2രാജാക്കന്മാർ

രാജാക്കന്മാരുടെ രണ്ടാം പുസ്തകം (Book of 2 Kings)

പഴയനിയമത്തിലെ പന്ത്രണ്ടാമത്തെ പുസ്തകം. രാജാക്കന്മാരുടെ കാലാനുക്രമമായുള്ള രണ്ടു വംശാവലികളെ തമ്മിൽ കൂട്ടിയിണച്ചിരിക്കുകയാണ്. പത്തു ഗോത്രങ്ങളടങ്ങുന്ന യിസ്രായേൽ, ചിലയിടങ്ങളിൽ വടക്കേരാജ്യം എന്നാണ് അറിയപ്പെടുന്നത്. കാരണം അവരുടെ ഭൂപ്രദേശം യെരുശലേമിന്റെ വടക്കു ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ രാജാവായ യൊരോബയാം മുതൽ അസീരിയൻ അടിമത്തവും നാശവും വരെയുള്ള കാലമത്രയും അവർ യഹോവയുടെ മുമ്പാകെ നിരന്തരം വിഗ്രഹാരാധികളും അനുസരണം കെട്ടവരുമായിരുന്നു. യെരുശലേം കേന്ദ്രമാക്കിയിരുന്ന, തെക്കേരാജ്യം എന്നറിയപ്പെട്ടിരുന്ന യഹൂദ, യഹോവയോടു തീർത്തും വിശ്വസ്തരായിരുന്നില്ല എങ്കിലും, വിശ്വസ്തത പുലർത്തിയിരുന്ന ഒരു ന്യൂനപക്ഷത്തിൽ അനുസരണത്തിന്റെ ഒരു ബാഹ്യ പ്രകടനം എങ്കിലും അവർ കാഴ്ചവച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രതാപമാർന്ന സമയം ശലോമോന്റെ ഭരണകാലഘട്ടമായിരുന്നു. ദൈവാലയത്തിന്റെ പണിയും അതിന്റെ പ്രതിഷ്ഠയും മറ്റേതു കാലത്തെക്കാളും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു എന്നത് ദൈവത്തിന്റെ ദൃഷ്ടിയിലെ അതിന്റെ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ന്യായവിധിയോടും മരണത്തോടും കൂടി അവസാനിക്കുന്ന ശലോമോന്റെ ഭരണം ദൈവീക സൗഭാഗ്യങ്ങളും പ്രശസ്തിയും ദുർവിനിയോഗം ചെയ്യുകയും ദൈവീക വാക്കുകൾ ധിക്കരിക്കുകയും ചെയ്താൽ എന്തു സംഭവിക്കും എന്നതിന്റെ ഗൗരവമേറിയ ഒരു മുന്നറിയിപ്പാണ്. നിരന്തരമായുള്ള അനുസരണക്കേടിനാൽ ദൈവകൃപയ്ക്കായുള്ള എല്ലാ അഭ്യർത്ഥനകളും തള്ളപ്പെടുമ്പോൾ മാത്രമാണ് ദൈവം ആദ്യം വടക്കേരാജ്യത്തെയും തെക്കേ രാജ്യത്തെയും നശിപ്പിക്കുന്നത്.

പ്രധാന വാക്യങ്ങൾ: 1. “എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.” 2രാജാക്കന്മാർ 8:19.

2. “യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.” 2രാജാക്കന്മാർ 17:7,8.

3. “അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.” 2രാജാക്കന്മാർ 22:2.

4. “പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.” 2രാജാക്കന്മാർ 24:2.

ഉള്ളടക്കം: A. വിഭക്തരാജ്യം (രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിന്റെ തുടർച്ച): അ.1-17. 

I. യിസ്രായേൽ രാജാവായ അഹസ്യാവും, എലിയാവിന്റെ ശുശ്രൂഷയും: 1:1-18.

II. ഏലിയാവിന്റെ എടുക്കപ്പെടൽ: 2:1-12. 

III. എലീശായുടെ ശുശ്രൂഷയുടെ ആരംഭം: 2:12-25.

IV. യിസ്രായേൽ രാജാവായ യെഹോരാം (യോരാം): 3:1-27. 

V. എലീശായുടെ അത്ഭുത ശുശ്രൂഷകൾ: 4:1-8:15.

1. അത്ഭുതകരമായി എണ്ണ വർദ്ധിപ്പിക്കുന്നു: 4:1-7.

2. ശൂനേംകാരത്തിക്കു ചെയ്ത നന്മ: 8:17.

3. ശൂനേംകാരത്തിയുടെ മകനെ ഉയർപ്പിക്കുന്നു: 4:18-37.

4. വിഷം കലർന്ന പായസം പഥ്യമാക്കുന്നു: 4:38-41.

5. അപ്പം വർദ്ധിപ്പിക്കുന്നു: 4:42-44.

6. കുഷ്ഠരോഗിയായ നയമാനെ ശുദ്ധമാക്കുന്നു: 5:1-19.

7. ഗേഹസിയുടെ അത്യാഗ്രഹത്തിൻ്റെ കൂലി: 5:20-21.

8. കോടാലി വീണ്ടെടുക്കുന്നു: 6:1-7.

9. അഗ്നിമയമായ കുതിരകളുടെയും രഥങ്ങളുടെയും സംരക്ഷണം: 6:8-23.

10. ശമര്യയിലെ ക്ഷാമം: 6:24-7:20.

11. ശൂനംകാരത്തിയുടെ നിലം വീണ്ടെടുക്കുന്നു: 8:1-6.

12. ഹസായേലിനെ കുറിച്ചുള്ള എലീശയുടെ പ്രവചനം:  8:7-15.

VI.  യെഹൂദാ രാജാവായ യെഹോരാം: 8:16-24.

VII. യഹൂദാ രാജാവായ അഹസ്യാവ്: 8:25-29.

VIII. യിസ്രായേൽ രാജാവായ യേഹൂവും, എലീശയുടെ ശുശ്രൂഷയും: 9:1-10:1-36.

1. യേഹൂവിനെ അഭിഷേകം ചെയുന്നു: 9:1-10.

2. യേഹൂവിന്റെ കൃത്യനിർവ്വഹണം: 9:11-10-17. 

3. ബാൽ ആരാധകരെ നിർമ്മാർജ്ജനം ചെയ്യുന്നു: 10:18-36.

IX. യെഹൂദയിൽ അഥല്യാ രാജ്ഞി അധികാരം പിടിക്കുന്നു: 11:1:21. 

X. യെഹൂദാരാജാവായ യെഹോവാശ്:12:1-21.

XI. യിസ്രായേൽ രാജാവായ യെഹോവാഹാസ്: 13:1-9.

XII. യിസ്രായേൽ രാജാവായ യെഹോവാശ് (യോവാശ്): 13:10 -13.

XIII. എലീശായുടെ ശുശ്രൂഷ അവസാനിക്കുന്നു: 13:14-25.

XIV. യഹൂദാരാജാവായ അമസ്യാവ്:14:1-20.

XV. യഹൂദാരാജാവായ അസര്യാവ്: (ഉസ്സീയാവ്): 14:21,22.

XVI. യിസ്രായേൽ രാജാവായ യൊരോബെയാം II: 14:23-29.

XVII. യഹൂദാരാജാവായ അസര്യാവ് (ഉസ്സീയാവ്) തുടർച്ച: 15:1-2.

XVIII.  യിസ്രായേൽ രാജാവായ സെഖര്യാവ്: 15:8-12.

XIX. യിസ്രായേൽ രാജാവായ ശല്ലൂം: 15:13-15.

XX. യിസ്രായേൽ രാജാവായ മെനഹേം: 15:16-22.

XXI. യിസ്രായേൽ രാജാവായ പെക്കഹ്യാവ്: 15:23-26.

XXII. യിസ്രായേൽ രാജാവായ പെക്കഹ് 15:27-31.

XXIII. യഹൂദാ രാജാവായ യോഥാം:15-32-38.

XXIV. യഹൂദാ രാജാവായ ആഹാസ്: 16:1:20.

XXV. യിസ്രായേൽ രാജാവായ ഹോശേയാ: 17:1-6. 

XXVI. വടക്കേ രാജ്യത്തിന്റെ അധഃപതനം: 17:7-41.

B. ഹിസ്ക്കീയാവ് മുതൽ അടിമത്വം വരെ: അ.18 – 25.

I. ഹിസ്ക്കീയാവ്: (അ.18-20.

1. ഹിസ്ക്കീയാവിന്റെ നീതിയുള്ള ഭരണം: 18:1-8.

2. ശമര്യ പിടിച്ചടക്കുന്നു: 18:9-12.

3. സൻ-ഹേരീബിന്റെ ഒന്നാമത്തെ യഹുദാ ആക്രമണം: 8:13-16.

4. സൻ-ഹേരീബിന്റെ രണ്ടാമത്തെ യഹൂദാ ആകമണം: 18:17-19:34.

5. സൻ-ഹേരീബിന്റെ മരണം: 19:35-37.

6. ഹിസ്ക്കീയാവിന്റെ രോഗവും വിടുതലും: 20:1-11.

7. ഹിസ്ക്കീയാവിന്റെ ഭോഷത്തം: 20:12-21.

II. മനശ്ശെ: 21:1-18.

III. ആമോൻ: 21:19-26.

IV. യോശീയാവ്:  22:1-23-30.

1. യോശീയാവ് ആലയത്തിന്റെ കേടുപാടു തീർക്കുന്നു: 22:1-7.

2.  യോശീയാവ് ന്യായപ്രമാണ പുസ്തകം കണ്ടെത്തുന്നു: 22:8-20.

3. യോശീയാവ് ഉടമ്പടി  പുതുക്കുന്നു: 23:1-3.

4. യോശീയാവിന്റെ പരിഷ്ക്കരണങ്ങൾ: 23:4-30.

V. യെഹോവാഹാസ്: 23:31-33.

VI. രാജാവായ യെഹോയാക്കീം: 23:34-24-7. 

VII. യെഹോയാഖീൻ: 24:8-16. 

VIII. സിദെക്കിയാവ്: 24:17-25:7.

IX. യരുശലേമിന്റെ അധഃപതനം: 25:8-21. 

X. ഗെദല്യാവിന്റെ ഗവർണ്ണർ പദവി: 25:22-26.

XI. യെഹോയാഖീൻ: 25:27-30.

പൂർണ്ണവിഷയം

അഹസ്യാവ് രാജാവിന്റെ അപകടം 1:1-6
അഹസ്യാ രണ്ടാമിന്റെ മരണം 1:6-18
ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു 2:1-12
എലീശാ, ഏലിയാവിന്റെ പിൻഗാമിയാകുന്നു 2:13-18
എലീശാ, ജലം ശുദ്ധീകരിക്കുന്നു 2:19-22
എലീശായും ചെറുപ്പക്കാരും, കരടിയും 2:23-25
യിസ്രായേലിന്റെ ദുഷ്ടനായ രാജാവ് യെഹോരാം, യെഹൂദയിലെ നല്ല രാജാവായ യെഹോശാഫാത്ത് മോവാബ് രാജാവുമായി സഖ്യമുണ്ടാക്കുന്നു3:1-27
എലീശായുടെ അത്ഭുതപ്രവൃത്തികൾ 4:1—6:23
വിധവയ്ക്ക് എണ്ണ നല്കുന്നു 4:1-7
ശൂനേംകാരിയുടെ മകനെ ഉയര്‍പ്പിക്കുന്നു 4:8-37
പായസക്കാലം 4:38-41
നൂറ് പേര്‍ക്ക് ആഹാരം നല്കുന്നു 4:42-44
നയമാന് സൗഖ്യം നല്കുന്നു 5:1-19
ഗേഹസിക്ക് കുഷ്ഠരോഗം പിടിക്കുന്നു 5:20-27
കോടാലി വെള്ളത്തിൽ നിന്ന് ഉയര്‍ന്നുവരുന്നു 6:1-7
അരാമ്യസൈന്യത്തെ പിടിക്കുന്നു…. 6:8-23
ബെൻഹദദുമായുള്ള യിസ്രായേലിന്റെ യുദ്ധം, അത്ഭുതകരമായ വിടുതൽ 6:24—7:20
ശൂനേംകാരി സ്ത്രീയുടെ സ്ഥലം വീണ്ടെടുത്ത് നല്കുന്നു8:1-8
എലീശായും ഹസായേലും 8:7-15
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോരാം 8:16-24
യെഹൂദാ രാജാവായ ദുഷ്ടനായ അഹസ്യാവ് 8:25-29
യിസ്രായേൽ രാജാവ് യേഹൂ 9:1—10:36
ഒരു പ്രവാചകൻ യേഹുവിനെ അഭിഷേകം ചെയ്യുന്നു… 9:1—13
യോരാം, അഹസ്യാവ് എന്നിവരെ യേഹൂ വധിക്കുന്നു 9:14-28
ഈസേബെലിന്റെ മരണം 9:30-37
യേഹൂ, ആഹാബിന്റെ പിൻതലമുറക്കാരെ വധിക്കുന്നു 10:1-17
യേഹൂ യിസ്രായേലിൽ ബാൽവിഗ്രഹാരാധന നശിപ്പിക്കുന്നു 10:18-28
യേഹുവിന്റെ പരാജയവും, പാപവും മരണവും. 10:29-36
യെഹൂദയിലെ ദുഷ്ടയായ രാജ്ഞി അഥല്യാ 11:1-16
യെഹോവാശ് 7-ാം വയസ്സിൽ രാജാവാകുന്നു. 11:17-21
യെഹൂദയിലെ നല്ല രാജാവ് യെഹോവാശ് 12:1-21
യെഹോവാശിന്റെ നവീകരണ നടപടികൾ.. 12:1-16
യെഹോവാശിന്റെ തെറ്റായ നടപടികൾ 12:17-18
യിസ്രായേലിന്റെ ദുഷ്ടരാജാവ് യഹോവാഹാസ് 13:1-9
യിസ്രായേലിലെ ദുഷ്ടവനായ രാജാവായ യോവാശ് …. 13:10-25
എലീശായുടെ മരണം 13:20
യെഹൂദായിലെ നല്ലവനായ രാജാവ് അമസ്യാവ് 14:1-22
യിസ്രായേലിലെ ദുഷ്ടനായ രാജാവ്, യരോബെയാം 14:23-29
യെഹൂദാ രാജാവ് : അസര്യാവ് 15:1-7
യിസ്രായേലിലെ നാല് ദുഷ്ടരാജാക്കന്മാര്‍….
സെഖര്യാവ് ശല്ലക്ക്, മെനഹേം, പെക്കഹ്യാവ് 15:8-26
അശ്ശൂര്‍ രാജാവ് യിസ്രായേലിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുന്നു 15:27-31
യെഹൂദാ രാജാവ് : യോഥാം 15:32-38
യെഹൂദാ രാജാവ് ആഹാസ് 16:1-20
യിസ്രായേലിന്റെ അവസാനത്തെ രാജാവ് ഹോശേയ 17:1-2
വടക്കൻ രാജ്യത്തിന്റെ നാശവും ഇസ്രായേല്യരുടെ പ്രവാസവും…. 17:3-6
യിസ്രായേലിന്റെ അധഃപതനം, പ്രവാസകാലം 17:7-23
വിദേശികൾ യിസ്രായേലിൽ വസിക്കുന്നു 17:24-41
യെഹൂദായിലെ നല്ല രാജാവ് ഹിസ്കീയാവ് 18:1—20:21
ഹിസ്കീയാവിന്റെ പരിഷ്ക്കാരങ്ങൾ, വിജയങ്ങൾ 18:1-8
സൻഹേരീബ് യെഹൂദയെ ആക്രമിക്കുന്നു 18:13-16
സൻഹേരീബ് സൈന്യം യെരൂശലേമിൽ 18:17-37
യെശയ്യാവ് യെരുശലേമിന്റെ വിടുതൽ പ്രവചിക്കുന്നു 19:1-7
ഹിസ്കീയാവിന്റെ പ്രാര്‍ത്ഥന 19:14-19
യെശയ്യാവ് ഹിസ്കീയാവിന് മറ്റൊരു സന്ദേശം അയയ്‌ക്കുന്നു …. 19:20-34
സൻഹേരീബ് സൈന്യത്തിന്റെ നാശം 19:35-36
ഹിസ്കീയാവിന്റെ രോഗവും, സൗഖ്യവും …. 20:1-11
ഹിസ്കീയാവും ബാബിലോണ്‍ പ്രതിനിധികളും …. 20:12-20
യെഹൂദയിലെ ദുഷ്ടരാജാവ് : മനശ്ശെ… 21:1-18
യെഹൂദയുടെ ദുഷ്ടരാജാവ് : ആമോന്‍…. 21:19-26
യെഹൂദയുടെ നല്ലരാജാവ് : യോശീയാവ് 22:1—23:30
ആലയത്തിന്റെ കേടുപാടുകൾ തീർക്കുന്നു 22:3-7
ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം കണ്ടുകിട്ടുന്നു 22:8-20
യോശീയാവിന്റെ പരിഷ്ക്കാരങ്ങൾ 23:1-24
യെഹൂദയിലെ ദുഷ്ടരാജാവ്: യെഹോവാഹാസ് 23:31-32
യെഹൂദയെ മിസ്രയീം കീഴടക്കുന്നു 23:33-35
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോയാക്കീം, ബാബിലോണിന്റെ ഒന്നാം ആക്രമണം 23:36—24:7
യെഹൂദയിലെ ദുഷ്ടനായ രാജാവ് യെഹോയാഖിൻ യെഹൂദന്മാര്‍ ബാബിലോണിലേക്ക്, ആദ്യത്തെ പ്രവാസകാലം 24:8-17
യെഹൂദയിലെ ദുഷ്ടനായ രാജാവ് സിദെക്കിയാവ്, യെരുശലേമിന്റെ നാശം, ജനം ബദ്ധന്മാരായി പിടിക്കപ്പെടുന്നു 24:18—25:21
ഗെദല്യാവ്, യെഹൂദയിൽ ബാബിലോണിന്റെ അധിപതിയായി നിയമിക്കപ്പെടുന്നു 25:22-26
യെഹോയാഖീൻ ബാബിലോണിൽ 25:27-30

Leave a Reply

Your email address will not be published. Required fields are marked *