All posts by roy7

ആമുഖം

ആമുഖം

പഴയനിയമം (Old Testament).

ബൈബിളിൽ ഉല്പത്തി പുസ്തകം മുതൽ മലാഖിവരെയുള്ള 39 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പൂർവ്വഭാഗമാണ് പഴയനിയമം. പഴയനിയമ പുസ്തകങ്ങളെ അഞ്ചായി വിഭജിച്ചിട്ടുണ്ട്.1. ന്യായപ്രമാണ പുസ്തകങ്ങൾ അഞ്ച്; 2. ചരിത്ര പുസ്തകങ്ങൾ പ്രന്തണ്ട്; 3. പദ്യപുസ്തകങ്ങൾ അഞ്ച്; 4. വലിയ പ്രവചനങ്ങൾ അഞ്ച്; 5. ചെറുപ്രവചനങ്ങൾ പ്രന്തണ്ട്. പഴയ നിയമം മാത്രമാണ് എബ്രായരുടെ ബൈബിൾ. എബ്രായയിലുള്ള ഗ്രന്ഥപഞ്ചകം (തോറാ) മാത്രമാണ് ശമര്യരുടെ ബൈബിൾ. 

എബ്രായ ബൈബിളിൽ പുസ്തകങ്ങളെ മൂന്നു പ്രധാന വിഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്നു; ന്യായപ്രമാണം (തോറ), പ്രവാചകന്മാർ (നെവീം), എഴുത്തുകൾ (കെത്തുവീം). ന്യായപ്രമാണത്തിൽ (തോറ) മോശെയുടെ അഞ്ചുപുസ്തകങ്ങൾ (ഉല്പത്തി മുതൽ ആവർത്തന പുസ്തകം വരെ) ആണുള്ളത്. പ്രവാചകന്മാരെ (നെവീം) രണ്ടായി തിരിച്ചിരിക്കുന്നു. 1. മുൻ പ്രവാചകന്മാർ (നെവീം റിഷോനീം): യോശുവ, ന്യായാധിപന്മാർ, ശമുവേൽ ഒന്നും രണ്ടും, രാജാക്കന്മാർ ഒന്നും രണ്ടും എന്നീ പുസ്തകങ്ങൾ. 2. പിൻപ്രവാചകന്മാർ (നെവീം അഹറോനീം): യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ഹോശേയാ മുതൽ മലാഖിവരെയുള്ള പ്രന്തണ്ടുചെറിയ പ്രവാചകന്മാർ. പഴയനിയമത്തിലെ ബാക്കിപുസ്തകങ്ങൾ എഴുത്തുകൾ (കെത്തുവീം) എന്ന വിഭാഗത്തിൽപ്പെടുന്നു. അവയിൽ ആദ്യം വരുന്നതു സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, ഇയ്യോബ് എന്നിവയാണ്. തുടർന്നു അഞ്ചു ചുരുളുകൾ (മെഗില്ലോത്ത്): ഉത്തമഗീതം, രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥർ. ഒടുവിലായി ദാനീയേൽ, എസ്രാ, നെഹെമ്യാവ്, ദിനവൃത്താന്തങ്ങൾ എന്നിവയും. എബ്രായബൈബിളിലെ ഒടുവിലത്തെ പുസ്തകം ദിനവൃത്താന്തങ്ങളാണ്. 

പാരമ്പര്യം അനുസരിച്ചു എബ്രായബൈബിളിൽ 24 പുസ്തകങ്ങളാണുള്ളത്. ഈ ഇരുപത്തിനാലും നമ്മുടെ പഴയനിയമത്തിലെ 39 പുസ്തകങ്ങൾ തന്നെയാണ്. ഹോശേയ മുതൽ മലാഖി വരെയുള്ള പ്രന്തണ്ടുപ്രവചന പുസ്തകങ്ങളെയും എബായയിൽ ഒന്നായിട്ടാണ് കണക്കാക്കുക. രണ്ടു പുസ്തകങ്ങൾ വീതമുള്ള ശമൂവേൽ, രാജാക്കന്മാർ, ദിനവൃത്താന്തങ്ങൾ എന്നിവയെ ഓരോന്നായും എസ്രായും നെഹെമ്യാവും ചേർത്തു ഒറ്റപുസ്തകമായും എബ്രായ ബൈബിളിൽ കണക്കാക്കുന്നു. ജൊസീഫസ് 24 പുസ്തകങ്ങളെ 22 ആയി കണക്കാക്കി. എബ്രായ അക്ഷരമാലയുമായി പൊരുത്തപ്പെടാൻ വേണ്ടിയായിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്. എബായ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം ഇരുപത്തിരിണ്ടാണല്ലോ. രൂത്തിനെ ശമുവേലിനോടും വിലാപങ്ങളെ യിരെമ്യാ പ്രവചനത്തോടും ചേർക്കുകയാണ് ജൊസീഫസ് ചെയ്തത്. 

വിഷയസാമ്യം അനുസരിച്ചാണ് ഗ്രീക്കുസപ്തതിയിൽ പുസ്തകങ്ങളെ സംവിധാനം ചെയ്തിരിക്കുന്നത്. മോശെയുടെ പഞ്ചഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ പദ്യവിജ്ഞാന ഗ്രന്ഥങ്ങൾ, പ്രവാചകന്മാർ എന്നിങ്ങനെയാണ് ആ ക്രമം. ക്രൈസ്തവർ ഉപയോഗിക്കുന്ന ബൈബിളുകളിലെല്ലാം ഇതേക്രമം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എബ്രായ ബൈബിളിനെക്കാളും പുസ്തകങ്ങളിലെ വിഷയങ്ങളുടെ കാലക്രമം പിന്തുടരുന്നത് സെപ്റ്റ്വജിൻ്റു ബൈബിളാണ്. ഉദാഹരണമായി ന്യായാധിപന്മാരെ തുടർന്നു വരുന്ന പുസ്തകം രുത്താണ്. രൂത്തിലെ ആദ്യവാക്യം നോക്കുക; “ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു” ന്യായാധിപന്മാരുടെ കാലത്തു നടന്ന സംഭവങ്ങളെ വർണ്ണിക്കുന്ന പുസ്തകം (രൂത്ത്) ന്യായാധിപന്മാരുടെ പുസ്തകത്തിന്നടുത്തു തന്നെയാണല്ലോ വരേണ്ടത്. ദിനവൃത്താന്തകാരന്റെ പുസ്തകങ്ങൾ, ദിനവൃത്താന്തങ്ങൾ എസ്രാ, നെഹെമ്യാവു എന്ന ക്രമത്തിൽ ചേർത്തിരിക്കുന്നതും നോക്കുക. എബ്രായ ബൈബിളിലാകട്ടെ ന്യയാധിപന്മാർക്കു വളരെ ശേഷമാണ് രൂത്ത് ചേർത്തിട്ടുള്ളത്. 

പഴയനിയമ പുസ്തകങ്ങളുടെ ക്രമം 

എബ്രായബൈബിൾ നമ്മുടെ പഴയനിയമത്തിനു തുല്യമാണെങ്കിൽ തന്നെയും പുസ്തകങ്ങളുടെ സംവിധാനം വ്യത്യസ്തമായ ക്രമത്തിലാണ്. എബ്രായ ബൈബിളിൽ അപ്പോക്രിഫാ പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ല. ഗ്രീക്ക് (സെപ്റ്റജിന്റ്), ലത്തീൻ (വുൾഗാത്തോ) ബൈബിളുകളിൽ അപ്പോക്രിഫാ ചേർത്തിട്ടുണ്ടെങ്കിലും വ്യത്യസ്ത സ്ഥാനങ്ങളിലാണ്. അലക്സാണ്ഡിയൻ ഗ്രന്ഥത്തിൽ സങ്കീർത്തനങ്ങളുടെ ഒടുവിൽ ഗീതങ്ങൾ കൂടി ചേർത്തിട്ടുണ്ട്. അവ: പുറ, 15:17-19; ആവ, 32:1-43; 1ശമൂ, 2:1-10; യോനാ, 2:3-10; ഹബ, 3; യെശ, 38:10-20; മനശ്ശെയുടെ പ്രാർത്ഥന: ദാനീ, 3:26-45 (അസര്യാവിന്റെ പ്രാർത്ഥന) ദാനീ, 3:52-60 (മുന്നു ബാലന്മാരുടെ പാട്ട്); ലൂക്കൊ, 1:46-55; ലൂക്കൊ, 2:29-32; ലൂക്കൊ, 1:68-79; ലൂക്കൊ, 2:14; ശലോമോന്റെ സങ്കീർത്തനങ്ങൾ എന്നിവയാണ്.

എബ്രായ, ഗ്രീക്ക്, ലത്തീൻ ബൈബിളുകളിലെ പുസ്തക ക്രമം ചുവടെ പട്ടികയായി ചേർക്കുന്നു:

എബ്രായ: തോറ

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

നെവീം: മുൻപ്രവാചകന്മാർ

6. യോശുവ

7. ന്യായാധിപന്മാർ

8. 1,2 ശമൂവേൽ

9. 1,2 രാജാക്കന്മാർ

പിൻപ്രവാചകന്മാർ

10. യെശയ്യാവ്

11. യിരെമ്യാവ്

12. യെഹെസ്ക്കേൽ

പന്ത്രണ്ടു പ്രവാചകന്മാർ

13. ഹോശേയ

യോവേൽ

ആമോസ്

ഓബദ്യാവ്

യോനാ

മീഖാ

നഹൂം

ഹബക്കൂക്

സെഫന്യാവ്

ഹഗ്ഗായി

സെഖര്യാവ്

മലാഖി

കെത്തൂവീം

14. സങ്കീർത്തനങ്ങൾ

15. സദൃശവാക്യങൾ

16. ഇയ്യോബ്

17. ഉത്തമഗീതം

18. രൂത്ത്

19. വിലാപങൾ

20. സഭാപ്രസംഗി

21. എസ്ഥേർ

22. ദാനീയേൽ

23. എസ്രാ-നെഹെമ്യാവ്

24. 1,2 ദിനവൃത്താന്തം

ഗ്രീക്കു സെപ്റ്റ്വജിൻ്റ്

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

6. യോശുവ

7. ന്യായാധിപന്മാർ

8. രൂത്ത്

9. 1,2,3,4 രാജാക്കന്മാർ

10. 1,2 ദിനവൃത്താന്തങ്ങൾ

11. 1എസ്ഡ്രാസ് (അപ്പൊക്രിഫ)

12. 2എസ്ഡ്രാസ് (എസ്രാ-നെഹെമ്യാവ്)

13. സങ്കീർത്തനങ്ങൾ

14. സദൃശവാക്യങൾ

15. സഭാപ്രസംഗി

16. ഉത്തമഗീതം

17. ഇയ്യോബ്

18. ശലോമോൻ്റെ വിജ്ഞാനം

19. സിറാക്കിൻ്റെ വിജ്ഞാനം (എക്ലിസിയാസ്റ്റിക്കൂസ്)

20. എസ്ഥേർ

21. ജൂഡിത്ത്

22. തോബിത്ത്

23. 1,4 മക്കാബ്യർ (സീനായിഗ്രന്ഥം)

24. 1,2,3,4 മക്കാബ്യർ (അലക്സാണ്ട്രിയൻ)

25. ഹോശേയ

26. ആമോസ്

27. മീഖാ

28. യോവേൽ

29. ഓബദ്യാവ്

30. യോനാ

31. നഹൂം

32. ഹബക്കൂക്

33. സെഫന്യാവ്

34. ഹഗ്ഗായി

35. സെഖര്യാവ്

36. മലാഖി

37. യെശയ്യാവ്

38. യിരെമ്യാവ്

39. ബാരൂക്ക്

40. വിലാപങ്ങൾ

41. യിരെമ്യാവിൻ്റെ ലേഖനം

42. യെഹെസ്ക്കേൽ

43. സൂസന്ന

44. ദാനീയേൽ (അസറിയയുടെ പ്രാർത്ഥനയും, മൂന്നു യുവാക്കന്മാരുടെ പാട്ടും ചേവനത്)

45. ബേലും സർപ്പവും

ലത്തീൻ വുൾഗാത്ത

1. ഉല്പത്തി

2. പുറപ്പാട്

3. ലേവ്യപുസ്തകം

4. സംഖ്യാപുസ്തകം

5. ആവർത്തനപുസ്തകം

6. യോശുവ

7. ന്യായാധിപന്മാർ

8. രൂത്ത്

9. 1,2 ശമൂവേൽ

10. 1,2 രാജാക്കന്മാർ

11. 1,2 ദിനവൃത്താന്തങ്ങൾ

12. 1എസ്ഡ്രാസ് (എസ്രാ)

13. 2എസ്ഡ്രാസ് (നെഹെമ്യാവ്)

14. തോബിത്ത്

15. ജൂഡിത്ത്

16. എസ്ഥേർ (+ കൂട്ടിച്ചേർക്കലുകൾ)

17. ഇയ്യോബ്

18. സങ്കീർത്തനങൾ

19. സദൃശവാക്യങ്ങൾ

20. സഭാപ്രസംഗി

21. ഉത്തമഗീതം

22. വിജ്ഞാനം

23. എക്ലിസിയാസ്റ്റിക്കൂസ്

24. യെശയ്യാവ്

25. യിരെമ്യാവ്

26. വിലാപങ്ങൾ

27. ബാരൂക്ക് (+യിരെമ്യാവിൻ്റെ ലേഖനം)

28. യെഹെസ്ക്കേൽ

29. ദാനീരേൽ

30. ഹോശേയ

31. യോവേൽ

32. ആമോസ്

33. ഓബദ്യാവ്

34. യോനാ

35. മീഖാ

36. നഹൂം

37. ഹബക്കൂക്

38. സെഫന്യാവ്

39. ഹഗ്ഗായി

40. സെഖര്യാവ്

41. മലാഖി

42. 1,2 മക്കാബ്യർ

ബൈബിളിലെ പ്രാർത്ഥനകൾ

ബൈബിളിലെ പ്രാർത്ഥനകൾ

ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനാനുഭവം സാർവ്വത്രികവും സർവ്വതലസ്പർശിയുമാണ്. കാലഗതിയാലോ സാംസ്കാരിക പരിവർത്തനത്താലോ പ്രാർത്ഥന കാലഹരണപ്പെടുന്നില്ല. ശരീരത്തിനു ഭക്ഷണം എന്നപോലെ പ്രാർത്ഥന പ്രാണനും ആത്മാവിനും അനിവാര്യമാണ്. ബൈബിളിലെ പ്രാർത്ഥനകൾ അതിനുദാഹരണമാണ്:

1. അബീയാവിന്റെ സൈന്യം – ജയത്തിനായി — 2ദിന, 13:14.

2. അബ്രാഹാം – മകനുവേണ്ടി — ഉല്പ, 15:1-6.

3. അബ്രാഹാം – യിശ്മായേലിനായി — ഉല്പ, 17:18-21.

4. അബ്രാഹാം – സൊദോമിനായി — ഉല്പ, 18:20-32.

5. അബ്രാഹാം – അബീമെലേക്കിനായി — ഉല്പ, 20:17.

6. അബ്രാഹാമിന്റെ ദാസൻ – കാര്യം സാധിക്കുവാനായി — ഉല്പ, 24:12-15.

7. ആസാ – ജയത്തിനുവേണ്ടി — 2ദിന, 14:11.

8. എലീശാ – ബാല്യക്കാരൻ്റെ കണ്ണു തുറക്കാൻ — 2രാജാ, 6:17.

9. എലീശാ – അരാം സൈന്യത്തിന് അന്ധത പിടിപ്പിക്കുവാൻ — 2രാജാ, 6:18.

10. എസ്രാ – ജനത്തിന്റെ പാപങ്ങൾക്കു വേണ്ടി — എസ്രാ, 9:6-15.

11. ഏലീയാവ് – വരൾച്ചയ്ക്കും മഴയ്ക്കും വേണ്ടി — യാക്കോ, 5:17,18.

12. ഏലീയാവ് – വിധവയുടെ മകനെ ഉയിർപ്പിക്കുവാൻ — 1രാജാ, 17:20-23.

13. ഏലീയാവ് – ബാലിനെ തോല്പിക്കുവാൻ — 1രാജാ, 18:36-38.

14. ഏലീയാവ് – മരിക്കുവാനായി — 1രാജാ, 19:4.

15. കയീൻ – കരുണയ്ക്കായി — ഉല്പ, 4:13-15.

16. കള്ളൻ – രക്ഷയ്ക്കായി — ലൂക്കോ, 23:42,43.

17. കുഷ്ഠരോഗി – സൗഖ്യത്തിനായി — മത്താ, 8:2,3.

18. കൊരിന്ത്യർ – പൗലൊസിനുവേണ്ടി — 2കൊരി, 1:9-11.

19. കൊർന്നല്യാസ് – ദർശനത്തിനുവേണ്ടി — പ്രവൃ, 10:1-3.

20. ഗിദയോൻ – ദൈവവിളിയുടെ തെളിവിനു വേണ്ടി — ന്യായാ, 6:36-40.

21. ചുങ്കക്കാരൻ – കരുണയ്ക്കായി — ലൂക്കൊ, 18:3.

22. ദാനീയേൽ – ജ്ഞാനത്തിനായി — ദാനീ, 2:17-23.

23. ദാനീയേൽ – യെഹൂദന്മാർക്കുവേണ്ടി — ദാനീ, 9:3-20.

24. ദാവീദ് – സഹായത്തിനായി — 1ശമൂ, 23:10-13.

25. ദാവീദ് – ആലോചന ലഭിക്കുവാൻ — 2ശമൂ, 2:1.

26. ദാവീദ് – അനുഗ്രഹത്തിനായി — 2ശമൂ, 7:18-29.

27. ദാവീദ് – ന്യായത്തിനായി — സങ്കീ, 9:17-20.

28. ദാവീദ് – കൃപയ്ക്കുവേണ്ടി — സങ്കീ, 25:16.

29. നെഹെമ്യാവ് – യെഹൂദന്മാർക്കായി — നെഹെ, 1:4-11.

30. പത്രൊസ് – തബീഥയെ ഉയിർപ്പിക്കുവാൻ — പ്രവൃ, 9:40.

31. പരിശുദ്ധാത്മാവ് – ദൈവമക്കൾക്കു വേണ്ടി — റോമ, 8:26,27.

32. പുരോഹിതന്മാർ – അനുഗ്രഹത്തിനായി — 2ദിന, 30:27.

33. പൗലൊസ് – പുബ്ലിയൊസിന്റെ അപ്പന്റെ സൗഖ്യത്തിനായി — പ്രവൃ, 28:8.

34. പൗലൊസ് – കൃപയ്ക്കായി — 2കൊരി, 12:8,9.

35. പൗലൊസ് – എഫെസ്യർക്കായി — എഫെ, 1:15-19.

36. പൗലൊസ് — സഭയ്ക്കായി — എഫെ, 3:14:19.

37. പൗലൊസ് – ഫിലിപ്പിയർക്കായി — ഫിലി, 1:9-11.

38. പൗലൊസ് കൊലൊസ്സ്യർക്കായി — കൊലൊ, 1:9-13.

39. മനശ്ശെ – വിടുതലിനായി — 2ദിന, 33:112,13.

40. മനോഹ – ദൈവപുരുഷൻ്റെ ആഗമനത്തിനായി — ന്യായാ, 13:8-15.

41. മോശെ – ഫറവോനുവേണ്ടി — പുറ, 8:9-13.

42. മോശെ – വെള്ളത്തിനുവേണ്ടി — പുറ, 15:24-25.

43. മോശെ – യിസ്രായേലിനായി — പുറ, 32:31-35.

44. മോശെ – മിര്യാമിനായി — സംഖ്യാ, 12:11-14.

45. മോശെ – വാഗ്ദത്തനാട് കാണുന്നതിനുവേണ്ടി — ആവ, 3:23-25.

46. മോശെ – അടുത്ത നായകനുവേണ്ടി — സംഖ്യാ, 27:15-17.

47. യബ്ബേസ് – അഭിവൃദ്ധിക്കുവേണ്ടി — 1ദിന, 4:10.

48. യാക്കോബ് – ഏശാവിൽ നിന്നുള്ള  വിടുതലിനായി — ഉല്പ, 32:9-12.

49. യാക്കോബ് – രാത്രി മുഴുവനും — ഉല്പ, 32:24-30.

50. യിരെമ്യാവ് – കൃപയ്ക്കായി — യിരെ, 14:7-10.

51. യിരെമ്യാവ് – യെഹൂദയ്ക്കുവേണ്ടി — യിരെ, 42:1-6.

52. യിസഹാക്ക് – സന്താനത്തിനു വേണ്ടി — ഉല്പ, 25:21.

53. യിസ്രായേല്യർ – വിടുതലിനായി — പുറ, 2:23-25.

54. യെഹൂദന്മാർ – ശുഭയാത്രയ്ക്കായി — എസ്രാ, 8:21-23.

55. യെഹൂദർ – ഉടമ്പടിയിൽ — 2ദിന, 15:12-15.

56. യെഹെസ്കേൽ – മലിനപ്പെടാതിരിക്കുവാൻ — യെഹെ, 4:12-15.

57. യെഹോവാസ് – വിജയത്തിനുവേണ്ടി — 2രാജാ, 13:1-5.

58. യെഹോശാഫാത്ത് – ജയത്തിനായി — 2ദിന, 18:31.

59. യെഹോശാഫാത്ത് – സംരക്ഷണത്തിനായി — 2ദിന, 20:5-12.

60. യേശു – ശിഷ്യന്മാരെ പഠിപ്പിക്കാനായി — മത്താ, 6:9-13.

61. യേശു – ശിഷ്യന്മാർക്ക് ലഭിച്ച വെളിപ്പാടിന് നന്ദി അർപ്പിച്ചുകൊണ്ട് — മത്താ, 11:25,26.

62. യേശു – പിതാവിൻ്റെ ഹിതത്തിനായി — മത്താ, 26:39,42.

63. യേശു – പിതാവിനാൽ കൈവിടപ്പെട്ടപ്പോൾ — മത്താ, 27:46.

64. യേശു – ലാസറിന്റെ കല്ലറയ്ക്കുമുമ്പിൽ — യോഹ, 11:41,42.

65. യേശു – പിതാവിന്റെ നാമമഹത്ത്വത്തിനായി — യോഹ, 12:28.

66. യേശു – രാത്രി മുഴുവൻ — ലൂക്കൊ, 6:12.

66. യേശു – സഭയ്ക്കുവേണ്ടി — യോഹ, 17:1-26.

67. യേശു – മനുഷ്യരുടെ പാപമോചനത്തിനായി — ലൂക്കൊ, 23:34.

68. യേശു – തൻ്റെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് — ലൂക്കൊ, 23:46.

69. യോനാ – മത്സ്യത്തിന്റെ വയറ്റിൽ നിന്നുള്ള വിടുതലിനായി — യോനാ, 2:1-10.

70. യോശുവ – സഹായത്തിനായി — യോശൂ, 7:6-9.

71. യോഹന്നാൻ കർത്താവിൻ്റെ വരവിനായി — വെളി, 22:20.

72. രൂബേന്യർ – വിജയത്തിനുവേണ്ടി — 1ദിന, 5:18-20.

72. റിബേക്ക – തിരിച്ചറിവിനായി — ഉല്പ, 25:22,23.

73. ശതാധിപൻ – ദാസനുവേണ്ടി — മത്താ, 8:6-13.

74. ശമൂവേൽ – യിസ്രായേലിനുവേണ്ടി — 1ശമൂ, 7:5-12.

75. ശലോമോൻ – ജ്ഞാനത്തിനുവേണ്ടി — 1രാജാ, 3:6-14.

76. ശിംശോൻ – വെള്ളത്തിനുവേണ്ടി — ന്യായാ, 16:18,19.

77. ശിംശോൻ – ശക്തിക്കുവേണ്ടി — ന്യായാ, 16:29,30.

78. ശിഷ്യന്മാർ – ധൈര്യത്തിനായി — പ്രവൃ, 4:24-31.

79. സഭ – പത്രോസിനുവേണ്ടി – പ്രവൃ, 12:5-12.

80. സഭ – അധികാരികൾക്കായി — 1തിമൊ, 2:1,2.

81. സെഖര്യാവ് – ഒരു മകനുവേണ്ടി — ലൂക്കൊ, 1:13.

82. ഹന്ന – ഒരു മകനുവേണ്ടി — 1ശമൂ, 1:10-17.

83. ഹബക്കുക്ക് – നീതിയ്ക്കായി — ഹബ, 1:1-4.

84. ഹബക്കുക്ക് – വിടുതലിനായി — ഹബ, 3:1-19.

85. ഹാഗാർ – ആശ്വാസത്തിനായി — ഉല്പ, 21:14-20.

86. ഹിസ്കീയാവ് – വിടുതലിനായി — 2രാജാ, 19:15-19.

87. ഹിസ്കീയാവ് – ആരോഗ്യത്തിനായി — 2രാജാ, 20:1-11.

നർക്കിസ്സൊസ്

നർക്കിസ്സൊസ് (Narcissus)

പേരിനർത്ഥം – മൂഢൻ

നർക്കിസ്സൊസിന്റെ ഭവനക്കാരിൽ ചിലർ കർത്താവിൽ വിശ്വസിച്ചിരുന്നു. (റോമ, 16:11) അവർക്കു പൗലൊസ് വന്ദനം പറയുന്നു. ഇയാളെക്കുറിച്ചു നമുക്കുള്ള അറിവു പരിമിതമാണ്. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കീഴിൽ നർക്കിസ്സൊസ് എന്ന പേരിൽ പ്രസിദ്ധനായ ഒരാളുണ്ടായിരുന്നു. ഈ ലേഖനം എഴുതുന്നതിനുമുമ്പ് അയാൾ വധിക്കപ്പെട്ടു. അതുകൊണ്ടു അയാളുടെ കുടുംബത്തിലുള്ള മറ്റു വിശ്വാസികളെയാണ് വന്ദനം ചെയ്യുന്നത് എന്നു കരുതപ്പെടുന്നു.

നയമാൻ

നയമാൻ (Naaman)

പേരിനർത്ഥം – സന്തോഷം

അരാം രാജാവായ ബെൻ-ഹദദ് രണ്ടാമന്റെ സേനാപതി. അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗിയായിരുന്നു. യിസ്രായേൽ ദേശത്തുനിന്നും ബദ്ധയായി പിടിച്ചു കൊണ്ടുപോയ ഒരു പെൺകുട്ടി നയമാന്റെ ഭാര്യയ്ക്കു ശുശ്രൂഷചെയ്തു വന്നു. ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ചെന്നാൽ നയമാന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമെന്നു അവൾ അറിയിച്ചു. യിസ്രായേൽ രാജാവായ യോരാമിനു ഒരു എഴുത്തുമായി ബെൻ-ഹദദ് നയമാനെ അയച്ചു. അരാം രാജാവ് ശണ്ഠയ്ക്കു കാരണം അന്വേഷിക്കുകയാണെന്നു കരുതി എഴുത്തുവായിച്ച ഉടൻ രാജാവു തന്റെ വസ്ത്രം കീറി. ഇതറിഞ്ഞ പ്രവാചകൻ നയമാനെ തന്റെ അടുക്കലേക്കു അയക്കുവാൻ ആവശ്യപ്പെട്ടു. വീട്ടുവാതില്ക്കൽ വന്നുനിന്ന നയമാനോടു: നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പ്രവാചകൻ ആളയച്ചു പറയിച്ചു. ഇതിൽ ക്രൂദ്ധനായി നയമാൻ പോയി. എന്നാൽ, ഭൃത്യന്മാരുടെ നിർബ്ബന്ധം കാരണം നയമാൻ യോർദ്ദാനിൽ ഏഴുപ്രാവശ്യം മുങ്ങി ശുദ്ധനായി, എലീശയുടെ അടുക്കൽ മടങ്ങിവന്നു. യഹോവ തന്നെ ദൈവം എന്നു നയമാൻ എറ്റു പറഞ്ഞു. രണ്ടു കോവർ കഴുതച്ചുമടു മണ്ണ് ആവശ്യപ്പെട്ടു. ദമസ്ക്കൊസിൽ യഹോവയ്ക്ക് യാഗപീഠം പണിയുവാൻ വേണ്ടിയായിരുന്നു മണ്ണാവശ്യപ്പെട്ടത്. അന്യദൈവങ്ങൾക്കു യാഗം കഴിക്കയില്ലെന്നു ഏറ്റുപറഞ്ഞ നയമാൻ യജമാനൻ രിമ്മോന്റെ ക്ഷേത്രത്തിൽ കുമ്പിടുമ്പോൾ താനും കുമ്പിടുന്നതു ക്ഷമിക്കണമേ എന്നപേക്ഷിച്ചു. നയമാൻ നല്കിയ പ്രതിഫലം ഒന്നും എലീശ വാങ്ങിയില്ല. പ്രവാചകന്റെ ബാല്യക്കാരനായ ഗേഹസി പുറകെ ചെന്നു നയമാനോടു കള്ളം പറഞ്ഞു രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും വാങ്ങി. ഇതറിഞ്ഞ പ്രവാചകൻ ഗേഹസിയെ ശപിക്കുകയും കുഷ്ഠരോഗിയായി അവൻ പ്രവാചകനെ വിട്ടൂപോകുകയും ചെയ്തു. (2രാജാ, 5:1-27).

നഫ്താലി

നഫ്താലി (Naphtali) 

പേരിനർത്ഥം – പോർ പൊരുതുക

യാക്കോബിന്റെ ആറാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ രണ്ടാമത്തെ പുത്രനും. (ഉല, 30:8). ബിൽഹ രണ്ടാമതൊരു പുത്രനെ പ്രസവിച്ചപ്പോൾ റാഹേൽ വിജയാഹ്ളാദത്തിൽ പ്രസ്താവിച്ചു. “ഞാൻ എന്റെ സഹോദരിയോടു വലിയൊരു പൊർ പൊരുതു ജയിച്ചുമിരിക്കുന്നു.” ഇതു മനസ്സിൽ കരുതിക്കൊണ്ടു ‘പോർ പൊരുതുക’ എന്നർത്ഥം വരുമാറു നഫ്താലി എന്നു ബിൽഹയുടെ പുത്രനെ അവൾ നാമകരണം ചെയ്തു. (ഉല്പ, 30:8). നഫ്താലിയെക്കുറിച്ച് അധികമായൊന്നും വിശുദ്ധരേഖകളിൽ പറഞ്ഞിട്ടില്ല. തന്റെ ഇഷ്ടപുത്രനായ യോസേഫ് ജീവനോടിരിക്കുന്നു എന്ന സദ്വർത്തമാനം ആദ്യം യാക്കോബിനെ അറിയിച്ചത് നഫ്താലി ആയിരുന്നു എന്നു പാരമ്പര്യം പറയുന്നു. നഫ്താലി 132 വർഷം ജീവിച്ചിരുന്നു എന്നും ശീഘ്രഗാമിയായിരുന്നു എന്നും പറയപ്പെടുന്നു. (ഉല്പ, 49:21).

 ‘യാക്കോബിന്റെ സന്തതികൾ‘ കാണുക:

ദേമാസ്

ദേമാസ് (Demas)

പേരിനർത്ഥം – ജനത്തിൻ്റെ അധിപതി

പൗലൊസിന്റെ ഒരു സഹപ്രവർത്തകൻ. കൊലൊസ്യ ലേഖനത്തിലും ഫിലേമോനുളള ലേഖനത്തിലും അപ്പൊസ്തലൻ ദേമാസിന്റെ വന്ദനവും അറിയിക്കുന്നുണ്ട്. (കൊലൊ, 4:4; ഫിലേ, 24). ഒടുവിൽ ദേമാസ് ലോകത്തെ സ്നേഹിച്ച് പൗലൊസിനെ വിട്ടു തെസ്സലൊനീക്യയിലേക്കു പോയി. (2തിമൊ, 4:10).

ദമേത്രിയൊസ്

ദമേത്രിയൊസ് (Demetrius)

പേരിനർത്ഥം – സീസറിൻ്റെ സ്വന്തം

ഈ പേരിൽ രണ്ടുപേർ പുതിയനിയമത്തിലുണ്ട്: 

1. എഫെസൊസ് പട്ടണത്തിൽ പൗലൊസിനു വിരോധമായി കലഹമുണ്ടാക്കിയ ഒരു തട്ടാൻ. (പ്രവൃ, 19:24). ഇവൻ വെളളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത രൂപങ്ങളെ തീർക്കുന്നവനായിരുന്നു.

2. എല്ലാവരാലും സാക്ഷ്യം ലഭിച്ചവൻ എന്നു യോഹന്നാൻ്റെ ലേഖനത്തിൽ പ്രകീർത്തീക്കപ്പെടുന്ന ഒരു ക്രിസ്ത്യാനി. (3യോഹ, 1:12).

ദിയൊനുസ്യോസ്

ദിയൊനുസ്യോസ് (Dionysius) 

പേരിനർത്ഥം – ബച്ചസിനു സമർപ്പിച്ച

പൗലൊസ് അപ്പൊസ്തലൻ അഥേനയിലെ അരയോപഗക്കുന്നിൽ പ്രസംഗിച്ചതിനെ തുടർന്നു ക്രിസ്തുവിൽ വിശ്വസിച്ച ഒരു അരയോപഗസ്ഥാനി. പൊതുയോഗങ്ങൾക്കു സൗകര്യമായ ഒരു സ്ഥാനമായിരുന്നു അരയോപഗക്കുന്നുണ്ട്. അവിടെ ചിന്തകന്മാരും മതപണ്ഡിതന്മാരും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുക പതിവായിരുന്നു. ആ സ്ഥലത്തെ ഉന്നതാധികാര കൗൺസിലിലെ പന്ത്രണ്ടു ജഡ്ജിമാരിൽ ഒരാളായിരുന്നു ദിയൊനുസ്യോസ്. (പ്രവൃ, 17:19-34).

ദിയൊത്രെഫേസ്

ദിയൊത്രെഫേസ് (Diotrephes)

പേരിനർത്ഥം – വ്യാഴദേവൻ്റെ പോഷണം

അപ്പൊസ്തലനായ യോഹന്നാൻ്റെ അധികാരത്തെ ധിക്കരിക്കയും പരസ്യമായി എതിർക്കുകയും ചെയ്ത ഒരു വ്യക്തി. യോഹന്നാൻ ഗായോസിനു കത്തെഴുതിയപ്പോൾ ഇക്കാര്യം സൂചിപ്പിച്ചു. അപ്പൊസ്തലിക അധികാരത്തെ അനാദരിക്കുന്നവനും ദുരാഗ്രഹിയുമായ ദിയൊതെഫേസ് സഹോദരന്മാരെ കൈക്കൊണ്ടില്ല. അതിനു മനസ്സുള്ളവരോടു വിരോധം കാണിക്കുകയും അവരെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്തു. (3യോഹ, 9-10).

ദാര്യാവേശ്

ദാര്യാവേശ് (Darius)

പേരിനർത്ഥം – അധികാരി

ബൈബിളിൽ ദാര്യാവേശ് എന്നപേരിൽ മൂന്നു രാജാക്കന്മാരെക്കുറിച്ചു പറയുന്നുണ്ട്. ഇവരിൽ ഒരാൾ മേദ്യനും മറ്റു രണ്ടുപേർ പാർസ്യരും ആണ്. 

1. ദാര്യാവേശ് ഹിസ്റ്റാസ്പെസ് (Darius Hystaspes): കാലം ബി.സി. 521-486. മഹാനായ കോരെശ് ചക്രവർത്തി സ്ഥാപിച്ച പാർസ്യസാമ്രാജ്യത്തെ ഉറപ്പിച്ചത് ഭാര്യാവേശ് ആണ്. കോരെശിനുശേഷം പുത്രനായ കാംബിസസ് ബി.സി. 529-ൽ ചക്രവർത്തിയായി. ഉത്തരാഫ്രിക്കയും എത്യോപ്യയും ആക്രമിക്കാനുളള ശ്രമത്തിൽ കാംബിസസ് പരാജയപ്പെട്ടു. ഈ ദുരവസ്ഥയിൽ കോരെശിന്റെ പുത്രനെന്ന കാപട്യത്തിൽ ഒരുവൻ സിംഹാസനം പിടിച്ചെടുത്തു. ഉടൻ കാംബിസസ് സ്വന്തം ജീവനൊടുക്കി. ബി.സി. 521-ൽ ഹിസ്റ്റാസ്പെസിന്റെ പുത്രനായ ദാര്യാവേശ് അധികാരം പിടിച്ചെടുത്തു. കോരെശിന്റെ കാലത്തു സാമ്രാജ്യം സമാധാനവും സംതൃപ്തിയും അനുഭവിക്കുകയായിരുന്നു. എന്നാൽ കാംബിസസ്സിൻ്റെ കാലത്തു ദുർഭരണം ഹേതുവായി പ്രക്ഷോഭണങ്ങൾ ഉടലെടുത്തു. ആറു വർഷത്തെ കഠിന പരിശ്രമം കൊണ്ട് എല്ലാ ലഹളയും ദാര്യാവേശ് അടിച്ചമർത്തി. ബി.സി. 515-ാം വർഷത്തോടു കൂടി കോരെശും കാംബിസസ്സും കീഴടക്കിയിരുന്ന സർവ്വപദേശങ്ങളും ഭാര്യാവേശിന്റെ അധികാരത്തിൽ വന്നു. വിധേയരാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നല്കുന്ന നയമാണ് കോരെശ് സ്വീകരിച്ചിരുന്നത്. പ്രാദേശികഭരണത്തിൽ വളരെക്കുറച്ചു മാത്രമേ ചക്രവർത്തി ഇടപെട്ടിരുന്നുളളു. ദാര്യാവേശ് ഈ രീതി മാറ്റി. രാജ്യത്തെ സാത്രപുകളായി വിഭജിക്കുകയും അവയുടെ അധിപനായി പൂർണ്ണ അധികാരത്തോടു കൂടിയ സാത്രപിനെ നിയമിക്കുകയും ചെയ്തു. ഈ വ്യവസ്ഥ പലസ്തീനിലും ഏർപ്പെടുത്തി. മടങ്ങിവന്ന യെഹൂദാ പ്രവാസികൾ പേർഷ്യൻ പ്രവിശ്യയായ യെഹൂദയെയാണ് തങ്ങളടെ വാസസ്ഥാനമാക്കിയത്. ബി.സി. 512-ൽ ദാര്യാവേശ് ഭാരതത്തിന്റെ വടക്കു പടിഞ്ഞാറുഭാഗം ആക്രമിച്ചു. പേർഷ്യൻ സാമ്രാജ്യം കാക്കസസ് മുതൽ ഉത്തര ഗ്രീസിന്റെ അതിരുകൾ വരെയും ഹിന്ദുസ്ഥാൻ മുതൽ കുശു വരെയും വ്യാപിച്ചു. (എസ്ഥേ, 1:1). 

യെഹൂദന്മാരെ ഉപദ്രവിക്കാതെ അവരുടെ ദൈവാലയം പണിയുന്നതിന് ദാര്യാവേശ് അനുവാദവും സഹായവും നല്കി. കോരെശിന്റെ കാലത്തു ദൈവാലയത്തിൻ്റെ പണി ആരംഭിച്ചു എങ്കിലും ശമര്യരുടെയും മറ്റു ശതുക്കളുടെയും എതിർപ്പുമൂലം പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. (എസ്ര, 4:5,24). കോാശിന്റെ പിൻഗാമിയായ കാബിസസിന് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല. അങ്ങനെ വിശുദ്ധമന്ദിരത്തിന്റെ പുനസ്ഥാപനം പതിനേഴു വർഷം മുടങ്ങിക്കിടന്നു. ഭാര്യാവേശിന്റെ സിംഹാസനാരോഹണം പ്രതീക്ഷയ്ക്കു വകനല്കി. ദേശധിപതിയായ തത്നായിയും കൂട്ടരും ഭാര്യാവേശിനു പ്രതിക എഴുതി അയച്ചു. (എസ്രാ, 5:3-17). പഴയ രേഖകളിൽ നിന്നും കോരെശിന്റെ കല്പന കണ്ടെടുത്തു. (എസ്രാ, 6:1-5) ഭാര്യാവശ് അത് സ്ഥിരീകരിക്കുകയും പണിക്കാവശ്യമായ പണവും സാധനങ്ങളും കൊടുക്കണമെന്നു കാണിച്ചു കല്പന പുറപ്പെടുവിക്കുകയും ചെയ്തു. (എസ്രാ, 6:6, 12). ദേശാധിപതിയും ഉദ്യോഗസ്ഥന്മാരും ഭാര്യാവേശിന്റെ കല്പനയെ ജാഗ്രതയോടു കൂടെ നടപ്പിലാക്കി. തത്ഫലമായി ബി.സി. 516-ൽ ദൈവാലയത്തിന്റെ പണിപൂർത്തിയായി ദൈവാലയം പ്രതിഷ്ഠിക്കപ്പെട്ടു. 

2. മേദ്യനായ ദാര്യാവേശ്: ദാനീയേൽ പ്രവചനത്തിൽ മേദ്യനായ ദാര്യാവേശ് 62 വയസ്സുളളവനായി രാജത്വം പ്രാപിച്ചു എന്നു കാണുന്നു. (ദാനീ, 5:31; 6 : 1 , 6, 9, 25, 28; 9:1; 11:1). ദാര്യാവേശ് എന്ന പേരിൽ ഒരു ചക്രവർത്തി ഈ കാലത്തു രാജ്യം ഭരിച്ചിരുന്നില്ല എന്നും തന്മൂലം ദാനീയേൽ പ്രവചനം പില്ക്കാലത്തു എഴുതപ്പെട്ടതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. എന്നാൽ കോരെശിൻ്റെ കാലത്തു ബാബേലിലെ ഗവർണറായി അയച്ചിരുന്ന ഗോബ്രിയാസ് (ഗുബാരു) തന്നെയാണ് ഇദ്ദേഹം എന്നു ചരിത്ര പണ്ഡിതന്മാർ തെളിയിച്ചിട്ടുണ്ട്. ദാര്യാവേശ് എന്നതു ഗുബാരുവിന്റെ മറുപേര് ആയിരിക്കണം. കല്ദയ രാജാവായ ബേൽശസ്സറിന്റെ ഭരണകാലത്തെ തുടർന്നു തന്നെയാണു മേദ്യനായ ദാര്യാവേശിന്റെ കാലം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീടു കണ്ടെടുക്കപ്പെട്ട രേഖകളിൽ ഗുബാരു ഈ കാലഘട്ടത്തിൽ 14 വർഷം ബാബേലിൽ ഗവർണറായിരുന്നു എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജത്വം പ്രാപിച്ചു എന്നതുകൊണ്ടു (ദാനീ, 5:31) കോരെശിന്റെ അധികാരം ഇല്ലാതാകുന്നില്ല. രാജ്യത്തിൽ ദേശാധിപതിമാരെ നിയമിക്കുവാനും സിവിൽക്രിമിനൽ അധികാരങ്ങൾ നടത്തുവാനും മറ്റുമുള്ള വിപുലമായ അധികാരം തനിക്കുണ്ടായിരുന്നതു കൊണ്ടാണു രാജത്വം പ്രാപിച്ചു എന്ന് എഴുതിയിരിക്കുന്നത്. ‘കല്ദയ രാജ്യത്തിനു രാജാവായി തീർന്നവൻ’ (ദാനീ, 9:1) , ‘ദാര്യാവേശിന്റെ വാഴ്ചയിലും കോരെശിന്റെ വാഴ്ചയിലും’ (ദാനീ, 6:28) എന്നീ പ്രയോഗങ്ങളും ശ്രദ്ധിക്കുക. തുടർന്നു വരുന്ന രണ്ടു രാജാക്കന്മാരുടെ വാഴ്ചയിലെന്നല്ല ഒരേ കാലത്തു ഭരണം നടത്തിയ രണ്ടുപേരുടെ വാഴ്ചയിൽ എന്ന അർത്ഥമാണ് 6:28-നുളളത്. ദാനീയേൽ 6:25-ലെ കല്പന 6:7-ലെ കല്പന തിരുത്തുവാനാണല്ലോ പുറപ്പെടുവിച്ചത്. ‘എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട’ എന്നു മാത്രമാണ് അതിൽ പറഞ്ഞിരിക്കുന്നത്. കോരെശിന്റെ രാജ്യാർത്തി മുഴുവൻ താൻ അവകാശപ്പെടുന്നില്ല. മാത്രമല്ല, ഗുബാരു അഹശ്വേരോശിന്റെ പുത്രനും മേദ്യനും ആണ്. അതു കൊണ്ടു മേദ്യനായ ദാര്യാവേശ് ഗുബാരു ആണെന്നും, ദാനീയേൽ പ്രവചനം ചരിത്രപരമായി ശരിയാണെന്നും വ്യക്തമാണ്. 

3. പാർസിരാജാവായ ദാര്യാവേശ്: പാർസിരാജ്യം ഭരിച്ച അവസാനത്തെ രാജാവായ (ബി.സി. 336-330) ദാര്യാവേശ് കൊദൊമന്നുസ്. മഹാപുരോഹിതനായ യദുവാ ഇദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്നു. (നെഹെ, 12:12). അലക്സാണ്ടർ ചക്രവർത്തിയെ സ്വാഗതം ചെയ്ത ഒരു യദുവായെക്കുറിച്ചു ജൊസീഫസ് പറയുന്നു. പാർസി രാജ്യത്തെ നശിപ്പിച്ചത് അലക്സാണ്ടർ ചക്രവർത്തി ആയിരുന്നു.