All posts by roy7

ന്യായപ്രമാണകല്പനകൾ II

നിഷേധ കല്പനകൾ

I വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ

1. ഏകസത്യദൈവത്തെയല്ലാതെ അന്യദൈവങ്ങളെ ആരാധിക്കരുത്: (പുറ.20:13).

2. നിനക്ക് വേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്: (പുറ.20:4).

3. മറ്റുള്ളവര്‍ക്ക് ആരാധിക്കാന്‍ വേണ്ടി വിഗ്രഹം ഉണ്ടാക്കരുത്: (ലേവ്യാ.19:4).

4. എന്തുദ്ദേശ്യത്തിനും വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്: (പുറ.20:23).

5. ഒരു വിഗ്രഹത്തെയും നമസ്കരിക്കരുത്: (പുറ.20:5).

6. ഒരു വിഗ്രഹത്തെയും സേവിക്കരുത്: (പുറ.20:5).

7. മോലെക്കിനു കുഞ്ഞുങ്ങളെ ബലി കഴിക്കരുത്: (ലേവ്യാ.18:21).

8. വെളിച്ചപ്പാടന്മാരുടെ അടുക്കല്‍ പോകരുത്: (ലേവ്യാ. 19:31).

9. മന്ത്രവാദികളുടെ അടുക്കല്‍ പോകരുത്: (ലേവ്യാ.19:31).

10. വിഗ്രഹപുരാണങ്ങളെ ഗൌരവമായി കണക്കാക്കരുത്: (ലേവ്യാ.19:4).

11. ദൈവത്തെ ആരാധിക്കാന്‍ പോലും ശിലാസ്തംഭം നാട്ടരുത്: (ആവ.16:22).

12. അതേ ഉദ്ദേശ്യത്തിനായി വേദി നിര്‍മ്മിക്കരുത്‌: (ആവ.16:22).

13. വിശുദ്ധ മന്ദിരത്തില്‍ അശേരാപ്രതിഷ്ഠ പ്രതിഷ്ഠിക്കരുത്: (ആവ.16:21).

14. വിഗ്രഹങ്ങളുടെ പേരില്‍ സത്യം ചെയ്യുകയോ, ഒരു വിഗ്രഹാരാധിയെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യരുത്: (പുറ.23:13).

15. യിസ്രായേല്യരല്ലാത്തവരെപ്പോലും വിഗ്രഹാരാധനക്ക് പ്രേരിപ്പിക്കരുത്: (പുറ.23:13).

16. യിസ്രായേല്യരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കരുത്: (ആവ.13:13).

17. വിഗ്രഹാരാധനയ്ക്ക് ഉപദേഷിക്കുന്നവന്‍റെ വാക്ക് കേള്‍ക്കരുത്: (ആവ.13:8).

18. അവനെ വെറുക്കാതിരിക്കരുത്: (ആവ.13:9).

19. അവനോടു കനിവ്‌ തോന്നരുത്: (ആവ.13:9).

20. അവനെ ഒളിപ്പിക്കരുത്: (ആവ.13:9).

21. അവന്‍റെ കുറ്റം മറയ്ക്കരുത്: (ആവ.13:9).

22. വിഗ്രഹങ്ങളുടെ ആഭരണങ്ങളില്‍ നിന്ന് ഒന്നും എടുക്കരുത്: (ആവ.7:25).

23. നശിപ്പിക്കപ്പെട്ട വിഗ്രഹങ്ങളെ വീണ്ടും പണിയരുത്: (ആവ.13:17).

24. അതിന്‍റെ സമ്പത്തില്‍\നിന്ന് ഒന്നും അനുഭവിക്കരുത്: (ആവ.13:18).

25. വിഗ്രഹവും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ ഒന്നും ഉപയോഗിക്കരുത്: (ആവ.7:26).

26. വിഗ്രഹങ്ങളുടെ നാമത്തില്‍ പ്രവചിക്കരുത്: (ആവ.18:20).

27. ദൈവത്തിന്‍റെ നാമത്തില്‍ വ്യാജമായി പ്രവചിക്കരുത്: (ആവ.18:20).

28. വിഗ്രഹങ്ങള്‍ക്ക്‌ വേണ്ടി പ്രവചിക്കുന്നവനെ കേള്‍ക്കരുത്: (ആവ.13:3).

29. കള്ളപ്രവാചകനെ ഭയപ്പെടുകയോ അവന്‍റെ വധശിക്ഷയെ തടയുകയോ ചെയ്യരുത്. (ആവ.18:22).

30. വിഗ്രഹാരാധികളുടെ വഴികളെ അനുകരിക്കുകയോ, അവരുടെ മര്യാദകളെ പിന്തുടരുകയോ ചെയ്യരുത്: (ലേവ്യാ.20:23).

31. അവരുടെ ആചാര\മര്യാദകള്‍ അനുസരിക്കരുത്: (ലേവ്യാ.19:26).

32. പ്രശ്നം നോക്കരുത്: (ആവ.18:10).

33. മുഹൂര്‍ത്തം നോക്കരുത്: (ആവ.18:10). 

34. ആഭിചാരം നോക്കരുത്: (ആവ.18:10).

35. മന്ത്രവാദം ചെയ്യരുത്: (ആവ.18:10,11).

36. ക്ഷുദ്രം പ്രവര്‍ത്തിക്കരുത്: (ആവ.18:10).

37. ലക്ഷണം നോക്കരുത്: (ആവ.18:11).

38. അഞ്ജനം നോക്കരുത് (മരിച്ചവരോട് ചോദിക്കരുത്) (ആവ.18:11).

39. പുരുഷന്‍റെ വസ്ത്രം സ്ത്രീ ധരിക്കരുത്: (ആവ.22:5).

40. സ്ത്രീയുടെ വസ്ത്രം പുരുഷന്‍ ധരിക്കരുത്: (ആവ.22:5).

41. വിഗ്രഹാരാധികളെപ്പോലെ ശരീരത്തില്‍ പച്ച കുത്തരുത്: (ലേവ്യാ.19:28).

42. ആട്ടുരോമവും ചണവും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുത്: (ആവ.22:11).

43. തലമുടി ചുറ്റും വിളുമ്പ് വടിക്കരുത്: (ലേവ്യാ.19:27).

44. താടിയുടെ അറ്റം വിരൂപമാക്കരുത്: (ലേവ്യാ.19:27).

45. മരിച്ചവന് വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്: (ലേവ്യാ.19:28; ആവ.14:1).

II. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട വിലക്കുകള്‍

46. മിസ്രയീമിലേക്ക് മടങ്ങിച്ചെന്നു അവിടെ സ്ഥിരമായി പാര്‍ക്കരുത്: (ആവ.17:16).

47. അശുദ്ധചിന്തകളിലും കാഴ്ച്ചകളിലും മുഴുകരുത്. (സംഖ്യാ.15:39).

48. കനാനിലെ ഏഴു ജാതികളോടു ഉടമ്പടി ചെയ്യരുത്. (പുറ.23:32).

49. അവരില്‍ ആരേയും ജീവനോടെ വെച്ചേക്കരുത്: (ആവ.20:16).

50. വിഗ്രഹാരാധികളോട് കൃപ കാണിക്കരുത്: (ആവ.7:2). 

51. അവരെ യിസ്രായേലില്‍ പാര്‍ക്കുവാന്‍ അനുവദിക്കരുത്: (പുറ.23:33).

52. അവരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടരുത്: (ആവ.7:3).

53. യെഹൂദാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍പ്പോലും ഒരു അമ്മോന്യനേയോ, മോവാബ്യനേയോ യെഹൂദാ സ്ത്രീ വിവാഹം കഴിക്കരുത്: (ആവ.23:4).

54. വംശപാരമ്പര്യം നിമിത്തം എശാവിന്‍റെ സന്തതിയെ വെറുക്കരുത്: (ആവ.23:7).

55. വംശപാരമ്പര്യം നിമിത്തം മിസ്രായീമ്യനെ വെറുക്കരുത്: (ആവ.23:8).

56. അമ്മോന്യ, മോവാബ്യ ജാതികളുമായി ഉടമ്പടി ചെയ്യരുത്: (ആവ.23:3).

57. യുദ്ധകാലത്ത് പോലും ഫല വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കരുത്: (ആവ.20:19).

58. ശത്രുവിനെ ഭയപ്പെടരുത്: (ആവ.7:21).

59. അമാലേക്ക് ചെയ്ത ദോഷം മറക്കരുത്: (ആവ.25:19).

III. ദൈവദൂഷണം

60. തിരുനാമാത്തെ ദുഷിക്കരുത്: (ലേവ്യാ.24:16).

61. യഹോവയുടെ നാമത്തെക്കൊണ്ട് കള്ളസത്യം ചെയ്യരുത്: (ലേവ്യാ.19:12).

62. യഹോവയുടെ നാമം വൃഥാ എടുക്കരുത്: (പുറ.20:7).

63. യഹോവയുടെ നാമം അശുദ്ധമാക്കരുത്: (ലേവ്യാ.22:32).

64. ദൈവമായ യഹോവയെ പരീക്ഷിക്കരുത്: (ആവ.6:12).

65. വിശുദ്ധ തിരുവെഴുത്തുകളില്‍നിന്ന് യഹോവയുടെ നാമത്തെ അഴിക്കുകയോ, അവന്‍റെ ആരാധനാ സ്ഥാപനങ്ങളെ നശിപ്പിക്കുകയോ ചെയ്യരുത്: (ആവ.12:4).

66. മരത്തിന്മേല്‍ തൂക്കപ്പെട്ടവന്‍റെ ശവം മരത്തില്‍ രാത്രി മുഴുവന്‍ ഇരിക്കരുത്: (ആവ.21:22).

IV. ദൈവാലയം

67. ദൈവാലയം സൂക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്: (സംഖ്യാ.18:5).

68. മഹാപുരോഹിതന്‍ തോന്നുമ്പോഴൊക്കെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യാ.16:2).

69. അംഗഹീനനായ പുരോഹിതന്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യാ.21:23).

70. താല്‍കാലികമായ അംഗഹീനത ബാധിച്ചാലും ദൈവാലയത്തിനകത്ത് വരരുത്: (ലേവ്യാ.21:17).

71. അംഗഹീനത നഷ്ടപ്പെടുന്നത് വരെ ശുശ്രൂഷയില്‍ പങ്കെടുക്കരുത്. (ലേവ്യാ.21:18).

72. ലേവ്യരും പുരോഹിതന്മാരും തങ്ങളുടെ പ്രവൃത്തി പരസ്പരം മാറ്റിച്ചെയ്യരുത്: (സംഖ്യാ.18:3). 

73. മദ്യപന്‍ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുകയോ, ന്യായപ്രമാണം പഠിപ്പിക്കുകയോ ചെയ്യരുത്: (ലേവ്യാ.10:9-11).

74. പുരോഹിതന്മാര്‍ അല്ലാത്തവര്‍ വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: (സംഖ്യാ.18:4).

75. അശുദ്ധരായ പുരോഹിതന്മാരും വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: (ലേവ്യാ.22:2).

76. അശുദ്ധരായ പുരോഹിതന്മാര്‍ ആവശ്യമായ ശുദ്ധീകരണം കഴിഞ്ഞാലും അവരുടെ അശുദ്ധിയുടെ കാലത്ത് വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്. (ലേവ്യാ.21:6).

77. അശുദ്ധര്‍ ആലയത്തില്‍ പ്രവേശിക്കരുത്: (സംഖ്യാ.5:3).

78. അശുദ്ധന്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന മലയില്‍ പ്രവേശിക്കരുത്. (ആവ.23:11).

79. ചെത്തിയ കല്ലുകൊണ്ട് യാഗപീഠം നിര്‍മ്മിക്കരുത്‌: (പുറ.20:25).

80. യാഗപീഠത്തിന്മേല്‍ പടികളാല്‍ കയറരുത്: (പുറ.20:26).

81. യാഗപീഠത്തിലെ തീ അണയരുത്: (ലേവ്യാ.6:9).

82. നിയമാനുസൃതമായ സുഗന്ധധൂപം അല്ലാതെ മറ്റൊന്നും സ്വര്‍ണ്ണധൂപ പീഠത്തില്‍ കത്തിക്കരുത്: (പുറ.30:9).

83. അഭിഷേക തൈലം നിര്‍മ്മിക്കുന്ന അതേ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിത്യോപയോഗത്തിനുള്ള തൈലം നിര്‍മ്മിക്കരുത്‌: (പുറ.30:32).

84. അഭിഷേക തൈലം മനുഷ്യന്‍റെ ദേഹത്തില്‍ ഒഴിക്കരുത്: (പുറ.30:32).

85. സ്വര്‍ണ്ണധൂപപീഠത്തില്‍ സാധാരണ സുഗന്ധവര്‍ഗ്ഗം ഉപയോഗിക്കരുത്: (പുറ.30:37).

86. തണ്ടുകള്‍ പെട്ടകത്തില്‍ നിന്ന് മാറ്റരുത്: (പുറ.25:15).

87. പതക്കം ഏഫോദില്‍ നിന്ന് മാറ്റരുത്: (പുറ.28:28).

88. മഹാപുരോഹിതന്‍റെ അങ്കി കീറരുത്: (പുറ.28:32).

V. യാഗങ്ങള്‍

89. ആലയത്തിന് പുറത്തു യാഗങ്ങള്‍ അര്‍പ്പിക്കരുത്: (ആവ.12:13).

90. വിശുദ്ധീകരിക്കപ്പട്ട മൃഗങ്ങളെ സമാഗമന കൂടാരത്തിന് പുറത്തു വെച്ച് അറുക്കരുത്: (ലേവ്യാ.17:3,4).

91. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കരുത്: (ലേവ്യാ.22:20).

92. ഊനമുള്ള മൃഗത്തെ അറുക്കരുത്: (ലേവ്യാ.22:22).

93. ഊനമുള്ള മൃഗത്തിന്‍റെ രക്തം തളിക്കരുത്: (ലേവ്യാ.22:24).

94. ഊനമുള്ള മൃഗത്തിന്‍റെ ആന്തരാവയവങ്ങള്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കരുത്: (ആവ.22:23).

95. ഊനം താത്കാലികമായിരുന്നാല്‍പ്പോലും മേല്‍പ്പറഞ്ഞവ ഒന്നും ചെയ്യരുതു: (ആവ.17:1).

96. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കുവാന്‍ അന്യനെപ്പോലും അനുവദിക്കരുത്: (ലേവ്യാ.22:25).

97. യാഗത്തിന് വിശുദ്ധീകരിക്കപ്പെട്ട മൃഗത്തിനു ഒരു ഊനവും വരുത്തരുത്: (ലേവ്യാ.22:21).

98. പുളിപ്പും തേനും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: (ലേവ്യാ.2:11).

99. ഉപ്പ് ചേര്‍ക്കാത്തതൊന്നും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: (ലേവ്യാ.2:13).

100. വേശ്യയുടെ കൂലിയായോ, നായയുടെ വിലയായോ ലഭിച്ച ഒരു മൃഗത്തേയും ആലയത്തില്‍ കൊണ്ടുവരരുത്: (ആവ.23:19). 

101. ഒരു മൃഗത്തേയും അതിന്‍റെ കുട്ടിയേയും ഒരു ദിവസത്തില്‍ അറുക്കരുത്: (ലേവ്യാ.22:28).

102. പാപയാഗത്തില്‍ ഒലിവെണ്ണ ഒഴിക്കരുത്: (ലേവ്യാ.5:11).

103. അതില്‍ കുന്തുരുക്കവും ഇടരുത്: (ലേവ്യാ.5:11).

104. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ ഒലിവെണ്ണ ഉപയോഗിക്കരുത്: (സംഖ്യാ.5:15).

105. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ കുന്തുരുക്കം ഇടരുത്: (സംഖ്യാ.5:15).

106. യാഗമൃഗങ്ങളെ വെച്ചുമാറരുത്: (ലേവ്യാ.27:10).

107. ഒരു ഗണത്തിലുള്ളതിനെ മറ്റൊരു ഗണത്തിലേക്ക് മാറ്റരുത്: (ലേവ്യാ.27:26).

108. വിശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്: (സംഖ്യാ.18:17).

109. കന്നുകാലികളുടെ ദശാംശത്തെ വില്‍ക്കരുത്‌: (ലേവ്യാ.27:32). 

110. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വില്‍ക്കരുത്‌: (ലേവ്യാ.27:28).

111. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വീണ്ടെടുക്കരുത്: (ലേവ്യാ.27:28).

112. പാപയാഗമായി അര്‍പ്പിക്കുന്ന പക്ഷിയെ കൊല്ലുമ്പോള്‍ അതിന്‍റെ തല രണ്ടായി പിളര്‍ക്കരുത്: (ലേവ്യ.5:8).

113. മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്: (ആവ.15:19).

114. ആടുകളുടെ കടിഞ്ഞൂലിന്‍റെ രോമം കത്രിക്കരുത്: (ആവ.15:19).

115. പുളിപ്പുള്ളപ്പോള്‍ പെസഹാക്കുഞ്ഞാടിനെ അറുക്കരുത്: (പുറ.34:25).

116. അര്‍പ്പിക്കേണ്ട ഭാഗങ്ങളെ പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: (പുറ.12:10). 

117. പെസഹാക്കുഞ്ഞാടിന്‍റെ ഭക്ഷിക്കേണ്ട ഭാഗങ്ങളേയും പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: (പുറ.12:10).

118. ഉത്സവാര്‍പ്പണത്തിലെ യാതൊരംശവും മൂന്നാം ദിവസം വരെ വെച്ചേക്കരുത്: (ലേവ്യ.7:17,18; 19:6).

119. രണ്ടാം പെസഹയിലെ യാതൊന്നും ശേഷിപ്പിക്കരുത്: (സംഖ്യാ.9:12).

120. സ്തോത്രയാഗത്തെ പിറ്റേന്നാളത്തേക്ക് ശേഷിപ്പിക്കരുത്: (ലേവ്യ.22:29,30).

121. പെസഹക്കുഞ്ഞാടിന്‍റെ അസ്ഥി ഒന്നും ഒടിക്കരുത്: (പുറ.12:46).

122. രണ്ടാം പെസഹാക്കുഞ്ഞാടിന്‍റെയും അസ്ഥി ഒന്നും ഒടിക്കരുത്: (സംഖ്യാ9:12).

123. പെസഹാമാംസം ഭക്ഷിക്കുന്ന വീട്ടില്‍നിന്നു ആ മാംസം ഒട്ടും പുറത്തുകൊണ്ടുപോകരുത്: (പുറ.12:46).

124. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുളിക്കുവാന്‍ അനുവദിക്കരുത്: (ലേവ്യ.2:11).

125. പെസഹാക്കുഞ്ഞാടിനെ പച്ചയായോ, വെള്ളത്തില്‍ പുഴുങ്ങിയോ തിന്നരുത്: (പുറ.12:9).

126. പരദേശിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:45).

127. പരിച്ഛേദന ഏല്ക്കാത്തവനെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:48).

128. വിശ്വാസത്യാഗിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: (പുറ.12:43).

129. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവന്‍ യാതൊരു വിശുദ്ധ വസ്തുവും ഭക്ഷിക്കരുത്: (ലേവ്യ.12:4). 

130. അശുദ്ധമായിത്തീര്‍ന്ന വിശുദ്ധ വസ്തുക്കള്‍ ഭക്ഷിക്കുവാന്‍ പാടില്ല: (ലേവ്യ.7:19).

131. കാലാവധി കഴിഞ്ഞു ശേഷിക്കുന്ന യാഗമാംസം ഭക്ഷിക്കരുത്: (ലേവ്യ.19:6-8).

132. ദുരുദ്ദേശ്യത്തോടുകൂടി അറുക്കപ്പെട്ട മാംസം ഭക്ഷിക്കരുത്: (ലേവ്യ.7:18).

133. പുരോഹിതനല്ലാത്തവന്‍ ഉദര്‍ച്ചാര്‍പ്പണം ഭക്ഷിക്കരുത്: (ലേവ്യ.22:10).

134. പുരോഹിതന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്നവനും കൂലിക്കാരനും അത് ഭക്ഷിക്കരുത്: (ലേവ്യ.22:10).

135. പരിച്ഛേദന ഏല്ക്കാത്തവന്‍ അത് ഭക്ഷിക്കരുത്: (ലേവ്യ.22:10).

136. അശുദ്ധനായ പുരോഹിതന്‍ അത് ഭക്ഷിക്കരുത്: (ലേവ്യ.22:4). 

137. പുരോഹിതന്‍ അല്ലാത്ത ഒരുവനെ വിവാഹം കഴിച്ച പുരോഹിത പുത്രി വിശുദ്ധ സാധനങ്ങള്‍ ഭക്ഷിക്കരുത്: (ലേവ്യ.22:12).

138. പുരോഹിതന്‍റെ ഭോജനയാഗം ഭക്ഷിക്കരുത്: (ലേവ്യ.6:23).

139. പാപയഗത്തിന്‍റെ മാംസം ഭക്ഷിക്കരുത്: (ലേവ്യ.6:30).

140. വിശുദ്ധീകരിക്കപ്പെട്ട മൃഗം ഊനമുള്ളതായിത്തീര്‍ന്നാല്‍ ഭക്ഷിക്കരുത്: (ആവ.14:3).

141. ധാന്യത്തിന്‍റെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.12:17).

142. വീഞ്ഞിന്‍റെ രണ്ടാമത്തെ ദശാംശം കുടിക്കരുത്: (ആവ.12:17).

143. എണ്ണയുടെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.12:17).

144. ഊനമില്ലാത്ത കടിഞ്ഞൂലുകളെ യെരുശലേമിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: (ആവ.12:17).

145. പുരോഹിതന്മാര്‍ പാപയാഗത്തേയും അകൃത്യയാഗത്തേയും പ്രാകാരത്തിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: (ആവ.12:17). 

146. ഹോമയാഗത്തിന്‍റെ മാംസം ഭക്ഷിക്കുകയേ അരുത്: (ആവ. 12:17).

147. രക്തം തളിക്കുന്നതിനു മുന്‍പ്‌ മറ്റു യാഗങ്ങളെയും ഭക്ഷിക്കരുത്: (ആവ.12:17).

148. വിശുദ്ധ യാഗങ്ങളെ പുരോഹിതന്‍ അല്ലാത്തവര്‍ ഭക്ഷിക്കരുത്: (ആവ.12:7).

149. പുരോഹിതന്‍ പ്രാകാരത്തിന് പുറത്തു വെച്ചു ആദ്യഫലം ഭക്ഷിക്കരുത്: (പുറ.19:32).

150. അശുദ്ധനായിരിക്കുമ്പോള്‍ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: (ആവ.26:14). 

151. വിലാപത്തില്‍ ആയിരിക്കുമ്പോഴും അത് ചെയ്യരുത്‌: (ആവ.26:14).

152. അതിന്‍റെ വീണ്ടെടുപ്പ് വില ഭക്ഷണപാനീയങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ല: (ആവ.26:14).

153. ദശാംശം വേര്‍തിരിക്കാത്ത ഉത്പന്നങ്ങള്‍ ഒന്നും ഭക്ഷിക്കരുത്: (പുറ.22:28).

154. വിവിധ ദശാംശങ്ങള്‍ വേര്‍തിരിക്കുന്ന ക്രമം മാറ്റരുത്: (പുറ.22:28).

155. സ്വമേധാദാനമോ, അല്ലാത്തതോ ആയ വഴിപാടുകളുടെ വില നല്‍കുവാന്‍ താമസിക്കരുത്: (ആവ.23:23).

156. തീര്‍ഥാടനോത്സവങ്ങളില്‍ ദൈവാലയത്തില്‍ വെറും കൈയായി വരരുത്: (പുറ.23:15-17).

157. നേര്‍ച്ച ലംഘിക്കരുത്: (സംഖ്യാ.30:3)?

VI. പുരോഹിതന്മാർ

158. പുരോഹിതന്‍ വേശ്യയെ വിവാഹം കഴിക്കരുത്: (ലേവ്യാ.21:7).

159. അവന്‍ ദുര്‍ന്നടപ്പുകാരിയെ വിവാഹം കഴിക്കരുത്: (ലേവ്യ.21:7).

160. വിവാഹമോചനം കഴിഞ്ഞവളെ അവന്‍ വിവാഹം കഴിക്കരുത്: (ലേവ്യ.21:7).

161. മഹാപുരോഹിതന്‍ വിധവയെ വിവാഹം കഴിക്കരുത്: (ലേവ്യ.21:14).

162. അവന്‍ ഒരു വെപ്പാട്ടിയെ എടുക്കരുത്: (ലേവ്യ.21:14).

163. തലമുടി നീട്ടിവളര്‍ത്തി പുരോഹിതന്മാര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യ.10:6).

164. കീറിയ വസ്ത്രത്തോട് കൂടെ അവര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: (ലേവ്യ.10:6).

165. ദൈവാലയെ ശുശ്രൂഷ നടന്നു കൊണ്ടിരിക്കുമ്പോള്‍ പുരോഹിതന്മാര്‍ പ്രാകാരം വിട്ടു പോകരുത്: (ലേവ്യ.10:7).

166. പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള ബന്ധുക്കളാലല്ലാതെ ഒരു സാധാരണ പുരോഹിതന്‍ അശുദ്ധനാകരുത്: (ലേവ്യ.21:1-3).

167. മഹാപുരോഹിതന്‍ ആരാലും അശുദ്ധനാകാന്‍ പാടില്ല: (ലേവ്യ.21:11).

168. ഏതു കാരണത്താലും അവന്‍ അശുദ്ധനാകരുത്: (ലേവ്യ.21:11).

169. ലേവി ഗോത്രത്തിന് യിസ്രായേല്‍ ദേശത്തിന്‍റെ വിഭജനത്തില്‍ ഓഹരി ഉണ്ടായിരിക്കരുത്: (ആവ.18:1).

170. യുദ്ധത്തിലെ കൊള്ളയുടെ വിഭജനത്തില്‍ അവര്‍ക്ക്‌ പങ്കുണ്ടാകരുത്: (ആവ.18:1). 

171. മൃതവിലാപത്തിന്‍റെ അടയാളമായി കഷണ്ടി ഉണ്ടാക്കുവാന്‍ പാടില്ല: (ആവ.14:1). 

VII. ഭോജനനിയമങ്ങള്‍

172. യെഹൂദന്‍ അശുദ്ധമൃഗങ്ങളെ ഭക്ഷിക്കരുത്: (ആവ.14:7).

173. അവന്‍ അശുദ്ധ മത്സ്യം ഭക്ഷിക്കരുത്: (ലേവ്യ.11:9,10).

174. അശുദ്ധപക്ഷികളെ അവന്‍ ഭക്ഷിക്കരുത്: (ലേവ്യ.11:13).

175. പറക്കുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കരുത്: (ആവ.14:19).

176. നിലത്ത് ഇഴയുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കുവാന്‍ പാടില്ല: (ലേവ്യ.11:41).

177. അവന്‍ ഇഴജന്തുക്കളെ തിന്നരുത്: (ലേവ്യ.11:44).

178. ഫലങ്ങളിലോ ഉത്പ്പന്നങ്ങളിലോ കാണപ്പെടുന്ന പുഴുക്കളെ ഭക്ഷിക്കരുത്: (ലേവ്യ.11:42).

179. അറപ്പായ ജന്തുക്കളെ ഭക്ഷിക്കരുത്: (ലേവ്യ.11:43).

180. താനേ ചത്തവയെ തിന്നരുത്: (ആവ.14:21).

181. പറിച്ചു കീറിപ്പോയതിനെ ഭക്ഷിക്കരുത്: (പുറ.22:31).

182. ജീവനുള്ള മൃഗത്തില്‍ നിന്നെടുത്ത യാതൊരു അവയവവും തിന്നരുത്: (ആവ.12:23).

183. തുടയുടെ തരത്തിലെ ഞരമ്പ്‌ തിന്നരുത്: (ഉല്പ32:32).

184. രക്തം ഭക്ഷിക്കരുത്: (ലേവ്യ.7:26).

185. ഒരു പ്രത്യേക തരം മേദസ്സ് തിന്നാന്‍ പാടില്ല: (ലേവ്യ.7:23).

186. മാംസത്തെ പാലിനോടൊപ്പം പാകം ചെയ്യരുത്: (പുറ.23:19).

187. അങ്ങനെ പാകം ചെയ്തതിനെ ഭക്ഷിക്കരുത്: (പുറ.34:26).

188. കല്ലെറിഞ്ഞു കൊല്ലപ്പെട്ട കാളയുടെ മാംസം ഭക്ഷിക്കരുത്: (പുറ.21:28).

189. നീസാന്‍ മാസം പതിനാറാം തിയ്യതി വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ പുതിയ ധാന്യം കൊണ്ടുണ്ടാക്കിയ അപ്പം ഭക്ഷിക്കരുത്: (ലേവ്യ.23:14).

190. വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ മലര്‍ ഭക്ഷിക്കരുത്: (ലേവ്യ.23:14).

191. കതിര്‍ ഭക്ഷിക്കരുത്: (ലേവ്യ.23:14).

 192. ആദ്യത്തെ മൂന്നു വര്‍ഷത്തെ ഫലം ഭക്ഷിക്കരുത്: (ലേവ്യ.19:23).

193. മുന്തിരിത്തോട്ടത്തില്‍ വേറൊരു വിത്ത്‌ നട്ടാല്‍ അതിന്‍റെ ഫലം ഭക്ഷിക്കരുത്: (ആവ.22:9).

194. വിഗ്രഹങ്ങള്‍ക്ക്‌ പാനീയ ബലി അര്‍പ്പിക്കരുത്: (ആവ.32:37).

195. അമിതഭക്ഷണവും മദ്യപാനവും അരുത്: (ആവ.21:20).

196. പാപപരിഹാര ദിവസത്തില്‍ ഭക്ഷണം കഴിക്കരുത്: (ലേവ്യ.23:29).

197. പെസഹയ്ക്ക് പുളിപ്പ്‌ ഭക്ഷിക്കരുത്: (പുറ.13:3).

198. പെസഹയ്ക്ക് പുളിപ്പുള്ള യാതൊന്നും ഭക്ഷിക്കരുത്: (പുറ.13:7). 

199. പെസഹയുടെ തലേ ദിവസം പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്” (ആവ.16:3).

200. പെസഹായ്ക്ക് ആരുടേയും കൈവശം പുളിപ്പൊന്നും കാണരുത്: (പുറ.13:7).

201. പെസഹയുടെ ഏഴു ദിവസങ്ങളിലും പുളിച്ച മാവ് കാണരുത്: (പുറ.12:19).

VIII. നാസീര്‍ വ്രതം

202. നാസീര്‍ വ്രതസ്ഥന്‍ വീഞ്ഞും മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുത്: (സംഖ്യാ.6:3).

203. പഴുത്ത മുന്തിരിങ്ങാ തിന്നരുത്: (സംഖ്യാ.6:3).

204. ഉണങ്ങിയ മുന്തിരിങ്ങാ തിന്നരുത്: (സംഖ്യാ.6:3).

205. മുന്തിരിയുടെ കുരു തിന്നരുത്: (സംഖ്യാ.6:4).

206. മുന്തിരിങ്ങയുടെ തൊലി തിന്നരുത്: (സംഖ്യാ.6:4).

207. ബന്ധുക്കളുടെ മരണം നിമിത്തം അവന്‍ കാര്‍മ്മികമായി സ്വയം അശുദ്ധനാകരുത്: (സംഖ്യാ.6:7).

(208. ശവമുള്ള കൂടാരത്തില്‍ അവന്‍ പ്രവേശിക്കരുത്: ലേവ്യ.21:11).

209. തല ക്ഷൌരം ചെയ്യരുത്: (സംഖ്യാ.6:5).

 IX. കൃഷി

210. സാധുക്കള്‍ക്ക് വിടാതെ വയലിന്‍റെ അരിക് തീര്‍ത്ത്‌ കൊയ്യരുത്: (ലേവ്യ.23:22).

211. കൊയ്ത്തു സമയത്ത് വീണ കാലാ പെറുക്കരുത്: (ലേവ്യ.19:9).

212. മുന്തിരിത്തോട്ടത്തിലെ കാലാ പെറുക്കരുത്: (ലേവ്യ.19:10).

213. മുന്തിരിത്തോട്ടത്തില്‍ വീണു കിടക്കുന്ന പഴം പെറുക്കരുത്: (ലേവ്യ.19:10).

214. മറന്നു പോയ കറ്റ എടുക്കാന്‍ മടങ്ങിപ്പോകരുത്: (ആവ.24:19).

215. വയലില്‍ കൂട്ടുവിത്തു വിതയ്ക്കരുത്: (ലേവ്യ.10:19).

216. മുന്തിരിത്തോട്ടത്തില്‍ ധാന്യം വിതയ്ക്കരുത്: (ആവ.22:9).

217. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുത്: (ലേവ്യ.19:19).

218. രണ്ടുതരം മൃഗങ്ങളെ ഒന്നിച്ചു പൂട്ടി ഉഴരുത്: (ആവ.22:10).

219. മെതിയ്ക്കുമ്പോള്‍ അത് ഭക്ഷിക്കാതിരിക്കുന്നതിനു കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്: (ആവ.25:4).

220. ഏഴാം വര്‍ഷത്തില്‍ നിലം വിതയ്ക്കരുത്: (ലേവ്യ.25:4).

221. ഏഴാം വര്‍ഷത്തില്‍ മുന്തിരിത്തോട്ടത്തില്‍ വള്ളിത്തല മുറിക്കരുത്: (ലേവ്യ.25:4).

222. ഏഴാം വര്‍ഷം (പതിവ് പോലെ) കൊയ്യരുത്: (ലേവ്യ.25:5).

223. ഏഴാം വര്‍ഷം പഴം പറിക്കരുത്: (ലേവ്യ.25:5).

224. യോബേല്‍ സംവത്സരത്തില്‍ വിതയ്ക്കുകയോ, വള്ളിത്തല മുറിക്കുകയോ ചെയ്യരുത്: (ലേവ്യ.25:11).

225. യോബേല്‍ സംവത്സരത്തില്‍ കൊയ്യരുതു: (ലേവ്യ.25:11).

226. യോബേല്‍ സംവത്സരത്തില്‍ പഴം പറിക്കരുത്: (ലേവ്യ.25:11).

227. യിസ്രായേല്‍ ദേശത്തു നിലം ജന്മം വില്‍ക്കരുത്‌: (ലേവ്യ.25:23).

228. ലേവ്യരുടെ ഭൂമി മാറ്റരുത്: (ലേവ്യ.25:33).

229. ലേവ്യനു ഉപജീവനം നല്‍കാതെ ഉപേക്ഷിക്കരുത്: (ആവ.12:19).

X. വായ്പ, വ്യാപാരം, അടിമകളോടുള്ള പെരുമാറ്റം

230. ഏഴാം വര്‍ഷത്തിനു ശേഷം വായ്പ മടക്കിച്ചോദിക്കാന്‍ പാടില്ല: (ആവ.15:2).

231. വിമോചന സംവത്സരം അടുത്തു എന്ന് പറഞ്ഞ് ദരിദ്രന് വായ്പ നിഷേധിക്കരുത്: (ആവ.15:9). 

232. ദരിദ്രന് ഔദാര്യം നിഷേധിക്കരുത്: (ആവ.15:7).

233. സേവനകാലം പൂര്‍ത്തിയാകുമ്പോള്‍ എബ്രായ അടിമയെ വെറുങ്കയ്യായി അയച്ചു കളയരുത്: (ആവ.15:13).

234. മടക്കിക്കൊടുക്കുവാന്‍ നിവൃത്തി ഇല്ലാത്തവന്‍ എന്നറിഞ്ഞ് ഒരു കടക്കാരനെ ഉപേക്ഷിക്കരുത്: (പുറ.22:25).

235. മറ്റൊരു യെഹൂദന് പലിശക്ക്‌ പണം കടം കൊടുക്കരുത്: (ലേവ്യ.25:37).

236. മറ്റൊരു യെഹൂദനില്‍ നിന്ന് പലിശക്ക്‌ പണം കടം വാങ്ങരുത്: (ലേവ്യ.23:20).

237. ജാമ്യക്കാരനായോ, സാക്ഷിയായോ, ഉടമ്പടിയുടെ എഴുത്തുകാരനായോ പലിശയുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയില്‍ പങ്കാളിയാകരുത്: (പുറ.22:25).

238. കൂലിക്കാരന്‍റെ കൂലി വൈകിപ്പിക്കരുത്: (ലേവ്യ.19:13).

239. കടക്കാരനില്‍നിന്ന് പണയം ബലം പ്രയോഗിച്ചു വാങ്ങരുത്: (ആവ.24:10).

240. ദരിദ്രന്‍റെ പണയവസ്തു അവന് ആവശ്യമുള്ളപ്പോള്‍ നിന്‍റെ കൈവശം വയ്ക്കരുത്: (ആവ.24:12).

241. വിധവയുടെ കയ്യില്‍ നിന്ന് പണയം വാങ്ങരുത്: (ആവ.24:17).

242. ജീവനോപാധിയായ വസ്തുവിനെ കടക്കാരനില്‍ നിന്ന് പണയമായി വാങ്ങരുത്: (ആവ.24:6).

243. യെഹൂദനെ തട്ടിക്കൊണ്ട് പോകരുത്: (പുറ.21:16).

244. മോഷ്ടിക്കരുത്: (ലേവ്യ.19:11).

245. കൂട്ടുകാരന്‍റെ വസ്തു കവര്‍ച്ച ചെയ്യരുത്: (ലേവ്യ.19:13).

246. കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്: (ആവ.19:14).

247. ചതിക്കരുത്: (ലേവ്യ.19:11).

248. കടമോ, നിക്ഷേപമോ ആയി വാങ്ങിയതിനെ നിഷേധിക്കരുത്: (ലേവ്യ.19:11).

249. മറ്റൊരുവന്‍റെ വസ്തു സംബന്ധിച്ച് കള്ളസത്യം ചെയ്യരുത്: (ലേവ്യ.19:11).

 250. വ്യാപാരത്തില്‍ ആരെയും വഞ്ചിക്കരുത്: (ലേവ്യ.25:14).

251. വാക്കാല്‍പ്പോലും ഒരുവനെ തെറ്റിദ്ധരിപ്പിക്കരുത്: (ലേവ്യ.25:17). 

252. അന്യനെ വാക്കാല്‍പ്പോലും പീഡിപ്പിക്കരുത്: (പുറ.22:21).

253. കച്ചവടത്തില്‍ അവന് ദോഷം വരുത്തരുത്: (പുറ.22:20).

254. ഒളിച്ചോടി യിസ്രായേല്‍ ദേശത്തെത്തിയ അടിമയെ അവന്‍റെ യജമാനന്‍റെ കയ്യിലേല്‍പ്പിക്കരുത്: (ആവ.23:15).

255. ഇപ്രകാരമുള്ള അടിമയെ സ്വാര്‍ത്ഥത്തിനായി ഉപയോഗിക്കരുത്: (ആവ.23:16).

256. വിധവയെയും അനാഥനേയും ക്ലേശിപ്പിക്കരുത്: (പുറ.22:22).

257. എബ്രായ അടിമയെ പീഡിപ്പിക്കരുത്: (ലേവ്യ.25:39).

258. എബ്രായ അടിമയെ വില്‍ക്കരുത്‌: (ലേവ്യ.25:42).

259. അവരോടു കഠിനമായി പെരുമാറരുത്: (ലേവ്യ.25:43).

260. എബ്രായ അടിമയോടു കഠിനമായി പെരുമാറാന്‍ ഒരു വിജാതീയനെ അനുവദിക്കരുത്: (ലേവ്യ.25:53).

261. എബ്രായ ദാസിയെ വില്‍ക്കരുത്‌: (പുറ.21:8). 

262. അവളെ വിവാഹം കഴിച്ചാല്‍ അവളുടെ ഉപജീവനം, ഉടുപ്പ്, വിവാഹമുറ എന്നിവ കുറയ്ക്കരുത്: (പുറ.21:10).

263. വിവാഹിതയായ ബദ്ധയെ വില്‍ക്കരുത്‌: (ആവ.21:14).

264. അവളോട്‌ അടിമയോടെന്നപോലെ പെരുമാറരുത്: (ആവ.21:14). 

265. കൂട്ടുകാരനുള്ള യാതൊന്നും  മോഹിക്കരുത്: (പുറ.20:17).

266. വഷളത്തം പ്രവര്‍ത്തിക്കരുത്: (ആവ.5:18).

267. കൂട്ടുകാരന്‍റെ വിളവില്‍ അരിവാള്‍ വെയ്ക്കരുത്: (ആവ.23:25).

268. ഭക്ഷിക്കാവുന്നതിലധികം മുന്തിരിപ്പഴം പറിക്കരുത്: (ആവ.23:24).

269. കളഞ്ഞു കിട്ടിയ വസ്തു കയ്യില്‍ വച്ചേക്കരുത്: (ആവ.22:3).

270. ഭാരത്തിന്‍ കീഴെ കഷ്ടപ്പെടുന്ന മനുഷ്യനായാലും മൃഗത്തിനായാലും സഹായം നിഷേധിക്കരുത്: (പുറ.23:5).

271. അളവിലും തൂക്കത്തിലും അന്യായം ചെയ്യരുത്: (ലേവ്യ.19:35).

272. കൃത്യമല്ലാത്ത പടി സൂക്ഷിക്കരുത്: (ആവ.25:13).

XI. ന്യായപാലനം

273. ഒരു ന്യായാധിപതി അന്യായം ചെയ്യരുത്: (ലേവ്യ.19:15).

274. അവന്‍ സമ്മാനം വാങ്ങരുത്: (പുറ.23:8).

275. അവന്‍ പക്ഷാപാതം കാണിക്കരുത്: (ലേവ്യ.19:15).

276. അവന്‍ മനുഷ്യനെ ഭയപ്പെടരുത്: (ആവ.1:17).

277. ദരിദ്രനോട് പക്ഷാപാതം കാണിക്കരുത്: പുറ.23:3; (ലേവ്യ.19:15).

278. ദുഷ്ടനെ നീതീകരിക്കരുത്: (പുറ.23:7).

279. കുറ്റക്കാരനോട് കനിവ് കാണിക്കരുത്: (ആവ.19:13).

280. പരദേശിയുടെയും അനാഥന്‍റെയും ന്യായം മറിച്ചു കളയരുത്: (ആവ.24:17).

281. അപരന്‍റെ അസാന്നിധ്യത്തില്‍ ഒരു വ്യവഹാരക്കാരന്‍റെ വാക്ക് കേള്‍ക്കരുത്: (പുറ.23:2).

282. ഒന്നിന്‍റെ ഭൂരിപക്ഷത്തില്‍ കൊലപാതകക്കുറ്റം വിധിക്കരുത്: (പുറ.23:2).

283. സത്യം എന്ന് ബോധ്യം ഇല്ലെങ്കില്‍ മറ്റൊരു ന്യായാധിപന്‍റെ അഭിപ്രായം ന്യായാധിപന്‍ സ്വീകരിക്കരുത്: (പുറ.23:2).

284. നിയമം അറിഞ്ഞുകൂടാത്തവനെ ന്യായാധിപനായി നിയമിക്കരുത്: (ആവ.1:17).

285. കള്ളസാക്ഷ്യം പറയരുത്: (പുറ.20:16).

286. ദുഷ്ടന്‍റെ സാക്ഷ്യം സ്വീകരിക്കരുത്: (പുറ.23:1).

287. വ്യവഹാരത്തില്‍ ഉള്‍പ്പെട്ടവന്‍റെ ബന്ധുക്കളില്‍ നിന്ന് സാക്ഷ്യം സ്വീകരിക്കരുത്: (ആവ.24:16).

288. ഏക സാക്ഷിയുടെ വാമൊഴിയില്‍ വിധി പുറപ്പെടുവിക്കരുത്: (ആവ.19:15).

289. കൊല ചെയ്യരുത്: (പുറ.20:13).

290. സാഹചര്യത്തെളിവിനെ മാത്രം അടിസ്ഥാനമാക്കി കുറ്റം വിധിക്കരുത്: (പുറ.23:7).

291. വധശിക്ഷ അര്‍ഹിക്കുന്ന വ്യവഹാരങ്ങളില്‍ സാക്ഷി ന്യായാധിപനായിരിക്കുവാന്‍ പാടില്ല: (സംഖ്യാ.35:30)

292. ശരിയായ വിസ്താരവും കുറ്റസമ്മതവും കൂടാതെ ആരെയും വിധിക്കരുത്: (സംഖ്യാ.35:12).

293. പിന്നില്‍ നിന്നുപദ്രവിക്കുന്ന വ്യക്തിയോട് കനിവ് കാണിക്കുകയോ, ആ വ്യക്തിയുടെ ശിക്ഷയില്‍നിന്നൊഴിവാക്കുകയോ ചെയ്യരുത്: (ആവ.25:12).

294. ഭീഷണിമേല്‍ സംഭവിച്ച കുറ്റത്തിന് ശിക്ഷ നല്‍കരുത്: (ആവ.22:26).

295. മരണയോഗ്യനായ കൊലപാതകന്‍റെ ജീവന് വേണ്ടി വീണ്ടെടുപ്പുവില വാങ്ങരുത്: (സംഖ്യാ.35:31).

296. സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന്‍ കാലത്തിനു മുമ്പ് മടങ്ങി വരേണ്ടതിന് അവന്‍റെ വീണ്ടെടുപ്പുവില വാങ്ങരുത്: (സംഖ്യാ.35:32).

297. അപകടത്തില്‍പ്പെട്ടവനെ രക്ഷിക്കാന്‍ സംശയിക്കരുത്: (ലേവ്യ.19:16).

298. വഴിയില്‍ ഇടര്‍ച്ച വെക്കരുത്: (ലേവ്യ.19:14).

299. അബദ്ധോപദേശം നല്‍കി ആരേയും വഴി തെറ്റിക്കരുത്: (ലേവ്യ.19:14).

300. കുറ്റക്കാരനെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അടിപ്പിക്കരുത്: (ആവ.25:2,3).

301. ഏഷണി പറഞ്ഞ് നടക്കരുത്: (ലേവ്യ.19:16).

302. ഹൃദയത്തില്‍ സഹോദരനെ ദ്വേഷിക്കരുത്: (ലേവ്യ.19:17).

303. യെഹൂദനെ അപമാനിക്കരുത്: (ലേവ്യ.19:17).

304. പക വെയ്ക്കരുത്: (ലേവ്യ.19:18).

305. പ്രതികാരം ചെയ്യരുത്: (ലേവ്യ.19:18).

306. പക്ഷിക്കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ തള്ളയെ എടുക്കരുത്: (ആവ.22:6).

307. പുറ്റില്‍ ക്ഷൌരം ചെയ്യരുത്: (ലേവ്യ.13:33).

308. കുഷ്ഠരോഗത്തിന്‍റെ മറ്റു അടയാളങ്ങളെ മാറ്റിക്കളയരുത്: (ആവ.24:8).

309. വധിക്കപ്പെട്ട ശരീരം കണ്ടെടുത്ത താഴ്വരയില്‍ കൃഷി ചെയ്യരുത്: (ആവ.21:4).

310. ക്ഷുദ്രക്കാരത്തിയെ ജീവനോടെ വെച്ചേക്കരുത്: (പുറ.22:18).

311. പുതുതായി വിവാഹിതനായവനെ ഒരു വര്‍ഷം സൈന്യസേവനത്തിനു നിര്‍ബന്ധിക്കരുത്: (ആവ.24:5).

312. ന്യായപ്രമാണത്തിന്‍റെ പാരമ്പര്യം സംപ്രേഷണം ചെയ്യുന്നവരോട് മത്സരിക്കരുത്: (ആവ.17:11).

313. ന്യായപ്രമാണത്തിലെ കല്പനകളോട് ഒന്നും കൂട്ടരുത്: (ആവ.13:1).

314.  ന്യായപ്രമാണത്തിലെ കല്പനകളില്‍നിന്ന് ഒന്നും കുറയ്ക്കരുത്: (ആവ.13:1).

315. ന്യായാധിപതിയെ ശപിക്കരുത്: (പുറ.22:28).

316. അധിപതിയെ ശപിക്കരുത്: (പുറ.22:27).

317. യെഹൂദനെ ശപിക്കരുത്: (ലേവ്യ.19:14).

318. അപ്പനെയോ, അമ്മയേയോ ശപിക്കരുത്: (പുറ.21:17).

319. അപ്പനെയോ, അമ്മയേയോ അടിക്കരുത്: (പുറ.21:15).

320. ശബ്ബത്തു നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.20:10).

321. അന്ന് നിര്‍ദ്ദിഷ്ട ദൂരത്തിനപ്പുറം നടക്കരുത്: (പുറ.16:29).

322. ശബ്ബത്തു നാളില്‍ ശിക്ഷിക്കരുത്: (പുറ.35:3).

323. പെസഹയുടെ ഒന്നാം നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.12:16).

324. പെസഹയുടെ ഏഴാം നാളില്‍ ഒരു വേലയും ചെയ്യരുത്: (പുറ.12:16).

325. ആദ്യഫലാര്‍പ്പണദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:21).

326. കാഹളനാദോത്സവത്തില്‍ സാമാന്യ വേല യാതൊന്നും ചെയ്യരുത്: (ലേവ്യ.23:25).

327. കൂടാരപ്പെരുന്നാളിന്‍റെ ഒന്നാം ദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:25).

328. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം ദിവസം വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:36).

329. പാപപരിഹാരദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: (ലേവ്യ.23:28).

XII. അഗമ്യഗമനവും മറ്റു വിലക്കപ്പെട്ട ബന്ധങ്ങളും

330. അമ്മയോട് ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:7).

331. അപ്പന്‍റെ ഭാര്യയോടൊപ്പവും അരുത്: (ലേവ്യ.18:8).

 332. സഹോദരിയോടൊപ്പവും അരുത്: (ലേവ്യ.18:9).

333. അര്‍ദ്ധസഹോദരിയുമായി അരുത്: (ലേവ്യ.18:11).

334. മകന്‍റെ മകളുമായി അരുത്: (ലേവ്യ.18:10). 

335. ചെറുമകളുമായും അരുത്: (ലേവ്യ.18:10).

336. മകളുമായും അരുത്: (ലേവ്യ.18:10).

337. ഒരു സ്ത്രീയോടും അവളുടെ മകളോടും ലൈംഗികബന്ധം അരുത്: (ലേവ്യ.18:17).

338. ഒരു സ്ത്രീയോടും അവളുടെ മരുമകളോടും ബന്ധം അരുത്: (ലേവ്യ.18:17).

339. അമ്മൂമ്മയോടും അവളുടെ ചെറുമകളോടും ബന്ധം അരുത്: (ലേവ്യ.18:17).

340. മരുമകനും അമ്മായിയമ്മയും തമ്മിലും ബന്ധം അരുത്: (ലേവ്യ.18:12).

341. അമ്മയുടെ സഹോദരിയുമായി അരുത്: (ലേവ്യ.18:13).

342. ഇളയമ്മയോടും ബന്ധം അരുത്: (ലേവ്യ.18:14).

343. മരുമകളോട് ബന്ധം അരുത്: (ലേവ്യ.18:15).

344. സഹോദരന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:16).

345. ഭാര്യയുടെ സഹോദരിയുമായി ലൈംഗികബന്ധം അരുത്: (ലേവ്യ.18:18).

346. ഋതുവായ സ്ത്രീയോടു ലൈംഗിക ബന്ധം അരുത്: (ലേവ്യ.18:19).

347. വ്യഭിചാരം ചെയ്യരുത്: (ലേവ്യ.18:20).

348. പുരുഷന്‍ മൃഗസംഗം ചെയ്യരുത്: (ലേവ്യ.18:23).

349. സ്ത്രീ മൃഗസംഗം ചെയ്യരുത്: (ലേവ്യ.18:23).

350. സ്വവര്‍ഗ്ഗസംഭോഗം അരുത്: (ലേവ്യ.18:22).

351. പിതാവിനോടൊപ്പം സ്വവര്‍ഗ്ഗസംഭോഗം അരുത്: (ലേവ്യ.18:17).

352. അപ്പന്‍റെ സഹോദരനോടും സ്വവര്‍ഗ്ഗ സംഭോഗം അരുത്: (ലേവ്യ.18:14).

353. സ്വന്തം ഭാര്യയോടല്ലാതെ മറ്റാരോടും അടുത്ത ശാരീരിക ബന്ധം പുലര്‍ത്തരുത്: (ലേവ്യ.18:6).

354. യെഹൂദന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്യരുത്: (ആവ.23:3).

355. വേശ്യാവൃത്തി ചെയ്യരുത്: (ആവ.23:18).

356. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മറ്റൊരുവനെ വിവാഹം ചെയ്തു എങ്കില്‍ വീണ്ടും ആദ്യഭര്‍ത്താവിനെ വിവാഹം ചെയ്യരുത്: (ആവ.24:4).

357. പുത്രനില്ലാത്ത വിധവ ദേവരനെ (=ഭര്‍ത്താവിന്‍റെ സഹോദരന്‍) അല്ലാതെ മറ്റാരെയും വിവാഹം ചെയ്യരുത്: (ആവ.25:5).

358. ബലാത്സംഗം ചെയ്തശേഷം വിവാഹം ചെയ്ത സ്ത്രീയെ അവന്‍ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: (ആവ.22:29).

359. വിവാഹം കഴിച്ച കന്യകയെ അപവാദം പറഞ്ഞുണ്ടാക്കിയവനും അവളെ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: (ആവ.22:19).

360. ഷണ്ഡന്‍ യെഹൂദസ്ത്രീയെ വിവാഹം കഴിക്കരുത്: (ആവ.23:2).

361. വൃഷണഛേദനം അരുത്: (ലേവ്യ.22:24).

XIII രാജവാഴ്ച

362. തിരഞ്ഞെടുക്കപ്പെട്ട രാജാവ് യിസ്രായേല്‍ സന്തതി ആയിരിക്കണം: (ആവ.17:15).

363. അവന് കുതിര അനവധി ഉണ്ടാകരുത്: (ആവ. 17:16).

364. അവന്‍ അനേകം ഭാര്യമാരെ എടുക്കരുത്: (ആവ. 17:17).

365. അവന്‍ അധികം സമ്പാദിക്കരുത്: (ആവ.17:17).

<— Previous Page

ന്യായപ്രമാണ കല്പനകൾ (613)

ന്യായപ്രമാണകല്പനകൾ

യഹോവയായ ദൈവം മോശെ മുഖാന്തരം ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനു കൊടുത്ത ചട്ടങ്ങളെയും വിധികളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 613 കല്പനകൾ. ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും. (യാക്കോ, 2:10).

613 കല്പനകൾ

റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെയ്ക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ട് യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. 

വിധികൾ

I. ദൈവം

1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. (പുറ.20:2).

2. ദൈവം ഏകനാണെന്ന് ഏറ്റു പറയണം. (ആവ.6:4).

3. ദൈവത്തെ സ്നേഹിക്കണം. (ആവ.6:5).

4. ദൈവത്തെ ഭയപ്പെടണം. (ആവ.6:13).

5. ദൈവത്തെ സേവിക്കണം. (പുറ.23:25; ആവ.11:13).

6. ദൈവത്തോട് ചേര്‍ന്ന് ഇരിക്കണം. (ആവ.10:20).

7. അവന്‍റെ നാമത്തില്‍ സത്യം ചെയ്യണം. (ആവ.10:20).

8. അവന്‍റെ വഴികളില്‍ നടക്കണം. (ആവ.28:9).

9. യഹോവയുടെ നാമം വിശുദ്ധീകരിക്കണം. (ലേവ്യാ.22:32).

II. ന്യായപ്രമാണം.

10. രാവിലേയും വൈകുന്നേരവും ഷേമ ഉരുവിടണം. (ആവ. 6:7).

11. ന്യായപ്രമാണം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. (ആവ. 6:7).

12. നെറ്റിയില്‍ മന്ത്രപ്പട്ട കെട്ടണം: (ആവ 6:8).

13. ഭുജത്തിലും അത് കെട്ടണം: (ആവ. 6:8).

14. വസ്ത്രത്തിന്‍റെ കോണ്‍ തലയ്ക്കല്‍ പൊടിപ്പു ഉണ്ടാക്കണം: (സംഖ്യാ. 15:38).

15. അതിനെ കട്ടിളകളിന്മേല്‍ ഉറപ്പിക്കണം: (ആവ.6:9).

16. ഏഴേഴു വര്‍ഷം കൂടുമ്പോള്‍ വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ ന്യായപ്രമാണം കേള്‍ക്കുന്നതിനു എല്ലാവരും കൂടി വരണം: (ആവ.31:11).

17. രാജാവ് ന്യായപ്രമാണത്തിന്‍റെ ഒരു പകര്‍പ്പ്‌ എഴുതിയെടുക്കേണ്ടതാണ്: (ആവ.17:18).

18. ഓരോ യെഹൂദനും ന്യായപ്രമാണത്തിന്‍റെ ചുരുള്‍ ഉണ്ടായിരിക്കേണ്ടതാണ്. (ആവ.31:19).

19. ഭക്ഷണത്തിന് ശേഷം ദൈവത്തിനു സ്തോത്രം ചെയ്യണം. (ആവ. 8:10).

III. ദൈവാലയവും പുരോഹിതനും

20. യെഹൂദന്മാര്‍ ഒരു വിശുദ്ധ മന്ദിരം നിര്‍മ്മിക്കേണം: (പുറ. 25:8).

21. വിശുദ്ധ മന്ദിരത്തോട് ഭയഭക്തി കാണിക്കണം. (ലേവ്യ. 19:30).

22. അതിനെ എല്ലായ്പ്പോഴും സൂക്ഷിക്കണം: (സംഖ്യാ. 18:4)

23. ലേവ്യര്‍ അതിലെ പ്രത്യേക ചുമതലകള്‍ നിര്‍വ്വഹിക്കണം: സംഖ്യാ. 18:23).

24. വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കയോ, അതിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പ്‌ പുരോഹിതന്മാര്‍ തങ്ങളുടെ കൈകളും കാലുകളും കഴുകണം: (പുറ. 30:19).

25. പുരോഹിതന്മാര്‍ ദിവസവും നിലവിളക്ക്‌ കത്തിക്കണം: (പുറ. 27:20,221).

26. പുരോഹിതന്മാര്‍ യിസ്രായേലിനെ അനുഗ്രഹിക്കണം: (സംഖ്യാ. 6:23)

27. പുരോഹിതന്മാര്‍ ധൂപപീഠത്തിന്‍റെ മുന്‍പില്‍ കാഴ്ചയപ്പവും കുന്തുരുക്കവും വെക്കണം: (പുറ. 25:30).

28. സ്വര്‍ണ്ണധൂപ പീഠത്തില്‍ ദിവസം രണ്ടു പ്രാവശ്യം സുഗന്ധ ധൂപം കത്തിക്കണം: (പുറ. 30:7,8).

29. യാഗപീഠത്തില്‍ തീ നിരന്തരം കത്തിക്കൊണ്ടിരിക്കണം: (ലേവ്യ. 6:13).

30. വെണ്ണീര്‍ ദിവസവും മാറ്റണം: (ലേവ്യ. 6:10,11).

31. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവരെ വിശുദ്ധ മന്ദിരത്തിനു പുറത്താക്കണം: (സംഖ്യാ. 5:2).

32. യിസ്രായേല്‍ മക്കള്‍ പുരോഹിതന്മാരെ ബഹുമാനിക്കണം: (ലേവ്യ.21:8).

33. പുരോഹിതന്മാര്‍ വിശേഷ പൌരോഹിത്യ വസ്ത്രം ധരിക്കണം: (പുറ.28:2).

34. പുരോഹിതന്മാര്‍ നിയമപ്പെട്ടകം തോളില്‍ ചുമക്കണം: (സംഖ്യാ. 7:9).

35. അഭിഷേക തൈലം പ്രത്യേക വിധിയനുസരിച്ച് തയ്യാറാക്കണം: (പുറ. 30:31).

36. പുരോഹിത കുടുംബങ്ങള്‍ ക്രമം അനുസരിച്ച് പൌരോഹിത്യ ശുശ്രൂഷ ചെയ്യണം: (ആവ. 18:6-8).

37. മരിച്ചു പോയ ഉറ്റ ചാര്‍ച്ചക്കാര്‍ക്ക് വേണ്ടി പുരോഹിതന്മാര്‍ക്ക് കാര്‍മ്മികമായി അശുദ്ധരാകാം: (ലേവ്യ.21:2,3).

38. മഹാപുരോഹിതന്‍ കന്യകയെ മാത്രമേ വിവാഹം ചെയ്യാവൂ: (ലേവ്യ. 21:13).

IV. യാഗങ്ങള്‍

39. ദിവസവും രണ്ടു പ്രാവശ്യം നിരന്തര ഹോമയാഗം അര്‍പ്പിക്കണം: (സംഖ്യാ. 28:3).

40. മഹാപുരോഹിതന്‍ ദിവസവും രണ്ടു പ്രാവശ്യം ഭോജനയാഗം അര്‍പ്പിക്കണം: (ലേവ്യ.6:14).

41. ശബ്ബത്തു തോറും മറ്റൊരു ഹോമയാഗം കൂടെ കഴിക്കേണ്ടതാണ്: (സംഖ്യാ. 28:9).

42. മാസാരംഭങ്ങളില്‍ ഒരു ഹോമയാഗം കൂടെ അര്‍പ്പിക്കേണ്ടതാണ്: (സംഖ്യാ. 28:11).

43. പെസഹയുടെ ഏഴു ദിവസങ്ങളില്‍ ഓരോ ദിവസവും ദഹനയാഗം അര്‍പ്പിക്കണം: (ലേവ്യ. 23:36).

44. പെസഹയുടെ രണ്ടാം ദിവസം ആദ്യത്തെ യവം കൊണ്ടുള്ള ഭോജനയാഗം കൊണ്ടുവരേണ്ടതാണ്: (ലേവ്യ.23:10).

45. ആദ്യഫല ദിവസത്തില്‍ ഹോമയാഗം അര്‍പ്പിക്കണം: (സംഖ്യാ. 28:26,27).

46. നീരാജനാര്‍പ്പണമായി പുളിപ്പുള്ള രണ്ടു അപ്പങ്ങളെ അര്‍പ്പിക്കണം. (ലേവ്യ.23:17).

47. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) ഒരു ഹോമയാഗം കൂടുതലായി അര്‍പ്പിക്കണം. (സംഖ്യാ.29:1,2).

48. പാപപരിഹാരദിവസത്തില്‍ ഒരു പ്രത്യേക യാഗം അര്‍പ്പിക്കേണ്ടതാണ്. (സംഖ്യാ.29:7,8).

49. പാപപരിഹാര ദിവസത്തില്‍ ദഹനയാഗം അര്‍പ്പിക്കേണം. +ലേവ്യ.16:3).

50. കൂടാരപ്പെരുന്നാളില്‍ ദിവസവും ദഹനയാഗം കഴിക്കണം. (സംഖ്യാ.29:13).

51. എട്ടാം ദിവസവും ഹോമയാഗം അര്‍പ്പിക്കണം. (സംഖ്യാ.29:36).

52. സകല യിസ്രായേല്യ പുരുഷന്മാരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവാലയത്തില്‍ വരണം. (പുറ.23:14).

53. മൂന്നു വാർഷിക മഹോത്സവങ്ങളിലും യിസ്രായേല്യ പുരുഷന്മാര്‍ ദൈവസന്നിധിയില്‍ എത്തണം: (പുറ.34:23; ആവ.16:16). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാള്‍ എന്നിവയാണ് മഹോത്സവങ്ങള).

54. ഈ ഉത്സവങ്ങളില്‍ എല്ലാവരും സന്തോഷിക്കണം. (ആവ.16:14).

55 നീസാന്‍ മാസം പതിനാലാം തിയ്യതി പെസഹക്കുഞ്ഞാടിനെ അറുക്കണം: (പുറ.12:6).

56. കുഞ്ഞാടിനെ ചുട്ടു അതിന്‍റെ മാംസം രാത്രി ഭക്ഷിക്കണം: (പുറ.12:8).

57. നീസാന്‍ മാസത്തില്‍ കാര്‍മ്മികമായി അശുദ്ധരായവര്‍ ഈയ്യാര്‍ മാസം പതിനാലാം തിയ്യതി പെസഹാക്കുഞ്ഞാടിനെ അറുക്കണം: (സംഖ്യാ.9:11).

58. അത് പുളിപ്പില്ലാത്ത അപ്പത്തോടും കയ്പ്പു ചീരയോടും കൂടെ കഴിക്കേണ്ടതാണ്: (സംഖ്യാ.9:11).

59. ഉത്സവയാഗങ്ങളിലും ഉപദ്രവകാലത്തും കാഹളം ധ്വനിപ്പിക്കേണ്ടതാണ്: (സംഖ്യാ. 10:10).

60. യാഗമായി അര്‍പ്പിക്കപ്പെടുന്ന കന്നുകാലികള്‍ക്ക് കുറഞ്ഞത് എട്ടു ദിവസം പ്രായമുണ്ടായിരിക്കണം: (ലേവ്യ.22:27).

61. ആവ ഊനമില്ലാത്തവ ആയിരിക്കണം: (ലേവ്യ.22:21).

62. എല്ലാ വഴിപാടുകളിലും ഉപ്പ് ചേര്‍ക്കണം: (ലേവ്യ.2:13).

63. ഹോമയാഗാര്‍പ്പണം ഒരു കല്പനയാണ്: (ലേവ്യ.1:2).

64. പാപയാഗവും കല്പനയാണ്: (ലേവ്യ.6:8).

65. അകൃത്യയാഗവും കല്പനയാണ്: (ലേവ്യ.7:1).

66. സമാധാനയാഗവും കല്പനയാണ്: (ലേവ്യ.3:1).

67. ഭോജനയാഗവും കല്പനയാണ്: (ലേവ്യ.2:1; 6:7).

68. ന്യായാധിപ സഭ ഏതെങ്കിലും തീരുമാനത്തില്‍ തെറ്റിയാല്‍ അതിലെ അംഗങ്ങള്‍ പാപയാഗം കൊണ്ടുവരണം: (ലേവ്യ.4:13).

69. ഒരു സാധാരണക്കാരന്‍ അറിയാതെ ലംഘനം ചെയ്‌താല്‍ അവനും ഈ യാഗം അര്‍പ്പിക്കണം: (ലേവ്യ.4:27).

70. ഏതെങ്കിലും വിലക്കുകളെ അറിയാതെ ലംഘിച്ചാലും അറിയുമ്പോള്‍ അവന്‍ അകൃത്യയാഗം അര്‍പ്പിക്കണം: (ലേവ്യ.5:17,18).

71. മോഷ്ടിക്കുകയോ, കള്ളസത്യം ചെയ്യുകയോ, അതുപോലുള്ള മറ്റു പാപങ്ങള്‍ ചെയ്കയോ ചെയ്‌താല്‍ അകൃത്യയാഗം അര്‍പ്പിക്കണം: (ലേവ്യ.5:15; 19:20; 21:21-25).

72. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ശേഷി അനുസരിച്ച് പാപയാഗം ചെയ്യേണ്ടതാണ്: (ലേവ്യ.5:1-11).

73. പാപം ദൈവസന്നിധിയില്‍ ഏറ്റുപറയുകയും അനുതപിക്കുകയും വേണം: (സംഖ്യാ.5:6,7).

74. സ്രവക്കാരന്‍ യാഗം കൊണ്ടുവരേണ്ടതാണ്: (ലേവ്യ.15:13-15).

75. സ്രവക്കാരി യാഗം കൊണ്ടുവരേണ്ടതാണ്: (ലേവ്യ.15:28,29).

76. പ്രസവത്തിനു ശേഷം സ്ത്രീ യാഗം അര്‍പ്പിക്കണം: (ലേവ്യ.12:6).

77. കുഷ്ഠരോഗി ശുദ്ധനായ ശേഷം യാഗം അര്‍പ്പിക്കണം: (ലേവ്യ.14:10).

78. കന്നുകാലികളുടെ ദശാംശം കൊടുക്കണം: (ലേവ്യ.27:32).

79. ശുദ്ധിയുള്ള കന്നുകാലികളില്‍ കടിഞ്ഞൂലുകളെ യാഗം കഴിക്കണം: (പുറ.13:2).

80. മനുഷ്യരിലെ ആദ്യജാതന്മാരെ വീണ്ടെടുക്കേണ്ടാതാണ്: (പുറ.22:28; സംഖ്യാ. 18:15).

81. കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കേണം: (പുറ.34:20).

82. അല്ലെങ്കില്‍ അതിന്‍റെ കഴുത്തു ഒടിച്ചു കളയണം: (പുറ.13:13).

83. യാഗത്തിനായി വേര്‍തിരിച്ച മൃഗങ്ങളെ വൈകാതെ യെരുശലേമില്‍ കൊണ്ടുവരേണ്ടതാണ്: (ആവ.12:5,6).

84. അവയെ വിശുദ്ധ മന്ദിരത്തില്‍ മാത്രമേ യാഗം അര്‍പ്പിക്കാവൂ: (ആവ.12:14).

85. യിസ്രായേല്‍ ദേശത്തിന് വെളിയിലുള്ള വഴിപാടുകളും വിശുദ്ധ മന്ദിരത്തിലേക്ക് കൊണ്ടുവരേണ്ടതാണ്: (ആവ.12:26).

86. വിശുദ്ധീകരിക്കപ്പെട്ട മൃഗങ്ങള്‍ക്ക് ഊനമുണ്ടായാല്‍ അവയെ വീണ്ടെടുക്കേണ്ടതാണ്: (ആവ.12:15).

87. വഴിപാടായി വെച്ചു മാറിയ മൃഗവും വിശുദ്ധമാണ്: (ലേവ്യ.27:33).

88. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുരോഹിതന്മാര്‍ ഭക്ഷിക്കേണം: (ലേവ്യ.6:16).

89. പാപ, അകൃത്യ യാഗങ്ങളുടെ മാംസവും അവര്‍ ഭക്ഷിക്കണം: (പുറ.29:33).

90. വിശുദ്ധീകരിക്കപ്പെട്ട മാംസം കാര്‍മ്മികമായി അശുദ്ധമായാല്‍ അതിനെ ദഹിപ്പിക്കേണ്ടതാണ്: (ലേവ്യ.7:19).

91. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷിക്കാത്ത മാംസത്തെ ചുട്ടുകളയണം: (ലേവ്യ.7:17).

V. നേര്‍ച്ചകള്‍

92. നാസീര്‍ വ്രതസ്ഥന്‍ വ്രതകാലം മുഴുവന്‍ തലമുടി വളര്‍ത്തണം: (സംഖ്യാ.6:5).

93. വ്രതകാലം പൂര്‍ത്തിയാകുമ്പോള്‍ അവന്‍ തല ക്ഷൌരം ചെയ്കയും വഴിപാടു കൊണ്ടുവരികയും ചെയ്യണം: (സംഖ്യാ.6:18).

94. നേര്‍ച്ചകളും ആണകളും നിവര്‍ത്തിക്കേണ്ടതാണ്: (ആവ.23:21-32).

95. നിയമാനുസൃതമായി മാത്രമേ ഇവ റദ്ദാക്കാവൂ: (സംഖ്യാ.30:3).

VI. കാര്‍മ്മികമായ വിശുദ്ധി

96. പിണം തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: (ലേവ്യ.11:8,24).

97. എട്ടിനം ഇഴ ജന്തുക്കളെ തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: (ലേവ്യ.11:29-31).

98. അശുദ്ധവസ്തുവിന്‍റെ സ്പര്‍ശനം കൊണ്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ അശുദ്ധമാകും: (ലേവ്യ.11:34).

99. ഋതുവായ സ്ത്രീ കാര്‍മ്മികമായി അശുദ്ധയാണ്: (ലേവ്യ.15:19)?

100. പ്രസവത്തിനു ശേഷം ഏഴു ദിവസത്തേക്ക് സ്ത്രീകള്‍ കാര്‍മ്മികമായി അശുദ്ധകളാണ്: (ലേവ്യ.12:2).

101. കുഷ്ഠരോഗി കാര്‍മ്മികമായി അശുദ്ധനാണ്: (ലേവ്യ.13:3).

102. കുഷ്ഠബാധിതമായ വസ്ത്രം കാര്‍മ്മികമായി അശുദ്ധമാണ്: (ലേവ്യ.13:51).

103. കുഷ്ഠം ബാധിച്ച വീട് കാര്‍മ്മികമായി അശുദ്ധമാണ്: (ലേവ്യ.14:44).

104. സ്രവക്കാരന്‍ അശുദ്ധനാണ്: (ലേവ്യ.15:2).

105. ബീജം അശുദ്ധമാണ്: (ലേവ്യ.15:16).

106. രക്തസ്രവക്കാരി അശുദ്ധയാണ്: (ലേവ്യ.15:19).

107. മനുഷ്യശവം അശുദ്ധമാണ്: (സംഖ്യാ.19:14).

108. ശുദ്ധീകരണ ജലം അശുദ്ധനെ ശുദ്ധിയാക്കുന്നു. എന്നാല്‍ അത് ശുദ്ധനെ കാര്‍മ്മികമായി അശുദ്ധിയാക്കുന്നു: (സംഖ്യാ.19:13,21).

109. കാര്‍മ്മികമായ സ്നാനം കൊണ്ട് കാര്‍മ്മികമായി ശുദ്ധനാകണം എന്നത് കല്പനയാണ്: (ലേവ്യ.15:16).

110. കുഷ്ഠശുദ്ധീകരണത്തിന് പ്രത്യേക നടപടി ക്രമം പിന്തുടരേണ്ടതാണ്: (ലേവ്യ.14:2).

111. കുഷ്ഠരോഗി സകല രോമവും ക്ഷൌരം ചെയ്യണം: (ലേവ്യ.14:9).

112. ശുദ്ധീകരിക്കപ്പെടുന്നത് വരെ കുഷ്ഠരോഗി തിരിച്ചറിയും വിധം തലമൂടാതിരിക്കുകയും വസ്ത്രം കീറിക്കളയുകയും വേണം: (ലേവ്യ.13:45).

113. കാര്‍മ്മികമായ  ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിന്‍റെ ഭസ്മം ഉപയോഗിക്കേണ്ടതാണ്: (സംഖ്യാ.19:2-9).

VII. വിശുദ്ധ മന്ദിരത്തിലേക്കുള്ള സംഭാവനകൾ

114. ഒരാള്‍ തന്‍റെ മതിപ്പ് വില വിശുദ്ധ മന്ദിരത്തിലേക്ക് കൊടുക്കുവാന്‍ നേരുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം: (ലേവ്യ.27:2-8).

115. ഒരുവന്‍ അശുദ്ധ മൃഗത്തെ വിശുദ്ധ മന്ദിരത്തിലേക്ക് നേരുകയാണെങ്കില്‍ പുരോഹിതന്‍റെ മതിപ്പ്‌ അനുസരിച്ച് മൃഗത്തിന്‍റെ വില പണമായി കൊടുക്കണം: (ലേവ്യ.27:11,12).

116. വീടിനെ സംബന്ധിച്ച് ഇത് തന്നെ ചെയ്യണം: (ലേവ്യ.27:14).

117. അവകാശ നിലത്തെ സംബന്ധിച്ചും ഇത് പോലെ ചെയ്യണം: (ലേവ്യ.27:16,22,23).

118. ഒരുവന്‍ അറിയാതെ വിശുദ്ധ മന്ദിരത്തിന്‍റെ വസ്തുക്കളില്‍ നിന്ന് എന്തെങ്കിലും എടുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാരവും അഞ്ചില്‍ ഒന്നും ചേര്‍ത്തു കൊടുക്കണം: (ലേവ്യ.5:16).

119. നാലാം വര്‍ഷത്തിലെ വൃക്ഷഫലം വിശുദ്ധമാണ്. അത് യെരുശലേമില്‍ വെച്ചു ഭക്ഷിക്കണം: (ലേവ്യ.19:24).

120. നിലം കൊയ്യുമ്പോള്‍ അതിലെ അരികുകള്‍ സാധാരണക്കാര്‍ക്ക്‌ വേണ്ടി കൊയ്യാതെ വിടണം: (ലേവ്യ.19:9).

121. കൊയ്ത്തിന്‍റെ കാലായും വിടേണ്ടതാണ്: (ലേവ്യ.19:9).

122. വയലില്‍ മറന്നു പോയ കറ്റയും ദരിദ്രന് വേണ്ടി ഉപേക്ഷിക്കണം: (ആവ.24:19).

123. വീണു കിടക്കുന്ന മുന്തിരിപ്പഴവും വിട്ടു കളയണം: (ലേവ്യ.19:10).

124. മുന്തിരിത്തോട്ടത്തിലെ കാലായും വിട്ടുകളയണം: (ലേവ്യ.19:10).

125. ആദ്യഫലം വേര്‍തിരിച്ചു ആലയത്തില്‍ കൊണ്ടുവരണം: (പുറ.23:19).

126. ഉദച്ചാര്‍പ്പണം വിശുദ്ധീകരിച്ച് ആലയത്തില്‍ കൊണ്ടുവരണം: (ആവ.18:3,4).

127. ഉല്‍പ്പന്നങ്ങളുടെ ദശാംശം ലേവ്യര്‍ക്ക് നല്‍കണം: (ലേവ്യ.27:30; സംഖ്യാ.18:24).

128. രണ്ടാമത്തെ ദശാംശം വേര്‍തിരിച്ച് യെരുശലേമില്‍ മാത്രം വെച്ചു ഭക്ഷിക്കേണ്ടതാണ്: (ആവ.14:22,23).

129. ലേവ്യര്‍ തങ്ങളുടെ ദശാംശത്തിന്‍റെ ദശാംശം പുരോഹിതന്മാര്‍ക്ക് നല്‍കണം: (സംഖ്യാ.18:26).

130. സപ്തവത്സരചക്രത്തില്‍ മൂന്നും ആറും വര്‍ഷങ്ങളില്‍ ദരിദ്രന്മാര്‍ക്ക് വേണ്ടി രണ്ടാമതൊരു ദശാംശം കൂടി വേര്‍തിരിക്കേണ്ടതാണ്: (ആവ.14:28).

131. ദശാംശങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ ഒരു പ്രഖ്യാപനം ഉരുവിടേണ്ടതാണ്: (ആവ.26:13).

132. ആദ്യഫലം ആലയത്തില്‍ കൊണ്ടുവരുമ്പോഴും ഇത് ചെയ്യണം: (ആവ.26:5).

133. ആദ്യത്തെ തിരിമാവുകൊണ്ടുള്ള വട പുരോഹിതന് കൊടുക്കണം: (സംഖ്യാ.15:20).

VIII. ശബ്ബത്താണ്ട്

134. ഏഴാം വര്‍ഷം വളരുന്നവയ്ക്ക് ഉടമസ്ഥരില്ല, അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്: (പുറ.23:11).

135. ഏഴാം വര്‍ഷം നിലം കൃഷി ചെയ്യാതെ തരിശിടേണ്ടതാണ്: (പുറ.34:21).

136. യോബേല്‍ സംവത്സരത്തെ (50-ം വര്‍ഷം) വിശുദ്ധീകരിക്കണം: (ലേവ്യ.25:10).

137. പാപപരിഹാര ദിവസത്തില്‍ കാഹളം ഊതി എബ്രായ അടിമകളെ സ്വതന്ത്രമാക്കണം: (ലേവ്യ.25:9).

138. യോബേല്‍ സംവത്സരത്തില്‍ മുഴുവന്‍ ഭൂമിയും ഉടമസ്ഥര്‍ക്ക് മടക്കികൊടുക്കണം: (ലേവ്യ.25:24).

139. മതിലുള്ള പട്ടണത്തില്‍ ഒരു വീട് വിറ്റാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് വീണ്ടെടുക്കണം: (ലേവ്യ.25:29,30).

140. യിസ്രായേല്‍ ദേശത്ത് പ്രവേശിക്കുന്നതു മുതല്‍ യോബേല്‍ സംവത്സരം എണ്ണി വിളംബരം ചെയ്യണം: (ലേവ്യ.25:8).

141. ഏഴാം വര്‍ഷം എല്ലാ കടവും റദ്ദാക്കണം: (ആവ.15:3).

142. എന്നിരുന്നാലും അന്യ\ജാതിക്കാരനോട് കടം മടക്കി വാങ്ങാം: (ആവ.15:3).

IX. ഭക്ഷണത്തിനുള്ള മൃഗങ്ങളെ സംബന്ധിച്ച്

143. അറുക്കപ്പെട്ട മൃഗത്തിന്‍റെ ഓഹരി പുരോഹിതന് കൊടുക്കണം: (ആവ.18:3).

144. ആടുകളെ കത്രിക്കുന്ന ആദ്യരോമവും അവനു കൊടുക്കണം: (ആവ.18:4).

145. ശപഥാര്‍പ്പിതത്തില്‍ വിശുദ്ധ മന്ദിരത്തിനുള്ളതും പുരോഹിതന്മാര്‍ക്കുള്ളതും തമ്മില്‍ വേര്‍പെടുത്തണം: (ലേവ്യ.27:21,28).

146. ഭക്ഷ്യയോഗ്യമാകേണ്ടതിനു മൃഗവും പറവയും നിയമാനുസൃതം അറുക്കപ്പെടണം: (ആവ.12:21).

147. അവ ഗാര്‍ഹിക ജന്തുക്കള്‍ അല്ലെങ്കില്‍ കൊന്നതിനു ശേഷം അവയുടെ രക്തം മണ്ണിട്ട്‌ മൂടേണ്ടതാണ്: (ലേവ്യ.17:13).

148. പക്ഷിക്കൂടില്‍ നിന്ന് കുഞ്ഞുങ്ങളെ എടുത്താല്‍ തള്ളയെ വിടണം: (ആവ.22:7).

149. മൃഗങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്: (ലേവ്യ.11:2) 

150. പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: (ആവ.14:11).

151. വെട്ടുക്കിളികളെക്കുറിച്ചും അപ്രകാരം ചെയ്യണം: (ലേവ്യ.11:21).

152. മത്സ്യങ്ങളെ പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: (ലേവ്യ.11:9).

153. ന്യായാധിപ സഭ മാസത്തിലെ ആദ്യദിവസം വിശുദ്ധീകരിച്ച് വര്‍ഷങ്ങളേയും കാലങ്ങളെയും കണക്ക് കൂട്ടേണ്ടതാണ്: (പുറ.12:2; ആവ.16:1).

X. ഉത്സവങ്ങൾ

154. ശബ്ബത്തുനാളില്‍ സ്വസ്ഥമായിരിക്കണം: (പുറ.23:12).

155. ശബ്ബത്തു നാളിന്‍റെ ആരംഭവും അവസാനവും വിശുദ്ധം എന്ന് പ്രഖ്യാപിക്കണം: (പുറ.20:8).

156. നീസാന്‍ മാസം 14-ം തിയ്യതി പുളിച്ച മാവ് വീടുകളില്‍ നിന്ന് മാറ്റണം: (പുറ.12:15).

157. നീസാന്‍ മാസം 15-ം തിയ്യതി പുറപ്പാടിന്‍റെ വിവരണം നല്‍കണം: (പുറ.13:8).

158. 15-ം തിയ്യതി പുളിപ്പില്ലാത്ത അപ്പം തിന്നണം: (പുറ.12:18).

159. പെസഹയുടെ ആദ്യ നാളില്‍ വിശ്രമിക്കണം: (പുറ.12:16).

160. പെസഹയുടെ ഏഴാം നാളിലും വിശ്രമിക്കണം: (പുറ.12:16).

161. കൊയ്ത്തിലെ ആദ്യത്തെ കറ്റ (നീരാജനക്കറ്റ) കൊണ്ടുവന്ന ദിവസം മുതല്‍ (നീസാന്‍ 16-ം തിയ്യതി) 49 ദിവസം എണ്ണണം: (ലേവ്യ.23:15).

162. സഭായോഗം കൂടുന്ന നാളില്‍ വിശ്രമിക്കണം: (ലേവ്യ.23).

163. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന=പുതുവത്സരം) വിശ്രമിക്കണം: (ലേവ്യ.23:24).

164. പാപപരിഹാര ദിവസത്തില്‍ ആത്മതപനം ചെയ്യണം: (ലേവ്യ.16:29).

165. പാപപരിഹാരദിവസത്തില്‍ സ്വസ്ഥമായിരിക്കണം: (ലേവ്യ.16:29,31).

166. കൂടാരപ്പെരുന്നാളിന്‍റെ ആദ്യ ദിവസത്തില്‍ സ്വസ്ഥമായിരിക്കണം: (ലേവ്യ.23:35).

167. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം നാളില്‍ സ്വസ്ഥമായിരിക്കണം: (ലേവ്യ.23:36).

168. കൂടാരപ്പെരുന്നാളിന്‍റെ കാലത്ത് യിസ്രായേല്‍ കൂടാരങ്ങളില്‍ പാര്‍ക്കണം: (ലേവ്യ.23:43).

169. കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് നാല് തരത്തിലുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തണം: (ലേവ്യ.23:40).

170. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) കാഹളം ഊതണം: (സംഖ്യാ.29:1).

XI. സാമുദായിക നിയമങ്ങൾ

171. ഓരോ പുരുഷനും വര്‍ഷം തോറും അര ശേക്കല്‍ ആലയത്തില്‍ കൊടുക്കണം: (പുറ.30:12,13).

172. ഒരു പ്രവാചകനെ അനുസരിക്കണം: (ആവ.18:15) 

173. ഒരു രാജാവിനെ നിയമിക്കണം: (ആവ.17:15).

174. ന്യായാധിപസഭയെ (സന്‍ഹെദ്രീം) അനുസരിക്കണം: (ആവ.17:11).

175. അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കണം: (പുറ.23:2).

176. ഓരോ പട്ടണത്തിലും ന്യായാധിപതിമാരേയും പ്രമാണികളെയും നിയമിക്കേണം: (ആവ.16:18). 

177. അവര്‍ നിഷ്പക്ഷമായി ന്യായം വിധിക്കണം: (ലേവ്യ.19:15).

178. ഒരു സംഭവത്തിനു സാക്ഷിയായവന്‍ കോടതിയില്‍ നിന്ന് സാക്ഷ്യം പറയണം: (ലേവ്യ.5:1). 

179. സാക്ഷികളെ സൂക്ഷ്മമായി പരിശോധിക്കണം: (ആവ.13:15).

180. കള്ളസാക്ഷി കുറ്റം ആരോപിക്കപ്പെട്ടവന് വരുത്തുവാന്‍ ആഗ്രഹിച്ചത് അവനോടു ചെയ്യണം: (ആവ.19:19). കുറ്റം ആരോപിക്കപ്പെട്ടവന് നല്‍കേണ്ട ശിക്ഷ കള്ളസാക്ഷിക്ക് നല്‍കണം)

181. തെളിയാത്ത കൊലപാതകത്തിനു ചുവന്ന പശുക്കിടാവിന്‍റെ യാഗം അര്‍പ്പിക്കണം: (ആവ.21:4).

182. ആറു സാങ്കേതനഗരങ്ങള്‍ വേര്‍തിരിക്കണം: (ആവ.19:3).

183. ലേവ്യര്‍ക്ക് വസിക്കുന്നതിന് പട്ടണങ്ങള്‍ നല്‍കണം: (സംഖ്യാ.35:2).

184. അപകടം ഒഴിവാക്കുവാന്‍ വീടിന്‍റെ മുകളില്‍ കൈമത്തില്‍ നിര്‍മ്മിക്കണം: (ആവ.22:8). 

XII. വിഗ്രഹാരാധന 

185. വിഗ്രഹാരാധനയും അതുമായി ബന്ധപ്പെട്ടവയും നശിപ്പിച്ചു കളയണം: (ആവ.7:5; 12:2).

186. വിഗ്രഹാരാധനയിലേക്ക് മറിക്കപ്പെട്ട പട്ടണത്തോടു നിയമാനുസൃതം പ്രവര്‍ത്തിക്കണം: (ആവ.13:17).

187. ഏഴു കനാന്യജാതികളെ സംഹരിക്കണം: (ആവ.20:17).

188. അമാലേക്കിന്‍റെ ഓര്‍മ്മയെ മായിച്ചു കളയണം: (ആവ.25:19).

189. അമാലേക്കിന്‍റെ പ്രവൃത്തികളെ മായിച്ചു കളയണം: (ആവ.25:17).

XIII. യുദ്ധം

190. യുദ്ധത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ എല്ലാം അനുസരിക്കണം: (ആവ.20:10-12).

191. യുദ്ധകാലത്ത് പ്രത്യേക ചുമതലകള്‍ നല്‍കി ഒരു പുരോഹിതനെ നിയമിക്കണം: (ആവ.20:2).

192. സൈനിക പാളയം ശുചിയായി സൂക്ഷിക്കണം: (ആവ.23:14,15).

193. ഓരോ പടയാളിക്കും അതിനു ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം: (ആവ.23:13).

XIV. സാമൂഹിക നിയമങ്ങള്‍

194. മോഷ്ടിച്ച വസ്തു ഉടമസ്ഥന് മടക്കിക്കൊടുക്കണം: (ലേവ്യ.6:4). 

195. ദരിദ്രനോട് ഔദാര്യം കാണിക്കണം: ലേവ്യ.25:35,36; (ആവ.15:8).

196. ഒരു എബ്രായ അടിമയെ സ്വതന്ത്രമാക്കുമ്പോള്‍ ഔദാര്യ ദാനങ്ങള്‍ കൊടുക്കേണ്ടതാണ്: (ആവ.15:14).

197. പലിശ കൂടാതെ ദരിദ്രന് വായ്പ കൊടുക്കണം: (പുറ.22:25).

198. അന്യന് പലിശക്ക് കടം കൊടുക്കാം: (ആവ.23:30).

199. ഉടമസ്ഥന് ആവശ്യമാണെങ്കില്‍ പണയവസ്തു മടക്കിക്കൊടുക്കണം: (പുറ. 22:26; ആവ.24:13).

200. കൂലിക്കാരന് കൂലി യഥാസമയം കൊടുക്കണം: (ആവ.24:15).

201. വേലക്കാരന് ഉത്പന്നങ്ങളില്‍ നിന്ന് ഭക്ഷിക്കാം: (ആവ.23:24,25).

202. ആവശ്യസമയത്തു മൃഗത്തിന്‍റെ ചുമലിലുള്ള ചുമട് മാറ്റുന്നതിന് സഹായിക്കേണ്ടതാണ്. (പുറ.23:5).

203. ആവശ്യപ്പെട്ടാല്‍ ചുമടില്‍ സഹോദരനെ സഹായിക്കണം: (ആവ.22:4)?

204. നഷ്ടപ്പെട്ട വസ്തുവിനെ യജമാനന്‍റെ പക്കല്‍ എത്തിച്ചു കൊടുക്കേണ്ടതാണ്: (പുറ.23:4; ആവ.22:1).

205. പാപിയെ ശാസിക്കണം: (ലേവ്യ.19:17).

206. കൂട്ടുകാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണം: (ലേവ്യ.19:18).

207. പരദേശിയെ സ്നേഹിക്കണം: (ആവ.10:19).

208. അളവുകളും തൂക്കങ്ങളും കൃത്യമായിരിക്കണം: (ലേവ്യ.19:36).

XV. കുടുംബം

209. ജ്ഞാനിയെ ബഹുമാനിക്കണം: (ലേവ്യ.19:32).

210. അപ്പനേയും അമ്മയേയും ബഹുമാനിക്കണം: (പുറ.20:12). 

(211. അമ്മയേയും അപ്പനേയും ഭയപ്പെടണം: ലേവ്യ.19:3).

212. മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി വിവാഹം കഴിക്കണം: (ഉല്പ.1:28).

213. വിവാഹം നിയമാനുസരണം ആയിരിക്കണം: (ആവ.24:1).

214. വരന്‍ വധുവിനോടൊപ്പം ഒരു വര്‍ഷം സന്തോഷിക്കേണ്ടതാണ്: (ആവ.24:5).

215. ആണ്‍മക്കളെ പരിച്ഛേദനം ചെയ്യേണ്ടതാണ്: (ഉല്പ.17:10; ലേവ്യ.12:3).

216. ഒരുവന്‍ പുത്രനില്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ മരിച്ചവന്‍റെ വിധവയെ വിധവയെ വിവാഹം കഴിക്കണം: (ആവ.25:5).

217. ദേവരന്‍ വിവാഹം ചെയ്തില്ലെങ്കില്‍ അവന്‍ അവളെ സ്വതന്ത്രയായി വിടേണ്ടതാണ്: (ആവ.25:9).

218. ഒരു കന്യകയെ വഷളാക്കുന്നവന്‍ അവളെ വിവാഹം കഴിക്കുകയും പിന്നീട് ഒരിക്കലും അവളെ വിവാഹമോചനം ചെയ്യാതിരിക്കുകയും വേണം: (ആവ.22:29).

219. ഭാര്യയില്‍ അന്യായമായി വിവാഹ പൂര്‍വ്വ ദൂഷ്യം ആരോപിക്കുന്നവനെ ദണ്ഡിക്കണം; അവന്‍ ഒരിക്കലും അവളെ വിവാഹമോചനം ചെയ്യുവാന്‍ പാടില്ല: (ആവ.22:18,19).

220. കന്യകയെ വശീകരിക്കുന്നവനെ നിയമാനുസൃതം ശിക്ഷിക്കണം: (പുറ.22:16).

221. ഒരു ബദ്ധയോട് പ്രത്യേക നിയമം അനുസരിച്ച് പെരുമാറേണ്ടതാണ്: (ആവ.21:11).

222. ഉപേക്ഷണപത്രം മുഖേന മാത്രമേ വിവാഹമോചനം ചെയ്യാവൂ: (സംഖ്യാ.24:1).

223. വ്യഭിചാരം സംശയിക്കപ്പെട്ട സ്ത്രീയെ നിയമാനുസൃതമുള്ള പരിശോധനക്ക് വിധേയമാക്കണം: (സംഖ്യാ.5:15-27).

XVI. ശിക്ഷാസംബന്ധമായ നിയമങ്ങൾ 

224. ദണ്ഡനം നല്‍കേണ്ടത് നിയമാനുസരണം ആയിരിക്കണം: (ആവ.25:2).

225. യാദൃശ്ചികമായി കൊലപാതകം ചെയ്തവനെ സാങ്കേതനഗരത്തില്‍ ഒളിപ്പിക്കണം: (സംഖ്യാ.35:25).

226. വധശിക്ഷ വാളാല്‍ ആകാം: (പുറ.21:20).

227. അത് കഴുത്തു ഞെരിച്ചും ആകാം: (പുറ..21:16) 

228. അത് അഗ്നിയില്‍ ദഹിപ്പിച്ചും ആകാം: (ലേവ്യ.20:14).

229. അത് കല്ലെറിഞ്ഞും ആകാം: (ആവ.22:24).

230. ചില കുറ്റങ്ങളില്‍ വധത്താല്‍ ശിക്ഷിക്കപ്പെട്ടവന്‍റെ ശവത്തെ മരത്തില്‍ തൂക്കാം: (ആവ.21:22).

231. മരത്തില്‍ തൂക്കപ്പെട്ട ശരീരം അന്ന് തന്നെ കുഴിച്ചിടണം: (ആവ.21:23).

XVII. അടിമകള്‍

232. എബ്രായ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: (പുറ.21:2).

233. എബ്രായ ദാസിയെ യജമാനന് വിവാഹം ചെയ്യാം: (പുറ.21:8).

234. അല്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കണം: (പുറ.21:8).

235. അന്യ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: (ലേവ്യ.25:46).

XVIII. നഷ്ടപരിഹാരം

236. ഒരു മനുഷ്യന്‍ ദോഷം സംഭവിച്ചവന് നഷ്ടപരിഹാരം അനുയോജ്യമായ നിയമം അനുസരിച്ച് ചെയ്യണം: (പുറ.21:18).

237. മൃഗത്താല്‍ ദോഷം സംഭവിച്ചാലും നിയമാനുസരണം ചെയ്യേണ്ടതാണ്: (പുറ.21:28).

238. കുഴിയില്‍ വീണു ദോഷം സംഭവിച്ചാലും നഷ്ടപരിഹാരം ചെയ്യേണ്ടതാണ്: (പുറ.21:33,34).

239. കള്ളന്മാരെ ശിക്ഷിക്കണം: (പുറ.22:1-4).

240. കന്നുകാലികള്‍ അതിക്രമിച്ചു കയറി ദോഷം വരുത്തിയാല്‍ പകരം കൊടുക്കേണ്ടതാണ്: (പുറ.22:5).

241. തീവെയ്പ്പു നിമിത്തം നഷ്ടം സംഭവിച്ചു എങ്കില്‍ തീ കത്തിച്ചവന്‍ നഷ്ടപരിഹാരം ചെയ്യണം: (പുറ.22:6).

242. കൂലി കൂടാതെ സൂക്ഷിപ്പാന്‍ ഏല്പിച്ച മുതല്‍ നഷ്ടപ്പെട്ടാല്‍ നിയമാനുസരണം ചെയ്യേണ്ടതാണ്: (പുറ.22:7-9).

243. കൂലിക്ക് അല്ലാതെ സൂക്ഷിക്കാന്‍ ഏല്പിച്ച മുതലിനെ സംബന്ധിച്ചും നിയമാനുസരണം ചെയ്യേണ്ടതാണ്: (പുറ.22:10-13).

244. കൂലിക്ക് വാങ്ങിയവയുടെയും കടം വാങ്ങിയവയുടെയും മേലുള്ള അവകാശവാദത്തിന്‍മേലും നിയമാനുസരണം ചെയ്യേണ്ടതാണ്: (പുറ.22:14).

245. ക്രയവിക്രയം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കും ഈ നിയമം ബാധകമാണ്: (ലേവ്യാ.25:14).

246. അവകാശത്തര്‍ക്കങ്ങള്‍ക്കും ഇത് ബാധകമാണ്: (പുറ.22:9).

247. ഇതുപോലുള്ള മറ്റെല്ലാ വ്യവഹാരങ്ങള്‍ക്കും ഇത് ബാധകമാണ്: (ആവ.25:12).

248. പീഡകനെ കൊന്നാണെങ്കില്‍ പോലും പീഡിതരെ രക്ഷിക്കേണ്ടതാണ്. (പുറ, 22:11).

Next Page —>

ന്യായപ്രമാണം

ന്യായപ്രമാണം

ദൈവത്തിന്റെ വിശുദ്ധഹിതം സമ്പൂർണ്ണമായി വെളിപ്പെടുത്തിയ ന്യായപ്രമാണം സമഗ്രമായിരുന്നു. ഒന്നും കൂട്ടിച്ചേർക്കുവാൻ ആവശ്യമില്ലാത്തവിധം ധാർമ്മികവും പൌരസംബന്ധവും മാർഗ്ഗീയവും ആയ എല്ലാ നിയമങ്ങളും ന്യായപ്രമാണം ഉൾക്കൊള്ളുന്നു. 613 കല്പനകൾ ഉൾക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു വിഭാഗങ്ങളുണ്ട്. ഒന്ന്; കല്പനകൾ: ഇവ ധാർമ്മിക നിയമങ്ങളാണ്. (പുറ, 20:1-17). രണ്ട്; വിധികൾ: ഇവ സിവിൽ നിയമങ്ങളാണ്. ദേശത്ത് ജീവിക്കുമ്പോൾ പൌരജീവിതത്തിന്റെ ക്രമീകരണത്തിന് ഇവ അനുസരിക്കേണ്ടതാണ്. (പുറ, 21:1-24:11). മൂന്ന്; ആരാധനാ നിയമങ്ങൾ: (പുറ, 24:12-31:18). 

I. ധാർമ്മികനിയമങ്ങൾ 

എക്കാലത്തുമുള്ള ഏതു മനുഷ്യനും അനുസരിക്കുവാൻ കടപ്പെട്ടതാണ് ധാർമ്മിക നിയമങ്ങൾ. ശരിയും തെറ്റും വിവേചിക്കുന്നത് ദൈവിക നിയമമനുസരിച്ചാണ്. പത്തു കല്പന രണ്ടു കല്പലകകളിലാണു എഴുതപ്പെട്ടത്. ഒന്നാമത്തേതിൽ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ, 20:3-11), രണ്ടാമത്തേതിൽ സഹമനുഷ്യരോടുള്ള കടപ്പാടുകളും (പുറ, 20:12-17) വ്യക്തമാക്കുന്നു. പത്തു കല്പനകളുടെയും സാരാംശം ക്രിസ്തു രണ്ടു കല്പനകളിലായി സംഗ്രഹിച്ചു പറഞ്ഞു. “അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു: ഗുരോ, ന്യായപ്രമാണത്തിൽ എതു കല്പന വലിയതു എന്നു ചോദിച്ചു. യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കുടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈരണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.” (മത്താ, 22:35-40). 

II. സാമൂഹിക നിയമങ്ങൾ 

എല്ലാ കല്പനകളുടെയും അടിസ്ഥാനമാണ് പത്തു കല്പന. പത്തുകല്പന നല്കിയശേഷം അവയുടെ പ്രയുക്തി തുടർന്നുള്ള ഭാഗങ്ങളിൽ വ്യക്തമായി വെളിപ്പെടുത്തി. രാഷ്ട്രീയം, പൌരസംബന്ധം, നീതിനിർവ്വഹണപരം എന്നിങ്ങനെയുള്ള നിയമങ്ങൾ നിയമപുസ്തകത്തിലും (പുറ, 20:23-23:33) വിശുദ്ധിയുടെ പ്രമാണങ്ങളിലും (ലേവ്യ, 17-26 അ) ആവർത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്. 

1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങൾ: യഹോവയാണ് രാജാവ്; ന്യായാധിപനും ന്യായദാതാവും യഹോവ തന്നെയാണ്. (യെശ, 33:22). ദൈവത്തിൽ നിന്നാണ് രാജാധികാരം ഭൗമിക ഭരണാധിപന്മാർക്കു ലഭിക്കുന്നത്. മനുഷ്യരുടെ രാജത്വത്തിന്മേൽ യഹോവ വാഴുകയും തനിക്കിഷ്ടപ്പെട്ടവർക്കു അതു നല്കുകയും ചെയ്യുന്നു. (ദാനീ, 4:25,35, 7:13-14). യിസായേലിന് രാജാവിനെ തിരഞ്ഞടുക്കുന്നത് യഹോവയാണ്. വിജാതീയൻ രാജാവാകാൻ പാടില്ല. രാജാവു കുതിരകളെ വർദ്ധിപ്പിക്കുകയോ അനേകം ഭാര്യമാരെ എടുക്കുകയോ അധികം വെള്ളിയും പൊന്നും സമ്പാദിക്കുകയോ ചെയ്യാൻ പാടില്ല. ന്യായപ്രമാണത്തിന്റെ ഒരു പകർപ്പു രാജാവ് സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവൻ പാരായണം ചെയ്യുകയും അതിലെ വചനങ്ങളും ചട്ടങ്ങളും അനുസരിക്കുകയും വേണം. (ആവ, 17:14-20).

2. സൈനികനിയമങ്ങൾ: യുദ്ധം യഹോവയ്ക്കുളളതാണ്. യുദ്ധത്തിനു പോകുന്നതിനു മുമ്പു സൈന്യത്തെ ശുദ്ധീകരിക്കണം. (സംഖ്യാ, 21:15, 2ദിന, 20:15, 1ശമൂ, 21:1-6). സൈന്യത്തിൽ ചേരുന്ന പ്രായം 20 വയസ്സാണു. (സംഖ്യാ, 1:2-3, 26:1-4). ലേവ്യർ സൈന്യസേവനം അനുഷ്ഠിക്കേണ്ടതില്ല. (സംഖ്യാ, 1:47-49). ഭീരുവും പുതിയ വീടു പണിത് ഗൃഹപ്രവേശം നടത്താത്തവനും, വിവാഹനിശ്ചയം കഴിഞ്ഞ് ഭാര്യയെ പരിഗ്രഹിക്കാത്തവൻ വിവാഹശേഷം ഒരുവർഷം യുദ്ധത്തിനു പോകേണ്ടതില്ല. (ആവ, 20:5-8, ന്യായാ, 7:3). പാളയത്തിൽ സ്ത്രീകൾക്കു ചെല്ലാൻ അനുവാദമില്ല. ആവർത്തനം 7:1-ൽ പറഞ്ഞിട്ടുള്ള ഏഴുജാതികളുടെ പട്ടണങ്ങളിൽ ഒന്ന് ആക്രമിച്ചാൽ അവയിലെ നിവാസികളെ ഒക്കെയും ശപഥാർപ്പിതമായി കൊല്ലേണ്ടതാണ്. (ആവ, 20:15-17, യോശു, 11:1-14, ആവ, 2:32-34). ഈ ഏഴുജാതികളുടെ പട്ടണങ്ങളല്ലെങ്കിൽ പട്ടണത്തിനടുത്തു ചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയണം. അവർ കീഴടങ്ങിയാൽ അതിലെ നിവാസികളെ ഊഴിയവേലക്കാരായി എടുക്കാം. അവർ കീഴടങ്ങിയില്ലെങ്കിൽ പട്ടണം നിരോധിച്ചു് പുരുഷന്മാരെ ഒക്കെയും കൊല്ലണം. സ്ത്രീകളെയും കുട്ടികളെയും സമ്പത്തും കൊള്ളയായി എടുക്കാം, (ആവ, 20:10-14). ഫലവൃക്ഷങ്ങളെ ഒരിക്കലും നശിപ്പിക്കരുതു. (ആവ, 20:19-20). 

3. പൗരത്വം: എല്ലാ യിസ്രായേൽ പുരുഷന്മാരും സഭയിൽ അംഗങ്ങളാണ്. ഷണ്ഡനോ ഛിന്നലിംഗനോ, കൗലടേയനോ, അമ്മോന്യനോ, മോവാബ്യനാ യിസായേല്യസഭയിൽ പ്രവേശിച്ചുകൂടാ. ഏദോമ്യനെയും മിസ്രയീമ്യനെയും വെറുക്കുവാൻ പാടില്ല. മൂന്നാം തലമുറയായി മിസ്രയീമ്യനു ജനിക്കുന്ന മക്കളെ യഹോവയുടെ സഭയിൽ പ്രവേശിപ്പിക്കാം. (ആവ, 23:18(. അന്യനെയും പരദേശിയെയും സംബന്ധിച്ചുള്ള വ്യക്തമായ കല്പനകൾ ഉണ്ട്. മൂന്നു വിധത്തിലുള്ള പരദേശികളാണുളളത്: പരിച്ഛേദനം ചെയ്തവർ, അഗ്രചർമ്മികൾ, പരിച്ഛേദനം ചെയ്യാതെ താത്ക്കാലികമായി പാർക്കുന്നവർ. അവരെ ഒരിക്കലും ക്ലേശിപ്പിക്കുവാൻ പാടില്ല. (പുറ, 22:21, 23:9, ലേവ്യ, 19:33-34, ആവ, 24:17). പരിച്ഛേദനം കഴിഞ്ഞ പരദേശികൾ പെസഹ ആചരിക്കുകയും (പുറ, 12:48-49, സംഖ്യാ, 9:14), യാഗം അർപ്പിക്കുകയും ചെയ്യണം. (സംഖ്യാ, 15:14-16). താനേ ചത്തവയെ പരദേശിക്കു തിന്നാൻ കൊടുക്കുകയോ അന്യജാതിക്കാരനു വിലക്കുകയോ ചെയ്യാം. അങ്ങനെയുള്ളവയെ യിസ്രായേല്യൻ ഉപയോഗിക്കുവാൻ പാടില്ല. (ആവ, 14:21). 

4. അടിമകൾ: എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ഏഴാമത്തെ വർഷം ഒന്നും കൊടുക്കാതെ അവനെ വിട്ടയയ്ക്കണം. എബ്രായനെ സ്ഥിരമായി അടിമയാക്കി വച്ചിരിക്കുവാൻ പാടില്ല. എബായ അടിമയെ ഏഴാം വർഷമോ യോബേൽ സംവത്സരമോ ഏതാണോ ആദ്യം വരുന്നതു അപ്പോൾ സ്വതന്ത്രനാക്കണം. അടിമയോട് അനുകമ്പയോടെ പെരുമാറേണ്ടതാണ്. (പുറ, 21:2, ആവ, 15:12, ലേവ്യ, 25:10). എഴാമത്തെ വർഷത്തിനുശേഷം എബായ അടിമ ആഗ്രഹിക്കുന്നു എങ്കിൽ അവന് യജമാനനോടൊപ്പം കഴിയാവുന്നതാണ്. (പുറ, 21:5-6, ആവ, 15:16-17). ഒരു എബ്രായൻ തന്റെ മകളെ മറെറാരു എബ്രായനു വിറ്റാൽ അവന് അവളെ വെപ്പാട്ടിയായി സ്വീകരിക്കാം. അല്ലെങ്കിൽ അവളെ വീണ്ടെടുക്കാം. ഒരിക്കലും അന്യജാതിക്കാരന് വില്ക്കാൻ പാടില്ല. (പുറ, 21:7-11). വിജാതീയ അടിമയെ കുടുംബാവകാശമായി കൈമാറാം. (ലേവ്യ, 25:44-46). അടിമ യജമാനൻ മുതലാണ്. അടിമയെ അടിക്കുവാനുള്ള സ്വാതന്ത്ര്യം യജമാനനുണ്ട്. അവന് അംഗഛേദം ഭവിച്ചാൽ ശിക്ഷയായി അടിമയ്ക്ക് സ്വതന്ത്ര്യം നല്കണം. അടികൊണ്ട് അടിമ മരിച്ചുപോയാൽ ഉടമയെ ശിക്ഷിക്കേണ്ടതാണ്. (പുറ, 21:20-27). ദാസന്മാരും പരിച്ഛേദനത്തിനു വിധേയരാകണം. അവർക്കു പെസഹ ഭക്ഷിക്കാം. (പുറ, 12:44). ഒരു കാള അടിമയെ കുത്തിയാൽ യജമാനന് കൊടുക്കേണ്ട നഷ്ടപരിഹാരം 30 ശേക്കെൽ വെള്ളിയാണ്. (പുറ, 21:32). എബായ അടിമയെ സ്വതന്തനാക്കുമ്പോൾ അവനെ ഔദാര്യദാനം നല്കി വേണം അയക്കേണ്ടത്. (ആവ, 15:13-15).

5. കുടുംബം: സമുഹത്തിന്റെ അടിസ്ഥാനഘടകം കുടുംബമാണ്. കുടുംബത്തിലെ വിവിധ ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ താഴെ പറയുന്നവയാണ്: ദേശത്തിന്റെ അവകാശികളാണെങ്കിൽ സ്ത്രീകൾ ഗോത്രത്തിനുള്ളിൽ നിന്നു തന്നെ വിവാഹം കഴിക്കേണ്ടതാണ്. (സംഖ്യാ, 36:6-9). ഒരു കന്യകയെ ബലാത്കാരം ചെയ്യുന്നവൻ അവളെ വിവാഹം കഴിക്കുകയും അവളുടെ പിതാവിന് 50 വെളളിക്കാശ് പിഴ കൊടുക്കുകയും വേണം. അവൻ ഒരിക്കലും അവളെ ഉപേക്ഷിക്കുവാൻ പാടില്ല. (പുറ, 22:16-17,  ആവ, 22:28-29). പുരോഹിതന്മാർ വേശ്യയെയോ, ദുർന്നടപ്പുകാരിയെയോ, ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹം കഴിച്ചു കൂടാ. (ലേവ്യ, 21:7).ദേവരവിവാഹം നിഷേധിക്കുന്നവൻ നിന്ദിക്കപ്പെടും. (അവ, 25:5-10). വിജാതീയരുമായുള്ള വിവാഹബന്ധം നിഷിദ്ധമാണ്. (പുറ, 34:12-16, ആവ, 7:1-4, നെഹെ, 13:23-27). എന്നാൽ ബദ്ധരായ സ്ത്രീകളെ വിവാഹം കഴിക്കുവാൻ അനുവാദം ഉണ്ട്. (ആവ, 21:10-14). ഭാര്യ എടുക്കുന്ന നേർച്ചയം വതവും സ്ഥിരപ്പെടുത്തുവാനും ദുർബ്ബലപ്പെടുത്തുവാനുമുള്ള അവകാശം ഭർത്താവിനുണ്ട്. (സംഖ്യാ, 30:6-8, 10-15). ഭർത്താവിനു മാത്രമേ വിവാഹമോചനത്തിനു വാദമുള്ളൂ. ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അയക്കേണ്ടതാണ്. ഒരിക്കൽ വിവാഹമോചനം ചെയ്ത സ്ത്രീയെ വീണ്ടും വിവാഹം ചെയ്യുവാൻ പാടില്ല. (ആവ, 24:1-4). കുഞ്ഞുങ്ങൾ മാതാപിതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതാണ്. (പുറ, 20:12, ആവ, 5:16, 21:18-21). ദൈവത്തിന്റെ ന്യായപ്രമാണം മക്കളെ പഠിപ്പിക്കേണ്ട ചുമതല ഗൃഹനാഥനുണ്ട്. (ആവ, 6:6-9, 20-25). അവിവാഹിതയായ മകളുടെ വ്രതവും നേർച്ചയും സ്ഥിരീകരിക്കുവാനും ദുർബലപ്പെടുത്തുവാനും പിതാവിന് അവകാശമുണ്ട്. (സംഖ്യാ, 30:35). പിതാവിനു പുതിയെ അടിമയായി വില്ക്കാം. (പുറ, 21:17). 

6 . അവകാശം: ഗൃഹനാഥൻ കഴിഞ്ഞാൽ കുടുംബത്തിലെ അടുത്ത അവകാശം ആദ്യജാതനാണ്. (1ശമൂ, 17:28, 20:29). സ്വത്തിന്റെ ഇരട്ടിപ്പങ്ക് ആദ്യജാതനുള്ളതാണ്. ഒരു പുരുഷന് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും ഒരുവൾ ഇഷ്ടയും മറ്റവൾ അനിഷ്ടയും അനിഷ്ടയുടെ പുത്രൻ ആദ്യജാതനായിരിക്കുകയും ചെയ്താൽ ജ്യേഷ്ഠാവകാശം ഇഷ്ടയുടെ പുത്രനു കൊടുക്കുവാൻ പിതാവിനു അവകാശമില്ല. (ആവ, 21:15-17). ഭർത്താവിന്റെ അവകാശം ഭാര്യയ്ക്കു ലഭിക്കയില്ല. എന്നാൽ പുത്രനില്ലാതെ ഭർത്താവ് മരിക്കയാണെങ്കിൽ ദേവരവിവാഹം വഴി അവകാശം കുടുംബത്തിൽ സംരക്ഷിക്കപ്പെടാവുന്നതാണ്. (രൂത്ത്, 4:52). പുത്രനില്ലെങ്കിൽ അവകാശം പുത്രിമാർക്കു ലഭിക്കും. പുത്രിമാരും ഇല്ലെങ്കിൽ അയാളുടെ സഹോദരന്മാർക്കും; സഹോദരന്മാരും ഇല്ലെങ്കിൽ പിതൃസഹോദരന്മാർക്കും അവരും ഇല്ലെങ്കിൽ ഏറ്റവും അടുത്ത ചാർച്ചക്കാർക്കും അവകാശം ലഭിക്കും. (സംഖ്യാ, 27:6-11). ഒരു ഗോത്രത്തിന്റെ അവകാശം മറ്റൊരു ഗോത്രത്തിനു കൈമാറ്റം ചെയ്യാവുന്നതല്ല. (സംഖ്യാ, 36 :1-12). ഒരു വ്യക്തിക്ക് ഭൂമി എന്നേക്കുമായി വില്ക്കുവാൻ അനുവാദമില്ല. യോബേൽ സംവത്സരത്തിൽ ഭൂമി മടക്കിക്കൊടുക്കേണ്ടതാണ്. അതുകൊണ്ട് യോബേൽ സംവത്സരം വരെ കൈവശം വയ്ക്കുന്നതിന് ശേഷിക്കുന്ന വർഷങ്ങൾക്കുള്ള ഉത്പന്നങ്ങളുടെ വില കണക്കാക്കി മാത്രമേ ഭൂമി കൈമാറ്റം ചെയ്യാവൂ. (ലേവ്യ,  25:15-16 , 23-28). വ്യക്തികൾ എന്ന നിലയിൽ ലേവ്യർക്കു യിസ്രായേലിനോടുകൂടെ അവകാശമില്ല. യഹോവയാണ് അവരുടെ അവകാശം. (ആവ, 18:1-2(. 48 പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു അവകാമായി നല്കി. അവയിൽ 13 പട്ടണങ്ങൾ പുരോഹിതന്മാർക്കുളളതാണ്. (സംഖ്യാ, 35:2-8, യോശു, 21:3-42). 

7. ഭക്ഷണവും ആരോഗ്യ പരിപാലനവും: വിജാതിയരിൽ നിന്നും വേർപാടും വിശുദ്ധിയും പാലിക്കുന്നതിനു യെഹൂദന്മാർക്കു ഭക്ഷണം, ആരോഗ്യപരിപാലനം, ശുചിത്വം എന്നിവയെ സംബന്ധിക്കുന്ന പ്രമാണങ്ങളും നല്കി. മൃഗങ്ങളെയും പക്ഷികളെയും ശുദ്ധമെന്നും അശുദ്ധമെന്നും രണ്ടായി തിരിച്ചു. ജീവന്റെ അധിഷ്ഠാനം രക്തമാകയാൽ രക്തം ഭക്ഷിക്കുവാൻ അനുവാദമില്ല. (ലേവ്യ, 17:12,14, ആവ, 12:23). അറുക്കുന്ന ജന്തുവിന്റെ രക്തം തറയിയിൽ ഒഴിച്ചു കളഞ്ഞു മണ്ണിട്ട് മൂടേണ്ടതാണ്. (ലേവ്യ, 17:13, ആവ, 12:16). തനിയേ ചത്ത യാതൊന്നിന്റെയും മാംസം ഭക്ഷിച്ചുകൂടാ. (ആവ, 14:21). ശുദ്ധിയുളളവയും ശുദ്ധിയില്ലാത്തവയും ആയ ജന്തുക്കളുടെ പട്ടിക ലേവ്യപുസ്തകത്തിലും (11:1-31), ആവർത്തനപുസ്തകത്തിലും കൊടുത്തിട്ടുണ്ട്. ഇവയിൽ ശുദ്ധിയുളളവയെ മാത്രമേ ഭക്ഷിക്കാവു. നിഷിദ്ധജന്തുക്കളെ ഭക്ഷിക്കുന്നതും പിണം സ്പർശിക്കുന്നതും അശുദ്ധിക്ക് കാരണമാണ്. ശവസ്പർശനം കൊണ്ട് പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയും അശുദ്ധമാകും. (ലേവ്യ, 11:32-35). കുഷ്ഠരോഗം അശുദ്ധമാക്കുന്ന രോഗമാണ്. കുഷ്ഠം കണ്ടുപിടിക്കേണ്ട ചുമതല പുരോഹിതനാണ്. (ലേവ്യ, 13,14 അ).

8. സാമ്പത്തിക പ്രമാണങ്ങൾ: കൃത്യമായ അളവും തുക്കവും പാലിക്കണം. (ലേവ്യ, 19:35-36, ആവ, 25:13-15). വേലക്കാരന്റെ കൂലി അന്നന്ന്കൊടുക്കണം. (ആവ, 24:14-15). ദരിദ്രന്റെ പുറംകുപ്പായം പണയമായി വാങ്ങിയാൽ സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് മടക്കിക്കൊടുക്കേണ്ടതാണ്. അതു മാത്രമായിരിക്കും ദരിദ്രന്റെ പുതപ്പ്. പണയവസ്തു വാങ്ങേണ്ടതിനു, ഉത്തമർണ്ണൻ അധമവർണ്ണന്റെ വീട്ടിനകത്തു കടക്കാൻ പാടില്ല. ഉത്തമർണ്ണൻ വീടിനു പുറത്തു നില്ക്കുമ്പോൾ പണയവസ്തു പുറത്തു കൊണ്ടു കൊടുക്കേണ്ടതാണ്. തിരികല്ലും മേല്ക്കല്ലും പണയം വാങ്ങാൻ പാടില്ല. (ആവ,24:6-17, പുറ, 22:26-27).

III. നീതിന്യായ നിർവ്വഹണം 

ന്യായപ്രമാണത്തിലെ ക്രിമിനൽ നിയമത്തിനടിസ്ഥാനം കർക്കശവും നീതിപൂർവ്വവുമായ പകരത്തിനു പകരമാണ്. സമൂഹത്തിൽ നിന്ന് ദുഷ്ടത ഇല്ലാതാക്കുകയും വിശുദ്ധനായ ദൈവത്തിന്റെ നീതിയെക്കുറിച്ചു ധാരണ നല്കുകയുമാണ് അതിന്റെ ലക്ഷ്യം. കുറ്റക്കാരന് കുറ്റത്തിന്റെ കാഠിന്യം അനുസരിച്ചു് ശിക്ഷ നൽകേണ്ടതാണ്. കുറ്റക്കാരനെയല്ലാതെ അവന്റെ പുത്രനെ ശിക്ഷിക്കുവാൻ പാടില്ല. (ആവ, 24:16). കുറ്റങ്ങളെക്കുറിച്ചും അതിനു നല്കേണ്ട ശിക്ഷകളെക്കുറിച്ചും ന്യായപ്രമാണത്തിൽ വിശദമായ പ്രമാണങ്ങൾ നല്കിയിട്ടുണ്ടു. എല്ലാ കുറ്റവും ആത്യന്തികമായി ദൈവത്തിനെതിരെയാണ്. പിതാക്കന്മാരുടെ കാലത്ത് നീതിന്യായ നിർവ്വഹണത്തിനുള്ള പൂർണ്ണമായ അധികാരം കുടുംബത്തലവനായിരുന്നു. വധശിക്ഷപോലും നല്കാനുള്ള അവകാശം പിതാവിനുണ്ടായിരുന്നു. (ഉല്പ, 38:24). കുടുംബങ്ങൾ വർദ്ധിച്ചപ്പോൾ ഈ അധികാരം ഗോത്രങ്ങളുടെയും കുലങ്ങളുടെയും തലവന്മാർക്കായി. പുറപ്പാടിനുശേഷം ന്യായം വിധിച്ചത് മോശെയായിരുന്നു. വ്യവഹാരങ്ങളുടെ ആധിക്യം നിമിത്തം മോശെ യിത്രോയുടെ ഉപദേശം അനുസരിച്ചു് 1000 പേർക്കും 100 പേർക്കും 50 പേർക്കും 10 പേർക്കും അധിപതിമാരെ നിയമിച്ചു. അവർ ജനത്തിനു ന്യായം വിധിച്ചു. പ്രയാസമുള്ള കാര്യങ്ങൾ മാത്രം മോശെയുടെ അടുക്കൽ അവർ കൊണ്ടു വന്നു. (പുറ, 18:13-26, ആവ . 1:13-18).

കാനാനിൽ പ്രവേശിച്ചശേഷം ന്യായവിസ്താരത്തെ സംബന്ധിച്ചുള്ള പൊതുവായ ഒരു കല്പന മാത്രമേ നിലവിലുണ്ടായിരുന്നുള്ളു. “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രം തോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം” (ആവ, 16:18-19). പ്രമാണിമാർ പ്രാദേശിക ന്യായാധിപന്മാർ ആയിരുന്നു. ചെറിയ വ്യവഹാരങ്ങളിൽ അവർ ന്യായപ്രമാണം അനുസരിച്ചു തീർപ്പു കല്പിക്കയും കുറ്റക്കാരനെ ശിക്ഷിക്കുകയും ചെയ്തു. പ്രയാസമുള്ള വ്യവഹാരങ്ങൾ കൈകാര്യം ചെയ്യുന്നതിനു് ഉന്നതാധികാരമുള്ള ഒരു കോടതിയെ നിയമിച്ചു. മഹാപുരോഹിതനും ഉന്നത ന്യായാധിപനും ഉൾപ്പെടെ പുരോഹിതന്മാരും ന്യായാധിപന്മാരും ഉൾപ്പെട്ട ഈ കോടതിയുടെ ആസ്ഥാനം വിശുദ്ധമന്ദിരമായിരുന്നു. (ആവ, 17:8-9, 19:16-20). ഈ കോടതിയിൽ ന്യായാധിപന്മാർ നല്ലവണ്ണം അന്വേഷണവും വിസ്താരവും നടത്തും. (ആവ, 19-18). വ്യവഹാരത്തെ സംബന്ധിച്ചിടത്തോളം ന്യായപ്രമാണത്തിൽ നിന്നും ഉപദേശം നൽകേണ്ടത് പുരോഹിതനാണ്. (ലേവ്യ, 10:11). ഒടുവിലായി ന്യായാധിപൻ വിധി പുറപ്പെടുവിക്കും. 

പ്രാദേശിക കോടതികൾ കൂടാതെ ഓരോ പട്ടണത്തിലെയും മൂപ്പന്മാർ ചേർന്നു ഒരു സഭ രൂപീകരിച്ചിട്ടുണ്ട്. നിയമപരമായ അന്വേഷണം വളരെയൊന്നും ആവശ്യമില്ലാത്ത കുടുംബ വ്യവഹാരങ്ങളിലെല്ലാം അവർ തീരുമാനം എടുക്കുകയും കുറ്റക്കാരനെ ശിക്ഷിക്കുകയും ചെയ്യും. വധശിക്ഷ നൽകുവാനും അവർക്കു അവകാശമുണ്ട്. മന:പൂർവ്വം വധം നടത്തിയവനെ രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കും. (ആവ, 19:12)0. മത്സരിയായ പുത്രൻ, ഭാര്യയുടെ ചാരിത്രത്തെക്കുറിച്ചുള്ള ഭർത്താവിൻ്റെ കുറ്റാരോപണം, ദേവര വിവാഹതിരസ്കരണം തുടങ്ങിയ വ്യവഹാരങ്ങളാണ് ഈ സഭയുടെ അധികാര പരിധിയിൽ വരുന്നത്. (ആവ, 21:18-21, 22:22-29). ദാവീദ് 6000 ലേവ്യരെ പ്രമാണികളും ന്യായാധിപന്മാരുമായി നിയമിച്ചു. (1ദിന, 23:4, 26 ::29). യെഹോശാഫാത്ത് രാജാവ് പട്ടണം തോറും ന്യായാധിപന്മാരെ നിയമിച്ചു. കൂടാതെ യെരുശലേമിൽ ഒരു സുപ്രീം കോടതിയും രൂപീകരിച്ചു. അതിൽ ലേവ്യരും പുരോഹിതന്മാരും പിതൃഭവനത്തലവന്മാരും മഹാപുരോഹിതനും യെഹൂദാഗൃഹത്തിന്റെ പ്രഭുവും ഉൾപ്പെട്ടിരുന്നു. (2ദിന, 19:7-11). പില്ക്കാലത്തു നിലവിൽ വന്ന സംഘമാണു് ന്യായാധിപസംഘം. 

നീതിന്യായ നടപടികൾ വളരെ ലളിതമാണ്. മോശെ നിയമിച്ച ന്യായാധിപന്മാർ എല്ലാക്കാലത്തും ജനത്തിനു ന്യായം വിധിച്ചു. (പുറ, 18:22(. മോശെയും അഹരോനും പ്രമാണിമാരും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ഇരിക്കും. (സംഖ്യാ, 27:2). നഗരത്തിലെ ന്യായാധിപന്മാർ പട്ടണവാതില്ക്കലാണ്. ഇരിക്കുന്നത്. (ആവ, 21:19, 22:15). പരാതിക്കാർ അവരുടെ മുമ്പിൽ വാചികമായി കാര്യങ്ങൾ ബോധിപ്പിക്കും. (ആവ, 1-16, 21-19-20, 25:1). കുററക്കാരൻ വന്നില്ലെങ്കിൽ അവനെ വിളിപ്പിക്കും. (ആവ, 25:8). ന്യായാധിപന്മാർ പരസ്യമായിട്ടാണ് കേസ് വിധിച്ചിരുന്നത്. ദെബോരാ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം ചെയ്തു. (ന്യായാ, 4:5). ശലോമോൻ ന്യായവിസ്താരത്തിനായി കൊട്ടാരത്തിൽ ഒരു സിംഹാസനമണ്ഡപം പണിതു. (1രാജാ, 7:7). പില്ക്കാലത്ത് പ്രഭുക്കന്മാർ ന്യായവിസ്താരത്തിനായി ദൈവാലയത്തിന്റെ പുതിയ വാതിലിനു മുമ്പിൽ ഇരിക്കുമായിരുന്നു. വ്യവഹാരം ശ്രദ്ധാപൂർവ്വം കേട്ട് സൂക്ഷ്മമായി പരിശോധിച്ചുവേണം വിധി കല്പിക്കേണ്ടത്. തെളിവുകൾ സാഹചര്യം അനുസിരിച്ചു് വിഭിന്നമാണ്. ഒരു സാധാരണ സത്യമോ (പുറ, 22:11), കുറ്റാരോപകന്റെ വാക്കോ (പുറ, 21:18), അടയാളമോ (ആവ, 22:15-17) ആയിരിക്കും തെളിവ്. രണ്ടോ മൂന്നോ സാക്ഷികളുടെ വായ്മൊഴിയിൽ വേണം വ്യവഹാരം തീരുമാനിക്കേണ്ടത്. (ആവ, 19:15). സാക്ഷിവിസ്താരം കർക്കശമാണ്. കള്ളസ്സാക്ഷി എന്നു തെളിഞ്ഞാൽ അവനു കുററക്കാരന്റെ ശിക്ഷയാണ്. (ആവ, 19:18-19). മററു തെളിവുകൾ ഇല്ലെങ്കിൽ ചീട്ടിട്ട് കാര്യം തീരുമാനിക്കും. (സദ്യ, 18-18, 16:33). വിധി പുറപ്പെടുവിക്കുന്നത് മൗഖികമായിട്ടാണ്. ശിക്ഷ ന്യായാധിപന്റെ മുമ്പിൽ വച്ചു ഉടൻതന്നെ നടത്തും. (സംഖ്യാ, 15:36, ആവ, 22:18, 22:5. വധശിക്ഷ കല്ലെറിഞ്ഞു കൊല്ലുകയാണ്. സഭ മുഴുവനായോ (സംഖ്യാ, 15:36), പട്ടണത്തിലെ ആളുകളോ (ആവ, 22:2), ആണ് കല്ലെറിയുന്നത്. സാക്ഷിയാണ് ആദ്യം കല്ലെറിയേണ്ടത്. (ആവ, 13:9, 17:9). അതുകൊണ്ട് മതിയായ തെളിവില്ലാതെ ആരും സാക്ഷി പറയുകയില്ല. രാജവാഴ്ച്ചയ്ക്കുശേഷം രാജാവിന്റെ ഉദ്യോഗസ്ഥന്മാരോ അകമ്പടി സൈന്യമോ ആണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്.

 IV മതനിയമങ്ങൾ 

ആരാധന, ദൈവത്തോടുള്ള ബന്ധം എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങളാണ് മതനിയമങ്ങൾ. വിശുദ്ധമന്ദിരം, പൌരോഹിത്യം, അനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, യാഗങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പ്രമാണങ്ങളാണ് അധികവും. പത്തു കല്പ്പനകളിൽ ആദ്യത്തെ നാലും ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചുള്ളതാണ്.ഴയഹോവയെ അല്ലാതെ മറ്റു ദേവന്മാരെയോ, വിഗ്രഹങ്ങളെയോ ആരാധിക്കുവാൻ പാടില്ല. ആഭിചാരം, മന്ത്രവാദം എന്നിവ വിലക്കപ്പെട്ടതാണ്.. ദൈവദൂഷണത്തിന് വധശിക്ഷയാണ് നല്കിയിരുന്നത്. ശബ്ബത്ത് ആചരിക്കേണ്ടതാണ്. സീനായി പർവ്വതത്തിൽ വച്ച് ദൈവം മോശെക്കു നല്കിയ മാതൃക അനുസരിച്ചാണ് സമാഗമനകൂടാരം നിർമ്മിച്ചത്. ദൈവാലയത്തിന്റെ നിർമ്മാണവും ആ മാതൃകയെ പിന്തുടർന്നായിരുന്നു. ദൈവം സ്വന്തജനത്തിനു മദ്ധ്യേ വസിക്കുന്നത് മന്ദിരത്തിലാണ്. അവിടെയാണ് ദൈവം ജനത്തിന്റെ അടുക്കലേക്കും ജനം ദൈവത്തിന്റെ അടുക്കലേക്കും വരുന്നത്. ഈ മന്ദിരത്തിന്റെ ഘടനയും മറ്റു പ്രമാണങ്ങളും ദൈവത്തിന്റെ വിശുദ്ധിയെ ചൂണ്ടിക്കാണിക്കുന്നു. യാഗപീഠം വീണ്ടെടുപ്പിന്റെയും ആരാധനയുടെയും പ്രാധാന്യം വ്യക്തമാക്കുന്നു. തൊട്ടി ആരാധകന്റെ ശുദ്ധീകരണത്തെ പ്രതീകവത്ക്കരിക്കുന്നു. സ്തുതിയുടെയും സ്തോത്രത്തിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് സുഗന്ധ ധൂപപീഠം. അതിവിശുദ്ധസ്ഥലം, ദൈവത്തിനു മനുഷ്യനോടുള്ള സമീപനത്തെ കാണിക്കുന്നു. നിയമപെട്ടകത്തിലെ ന്യായപ്രമാണത്തിന്റെ കല്പനകൾ ചൂണ്ടിക്കാണിക്കുന്നത് മനുഷ്യൻ പാപപൂർണ്ണനാണെന്നും അവനു ഒരിക്കലും ദൈവസന്നിധിയിൽ കടന്നുവരാൻ കഴിയുകയില്ലെന്നുമാണ്. പെട്ടകത്തിന്റെ മൂടിയായ കൃപാസനം മനുഷ്യനുവേണ്ടി ദൈവം ഒരുക്കിയ വീണ്ടെടുപ്പിനെ കാണിക്കുന്നു. ആരാധകന് പ്രാകാരം വരെ മാത്രമേ വരാൻ അനുവാദമുള്ളൂ. സാധാരണ പുരോഹിതനു വിശുദ്ധസ്ഥലത്ത് പ്രവേശിക്കാം. മഹാപുരോഹിതനു വർഷത്തിലൊരിക്കൽ അതിവിശുദ്ധ സ്ഥലത്തും. 

രക്തം ചൊരിഞ്ഞാൽ മാത്രമേ പാപത്തിന് മോചനമുള്ള എന്ന് യാഗങ്ങൾ വ്യക്തമാക്കുന്നു. (ലേവ്യ, 4:20, എബ്രാ, 9:22). യാഗമൃഗം ആരാധകനു പകരമാണ്. (ലേവ്യ, 16:20-22). യാഗമൃഗങ്ങളെല്ലാം ക്രിസ്തുവിന്റെ ക്രൂശുമരണത്തെ ചൂണ്ടിക്കാണിക്കുകയായിരുന്നു. (യെശ, 53:10). വിവിധ യാഗങ്ങളെക്കുറിച്ചു വ്യക്തമായ നിർദ്ദേശങ്ങൾ ലേവ്യപുസ്തകത്തിൽ നല്കിയിട്ടുണ്ട്. പാപിയായ മനുഷ്യന് ദൈവത്തോടടുത്തു വരുന്നതിന് ഒരു മധ്യസ്ഥൻ ആവശ്യമാണെന്നു കാണിക്കുകയാണ് പൌരോഹിത്യം. ഈ മധ്യസ്ഥൻ വിശുദ്ധിയുടെയും പൂർണ്ണതയുടെയും പ്രതീകമായിരിക്കണം. യിസായേൽ ജാതിയെ മുഴുവൻ പുരോഹിത വംശമായി ദൈവം തിരഞ്ഞെടുത്തു. അനന്തരം അവരിൽ നിന്നു ലേവ്യരെയും ഒടുവിലായി ഒരു വ്യക്തിയെയും അഥവാ മഹാപുരോഹിതനെയും എടുത്തു. ഉത്സവങ്ങൾ ചരിത്രപരവും പ്രതീകാത്മകവും പ്രിതിരൂപ പരവുമാണ്. മിസയീമ്യ അടിമത്തത്തിൽ നിന്ന് യിസ്രായേൽ ജനത്തെ വീണ്ടെടുത്തതിന്റെ സ്മാരകമാണു പെസഹ. (പുറ, 12:17,  ആവ, 16:1). കൊയ്ത്തുപെരുനാളായ പെന്തെക്കൊസ്ത് സന്തോഷത്തിന്റെയും സ്തോത്രാർപ്പണത്തിന്റെയും ഉത്സവമാണ്. (ആവ, 6:9-10). കൂടാരപ്പെരുനാൾ മരുഭൂമിപ്രയാണത്തിൽ യഹോവ അവർക്കു നല്കിയ പിതൃസഹജമായ കരുതലിന്റെയും സ്നേഹത്തിന്റെയും സ്മാരകമാണ്. രക്തത്താലുള്ള വീണ്ടെടുപ്പിന്റെയും പാപമോചനത്തിന്റെയും ആവശ്യം ഊന്നിപ്പറയുകയാണ് പാപപരിഹാരപ്പെരുനാൾ. 

ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ മരണത്തിലൂടെ സാധിക്കേണ്ടിയിരുന്ന രക്ഷയെക്കുറിച്ച് ദൈവം സംസാരിക്കുകയായിരുന്നു അനുഷ്ഠാന നിയമങ്ങളിലൂടെ. അതുകൊണ്ട് അവ അപൂർണ്ണവും താത്ക്കാലികവും ആയിരുന്നു. യിസായേലിനെ സംബന്ധിക്കുന്ന സാമൂഹിക നീയമങ്ങൾ ഒരു പ്രത്യേക കാലത്തിനും സംസ്കാരത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇവയുടെ അടിസ്ഥാന പ്രമാണങ്ങൾ കാലാതിവർത്തിയാണ്. അവ ഒരിക്കലു. ദുർബ്ബലപ്പെടുന്നതല്ല.

നെഹുഷ്ഠാൻ

നെഹുഷ്ഠാൻ (Nehushtan)

 

ആരാധനയുടെ നവീകരണത്തിനു വേണ്ടിനുള്ള ശ്രമത്തിൽ ഹിസ്ക്കീയാവ് രാജാവ് നശിപ്പിച്ച താമ്രസർപ്പത്തിന്റെ പേര്. (2രാജാ, 18:4). മരുഭൂമിയിൽ വച്ചു മോശെ നിർമ്മിച്ച താമ്രസർപ്പമായിരുന്നു അത്: യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). യിസ്രായേൽ ജനം മരുഭൂമിയിൽനിന്ന് പോന്നപ്പോൾ താമ്രസർപ്പത്തെയും കൂടെക്കൊണ്ടുവന്നു; കനാനിൽ അതിനെ പ്രതിഷ്ഠിച്ചു ധൂപം കാട്ടിപ്പോന്നു. ഹിസ്ക്കീയാവ് അധികാരമേറ്റപ്പോൾ, താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതിനോടൊപ്പം പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാ പ്രതിഷ്ഠയെ വെട്ടിമുറിക്കുകയും ചെയ്തു. (2രാജാ, 18:4). താമ്രത്തിന്റെ എബ്രായപേരായ നെഹോഷത്-മായി അടുത്ത ബന്ധമുളള പദമാണ് നെഹുഷ്ഠാൻ. ഹിസ്ക്കീയാവ് താമസർപ്പത്തിനു അവജ്ഞാപൂർവ്വം നല്കിയ പേരാണിതെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാൽ ആദ്യം മുതല്ക്കെ ഈ പേരുണ്ടായിരുന്നു എന്നതാണ് ബൈബിൾ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത്. ഇതാണ് താമ്രസർപ്പത്തിൻ്റെ ചരിത്രം.

എന്നാൽ ഉയർത്തപ്പെട്ട താമ്രസർപ്പത്തിന് ഒരു ആത്മീയ അർത്ഥമുണ്ട്. അത് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞുതരും: “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.” (യോഹ, 3:14-15). അതായത്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലായിരുന്നു മരുഭൂമിയിൽ ഉയർത്തപ്പെട്ട താമ്രസർപം. അടുത്തവാക്യം: “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.” (യോഹ, 12:32-33). മാനവകുലത്തിൻ്റെ രക്ഷയ്ക്കായി ദൈവപുത്രൻ പരമയാഗമായതിൻ്റെയും ഏതൊരു നീചപാപിക്കും ക്രിസ്തുവിലേക്ക് നോക്കി സൗജന്യമായി രക്ഷപ്രാപിക്കാം എന്നതിൻ്റെയും മുൻകുറിയായിട്ടാണ് താമ്രസർപ്പം മരുഭൂമിയിൽ ഉയർത്തപ്പെട്ടത്.

നീതീകരണം

നീതീകരണം (Justification)

“മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39)

നീതി, നീതീകരണം എന്നീ പദങ്ങൾ പരസ്പരബന്ധമുള്ളവയാണ്. നീതീകരണത്തിന് ഗ്രീക്കിൽ ഡികായിയോ (δικαιόω – dikaioo – പ്രവൃ, 13:39) എന്നും, നീതി എന്നതിന് ഡികായിയോസ് (δίκαιος – díkaios – മത്താ, 1:19) എന്നുമാണ് പ്രയോഗങ്ങൾ. നീതിക്ക് എബ്രായയിൽ റ്റ്സാദിക് (צַדִּיק – tsaddiyq – ഉല്പ, 6:9) ആണ്. ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും നിയമപരവും മനഃശാസ്ത്രപരവും ആത്മികവുമായ തത്ത്വങ്ങൾക്കനുസരണമായ പെരുമാറ്റമാണ്. സഹമനുഷ്യനോടുള്ള പെരുമാറ്റമോ ഓരോരുത്തർക്കും അർഹമായതു നല്കുകയോ ചെയ്യുന്നതല്ല നീതി. ഇവയ്ക്കെല്ലാം ഉപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കയാണ് നീതി. പരസ്പര ബന്ധങ്ങൾക്ക് പ്രത്യേകം ചുമതലകൾ ഉണ്ട്. പ്രസ്തുത ചുമതലകളുടെ നിർവ്വഹണമാണ് നീതി. പ്രസ്തുതത ബന്ധത്തിന് വെളിയിൽ നീതിക്ക് മാനദണ്ഡമില്ല. ഉടമ്പടി ബന്ധത്തിൽ ആയിരുന്നതുകൊണ്ടു രാജാവ്, പ്രജ എന്ന നിലയിൽ ശൗലിനെ കൊല്ലാൻ വിസ്സമ്മതിച്ചുകൊണ്ട് ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). അമ്മായപ്പനായ യെഹൂദാ മരുമകളായ താമാറിനോടുള്ള തന്റെ കടമ നിർവ്വഹിക്കാത്തതുകൊണ്ട് അവളെക്കുറിച്ചു യെഹൂദാ അവൾ എന്നിലും നീതിയുള്ളവൾ എന്നു പറഞ്ഞു. (ഉല്പ, 38:26).

കോടതിയിലെ വ്യവഹാരവുമായി ബന്ധപ്പെട്ട പദമാണ് നീതി. റോമർ 8:33,34-ൽ നീതീകരിക്കുക എന്നതിന്റെ ഈ ആശയം സ്പഷ്ടമായി കാണാം: “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” നീതീകരിക്കുക, ശിക്ഷ വിധിക്കുക എന്നീ പ്രയോഗങ്ങൾ അടുത്തടുത്ത് പ്രയോഗിച്ചിരിക്കുന്നത് നീതീകരിക്കുക എന്ന ക്രിയയുടെ വ്യാവഹാരിക സ്വഭാവം വെളിപ്പെടുത്തുന്നു. 

ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? (ഇയ്യോ, 9:2) സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? (ഇയ്യോ, 25:4). ഏതു കാലത്തും മനുഷ്യഹൃദയത്തിൽ നിന്നുയരുന്ന ചോദ്യമാണിത്. ദാവീദ് ദൈവത്തോടു അപേക്ഷിക്കുകയാണ് “അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.” (സങ്കീ, 143:2). വിശ്വാസത്താലുള്ള നീതീകരണം പഴയനിയമ കാലത്തും ലഭിച്ചിരുന്നു. അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്ന് പൗലൊസ് വ്യക്തമാക്കുന്നു. (റോമ, 4:1-5). വിശ്വാസത്താലുളള നീതീകരണം തിരുവെഴുത്തുകളിൽ രൂഢമൂലമാണ്. പുതിയനിയമത്തിൽ റോമാ ലേഖനത്തിലെയും ഗലാത്യ ലേഖനത്തിലെയും പ്രമുഖ പ്രതിപാദ്യം ഇതത്രേ. 

വിശ്വാസത്താൽ ക്രിസ്തുവിനോടു ചേരുന്ന പാപി ക്രിസ്തുവിൻ നിമിത്തം ഇനിയൊരിക്കലും ശിക്ഷാവിധിയിൻ കീഴിലല്ലെന്നും തിരുമുമ്പിൽ നീതിമാൻ എന്ന നിലയിലാണെന്നും ദൈവം വിധിപ്രഖ്യാപനം നടത്തുന്ന പ്രവൃത്തിയാണ് നീതീകരണം. നിഷ്ക്കളങ്കനെ കുറ്റം വിധിക്കുവാനോ കുറ്റക്കാരനെ നീതീകരിക്കാനോ പാടില്ലെന്നുളളതാണ് ശിക്ഷാനിയമത്തിന്റെ അടിസ്ഥാനതത്വം. “ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പു.” (സദൃ, 17:15). യിസ്രായേലിൽ നീതിനിർവ്വഹണത്തിനു ഈ അടിസ്ഥാനതത്വം ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.” (ആവ, 25:1). നീതിനിർവ്വഹണത്തിൽ ഈ ന്യായപ്രമാണതത്വം തന്നെയാണ് ദൈവം പാലിക്കുന്നത്. ദൈവം വിശുദ്ധനും നീതിമാനുമായ ന്യായാധിപതിയാണ് നിയമം ദൃഢമാണ്. എന്നാൽ നീതിമാനായ ദൈവത്തിന് തന്റെ സന്നിധിയിൽ പാപികളെ സ്വീകരിക്കുകയും വേണം. മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥ എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു എന്നതത്രേ. (റോമ, 3:23). തന്മൂലം നീതിമാനായ ന്യായാധിപന്റെ മുന്നിൽ ലോകം മുഴുവൻ കുറ്റക്കാരാകയാൽ കുറ്റക്കാർ എന്ന വിധി മാത്രമേ പുറപ്പെടുവിക്കാനാവു. മഹാദയയും മനസ്സലിവും ഉള്ള കൃപാലുവായ ദൈവത്തിനു മനുഷ്യനെ എങ്ങനെ രക്ഷിക്കുവാൻ കഴിയും എന്നതാണ് പ്രധാനപ്രശ്നം. 

നീതിക്കു വിരോധമായി ദൈവത്തിന് മനുഷ്യരോടു ഇടപെടാനാവുകയില്ല. സർവ്വലോകവും കുറ്റത്തിലായിരിക്കെ മനുഷ്യനെ രക്ഷിക്കുവാൻ ഏകമാർഗ്ഗമേയുള്ളൂ; മനുഷ്യനെ നീതീകരിക്കുക. നീതിമാൻ എന്നു പ്രഖ്യാപിക്കുകയാണ് നീതീകരണം. കുറ്റക്കാരനിൽ പരിവർത്തനമോ മേന്മയോ പ്രതീക്ഷിക്കുകയോ വരുത്തുകയോ അല്ല; മറിച്ച്, കുറ്റക്കാരനു നീതിമാനാണെന്ന വിധി നല്കുകയാണ്. ഏതെങ്കിലും അഭിപ്രായത്തെയോ പെരുമാറ്റത്തെയോ പ്രസ്താവനയെയോ നീതീകരിക്കുന്നു എന്നു പറയുമ്പോൾ അവയെ മെച്ചമാക്കുകയല്ല; മറിച്ച്, അവയ്ക്ക് അനുകൂലമായ വിധി നേടുന്നു എന്നർത്ഥം. നീതീകരണം എന്നതു കോടതി ഭാഷയിൽ നീതിമാൻ എന്ന വിധി നേടലാണ്. 

നീതീകരണത്തിന്റെ വ്യാപ്തി: ഒരു വിശ്വാസിയുടെ വർത്തമാന കാലത്തിൽ ആരംഭിക്കുകയും ഭൂതഭാവികാലങ്ങളിലേക്കു വ്യാപിച്ചു നില്ക്കുകയും ചെയ്യുന്ന ഒന്നാണ് നീതീകരണം. നീതീകരണത്തിൽ പലകാര്യങ്ങളുണ്ട്: 1. പാപമോചനം: പാപമോചനം പാപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഉള്ള വിടുതലാണ്. പാപത്തിന്റെ ശിക്ഷ മരണമാണ്; ഭൗതികവും ആത്മീയവുമായ നിത്യമരണം. (ഉല്പ, 2:17; റോമ, 5:12-14; 6:23). മനുഷ്യനെ രക്ഷിക്കണമെങ്കിൽ ഈ ശിക്ഷ ആദ്യമേ നീക്കിക്കളയണം. ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ച് ക്രൂശിൽ മരിച്ചു. (യെശ, 53:5; 1പത്രൊ, 2:24). ക്രിസ്തു നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപത്തിന്റെ ശിക്ഷ മോചിക്കുന്നു. “ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39. ഒ.നോ: റോമ, 8:1, 33,34; സംഖ്യാ, 23:21; മീഖാ, 7:18,19; 2കൊരി, 5:21). 

2. നീതി കണക്കിടുക: പൂർവ്വകാല പാപം ക്ഷമിക്കുന്നതോടൊപ്പം ദൈവത്തോടു കൂട്ടായ്മ ലഭിക്കുന്നതിനുമുമ്പ് നീതി നല്കേണ്ടതുണ്ട്. അത് ക്രിസ്തുവിന്റെ നീതി പാപിയുടെ പേരിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നിവർത്തിച്ചത്. ദൈവം അകൃത്യം കണക്കിടാതിരിക്കുന്ന മനുഷ്യൻ ഭാഗ്യവാനാണ്. (സങ്കീ, 32:2; റോമ, 4:6). “പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ക്രിസ്തുവിന്റെ നീതി നമ്മിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നമ്മെ യഥാസ്ഥാനപ്പെടുത്തിയത്. 

3. ദൈവപ്രസാദം നല്കുക: പാപി ശിക്ഷയ്ക്കു വിധേയനായി എന്നു മാത്രമല്ല അവനു ദൈവപ്രസാദവും നഷ്ടപ്പെട്ടു. (യോഹ, 3:36; റോമ, 1:18; 5.9; ഗലാ, 2:16). നീതീകരണം വെറും കുറ്റവിമുക്തി മാത്രമല്ല, ദൈവപ്രസാദത്തിലേക്കു മടക്കിവരുത്തലുമാണ്. നീതീകരിക്കപ്പെട്ടവൻ ദൈവത്തിന്റെ സഖിയും (2ദിന, 20:7; യാക്കോ, 2:23), ദൈവത്തിന്റെ അവകാശിയും ക്രിസ്തുവിനു കൂട്ടവകാശിയും ആയിത്തീരുന്നു. (റോമ, 8:16,17; ഗലാ, 3:26; എബ്രാ, 2:11). 

നീതീകരണത്തിന്റെ വിധം: നിഷ്ക്കളങ്കനെ നീതീകരിക്കുവാനേ മനുഷ്യനു കഴിയുകയുള്ളൂ. എന്നാൽ ദൈവം കുറ്റക്കാരനെയാണ് നീതീകരിക്കുന്നത്. മനുഷ്യൻ നീതീകരിക്കപ്പെടുന്നത്: 1. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല; പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നതിനു ഒരു മനുഷ്യൻ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുളളതെല്ലാം ചെയ്യുവാൻ ബാദ്ധ്യസ്ഥനാണ്. (ഗലാ, 3:10; യാക്കോ, 2:10). അതാരും ചെയ്തിട്ടില്ല; ആർക്കും ചെയ്യാൻ കഴിയുകയുമില്ല. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീക രിക്കപ്പെടുന്നില്ല. (റോമ, 3:20; ഗലാ, 2:16; 5:4; തീത്തോ, 3:5). ആരെയും രക്ഷിക്കുവാനോ നീതീകരിക്കുവാനോ അല്ല ന്യായപ്രമാണം നല്കിയത്; പ്രത്യുത ഏതുവായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷാ യോഗ്യമായിത്തീർന്നു (റോമ, 3:19) എന്നു കാണിക്കുന്നതിനും, പാപത്തെക്കുറിച്ചുള്ള അറിവു നല്കുന്നതിനും (റോമ, 7:7), പാപത്തിന്റെ കാഠിന്യം (റോമ, 7:13) വെളിപ്പെടുത്തുന്നതിനും, പാപിയെ ക്രിസ്തുവിങ്കലേക്കു നടത്തുന്നതിനും (ഗലാ, 3:24) വേണ്ടിയായിരുന്നു. 

2. ദൈവകൃപയാൽ: “അവന്റെ കൃപയാൽ കിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). “നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടു തന്നേ.” (തീത്തൊ, 3:7). നീതീകരിക്കുന്നവൻ ദൈവം ആണ്. ദൈവം തിരഞ്ഞെടുത്തവരെ ആർ കുററം ചുമത്തും? (റോമ, 8:33). എല്ലാപാപവും അടിസ്ഥാനമായി ദൈവത്തിനെതിരെയാണ്. അതിനാൽ നാം നീതീകരിക്കപ്പെടേണ്ടത് ദൈവത്താലാണ്. നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, ദൈവം തന്റെ കരുണയാലത്രേ നമ്മെ നീതീകരിച്ചത്. (തീത്തോ, 3:5; എഫെ, 2:4, 8). 

3. ക്രിസ്തുവിന്റെ രക്തത്താൽ: നമ്മുടെ നീതി സംവിധാനം ചെയ്തതു ദൈവമാണ്. ദൈവം തന്നെ നമുക്കു നീതി ഒരുക്കി; അത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്താലായിരുന്നു. “വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു.” (റോമ, 3:25). നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ രക്തമാണ്. “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി . കോപത്തിൽനിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9). “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.” (എബാ, 9:22). നീതീകരണത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയായിരുന്നില്ല; അവയുടെ ശിക്ഷ നമുക്കു പകരമായി ക്രിസ്തുവിൽ നടത്തുകയായിരുന്നു. 

4. വിശ്വാസത്താൽ: “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തി കൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:28). “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). ഒരുവനു നീതീകരണം ലഭിക്കുന്നത് വിശ്വാസത്തിലൂടെയാണ്. വിശ്വാസം നീതീകരണത്തിന് കാരണമല്ല, ഉപാധി മാത്രമാണ്. ദൈവകൃപ പ്രദാനം ചെയ്യുന്ന നീതീകരണത്തെ വിശ്വാസം സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു. 

5. ആത്മാവിനാൽ: “നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11). വീണ്ടുംജനനത്തിനു കാരണമായ പരിശുദ്ധാത്മാവ് ക്രിസ്തുവിൽ വിശ്വാസിയെ ആക്കുന്നു. ഒരുവൻ ക്രിസ്തുയേശുവിൽ ആയതുകൊണ്ടു മാത്രം അവൻ നീതിമാൻ എന്ന വിധി ദൈവം പ്രഖ്യാപിക്കുന്നു.  

നീതീകരണത്തിന്റെ ഫലങ്ങൾ: 1. ശിക്ഷയിൽനിന്നുള്ള വിടുതൽ: അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുളളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ?” (റോമ, 8:1,33). 2. ദൈവപ്രസാദം ലഭ്യമായി: “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” (റോമ, 4:6,7; 1കൊരി, 1:30; 2കൊരി, 5:21). 3. ദൈവത്തോടു സമാധാനം ഉണ്ടായി: “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശു ക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്. (റോമ, 5:1). 4. ക്രിസ്തുവിന്റെ നീതി നമുക്കു കണക്കിട്ടു: “പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.”(റോമ, 4:5). 5. അവകാശം ലഭിച്ചു: “നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശ്രപ്രകാരം നിത്യജീവന്റെ അവകാശികളായി തീരേണ്ടതിനു പുനർജ്ജനനസ്ഥാനം കൊണ്ടും (തീത്തൊ, 3:6). 6. കോപത്തിൽ നിന്നു രക്ഷ: “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9; 1തെസ്സ, 1:9). 7. ഭാവി തേജസ്കരണത്തിന്റെ ഉറപ്പും സാക്ഷാൽക്കാരവും: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമി രിക്കുന്നു.” (റോമ, 8:30).

നിത്യത

നിത്യത (eternity)

അനാദിയും അനന്തതയും ഉൾക്കൊള്ളുന്ന നിത്യത ഭാവനാതീതമാണ്. സ്ഥലകാല സീമകൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണ് അനുഭവവേദ്യമാകുന്നത്. പ്രസ്തുത സംഭവങ്ങൾ എല്ലാം പരിമാണവിധേയവുമാണ്. നിത്യനായ ദൈവത്തിനു മാത്രമേ നിത്യത എന്തെന്നു അറിയാവൂ. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിനു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ” (1തിമൊ, 1:17). ആദി, അനാദി, അനന്തം, ശാശ്വതം, നിത്യം, പുരാതനം എന്നേക്കും എന്നെന്നേക്കും എന്നീ പദങ്ങളാണ് നിത്യതയുടെ ആശയത്തിൽ ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്. (സങ്കീ, 90’2; ഉല്പ, 49:26; സങ്കീ, 132:14) “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്ത നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11). 

കാലത്തോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്റെ അനന്തതയാണ് നിത്യത. കാലത്തിനു കാരണഭൂതനായ ദൈവം കാലത്തിന്റെ നൈരന്തര്യത്തിൽ നിന്നും സ്വതന്ത്രനാണ്. സ്വയാസ്തിക്യം കാരണമായി ദൈവത്തിന് ആരംഭവും അവസാനവും ഇല്ല. നിത്യദൈവം (ഉല്പ, 21:33), അനാദിയായും ശാശ്വതമായും ദൈവം (സങ്കീ, 90:2), സംവത്സരങ്ങൾ അവസാനിക്കാത്ത ദൈവം (സങ്കീ, 102:27), ശാശ്വതവാസി (യെശ, 57:15), താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), പുരാതനൻ (ഹബ, 1:12) എന്നിങ്ങനെ തിരുവെഴുത്തുകൾ ദൈവത്തെ വർണ്ണിക്കുന്നു. സംഭവങ്ങളുടെ അനുക്രമം കൊണ്ടാണ് സമയം അളക്കപ്പെടുന്നത്. ദിവസം, ആഴ്ച, മാസം, വർഷം എന്നിവ മനുഷ്യന്റെ അസ്തിത്വത്തിനു അതിരിടുന്നു. എന്നാൽ എല്ലാകാല നൈരന്തര്യത്തിൽനിന്നും സ്വത്രന്തനായ ദൈവത്തിന്റെ മുന്നിൽ എല്ലാ അറിവും ഏകമായി എല്ലായ്പ്പോഴും ഉണ്ട്. അതിനാൽ ഭാഗം ഭാഗത്തെ പിന്തുടരുന്ന പ്രശ്നമില്ല; ഭൂതം, വർത്തമാനം, ഭാവി എന്ന കാലവിഭജനം ആവശ്യവുമില്ല. ഒരു ഇപ്പോൾ അഥവാ ഏകനിത്യവർത്തമാനം ആണ് ദൈവത്തിന്. അതാണു നിത്യത. അതിന് ബൈബിളിൽ നിത്യദിവസം (ഹീമെറാൻ അയോനാസ്: 2പത്രൊ, 3:18. സ.വേ.പു.ത്തിൽ ‘എന്നെന്നേക്കും’ എന്നു തർജ്ജമ) എന്നും ‘ഇന്നു’ (സങ്കീ, 2:7, ഒ.നോ: 2പത്രൊ, 3:8) എന്നും പ്രതിപാദിച്ചിരിക്കുന്നു. കാലം ദൈവത്തിന് ഒരു വസ്തുനിഷ്ഠസത്യമല്ല എന്നു കരുതേണ്ടതില്ല. മൂന്നുകാലവും ദൈവം ഏകകാലം പോലെ കാണുന്നുവെന്നു മാത്രം. ഒരു ഉയർന്ന ഗോപുരത്തിൽ നിന്ന് നോക്കുന്ന വ്യക്തിക്കു ഘോഷയാത്രയുടെ എല്ലാഭാഗങ്ങളും ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. എന്നാൽ ഒരു തെരുക്കോണിൽ നിന്നു നോക്കുന്ന വ്യക്തിക്ക് അതിന്റെ ഒരു ഭാഗം മാത്രമേ കാണാൻ കഴിയു. ദൈവം എല്ലാം ഏകമായി കാണുന്നു. കാലവും സ്ഥലവും പദാർത്ഥങ്ങളോ പരിച്ഛദങ്ങളോ അല്ല. അവ സാന്തമായ അസ്തിത്വത്തിന്റെ ബന്ധങ്ങൾ മാത്രം. നിത്യത കാലരാഹിത്യമല്ല. ദൈവത്തിന്റെ കേവലനിത്യത ഒരിക്കലും സൃഷ്ടമായ സ്ഥലകാലവ്യവസ്ഥയുടെ സ്വാഭാവിക യാഥാർത്ഥ്യത്തെ നിഷേധിക്കുന്നില്ല. സൃഷ്ടി, സംരക്ഷണം, കരുതൽ, ജഡധാരണം, വീണ്ടെടുപ്പ്, യുഗസമാപ്തി എന്നിവയെല്ലാം കാലബദ്ധമായ ലോകത്തിലെ സത്യങ്ങളാണ്. ദാർശനികന്മാർ ചൂണ്ടിക്കാണിക്കുന്നതു പോലെ അവ മിഥ്യയോ മായയോ അല്ല. നിത്യത എന്നത് അനന്തമായി നീണ്ടുകിടക്കുന്നകാലം മാത്രം. 

നിത്യത സീമാരഹിതമായ കാലമായിരിക്കുമ്പോൾ ഒരറ്റത്ത് സൃഷ്ടിയും പരകോടിയിൽ യുഗാന്ത്യസംഭവങ്ങളും കൊണ്ട് സീമാബദ്ധമാണ് കാലം. അയോൻ എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ നിശ്ചിതവും അനിശ്ചിതവുമായ കാലയളവിനും നിത്യതയ്ക്കും പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്നും നിത്യത കാലരഹിതമല്ലെന്നും അവസാനിക്കാത്ത കാലമാണെന്നും വ്യക്തമാണ്. ഈ യുഗത്തിനും അടുത്ത യുഗത്തിനും അതായത്, നിത്യതയ്ക്കും ‘അയോൻ’ പ്രയോഗിക്കുന്നു. വീണ്ടെടുപ്പിന്റെ നാടകം പുരോഗാമിയായ കാലത്തെ വിവക്ഷിക്കുന്നു. കാലം മൂന്നു യുഗങ്ങളായി തിരിയുന്നു. സൃഷ്ടിപൂർവ്വകാലം, സ്യഷ്ടിമുതൽ യുഗാന്ത്യം വരെയുള്ള കാലം, അനന്തര കാലം. ആദ്യത്തേത് ആരംഭമില്ലാത്തതും ഒടുവിലത്തേത് അവസാനത്തേതുമാണ്. ഇതിനെ ഭൂതകാല നിത്യത, കാലം, ഭാവികാലനിത്യത എന്നിങ്ങനെയും പരാമർശിക്കുന്നുണ്ട്. ഈ പ്രയോഗങ്ങൾ മാനുഷിക വീക്ഷണത്തിലുള്ള വ്യാവഹാരിക യാഥാർത്ഥ്യങ്ങളായി മാത്രം മനസ്സിലാക്കിയാൽ മതി. നിത്യതയെ അനന്തമായ കാലം എന്ന നിലയ്ക്കു മാത്രമല്ല കാലമില്ലായ്മ എന്ന നിലയ്ക്കും നാം മനസ്സിലാക്കുന്നു. എന്നാൽ നിത്യതയ്ക്കു കാലമില്ലായ്മ എന്ന ധാരണ ബൈബിളിലില്ല. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആണ് ദൈവം. (വെളി, 1:4). നിത്യദൈവം കാലരഹിതനായ ദൈവത്തെയല്ല നിത്യതയുടെ അധിപനായ ദൈവത്തെയാണ് വ്യഞ്ജിപ്പിക്കുന്നത്. ദൈവിക പരിച്ഛദമായ നിത്യതയെ ദൈവത്തിന്റെ മറ്റു പരിച്ഛദങ്ങളിൽ നിന്നു വ്യാവർത്തിപ്പിക്കുവാൻ സാധ്യമല്ല. ദൈവത്തിന്റെ സർവ്വജ്ഞത്വം കാലാതീതമായ നിത്യതയെ ഉറപ്പിക്കുന്നു. ദൈവികമനസ്സിലെ ആശയങ്ങളുടെ നൈരന്തര്യം കൊണ്ടാണ് ദൈവത്തിന്റെ അറിവെങ്കിൽ ദൈവം സർവ്വജ്ഞനല്ലാതാകും.

നിത്യമായത്: ബൈബിളിൽ പറഞ്ഞിരിക്കുന്ന നിത്യമായ കാര്യങ്ങൾ

1. നിത്യ അഗ്നി (മത്താ, 18:8)

2. നിത്യ അവകാശം (പുറ, 29:9)

3. നിത്യ ആത്മാവ് (എബാ, 9:14)

4. നിത്യ  ആധിപത്യം (ദാനീ, 7:14)

5. നിത്യ ആനന്ദം (യെശ, 35:10) 

6. നിത്യ ആശ്വാസം (2തെസ്സ, 2:16)

7. നിത്യ കൂടാരം (ലൂക്കൊ, 16:9)

8. നിത്യ ഘനം (2കൊരി, 4:17) 

9. നിത്യ ചെലവു (നെഹെ, 11:23)

10. നിത്യ ജീവൻ (മത്താ, 19:16)

11. നിത്യ ഞരക്കം (സങ്കീ, 32:3)

12. നിത്യ തേജസ്സ് (2തിമൊ, 2:10) 

13. നിത്യ ദണ്ഡനം (മത്താ, 25:46)

14. നിത്യ ദയ (യെശ, 54:8)

15. നിത്യ ദഹനം (യെശ, 33:14)

16. നിത്യ ദൈവം (ഉല്പ, 21:33) 

17. നിത്യ നാശം (2തെസ്സ, 1:10) 

18. നിത്യ നിദ്ര (യിരെ, 51:39)

19. നിത്യ നിന്ദ (സങ്കീ, 78:66)

20. നിത്യ നിയമം (ഉല്പ, 17:7)

21. നിത്യ നീതി (ദാനീ, 9;24)

22. നിത്യ പരിഹാസം (യിരെ, 18:16)

23. നിത്യ പിതാവു (യെശ, 9:6)

24. നിത്യ പൗരോഹിത്യം (പുറ, 40:15) 

25. നിത്യ പ്രകാശം (യെശ, 60:19)

26. നിത്യ പ്രമാണം (യിരെ, 5:22)

27. നിത്യ പ്രവൃത്തിക്കാർ (യെഹെ, 39:14)

28. നിത്യ ബലം (1തിമൊ, 6:16)

29. നിത്യ ഭവനം (2കൊരി, 5:1)

30. നിത്യ മാഹാത്മ്യം (യെശ, 60:15)

31. നിത്യ രക്ഷ (യെശ, 45:17) 

32. നിത്യ രാജത്വം (സങ്കീ, 145:13) 

33. നിത്യ രാജാവ് (1തിമൊ, 1:17)

34. നിത്യ രാജ്യം (2പത്രൊ, 1:11) 

35. നിത്യ രോഗിണി (വിലാ, 1:13

36. നിത്യ ലജ്ജ (യിരെ, 20:11) 

37. നിത്യ വാഞ്ച (സങ്കീ, 119:20)

38. നിത്യ വേല (പുറ, 5:13)

39. മിത്യ വൃത്തി (2രാജാ, 25:30)

40. നിത്യ വൈരം (യെഹെ, 35:5)

41. നിത്യ ശക്തി (റോമ, 1:20)

42. നിത്യ ശത്രു (1ശമു, 18:29)

43. നിത്യ ശിക്ഷ (മർക്കൊ, 3:29)

44. നിത്യ ശിക്ഷാവിധി (എബ്രാ, 6:1)

45. നിത്യ ശൂന്യം (സങ്കീ, 74:3)

46. നിത്യ സുവിശേഷം (വെളി, 14:6)

47. നിത്യ സ്നേഹം (യിരെ, 31:3).

നിത്യജീവൻ

നിത്യജീവൻ (eternal life)

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23)

ദൈവത്തിന്റെ ദാനമാണു നിത്യജീവൻ. അനന്തമായ അസ്തിത്വവും നിത്യജീവനും ഒന്നല്ല. വീണ്ടെടുക്കപ്പെട്ടവർക്കും വീണ്ടെടുക്കപ്പെടാത്തവർക്കും അനന്തമായ അസ്തിത്വം ഉണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു (കൊലൊ, 1:27) എന്നതു തന്നെയാണു നിത്യജീവൻ. ക്രിസ്തുവിനെ കൈക്കൊള്ളുന്നവർ ദൈവത്തിൽ നിന്നു ജനിച്ച ദൈവമക്കളാണ്. (യോഹ, 1:13; 3:3; 1യോഹ, 5:12). നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും അവസാനം ഇല്ല. നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു തീപ്പൊയ്കയിൽ നിത്യം കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ നിത്യത മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. ദൈവത്തിൽ നിന്നുള്ള വേർപാടു നിത്യമരണവും ദൈവവുമായുള്ള കൂട്ടായ്മ നിത്യജീവനും അത്രേ. 

നിത്യജീവനെക്കുറിച്ചുള്ള പ്രതീക്ഷയും സമാന്തര സൂചനകളും പഴയനിയമത്തിൽ ഉണ്ടെങ്കിൽത്തന്നെയും നിത്യജീവൻ ഒരു പുതിയ നിയമവെളിപ്പാടാണ്. യോഹന്നാന്റെ സുവിശേഷത്തിലും ലേഖനത്തിലുമാണ് നിത്യജീവനെക്കുറിച്ചു അധികം പരാമർശങ്ങളുള്ളത്. പുനരുത്ഥാന ബന്ധത്തിലാണ് പഴയനിയമത്തിൽ ആദ്യം ‘നിത്യജീവൻ’ പറയപ്പെട്ടിട്ടുള്ളത്. (ദാനീ, 12:2). നിത്യജീവൻ പുനരുത്ഥാന ജീവനാണ്. ചില സ്ഥാനങ്ങളിൽ നിത്യജീവന്നു പകരം ജീവൻ എന്നു മാത്രം പറഞ്ഞിരിക്കും. (ഉദാ: 1യോഹ, 5:12). ഭൗതിക ജീവനിൽ നിന്ന് നിത്യജീവനെ വ്യാവർത്തിപ്പിക്കുവാൻ അയോനിയൊസ് എന്ന വിശേഷണം ചിലേടത്ത് പ്രയോഗിച്ചിട്ടുണ്ട്. യുഗം എന്നർത്ഥമുള്ള അയോനിൽ നിന്നാണ് ഇതിന്റെ ഉത്പത്തി. 

തിരുവെഴുത്തുകൾ നിത്യജീവനെ വർണ്ണിക്കുന്നതോടൊപ്പം എന്താണ് നിത്യജീവൻ എന്നതും യോഹന്നാൻ 17:3-ൽ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.”. വിശ്വാസത്തിന്റെ പൂർവ്വവർത്തിയായി നല്കപ്പെടുന്ന കൃപയും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസവും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസം നിത്യജീവനോടുകൂടെ സംഭവിക്കുന്നതും നിത്യജീവന്റെ ആവിഷ്ക്കാരവുമാണ്. വീണ്ടും ജനനവുമായി ബന്ധപ്പെട്ട നിത്യജീവൻ രക്ഷയുടെ ഹേതുവല്ല; രക്ഷയുടെ ഫലമാണ്. നിത്യജീവന്റെ ആരംഭം ദൈവഹിതത്തിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ നിത്യജീവൻ ലഭിക്കുന്നു. നമ്മുടെ നിത്യജീവന് ദൈവിക നിർണ്ണയത്തിൽ ഒരു ഭൂതകാല നിത്യത ഉണ്ടെങ്കിലും വീണ്ടും ജനനത്തോടുകൂടിയാണ് നമുക്ക് അത് അനുഭവവേദ്യമാകുന്നത്. (തീത്തൊ, 3:4-7). നിത്യജീവൻ പ്രദാനം ചെയ്യുന്നതിൽ ദൈവത്തിൻ്റെ മൂന്നു പദവികൾക്കും ബന്ധമുള്ളതായി ബൈബിൾ പറയുന്നു. പിതാവായ ദൈവമാണ് ജനിപ്പിക്കുന്നത്. (യാക്കോ, 1:17,18). വിശ്വാസിക്കു ലഭിക്കുന്ന നിത്യജീവൻ ക്രിസ്തുവിന്റെ ജീവനാണ്. (യോഹ, 5:21; 17:2,3; 2കൊരി, 5:17; ഗലാ, 2:20; 1യോഹ, 5:12). വീണ്ടും ജനിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (യോഹ, 3:3, 7; തീത്തൊ, 3:6).

നിത്യജീവൻ നല്കുന്നതിനെ മൂന്നു നിലകളിലാണ് ചിത്രണം ചെയ്തിട്ടുള്ളത്: 1. വീണ്ടും ജനനം ഒരു പുതിയ ജനനമാണ്. ദൈവത്തിൽ നിന്നുമാണ് ജനിക്കുകയാണ്. (യോഹ, 1:13; 3:3). നിത്യജീവൻ പ്രാപിക്കുന്നതോടുകൂടി ദൈവവും വിശ്വാസിയും പിതൃപുത്രബന്ധത്തിൽ പ്രവേശിക്കുന്നു. 2. ക്രിസ്തുവിലെ പുതിയജീവൻ ആത്മീയ പുനരുത്ഥാനമാണ്. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടു. (കൊലൊ, 3:1). ക്രിസ്തു ഇതു പ്രവചിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). 3. പുതിയ ജീവൻ ഒരുവനെ പുതു സൃഷ്ടിയാക്കുന്നു. (2 കൊരി, 5:17). നിത്യജീവൻ പ്രാപിച്ചവൻ സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവനാണ്. (എഫെ, 2:10).

നസറായൻ

നസറായൻ (Nazarene)

നസറെത്ത് ഗ്രാമത്തിൽ പാർത്തവൻ എന്ന അർത്ഥത്തിൽ യേശു നസറായൻ എന്നറിയപ്പെട്ടു. “അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.” (മത്താ, 2:23). ഈ വിശേഷണത്തിനു ഗ്രീക്കിൽ രണ്ടു രൂപങ്ങളുണ്ട്: നസോറായൊസ്; Nazoraios (മത്താ, 2:23; 26:71; മർക്കൊ, 10:47; ലൂക്കൊ, 18:37; 24:19; യോഹ, 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 22:8; 26:9; 24:5), നസറീനൊസ്; Nazarenos (മർക്കൊ, 1:24; 14:67; 16:6; ലൂക്കൊ, 4:34). ഇതിൽ മത്തായിയും യോഹന്നാനും ആദ്യത്തെ രൂപവും, മർക്കൊസും ലൂക്കോസും രണ്ടു രൂപങ്ങളും പ്രയോഗിച്ചു കാണുന്നു. ”ക്രിസ്തു നസറായൻ എന്നു വിളിക്കപ്പെടും” (മത്താ, 2:23) എന്ന പ്രവചനം ഏതാണെന്ന കാര്യത്തിൽ ഒരു സംശയമുണ്ട്. ക്രൈസ്തവ പണ്ഡിതനായ ജെറോം (347-420) പറയുന്നതനുസരിച്ച് യെശയ്യാവ് 11:1 ആണിത്. നമ്മുടെ ബൈബിളിൽ ‘നസറായൻ’ എന്നു കാണുന്നില്ലെങ്കിലും, മൂലഭാഷയിൽ ഉണ്ടായിരുന്നെന്ന് അദ്ദേഹം തൻ്റെ എഴുത്തിലൂടെ സമർത്ഥിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” എബ്രായ ഭാഷയിൽ ഇത് എഴുതിയിരിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു നസറായൻ ഫലം കായിക്കും.” (Jerome, Letter 47:7). ക്രിസ്തുവിനെ മാത്രമല്ല ക്രിസ്ത്യാനിയെയും നസറായൻ എന്നു വിളിച്ചിരുന്നു. ‘നസറായ മതത്തിനു മുമ്പൻ’ എന്നു പൗലൊസിനെ വിളിക്കുന്നത്, നസറെത്തിൽ നിന്നുള്ളവൻ എന്ന അർത്ഥത്തിലല്ല. പ്രത്യുത, നസറായനായ യേശുവിന്റെ അനുയായി എന്ന അർത്ഥത്തിലാണ്. (പ്രവൃ, 24:5). ക്രിസ്തുവിന്റെ അനുയായികളെ നിന്ദാസുചകമായി വിളിച്ച പേരാണ് നസറായർ. തല്മൂദിൽ അതിനു മതിയായ തെളിവുണ്ട്. (Sanhedrin 43a; 67a; 107b; Sotah 47a).

നരകം

നരകം (hel)

ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചുപദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ: 

1. ഷിയോൾ (പാതാളം): പാതാളം നിത്യവാസസ്ഥാനമല്ല; മരിച്ചു, പുനരുത്ഥാന പ്രതീക്ഷയിൽ പുനരുത്ഥാനംവരെ മൃതന്മാർക്കു കഴിയാനുള്ള താത്ക്കാലിക വാസസ്ഥാനം മാത്രം. 

2. ഹേഡീസ്: ഈ ഗ്രീക്കുപദം പുതിയ നിയമത്തിൽ പ്രന്തണ്ടു സ്ഥാനങ്ങളിൽ ഉണ്ട്. പതിനൊന്നിടത്തും മലയാളത്തിൽ പാതാളം എന്നു വിവർത്തനം ചെയ്തിരിക്കു ന്നു. 1കൊരിന്ത്യർ 15:55-ൽ മരണം എന്നും. പഴയനിയമത്തിൽ മരിച്ചവർ എല്ലാം തന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓർത്തു വിലപിച്ചു പറഞ്ഞതു: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നാണ്. (ഉല്പ, 37:35). “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീ, 9:17). പാതാളത്തിൽ നിന്നുള്ള മോചനമായിരുന്നു. പഴയനിയമഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും. അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14-15). 

ധനവാന്റെയും ലാസറിന്റെയും ഉപമയിൽ കർത്താവ് പാതാളത്തിനു രണ്ടു ഭാഗങ്ങളുണ്ടെന്നു വെളിപ്പെടുത്തി. ‘അബ്രാഹാമിന്റെ മടി’ എന്നു നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ക്രിസ്തു പാതാളത്തിൽ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്റെ വലത്തു ഭാഗത്താക്കി. “അതുകൊണ്ടു; അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിനു സ്വർഗ്ഗാധിസ്വർഗ്ഗത്തിനു മീതെ കയറിവനും ആകുന്നു.” (എഫെ, 4:8-10; സങ്കീ, 68:18). “നീയോ നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ , കോട്ടയിലേക്കു മടങ്ങി വരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നെ പ്രസ്താവിക്കുന്നു.” (സെഖ, 9:11,12). നീതിമാന്മാരുടെ വാസസ്ഥാനമാണ് പരദീസ. പുനരുത്ഥാനം വരെയും വിശ്വാസികൾ ഇവിടെ ക്രിസ്തുവിന്റെ സന്നിധിയിൽ ബോധപൂർവ്വം കഴിയുന്നു. (ഫിലി, 1:23-24; 2കൊരി, 5:6-8). പാതാളത്തിൽ ഒരു പിളർപ്പുകൊണ്ടു പരദീസയിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് ദുഷ്ടന്മാരുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ളസിംഹാസന ന്യായവിധിവരെ ലോകത്തുള്ള സകല പാപികളെയും അടച്ചിരിക്കുന്ന താത്ക്കാലിക കാരാഗൃഹമാണിത്. ഇവിടെയും ആത്മാക്കൾ ബോധപൂർവ്വമാണ് കഴിയുന്നത്. യാതനാസ്ഥലമായ ഇവിടെ വിടുതലില്ലാതെ അവർ പൂർവ്വകാര്യങ്ങൾ ഓർത്തു വേദനയും യാതനയും അനുഭവിക്കുന്നു. (ലൂക്കൊ, 16:23-31) 

3. അന്ധകാരം നരകം (ടാർട്ടറൊസ്): 2പത്രൊസ് 2:4-ൽ മാത്രമേ ഈ പേരുള്ളൂ. പാപം ചെയ്ത ദൂതന്മാരെ എന്നേക്കും അടച്ചിട്ടിരിക്കുന്ന നരകമാണിത്. (യൂദാ, 6).

4. അഗാധകുപം (abyss): അഗാധകൂപത്തെ കുറിക്കുന്ന അബുസ്സൊസ് എന്ന യവനപദത്തിനു ആഴമുള്ളത് എന്നർത്ഥം.(ലൂക്കൊ, 18:31; റോമ, 10:7; വെളി, 9:1-2; 11:7; 17:8; 20:1, 3). ദുർഭൂതങ്ങളെ അടച്ചിരിക്കുന്ന സ്ഥലമാണിത്. ഗദരദേശത്തിലെ ഭൂതഗ്രസ്തനെ ബാധിച്ചിരുന്ന ലെഗ്വോൻ അഗാധകൂപത്തിലേക്കു (പാതാളത്തിലേക്കല്ല) തങ്ങളെ പോകുവാൻ കല്പിക്കരുത് എന്നാണ് യേശുവിനോടു അപേക്ഷിച്ചത്. (ലൂക്കൊ, 8:31). അസംഖ്യം വെട്ടുക്കിളിപ്പടി അഗാധകൂപത്തിലുണ്ട്. (വെളി, 9:1, 11). മഹാപീഡനകാലത്ത് അഞ്ച് മാസത്തേക്കവയെ തുറന്നുവിടും. “അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചുളയിലെ പുകപോലെ കൂപത്തിൽ നിന്നും പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിന്നു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.” (വെളി, 9:2-3). സഹസ്രാബ്ദാരംഭത്തിൽ സാത്താനെ ആയിരമാണ്ടേക്ക് അടച്ചിടുന്നതും അഗാധ കൂപത്തിലാണ്. (വെളി, 20:1-3, 7). 

5. നരകം (hell): നരകത്തെ കുറിക്കുന്നതിനു ഗ്രീക്കു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കാണ് ഗീഹെന്നാ. ഹിന്നോം താഴ്വര എന്നാണ് അർത്ഥം. വിശ്വാസത്യാഗ കാലത്ത് യെഹൂദന്മാർ മോലേക്കിനു പൂജാഗിരികൾ പണിതു പൂജകൾ നടത്തിയത് ഇവിടെയായിരുന്നു. (1രാജാ, 11:7). യോശീയാ രാജാവിന്റെ കാലത്ത് ബെൻഹിന്നോം താഴ്വരയെ മ്ലേച്ഛസ്ഥാനമാക്കി മാറ്റി. അവിടെ ശവങ്ങൾ എറിഞ്ഞു കളകയും ദഹിപ്പിക്കുകയും ചെയ്തു. മനുഷ്യാസ്ഥികൾ കൊണ്ട് അവിടം നിറച്ചു. (2രാജാ, 23:10-14). തന്മൂലം, നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ അന്തിമവാസസ്ഥാനത്തെ കുറിക്കുവാൻ പര്യാപ്തമായ ഒരു പ്രയോഗവും പ്രതീകവുമാണ് ഹിന്നോം താഴ്വര. ഈ ആശയത്തിൽ തന്നെയാണ് ക്രിസ്തു ഈ പദം പ്രായോഗിച്ചത്. 

പുതിയനിയമത്തിൽ ഗീഹെന്നാ പന്ത്രണ്ടു സ്ഥാനങ്ങളിലുണ്ട്. (മത്താ, 5:22, 29-30; 10:28; 18:9; 23:15, 33; മർക്കൊ, 9:43, 45, 47; ലൂക്കൊ, 12:5; യാക്കോ, 3:6). പാപികളുടെ അന്തിമ യാതനാസ്ഥാനമാണിത്. നരകത്തെക്കുറിച്ചു അധികം പറഞ്ഞിട്ടുള്ളതു ക്രിസ്തു തന്നെയാണ്. 

നരകത്തിന്റെ പേരുകളും വിശേഷണങ്ങളും: 

1. നിത്യാഗ്നി: (മത്താ, 18:8; 25:41).

2. നിത്യദണ്ഡനം: (മത്താ, 25:46).

3. നിത്യശിക്ഷ: (മർക്കൊ, 3:29). 

4. അഗ്നിനരകം: (മത്താ, 5:22; 18:9; മർക്കൊ, 9:44, 46-47).

5. തീപ്പൊയ്ക: (വെളി, 20:14-15).

6. തീയും ഗന്ധകവും കത്തുന്ന പൊയ്ക്ക: (വെളി, 21:8).

7. ഏറ്റവും പുറത്തുള്ള ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകത്തിലെ ദണ്ഡനോപാധികൾ: 

1. തീ: (മത്താ, 18:8; 25:41; മർക്കോ, 9:44, 46-47; യാക്കോ, 3:6; വെളി, 14:10; 20:14-15; 21:8).

2. ഗന്ധകം: (സങ്കീ, 11:6; യെശ, 30:33; വെളി, 14:10; 19:20; 21:8).

3. പുഴു: (യെശ, 14:1; മർക്കൊ, 9:44, 46, 48; 

4. പുക: (വെളി, 14:11).

5. ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകവാസികൾ: 

1. സാത്താനും അവന്റെ ദൂതന്മാരും; “പിന്നെ അവൻ ഇടത്തുള്ളവരോടു ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (മത്താ, 25:41).

2. മൃഗവും കള്ള പ്രവാചകനും; “അവരെ വഞ്ചിച്ച പിശാചിനെ മൃഗവും 

കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും. അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളി, 20:10). 

3. അവിശ്വാസികളും ദുഷ്ടന്മാരും; “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.” (വെളി, 21:8).