All posts by roy7

ആത്മീയ ഔന്നത്യം

ആത്മീയ ഔന്നത്യം

ഇന്ന് അനേകം സഹോദരങ്ങൾക്ക് തങ്ങളുടെ ആത്മീയ ഔന്നത്യമായി ചൂണ്ടിക്കാണിക്കുവാനുള്ളത് തങ്ങളുടെ പിതാമഹന്മാരുടെ ആത്മീയ ജീവിതങ്ങളാണ്. ജീവിതവിശുദ്ധിയോ ദൈവഭയമോ ഭക്തിയോ ഇല്ലാത്ത ഇക്കൂട്ടർ ആത്മീയ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പിൻബലത്തിൽ ക്രൈസ്തവ സഭകളിലും സമൂഹങ്ങളിലും അധികാരങ്ങളും സ്ഥാനമാനങ്ങളും കൈയടക്കുന്നു. പക്ഷേ, ദൈവത്തെ മറന്നു ജീവിതം നയിക്കുന്ന അവർക്ക് ദൈവസന്നിധിയിൽ യാതൊരു നിലയും വിലയുമില്ലെന്ന് ഏശാവിന്റെ ജീവിതം തെളിയിക്കുന്നു. ഏശാവിന്റെ പിതാമഹനായ അബ്രാഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നു; വിശ്വാസികളുടെ പിതാവായിരുന്നു. ഏശാവിന്റെ പിതാവായ യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിന്റെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിച്ചിരുന്നു. എന്നാൽ ഏശാവിന് അവകാശപ്പെടുവാൻ ഈ പാരമ്പര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. തന്റെ ജഡികാഭിലാഷത്തിന്റെ പൂർത്തീകരണത്തിനായി അവൻ തന്റെ ജ്യേഷ്ഠാവകാശം നിസ്സാരമാക്കി വിറ്റുകളഞ്ഞു. മാത്രമല്ല, അവൻ ഹിത്യസ്തീകളെ വിവാഹം ചെയ്ത് തന്റെ മാതാപിതാക്കൾക്കു മനോവ്യസനം ഉണ്ടാക്കുകയും ചെയ്തു. അവനു ന്യായമായി ലഭിക്കേണ്ടിയിരുന്ന പിതാവിന്റെ അനുഗ്രഹം നഷ്ടമായി. ശിഷ്ടമുള്ള അവന്റെ ജീവിതത്തിൽ അവന് അവകാശപ്പെടുവാൻ ഉണ്ടായിരുന്നത് അവന്റെ പിതൃപാരമ്പര്യം മാത്രമായിരുന്നു. മാതാപിതാക്കളുടെ ദൈവത്തിലുള്ള ഭക്തിയും വിശ്വസ്തതയും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ലെങ്കിൽ ദൈവസന്നിധിയിൽ നിന്നു യാതൊരു അനുഗ്രഹവും പ്രാപിക്കുവാൻ കഴിയുകയില്ലെന്ന് ഏശാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. (വേദഭാഗം: ഉല്പത്തി 25:25-36:8).

അബ്രാഹാമിൻ്റെ മാതൃക

അബ്രാഹാമിൻ്റെ മാതൃക

ദൈവത്തിനുവേണ്ടി വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സംരംഭങ്ങൾ ആരംഭിക്കുവാനും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനുമുള്ള ദൈവത്തിന്റെ വിളി അനേകായിരങ്ങൾ അനുദിനം കേൾക്കാറുണ്ട്. പക്ഷേ, ആ വിളി ഏറിയകൂറും ജീവിതങ്ങളിൽ ഒരു സ്വപ്നമായോ സങ്കല്പമായോ മാത്രം അവസാനിക്കുന്നതിനാൽ ദൈവം നൽകുവാനാഗ്രഹിക്കുന്ന പദവികൾ അവർക്കു പ്രാപിക്കുവാൻ കഴിയാതെ വരുന്നു. ദൈവത്തിന്റെ വിളിക്ക് അനുസരണമായി യാതൊന്നും പ്രവർത്തിക്കുവാൻ അവർക്കു കഴിയുന്നില്ല. ദൈവത്തിന്റെ ദൗത്യം ഏറ്റെടുത്തു പ്രവർത്തിക്കുമ്പോൾ അതു നിമിത്തം നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള ഭയമാണ് പലരെയും പിന്നിലേക്കു വലിക്കുന്നത്. മറ്റു ചിലർക്ക് ദൗത്യം ആരംഭിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും അവ നീട്ടിവച്ചും മാറ്റിവച്ചും ജീവിതയാത്രയിൽ ഒരിക്കലും ആരംഭിക്കുവാൻ കഴിയുന്നില്ല. ഇവിടെ വിശ്വാസികളുടെ പിതാവായിത്തീർന്ന അബ്രാഹാമിനെ നാം മാതൃകയാക്കണം. അവന്റെ 75-ാമത്തെ വയസ്സിൽ ദൈവം അവനെ തന്റെ ദൗത്യത്തിനായി വിളിക്കുമ്പോൾ അവന്റെ പേര് ‘അബ്രാം’ (ഉന്നതപിതാവ്) എന്നു മാത്രമായിരുന്നു. തന്റെ വിളിയെ അനുസരിച്ചാൽ, പ്രതിഫലമായി ദൈവം അവന് വലിയ വാഗ്ദത്തങ്ങൾ നൽകി. മക്കളില്ലാത്ത അവനെ ഒരു വലിയ ജനതയാക്കും. അവനെ അനുഗ്രഹിച്ച് അവന്റെ നാമം ശ്രഷ്ഠമാക്കും. അവൻ നിമിത്തം ഭൂമിയിലെ സകല വംശങ്ങളെയും അനുഗ്രഹിക്കും. (ഉല്പ, 12:2,3). പക്ഷേ, ഈ വാഗ്ദത്തങ്ങൾ പ്രാപിക്കണമെങ്കിൽ ദൈവത്തെ അനുസരിച്ച് തന്റെ യാത്രയ്ക്ക് ആരംഭം കുറിക്കണമായിരുന്നു. അതിനുവേണ്ടി അവൻ ജനിച്ചു വളർന്ന ദേശത്തോടു വിടപറയുകയും, ബന്ധുക്കളെ വിട്ടുപോകുകയും തൻ്റെ പിതൃഭവനത്തോടു യാത്രപറയുകയും വേണമായിരുന്നു. മാത്രമല്ല, ദൈവം ഒരു ദേശം കാണിച്ചു കൊടുക്കുമെന്നുള്ള വിശ്വാസത്തോടെ, ആശയ്ക്ക് വിരോധമായി അവൻ യാത്ര ആരംഭിക്കണമായിരുന്നു. ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച അബ്രാം മാറ്റിവയ്ക്കാതെ, നീട്ടിവയ്ക്കാതെ, ഭവിഷ്യത്തുകൾ ഭയപ്പെടാതെ ദൗത്യം ഏറ്റെടുത്തു. തന്റെ വിളി കേട്ട് സമ്പൂർണമായി തന്നെ അനുസരിച്ച് ഇറങ്ങിത്തിരിച്ച അബ്രാമിനെ ദൈവം അനേകം ജനതകൾക്ക് പിതാവാക്കിത്തീർക്കുമെന്നുള്ള വാഗ്ദത്തത്തോടുകൂടി ‘അബ്രാഹാം’ (ബഹുജാതികൾക്ക് പിതാവ്) എന്ന പുതിയ പേരു നൽകി. (ഉല്പ, 17:5). ദൈവത്തിന്റെ വിളി അനുസരിച്ച് സമ്പൂർണ്ണ വിശ്വാസത്തോടെ അബാഹാമിനെപ്പോലെ വിശ്വാസത്തോടെ നാം പ്രവർത്തനം ആരംഭിക്കുമ്പോൾ യഹോവയാം ദൈവം നമ്മെ തന്റെ വ്യക്തമായ ലക്ഷ്യത്തിലേക്കു വഴിനടത്തും. (വേദഭാഗം: ഉല്പത്തി 12:1-25:10).

സാത്താൻ്റെ തന്ത്രങ്ങൾ

സാത്താന്റെ തന്ത്രങ്ങൾ

സാത്താൻ ക്ഷണിക്കപ്പെടാത്ത അത്യുദയകാംക്ഷിയായി മനുഷ്യനെ സമീപിച്ച് ഹൃദയത്തിൽ സംശയം ജനിപ്പിക്കുന്നു: ഹവ്വാ സാത്താനെ അന്വേഷിക്കുകയോ ഏദെൻ തോട്ടത്തിലേക്കു ക്ഷണിക്കുകയോ ചെയതിട്ടല്ല അവൻ അവളെ തേടി ഏദെൻ തോട്ടത്തിലേക്കു കടന്നുചെന്നത്. എല്ലാ കാര്യങ്ങളും അറിയുന്ന ഒരു അഭ്യുദയകാംക്ഷിയെപ്പോലെ സ്നേഹം നടിച്ച് സംഭാഷണം ആരംഭിച്ച അവൻ, ദൈവത്തിന്റെ നന്മയെക്കുറിച്ച് ഹവ്വായിൽ സംശയം ജനിപ്പിച്ചു.

ദൈവം കല്പിച്ചിരിക്കുന്നത് തെറ്റാണെന്നു പ്രഖ്യാപിച്ച്, ദൈവത്തിലുള്ള മനുഷ്യന്റെ വിശ്വാസം തകർക്കുവാൻ സാത്താൻ ശ്രമിക്കുന്നു: തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാൽ നിശ്ചയമായും മരിക്കുകയില്ലെന്നുള്ള സാത്താന്റെ ദൃഢമായ പ്രസ്താവന, ഹവ്വായുടെ ദൈവത്തിലുള്ള വിശ്വാസത്തിൽ വിടവ് സൃഷ്ടിച്ചു. അങ്ങനെ അവൾ ദൈവത്തെക്കാൾ ഉപരി സാത്താനെ വിശ്വസിച്ചു.

സാത്താൻ ഭൗതികമായ അഭ്യുന്നതി വാഗ്ദാനം ചെയ്ത് ദൈവത്തെ അനുസരിക്കാതിരിക്കുവാൻ മനുഷ്യനു പ്രേരണ നൽകുന്നു: വ്യഷഫലം ഭക്ഷിച്ചാൽ ദൈവത്തെപ്പോലെ ആകുമെന്ന സാത്താന്റെ വാക്കുകൾ വിശ്വസിച്ച ഹവ്വാ ദൈവത്തെപ്പോലെ ആകുവാനുള്ള അഭിനിവേശത്താൽ, ദൈവത്തെ അനുസരിക്കാതെ വൃക്ഷഫലം നോക്കി – പറിച്ചു – ഭക്ഷിച്ചു.

സ്നേഹബന്ധങ്ങൾ മുതലെടുത്ത് പാപത്തിൽ വീഴ്ത്തുവാൻ സാത്താൻ ശ്രമിക്കുന്നു: ഹവ്വാ വൃക്ഷഫലം ഭക്ഷിച്ചതിനുശേഷം ഭർത്താവായ ആദാമിനു നൽകി; അവനും ഭക്ഷിച്ചു. അങ്ങനെ അവനും പാപത്തിൽ വീണു. ഭാര്യയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധംകൊണ്ട് ആദാം ദൈവത്തിന്റെ കല്പന അനുസരിക്കാതെ പാപം ചെയ്തു.

സാത്താൻ നൽകിയ പ്രേരണ ഹവ്വായക്ക് തിരസ്കരിക്കാമായിരുന്നു. അതിനെക്കാളുപരി, തന്നിൽ ഉണ്ടായ സംശയത്തെക്കുറിച്ച്, തന്നെ സൃഷ്ടിക്കുകയും ഏദെനിൽ നിയമിക്കുകയും ചെയ്ത ദൈവത്തോട് അവൾക്കു ചോദിക്കാമായിരുന്നു. എന്നാൽ അതു ചെയ്യാതെ, സാത്താന്റെ പ്രേരണ നിമിത്തം ജഡത്തിന്റെ ദുരാഗ്രഹം, കണ്ണുകളുടെ ദുരാഗ്രഹം, ജീവിതത്തിന്റെ അഹന്ത (1യോഹ, 2:16) എന്നിവയ്ക്ക് അടിമപ്പെട്ടപ്പോഴാണ് ഇരുവരും പാപത്തിൽ വീണുപോയത്. (വേദഭാഗം: ഉല്പത്തി 1-3 അദ്ധ്യായം).

ആത്മീയ ഗീതങ്ങൾ

ആത്മീയ ഗീതങ്ങൾ

ആരാധനാ ആരാധനാ ആരാധന ആരാധനാ…

ആരു സഹായിക്കും ലോകം തുണയ്ക്കുമോ…

ഇത്രത്തോളം നടത്തിയവൻ എന്നെ എന്നാളും നടത്തീടുമേ…

ഇദ്ധരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ…

ഈ മരുയാത്രയിൽ നിന്നെ തനിയെ വിടുകയില്ല…

എന്നെനിക്കെൻ ദുഃഖം തീരുമോ…

എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി

എൻ്റെ കർത്താവിൻ വിശ്വസ്തത എത്ര വലുത്…

ഏകസത്യദൈവമേയുള്ളു ഭൂവാസികളെ

ഒന്നുമില്ലായ്മയിൽ നിന്നന്നെ ഉയർത്തിയ…

ഒരുവാക്കുമതീ.. എനിക്കതുമതിയേ…

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ!…

താൻ വാഴ്കയാൽ ആകുലമില്ല നാളെയെന്ന് ഭീതിയില്ല…

നല്ലദേവനേ ഞങ്ങളെല്ലാവരെയും നല്ലതാക്കി…

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം വല്ലഭൻ്റെ നല്ലപാത പിൻതുടർന്നിടാം

മണിയറവാസം ചെയ്തീടുവാൻ മണവാളനെ മനമുരുകീടുന്നു…

യേശു മഹോന്നതനേ മഹോന്നതനേ വേഗം കാണാം!…

യേശുവെൻ്റെ നല്ല സഖിയായി ഈ മരുവിൻ…

യോഗ്യനല്ല ഞാൻ എന്നേശുവേ യോഗ്യനാക്കി എന്നെ നിർത്തി…

ആത്മികവർദ്ധന

ആത്മികവർദ്ധന (spiritual encouragement)

ഗൃഹനിർമ്മാണത്തെ കുറിക്കുന്ന പദമാണ് ഗ്രീക്കിൽ ആത്മിക വർദ്ധനയ്ക്ക് ഉപയോഗിച്ചിട്ടുള്ള ‘ഒയ്കൊഡൊമി.’ (പ്രവൃ, 9:31; 20:32; റോമ, 14:19; 15:2; 1കൊരി, 8:1; 10:23; 14:3,4,5, 12, 17, 26; 2കൊരി, 12:19; എഫെ, 4:29; കൊലൊ, 2:7; 1തെസ്സ, 5:11; യൂദാ, 20). സുവിശേഷ സത്യത്തിൽ വിശ്വാസിയെ സ്ഥിരീകരിക്കുകയും ആത്മീയ കാര്യങ്ങളിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നതിനെയാണ് ആത്മിക വർദ്ധന വരുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മീയ സത്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ ക്രിസ്ത്യാനികൾ ആത്മികവർദ്ധന പ്രാപിക്കുന്നു. (1 കൊരി, 14:3-5). അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, ഇടയന്മാർ, സുവിശേഷകന്മാർ, ഉപദേഷ്ടാക്കന്മാർ എന്നിവരുടെ ശുശ്രൂഷ മൂലം സഭ ആത്മികവർദ്ധന പ്രാപിക്കുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:11-13). നല്ല ഭാഷണം കേൾക്കുന്നതു ആത്മിക വർദ്ധനയ്ക്ക് കാരണമാണ്. (എഫെ, 4:29). ദൈവവചനം കേൾക്കുന്നതും പഠിക്കുന്നതും പ്രാർത്ഥന, ധ്യാനം, ആത്മപരിശോധന, ക്രിസ്തീയ ശുശ്രൂഷകൾ എന്നിവയും ആത്മികവർദ്ധനയെ സഹായിക്കുന്നവയാണ്. വിശ്വാസികൾ പരസ്പരം ആത്മികവർദ്ധന വരുത്താൻ ചുമതലപ്പെട്ടവരാണ്. (1തെസ്സ, 5:11).

ആത്മികയാഗം

ആത്മികയാഗം (spiritual sacrifice)

പുതിയനിയമ വിശ്വാസികൾ വിശുദ്ധ പുരോഹിതവർഗ്ഗമാണ്. പുരോഹിതന്മാരുടെ കർത്തവ്യമാണ് യാഗാർപ്പണം. യാഗങ്ങളെല്ലാം ക്രിസ്തുവിൽ നിറവേറി. “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:12-14). ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല. (എബ്രാ, 10:18). വിശുദ്ധ പുരോഹിതവർഗ്ഗമായ വിശ്വാസികൾ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിക്കേണ്ടതാണ്. (1പത്രൊ, 2:5). “കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിക്കാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്. (എബ്രാ, 13:10). യാഗപീഠത്തിൽ ക്രിസ്തു ആദ്യയാഗം അർപ്പിച്ചുകഴിഞ്ഞു. വിശ്വാസി ആ യാഗപീഠത്തിൽ അർപ്പിക്കേണ്ട നാലുയാഗങ്ങളുണ്ട്:

1. തന്നെത്താൻ അർപ്പിക്കുക: (റോമ, 12:1,2; ഫിലി, 2:17).

2. അധരഫലം എന്ന സ്തോത്രയാഗം: “അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രാ, 13:15).

3. സമ്പത്തെന്ന യാഗം: ഫിലിപ്പിയിലെ വിശ്വാസികൾ പൗലൊസ് അപ്പൊസ്തലന് അയച്ചുകൊടുത്ത സാമ്പത്തിക സഹായത്തെ “സൌരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗം” എന്നാണു വിളിക്കുന്നത്. (ഫിലി, 4:18).

4. ജാതികൾ എന്ന വഴിപാട്: ജാതികളോടു സുവിശേഷം അറിയിച്ച് അവരെ രക്ഷയിലേക്ക് നടത്തുന്നത് ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (റോമ, 15:15,16).

ആത്മികപാറ

ആത്മികപാറ (spiritual rock)

യിസ്രായേൽ മക്കൾ മരുഭൂമി പ്രയാണത്തിൽ ആത്മികാഹാരവും ആത്മികപാനീയവും കഴിച്ചു. അവർക്കു ആത്മികജലം നല്കിയ പാറ അവരെ അനുഗമിച്ചു. യിസ്രായേല്യർ എവിടെ ആയിരുന്നാലും അവർക്കു ഭക്ഷണ പാനീയങ്ങൾക്കു ദൗർലഭ്യം നേരിട്ടില്ലെന്നു അപ്പൊസ്തലൻ ആലങ്കാരികമായി പറയുന്നു. യെഹൂദ്യ പാരമ്പര്യമനുസരിച്ചു ഒരു പാറയും കിണറും അവരെ അനുഗമിച്ചിരുന്നു. സംഖ്യാപുസ്തകം 20:11,16 എന്നീ വാക്യങ്ങളാണ് പ്രസ്തുത പാരമ്പര്യത്തിനടിസ്ഥാനം. ക്രിസ്തുവിന്റെ നിസ്തുലതയും ഏതുകാലത്തും അനുഗ്രഹത്തിന്റെ ഉറവിടവും അവനാണെന്നു തെളിയിക്കുകയാണ് അപ്പൊസ്തലൻ. ആ പാറ ക്രിസ്തു ആയിരുന്നു: (1കൊരി, 10:4). പഴയനിയമത്തിൽ ദൈവത്തിനു നല്കിയിരുന്ന ഉപനാമങ്ങളിൽ ഒന്നായിരുന്നു പാറ: (ആവ, 32:15; യെശ, 26;4).

ആത്മാവിൽ ദരിദ്രർ

ആത്മാവിൽ ദരിദ്രർ (poor in spirit)

ആത്മികമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവർ. ശിഷ്യന്മാരെ അഭിസംബോധന ചെയ്ത ക്രിസ്തു പ്രസ്താവിച്ചതാണ്; “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.” (മത്താ, 5:3). ലൂക്കൊസിൽ ഇതേസ്ഥാനത്ത്; “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതു” (6:20) എന്നാണ്. ശിഷ്യന്മാർ ഭൗതികമായും ആദ്ധ്യാത്മികമായും ഒന്നുമില്ലാത്തവരാണ്. ആത്മീയമായി സമ്പന്നത അഭിമാനിക്കുന്നവരാണ് യെഹൂദന്മാരും അവരുടെ പുരോഹിതന്മാരും പ്രമാണിമാരും. എന്നാൽ ക്രിസ്തുവിനെ പിൻപറ്റിയതോടുകൂടി ശിഷ്യന്മാർക്ക് യെഹൂദ മതത്തിലുണ്ടായിരുന്ന നില നഷ്ടപ്പെട്ടു; അവർ ആത്മാവിൽ ദരിദ്രരായിത്തീർന്നു. തങ്ങളുടെ ദാരിദ്ര്യത്തിലൂടെ അവർ സ്വർഗ്ഗരാജ്യത്തിന് അവകാശികളായിത്തീർന്നു. തന്മൂലം, ദൈവരാജ്യം അതിന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനും അതിലെ ഭരണാധിപന്മാരായി തീരുവാനും പോകയാണ് ക്രിസ്തു ശിഷ്യന്മാർ.

അസാധാരണ സംഭവങ്ങൾ

141. എഴുപത് ആഴ്ചവട്ടത്തെ കുറിച്ചുള്ള ദർശനം (ദാനീ, 9:20-27).

142. യോനാ കയറിയ കപ്പലിൽ പെരുങ്കാറ്റടിച്ചു (യോനാ, 1:4).

143. യോനാ മഹാമത്സ്യത്തിൻ്റെ വയറ്റിൽ മൂന്നു രാവും പകലും കഴിഞ്ഞു (യോനാ, 1:17).

144. ദൈവം കല്പിച്ചിട്ട് ഒരു ആവണക്ക് മുളെച്ചുവന്നു (യോനാ, 4:6).

145. പിറ്റേന്നാൾ ആവണക്കു പുഴു കുത്തിക്കളഞ്ഞു (യോനാ, 4:7).

146. അത്യുഷ്ണമുള്ള കിഴക്കൻ കാറ്റടിച്ചു (4:8).

147. ദൈവദൂതൻ സെഖര്യാവിനു പ്രത്യക്ഷനായി (ലൂക്കൊ, 1:11-19).

148. സെഖര്യാവു ഊമനായി (ലൂക്കൊ, 1:20-22).

149. ദൈവദൂതൻ മറിയയ്ക്കു പ്രത്യക്ഷനായി (ലൂക്കൊ, 1:26-38).

150. കന്യക ഗർഭിണിയായി (ലൂക്കൊ, 1:34,35).

151. സെഖര്യാവിൻ്റെ വായും നാവും തുറന്നു (ലൂക്കൊ, 1:64).

152. ദൈവപുത്രൻ്റെ ജനനം (ലൂക്കൊ, 2:7).

153. ആട്ടിടയന്മാർക്കു ദൂതൻ്റെ പ്രത്യക്ഷത (ലൂക്കൊ, 2:9-15).

154. ദൈവപുത്രൻ്റെ സ്നാനം (മത്താ, 3:16; മർക്കൊ, 1:9; ലൂക്കൊ, 3:21).

155. പരിശുദ്ധാത്മാവ് പ്രാവിൻ്റെ രൂപത്തിൽ (മത്താ, 3:16; മർക്കൊ, 1:10; ലൂക്കൊ, 3:22).

156. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22).

157. യേശുവിൻ്റെ പരീക്ഷ (മത്താ, 4:1-10; മർക്കൊ, 1:12,13; ലൂക്കൊ, 4:1-13).

158. ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചു (മത്താ, 4:11; മർക്കൊ, 1:13).

159. യേശു അത്തിയുടെ കീഴിൽ ഇരിക്കുന്ന നഥനയേലിനെ കണ്ടു (യോഹ, 1:45-48).

160. യേശു തന്നെ കൊല്ലുവാൻ ശ്രമിച്ചവരിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു (ലൂക്കൊ, 4:30).

161. വെള്ളം വീഞ്ഞാക്കുന്നു (യോഹ, 2:1-11).

162. യേശുവിൻ്റെ പെസഹപെരുന്നാളിലെ അത്ഭുതങ്ങൾ (യോഹ, 2:23).

163. രാജഭൃത്യൻ്റെ മകനു സൗഖ്യം (യോഹ, 4:46-53).

164. അത്ഭുതകരമായ മീൻപിടുത്തം (ലൂക്കൊ, 5:6).

165. അശുദ്ധാത്മാവുള്ള മനുഷ്യൻ്റെ സൗഖ്യം (മർക്കൊ, 1:23-25; ലൂക്കൊ, 4:33-35).

166. പത്രൊസിൻ്റെ അമ്മായിമ്മയുടെ സൗഖ്യം (മത്താ, 8:14,15; മർക്കൊ, 1:30,31; ലൂക്കൊ, 4:38,39).

167. സകലവിധ രോഗികൾക്കും സൗഖ്യം (മത്താ, 8:16; മർക്കൊ, 1:32-34; ലൂക്കൊ, 4:40).

168. ഗലീലയിൽ മുഴുവനും സൗഖ്യം (മത്താ, 4:23,24; മർക്കൊ, 1:39).

169. കുഷ്ഠരോഗിയുടെ സൗഖ്യം (മത്താ, 8:2,3; മർക്കൊ, 1:40-42; ലൂക്കൊ, 5:12,13).

170. പക്ഷവാദരോഗിയുടെ സൗഖ്യം (മത്താ, 9:2; മർക്കൊ, 2:3-5; ലൂക്കൊ, 5:18-20).

171. ബേഥെസ്ദാ കുളക്കരയിലെ സൗഖ്യം (യോഹ, 5:5-9).

173. കൈ വരണ്ട മനുഷ്യനു സൗഖ്യം (മത്താ, 12:9-13; മർക്കൊ, 3:1-5; ലൂക്കൊ, 6:6-10).

173. കടൽക്കരയിൽ ആനേകർക്കു സൗഖ്യം (മത്താ, 12:15; മർക്കൊ, 3:10).

174. ശതാധിപൻ്റെ ദാസനു സൗഖ്യം (മത്താ, 5:8-13; ലൂക്കൊ, 7:1-10).

175. നയീനിലെ വിധവയുടെ മകനു സൗഖ്യം (ലൂക്കൊ, 7:11-15).

176. കുരുടനും ഊമനുമായ ഭൂതഗ്രസ്തൻ്റെ സൗഖ്യം (മത്താ, 12:22).

177. കാറ്റിനെയും കടലിനെയും ശാന്തമാക്കി (മത്താ, 8:23-26; മർക്കൊ, 4:35-39; ലൂക്കൊ, 8:22-24).

178. ഗദരദേശത്തെ ഭൂതഗ്രസ്തനു സൗഖ്യം (മത്താ, 8:28-32; മർക്കൊ, 5:6-13; ലൂക്കൊ, 8:28-33).

179. പതിനെട്ടു വർഷമായ രക്തസ്രവക്കാരിയുടെ സൗഖ്യം (മത്താ, 9:20-22; മർക്കൊ, 5:25-34; ലൂക്കൊ, 8:43:48).

180. യായീറൊസിൻ്റെ മകളുടെ സൗഖ്യം (മത്താ, 9:23-25; മർക്കൊ, 5:35-42; ലൂക്കൊ, 8:49-55).

181. രണ്ടു കുരുടന്മാരുടെ സൗഖ്യം (മത്താ, 9:27-30).

182. നസറെത്തിൽ ഏതാനും ചില രോഗികളുടെ സൗഖ്യം (മർക്കൊ, 6:5).

183. ഭൂതഗ്രസ്തനായ ഊമൻ്റെ സൗഖ്യം (മത്താ, 9:32,33).

184. സകലവിധ ദീനവും സൗഖ്യമാക്കുന്നു (മത്താ, 9:35).

185. പുരുഷാരത്തിലുള്ള രോഗികൾക്കു സൗഖ്യം (മത്താ, 14:14).

186. അയ്യായിരത്തെ പോഷിപ്പിച്ചു (മത്താ, 14:15-21; മർക്കൊ, 6:35-44; ലൂക്കൊ, 9:10-17; യോഹ, 6:5-13).

187. കടലിനു മീതെ നടന്നു (മത്താ, 14:25-27; മർക്കൊ, 6:48-50; യോഹ, 6:19,20).

188. പത്രൊസ് കടലിനുമീതെ നടക്കുന്നു (മത്താ, 14:28-31).

189. ഗെന്നേസരത്തിൽ അനേകരുടെ സൗഖ്യം (മത്താ, 14:35,36; മർക്കൊ, 6:55,56).

190. കനാന്യസ്ത്രീയുടെ മകൾക്കു സൗഖ്യം (മത്താ, 15:21-28; മർക്കൊ, 7:24-30).

191. വിക്കനായ ചെകിടനു സൗഖ്യം (മർക്കൊ, 7:31-35).

192. കടൽക്കരെ വളരെ പുരുഷാരത്തിനു സൗഖ്യം (മത്താ, 15:29-31).

193. നാലായിരം പേരെ പോഷിപ്പിച്ചു (മത്താ, 15:35-38; മർക്കൊ, 8:1-8).

194. ബേത്ത്സയിദയിലെ കുരുടനു സൗഖ്യം (മർക്കൊ, 8:22-25).

195. യേശുവിൻ്റെ രൂപാന്തരം (മത്താ, 17:1-8; മർക്കൊ, 9:2-8; ലൂക്കൊ, 9:28-36).

196. ചന്ദ്രരോഗിയായ ബാലനു സൗഖ്യം (മത്താ, 17:14-18; മർക്കൊ, 9:17-27; ലൂക്കൊ, 9:38-42).

197. മീനിൻ്റെ വായിൽനിന്നു ചതുർദ്രഹ്മപ്പണം (മത്താ,17:24-27).

198. പിറവിക്കുരുടൻ്റെ സൗഖ്യം (യോഹ, 9:1-7).

199. ഊമനായ ഭൂതഗ്രസ്തനു സൗഖ്യം (ലൂക്കൊ, 11:14).

200. പതിനെട്ടുവർഷം കൂനിയായിരുന്ന സ്ത്രീക്കു സൗഖ്യം (ലൂക്കൊ, 13:11-13).

201. മഹോദര രോഗിക്കു സൗഖ്യം (ലൂക്കൊ, 14:2-4).

202. ലാസറിനെ ഉയിർപ്പിക്കുന്നു (യോഹ, 11:43,44).

203. പത്തു കുഷ്ഠരോഗികൾക്കു സൗഖ്യം (ലൂക്കൊ, 17:12-14).

204. യെഹൂദ്യയുടെ അതിരിൽ അനേകർക്കു സൗഖ്യം (മത്താ, 19:1,2).

205. രണ്ടു കുരുടന്മാർക്കു സൗഖ്യം (മത്താ, 20:30-34).

206. ബർത്തിമായി എന്ന കുരുടനു സൗഖ്യം (മർക്കൊ, 10:46-52; ലൂക്കൊ, 18:35-43).

207. ദൈവാലയത്തിൽ കുരുടന്മാർക്കും മുടന്തന്മാർക്കും സൗഖ്യം (മത്താ, 21:14).

208. അത്തിവൃക്ഷം ഉണങ്ങിപ്പോയി (മത്താ, 21:18,19; മർക്കൊ, 11:12-14, 20).

209. സ്വർഗ്ഗത്തിൽനിന്നു പിതാവിൻ്റെ ശബ്ദം (യോഹ, 12:28,29).

210. മഹാപുരോഹിതൻ്റെ ദാസനു സൗഖ്യം (ലൂക്കൊ, 22:50,51).

211. ദൈവാലയത്തിൻ്റെ തിരശ്ശീല മേൽതൊട്ടു അടിയോളം കീറി (മത്താ, 27:51; മർക്കൊ, 15:38; ലൂക്കൊ, 23:45).

212. യേശുവിൻ്റെ മരണം (മത്താ, 27:50; മർക്കൊ, 15:37; ലൂക്കൊ, 23:46; യോഹ, 19:30).

213. ഭൂമി കുലുക്കം; പാറകൾ പിളർന്നു; കല്ലറകൾ തുറന്നു (മത്താ, 27:52).

214. വിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു; യേശുവിൻ്റെ പുനരുത്ഥാനശേഷം കല്ലറകളെ വിട്ടു (മത്താ, 27:52,53).

215. യേശുവിൻ്റെ പുനരുത്ഥാനം (മത്താ, 28:1-10; മർക്കൊ, 16:1-8; ലൂക്കൊ, 24:1-12; യോഹ, 20:1-9).

216. കർത്താവിൻ്റെ ദൂതൻ കല്ലുരുട്ടിമാറ്റി കല്ലറ തുറന്നുവെച്ചു (മത്താ, 28:1-3).

217. ദൂതൻ കല്ലറ കാണാൻ വന്ന സ്ത്രീകളോടു സംസാരിച്ചു (മത്താ, 28:5-8; മർക്കൊ, 16:5-7; ലൂക്കൊ, 24:4-8).

218. ണ്ടു ദൂതന്മാർ മറിയയ്ക്കു പ്രത്യക്ഷരായി (യോഹ, 20:11-13).

219. യേശു മറിയയ്ക്കു പ്രത്യക്ഷനായി (മർക്കൊ, 16:9; യോഹ, 20:14-17).

220. കല്ലറകണ്ടു മടങ്ങിയ സ്ത്രീകൾക്കു യേശു പ്രത്യക്ഷനയി (മത്താ, 28:8-10).

221. പത്രൊസിനു യേശു പ്രത്യക്ഷനായി (ലൂക്കൊ, 24:34).

222. എമ്മവുസ്സിലേക്കു പോകുന്ന രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷരായി (മർക്കൊ,16:12,13; ലൂക്കൊ, 24:13-35).

223. തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 20:19-23).

224. പതിനൊന്നു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (മത്താ, 28:16-20; മർക്കൊ, 16:14-18; ലൂക്കൊ, 24:36-40; യോഹ, 20:26-30).

225. മീൻപിടിച്ചുകൊണ്ടിരുന്ന ഏഴു ശിഷ്യന്മാർക്കു പ്രത്യക്ഷനായി (യോഹ, 21:1-25).

226. അത്ഭുതകരമായ മീൻപിടുത്തം: 153 എണ്ണം (യോഹ, 21:6).

227. യേശു അഞ്ചൂറിലധികം പേർക്കും പ്രത്യക്ഷനായി (1കൊരി, 15:6).

228. യേശു യാക്കോബിനു പ്രത്യക്ഷനായി (1കൊരി, 15:7).

229. യേശു നാല്പതു നാളോളം ശിഷ്യന്മാർക്കു പ്രത്യക്ഷനായി (പ്രവൃ, 1:2,3).

230. യേശുവിൻ്റെ സ്വർഗ്ഗാരോഹണം (പ്രവൃ, 1:6-9).

231. രണ്ടു ദൂതന്മാർ ശിഷ്യന്മാർക്ക് പ്രത്യക്ഷരാകുന്നു (പ്രവൃ, 1:10,11).

232. പരിശുദ്ധാത്മാവിൻ്റെ അവരോഹണം (പ്രവൃ, 2:1-3).

233. ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചു (പ്രവൃ, 4-8).

234. ഗർഭംമുതൽ മുടന്തനായവൻ സൗഖ്യമായി (പ്രവൃ, 3:1-11).

235. പരിശുദ്ധാത്മാവിനോടു വ്യാജം കാണിച്ച അനന്യാസു സഫീരയും മരിച്ചു (പ്രവൃ, 5:1-10).

236. അപ്പൊസ്തലന്മാരുടെ കയ്യാൽ അനവധി അത്ഭുതങ്ങൾ നടക്കുന്നു (പ്രവൃ, 5:12).

237. പത്രൊസിൻ്റെ നിഴൽവീണ് രോഗികൾ സൗഖ്യമായി (പ്രവൃ, 5:15).

238. അപ്പൊസ്തലന്മാർ ജയിലിൽനിന്നു അത്ഭുതകരമായി രക്ഷപെട്ടു (പ്രവൃ, 5:18-20).

239. സ്തെഫാനൊസ് ദൈവമഹത്വവും വലത്തുഭാഗത്ത് യേശുവിനെയും കാണുന്നു (പ്രവൃ, 7:55,56).

240. അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 8:7).

241. ഫിലിപ്പൊസിൻ്റെ കയ്യാൽ വലിയ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 8:13).

242. ശമര്യർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 8:15-17).

243. ഫിലിപ്പൊസിനെ പരിശുദ്ധാത്മാവ് എടുത്തുകൊണ്ടുപോയി (പ്രവൃ, 8:39,40).

244. യേശു പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 9:3-7; 1കൊരി, 15:8).

245. പൗലൊസ് അന്ധനായി (പ്രവൃ, 9:8).

246. യേശു അനന്യാസിനു പ്രത്യക്ഷനായി (പ്രവൃ, 9:10-12).

247. പൗലൊസിനു കാഴ്ച ലഭിച്ചു (പ്രവൃ, 9:17-19).

248. പത്രൊസിലൂടെ ഐനയാസിനു സൗഖ്യം (പ്രവൃ, 9:32-34).

349. പത്രൊസ് തബീഥയെ ഉയിർപ്പിക്കുന്നു (പ്രവൃ, 9:36-42).

250. കൊർന്നേല്യൊസിൻ്റെ ദർശനം (പ്രവൃ, 10:1-6).

251. പത്രൊസിനു ഒരേ ദർശനം മൂന്നു പ്രാവശ്യം ഉണ്ടായി ( പ്രവൃ, 10:9-16).

252. കൊർന്നേല്യൊസിനും ഭവനക്കാർക്കും പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 10:44-48).

253. ദൂതൻ പത്രൊസിനെ ജയിലിൽനിന്നും മോചിപ്പിച്ചു (പ്രവൃ, 12:7-10).

254. ദൈവദൂതനാൽ ഹെരോദാവിൻ്റെ മരണം (പ്രവൃ, 12:21-23).

255. എലീമാസ് പൗലൊസിനാൽ അന്ധനായി (പ്രവൃ, 13:8-11).

256. പൗലൊസ് ലുസ്ത്രയിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 14:8-10).

257. ആസ്യയിൽ പോകുന്നതിനെ പിരിശുദ്ധാത്മാവ് പൗലൊസിനെ വിലക്കി (പ്രവൃ, 16:6).

258. വെളിച്ചപ്പാടത്തിയിലുള്ള ഭൂതം വിട്ടുപോയി (പ്രവൃ, 16:16-18).

259. ദൈവത്തെ പാടിസ്തുതിച്ചപ്പോൾ ഭൂകമ്പമുണ്ടായി (പ്രവൃ, 16:25,26).

260. പൗലൊസിനു കർത്താവിൻ്റെ ദർശനം (പ്രവൃ, 18:9,10).

261. എഫെസൊസിലേ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചു (പ്രവൃ, 19:6).

262. അസാധാരണ വീര്യപ്രവൃത്തികൾ സംഭവിച്ചു (പ്രവൃ, 19:11).

263. റൂമാലും ഉത്തരീയവും മൂലം രോഗികൾ സൗഖ്യമായി (പ്രവൃ, 19:12).

264. യൂത്തിക്കൊസിനു ജീവൻ തിരിച്ചുകിട്ടി (പ്രവൃ, 20:8-12).

265. കർത്താവ് പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 23:11).

266. ദൂതൻ പൗലൊസിനു പ്രത്യക്ഷനായി (പ്രവൃ, 27:23).

267. അണലി ദംശനത്തിൽനിന്നു പൗലൊസ് രക്ഷ പ്രാപിച്ചു (പ്രവൃ, 28:3-6).

268. പുബ്ലിയൊസിൻ്റെ അപ്പനെ പൗലൊസ് സുഖപ്പെടുത്തി (പ്രവൃ, 28:8).

269. ദീപിലെ ദീനക്കാർ സൗഖ്യം പ്രാപിച്ചു (പ്രവൃ, 28:9).

270. പൗലൊസിനു ലഭിച്ച സ്വർഗ്ഗീയ ദർശനം (2കൊരി, 12:1-6).

271. യോഹന്നാനു വെളിപ്പാട് നൽകുന്നു (വെളി, 1:1).

272. തേജോമയനായ കർത്താവിനെ യോഹന്നാൻ ദർശിക്കുന്നു (വെളി, 12:18).

273. ഏഴു സഭകളെക്കുറിച്ചു ദൂതു നൽകുന്നു (വെളി, 2:1-3:22).

274. ഭാവികാല സംഭവങ്ങൾ യോഹന്നാനെ കാണിക്കുന്നു (വെളി, 4:1).

275. സ്വർഗ്ഗത്തിലെ ഒരുക്കം (4:2-5:14).

276. മഹോപദ്രവകാലം (വെളി, 6:1-19:3).

277. ക്രിസ്തുവിൻ്റെ പട്ടാഭിഷേകം (വെളി, 19:6).

278. വിശുദ്ധന്മാർക്കുള്ള പ്രതിഫല വീതരണം (വെളി, 22:12).

279. കുഞ്ഞാടിൻ്റെ കല്യാണം (വെളി, 19:3-9).

280. ക്രിസ്തുവിൻ്റെ മഹത്വപ്രത്യക്ഷത (വെളി, 1:8; 19:11-16).

281. സഹസ്രാബ്ദരാജ്യം (വെളി, 19:20-20-3).

282. വെള്ള സിംഹാസന ന്യായവിധി (വെളി, 20:4-15).

283. പുതിയ ആകാശം പുതിയ ഭൂമി (വെളി, 21:1-22:21).

284. കർത്താവിൻ്റെ ഉറപ്പ്: ‘അതേ, ഞാൻ വേഗം വരുന്നു’ (വെളി, 22:20).

ആമേൻ, കർത്താവായ യേശുവേ, വരേണമേ!

<—- Previous Page

അസാധാരണ സംഭവങ്ങൾ

ബൈബിളിലെ അസാധാരണ സംഭവങ്ങൾ

1. അദൃശ്യലോകത്തിൻ്റെ സൃഷ്ടി (നെഹെ, 9:6; കൊലൊ, 1:16).

2. ദൃശ്യലോകത്തിൻ്റെ സൃഷ്ടി (ഉല്പ, 1:1-31).

3. ദൈവം ആദ്യമനുഷ്യനെ തൻ്റെ കൈകൊണ്ടു മെനഞ്ഞു (ഉല്പ, 2:7).

4. ദൈവം ആദിമനുഷ്യരുമായി സംസാരിച്ചു (ഉല്പ, 3:9-13).

5. ഹാനോക്ക് ദൈവത്താൽ എടുക്കപ്പെട്ടു (ഉല്പ, 5:19-24).

6. മെഥൂശലഹ് 969 വർഷം ജീവിച്ചിരുന്നു (ഉല്പ, 5:27).

7. നോഹയുടെ കാലത്തെ ജലപ്രളയം (ഉല്പ, 7:9-24).

8. ദൈവം മനുഷ്യൻ്റെ ഭാഷ കലക്കി (ഉല്പ, 11:9).

9. യഹോവയും രണ്ടു ദൂതന്മാരും അബ്രാഹാമിനു പ്രത്യക്ഷനായി (ഉല്പ, 18:1-33).

10. സോദോമ്യരെ ദൂതന്മാർ അന്ധരാക്കി (ഉല്പ, 19:1-11).

11. സോദോം ഗൊമോരയുടെ നാശം (ഉല്പ, 19:15-29).

12. ലോത്തിൻ്റെ ഭാര്യ ഉപ്പുതൂണായി (ഉല്പ, 19:24-26).

13. യിസ്ഹാക്കിൻ്റെ ജനനം (ഉല്പ, 21:1-8).

14. ദൈവം അബ്രാഹാമിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 22:1,11).

15. യാക്കോബ് കല്ലു തലയണയാക്കി ഉറങ്ങി (ഉല്പ, 28:11).

16. സ്വർഗ്ഗത്തോളമെത്തുന്ന ഗോവേണിയുടെ സ്വപ്നം (ഉല്പ, 28:12).

17. ദൈവം യാക്കോബിനെ പേർചൊല്ലി വിളിച്ചു (ഉല്പ, 46:2).

18. ദൈവം മോശെയെ പേർചൊല്ലി വിളിക്കുന്നു (പുറ, 3:4).

19. മുൾപ്പടർപ്പു കത്തിയിട്ടും; വെന്തുപോയില്ല (പുറ, 3:1-15).

20. മോശെയുടെ വടി സർപ്പമായി (പുറ, 4:1-5).

21. മോശെയുടെ കയ്യിൽ കുഷ്ഠം വന്നു; ശുദ്ധമായി (പുറ, 4:6-7).

22. അഹരോൻ്റെ വടി സർപ്പമായി (പുറ, 7:10).

23. അഹരോൻ്റെ സർപ്പം മന്ത്രവദികളുടെ സർപ്പത്തെ വിഴുങ്ങി (പുറ, 7:12).

24. മിസ്രയീം നദിയിലെ വെള്ളം രക്തമായി (പുറ, 7:19-24).

25. മിസ്രയീമിൽ തവള നിറഞ്ഞു (പുറ, 8:5-7).

26. നിലത്തെ പൊടി പേൻ ആയി (പുറ, 8:16-18).

27. മിസ്രയീമ്യ ഭവനങ്ങളിൽ നായീച്ച നിറഞ്ഞു (പുറ, 8:20-24).

28. മിസ്രയീമിലെ മൃഗങ്ങളെല്ലാം ചത്തു (പുറ, 9:1-7).

29. പൊടിമൂലം പുണ്ണു വന്നു (പുറ, 8:11).

30. മിസ്രയീമ്യരുടെ മേൽ കല്മഴ പെയ്യിച്ചു (പുറ, 22-26).

31. രാജ്യം മുഴുവൻ വെട്ടുക്കിളി നിറഞ്ഞു (പുറ, 10:3-19).

32. ദേശം മുഴുവൻ ഇരുട്ടായി (പുറ, 10:21-23).

33. മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചു (പുറ, 12:29,30).

34. മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും യഹോവ വഴികാട്ടി (പുറ, 13:21,22).

35. ദൈവദൂതൻ മിസ്രയീമ്യരിൽനിന്നു യിസ്രായേല്യരെ രക്ഷിച്ചു (പുറ, 14:19,20).

36. ചെങ്കടൽ വിഭാഗിച്ചു (പുറ, 14:21-29).

37. മാറായിലെ കയ്പുവെള്ളം മധുരമാക്കി (പുറ, 15:23-25).

38. കാടകൾ പാളയത്തെ മൂടി (പുറ, 16:12,13).

39. ആകാശത്തുനിന്നു മന്ന വർഷിപ്പിച്ചു (പുറ, 16:14-16).

40. രെഫീദീമിലെ പാറയിൽനിന്ന് വെള്ളം കൊടുത്തു (പുറ, 17:5,6).

41. മോശെ കൈ ഉയർത്തി പിടിച്ചപ്പോൾ യുദ്ധം ജയിച്ചു (പുറ, 17:8-16).

42. ദൈവം സീനായി മലയിൽ പ്രത്യക്ഷനായി (പുറ, 19:16-18).

43. ദൈവം പർവ്വതത്തിൽ നിന്ന് മോശെയോട് സംസാരിച്ചു (പുറ, 19:19-25).

44. പത്തു കല്പനകൾ നൽകി (പുറ, 20:1-17).

45. യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് ഹോമയാഗം ദഹിപ്പിച്ചു (ലേവ്യ, 9:23-24).

46. അന്യാഗ്നി കത്തിച്ചതിനാൽ അഹരോൻ്റെ പുത്രന്മാർ മരിച്ചു (ലേവ്യ, 10:1-3).

47. തബേരായിൽ ജനത്തിൻ്റെ പിറുപിറുപ്പു മൂലം യഹോവയുടെ തീ കത്തി (സംഖ്യാ, 11:1,2).

48. മിർയ്യാമിനു കുഷ്ഠം വന്നു; സൗഖ്യമായി (സംഖ്യാ, 12:10-15).

49. കോരെഹ് പുത്രന്മാരെ ഭൂമി വിഴുങ്ങി (സംഖ്യാ, 16:28-33).

50. ധൂപം കാട്ടിയ 250 പേർ സംഹരിക്കപ്പെട്ടു (സംഖ്യാ, 16:35).

51. ധൂപം കാട്ടിയപ്പോൾ ബാധ അടങ്ങി (സംഖ്യാ, 16:46-48).

52. ബാധയാൽ 14,700 പേർ മരിച്ചു (സംഖ്യാ, 16:49).

53. അഹരോൻ്റെ വടി തളിർത്തു, ബദാം ഫലം കായ്ച്ചു (സംഖ്യാ, 17:8).

54. മെരീബായിൽ പാറയെ അടിച്ചു; വെള്ളം പുറപ്പെട്ടു (സംഖ്യാ, 20:7-11).

55. താമ്രസർപ്പത്തെ നോക്കി ജനം രക്ഷ പ്രാപിച്ചു (സംഖ്യാ, 21:6-9).

56. ബിലെയാമിൻ്റെ കഴുത സംസാരിച്ചു (സംഖ്യാ, 22:21-35).

57. ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിക്കാതെയും, കാലിലെ ചെരിപ്പു പഴകാതെയും നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിച്ച ഒരു ജനത. (ആവ, 29:4).

58. യോർദ്ദാൻ നദി വിഭജിച്ചു (യോശു, 3:14-17).

59. യഹോവയുടെ സൈന്യത്തിൻ്റെ അധിപതിയെ യോശുവ കണ്ടു (യോശു, 5:13-15).

60. കാഹളം ഊതിയപ്പോൾ യെരിഹോ മതിൽ വീണു (യോശു, 6:1-27).

61. ആകാശത്തുനിന്നു കല്മഴ പെയ്യിച്ചു (യോശു, 10:11).

62. യഹോവയോടു സംസാരിച്ച ഒരു മനുഷ്യൻ (യോശു, 10:12).

63. സൂര്യനോടും ചന്ദ്രനോടും നിശ്ചലമാകാൻ കല്പിച്ച ഒരാൾ (യോശു, 10:12).

64. സൂര്യൻ അസ്തമിക്കാത്ത ഒരു ദിവസം (യോശു, 10:13).

65. യഹോവ ഒരു മനുഷ്യൻ്റെ വാക്കു കേട്ടനുസരിച്ച ദിവസം (യോശു, 10:14).

66. എഴുപത് രാജാക്കന്മാരുടെ കൈകാലുകൾ മുറിച്ച് അടിമയിക്കിയിരുന്ന ഒരു രാജാവ്. (ന്യായാ, 1:7).

67. യഹോവയുടെ ദൂതൻ യിസ്രായേൽ ജനത്തിനു പ്രത്യക്ഷനയി (ന്യായാ, 2:1-5).

68. യഹോവയുടെ ആത്മാവിനാൽ ഒത്നീയേൽ യുദ്ധം ജയിച്ചു (ന്യായാ, 3:8-11).

69. ശങ്കർ ഒരു മുടിങ്കോൽ കൊണ്ടു 600 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 3:31).

70. യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷനായി (ന്യായാ, 6:11-24).

71. ഗിദെയോനു നൽകുന്ന അടയാളം (ന്യായാ, 6:36-40).

72. പട്ടി നക്കിക്കുടിക്കുന്നതുപോലെ 300 പേർ വെള്ളം കുടിച്ചു (ന്യായാ, 7:5-7).

73. കാഹളം ഊതി മിദ്യാനരെ കീഴടക്കി (ന്യായാ, 7:15-25).

74. തൻ്റെ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കുകയും തന്റെ മുപ്പതു പുത്രന്മാർക്കു മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്ത ഒരു ന്യായാധിപൻ. (ന്യായാ, 12:9).

75. മനോഹയ്ക്കും ഭാര്യയ്ക്കും യഹോവ പ്രത്യക്ഷനായി (ന്യായാ, 13:1-25).

76. ശിംശോൻ ബാലസിംഹത്തെ ആട്ടിൻ കുട്ടിയെപ്പോലേ കീറിക്കളഞ്ഞു (ന്യായാ, 14:5,6).

77. ശിംശോൻ മുന്നൂറു കുറുക്കന്മാരെ കൊണ്ട് ഫെലിസ്ത്യരുടെ വിളവു നശിപ്പിച്ചു (ന്യായാ, 15:4,5).

78. ശിംശോൻ്റെ കയ്യിൽ കെട്ടിയ കയർ തീകൊണ്ടെന്ന പോലെ കരിഞ്ഞുപോയി (ന്യായാ, 15:15).

79. ശിംശോൻ കഴുതയുടെ പച്ചത്താടിയെല്ലു കൊണ്ടു 1,000 ഫെലിസ്ത്യരെ കൊന്നു (ന്യായാ, 15:16-17).

80. ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി (ന്യായാ, 15:18,19).

81. ശിംശോൻ പട്ടണവാതിലിൻ്റെ കതകും കട്ടിളക്കാലും പിഴുതെടുത്തു (ന്യായാ, 16:3).

82. ശിംശോൻ ദാഗോൻ്റെ ക്ഷേത്രം മറിച്ചിട്ടു 3,000 പേരെ കൊന്നു (ന്യായാ, 16:27-31).

83. ദൈവം പേർചൊല്ലി ശമൂവേലിനെ വിളിച്ചു (1ശമൂ, 3:1-10).

84. യഹോവയുടെ പെട്ടകത്തിൻ്റെ മുമ്പിൽ ഫെലിസ്ത്യരുടെ ദേവനായ ദാഗോൻ കവിണ്ണുവീണു (1ശമൂ, 5:1-5).

85. ഫെലിസ്ത്യർക്കു മൂലരോഗം ബാധിച്ചു (1ശമൂ, 5:6-12).

86. പെട്ടകത്തിൽ നോക്കുകകൊണ്ട് ബേത്ത്-ശേമെശ്യർ സംഹാരിക്കപ്പെട്ടു (1ശമൂ, 6:19).

87. യഹോവ ഇടിമുഴക്കി ഫെലിസ്ത്യ സൈന്യത്തെ പരിഭ്രമിപ്പിച്ചു (1ശമൂ, 7:10).

88. കൊയ്ത്തുകാലത്ത് ഇടിയും മഴയും (1ശമൂ, 12:17,18).

89. കിന്നരം വായനയാൽ ദുരാത്മാവ് വിട്ടുമാറി (1ശമൂ, 16:23).

90. കല്ലും കവിണയും കൊണ്ട് ഫെലിസ്ത്യമല്ലനെ ജയിച്ചു (1ശമൂ, 17:48-50).

91. ഭ്രാന്ത് നടിച്ച് രക്ഷപെട്ട ഒരു രാജാവ് (1ശമൂ, 21:12-15).

92. ബാഖാവൃക്ഷങ്ങളുടെ ഒച്ച (2ശമൂ, 5:23-25).

93. ദൈവത്തിൻ്റെ പെട്ടകം പിടിച്ചതുകൊണ്ടു ഉസ്സാ മരിച്ചു (2ശമൂ, 6:6,7).

94. കൈക്കും കാലിനും ആറാറു വിരലുവീതം 24 വിരലുകൾ ഉണ്ടായിരുന്ന ഗത്ത്യമല്ലൻ (2ശമൂ, 21:20).

95. ദൈവം ശലോമോനു കൊടുത്ത ജ്ഞാനം (1രാജാ, 3:3-28).

96. യൊരോബെയാമിൻ്റെ കൈ വരണ്ടുപോയി (1രാജാ, 13:4).

97. 700 ഭാര്യമാരും 300 വെപ്പാട്ടികളുമുള്ള ഒരു രാജാവ് (1രാജാ, 11:1-3).

98. മൂന്നര വർഷം മഴ പെയ്യാതെവണ്ണം ആകാശം അടച്ചു (1രാജാ, 17:1).

99. ഏലീയാവിനെ കാക്കയാൽ പോഷിപ്പിച്ചു (1രാജാ, 17:2-6).

100. വിധവയുടെ മാവും എണ്ണയും വർദ്ധിപ്പിച്ചു (1രാജാ, 17:8-16).

101. വിധവയുടെ മകനെ ഉയിർപ്പിച്ചു (1രാജാ, 17:17-24).

102. കർമ്മേലിൽ തീയിറക്കി (1രാജാ, 18:17-38).

103. പ്രാർത്ഥിച്ചു മഴ പെയ്യിച്ചു (1രാജാ, 18:41-46).

104. ഏലീയാവിന് ദൂതൻ ഭക്ഷണം കൊടുത്തു (1രാജാ, 19:5-8).

105. അഫേക് പട്ടണമതിൽ 27,000 അരാമ്യരുടെമേൽ വീണു (1രാജാ, 20:30).

106. രണ്ടാമതും ആകാശത്തുനിന്നു തീയിറക്കി 2രാജാ, 1:10).

107. മൂന്നാമതും തീയിറക്കി (2രാജാ, 1:12).

108. ഏലീയാവ് യോർദ്ദാൻ വിഭജിച്ചു (2രാജാ, 2:7,8).

109. ഏലീയാവ് ചുഴലീക്കാറ്റിൽ സ്വർഗ്ഗത്തേക്കു പോയി (2രാജാ, 2:11).

110. എലീശാ യോർദ്ദാൻ വിഭജിച്ചു (2രാജാ, 2:13,14).

111. യെരീഹോവിലെ വെള്ളം പഥ്യമാക്കി (2രാജാ, 2:18:22).

112. നാല്പത്തിരണ്ടു ബാലന്മാരെ രണ്ടു പെൺകരടികൾ കീറിക്കളഞ്ഞു (2രാജാ, 2:23,24).

113. ദേശത്തെ വെള്ളംകൊണ്ടു നിറച്ചു (2രാജാ, 3:15-20).

114. വിധവയുടെ എണ്ണ വർദ്ധിപ്പിച്ചു (2രാജാ, 4:1-7).

115. എലീശയുടെ പ്രവചനത്താൽ ശൂനേംകാരത്തിക്കു കുഞ്ഞു ജനിച്ചു (2രാജാ, 4:16,17).

116. ശൂനേംകാരത്തിയുടെ മകനെ ഉയിർപ്പിച്ചു (2രാജാ, 4:32-37).

117. വിഷം കലർന്ന പായസം പഥ്യമാക്കി (2രാജാ, 4:38-41).

118. ഇരുപതു യവത്തപ്പംകൊണ്ട് 100 പേരെ പോഷിപ്പിച്ചു (2രാജാ, 4:42-44).

119. നയമാൻ്റെ കുഷ്ഠരോഗം ശുദ്ധമാക്കി (2രാജാ, 5:1-14).

120. ഗേഹസിക്ക് കുഷ്ഠരോഗിയായി (2രാജാ, 5:27).

121. കോടാലി വെള്ളത്തിൽ പൊങ്ങിവന്നു (2രാജാ, 6:5-7).

122. ബാല്യക്കാരൻ്റെ കണ്ണു തുറന്നു (2രാജാ, 6:15-17).

123. അരാം സൈന്യത്തിനു അന്ധത പിടിപ്പിച്ചു (2രാജാ, 6:18).

124. സൈന്യത്തിൻ്റെ അന്ധത മാറ്റി (2രാജാ, 6:19,20).

125. ക്ഷാമം മൂലം സ്വന്തം കുഞ്ഞിനെ പുഴുങ്ങിത്തിന്ന ഒരു സ്ത്രീ (2രാജാ, 6:29).

126. മഹാസൈന്യത്തിൻ്റെ ആരവം കേൾപ്പിച്ച് അരാം സൈന്യത്തെ തുരത്തുന്നു (2രാജാ, 7:6).

127. എലീശയുടെ അസ്ഥിയിൽ സ്പർശിച്ച ശവശരീരം ജീവൻ പ്രാപിച്ചു (2രാജാ, 13:20,21).

128. യഹോവയുടെ ദൂതൻ അശ്ശൂർ പാളയത്തിൽ 1,85,000 പേരെ സംഹരിച്ചു (2രാജാ, 19:35).

129. പ്രാർത്ഥിച്ചതിനാൽ 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയ രാജാവ് (2രാജാ, 20:1-6, യെശ, 38:1-5).

130. ആഹാസിൻ്റെ സൂര്യഘടികാരത്തിൽ നിഴൽ പത്തുപടി പിന്നോക്കം പോയി (2രാജാ, 20:9-11).

131. എൺപത്തിയെട്ട് മക്കളുണ്ടായിരുന്ന ഒരു രാജാവ് (2ദിന, 11:21).

132. ധൂപം കാട്ടുകയാൽ ഉസ്സിയാവു കുഷ്ഠരോഗിയായി (2ദിന, 26:19:20).

133. യഹോവ ചുഴലിക്കാറ്റിൽ ഇയ്യോബിനോടു സംസാരിച്ചു (ഇയ്യോ, 38:1).

134. യെശയ്യാവിൻ്റെ ദിവ്യദർശനം (യെശ, 6:1-13).

135. യെഹെസ്ക്കേൽ കണ്ട ദൈവമഹത്വം (യെഹെ, 1:1-28).

136. നെബുഖദ്നേസറിൻ്റെ സ്വപ്നം ദാനീയേലിനു വെളിപ്പെട്ടു (ദാനീ, 2:26-45).

137. മൂന്നു യെഹൂദാ പുരുഷന്മാർ തീയിൽ നിന്നു രക്ഷ പ്രാപിച്ചു (ദാനീ, 3:14-30).

138. ശൂശൻ രാജധാനിയിൽ അദൃശ്യമനുഷ്യൻ്റെ ചുവരെഴുത്ത് (ദാനീ, 5:5).

139. ദാനീയേൽ സിംഹഗുഹയിൽ നിന്നും രക്ഷ പ്രാപിച്ചു (ദാനീ, 6:16-23).

140. ദാനീയേലിൻ്റെ ദർശനങ്ങൾ (ദാനീ, 7:1-8:14).

Next Page —->