പ്രാർത്ഥനകൾക്കുള്ള മറുപടി

പ്രാർത്ഥനകൾക്കുള്ള മറുപടി

പ്രാർത്ഥനകൾക്കു മറുപടി ലഭിക്കുന്നില്ല എന്നുള്ള പരാതികൾ ആത്മീയ ലോകത്ത് സർവ്വസാധാരണമാണ്. ഇടവിടാതെ സ്ത്രോത്രം ചെയ്യുകയും പതിവായി ഉപവസിക്കുകയും ആരാധനകളിൽ മുടക്കംകൂടാതെ പങ്കെടുക്കുകയും ചെയ്തിട്ടും തങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കാത്തതിനാൽ പ്രാർത്ഥനകൾ നിർത്തുന്നവരും മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും ക്രൈസ്തവലോകത്ത് കുറവല്ല. അങ്ങനെയുള്ള സഹോദരങ്ങൾ യാബ്ബോക്കിൻ്റെ തീരത്തിരുന്നു പ്രാർത്ഥിക്കുന്ന യാക്കോബിനെ മാതൃകയാക്കണം. പ്രതികാര വാഞ്ഛയോടെ 400 പേരുമായി വരുന്ന ഏശാവിന്റെ കൈയിൽനിന്നു തന്റെ ഇരുപതു വർഷത്തെ സർവ്വസമ്പാദ്യങ്ങളെയും ഭാര്യമാരെയും മക്കളെയും ദാസിമാരെയും രക്ഷിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്ന് യാക്കോബിന് അറിയാമായിരുന്നു. അതിനുവേണ്ടി, “നീ എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്നു പറഞ്ഞ് അവൻ ദൈവത്തിന്റെ ദൂതനുമായി യബ്ബോക്കിന്റെ തീരത്ത് രാത്രിയുടെ യാമങ്ങൾ മുഴുവൻ മല്ലുപിടിച്ചു. അവന്റെ ഇടുപ്പ് ഉളുക്കിയെങ്കിലും അവൻ പിന്മാറിയില്ല. അവസാനം അവൻ ആ ചോദ്യം കേട്ടു: നിന്റെ പേരെന്ത്? ‘യാക്കോബ്’ എന്ന് അവൻ മറുപടി നൽകി. അവന്റെ പേര് അറിയാഞ്ഞിട്ടല്ല ദൈവം അവനോട് ആ ചോദ്യം ചോദിച്ചത്. പിന്നെയോ ഇരുപത് വർഷം മുമ്പ്, കാഴ്ച മങ്ങിയ സ്വപിതാവിനെ അവൻ പേരു മാറ്റി കബളിപ്പിച്ചത് ദൈവം അവനു ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു. തന്റെ കുറ്റം അവൻ ഏറ്റുപറഞ്ഞപ്പോൾ ദൈവം അവനെ അനുഗ്രഹിച്ചു; യിസ്രായേൽ എന്നു പുതിയ പേരു നൽകി. പലപ്പോഴും നമ്മുടെ നിരന്തരമായ പ്രാർത്ഥനകളിൽ ഒന്നിനുപോലും മറുപടി ലഭിക്കാത്തതിന്റെ കാരണം; ഒരുപക്ഷെ നമ്മിലെ പാപങ്ങളും പാപസ്വഭാവങ്ങളുമാകാം. അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുകയും, മറ്റുള്ളവരുടെ കടങ്ങളെ ഹൃദയപൂർവ്വം ക്ഷമിക്കുകയും ചെയ്യുമ്പോൾ യാക്കോബിനെ അനുഗ്രഹിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും. (വേദഭാഗം: ഉല്പത്തി 32:1-33:20).

One thought on “പ്രാർത്ഥനകൾക്കുള്ള മറുപടി”

Leave a Reply

Your email address will not be published. Required fields are marked *