പുതിയനിയമ കല്പനകൾ

പുതിയനിയമ കല്പനകൾ

ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കാനായി രണ്ട് കല്പനകളാണുള്ളത്. സ്നാനവും കർത്തൃമേശയും. സ്നാനം ഒരിക്കലായും; കർത്തൃമേശ നിരന്തരമായും അനുഷ്ഠിക്കണം. പുതിയനിയമ വിശ്വാസികൾക്ക് അനുസരിക്കാൻ അനവധി കല്പനകളുണ്ട്. ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നുകം (കല്പനകൾ) ഒടിച്ചുകളഞ്ഞിട്ടാണ് ക്രിസ്തു തൻ്റെ മൃദുവും ലഘുവുമായ നുകം (കല്പനകൾ) നമുക്കുതന്നത്. “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.” 

1. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ! (മത്താ, 3:2; 4:17)

2. മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ. (മത്താ, 3:8)

3. ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു. (മത്താ, 4:7; ലൂക്കൊ, 4:12; 1കൊരി, 10:9)

4. നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു. (മത്താ, 4:10; ലൂക്കൊ, 4:8)

5. എൻ്റെ പിന്നാലെ വരുവിൻ (യേശുവിനെ പിന്തുടരുക). (മത്താ, 4:19; 8:22; 9:22; മർക്കൊ, 2:4)

6. മനുഷ്യരുടെ മുമ്പിൽ വെളിച്ചമായി പ്രകാശിക്കുവിൻ. (മത്താ, 5:16)

7. വഴിപാടു കഴിക്കും മുമ്പേ സഹോദരനോടു നിരന്നുകൊൾക. (മത്താ, 5:23,24)

8. പ്രതിയോഗിയോടുകൂടെ വേഗത്തിൽ ഇണങ്ങിക്കൊൾക. (മത്താ, 5:25; ലൂക്കൊ, 12:58)

9. കണ്ണുകൾ ഇടർച്ചവരുത്താതെ നോക്കുക. (മത്താ, 5:29; 18:9)

10. കൈകൾ ഇടർച്ചായാവരുത്. (മത്താ, 5:30; 18:8)

11. യാതൊന്നിനെക്കൊണ്ടും സത്യം ചെയ്യരുതു. (മത്താ, 5:33-36)

12. വാക്കുകൾ ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ. (മത്താ, 5:37)

13.  ദുഷ്ടനോടു എതിർക്കരുതു. (മത്താ, 5:39).

14. വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. (മത്താ, 5:39; ലൂക്കൊ, 6:29)

15. വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. (മത്താ, 5:40; ലൂക്കൊ, 6:29)

16. ഒരുത്തൻ സഹായം ചോദിച്ചാൽ അധികമായി ചെയ്യുക. (മത്താ, 5:41)

17. യാചിക്കുന്നവനു കൊടുക്കുക. (മത്താ, 5:42)

18. വായ്പ ചോദിക്കുന്നവനു കൊടുക്കുക. (മത്താ, 5:42)

19. ശത്രുക്കളെ സ്നേഹിപ്പിൻ. (മത്താ, 5:44; ലൂക്കൊ, 6:27, 35)

20. ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. (മത്താ, 5:44)

21. സ്വർഗ്ഗീയപിതാവിനെപ്പോലെ സൽഗുണപൂർണ്ണരാകുവിൻ. (മത്താ, 5:48)

22. നീതിപ്രവൃത്തികളെ മനുഷ്യരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ. (മത്താ, 6:1)

23. ഭിക്ഷ കൊടുക്കുന്നതു രഹസ്യത്തിൽ ആയിരിക്കണം. (മത്താ,6:2)

24. വലങ്കൈ ചെയ്യുന്നതു ഇടങ്കൈ അറിയരുതു. (മത്താ, 6:3)

25. മനുഷ്യരെ കാണിക്കാനായി പ്രാർത്ഥിക്കരുതു. (മത്താ, 6:5)

26. അറയിൽ കടന്നു രഹസ്യത്തിൽ പ്രാർത്ഥിക്ക. (മത്താ, 6:6)

27. പ്രാർത്ഥിക്കയിൽ അതിഭാഷണം അരുതു. (മത്താ, 6:7)

28. സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കുക. (മത്താ, 6:9-13; ലൂക്കൊ, 11:2-4)

29. പരസ്പരം പിഴകളെ ക്ഷമിക്കക. (മത്താ, 6:14,15)

30. ഉപവസിക്കുമ്പോൾ വാടിയമുഖം കാണിക്കരുതു. (മത്താ, 6:16)

31. ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കരുതു. (മത്താ, 6:19)

32. സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുക. (6:20)

33. ജീവനായിക്കൊണ്ടു വിചാരപ്പെടരുതു. (മത്താ, 6:25; ലൂക്കൊ, 12:22)

34. ശരീരത്തിനായും വിചാരപ്പെടരുതു. (മത്താ, 6:25; ലൂക്കൊ, 12:22)

35. ഭക്ഷണത്തിനായി വിചാരപ്പെടരുതു. (മത്താ, 6:31)

36. മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ. (മത്താ, 6:33)

37. നാളെക്കായി വിചാരപ്പെടരുതു. (മത്താ, 6:34)

38. വിധിക്കരുതു. (മത്താ, 7:1; ലൂക്കൊ, 6:37)

39. മുമ്പ സ്വന്തം കുറവുകൾ പരിഹരിക്കുക. (മത്താ, 7:5; ലൂക്കൊ, 6:42)

40. വിശുദ്ധമായതൊന്നും അലക്ഷ്യമാക്കരുത്. (മത്താ, 7:6)

41. യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും. (മത്താ, 7:7)

42. അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും. (മത്താ, 7:7)

43. മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. (മത്താ, 7:7)

44. മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ. (മത്താ, 7:12; ലൂക്കൊ, 7:31)

45. ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ. (മത്താ, 7:13; ലൂക്കൊ, 13:24)

46. കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 7:15)

 47. കൊയ്ത്തിലേക്കു (സുവിശേഷവയൽ) വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ. (മത്താ, 9:38)

48. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. (മത്താ, 10:7)

49. സൗജന്യമായി ലഭിച്ചതൊക്കെയും സൗജന്യമായി കൊടുപ്പിൻ. (മത്താ, 10:8)

50. പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. (മത്താ, 10;16)

51. അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. (മത്താ, 10:22)

52. ദൈവത്തെ മാത്രം ഭയപ്പെടുവിൻ. (മത്താ, 10:28)

53. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ. (മത്താ, 11:28)

54. എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ. (മത്താ, 11:29)

55. വചനം കേട്ടു ഗ്രഹിച്ചു കൊൾവിൻ. (മത്താ, 15;10)

56. ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ. (മത്താ, 16:24; ലൂക്കൊ, 9:23)

57. കൈകാലുകൾ ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നല്ലതു. (മത്താ, 18:8)

58. കണ്ണുകളുവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നല്ലതു. (മത്താ, 18:9)

59. ആരെയും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 18:10)

60. സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക. (മത്താ, 18:15)

61. അവൻ നിന്നെ കേൾക്കാഞ്ഞാൽ രണ്ടു മൂന്നു സാക്ഷികളെ കൂട്ടിക്കൊണ്ടു ചെല്ലുക. (മത്താ, 18:16)

62. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക. (മത്താ, 18:17)

63. സഹോദരനോടുഏഴല്ല; എഴുപത് വട്ടം ക്ഷമിക്കുക. (മത്താ, 18:21,22; ലൂക്കൊ, 17:3,4)

64. ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കുക. (മത്താ, 18:35)

65. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു. (മത്താ, 19:6)

66. പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു. (മത്താ, 19:9)

67. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. (മത്താ, 19:9)

68. ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ. (മത്താ, 19:14; മർക്കൊ, 10:14; ലൂക്കൊ, 18:16)

69. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക. (മത്താ, 19:17)

70. കുല ചെയ്യരുതു. (മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

71. വ്യഭിചാരം ചെയ്യരുതു. (മത്താ, 19:18; 5:27,28; മർക്കൊ, 10:19; ലൂക്കൊ, 18:19)

72. മോഷ്ടിക്കരുതു. മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

73. കള്ളസ്സാക്ഷ്യം പറയരുതു. (മത്താ, 19:18; മർക്കൊ, 10:19; ലൂക്കൊ, 18:20)

74. അപ്പനെയും അമ്മയെയും ബഹുമാനിക്ക. (മത്താ, 19:19; മർക്കൊ, 10:19; ലൂക്കൊ, 18:20)

75. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക. (മത്താ, 19:19)

76. സൽഗുണപൂർണ്ണൻ ആകുവാൻ നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക. (മത്താ, 19:21; ലൂക്കൊ, 18:21)

77. മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ശുശ്രൂഷക്കാരൻ ആകേണം. (മത്താ, 20:26; മർക്കൊ, 10:43)

78. ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദാസൻ ആകേണം. (മത്താ, 20:27; മർക്കൊ, 10:44)

79. കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ. (മത്താ, 22:21; മർക്കൊ, 12:17; ലൂക്കൊ, 22:25)

80. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. (മത്താ, 22:37)

81. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. (മത്താ, 23:8)

82. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു. (മത്താ, 23:9)

83. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു. (മത്താ, 23:10)

84. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. (മത്താ, 23:11)

85. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും. (മത്താ, 23:12)

86. തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. (മത്താ, 23:12)

87. ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 24:4; മർക്കൊ, 13:6; ലൂക്കൊ, 24:8)

88. ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (മത്താ, 24:6)

89. നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ. (മത്താ, 24:42; മർക്കൊ, 13:33)

90. നിനെയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. (മത്താ, 24:44)

91. ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. (മത്താ, 25:13; മർക്കൊ, 13:37)

92. പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ. (മത്താ, 26:41; മർക്കൊ, 14:38; ലൂക്കൊ, 22:40, 46)

93. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിൻ. (മത്താ, 28:19)

94. സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ. (മത്താ, 28:19)

95. എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. (മർക്കൊ, 7:14)

96. പരീശരുടെ ദുരുപദേശം സൂക്ഷിച്ചുകൊൾവിൻ. (മർക്കൊ, 8:15; മത്താ, 16:6)

97. ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു. (മർക്കൊ, 9:35)

98. ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു. (മർക്കൊ, 10:9)

99. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ. (മർക്കൊ, 10:14)

100. ചതിക്കരുത്. (മർക്കൊ, 10:19)

101. ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. (മർക്കൊ, 11:22)

102. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ. (മർക്കൊ, 11:24)

103. യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. (മർക്കൊ, 12:29,30)

104. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല. (മർക്കൊ, 12:31)

105. നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (മർക്കൊ, 13:9; 13:23)

106. ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു. (മർക്കൊ, 13:21)

107. ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ. (മർക്കൊ, 13:33)

108. ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. (മർക്കൊ, 16:15)

109. രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ. (ലൂക്കോ, 3:11)

110. ഭക്ഷണസാധനങ്ങളും ഇല്ലാത്തവന്നു കൊടുക്കട്ടെ. (ലൂക്കോ, 3:11)

111. കല്പിച്ചതിൽ അധികം നികുതി പിരിക്കരുതു. (ലൂക്കോ, 3:13)

112. ആരോടും ചതിവായി ഒന്നും വാങ്ങാതെ ശമ്പളം മതി എന്നു വിചാരിക്കണം. (ലൂക്കോ, 3:14)

113. നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്വിൻ. (ലൂക്കൊ, 6:27)

114. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ. ( ലൂക്കൊ, 6:28)

115. നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ. (ലൂക്കൊ, 6:8)

116. നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക. (ലൂക്കൊ, 6:30)

117. നിനക്കുള്ളതു എടുക്കുന്നവനോടു മടക്കി ചോദിക്കരുതു. (ലൂക്കൊ, 6:30)

118. ശത്രുക്കൾക്കു നന്മ ചെയ്വിൻ. (ലൂക്കൊ, 6:35)

119. പകരം ഇച്ഛിക്കാതെ കൊടുപ്പിൻ. (ലൂക്കൊ, 6:35)

120. ശിക്ഷെക്കു വിധിക്കരുതു; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകില്ല. (ലൂക്കൊ, 6:37)

121. വിടുവിൻ; നിങ്ങളെയും വിടുവിക്കും. (ലൂക്കൊ, 6:37)

122. കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. (ലൂക്കൊ, 6:38)

123. സ്വന്തം ക്രൂശ് എടുത്തുംകൊണ്ടു ക്രിസ്തുവിനെ അനുഗമിക്കണം. (ലൂക്കൊ, 9:23; മത്താ, 10:38)

124. ദൈവപുത്രന്നു ചെവികൊടുപ്പിൻ. (ലൂക്കൊ, 9:35)

125. നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. (ലൂക്കോ, 11:35)

126. അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ. (ലൂക്കോ, 11:41)

127. ദുരുപദേശത്തെ സൂക്ഷിച്ചുകൊൾവിൻ. (ലൂക്കൊ, 12:1; മത്താ, 16:6, 11).

128. ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ട. (ലൂക്കൊ, 12:4)

129. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. (ലൂക്കൊ, 12:5)

130. സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ. (ലൂക്കോ, 12:15)

131. ദൈവത്തിന്റെ രാജ്യം അന്വേഷിപ്പിൻ. (ലൂക്കോ, 12:31)

132. നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ . (ലൂക്കോ, 12:35)

133. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. (ലൂക്കോ, 12:40)

134. ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു. (ലൂക്കോ, 14:8)

135. നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക. (ലൂക്കോ, 14:10)

136. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ മുടന്തന്മാർ, കുരുടുന്മാർ എന്നിവരെ ക്ഷണിക്ക. (ലൂക്കോ, 14:13)

137. ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ. (ലൂക്കോ, 17:32)

138. നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു. (ലൂക്കൊ, 21:9)

139. ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ. (ലൂക്കോ, 21:34)  

140. സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ. (ലൂക്കോ, 21:36)

141.  “ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ. (ലൂക്കോ, 22:19)

142. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. (യോഹ, 4:24)

143. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ. (യോഹ, 6:27)

144. കാഴ്ചപ്രകാരം വിധിക്കരുതു. (യോഹ, 7:24)

145. നീതിയുള്ള വിധി വിധിപ്പിൻ. (യോഹ, 7:24)

146. ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. (യോഹ, 7:37)

147. എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. (യോഹ, 8:31)

148. എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല. (യോഹ, 8:51)

149. എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ. (യോഹ, 12:26)

150. ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. (യോഹ, 12:35)

151. നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ. (യോഹ, 12:36)

152. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു. (യോഹ, 14:1)

153. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. (യോഹ, 14:1)

154. ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. (യോഹ, 14:11)

155. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും. (യോഹ, 15:4)

156. എന്റെ സ്നേഹത്തിൽ വസിപ്പിൻ. (യോഹ, 15:9)

157. ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന. (യോഹ, 15:12)

158. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം. (യോഹ, 15:17)

159. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിപ്പിൻ. (യോഹ, 16:24)

160. ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ. (യോഹ, 16:33)

161. അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക. (യോഹ, 20:27)

162. ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ. (പ്രവൃ, 2:38; മത്താ, 28:19)

163. വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കണം. (പ്രവൃ, 15:28,29)

164. അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. (പ്രവൃ, 17:30)

165. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 20:28)

166. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ. (റോമ, 6:11)

167. പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, (റോമ, 6:12)

168. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. (റോമ, 6:13)

169. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. (റോമ, 6:13)

170. നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. (റോമ 12:1)

171. ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമ, 12:2)

172. ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരരുതു. (റോമ, 12:3)

173. ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണം. (റോമ, 12:3)

174. ശുശ്രൂഷിക്കാൻ കൃപയുള്ളവൻ ശുശ്രൂഷിക്കട്ടെ. (റോമ, 12:7) 

175. ഉപദേശിക്കുവാൻ കൃപയുള്ളവൻ ഉപദേശിക്കട്ടെ. (റോമ, 12:7)

176. പ്രബോധിപ്പിക്കുവാൻ കൃപയുള്ളവൻ പ്രബോധിപ്പിക്കട്ടെ. (റോമ, 12:7)

177. ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ ചെയ്യട്ടെ. (റോമ, 12:8)

178. ഭരിക്കുന്നവൻ ഉത്സാഹത്തോടെ ഭരിക്കട്ടെ. (റോമ, 12:8)

179. കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ. (റോറ, 12:8)

180. സ്നേഹം നിർവ്യാജം ആയിരിക്കട്ടെ. (റോമ, 12:9)

181. തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ. (റോമ, 12:9)

182. സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ. (റോമ, 12:10)

183. ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ. (റോമ, 12:11)

184. ആശയിൽ സന്തോഷിപ്പിൻ. (റോമ, 12:12)

185. കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ. (റോമ, 12:13)

186. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. (റോമ, 12:13)

187. വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്ക. (റോമ, 12:13)

188. അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ. (റോമ, 12:13)

189. നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ. (റോമ, 12:14)

190. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്ക. (റോമ, 12:15)

191. കരയുന്നവരോടുകൂടെ കരയുക. (റോമ, 12:15)

192. തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ. (റോമ, 12:16)

193. നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു. (റോമ, 12:16)

194. ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യരുതു. (റോമ, 12:17)

195. സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതുക. (റോമ, 12:17)

196. കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. (റോമ, 12:18)

197. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ. (റോമ, 12:19)

198. നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക. (റോമ, 12:20)

199. ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. (റോമ, 12:20)

200. തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമ, 12:21)

201. ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. (റോമ, 13:1)

202. എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ. (റോമ, 13:7)

203. നികുതി കൊടുക്കേണ്ടവന്നു നികുതി കൊടുക്കുവിൻ. (റോമ, 13:7)

204. ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം കൊടുക്കുവിൻ. (റോമ, 13:7)

205. ഭയം കാണിക്കേണ്ടവന്നു ഭയം കാണിക്കുവിൻ. (റോമ, 13:7)

206. മാനം കാണിക്കേണ്ടവന്നു മാനം. (റോമ, 13:7)

207. അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു. (റോമ, 13:8)

208. നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. (റോമ, 13:12)

209. പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക. (റോമ, 13:13) 

210. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. (റോമ, 13:14)

211. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു. (റോമ, 13:14)

212. സംശയവിചാരങ്ങളെ വിധിക്കരുതു. (റോമ, 14:1)

213. വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. (റോമ, 14:1)

214. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു. (റോമ, 14:3)

215. തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു. (റോമ, 14:3)

216. നാം ഇനി അന്യോന്യം വിധിക്കരുതു. (റോമ, 14:13)

217. സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ. (റോമ, 14:13)

218. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു. (റോമ, 14:15)

219. നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു. (റോമ, 14:16)

220. നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക. (റോമ, 14:19)

221. ഭക്ഷണംനിമിത്തം ദൈവനിർമ്മാണത്തെ അഴിക്കരുതു. (റോമ, 14:20)

222. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം. (റോമ, 15:2)

223. ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. (റോമ, 15:7)

224. നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണം. (റോമ, 16:17)

225. നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം. (റോമ, 16:19)

226. നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം. (1കൊരി, 1:10)

227. പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. (1കൊരി, 1:31)

228. ആരും തന്നെത്താൻ വഞ്ചിക്കരുതു. (1കൊരി, 3:18; 6:9) 

229. ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. (1കൊരി, 3:18)

230. ആരും മനുഷ്യരിൽ പ്രശംസിക്കരുതു. (1കൊരി, 3:21)

231. കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു. (1കൊരി, 4:5)

232. നിങ്ങൾ തിന്മയും ദുഷ്ടതയീമായ പുളിമാവിനെ നീക്കിക്കളവിൻ. (1കൊരി, 5:7,8)

233. സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക. (1കൊരി, 5:8)

234. സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

235. സഹോദരൻ എന്നു പേർപെട്ട ഒരുവൻ അത്യാഗ്രഹിയോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

236. സഹോദരൻ എന്നു പേർപെട്ട ഒരുവൻ വിഗ്രഹാരാധിയോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

237. സഹോദരൻ എന്നു പേർപെട്ട ഒരുവൻ വാവിഷ്ഠാണക്കാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

238. സഹോദരൻ എന്നു പേർപെട്ട ഒരുവൻ മദ്യപനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

239. സഹോദരൻ എന്നു പേർപെട്ട ഒരുവൻ പിടിച്ചുപറിക്കാരനോടു സംസർഗ്ഗം അരുതു. (1കൊരി, 5:11)

240. അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു. (1കൊരി, 5:11)

241. ദുഷ്ത പ്രവർത്തിക്കുന്നവരെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ. (1കൊരി, 5:13)

242. ദുർന്നടപ്പു വിട്ടു ഓടുവിൻ. (1കൊരി, 6:18) 

243. നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ. (1കൊരി, 6:20)

244. ഭാര്യ ഭർത്താവിനെ വേറുപിരിയരുതു. (1കൊരി, 7:11)

245. ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു. (1കൊരി, 7:11)

246. നിങ്ങളുടെ സ്വതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ. (1കൊരി, 8:9)

247. സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം. (1കൊരി, 9:14)

248. നിങ്ങൾ വിരുതു പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ. (1കൊരി, 9:24)

249. നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു. (1കൊരി, 10:7; 10:14)

250. പരസംഗം ചെയ്യരുതു. (1കൊരി, 10:8)

251. കർത്താവിനോടു പിറുപിറുക്കരുതു. (1കൊരി, 10:10)

252. താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ. (1കൊരി, 10:12; റോമ, 11:20)

253. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല. (1കൊരി, 10:21)

254. നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല. (1കൊരി, 10:21)

255. നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ. (1കൊരി, 10:31)

256. യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ. (1കൊരി, 10:32)

257. ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. (1കൊരി, 11:1; 4:16)

258. സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! (1കൊരി, 14:1)

259. സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. (1കൊരി, 14:12)

260. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു. (1കൊരി, 14:20)

261. സഹോദരന്മാരേ, തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ. (1കൊരി, 14:20)

262. സഹോദരന്മാരേ, ബുദ്ധിയിലോ മുതിർന്നവരാകുവിൻ. (1കൊരി, 14:20)

263. വഞ്ചിക്കപ്പെടരുതു. (1കൊരി, 15:33; 6:9; ഗലാ, 6:7)

264. നീതിക്കു നിർമ്മദരായി ഉണരുവിൻ. (1കൊരി, 15:34)

265. പാപം ചെയ്യാതിരിപ്പിൻ. (1കൊരി, 15:34)

266. കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ. (1കൊരി, 15:58)

267. ഉണർന്നിരിപ്പിൻ. (1കൊരി, 16:13)

268. വിശ്വാസത്തിൽ നിലനില്പിൻ. (1കൊരി, 16:13)

269. പുരുഷത്വം കാണിപ്പിൻ. (1കൊരി, 16:13)

270. ശക്തിപ്പെടുവിൻ. (1കൊരി, 16:13)

271. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ. (1കൊരി, 16:13)

272. വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്‍വിൻ. (1കൊരി, 16:20; 2കൊരി, 13:12)

273. നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു. (2കൊരി, 6:14)

274. നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക. (2കൊരി, 7:1)

275. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. (2കൊരി, 9:7)

276. സങ്കടത്തോടെ കൊടുക്കരുതു. (2കൊരി, 9:7)

277. നിർബ്ബന്ധത്താലും കൊടുക്കരുതു. (2കൊരി, 9:7)

278. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ. (2കൊരി, 13:5)

279. സഹോദരന്മാരേ, സന്തോഷിപ്പിൻ. (2കൊരി, 13:11)

280. യഥാസ്ഥാനപ്പെടുവിൻ. (2കൊരി, 13:11)

281. ആശ്വസിച്ചുകൊൾവിൻ. (2കൊരി, 13:11)

282. ഏകമനസ്സുള്ളവരാകുവിൻ. (2കൊരി, 13:11)

283. സമാധാനത്തോടെ ഇരിപ്പിൻ. (2കൊരി, 13:11)

284. സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ. (ഗലാ, 5:1)

285. അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു. (ഗലാ, 5:1)

286.  സഹോദരന്മാരേ, സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. (ഗലാ, 5:13)

287. ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (ഗലാ, 5:15)

288. ആത്മാവിനെ അനുസരിച്ചുനടപ്പിൻ. (ഗലാ, 5:16)

289. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. (ഗലാ, 5:25)

290. ദുർന്നടപ്പുകാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

291. അശുദ്ധർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

292. ദുഷ്കാമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

293. വിഗ്രഹാരാധകർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:19)

294. ആഭിചാരകർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

295. പകയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

297. പിണക്കമുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

298. ജാരശങ്കയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

299. ക്രോധമുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

300. ശാഠ്യക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:20)

301. ദ്വന്ദ്വപക്ഷക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

302. ഭിന്നതയുണ്ടാക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

303. അസൂയക്കാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

304. മദ്യപാനികൾ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

305. വെറിക്കൂത്തുകാർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാ, 5:21)

306. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. (ഗലാ, 5:25)

307. നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു. (ഗലാ, 5:26)

308. സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ. (ഗലാ, 6:1)

309. നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. (ഗലാ, 6:1)

310. തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ. (ഗലാ, 6:2)

311. ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ. (ഗലാ, 6:4)

312. ദൈവത്തെ പരിഹസിച്ചുകൂടാ. (ഗലാ, 6:7)

313. നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു. (ഗലാ, 6:9)

314. അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക. (ഗലാ, 6:10)

315. നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുക. (എഫെ, 4:1,2)

316. സ്നേഹത്തിൽ അന്യോന്യം പൊറുക്കുക. (എഫെ, 4:2)

317. ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കുക. (എഫെ, 4:3)

318. ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആകരുതു. (എഫെ, 4:14)

319. ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുതു. (എഫെ, 4:17)

320. സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. (എഫെ, 4:24)

321. ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ. (എഫെ, 4:25)

322. കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. (എഫെ, 4:26)

323. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. (എഫെ, 4:26)

324. പിശാചിന്നു ഇടം കൊടുക്കരുതു. (എഫെ, 4:27)

325. നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു. (എഫെ, 4:29)

326. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു. (എഫെ, 4:30)

327. സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. (എഫെ, 4:31)

328. ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ. (എഫെ, 4:32)

329. പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. (എഫെ, 5:1)

330. ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നടപ്പിൻ. (എഫെ, 5:2)

331. ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു. (എഫെ, 5:3)

332. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു. (എഫെ, 5:4)

333. സ്തോത്രമത്രേ വേണ്ടതു. (എഫെ, 5:4)

334. വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു. (എഫെ, 5:6)

335. വ്യർത്ഥവാക്കുകൾ പറയുന്നവരുടെ കൂട്ടാളികൾ ആകരുതു. (എഫെ, 5:7)

336. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ. (എഫെ, 5:9)

337. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു. (എഫെ, 5:11)

338. സൂക്ഷമത്തോടെ, ജ്ഞാനികളായിട്ടു നടപ്പാൻ നോക്കുവിൻ. (എഫെ, 5:15)

339. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. (എഫെ, 5:16)

340. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. (എഫെ, 5:17)

341. വീഞ്ഞു കുടിച്ചു മത്തരാകാരുതു. (എഫെ, 5:18)

342. ആത്മാവു നിറഞ്ഞവരാകുവിൻ. (എഫെ, 5:18)

343. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. (എഫെ, 5:20)

344. ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ. (എഫെ, 5:21)

345. ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. (എഫെ, 5:22)

346. സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. (എഫെ, 5:24)

347. ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. (എഫെ, 5:25)

348. ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. (എഫെ, 5:32)

349. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു. (എഫെ, 5:32)

350. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ. (എഫെ, 6:1)

351. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു. (എഫെ, 6:3)

352. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ. (എഫെ, 6:4)

353. ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ. (എഫെ, 6:5)

354. മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. (എഫെ, 6:7)

355. കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. (എഫെ, 6:10)

356. ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. (എഫെ, 6:11, 13)

357. നിങ്ങളുടെ അരെക്കു സത്യം കെട്ടിവിൻ. (എഫെ, 6:14)

358. നീതി എന്ന കവചം ധരിക്കുവിൻ. (എഫെ, 6:14)

359. സമാധാന സുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കുവിൻ. (എഫെ, 6:15)

360. വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. (എഫെ, 6:16)

361. രക്ഷ എന്ന ശിരസ്ത്രം അണിയുവിൻ. (എഫെ, 6:17)

362. ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. (എഫെ, 6:17)

363. ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിക്കുവിൻ. (എഫെ, 6:18)

364. സകല വിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. (എഫെ, 6:18)

365. നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചുവരണം. (ഫിലി, 1:9)

366. നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം. (ഫിലി, 1:10)

367. ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ആകേണം. (ഫിലി, 1:10)

368. യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം. (ഫിലി, 1:11)

369. നിങ്ങൾ ഏകാത്മാവിൽ നിലനില്ക്കുവിൻ. (ഫിലി, 1:27)

370. എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകരുതു. (ഫിലി, 1:27)

371. ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുവിൻ. (ഫിലി, 1:27)

372. ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. (ഫിലി, 1:27)

373. നിങ്ങൾ ഏകമനസ്സുള്ളവരായിരിപ്പിൻ. (ഫിലി, 2:2)

374. ഏകസ്നേഹം പൂണ്ടുകൊൾവിൻ. (ഫിലി, 2:2)

375.  ഐകമത്യപ്പെട്ടുകൊൾവിൻ. (ഫിലി, 2:2)

376. ഏകഭാവമുള്ളവരാകുവിൻ. (ഫിലി, 2:2)

377. ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. (ഫിലി, 2:3)

378. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. (ഫിലി, 2:4)

379. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. (ഫിലി, 2:5)

380. ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ. (ഫിലി, 2:12)

381. എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ. (ഫിലി, 2:14)

382. സന്തോഷിപ്പിൻ. (ഫിലി, 2:18)

383. കർത്താവിൽ സന്തോഷിപ്പിൻ. (ഫിലി, 3:1)

384. നായ്ക്കളെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

385. ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

386. വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ. (ഫിലി, 3:2)

387. ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുവിൻ. (ഫിലി, 3:14,15)

388. നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കുക. (ഫിലി, 3:16)

389. മാതൃകപ്രകാരം നടക്കുന്നവരെ കുറിക്കൊൾവിൻ. (ഫിലി, 3:17)

390. കർത്താവിൽ നിലനില്പിൻ. (ഫിലി, 4:1)

391. കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. (ഫിലി, 4:4)

392. നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ. (ഫിലി, 4:5)

393. എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. (ഫിലി, 4:6)

394. സത്യമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

395. ഘനമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

396. നീതിയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

397. നിർമ്മലമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

398. രമ്യമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

399. സല്കീർത്തിയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

400. സൽഗുണമായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

401. പുകഴ്ചയായതു ഒക്കെയും ചിന്തിച്ചുകൊൾവിൻ. (ഫിലി, 4:8)

402. പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ. (ഫിലി, 4:9)

403. ക്രിസ്തുയേശുവിൽ ഓരോ വിശുദ്ധനെയും വന്ദനം ചെയ്‍വിൻ. (ഫിലി, 4:21)

404. കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കണം. (കൊലൊ, 1:10)

405. കർത്താവിന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം. (കൊലൊ, 1:10)

406. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണം. (കൊലൊ, 1:10)

407. കർത്താവിൻ്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണം. (കൊലൊ, 1:11)

408. പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം. (കൊലൊ, 1:13)

409. നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ. (കൊലൊ, 2:6)

410. അവനിൽ വേരൂന്നി ആത്മികവർദ്ധന പ്രാപിക്കുവിൻ. (കൊലൊ, 2:7)

411. വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. (കൊലൊ, 2:7)

412. തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ. (കൊലൊ, 2:8)

413. ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. (കൊലൊ, 2:16)

414. ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു. (കൊലൊ, 2:18)

415. ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. (കൊലൊ, 3:1)

416. ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. (കൊലൊ, 3:2)

417. ദുർന്നടപ്പുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

418. അശുദ്ധിയുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

419. അതിരാഗമായ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

420. ദുർമ്മോഹമുള്ള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

421. വിഗ്രഹാരാധനയായ അത്യാഗ്രഹമുള ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. (കൊലൊ, 3:5)

422. കോപം വിട്ടുകളവിൻ. (കൊലൊ, 3:8)

423. ക്രോധം വിട്ടുകളവിൻ. (കൊലൊ, 3:8)

424. ഈർഷ്യ വിട്ടുകളവിൻ. (കൊലൊ, 3:8)

425. ദൂഷണം വിട്ടുകളവിൻ. (കൊലൊ, 3:8)

426. ദുർഭാഷണം വിട്ടുകളവിൻ. (കൊലൊ, 3:8)

427. അന്യോന്യം ഭോഷ്കു പറയരുതു. (കൊലൊ, 3:9)

428. മനസ്സലിവു ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

429. ദയ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

430. താഴ്മ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

431. സൌമ്യത ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

432. ദീർഘക്ഷമ ധരിച്ചുകൊള്ളുക. (കൊലൊ, 3:12)

433. അന്യോന്യം പൊറുക്കുക. (കൊലൊ, 3:13)

434. ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കുക. (കൊലൊ, 3:13)

435. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. (കൊലൊ, 3:14)

436. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ. (കൊലൊ, 3:15)

437. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുവിൻ. (കൊലൊ, 3:17)

438. യേശു മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)

439. ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകും വണ്ണം കീഴടങ്ങുവിൻ. (കൊലൊ, 3:18)

440. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. (കൊലൊ, 3:19)

441. ഭാര്യമാരോടു കൈപ്പായിരിക്കയുമരുതു. (കൊലൊ, 3:19)

442. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. (കൊലൊ, 3:20)

443. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു. (കൊലൊ, 3:21)

444. ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ. (കൊലൊ, 3:22)

445. നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. (കൊലൊ, 3:23)

446. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. (കൊലൊ, 3:24)

447. യജമാനന്മാരേ, നിങ്ങള്‍ക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ. (കൊലൊ, 4:1)

448. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. (കൊലൊ, 4:2)

449. സ്തോത്രത്തോടെ പ്രാർത്ഥനയിൽ ജാഗരിപ്പിൻ. (കൊലൊ, 4:2)

450. സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. (കൊലൊ, 4:5)

451. നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ. (കൊലൊ, 4:6)

452. ദൈവ ൾപ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ നടക്കേണം. (1തെസ്സ, 4:1)

453. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞുകൊൾവിൻ. (1തെസ്സ, 4:3)

454. വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ. (1തെസ്സ, 4:5)

455. ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു. (1തെസ്സ, 4:6)

456. സ്നേഹത്തിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം. (1തെസ്സ, 4:10)

457. പുറത്തുള്ളവരോടു മര്യാദയായി നടക്കണം. (1തെസ്സ, 4:11)

458. ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർക്കണം. (1തെസ്സ, 4:12)

459. സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം. (1തെസ്സ, 4:12)

460. നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു. (1തെസ്സ, 4:13)

461. കർത്താവിൻ്റെ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. (1തെസ്സ, 4:18)

462. നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. (1തെസ്സ, 5:6)

463. വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. (1തെസ്സ, 5:8)

464. അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ. (1തെസ്സ, 5:11)

465. നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം. (1തെസ്സ, 5:12,13)

466. തമ്മിൽ സമാധാനമായിരിപ്പിൻ. (1തെസ്സ, 5:13)

467. ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ. (1തെസ്സ, 5:14)

468. ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ. (1തെസ്സ, 5:14)

469. ബലഹീനരെ താങ്ങുവിൻ. (1തെസ്സ, 5:14)

470. എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. (1തെസ്സ, 5:14)

471. ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ. (1തെസ്സ, 5:15)

472. തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ. (1തെസ്സ, 5:15)

473. എപ്പോഴും സന്തോഷിപ്പിൻ. (1തെസ്സ, 5:16)

474. ഇടവിടാതെ പ്രാർത്ഥിപ്പിൻ. (1തെസ്സ, 5:17)

475. എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ. (1തെസ്സ, 5:18)

476. ആത്മാവിനെ കെടുക്കരുതു. (1തെസ്സ, 5:19)

477. പ്രവചനം തുച്ഛീകരിക്കരുതു. (1തെസ്സ, 5:20)

478. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. (1തെസ്സ, 5:21)

479. സകലവിധദോഷവും വിട്ടകലുവിൻ. (1തെസ്സ, 5:22)

480. സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‍വിൻ. (1തെസ്സ, 5:26)

481.  കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. (2തെസ്സ, 2:2)

482. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു. (2തെസ്സ, 2:3)

483. ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ. (2തെസ്സ, 2:15)

484. ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം. (2തെസ്സ, 3:6)

485. നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു. (2തെസ്സ, 3:13)

486. വചനം അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ. (2തെസ്സ, 3:14)

487. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു. (2തെസ്സ, 3:15)

488. തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധികരുതു. (1തിമൊ, 1:3)

489. വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക. (1തിമൊ, 1:3)

490. സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം. (1തിമൊ, 2:2)

491. പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം. (1തിമൊ, 2:8)

492. സ്ത്രീകൾ യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. (1തിമൊ, 2:9)

493. സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. (1തിമൊ, 2:11)

494. അദ്ധ്യക്ഷൻ നിരപവാദ്യനായിരിക്കണം. (1തിമൊ, 3:2)

495. അദ്ധ്യക്ഷൻ ഏകഭാര്യയുടെ ഭർത്താവായിരിക്കണം. (1തിമൊ, 3:2)

496. അദ്ധ്യക്ഷൻ നിർമ്മദൻ ആയിരിക്കണം. (1തിമൊ, 3:2)

497. അദ്ധ്യക്ഷൻ ജിതേന്ദ്രിയൻ ആയിരിക്കണം. (1തിമൊ, 3:2)

498. അദ്ധ്യക്ഷൻ സുശീലൻ ആയിരിക്കണം. (1തിമൊ, 3:2)

499. അദ്ധ്യക്ഷൻ അതിഥിപ്രിയൻ ആയിരിക്കണം. (1തിമൊ, 3:2)

500. അദ്ധ്യക്ഷൻ ഉപദേശിപ്പാൻ സമർത്ഥൻ ആയിരിക്കണം. (1തിമൊ, 3:2)

501. അദ്ധ്യക്ഷൻ മദ്യപ്രിയൻ ആകരുതു. (1തിമൊ, 3:3)

502. അദ്ധ്യക്ഷൻ തല്ലുകാരൻ ആകരുതു. (1തിമൊ, 3:3)

503. അദ്ധ്യക്ഷൻ ശാന്തൻ ആയിരിക്കണം. (1തിമൊ, 3:4)

504. അദ്ധ്യക്ഷൻ കലഹിക്കാത്തവൻ ആയിരിക്കണം. (1തിമൊ, 3:4)

505. അദ്ധ്യക്ഷൻ ദ്രവ്യാഗ്രഹമില്ലാത്തവൻ ആയിരിക്കണം. (1തിമൊ, 3:4)

506. അദ്ധ്യക്ഷൻ സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവൻ ആയിരിക്കണം. (1തിമൊ, 3:4)

507. അദ്ധ്യക്ഷൻ മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവൻ ആയിരിക്കണം. (1തിമൊ, 3:4)

508. നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. (1തിമൊ, 3:6)

509. പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. (1തിമൊ, 3:7)

510. ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം. (1തിമൊ, 3:8)

511. ശുശ്രൂഷകന്മാർ മദ്യപന്മാർ അരുതു. (1തിമൊ, 3:9)

512. ശുശ്രൂഷകന്മാർ ദുർല്ലാഭമോഹികൾ അരുതു. (1തിമൊ, 3:9)

513. ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാർ ആയിരിക്കേണം. (1തിമൊ, 3:9)

514. ശുശ്രൂഷകന്മാർ മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവർ ആയിരിക്കേണം. (1തിമൊ, 3:9)

515. ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. (1തിമൊ, 4:7)

516. ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു. (1തിമൊ, 4:12)

517. വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. (1തിമൊ, 4:12)

518. വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക. (1തിമൊ, 4:13)

519. നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക. (1തിമൊ, 4:16)

520. മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:1)

521. ഇളയവരെ സഹോദരന്മാരെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:1)

522. മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:2)

523. ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെ പ്രബോധിപ്പിക്ക. (1തിമൊ, 5:2)

524. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. (1തിമൊ, 5:3)

525. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. (1തിമൊ, 5:17)

526. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു. (1തിമൊ, 5:19)

527. പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക. (1തിമൊ, 5:20)

528. പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ, 5:21)

529. യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു. (1തിമൊ, 5:22)

530. അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകരുതു. (1തിമൊ, 5:22)

531. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക. (1തിമൊ, 5:22)

532. വിശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നുവെച്ചു അലക്ഷ്യമാക്കരുതു. (1തിമൊ, 6:2)

533. തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാൽ സേവിക്കയത്രേ വേണ്ടതു. (1തിമൊ, 6:2)

534. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. (1തിമൊ, 6:8)

535. നീതി പിന്തുടരുക. (1തിമൊ, 6:11)

536. ഭക്തി പിന്തുടരുക. (1തിമൊ, 6:11)

537. വിശ്വാസം പിന്തുടരുക. (1തിമൊ, 6:11)

538. സ്നേഹം പിന്തുടരുക. (1തിമൊ, 6:11)

539. ക്ഷമ പിന്തുടരുക. (1തിമൊ, 6:11)

540. സൌമ്യത പിന്തുടരുക. (1തിമൊ, 6:11)

541. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക. (1തിമൊ, 6:12)

542. നിത്യജീവനെ പിടിച്ചുകൊൾക. (1തിമൊ, 6:12)

543. കല്പനകൾ നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം. (1തിമൊ, 6:13)

544. ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിക്കുക. (1തിമൊ, 6:17)

545. നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെക്കുക. (1തിമൊ, 6:18)

546. നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമാകുക. (1തിമൊ, 6:18)

547. സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾക. (1തിമൊ, 6:19)

548. നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊൾക. (1തിമൊ, 6:20)

549. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക. (1തിമൊ, 6:20)

550. ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം. (2തിമൊ, 1:6)

551. ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം കഷ്ടം സഹിക്ക. (2തിമൊ, 1:8)

552. പത്ഥ്യവചനം നിങ്ങൾ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)

553. ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക. (2തിമൊ, 1:14)

554. ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക. (2തിമൊ, 2:1)

555. വചനം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക. (2തിമൊ, 2:2)

556. ക്രിസ്തുയേശുവിന്റെ നല്ല ഭടനായി കഷ്ടം സഹിക്ക. (2തിമൊ, 2:3)

557. ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി ഓർമ്മപ്പെടുത്തുന്നു. (2തിമൊ, 2:14)

558. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. (2തിമൊ, 2:14)

559. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക.  (2തിമൊ, 2:14)

560. കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ. (2തിമൊ, 2:19)

561. കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക. (2തിമൊ, 2:22)

562. ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക. (2തിമൊ, 2:23)

563. കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു. (2തിമൊ, 2:24)

564. വിരോധികൾ ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു. (2തിമൊ, 2:26)

565. അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. (2തിമൊ, 3:1)

566. ദുഷ്പ്രവൃത്തിക്കാരെ വിട്ടൊഴിയുക. (2തിമൊ, 3:2-5)

567. നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക. (2തിമൊ, 3:15)

568. വചനം പ്രസംഗിക്ക. (2തിമൊ, 4:2)

569. സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക. (2തിമൊ, 4:2)

570. സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക. (2തിമൊ, 4:2)

571. തർജ്ജനം ചെയ്ക. (2തിമൊ, 4:2)

572. പ്രബോധിപ്പിക്ക. (2തിമൊ, 4:2)

573. സകലത്തിലും നിർമ്മദൻ ആയിരിക്ക. (2തിമൊ, 4:5)

574. കഷ്ടം സഹിക്ക. (2തിമൊ, 4:5)

575. സുവിശേഷകന്റെ പ്രവൃത്തിചെയ്ക. (2തിമൊ, 4:2)

576. നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. (2തിമൊ, 4:2)

577. മൂപ്പൻ കുറ്റമില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

578. മൂപ്പൻ ഏകഭാര്യയുള്ളവൻ ആയിരിക്കേണം. (തീത്തൊ, 1:6)

579. മൂപ്പൻ ദുർന്നടപ്പിന്റെ ശ്രുതിയില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

580. മൂപ്പൻ അനുസരണക്കേടില്ലാത്തവൻ ആയിരിക്കേണം. (തീത്തൊ, 1:6)

581. മൂപ്പൻ വിശ്വാസികളായ മക്കളുള്ളവൻ ആയിരിക്കേണം. (തീത്തൊ, 1:6)

582. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം. (തീത്തൊ, 1:7)

583. അദ്ധ്യക്ഷൻ തന്നിഷ്ടക്കാരൻ അരുതു. (തീത്തൊ, 1:7)

584. അദ്ധ്യക്ഷൻ കോപിക്കുന്നവൻ അരുതു. (തീത്തൊ, 1:7)

585. അദ്ധ്യക്ഷൻ മദ്യപ്രിയൻ അരുതു. (തീത്തൊ, 1:7)

586. അദ്ധ്യക്ഷൻ തല്ലുകാരൻ അരുതു. (തീത്തൊ, 1:7)

587. അദ്ധ്യക്ഷൻ ദുർല്ലാഭമോഹി അരുതു. (തീത്തൊ, 1:7)

588. അദ്ധ്യക്ഷൻ അതിഥിപ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

589. അദ്ധ്യക്ഷൻ സൽഗുണപ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

590. അദ്ധ്യക്ഷൻ സുബോധശീലൻ ആയിരിക്കേണം. (തീത്തൊ, 1:8)

591. അദ്ധ്യക്ഷൻ നീതിമാൻ ആയിരിക്കേണം. (തീത്തൊ, 1:8)

592. അദ്ധ്യക്ഷൻ നിർമ്മലൻ ആയിരിക്കേണം. (തീത്തൊ, 1:8)

593. അദ്ധ്യക്ഷൻ ജിതേന്ദ്രിയൻ ആയിരിക്കേണം. (തീത്തൊ, 1:8)

594. അദ്ധ്യക്ഷൻ പത്ഥ്യോപദേശത്താൽ പ്രബോധിപ്പിക്കുന്നവൻ ആയിരിക്കേണം. (തീത്തൊ, 1:8)

595. അദ്ധ്യക്ഷൻ വിരോധികൾക്കു ബോധം വരുത്തുവാൻ ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവൻ ആയിരിക്കേണം. (തീത്തൊ, 1:9)

596. നിങ്ങൾ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക. (തീത്തൊ, 2:1)

597. വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. (തീത്തൊ, 2:7)

598. ഉപദേശത്തിൽ നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക. (തീത്തൊ, 2:8)

599. പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. (തീത്തൊ, 2:15)

600. വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിക്കുക. (തീത്തൊ, 3:1)

601. സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുക. (തീത്തൊ, 3:1)

602. ആരെക്കൊണ്ടും ദൂഷണം പറയാതെയിരിക്കുക. (തീത്തൊ, 3:2)

603. ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും ഓർമ്മിക്കുക. (തീത്തൊ, 3:2)

604. മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. (തീത്തൊ, 3:9)

605. സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക. (തീത്തൊ, 3:10)

606. നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. (എബ്രാ, 2:1)

607. നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ. (എബ്രാ, 3:1)

608. നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. (എബ്രാ, 3:8, 15; 4:7)

609. ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. (എബ്രാ, 3:12)

610. നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ. (എബ്രാ, 3:13)

611. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളുക. (എബ്രാ, 3:14)

612. അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നമ്മിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക. (എബ്രാ, 4:1)

613. ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക. (എബ്രാ, 4:11)

614. നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. (എബ്രാ, 4:14)

615. നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. (എബ്രാ, 4:16)

616. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക. (ഏബ്രാ, 6:2)

617. ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണം. (എബ്രാ, 6:11)

618. നാം വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക. (എബ്രാ, 10:22)

619. പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക. (എബ്രാ, 10:23)

620. നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കരുതു. (എബ്രാ, 10:24)

621. തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. (എബ്രാ, 10:24)

622. ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. (എബ്രാ, 10:29)

623. മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. (എബ്രാ, 10:35)

624. സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (എബ്രാ, 12:1)

625. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക. (എബ്രാ, 12:2)

626. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (എബ്രാ, 12:3)

627. മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. (എബ്രാ, 12:5)

628. തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ. (എബ്രാ, 12:12)

629. നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ. (എബ്രാ, 12:13)

630. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. (എബ്രാ, 12:14)

631. ആരും ദൈവകൃപ വിട്ടു പിൻമാറരുതു. (എബ്രാ, 12:15)

632. വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടാൻ ദുർന്നടപ്പുകാരനാകരുതു. (എബ്രാ, 12:15)

633. ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുതു. (എബ്രാ, 12:16)

634. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. (എബ്രാ, 12:25)

635. നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. (എബ്രാ, 12:28)

636. സഹോദരപ്രീതി നിലനിൽക്കട്ടെ. (എബ്രാ, 13:1)

637. അതിഥിസൽക്കാരം മറക്കരുതു. (എബ്രാ, 13:1)

638. നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. (എബ്രാ, 13:3)

639. വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ. (എബ്രാ, 13:4)

640. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ. (എബ്രാ, 13:5)

641. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ. (എബ്രാ, 13:5)

642. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ. (എബ്രാ, 13:7)

643. നിങ്ങളെ നടത്തിയവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. (എബ്രാ, 13:7)

644. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു. (എബ്രാ, 13:9)

645. നാം യേശുവിന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക. (എബ്രാ, 13:13)

646. ക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. (എബ്രാ, 13:15)

647. നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. (എബ്രാ, 13:16)

648. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ. (എബ്രാ, 13:17)

649. നിങ്ങളെ നടത്തുന്നവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ. (എബ്രാ, 13:17)

650. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ. (യാക്കോ, 1:3)

651. സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. (യാക്കോ, 1:4)

652. എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. (യാക്കോ, 1:5)

653. ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം. (യാക്കോ, 1:6)

654. എളിയ സഹോദരൻ തന്റെ ഉയർച്ചയിൽ പ്രശംസിക്കട്ടെ. (യാക്കോ, 1:9)

655. ധനവാൻ തന്റെ എളിമയിലും പ്രശംസിക്കട്ടെ. (യാക്കോ, 1:10)

656. പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. (യാക്കോ, 1:13)

657. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു. (യാക്കോ, 1:16)

658. നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ. (യാക്കോ, 1:21)

659. എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. (യാക്കോ, 1:22)

660. തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു. (യാക്കോ, 2:1)

661. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ. (യാക്കോ, 2:12)

662. അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു. (യാക്കോ, 3:1)

663.  ജ്ഞാനി ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ. (യാക്കോ, 3:13)

664. സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു. (യാക്കോ, 3:14)

665. നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ. (യാക്കോ, 4:7)

666. പിശാചിനോടു എതിർത്തുനില്പിൻ. (യാക്കോ, 4:7)

667. ദൈവത്തോടു അടുത്തു ചെല്ലുവിൻ. (യാക്കോ, 4:8)

668. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ. (യാക്കോ, 4:8)

669. ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ. (യാക്കോ, 4:8)

670. സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. (യാക്കോ, 4:9)

671. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ. (യാക്കോ, 4:10)

672. സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു. (യാക്കോ, 4:11)

673. നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ. (യാക്കോ, 4:17)

674. എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ. (യാക്കോ, 5:7)

675. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ. (യാക്കോ, 5:8)

676. നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ. (യാക്കോ, 5:8)

677. വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു. (യാക്കോ, 5:9)

678. കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. (യാക്കോ, 5:10)

679. സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു. (യാക്കോ, 5:12)

680. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ. (യാക്കോ, 5:13)

681. സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. (യാക്കോ, 5:13)

682. പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. (യാക്കോ, 5:20)

683. നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ. (1പത്രൊ, 1:13)

684. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുതു. (1പത്രൊ, 1:14)

685. നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. (1പത്രൊ, 1:15)

686. ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ. (1പത്രൊ, 1:16)

687. നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ. (1പത്രൊ, 1:17)

688.  നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. (1പത്രൊ, 1:22)

689. സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളയുവിൻ. (1പത്രൊ, 2:1)

690. ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. (1പത്രൊ, 2:2)

691. ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു ദുഷ്പ്രവൃത്തിക്കാരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം. (1പത്രൊ, 2:12)

692. സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. (1പത്രൊ, 2:13)

693. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നു കീഴടങ്ങുവിൻ. (1പത്രൊ, 2:14)

694. നാടുവാഴികൾക്കും കീഴടങ്ങുവിൻ. (1പത്രൊ, 2:14)

695. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. (1പത്രൊ, 2:16)

696. എല്ലാവരെയും ബഹുമാനിപ്പിൻ. (1പത്രൊ, 2:17)

697. സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ. (1പത്രൊ, 2:17)

698. ദൈവത്തെ ഭയപ്പെടുവിൻ. (1പത്രൊ, 2:17)

699. രാജാവിനെ ബഹുമാനിപ്പിൻ. (1പത്രൊ, 2:17)

700. വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു കീഴടങ്ങിയിരിപ്പിൻ. (1പത്രൊ, 2:18)

701. നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ. (1പത്രൊ, 2:18)

702.   ഭാര്യമാർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ. (1പത്രൊ, 3:7)

703. എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരും ആയിരിപ്പിൻ. (1പത്രൊ, 3:8)

704. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതിരിപ്പിൻ. (1പത്രൊ, 3:9) 

705. നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ. (1പത്രൊ, 3:9)

706. ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. (1പത്രൊ, 3:14)

707. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. (1പത്രൊ, 3:15)

708. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. (1പത്രൊ, 3:16)

709. ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ. (1പത്രൊ, 4:1)

710. പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ. (1പത്രൊ, 4:7)

711. സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. (1പത്രൊ, 4:8)

712. പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ. (1പത്രൊ, 4:9)

713. ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ. (1പത്രൊ, 4:10)

714. ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ. (1പത്രൊ, 4:19)

715. നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. (1പത്രൊ, 5:2)

716. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ. (1പത്രൊ, 5:3)

717. ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. (1പത്രൊ, 5:5)

718. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. (1പത്രൊ, 5:5)

719. ദൈവം തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. (1പത്രൊ, 5:6)

720. ദൈവം നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. (1പത്രൊ, 5:7)

721. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ. (1പത്രൊ, 5:8)

722. വിശ്വാസത്തിൽ സ്ഥിരമുള്ളവരായി ശത്രുവിനോടു എതിർത്തു നില്പിൻ. (1പത്രൊ, 5:9)

723. നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:5)

724. നിങ്ങളുടെ വീര്യത്തോടു പരിജ്ഞാനം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:5)

725. നിങ്ങളുടെ പരിജ്ഞാനത്തോടു ഇന്ദ്രീയജയം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

726. നിങ്ങളുടെ ഇന്ദ്രീയജയത്തോടു സ്ഥിരത കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

727. നിങ്ങളുടെ സ്ഥിരതയോടു ഭക്തി കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:6)

728. നിങ്ങളുടെ ഭക്തിയോടു സഹോദരപ്രീതി കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:7)

729. നിങ്ങളുടെ സഹോദരപ്രീതിയോടു സ്നേഹം കൂട്ടിക്കൊൾവിൻ. (2പത്രൊ, 1:7)

730. നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. (1പത്രൊ, 1:10)

731. വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണം. (2പത്രൊ, 3:2) 

732. കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ. (2പത്രൊ, 2 3:14)

733. അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (2പത്രൊ, 3:17)

734. കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. (2പത്രൊ, 3:18)

735. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. (1യോഹ, 2:15)

736. നിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. (1യോഹ, 2:24)

737. യേശുവിന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ. (1യോഹ, 2:28)

738. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു. (1യോഹ, 3:7)

739. നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. (1യോഹ, 3:16)

740. കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക. (1യോഹ, 3:18)

741. ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ. (1യോഹ, 4:1)

742. പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക. (1യോഹ, 4:7, 11)

743. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു. (1യോഹ, 4:21)

744. കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ. (1യോഹ, 5:21)

745. പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. (2യോഹ, 1:8)

746. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല. (2യോഹ, 1:9)

747.  ക്രിസ്തുവിൻ്റെ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു. (2യോഹ, 1:10)

748. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു. (3യോഹ, 1:11)

749. വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണം. (യൂദാ 1:3)

750. യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. (യൂദാ 1:17)

751. നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തുക. (യൂദാ 1:20)

752. പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക. (യൂദാ 1:20)

753. നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുക്കുക. (യൂദാ 1:21)

754. ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (യൂദാ 1:21)

755. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ. (യൂദാ 1:22)

756. ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ. (യൂദാ 1:23)

757. ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ. (യൂദാ 1:23)

758. നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക. (വെളി, 2:5, 16; 3:3)

759. മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും. (വെളി, 2:10)

760. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല. (വെളി, 2:11)

761. ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക. (വെളി, 3:2)

762. നീതിമാൻ ഇനിയും നീതിചെയ്യട്ടെ. (വെളി, 22:11)

763. വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. (വെളി, 22:11)

764. ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ. (വെളി, 22:17)

765.  ഈ പുസ്തകത്തിലെ പ്രവചനത്തൊടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. (വെളി, 22:18)

766. ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും. (വെളി, 22:19)

“വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” (യാക്കോ, 1:22). 

“ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” (1യോഹ, 5:3). 

“ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല.” (യോഹന്നാൻ 8:51)

3 thoughts on “പുതിയനിയമ കല്പനകൾ”

  1. 100 കണക്കിന് പ്രധാനപ്പെട്ട കൽപനകൾ നിങ്ങൾ മുക്കി. 2 ഉദാഹരണങ്ങൾ താഴെ

    1) ആണുങ്ങളൂടെ വസ്ത്രം സ്ത്രീകൾ ഉപയോഗിക്കരൂത് ഉദ: പാൻ്ഡ്, ബർമുഡ, ഷർട്ട്,ടീഷർട്ട് തുടങ്ങിയ ആണങ്ങളുടെ വസ്ത്രങ്ങൾ ഇന്ന് സ്ത്രീകൾ ഉപയോഗിക്കുന്നു.

    2) മുടി പിന്നരുത്, സ്വർണം, രത്നം ഉപയോഗിക്കരുത് ഈ കൽപനയാൽ പുരികം ത്രെഡ് ചെയ്യുന്നതും, മേക്കപ്പ് ഇടുന്നതും വിലയേറിയ വാച്ച് ധരിക്കുന്നതും, ആഭരണങ്ങൾ ധരിക്കുന്നതു നിഷേധിക്കപ്പെട്ടിരിക്കുന്നു.

    1. സഹോദരൻ കല്പനകൾ വായിക്കുകയും പ്രതീകരിക്കുകയും ചെയ്തതിന് ക്രിസ്തേശുവിൻ്റെ നാമത്തിലുള്ള നന്ദി ആദ്യമേ അറിയിക്കുന്നു🙏🏻

      സഹോദരാ, ഇത് പുതിയനിയമ കല്പനകളാണ്; “ആണുങ്ങളൂടെ വസ്ത്രം സ്ത്രീകൾ ധരിക്കരുത്” (ആവ, 22:5) എന്നുള്ളത് പഴയനിയമ കല്പനയാണ്.

      “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.” (1തിമൊ 2:9,10).

      മേല്പറഞ്ഞ വാക്യത്തിൽ വസ്ത്രധാരണത്തെക്കുറിച്ചുള്ള കല്പന ഒമ്പതാം വാക്യത്തിലുള്ളതാണ്. അത് ഞാൻ 492-ാം കല്പനയായി കൊടുത്തിട്ടുണ്ട്: “സ്ത്രീകൾ യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.” (1തിമൊ, 2:9)

      പത്താം വാക്യത്തിൽ, സ്ത്രീകളുടെ ബാഹ്യമായ അലങ്കാരത്തേക്കാൾ സൽപ്രവൃത്തികൾക്ക് പ്രാധാന്യം നല്കണമെന്ന പ്രബോധനമാണ് അപ്പൊസ്തലൻ നല്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *