Category Archives: Uncategorized

പിതാവും പുത്രനും ഒന്നാകുന്നു

☛ ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന യേശുവിൻ്റെ പ്രശസ്തമായ പ്രഖ്യാപനം എല്ലാവർക്കും അറിയാം: (യോഹ, 10:30). ➟എന്നാൽ എപ്പോൾ എങ്ങനെ ഒന്നാകുന്നു എന്ന് എല്ലാവർക്കും അറിയില്ല. ➟സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും ഏകദൈവവും (1കൊരി, 8:5-6) ഏകമനുഷ്യനും (റോമ, 5:15) എന്നനിലയിൽ വിഭിന്നരായിരുന്നു. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ (1തിമൊ, 2:6) അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17). ➟എന്നാൽ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാകയാൽ (1തിമൊ, 3:15-16) [𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡 ⁃⁃ 3:16,NMV] അഥവാ, ഏകദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാകയാൽ (റോമ, 5:15), സുവിശേഷചരിത്രകാലം ഒഴികെ പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:15-16). ➤[കാണുക: ഞാനും പിതാവും ഒന്നാകുന്നു]. ➟അതിൻ്റെ ഏറ്റവും വ്യക്തമായ ഒരു തെളിവുതരാം:
➦ ❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവിൻ.❞ [𝐆𝐨 𝐲𝐨𝐮 𝐭𝐡𝐞𝐫𝐞𝐟𝐨𝐫𝐞, 𝐚𝐧𝐝 𝐭𝐞𝐚𝐜𝐡 𝐚𝐥𝐥 𝐧𝐚𝐭𝐢𝐨𝐧𝐬, 𝐛𝐚𝐩𝐭𝐢𝐳𝐢𝐧𝐠 𝐭𝐡𝐞𝐦 𝐢𝐧 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐨𝐟 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫, 𝐚𝐧𝐝 𝐨𝐟 𝐭𝐡𝐞 𝐒𝐨𝐧, 𝐚𝐧𝐝 𝐨𝐟 𝐭𝐡𝐞 𝐇𝐨𝐥𝐲 𝐒𝐩𝐢𝐫𝐢𝐭:] (മത്താ, 28:19 ⁃⁃ KJV). ➤❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുവിൻ❞ എന്നത് മൂലഭാഷയിൽ ഇപ്രകാരമാണ്: ➤❝baptizontes autous eis to onoma tou Patros kai tou Huiou kai tou Hagiou Pneumatos (βαπτίζοντες αὐτοὺς εἰς τὸ ὄνομα τοῦ πατρὸς καὶ τοῦ υἱοῦ καὶ τοῦ ἁγίου πνεύματος) എന്നാണ്. ➟പദാനുപദ വിവർത്തനവും കാണുക: [BLBGNT]. ➟അതിൽ, ❝നാമം❞ (𝐍𝐚𝐦𝐞) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നത്, ❝ഒനോമ❞ (ὄνομα ⁃⁃ onoma) എന്ന പദം പ്രതിഗ്രാഹിക വിഭക്തിയിലും (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞) ഏകവചനത്തിലുമുള്ള നാമപദം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) ആണ്. 
➦ വിഭിന്നരായരെച്ചേർത്ത് ➤❝നാമം❞ (𝐨𝐧𝐨𝐦𝐚 ⁃⁃ 𝐍𝐚𝐦𝐞) എന്ന ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ഉപയോഗിക്കാൻ ഒരു ഭാഷയിലെയും വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➤❝നാമങ്ങൾ❞ (𝐍𝐚𝐦𝐞𝐬) എന്ന ബഹുവചനമാണ് (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കേണ്ടത്. ➤❝നാമങ്ങൾ❞ എന്ന ബഹുവചനത്തെ കുറിക്കുന്ന ❝ഒനോമാറ്റ❞ (ὀνόματά – onómatá) എന്ന ഗ്രീക്കുപദം പത്തുപ്രാവശ്യവും (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 10:20; ഫിലി, 4:3; വെളി, 3:4; 11:13; 13:8; 17:8; 21:12; 21:14). ➤❝ഒനോമാറ്റോൺ❞ (ὀνομάτων – onomatōn) എന്ന പദം മൂന്നുപ്രാവശ്യവുമുണ്ട്: (പ്രവൃ, 1:15; 18:15; വെളി, 17:3). ➟അതിൽ, ➤❝ഒനോമാറ്റ❞ (onómatá) എന്ന പദം പ്രതിഗ്രാഹിക വിഭക്തിയിലുള്ള ബഹുവചന നാമപദം (𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞 𝐂𝐚𝐬𝐞 𝐏𝐥𝐮𝐫𝐚𝐥 𝐍𝐨𝐮𝐧) ആണ്. ➟സത്യവേദപുസ്തകത്തിൽ ഏകവചനവും ബഹുവചനവും മനസ്സിലാക്കാൻ പ്രയാസമാണ്. ➟മൂലഭാഷയും, 𝐊𝐉𝐕 മുതലായ ഇംഗ്ലീഷ് പരിഭാഷകളും സത്യവേദപുസ്തകം സമകാലിക പരിഭാഷ, പി.ഒ.സി, വിശുദ്ധഗ്രന്ഥം മുതലായ മലയാളം പരിഭാഷകളും പരിശോധിക്കുക.
❶ ❝പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്:❞ (സത്യവേദപുസ്തകം സമകാലിക പരിഭാഷ കാണുക: ➤മത്താ, 10:2). ➟സത്യവേദപുസ്തകത്തിൽ ❝പേരാവിതു❞ എന്നാണ് കാണുന്നത്. ഗ്രീക്കിൽ, ➤❝ഒനോമാറ്റയും❞ (onómatá) ഇംഗ്ലീഷിൽ 𝐍𝐚𝐦𝐞𝐬-ഉം ആണ്: [കാണുക: BIBGNT ⁃⁃ KJV]. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒ.സി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. ➟അപ്പൊസ്തലന്മാർ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് ❝പേരു❞ (𝐍𝐚𝐦𝐞) എന്ന ഏകവചനം ഉപയോഗിക്കാതെ, ❝പേരുകൾ❞ (𝐍𝐚𝐦𝐞𝐬) എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. 
❷ “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിൽ അല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.❞ (സ.വേ.പു.സ.പ കാണുക: ➤ലൂക്കോ, 10:20). ➟സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും പേർ എന്ന ഏകവചനമാണ് കാണുന്നത്. ➟എന്നാൽ ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ പേരുകളും ആണ്:  [കാണുക: BIBGNT ⁃⁃ KJV]. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒസി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. ➟സ്വർഗ്ഗത്തിലും വ്യത്യസ്തരായവർക്ക് ➤❝നാമം❞ (𝐍𝐚𝐦𝐞) എന്ന ഏകവചനമല്ല; ➤❝നാമങ്ങൾ❞ (𝐍𝐚𝐦𝐞𝐬) എന്ന ബഹുവചനമാണ്.
❸ ❝നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകളും ഉണ്ട്.❞ (സ.വേ.പു.സ.പ കാണുക: വെളി, 21:14). ➟പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പുത്തനെരുശലേമിൽപ്പോലും പേരല്ല; പേരുകളാണുള്ളത്. ➟വ്യത്യസ്തരായവരോ, വ്യത്യസ്തരായവരുടെ പദവികളെയോ ചേർത്ത് ഒരു സാഹചര്യത്തിലും ➤❝പേർ❞ (ഒനോമ) എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟അതുപോലെ, സുവിശേഷചരിത്രകാലം കഴിഞ്ഞും പിതാവും പുത്രനും വിഭിന്നരായിരുന്നു എങ്കിൽ, ❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ➤❝നാമം❞ (𝐍𝐚𝐦𝐞 ⁃⁃ 𝐨𝐧𝐨𝐦𝐚) എന്ന ഏകവചനമല്ല (Singular); ➤❝നാമങ്ങൾ❞ എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟ഈ വസ്തുതയ്ക്ക് ആന്തരികവും ബാഹ്യവുമായ മറ്റു തെളിവുകളുമുണ്ട്: [കാണുക: ഒനോമയും (Name) ഒനോമാറ്റയും (Names)]
❹ യെശയ്യാവ് ഒരുത്തൻ്റെ നാല് പ്രാവചനിക നാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) പറയുമ്പോൾ, ➤❝നാമം❞ (𝐍𝐚𝐦𝐞) എന്നർത്ഥമുള്ള ➤❝ഷേം❞ (שֵׁם ⁃⁃ Shēm) എന്ന ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പറയുന്നത് കാണാം: ➤❝അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ➟ഈ വേദഭാഗത്ത്, ➤❝പേർ❞ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ➟ഈ നാലു പ്രാവചനിക നാമവും വ്യത്യസ്തരായവരെക്കുറിച്ചല്ല; ഏകനെക്കുറിച്ചാണ്. ➤❝അവന്നു❞ (𝐡𝐢𝐬) എന്ന ഏകനു് വിളിക്കപ്പെടുന്ന നാല് ➤❝പ്രാവചനിക നാമം❞ (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആയതുകൊണ്ടാണ്, ➤❝പേർ❞ (𝐒𝐡ē𝐦 ⁃⁃ 𝐍𝐚𝐦𝐞) എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ➟വ്യത്യസ്തരായവരുടെ പ്രാവചനിക നാമങ്ങളെക്കുറിച്ച് ആയിരുന്നെങ്കിൽ, ➤❝പേരുകൾ❞ (𝐍𝐚𝐦𝐞𝐬) എന്നർത്ഥമുള്ള ➤❝ഷ്മോത്❞ (שְׁמוֹת ⁃⁃ Sh’mot) എന്ന ബഹുവചനം (Plural) പറയുമായിരുന്നു. ➟പ്രവാചകൻ ദൈവത്തിൻ്റെ വായും പ്രവചനം ദൈവത്തിൻ്റെ വാക്കുകളും ആണെന്നോർക്കുക. ➟ആർക്ക് തെറ്റുപറ്റിയാലും ദൈവത്തിന് തെറ്റുപറ്റില്ല. 
❺ പിതാവും പുത്രനും സുവിശേഷചരിത്രകാലത്ത് വിഭിന്നരായിരുന്ന കാര്യം യേശുതന്നെപറഞ്ഞത് തുടക്കത്തിൽ കണ്ടതാണ്. ➤❝ഞങ്ങൾ ⁃⁃ 𝐖𝐞❞ ( യോഹ, 14:23), ➤❝നാം ⁃⁃ 𝐖𝐞❞ (യോഹ, 17:11), ➤❝നമ്മിൽ ⁃⁃ 𝐈𝐧 𝐮𝐬❞ (യോഹ, 17:21), ➤❝നാം ⁃⁃ 𝐖𝐞❞ (യോഹ, 17:23) എന്നിങ്ങനെ പിതാവിനെയും തന്നെയും വ്യക്തമായി വേർതിരിച്ചാണ് അവൻ പറഞ്ഞത്. ➟എന്നാൽ ➤❝ഒനോമ❞ (𝐨𝐧𝐨𝐦𝐚) എന്ന ഏകവചനം വിന്നരായവർക്ക് ഉപയോഗിക്കാൻ ഒരു ഭാഷയിലെയും വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟രണ്ടുപേരെ കുറിക്കാൻ ഗ്രീക്കിൽ നാമപദം മാത്രമല്ല; ക്രിയാപദവും ഉപയോഗിക്കാൻ പറ്റില്ല. ➟അതുകൊണ്ടാണ്, പിതാവിനെയും തന്നെയും ചേർത്ത് ➤❝ഞങ്ങൾ വരും❞ ( 𝐰𝐞 𝐰𝐢𝐥𝐥 𝐜𝐨𝐦𝐞) എന്നർത്ഥമുള്ള ➤❝എലെയൂസോമേത്ത❞ (ἐλευσόμεθα ⁃⁃ eleusometha) എന്ന ഉത്തമപുരഷ ബഹുവചന ക്രിയാപദം (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐕𝐞𝐫𝐛) യേശു ഉപയോഗിച്ചത്: (യോഹ, 14:23). ➟വിഭിന്നരായവരെച്ചേർത്ത്, ഏകവചന സർവ്വനാമം ഉപയോഗിക്കാനും ഒരു ഭാഷയിലും വ്യവസ്ഥയില്ല. ➟അതിനാലാണ്, ➤❝ഹെമെയിസ്❞(ἡμεῖς ⁃⁃ hēmeis) എന്നും, ➤❝ഹെമീൻ❞ (ἡμῖν ⁃⁃ hēmin) എന്നുമുള്ള ഉത്തമപുരുഷ ബഹുവചന സർവ്വനാമം (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥 𝐏𝐫𝐨𝐧𝐨𝐮𝐧) യേശു ഉപയോഗിച്ചത്: (യോഹ, 17:11; യോഹ, 17:23 ⁃⁃ യോഹ, 17:21). 
☛ പിതാവും പുത്രനും പരിശുദ്ധാത്മാവും: 
➦ പിതാവായ ഏകദൈവവും പരിശുദ്ധാത്മാവും ഒന്നാണ്: (1കൊരി, 8:5-6 ⁃⁃ പ്രവൃ, 5:3-4; 1കൊരി, 3:16). ➟പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. ➟അഥവാ, വ്യക്തികളിൽ ദൈവം തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: (യോഹ, 3:6-8 ⁃⁃ 2ശമൂ, 23:2). ➟പിതാവായ ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് തെളിയിക്കുന്ന അനേകം വേദമാഗങ്ങളുണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟പുത്രൻ ദൈവത്തിൻ്റെ ജഡത്തിലെ (മനുഷ്യനായുള്ള) വെളിപ്പാടാണ്: (1തിമൊ, 3:15-16). ➤❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟അതായത്, യഹോവയായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച പാപരഹിതനായ മനുഷ്യനാണ് യേശു: (മത്താ, 1:20, ലൂക്കൊ, 2:21 ⁃⁃ 1യോഹ, 3:5; യോഹ, 8:40) ➤[കാണുക: പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟പുതിയനിയമത്തിൽ പിതാവിൻ്റെയും (യോഹ, 5:43 ⁃⁃ യോഹ, 17:11; 17:12) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം ഒന്നാണ്. ➤[കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. ➟പുത്രൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും സുവിശേഷചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, താൻ ➤❝എഗോ എയ്മി❞ (ἐγώ εἰμι ⁃⁃ egō eimi) ആണെന്നും (യോഹ, 8:24: 8:28) അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ➤❝എഗോ എയ്മി❞ ആണെന്നും (യോഹ, 8:58) ➤ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30) ➤എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്: (യോഹ, 14:9). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാലാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ (𝐨𝐧𝐨𝐦𝐚 ⁃⁃ 𝐍𝐚𝐦𝐞) സ്നാനം കഴിപ്പിപ്പാൻ പറഞ്ഞതും, അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതും: (മത്താ, 28:18 ⁃⁃ പ്രവൃ, 2:32; 8:16; 10:48; 19:5). ➟ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചത് മനുഷ്യർ മനസ്സിലാക്കാനാണ്. ➤[കാണുക: ഞാനും പിതാവും ഒന്നാകുന്നു, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കുമെന്ന് പറയുന്നില്ല:
➦ യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു അപേക്ഷയെക്കുറിച്ച് ഏഴു വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 14:13, യോഹ, 14:14, യോഹ, 15:7, യോഹ, 15:16, യോഹ, 16:24 ⁃⁃ യോഹ, 16:23, യോഹ, 16:26). ➤❝അപേക്ഷിക്കുക❞ (𝐚𝐬𝐤) എന്ന അർത്ഥത്തിൽ മേല്പറഞ്ഞ വേദഭാഗങ്ങളിൽ ഉപയോഗിക്കിച്ചിരിക്കുന്ന ❝ഐറ്റെഓ❞ (αἰτέω – aiteō) എന്ന ഗ്രീക്ക് ക്രിയാപദത്തിന്, ദൈവത്തോടോ, മനുഷ്യരോടോ എന്തെങ്കിലും ❝അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക, ചോദിക്കുക❞ എന്ന അർത്ഥമാണുള്ളത്. (യോഹ, 4:9-10യോഹ, 11:22). ➟അതായത്. ദൈവത്തോട് പ്രാർത്ഥനാപരമായി അപേക്ഷിക്കാനും യാചിക്കാനും, മനുഷ്യനായ ക്രിസ്തുയേശുവിനോടും സാമാന്യമനുഷ്യരോടും അപേക്ഷിക്കാനും/ചോദിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ➟ഉദാ: പെരുനാളിൽ നമസ്കരിക്കാൻ വന്ന യവനന്മാർ യേശുവിനെ കാണണമെന്ന് ഫിലിപ്പോസിനോട് അപേക്ഷിച്ചത് ഈ പദംകൊണ്ടാണ്: (യോഹ, 12:20-21).
അതിലെ ആദ്യ അഞ്ച് വാക്യങ്ങളിൽ: ➤❝പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും❞ എന്നൊക്കെയാണ് യേശു പറയുന്നത്. ➟അടുത്തരണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: 
ആദ്യവാക്യം: ➤❝അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ (യോഹ, 16:23). ➟❝അന്നു❞ എന്നാൽ സഭ സ്ഥാപിതമായ ശേഷം. ➤❝അന്നു നിങ്ങൾ എന്നോടൊന്നും ചോദിക്കുകയില്ല.❞ ➟അതെന്തുകൊണ്ടാണ്❓ ➤❝ഞാനും പിതാവും ഒന്നാകുന്നു.❞ (യോഹ, 10:30 ⁃⁃ യോഹ, 14:9). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, ❝പിതാവും പുത്രനും ഒന്നുതന്നെയാണ് അഥവാ, പുത്രൻ പിതാവിൽനിന്നു വിഭിന്നനായിരിക്കില്ല.❞ ➟അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, പിതാവിൽ മറഞ്ഞ് പിതാവിൽ ഒന്നാകുകയാണ്: (1തിമൊ, 3:15-16; കൊലൊ, 3:3). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, അന്നു പുത്രൻ പിതാവിൽനിന്ന് വിഭിന്നനായിരിക്കില്ല. ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:15-16). ➟അതുകൊണ്ടാണ് അന്ന് പുത്രനോട് നേരിട്ട് അപേക്ഷിക്കാത്തത്. ➟അടുത്തഭാഗം: ➤❝നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ ➟പുത്രൻ്റെ നാമത്തിലാണ് പിതാവിനോട് അപേക്ഷിക്കുന്നതും പുത്രൻ്റെ നാമത്തിലാണ് പിതാവ് മറുപടി നല്കുന്നതും: (യോഹ, 15:16 ⁃⁃ യോഹ, 16:23; യോഹ, 16:26). 
അടുത്തവാക്യം: ❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟ആദ്യഭാഗം ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്നോടു അപേക്ഷിക്കും❞ എന്നല്ല; ❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും❞ എന്നാണ് പറയുന്നത്. ➟അപേക്ഷിക്കുന്നത് എല്ലായ്പ്പോഴും പുത്രൻ്റെ നാമത്തിലാണ്. ➟സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിച്ചിരുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരുമായിരുന്നു: (യോഹ, 14:13, യോഹ, 14:14). എന്നാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനല്ലാത്തതുകൊണ്ട്, പുത്രനോടല്ല; പത്രൻ്റെ നാമത്തിലാണ് അപേക്ഷിക്കേണ്ടത്. ➟അടുത്തവാക്യം വളരെ ശ്രദ്ധിക്കുക: ➤❝ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ ➟ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്നോട് അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ ➟അതെന്തുകൊണ്ടാണ്❓ ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.❞ (യോഹ, 10:30; യോഹ, 14:9). ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ഇഹലോകദൗത്യം പുർത്തിയായിക്കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്. ➟അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:15-16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും വിഭന്നരല്ല എന്നതിന്നെ വ്യക്തമായ തെളിവ് മത്തായി 28:19-ൽത്തന്നെയുണ്ട്. ➟അവിടെ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, ➤❝ഞാനോ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു❞ എന്നാണ് കർത്താവ് അരുളിച്ചെയ്തത്. (മത്താ, 28:19). ➟പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്നർ ആയിരുന്നെങ്കിൽ, അടുത്തഭാഗത്ത് ➤❝ഞാൻ❞ എന്ന ഏകവചനമല്ല; ➤❝ഞങ്ങൾ❞ എന്ന ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ➟അതായത്, വ്യത്യസ്തരായവരുടെ സ്ഥാനപ്പേരിലാണ് സ്നാനം കഴിപ്പിക്കാൻ പറഞ്ഞതെങ്കിൽ, ഞാനോ എന്ന ഏകവചനമല്ല; ഞങ്ങളോ, ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് ബഹുവചനത്തിൽത്തന്നെ പറയുമായിരുന്നു. ➟അതിനാൽ, ഭാഷാപരമായും വിഭിന്നരായവർ ആ വാക്യത്തിൽ ഇല്ലെന്നത് വ്യക്തമാണ്. ➟ദൈവത്തിൻ്റെ മന്ദിരമായ വിശ്വാസികളിൽ വസിക്കുന്നത്, മൂന്നിൽ ഒരുത്തനല്ല; ഏകദൈവമാണ്: (1കൊരി, 3:16-17; 2കൊരി, 6:16-17). ➟അതിൻ്റെ തെളിവിതാ: ➤❝യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.❞ (യോഹ, 14:23). ➟സുവിശേഷകാലത്ത് പിതാവും പുത്രനും വിഭിന്നർ ആയിരുന്നതുകൊണ്ടാണ്, ➤❝ഞങ്ങൾ (we) അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും❞ എന്ന് ബഹുവചനത്തിൽ പറഞ്ഞത്. ➟സുവിശേഷചരിത്രകാലംകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒനുതന്നെ ആകയാലാണ്, ➤❝ഞാനോ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു❞ (I am with you always) എന്ന് ഏകവചനത്തിൽ പറഞ്ഞത്.
പരിശുദ്ധാത്മാവും യേശുവിൻ്റെ ആത്മാവും:
➦ ദൈവപുത്രനായ യേശു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 840 ⁃⁃ മർക്കൊ, 15:39). യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). ➟മനുഷ്യനായ ക്രിസ്തുയേശു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ ആത്മാക്കളുടെ ഉടയവനായ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ച് ദൈവാത്മാവിനാൽ ഉയിർത്തവനാണ്: (ലൂക്കൊ, 23:46). ➟എന്നാൽ ആസ്യയിലെ ഒരു സംഭവം ഇപ്രകാരമാണ്: ➤❝അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.❞ (പ്രവൃ, 16:6-7). ➟ഈ വേദഭാഗത്തുനിന്ന് ശ്രദ്ധേയമായ ചില കാര്യങ്ങൾ മനസ്സിലാക്കാം: ❶പൗലൊസിൻ്റെയും ശീലാസിൻ്റെയും ശുശ്രൂഷ നിയന്ത്രിക്കുന്നത് പരിശുദ്ധാത്മാവാണെന്നും യേശുവിൻ്റെ ആത്മാവാണെന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ➟പരിശുദ്ധാത്മാവിനാൽ ജിനിച്ചുജീവിച്ചു മരിച്ചുയിർത്ത മനുഷ്യൻ്റെ ആത്മാവിനു് ആരെയും നിയന്ത്രിക്കാൻ കഴിയില്ല. ➟അതിനാൽ, പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും പറഞ്ഞിരിക്കുന്നത് ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം.❷ഇതേ പ്രയോഗം പ്രവൃത്തികളിൽ തന്നെയുണ്ട്: ➤❝പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟ഈ വേദഭാഗത്ത്, പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ചുവെന്നും ദൈവത്തോടത്രേ വ്യാജം കാണിച്ചതെന്നും അഭിന്നമായി പറയുന്നതിനാൽ, പരിശുദ്ധാത്മാവ് ദൈവംതന്നെയാണ് എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (1കൊരി, 3:16). ➟അപ്പോൾ, ആദ്യഭാഗത്ത് പറയുന്ന പരിശുദ്ധാത്മാവും യേശുവിൻ്റെ ആത്മാവും ഒന്നാണെന്നും സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നും സംശയലേശമന്യേ മനസ്സിലാക്കാം.❸പിതാവിൻ്റെയും (യോഹ, 5:43 ⁃⁃ യോഹ, 17:11; 17:12) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം ഒന്നാണെന്നതും കുറിക്കൊള്ളുക: (മത്താ, 28:18 ⁃⁃ പ്രവൃ, 2:32; 8:16; 10:48; 19:5).
മനുഷ്യനും ദൈവവം:
➦ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ദൈവാത്മാവിനാൽ മരിച്ചുയിയിർത്ത അന്നുതന്നെ തൻ്റെ ദൈവവു. പിതാവുമായവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17 ⁃⁃ എബ്രാ, 9:11-12; 7:27; 10:10). ➟പിന്നിട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. ➟അവനെയാണ് അപ്പൊസ്തലനായ തോമാസ് ❝എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ❞ എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). ➟സ്തെഫാനോസ് സ്വർഗ്ഗത്തിൽക്കണ്ട് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും ആത്മാക്കളുടെ ഉടയവനായ ദൈവത്തിൻ്റെ കയ്യിലാണ്: (പ്രവൃ, 7:59). [കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?]. 
☛ പൗലൊസിനും അനന്യാസിനും യേശു എന്ന നാമത്തിൽ പ്രത്യക്ഷനായത് ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം: (പ്രവൃ, 9:3-6; 9:10-18; 22:6-10; 22:13-21). ➟അതിന് പ്രധാനപ്പെട്ട ചില തെളിവുകളുണ്ട്: ➤❝കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക;…… കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.❞ (പ്രവൃ, 9:11⁃⁃9:15). ➟അനന്യാസിനെ പൗലൊസിൻ്റെ അടുക്കലേക്ക് അയച്ചത് യേശുവാണ്: (പ്രവൃ, 9:15-17). ➟പൗലൊസിനെ ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ തൻ്റെ നാമം വഹിക്കാൻ ഒരു പാത്രമായി തിരഞ്ഞെടുത്തതും (പ്രവൃ, 9:15), ➟ജാതികൾക്ക് ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശം ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ജാതികളുടെ അടുകലേക്ക് അയച്ചതും (ജാതികളുടെ അപ്പൊസ്തലൻ) (പ്രവൃ, 26:17-18; 22:21), ➟പൗലൊസ് ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു അവനെ ജാതികളുടെ വെളിച്ചമാക്കി വെച്ചതും യേശുവാണ്: (പ്രവൃ, 13:47). ➟എന്നാൽ ദൈവമാണ് ജാതികളുടെ രക്ഷയ്ക്കായി തന്നെ പ്രസംഗിയും അപ്പൊസ്തലനുമായി നിയമിച്ചതെന്നാണ് പൗലൊസ് പറയുന്നത്: (1തിമൊ, 2:4-7). ➟അതിനാൽ, ദൈവവും മനുഷ്യനുമെന്ന നിലയിൽ സുവിശേഷചരിത്രകാലത്ത് മാത്രമാണ് പിതാവും പുത്രനും വിഭിന്നരായിരുന്നതെന്ന് മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

Footnote: ➤❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ➤❝പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം❞എന്ന് വ്യവസ്ഥിതദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. [കാണുക: Systematic theology, പേജ്, 159]. വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവായ ❝ജീ. സുശീലൻ❞ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. ➟പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ➟ഉദാ: ➤❝സ്നാനം യേശുവിൻ്റെ നാമത്തിലാണു❞ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ➟അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (കാണുക: പേജ്, 630). ➟അതായത്, ❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ എന്ന പ്രയോഗം വ്യത്യസ്ത വ്യക്തികളെ കുറിക്കുന്നതല്ല; ഒരു സംജ്ഞാനാമത്തെ (proper noun) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, ഒനോമയും (Name) ഒനോമാട്ടയും (Names)].

ഹിദ്ദേക്കൽ നദി

ഹിദ്ദേക്കൽ നദി (river Hiddekel)

പേരിനർത്ഥം – നീരോട്ടം, നീർച്ചാട്ടം

പശ്ചിമേഷ്യയിലെ ഒരു പ്രധാന നദിയാണു ടൈഗ്രീസ്. എബ്രായയിൽ ഹിദ്ദെക്കൽ, ഗ്രീക്കിൽ ടിഗ്രിസ്, പൗരാണിക പേർഷ്യനിൽ തിഗ്ര, സുമേര്യൻ ഭാഷയിൽ ഇദിഗ്ന. തുർക്കിയിലെ അനട്ടോളിയൻ പ്രദേശത്തിന്റെ കിഴക്കുഭാഗത്തുള്ള പർവ്വതത്തിൽ നിന്നാണു നദി ഉത്ഭവിക്കുന്നത്. അവിടെ നിന്നും തെക്കുകിഴക്കോട്ടൊഴുകി ഇറാഖിൽ വച്ചു യൂഫ്രട്ടീസ് നദിയുമായി ചേരുന്നു. സംഗമസ്ഥലം മുതൽ നദിയെ ‘ഷത്ത് അൽ അറബ്’ എന്നു വിളിക്കുന്നു. നദി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. ഇതിന്റെ ദൈർഘ്യം 1900 കി.മീറ്റർ ആണ്. ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദി നാലു ശാഖയായി പിരിഞ്ഞതിൽ മൂന്നാമത്തേതാണ് ഹിദ്ദേക്കെൽ. അശ്ശൂരിനു കിഴക്കോട്ടാണ് ഇതൊഴുകുന്നത്. (ഉല്പ, 2:14). ഹിദ്ദെക്കെൽ എന്ന മഹാനദീതീരത്തുവച്ചു ദാനീയേൽ പ്രവാചകനു ദർശനം ലഭിച്ചു. (ദാനീ, 10:4). നീനെവേ പട്ടണം സ്ഥിതിചെയ്തിരുന്നതു ടൈഗ്രീസിന്റെ തീരത്താണ്. മെസൊപ്പൊട്ടേമിയയിലെ രണ്ടു പ്രധാന നദികളാണ് ഫ്രാത്തും (യൂഫ്രട്ടീസ്) ഹിദ്ദേക്കെലും (ടൈഗ്രീസ്).

ഹാബോർ നദി

ഹാബോർ നദി (river Habor)

പേരിനർത്ഥം – കുടിച്ചേരൽ

യൂഫ്രട്ടീസ് നദിയുടെ പോഷക നദി. ഗോസാനിലൂടെ തെക്കോട്ടൊഴുകി യൂഫ്രട്ടീസ് നദിയുടെ കിഴക്കെ ശാഖയോടു ചേരുന്നു. ഹോശേയാ രാജാവിന്റെ വാഴ്ചയുടെ ഒമ്പതാമാണ്ടിൽ അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേല്യരിൽ ചിലരെ ഹാബോർ നദീതീരത്തു പ്രവാസികളായി പാർപ്പിച്ചു. (2രാജാ, 17:6; 18:11; 1ദിന, 5:26). ആധുനികനാമം ‘ഖാബൂർ’ (Khabur) ആണ്.

സേരെദ് തോട്

സേരെദ് തോട് (brook Zered)

പേരിനർത്ഥം – അലരിത്തോട്

മോവാബിന്റെയും ഏദോമിന്റെയും അതിരിലൂടെ വടക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന താഴ്വരയാണ് സാരേദ്. ഈ താഴ്വരയിലൂടെ ഒഴുകുന്ന തോടാണ് സേരെദ് തോട്. (ആവ, 2:13,14). അത് ചാവുകടലിൽ പതിക്കുന്നു. മരുഭൂമിയിൽ 38 വർഷം നീണ്ടുനിന്ന അലഞ്ഞു തിരിയലിനെ അവസാനിപ്പിച്ചുകൊണ്ട് യിസ്രായേൽമക്കൾ ഈ തോടു കടന്നു. (സംഖ്യാ, 21:12; ആവ, 2:13,14). വാദി എൽ ഹെസ (Wadi el Hesa) ആണിത്. ഏകദേശം 56 കി.മീറ്റർ നീളമുണ്ട്. യെശയ്യാവ് 15:7-ൽ അലരിത്തോടെന്ന് വിളിക്കുന്നു.

ശീഹോർ-ലിബ്നാത്ത്

ശീഹോർ-ലിബ്നാത്ത് ( Shihor Libnath)

പേരിനർത്ഥം – ലിബാത്തിലെ കലങ്ങിയ പുഴ 

ആശേരിന്റെ അതിരിൽ, കർമ്മേലിനു തെക്കുള്ള നദി. “അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ, അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി.” (യോശു, 19:25,26). ആധുനിക നഹ്ർസെർക്ക അഥവാ മുതലത്തോട് ആയിരിക്കണം. സെർക്കയിൽ ഇപ്പോഴും മുതലകളുണ്ട്.

ശീഹോർ നദി

ശീഹോർ നദി (river Shihor)

പേരിനർത്ഥം – കറുത്ത, ഇരുണ്ട

ശീഹോർ: (1ദിന, 13:5; യിരെ, 2:18), സീഹോർ: യോശു, 13:3; യെശ, 23:3). തിരുവെഴുത്തുകളിൽ മിസ്രയീമിലെ നൈൽ നദിക്കു നല്കിയിട്ടുള്ള ഒരു പേര്. യെശ, 23:3). “ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?” (യിരെ, 2:18). ചിലരുടെ അഭിപ്രായത്തിൽ വാദി എൽ ആറിഷ് (മിസയീമിലെ നദി) ആണ് യോശുവ 13:3-ലെ സീഹോറും, 1ദിന, 3:5-ലെ ശീഹോറും.

യോർദ്ദാൻ നദി

യോർദ്ദാൻ നദി (river Jordan)

പേരിനർത്ഥം – താഴോട്ടൊഴുകുന്നത്

ഈജിപ്റ്റിലെ പത്തൊമ്പതാം രാജവംശത്തിന്റെ കാലത്തുള്ള രേഖകളിലാണ് യോർദ്ദാന്റെ പേർ ആദ്യം പ്രത്യക്ഷപ്പെടുന്നത്. യാ-അർ-ദു-നാ എന്ന രൂപമാണ് കാണുന്നത്. യാർദോൻ എന്നി കനാന്യരൂപത്തിനു തുല്യമാണിത്. പഴയനിയമത്തിലെ യാർദേൻ അരാമ്യരൂപമാണ്. ‘യാർഡാനീസ്’ എന്ന ഗ്രീക്കു രൂപത്തിൽ നിന്നാണു് ഇംഗ്ലീഷിലെ ജോർഡാന്റെ (Jordan) നിഷ്പത്തി. പലസ്തീനിലെ ഏറ്റവും നീളം കൂടിയ നദിയാണ് യോർദ്ദാൻ. വടക്കു ഹെർമ്മോൻ പർവ്വതത്തിൽ നിന്നുത്ഭവിച്ചു ചാവുകടലിൽ പതിക്കുന്നു. മിക്കവാറും പലസ്തീന്റെ മുഴുവൻ നീളവും ഇതു താണ്ടുന്നു. നദിയുടെ ദൈർഘ്യം ഏകദേശം 105 കി.മീറ്റർ ആണ്. എന്നാൽ വക്രഗതി മൂലം അതിനു 320 കി.മീറ്ററോളം നീളമുണ്ട്. ഏറ്റവും കൂടിയ വീതി ഏകദേശം 200 മീറ്റർ ആണ്. 

ലെബാനോൻ പർവ്വതനിരകളിൽ നിന്നുത്ഭവിക്കുന്ന നാലു തോടുകളാണ് യോർദ്ദാൻ നദിയായി മാറുന്നത്. 1. നഹ്ർ ബറൈഘിത് (Nahr Bareighit), 2. നഹ്ർ ഹസ്ബനി (Nahr Hasbany), 3. നഹ്ർ ലെദ്ദാൻ (Nahr Leddan), 4. നഹർ ബനിയാസ് (Nahr Banias). ഇവ നാലും ഹ്യൂളാ തടാകത്തിൽ പതിക്കുന്നു. തടാകം സമുദ്രനിരപ്പിൽ നിന്നു 70 മീറ്റർ ഉയരെയാണ്. 17 കി.മീറ്റർ തെക്കു ഗലീലാ തടാകത്തിൽ എത്തുമ്പോഴേക്കും ഈ നദി മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും 200 മീറ്റർ താഴെയാകും. അവിടെ നിന്നും ഒഴുകി ചാവുകടലിന്റെ വടക്കുഭാഗത്തു എത്തുമ്പോൾ നദി സമുദ്രനിരപ്പിൽ നിന്നും 393 മീറ്റർ താഴെയാണ്. ഈ കാരണത്താൽ യോർദ്ദാൻ (നിമ്നഗ) എന്ന് പേരു നദിക്കു അന്വർത്ഥമത്രേ. ഹ്യൂളാ തടാകത്തിൽ നിന്നും ചാവുകടൽ വരെ വെറും 120 കി.മീ. ദൂരമേ ഉള്ളുവെങ്കിലും അതിന്റെ ഇരട്ടി ദൂരം നദി വളഞ്ഞു പുളഞ്ഞു ഒഴുകുകയാണ്. ബൈബിളിൽ വളരെയധികം പരാമർശങ്ങളും സൂചനകളും ഉള്ള നദിയതേ ഇത്.  

പലസ്തീനിലെ ഏറ്റവും വലിയ നദിയാണ് യോർദ്ദാൻ അതിനു മറ്റു നദികളിൽ നിന്നൊരു പ്രത്യേകതയുണ്ട്. ഗലീലാക്കടലിനും ചാവുകടലിനുമിടയ്ക്കു യോർദ്ദാൻ നദിക്കു 27 അതിദ്രുത ജലപാതങ്ങൾ ഉള്ളതുകൊണ്ടു ഗതാഗതം സുഗമമല്ല. താഴ്വര ചതുപ്പായതുകൊണ്ടും, അത്യുഷ്ണം, വന്യമൃഗബാഹുല്യം എന്നിവ നിമിത്തവും യിസായേലിന്റെ ചരിത്രത്തിൽ യോർദ്ദാൻ തീരത്തു ഒരു വലിയ പട്ടണവും പണിതിട്ടില്ല. ജോർജ്ജ് ആഡംസ്മിത്ത് യോർദ്ദാൻ താഴ്വരയെക്കുറിച്ചു രേഖപ്പെടുത്തി: “യോർദ്ദാൻ താഴ്വരയ്ക്കു കിടപിടിക്കുന്ന ഒന്നു മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലുണ്ടായിരിക്കാം; എന്നാലീ ഗ്രഹത്തിൽ ഒന്നുമില്ല.” യോർദ്ദാന്റെ പ്രധാന പോഷകനദികളാണ് യാർമ്മൂക്കും യബ്ബോക്കും. ഗലീലാക്കടലിനു 6 കി.മീറ്റർ തെക്കായി യാർമ്മൂക്ക് നദി യോർദ്ദാനിൽ ചേരുന്നു. ഇതോടുകൂടി യോർദ്ദാനിലെ വെള്ളം ഇരട്ടിക്കുന്നു. വടക്ക് യാർമ്മൂക്കിനും യബ്ബോക്കിനും ഇടയ്ക്കു 9 നീർത്തോടുകൾ കൂടി യോർദ്ദാൻ നദിയുടെ കിഴക്കു ഭാഗത്തു ചേരുന്നു. ഇക്കാരണത്താലാണ് സുക്കോത്ത്, സാരെഥാൻ, സാഫോൻ, യാബേശ്, ഗിലെയാദ്, പെല്ല എന്നീ പ്രധാന പട്ടണങ്ങൾ യോർദ്ദാന്റെ കിഴക്കെ തീരത്തു സ്ഥിതിചെയ്യുന്നതു. ജലസേചന സൗകര്യം ഹേതുവായിട്ടാണു ലോത്ത് യഹോവയുടെ തോട്ടം പോലെ (ഉല്പ, 13:10) ഇവിടം കണ്ടത്. 

കുറേക്കൂടി വടക്കുള്ള യാബേശിലെ ഒരു പോഷക അരുവിയാണ് കൈരീത്ത് തോട്. ആഹാബിനെ ഭയന്നു ഏലീയാവു ഒളിച്ചതു കെരീത്ത് തോടിന്നരികയായിരുന്നു. (1രാജാ, 17:1-7). യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഫാത്തിനും മദ്ധ്യേയായിരുന്നു ശലോമോൻ താമ്രംകൊണ്ടും കളിമണ്ണുകൊണ്ടും ഉപകരണങ്ങൾ നിർമ്മിച്ചത്. (1രാജാ, 7:46; 2ദിന, 4:17). നദിയുടെ ഈ ഭാഗത്തു അനേകം കടവുകൾ ഉണ്ട്. റോമാക്കാരുടെ ഭരണകാലത്താണ് ഇവിടെ പാലം നിർമ്മിച്ചത്. യബ്ബോക്കു കടവിലുടെയാണ് അബ്രാഹാമും യാക്കോബും യോർദ്ദാൻ കടന്നത്. (ഉല്പ, 32:10). ഗിദെയോൻ ഓടിച്ച മിദ്യാന്യർ യോർദ്ദാനെ കടന്നതും ഇവിടെ അടുത്തു തന്നെയായിരിക്കണം. (ന്യായാ, 7:24; 8:4,5). അബ്ശാലോമിന്റെ മത്സരത്തിൽ ദാവീദ് രണ്ടുപ്രാവശ്യം യോർദ്ദാൻ കടന്നു. (2ശമൂ, 17:22-24; 19;15-18). യബ്ബോക്കുനദി ചേരുന്നിടം മുതൽ ചാവുകടൽവരെ ദ്രുതഗതിയിൽ ഒഴുകുന്നതിനാൽ ഈ പ്രദേശത്തു വച്ചു നദി കടക്കുക പ്രയാസമാണ്. യിസ്രായേൽ ജനം അത്ഭുതകരമായി യോർദ്ദാൻ നദി കടന്നു പലസ്തീനിൽ പ്രവേശിച്ചതു യെരീഹോപട്ടണത്തിനു 26 കി.മീറ്റർ വടക്കുള്ള ആദാം പട്ടണത്തിന്റെ സമീ പത്തുകൂടിയായിരുന്നു. (യോശു, 3:1-17; 4:1-24; സങ്കീ, 114:3, 5). യബ്ബോക്കിനും ബേത്ത് നിമ്രാമിനും ഇടയ്ക്കുള്ള 26 കി.മീറ്റർ ദൂരം (യെശ, 15:6) നീർത്തോടുകൾ ഒന്നും യോർദ്ദാനിൽ ചേരുന്നില്ല. തന്മൂലം ഇവിടെ ജനവാസം കുറവാണ്. 

യോർദ്ദാൻ താഴ്വരയിലെ ജന്തുക്കളും സസ്യങ്ങളും വിചിത്രങ്ങളാണ്. യോർദ്ദാൻ നദിയിൽ കാണപ്പെടുന്ന മുപ്പതു ജാതി (species) മത്സ്യങ്ങളിൽ പതിനാറു ജാതി മറ്റൊരിടത്തുമില്ല. ഇവിടെയുള്ള 45 ജാതി പക്ഷികളിൽ 23 ജാതി ഈ പ്രദേശത്തു മാത്രമുള്ളതാണ്. വേർതിരിച്ചറിഞ്ഞിട്ടുള്ള 162 ജാതി സസ്യങ്ങളിൽ 135 ജാതി ആഫ്രിക്കയിലുണ്ട്.  

ചാവുകടലിനടുത്തു യോർദ്ദാൻ നദിയുടെ പശ്ചിമതീരത്തു ഗില്ഗാൽ സ്ഥിതിചെയ്യുന്നു. ദൈവകല്പനപ്രകാരം യിസായേൽമക്കൾ ഇവിടെ പന്ത്രണ്ടു കല്ലുകൾ സ്ഥാപിച്ചു. (യോശു, 4:19,20). ഗില്ഗാൽ പില്ക്കാലത്തു ഒരു പ്രധാന മതകേന്ദ്രമായിത്തീർന്നു. (1ശമു, 7:16; 10:8). 1948-ൽ പലസ്തീൻ വിഭജിക്കപ്പെട്ടപ്പോൾ യോർദ്ദാൻ താഴ്വരയിലെ സിംഹഭാഗവും യോർദ്ദാൻ രാജ്യത്തോടു ചേർന്നു. യോർദ്ദാൻ നദിയെ മരണത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. മിസ്രയീമിൽ നിന്നു വീണ്ടെടുക്കപ്പെട്ട യിസ്രായേൽ മക്കൾക്കു വാഗ്ദത്തനാടായ കനാനിൽ പ്രവേശിക്കുന്നതിനു മുമ്പു യോർദ്ദാൻ കടക്കേണ്ടിയിരുന്നു. വിശ്വാസിക്കും വാഗ്ദത്തദേശമായ സ്വർഗ്ഗത്തെ പ്രാപിക്കുന്നതിനു മുമ്പു മരണം പ്രാപിക്കേണ്ടതുണ്ട്. യോർദ്ദാൻ നദിക്കു ശുദ്ധീകരണമായും ബന്ധമുണ്ട്. നയമാൻ കുഷ്ഠരോഗത്തിൽ നിന്നു ശുദ്ധനായതു യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങിയാണ്. (2രാജാ, 5:15). യോഹന്നാൻ സ്നാപകൻ സ്നാനം നല്കിയത് യോർദ്ദാൻ നദിയിലായിരുന്നു. (മത്താ, 3:6; യോഹ, 1:28). മൂന്നുപ്രാവശ്യം യോർദ്ദാൻ നദി വിഭജിക്കപ്പെട്ടതായി തിരുവെഴുത്തുകളിൽ കാണുന്നു . ഇതിലൊന്നു യിസ്രായേൽ ജനം യോർദ്ദാനക്കരെ കടക്കുമ്പോഴായിരുന്നു. (യോശു, 3:16). ഏലീയാവും എലീശയും പുതപ്പുകൊണ്ടു അടിച്ചു നദിയെ രണ്ടായി വിഭജിച്ചു. (2രാജാ, 2:5-15).

യബ്ബോക് നദി

യബ്ബോക് നദി (ford Jabbok)

പേരിനർത്ഥം – ഒഴുക്ക്

യോർദ്ദാനു കിഴക്കുള്ള ഒരു പ്രധാന നദി. ചാവുകടലിനും ഗലീലക്കടലിനും ഏതാണ്ടു മദ്ധ്യേ വച്ചു യോർദ്ദാൻ നദിയിൽ പതിക്കുന്നു. നദിയുടെ ഉത്ഭവസ്ഥാനത്തിനും പതനസ്ഥാനത്തിനും ഇടയ്ക്കുള്ള ഋജുവായ ദൂരം വെറും നാല്പതു കിലോ മീറ്ററാണ്. എന്നാൽ വളഞ്ഞുപുളഞ്ഞൊഴുകുക നിമിത്തം നദിക്കു ഏകദേ 97 കിലോമീറ്റർ ദൈർഘ്യമുണ്ട്. വല്ലപ്പോഴുമുള്ള മഴക്കാലത്തല്ലാതെ നദിക്ക് ആഴമില്ല. കടത്തുകൾ സുഗമമായി കടക്കാവുന്നതേയുള്ളൂ. യോർദ്ദാന്റെ പോഷകനദികളിൽ യാർമ്മൂക്കു കഴിഞ്ഞാൽ വലുതു യബ്ബോക്കാണ്. തീരങ്ങളിൽ സസ്യങ്ങൾ നിബിഡമായി വളരുന്നു. യബ്ബോക്ക് നദി അമോര്യരാജാവായ സീഹോന്റെ വടക്കെ അതിരാണ്. (യോശു, 12:2). അതുവഴി യിസ്രായേൽ മക്കളെ കടന്നുപോകാൻ അനുവദിക്കാത്തതു കൊണ്ടു യിസ്രായേൽ അവിടം പിടിച്ചു. (സംഖ്യാ, 21:21-25). ഓഗിന്റെ രാജ്യത്തിന്റെ തെക്കെഅതിരും ഈ നദിയാണ്. (യോശു, 12:5). യബ്ബോക്ക് കടവിൽ വച്ചു യാക്കോബ് ദൈവദൂതനുമായി മല്ലുപിടിച്ചു. (ഉല്പ, 32:22-30). അതോടുകൂടി യാക്കോബിന്റെ പേർ യിസ്രായേൽ ആയി. ‘മല്ലുപിടിക്കുക’ എന്നതിന്റെ എബ്രായപദം അബ്ബാക്ക് ആണ്. അതിൽ നിന്നാകണം നദിക്കു യബ്ബോക്ക് എന്നപേർ ലഭിച്ചത്. ആധുനികനാമം സർകാ (നീലനദി) ആണ്. 

മേരോം തടാകം

മേരോം തടാകം (waters of Merom)

പേരിനർത്ഥം – ഉന്നതസ്ഥലം

7 കി.മീറ്റർ നീളവും 5.5. കി.മീറ്റർ വീതിയുമുള്ള ജലാശയമാണ് മേരോം തടാകം. ഗലീലാക്കടലിനു വടക്കുഭാഗത്താണിത്. യോർദ്ദാൻ നദി മേരോമിലൂടെ ഒഴുകുന്നു. കനാന്യരുടെ സംഘടിതമായ ആക്രമണത്തെ മേരോം തടാകത്തിന്നരികെവച്ച് യോശുവ പരാജയപ്പെടുത്തി. (യോശു, 11:5-7). ആധുനിക ഹ്യൂളാ തടാകമാണിതെന്നു പൊതുവെ കരുതപ്പെടുന്നു.

മിസ്രയീം തോട്

മിസ്രയീം തോട് (river of Egypt) 

യിസ്രായേൽ ദേശത്തിന്റെ അതിർത്തിയെക്കുറിച്ചുള്ള പരാമർശങ്ങളിലാണു മിസ്രയീം തോടിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. (സംഖ്യാ, 34:5; യോശു, 15:4, 47; 1രാജാ, 2രാജാ, 24:7; 2ദിന, 7:8; യെശ, 27:12; യെഹെ, 8:28). വീതി കൂടി ആഴം കുറഞ്ഞ മിസ്രയീം തോടു യെഹൂദയുടെ തെക്കെ അതിരായിരുന്നു. സീനായിയെ അത് പലസ്തീനിൽ നിന്നും വേർതിരിക്കുന്നു. (സംഖ്യാ, 34:5). സീനായ് ഉപദ്വീപിന്റെ 217 കി.മീറ്റർ ഉള്ളിൽ നിന്നുത്ഭവിച്ച് വടക്കോട്ടൊഴുകി പോർട്ടുസയ്ദിനു 145 കി.മീറ്റർ കിഴക്കുള്ള ആറിഷ് പട്ടണത്തിൽ വച്ച് മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്നു.