സങ്കീർത്തനം

സങ്കീർത്തനം

‘സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു;’ (1കൊരി, 14:26). “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16). ദൈവനാമമഹത്വത്തിനായി കീർത്തനങ്ങൾ രചിക്കുന്നതും, അതു ശ്രുപിമധുരമായി ആലപിക്കാൻ കഴീയുന്നതും ഒരു വരമാണ്. പഴയനായമ കാലത്തും സങ്കീർത്തനത്തിന് വലിയ തോതിലുള്ള പ്രാധാന്യമുണ്ടായിരുന്നു. സങ്കീർത്തനപുസ്തകം അതനുദാഹരണമാണ്. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ‘സ്തോത്രം പാടിയശേഷം ഒലീവുമലക്കു പുറപ്പെട്ടുപോയി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (മർക്കൊ, 14:26). അപ്പസ്തലന്മാരായ പൗലൊസും ശീലാസും കാരാഗൃഹത്തിൽ വെച്ച് ദൈവത്തെ പിടിസ്തുതിച്ചതായും കാണുന്നുണ്ട്. (പ്രവൃ, 16:25). വെളിപ്പാട് പുസ്തകത്തിലും പാട്ടിൻ്റെ അലയടികൾ കാണാം. (5:10; 14:3; 15:3). “ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.” (എഫെ,5:19,20).

Leave a Reply

Your email address will not be published. Required fields are marked *