ക്രിസ്തുവും കുഞ്ഞാടും

☛ നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശുക്ക്രിസ്തു എന്ന ദൈവപുത്രൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ വചനം പറയുന്നത്: (മർക്കൊ, 15:39). ➟താൻ മനുഷ്യനാണെന്ന് യേശു പറയുന്നതുൾപ്പെടെ, ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുമുണ്ട്: (യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ഏകദൈവത്തിനു് മറുവിലയായി തന്നെത്തന്നെ അർപ്പിച്ചത്. അല്ലെങ്കിൽ, നമുക്കുവേണ്ടി അറുക്കപ്പെട്ടത്: ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝കുഞ്ഞാട്, പെസഹക്കുഞ്ഞാടു❞ എന്നിങ്ങനെ പദവികളും (Titles) നമ്മുടെ കർത്താവിനുണ്ട്: (യോഹ, 1:29; പ്രവൃ, 8:33; യോഹ, 1:36; 1കൊരി, 5:7; 1പത്രൊ, 1:19).
➦ എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യേശുവെന്ന മനുഷ്യനെയല്ല; ഒരു യഥാർത്ഥ കുഞ്ഞാടിനെയാണ്. ❝ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.❞ (വെളി, 5:6). അടുത്തവാക്യം: ❝ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.❞ (വെളി, 13:8).
➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് ക്രിസ്തുവും കുഞ്ഞാടും തമ്മിലുള്ള ചില വ്യത്യാസങ്ങൾ കാണിക്കാം:
വെളിപ്പാടു 5:5-ൽ മൂപ്പന്മാരിൽ ഒരുത്തൻ യോഹന്നാനോടു: ❝കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു❞ എന്നു പറയുന്നുണ്ട്. ➟ഈ വേഭാഗത്തെ ദാവീദിൻ്റെ വേര് എന്ന പ്രയോഗം യേശുവിനെ സൂചിപ്പിക്കുന്നതാണ്: (വെളി, 22:16). ➟എന്നാൽ അടുത്തവാക്യത്തിൽ: സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് നില്ക്കുന്നതായാണ് കാണുന്നത്. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആയിരുന്നെങ്കിൽ, കുഞ്ഞാടിനെപ്പോലെ യേശു നില്ക്കുന്നു എന്നേ പറയുമായിരുന്നുള്ളു. ➟അല്ലെങ്കിൽ എൻ്റെ കർത്താവ്, ദൈവുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു എന്നിങ്ങനെ അവൻ്റെ സവിശേഷ പദവികളിൽ ഏതെങ്കിലും ഒന്ന് പറയുമായിരുന്നു. ➟യോഹന്നാന് യേശുവിനെ കണ്ടിട്ട് മനസ്സിലായില്ല എന്ന് പറയാൻ പറ്റുമോ? 
❷ ❝കുഞ്ഞാടു❞ എന്നത് ദൈവപുത്രനായ ക്രിസ്തുവിൻ്റെ ❝പ്രകൃതി❞ (Nature) അല്ല; ❝പദവി❞ (Title) ആണ്. ➟എന്നാൽ ❝കുഞ്ഞാടു❞ എന്നത് യോഹന്നാൻ സ്വർഗ്ഗത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതായി കണ്ടവൻ്റെ ❝പദവി❞ (Title) അല്ല; ❝പ്രകൃതി❞ (Nature) ആണ്.   
➦ യേശുവിൻ്റെ ❝പ്രകൃതി❞ (സ്വരൂപം) വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝യേശു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്.❞ (യോഹ, 8:40). ➟യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടവൻ്റെ ❝പ്രകൃതിയും❞ (സ്വരൂപം) വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു കുഞ്ഞാട് (മൃഗം) ആണ്. ➟യേശുക്രിസ്തു മനുഷ്യനും സ്വർഗ്ഗത്തിൽ കണ്ട കുഞ്ഞാട് ഒരു മൃഗവുമാണ്. ➟മറിയ തൻ്റെ മൂത്തമകനായി പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുകളുമുള്ള ഒരു കുഞ്ഞാടിനെയല്ല; ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). ➟ഒരുത്തൻ്റെ പ്രകൃതിയും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. ➟പിന്നെങ്ങനെ ക്രിസ്തു യഥാർത്ഥത്തിൽ കുഞ്ഞാടാണെന്ന് പറയാൻ കഴിയും? 
❸ യേശുവെന്ന മനുഷ്യനെക്കുറിച്ച് ❝നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു❞ എന്നാണ് പൗലൊസ് പറയുന്നത്: (1കൊരി, 5:7). ➟❝അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു❞ (റോമ, 6:10), ➟❝നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു❞ (എഫെ, 5:2), ➟❝എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്തു❞ (1തിമൊ, 2:6), ➟❝അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തു❞ (എബ്രാ, 7:27), ➟❝യേശുക്രിസ്തു ഒരിക്കലായി ശരീരയാഗം കഴിച്ചു❞ (എബ്രാ, 10:10) എന്നിങ്ങനെയാണ് കാണുന്നത്. ➟എന്നാൽ യോഹന്നാൻ കുഞ്ഞാടിനെ കാണുന്നത് അറുക്കപ്പെട്ടതായല്ല; ❝അറുക്കപ്പെട്ടതുപോലെ❞ (as it had been slain) ആണ് കാണുന്നത്. ➟യേശു അറുക്കപ്പെട്ടു; കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുകയാണ്. ➟പിന്നെങ്ങനെ കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആണെന്ന് പറയാൻ കഴിയും? പിന്നീട് സ്വർഗ്ഗത്തിലെ പാട്ടിലും പ്രയോഗത്തിലും, ❝അറുക്കപ്പെട്ട കുഞ്ഞാടു❞ എന്ന് കാണാം: (വെളി, 5:9; വെളി, 5:12; വെളി, 13:8). ➟ യോഹന്നാൻ്റെ കാഴ്ചയിൽ അറുക്കപ്പെട്ടതു പോലെയും; പാട്ടിലും പ്രയോഗത്തിലും അറുക്കപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
❹ യേശുക്രിസ്തുവല്ല അവിടെപ്പറയുന്ന കുഞ്ഞാട് എന്നതിൻ്റെ ഭാഷാപരമായ ഒരു തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. അവിടെ, കുഞ്ഞാടിനെകുറിച്ച് പറഞ്ഞിട്ട്, ❝ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും, അവനു് ഉണ്ടു❞ എന്ന് പുല്ലിംഗ (Masculine) സർവനാമത്തിലല്ല; പ്രത്യുത, ❝അതിന്നു ഉണ്ടു❞ എന്ന് നപുംസകലിംഗത്തിലാണ് (Neuter) പറഞ്ഞിരിക്കുന്നത്. ❝എഖോൺ❞ (ἔχον – echon) എന്ന ഗ്രീക്കുപദം നപുംസകലിംഗത്തിലുള്ള ഏകവചനമാണ് (Singular Neuter). സത്യവേദപുസ്തകത്തിലും ❝അതിന്നു ഉണ്ടു❞ എന്ന നപുംസകലിഗമാണ്. കുഞ്ഞാട് യഥാർത്ഥത്തിൽ യേശുക്രിസ്തു ആയിരുന്നെങ്കിൽ, ❝അതിന്നു❞ എന്ന നപുംസകലിംഗമല്ല; ❝അവന്നു❞ എന്ന പുംല്ലിഗം ഉപയോഗിക്കുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.
വെളിപ്പാട് 13:8-ൽ ❝കൂഞ്ഞാടു❞ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. ➟യേശുവാകട്ടെ, കാലസമ്പൂർണ്ണതയിലാണ് സ്ത്രിയിൽനിന്ന് ജനിച്ചത്: (ഗലാ, 4:4). അല്ലെങ്കിൽ, അന്ത്യകാലത്ത് വെളിപ്പെട്ടവനാണ്: (1പത്രൊ, 1:20). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവൻ, ലോകസ്ഥാപനത്തിന് മുമ്പേ അറുക്കപ്പെട്ടു എന്നെങ്ങനെ കഴിയും?
☛ യേശു ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). ➟അതിനാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30; യോഹ, 14:9). ➟പിന്നെങ്ങനെ പിതാവിൽനിന്ന് വിഭിന്നനായ ഒരു കുഞ്ഞാടായി യേശുവിനെ കാണും? [കാണുക: ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യഥാർത്ഥത്തിൽ ക്രിസ്തുവിനെയല്ല; ലോകസ്ഥാപനത്തിന്നു മുമ്പെ അല്ലെങ്കിൽ, ലോകസ്ഥാപനംമുതൽ ദൈവം ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ചിരുന്ന രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്. (എഫെ, 1:4; കൊലൊ, 1:15; ഉല്പ, 3:15എബ്രാ, 2:14-15). അതായത്, ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ് ക്രിസ്തുയേശു എന്ന മനുഷ്യനും കുഞ്ഞാടും: (1തിമൊ, 2:6; 1തിമൊ, 3:15-16വെളി, 5:6),
➦ വെളിപ്പാട് പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ അതിൻ്റെ തെളിവുണ്ട്: 22:3.❝യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. 22:4.അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 22:5.ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟22-3-ൻ്റെ രണ്ടാംഭാഗം: ❝ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും.❞ സിംഹാസനം ഒന്നേയുള്ളു (വെളി, 4:2); അതിനാൽ ഏകദൈവവത്തിൻ്റെ തന്നെ വെളിപ്പാടാണ് കുഞ്ഞാടെന്ന് മനസ്സിലാക്കാം. ➟22-3-ൻ്റെ അവസാനഭാഗം: ❝അവന്റെ ദാസന്മാർ അവനെ ആരാധിക്കും.❞ അവരുടെ ദാസന്മാരെന്നല്ല; ❝അവൻ്റെ❞ (ഏകവചനം) ദാസന്മാർ ❝അവനെ❞ (പിന്നെയും ഏകവചനം) ആരാധിക്കും. ➟22:4-ൻ്റെ ആദ്യഭാഗം: ❝അവർ അവന്റെ മുഖംകാണും.❞ അവർ അവരുടെയല്ല; അവൻ്റെ (ഏകവചനം)  മുഖങ്ങളല്ല; മുഖമാണ് (ഏകവചനം) കാണുന്നത്. ➟22:4-ൻ്റെ അവസാനഭാഗം: ❝അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.❞ അവരുടെയല്ല; അവൻ്റെ (ഏകവചനം) നാമങ്ങളല്ല; നാമമാണ് (ഏകവചനം) അവരുടെ നെറ്റിയിൽ ഇരിക്കുന്നത്. ➟ദൈവവും കുഞ്ഞാടും വിഭിന്നരായ വ്യക്തികളോ, ദൈവങ്ങളോ ആണെങ്കിൽ ❝അവൻ്റെ, മുഖം, നാമം❞ എന്നിങ്ങനെ ഏകവചനം പറയാതെ, ❝അവരുടെ, മുഖങ്ങൾ, നാമങ്ങൾ❞ എന്നിങ്ങനെ ബഹുവചനം പറയുമായിരുന്നു. 
➦ മേല്പറഞ്ഞ രണ്ട് വാക്യങ്ങളുടെ തെളിവാണ് അടുത്ത വാക്യം: 22:5.❝ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟ മുകളിലെ രണ്ട് വാക്യത്തിൽ ദൈവവും കുഞ്ഞാടുമെന്ന് പറഞ്ഞതാണ്; ഇപ്പോൾ കുഞ്ഞാടില്ല, ദൈവമായ കർത്താവ് മാത്രമേയുള്ളു. ➟ഇതിൻ്റെ മുമ്പിലത്തെ അദ്ധ്യായത്തിൽ ഇങ്ങനെയാണ്: ❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.❞ (വെളി, 21:22-23). ➟അവിടെ ദൈവതേജസ്സ് പ്രകാശിപ്പിച്ചു, കുഞ്ഞാട് വിളക്കാകുന്നു എന്നു പറഞ്ഞശേഷം, ➟22:5 വന്നപ്പോൾ കുഞ്ഞാടില്ല; ദൈവമായ കർത്താവാണ് സകലത്തെയും പ്രകാശിപ്പിക്കുന്നത്. ➟ഇതിൻ്റെ പഴയനിയമ ഉദ്ധരണിയും കാണുക: ❝ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർ‍ന്നുപോകും.❞ (യെശ, 60:19-20). ➟അതായത്, ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ പ്രത്യക്ഷതകളുടെ ദൗത്യമെല്ലാം പൂർത്തിയായി കഴിഞ്ഞാൽ, ആ പ്രത്യക്ഷശരീരങ്ങൾ പിന്നെയുണ്ടാകില്ല; ഏകദൈവമായ യഹോവ അഥവാ, യേശുക്രിസ്തു മാത്രമാണുണ്ടാകുക. ➟(യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു: യോഹ, 5:43; യോഹ, 17:11; യോഹ, 1712വെളി, 22:6-7; വെളി, 22:16; വെളി, 22:20). ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9; പുറ, 15:18വെളി, 19:6). [കാണുക: യേശുക്രിസ്തു എന്ന നാമം]

കുഞ്ഞാട് ആരാധന സ്വീകരിച്ചോ?
➦ ❝അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ (വെളി, 5:12-14). ➟ഈ വേദഭാഗത്ത്, കുഞ്ഞാട് ആരാധന സ്വീകരിച്ചതായി പലരും കരുതുന്നു. ➟അവിടെപ്പറയുന്ന പദങ്ങൾ താഴെച്ചേർക്കുന്നു: 
വെളിപ്പാടു 5:12:
➦ ❝ശക്തി❞ (dynamis – power),  ❝ധനം❞ (ploutos – riches), ❝ജ്ഞാനം❞ (sophia –  wisdom), ❝ബലം❞ (ischys – strength), ❝ബഹുമാനം❞ (timē – honour), ❝മഹത്വം❞ (doxa – glory), ❝സ്തോത്രം❞ (eulogia –  blessing). 
വെളിപ്പാടു 5:13:
➦❝സ്തോത്രം❞ (eulogia – Blessing), ❝ബഹുമാനം❞ (timē – honour), ❝മഹത്വം❞ (doxa – glory), ❝ബലം❞ (kratos – power). ➟ഈ പദങ്ങളൊന്നും യഥാർത്ഥത്തിൽ ആരാധനയെക്കുറിക്കുന്ന പദങ്ങളല്ല. 
➦ ❝സ്തോത്രം❞ (blessing) എന്ന പദം ആരാധനയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ❝യൂലോഗീയ❞ (eulogia – Blessing) എന്ന പദത്തിന് ❝ആരാധന❞ (Worship) എന്നല്ല; അനുഗ്രഹം, ആശിർവാദം, പ്രശംസ, നല്ലവാക്ക്, സ്തുതിച്ചുപറയുക എന്നൊക്കയാണ് അർത്ഥം. ➟16 പ്രാവശ്യം ആ പദമുണ്ട്. ഒരിടത്തുപോലും ❝ആരാധന❞ എന്ന അർത്ഥത്തിൽ കാണാൻ കഴിയില്ല.
വെളിപ്പാട് 5:14:
❝നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ ഈ വേദഭാഗത്ത്, ❝നമസ്കാരം❞ (worship) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝പ്രോസ്കുനേഓ❞ (προσκυνέω – proskyneō) എന്ന പദം ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ➟അതുകൊണ്ട് കുഞ്ഞാടിനെ ആരാധിച്ചു എന്നർത്ഥമില്ല. ➟സത്യവേപുസ്തകത്തിൻ്റെ പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ➟മൂലഭാഷയിലെ വാക്യംചേർക്കുന്നു: ❝καὶ τὰ τέσσαρα ζῷα ἔλεγον, Ἀμήν, καὶ οἱ εἴκοσιτέσσαρες πρεσβύτεροι ἔπεσαν καὶ προσεκύνησαν ζῶντι εἰς τοὺς αἰωνας τῶν αἰώνων – kaí tá téssara zóa élegon, Amín, kaí oi eíkositéssares presvýteroi épesan kaí prosekýnisan zónti eis toús aionas tón aiónon – And the four beasts said, Amen. And the four and twenty elders fell down and worshipped him that liveth for ever and ever.❞ (Stephanus Textus Receptus 1550Scrivener’s Textus Receptus 1894) ➟മലയാളം ബൈബിള്‍ BCS പരിഭാഷ ഇപ്രകാരമാണ്: ❝അപ്പോൾ നാല് ജീവികളും, “ആമേൻ!” എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.❞ [കാണുക: ബെഞ്ചമിൻ ബെയ്ലി 1843]. ➟വാക്യം ശ്രദ്ധിക്കുക: ❝കുഞ്ഞാടിനെയല്ല; എന്നെന്നേക്കും ഇരിക്കുന്നവൻ അഥവാ, ജീവിച്ചിരിക്കുന്ന (Him who lives forever and ever) പിതാവിനെയാണ് നമസ്കരിച്ചത്. ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ കുഞ്ഞാടല്ല; പിതാവാണ്: (വെളി, 4:9-10; വെളി, 10:7; വെളി, 15:7).
➦ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible. ➟ആ പരിഭാഷ മുതൽ Coverdale Bible 1535, Bishops’ Bible 1568, Geneva Bible 1587, King James Version 1611 പോലുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം പിതാവായ ദൈവത്തെ മാത്രമാണ് നമസ്കരിക്കുന്നത്. ➟പില്ക്കാലത്ത് വന്ന പരിഭാഷകൾ കുഞ്ഞാടിനുംകൂടി ആരാധന ലഭിക്കാൻ ❝എന്നെന്നേക്കും ജീവിച്ചിരിക്കുന്ന പിതാവിനെ❞ വാക്യത്തിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. [കാണുക: NKJV Footnotes]. ➟കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനാണ്; എന്നാൽ ആരാധനയ്ക്ക് യോഗ്യനാണെന്ന് വചനം പറയുന്നില്ല: (വെളി, 5:12). ആരാധനയ്ക്ക് യോഗ്യൻ സ്രഷ്ടാവ് മാത്രമാണ്: (വെളി, 4:8-11).
വെളിപ്പാട് 5:12-14-ൻ്റെ ഏകദേശം സമാനമായ വേദഭാഗമാണ് വെളിപ്പാട് 7:10-12. ➟രണ്ട് വേദഭാഗങ്ങളും താരതമ്യംചെയ്ത് നോക്കിയാൽ, ❝നമസ്ക്കാരം❞ (Worship) കുഞ്ഞാടിനുള്ളതല്ലെന്ന് മനസ്സിലാക്കാം. 
➦ ആരാധന സ്രഷ്ടാവായ ഏകദൈവത്തിനു് മാത്രമുള്ളതാണ്. എന്നാൽ കുഞ്ഞാട് ദൈവമാണെന്ന് വചനം പറയുന്നില്ല. കുഞ്ഞാട് ദൈവമായിരുന്നെങ്കിൽ, കുഞ്ഞാടിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പറയുമായിരുന്നില്ല: (വെളി, 7:10; വെളി, 7:17; വെളി, 21:1). 
☛ പിതാവായ ദൈവത്തെ ❝മാത്രം❞ (only) ആരാധിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 4:10; ലുക്കൊ, 4:8). ➟ഈ വേദഭാഗത്ത് ദൈവത്തെ മാത്രം ആരാധിക്കാൻ ഉപയോഗിക്കുന്ന ❝ലാട്രെയൂവോ❞ (λατρεύω – latreuō) എന്ന പദവും, ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിക്കുന്ന ❝പ്രോസ്കുനേഓ❞ (προσκυνέω – proskyneō) എന്ന പദവും കാണാൻ കഴിയും. ➟❝proskyneō❞ (Worship) എന്ന പദം വെളിപ്പാടിൽ 26 പ്രാവശ്യമുണ്ട്. ഒരിക്കൽപ്പോലും കുഞ്ഞാടിന് ഉപയോഗിച്ചിട്ടില്ലെന്ന് കാണാൻ കഴിയും. ➟❝latreuō❞ എന്ന പദം രണ്ടുപ്രാവശ്യമുണ്ട്. അതും ദൈവത്തെ ആരാധിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. യേശുക്രിസ്തുവിൻ്റെ കാൽച്ചുവടുകളെ പിന്തുടാരാൻ വിളിക്കപ്പെട്ടവർ അവൻ്റെ ഉപദേശത്തോട് വെള്ളം ചേർക്കാൻ പാടുണ്ടോ? [കാണുക: ആരെയാണ് ആരാധിക്കേണ്ടത്?]

യേശുക്രിസ്തു എന്ന നാമം

യേശുക്രിസ്തു എന്ന നാമം:
➦ ശിഷ്യന്മാർ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: ❝ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;❞ (ലൂക്കോ, 10:17; ലൂക്കൊ, 9:49). ➟യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക: പത്രൊസ്: ❝വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.❞ (പ്രവൃ, 3:6-7; പ്രവൃ, 4:10). ➟യേശു പറയുന്നത് നോക്കുക: ❝എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.❞ (യോഹ, 10:25). യേശു പ്രവർത്തിച്ചതെല്ലാം പിതാവിൻ്റെ നാമത്തിലാണ്. ➟പുതിയനിയമത്തിൽ ❝യേശുക്രിസ്തു❞ എന്ന സംജ്ഞാനാമമല്ലാതെ (Proper Noun) മറ്റൊരു നാമമില്ല: (പ്രവൃ, 4:12). ➟അപ്പോൾ, പിതാവിൻ്റെ നാമമെന്താണ്? ➟പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (യോഹ, 5:43; യോഹ, 17:11; യോഹ, 17:12)

പിതാവിൻ്റെയും പുത്രൻ്റെയും നാമം:
➦ ❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.❞ (യോഹ, 5:43). ➟❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു❞ എന്ന് യേശു പറയുന്നത് അവിശ്വസിക്കുന്നവർ യേശുവിൽ വിശ്വസിക്കുന്നവരാണോ?
➦ ❝പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11).
➦ ❝അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു;❞ (യോഹ, 17:12). ➟പിതാവ് തനിക്ക് തന്നിരിക്കുന്നത് അവൻ്റെ നാമമാണെന്ന് ക്രിസ്തു രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് അവിശ്വസിക്കേണ്ട കാര്യമുണ്ടോ? 
☛ ❝കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു❞ എന്ന് ശിഷ്യന്മാർ കർത്താവിനോട് പറയുമ്പോൾ, കർത്താവിൻ്റെ ❝യേശുക്രിസ്തു❞ എന്ന സംജ്ഞാനാമം (Proper Noun) അഥവാ, പേരാണ് അവിടെ വിവക്ഷിക്കുന്നതെന്ന കാര്യത്തിൽ ഭാഷ അറിയാവുന്ന ആർക്കും സംശയമുണ്ടാകില്ല: (ലൂക്കോ, 10:17പ്രവൃ, 3:6-7). ➟അപ്പോൾ, ❝പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ❞ എന്ന് കർത്താവ് പിതാവിനോട് പറയുമ്പോൾ, പിതാവിൻ്റെ പേരാണ് പുത്രനുള്ളത് എന്ന കാര്യത്തിൽ സംശയമെന്താണ്? (യോഹ, 17:11; യോഹ, 17:12). മറിച്ച് ചിന്തിക്കുന്നത് ഏതാത്മാവിലാണ്?

ഭാഷാപരമായ തെളിവ്:
➦ മേല്പറഞ്ഞ വേദഭാഗങ്ങളിലെല്ലാം, ❝നാമത്തിൽ❞ (in name) എന്നർത്ഥമുള്ള ❝ഒനോമാതി❞ (ὀνόματι – onomati) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ❝നാമം❞ എന്നർത്ഥമുള്ള ❝ഒനോമ❞ (ὄνομα – onoma) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) ഏകവചനം (Singular) മുപ്പത്തൊന്നു പ്രാവശ്യമുണ്ട്: (മർക്കൊ, 6:14). ❝ഉദ്ദേശിക വിഭക്തിയിലുള്ള❞ (Dative Case)  ❝ഒനോമാതി❞ (onomati)  തൊണ്ണൂറിലേറെ പ്രാവശ്യമുണ്ട്. പദത്തിൻ്റെ പ്രധാന അർത്ഥം: ❝നാമത്തിൽ, (in name) എന്നാണ്. നാമത്തിൽ എന്നാണ് പദത്തിൻ്റെ അർത്ഥമെങ്കിലും, ആ പ്രയോഗത്തെ ഊന്നിപ്പറയാൻ ❝ഇൽ❞ (in) എന്നർത്ഥമുള്ള ❝ἐν – en❞ എന്ന ❝ഉപസർഗ്ഗവും❞ (prefix), ❝ദി❞ (the) എന്നർത്ഥമുള്ള ❝τῷ – tó❞ ❝നിശ്ചയോപപദവും❞ (definite article) വാക്യത്തിൽ പ്രത്യേകം കാണാം. [കാണുക: Acts 3:6; Acts 4:10]

യേശുക്രിസ്തുവിൻ്റെ നാമത്തിൽ:
➦ യേശുക്രിസ്തുവിൻ്റെ നാമത്തിൽ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ❝onomati❞ എന്ന പദമാണ്. 
➦ ❝നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക:❞ (പ്രവൃ, 3:6പ്രവൃ, 4:10; പ്രവൃ, 16:18; 1കൊരി, 6:11; എഫെ, 5:20; 2തെസ്സ, 3:6; 1യോഹ, 3:23)

യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം:
യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനത്തെ കുറിക്കാൻ രണ്ടിടത്ത്, ❝ഉദ്ദേശിക വിഭക്തിയിലുള്ള❞ (Dative Case) ❝ഒനോമാതി❞ എന്ന പദമാണ്: (പ്രവൃ, 2:38; പ്രവൃ, 10:48). രണ്ടിടത്ത്, ❝പ്രതിഗ്രാഹിക വിഭക്തിയിലുള്ള❝ (Accusative Case) ❝ഒനോമ❞ (ὄνομα – ónoma) എന്ന പദവുമാണ്: (പ്രവൃ 8:16; പ്രവൃ, 19:5). ➟❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ❞ കർത്താവ് കല്പിച്ചതും ❝ഒനോമ❞ എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള ❝ഏകവചനം❞ (Singular) കൊണ്ടാണ്: (മത്താ, 28:19). ❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ എന്ന ഏകവചനപ്രയോഗം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശുക്രിസ്തു: പ്രവൃ, 2:38; പ്രവൃ 8:16; പ്രവൃ, 10:48; പ്രവൃ, 19:5; കൊലൊ, 3:17). പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ്; അല്ലാതെ വ്യത്യസ്ത വ്യക്തികളല്ല. വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ ❝ഒനോമ❞ എന്ന ഏകവചനമല്ല; ❝ഓനോമാട്ട❞ (ὀνόματά – onomata) എന്ന ബഹുവചനം വരുമായിരുന്നു: (Mat 10:2). അതാണ് ഭാഷയുടെ നിയമം. അതായത്, പുത്രൻ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെയാണ്: (1തിമൊ, 3:16; യോഹ, 10:30; 14:9). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഒനോമയും (Name) ഒനോമാട്ടയും (Names)]

ഒനോമാതി എന്ന ഉദ്ദേശിക വിഭക്തി:
➦ ❝ഒനോമാതി❞ (onomati) എന്ന പദം, ❝പേര്/നാമം❞ (Name) ❝പേരിൽ❞ (In Name) ❝പേരുള്ള❞ (Named) എന്നീ അർത്ഥത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും ശിഷ്യന്മാരുടെയും മറ്റുള്ളവരുടെയും ❝സംജ്ഞാനാമത്തെ❞ (Proper Noun) അഥവാ, പേരിനെ കുറിക്കാനാണ് എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിന് മറ്റൊരർത്ഥം ബൈബിളിലില്ല:
പിതാവിൻ്റെ നാമം: മത്തായി 21:9; മത്തായി 23:39; മർക്കൊസ് 11:9; മർക്കൊസ് 11:10; ലൂക്കൊസ് 13:35; ലൂക്കൊസ് 19:38; യോഹന്നാൻ 5:43; യോഹന്നാൻ 10:25; യോഹന്നാൻ 12:13; യോഹന്നാൻ 17:11; യോഹന്നാൻ 17:12; പ്രവൃത്തികൾ 15:14; റോമർ 15:9; എബ്രായർ 13:15⟧ 
പുത്രൻ്റെ നാമം: മത്തായി 7:22; മത്തായി 7:22; മത്തായി 7:22; മത്തായി 12:21; മത്തായി 18:5; മത്തായി, 24:5; മർക്കൊസ് 9:37; മർക്കൊസ് 9:38; മർക്കൊസ് 9:39; മർക്കൊസ് 9:41; മർക്കൊസ് 13:6; മർക്കൊസ് 16:17; ലൂക്കൊസ് 9:49; ലൂക്കൊസ് 10:17; ലൂക്കൊസ് 21:8; ലൂക്കൊസ് 24:47; യോഹന്നാൻ 14:13; യോഹന്നാൻ 14:14; യോഹന്നാൻ 14:26; യോഹന്നാൻ 15:16; യോഹന്നാൻ 16:23; യോഹന്നാൻ 16:24; യോഹന്നാൻ 16:26; യോഹന്നാൻ 20:31; പ്രവൃത്തികൾ 2:38; പ്രവൃത്തികൾ 3:6; പ്രവൃത്തികൾ 4:7; പ്രവൃത്തികൾ 4:10; പ്രവൃത്തികൾ 4:17; പ്രവൃത്തികൾ 4:18; പ്രവൃത്തികൾ 5:28; പ്രവൃത്തികൾ 5:40; പ്രവൃത്തികൾ 9:27; പ്രവൃത്തികൾ 9:28; പ്രവൃത്തികൾ 10:48; പ്രവൃത്തികൾ 16:18; 1കൊരിന്ത്യർ 5:4; 1കൊരിന്ത്യർ 6:11; എഫെസ്യർ 5:20; ഫിലിപ്പിയർ 2:10; കൊലൊസ്സ്യർ 3:17; 2തെസ്സലൊനീക്യർ 3:6; 1പത്രൊസ് 4:14; 1യോഹന്നാൻ 3:23⟧ 
ശിഷ്യന്മാരുടെ നാമങ്ങൾ: ലൂക്കൊസ് 5:27; പ്രവൃത്തികൾ 9:10; പ്രവൃത്തികൾ 9:11; പ്രവൃത്തികൾ 9:12; പ്രവൃത്തികൾ 16:1പ്രവൃത്തികൾ 18:24⟧ 
പ്രവാചകൻ്റെ നാമം:പ്രവൃത്തികൾ 11:28; പ്രവൃത്തികൾ 21:10⟧ 
മറ്റുള്ളവരുടെ നാമങ്ങൾ:മത്തായി 27:32; മർക്കൊസ് 5:22; ലൂക്കൊസ് 1:5; ലൂക്കൊസ് 1:59; ലൂക്കൊസ് 1:61; ലൂക്കൊസ് 10:38; ലൂക്കൊസ് 16:20; ലൂക്കൊസ് 19:2; ലൂക്കൊസ് 23:50; പ്രവൃത്തികൾ 5:1; പ്രവൃത്തികൾ 5:34; പ്രവൃത്തികൾ 9:33; പ്രവൃത്തികൾ 9:36; പ്രവൃത്തികൾ 10:1; പ്രവൃത്തികൾ 12:13; പ്രവൃത്തികൾ 16:14; പ്രവൃത്തികൾ 17:34; പ്രവൃത്തികൾ 18:2; പ്രവൃത്തികൾ 18:7; പ്രവൃത്തികൾ 19:24; പ്രവൃത്തികൾ 20:8; പ്രവൃത്തികൾ 27:1; പ്രവൃത്തികൾ 28:7; യാക്കോബ് 5:10; യാക്കോബ് 5:14
എതിർക്രിസ്തുവിൻ്റെ നാമം: യോഹന്നാൻ 5:43

ഒനോമാതി എന്ന സംജ്ഞാനാമം (Proper Noun):
➦ ❝ഒനോമാതി❞ ശക്തിയല്ല (dynamis – might) [പ്രവൃ, 4:7; 1കൊരി, 5:4; എഫെ, 1:21], അധികാരമല്ല (exousia – power) [എഫെ, 1:20], കർത്തൃത്വം/ആധിപത്യമല്ല (kyriotēs – dominion) [എഫെ, 1:21], എന്തെങ്കിലും പ്രവൃത്തിയല്ല (ergon – deed) [കൊലൊ, 3:17] ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും മറ്റ് മനുഷ്യരുടെയും നാമം/പേര് അഥവാ, സംജ്ഞാനാമത്തെ കുറിക്കുന്നതാണ്: ❝യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ (onomati) ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.❞ (എബ്രാ, 13:15). 

കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?

ദൈവനാമം: യഹോവ ➼ യേശുക്രിസ്തു

ആത്മസ്നാനം സുവിശേഷത്താലുള്ള ദാനം

സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം. അതിന്, വചനപരമായും ചരിത്രപരമായും ബൈബിളിൽ തെളിവുകളുണ്ട്:

വചനപരമായ തെളിവ്:
1️⃣ പരിശുദ്ധാത്മാവിലാണ് സുവിശേഷം അറിയിക്കുന്നത്: ❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:121തെസ്സ, 1:5)

2️⃣ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: ❝നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?❞ (ഗലാ, 3:2; ഗലാ, 3:5പ്രവൃ, 10:44പ്രവൃ, 11:14-16). 

3️⃣ ആത്മാവാണ് ദൈവത്തിൻ്റെ ആദ്യദാനം:  ❝ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.❞ (റോമ, 8:23

4️⃣ ആത്മാവാണ് ജീവൻ നല്കി വീണ്ടുംജനിപ്പിക്കുന്നത്: ❝ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.❞ (യോഹ, 6:63). ➨❝ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.❞ (യോഹ, 3:6

5️⃣ ആത്മാവിനാൽ (ആത്മാസ്നാനത്താൽ) വീണ്ടുംജനിച്ചവനു് മാത്രമേ യേശു എൻ്റെ കർത്താവും രക്ഷിതാവുമാണെന്ന് ഹൃദയപൂർവ്വം ഏറ്റുപറയാൻ കഴിയുകയുള്ളു: ❝പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.❞ (1കൊരി, 12:3

6️⃣ ആത്മാവിനാലാണ് വിശ്വാസജീവിതം ആരംഭിക്കുന്നത്: ❝നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?❞ (ഗലാ, 3:3

7️⃣ ആത്മാവിനാലാണ് ദൈവസഭ പണിയപ്പെടുന്നത്: ❝ക്രിസ്തുയേശുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.❞ (എഫെ, 2:22). 

ചരിത്രപരമായ തെളിവ്: ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44). ➨❝നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ (Words) അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.❞ (പ്രവൃ, 11:14-16). സുവിശേഷത്താലാണ് ആത്മസ്നാനം ലഭിക്കുന്നത് എന്നതിൻ്റെ ചരിത്രപരമായ തെളിവാണിത്. 

☛ കൊർന്നേല്യൊസ് ജാതികൾക്ക് മുമ്പനാണ്. സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട്, സ്വർഗ്ഗരാജ്യത്തിൽ (ദൈവസഭയിൽ) ആദ്യം പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുംബത്തിനുമാണ്. ജാതികളോടുള്ള ബന്ധത്തിൽ ദൈവം എങ്ങനെയാണ് ഇടപെടുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിൽ ഉണ്ടായത്. അത് അർത്ഥശങ്കയ്ക്കിടയില്ലാതെ എല്ലാവരും മനസ്സിലാക്കാനാണ് രണ്ട് അദ്ധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്. 

☛ ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതായത്, സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ഒരു കുഞ്ഞ് ഭുമിയിൽ ജനിക്കുന്നത്. അതുപോലെ, ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത് സ്വപ്രയഗ്നത്താലല്ല. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ❝ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു.❞ ശരീരത്തെയല്ല; ആത്മാവിനെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നത്. ആത്മസ്നാനം കൂടാതെ വീണ്ടുംജനിക്കാനോ, നിത്യജീവൻ പ്രാപിക്കാനോ ആർക്കും കഴിയില്ല. 

☛ പെന്തെക്കൊസ്ത് ഉപദേശപ്രകാരം, ഒരു വ്യക്തി ചാപിള്ളയായി ജനിച്ചിട്ട്, പിന്നീട് കാത്തിരുന്ന് സ്വപ്രയഗ്നത്താൽ ആത്മസ്നാനം പ്രാപിച്ചിട്ടുവേണം വ്യക്തിക്ക് ജീവൻ ലഭിക്കാൻ. അതായത്, വ്യക്തി സ്വയമായി വീണ്ടുംജനിച്ച് നിത്യജീവൻ പ്രാപിച്ചെടുക്കണം എന്നർത്ഥം. എന്നിട്ട്, രക്ഷ കൃപയാലാണെന്ന് പ്രസംഗിക്കണം. നിങ്ങളൊക്കെ ഏത് പുസ്തകമാണ് പഠിക്കുന്നതെന്ന് മനസ്സിലാകുന്നില്ല!

☛ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പ്രവചനംപോലെ ചരിത്രപരമായി സഭ സ്ഥാപിതമായത് പെന്തെക്കൊസ്തുനാളിലാണ്: (എഫെ, 2:20-22; യോവേ, 2:28-32; മത്താ, 16:18; പ്രവൃ, 2:1-4). പെന്തെക്കൊസ്തുനാളിൽ ആത്മസ്നാനം പ്രാപിച്ച അപ്പൊസ്തലന്മാർ സുവിശേഷം അറിയിക്കുന്നതിന് തടസ്സം നേരിടുകയും ആത്മീയമായി ക്ഷീണിക്കുകയും ചെയ്തപ്പോൾ, അവർ ഒരുമനപ്പെട്ട് ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ, വീണ്ടും പരിശുദ്ധാത്മാവിൽ നിറയുന്നതായി കാണാം: ❝ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.❞ (പ്രവൃ, 4:31പ്രവൃ, 4:24-31). ഇതിനെയാണ് ആത്മനിറവ് എന്ന് പറയുന്നത്. ആത്മസ്നാനത്തിലും പരിശുദ്ധാത്മാവിനാൽ നിറയും: (പ്രവൃ, 1:4). 

ആത്മനിറവ്: ❝ആത്മാവിനാൽ നിറയപ്പെടുവിൻ❞ (be filled with the Spirit) എന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 5:18). ശുശ്രൂഷയിലും വിശ്വാസജീവിതത്തിലും പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും, വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടുംവീണ്ടും ആത്മാവിൽ നിറയപ്പെടേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. അല്ലാതെ, ആത്മനിറവ് ദാനമായി ലഭിക്കുന്നതല്ല.

ആത്മസ്നാനം: യേശുക്രിസ്തു തൻ്റെ രക്തത്താലും മരണത്താലും അടിസ്ഥാനമിട്ട, യേശുക്രിസ്തു ആകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (1കൊരി, 15:3-4; 1തിമൊ, 2:8; പ്രവൃ, 8:12). അതായത്, ക്രിസ്തുതുവിൻ്റെ മരണപുനരുദ്ധാനങ്ങളുടെ ഫലമായി ദൈവം ദാനമായി നല്കുന്നതാണ് ആത്മസ്നാനം: (യോഹ, 7:37-39; പ്രവൃ, 2:33). അതിനായി, വ്യക്തിയുടെ ഭാഗത്തുനിന്ന് ഒരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷം കൈക്കൊണ്ടാൽ മാത്രംമതി. (പ്രവൃ, 10:44-46പ്രവൃ, 11:14-17; പ്രവൃ, 2:28; പ്രവൃ, 8:20). ദൈവത്തിൻ്റെ ദാനമായ ആത്മസ്നാനത്തിന് പണമോ, പ്രവൃത്തിയോ ആവശ്യമാണെന്ന് പഠിപ്പിക്കുന്നവർ, ആഭിചാരകനായ ശിമോൻ്റെ അനുയായികളാണ്: (പ്രവൃ, 8:18-24

ആത്മസ്നാനം എന്താണ്❓ എങ്ങനെ ലഭിക്കുന്നു❓ എപ്പോൾ ലഭിക്കുന്നു❓ ആത്മനിറവും ആത്മസ്നാനും തമ്മിലുള്ള വ്യത്യാസമെന്താണ്❓ ഇതൊന്നും അറിയാത്തവരാണ്, ആത്മസ്നാനം കൂടാതെ സ്വർഗ്ഗത്തിൽ പോകില്ലെന്ന വിഡ്ഢിത്തം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. 

കൂടുതലറിയാൻ കാണുക: 
സുവിശേഷം
ആത്മസ്നാനവും ജലസ്നാനവും