യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

ദൈവപുത്രനായ യേശുക്രിസ്തു സമ്പൂർണ്ണദൈവവും സമ്പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പഠിപ്പിക്കുന്നു. “സമ്പൂർണ്ണ ദൈവമായിരിക്കുന്നതിനോടൊപ്പം ക്രിസ്തു സമ്പൂണ്ണ മനുഷ്യനുമാണ്.” [Systematic Theology, Page, 229]. ട്രിനിറ്റി മാത്രമല്ല; വൺനെസ്സുകാരും അങ്ങനെ വിശ്വസിക്കുന്നവരാണ്. “സമ്പൂർണ്ണദൈവം” എന്ന പ്രയോഗംതന്നെ ശരിയല്ല. അപുർണ്ണതയുടെ പൂർണ്ണതയെയല്ല; സൽഗുണപൂർണ്ണൻ ആയവനെയാണ് ബൈബിൾ ദൈവം എന്ന് വിശേഷിപ്പിക്കുന്നത്. (മത്താ, 5:48). ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രത്തിലല്ലാതെ, സമ്പൂർണ്ണദൈവം എന്ന പ്രയോഗം, വചനത്തിൽ ഒരിടത്തും കാണാൻ കഴിയില്ല. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നും ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു: [പേജ് 228]. ദൈവത്തിനു് വംശാവലിയോ, ജനനമോ, മരണമോ ഇല്ലെന്ന ശിശുസഹജമായ അറിവുപോലും ഇല്ലാത്തവരാണ് ദൈശാസ്ത്രത്തിൻ്റെ ഉപജ്ഞാതാക്കൾ: (സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). ഏകദൈവത്തിൻ്റെ പ്രകൃതിയുടെ സവിശേഷതകൾപോലും അറിയാത്തവരാണ് ത്രിത്വത്തിൽ വിശ്വസിക്കുന്നത്: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) വചനത്തിലുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:151തിമൊ, 1:17എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:181യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, മാറ്റമോ, മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്ത ദൈവത്തിന്, തൻ്റെ സ്ഥായിയായ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനായി മാറാനോ, ഇരുപ്രകൃതി ഉള്ളവൻ ആകാനോ കഴിയില്ല. അദൃശ്രനായ ഏകസത്യദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്.

യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു:
പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരു മനുഷ്യൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്. അതിനാൽ അവനെ സമ്പൂർണ്ണമനുഷ്യനെന്ന് അക്ഷരംതെറ്റാതെ വിശേഷിപ്പിക്കാം. എന്നാൽ ആത്മാവിനാൽ ജനിച്ചുജീവിച്ചു അത്ഭുതങ്ങള പ്രവർത്തിച്ച് മരിച്ചുയിർത്ത ദൈവപുത്രൻ എങ്ങനെ സമ്പൂർണ്ണദൈവമാകും? ട്രിനിറ്റിയുടെ ഭാഷയിൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളും ഒരോരുത്തരും സമ്പൂർണ്ണദൈവവുമാണ്. ദൈവത്തിനു് വംശാവലിയോ, ജനനമോ, മരണമോ ഇല്ലെന്നത്; തല്ക്കാലം നമുക്ക് മറക്കാം: (1തിമൊ, 6:16). ട്രിനിറ്റിയുടെ സമ്പൂർണ്ണദൈവമായ ക്രിസ്തുവിനു് ജനിച്ചുജീവിച്ച് മരിക്കണമെങ്കിൽ മറ്റൊരു സമ്പൂർണ്ണ ദൈവമായ പരിശുദ്ധാത്മാവിൻ്റെ സഹായമെന്തിനാണ്?

ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതുകൊണ്ടാണ്, ഇതുപോലുള്ള ബൈബിൾവിരുദ്ധ ഉപദേശങ്ങൾ പലരും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; NIVStudy Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6എബ്രാ, 10:5; യെശ, 7:14 മത്താ, 1:21; ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15; 18:18 സങ്കീ, 49:7-9 എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (യോഹ, 8:40), “മനുഷ്യനായ നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “മനുഷ്യൻ” (1കൊരി, 15:21), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും]

ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി “യേശു” എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് എബ്രായ വർഷം 3755-ൽ (ബി.സി. 6) മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-2 → ഉല്പ, 18:22ഉല്പ, 19:1). അതിനാൽ, ബി.സി. ആറിന് മുമ്പ് (പഴയനിയമത്തിൽ) അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15ആവ, 18:15ആവ, 18:18-19സങ്കീ, 40:6യെശ, 7:14യെശ, 52:13-15യെശ, 53:1-12യെശ, 61:1-2). അപ്പൊസ്തലനായ പത്രൊസും അക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (1പത്രൊ, 1:20). [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36മത്താ, 26:39ലൂക്കൊ, 23:46യോഹ, 8:16യോഹ, 8:19യോഹ, 12:28യോഹ, 14:6യോഹ, 14:23യോഹ, 16:32യോഹ, 17:3യോഹ, 17:11യോഹ, 17:21യോഹ, 17:23യോഹ, 20:17). ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനതീതനാണ്. എന്നാൽ യേശുവെന്ന ക്രിസ്തു ജനിച്ചുജീവീച്ചു മരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ച അതുല്യവ്യക്തിയാണ്. [കാണുക: യേശു എന്ന ചരിത്രപുരുഷൻ]

ഇരുപ്രകൃതിയെന്ന ഉപദശത്തിൻ്റെ ഉത്ഭവം: യേശുവിൻ്റെ ഇരുപ്രകൃതിയെന്ന ഉപദേശം എ.ഡി. 451-ലെ കൽസഡോൺ സൂനഹദോസിൽ (Council of Chalcedon) ഉണ്ടാക്കിയതാണ്. യേശുവെന്ന ഒരു വ്യക്തിയിൽ “ഇരുപ്രകൃതി” (Two Nature) ഉണ്ടെന്ന സിദ്ധാന്തത്തെയാണ്, “ഹൈപ്പോസ്റ്റാറ്റിക് യൂണിയൻ” (Hypostatic Union) എന്ന് പറയുന്നത്. ഒരു വ്യക്തിയിൽ “ഇരുപ്രകൃതി” എങ്ങനെയുണ്ടാകുമെന്ന് ആരും ചോദിക്കരുത്. അങ്ങനെയൊരു സങ്കരപ്രകൃതിയെക്കുറിച്ച് ഏകദൈവത്തിനോ, ഏകമനുഷ്യനായ യേശുക്രിസ്തുവിനോ, അപ്പൊസ്തലന്മാർക്കോ അറിയാത്തതും ലോകത്തിൽ കേട്ടുകേവിപോലും ഇല്ലാത്തതുമായ കാര്യമാണ്. അതിനാൽ, ബൈബിളിലോ, ലോകപുസ്തകങ്ങളിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. ഈ പദംപോലും ദൈവശാസ്ത്രത്തിലല്ലാതെ, ലോകഭാഷകളിലെ ഒരു നിഘണ്ടുവിലും തിരയരുത്; കണ്ടെത്താൻ കഴിയില്ല. സഭ സ്ഥാപിതമായതിനും ബൈബിൾ എഴുതി പൂർത്തീകരിച്ചതിനും 350-ലധികം വർഷങ്ങൾക്കുശേഷം ഉണ്ടാക്കിയ ഉപദേശമാണിത്. ട്രിനിറ്റിയുടെ ദുരുപദേശങ്ങളൊക്കെ രൂപപ്പെട്ടതിൻ്റെ കാലക്രമം ഇപ്രകാരമാണ്: എ.ഡി. 325-ലെ നിഖ്യാ സുനഹദോസ് (Council of Nicaea) ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ ക്രിസ്തുവിനെ, സത്യദൈവത്തിൽനിന്നു ജനിച്ച മറ്റൊരു സത്യദൈവമാക്കി. എ.ഡി. 362-ൽ ഈജിപ്തിലെ അലക്സാണ്ട്രിയ സുനഹദോസിൽവെച്ച് (Synod of Alexandria) ഒരു സത്തയിൽ/സാരാംശത്തിൽ മൂന്നു വ്യക്തികൾ (three persons in one substance) എന്ന ഉപദേശം ഉണ്ടാക്കി. അഥവാ, ഏകസത്യദൈവത്തെ മനുഷ്യരെപ്പോലെ മൂന്നു വ്യക്തിയാക്കി. വ്യക്തി (Person) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല. എ.ഡി. 381-ലെ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസ് (Council of Constantinople) ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാക്കി. എ.ഡി. 431-ലെ എഫെസൊസ് സുനഹദോസ് (The Council of Ephesus) യേശുവിൻ്റെ പാപരഹിതനായ മനുഷ്യൻ്റെ അമ്മയായ മറിയയെ “ദൈവമാതാവു” (Theotokos) ആക്കി. എ.ഡി. 451-ലെ കൽസഡോൺ സൂനഹദോസിലാണ്” (Council of Chalcedon) യേശുവെന്ന പാപരഹിതായ മനുഷ്യനെ ദൈവവും മനുഷ്യനുമെന്ന “ഇരുപ്രകൃതിയുള്ളവൻ” (Two Nature) ആക്കി. ഈയൊരു ക്രമം പരിശോധിച്ചാൽ, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കിയത് മറിയത്തെ ദൈവമാതാവാക്കാനുള്ള കത്തോലികരുടെ കുതന്ത്രമാണെന്ന് ഏതൊരു പൊട്ടനും മനസ്സിലാകും. മറ്റൊരു ശ്രദ്ദേയമായ കാര്യം: മറിയയെ ദൈവമാതാവാക്കിയ അതേ സഭാപിതാക്കന്മാരാണ് ഇരുപത് വർഷം കഴിഞ്ഞപ്പോൾ യേശുവിനെ ഇരുപ്രകൃതിയുള്ളവൻ ആക്കിയത്. യേശുവിൻ്റെ ഇരുപ്രകൃതി സത്യമാണെങ്കിൽ, മറിയ ദൈവമാതാവാണെന്നതും സത്യമാകണം. അഥവാ, അവൻ്റെ ഇരുപ്രകൃതിയിൽ വിശ്വസിക്കുന്നവർ മറിയ ദൈവമാതാവാണെന്നും വിശ്വസിക്കണം. എത്ര മനോഹരമായ ദുരുപദേശം! ഇതിൽ രസകരമായ ഒരു കാര്യം കാണിക്കാം: ബൈബിളിലെ ദൈവം ഒരുത്തൻ മാത്രമാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നുമില്ല. എന്നാൽ ട്രിനിക്ക് ദൈവം ഒരുത്തനല്ല; മൂന്നു വ്യക്തിയാണ്. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണ് ട്രിനിറ്റിക്കുള്ളത്. അതായത്, എല്ലാ അർത്ഥത്തിലും സമന്മാരായ മൂന്നു വ്യക്തിയാണ് അവരുടെ ദൈവം. ഇനി ട്രിനിറ്റിയിലെ വ്യക്തികളുടെ പ്രകൃതി ഒന്നു പരിശോധിക്കാം: പിതാവ് പൂർണ്ണദൈവം. പരിശുദ്ധാത്മാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും. അപ്പോൾ, സമത്വമെന്ന ഉപദേശം സ്വാഹ. പിതാവിനും പരിശുദ്ധാത്മാവിനും ഏകപ്രകൃതിയും പുത്രനു് ഇരുപ്രകൃതിയും. ഇതിലെവിടെയാണ് സമത്വമുള്ളത്? ദുരുപദേശങ്ങൾ എല്ലായ്പ്പോഴും പരസ്പരവിരുദ്ധമായിരിക്കും. ആരും ഇതൊന്നും കാര്യമാക്കണ്ട! ശക്തിയോടെ പിന്നെയും അതിൽത്തന്നെ വിശ്വസിക്കുക! [കാണുക: ദുരുപദേശങ്ങൾ വന്നവഴി]

ഇനി, ദൈവപുത്രനായ യേശുവിന് ഇരുപ്രകൃതി ഉണ്ടോന്നറിയാൻ, ദൈവാത്മാവിനാൽ വിരചിതമായ അവൻ്റെ ജീവചരിത്രം നമുക്കൊന്നു വിശദമായി പരിശോധിക്കാം:

1. കന്യകയായ മറിയയിൽ സംശയം ജനിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ഇപ്രകാരമാണ്: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20 ലൂക്കൊ, 2:21). “ഉല്പാദിതമായി” എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഒരു ശിശു “ഉരുവായി” എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും അവളുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. തന്മൂലം, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പാരഹിതനായ ഒരു മനുഷ്യനെ പ്രകൃത്യാതീതമായി ഉല്പദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. അതിനെണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് വചനം പറയുന്നത്. (1തിമൊ, 3:161പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു സമ്പൂർത്തദൈവത്തെയാണെന്ന് പറഞ്ഞാൽ, അതില്പരം അബദ്ധം വേറെന്താണ്? കന്യകയിൽ ഉരുവാക്കപ്പെട്ടവൻ പൂർണ്ണദൈവമല്ല; യേശുവെന്ന പൂർണ്ണമനുഷ്യനാണ്: (റോമ, 15:5).

2. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. (ലൂക്കൊ, 2:7 2:23). ആദ്യജാതൻ അഥവാ, കടിഞ്ഞൂൽ പുത്രനെ കുറിക്കുന്ന “പ്രോട്ടോടോക്കോൺ” (prototokon) എന്ന് അവനെ രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). കന്യക പ്രസവിച്ചത് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെ ആയിരുന്നെങ്കിൽ, അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് അഥവാ, സ്വരൂപത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ; അഥവാ, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കില്ലായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). അതായത്, ആദ്യജാതനായ യേശു പാപരഹിതനും അനന്തരജാതർ നമ്മപ്പോലെ പാപസഹിതരും ആയിരുന്നു. അതല്ലാതെ, പ്രകൃതിയിൽ ഒരു വ്യത്യാസവും അവർ തമ്മിൽ ഇല്ലാത്തതുകൊണ്ടാണ്, അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവിനാൽ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനായിരുന്നെങ്കിൽ, മറ്റു മക്കളും അങ്ങനെതന്നെ ആയിരിക്കണം. അല്ലെങ്കിൽ, “ആദ്യജാതൻ” എന്ന പ്രയോഗംതന്ന് അബദ്ധമാണ്. മറിയ ദൈവമാതാവാണെന്നും അംഗീകരിക്കേണ്ടിവരും. പൂർണ്ണദൈവത്തെയാണ് ഒരു മനുഷ്യസ്ത്രീ പ്രസവിചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവങ്കല്പം അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതകാനിടയില്ല. തന്നെയുമല്ല, ക്രിസ്തു പൂർണ്ണദൈവവും ആണെങ്കിൽ, ആ ദൈവത്തെ പത്തുമാസം വയറ്റിലിട്ട് വളർത്തി പ്രസവിച്ചവൾ എങ്ങനെ ദൈവമാതാവ് അല്ലാതാകും? യേശു മറിയയുടെ മകനാണെന്ന് മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നോർക്കണം. ഉദാ: (മർക്കൊ, 6:3). യേശുവിനു് പാപരഹിതനായ മനുഷ്യനെന്ന ഏകപ്രകൃതി അല്ലാതെ, ഇരുപ്രകൃതി ഇല്ലായിരുന്നു എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

3. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് മാത്രം ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). യേശുക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ ലംഘിച്ചുകൊണ്ട് അവനെ പരിച്ഛേദന കഴിക്കില്ലായിരുന്നു. അവൻ ഇരുപ്രകൃതി ഉള്ളവനായിരുന്നു എന്ന് പറയുന്നവർക്ക്, പുതിയനിയമം എന്താണെന്നുപോലും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ ജനിച്ചത്, ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അവനെങ്ങനെ ന്യായപ്രമാണത്തെ ലംഘിക്കാൻ കഴിയും? ജെൻ്ററില്ലാത്ത ദൈവത്തെ പരിച്ഛേദന കഴിക്കാൻ കഴിയുകയുമില്ല; ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനെ പരിച്ഛാദന കഴിക്കാൻ പ്രമാണവുമില്ല. തന്മൂലം, ക്രിസ്തുവിൻ്റെ ഇരുപ്രകൃതിവാദം ഭോഷ്കിൻ്റെ അപ്പനിൽ നിന്നുവന്ന ഉപദേശമാണെന്ന് മനസ്സിലാക്കാം.

4. അവൻ മനുഷ്യൻ്റെ മാത്രം കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; ലൂക്കൊ, 22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിൽ; അവനെ വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്?ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). തന്നെയുമല്ല, ന്യായപ്രമാണത്തിൻ്റെ കീഴിലാണ് അവൻ ജനിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 4:4). ന്യായപ്രമാണത്തിന് അധീനനായവൻ അതിനെ എങ്ങനെ അതിലംഘിക്കും? ന്യായപ്രമാണത്തെ ലംഘിച്ചാൽ; അവൻ ദൈവത്തിൻ്റെ എതിരാളിയാണെന്നേ വരൂ. അതിനാൽ, അവൻ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നില്ല; മനുഷ്യനെന്ന ഏകപ്രകൃതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

5. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. (ലൂക്കൊ, 2:40). വേദഭാഗം ശ്രദ്ധിക്കുക: പൈതൽ ആത്മാവിൽ ബലപ്പെട്ടുപോന്നു. പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, അവനെ ബലപ്പെടുത്താൻ, ട്രിനിറ്റിയൂടെ ഭാഷയിൽ മറ്റൊരു വ്യക്തിയും ദൈവവുമായ ആത്മാവ് എന്തിനാണ്? അടുത്തഭാഗം: “ദൈവകൃപയും പൈതലിൻ്റെ മേൽ ഉണ്ടായിരുന്നു.” പൈതൽതന്നെ, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആണെങ്കിൽ, ഏത് ദൈവകൃപയാണ് അവനാവശ്യം? അവൻ തന്നിൽത്തന്നെ ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, ദൈവകൃപ അവൻ്റെമേൽ ഉണ്ടായിരുന്നു എന്ന് പറയുമോ? കൃപയെന്നാൽ, മനുഷ്യൻ്റെമേൽ സൗജന്യമായി പകരപ്പെടുന്ന ദൈവത്തിൻ്റെ കരുണയാണ്. അവൻ ദൈവവും ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെമേൽ ദൈവകൃപ ഉണ്ടായിരുന്നുവെന്ന് പറയുമായിരുന്നോ? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. തന്മൂലം, അവൻ പാപമറിയാത്ത മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ആത്മാവിൽ ബലപ്പെട്ടുപോന്നു എന്നും ദൈവകൃപ അവന്മേൽ ഉണ്ടായിരുന്നു എന്നും പറഞ്ഞിരിക്കുന്നതെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

6. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കൊ, 2:52). വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു. അവൻ ഇരുപ്രകൃതി അഥവാ, ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, അവനു വളരാൻ ദൈവത്തിൻ്റെ കൃപപോലും ആവശ്യമില്ല; താൻതന്നെ ദൈവമാണ്. എന്നാൽ ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്നാണ് ദൈവാത്മാവിനാൽ ആലേഖനംചെയ്ത് വെച്ചിരിക്കുന്നത്. തന്നെയുമല്ല, പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമായ ഒരുത്തന് വളരാൻ, മനുഷ്യരുടെ കൃപ വേണമോ? ഇരുപ്രകൃതി വാദക്കാരിൽ വ്യാപരിക്കുന്നത് ഏത് ആത്മാവാണെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അവൻ മനുഷ്യൻ മാത്രമായതുകൊണ്ടാണ്, ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നു എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:40). ഒരു മനുഷ്യക്കുഞ്ഞിന് വളരാനാണ് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപ വേണ്ടത്. അതിനാൽ, ഇരുപ്രകൃതി വെറും പൊട്ടക്കഥയാണെന്ന് മനസ്സിലാക്കാം.

7. അവനു്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; ലൂകൊ, 3:22; ലൂക്കൊ, 4:18,19; പ്രവൃ, 4:27; പ്രവൃ, 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). ആദിമസഭ അവനെ വിശേഷിപ്പിച്ചത്, “നീ (ദൈവം) അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ്: (പ്രവൃ, 4:27 → പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം അഭിഷിക്തന്മാർ അഥവാ, മശീഹമാർ ബൈബിളിലുണ്ട്. അതിൽ, ഒരൊറ്റ ദൂതൻ പോലും ഇല്ല. ദൈവം ദൂതന്മാരെ ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവനു് അഭിഷേകത്തിൻ്റെ ആവശ്യമുണ്ടായിരുന്നോ? അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, ദൈവത്തിന്റെ ശുശ്രൂഷ ചെയ്യാൻ  അഭിഷേകം ആവശ്യമായി വന്നത്. (1തിമൊ, 2:6; എബ്രാ, 2:9). തന്മൂലം, ഇരുപ്രകൃതിവാദം ബൈബിൾ വിരുദ്ധമാണെന്ന് തെളിയുന്നു.

8. അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ “ഇവൻ എന്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവവും ആയിരുന്നെങ്കിൽ, ഈ ദൈവത്തെ പുത്രനെന്ന് സംബോധന ചെയ്യുന്ന ദൈവമാരാണ്? പൂർണ്ണദൈവത്തെ പുത്രനെന്ന് വിളിക്കണമെങ്കിൽ, ആ ദൈവത്തെക്കാൾ വലിയൊരു ദൈവം ഉണ്ടാകണ്ടേ? പൂർണ്ണദൈവത്തിന് ഒരു പിതാവുണ്ടെന്ന് പറയുന്ന ഇരുപ്രകൃതിക്കാരുടെ ദൈവസങ്കല്പം എന്താണ്? അമൃതാനന്ദമയിയും സായിബാബയും പോലുള്ള ദൈവമാണോ നിങ്ങൾക്കുള്ളത്? ദൈവം ദൈവത്തയലല്ല പുത്രനെന്ന് സംബോധന ചെയ്തത്; യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ്. (1യോഹ, 3:5; യോഹ, 8:40). അവൻ ദൈവത്തിന്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, എ.എം. 3755-ൽ (ബി.സി. 6) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരന്മാരോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതിനാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ഇരുപ്രകൃതിയുള്ളവനല്ല; പാപമറിയാത്ത മനുഷ്യനെന്ന ഏകപ്രകൃതി മാത്രമുള്ളവൻ ആയിരുന്നു എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

9. “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി.” (ലൂക്കോ, 4:1). ഇതൊരു ദൈവത്തെക്കുറിച്ചുള്ള പ്രയോഗമാണെന്ന് കരുതുന്നവരെ എങ്ങനെ തിരുത്താൻ പറ്റും? ക്രിസ്തു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആണെങ്കിൽ, ത്രിത്വത്തിലെ മറ്റൊരു വ്യക്തിയും ദൈവവുമായ പരിശുദ്ധാത്മാവ് നിറവ് അവനെന്തിനാണ്? താൻതന്നെ ദൈവമായിരിക്കെ, മറ്റൊരു ദൈവത്തിൻ്റെയോ വ്യക്തിയുടെയോ സഹായം അവനു് വേണമോ? മനുഷ്യൻ്റെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ഉപദേശമാണ് ത്രിത്വം.

10. “അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.” (മത്താ, 4:1). “ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1). പിശാചു നാല്പതു ദിവസം പരീക്ഷിച്ചതുകൂടാതെ, മൂന്നുവട്ടം പിന്നെയും പരീക്ഷിച്ചു: (മത്താ, 4:3-110; ലൂക്കൊ, 4:3-12). ഈ വേദഭാഗത്തുനിന്ന് ചില കാര്യങ്ങൾ കാണിക്കാം:
➼ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ലെന്നതാണ് പരമാർത്ഥം.
ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ ഉത്തമപുരുഷ സർവ്വനാമത്തിലല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, “അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പറഞ്ഞത്. താൻ പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിലും ഏകവചനത്തിലും അവൻ ഖണ്ഡിതമായി പറയുമായിരുന്നോ?
➼ ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനു് ദൈവമായിരിക്കാനും ആരാധന സ്വീകരിക്കാനും തടസ്സമൊന്നുമില്ല. എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. അതായത്, ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) എന്ന പദം കൊണ്ട്, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും ദൈവമല്ലെന്നും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നുമാണ് അർത്ഥം. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ദൈവമല്ലെന്നും ആരാധനയ്ക്ക് യോഗ്യനല്ലെന്നും ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ധമായി മനസ്സിലാക്കാം. [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]

11. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.” (ലൂക്കൊ, 4:14-15). യോർദ്ദാനിൽവെച്ചുള്ള അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. ഇതൊക്കെ, ദൈവാത്മാവ് അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതകളാണ്. അവൻ ദൈവം ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്ന് ശുശ്രൂഷ ആര ഭിച്ചതായി പറയുമായിരുന്നോ? ക്രിസ്തു ദൈവവും ആയിരുന്നെങ്കിൽ അവനു് ശുശ്രൂഷിക്കാൻ, നിങ്ങളുടെ മറ്റൊരു വ്യക്തിയും ദൈവവുമായ ആത്മാവിൻ്റെ ശക്തി വേണമായിരുന്നോ? ഏകദൈവമായ യഹോവ ആത്മാവിൻ്റെ ശക്തിയോടെ വല്ലതും ചെയ്തതായി ബൈബിൾ പറയുന്നുണ്ടോ? ക്രിസ്തുവിൻ്റെ ഇരുപ്രകൃതി വാദം ഒരു മൂഡസങ്കല്പം മാത്രമാണ്.

12.  “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). ദൈവപുത്രനായ ക്രിസ്തു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നും അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാകുമോ? യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കിയതുകൊണ്ട്, അവൻ ദൈവമാണെന്നാണ് പലരും കരുതുന്നത്. അതുകേട്ടിട്ട്, ഏലീയാവ് അപ്പുറത്തുനിന്ന് ചിരിക്കുകയാണ്. അവൻ മൂവാണ്ടും ആറുമാസവും ദേശത്ത് മഴ പെയ്യാതിരിക്കാൻ ആകാശം അടച്ചുകളഞ്ഞവനാണ്: (1രാജാ, 17:1 ലൂക്കൊ, 4:25). മോശെ ചെങ്കടലിനെ രണ്ടായിട്ട് വിഭാഗിച്ച് നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളെ രക്ഷപെടുത്തിയ മനുഷ്യനാണ്: (പുറ, 14:21-22). “മോശെ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു” എന്നാണ് വചനം പറയുന്നത്: (പ്രവൃ, 7:36). യേശു മൂന്നര വർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ഏലീയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ ചെയ്തവനാണ് എലീശ: (1രാജാ, 19:16). മോശെയും ഏലീയാവും എലീശയും ദൈവങ്ങളാണെന്ന് ട്രിനിറ്റി പറയാത്തതെന്താ? അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശു പിന്നെ ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? (മത്താ, 12:28). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു” എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 5:17). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പത്രൊസും നിക്കോദേമൊസും പറയുന്നു: (യോഹ, 3:2; പ്രവൃ, 10:38). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും ആണെങ്കിൽ, ആ ദൈവത്തോട് കൂടെയിരുന്ന മറ്റൊരു ദൈവം ആരാണ്? പൂർണ്ണദൈവത്തിന് മറ്റൊരു ദൈവത്തിൻ്റെ സഹായം വേണോ? ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നു. (പ്രവൃ, 7:10). ദൈവം കൂടെയിരിക്കുന്നവരൊക്കെ, പൂർണ്ണദൈവം ആകുമെങ്കിൽ, മോശെയും പൂർണ്ണദൈവമാകണ്ടേ? അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ വാക്കുകൾ നോക്കുക: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.“ (പ്രവൃ, 2:22-23). ഈ രണ്ട് വാക്യത്തിൽ പ്രധാനപ്പെട്ട മൂന്നുകാര്യങ്ങൾ പറയുന്നുണ്ട്: I. ദൈവമാണ് യേശുവിനെക്കൊണ്ട് യെഹൂദന്മാരുടെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചത്. യേശുതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:28). II. ദൈവം യെഹൂദന്മാർക്ക് കാണിച്ചുകൊടുത്തത് നസറായനായ യേശു എന്ന പുരുഷനെയാണ്. ഇവിടെപ്പറയുന്ന പുരുഷൻ, “മനുഷ്യൻ” (ἀνήρ – anēr – Man) ആണ്. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). III. യേശു എന്ന മനുഷ്യനെയാണ് യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്നത്. എന്നിട്ട് ക്രിസ്തു തന്നെത്താൻ ഉയിർത്തതല്ല; പിതാവായദൈവം അവനെ ഉയിർപ്പിച്ചതാണ്: (ഗലാ, 1:1 പ്രവൃ, 10:40; റോമ, 10:9). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും ആണെങ്കിൽ, തന്നെത്താൻ ഉയിർക്കയെങ്കിലും ചെയ്യണ്ടേ?

13. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ക്രിസ്തു തന്നിൽത്തന്നെ ദൈവം ആയതുകൊണ്ടാണ് പക്ഷവാതക്കാരനു പാപമോചനം നല്കിയതെന്നാണ് പലരും കരുതുന്നത്. (ലൂക്കൊ, 5:20). എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23). ദൈവത്തിൻ്റെ മാത്രം അധികാരമാണെങ്കിൽ, ശിഷ്യന്മാർക്കത് നല്കുമോ? തന്നെയുമല്ല, ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഹോ തിയോസ് (Mónos ho Theós) ആണ്. ഒറ്റയെ (alone/only) ഗ്രീക്കുപദമാണ് മോണോസ്. ഇംഗ്ലീഷിൽ, God alone ആണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ആ ഒരുത്തൻ മാത്രമായ ദൈവം ക്രിസ്തു ആണെങ്കിൽ, ഒരേയൊരും സത്യദൈവം പിതാവാണെന്ന് (Father, the only true God) ക്രിസ്തു പറഞ്ഞതും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പൗലൊസ് പറഞ്ഞതും ഭോഷ്ക്കായിമാറും: (യോഹ, 17:3 1കൊരി, 8:6; എഫെ, 4:6).

14. “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും.” (യോഹ, 16:32). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു. (യോഹ, 8:16. ഒ.നോ: 8:29). തന്നെ അയച്ച പിതാവ് തന്നോടുകൂടെ ഉള്ളതുകൊണ്ട്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്നാണ് (I am not alone) ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നെങ്കിൽ, പിതാവായ ദൈവം അവൻ്റെകൂടെ ഇരിക്കേണ്ട ആവശ്യമെന്താണ്? പൂർണ്ണദൈവം തന്നിൽത്തന്നെ അശക്തനായിരുന്നോ? തന്മൂലം, യേശുവിൻ്റെ ഇരുപ്രകൃതിവാദം നടപടിയാകുന്ന ഉപദേശമല്ലെന്ന് മനസ്സിലാക്കാം.

15. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28).
➼ എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. (യോഹ, 10:29
➼ പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
➼ പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. (യോഹ, 5:26)
➼ എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
➼ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
➼ ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
➼ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
➼ ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
➼ ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36)
➼ എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
➼ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ക്രീസ്തു പൂർണ്ണദൈവമാണെങ്കിൽ, “എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ” എന്നൊക്കെ പുത്രൻ പറയുമായിരുന്നില്ല. പിതാവ് ഉപേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവൻ പൂർണ്ണദൈവവും ആണെന്ന് പറയുന്നവർ ഏത് ആത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: (യോഹ, 20:17). പൂർണ്ണദൈവത്തിനു് മീതെ മറ്റൊരു പിതാവും ദൈവവും ഉണ്ടാകുമോ?

16. “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.” (ലൂക്കൊ, 22:42). ഇതൊരു ദൈവത്തിൻ്റെ പ്രാർത്ഥനയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ പ്രാർത്ഥനയോ അല്ല; ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം പാപമറിയാത്ത തൻ്റെ ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവെന്ന മനുഷ്യൻ്റെ പ്രാർത്ഥനയാണ്: (യോഹ, 8:40; 2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43). ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് തനിക്ക് ഭവിക്കാനുള്ള അതികഷ്ഠം നീങ്ങിപ്പോകാൻ പിതാവിൻ്റെ ഹിതത്തിനായി മേല്പറഞ്ഞ ഒരേ വചനംതന്നെ ചൊല്ലി ക്രിസ്തു മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുകനിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കോ, 22:44). എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ഒരു ദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്. വൺനെസ്സ് വിശ്വാസപ്രകാരം, ഒരു ദൈവം തന്നോടുതന്നെയാണ് പ്രാർത്ഥിച്ചത്. ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ അല്ല പ്രാർത്ഥിച്ചത്; മനുഷ്യനായ യേശു തൻ്റെ പിതാവും ദൈവവും ആയവനോടാണ് പ്രാർത്ഥിച്ചത്: (യോഹ, 20:17). പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 17:3). ദൈവത്തെ നിത്യം ആരാധിക്കുന്നവരെങ്കിലും, ദൈവത്തിന്റെ സൃഷ്ടികളായ ദൂതന്മാർ പോലും വ്യക്തിപരമായി ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല. എന്നാൽ യേശുവെന്ന മനുഷ്യൻ്റെ ജീവിതം മുഴുവനും പ്രാർത്ഥനാനിർഭരമായിരുന്നു. “അതികാലത്തു ഇരുട്ടോടെ യേശു എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 1:35). ക്രിസ്തു രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12), പ്രത്യേക ശുശ്രൂഷകൾക്ക് മുമ്പായും, ഉദാ: ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പും (ലൂക്കൊ, 6:12-16), ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പും (യോഹ, 11:41-42) പ്രാർത്ഥിച്ചതായി കാണാം. മനുഷ്യനല്ലാതെ ദൈവത്തിനു് പ്രാർത്ഥന വേണ്ട. ദൈവത്തോട് മനുഷ്യൻ കഴിക്കുന്ന അഭയയാചനയാണ് പ്രാർത്ഥന. തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നവനോടാണ് ക്രിസ്തു നിലവിളിച്ച് പ്രാർത്ഥിച്ചതെന്ന് വചനം പറയുമ്പോൾ, ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ ആണ് കണ്ണുനീരോടും നിലവിളിയോടുകൂടെ പ്രാർത്ഥിച്ചതെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം വേറെയില്ല. ക്രിസ്തു ദൈവമല്ല; പ്രാർത്ഥന ആവശ്യമുള്ള പാപരഹിതനായ മനുഷ്യനായിരുന്നു. (ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നമ്മെപ്പോലെ പാപങ്ങൾക്കുവേണ്ടിയോ, അനുഗ്രഹങ്ങൾക്കുവേണ്ടിയോ അല്ല; തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അവൻ പ്രാർത്ഥിച്ചത്. മറിച്ചൊരു പ്രാർത്ഥന ക്രിസ്തുവിന് ആവശ്യമില്ല).

17. “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). യേശുവിനെക്കുറിച്ച്, “പരിശുദ്ധൻ, പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നൊക്കെയാണ് വചനം പഴയുന്നത്: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ഇതൊന്നും സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മനല്ലാത്തെ ദൈവത്തെക്കുറിച്ചല്ല; യേശുവെന്ന മനുഷ്യനെക്കുറിച്ചാണ്: (ഇയ്യോ, 15:15). ക്രിസ്തു പൂർണ്ണദൈവവും ആണെങ്കിൽ, അവനിൽ പാപമില്ല, അവൻ പാപം ചെയ്തിട്ടില്ല എന്നൊക്കെ പറയുമോ? പാപത്തിൻ്റെ ശമ്പളമാണ് മരണം (റോമ, 6:23). പാപരഹിതനായ യേശുവിൻ്റെമേൽ മരണത്തിനു് യാതൊരു അധികാരവും ഇല്ലായിരുന്നു. ദൈവം ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം (ആദാമ്യപാപം) ക്രിസ്തുവിൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്. ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിൽ, അവനെ പാപമാക്കാൻ എങ്ങനെ കഴിയും? ഒരു ശരീരത്തിൽ തന്നെയുള്ള ഇരുപ്രകൃതിയിൽ, ഒരു പ്രകൃതി പാപമാകപ്പെട്ടു, മറ്റേ പ്രകൃതി പാപമാകാതെയിരുന്നു എന്നൊക്കെ പറഞ്ഞാൽ, അതൊരു കോമഡിയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ തറ്റുമോ? ഇതിനൊക്കെ വചനത്തിൽ എന്തെങ്കിലും തെളിവുണ്ടോ?

18. “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്ന് ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്” എന്നർഥം.” (മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ പിതാവായ ദൈവം അദൃശ്യനായി കൂടെയുണ്ടായിരുന്നത് മുകളിൽ നാം കണ്ടതാണ്. “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 29; 16:32). ആ പിതാവായ ദൈവമാണ് മരണത്തിന് മുമ്പായി ക്രിസ്തുവിനെ വിട്ടുമാറിയത്. മറ്റാരും അവനെ വിട്ടുമാറിയതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, അവൻ്റെ പൂർണ്ണദൈവത്തിനു് എന്തു സംഭവിച്ചു? കൂടെ മരിച്ചു എന്ന് പറയണം.ഏകശരീരത്തിൽ ഇരുപ്രകൃതിയല്ലേ; കൂടെ മരിക്കാതെ എന്തുചെയ്യും? ദൈവം മരിച്ചുവെന്ന് പറഞ്ഞാൽ, ആ ഉപദേശം എത്രമാത്രം പൈശാചികമാണ്. ആ ഉപദേശമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്: [Systematic Theology, Page, 228]. യേശുവിൻ്റെ ഇരുപ്രകൃതിയെന്ന ഉപദേശം ദൈവികമല്ല; സാത്താന്യമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

19. “നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ക്രിസ്തുവിൻ്റെ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് നിത്യാന്മാവിനാൽ അഥവാ, ദൈവത്താലാണ്. ക്രിസ്തു ദൈവത്തിനു് സൗരഭ്യവാസനയായി തന്നെത്തന്നെ അർപ്പിച്ചത് ആത്മാവിനാലാണ്. (എഫെ, 5:2; 1തിമൊ, 2:6). ക്രിസ്തു തന്നിൽത്തന്നെ പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയിരുന്നെങ്കിൽ, ട്രിനിറ്റിയുടെ ഭാഷയിൽ മറ്റൊരു വ്യക്തിയും ദൈവവുമായ നിത്യാത്മാവിനാൽ തന്നെത്താൻ അർപ്പിച്ചു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. ക്രിസ്തുവിൻ്റെ ഇരുപ്രകൃതിവാദം വെറും അന്ധവിശ്വാസമാണ്.

20. പിതാവായ ദൈവമാണ് യേശുക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.” (പ്രവൃ, 2:24). ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:31; 4:10; 5:30; 10:40; 13:30,32; 17:3; റോമ, 8:11; 10:9; 1കൊരി, 6:14; 2കൊരി, 4:14; ഗലാ, 1:1; കൊലൊ, 2:12; 1തെസ്സ, 1:9). അതുപോലെ, യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുകൊടുത്തതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2 → ഗലാ, 1:3; 2:20; എഫെ, 5:27; ഫില, 2:8; 1തിമൊ, 2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). എന്നാൽ ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തതായി പറഞ്ഞിട്ടില്ല. ക്രിസ്തു പൂർണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, പൂർണ്ണദൈവം എങ്ങനെ മരിച്ചു എന്ന് ചോദിക്കുന്നില്ല; ചോദിച്ചിട്ട് കാര്യമില്ല. പൂർണ്ണദൈവത്തിന് സ്വയമായി ഉയിർക്കാൻ കഴിയാഞ്ഞത് എന്താണ്? പുത്രദൈവത്തെ ഉയിർപ്പിക്കാൻ മറ്റൊരു ദൈവം ആവശ്യമായി വന്നത് എന്താണ്? തന്മൂലം, പുത്രൻ പൂർണ്ണദൈവം ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.

21. ക്രിസ്തു, ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ്. അവൻ തൻ്റെ ശരീരത്തിലാണ് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറിയത്. (1പത്രൊ, 2:24). സംവേദനക്ഷമമായ ഒരു ഉള്ളം അഥവാ, ഒരു ദേഹി അവനുണ്ടായിരുന്നു. (മത്താ, 26:38). അവൻ പിതാവിൻ്റെ കരങ്ങളിൽ തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് ക്രൂശിൽ മരിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). ദൈവപുത്രനായ ക്രിസ്തു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ദൈവാത്മാവിനാൽ 50 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുന്നു “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നു. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) തുടങ്ങി ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടു കണ്ടവരെല്ലാം അവൻ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു. എന്നാൽ ക്രിസ്തു ഇരുപ്രകൃതി ഉള്ളവനാണെന്ന് ഒരുത്തൻപോലും പറഞ്ഞിട്ടില്ല. ദൈവാത്മാവിനാൽ വിരചിതമായ വചനം വിശ്വസിക്കാത്തവർ, ക്രിസ്തുവിന് ഇരുപ്രകൃതിയല്ല; ഇരുന്നൂറ് പ്രകൃതിയുണ്ടെന്ന് പറഞ്ഞാലും അതിശയിക്കാൻ ആവശ്യമില്ല.

22. ഇനി, ക്രിസ്തു പറയുന്ന ചില തെളിവുകൾ തരാം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Interlinear Bible]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only/alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

23. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon → σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Interlinear Bible]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ  “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് Mónos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36)

24. “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ “ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, “മോണോസ് ഹോ തെയൊസ്”  (Mónos ho theos) ആണ്. [Bible Hub]. ഇവിടെയും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (only/alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (יָחִיד – yahid) എന്ന പദത്തിനു് തുല്യമായ “മോണോസ്” (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട  പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. പിതാവ് ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ Mónos കൊണ്ട് ഖണ്ഡിതമായി പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ 1:4; യൂദാ, 1:25). ട്രിനിറ്റിയുടെ ഇരുപ്രകൃതിവാദം നിവൃത്തികേടിൻ്റെ ഉപദേശമാണെന്ന് മനസ്സിലാക്കാം.

25. “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും സത്യം ഗ്രിഹിക്കുന്നില്ല. ഒടുക്കം എന്തുചെയ്യും?

26. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ഇരുപ്രകൃതിയുള്ളവൻ ആണെങ്കിലോ, ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവത്തിനുമീതെ മറ്റൊരു ദൈവവും പിതാവും ഉണ്ടെന്നും ഒരു ദൈവം തനിക്കുതന്നെ ദൈവവും പിതാവും ആണെന്ന് പറയുന്നതുമായ കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് സാത്താൻ തുടങ്ങിവെച്ച ദുരുപദേശങ്ങളാണ്. [കാണുക: പിതാവു് മാത്രം സത്യദൈവം]

ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 125-ലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഏകദൈവമായ യഹോവതന്നെ 26 പ്രാവശ്യം കല്പന ആവർത്തിച്ചിട്ടുണ്ട്. ഉദാ: (പുറ, 20:2-3; 9:24; ആവ, 32:39; യെശ, 41:4; 43:10; 43:11). യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന ഒന്നാം കല്പന ലംഘിക്കുന്ന ബഹുദൈവ ദുരുപദേശത്താൽ ഒരുത്തനും രക്ഷപ്രാപിക്കാൻ പോകുന്നില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഇതുപോലെ, അനവധി തെളിവുകൾ വേറെയുമുണ്ട്; വിസ്തരഭയത്താൽ ചുരുക്കുകയാണ്. [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

“ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹന്നാൻ 4:2).

എല്ലാ വിവരങ്ങളും വിശദമായറിയുക:

1. വചനം ജഡമായത്തീർന്ന പൂർണ്ണദൈവമോ? (യോഹ, 1:14).

2. പൂർണ്ണദൈവത്തിനാണോ വംശാവലിയുള്ളത്? (മത്താ, 1:1-27; ലൂക്കൊ, 3:24-38).

3. പൂർണ്ണദൈവമാണോ കന്യകയുടെ ഉദരത്തിൽ ഉരുവായത്? (മത്താ, 1:22,23).

4. പൂർണ്ണദൈവമാണോ ഒരു മനുഷ്യരാജാവിനാൽ പ്രാണരക്ഷാർത്ഥം മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? (മത്താ, 2:13,14).

5. പൂർണ്ണദൈവത്തെയാണോ “അത്യുന്നതൻ്റെ പുത്രൻ” എന്നു വിളിക്കപ്പെടുമെന്ന് ദൂതൻ പ്രവചിച്ചത്? (ലൂക്കൊ, 1:32)

6. പർണ്ണദൈവത്തെയാണോ ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്ന് ദൂതൻ പ്രവചിച്ചത്? (ലൂക്കൊ, 1:35)

7. പൂർണ്ണദൈവത്തെയാണോ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്? (ലൂക്കൊ, 2:7)

8. പൂർണ്ണദൈവത്തെയാണോ എട്ടാംനാളിൽ പരിച്ഛേദന കഴിച്ചത്? (ലൂക്കൊ, 2:21).

9. പൂർണ്ണദൈവത്തെയാണോ മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനായി വീണ്ടെടുത്തത്? (ലൂക്കൊ, 2:22,23).

10. പൂർണ്ണദൈവമാണോ യേസേഫിനും മറിയയ്ക്കും കീഴടങ്ങിയിരുന്നത്? (ലൂക്കൊ, 1:51)

11. പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? (ലൂക്കൊ, 2:52).

12. പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? (മർക്കൊ, 6:3). 

13. പൂർണ്ണദൈവമാണോ യോഹന്നാനാൽ സ്നാനപ്പെട്ടത്? (മത്താ, 3:13-17).

14. പൂർണ്ണദൈവത്തെയാണോ വേറൊരു ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്? (മർക്കൊ, 1:10; പ്രവൃ, 10:30).

15. പൂർണ്ണദൈവമാണോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോഓദ്ദാൻ വിട്ടുമടങ്ങിയത്? (ലൂക്കൊ, 4:1)

പൂർണ്ണദൈവമാണോ നാല്പതു ദിവസം ഉപവസിച്ചത്? (മത്താ, 4:2)

16. പൂർണ്ണദൈവമാണോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടത്? (ലൂക്കൊ, 4:1).

17. പൂർണ്ണദൈവത്തിനാണോ വിശന്നത്? (ലൂക്കൊ, 4:2).

18. പൂർണ്ണദൈവത്തോട് കൂടെയിരുന്നാണോ വേറൊരു ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചത്? (പ്രവൃ, 10:38). 

19. പൂർണ്ണദൈവത്തിൻ്റെ കൂടെയാണോ സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി ഉണ്ടായിരുന്നത്? (ലൂക്കൊ, 5:17)

20. പൂർണ്ണദൈവമാണോ ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നു പറഞ്ഞത്? (മത്താ, 12:28). 

21. പൂർണ്ണദൈവമാണോ താൻ ശലോമോനെക്കാൾ വലിയവൻ എന്നു പറയുന്നത്? (മത്താ, 12:42).

22. പൂർണ്ണദൈവമാണോ പിതാവിനോട് പ്രാർത്ഥിച്ചത്? (മത്താ, 14:23). 

23. പൂർണ്ണദൈവമാണോ ‘കർത്താവെന്നെ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്നു’ എന്നു പറയുന്നത്? (ലൂക്കൊ, 4:18,19). 

24. പൂർണ്ണദൈവത്തെയാണോ ‘ക്രിസ്തു/മശീഹ’ (അഭിഷിക്തൻ) എന്ന് വിളിക്കുന്നത്? (മത്താ, 16:16).

25. പൂർണ്ണദൈവത്തെയാണോ ദൈവത്തിന്റെ ഏകജാതൻ എന്ന് വിളിക്കുന്നത്? (യോഹ, 1:14).

26. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ആദ്യജാതൻ എന്നു വിളിക്കുന്നത്? (റോമ, 8:29).

27. പൂർണ്ണദൈവമാണോ ”എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? (മർക്കൊ, 10;18).

28. പൂർണ്ണദൈവമാണോ തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും, ആത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് പറഞ്ഞത്? (ലൂക്കൊ, 12:10).

29. പൂർണ്ണദൈവമാണോ തന്നെത്തന്നെ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നത്? (യോഹ, 8:40).

30. പൂർണ്ണദൈവമാണോ പിതാവ് എല്ലാവരിലും വലിയവൻ; എന്നെക്കാൾ വലിയവൻ  എന്നു പറയുന്നത്? (യോഹ, 10:29; 14:28).

31. പൂർണ്ണദൈവമാണോ ഉള്ളം കലങ്ങി: ‘പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ’ എന്ന് പ്രാർത്ഥിച്ചത്? (യോഹ, 12:27)

32. പൂർണ്ണദൈവമാണോ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത്? (യോഹ, 13:4,5)

33. പൂർണ്ണദൈവമാണോ പിതാവിനെ ഏകസത്യദൈവം എന്ന് വിളിക്കുന്നത്? (യോഹ, 17:3).

34. പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ പരിക്ഷീണനായി നിലത്തുവീണത്? (മത്താ, 26:39).

35. പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? (മർക്കൊ, 14:36).

36. പൂർണ്ണദൈവത്തെയാണോ സ്വർഗ്ഗത്തിലെ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 22:43).

37. പൂർണ്ണദൈവത്തെയാണോ യൂദാ ഒറ്റുകൊടുത്തത്? (ലൂക്കൊ, 22:42).

38. പൂർണ്ണദൈവത്തെയാണോ പത്രൊസ് തള്ളിപ്പറഞ്ഞത്? (മത്താ, 26:70).

39. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ വിസ്തരിച്ചത്? (ലൂക്കൊ, 22:66).

40. പൂർണ്ണദൈവത്തെയാണോ നിയമകോടതികൾ വിസ്തരിച്ചത്? (യോഹ, 18:38). 

41. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? (മർക്കൊ, 15:25).

42. പൂർണ്ണദൈവമാണോ ”എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തു” എന്നു നിലവിളിച്ചത്? (മത്താ, 27:46).

43. പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? (മത്താ, 27:50).

44. പൂർണ്ണദൈവത്തെയാണോ കല്ലറയിൽ അടക്കം ചെയ്തത്? (യോഹ, 19:40).

45. പൂർണ്ണദൈവത്തെയാണോ ദൈവം ഉയിർപ്പിച്ചുത്? (പ്രവൃ, 5:30).

46. പൂർണ്ണദൈവമാണോ ‘എൻ്റെ ദൈവം’ എന്നു പിതാവിനെ വിളിക്കുന്നത്? (യോഹ, 20:17).

47. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ദാസൻ എന്നു പറഞ്ഞിരിക്കുന്നത്? (പ്രവൃ, 3:13).

48. പൂർണ്ണദൈവത്തെയാണോ ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ എന്ന് മോശെ പറയുന്നത്? (പ്രവൃ, 3:22).

49. പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? (റോമ, 5:16).

50. പൂർണ്ണദൈവത്തിൻ്റെ തലയായി മറ്റൊരു ദൈവമോ? (കൊരി, 11:3).

51. പൂർണ്ണദൈവത്തെയാണോ ‘പാപം അറിയാത്തവൻ’ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? (2കൊരി, 5:21).

52. പൂർണ്ണദൈവമാണോ ക്രൂശിലെ മരണത്തോളം അനുസരണം കാട്ടിയത്? (ഫിലി, 2:8).

53. പൂർണ്ണദൈവം ആർക്കാണ് തൻ്റെ മരണത്താൽ മറുവില നല്കിയത്? (1തിമൊ, 2:6).

54. പൂർണ്ണദൈവത്തെയാണോ മനുഷ്യനായ ക്രിസ്തേശു എന്നു വിളിക്കുന്നത്? (1തിമൊ, 2:6).

55. പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? (1തിമൊ, 3:16).

56. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9). 

57. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

58. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

59. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).

60. പൂർണ്ണദൈവം തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ മറ്റൊരാളോട് പ്രാർത്ഥിക്കുകയോ? (എബ്രാ, 5:7)

61. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).

62. പൂർണ്ണദൈവത്തെയാണോ ‘അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്ന് പത്രോസ് പറയുന്നത്?

63. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).

പശുത്തൊട്ടി മുതൽ (ലൂക്കൊ, 2:7) ക്രൂശിലെ മരണംവരെ (ലൂക്കൊ, 23:46) പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ യേശുവിലുള്ള പൂർണ്ണദൈവം എവിടെയായിരുന്നു???… (എബ്രാ,4:15). “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രാ, 5:7) എന്നു എബ്രായലേഖകൻ നുണപറകയാണോ???… ദൈവത്തിനു മരണമുണ്ടാകുകയോ, ആ ദൈവത്തെ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകുകയോ ചെയ്താൽ ആ ദൈവമെങ്ങനെ ദൈവമാകും???… ‘ദൈവപുത്രൻ പൂർണ്ണദൈവമായിരുന്നു’ എന്നു പറയുന്നവരുടെ ദൈവസങ്കല്പം എന്താണ്???… മനുഷ്യനായ യേശുവിനു് ഒരു പിതാവ് മാത്രമല്ല; ദൈവം കൂടി ഉണ്ടായിരുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” (മത്താ, 27:46) എന്ന് നിലവിളിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ പൂർണ്ണദൈവമാണെന്ന് പഠിപ്പിക്കുന്ന ത്രിത്വം ദുരുപദേശമല്ലാതെ മറ്റെന്താണ്? യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ സ്തുതിക്കുന്നതായി കാണാം. (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിനു് ഒരു ദൈവമുണ്ടാകുക സാധ്യമോ???…

കൂടുതൽ അറിയാൻ കാണുക:

മനുഷ്യനായ ദൈവപുത്രൻ

12 thoughts on “യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?”

Leave a Reply

Your email address will not be published. Required fields are marked *