പെറാസീം മല (യെശ, 28:21) ബാൽ-പെരാസീം (2ശമു, 5:20; 1ദിന, 14:11) ആയിരിക്കണം. ഇവിടെവച്ചാണ് ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചത്. “യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയിൽ എന്നപോലെ എഴുന്നേൽക്കയും ഗിബെയോൻ താഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും.” (യെശ, 28:21).
നിശ്ചയോപപദത്തോടു കൂടിയാണ് പിസ്ഗ എന്ന പേർ കാണപ്പെടുന്നത്. പിസ്ഗച്ചരിവ് (ആഷ്ദോത്ത് പിസ്ഗാ: ആവ, 3:17; യോശു, 12:3; 13:20), പിസ്ഗ മുകൾ അഥവാ തല (സംഖ്യാ, 21:20; ആവ, 3:27; 34:1) പിസ്ഗ കൊടുമുടി (സംഖ്യാ, 23:14) എന്നിങ്ങനെ വിശേഷണത്തോടു കൂടിയാണു് പിസ്ഗ പ്രയോഗിച്ചിരിക്കുന്നത്. പിസ്ഗച്ചരിവ് ചാവുകടലിനു കിഴക്കുളള മോവാബ്യ പീഠഭൂമിയുടെ മുഴുവനറ്റത്തെയും കുറിക്കുന്നു. (ആവ, 3:17; യോശു, 12:3; 13:20). ട്രാൻസ് യോർദ്ദാൻ പീഠഭൂമിയിലെ ഒന്നോ അധികമോ പർവ്വതങ്ങളെക്കുറിക്കുന്ന സാമാന്യ നാമമായിരിക്കണം പിസ്ഗ.
നെബോ പർവ്വതവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക കൊടുമുടിയെയും പിസ്ഗ എന്നു വിളിക്കുന്നു. യിസ്രായേല്യരുടെ യാത്രാമദ്ധ്യേയുള്ള ഒരു താവളമായിരുന്നു പിസ്ഗ. (സംഖ്യാ, 21:20). പിസ്ഗ കൊടുമുടിയിൽ നിന്നാണ് ബിലെയാം ദൈവജനത്ത ശപിക്കാൻ ഒരുമ്പെട്ടത്. (സംഖ്യാ, 21:20). ഇവ രണ്ടും ചാവുകടലിനു കിഴക്കും വടക്കും മരുഭൂമിക്കടുത്തുള്ള ഒരേ മലനിരയായിരിക്കണം. നെബോ പർവ്വതത്തിലെ പിസ്ഗമുകളിൽ കയറിനിന്നാണ് മരണത്തിനു മുമ്പായി മോശ വാഗ്ദത്തനാടു ദർശിച്ചത്. (ആവ, 3:27; 34:1). നെബോ പർവ്വതത്തിലുള്ള പൊക്കം കുറഞ്ഞ വടക്കെ കൊടുമുടിയാണ് അത്. ആധുനിക നാമം റാസ് എസ് സീയഘാഹ് (Ras es Sivaghah) ആണ്. ഇവിടെ നിന്നു നോക്കിയാൽ വാഗ്ദത്തനാടിൻ്റെ വിശാലമായ ദർശനം ലഭിക്കും.
നിശ്ചയോപപദത്തോടു കൂടിയാണ് പിസ്ഗ എന്ന പേർ കാണപ്പെടുന്നത്. പിസ്ഗച്ചരിവ് (ആഷ്ദോത്ത് പിസ്ഗാ: ആവ, 3:17; യോശു, 12:3; 13:20), പിസ്ഗ മുകൾ അഥവാ തല (സംഖ്യാ, 21:20; ആവ, 3:27; 34:1) പിസ്ഗ കൊടുമുടി (സംഖ്യാ, 23:14) എന്നിങ്ങനെ വിശേഷണത്തോടു കൂടിയാണു് പിസ്ഗ പ്രയോഗിച്ചിരിക്കുന്നത്. പിസ്ഗച്ചരിവ് ചാവുകടലിനു കിഴക്കുളള മോവാബ്യ പീഠഭൂമിയുടെ മുഴുവനറ്റത്തെയും കുറിക്കുന്നു. (ആവ, 3:17; യോശു, 12:3; 13:20). ട്രാൻസ് യോർദ്ദാൻ പീഠഭൂമിയിലെ ഒന്നോ അധികമോ പർവ്വതങ്ങളെക്കുറിക്കുന്ന സാമാന്യ നാമമായിരിക്കണം പിസ്ഗ.
നെബോ പർവ്വതവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക കൊടുമുടിയെയും പിസ്ഗ എന്നു വിളിക്കുന്നു. യിസ്രായേല്യരുടെ യാത്രാമദ്ധ്യേയുള്ള ഒരു താവളമായിരുന്നു പിസ്ഗ. (സംഖ്യാ, 21:20). പിസ്ഗ കൊടുമുടിയിൽ നിന്നാണ് ബിലെയാം ദൈവജനത്ത ശപിക്കാൻ ഒരുമ്പെട്ടത്. (സംഖ്യാ, 21:20). ഇവ രണ്ടും ചാവുകടലിനു കിഴക്കും വടക്കും മരുഭൂമിക്കടുത്തുള്ള ഒരേ മലനിരയായിരിക്കണം. നെബോ പർവ്വതത്തിലെ പിസ്ഗമുകളിൽ കയറിനിന്നാണ് മരണത്തിനു മുമ്പായി മോശ വാഗ്ദത്തനാടു ദർശിച്ചത്. (ആവ, 3:27; 34:1). നെബോ പർവ്വതത്തിലുള്ള പൊക്കം കുറഞ്ഞ വടക്കെ കൊടുമുടിയാണ് അത്. ആധുനിക നാമം റാസ് എസ് സീയഘാഹ് (Ras es Sivaghah) ആണ്. ഇവിടെ നിന്നു നോക്കിയാൽ വാഗ്ദത്തനാടിൻ്റെ വിശാലമായ ദർശനം ലഭിക്കും.
ബൈബിളിൽ പാരാൻ അഥവാ പാറാൻ മരുഭൂമിയെ കുറിച്ചാണ് അധികവും കാണുന്നത്. യിസ്രായേൽ ജനം സീനായ്മല വിട്ടശേഷം പാളയമിറങ്ങിയ ഒരു മരുഭൂമിയാണത്. (സംഖ്യാ, 10:11,12). രണ്ടു ഭാഗത്ത് പാറാൻ പർവ്വതമെന്നു കാണുന്നു. (ആവ, 33:2, ആമോ, 3:3). അക്കാബ ഉൾക്കടലിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള പർവ്വത നിരകളായിരിക്കണം ഇതെന്ന് കരുതപ്പെടുന്നു.
മോവാബ് ദേശത്തിലെ അബാറീം പർവ്വതനിരയിലെ ഒരു ഭാഗമാണ് നെബോ പർവ്വതം. (ആവ, 32:49; 34:1). ഇതിന്റെ ഉയരം 823 മീറ്ററാണ്. നെബോ പർവ്വതത്തിൽ നിന്നാണ് മരണത്തിനു മുമ്പായി മോശെ വാഗ്ദത്തനാടു കണ്ടത്. (ആവ, 32:48-52; 34:54). പിസ്ഗാപർവ്വത നിരയിലെ കൊടുമുടിയാണ് നെബോ. ഇതിന്റെ ആധുനിക നാമം ജെബൽ-എൻ-നെബാ (Jebel-en-Neba) ആണ്. അനേകം ശൃംഗങ്ങൾക്കു നല്കിയിട്ടുള്ള സാമാന്യ നാമമാണ് പിസ്ഗാ.
യിസ്രെയേൽ സമതലത്തിന്റെ വടക്കു കിഴക്കെ മൂലയിലാണ് താബോർ മല. നസറേത്തിനു ഏകദേശം 10 കി.മീ. കിഴക്കു ഭാഗത്തായി കിടക്കുന്നു. താബോർ മലയ്ക്ക് 588 മീറ്റർ ഉയരമുണ്ട്. ഇതിന്റെ ചരിവുകൾ ചെങ്കുത്താണ്. കുന്നിൻ ചരിവിൽ സ്ഥിതി ചെയ്യുന്ന നസറേത്ത് ഗ്രാമത്തിനും താബോർ മലയ്ക്കും മദ്ധ്യേ ഒരു താഴ്വരയുണ്ട്. കനാൻദേശം വിഭജിച്ചപ്പോൾ ഈ പ്രദേശം യിസ്സാഖാർ ഗോത്രത്തിനു ലഭിച്ചു. (യോശു, 19:17, 22). ബാരാക്കും ദെബോരയും സീസെരയോടു യുദ്ധം ചെയ്യാൻ പാളയമിറങ്ങിയതു താബോർ മലയിലായിരുന്നു. (യോശു, 4:6-14). സേബഹും സല്മുന്നയും ഗിദെയോന്റെ സഹോദരന്മാരെ കൊന്നതു് ഇവിടെ വച്ചാണ്. (ന്യായാ, 8:18,19. ഹോശേയാ പ്രവാചകന്റെ കാലത്തു ഇവിടെ ഒരു വിഗ്രഹാരാധനാകേന്ദ്രം ഉണ്ടായിരുന്നു. (ഹോശേ, 5:1). ഇന്നു ഫലസമൃദ്ധങ്ങളായ തോട്ടങ്ങൾ ഇവിടെയുണ്ട്. യേശുക്രിസ്തുവിന്റെ രൂപാന്തരം ഈ മലയിൽ ആയിരുന്നുവെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. താബോരും ഹെർമ്മോനും യഹോവയുടെ നാമത്തിൽ ആനന്ദിക്കുന്നു. (സങ്കീ, 89:12). യിസ്സാഖാറിനും സെബൂലൂനും നല്കിയ അനുഗ്രഹത്തിൽ ‘അവർ ജാതികളെ പർവ്വതത്തിലേക്കു വിളിക്കും അവിടെ നീതിയാഗങ്ങളെ കഴിക്കും’ എന്നു മോശെ പറഞ്ഞു. ഈ പർവ്വതം താബോർ മലയാണെന്നു കരുതുന്നവരുണ്ട്. (ആവ, 33:19).
ശെഖേം താഴ്വരയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഗെരിസീം മലയ്ക്ക് 853 മീറ്റർ ഉയരമുണ്ട്. ഇന്നത്തെ പേര് ജെബെൽ എത്-തോർ. അനുഗ്രഹത്തിന്റെ മല എന്നറിയപ്പെടുന്നു. യോശുവ 8:30-35-ൽ രേഖപ്പെടുത്തിയിട്ടുള്ളതാ അനുസരിച്ചു അനുഗ്രഹം പ്രസ്താവിക്കേണ്ടത് ഗെരിസീം മലമേൽവെച്ചാണ്. (ആവ, 11:29,30). അനുഗ്രഹം പ്രസ്താവിക്കേണ്ടതിനു ശെരിസീം പർവ്വതത്തിൽ നില്ക്കേണ്ട ഗോത്രങ്ങൾ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ എന്നിവയാണ്. (ആവ, 27:12).
ഗെരിസീം പർവ്വതത്തിന്റെ (ഹാർ ഗെറിസീം) മദ്ധ്യഭാഗത്തായി യോഥാമിൻറ പ്രസംഗപീഠം എന്ന പേരിൽ ഒരു സ്ഥലമുണ്ട്. (ന്യായാ, 9:7). ന്യായാധിപന്മാരുടെ കാലത്ത് ഗിദെയോൻ പുത്രനായ യോഥാം ശെഖേം പൗരന്മാരെ അഭിസംബോധന ചെയ്തത് ഇവിടെവെച്ചായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്രിസ്തീയ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ ഗെരിസീം മലയിലുണ്ട്. ജൂപ്പിറ്റർ ദേവന്റെ ഒരു പുരാതനക്ഷേത്രവും അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. നാബ്ളസിൽ നിന്നു കണ്ടെടുത്ത നാണയങ്ങളിൽ ഈ ക്ഷേത്രത്തിൻറ ചിത്രമുണ്ട്.
ശമര്യൻ പാരമ്പര്യമനുസരിച്ചു ഗെരിസീം മലയും മോരിയാമലയും ഒന്നാണ്. (ഉല്പ, 22:2). ശമര്യരുടെ വിശുദ്ധ പർവ്വതമായ ഗെരിസീമിൽ അവർ തലമുറ തലമുറകളായി ആരാധിച്ചുവരികയും (യോഹ, 4:20), പെസഹയും, പെന്തെക്കൊസ്തും, കൂടാരപ്പെരുന്നാളും ആചരിക്കുവാൻ കൂടിവരികയും ചെയ്തിരുന്നു. യഹോവ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലം (ആവ, 12:5) ഗെരിസീം മലയാണെന്നു ശമര്യർ വിശ്വസിക്കുന്നു. യെഹൂദന്മാരും ശമര്യരും തമ്മിലുള്ള പിളർപ്പിന്റെ കാലത്തു സൻബെല്ലത്തു ഇവിടെ മന്ദിരം പണിതതായി ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജോൺ ഹിർക്കാനസ് ഏകദേശം ബി.സി. 128-നു ശെഖേം പിടിച്ചപ്പോൾ ഈ ആലയത്തെ നശിപ്പിച്ചു. യാക്കോബിന്റെ കിണർ സ്ഥിതിചെയ്തിരുന്ന സുഖാർ പട്ടണം ഗെരിസീം മലയുടെ താഴ്വരയിലായിരുന്നു. യേശുവും ശമര്യാസ്ത്രീയും സംഭാഷിച്ചതു പ്രസ്തുത കിണറ്റിനടുത്തു വച്ചായിരുന്നു. (യോഹ, 4:5).
യിസ്സാഖാർ ഗോത്രപ്രദേശത്ത് എസ്ദ്രലെയോൻ സമതലത്തിനു കിഴക്കായി സ്ഥിതിചെയ്യുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുളള പർവ്വതനിര. ഇന്നത്തെ പേര് ജെബെൽ ഫുക്കുവാ (Jebel Fuqua). ഏറ്റവും ഉയരം കൂടിയ ചെങ്കുത്തായ വടക്കുഭാഗത്തിന് 518 മീറ്റർ പൊക്കമുണ്ട്. പടിഞ്ഞാറെ ചരിവിൽ ഗോതമ്പും ബാർലിയും കൃഷിചെയ്യുന്നു. പുൽമേടുകളും അത്തി, ഒലിവ് എന്നീ വൃക്ഷങ്ങളും അവിടവിടെയായി ഉണ്ട്. യോർദ്ദാൻ താഴ്വരയുടെയും കീശോൻ നദിയുടെയും മദ്ധ്യേ യുദ്ധതന്ത്രപ്രധാനമായ സ്ഥാനത്ത് കിടക്കുക മൂലം ഗിൽബോവ പ്രധാന യുദ്ധങ്ങൾക്കു രംഗഭൂമിയായി. ഗിൽബോവയുടെ വടക്കുപടിഞ്ഞാറുള്ള ഹരോദ് ഉറവിന്നരികയായിരുന്നു ഗിദെയോനും സൈന്യവും പാളയമിറങ്ങിയത്. (ന്യായാ, 7:1). ശൗൽ രാജാവിന്റെ പുത്രന്മാർ ഫെലിസ്ത്യരോടു തോറ്റു മരിച്ചു വീണതും, ശൌൽ രാജാവ് ആത്മഹത്യ ചെയ്തതും ഗിൽബോവ പർവ്വതത്തിലായിരുന്നു: (1ശമൂ, 28:4; 31:1-8; 2ശമൂ, 1;4-10, 21; 1ദിന, 10:21).
യാക്കോബ് ലാബാനിൽനിന്ന് ഓടിപ്പോയി കൂടാരമടിച്ച പർവ്വതം. (ഉല്പ, 31:20-25). ഇവിടെവെച്ച് യാക്കോബ് ലാബാനുമായി ഉടമ്പടി ചെയ്തു. (ഉല്പ, 31:47). ഉടമ്പടിയെ ഉറപ്പിക്കാൻ കൂട്ടിയ കൽക്കൂമ്പാരമാണ് ഗലീദ്. യോർദ്ദാൻ നദിയുടെ കിഴക്കുഭാഗത്തുള്ള യിസ്രായേലിൻ്റെ പ്രദേശമാണിത്. പിൽക്കാവത്ത് ഗിലെയാദ് പർവ്വതവും (ഉല്പ, 31:21), ഗിലെയാദ് ദേശവും (സംഖ്യാ, 32:1) കൂടിച്ചേർന്ന മുഴുവൻ പ്രദേശവും ഗിലെയാദ് എന്ന് അറിയപ്പെട്ടു. (നോക്കുക: ബൈബിൾ സ്ഥലങ്ങൾ).
എഫ്രയീം പർവ്വതത്തിലുള്ള ഒരു കുന്ന്. ഇതിന്റെ വടക്കുഭാഗത്താണ് യോശുവയ്ക്കു നല്കിയ പട്ടണമായ തിമ്നാത്ത്-സേരഹ്. (യോശു, 24:30). യോശുവയെ ഇവിടെയാണ് അടക്കിയത്. (ന്യായാ, 2:19). “അവനെ എഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.” (യോശു, 24:30).