റോമൻ ദേശാധിപതിയായ ഫേലിക്സിൻ്റെ ഭാര്യയായ യെഹൂദസ്ത്രീ. (പ്രവൃ, 24:24). ഹെരോദാ അഗ്രിപ്പാവു ഒന്നാമന്റെ ഇളയ പുത്രിയായി ദ്രുസില്ല എ.ഡി. 38-ൽ ജനിച്ചു. ആറാമത്തെ വയസ്സിൽ (എ.ഡി. 44) പിതാവു മരിച്ചു. എഡെസ്സയിലെ രാജാവായ അസിസസിന് ദ്രുസില്ലയെ വിവാഹം ചെയ്തുകൊടുത്തു. അവൻ അയാളെ ഉപേക്ഷിച്ചു ഫേലിക്സിൻ്റെ ഭാര്യയായി. എ.ഡി. 57-ൽ പൗലൊസിനെ വിസ്തരിച്ചപ്പോൾ ഫേലിക്സിനോടുകൂടി ദ്രുസില്ലയും ഉണ്ടായിരുന്നു.
പൗലൊസിൻ്റെ പ്രസംഗം കേട്ടു ക്രിസ്ത്യാനിയായിത്തീർന്ന ഒരു ആഥേനക്കാരി. (അപ്പൊ, 17:34). ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അരയോപഗസ്ഥാനിയായ ദിയൊനുസ്യോസിൻ്റെ ഭാര്യയായിരിക്കാം ദമരീസ് എന്നും ചിലർ അഭിപ്രായപ്പെടുന്നു.
റോമിൽ പാർത്തിരുന്ന ഒരു ക്രിസ്തീയ വനിത. “കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവാൻ” പൗലൊസ് റോമിലെ വിശ്വാസികൾക്ക് എഴുതി. (റോമ, 16:12). അവരുടെ ബന്ധമെന്താണെന്ന് കൃത്യമായറിയില്ല. ഒരുപക്ഷെ ത്രുഫൈനയും ത്രുഫോസയും സഹോദരിമാർ ആയിരുന്നിരിക്കാം. രണ്ടു പേരുകളുടെയും ധാതു ഒന്നാകയാൽ അവർ ഇരട്ട സഹോദരിമാർ ആയിരുന്നെന്നും കരുതപ്പെടുന്നു.
റോമിൽ പാർത്തിരുന്ന ഒരു ക്രിസ്തീയ വനിത. “കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവാൻ” പൗലൊസ് റോമിലെ വിശ്വാസികൾക്ക് എഴുതി. (റോമ, 16:12). അവരുടെ ബന്ധമെന്താണെന്ന് കൃത്യമായറിയില്ല. ഒരുപക്ഷെ ത്രുഫൈനയും ത്രുഫോസയും സഹോദരിമാർ ആയിരുന്നിരിക്കാം. രണ്ടു പേരുകളുടെയും ധാതു ഒന്നാകയാൽ അവർ ഇരട്ട സഹോദരിമാർ ആയിരുന്നെന്നും കരുതപ്പെടുന്നു.
യഹൂദരുടെ മൂത്തമകനായ ഏരിന്റെ ഭാര്യ. എർ മരിച്ചപ്പോൾ ഇളയവനായ ഓനാനോടു ദേവരധർമ്മം അനുഷ്ഠിക്കാൻ യെഹൂദാ ആവശ്യപ്പെട്ടു. എന്നാൽ അവൻ അവളുടെ അടുത്തു ചെന്നപ്പോൾ ജേഷ്ടനു സന്തതിയെ കൊടുപ്പാൻ അവൻ ഇഷ്ടപ്പെട്ടില്ല; അതിനാൽ അവനും മരിച്ചു. താമാറിനോടുള്ള വിവാഹം കഴിഞ്ഞ ഉടൻ രണ്ടു പുത്രന്മാരും മരിച്ചതുകൊണ്ടു അവളോ അവളോടുള്ള വിവാഹമോ ആണ് അവരുടെ മരണത്തിനു കാരണമെന്ന് യെഹൂദാ കരുതി. തന്മൂലം മൂന്നാമത്തെ മകനായ ശേലയ്ക്ക് വിവാഹം ചെയ്തു കൊടുക്കാതെ താമാറിനെ അവളുടെ അപ്പന്റെ വീട്ടിലേക്കു പറഞ്ഞയച്ചു. ശേലയ്ക്ക് പ്രായമാകുമ്പോൾ താമാറിനെ അവനു വിവാഹം ചെയ്തു കൊടുക്കാമെന്ന് ഉറപ്പും നൽകി. ശേലയ്ക്ക് പ്രായമായിട്ടും അവളെ അവനു കൊടുക്കാത്തതുകൊണ്ട്, അവൾ കപടമാർഗ്ഗത്തിലൂടെ അമ്മായിയപ്പനായ യെഹൂദാ മുഖാന്തരം ഗർഭിണിയായി. അവൻ പേരെസ്സ്, സേരഹ് എന്നീ ഇരട്ടകളെ പ്രസവിച്ചു. (ഉല്പ, 38:1-30). യേശുക്രിസ്തുവിൻ്റെ വംശാവലിയിൽ പരാമർശിക്കപ്പെട്ട അഞ്ചു സ്ത്രീകളിൽ ഒരുവളാണ് താമാർ. (മത്താ, 1:3).
യോപ്പയിൽ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തിരുന്ന ഒരു ക്രൈസ്തവ വനിത. അവൾ ദീനം പിടിച്ചു മരിച്ചപ്പോൾ ശിഷ്യന്മാർ അടുത്തുണ്ടായിരുന്ന പത്രൊസിനു ആളയച്ചു. പത്രൊസ് വന്ന് അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അവൾ ജീവൻ പ്രാപിച്ചെഴുന്നേല്ക്കുകയും ചെയ്തു. പുതിയനിയമത്തിൽ തബീഥായെ മാത്രമേ ‘ശിഷ്യ’ എന്നു പറഞ്ഞിട്ടുള്ളു. (പ്രവൃ, 9:36-43).
ക്ലൗദ്യൊസ് എന്ന പേരിന്റെ സ്ത്രീലിംഗ രൂപമാണ് ക്ലൗദിയ. തിമൊഥെയൊസിനെ ഈ ക്രിസ്തീയ വനിത വന്ദനം ചെയ്യുന്നതായി 2തിമൊ, 4:21-ൽ പൗലൊസ് അപ്പൊസ്തലൻ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജാവായിരുന്ന കോജിദുന്നൂസിൻ്റെ മകളും പൂദെസിൻ്റെ ഭാര്യയും ആണെന്ന് ചിലർ കരുതുന്നു. വിദ്യാഭ്യാസം നേടുന്നതിനായി ക്ലൗദിയയെ റോമിലേക്കയച്ചുവെന്നും അവിടെവെച്ച് അവൻ ക്രിസ്ത്യാനിയായി തീർന്നുവെന്നും പറയപ്പെടുന്നു. പൂദെസിനെക്കുറിച്ചു ഇതേ വാക്യത്തിൽ പറഞ്ഞിട്ടുണ്ട്.
ഒരു ക്രിസ്തീയ വനിത. (1കൊരി, 1:11). കൊരിന്ത്യസഭയിൽ ഭിന്നതയുണ്ടെന്ന കാര്യം ക്ലോവയുടെ ആൾക്കാരാണ് പൗലൊസ് അപ്പൊസ്തലനെ അറിയിച്ചത്. ക്ലോവ കൊരിന്ത് നിവാസിയാണോ വെറും സന്ദർശക മാത്രമാണോ എന്നത് വ്യക്തമല്ല. ആളുകൾ അവളുടെ അടിമകളോ കുടുംബക്കാരോ ആകാം. എഫെസൊസിലും കൊരിന്തിലും അവൻ പരിചിതയായിരുന്നു.
ഫിലിപ്പോസ് എത്യോപ്യയിലെ ഷണ്ഡനെ സ്നാനപ്പെടുത്തുന്നതിനോടുള്ള ബന്ധത്തിലാണ് കന്ദക്ക രാജ്ഞിയെക്കുറിച്ച് പറയുന്നത്. “അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു.” (പ്രവൃ, 8:27). ഇതൊരു സംജ്ഞാനാമമായിട്ടല്ല; ബിരുദനാമമായിട്ടാണ് കരുതുന്നത്. ഉദാ: ‘ഫറവോൻ, ടോളമി, സീസർ’ തുടങ്ങിയവ. അക്കാലത്ത് എത്യോപ്യയിൽ സ്ത്രീഭരണമാണ് നിലനിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. യവനാധിപത്യകാലത്ത് പല രാജ്ഞിമാർക്കും ഈ പേരുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
സെഖര്യാ പുരോഹിതൻ്റെ ഭാര്യയും, യോഹന്നാൻ സ്നാപകൻ്റെ അമ്മയും. അഹരോന്റെ വംശത്തിലാണ് എലീശെബെത്ത് ജനിച്ചത്. എലീശബെത്തും സെഖര്യാവും ദൈവസന്നിധിയിൽ നീതിയുള്ളവരും, കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമറ്റവരായി നടന്നവരും ആയിരുന്നു. എങ്കിലും അവർക്ക് പ്രായമാകുന്നതുവരെ കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. ദൈവദൂതൻ സെഖര്യാവിനു പ്രത്യക്ഷപ്പെട്ടു; എലീശബെത്ത് ഒരു മകനെ പ്രസവിക്കുമെന്നും, അവനു യോഹന്നാൻ എന്നു പേർ ഇടേണം, അവന്റെ ജനനത്തിൽ പലരും സന്തോഷിക്കും, അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവനാകും, അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും, അവൻ ജനത്തെ കർത്താവിന്നു വേണ്ടി ഒരുക്കുവാൻ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും എന്നും കല്പിച്ചു. അനന്തരം എലീശബെത്ത് ഗർഭം ധരിച്ചു. ഗബ്രിയേൽദൂതൻ ഈ വൃത്താന്തം മറിയയെ അറിയിച്ചു. ഇതറിഞ്ഞ മറിയ യെഹൂദ്യമലനാട്ടിൽ വന്നു എലീശബെത്തിനെ സന്ദർശിച്ച് ദൈവത്തിനൂ സ്തോത്രം ചെയ്തു. ആ സന്ദർഭത്തിൽ എലീശബെത്തിൻ്റെ ഗർഭത്തിൽ വെച്ച് പിള്ള തുള്ളുകയും അവൾ പരിശുദ്ധാത്മാവുകൊണ്ടു നിറയുകയും ചെയ്തു. കുഞ്ഞു ജനിച്ചപ്പോൾ യോഹന്നാൻ എന്നു പേരിട്ടു. (ലൂക്കോ, 1:5-57).
ആകെ സൂചനകൾ (7) — ലൂക്കോ, 1:5, 1:7, 1:13, 1:24, 1:36, 1:40, 1:41, 1:57.