ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഒരേയൊരു സത്യദൈവമായ പിതാവിനെ (Father, the only true God) തള്ളി, മൂന്നു വ്യത്യസ്ത വ്യക്തികൾ ഉണ്ടെന്ന് വരുത്തുകയും അവരെ ഒരുപോലെ ദൈവമാക്കുകയും ചെയ്യണമെങ്കിൽ, ത്രിത്വമെന്ന ഉപദേശം വചനത്തിൽ ഉണ്ടെന്ന് വ്യാജമായി സ്ഥാപിക്കണം: (യോഹ, 17:3; യോഹ, 5:44 → 1കൊരി, 8:6; എഫെ, 4:6). നിർഭാഗ്യവശാൽ, ത്രിത്വമെന്ന പദമോ, ആശയമോ വചനത്തിലില്ല: [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?, ദൈവം, സമത്വമുള്ള മൂന്നു വ്യക്തിയോ?]. “ത്രിത്വം” എന്നപദം ദൈവവചനത്തിൽ ഇല്ലാത്തതിനെ ന്യായീകരിക്കാൻ, “ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി” മുതലായ പദങ്ങൾ വചനത്തിൽ ഇല്ലെന്നാണ് ട്രിനിറ്റിയുടെ കണ്ടെത്തൽ. അതായത്, “ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി” മുതലായ പദങ്ങൾ ബൈബിളിൽ ഇല്ലാതിരുന്നിട്ടും, ആ പദങ്ങൾ ഉപയോഗിക്കുന്നുണ്ടല്ലോ, അതിനാൽ, ദൈവം “ത്രിത്വം” ആണെന്നു പറഞ്ഞാൽ കുഴപ്പമില്ലെന്നാണ് അവരുടെ വാദം. അതിനോടുള്ള ബന്ധത്തിൽ രണ്ടു കാര്യങ്ങൾ ആമുഖമായി പറയാം: 1. “ത്രിത്വം” എന്ന പദം മാത്രമല്ല; ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുവ്യക്തി, സാരാംശത്തിലൊന്ന് തുടങ്ങി, നിങ്ങൾ “ത്രിത്വം” എന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന ഒരു വാക്കുപോലും വചനത്തിൽ കാണാൻ കഴിയില്ല. പല വാക്കുകളും നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 783,137 വാക്കുകളുള്ള ബൈബിളിൽ ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ് ത്രിത്വദൈവം. അഖിലാണ്ഡത്തിൽ ഇല്ലാത്തൊരു ദൈവത്തിലുള്ള വിശ്വാസമാണ് ത്രിത്വവിശ്വാസം. 2. “ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി” മുതലായവ പഥങ്ങൾ അങ്ങനെതന്നെ പറയണമെന്ന് ആർക്കാണിത്ര നിർബന്ധം? തന്നെയുമല്ല, ആ പദങ്ങൾ ഉണ്ടെന്നോ, ഇല്ലെന്നോ വാദിക്കാൻ അതാരുടെയും ഉപദേശമല്ല; ആദ്യത്തേത്, പഴയപുതിയനിയമങ്ങളെ പൊതുവായ പറയുന്ന ഒരു പേരും അടുത്ത രണ്ടെണ്ണം, ദൈവത്തിൻ്റെ അപ്രദേയ ഗുണങ്ങൾ അല്ലെങ്കിൽ, സവിശേഷ ഗുണങ്ങളുമാണ്. അതിനെ അതങ്ങനെതന്നെ പറയണമന്ന് യാതൊരു നിർബന്ധമില്ല. ഇനി, ട്രിനിറ്റിയുടെ ഈ ന്യായവാദത്തിൻ്റെ വൈകല്യമെന്താണെന്ന് പരിശോധിക്കാം:
1️⃣ ബൈബിൾ: “ബൈബിൾ” (The Bible) എന്ന പദത്തിൻ്റെ അർത്ഥം “പുസ്തകങ്ങൾ” (The Books) എന്നാണ്. പഴയപുതിയനിയമങ്ങളെ കുറിക്കുന്ന “പുസ്തകങ്ങൾ” (The Books) എന്നർത്ഥമുള്ള, “ബൈബിൾ” (THE BIBLE) എന്ന പദമുണ്ടായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്കു സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെ ഉപയോഗിച്ചിരിക്കുന്ന “റ്റാ ബിബ്ലിയ” (τὰ βιβλία – ta biblia) എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്: (2രാജാ, 19:14; 1തിമൊ, 4:13 → 1മക്കാ, 1:56; 1മക്കാ, 12:9 2രാജാ, 20:12; സഭാ, 12:12; യോഹ, 21:25; വെളി, 20:12).
ഗ്രീക്ക് പുതിയനിയമത്തിൻ്റെ ആദ്യ വാക്ക്, “പുസ്തകം” (The Book) എന്നർത്ഥമുള്ള “ബിബ്ലോസ്” (βίβλος – biblos) എന്നാണ്: (മത്താ, 1:1). മത്തായി സുവിശേഷത്തിൻ്റെ പ്രാരംഭഭാഗം ഇപ്രകാരമാണ്: “ബിബ്ലോസ് ജെനെസെയോസ് യീസൗ ഖ്രിസ്റ്റൗ” (Βίβλος γενέσεως Ἰησοῦ Χριστοῦ – Biblos geneseōs Iēsou Christou). ഇംഗ്ലീഷിൽ, “The book of the generation of Jesus Christ” എന്നാണ്. “ബിബ്ലോസിൻ്റെ” (βίβλος – biblos) ബഹുവചനരൂപമാണ് “ബിബ്ലിയ” (βιβλία – biblia). “റ്റാ” (τὰ – ta) അഥവാ, “The” എന്നത്, ഒരു പ്രത്യേക വ്യക്തി, സ്ഥലം അല്ലെങ്കിൽ, വസ്തു എന്നിവയെ കുറിക്കാൻ ഉപയോഗിക്കുന്ന ഒരു നിശ്ചിത വിശേഷണമാണ് (definite article). ബിബ്ലിയ എന്ന ഗ്രീക്കുപദത്തിനും ബൈബിൾ എന്ന ഇംഗ്ലീഷ് പദത്തിനും “പുസ്തകങ്ങൾ അല്ലെങ്കിൽ ചുരുളുകൾ എന്നാണർത്ഥം. അതിനാൽ, ബൈബിൾ എന്ന പദം വചനത്തിൽ ഇല്ലെന്ന് പറയുന്നതിൽ യാതൊരടിസ്ഥാനവുമില്ല. അതായത്, “ബൈബിൾ” എന്നത് ദൈവവചനത്തിലുള്ള “ബിബ്ലിയ” എന്ന ഗ്രീക്കുപദത്തിൻ്റെ ഇംഗ്ലീഷ് രൂപമാണ്. അല്ലാതെ, വചനത്തിൽ ഇല്ലാത്തതല്ല. “ബൈബിൾ” എന്ന് അക്ഷരംപ്രതി വചനത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്ന വ്യസനമുള്ളവർ, ഇന്നു മുതൽ “ബിബ്ലിയ” എന്ന മൂലഭാഷയിലുള്ള പേരു പറഞ്ഞാൽ മതി. അല്ലാതെ ഏകസത്യദൈവമായ പിതാവിനെ (Father, the only true God) ത്രിത്വബഹുദൈവം ആക്കാനാള്ള കുറുക്കുവഴിയായി അതിനെ കാണാമെന്ന് വിചാരിക്കണ്ട.
പഴയപുതിയനിയമ പുസ്ങ്ങതകങ്ങളെ “ബൈബിൾ” എന്നുതന്നെ വിളിക്കണമെന്ന് വചനം പറയുന്നില്ല. ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വേറെയും പല പേരുകളുണ്ട്. “ബൈബിൾ” എന്ന പേർ പറയാൻ ബുദ്ധിമുട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ, അതിൽ ഏതെങ്കിലും ഒന്നു പറഞ്ഞാൽപ്പോരേ? ഉദാഹരണം കാണുക: ദൈവവചനം: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്ര, 4:12). ഇത് ഏതെങ്കിലും ഒരു ഭാഗത്തെയോ, പുസ്തകത്തെയോ കുറിക്കുന്ന പ്രയോഗമല്ല; പഴയപുതിയ നിയമങ്ങളെ മുഴുവൻ കുറിക്കുന്നതാണ്. അടുത്തവാക്യം: “ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?” (1കൊരി, 14:36). ഇവിടെയും ഏതെങ്കിലുമൊരു വചനത്തെക്കുറിച്ചോ, പുസ്തകത്തെക്കുറിച്ചോ അല്ല; മുഴുവൻ പുസ്തകങ്ങളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. തിരുവെഴുത്തുകൾ: “എല്ലാ തിരുവെഴുത്തും (scripture) ദൈവശ്വാസീയം” എന്ന് പറഞ്ഞിട്ടുണ്ട്: (1തിമൊ, 3:16). ഈ വേദഭാഗത്ത്, തിരുവെഴുത്തിനെ (The scripture) കുറിക്കുന്ന ഗ്രീക്കുപദം, “ഗ്രാഫേ” (γραφὴ -graphē) ആണ്. അതിൻ്റെ ബഹുവചരൂപമായ “തിരുവെഴുത്തുകളെ” (The Scriptures) കുറിക്കാൻ “ഗ്രാഫൈ” γραφαὶ – graphai) എന്ന പദവും കാണാം: (മത്താ, 26:54: 26:56; മർക്കൊ, 14:49). “എല്ലാ തിരുവെഴുത്തും” (All scripture) എന്ന പൗലൊസിൻ്റെ പ്രയോഗം പഴയപുതിയനിയമങ്ങളെ മുഴുവനായി സൂചിപ്പിക്കുന്നതാണ്. അതിനാൽ, “തിരുവെഴുത്തുകൾ” (The Scriptures) എന്ന ബഹുവചന പ്രയോഗം പഴയപുതിയനിയമങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാം. ജീവൻ്റെ വചനം: “ജീവൻ്റെ പുസ്തകം” (Book of Life) എന്ന മറ്റൊരു പേര് പഴയപുതിയനിയമങ്ങളിൽ ഒരുപോലെ പറഞ്ഞിട്ടുണ്ട്. (സങ്കീ, 69:28; വെളി, 20:12; മത്താ, 15:6). കൂടാതെ, സത്യഗ്രന്ഥം (ദാനീ, 10:21), യഹോവയുടെ പുസ്തകം (യെശ, 34:16), വിശുദ്ധരേഖ (റോമ, 1:1), ദൈവത്തിന്റെ അരുളപ്പാടുകൾ (റോമ, 3:2), വിശ്വാസവചനം: (റോമ, 10:8) നീതിയുടെ വചനം (എബ്രാ, 5:13), സത്യവചനം (2തിമൊ, 2:15), നീതിയുടെ വചനം (എബ്രാ, 5:13) എന്നിവയൊക്കെ ഉപയോഗിക്കാൻ യാതൊരു തടസ്സവുമില്ല. [കാണുക: മറ്റുപേരുകൾ]
2️⃣ സർവ്വജ്ഞാനി: “മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?” (ഇയ്യോ, 37:16). ഈ വേദഭാഗത്ത്, ദൈവത്തിൻ്റെ ജ്ഞാസമ്പൂർണ്ണതയെ കുറിക്കാൻ, “തെമീം ദേയീം” (תְּמִ֣ים דֵּעִֽים – temim deim) എന്ന രണ്ട് പദമാണ് എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിന്, പരിപൂർണ്ണ ജ്ഞാനമുള്ളവൻ, സർവ്വജ്ഞതയുടെ പൂർണ്ണതയുള്ളവൻ, കുറ്റമറ്റ അറിവുള്ളവൻ, സർവ്വജ്ഞാനി എന്നൊക്കെയാണ് അർത്ഥം. Perfect in knowledge (Tanakh, NKJV), Perfect knowledge (KJV, NIV) എന്നിങ്ങനെ കാണാം. അതായത്, സർവ്വജ്ഞാനി എന്ന് അക്ഷരംപ്രതി ഇല്ലെന്നേയുള്ളു; സത്യവേദപുസ്തകത്തിൽ ഉപയോഗിച്ചിരുന്ന “ജ്ഞാനസമ്പൂർണ്ണൻ” എന്ന പദത്തിൻ്റെ പര്യായമാണ് “സർവ്വജ്ഞാനി” (Omniscient) എന്ന പദം. ദൈവം സർവ്വജ്ഞാനി ആണെന്നുന്നുപറഞ്ഞ് ആരും ബുദ്ധിമുട്ടണമെന്നില്ല; ജ്ഞാനസമ്പൂർണ്ണൻ എന്ന ബൈബിളിലുള്ള പദം ഉപയോഗിച്ചാൽ മതി,
3️⃣ സർവ്വവ്യാപി: “ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ, 23:23-24). എബ്രായയിൽ ആകാശങ്ങൾ അഥവാ, സ്വർഗ്ഗങ്ങൾ (The heavens and the earth) എന്നാണ്: (Tanakh, → 2കൊരി, 12:2). ദൈവം ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണ്. “സർവ്വവ്യാപി” (Omnipresent) എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ് വചനത്തിലുള്ള “ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ” എന്നത്. അടുത്തവാക്യം: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?” (യെശ, 66:1). അടുത്തവാക്യം: “ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?” (1രാജാക്ക, 8:27 → 2ദിന, 2:6; 2ദിന, 6:8). അടുത്തവാക്യം: “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). അടുത്തവാക്യം: “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 7:28). ഈ വാക്യങ്ങളൊക്കെ, ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നവനാണ് എന്നതിൻ്റെ തെളിവുകളാണ്. ദൈവത്തെ “സർവ്വവ്യാപി” എന്നെ വിശേഷിപ്പിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല; വചനത്തിൽ പറഞ്ഞിട്ടുള്ള “ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ” എന്ന് പറഞ്ഞാൽ മതി.
വചനം വെളിപ്പെടുത്തുന്ന ഒരേയൊരു ദൈവത്തെ ത്രിത്വദൈവമാക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. വ്യാജങ്ങളുടെ കോട്ടകെട്ടി സ്വയം അപഹാസ്യരാകാതെ. ഏകസത്യദൈവമായ പിതാവിലും (Father, the only true God) അവൻ്റെ ക്രിസ്തുവിലും വിശ്വസിച്ച് രക്ഷപ്രാപിക്കാൻ നോക്കുക. ഇല്ലാത്ത ത്രിത്വത്തിൻ്റെ പുറകേപോയി ജീവിതം കോഞ്ഞാട്ടയാക്കരുത്.
ദൈവം ഒരുത്തൻ മാത്രം: ➼ “ദൈവം ഏകൻ (ഒരുത്തൻ മാത്രം)” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: “യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.” (ആവ, 6:4-9) യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം: ➼ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22) ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം: ➼ “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). “ദൈവം ഒരുത്തൻ മാത്രം – The only God” (യോഹ, 5:44), “ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God” (യോഹ, 17:3), “പിതാവിനെ മാത്രം ആരാധിക്കണം” (മത്താ, 4:10; ലൂക്കൊ, 4:8), “എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു” (മത്താ, 24:36), “എന്റെ പിതാവു എല്ലാവരിലും വലിയവൻ” (യോഹ, 10:29), “പിതാവു് എന്നെക്കാൾ വലിയവനാണു” (യോഹ, 14:28), “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19), “മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” (യോഹ, 8:40), “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: ➼ “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), “യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല” (യിരേ, 10:6), “യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: ➼ “ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “ഏകജ്ഞാനിയായ ദൈവം – The only wise God” (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം: ➼ “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].
ദൈവപുത്രനായ യേശുക്രിസ്തു സമ്പൂർണ്ണദൈവവും സമ്പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. “സമ്പൂർണ്ണ ദൈവമായിരിക്കുന്നതിനോടൊപ്പം ക്രിസ്തു സമ്പൂണ്ണ മനുഷ്യനുമാണ്.” [Systematic Theology, Page, 229]. ട്രിനിറ്റി മാത്രമല്ല; വൺനെസ്സുകാരും അങ്ങനെ വിശ്വസിക്കുന്നവരാണ്. “സമ്പൂർണ്ണദൈവം” എന്ന പ്രയോഗംതന്നെ ശരിയല്ല. അപുർണ്ണതയുടെ പൂർണ്ണതയെയല്ല; സൽഗുണപൂർണ്ണൻ ആയവനെയാണ് ബൈബിൾ ദൈവം എന്ന് വിശേഷിപ്പിക്കുന്നത്. (മത്താ, 5:48). ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രത്തിലല്ലാതെ, സമ്പൂർണ്ണദൈവം എന്ന പ്രയോഗം, വചനത്തിൽ ഒരിടത്തും കാണാൻ കഴിയില്ല. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നും ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു: [പേജ് 228]. ദൈവത്തിനു് വംശാവലിയോ, ജനനമോ, മരണമോ ഇല്ലെന്ന ശിശുസഹജമായ അറിവുപോലും ഇല്ലാത്തവരാണ് ദൈശാസ്ത്രത്തിൻ്റെ ഉപജ്ഞാതാക്കൾ: (സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). ഏകദൈവത്തിൻ്റെ പ്രകൃതിയുടെ സവിശേഷതകൾപോലും അറിയാത്തവരാണ് ത്രിത്വത്തിൽ വിശ്വസിക്കുന്നത്: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) വചനത്തിലുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്ത ദൈവത്തിന്, തൻ്റെ സ്ഥായിയായ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനായി മാറാനോ, ഇരുപ്രകൃതി ഉള്ളവൻ ആകാനോ കഴിയില്ല. അദൃശ്രനായ ഏകസത്യദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്.
യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 → പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരു മനുഷ്യൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്. അതിനാൽ അവനെ സമ്പൂർണ്ണമനുഷ്യനെന്ന് അക്ഷരംതെറ്റാതെ വിശേഷിപ്പിക്കാം. എന്നാൽ ആത്മാവിനാൽ ജനിച്ചുജീവിച്ചു അത്ഭുതങ്ങള പ്രവർത്തിച്ച് മരിച്ചുയിർത്ത ദൈവപുത്രൻ എങ്ങനെ സമ്പൂർണ്ണദൈവമാകും? ട്രിനിറ്റിയുടെ ഭാഷയിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളും ഒരോരുത്തരും സമ്പൂർണ്ണദൈവവുമാണ്. ദൈവത്തിനു് വംശാവലിയോ, ജനനമോ, മരണമോ ഇല്ലെന്നത്; തല്ക്കാലം നമുക്ക് മറക്കാം: (1തിമൊ, 6:16). ട്രിനിറ്റിയുടെ സമ്പൂർണ്ണദൈവമായ ക്രിസ്തുവിനു് ജനിച്ചുജീവിച്ച് മരിക്കണമെങ്കിൽ മറ്റൊരു സമ്പൂർണ്ണ ദൈവമായ പരിശുദ്ധാത്മാവിൻ്റെ സഹായമെന്തിനാണ്?
ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതുകൊണ്ടാണ്, ഇതുപോലുള്ള ബൈബിൾവിരുദ്ധ ഉപദേശങ്ങൾ പലരും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; NIV → Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6 → എബ്രാ, 10:5; യെശ, 7:14→മത്താ, 1:21; ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15; 18:18→സങ്കീ, 49:7-9→എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ,8:40; 8:46; 1യോഹ, 3:5). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (യോഹ,8:40), “മനുഷ്യനായ നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “മനുഷ്യൻ” (1കൊരി, 15:21), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]
ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി “യേശു” എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് എബ്രായ വർഷം 3755-ൽ (ബി.സി. 6) മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-2 → ഉല്പ, 18:22; ഉല്പ, 19:1). അതിനാൽ, ബി.സി. ആറിന് മുമ്പ് (പഴയനിയമത്തിൽ) അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). അപ്പൊസ്തലനായ പത്രൊസും അക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (1പത്രൊ, 1:20). [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17). ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനതീതനാണ്. എന്നാൽ യേശുവെന്ന ക്രിസ്തു ജനിച്ചുജീവീച്ചു മരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ച അതുല്യവ്യക്തിയാണ്. [കാണുക:യേശു എന്ന ചരിത്രപുരുഷൻ]
ഇരുപ്രകൃതിയെന്ന ഉപദശത്തിൻ്റെ ഉത്ഭവം: യേശുവിൻ്റെ ഇരുപ്രകൃതിയെന്ന ഉപദേശം എ.ഡി. 451-ലെ കൽസഡോൺ സൂനഹദോസിൽ (Council of Chalcedon) ഉണ്ടാക്കിയതാണ്. യേശുവെന്ന ഒരു വ്യക്തിയിൽ “ഇരുപ്രകൃതി” (Two Nature) ഉണ്ടെന്ന സിദ്ധാന്തത്തെയാണ്, “ഹൈപ്പോസ്റ്റാറ്റിക് യൂണിയൻ” (Hypostatic Union) എന്ന് പറയുന്നത്. ഒരു വ്യക്തിയിൽ “ഇരുപ്രകൃതി” എങ്ങനെയുണ്ടാകുമെന്ന് ആരും ചോദിക്കരുത്. അങ്ങനെയൊരു സങ്കരപ്രകൃതിയെക്കുറിച്ച് ഏകദൈവത്തിനോ, ഏകമനുഷ്യനായ യേശുക്രിസ്തുവിനോ, അപ്പൊസ്തലന്മാർക്കോ അറിയാത്തതും ലോകത്തിൽ കേട്ടുകേവിപോലും ഇല്ലാത്തതുമായ കാര്യമാണ്. അതിനാൽ, ബൈബിളിലോ, ലോകപുസ്തകങ്ങളിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. ഈ പദംപോലും ദൈവശാസ്ത്രത്തിലല്ലാതെ, ലോകഭാഷകളിലെ ഒരു നിഘണ്ടുവിലും തിരയരുത്; കണ്ടെത്താൻ കഴിയില്ല. സഭ സ്ഥാപിതമായതിനും 330 വർഷത്തിനും ബൈബിൾ എഴുതി പൂർത്തീകരിച്ചതിനും 225-ലധികം വർഷങ്ങൾക്കുശേഷം ഉണ്ടാക്കിത്തുടങ്ങിയതും 1120 വർഷംകൊണ്ട് ഉണ്ടാക്കിയതുമായ ഉപദേശമാണിത്. ട്രിനിറ്റിയുടെ ദുരുപദേശങ്ങളൊക്കെ രൂപപ്പെട്ടതിൻ്റെ കാലക്രമം ഇപ്രകാരമാണ്: എ.ഡി. 325-ലെ നിഖ്യാ സുനഹദോസ് (Council of Nicaea) ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ ക്രിസ്തുവിനെ, സത്യദൈവത്തിൽനിന്നു ജനിച്ച മറ്റൊരു സത്യദൈവമാക്കി. എ.ഡി. 362-ൽ ഈജിപ്തിലെ അലക്സാണ്ട്രിയ സുനഹദോസിൽവെച്ച് (Synod of Alexandria) ഒരു സത്തയിൽ/സാരാംശത്തിൽ മൂന്നു വ്യക്തികൾ (three persons in one substance) എന്ന ഉപദേശം ഉണ്ടാക്കി. അഥവാ, ഏകസത്യദൈവത്തെ മനുഷ്യരെപ്പോലെ മൂന്നു വ്യക്തിയാക്കി. ⟦വ്യക്തി (Person) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല⟧. എ.ഡി. 381-ലെ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസ് (Council of Constantinople) ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാക്കി. എ.ഡി. 431-ലെ എഫെസൊസ് സുനഹദോസ് (The Council of Ephesus) യേശുവിൻ്റെ പാപരഹിതനായ മനുഷ്യൻ്റെ അമ്മയായ മറിയയെ “ദൈവമാതാവു” (Theotokos) ആക്കി. എ.ഡി. 451-ലെ കൽസഡോൺ സൂനഹദോസിലാണ്” (Council of Chalcedon) യേശുവെന്ന പാപരഹിതായ മനുഷ്യനെ ദൈവവും മനുഷ്യനുമെന്ന “ഇരുപ്രകൃതിയുള്ളവൻ” (Two Nature) ആക്കി. എ.ഡി. 1431-1445-ലെ ഫ്ലോറൻസ് സുനഹദോസിൽ വെച്ച് ത്രിത്വദൈവവിശ്വാം പൂർണ്ണമായി ഉണ്ടാക്കി. ഈയൊരു ക്രമം പരിശോധിച്ചാൽ, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കിയത് മറിയത്തെ ദൈവമാതാവാക്കാനുള്ള കത്തോലിക്കരുടെ കുതന്ത്രമാണെന്ന് ഏതൊരു പൊട്ടനും മനസ്സിലാകും. മറ്റൊരു ശ്രദ്ധേയമായ കാര്യം: മറിയയെ ദൈവമാതാവാക്കിയ അതേ സഭാപിതാക്കന്മാരാണ് ഇരുപത് വർഷം കഴിഞ്ഞപ്പോൾ യേശുവിനെ ഇരുപ്രകൃതിയുള്ളവൻ ആക്കിയത്. യേശുവിൻ്റെ ഇരുപ്രകൃതി സത്യമാണെങ്കിൽ, മറിയ ദൈവമാതാവാണെന്നതും സത്യമാകണം. അഥവാ, അവൻ്റെ ഇരുപ്രകൃതിയിൽ വിശ്വസിക്കുന്നവർ മറിയ ദൈവമാതാവാണെന്നും വിശ്വസിക്കണം. എത്ര മനോഹരമായ ദുരുപദേശം!ഇതിൽ രസകരമായ ഒരു കാര്യം കാണിക്കാം: ബൈബിളിലെ ദൈവം ഒരുത്തൻ മാത്രമാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നുമില്ല. എന്നാൽ ട്രിനിക്ക് ദൈവം ഒരുത്തനല്ല; മൂന്നു വ്യക്തിയാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണ് ട്രിനിറ്റിക്കുള്ളത്. അതായത്, എല്ലാ അർത്ഥത്തിലും സമന്മാരായ മൂന്നു വ്യക്തിയാണ് അവരുടെ ദൈവം. ഇനി ട്രിനിറ്റിയിലെ വ്യക്തികളുടെ പ്രകൃതി ഒന്നു പരിശോധിക്കാം: പിതാവ് പൂർണ്ണദൈവം. പരിശുദ്ധാത്മാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും. അപ്പോൾ, സമത്വമെന്ന ഉപദേശം സ്വാഹ. പിതാവിനും പരിശുദ്ധാത്മാവിനും ഏകപ്രകൃതിയും പുത്രനു് ഇരുപ്രകൃതിയും. ഇതിലെവിടെയാണ് സമത്വമുള്ളത്? ദുരുപദേശങ്ങൾ എല്ലായ്പ്പോഴും പരസ്പരവിരുദ്ധമായിരിക്കും. ആരും ഇതൊന്നും കാര്യമാക്കണ്ട! ശക്തിയോടെ പിന്നെയും അതിൽത്തന്നെ വിശ്വസിക്കുക! [കാണുക: ദുരുപദേശങ്ങൾ വന്നവഴി]
ഇനി, ദൈവപുത്രനായ യേശുവിന് ഇരുപ്രകൃതി ഉണ്ടോന്നറിയാൻ, ദൈവാത്മാവിനാൽ വിരചിതമായ അവൻ്റെ ജീവചരിത്രം നമുക്കൊന്നു വിശദമായി പരിശോധിക്കാം:
1. കന്യകയായ മറിയയിൽ സംശയം ജനിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ഇപ്രകാരമാണ്: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20 → ലൂക്കൊ, 2:21). “ഉല്പാദിതമായി” എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഒരു ശിശു “ഉരുവായി” എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും അവളുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. തന്മൂലം, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പാരഹിതനായ ഒരു മനുഷ്യനെ പ്രകൃത്യാതീതമായി ഉല്പദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. അതിനെണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് വചനം പറയുന്നത്. (1തിമൊ, 3:16 → 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു സമ്പൂർത്തദൈവത്തെയാണെന്ന് പറഞ്ഞാൽ, അതില്പരം അബദ്ധം വേറെന്താണ്? കന്യകയിൽ ഉരുവാക്കപ്പെട്ടവൻ പൂർണ്ണദൈവമല്ല; യേശുവെന്ന പൂർണ്ണമനുഷ്യനാണ്: (റോമ, 5:15).
2. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. (ലൂക്കൊ, 2:7 → 2:23). ആദ്യജാതൻ അഥവാ, കടിഞ്ഞൂൽ പുത്രനെ കുറിക്കുന്ന “പ്രോട്ടോടോക്കോൺ” (prototokon) എന്ന് അവനെ രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). കന്യക പ്രസവിച്ചത് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെ ആയിരുന്നെങ്കിൽ, അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് അഥവാ, സ്വരൂപത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ; അഥവാ, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കില്ലായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). അതായത്, ആദ്യജാതനായ യേശു പാപരഹിതനും അനന്തരജാതർ നമ്മപ്പോലെ പാപസഹിതരും ആയിരുന്നു. അതല്ലാതെ, പ്രകൃതിയിൽ ഒരു വ്യത്യാസവും അവർ തമ്മിൽ ഇല്ലാത്തതുകൊണ്ടാണ്, അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവിനാൽ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനായിരുന്നെങ്കിൽ, മറ്റു മക്കളും അങ്ങനെതന്നെ ആയിരിക്കണം. അല്ലെങ്കിൽ, “ആദ്യജാതൻ” എന്ന പ്രയോഗംതന്ന് അബദ്ധമാണ്. മറിയ ദൈവമാതാവാണെന്നും അംഗീകരിക്കേണ്ടിവരും. പൂർണ്ണദൈവത്തെയാണ് ഒരു മനുഷ്യസ്ത്രീ പ്രസവിചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവങ്കല്പം അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതകാനിടയില്ല. തന്നെയുമല്ല, ക്രിസ്തു പൂർണ്ണദൈവവും ആണെങ്കിൽ, ആ ദൈവത്തെ പത്തുമാസം വയറ്റിലിട്ട് വളർത്തി പ്രസവിച്ചവൾ എങ്ങനെ ദൈവമാതാവ് അല്ലാതാകും? യേശു മറിയയുടെ മകനാണെന്ന് മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നോർക്കണം. ഉദാ: (മർക്കൊ, 6:3). യേശുവിനു് പാപരഹിതനായ മനുഷ്യനെന്ന ഏകപ്രകൃതി അല്ലാതെ, ഇരുപ്രകൃതി ഇല്ലായിരുന്നു എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
3. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് മാത്രം ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). യേശുക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ ലംഘിച്ചുകൊണ്ട് അവനെ പരിച്ഛേദന കഴിക്കില്ലായിരുന്നു. അവൻ ഇരുപ്രകൃതി ഉള്ളവനായിരുന്നു എന്ന് പറയുന്നവർക്ക്, പുതിയനിയമം എന്താണെന്നുപോലും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ ജനിച്ചത്, ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അവനെങ്ങനെ ന്യായപ്രമാണത്തെ ലംഘിക്കാൻ കഴിയും? ജെൻ്ററില്ലാത്ത ദൈവത്തെ പരിച്ഛേദന കഴിക്കാൻ കഴിയുകയുമില്ല; ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനെ പരിച്ഛാദന കഴിക്കാൻ പ്രമാണവുമില്ല. തന്മൂലം, ക്രിസ്തുവിൻ്റെ ഇരുപ്രകൃതിവാദം ഭോഷ്കിൻ്റെ അപ്പനിൽ നിന്നുവന്ന ഉപദേശമാണെന്ന് മനസ്സിലാക്കാം.
4. അവൻ മനുഷ്യൻ്റെ മാത്രം കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; ലൂക്കൊ, 22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിൽ; അവനെ വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്?ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). തന്നെയുമല്ല, ന്യായപ്രമാണത്തിൻ്റെ കീഴിലാണ് അവൻ ജനിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 4:4). ന്യായപ്രമാണത്തിന് അധീനനായവൻ അതിനെ എങ്ങനെ അതിലംഘിക്കും? ന്യായപ്രമാണത്തെ ലംഘിച്ചാൽ; അവൻ ദൈവത്തിൻ്റെ എതിരാളിയാണെന്നേ വരൂ. അതിനാൽ, അവൻ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
5. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. (ലൂക്കൊ, 2:40). വേദഭാഗം ശ്രദ്ധിക്കുക: പൈതൽ ആത്മാവിൽ ബലപ്പെട്ടുപോന്നു. പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, അവനെ ബലപ്പെടുത്താൻ, ട്രിനിറ്റിയൂടെ ഭാഷയിൽ മറ്റൊരു വ്യക്തിയും ദൈവവുമായ ആത്മാവ് എന്തിനാണ്?അടുത്തഭാഗം: “ദൈവകൃപയും പൈതലിൻ്റെ മേൽ ഉണ്ടായിരുന്നു.” പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, ഏത് ദൈവകൃപയാണ് അവനാവശ്യം? അവൻ തന്നിൽത്തന്നെ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവകൃപ അവൻ്റെമേൽ ഉണ്ടായിരുന്നു എന്ന് പറയുമോ? കൃപയെന്നാൽ, മനുഷ്യൻ്റെമേൽ സൗജന്യമായി പകരപ്പെടുന്ന ദൈവത്തിൻ്റെ കരുണയാണ്. അവൻ ദൈവവും ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെമേൽ ദൈവകൃപ ഉണ്ടായിരുന്നുവെന്ന് പറയുമായിരുന്നോ? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. തന്മൂലം, അവൻ പാപമറിയാത്ത മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ആത്മാവിൽ ബലപ്പെട്ടുപോന്നു എന്നും ദൈവകൃപ അവന്മേൽ ഉണ്ടായിരുന്നു എന്നും പറഞ്ഞിരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
6. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കൊ, 2:52). വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു. അവൻ ഇരുപ്രകൃതി അഥവാ, ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, അവനു വളരാൻ ദൈവത്തിൻ്റെ കൃപപോലും ആവശ്യമില്ല; താൻതന്നെ ദൈവമാണ്. എന്നാൽ ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്നാണ് ദൈവാത്മാവിനാൽ ആലേഖനംചെയ്ത് വെച്ചിരിക്കുന്നത്. തന്നെയുമല്ല, പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമായ ഒരുത്തന് വളരാൻ, മനുഷ്യരുടെ കൃപ വേണമോ? ഇരുപ്രകൃതി വാദക്കാരിൽ വ്യാപരിക്കുന്നത് ഏത് ആത്മാവാണെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അവൻ മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:40). ഒരു മനുഷ്യക്കുഞ്ഞിന് വളരാനാണ് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപ വേണ്ടത്. അതിനാൽ, ഇരുപ്രകൃതി വെറും പൊട്ടക്കഥയാണെന്ന് മനസ്സിലാക്കാം.
7. അവനു്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; ലൂകൊ, 3:22; ലൂക്കൊ, 4:18,19; പ്രവൃ, 4:27; പ്രവൃ, 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). ആദിമസഭ അവനെ വിശേഷിപ്പിച്ചത്, “നീ (ദൈവം) അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ്: (പ്രവൃ, 4:27 → പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം അഭിഷിക്തന്മാർ അഥവാ, മശീഹമാർ ബൈബിളിലുണ്ട്. അതിൽ, ഒരൊറ്റ ദൂതൻ പോലും ഇല്ല. ദൈവം ദൂതന്മാരെ ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവനു് അഭിഷേകത്തിൻ്റെ ആവശ്യമുണ്ടായിരുന്നോ? അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, ദൈവത്തിന്റെ ശുശ്രൂഷ ചെയ്യാൻ അഭിഷേകം ആവശ്യമായി വന്നത്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ഇരുപ്രകൃതിവാദം ബൈബിൾ വിരുദ്ധമാണെന്ന് തെളിയുന്നു.
8. അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ “ഇവൻ എന്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവവും ആയിരുന്നെങ്കിൽ, ഈ ദൈവത്തെ പുത്രനെന്ന് സംബോധന ചെയ്യുന്ന ദൈവമാരാണ്? പൂർണ്ണദൈവത്തെ പുത്രനെന്ന് വിളിക്കണമെങ്കിൽ, ആ ദൈവത്തെക്കാൾ വലിയൊരു ദൈവം ഉണ്ടാകണ്ടേ? പൂർണ്ണദൈവത്തിന് ഒരു പിതാവുണ്ടെന്ന് പറയുന്ന ഇരുപ്രകൃതിക്കാരുടെ ദൈവസങ്കല്പം എന്താണ്? അമൃതാനന്ദമയിയും സായിബാബയും പോലുള്ള ദൈവമാണോ നിങ്ങൾക്കുള്ളത്? ദൈവം ദൈവത്തയലല്ല പുത്രനെന്ന് സംബോധന ചെയ്തത്; യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ്. (1യോഹ, 3:5; യോഹ, 8:40). അവൻ ദൈവത്തിന്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, എ.എം. 3755-ൽ (ബി.സി. 6) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരന്മാരോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതിനാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ഇരുപ്രകൃതിയുള്ളവനല്ല; പാപമറിയാത്ത മനുഷ്യനെന്ന ഏകപ്രകൃതി മാത്രമുള്ളവൻ ആയിരുന്നു എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.
9. “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി.” (ലൂക്കോ, 4:1). ഇതൊരു ദൈവത്തെക്കുറിച്ചുള്ള പ്രയോഗമാണെന്ന് കരുതുന്നവരെ എങ്ങനെ തിരുത്താൻ പറ്റും? ക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആണെങ്കിൽ, ത്രിത്വത്തിലെ മറ്റൊരു വ്യക്തിയും ദൈവവുമായ പരിശുദ്ധാത്മാവിൻ്റെ നിറവ് അവനെന്തിനാണ്? താൻതന്നെ ദൈവമായിരിക്കെ, മറ്റൊരു ദൈവത്തിൻ്റെയോ വ്യക്തിയുടെയോ സഹായം അവനു് വേണമോ? മനുഷ്യൻ്റെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ഉപദേശമാണ് ത്രിത്വം.
10. “അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.” (മത്താ, 4:1). “ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1). പിശാചു നാല്പതു ദിവസം പരീക്ഷിച്ചതുകൂടാതെ, മൂന്നുവട്ടം പിന്നെയും പരീക്ഷിച്ചു: (മത്താ, 4:3-110; ലൂക്കൊ, 4:3-12). ഈ വേദഭാഗത്തുനിന്ന് ചില കാര്യങ്ങൾ കാണിക്കാം: ➼ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ലെന്നതാണ് പരമാർത്ഥം. ➼ ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ ഉത്തമപുരുഷ സർവ്വനാമത്തിലല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, “അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പറഞ്ഞത്. താൻ പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിലും ഏകവചനത്തിലും അവൻ ഖണ്ഡിതമായി പറയുമായിരുന്നോ? ➼ ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനു് ദൈവമായിരിക്കാനും ആരാധന സ്വീകരിക്കാനും തടസ്സമൊന്നുമില്ല. എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. അതായത്, ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) എന്ന പദം കൊണ്ട്, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും ദൈവമല്ലെന്നും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നുമാണ് അർത്ഥം. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ദൈവമല്ലെന്നും ആരാധനയ്ക്ക് യോഗ്യനല്ലെന്നും ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ധമായി മനസ്സിലാക്കാം. [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]
11. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.” (ലൂക്കൊ, 4:14-15). യോർദ്ദാനിൽവെച്ചുള്ള അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. ഇതൊക്കെ, ദൈവാത്മാവ് അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതകളാണ്. അവൻ ദൈവം ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്ന് ശുശ്രൂഷ ആര ഭിച്ചതായി പറയുമായിരുന്നോ? ക്രിസ്തു ദൈവവും ആയിരുന്നെങ്കിൽ അവനു് ശുശ്രൂഷിക്കാൻ, നിങ്ങളുടെ മറ്റൊരു വ്യക്തിയും ദൈവവുമായ ആത്മാവിൻ്റെ ശക്തി വേണമായിരുന്നോ? ഏകദൈവമായ യഹോവ ആത്മാവിൻ്റെ ശക്തിയോടെ വല്ലതും ചെയ്തതായി ബൈബിൾ പറയുന്നുണ്ടോ? ക്രിസ്തുവിൻ്റെ ഇരുപ്രകൃതി വാദം ഒരു മൂഡസങ്കല്പം മാത്രമാണ്.
12. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). ദൈവപുത്രനായ ക്രിസ്തു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാകുമോ? യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കിയതുകൊണ്ട്, അവൻ ദൈവമാണെന്നാണ് പലരും കരുതുന്നത്. അതുകേട്ടിട്ട്, ഏലീയാവ് അപ്പുറത്തുനിന്ന് ചിരിക്കുകയാണ്. അവൻ മൂവാണ്ടും ആറുമാസവും ദേശത്ത് മഴ പെയ്യാതിരിക്കാൻ ആകാശം അടച്ചുകളഞ്ഞവനാണ്: (1രാജാ, 17:1→ലൂക്കൊ, 4:25). മോശെ ചെങ്കടലിനെ രണ്ടായിട്ട് വിഭാഗിച്ച് നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളെ രക്ഷപെടുത്തിയ മനുഷ്യനാണ്: (പുറ, 14:21-22). “മോശെ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു” എന്നാണ് വചനം പറയുന്നത്: (പ്രവൃ, 7:36). യേശു മൂന്നര വർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ഏലീയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ ചെയ്തവനാണ് എലീശ: (1രാജാ, 19:16). മോശെയും ഏലീയാവും എലീശയും ദൈവങ്ങളാണെന്ന് ട്രിനിറ്റി പറയാത്തതെന്താ? അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശു പിന്നെ ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? (മത്താ, 12:28). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു” എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 5:17). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പത്രൊസും നിക്കോദേമൊസും പറയുന്നു: (യോഹ, 3:2; പ്രവൃ, 10:38). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും ആണെങ്കിൽ, ആ ദൈവത്തോട് കൂടെയിരുന്ന മറ്റൊരു ദൈവം ആരാണ്? പൂർണ്ണദൈവത്തിന് മറ്റൊരു ദൈവത്തിൻ്റെ സഹായം വേണോ? ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നു. (പ്രവൃ, 7:10). ദൈവം കൂടെയിരിക്കുന്നവരൊക്കെ, പൂർണ്ണദൈവം ആകുമെങ്കിൽ, മോശെയും പൂർണ്ണദൈവമാകണ്ടേ? അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ വാക്കുകൾ നോക്കുക: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.“ (പ്രവൃ, 2:22-23). ഈ രണ്ട് വാക്യത്തിൽ പ്രധാനപ്പെട്ട മൂന്നുകാര്യങ്ങൾ പറയുന്നുണ്ട്: I. ദൈവമാണ് യേശുവിനെക്കൊണ്ട് യെഹൂദന്മാരുടെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചത്. യേശുതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:28). II. ദൈവം യെഹൂദന്മാർക്ക് കാണിച്ചുകൊടുത്തത് നസറായനായ യേശു എന്ന പുരുഷനെയാണ്. ഇവിടെപ്പറയുന്ന പുരുഷൻ, “മനുഷ്യൻ” (ἀνήρ – anēr – Man) ആണ്. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). III. യേശു എന്ന മനുഷ്യനെയാണ് യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്നത്. എന്നിട്ട് ക്രിസ്തു തന്നെത്താൻ ഉയിർത്തതല്ല; പിതാവായദൈവം അവനെ ഉയിർപ്പിച്ചതാണ്: (ഗലാ, 1:1→പ്രവൃ, 10:40; റോമ, 10:9). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും ആണെങ്കിൽ, തന്നെത്താൻ ഉയിർക്കയെങ്കിലും ചെയ്യണ്ടേ?
13. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ക്രിസ്തു തന്നിൽത്തന്നെ ദൈവം ആയതുകൊണ്ടാണ് പക്ഷവാതക്കാരനു പാപമോചനം നല്കിയതെന്നാണ് പലരും കരുതുന്നത്. (ലൂക്കൊ, 5:20). എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23). ദൈവത്തിൻ്റെ മാത്രം അധികാരമാണെങ്കിൽ, ശിഷ്യന്മാർക്കത് നല്കുമോ? തന്നെയുമല്ല, ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഹോ തിയോസ് (Mónos ho Theós) ആണ്. ഒറ്റയെ (alone/only) ഗ്രീക്കുപദമാണ് മോണോസ്. ഇംഗ്ലീഷിൽ, God alone ആണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ആ ഒരുത്തൻ മാത്രമായ ദൈവം ക്രിസ്തു ആണെങ്കിൽ, ഒരേയൊരും സത്യദൈവം പിതാവാണെന്ന് (Father, the only true God) ക്രിസ്തു പറഞ്ഞതും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പൗലൊസ് പറഞ്ഞതും ഭോഷ്ക്കായിമാറും: (യോഹ, 17:3 → 1കൊരി, 8:6; എഫെ, 4:6).
14. “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും.” (യോഹ, 16:32). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. (യോഹ, 8:16. ഒ.നോ: 8:29). തന്നെ അയച്ച പിതാവ് തന്നോടുകൂടെ ഉള്ളതുകൊണ്ട്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്നാണ് (I am not alone) ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നെങ്കിൽ, പിതാവായ ദൈവം അവൻ്റെകൂടെ ഇരിക്കേണ്ട ആവശ്യമെന്താണ്? പൂർണ്ണദൈവം തന്നിൽത്തന്നെ അശക്തനായിരുന്നോ? തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിവാദം നടപടിയാകുന്ന ഉപദേശമല്ലെന്ന് മനസ്സിലാക്കാം.
15. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). ➼ എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. (യോഹ, 10:29) ➼ പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19) ➼ പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. (യോഹ, 5:26) ➼ എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30) ➼ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28) ➼ ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49) ➼ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50) ➼ ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10) ➼ ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36) ➼ എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18) ➼ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ക്രീസ്തു പൂർണ്ണദൈവമാണെങ്കിൽ, “എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ” എന്നൊക്കെ പുത്രൻ പറയുമായിരുന്നില്ല. പിതാവ് ഉപേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവൻ പൂർണ്ണദൈവവും ആണെന്ന് പറയുന്നവർ ഏത് ആത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: (യോഹ, 20:17). പൂർണ്ണദൈവത്തിനു് മീതെ മറ്റൊരു പിതാവും ദൈവവും ഉണ്ടാകുമോ?
16. “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.” (ലൂക്കൊ, 22:42). ഇതൊരു ദൈവത്തിൻ്റെ പ്രാർത്ഥനയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ പ്രാർത്ഥനയോ അല്ല; ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം പാപമറിയാത്ത തൻ്റെ ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവെന്ന മനുഷ്യൻ്റെ പ്രാർത്ഥനയാണ്: (യോഹ, 8:40; 2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43). ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് തനിക്ക് ഭവിക്കാനുള്ള അതികഷ്ഠം നീങ്ങിപ്പോകാൻ പിതാവിൻ്റെ ഹിതത്തിനായി മേല്പറഞ്ഞ ഒരേ വചനംതന്നെ ചൊല്ലി ക്രിസ്തു മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുകനിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കോ, 22:44). എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ഒരു ദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്. വൺനെസ്സ് വിശ്വാസപ്രകാരം, ഒരു ദൈവം തന്നോടുതന്നെയാണ് പ്രാർത്ഥിച്ചത്. ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ അല്ല പ്രാർത്ഥിച്ചത്; മനുഷ്യനായ യേശു തൻ്റെ പിതാവും ദൈവവും ആയവനോടാണ് പ്രാർത്ഥിച്ചത്: (യോഹ, 20:17). പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 17:3). ദൈവത്തെ നിത്യം ആരാധിക്കുന്നവരെങ്കിലും, ദൈവത്തിന്റെ സൃഷ്ടികളായ ദൂതന്മാർ പോലും വ്യക്തിപരമായി ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല. എന്നാൽ യേശുവെന്ന മനുഷ്യൻ്റെ ജീവിതം മുഴുവനും പ്രാർത്ഥനാനിർഭരമായിരുന്നു. “അതികാലത്തു ഇരുട്ടോടെ യേശു എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 1:35). ക്രിസ്തു രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12), പ്രത്യേക ശുശ്രൂഷകൾക്ക് മുമ്പായും, ഉദാ: ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പും (ലൂക്കൊ, 6:12-16), ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പും (യോഹ, 11:41-42) പ്രാർത്ഥിച്ചതായി കാണാം. മനുഷ്യനല്ലാതെ ദൈവത്തിനു് പ്രാർത്ഥന വേണ്ട. ദൈവത്തോട് മനുഷ്യൻ കഴിക്കുന്ന അഭയയാചനയാണ് പ്രാർത്ഥന. തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നവനോടാണ് ക്രിസ്തു നിലവിളിച്ച് പ്രാർത്ഥിച്ചതെന്ന് വചനം പറയുമ്പോൾ, ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ ആണ് കണ്ണുനീരോടും നിലവിളിയോടുകൂടെ പ്രാർത്ഥിച്ചതെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം വേറെയില്ല. ക്രിസ്തു ദൈവമല്ല; പ്രാർത്ഥന ആവശ്യമുള്ള പാപരഹിതനായ മനുഷ്യനായിരുന്നു. (ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നമ്മെപ്പോലെ പാപങ്ങൾക്കുവേണ്ടിയോ, അനുഗ്രഹങ്ങൾക്കുവേണ്ടിയോ അല്ല; തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അവൻ പ്രാർത്ഥിച്ചത്. മറിച്ചൊരു പ്രാർത്ഥന ക്രിസ്തുവിന് ആവശ്യമില്ല).
17. “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). യേശുവിനെക്കുറിച്ച്, “പരിശുദ്ധൻ, പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നൊക്കെയാണ് വചനം പഴയുന്നത്: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ഇതൊന്നും സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മനല്ലാത്തെ ദൈവത്തെക്കുറിച്ചല്ല; യേശുവെന്ന മനുഷ്യനെക്കുറിച്ചാണ്: (ഇയ്യോ, 15:15). ക്രിസ്തു പൂർണ്ണദൈവവും ആണെങ്കിൽ, അവനിൽ പാപമില്ല, അവൻ പാപം ചെയ്തിട്ടില്ല എന്നൊക്കെ പറയുമോ? പാപത്തിൻ്റെ ശമ്പളമാണ് മരണം (റോമ, 6:23). പാപരഹിതനായ യേശുവിൻ്റെമേൽ മരണത്തിനു് യാതൊരു അധികാരവും ഇല്ലായിരുന്നു. ദൈവം ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം (ആദാമ്യപാപം) ക്രിസ്തുവിൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, അവനെ പാപമാക്കാൻ എങ്ങനെ കഴിയും? ഒരു ശരീരത്തിൽ തന്നെയുള്ള ഇരുപ്രകൃതിയിൽ, ഒരു പ്രകൃതി പാപമാകപ്പെട്ടു, മറ്റേ പ്രകൃതി പാപമാകാതെയിരുന്നു എന്നൊക്കെ പറഞ്ഞാൽ, അതൊരു കോമഡിയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ തറ്റുമോ? ഇതിനൊക്കെ വചനത്തിൽ എന്തെങ്കിലും തെളിവുണ്ടോ?
18. “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്ന് ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്” എന്നർഥം.” (മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ പിതാവായ ദൈവം അദൃശ്യനായി കൂടെയുണ്ടായിരുന്നത് മുകളിൽ നാം കണ്ടതാണ്. “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 29; 16:32). ആ പിതാവായ ദൈവമാണ് മരണത്തിന് മുമ്പായി ക്രിസ്തുവിനെ വിട്ടുമാറിയത്. മറ്റാരും അവനെ വിട്ടുമാറിയതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, അവൻ്റെ പൂർണ്ണദൈവത്തിനു് എന്തു സംഭവിച്ചു? കൂടെ മരിച്ചു എന്ന് പറയണം.ഏകശരീരത്തിൽ ഇരുപ്രകൃതിയല്ലേ; കൂടെ മരിക്കാതെ എന്തുചെയ്യും? ദൈവം മരിച്ചുവെന്ന് പറഞ്ഞാൽ, ആ ഉപദേശം എത്രമാത്രം പൈശാചികമാണ്. ആ ഉപദേശമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്: [Systematic Theology, Page, 228]. യേശുവിൻ്റെ ഇരുപ്രകൃതിയെന്ന ഉപദേശം ദൈവികമല്ല; സാത്താന്യമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
19. “നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ക്രിസ്തുവിൻ്റെ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് നിത്യാന്മാവിനാൽ അഥവാ, ദൈവത്താലാണ്. ക്രിസ്തു ദൈവത്തിനു് സൗരഭ്യവാസനയായി തന്നെത്തന്നെ അർപ്പിച്ചത് ആത്മാവിനാലാണ്. (എഫെ, 5:2; 1തിമൊ, 2:6). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ട്രിനിറ്റിയുടെ ഭാഷയിൽ മറ്റൊരു വ്യക്തിയും ദൈവവുമായ നിത്യാത്മാവിനാൽ തന്നെത്താൻ അർപ്പിച്ചു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. ക്രിസ്തുവിൻ്റെ ഇരുപ്രകൃതിവാദം വെറും അന്ധവിശ്വാസമാണ്.
20. പിതാവായ ദൈവമാണ് യേശുക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.” (പ്രവൃ, 2:24). ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:31; 4:10; 5:30; 10:40; 13:30,32; 17:3; റോമ, 8:11; 10:9; 1കൊരി, 6:14; 2കൊരി, 4:14; ഗലാ, 1:1; കൊലൊ, 2:12; 1തെസ്സ, 1:9). അതുപോലെ, യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുകൊടുത്തതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2 → ഗലാ, 1:3; 2:20; എഫെ, 5:27; ഫില, 2:8; 1തിമൊ, 2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). എന്നാൽ ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, പൂർണ്ണദൈവം എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്നില്ല; ചോദിച്ചിട്ട് കാര്യമില്ല. പൂർണ്ണദൈവത്തിന് സ്വയമായി ഉയിർക്കാൻ കഴിയാഞ്ഞത് എന്താണ്? പുത്രദൈവത്തെ ഉയിർപ്പിക്കാൻ മറ്റൊരു ദൈവം ആവശ്യമായി വന്നത് എന്താണ്? തന്മൂലം, പുത്രൻ പൂർണ്ണദൈവം ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.
21. ക്രിസ്തു, ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ്. അവൻ തൻ്റെ ശരീരത്തിലാണ് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറിയത്. (1പത്രൊ, 2:24). സംവേദനക്ഷമമായ ഒരു ഉള്ളം അഥവാ, ഒരു ദേഹി അവനുണ്ടായിരുന്നു. (മത്താ, 26:38). അവൻ പിതാവിൻ്റെ കരങ്ങളിൽ തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് ക്രൂശിൽ മരിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). ദൈവപുത്രനായ ക്രിസ്തു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ദൈവാത്മാവിനാൽ 50 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുന്നു “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നു. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടു കണ്ടവരെല്ലാം അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തു ഇരുപ്രകൃതി ഉള്ളവനാണെന്ന് ഒരുത്തൻപോലും പറഞ്ഞിട്ടില്ല. ദൈവാത്മാവിനാൽ വിരചിതമായ വചനം വിശ്വസിക്കാത്തവർ, ക്രിസ്തുവിന് ഇരുപ്രകൃതിയല്ല; ഇരുന്നൂറ് പ്രകൃതിയുണ്ടെന്ന് പറഞ്ഞാലും അതിശയിക്കാൻ ആവശ്യമില്ല.
22.ഇനി, ക്രിസ്തു പറയുന്ന ചില തെളിവുകൾ തരാം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Interlinear Bible]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only/alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി.
23. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon → σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Interlinear Bible]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് Mónos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36)
24. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ “ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, “മോണോസ് ഹോ തെയൊസ്” (Mónos ho theos) ആണ്. [Bible Hub]. ഇവിടെയും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (only/alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (יָחִיד – yahid) എന്ന പദത്തിനു് തുല്യമായ “മോണോസ്” (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. പിതാവ് ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ Mónos കൊണ്ട് ഖണ്ഡിതമായി പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ 1:4; യൂദാ, 1:25). ട്രിനിറ്റിയുടെ ഇരുപ്രകൃതിവാദം നിവൃത്തികേടിൻ്റെ ഉപദേശമാണെന്ന് മനസ്സിലാക്കാം.
25. “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും സത്യം ഗ്രിഹിക്കുന്നില്ല. ഒടുക്കം എന്തുചെയ്യും?
26. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17 → മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവത്തിനുമീതെ മറ്റൊരു ദൈവവും പിതാവും ഉണ്ടെന്നും ഒരു ദൈവം തനിക്കുതന്നെ ദൈവവും പിതാവും ആണെന്ന് പറയുന്നതുമായ കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് സാത്താൻ തുടങ്ങിവെച്ച ദുരുപദേശങ്ങളാണ്. [കാണുക: പിതാവു് മാത്രം സത്യദൈവം]
ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 125-ലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഏകദൈവമായ യഹോവതന്നെ 26 പ്രാവശ്യം കല്പന ആവർത്തിച്ചിട്ടുണ്ട്. ഉദാ: (പുറ, 20:2-3; 9:24; ആവ, 32:39; യെശ, 41:4; 43:10; 43:11). യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന ഒന്നാം കല്പന ലംഘിക്കുന്ന ബഹുദൈവ ദുരുപദേശത്താൽ ഒരുത്തനും രക്ഷപ്രാപിക്കാൻ പോകുന്നില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഇതുപോലെ, അനവധി തെളിവുകൾ വേറെയുമുണ്ട്; വിസ്തരഭയത്താൽ ചുരുക്കുകയാണ്. [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]
“ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹന്നാൻ 4:2).
56. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9).
57. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).
58. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).
59. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).
60. പൂർണ്ണദൈവം തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ മറ്റൊരാളോട് പ്രാർത്ഥിക്കുകയോ? (എബ്രാ, 5:7)
61. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).
62. പൂർണ്ണദൈവത്തെയാണോ ‘അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്ന് പത്രോസ് പറയുന്നത്?
63. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).
പശുത്തൊട്ടി മുതൽ (ലൂക്കൊ, 2:7) ക്രൂശിലെ മരണംവരെ (ലൂക്കൊ, 23:46) പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ യേശുവിലുള്ള പൂർണ്ണദൈവം എവിടെയായിരുന്നു???… (എബ്രാ,4:15). “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രാ, 5:7) എന്നു എബ്രായലേഖകൻ നുണപറകയാണോ???… ദൈവത്തിനു മരണമുണ്ടാകുകയോ, ആ ദൈവത്തെ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകുകയോ ചെയ്താൽ ആ ദൈവമെങ്ങനെ ദൈവമാകും???… ‘ദൈവപുത്രൻ പൂർണ്ണദൈവമായിരുന്നു’ എന്നു പറയുന്നവരുടെ ദൈവസങ്കല്പം എന്താണ്???…മനുഷ്യനായ യേശുവിനു് ഒരു പിതാവ് മാത്രമല്ല; ദൈവം കൂടി ഉണ്ടായിരുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” (മത്താ, 27:46) എന്ന് നിലവിളിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ പൂർണ്ണദൈവമാണെന്ന് പഠിപ്പിക്കുന്ന ത്രിത്വം ദുരുപദേശമല്ലാതെ മറ്റെന്താണ്? യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ സ്തുതിക്കുന്നതായി കാണാം. (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിനു് ഒരു ദൈവമുണ്ടാകുക സാധ്യമോ???…
482. എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തത് ആരെയാണ്?
◼️ റാഹേലിനെ (35:19)
483. എഫ്രാത്തയുടെ മറ്റൊരു പേര്?
◼️ ബേത്ത്ളേഹെം (35:19)
484. ഭാര്യയൂടെ കല്ലറമേൽ തൂണ് നിർത്തിയതാര്?
◼️ യാക്കോബ് (35:20)
485. യാക്കോബ് നിർത്തിയ തൂണിൻ്റെ പേര്?
◼️ റാഹേലിന്റെ കല്ലറത്തൂൺ (35:20)
486. അപ്പന്റെ വെപ്പാട്ടിയോടുകൂടിം വഷളത്വം പ്രവർത്തിച്ച മകൻ?
◼️ രൂബേൻ (35:22)
487. അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന കിര്യത്തർബ്ബാ എന്ന മമ്രേയുടെ മറ്റൊരു പേര്?
◼️ ഹെബ്രോൻ (35:27)
488. യിസ്ഹാക്കിന്റെ ആയുഷ്കാലം?
◼️ നൂറ്റെൺപത് സംവത്സരം (35:28)
489. ആരൊക്കെ ചേർന്നാണ് യിസ്ഹാക്കിനെ അടക്കം ചെയ്തത്?
◼️ ഏശാവും യാക്കോബും കൂടി (35;28)
490. സമ്പത്തു അധികമായതുകൊണ്ട് ഒന്നിച്ചു പാർക്കാൻ കഴിയാതെവണ്ണം ദേശത്തിനു അവരെ വഹിച്ചുകൂടാതായെന്ന് രണ്ടാം പ്രാവശ്യം ബൈബിളിൽ പറഞ്ഞിരിക്കുന്നത് ആരെയൊക്കെ കുറിച്ചാണ്?
679. ‘ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണം’ എന്നു യോസേഫിനെക്കൊണ്ട് സത്യം ചെയ്യിച്ചതാരാണ്?
◼️ യാക്കോബ് (50:5)
680. യോർദ്ദാന്നക്കരെയുള്ള ഏത് സ്ഥലത്ത് എത്തിയപ്പോഴാണ് യാക്കോബിനെക്കുറിച്ച് ഏഴുദിവസം വിലാപം കഴിച്ചത്?
◼️ ഗോരെൻ-ആതാദിൽ (50:10)
681. കനാന്യർ ‘ഇതു മിസ്രയീമ്യരുടെ മഹാവിലാപം’ എന്നു പറഞ്ഞുകൊണ്ട് ആ സ്ഥലത്തിനിട്ട പേര്?
◼️ ആബേൽ-മിസ്രയീം (50:11)
682. അപ്പൻ മരിച്ചതുകൊണ്ട് നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞുതാരാണ്?
◼️ യോസേഫിൻ്റെ സഹോദരന്മാർ (50:15)
683. ‘ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?’ ആരുടെ വാക്കുകൾ?
◼️ യോസേഫിൻ്റെ (49:19)
684. എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടതാരാണ്?
◼️ യോസേഫ് (50:23)
685. ‘ദൈവം സന്ദർശിക്കുമ്പോൾ എൻ്റെ അസ്ഥികളേയും കൂടെ കൊണ്ടുപോകേണം’ എന്നു പറഞ്ഞതാര്?
“ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷം അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് പരിശുദ്ധാത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2. ഒ.നോ: എഫെ, 1:13,14). ആത്മസ്നാനത്തിലൂടെ ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നു. എല്ലാ വിശ്വാസികളുടെയും ജീവിതത്തിൽ ഇത് പൂർത്തിയായി കഴിഞ്ഞതാണ്. വീണ്ടും ജനനത്തിനുശേഷം നടക്കേണ്ട ഒന്നല്ലിത്. പെന്തെകൊസ്തുനാളിൽ ആരംഭിച്ച പരിശുദ്ധാത്മസ്നാനം അവസാന വ്യക്തിവരെയും സഭയിൽ ചേർക്കപ്പെടുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. പരിശുദ്ധാത്മസ്നാനം ഒരിക്കൽ മാത്രമാണ്; വീണ്ടെടുക്കപ്പെടുമ്പോൾ. അപ്പൊസ്തല പ്രവൃത്തികൾ 2-ലെ പരിശുദ്ധാത്മസ്നാനം ക്രൈസ്തവസഭയുടെ ജനനം കുറിച്ചു. പെന്തെക്കൊസ്തിലെ ആത്മസ്നാനം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം സംഭവിച്ച ആത്മീയചരിത്ര പ്രക്രിയയാണ്. വലിയ മുഴക്കത്തോടും ദൃശ്യമായ അടയാളങ്ങളോടും കൂടെ അരങ്ങേറിയ ആ ചരിത്രസംഭവം ആവർത്തിക്കപ്പെടാവുന്നതല്ല. ആവർത്തിക്കപ്പെടുന്നത് ആത്മസ്നാനമാണ്. പ്രവൃത്തി 8-ൽ ശമര്യർ ആത്മസ്നാനം ലഭിക്കുകയും ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ചേർക്കപ്പെടുകയും ചെയ്തു. (പ്രവൃ, 8:14-18). അവിടെ ഏതോ ഒരു അടയാളമുണ്ടായെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ഉണ്ടായില്ല. പ്രവൃത്തി 10-ൽ ജാതികൾ ആത്മസ്നാനത്താൽ സഭയിൽ ചേർക്കപ്പെട്ടു. (പ്രവൃ, 10:34-48). അവിടെ അന്യഭാഷയിൽ സംസാരിച്ചെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ആവർത്തിച്ചില്ല. എന്തെന്നാൽ പെന്തെക്കൊസ്തിലെ ആത്മസ്നാനം സഭയുടെ സ്ഥാപനമായിരുന്നു.
കൃപായുഗത്തിനു മാത്രമുള്ളതാണ് പരിശുദ്ധാത്മസ്നാനം. മറ്റൊരു യുഗത്തിലും പരിശുദ്ധാത്മസ്നാനം നടന്നതായി തെളിവില്ല. ഏകാത്മാവിൽ സ്നാനപ്പെട്ടത് ഏകശരീരത്തിൽ അംഗമാകുന്നതിനു വേണ്ടിയാണ്. (1കൊരി, 12:13). ഒരു വ്യക്തിയെ ക്രിസ്തുവിന്റെ ശരീരത്തിൽ ആക്കിവെക്കുന്നതു പരിശുദ്ധാത്മാവ് നൽകുന്ന സ്നാനം കൊണ്ടാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് അടിസ്ഥാനം ക്രിസ്തുവിന്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ്. അതു നടക്കുന്നത് കൃപായുഗത്തിലാണ്. തന്മൂലം പരിശുദ്ധാത്മസ്നാനം കൃപായുഗത്തിനു മാത്രമുള്ളതാണ്. പരിശുദ്ധാത്മാവിന്റെ സ്നാനത്തെക്കുറിച്ച് പഴയനിയമത്തിൽ സൂചനയില്ല. പഴയനിയമത്തിൽ ആരും പരിശുദ്ധാത്മസ്നാനം പ്രാപിച്ചതായി പറയപ്പെട്ടിട്ടും ഇല്ല. ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷാകാലത്തും പരിശുദ്ധാത്മസ്നാനം നടന്നിട്ടില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം സ്വർഗ്ഗാരോഹണത്തിനു മുമ്പു “നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു ക്രിസ്തു കല്പിച്ചു. (പ്രവൃ, 1:5). പെന്തെക്കൊസ്തിനെ പരാമർശിച്ചപ്പോൾ പരിശുദ്ധാത്മ സ്നാനം നടന്നുകഴിഞ്ഞതായി പത്രൊസ് പ്രസ്താവിച്ചു. (പ്രവൃ, 11:15-17). സഹസ്രാബ്ദയുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സജീവമായി ഉണ്ടായിരിക്കും. എന്നാൽ പരിശുദ്ധാത്മാവിന്റെ സ്നാപനത്തെക്കുറിച്ചു ഒരു സൂചനയും ഇല്ല. പരിശുദ്ധാത്മസ്നാനം ഈ യുഗത്തിനു മാത്രമുള്ളതാണ്. ഈ യുഗത്തിലെ എല്ലാ വിശ്വാസികൾക്കും പരിശുദ്ധാത്മസ്നാനം ലഭിക്കുന്നുണ്ട്.
പരിശുദ്ധാത്മസ്നാനത്താൽ വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവം ആക്കപ്പെടുക എന്നത് പുനരുത്ഥാന നിലയിൽ ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിനെ കാണിക്കുന്നു. വിശ്വാസികളെ ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയും പരിശുദ്ധാത്മാസ്നാനമാണ്. (കൊലൊ, 2:12; റോമ, 6:1-10). ആത്മസ്നാനത്താൽ ക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം ഇവയോടു ബന്ധിക്കപ്പെട്ട വിശ്വാസിയുടെ പാപപ്രകൃതി ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുകയും പാപത്തിന്റെ മേൽ വിശ്വാസി വിജയം നേടുകയും ചെയ്യുന്നു. ആത്മസ്നാനംകൊണ്ട് പ്രത്യേക ശക്തിയോ കഴിവോ ലഭിക്കുന്നില്ല. പ്രത്യേക ശക്തി ലഭിക്കുവാനുള്ള പദവിയിൽ നമ്മെ ക്രിസ്തുവിൽ ആക്കിവെക്കുകയാണ് പരിശുദ്ധാത്മസ്നാനം. പരിശുദ്ധാത്മ സ്നാനത്തിനു ശേഷവും കൊരിന്തിലെ വിശ്വാസികൾ ജഡികരായിരുന്നു. അവരോടാണ് ”എല്ലാവരും ഒരേ അത്മാവിൽ സ്നാനം ഏറ്റും” എന്ന് അപ്പൊസ്തലൻ പറഞ്ഞത്. ജഡികത്വത്തിൽ നിന്ന് മുക്തരാകുവാൻ അവരോടു ആത്മസ്നാനം പ്രാപിക്കുവാൻ അപ്പൊസ്തലൻ ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗലാത്യയിലെ വിശ്വാസികൾ സ്നാനം ഏറ്റവരും ക്രിസ്തുവിനെ ധരിച്ചവരും ആയിരുന്നെങ്കിലും അന്യ സുവിശേഷത്തിലേക്കു മടങ്ങിപ്പോവുകയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേക്ക് തിരിയുകയും ചെയ്തതും കുറിക്കൊള്ളുക. (ഗലാ, 3:27; 1:6; 4:39).
വ്യക്തി സുവിശേഷം കേൾക്കുമ്പോഴാണ് ആത്മസ്നാനം നടക്കുന്നത്. ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല. ആത്മാവിലുള്ള ജനനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം പെന്തെക്കൊസ്തിലെ ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ജനനമായിരുന്നു എന്നു മനസ്സിലാക്കാം. അഥവാ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനമാണ് പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ ഇട്ടത്. (എഫെ, 2:20). ആ അടിസ്ഥാനത്തിന്മേലാണ് ഓരോ വിശ്വാസികളും ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ പണിയപ്പെടുത്തത്. (എഫെ, 2:21,22). “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്നാനം. ആത്മസ്നാനദാതാവ് ക്രിസ്തുവാണ്. (മത്താ, 3:11, മർക്കൊ, 1:8, ലൂക്കൊ, 3:16). ആത്മസ്നാനം വ്യക്തികളിൽ ആവർത്തിക്കപ്പെടുന്നതല്ല; ആത്മനിറവ് ആവർത്തിക്കപ്പെടുന്നതാണ്. (പ്രവൃ, 2:4; 4:8; 4:31).
ആത്മസ്നാനം ഒരു വിഹഗവീക്ഷണം
ആത്മസ്നാനത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഒന്ന്; ആത്മസ്നാനത്തിനായി കാത്തിരിക്കണമോ? രണ്ട്; ആത്മസ്നാനത്തിന് അടയാളമുണ്ടോ? മൂന്ന്; പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷയിൽ സംസാരിച്ചുവോ? അപ്പൊസ്തലൻ പറയുന്നു; “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” “ഗലാ, 3:2). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). ഈ മൂന്നു വാക്യങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ, പരിശുദ്ധാത്മാവ് വ്യക്തിയിൽ ഒരു രണ്ടാമനുഭവമല്ലെന്നും, പരിശുദ്ധാത്മ സ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്നു വ്യക്തമാകും. അങ്ങനെ വരുമ്പോൾ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തമാകും. എന്നിരുന്നാലും സത്യവിശ്വാസികളുടെ ഇടയിൽപോലും വലിയ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടത് ദൈവമക്കളുടെ ആവശ്യമാണ്. ആരുടേയും പഠിപ്പിക്കലുകളും ഉപദേശങ്ങളും വിലയിരുത്താതെ, നിഷ്പക്ഷമായി ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുവാനാണ് നാം ശ്രമിക്കുന്നത്:
1. ആത്മസ്നാനത്തിനായി കാത്തിരിക്കണമോ?
നമ്മുടെ കർത്താവായ യേശുക്രിസ്തു അപ്പൊസ്തലന്മാരോട് “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ, 1:4) എന്നു പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത്. എന്നാൽ അപ്പൊസ്തല പ്രവൃത്തികൾ എഴുതിയ ലൂക്കൊസിന്റെ തന്നെ സുവിശേഷത്തിൽ ‘ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ’ എന്നാണ്. (24:49). ഇതിനോട് ക്രിസ്തുവിന്റെ വാക്കുകളും ചേർത്തു ചിന്തിച്ചാൽ കാര്യം വ്യക്തമാകും. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). യെരൂശലേമിൽ തുടങ്ങി നിങ്ങളെൻ്റെ സാക്ഷികളാകുവാൻ ഞാൻ ആത്മാവിനെ അയക്കുംവരെ യെരൂശലേമിൽതന്നെ പാർപ്പിൻ എന്നാണ് ക്രിസ്തു പറയുന്നത്. ഇതു കുറച്ചുകൂടി വ്യക്തമാകാൻ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.” നിങ്ങൾ യെരൂശലേം വിട്ടുപോകരുതെന്നാണ് കല്പന. അടുത്തഭാഗം മനസ്സിലാക്കേണ്ടത് ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ (ലൂക്കൊ, 24:49). വാഗ്ദത്തം നിവൃത്തിയാകുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നില്ല: “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” (പ്രവൃ, 2:1). അതായത്, വാഗ്ദത്തനിവൃത്തിക്കു സമയമായെന്ന് മനസ്സിലാക്കിയ അവർ ഒന്നിച്ചു കൂടിയിരിക്കുക മാത്രമായിരുന്നു.
അവിടെ കാത്തിരിപ്പ് (wait) എന്നതിന് ഗ്രീക്കിൽ ‘മെനൊ’ (meno) എന്നാണ്. ആ പദത്തെ മറ്റു സ്ഥാനങ്ങളിൽ പാർപ്പിൻ (മത്താ, 10:11; മർക്കൊ, 6:10; ലൂക്കൊ, 9:4), പാർത്തു (മർക്കൊ, 14:34; ലൂക്കൊ, 1:56; 8:27), താമസിച്ചു (മത്താ, 26:28) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിലെ തർജ്ജമ. കാത്തിരുപ്പെന്ന് ഒരിടത്ത് പൗലൊസ് പറയുന്നുണ്ട്: “ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു.” അവിടെ പൗലൊസ് എന്ന വ്യക്തിയല്ല കാത്തിരുന്നത്; ബന്ധനങ്ങളും കഷ്ടങ്ങളുമാണ്. എന്നാൽ യഥാർത്ഥ കാത്തിരുപ്പിനെ കുറിക്കുന്നത് മറ്റുചില വാക്കുകളാണ്: യിസ്രായേലിൻ്റെ ആശ്വാസത്തിനായി കാത്തിരുന്ന (prosdechomai, ലൂക്കൊ, 2:25), പലൊസ് അഥേനയിൽ കാത്തിരിക്കുമ്പോൾ (ekdechomai, പ്രവൃ, 17:16), യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു (apekdechomai, 1കൊരി, 1:7) തുടങ്ങിയവ.
എന്തുകൊണ്ടാണ് യെരൂശലേമിൽ പാർപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചത്; ലോകത്തിൻ്റെ കേന്ദ്രവും വിശുദ്ധസ്ഥലവുമാണ് യെരൂശലേം. കൂടാതെ, യേശുവിന്റെ കന്യകാജനനം, സ്നാനം, മരണം, അടക്കം, ഉത്ഥാനം, സ്വർഗ്ഗാരോഹണം ഇവയൊക്കെയും യെരൂശലേമിലായിരുന്നു. തന്മൂലം ദൈവസഭയുടെ സ്ഥാപനവും യെരുശലേമിൽ തന്നെയാണ് വേണ്ടത് “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:47). ഇതിൽനിന്നും ശിഷ്യന്മാരോട് കാത്തിരിക്കാനല്ല പറഞ്ഞതെന്നും, ഗലീലക്കാരായ ശിഷ്യന്മാർ (അ,പ്ര 2:7) തങ്ങളുടെ പട്ടണമായ ഗലീലയിലേക്ക് മടങ്ങിപ്പോകാതെ, തന്റെ വാഗ്ദത്തത്തിനായി യെരുശലേമിൽ തങ്ങണമെന്നാണ് കല്പിച്ചതെന്നും വ്യക്തമല്ലേ? യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പുതന്നേ, ശിഷ്യന്മാർ ഗലീലയിൽ തങ്ങളുടെ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയവരാണ് (യോഹ, 23:2,3) എന്നുംകൂടി ചിന്തിക്കുമ്പോൾ കാത്തിരിക്കാനല്ല; യെരൂശലേം വിട്ടുപോകരുതെന്നാണ് യേശു അവരോടു പറഞ്ഞതെന്ന് ഏറ്റവും സ്പഷ്ടമാണ്.
ഇത് ഒന്നുകൂടി ഗ്രഹിക്കാൻ സഹായകരമായ മറ്റൊരു തെളിവുകൂടിയുണ്ട്.; യിസ്രായേൽ ജനത്തിന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് വാർഷീക ഉത്സവങ്ങളും ക്രിസ്തുവിന്റെ രക്ഷണ്യവേലയ്ക്ക് നിഴലുകളാണ്. നീസാൻ 14 പെസഹ, നീസാൻ 15 ‘പുളിപ്പില്ലാത്തപ്പം: ‘നമ്മുടെ പെസഹാക്കുഞ്ഞാട് അറുക്കപ്പെട്ടിരിക്കുന്നു’ (1കൊരി, 5:7); ‘ആകയാൽ പുളിപ്പില്ലായ്മകൊണ്ട് ഉത്സവം ആചരിപ്പിൻ’ (1കൊരി, 5:8). നീസാൻ 17 ആദ്യഫലപ്പെരുന്നാൾ: ‘ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി ഉയിർത്തിരിക്കുന്നു.’ (1കൊരി, 15:20). സീവാൻ 6 ഞായർ പെന്തെക്കൊസ്തു പെരുന്നാൾ: ആദ്യഫലക്കറ്റ നീരാജനം ചെയ്തതു തുടങ്ങി ഏഴു ശബ്ബത്ത് എണ്ണി പിറ്റേന്ന് കൊയ്ത്ത് പെരുന്നാളായ പെന്തെക്കൊസ്താണ്. ഇത് യെഹൂദന്മാരായ ശിഷ്യന്മാർക്ക് നല്ലവണ്ണമറിയാം. അതുകൊണ്ടാണ്, “പെന്തെക്കസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്നു കാണുന്നത്. (അ,പ്ര, 2:1). ഇവർ കാത്തിരുന്നാലും, കിടന്നുറങ്ങിയാലും, മറ്റുവല്ല ജോലിയിലും ഏർപ്പെട്ടിരുന്നാലും പെന്തെക്കൊസ്തുനാൾ വരും, പരിശുദ്ധാത്മാവ് ഇവരുടെമേൽ വരുകയും ആത്മാക്കളെ കൊയ്തെടുക്കുകയും ചെയ്യും. പിന്നെ കാത്തിരുന്നു എന്നു വിചാരിക്കുന്നതിൽ എന്തു പ്രസക്തിയാണ് ഉള്ളത്. മാത്രമല്ല ദൈവത്തിന്റെ ദാനം കാത്തിരിപ്പെന്ന ‘പ്രവൃത്തി’ കൂടാതെ ലഭിക്കുകില്ല എന്നു വന്നാൽ, പരിശുദ്ധാത്മാവിനെ ദാനമെന്നല്ല ‘അവരുടെ കാത്തിരുപ്പിൻ്റെ പ്രതിഫലം’ എന്നു പറയേണ്ടിവരും. ((പ്രവൃ, 2:38).
ഇനിയും പ്രധാനപ്പെട്ട ഒരു സംഗതി പറയാം: ദൈവത്തിൻ്റെ വാഗ്ദാനം അഥവാ വാഗ്ദത്തമാണ് പരിശുദ്ധാത്മാവ്; അത് സഭയ്ക്ക് പിതാവും പുത്രനും നല്കിയിരിക്കുന്ന ഉറപ്പാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 38,38). “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.” (2കൊരി 1:20). ദൈവത്തിൻ്റെ വാഗ്ദത്തം ലഭിക്കാൻ മനുഷ്യൻ കാത്തിരുപ്പുപോലെ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ട ആവശ്യമുണ്ടോ? ഒരുദാഹരണം പറയാം: കല്ദയരുടെ പട്ടണമായ ഊരിൽനിന്നു ദൈവം അബ്രാഹാമിനെ വിളിച്ച് ‘ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക’ എന്നു പറഞ്ഞപ്പോൾ, വിശ്വാസത്താൽ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവനാണ് അബ്രാഹാം. അബ്രാഹാമിന് ദൈവം ഒരു മകനെ നല്കാമെന്നു പറഞ്ഞപ്പോൾ താനത് വിശ്വസിച്ചുവെങ്കിലും അതിനായി കാത്തിരുന്നില്ലെന്നു മാത്രമല്ല, സാറാമ്മച്ചീടെ വാക്കുകേട്ട് മിസ്രയീമ്യദാസിയിൽ ഒരു മകനെ ജനിക്കുകയും ചെയ്തു. ‘ഞാൻ പറഞ്ഞ വാഗ്ദത്തത്തിനായി ഇവൻ കാത്തിരുന്നില്ലല്ലോ’ എന്നുപറഞ്ഞ് ദൈവം വാഗ്ദത്തം മാറ്റിയോ? ഇല്ല. തൊണ്ണുറ്റൊമ്പത് വയസായപ്പോൾ ദൈവം പിന്നെയും പറഞ്ഞു; ‘ഞാൻ നിനക്കൊരു മകനെ തരും.’ ഇതുകേട്ട അബ്രാഹാം ചിരിച്ചൂന്നല്ല; വീണുകിടന്ന് ചിരിച്ചൂന്നാണ് പറയുന്നത്: “അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.” (ഉല്പ, 17:17). ചിരിക്കുക മാത്രമല്ല; ഇതസാദ്ധ്യമെന്ന് ഉള്ളിൽ പറയുകകൂടി ചെയ്തു. പിറ്റേക്കൊല്ലം സാറയും ദൈവവാഗ്ദത്തം കേട്ട് ചിരിച്ചു. (ഉല്പ, 18:12). ഇപ്പൊ അവർക്ക് വല്ല വിശ്വാസവുമുണ്ടോ? വാഗ്ദത്തം നിവൃത്തിയാകുമെന്ന് ഒരു വിശ്വാസവും അവർക്കിപ്പോഴില്ല. എന്നിട്ട് സാറാ ഗർഭിണിയായില്ലേ? യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? വാഗ്ദത്തം നിവൃത്തിയായില്ലേ???… വാഗ്ദത്തം ചെയ്തവൻ സർവ്വശക്തനാണ് വിശ്വാസിച്ചില്ലേലും കാത്തിരുന്നില്ലേലും ഇനി അവിശ്വസിച്ചാലും അത് നിറവേറുകതന്ന ചെയ്യും. ഭോഷ്ക്ക് പറയുവാനും വാക്കു മാറുവാനും താൻ വാക്കു പറഞ്ഞതോർത്ത് അനുതപിക്കാനും അവൻ മനുഷ്യനല്ല.
എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: “ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനും വാക്കുമാറാത്തവനാണ്; അവൻ്റെ വാഗ്ദത്തം നീ നിരസിച്ചാലും അവൻ നിന്നെ ഓടിച്ചിട്ട് അനുഗ്രഹിക്കുമെന്നു പ്രസംഗിച്ച് വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കുന്ന പാസ്റ്ററന്മാർ തന്നെയാണ് ദൈവത്തിൻ്റെ വാഗ്ദത്തവും, ദാനവുമായ പരിശുദ്ധാത്മാവിനെ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് കാത്തിരുന്ന് പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നതും! എങ്ങനെയുണ്ട്?“
2. ആത്മസ്നാനത്തിന് അടയാളമുണ്ടോ?
ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളം അന്യഭാഷയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനുകാരണം കൊർന്നല്യോസിന്റെ ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും ആത്മാവു വന്നപ്പോൾ അന്യഭാഷയിൽ സംസാരിച്ചു എന്നുള്ളതാണ്. എന്നാൽ പെന്തെക്കൊസ്തിനുശേഷം ആത്മസ്നാനത്തിൻ്റെ മൂന്ന് അനുഭവങ്ങളാണ് ദൈവവചനത്തിലുള്ളത്. അത് മൂന്നും വ്യത്യസ്തങ്ങളാണുതാനും. ശമര്യയിൽ ഏതോ ഒരു അടയാളമാണുണ്ടായത്. കൊർന്നല്യോസിന്റെ ഭവനക്കാർ അന്യഭാഷകളിൽ സംസാരിച്ചു. എഫെസൊസിലെ ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. മൂന്നിടത്തും അനുഭവങ്ങൾ വിവിധങ്ങളാണെങ്കിലും പ്രത്യക്ഷമായൊരടയാളം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവശ്യകത എന്താണെന്ന് ദൈവവചനം നമുക്കൊന്ന് പരിശോധിക്കാം. കർത്താവ് ഫിലിപ്പോസ് മുഖാന്തരം വളരെ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്യുകയും, ശമര്യർ കർത്താവായ യേശുവിൽ വിശ്വസിച്ച് സ്നാനമേല്ക്കുകയും ചെയ്തു. (പ്രവൃ, 8:4-13). അതറിഞ്ഞ പത്രൊസും യോഹന്നാനും ശമര്യയിൽ എത്തുകയും, അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ആത്മാവു ലഭിക്കുകയും, പ്രത്യക്ഷമായ ഒരടയാളം ഉണ്ടാകുകയും ചെയ്തു. (പ്രവൃ, 8:14-18). ഇവിടെ രണ്ടു കാര്യങ്ങൾ ചിന്തനീയമാണ്. ഒന്ന്; ആത്മസ്നാനത്തിന്നു താമസം നേരിട്ടതെന്താണ്. രണ്ട്; അടയാളത്തിന്റെ ആവശ്യമെന്തായിരുന്നു. ഒന്ന്; മത്തായിയുടെ സുവിശേഷത്തിൽ പത്രൊസ് ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ’ എന്ന വിശേഷാധികാരം ക്രിസ്തു പത്രൊസിനു കൈമാറുന്നുണ്ട്. (16:14-19). സ്വർഗ്ഗത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിഷ്യന്മാർക്കും യേശു നൽകിയിട്ടുണ്ട്. (മത്താ, 18:18). പക്ഷെ സ്വർഗ്ഗരാജ്യത്തിലേക്ക് (സഭ) പ്രവേശനം നൽകുന്നതിനുള്ള അധികാരം പത്രൊസിനു മാത്രമാണ് നൽകുന്നത്. ഭൂമിയിൽ യെഹൂദനെ കൂടാതെ രണ്ടു വിഭാഗങ്ങൾ കൂടി മാത്രമേയുള്ളൂ. ഒന്ന് ശമര്യരും, മറ്റൊന്ന് ജാതികളും. ശമര്യരോട് സുവിശേഷമറിയിച്ച ഫിലിപ്പോസിന് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകുന്നതിനുള്ള അധികാരം ഇല്ലായിരുന്നു. ആ അധികാരം പത്രൊസിൽ മാത്രം നിഷിപ്തമായിരുന്നു. ഫിലിപ്പോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനും യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചവനുമാണ്. എന്നിട്ടും ഫിലിപ്പോസ് സുവിശേഷമറിയിക്കുകയും സ്നാനപ്പടുത്തുകയും ചെയ്തിട്ടും പരിശുദ്ധാത്മാവ് വന്നില്ല. എന്നാൽ പത്രൊസ് കൊർന്നല്യോസിന്റെ ഭവനത്തിൽ സുവിശേഷം അറിയിച്ചപ്പോൾ തന്നേ പരിശുദ്ധാത്മാവ് വരുകയും ചെയ്തു. ഇവിടെ ഫിലിപ്പോസിനേക്കൾ എന്തു വിശേഷതയാണ് പത്രൊസിനുള്ളത് എന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ. ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലെന്ന വിശേഷാധികാരം കൈവശമുള്ളവനാണ് പത്രൊസ്.’ തന്മൂലം ഫിലിപ്പോസ് സുവിശേഷം അറിയിച്ചപ്പോൾതന്നേ ആത്മസ്നാനം നടന്നാലും പത്രൊസ് അവരെ അംഗീകരിക്കുകയോ ദൈവസഭയിലേക്ക് പ്രവേശനം നൽകുകയോ ചെയ്യില്ലായിരുന്നു. രണ്ടാം അദ്ധ്യായത്തിൽ പത്രൊസിന്റെ നേതൃത്വത്തിൽ യെഹൂദർക്ക് ദൈവസഭയിലേക്കു പ്രവേശനം നൽകുന്നു. എട്ടാം അദ്ധ്യായത്തിൽ ശമര്യർക്ക് പ്രവേശനം നൽകുന്നു. പത്താം അദ്ധ്യായത്തിൽ ജാതികൾക്ക് പ്രവേശനം നൽകുന്നു. പത്രൊസിനെ സംബന്ധിച്ച് താനൊരു പക്കാ യെഹൂദനാണെന്ന് പത്താമദ്ധ്യായത്തിലെ സംഭവം തെളിയിക്കുന്നു. (പ്രവൃ, 10: 9-16). ആദ്യം ദർശനമുണ്ടായത് ജാതീയനായ കൊർന്നേല്യൊസിനായിരുന്നു. ദൂതൻ ദർശനത്തിൽ, ‘പത്രൊസ് എന്നുപേരുള്ള ശീമോനെ വരുത്തുക’ എന്നു പറഞ്ഞപ്പോൾത്തന്നേ, കൊർന്നേല്യൊസ് തന്റെ രണ്ടു വേലക്കാരെ പത്രൊസിന്റെ അടുക്കലേക്കയച്ചു. (പ്രവൃ,, 10:3, 7). പക്ഷെ, പത്രൊസിനെ അനുനയിപ്പിക്കാൻ മൂന്നു പ്രാവശ്യം തുപ്പട്ടി ഇറക്കി കാണിക്കേണ്ടതായി വന്നു. (10:6). ഇതിൽനിന്ന് പത്രൊസ് ജാതികളോട് എത്ര വേർപെട്ടവനാണെന്ന് മനസ്സിലാക്കാം. പത്രൊസ് മാത്രമല്ല എല്ലാ നല്ല യെഹൂദന്മാരും അങ്ങനെ തന്നെയാണ്. ശമര്യരോടും യെഹൂദന്റെ ശത്രുത വളരെ വലുതാണ്. (2രാജാ, 14:8-14, 2ദിന, 25:5-13, 17-24, മത്താ, 10:5, ലൂക്കൊ, 9:52-55, യോഹ, 4:9). ഒരു യെഹൂദൻ ഗലീലയിൽ നിന്ന് യെഹൂദ്യയിൽ പോകുന്നതും, യെഹൂദ്യയിൽ നിന്ന് ഗലീലയിലേക്ക് പോകുന്നതും രണ്ടു പ്രാവശ്യം യോർദ്ദാൻ മുറിച്ചുകടന്ന് യോർദ്ദാനക്കരെക്കൂടിയാണ്. ശമര്യയിൽക്കൂടി എളുപ്പം എത്താമെന്നിരിക്കെ, ഇരട്ടിയിലധികം ദൂരം അവർ സഞ്ചരിക്കുമെന്നുള്ളത് അവരുടെ ശത്രുതയുടെ തീവ്രത വെളിവാക്കുന്നു. തന്മുലം ഫിലിപ്പോസിന്റെ കയ്യാൽ സ്നാനപ്പെട്ടുവെങ്കിലും, തങ്ങളെപ്പോലെ ആത്മാവ് ലഭിച്ചവരാണെന്ന് പത്രൊസിന് ബോധ്യപ്പെട്ടാൽ മാത്രമേ ദൈവസഭയുടെ അംഗങ്ങളായി അവരെ സ്വീകരിക്കുകയുള്ളു. അതുകൊണ്ടാണ് പത്രൊസിന്റെ സാന്നിദ്ധ്യത്തിൽ കർത്താവ് അവർക്ക് ആത്മസ്നാനം നൽകിയത്.
രണ്ട്; അടയാളത്തിന്റെ ആവശ്യമെന്താണ് എന്നുള്ളതാണ്? ഒന്നാമത് യെഹൂദന്റെ പൊതുസ്വഭാവമാണ് അടയാളം ചോദിക്കുക എന്നത്. (1കൊരി, 1:21). രണ്ടാമത് പരിശുദ്ധാത്മാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 3:8). തന്മൂലം അവർക്ക് ആത്മാവ് ലഭിച്ചു എന്ന് പത്രൊസിന് ബോധ്യമാകണമെങ്കിൽ, പ്രത്യക്ഷമായൊരു അടയാളം ഉണ്ടാകണം. കൊർന്നേല്യൊസിന്റെ ഭവനത്തിൽ സംഭവിച്ചത് അതിനൊരു തെളിവാണ്. പത്രൊസ് സുവിശേഷം അറിയിക്കുമ്പൊൾ തന്നേ അവരിൽ പരിശുദ്ധാത്മാവ് വരുകയും, അവരെ സ്നാനപ്പെടുത്തുകയും ചെയ്യുന്നു. (പ്രവൃ, 10:44-48). ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്; കൊർന്നേല്യൊസിനെ പോലൊരു ജാതീയ കുടുംബത്തെ സ്നാനപ്പെടുത്തി സഭയിൽ ചേർക്കുന്നതിനോട് എതിർപ്പ് കാണിക്കാമായിരുന്ന ആറ് യെഹൂദാ ക്രിസ്ത്യാനികളുമൊന്നിച്ചാണ് പത്രൊസ് പോയത്. (11:12). അവർ പത്രൊസ് കണ്ടിരുന്ന ദർശനം കണ്ടിരുന്നുമില്ല. യഥാർത്ഥത്തിൽ കൊർന്നേല്യൊസും കൂടെയുള്ളവരും അന്യഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഈ ആറുപേരും വിസ്മയിച്ചു. (10:46). പെന്തെക്കൊസ്തിന് ചില നാളുകൾക്ക്ശേഷം സംഭവിച്ചതാകകൊണ്ട് അന്യഭാഷകളിൽ വിശ്വാസം വരാഞ്ഞിട്ടല്ല, മറിച്ച് ജാതികൾ ദൈവത്തിന് സ്വീകാര്യമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല എന്നതിനാലാണ് അതിശയിച്ചത്. ഈ ആറ് സഹോദരന്മാർക്കും മനസ്സിലാകാത്ത ഒരു ഭാഷയാണവർ സംസാരിച്ചിരുന്നതെങ്കിൽ, അവരെ സ്നാനപ്പെടുത്തുവാൻ അവർ പത്രൊസിനെ അനുവദിക്കുമായിരുന്നോ? പകരം ജാതികളോടുള്ള വിവേചനം എടുത്തുകാണിക്കാൻ അവർ ഉത്സാഹിക്കുമായിരുന്നു. കൊർന്നേല്യൊസിനും കൂട്ടർക്കും എന്തോ ഭ്രമം പിടിച്ചിരിക്കയാണന്നു പറഞ്ഞ് പത്രൊസിനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പെന്തെക്കൊസ്തുനാളിൽ യെരൂശലേമിൽ വന്ന സന്ദർശകർക്ക് ബോധ്യമായതുപോലെ, തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവർ ദൈവത്തെ സ്തുതിക്കുന്നതുകേട്ട് ഇവർക്കും പൂർണ്ണ ബോധ്യംവന്നു. ഇറ്റലിക്കാരനായ കൊർന്നല്യോസ് തന്റെ സ്വന്തഭാഷയായ ലത്തീനിൽ സംസാരിക്കുന്നതോ, റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായ ഗ്രീക്കിൽ സംസാരിക്കുന്നതോ ഒരു അത്ഭുതമായിരിക്കയില്ല, മറിച്ച് റോമാക്കാരന് അപരിചിതമായ എബ്രായഭാഷയിൽ യെഹൂദനല്ലാത്ത ഒരാൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതം തന്നെയായിരിക്കും. ശമര്യയിലെ കാര്യവും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല. അവിടെയും ഒരടയാളം ഉണ്ടായിരുന്നു. അത് ശിമോൻ കണ്ടതാണ്. (8:18). അത് അന്യഭാഷയാണെങ്കിൽ, പേഗൻ മതത്തിലോ മറ്റു ജാതീയമതങ്ങളിലോ നടപ്പുള്ള കേവലം അവ്യക്തമായ ഒരു ജല്പനം ആയിരിക്കില്ല. (മത്താ, 6:7). മറിച്ച് പത്രൊസിനും യോഹന്നാനും മനസ്സിലാകുന്ന വ്യക്തമായ ഭാഷ തന്നെയായിരിക്കും. ഇതിനൊരു തെളിവാണ് പതിനൊന്നാം അദ്ധ്യായം. ജാതികളെ സ്നാനപ്പെടത്തിയതിനെക്കുറിച്ച് യെരുശലേം സഭയിൽ വാദമുണ്ടായപ്പോൾ, ”പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു” (പ്രവൃ, 11:15) എന്ന് പത്രൊസ് തെളിയിക്കുന്നത് ഈ അന്യഭാഷയുടെ വെളിച്ചത്തിലാണ്. പരിശുദ്ധാത്മസ്നാനം നടന്ന വസ്തുത ഒരടയാളം കൂടാതെ പത്രൊസിന് സ്വയമായി ബോധ്യപ്പെടുകയോ, മറ്റുള്ളവരെ ബോധ്യപ്പടുത്തുവാനോ സാധ്യമല്ല. തന്നിമിത്തം യെരൂശലേമിലെ സഹോദരങ്ങൾ പറഞ്ഞതും ശ്രദ്ധേയമാണ്. “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18).
എഫെസൊസിലെ സംഭവം കുറച്ചുകൂടി വ്യത്യസ്ഥമാണ്. അവിടെ പത്രൊസിന്റെ ആവശ്യമില്ല. കാരണം അവർ യോഹന്നാന്റെ സ്നാനമേറ്റ യെഹൂദന്മാർ തന്നെയാണ്. ഭൂമിയിലുള്ള സകല മനുഷ്യരെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദനും, ശമര്യനും, ജാതികൾക്കും കർത്താവ് പത്രൊസ് മുഖാന്തരം സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകിക്കഴിഞ്ഞു. എങ്കിലും എഫെസൊസിൽ സംഭവിച്ച കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. യോഹന്നാന്റെ സ്നാനമേറ്റിരുന്നവർ രണ്ടാമതൊരിക്കൽക്കൂടി കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുകയും, പൗലൊസ് അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവും കൃപാവരങ്ങളും അവർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 19:1-7). അവിടെ പരിശുദ്ധാത്മാവ് അന്യഭാഷയോടും പ്രവചനത്തോടും കൂടെ വെളിപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാക്കണം. അവർ മുമ്പേ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. യോഹന്നാൻ അവരുടെ ദൃഷ്ടിയിൽ ഒരു കുറഞ്ഞ പുള്ളിയല്ല. ദൈവം ആരെ കർത്താവും രക്ഷിതാവുമാക്കി വെച്ചുവോ, ആ ക്രിസ്തുവുനെ സ്നാനം കഴിപ്പിച്ചയാളാണ്. ആ ശിഷ്യന്മാർ രണ്ടാമതൊരിക്കൽ കൂടി യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുമ്പോൾ, അവർക്കു പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, അഥവാ അവർക്കു പരിശുദ്ധാത്മാവിനെ വ്യക്തിപരമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ, അവർ യേശുവിലുള്ള സ്നാനത്തെ സംശയിക്കാൻ ഇടയാകുമായിരുന്നു. ഞങ്ങൾ മുമ്പേ ഇരുന്നപോലെ ഇപ്പോഴുമിരിക്കുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിട്ടും ഒരു വ്യത്യാസവുമുണ്ടായില്ല എന്നു പറയുമായിരുന്നു. തന്മൂലം അവർക്ക് അടയാളത്തോടുകൂടി ആത്മസ്നാനം നൽകേണ്ടത് സ്വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. മാത്രമല്ല പൗലൊസ് അവരുടെമേൽ കൈവെച്ചതും അവർക്കുവേണ്ടി പ്രർത്ഥിച്ചതും പരിശുദ്ധാത്മാവിനു വേണ്ടിയല്ല. കാരണം പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിന്റെ ഫലവും പ്രാർത്ഥനയുടെ മറുപടിയുമല്ല. പ്രത്യുത ദൈവത്തിന്റെ വാഗ്ദത്തവും ദാനവുമാണ്. (പ്രവൃ,, 1:4, 2:38). പൗലൊസ് കൈവെച്ചതും പ്രാർത്ഥിച്ചതും കൃപാവരങ്ങൾക്കു വേണ്ടിയാണ്. അതിന് വേദപുസ്തകത്തിൽ തെളിവുമുണ്ട്. (2തിമൊ, 1:6). അർത്ഥാൽ; എഫെസൊസിലെ വിഷയം ക്രിസ്തീയ സ്നാനം അഥവാ, യേശുവിൻ്റെ നാമത്തിലുള്ള സ്നാനനത്തിൻ്റെ ശ്രേഷ്ഠതയാണ്.
“ഇന്നത്തെ അന്യഭാഷകൾ വ്യാജമാണെന്ന് പറയുമ്പോൾ അവർ പറയുന്ന ഒരുദാഹരണമുണ്ട്: “ഒറിജിനൽ നോട്ടുള്ളതുകൊണ്ടാണ് വ്യാജനോട്ടുള്ളത്.” മോദി അഞ്ചൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ട് നിരോധിച്ചിട്ട് അഞ്ചുവർഷമായി. ഇപ്പോഴും അത് ചിലവാക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്നവരില്ലേ? അതുപോലെ മാത്രമേയുള്ളു അന്യഭാഷക്കാർ. ദൈവം അന്യഭാഷ നിർത്തലാക്കിയിട്ട് 1920-ലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പലരും അന്യായമായി അതേ ഭാഷതന്നേ പറഞ്ഞുകൊണ്ടിരിക്കുന്നു.”
3. പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചുവോ?
ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളമല്ല അന്യഭാഷ എന്നതിന് തെളിവ് പെന്തെക്കൊസ്ത് അനുഭവത്തിൽ തന്നെയുണ്ട്. രണ്ടാം വാക്യം; വീടു മുഴുവൻ നിറച്ച ഒരു മുഴക്കമണ്ടായി — വീടു മുഴുവൻ നിറച്ചൊരു മുഴക്കം ആരെങ്കിലുമൊരാൾ കേട്ടില്ലെന്ന് പറയാൻ പറ്റില്ല. മൂന്നാം വാക്യം; പിളർന്നിരിക്കുന്ന നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു — (each of them) അതിൽനിന്ന് ആരും ഒഴിവായില്ല. നാലാം വാക്യം; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു — പരിശുദ്ധാത്മാവും എല്ലാവർക്കും ലഭിച്ചു. അടുത്ത ഭാഗം; ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:2-4). മുഴക്കം വീടു മുഴുവൻ നിറെച്ചു. പിളർന്ന നാവ് എല്ലാവരുടെമേലും പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു. എല്ലാവരും അന്യഭാഷ സംസാരിച്ചുവെന്ന് രേഖപ്പടുത്താത്തത് എന്താണ്? ഇവിടെ എല്ലാവരും അന്യഭാഷ സംസാരിച്ചിരുന്നു എങ്കിൽ, ഒരമിത കൃതൃപ്പിന്റെ ആവശ്യമെന്താണ്? ഈ വാക്യം സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്നും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. “എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.” (2:4). ആത്മാവ് ആർക്കൊക്കെ ഭാഷണവരം നൽകിയോ അവരൊക്കെ അന്യഭാഷകളിൽ സംസാരിച്ചു. കൊരിന്ത്യ ലേഖനപ്രകാരം എല്ലാവർക്കും ഒരേ വരംതന്നേ ലഭിക്കണമെന്ന് ശഠിക്കുവാനും പാടില്ല. (1കൊരി, 12:4-31). മാത്രമല്ല പ്രവൃത്തി 2:15 വാക്യപ്രകാരം പത്രൊസ് അന്യഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാണ്. പെന്തെക്കൊസ്തിൽ ശിഷ്യന്മാർ പറഞ്ഞ അന്യഭാഷകൾ കേട്ട്, അവരെ ലഹരി പിടിച്ചവരെന്ന് പരിഹസിച്ചവരോടാണ് പത്രൊസ് സംസാരിക്കുന്നത്. താൻ പറയുന്നത്; ‘ഇവർ ലഹരി പിടിച്ചവരല്ല’ എന്നാണ്. (2:15). പത്രൊസ് അന്യഭാഷ സംസാരിച്ചിരുന്നുവെങ്കിൽ ‘ഇവർ’ എന്നല്ല ‘ഞങ്ങൾ’ എന്നു പറയുമായിരുന്നു. ‘ഞങ്ങൾ’ എന്നുപയോഗിക്കാൻ മൂലഭാഷയിൽ വാക്കുകളില്ല എന്ന് വിചാരിക്കരുത്. ‘എസ്മെൻ’ (ഞങ്ങൾ) എന്നു പുതിയനിയമത്തിൽ അനേകം പ്രാവശ്യമുണ്ട്. പെന്തെക്കൊസ്തിൽ മറ്റു ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചപ്പോൾ, പത്രൊസിനു മാത്രം വരങ്ങളൊന്നും കിട്ടിയില്ലേയെന്ന് നിഷ്പക്ഷബുദ്ധികൾ ചോദിച്ചേക്കാം. പത്രൊസ് പല രോഗികളെ സൗഖ്യമാക്കിയതായി കാണാം: സുന്ദരം ദേവാലയഗോപുരത്തിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 3:6-7), പത്രൊസിന്റെ നിഴൽ വീണ് അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 5:15-16), പക്ഷവാതരോഗിയായ ഐനെയാസിന്റെ സൗഖ്യം (പ്രവൃ, 9:32-35), തബീഥായെ ഉയർപ്പിച്ചും (പ്രവൃ, 9:36-43) ഇതൊക്കെ ദൈവസഭയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായ പത്രൊസിനു ലഭിച്ച വരമാണ്. പത്രൊസിനു ജ്ഞാനവരവും ഉണ്ടായിരുന്നു. (പ്രവൃ, 5:1-11).
പെന്തെക്കൊസ്തിലെ അന്യഭാഷകളാകട്ടെ; കേവലം ഒരടയാളമായിരുന്നില്ല. പ്രത്യുത അന്യഭാഷകളിൽ അവർ സുവിശേഷം അറിയിക്കുകയായിരുന്നു. അവിടെ ഓടിക്കുടിയ വിവിധ ഭാഷക്കാരായ യെഹൂദന്മാർ താന്താങ്ങളുടെ ഭാഷയിൽ ദൈവത്തിന്റെ വൻകാര്യങ്ങളാണ് കേട്ടത്. (2:8,11). എന്നാൽ അന്യഭാഷക്കാരിൽ നിന്ന് ദൈവത്തിന്റെ വൻകാര്യങ്ങൾ കേട്ട് ഗ്രഹിച്ചവരോടല്ല, പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. അന്യഭാഷയിൽ സംസാരിച്ച ദൈവത്തിന്റെ വൻകാര്യങ്ങളെ വിശ്വസിക്കാതെ, ഇവർ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നു പരിഹസിച്ചവരോടാണ് പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. ഫലത്തിൽ രണ്ടുകൂട്ടരും ദൈവത്തിന്റെ വൻകാര്യങ്ങളാണ് പ്രസ്താവിച്ചത്. അന്യഭാഷയിലും സ്വന്തഭാഷയിലും. ഇതിനൊരു തെളിവാണ് 4:30,31 വാക്യം “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” ഇവിടെ നോക്കുക: പെന്തെക്കൊസ്തിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ അന്യഭാഷയിലും സ്വന്തഭാഷയിലും സുവിശേഷമറിയിച്ചു; വീണ്ടും ആത്മനിറവുണ്ടായപ്പോൾ ദൈവവചനം ശക്തിയോടെ പ്രസംഗിക്കുന്നു. ഇതിൽനിന്നും ഒരുകാര്യം പകൽപോലെ വ്യക്തമാണ്, പെന്തെക്കൊസ്തിലെ ആത്മസ്നാനത്തോടൊപ്പം ഉണ്ടായ മൂന്ന് അടയാളങ്ങൾ (സ്വർഗ്ഗം തുറന്നത്, മുഴക്കം, അഗ്നിനാവ്) ആവർത്തിക്കാൻ പാടില്ലാത്ത ചരിത്രസംഭവമായിരുന്നു. (2:2,3). ആത്മനിറവിന് അടയാളമുണ്ടായിരുന്നു: അത് ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കലായിരുന്നു; ഒരു കൂട്ടർ അന്യഭാഷയിലും, പത്രൊസ് സ്വന്തഭാഷയിലും. അപ്പൊസ്തല പ്രവൃത്തികളിലെ മറ്റു വേദഭാഗങ്ങളും ഈ വസ്തുത ശരിവെക്കുന്നതാണ്. (4:8, 31, 6:8-7:53, 13:9-12). മാത്രമല്ല പത്രൊസ് ഒഴികെയുള്ള ശിഷ്യന്മാർ മാത്രമാണ് അന്യഭാഷകളിൽ സംസാരിച്ചതെന്നും തെളിയുന്നു.
കുറിപ്പ്: രക്ഷയോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളായ ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം തുടങ്ങിയവ വ്യത്യസ്ത വിഷയങ്ങളായി ബൈബിളിൽ നിന്നു പഠിക്കാൻ കഴിയുമെങ്കിലും, വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; ഏകകാലികമാണ്. അഥവാ, വീണ്ടുംജനനസമയത്ത് ഒരിക്കലായി സംഭവിക്കുന്നതാണ്. എന്നാൽ ആത്മനിറവാകട്ടെ; ആവർത്തന സ്വഭാവമുള്ളതാണ്. പെന്തെക്കൊസ്തിൽ ആത്മസ്നാനാന്തരം ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ വീണ്ടുംവീണ്ടും ആത്മാവിൽ നിറയുന്നതായി കാണാം. (പ്രവൃ, 2:4; 4:8; 4:31). കൂടാതെ, ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:9; 52). ആത്മാവിൽ നിറയുവാൻ കല്പനയുമുണ്ട്: “വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.” (എഫെ, 5:18, സ.വേ.പു.നൂ.പ). “ആത്മാവിനാല്‍ പൂരിതരാകുവിന്‍.” (പി.ഒ.സി). “ആത്മാവിനാല്‍ നിറയ്ക്കപ്പെടുക.” (ഇ.ആർ.വി). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടുംവീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ; വിശ്വാസികളിൽ ചിലർ: ആത്മസ്നാനം, ആത്മാഭിഷേകം തുടങ്ങിയ ദൈവത്തിൻ്റെ കൃപയാലുള്ള ദാനത്തെ അഥവാ, ഒരിക്കൽ സിദ്ധമായതൊക്കെയും പ്രവൃത്തികളാൽ (കാത്തിരുപ്പ്, പ്രാർത്ഥന, ഉപവാസം) വീണ്ടും പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ ആർജ്ജിച്ചെടുക്കണമെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്നും, സിദ്ധമായതാണെന്നും അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നില്ല. ഒന്നാമത്തെ കൂട്ടർ; ശമര്യയിലെ ശിമോനെപ്പോലെ ദൈവത്തിൻ്റെ ദാനത്തെ വിലകൊടുത്ത് വീണ്ടും പ്രാപിക്കണമെന്നു പഠിപ്പിക്കവഴി, ദൈവത്തെ വെല്ലുവിളിക്കയാണ്. രണ്ടാമത്തെ കൂട്ടർ; ആത്മനിറവിനെക്കുറിച്ച് പഠിപ്പിക്കായ്കവഴി പരിശുദ്ധാത്മശക്തി തള്ളുന്നു. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയശുശ്രൂഷയും വിശുദ്ധജീവിതവും നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!
“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1കൊരി, 13:8-13).
എന്താണ് പൂർണ്ണമായത് എന്നതിനെച്ചൊല്ലി മൂന്ന് വാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട്:
1. സ്നേഹം: സ്നേഹത്തിന്റെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്.
2. കർത്താവ്: കർത്താവിന്റെ രണ്ടാമത്തെ വരമാണ് പൂർണ്ണമായത്.
3. ദൈവവചനം: വെളിപ്പാടുകളുടെ പൂർണ്ണതയായ ദൈവവചനം. ഇവ ഓരോന്നും വേദപുസ്തക വെളിച്ചത്തിൽ പരിശോധിച്ചാൽ അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത് ഏതാണെന്ന് നിസംശയം ഗ്രഹിക്കുവാൻ സാധിക്കും.
സ്നേഹം
1. സ്നേഹത്തിന്റെ പൂർണ്ണത ക്രൂശിൽ നിറവേറിക്കഴിഞ്ഞതാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “സ്നേഹിതന്മാർക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹ, 16:13). “തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.” (1യോഹ, 4:9). “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രയശ്ചിത്തം ആകുവാൻ അയച്ചതു തന്നെ സാക്ഷാൽ സ്നേഹം ആകുന്നു.” (1യോഹ, 4:10). “ദൈവസ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.” (1യോഹ, 4:12). “സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:32). ക്രിസ്തുവിൻ്റെ ക്രൂശുമരണം സ്നേഹത്തിൻ്റെ പൂർണ്ണതയല്ലെങ്കിൽ ഇനിയൊരു പൂർണ്ണത ദൈവത്തിൻ്റെ പക്കൽപ്പോലുമില്ല; അതിനായിട്ട് ആരുമിനി മഞ്ഞുകൊള്ളേണ്ട. (എഫെ, 1:3).
കർത്താവ്
1. 8-ാം വാക്യം, ജ്ഞാനമോ അത് നീങ്ങിപ്പോകും: പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ അന്ന് ജ്ഞാനം നീങ്ങിപ്പോകുമെന്ന് പറഞ്ഞാൽ, ദൈവവചനം തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്ന സദുക്യരുടെ ചോദ്യത്തിന് മറുപടിയായി യേശു പറയുന്നു; “ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല; വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിക്കുവാനും കഴിയുകയില്ല. അവർ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കൊ, 20:35,36). ദൈവദൂതനായിരുന്ന ലുസിഫറിനെ സൃഷ്ടിച്ച നാളിൽ അവൻ എങ്ങനെയായിരുന്നു എന്ന് ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും നോക്കുക; “നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ.” (യെഹെ, 28:12). “നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി.” (യെഹെ, 28:17). ഇതിൽനിന്ന് കർത്താവിന്റെ വരവിൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരുമാകുന്ന വിശ്വാസികളുടെ ജ്ഞാനം നീങ്ങിപ്പോകുകയല്ല; പ്രത്യുത ജ്ഞാനസമ്പൂർണ്ണരാകുകയാണ് (ഏദെൻ അനുഭവം) ചെയ്യുന്നത്.
കർത്താവിന്റെ വരവാണ് പൂർണ്ണമായതെന്നു വ്യർത്ഥമായി സ്ഥാപിക്കുവാൻ ശ്രമിക്കുന്നവർ ഇന്ന് ഏറെയാണ്. അവർ പറയുന്നത്; ദൈവവചനമാണ് പൂർണ്ണമായതെങ്കിൽ, പൂർണ്ണമായ വചനം വെളിപ്പെട്ടപ്പോൾ ജ്ഞാനം നിന്നുപോകേണ്ടതല്ലേ? പ്രത്യുത, ഇന്ന് ജ്ഞാനം വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഉത്തരം ലളിതമാണ്. അന്ത്യകാലത്ത് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം കൃപാവരമായ ജ്ഞാനമാണോ? ‘ഭൂമിയെ ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്നു’ (സങ്കീ, 115:16) എന്നു ബൈബിൾ പറയുമ്പോൾ; ചന്ദ്രനിലും, ചൊവ്വയിലും, സൂര്യനിലുംവരെ മനുഷ്യൻ കടന്നുകയറാൻ നോക്കുന്നത് ദൈവീക ജ്ഞാനത്താലാണോ? തമ്മിൽത്തമ്മിൽ സ്നേഹിക്കാൻ ബൈബിൾ പറയുമ്പോൾ; മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും, രാജ്യം രാജ്യങ്ങളെ നശിപ്പിക്കാൻ ആയുധങ്ങൾ സ്വരുക്കൂട്ടുന്നതും കൃപാവരമായ ജ്ഞാനമോ? ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുകയില്ലെന്നു പറയുമ്പോൾ; ചൈന കൊറോണ വൈറസിനെ പടച്ചുവിട്ട് ലോകത്തെ തകർക്കാൻ ശ്രമിക്കുന്നത് ദൈവജ്ഞാനത്താലോ? ഇന്ന് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം മാനുഷീക ജ്ഞാനമാണ്. അതും ദൈവവചനത്തിന്റെ നിവൃത്തിയാണ്; അന്ത്യകാലത്ത് ജ്ഞാനം വർദ്ധിക്കുമെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്. (ദാനി, 12:4). എന്നാൽ അപ്പൊസ്തലൻ നീങ്ങിപ്പോകുമെന്ന് പറഞ്ഞിരിക്കുന്നത് കൃപാവരമായ ജ്ഞാനമാണ്. ഈ ജ്ഞാനത്താൽ മറ്റുള്ളവരുടെ ഹൃദയരഹസ്യം വരെ കണ്ടെത്തുവാൻ കഴിയുമായിരുന്നു. (പ്രവൃ, 5:3,4, 9). ഈ ജ്ഞാനം പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടപ്പോൾ നീങ്ങിപ്പോയി. ഇനിയും കർത്താവിന്റെ വരവിൽ മാത്രമേ എല്ലാവരും ജ്ഞാനസമ്പൂർണ്ണരാകുകയുള്ളൂ. ദൈവികമായ ജ്ഞാനം ആർക്കുമില്ലെന്നല്ല പറഞ്ഞതിനർത്ഥം: കൃപാവരമായ ജ്ഞാനം മറ്റുള്ളവരുടെ ഹൃദയരഹസ്യംപോലും കണ്ടെത്താൻ (ദൈവത്തിന്നു മാത്രം കഴിയുന്ന) കഴിയുന്നതാണ്. വരമായ ആ ജ്ഞാനമില്ല; ദൈവമക്കളെന്ന നിലയിലുള്ള ജ്ഞാനം വീണ്ടുംജനിച്ച എല്ലാവർക്കുമുണ്ട്.
2. 9-ാം വാക്യം, അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു: ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്നു പറയുന്നതെങ്കിൽ, അതുവരെയും ദൈവമക്കളുടെ അറിവ് അംശം (അപൂർണ്ണം) ആയിരിക്കും എന്നുകൂടി പറയേണ്ടി വരും. അപ്പൊസ്തലന്റെ പ്രാർത്ഥന ശ്രദ്ധിക്കുക; “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും , നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിട്ടു അവന്റെ വിളിയായുള്ള ആശ ഇന്നതെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും, അവന്റെ ബലത്തിൽ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു.” (എഫെ, 1:17-19 ). “പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാനും പ്രാപ്തരാക്കുകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും വേണം എന്നും പ്രാർത്ഥിക്കുന്നു.” (എഫെ, 3:19). കർത്താവിൻ്റെ വരവുവരെ ദൈവമക്കൾക്ക് അംശമായ അറിവാണ് ഉണ്ടാകുന്നതെങ്കിൽ അപ്പൊസ്തലൻ്റെ പ്രാർത്ഥനയുടെ അർത്ഥമെന്താണ്? അപ്പൊസ്തലൻ തിമൊഥയൊസിനോടു പറയുന്നു: “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.” (1തിമൊ, 3:15). “നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാനും മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്കുക.” (2തിമൊ, 3:14,15). വിശ്വാസികളെ ജ്ഞാനിയാക്കുന്നത് തിരുവെഴുത്താണെന്നാണ് ഇവിടെ പറയുന്നത്. “ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും, വരം നല്കണം എന്നും, നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് സകല വിശുദ്ധന്മാരോടുകൂടെ ഗ്രഹിക്കണം.” (എഫെ, 3:17,18). ആകയാൽ സൂക്ഷ്മതയോടെ അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ട് നടക്കുവാൻ നോക്കുവിൻ.” (എഫെ, 5:15). “അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.” (2പത്രൊ, 3:16). “ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:15). ഇതിൽനിന്ന് ദൈവമക്കൾക്ക് അംശമായുള്ള അറിവല്ല; പൂർണ്ണമായ അറിവ് വേണമെന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.
3. 10-ാം വാക്യം, പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും: “അംശമായി മാത്രം അറിയുന്നു ; അംശമായി മാത്രം പ്രവചിക്കുന്നു ; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.” (വാ: 9,10). ഇവിടെ പറയുന്നത്; ഇപ്പോൾ നമ്മുടെ അറിവും പൂർണ്ണമല്ല, പ്രവചനവും പൂർണ്ണമല്ല. ഈ അപൂർണ്ണതയുടെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. അല്ലെങ്കിൽ അറിവിന്റെ പൂർണ്ണതയും പ്രവചനത്തിന്റെ പൂർണ്ണതയുമാണ് (വെളി, 22:18,19) വരുവാനുള്ളത്. തന്മൂലം നമുക്ക് ഇപ്പോൾ ഉള്ള അംശമായ (അപൂർണ്ണമായ) അറിവും, അംശമായ പ്രവചനവും നീങ്ങിപ്പോകും. പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നാണ്. ഇത് കർത്താവിൻ്റെ പ്രത്യക്ഷതയെ കുറിക്കുന്ന പദമാണോ???… ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചാൽ, കർത്താവിന്റെ ഒന്നാമത്തെ വരവ് അപൂർണ്ണമായിരുന്നു എന്നു സമ്മതിക്കേണ്ടി വരുും. അത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ദുരുപദേശമായി മാറും. തന്മൂലം ഈ വസ്തുത വ്യക്തമായി ഗ്രഹിക്കുവാൻ മറ്റു പരിഭാഷകളിൽ നിന്നുള്ള വാക്യങ്ങൾ ചുവടെ ചേർക്കുന്നു:
“എന്തെന്നാല്‍ നമ്മുടെ ജ്ഞാനം അപൂര്‍ണമാണ്; നമ്മുടെ പ്രവചനവും അപൂര്‍ണമാണ്. എന്നാല്‍ പൂര്‍ണമായതു വരുമ്പോള്‍ അപൂര്‍ണമായത് അപ്രത്യക്ഷമാകും.” (1 കൊരി, 13:9-10: സ.വേ.പു.നൂ.പ)
“ഭാഗീകമായി മാത്രം നാം അറിയുന്നു; ഭാഗീകമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ ഭാഗീകമായതു നീങ്ങിപ്പോകും.” (വി.സ.പു)
“കാരണം നമ്മുടെ അറിവും പൂർണ്ണമല്ല, നമ്മുടെ പ്രവചനവും പൂർണ്ണമല്ല. പൂർണ്ണമായതു വരുമ്പോൾ അപുർണ്ണമായത് ഇല്ലാതാകും.” (1കൊരി, 13:9,10, മ.ബൈ)
“നമ്മുടെ അറിവും പ്രവചനവും അപൂർണ്ണമാണ്. പൂർണ്ണമായവ ഉദിക്കുമ്പോൾ അപൂർണ്ണമായവ അസ്തമിക്കുന്നു.” (പി.ഒ.സി)
മേലുദ്ധരിച്ച വാക്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. എന്താണ് അംശമായിരുന്നത്, അല്ലെങ്കിൽ അപൂർണ്ണമായിരുന്നത്, അതുമല്ലെങ്കിൽ എന്താണ് ഭാഗീകമായിരുന്നത് അതിന്റെ പൂർണ്ണതയാണ് വെളിപ്പെടുവാനുള്ളത്. അത് ഒരിക്കലും യേശുക്രിസ്തു അല്ല. കാരണം, എബ്രായലേഖകൻ പറയുന്നു: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (ഒരേ ആൾ) തന്നേ.” (എബ്രാ, 13:8). അവൻ മാറ്റമില്ലാത്ത കർത്താവാകുന്നു.
4. 10-ാം വാക്യത്തിൽ ‘പൂർണ്ണമായതു’ എന്നാണ് എഴുതിയിരിക്കുന്നത്; പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നും: ഇത് നപുംസകലിംഗമാണ്. World Bible Translation Center (ERV)-യിൽനിന്ന് ആ വാക്യം ചേർക്കുന്നു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” കർത്താവിൻ്റെ വരവിനെപ്പറ്റിയല്ലല്ലോ പൗലൊസ് അവിടെ പറയുന്നത്. മാത്രമല്ല, കർത്താവിന്റെ വരവിനെക്കുറിക്കുന്ന വേദഭാഗങ്ങളൊന്നും അത്, അവ എന്നിങ്ങനെ നപുംസകലിംഗത്തിലല്ല എഴുതിയിരിക്കുന്നത്. ചുവടെ ചേർക്കുന്നു:
1. പിതാവിൻ്റെ മഹത്വത്തിൽ ദൂതന്മാരുമായി വരും (മത്താ, 16:27; മർക്കൊ, 8:38) 2. മനുഷ്യപുത്രൻ തൻ്റെ തേജസ്സിൽ ദൂതന്മാരുമായി വരും (മത്താ, 25:31) 3. മനുഷ്യപുത്രന്റെ വരവ് (മത്താ, 24:3,27,37,39,44) 4. മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരും (മത്താ, 26:64; മർക്കൊ, 13:26; 14:62; ലൂക്കൊ, 21:27) 5. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ (ലൂക്കൊ, 9:36) 6. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ (ലൂക്കൊ, 17:30) 7. പിന്നെയും വന്ന് നിങ്ങളെ ചേർക്കും( യോഹ, 14:3) 8. അവൻ വീണ്ടും വരും: (പ്രവൃ, 1:11) 9. കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1കൊരി, 1:7; 1തെസ്സ, 5:23; 2തെസ്സ, 2:1) 10. കർത്താവായ യേശുക്രിസ്തുവിന്റെ നാൾ (1കൊരി, 1:8, 5:5, 2കൊരി, 1:14, ഫിലി, 1:4, 10, 2:16, 1തെസ്സ, 5:2, 2തെസ്സ, 2:2) 11. കർത്താവ് വരുവോളം (1കൊരി, 11:26) 12. അവന്റെ വരവ് (1കൊരി, 15:23) 13. ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ (കൊലൊ, 3:4) 14. അവന്റെ പ്രത്യക്ഷത (1തെസ്സ, 2:19, 2തിമൊ, 4:1,8, 2പത്രൊ 3:3, 1യോഹ, 2:28) 15. സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷത (1തെസ്സ, 3:13) 16. കർത്താവിന്റെ പ്രത്യക്ഷത (1തെസ്സ, 4:15, യാക്കോ, 5:7,8) 17. കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും (1തെസ്സ, 4:16) 18. സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി (2തെസ്സ, 1:6) 18. കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു (2തെസ്സ, 2:2) 20. തന്റെ പ്രത്യക്ഷത (2തെസ്സ, 2:8) 15. കർത്താവായ യേശുവിന്റെ പ്രത്യക്ഷത (1തിമൊ, 6:13) 21. യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷത (തീത്തൊ, 2:12) 22. രണ്ടാമത് പ്രത്യക്ഷനാകും (എബ്രാ, 9:28) 18. വരുവാനുള്ളവൻ വരും താമസിക്കുകയില്ല (എബ്രാ, 10:37) 23. യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1പത്രൊ, 1:7, 13) 24. അവന്റെ തേജസ്സിന്റെ പ്രത്യക്ഷത (1പത്രൊ, 4:13) 21. ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ (1പത്രൊ, 5:4) 25. കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും (2പത്രൊ, 1:16) 26. കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല (2പത്രൊ, 3:9) 27. കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരും (2പത്രൊ, 3:10) 28. ദൈവദിവസത്തിന്റെ വരവ് (2പത്രാ, 3:11) 26. അവൻ പ്രത്യക്ഷനാകുമ്പോൾ (1യോഹ, 3:2) 29. ആയിരമായിരം വിശീദ്ധന്മാരോടുകൂടി വന്നിരിക്കുന്നു (യൂദാ, 1:14). മേലുദ്ധരിച്ചതിൽനിന്ന് പൂർണ്ണമായത് കർത്താവിന്റെ വരവിനെ സൂചിപ്പിക്കുന്ന പദമല്ലെന്ന് നിസംശയം മനസ്സിലാക്കാം. തന്നെയുമല്ല, പണ്ഡിതശ്രേഷ്ടനായ പൗലൊസ് കർത്താവിന്റെ മഹത്വപൂർണ്ണമായ പ്രത്യക്ഷതയെ നപുംസകലിംഗത്തിൽ കേവലം അവ്യക്തമായി എഴുതിയെന്നു പറഞ്ഞാൽ അത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.
5. 11-ാം വാക്യം, കർത്താവിന്റ വരവുവരെ സഭ ശൈശവപ്രായത്തിൽ തുടരും: “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു , ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു.” പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ, 11-ാം വാക്യപ്രകാരം കർത്താവിന്റെ വരവുവരെ സഭ ശൈശവ്രപ്രായത്തിൽ തുടരേണ്ടിവരും. അങ്ങനെ വന്നാൽ അത് വേദവിപരീതവും, സഭകളുടെ ആത്മീയാധഃപതനത്തിനു കാരണവും ആയിത്തീരും. കൊരിന്ത്യരുടെ ആത്മീയ ശൈശവത്തെ അപ്പൊസ്തലൻ ശാസിക്കുന്നതായി കാണാം. “എന്നാൽ സഹോദരന്മാരെ, നിങ്ങളോട് എനിക്ക് ആത്മീകന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ ക്രിസ്തുവിൽ ശിശുക്കളായവരോട് എന്നപോലെ അത് സംസാരിക്കുവാൻ കഴിഞ്ഞുള്ളൂ. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത്, ഭക്ഷിക്കുവാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ; നിങ്ങളുടെ ഇടയിൽ ഈഷ്യയും പിണക്കവും ഇരിക്കെ നിങ്ങൾ ജഡികമാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ.” (1കൊരി, 3:1-3). “സഹോദരന്മാരെ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.” (1കൊരി, 14:20 ). “അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും, ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീക വർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:12,13). “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:14,15). “പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ, അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിയുവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.” (എബ്രാ, 5:13,14). ശിശുക്കളായിരിക്കുവാനല്ല; പ്രത്യുത പരിജ്ഞാനപൂർത്തി പ്രാപിക്കുവാനാണ് ദൈവവചനം നമ്മോട് ആവശ്യപ്പെടുന്നത്. മനുഷ്യരെ സംബന്ധിച്ച് ആത്മീയമായി വളരുവാൻ ഒരു പരിധിയും വെച്ചിട്ടില്ലെന്ന് മുകളിൽ എഴുതിയ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞിരിക്കുന്ന ‘പൂർണ്ണമായതു’ കർത്താവിന്റെ വരവല്ലെന്നും പൂർണ്ണമായ ദൈവവചനം വെളിപ്പെടുമ്പോൾ; വചനമെന്ന കട്ടിയാഹാരം ഭക്ഷിച്ച് പുരുഷനായ ശേഷം ശിശുവിനുള്ളത് ത്യജിച്ചു കളയുമെന്നുമാണ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതെന്ന് യാതൊരു ഉപാധികളും കൂടാതെ ഗ്രഹിക്കാവുന്നതാണ്.
6. 12-ാം വാക്യം, ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി (അവ്യക്തം) കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും: അപ്പോൾ മുഖാമുഖം കാണും എന്നു പറഞ്ഞിരിക്കുന്നതുകൊണ് കർത്താവിനെ മുഖാമുഖം കാണും എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് വാക്യം ശരിയായിട്ട് മനസ്സിലാകാഞ്ഞിട്ടാണ്. ഇപ്പോൾ കണ്ണാടിയിൽ കടമൊഴിയായി അഥവാ അവ്യക്തമായി കാണുന്നു. അവ്യക്തതയുടെ പൂർണ്ണതയാണ് ഇനി വരുവാനുള്ളത്. അത് കർത്താവിന്റെ മുഖമല്ല പ്രത്യുത വ്യക്തമായ കാഴ്ച എന്നാണ് അർത്ഥമാക്കുന്നത്. ഇന്ന് അവ്യക്തമായി കാണുന്നത് നാളെ വ്യക്തമായി കാണുവാനിടയാകും. മറ്റൊരു പരിഭാഷ ചേർക്കുന്നു: “ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്നപോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ.” ഇവിടെ വ്യക്തമല്ലേ, കർത്താവിൻ്റെ മുഖമല്ല കാണുന്നത്; വ്യക്തമായ കാഴ്ചയെക്കുറിച്ചാണ് പറയുന്നത്. അടുത്തഭാഗം: “എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്നപോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും.” (ERV-ml, 2007).
“അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും.” (പി.ഒ.സി)
“അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.” (മ.ബൈ)
ഇവിടെ ദൈവത്തെ കാണുകയല്ല . പ്രത്യുത അറിയുകയാണെന്ന് വ്യക്തമാകുന്നു. ഇന്നത്തെ കണ്ണാടികൾ വ്യക്തമായി കാണുന്നതു കൊണ്ട് അന്നത്തെ കണ്ണാടികളും വ്യക്തമായാണ് കണ്ടിരുന്നത് എന്ന് ധരിക്കരുത്. അന്നത്തെ കണ്ണാടികൾ ലോഹം മിനുക്കി ഉണ്ടാക്കിയതായിരുന്നു. അതിലെ കാഴ്ച അവ്യക്തവും വികൃതവുമായിരുന്നു. കൊരിന്തു പട്ടണം ഇത്തരം കണ്ണാടികൾക്ക് പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെയൊരു ഉപമ എഴുതിച്ചേർത്തത്. മറിച്ച് കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരിക്കുമെന്നു വന്നാൽ നാം ഉപയോഗിക്കുന്ന വേദപുസ്തകത്തിന് എന്ത് വിശ്വാസിയതയാണുള്ളത്. ദൈവവചനം അപൂർണ്ണമാണെന്ന് സമ്മതിക്കേണ്ടിവരും. എന്നാൽ ദൈവവചനം അതിൽത്തന്നെ പൂർണ്ണമാണെന്ന് ചരിതഭാഗത്തും, ഉപദേശഭാഗത്തും, പ്രവചനഭാഗത്തും തിരുവെഴുത്തുകൾ തന്നെ സാക്ഷ്യം നൽകുന്നു.
ചരിത്രഭാഗം: “ഞാൻ നിങ്ങളോടു കല്പ്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യരുത്.” (ആവ, 4:2).
ഉപദേശഭാഗം: “അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.” (സദൃ, 30:6).
പ്രവചനഭാഗം: “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന എവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.” (വെളി, 22:18,19).
ദൈവചനത്തോട് ഒന്നും കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുതെന്നു പറഞ്ഞാൽ, അതിനർത്ഥം ബൈബിൾ പൂർണ്ണമാണെന്നല്ലേ? ഇനിയും കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരുക്കുമെന്നു പറയുന്നവർ ശ്രദ്ധിക്കുക. അത് വചനമാകുന്ന കർത്താവിനോടും, ലിഖിതവചനമാകുന്ന വേദപുസ്തകത്തിനോടുമുള്ള അവഗണന എന്നേ വരൂ.
7. 13-ാം വാക്യം, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ: ‘പൂർണ്ണമായതു’ കർത്താവിന്റെ വരവാണെങ്കിൽ കർത്താവ് വന്നതിനു ശേഷവും നിലനിൽക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചാണ് അപ്പൊസ്തലൻ ഓർമ്മിപ്പിക്കുന്നത്. ഏതാണ്ട് മുപ്പത് വരങ്ങളെപ്പറ്റി ബൈബിളിൽ പറഞ്ഞിട്ടുണ്ട്:
അതിൽ പൂർണ്ണമായത് വരുമ്പോൾ മൂന്നു വരങ്ങൾ നിന്നുപോകുമെന്നും (13:8), മൂന്നു വരങ്ങൾ നിലനില്ക്കുമെന്നും (13:3), അതിൽ ഒരു വരമായ സ്നേഹം ‘ഒരുനാളും ഉതിർന്നുപോകയില്ല (13:8)’ എന്നും 8-മുതൽ 13-വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ, ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ ഫലവും ദൈവത്തിൻ്റെ കൃപാവരവുമായ നിത്യജീവനും എന്നേക്കും നില്ക്കുന്ന കൃപാവരമാണ്. (റോമ, 6:23). ഇവിടെ സ്നേഹം ഒരുനാളും ഉതിർന്നുപോകുകയില്ല എന്നെഴുതിയിരിക്കുന്നതുകൊണ്ട് സ്നേഹത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. അത് നിത്യതവരെയും നിലനില്ക്കുന്ന വരമാണെന്ന് മനസ്സിലാക്കാം. എന്നാൽ കർത്താവിന്റെ വരവിനുശേഷം വിശ്വാസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്.
വിശ്വാസം: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രാ, 11:1). ഇതിന് വേറെ ചില മലയാള പരിഭാഷകൾ കൂടി ചുവടെ ചേർക്കുന്നു:
“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്.” (സ.വേ.പു.നൂ.പ)
“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.” (പി.ഒ.സി)
“നാം പ്രത്യാശിക്കുന്ന വസ്തുക്കളെ സംബന്ധിച്ച ഉറപ്പും, കാണുന്നില്ലെങ്കിലും അവ യാഥാര്‍ത്ഥ്യവും എന്ന് അറിയുന്നതുമാണ് വിശ്വാസം.” (ഇ.ആർ.വി.മ)
“വിശ്വാസം പ്രതീക്ഷയിൽ ഇരിക്കുന്നവയെക്കുറിച്ചു അവ പ്രവൃത്തി രൂപത്തിൽ ആയിത്തീർന്നിരുന്നാൽ എന്നപോലെയുള്ള ഉറപ്പും കാണപ്പെടാത്തവയുടെ വെളിപാടും ആകുന്നു.” (റോമ, ക.പ.മാ)
“വിശ്വാസം എന്നതു ആശയിൽ ഇരിക്കുന്ന സംഗതികളുടെ പ്രവർത്തന രൂപത്തിലുള്ള നിർണ്ണയവും അദ്യശ്യവിഷയങ്ങളുടെ ദർശനവും ആകുന്നു.” (കോ.മ.പ)
“എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ)
“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ.നൂ)
കാണുന്ന കാര്യത്തെക്കുറിച്ചല്ല; ഇനിയും കാണാത്ത ഒരു സംഗതിയെക്കുറിച്ചുള്ള (ബോധ്യവും , ഉറപ്പും, ദർശനവും, വെളിപ്പാടും) നിശ്ചയമാണ് വിശ്വാസം. അദൃശ്യകാര്യങ്ങളെ കാണാനുള്ള കണ്ണാണ് വിശ്വാസം. (എബാ, 11:27. അദൃശ്യകാര്യങ്ങൾ സ്ഥിതിചെയ്യുന്നു എന്ന് ഉറപ്പു തരിക മാത്രമല്ല വിശ്വാസം ചെയ്യുന്നത്, അവയെ വിശ്വാസിയുടെ പ്രയോഗിക ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.
പ്രത്യാശ: വരാനുള്ളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണ് പ്രത്യാശ. നാം വിശ്വസിക്കുന്നതുകൊണ്ടാണ് പ്രത്യാശിക്കുന്നത്. വിശ്വാസം അവസാനിക്കുമ്പോൾ പ്രത്യാശ തിരോഭവിക്കുന്നു. അല്ലെങ്കിൽ വിശ്വാസത്തിന്റെ പൂർണ്ണതയാണ് പ്രത്യാശ. പ്രത്യാശയുടെ അടിസ്ഥാനം വിശ്വാസവും വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവ വാഗ്ദത്തങ്ങളുമാണ്. “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്, കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു . എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.” (റോമ, 8:24,25). “ഞങ്ങളോ വിശ്വാസത്താൽ നീതിലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.” (ഗലാ, 5:5). ലോകമെമ്പാടുമുള്ള വിശുദ്ധന്മാരുടെ ആശയും ഉറപ്പും പ്രത്യാശയും കർത്താവായ യേശുക്രിസ്തുവാണ്.
“ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). മണവാളൻ തന്നെ ചേർക്കുവാൻ വേഗത്തിൽ വരുമെന്നതാണ് കാന്തയുടെ വിശ്വാസം; കാന്തനുമായി ചേർന്നുകഴിയുമ്പോൾ കാന്തയുടെ പ്രത്യാശയും പൂർണ്ണമാകും. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16,17). ഇതാണ് സഭയുടെ വിശ്വാസത്തിന്റേയും പ്രത്യാശയുടേയും പൂർണ്ണത. തന്മൂലം കർത്താവിനോടുകൂടെ എടുക്കപ്പെട്ടുകഴിഞ്ഞാൽ വിശ്വസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമില്ല. (റോമ, 8:24). അതുകൊണ്ടുതന്നെ ‘പൂർണ്ണമായതു’ എന്ന് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത് ഒരിക്കലും കർത്താവിന്റെ വരവല്ല. മറിച്ചായാൽ കർത്താവിന്റെ വരവിനുശേഷവും വിശ്വാസവും പ്രത്യാശയും നിലനില്ക്കും. (1കൊരി, 13:3). അങ്ങനെ വന്നാൽ സഭ കർത്താവിനോടുകൂടെ മണിയറവാസം ചെയ്യുമ്പോഴും വേറൊരുത്തനെ വിശ്വസിക്കുകയും അവനായി പ്രത്യാശിക്കുകയും ചേയ്യേണ്ടിവരും. അതിനെ ദൈവവചനം പരസംഗമെന്നും, വ്യഭിചാരവുമെന്നാണ് പറയുന്നത്. ഇങ്ങനെയൊരു നീചപ്രവൃത്തി സഭയെക്കൊണ്ട് ചെയ്യിക്കണമെന്ന് ആർക്കാണ് ഇത്രയാഗ്രഹം.
അപ്പൊസ്തലൻ ഈ അദ്ധ്യായത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന കാര്യം പൂർണ്ണമായത് വരുമ്പോൾ അംശമായ പ്രവചനവും, അന്യഭാഷയും ജ്ഞാനവും നിന്നുപോകുമെന്നാണ്. പ്രത്യുത, ഇത് കർത്താവിന്റെ വരവിലാണ് നിന്നുപോകുന്നതെന്ന ദുരുപദേശം സഭയെ പഠിപ്പിക്കുന്നവർ, കർത്താവു വന്നശേഷം മറ്റു കൃപാവരങ്ങളുടെ ആവശ്യമെന്താണ് എന്നുകൂടി പഠിപ്പിക്കേണ്ടതല്ലേ??? ‘പൂർണ്ണമായതു’ കർത്താവിൻ്റെ വരവാണെന്ന് കരുതുന്നവർ പറയുന്നത്; അന്യഭാഷയും, പ്രവചനവും, ജ്ഞാനവും കർത്താവിൻ്റെ വരവുവരെ ഉണ്ടാകുമെന്നാണ്. അക്കൂട്ടർ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പൂർണ്ണമായത് കർത്താവിൻ്റെ വരവുതന്നേ:
ഒന്ന്:കർത്താവിൻ്റെ വരവിനുശേഷം ബാക്കി കൃപാവരങ്ങൾ എന്തുചെയ്യും??? ചോദ്യം വിശദമായി: വരങ്ങൾ നീങ്ങിപ്പോകുമെന്നല്ല; മൂന്ന് വരങ്ങൾ നീങ്ങിപ്പോകുമെന്ന് കൃത്യമായിട്ടാണ് എഴുതിയിരിക്കുന്നത്. (13:8). കർത്താവ് വന്നുകഴിഞ്ഞാൽ സഭ ഭൂമിയിലുണ്ടാകില്ല; സ്വർഗ്ഗത്തിലായിരിക്കും; അവിടെ ബാക്കി വരങ്ങളുടെ ആവശ്യമെന്താണ്??? ഉദാ: സ്വർഗ്ഗത്തിൽ ആര് ആരെ ഉപദേശിക്കും? ആരുടെ രോഗം സൗഖ്യമാക്കും? ആരെ പരിപാലിക്കും? ആർക്ക് സഹായം ചെയ്യും? ആരോട് സുവിശേഷം അറിയിക്കും? ആരെ ശുശ്രൂഷിക്കും? ആരെ പ്രബോധിപ്പിക്കും? ആർക്ക് ദാനം ചെയ്യും? ആരോട് കരുണ കാണിക്കും? അപ്പൊസ്തലൻ വിവാഹ ജീവിതത്തെയും കൃപാവരമായിട്ടാണ് (1കൊരി, 7:7) പറയുന്നത്. എന്നാൽ യേശുക്രിസ്തു വളരെ സ്പഷ്ടമായിട്ടു പറയുന്നു; ദൈവരാജ്യത്തിൽ ആരും വിവാഹം കഴിക്കുകയില്ല. (ലൂക്കൊ, 20:34,35). പഠിപ്പിക്കുന്നത് ദുരുപദേശമാണെങ്കിലും ഒരു ചേർച്ചയൊക്കെ വേണ്ടേ?
രണ്ട്:കർത്താവിൻ്റെ വരവിനുശേഷം വിശ്വാസത്തിൻ്റെയും പ്രത്യാശയുടേയും ആവശ്യമെന്താണ്??? ചോദ്യം വിശദമായി: നീങ്ങിപ്പോകുന്ന വരങ്ങളെക്കുറിച്ചു മാത്രമല്ല; നിലനില്ക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചും ആ വേദഭാഗത്തുതന്നെ പറഞ്ഞിട്ടുണ്ട്; വിശ്വാസം, പ്രത്യാശ, സ്നേഹം. (13:13). അവിടെ ‘സ്നേഹം അനശ്വരമാകുന്നു’ (13:8) എന്നെഴുതിയിട്ടുണ്ട്. അതിനാൽ സ്നേഹത്തെക്കുറിച്ചല്ല ചോദ്യം. കർത്താവ് തൻ്റെ സഭയെ ചേർത്തുകഴിഞ്ഞാൽ സഭയ്ക്ക് പിന്നെ വിശ്വാസവും, പ്രത്യാശയും എന്തിനാണ്? ആരോടാണ്???
പരിശുദ്ധാത്മാവാണ് താൻ ഇച്ഛിക്കുംപോലെ ഓരോരുത്തനും വരങ്ങൾ കൊടുക്കുന്നത്. (1കൊരി, 12:11). കർത്താവ് വന്നുകഴിഞ്ഞാൽ പരിശുദ്ധാത്മാവും, സഭയും, വരങ്ങളും ഒന്നും ഭൂമിയിലുണ്ടാകില്ല; വേദപുസ്തകം പോലും നിഷ്ക്രിയമാകും. പിന്നെ, കർത്താവിൻ്റെ വരവിൽ മൂന്ന് വരങ്ങൾ മാത്രം നീങ്ങിപ്പോകുമെന്ന് അപ്പൊസ്തലൻ പറയുമോ??? വേദപുസ്തകത്തിലുള്ളത് ദൈവത്തിൻ്റെ അരുളപ്പാടുകളാണന്ന് അറിയുക; വല്ലവിധേനയും വായിച്ചാൽ എന്തുചെയ്യും?
ദൈവവചനം
മേൽവിവരിച്ചതിൽ നിന്ന് ‘പൂർണ്ണമായതു’ സ്നേഹവുമല്ല കർത്താവിന്റെ വരവുമല്ല എന്നു തെളിയുന്നു. തന്മൂലം അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത് ദൈവവചനമാണെന്ന് ഒരു വിശദീകരണവും കൂടാതെ ആർക്കും മനസ്സിലാകും. എന്നാലും എല്ലാവരുടേയും ഉറപ്പിനായി ചില കാര്യങ്ങൾകൂടി ചുവടെ ചേർക്കുന്നു. അപ്പൊസ്തലൻ A.D.57-ൽ ആണ് മക്കദോന്യയിലിരുന്ന് കൊരിന്ത്യർക്ക് ലേഖനമെഴുതുന്നത്. താൻ ലേഖനമെഴുതുന്ന കാലത്തൊന്നും പൂർണ്ണമായ ദൈവീക വെളിപ്പാടുകൾ സഭയ്ക്ക് രേഖയാക്കി കിട്ടിയിരുന്നില്ല. സഭയ്ക്ക് ആവശ്യമുള്ളതൊക്കെയും അപ്പൊസ്തലന്മാർക്കും, പ്രവാചകന്മാർക്കും ദൈവം അപ്പപ്പോൾ വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. (1കൊരി, 2:7, എഫെ, 3:5). പുതിയനിയമത്തിലെ പുസ്തകങ്ങളെല്ലാം രേഖയാക്കി കിട്ടുവാൻ പിന്നെയും വർഷങ്ങളെടുത്തു. താൻ AD 67-ൽ റോമിൽ വച്ച് തിമൊഥയാസിനുള്ള രണ്ടാമത്തെ ലേഖനവും എഴുതിക്കഴിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. പിന്നെയും ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ അപ്പൊസ്തലൻ തന്റെ പുസ്തകങ്ങൾ എഴുതുന്നത്. പുതിയനിയമത്തിലെ ഒടുവിലത്തെ പുസ്തകവും എഴുതിക്കഴിഞ്ഞപ്പോൾ. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ എല്ലാം പൂർണ്ണമായി, പൂർണ്ണമായതുവന്നു. തിരുവെഴുത്തുകൾ പൂർണ്ണമായി എഴുതിക്കിട്ടുന്നതുവരെ അപ്പൊസ്തലന്മാരും പ്രവാചകമാരും വായ്മൊഴിയായ് നൽകുന്ന ഉപദേശങ്ങൾ ദൈവനിശ്വസ്തമാണെന്ന് തെളിയിക്കുവാനും അതിനെ ഉറപ്പിക്കുവാനും വേണ്ടിയായിരുന്നു അത്ഭുതവരങ്ങളെ കർത്താവ് നൽകിയിരുന്നത്. (മർക്കൊ, 16 20). പ്രവചനം, അന്യഭാഷ, ജ്ഞാനം, വീര്യപവ്യത്തികൾ ഇവയെല്ലാം അത്ഭുതവരങ്ങളായിരുന്നു.
യോഹന്നാൻ അപ്പൊസ്തലന്റെ പുസ്തകങ്ങളെക്കൂടാതെ വേദപുസ്തകം അപൂർണ്ണമാണെന്നുള്ളത് തർക്കമറ്റ കാര്യമാണ്. സങ്കീർത്തനവും, റോമാലേഖനവും കഴിഞ്ഞാൽ യോഹന്നാന്റെ സുവിശേഷത്തപ്പോലെ സ്വാധീനത ചെലുത്തിയിട്ടുള്ള മറ്റൊരു പുസ്തകമില്ല. അക്രൈസ്തവരോട് സുവിശേഷം അറിയിക്കാൻ നാല് സുവിശേഷങ്ങളിലും വെച്ച് ഇതാണ് തിരഞ്ഞെടുക്കാറുള്ളത്. ഈ സുവിശേഷത്തിന്റെ പ്രാധാന്യവും സ്വാധീനതയും അതിൽത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.” (യോഹ, 20:31). നിത്യജീവനേക്കാൾ വലുതാണോ അന്യഭാഷയും, പ്രവചനവും ജ്ഞാനവും???
പൗലൊസ് അപ്പൊസ്തലനു ലഭിച്ച വെളിപ്പാടനുസരിച്ച്: “പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും” (1തെസ്സ, 4:17) എന്നായിരുന്നു. ആയിരമാണ്ടു വാഴ്ചയെക്കുറിച്ചും, നിത്യതയെക്കുറിച്ചും വെളിപ്പെട്ടത് യോഹന്നാൻ അപ്പൊസ്തലനായിരുന്നു. അതുകൊണ്ടാണ് പൂർണ്ണമായത് വെളിപ്പെടുംവരെ അംശങ്ങളായ പ്രവചനവും, അന്യഭാഷയും, ജ്ഞാനവും ഉണ്ടാകുമെന്നും, പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടുകഴിഞ്ഞാൽ അതെല്ലാം നീങ്ങിപ്പോകുമെന്നും പറഞ്ഞത്. ദൈവമൊഴികെ ഭൂമിയിൽ എന്തെങ്കിലും പൂർണ്ണതയുള്ളതുണ്ടെങ്കിൽ അത് ദൈവവചനം (ബൈബിൾ) മാത്രമാണ്. അതുകൊണ്ടുതന്നെ ഈ കൃപായുഗത്തിൽ ദൈവവചനത്തിന് മുകളിൽ മറ്റൊരു കൃപാവരങ്ങളും ദൈവം ആർക്കും നൽകിയിട്ടില്ല. വചനമായി വെളിപ്പെട്ട കർത്താവ് ലിഖിതവചനത്തിലൂടെയാണ് തൻ്റെ മക്കളെ നടത്തുന്നത്. എപ്പോൾ പൂർണ്ണമായ ദൈവവചനം ലഭിച്ചുവോ, അപ്പോൾ അംശവും അപൂർണ്ണവുമായ വരങ്ങളൊക്കെയും അസ്തമിച്ചു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” (1കൊരി, 13:10. World Bible Translation Center, ERV). ഒന്നുകൂടി പറഞ്ഞാൽ: 1കൊരിന്തർ 13:10-ൽ പൗലൊസ് പറയുന്നത് ആസന്നഭാവിയിൽത്തന്നെ നിന്നുപോകുന്ന മൂന്നു വരങ്ങളെക്കുറിച്ചാണ്. പൂർണ്ണമായ വേദപുസ്തകം വന്നപ്പോൾ ആ വരങ്ങൾ നിന്നുപോകുകയും ചെയ്തു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ;
ബൈബിളിൽനിന്നു പരിശോധിച്ച് ഉറപ്പുവന്നാൽമാത്രം വിശ്വസിക്കുക; ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ട!
യെരൂശലേം ദൈവാലയത്തിൽ വച്ച് യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു; “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.” (യോഹ, 8:24). ഈ വാക്യത്തിലെ ‘ഞാൻ അങ്ങനെയുള്ളവൻ’ എന്ന ഭാഗം കൃത്യമല്ലാത്തതുകൊണ്ട് സത്യവേദപുസ്തകം CL പരിഭാഷയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇവിടെ ”ഞാനാകുന്നവന്‍ ഞാന്‍തന്നെ” എന്നാണ് യേശു പറയുന്നത്. ആരാണീ ഞാനാകുന്നവൻ? പുറപ്പാടു പുസ്തകത്തിൽ ഉത്തരമുണ്ട്: “മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ. 3:13-15). ‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അസർ എഹ്യെഹ് (אֶֽהְיֶ֖ה אֲשֶׁ֣ר אֶֽהְיֶ֑ה – eh·yeh eser eh·yeh) അത്രേ. ഏഹ്യെഹ്, യഹോവ അഥവാ യാഹ്വേ (יהוה – യ് ഹ് വ് ഹ്) എന്നീ രണ്ടു നാമങ്ങളുടെയും ധാത്വർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self existence) എന്നാണ്. ഞാൻ ആകുന്നു എന്നു ദൈവത്തെക്കുറിച്ചു പറയുമ്പോൾ ആ ‘ആകുന്നു’ എന്ന ഉണ്മ മറ്റൊന്നിന്റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്റെ അസ്തിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നതു ഞാൻ ആകുന്നതിനാലാണ്. അതായത്, “ഞാൻ ആകുന്നവൻ അഥവാ ഞാൻ യഹോവയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നാണ് യേശു യെഹൂദന്മാരോട് പ്രസ്താവിക്കുന്നത്.
യോഹന്നാൻ 8:24-ലെ ”ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ” എന്ന തർജ്ജമ കൃത്യമല്ലാത്തതുകൊണ്ടാണ് 2013-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തന്നെ പ്രസിദ്ധീകരിച്ച നൂതന പരിഭാഷയായ സത്യവേദപുസ്തകം (CL) Common/Contemporary language version-ൽ മേല്പറഞ്ഞ വാക്യം തിരുത്തി തർജ്ജമ ചെയ്തത്. പി.ഒ.സി.യിലും, മലയാളം ബൈബിൾ BCS, MSV, ERV പരിഭാകളിലും, പല ഇംഗ്ലീഷ് പരിഭാഷകളിലും I AM who I AM (GNT, PHILLIPS, TPT, WE); എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ചില ഇംഗ്ലീഷ് പരിഭാഷകളിൽ I AM the ONE (AMP, DLNT, GW, NOG, NTE) എന്നും, Orthodox Jewish Bible (OJB)-യിൽ പ്രസ്തുത വാക്യത്തിനകത്ത് പുറപ്പാട് 3:14-16-ഉം, യെശയ്യാവ് 41:4-ഉം ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച പതിപ്പിൽ ആ വാക്യം തിരുത്താൻ കാരണം; മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലും ഗ്രീക്കിൽ ‘അവൻ’ (he) എന്ന പദമില്ല; ”എഗോ എയിമി അഥവാ ഞാൻ ആകുന്നു” (I AM) മാത്രമേയുള്ളു. അത് മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം പ്രത്യക്ഷനായ യഹോവ മോശെയോട് പറഞ്ഞ തൻ്റെ പേരാണ്.
ഒരുപക്ഷെ ത്രിത്വവിശ്വാസികൾ പറയുമായിരിക്കും സത്യവേദപുസ്തകം നൂതന പരിഭാഷ ശരിയല്ല; ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന്. ഒരുകാര്യം ഓർക്കുക: ബൈബിളിൻ്റെ മൂലഗ്രന്ഥത്തിനു മാത്രമേ അബദ്ധരാഹിത്യം അവകാശപ്പെടാൻ കഴിയൂ. പരിഭാഷകളിലെല്ലാം തെറ്റു കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല അംഗീകൃത പരിഭാഷകൾക്കും രണ്ടാമതൊരു പരിഭാഷ കൂടിയുണ്ട്. Geneva, KJV, NIV ഇദ്യാദി ഇംഗ്ലീഷ് ബൈബിളുകളും, മലയാളം (ഓശാന), സത്യവേദപുസ്തകം തുടങ്ങിയവയ്ക്കും നൂതന പരിഭാഷകളുണ്ട്. യോഹന്നാൻ 8:24-ൽ മാത്രമല്ല, പല വാക്യങ്ങളുടേയും പരിഭാഷ കൃത്യമല്ല. ഉദാ: ‘ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതി’ (പ്രവൃ, 10:42; 2തിമൊ, 2:4:1; 1പത്രൊ, 4:5). ഈ വാക്യങ്ങളിലെ ‘ജീവികൾ’ കൃത്യമല്ല; ‘ജീവിച്ചിരിക്കുന്നവർ’ എന്നാണ് വരേണ്ടത്. 2കൊരിന്ത്യർ 7:10-ലെ ”ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു” ഇതു ശരിയായ പ്രയോഗമല്ല; അനുതാപമില്ലാതെ മാനസാന്തരമുണ്ടാകില്ല. നൂതന പരിഭാഷയിൽ നോക്കുക: “ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി.” ഇതാണ് ശരിയായ വാക്യം. എബ്രായർ 9:28-ലെ “തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” ഈ പ്രയോഗവും ശരിയല്ല; നൂതന പരിഭാഷ നോക്കുക: “ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.” ഇതുപോലെ പല വാക്യങ്ങളുമുണ്ട്. ബൈബിൾ സൊസൈറ്റിയുടെ ഒന്നാമത്തെ സത്യവേദപുസ്തകം കുറ്റമറ്റതായിരുന്നെങ്കിൽ അതിൻ്റെതന്നെ എത്രവേണമെങ്കിലും പകർപ്പുകൾ എടുക്കാമെന്നിരിക്കെ, ഒരു നൂതന പരിഭാഷയെക്കുറിച്ച് അവർ ചിന്തിക്കില്ലായിരുന്നു. ഇനി ബൈബിളിൽത്തന്നെ ഇതിനു തെളിവുണ്ട്. എബ്രായലേഖകൻ പഴയപുതിയ നിയമങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.” (എബ്രാ, 8:7). ന്യായപ്രമാണം അഥവാ പഴയനിയമം കുറ്റമറ്റതായിരുന്നെങ്കിൽ പുതിയനിയമത്തിൻ്റെ ആവശ്യമില്ലായിരുന്നു. ”പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു.” (8:13). കർത്താവിൻ്റെ അമ്മ മറിയയെക്കുറിച്ചുള്ള ചില ഭാഗങ്ങൾ ഒഴികെ (ഉദാ: ലൂക്കൊ, 1:28) പി.ഒ.സി. ബൈബിൾ പരിഭാഷയുടെ കൃത്യത പല പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്. അതിൽ യോഹന്നാൻ 8:24, 8:28 വാക്യങ്ങളും; പുറപ്പാട് 3:14-16 വാക്യങ്ങളും താരതമ്യപ്പെടുത്തി നോക്കിയാലും ഈ വസ്തുത വ്യക്തമാകും.
ഭൂരിപക്ഷം ഇംഗ്ലീഷ് പരിഭാഷകളിലും യോഹന്നാൻ 8:24-ൽ I am he എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതിൻ്റെപോലും കൃത്യമായ പരിഭാഷയല്ല നമ്മുടെ സത്യവേദപുസ്തകത്തിൽ ഉള്ളത്; ‘ഞാൻ അങ്ങനെയുള്ളവൻ’ എന്നാണ്. ‘I am he’ എന്നതിനെ ‘ഞാനാണ് അവൻ; ഞാൻ അവനാണ്; ഞാൻ അവൻ ആകുന്നു; ഞാൻ തന്നേ അവൻ’ എന്നോക്കെ തജ്ജമ ചെയ്യാം. 8:24-ലെ പരിഭാഷ കൃത്യമല്ലെന്നു നമ്മുടെ ബൈബിളിൽത്തന്നെ തെളിവുണ്ട്. 8:28-ൽ I am he എന്നതിനെ ‘ഞാൻ തന്നേ അവൻ’ എന്നാണ് തർജ്ജമ. ആരാണീ അവൻ? അവൻ, അവൾ, അത്, ഇത്, അദ്ദേഹം, ഇദ്ദേഹം, നി, നിന്നോട്, നിനക്ക് എന്നൊക്കെ പറയുന്നത് സർവ്വനാമം (pronoun) ആണ്. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്നയാൾ ഉത്തമപുരുഷൻ; ആരോടു പറയുന്നുവോ അവൻ മധ്യമപുരുഷൻ; ആരെക്കുറിച്ചു പറയുന്നുവോ അവൻ പ്രഥമപുരുഷൻ. ഇവിടെ സംസാരിക്കുന്ന യേശുവാണ് ഉത്തമപുരുഷൻ. യെഹൂദന്മാരോടാണ് പറയുന്നത്; അവരാണ് മധ്യമപുരുഷൻ. ‘ഞാനാണ് അവൻ’ അഥവാ, അവനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ’ ആണ് പ്രഥമപുരുഷൻ. ബൈബിളാകട്ടെ ഏതൊരു പുസ്തകമാകട്ടെ; സർവ്വനാമത്തിൻ്റെ ഉടയവനെയറിയാൻ ആ വാക്യത്തിൻ്റെ മുകളിൽ നോക്കിയാൽ മതി. 19-ാം വാക്യം: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” നാം ചിന്തിക്കുന്ന വാക്യത്തിൻ്റെ മുകളിൽ മൂന്നു പ്രാവശ്യം ‘പിതാവിനെ’ കുറിച്ച് പറഞ്ഞിട്ടുണ്ട്. (16, 18, 19). ഈ വാക്യത്തിൻ്റെ താഴെയും ഏഴു പ്രാവശ്യം പിതാവെന്നും, നാലു പ്രാവശ്യം ദൈവമെന്നും പറയുന്നുണ്ട്. അതായത്, 11-ാം വാക്യംവരെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവം കഴിച്ചാൽ, അദ്ധ്യായം മുഴുവൻ പിതാവിനെക്കുറിച്ചാണ് പറയുന്നത്. എന്നുവെച്ചാൽ 8:24-ൽ പറയുന്ന ‘അവൻ’ പിതാവാണെന്ന് സ്പഷ്ടമായി തെളിയുന്നു. അപ്പോൾ ‘ഞാൻ തന്നേ അവൻ’ എന്നു പറഞ്ഞാൽ; ഞാൻ തന്നേ പിതാവ് അഥവാ, ഞാൻ തന്നേ യഹോവ എന്നു സ്ഫടികസ്ഫുടമായാണ് യേശു പറയുന്നത്. യേശുപറഞ്ഞ ‘അവൻ’ പിതാവു തന്നെയാണെന്ന് ആ വാക്യത്തിനടിയിൽ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: “പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.” (യോഹ, 8:27). യേശുവിൻ്റെ പ്രിയശിഷ്യനായ യോഹന്നാൻ വ്യാജമാണ് പറയുന്നതെന്ന് വിശ്വസിക്കുന്നവരെ തിരുത്താൻ ദൈവത്തിനുപോലും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. ‘അയച്ചവൻ, അവൻ’ (8:29) ‘ഒരുവൻ’ (8:50) എന്നിങ്ങനെ പിതാവിനെക്കുറിച്ച് താഴെ പിന്നെയും യേശു പറയുന്നുമുണ്ട്. ത്രിത്വക്കാർ പറയുന്നത്; ‘ഞാൻ അങ്ങനെയുള്ളവൻ അഥവാ ഞാൻ തന്നേ അവൻ’ എന്നതിലെ ‘അവൻ’ ക്രിസ്തുവാണെന്നാണ്. അതായത്; “ഞാൻ ക്രിസ്തുവാണ് എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നാണ് ആ വാക്യത്തിൽ പറയുന്നതെന്നാണ്. എന്നാൽ ഭാഷയുടെ വ്യാകരണത്തെക്കുറിച്ച് അല്പമെങ്കിലും പരിജ്ഞാനം ഉള്ളവർക്കറിയാം ആ വാക്യത്തിൽ പറയുന്നത് ക്രിസ്തുവല്ലെന്ന്. കാരണം, 8:24-ലെ ‘അവൻ’ ക്രിസ്തു ആണെങ്കിൽ ഈ വാക്യത്തിൻ്റെ മുകളിലെവിടെയെങ്കിലും ‘ക്രിസ്തു’ എന്നൊരു പദമുണ്ടാകണം. പക്ഷെ, ആ അദ്ധ്യായത്തിൽ ഒരിടത്തും ക്രിസ്തു എന്നൊരു നാമമില്ല. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണല്ലോ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത്. ക്രിസ്തു എന്ന നാമമില്ലെങ്കിൽ ആവർത്തന വിരസതയുടെ ആവശ്യമെന്താണ്? ഭാഷയുടെ വ്യാകരണ നിയമപ്രകാരം യോഹന്നാൻ 8:24-ലെ ‘അവൻ’ ക്രിസ്തു ആയിരുന്നെങ്കിൽ മുകളിൽ ക്രിസ്തു എന്ന നാമം ഇല്ലാത്തതിനാൽ ‘അവൻ’ എന്ന സ്ഥാനത്ത് ‘ക്രിസ്തു’ അഥവാ ‘ഞാൻ തന്നേ ക്രിസ്തു’ എന്നു കാണുമായിരുന്നു. അതിനൊരു തെളിവു കൂടിയുണ്ട്: I am he (ഞാൻ തന്നേ അവൻ) എന്നു പ്രയോഗിച്ചിരിക്കുന്ന വേദഭാഗങ്ങൾ യോഹാന്നാനിൽ വേറെയുമുണ്ട്. (4:26; 18:5; 18:6; 18:8). അവിടെയൊക്കെ പ്രസ്തുത വാക്യത്തിനു മുകളിൽ നാമത്തിൻ്റെ ഉടയവനെ ‘മശീഹ, നസറായനായ യേശു’ എന്നൊക്കെ എഴുതിയിട്ടുമുണ്ട്.
യോഹന്നാൻ 8:28-ലും യേശു ‘ഞാനാകുന്നവൻ ഞാൻതന്നെ’ എന്നു പറയുന്നുണ്ട്: “അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഞാന്‍ സ്വയമായി ഒന്നും ചെയ്യാതെ എന്‍റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകും. എന്നെ അയച്ചവന്‍ എന്നോടുകൂടിയുണ്ട്.” പിതാവായ യഹോവ പൂർണ്ണമനുഷ്യനായി ജഡത്തിൽ വെളിപ്പെട്ടു നിന്നുകൊണ്ടാണ് ഇതു പറയുന്നത്. ‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നു യഹോവയ്ക്ക് മാത്രമേ പറയാൻ കഴിയൂ. “അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.” (യോഹ, 8:30). യോഹന്നാൻ 8:58-ൽ “അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞതിന് യെഹൂദന്മാർ എന്തിനാണ് യേശുവിനെ എറിയുവാൻ കല്ലെടുത്തത്? (8:59). ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ആരൊക്കെയാണെന്ന് പറഞ്ഞിട്ടുണ്ട്: 1. കാളയെക്കൊണ്ടു മനഃപൂർവ്വം മറ്റൊരാളെ കുത്തിക്കൊല്ലിക്കുന്നവൻ (പുറ, 21:28-32), 2. വെളിച്ചപ്പാട്, മന്ത്രവാദി (ലേവ്യ, 20:27), 3. ദൈവദൂഷകൻ (ലേവ്യ, 24:15,16), 4. ശബ്ബത്തു ലംഘിക്കുന്നവൻ (സംഖ്യാ, 15:32-36), 5. അന്യദൈവങ്ങളെ അരാധിക്കുവാൻ പ്രേരിപ്പിക്കുന്നവൻ (ആവ, 13:4-10), 6. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ (ആവ, 13:15), 7. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ (ആവ, 17:27), 8. ശഠനും മത്സരിയുമായ മകൻ (ആവ, 21:18-21), 9. വ്യഭിചാരി (ആവ, 22:22,23) എന്നിവർ. ഇവിടെ ‘അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു’ എന്ന സാമാന്യ അർത്ഥമാണ് യേശുവിൻ്റെ പ്രസ്താവനയ്ക്കുള്ളതെങ്കിൽ യെഹൂദനെന്തിനു കല്ലെടുക്കണം? യേശുവിൻ്റെ ഭാഷണം ന്യായപ്രമാണസംബന്ധമായി ഏതു കുറ്റത്തിൽപ്പെടും? ഒന്നിലും പെടത്തില്ല. എങ്കിലും യെഹൂദൻ യേശുവിനെ എറിയാൻ കല്ലെടുത്തുവെങ്കിൽ, മുകളിൽപ്പറഞ്ഞ പട്ടികയിൽ ദൈവദൂഷണമൊഴികെ മറ്റൊന്നാകാൻ സാദ്ധ്യതയില്ല. അതിൻ്റെ കാരണം; ആ വാക്യം നമ്മൾ മനസ്സിലാക്കുന്നതുപോലെയല്ല. പൂർവ്വപിതാക്കന്മാർക്ക് എതിരെ പറയുന്നതല്ല ദൈവദൂഷണം; ദൈവത്തിനെതിരെ പറയുന്നതാണ്. ആ വാക്യത്തിൽ യേശു ‘ഞാനാകുന്നവൻ’ (I AM) എന്ന പുറപ്പാടിലെ യഹോവയുടെ നാമം കൃത്യമായിട്ട് ഉച്ചരിച്ചിട്ടുണ്ടെന്ന് എല്ലാ ഇംഗ്ലീഷ് പരിഭാഷകളിൽനിന്നും മനസ്സിലാക്കാം. ആ വാക്യം മലയാളം ബൈബിളിൽ (ഓശാന) നിന്നു ചേർക്കുന്നു: “യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” (യോഹ, 8:58). അബ്രാഹാമിനു മുമ്പേയുള്ള ‘ഞാനാകുന്നവൻ’ എന്ന അതേ യഹോവയാണെന്ന് പറഞ്ഞതുകൊണ്ടാണ് യെഹൂദന്മാർ കല്ലെടുത്തത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അബ്രാഹാമിനു മുമ്പേ ഞാനുണ്ട് എന്നു പറയാൻ രണ്ടേരണ്ട് വ്യക്തികൾക്കേ കഴിയൂ; ഒന്നെങ്കിൽ സാക്ഷാൽ യഹോവയ്ക്ക് അല്ലെങ്കിൽ ഒരു ഭ്രാന്തന്. ഭ്രാന്തനെ കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. യഹോവ മനുഷ്യനായി വെളിപ്പെട്ടതാണ് തങ്ങളുടെ മുമ്പിൽ നില്ക്കുന്നവനെന്നു യെഹൂദന്മാർ തിരിച്ചറിഞ്ഞിരുന്നില്ല. (യോഹ, 12:40). അവരെ സംബന്ധിച്ച് യോസേഫിൻ്റെയും മറിയയുടെയും മകനായ നസറെത്തുകാരനായ മനുഷ്യനാണ് യേശു. ഒരു മനുഷ്യൻ താൻ യഹോവയാണെന്ന് പറഞ്ഞാൽ; കയ്യില്ലാത്ത യെഹൂദൻപോലും കൈവെച്ചുകെട്ടി കല്ലെറിയും; അല്ലെങ്കിൽ അവൻ യെഹൂദനല്ല. ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അവരുടെ മുമ്പിൽ നില്ക്കുന്നതെന്ന് അവർ അറിഞ്ഞിരുന്നില്ല. (1തിമൊ, 3:14-16). അതുകൊണ്ടാണ് അവർ കല്ലെറിയാൻ ശ്രമിച്ചത്. യേശു ഒരത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ് കല്ലേറിൽനിന്നു രക്ഷപെട്ടത്. (8:59). [അബ്രാഹാമിനു മുമ്പേയുള്ളവൻ, മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?]
വളരയേറെ ശ്രദ്ധിക്കപ്പെടേണ്ടതും എന്നാൽ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയതുമായ ഒരു വേദഭാഗം കൂടിയുണ്ട്. യേശു ഗെത്ത്ശെമന തോട്ടത്തിൽ ആയിരിക്കുമ്പോൾ പട്ടാളവും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരുമായി യേശുവിനെ അറസ്റ്റു ചെയ്യാൻ വരുന്ന രംഗം. “തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: ‘ഞാൻ ആകുന്നു‘ (I am he) എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ‘ഞാൻ ആകുന്നു’ എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. (യോഹ, 18:4-6). ‘ഞാൻ ആകുന്നു’ അഥവാ, ‘ഞാൻ തന്നേ അവൻ’ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്കുള്ളതെങ്കിൽ പട്ടാളവും ചേകവരും എന്തിനു പിറകോട്ട് മറിഞ്ഞുവീഴണം? പീലാത്തോസിൻ്റെ വിജാതിയ പട്ടാളമല്ല; പ്രത്യുത, സൻഹെദ്രിൻ്റെ പട്ടാളവും മഹാപുരോഹിതൻ്റെയും പരീശന്മാരുടേയും ചേകവരായ യെഹൂദന്മാരോടാണ് ‘ഞാൻ ആകുന്നു‘ എന്നു യേശു പറഞ്ഞത്. അവർ ഭയപ്പെട്ട് പുറകോട്ട് മറിഞ്ഞുവീഴുവാൻ തക്കവണ്ണം ശക്തിയുള്ളൊരു നാമമാണ് യേശുവിൻ്റെ വായിൽനിന്നു അടർന്നുവീണതെന്ന് സ്പഷ്ടമാണ്. ആ നാമം മറ്റൊന്നല്ല; ഞാനാകുന്നവൻ (യഹോവ) എന്ന യിസ്രായേലിൻ്റെ പരിശുദ്ധൻ്റെ നാമമാണത്. യെഹൂദൻ നാവിലെടുക്കാൻപോലും ഭയപ്പെടുന്ന ആ നാമത്തിൻ്റെ ഉടയവനെയാണ് തങ്ങൾ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നതന്ന് അറിഞ്ഞാൽ അവരെങ്ങനെ മറിഞ്ഞുവീഴാതിരിക്കും???…
യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവിൻ്റെ ‘ഞാൻ ആകുന്നു‘ (I AM) എന്ന ഏഴു പ്രസ്താവനകളും പുറപ്പാട് 3:14-16-ലെ യഹോവയുടെ പ്രസ്താവനകളായിട്ട് മിക്ക പണ്ഡിതന്മാരും അംഗീകരിക്കുന്നു:
1. ഞാൻ ജീവന്റെ അപ്പം ആകുന്നു. (6:35, 41, 48 <> യെശ, 49:10; 55:1-3)
2. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. (8:12 <> സങ്കീ, 18:28; മലാ, 4:2).
3. ആടുകളുടെ വാതിൽ ഞാൻ ആകുന്നു. (10:7, 9 <> യെഹ്, 34:31)
4. ഞാൻ നല്ല ഇടയൻ ആകുന്നു. (10:11, 14 <> സങ്കീ, 79:13; 95:7; 100:3).
5. ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. (11:25 <> സങ്കീ, 36:9; യെശ, 26:19).
6. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. (14:6 <> യെശ, 35:8,9).
7. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. (15:5 <> സങ്കീ, 80:8-14).
“ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30) എന്നു യേശു പറഞ്ഞപ്പോൾ “യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.” (10:31). ത്രിത്വം പഠിപ്പിക്കുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നാണ്. എന്നാൽ യേശു ചോദിക്കുമ്പോൾ യെഹൂദർതന്നെ പറയുന്നതു കേൾക്കുക: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:32,33). പിതാവിനോടു ഐക്യപ്പെടുത്തിയെന്നാണോ? അല്ല. ‘നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു’ എന്നാണ്. യെഹൂദന് ആകെ ഒരു ദൈവമേയുള്ളൂ; അത് യിസ്രായേലിൻ്റെ പരിശുദ്ധനായ യഹോവയാണ്. താൻതന്നെയാണ് യഹോവ അഥവാ അഥവാ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനാണ് താനെന്ന് പറഞ്ഞതിനാണ് അവർ കല്ലെടുത്തത്. മാളികമുറിയിലെ പ്രഭാഷണത്തിൽ വെച്ച് യേശു പറഞ്ഞു: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു. (യോഹ, 14:7). എവിടെയാണ് ശിഷ്യന്മാർ പിതാവിനെ കണ്ടത്? സ്വർഗ്ഗീയ പിതാവുതന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെട്ട് അവർക്കൊപ്പം വസിക്കുന്നത്. ഫിലിപ്പോസിനു പിന്നെയും സംശയം മാറിയില്ല. ഫിലിപ്പോസ് അവനോടു: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നു പറഞ്ഞു. (യോഹ, 14:8). അതിനു യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നതാണ്. ഒരു മറുചോദ്യമാണ് യേശുവിൻ്റെ മറുപടി: ”നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” അപ്പോൾ ഞാനാരാണ്? ഞാൻ തന്നേ അവൻ; ഞാനാകുന്നവൻ ഞാനാകുന്നു. “ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇത് യെഹൂദനു മാത്രമല്ല; എനിക്കും നിങ്ങൾക്കും രക്ഷപ്രാപിപ്പാൻ ഇച്ഛിക്കുന്ന എല്ലാവർക്കും ബാധകമാണ്. ഏകസത്യദൈവമായ യഹോവ തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയതെന്ന് വിശ്വസിച്ചില്ലെങ്കിൽ, നാം നമ്മുടെ പാപങ്ങളിൽ മരിക്കുമെന്നാണ് യേശു പറയുന്നത്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]
യേശുവിൻ്റെ പരസ്യശുശ്രൂഷ അവസാനിച്ച് യേശു യെരൂശലേം ദൈവാലയത്തിൽനിന്നു കടന്നുപോകുമ്പോൾ യെശയ്യാവിൻ്റെ പ്രവചനത്തിൽനിന്ന് രണ്ടു വേദഭാഗങ്ങൾ യോഹന്നാൻ ഉദ്ധരിക്കുന്നുണ്ട്: ഒന്നാമുദ്ധരണി; “ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ (യഹോവയുടെ) ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.(യോഹ, 12:38; യെശ, 53:1). ഇവിടെ ‘യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടു’ എന്നു ചോദിച്ചാൽ യഹോവയുടെ കൈ ആരു കണ്ടു എന്നല്ല; പ്രത്യുത, യഹോവ ആർക്കു വെളിപ്പെട്ടു അഥവായഹോവയുടെ പ്രവൃത്തി ആർക്കു വെളിപ്പെട്ടു എന്നാണ്. യെശയ്യാവ് 53-ാം അദ്ധ്യായം ക്രിസ്തുവിനെക്കുറിച്ചാണ്. ‘ക്രിസ്തു’ (അഭിഷിക്തൻ) എന്നാൽ യഹോവയുടെ മനുഷ്യ പ്രത്യക്ഷതയാണ്. യോഹന്നാൻ്റെ 39-ാം വാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു.” എന്ത് വിശ്വസിപ്പാൻ കഴിഞ്ഞില്ല? വന്നിരിക്കുന്നത് യിസ്രായേലിൻ്റെ രാജാവായ യഹോവയാണെന്ന് (യോഹ, 1:49) അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല. രണ്ടാമുദ്ധരണി; എന്തുകൊണ്ടാണ് യെഹൂദന്മാർക്ക് പുത്രനെന്ന സ്ഥാനനാമത്തിൽ വെളിപ്പെട്ട യഹോവയെ വിശ്വസിക്കാൻ കഴിയാഞ്ഞത്? അതിൻ്റെ കാരണം യെശയ്യാവ് 6:10-ൽ നിന്നു യോഹന്നാൻ ഉദ്ധരിക്കുന്നു: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” (യോഹ, 12:40). തുടർന്നു യോഹന്നാൻ പറയുന്നു: “യെശയ്യാവു അവൻ്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). യെശയ്യാവ് കണ്ട തേജസ്സ് ആരുടെയാണെന്ന് യെശയ്യാപ്രവചനം ആറാം അദ്ധ്യായത്തിലുണ്ട്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. ……. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (6:1, 5). യെശയ്യാവ് കേട്ട ശബ്ദവും കണ്ട തേജസ്സും യഹോവയുടെയാണ്. യഹോവ മനുഷ്യനായി അവർക്ക് വെളിപ്പെട്ടെങ്കിലും അവർ അവനെ തിരിച്ചറിഞ്ഞില്ല. സത്യവേദപുസ്തകം നൂതന പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ 12:41). “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.” (യോഹ, 12:37). താനാരാണെന്നു തെളിയിക്കാൻ അനവധി അടയാളങ്ങൾ ചെയ്തിട്ടും യെഹൂദന്മാർ അവനിൽ വിശ്വസിക്കാത്തതുകൊണ്ടാണ് യോഹന്നാൻ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് ഇത് സാക്ഷീകരിക്കുന്നത്. യെശയ്യാപ്രവചനമാണ് ക്രിസ്തുവിലൂടെ നിവൃത്തിയായതന്ന് മത്തായിയും സാക്ഷീകരിക്കുന്നു. (മത്താ, 13:14,15). യഹോവയുടെ ഈ ഭാഷണവും തേജസ്സും ക്രിസ്തുവിൻ്റെ ഭാഷണവും തേജസ്സുമായിട്ട് യോഹന്നാനും മത്തായിയും സാക്ഷ്യപ്പെടുത്തുമ്പോൾ, ഇതു പരിശുദ്ധാത്മാവിൻ്റെ ഭാഷണങ്ങളായി അപ്പൊസ്തലനായ പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 28:26,27). ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളില്ല; ഏകസത്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3) പദവികളുമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നു. പരിഗ്രഹിക്കുവാൻ മനസ്സുള്ളവൻ പരിഗ്രഹിക്കട്ടെ!
“എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25) — ‘ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ’ (യെശ, 47:4). <××> “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” എബ്രാ, 2:14,15). ക്രിസ്തു സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (എബ്രാ, 9:12; 1പത്രൊ, 1:18,19).
തേജസ്കരണത്തെക്കുറിക്കുന്ന ഗ്രീക്കുപദം ടൊക്സ്സാസൊ (δοξάζω – doxazo) 62 പ്രാവശ്യം പുതിയനിയമത്തിലുണ്ട്. മഹത്വം (മത്താ, 5:16), മാനം (മത്താ, 6:2), തേജസ്കരണം (യോഹ, 12:16) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മൂലപദമായ ടൊക്സ്സാ (δόξα – doxa) 168 പ്രാവശ്യമുണ്ട്. മഹത്വം (മത്താ, 4:8), തേജസ്സ് (മത്താ, 24:30) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമ, 8:17).
തേജസ്കരണം എന്നാൽ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ദൈവമക്കൾ അവനോട് അനുരൂപപ്പെടൽ അത്രേ. “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി, 3:20,21). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചിരിക്കുന്നത്. (റോമ, 8:29). നീതീകരണത്തിൻ്റെ ഫലവും വിശുദ്ധീകരണത്തിൻ്റെ അന്തവുമാണ് തേജസ്കരണം: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” 1തെസ്സ, 5:23).
രക്ഷയ്ക്ക് ഒരു ത്രികാല അനുഭവമുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ഇതിനു തുല്യമാണ് നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം. നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. ക്രിസ്തുയേശുവിൻ്റെ ക്രൂശുമരണത്താൽ പാപി കൃപയാൽ രക്ഷിക്കപ്പെട്ടു അഥവാ നീതീകരണം പ്രാപിച്ചു. (എഫെ, 2:5, 8). വിശ്വാസികൾ പരിശുദ്ധാത്മാവിനാലും ദൈവവചനത്താലും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കണം അഥവാ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. (റോമ, 15:15; യോഹ, 17:17). ദൈവത്തിൻ്റെ കൃപയാലും ക്രിസ്തുവിൻ്റെ പക്ഷവാദത്താലും അവൻ നമ്മെ പൂർണ്ണമായി രക്ഷിക്കും അഥവാ തേജസ്കരിക്കും. (റോമ, 8:17; 8:30; തീത്തൊ, 3:4-7). “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:24).
വേർതിരിക്കുക എന്നതാണ് വിശുദ്ധീകരിക്കുക എന്നതിന്റെ പ്രധാനമായ ആശയം. വിശുദ്ധ ഉപയോഗത്തിനുവേണ്ടി അശുദ്ധിയിൽ നിന്നും അശുദ്ധരിൽനിന്നും ചില വസ്തുക്കളെയും വ്യക്തികളെയും വേർപെടുത്തി മാറ്റിവയ്ക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യും. യഹോവ ഏഴാം നാളിനെ ശുദ്ധീകരിച്ചു. (ഉല്പ, 2:3). ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ കല്പന നൽകി. (പുറ, 20:8). സീനായിൽ വച്ച് ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പായി മോശെ ജനത്തെ ശുദ്ധീകരിച്ചു. (പുറ, 19:10, 14). മനുഷ്യന്റെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ യഹോവയ്ക്കായി വിശുദ്ധീകരിച്ചു. (പുറ, 13:2; സംഖ്യ, 8:17). യാഗപീഠം (പുറ, 29:37). സമാഗമനകൂടാരം (പുറ, 29:44), പുരോഹിതൻ (പുറ, 28:41), വസ്ത്രങ്ങൾ (ലേവ്യ, 8:30) എന്നിവ അനുഷ്ഠാനപരമായ ശുദ്ധീകരണത്തിന് വിധേയമായിരുന്നു. പുതിയനിയമത്തിൽ രണ്ടിടത്ത് അനുഷ്ഠാനപരമായ ശുദ്ധീകരണം പറയപ്പെടുന്നു. മന്ദിരം സ്വർണ്ണത്തെയും യാഗപീഠം വഴിപാടിനെയും ശുദ്ധീകരിക്കുന്നു. (മത്താ, 23:17, 19). സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിച്ചാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും. (യെശ, 8:13,14).
ദൈവം തിരുനാമത്തെ അഥവാ സ്വയം വിശുദ്ധീകരിക്കുന്നു. ന്യായവിധി, വീണ്ടെടുപ്പ് എന്നിവയിൽ തന്റെ പരമാധികാരത്തിന്റെയും ശക്തിയുടെയും നിസ്തുല്യത വെളിപ്പെടുത്തിക്കൊണ്ട് താൻ സൃഷ്ടിയിൽ നിന്നും വേർപെട്ടവനാണെന്ന് ദൈവം കാണിക്കുന്നു. ദൈവത്തിന്റെ മഹത്ത്വത്തെ വെളിപ്പെടുത്തുന്നതാണത്. (മത്താ, 6:9; യെഹെ, 36:23; 38:23; സംഖ്യാ, 20:26). പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനെന്ന് (യോഹ, 10:36) ക്രിസ്തു സ്വയം പറയുന്നു. ഇവിടെ പെസഹാക്കുഞ്ഞാടിനെ നാലു ദിവസം വേർതിരിച്ചു നിർത്തുന്നതുപോലെ പിതാവായ ദൈവം ജഡത്തിൽ വെളിപ്പെടുവാനായി പുത്രനെ വേർതിരിച്ചു ഭൂമിയിലയച്ചു. “അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.” (യോഹ, 17:19). മാദ്ധ്യസ്ഥ ശുശ്രൂഷയ്ക്കുവേണ്ടി ക്രിസ്തു ആത്മസമർപ്പണവും പ്രതിഷ്ഠയും നടത്തിയതിനെയാണ് ഇവിടെ വിശുദ്ധികരണം എന്നു പറഞ്ഞിട്ടുള്ളത്. ക്രൂശുമരണത്തിനുവേണ്ടി ക്രിസ്തു തന്നെത്തന്നേ വേർതിരിച്ചു. ഇങ്ങനെ പിതാവായ ദൈവത്തിന്റെ ഹിതത്തിനുവേണ്ടി സ്വയം സമർപ്പിച്ചു. അതിനാലാണ് ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറയുവാൻ ക്രിസ്തുവിനു കഴിഞ്ഞത്. (എബ്രാ, 10:9). ക്രിസ്തുവിന്റെ വിശുദ്ധിയെക്കുറിച്ച് എബ്രായലേഖനത്തിൽ ഇങ്ങനെ കാണാം. “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കുവേണ്ടിയത്: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.” (എബ്രാ, 7:26). ക്രിസ്തു നമുക്ക് ദൈവത്തിങ്കൽ നിന്ന് ശുദ്ധീകരണമായി തീർന്നു. (1കൊരി, 1:30). “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.” (എബ്രാ, 12:14). ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണം തന്നേ. (1തെസ്സ, 4:3). ദൈവം നമുക്കുവേണ്ടി ചെയ്തതാണ് നീതീകരണം. ദൈവം നമ്മിൽ ചെയ്യുന്നതാണ് ശുദ്ധീകരണം. നീതീകരണം നമ്മ നിയമപരമായി ദൈവവുമായി ശരിയായ ബന്ധത്തിൽ ആക്കിവയ്ക്കുന്നു. പാപത്തിൽ നിന്ന് വേർപെട്ട് ദൈവത്തിനായി സമർപ്പിച്ചുകൊണ്ട് ജീവിതത്തിൽ നീതീകരണത്തിന്റെ ഫലം പ്രദർശിപ്പിക്കുന്നതാണ് വിശുദ്ധീകരണം. സ്ഥാനീയവിശുദ്ധി നീതീകരണത്തിനു സമസ്ഥാനീയമാണ്. നീതീകരണം മനുഷ്യനെ നിയമപരമായ വീക്ഷണത്തിൽ കാണുന്നു; സ്ഥാനീയ വിശുദ്ധീകരണം നൈതിക വീക്ഷണത്തിലും. ശുദ്ധീകരണത്തിന് മൂന്നു തലങ്ങളുണ്ട്: സ്ഥാനീയശുദ്ധീകരണം; ആനുഭവികശുദ്ധീകരണം; അന്തിമശുദ്ധീകരണം.
സ്ഥാനീയശുദ്ധീകരണം: “ഇതാ ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തതിനെ സ്ഥാപിക്കാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:910, 14). വിശ്വാസിക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിലയാണ് സ്ഥാനീയശുദ്ധീകരണം. രക്ഷാകരമായ ദൈവകൃപയാലാണ് അതു ലഭിച്ചത്. ദൈവികമായി ലഭിച്ച ഈ പദവിക്കനുസരിച്ച് ജീവിക്കുവാൻ നാം ബാദ്ധ്യസ്ഥരാണ്. ഇതിനെ പ്രായോഗിക വിശുദ്ധീകരണം എന്നു പറയാം. (റോമ, 12:1; എഫെ, 4:1; കൊലൊ, 3:1). ക്രിസ്തുവിനോടുള്ള ഏകീഭാവവും ക്രിസ്തുവിലെ നിലയും ആണ് സ്ഥാനീയശുദ്ധീകരണത്തിന് ആധാരമായിരിക്കുന്നത്. അത് എല്ലാ വിശ്വാസികൾക്കും പൂർണ്ണമാണ്. എല്ലാ വിശ്വാസികളും വിശുദ്ധരും വിശുദ്ധീകരിക്കപ്പെട്ടവരുമാണ്. (പ്രവൃ, 20:32; 1കൊരി, 1:2; 6:11; എബ്രാ, 10:10, 14; യൂദാ, 1:1). കൊരിന്തിലെ ക്രിസ്ത്യാനികൾ ജഡികന്മാർ ആയിരുന്നു. (1കൊരി, 5:1,2; 6:1-8). എന്നാൽ അപ്പൊസ്തലൻ അവരെ വിശുദ്ധീകരിക്കപ്പെട്ടവരെന്നും (1കൊരി,’1:2), ശുദ്ധീകരണം പ്രാപിച്ചവരെന്നും (6:11) പറയുന്നു.
തന്റെ ജനത്തിന്റെ ശുദ്ധീകരണത്തിന് ക്രിസ്തുവിന്റെ മരണം ആവശ്യമായിരുന്നു. “അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്ന് നഗരവാതിലിന് പുറത്തുവെച്ച് കഷ്ടം അനുഭവിച്ചു.” (എബ്രാ, 13:12). ഒരുവൻ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ അവന്റെ അസ്തിത്വം ക്രിസ്തുവിലായി അവന്റെ ജീവൻ ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറയുന്നു. (കൊലൊ, 3:3). ക്രിസ്തു വിശ്വാസിക്ക് ശുദ്ധീകരണമായിത്തീർന്നു. (1കൊരി, 1:30). തന്മൂലം അവൻ ക്രിസ്തുവിൽ പൂർണ്ണനായി. (കൊലൊ, 2:10). ക്രിസ്തുതുല്യനായി ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്നു. (റോമ, 8:29). ക്രിസ്തുവിന്റെ നീതിയും വിശുദ്ധിയും വിശ്വാസിക്ക് കണക്കിട്ടിരിക്കുകയാണ്.
അനുഭവികശുദ്ധീകരണം: ഇത് വിശ്വാസിയുടെ ഭൗമിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ട് നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക.” (2കൊരി, 7:1). പ്രായോഗിക ജീവിതത്തിലെ ശുദ്ധി അഥവാ ആനുഭവിക ശുദ്ധീകരണത്തിന് അടിസ്ഥാനം സ്ഥാനീയശുദ്ധീകരണമാണ്. ക്രിസ്തുവിൽ ഉള്ളവർ അഥവാ വിശുദ്ധീകരിക്കപ്പെട്ടവർക്കാണ് അനുഭവികശുദ്ധീകരണം ലഭിക്കുന്നത്. (റോമ, 6:1-11). വിശ്വാസി പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുമ്പോൾ വിശുദ്ധീകരണത്തിൽ പുരോഗതി ലഭിക്കുന്നു. പരിശുദ്ധാത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികൾ മരിക്കുകയും (റോമ, 8:13) വചനം അനുസരിക്കുകയും ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. (ഗലാ, 5:22). അങ്ങനെ ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും വളരുകയും (2പത്രൊ, 3:18), സ്നേഹത്തിൽ വർദ്ധിച്ചുവരികയും (1തെസ്സ, 3:12) ചെയ്യും.
അന്തിമശുദ്ധീകരണം: ഇത് തേജസ്കരണം അഥവാ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അവനോട് അനുരൂപപ്പെടൽ അത്രേ. “എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. “1തെസ്സ, 3:12,13). നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. മരണത്തിലോ (എബ്രാ, 12:23), തന്റെ വരവിലോ (1തെസ്സ, 3:13; എബ്രാ, 9:28; 1യോഹ, 3:2; യൂദാ, 21) കർത്താവിനെ കാണുമ്പോൾ പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും നമുക്കു രക്ഷ ലഭിക്കും. അതോടുകൂടി വിശ്വാസിയുടെ ശരീരം തേജസ്കരിക്കപ്പെടും. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23).
ശുദ്ധീകരണത്തിന്റെ വിധവും ഉപാധികളും: മനുഷ്യന്റെ വിശുദ്ധീകരണത്തിൽ ദൈവത്തിനും മനുഷ്യനും പങ്കുണ്ട്. 1. ദൈവം വിശുദ്ധീകരിക്കുന്നു: “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു ; അവൻ അത് നിവർത്തിക്കും.” (1തെസ്സ, 5:23, 24). 2. ക്രിസ്തു വിശുദ്ധീകരിക്കുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതു പോലെ നിങ്ങളും ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും.” (എഫെ, 5:25,26. ഒ.നോ: 1കൊരി, 1:30; ഗലാ, 6:14; എബ്രാ, 10:10). 3. പരിശുദ്ധാത്മാവ് ശുദ്ധീകരിക്കുന്നു: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13). 4. വിശ്വാസത്താൽ (പ്രവൃ, 26:18; 15:9; 1കൊരി, 1:30): നാം ജീവിക്കുന്നതും (റോമ, 1:17), നടക്കുന്നതും (2കൊരി, 5:7), നിൽക്കുന്നതും (2കൊരി, 1:24), പോരാടുന്നതും (2തിമൊ, 6:12), ജയിക്കുന്നതും (1യോഹ, 5:4) വിശ്വാസത്താലാണ്. 5. ദൈവവചനത്താൽ: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.” (യോഹ, 17:17. ഒ.നോ: സങ്കീ, 119:11; യോഹ, 15:3; എഫെ, 5:26). 6. ജീവിതസമർപ്പണത്തിലൂടെ: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:1,2. ഒ.നോ: യോഹ, 17:18,19). 7. ദൈവിക ശിക്ഷണത്തിന് വിധേയപ്പെടുന്നതിലൂടെ: “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.” (എബ്രാ, 12:6-8. ഒ.നോ: 1കൊരി, 11:32).
അന്ത്യത്താഴസമയത്ത് യേശു ശിഷ്യന്മാരുടെ കാൽ കഴുകാനൊരുങ്ങുമ്പോൾ പത്രൊസ് യേശുവിനെ വിലക്കി: ”കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല” എന്നു പത്രൊസ് പറഞ്ഞതിന് യേശുവിൻ്റെ മറുപടി: ”ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല.” അപ്പോൾ പത്രൊസ്: ”കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ” എന്നു പറഞ്ഞു. യേശു അവനോടു: ”കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു.” (യോഹ, 13:4-10). ക്രിസ്തുവിന്റെ രക്തത്താൽ കുളികഴിഞ്ഞവരാണ് ദൈവമക്കൾ. ഇതാണ് നീതീകരിക്കപ്പെട്ടു (റോമ, 5:1) അഥവാ രക്ഷിക്കപ്പെട്ടു (എഫെ, 2:8) എന്നു പറയുന്നത്. എന്നാൽ ദൈവമക്കൾ വിശുദ്ധീകരണം അഥവാ, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല അനുഭവത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ പരിശുദ്ധാത്മാവിൽ ആശ്രയിച്ച് വിശ്വാസി അനുദിനം വിശുദ്ധീകരണം പ്രാപിക്കേണ്ടത് ആവശ്യമാണ്. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.” (1യോഹ, 1:8). ഇതാണ്, “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല” എന്ന് കർത്താവ് പറയുന്നത്. നാം നമ്മുടെ കുറവുകൾ ഏറ്റുപറയാത്തിടത്തോളം അവന് നമ്മെ കഴുകാൻ കഴിയില്ല. ക്രിസ്തുവുമായി നമുക്കൊരു അഭേദ്യമായ ബന്ധമുണ്ടാകണമെങ്കിൽ അനുദിനം നാം വിശുദ്ധീകരണം പ്രാപിക്കണം.
“അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10)
ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് വിളി. ഗ്രീക്കുപദം കലെയോ (καλέω – kaleo – വിളിക്കുക – മത്താ, 1:25) ആണ്. ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുൻനിയമിക്കുകയും ചെയ്തവര തങ്കലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവർത്തനമാണ് വിളി. “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരി ക്കുന്നു.” (റോമ, 8:30). ദൈവം വിളിക്കുന്നവർക്ക് വിളിയോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിലൂടെ ശക്തി പകരുന്നു. ഇതാണ് ദൈവത്തിന്റെ മുൻകൃപ. അതിനാൽ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായ പാപികൾ ദൈവത്തിന്റെ വിളി കേൾക്കുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കാത്ത നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). ആകർഷിക്ക എന്നത് ദൈവത്തിന്റെ വിളിയെക്കുറിക്കുന്നു. ദൈവകൃപയാൽ വിളിക്കപ്പെട്ടവരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്. “അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10).
പിതാവായ ദൈവത്തിന്റെ പ്രവൃത്തിയാണ് വിളി. മുന്നറിഞ്ഞവരെ പുത്രന്റെ സ്വരൂപത്തോട് അനുപരാകുവാൻ മുന്നിയമിച്ചത് പിതാവാണ്. (റോമ, 8:29). അന്ധകാരത്തിൽനിന്ന് അത്ഭുത പ്രകാശത്തിലേക്കുള്ളതാണ് ഈ വിളി. (1പത്രൊ, 2:9). യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:29). തൻ്റെ രാജ്യത്തിനും മഹത്ത്വത്തിനും (1തെസ്സ, 2:12; 2പത്രൊ, 1:3), നിത്യതേജസ്സിനും (1പത്രൊ, 5:10) ആണ് ദൈവം വിളിക്കുന്നത്. സമാധാനജീവിതവും (1കൊരി, 7:15; കൊലൊ, 3:15), സ്വാതന്ത്ര്യവും (ഗലാ, 5:13), പ്രത്യാശയും (എഫെ, 1:18; 4:4), വിശുദ്ധീകരണവും (1തെസ്സ, 4:7), നിത്യജീവനും (1തിമൊ, 6:12), ദൈവത്തിന്റെ വിളി ഉൾക്കൊള്ളുന്നു. ഇതു പരമവിളിയും (ഫിലി, 3:14), സ്വർഗീയവിളിയും (എബ്രാ, 3:1), വിശുദ്ധവിളിയും (2തിമൊ, 1:9) ആണ്.
വിവിധ മുഖാന്തരങ്ങളിലൂടെയാണ് ദൈവം വിളിക്കുന്നത്: 1. പരിശുദ്ധാത്മാവ് പാപികളെ വിളിക്കുകയും ക്രിസ്തുവിനെ സ്വീകരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (യോഹ, 16:8; എബ്രാ, 3:7). 2. ദൈവം തന്റെ വചനത്തിലൂടെ വിളിക്കുന്നു. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷക്കു വിളിച്ചത്.” (2തെസ്സ, 2:14). 3. ദൈവം തന്റെ ദാസന്മാരിലൂടെ വിളിക്കുന്നു. (2ദിന, 36:15,16; യിരെ, 25:4; മത്താ, 22:2-9). പൗലൊസ് ആദ്യം ഫിലിപ്പി സന്ദർശിച്ചപ്പോൾ ലുദിയ സുവിശേഷം കേട്ടു. അപ്പോൾ ‘പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.’ (പ്രവൃ, 16:14). 4. പരിശുദ്ധാത്മാവും സഭയും വിളിക്കുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ: ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.” (വെളി, 22:17).
സുവിശേഷ ഘോഷണത്തിലൂടെയാണ് രക്ഷയ്ക്കുള്ള ആഹ്വാനം നൽകുന്നത്. കുറഞ്ഞതു മൂന്നു കാര്യങ്ങൾ സുവിശേഷദൂതിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്: 1. എല്ലാവരും പാപം ചെയ്തു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തുദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമ, 3:23). 2. പാപത്തിന്റെ ശിക്ഷ മരണം: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). 3. പാപത്തിനു പ്രായശ്ചിത്തമായി ക്രിസ്തു ക്രൂശിൽ മരിച്ചു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു; തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഇതാണ് സുവിശേഷം. പൗലൊസ് അപ്പൊസ്തലൻ തിമൊഥെയൊസിനെ ഓർപ്പിച്ചു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). സുവിശേഷദൂതിലൂടെയുള്ള എല്ലാ വിളികളിലും മുഴങ്ങിക്കേൾക്കുന്നതു ക്രിസ്തുവിന്റെ ആഹ്വാനമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്താ, 11:28,29).
ദൈവത്തിന്റെ മുന്നിയമനത്തിന് അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ (Prevenient grace) ഫലമായിട്ടാണ് (പ്രവൃ, 2:47; 11:18,21-23; 14:27; 15:7; 16:14; 28:27) വിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. പിതാവായ ദൈവം പുത്രനായ ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ് വിശ്വാസികൾ. അവരെ രക്ഷിക്കാനാണ് താൻ അയയ്ക്കപ്പെട്ടതെന്നു ക്രിസ്തു പറഞ്ഞു. (യോഹ, 16:37; 17:2, 6, 9, 24; 18:9). അവർ തന്റെ ആടുകളാണ്. (യോഹ, 10:14, 26; 13:1). അവർക്കുവേണ്ടിയാണ് ക്രിസ്തു അപേക്ഷിച്ചത്: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.” (യോഹ, 17:20). പരിശുദ്ധാത്മാവിലൂടെ ക്രിസ്തു അവരെ തങ്കലേക്കാകർഷിക്കുകയും (യോഹ, 12:32; 6:44; 10:16,27; 16:8), അവർക്കു നിത്യജീവൻ നല്കുകയും (യോഹ, 10:28; 5:21; 6:40; 17:2; മത്താ, 11:27), അവരിൽ ഒന്നുപോലും നഷ്ടപ്പെടാതെ സുക്ഷിക്കുകയും (യോഹ, 6:39; 10:28; 17:11, 15; 18:9) അവരെ തന്റെ മഹത്ത്വത്തിലേക്കു കൂട്ടിക്കൊണ്ടു വരികയും (യോഹ, 14:2; 17:24; എബ്രാ, 2:10), ഒടുക്കത്തെനാളിൽ ഉയിർപ്പിക്കുകയും (യോഹ, 5:28, 6:39) ചെയ്യും.
“ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:28,29).
ദൈവകൃപയാൽ നീതീകരിക്കപ്പെട്ട് പരിശുദ്ധാത്മാവിനാൽ പുതുജനനം പ്രാപിച്ച് വിശ്വാസത്താൽ ക്രിസ്തുവിൽ ചേർന്നവർ കൃപയിൽ നിന്നൊരിക്കലും വീണുപോകാതെ അന്ത്യത്തോളം, നിത്യതയിലും നിലനിൽക്കുമെന്നതാണ് രക്ഷയുടെ ഭദ്രത സൂചിപ്പിക്കുന്നത്. രക്ഷയെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന മൗലിക ഉപദേശമാണിത്. വിശ്വാസികൾക്ക് സദാകാലവും ആശ്വാസം നൽകുന്ന ഈ ഉപദേശം വളരെയധികം ദുർവ്യാഖ്യാനങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയമായിട്ടുണ്ട്. രക്ഷയുടെ ഭദ്രത യഥാർത്ഥ രക്ഷാനുഭവം പ്രാപിച്ചവർക്കു മാത്രമാണെന്നതു ശ്രദ്ധേയമാണ്. രക്ഷാനുഭവം പ്രാപിച്ചവർ എന്ന് സാക്ഷ്യം പറയുന്നവരും ചില ജീവകാരുണ്യ പ്രവൃത്തികളിലൂടെ ക്രൈസ്തവദൗത്യം പ്രകടിപ്പിക്കുന്നവരും വാസ്തവമായി രക്ഷിക്കപ്പെട്ടവർ ആയിരിക്കണമെന്നില്ല. ഒരു ക്രിസ്ത്യാനി പിന്മാറിപ്പോകുകയോ പാപത്തിൽ വീഴുകയോ ചെയ്യാതിരിക്കുമെന്ന് രക്ഷയുടെ ഭദ്രത ഉറപ്പുപറയുന്നില്ല. എന്നാൽ അവർ ഒരിക്കലും തങ്ങൾ ആയിരിക്കുന്ന കൃപയിൽ നിന്നു വീണുപോകയില്ലെന്നും തങ്ങളുടെ പിന്മാറ്റത്തിൽ നിന്നും അവർ മടങ്ങിവരുമെന്നും അതു ഉറപ്പുപറയുന്നു. എന്നാൽ പലരിലും രക്ഷയെക്കുറിച്ചുള്ള ഉറപ്പോ രക്ഷയുടെ ഭദ്രതയിൽ വിശ്വാസമോ ഇല്ല. തിരുവെഴുത്തുകളിലുള്ള അജ്ഞതയാണ് ഇതിനു കാരണം. പ്രവൃത്തികളാലല്ല കൃപയാലത്രേ രക്ഷിക്കപ്പെട്ടത്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടി രിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). പ്രവൃത്തികളാൽ രക്ഷ ലഭിച്ചെങ്കിൽ അതു പ്രവൃത്തികളാൽ നഷ്ടപ്പെടുമായിരുന്നു. രക്ഷിക്കപ്പെടാത്ത അവസ്ഥയിൽ സ്വന്തം പ്രവൃത്തികൾ കൊണ്ട് രക്ഷനേടാൻ കഴിയാത്തതുപോലെ രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് തന്റെ പ്രവൃത്തികളാൽ രക്ഷ നഷ്ടപ്പെടുത്താനും കഴിയുകയില്ല; വിശ്വാസിയിൽ വസിക്കുന്ന ദൈവം അതനുവദിക്കില്ല. മാറ്റമില്ലാത്തവനായ ക്രിസ്തുവിലൂടെ ദൈവം നൽകിയിരിക്കുന്ന രക്ഷ മാറ്റമില്ലാത്തതാണ്. ഈ പ്രമേയം ഉപദേശനിബദ്ധവും, യുക്തി സംഗതവും അത്രേ.
രക്ഷയുടെ ഭദ്രതയെക്കുറിച്ചുള്ള ഉറപ്പുലഭിക്കുന്നതിന് പാപികൾക്കുവേണ്ടി ദൈവം കരുതിയ രക്ഷയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്; ഒപ്പം ഈ രക്ഷയുടെ ഉത്തരവാദി ആരാണെന്നും. ദൈവം തന്നെയാണ് തന്റെ അനാദിനിർണ്ണയപ്രകാരം രക്ഷ ഒരുക്കിയതെന്നും മാനുഷികമായ യാതൊരംശവും മനുഷ്യന്റെ യാതൊരു പങ്കും അതിലില്ലെന്നും മനസ്സിലാക്കിക്കഴിയുമ്പോൾ രക്ഷ ഭ്രദമാണെന്ന് ഉറപ്പാകും. രക്ഷയുടെ പ്രവൃത്തി ദൈവം ചെയ്തതാകയാൽ സർവ്വജ്ഞനായ ദൈവത്തിന്നു പിഴ പറ്റുകയില്ലെന്നും അതിനു വീഴ്ച സംഭവിക്കുകയില്ലെന്നും വ്യക്തമാണ്. മാനുഷികമായ അംശം രക്ഷയിൽ ഉണ്ടെങ്കിൽ മാനുഷികമായ പിഴകളും പരിമിതികളും അതിൽ പ്രതിഫലിക്കുകയും രക്ഷ നഷ്ടപ്പെടുകയും ചെയ്യും. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ ദൈവത്തിങ്കലേക്കു വരുന്ന പാപിക്കുവേണ്ടി പിതാവായ ദൈവവും പുത്രനും പരിശുദ്ധാത്മാവും ചെയ്യുന്ന വേല നാം മനസ്സിലാക്കേണ്ടതാണ്.
രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായ സത്യങ്ങൾ താഴെ കൊടുക്കുന്നു:
1. ദൈവികനിർണ്ണയം: വിശ്വാസിയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് പിതാവായ ദൈവത്തിന്റെ നിർണ്ണയമാണ്. ദൈവനിർണ്ണയത്തെ തടുക്കുവാനോ മാറ്റുവാനോ ആർക്കും കഴിയുകയില്ല. “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നത്. ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശ, 14:249). “അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താത്പര്യം അവൻ അനുഷ്ഠിക്കും.” (ഇയ്യോ, 23:13). “നാം തിരുസന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു . “ നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുകയാണ് ദൈവത്തിന്റെ സ്വർഗ്ഗീയനിർണ്ണയം. (എബ്രാ, 2:10). അനേകം പുത്രന്മാരെ തേജസ്സിലേക്കു കൊണ്ടു വരുമ്പോൾ, അതിൽ ഒരു വ്യക്തി നഷ്ടപ്പെടുന്നത് ദൈവികനിർണ്ണയം പരാജയപ്പെടുന്നതിനു തുല്യമാണ്. രക്ഷിക്കപ്പെട്ടവരെ സംബന്ധിച്ച് ദൈവത്തിന്നുള്ള നിർണ്ണയം ഇതാണ്: “അവൻ മുന്നിവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:29,30). എഫെസ്യലേഖനത്തിലും അപ്പൊസ്തലനായ പൗലൊസ് ദൈവത്തിന്റെ ഈ നിർണ്ണയം വ്യക്തമാക്കുന്നുണ്ട്: “അവനിൽ നാം അവകാശവും പ്രാപിച്ചു. തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽ കൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.” (എഫെ, 1:11,12). ഓരോ വ്യക്തികളും ക്രിസ്തുവിലാകുന്നത് തൻ്റെ അനാദിനിർണ്ണയത്താലാണ്. ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ദൈവത്തിൻ്റെ നിർണ്ണയം പിഴച്ചുപോകില്ലേ?
2. ദൈവശക്തി: ക്രിസ്തുവിലൂടെ ദൈവത്തിന്റെ അടുക്കൽ വരുന്നവരെ രക്ഷിക്കുവാനും സൂക്ഷിക്കുവാനുമുള്ള ദൈവത്തിന്റെ ശക്തി രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമാണ്: “അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). ദൈവം സൂക്ഷിക്കുവാൻ ശക്തനാണ്. ദൈവത്തിന് സൂക്ഷിക്കുവാൻ കഴിവില്ലാതിരിക്കണമെങ്കിൽ ദൈവത്തെക്കാൾ ശക്തനായ ഒരുവൻ ഉണ്ടായിരിക്കണം. അവനു മാത്രമേ ദൈവത്തിന്റെ കരത്തിൽ നിന്നും വിശ്വാസിയെ പിടിച്ചുപറിക്കാനാവൂ. എന്നാൽ ദൈവം സർവ്വാധികാരിയും സർവ്വശക്തനുമാണ്. “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.” (2തിമൊ, 1:12). മാത്രവുമല്ല, നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് അപ്പൊസ്തലന് ഉറപ്പുണ്ട്. (ഫിലി, 1:4). ഒരു വിശ്വാസി ദൈവശക്തിയിൽ കാക്കപ്പെടുകയാണ്. (1പത്രൊ, 1:4; റോമ, 16:25; യൂദാ, 24). വിശ്വാസിക്ക് ദൈവം അനുകൂലമാണ്. തന്മൂലം അവനെതിരായിരിക്കുവാൻ ഒരു ശക്തിക്കും സാദ്ധ്യമല്ല. “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പ്പിച്ചുതന്നവൻ അവനോടു കൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” (റോമ, 8:31-34). ക്രിസ്തുവിൽ വിശ്വസിച്ച പൗലൊസ് പറയുന്നത്; ആ ദിവസംവരെ ഞാൻ നില്ക്കുമെന്നല്ല; അവനെന്നെ സൂക്ഷിക്കുമെന്നാണ്. ക്രിസ്തുവിലായ ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ട്ടപ്പെട്ടാൽ ദൈവത്തിൻ്റെ സർവ്വശക്തിയും കൂടെ നഷ്ടപ്പെടില്ലേ?
3. സർവ്വജ്ഞാനം: മുന്നറിവ്, മുൻനിർണ്ണയം, മുന്നിയമനം, വിളി, തിരഞ്ഞെടുപ്പ്, നീതീകരണം, തേജസ്കരണം തുടങ്ങിയവയെല്ലാം ദൈവത്തിൻ്റെ സർവ്വജ്ഞാനത്തിൽ ഉൾപ്പെട്ടതാണ്. “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). ദൈവത്തിൻ്റെ സർവ്വവ്യാപിത്വം അവൻ്റെ സർവ്വജ്ഞത്വത്തിൻ്റെ അനുബന്ധ ഘടകമാണ്. (സങ്കീ, 139:1-10; സദൃ, 15:13; യിരെ, 23:23-25). ”ദൈവത്തിന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:5). ”ദൈവത്തിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു.” (എബ്രാ, 4:13). നമ്മുടെ തലമുടിപോലും എണ്ണപ്പെട്ടിരിക്കുന്നു. (മത്താ, 10:30). ദൈവം തിരഞ്ഞെടുത്ത ഒരാളെങ്കിലും നഷ്ടപ്പെട്ടുപോയാൽ ദൈവമെങ്ങനെ സർവ്വജ്ഞനായിരിക്കും?
4. ദൈവത്തിന്റെ വാഗ്ദത്തം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). വൈരുദ്ധ്യത്തെ നിഷേധിച്ചുകൊണ്ട് നിത്യരക്ഷയെ ഉറപ്പിച്ചിരിക്കുകയാണിവിടെ. “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). ന്യായവിധിയിൽ കടക്കയില്ല എന്നു നിഷേധരൂപത്തിലും മരണത്തിൽനിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന് ഭാവരൂപത്തിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവം മനുഷ്യനു നൽകുന്നത് ഒരേ ഒരു ജീവനാണ്; അതായത് നിത്യജീവൻ. നിത്യജീവൻ ദൈവത്തിന്റെ ജീവനാണ്. ദൈവത്തിന്റെ ജീവൻ മരണത്തിനു വിധേയമാകാത്തതുപോലെ ദൈവപൈതലിന് ദൈവം നൽകുന്ന ജീവനും അവസാനിക്കയില്ല. വാഗ്ദത്തം ചെയ്തിട്ട് കൈവിട്ട് കളഞ്ഞാൽ ദൈവം അവിശ്വസ്തനാണെന്ന് വരില്ലേ?
5. ദൈവസ്നേഹം: നിത്യതയിൽ നിന്നുതന്നെ തന്റെ മക്കളെ തിരഞ്ഞെടുക്കുവാൻ ദൈവത്തെ പ്രേരിപ്പിച്ചത് അവന്റെ നിത്യസ്നേഹമാണ്. സ്നേഹത്തിൽ നമ്മെ മുന്നിയമിച്ചു എന്നാണ് അപ്പൊസ്തലൻ പറയുന്നത്. (എഫെ, 16). ദൈവത്തിന്റെ അസ്തിത്വത്തെ പോലെ ഒരിക്കലും മാറ്റമില്ലാത്തതാണ് തന്റെ സ്നേഹം. താൻ ഇനിയും സൃഷ്ടിക്കേണ്ടിയിരുന്ന മനുഷ്യനെ ദൈവം സ്നേഹിച്ചു. മാനുഷിക സ്നേഹത്തെപ്പോലെ തന്റെ സൃഷ്ടികൾ നല്ലവരായിരിക്കുമ്പോൾ അവരെ സ്നേഹിക്കുകയും ദോഷികളായിരിക്കുമ്പോൾ അവരെ വെറുക്കുകയും ചെയ്യുകയായിരുന്നില്ല ദൈവസ്നേഹം. മനുഷ്യർ അഭക്തരും, പാപികളും, ബലഹീനരും ആയിരിക്കവെയാണ് ദൈവം അവരെ സ്നേഹിച്ചത്. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:6-10). പാപിയെ രക്ഷിച്ചശേഷം സാത്താന് വിട്ടുകൊടുത്താൽ ദൈവസ്നേഹം സ്വാത്ഥമാണെന്ന് വരില്ലേ?
6. ദൈവനിവാസം: ആത്മീകമായി രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും ഒരോ ദൈവമന്ദിരങ്ങളാണ്. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16; ഒ.നോ: 1കൊരി, 6:19). അപ്പോൾത്തന്നെ ദൈവസഭയുടെ പണിയും നടന്നുകൊണ്ടിരിക്കയാണ്. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.” (എഫെ, 2:20,21). യേശുക്രിസ്തുവെന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കിക്കൊണ്ടും രക്ഷിക്കപ്പെടുന്നവരെ ഇഷ്ടികകൾ ആക്കിക്കൊണ്ടും, ദൈവാത്മാവ് രണ്ടായിരം വർഷമായിട്ട് ദൈവത്തിൻ്റെ സഭ പണിതുകൊണ്ടിരിക്കുകയാണ്. ഈ മന്ദിരത്തിൻ്റെ അഥവാ സഭയുടെ പണി തീരുമ്പോഴാണ് അക്ഷരാർത്ഥത്തിൽ ദൈവം മനുഷ്യരോടുകൂടി വസിക്കുന്നത്. (വെളി, 21:3). രക്ഷിക്കപ്പെട്ടവർ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരുന്നാൽ ദൈവനിവസം പണിതീരാത്ത വീടാകില്ലേ?
7. ക്രിസ്തുവിന്റെ മരണം: പിതാവായ ദൈവം രക്ഷ ആസൂത്രണം ചെയ്തു. പുത്രനായ ക്രിസ്തു രക്ഷ സിദ്ധമാക്കി. ക്രിസ്തുവിന്റെ മരണത്തിൽ നമ്മുടെ രക്ഷ ഭദ്രമായിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. (റോമ, 5:8). അതുകൊണ്ട് ഇപ്പോൾ യേശുക്രിസ്തുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. (റോമ, 8:1). പാപികൾക്കുവേണ്ടി ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിക്കുകയും ചെയ്തതുകൊണ്ടു അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായി. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8,9). ക്രിസ്തുവിന്റെ മരണം ലോകത്തിന്റെ പാപത്തിന് മതിയായ പ്രായശ്ചിത്തമായിരുന്നു. മനുഷ്യവർഗ്ഗത്തിന് ദൈവത്തോടുണ്ടായിരുന്ന കടം മുഴുവൻ ക്രിസ്തുവിന്റെ മരണത്താൽ തീർന്നു. സകല മനുഷ്യർക്കുമായി രക്ഷാമാർഗ്ഗം തുറന്നു. നിവൃത്തിയായി എന്ന് ക്രൂശിൽ വെച്ച് ക്രിസ്തു പ്രഖ്യാപിച്ചു. പാപത്തിന്റെ വില ക്രിസ്തു തന്റെ മരണം മൂലം പൂർണ്ണമായി കൊടുത്തു. തന്മൂലം ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന വ്യക്തിക്ക് വിമോചനച്ചീട്ട് ലഭിച്ചു; അവൻ സ്വതന്ത്രനായി. ക്രിസ്തു തൻ്റെ മരണംകൊണ്ട് സമ്പാദിച്ച രക്ഷയിൽനിന്നു വിശ്വാസികൾ വീണുപോയാൽ, ക്രിസ്തുവിനെ താല്ക്കാലിക രക്ഷയുടെ കാരണഭൂതനെന്നല്ലാതെ; നിത്യരക്ഷയുടെ കാരണഭൂതനെന്ന് എങ്ങനെ വിളിക്കും?
8. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്: രണ്ടു കാരണങ്ങളാൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ് ദൈവപൈതലിനു ലഭിച്ചിരിക്കുന്ന രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നു. 1. യേശുക്രിസ്തുവിന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. 2. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തലയായിരിക്കുന്ന പുതുസൃഷ്ടിയുടെ ഭാഗമായി വിശ്വാസി മാറി. ദൈവപുത്രന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റു. (കൊലൊ, 2:12). വിശ്വാസിയെ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിലിരുത്തി. (എഫെ, 2:7). സ്വർഗ്ഗത്തിൽനിന്നു ഒരു ദൈവപൈതലിനെ തട്ടിയെടുക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. “നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.” (റോമ, 4:24). നാം നീതീകരിക്കപ്പെട്ടിരിക്കുകയാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ആയിരിക്കുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഉള്ളിൽ ആയിരിക്കുകയും ചെയ്യുന്നത് ഒരു ആത്മിക പുനരുത്ഥാനമാണ്. ഒരു വിശ്വാസിയുടെ പൂർണ്ണമായ ആളത്തത്തെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ശരീരത്തിന്റെ പുനരുത്ഥാനത്തിലുടെയോ ശരീരത്തിന്റെ തേജസ്കരണത്തിലൂടെയോ അതു പൂർത്തിയാകും. “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്റ്റിൽ വെളിപ്പെടും.” (കൊലൊ, 3-4). വിശ്വാസിയുടെ പൗരത്വവും (ഫിലി, 3:20) വിശ്വാസിയേയും ക്രിസ്തുവിനോടുകൂടി സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്നു. (എഫെ, 2:7) സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്ന ദൈവപൈതലിനെ സാത്താൻ എന്തുചെയ്യും?
9. ക്രിസ്തുവിന്റെ പക്ഷവാദവും മധ്യസ്ഥതയും: സ്വർഗ്ഗാരോഹണം ചെയ്ത് ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിന്റെ സന്നിധിയിൽ പക്ഷവാദം ചെയ്യുന്നത് നമ്മുടെ രക്ഷയെ ഉറപ്പിക്കുന്നു. “ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” (എബാ, 9:24). ഒരു വിശ്വാസി പാപം ചെയ്തുവെങ്കിൽ അവനുവേണ്ടി വാദിക്കുവാൻ കാര്യസ്ഥനായ ക്രിസ്തു പിതാവിന്റെ അടുക്കലുണ്ട്. “എന്റെ കുഞ്ഞുങ്ങളേ . നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1യോഹ, 2:1-2). നമ്മുടെ പാപരാഹിത്യത്തിലോ പ്രായോഗികവിശുദ്ധിയിലോ നമ്മുടെ രക്ഷ അടിസ്ഥാനപ്പെട്ടിരുന്നുവെങ്കിൽ അതിന് ഒരു ഭദ്രതയും ഉണ്ടാകുമായിരുന്നില്ല. നാം ചെയ്ത എല്ലാ പാപത്തിനും പ്രായശ്ചിത്തമാണ് തന്റെ രക്തം. അവന്റെ രക്തം നമ്മുടെ സർവ്വപാപങ്ങളിൽ നിന്നും നമ്മെ കഴുകി ശുദ്ധീകരിക്കുന്നു. കാൽവരിയിൽ ചൊരിയപ്പെട്ട രക്തത്തിന്റെ വെളിച്ചത്തിലാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. വിശ്വാസികളെ ദൈവസന്നിധിയിൽ കുറ്റാരോപണം ചെയ്യുന്നത് സാത്താനാണ്. “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്. ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.” (വെളി, 12:10). എന്നാൽ അവയ്ക്കെല്ലാം പരിഹാരമായി ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും നമുക്കുവേണ്ടി പക്ഷവാദ കഴിക്കുകയും ചെയ്യുന്നു. “ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. (റോമ, 8:34). രക്ഷയിൽനിന്നു വിശ്വാസികൾ കൊഴിഞ്ഞുപോയാൽ ക്രിസ്തുവിൻ്റെ മദ്ധ്യസ്ഥതയും പക്ഷവാദവും ഒരു നാടകമായി മാറില്ലേ?
10. ക്രിസ്തുവിന്റെ ഇടയശുശ്രൂഷ: സ്വർഗ്ഗത്തിൽ ക്രിസ്തു ഒരു വിശ്വസ്തനായ കാര്യസ്ഥനായിരിക്കുന്നതുപോലെ ഭൂമിയിൽ ഒരു വിശ്വസ്തനായ ഇടയനാണ്. ക്രിസ്തുവിൻ്റെ ദൈവപുത്രത്വം തെളിയിക്കുവാൻ ആവശ്യപ്പെട്ട യെഹൂദന്മാർക്കു നൽകിയ തെളിവ് തന്റെ ആടുകളെ സൂക്ഷിക്കുവാൻ തനിക്കുള്ള കഴിവാണ്. ഇന്നും എന്നും അനന്യനായ ക്രിസ്തുവിന് തന്റെ ആടുകളെ നിത്യമായി സൂക്ഷിക്കുവാൻ കഴിയും. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു, അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (യോഹ, 16:27,28). താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ ക്രിസ്തു പ്രാപ്തനാണെന്ന് എബ്രായ ലേഖനകാരൻ വ്യക്തമാക്കുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയാവാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ക്രിസ്തുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ (യോഹ, 17) ക്രിസ്തു അധികവും സംസാരിച്ചത് വിശ്വാസികളെ കുറിച്ചായിരുന്നു. തന്നിൽ വിശ്വസിക്കുന്നവർക്കു പ്രായശ്ചിത്തമാകേണ്ടതിന്നു ക്രൂശിൽ മരിക്കുവാൻ പോകുന്നതിനുമുമ്പ് പിതാവ് തനിക്കു നൽകിയിട്ടുള്ളവർക്കുറിച്ചുള്ള കരുതലായിരുന്നു ക്രിസ്തുവിനു പ്രധാനമായിരുന്നത്. ക്രിസ്തുവിൽ വിശ്വസിച്ച ഒരു വ്യക്തിയുടെ രക്ഷ നഷ്ടപ്പെട്ടാൽ ക്രിസ്തു കഴിച്ച അപേക്ഷ ദൈവം നിരസിച്ചു എന്നർത്ഥം. “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല. ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തിവരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽ വെച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല. ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്.” (യോഹ, 17:11-16). ക്രിസ്തു വിശ്വാസികൾക്കുവേണ്ടി ഇന്നും അപേക്ഷിക്കുകയാണ്. ക്രൂശീകരണത്തിനു മുമ്പായി പത്രൊസ് എന്ന ഏകവ്യക്തിക്കുവേണ്ടി ക്രിസ്തു ചെയ്ത പ്രാർത്ഥന സുപരിചിതമാണ്.”ഞാനോ നിന്റെ വിശ്വാസം പൊയ്പ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോടു: കർത്താവേ ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: പത്രാസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും മുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (ലൂക്കൊ, 22:32-34). ക്രിസ്തുവിന്റെ അപേക്ഷ ദൈവം കൈക്കൊള്ളുകയും പതൊസിനെ ഉറപ്പിക്കുകയും ചെയ്തു. നമുക്കു വേണ്ടി അപേക്ഷിക്കുവാൻ ദൈവസന്നിധിയിൽ ഉള്ളത് നിത്യമഹാപുരോഹിതനാണ്. ക്രിസ്തു ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമാണ്. തന്റെ ആടുകളെ വീഴ്ചകളിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും അവൻ വിടുവിക്കുന്നു. ദാവീദിനോടു ചേർന്ന് നമുക്കു ഏറ്റു പറയാം. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” (സങ്കീ, 23:1). “ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.” (യോഹ, 10:12). എന്നാൽ നല്ല ഇടയനായ ക്രിസ്തു താൻ ജീവൻകൊടുത്തു സമ്പാദിച്ച ആടുകളെ എങ്ങനെ ദുഷ്ടമൃഗങ്ങൾക്ക് ഏല്പിച്ചു കൊടുക്കും? തന്നിൽ വിശ്വസിക്കുന്ന ഒരു ദുർബ്ബല വിശ്വാസിയെങ്കിലും നശിച്ചുപോയാൽ താനെങ്ങനെ നല്ല ഇടയനായിരിക്കും?
11. പരിശുദ്ധാത്മാവിന്റെ ഉൾവാസം: രക്ഷയുടെ പൂർത്തീകരണത്തിന് പരിശുദ്ധാത്മാവിന്റെ സജീവപ്രവർത്തനം വിശ്വാസിയിലുണ്ട്. രക്ഷയുടെ ഭദ്രതയ്ക്ക് ഇത് ഒരു നിയാമക ഘടകമാണ്. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ ഉൾവാസം നിത്യമാണ്. അത് ക്ഷണികമോ കാലികമോ അല്ല. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്ക്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16-17). നാമോരോരുത്തരും നമുക്കുള്ളവരല്ല; ദൈവത്തിനുള്ളവരെങ്കിൽ നമ്മെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയില്ലേ?
12. പരിശുദ്ധാത്മ സ്നാനം: പുതിയനിയമോപദേശങ്ങളിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പരിശുദ്ധാത്മസ്നാനം. ഒരു വിശ്വാസിയെ ക്രിസ്തുവിനോടുള്ള സജീവബന്ധത്തിൽ ആക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവ് നൽകുന്ന വീണ്ടും ജനനത്തിലൂടെ ക്രിസ്തു വിശ്വാസിയിൽ വസിക്കുന്നു. ആത്മസ്നാനത്തിലൂടെ വിശ്വാസി ക്രിസ്തുവിൽ ആകുന്നു. ക്രിസ്തു ശിരസ്സായിരിക്കുന്ന ശരീരത്തിൽ ജീവനുള്ള അവയവങ്ങളായി വിശ്വാസികൾ ചേർക്കപ്പെടുന്നു. വികലമായ അവയവങ്ങളെക്കൊണ്ട് ക്രിസ്തുവിന്റെ മഹത്ത്വപൂർണ്ണമായ ശരീരം വികലമാകുകയോ പ്രസ്തുത ശരീരത്തിനു അംഗഭംഗം സംഭവിക്കുകയോ ഇല്ല. ഒടുക്കത്തെ ആദാം വീഴ്ച പറ്റാത്തവനാണ്. ഈ പുതുസൃഷ്ടിയിൽ ശിരസ്സ് ശരീരത്തിനു സമ്പൂർണ്ണ നില നൽകുന്നു. ക്രിസ്തു സ്വന്തരക്തത്താൽ കാന്തയെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.” (എഫെ, 5:26,27). അസംഖ്യം വിശ്വാസികൾ ഉൾക്കൊളളുന്ന സഭയാണ് ക്രിസ്തുവിന്റെ കാന്ത. വിശ്വാസികളുടെ ഈ ഗണത്തിൽ ഒരുഭാഗത്തിന് രക്ഷ നഷ്ടപ്പെടുകയാണെങ്കിൽ കാന്ത അപൂർണ്ണയും വികലയും ആയിരിക്കും. എങ്കിൽ ഈ കാന്തയെക്കുറിച്ച് കളങ്കമില്ലാത്തത് എന്നുപറയാൻ സാദ്ധ്യമല്ല. പിതാവിന്റെ ഇഷ്ടദാനമായി യേശുക്രിസ്തുവിന് ലഭിക്കുന്ന കാന്ത അംഗഭംഗം സംഭവിച്ചവളാകാൻ പാടില്ല. ആ ശരീരത്തിൽ നിന്നും ഒരംശം പോലും വിച്ഛിന്നമാകാവുന്നതുമല്ല. പരിശുദ്ധാത്മസ്നാനം രക്ഷയുടെ ഭദ്രതയ്ക്ക് ഉറപ്പാണ്. ക്രിസ്തുവിൻ്റെ കാന്തയായ അവൻ്റെ സഭയായ ശരീരത്തിൽനിന്ന് വിശ്വാസികൾ നഷ്ടപ്പെട്ടാൽ; ക്രിസ്തുവിൻ്റെ കാന്ത വികലാംഗയായി മാറില്ലേ?
13. പരിശുദ്ധാത്മ മുദ്ര: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിന്റെ പരിശുദ്ധാത്മാവിനാൽ മുദയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവം തന്റെ മുദ്ര തന്റെ മക്കളിൽ പതിപ്പിച്ചിരിക്കുകയാണ്. ഈ അടയാളം മാറ്റപ്പെടാവുന്നതല്ല. അഭിഷേകമായി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് ഈ മുദ്ര. ഈ മുദ്രയുടെ സാന്നിദ്ധ്യം ഒരു ഇടപാടിന്റെ പൂർത്തീകരണത്തെയും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തെയും നിത്യഭദ്രതയെയും വ്യക്തമാക്കുന്നു. ആത്മാവ് മുദ്രയിടുന്നതിനെക്കുറിച്ച് മൂന്നു പരാമർശങ്ങൾ പുതിയനിയമത്തിലുണ്ട്. “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മ മുദ്രയിട്ടും ആത്മാവു എന്ന് അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:21,22). ഈ ഖണ്ഡത്തിലെ നാലുഭാഗങ്ങളും രക്ഷയുടെ ഭദ്രത വ്യക്തമാക്കുന്നവയാണ്. തേജസ്സിൽ നാം അനുഭവിക്കുവാൻ പോകുന്ന ദൈവികാനുഗ്രഹത്തിന്റെ ഒരു മുൻകാഴ്ചയാണ് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഹൃദയത്തിൽ നൽകുന്നതെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. മുദ്രയെക്കുറിച്ചു പറയുന്ന മറ്റു രണ്ടുഭാഗങ്ങളാണ് എഫെസ്യർ 1:13-14; 4:30 എന്നിവ. വീണ്ടെടുപ്പിൻ നാളിന്നായി വിശ്വാസി മുദ്രയിടപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (എഫെ, 4:30). ഇവിടെ വീണ്ടെടുപ്പ് ശരീരത്തിന്റെ തേജസ്കരണത്തെ ചൂണ്ടിക്കാണിക്കുന്നു. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു?” (റോമ, 8:23). നോഹയുടെ കാലത്തെ പ്രളയത്തിൽ പെട്ടകത്തിനകത്തു കടന്നവരെല്ലാം രക്ഷപ്പെട്ടു. അവരിൽ ആരും പുറത്തുവീണു നശിച്ചുപോകാതിരിക്കുമാറ് ദൈവം പെട്ടകത്തിന്റെ വാതിൽ പൂട്ടി. ദൈവമാണ് നമ്മുടെ രക്ഷയെ പരിശുദ്ധാത്മാവിനാൽ ഭദ്രമായി മുദ്രയിട്ടിരിക്കുന്നത്. വീണ്ടെടുപ്പുനാളിലേക്ക് മുദ്രയിട്ടിട്ട് കൈവിട്ടുകളയുന്നവനാണോ ദൈവം?
14. ആത്മമുദ്ര: “അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22). “ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം” (2കൊരി, 5:5); നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 14). ഒരു കരാർ ഉറപ്പിക്കുമ്പോൾ മുൻകൂറായി നല്കുന്ന തുകയ്ക്കാണ് അച്ചാരമെന്ന് പറയുന്നത്. ഭാവിയിൽ ലഭിക്കാനുള്ള നിത്യരക്ഷയുടെ ഉറപ്പാണ് അച്ചാരം. കരാറുപ്പിച്ചിട്ട് പിൻമാറിക്കളയുന്നവനാണോ ദൈവം?
15. ദൈവവചനത്തിൻ്റെ നിസ്തുലത: മനുഷ്യന്റെ സ്വാഭാവിക ജനനം കെടുന്ന ബീജത്താലും വീണ്ടുംജനനം കെടാത്ത ബീജത്താലുമാണ്. ദൈവവചനത്തെക്കുറിച്ച് കെടാത്ത ബീജം എന്നാണ് പറഞ്ഞിട്ടുള്ളത്. കെടാത്ത ബീജത്താൽ സംഭൂതമായ രക്ഷ എന്നും നിലനിൽക്കുന്നതാണ്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). മാത്രമല്ല നമ്മുടെ അവകാശമായ രക്ഷ സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. “അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (1പത്രൊ, 1:4,5). ബൈബിളിൻ്റെ ഈ നിരുപമത്വമാണ് എല്ലാ മതഗ്രന്ഥങ്ങളിൽ നിന്നും ബൈബിളിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ഒരു വിശ്വാസിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ബൈബിളിൻ്റെ പ്രഭയും നഷ്ടമാകില്ലേ?
രക്ഷ എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അത് നഷ്ടപ്പെടുമെന്ന് പലരും കരുതുന്നത്. “പാപത്തിൻ്റെ ശക്തിയിൽനിന്നും അധികാരത്തിൽനിന്നും ക്രിസ്തുവിന്റെ ക്രൂശുമരണം മുഖാന്തരമുള്ള വിടുതലാണ് രക്ഷ.” കാലക്രമേണ ക്ഷയിച്ചുപോകാനും, വിശ്വാസജീവിതത്തിൻ്റെ പരിശോധനകളിൽ വാടിപ്പോകാനും, ലോകത്തിൻ്റെ മാലിന്യത്താൽ കളങ്കപ്പെടുവാനും ദൈവം തൻ്റെ രക്ഷയെ ഭൂമിയിൽ ഉപേക്ഷിച്ചിരിക്കയില്ല; സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. രക്ഷിക്കപ്പെട്ട വ്യക്തിയുടെ പൗരത്വവും മാത്രമല്ല; വിശ്വാസിയേയും ക്രിസ്തുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുകയാണ്. പിന്നെങ്ങനെ രക്ഷ നഷ്ടപ്പെടും???…
എതിർവാദങ്ങൾ: രക്ഷ നഷ്ടപ്പെടുമെന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില ന്യായങ്ങളുണ്ട് അവ:
1. രക്ഷയുടെ ഭദ്രത മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു: രക്ഷയുടെ ഭദ്രത മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുകയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം അവന് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നൈതികവും ആത്മികവുമായ കാര്യങ്ങളിൽ വിരുദ്ധമായത് തിരഞ്ഞെടുക്കുവാനും സ്വീകരിക്കുവാനും ഉള്ള കഴിവാണ് യഥാർത്ഥസ്വാതന്ത്ര്യം എന്ന വ്യാജധാരണയാണ് ഈ വാദത്തിനു പിന്നിൽ. തെറ്റും ശരിയും തമ്മിൽ തിരഞ്ഞെടുക്കുകയല്ല, ശരിയായതു തിരഞ്ഞെടുക്കുകയാണ് സ്വാതന്ത്ര്യം. വിശുദ്ധിയുടെ നേർക്കുള്ള സ്വയം നിർണ്ണയമാണ് യഥാർത്ഥ സ്വാത്രന്ത്യം. ദൈവം സർവ്വസ്വത്രന്തനാണ്. എന്നാൽ ദൈവത്തിന് തെറ്റ് തിരഞ്ഞെടുക്കുവാനോ ചെയ്യുവാനോ കഴികയില്ല. വിശ്വാസിയിലെ പുതുജീവൻ ശരിയായതിനെ സ്വീകരിക്കുവാനും തെറ്റായതിനെ നിരസിക്കുവാനും മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നു. ദൈവകൃപയാൽ ഈ സ്വാതന്ത്യത്തിലാണ് വിശ്വാസി നില്ക്കുന്നത്. “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്.” (ഫിലി, 2:13).
2. ഭദ്രത അലസതയിലേക്കും അസാന്മാർഗ്ഗികതയിലേക്കും നയിക്കുന്നു: ഒരു വിശ്വാസിയുടെ രക്ഷ ഭദ്രമാണെങ്കിൽ വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ഇഷ്ടാനുരൂപമായ ഭോഗങ്ങൾ അനുഭവിച്ച് ഭൂമിയിൽ കഴിഞ്ഞുകൂടിയാൽ പോരേ? വീണ്ടും ജനനത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാത്തതാണ് ഈ ദുരുപദേശത്തിനു കാരണം. പുതുജനനത്തിലൂടെ ആന്തരികവൃത്തി പൂർണ്ണമായും പരിവർത്തനവിധേയമായിത്തീരുയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഭോഗങ്ങളെ കാംക്ഷിക്കുകയില്ല; ഒരു പുതിയജീവിതം ചെയ്യുവാനേ ആഗ്രഹിക്കൂ. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9). വിശ്വാസി പാപത്തിൽ വീഴാം. എന്നാൽ പാപം ചെയ്യുക അവന്റെ ശീലമല്ല. പാപത്തിൽ തുടരുന്ന വ്യക്തി രക്ഷിക്കപ്പെട്ടവനല്ല. (റോമ, 6:1; 2തിമൊ, 2:19; 2പത്രൊ, 1:9,10; 1യോഹ, 2:3, 29; 3:14; 5:4). വീണ്ടുംജനനം പ്രാപിച്ച വ്യക്തി തനിക്കു ലഭിച്ച സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയും ആ സന്തോഷത്തെ ദൈവിക ശുശ്രൂഷയിലൂടെ പ്രകടമാക്കുകയും കർത്താവിനെ പിൻതുടരുകയും ചെയ്യും. ഫലത്താലാണ് വൃക്ഷത്തെ തിരിച്ചറിയുന്നത്. (യോഹ, 10:27; മത്താ, 7:16).
3. ഭദ്രത തിരുവെഴുത്തുകൾക്കു വിരുദ്ധമാണ്: തിരുവെഴുത്തുകളിലെ ചില വ്യക്തികൾ രക്ഷിക്കപ്പെടുകയും ഒടുവിൽ നശിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയ നിയമത്തിൽ ശൗലും പുതിയനിയമത്തിൽ ഇസ്കരിയോത്താ യുദയും ഉദാഹരണങ്ങളാണ്. ചിലർ പുറമെ രക്ഷിക്കപ്പെട്ടവരാണ്; എന്നാൽ അകമെ യാതൊരു പരിവർത്തനവും സംഭവിക്കാത്തവരാണ്. ചിലർ നല്ല പ്രവൃത്തികൾ ചെയ്തു എന്നുവരാം. ക്രിസ്തുവിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു. “എന്നോടു കർത്താവേ, എന്നുപറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു : ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.” (മത്താ, 7:21-23). പുതുജനനം പ്രാപിച്ചവർ ദൈവജനത്തോടൊപ്പം തുടരും. അല്ലാത്തവർ ദൈവജനത്തെ വിട്ടുപോകും. “അവർ നമ്മുടെ ഇടയിൽ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.” (1യോഹ, 2:19). യൂദാ രക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേശു പത്രൊസിനോടു: “കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.” (യോഹ, 13:10).
“പാപംചെയ്താൽ രക്ഷ നഷ്ടപ്പെടും; പാപം ചെയ്തില്ലെങ്കിൽ രക്ഷ നഷ്ടപ്പെടില്ല” ഇതാണ് ചിലരുടെ ആപ്തവാക്യം. ക്രിസ്തുവെന്ന ദൈവകുഞ്ഞാട് പാപമറിയാത്ത തന്റെ ശരീരത്തിൽ പാപികളായ മനുഷ്യരുടെ പാപമെല്ലാം ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചൊരുക്കിയ രക്ഷ പിന്നെയും പാപവുമായി ബന്ധിക്കപ്പെട്ടു കിടക്കുകയാണോ? ക്രിസ്തു തന്റെ രക്തംകൊണ്ടു സംമ്പാദിച്ച ഇത്രവലിയ രക്ഷയ്ക്ക് പാപത്തെ വിട്ടു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടരുടെ ധാരണ. വേദപുസ്തകത്തിൽ രക്ഷ ഭദ്രമല്ലെന്നു തോന്നുന്ന ചില വാക്യങ്ങളുണ്ട്: (മത്താ, 10:22, 24:13; മർക്കൊ, 3:29; ലൂക്കൊ, 9:62; എബ്രാ, 6:4-8; 10:26; 1യോഹ, 5:16). അതൊക്കെ വിശ്വാസികൾക്ക് വിശുദ്ധജീവിതത്തിനുള്ള ഭയനിർദ്ദേശങ്ങൾ മാത്രമാണ്. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന സാമാന്യതത്വപ്രകാരം നോക്കിയാൽ മേൽപ്പറഞ്ഞ വേദഭാഗങ്ങൾ മറ്റനവധി വചനങ്ങൾക്ക് എതിരുമാണ്. ഉദാഹരണത്തിന്: മത്താ, 28:19; യോഹ, 1:12,13; 3:15; 3:16; 3:36; 4:14; 5:24; 6:37; 6:40; 6:47; 6:54; 8:51; 8:52; 10:28; 10:29; 14:16; 14:26; 17:2,3; റോമ, 5:21; 6:22; 6:23; 8:2, 8:26, 8:27, 8:30; 33-36; എഫെ, 2:5-8; ഫിലി, 3:20; 2തിമൊ, 1:12; എബ്രാ, 7:25; 8:12; 13:5; 1പത്രൊ, 1:4, 1:23; 1യോഹ, 2:1, 2:25; 5:11; യൂദാ, 24 തുടങ്ങിയവ. രക്ഷ നഷ്ടപ്പെടുമെന്ന് അലറിവിളിക്കുന്നവർ ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ മാത്രമാണ്. രക്ഷിക്കപ്പെട്ടവരെന്ന വ്യാജേന ദൈവസഭയിൽ നുഴഞ്ഞുകയറി ചില നന്മകളൊക്കെ അനുഭവിച്ചശേഷം യൂദായെപ്പോലെ നശിച്ചുപോകുന്നവരെ നോക്കിയല്ല ദൈവമക്കൾ വിശ്വാസജീവിതം നയിക്കേണ്ടത്; വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കി വിശ്വാസജീവിതത്തിൽ മുന്നേറാൻ ഓരോരുത്തരേയും ദൈവം സഹായിക്കട്ടെ!
“വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24).