പ്രതിഷ്ഠോത്സവം

പ്രതിഷ്ഠോത്സവം

പ്രതിഷ്ഠോത്സവത്തിനെ 1മക്കാബ്യർ 4:52-59-ൽ ‘യാഗപീഠ പുന:പ്രതിഷ്ഠ’ എന്നും, യെഹൂദ ചരിത്രകാരനായ ജൊസീഫസ് ‘ദീപോത്സവം’ എന്നും വിളിക്കുന്നു. ഉല്ലാസപൂർണ്ണമായ ഈ ഉത്സവം ദൈവാലയത്തിന്റെ ശുദ്ധീകരണത്തെ ഓർപ്പിക്കുന്നു. അന്ത്യാക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയം അശുദ്ധമാക്കി. യുദാ മക്കാബിയസ് ദൈവാലയം വീണ്ടെടുത്ത് ശുദ്ധീകരിച്ചു, ബി.സി. 164-ൽ യഹോവയുടെ ആരാധന വീണ്ടും ആരംഭിച്ചതിന്റെ സ്മാരകമാണ് പ്രതിഷ്ഠാത്സവം. കിസ്ലേവ് മാസം 25-ാം തീയതി (നവംബർ/ഡിസംബർ) ഉത്സവം ആരംഭിച്ച് 8 ദിവസം നീണ്ടുനില്ക്കും. ഈ ഉത്സവത്തിന് യെരുശലേമിൽ പോകണമെന്നു നിർബന്ധമില്ല. ദൈവാലയത്തിലോ, വീടിനടുത്തുള്ള പള്ളികളിലോ യെഹൂദന്മാർ ഒരുമിച്ചു കൂടി കുരുത്തോലകളേന്തി ‘ഹല്ലേൽ’ പാടും. ദൈവാലയത്തിലും സ്വകാര്യ വസതികളിലും മനോഹരമായി ദീപാലങ്കാരം നടത്തും. ദൈവാലയത്തിലെ ദീപാലങ്കാരത്തിന്റെ യഥാർത്ഥമായ ഉത്ഭവം അറിഞ്ഞുകൂടാ. പുനഃസ്ഥാപിത ദൈവാലയത്തിൽ മെഴുകുതിരികൾ കത്തിക്കേണ്ടിവന്നപ്പോൾ മഹാപുരോഹിതന്റെ മുദ്രയുള്ള ഒരേയൊരു എണ്ണ ഭരണി വിളക്കുകൾക്കു എണ്ണ നല്കുന്നതായി കണ്ടു . അതിലെ ശുദ്ധമായ എണ്ണ ഒരു ദിവസത്തേക്കു മാത്രമേ തികയുകയുള്ളൂ. എന്നാൽ അത്ഭുതകരമായി എണ്ണ വർദ്ധിച്ചു. ഭരണി എട്ടുദിവസത്തേക്കും നിറഞ്ഞിരിക്കുന്നതായി കണ്ടു. ഇതിന്റെ ഓർമ്മയ്ക്കായി ദൈവാലയവും സ്വകാര്യവസതികളും എട്ടുദിവസവും ദീപാലങ്കാരം നടത്തുന്നു എന്നു കരുതപ്പെടുന്നു. കലാപമോ ഇഷ്ടവ്യക്തിയുടെ മരണമോ നടന്നാൽ പോലും പൊതുവിലാപവും ഉപവാസവും അനുവദിച്ചിരുന്നില്ല. പ്രതിഷ്ഠാത്സവത്തിനും കൂടാരപ്പെരുന്നാളിനും തമ്മിലുള്ള സാമ്യം ഇവയ്ക്കു തമ്മിൽ ഒരു ബന്ധം ഉണ്ടെന്നു. കാണിക്കുന്നു. നമ്മുടെ കർത്താവ് ഈ ഉത്സവത്തിന് യെരുശലേമിൽ പോയിട്ടുണ്ട്. (യോഹ, 10:22). യെഹൂദന്മാർ ഇന്നും പ്രതിഷ്ഠോത്സവം ആചരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *