼️ നാലു ദേശക്കാർ; കുറേന, അലെക്സന്ത്രിയ, കിലിക്യ, ആസ്യ (6:9).

94. സ്തെഫാനൊസിനോട് തർക്കിച്ചവർക്ക് എന്തിനോടാണ് എതിർത്തു നില്പാൻ കഴിയാഞ്ഞത്?

◼️ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവിനോടും (6:10).

95. ‘ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു’ എന്നു ആരെക്കുറിച്ചാണ് പറഞ്ഞത്?

◼️ സ്തെഫാനൊസിനെക്കുറിച്ച് (6:11).

96. ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, സ്തെഫാനൊസിനെ പിടിച്ചു എവിടേക്കാണ് കൊണ്ടുപോയത്?

◼️ ന്യായാധിപസംഘത്തിൻ്റെ അടുക്കലേക്ക് (6:12).

97. ന്യായധിപസംഘത്തിൽ ഇരുന്നവർ സ്തെഫാനൊസിനെ ഉറ്റുനോക്കിയപ്പോൽ, അവന്റെ മുഖം എങ്ങനെയാണ് കണ്ടത്?

◼️ ഒരു ദൈവദൂതന്റെ മുഖംപോലെ (6:15).

7-ാം അദ്ധ്യായം

98. ദൈവം അബ്രാഹാമിനു ആദ്യമായി പ്രത്യക്ഷമായത് എവിടെവെച്ചാണ്?

◼️ മെസൊപ്പൊത്താമ്യയിൽ വെച്ച് (7:1).

99. ആരുടെ ദേശമാണ് മെസൊപ്പൊത്താമ്യ?

◼️ കല്ദയരുടെ (7:3).

100. ‘നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക’ എന്നു ദൈവം അബ്രാഹാമിനോടു പറഞ്ഞ പഴയനിയമഭാഗം ഏതാണ്? 

◼️ ഉല്പത്തി 12:1 (7:3).

101. അബ്രാഹാമിനു ‘ഒരു കാലടി’ നിലംപോലും അവകാശം കൊടുക്കാഞ്ഞത് ഏതു ദേശത്താണ്?

◼️ കനാനിൽ (യിസ്രായേലിൽ) (7:5). 

102. അബ്രാഹാമിൻ്റെ സന്തതികൾ എത്രവർഷം അടിമയായി പോകുമെന്നാണ് ദൈവം പറഞ്ഞത്?

◼️ നാനൂറു വർഷം (7:6).

103. ‘നിൻ്റെ സന്തതി അന്യദേശത്തു അടിമയായിപ്പോകും; പിന്നെ ഞാനവരെ തിരിച്ചുവരുത്തും’ എന്നു ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത പഴയനിയമഭാഗം ഏതാണ്? 

◼️ ഉല്പത്തി 15:13,14 (7:6,7).

104. യിസ്ഹാക്കിനെ എത്രാമത്തെ ദിവസമാണ് പരിച്ഛേദന കഴിച്ചത്?

◼️ എട്ടാമത്തെ ദിവസം (7:8).

105. ഗോത്രപിതാക്കന്മാർ മിസ്രയീമിലേക്കു വിറ്റുകളഞ്ഞത് ആരെയാണ്?

◼️ യോസേഫിനെ (7:9).

106. ദൈവം, മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചത് ആരെയാണ്?

◼️ യോസേഫിനെ (7:10).

107. മിസ്രയീമിലേക്ക് കുടിയേറിയ യാക്കോബിൻ്റെ കുടുംബം ആകെ എത്രപേരായിരുന്നു?

◼️ എഴുപത്തഞ്ചുപേർ (7:14).

108. യാക്കോബിനെയും മക്കളെയും ഏവിടെയാണ് അടക്കിയത്? ആരോട് വിലകൊടുത്തു വാങ്ങിയ കല്ലറയിലാണ് അടക്കിയത്?

◼️ ശേഖേമിൽ; എമ്മോരിന്റെ മക്കളോടു വാങ്ങിയ സ്ഥലത്ത് (7:16). [ശെഖേമിൻ്റെ പിതാവാണ് ഹമോർ. ഉല്പ, 34:2. ഹമോരിൻ്റെ ഗ്രീക്കുരൂപമാണ് എമ്മോർ].

109. മോശെ ജനിച്ചപ്പോൾ എങ്ങനെയുള്ളവനായിരുന്നു?

◼️ ദിവ്യസുന്ദരൻ (7:20).

110. മോശെയെ എടുത്തു വളർത്തിയത് ആരാണ്?

◼️ ഫറവോന്റെ മകൾ (7;21).

111. മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നത് ആരാണ്?

◼️ മോശെ (7:22).

112. മോശെ എത്ര വയസ്സായപ്പോഴാണ് യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കണ്ടത്?

◼️ നാല്പതു വയസ്സ് (7:23).

113. പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തത് ആരാണ്?

◼️ മോശെ (7:24).

114. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു നിരൂപിച്ചത് ആരാണ്?

◼️ മോശെ (7:25).

115. നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? എന്നു ആരോടാണ് ചോദിച്ചത്?

◼️ മോശെയോട് (7:27).

116. മോശെ ഓടിപ്പോയി പാർത്ത ദേശം ഏതാണ്?

◼️ മിദ്യാൻദേശം (7:29).

117. മോശെയ്ക്ക് എത്ര വയസ്സുള്ളപ്പോഴാണ് സീനായി മരുഭൂമിയിൽ ദൈവദൂതൻ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായത്?

◼️ എൺപത് (7:23, 30).

118. മോശെയ്ക്ക് ദൈവം തന്നെ പരിചയപ്പെടുത്തിയത് എങ്ങനെയാണ്?

◼️ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം (7:22).

119. ‘നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക’ എന്നു ദൈവം ആരോടാണ് പറഞ്ഞത്? 

◼️ മോശെയോട് (7:33).

120. ദൈവം യിസ്രായേൽ ജനത്തിന് അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചത് ആരെയാണ്?

◼️ മോശെയെ (7:35).

121. എത്ര വർഷമാണ് മോശെ, അതിശയങ്ങളും അടയാളങ്ങളും ചെയ്തു ജനത്തെ നടത്തിക്കൊണ്ടുവന്നത്?

◼️ നാല്പതു വർഷം (7:36).

122. ജീവനുള്ള അരുളപ്പാടു ലഭിച്ചവൻ ആരാണ്?

◼️ മോശെ (7:38).

123. കാളക്കുട്ടിയെ ഉണ്ടാക്കി അതിനു ബലികഴിച്ചതാരാണ്? 

◼️ യിസ്രായേൽ ജനം (7:41).

124. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും …….. എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” ഈ പ്രവചനഭാഗം ഏതാണ്?

◼️ ആമോസ് 5:25-27 (7:42-43).

125. മരുഭൂമിയിൽ സാക്ഷ്യകൂടാരം ഏതു മാതൃകയിലാണ് ഉണ്ടാക്കിയത്?

◼️ ദൈവം മോശെയ്ക്ക് കാണിച്ചു കൊടുത്ത പ്രകാരം (7:44 – പുറ, 25:40)

126. ജാതികളുടെ അവകാശത്തിലേക്ക് ജനത്തെ ആരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്?

◼️ യോശുവയുടെ (7:45).

127. ദൈവത്തിനു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചതാര്? ആലയം പണിതതാര്?

◼️ ദാവീദ് (7:46), ശലോമോൻ (7:47).

128.”സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു………  ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു” ഈ പഴയനിയമഭാഗം ഏതാണ്? 

◼️ യെശയ്യാവ് 66:1,2 (7:49,50).

129. എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിന്ന ജനം ഏതാണ്?

◼️ യിസ്രായേൽ ജനം (7:51).

130. ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ലാത്തത് ആരാണ്?

◼️ യെഹൂദന്മാർ (7:53).

131. “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു” എന്നു പറഞ്ഞ ഭക്തനാരാണ്?

◼️ സ്തെഫാനൊസ് (7;55,56).

132. സ്തെഫാനൊസിനെ കല്ലെറിഞ്ഞവരുടെ വസ്ത്രം സൂക്ഷിച്ച ബാല്യക്കാരൻ ആരാണ്?

◼️ ശൗൽ (7:58).

133. ‘കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ’ എന്നും, ‘കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ’ എന്നും നിലവിളിച്ചു പറഞ്ഞതാരാണ്?

◼️ സ്തെഫാനൊസ് (7:59,60). (‘കർത്താവേ, ഇവരുടെമേൽ ഈ പാപം ചുമത്തരുതേ’ എന്നാണ് ശരിയായ പരിഭാഷ. Lord, lay not this sin to their charge).

134. ക്രൈസ്തവസഭയുടെ ആദ്യത്തെ രക്തസാക്ഷി ആരാണ്?

◼️ സ്തെഫാനൊസ് (7:60).

8-ാം അദ്ധ്യായം

135. സ്തെഫാനൊസിനെ കൊല ചെയ്തത് ആർക്കാണ് സമ്മതമായിരുന്നത്?

◼️ ശൗലിന് (8:1).

136. സഭയെ മുടിച്ചുപോന്നത് ആരാണ്? 

◼️ ശൗൽ (8:3).

137. ശമര്യപട്ടണത്തിൽ ചെന്നു ക്രിസ്തുവിനെ പ്രസംഗിച്ചതാരാണ്?

◼️ഫിലിപ്പൊസ് (8:5).

138. ഫിലിപ്പൊസ് പറയുന്നതു ഏകമനസ്സോടെ ശമര്യർ ശ്രദ്ധിച്ചത് എന്തുകൊണ്ടാണ്?

◼️ ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ കാൺകയും കേൾക്കയും ചെയ്കയാൽ (8:6).

139. താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചു പോന്നതാരാണ്?

◼️ ശിമോൻ (8:9).

140. ശമര്യയിലുള്ളവർ എന്തു പറഞ്ഞാണ് ആഭിചാരകനായ ശിമോനെ ശ്രദ്ധിച്ചുപോന്നത്?

◼️ ‘ഇവൻ മഹതി എന്ന ദൈവശക്തി’ (8:10).

141. ശമര്യാപട്ടണത്തിൽ സ്നാനപ്പെട്ട ഒരു ആഭിചാരകൻ ആരാണ്?

◼️ ശിമോൻ (8:13).

142. ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടിട്ടു, യെരൂശലേമിൽ നിന്ന് ആരെയൊക്കെയാണ് ശമര്യയിലേക്ക് അയച്ചത്?

◼️ പത്രൊസിനെയും യോഹന്നാനെയും (8:14).

143. അപ്പൊസ്തലന്മാർ കൈ വെച്ചപ്പോൾ പരിശുദ്ധാത്മാവു ലഭിച്ചത് ആർക്കാണ്?

◼️ ശമര്യർക്ക് (8:17).

144. അപ്പൊസ്തലന്മാർക്ക് പണംകൊടുത്ത് ആത്മദാനത്തിനുള്ള അധികാരം വാങ്ങാൻ ശ്രമിച്ചത് ആരാണ്? 

◼️ ആഭിചാരകനായ ശിമോൻ (8:18,19).

145. ‘നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല’ എന്ന് ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് ശിമോനോട് (8:21).

146. ‘കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും’ അകപ്പെട്ടിരിക്കുന്നത് ആരാണ്? 

◼️ ശിമോൻ (8:23).

147. കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: എവിടേക്കു പോകാനാണ് പറഞ്ഞത്?

◼️ ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്ക് (8;26).

148. ഗസെക്കുള്ള വഴിയിൽ ചെന്നപ്പോൾ, ഏതു രാജ്ഞിയുടെ ഷണ്ഡനെയാണ് ഫിലിപ്പൊസ് കണ്ടത്?

◼️ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ (8:27). [ആഫ്രിക്കയുടെ വടക്കേ അറ്റത്താണ് എത്യോപ്യ].

149. ഷണ്ഡൻ്റെ തൊഴിൽ എന്തായിരുന്നു?

◼️ ഭണ്ഡാരവിചാരകൻ (8:27).

150. ‘നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക’ എന്നു ഫിലിപ്പൊസിനോടു പറഞ്ഞത് ആരാണ്?

◼️ ആത്മാവ് (8:29).

151. ഷണ്ഡൻ തേരിലിരുന്നു വായിച്ച പുസ്തകമേതാണ്? വാക്യമേതാണ്?

◼️ യെശയ്യാ പ്രവചനം 53:7,8. (8:30, 32,33).

152. ‘ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിനു എന്തു വിരോധം’ എന്നു ഷണ്ഡൻ ചോദിച്ചതിന് ഫിലിപ്പോസിൻ്റെ മറുപടി എന്തായിരുന്നു?

◼️ ‘നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം’ (8:36,37).

153. കർത്താവിന്റെ ആത്മാവ് അസ്തോദിലേക്ക് എടുത്തു കൊണ്ടുപോയത് ആരെയാണ്?

◼️ ഫിലിപ്പൊസിനെ (8:39,40).

9-ാം അദ്ധ്യായം

154. ശൗൽ മഹാപുരോഹിതനോട് അധികാരപത്രം വാങ്ങിയത് എവിടെയുള്ള ക്രിസ്തുശിഷ്യന്മാരെ പിടിച്ചുകൊണ്ടു വരാനാണ്?

◼️ ദമസ്കൊസിൽ (9:1,2).

155. ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു’ എന്നു ചോദിച്ചതാരാണ്?

◼️ യേശു (9:4,5).

156. ശൗൽ എത്രദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു?

◼️ മൂന്നു ദിവസം (9:9).

157. കർത്താവു ദർശനത്തിൽ സംസാരിച്ച ദമസ്കൊസിലെ ശിഷ്യൻ ആരായിരുന്നു? 

◼️ അനന്യാസ് (9:10).

158. നേർവ്വീഥി എന്ന തെരുവിൽ ആരുടെ വീട്ടിലാണ് തർസൊസുകാരനായ ശൗൽ താമസിച്ചിരുന്നത്?

◼️ യൂദയുടെ വീട്ടിൽ (9:11). [നേർവ്വീഥി: ദമസ്കൊസിലെ ഒരു പ്രാചീന തെരുവ്].

159. ശൗൽ പ്രാർത്ഥിച്ചപ്പോൾ കണ്ട കാഴ്ച എന്താണ്?

◼️ അനന്യാസ് എന്നൊരു പുരുഷൻ തൻ്റെമേൽ കൈ വെക്കുന്നതു (9:12).

160. ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ കർത്താവിൻ്റെ നാമം വഹിപ്പാൻ തിരഞ്ഞെടുത്ത പാത്രം ആരാണ്?

◼️ശൗൽ (9:15).

161. ‘യേശു തന്നേ ക്രിസ്തു’ എന്നു തെളിയിച്ചു ശൗൽ യെഹൂദന്മാരെ മിണ്ടാതാക്കിയത് എവിടെയാണ്? 

◼️ ദമസ്കൊസിൽ (9:22).

162. ആരെയാണ് കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടത്? എവിടെവെച്ച്?

◼️ ശൗലിനെ (9:25), ദമസ്ക്കൊസിൽ (9:22).

163. ആരാണ് ശൗലിനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നതും, അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞതും?

◼️ ബർന്നബാസ് (9:27).

164. യവനഭാഷക്കാരായ യെഹൂദന്മാർ ശൗലിനെ കൊല്ലാൻ നോക്കിയപ്പോൾ, അതറിഞ്ഞ സഹോദരന്മാർ ശൗലിനെ യെരുശലേമിൽനിന്ന് എവിടേക്കാണ് അയച്ചത്?

◼️ തർസൊസിലേക്ക് (9:29,30).

165. ശൗലിൻ്റെ മാനസാന്തത്തിനു ശേഷം ഏതൊക്കെ ദേശത്താണ് സമാധാനം ഉണ്ടായത്?

◼️ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ (9:31).

166. പത്രൊസ് സൗഖ്യമാക്കിയ ലുദ്ദയിലെ പക്ഷവാതരോഗി എത്രവർഷമായി രോഗബാധിതനാണ്? അവൻ്റെ പേരെന്ത്?

◼️ എട്ടുവർഷം; ഐനെയാസ് (9:32-34).

167. ഐനയാസിൻ്റെ സൗഖ്യം കണ്ട് കർത്താവിങ്കലേക്ക് തിരിഞ്ഞത് ഏതൊക്കെ ദേശക്കാരാണ്?

◼️ ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ (9:35).

168. യോപ്പയിൽ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്ന ശിഷ്യ ആരാണ്? 

◼️ തബീഥാ (9:36).

169. തബീഥാ എന്ന പേരിനർത്ഥം എന്താണ്? 

◼️ പേടമാൻ (9:36).

170. യോപ്പയിൽ എങ്ങും പ്രസിദ്ധമായ സംഗതി എന്താണ്?

◼️ തബീഥായെ ഉയിർപ്പിച്ചത് (9;41,42).

171. പത്രൊസ് യോപ്പയിൽ താമസിച്ചത് ആരുടെ വീട്ടിലാണ്? 

◼️ ശിമോൻ്റെ വീട്ടിൽ (9:43).

172. യോപ്പയിലെ ശിമോൻ്റെ തൊഴിലെന്താണ്?

◼️ തോൽക്കൊല്ലൻ (9:43). [തോൽ ഊറയ്ക്കിട്ടു സൂക്ഷിക്കുകയും, തുകൽപ്പണി ചെയ്യുന്നവനുമാണ് തോൽക്കൊല്ലൻ].

10-ാം അദ്ധ്യായം

173. കൈസര്യയിലെ ഇത്താലിക എന്ന പട്ടാളത്തിൽ ഉണ്ടായിരുന്ന ശതാധിപൻ്റെ പേരെന്ത്?

◼️ കൊർന്നേല്യൊസ് (10:1). [ഇത്താലിക: ഇറ്റലിയെ സംബന്ധിച്ച അഥവാ, ഇറ്റലിയിൽ നിന്നുള്ള ഏന്നർത്ഥം. ശതാധിപൻ: നൂറു ഭടന്മാരുടെ നായകൻ].

174. ഒരു ദൈവദൂതൻ തൻ്റെ അടുക്കൽ വരുന്നത് സ്പഷ്ടമായി കണ്ടതാരാണ്?

◼️ കൊർന്നേല്യൊസ് (10:3)

175. കൊർന്നേല്യൊസ് പകൽ എത്രമണിക്കാണ് ദൈവദുതനെ ദർശനത്തിൽ കണ്ടത്?

◼️ ഒമ്പതാം മണിനേരത്തു (10:3). [ഒമ്പതാം മണിനേരം: ഉച്ചതിരിഞ്ഞ് മൂന്നുമണി].

176. കൊർന്നേല്യൊസിനെ സംബന്ധിച്ച എന്താണ് ദൈവസന്നിധിയിൽ എത്തിയത്?

◼️ പ്രാർത്ഥനയും ധർമ്മവും (10:4).

177. യോപ്പയിലേക്കു ആളയച്ചു, ആരെ വിളിച്ചുവരുത്താനാണ് ദൂതൻ കൊർന്നേല്യൊസിനോടു പറഞ്ഞത്?

◼️ പത്രൊസ് എന്നു മറുപേരുള്ള ശിമോനെ (10:5).

178. തോൽക്കൊല്ലനായ ശിമോൻ്റെ വീടു യോപ്പയിൽ ഏതു ഭാഗത്താണ്?

◼️ കടല്പുറത്ത് (10:6).

179. ആരാണ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറിയത്?

◼️ പത്രൊസ് (10:9). [ആറാം മണി: ഉച്ചയ്ക്ക് പന്ത്രണ്ടു മണി. പകലാണോ രാത്രിയാണോ വ്യക്തമാക്കിയിട്ടില്ല. സാധാരണ യെഹൂദന്മാർ മൂന്നുനേരമാണ് പ്രാർത്ഥിക്കുന്നത്; രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. തന്മൂലം ഇത് ഉച്ചയ്ക്കുള്ള പ്രാർത്ഥനയാകും].

180. തുപ്പട്ടിപോലെ നാലു കോണും കെട്ടിയ പാത്രം ആകാശത്തുനിന്നു വരുന്നത് കണ്ടതാരാണ്?

◼️ പത്രൊസ് (10:11). [തുപ്പട്ടി: വീതി കുറഞ്ഞതും നീളം കൂടിയതുമായ നേരിയ തുണിയാണ് തുപ്പട്ടി. നീളംകൂടിയ നേരിയ തുണിയിൽ കെട്ടിയിറക്കിയ പാത്രം എന്നു മനസ്സിലാക്കാം].

181. ആകാശത്തിൽ നിന്നും ഇറങ്ങിവന്ന പാത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു?

◼️ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും (10:12). 

182. ‘മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ’ എന്നു പത്രൊസ് പറഞ്ഞതിനുള്ള മറുപടി എന്തായിരുന്നു?

◼️ ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു (10:14,15).

183. തുപ്പട്ടിയുടെ ദർശനം പത്രൊസിനു എത്രപ്രാവശ്യം ഉണ്ടായി? 

◼️ മൂന്നു പ്രാവശ്യം (10:16).

184. ‘മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക’ എന്നു പത്രൊസിനോടു പറഞ്ഞതാരാണ്?

◼️ ആത്മാവ് (10:19,20).

185. യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവൻ ആരാണ്?

◼️ കൊർന്നേല്യൊസ് (10:22).

186. ‘എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ’ എന്നു ആര് ആരോടു പറഞ്ഞു?

◼️ പത്രൊസ് കൊർന്നേല്യൊസിനോട് (10:26).

187. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ആരാണ് പത്രൊസിനു കാണിച്ചു കൊടുത്തത്? 

◼️ ദൈവം (10:28).

188. കൊർന്നേല്യൊസ് ദർശനം കണ്ട് എത്രദിവസം കഴിഞ്ഞാണ് പത്രൊസ് അവിടെ എത്തിയത്?

◼️ നാലുദിവസം കഴിഞ്ഞ് (10:30). [നാലാകുന്നാൾ: നാലുദിവസം മുൻപ്].

189. ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി ദൈവവചനം കേൾക്കാൻ കാത്തിരുന്നത് ആരാണ്? 

◼️ കൊർന്നേല്യൊസ് (10:24, 33).

190. മുഖപക്ഷമില്ലാത്തത് ആർക്കാണ്?

◼️ ദൈവത്തിന് (10:34).

191. എല്ലാവരുടെയും കർത്താവാരാണ്?

◼️ യേശുക്രിസ്തു (10:36).

192. പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തത് ആരെയാണ്? 

◼️ നസറായനായ യേശുവിനെ (10:38).

193. യെഹൂദ്യദേശത്തിലും യെരൂശലേമിലും യേശു ചെയ്ത സകലത്തിനും സാക്ഷികൾ ആരാണ്?

◼️ അപ്പൊസ്തലന്മാർ (10:39).

194. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ ആരാണ്? [‘ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതി’ എന്നാണ് ശരിയായ പരിഭാഷ].

◼️ യേശു (10:42). 

195. ‘യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും’ എന്ന് ആരാണ് സാക്ഷ്യം പറഞ്ഞിരിക്കുനത്?

◼️ സകല പ്രവാചകന്മാരും (10:43).

196. ദൈവവചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നത് എവിടെവെച്ചാണ്?

◼️ കൈസര്യയിൽ (10:44).

197. പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചതാരാണ്?

◼️ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ (10:46).

198. ‘നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും’ എന്നു ചോദിച്ചതാരാണ്?

◼️ പത്രൊസ് (10:47).

11-ാം അദ്ധ്യായം

199. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ, ‘നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു’ എന്നു പറഞ്ഞു അവനോടു വാദിച്ചതാരാണ്?

◼️ പരിച്ഛേദനക്കാർ (11:2,3).

200. പത്രൊസിനോടു കൂടെ കൊർന്നേല്യൊസിൻ്റെ ഭവനത്തിലേക്ക് എത്ര സഹോദരന്മാർ പോയിരുന്നു?

◼️ ആറു സഹോദരന്മാർ (11:12).

201. ‘യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തതാരാണ്? 

◼️ പത്രൊസ് (11:16).

202. ‘ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?’ എന്നു ചോദിച്ചതാരാണ്?

◼️ പത്രൊസ് (11:17).

203. ‘ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ’ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തിയത് ആരാണ്? 

◼️ യെരൂശലേമിലെ വിശ്വാസികൾ (11:18).

204. സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവായി ചിതറിപ്പോയവർ എവിടെയൊക്കെയാണ് സഞ്ചരിച്ചത്?

◼️ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ (11:19).

205. ചിതറിപ്പോയവരിൽ കുപ്രൊസ്കാരും കുറേനക്കാരും അന്ത്യൊക്ക്യയിൽ എത്തിയശേഷം ആരോടാണ് സുവിശേഷം അറിയിച്ചത്?

◼️ യവനന്മാരോട് (11:20).

206. അന്ത്യൊക്ക്യയിലുള്ളവർ വചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ, യെരൂശലേമിൽനിന്ന് ആരെയാണ് അങ്ങോട്ടയച്ചത്?

◼️ ബർന്നബാസിനെ (11:21,22).

207. ബർന്നബാസ് അന്ത്യൊക്ക്യയിൽ എന്തു കണ്ടാണ് സന്തോഷിച്ചത്? 

◼️ ദൈവകൃപ കണ്ട് (11:23).

208. ‘നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും’ ആരായിരുന്നു?

◼️ ബർന്നബാസ് (11:24).

209. ബർന്നബാസ് എവിടെനിന്നാണ് ശൗലിനെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നത്?

◼️ തർസൊസിൽ നിന്ന് (11:25).

210. ബർന്നബാസും ശൗലും അന്ത്യൊക്ക്യയിൽ എത്രനാളുണ്ടായിരുന്നു?

◼️ ഒരു വർഷം (11:26).

211. എവിടെവെച്ചാണ് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായത്?

◼️ അന്ത്യൊക്ക്യയിൽ വെച്ച് (11:26).

212. ‘ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും’ എന്നു ആത്മാവിനാൽ പ്രവചിച്ചതാരാണ്? അതെപ്പോൾ സംഭവിച്ചു?

◼️ അഗബൊസ്; ക്ലൗദ്യൊസിന്റെ കാലത്ത് (11:28). [ക്ലൗദ്യൊസ്: എ.ഡി. 41 മുതൽ 54 വരെ ഭരിച്ച റോമൻ ചക്രവർത്തി. എ.ഡി. 41 മുതൽ 51 വരെ നാലുപ്രാവശ്യം ഇറ്റലിയിലും ഗ്രീസിലും പലസ്തീനിലും ഉൾപ്പെടെ റോമാസാമ്രാജ്യത്തിൽ പലയിടത്തും കഠിനമായ ക്ഷാമമുണ്ടായതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്].

213. യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ഏതു സഭയിൽ നിന്നാണ് തങ്ങളുടെ പ്രാപ്തിപോലെ കൊടുത്തയച്ചത്? ആരുടെ കയ്യിലാണ് കൊടുത്തയച്ചത്?

◼️ അന്ത്യൊക്ക്യയിൽ നിന്ന് (11:29), ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ (11:30).

12-ാം അദ്ധ്യായം

214. സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടിയ രാജാവാരാണ്?

◼️ ഹെരോദാ (12:1). [ഹെരോദാ അഗ്രിപ്പാ ഒന്നാമനാണിയാൾ. മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ].

215. അപ്പൊസ്തലന്മാരിൽ ആദ്യത്തെ രക്തസാക്ഷി ആരാണ്?

◼️ യോഹന്നാന്റെ സഹോദരനായ യാക്കോബ് (12:2).

216. യാക്കോബിനെ കൊന്നത് യെഹൂദന്മാർക്ക് പ്രസാദമായി എന്ന് കണ്ടിട്ട് ആരെയാണ് ഹെരോദാവ് പിടിച്ചത്?

◼️ പത്രൊസിനെ (12:3).

217. ഏതു പെരുനാളിലാണ് ഹെരോദാ പത്രൊസിനെ പിടിച്ചു തടവിലാക്കിയത്?

◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (12:3).

218. പത്രൊസിനെ കാപ്പാൻ നാലുവീധം ചേകവരുള്ള എത്ര കൂട്ടത്തെയാണ് ഏല്പിച്ചത്?

◼️ നാലു കൂട്ടത്തെ (12:4).

219. സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചത് ആർക്കുവേണ്ടി ആയിരുന്നു?

◼️ പത്രൊസിന് (12:5).

220. പത്രൊസിനെ ആരാണ് തടവിൽനിന്നും പുറത്തുകൊണ്ടുവന്നത്?

◼️ കർത്താവിൻ്റെ ദൂതൻ (12:7).

221. ‘കർത്താവു തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കയ്യിൽനിന്നും യെഹൂദജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (12:11).

222. തടവിൽനിന്നു രക്ഷപെട്ട പത്രൊസ് ആരുടെ വീട്ടിലാണ് ചെന്നത്?

◼️ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ (12:12).

223. പത്രൊസ് പടിപ്പുരവാതിൽക്കൽ മുട്ടിയപ്പോൾ ആരാണ് വിളികേൾപ്പാൻ അടുത്തുവന്നത്?

◼️ രോദാ എന്നൊരു ബാല്യക്കാരത്തി (12:13).

224. മറിയയുടെ വീട്ടിലുളവർ ‘നിനക്കു ഭ്രാന്തുണ്ടു’ എന്നു പറഞ്ഞതാരോടാണ്?

◼️ രോദായോട് (12:15).

225. താൻ രക്ഷപെട്ട വിവരം ആരോടറിയിക്കാനാണ് പത്രൊസ് മറിയയുടെ വീട്ടിലുള്ളവരോട് പറഞ്ഞത്?

◼️ യാക്കോബിനോടും ശേഷം സഹോദരന്മാരോടും (12:17).

226. തടവിൽ നിന്ന് രക്ഷപ്രാപിച്ച പത്രൊസ് എവിടെയാണ് പോയി പാർത്തത്?

◼️ കൈസര്യയിൽ (12:19).

227. ഹെരോദാവിൻ്റെ ദേശത്തുനിന്ന് ആർക്കാണ് ആഹാരം കിട്ടിക്കൊണ്ടിരുന്നത്?

◼️ സോര്യർക്കും സിദോന്യർക്കും (12:20).

228. ഹെരോദാവിൻ്റെ പള്ളിയറക്കാരൻ്റെ പേരെന്താണ്?

◼️ ബ്ലസ്തൊസ് (12:20). [പള്ളിയറ: രാജാവിൻ്റെ ഉറക്കറ. 1രാജാ, 1:15. പള്ളിയറക്കാരൻ: രാജാവിൻ്റെ പള്ളിയറ സൂക്ഷിപ്പുകാൻ].

229. ‘ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ’ എന്നു ജനം ആർത്തത് ആരെക്കുറിച്ചാണ്?

◼️ ഹെരോദാവ് (12:22).

230. കർത്താവിന്റെ ദൂതൻ അടിച്ചിട്ട് കൃമിക്കു ഇരയായി പ്രാണനെ വിട്ട രാജാവ്?

◼️ ഹെരോദാവ്  (12:23). [ഹെരോദാ അഗ്രിപ്പാ ഒന്നാമൻ].

231. ബർന്നാബാസും ശൗലും ശുശ്രൂഷ നിവർത്തിച്ച ശേഷം യെരൂശലേം വിട്ടു പോന്നപ്പോൾ ആരെയാണ് കൂടെ കൊണ്ടുപോന്നത്?

◼️ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെ (12:25).

13-ാം അദ്ധ്യായം

232. അന്ത്യൊക്ക്യ സഭയിൽ എത്ര പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു? ആരൊക്കെ?

◼️ അഞ്ചുപേർ; ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, മനായേൻ, ശൗൽ (13:1).

233. ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്നവൻ ആരാണ്? 

◼️ മനായേൻ (31:1). [ഇടപ്രഭു: ഒരു പ്രദേശത്തിൻ്റെ നാലിലൊന്നുഭാഗം ഭരിക്കുന്നവനാണ് ഇടപ്രഭു. ഹെരോദാ അന്തിപ്പാസും (മത്താ, 14:1), ഹെരോദാ ഫിലിപ്പൊസും (ലൂക്കൊ, 3:1) ഇടപ്രഭുക്കന്മാരായിരുന്നു].

234. ലുക്യൊസിൻ്റെ ദേശമേതാണ്? 

◼️ കുറേന (13:1).

235. അന്ത്യൊക്ക്യയിലുള്ളവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ, ആരെയൊക്കെ തൻ്റെ വേലയ്ക്കായി വേർതിരിക്കാനാണ് പരിശുദ്ധാത്മാവ് പറഞ്ഞത്?

◼️ ബർന്നബാസിനെയും ശൗലിനെയും (13:2).

236. ബർന്നബാസിനെയും ശൗലിനെയും ഒന്നാം മിഷണറി യാത്രയ്ക്കായി പരിശുദ്ധാത്മാവ് പറഞ്ഞയച്ചിട്ട്, അവർ എവിടെനിന്നാണ് കപ്പൽ കയറിയത്? എവിടേക്കുപോയി?

◼️ സെലൂക്യയിൽ നിന്ന്; കുപ്രൊസ് ദ്വീപിലേക്ക് (13:4). [ഒന്നാം മിഷണറിയാത്ര 13-14 അദ്ധ്യായങ്ങൾ].

237. അന്ത്യൊക്ക്യയിൽ നിന്ന് പുറപ്പെട്ട ശൗലും ബർന്നബാസും ആദ്യം സുവിശേഷം അറിയിച്ച സ്ഥലം ഏതാണ്?

◼️ സലമീസ് (13:5).

238. ഒന്നാം സുവിശേഷയാത്രയിൽ ബർന്നബാസിൻ്റെയും ശൗലിൻ്റെയും ഭൃത്യൻ ആരായിരുന്നു?

◼️ യോഹന്നാൻ (13:5). [മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ].

239. ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ച ദേശാധിപതി ആരാണ്? അവൻ ഏതു ദീപിലെ റോമൻ ദേശാധിപതിയാണ്?

◼️ സെർഗ്ഗ്യൊസ് പൗലൊസ് (13:7); കുപ്രൊസ് ദീപിലെ (13:6).

240. ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസിൻ്റെ കൂടെ ആയിരുന്ന കള്ളപ്രവാചകൻ ആരാണ്?

◼️ ബർയേശു (13:6,7).

241. ബർയേശു എന്ന പേരിനർത്ഥം? 

◼️ എലീമാസ് എന്ന വിദ്വാൻ (13:8).

242. ‘ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ’ ഇതാരെക്കുറിച്ചാണ് പറയുന്നത്?

◼️ ബർയേശു (13:10).

243. ആരാണ് പരിശുദ്ധാത്മപൂർണ്ണനായി ബർയേശു എന്ന കള്ളപ്രവാചകനെ അന്ധനാക്കിയത്? 

◼️ പൗലൊസ് എന്നും പേരുള്ള ശൗൽ (13:11). [13:9-മുതലാണ് ശൗൽ എന്ന എബ്രായ പേരിൽനിന്നു പൗലൊസ് (ചെറിയവൻ) എന്ന റോമൻ നാമത്തിലേക്ക് മാറുന്നത്. 1കൊരി, 15:9; എഫെ, 3:8].

244. ബർയേശു അന്ധനായതുകണ്ട് കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചതാരാണ്?

◼️ സെർഗ്ഗ്യൊസ് പൗലൊസ് (13:12).

245. എവിടെവെച്ചാണ് യോഹന്നാൻ പൗലൊസിനെയും ബർന്നബാസിനെയും വിട്ടുപിരിഞ്ഞത്?

◼️ പെർഗ്ഗയിൽ വെച്ച് (13:13). [പെർഗ്ഗ: പംഫുല്യയുടെ തലസ്ഥാന നഗരം].

246. പൗലൊസിൻ്റെ ആദ്യത്തെ പ്രഭാഷണം ഏതു ദേശത്തെ പള്ളിയിൽ വെച്ചായിരുന്നു?

◼️ പിസിദ്യയിലേ അന്ത്യൊക്ക്യയിൽ (13:14).

247. ദൈവം ഭുജവീര്യംകൊണ്ട് പുറപ്പെടുവിച്ച ജനമേതാണ്?

◼️ യിസ്രായേൽജനം (13:17).

248. കനാൻദേശത്തിലെ എത്ര ജാതികളെ ഒടുക്കിയാണ് ദേശം യിസ്രായേലിനു അവകാശമായി കൊടുത്തത്?

◼️ ഏഴു ജാതികളെ (13:19). [ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ: ആവ, 7:1].

249. ന്യായാധിപന്മാരുടെ കാലം എവിടെ വരെയായിരുന്നു?

◼️ ശമൂവേൽ പ്രവാചകൻ വരെ (13:20).

250. ബെന്യാമീൻ ഗോത്രജനായ കീശിന്റെ മകൻ ശൗൽ എത്രവർഷം രാജാവായിരുന്നു? 

◼️ നാല്പതു വർഷം (13:21).

251. ദൈവം തനിക്കു ബോധിച്ച പുരുഷനായി കണ്ടു രാജാവായി വാഴിച്ചതാരെയാണ്?

◼️ ദാവീദ് (13:22).

252. ‘അവൻ എന്റെ ഹിതം എല്ലാം ചെയ്യും’ എന്നു ദാവീദിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത് ആരാണ്?

◼️ ദൈവം (13:22).

253. ആരുടെ സന്തതിയിൽനിന്നാണ് ദൈവം വാഗ്ദത്തം ചെയ്ത യേശു എന്ന രക്ഷിതാവിനെ കൊടുത്തത്?

◼️ ദാവീദിൻ്റെ (13:23).

254. യേശുവിൻ്റെ വരവിനു മുമ്പെ യിസ്രായേൽ ജനത്തിനു മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചതാരാണ്?

◼️ യോഹന്നാൻ (13:24).

255. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും യേശുവിനെ കൊല്ലേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചത് ആരോടാണ്?

◼️പീലാത്തൊസിനോട് (13:28).

256. ‘നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിലെ വാക്യമേതാണ്?

◼️ 2:7 (13:33).

257. ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും’ എന്നു പ്രവചിച്ചിരിക്കുന്ന പുസ്തകമേതാണ്? 

◼️ യെശയ്യാവ് 55:3 (13:34).

258. തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തതാരാണ്?

◼️ ദാവീദ് (13:36).

259. ‘ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ’ ഈ പ്രവചനം ഏതാണ്?

◼️ ഹബക്കൂക്‍ 1:5 (13:40).

260. ഏകദേശം പട്ടണം മുഴുവൻ ദൈവവചനം കേൾക്കാൻ കൂടിവന്ന സ്ഥലം?

◼️ അന്ത്യൊക്യ (13:44).

261. ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്ന് ആരാണ് പ്രവചിച്ചത്?

◼️ യെശയ്യാവ് 49:6 (13:47).

262. നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിക്കുകയും, ദൈവവചനത്തെ മഹത്വപ്പെടുത്തുകയും ചെയ്തത് ഏതു ദേശത്തിലെ ജാതികളാണ്?

◼️ അന്ത്യൊക്ക്യയിലെ (13:14, 48). [പിസിദ്യയിലേ അന്ത്യൊക്ക്യ].

263. പൗലൊസും ബർന്നബാസും തങ്ങളുടെ കാലിലെ പൊടി സാക്ഷ്യത്തിനായി തട്ടിക്കളഞ്ഞത് എവിടെവെച്ച്?

◼️ അന്ത്യൊക്ക്യ (13:51).

264. അന്ത്യൊക്ക്യയിൽനിന്ന് പൗലൊസും ബർന്നബാസും ഏവിടേക്കാണ് പോയത്?

◼️ ഇക്കോന്യയിലേക്കു (13:51). [ഇക്കോന്യ: ഏഷ്യാമൈനറിലെ ഒരു പ്രാചീന പട്ടണം].

14-ാം അദ്ധ്യായം

265. യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം അപ്പൊസ്തലന്മാർ സംസാരിച്ചത് എവിടെയാണ്?

◼️ ഇക്കോന്യയിൽ (14:1).

266. പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കിയത് എവിടെ വെച്ചാണ്?

◼️ ഇക്കോന്യയിൽ (14:3).

267. ഇക്കോന്യയിൽവെച്ച് അപ്പൊസ്തലന്മാരെ കല്ലെറിയാനും ആക്രമിക്കാനും ഭാവിച്ചപ്പോൾ അവർ ഓടിപ്പോയത് ഏത് പട്ടണങ്ങളിലേക്കാണ്?

◼️ ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്ക് (14:4-7). [ലുക്കവോന്യ: ഏഷ്യാമൈനറിലെ ഒരു ചെറിയ റോമൻ പ്രവിശ്യയാണ്. ദെർബ്ബ, ഇക്കോന്യ, ലുസ്ത്ര എന്നിവ ലുക്കവോന്യ പട്ടണങ്ങളാണ്].

268. അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാത്തവനെ പൗലൊസ് സൗഖ്യമാക്കിയത് എവിടെവെച്ചാണ്?

◼️ ലുസ്ത്രയിൽവെച്ച് (14:8-10).

269. പൗലൊസ് ലുസ്ത്രയിൽ ചെയ്തത അത്ഭുതം കണ്ടിട്ടു: ‘ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു’ എന്നു പുരുഷാരം ഏതുഭാഷയിലാണ് നിലവിളിച്ചു പറഞ്ഞത്?

◼️ ലുക്കവോന്യഭാഷയിൽ (14:11).

270. ലുസ്ത്രയിലെ ജനങ്ങൾ ബർന്നബാസിനും പൗലൊസിനും ഇട്ട പേരുകൾ എന്തൊക്കെയാണ്?

◼️ ഇന്ദ്രൻ എന്നും, ബുധൻ എന്നും (14:12).

271. ഏത് ക്ഷേത്രത്തിലെ പുരോഹിതനാണ് അപ്പൊസ്തലന്മാർക്ക് യാഗം കഴിക്കാൻ ഭാവിച്ചത്?

◼️ ഇന്ദ്രക്ഷേത്രത്തിലെ (14:13).

272. വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്ന അപ്പൊസ്തലന്മാർ ആരൊക്കെ?

◼️ ബർന്നബാസും പൗലൊസും (14:14).

273. ‘ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ’ ഏന്നു പറഞ്ഞത് ആരാണ്?

◼️ അപ്പൊസ്തലന്മാർ (14:15).

274. ദൈവം തന്നെക്കുറിച്ച് സകലമനുഷ്യർക്കും സാക്ഷ്യം നല്കിപ്പോന്നത് എങ്ങനെയാണ്?

◼️ പ്രകൃതിയിലൂടെ (14:17). [നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും ആഹാരവും സന്തോഷവും നല്കി].

275. അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും വന്ന യെഹൂദന്മാർ ആരെയാണ് കല്ലെറിഞ്ഞത്?

◼️ പൗലൊസിനെ (14:19).

276. എവിടെവെച്ചാണ് കല്ലെറിഞ്ഞിട്ട് മരിച്ചു എന്നു വിചാരിച്ചിട്ട് പൗലൊസിനെ പട്ടണത്തിന് പുറത്തേക്ക് ഇഴെച്ചുകൊണ്ടു പോയത്?

◼️ ലുസ്ത്ര (14:19).

277. ലുസ്ത്രയിൽനിന്നു പൗലൊസും ബർന്നബാസും എവിടേക്കാണ് പോയത്?

◼️ ദെർബ്ബെക്കു (14:20).

278. ‘നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു’ എന്നു ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ പട്ടണങ്ങളിലെ വിശ്വാസികളെ പ്രബോധിപ്പിച്ചതാരാണ്?

◼️ പൗലൊസും ബർന്നബാസും (14:21,22).

279. ഒന്നാം മിഷണറിയാത്ര അവസാനിപ്പിച്ച് അപ്പൊസ്തലന്മാർ കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയത് എവിടെനിന്നാണ്? 

◼️ അത്തല്യയിൽ നിന്ന് (14:25,26). [അത്തല്യ: പംഫുല്യതീരത്തുള്ള ഒരു തുറമുഖം. അന്ത്യൊക്ക്യ: ഇത് സുറിയയിലെ അന്ത്യക്ക്യയാണ്. ഇവിടെനിന്നാണ് മിഷണറിയാത്ര ആരംഭിച്ചതും].

15-ാം അദ്ധ്യായം

280. എവിടെനിന്നു വന്നവരാണ്  ‘പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല’ എന്നുപറഞ്ഞ് പൗലൊസിനോടും ബർന്നബാസിനോടും തർക്കിച്ചത്?

◼️ യെഹൂദ്യയിൽനിന്നു വന്നവർ (15:1).

281. തർക്കസംഗതികളെക്കുറിച്ചു ചർച്ച ചെയ്യാൻ പൗലൊസും ബർന്നബാസും എവിടേക്കാണ് പോയത്?

◼️ യെരൂശലേമിൽ (15:2).

282. പൗലൊസും ബർന്നബാസും ഏത് വിവരം പറഞ്ഞപ്പോഴാണ് സഹോദരന്മാർക്ക് മഹാസന്തോഷം ഉണ്ടായത്?

◼️ ജാതികളുടെ മാനസാന്തരം (15:3).

283. ജാതികളിൽനിന്നു വിശ്വാസത്തിലേക്കു വന്നവർ ‘പരിച്ഛേദന കഴിക്കയും മോശെയുടെ ന്യായപ്രമാണം ആചരിക്കുകയും വേണം’ എന്നു യെരൂശലേം സഭയിൽ പറഞ്ഞതാരാണ്? 

◼️ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ (15:5).

284. ദൈവം ‘യെഹൂദന്മാർക്കും ജാതികൾക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല’ എന്നു പറഞ്ഞതാരാണ്?

◼️ പത്രൊസ് (15:9).

285. ‘നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലാത്ത നുകം’ എന്നു പത്രൊസ് പറയുന്നത് എന്തിനെ കുറിച്ചാണ്?

◼️ ന്യായപ്രമാണകല്പനകൾ (15:10).

286. ‘അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും’ ഈ പ്രവചനഭാഗം ഏതാണ്?

◼️ ആമോസ് 9:11,12 (15:16-18).

287. ജാതികളിൽ നിന്നു വന്നവർ ‘വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ എഴുതേണം’ എന്നു പറഞ്ഞതാരാണ്?

◼️ യാക്കോബ് (15:13, 20). [യാക്കോബ്: ഇത് യേശുവിൻ്റെ സഹോദരനാണ്].

288. യെരൂശലേസഭയിലെ പ്രമാണപ്പെട്ട പുരുഷന്മാർ ആരൊക്കെ?

◼️ ബർശബാസ് എന്ന യൂദയെയും ശീലാസിസും (15:22).

289. പൗലൊസിനോടും ബർന്നബാസിനോടും കൂടെ യെരൂശലേമിൽ നിന്നു അന്ത്യൊക്ക്യയിലേക്കു അയച്ചത് ആരെയൊക്കെയാണ്?

◼️ യൂദയെയും ശീലാസിനെയും (15:22,27).

290. ‘യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവർ’ എന്നു യെരൂശലേം സഭ വിശേഷിപ്പിച്ചത് ആരെയൊക്കെയാണ്?

◼️ ബർന്നബാസും പൗലൊസും (15:25,26).

291. ജാതികളിൽനിന്നു രക്ഷിക്കപ്പെട്ടവരുടെമേൽ അധികഭാരം ചുമത്തരുതെന്ന് ആർക്കൊക്കെയാണ് തോന്നിയത്?

◼️ പരിശുദ്ധാത്മാവിനും അപ്പൊസ്തലന്മാർക്കും (15:28).

292. പ്രവാചകന്മാർ ആകകൊണ്ടു അന്ത്യൊക്ക്യയിലെ സഹോദരന്മാരെ പ്രബോധിപ്പിച്ചുറപ്പിച്ചവർ ആരൊക്കെയാണ്?

◼️ യൂദയും ശീലാസും (15:32).

293. രണ്ടാം മിഷണറി യാത്രയിൽ ആരെക്കൂടി കൂട്ടാനാണ് ബർന്നബാസ് ഇച്ഛിച്ചത്?

◼️ മർക്കൊസ് എന്ന യോഹന്നാനെ (15:35,36). [രണ്ടാം മിഷണറിയാത്ര: 15:35-18:22].

294. ആരൊക്കെ തമ്മിലാണ് ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞത്?

◼️ പൗലൊസും ബർന്നബാസും (15:38).

295. രണ്ടാം സുവിശേഷയാത്രയിൽ പൗലൊസിൻ്റെ കൂട്ടു വേലക്കാരൻ ആരായിരുന്നു?

◼️ ശീലാസ് (15:39,40).

16-ാം അദ്ധ്യായം

296. അപ്പൻ യവനും വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനും ആരാണ്?

◼️ തിമൊഥെയൊസ് (16:1).

297. തിമൊഥെയൊസിൻ്റെ ഭവനം എവിടെയായിരുന്നു?

◼️ ലുസ്ത്രയിൽ (16:1).

298. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു?

◼️ തിമൊഥെയൊസ് (16:2).

299. പൗലൊസ് പരിച്ഛേദന കഴിപ്പിച്ചത് ആരെയാണ്?

◼️ തിമൊഥെയൊസിനെ (16:3).

300. ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു വിലക്കിയതാരാണ്?

◼️ പരിശുദ്ധാത്മാവ് (16:6).

301. ബിഥുന്യെക്കു പോകുവാൻ സമ്മതിക്കാഞ്ഞത് ആരാണ്?

◼️ യേശുവിന്റെ ആത്മാവ് (16:7).

302. ത്രോവാസിൽവെച്ച് പൗലൊസ് കണ്ട ദർശനത്തിൽ ഏതു ദേശക്കാരനായ പുരുഷനാണ് ‘നീ കടന്നുവന്നു ഞങ്ങളെ സഹായിക്ക’ എന്നപേക്ഷിച്ചത്?

◼️ മക്കെദോന്യ (16:8,9).

303. റോമക്കാർ കുടിയേറിപ്പാർത്തിരുന്ന മക്കെദോന്യയിലെ ഒരു പ്രധാന പട്ടണം ഏതാണ്?

◼️ ഫിലിപ്പി (16:11,12)

304. ഫിലിപ്പിയിൽവെച്ച് ക്രിസ്തുവിനെ സ്വീകരിച്ച ആദ്യവനിത ആരാണ്?

◼️ ലുദിയ (16:14).

305. ലുദിയ ഏതു പട്ടണത്തിലുള്ളവളാണ്?

◼️ തുയത്തൈരാ (16:14). [ലുദിയ ഫിലിപ്പിയിൽ വന്നു താമസിച്ചു കച്ചവടം നടത്തുന്നവളാണ്].

306. ലുദിയ ചെയ്തിരുന്ന തൊഴിലെന്താണ്?

◼️ രക്താംബരം വില്പന (16:14). [കടുംചുവപ്പു നിറംപിടിപ്പിച്ച നൂലുകൊണ്ടു നെയ്ത വസ്ത്രമാണ് രക്താംബരം. രാജാക്കന്മാരും പ്രഭുക്കന്മാരും രക്താംബരം ധരിച്ചിരുന്നു].

307. ഫിലിപ്പിയിൽ സ്നാനമേറ്റ ആദ്യകുടുംബം ഏതാണ്?

◼️ ലുദിയയും കുടുംബവും (16:15).

308. ‘എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ’ എന്നു അപ്പൊസ്തലന്മാരോട് അപേക്ഷിച്ചത് ആരാണ്?

◼️ ലുദിയ (16:15).

309. ‘ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ആരാണ് പൗലൊസിൻ്റെയും കൂട്ടരുടേയും പുറകേ നടന്നിരുന്നത്?

◼️ വെളിച്ചപ്പാടത്തിയായി ലക്ഷണം പറയുന്നവൾ (16:16,17).

310. വെളിച്ചപ്പാടത്തിയിലുള്ള ഭൂതത്തെ ഒഴിപ്പിച്ചത് ആരാണ്?

◼️ പൗലൊസ് (16:18).

311. പൗലൊസിനെയും ശീലാസിനെയും പിടിച്ചുകൊണ്ടുപോയി അധിപതികളുടെ മുമ്പിൽ നിർത്തിയതാരാണ്?

◼️ വെളിച്ചപ്പാടത്തിയുടെ യജമാനന്മാർ (16:19,20).

312. ആരെയൊക്കെയാണ് വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കിയത്?

◼️ പൗലൊസിനെയും ശീലാസിനെയും (16:23).

313. അർദ്ധരാത്രിക്കു കാരാഗൃഹത്തിൽ പ്രാർത്ഥിക്കുകയും ദൈവത്തെ പാടിസ്തുതിക്കുകയും ചെയ്തത് ആരൊക്കെയാണ്?

◼️ പൗലൊസും ശീലാസും (16:25).

314. ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ടിട്ടു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചതാരാണ്?

◼️ കരാഗൃഹപ്രമാണി (16:26,27).

315. ‘നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ’ എന്നു ഉറക്കെ വിളിച്ചു പറഞ്ഞത് ആരാണ്?

◼️ പൗലൊസ് (16:28).

316. വെളിച്ചം ചോദിച്ചു അകത്തേക്കുവന്ന് വിറെച്ചുകൊണ്ടു പൗലൊസിന്റെയും ശീലാസിന്റെയും മുമ്പിൽ വീണതാരാണ്?

◼️ കാരാഗൃഹപ്രമാണി (16:29).

317. ‘യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം’ എന്നു ചോദിച്ചതാരാണ്? 

◼️ കാരാഗൃഹപ്രമാണി (16:30).

318. ‘കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും’ എന്നു പൗലൊസും ശീലാസും ആരോടാണ് പറഞ്ഞത്?

◼️ കാരാഗൃഹപ്രമാണിയോട് (16:31).

319. ഫിലിപ്പിയിൽ സ്നാനമേറ്റ രണ്ടാമത്തെ കുടുംബം ഏതാണ്? 

◼️ കാരാഗൃഹപ്രമാണിയുടെ (16:33).

320. ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ച കുടുംബം ഏതാണ്? 

◼️കാരാഗൃഹപ്രമാണിയുടെ (16:34).

321. ‘റോമപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ?’ എന്നു ചോദിച്ചതാരാണ്?

◼️ പൗലൊസ് (16:37).

322. തടവു വിട്ടശേഷം പൗലൊസും ശീലാസും ആരുടെ വീട്ടിലേക്കാണ് പോയത്?

◼️ ലുദിയയുടെ (16:40). [ലുദിയയുടെ വീടായിരുന്നു ഫിലിപ്പിയിലെ ആദ്യത്തെ സഭ. 16:40].

17-ാം അദ്ധ്യായം

323. ഫിലിപ്പിയിൽനിന്നും പുറപ്പെട്ടുപോയ പൗലൊസും ശീലാസും യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്ന എവിടെയാണ് ചെന്നത്?

◼️ തെസ്സലൊനീക്കയിൽ (17:1). [പള്ളി: ശനിയാഴ്ചതോറും (ശബ്ബത്ത്) തിരുവെഴുത്തു പാരായണത്തിനും പ്രബോധനത്തിനും പ്രാർത്ഥനയ്ക്കുമായി കൂടിവരുന്ന സ്ഥലം. സിനഗോഗ് എന്ന പദത്തെയാണ് പള്ളിയെന്ന് പരിഭാഷ ചെയ്തിരിക്കുന്നത്].

324. തിരുവെഴുത്തുകളെ ആധാരമാക്കി പൗലൊസ് എത്ര ശബ്ബത്തുകളിൽ തെസ്സലൊനീക്ക്യരോടു വാദിച്ചു?

◼️ മൂന്നു ശബ്ബത്തിൽ (17:2).

325. തെസ്ലോനിക്കയിൽ പൗലൊസിനെയും കൂട്ടരേയും യെഹൂദന്മാർ വളഞ്ഞത് ആരുടെ വീട്ടിൽ വെച്ചാണ്?

◼️ യാസോൻ്റെ (17:5).

326. ‘ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി’ എന്നു ആരെക്കുറിച്ചാണ് പറയുന്നത്?

◼️ പൗലൊസിനെയും ശീലാസിനെയും (17:6).

327. കലഹം കാരണം തെസ്സലൊനീക്കയിലെ സഹോദരന്മാർ പൗലൊസിനെയും ശീലാസിനെയും എവിടേക്കാണ് അയച്ചത്?

◼️ ബെരോവയ്ക്ക് (17:10).

328. തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാർ ആരായിരുന്നു?

◼️ ബെരോവക്കാർ (17:11).

329. വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നത് ആരാണ്?

◼️ ബെരോവക്കാർ (17:11).

330. തെസ്സലൊനീക്കയിലെ യെഹൂദന്മാർ ബെരോവയിലും വന്ന് കലഹമുണ്ടാക്കിയപ്പോൾ പൗലൊസ് എവിടേക്കാണ് പോയത്?

◼️ അഥേന (17:13, 15).

331. അഥേനയിൽ ആയിരിക്കുമ്പോൾ, എന്തു കണ്ടിട്ടാണ് പൗലൊസിൻ്റെ മനസ്സിനു ചൂടുപിടിച്ചത്?

◼️ നഗരത്തിൽ നിറഞ്ഞിരിക്കുന്ന ബിംബങ്ങൾ (17:16).

332. പൗലൊസിനോടു വാദിച്ച തത്വജ്ഞാനികൾ ആരൊക്കെയാണ്?

◼️ എപ്പിക്കൂര്യരും സ്തോയിക്കരും (17:18). [എപ്പിക്കൂര്യർ: ബി.സി. 341-നും 270-നും മദ്ധ്യേ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകനായ എപ്പിക്കൂറസ്സിൻ്റെ അനുയായികളാണ് എപ്പിക്കൂര്യർ. സ്തോയിക്കർ: സ്റ്റോയിസിസത്തിൻ്റെ ഉപജ്ഞാതാവ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘സിനോ’യാണ്. അദ്ധേഹത്തിൻ്റെ അനുയായികളാണ് സ്തോയിക്കർ].

333. എവിടെയുള്ളവരാണ് പൗലൊസിനെ വിടുവായൻ എന്ന് വിളിച്ചത്?

◼️ അഥേന (17:18).

334. ‘വിടുവായൻ’ എന്നും ‘അന്യദേവതകളെ ഘോഷിക്കുന്നവൻ’ എന്നും തത്വജ്ഞാനികൾ പൗലൊസിനെ പറയാൻ കാരണമെന്ത്?

◼️ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട് (17:18).

335. ‘നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്നുപറഞ്ഞ് അഥേനർ പൗലൊസിനെ എവിടെയാണ് കൊണ്ടുപോയി നിർത്തിയത്?

◼️ അരയോപഗക്കുന്നിന്മേൽ (17:19,20).

336. ‘വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല’ ഇത് ആരെക്കുറിച്ചാണ് പറയുന്നത്?

◼️ അഥേനർ (17:21).

337. ‘എല്ലാറ്റിലും അതിഭക്തർ’ എന്ന് പൗലൊസ് വിശേഷിപ്പിച്ചത് ആരെയാണ്?

◼️ അഥേനരെ (17:22).

338. പൗലൊസ് അഥേനരുടെ പൂജാസ്ഥാനങ്ങളെ ചുറ്റിനടന്നു നോക്കിയപ്പോൾ എന്തെഴുതിയ വേദിക്കല്ലാണ് കണ്ടത്?

◼️ “അജ്ഞാത ദേവനു’ എന്നെഴുതിയ (17:23).

339. കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യാത്തതും, മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടാത്തതും ആരാണ്?

◼️ ദൈവം (17:24,25).

340. എന്താണ് ദൈവം മനുഷ്യരോടു കല്പിക്കുന്നത്?

◼️ എല്ലാവരും മാനസാന്തരപ്പെടേണം (17:30).

341. ‘താൻ നിയമിച്ച പുരുഷൻ (യേശു) മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു.’ ഏതൊന്നിലാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്?

◼️ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ (17:31).

342. അഥേനയിൽ വിശ്വസിച്ചവർ എത്രപേരാണ്? ആരൊക്കെ?

◼️ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്ന സ്ത്രീയും (17:34). [അരയോപഗസ്ഥാനി: അരയോപഗ കോടതിയിലെ അംഗം].

18-ാം അദ്ധ്യായം

343. അഥേനവിട്ടു പൗലൊസ് എവിടേക്കാണ് പോയത്? 

◼️ കൊരിന്ത് (18:1).

344. യെഹൂദന്മാരെല്ലാവരും റോമാനഗരം വിട്ടുപോണമെന്ന് കല്പിച്ചത് ആരാണ്?

◼️ ക്ലൗദ്യൊസ് (18:2). [റോമാചക്രവർത്തി]

345. അക്വിലാസിൻ്റെ ദേശമേതാണ്?

◼️ പൊന്തൊസ് (18:2).

346. പൗലൊസ് കൊരിന്തിൽ ആരുടെകൂടെ പാർത്താണ് വേലചെയ്തു പോന്നത്?

◼️ അക്വിലാസിനോടും പ്രിസ്കില്ലയോടും (18:3).

347. ശീലാസും തിമൊഥെയൊസും എവിടെനിന്നാണ് കൊരിന്തിൽവന്ന് പൗലൊസിനോട് ചേർന്നത്?

◼️ മക്കെദോന്യയിൽനിന്ന് (18:5).

348. കൊരിന്തിൽ പള്ളിയോടുതൊട്ടു വീടുണ്ടായിരുന്ന ദൈവഭക്തൻ ആരാണ്?

◼️ തീത്തൊസ് യുസ്തൊസ് (18:7).

349. തൻ്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ച പള്ളിപ്രമാണി ആരാണ്?

◼️ ക്രിസ്പൊസ് (18:8).

350. ‘നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; …. ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു’ ഏതാണാ പട്ടണം?

◼️ കൊരിന്ത്യ (18:1,9).

351. ഒരാണ്ടും ആറുമാസവും പൗലൊസ് ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചതെവിടെയാണ്?

◼️ കൊരിന്തിൽ (18:11).

352. അഖായയിൽ ആര് ദേശാധിപതിയായി വാഴുമ്പോഴാണ് യെഹൂദന്മാർ പൗലൊസിന്റെ നേരെ എഴുന്നേറ്റത്?

◼️ ഗല്ലിയോൻ (18:12). [റോമാ ചക്രവർത്തിയായ ക്ലൗദ്യൊസ് എ.ഡി. 52-ൽ ഗല്ലിയോനെ അഖായയിലെ ദേശാധിപതിയായി നിയമിച്ചു].

353. ഏത് പള്ളിപ്രമാണിയെയാണ് ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു യെഹൂദന്മാർ അടിച്ചത്?

◼️ സോസ്ഥനേസിനെ (18:17).

354. എവിടെവെച്ചാണ് പൗലൊസ് തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ തല ക്ഷൗരം ചെയ്യിച്ചിത്?

◼️ കെംക്രയയിൽ വെച്ച് (18:18).

355. കെംക്രയയിൽനിന്ന് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറിയ പൗലൊസ് എവിടെച്ചെന്നാണ് ശുശ്രൂഷിച്ചത്?

◼️ എഫെസോസിൽ (18:18,19).

356. യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു പൗലൊസ് എവിടേക്കാണ് പോയത്?

◼️ അന്ത്യൊക്ക്യയിലേക്ക് (18:22).

357. അലക്സാന്ത്രിയക്കാരനായ വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള യെഹൂദൻ ആരാണ്?

◼️ അപ്പൊല്ലോസ് (18:24).

358. യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്ന ആത്മാവിൽ എരിവുള്ളവൻ ആരായിരുന്നു?

◼️ അപ്പൊല്ലോസ് (18:25).

359. അക്വിലാസും പ്രിസ്കില്ലയും കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായീ തെളിയിച്ചുകൊടുത്തത് ആർക്കാണ്?

◼️ അപ്പൊല്ലോസിന് (18:26).

360. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ ആരാണ്?

◼️ അപ്പല്ലോസ് (18:27).

361. ‘യേശു തന്നേ ക്രിസ്തു’ എന്നു തിരുവെഴുത്തുകളാൽ തെളിയിച്ചു അഖായയിലെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞത് ആരാണ്?

◼️ അപ്പൊല്ലോസ് (18:28).

19-ാം അദ്ധ്യായം

362. അപ്പൊല്ലൊസ് കൊരിന്തിൽ ഇരിക്കുമ്പോൾ ആരാണ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തിയത്?

◼️ പൗലൊസ് (19:1).

363. ‘നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ’ എന്നു പൗലൊസ് എവിടെയുള്ള വിശ്വാസികളോടാണ് ചോദിച്ചത്?

◼️ എഫെസോസിലെ (19;2).

364. പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും കേട്ടിട്ടില്ലാത്തത് എവിടെയുള്ള ശിഷ്യന്മാരാണ്?

◼️ എഫെസോസിലെ (19:2).

365. എഫെസോസിലെ ശിഷ്യന്മാർ ഏറ്റിരുന്ന സ്നാനം ഏതാണ്?

◼️യോഹന്നാന്റെ സ്നാനം (19:3).

366. പൗലൊസ് കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിച്ച എഫെസോസിലെ ശിഷ്യന്മാർ എത്രപേരായിരുന്നു?

◼️ പന്ത്രണ്ടോളം പേർ (19:6,7).

367. എഫെസോസിലെ പള്ളിയിൽ ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു  പൗലൊസ് എത്രകാലം പ്രസംഗിച്ചു?

◼️ മൂന്നു മാസത്തോളം (19:8).

368. എഫെസൊസിൽ ആരുടെ പാഠശാലയിലാണ് ദിനംപ്രതി സംവാദിച്ചുപോന്നത്?

◼️ തുറന്നൊസിന്റെ പാഠശാലയിൽ (19:9).

369. തുറന്നൊസിന്റെ പാഠശാലയിൽ എത്രകാലം പൗലൊസ് ശുശ്രൂഷിച്ചു?

◼️ രണ്ടു വർഷത്തോളം (19:10).

370. ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ സംഗതിയായതെന്താണ്?

◼️ തുറന്നൊസിന്റെ പാഠശാലയിലെ രണ്ടുവർഷത്തെ ശുശ്രുഷ (19:10).

371. ദൈവം ആര് മുഖാന്തരമാണ് അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിച്ചത്?

◼️ പൗലൊസ് (19:11).

372. റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ സൗഖ്യം ലഭിച്ചത് എവിടെവെച്ചാണ്?

◼️ എഫെസൊസിൽ (19:12).

373. മന്തവാദികളായ ഏഴു മക്കളുണ്ടായിരുന്ന മഹാപുരോഹിതൻ ആരാണ്?

◼️ സ്കേവാ (19:14).

374. ‘യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ’ എന്നു ചോദിച്ചതാരാണ്?

◼️ ദുരാത്മാവ് (19:15).

375. ദുരാത്മാവുള്ള മനുഷ്യൻ്റെ ആക്രമണത്താൽ നഗ്നരും മുറിവേറ്റവരുമായി ഓടിപ്പോയത് എത്രപേരാണ്?

◼️ ഏഴുപേർ (19:14, 16).

376. എഫേസൊസിൽ പാർക്കുന്ന സകലരും അറിഞ്ഞിട്ടു; കർത്താവായ യേശുവിന്റെ നാമം മഹിമപ്പെടുവാനുണ്ടായ സംഗതി ഏതാണ്?

◼️ യേശുവിൻ്റെ നാമം വൃഥാ ഉപയോഗിച്ചിട്ട് ദുരാത്മാവിനാൽ മുറിവേറ്റത് (19:17).

377. എഫെസൊസിൽ ക്ഷുദ്രപ്രയോഗം ചെയ്തിരുന്നവർ എത്ര വെള്ളിക്കാശു വിലമതിക്കുന്ന പുസ്തകങ്ങളാണ് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞത്?

◼️ അമ്പതിനായിരം (19:19).

378. എഫെസൊസിൽനിന്ന് ആരെയൊക്കെയാണ് പൗലൊസ് മക്കെദോന്യയിലേക്കു അയച്ചിത്?

◼️ തിമൊഥെയൊസിനെയും എരസ്തൊസിനെയും (19:22).

379. വെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുന്ന തട്ടാൻ ആരാണ്?

◼️ ദെമേത്രിയൊസ് (19:24).

380. ‘കയ്യാൽ തീർത്തതു ദേവന്മാർ അല്ല’ എന്നു എഫെസൊസിലും ആസ്യമുഴുവനും സമ്മതിപ്പിച്ചവൻ ആരാണ്?

◼️ പൗലൊസ് (19:26).

381. ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളെന്ന് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?

◼️ അർത്തെമിസ് ദേവി (19:27). [അർത്തെമിസ്: പുരാണ കഥയനുസരിച്ച് സൂയസ് ദേവൻ്റെ മകളാണ് അർത്തെമിസ്. ഗ്രീക്കുകാർ ഡയാനയെന്നും, റോമാക്കാർ അർത്തെമിസ് എന്നും വിളിക്കുന്നു].

382. പൗലൊസിന്റെ കൂട്ടുയാത്രക്കാരായ മക്കെദോന്യർ ആരൊക്കെയാണ്? 

◼️ ഗായൊസും അരിസ്തർഹോസും (19:29).

383. ‘എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?’ എന്നു പറഞ്ഞതാരാണ്?

◼️ പട്ടണമേനവൻ (19:35). [ദ്യോവ്: ആകാശം. പട്ടണമേനവൻ: പട്ടണത്തിലെ രേഖകൾ സൂക്ഷിക്കുന്നവനാണ് പട്ടണമേനവൻ. ഗണ്യമായ അധികാരവും സ്വാധീനവും ഇയാൾക്കുണ്ട്].

20-ാം അദ്ധ്യായം

384. എഫെസൊസിലെ കലഹം ശമിച്ചശേഷം പൗലൊസ് എവിടേക്കാണ് പുറപ്പെട്ടു പോയത്?

◼️ മക്കെദോന്യെക്കു (20:1).

385. യവനദേശത്തു (ഗ്രീസ്) പൗലൊസ് എത്രമാസം താമസിച്ചു?

◼️ മൂന്നു മാസം (20:2,3). [യവനദേശം (ഗ്രീസ്): പ്രാചിന ഗ്രീസിലെ പഴക്കം ചെന്നതും, പ്രമുഖവുമായ പട്ടണമാണ് കൊരിന്ത്].

386. പൗലൊസിനോടുകൂടെ ആസ്യവരെ എത്രപേർ പോയി?

◼️ ഏഴുപേർ; സോപത്രൊസ്, അരിസ്തർഹൊസ്, സെക്കുന്തൊസ്, ഗായൊസ്, തിമൊഥെയൊസ്, തുഹിക്കൊസ്, ത്രൊഫിമൊസ് (20:4).

387. ഏതു പെരുനാൾ കഴിഞ്ഞിട്ടാണ് പൗലൊസും കൂട്ടരും ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി ത്രോവാസിൽ എത്തിയത്?

◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (20:6).

388. ത്രോവാസിൽ പൗലൊസും കൂട്ടരും എത്രദിവസം താമസിച്ചു?

◼️ ഏഴുദിവസം (20:6).

389. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ അപ്പം നുറുക്കുവാൻ കൂടിവന്നതായി പറഞ്ഞിരിക്കുന്ന ദേശം ഏതാണ്?  

◼️ ത്രോവാസ് (20:7).

390. നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണുമരിച്ച യൗവനക്കാരൻ ആരാണ്?

◼️ യൂത്തിക്കൊസ് (20:8,9).

391. ‘ശവത്തിന്മേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (20:10). 

392. കഴിയുമെങ്കിൽ ഏതു പെരുനാളിൽ യെരൂശലേമിൽ എത്തേണ്ടതിനാണ് പൗലൊസ് ബദ്ധപ്പെട്ടത്?

◼️ പെന്തകൊസ്തുനാൾ (20:16).

393. എവിടെനിന്നാണ് എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തിയത്?

◼️ മിലേത്തൊസിൽ (20:17).

394. ‘ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു’ എന്നു പറഞ്ഞത് ആരാണ്?

◼️ പൗലൊസ് (20:22).

395. ‘ബന്ധനങ്ങളും കഷ്ടങ്ങളും കാത്തിരിക്കുന്നു’ എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നത് ആരെക്കുറിച്ചാണ്?

◼️ പൗലൊസിനെക്കുറിച്ച് (20:23).

396. ‘നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?

◼️ സഭകളുടെ മൂപ്പന്മാരോട് (20:28).

397. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ മോഹിച്ചിട്ടില്ലാത്തത് ആരാണ്?

◼️ പൗലൊസ് (20:33).

398. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം’ എന്നു ആരാണ് പറഞ്ഞത്?

◼️ കർത്താവായ യേശു (20:35).

21-ാം അദ്ധ്യായം

399. കുപ്രോസ് ദ്വീപീൽനിന്ന് സുറിയയിലേക്കു കപ്പൽ യാത്രചെയ്ത പൗലൊസ് ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാൾ പാർത്തതെവിടെയാണ്?

◼️ സോരിൽ (21:3).

400. എവിടെയുള്ള ശിഷ്യന്മാരാണ് പൗലൊസിനോട് ‘യെരൂശലേമിൽ പോകരുതു’ എന്നു ആത്മാവിനാൽ പറഞ്ഞത്?

◼️ സോരിലുള്ള (21:4).

401. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും പട്ടണത്തിൻ്റെ പുറത്തോളം വന്ന് കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് പൗലൊസിനെ യാത്രയാക്കിയത് എവിടെവെച്ച്?

◼️ സോർ (21:5).

402. കൈസര്യയിൽ ആരുടെ വീട്ടിലാണ് പൗലൊസും കൂട്ടരും താമസിച്ചത്?

◼️ സുവിശേഷകനായ ഫിലിപ്പൊസിൻ്റെ വീട്ടിൽ (21:8).

403. മേശമേൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തശേഷം പിന്നീട് സുവിശേഷകനാണി അറിയപ്പെട്ടത് ആരാണ്?

◼️ ഫിലിപ്പൊസ് (6:5-21:8).

404. ‘കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നത് ആർക്കാണ്?

◼️ ഫിലിപ്പൊസിന് (21:9).

405. പൗലൊസ് കൈസര്യയിൽ പാർക്കുമ്പോൾ ഏതു പ്രവാചകനാണ് അവിടെ വന്നത്?

◼️ അഗബൊസ് (21:10).

406. പ്രവാചകൻ എവിടെനിന്നാണ് കൈസര്യയിൽ എത്തിയത്?

◼️ യെഹൂദ്യയിൽ നിന്നു (21:10).

407. ‘പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ ബന്ധിക്കും’ എന്നു പ്രവചിച്ചതാരാണ്?

◼️ അഗബൊസ് (21:11).

408. കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും  ഒരുങ്ങിയിരിക്കുന്നത് ആരാണ്?

◼️ പൗലൊസ് (21:13).

409. പൗലൊസും കൂട്ടരും യെരൂശലേമിൽ അഥിതികളായി പാർത്തത് കുപ്രൊസ്കാരനായ ഏതു ശിഷ്യൻ്റെ കൂടെയാണ്?

◼️ മ്നാസോൻ (21:16).

410. യെരൂശലേമിൽ ചെന്നിട്ട് പൗലൊസും കൂട്ടരും ഏതു അപ്പൊസ്തലൻ്റെ അടുക്കലാണ് പോയത്?

◼️ യാക്കോബിന്റെ (21:18).

411. പൗലൊസ് നേർച്ചയുള്ള എത്ര പുരുഷന്മാരെ കൂട്ടിയാണ് ദൈവാലയത്തിൽ ചെന്നത്? 

◼️ നാലു പുരുഷന്മാരെ (21:23, 26).

412. എവിടെനിന്നു വന്ന യെഹൂദന്മാരാണ് പൗലൊസിനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചത്?

◼️ ആസ്യയിൽ നിന്നു (21:27).

413. യെരൂശലേമിൽവെച്ച് യെഹൂദന്മാർ പൗലൊസിനെതിരെ ആരോപിച്ച കുറ്റം എന്താണ്?

◼️ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു (21:28).

414. പൗലൊസ് ആരെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നാണ് അവനെ പിടിച്ചവർ നിരൂപിച്ചത്?

◼️ എഫെസ്യനായ ത്രോഫിമോസിനെ (21:29).

415. യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ ആർക്കാണ് വർത്തമാനം എത്തിയത്?

◼️ സഹസ്രാധിപന് 21:31). [സഹസ്രാധിപൻ: ആയിരം ഭടന്മാർക്ക് അധിപൻ].

416. ‘കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ’ എന്നു സഹസ്രാധിപൻ ആരോടാണ് ചോദിച്ചത്?

◼️ പൗലൊസിനോട് (21:38). [കട്ടാരക്കാരൻ: കഠാരി ആയുധമായി എടുത്തവൻ അഥവാ, കൊല ചെയ്യാൻ വേണ്ടി കഠാരി ഒളിച്ചു കൊണ്ടുനടക്കുന്നവൻ].

417. പൗലൊസിൻ്റെ ജന്മസ്ഥലം ഏതാണ്?

◼️ കിലിക്യയിലെ തർസൊസ് (21:39).

418. സഹസ്രാധിപൻ്റെ കോട്ടയിൽവെച്ച് പൗലൊസ് ജനത്തോട് ഏതു ഭാഷയിലാണ് പ്രതിവാദം ചെയ്തത്?

◼️ എബ്രായഭാഷയിൽ (21:40).

22-ാം അദ്ധ്യായം

419. പൗലൊസ് ആരുടെ കാല്ക്കൽ ഇരുന്നാണ് ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചത്?

◼️ ഗമാലിയേലിന്റെ (22:3).

420. സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനും ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനും ആരാണ്?

◼️ അനന്യാസ് (22:12).

421. ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു’ ഇതു ആര് ആരോട് പറയുന്ന വചനമാണ്

◼️ അനന്യാസ് പൗലൊസിനോട് (22:14).

422. ‘ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു ആരാണ് പൗലൊസിനോടു പറഞ്ഞത്?

◼️ അനന്യാസ് (22:16).

423. ‘നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്നു കർത്താവ് ആരോടാണ് പറഞ്ഞത്?

◼️ പൗലൊസിനോട് (22:18).

424. സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ സമ്മതിച്ചതാരാണ്?

◼️ പൗലൊസ് (22:20).

425. ‘നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും’ എന്നാരാണ് പൗലൊസിനോട് പറഞ്ഞത്?

◼️ കർത്താവ് (22:21).

426. പൗലൊസിനെ ചമ്മട്ടികൊണ്ടു ചോദ്യം ചെയ്യേണം എന്നു പറഞ്ഞതാരാണ്?

◼️ സഹസ്രാധിപൻ (22:24).

427. ‘റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ’ ഇതു ആര് ആരോട് ചോദിച്ചതാണ്?

◼️ പൗലൊസ് ശതാധിപനോട് (22:25).

428. ‘നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു’ എന്നു ശതാധിപൻ ആരോടാണ് പറഞ്ഞത്?

◼️ സഹസ്രാധിപനോട് (22:26).

429. ഏറിയ മുതൽ കൊടുത്തു റോമാ പൗരത്വം സമ്പാദിച്ചതാരാണ്?

◼️ സഹസ്രാധിപൻ (22:28).

430. റോമാപൗരനായി ജനിച്ച കർത്താവിൻ്റെ അപ്പൊസ്തലൻ ആരാണ്?

◼️ പൗലൊസ് (22:28).

23-ാം അദ്ധ്യായം

431. പൗലൊസിൻ്റെ വായിക്ക് (മുഖത്ത്) അടിക്കാൻ കല്പിച്ചത് ആരാണ്?

◼️ മഹാപുരോഹിതനായ അനന്യാസ് (23:2).

432. ‘വെള്ള തേച്ച ചുവരേ’ എന്നാരെയാണ് പൗലൊസ് വിളിച്ചത്?

◼️ അനന്യാസിനെ (23:3).

433. “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു” ഈ പഴയനിയമഭാഗം ഏതാണ്?

◼️ പുറപ്പാട് 22:28 (23:5).

434. ‘ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു’ ഇത് ആരുടെ വാക്കുകളാണ്?

◼️ പൗലൊസിൻ്റെ (23:6).

435. ‘പുനരുത്ഥാനവും, ദൂതനും ആത്മാവും ഇല്ല’ എന്നു പറയുന്നതാരാണ്?

◼️ സദൂക്യർ (23:8). [സദൂക്യർ: യേശുക്രിസ്തുവിൻ്റെ കാലത്ത് യെഹൂദന്മാരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു മതവിഭാഗം].

436. പുനരുത്ഥാനവും, ദൂതനും ആത്മാവും ഉണ്ടു’ എന്നു വിശ്വസിക്കുന്നതാരാണ്?

◼️ പരീശന്മാർ (23:8). [പരീശന്മാർ: സെരൂബ്ബാബേലിൻ്റെയും എസ്രായുടെയും കാലംമുതൽ വേർപാട് പാലിച്ച ഒരുവിഭാഗം യെഹൂദന്മാർ].

437. ‘ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം’ ഇങ്ങനെ വാദിച്ചതാരാണ്?

◼️ പരീശപക്ഷത്തിലെ ശാസ്ത്രിമാർ (23:9).

438. പൗലൊസിനെ ജനം ചീന്തിക്കളയും എന്നു ആരാണ് പേടിച്ചത്?

◼️ സഹസ്രാധിപൻ (23:10).

439. ‘ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു’ ഇത് കർത്താവ് ആരോട് പറഞ്ഞതാണ്?

◼️ പൗലൊസിനോട് (23:11).

440. ‘പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല’ എന്നു ശപഥം ചെയ്തവർ എത്രപേരായിരുന്നു?

◼️ നാല്പതിൽ അധികംപേർ (23:12,13).

441. പൗലൊസിനെ കൊല്ലുവാനുള്ള പതിയിരിപ്പിനെക്കുറിച്ചു കേട്ടിട്ടു ആരാണ് പൗലൊസിനോടു പറഞ്ഞത്?

◼️ പെങ്ങളുടെ മകൻ (23:16).

442. രാത്രിയിൽ പൗലൊസിനെ എവിടേക്കു കൊണ്ടുപോകുവാനാണ് കാലാളെയും കുതിരച്ചേവകരെയും കുന്തക്കാരെയും ഒരുക്കിയത്?

◼️ കൈസര്യയ്ക്ക് (23:23). [യെഹൂദയിലെ ദേശാധിപതിയുടെ ആസ്ഥാനം കൈസര്യയായിരുന്നു].

443. എത്രമണിക്കാണ് കൈസര്യയിലേക്ക് കൊണ്ടുപോയത്? 

◼️ രാത്രി മൂന്നാംമണി (23:23). [രാത്രി ഒൻപത് മണി].

444. അക്കാലത്തെ ദേശാധിപതി ആരായിരുന്നു?

◼️ ഫേലിക്സ് (23:24). [ഫേലിക്സ് എ.ഡി. 52-60 വരെ യെഹൂദ്യയിലെ ദേശാധിപതിയായിരുന്നു].

445. പൗലൊസിനെ കൈസര്യയിലേക്ക് അയച്ച സഹസ്രാധിപൻ്റെ പേരെന്ത്?

◼️ ക്ലൗദ്യൊസ് ലുസിയാസ് (23:26, 24:7). [ഈ വാക്യത്തീൻ്റെ സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ ചേർക്കുന്നു: “ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.” (മ.ബൈ). “Claudius Lysias to the most excellent governor Felix, sends greeting.” ABU].

446. ‘അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല’ എന്നു പൗലൊസിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞതാരാണ്?

◼️ സഹസ്രാധിപൻ (23:29).

447. കൈസര്യരിൽ ആരുടെ ആസ്ഥാനത്തിൽ പൗലൊസിനെ കാത്തുകൊൾവാനാണ് ദേശാധിപതി കല്പിച്ചത്?

◼️ ഹെരോദാവിന്റെ (23:35).

24-ാം അദ്ധ്യായം

448. മഹാപുരോഹിതനായ അനന്യാസ് ഏത് വ്യവഹാരജ്ഞനെ കൂട്ടിവന്നാണ് പൗലൊസിൻ്റെ നേരെ അന്യായം ബോധിപ്പിച്ചത്?

◼️ തെർത്തുല്ലൊസ് (24:1).

449. പൗലൊസിനെ ഒരു ബാധയെന്ന് ആരാണ് പറഞ്ഞത്? 

◼️ തെർത്തുല്ലൊസ് (24:5).

450. ‘നസറായമതത്തിനു മുമ്പൻ’ എന്നു വിശേഷിപ്പിച്ചത് ആരെയാണ്?

◼️ പൗലൊസിനെ (24:5).

451. ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (24:15).

452. ക്രിസ്തുമാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവുണ്ടായിരുന്ന ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:22).

453. ‘ആരു വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും’ എന്നു പറഞ്ഞാണ് ഫേലിക്സ് അവധിവെച്ചത്?

◼️ ലുസിയാസ് സഹസ്രാധിപൻ (24:22).

454. ഫേലിക്സിൻ്റെ ഭാര്യയായ യെഹൂദ സ്ത്രീയുടെ പേരെന്താണ്?

◼️ ദ്രുസില്ല (24:24).

455. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു പൗലൊസിന്റെ പ്രസംഗം കേട്ട ദേശാധിപതിയും ഭാര്യയും ആരൊക്കെ?

◼️ ഫേലിക്സും ദ്രുസില്ലയും (24:24).

456. ‘നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി’ എന്നിവയെക്കുറിച്ചു കേട്ടിട്ടു ഭയപ്പെട്ടതാരാണ്?

◼️ ഫേലിക്സ് (24:25).

457. ‘പൗലൊസ് തനിക്കു ദ്രവ്യം തരും’ എന്നു ആശിച്ച ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:26).

458. ഫേലിക്സിനു ശേഷം വന്ന ദേശാധിപതി ആരാണ്?

◼️ പൊർക്ക്യൊസ് ഫെസ്തൊസ് (24:27).

459. യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയ ദേശാധിപതി ആരാണ്?

◼️ ഫേലിക്സ് (24:27).

25-ാം അദ്ധ്യായം

460. ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു എവിടേക്കാണ് പോയത്?

◼️ യെരൂശലേമിലേക്കു (25:1).

461. പൗലൊസിനെ യെരൂശലേമിലേക്കു വരുത്തേണ്ടതിനു അവനു പ്രതികൂലമായി യെഹൂദന്മാർ ആരോടാണ് അപേക്ഷിച്ചത്?

◼️ ഫെസ്തൊസിനോട് (25:3).

462. ആരെ ഒടുക്കിക്കളവാനാണ് യെഹൂദന്മാർ വഴിയിൽ പതിയിരിപ്പു നിർത്തിയത്?

◼️ പൗലൊസിനെ (25:4).

463. ഫെസ്തൊസ് ഏകദേശം എത്രദിവസം യെരൂശലേമിൽ താമസിച്ചശേഷമാണ് കൈസര്യക്കു മടങ്ങിപ്പോയത്?

◼️ എട്ടു-പത്തു ദിവസം (25:6).

464. ‘യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല’ എന്നു പറഞ്ഞതാരാണ്?

◼️ പൗലൊസ് (25:8).

465. കൈസറെ അഭയം ചൊല്ലിയതാരാണ്? 

◼️ പൗലൊസ് (25:12).

466. ഫെസ്തോസിനെ വന്ദനം ചെയ്‌വാൻ കൈസര്യയിൽ എത്തിയ രാജാവാരാണ്?

◼️അഗ്രിപ്പാരാജാവ് (25:13). [ഹെരോദാഅഗ്രിപ്പാ രണ്ടാമൻ: അഗ്രിപ്പാ ഒന്നാമൻ്റെ പുത്രനാണിയാൾ. 12:1].

467. അഗ്രിപ്പാരാജാവിൻ്റെ കൂടെയുള്ള സ്ത്രീയുടെ പേരെന്താണ്? 

◼️ ബെർന്നീക്ക (25:13). [ഹെരോദാഅഗ്രിപ്പാ ഒന്നാമൻ്റെ മൂത്തമകൾ. ഇവളുടെ സഹോദരിയാണ് ഫേലിക്സിൻ്റെ ഭാര്യ ദ്രുസില്ല. 24:24].

468. പൗലൊസിന്റെ സംഗതി ഫെസ്തൊസ് ആരോടാണ് വിവരിച്ചു പറഞ്ഞത്?

◼️ അഗ്രിപ്പാരാജാവിനോട് (25:14).

469. പൗലൊസിൻ്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടെന്നു പറഞ്ഞ രാജാവാരാണ്?

◼️ അഗ്രിപ്പാവ് (25:22).

470. വളരെ ആഡംബരത്തോടെ പൗലൊസിൻ്റെ പ്രസംഗം കേൾക്കാൻ വന്നത് ആരൊക്കെയാണ്?

◼️ അഗ്രിപ്പാവും ബെർന്നീക്കയും (25:23).

471. ‘തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല’ എന്നു പറഞ്ഞതാരാണ്?

◼️ ഫെസ്തോസ് (25:27).

26-ാം അദ്ധ്യായം

472. ‘നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു’ എന്നു പൗലൊസ് പറഞ്ഞത് ആരോടാണ്?

◼️ അഗ്രിപ്പാവിനോട് (26:3).

473. വിശുദ്ധന്മാരെ നിഗ്രഹിക്കുന്ന സമയം, സമ്മതം കൊടുത്തതാരാണ്?

◼️ പൗലൊസ് (26:10).

474. നട്ടുച്ചെക്കു പൗലൊസ് വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം കണ്ടത് എവിടെവെച്ചാണ്?

◼️ദമസ്കൊസ് (26:13).

475. ‘മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു’ എന്നു കർത്താവ് ഏതുഭാഷയിലാണ് പൗലൊസിനോടു സംസാരിച്ചത്?

◼️ എബ്രായഭാഷയിൽ (26:14).

476. ‘ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു’ എന്നു പൗലൊസിനോടു കല്പിച്ചതാരാണ്?

◼️ യേശുക്രിസ്തു (26:18).

477. സ്വർഗ്ഗീയദർശനത്തിനു അനുസരണക്കേടു കാണിക്കാഞ്ഞതാരാണ്?

◼️ പൗലൊസ് (26:19).

478. ‘പൗലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?

◼️ ഫെസ്തൊസ് (26:24).

479. ‘ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു’ എന്നു ആര് ആരോടു പറഞ്ഞു?

◼️ അഗ്രിപ്പാ പൗലൊസിനോട് (26:28).

480. ‘ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു’ എന്നു പറഞ്ഞതാരാണ്? 

◼️ പൗലൊസ് (26:29).

481. ‘കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ പൗലൊസിനെ വിട്ടയപ്പാൻ കഴിയുമായിരുന്നു’ എന്നു ആര് ആരോടാണ് പറഞ്ഞത്?

◼️ അഗ്രിപ്പാവ് ഫെസ്തൊസിനോട് (26:32).

482. പൗലൊസിനെയും മറ്റു തടവുകാരെയും ഇതല്യെക്കു കൊണ്ടുപോകാൻ ആരെയാണ് ഏല്പിച്ചത്?

◼️ യൂലിയൊസിനെ (27:1). [ഇതല്യെ, ഇത്തല്യ: ഇറ്റലി].

27-ാം അദ്ധ്യായം

483. യൂലിയൊസ് ഏതു പട്ടാളത്തിൻ്റെ ശതാധിപനാണ്?

◼️ ഔഗുസ്ത്യപട്ടാളത്തിൻ്റെ (27:1). [ഔഗുസ്ത്യപട്ടാളം: റോമാ സൈന്യത്തിൻ്റെ ഒരു വിഭാഗം].

484. പൗലൊസും കൂട്ടരും ഇതല്യെക്കു പോയത് ഏതു കപ്പലിലാണ്?

◼️ അദ്രമുത്ത്യകപ്പലിൽ (27:2). [അദ്രമുത്ത്യം: ഏഷ്യാമൈനറിൻ്റെ വടക്കുപടിഞ്ഞാറായി മുസ്യയിൽ സ്ഥിതിചെയ്യുന്ന തുറമുഖപട്ടണം].

485. യൂലിയൊസിനെ കൂടാതെ, കപ്പൽയാത്രയിൽ പൗലൊസിനൊപ്പം പേർ പറഞ്ഞിരിക്കുന്നത് ആരാണ്?

◼️ മക്കെദോന്യക്കാരനായ അരിസ്തർഹൊസ് (27:2).

486. എവിടെയെത്തിയപ്പോഴാണ് സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചത്?

◼️ സീദോനിൽ (27:3).

487. മുറാപ്പട്ടണത്തിൽ എത്തിയശേഷം ഇതല്യെക്കു പോകുന്ന ഏതു കപ്പലിലേക്കാണ് മാറിക്കയറിയത്?

◼️ അലെക്സന്ത്രിയക്കപ്പൽ (27:5,6).

488. ‘ഈ യാത്രയിൽ …. ഏറിയ കഷ്ടനഷ്ടങ്ങൾ വരും’ എന്നു പൗലൊസ് പറഞ്ഞതിനേക്കാൾ, ശതാധിപൻ ആരുടെ വാക്കാണ് അധികം വിശ്വസിച്ചത്?

◼️ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും (27:10,11). [മാലുമി: കപ്പിത്താൻ].

489. കഴിവുണ്ടെങ്കിൽ ഏതു തുറമുഖത്തു ചെന്ന് ശീതകാലം കഴിക്കാനാണ് കപ്പൽക്കാർ ആലോചിച്ചത്?

◼️ ക്രേത്ത തുറമുഖത്ത് (27:12).

490. ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടുമ്പോൾ, ഏതു കൊടുങ്കാറ്റാണ് അടിച്ചത്?

◼️ ഈശാനമൂലൻ (27:13,14).

491. ‘പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പൗലൊസിനോടു പറഞ്ഞതാരാണ്?

◼️ ദൈവത്തിൻ്റെ ദൂതൻ (27:23,24).

492. കപ്പലിലുള്ളവർ ഭക്ഷണം കഴിക്കാതെ എത്രദിവസം കഴിഞ്ഞു?

◼️ പതിനാലു ദിവസം (27:33).

493. കപ്പലിൽ ഉണ്ടായിരുന്ന ആൾക്കാരുടെ എണ്ണമെത്രയാണ്?

◼️ ഇരുനൂറ്റെഴുപത്താറ്, 276 (27:37).

494. കപ്പൽ ഉടഞ്ഞശേഷം തടവുകരെ കൊല്ലേണം എന്നു പടയാളികൾ പറഞ്ഞപ്പോൾ, പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അതിനെ തടുത്തതാരാണ്?

◼️ ശതാധിപൻ (27:42,43).

28-ാം അദ്ധ്യായം

495. കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർ ഏതു ദ്വീപിലാണ് ചെന്നണഞ്ഞത്?

◼️ മെലിത്ത ദ്വീപ് (28:1).

496. വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ആരുടെ കയ്യിലാണ് അണലി ചുറ്റിയത്?

◼️ പൗലൊസിൻ്റെ (28:3).

497. ‘ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല’ എന്നു തമ്മിൽ പറഞ്ഞതാണ്?

◼️ ബർബരന്മാർ (28:4). [ബർബരന്മാർ: ഭാഷ അറിയാത്തവർ അഥവാ ദ്വീപുനിവാസികൾ. ഗ്രീക്കു ഒഴികെ ഏതു ഭാഷ സംസാരിക്കുന്നവരെയും ഗ്രേക്കർ ബർബരന്മാർ എന്നാണ് വിളിച്ചിരുന്നത്].

498. പൗലൊസിനെയും കൂട്ടരെയും ആദരവോടെ സൽക്കരിച്ച ദ്വീപുപ്രമാണി ആരാണ്?

◼️ പുബ്ലിയൊസ് (28:7).

499. പൗലൊസ് പ്രാർത്ഥിച്ചു സൗഖ്യം വരുത്തിയത് ആരെയാണ്?

◼️ പുബ്ലിയൊസിന്റെ അപ്പനെ (28:8).

500. മെലിത്ത ദ്വീപിൽ കപ്പൽക്കാർ എത്രദിവസം ചിലവഴിച്ചു?

◼️ മൂന്നു മാസം (28:11).

501. ഏതു ചിഹ്നമുള്ള അലെക്സന്ത്രിയ കപ്പലിൽ കയറിയാണ് അവർ ദ്വീപിൽനിന്ന് പുറപ്പെട്ടത്?

◼️ അശ്വനി ചിഹ്നമുള്ള (28:11).

502. എവിടെയുള്ള സഹോദരന്മാരാണ് തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നപേക്ഷിച്ചത്? 

◼️ പുത്യൊലിയിൽ (28:13,14).

503. റോമയിലുള്ള സഹോദരന്മാർ എവിടെവരെയാണ് പൗലൊസിനെ എതിരേറ്റു വന്നത്?

◼️അപ്യപുരവും ത്രിമണ്ഡപവും വരെ (28:15).

504. എവിടെ എത്തിയശേഷമാണ് തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൗലൊസിന്നു അനുവാദം കിട്ടിയത്? 

◼️ റോമയിൽ (28:16).

505. ‘യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?

◼️ റോമയിലുള്ള യെഹൂദാ പ്രമാണിമാരോട് (28:17, 20).

506. മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചതാരാണ്?

◼️ പൗലൊസ് (28:23).

507. “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും;……. അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നാരാണ് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത്? 

◼️ പരിശുദ്ധാത്മാവ് (28:26,27 — യെശ, 6:9,10).

508. പൗലൊസ് കൂലിക്കു വാങ്ങിയ വീട്ടിൽ എത്രവർഷം, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചു പോന്നു?

◼️ രണ്ടുവർഷം (28:29,30).

<×><×><×><×>

പൗലൊസിൻ്റെ മിഷണറിയാത്രയിൽ സഞ്ചരിച്ച സ്ഥലങ്ങൾ

സുറിയയിലെ അന്ത്യൊക്ക്യ: യെരൂശലേം കഴിഞ്ഞാൽ ക്രിസ്തുമാർഗ്ഗത്തിൻ്റെ ആരംഭവുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു സ്ഥലവുമില്ല. അന്ത്യൊക്ക്യയിൽ നിന്നാണ് മൂന്നു മിഷണറിയാത്രകളും പൗലൊസ് ആരംഭിക്കുന്നതും, ഒന്നും രണ്ടും സുവിശേഷയാത്രകൾ അവസാനിപ്പിച്ച് മടങ്ങിയെത്തിയതും. മൂന്നാം യാത്ര അവസാനിപ്പിച്ച് യെരൂശലേമിൽ എത്തിയതുമുതൽ കാരാഗൃഹവാസവും ആരംഭിച്ചു.

ഒന്നാം മിഷണറിയാത്ര:

13:3 മുതൽ 14:26 വരെ

സെലൂക്യ –13:4

കുപ്രൊസ് ദ്വീപ് — 13:4

സലമീസ് — 13:5

പാഫൊസ്  — 13:6

പെർഗ്ഗ (പംഫുല്യ) — 13:13  

അന്ത്യൊക്ക്യ (പിസിദ്യ) — 13:14 

ഇക്കോന്യ — 13:51

ലുസ്ത്ര (ലുക്കൊവോന്യ) — 14:8 

ദെർബ്ബ (ലുക്കൊവോന്യ) — 14:20 

ലുസ്ത്ര — 14:21

ഇക്കോന്യ — 14:21

അന്ത്യൊക്ക്യ (പിസിദ്യ) — 14:21 

പിസിദ്യ — 14:24

പംഫുല്യ — 14:24

പെർഗ്ഗ — 14:25

അത്തല്യ — 14:25

മടക്കം: അന്ത്യൊക്ക്യ –14:26.

യെരുശലേം സമ്മേളനം: 15:4-30.

രണ്ടാം മിഷണറിയാത്ര:

15:35 മുതൽ 18:22 വരെ

സുറിയ — 15:40

കിലിക്യ — 15:40

ദെർബ്ബ — 16:1

ലുസ്ത്ര — 16:1

ഫ്രുഗ്യ — 16:6

ഗലാത്യ — 16:6

മുസ്യ — 16:7

ത്രോവാസ് — 16:8

സമൊത്രാക്ക — 16:11

നവപൊലി — 16:11

ഫിലിപ്പി — 16:11

അംഫിപൊലിസ് — 17:1

അപ്പൊലോന്യ — 17:1

തെസ്സലൊനീക്ക്യ — 17:1

ബെരോവ — 17:10

ആഥേന — 17:15

കൊരിന്ത് — 18:1

കെംക്രയ — 18:18

എഫെസൊസ് — 18:19

കൈസര്യ — 18:22

യെരൂശലേം — 18:22

മടക്കം: അന്ത്യൊക്ക്യ — 18:22.

മൂന്നാം മിഷണറിയാത്ര:

18:23 മുതൽ 21:17 വരെ

ഗലാത്യ — 18:23

ഫ്രുഗ്യ — 18:23

എഫെസൊസ് — 19:1

മക്കെദോന്യ (ഫിലിപ്പി) — 20:1

യവനദേശം (കൊരിന്ത്) — 20:2

മക്കെദോന്യ (ഫിലിപ്പി) — 20:3

ആസ്യ (എഫെസൊസ്) — 20:4

ഫിലിപ്പി — 20:6

ത്രോവാസ് — 20:6

അസ്സൊസ് — 20:14

മിതുലേന — 20:14

ഖിയൊസ്ദ്വീപ് — 20;15

സാമൊസ്ദ്വീപ് — 20:15

മിലേത്തൊസ് — 20:15

കോസ് — 21:1

രൊദൊസ് — 21:1

പത്തര — 21:1

സോർ — 21:3

പ്തൊലെമായിസ് — 21:7

കൈസര്യ — 21:8

മടക്കം: യെരൂശലേമിൽ — 21:17.

1-ാം കാരാഗൃഹവാസം: യെരൂശലേമിൽ — 21:30-23:30.

2-ാം കാരാഗൃഹവാസം: കൈസര്യയിൽ — 23:31-26:32. 

3-ാം കാരാഗൃഹവാസം: റോമിൽ — 27:1-28:30.

പഴയനിയമഭാഗം പ്രവൃത്തികളിൽ

1. “സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.” (പ്രവൃ, 1:16) >×< (സങ്കീ, 41:9).

2. “സങ്കീർത്തനപുസ്തകത്തിൽ: “അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.” (പ്രവൃ, 1:20) >×< (സങ്കീ,69:25, 109:8)

3. ¹⁷ “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.” ¹⁸ എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ¹⁹ ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.

²⁰ കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. ²¹ എന്നാൽ കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:17-21) >×< യോവേ, 2:28-32).

4. ²⁵ “ഞാൻ കർത്താവിനെ എപ്പോഴും എന്‍റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്‍റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. ²⁶ അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു, എന്‍റെ നാവു ആനന്ദിച്ചു, എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും. ²⁷ നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. ²⁸ നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്‍റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. (പ്രവൃ, 2:25-28) >×< (സങ്കീ, 16:8-11).

5. “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:” (പ്രവൃ, 2:31) >×< (സങ്കീ, 16:10).

6. “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്‍റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.” (പ്രവൃ, 2:35) >×< (സങ്കീ, 110:1).

7. ²² “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്‍റെ വാക്കു കേൾക്കേണം. ²³ ആ പ്രവാചകന്‍റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്‍റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ,3:22-23) >×< (ആവ, 18;15-19).

8. “ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25) >×< (ഉല്പ, 22:18).

9. “വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്‍റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.” (പ്രവൃ, 4:11) >×< (സങ്കീ, 118:22).

10. ²⁵ “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ²⁶ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്‍റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്‍റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, (പ്രവൃത്തികൾ 4:25-26) >×< (സങ്കീ, 2:1-2).

11. “നിന്‍റെ ദേശത്തെയും നിന്‍റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.’ (പ്രവൃ, 7:3) >×< (ഉല്പ, 12:1).

12. ⁶ അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു. ⁷ അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്‍റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.” (പ്രവൃ, 7:6-7) >×< (ഉല്പ, 15:13-14).

13. ²⁷ എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ²⁸ ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.” (പ്രവൃ, 7:27-28) >×< (പുറ, 2:14).

14. “ഞാൻ നിന്‍റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ആകുന്നു എന്നു കർത്താവിന്‍റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.” (പ്രവൃ, 7:32) >×< (പുറ, 3:6). 

15. “കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.” (പ്രവൃ, 7:33) >×< (പുറ, 3:5).

16. “മിസ്രയീമിൽ എന്‍റെ ജനത്തിന്‍റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.” (പ്രവൃ, 7:34) >×< (പുറ, 3:7-8).

17. “ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.” (പ്രവൃ, 7:37) >×< (ആവ, 18:15).

18. “ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 7:40) >×< (പുറ, 32:1, 23).

19. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്‍റെ കൂടാരവും രേഫാൻ ദേവന്‍റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 7:43) >×< (ആമോ, 5:25-27).

20. ⁴⁹ “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം ⁵⁰ എന്‍റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്‍റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. (പ്രവൃ, 7:49-50) >×< (യെശ, 66:1-2).

21. ³² തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: ³³ “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്‍റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്‍റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്‍റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ” (പ്രവൃ, 8:32-33) >×< (യെശ, 53:7-8).

22. ‘അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്‍റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.” (പ്രവൃ, 13:22) >×< (1ശമൂ, 13:14).

23. “നീ എന്‍റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33) >×< (സങ്കീ, 2:7). 

24. “ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു” (പ്രവൃ, 13:34) >×< (യെശ, 55:3). 

25. “മറ്റൊരു സങ്കിർത്തനത്തിലും: നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:35) >×< (സങ്കീ, 16:10).

26. ⁴⁰ ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” ⁴¹ എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 13:40-41) >×< (ഹബ, 1:5).

27. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:47) >×< (യെശ, 49:6).

28. ¹⁶ “അനന്തരം ഞാൻ ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്‍റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;

¹⁷ മനുഷ്യരിൽ ശേഷിച്ചവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു

¹⁸ ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (പ്രവൃ, 15:16-18) >×< (ആമോ, 9:11-12).

29. “നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 23:5) >×< (പുറ, 22:28).

30. ²⁶ “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും. ²⁷ ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.” (പ്രവൃ, 28:26-27) >×< (യെശ, 6:9-10).

അപ്പൊസ്തലപ്രവൃത്തികളിൽ പേർ പറയപ്പെട്ടിരിക്കുന്നവർ

1. തെയോഫിലൊസ് (1:1)

2. യോഹന്നാൻ സ്നാപകൻ (1:5)

3. പത്രൊസ് (1:13)

4. യോഹന്നാൻ (1:13)

5. യാക്കോബ് (1:13)

6. അന്ത്രെയാസ് (1:13)

7. ഫിലിപ്പൊസ് (1:13)

8. തോമസ് (1:13)

9. ബർത്തൊലൊമായി (1:13)

10. മത്തായി (1:13)

11. അൽഫായുടെ മകനായ യക്കോബ് (1:13)

12. എരിവുകാരനായ ശിമോൻ (1:13)

13. യാക്കോബിന്റെ മകനായ യൂദാ (1:13)

14. യേശുവിൻ്റെ അമ്മ മറിയ (1:14)

15. ഈസ്കര്യോത്താ യൂദാ (1:16)

16. ദാവീദ് (1:16)

17. യുസ്തൊസ് (ബർശബാ എന്ന യോസേഫ്) (1:23)

18. മത്ഥിയാസ് (1:23)

19. യോവേൽ (2:16)

20. ശലോമോൻ (3:11)

21. മോശെ (3:23)

22. അബ്രാഹാം (3:25)

23. ഹന്നാവ് (4:6)

24. കയ്യഫാവ് (4:6)

25. യോഹന്നാൻ (4:6)

26. അലെക്സന്തർ (4:6)

27. ഹെരോദാ അന്തിപ്പാസ് (4:27)

28. പീലാത്തൊസ് (4:27)

29. ബർന്നബാസ് (4:36)

30. അനന്യാസ് (5:1)

31. സഫീര (5:1)

32. ഗമാലീയേൽ (5:34)

33. തദാസ് (ത്യൂദാസ്) (5:36)

34. ഗലീലക്കാരനായ യൂദാ (5:37)

35. സ്തെഫാനൊസ് (6:5)

36. ഫിലിപ്പൊസ് (6:5)

37. പ്രൊഖൊരൊസ് (6:5)

38. നിക്കാനോർ (6:5)

39. തിമോൻ (6:5)

40. പർമ്മെനാസ് (6:5)

41. നിക്കൊലാവൊസ് (6:5)

42. യിസ്ഹാക്ക് (7:8)

43. യാക്കോബ് (7:8)

44. യോസേഫ് (7:9)

45. ഫറവോൻ (7:10)

46. എമ്മോർ (7:16)

47. മൊലോക്ക് (ദേവൻ) (7:43)

48. രേഫാൻ (ദേവൻ) (7:43)

49. ശൗൽ (പൗലൊസ്) (7:58)

50. ശിമോൻ (ആഭിചാരകൻ) (8:9)

51. കന്ദക്ക (എത്യോപ്യാ രാജ്ഞി) (8:27)

52. ഷണ്ഡൻ (8:27)

53. യെശയ്യാ പ്രവാചകൻ (8:28)

54. അനന്യാസ് (9:10)

55. യൂദ (മേർവീഥിയിലെ) (9:11)

56. ഐനെയാസ് (9;33)

57. തബീഥാ (9:36)

58. ശിമോൻ (തോൽക്കൊല്ലൻ) (9:43)

59. കൊർന്നേല്യൊസ് (10:1)

60. അഗബൊസ് (11:28)

61. ക്ലൗദ്യൊസ് (11:28)

62. ഹെരോദാവ് (അഗ്രിപ്പാ l) 12:1

63. മർക്കൊസ് (യോഹന്നാൻ) (12:12)

64. മറിയ (മർക്കൊസിൻ്റെ അമ്മ) (12:12)

65. രോദാ (12:13)

66. യാക്കോബ് (യേശുവിൻ്റെ സഹോദരൻ) (12:17)

67. ബ്ലസ്തൊസ് (12:20)

68. നീഗർ (ശിമോൻ) (13:1)

69. ലൂക്യൊസ് (13:1)

70. മനായേൻ (13:1)

71. ബർയേശു (എലീമാസ്) (13:6)

72. സെർഗ്ഗ്യൊസ് പൗലൊസ് (13:7)

73. ശമൂവേൽ പ്രവാചകൻ (13:20)

74. കീശ് (13:21)

75. ശൗൽ (രാജാവ്) 13:21)

76. യൂദ (ബർശബാസ്) (15:22)

77. ശീലാസ് (15:22)

78. തിമൊഥെയൊസ് (16:1)

79. ലുദിയ (16:14)

80. യാസോൻ (17:5)

81. ദിയൊനുസ്യോസ് (17:34)

82. ദമരീസ് (17:34)

83. അക്വിലാസ് (18:2)

84. പ്രിസ്കില്ല (18:2)

85. തീത്തൊസ് യുസ്തൊസ് (18:7)

86. ക്രിസ്പൊസ് (18:8)

87. ഗല്ലിയോൻ (ദേശാധിപതി) (18:12)

88. സോസ്ഥനേസ് (18:17)

89. അപ്പല്ലോസ് (18:24)

90. തുറന്നൊസ് (19:9)

91. സ്കേവാ (19:14)

92. എരസ്തൊസ് (19:22)

93. അർത്തെമിസ് (ദേവി) 19:24)

94. ദെമേത്രിയൊസ് (19:24)

95. ഗായൊസ് (19:29)

96. അരിസ്തർഹൊസ് (19:29)

97. അലക്സന്തർ (19:33)

98. പുറൊസ് (20:4)

99. സോപത്രൊസ് (20:4)

100. സെക്കുന്തൊസ് (20:4)

101. തുഹിക്കൊസ് (20:4)

102. ത്രൊഫിമൊസ് (20:4)

103. യൂത്തിക്കൊസ് (20:8)

104. മ്നാസോൻ (21:16)

105. അനന്യാസ് (മഹാപുരോഹിതൻ) (23:2)

106. ഫേലിക്സ് (23:24)

107. ക്ലൗദ്യൊസ് ലുസിയാസ് (23:26)

108. തെർത്തുല്ലൊസ് (24:1)

109. ദ്രുസില്ല (24:24)

110. പൊർക്ക്യൊസ് ഫെസ്തൊസ് (24:27)

111. ഹെരോദാഅഗ്രിപ്പാ ll (25:13)

112. ബെർന്നീക്ക (25:13)

113. യൂലിയൊസ് (27:1)

114. പുബ്ലിയൊസ് (28:7)

അപ്പൊസ്തലപ്രവൃത്തികൾ PDF-നായി താഴെ ക്ലിക്ക് ചെയ്യുക;

പ്രവൃത്തികൾ PDF