വിവാഹജീവിതം

വിവാഹജീവിതം

“സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.” (1കൊരി, 7:7). അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം ഒരു കൃപാവരം ആണ്. സഭയിലെ അദ്ധ്യക്ഷന്മാരും ശുശ്രൂഷകന്മാരും ഏകഭാര്യയുടെ ഭർത്താവും മക്കളെ പത്ഥ്യോപദേശത്തിലും അനുസരണത്തിലും വളർത്തുന്നവരായിരിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. (1തിമൊ, 3:1-13). “എങ്കിലും ദുർന്നടപ്പു നിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവ് ഭാര്യയ്ക്കും ഭാര്യ ഭർത്താവിനും കടപ്പെട്ടിരിക്കുന്നത് ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിൽ അവനല്ല ഭാര്യക്കത്രേ അധികാരം.” (1കൊരി, 7:2-4). “വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവുതന്നെ കൽപ്പിക്കുന്നത്; ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നുവരുകിലോ വിവാഹം കുടാതെ പാർക്കണം; അല്ലെന്നുവരുകിൽ ഭർത്താവിനോടു നിരന്നു കൊള്ളണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്. (1കൊരി, 7:11).

Leave a Reply

Your email address will not be published. Required fields are marked *