പരമാർത്ഥജ്ഞാനം 16

ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും:
➦ ക്രിസ്തുയേശു പുത്രദൈവമാണെന്ന് ട്രിനിറ്റിയും ഏകദൈവമാണെന്ന് വൺനെസ്സും വിചാരിക്കുന്നു. ➟എന്നാൽ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി എന്താണെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: 
പിതാവിൻ്റെ പ്രകൃതി: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➤❛ദൈവം❛ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ➤പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പിതാവു❜ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44; യോഹ, 17:3; എഫെ, 4:6; 1തിമൊ, 2:5). ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവ സകലജഡത്തിൻ്റെയും ദൈവം]
പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➤❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15).  ➤❛മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❜ (യോഹ, 8:40), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟പിതാവിനെയും പുത്രനെയും കുറിച്ച് ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16). ➟അതിനാൽ ദൈവത്തിനു് നേരിട്ട് മനുഷ്യനാകാൻ കഴിയില്ല.
➦ ക്രിസ്തുവിനെക്കുറിച്ചും അപ്രകാരം കാണാം: ➤❝നാം അവിശ്വസ്തരായിത്തീർന്നാലും അവൻ (ക്രിസ്തുയേശു) വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.❞ (2തിമൊ, 2:13). ➟ഈ വേദഭാഗത്ത്, ➤❛തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ല❜ എന്നതിൽ, സ്വഭാവം എന്നത് ➤❛പ്രകൃതി❜ (Nature) എന്നാണ് മനസ്സിലാക്കേണ്ട്. ➟ഗ്രീക്കിൽ, ➤❛arnēsasthai heauton ou dynatai❜ (ἀρνήσασθαι ἑαυτὸν οὐ δύναται) എന്ന പ്രയോഗത്തിനു് ➤❛അവനു് തന്നെത്താൻ ത്യജിക്കാൻ കഴിയില്ല❜ (He cannot deny himself) എന്നാണർത്ഥം. ➟അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിനാകട്ടെ (യോഹ, 17:3), ഏകമനുഷ്യനായ യേശുക്രിസ്തുവിനാകട്ടെ (റോമ, 5:15)., തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപം എടുക്കാൻ കഴില്ല. 
➦ തന്നെയുമല്ല, ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് അവൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കോ, 7:34). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]. ➟ഇനി വൺനെസ്സ് വിചാരിക്കുന്നപോലെ അവൻ ഏകദൈവനാണെങ്കിലോ, ട്രിനിറ്റി കരുതൂന്നപോലെ പുത്രദൈവമാണെങ്കിലോ, തന്നെത്താൻ ത്യജിക്കാതെങ്ങനെ അവനു് മനുഷ്യനാകാൻ കഴിയും❓ ➟മനുഷ്യൻ ആകാതെ എങ്ങനെ മരിക്കാൻ കഴിയും❓ ➟അവൻ തന്നെത്താൻ ത്യജിച്ച് മനുഷ്യനായതാണെങ്കിൽ, അവനെ ❛തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവൻ❜ എന്നെങ്ങനെ പറയും❓ 

ദൂതന്മാരെക്കാൾ താഴ്ചയുള്ളവൻ:
➦ ❝എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16)). ➟അതായത്,, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟എന്നാൽ ദൈവം എന്തുകൊണ്ടാണ് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യത്യക്ഷത എടുത്തത്❓ ➟അതിനു് രണ്ടുകാരണമുണ്ട്. 
❶ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കണമെങ്കിൽ, പാപരഹിതനായ ഒരു മനുഷ്യൻ്റെ മരണം അനിവാര്യമായിരുന്നു. ➟ദൈവത്തിനു് മരണമില്ല: (1തിമൊ, 6:16). ➟ദൂതന്മാർക്ക് മരണമുള്ളതായി വചനം പറയുന്നില്ല. ➟പാപംചെയ്ത ദൂതന്മാരെ നശിപ്പിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു ദൈവം ന്യായവിധിക്കായി സൂക്ഷിച്ചിരുന്നത് അതിൻ്റെ തെളിവാണ്: (2പത്രൊ, 2:4). ➟വചനം പറയുന്നത് നിത്യശിക്ഷയെക്കുറിച്ചാണ്: (മർക്കൊ, 3:29; എബ്രാ, 6:2). ➟തന്മൂലം, ദൂതന്മാർക്ക് മരണമില്ലാത്തതുകൊണ്ടാണ് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യപ്രത്യക്ഷത എടുത്തതെന്ന് മനസ്സിലാക്കാം. 
❷ ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ ആയതുകൊണ്ടാണ്, അവൻ്റെ ദൈവം ആ പ്രകൃതിയിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: ➤❝മക്കള്‍ മാംസരക്തങ്ങളില്‍ പങ്കുകാരായതു കൊണ്ട് താനും അതുപോലെ തന്നെ ഇവരില്‍ പങ്കുകാരനായിത്തീര്‍ന്നു. അതു മരണാധികാരിയായ സാത്താനെ തന്‍റെ മരണത്താല്‍ ഇല്ലായ്മ ചെയ്യുവാനും, ആയുഷ്കാലം മുഴുവന്‍ അടിമത്വത്തിന്ന് അധീനരായി മരണഭീതിയില്‍ ഇരുന്നവരെ മോചിപ്പിക്കുവാനും ആയിരുന്നു. താന്‍ മാലാഖമാരുടെ പ്രകൃതിയെയല്ല സ്വീകരിച്ചത്; അബ്രഹാമിന്‍റെ സന്തതിയുടേതത്രെ.❞ (എബ്രാ, 2:14-17, വി.ഗ്ര; സ.വേ.പു CL; ബെ.ബെ; KJV ⁃⁃ സങ്കീ, 8:4-5; പ്രവൃ, 3:25). ➟ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ വാഗ്ദത്തപുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ➤❛പാപരഹിതനായ ഒരു മനുഷ്യനു❜ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യെഹൂദാ കന്യകയിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്. (1തിമൊ, 3:15-16; മത്താ, 1:1; 1:16; 1യോഹ, 3:5; മത്താ, 1:20). ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?, ദൈവഭക്തിയുടെ മർമ്മം]

പാപരഹിതനായ ക്രിസ്തു എങ്ങനെ മരിച്ചു
➦ ക്രിസ്തു മരിക്കയും ജീവിക്കുകയും ചെയ്തു എന്നത് വസ്തുതയാണ്: ➤❝മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.❞ (റോമ, 14:9). ➟അവൻ മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്ന് വിശ്വസിക്കുന്നവരാണ് അവൻ്റെ പുനരുത്ഥാനത്തിലും പങ്കാളിയാകുന്നത്: ➤❝യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.❞ (1തെസ്സ, 4:14 ⁃⁃ റോമ, 10:9). ➟ക്രിസ്തുവിനെ: പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) എന്നൊക്കെയാണ് വചനം പറയുന്നത്. ➤❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് അതിധൈര്യത്തോടെ ലോകത്തോടു ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി വിശുദ്ധിയുള്ള മറ്റൊരുത്തൻ ലോകത്തിൽ ഇന്നയോളം ജനിച്ചിട്ടില്ല; ജനിക്കയുമില്ല: (യോഹ, 8:46). ➟എന്നാൽ പാപത്തിൻ്റെ ശമ്പളാണ് മരണം: (റോമ, 6:23). ➟അപ്പോൾ ചോദ്യമിതാണ്: പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചു ജീവിച്ച ക്രിസ്തു എങ്ങനെ മരിച്ചു❓ ➟അതിനു് ഒറ്റ ഉത്തരമേയുള്ളു: ➤അവൻ പാപം ആക്കപ്പെട്ടതുകൊണ്ടാണ് മരിച്ചത്. ➟പക്ഷെ എപ്പോൾ, എങ്ങനെ❓ ➟ക്രിസ്തുവിൻ്റെ മരണത്തിൻ്റെ തലേദിവസം രാത്രിയിൽ അതായത്, അവൻ സെൻഹെദ്രീൻ (Sanhedrin) സംഘത്തിൻ്റെ പടയാളികളാൽ അറസ്റ്റുചെയ്യപ്പെടുന്നതിനു് മുമ്പ്, കെദ്രോൻ തോട്ടിന്നു അക്കരെയുള്ള ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് വളരെ പ്രധാനപ്പെട്ട ഒരു സംഭവം ഉണ്ടായി: (മത്താ, 26:36; യോഹ, 18:1). ➟അവിടെവെച്ചാണ്, മാനവകുലത്തിൻ്റെ മേൽ വ്യാപരിച്ചിരുന്ന പാപമെല്ലാം (ആദാമ്യപാപം) ദൈവം പാപമറിയാത്ത ക്രിസ്തുവിൻ്റെമേൽ ചുമത്തി അവനെ പാപമാക്കിയത്: (റോമ, 5:12-19; 1കൊരി, 15:21-22). ➤❝പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.❞ (2കൊരി, 5:21). ➤❝മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല❞ എന്ന് നമ്മെക്കുറിച്ച് വചനം പറയുമ്പോൾ (1കൊരി, 10:13), ഗെത്ത്ശെമന മുതൽ ക്രൂശുമരണംവരെ ഏകദേശം 18 മണിക്കൂർ ഭൂമിയിൽ ഒരു മനുഷ്യനും നടപ്പല്ലാത്ത പരീക്ഷയാണ് യേശു എന്നു പേരുള്ള പാപരഹിതനായ മനുഷ്യൻ അനുഭവിച്ചത്: (1യോഹ, 3:5; യോഹ, 9:11). ➟പാപമറിയാത്ത ഒരു മനുഷ്യൻ്റെമേൽ മാനവകുലത്തിൻ്റെ പാപംമുഴുവൻ ചുമത്തപ്പെടുമ്പോഴുള്ള അതികഠിനമായ വേദന മനുഷ്യവാക്കുകളാൽ അവർണ്ണനീയമാണ്. ➦എന്നാൽ അതിൻ്റെ അംശമായ ചിത്രീകരണം ഗെത്ത്ശെമനയിലേക്ക് നോക്കിയാൽ കാണാം. ➟ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പാപമറിയാത്ത ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവിനെയാണ് നാം അവിടെ കാണുന്നത്. ➟തൻ്റെമേലുള്ള പാപഭാരം നീങ്ങിപ്പോകാൻ, ഒരിക്കലല്ല; മൂന്നുവട്ടം ക്രിസ്തു പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; മത്താ, 26:42; മത്താ, 26:44). ➟നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). ➦അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായതായി കാണുന്നു: (ലൂക്കൊ, 22:43). ➟പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുക നിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്: (ലൂക്കോ, 22:44).  ➟എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➤❝ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.❞ (എബ്രാ, 5:7). ➟ഉത്തരം ലഭിച്ചു എന്നാണ് എബ്രായലേഖകൻ പറയുന്നത്. ➟എന്നാൽ ദൈവം അവനു് കഷ്ടവും മരണവും ഒഴിവാക്കിക്കൊടുത്തില്ല. ➟പിന്നെ എന്തുത്തരമായിരിക്കും ക്രിസ്തുവിന് ലഭിച്ചത്❓ ➟പൗലൊസിനു് ലഭിച്ചപോലെ, ❝എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു❞ എന്നായിരിക്കാനാണ് സാദ്ധ്യത: (2കൊരി, 12:9). ➟ക്രിസ്തുവിൻ്റെ വാക്കുകളിൽ അതാണ് സൂചിതം: ➤❝എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ❞ എന്നാണ് അവൻ പ്രാർത്ഥനയുടെ ഒടുവിൽ പറഞ്ഞത്: (ലൂക്കൊ, 22:42). ➟ദൈവഹിതത്തിനു് അവൻ തന്നെത്തന്നെ ഏല്പിച്ചു കൊടുക്കുകയായിരുന്നു. ➤❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). ➟നമ്മുടെ പാപം നിമിത്തമാണ് പിതാവു് പുത്രനെ ക്രൂശിൽ കൈവിട്ടത്. ➟ഗൊല്ഗോഥായിലേക്ക് കാതോർത്താൽ, ➤❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❞ എന്നുള്ള അത്യുച്ചത്തിലുള്ള അവൻ്റെ നിലവിളി കേൾക്കാം: (മത്താ, 27:46; മർക്കൊ, 15:34). ➟യഥാർത്ഥത്തിൽ പാത്തിനു് നേർക്കുള്ള ദൈവത്തിൻ്റെ ക്രോധമാണ് ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൽ കലാശിച്ചത്. ➟ക്രിസ്തു പാപം ആക്കപ്പെട്ടതും നമുക്കുപകരം മരിച്ചതുകൊണ്ടുമാണ്, നാം പാപവിമുക്തരായത്. ➟അല്ലെങ്കിൽ നാം പാപത്തിൽ മരിക്കേണ്ടവരായിരുന്നു. ➟പാപമറിയാത്ത ക്രിസ്തു എനിക്കുവേണ്ടിയാണ് പാപമാക്കപ്പെട്ടതെന്ന ബോധ്യമാണ് ഓരോ ക്രൈസ്തവനെയും വിശുദ്ധിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ:
➦ ❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ (യോഹ, 3:13 ⁃⁃ യോഹ, 3:31; 6:38; 6:42). ➟ഈ വേഭാഗത്ത്, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. ➟ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–50) Codex Sinaiticus (330-360), Codex Alexandrinus (400-440). ➟അതിൽ ആദ്യത്തെ രണ്ട് കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലെയും ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ (He who is in heaven) എന്ന പ്രയോഗം കാണുന്നില്ല. ➤[കാണുക: Codex V & S]. ➟എന്നാൽ മൂന്നാമത്തെ കയ്യെഴുത്തു പ്രതിയയായ കോഡെക്സ് അലക്സാണ്ട്രിനസിൽ ആ ഭാഗവും കാണാൻ കഴിയും. ➤[കാണുക: Codex Alexandrinus]. ➟ആദ്യകാല ആധുനിക ഗ്രീക്ക് വേർഷനുകളിലും ആധുനിക വേർഷനുകളിലും രണ്ടു വിധത്തിൽ കാണുന്നുണ്ട്. ➟എന്നാൽ അധികവും അലക്സാണ്ട്രിനസ് കയ്യെഴുപ്രതി പിൻതുടരുന്നവയാണ്. ➤[കാണുക: Stephanus (Robert Estienne) 1550, Theodore Beza 1598, Elzevir 1624, Tischendorf 8th Edition 1869, Scrivener’s 1894, Greek Orthodox Church 1904, RP Byzantine Majority Text 2005, TR NT Variants 2017). ➟വത്തിക്കാനസ് പിൻതുടരുന്നവയുമുണ്ട്. ➤[കാണുക: Westcott and Hort 1881, Nestle Greek New Testament 1904, SBL Greek New Testament 2010, Westcott and Hort / [NA27] 1993, Tyndale House 2017]. ➟പൂർണ്ണമായി ഗ്രീക്കിൽനിന്ന് ഇംഗ്ലീഷിഷിലേക്ക് ആദ്യം പരിഭാഷ ചെയ്ത വില്യം ടിൻഡെയ്ൽ പരിഭാഷ മുതൽ ആദ്യകാല ആധുനിക പരിഭാഷകളിൽ അലക്സാണ്ട്രിനസിലെ വാക്യമാണ് കാണുന്നുണ്ട്. ➤[കാണുക: William Tyndale 1526, Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539, Geneva Bible 1560, Bishops Bible 1568, King James Bible 1611]. ➟കൂടാതെ, നവീകരണ നായകനായ മാർട്ടിൽ ലൂദറിൻ്റെ രണ്ട് പരിഭാഷകളിലും (ജർമ്മൻ) അലക്സാണ്ട്രിനസിലെ ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന ഭാഗം കാണാൻ കഴിയും. ➤[കാണുക: Martin Luther 1535, Luther’s Bible 1545. ➟ആധുക ഇംഗ്ലീഷ് പരിഭാഷകളിൽ രണ്ടുവിധത്തിലും കാണുന്നുണ്ട്. ➟മലയാളത്തിൽ ബെഞ്ചമിൽ ബെയ്ലിയുടെ എല്ലാ പരിഭാഷകളിലും (1829, 1834, 1843, 1876), ➟ഹെർമ്മൻ ഗുണ്ടർട്ട്, മാണിക്കത്തനാർ മുതലായ മലയാളം പരിഭാഷകളിലും അലക്സാണ്ട്രിനസിലെ ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന ഭാഗം കാണാം. 
➦ ❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ ➟ഇതാണ് യഥാർത്ഥ വാക്യമെങ്കിൽ, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സ്വർഗ്ഗത്തിൽ സിംഹാസനത്തിൽ ഇരിക്കുന്ന ഒരേയൊരു ദൈവമായ യഹോവയെയാണ് സൂചിപ്പിക്കുന്നത്: (1രാജാ, 22:19; (യെശ, 6:1; വെളി, 4:2). ➟അതിനാൽ, യേശു എന്നു പേരുള്ള മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണന്ന് മനസ്സിലാക്കാം: (യോഹ, 3:16 ⁃⁃ യോഹ, 9:11). ➟ഇനി, ➤❛സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ❜ എന്ന പ്രയോഗം സംശയമുള്ള ഭാഗമാണെന്ന് വന്നാലും, ബാക്കിഭാഗം ഇപ്രകാരമാണ്: ➤❝സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.❞ ➟ഈ വാക്യം എല്ലാ കയ്യെഴുത്തുപ്രതികളിലും വേർഷനുകളിലും പരിഭാഷകളിലും ഒരുപോലെ ഉള്ളതാണ്. ➟ഇതാണ് യഥാർത്ഥ വാക്യമെങ്കിലും, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തു എന്നുതന്നെയാണ് അർത്ഥം: (യോഹ, 3:16). ➟എന്തെന്നാൽ ❛മനുഷ്യൻ❜ (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും (Nature) ❛മനുഷ്യപുത്രൻ❜ (Son of Man) എന്നത് യേശുവിൻ്റെ ❛പദവിയും❜ (Title) ആണ്: (യോഹ, 9:11 ⁃⁃ മത്താ, 8:20). ➟ഒരു മനുഷ്യനോ, മനുഷ്യപുത്രനോ, യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനാണെന്ന് പറയാൻ കഴിയില്ല. ➤[കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, യേശു എന്നു പേരുള്ള മനുഷ്യൻ]. ➟തന്നെയുമല്ല, യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40) ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ, യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ്: (ലൂക്കൊ, 1:35). ➟യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു: ➤❝പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21), ➤ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), ➤ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), ➤ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), ആത്മാവ് ➤നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), ➤ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), ➤ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), ➤ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), ➤ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), ➤ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).❞ ➟പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിതമായവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് എങ്ങനെ പറയും❓ ➟തന്മൂലം, താൻ സ്വർഗ്ഗീയ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ➤❛സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവൻ❜ എന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ➟അതായത്, ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (യോഹ, 3:16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2). അവസാനഭാഗമായ ➤❛സ്വർഗ്ഗത്തിൽ കയറീട്ടില്ല❜ എന്ന പ്രയോഗം പ്രവചനാത്മകമാണ്. യേശു തൻ്റെ ശുശ്രൂഷ പൂർത്തിയാക്കി, തൻ്റെ ദൈവവും പിതാവുമാവൻ്റെ അടുക്കലേക്ക് കരേറിപ്പോയതിനെ അത് സൂചിപ്പിക്കുന്നു: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34).
➦ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് യേശുതന്നെ പറയുന്ന മറ്റു വാക്യങ്ങൾ നോക്കുക: ❝ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.❞ (യോഹ, 6:38). യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു ❛സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു❜ എന്നതിനു് രണ്ട് അർത്ഥമാണ് ഉള്ളത്: 
❶ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അങ്ങനെ പറയുന്നത്: (1തിമൊ, 3:16⁃⁃1Tim, 3:16). അവൻ സ്വർഗ്ഗീയ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിതനായവൻ ആകകൊണ്ട് ❛സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നു❜ എന്ന് പറയാം. അതായത്, അവൻ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവൻ ആകകൊണ്ടാണ് അങ്ങനെ പറയാൻ കഴിയുന്നത്. ക്രിസ്തുവിനെ ദൈവസൃംഷ്ടികളായ മനുഷ്യരിൽനിന്നും സ്രഷ്ടാവായ ദൈവത്തിൽനിന്നും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: (1കൊരി, 11:3; ഗലാ, 1:1). യേശുവിൻ്റെ വാക്കുകേട്ട യെഹൂദന്മാരുടെ പ്രതികരണം ശ്രദ്ധിക്കുക: ❝ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.❞ (യോഹ, 6:42). പരിശുദ്ധാത്മാവിലാണ് അവൻ ഉല്പാദിതനായതെന്ന് യെഹൂദന്മാർക്ക് അറിയില്ലെങ്കിലും, അവൻ മറിയത്തിൻ്റെ മൂത്തമകനായി അവരുടെ ഇടയിൽ ജനിച്ച മനുഷ്യനാണെന്ന് അവർക്ക് വ്യക്തമായറിയാം: (ലൂക്കൊ, 2:7 ⁃⁃ മത്താ, 12:47; 13:55; മർക്കൊ, 3:32; 6:3). ഭൂമിയിൽ ജനിച്ചവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് എങ്ങനെ പറയാൻ കഴിയും❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
❷ ആത്മീയമായിട്ടും അങ്ങനെ പറഞ്ഞിട്ടുണ്ട്. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സമവീക്ഷണ സുവിശേഷങ്ങളിൽ ((Synoptic Gospels) നിന്ന് വ്യത്യസ്തമായി യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്: (The Spiritual Gospel). സമവീക്ഷണ സുവിശേഷങ്ങളിൽ കാണുന്നപോലുള്ള ഭൗമികമായ പ്രഭാഷണങ്ങളോ, ഉപമകളോ ഒന്നും യോഹന്നാനിൽ കണാൻ കഴിയില്ല. യേശുവിൻ്റെ ജീവിതത്തിൽ താൻ ചെയ്ത ആത്മീയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം. യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നതെല്ലാം ആത്മീയ വിഷയങ്ങളായതുകൊണ്ടാണ്, ❝ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും❞ എന്നു പറഞ്ഞുകൊണ്ട് അവൻ്റെ ശിഷ്യന്മാർ പലരും പിൻവാങ്ങിപ്പോയത്: (യോഹ, 6:60; 6:66). സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതിനെക്കുറിച്ച് ക്രിസ്തു പറയുന്ന മറ്റൊരു വാക്യം കാണുക: ❝സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.❞ (യോഹ, 6:51). ഇതിനെയൊക്കെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ എങ്ങനെയിരിക്കും❓ അതുകേട്ട യെഹൂദന്മാരുടെ പ്രതികരണം നോക്കുക: ❝ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.❞ (യോഹ, 6:52 ⁃⁃ 6:54). വീണ്ടും അവൻ പറയുന്നത്: എൻ്റെ മാംസം തിന്നാതെയും രക്തം കുടിക്കാതെ ഇരുന്നാൽ നിങ്ങൾക്ക് ജീവനില്ല എന്നാണ്: (യോഹ, 6:53-54). ദൈവം തൻ്റെ ക്രിസ്തുവിനെ വിശ്വസിക്കുന്നവർക്കാണ് നിത്യജിവൻ നല്കുന്നത്: (യോഹ, 3:15-16; 3:36). അതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്നു ❛ഇറങ്ങിവന്ന ജീവൻ്റെ അപ്പം❜ എന്ന് ആത്മീയമായി പറയുന്നത്. അല്ലാതെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഭൂമിയിൽ ഉല്പാദിതമായവനു് യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ മുമ്പേ ഉണ്ടായിരിക്കാനോ, ഇറങ്ങിവരാനോ കഴിയില്ല. [കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

Leave a Reply

Your email address will not be published. Required fields are marked *