104. ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നത് എങ്ങനെയാണ്?
◼️ പരിശുദ്ധാത്മാവിനാൽ (5:5)
105. നാം ഏങ്ങനെയുള്ളവർ ആയിരിക്കുമ്പോഴാണ് ക്രിസ്തു തക്കസമയത്തു മരിച്ചത്?
◼️ ബലഹീനർ (5:6)
106. നീതിമാനു വേണ്ടിയോ, ഗുണവാനു വേണ്ടിയോ ആരെങ്കിലും മരിക്കാൻ തുനിയുന്നത്?
◼️ ഗുണവാനുവേണ്ടി (5:7)
107. ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ എങ്ങനെയാണ് പ്രദർശിപ്പിച്ചത്?
◼️ ക്രിസ്തുവിൻ്റെ മരണത്താൽ (5:8)
108. യേശുവിൻ്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷം നാം അധികമായി രക്ഷിക്കപ്പെടുന്നത് എന്തിൽനിന്നാണ്?
◼️ കോപത്തിൽനിന്നു (5:9)
109. ശത്രുക്കളായിരുന്ന നമുക്ക് പുത്രന്റെ മരണത്താൽ ദൈവത്തോടു എന്തുവന്നു?
◼️ നിരപ്പു (5:10)
110. കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ആരിലാണ് പ്രശംസിക്കുന്നത്?
◼️ ദൈവത്തിൽ (5:11)
111. പാപത്താൽ ലോകത്തിൽ കടന്നതെന്താണ്?
◼️ മരണം (5:12)
112. പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നതെങ്ങനെ?
◼️ ഏകമനുഷ്യനാൽ (ആദാം) (5:12)
113. ന്യായപ്രമാണത്തിനു മുമ്പുതന്നെ ലോകത്തിൽ ഉണ്ടായിരുന്നതെന്താണ്?
◼️ പാപം (5:13). [‘പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു’ എന്നാണ് സത്യവേദപുസ്തകം പരിഭാഷ. ഇതു ശരിയല്ല. പാപം ന്യായപ്രമാണത്തിനു ശേഷവുമുണ്ട്. ‘ന്യായപ്രമാണം നൽകപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു’ ഇതാണ് ശരീയായ പരിഭാഷ]
268. ‘ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല’ ഇത് ആരുടെ ചരിത്രത്തിലാണ് പറയുന്നത്?
◼️ ഏലീയാവിന്റെ 11:2)
269. “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” പഴയനിയമഭാഗം ഏതാണ്?
◼️ 1രാജാക്കന്മാർ 19:10 (11:3)
270. ‘നിൻ്റെ പ്രവാചകന്മാരിൽ ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു’ ആരുടെ വാക്കുകൾ?
◼️ ഏലീയാവിന്റെ (11:3)
271. ബാലിന്നു മുട്ടുകുത്താത്ത എത്ര പ്രവാചകന്മാർ ഉണ്ടായിരുന്നു?
◼️ ഏഴായിരം പേർ (1രാജാ, 19:18–11:4)
272. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്?
◼️ കൃപയാൽ (11:5)
273. കൃപയാൽ എങ്കിൽ എന്താലല്ല?
◼️ പ്രവൃത്തിയാൽ (11:6)
274. യിസ്രായേൽ തിരഞ്ഞതു പ്രാപിക്കാഞ്ഞതെന്താണ്?
◼️ പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ട് (9:32–11:6-7)
275. ദൈവം ആർക്കാണ് ഗാഢനിദ്രയും കാണാത്തകണ്ണും കേൾക്കാത്ത ചെവിയും കൊടുത്തത്?
◼️ യിസ്രായേലിന് (യെശ, 29:10–11:8)
276. “അവരുടെ മേശ അവർക്കു കെണിക്കയും …… അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” ആരാണ് പറഞ്ഞത്?
◼️ ദാവീദ് [സങ്കീ, 69:22-23] (11:9-10)
277. യിസ്രായേലിൻ്റെ ലംഘനം ഹേതുവായി രക്ഷ വന്നതാർക്കാണ്?
◼️ ലൂക്കൊസ് (1:1). (തെയോഫിലൊസ് എന്നയാൾക്കാണ് അപ്പൊസ്തല പ്രവൃത്തികൾ എഴുതിയിരിക്കുന്നത്. ഇതേയാൾക്ക് മുമ്പൊരു ചരിത്രം എഴുതിയതായി 1:1-ൽ പറയുന്നുണ്ട്. അത് ലൂക്കൊസിൻ്റെ സുവിശേഷമാണ്).
3. യേശു കഷ്ടം അനുഭവിച്ച (ഉയിർത്തെഴുന്നേറ്റ) ശേഷം എത്രനാൾ ശിഷ്യന്മാർക്ക് പ്രത്യക്ഷനായി?
◼️ നാല്പത് നാളോളം (1:2)
4. നാല്പതു നാളോളം യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായത് എന്തിനാണ്?
◼️ ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്നു കാണിക്കാൻ (1:3).
5. യെരുശലേമിൽ നിന്ന് വാങ്ങിപ്പോകരുതെന്ന് ശിഷ്യന്മാരോട് പറഞ്ഞത് എന്തിനാണ്?
◼️ പിതാവ് വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മ സ്നാനത്തിനായി (1:4,5).
6. പിതാവ് സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ളതെന്താണ്?
◼️ യിസ്രായേലിൻ്റെ യഥാസ്ഥാപനം (1:6,7).
7. പരിശുദ്ധാത്മാവ് വരുമ്പോൾ ശിഷ്യന്മാർ യേശുവിനെ സാക്ഷിക്കുന്നതിൻ്റെ ക്രമം എങ്ങനെയാണ്?
◼️ യെഹൂദ്യ, ശമര്യ, ഭൂമിയുടെ അറ്റത്തോളം (1:8).
8. ‘യേശു സ്വർഗ്ഗത്തിലേക്ക് പോയതുപോലെ മടങ്ങിവരും’ എന്നു ആര് ആരോടു പറഞ്ഞു?
◼️ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ (ദൂതന്മാർ), ശിഷ്യന്മാരോട്. (1:11).
9. ദൂതന്മാർ ശിഷ്യന്മാരെ സംബോധന ചെയ്തത് എങ്ങനെയാണ്?
◼️ ഗലീലാ പുരുഷന്മാരെ (1:11).
10. യേശു സ്വർഗ്ഗാരോഹണം ചെയ്ത സ്ഥലത്തിൻ്റെ പേരെന്താണ്?
◼️ ഒലിവുമല (1:12).
11. യെരൂശലേമിൽ നിന്ന് ഒലിവുമല വരെയുള്ള ദൂരം എത്രയാണ്?
◼️ ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. (1:12). [ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം: ന്യായപ്രമാണം ലംഘിക്കാതെ ഒരു യഹൂദനു ശബ്ബത്തിൽ സഞ്ചരിക്കാവുന്ന പരമാവധി ദൂരമാണ് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം. റബ്ബികൾ ശബ്ബത്ത് ദിവസത്തെ യാത്രയ്ക്ക് നിശ്ചയിച്ചിട്ടുള്ള പരിധി ഒരാളുടെ വീട്ടിൽ നിന്നോ മറ്റു പാർപ്പിടങ്ങളിൽ നിന്നോ 2,000 മുഴം ആയിരുന്നു, ഇത് യോശുവ 3:4-ൽ കാണുന്ന പ്രസ്താവനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. എന്നാൽ ഈ ദൂരം കൃത്യമാണെന്ന് പറയാൻ കഴിയില്ല. കാരണം, 2,000 മുഴം എന്നത് 914.4 മീറ്ററാണ്. അതായത്, ഒരു കി.മീറ്ററിൽ താഴെ മാത്രമേ വരുകയുള്ളൂ. എന്നാൽ, യെരുശലേമിൽനിന്ന് ഒലിവുമല വരെ മൂന്നു കി.മീ. (3,000 മീ.) ദൂരമുണ്ട്.]
12. യേശുവിൻ്റെ അമ്മയായ മറിയയോടും മറ്റു സ്ത്രീകളോടുമൊപ്പം ശിഷ്യന്മാർ പ്രാർത്ഥന കഴിച്ചുപോന്നത് എവിടെയാണ്?
◼️ സങ്കീർത്തനങ്ങൾ 41:9 “ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.”
14. തലകീഴായി വീണു നടുവെ പിളർന്നു, മരിച്ചതാരാണ്?
◼️ യൂദാ ഈസ്ക്കര്യോത്താ (1:18).
15. അക്കല്ദാമാ എന്ന പദത്തിൻ്റെ അർത്ഥം?
◼️ രക്തനിലം (1:19). (രക്തവില കൊടുത്തുവാങ്ങിയ നിലം, മത്താ, 27:6-8. യേശുവിനെ ഒറ്റിക്കൊടുത്തതിൻ്റെ പ്രതിഫലമാണ് (30 വെള്ളിക്കാശ്) രക്തവില. രക്തവില കൊടുത്തുവാങ്ങിയ സ്ഥലമാണ് രക്തനിലം അഥവാ അക്കല്ദാമാ).
16. “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും 1:20-ൽ എഴുതിയിട്ടുണ്ട്? സങ്കീർത്തനത്തിലെ ഈ ഭാഗങ്ങൾ ഏതാണ്?
◼️ സങ്കീർത്തനം 69:25; 109:8.
17. ആരൊക്കെയാണ് യൂദയ്ക്കു പകരമായി സ്ഥാനമേൽക്കാൻ നിർത്തപ്പെട്ടത്?
◼️ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് (1:23). (യുസ്തൊസ്, ബർശബാ, യോസഫ് ഇതിൽ ഒന്നെഴുതിയാൽ മതി).
18. ചീട്ടു വീണത് ആർക്കാണ്?
◼️ മത്ഥിയാസിന് (1:26).
19. എത്ര പേരുടെ കൂട്ടം കൂടിയാണ് മത്ഥിയാസിനെ തിരഞ്ഞെടുത്തത്?
◼️ ഏകേദശം 120 പേർ (1:15).
2-ാം അദ്ധ്യായം
20. പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത് എന്നാണ്?
◼️ പെന്തെക്കൊസ്തു നാളിൽ (2:1).
21. പെന്തെക്കൊസ്തു നാളിൻ്റെ മറ്റു പേരുകൾ?
◼️ 1. വാരോത്സവം (പുറ, 34:22). പെസഹ കഴിഞ്ഞ് അമ്പതാം ദിവസമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അതിനാലാണ് അമ്പതാം ദിവസം എന്ന അർത്ഥത്തിൽ ഈ പേര് ലഭിച്ചത്. 2. കൊയ്ത്തു പെരുനാൾ (പുറ, 23:16). 3. ആദ്യഫലദിവസം (സംഖ്യാ, 28:26).
22. ആത്മസ്നാനത്തിൻ്റെ മൂന്ന് അടയാളങ്ങൾ?
◼️ 1. വീടു മുഴുവൻ നിറച്ച ഒരു മുഴക്കം, 2. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ ഓരോരോത്തരുടെ മേലും പതിഞ്ഞു, 3. എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. (2:2:4).
23. മുഴക്കം കേട്ട് ഓടിക്കൂടിയ ഭക്തിയുള്ള യെഹൂദാ പുരുഷന്മാർ, എണ്ണത്തിൽ അവർ എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?
48. മഹാപുരോഹിതന്മാരും പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങുന്ന സംഘത്തിൻ്റെ പേരെന്താണ്?
◼️ ന്യായാധിപസംഘം (4:15). (യെഹൂദന്മാരുടെ പരമോന്നത കോടതിയാണ് ന്യായാധിപസംഘം അഥവാ സൻഹെദ്രിൻ – Sanhedrin).
49. ന്യായാധിപസംഘം പത്രൊസിനെയും യോഹന്നാനെയും അവരുടെ നടുവിൽ നിർത്തി ചോദിച്ചതെന്താണ്?
◼️ ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു (4:7).
50. ന്യായാധിപസംഘത്തിന് പത്രൊസ് കൊടുത്ത മറുപടി എന്താണ്?
◼️ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ (4:10).
51. വീടു പണിഞ്ഞവർ തള്ളിക്കളഞ്ഞ കല്ല് ആരാണ്?
◼️ യേശുക്രിസ്തു (4:11).
52. മനുഷ്യർക്ക് രക്ഷയ്ക്കായി നല്കിയിരിക്കുന്ന ഏകനാമം ഏതാണ്?
◼️ യേശുക്രിസ്തു (4:12).
53. പത്രൊസ് പറഞ്ഞ കാര്യങ്ങളോട് ന്യായാധിപസംഘത്തിലുള്ളവർക്ക് എതിർ പറവാൻ കഴിയാഞ്ഞതെന്തുകൊണ്ട്?
◼️ സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് (4:14).
54. ‘പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല’ എന്നു പറഞ്ഞത് ആരാണ്?
◼️ ന്യായാധിപസംഘം (4:16).
55. ‘യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു’ എന്നു ന്യായാധിപസംഘം കല്പിച്ചത് ആരോടാണ്?
◼️ പത്രൊസിനോടും യോഹന്നാനോടും (4:18).
56. ‘ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ’ എന്ന് ആര് ആരോട് പറഞ്ഞു?
◼️ പത്രൊസും യോഹന്നാനും ന്യായാധിപസംഘത്തോട് (4:19).
57. സുന്ദരം ദൈവാലയ ഗോപുരത്തിങ്കൽ വെച്ച് പത്രൊസും യോഹന്നാനും സൃഖ്യമാക്കിയ മനുഷ്യൻ്റെ വയസ്സ് ഏത്രയാണ്?
82. സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ പരീശൻ ആരാണ്?
◼️ ഗമാലീയേൽ (5:34).
83. താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാന്നൂറു പുരുഷന്മാരെ ഒപ്പം കൂട്ടിയതാരാണ്?
◼️ തദാസ് (Theudas) (5:36). [താൻ മശീഹയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ത്യുദാസ് ജനത്തെ വശീകരിച്ചത്. ഇത് എ.ഡി. 6-ന് മുമ്പുള്ള ഒരു സംഭവമാണ്].
84. ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു നശിച്ചുപോയവൻ ആരാണ്?
◼️ ഗലീലക്കാരനായ യൂദാ (5:37). (എ.ഡി. 6-ൽ റോമൻ ഭരണാധികാരികൾ യെഹൂദ്യയിൽ ജനസംഖ്യ എടുക്കുന്ന കാലത്ത് കലഹമുണ്ടാക്കിയ ഒരാൾ. കുറേന്യൊസ് ബലം പ്രയോഗിച്ച് ഇതിനെ അടിച്ചമർത്തി).
85. ‘ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല’ എന്നു ന്യായാധിപസംഘത്തെ ഉപദേശിച്ചതാരാണ്?
◼️ ഗമാലീയേൽ (5:38,39).
86. ‘തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ സന്തോഷിച്ചത് ആരാണ്?
◼️ അപ്പൊസ്തലന്മാർ (5:41).
6-ാം അദ്ധ്യായം
87. തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു ആര് ആരോടാണ് പിറുപിറുത്തത്?
◼️ യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ (6:1).
88. മേശകളിൽ ശുശ്രൂഷ ചെയ്യാൻ തിരഞ്ഞെടുത്തവരുടെ യോഗ്യത എന്തായിരുന്നു?
◼️ ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യമുള്ളവർ (6:3).
89. മേശകളിൽ ശുശ്രൂഷിക്കാൻ എത്രപേരെ തിരഞ്ഞെടുത്തു? അവർ ആരൊക്കെ?
◼️ ഏഴു പുരുഷന്മാർ (6:3), സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, നിക്കൊലാവൊസ് (6:5).
◼️ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവിനോടും (6:10).
95. ‘ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു’ എന്നു ആരെക്കുറിച്ചാണ് പറഞ്ഞത്?
◼️ സ്തെഫാനൊസിനെക്കുറിച്ച് (6:11).
96. ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, സ്തെഫാനൊസിനെ പിടിച്ചു എവിടേക്കാണ് കൊണ്ടുപോയത്?
◼️ ന്യായാധിപസംഘത്തിൻ്റെ അടുക്കലേക്ക് (6:12).
97. ന്യായധിപസംഘത്തിൽ ഇരുന്നവർ സ്തെഫാനൊസിനെ ഉറ്റുനോക്കിയപ്പോൽ, അവന്റെ മുഖം എങ്ങനെയാണ് കണ്ടത്?
◼️ ഒരു ദൈവദൂതന്റെ മുഖംപോലെ (6:15).
7-ാം അദ്ധ്യായം
98. ദൈവം അബ്രാഹാമിനു ആദ്യമായി പ്രത്യക്ഷമായത് എവിടെവെച്ചാണ്?
◼️ മെസൊപ്പൊത്താമ്യയിൽ വെച്ച് (7:1).
99. ആരുടെ ദേശമാണ് മെസൊപ്പൊത്താമ്യ?
◼️ കല്ദയരുടെ (7:3).
100. ‘നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക’ എന്നു ദൈവം അബ്രാഹാമിനോടു പറഞ്ഞ പഴയനിയമഭാഗം ഏതാണ്?
◼️ ഉല്പത്തി 12:1 (7:3).
101. അബ്രാഹാമിനു ‘ഒരു കാലടി’ നിലംപോലും അവകാശം കൊടുക്കാഞ്ഞത് ഏതു ദേശത്താണ്?
◼️ കനാനിൽ (യിസ്രായേലിൽ) (7:5).
102. അബ്രാഹാമിൻ്റെ സന്തതികൾ എത്രവർഷം അടിമയായി പോകുമെന്നാണ് ദൈവം പറഞ്ഞത്?
◼️ നാനൂറു വർഷം (7:6).
103. ‘നിൻ്റെ സന്തതി അന്യദേശത്തു അടിമയായിപ്പോകും; പിന്നെ ഞാനവരെ തിരിച്ചുവരുത്തും’ എന്നു ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത പഴയനിയമഭാഗം ഏതാണ്?
◼️ ഉല്പത്തി 15:13,14 (7:6,7).
104. യിസ്ഹാക്കിനെ എത്രാമത്തെ ദിവസമാണ് പരിച്ഛേദന കഴിച്ചത്?
106. ദൈവം, മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചത് ആരെയാണ്?
◼️ യോസേഫിനെ (7:10).
107. മിസ്രയീമിലേക്ക് കുടിയേറിയ യാക്കോബിൻ്റെ കുടുംബം ആകെ എത്രപേരായിരുന്നു?
◼️ എഴുപത്തഞ്ചുപേർ (7:14).
108. യാക്കോബിനെയും മക്കളെയും ഏവിടെയാണ് അടക്കിയത്? ആരോട് വിലകൊടുത്തു വാങ്ങിയ കല്ലറയിലാണ് അടക്കിയത്?
◼️ ശേഖേമിൽ; എമ്മോരിന്റെ മക്കളോടു വാങ്ങിയ സ്ഥലത്ത് (7:16). [ശെഖേമിൻ്റെ പിതാവാണ് ഹമോർ. ഉല്പ, 34:2. ഹമോരിൻ്റെ ഗ്രീക്കുരൂപമാണ് എമ്മോർ].
109. മോശെ ജനിച്ചപ്പോൾ എങ്ങനെയുള്ളവനായിരുന്നു?
◼️ ദിവ്യസുന്ദരൻ (7:20).
110. മോശെയെ എടുത്തു വളർത്തിയത് ആരാണ്?
◼️ ഫറവോന്റെ മകൾ (7;21).
111. മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നത് ആരാണ്?
◼️ മോശെ (7:22).
112. മോശെ എത്ര വയസ്സായപ്പോഴാണ് യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കണ്ടത്?
◼️ നാല്പതു വയസ്സ് (7:23).
113. പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തത് ആരാണ്?
◼️ മോശെ (7:24).
114. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു നിരൂപിച്ചത് ആരാണ്?
◼️ മോശെ (7:25).
115. നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? എന്നു ആരോടാണ് ചോദിച്ചത്?
◼️ മോശെയോട് (7:27).
116. മോശെ ഓടിപ്പോയി പാർത്ത ദേശം ഏതാണ്?
◼️ മിദ്യാൻദേശം (7:29).
117. മോശെയ്ക്ക് എത്ര വയസ്സുള്ളപ്പോഴാണ് സീനായി മരുഭൂമിയിൽ ദൈവദൂതൻ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായത്?
◼️ എൺപത് (7:23, 30).
118. മോശെയ്ക്ക് ദൈവം തന്നെ പരിചയപ്പെടുത്തിയത് എങ്ങനെയാണ്?
◼️ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം (7:22).
119. ‘നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക’ എന്നു ദൈവം ആരോടാണ് പറഞ്ഞത്?
◼️ മോശെയോട് (7:33).
120. ദൈവം യിസ്രായേൽ ജനത്തിന് അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചത് ആരെയാണ്?
◼️ മോശെയെ (7:35).
121. എത്ര വർഷമാണ് മോശെ, അതിശയങ്ങളും അടയാളങ്ങളും ചെയ്തു ജനത്തെ നടത്തിക്കൊണ്ടുവന്നത്?
◼️ നാല്പതു വർഷം (7:36).
122. ജീവനുള്ള അരുളപ്പാടു ലഭിച്ചവൻ ആരാണ്?
◼️ മോശെ (7:38).
123. കാളക്കുട്ടിയെ ഉണ്ടാക്കി അതിനു ബലികഴിച്ചതാരാണ്?
◼️ യിസ്രായേൽ ജനം (7:41).
124. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും …….. എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” ഈ പ്രവചനഭാഗം ഏതാണ്?
◼️ ആമോസ് 5:25-27 (7:42-43).
125. മരുഭൂമിയിൽ സാക്ഷ്യകൂടാരം ഏതു മാതൃകയിലാണ് ഉണ്ടാക്കിയത്?
◼️ ദൈവം മോശെയ്ക്ക് കാണിച്ചു കൊടുത്ത പ്രകാരം (7:44 – പുറ, 25:40)
178. തോൽക്കൊല്ലനായ ശിമോൻ്റെ വീടു യോപ്പയിൽ ഏതു ഭാഗത്താണ്?
◼️ കടല്പുറത്ത് (10:6).
179. ആരാണ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറിയത്?
◼️ പത്രൊസ് (10:9). [ആറാം മണി: ഉച്ചയ്ക്ക് പന്ത്രണ്ടു മണി. പകലാണോ രാത്രിയാണോ വ്യക്തമാക്കിയിട്ടില്ല. സാധാരണ യെഹൂദന്മാർ മൂന്നുനേരമാണ് പ്രാർത്ഥിക്കുന്നത്; രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. തന്മൂലം ഇത് ഉച്ചയ്ക്കുള്ള പ്രാർത്ഥനയാകും].
180. തുപ്പട്ടിപോലെ നാലു കോണും കെട്ടിയ പാത്രം ആകാശത്തുനിന്നു വരുന്നത് കണ്ടതാരാണ്?
◼️ പത്രൊസ് (10:11). [തുപ്പട്ടി: വീതി കുറഞ്ഞതും നീളം കൂടിയതുമായ നേരിയ തുണിയാണ് തുപ്പട്ടി. നീളംകൂടിയ നേരിയ തുണിയിൽ കെട്ടിയിറക്കിയ പാത്രം എന്നു മനസ്സിലാക്കാം].
181. ആകാശത്തിൽ നിന്നും ഇറങ്ങിവന്ന പാത്രത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു?
◼️ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും (10:12).
182. ‘മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ’ എന്നു പത്രൊസ് പറഞ്ഞതിനുള്ള മറുപടി എന്തായിരുന്നു?
◼️ ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു (10:14,15).
183. തുപ്പട്ടിയുടെ ദർശനം പത്രൊസിനു എത്രപ്രാവശ്യം ഉണ്ടായി?
◼️ മൂന്നു പ്രാവശ്യം (10:16).
184. ‘മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക’ എന്നു പത്രൊസിനോടു പറഞ്ഞതാരാണ്?
◼️ ആത്മാവ് (10:19,20).
185. യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവൻ ആരാണ്?
◼️ കൊർന്നേല്യൊസ് (10:22).
186. ‘എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ’ എന്നു ആര് ആരോടു പറഞ്ഞു?
◼️ പത്രൊസ് കൊർന്നേല്യൊസിനോട് (10:26).
187. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ആരാണ് പത്രൊസിനു കാണിച്ചു കൊടുത്തത്?
◼️ ദൈവം (10:28).
188. കൊർന്നേല്യൊസ് ദർശനം കണ്ട് എത്രദിവസം കഴിഞ്ഞാണ് പത്രൊസ് അവിടെ എത്തിയത്?
◼️ നാലുദിവസം കഴിഞ്ഞ് (10:30). [നാലാകുന്നാൾ: നാലുദിവസം മുൻപ്].
189. ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി ദൈവവചനം കേൾക്കാൻ കാത്തിരുന്നത് ആരാണ്?
◼️ കൊർന്നേല്യൊസ് (10:24, 33).
190. മുഖപക്ഷമില്ലാത്തത് ആർക്കാണ്?
◼️ ദൈവത്തിന് (10:34).
191. എല്ലാവരുടെയും കർത്താവാരാണ്?
◼️ യേശുക്രിസ്തു (10:36).
192. പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തത് ആരെയാണ്?
◼️ നസറായനായ യേശുവിനെ (10:38).
193. യെഹൂദ്യദേശത്തിലും യെരൂശലേമിലും യേശു ചെയ്ത സകലത്തിനും സാക്ഷികൾ ആരാണ്?
◼️ അപ്പൊസ്തലന്മാർ (10:39).
194. ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ ആരാണ്? [‘ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതി’ എന്നാണ് ശരിയായ പരിഭാഷ].
◼️ യേശു (10:42).
195. ‘യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും’ എന്ന് ആരാണ് സാക്ഷ്യം പറഞ്ഞിരിക്കുനത്?
◼️ സകല പ്രവാചകന്മാരും (10:43).
196. ദൈവവചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നത് എവിടെവെച്ചാണ്?
◼️ കൈസര്യയിൽ (10:44).
197. പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചതാരാണ്?
◼️ പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ (10:46).
198. ‘നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും’ എന്നു ചോദിച്ചതാരാണ്?
◼️ പത്രൊസ് (10:47).
11-ാം അദ്ധ്യായം
199. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ, ‘നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു’ എന്നു പറഞ്ഞു അവനോടു വാദിച്ചതാരാണ്?
◼️ പരിച്ഛേദനക്കാർ (11:2,3).
200. പത്രൊസിനോടു കൂടെ കൊർന്നേല്യൊസിൻ്റെ ഭവനത്തിലേക്ക് എത്ര സഹോദരന്മാർ പോയിരുന്നു?
◼️ ആറു സഹോദരന്മാർ (11:12).
201. ‘യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും’ എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തതാരാണ്?
◼️ പത്രൊസ് (11:16).
202. ‘ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?’ എന്നു ചോദിച്ചതാരാണ്?
◼️ പത്രൊസ് (11:17).
203. ‘ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ’ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തിയത് ആരാണ്?
◼️ യെരൂശലേമിലെ വിശ്വാസികൾ (11:18).
204. സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവായി ചിതറിപ്പോയവർ എവിടെയൊക്കെയാണ് സഞ്ചരിച്ചത്?
◼️ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ (11:19).
205. ചിതറിപ്പോയവരിൽ കുപ്രൊസ്കാരും കുറേനക്കാരും അന്ത്യൊക്ക്യയിൽ എത്തിയശേഷം ആരോടാണ് സുവിശേഷം അറിയിച്ചത്?
◼️ യവനന്മാരോട് (11:20).
206. അന്ത്യൊക്ക്യയിലുള്ളവർ വചനം കൈക്കൊണ്ടു എന്നു കേട്ടപ്പോൾ, യെരൂശലേമിൽനിന്ന് ആരെയാണ് അങ്ങോട്ടയച്ചത്?
◼️ ബർന്നബാസിനെ (11:21,22).
207. ബർന്നബാസ് അന്ത്യൊക്ക്യയിൽ എന്തു കണ്ടാണ് സന്തോഷിച്ചത്?
◼️ ദൈവകൃപ കണ്ട് (11:23).
208. ‘നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും’ ആരായിരുന്നു?
211. എവിടെവെച്ചാണ് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായത്?
◼️ അന്ത്യൊക്ക്യയിൽ വെച്ച് (11:26).
212. ‘ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും’ എന്നു ആത്മാവിനാൽ പ്രവചിച്ചതാരാണ്? അതെപ്പോൾ സംഭവിച്ചു?
◼️ അഗബൊസ്; ക്ലൗദ്യൊസിന്റെ കാലത്ത് (11:28). [ക്ലൗദ്യൊസ്: എ.ഡി. 41 മുതൽ 54 വരെ ഭരിച്ച റോമൻ ചക്രവർത്തി. എ.ഡി. 41 മുതൽ 51 വരെ നാലുപ്രാവശ്യം ഇറ്റലിയിലും ഗ്രീസിലും പലസ്തീനിലും ഉൾപ്പെടെ റോമാസാമ്രാജ്യത്തിൽ പലയിടത്തും കഠിനമായ ക്ഷാമമുണ്ടായതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്].
213. യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ഏതു സഭയിൽ നിന്നാണ് തങ്ങളുടെ പ്രാപ്തിപോലെ കൊടുത്തയച്ചത്? ആരുടെ കയ്യിലാണ് കൊടുത്തയച്ചത്?
◼️ അന്ത്യൊക്ക്യയിൽ നിന്ന് (11:29), ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ (11:30).
12-ാം അദ്ധ്യായം
214. സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടിയ രാജാവാരാണ്?
◼️ ഹെരോദാ (12:1). [ഹെരോദാ അഗ്രിപ്പാ ഒന്നാമനാണിയാൾ. മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ].
215. അപ്പൊസ്തലന്മാരിൽ ആദ്യത്തെ രക്തസാക്ഷി ആരാണ്?
◼️ യോഹന്നാന്റെ സഹോദരനായ യാക്കോബ് (12:2).
216. യാക്കോബിനെ കൊന്നത് യെഹൂദന്മാർക്ക് പ്രസാദമായി എന്ന് കണ്ടിട്ട് ആരെയാണ് ഹെരോദാവ് പിടിച്ചത്?
◼️ പത്രൊസിനെ (12:3).
217. ഏതു പെരുനാളിലാണ് ഹെരോദാ പത്രൊസിനെ പിടിച്ചു തടവിലാക്കിയത്?
◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (12:3).
218. പത്രൊസിനെ കാപ്പാൻ നാലുവീധം ചേകവരുള്ള എത്ര കൂട്ടത്തെയാണ് ഏല്പിച്ചത്?
◼️ നാലു കൂട്ടത്തെ (12:4).
219. സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചത് ആർക്കുവേണ്ടി ആയിരുന്നു?
243. ആരാണ് പരിശുദ്ധാത്മപൂർണ്ണനായി ബർയേശു എന്ന കള്ളപ്രവാചകനെ അന്ധനാക്കിയത്?
◼️ പൗലൊസ് എന്നും പേരുള്ള ശൗൽ (13:11). [13:9-മുതലാണ് ശൗൽ എന്ന എബ്രായ പേരിൽനിന്നു പൗലൊസ് (ചെറിയവൻ) എന്ന റോമൻ നാമത്തിലേക്ക് മാറുന്നത്. 1കൊരി, 15:9; എഫെ, 3:8].
244. ബർയേശു അന്ധനായതുകണ്ട് കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചതാരാണ്?
◼️ സെർഗ്ഗ്യൊസ് പൗലൊസ് (13:12).
245. എവിടെവെച്ചാണ് യോഹന്നാൻ പൗലൊസിനെയും ബർന്നബാസിനെയും വിട്ടുപിരിഞ്ഞത്?
◼️ പെർഗ്ഗയിൽ വെച്ച് (13:13). [പെർഗ്ഗ: പംഫുല്യയുടെ തലസ്ഥാന നഗരം].
246. പൗലൊസിൻ്റെ ആദ്യത്തെ പ്രഭാഷണം ഏതു ദേശത്തെ പള്ളിയിൽ വെച്ചായിരുന്നു?
◼️ പിസിദ്യയിലേ അന്ത്യൊക്ക്യയിൽ (13:14).
247. ദൈവം ഭുജവീര്യംകൊണ്ട് പുറപ്പെടുവിച്ച ജനമേതാണ്?
◼️ യിസ്രായേൽജനം (13:17).
248. കനാൻദേശത്തിലെ എത്ര ജാതികളെ ഒടുക്കിയാണ് ദേശം യിസ്രായേലിനു അവകാശമായി കൊടുത്തത്?
255. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും യേശുവിനെ കൊല്ലേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചത് ആരോടാണ്?
◼️പീലാത്തൊസിനോട് (13:28).
256. ‘നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിലെ വാക്യമേതാണ്?
◼️ 2:7 (13:33).
257. ‘ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും’ എന്നു പ്രവചിച്ചിരിക്കുന്ന പുസ്തകമേതാണ്?
◼️ യെശയ്യാവ് 55:3 (13:34).
258. തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തതാരാണ്?
◼️ ദാവീദ് (13:36).
259. ‘ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ’ ഈ പ്രവചനം ഏതാണ്?
◼️ ഹബക്കൂക്‍ 1:5 (13:40).
260. ഏകദേശം പട്ടണം മുഴുവൻ ദൈവവചനം കേൾക്കാൻ കൂടിവന്ന സ്ഥലം?
◼️ അന്ത്യൊക്യ (13:44).
261. ‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’ എന്ന് ആരാണ് പ്രവചിച്ചത്?
◼️ യെശയ്യാവ് 49:6 (13:47).
262. നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിക്കുകയും, ദൈവവചനത്തെ മഹത്വപ്പെടുത്തുകയും ചെയ്തത് ഏതു ദേശത്തിലെ ജാതികളാണ്?
266. പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കിയത് എവിടെ വെച്ചാണ്?
◼️ ഇക്കോന്യയിൽ (14:3).
267. ഇക്കോന്യയിൽവെച്ച് അപ്പൊസ്തലന്മാരെ കല്ലെറിയാനും ആക്രമിക്കാനും ഭാവിച്ചപ്പോൾ അവർ ഓടിപ്പോയത് ഏത് പട്ടണങ്ങളിലേക്കാണ്?
◼️ ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്ക് (14:4-7). [ലുക്കവോന്യ: ഏഷ്യാമൈനറിലെ ഒരു ചെറിയ റോമൻ പ്രവിശ്യയാണ്. ദെർബ്ബ, ഇക്കോന്യ, ലുസ്ത്ര എന്നിവ ലുക്കവോന്യ പട്ടണങ്ങളാണ്].
268. അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാത്തവനെ പൗലൊസ് സൗഖ്യമാക്കിയത് എവിടെവെച്ചാണ്?
◼️ ലുസ്ത്രയിൽവെച്ച് (14:8-10).
269. പൗലൊസ് ലുസ്ത്രയിൽ ചെയ്തത അത്ഭുതം കണ്ടിട്ടു: ‘ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു’ എന്നു പുരുഷാരം ഏതുഭാഷയിലാണ് നിലവിളിച്ചു പറഞ്ഞത്?
◼️ ലുക്കവോന്യഭാഷയിൽ (14:11).
270. ലുസ്ത്രയിലെ ജനങ്ങൾ ബർന്നബാസിനും പൗലൊസിനും ഇട്ട പേരുകൾ എന്തൊക്കെയാണ്?
◼️ ഇന്ദ്രൻ എന്നും, ബുധൻ എന്നും (14:12).
271. ഏത് ക്ഷേത്രത്തിലെ പുരോഹിതനാണ് അപ്പൊസ്തലന്മാർക്ക് യാഗം കഴിക്കാൻ ഭാവിച്ചത്?
◼️ ഇന്ദ്രക്ഷേത്രത്തിലെ (14:13).
272. വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്ന അപ്പൊസ്തലന്മാർ ആരൊക്കെ?
◼️ ബർന്നബാസും പൗലൊസും (14:14).
273. ‘ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ’ ഏന്നു പറഞ്ഞത് ആരാണ്?
◼️ അപ്പൊസ്തലന്മാർ (14:15).
274. ദൈവം തന്നെക്കുറിച്ച് സകലമനുഷ്യർക്കും സാക്ഷ്യം നല്കിപ്പോന്നത് എങ്ങനെയാണ്?
278. ‘നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു’ എന്നു ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ പട്ടണങ്ങളിലെ വിശ്വാസികളെ പ്രബോധിപ്പിച്ചതാരാണ്?
◼️ പൗലൊസും ബർന്നബാസും (14:21,22).
279. ഒന്നാം മിഷണറിയാത്ര അവസാനിപ്പിച്ച് അപ്പൊസ്തലന്മാർ കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയത് എവിടെനിന്നാണ്?
◼️ അത്തല്യയിൽ നിന്ന് (14:25,26). [അത്തല്യ: പംഫുല്യതീരത്തുള്ള ഒരു തുറമുഖം. അന്ത്യൊക്ക്യ: ഇത് സുറിയയിലെ അന്ത്യക്ക്യയാണ്. ഇവിടെനിന്നാണ് മിഷണറിയാത്ര ആരംഭിച്ചതും].
329. വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നത് ആരാണ്?
◼️ ബെരോവക്കാർ (17:11).
330. തെസ്സലൊനീക്കയിലെ യെഹൂദന്മാർ ബെരോവയിലും വന്ന് കലഹമുണ്ടാക്കിയപ്പോൾ പൗലൊസ് എവിടേക്കാണ് പോയത്?
◼️ അഥേന (17:13, 15).
331. അഥേനയിൽ ആയിരിക്കുമ്പോൾ, എന്തു കണ്ടിട്ടാണ് പൗലൊസിൻ്റെ മനസ്സിനു ചൂടുപിടിച്ചത്?
◼️ നഗരത്തിൽ നിറഞ്ഞിരിക്കുന്ന ബിംബങ്ങൾ (17:16).
332. പൗലൊസിനോടു വാദിച്ച തത്വജ്ഞാനികൾ ആരൊക്കെയാണ്?
◼️ എപ്പിക്കൂര്യരും സ്തോയിക്കരും (17:18). [എപ്പിക്കൂര്യർ: ബി.സി. 341-നും 270-നും മദ്ധ്യേ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകനായ എപ്പിക്കൂറസ്സിൻ്റെ അനുയായികളാണ് എപ്പിക്കൂര്യർ. സ്തോയിക്കർ: സ്റ്റോയിസിസത്തിൻ്റെ ഉപജ്ഞാതാവ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘സിനോ’യാണ്. അദ്ധേഹത്തിൻ്റെ അനുയായികളാണ് സ്തോയിക്കർ].
333. എവിടെയുള്ളവരാണ് പൗലൊസിനെ വിടുവായൻ എന്ന് വിളിച്ചത്?
◼️ അഥേന (17:18).
334. ‘വിടുവായൻ’ എന്നും ‘അന്യദേവതകളെ ഘോഷിക്കുന്നവൻ’ എന്നും തത്വജ്ഞാനികൾ പൗലൊസിനെ പറയാൻ കാരണമെന്ത്?
339. കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യാത്തതും, മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടാത്തതും ആരാണ്?
◼️ ദൈവം (17:24,25).
340. എന്താണ് ദൈവം മനുഷ്യരോടു കല്പിക്കുന്നത്?
◼️ എല്ലാവരും മാനസാന്തരപ്പെടേണം (17:30).
341. ‘താൻ നിയമിച്ച പുരുഷൻ (യേശു) മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു.’ ഏതൊന്നിലാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്?
◼️ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ (17:31).
◼️ അർത്തെമിസ് ദേവി (19:27). [അർത്തെമിസ്: പുരാണ കഥയനുസരിച്ച് സൂയസ് ദേവൻ്റെ മകളാണ് അർത്തെമിസ്. ഗ്രീക്കുകാർ ഡയാനയെന്നും, റോമാക്കാർ അർത്തെമിസ് എന്നും വിളിക്കുന്നു].
387. ഏതു പെരുനാൾ കഴിഞ്ഞിട്ടാണ് പൗലൊസും കൂട്ടരും ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി ത്രോവാസിൽ എത്തിയത്?
◼️ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ (20:6).
388. ത്രോവാസിൽ പൗലൊസും കൂട്ടരും എത്രദിവസം താമസിച്ചു?
◼️ ഏഴുദിവസം (20:6).
389. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ അപ്പം നുറുക്കുവാൻ കൂടിവന്നതായി പറഞ്ഞിരിക്കുന്ന ദേശം ഏതാണ്?
◼️ ത്രോവാസ് (20:7).
390. നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണുമരിച്ച യൗവനക്കാരൻ ആരാണ്?
◼️ യൂത്തിക്കൊസ് (20:8,9).
391. ‘ശവത്തിന്മേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു’ എന്നു പറഞ്ഞതാരാണ്?
◼️ പൗലൊസ് (20:10).
392. കഴിയുമെങ്കിൽ ഏതു പെരുനാളിൽ യെരൂശലേമിൽ എത്തേണ്ടതിനാണ് പൗലൊസ് ബദ്ധപ്പെട്ടത്?
◼️ പെന്തകൊസ്തുനാൾ (20:16).
393. എവിടെനിന്നാണ് എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തിയത്?
◼️ മിലേത്തൊസിൽ (20:17).
394. ‘ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു’ എന്നു പറഞ്ഞത് ആരാണ്?
◼️ പൗലൊസ് (20:22).
395. ‘ബന്ധനങ്ങളും കഷ്ടങ്ങളും കാത്തിരിക്കുന്നു’ എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നത് ആരെക്കുറിച്ചാണ്?
◼️ പൗലൊസിനെക്കുറിച്ച് (20:23).
396. ‘നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?
400. എവിടെയുള്ള ശിഷ്യന്മാരാണ് പൗലൊസിനോട് ‘യെരൂശലേമിൽ പോകരുതു’ എന്നു ആത്മാവിനാൽ പറഞ്ഞത്?
◼️ സോരിലുള്ള (21:4).
401. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും പട്ടണത്തിൻ്റെ പുറത്തോളം വന്ന് കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് പൗലൊസിനെ യാത്രയാക്കിയത് എവിടെവെച്ച്?
◼️ സോർ (21:5).
402. കൈസര്യയിൽ ആരുടെ വീട്ടിലാണ് പൗലൊസും കൂട്ടരും താമസിച്ചത്?
◼️ സുവിശേഷകനായ ഫിലിപ്പൊസിൻ്റെ വീട്ടിൽ (21:8).
403. മേശമേൽ ശുശ്രൂഷിക്കാൻ തിരഞ്ഞെടുത്തശേഷം പിന്നീട് സുവിശേഷകനാണി അറിയപ്പെട്ടത് ആരാണ്?
◼️ ഫിലിപ്പൊസ് (6:5-21:8).
404. ‘കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നത് ആർക്കാണ്?
◼️ ഫിലിപ്പൊസിന് (21:9).
405. പൗലൊസ് കൈസര്യയിൽ പാർക്കുമ്പോൾ ഏതു പ്രവാചകനാണ് അവിടെ വന്നത്?
◼️ അഗബൊസ് (21:10).
406. പ്രവാചകൻ എവിടെനിന്നാണ് കൈസര്യയിൽ എത്തിയത്?
◼️ യെഹൂദ്യയിൽ നിന്നു (21:10).
407. ‘പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ ബന്ധിക്കും’ എന്നു പ്രവചിച്ചതാരാണ്?
◼️ അഗബൊസ് (21:11).
408. കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഒരുങ്ങിയിരിക്കുന്നത് ആരാണ്?
◼️ പൗലൊസ് (21:13).
409. പൗലൊസും കൂട്ടരും യെരൂശലേമിൽ അഥിതികളായി പാർത്തത് കുപ്രൊസ്കാരനായ ഏതു ശിഷ്യൻ്റെ കൂടെയാണ്?
◼️ മ്നാസോൻ (21:16).
410. യെരൂശലേമിൽ ചെന്നിട്ട് പൗലൊസും കൂട്ടരും ഏതു അപ്പൊസ്തലൻ്റെ അടുക്കലാണ് പോയത്?
◼️ യാക്കോബിന്റെ (21:18).
411. പൗലൊസ് നേർച്ചയുള്ള എത്ര പുരുഷന്മാരെ കൂട്ടിയാണ് ദൈവാലയത്തിൽ ചെന്നത്?
◼️ നാലു പുരുഷന്മാരെ (21:23, 26).
412. എവിടെനിന്നു വന്ന യെഹൂദന്മാരാണ് പൗലൊസിനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചത്?
◼️ ആസ്യയിൽ നിന്നു (21:27).
413. യെരൂശലേമിൽവെച്ച് യെഹൂദന്മാർ പൗലൊസിനെതിരെ ആരോപിച്ച കുറ്റം എന്താണ്?
◼️ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു (21:28).
414. പൗലൊസ് ആരെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നാണ് അവനെ പിടിച്ചവർ നിരൂപിച്ചത്?
◼️ എഫെസ്യനായ ത്രോഫിമോസിനെ (21:29).
415. യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ ആർക്കാണ് വർത്തമാനം എത്തിയത്?
◼️ സഹസ്രാധിപന് 21:31). [സഹസ്രാധിപൻ: ആയിരം ഭടന്മാർക്ക് അധിപൻ].
416. ‘കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ’ എന്നു സഹസ്രാധിപൻ ആരോടാണ് ചോദിച്ചത്?
◼️ പൗലൊസിനോട് (21:38). [കട്ടാരക്കാരൻ: കഠാരി ആയുധമായി എടുത്തവൻ അഥവാ, കൊല ചെയ്യാൻ വേണ്ടി കഠാരി ഒളിച്ചു കൊണ്ടുനടക്കുന്നവൻ].
417. പൗലൊസിൻ്റെ ജന്മസ്ഥലം ഏതാണ്?
◼️ കിലിക്യയിലെ തർസൊസ് (21:39).
418. സഹസ്രാധിപൻ്റെ കോട്ടയിൽവെച്ച് പൗലൊസ് ജനത്തോട് ഏതു ഭാഷയിലാണ് പ്രതിവാദം ചെയ്തത്?
420. സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനും ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനും ആരാണ്?
◼️ അനന്യാസ് (22:12).
421. ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു’ ഇതു ആര് ആരോട് പറയുന്ന വചനമാണ്
◼️ അനന്യാസ് പൗലൊസിനോട് (22:14).
422. ‘ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു ആരാണ് പൗലൊസിനോടു പറഞ്ഞത്?
◼️ അനന്യാസ് (22:16).
423. ‘നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല’ എന്നു കർത്താവ് ആരോടാണ് പറഞ്ഞത്?
◼️ പൗലൊസിനോട് (22:18).
424. സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ സമ്മതിച്ചതാരാണ്?
◼️ പൗലൊസ് (22:20).
425. ‘നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും’ എന്നാരാണ് പൗലൊസിനോട് പറഞ്ഞത്?
◼️ കർത്താവ് (22:21).
426. പൗലൊസിനെ ചമ്മട്ടികൊണ്ടു ചോദ്യം ചെയ്യേണം എന്നു പറഞ്ഞതാരാണ്?
◼️ സഹസ്രാധിപൻ (22:24).
427. ‘റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ’ ഇതു ആര് ആരോട് ചോദിച്ചതാണ്?
◼️ പൗലൊസ് ശതാധിപനോട് (22:25).
428. ‘നീ എന്തു ചെയ്‌വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു’ എന്നു ശതാധിപൻ ആരോടാണ് പറഞ്ഞത്?
◼️ സഹസ്രാധിപനോട് (22:26).
429. ഏറിയ മുതൽ കൊടുത്തു റോമാ പൗരത്വം സമ്പാദിച്ചതാരാണ്?
◼️ സഹസ്രാധിപൻ (22:28).
430. റോമാപൗരനായി ജനിച്ച കർത്താവിൻ്റെ അപ്പൊസ്തലൻ ആരാണ്?
442. രാത്രിയിൽ പൗലൊസിനെ എവിടേക്കു കൊണ്ടുപോകുവാനാണ് കാലാളെയും കുതിരച്ചേവകരെയും കുന്തക്കാരെയും ഒരുക്കിയത്?
◼️ കൈസര്യയ്ക്ക് (23:23). [യെഹൂദയിലെ ദേശാധിപതിയുടെ ആസ്ഥാനം കൈസര്യയായിരുന്നു].
443. എത്രമണിക്കാണ് കൈസര്യയിലേക്ക് കൊണ്ടുപോയത്?
◼️ രാത്രി മൂന്നാംമണി (23:23). [രാത്രി ഒൻപത് മണി].
444. അക്കാലത്തെ ദേശാധിപതി ആരായിരുന്നു?
◼️ ഫേലിക്സ് (23:24). [ഫേലിക്സ് എ.ഡി. 52-60 വരെ യെഹൂദ്യയിലെ ദേശാധിപതിയായിരുന്നു].
445. പൗലൊസിനെ കൈസര്യയിലേക്ക് അയച്ച സഹസ്രാധിപൻ്റെ പേരെന്ത്?
◼️ ക്ലൗദ്യൊസ് ലുസിയാസ് (23:26, 24:7). [ഈ വാക്യത്തീൻ്റെ സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ ചേർക്കുന്നു: “ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൌദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.” (മ.ബൈ). “Claudius Lysias to the most excellent governor Felix, sends greeting.” ABU].
446. ‘അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല’ എന്നു പൗലൊസിനെക്കുറിച്ചു സാക്ഷ്യം പറഞ്ഞതാരാണ്?
448. മഹാപുരോഹിതനായ അനന്യാസ് ഏത് വ്യവഹാരജ്ഞനെ കൂട്ടിവന്നാണ് പൗലൊസിൻ്റെ നേരെ അന്യായം ബോധിപ്പിച്ചത്?
◼️ തെർത്തുല്ലൊസ് (24:1).
449. പൗലൊസിനെ ഒരു ബാധയെന്ന് ആരാണ് പറഞ്ഞത്?
◼️ തെർത്തുല്ലൊസ് (24:5).
450. ‘നസറായമതത്തിനു മുമ്പൻ’ എന്നു വിശേഷിപ്പിച്ചത് ആരെയാണ്?
◼️ പൗലൊസിനെ (24:5).
451. ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?
◼️ പൗലൊസ് (24:15).
452. ക്രിസ്തുമാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവുണ്ടായിരുന്ന ദേശാധിപതി ആരാണ്?
◼️ ഫേലിക്സ് (24:22).
453. ‘ആരു വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും’ എന്നു പറഞ്ഞാണ് ഫേലിക്സ് അവധിവെച്ചത്?
◼️ ലുസിയാസ് സഹസ്രാധിപൻ (24:22).
454. ഫേലിക്സിൻ്റെ ഭാര്യയായ യെഹൂദ സ്ത്രീയുടെ പേരെന്താണ്?
◼️ ദ്രുസില്ല (24:24).
455. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു പൗലൊസിന്റെ പ്രസംഗം കേട്ട ദേശാധിപതിയും ഭാര്യയും ആരൊക്കെ?
469. പൗലൊസിൻ്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടെന്നു പറഞ്ഞ രാജാവാരാണ്?
◼️ അഗ്രിപ്പാവ് (25:22).
470. വളരെ ആഡംബരത്തോടെ പൗലൊസിൻ്റെ പ്രസംഗം കേൾക്കാൻ വന്നത് ആരൊക്കെയാണ്?
◼️ അഗ്രിപ്പാവും ബെർന്നീക്കയും (25:23).
471. ‘തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല’ എന്നു പറഞ്ഞതാരാണ്?
◼️ ഫെസ്തോസ് (25:27).
26-ാം അദ്ധ്യായം
472. ‘നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു’ എന്നു പൗലൊസ് പറഞ്ഞത് ആരോടാണ്?
◼️ അഗ്രിപ്പാവിനോട് (26:3).
473. വിശുദ്ധന്മാരെ നിഗ്രഹിക്കുന്ന സമയം, സമ്മതം കൊടുത്തതാരാണ്?
◼️ പൗലൊസ് (26:10).
474. നട്ടുച്ചെക്കു പൗലൊസ് വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം കണ്ടത് എവിടെവെച്ചാണ്?
◼️ദമസ്കൊസ് (26:13).
475. ‘മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു’ എന്നു കർത്താവ് ഏതുഭാഷയിലാണ് പൗലൊസിനോടു സംസാരിച്ചത്?
◼️ എബ്രായഭാഷയിൽ (26:14).
476. ‘ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു’ എന്നു പൗലൊസിനോടു കല്പിച്ചതാരാണ്?
478. ‘പൗലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?
◼️ ഫെസ്തൊസ് (26:24).
479. ‘ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു’ എന്നു ആര് ആരോടു പറഞ്ഞു?
◼️ അഗ്രിപ്പാ പൗലൊസിനോട് (26:28).
480. ‘ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു’ എന്നു പറഞ്ഞതാരാണ്?
◼️ പൗലൊസ് (26:29).
481. ‘കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ പൗലൊസിനെ വിട്ടയപ്പാൻ കഴിയുമായിരുന്നു’ എന്നു ആര് ആരോടാണ് പറഞ്ഞത്?
◼️ അഗ്രിപ്പാവ് ഫെസ്തൊസിനോട് (26:32).
482. പൗലൊസിനെയും മറ്റു തടവുകാരെയും ഇതല്യെക്കു കൊണ്ടുപോകാൻ ആരെയാണ് ഏല്പിച്ചത്?
◼️ യൂലിയൊസിനെ (27:1). [ഇതല്യെ, ഇത്തല്യ: ഇറ്റലി].
27-ാം അദ്ധ്യായം
483. യൂലിയൊസ് ഏതു പട്ടാളത്തിൻ്റെ ശതാധിപനാണ്?
◼️ ഔഗുസ്ത്യപട്ടാളത്തിൻ്റെ (27:1). [ഔഗുസ്ത്യപട്ടാളം: റോമാ സൈന്യത്തിൻ്റെ ഒരു വിഭാഗം].
484. പൗലൊസും കൂട്ടരും ഇതല്യെക്കു പോയത് ഏതു കപ്പലിലാണ്?
◼️ അദ്രമുത്ത്യകപ്പലിൽ (27:2). [അദ്രമുത്ത്യം: ഏഷ്യാമൈനറിൻ്റെ വടക്കുപടിഞ്ഞാറായി മുസ്യയിൽ സ്ഥിതിചെയ്യുന്ന തുറമുഖപട്ടണം].
485. യൂലിയൊസിനെ കൂടാതെ, കപ്പൽയാത്രയിൽ പൗലൊസിനൊപ്പം പേർ പറഞ്ഞിരിക്കുന്നത് ആരാണ്?
489. കഴിവുണ്ടെങ്കിൽ ഏതു തുറമുഖത്തു ചെന്ന് ശീതകാലം കഴിക്കാനാണ് കപ്പൽക്കാർ ആലോചിച്ചത്?
◼️ ക്രേത്ത തുറമുഖത്ത് (27:12).
490. ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടുമ്പോൾ, ഏതു കൊടുങ്കാറ്റാണ് അടിച്ചത്?
◼️ ഈശാനമൂലൻ (27:13,14).
491. ‘പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പൗലൊസിനോടു പറഞ്ഞതാരാണ്?
◼️ ദൈവത്തിൻ്റെ ദൂതൻ (27:23,24).
492. കപ്പലിലുള്ളവർ ഭക്ഷണം കഴിക്കാതെ എത്രദിവസം കഴിഞ്ഞു?
◼️ പതിനാലു ദിവസം (27:33).
493. കപ്പലിൽ ഉണ്ടായിരുന്ന ആൾക്കാരുടെ എണ്ണമെത്രയാണ്?
◼️ ഇരുനൂറ്റെഴുപത്താറ്, 276 (27:37).
494. കപ്പൽ ഉടഞ്ഞശേഷം തടവുകരെ കൊല്ലേണം എന്നു പടയാളികൾ പറഞ്ഞപ്പോൾ, പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അതിനെ തടുത്തതാരാണ്?
◼️ ശതാധിപൻ (27:42,43).
28-ാം അദ്ധ്യായം
495. കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർ ഏതു ദ്വീപിലാണ് ചെന്നണഞ്ഞത്?
◼️ മെലിത്ത ദ്വീപ് (28:1).
496. വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ആരുടെ കയ്യിലാണ് അണലി ചുറ്റിയത്?
◼️ പൗലൊസിൻ്റെ (28:3).
497. ‘ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല’ എന്നു തമ്മിൽ പറഞ്ഞതാണ്?
◼️ ബർബരന്മാർ (28:4). [ബർബരന്മാർ: ഭാഷ അറിയാത്തവർ അഥവാ ദ്വീപുനിവാസികൾ. ഗ്രീക്കു ഒഴികെ ഏതു ഭാഷ സംസാരിക്കുന്നവരെയും ഗ്രേക്കർ ബർബരന്മാർ എന്നാണ് വിളിച്ചിരുന്നത്].
500. മെലിത്ത ദ്വീപിൽ കപ്പൽക്കാർ എത്രദിവസം ചിലവഴിച്ചു?
◼️ മൂന്നു മാസം (28:11).
501. ഏതു ചിഹ്നമുള്ള അലെക്സന്ത്രിയ കപ്പലിൽ കയറിയാണ് അവർ ദ്വീപിൽനിന്ന് പുറപ്പെട്ടത്?
◼️ അശ്വനി ചിഹ്നമുള്ള (28:11).
502. എവിടെയുള്ള സഹോദരന്മാരാണ് തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നപേക്ഷിച്ചത്?
◼️ പുത്യൊലിയിൽ (28:13,14).
503. റോമയിലുള്ള സഹോദരന്മാർ എവിടെവരെയാണ് പൗലൊസിനെ എതിരേറ്റു വന്നത്?
◼️അപ്യപുരവും ത്രിമണ്ഡപവും വരെ (28:15).
504. എവിടെ എത്തിയശേഷമാണ് തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൗലൊസിന്നു അനുവാദം കിട്ടിയത്?
◼️ റോമയിൽ (28:16).
505. ‘യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു’ എന്നു പൗലൊസ് ആരോടാണ് പറഞ്ഞത്?
◼️ റോമയിലുള്ള യെഹൂദാ പ്രമാണിമാരോട് (28:17, 20).
506. മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചതാരാണ്?
◼️ പൗലൊസ് (28:23).
507. “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും;……. അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നാരാണ് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത്?
◼️ പരിശുദ്ധാത്മാവ് (28:26,27 — യെശ, 6:9,10).
508. പൗലൊസ് കൂലിക്കു വാങ്ങിയ വീട്ടിൽ എത്രവർഷം, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചു പോന്നു?
◼️ രണ്ടുവർഷം (28:29,30).
<×><×><×><×>
പൗലൊസിൻ്റെ മിഷണറിയാത്രയിൽ സഞ്ചരിച്ച സ്ഥലങ്ങൾ
സുറിയയിലെ അന്ത്യൊക്ക്യ: യെരൂശലേം കഴിഞ്ഞാൽ ക്രിസ്തുമാർഗ്ഗത്തിൻ്റെ ആരംഭവുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു സ്ഥലവുമില്ല. അന്ത്യൊക്ക്യയിൽ നിന്നാണ് മൂന്നു മിഷണറിയാത്രകളും പൗലൊസ് ആരംഭിക്കുന്നതും, ഒന്നും രണ്ടും സുവിശേഷയാത്രകൾ അവസാനിപ്പിച്ച് മടങ്ങിയെത്തിയതും. മൂന്നാം യാത്ര അവസാനിപ്പിച്ച് യെരൂശലേമിൽ എത്തിയതുമുതൽ കാരാഗൃഹവാസവും ആരംഭിച്ചു.
2. “സങ്കീർത്തനപുസ്തകത്തിൽ: “അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.” (പ്രവൃ, 1:20) >×< (സങ്കീ,69:25, 109:8)
3. ¹⁷ “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.” ¹⁸ എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. ¹⁹ ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.
²⁰ കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. ²¹ എന്നാൽ കർത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:17-21) >×< യോവേ, 2:28-32).
4. ²⁵ “ഞാൻ കർത്താവിനെ എപ്പോഴും എന്‍റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്‍റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല. ²⁶ അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു, എന്‍റെ നാവു ആനന്ദിച്ചു, എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും. ²⁷ നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. ²⁸ നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്‍റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ. (പ്രവൃ, 2:25-28) >×< (സങ്കീ, 16:8-11).
5. “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:” (പ്രവൃ, 2:31) >×< (സങ്കീ, 16:10).
6. “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.” (പ്രവൃ, 2:35) >×< (സങ്കീ, 110:1).
7. ²² “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്‍റെ വാക്കു കേൾക്കേണം. ²³ ആ പ്രവാചകന്‍റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്‍റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ,3:22-23) >×< (ആവ, 18;15-19).
8. “ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25) >×< (ഉല്പ, 22:18).
11. “നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.’ (പ്രവൃ, 7:3) >×< (ഉല്പ, 12:1).
12. ⁶ അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു. ⁷ അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്‍റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.” (പ്രവൃ, 7:6-7) >×< (ഉല്പ, 15:13-14).
13. ²⁷ എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ²⁸ ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.” (പ്രവൃ, 7:27-28) >×< (പുറ, 2:14).
14. “ഞാൻ നിന്‍റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്‍റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.” (പ്രവൃ, 7:32) >×< (പുറ, 3:6).
15. “കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.” (പ്രവൃ, 7:33) >×< (പുറ, 3:5).
16. “മിസ്രയീമിൽ എന്‍റെ ജനത്തിന്‍റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.” (പ്രവൃ, 7:34) >×< (പുറ, 3:7-8).
17. “ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.” (പ്രവൃ, 7:37) >×< (ആവ, 18:15).
18. “ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 7:40) >×< (പുറ, 32:1, 23).
19. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്‍റെ കൂടാരവും രേഫാൻ ദേവന്‍റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 7:43) >×< (ആമോ, 5:25-27).
20. ⁴⁹ “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം ⁵⁰ എന്‍റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ. (പ്രവൃ, 7:49-50) >×< (യെശ, 66:1-2).
21. ³² തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: ³³ “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്‍റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്‍റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്‍റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ” (പ്രവൃ, 8:32-33) >×< (യെശ, 53:7-8).
22. ‘അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.” (പ്രവൃ, 13:22) >×< (1ശമൂ, 13:14).
23. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33) >×< (സങ്കീ, 2:7).
24. “ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു” (പ്രവൃ, 13:34) >×< (യെശ, 55:3).
25. “മറ്റൊരു സങ്കിർത്തനത്തിലും: നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:35) >×< (സങ്കീ, 16:10).
26. ⁴⁰ ആകയാൽ, “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ” ⁴¹ എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 13:40-41) >×< (ഹബ, 1:5).
27. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:47) >×< (യെശ, 49:6).
28. ¹⁶ “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും;
¹⁷ മനുഷ്യരിൽ ശേഷിച്ചവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു
¹⁸ ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. (പ്രവൃ, 15:16-18) >×< (ആമോ, 9:11-12).
29. “നിന്‍റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 23:5) >×< (പുറ, 22:28).
30. ²⁶ “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും. ²⁷ ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.” (പ്രവൃ, 28:26-27) >×< (യെശ, 6:9-10).
അപ്പൊസ്തലപ്രവൃത്തികളിൽ പേർ പറയപ്പെട്ടിരിക്കുന്നവർ
1. തെയോഫിലൊസ് (1:1)
2. യോഹന്നാൻ സ്നാപകൻ (1:5)
3. പത്രൊസ് (1:13)
4. യോഹന്നാൻ (1:13)
5. യാക്കോബ് (1:13)
6. അന്ത്രെയാസ് (1:13)
7. ഫിലിപ്പൊസ് (1:13)
8. തോമസ് (1:13)
9. ബർത്തൊലൊമായി (1:13)
10. മത്തായി (1:13)
11. അൽഫായുടെ മകനായ യക്കോബ് (1:13)
12. എരിവുകാരനായ ശിമോൻ (1:13)
13. യാക്കോബിന്റെ മകനായ യൂദാ (1:13)
14. യേശുവിൻ്റെ അമ്മ മറിയ (1:14)
15. ഈസ്കര്യോത്താ യൂദാ (1:16)
16. ദാവീദ് (1:16)
17. യുസ്തൊസ് (ബർശബാ എന്ന യോസേഫ്) (1:23)
18. മത്ഥിയാസ് (1:23)
19. യോവേൽ (2:16)
20. ശലോമോൻ (3:11)
21. മോശെ (3:23)
22. അബ്രാഹാം (3:25)
23. ഹന്നാവ് (4:6)
24. കയ്യഫാവ് (4:6)
25. യോഹന്നാൻ (4:6)
26. അലെക്സന്തർ (4:6)
27. ഹെരോദാ അന്തിപ്പാസ് (4:27)
28. പീലാത്തൊസ് (4:27)
29. ബർന്നബാസ് (4:36)
30. അനന്യാസ് (5:1)
31. സഫീര (5:1)
32. ഗമാലീയേൽ (5:34)
33. തദാസ് (ത്യൂദാസ്) (5:36)
34. ഗലീലക്കാരനായ യൂദാ (5:37)
35. സ്തെഫാനൊസ് (6:5)
36. ഫിലിപ്പൊസ് (6:5)
37. പ്രൊഖൊരൊസ് (6:5)
38. നിക്കാനോർ (6:5)
39. തിമോൻ (6:5)
40. പർമ്മെനാസ് (6:5)
41. നിക്കൊലാവൊസ് (6:5)
42. യിസ്ഹാക്ക് (7:8)
43. യാക്കോബ് (7:8)
44. യോസേഫ് (7:9)
45. ഫറവോൻ (7:10)
46. എമ്മോർ (7:16)
47. മൊലോക്ക് (ദേവൻ) (7:43)
48. രേഫാൻ (ദേവൻ) (7:43)
49. ശൗൽ (പൗലൊസ്) (7:58)
50. ശിമോൻ (ആഭിചാരകൻ) (8:9)
51. കന്ദക്ക (എത്യോപ്യാ രാജ്ഞി) (8:27)
52. ഷണ്ഡൻ (8:27)
53. യെശയ്യാ പ്രവാചകൻ (8:28)
54. അനന്യാസ് (9:10)
55. യൂദ (മേർവീഥിയിലെ) (9:11)
56. ഐനെയാസ് (9;33)
57. തബീഥാ (9:36)
58. ശിമോൻ (തോൽക്കൊല്ലൻ) (9:43)
59. കൊർന്നേല്യൊസ് (10:1)
60. അഗബൊസ് (11:28)
61. ക്ലൗദ്യൊസ് (11:28)
62. ഹെരോദാവ് (അഗ്രിപ്പാ l) 12:1
63. മർക്കൊസ് (യോഹന്നാൻ) (12:12)
64. മറിയ (മർക്കൊസിൻ്റെ അമ്മ) (12:12)
65. രോദാ (12:13)
66. യാക്കോബ് (യേശുവിൻ്റെ സഹോദരൻ) (12:17)
67. ബ്ലസ്തൊസ് (12:20)
68. നീഗർ (ശിമോൻ) (13:1)
69. ലൂക്യൊസ് (13:1)
70. മനായേൻ (13:1)
71. ബർയേശു (എലീമാസ്) (13:6)
72. സെർഗ്ഗ്യൊസ് പൗലൊസ് (13:7)
73. ശമൂവേൽ പ്രവാചകൻ (13:20)
74. കീശ് (13:21)
75. ശൗൽ (രാജാവ്) 13:21)
76. യൂദ (ബർശബാസ്) (15:22)
77. ശീലാസ് (15:22)
78. തിമൊഥെയൊസ് (16:1)
79. ലുദിയ (16:14)
80. യാസോൻ (17:5)
81. ദിയൊനുസ്യോസ് (17:34)
82. ദമരീസ് (17:34)
83. അക്വിലാസ് (18:2)
84. പ്രിസ്കില്ല (18:2)
85. തീത്തൊസ് യുസ്തൊസ് (18:7)
86. ക്രിസ്പൊസ് (18:8)
87. ഗല്ലിയോൻ (ദേശാധിപതി) (18:12)
88. സോസ്ഥനേസ് (18:17)
89. അപ്പല്ലോസ് (18:24)
90. തുറന്നൊസ് (19:9)
91. സ്കേവാ (19:14)
92. എരസ്തൊസ് (19:22)
93. അർത്തെമിസ് (ദേവി) 19:24)
94. ദെമേത്രിയൊസ് (19:24)
95. ഗായൊസ് (19:29)
96. അരിസ്തർഹൊസ് (19:29)
97. അലക്സന്തർ (19:33)
98. പുറൊസ് (20:4)
99. സോപത്രൊസ് (20:4)
100. സെക്കുന്തൊസ് (20:4)
101. തുഹിക്കൊസ് (20:4)
102. ത്രൊഫിമൊസ് (20:4)
103. യൂത്തിക്കൊസ് (20:8)
104. മ്നാസോൻ (21:16)
105. അനന്യാസ് (മഹാപുരോഹിതൻ) (23:2)
106. ഫേലിക്സ് (23:24)
107. ക്ലൗദ്യൊസ് ലുസിയാസ് (23:26)
108. തെർത്തുല്ലൊസ് (24:1)
109. ദ്രുസില്ല (24:24)
110. പൊർക്ക്യൊസ് ഫെസ്തൊസ് (24:27)
111. ഹെരോദാഅഗ്രിപ്പാ ll (25:13)
112. ബെർന്നീക്ക (25:13)
113. യൂലിയൊസ് (27:1)
114. പുബ്ലിയൊസ് (28:7)
അപ്പൊസ്തലപ്രവൃത്തികൾ PDF-നായി താഴെ ക്ലിക്ക് ചെയ്യുക;
49. വാർപ്പുകടലിലെ വെള്ളം ആരുടെ ശുദ്ധീകരണത്തിനുവേണ്ടി ഉള്ളതായിരുന്നു?
◼️ പുരോഹിതന്മാരുടെ (4:6)
50. മന്ദിരത്തിൽ ഉണ്ടാക്കിയ മേശകളുടെ എണ്ണം?
◼️ 10 (4:8)
51. പൊന്നു കൊണ്ടുണ്ടാക്കിയ കലശങ്ങൾ എത്ര?
◼️ 100 (4:8). [കലശം = തിരുനിവാസത്തിൽ ധൂപം കാട്ടുവാൻ ഉപയോഗിക്കുന്ന ഉപകരണം]
52. ദൈവാലയത്തിൻ്റെ ഏതു ഭാഗത്താണ് വാർപ്പുകടൽ വെച്ചത്?
◼️ വലത്തുഭാഗത്തു (4:10)
53. ദൈവാലയത്തിനു വേണ്ട ഉപകരണങ്ങളൊക്കെ ഏതു സമഭൂമിൽ വെച്ചാണ് ശലോമോൻ വാർപ്പിച്ചത്?
◼️ യോർദ്ദാൻ (4:17)
54. അന്തർമ്മന്ദിരത്തിൽ നിയമപ്രകാരം കത്തേണ്ട നിലവിളക്കു എങ്ങനെയുള്ള തങ്കംകൊണ്ടാണ് ഉണ്ടാക്കിയത്?
◼️ നിർമ്മലമായ തങ്കം (4:20)
5-ാം ആദ്ധ്യായം
55. ആലയത്തിൻ്റെ പണി തീർന്നപ്പോൾ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കൾ എവിടെയാണ് കൊണ്ടുവന്നു വെച്ചത്?
◼️ ഭണ്ഡാരഗൃഹങ്ങളിൽ (5:1). [ഭണ്ഡാരം = ഭാണ്ഡങ്ങൾ അഥവാ, വെള്ളി, പൊന്ന്, രത്നങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന പുര]
56. നിയമപെട്ടകം ഇരുന്നിരുന്നത് എവിടെയാണ്?
◼️ സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ (5:2). [സീയോൻ = ദാവീദ് യെരൂശലേം പിടിച്ചടക്കുന്നതിനു മുമ്പ് യെബൂസ്യരുടെതായിരുന്നു സീയോൻ കോട്ട: (2ശമൂ, 5:7). ദാവീദ് ഇതിനു ‘ദാവീദിൻ്റെ നഗര’മെന്നു പേരിട്ടു: (2ശമൂ, 5:9). അനന്തരകാലത്ത് യേരൂശലേം വളന്നതോടുകൂടി ‘സീയോൻ’ വിശുദ്ധനഗരത്തിൻ്റെ പര്യായമായി: (സങ്കീ, 126:1)]
57. യിസ്രായേൽ പുരുഷന്മാരെല്ലാവരും എത്രാം മാസത്തിലെ ഉത്സവത്തിനാണ് ശലോമോൻ്റെ അടുക്കൽ വന്നുകൂടിയത്?
◼️ ഏഴാം മാസത്തിലെ (5:3). [ഏഴാംമാസം = ‘തിഷ്റി അപരനാമം ഏഥാനീം’ (1രാജാ, 8:2). ഏഴാം മാസത്തിൽ മൂന്നു പെരുന്നാളുകൾ ഉണ്ട്: കാഹളനാദോത്സവം, പാപപരിഹാരദിവസം, കൂടാരപ്പെരുന്നാൾ]
58. പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ വിശുദ്ധോപകരണങ്ങളും കൊണ്ടുവന്നത് ഏത് ഗോത്രജരാണ്?
84. ദൈവാലയ പ്രതിഷ്ഠയോടുള്ള ബന്ധത്തിൽ എത്രദിവസമാണ് ഉത്സവം ആചരിച്ചത്?
◼️ ഏഴു ദിവസം (7:8, 9)
85. എത്രാമത്തെ ദിവസമാണ് വിശുദ്ധ സഭായോഗം കൂടിയത്?
◼️ ഏട്ടാം ദിവസം (7:9)
86. പ്രതിഷ്ഠയോടുള്ള ബന്ധത്തിൽ ഏഴാം മാസം ഏഴുദിവസം ആചരിച്ച ഉത്സവം ഏതാണ്?
◼️ കൂടാരപ്പെരുന്നാൾ (7:9, 10). [കൂടാരപ്പെരുന്നാൾ ഏഴാംമാസം (തിഷ്റി) 15 മുതൽ 21 വരെ ഏഴുദിവസമാണ്: (ആവ, 16:13, ലേവ്യ, 23:36, യെഹെ, 45:25). എന്നാൽ, പ്രവാസാനന്തരം വിശുദ്ധ സഭയോഗത്തിനായി മറ്റൊരു ദിവസം ഇതിനോടു കൂട്ടിച്ചേർത്തു: നെഹ, 8:18]
87. യഹോവയുടെ ആലയത്തിനൊപ്പം മറ്റൊന്നുകൂടി ശലോമോൻ പണിതുതീർത്തു, എന്താണത്?
◼️ രാജധാനി (അരമന) (7:11)
88. ശലോമോനു ദൈവം രണ്ടുപ്രാവശ്യം പ്രത്യക്ഷനായി, എപ്പോഴൊക്കെ?
104. ശലോമോൻ്റെ പ്രതാപം കണ്ടിട്ടു അമ്പരന്നുപോയ രാജ്ഞി ഏതാണ്?
◼️ ശെബാരാജ്ഞി (9:4)
105. ‘ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു’ ആര് ആരോടു പറഞ്ഞു?
◼️ ശേബാരാജ്ഞി ശലോമോനോട് (9:6)
106. ‘യഹോവയ്ക്കുവേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ’ ആരുടെ വാക്കുകളാണിത്?
◼️ ശേബാ രാജ്ഞിയുടെ (9:8)
107. നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും ശലോമോനു സമ്മാനിച്ചതാരാണ്?
◼️ ശേബാരാജ്ഞി (9:9)
108. ശലോമോനു ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കമെത്രയാണ്?
◼️ 666 താലന്ത് (9:13)
109. ഏത് രാജാക്കന്മാരാണ് ശലോമോന് പൊന്നും വെള്ളിയും കൊടുത്തിരുന്നത്?
◼️ അരാബ്യ രാജാക്കന്മാർ (9:14). [അരാബ്യ = അറബിദേശം]
110. ശലോമോൻ പരിചകൾ ഉണ്ടാക്കിയിരുന്നത് ഏതു ലോഹം കൊണ്ടാണ്?
◼️ പൊന്ന് (9:15)
111. ഓരോ വൻപരിചയ്ക്കും ചിലവായ പൊന്നെത്രയാണ്?
◼️ 600 ശേക്കൽ (9:15). [ശെക്കൽ = രാജകീയ ശെക്കൽ രാജാവേർപ്പെടുത്തിയ തൂക്കമാണ്: (2ശമൂ, 14:26). ഇത് ഉദ്ദേശം 13 ഗ്രാമാണ്. സാധാരണ ശെക്കൽ ശരാശരി 11.38 ഗ്രാമും)]
112. ശലോമോൻ്റെ വനഗൃഹം എവിടെയായിരുന്നു?
◼️ ലെബാനോൻ (9:16)
113. പൊന്നുപൊതിഞ്ഞ ദന്തംകൊണ്ട് സിംഹാസനം ഉണ്ടാക്കിയ രാജാവ്?
◼️ ശലോമോൻ (9:17)
114. ശലോമോൻ്റെ ഇരിപ്പിടത്തിന്റെ ഇരുഭാഗത്തുമുള്ള കൈത്താങ്ങലിനിരികെ നില്ക്കുന്നത് ഏത് മൃഗത്തിൻ്റെ പ്രതിമയായിരുന്നു?
171. എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്ന രണ്ടു രാജാക്കന്മാർ?
◼️ രെഹബെയാമും യൊരോബെയാമും (12:15)
172. രെഹബെയാമിനു പകരം രാജാവായ മകൻ?
◼️ അബീയാവ് (12:16)
13-ാം അദ്ധ്യായം
173. വിഭക്ത യിസ്രായേലിൽ യെഹൂദയുടെ രണ്ടാമത്തെ രാജാവ്?
◼️ അബീയാവ് (13:1)
174. യിസ്രായേൽ രാജാവായ യൊരോബെയമിൻ്റെ എത്രാമാണ്ടിലാണ് അബീയാവ് രാജാവായത്?
◼️ പതിനെട്ടാമാണ്ടിൽ (13:1)
175. അബീയാവ് എത്ര സംവത്സരം യെരൂശലേമിൽ വാണു?
◼️ മൂന്ന് സംവത്സരം (13:2)
176. അബീയാവിൻ്റെ അമ്മയുടെ പേര്?
◼️ മീഖായാ (13:2)
177. അബീയാവു നാലു ലക്ഷം യുദ്ധവീരന്മാരെ അണിനിരത്തിയപ്പോൾ യൊരോബെയാം അവന്റെ നേരെ എത്രപേരെ അണിനിരത്തി?
◼️ എട്ടുലക്ഷം (13:3)
178. യഹോവ യിസ്രായേലിലെ രാജത്വം ദാവീദിനും അവന്റെ പുത്രന്മാർക്കും എന്തു നിയമത്താലാണ് സദാകാലത്തേക്കും നല്കിയത്?
◼️ ലവണനിയമത്താൽ (13:5). [ലവണനിയമം = ഉടമ്പടിയിൽ ഏർപ്പെടുന്ന കക്ഷികൾ ഉപ്പ് പങ്കിടുന്നതുകൊണ്ടാണ് ഇതിനെ ലവണനിയമം എന്നു വിളിക്കുന്നത്: (സംഖ്യാ, 18:19). ചെയ്ത ഉടമ്പടിയുടെ നിശ്ചയദാഢ്യത്തെയും വിശ്വസ്തതയെയും ഉറപ്പിക്കുകയാണ് ഉപ്പു പങ്കിടൽ. ദൈവം ദാവീദിനു രാജത്വം നൽകിയതും ലവണനിയമത്തിലൂടെയാണ്: 2ദിന, 13:5]
258. യഹോവയുടെ എല്ലാകാര്യത്തിലും യെഹോശാഫാത്ത് തലവനാക്കിയ മഹാപുരോഹിതൻ?
◼️ അമര്യാവ് (19:11)
259. രാജാവിന്റെ എല്ലാകാര്യത്തിലും യെഹോശാഫാത്ത് തലവനാക്കിയത് ആരെയാണ്?
◼️ യിശ്മായേലിന്റെ മകൻ സെബദ്യാവ് (19:11)
20-ാം അദ്ധ്യായം
260. യഹോവയെ അന്വേഷിപ്പാൻ ഉപവാസം പ്രസിദ്ധപ്പെടുത്തിയ രാജാവ്?
◼️ യെഹോശാഫാത്ത് (20:3)
261. ദൈവത്തിൻ്റെ സ്നേഹിതൻ എന്നു സാക്ഷ്യം പ്രാപിച്ചവൻ?
◼️ അബ്രാഹാം (20:7)
262. യഹോശാഫാത്ത് ആലയത്തിൽനിന്ന് പ്രാർത്ഥിച്ചപ്പോൾ യഹോവയുടെ ആത്മാവ് ഏത് ലേവ്യൻ്റെ മേലാണ് വന്നത്?
◼️ യഹസീയേൽ (20:14)
263. ‘ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ’ എന്നു പറഞ്ഞ ലേവ്യൻ?
◼️ യഹസീയേൽ (20:15)
264. ‘നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും’ ആരുടെ വാക്കുകൾ?
◼️ യെഹോശാഫാത്തിൻ്റെ (20;20)
265. യെഹൂദെക്കു വിരോധമായി വന്നവർക്കെതിരെ യഹോവ ആരെയാണ് വരുത്തിയത്?
◼️ പതിയിരിപ്പുകാരെ (20:22)
266. യെഹൂദ്യർ മരുഭൂമിയിലെ കാവൽ ഗോപുരത്തിന്നരികെ എത്തിയപ്പോൾ തങ്ങളുടെ ശത്രുകളെ എങ്ങനെയാണ് കണ്ടത്?
◼️ ശവങ്ങളായി കിടക്കുന്നത് (20:24)
267. യെഹോശാഫാത്തും പടജ്ജനവും ശത്രുക്കളുടെ സമ്പത്ത് എത്രദിവസം കൊള്ളയിട്ടു?
◼️ മൂന്നു ദിവസം (20:25)
268. ശത്രുക്കളുടെമേൽ ജയം നല്കിയ സ്ഥലത്ത് നിന്നുകൊണ്ട് യഹോവയ്ക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിനു ലഭിച്ച പേർ?
◼️ ബെരാഖാ താഴ്വര (20:26)
269. യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തത് ഏത് രാജാവിൻ്റെ കാലത്താണ്?
301. അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ ഏത്ര വയസ്സായിരുന്നു?
◼️ നാല്പത്തിരണ്ട് വയസ്സ് (22:2)
302. അഹസ്യാവ് എത്രകാലം യെരൂശലേമിൽ വാണു?
◼️ ഒരു സംവത്സരം (22:2)
303. അഹസ്യാവിൻ്റെ അമ്മയുടെ പേരെന്ത്?
◼️ അഥല്യാ (22:2). [ഇവിടെ അഥല്യാ ‘ഒമ്രിയുടെ മകൾ’ എന്നാണ് കാണുന്നത്. ഒമ്രി യിസ്രായേൽ രാജാവായിരുന്ന ആഹാബിൻ്റെ അപ്പനാണ്; അഥല്യാ ആഹാബിൻ്റെ മകളും. ‘ഒമ്രിയുടെ പൗത്രി’ എന്നാണ് ശരിയായ പ്രയോഗം: 2രാജാ, 8:26]
304. ദുഷ്ടത പ്രവർത്തിപ്പാൻ അമ്മ ആലോചന പറഞ്ഞുകൊടുത്തത് ആർക്ക്?
◼️ അഹസ്യാവിന് (22:3)
305. മകൻ്റെ നാശത്തിനായി ആലോചന കൊടുത്ത സ്ത്രീ?
◼️ അഥല്യാ (22:4)
306. ആഹാബിന്റെ മകനായ ഏത് യിസ്രായേൽ രാജാവാവിനോടു കൂടിയാണ് അഹസ്യാവ് യുദ്ധത്തിനു പോയത്?
◼️ യോരാമിനോടു കൂടെ (22:5)
307. ഏത് അരാം രാജാവാണ് യോരാമിനെ മുറിവേല്പിച്ചത്?
◼️ ഹസായേൽ (22:5)
308. രാമയിൽവെച്ചുള്ള യുദ്ധത്തിൽ മുറിവേറ്റ യോരാം എവിടേക്കാണ് പോയത്?
◼️ യിസ്രെയേലിലേക്ക് (22:6). [യിസ്രായേൽ രാജാവായിരുന്ന ആഹാബിന് യിസ്രെയേലിൽ ഒരു അരമന ഉണ്ടായിരുന്നു: (1രാജാ, 21:1). ആഹാബിൻ്റെ പുത്രനായ യോരാം അവിടെയാണ് പാർത്തിരുന്നത്: 2രാജാ, 8:29; 2ദിന, 22:6]
309. യോരാം ദീനമായി കിടക്കുകയാൽ അവനെ കാണാൻ ആരാണ് യിസ്രെയേലിൽ ചെന്നത്?
365. ‘വരിക, നാം തമ്മിൽ ഒന്നു നോക്കുക’ എന്നു അമസ്യാവ് ഏത് യിസ്രായേൽ രാജാവിനോടാണ് പറഞ്ഞത്?
◼️ യോവാശിനോട് (25:17)
366. ലെബാനോനിലെ മുൾപടർപ്പു ദേവദാരുവിനോടു: ‘നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക’ എന്നു പറയിച്ചു; ഒരു കാട്ടുമൃഗം മുൾപടർപ്പിനെ ചവിട്ടിക്കളഞ്ഞു. ഈ ഉപമ യോവാശ് ആരോടാണ് പറഞ്ഞത്?
◼️ അമസ്യാവിനോട് (25:18)
367. ‘വമ്പു പറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു’ ആരുടെ?
◼️ അമസ്യാവിൻ്റെ (35:19)
368. യിസ്രായേൽ രാജാവായ യോവാശും യെഹൂദാ രാജാവായ അമസ്യാവും തമ്മിൽ നേരിട്ടത് എവിടെവെച്ച്?
◼️ ബേത്ത്-ശേമെശിൽ വെച്ചു (25:21)
369. യെരൂശലേമിന്റെ മതിൽ എഫ്രയീമിന്റെ പടിവാതിൽ മുതൽ കോൺപടിവാതിൽ വരെ നാനൂറുമുഴം ഇടിച്ചുകളഞ്ഞ രാജാവ്?
◼️ യോവാശ് (25:23)
370. ദൈവാലയത്തിൽ ആരുടെ പക്കൽ കണ്ട പൊന്നും വെള്ളിയുമാണ് യോവാശ് ശമര്യയിലേക്കു കൊണ്ടുപോയത്?
◼️ ഓബേദ്-എദോമിന്റെ (35:34). [യെഹൂദാ രാജാവായ ആമസ്യാവിൻ്റെ കാലത്ത് ദൈവാലയത്തിലെ പെൻവെള്ളി പാത്രങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു ഓബേദ്-എദോം]
371. ലാഖീശിൽ വെച്ചു കൊല്ലപ്പെട്ട യെഹൂദാ രാജാവ്?
◼️ അമസ്യാവ് (25:25)
372. കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തിൽ (ദാവീദിൻ്റെ നഗരം) അടക്കം ചെയ്തത് ആരെയാണ്?
◼️ അമസ്യാവിനെ (25:28)
26-ാം അദ്ധ്യായം
373. അമസ്യാവിന്നു പകരം രാജാവായ മകൻ?
◼️ ഉസ്സീയാവ് ( 26:1)
374. യെഹൂദായുടെ പത്താമത്തെ രാജാവ്?
◼️ ഉസ്സീയാവ് ( 26:1)
375. ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ആരാണ്?
◼️ ഉസ്സീയാവ് ( 26:2)
376. ഉസ്സീയാവ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു എത്ര വയസ്സായിരുന്നു?
◼️ പതിനാറ് (26:3)
377. ഉസ്സീയാവ് എത്ര സംവത്സരം യെരൂശലേമിൽ വാണു?
◼️ അമ്പത്തിരണ്ടു സംവത്സരം (26:3)
378. ഉസ്സീയാവിൻ്റെ അമ്മയുടെ പേരെന്താണ്?
◼️ യെഖൊല്യാ (26:3)
379. ദൈവഭയത്തിൽ ഉസ്സീയാവിനെ ഉപദേശിച്ചുവന്നതാരാണ്?
◾ സെഖര്യാവ് (26:5)
380. യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം ആർക്കാണ് അഭിവൃദ്ധി നല്കിയത്?
414. യിസ്രായേല്യർ യെഹൂദായിൽ നിന്നു എത്രപേരെ ബദ്ധരാക്കി കൊണ്ടുപോയി?
◼️ രണ്ടുലക്ഷം പേരെ (28:8)
415. ‘നിങ്ങൾ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു’ ഏതു പ്രവാചകൻ്റെ വാക്കുകളാണ്?
◼️ ഓദേദ് (28:9)
416. ‘നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ?’ പ്രവാചകൻ ആരോട് ചോദിച്ചതാണാത്?
◼️ യിസ്രായേല്യരോട് (28:10)
417. ‘ബദ്ധന്മാരെ വിട്ടയപ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും’ ആരാണ് പറഞ്ഞത്?
◼️ ഓദേദ് പ്രവാചകൻ (28:11)
418. ഈന്തപ്പട്ടണമേതാണ്?
◼️ യെരീഹോ (28:11)
419. ദൈവമായ യഹോവയെ കോപിപ്പിച്ചു ഒന്നാമത്തെ യെഹൂദാരാജാവ്?
◼️ ആഹാസ് (28:25). [ദൈവത്തെ കോപിപ്പിച്ച രണ്ടാമത്തെ രാജാവ്: മനശ്ശെ]
420. തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂർ രാജാക്കന്മാരുടെ അടുക്കൽ ആളയച്ച യെഹൂദാ രാജാവ്?
◼️ ആഹാസ് (28:16)
421. യഹോവയോടുള്ള ആരുടെ മഹാദ്രോഹം നിമിത്തമാണ് യഹോവ യെഹൂദയെ താഴ്ത്തിയത്?
◼️ ആഹാസിൻ്റെ (28:19)
422. ആഹാസിനെ സഹായിക്കാൻ വന്നിട്ട് അവനെ ബലപ്പെടുത്താതെ ഞെരുക്കിയ ആശ്ശൂർ രാജാവ്?
◼️ തിഗ്ലത്ത്-പിലേസെർ (28:20)
423. യെഹോവയുടെ ആലയത്തിൽ നിന്നും രാജധാനിയിൽനിന്നും കവർന്നെടുത്തു അശ്ശൂർരാജാവിന്നു കൊടുത്ത രാജാവ്?
◼️ ആഹാസ് (28:21)
424. കഷ്ടകാലത്തുപോലും യഹോവയോട് അധികം ദോഷം ചെയ്ത രാജാവ്?
◼️ ആഹാസ് (28:22)
425. തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്കു ബലികഴിച്ച രാജാവ്?
◼️ ആഹാസ് (28:23)
426. യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി അന്യദേവന്മാർക്ക് ധൂപംകാട്ടിയ രാജാവ്?
◼️ ആഹാസ് (28:2425)
427. യിസ്രായേൽ രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം കിട്ടാഞ്ഞ മൂന്നാമത്ത യെഹൂദാ രാജാവ്?
◼️ ആഹാസ് (28:27
428. ആഹാസിനു പകരം രാജാവായ മകൻ?
◼️ യെഹിസ്കീയാവ് (28:27)
29-ാം അദ്ധ്യായം
429. യഹൂദായുടെ പതിമൂന്നാമത്തെ രാജാവ്?
◼️ യെഹിസ്കീയാവ് (29:1)
430. യെഹിസ്കീയാവു വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സായിരുന്നു?
◼️ ഇരുപത്തഞ്ച് (29:1
431. യെഹിസ്കീയാവ് എത്ര സംവത്സരം യെരൂശലേമിൽ വാണു?
◼️ ഇരുപത്തൊമ്പത് (29:1)
432. യെഹിസ്കീയാവിൻ്റെ അമ്മയുടെ പേര്?
◼️ അബീയാ (29:1)
433. തന്റെ അപ്പനായ ദാവീദ് ചെയ്തതു പോലെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്ത രാജാവ്?
◼️ യെഹിസ്കീയാവ് (29:2)
434. ആഹാസ് അടച്ച ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്ത രാജാവ്?
◼️ യെഹിസ്കീയാവ് (29:3)
435. ‘ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ’ ആരുടെ വാക്കുകൾ?
◼️ യെഹിസ്കീയാവിൻ്റെ (29:5)
436. യഹോവ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീർത്തത് ആരെയാണ്?
◼️ യെഹൂദയെ (29:8)
437. യഹോവയുടെ ഉഗ്രകോപം വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്‍വാൻ താല്പര്യപ്പെട്ട രാജാവ്?
◼️ യെഹിസ്കീയാവ് (29:10)
438. ‘എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുതു’ ഏതു രാജാവിൻ്റെ വാക്കുകളാണ്?
◼️ യെഹിസ്കീയാവ് (29:11)
439. യെഹിസ്കീയാവിൻ്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ എഴുന്നേറ്റവർ ഏതു ഗോത്രജരാണ്?
◼️ ലേവ്യർ (29:14,15)
440. യഹോവയുടെ ആലയത്തിലെ മലിനതയൊക്കെയും ഏതു തോട്ടിലാണ് ഇട്ടുകളഞ്ഞത്?
◼️ കിദ്രോൻ തോട്ടിൽ (29:16)
441. യഹോവയുടെ ആലയം ലേവ്യർ എത്ര ദിവസംകൊണ്ട് വിശുദ്ധീകരിച്ചു?
◼️ പതിനാറു ദിവസം (29:17)
442. രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി യാഗം കഴിപ്പാൻ കല്പിച്ച രാജാവ്?
◼️ യെഹിസ്കീയാവ് (29:21)
443. ‘നിങ്ങൾ ഇപ്പോൾ യഹോവെക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു’ എന്നു പറഞ്ഞതാരാണ്?
◼️ യെഹിസ്കീയാവ് (29:31)
444. കാര്യം ക്ഷണത്തിൽ നടക്കാനും സകലജനവും സന്തോഷിപ്പാനും കാരണമാരാണ്?
◼️ ദൈവം (29:36)
30-ാം അദ്ധ്യായം
445. ഏത് ഉത്സവം ആചരിക്കാനാണ് എല്ലാ യിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കൽ യെഹിസ്കീയാവ് ആളയച്ചു പറയിച്ചത്?
◼️ പെസഹ (30:1)
446. എത്രാം മാസത്തിൽ പെസഹ ആചരിക്കാനാണ് രാജാവും പ്രഭുക്കന്മാരും സർവ്വസഭയും തീരുമാനിച്ചത്?
◼️ രണ്ടാം മാസം (30:1,2). [ഇതു രണ്ടാമത്തെ പെസഹയാണ്. ലേവ്യ നിയമപ്രകാരം അശുദ്ധിയുള്ളവർക്കും, ദൂരയാത്രയിൽ ആയതൂകൊണ്ട് പെസഹാ ആചരിക്കാൻ സാധിക്കാതെ പോയവർക്കുമായി രണ്ടാം മാസം 14-ാം തീയതി രണ്ടാമത്തെ പെസഹ അഥവാ, ചെറുപെസഹാ ആചരിക്കാൻ വ്യവസ്ഥയുണ്ട്: സംഖ്യാ, 9:9-12; 2ദിന, 30:15]
447. പുരോഹിതന്മാർ തങ്ങളെ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു ആചരിപ്പാൻ കഴിഞ്ഞതെന്താണ്?
◼️ പെസഹ (30:3)
448. ‘ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല’ എന്ത്?
◼️ ഓട്ടാളരെ (30:10). [ഓട്ടാളൻ: ഓട്ടക്കാരൻ എന്നർത്ഥം. പ്രാചീനകാലത്ത് എഴുത്തുകളും സന്ദേശങ്ങളും എത്തിച്ചിരുന്നത് ഓട്ടാളന്മാരായിരുന്നു]
451. യഹോവയുടെ കല്പന അനുസരിക്കാൻ അവർക്കു ഐകമത്യം നല്കുവാൻ എന്താണ് അവരിൽ വ്യാപരിച്ചത്?
◼️ ദൈവത്തിന്റെ കൈ (30:12)
452. ഏത് ഉത്സവം ആചരിപ്പാനാണ് ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടിയത്?
◼️ പുളിപ്പില്ലാത്ത അപ്പം (30:13). [പെസഹയും പുളിപ്പില്ലാത്തപ്പവും രണ്ടു വ്യത്യസ്ത പെരുന്നാളുകൾ ആണെങ്കിലും, പില്ക്കാലത്ത് ഇത് അഭിന്നമായിട്ട് പറഞ്ഞിരുന്നു: ലൂക്കൊ, 22:1]
453. ആരുടെ പ്രാർത്ഥന കേട്ടാണ് യഹോവ ജനത്തെ സൌഖ്യമാക്കിയത്?
◼️ യെഹിസ്കീയാവിന്റെ (30:20)
454. യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച രാജാവ്?
◼️ യെഹിസ്കീയാവ് (30:22)
455. ശലോമോന്റെ കാലംമുതൽ യെരൂശലേമിൽ സംഭവിച്ചിട്ടില്ലാത്ത എന്താണ് യെഹിസ്കീയാവിൻ്റെ കാലത്തുണ്ടായത്?
◼️ മഹാസന്തോഷം (30:26)
456. ആരുടെ പ്രാർത്ഥനയാണ് ദൈവത്തിന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തിയത്?
◼️ പുരോഹിതന്മാരുടെ (30:27)
31-ാം അദ്ധ്യായം
457. എല്ലാ യെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞത് ഏത് യഹൂദാ രാജാവിൻ്റെ കാലത്താണ്?
◼️ യെഹിസ്കീയാവിൻ്റെ (31:1)
458. ആരുടെ കാലത്താണ് യിസ്രായേല്യരും യെഹൂദ്യരും യഹോവയ്ക്കു ദശാംശം കൊണ്ടുവന്നു കൂമ്പാരമായി കൂട്ടിയത്?
◼️ യെഹിസ്കീയാവിൻ്റെ (31:6)
459. ‘യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം’ ആരുടെ വാക്കുകൾ?
◼️ മഹാപുരോഹിതൻ അസര്യാവിൻ്റെ (31:10)
460. യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കിയ രാജാവ്?
◼️ യെഹിസ്കീയാവ് (31:11)
461. ആലയത്തിലെ അറകൾക്ക് മേൽവിചാരകൻ ആരായിരുന്നു?
◼️ കോനന്യാവ് (31:12)
462. യെഹിസ്കീയാവിൻ്റെ കാലത്ത് ദൈവാലയപ്രമാണി ആരായിരുന്നു?
532. മിസ്രയീംരാജാവായ നെഖോ ഏതു ദേശം ആക്രമിക്കാനാണ് പോയത്?
◼️ കർക്കെമീശ് (35:20)
533. യോശീയാവ് ഏതു മിസ്രയീം രാജാവിനെതിരെയാണ് നേരെ പുറപ്പെട്ടത്?
◼️ നെഖോ (35:20)
534. ‘യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു’ നെഖോ ആരോടാണിതു പറഞ്ഞതാ?
◼️ യോശീയാവിനോട് (35:21)
535. ‘ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിനു എന്നോടു ഇടപെടരുതു’ എന്നു പറഞ്ഞതാരാണ്?
◼️ മിസ്രയീംരാജാവായ നെഖോ (35:21)
536. നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്ന രാജാവ്?
◼️ യോശീയാവ് (35:22)
537. ‘എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു’ ഇതാരുടെ വാക്കുകൾ?
◼️ യോശീയാവിൻ്റെ (35:23)
538. കഠിനമായി മുറിവേറ്റിട്ടു ഭൃത്യന്മാർ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്ന രാജാവ്?
◼️ യോശീയാവ് (35:24)
539. യോശീയാവിനെക്കുറിച്ചു വിലപിച്ച ഒരു പ്രവാചകൻ?
◼️ യിരെമ്യാവ് (35:25)
540. സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ പ്രസ്താവിക്കുന്ന രാജാവ്?
◼️ യോശീയാവ് (35:35)
36-ാം അദ്ധ്യായം
540. യോശീയാവിനു ശേഷം രാജാവായ മകൻ?
◼️ യെഹോവാഹാസ് (36:1)
541. യെഹൂദായുടെ പതിനേഴാമത്തെ രാജാവ്?
◼️ യെഹോവാഹാസ് (36:1)
542. യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവനെ ത്രവയസ്സായിരുന്നു?
◼️ ഇരുപത്തിമൂന്നു (36:2)
543. യെഹോവാഹാസ് എത്രകാലം യെരൂശലേമിൽ വാണു?
◼️ മൂന്നു മാസം (36:2)
544. യെഹൂദായിൽ ഏറ്റവും കുറഞ്ഞകാലം ഭരിച്ച രാജാവ്?
◼️ യെഹോവാഹാസ് (മൂന്നു മാസം) (36:2)
545. മിസ്രയീം രാജാവ് ഏത് യെഹൂദാ രാജാവിനെയാണ് പിഴുക്കി (സ്ഥാനഭ്രഷ്ടനാക്കി) ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചത്?
◼️ യെഹോവാഹാസിനെ (36:3)
546. മിസ്രയീം രാജാവ് യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കിയ യെഹോവാഹാസിൻ്റെ സഹോദരൻ?
◼️ എല്യാക്കീം (36:4)
547. മിസ്രയീം രാജാവ് എല്യാക്കീമിനു കൊടുത്ത പുതിയ പേരെന്താണ്?
◼️ യെഹോയാക്കീം (36:4)
548. യെഹൂദയുടെ പതിനെട്ടാമത്തെ രാജാവ്?
◼️ യെഹോയാക്കീം (36:4)
549. ഏതു യെഹൂദാ രാജാവിനെയാണ് നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയത്?
◼️ യെഹോവാഹാസിനെ (36:4)
550. യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?
◼️ ഇരുപത്തഞ്ച് (36:5)
551. യെഹോയാക്കീം ഏത്ര സംവത്സരം യെരൂശലേമിൽ വാണു?
◼️ ഏഴു സംവത്സരം (36:5)
552. ബാബേൽ രാജാവായ നെബൂഖദ്നേസർ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയ രാജാവ്?
◼️ യെഹോയാക്കീം (36:6)
553. യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ച രാജാവ്?
◼️ നെബൂഖദ്നേസർ (36:7)
554. യെഹോയാക്കീമിനു ശേഷം രാജാവായ മകൻ?
◼️ യെഹോയാഖീൻ (36:8)
555. യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?
◼️ എട്ട് വയസ്സ് (36:9). [എട്ടുവയസ്സിൽ വാഴ്ച ആരംഭിച്ച ആദ്യത്തെ രാജാവ് യോശീയാവ്; 34:1]
556. യെഹൂദായുടെ പത്തൊൻപതാമത്തെ രാജാവ്?
◼️ യെഹോയാഖീൻ (36:9)
557. യെഹോയാഖീൻ എത്രകാലം യെരൂശലേമിൽ വാണു?
◼️ മൂന്നു മാസവും പത്തു ദിവസവും (36:9)
558. യെഹോയാഖീനെ നെബൂഖദ്നേസർ ബാബേലിലേക്കു വിളിപ്പിച്ചിട്ട് പകരം രാജാവാക്കിയതാരെ?
◼️ സിദെക്കീയാവിനെ (36:10). [സിദെക്കീയാവ് യെഹോയാഖീൻ്റെ സഹോദരനെന്ന് ഇവിടെ പറയുന്നത് പരിഭാഷാ പ്രശ്നമാണ്. സിദെക്കീയാവ് യോശീയാവ് രാജാവിൻ്റെ മകനും യെഹോവാഹാസിൻ്റെയും യെഹൊയാക്കീമിൻ്റെയും സഹോദരനും, യെഹോയാഖീൻ്റെ ചിറ്റപ്പനുമാണ്: (1ദിന, 3:15). മത്ഥന്യാവെന്ന പേരു മാറ്റിയാണ് സിദെക്കീയാവ് എന്നാക്കിയത്: 2രാജാ, 24:17]
559. സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവനെത്ര വയസ്സായിരുന്നു?
1. ഉല്പത്തി പുസ്തകം >=< ദൈവത്തിന്റെ മഹാത്ഭുതങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്വീകരണ മുറി.
2. പുറപ്പാട് >=< നിയമ നിര്‍മ്മാണ മുറി.
3. ലേവ്യ >=< ആരാധനാലയം.
4. സംഖ്യാ >=< സംഭരണശാല.
5. ആവര്‍ത്തനം >=< കോടതി മുറി.
6. യോശുവ മുതല്‍ എസ്ഥേര്‍വരെ >=< ചരിത്ര രേഖകള്‍ എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.
7. ഇയോബ് >=< തത്വജ്ഞാനികളുടെ സമ്മേളന മുറി.
8. സങ്കീര്‍ത്തനം >=< സംഗീത മുറി.
9. സദൃശവാക്യങ്ങൾ >=< പഠനമുറി.
10. സഭാപ്രസംഗി >=< പ്രസംഗമുറി.
11. ഉത്തമഗീതം >=< രാജാവിന്റെ മണിയറ.
12. യെശയ്യാവു മുതല്‍ മലാഖി വരെ >=< കൊട്ടാരത്തിന്‍റെ മുകള്‍ നിലയിലെ പ്രവാചകന്മാരുടെ മുറി. (അവിടെ, പ്രവാചകന്‍മാർ ഉദയനക്ഷത്രമായ മശീഹ ഉദയം ചെയ്യുന്നതു മുതൽ നിത്യത വരെയുള്ള കാര്യങ്ങള്‍ കണ്ടെത്തി രേഖയാക്കി വച്ചിരിക്കുന്നു).
13. സുവിശേഷങ്ങൾ >=< പ്രവാചകമുറി കടന്നു ചെല്ലുമ്പോള്‍ യേശുക്രിസ്തുവിന്റെ നാലു വ്യത്യസ്ത ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്ന വലിയ ഹാളിലേക്ക് പ്രവേശിക്കുന്നു.
∆. മത്തായി >=< രാജാവിൻ്റെ ചിത്രം.
∆. മര്‍ക്കൊസ് >=< ദാസന്റെ ചിത്രം.
∆. ലൂക്കോസ് >=< മനുഷ്യന്റെ ചിത്രം.
∆. യോഹന്നാൻ >=< ദൈവത്തിന്റെ ചിത്രം.
14. അപ്പോസ്തല പ്രവര്‍ത്തികൾ >=< ഊര്‍ജ്ജോത്പാദന മുറി. (പരിശുദ്ധാത്മപ്രവാഹം ലോകത്തിൽ മുഴുവൻ വ്യാപിക്കുന്നത് അവിടെ നിന്നാണ്).
15. റോമര്‍ മുതല്‍ യൂദാ വരെയുള്ള ലേഖനങ്ങൾ >=< നിയമാവലി എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.
16. വെളിപ്പാടു >=< മഹാരാജാവിന്റെ സിംഹാസനം വച്ചിരിക്കുന്ന വിശാലവും മനോഹരവുമായ മുറി.
“സുവിശേഷങ്ങളിലെ രാജാവുമായി ഉഭയസമ്മതം ചെയ്ത് പ്രവൃത്തികളിലെ പരിശുദ്ധാത്മ ശക്തിയാൽ ലേഖനങ്ങളിലെ നിയമാവലികൾ അനുസരിച്ചാൽ; മഹാരാജാവൻ്റെ കൊട്ടാരത്തിലെത്തി നിത്യത മുഴുവൻ അവനോടുകൂടി സന്തോഷിച്ചാനന്ദിപ്പാൻ ഇടയാകും.” (കടപ്പാട്)
“യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.” (വെളിപ്പാടു 22:3-4).
ദൈവശ്വാസീയമായ തിരുവെഴുത്തുകളുടെ ക്രമത്തെയും കൂട്ടിച്ചേർക്കലിനെയും പരാമർശിക്കുന്ന പ്രയോഗമാണ് കാനോൻ. ‘ഞാങ്ങണ’ എന്നർത്ഥമുള്ള ‘കാനെഹ്’ എന്ന എബ്രായ പദത്തിൽ നിന്നാണതിന്റെ ഉത്പത്തി. കാനോൻ ഗ്രീക്കുരൂപമാണ്. ചൂരൽ, വടി, അളവുകോൽ എന്നീ അർത്ഥങ്ങളോടു കൂടിയ കാനോൻ ഒരു പരിഭാഷ കൂടാതെ തന്നെ ബൈബിളിലെ പുസ്തകങ്ങളുടെ അധികൃതമായ പട്ടികയെക്കുറിക്കുവാൻ ഇന്നും നിർല്ലോപമായി ഉപയോഗിച്ചുവരുന്നു. ഓറിജൻ തുടങ്ങിയ സഭാപിതാക്കന്മാർ ‘വിശ്വാസപ്രമാണം’ എന്ന അർത്ഥത്തിലാണ് കാനോൻ പ്രയോഗിച്ചിട്ടുള്ളത്. ദൈവിക വെളിപ്പാടുകളുടെ പട്ടിക എന്ന ആശയത്തിൽ അത്തനേഷ്യസിന്റെ കാലം മുതലാണു (എ.ഡി. 296-373) കാനോൻ പ്രയോഗിച്ചുതുടങ്ങിയത്.
കാനോനികതയും അധികാരവും: ബൈബിളിലെ ഒരു പുസ്തകത്തിന്റെ കാനോനികത അതിന്റെ അധികാരത്തിൽ അധിഷ്ഠിതമാണ്. ഒരു പുസ്തകം കാനോനികമാണെന്നു പറയുമ്പോൾ അതു വിശിഷ്ടമായ അധികാരം ഉൾക്കൊള്ളുന്നുവെന്നു ധ്വനിക്കുന്നു. ഒരു പുസ്തകത്തിന്റെ അധികാരവും അംഗീകാരവും അതിനു ലഭ്യമായിരിക്കുന്നതു പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ടല്ല, മറിച്ച് അതു പട്ടികയിൽ ഉൾപ്പെട്ടതു ദൈവിക അധികാരം ഉൾക്കൊണ്ടതുകൊണ്ട് മാത്രമാണ്. മോശെ സീനായി പർവ്വതത്തിൽ നിന്നിറങ്ങിവന്നപ്പോൾ അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. ഉടൻ ജനം മറുപടി പറഞ്ഞു; “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കും.” (പുറ, 24:7). മോശെയുടെ ചുണ്ടുകളിൽ നിന്നും പുറപ്പെട്ട വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ എന്നും തന്മൂലം അവയ്ക്കു പരിപൂർണ്ണമായ അധികാരവും ബാദ്ധ്യതയുമുണ്ടെന്നും ജനം അംഗീകരിച്ചു. എന്നാൽ ഈ വാക്കുകളെ കാനോനികമായി അവർ അംഗീകരിച്ചതായി നമുക്കു പറയാനാവില്ല. കാരണം ഇങ്ങനെയുള്ള എഴുത്തുകളുടെ സഞ്ചയം അഥവാ പട്ടിക എന്ന അർത്ഥത്തിൽ വളരെ പില്ക്കാലത്താണ് കാനോൻ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. “താൻ പ്രവാചകനെന്നോ ആത്മികൻ എന്നോ ഒരുത്തനു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ” (1കൊരി, 14:37) എന്നു കൊരിന്ത്യ വിശ്വാസികൾക്കു എഴുതുമ്പോൾ അവർ പൗലൊസ് അപ്പൊസ്തലന്റെ വാക്കുകളെ ക്രിസ്തുവിന്റെ കല്പനകളായി അംഗീകരിച്ചുവെന്നതു സ്പഷ്ടമാണ്. പുതിയനിയമ കാനോൻ അന്നു രൂപപ്പെട്ടിരുന്നില്ല. യുക്തിപൂർവ്വവും ചരിത്രപരവുമായി ചിന്തിക്കുകയാണെങ്കിൽ കാനോനികത്വത്തിനു മുമ്പു അധികാരം നിലവിലിരുന്നുവെന്നു മനസ്സിലാക്കാം.
പഴയനിയമ കാനോൻ: പഴയനിയമ കാനോൻ രൂപികരണവുമായി ബന്ധപ്പെട്ടു ഏതെങ്കിലും സുനഹദോസിന്റെയോ അംഗീകൃത സമ്മേളനങ്ങളുടെയോ പ്രവർത്തനം നാം കാണുന്നില്ല. വ്യക്തികളുടെയോ സഭയുടെയോ അധികാരികളുടെയോ പ്രഖ്യാപനത്തിൽ നിന്നല്ല തിരുവെഴുത്തുകൾക്കു അധികാരം ലഭിച്ചത്. തിരുവെഴുത്തുകൾ കാനോനികമാണെന്നു വ്യക്തികളോ സമൂഹമോ പ്രഖ്യാപിക്കും മുമ്പു തന്നെ അവയിൽ ദൈവികമായ അധികാരം മുദ്രചാർത്തിയിരു ന്നു. ചരിത്രത്തിൽ പ്രാരംഭകാലം മുതൽ തന്നെ ദൈവികപ്രമാണം കാണാം. മോശെയുടെ കാലത്തു അവ ലിഖിതമായി ലഭിച്ചു. എബായ ചരിത്രത്തിൽ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനപ്രമാണമായി ന്യായപ്രമാണം ഗണിക്കപ്പെട്ടു. (1രാജാ, 2:3; 2രാജാ, 14:6). ന്യായപ്രമാണത്തോടു ഒന്നും കൂട്ടിച്ചേർക്കുകയോ കുറയ്ക്കുകയോ ചെയ്യരുതെന്നു പ്രത്യേകം കല്പനയും ഉണ്ട്. “ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യരുത്.” (ആവ, 4:2;14:1). പഴയനിയമത്തിൽ ഇനിയൊരു സ്ഥാനത്തുകൂടി മാതമേ (കെത്തുവീം എഴുത്തുകൾ) ഇപ്രകാരം ഒരു അനുശാസനം കാണുന്നുള്ളൂ. “അവന്റെ വചനത്തോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.” (സദൃ, 306).
കാനോനികരണം റബ്ബിമാരുടെ വീക്ഷണത്തിൽ: പഴയനിയമത്തിൽ പുസ്തകങ്ങളെ ഉൾക്കൊള്ളിക്കുന്നതിനു റബ്ബിമാർ മൂന്നു തത്വങ്ങൽ പരിഗണിച്ചിരുന്നതായി The Universal Jewish Encyclopaidea-യിൽ പറയുന്നു:
1. പുസ്തകങ്ങൾ എബായയിൽ എഴുതപ്പെട്ടവയായിരിക്കണം. ഉദാഹരണമായി കാനോനിൽ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി ദാനീയേൽ പ്രവചനത്തിന്റെ ആരംഭവും അവസാനവും അരാമ്യയിൽ നിന്നു എബ്രായയിലേക്കു തിടുക്കത്തിൽ വിവർത്തനം ചെയ്തു.
2. കാനോനിൽ ഉൾപ്പെടുത്തേണ്ട പുസ്തകം യിസ്രായേലിൽ പ്രവചനം നിന്നുപോയ കാലയളവിനു മുമ്പു, അതായത് മലാഖിയുടെ കാലത്തോടടുപ്പിച്ചോ അതിനുമുമ്പോ എഴുതപ്പെട്ടതായിരിക്കണം.
3. പുസ്തകത്തിന്റെ ഉള്ളടക്കം റബ്ബിമാർ ഏർപ്പെടുത്തിയ മതപ്രമാണത്തിനു അനുരൂപമായിരിക്കണം.
എബ്രായഭാഷ കാനോനികരണത്തിന്റെ ഉപാധിയായി റബ്ബിമാർ പറയുന്നു. രണ്ടു കാരണങ്ങളാൽ ഈ വാദം ദുർബ്ബലമാണ്. 1. കാനോനിലുള്ള ചില പുസ്തകങ്ങൾ മുഴുവൻ എബ്രായയിലല്ല എഴുതിയിട്ടുള്ളത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (യെഗർ-സാഹദൂഥാ: ഉല്പ, 31:47) പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10 :11) എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാന ഭാഗങ്ങളും (ദാനി, 2:4-7:28; എസ്രാ, 9:3-6:18; 7:12-26) അരാമ്യഭാഷയിലാണ്. 2. എബ്രായയിലെഴുതപ്പെട്ട എല്ലാ പുസ്തകങ്ങൾക്കും കാനോനിൽ അംഗീകാരം നല്കിയില്ല. എക്ലീസിയാറ്റിക്കൂസ് (പ്രഭാഷകൻ) തുടങ്ങിയ അപ്പൊക്രിഫാ ഗ്രന്ഥങ്ങൾ എബ്രായയിലാണ് എഴുതപ്പെട്ടതെങ്കിലും അവയ്ക്കു കാനോനിൽ പ്രവേശനം ലഭിച്ചില്ല.
ന്യായപ്രമാണത്തോടുള്ള പൊരുത്തം കാനോനികതയെ നിർണ്ണയിക്കുന്നുവെന്ന വാദവും വിവാദ്രഗ്രസ്തമാണ്. യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഉപദേശങ്ങളുടെ പരമമായ മാനദണ്ഡം ന്യായപ്രമാണം തന്നെയാണ്. ന്യായപ്രമാണവുമായി പൊരുത്തപ്പെടാത്ത പുസ്തകം സ്വീകാര്യമല്ല എന്നതു സ്പഷ്ടമാണ്. എന്നാൽ ന്യായപ്രമാണവുമായി പൊരുത്തപ്പെടുന്ന അനേകം ഗ്രന്ഥങ്ങളെ കാനോനിൽ ഉൾപ്പെടുത്തിയില്ല എന്നതും ഒരു വസ്തുതയത്രേ. ഉദാ: ഏലീയാ പ്രവാചകൻ (2ദിന, 21:12) ദർശകനായ ഇദ്ദോ (2ദിന, 12:15) തുടങ്ങിയവർ എഴുതിയ പുസ്തകങ്ങൾ. തലമൂദും മിദ്രാഷും ഒരിടത്തും ന്യായപ്രമാണവുമായി ഇടിയുന്നില്ല. എങ്കിലും അവ കാനോനിൽ ഉൾപ്പെട്ടില്ല.
കാനോനികത നിശ്ചയിക്കുന്നതു ദൈവം തന്നെയാണ്. ദൈവനിശ്വസ്തമാകയാലും ദൈവിക അധികാരം ഉൾക്കൊള്ളുകയാലുമാണ് ഒരു പുസ്തകം കാനോനികമാകുന്നത്. തല്മൂദിന്റെ പാരമ്പര്യമനുസരിച്ചു കാനോനിക ഗ്രന്ഥങ്ങൾ കരങ്ങളെ അശുദ്ധമാക്കുന്നവയാണ്. അവ എത്രയും വിശുദ്ധമാകയാലാണ് അതു ഉപയോഗിക്കുന്നവരുടെ കൈ അശുദ്ധമാകുന്നത്.
ബാബാബത്ര: ബാബിലോണിയൻ തല്മൂമൂദിലെ ബാബാബത്ര പഴയനിയമ പുസ്തകങ്ങളുടെ ശീർഷകങ്ങളിലോ അവയുടെ ക്രമത്തിലോ പ്രവാചകീയ ലേഖകരെ കാണാൻ ശ്രമിക്കുന്നു. മോശെ, യോശുവ, ശമുവേൽ, എസ്രാ, പ്രവാചകന്മാർ എന്നിവർ അവരുടെ പേരുകളിൽ അറിയപ്പെടുന്ന പുസ്തകങ്ങൾ എഴുതി. ഇയ്യോബിന്റെ എഴുത്തുകാരനായി മോശയെ കണക്കാക്കുന്നു. ആവർത്തന പുസ്തകത്തിലെ അവസാനത്തെ എട്ടുവാക്യങ്ങൾ യോശുവ എഴുതിയതായി കരുതുന്നു. ന്യായാധിപന്മാരുടെയും രൂത്തിന്റെയും കർത്തൃത്വം ശമുവേലിനു നല്കി. രാജാക്കന്മാരും വിലാപങ്ങളും യിരെമ്യാവ് രചിച്ചു. ദിനവൃത്താന്തത്തിന്റെ കർത്തൃത്വം എസ്രാശാസ്ത്രിക്കു നല്കി. ഇങ്ങനെ മോശെ മുതൽ മലാഖിവരെ ഒരു ഇടമുറിയാത്ത പ്രവാചക പരമ്പരയുണ്ട്. ദാവീദിനെയും ശലോമോനെയും ആ പരമ്പരയിലുൾപ്പെടുത്തി. സങ്കീർത്തനങ്ങൾ മുഴുവനും ദാവീദ് എഴുതിയതായും; സദൃശവാക്യങ്ങൾ, ഉത്തമഗീതം, സഭാപ്രസംഗി എന്നിവ ശലോമോൻ എഴുതിയതായും പ്രസ്താവിച്ചു. ഒരു പ്രവാചക എഴുത്തുകാരനിൽ ആരോപിക്കപ്പെടാത്ത പുസ്തകം എസ്ഥേർ മാത്രമാണ്. എന്നാൽ യെഹൂദ്യപാരമ്പര്യം ഹഗ്ഗായി, സെഖര്യാവ്, മലാഖി എന്നിവരുടെ സമകാലികനായ പ്രവാചകനായി മൊർദ്ദെഖായിയെ ബഹുമാനിക്കുകയും ദാര്യാവേശ് ഒന്നാമന്റെ കാലത്തു അദ്ദേഹം പ്രവചിച്ചതായി പറയുകയും ചെയ്യുന്നു. പ്രാചീന യെഹൂദന്മാർക്കു കാനോനികത്വത്തിന്റെ പ്രധാന മാനദണ്ഡം പുസ്തകത്തിന്റെ പ്രവാചകകർത്തൃത്വം ആയിരുന്നു എന്നു ഇതിൽനിന്നും വ്യക്തമാണ്. തന്മൂലം അപ്പൊക്രിഫാ പുസ്തകമായ എക്ലീസിയാസ്റ്റിക്കൂസിന്റെ അവകാശവാദം തള്ളിക്കളയുവാൻ അവർക്കു പ്രയാസമുണ്ടായിരുന്നില്ല. അതിന്റെ എഴുത്തുകാരൻ പ്രവാകൻ അനിരുന്നില്ലെന്നു എല്ലാവർക്കും നേരിട്ടറിവുള്ളതായിരുന്നു.
പുതിയനിയമവും പഴയനിയമ കാനോനും: എ.ഡി. ആദ്യനൂറ്റാണ്ടിൽത്തന്നെ പഴയനിയമ കാനോന്റെ മൂന്നായിട്ടുള്ള വിഭജനം സുസ്ഥാപിതമായിക്കഴിഞ്ഞു. ക്രിസ്തു പരാമർശിച്ച പഴയനിയമ കാനോൻ ഇന്നു നിലവിലുള്ളതു തന്നെയാണെന്ന് പുതിയനിയമം വ്യക്തമാക്കുന്നു. മത്തായി 24:15-ൽ ദാനീയേലിന്റെ പുസ്തകത്തിൽ നിന്നും ദാനീയേൽ പ്രവാചകൻ എന്നുതന്നെ പറഞ്ഞു ക്രിസ്തു ഉദ്ധരിച്ചു. എസ്ഥർ, സഭാപ്രസംഗി, ഉത്തമഗീതം, എസ്രാ, നെഹെമ്യാവ്, ഓബദ്യാവ്, നഹൂം, സെഫന്യാവ് എന്നീ പഴയനിയമ പുസ്തകങ്ങളെ പുതിയനിയമത്തിൽ ഉദ്ധരിക്കുന്നില്ല. പുതിയനിയമത്തിൽ ഉദ്ധരിക്കപ്പെടുക എന്നത് ഒരു പഴയനിയമപുസ്തകത്തിന്റെ കാനോനികതയ്ക്ക് ആവശ്യമായ ഉപാധിയൊന്നുമല്ല. ബൈബിളിനു വെളിയിൽ നിന്നും പല ഉദ്ധരണികൾ പുതിയനിയമത്തിലുണ്ട്. എങ്കിൽ പ്രസ്തുത സാഹിത്യദാർശനിക കൃതികൾക്കും കാനോനിക പദവി നൽകേണ്ടിവരും. പഴയനിയമ അപ്പൊക്രിഫാ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ പുതിയനിയമത്തിൽ ഇല്ലാത്തതുകൊണ്ടാണ് അവ അകാനോനികമെന്നു കരുതുന്നതെന്ന വാദഗതി ദുർബ്ബലമാണ്.
ക്രിസ്തുവും പഴയനിയമ കാനോനും: യേശു ഉയിർത്തെഴുന്നേറ്റ ദിവസം വൈകുന്നേരം യെരൂശലേമിലെ മാളികമുറിയിൽ കുടിയിരുന്ന ശിഷ്യന്മാർക്കു തനിക്കു സംഭവിച്ചതെല്ലാം പഴയനിയമ തിരുവെഴുത്തുകളിൽ പ്രവചിച്ചിരുന്നതിനു അനുസരണമായിരുന്നുവെന്നു യേശു വെളിപ്പെടുത്തി. “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ.” (ലുക്കൊ, 24:44). ഇവിടെ കർത്താവു തിരുവെഴുത്തുകളുടെ ത്രിഭാജനത്തെ അംഗീകരിക്കുന്നു: ന്യായപ്രമാണം, പ്രവാചകന്മാർ, എഴുത്തുകൾ. കർത്താവിനു പരിചിതമായിരുന്ന ബൈബിൾ ഇന്നത്തെ എബ്രായ ബൈബിൾ തന്നെയാണ്. ആ പുസ്തകം അവസാനിക്കുന്നതു ദിനവൃത്താന്ത പുസ്തകത്തോടു കൂടിയാണ്. ലൂക്കൊസ് 11:51; മത്തായി 23:35 എന്നിവിടങ്ങളിൽ ഇതിനു വ്യക്തമായ തെളിവുണ്ട്. പഴയനിയമകാലത്തു രക്തം ചൊരിഞ്ഞ വിശുദ്ധന്മാരെ സാകല്യേന പരാമർശിക്കുമ്പോൾ ക്രിസ്തു പറഞ്ഞു; “ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽ വച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിനു തന്നെ.” (ലൂക്കൊ, 11:51). ബൈബിളിൽ പരാമൃഷ്ടനായ പ്രഥമരക്തസാക്ഷി ഹാബെലാണെന്നത് നിസ്സംശയമാണ്. എന്നാൽ സെഖര്യാവു എങ്ങനെയാണ് അവസാന രക്തസാക്ഷിയാവുക? ബൈബിളിലെ അവസാന പുസ്തകത്തിൽ അവസാനം രേഖപ്പെടുത്തിയിരിക്കുന്ന രക്തസാക്ഷിത്വം സെഖര്യാവിന്റേതാണ് എന്നത്രേ മറുപടി. എബ്രായ ബൈബിളിൽ അവസാന പുസ്തകം 2ദിനവൃത്താന്തമാണ്. (2ദിന, 24:21,22). സെഖര്യാവിനെ കൊന്നതിനുശേഷവും നിഷ്കളങ്കരക്തം ചൊരിഞ്ഞിട്ടുണ്ട്. (യിരെ, 26:23).
ക്രിസ്തുസഭ വിശ്വാസത്തിന്റെ മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ള ദൈവശ്വാസീയമായ തിരുവെഴുത്തുകൾക്കു നല്കിയിട്ടുള്ള പേരാണ് ബൈബിൾ. പഴയനിയമവും പുതിയനിയമവും അതുൾക്കൊള്ളുന്നു. പുസ്തകങ്ങൾ എന്ന അർത്ഥത്തിൽ ഗ്രീക്കു ഭാഷയിൽ ഉപയോഗിക്കുന്ന പദമാണ് ബിബ്ളിയ. പഴയനിയമ പ്രവചനങ്ങളെ കുറിക്കുവാൻ പ്രസ്തുത പദം ദാനീയേൽ പ്രവചനത്തിൽ പ്രയോഗിച്ചിട്ടുണ്ട്. “ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു (ബാസ്സ്ഫൊറീം) ഗ്രഹിച്ചു.” (ദാനീ, 9:2). ഗ്രീക്കു സപ്തതിയിൽ (സെപ്റ്റ്വജിന്റ്) പുസ്തകങ്ങൾ എന്ന സ്ഥാനത്ത് റ്റാബിബ്ളിയ എന്നാണ് ഭാഷാന്തരം ചെയ്തിട്ടുള്ളത്. റ്റാബിബ്ളിയ എന്ന പ്രയോഗം ബൈബിളിനെ മുഴുവൻ കുറിക്കത്തക്കവണ്ണം ആദ്യം പ്രയോഗിച്ചിട്ടുള്ളത് (ഏകദേശം എ.ഡി. 150) 2ക്ലെമൻ്റ് 14:2-ലാണ്. എ.ഡി. അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് തിരുവെഴുത്തുകളെ മുഴുവൻ സൂചിപ്പിക്കുവാൻ ബൈബിൾ എന്ന പദം പരക്കെ പ്രയോഗിച്ചു തുടങ്ങിയത്. വിശുദ്ധ ജെറോം (എ.ഡി. 400) ബൈബിളിനെ ബിബ്ളിയോതെക്കാദിവീനാ (ദൈവിക ഗ്രന്ഥാലയം) എന്നു വിളിച്ചു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടോടു കൂടി പുസ്തകങ്ങൾ (ബിബ്ളിയ) എന്ന ബഹുവചനം പുസ്തകം എന്നു ഏകവചനത്തിൽ പ്രയോഗിക്കപ്പെട്ടു തുടങ്ങി. അറുപത്താറു പുസ്തകങ്ങൾ അടങ്ങുന്ന ബൈബിളിന്റെ ഐക്യത്തെ വെളിപ്പെടുത്തുകയാണ് അത്.
പേരുകൾ: തിരുവെഴുത്തുകളെ കുറിക്കുന്ന പല പേരുകൾ ബൈബിളിൽ തന്നെ കൊടുത്തിട്ടുണ്ട്. എന്നാൽ അവയിൽ ഒന്നും തന്നെ തിരുവെഴുത്തുകളെ പൂർണ്ണമായും ഉൾക്കൊളളുന്നില്ല. 1. തിരുവെഴുത്തുകൾ: ബൈബിളിനു സമാനമായ പ്രയോഗമാണ് എഴുത്തുകൾ അഥവാ തിരുവെഴുത്തുകൾ. പുതിയനിയമത്തിലെ ഈ പ്രയോഗം പഴയനിയമരേഖകളെ പൂർണ്ണമായോ ഭാഗികമായോ വിവക്ഷിക്കുന്നു. മത്തായി 21:42-ൽ യേശു അവരോടു: “എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. ഇതിനു സമാന്തരമായ മർക്കൊസ് 12:11-ൽ ഉദ്ധ്യതഭാഗത്തെ മാത്രം പരാമർശിച്ചു കൊണ്ടു ഏകവചനം പ്രയോഗിച്ചിട്ടുള്ളത് ശ്രദ്ധാർഹമാണ്: “എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?” 1തിമൊഥെയൊസ് 3:14-ൽ തിരുവെഴുത്തുകൾ എന്നും 1തിമൊഥെയൊസ് 3:16-ൽ എല്ലാ തിരുവെഴുത്തും ദൈവശ്വാസീയം എന്നും ഉണ്ട്. 2പത്രൊസ് 3:16-ൽ പൗലൊസിന്റെ സകല ലേഖനങ്ങളെയും ശേഷം തിരുവെഴുത്തുകളോടൊപ്പം ചേർത്തിരിക്കുന്നു. ഇവിടെ ‘ശേഷം തിരുവെഴുത്തു’കളിൽ പഴയനിയമ എഴുത്തുകളും സുവിശേഷങ്ങളും ഉൾപ്പെടുന്നു. ബൈബിളിനെക്കുറിക്കുന്ന മറ്റു ചില പേരുകളാണ് സത്യഗ്രന്ഥം (ദാനീ, 10:21), യഹോവയുടെ പുസ്തകം (യെശ, 34:16), വിശുദ്ധരേഖ (റോമ, 1:1), ദൈവവചനം (എഫെ, 6:17), ദൈവത്തിന്റെ അരുളപ്പാടുകൾ (റോമ, 3:2), പുസ്തകങ്ങൾ (ദാനീ, 9:2 ), പുസ്തകച്ചുരുൾ (സങ്കീ, 40:7) എന്നിവ. പ്രാചീനകാലത്ത് മൃഗങ്ങളുടെ തോൽ സംസ്കരിച്ചെടുത്താണ് എഴുതാൻ ഉപയോഗിച്ചിരുന്നത്. അവ ചുരുളുകളായി സൂക്ഷിച്ചിരുന്നു.
കാലവും എഴുത്തുകാരും: ബി.സി. 1500-നും എ.ഡി. 100-നും മദ്ധ്യേയുള്ള 1600 വർഷങ്ങളുടെ നീണ്ട കാലയളവിനുള്ളിലാണ് ബൈബിളിലെ പുസ്തകങ്ങളെല്ലാം എഴുതപ്പെട്ടത്. പഴയനിയമം ആയിരം വർഷം കൊണ്ടാണ് പൂർത്തിയായതെങ്കിൽ പുതിയനിയമം വെറും അമ്പതുവർഷം കൊണ്ടു പൂർത്തിയായി. പുതിയനിയമ ഗ്രന്ഥങ്ങളിൽ ആദ്യം എഴുതപ്പെട്ടവ വിശുദ്ധ പൗലൊസിന്റെ ലേഖനങ്ങളാണ്. അവയുടെ രചനാകാലം എ.ഡി. 48-66 ആണ്. നാലു സുവിശേഷങ്ങളും എ.ഡി. 56-നും 100-നും മദ്ധ്യേ രചിക്കപ്പെട്ടു.
ദൈവകല്പനയാൽ നാല്പതോളം പേർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു രേഖപ്പെടുത്തിയതത്രേ തിരുവെഴുത്തുകൾ. എഴുത്തുകാർ വിഭിന്നരും വ്യത്യസ്ത ചുറ്റുപാടുകളിൽ വിവിധ നിലകളിൽ കഴിഞ്ഞവരുമായിരുന്നു. ദാവീദും ശലോമോനും രാജാക്കന്മാരായിരുന്നു. ദാനീയേലും നെഹെമ്യാവും ഭരണതന്ത്രജ്ഞന്മാരായിരുന്നു. എസ്രായെപ്പോലുളള പുരോഹിതന്മാർ എഴുത്തുകാരുടെ പട്ടികയിലുണ്ട്. മിസ്രയീമിലെ സകലജ്ഞാനവും അഭ്യസിച്ചവനാണു് മോശെ. ന്യായപ്രമാണത്തിൽ അവഗാഹം നേടിയ വ്യക്തിയാണ് പതിമൂന്നു ലേഖനങ്ങളുടെ കർത്താവായ പൗലൊസ് അപ്പൊസ്തലൻ. ആദ്യമായി പ്രവചനം എഴുതി സൂക്ഷിച്ച പ്രവാചകനായ ആമോസ് ആട്ടിടയനായിരുന്നു. മത്തായി ചുങ്കക്കാരനും, പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവർ അനഭ്യസ്തരായ മീൻപിടിത്തക്കാരും ആണ്. വൈദ്യനായ ലൂക്കൊസാണ് പ്രസ്തുത നാമത്തിലുള്ള സുവിശേഷത്തിന്റെയും അപ്പൊല പ്രവൃത്തികളുടെയും കർത്താവ്. യോശുവ വീരനും വിശ്വസ്തനുമായ സർവ്വസൈന്യാധിപനായിരുന്നു. ശമൂവേൽ പ്രവാചകനും പുരോഹിതനുമായിരുന്നു. യെശയ്യാവ്, യിരെമ്യാവ്, യെഹെസ്ക്കേൽ തുടങ്ങിയവർ ധീരന്മാരായ പ്രവാചകന്മാരത്രേ. കൊട്ടാരം മുതൽ കുടിൽ വരെ വ്യത്യസ്ത തലങ്ങളിലും നിലകളിലും ഉള്ളവർ വിശുദ്ധഗ്രന്ഥത്തിന്റെ എഴുത്തുകാരുടെ പട്ടികയിലുണ്ട്. അവർ എല്ലാവരിലും വ്യാപരിച്ചിരുന്നത് ദൈവത്തിന്റെ ആത്മാവും അവർ രേഖപ്പെടുത്തിയത് ദൈവത്തിന്റെ അരുളപ്പാടുമായിരുന്നു. പുതിയനിയമ എഴുത്തുകാരിൽ മത്തായി, യോഹന്നാൻ, പത്രൊസ്, പൗലൊസ് എന്നിവർ അപ്പൊസ്തലന്മാരായിരുന്നു; മർക്കൊസും ലൂക്കൊസും അപ്പൊസ്തലന്മാരുടെ കൂട്ടാളികളും. യാക്കോബും യൂദയും യേശുവിന്റെ സഹോദരന്മാരത്രേ. സീനായി മരുഭൂമിയും അറേബ്യയിലെ കുന്നുകളും പലസ്തീനിലെ മലകളും പട്ടണങ്ങളും ദൈവാലയത്തിന്റെ പ്രാകാരവും പേർഷ്യയുടെ തല സ്ഥാനമായ ശുശനും, ബാബിലോണിലെ കേബാർ നദീതടവും റോമിലെ കൽത്തുറുങ്കുകളും ഏകാന്തമായ പത്മൊസ് ദ്വീപും ഒക്കെയായിരുന്നു തിരുവെഴുത്തുകളുടെ ഈറ്റില്ലം.
മൂലഭാഷകൾ: രണ്ടു ചെറിയ ഖണ്ഡങ്ങൾ ഒഴികെ പഴയനിയമം മുഴുവൻ എബ്രായയിലും പുതിയനിയമം മുഴുവൻ ഗ്രീക്കിലുമാണ് എഴുതപ്പെട്ടത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (ഉല്പ, 31:47), പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10:11), എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാനഭാഗങ്ങളും (ദാനീ, 2:4-7;28; എസ്രാ, 4:8-6:18; 7:12-26) അരാമ്യഭാഷയിലാണ്. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും സംസാരിച്ചത് അരാമ്യഭാഷയായിരുന്നു. അമ്പതോളം അരാമ്യപദങ്ങൾ ഗ്രീക്കിന്റെ രൂപത്തിൽ പുതിയനിയമത്തിൽ പ്രത്യക്ഷപ്പെ ട്ടിട്ടുണ്ട്. തലീഥാകൂമീ (മർക്കൊ, 5:41), എഫഥാ (മർക്കൊ, 7:34), എലോഹീ എലോഹീ ലമ്മാ ശബക്താനീ (മർക്കൊ, 15:34) എന്നീ വാക്യശകലങ്ങൾ ക്രിസ്തുവിന്റെ അധരങ്ങളിൽ നിന്നടർന്നു വീണവയാണ്. പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്കിലാണ്. ഒരന്തർദേശീയ ഭാഷ എന്ന ബഹുമതി ഗ്രീക്കു നേടിയിരുന്നു. പഴയനിയമം പ്രധാനമായും ഒരു ജാതിക്കു വേണ്ടിയുളള വെളിപ്പാടാകയാൽ അതു അവരുടെ ഭാഷയായ എബ്രായയിൽ എഴുതപ്പെട്ടു. എന്നാൽ ക്രിസ്തുവിലൂടെയുളള പൂർണ്ണമായ വെളിപ്പാടു സകല ജാതികൾക്കും വേണ്ടിയുള്ളതാകയാലും (ലൂക്കൊ, 2:31), അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണ്ടതാകയാലും (ലൂക്കൊ, 24:47), ക്രിസ്തുവിന്റെ രക്തത്തിലൂടെ സ്ഥാപിക്കപ്പെട്ട പുതിയനിയമം അന്നത്തെ അന്തർദേശീയ ഭാഷയായ ഗ്രീക്കിലെഴുതി. പുതിയനിയമ ഗ്രീക്ക് കൊയ്നീയാണ് (നാടോടിഭാഷ). മറ്റുഭാഷകളുടെ സ്വാധീനവും ബൈബിളിൽ ദൃശ്യമാണ്. സാപ്നത്ത്പനേഹ്, അബ്രേക് എന്നിവ ഈജിപ്ഷ്യൻ ഭാഷാപദങ്ങളാണ്. ബേല്ത്ത്-ശസ്സർ, തർത്ഥാൻ, രാബ്സാരീസ്, റാബ്ശാക്കേ (ദാനീ, 1:7; 2രാജാ, 18:17) എന്നിവ ബാബിലോന്യ അസ്സീറിയൻ പദങ്ങളാണ്. ബൈബിളിലെ സ്ഥലനാമങ്ങൾ പലഭാഷകളിൽ നിന്നുള്ളവയാണ്. അനേകം സ്ഥലനാമങ്ങളുടെ നിഷ്പത്തി ഇന്നും അജ്ഞാതമാണ്.
പഴയനിയമവും പുതിയനിയമവും: എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പഴയനിയമം പുതിയനിയമം എന്നീ പ്രയോഗങ്ങൾ നിലവിൽ വന്നു. എബായ ക്രൈസ്തവ തിരുവെഴുത്തുകളെ വ്യവഛേദിക്കുവാനായിരുന്നു പ്രസ്തുത നാമങ്ങൾ നല്കിയത്. പുതിയനിയമം എന്ന പേര് ആദ്യം പ്രയോഗിച്ചത് തെർത്തുല്യനാണ്. എബ്രായ തിരുവെഴുത്തുകളെ പഴയനിയമം എന്നു വിളിച്ചു. നിയമം ഉടമ്പടിയെ സൂചിപ്പിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തിന്റെയും ഉടമ്പടികളുടെ പുസ്തകത്തിന്റെയും (നിയമപുസ്തകം: 2രാജാ, 23:2) തുടർച്ചയാണീ നാമം. ഉടമ്പടി അഥവാ നിയമം മോശെ സീനായിയിൽ ചെയ്ത ഉടമ്പടിയെ കാണിക്കുന്നു. (പുറ, 24:3-8). എന്നാൽ യിസ്രായേൽ ജനം ഒരു പുതിയനിയമം പ്രതീക്ഷിക്കുകയായിരുന്നു. (യിരെ, 31:33,34). ഇതു അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം എന്നു ക്രിസ്ത പുതിയനിയമം സ്ഥാപിച്ചു. (മത്താ, 26:28). പഴയനിയമം വാഗ്ദത്തവും പുതിയനിയമം നിറവേറൽ അഥവാ പൂർത്തീകരണവുമാണ്. ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തതാണു പഴയനിയമത്തിൽ. (എബ്രാ, 1;1). ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടരുളിച്ചെയ്തതാണ് പുതിയനിയമത്തിൽ. പഴയനിയമ പ്രവചനങ്ങളെല്ലാം നിറവേറുന്നതു ക്രിസ്തുവിലാണ്. ക്രിസ്തു ജഡത്തിൽ വെളിപ്പെട്ട കാലയളവിൽ അവനെ കാണുകയും കേൾക്കുകയും ചെയ്തവരുടെ സാക്ഷ്യമാണ് പുതിയനിയമം.
രചനാകാലത്ത് ബൈബിളിൽ അദ്ധ്യായ, വാക്യ വിഭജനം ചെയ്തിരുന്നില്ല. തല്മൂദുകളുടെ കാലത്തിനു മുമ്പു യെഹൂദന്മാർ പഴയനിയമത്തെ സൗകര്യാർത്ഥം ഭാഗങ്ങളായി തിരിച്ചു. ഈ ഭാഗങ്ങൾ നമ്മുടെ ബൈബിളിലെ അദ്ധ്യായങ്ങൾക്കും വാക്യങ്ങൾക്കും സമാനമായിരുന്നു. ഇന്നു നാം ഉപയോഗിക്കുന്ന അദ്ധ്യായ വിഭജനം സ്റ്റീഫൻ ലാങ്ടന്റേതാണെന്നു പറയപ്പെടുന്നു. കാന്റർബറിയിലെ ആർച്ചുബിഷപ്പായിരുന്ന അദ്ദേഹം 1228-ൽ മരിച്ചു. റോബർട്ടു സ്റ്റീഫൻസ് 1551-ൽ പ്രസിദ്ധപ്പെടുത്തിയ ഗ്രീക്കു പുതിയനിയമത്തിലാണ് ഇന്നു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്യവിഭജനം ആദ്യം പ്രത്യക്ഷപ്പെട്ടത്. 1555-ൽ അദ്ദേഹം അദ്ധ്യായവാക്യ വിഭജനത്തോടുകൂടിയ പൂർണ്ണ ബൈബിളും (ലത്തീൻ വുൾഗാത്ത) പ്രസിദ്ധപ്പെടുത്തി. വാക്യവിഭജനത്തോടു കൂടി പൂർണ്ണമായി പ്രസിദ്ധീകൃതമായ ആദ്യത്തെ ഇംഗ്ലീഷു ബൈബിൾ ജനീവാ ബൈബിൾ (1560) ആണ്. സത്യവേദപുസ്തകത്തിലെയും ഇംഗ്ലീഷിലെ അധികൃത ഭാഷാന്തരത്തിലെയും വാക്യങ്ങളുടെ എണ്ണങ്ങൾക്കു തമ്മിൽ അല്പം വ്യത്യാസമുണ്ട്.
ബൈബിൾ ഒറ്റനോട്ടത്തിൽ
ആകെ പുസ്തകങ്ങൾ <=> 66
ആകെ അദ്ധ്യായങ്ങള്‍ <=> 1,189
പഴയനിയമവാക്യങ്ങൾ <=> 23,142
പുതിയനിയമവാക്യങ്ങൾ <=> 7,956
ആകെ വാക്യങ്ങള്‍ <=> 31,098
ആകെ വാക്കുകള്‍ <=> 783,137
ആകെ അക്ഷരങ്ങള്‍ <=> 3,566,480
ആകെ എഴുത്തുകാർ <=> 40
എഴുതാൻ എടുത്ത വർഷം <=> 1,600
വാഗ്ദത്തങ്ങൾ <=> 3,127
കല്പനകൾ <=> 6,468
നിവൃത്തിയായ പ്രവചനങ്ങൾ <=> 3,268
നിവൃത്തിയാകേണ്ട പ്രവചനങ്ങൾ <=> 3,140
ഏറ്റവും വലിയ പേര് <=> യെശ. 8:1
ഏറ്റവും വലിയ വാക്യം <=> എസ്ഥേ, 8:9
ഏറ്റവും ചെറിയ വാക്യം <=> പുറ, 20:15
ഏറ്റവും വലിയ അദ്ധ്യായം <=> സങ്കീ. 119
ഏറ്റവും ചെറിയ അദ്ധ്യായം <=> സങ്കീ. 117
ഏറ്റവും വലിയ പുസ്തകം <=> സങ്കീർത്തനങ്ങൾ
ഏറ്റവും ചെറിയ പുസ്തകം <=> 2യോഹന്നാൻ
മദ്ധ്യ പുസ്തകങ്ങൾ <=> മീഖാ, നഹൂം
മദ്ധ്യ അദ്ധ്യായം <=> സങ്കീ, 117
മദ്ധ്യ വാക്യം <=> സങ്കീ. 118:8
സ്ത്രീകളുടെ പേരിലുള്ള പുസ്തകങ്ങൾ <=> രൂത്ത്, എസ്ഥേർ
യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന യിസ്രായേൽജനം ആകെ എത്രപേരുണ്ടായിരുന്നു എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല. ഏകദേശം ഇരുപതുലക്ഷം (2,000,000) ജനം വരുമെന്നാണ് പണ്ഡിതമതം പറയുന്നത്. എന്നാൽ, എത്ര ജനമുണ്ടായിരുന്നു എന്നു കണക്കുകൂട്ടാൻ കഴിയുന്ന രണ്ടു കാനേഷുമാരിയും മറ്റു സൂചനകളും ബൈബിളിലുണ്ട്. നമുക്കതൊന്നു പരിശോധിച്ചുനോക്കാം: ഒന്ന്; ഈജിപ്റ്റിലെ റമസേസിൽനിന്നു യാത്ര പുറപ്പെട്ട ജനം പുരുഷന്മാർ മാത്രം ഏകദേശം ആറുലക്ഷമാണെന്ന് പറഞ്ഞിട്ടുണ്ട്. (പുറ, 12:37). രണ്ട്; കാനേഷുമാരി അഥവാ, ജനസംഖ്യ എടുക്കുന്നതിനെക്കുറിച്ചു ന്യായപ്രമാണത്തിൽ വ്യക്തമായ കല്പന നല്കിയിട്ടുണ്ട്. (പുറ, 30:12-14, സംഖ്യാ, 3:46,47). മിസ്രയീമിൽനിന്ന് പുറപ്പെട്ടുപോന്ന ജനത്തെ ദൈവത്തിന്റെ നിയോഗമനുസരിച്ചു മൂന്നുപ്രാവശ്യം എണ്ണിയതായിട്ട് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതു വയസ്സിനു മുകളിലുളള പുരുഷന്മാരുടെ കണക്കാണെടുക്കുന്നത്. സമാഗമനകൂടാര നിർമിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോഴും (പുറ, 38:26). യുദ്ധപ്രാപ്തരായവരെ എണ്ണിയപ്പോഴും (സംഖ്യാ, 1:2,3; 26:2) ഇരുപതുവയസ്സ് മുതലുള്ളവരെയാണ് എണ്ണിയത്. ഇരുപതു വയസ്സു മുതൽ അമ്പതു വയസ്സു വരെയുള്ളവരെയാണ് യോദ്ധാക്കളായി കണക്കാക്കിയിരുന്നത്. മുപ്പതു വയസ്സു മുതൽ അമ്പതു വയസ്സു വരെയാണ് സമാഗമന കൂടാരത്തിൽ വേലചെയ്യുവാനുള്ള ലേവ്യരുടെ പ്രായം. (സംഖ്യാ, 42, 23, 30, 34, 39).
പുറപ്പാടിന്റെ മൂന്നാമത്തെയോ നാലാമത്തെയോ മാസത്തിൽ സീനായിൽ താവളമടിച്ചിരുന്ന സമയത്ത്, സമാഗമനകൂടാര നിർമ്മിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോൾ ആറു ലക്ഷത്തി മൂവായിരത്തി അഞ്ചൂറ്റമ്പതുപേർ (6,03,550) ഉണ്ടായിരുന്നു. (പുറ, 38:26). പുറപ്പാടിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി സീനായിൽ വെച്ച് യോദ്ധാക്കളായ പുരുഷന്മാരുടെ എണ്ണമെടുത്തപ്പോഴും 603,550 പേർ തന്നെയായിരുന്നു. (പുറ, 38:26). 38 വർഷങ്ങൾക്കുശേഷം കനാൻ പ്രവേശനത്തിനു മുമ്പായി, മൂന്നാമതൊരു കണക്കെടുത്തപ്പോൾ 1820 പേരുടെ കുറവുണ്ടായിരുന്നു. മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നവരുടെ എണ്ണമറിയാൻ ആദ്യത്തെ രണ്ടു കണക്കെടുപ്പുകൾ മാത്രം പരിശോധിച്ചാൽ മതി. മൂന്നു കണക്കെടുപ്പിലും ലേവ്യരെ പന്ത്രണ്ടു ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണിയിരുന്നില്ല; അവരെ പ്രത്യേകമാണ് എണ്ണിയിരുന്നത്. (സംഖ്യാ, 1:47-49). മോശെയും അഹരോനും മരിക്കുന്നത് 120 വയസ്സിനും അതിനു ശേഷവുമാണ്. തന്മൂലം അന്നത്തെ ശരാശരി ആയുസ്സ് 100 വയസ്സെന്ന് കണക്കാക്കുന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. 603,550 എന്നത് കുഞ്ഞുകുട്ടികൾ തുടങ്ങി വൃദ്ധന്മാർവരെയുള്ള പുരുഷപ്രജകളിൽ 30% മാത്രമാണ്. ഇരുപത് വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയും, അമ്പത് വയസ്സിനു മുകളിലുള്ള പ്രായമായവരേയും ചേർത്ത് 70% കൂടി കൂട്ടുമ്പോൾ, 603,550+1,408,281 = 2,011,831 പേർ എന്നുകിട്ടും. ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ ആയിരുന്നു. (സംഖ്യാ, 3:39). ലേവ്യരേയും കൂട്ടുമ്പോൾ 2,011,831+22000 = 2,033,831 എന്നുകിട്ടും. അത്രയുംതന്നെ സ്ത്രീകളും എന്നു കണക്കാക്കിയാൽ, നാല്പതുലക്ഷത്തി അറുപത്തേഴായിരത്തി അറൂന്നൂറ്റി അറുപത്തിരണ്ടെന്നു (4,067,662) കിട്ടും. “നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും” (ഉല്പ, 22:17) എന്നരുളിച്ചെയ്തത് യഹോവയാണ്; തന്മൂലം, സ്ത്രീപുരുഷ അനുപാതം കൃത്യമായിരിക്കും.
നാല്പതുലക്ഷത്തിലധികം ആളുകളെന്നത് പെട്ടെന്ന് ഒരതിശയോക്തിയായിട്ട് തോന്നുമെങ്കിലും, കണക്കുകൾ സസൂക്ഷ്മം പരിശോധിച്ചാൽ, തെല്ലും അതിശയോക്തിക്ക് വകയുണ്ടാവില്ല. 40 ലക്ഷത്തിലധികം ആളുണ്ടെങ്കിലും, യുദ്ധം ചെയ്യാൻ പുരുഷന്മാരിൽ 30% പേരായ 6 ലക്ഷം പേരാണുള്ളത്. (സംഖ്യാ, 11:21). അതിൽത്തന്നെ, പകുതിപ്പേർക്കു മാത്രമേ ശത്രുരാജ്യത്തു കടന്നുകയറി യുദ്ധം ചെയ്യുവാൻ കഴിയുകയുള്ളൂ. ബാക്കിയുള്ളവർ തങ്ങളുടെ ദൈവത്തിൻ്റെ വാസസ്ഥലമായ സമാഗമന കൂടാരത്തെയും, സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, പ്രായമായ മാതാപിതാകളെയും, തങ്ങൾ മിസ്രയീമിൽനിന്ന് കൊള്ളയിട്ട വസ്തുവകകളെയും സൂക്ഷിക്കുകയാവും ചെയ്യുന്നത്. മാത്രമല്ല, വാളും കുന്തവുമല്ലാതെ, ഇന്നത്തെപ്പൊലെ അത്യാധുനിക യുദ്ധസാമഗ്രികളൊന്നും അക്കാലത്തുണ്ടായിരുന്നില്ല; കായികബലം കൊണ്ടാണ് യുദ്ധം ജയിച്ചിരുന്നത്. അമോര്യരാജാവായ സീഹോനെയും (സംഖ്യാ, 21:21-24), ബാശാൻ രാജാവായ ഓഗിനെയും (21:33-35), കനാൻദേശത്തിലെ ഏഴുജാതികളെരും (പ്രവൃ, 13:19), കനാനിലെ എഴുപത് രാജാക്കന്മാരുടെ കൈകാലുകളിലെ പെരുവിരൽ മുറിച്ച് അടിമയാക്കിയിരുന്ന, കനാൻ രാജാവായ അദോനീ ബേസെക്കിനെ തോല്പിച്ചതും (ന്യായാ, 1:7). യഹോവയുടെ ഭുജബലത്താലും ദൈവം നല്കിയ സൈന്യബലത്താലുമാണ്.
സംഖ്യാപുസ്തകം 1-ാം അദ്ധ്യായം
രൂബേൻ – 46,500
ശിമെയൊൻ – 59,300
ഗാദ് – 45,650
യെഹൂദാ – 74,600
യിസ്സാഖാർ – 54,400
സെബൂലൂൻ – 57,400
എഫ്രയീം – 40,500
മനശ്ശെ – 32,200
ബെന്യാമീൻ – 35,400
ദാൻ – 62,700
ആശേർ – 41,500
നഫ്താലി – 53,400
……………….
= 603,550
38 വർഷത്തിനുശേഷം സംഖ്യാ, 26
രൂബേൻ – 43,730
ശിമെയൊൻ – 22,200
ഗാദ് – 40,500
യെഹൂദാ – 76,500
യിസ്സാഖാർ – 64,300
സെബൂലൂൻ – 60,500
മനശ്ശെ – 52,700
എഫ്രയീം – 32,500
ബെന്യാമീൻ – 45,600
ദാൻ – 64,400
ആശേർ – 53,400
നഫ്താലി – 45,400
……………….
= 601,730
ലേവ്യരെ ആദ്യം കണക്കെടുക്കുമ്പോൾ 22,000 പേരും (സംഖ്യാ, 3:39), രണ്ടാമത് കണക്കെടുത്തപ്പോൾ 1,000 പേർ കൂടി 23,000 പേരായി. (സംഖ്യാ, 26:57-61).
പുറപ്പാടിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും, പുറപ്പാടിൻ്റെ മാർഗ്ഗവും കാണാൻ: