സ്വർഗ്ഗീയരാജാവും ഭൗമിക രാജാവും

ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്നൊരു വിശ്വാസം എല്ലാ ക്രൈസ്തവർക്കുമുണ്ട്. അതിനാധാരമായ ചില തെളിവുകൾ ചൂണ്ടിക്കാണിക്കാനും വചനത്തിലുണ്ട്: യേശുവിൻ്റെ ജനനത്തെക്കുറിച്ചു് ദൂതൻ പ്രവചിക്കുമ്പോൾ, “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല” എന്നു പ്രവചിച്ചിരുന്നു: (ലൂക്കോ, 1:32,33). യേശു ജനിച്ചശേഷം, “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?” എന്നു ചോദിച്ചുകൊണ്ടാണ് വിദ്വാന്മാർ ശിശുവായ യേശുവിനെ നമസ്കരിക്കാൻ വന്നത്: (മത്താ, 2:2). അവൻ യിസ്രായേലിന്റെ രാജാവാണെന്ന് നഥനയേൽ ഏറ്റുപറഞ്ഞു: (യോഹ, 1:49). “ഈ “എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ” എന്നു സെബെദിപുത്രന്മാരുടെ അമ്മ അവനോടു പറഞ്ഞു: (മത്താ, 20:21). ദൈവാലത്തിലേക്കുള്ള രാജകീയ പ്രവേശത്തിൽ, “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്നു ജനങ്ങൾ ആർത്തുവിളിച്ചു: (യോഹ, 12:13,15; ഒ.നോ: സങ്കീ, 118:26). “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു നാടുവാഴികളുടെ പടയാളികൾ പരിഹസിക്കുകയും കന്നത്തടിക്കുകയും ചെയ്തു: (മത്താ, 27:29; മർക്കൊ, 15:18; യോഹ, 19:3). “യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ” എന്നാൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കാമെന്ന് ചിലർ പരിഹാസത്തോടെ പറഞ്ഞു: (മത്താ, 27:42; മർക്കൊ, 15:32). “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു ക്രൂശിൽക്കിടന്നു മാനസാന്തരംവന്ന ഒരുത്തൻ പറഞ്ഞു: (ലൂക്കൊ, 23:42). അവൻ്റെ മരണശേഷം, “യെഹൂദന്മാരുടെ രാജാവായ യേശു” എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു:” (മത്താ, 27:37; മർക്കൊ, 15:26; ലൂക്കൊ, 23:38; യോഹ, 19:19). 

വാഗ്ദത്തപ്രകാരം “അഭിഷിക്തൻ അഥവാ, മശീഹ/ക്രിസ്തു” എന്നാൽ ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട നിത്യരാജാവാണ്. എന്നാൽ യഥാർത്ഥത്തിൽ ആ “ക്രിസ്തു” ദൈവപുത്രനായ യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. യേശുവിൻ്റെ ജനനംമുതൽ രാജത്വം യേശുവിൽ ആരോപിച്ചിരിക്കയാൽ, അവൻ ഭൂമിയിൽ രാജാവായി വാഴുമെന്നാണ് എല്ലാവരുംതന്നെ കരുതുന്നത്. എന്നാൽ യേശു പീലാത്തൊസിൻ്റെ അരമനയിൽ നില്ക്കുമ്പോൾ അവൻ യേശുവിനോട്: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36-37). രണ്ടു കാര്യങ്ങളാണ് യേശു അവിടെ പറഞ്ഞിരിക്കുന്നത്: 1. തൻ്റെ രാജ്യം ഐഹികമല്ല: “ഐഹികമല്ല” എന്നു പറഞ്ഞാൽ, “ഇഹലോകത്തുനിന്നുള്ളതല്ല അല്ലെങ്കിൽ, ഈ ലോകത്തിൻ്റേതല്ല” എന്നാണർത്ഥം. ഇംഗ്ലീഷിൽ, “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല” (My kingdom is not of this world) എന്നാണ്. ഗ്രീക്കിൽ, “ἡ βασιλεία ἡ ἐμὴ οὐκ ἔστιν ἐκ τοῦ κόσμου τούτου (hē basileia hē emē ouk estin ek tou kosmou toutou) എന്നാണ്. ഇവിടെപ്പറയുന്ന “ἐκ” (ek) എന്ന ഗ്രീക്കുപദത്തിന് “of, from, out of” എന്നൊക്കെ അർത്ഥമുണ്ട്. ഗ്രീക്കുമൂലത്തിൻ്റെ ശരിയായ അർത്ഥം: “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല അല്ലെങ്കിൽ, എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല” എന്നാണ്. തൻ്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ലെന്നും ലോകത്തിൻ്റെ സ്വഭാവമോ, അധികാരമോ അതിനു് ബാധകമല്ലെന്നുമാണ് ക്രിസ്തു പറഞ്ഞത്. അതായത്, തൻ്റെ രാജ്യം ആത്മീയമാണെന്നും ഐഹിക അധികാരങ്ങളിൽനിന്നും അത് തികച്ചും വ്യത്യസ്തമാണെന്നുമാണ് അവൻ പറഞ്ഞത്. ഈ ലോകത്തിൻ്റെ അധികാരത്തിൽപ്പെട്ട രാജ്യമാണ് എൻ്റേതെങ്കിൽ, എൻ്റെ ചേവകർ എനിക്കുവേണ്ടി പോരാടുമായിരുന്നു. 2. അടുത്തവാക്യത്തിൽ, “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ” എന്നാത് പറയുന്നത്. നോക്കുക: (മത്താ, 27:11; മർക്കൊ, 15:2; ലൂക്കൊ, 23:3). തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ “രാജാവുതന്നേ” എന്നുമാണ് അവൻ പറയുന്നത്. എന്നാൽ യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ പറയുന്നത്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും” എന്ന് പ്രവചനമായിട്ട് അഥവാ, ഭാവികാലത്തിലാണ് പറയുന്നത്: (ലൂക്കൊ, 1:32). എന്നാൽ ക്രിസ്തു പറയുന്നത് താൻ രാജാവാണെന്നാണ്. ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9. സങ്കീ, 47:2; സങ്കീ, 42:7). ആത്യന്തികമായി സ്വർഗ്ഗത്തിൻ്റെയും ഭുമിയുടെയും രാജാവ് യഹോവയായ ഏകദൈവമാണ്. എന്നാൽ യഹോവയുടെ പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദൈവപുത്രനായ ക്രിസ്തുവല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയാണ്. പിന്നെ ദൈവപുത്രനിൽ ഭൗമികരാജത്വം ആരോപിച്ചിരിക്കുന്നത് എന്താണ്? അതൊക്കെ മനസ്സിലാക്കാൻ മൂന്നു കാര്യങ്ങളാണ് നാം പരിശോധിക്കുന്നത്: 1. ഭൗമിക രാജാവ് ദൈവപുത്രനായക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്? 2. “താൻ രാജാവുതന്നേ” എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൂമിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം? 3. ഭൗമിക രാജാവല്ലാത്ത ക്രിസ്തുവിൻ്റെമേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു?

1. ഭൗമിക രാജാവ് ദൈവപുത്രനായ ക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്?

ദൈവത്തിൻ്റെ അഭിഷിക്തന്മാരായി (ക്രിസ്തു) മുഴുവൻ യിസ്രായേൽ ഗോത്രങ്ങൾക്കും രാജാവായിരുന്നിട്ടുള്ളത്, “ശൗൽ” (1ശമൂ, 15:17), “ദാവീദു” (2ശമൂ, 5:3), “ശലോമോൻ” (1രാജാ, 1:34), “രെഹബെയാം” (1രാജാ, 11:43) എന്നിങ്ങനെ നാലുപേരാണ്. മേല്പറഞ്ഞ യിസ്രായേൽ രാജാക്കന്മാരൊന്നും നിത്യരായിരുന്നില്ലെന്ന് നമുക്കറിയാം. യഹോവയായ ദൈവം നിത്യരാജാവാണ്. (സങ്കീ, 145:13; യെശ, 44:6; യിരെ, 10:10; ദാനീ, 4:3; സെഫെ, 3:15). എന്നാൽ പഴയനിയമത്തിൽ യഹോവയായ ദൈവത്തെക്കൂടാതെ മറ്റൊരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് മറ്റാരുമല്ല, യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്.

യഹോവയുടെ രാജത്വം: യഹോവയായ ഏകദൈവമാണ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവ്. പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ഭരിക്കുകയും ചെയ്യുന്നു: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19 → സങ്കീ, 11:4). അവൻ്റെ സിംഹാസനം സ്ഥിരമാണ്: “യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.” (സങ്കീ, 93:1-2). അവൻ ശാശ്വതരാജാവാണ്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറ, 15:18. ഒ.നോ: സങ്കീ, 10:16 ). “അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.” (സങ്കീ, 47:2 → സങ്കീ, 47:7; സെഖ, 14:9). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). “അവന്റെ (അത്യുന്നതനായ ദൈവം) അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.” (ദാനീ, 4:3. ഒ.നോ: സങ്കീ, 11:4; ദാനീ, 6:26; 1തിമൊ, 1:17; 6:15). യഹോവ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ശാശ്വതരാജാവാണ്.

യിസ്രായേലിന്റെ രാജത്വം: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ആത്യന്തികമായ അധികാരവും നിത്യരാജത്വവും സ്രഷ്ടാവായ യഹോവയ്ക്കുള്ളതാണ്. എന്നാൽ തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനു് ഭൗമികരാജത്വം ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതി അല്ലെങ്കിൽ, ഭൗമികസന്തതിയാണ് യിസ്രായേൽ.” (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25. ഒ.നോ: യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ്. ദൈവം ഭാവിയിൽ, തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന് ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവനു് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]

യേശുക്രിസ്തു ഭൗമിക രാജാവല്ലെന്നതിന് മറ്റൊരു തെളിവ്: ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ യിസ്രായേൽ ഒരു വ്യക്തിയല്ല; ഒരു സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്. ദൈവം യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്തായക്കി കൊടുത്തുകഴിയുമ്പോൾ, ഏകദൈവമായ യഹോവയുടെയും വാഗ്ദത്തസന്തതിയായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും. തെളിവുകൾ കാണുക: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 37:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). അടുത്തവാക്യം: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ, നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). പന്ത്രണ്ടു ഗോത്രങ്ങളുടെ ഭരണാധികാരം പന്ത്രണ്ട് ശിഷ്യന്മാരുടെ കൈകളിലായിരിക്കും: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 19:28. ഒ.നോ: ലൂക്കൊ, 22:29-30). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). പുരോഹിതൻ:“എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തത്. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26;  യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തെ ഭരണ സംവിധാനം. ഈ ഭൂമിയെ യഥാർത്ഥമായി ഭരിക്കുന്നത് ദാവീൻ്റെ വേരായവൻ അല്ല; യിശ്ശായി വേരാണ്: (വെളി, 5:5; 22:16; യെശ, 11:1; റോമ, 15:2).

2. “താൻ രാജാവുതന്നേ” എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൗമിക രാജാവല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം?

ഈ പ്രപഞ്ചത്തിലെ മൂന്നു ലോകങ്ങളെക്കുറിച്ചാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്: സ്വർലോകം, ഭൂലോകം, അധോലോകം: (ഫിലി, 2:10). അതിൽ അധോലോകത്തിന് ഒരു രാജാവുണ്ട്; അബദ്ദോൻ അഥവാ, അപ്പൊല്ലുവോൻ: (വെളി, 9:11). അല്ലെങ്കിലും, യേശുക്രിസ്തു അവിടുത്തെ രാജാവാണെന്ന് ആരും പറയില്ല. പിന്നെയുള്ളത് രണ്ട് രാജസ്ഥാനങ്ങളാണ്; ഒന്ന് സ്വർഗ്ഗത്തിലും, മറ്റൊന്ന് ഭൂമിയിലും. യഹോവയാണ് സ്വർഗ്ഗത്തിലെയും ഭൂമിയിലെയും നിത്യരാജാവെന്നും യഹോവയുടെയും യിസ്രായേലിൻ്റെയും പ്രതിനിധിയായി ദാവീദ് ഈ ഭൂമിയിലെ രാജാവാകുമെന്നും നാം കണ്ടു: (യിരെ, 10:10; ദാനീ, 7:27). “ഞാൻ രാജാവുതന്നേ” എന്നാണ് ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ അവകാശവാദം. അവൻ ഭവിയിൽ ഭൂമിയിലെ സിംഹാസനത്തിൽ ഇരുന്നുഭരിക്കേണ്ട രാജാവല്ലെങ്കിൽ, സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ശാശ്വതരാജാവായ രാജാവായ യഹോവതന്നെ ആയിരിക്കണം. പക്ഷെ എങ്ങനെ? ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നു തിരിച്ചറിയുമ്പോൾ, യഹോവയും യേശുവും ഒന്നുതന്നെയാണെന്ന് മനസ്സിലാകും. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 316). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” (He was manifest in the flesh) എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16Study BibleBGBNestle 1904SBLGNTWH1881WHNA27Tischendorf 8thOGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:21തിമൊ, 3:161കൊരി, 2:7. ഒ.നോ: യിരെ, 10:101പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (സങ്കീ, 40:6  എബ്രാ, 10:5; യെശ, 25:8  എബ്രാ, 2:14-15; യെശ, 25:9  ലൂക്കൊ, 1:68; യെശ, 35:4-6  മത്താ, 11:3-5ലൂക്കൊ, 7:21-22; യെശ, 40;3മലാ, 3:1  ലൂക്കൊ, 1:75-77; സെഖ, 12:10  യോഹ, 19:37; സെഖ, 14:3-4  പ്രവൃ, 1:11; മത്താ, 1:18മത്താ, 1:20ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5; യോഹ, 8:40ഒ.നോ: ഉല്പ, 3:15  എബ്രാ, 2:14-15; ആവ, 18:15  പ്രവൃ, 7:37ആവ, 18:18-19  പ്രവൃ 3:22-23; യേശ, 7:14 → മത്താ, 1:21-23). [കാണുക: ദൈവഭക്തിയുടെ മർമ്മം]. 

ക്രിസ്തുവിൻ്റെ പൂർവ്വിസ്തിത്വവും നിത്യാസ്തിത്വവും
സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ ക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ക്രിസ്തുവിൻ്റെ പ്രകൃതി എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 → എബ്രാ, 2:14-15യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22യെശ, 40;3മലാ, 3:1 → ലൂക്കൊ, 1:75-77സെഖ, 12:10 → യോഹ, 19:37ലൂക്കൊ, 1:68യോഹ, 1:301കൊരി, 15:47ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16കൊലൊ, 3:2NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16യോഹ, 14:23യോഹ, 16:32യോഹ, 17:11യോഹ, 17:21യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ” ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:411കൊരി, 8:6എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെപ്പറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21യോഹ, 14:2617:11പ്രവൃ, 2:288:1610:4819:5കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

പത്രൊസ് അപ്പൊസ്തലൻ പറയുന്ന യേശുക്രിസ്തുവിൻ്റെ നിത്യരാജ്യം സ്വർഗ്ഗമാണ്: “ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.” (2പത്രൊ, 1:11. ഒ.നോ: റോമ, 14:17; 2കൊരി, 5:1; 2തിമൊ, 4:18; എബ്രാ, 12:22; 12:28). യേശുക്രിസ്തു പീലാത്തൊസിനോടു പറഞ്ഞത്: (എൻ്റെ രാജ്യം ഐഹികമല്ല (യോഹ, 18:36); “ഞാൻ രാജാവുതന്നേ.” (യോഹ, 18:37). ആത്യന്തികമായി യഹോവ അഥവാ, യേശുക്രിസ്തു സ്വർഗ്ഗത്തിൻ്റെയും (യിരെ, 10:10) ഭൂഭിയുടെയും രാജാവാണ്: (സെഖ, 14:9). എന്നാൽ അവൻ്റെ സിംഹാസനം സ്വർഗ്ഗത്തിലാണ്: (സങ്കീ, 103:19). അതുകൊണ്ടാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു, “എൻ്റെ രാജ്യം ഐഹികമല്ലെന്നും ഞാൻ രാജാവുതന്നേ” എന്നും അഭിന്നമായി പറഞ്ഞത്.

3. ഭൗമിക രാജാവല്ലാത്ത യേശുക്രിസ്തുവിൻ്റെ മേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു? 

യഹോവയും യേശുക്രിസ്തുവും ഒന്നാണെങ്കിൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയെന്ന നിലയിലുള്ള “ഭൗമിക രാജത്വം” ക്രിസ്തുവിൽ ആരോപിച്ചരിക്കുന്നത് എന്തുകൊണ്ടാണെന്നത് ചിന്തനീയമായ വിഷയമാണ്. വാഗ്ദത്തപ്രകാരം “മശീഹ അഥവാ, ക്രിസ്തു” എന്നാൽ, ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവാണെന്ന് തുടക്കത്തിൽ പറഞ്ഞതാണ്. എന്നാൽ ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ “ക്രിസ്തു” യഥാർത്ഥത്തിൽ ദൈവപുത്രനായ ക്രിസ്തുവല്ല; യിസ്രായേലാണ്. ബൈബിൾ ദൈവത്തിൻ്റെ രണ്ടു പുത്രന്മാരെക്കുറിച്ചുള്ള ചരിത്രമാണ്. ആദ്യത്തെയാൾ ഭൗമികസന്തതിയും രണ്ടാമത്തെയാൾ ആത്മികസന്തതിയും. ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമായവൻ യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവിയുമായി അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടതാണ് ക്രിസ്തു. ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് വാഗ്ദത്തം ചെയ്തിരുന്നതാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-12 → പ്രവൃ, 3:25-26; പ്രവൃ, 13:32-35). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു വാഗ്ദത്തം: (യിരെ, 31:31). യിസ്രയേലിനോട് വാഗ്ദത്തം ചെയ്ത നിയമം നിവൃത്തിക്കുവാൻ യിസ്രായേലിൻ്റെ ദൈവവും പിതാവുമായ യഹോവയാണ് മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത്: (കാണുക: 1തിമൊ, 3:16 ലൂക്കൊ, 1:68). അതുകൊണ്ടാണ്, “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന് പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രസ്തു പറഞ്ഞത്: (മത്താ, 5:17-18 → ലൂക്കൊ, 16:17). ദൈവം തൻ്റെ വാഗ്സദത്തന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തു: (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമോ, 3:14-16: എബ്രാ, 2:14-16). [വിശദമായറിയാൻ കാണുക: വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

യഹോവയും യേശുവും: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ ക്രിസ്തുവിനെയും അവൻ്റെ ശുശ്രൂഷയെയും യഥാർത്ഥമായറിയണമെങ്കിൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെയാണ് ആദ്യറിയേണ്ടത്. എന്തെന്നാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ സന്തതിയുടെ പാപങ്ങളിൽനിന്ന് അവനെ രക്ഷിക്കുവാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്: (മത്താ, 1:21; ലൂക്കൊ, 1:68). ക്രിസ്തുവിൻ്റെ ശുശ്രൂഷ അനേകരും അറിയാതെപോയതിൻ്റെ കാരണം, യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെ അറിയാതെപോയതുകൊണ്ടാണ്. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു യേശു യെഹൂദന്മാരോടും സ്വശിഷ്യരോടും പറയുന്നതിന് ഒരുപാട് അർത്ഥങ്ങളുണ്ട്. (യോഹ, 8:19; 14:7). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത യേശുവെന്ന പാപമറിയാത്ത മനുഷ്യനാണ് യേശുവെന്ന ക്രിസ്തു. തൻ്റെ സന്തതിക്കുവേണ്ടി അവൻ്റെ ദൈവമാണ് മനുഷ്യനായി വെളിപ്പെട്ടത്. എന്തെന്നാൽ, യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ദൈവം ലോകത്തിനു മുഴുവൻ രക്ഷ വാഗ്ദാനം ചെയ്തിരുന്നത്: (യെശു, 42:7; 49:6; യോഹ, 4:22).

പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ എൻ്റെ കർത്താവ് അഥവാ യജമാനൻ എന്നു വിളിക്കുന്നത്: (110:1). ദാവീദിൻ്റെ സന്തതിയായ വാഗ്ദത്തരാജാവ് യിസ്രായേൽ ആയതുകൊണ്ടാണ് അവൻ്റെ മറുവിലയായി വന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൽ അവൻ്റെ പദവികളൊക്കെ ആരോപിക്കപ്പെട്ടിരിക്കുന്നത്. (മത്താ, 1:21; എബ്രാ, 2:14-16). ദൈവപുത്രനായ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് യിസ്രായേലിനു അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും അവൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയാകുന്നതും: (പ്രവൃ, 23:25-26; 13:32-34). പഴയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനുള്ള പദവികളാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവിനൽ കാണുന്നത്. അഭിഷിക്തൻ അഥവാ, ക്രിസ്തുവാണ് നിത്യരാജാവ്. പഴയപുതിയ നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ഏകക്രിസ്തു യിസ്രായേലാണ്: (1ശമൂ, 1:35; സങ്കീ, 132:10; പ്രവൃ, 4:26. ഒ.നോ: മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; യോഹ, 12:34; വെളി, 11:15; 12:10; 20:4,6). യിസ്രായേലാണ് ഭൗമികരാജാവെന്ന് വെളിപ്പാടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: 12:10; 20:4; 20:6). വെളിപ്പാടിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്, അവനാണ് ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്; “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:27,28. ഒ.നോ: ദാനീ, 7:18,21,27). എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് ഭൗമികസന്തതിയായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നത്: (പ്രവൃ, 3:25-26; പ്രവൃ, 13:32-35). അതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നതായി കാണുന്നത്. [കാണുക: ദൈവഭക്തിയുടെ മർമ്മം, യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നറിയാതെ യേശു ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ, അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ, അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? അതുപോലൊരു അബദ്ധമാണ് അനേകരും വിശ്വസിക്കുന്നത്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ ആരാണെന്നോ, യഥാർത്ഥ ഭൗമികരാജാവായ ക്രിസ്തു ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാതെപോകുന്നത്, ദൈവം ത്രിത്വമാണെന്ന് വചനവിരുദ്ധമായി വിശ്വസിക്കുന്നതുകൊണ്ടാണ്. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും നിത്യരാജാവായ യഹോവ അഥവാ യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക; ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

കൂടുതൽ അറിവിലേക്കായി കാണുക: 

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

യിസ്രായേലിൻ്റെ പദവികൾ

നൂറ്റിപ്പത്താം സങ്കീർത്തനം

One thought on “സ്വർഗ്ഗീയരാജാവും ഭൗമിക രാജാവും

Leave a Reply

Your email address will not be published. Required fields are marked *